قَالَ الْمَلَأُ പ്രധാനികള്‍ പറഞ്ഞു الَّذِينَ اسْتَكْبَرُوا അഹംഭാവം നടിച്ചവരായ مِن قَوْمِهِ അദ്ദേഹത്തിന്റെ ജനങ്ങളില്‍ നിന്നു لَنُخْرِجَنَّكَ നിശ്ചയമായും ഞങ്ങള്‍ നിന്നെ പുറത്താക്കും يَاشُعَيْبُ ശുഐബേ وَالَّذِينَ آمَنُوا വിശ്വസിച്ചവരെയും مَعَكَ നിന്റെകൂടെ مِن قَرْيَتِنَا ഞങ്ങളുടെ രാജ്യത്തില്‍ നിന്നു أَوْ لَتَعُودُنَّ അല്ലെങ്കില്‍ നിങ്ങള്‍ മടങ്ങുക (തിരിച്ചുവരുക) തന്നെ ചെയ്യണം فِي مِلَّتِنَا ഞങ്ങളുടെ മാര്‍ഗ്ഗത്തില്‍ (മത നടപടിയിലേക്കു) قَالَ അദ്ദേഹം പറഞ്ഞു أَوَلَوْ كُنَّا ഞങ്ങളായിരുന്നാലുമോ كَارِهِينَ വെറുക്കുന്നവര്‍, തൃപ്തിപ്പെടാത്തവര്‍.
അദ്ദേഹത്തിന്റെ ജനങ്ങളില്‍ നിന്നും അഹംഭാവം നടിച്ചവരായ പ്രധാനികള്‍ പറഞ്ഞു: "നിശ്ചയമായും - ശുഐബേ - നിന്നെയും, നിന്നോടൊപ്പം വിശ്വസിച്ചിട്ടുള്ളവരെയും ഞങ്ങളുടെ രാജ്യത്തില്‍ നിന്നു ഞങ്ങള്‍ പുറത്താക്കുക തന്നെ ചെയ്യും; അല്ലെങ്കില്‍, നിങ്ങള്‍ ഞങ്ങളുടെ മാര്‍ഗ്ഗത്തില്‍ മടങ്ങി വരുക തന്നെ വേണം.അദ്ദേഹം പറഞ്ഞു: "ഞങ്ങള്‍ (അതു) വെറുക്കുന്നവരായിരുന്നാലുമോ?!
قَدِ افْتَرَيْنَا തീര്‍ച്ചയായും ഞങ്ങള്‍ കെട്ടിച്ചമച്ചു عَلَى اللَّهِ അല്ലാഹുവിന്റെ മേല്‍ كَذِبًا വ്യാജം إِنْ عُدْنَا ഞങ്ങള്‍ മടങ്ങിയാല്‍ فِي مِلَّتِكُم നിങ്ങളുടെ മാര്‍ഗ്ഗത്തില്‍, മതത്തിലേക്കു بَعْدَ ശേഷം إِذْ نَجَّانَا اللَّهُ ഞങ്ങളെ അല്ലാഹു രക്ഷപ്പെടുത്തിയത്തിനു مِنْهَا അതില്‍ നിന്നു وَمَا يَكُونُ ആകുകയില്ല (പാടില്ല) لَنَا ഞങ്ങള്‍ക്കു أَن نَّعُودَ ഞങ്ങള്‍ മടങ്ങിവരല്‍ فِيهَا അതില്‍ إِلَّا أَن يَشَاءَ ഉദ്ദേശിക്കുന്നതായാലല്ലാതെ اللَّهُ رَبُّنَا ഞങ്ങളുടെ റബ്ബായ അല്ലാഹു وَسِعَ വിശാലമായിരിക്കുന്നു رَبُّنَا ഞങ്ങളുടെ (നമ്മുടെ) റബ്ബു كُلَّ شَيْءٍ എല്ലാ വസ്തുവിനും عِلْمًا അറിവാല്‍, അറിവു കൊണ്ടു عَلَى اللَّهِ അല്ലാഹുവിന്റെ മേല്‍ تَوَكَّلْنَا ഞങ്ങള്‍ ഭരമേല്‍പിച്ചിരിക്കുന്നു رَبَّنَا ഞങ്ങളുടെ റബ്ബേ افْتَحْ തുറന്നു (തുറവിയാക്കി) തരേണമേ بَيْنَنَا ഞങ്ങള്‍ക്കിടയില്‍ وَبَيْنَ قَوْمِنَا ഞങ്ങളുടെ ജനങ്ങള്‍ക്കുമിടയിലും بِالْحَقِّ യഥാര്‍ത്ഥപ്രകാരം, ന്യായമനുസരിച്ചു وَأَنتَ നീയാകട്ടെ خَيْرُ الْفَاتِحِينَ തുറന്നു (തുറവിയാക്കി) തരുന്നവരില്‍ ഉത്തമനാകുന്നു.
"നിങ്ങളുടെ മാര്‍ഗ്ഗത്തില്‍, നിന്നു അല്ലാഹു ഞങ്ങളെ രക്ഷപ്പെടുത്തിയതിനു ശേഷം, ഞങ്ങള്‍ മടങ്ങി വരുന്ന പക്ഷം തീര്‍ച്ചയായും ഞങ്ങള്‍ അല്ലാഹുവിന്റെ പേരില്‍ വ്യാജം കെട്ടിച്ചമക്കുകയായിരിക്കും ചെയ്യുന്നത്."അതില്‍ മടങ്ങിവരുകയെന്നതു ഞങ്ങള്‍ക്കു (ഒരിക്കലും) പാടില്ലാത്തതാകുന്നു; ഞങ്ങളുടെ റബ്ബായ അല്ലാഹു (അങ്ങിനെ) ഉദ്ദേശിക്കുന്നതായാലല്ലാതെ. ഞങ്ങളുടെ റബ്ബ് അറിവു കൊണ്ടു എല്ലാ വസ്തുവിനും വിശാലമായിരിക്കുന്നു. [എല്ലാം അവന്റെ അറിവില്‍ ഉള്‍പെടുന്നു.] അല്ലാഹുവിന്റെ മേല്‍ ഞങ്ങള്‍ (എല്ലാം) ഭരമേല്‍പിച്ചിരിക്കുന്നു. "ഞങ്ങളുടെ റബ്ബേ! ഞങ്ങള്‍ക്കും, ഞങ്ങളുടെ ജനങ്ങള്‍ക്കുമിടയില്‍ യഥാര്‍ത്ഥപ്രകാരം നീ (തീരുമാനം വരുത്തി) തുറവി നല്‍കണേ! നീ തുറവി നല്‍കുന്നവരില്‍ ഏറ്റവും ഉത്തമനാകുന്നു."
فَتَوَلَّىٰ അങ്ങനെ അദ്ദേഹം മാറി, തിരിഞ്ഞു عَنْهُمْ അവരെ വിട്ടു, അവരില്‍ നിന്നു وَقَالَ പറയുകയും ചെയ്തു يَا قَوْمِ എന്റെ ജനങ്ങളേ لَقَدْ أَبْلَغْتُكُمْ തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്കു എത്തിച്ചിട്ടുണ്ട് رِسَالَاتِ ദൗത്യങ്ങളെ رَبِّي എന്റെ റബ്ബിന്റെ وَنَصَحْتُ لَكُمْ ഞാന്‍ നിങ്ങള്‍ക്കു ഗുണം കാംക്ഷിക്കുകയും (ഉപദേശിക്കുകയും) ചെയ്തു فَكَيْفَ അപ്പോള്‍ എങ്ങിനെ آسَىٰ ഞാന്‍ സങ്കടപ്പെടും, വ്യസനപ്പെടും عَلَىٰ قَوْمٍ ഒരു ജനതയുടെ മേല്‍ كَافِرِينَ അവിശ്വാസികളായ.
അപ്പോള്‍, അദ്ദേഹം അവരില്‍നിന്നു വിട്ടുമാറി; അദ്ദേഹം പറയുകയും ചെയ്തു: "എന്റെ ജനങ്ങളേ, തീര്‍ച്ചയായും, എന്റെ റബ്ബിന്റെ ദൗത്യങ്ങളെ ഞാന്‍ നിങ്ങള്‍ക്കു എത്തിച്ചു തന്നിട്ടുണ്ട്; നിങ്ങള്‍ക്കു ഞാന്‍ ഗുണം കാംക്ഷിക്കുക [ഉപദേശം നല്‍കുക]യും ചെയ്തു. എന്നിരിക്കെ, അവിശ്വാസികളായ ഒരു ജനതയുടെ പേരില്‍ ഞാന്‍ എങ്ങിനെ സങ്കടപ്പെടും?! [അതിനവകാശമില്ലല്ലോ.]"
وَمَا أَرْسَلْنَا നാം അയച്ചിട്ടില്ല فِي قَرْيَةٍ ഒരു രാജ്യത്തിലും مِّن نَّبِيٍّ ഒരു നബിയെയും إِلَّا أَخَذْنَا നാം പിടിക്കാതെ أَهْلَهَا അതിന്റെ ആള്‍ക്കാരെ بِالْبَأْسَاءِ ദുരിതം കൊണ്ടു وَالضَّرَّاءِ കഷ്ടപ്പാടും لَعَلَّهُمْ അവരാകുവാന്‍ വേണ്ടി,ആയേക്കാം يَضَّرَّعُونَ അവര്‍ താഴ്മ കാണിക്കും, വിനയപ്പെടും.
ഒരു രാജ്യത്തിലും (തന്നെ) ഒരു നബിയെയും നാം അയച്ചിട്ടില്ല, അതിലെ ആള്‍ക്കാരെ ദുരിതവും, കഷ്ടപ്പാടും കൊണ്ട് നാം പിടികൂടാതെ; അവര്‍ താഴ്മ കാണിക്കുവാന്‍ വേണ്ടി.
ثُمَّ പിന്നെ بَدَّلْنَا നാം പകരമാക്കി مَكَانَ സ്ഥാനത്തു السَّيِّئَةِ തിന്‍മയുടെ الْحَسَنَةَ നന്‍മയെ حَتَّىٰ عَفَوا അങ്ങനെ അവര്‍ അഭിവൃദ്ധിപ്പെട്ടു, അവര്‍ വളര്‍ച്ച പ്രാപിക്കുന്നതുവരെ وَّقَالُوا അവര്‍ പറയുകയും ചെയ്തു قَدْ مَسَّ ബാധിച്ചിട്ടുണ്ടു آبَاءَنَا നമ്മുടെ (ഞങ്ങളുടെ) പിതാക്കളെ الضَّرَّاءُ കഷ്ടപ്പാടു (കഷ്ടാവസ്ഥ) وَالسَّرَّاءُ സന്തോഷവും (സന്തോഷാവസ്ഥയും) فَأَخَذْنَاهُم അപ്പോള്‍ നാമവരെ പിടിച്ചു (ശിക്ഷിച്ചു) بَغْتَةً പെട്ടെന്നു وَهُمْ അവരാകട്ടെ, അവരായിരിക്കെ لَا يَشْعُرُونَ അവര്‍ അറിയുന്നില്ല.
പിന്നീടു, തിന്‍മയുടെ സ്ഥാനത്തു നാം നന്‍മയെ പകരമാക്കി. അങ്ങനെ, അവര്‍ അഭിവൃദ്ധിപ്പെട്ടു; അവര്‍ പറയുകയും ചെയ്തു: "നമ്മുടെ പിതാക്കളെ കഷ്ടാവസ്ഥയും, സന്തോഷാവസ്ഥയും ബാധിക്കുകയുണ്ടായിട്ടുണ്ട്. [അതുപോലെ നമുക്കും ബാധിച്ചുവെന്നു മാത്രം.]". അപ്പോള്‍, അവര്‍ അറിയാത്ത വിധത്തില്‍ പെട്ടെന്നു അവരെ നാം പിടി(ച്ചു ശിക്ഷി)ച്ചു.
وَلَوْ أَنَّ ആയിരുന്നെങ്കില്‍ أَهْلَ الْقُرَىٰ (ആ) രാജ്യക്കാര്‍ آمَنُوا അവര്‍ വിശ്വസിച്ചു وَاتَّقَوْا അവര്‍ സൂക്ഷിക്കുകയും ചെയ്തു(വെങ്കില്‍) لَفَتَحْنَا നാം തുറക്കുക തന്നെ ചെയ്യും عَلَيْهِم അവര്‍ക്കു, അവരില്‍ بَرَكَاتٍ അനുഗ്രഹങ്ങളെ, അഭിവൃദ്ധികളെ, വളര്‍ച്ചകളെ مِّنَ السَّمَاءِ ആകാശത്തു നിന്നു وَالْأَرْضِ ഭൂമിയില്‍നിന്നും وَلَـٰكِن كَذَّبُوا എങ്കിലും അവര്‍ വ്യാജമാക്കി فَأَخَذْنَاهُم അപ്പോള്‍ നാമവരെ പിടിച്ചു بِمَا كَانُوا അവര്‍ ആയിരുന്നതുകൊണ്ടു يَكْسِبُونَ അവര്‍ സമ്പാദിക്കും, പ്രവര്‍ത്തിച്ചുവെക്കും.
(ആ) രാജ്യക്കാര്‍ വിശ്വസിക്കുകയും, സൂക്ഷ്മത പാലിക്കുകയും ചെയ്തിരുന്നെങ്കില്‍, നാം അവര്‍ക്കു ആകാശത്തു നിന്നും, ഭൂമിയില്‍ നിന്നും "ബര്‍ക്കത്തുകള്‍" [അനുഗ്രഹാഭിവൃദ്ധികള്‍] തുറന്നു കൊടുക്കുക തന്നെ ചെയ്യുമായിരുന്നു. എങ്കിലും, അവര്‍ വ്യാജമാക്കുകയാണു ചെയ്തതു; അതിനാല്‍, അവര്‍ (പ്രവര്‍ത്തിച്ചു) സമ്പാദിച്ചിരുന്നതു നിമിത്തം അവരെ നാം പിടിച്ചു (ശിക്ഷിച്ചു).
أَفَأَمِنَ അപ്പോള്‍ സമാധാനപ്പെട്ടിരിക്കുകയോ, നിര്‍ഭയമായോ أَهْلُ الْقُرَىٰ രാജ്യക്കാര്‍ أَن يَأْتِيَهُم അവര്‍ക്കു വരുന്നതിനെക്കുറിച്ചു, വന്നെത്തുന്നതു بَأْسُنَا നമ്മുടെ ഗൗരവം, ശൗര്യം, ഊക്കു, ശിക്ഷ بَيَاتًا രാത്രി വേളയില്‍, രാത്രിയിലെ ആക്രമണമായിട്ടു وَهُمْ അവരായിരിക്കെ نَائِمُونَ ഉറങ്ങുന്നവര്‍.
അപ്പോള്‍, തങ്ങള്‍ ഉറങ്ങുന്നവരായിരിക്കെ രാത്രി വേളയില്‍ നമ്മുടെ ശിക്ഷ തങ്ങള്‍ക്കു വരുന്നതിനെക്കുറിച്ചു (ഭയപ്പെടാതെ) രാജ്യക്കാര്‍ സമാധാനപ്പെട്ടിരിക്കുകയോ?!
(അതെ) അപ്പോള്‍, അല്ലാഹുവിന്റെ തന്ത്രത്തെക്കുറിച്ചു (ഭയപ്പെടാതെ) അവര്‍ സമാധാനപ്പെട്ടിരിക്കുകയോ?!എന്നാല്‍, അല്ലാഹുവിന്റെ തന്ത്രത്തെക്കുറിച്ച് (ഭയപ്പെടാതെ) നഷ്ടപ്പെട്ട ജനങ്ങളല്ലാതെ സമാധാനപ്പെട്ടിരിക്കുകയില്ല.
أَوَلَمْ يَهْدِ മാര്‍ഗ്ഗദര്‍ശകവുമാകുന്നില്ലേ, വ്യക്തമാകുന്നുമില്ലേ لِلَّذِينَ يَرِثُونَ അനന്തരമെടുക്കുന്നവര്‍ക്ക്, അനന്തരാവകാശികളായി വരുന്ന (കൈകാര്യം ചെയ്യുന്ന) വര്‍ക്ക് الْأَرْضَ ഭൂമിയെ مِن بَعْدِ ശേഷം, ശേഷമായി أَهْلِهَا അതിന്റെ ആള്‍ക്കാരുടെ أَن لَّوْ نَشَاءُ നാം ഉദ്ദേശിക്കുന്നപക്ഷം എന്നു أَصَبْنَاهُم അവര്‍ക്കു നാം (ആപത്തു) ബാധിപ്പിക്കും (എന്നു) بِذُنُوبِهِمْ അവരുടെ പാപങ്ങള്‍ നിമിത്തം وَنَطْبَعُ നാം മുദ്രവെക്കുകയും ചെയ്യും (ചെയ്യുന്നു) عَلَىٰ قُلُوبِهِمْ അവരുടെ ഹൃദയങ്ങള്‍ക്ക്, ഹൃദയങ്ങളുടെ മേല്‍ فَهُمْ എന്നിട്ടവര്‍, അങ്ങനെ لَا يَسْمَعُونَ അവര്‍ കേള്‍ക്കുകയില്ല (കേള്‍ക്കുന്നില്ല).
ഭൂമിയെ, അതിലെ (പൂര്‍വ്വിക) ആള്‍ക്കാരുടെ ശേഷം, അനന്തരാവകാശമെടുക്കുന്നവര്‍ക്കു മാര്‍ഗ്ഗദര്‍ശകമായി [വ്യക്തമായി]ട്ടുമില്ലേ? നാം ഉദ്ദേശിക്കുന്ന പക്ഷം, അവരുടെ പാപങ്ങള്‍ നിമിത്തം നാം അവര്‍ക്കു (ആപത്തു) ബാധിപ്പിക്കുമെന്നു! നാം അവരുടെ ഹൃദയങ്ങള്‍ക്കു മുദ്ര വെക്കുകയും ചെയ്യുന്നു; അങ്ങനെ അവര്‍ കേള്‍ക്കുന്നില്ല.
تِلْكَ الْقُرَىٰ ആ രാജ്യങ്ങള്‍ نَقُصُّ عَلَيْكَ നിനക്കു നാം (കഥ) വിവരിച്ചു തരുന്നു مِنْ أَنبَائِهَا അതിന്റെ വൃത്താന്ത (വര്‍ത്തമാന) ങ്ങളില്‍ നിന്നു وَلَقَدْ جَاءَتْهُمْ തീര്‍ച്ചയായും അവര്‍ക്കു വന്നിട്ടുണ്ട്, ചെല്ലുകയുണ്ടായി رُسُلُهُم അവരുടെ റസൂലുകള്‍ بِالْبَيِّنَاتِ തെളിവുകളുമായി فَمَا كَانُوا എന്നിട്ടു അവര്‍ (തയ്യാര്‍) ആയില്ല لِيُؤْمِنُوا അവര്‍ വിശ്വസിക്കുവാന്‍ بِمَا كَذَّبُوا അവര്‍ വ്യാജമാക്കിയതില്‍, വ്യാജമാക്കിയതുകൊണ്ട് مِن قَبْلُ മുമ്പു, മുമ്പേ كَذَٰلِكَ അപ്രകാരം يَطْبَعُ اللَّـهُ അല്ലാഹു മുദ്രവെക്കുന്നു (വെക്കും) عَلَىٰ قُلُوبِ ഹൃദയങ്ങള്‍ക്കു الْكَافِرِينَ അവിശ്വാസികളുടെ.
ആ രാജ്യങ്ങള്‍ അവയുടെ വൃത്താന്തങ്ങളില്‍ നിന്നു (ചിലതൊക്കെ) നാം നിനക്കു തരുകയാണ്.തീര്‍ച്ചയായും, അവര്‍ക്കു [ആ രാജ്യക്കാര്‍ക്കു] അവരുടെ റസൂലുകള്‍ വ്യക്തമായ തെളിവുകളുമായി ചെല്ലുകയുണ്ടായി. എന്നാല്‍, മുമ്പു അവര്‍ യാതൊന്നിനെ വ്യാജമാക്കിയോ അതില്‍ അവര്‍ വിശ്വസിക്കു (വാന്‍ തയ്യാറാകു) കയുണ്ടായില്ല. അപ്രകാരം, അവിശ്വാസികളുടെ ഹൃദയങ്ങള്‍ക്കു അല്ലാഹു മുദ്ര കുത്തുന്നു.
وَمَا وَجَدْنَا നാം കണ്ടെത്തിയില്ല لِأَكْثَرِهِم അവരില്‍ അധികമാള്‍ക്കും مِّنْ عَهْدٍ ഒരു കരാറും, പ്രതിജ്ഞയും وَإِن وَجَدْنَا നിശ്ചയമായും നാം കണ്ടെത്തുകയും ചെയ്തു أَكْثَرَهُمْ അവരില്‍ അധികത്തെയും لَفَاسِقِينَ തോന്നിയവാസികളായി തന്നെ.
അവരില്‍ അധികമാൾക്കും യാതൊരു കരാറും [കരാറു പാലിക്കേണ്ട ബോധവും] നാം കണ്ടെത്തിയില്ല; അവരില്‍ അധികമാളുകളെയും തോന്നിയവാസികളായിത്തന്നെ നാം കണ്ടെത്തുകയും ചെയ്തു.
ثُمَّ بَعَثْنَا പിന്നെ നാം അയച്ചു, എഴുന്നേല്‍പിച്ചു (നിയോഗിച്ചു) مِن بَعْدِهِم അവരുടെ ശേഷം مُّوسَىٰ മൂസായെ بِآيَاتِنَا നമ്മുടെ ദൃഷ്ടാന്തങ്ങളുമായി إِلَىٰ فِرْعَوْنَ ഫിര്‍ഔന്റെ അടുത്തേക്കു وَمَلَئِهِ അവന്റെ സംഘക്കാരിലേക്കും, പ്രധാനികളിലേക്കും فَظَلَمُوا എന്നിട്ടു അവര്‍ അക്രമം പ്രവര്‍ത്തിച്ചു بِهَا അവയില്‍, അവകൊണ്ടു فَانظُرْ അപ്പോള്‍ നോക്കുക كَيْفَ كَانَ എങ്ങിനെ ആയി (ഉണ്ടായി) عَاقِبَةُ പര്യവസാനം, കലാശം الْمُفْسِدِينَ നാശം (കുഴപ്പം) പ്രവര്‍ത്തിക്കുന്നവരുടെ.
പിന്നീടു, അവരുടെ [മേല്‍ പറയപ്പെട്ടവരുടെ] ശേഷം, ഫിര്‍ഔന്റെയും, അവന്റെ പ്രധാനികളുടെയും അടുക്കലേക്കു നമ്മുടെ ദൃഷ്ടാന്തങ്ങളുമായി നാം മൂസായെ നിയോഗിച്ചയച്ചു. എന്നിട്ടു, അവര്‍ അവയില്‍ (വിശ്വസിക്കാതെ) അക്രമം പ്രവര്‍ത്തിച്ചു.അപ്പോള്‍, (ആ) കുഴപ്പം പ്രവര്‍ത്തിച്ചവരുടെ പര്യവസാനം എങ്ങനെ ആയെന്നു നോക്കുക!
وَقَالَ مُوسَىٰ മൂസാ പറയുകയും ചെയ്തു يَا فِرْعَوْنُ ഫിര്‍ഔനേ إِنِّي رَسُولٌ ഞാന്‍ ഒരു ദൂതനാണു مِّن رَّبِّ രക്ഷിതാവിങ്കല്‍ നിന്നു الْعَالَمِينَ ലോകരുടെ.
മൂസാ പറയുകയും ചെയ്തു: "ഫിര്‍ഔനേ, നിശ്ചയമായും ഞാന്‍, ലോകരുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ഒരു റസൂലാകുന്നു.
