ജുസ്ഉ് - 5
وَٱلْمُحْصَنَـٰتُ مِنَ ٱلنِّسَآءِ إِلَّا مَا مَلَكَتْ أَيْمَـٰنُكُمْ ۖ كِتَـٰبَ ٱللَّهِ عَلَيْكُمْ ۚ وَأُحِلَّ لَكُم مَّا وَرَآءَ ذَٰلِكُمْ أَن تَبْتَغُوا۟ بِأَمْوَٰلِكُم مُّحْصِنِينَ غَيْرَ مُسَـٰفِحِينَ ۚ فَمَا ٱسْتَمْتَعْتُم بِهِۦ مِنْهُنَّ فَـَٔاتُوهُنَّ أُجُورَهُنَّ فَرِيضَةًۭ ۚ وَلَا جُنَاحَ عَلَيْكُمْ فِيمَا تَرَٰضَيْتُم بِهِۦ مِنۢ بَعْدِ ٱلْفَرِيضَةِ ۚ إِنَّ ٱللَّهَ كَانَ عَلِيمًا حَكِيمًۭا﴿٢٤﴾
volume_up share
وَالْمُحْصَنَاتُ = പാതിവ്രത്യം സിദ്ധിച്ച (പതിവ്രതകളായ)വരും مِنَ النِّسَاءِ = സ്ത്രീകളില്‍നിന്ന് إِلَّا مَا = യാതൊന്നു (യാതൊരുവര്‍) ഒഴികെ مَلَكَتْ = ഉടമപ്പെടുത്തിയ, അധീനമാക്കിയ أَيْمَانُكُمْ = നിങ്ങളുടെ വലങ്കൈകള്‍ كِتَابَ اللَّهِ = അല്ലാഹുവിന്‍റെ നിയമം, നിശ്ചയം, നിര്‍ബ്ബന്ധം, രേഖപ്പെടുത്തല്‍ عَلَيْكُمْ = നിങ്ങളുടെ മേല്‍ وَأُحِلَّ = അനുവദനീയമാക്കപ്പെടുകയും ചെയ്തിരിക്കുന്നു لَكُم = നിങ്ങള്‍ക്ക് مَّا وَرَاءَ = അപ്പുറമുള്ളത് ذَٰلِكُمْ = അതിന്‍റെ أَن تَبْتَغُوا = നിങ്ങള്‍ തേടിയെടുക്കുവാന്‍ بِأَمْوَالِكُم = നിങ്ങളുടെ സ്വത്തുക്കള്‍(ധനം) കൊണ്ട് مُّحْصِنِينَ = ചാരിത്ര്യം സൂക്ഷിക്കുന്ന (ചാരിത്ര്യശുദ്ധിയുള്ള)വരായി غَيْرَ مُسَافِحِينَ = വിടുവൃത്തി ചെയ്യുന്നവരല്ലാതെ فَمَا = അങ്ങനെ (എന്നാല്‍) യാതൊന്ന് (യാതൊരുവര്‍) اسْتَمْتَعْتُم = നിങ്ങള്‍ ഉപയോഗമെടുത്തും, അനുഭവിച്ചു, സുഖമെടുത്തു بِهِ = അതിനെ (അവരെ) مِنْهُنَّ = അവരില്‍നിന്ന് فَآتُوهُنَّ = എന്നാലവര്‍ക്ക് നിങ്ങള്‍ കൊടുക്കുവിന്‍ أُجُورَهُنَّ = അവരുടെ പ്രതിഫലങ്ങള്‍ فَرِيضَةً = നിശ്ചിത ബാദ്ധ്യതയായി നിര്‍ബ്ബന്ധകടമായി وَلَا جُنَاحَ = തെറ്റുമില്ല, തെറ്റില്ലതാനും عَلَيْكُمْ = നിങ്ങളുടെമേല്‍ فِيمَا = യാതൊന്നില്‍ تَرَاضَيْتُم = നിങ്ങള്‍ അന്യോന്യം തൃപ്തിപ്പെട്ടു بِهِ = അതുകൊണ്ട്, അതിനെ مِن بَعْدِ = ശേഷം, പിന്നീട് الْفَرِيضَةِ = (ബാധ്യത) നിശ്ചയത്തിന്നു, നിര്‍ണയത്തിന്‍റെ إِنَّ اللَّهَ كَانَ = നിശ്ചയമായും അല്ലാഹു ആകുന്നു عَلِيمًا = സര്‍വ്വജ്ഞന്‍ حَكِيمًا = അഗാധജ്ഞന്‍
"സ്ത്രീകളില്‍ നിന്നും പാതിവ്രത്യം സിദ്ധിച്ച [വിവാഹിതരായ] വരും (നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു), - നിങ്ങളുടെ വലങ്കൈകള്‍ ഉടമപ്പെടുത്തിയവരൊഴികെ. നിങ്ങളുടെ മേല്‍ അല്ലാഹുവിന്‍റെ നിയമനം! [അവന്‍ നിയമിച്ചതാണിതെല്ലാം.] അ(പ്പറഞ്ഞ)തിനപ്പുറമുള്ളത് നിങ്ങള്‍ക്ക് അനുവദനീയമാക്കപ്പെടുകയും ചെയ്തിരിക്കുന്നു; (അതെ) വിടന്മാരല്ലാത്ത നിലയില്‍ - ചാരിത്ര്യം സൂക്ഷിക്കുന്നവരായ നിലയില്‍ - നിങ്ങളുടെ ധനം കൊണ്ട് നിങ്ങള്‍ (സ്ത്രീകളെ) തേടിയെടുക്കുവാന്‍ (വേണ്ടി). [അതിനാണ് അങ്ങനെ അനുവദിച്ചിരിക്കുന്നത്.] അങ്ങനെ അവരില്‍ നിന്ന് യാതൊരുവരെക്കൊണ്ടു നിങ്ങള്‍ ഉപയോഗമെടുത്തുവോ അവര്‍ക്ക് നിങ്ങള്‍ അവരുടെ പ്രതിഫല [വിവാഹമൂല്യ]ങ്ങള്‍ ഒരു നിശ്ചിത ബാധ്യതയായി [നിര്‍ബന്ധ പൂര്‍വ്വം] കൊടുക്കുവിന്‍. (ആ) ബാധ്യതാ നിശ്ചയത്തിന് ശേഷം, നിങ്ങള്‍ പരസ്പരം യാതൊന്നുകൊണ്ട് തൃപ്തിപ്പെട്ടുവോ അതില്‍ നിങ്ങളുടെ മേല്‍ കുറ്റമില്ലതാനും. നിശ്ചയമായും അല്ലാഹു സര്‍വ്വജ്ഞനും, അഗാധജ്ഞനുമാകുന്നു.
തഫ്സീർ : 24-24
View   
وَمَن لَّمْ يَسْتَطِعْ مِنكُمْ طَوْلًا أَن يَنكِحَ ٱلْمُحْصَنَـٰتِ ٱلْمُؤْمِنَـٰتِ فَمِن مَّا مَلَكَتْ أَيْمَـٰنُكُم مِّن فَتَيَـٰتِكُمُ ٱلْمُؤْمِنَـٰتِ ۚ وَٱللَّهُ أَعْلَمُ بِإِيمَـٰنِكُم ۚ بَعْضُكُم مِّنۢ بَعْضٍۢ ۚ فَٱنكِحُوهُنَّ بِإِذْنِ أَهْلِهِنَّ وَءَاتُوهُنَّ أُجُورَهُنَّ بِٱلْمَعْرُوفِ مُحْصَنَـٰتٍ غَيْرَ مُسَـٰفِحَـٰتٍۢ وَلَا مُتَّخِذَٰتِ أَخْدَانٍۢ ۚ فَإِذَآ أُحْصِنَّ فَإِنْ أَتَيْنَ بِفَـٰحِشَةٍۢ فَعَلَيْهِنَّ نِصْفُ مَا عَلَى ٱلْمُحْصَنَـٰتِ مِنَ ٱلْعَذَابِ ۚ ذَٰلِكَ لِمَنْ خَشِىَ ٱلْعَنَتَ مِنكُمْ ۚ وَأَن تَصْبِرُوا۟ خَيْرٌۭ لَّكُمْ ۗ وَٱللَّهُ غَفُورٌۭ رَّحِيمٌۭ﴿٢٥﴾
volume_up share
وَمَن = വല്ലവരും, ആര്‍ لَّمْ يَسْتَطِعْ = അവനു സാദ്ധ്യമായില്ല (എങ്കില്‍) مِنكُمْ = നിങ്ങളില്‍ നിന്ന് طَوْلًا = ശേഷിക്കു, ശേഷിയാല്‍, പ്രാപ്തിയാല്‍ (ധനത്താല്‍) أَن يَنكِحَ = അവന്‍ വിവാഹം കഴിക്കുവാന്‍ الْمُحْصَنَاتِ = ചാരിത്ര്യവതികളെ (സ്വതന്ത്രകളെ) الْمُؤْمِنَاتِ = സത്യവിശ്വാസിനികളായ فَمِن مَّا مَلَكَتْ = എന്നാല്‍ (അപ്പോള്‍) ഉടമപ്പെടുത്തിയവരില്‍നിന്ന് أَيْمَانُكُم = നിങ്ങളുടെ വലംകൈകള്‍ مِّن فَتَيَاتِكُمُ = നിങ്ങളുടെ വാലിയക്കാരി(ദാസി)കളില്‍നിന്ന് الْمُؤْمِنَاتِ = സത്യവിശ്വാസിനികളായ وَاللَّهُ = അല്ലാഹുവാകട്ടെ أَعْلَمُ = ഏറ്റവും (നല്ലവണ്ണം) അറിയുന്നവനാണ് بِإِيمَانِكُم = നിങ്ങളുടെ വിശ്വാസത്തെപ്പറ്റി بَعْضُكُم = നിങ്ങളില്‍ ചിലര്‍ مِّن بَعْضٍ = ചിലരില്‍ നിന്നാണ്, ചിലരില്‍ പെട്ടവരാണ് فَانكِحُوهُنَّ = ആകയാല്‍(അപ്പോള്‍) അവരെ നിങ്ങള്‍ വിവാഹം കഴിക്കുവിന്‍ بِإِذْنِ = സമ്മത പ്രകാരം, അനുവാദത്തോടെ أَهْلِهِنَّ = അവരുടെ ആള്‍ക്കാരുടെ, വീട്ടുകാരുടെ وَآتُوهُنَّ = അവര്‍ക്കു നിങ്ങള്‍ നല്‍കുകയും ചെയ്യുവിന്‍ أُجُورَهُنَّ = അവരുടെ പ്രതിഫലങ്ങള്‍ بِالْمَعْرُوفِ = മര്യാദ(സദാചാര) പ്രകാരം مُحْصَنَاتٍ = ചാരിത്ര്യ ശുദ്ധകളായ നിലയില്‍ غَيْرَ مُسَافِحَاتٍ = വേശ്യാവൃത്തരല്ലാത്ത وَلَا مُتَّخِذَاتِ = ഉണ്ടാക്കാത്തവരെ, സ്വീകരിക്കുന്നവരുമല്ലാത്ത أَخْدَانٍ = (സ്വകാര്യ) വേഴ്ചക്കാരെ, (രഹസ്യ) തോഴന്‍മാരെ (ജാരന്‍മാരെ) فَإِذَا أُحْصِنَّ = അങ്ങനെ (എനി - എന്നാല്‍) അവര്‍ക്കു ചാരിത്ര്യ സംരക്ഷണം ലഭിച്ചാല്‍ فَإِنْ أَتَيْنَ = എന്നിട്ടു അവര്‍ വന്നുവെങ്കില്‍ (ചെയ്താല്‍) بِفَاحِشَةٍ = വല്ല നീചവൃത്തിയും കൊണ്ട് فَعَلَيْهِنَّ = എന്നാലവരുടെ മേലുണ്ടായിരിക്കും نِصْفُ = യാതൊന്നിന്‍റെ പകുതി مَا عَلَى الْمُحْصَنَاتِ = ചാരിത്ര്യശുദ്ധി ലഭിച്ചവരുടെമേലുള്ള مِنَ الْعَذَابِ = ശിക്ഷയില്‍നിന്ന് ذَٰلِكَ = അത് لِمَنْ خَشِيَ = ഭയപ്പെട്ട(പേടിച്ച)വര്‍ക്കാണ് الْعَنَتَ = അസഹ്യത, കാഠിന്യത مِنكُمْ = നിങ്ങളില്‍നിന്ന് وَأَن تَصْبِرُوا = നിങ്ങള്‍ ക്ഷമിക്കുന്നതാവട്ടെ خَيْرٌ لَّكُمْ = നിങ്ങള്‍ക്ക് ഉത്തമമാണ് وَاللَّهُ = അല്ലാഹു غَفُورٌ = വളരെ പൊറുക്കുന്നവനാണ് رَّحِيمٌ = കരുണാനിധിയാണ്
നിങ്ങളില്‍നിന്നു വല്ലവര്‍ക്കും സത്യവിശ്വാസിനികളായ ചാരിത്ര്യവതികളെ [സ്വതന്ത്ര സ്ത്രീകളെ] വിവാഹം കഴിക്കുന്നതിനു(ള്ളധന) ശേഷി സാദ്ധ്യമാകാത്തപക്ഷം, അപ്പോള്‍ - സത്യവിശ്വാസിനികളായ നിങ്ങളുടെ വാലിയക്കാരികളില്‍ നിങ്ങളുടെ വലങ്കൈകള്‍ ഉടമപ്പെടുത്തിയവരില്‍ നിന്നു (വിവാഹം കഴിച്ചുകൊള്ളുക). നിങ്ങളുടെ സത്യവിശ്വാസത്തെക്കുറിച്ച് അല്ലാഹു ഏറ്റവും അറിയുന്നവനുമാകുന്നു. നിങ്ങളില്‍ ചിലര്‍ ചിലരില്‍നിന്നുള്ളവരത്രെ. [എല്ലാവരും പരസ്പരം സഹോദരങ്ങളാണല്ലോ.] ആകയാല്‍, അവരുടെ ആള്‍ക്കാരുടെ [കൈകാര്യക്കാരുടെ] സമ്മതപ്രകാരം നിങ്ങളവരെ വിവാഹം കഴിച്ചുകൊള്ളുക. (സദാചാര) മര്യാദപ്രകാരം അവരുടെ പ്രതിഫലങ്ങള്‍ [മഹ്‌റുകള്‍] അവര്‍ക്ക് നല്‍കുകയും ചെയ്യുവിന്‍. (അതെ) വേശ്യാവൃത്തരല്ലാത്തവരും, (രഹസ്യ) വേഴ്ചക്കാരെ സ്വീകരിക്കാത്തവരുമായ ചാരിത്ര്യശുദ്ധകളായ നിലയില്‍ (അവരെ വിവാഹം കഴിച്ചേക്കുക). അങ്ങനെ, അവര്‍ക്ക് ചാരിത്ര്യസംരക്ഷണം ലഭിച്ചിട്ടു [വിവാഹം കഴിഞ്ഞിട്ടു പിന്നെ] അവര്‍ വല്ല നീചവൃ ത്തിയും കൊണ്ടു വന്നു [ചെയ്തു] വെങ്കില്‍, അപ്പോള്‍ - ചാരിത്ര്യ ശുദ്ധകളായ [സ്വതന്ത്ര] സ്ത്രീകളുടെ മേലുണ്ടാകുന്ന ശിക്ഷയുടെ പകുതി അവരുടെ മേല്‍ ഉണ്ടായിരിക്കും. അതു [അടിമകളെ വിവാഹം ചെയ്യാമെന്നുള്ളത്] നിങ്ങളില്‍ അസഹ്യതയെ ഭയപ്പെട്ടവര്‍ക്കാകുന്നു. നിങ്ങള്‍ ക്ഷമിക്കുന്നതാവട്ടെ, നിങ്ങള്‍ക്കു (കൂടുതല്‍) ഉത്തമവുമത്രെ. അല്ലാഹു, വളരെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
തഫ്സീർ : 25-25
View   
يُرِيدُ ٱللَّهُ لِيُبَيِّنَ لَكُمْ وَيَهْدِيَكُمْ سُنَنَ ٱلَّذِينَ مِن قَبْلِكُمْ وَيَتُوبَ عَلَيْكُمْ ۗ وَٱللَّهُ عَلِيمٌ حَكِيمٌۭ﴿٢٦﴾
volume_up share
يُرِيدُ اللَّهُ = അല്ലാഹു ഉദ്ദേശിക്കുന്നു لِيُبَيِّنَ لَكُمْ = നിങ്ങള്‍ക്കവന്‍ വിവരിച്ചു തരുവാന്‍ وَيَهْدِيَكُمْ = നിങ്ങള്‍ക്കു കാട്ടി (മാര്‍ഗദര്‍ശനം) തരുവാനും سُنَنَ الَّذِينَ = യാതൊരു കൂട്ടരുടെ ചര്യ(നടപടി) കളെ مِن قَبْلِكُمْ = നിങ്ങളുടെ മുമ്പുള്ള وَيَتُوبَ = പശ്ചാത്താപം സ്വീകരിക്കുവാനും عَلَيْكُمْ = നിങ്ങളുടെ وَاللَّهُ عَلِيمٌ = അല്ലാഹു സര്‍വ്വജ്ഞനാണ് حَكِيمٌ = അഗാധജ്ഞനാണ്
നിങ്ങള്‍ക്ക് (നിങ്ങളുടെ നടപടിക്രമങ്ങള്‍) വിവരിച്ചു തരുവാന്‍ അല്ലാഹു ഉദ്ദേശിക്കുന്നു; നിങ്ങളുടെ മുമ്പുണ്ടായിരുന്നവരുടെ ചര്യകളെ നിങ്ങള്‍ക്ക് കാട്ടിത്തരുവാനും, നിങ്ങളുടെ പശ്ചാത്താപം സ്വീകരിക്കുവാനും (അവന്‍ ഉദ്ദേശിക്കുന്നു). അല്ലാഹു സര്‍വ്വജ്ഞനും അഗാധജ്ഞനുമാകുന്നു.
وَٱللَّهُ يُرِيدُ أَن يَتُوبَ عَلَيْكُمْ وَيُرِيدُ ٱلَّذِينَ يَتَّبِعُونَ ٱلشَّهَوَٰتِ أَن تَمِيلُوا۟ مَيْلًا عَظِيمًۭا﴿٢٧﴾
volume_up share
وَاللَّهُ = അല്ലാഹുവാകട്ടെ يُرِيدُ = അവന്‍ ഉദ്ദേശിക്കുന്നു أَن يَتُوبَ = മടക്കം (പശ്ചാത്താപം) സ്വീകരിക്കുവാന്‍ عَلَيْكُمْ = നിങ്ങളുടെ وَيُرِيدُ = ഉദ്ദേശിക്കുകയും ചെയ്യുന്നു الَّذِينَ يَتَّبِعُونَ = പിന്‍പറ്റിവരുന്നവര്‍ الشَّهَوَاتِ = ഇച്ഛകളെ أَن تَمِيلُوا = നിങ്ങള്‍ തെറ്റി(ചരിഞ്ഞു - മറിഞ്ഞു) പോകുവാന്‍ مَيْلًا = തെറ്റല്‍, മറിയല്‍ عَظِيمًا = വമ്പിച്ചതായ
അല്ലാഹു, നിങ്ങളുടെ പശ്ചാത്താപം സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നു; ഇച്ഛകളെ പിന്‍പറ്റികൊണ്ടിരിക്കുന്നവര്‍, നിങ്ങള്‍ (നേര്‍മാര്‍ഗം വിട്ടു) വമ്പിച്ച തോതില്‍ തെറ്റിപ്പോകുവാനും ഉദ്ദേശിക്കുന്നു.
يُرِيدُ ٱللَّهُ أَن يُخَفِّفَ عَنكُمْ ۚ وَخُلِقَ ٱلْإِنسَـٰنُ ضَعِيفًۭا﴿٢٨﴾
volume_up share
يُرِيدُ اللَّهُ = അല്ലാഹു ഉദ്ദേശിക്കുന്നു أَن يُخَفِّفَ = ലഘുവാക്കിത്തരുവാന്‍ عَنكُمْ = നിങ്ങള്‍ക്ക് وَخُلِقَ = സൃഷ്ടിക്കപ്പെട്ടിരിക്കുന്നു الْإِنسَانُ = മനുഷ്യന്‍ ضَعِيفًا = ബലഹീനനായി
നിങ്ങള്‍ക്ക് ലഘുവാക്കിത്തരുവാന്‍ അല്ലാഹു ഉദ്ദേശിക്കുന്നു. ബലഹീനനായിട്ടത്രെ മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നതും.
തഫ്സീർ : 26-28
View   
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَأْكُلُوٓا۟ أَمْوَٰلَكُم بَيْنَكُم بِٱلْبَـٰطِلِ إِلَّآ أَن تَكُونَ تِجَـٰرَةً عَن تَرَاضٍۢ مِّنكُمْ ۚ وَلَا تَقْتُلُوٓا۟ أَنفُسَكُمْ ۚ إِنَّ ٱللَّهَ كَانَ بِكُمْ رَحِيمًۭا﴿٢٩﴾
volume_up share
يَا أَيُّهَا الَّذِينَ آمَنُوا = ഹേ, വിശ്വസിച്ചവരേ لَا تَأْكُلُوا = നിങ്ങള്‍ തിന്നരുത് أَمْوَالَكُم = നിങ്ങളുടെ സ്വത്തുക്കള്‍ بَيْنَكُم = നിങ്ങള്‍ക്കിടയില്‍, നിങ്ങള്‍ തമ്മില്‍ بِالْبَاطِلِ = അന്യായമായി, ന്യായമല്ലാത്ത വഴിക്ക് إِلَّا أَن تَكُونَ = അത് ആയാലൊഴികെ تِجَارَةً = കച്ചവടം, വല്ല കച്ചവടവും عَن تَرَاضٍ = അന്യോന്യം തൃപ്തിയോടെ مِّنكُمْ = നിങ്ങളില്‍നിന്ന് وَلَا تَقْتُلُوا = നിങ്ങള്‍ കൊല്ലുക (വധിക്കുക)യും ചെയ്യരുത് أَنفُسَكُمْ = നിങ്ങളുടെ സ്വന്തങ്ങളെ, ദേഹങ്ങളെ (നിങ്ങളെത്തന്നെ) إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു كَانَ = ആകുന്നു بِكُمْ رَحِيمًا = നിങ്ങളെപ്പറ്റി കരുണ(കൃപ)യുള്ളവന്‍
ഹേ വിശ്വസിച്ചവരേ, നിങ്ങളുടെ സ്വത്തുക്കള്‍ നിങ്ങള്‍ക്കിടയില്‍ [തമ്മതമ്മില്‍] അന്യായമായി നിങ്ങള്‍ തിന്നരുത് ; നിങ്ങളില്‍നിന്നും അന്യോന്യം തൃപ്തിയോടെയുള്ള വല്ല കച്ചവടവും ആയാലൊഴികെ. [അതിനു വിരോധമില്ല] നിങ്ങള്‍ നിങ്ങളെത്തന്നെ കൊല്ലുകയും ചെയ്യരുത്. നിശ്ചയമായും അല്ലാഹു, നിങ്ങളെക്കുറിച്ചു കരുണയുള്ളവനാകുന്നു.
وَمَن يَفْعَلْ ذَٰلِكَ عُدْوَٰنًۭا وَظُلْمًۭا فَسَوْفَ نُصْلِيهِ نَارًۭا ۚ وَكَانَ ذَٰلِكَ عَلَى ٱللَّهِ يَسِيرًا﴿٣٠﴾
volume_up share
وَمَن يَفْعَلْ = ആരെങ്കിലും ചെയ്യുന്നപക്ഷം ذَٰلِكَ = അത് (അങ്ങനെ) عُدْوَانًا = അതിക്രമമായി, ക്രമം തെറ്റലായിട്ട് وَظُلْمًا = അക്രമമായും فَسَوْفَ = എന്നാല്‍ വഴിയെ نُصْلِيهِ = അവനെ നാം കടത്തി എരിയിക്കും نَارًا = തീയില്‍, അഗ്നിയില്‍ وَكَانَ ذَٰلِكَ = അതാകുന്നു, ആയിരിക്കുന്നു عَلَى اللَّهِ = അല്ലാഹുവിന്‍റെ മേല്‍ يَسِيرًا = ഒരു നിസ്സാരമായത്, എളുപ്പമുള്ളത്.
ആരെങ്കിലും അതിക്രമമായും, അക്രമമായും അങ്ങനെ ചെയ്യുന്ന പക്ഷം, നാം അവനെ വഴിയെ അഗ്നിയില്‍ [നരകത്തില്‍] കടത്തി എരിയിക്കുന്നതാണ്. അത്, അല്ലാഹുവിന്‍റെ മേല്‍ ഒരു എളുപ്പമുള്ള കാര്യമാകുന്നു.
തഫ്സീർ : 29-30
View   
إِن تَجْتَنِبُوا۟ كَبَآئِرَ مَا تُنْهَوْنَ عَنْهُ نُكَفِّرْ عَنكُمْ سَيِّـَٔاتِكُمْ وَنُدْخِلْكُم مُّدْخَلًۭا كَرِيمًۭا﴿٣١﴾
volume_up share
إِن تَجْتَنِبُوا = നിങ്ങള്‍ വിട്ടകലുന്ന (വര്‍ജ്ജിക്കുന്ന)പക്ഷം كَبَائِرَ = വന്‍ കാര്യങ്ങളെ (വന്‍ കുറ്റങ്ങളെ) مَا تُنْهَوْنَ = നിങ്ങളോടു വിരോധിക്കപ്പെടുന്നതിലെ عَنْهُ = അതിനെപ്പറ്റി نُكَفِّرْ عَنكُمْ = നിങ്ങള്‍ക്ക് (നിങ്ങളില്‍ നിന്ന്) നാം മൂടിവെക്കും, മറച്ചുകളയും سَيِّئَاتِكُمْ = നിങ്ങളുടെ തിന്മകള്‍, ദോഷങ്ങള്‍ وَنُدْخِلْكُم = നിങ്ങളെ നാം പ്രവേശിപ്പിക്കുകയും ചെയ്യും مُّدْخَلًا = ഒരു പ്രവേശന സ്ഥാനത്ത്, ഒരു പ്രവേശിപ്പിക്കല്‍ كَرِيمًا = മാന്യമായ, ഉദാരമായ
നിങ്ങളോട് വിരോധിക്കപ്പെടുന്നവയിലെ വന്‍കാര്യങ്ങള്‍ [മഹാ പാപങ്ങള്‍] നിങ്ങള്‍ വര്‍ജ്ജിക്കുന്ന പക്ഷം, നിങ്ങളുടെ തിന്മകളെ നിങ്ങളില്‍ നിന്നു നാം മൂടി വെ(ച്ചുമാപ്പാ)ക്കുന്നതാണ്; നിങ്ങളെ മാന്യമായ ഒരു പ്രവേശനസ്ഥാനത്തു നാം പ്രവേശിപ്പിക്കുന്നതുമാണ്.