حَقِيقٌ അവകാശപ്പെട്ട (കടമപ്പെട്ട) വനാണു عَلَىٰ أَن لَّا أَقُولَ ഞാന്‍ പറയാതിരിക്കുവാന്‍ عَلَى اللَّـهِ അല്ലാഹുവിന്റെ പേരില്‍ إِلَّا الْحَقَّ യഥാര്‍ത്ഥമല്ലാതെ, സത്യമൊഴികെ قَدْ جِئْتُكُم ഞാന്‍ നിങ്ങള്‍ക്കു വന്നിട്ടുണ്ട് بِبَيِّنَةٍ തെളിവുംകൊണ്ടു مِّن رَّبِّكُمْ നിങ്ങളുടെ റബ്ബിങ്കല്‍നിന്നു فَأَرْسِلْ അതിനാല്‍ അയച്ചു തരുക مَعِيَ എന്റെ കൂടെ بَنِي إِسْرَائِيلَ ഇസ്രാഈല്‍ സന്തതികളെ.
"അല്ലാഹുവിന്റെ പേരില്‍ യഥാര്‍ത്ഥമല്ലാതെ (ഒന്നും) പറയാതിരിക്കുവാന്‍ അവകാശപ്പെട്ടവനാണു (ഞാന്‍). നിങ്ങളുടെ റബ്ബിങ്കല്‍നിന്നും ഞാന്‍ നിങ്ങള്‍ക്കു വ്യക്തമായ തെളിവും കൊണ്ടു വന്നിട്ടുണ്ട്; ആകയാല്‍, എന്റെ കൂടെ നീ ഇസ്രാഈല്‍ സന്തതികളെ അയച്ചു [വിട്ടു] തരുക."
قَالَ അവന് പറഞ്ഞു إِن كُنتَ നീ ആണെങ്കില്‍ جِئْتَ നീ വന്നിരിക്കുന്നു (എങ്കില്‍) بِآيَةٍ വല്ല ദൃഷ്ടാന്തവും കൊണ്ടു فَأْتِ بِهَا എന്നാലതു കൊണ്ടുവാ إِن كُنتَ നീ ആണെങ്കില്‍ مِنَ الصَّادِقِينَ സത്യം പറയുന്നവരില്‍.
അവന്‍ [ഫിര്‍ഔന്‍] പറഞ്ഞു: "നീ വല്ല ദൃഷ്ടാന്തവും കൊണ്ടു വന്നിട്ടുണ്ടെങ്കില്‍, അതു (ഇങ്ങു) കൊണ്ടുവാ, നീ സത്യവാന്‍മാരില്‍പെട്ടവനാണെങ്കില്‍!"
فَأَلْقَىٰ അപ്പോള്‍ അദ്ദേഹം ഇട്ടു عَصَاهُ അദ്ദേഹത്തിന്റെ വടി فَإِذَا هِيَ അപ്പോള്‍ (അതാ) അതു ثُعْبَانٌ ഒരു സര്‍പ്പം, പെരുമ്പാമ്പ് مُّبِينٌ പ്രത്യക്ഷമായ, തനി.
അപ്പോള്‍ അദ്ദേഹം തന്റെ വടിയിട്ടു; അപ്പോഴതാ അതു പ്രത്യക്ഷമായ ഒരു സര്‍പ്പം!
وَنَزَعَ അദ്ദേഹം നീക്കി (പുറത്തു) എടുക്കുകയും ചെയ്തു يَدَهُ തന്റെ കൈ فَإِذَا هِيَ അപ്പോള്‍ (അതാ) അതു بَيْضَاءُ വെളുത്തതു لِلنَّاظِرِينَ നോക്കുന്നവര്‍ക്കു.
അദ്ദേഹം തന്റെ കൈ പുറത്തെടുത്തു (കാട്ടി); അപ്പോഴതാ നോക്കുന്നവര്‍ക്കു (അതു) വെള്ള നിറമുള്ളത്!
قَالَ الْمَلَأُ സംഘം (പ്രധാനി)കള്‍ പറഞ്ഞു مِن قَوْمِ ജനങ്ങളില്‍ നിന്നു فِرْعَوْنَ ഫിര്‍ഔന്റെ إِنَّ هَـٰذَا നിശ്ചയമായും ഇതു, ഇവന്‍ لَسَاحِرٌ ഒരു സിഹ്രുകാരന്‍ (ജാലവിദ്യക്കാരന്‍) തന്നെ عَلِيمٌ അറിവുള്ള.
7:110
ഫിര്‍ഔന്റെ ജനങ്ങളില്‍ നിന്നുള്ള പ്രധാനികള്‍ പറഞ്ഞു: "നിശ്ചയമായും ഇവന്‍, (വളരെ) അറിവുള്ളവതായ ഒരു ജാലവിദ്യക്കാരന്‍ തന്നെ;
"നിങ്ങളെ നിങ്ങളുടെ നാട്ടില്‍ നിന്നു പുറത്താക്കുവാന്‍ അവന്‍ ഉദ്ദേശിക്കുന്നു. അതിനാല്‍, (ഇവനെപ്പറ്റി) നിങ്ങള്‍ എന്തു കല്‍പിക്കുന്നു. [എന്താണു നിങ്ങള്‍ക്കു നിര്‍ദ്ദേശിക്കുവാനുള്ളത്]?!
قَالُوا അവര്‍ പറഞ്ഞു أَرْجِهْ അവനെ പിന്തിച്ചു വെക്കുക, അവന്നു ഒഴിവു (ഇട) നല്‍കുക وَأَخَاهُ അവന്റെ സഹോദരനെയും وَأَرْسِلْ അയക്കുക (നിയോഗിക്കുക) യും ചെയ്യുക فِي الْمَدَائِنِ പട്ടണങ്ങളില്‍ حَاشِرِينَ ശേഖരിക്കുന്ന (ഒരുമിച്ചു കൂട്ടുന്ന) വരെ.
അവര്‍ (ഫിര്‍ഔനോടു) പറഞ്ഞു: "അവന്നും, അവന്റെ സഹോദരന്നും ഇടകൊടുക്കുക; നഗരങ്ങളില്‍ ശേഖരിക്കുന്ന ആളുകളെ നിയോഗിച്ചയക്കുകയും ചെയ്യുക;-
وَجَاءَ السَّحَرَةُ ജാലവിദ്യക്കാര്‍ വരുകയും ചെയ്തു فِرْعَوْنَ ഫിര്‍ഔന്റെ അടുക്കല്‍ قَالُوا അവര്‍ പറഞ്ഞു إِنَّ لَنَا നിശ്ചയമായും ഞങ്ങള്‍ക്കുണ്ടു (അല്ലേ) لَأَجْرًا ഒരു (വമ്പിച്ച) പ്രതിഫലം തന്നെ إِن كُنَّا ഞങ്ങള്‍ ആയെങ്കില്‍ نَحْنُ ഞങ്ങള്‍ (തന്നെ) الْغَالِبِينَ വിജയികള്‍, കവച്ചുവെക്കുന്നവര്‍.
ജാലവിദ്യക്കാര്‍ ഫിര്‍ഔന്റെ അടുക്കല്‍ വരുകയും ചെയ്തു. അവര്‍ പറഞ്ഞു: "വിജയിക്കുന്നവര്‍ ഞങ്ങളാണെങ്കില്‍, നിശ്ചയമായും ഞങ്ങള്‍ക്കു ഒരു (വമ്പിച്ച) പ്രതിഫലം ഉണ്ടായിരിക്കുമല്ലോ?"
قَالَ അദ്ദേഹം പറഞ്ഞു أَلْقُوا നിങ്ങള്‍ ഇട്ടുകൊള്ളുവിന്‍ فَلَمَّا أَلْقَوْا അങ്ങനെ അവര്‍ ഇട്ടപ്പോള്‍ سَحَرُوا അവര്‍ പകിട്ടാക്കി, മായത്തിലാക്കി أَعْيُنَ النَّاسِ മനുഷ്യരുടെ കണ്ണുകളെ وَاسْتَرْهَبُوهُمْ അവരെ അവര്‍ പേടിപ്പെടുത്തുകയും ചെയ്തു وَجَاءُوا അവര്‍ വരുകയും ചെയ്തു بِسِحْرٍ ഒരു ജാലവിദ്യയുമായി عَظِيمٍ വമ്പിച്ചതായ.
അദ്ദേഹം [മൂസാ] പറഞ്ഞു: "നിങ്ങള്‍ ഇട്ടു കൊള്ളുവിന്‍."അങ്ങനെ, അവര്‍ (വടി) ഇട്ടപ്പോള്‍, അവര്‍ മനുഷ്യരുടെ കണ്ണുകളെ പകിട്ടാക്കുകയും, അവര്‍ അവരെ പേടിപ്പെടുത്തുകയും ചെയ്തു. അവര്‍ ഒരു വമ്പിച്ച ജാലവിദ്യ (തന്നെ) കൊണ്ടുവരുകയും ചെയ്തു.
وَأَوْحَيْنَا നാം സന്ദേശം നല്‍കുകയും ചെയ്തു إِلَىٰ مُوسَىٰ മൂസാക്കു أَنْ أَلْقِ നീ ഇടുക (ഇടണം) എന്നു عَصَاكَ നിന്റെ വടി فَإِذَا هِيَ അപ്പോള്‍ (അതാ) അതു تَلْقَفُ അതു വിഴുങ്ങുന്നു مَا يَأْفِكُونَ അവര്‍ കൃത്രിമം (കള്ളം) പ്രവര്‍ത്തിച്ചിരുന്നത്.
മൂസാക്കു നാം "വഹ്-യു" [സന്ദേശം] നല്‍കുകയും ചെയ്തു: "നിന്റെ വടി നീ ഇട്ടേക്കുക" എന്നു. അപ്പോഴതാ, അവര്‍ കൃത്രിമമാ(യുണ്ടാ)ക്കിയിരുന്നതിനെ അതു വിഴുങ്ങുന്നു!
فَوَقَعَ അങ്ങനെ സംഭവിച്ചു, സ്ഥാപിതമായി الْحَقُّ യഥാര്‍ത്ഥം, സത്യം, കാര്യം وَبَطَلَ വിഫലമാകുക (നിരര്‍ത്ഥമാകുക) യും ചെയ്തു مَا كَانُوا അവര്‍ ആയിരുന്നതു يَعْمَلُونَ അവര്‍ പ്രവര്‍ത്തിക്കും.
അങ്ങനെ, യഥാര്‍ത്ഥം സംഭവിച്ചു. [സത്യം പുലര്‍ന്നു]; അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതു വിഫലമാകുകയും ചെയ്തു.
قَالَ فِرْعَوْنُ ഫിര്‍ഔന്‍ പറഞ്ഞു آمَنتُم നിങ്ങള്‍ വിശ്വസിച്ചുവോ بِهِ അവനില്‍ قَبْلَ മുമ്പു أَنْ آذَنَ ഞാന്‍ സമ്മതം തരുന്നതിനു لَكُمْ നിങ്ങള്‍ക്കു إِنَّ هَـٰذَا നിശ്ചയമായും ഇതു لَمَكْرٌ ഒരു തന്ത്രംതന്നെ مَّكَرْتُمُوهُ നിങ്ങളതു തന്ത്രം ചെയ്തു (നടത്തിയിരിക്കുന്നു) فِي الْمَدِينَةِ നഗരത്തില്‍ لِتُخْرِجُوا നിങ്ങള്‍ പുറത്താക്കുവാന്‍വേണ്ടി مِنْهَا അതില്‍ നിന്നു أَهْلَهَا അതിലെ ആള്‍ക്കാരെ فَسَوْفَ അതിനാല്‍ വഴിയെ تَعْلَمُونَ നിങ്ങള്‍ അറിയും, നിങ്ങള്‍ക്കറിയാം.
ഫിര്‍ഔന്‍ പറഞ്ഞു: "നിങ്ങള്‍ക്കു ഞാന്‍ സമ്മതം നല്‍കുന്നതിനു മുമ്പ് നിങ്ങള്‍ അവനില്‍ വിശ്വസിച്ചുവോ?! നിശ്ചയമായും, ഇതു നിങ്ങള്‍ നഗരത്തില്‍ വെച്ചു നടത്തിയ ഒരു (ഗൂഢ) തന്ത്രമാണ്; അതിലെ ആള്‍ക്കാരെ അതില്‍ നിന്നു ബഹിഷ്കരിക്കുവാനായി. അതിനാല്‍, വഴിയെ നിങ്ങള്‍ക്കറിയാം.
لَأُقَطِّعَنَّ തീര്‍ച്ചയായും ഞാന്‍ മുറിച്ചുകളയും أَيْدِيَكُمْ നിങ്ങളുടെ കൈകളും وَأَرْجُلَكُم നിങ്ങളുടെ കാലുകളും مِّنْ خِلَافٍ എതിരില്‍ ثُمَّ പിന്നെ, പിന്നീടു لَأُصَلِّبَنَّكُمْ നിങ്ങളെ ഞാന്‍ ക്രൂശിക്കുകയും തന്നെ ചെയ്യും أَجْمَعِينَ മുഴുവനും.
"നിങ്ങളുടെ കൈകളും കാലുകളും (ഒന്നൊന്നിന്റെ) എതിരില്‍ ഞാന്‍ മുറിച്ചു കളയുക തന്നെ ചെയ്യും. പിന്നെ, നിങ്ങളെ മുഴുവനും ഞാന്‍ ക്രൂശിക്കുകയും തന്നെ ചെയ്യും."
وَقَالَ الْمَلَأُ പ്രധാനികള്‍ പറയുകയും ചെയ്തു, പ്രധാനികളും പറഞ്ഞു مِن قَوْمِ ജനങ്ങളില്‍ നിന്നു فِرْعَوْنَ ഫിര്‍ഔന്റെ أَتَذَرُ നീ (അങ്ങുന്നു) വിടുകയോ مُوسَىٰ മൂസായെ وَقَوْمَهُ അവന്റെ ജനങ്ങളെയും لِيُفْسِدُوا അവര്‍ കുഴപ്പം (നാശം) ഉണ്ടാക്കുവാന്‍ فِي الْأَرْضِ ഭൂമിയില്‍ (നാട്ടില്‍) وَيَذَرَكَ അവന്‍ നിന്നെ (അങ്ങയെ) വിടുവാനും, ഉപേക്ഷിക്കുവാനും وَآلِهَتَكَ നിന്റെ (അങ്ങയുടെ) ഇലാഹു (ദൈവം) കളെയും قَالَ അവന്‍ പറഞ്ഞു سَنُقَتِّلُ നാം കൊന്നൊടുക്കാം(ധാരാളം കൊല്ലാം) أَبْنَاءَهُمْ അവരുടെ ആണ്‍മക്കളെ, പുത്രന്മാരെ وَنَسْتَحْيِي നാം ജീവിക്കുമാറാക്കുക (ബാക്കിയാക്കുക) യും ചെയ്യും نِسَاءَهُمْ അവരുടെ സ്ത്രീകളെ وَإِنَّا നിശ്ചയമായും നാം فَوْقَهُمْ അവരുടെ മീതെ قَاهِرُونَ സര്‍വ്വാധിപത്യം നടത്തുന്നവരുമാണ്.
ഫിര്‍ഔന്റെ ജനങ്ങളില്‍ നിന്നുള്ള പ്രധാനികള്‍ പറയുകയും ചെയ്തു; "മൂസയെയും, അവന്റെ ജനങ്ങളെയും ഭൂമിയില്‍ കുഴപ്പമുണ്ടാക്കുവാനും, അങ്ങയെയും അങ്ങയുടെ ദൈവങ്ങളെയും അവന്‍ വിട്ടുകളയുവാനും അങ്ങുന്നു (ഒഴിച്ചു) വിടുകയോ?! [അതിനൊരു പരിഹാരമുണ്ടാക്കുക തന്നെ വേണം.]"അവന്‍ പറഞ്ഞു: "അവരുടെ ആണ്‍മക്കളെ നാം (നിര്‍ദ്ദയം) കൊന്നൊടുക്കുകയും, അവരുടെ സ്ത്രീകളെ (ബാക്കിയാക്കി) ജീവിക്കുവാന്‍ വിടുകയും ചെയ്തുകൊള്ളാം. നാം അവരുടെ മേല്‍ സര്‍വ്വാധിപത്യം നടത്തുന്നവരുമാകുന്നു."
قَالَ مُوسَىٰ മൂസാ പറഞ്ഞു لِقَوْمِهِ തന്റെ ജനങ്ങളോടു اسْتَعِينُوا നിങ്ങള്‍ സഹായമര്‍ത്ഥിക്കുവിന്‍, സഹായം തേടുവിന്‍ بِاللَّـهِ അല്ലാഹുവിനോടു, അല്ലാഹുവിനെക്കൊണ്ടു وَاصْبِرُوا ക്ഷമിക്കുകയും ചെയ്യുവിന്‍ إِنَّ الْأَرْضَ നിശ്ചയമായും ഭൂമി لِلَّـهِ അല്ലാഹുവിന്റേതാണു يُورِثُهَا അതിനെ അവന്‍ അവകാശ(അനന്തര)പ്പെടുത്തുന്നു مَن يَشَاءُ അവന്‍ ഉദ്ദേശിക്കുന്നവര്‍ക്കു مِنْ عِبَادِهِ അവന്റെ അടിയാന്‍മാരില്‍ നിന്നു وَالْعَاقِبَةُ പര്യവസാനം, അന്ത്യം, കലാശം لِلْمُتَّقِينَ സൂക്ഷമതയുള്ളവര്‍ (ഭയഭക്തന്മാര്‍) ക്കാകുന്നു.
മൂസാ തന്റെ ജനങ്ങളോടു പറഞ്ഞു: "നിങ്ങള്‍ അല്ലാഹുവിനോടു സഹായമര്‍ത്ഥിക്കുകയും, ക്ഷമിക്കുകയും ചെയ്യുവിന്‍. നിശ്ചയമായും, ഭൂമി അല്ലാഹുവിന്റേതാകുന്നു; അവന്റെ അടിയാന്‍മാരില്‍ നിന്നു അവന്‍ ഉദ്ദേശിക്കുന്നവര്‍ക്കു അവന്‍ അതിനെ അവകാശപ്പെടുത്തിക്കൊടുക്കുന്നു.പര്യവസാനമാകട്ടെ, സൂക്ഷമത പാലിക്കുന്നവര്‍ക്കു (ഗുണകരം) ആയിരിക്കും.
132. وَقَالُوا അവര്‍ പറയുകയും ചെയ്തു مَهْمَا എന്തുതന്നെ تَأْتِنَا بِهِ നീ അതു കൊണ്ടുവന്നാലും مِنْ آيَةٍ വല്ല ദൃഷ്ടാന്തമായിട്ടു لِّتَسْحَرَنَا ഞങ്ങളെ നീ പകിട്ടാക്കുവാന്‍, വശീകരിക്കുവാന്‍ بِهَا അതു കൊണ്ടു فَمَا نَحْنُ എന്നാല്‍ ഞങ്ങളല്ല لَكَ നിന്നെ بِمُؤْمِنِينَ വിശ്വസിക്കുന്നവര്‍.
അവര്‍ (ഇങ്ങിനെ) പറയുകയും ചെയ്തു: "(മൂസാ) നീ ഞങ്ങളെ പകിട്ടാ(ക്കി വശീകരി)ക്കുവാന്‍വേണ്ടി ദൃഷ്ടാന്തമായിക്കൊണ്ട് എന്തുതന്നെ ഞങ്ങള്‍ക്കു കൊണ്ടു വന്നാലും, ഞങ്ങള്‍ നിന്നെ വിശ്വസിക്കുന്നവരല്ല (തന്നെ)."
وَلَمَّا وَقَعَ സംഭവിച്ച (ഉണ്ടായ) പ്പോള്‍ عَلَيْهِمُ അവരുടെമേല്‍, അവരില്‍ الرِّجْزُ കുലുക്കം, മ്ലേച്ഛത (ശിക്ഷ) قَالُوا അവര്‍ പറഞ്ഞു يَا مُوسَى മൂസാ ادْعُ لَنَا ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക رَبَّكَ നിന്റെ റബ്ബിനോടു بِمَا عَهِدَ അവന്‍ കരാറു (ഉത്തരവു) നല്‍കിയ പ്രകാരം (നല്‍കിയതുകൊണ്ടു) عِندَكَ നിന്റെ അടുക്കല്‍ لَئِن كَشَفْتَ നീ നീക്കി (തുറവിയാക്കി) തന്നെങ്കില്‍ عَنَّا ഞങ്ങളില്‍ നിന്നു الرِّجْزَ ശിക്ഷയെ لَنُؤْمِنَنَّ لَكَ നിശ്ചയമായും ഞങ്ങള്‍ നിന്നെ വിശ്വസിക്കുക തന്നെ ചെയ്യും وَلَنُرْسِلَنَّ ഞങ്ങള്‍ അയക്കുകയും തന്നെ ചെയ്യും مَعَكَ നിന്റെ കൂടെ بَنِي إِسْرَائِيلَ ഇസ്രാഈല്‍ സന്തതികളെ.
അവരുടെ മേല്‍ ശിക്ഷ ഭവിച്ചപ്പോള്‍, അവര്‍ പറഞ്ഞു: "മൂസാ, നിന്റെ റബ്ബു നിന്റെ അടുക്കല്‍ കരാറു നല്‍കിയ (നിശ്ചയ) പ്രകാരം, അവനോടു ഞങ്ങള്‍ക്കുവേണ്ടി നീ പ്രാര്‍ത്ഥിക്കുക. ഞങ്ങളില്‍ നിന്നു (ഈ) ശിക്ഷ നീ (നീക്കി) തുറവിയാക്കിത്തന്നുവെങ്കില്‍, നിശ്ചയമായും ഞങ്ങള്‍ നിന്നെ വിശ്വസിക്കുകതന്നെ ചെയ്യും. നിന്നോടൊപ്പം ഇസ്രാഈല്‍ സന്തതികളെ ഞങ്ങള്‍ അയച്ചു തരുകയും തന്നെ ചെയ്യുന്നതാണ്."
فَانتَقَمْنَا مِنْهُمْ അപ്പോള്‍ അവരോടു നാം പ്രതികാര (ശിക്ഷാ) നടപടിയെടുത്തു فَأَغْرَقْنَاهُمْ അങ്ങനെ നാം അവരെ മുക്കി فِي الْيَمِّ സമുദ്രത്തില്‍ بِأَنَّهُمْ അവരാണെന്നതുകൊണ്ടു, അവര്‍ (ആയ) കാരണത്താല്‍ كَذَّبُوا വ്യാജമാക്കി (എന്ന) بِآيَاتِنَا നമ്മുടെ ദൃഷ്ടാന്തങ്ങളെ وَكَانُوا അവര്‍ ആയിരിക്കുക (ആയിത്തീരുക) യും ചെയ്തു (വെന്ന) عَنْهَا അവയെപ്പറ്റി غَافِلِينَ അശ്രദ്ധര്‍.
അപ്പോള്‍ നാം അവരോടു പ്രതികാര (ശിക്ഷാ) നടപടിയെടുത്തു; അങ്ങനെ, അവരെ നാം സമുദ്രത്തില്‍ മുക്കി (നശിപ്പിച്ചു); (അതെ) നമ്മുടെ ദൃഷ്ടാന്തങ്ങളെ അവര്‍ വ്യാജമാക്കുകയും, അവയെപ്പറ്റി അവര്‍ അശ്രദ്ധരായിരിക്കുകയും ചെയ്ത കാരണത്താല്‍.
وَأَوْرَثْنَا നാം അവകാശപ്പെടുത്തി (അനന്തരമാക്കി) കൊടുക്കുകയും ചെയ്തു الْقَوْمَ ജനങ്ങള്‍ക്കു الَّذِينَ كَانُوا ആയിരുന്നതായ يُسْتَضْعَفُونَ അവര്‍ ബലഹീനരാക്കപ്പെടും, അവര്‍ക്കു ദുര്‍ബ്ബലത കല്‍പിക്കപ്പെടും مَشَارِقَ ഉദയ (കിഴക്കു) സ്ഥല (ഭാഗ)ങ്ങളെ الْأَرْضِ (ആ) ഭൂമിയുടെ وَمَغَارِبَهَا അതിന്റെ അസ്തമന (പടിഞ്ഞാറു) സ്ഥല (ഭാഗ)ങ്ങളെയും الَّتِي بَارَكْنَا നാം അനുഗ്രഹം - അഭിവൃദ്ധി - ആശിര്‍വാദം നല്‍കിയതായ فِيهَا അതില്‍ وَتَمَّتْ പൂര്‍ത്തിയാകുകയും ചെയ്തു كَلِمَتُ رَبِّكَ നിന്റെ റബ്ബിന്റെ വാക്കു, വാക്യം الْحُسْنَىٰ വളരെ നല്ല, അതിസുന്ദരമായ, ഏറ്റം നല്ല عَلَىٰ بَنِي إِسْرَائِيلَ ഇസ്രാഈല്‍ സന്തതികളില്‍, ഇസ്രാഈല്യര്‍ക്കു بِمَا صَبَرُوا അവര്‍ ക്ഷമിച്ച (സഹിച്ച) തു നിമിത്തം وَدَمَّرْنَا നാം തകര്‍ത്തുക (താറുമാറാക്കുക) യും ചെയ്തു مَا كَانَ ആയിരുന്നതു يَصْنَعُ പ്രവര്‍ത്തിക്കും, ഉണ്ടാക്കിത്തീര്‍ക്കും فِرْعَوْنُ ഫിര്‍ഔന്‍ وَقَوْمُهُ അവന്റെ ജനതയും وَمَا كَانُوا അവരായിരുന്നതും يَعْرِشُونَ അവര്‍ ഉയര്‍ത്തിയുണ്ടാക്കും, കെട്ടിപ്പൊക്കും.