തഫ്സീർ : 31-31
View   
وَلَا تَتَمَنَّوْا۟ مَا فَضَّلَ ٱللَّهُ بِهِۦ بَعْضَكُمْ عَلَىٰ بَعْضٍۢ ۚ لِّلرِّجَالِ نَصِيبٌۭ مِّمَّا ٱكْتَسَبُوا۟ ۖ وَلِلنِّسَآءِ نَصِيبٌۭ مِّمَّا ٱكْتَسَبْنَ ۚ وَسْـَٔلُوا۟ ٱللَّهَ مِن فَضْلِهِۦٓ ۗ إِنَّ ٱللَّهَ كَانَ بِكُلِّ شَىْءٍ عَلِيمًۭا﴿٣٢﴾
volume_up share
وَلَا تَتَمَنَّوْا = നിങ്ങള്‍ കൊതിക്കരുത്, വ്യാമോഹിക്കരുത് مَا فَضَّلَ = ശ്രേഷ്ഠമാക്കിയതിനെ, അനുഗ്രഹം (ഔദാര്യം) നല്‍കിയതിന് اللَّهُ = അല്ലാഹു بِهِ = അത് മുഖേന, അതിനെ بَعْضَكُمْ = നിങ്ങളില്‍ ചിലര്‍ക്ക്, ചിലരെ عَلَىٰ بَعْضٍ = ചിലരെക്കാള്‍ لِّلرِّجَالِ = പുരുഷന്മാര്‍ക്കുണ്ട് نَصِيبٌ = ഓഹരി, പങ്ക് مِّمَّا اكْتَسَبُوا = അവര്‍ സമ്പാദിച്ചു (ചെയ്തു)ണ്ടാക്കിയതില്‍നിന്ന് وَلِلنِّسَاءِ = സ്ത്രീകള്‍ക്കുമുണ്ട് نَصِيبٌ = ഓഹരി, പങ്ക് مِّمَّا اكْتَسَبْنَ = അവര്‍ ചെയ്തു (സമ്പാദിച്ചു) ണ്ടാക്കിയതില്‍ നിന്ന് وَاسْأَلُوا اللَّهَ = അല്ലാഹുവിനോട് ചോദിക്കുകയും ചെയ്യുവിന്‍ مِن فَضْلِهِ = അവന്‍റെ അനുഗ്രഹ(ഔദാര്യ)ത്തില്‍നിന്ന്, ദയയില്‍നിന്ന് إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു كَانَ = ആകുന്നു, ആയിരിക്കുന്നു بِكُلِّ شَيْءٍ = എല്ലാകാര്യത്തെ (വസ്തുവെ)ക്കുറിച്ചും عَلِيمًا = അറിയുന്നവന്‍
നിങ്ങളില്‍ ചിലര്‍ക്ക് ചിലരെക്കാള്‍ അല്ലാഹു ശ്രേഷ്ഠത നല്‍കി (അഥവാ അനുഗ്രഹം ചെയ്തു) കൊടുത്തിട്ടുള്ളതിനെ നിങ്ങള്‍ കൊതിക്കരുത്. പുരുഷന്മാര്‍ക്ക് അവര്‍ സമ്പാദിച്ചുണ്ടാക്കിയതില്‍ നിന്ന് ഓഹരിയുണ്ടായിരിക്കും; സ്ത്രീകള്‍ക്ക് അവര്‍ സമ്പാദിച്ചുണ്ടാക്കിയതില്‍ നിന്നും ഓഹരിയുണ്ടായിരിക്കും. അല്ലാഹുവിനോട് അവന്‍റെ അനുഗ്രഹത്തില്‍ (അഥവാ ഔദാര്യത്തില്‍) നിന്നും നിങ്ങള്‍ ചോദിക്കു കയും ചെയ്യുവിന്‍. നിശ്ചയമായും അല്ലാഹു, എല്ലാ കാര്യത്തെപ്പറ്റിയും അറിയുന്നവനാകുന്നു.
തഫ്സീർ : 32-32
View   
وَلِكُلٍّۢ جَعَلْنَا مَوَٰلِىَ مِمَّا تَرَكَ ٱلْوَٰلِدَانِ وَٱلْأَقْرَبُونَ ۚ وَٱلَّذِينَ عَقَدَتْ أَيْمَـٰنُكُمْ فَـَٔاتُوهُمْ نَصِيبَهُمْ ۚ إِنَّ ٱللَّهَ كَانَ عَلَىٰ كُلِّ شَىْءٍۢ شَهِيدًا﴿٣٣﴾
volume_up share
وَلِكُلٍّ = എല്ലാവര്‍ക്കും, എല്ലാറ്റിനും جَعَلْنَا = നാം ആക്കി (ഏര്‍പ്പെടുത്തി)യിരിക്കുന്നു مَوَالِيَ = ബന്ധപ്പെട്ടവരെ (അവകാശികളെ) مِمَّا تَرَكَ = വിട്ടുപോയതിന്, വിട്ടുപോയതില്‍ നിന്ന് الْوَالِدَانِ = മാതാപിതാക്കള്‍ وَالْأَقْرَبُونَ = അടുത്ത കുടുംബങ്ങളും (അധികം അടുത്ത ബന്ധുക്കളും) وَالَّذِينَ = യാതൊരുകൂട്ടര്‍ عَقَدَتْ = കെട്ടിയിരിക്കുന്നു, ഉറപ്പിച്ചു, സ്ഥാപിച്ചു(വോ) أَيْمَانُكُمْ = നിങ്ങളുടെ സത്യങ്ങള്‍, വലങ്കൈകള്‍ فَآتُوهُمْ = എന്നാലവര്‍ക്ക് നിങ്ങള്‍ കൊടുക്കുവിന്‍ نَصِيبَهُمْ = അവരുടെ ഓഹരി إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു كَانَ = ആകുന്നു, ആയിരിക്കുന്നു عَلَىٰ كُلِّ شَيْءٍ = എല്ലാകാര്യത്തിനും, വസ്തുവിന്‍റെമേലും شَهِيدًا = സാക്ഷി (ദൃക്‌സാക്ഷി)
എല്ലാവര്‍ക്കും (തന്നെ, തങ്ങളുടെ) മാതാപിതാക്കളും, അടുത്ത കുടുംബങ്ങളും വിട്ടേച്ചു പോയതിനു [സ്വത്തിനു] നാം ബന്ധപ്പെട്ടവരെ [അവകാശികളെ] ഏര്‍പ്പെടുത്തിയിരി ക്കുന്നു. നിങ്ങളുടെ സത്യങ്ങള്‍ (അഥവാ വലങ്കൈകള്‍) ബന്ധം സ്ഥാപിച്ചിട്ടുള്ളവര്‍ക്ക് അവരുടെ ഓഹരി നിങ്ങള്‍ കൊടുത്തു കൊള്ളുവിന്‍. നിശ്ചയമായും അല്ലാഹു, എല്ലാ കാര്യത്തിനും (ദൃക്) സാക്ഷിയാകുന്നു.
തഫ്സീർ : 33-33
View   
ٱلرِّجَالُ قَوَّٰمُونَ عَلَى ٱلنِّسَآءِ بِمَا فَضَّلَ ٱللَّهُ بَعْضَهُمْ عَلَىٰ بَعْضٍۢ وَبِمَآ أَنفَقُوا۟ مِنْ أَمْوَٰلِهِمْ ۚ فَٱلصَّـٰلِحَـٰتُ قَـٰنِتَـٰتٌ حَـٰفِظَـٰتٌۭ لِّلْغَيْبِ بِمَا حَفِظَ ٱللَّهُ ۚ وَٱلَّـٰتِى تَخَافُونَ نُشُوزَهُنَّ فَعِظُوهُنَّ وَٱهْجُرُوهُنَّ فِى ٱلْمَضَاجِعِ وَٱضْرِبُوهُنَّ ۖ فَإِنْ أَطَعْنَكُمْ فَلَا تَبْغُوا۟ عَلَيْهِنَّ سَبِيلًا ۗ إِنَّ ٱللَّهَ كَانَ عَلِيًّۭا كَبِيرًۭا﴿٣٤﴾
volume_up share
الرِّجَالُ = പുരുഷന്മാര്‍ قَوَّامُونَ = നിലകൊള്ളുന്നവരാണ്, നടത്തിപ്പുകാരാണ്, അധികാരസ്ഥന്മാരാണ്, രക്ഷകന്മാരാണ് عَلَى النِّسَاءِ = സ്ത്രീകളില്‍, സ്ത്രീകളുടെ മേല്‍ بِمَا فَضَّلَ = ശ്രേഷ്ഠമാക്കിയതുകൊണ്ട്, മെച്ചപ്പെടുത്തിയതിനാല്‍ اللَّهُ = അല്ലാഹു بَعْضَهُمْ = അവരില്‍ ചിലരെ عَلَىٰ بَعْضٍ = ചിലരെക്കാള്‍ وَبِمَا أَنفَقُوا = അവര്‍ ചിലവഴിക്കുന്നതുകൊണ്ടും مِنْ أَمْوَالِهِمْ = അവരുടെ സ്വത്തുക്കളില്‍ നിന്ന് فَالصَّالِحَاتُ = എന്നാല്‍ സദ്‌വൃത്തകളായവര്‍, നല്ല സ്ത്രീകള്‍, കൊള്ളാവുന്നവര്‍ قَانِتَاتٌ = അനുസരണം (ഒതുക്കം - അച്ചടക്കം) ഉള്ളവരാണ് حَافِظَاتٌ = കാക്കുന്ന (സൂക്ഷിക്കുന്ന)വരാണ് لِّلْغَيْبِ = അസാന്നിദ്ധ്യത്തെ (അഭാവാവസ്ഥയില്‍) بِمَا حَفِظَ اللَّهُ = അല്ലാഹു(കാത്തു) സൂക്ഷിച്ചപ്രകാരം, കാത്തതുകൊണ്ട് وَاللَّاتِي = യാതൊരു സ്ത്രീകള്‍ تَخَافُونَ = നിങ്ങള്‍ ഭയപ്പെടും, ഭയപ്പെടുന്ന نُشُوزَهُنَّ = അവരുടെ പിണക്കത്തെ, അനുസരണക്കേട് فَعِظُوهُنَّ = അവര്‍ക്ക് നിങ്ങള്‍ സദുപദേശം ചെയ്യുവിന്‍ وَاهْجُرُوهُنَّ = അവരെ നിങ്ങള്‍ വെടിയുകയും ചെയ്യുവിന്‍ فِي الْمَضَاجِعِ = കിടപ്പു സ്ഥാനങ്ങളില്‍ وَاضْرِبُوهُنَّ = അവരെ നിങ്ങള്‍ അടിക്കുകയും ചെയ്യുവിന്‍ فَإِنْ أَطَعْنَكُمْ = എന്നിട്ടു (എന്നാല്‍) അവര്‍ നിങ്ങളെഅനുസരിച്ചെങ്കില്‍, വഴിപ്പെട്ടാല്‍ فَلَا تَبْغُوا = എന്നാല്‍ നിങ്ങള്‍ തേടേണ്ട, അന്വേഷിക്കരുത് عَلَيْهِنَّ = അവരുടെ മേല്‍, അവര്‍ക്കെതിരെ سَبِيلًا = ഒരു മാര്‍ഗം, വഴി إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു كَانَ عَلِيًّا = അവന്‍ ഉന്നതനാകുന്നു, മേലെയുള്ളവനാണ് كَبِيرًا = വലിയവന്‍, മഹാനായ
പുരുഷന്മാര്‍ സ്ത്രീകളുടെ മേല്‍ (കാര്യം) നടത്തിപ്പുകാരാണ്; അവരില്‍ [മനുഷ്യരില്‍] ചിലരെ ചിലരെക്കാള്‍ അല്ലാഹു ശ്രേഷ്ഠരാക്കിയിരിക്കുന്നതുകൊണ്ടും, അവര്‍ [പുരുഷന്മാര്‍] തങ്ങളുടെ സ്വത്തുക്കളില്‍ നിന്ന് ചിലവഴിക്കുന്നതു കൊണ്ടും. [ഇതാണതിനു കാരണം] എന്നാല്‍, സദ്‌വൃത്തകളായുള്ളവര്‍ അനുസരണമുള്ളവരും, അല്ലാഹു കാത്തു സൂക്ഷിച്ചപ്രകാരം അസാന്നിധ്യത്തില്‍ കാത്തു സൂക്ഷിക്കുന്നവരുമാകുന്നു. യാതൊരു സ്ത്രീകളുടെ പിണക്കം [അനുസരണക്കേട്] നിങ്ങള്‍ ഭയപ്പെടുന്നുവോ, അവര്‍ക്ക് നിങ്ങള്‍ സദുപദേശം നല്‍കുകയും, കിടപ്പു സ്ഥാനങ്ങളില്‍ അവരെ വെടിയുകയും, അവരെ അടിക്കുകയും ചെയ്തു കൊള്ളുവിന്‍. എന്നിട്ട്, അവര്‍ നിങ്ങളെ അനുസരിച്ചുവെങ്കില്‍ (പിന്നെ) അവര്‍ക്കെതിരില്‍ നിങ്ങള്‍ ഒരു മാര്‍ഗവും അന്വേഷിക്കരുത്. നിശ്ചയമായും അല്ലാഹു ഉന്നതനും, വലിയവനുമാകുന്നു.
وَإِنْ خِفْتُمْ شِقَاقَ بَيْنِهِمَا فَٱبْعَثُوا۟ حَكَمًۭا مِّنْ أَهْلِهِۦ وَحَكَمًۭا مِّنْ أَهْلِهَآ إِن يُرِيدَآ إِصْلَـٰحًۭا يُوَفِّقِ ٱللَّهُ بَيْنَهُمَآ ۗ إِنَّ ٱللَّهَ كَانَ عَلِيمًا خَبِيرًۭا﴿٣٥﴾
volume_up share
وَإِنْ خِفْتُمْ = നിങ്ങള്‍ ഭയന്നുവെങ്കില്‍ شِقَاقَ = പിളര്‍പ്പ്, ഛിദ്രം, ഭിന്നിപ്പ് بَيْنِهِمَا = അവര്‍ രണ്ടുപേര്‍ക്കുമിടയില്‍ فَابْعَثُوا = എന്നാല്‍ നിങ്ങള്‍ എഴുന്നേല്‍പിക്കുവിന്‍, അയക്കുക, നിയോഗിക്കുക حَكَمًا = ഒരു വിധികര്‍ത്താവിനെ (മദ്ധ്യസ്ഥനെ) مِّنْ أَهْلِهِ = അവന്‍റെ ആള്‍ക്കാരി(കൂട്ടക്കാരി)ല്‍ നിന്ന് وَحَكَمًا = ഒരു വിധി കര്‍ത്താവിനെയും مِّنْ أَهْلِهَا = അവളുടെ ആള്‍ക്കാരില്‍ നിന്ന് إِن يُرِيدَا = അവര്‍ രണ്ടാളും ഉദ്ദേശിക്കുന്നപക്ഷം إِصْلَاحًا = നന്നാക്കല്‍, നന്മവരുത്തല്‍ يُوَفِّقِ = ഒപ്പിക്കും, യോജിപ്പുവരുത്തും اللَّهُ = അല്ലാഹു بَيْنَهُمَا = അവര്‍ രണ്ടാള്‍ക്കിടയില്‍ إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു كَانَ عَلِيمًا = അറിയുന്നവനാകുന്നു, സര്‍വ്വജ്ഞനാണ് خَبِيرًا = സൂക്ഷ്മജ്ഞാനി
അവര്‍ രണ്ടു പേര്‍ക്കുമിടയില്‍ നിങ്ങള്‍ പിളര്‍പ്പു [ഛിദ്രം] ഭയപ്പെട്ടുവെങ്കിലോ, അപ്പോള്‍, അവന്‍റെ ആള്‍ക്കാരില്‍ നിന്ന് ഒരു വിധി കര്‍ത്താവിനെ [മദ്ധ്യസ്ഥനെ]യും, അവളുടെ ആള്‍ക്കാരില്‍ നിന്ന് ഒരു വിധികര്‍ത്താവിനെ [മദ്ധ്യസ്ഥനെ]യും നിങ്ങള്‍ നിയോഗിക്കുവിന്‍. ഇരുകൂട്ടരും (അവര്‍ക്കിടയില്‍) നന്നാക്കുവാന്‍ ഉദ്ദേശിക്കുന്ന പക്ഷം, രണ്ടു പേര്‍ക്കുമിടയില്‍ അല്ലാഹു യോജിപ്പുണ്ടാക്കുന്നതാണ്. നിശ്ചയമായും അല്ലാഹു, സര്‍വ്വജ്ഞനും, സൂക്ഷ്മജ്ഞനുമാകുന്നു.
തഫ്സീർ : 34-35
View   
وَٱعْبُدُوا۟ ٱللَّهَ وَلَا تُشْرِكُوا۟ بِهِۦ شَيْـًۭٔا ۖ وَبِٱلْوَٰلِدَيْنِ إِحْسَـٰنًۭا وَبِذِى ٱلْقُرْبَىٰ وَٱلْيَتَـٰمَىٰ وَٱلْمَسَـٰكِينِ وَٱلْجَارِ ذِى ٱلْقُرْبَىٰ وَٱلْجَارِ ٱلْجُنُبِ وَٱلصَّاحِبِ بِٱلْجَنۢبِ وَٱبْنِ ٱلسَّبِيلِ وَمَا مَلَكَتْ أَيْمَـٰنُكُمْ ۗ إِنَّ ٱللَّهَ لَا يُحِبُّ مَن كَانَ مُخْتَالًۭا فَخُورًا﴿٣٦﴾
volume_up share
وَاعْبُدُوا = നിങ്ങള്‍ ആരാധിക്കുവിന്‍ اللَّهَ = അല്ലാഹുവിനെ وَلَا تُشْرِكُوا = നിങ്ങള്‍ പങ്കുചേര്‍ക്കുകയും അരുത് بِهِ = അവനോട്, അവനില്‍ شَيْئًا = യാതൊന്നും وَبِالْوَالِدَيْنِ = മാതാപിതാക്കളോട് إِحْسَانًا = നന്മ പ്രവര്‍ത്തിക്കലും (ചെയ്‌വിന്‍) وَبِذِي الْقُرْبَىٰ = അടുത്ത ബന്ധമുള്ളവരോടും وَالْيَتَامَىٰ = അനാഥകളോടും وَالْمَسَاكِينِ = സാധുക്ക(പാവങ്ങ)ളോടും وَالْجَارِ = അയല്‍ക്കാരനോടും ذِي الْقُرْبَىٰ = അടുത്ത ബന്ധമുള്ള وَالْجَارِ الْجُنُبِ = അകന്ന(വിട്ട) അയല്‍ക്കാരനോടും وَالصَّاحِبِ = ചങ്ങാതി, കൂട്ടുകാരനോടും بِالْجَنبِ = അരികെയുള്ള, പാര്‍ശ്വത്തുള്ള وَابْنِ السَّبِيلِ = വഴിക്കാരനോടും وَمَا مَلَكَتْ = ഉടമപ്പെടുത്തിയവരോടും أَيْمَانُكُمْ = നിങ്ങളുടെ വലങ്കൈകള്‍ إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു لَا يُحِبُّ = സ്‌നേഹിക്കയില്ല, ഇഷ്ടപ്പെടുകയില്ല مَن كَانَ = ആയിട്ടുള്ളവനെ مُخْتَالًا = പൊങ്ങച്ചക്കാരന്‍, പത്രാസുകാരന്‍, പെരുമ നടിക്കുന്നവന്‍ فَخُورًا = ദുരഭിമാനിയായ, അഹങ്കാരി
നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുവിന്‍; അവനോട് യാതൊന്നിനെയും പങ്കു ചേര്‍ക്കുകയും ചെയ്യരുത്. മാതാപിതാക്കളോട് നന്മ പ്രവര്‍ത്തിക്കുകയും (ചെയ്യുവിന്‍). അടുത്ത ബന്ധമുള്ളവരോടും, അനാഥകളോടും, സാധുക്കളോടും, അടുത്ത ബന്ധമുള്ള അയല്‍ക്കാരനോടും, അകന്ന അയല്‍ക്കാരനോടും, പാര്‍ശ്വത്തുള്ള കൂട്ടുകാരനോടും, വഴിക്കാരനോടും, നിങ്ങളുടെ വലൈങ്കകള്‍ ഉടമപ്പെടുത്തിയവരോടും (നന്മ പ്രവര്‍ത്തിക്കുവിന്‍). നിശ്ചയമായും, പൊങ്ങച്ചക്കാരനും ദുരഭിമാനിയുമായിട്ടുള്ളവനെ അല്ലാഹു സ്‌നേഹിക്കുകയില്ല:-
ٱلَّذِينَ يَبْخَلُونَ وَيَأْمُرُونَ ٱلنَّاسَ بِٱلْبُخْلِ وَيَكْتُمُونَ مَآ ءَاتَىٰهُمُ ٱللَّهُ مِن فَضْلِهِۦ ۗ وَأَعْتَدْنَا لِلْكَـٰفِرِينَ عَذَابًۭا مُّهِينًۭا﴿٣٧﴾
volume_up share
الَّذِينَ = യാതൊരുകൂട്ടര്‍ يَبْخَلُونَ = പിശുക്കു കാട്ടുന്ന, അവര്‍ ലുബ്ധത കാണിക്കും وَيَأْمُرُونَ = അവര്‍ കല്പിക്കുക (ഉപദേശിക്കുക)യും النَّاسَ = മനുഷ്യരോട് بِالْبُخْلِ = പിശുക്കിന്, ലുബ്ധതക്ക് وَيَكْتُمُونَ = അവര്‍ മറച്ചു(മൂടി)വെക്കുകയും مَا آتَاهُمُ اللَّهُ = അവര്‍ക്ക് അല്ലാഹു നല്‍കിയതിനെ مِن فَضْلِهِ = അവന്‍റെ അനുഗ്രഹത്തില്‍നിന്ന്, ദയവിനാല്‍ وَأَعْتَدْنَا = നാം ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു لِلْكَافِرِينَ = അവിശ്വാസികള്‍ക്ക്, നന്ദികെട്ടവര്‍ക്ക് عَذَابًا مُّهِينًا = നിന്ദാകരമായ (അപമാനിക്കുന്ന, നിസ്സാരമാക്കുന്ന) ശിക്ഷ
അതായത്, യാതൊരുകൂട്ടര്‍: തങ്ങള്‍ പിശുക്ക് കാണിക്കുകയും, മനുഷ്യരോട് പിശുക്ക് കാണിക്കുവാന്‍ കല്‍പിക്കുകയും, അല്ലാഹുവിന്‍റെ അനുഗ്രഹത്തില്‍ നിന്നും തങ്ങള്‍ക്ക് അവന്‍ നല്‍കിയതിനെ മറച്ചുവെക്കുകയും ചെയ്യുന്ന (കൂട്ടര്‍). അവിശ്വാസികള്‍ക്ക് (അഥവാ നന്ദികെട്ടവര്‍ക്ക്)നിന്ദാവഹമായ ശിക്ഷ നാം ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു.
തഫ്സീർ : 36-37
View   
وَٱلَّذِينَ يُنفِقُونَ أَمْوَٰلَهُمْ رِئَآءَ ٱلنَّاسِ وَلَا يُؤْمِنُونَ بِٱللَّهِ وَلَا بِٱلْيَوْمِ ٱلْـَٔاخِرِ ۗ وَمَن يَكُنِ ٱلشَّيْطَـٰنُ لَهُۥ قَرِينًۭا فَسَآءَ قَرِينًۭا﴿٣٨﴾
volume_up share
وَالَّذِينَ = യാതൊരുകൂട്ടരും يُنفِقُونَ = അവര്‍ ചിലവു ചെയ്യും أَمْوَالَهُمْ = അവരുടെ സ്വത്തുക്കളെ رِئَاءَ = കാണിക്കുവാനായി النَّاسِ = മനുഷ്യരെ وَلَا يُؤْمِنُونَ = അവര്‍ വിശ്വസിക്കുന്നുമില്ല بِاللَّهِ = അല്ലാഹുവില്‍ وَلَا بِالْيَوْمِ = ദിവസത്തിലുമില്ല الْآخِرِ = അവസാനത്തെ, അന്ത്യ وَمَن = ആര്‍, യാതൊരുവന്‍ يَكُنِ = ആയിരുന്നു(വോ) الشَّيْطَانُ = പിശാച് لَهُ = അവന് قَرِينًا = കൂട്ടാളി, ഇണ فَسَاءَ = എന്നാല്‍ അവന്‍ വളരെ (എത്രയോ) മോശപ്പെട്ടു قَرِينًا = ഇണ, കൂട്ടാളിയാല്‍
യാതൊരു കൂട്ടരും: തങ്ങളുടെ സ്വത്തുക്കള്‍ മനുഷ്യരെ കാണിക്കുവാനായി അവര്‍ ചിലവഴിക്കും; അല്ലാഹുവിലാകട്ടെ, അന്ത്യനാളിലാകട്ടെ, അവര്‍ വിശ്വസിക്കുന്നുമില്ല. [ഇങ്ങനെയുള്ളവരെയും അല്ലാഹു സ്‌നേഹിക്കുകയില്ല.] ആര്‍ക്കെങ്കിലും പിശാച് കൂട്ടാളിയാകുന്നുവെങ്കില്‍, അവന്‍ വളരെ മോശപ്പെട്ട കൂട്ടാളിയത്രെ!
തഫ്സീർ : 38-38
View   
وَمَاذَا عَلَيْهِمْ لَوْ ءَامَنُوا۟ بِٱللَّهِ وَٱلْيَوْمِ ٱلْـَٔاخِرِ وَأَنفَقُوا۟ مِمَّا رَزَقَهُمُ ٱللَّهُ ۚ وَكَانَ ٱللَّهُ بِهِمْ عَلِيمًا﴿٣٩﴾
volume_up share
وَمَاذَا = എന്താണ് عَلَيْهِمْ = അവരുടെ മേല്‍ (അവര്‍ക്ക് ദോഷം) ഉള്ളത് لَوْ آمَنُوا = അവര്‍ വിശ്വസിച്ചിരുന്നെങ്കില്‍ بِاللَّهِ = അല്ലാഹുവില്‍ وَالْيَوْمِ الْآخِرِ = അന്ത്യദിനത്തിലും وَأَنفَقُوا = അവര്‍ ചിലവഴിക്കുകയും مِمَّا رَزَقَهُمُ = അവര്‍ക്കു നല്‍കിയതില്‍നിന്ന് اللَّهُ = അല്ലാഹു وَكَانَ اللَّهُ = അല്ലാഹു ആകുന്നു بِهِمْ = അവരെപ്പറ്റി عَلِيمًا = അറിയുന്നവന്‍
എന്താണ് അവര്‍ക്ക് (ദോഷം) ഉള്ളത്? അവര്‍ അല്ലാഹുവിലും, അന്ത്യനാളിലും വിശ്വസിക്കുകയും, അല്ലാഹു തങ്ങള്‍ക്ക് നല്‍കിയതില്‍നിന്ന് ചിലവഴിക്കുകയും ചെയ്തിരുന്നാല്‍! അവരെപ്പറ്റി അല്ലാഹു അറിയുന്നവനാകുന്നു താനും.