ബലഹീനരായി ഗണിക്കപ്പെട്ടിരുന്നതായ (ആ) ജനതക്കു നാം അവകാശപ്പെടുത്തികൊടുക്കുകയും ചെയ്തു, നാം അനുഗ്രഹം നല്‍കിയിട്ടുള്ള ഭൂമിയുടെ കിഴക്കും പടിഞ്ഞാറും ഭാഗങ്ങളെ. നിന്റെ റബ്ബിന്റെ വളരെ നല്ലതായ വാക്കു ഇസ്രാഈല്‍ സന്തതികളില്‍ പൂര്‍ത്തിയാകുകയും ചെയ്തു. അവര്‍ ക്ഷമിച്ചതു നിമിത്തം. ഫിര്‍ഔനും, അവന്റെ ജനങ്ങളും നിര്‍മ്മിച്ചുകൊണ്ടിരുന്നതും, അവര്‍ കെട്ടി ഉയര്‍ത്തിക്കൊണ്ടിരുന്നതും നാം തകര്‍ത്തുകയും ചെയ്തു.
وَجَاوَزْنَا നാം വിട്ടു കടക്കുകയും ചെയ്തു (നാം കടത്തി) بِبَنِي إِسْرَائِيلَ ഇസ്രാഈല്‍ സന്തതികളെ الْبَحْرَ സമുദ്രം (ആ) കടല്‍ فَأَتَوْا എന്നിട്ടവര്‍ വന്നു, അങ്ങനെ അവര്‍ ചെന്നു عَلَىٰ قَوْمٍ ഒരു ജനതയുടെ അടുക്കല്‍, ജനതയില്‍, ജനതയിലൂടെ يَعْكُفُونَ അവര്‍ ഭജനമിരിക്കുന്നു عَلَىٰ أَصْنَامٍ ചില ബിംബങ്ങളുടെ അടുക്കല്‍ لَّهُمْ തങ്ങളുടെ قَالُوا അവര്‍ പറഞ്ഞു يَا مُوسَى മൂസാ اجْعَل لَّنَا ഞങ്ങള്‍ക്കു നീ (താങ്കള്‍) ഏര്‍പ്പെടുത്തിത്തരുക, ആക്കിത്തരണം إِلَـٰهًا ഒരാരാധ്യ വസ്തുവെ (ദൈവത്തെ) كَمَا لَهُمْ അവര്‍ക്കു (ഇവര്‍ക്കു) ള്ളതുപോലെ آلِهَةٌ ആരാധ്യ വസ്തുക്കള്‍ (ദൈവങ്ങള്‍) قَالَ അദ്ദേഹം പറഞ്ഞു إِنَّكُمْ നിശ്ചയമായും നിങ്ങള്‍ قَوْمٌ ഒരു ജനതയാണു تَجْهَلُونَ വിവരമില്ലാത്ത (അജ്ഞരായ - വിഡ്ഢികളായ - മൂഢന്മാരായ).
ഇസ്രാഈല്‍ സന്തതികളെ നാം സമുദ്രം വിട്ടു കടത്തി (രക്ഷപ്പെടുത്തി); എന്നിട്ടു തങ്ങളുടെ ചില ബിംബങ്ങളുടെ അരികില്‍ ഭജനമിരിക്കുന്ന ഒരു ജനതയുടെ അടുക്കല്‍ അവര്‍ വന്നു (ചേര്‍ന്നു). അവര്‍ പറഞ്ഞു: "മൂസാ, ഇവര്‍ക്കു ചില ദൈവങ്ങളുള്ളതുപോലെ, ഞങ്ങള്‍ക്കു ഒരു ദൈവത്തെ നീ ഏര്‍പ്പെടുത്തിത്തരണം." അദ്ദേഹം പറഞ്ഞു: "നിശ്ചയമായും നിങ്ങള്‍, അറിവില്ലാത്ത ഒരു (മൂഢ) ജനതയാകുന്നു.
وَإِذْ أَنجَيْنَاكُم നിങ്ങളെ നാം രക്ഷപ്പെടുത്തിയ സന്ദര്‍ഭം مِّنْ آلِ فِرْعَوْنَ ഫിര്‍ഔന്റെ കൂട്ടരില്‍ നിന്നു يَسُومُونَكُمْ അവര്‍ നിങ്ങള്‍ക്കു അനുഭവിപ്പിച്ചുകൊണ്ടിരിക്കെ سُوءَ الْعَذَابِ ദുഷിച്ച (കടുത്ത - മോശകരമായ) ശിക്ഷ يُقَتِّلُونَ അവര്‍ അറുകൊല ചെയ്തുകൊണ്ടിരുന്ന (കൊണ്ടിരിക്കെ) أَبْنَاءَكُمْ നിങ്ങളുടെ ആണ്‍മക്കളെ وَيَسْتَحْيُونَ അവര്‍ ജീവിക്കുമാറാക്കുക (ബാക്കിയാക്കുക)യും نِسَاءَكُمْ നിങ്ങളുടെ സ്ത്രീകളെ وَفِي ذَٰلِكُم അതിലുണ്ടു بَلَاءٌ ഒരു പരീക്ഷണം مِّن رَّبِّكُمْ നിങ്ങളുടെ റബ്ബില്‍ നിന്നും عَظِيمٌ വമ്പിച്ച.
(ഇസ്രാഈല്‍ സന്തതികളേ) ഫിര്‍ഔന്റെ കൂട്ടര്‍ നിങ്ങള്‍ക്കു കടുത്ത ശിക്ഷ അനുഭവിപ്പിച്ചുകൊണ്ടിരിക്കെ അവരില്‍ നിന്നു നിങ്ങളെ നാം രക്ഷപ്പെടുത്തിയ സന്ദര്‍ഭം (ഓര്‍ക്കുക). നിങ്ങളുടെ ആണ്‍മക്കളെ അവര്‍ അറുകൊല നടത്തുകയും, നിങ്ങളുടെ സ്ത്രീക(ളായ മക്ക)ളെ ജീവിക്കുവാന്‍ വിടുകയും ചെയ്തിരുന്നു. അതില്‍ (നിങ്ങള്‍ക്കു) നിങ്ങളുടെ റബ്ബിങ്കല്‍ നിന്നുള്ള വമ്പിച്ച ഒരു പരീക്ഷണം ഉണ്ടായിരുന്നു.
وَوَاعَدْنَا നാം വാഗ്ദാനം (കരാര്‍) നടത്തി (നിശ്ചയം ചെയ്തു) مُوسَىٰ മൂസായോടു, മൂസയുമായി ثَلَاثِينَ لَيْلَةً മുപ്പതു രാത്രിക്ക് (ദിവസത്തേക്ക്) وَأَتْمَمْنَاهَا അവയെ (അതിനെ) നാം പൂര്‍ത്തിയാക്കുകയും ചെയ്തു بِعَشْرٍ ഒരു പത്തു കൊണ്ടു فَتَمَّ അങ്ങനെ പൂര്‍ത്തിയായി, തികഞ്ഞു مِيقَاتُ നിശ്ചിത സമയം, സമയ നിശ്ചയം رَبِّهِ തന്റെ റബ്ബിന്റെ أَرْبَعِينَ لَيْلَةً നാല്‍പതു രാത്രി (ദിവസം) وَقَالَ مُوسَىٰ മൂസാ പറയുകയും ചെയ്തു لِأَخِيهِ തന്റെ സഹോദരന്‍ هَارُونَ ഹാറൂനോടു اخْلُفْنِي നീ എനിക്കു പിന്‍ഗാമിയാകുക (പ്രതിനിധികരിക്കുക) فِي قَوْمِي എന്റെ ജനതയില്‍ وَأَصْلِحْ നന്നാക്കുക (നല്ലതു പ്രവര്‍ത്തിക്കുക) യും ചെയ്യുക وَلَا تَتَّبِعْ പിന്‍പറ്റുകയും ചെയ്യരുതു سَبِيلَ മാര്‍ഗ്ഗം, വഴി الْمُفْسِدِينَ നാശം (കുഴപ്പം) ഉണ്ടാക്കുന്നവരുടെ.
മൂസായോടു (ഒരു) മുപ്പതു രാത്രിക്കു നാം വാഗ്ദാനം നടത്തുകയുണ്ടായി; അതിനെ (വീണ്ടും) ഒരു പത്തു (രാത്രി) കൊണ്ടു നാം പൂര്‍ത്തിയാക്കുകയും ചെയ്തു. അങ്ങനെ, അദ്ദേഹത്തിന്റെ റബ്ബിന്റെ നിശ്ചിത സമയം നാല്‍പതു രാത്രിയായി തികഞ്ഞു.
മൂസാ തന്റെ സഹോദരന്‍ ഹാറൂനോടു പറയുകയും ചെയ്തു: "(എന്റെ അഭാവത്തില്‍) നീ എന്നെ പ്രതിനിധികരിക്കുക; നീ നല്ലതു പ്രവര്‍ത്തിക്കുകയും ചെയ്യുക; കുഴപ്പമുണ്ടാക്കുന്നവരുടെ മാര്‍ഗ്ഗത്തെ നീ പിന്‍പറ്റുകയും ചെയ്യരുത്."
وَلَمَّا جَاءَ വന്നപ്പോള്‍, വന്നപ്പോഴോ مُوسَىٰ മൂസാ لِمِيقَاتِنَا നമ്മുടെ നിശ്ചിത സമയത്തേക്കു وَكَلَّمَهُ അദ്ദേഹത്തോടു സംസാരിക്കുകയും ചെയ്തു رَبُّهُ അദ്ദേഹത്തിന്റെ റബ്ബു قَالَ അദ്ദേഹം പറഞ്ഞു رَبِّ എന്റെ റബ്ബേ أَرِنِي എനിക്കു കാണിച്ചു തരണം أَنظُرْ إِلَيْكَ നിന്നിലേക്കു ഞാന്‍ നോക്കട്ടെ (കാണട്ടെ) قَالَ അവന്‍ പറഞ്ഞു لَن تَرَانِي നിശ്ചയമായും നീ എന്നെ കാണുന്നതല്ല, കാണുകയില്ല തന്നെ وَلَـٰكِنِ എങ്കിലും, എന്നാല്‍ انظُرْ നീ നോക്കുക إِلَى الْجَبَلِ മലയിലേക്കു فَإِنِ اسْتَقَرَّ എന്നിട്ടു (അതായതു) അതു ഉറച്ചു (സ്ഥിരപ്പെട്ടു) നിന്നെങ്കില്‍ مَكَانَهُ അതിന്റെ സ്ഥാനത്തു فَسَوْفَ എന്നാല്‍ വഴിയെ تَرَانِي നീ എന്നെ കാണും فَلَمَّا تَجَلَّىٰ എന്നിട്ടു (അങ്ങനെ) വെളിപ്പെട്ടപ്പോള്‍ رَبُّهُ അദ്ദേഹത്തിന്റെ റബ്ബ് لِلْجَبَلِ മലയിലേക്കു, പര്‍വ്വതത്തിനു جَعَلَهُ അതു (അവന്‍) അതിനെ ആക്കി دَكًّا പൊടി, തുരുമ്പല്‍ وَخَرَّ (അടഞ്ഞ്) വീഴുകയും ചെയ്തു مُوسَىٰ മൂസാ صَعِقًا ബോധമറ്റവനായി, നിശ്ചേഷ്ടനായി فَلَمَّا أَفَاقَ എന്നിട്ട് അദ്ദേഹത്തിനു ബോധം വന്നപ്പോള്‍ قَالَ അദ്ദേഹം പറഞ്ഞു سُبْحَانَكَ നീ മഹാ പരിശുദ്ധന്‍, നിനക്കു സ്തോത്രം تُبْتُ ഞാന്‍ പശ്ചാത്തപിച്ചു മടങ്ങി إِلَيْكَ നിന്നിലേക്കു وَأَنَا ഞാനാകട്ടെ أَوَّلُ ഒന്നാമത്തേവനാണു الْمُؤْمِنِينَ സത്യവിശ്വാസികളില്‍.
നമ്മുടെ നിശ്ചിത സമയത്തേക്കു മൂസാ വരുകയും, അദ്ദേഹത്തിന്റെ റബ്ബു അദ്ദേഹത്തോടു സംസാരിക്കുകയും ചെയ്തപ്പോള്‍ അദ്ദേഹം പറഞ്ഞു: "എന്റെ റബ്ബേ! എനിക്കു (നിന്നെ) കാട്ടിത്തരേണമേ - ഞാന്‍ നിന്നിലേക്കു (ഒന്നു) നോക്കിക്കാണട്ടെ!" അവന്‍ പറഞ്ഞു: "നീ എന്നെ കാണുകയില്ല തന്നെ; എങ്കിലും നീ (ആ) മലയിലേക്കു നോക്കുക; (അതായതു:) എന്നിട്ട് അതു അതിന്റെ സ്ഥാനത്തു ഉറച്ചു നിന്നുവെങ്കില്‍ വഴിയെ നീ എന്നെ കണ്ടുകൊള്ളും." അങ്ങനെ, അദ്ദേഹത്തിന്റെ റബ്ബ് മലയിലേക്കു വെളിപ്പെട്ടപ്പോള്‍, അതു അതിനെ പൊടിയാക്കി (തകര്‍ത്തു); മൂസാ ബോധമറ്റവനായി വീഴുകയും ചെയ്തു. എന്നിട്ടു അദ്ദേഹത്തിനു ബോധം വന്നപ്പോള്‍, അദ്ദേഹം പറഞ്ഞു: "നീ മഹാ പരിശുദ്ധന്‍ [-നിനക്കു സ്തോത്രം]! ഞാന്‍ നിന്നിലേക്കു പശ്ചാത്തപിച്ചു മടങ്ങി; ഞാന്‍ സത്യവിശ്വാസികളില്‍ ഒന്നാമത്തേവനുമാകുന്നു."
قَالَ അവന്‍ പറഞ്ഞു يَا مُوسَىٰ മൂസാ إِنِّي നിശ്ചയമായും ഞാന്‍ اصْطَفَيْتُكَ നിന്നെ തിരഞ്ഞു (തെളിയിച്ചു) എടുത്തിരിക്കുന്നു عَلَى النَّاسِ മനുഷ്യരെക്കാള്‍ بِرِسَالَاتِي എന്റെ ദൗത്യങ്ങള്‍കൊണ്ടു وَبِكَلَامِي എന്റെ സംസാരം കൊണ്ടും فَخُذْ അതിനാല്‍ എടുത്തു (പിടിച്ചു - സ്വീകരിച്ചു) കൊള്ളുക مَا آتَيْتُكَ നിനക്കു ഞാന്‍ നല്‍കിയതു وَكُن ആയിരിക്കുകയും ചെയ്യുക مِّنَ الشَّاكِرِينَ നന്ദി കാണിക്കുന്നവരുടെ.
അവന്‍ [റബ്ബ്] പറഞ്ഞു: "മൂസാ, നിശ്ചയമായും, എന്റെ ദൗത്യങ്ങള്‍ കൊണ്ടും, എന്റെ സംസാരം കൊണ്ടും നിന്നെ ഞാന്‍ (മറ്റു) മനുഷ്യരെക്കാള്‍ (പ്രത്യേകമാക്കി) തിരഞ്ഞെടുത്തിരിക്കുന്നു. അതിനാല്‍, ഞാന്‍ നിനക്കു നല്‍കിയതു നീ എടുത്തു [സ്വീകരിച്ചു] കൊള്ളുക. നീ നന്ദി കാണിക്കുന്നവരുടെ കൂട്ടത്തിലായിരിക്കുകയും ചെയ്യുക."
وَكَتَبْنَا നാം എഴുതുക (എഴുതിക്കൊടുക്കുക) യും ചെയ്തു لَهُ അദ്ദേഹത്തിനു فِي الْأَلْوَاحِ പലകകളില്‍ مِن كُلِّ شَيْءٍ എല്ലാ കാര്യത്തെക്കുറിച്ചും, എല്ലാ കാര്യത്തില്‍ നിന്നും مَّوْعِظَةً അതായതു സദുപദേശം وَتَفْصِيلًا വിശദീകരണവും لِّكُلِّ شَيْءٍ എല്ലാ കാര്യത്തിനും فَخُذْهَا അതിനാല്‍ അതു(അവ) എടുത്തു (പിടിച്ചു - സ്വീകരിച്ചു) കൊള്ളുക بِقُوَّةٍ ശക്തിയോടെ, ബലത്തില്‍ وَأْمُرْ കല്‍പിക്കുകയും ചെയ്യുക قَوْمَكَ നിന്റെ ജനങ്ങളോടു يَأْخُذُوا അവര്‍ എടുക്കട്ടെ, (സ്വീകരിക്കുവാന്‍) بِأَحْسَنِهَا അവയിലെ(അതിലെ) വളരെ നല്ലതിനെ (നല്ല കാര്യങ്ങളെ) سَأُرِيكُمْ നിങ്ങള്‍ക്കു ഞാന്‍ വഴിയെ കാട്ടിത്തരും دَارَ പാര്‍പ്പിടം, ഭവനം, വസതി الْفَاسِقِينَ തോന്നിയവാസി (ധിക്കാരി) കളുടെ.
അദ്ദേഹത്തിനു [മൂസാക്കു] എല്ലാ കാര്യങ്ങളെക്കുറിച്ചും പലകകളില്‍ നാം എഴുതിക്കൊടുക്കുകയും ചെയ്തു. അതായതു, സദുപദേശവും, എല്ലാ കാര്യത്തിനുമുള്ള വിശദീകരണവും. (നാം പറയുകയും ചെയ്തു:) "അതിനാല്‍ നീ അവയെ ബലത്തോടെ എടുത്തു [സ്വീകരിച്ചു] കൊള്ളുക; നിന്റെ ജനങ്ങളോട് അവയിലെ വളരെ നല്ല കാര്യങ്ങളെ അവര്‍ സ്വീകരിക്കുവാന്‍ കല്‍പിക്കുകയും ചെയ്യുക. തോന്നിയവാസികളുടെ പാര്‍പ്പിടം ഞാന്‍ നിങ്ങള്‍ക്കു വഴിയെ കാണിച്ചു തരാം."
سَأَصْرِفُ ഞാന്‍ തിരിച്ചു വിടും, തിരിച്ചു വിട്ടേക്കും عَنْ آيَاتِيَ എന്റെ ദൃഷ്ടാന്തങ്ങളില്‍ നിന്നു الَّذِينَ യാതൊരുകൂട്ടരെ يَتَكَبَّرُونَ അഹംഭാവം നടിക്കുന്ന, വലുപ്പം കാണിക്കുന്ന فِي الْأَرْضِ ഭൂമിയില്‍ بِغَيْرِ الْحَقِّ ന്യായം (കാര്യം - അവകാശം) ഇല്ലാതെ وَإِن يَرَوْا അവര്‍ കാണുന്നപക്ഷം, കണ്ടാലും كُلَّ آيَةٍ എല്ലാ ദൃഷ്ടാന്തവും لَّا يُؤْمِنُوا بِهَا അതില്‍ അവര്‍ വിശ്വസിക്കുകയില്ല وَإِن يَرَوْا അവര്‍ കാണുന്നപക്ഷം, കണ്ടാലാകട്ടെ سَبِيلَ الرُّشْدِ തന്റേടത്തിന്റെ മാര്‍ഗ്ഗം, നേര്‍വഴി لَا يَتَّخِذُوهُ അതവര്‍ ആക്കുക (സ്വീകരിക്കുക) യില്ല سَبِيلًا മാര്‍ഗ്ഗമായിട്ടു, വഴിയായിട്ടു وَإِن يَرَوْا അവര്‍ കണ്ടുവെങ്കിലോ سَبِيلَ الْغَيِّ പിഴവിന്റെ മാര്‍ഗ്ഗം يَتَّخِذُوهُ അതവര്‍ ആക്കും, സ്വീകരിക്കും سَبِيلًا മാര്‍ഗ്ഗമായി ذَٰلِكَ അതു بِأَنَّهُمْ كَذَّبُوا അവര്‍ വ്യാജമാക്കിയിരിക്കുന്നതുകൊണ്ടാണ് بِآيَاتِنَا നമ്മുടെ ദൃഷ്ടാന്തങ്ങളെ وَكَانُوا അവര്‍ ആയിരിക്കുകയും عَنْهَا അവയെപ്പറ്റി غَافِلِينَ അശ്രദ്ധര്‍.
ന്യായമില്ലാതെ ഭൂമിയില്‍ അഹംഭാവം നടിച്ചു കൊണ്ടിരിക്കുന്നവരെ എന്റെ ദൃഷ്ടാന്തങ്ങളില്‍ നിന്നു ഞാന്‍ തിരിച്ചുവിടുന്നതാണ്. എല്ലാ ദൃഷ്ടാന്തവും കണ്ടാലും അവര്‍ അവയില്‍ വിശ്വസിക്കുകയില്ല. തന്റേടത്തിന്റെ (നേര്‍) മാര്‍ഗ്ഗം കണ്ടാല്‍ അതിനെ അവര്‍ ഒരു മാര്‍ഗ്ഗമായി സ്വീകരിക്കുകയുമില്ല. പിഴവിന്റെ (ദുര്‍) മാര്‍ഗ്ഗം കണ്ടാല്‍ അതിനെ അവര്‍ ഒരു മാര്‍ഗ്ഗമായി സ്വീകരിക്കുകയും ചെയ്യും. അതു, നമ്മുടെ ദൃഷ്ടാന്തങ്ങളെ അവര്‍ വ്യാജമാക്കുകയും, അവയെക്കുറിച്ചു അശ്രദ്ധരായിരിക്കുകയും ചെയ്തതുകൊണ്ടത്രെ.
وَاتَّخَذَ ഉണ്ടാക്കിത്തീര്‍ത്തു قَوْمُ مُوسَىٰ മൂസായുടെ ജനത ജനത مِن بَعْدِهِ അദ്ദേഹത്തിനു ശേഷം مِنْ حُلِيِّهِمْ അവരുടെ ആഭരണംകൊണ്ടു عِجْلًا ഒരു പശുക്കുട്ടി, മൂരിക്കുട്ടി جَسَدًا ഒരു ശരീരം, തടി لَّهُ خُوَارٌ അതിനു മുക്കുറ (ശബ്ദം) (ഉണ്ട്) ഉള്ളതായ أَلَمْ يَرَوْا അവര്‍ കണ്ടില്ലേ, അവര്‍ക്കു കണ്ടുകൂടേ أَنَّهُ അതു (ആണ്) എന്നു لَا يُكَلِّمُهُمْ അവരോടു സംസാരിക്കുന്നില്ല (എന്നു) وَلَا يَهْدِيهِمْ അവര്‍ക്കു കാട്ടിക്കൊടുക്കു (അവരെ നയിക്കു) ന്നുമില്ല سَبِيلًا ഒരു മാര്‍ഗ്ഗവും, ഒരു വഴിക്കും اتَّخَذُوهُ അതിനെ അവരുണ്ടാക്കി وَكَانُوا അവരായിരുന്നുതാനും ظَالِمِينَ അക്രമികള്‍.