തഫ്സീർ : 39-39
View   
إِنَّ ٱللَّهَ لَا يَظْلِمُ مِثْقَالَ ذَرَّةٍۢ ۖ وَإِن تَكُ حَسَنَةًۭ يُضَـٰعِفْهَا وَيُؤْتِ مِن لَّدُنْهُ أَجْرًا عَظِيمًۭا﴿٤٠﴾
volume_up share
إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു لَا يَظْلِمُ = അക്രമം ചെയ്കയില്ല مِثْقَالَ ذَرَّةٍ = ഒരണുത്തൂക്കം, അണു അളവ് وَإِن تَكُ = അതായിരുന്നാല്‍ حَسَنَةً = നന്മ, നല്ല കാര്യം يُضَاعِفْهَا = അതിനെ അവന്‍ ഇരട്ടിപ്പിക്കും وَيُؤْتِ = അവന്‍ കൊടുക്കുകയും ചെയ്യും مِن لَّدُنْهُ = അവന്‍റെ അടുക്കല്‍ നിന്ന് (അവന്‍റെ വക) أَجْرًا عَظِيمًا = വമ്പിച്ച കൂലി (പ്രതിഫലം)
നിശ്ചയമായും അല്ലാഹു, ഒരു അണുത്തൂക്കം [ഒട്ടും] അക്രമം ചെയ്കയില്ല. അതൊരു നന്മയായിരുന്നാല്‍ അവന്‍ അതിനെ ഇരട്ടിപ്പിക്കുന്നതാണ്; അവന്‍റെ അടുക്കല്‍ നിന്ന് (അവന്‍റെ വകയായി) വമ്പിച്ചതായ പ്രതിഫലം അവന്‍ കൊടുക്കുകയും ചെയ്യും.
فَكَيْفَ إِذَا جِئْنَا مِن كُلِّ أُمَّةٍۭ بِشَهِيدٍۢ وَجِئْنَا بِكَ عَلَىٰ هَـٰٓؤُلَآءِ شَهِيدًۭا﴿٤١﴾
volume_up share
فَكَيْفَ = എന്നാല്‍ എങ്ങിനെ(യിരിക്കും) إِذَا جِئْنَا = നാം വന്നാല്‍ مِن كُلِّ أُمَّةٍ = എല്ലാ സമുദായത്തില്‍നിന്നും بِشَهِيدٍ = ഒരു സാക്ഷിയെക്കൊണ്ട് وَجِئْنَا بِكَ = നാം നിന്നെ കൊണ്ടുവരുകയും عَلَىٰ هَٰؤُلَاءِ = ഇക്കൂട്ടരുടെമേല്‍ شَهِيدًا = സാക്ഷിയായി
എന്നാല്‍, എല്ലാ സമുദായത്തില്‍നിന്നും നാം ഒരു സാക്ഷിയെ കൊണ്ടു വരുകയും, ഇക്കൂട്ടരുടെ മേല്‍ സാക്ഷിയായി നിന്നെ നാം കൊണ്ടു വരുകയും ചെയ്യുമ്പോള്‍ എങ്ങിനെയിരിക്കും (ഇവരുടെ സ്ഥിതി)?!
يَوْمَئِذٍۢ يَوَدُّ ٱلَّذِينَ كَفَرُوا۟ وَعَصَوُا۟ ٱلرَّسُولَ لَوْ تُسَوَّىٰ بِهِمُ ٱلْأَرْضُ وَلَا يَكْتُمُونَ ٱللَّهَ حَدِيثًۭا﴿٤٢﴾
volume_up share
يَوْمَئِذٍ = ആ ദിവസം, അന്ന് يَوَدُّ = ആഗ്രഹിക്കും, മോഹിക്കും الَّذِينَ كَفَرُوا = അവിശ്വസിച്ചവര്‍ وَعَصَوُا = എതിരു പ്രവര്‍ത്തിക്കുക (അനുസരണക്കേട് കാണിക്കുക)യും ചെയ്ത الرَّسُولَ = റസൂലിന്, റസൂലിനോട് لَوْ تُسَوَّىٰ = (സമ) നിരപ്പാക്കപ്പെട്ടിരുന്നെങ്കില്‍ بِهِمُ = തങ്ങളെയും കൊണ്ട് الْأَرْضُ = ഭൂമി وَلَا يَكْتُمُونَ = അവര്‍ മറച്ചു (മൂടി - ഒളിച്ചു) വെക്കുകയുമില്ല اللَّهَ = അല്ലാഹുവിനോട് حَدِيثًا = ഒരു വര്‍ത്തമാനവും, വിഷയവും
അന്നത്തെ ദിവസം, അവിശ്വസിക്കുകയും റസൂലിനോട് അനുസരണക്കേട് കാണിക്കുകയും ചെയ്തവര്‍ ആഗ്രഹിച്ചു പോകും, തങ്ങളെയും കൊണ്ട് ഭൂമി സമനിരപ്പാക്കപ്പെട്ടിരുന്നെങ്കില്‍ (നന്നായേനേ) എന്ന്! അവര്‍ അല്ലാഹുവിനോട് ഒരു വര്‍ത്തമാനവും ഒളിച്ചു വെക്കുകയുമില്ല.
തഫ്സീർ : 40-42
View   
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَقْرَبُوا۟ ٱلصَّلَوٰةَ وَأَنتُمْ سُكَـٰرَىٰ حَتَّىٰ تَعْلَمُوا۟ مَا تَقُولُونَ وَلَا جُنُبًا إِلَّا عَابِرِى سَبِيلٍ حَتَّىٰ تَغْتَسِلُوا۟ ۚ وَإِن كُنتُم مَّرْضَىٰٓ أَوْ عَلَىٰ سَفَرٍ أَوْ جَآءَ أَحَدٌۭ مِّنكُم مِّنَ ٱلْغَآئِطِ أَوْ لَـٰمَسْتُمُ ٱلنِّسَآءَ فَلَمْ تَجِدُوا۟ مَآءًۭ فَتَيَمَّمُوا۟ صَعِيدًۭا طَيِّبًۭا فَٱمْسَحُوا۟ بِوُجُوهِكُمْ وَأَيْدِيكُمْ ۗ إِنَّ ٱللَّهَ كَانَ عَفُوًّا غَفُورًا﴿٤٣﴾
volume_up share
يَا أَيُّهَا الَّذِينَ آمَنُوا = ഹേ വിശ്വസിച്ചവരേ لَا تَقْرَبُوا = നിങ്ങള്‍ സമീപിക്കരുത് الصَّلَاةَ = നമസ്‌കാരത്തെ وَأَنتُمْ = നിങ്ങള്‍ ആയിക്കൊണ്ട് سُكَارَىٰ = ലഹരി ബാധിച്ചവര്‍, മത്തുള്ളവര്‍ حَتَّىٰ تَعْلَمُوا = നിങ്ങള്‍(ക്ക്) അറിയുന്നതുവരെ مَا تَقُولُونَ = നിങ്ങള്‍ പറയുന്നത് وَلَا جُنُبًا = ജനാബത്തുകാരായും അരുത് إِلَّا عَابِرِي = കടന്നുപോകുന്ന (വിട്ടു കടക്കുന്ന)വരായിട്ടല്ലാതെ سَبِيلٍ = വഴി حَتَّىٰ تَغْتَسِلُوا = നിങ്ങള്‍ കുളിക്കുന്നതുവരെ وَإِن كُنتُم = നിങ്ങള്‍ ആയിരുന്നാല്‍, ആയെങ്കില്‍ مَّرْضَىٰ = രോഗികള്‍ أَوْ عَلَىٰ سَفَرٍ = അല്ലെങ്കില്‍ വല്ല യാത്രയിലും أَوْ جَاءَ = അല്ലെങ്കില്‍ വന്നു(എങ്കില്‍) أَحَدٌ = ഒരാള്‍ (ആരെങ്കിലും) مِّنكُم = നിങ്ങളില്‍നിന്ന് مِّنَ الْغَائِطِ = വിസര്‍ജ്ജന സ്ഥലത്തുനിന്ന് أَوْ لَامَسْتُمُ = അല്ലെങ്കില്‍ നിങ്ങള്‍ സ്പര്‍ശനം നടത്തി(യെങ്കില്‍) النِّسَاءَ = സ്ത്രീകളുമായി فَلَمْ تَجِدُوا = എന്നിട്ട് നിങ്ങള്‍ പ്രാപിച്ചില്ല, നിങ്ങള്‍ക്ക് കിട്ടിയില്ല مَاءً = വെള്ളം فَتَيَمَّمُوا = എന്നാല്‍ നിങ്ങള്‍ കരുതി (അന്വേഷിച്ചു)കൊള്ളുവിന്‍ صَعِيدًا = ഭൂമുഖത്തെ, മണ്ണിനെ طَيِّبًا = നല്ലതായ, ശുദ്ധമായ فَامْسَحُوا = എന്നിട്ട് നിങ്ങള്‍ തടവുവിന്‍ بِوُجُوهِكُمْ = നിങ്ങളുടെ മുഖങ്ങളെ, മുഖങ്ങളില്‍ وَأَيْدِيكُمْ = നിങ്ങളുടെ കൈകളെയും, കൈകളിലും إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു كَانَ = ആകുന്നു عَفُوًّا = വളരെ മാപ്പു ചെയ്യുന്നവന്‍ غَفُورًا = വളരെ പൊറുക്കുന്നവന്‍
ഹേ, വിശ്വസിച്ചവരേ, ലഹരി ബാധിച്ചവരായിക്കൊണ്ട് നിങ്ങള്‍ നമസ്‌ക്കാരത്തെ സമീപിക്കരുത്; നിങ്ങള്‍ പറയുന്നത് നിങ്ങള്‍ക്ക് അറിയു(വാന്‍ കഴിയു)ന്നത് വരെ; "ജനാബത്ത്" കാരായിക്കൊണ്ടും അരുത്; വഴി കടന്നുപോകുന്നവരായിട്ടല്ലാതെ - നിങ്ങള്‍ കുളിക്കുന്നതുവരെ. നിങ്ങള്‍ രോഗികളോ, യാത്രയിലോ ആയിരിക്കുകയോ, അല്ലെങ്കില്‍, നിങ്ങളില്‍ ഒരാള്‍ (മലമൂത്ര) വിസര്‍ജ്ജന സ്ഥലത്തുനിന്നു വരുകയോ, സ്ത്രീകളുമായി സ്പര്‍ശനം നടത്തുകയോ ചെയ്തുവെങ്കില്‍ എന്നിട്ടു നിങ്ങള്‍ക്ക് വെള്ളം കിട്ടിയില്ല (എങ്കില്‍) അപ്പോള്‍, നിങ്ങള്‍ ശുദ്ധമായ ഭൂമുഖത്തെ (അഥവാ മണ്ണിനെ) കരുതിക്കൊള്ളുവിന്‍; എന്നിട്ട് നിങ്ങളുടെ മുഖങ്ങളെയും, കൈകളെയും തടവിക്കൊള്ളുവിന്‍. നിശ്ചയമായും അല്ലാഹു, വളരെ മാപ്പ് ചെയ്യുന്നവനും, പൊറുക്കുന്നവനുമാകുന്നു
തഫ്സീർ : 43-43
View   
أَلَمْ تَرَ إِلَى ٱلَّذِينَ أُوتُوا۟ نَصِيبًۭا مِّنَ ٱلْكِتَـٰبِ يَشْتَرُونَ ٱلضَّلَـٰلَةَ وَيُرِيدُونَ أَن تَضِلُّوا۟ ٱلسَّبِيلَ﴿٤٤﴾
volume_up share
أَلَمْ تَرَ = നീ കണ്ടില്ലേ, നോക്കുന്നില്ലേ إِلَى الَّذِينَ = യാതൊരുവരെ, ഒരു കൂട്ടരിലേക്ക് أُوتُوا = അവര്‍ക്ക് നല്‍കപ്പെട്ടിരിക്കുന്നു نَصِيبًا = ഒരംശം, പങ്ക് مِّنَ الْكِتَابِ = (വേദ)ഗ്രന്ഥത്തില്‍ നിന്ന് يَشْتَرُونَ = അവര്‍ വാങ്ങുന്നു الضَّلَالَةَ = ദുര്‍മാര്‍ഗം, വഴികേട്, വഴി പിഴവ് وَيُرِيدُونَ = അവര്‍ ഉദ്ദേശിക്കുകയും ചെയ്യുന്നു أَن تَضِلُّوا = നിങ്ങള്‍ പിഴച്ചുപോകുവാന്‍ السَّبِيلَ = മാര്‍ഗം, വഴി
വേദഗ്രന്ഥത്തില്‍നിന്ന് ഒരംശം നല്‍കപ്പെട്ടിട്ടുള്ളവരെ നീ നോക്കിക്കില്ലേ? അവര്‍ ദുര്‍മാര്‍ഗം (വിലക്ക്) വാങ്ങുന്നു; നിങ്ങള്‍ മാര്‍ഗം പിഴച്ചുപോകുവാന്‍ അവര്‍ ഉദ്ദേശിക്കുകയും ചെയ്യുന്നു!
وَٱللَّهُ أَعْلَمُ بِأَعْدَآئِكُمْ ۚ وَكَفَىٰ بِٱللَّهِ وَلِيًّۭا وَكَفَىٰ بِٱللَّهِ نَصِيرًۭا﴿٤٥﴾
volume_up share
وَاللَّهُ = അല്ലാഹു, അല്ലാഹുവാകട്ടെ أَعْلَمُ = ഏറ്റം (നല്ലവണ്ണം) അറിയുന്നവനാണ് بِأَعْدَائِكُمْ = നിങ്ങളുടെ ശത്രുക്കളെപ്പറ്റി وَكَفَىٰ بِاللَّهِ = അല്ലാഹു (തന്നെ) മതി وَلِيًّا = ബന്ധുവായി, മിത്രമായി, കാര്യകര്‍ത്താവായി وَكَفَىٰ بِاللَّهِ = അല്ലാഹു (തന്നെ) മതി نَصِيرًا = സഹായകനായി
അല്ലാഹു, നിങ്ങളുടെ ശത്രുക്കളെപ്പറ്റി നല്ലവണ്ണം അറിയുന്നവനത്രെ. മിത്രമായി (അഥവാ രക്ഷകര്‍ത്താവായി) അല്ലാഹുതന്നെ മതി; സഹായകനായും അല്ലാഹു തന്നെ മതി.
مِّنَ ٱلَّذِينَ هَادُواْ يُحَرِّفُونَ ٱلۡكَلِمَ عَن مَّوَاضِعِهِۦ وَيَقُولُونَ سَمِعۡنَا وَعَصَيۡنَا وَٱسۡمَعۡ غَيۡرَ مُسۡمَعٖ وَرَٰعِنَا لَيَّۢا بِأَلۡسِنَتِهِمۡ وَطَعۡنٗا فِي ٱلدِّينِۚ وَلَوۡ أَنَّهُمۡ قَالُواْ سَمِعۡنَا وَأَطَعۡنَا وَٱسۡمَعۡ وَٱنظُرۡنَا لَكَانَ خَيۡرٗا لَّهُمۡ وَأَقۡوَمَ وَلَٰكِن لَّعَنَهُمُ ٱللَّهُ بِكُفۡرِهِمۡ فَلَا يُؤۡمِنُونَ إِلَّا قَلِيلٗا ﴿٤٦﴾
volume_up share
مِّنَ الَّذِينَ هَادُوا യഹൂദരായവരില്‍പ്പെട്ട(വര്‍) يُحَرِّفُونَ അവര്‍ തെറ്റിക്കുന്നു, മാറ്റത്തിരുത്തം ചെയ്യുന്നു الْكَلِمَ വാക്കുകളെ عَن مَّوَاضِعِهِ അതിന്റെ സ്ഥാനങ്ങള്‍ വിട്ട് وَيَقُولُونَ അവര്‍ പറയുകയും ചെയ്യുന്നു [سَمِعْنَا മുതല്‍ رَاعِنَا വരെയുള്ള വാക്കുകളുടെ അര്‍ത്ഥങ്ങള്‍ വ്യാഖ്യാനത്തില്‍ കാണുക] لَيًّا വളച്ചൊടിച്ചു, ചുരുട്ടി മടക്കിക്കൊണ്ട് بِأَلْسِنَتِهِمْ അവരുടെ നാവു കളെ, നാവുകള്‍കൊണ്ട് وَطَعْنًا കുത്തിയും (ആക്ഷേപിച്ചും - കുത്തിപ്പറ ഞ്ഞും) കൊണ്ടും فِي الدِّينِ മതത്തില്‍, മതത്തെപ്പറ്റി وَلَوْ أَنَّهُمْ قَالُوا അവര്‍ പറഞ്ഞിരുന്നെങ്കില്‍ سَمِعْنَا സമിഅ്‌നാ (ഞങ്ങള്‍ കേട്ടു) എന്ന് وَأَطَعْنَا അത്വഅ്‌നാ (ഞങ്ങള്‍ അനുസരിച്ചു) എന്നും وَاسْمَعْ ഇസ്മഅ് (കേള്‍ക്കണം) എന്നും وَانظُرْنَا ഉന്‍ള്വുര്‍നാ (ഞങ്ങളെ നീ ഗൗനിക്കണം) എന്നും لَكَانَ അതാകുമായിരുന്നു خَيْرًا ഗുണം, ഉത്തമം لَّهُمْ അവര്‍ക്ക് وَأَقْوَمَ കൂടുതല്‍ ചൊവ്വായ (നേരെയുള്ളതും) وَلَٰكِن لَّعَنَهُمُ എങ്കിലും (പക്ഷേ) അവരെ ശപിച്ചിരിക്കുന്നു اللَّهُ അല്ലാഹു بِكُفْرِهِمْ അവരുടെ അവിശ്വാസം നിമിത്തം فَلَا يُؤْمِنُونَ അതിനാല്‍ അവര്‍ വിശ്വസിക്കയില്ല إِلَّا قَلِيلًا അൽപമല്ലാതെ
(അതെ) യഹൂദരായവരില്‍പെട്ടവര്‍ (തന്നെ). വാക്കുകളെ അവര്‍ അതിന്റെ (യഥാ) സ്ഥാനങ്ങളില്‍ നിന്ന് തെറ്റിച്ചു കളയുന്നു: അവര്‍ പറയുകയും ചെയ്യും: "സമിനാഅ് വഅസ്വൈനാ എന്നും ഇസ്മഅ് ഗൈ്വറ മുസ്മഇന്‍" എന്നും "റാഇനാ" എന്നും! (അതെ) തങ്ങളുടെ നാവുകളെ വളച്ചൊടിച്ചും, മതത്തില്‍ കുത്തിപ്പറഞ്ഞു [ആക്ഷേപിച്ചു] കൊണ്ടും! "സമിഅ്‌നാ വഅത്വഅ്‌നാ" [ഞങ്ങള്‍ കേള്‍ക്കുകയും അനുസ രിക്കുകയും ചെയ്തു] എന്നും, "ഇസ്മഅ്" [കേള്‍ക്കണേ] എന്നും. "ഉന്‍ള്വുര്‍നാ" [ഞങ്ങളെ നീ ഗൗനിക്കണേ] എന്നും അവര്‍ പറഞ്ഞിരുന്നെങ്കില്‍, അതവര്‍ക്ക് ഗുണകരവും, ഏറ്റവും ചൊവ്വുള്ളതുമാകുമായിരുന്നു. പക്ഷേ, അവരുടെ അവിശ്വാസം നിമിത്തം അല്ലാഹു അവരെ ശപിച്ചിരിക്കുകയാണ്. അതിനാല്‍ അല്പ (മാത്ര)മല്ലാതെ അവര്‍ വിശ്വസിക്കുകയില്ല.
يَـٰٓأَيُّهَا ٱلَّذِينَ أُوتُوا۟ ٱلْكِتَـٰبَ ءَامِنُوا۟ بِمَا نَزَّلْنَا مُصَدِّقًۭا لِّمَا مَعَكُم مِّن قَبْلِ أَن نَّطْمِسَ وُجُوهًۭا فَنَرُدَّهَا عَلَىٰٓ أَدْبَارِهَآ أَوْ نَلْعَنَهُمْ كَمَا لَعَنَّآ أَصْحَـٰبَ ٱلسَّبْتِ ۚ وَكَانَ أَمْرُ ٱللَّهِ مَفْعُولًا﴿٤٧﴾
volume_up share
يَا أَيُّهَا الَّذِينَ = ഹേ യാതൊരു കൂട്ടരേ أُوتُوا الْكِتَابَ = ഗ്രന്ഥം നല്‍കപ്പെട്ട آمِنُوا = നിങ്ങള്‍ വിശ്വസിക്കുവിന്‍ بِمَا نَزَّلْنَا = നാം അവതരിപ്പിച്ചതില്‍ مُصَدِّقًا = സത്യമാക്കി (സ്ഥാപിച്ചു) കൊണ്ട് لِّمَا مَعَكُم = നിങ്ങളുടെ കൂടെ (കൈവശം) ഉള്ളതിനെ مِّن قَبْلِ = മുമ്പായി أَن نَّطْمِسَ = നാം തുടച്ചു കളയുന്ന (നീക്കുന്ന)തിന് وُجُوهًا = ചില മുഖങ്ങളെ فَنَرُدَّهَا = എന്നിട്ട് അവയെ നാം ആക്കുന്ന (മടക്കുന്ന - തള്ളിക്കളയുന്ന)തിന് عَلَىٰ أَدْبَارِهَا = അവയുടെ പിന്‍വശങ്ങളില്‍, പിന്നില്‍ أَوْ نَلْعَنَهُمْ = അല്ലെങ്കില്‍ നാമവരെ ശപിക്കുന്നതിന് كَمَا لَعَنَّا = നാം ശപിച്ചതു പോലെ أَصْحَابَ السَّبْتِ = ശബ്ബത്തിന്‍റെ ആള്‍ക്കാരെ وَكَانَ = ആകുന്നു أَمْرُ اللَّهِ = അല്ലാഹുവിന്‍റെ കല്പന مَفْعُولًا = ചെയ്യപ്പെടുന്നത് പ്രവര്‍ത്തനത്തില്‍ വരുന്നത്
ഹേ, (വേദ)ഗ്രന്ഥം നല്‍കപ്പെട്ടവരേ, നിങ്ങളുടെ കൂടെയുള്ളതിനെ സത്യമാക്കി (സ്ഥാപിച്ചു) കൊണ്ട് നാം അവതരിപ്പിച്ചിട്ടുള്ളതില്‍ വിശ്വസിക്കുവിന്‍; ചില മുഖങ്ങളെ നാം തുടച്ചുനീക്കി അവയെ അവയുടെ പിന്‍വശങ്ങളിലാക്കിത്തീര്‍ക്കുന്നതിനു മുമ്പായി, അല്ലെങ്കില്‍, ശബ്ബത്തിന്‍റെ ആള്‍ക്കാരെ നാം ശപിച്ചതുപോലെ അവരെ(യും) നാം ശപിക്കുന്നതിനു(മുമ്പായി). അല്ലാഹുവിന്‍റെ കല്‍പന പ്രവര്‍ത്തനത്തില്‍ വരുന്നതാകുന്നു.
إِنَّ ٱللَّهَ لَا يَغْفِرُ أَن يُشْرَكَ بِهِۦ وَيَغْفِرُ مَا دُونَ ذَٰلِكَ لِمَن يَشَآءُ ۚ وَمَن يُشْرِكْ بِٱللَّهِ فَقَدِ ٱفْتَرَىٰٓ إِثْمًا عَظِيمًا﴿٤٨﴾
volume_up share
إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു لَا يَغْفِرُ = പൊറുക്കുകയില്ല أَن يُشْرَكَ = ശിര്‍ക്കു ചെയ്യപ്പെടുന്നത്, പങ്കു ചേര്‍ക്കപ്പെടുന്നത് بِهِ = അവനോട്, അവനില്‍ وَيَغْفِرُ = അവന്‍ പൊറുക്കുകയും ചെയ്യും مَا دُونَ = താഴെയുള്ളത്, പുറമെയുള്ളത് ذَٰلِكَ = അതിന്‍റെ لِمَن يَشَاءُ = അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് وَمَن يُشْرِكْ = ആരെങ്കിലും പങ്കു ചേര്‍ക്കുന്നതായാല്‍ بِاللَّهِ = അല്ലാഹുവോട് فَقَدِ افْتَرَىٰ = തീര്‍ച്ചയായും അവന്‍ കെട്ടിയുണ്ടാക്കി, ചമച്ചുണ്ടാക്കി إِثْمًا = പാപം, കുറ്റം عَظِيمًا = വമ്പിച്ചതായ
നിശ്ചയമായും അല്ലാഹു, അവനോട് പങ്കു ചേര്‍ക്കപ്പെടുന്നത് പൊറുക്കുകയില്ല; അതിന് പുറമെയുള്ളത് അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കുകയും ചെയ്യും. ആര്‍ അല്ലാഹുവിനോട് പങ്കു ചേര്‍ക്കുന്നുവോ അവന്‍, തീര്‍ച്ചയായും വമ്പിച്ച ഒരു കുറ്റം ചമച്ചുണ്ടാക്കിയിരിക്കുന്നു.