മൂസാ (പോയതി)ന്റെ ശേഷം അദ്ദേഹത്തിന്റെ ജനത അവരുടെ ആഭരണം കൊണ്ടു ഒരു പശുക്കുട്ടിയെ - മുക്കുറ (ശബ്ദം) ഉള്ളതായ ഒരു ശരീരം [സ്വരൂപം] - ഉണ്ടാക്കിത്തീര്‍ത്തു. [അതിനെ ആരാധിച്ചു വന്നു.] അവര്‍ക്കു കണ്ടുകൂടേ, അതവരോടു സംസാരിക്കുന്നുമില്ല, ഒരു മാര്‍ഗ്ഗവും അവര്‍ക്കു കാട്ടിക്കൊടുക്കുന്നുമില്ല എന്നു?! (അതെ) അതവര്‍ ഉണ്ടാക്കി അവര്‍ അക്രമികളുമായിരുന്നു.
وَلَمَّا سُقِطَ വീഴുകയുണ്ടായപ്പോള്‍ فِي أَيْدِيهِمْ അവരുടെ കൈകളില്‍ وَرَأَوْا അവര്‍ കാണുകയും أَنَّهُمْ അവര്‍ (ആകുന്നു) എന്നു قَدْ ضَلُّوا തങ്ങള്‍ വഴിപിഴച്ചിട്ടുണ്ടെന്നു (എന്നു) قَالُوا അവര്‍ പറഞ്ഞു لَئِن لَّمْ തീര്‍ച്ചയായും ഇല്ലെങ്കില്‍ يَرْحَمْنَا നമ്മോട് (നമുക്കു) കരുണ ചെയ്തി(ല്ലെങ്കില്‍) رَبُّنَا നമ്മുടെ റബ്ബു وَيَغْفِرْ لَنَا അവന്‍ നമുക്കു പൊറുക്കുകയും لَنَكُونَنَّ നിശ്ചയമായും നാം ആയിരിക്കുക തന്നെ ചെയ്യും مِنَ الْخَاسِرِينَ നഷ്ടക്കാരില്‍പെട്ട(വര്‍).
അവര്‍ കൈകളില്‍ വീഴുക [ഖേദിച്ചു തലതാഴ്ത്തുക] യും, തങ്ങള്‍ വഴിപിഴച്ചിട്ടുണ്ടെന്നു കാണുകയും ചെയ്തപ്പോള്‍, അവര്‍ പറഞ്ഞു: "തീര്‍ച്ചയായും, നമ്മുടെ റബ്ബ് നമ്മോട് കരുണ കാണിക്കുകയും, നമുക്കു പൊറുത്തു തരുകയും ചെയ്തില്ലെങ്കില്‍, നാം നഷ്ടക്കാരില്‍പെട്ടവരായിത്തീരുകതന്നെ ചെയ്യും!".
وَلَمَّا رَجَعَ മടങ്ങിയപ്പോള്‍ مُوسَىٰ മൂസാ إِلَىٰ قَوْمِهِ അദ്ദേഹത്തിന്റെ ജനതയിലേക്കു غَضْبَانَ കുപിതനായി, ദ്വേഷ്യപ്പെട്ടവനായിട്ടു أَسِفًا ഖേദക്കാരനായി, ദുഃഖിതനായിട്ടു قَالَ അദ്ദേഹം പറഞ്ഞു بِئْسَمَا യാതൊന്നു എത്രയോ (വളരെ) ചീത്ത, ദുഷിച്ചതു خَلَفْتُمُونِي നിങ്ങള്‍ എനിക്കു (എന്റെ) പിന്നില്‍ ചെയ്ത مِن بَعْدِي എന്റെ ശേഷം أَعَجِلْتُمْ നിങ്ങള്‍ ധൃതിപ്പെട്ടോ, ബദ്ധപ്പാടു കാട്ടിയോ أَمْرَ കല്‍പനക്കു, കല്‍പനയെ(ക്കാള്‍) رَبِّكُمْ നിങ്ങളുടെ റബ്ബിന്റെ وَأَلْقَى അദ്ദേഹം ഇടുകയും ചെയ്തു الْأَلْوَاحَ പലകകളെ وَأَخَذَ പിടിക്കുകയും ചെയ്തു بِرَأْسِ തലക്കു, തലയെ أَخِيهِ തന്റെ സഹോദരന്റെ يَجُرُّهُ അതു വലിച്ചുകൊണ്ടു إِلَيْهِ തന്നിലേക്കു قَالَ അദ്ദേഹം പറഞ്ഞു ابْنَ أُمَّ എന്റെ ഉമ്മയുടെ മകനേ, മാതൃപുത്രാ إِنَّ الْقَوْمَ നിശ്ചയമായും (ഈ) ജനത اسْتَضْعَفُونِي എന്നെ ബലഹീനനാക്കി (ദുര്‍ബ്ബലനാക്കി) وَكَادُوا يَقْتُلُونَنِي അവര്‍ എന്നെ കൊല്ലുമാറാവുകയും ചെയ്തു فَلَا تُشْمِتْ അതിനാല്‍ നീ സന്തോഷപ്പെടുത്തരുതു بِيَ എന്നെകൊണ്ടു, ഞാന്‍ മൂലം الْأَعْدَاءَ ശത്രുക്കളെ وَلَا تَجْعَلْنِي എന്നെ നീ ആക്കുകയും ചെയ്യരുതു مَعَ الْقَوْمِ ജനങ്ങളോടു കൂടെ(കൂട്ടത്തില്‍) الظَّالِمِينَ അക്രമികളായ.
കുപിതനായും, ദുഃഖിതനായും കൊണ്ടു മൂസാ തന്റെ ജനതയിലേക്കു മടങ്ങി വന്നപ്പോള്‍, അദ്ദേഹം പറഞ്ഞു: "എന്റെ (പോക്കിനു) ശേഷം നിങ്ങള്‍ എന്റെ പിന്നില്‍ പ്രവര്‍ത്തിച്ചതു എത്രയോ ചീത്ത! നിങ്ങളുടെ റബ്ബിന്റെ കല്‍പനക്കു (കാത്തിരിക്കാതെ) നിങ്ങള്‍ ധൃതികാട്ടിയോ?!" അദ്ദേഹം പലകകള്‍ ഇടുകയും ചെയ്തു; തന്റെ സഹോദരന്റെ തല (മുടി) പിടിച്ചു തന്നിലേക്കു വലിക്കുകയും ചെയ്തു. അദ്ദേഹം [സഹോദരന്‍] പറഞ്ഞു: "എന്റെ മാതൃപുത്രാ [ഏകോദര സഹോദരാ]! നിശ്ചയമായും, (ഈ) ജനങ്ങള്‍ എന്നെ ബലഹീനനാക്കിത്തീര്‍ക്കുകയും, എന്നെ അവര്‍ കൊലപ്പെടുത്തുമാറാകുകയും ചെയ്തു. ആകയാല്‍, എന്നെ (നിന്ദിച്ചു) കൊണ്ട് നീ ശത്രുക്കളെ സന്തോഷപ്പെടുത്തരുതേ! എന്നെ നീ (ഈ) അക്രമികളോടു കൂടെ [അക്രമികളുടെ പക്ഷക്കാരന്‍] ആക്കുകയും ചെയ്യരുത്."
قَالَ رَبِّ അദ്ദേഹം പറഞ്ഞു റബ്ബേ اغْفِرْ لِي എനിക്കു പൊറുത്തു തരണേ وَلِأَخِي എന്റെ സഹോദരനും وَأَدْخِلْنَا ഞങ്ങളെ പ്രവേശിപ്പിക്കുകയും വേണമേ فِي رَحْمَتِكَ നിന്റെ കാരുണ്യത്തില്‍, ദയവില്‍ وَأَنتَ നീയാകട്ടെ, നീയോ أَرْحَمُ ഏറ്റവും കരുണയുള്ളവനാകുന്നു الرَّاحِمِينَ കരുണ ചെയ്യുന്നവരില്‍.
അദ്ദേഹം [മൂസാ] പറഞ്ഞു: "റബ്ബേ! എനിക്കും, എന്റെ സഹോദരനും നീ പൊറുത്തു തരുകയും, നിന്റെ കാരുണ്യത്തില്‍ ഞങ്ങളെ നീ പ്രവേശിപ്പിക്കുകയും ചെയ്യേണമേ! നീയാകട്ടെ, കരുണ ചെയ്യുന്നവരില്‍ ഏറ്റവും കരുണയുള്ളവനുമാകുന്നു."
إِنَّ നിശ്ചയമായും الَّذِينَ اتَّخَذُوا ഉണ്ടാക്കിയവര്‍ الْعِجْلَ പശു(മൂരി)ക്കുട്ടിയെ سَيَنَالُهُمْ അവര്‍ക്കു എത്തും, ബാധിക്കും غَضَبٌ കോപം, ദേഷ്യം مِّن رَّبِّهِمْ അവരുടെ റബ്ബിങ്കല്‍ നിന്ന് وَذِلَّةٌ നിന്ദ്യതയും فِي الْحَيَاةِ الدُّنْيَا ഐഹിക ജീവിതത്തില്‍ وَكَذَٰلِكَ അപ്രകാരം نَجْزِي നാം പ്രതിഫലം നല്‍കുന്നു الْمُفْتَرِينَ കെട്ടിച്ചമക്കുന്നവര്‍ക്കു.
നിശ്ചയമായും പശുക്കുട്ടിയെ ഉണ്ടാക്കി (ആരാധന നടത്തി) യവര്‍, അവര്‍ക്കു തങ്ങളുടെ റബ്ബിങ്കല്‍ നിന്നു കോപവും, ഐഹിക ജീവിതത്തില്‍ നിന്ദ്യതയും ബാധിക്കുന്നതാണ്. അപ്രകാരമത്രെ, (വ്യാജം) കെട്ടിച്ചമക്കുന്നവര്‍ക്കു നാം പ്രതിഫലം നല്‍കുന്നത്.
وَالَّذِينَ عَمِلُوا പ്രവര്‍ത്തിച്ചവരാകട്ടെ السَّيِّئَاتِ തിന്‍മകളെ ثُمَّ تَابُوا പിന്നെ അവര്‍ പശ്ചാത്തപിച്ചു, മടങ്ങി مِن بَعْدِهَا അതിനു (അവക്കു) ശേഷം وَآمَنُوا വിശ്വസിക്കുകയും ചെയ്തു إِنَّ رَبَّكَ നിശ്ചയമായും നിന്റെ റബ്ബു مِن بَعْدِهَا അതിനുശേഷം لَغَفُورٌ (വളരെ) പൊറുക്കുന്നവന്‍ തന്നെ رَّحِيمٌ കരുണാനിധി.
തിന്‍മകള്‍ പ്രവര്‍ത്തിക്കുകയും, പിന്നീടു അതിനുശേഷം പശ്ചാത്തപിക്കുകയും, വിശ്വസിക്കുകയും ചെയ്തവരാകട്ടെ, നിശ്ചയമായും, അതിനുശേഷം നിന്റെ റബ്ബു (അവര്‍ക്കു) പൊറുത്തുകൊടുക്കുന്നവനും, കരുണാനിധിയും തന്നെ.
وَلَمَّا سَكَتَ അടങ്ങിയപ്പോള്‍ عَن مُّوسَى മൂസായില്‍നിന്നു, മൂസാക്കു الْغَضَبُ കോപം أَخَذَ അദ്ദേഹം എടുത്തു الْأَلْوَاحَ പലകകളെ وَفِي نُسْخَتِهَا അവയുടെ പകര്‍പ്പില്‍ (എഴുത്തില്‍) ഉണ്ടായിരുന്നു هُدًى മാര്‍ഗ്ഗദര്‍ശനം وَرَحْمَةٌ കാരുണ്യവും لِّلَّذِينَ യാതൊരുവര്‍ക്കു هُمْ അവര്‍ لِرَبِّهِمْ തങ്ങളുടെ റബ്ബിനെക്കുറിച്ചു يَرْهَبُونَ അവര്‍ ഭയപ്പെടുന്നു, പേടിക്കുന്നു.
മൂസായില്‍ നിന്നു കോപം അടങ്ങിയപ്പോള്‍, അദ്ദേഹം പലകകള്‍ എടുത്തു. അവയിലെ എഴുത്തില്‍, തങ്ങളുടെ റബ്ബിനെക്കുറിച്ചു യാതൊരുകൂട്ടര്‍ ഭയപ്പെടുന്നുവോ അവര്‍ക്കു മാര്‍ഗ്ഗദര്‍ശനവും, കാരുണ്യവും ഉണ്ടായിരുന്നു.
وَاخْتَارَ തിരഞ്ഞെടുത്തു مُوسَىٰ മൂസാ قَوْمَهُ തന്റെ ജനതയെ (ജനതയിൽനിന്നു) سَبْعِينَ എഴുപതു رَجُلًا പുരുഷനെ لِّمِيقَاتِنَا നമ്മുടെ (നാമുമായുള്ള) നിശ്ചിത സമയത്തേക്കു فَلَمَّا أَخَذَتْهُمُ എന്നിട്ടു അവരെ പിടിച്ച (അവര്‍ക്കു പിടിപെട്ട)പ്പോള്‍ الرَّجْفَةُ (കഠിന) കമ്പനം قَالَ അദ്ദേഹം പറഞ്ഞു رَبِّ റബ്ബേ لَوْ شِئْتَ നീ ഉദ്ദേശിച്ചിരുന്നെങ്കില്‍ أَهْلَكْتَهُم അവരെ നീ (നിനക്കു) നശിപ്പിക്കാമായിരുന്നു مِّن قَبْلُ മുമ്പേ وَإِيَّايَ എന്നെയും أَتُهْلِكُنَا നീ ഞങ്ങളെ നശിപ്പിക്കുകയാണോ بِمَا فَعَلَ ചെയ്തതു നിമിത്തം السُّفَهَاءُ ഭോഷന്‍മാര്‍, വിഡ്ഢികള്‍ مِنَّا ഞങ്ങളില്‍ നിന്നുള്ള إِنْ هِيَ അതല്ല إِلَّا فِتْنَتُكَ നിന്റെ പരീക്ഷണമല്ലാതെ تُضِلُّ بِهَا അതുമൂലം നീ വഴിപിഴവിലാക്കുന്നു مَن تَشَاءُ നീ ഉദ്ദേശിക്കുന്നവരെ وَتَهْدِي നീ വഴി ചേര്‍ക്കുക (നേര്‍മാര്‍ഗ്ഗത്തിലാക്കുക)യും ചെയ്യുന്നു مَن تَشَاءُ നീ ഉദ്ദേശിക്കുന്നവരെ أَنتَ നീ وَلِيُّنَا ഞങ്ങളുടെ കൈകാര്യകര്‍ത്താവാണു, രക്ഷാധികാരിയാണു فَاغْفِرْ لَنَا അതിനാല്‍ ഞങ്ങള്‍ക്കു പൊറുത്തുതരണേ وَارْحَمْنَا ഞങ്ങള്‍ക്കു (ഞങ്ങളോടു) കരുണ ചെയ്യുകയും വേണമേ وَأَنتَ നീയാകട്ടെ خَيْرُ الْغَافِرِينَ പൊറുക്കുന്നവരില്‍ ഉത്തമനാകുന്നു.
മൂസാ തന്റെ ജനങ്ങളില്‍നിന്നു നമ്മുടെ നിശ്ചിത സമയത്തേക്കു എഴുപതു പുരുഷന്‍മാരെ തിരഞ്ഞെടുത്തു. എന്നിട്ട് അവര്‍ക്കു കഠിന കമ്പനം പിടിപെട്ടപ്പോള്‍, അദ്ദേഹം പറഞ്ഞു: "എന്റെ റബ്ബേ! നീ (വേണമെന്നു) ഉദ്ദേശിച്ചിരുന്നെങ്കില്‍ മുമ്പു (തന്നെ) അവരെയും, എന്നെയും നിനക്കു നശിപ്പിക്കാമായിരുന്നു. ഞങ്ങളില്‍ നിന്നുള്ള ഭോഷന്‍മാര്‍ ചെയ്തതിനു ഞങ്ങളെ നീ നശിപ്പിക്കുന്നുവോ?! അതു നിന്റെ പരീക്ഷണമല്ലാതെ (മറ്റൊന്നും) അല്ല(ല്ലോ); അതുമൂലം, നീ ഉദ്ദേശിക്കുന്നവരെ നീ വഴിപിഴവിലാക്കുന്നു; നീ ഉദ്ദേശിക്കുന്നവരെ നീ നേര്‍മാര്‍ഗ്ഗത്തിലാക്കുകയും ചെയ്യുന്നു. നീ ഞങ്ങളുടെ കൈകാര്യകര്‍ത്താവത്രെ. അതിനാല്‍ ഞങ്ങള്‍ക്കു നീ പൊറുത്തുതരുകയും, ഞങ്ങളോടു കരുണ ചെയ്യുകയും വേണമേ! നീയാകട്ടെ, പൊറുക്കുന്നവരില്‍ വെച്ചു ഉത്തമനുമാകുന്നു.
وَاكْتُبْ എഴുതുക (രേഖപ്പെടുത്തുക) യും ചെയ്യേണമേ لَنَا ഞങ്ങള്‍ക്കു فِي هَـٰذِهِ الدُّنْيَا ഈ ഇഹത്തില്‍ حَسَنَةً നന്മയെ وَفِي الْآخِرَةِ പരത്തിലും إِنَّا هُدْنَا നിശ്ചയമായും ഞങ്ങള്‍ മടങ്ങിയി (ഖേദിച്ചി) രിക്കുന്നു إِلَيْكَ നിന്നിലേക്കു قَالَ അവന്‍ പറഞ്ഞു عَذَابِي എന്റെ ശിക്ഷ أُصِيبُ بِهِ അതിനെ ഞാന്‍ ബാധിപ്പിക്കും, എത്തിക്കുന്നു مَنْ أَشَاءُ ഞാന്‍ ഉദ്ദേശിക്കുന്നവര്‍ക്കു وَرَحْمَتِي എന്റെ കാരുണ്യമാകട്ടെ وَسِعَتْ അതു വിശാലമായിരിക്കുന്നു, വിശാലപ്പെട്ടതാണു كُلَّ شَيْءٍ എല്ലാ വസ്തുവിനും فَسَأَكْتُبُهَا എന്നാല്‍ അതിനെ ഞാന്‍ എഴുതും (രേഖപ്പെടുത്തിവെക്കും) لِلَّذِينَ യാതൊരു കൂട്ടര്‍ക്കു يَتَّقُونَ സൂക്ഷ്മത പാലിക്കുന്ന وَيُؤْتُونَ കൊടുക്കുകയും ചെയ്യുന്ന الزَّكَاةَ സകാത്തു وَالَّذِينَ യാതൊരുകൂട്ടര്‍ക്കും هُم അവര്‍ بِآيَاتِنَا നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ يُؤْمِنُونَ വിശ്വസിക്കുന്നു.
"ഈ ഐഹികലോകത്തു ഞങ്ങള്‍ക്കു നീ നന്മ (നിശ്ചയിച്ച്) രേഖപ്പെടുത്തേണമേ. പരലോകത്തിലും (രേഖപ്പെടുത്തേണമേ)! (നിശ്ചയമായും, ഞങ്ങള്‍ നിന്നിലേക്കു (ഖേദിച്ചു) മടങ്ങിയിരിക്കുന്നു." അവന്‍ [റബ്ബ്] പറഞ്ഞു: "എന്റെ ശിക്ഷ - ഞാന്‍ ഉദ്ദേശിക്കുന്നവര്‍ക്കു അതിനെ ഞാന്‍ ബാധിപ്പിക്കുന്നതാണ്. എന്റെ കാരുണ്യമാകട്ടെ, അതു എല്ലാ വസ്തുവിനും വിശാലമായിരിക്കുന്നു. എന്നാല്‍, സൂക്ഷ്മത പാലിക്കുകയും, സക്കാത്തു കൊടുക്കുകയും ചെയ്യുന്നവര്‍ക്കു ഞാന്‍ അതു രേഖപ്പെടുത്തിയേക്കുന്നതാണ്. യാതൊരുകൂട്ടര്‍ക്കും - അവര്‍ നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കുന്നു (അങ്ങിനെയുള്ളവര്‍ക്കും രേഖപ്പെടുത്തും).
الَّذِينَ يَتَّبِعُونَ പിന്‍പറ്റുന്നവര്‍ക്കു الرَّسُولَ റസൂലിനെ, ദൂതനെ النَّبِيَّ നബിയായ, പ്രവാചകനായ الْأُمِّيَّ അക്ഷരജ്ഞാനമില്ലാത്ത, എഴുത്തും വായനയും അറിയാത്തവനായ الَّذِي അതായതു യാതൊരാള്‍ يَجِدُونَهُ അദ്ദേഹത്തെ അവര്‍ കണ്ടുവരുന്നു مَكْتُوبًا എഴുതപ്പെട്ടവനായിട്ടു عِندَهُمْ തങ്ങളുടെ അടുക്കല്‍ فِي التَّوْرَاةِ തൗറാത്തില്‍ وَالْإِنجِيلِ ഇഞ്ചീലിലും يَأْمُرُهُم അവരോടു അദ്ദേഹം കല്‍പിക്കും بِالْمَعْرُوفِ സദാചാരം (മര്യാദ - നല്ലതു) കൊണ്ടു وَيَنْهَاهُمْ അവരെ അദ്ദേഹം വിരോധിക്കുകയും ചെയ്യും عَنِ الْمُنكَرِ ദുരാചാര (ദുഷ്കാര്യ - വെറുക്കപ്പെട്ട കാര്യ)ത്തെപ്പറ്റി وَيُحِلُّ لَهُمُ അവര്‍ക്കു അനുവദനീയമാക്കിക്കൊടുക്കുകയും ചെയ്യും الطَّيِّبَاتِ നല്ല (വിശിഷ്ട - ശുദ്ധമായ) വസ്തുക്കളെ وَيُحَرِّمُ നിഷിദ്ധമാക്കുകയും عَلَيْهِمُ അവരുടെ മേല്‍ الْخَبَائِثَ ദുഷിച്ച (ചീത്ത) വസ്തുക്കളെ وَيَضَعُ വെക്കുകയും ചെയ്യും (ഇറക്കി -താഴ്ത്തി - എടുത്തു) عَنْهُمْ അവരില്‍നിന്നു إِصْرَهُمْ അവരുടെ ഭാരം وَالْأَغْلَالَ കുടുക്കുകളും, ബന്ധങ്ങളും الَّتِي كَانَتْ ഉണ്ടായിരുന്നതായ عَلَيْهِمْ അവരുടെമേല്‍, അവരില്‍ فَالَّذِينَ എന്നാല്‍ യാതൊരുവര്‍ آمَنُوا بِهِ അദ്ദേഹത്തില്‍ വിശ്വസിച്ചു وَعَزَّرُوهُ അദ്ദേഹത്തെ ബഹുമാനിക്കുകയും ചെയ്തു, ബലപ്പെടുത്തുകയും ചെയ്തു وَنَصَرُوهُ അദ്ദേഹത്തെ സഹായിക്കുകയും ചെയ്തു وَاتَّبَعُوا പിന്‍പറ്റുകയും ചെയ്തു النُّورَ പ്രകാശത്തെ الَّذِي أُنزِلَ مَعَهُ അദ്ദേഹത്തോടൊപ്പം അവതരിപ്പിക്കപ്പെട്ട أُولَـٰئِكَ هُمُ അക്കൂട്ടര്‍തന്നെ الْمُفْلِحُونَ വിജയികള്‍.