തഫ്സീർ : 44-48
View   
أَلَمْ تَرَ إِلَى ٱلَّذِينَ يُزَكُّونَ أَنفُسَهُم ۚ بَلِ ٱللَّهُ يُزَكِّى مَن يَشَآءُ وَلَا يُظْلَمُونَ فَتِيلًا﴿٤٩﴾
volume_up share
أَلَمْ تَرَ = നീ കണ്ടില്ലേ, നോക്കുന്നില്ലേ إِلَى الَّذِينَ = യാതൊരു കൂട്ടരെ, കൂട്ടരിലേക്ക് يُزَكُّونَ = പരിശുദ്ധപ്പെടുത്തുന്ന أَنفُسَهُم = തങ്ങളുടെ ദേഹങ്ങളെ, സ്വന്തങ്ങളെ (സ്വയം) بَلِ اللَّهُ = എങ്കിലും (പക്ഷേ) അല്ലാഹു يُزَكِّي = പരിശുദ്ധപ്പെടുത്തുന്നു مَن يَشَاءُ = അവന്‍ ഉദ്ദേശിക്കുന്നവരെ وَلَا يُظْلَمُونَ = അവര്‍ അക്രമിക്കപ്പെടുകയില്ല., അനീതി കാണിക്കപ്പെടുകയില്ല فَتِيلًا = തരിമ്പിട, ഒരു ആരളവും
തങ്ങളുടെ (സ്വന്തം) ദേഹങ്ങളെ പരിശുദ്ധപ്പെടുത്തുന്ന [ആത്മപ്രശംസ നടത്തുന്ന] വരെ നീ (നോക്കി)ക്കണ്ടില്ലേ? പക്ഷേ, അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നവരെ പരിശുദ്ധപ്പെടുത്തുകയത്രെ ചെയ്യുന്നത്. അവരോട് ഒരു തരിമ്പിട (പോലും) അനീതി ചെയ്യപ്പെടുന്നതുമല്ല.
ٱنظُرْ كَيْفَ يَفْتَرُونَ عَلَى ٱللَّهِ ٱلْكَذِبَ ۖ وَكَفَىٰ بِهِۦٓ إِثْمًۭا مُّبِينًا﴿٥٠﴾
volume_up share
انظُرْ = നോക്കുക كَيْفَ = എങ്ങിനെയാണ് يَفْتَرُونَ = അവര്‍ കെട്ടിച്ചമക്കുന്നു عَلَى اللَّهِ = അല്ലാഹുവിന്‍റെ മേല്‍, അല്ലാഹുവിനെപ്പറ്റി الْكَذِبَ = വ്യാജം وَكَفَىٰ بِهِ = അതു(തന്നെ)മതി إِثْمًا = കുറ്റമായിട്ട്, കുറ്റം مُّبِينًا = സ്പഷ്ടമായ, വ്യക്തമായ
നോക്കുക: എങ്ങിനെയാണവര്‍ അല്ലാഹുവിന്‍റെ മേല്‍ വ്യാജം കെട്ടിച്ചമക്കുന്നത്? അത് (തന്നെ) മതി, സ്പഷ്ടമായ കുറ്റമായിട്ട്!
തഫ്സീർ : 49-50
View   
أَلَمْ تَرَ إِلَى ٱلَّذِينَ أُوتُوا۟ نَصِيبًۭا مِّنَ ٱلْكِتَـٰبِ يُؤْمِنُونَ بِٱلْجِبْتِ وَٱلطَّـٰغُوتِ وَيَقُولُونَ لِلَّذِينَ كَفَرُوا۟ هَـٰٓؤُلَآءِ أَهْدَىٰ مِنَ ٱلَّذِينَ ءَامَنُوا۟ سَبِيلًا﴿٥١﴾
volume_up share
أَلَمْ تَرَ = നീ കണ്ടില്ലേ, നോക്കുന്നില്ലേ إِلَى الَّذِينَ = യാതൊരു കൂട്ടരിലേക്ക് أُوتُوا = അവര്‍ക്ക് കൊടുക്കപ്പെട്ടു نَصِيبًا = ഒരംശം, പങ്ക് مِّنَ الْكِتَابِ = ഗ്രന്ഥത്തില്‍നിന്ന് يُؤْمِنُونَ = അവര്‍ വിശ്വസിക്കുന്നു بِالْجِبْتِ = ജിബ്ത്തില്‍ (ക്ഷുദ്രമായതില്‍) وَالطَّاغُوتِ = ത്വാഗൂത്തിലും (ദുര്‍മൂര്‍ത്തിയിലും) وَيَقُولُونَ = അവര്‍ പറയുകയും ചെയ്യുന്നു لِلَّذِينَ كَفَرُوا = അവിശ്വസിച്ചവരെക്കുറിച്ച് هَٰؤُلَاءِ = ഇക്കൂട്ടര്‍ أَهْدَىٰ = അധികം നേര്‍മാര്‍ഗികളാണ്, നേരായുള്ളവരാണ് مِنَ الَّذِينَ آمَنُوا = വിശ്വസിച്ചവരെക്കാള്‍ سَبِيلًا = വഴി, മാര്‍ഗത്താല്‍
വേദഗ്രന്ഥത്തില്‍ നിന്ന് ഒരംശം നല്‍കപ്പെട്ടിട്ടുള്ളവരെ നീ (നോക്കി) ക്കണ്ടില്ലേ? - അവര്‍ "ജിബ്ത്തി"ലും, "ത്വാഗൂത്തി"ലും [ക്ഷുദ്രമായതിലും ദുര്‍മൂര്‍ത്തിയിലും] വിശ്വസിക്കുന്നു! അവിശ്വാസികളെക്കുറിച്ച് അവര്‍ പറയുകയും ചെയ്യുന്നു: "ഇക്കൂട്ടര്‍ വിശ്വസിച്ചവരെക്കാള്‍ കൂടുതല്‍ നേര്‍മാര്‍ഗം പ്രാപിച്ചവരാണ്" എന്ന്!
أُو۟لَـٰٓئِكَ ٱلَّذِينَ لَعَنَهُمُ ٱللَّهُ ۖ وَمَن يَلْعَنِ ٱللَّهُ فَلَن تَجِدَ لَهُۥ نَصِيرًا﴿٥٢﴾
volume_up share
أُولَٰئِكَ = അക്കൂട്ടര്‍ الَّذِينَ = യാതൊരുവത്രെ لَعَنَهُمُ = അവരെ ശപിച്ചിരിക്കുന്നു اللَّهُ = അല്ലാഹു وَمَن = ആരെ(യെങ്കിലും) يَلْعَنِ اللَّهُ = അല്ലാഹു ശപിക്കുന്ന(തായാല്‍) فَلَن تَجِدَ = എന്നാല്‍ നീ കണ്ടെത്തുന്നതേയല്ല لَهُ = അവന് نَصِيرًا = ഒരു സഹായകനെ(യും)
അക്കൂട്ടരത്രെ, അല്ലാഹു ശപിച്ചിട്ടുള്ളവര്‍. ഏതൊരുവനെ അല്ലാഹു ശപിക്കുന്നുവോ അവന് ഒരു സഹായകനെയും നീ കണ്ടെത്തുകയേ ഇല്ല.
തഫ്സീർ : 51-52
View   
أَمْ لَهُمْ نَصِيبٌۭ مِّنَ ٱلْمُلْكِ فَإِذًۭا لَّا يُؤْتُونَ ٱلنَّاسَ نَقِيرًا﴿٥٣﴾
volume_up share
أَمْ = അതോ, അതല്ല, അഥവാ لَهُمْ = അവര്‍ക്കു(ണ്ടോ) نَصِيبٌ = വല്ല അംശവും, പങ്ക് مِّنَ الْمُلْكِ = രാജത്വ(രാജാധിപത്യം)ത്തില്‍ നിന്നു(ള്ള) فَإِذًا = എന്നാലപ്പോള്‍ لَّا يُؤْتُونَ = അവര്‍ നല്‍കുകയില്ല النَّاسَ = മനുഷ്യര്‍ക്ക് نَقِيرًا = ഒരു നക്വീറും, കുത്തും (അണുവോളം, ഒട്ടും) [49-ാം വചനത്തിന്‍റെ വിവരണം നോക്കുക]
അതല്ല, അവര്‍ക്ക് രാജാധിപത്യത്തില്‍നിന്നും വല്ല പങ്കും ഉണ്ടോ ?! എന്നാള്‍ [ഉണ്ടായിരുന്നെങ്കില്‍] അപ്പോള്‍, ഒരണുവോളം അവര്‍ മനുഷ്യര്‍ക്ക് നല്‍കുകയില്ല.
أَمْ يَحْسُدُونَ ٱلنَّاسَ عَلَىٰ مَآ ءَاتَىٰهُمُ ٱللَّهُ مِن فَضْلِهِۦ ۖ فَقَدْ ءَاتَيْنَآ ءَالَ إِبْرَٰهِيمَ ٱلْكِتَـٰبَ وَٱلْحِكْمَةَ وَءَاتَيْنَـٰهُم مُّلْكًا عَظِيمًۭا﴿٥٤﴾
volume_up share
أَمْ يَحْسُدُونَ = അതല്ല അവര്‍ അസൂയപ്പെടുന്നുവോ النَّاسَ = മനുഷ്യരോട് عَلَىٰ مَا = യാതൊന്നിനെപ്പറ്റി آتَاهُمُ اللَّهُ = അല്ലാഹു അവര്‍ക്ക് നല്‍കിയ مِن فَضْلِهِ = അവന്‍റെ അനുഗ്രഹത്തില്‍ (ദയവില്‍) നിന്ന് فَقَدْ آتَيْنَا = എന്നാല്‍ നാം നല്‍കിയിട്ടുണ്ട് آلَ إِبْرَاهِيمَ = ഇബ്‌റാഹീമിന്‍റെ കുടുംബത്തിന്ന്, കൂട്ടര്‍ക്ക് الْكِتَابَ = (വേദ)ഗ്രന്ഥം وَالْحِكْمَةَ = വിജ്ഞാനവും, തത്വജ്ഞാനവും وَآتَيْنَاهُم = അവര്‍ക്ക് നാം നല്‍കുകയും ചെയ്തു مُّلْكًا = രാജത്വം, രാജാധികാരം عَظِيمًا = വമ്പിച്ച
അതല്ല, അല്ലാഹു അവന്‍റെ അനുഗ്രഹത്തില്‍ നിന്നും മനുഷ്യര്‍ക്ക് നല്‍കിയിട്ടുള്ളതിന്‍റെ പേരില്‍ അവര്‍ അവരോട് അസൂയപ്പെടുകയാണോ?! എന്നാല്‍, ഇബ്‌റാഹീമിന്‍റെ കുടുംബത്തിന് നാം വേദ ഗ്രന്ഥവും, വിജ്ഞാനവും നല്‍കുകയുണ്ടായിട്ടുണ്ട്; അവര്‍ക്ക് നാം വമ്പിച്ച രാജാധിപത്യവും നല്‍കിയിരിക്കുന്നു.
فَمِنْهُم مَّنْ ءَامَنَ بِهِۦ وَمِنْهُم مَّن صَدَّ عَنْهُ ۚ وَكَفَىٰ بِجَهَنَّمَ سَعِيرًا﴿٥٥﴾
volume_up share
فَمِنْهُم مَّنْ = എന്നിട്ട് അവരിലുണ്ട്, അവരില്‍ നിന്ന് (ചിലര്‍) آمَنَ = വിശ്വസിച്ചവര്‍ (ഉണ്ട്) بِهِ = അതില്‍ وَمِنْهُم = അവരിലുണ്ട് (ചിലര്‍) مَّن صَدَّ = തിരിഞ്ഞു കളഞ്ഞവര്‍ عَنْهُ = അതിനെ വിട്ട് وَكَفَىٰ = മതി بِجَهَنَّمَ = ജഹന്നം(തന്നെ) سَعِيرًا = കത്തിജ്വലിക്കുന്ന അഗ്നിയായി
എന്നിട്ട്, അതില്‍ വിശ്വസിച്ചവരും അവരിലുണ്ട്; അതില്‍ നിന്ന് തിരിഞ്ഞു പോയവരും അവരിലുണ്ട്. കത്തിജ്ജ്വലിക്കുന്ന അഗ്നിയായി "ജഹന്നം" [നരകം] തന്നെ മതി!
തഫ്സീർ : 53-55
View   
إِنَّ ٱلَّذِينَ كَفَرُوا۟ بِـَٔايَـٰتِنَا سَوْفَ نُصْلِيهِمْ نَارًۭا كُلَّمَا نَضِجَتْ جُلُودُهُم بَدَّلْنَـٰهُمْ جُلُودًا غَيْرَهَا لِيَذُوقُوا۟ ٱلْعَذَابَ ۗ إِنَّ ٱللَّهَ كَانَ عَزِيزًا حَكِيمًۭا﴿٥٦﴾
volume_up share
إِنَّ الَّذِينَ كَفَرُوا = നിശ്ചയമായും അവിശ്വസിച്ചവര്‍ بِآيَاتِنَا = നമ്മുടെ ആയത്തുകളില്‍ سَوْفَ = വഴിയെ, പിറകെ نُصْلِيهِمْ = നാമവരെ കടത്തി എരിയിക്കും نَارًا = അഗ്നിയില്‍ كُلَّمَا نَضِجَتْ = വെന്തു പോകുമ്പോഴെല്ലാം (പാകമാകു - പഴുക്കു-മ്പോഴൊക്കെ) جُلُودُهُم = അവരുടെ തൊലികള്‍ بَدَّلْنَاهُمْ = അവര്‍ക്ക് നാം പകരമാക്കും جُلُودًا = തൊലികളെ غَيْرَهَا = അവയല്ലാത്ത لِيَذُوقُوا = അവര്‍ രുചി നോക്കുവാന്‍വേണ്ടി الْعَذَابَ = ശിക്ഷയെ إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു كَانَ = ആകുന്നു, ആയിരിക്കുന്നു عَزِيزًا = പ്രതാപശാലി حَكِيمًا = അഗാധജ്ഞന്‍, യുക്തിജ്ഞാനി
നിശ്ചയമായും, നമ്മുടെ "ആയത്ത്" [ലക്ഷ്യം]കളില്‍ അവിശ്വസിച്ചവര്‍, വഴിയെ നാം അവരെ അഗ്നിയില്‍ കടത്തി എരിയിക്കുന്നതാണ്. അവരുടെ തൊലികള്‍ വെന്തുപോകുമ്പോഴെല്ലാം അവര്‍ക്ക് നാം അതല്ലാത്ത (വേറെ) തൊലികള്‍ പകരമാക്കുന്നതാണ് (അതെ) അവര്‍ ശിക്ഷ രുചിച്ചറിയുവാന്‍ വേണ്ടി. നിശ്ചയമായും അല്ലാഹു, പ്രതാപശാലിയും, അഗാധജ്ഞനുമാകുന്നു.