അതായത് "ഉമ്മിയ്യാ"യ [അക്ഷരജ്ഞാനമില്ലാത്ത] പ്രവാചകനായ (ആ) റസൂലിനെ പിന്‍പറ്റുന്നവര്‍ക്കു [അവര്‍ക്കാണ് കാരുണ്യം രേഖപ്പെടുത്തിവെക്കുന്നത്]. (അതെ) അവരുടെ അടുക്കല്‍ തൗറാത്തിലും, ഇഞ്ചീലിലും രേഖപ്പെടുത്തപ്പെട്ടതായി അവര്‍ കണ്ടുവരുന്ന ആളെ (പിന്‍പറ്റുന്നവര്‍ക്കു). അവരോടു അദ്ദേഹം സദാചാരംകൊണ്ടു കല്‍പിക്കുകയും, ദുരാചാരത്തെക്കുറിച്ചു വിരോധിക്കുകയും ചെയ്യും. അവര്‍ക്കു അദ്ദേഹം നല്ല (വിശിഷ്ട) വസ്തുക്കളെ അനുവദനീയമാക്കിക്കൊടുക്കുകയും, ദുഷിച്ച (ചീത്ത) വസ്തുക്കളെ അവരുടെ മേല്‍ നിഷിദ്ധമാക്കുകയും ചെയ്യും. അവരുടെ ഭാരത്തെയും, അവരുടെ മേലുണ്ടായിരുന്ന ബന്ധങ്ങളെയും അവരില്‍നിന്നു അദ്ദേഹം (ഇറക്കി) വെക്കുക [ഒഴിവാക്കിക്കൊടുക്കുക]യും ചെയും. അപ്പോള്‍, യാതൊരുകൂട്ടര്‍ അദ്ദേഹത്തില്‍ വിശ്വസിക്കുകയും, അദ്ദേഹത്തെ ബഹുമാനിക്കുകയും, സഹായിക്കുകയും, അദ്ദേഹത്തോടൊപ്പം അവതരിപ്പിക്കപ്പെട്ടിട്ടുള്ള (ആ) പ്രകാശത്തെ പിന്‍പറ്റുകയും ചെയ്തുവോ, അക്കൂട്ടര്‍ത്തന്നെയാണു വിജയികള്‍.
وَقَطَّعْنَاهُمُ അവരെ നാം മുറിക്കുക (കഷ്ണിക്കുക - ഭാഗിക്കുക - പിരിക്കുക)യും ചെയ്തു اثْنَتَيْ عَشْرَةَ പന്ത്രണ്ടു أَسْبَاطًا ഗോത്രങ്ങളായി أُمَمًا സമൂഹങ്ങളായി, കൂട്ടങ്ങളായി وَأَوْحَيْنَا നാം വഹ്-യ് (സന്ദേശം) നല്‍കുകയും ചെയ്തു إِلَىٰ مُوسَىٰ മൂസാക്കു إِذِ اسْتَسْقَاهُ അദ്ദേഹത്തോട് കുടിക്കുവാനാവശ്യപ്പെട്ട (വെള്ളം തേടിയ)പ്പോള്‍ قَوْمُهُ അദ്ദേഹത്തിന്റെ ജനത أَنِ اضْرِب നീ അടിക്കുക എന്നു بِّعَصَاكَ നിന്റെ വടികൊണ്ടു الْحَجَرَ പാറക്ക്, പാറക്കല്ലിനെ فَانبَجَسَتْ അപ്പോള്‍ പൊട്ടി ഒഴുകി مِنْهُ അതില്‍നിന്നു, അതിലൂടെ اثْنَتَا عَشْرَةَ പന്ത്രണ്ടു عَيْنًا നീരുറവ, അരുവി قَدْ عَلِمَ അറിഞ്ഞിട്ടുണ്ട്, അറിയുകയുണ്ടായി كُلُّ أُنَاسٍ എല്ലാ മനുഷ്യരും (മനുഷ്യക്കൂട്ടങ്ങളും) مَّشْرَبَهُمْ അവരുടെ കുടിക്കുന്ന സ്ഥലം وَظَلَّلْنَا നാം തണലാക്കുകയും ചെയ്തു, നിഴലിട്ടു കൊടുത്ത് عَلَيْهِمُ അവരുടെമേല്‍, അവര്‍ക്കു الْغَمَامَ മേഘത്തെ وَأَنزَلْنَا നാം ഇറക്കുകയും ചെയ്തു عَلَيْهِمُ അവരില്‍, അവര്‍ക്കു الْمَنَّ മന്നാ (കട്ടിത്തേന്‍) وَالسَّلْوَىٰ സല്‍വായും (കാടപ്പക്ഷിയും) كُلُوا തിന്നുകൊള്ളുവിന്‍ مِن طَيِّبَاتِ നല്ല (ശുദ്ധ - വിശിഷ്ട) വസ്തുക്കളില്‍ നിന്നു مَا رَزَقْنَاكُمْ നിങ്ങള്‍ക്കു നാം നല്‍കിയതിലെ وَمَا ظَلَمُونَا അവര്‍ നമ്മോട് അക്രമം ചെയ്തതുമില്ല وَلَـٰكِن كَانُوا എങ്കിലും അവരായിരുന്നു أَنفُسَهُمْ അവരോടു തന്നെ يَظْلِمُونَ അക്രമം ചെയ്യുക.
അവരെ നാം പന്ത്രണ്ടു ഗോത്രങ്ങളായി - അതായതു സമൂഹങ്ങളായി - മുറി(ച്ചു ഭാഗി)ച്ചു. മൂസയുടെ ജനങ്ങള്‍ അദ്ദേഹത്തോടു (വെള്ളം) കുടിപ്പാന്‍ കൊടുക്കുവാനാവശ്യപ്പെട്ടപ്പോള്‍ അദ്ദേഹത്തിനു നാം "വഹ്-യു" [സന്ദേശം] നല്‍കി: "നിന്റെ വടികൊണ്ട് പാറക്കല്ലിന്ന് അടിച്ചു കൊള്ളുക" എന്നു. അപ്പോള്‍, അതില്‍നിന്നു പന്ത്രണ്ടു നീരുറവകള്‍ പൊട്ടി ഒഴുകി. (അവരില്‍) എല്ലാ മനുഷ്യരും അവ(രവ)ര്‍ക്കു കുടിക്കുവാനുള്ള സ്ഥാനം അറിയുകയുണ്ടായി.
അവർക്കു നാം മേഘത്തെ തണലാക്കിക്കൊടുക്കുകയും ചെയ്തു. അവർക്കു നാം "മന്നാ" യും "സൽവാ" യും ഇറക്കിക്കൊടുക്കുകയും ചെയ്തു. "നിങ്ങൾക്കു നാം നൽകിയിട്ടുള്ള നല്ല (വിശിഷ്ട ) വസ്തുക്കളിൽ നിന്ന് തിന്നു കൊള്ളുവിൻ" (എന്ന് നാം പറഞ്ഞു). (എന്നാൽ) അവർ നമ്മോട് (ഒന്നും) അക്രമം ചെയ്തില്ല; എങ്കിലും, അവർ അവരോട് തന്നെയായിരുന്നു അക്രമം ചെയ്തിരുന്നത്.
وَإِذْ قِيلَ പറയപ്പെട്ട സന്ദര്‍ഭവും لَهُمُ അവരോടു اسْكُنُوا താമസിക്കു (പാര്‍ക്കു) വിന്‍ هَـٰذِهِ الْقَرْيَةَ ഈ രാജ്യത്ത് وَكُلُوا തിന്നുകയും ചെയ്യുവിന്‍ مِنْهَا അതില്‍നിന്നു حَيْثُ شِئْتُمْ നിങ്ങള്‍ ഉദ്ദേശിച്ചേടത്തു (നിന്നു), ഉദ്ദേശിച്ച പ്രകാരം وَقُولُوا പറയുകയും ചെയ്യുവിന്‍ حِطَّةٌ താഴ്ത്തല്‍ (പാപമോചനം), ഇറക്കിവെക്കുക وَادْخُلُوا പ്രവേശിക്കുക (കടക്കുക) യും ചെയ്യുവിന്‍ الْبَابَ വാതില്‍, പടിവാതില്‍, കവാടം سُجَّدًا സുജൂദു ചെയ്യുന്നവരായി, തലകുനിച്ചവരായി نَّغْفِرْ لَكُمْ നിങ്ങള്‍ക്കു നാം പൊറുത്തു തരും خَطِيئَاتِكُمْ നിങ്ങളുടെ തെറ്റുകള്‍, പിഴവു (പാപം) കള്‍ سَنَزِيدُ നാം (വഴിയെ) വര്‍ദ്ധിപ്പിക്കും الْمُحْسِنِينَ നന്മ ചെയ്യുന്നവര്‍ക്കു, സുകൃതവാന്‍മാര്‍ക്കു.
അവരോടു പറയപ്പെട്ട സന്ദര്‍ഭവും (ഓര്‍ക്കുക): "നിങ്ങള്‍ ഈ രാജ്യത്ത് താമസിക്കുകയും, അതില്‍ നിന്നു നിങ്ങള്‍ ഉദ്ദേശിച്ചേടത്തു നിന്നു തിന്നുകയും ചെയ്തു കൊള്ളുവിന്‍; നിങ്ങള്‍ "ഹിത്ത്വതുന്‍" [പാപമോചനം] എന്നു പറയുകയും, "സുജൂദു" ചെയ്തു [തലകുനിച്ചു] കൊണ്ട് (അതിന്റെ) പടിവാതില്‍ കടക്കുകയും ചെയ്യുവിന്‍. (എന്നാല്‍) നിങ്ങള്‍ക്കു നിങ്ങളുടെ തെറ്റുകളെ നാം പൊറുത്തു തരുന്നതാണ്. സുകൃതവാന്‍മാര്‍ക്കു നാം (വഴിയെ) വര്‍ദ്ധിപ്പിച്ചു കൊടുക്കുന്നതാണ്.
فَبَدَّلَ എന്നിട്ടു പകരമാക്കി, മാറ്റി മറിച്ചു الَّذِينَ ظَلَمُوا അക്രമം പ്രവര്‍ത്തിച്ചവര്‍ مِنْهُمْ അവരില്‍നിന്നു قَوْلًا ഒരുവാക്കു غَيْرَ ഒഴികെ الَّذِي قِيلَ لَهُمْ അവരോടു പറയപ്പെട്ട فَأَرْسَلْنَا അപ്പോള്‍ നാം അയച്ചു عَلَيْهِمْ അവരില്‍ رِجْزًا ഒരു (കഠിന) ശിക്ഷ مِّنَ السَّمَاءِ ആകാശത്തുനിന്നു بِمَا كَانُوا അവര്‍ ആയിരുന്നതു നിമിത്തം (കൊണ്ടു) يَظْلِمُونَ അവര്‍ അക്രമം ചെയ്യും.
എന്നിട്ട്, അവരില്‍ നിന്നു അക്രമം പ്രവര്‍ത്തിച്ചവര്‍, തങ്ങളോടു പറയപ്പെട്ടതല്ലാത്ത ഒരു വാക്കു (അതിനു) പകരമാക്കി (മാറ്റി). അതിനാല്‍, അവരുടെ മേല്‍ നാം ആകാശത്തു നിന്ന് ഒരു (കഠിന) ശിക്ഷ അയച്ചു; അവര്‍ അക്രമം പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതു നിമിത്തം.
وَاسْأَلْهُمْ അവരോടു ചോദിക്കുക عَنِ الْقَرْيَةِ രാജ്യത്തെക്കുറിച്ചു الَّتِي كَانَتْ ആയിരുന്നതായ حَاضِرَةَ അരികെ സ്ഥിതി ചെയ്യുന്നതു الْبَحْرِ സമുദ്രത്തിങ്കല്‍ (കടലിന്റെ) إِذْ يَعْدُونَ അവര്‍ അതിക്രമം ചെയ്യുന്ന (അതിരു വിട്ടി) രുന്ന സന്ദര്‍ഭം فِي السَّبْتِ ശബ്ബത്തില്‍ (ശബ്ബത്ത് ആചരണത്തില്‍) إِذْ تَأْتِيهِمْ അതായതു അവര്‍ക്കു വരുന്ന സന്ദര്‍ഭം حِيتَانُهُمْ അവരുടെ മത്സ്യങ്ങള്‍ يَوْمَ سَبْتِهِمْ അവരുടെ ശബ്ബത്തിന്റെ ദിവസം (നാളില്‍) شُرَّعًا പൊങ്ങിക്കൊണ്ടു (മൂക്കെടുത്തുകൊണ്ട്) وَيَوْمَ لَا يَسْبِتُونَ അവര്‍ ശബ്ബത്ത് ആചരിക്കാത്ത ദിവസമാകട്ടെ لَا تَأْتِيهِمْ അവ അവര്‍ക്കു വരുകയുമില്ല كَذَٰلِكَ അപ്രകാരം نَبْلُوهُم അവരെ നാം പരീക്ഷിച്ചിരുന്നു بِمَا كَانُوا അവര്‍ ആയിരുന്നതുകൊണ്ടു يَفْسُقُونَ അവര്‍ തോന്നിയവാസം (ധിക്കാരം) പ്രവര്‍ത്തിക്കും.
സമുദ്രത്തിനടുത്തു സ്ഥിതി ചെയ്തിരുന്നതായ (ആ) രാജ്യത്തെക്കുറിച്ചു - (അതെ) അവര്‍ "സബ്ത്തി"ല്‍ [ശബ്ബത്ത് ആചരണത്തില്‍] അതിക്രമം നടത്തിയിരുന്ന സന്ദര്‍ഭത്തെ (ക്കുറിച്ചു) - അവരോടു ചോദി(ച്ചു നോ)ക്കുക! അതായതു, അവരുടെ "സബ്ത്തി"ന്റെ ദിവസം അവരുടെ മത്സ്യങ്ങള്‍ (വെള്ളത്തിനു മീതെ തല) പൊങ്ങിക്കൊണ്ട് അവര്‍ക്കു വന്നിരുന്ന സന്ദര്‍ഭം. അവര്‍ "സബ്ത്തു" [ശബ്ബത്ത്] ആചരിക്കാത്ത ദിവസമാകട്ടെ, അവ അവര്‍ക്കു വന്നിരുന്നതുമില്ല. അപ്രകാരം, അവര്‍ തോന്നിയവാസം പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതു നിമിത്തം അവരെ നാം പരീക്ഷണം ചെയ്തിരുന്നു.
وَإِذْ قَالَتْ പറഞ്ഞ സന്ദര്‍ഭവും أُمَّةٌ مِّنْهُمْ അവരില്‍ നിന്നു ഒരു സമൂഹം لِمَ تَعِظُونَ നിങ്ങള്‍ എന്തിനു സദുപദേശം നല്‍കുന്നു قَوْمًا ഒരു ജനതക്ക്, ജനങ്ങളോടു اللَّـهُ അല്ലാഹു مُهْلِكُهُمْ അവരെ നശിപ്പിക്കുന്നവനാണു (നശിപ്പിച്ചേക്കും) أَوْ مُعَذِّبُهُمْ അല്ലെങ്കില്‍ അവരെ ശിക്ഷിക്കുന്നവനാണു (ശിക്ഷിച്ചേക്കും) عَذَابًا ഒരു ശിക്ഷ, വല്ല ശിക്ഷയും شَدِيدًا കഠിനമായ قَالُوا അവര്‍ പറഞ്ഞു مَعْذِرَةً ഒഴികഴിവിനായിട്ടു, ഒരൊഴികഴിവു إِلَىٰ رَبِّكُمْ നിങ്ങളുടെ റബ്ബിങ്കലേക്ക് وَلَعَلَّهُمْ അവരായേക്കുകയും ചെയ്യാമല്ലോ يَتَّقُونَ അവര്‍ സൂക്ഷിക്കും.
അവരില്‍ നിന്നുള്ള ഒരു സമൂഹം (ആളുകള്‍) പറഞ്ഞ സന്ദര്‍ഭവും (ഓര്‍ക്കുക): "അല്ലാഹു നശിപ്പിക്കുകയോ, അല്ലെങ്കില്‍ കഠിനമായ വല്ല ശിക്ഷയും ശിക്ഷിക്കുകയോ ചെയ്തേക്കുന്ന ഒരു ജനതക്ക് എന്തിനാണു നിങ്ങള്‍ സദുപദേശം നല്‍കുന്നത്?!"
അവര്‍ (മറുപടി) പറഞ്ഞു: "നിങ്ങളുടെ റബ്ബിങ്കലേക്കു ഒരു ഒഴികഴിവായിട്ടു (മാത്രം); അവര്‍ [ആ ജനങ്ങള്‍] സൂക്ഷിക്കുകയും ചെയ്യാമല്ലോ."
فَلَمَّا نَسُوا എന്നാല്‍ അവര്‍ വിസ്മരിച്ചപ്പോള്‍ مَا ذُكِّرُوا بِهِ അവരോടു യാതൊന്നുകൊണ്ടു ഉപദേശിക്കപ്പെട്ടുവോ അതു, അവര്‍ ഓര്‍മ്മിപ്പിക്കപ്പെട്ടതു أَنجَيْنَا നാം രക്ഷപ്പെടുത്തി الَّذِينَ يَنْهَوْنَ വിരോധിക്കുന്നവരെ عَنِ السُّوءِ തിന്‍മ (ദുഷ്പ്രവര്‍ത്തി) യെപ്പറ്റി وَأَخَذْنَا നാം പിടിക്കുക (പിടികൂടുക)യും ചെയ്തു الَّذِينَ ظَلَمُوا അക്രമം ചെയ്തവരെ بِعَذَابٍ ഒരു ശിക്ഷകൊണ്ടു بَئِيسٍ ഗൗരവപ്പെട്ട, വിഷമകരമായ بِمَا كَانُوا അവര്‍ ആയിരുന്നതു നിമിത്തം يَفْسُقُونَ അവര്‍ തോന്നിയവാസം പ്രവര്‍ത്തിക്കും.
എന്നാല്‍, അവരോടു ഉപദേശിക്കപ്പെട്ടതു അവര്‍ (വക വെക്കാതെ) മറന്നുകളഞ്ഞപ്പോള്‍, (ആ) ദുഷ്പ്രവര്‍ത്തിയെക്കുറിച്ചു വിരോധിച്ചിരുന്നവരെ നാം രക്ഷപ്പെടുത്തി; അക്രമം പ്രവര്‍ത്തിച്ചവരെ അവര്‍ തോന്നിയവാസം പ്രവര്‍ത്തിച്ചിരുന്നതു നിമിത്തം ഗൗരവപ്പെട്ട ഒരു ശിക്ഷ മുഖേന നാം പിടിക്കുകയും ചെയ്തു.
وَإِذْ تَأَذَّنَ അറിയിപ്പു (പ്രഖ്യാപനം) നല്‍കിയ സന്ദര്‍ഭവും رَبُّكَ നിന്റെ റബ്ബു لَيَبْعَثَنَّ നിശ്ചയമായും താന്‍ അയക്കും, നിയോഗിക്കുക തന്നെ ചെയ്യും عَلَيْهِمْ അവരുടെ മേല്‍ إِلَىٰ يَوْمِ الْقِيَامَةِ ക്വിയാമത്തുനാള്‍ വരെ مَن يَسُومُهُمْ അവര്‍ അനുഭവിപ്പിക്കുന്നവരെ سُوءَ الْعَذَابِ മോശകരമായ (കടുത്ത) ശിക്ഷ إِنَّ رَبَّكَ നിശ്ചയമായും നിന്റെ റബ്ബു لَسَرِيعُ വേഗതയുള്ള (വേഗം ചെയ്യുന്ന) വന്‍ തന്നെ الْعِقَابِ ശിക്ഷാനടപടി وَإِنَّهُ നിശ്ചയമായും അവന്‍ لَغَفُورٌ വളരെ പൊറുക്കുന്നവനും തന്നെ رَّحِيمٌ കരുണാനിധി(യും).
(നബിയേ,) നിന്റെ രക്ഷിതാവ് പ്രഖ്യാപനം ചെയ്ത (അഥവാ അറിയിപ്പു നല്‍കിയ) സന്ദര്‍ഭവും (ഓര്‍ക്കുക): അവരുടെ [യഹൂദികളുടെ] മേല്‍ ക്വിയാമത്തുനാള്‍ വരെ അവര്‍ക്കു കടുത്തശിക്ഷ [മര്‍ദ്ദനം] അനുഭവിപ്പിക്കുന്നവരെ താന്‍ നിയോഗിക്കുക തന്നെ ചെയ്യുമെന്നു.
നിശ്ചയമായും നിന്റെ റബ്ബ്, വേഗം ശിക്ഷാനടപടി എടുക്കുന്നവന്‍ തന്നെ; നിശ്ചയമായും അവന്‍, വളരെ പൊറുക്കുന്നവനും, കരുണാനിധിയും തന്നെ.
وَقَطَّعْنَاهُمْ അവരെ നാം പിരിക്കുക (കഷ്ണിക്കുക - ഭാഗിക്കുക)യും ചെയ്തു فِي الْأَرْضِ ഭൂമിയില്‍ أُمَمًا പല സമൂഹങ്ങളായി مِّنْهُمُ അവരിലുണ്ടു, അവരില്‍ പെട്ടതാണു الصَّالِحُونَ നല്ലവര്‍, സദ്‌വൃത്തര്‍ وَمِنْهُمْ അവരിലുണ്ടു دُونَ ذَٰلِكَ അതല്ലാത്ത അതിനു താഴെയുള്ള - (വരും) وَبَلَوْنَاهُم അവരെ നാം പരീക്ഷിക്കുകയും ചെയ്തു بِالْحَسَنَاتِ നന്‍മകള്‍കൊണ്ടു وَالسَّيِّئَاتِ തിന്‍മകള്‍കൊണ്ടും لَعَلَّهُمْ അവരായേക്കാം, ആകുവാന്‍ വേണ്ടി يَرْجِعُونَ അവര്‍ മടങ്ങും.
അവരെ ഭൂമിയില്‍ നാം പല സമൂഹങ്ങളായി കഷ്ണിക്കുകയും ചെയ്തിരിക്കുന്നു. അവരില്‍ സദ്‌വൃത്തന്‍മാരുണ്ടു; അവരില്‍ അതല്ലാത്ത (അഥവാ അതിനു താഴെയുള്ള) വരും ഉണ്ടു.
നന്‍മകള്‍കൊണ്ടും, തിന്‍മകള്‍കൊണ്ടും അവരെ നാം പരീക്ഷിക്കുകയും ചെയ്തിരിക്കുന്നു; അവര്‍ മടങ്ങുവാന്‍വേണ്ടി.
فَخَلَفَ എന്നിട്ടു (അനന്തരം) പിന്നില്‍ വന്നു, പിന്നാലെയുണ്ടായി مِن بَعْدِهِمْ അവരുടെശേഷം خَلْفٌ ഒരു പിന്‍തലമുറ, പിന്‍ഗാമികള്‍ وَرِثُوا അവര്‍ അവകാശമെടുത്തു, പാരമ്പര്യമെടുത്തു الْكِتَابَ വേദഗ്രന്ഥത്തെ يَأْخُذُونَ അവര്‍ എടുക്കു (സ്വീകരിക്കു) ന്നു عَرَضَ വിഭവത്തെ,സാധനം (ചരക്കു) കളെ (കാര്യലാഭം) هَـٰذَا الْأَدْنَىٰ ഈ താണതിന്റെ, അധമമായതിന്റെ وَيَقُولُونَ അവര്‍ പറയുകയും ചെയ്യും سَيُغْفَرُ لَنَا നമുക്കു (വഴിയെ) പൊറുത്തുതരപ്പെടും وَإِن يَأْتِهِمْ അവര്‍ക്കു വരുന്ന (കിട്ടുന്ന) പക്ഷം عَرَضٌ വല്ല വിഭവവും مِّثْلُهُ അതുപോലുള്ള يَأْخُذُوهُ അവര്‍ അതെടുക്കും أَلَمْ يُؤْخَذْ എടുക്ക (വാങ്ങ - മേടിക്ക) പ്പെട്ടിട്ടില്ലേ عَلَيْهِم അവരോടു مِّيثَاقُ ഉറപ്പു, കരാര്‍ الْكِتَابِ (വേദ) ഗ്രന്ഥത്തിന്റെ أَن لَّا يَقُولُوا അവര്‍ പറയുകയില്ല (പറയരുതു) എന്നു عَلَى اللَّـهِ അല്ലാഹുവിന്റെ പേരില്‍ إِلَّا الْحَقَّ യഥാര്‍ത്ഥമല്ലാതെ وَدَرَسُوا അവര്‍ പഠിക്കുകയും (ചെയ്തിട്ടില്ലേ), പഠിക്കുകയും ചെയ്തിരിക്കുന്നു مَا فِيهِ അതിലുള്ളതു وَالدَّارُ الْآخِرَةُ പരലോക ഭവനം, അവസാന വീടു خَيْرٌ ഉത്തമമാണു لِّلَّذِينَ يَتَّقُونَ സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് أَفَلَا تَعْقِلُونَ അപ്പോള്‍ നിങ്ങള്‍ ബുദ്ധികൊടുക്കുന്നില്ലേ, ചിന്തിക്കുന്നില്ലേ.
അനന്തരം, വേദഗ്രന്ഥത്തെ പാരമ്പര്യമെടുത്തിട്ടുള്ള ഒരു (തരം) പിന്‍ഗാമികള്‍ അവര്‍ക്കുശേഷം (രംഗത്തു) വന്നു. അവര്‍ ഈ അധമമായ (ലോക) വിഭവത്തെ സ്വീകരിച്ചു വരുന്നു; "ഞങ്ങള്‍ക്കു വഴിയെ പൊറുക്കപ്പെടും" എന്നു അവര്‍ പറയുകയും ചെയ്യുന്നു. അവര്‍ക്കു അതുപോലെയുള്ള (വേറെ) വല്ല വിഭവവും വന്നു കിട്ടിയാല്‍ അവര്‍ അതും സ്വീകരിക്കുന്നതാണ്. അവരോടു (വേദ) ഗ്രന്ഥത്തിന്റെ [വേദഗ്രന്ഥം മുഖേന] ഉറപ്പു മേടിക്കപ്പെട്ടിട്ടില്ലേ? അവര്‍ അല്ലാഹുവിന്റെ പേരില്‍ യഥാര്‍ത്ഥമല്ലാതെ പറയുകയില്ലെന്ന്! അതിലുള്ളതു അവര്‍ പഠിക്കുകയും (ചെയ്തിട്ടില്ലേ)?!
പരലോക ഭവനമാകട്ടെ, സൂക്ഷ്മതപാലിക്കുന്നവര്‍ക്കു ഉത്തമവുമാകുന്നു. അപ്പോള്‍, നിങ്ങള്‍ ബുദ്ധി കൊടു(ത്ത് ആലോചി)ക്കുന്നില്ലേ?!
وَالَّذِينَ يُمَسِّكُونَ പിടിച്ചു നില്‍ക്കുന്നവര്‍ بِالْكِتَابِ ഗ്രന്ഥത്തെ وَأَقَامُوا الصَّلَاةَ നമസ്‌കാരം നിലനിറുത്തുകയും ചെയ്തു إِنَّا നിശ്ചയമായും നാം لَا نُضِيعُ നാം പാഴാക്കുക (വ്യഥാവിലാക്കുക) യില്ല أَجْرَ പ്രതിഫലം, കൂലി الْمُصْلِحِينَ നല്ലതു പ്രവര്‍ത്തി (നന്നാ) ക്കുന്നവരുടെ.
(വേദ) ഗ്രന്ഥത്തെ (കൈവിടാതെ) പിടിച്ചു നില്‍ക്കുകയും നമസ്‌കാരം നിലനിറുത്തുകയും ചെയ്യുന്നവരാകട്ടെ, നിശ്ചയമായും (ആ) നല്ലതു പ്രവര്‍ത്തിക്കുന്നവരുടെ പ്രതിഫലം നാം പാഴാക്കിക്കളയുകയില്ല.
وَإِذْ نَتَقْنَا നാം പറിച്ചെടുത്ത(പുഴക്കിയെടുത്ത) സന്ദര്‍ഭം الْجَبَلَ മലയെ, പര്‍വ്വതത്തെ فَوْقَهُمْ തങ്ങളുടെ മീതെ كَأَنَّهُ അതാണെന്നപോലെ ظُلَّةٌ ഒരു തണല്‍ (മേഘം), കുട وَظَنُّوا അവര്‍ ധരിക്കു(വിചാരിക്കുക)കയും ചെയ്‌തു أَنَّهُ وَاقِعٌ അതു വീഴുന്നതാണെന്നു بِهِمْ അവരില്‍ خُذُوا എടുത്തു (സ്വീകരിച്ചു) കൊള്ളുവിന്‍ مَا آتَيْنَاكُم നിങ്ങള്‍ക്കു നാം നല്‍കിയതു بِقُوَّةٍ ശക്തിയോടെ, ബലത്തില്‍ وَاذْكُرُوا ഓര്‍ക്കുകയും ചെയ്യുവിന്‍ مَا فِيهِ അതിലുള്ളതു لَعَلَّكُمْ നിങ്ങളായേക്കാം تَتَّقُونَ നിങ്ങള്‍ സൂക്ഷ്‌മത പാലിക്കും.
അവരുടെ മീതെ നാം ഒരു തണല്‍ (അഥവാ കുട) എന്ന പോലെ മലയെ പുഴക്കി (ഉയര്‍ത്തി)യ സന്ദര്‍ഭവും (ഓര്‍ക്കുക); അതു അവരില്‍ വീണുപോകുന്നതാണെന്നു അവര്‍ ധരിക്കുകയും ചെയ്‌തു. "നിങ്ങള്‍ക്കു നാം നല്‍കിയതു നിങ്ങള്‍ ബലത്തോടെ എടുത്തു (സ്വീകരിച്ചു) കൊള്ളുവിന്‍; അതിലുള്ളതു നിങ്ങള്‍ ഓര്‍മ്മിക്കുകയും ചെയ്യുവിന്‍; നിങ്ങള്‍ സൂക്ഷ്‌മത പാലിച്ചേക്കാം" (എന്നു നാം പറയുകയും ചെയ്തു).
وَإِذْ أَخَذَ ۛ എടുത്ത (പിടിച്ച) സന്ദര്‍ഭം رَبُّكَ നിന്റെ റബ്ബു مِن بَنِي آدَمَ ആദമിന്റെ മക്കളില്‍ (സന്തതികളില്‍) നിന്നു مِن ظُهُورِهِمْ അവരുടെ മുതുകുകളില്‍നിന്നും ذُرِّيَّتَهُمْ അവരുടെ സന്തതികളെ وَأَشْهَدَهُمْ അവരെ സാക്ഷ്യപ്പെടുത്തുകയും (ചെയ്ത - ചെയ്തു) عَلَىٰ أَنفُسِهِمْ അവരുടെ സ്വന്തങ്ങളുടെ മേല്‍ أَلَسْتُ ഞാനല്ലയോ بِرَبِّكُمْ നിങ്ങളുടെ റബ്ബു قَالُوا അവര്‍ പറഞ്ഞു بَلَىٰ അല്ലാതേ (അതെ) شَهِدْنَا ഞങ്ങള്‍ സാക്ഷ്യം വഹിച്ചു أَن تَقُولُوا നിങ്ങള്‍ പറഞ്ഞേക്കുന്നതിനാല്‍, പറയുമെന്നതിനു يَوْمَ الْقِيَامَةِ ക്വിയാമത്തുനാളില്‍ إِنَّا كُنَّا നിശ്ചയമായും ഞങ്ങളായിരുന്നു عَنْ هَـٰذَا ഇതിനെപ്പറ്റി غَافِلِينَ അശ്രദ്ധര്‍, ബോധരഹിതര്‍.
ആദമിന്റെ മക്കളില്‍നിന്നു - അവരുടെ മുതുകുകളില്‍നിന്നും - നിന്റെ റബ്ബ് അവ(രവ)രുടെ സന്തതികളെ (പുറത്ത്) എടുക്കുകയും, അവരെ അവരുടെ സ്വന്തം പേരില്‍ (തന്നെ) സാക്ഷ്യപ്പെടുത്തുകയും ചെയ്ത സന്ദര്‍ഭം (ഓര്‍ക്കുക); "ഞാന്‍ നിങ്ങളുടെ റബ്ബ് അല്ലയോ?" (എന്നു പറഞ്ഞതും കൊണ്ടു) അവര്‍ പറഞ്ഞു: "അല്ലാതേ! [അങ്ങിനെത്തന്നെ] ഞങ്ങള്‍ (ഇതാ) സാക്ഷ്യം വഹിച്ചിരിക്കുന്നു." "നിശ്ചയമായും ഞങ്ങള്‍ ഇതിനെപ്പറ്റി അശ്രദ്ധരായിരുന്നു"വെന്നു ക്വിയാമത്തുനാളില്‍ നിങ്ങള്‍ പറഞ്ഞേക്കുന്നതിനാലത്രെ (ഇങ്ങിനെ ചെയ്തതു).
أَوْ تَقُولُوا അല്ലെങ്കില്‍ നിങ്ങള്‍ പറഞ്ഞേക്കു (പറയു) മെന്നതിനാല്‍ إِنَّمَا أَشْرَكَ ശിര്‍ക്കു ചെയ്യുക (മാത്രം) ചെയ്തു, പങ്കു ചേര്‍ത്തതേയുള്ളു آبَاؤُنَا ഞങ്ങളുടെ പിതാക്കള്‍ مِن قَبْلُ മുമ്പു وَكُنَّا ഞങ്ങളായിരിക്കയും ചെയ്തു, ഞങ്ങളായിരുന്നു ذُرِّيَّةً സന്തതികള്‍ (മക്കള്‍) مِّن بَعْدِهِمْ അവരുടെ ശേഷം (അവരുടെ) أَفَتُهْلِكُنَا അപ്പോള്‍ (എന്നിരിക്കെ) ഞങ്ങളെ നീ നശിപ്പിക്കുന്നുവോ بِمَا فَعَلَ ചെയ്തതുകൊണ്ടു الْمُبْطِلُونَ വ്യര്‍ത്ഥകാരികള്‍, നിരര്‍ത്ഥം പ്രവര്‍ത്തിച്ചവര്‍.
അല്ലെങ്കില്‍ "മുമ്പ് ഞങ്ങളുടെ പിതാക്കള്‍ "ശിര്‍ക്കു" ചെയ്തു [അല്ലാഹുവിനു പങ്കുകാരെയുണ്ടാക്കി]; ഞങ്ങള്‍ അവരുടെ ശേഷം (അവരുടെ) സന്തതികളായിരിക്കയും ചെയ്തുവെന്നേയുള്ളു" എന്നു നിങ്ങള്‍ പറഞ്ഞേക്കുന്നതിനാല്‍. എന്നിരിക്കെ, (ആ) വ്യര്‍ത്ഥകാരികള്‍ ചെയ്തതിനു ഞങ്ങളെ നീ (ശിക്ഷിച്ച്) നശിപ്പിക്കുകയാണോ?" (എന്നും നിങ്ങള്‍ പറഞ്ഞേക്കുന്നതിനാല്‍).
وَاتْلُ عَلَيْهِمْ അവര്‍ക്കു ഓതിക്കൊടുക്കുക (ഓതിക്കേള്‍പ്പിക്കുക) نَبَأَ الَّذِي യാതൊരുവന്റെ വൃത്താന്തം (വര്‍ത്തമാനം) آتَيْنَاهُ അവനു നാം നല്‍കി آيَاتِنَا നമ്മുടെ ദൃഷ്ടാന്തങ്ങളെ فَانسَلَخَ എന്നിട്ടവന്‍ ഊരിപ്പോയി, കഴിച്ചലായി مِنْهَا അവയില്‍ നിന്നു فَأَتْبَعَهُ അപ്പോള്‍ അവനു പിന്നാലെ കൂടി الشَّيْطَانُ പിശാചു فَكَانَ അങ്ങനെ അവനായി مِنَ الْغَاوِينَ ദുര്‍മ്മാര്‍ഗ്ഗികളില്‍ പെട്ട (വന്‍).
(നബിയേ) നമ്മുടെ ദൃഷ്ടാന്തങ്ങളെ നാം നല്‍കുകയും, എന്നിട്ട് അവയില്‍നിന്നു ഊരി ഒഴിയുകയും ചെയ്ത ഒരുവന്റെ വൃത്താന്തം അവര്‍ക്കു ഓതിക്കേള്‍പ്പിക്കുക; അങ്ങനെ, പിശാചു അവന്റെ പിന്നാലെ കൂടി; എന്നിട്ട് അവന്‍ ദുര്‍മ്മാര്‍ഗ്ഗികളില്‍ പെട്ടവനായിത്തീര്‍ന്നു.
وَلَوْ شِئْنَا നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ لَرَفَعْنَاهُ അങ്ങനെ നാം ഉയര്‍ത്തുകതന്നെ ചെയ്തിരുന്നു بِهَا അവ മൂലം وَلَـٰكِنَّهُ എങ്കിലും أَخْلَدَ അവന്‍ ശാശ്വതത്വം നടിച്ചു (ശാശ്വതനെന്നപോലെയാണു) إِلَى الْأَرْضِ ഭൂമിയിലേക്ക് وَاتَّبَعَ പിന്‍പറ്റുകയും ചെയ്തു هَوَاهُ തന്റെ ഇച്ഛയെ فَمَثَلُهُ അപ്പോള്‍ അവന്റെ ഉപമ, മാതൃക, ഉദാഹരണം كَمَثَلِ ഉപമപോലെ(മാതിരി)യാണ് الْكَلْبِ നായയുടെ إِن تَحْمِلْ നീ തിരക്കിയാല്‍ (എതിര്‍ത്താല്‍) عَلَيْهِ അതിനോടു, അതിനെതിരെ يَلْهَثْ അതു (കിതച്ചു) നാവുതൂക്കിയിടും (വാ പിളര്‍ന്നു നാക്കുനീട്ടും) أَوْ تَتْرُكْهُ അല്ലെങ്കില്‍ നീ അതിനെ വിട്ടുകളഞ്ഞാലും يَلْهَث അതു നാവു തൂക്കിയിടും ذَّٰلِكَ مَثَلُ അതു ഉപമ (മാതൃക) യാണു الْقَوْمِ الَّذِينَ യാതൊരു ജനങ്ങളുടെ كَذَّبُوا അവര്‍ വ്യാജമാക്കി بِآيَاتِنَا
നമ്മുടെ ദൃഷ്ടാന്തങ്ങളെ فَاقْصُصِ അതിനാല്‍ കഥ പറയുക (വിവരിച്ചു കൊടുക്കുക) الْقَصَصَ (ഈ) കഥ, കഥനം لَعَلَّهُمْ അവരാകുവാന്‍, ആയേക്കാം يَتَفَكَّرُونَ അവര്‍ ചിന്തിക്കും.
നാം ഉദ്ദേശിച്ചിരുന്നുവെങ്കില്‍, അവനെ അവ [ആ ദൃഷ്ടാന്തങ്ങള്‍] മൂലം നാം ഉയര്‍ത്തുകതന്നെ ചെയ്യുമായിരുന്നു. എങ്കിലും അവന്‍ ഭൂമിയിലേക്കു ശാശ്വതത്വം നടിച്ചു [അതിലേക്കു ചാഞ്ഞു]; തന്റെ ഇച്ഛയെ അവന്‍ പിന്‍പറ്റുകയും ചെയ്തു. അപ്പോള്‍, അവന്റെ ഉപമ നായയുടെ മാതിരിയാകുന്നു. (അതായതു) നീ അതിനോടു എതിര്‍ത്താല്‍ അതു (കിതച്ചു കൊണ്ടു വാ പിളര്‍ന്നു) നാവു തൂക്കിയിടും; അല്ലെങ്കില്‍ നീ അതിനെ (എതിര്‍ക്കാതെ) വിട്ടു കളഞ്ഞാലും അതു (കിതച്ചുകൊണ്ടു വാ പിളര്‍ന്നു) നാവു തൂക്കിയിടും, അതു നമ്മുടെ ദൃഷ്ടാന്തങ്ങളെ വ്യാജമാക്കിയ ജനങ്ങളുടെ ഉപമയാകുന്നു. അതിനാല്‍, (ഈ) കഥ അവര്‍ക്കു നീ വിവരിച്ചുകൊടുക്കുക. അവര്‍ ചിന്തിക്കുവാന്‍വേണ്ടി.
سَاءَ വളരെ (എത്രയോ) ചീത്ത, ദുഷിച്ചതു مَثَلًا ഉപമയില്‍, മാതൃകയാല്‍, ഉദാഹരണം الْقَوْمُ ജനത, ജനങ്ങള്‍ الَّذِينَ كَذَّبُوا വ്യാജമാക്കിയവരായ بِآيَاتِنَا നമ്മുടെ ദൃഷ്ടാന്തങ്ങളെ وَأَنفُسَهُمْ അവരുടെ സ്വന്തങ്ങളെത്തന്നെ كَانُوا അവരായിരുന്നു, ആയിക്കൊണ്ടിരുന്നു يَظْلِمُونَ അക്രമം ചെയ്യുക.
ഉപമയില്‍ വളരെ ചീത്തയത്രെ, നമ്മുടെ ദൃഷ്ടാന്തങ്ങളെ വ്യാജമാക്കുകയും, തങ്ങളുടെ സ്വന്തങ്ങളോടു തന്നെ അക്രമം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയും ചെയ്ത ജനത(യുടെ ഉപമ)!.
ഏതൊരുവനെ അല്ലാഹു നേര്‍മ്മാര്‍ഗ്ഗത്തിലാക്കുന്നുവോ അവനത്രെ നേര്‍മ്മാര്‍ഗ്ഗം പ്രാപിക്കുന്നവന്‍. ഏതൊരുവരെ അല്ലാഹു വഴി പിഴവിലാക്കുന്നുവോ അക്കൂട്ടരത്രെ നഷ്ടപ്പെട്ടവരും.
وَلِلَّـهِ അല്ലാഹുവിനുണ്ടു الْأَسْمَاءُ നാമങ്ങള്‍, പേരുകള്‍ الْحُسْنَىٰ ഏറ്റവും നല്ല, അത്യുല്‍കൃഷ്ടമായ فَادْعُوهُ അതിനാല്‍ അവനെ വിളിക്കു (പ്രാര്‍ത്ഥിക്കു) വിന്‍ بِهَا അവകൊണ്ടു, അവയാല്‍ وَذَرُوا നിങ്ങള്‍ വിട്ടുകളയുകയും ചെയ്യുവിന്‍ الَّذِينَ യാതൊരു കൂട്ടരെ يُلْحِدُونَ അവര്‍ ക്രമക്കേടു കാണിക്കുന്നു, തെറ്റിപ്പോകുന്നു, വക്രത കാണിക്കുന്നു فِي أَسْمَائِهِ അവന്റെ നാമങ്ങളില്‍سَيُجْزَوْنَ അവര്‍ക്കു വഴിയെ പ്രതിഫലം നല്‍കപ്പെടും مَا كَانُوا അവരായിരുന്നതിനു يَعْمَلُونَ അവര്‍ പ്രവര്‍ത്തിക്കും.
അല്ലാഹുവിനു ഏറ്റവും നല്ലതായ [അത്യുല്‍കൃഷ്ടമായ] നാമങ്ങളുണ്ടു; ആകയാല്‍, അവ [ആ നാമങ്ങള്‍] കൊണ്ടു നിങ്ങള്‍ അവനെ വിളി(ച്ചു പ്രാര്‍ത്ഥി)ച്ചു കൊള്ളുവിന്‍; അവന്റെ നാമങ്ങളില്‍ ക്രമക്കേടു കാണിക്കുന്നവരെ നിങ്ങള്‍ വിട്ടുകളയുകയും ചെയ്യുവിന്‍.
അവര്‍ പ്രവര്‍ത്തിച്ചു വരുന്നതിന് അവര്‍ക്കു വഴിയെ പ്രതിഫലം നല്‍കപ്പെടും.
وَمِمَّنْ خَلَقْنَا നാം സൃഷ്ടിച്ചവരിലുണ്ടു, സൃഷ്ടിച്ചവരില്‍പെട്ടതാണു أُمَّةٌ ഒരു സമൂഹം, ഒരു കൂട്ടക്കാര്‍ يَهْدُونَ അവര്‍ മാര്‍ഗ്ഗദര്‍ശനം നല്‍കുന്നു, വഴി കാട്ടുന്നു بِالْحَقِّ യഥാര്‍ത്ഥമനുസരിച്ചു, യഥാര്‍ത്ഥവുമായി وَبِهِ അതുകൊണ്ടു തന്നെ يَعْدِلُونَ അവര്‍ നീതി പാലി (പ്രവര്‍ത്തി) ക്കുന്നു.
നാം സൃഷ്ടിച്ചവരില്‍ ഒരു സമൂഹം (ആളുകള്‍) ഉണ്ട്; അവര്‍ യഥാര്‍ത്ഥം അനുസരിച്ചു (മറ്റുള്ളവര്‍ക്കു) മാര്‍ഗ്ഗദര്‍ശനം നല്‍കുന്നു; അതനുസരിച്ചു തന്നെ നീതി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.
وَالَّذِينَ كَذَّبُوا വ്യാജമാക്കിയവരാകട്ടെ بِآيَاتِنَا നമ്മുടെ ദൃഷ്ടാന്തങ്ങളെ سَنَسْتَدْرِجُهُم നാം അവരെ പടിപടിയായി കൊണ്ടുവരും, പതുക്കെ കൊണ്ടുവരും مِّنْ حَيْثُ വിധത്തിലൂടെ لَا يَعْلَمُونَ അവര്‍ അറിയാത്ത.
നമ്മുടെ ദൃഷ്ടാന്തങ്ങളെ വ്യാജമാക്കിയവരാകട്ടെ, അവര്‍ അറിയാത്ത വിധത്തിലൂടെ അവരെ നാം പടിപടിയായി കൊണ്ടുവന്നു (ശിക്ഷിച്ചു) കൊള്ളാം.
أَوَلَمْ يَنظُرُوا അവര്‍ നോക്കുന്നില്ലേ (ആലോചി - ചിന്തി) ക്കുന്നില്ലേ فِي مَلَكُوتِ രാജാധിപത്യത്തില്‍ السَّمَاوَاتِ ആകാശങ്ങളുടെ وَالْأَرْضِ ഭൂമിയുടെയും وَمَا خَلَقَ اللَّـهُ അല്ലാഹു സൃഷ്‌ടിച്ചതിലും, യാതൊന്നു സൃഷ്ടിച്ചുവോ അതിലും مِن شَيْءٍ ഒരു വസ്‌തുവായിട്ടു, ഏതൊരു വസ്തുവും وَأَنْ عَسَىٰ ആയേക്കാമെന്നതിലും أَن يَكُونَ ഉണ്ടായിരിക്കുക, ആയിരിക്കുക قَدِ اقْتَرَبَ അടുത്തു കൂടിയിട്ടുണ്ട് أَجَلُهُمْ അവരുടെ അവധി فَبِأَيِّ حَدِيثٍ എനി ഏതൊരു വിഷയത്തിലാണു, വര്‍ത്തമാനം കൊണ്ടാണു بَعْدَهُ ഇതിനു (അതിനു) ശേഷം يُؤْمِنُونَ അവര്‍ വിശ്വസിക്കുന്നു.
ആകാശങ്ങളുടെയും, ഭൂമിയുടെയും രാജാധിപത്യത്തിലും അല്ലാഹു സൃഷ്‌ടിച്ചിട്ടുള്ള ഏതൊരു വസ്‌തുവിലും, അവരുടെ അവധി അടുത്തു കൂടിയിട്ടുണ്ടായിരിക്കാമെന്നുള്ളതിലും അവര്‍ (മനസ്സിരുത്തി)നോക്കുന്നില്ലേ?!
എനി, ഇതിനുശേഷം (വേറെ) ഏതൊരു വിഷയത്തിലാണ് അവര്‍ വിശ്വസിക്കു (വാന്‍ പോകു) ന്നത്?!
مَن يُضْلِلِ ഏതൊരുവനെ (ആരെ) വഴിപിഴവിലാക്കുന്നുവോ اللَّـهُ അല്ലാഹു فَلَا هَادِيَ എന്നാല്‍ നേര്‍മ്മാര്‍ഗ്ഗത്തിലാക്കുന്ന (വഴി കാട്ടുന്ന) വനില്ല لَهُ അവനു وَيَذَرُهُمْ അവരെ അവന്‍ വിടുകയും ചെയ്യും فِي طُغْيَانِهِمْ അവരുടെ അതിരു കവിച്ചലില്‍, ധിക്കാരത്തില്‍ يَعْمَهُونَ അവര്‍ അലയുന്നതായി, (അന്തംവിട്ടു - അന്ധാളിച്ചു - പരിഭ്രമിച്ചു) നടക്കുമാറു.
ഏതൊരുവനെ അല്ലാഹു വഴിപിഴവിലാക്കുന്നുവോ അവനു (പിന്നെ) നേര്‍മ്മാര്‍ഗ്ഗം നല്‍കുന്നവനില്ല. അ(ങ്ങിനെയുള്ള) വരെ അവരുടെ അതിക്രമത്തില്‍ (അന്തംവിട്ട്) അലയുന്നവരായി അവന്‍ വിട്ടുകളയുന്നതുമാണു.
يَسْأَلُونَكَ അവര്‍ നിന്നോടു ചോദിക്കുന്നു عَنِ السَّاعَةِ അന്ത്യസമയത്തെപ്പറ്റി أَيَّانَ ഏതു സമയത്താണു, എന്നേരമാണു مُرْسَاهَا അതിന്റെ സ്ഥാപനം (സംഭവിക്കല്‍), നങ്കൂരമിടല്‍ قُلْ പറയുക إِنَّمَا عِلْمُهَا നിശ്ചയമായും അതിന്റെ (അതു സംബന്ധിച്ച) അറിവു عِندَ رَبِّي എന്റെ റബ്ബിന്റെ അടുക്കല്‍ (മാത്രം) ആകുന്നു لَا يُجَلِّيهَا അതിനെ വെളിപ്പെടുത്തുകയില്ല لِوَقْتِهَا അതിന്റെ സമയത്തേക്ക് (സമയത്തു) إِلَّا هُوَ അവനല്ലാതെ ثَقُلَتْ അതു ഭാരിച്ചതാണു, ഭാരമായിരിക്കുന്നു فِي السَّمَاوَاتِ ആകാശങ്ങളില്‍ وَالْأَرْضِ ഭൂമിയിലും لَا تَأْتِيكُمْ അതു നിങ്ങള്‍ക്കു വരുകയില്ല إِلَّا بَغْتَةً പെട്ടന്നല്ലാതെ يَسْأَلُونَكَ നിന്നോടവര്‍ ചോദിക്കുന്നു كَأَنَّكَ നീ ആണെന്നപോലെ, ആകുന്നുവെന്നോണം حَفِيٌّ കിണഞ്ഞന്വേഷിക്കുന്ന (അറിയുന്ന) വന്‍ عَنْهَا അതിനെപ്പറ്റി قُلْ പറയുക إِنَّمَا عِلْمُهَا നിശ്ചമായും അതിന്റെ അറിവു عِندَ اللَّـهِ അല്ലാഹുവിങ്കല്‍ (മാത്രം) ആകുന്നു وَلَـٰكِنَّ എങ്കിലും, എന്നാല്‍, പക്ഷേ أَكْثَرَ النَّاسِ മനുഷ്യരില്‍ അധികവും لَا يَعْلَمُونَ അറിയുന്നില്ല, അറിയുകയില്ല.
(നബിയേ,) അന്ത്യസമയത്തെപ്പറ്റി അവര്‍ നിന്നോടു ചോദിക്കുന്നു; അതിന്റെ സ്ഥാപനം [അതു സംഭവിക്കല്‍] ഏതു സമയത്താണെന്നു. പറയുക: "നിശ്ചയമായും അതിന്റെ അറിവു എന്റെ റബ്ബിന്റെ പക്കല്‍ മാത്രമാണു. അതിന്റെ സമയത്തു അവനല്ലാതെ (ആരും) അതിനെ വെളിപ്പെടുത്തുകയില്ല. ആകാശങ്ങളിലും, ഭൂമിയിലും അതു (വളരെ) ഭാരിച്ചതായിരിക്കുന്നതാണു. പെട്ടന്നല്ലാതെ അതു നിങ്ങള്‍ക്കു വരുകയില്ല."
(നബിയേ) നീ അതിനെക്കുറിച്ച് കിണഞ്ഞന്വേഷിച്ച(റിഞ്ഞ)വനാണെന്നവിധം അവര്‍ നിന്നോടു ചോദിക്കുന്നു. പറയുക: "നിശ്ചമായും, അതിന്റെ അറിവു അല്ലാഹുവിങ്കല്‍ മാത്രമാകുന്നു; എങ്കിലും, മനുഷ്യരില്‍ അധികമാളുകളും അറിയുന്നില്ല.
قُل പറയുക لَّا أَمْلِكُ ഞാന്‍ ഉടമ (സ്വാധീന) പ്പെടുത്തുന്നില്ല (എനിക്കു കഴിയുകയില്ല) لِنَفْسِي എന്റെ സ്വന്തത്തിനു, എനിക്കുതന്നെ نَفْعًا ഒരു ഉപകാരത്തെയും وَلَا ضَرًّا ഉപദ്രവത്തെയുമില്ല إِلَّا مَا شَاءَ ഉദ്ദേശിച്ചതല്ലാതെ اللَّـهُ അല്ലാഹു وَلَوْ كُنتُ ഞാനായിരുന്നെങ്കില്‍ أَعْلَمُ ഞാന്‍ അറിയും الْغَيْبَ അദൃശ്യത്തെ, മറഞ്ഞ കാര്യം لَاسْتَكْثَرْتُ ഞാന്‍ പെരുപ്പി (അധികരിപ്പി - വര്‍ദ്ധിപ്പി) ക്കുക തന്നെ ചെയ്യുമായിരുന്നു مِنَ الْخَيْرِ ഗുണത്തില്‍ (നല്ലതില്‍) നിന്നു وَمَا مَسَّنِيَ എന്നെ സ്‌പര്‍ശിക്കുക (തൊടുക - ബാധിക്കുക) യുമില്ല السُّوءُ തിന്മ, ദോഷം إِنْ أَنَا ഞാനല്ല إِلَّا نَذِيرٌ ഒരു താക്കീതു (മുന്നറിയിപ്പു) കാരന്‍ അല്ലാതെ وَبَشِيرٌ ഒരു സന്തോഷമറിയിക്കുന്നവനും لِّقَوْمٍ يُؤْمِنُونَ വിശ്വസിക്കുന്ന ജനങ്ങള്‍ക്ക്.
(നബിയേ) പറയുക: "എന്റെ സ്വന്തത്തിനു (തന്നെ) ഒരു ഉപകാരമാകട്ടെ, ഉപദ്രവമാകട്ടെ ഞാന്‍ അധീനമാക്കുന്നില്ല [എനിക്കതിനു കഴിവില്ല]; അല്ലാഹു ഉദ്ദേശിച്ചതൊഴികെ. ഞാന്‍ അദൃശ്യ കാര്യം അറിയുമായിരുന്നുവെങ്കില്‍, ഞാന്‍ ഗുണത്തില്‍ നിന്നു (ധാരാളം) വര്‍ദ്ധിപ്പിച്ചു വെക്കുക തന്നെ ചെയ്യുമായിരുന്നു; തിന്മ എന്നെ സ്‌പര്‍ശിക്കുകയുമില്ലായിരുന്നു. ഞാന്‍ വിശ്വസിക്കുന്ന ജനങ്ങള്‍ക്കു ഒരു താക്കീതുകാരനും, സന്തോഷമറിയിക്കുന്നവനുമല്ലാതെ (മറ്റാരും) അല്ല."
هُوَ الَّذِي خَلَقَكُم അവനത്രെ നിങ്ങളെ സൃഷ്‌ടിച്ചവന്‍ مِّن نَّفْسٍ ഒരേ ആത്മാവില്‍ (ആളില്‍ - വ്യക്തിയില്‍ - ദേഹത്തില്‍) നിന്നു وَاحِدَةٍ ഒരേ, ഏക وَجَعَلَ مِنْهَا അതില്‍നിന്നു ആക്കുക (ഉണ്ടാക്കുക) യും ചെയ്തു زَوْجَهَا അതിന്റെ ഇണ (ഭാര്യ) യെ لِيَسْكُنَ അവന്‍ സമാധാനിക്കു(ഇണങ്ങു)വാന്‍വേണ്ടി إِلَيْهَا അവളിലേക്കു, അവളുടെ അടുക്കല്‍ (ചെന്ന്) فَلَمَّا تَغَشَّاهَا അങ്ങനെ അവന്‍ അവളില്‍ പ്രവേശനമുണ്ടായപ്പോള്‍ حَمَلَتْ അവള്‍ വഹിച്ചു (ധരിച്ചു) حَمْلًا ഒരു വഹിക്കല്‍ (ഗര്‍ഭം) خَفِيفًا ലഘുവായ, നേരിയ فَمَرَّتْ എന്നിട്ടവള്‍ നടന്നു بِهِ അതുകൊണ്ടു, അതുമായി فَلَمَّا أَثْقَلَت അങ്ങനെ അവള്‍ (ഗര്‍ഭം മൂലം) ഭാരപ്പെട്ട (ഭാരം കൂടിയ) പ്പോള്‍ دَّعَوَا അവര്‍ രണ്ടാളും വിളിച്ചു, പ്രാര്‍ത്ഥിച്ചു اللَّـهَ رَبَّهُمَا അവരുടെ റബ്ബായ അല്ലാഹുവിനെ لَئِنْ آتَيْتَنَا നീ ഞങ്ങള്‍ക്കു നല്‍കിയെങ്കില്‍ صَالِحًا ഒരു നല്ലവനെ (നല്ല കുട്ടിയെ) لَّنَكُونَنَّ നിശ്ചയമായും ഞങ്ങള്‍ ആയിത്തീരും مِنَ الشَّاكِرِينَ നന്ദി കാണിക്കുന്നവരില്‍ പെട്ട(വര്‍).
അവനത്രെ, ഒരേ വ്യക്തിയില്‍ [ആളില്‍] നിന്നു നിങ്ങളെ സൃഷ്‌ടിച്ചവന്‍. അതില്‍ നിന്നു (തന്നെ) അതിന്റെ ഇണയെ [ഭാര്യയെ] യും അവന്‍ ഉണ്ടാക്കി - അവന്‍ അവളുടെ അടുക്കല്‍ (ചെന്ന്) സമാധാനിക്കുവാന്‍ വേണ്ടി.
അങ്ങനെ, അവന്‍ [പുരുഷന്‍] അവളില്‍ [സ്‌ത്രീയില്‍] പ്രവേശനമുണ്ടായപ്പോള്‍, അവള്‍ ഒരു ലഘുവായ ഗര്‍ഭം ധരിച്ചു; എന്നിട്ടു അതുമായി അവള്‍ നടക്കുകയായി.
അങ്ങനെ, അവള്‍ക്കു (ഗര്‍ഭ) ഭാരം കൂടി വന്നപ്പോള്‍, അവര്‍ രണ്ടാളും തങ്ങളുടെ റബ്ബായ അല്ലാഹുവിനെ വിളിച്ചു [പ്രാര്‍ത്ഥിച്ചു]. "നീ ഞങ്ങള്‍ക്കു ഒരു നല്ലവനെ [നല്ലതായ കുട്ടിയെ] നല്‍കുന്ന പക്ഷം, നിശ്ചയമായും, ഞങ്ങള്‍ നന്ദി കാണിക്കുന്നവരില്‍ പെട്ടവരായിരിക്കുന്നതാണ്."
فَلَمَّا آتَاهُمَا അങ്ങനെ (എന്നിട്ടു) അവന്‍ അവര്‍ക്കു നല്‍കിയപ്പോള്‍ صَالِحًا ഒരു നല്ലവനെ جَعَلَا لَهُ അവര്‍ (രണ്ടാളും) അവനു ആക്കി, ഉണ്ടാക്കി شُرَكَاءَ ചില പങ്കാളികളെ, പങ്കുക്കാരെ فِيمَا آتَاهُمَا അവന്‍ അവര്‍ക്കു നല്‍കിയതില്‍ فَتَعَالَى എന്നാല്‍ വളരെ ഉന്നതനായി (ഉന്നതിപ്പെട്ടി) രിക്കുന്നു اللَّـهُ അല്ലാഹു عَمَّا يُشْرِكُونَ അവര്‍ പങ്കു ചേര്‍ക്കുന്നതില്‍ നിന്നു.
എന്നിട്ട്, അവന്‍ [റബ്ബ്] അവര്‍ക്കു രണ്ടാള്‍ക്കും [പുരുഷനും അവന്റെ ഇണക്കും] ഒരു നല്ലവനെ [നല്ലകുട്ടിയെ] നല്‍കിയപ്പോള്‍, തങ്ങള്‍ക്ക് അവന്‍ നല്‍കിയതില്‍, അവനു ചില പങ്കാളികളെ അവര്‍ ഉണ്ടാക്കി(ത്തീര്‍ത്തു.) എന്നാല്‍, അവര്‍ [മനുഷ്യര്‍] പങ്കു ചേര്‍ത്തു വരുന്നതില്‍ നിന്നും അല്ലാഹു വളരെ ഉന്നതനായിരിക്കുന്നു.
خُذِ എടുക്കുക (സ്വീകരിക്കുക) الْعَفْوَ മാപ്പ് وَأْمُرْ കല്‍പിക്കുക (ഉപദേശിക്കുക)യും ചെയ്യുക بِالْعُرْفِ സദാചാരം (സല്‍കാര്യം) കൊണ്ടു وَأَعْرِضْ തിരിഞ്ഞും കളയുക, അവഗണിക്കുകയും ചെയ്യുക عَنِ الْجَاهِلِينَ അജ്ഞാനികളെപ്പറ്റി, വിഡ്ഢികളില്‍ നിന്നു.
(നബിയേ) നീ മാപ്പ് (അഥവാ വിട്ടുവീഴ്‌ച എന്ന തത്വം) സ്വീകരിക്കുക; സദാചാരം (അഥവാ സല്‍കാര്യം) കൊണ്ടു ഉപദേശിക്കുകയും ചെയ്യുക; വിവരമില്ലാത്തവരില്‍ നിന്നു തിരിഞ്ഞുകളയുകയും ചെയ്യുക.
وَإِخْوَانُهُمْ അവരുടെ സഹോദരങ്ങളാകട്ടെ يَمُدُّونَهُمْ അവരെ അയച്ചുവിടും, അവര്‍ക്കു സഹായം നല്‍കിക്കൊണ്ടിരിക്കും فِي الْغَيِّ ദുര്‍മാര്‍ഗത്തില്‍ ثُمَّ പിന്നെ (അതിനു പുറമെ) لَا يُقْصِرُونَ അവര്‍ കുറവു (വീഴ്ച) വരുത്തുകയില്ല.
അവരുടെ [പിശാചുക്കളുടെ] സഹോദരങ്ങളാകട്ടെ, അവര്‍ അവരെ ദുര്‍മാര്‍ഗ്ഗത്തില്‍ അയച്ചു വിട്ടുകൊണ്ടിരിക്കയും ചെയ്യും; പിന്നെ, അവര്‍ കുറവു വരുത്തുകയില്ല.
وَإِذَا لَمْ تَأْتِهِم നീ അവര്‍ക്കു ചെല്ലുന്നില്ലെങ്കില്‍, ചെല്ലാതിരുന്നാല്‍ بِآيَةٍ വല്ല ദൃഷ്‌ടാന്തവും (ലക്ഷ്യവും - സൂക്തവും) കൊണ്ടു قَالُوا അവര്‍ പറയും لَوْلَا ആയിക്കൂടേ, എന്തുകൊണ്ടായിക്കൂടാ اجْتَبَيْتَهَا നീ (താന്‍) അതു തിരഞ്ഞെടുക്കുക قُلْ പറയുക إِنَّمَا أَتَّبِعُ ഞാന്‍ പിന്‍പറ്റുക മാത്രമേ ചെയ്യുന്നുള്ളു مَا يُوحَىٰ വഹ്‌യ് (സന്ദേശം) നല്‍കപ്പെടുന്നതിനെ إِلَيَّ എനിക്കു, എന്നിലേക്കു مِن رَّبِّي എന്റെ റബ്ബിങ്കല്‍നിന്നു هَـٰذَا ഇതു بَصَائِرُ ചില ഉള്‍ക്കാഴ്‌ചകളാകുന്നു, തെളിവുകളാകുന്നു مِن رَّبِّكُمْ നിങ്ങളുടെ റബ്ബിങ്കല്‍നിന്നു وَهُدًى മാര്‍ഗദര്‍ശനവും وَرَحْمَةٌ കാരുണ്യവും لِّقَوْمٍ ഒരു ജനങ്ങള്‍ക്കു يُؤْمِنُونَ അവര്‍ വിശ്വസിക്കുന്നു.
(നബിയേ) നീ അവര്‍ക്കു വല്ല (പ്രത്യേക) ആയത്തും [ദൃഷ്‌ടാന്തവും അഥവാ സൂക്തവും] കൊണ്ടു ചെല്ലുന്നില്ലെങ്കില്‍ അവര്‍ പറയും: "അത് തനിക്കു (സ്വയം) തിരഞ്ഞെടുത്തു (നിര്‍മിച്ചു) കൂടേ?!" നീ പറയുക: "എന്റെ റബ്ബിങ്കല്‍ നിന്നു എനിക്കു വഹ്‌യു [സന്ദേശം] നല്‍കപ്പെടുന്നതിനെ പിന്‍പറ്റുക മാത്രമാണു ഞാന്‍ ചെയ്യുന്നതു. ഇതു [ഈ ഖുർആന്‍] നിങ്ങളുടെ റബ്ബിങ്കല്‍നിന്നു (ഉള്‍ക്കാഴ്‌ച നല്‍കുമാറു) ള്ള തെളിവുകളാകുന്നു. വിശ്വസിക്കുന്ന ജനങ്ങള്‍ക്കു മാര്‍ഗ്ഗദര്‍ശനവും, കാരുണ്യവുമാകുന്നു.
وَاذْكُر ഓര്‍ക്കുക, സ്മരിക്കുക, കീര്‍ത്തനം ചെയ്യുക, പ്രസ്താവിക്കുക رَّبَّكَ നിന്റെ റബ്ബിനെ فِي نَفْسِكَ നിന്റെ സ്വന്തത്തില്‍ (മനസ്സില്‍ - സ്വയം) تَضَرُّعًا വിനയപ്പെട്ടു (ഭക്തി താഴ്മകാട്ടി) കൊണ്ടു وَخِيفَةً ഭയപ്പെട്ടുകൊണ്ടും, പേടിച്ചും وَدُونَ الْجَهْرِ ഉച്ചത്തിലല്ലാതെയും مِنَ الْقَوْلِ വാക്കില്‍ നിന്നും بِالْغُدُوِّ രാവിലെ وَالْآصَالِ വൈകുന്നേരങ്ങളിലും وَلَا تَكُن നീ ആയിരിക്കയും ചെയ്യരുതു مِّنَ الْغَافِلِينَ അശ്രദ്ധന്‍മാരുടെ കൂട്ടത്തില്‍.
വിനയപ്പെട്ടും, ഭയപ്പെട്ടും കൊണ്ട് നിന്റെ റബ്ബിനെ നീ സ്വയം ഓര്‍ക്കുക (അഥവാ കീര്‍ത്തനം ചെയ്യുക). വാക്കില്‍ നിന്നും ഉച്ചത്തിലല്ലാതെയും (ഓര്‍ക്കുക); രാവിലെയും, വൈകുന്നേരങ്ങളിലും. നീ അശ്രദ്ധന്‍മാരുടെ കൂട്ടത്തില്‍ ആയിരിക്കയും ചെയ്യരുത്.
إِنَّ നിശ്ചയമായും الَّذِينَ عِندَ رَبِّكَ നിന്റെ റബ്ബിന്റെ അടുക്കലുള്ളവര്‍ لَا يَسْتَكْبِرُونَ അവര്‍ അഹംഭാവം (ഗര്‍വ്വു) നടിക്കുകയില്ല عَنْ عِبَادَتِهِ അവനെ ആരാധിക്കുന്നതിനെക്കുറിച്ചു وَيُسَبِّحُونَهُ അവര്‍ അവനു തസ്‌ബീഹും ചെയ്യും, സ്‌തോത്രകീര്‍ത്തനം നടത്തുകയും ചെയ്യും وَلَهُ അവനു يَسْجُدُونَ അവര്‍ സുജൂദും (സാഷ്‌ടാംഗ നമസ്‌ക്കരിക്കയും) ചെയ്യും.
നിശ്ചയമായും, നിന്റെ റബ്ബിന്റെ അടുക്കലുള്ളവര്‍, അവനെ ആരാധിക്കുന്നതിനെക്കുറിച്ച് അവര്‍ അഹംഭാവം നടിക്കുകയില്ല; അവര്‍ അവന് "തസ്‌ബീഹ്" [സ്‌തോത്രകീര്‍ത്തനം] നടത്തുകയും അവനു "സുജൂദു" [സാഷ്ടാംഗ നമസ്‌കാരം] ചെയ്യുകയും ചെയ്യുന്നു.
كَمَا أَخْرَجَكَ നിന്നെ പുറപ്പെടുവിച്ചതുപോലെ رَبُّكَ നിന്റെ റബ്ബ് مِن بَيْتِكَ നിന്റെ വീട്ടില്‍ നിന്നു بِالْحَقِّ ന്യായത്തോടെ, ന്യായപ്രകാരം, കാര്യസമേതം وَإِنَّ فَرِيقًا നിശ്ചയമായും ഒരു കൂട്ടം (സംഘം) ആകട്ടെ (ആയിരിക്കെ) مِّنَ الْمُؤْمِنِينَ സത്യവിശ്വാസികളില്‍നിന്നു لَكَارِهُونَ അതൃപ്തര്‍ (വെറുക്കുന്നവര്‍) തന്നെ(യായിരുന്നു).
(അതെ) നിന്റെ റബ്ബ് നിന്റെ വീട്ടില്‍ [വാസസ്ഥലത്തില്‍] നിന്നു ന്യായ (മായ കാര്യ) ത്തോടെ നിന്നെ പുറപ്പെടുവിച്ചതുപോലെ (ത്തന്നെയാണു അതും സംഭവിച്ചത്); സത്യവിശ്വാസികളില്‍നിന്നു ഒരു സംഘം ആളുകള്‍, നിശ്ചയമായും വെറുക്കുന്നവര്‍ തന്നെയായിരുന്നു. [എന്നിട്ടും നിന്നെ പുറപ്പെടുവിച്ചതുപോലെ].
وَإِذْ يَعِدُكُمُ നിങ്ങളോടു വാഗ്ദാനം (വാഗ്ദത്തം) ചെയ്യുമ്പോള്‍, ചെയ്തിരുന്ന സന്ദര്‍ഭം اللَّـهُ അല്ലാഹു إِحْدَى ഒന്നു الطَّائِفَتَيْنِ രണ്ടു സംഘ (കൂട്ടവിഭാഗ) ത്തില്‍ أَنَّهَا അതാകുന്നു (ആയിരിക്കും) എന്നു لَكُمْ നിങ്ങള്‍ക്കു وَتَوَدُّونَ നിങ്ങള്‍ മോഹിക്കുക (ഇഷ്ടപ്പെടുക - ആഗ്രഹിക്കുക) യും ചെയ്തിരുന്നു (ചെയ്യുന്നു) أَنَّ غَيْرَ അല്ലാത്തതു എന്നു ذَاتِ الشَّوْكَةِ ശക്തി (ബലം) ഉള്ളതു تَكُونُ ആയിരിക്കണം (എന്നു) لَكُمْ നിങ്ങള്‍ക്കു وَيُرِيدُ اللَّـهُ അല്ലാഹു ഉദ്ദേശിക്കുകയും ചെയ്തിരുന്നു (ചെയ്യുന്നു) أَن يُحِقَّ യഥാര്‍ത്ഥമാക്കു (യഥാര്‍ത്ഥവല്‍ക്കരിക്കു) വാന്‍ الْحَقَّ യഥാര്‍ത്ഥത്തെ بِكَلِمَاتِهِ അവന്റെ വാക്കു (വാക്യം - കല്‍പന) കള്‍ മൂലം وَيَقْطَعَ മുറിക്കു (അറുക്കു) വാനും دَابِرَ മൂടു, പിന്‍പുറം الْكَافِرِينَ അവിശ്വാസികളുടെ.
ആ) രണ്ടിലൊരു സംഘത്തെ - അതു നിങ്ങള്‍ക്കായിരിക്കും [നിങ്ങള്‍ക്കു അധീനമാകും] എന്നു - അല്ലാഹു നിങ്ങളോടു വാഗ്ദാനം ചെയ്തിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക); ശക്തി (ബലം) ഉള്ളതല്ലാത്തതു നിങ്ങള്‍ക്കു ആയിരിക്കണമെന്നു നിങ്ങള്‍ മോഹിക്കുകയും ചെയ്തിരുന്നു.
തന്റെ (കല്‍പനാ) വാക്യങ്ങള്‍ മൂലം യഥാര്‍ത്ഥത്തെ യഥാര്‍ത്ഥവല്‍കരിക്കുകയും, അവിശ്വാസികളുടെ മൂടറു (ത്തു നശിപ്പി) ക്കുകയും ചെയ്‌വാന്‍ അല്ലാഹുവും ഉദ്ദേശിച്ചിരുന്നു.
إِذْ تَسْتَغِيثُونَ നിങ്ങള്‍ സഹായം (ഉതവി) തേടിയിരുന്ന സന്ദര്‍ഭം رَبَّكُمْ നിങ്ങളുടെ റബ്ബിനോടു فَاسْتَجَابَ എന്നിട്ടു (അപ്പോള്‍) അവന്‍ ഉത്തരം നല്‍കി لَكُمْ നിങ്ങള്‍ക്കു أَنِّي ഞാന്‍ എന്നു مُمِدُّكُم നിങ്ങള്‍ക്കു സഹായം നല്‍കുന്ന (നിങ്ങളെ പോഷിപ്പിക്കുന്ന) വനാണു بِأَلْفٍ ആയിരം കൊണ്ടു مِّنَ الْمَلَائِكَةِ മലക്കുകളില്‍നിന്നു مُرْدِفِينَ തുടരെ (ഒന്നിനു പിന്നാലെ ഒന്നായി) വരുന്നതായ.
നിങ്ങള്‍ നിങ്ങളുടെ റബ്ബിനോടു സഹായം തേടിയിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക); എന്നിട്ട് അവന്‍ നിങ്ങള്‍ക്കു ഉത്തരം നല്‍കി. "മലക്കുകളില്‍നിന്നും തുടരെ വന്നുകൊണ്ടിരിക്കുന്ന ആയിരം പേരെക്കൊണ്ടു ഞാന്‍ നിങ്ങള്‍ക്കു സഹായം നല്‍കുന്നവനാണു" എന്നു.
وَمَا جَعَلَهُ അതിനെ ആക്കിയിട്ടില്ല اللَّـهُ അല്ലാഹു إِلَّا بُشْرَىٰ സന്തോഷവാര്‍ത്തയല്ലാതെ وَلِتَطْمَئِنَّ സമാധാനമടയുവാന്‍ വേണ്ടിയുമാണു بِهِ അതുമൂലം, അതിനാല്‍ قُلُوبُكُمْ നിങ്ങളുടെ ഹൃദയങ്ങള്‍ وَمَا النَّصْرُ സഹായം അല്ല (ഇല്ല) താനും إِلَّا مِنْ عِندِ പക്കല്‍ നിന്നല്ലാതെ اللَّـهِ അല്ലാഹുവിന്റെ إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു عَزِيزٌ പ്രതാപശാലിയാകുന്നു حَكِيمٌ അഗാധജ്ഞനാണു, യുക്തിമാനായ.
അതിനെ അല്ലാഹു ഒരു സന്തോഷ വാര്‍ത്തയല്ലാതെ ആക്കിയിട്ടില്ല; അതുമൂലം നിങ്ങളുടെ ഹൃദയങ്ങള്‍ സമാധാനമടയുവാന്‍ വേണ്ടിയുമാകുന്നു. സഹായം അല്ലാഹുവിങ്കല്‍ നിന്നല്ലാതെ ഇല്ലതാനും. നിശ്ചയമായും അല്ലാഹു പ്രതാപശാലിയും അഗാധജ്ഞനുമാകുന്നു.
ذَٰلِكَ അതു بِأَنَّهُمْ അവരാണെന്നതുകൊണ്ടാണു شَاقُّوا അവര്‍ ചേരിപിരിഞ്ഞു (മത്സരിച്ചു - കക്ഷി പിളര്‍ന്നു) എന്നുളളതു اللَّـهَ അല്ലാഹുവിനോടു وَرَسُولَهُ അവന്റെ റസൂലിനോടും وَمَن ആരെങ്കിലും (വല്ലവനും) يُشَاقِقِ കക്ഷിപിരിയുന്ന (മത്സരിക്കുന്ന) പക്ഷം اللَّـهَ അല്ലാഹുവിനോടു وَرَسُولَهُ അവന്റെ റസൂലിനോടും فَإِنَّ اللَّـهَ എന്നാല്‍ നിശ്ചയമായും അല്ലാഹു شَدِيدُ കഠിനമായവനാണു الْعِقَابِ ശിക്ഷാനടപടി.
അതു, അവര്‍ [അവിശ്വാസികള്‍] അല്ലാഹുവിനോടും, അവന്റെ റസൂലിനോടും (മത്സരിച്ച്) ചേരി പിരിഞ്ഞതുകൊണ്ടത്രെ (സംഭവിച്ചതു).
അല്ലാഹുവിനോടും, അവന്റെ റസൂലിനോടും ആരെങ്കിലും (മത്സരിച്ച്) ചേരിപിരിയുന്നപക്ഷം, നിശ്ചയമായും, അല്ലാഹു കഠിനമായി ശിക്ഷാ നടപടിയെടുക്കുന്നവനാകുന്നു.
وَمَن വല്ലവരും, ആര്‍ يُوَلِّهِمْ അവരോടു (അവര്‍ക്കു) തിരിക്കുന്ന പക്ഷം يَوْمَئِذٍ അന്നത്തെ ദിവസം, ആ ദിവസം دُبُرَهُ തന്റെ പിന്‍പുറം إِلَّا مُتَحَرِّفًا തിരിഞ്ഞു (ചാഞ്ഞു) പോകുന്നവനായിട്ടല്ലാതെ لِّقِتَالٍ വല്ല യുദ്ധ (തന്ത്ര) ത്തിലേക്കും أَوْ مُتَحَيِّزًا അല്ലെങ്കില്‍ ചെന്നു ചേരുന്ന (സ്ഥലം പിടിക്കുന്ന) വനായിട്ടു إِلَىٰ فِئَةٍ വല്ല (ഒരു) കൂട്ടത്തിലേക്കും فَقَدْ എന്നാല്‍ തീര്‍ച്ചയായും بَاءَ അവന്‍ മടങ്ങി بِغَضَبٍ കോപവുമായി (കോപത്തെ) مِّنَ اللَّـهِ അല്ലാഹുവില്‍നിന്നു وَمَأْوَاهُ അവന്റെ സങ്കേത (പ്രാപ്യ - മടക്ക) സ്ഥാനമാകട്ടെ جَهَنَّمُ ജഹന്നമാകുന്നു وَبِئْسَ വളരെ ചീത്ത (മോശം) الْمَصِيرُ (ആ) തിരിച്ചെത്തുന്ന (മടക്ക) സ്ഥാനം.
അങ്ങിനെ സംഭവിക്കുന്ന) ആ ദിവസം ആരെങ്കിലും അവര്‍ക്കു തന്റെ പിന്‍പുറം തിരിക്കുന്ന [പിന്‍തിരിഞ്ഞു പോകുന്ന] പക്ഷം, വല്ല യുദ്ധ (തന്ത്ര) ത്തിലേക്കും തിരിഞ്ഞുപോകുന്നവനായിക്കൊണ്ടോ, (സ്വകക്ഷിയിലെ) വല്ല കൂട്ടത്തിലേക്കും ചെന്നു ചേരുന്നവനായികൊണ്ടോ അല്ലാതെ - തീര്‍ച്ചയായും, അവന്‍ അല്ലാഹുവില്‍ നിന്നുള്ള കോപം (നേടി) കൊണ്ടു മടങ്ങുന്നതാണ്. അവന്റെ സങ്കേതമാകട്ടെ, "ജഹന്നമും" [നരകവും] ആകുന്നു.
(ആ) തിരിച്ചെത്തുന്ന സ്ഥാനം വളരെ ചീത്ത!
فَلَمْ تَقْتُلُوهُمْ എന്നാല്‍ (അപ്പോള്‍) നിങ്ങള്‍ അവരെ കൊലപ്പെടുത്തിയിട്ടില്ല وَلَـٰكِنَّ اللَّـهَ എങ്കിലും അല്ലാഹു (അല്ലാഹുവത്രെ) قَتَلَهُمْ അവരെ കൊലപ്പെടുത്തിയ, (കൊന്നതു) وَمَا رَمَيْتَ നീ എറിഞ്ഞിട്ടുമില്ല إِذْ رَمَيْتَ നീ എറിഞ്ഞപ്പോള്‍ وَلَـٰكِنَّ اللَّـهَ എങ്കിലും അല്ലാഹു(വത്രെ) رَمَىٰ എറിഞ്ഞു (എറിഞ്ഞത്) وَلِيُبْلِيَ അവന്‍ പരീക്ഷണം ചെയ്‌വാനും, പരിശീലിപ്പിക്കുവാനും, പരിചയിപ്പിക്കുവാനും الْمُؤْمِنِينَ സത്യവിശ്വാസികളെ مِنْهُ അവനില്‍നിന്നു (അവന്റെ വക) بَلَاءً حَسَنًا നല്ല പരീക്ഷണം, പരിശീലനം إِنَّ اللَّـهَ നിശ്ചയമായും, അല്ലാഹു سَمِيعٌ കേള്‍ക്കുന്നവനാണ് عَلِيمٌ അറിയുന്നവനാണ്.
എന്നാല്‍, അവരെ [ആ കൊല്ലപ്പെട്ടവരെ] നിങ്ങള്‍ കൊലപ്പെടുത്തിയിട്ടില്ല; എങ്കിലും, അല്ലാഹുവത്രെ അവരെ കൊലപ്പെടുത്തിയത്. നീ (അവരെ) എറിഞ്ഞപ്പോള്‍, നീ എറിഞ്ഞിട്ടുമില്ല; എങ്കിലും, അല്ലാഹുവത്രെ എറിഞ്ഞത്.
സത്യവിശ്വാസികളെ അവങ്കല്‍ നിന്നും നല്ലതായ [അനുഗ്രഹീതമായ] ഒരു പരീക്ഷണം അവന്‍ പരീക്ഷിക്കുവാന്‍ വേണ്ടിയുമാകുന്നു (അത്). നിശ്ചയമായും, അല്ലാഹു കേള്‍ക്കുന്നവനും, അറിയുന്നവനുമാകുന്നു.
(അവിശ്വാസികളേ) നിങ്ങള്‍ തുറവി [തീരുമാനം] തേടുന്നുവെങ്കില്‍, നിങ്ങള്‍ക്കു (ഇതാ) തുറവി വന്നു കഴിഞ്ഞിരിക്കുന്നു. നിങ്ങള്‍ വിരമിക്കുന്നുവെങ്കില്‍, അതു നിങ്ങള്‍ക്കു ഉത്തമവുമാകുന്നു. നിങ്ങള്‍ ആവര്‍ത്തിക്കുന്നുവെങ്കിലോ, നാമും ആവര്‍ത്തിക്കുന്നതാണ്.
നിങ്ങളുടെ (ആള്‍) കൂട്ടം - അതു അധികമായിരുന്നാലും ശരി - നിങ്ങള്‍ക്കു ഒട്ടും ഉപകരിക്കുകയേ ഇല്ല; അല്ലാഹു സത്യവിശ്വാസികളുടെ കൂടെയാണെന്നുള്ളതുമാണു (കാര്യം).
يَا أَيُّهَا الَّذِينَ آمَنُوا വിശ്വസിച്ചവരേ أَطِيعُوا അനുസരിക്കുവിന്‍ اللَّـهَ അല്ലാഹുവിനെ وَرَسُولَهُ അവന്റെ റസൂലിനെയും وَلَا تَوَلَّوْا തിരിഞ്ഞു കളയുകയും ചെയ്യരുതു عَنْهُ അദ്ദേഹത്തെ വിട്ടു, അദ്ദേഹത്തില്‍നിന്നു وَأَنتُمْ നിങ്ങള്‍ ആയിരിക്കെ تَسْمَعُونَ നിങ്ങള്‍ കേള്‍ക്കുന്നു.
ഹേ, വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവിനെയും, അവന്റെ റസൂലിനെയും അനുസരിക്കുവിന്‍; നിങ്ങള്‍ (ദിവ്യസന്ദേശങ്ങള്‍) കേട്ടു (മനസ്സിലാക്കി) കൊണ്ടിരിക്കെ, അദ്ദേഹത്തെ വിട്ടു തിരിഞ്ഞു കളയുകയും ചെയ്യരുത്.
وَلَوْ عَلِمَ അറിഞ്ഞിരുന്നെങ്കില്‍ اللَّـهُ അല്ലാഹു فِيهِمْ അവരില്‍ خَيْرًا വല്ല നന്‍മയും, ഒരു ഗുണം لَّأَسْمَعَهُمْ അവന്‍ അവരെ കേള്‍പ്പിക്ക തന്നെ ചെയ്തിരുന്നു وَلَوْ أَسْمَعَهُمْ അവരെ അവന്‍ കേള്‍പ്പിച്ചാലും لَتَوَلَّوا അവര്‍ തിരിഞ്ഞുകളയുകതന്നെ ചെയ്യും وَّهُم അവരായും കൊണ്ടു مُّعْرِضُونَ അവഗണിക്കുന്നവര്‍, തിരിഞ്ഞുപോകുന്നവര്‍.
അവരില്‍ വല്ല നന്‍മയും (ഉള്ളതായി) അല്ലാഹു അറിഞ്ഞിരുന്നെങ്കില്‍, അവന്‍ അവരെ കേള്‍പ്പിക്കുകതന്നെ ചെയ്യുമായിരുന്നു. (എനി) അവന്‍ അവരെ കേള്‍പ്പിച്ചിരുന്നാല്‍ തന്നെയും അവര്‍ അവഗണിക്കുന്നവരായും കൊണ്ടു തിരിഞ്ഞുകളയുന്നതാണ്.
وَاتَّقُوا സൂക്ഷിക്കുക (കാത്തുകൊള്ളുക) യും ചെയ്യുവിന്‍ فِتْنَةً ഒരു പരീക്ഷണം, കുഴപ്പം لَّا تُصِيبَنَّ ബാധിക്കാത്ത, അതു ബാധിക്കയില്ലതന്നെ الَّذِينَ ظَلَمُوا അക്രമം പ്രവര്‍ത്തിച്ചവരെ مِنكُمْ നിങ്ങളില്‍നിന്നു خَاصَّةً പ്രത്യേകമായി, മാത്രം وَاعْلَمُوا അറിയുകയും ചെയ്യുക أَنَّ اللَّـهَ അല്ലാഹു (ആകുന്നു) എന്നു شَدِيدُ കഠിനമായവനാകുന്നു (എന്നു) الْعِقَابِ ശിക്ഷാ നടപടി.
നിങ്ങളില്‍നിന്നു അക്രമം പ്രവര്‍ത്തിച്ചവരെ മാത്രമായി ബാധിക്കാത്ത ഒരു (തരം) പരീക്ഷണത്തെ (അഥവാ കുഴപ്പത്തെ) നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുവിന്‍.
അല്ലാഹു ശിക്ഷാ നടപടി കഠിനമായുള്ളവനാണെന്നു അറിയുകയും ചെയ്യുവിന്‍.
وَاعْلَمُوا അറിയുകയും ചെയ്യുവിന്‍ أَنَّمَا أَمْوَالُكُمْ നിങ്ങളുടെ സ്വത്തുക്കളാണെന്നു وَأَوْلَادُكُمْ നിങ്ങളുടെ സന്താനങ്ങളും, മക്കളും فِتْنَةٌ ഒരു പരീക്ഷണം (മാത്രം തന്നെ) وَأَنَّ اللَّـهَ അല്ലാഹുവാണെന്നും عِندَهُ അവന്റെ അടുക്കലുണ്ടു (എന്നും) أَجْرٌ പ്രതിഫലം, കൂലി عَظِيمٌ വമ്പിച്ച, മഹത്തായ.
നിങ്ങള്‍ അറിയുകയും ചെയ്യുവിന്‍; നിങ്ങളുടെ സ്വത്തുക്കളും, നിങ്ങളുടെ സന്താനങ്ങളും ഒരു പരീക്ഷണം തന്നെയാണെന്ന്; അല്ലാഹുവിന്റെ അടുക്കല്‍ വമ്പിച്ചതായ പ്രതിഫലമുണ്ടെന്നും.
وَإِذَا تُتْلَىٰ ഓതിക്കൊടുക്കപ്പെടുന്നതായാല്‍ عَلَيْهِمْ അവരുടെ മേല്‍, അവര്‍ക്കു آيَاتُنَا നമ്മുടെ ആയത്തുകള്‍ قَالُوا അവര്‍ പറയും, പറയുകയായി قَدْ سَمِعْنَا ഞങ്ങള്‍ കേട്ടിട്ടുണ്ടു, കേട്ടുകഴിഞ്ഞു لَوْ نَشَاءُ ഞങ്ങള്‍ ഉദ്ദേശിക്കുന്നതായാല്‍ لَقُلْنَا ഞങ്ങള്‍ പറയുകതന്നെ ചെയ്തിരുന്നു مِثْلَ هَـٰذَا ഇതുപോലെ إِنْ هَـٰذَا ഇതല്ല إِلَّا أَسَاطِيرُ പുരാണകഥകള്‍ (ഐതിഹ്യങ്ങള്‍) അല്ലാതെ الْأَوَّلِينَ പൂര്‍വ്വികന്‍മാരുടെ.
അവര്‍ക്കു [അവിശ്വാസികള്‍ക്കു] നമ്മുടെ ആയത്തു [ലക്‌ഷ്യം] കള്‍ ഓതിക്കേള്‍പ്പിക്കുന്നതായാല്‍ അവര്‍ പറയും: "ഞങ്ങള്‍ കേട്ടു കഴിഞ്ഞു; ഞങ്ങള്‍ (വേണമെന്നു) ഉദ്ദേശിക്കുന്നതായാല്‍ ഇതുപോലെ ഞങ്ങളും പറയുക തന്നെ ചെയ്യും. ഇതു പൂര്‍വ്വികന്‍മാരുടെ പുരാണ കഥകളല്ലാതെ (മറ്റൊന്നും) അല്ല."
وَإِذْ قَالُوا അവര്‍ പറഞ്ഞ സന്ദര്‍ഭവും اللَّـهُمَّ അല്ലാഹുവേ ഇതാണെങ്കില്‍ إِن كَانَ هَـٰذَا ഇതുതന്നെ هُوَ الْحَقَّ യഥാര്‍ത്ഥം (എങ്കില്‍) مِنْ عِندِكَ നിന്റെ പക്കല്‍ നിന്നുള്ള فَأَمْطِرْ എന്നാല്‍ (മഴ) വര്‍ഷിപ്പിക്കുക عَلَيْنَا ഞങ്ങളില്‍, ഞങ്ങള്‍ക്കു حِجَارَةً ഒരു കല്ലു (മഴ) مِّنَ السَّمَاءِ ആകാശത്തു നിന്നു أَوِ ائْتِنَا അല്ലെങ്കില്‍ ഞങ്ങള്‍ക്കു വാ, തരുക بِعَذَابٍ വല്ല ശിക്ഷയും കൊണ്ടു أَلِيمٍ വേദനയേറിയ.
അവര്‍ പറഞ്ഞ സന്ദര്‍ഭവും (ഓര്‍ക്കുക): "അല്ലാഹുവേ, ഇതു തന്നെയാണു നിന്റെ പക്കല്‍ നിന്നുള്ള യഥാര്‍ത്ഥ (സത്യ) മെങ്കില്‍, ഞങ്ങളുടെ മേല്‍ നീ ഒരു കല്ലു (മഴ) വര്‍ഷിപ്പിച്ചേക്കുക! അല്ലെങ്കില്‍ ഞങ്ങള്‍ക്കു വല്ല വേദനയേറിയ ശിക്ഷയും കൊണ്ടു വരുക!"
وَمَا كَانَ اللَّـهُ അല്ലാഹു (ഒരുക്കം - തയ്യാര്‍) ഇല്ല لِيُعَذِّبَهُمْ അവരെ ശിക്ഷിക്കുവാന്‍ وَأَنتَ നീ فِيهِمْ അവരില്‍ (ഉണ്ടായിരിക്കെ) وَمَا كَانَ اللَّـهُ അല്ലാഹു അല്ലതാനും,ആയിരിക്കുകയുമില്ല, ആകുന്നതല്ല مُعَذِّبَهُمْ അവരെ ശിക്ഷിക്കുന്നവന്‍ وَهُمْ അവര്‍ (ആയിരിക്കെ) يَسْتَغْفِرُونَ അവര്‍ പാപമോചനം (പൊറുതി) തേടിക്കൊണ്ടിരിക്കുന്നു.
(നബിയേ) നീ അവരില്‍ ഉണ്ടായിരിക്കെ, അവരെ ശിക്ഷിക്കുവാന്‍ അല്ലാഹു (ഒരുക്കം) ഇല്ല; അവര്‍ പാപമോചനം തേടിക്കൊണ്ടിരിക്കുമ്പോഴും അല്ലാഹു അവരെ ശിക്ഷിക്കുന്നവനല്ല.
وَمَا لَهُمْ അവര്‍ക്കെന്താണു أَلَّا يُعَذِّبَهُمُ അവരെ ശിക്ഷിക്കുകയില്ലെന്നു, ശിക്ഷിക്കാതിരിക്കുവാന്‍ اللَّـهُ അല്ലാഹു وَهُمْ അവരാകട്ടെ يَصُدُّونَ തടയുന്നു, തടുക്കുന്നു عَنِ الْمَسْجِدِ പള്ളിയില്‍നിന്നു الْحَرَامِ അലംഘനീയമായ, പരിപാവനമായ وَمَا كَانُوا അവരായിട്ടുമില്ല, അല്ലതാനും أَوْلِيَاءَهُ അതിന്റെ കൈകാര്യകര്‍ത്താക്കള്‍, രക്ഷാധികാരികള്‍, ബന്ധുക്കള്‍ إِنْ أَوْلِيَاؤُهُ അതിന്റെ കൈകാര്യകര്‍ത്തക്കളല്ല إِلَّا الْمُتَّقُونَ സൂക്ഷിക്കുന്നവ (സൂക്ഷ്മത പാലിക്കുന്ന) വരൊഴികെ وَلَـٰكِنَّ എങ്കിലും, പക്ഷേ أَكْثَرَهُمْ അവരിലധികവും لَا يَعْلَمُونَ അറിയുന്നില്ല, അവര്‍ക്കറിഞ്ഞുകൂടാ.
അല്ലാഹു അവരെ ശിക്ഷിക്കാതിരിക്കുവാന്‍ എന്താണവര്‍ക്കു (ന്യായമു) ള്ളത്? അവര്‍ "മസ്ജിദുല്‍ ഹറാമി" [പരിപാവനമായ പള്ളിയി]ല്‍ നിന്നു (ആളുകളെ) തടഞ്ഞു കൊണ്ടിരിക്കുന്നുവെന്നിരിക്കെ! (വാസ്തവത്തില്‍) അവര്‍ അതിന്റെ കൈകാര്യകര്‍ത്തക്കളല്ലതാനും. അതിന്റെ കൈകാര്യകര്‍ത്താക്കള്‍ (അല്ലാഹുവിനെ) സൂക്ഷിക്കുന്നവരല്ലാതെ (ആരും) അല്ല എങ്കിലും, അവരില്‍ അധികമാളും അറിയുന്നില്ല.
(ആ) വീട്ടിലെ [കഅ്ബയുടെ] അടുക്കല്‍ വെച്ചുള്ള അവരുടെ നമസ്കാരം (അഥവാ പ്രാര്‍ത്ഥന) ചൂളംവിളിയും, കൈകൊട്ടുമല്ലാതെ (മറ്റൊന്നും) അല്ല. "ആകയാല്‍ (ഹേ, അവിശ്വാസികളേ) നിങ്ങള്‍ അവിശ്വസിച്ചുകൊണ്ടിരുന്നതു നിമിത്തം, നിങ്ങള്‍ ശിക്ഷ ആസ്വദിച്ചു കൊള്ളുവിന്‍!" [ഇതാണവരോടു പറയുവാനുള്ളത്].