തഫ്സീർ : 56-56
View   
وَٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ سَنُدْخِلُهُمْ جَنَّـٰتٍۢ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ خَـٰلِدِينَ فِيهَآ أَبَدًۭا ۖ لَّهُمْ فِيهَآ أَزْوَٰجٌۭ مُّطَهَّرَةٌۭ ۖ وَنُدْخِلُهُمْ ظِلًّۭا ظَلِيلًا﴿٥٧﴾
volume_up share
وَالَّذِينَ آمَنُوا = വിശ്വസിച്ചവരാകട്ടെ وَعَمِلُوا = അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്ത الصَّالِحَاتِ = സല്‍ക്കര്‍മങ്ങള്‍ سَنُدْخِلُهُمْ = വഴിയെ നാം അവരെ പ്രവേശിപ്പിക്കും جَنَّاتٍ = സ്വര്‍ഗങ്ങളില്‍, തോപ്പുകളില്‍ تَجْرِي = ഒഴുകുന്ന مِن تَحْتِهَا = അതിന്‍റെ അടിയിലൂടെ الْأَنْهَارُ = അരുവികള്‍, നദികള്‍ خَالِدِينَ = നിത്യവാസികളായിട്ട് فِيهَا = അവയില്‍ أَبَدًا = എന്നെന്നും لَّهُمْ فِيهَا = അവിടത്തില്‍ അവര്‍ക്കുണ്ട് أَزْوَاجٌ = ഇണകള്‍ مُّطَهَّرَةٌ = ശുദ്ധിയാക്കപ്പെട്ട, പരിശുദ്ധകളായ وَنُدْخِلُهُمْ = നാമവരെ പ്രവേശിപ്പിക്കുകയും ചെയ്യും ظِلًّا = നിഴലില്‍, തണലില്‍ ظَلِيلًا = തണലേകുന്ന (നിബിഡമായ - നിത്യം തിങ്ങിയ തണലുള്ള)
വിശ്വസിക്കുകയും, സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാകട്ടെ, അടിഭാഗത്തിലൂടെ അരുവികള്‍ ഒഴുകുന്ന സ്വര്‍ഗങ്ങളില്‍ വഴിയെ അവരെ നാം പ്രവേശിപ്പിക്കുന്നതാണ് ; അതില്‍ (അവര്‍) എന്നെന്നും നിത്യവാസികളായിക്കൊണ്ട്. അതില്‍, പരിശുദ്ധമാക്കപ്പെട്ട ഇണകള്‍ അവര്‍ക്കുണ്ടായിരിക്കും. അവരെ നാം (നിത്യ) നിബിഡമായ തണലില്‍ പ്രവേശിപ്പിക്കുകയും ചെയ്യും.
തഫ്സീർ : 57-57
View   
إِنَّ ٱللَّهَ يَأْمُرُكُمْ أَن تُؤَدُّوا۟ ٱلْأَمَـٰنَـٰتِ إِلَىٰٓ أَهْلِهَا وَإِذَا حَكَمْتُم بَيْنَ ٱلنَّاسِ أَن تَحْكُمُوا۟ بِٱلْعَدْلِ ۚ إِنَّ ٱللَّهَ نِعِمَّا يَعِظُكُم بِهِۦٓ ۗ إِنَّ ٱللَّهَ كَانَ سَمِيعًۢا بَصِيرًۭا﴿٥٨﴾
volume_up share
إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു يَأْمُرُكُمْ = നിങ്ങളോട് കല്‍പിക്കുന്നു أَن تُؤَدُّوا = നിങ്ങള്‍ കൊടുത്തുവീട്ടു (തീര്‍ത്തു- ഏല്‍പിച്ചു കൊടുക്കു)വാന്‍ الْأَمَانَاتِ = അമാനത്ത് (അനാമത്ത് - വിശ്വസിച്ചേല്‍പിക്കപ്പെട്ടത്)കളെ إِلَىٰ أَهْلِهَا = അവയുടെ ആള്‍ക്കാര്‍ക്ക്, അതിന്‍റെ അര്‍ഹരിലേക്ക് وَإِذَا حَكَمْتُم = നിങ്ങള്‍ വിധി (കല്‍പി)ച്ചാല്‍ بَيْنَ النَّاسِ = മനുഷ്യര്‍ക്കിടയില്‍ أَن تَحْكُمُوا = നിങ്ങള്‍ വിധിക്കുവാന്‍ بِالْعَدْلِ = നീതിപൂര്‍വ്വം إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു نِعِمَّا = യാതൊന്ന് വളരെ നല്ലതാണ് يَعِظُكُم = നിങ്ങള്‍ക്ക് സദുപദേശം നല്‍കുന്ന بِهِ = അതുകൊണ്ട്, അതിനെ إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു كَانَ = ആകുന്നു سَمِيعًا = കേള്‍ക്കുന്നവന്‍ بَصِيرًا = കാണുന്നവന്‍
നിശ്ചയമായും അല്ലാഹു, നിങ്ങളോട് കല്പിക്കുന്നു; (വിശ്വസിച്ചേല്‍പിക്കപ്പെട്ട) "അമാനത്തു" കളെ അവയുടെ ആള്‍ക്കാര്‍ക്ക് നിങ്ങള്‍ കൊടുത്തു വീട്ടണമെന്ന് . മനുഷ്യര്‍ക്കിടയില്‍ നിങ്ങള്‍ വിധികല്പിക്കുന്നതായാല്‍, നിങ്ങള്‍ നീതിയനുസരിച്ച് വിധികല്പിക്കണമെന്നും. നിശ്ചയമായും അല്ലാഹു, ഇത് മുഖേന നിങ്ങള്‍ക്ക് വളരെ നല്ല (ഒരു) സദുപദേശം നല്‍കുകയാണ്. നിശ്ചയമായും അല്ലാഹു, (എല്ലാം) കേള്‍ക്കുന്നവനും, കാണുന്നവനുമാകുന്നു.
തഫ്സീർ : 58-58
View   
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ أَطِيعُوا۟ ٱللَّهَ وَأَطِيعُوا۟ ٱلرَّسُولَ وَأُو۟لِى ٱلْأَمْرِ مِنكُمْ ۖ فَإِن تَنَـٰزَعْتُمْ فِى شَىْءٍۢ فَرُدُّوهُ إِلَى ٱللَّهِ وَٱلرَّسُولِ إِن كُنتُمْ تُؤْمِنُونَ بِٱللَّهِ وَٱلْيَوْمِ ٱلْـَٔاخِرِ ۚ ذَٰلِكَ خَيْرٌۭ وَأَحْسَنُ تَأْوِيلًا﴿٥٩﴾
volume_up share
يَا أَيُّهَا الَّذِينَ آمَنُوا = വിശ്വസിച്ചവരേ أَطِيعُوا = നിങ്ങള്‍ അനുസരിക്കുവിന്‍ اللَّهَ = അല്ലാഹുവിനെ وَأَطِيعُوا = നിങ്ങള്‍ അനുസരിക്കുകയും ചെയ്യുവിന്‍ الرَّسُولَ = റസൂലിനെ وَأُولِي الْأَمْرِ = കാര്യക്കാരെ (അധികാരസ്ഥന്മാരെ)യും مِنكُمْ = നിങ്ങളില്‍നിന്നുള്ള فَإِن تَنَازَعْتُمْ = എന്നാല്‍ (എനി) നിങ്ങള്‍ പിണങ്ങിയെങ്കില്‍, ഭിന്നിച്ചാല്‍ فِي شَيْءٍ = വല്ല കാര്യത്തിലും فَرُدُّوهُ = എന്നാലത് നിങ്ങള്‍ മടക്കിക്കൊള്ളുവിന്‍ إِلَى اللَّهِ = അല്ലാഹുവിലേക്ക് وَالرَّسُولِ = റസൂലിലേക്കും إِن كُنتُمْ = നിങ്ങളാകുന്നുവെങ്കില്‍ تُؤْمِنُونَ = വിശ്വസിക്കുന്നു بِاللَّهِ = അല്ലാഹുവില്‍ وَالْيَوْمِ الْآخِرِ = അന്ത്യദിനത്തിലും ذَٰلِكَ خَيْرٌ = അത് ഉത്തമമാണ് وَأَحْسَنُ = കൂടുതല്‍ നല്ലതുമാണ് تَأْوِيلًا = പര്യവസാനം, പുലര്‍ച്ചയില്‍
ഹേ, വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവിനെ അനുസരിക്കുവിന്‍; റസൂലിനെയും, നിങ്ങളില്‍ നിന്നുള്ള അധികാരസ്ഥന്മാരെയും അനുസരിക്കുവിന്‍. എന്നാല്‍, വല്ല കാര്യത്തിലും നിങ്ങള്‍ പരസ്പരം (ഭിന്നിച്ച്) പിണക്കമുണ്ടാകുന്ന പക്ഷം, അതിനെ നിങ്ങള്‍ അല്ലാഹുവിലേക്കും, റസൂലിലേക്കും മടക്കിക്കൊള്ളുവിന്‍; നിങ്ങള്‍ അല്ലാഹുവിലും, അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍. അത് ഏറ്റവും ഉത്തമവും, കൂടുതല്‍ നല്ല പര്യവസാനമുള്ളതുമാകുന്നു.
തഫ്സീർ : 59-59
View   
أَلَمْ تَرَ إِلَى ٱلَّذِينَ يَزْعُمُونَ أَنَّهُمْ ءَامَنُوا۟ بِمَآ أُنزِلَ إِلَيْكَ وَمَآ أُنزِلَ مِن قَبْلِكَ يُرِيدُونَ أَن يَتَحَاكَمُوٓا۟ إِلَى ٱلطَّـٰغُوتِ وَقَدْ أُمِرُوٓا۟ أَن يَكْفُرُوا۟ بِهِۦ وَيُرِيدُ ٱلشَّيْطَـٰنُ أَن يُضِلَّهُمْ ضَلَـٰلًۢا بَعِيدًۭا﴿٦٠﴾
volume_up share
أَلَمْ تَرَ നീ കണ്ടില്ലേ, നോക്കുന്നില്ലേ إِلَى الَّذِينَ യാതൊരുകൂട്ടരെ, ഒരു കൂട്ടരിലേക്ക് يَزْعُمُونَ അവര്‍ ജല്‍പിക്കുന്നു, (വൃഥാ) പറയുന്നു, ഉരുവിടുന്നു أَنَّهُمْ آمَنُوا തങ്ങള്‍ വിശ്വസിച്ചിരിക്കുന്നുവെന്ന് بِمَا أُنزِلَ ഇറക്കപ്പെട്ടതില്‍ إِلَيْكَ നിനക്ക്, നിന്നിലേക്ക് وَمَا أُنزِلَ ഇറക്കപ്പെട്ടതിലും مِن قَبْلِكَ നിന്‍റെ മുമ്പ് يُرِيدُونَ അവര്‍ ഉദ്ദേശിക്കുന്നു أَن يَتَحَاكَمُوا അവര്‍ കേസ്‌കൊടുക്കുവാന്‍, വിധി തേടിച്ചെല്ലുവാന്‍ إِلَى الطَّاغُوتِ ത്വാഗൂത്തിങ്കലേക്ക് , ദുര്‍മൂര്‍ത്തിയിലേക്ക് وَقَدْ أُمِرُوا അവരോട് കല്‍പിക്കപ്പെട്ടിട്ടുണ്ട്താനും, കല്‍പിക്കപ്പെട്ടിരിക്കെ أَن يَكْفُرُوا അവര്‍ അവിശ്വസിക്കുവാന്‍ بِهِ അതില്‍, അവനില്‍ وَيُرِيدُ ഉദ്ദേശിക്കുകയും ചെയ്യുന്നു الشَّيْطَانُ പിശാച് أَن يُضِلَّهُمْ അവരെ വഴി പിഴപ്പിക്കുവാന്‍ ضَلَالًا ഒരു വഴി പിഴവ് بَعِيدًا വിദൂരമായ
(നബിയേ) നീ (നോക്കി) ക്കണ്ടില്ലേ? - നിനക്കു ഇറക്കപ്പെട്ടതിലും, നിന്‍റെ മുമ്പ് ഇറക്കപ്പെട്ടതിലും തങ്ങള്‍ വിശ്വസിച്ചിരിക്കുന്നുവെന്ന് ജല്‍പിക്കുന്ന ഒരു കൂട്ടരെ! അവര്‍ "ത്വാഗൂത്തി"ന്‍റെ [ദുര്‍മൂര്‍ത്തിയുടെ] അടുക്കലേക്ക് (കേസ്സ് കൊടുത്ത്) വിധിതേടുവാന്‍ ഉദ്ദേശിക്കുന്നു: അതില്‍ [ത്വാഗൂത്ത്] അവിശ്വസിക്കുവാന്‍ അവരോട് കല്‍പിക്കപ്പെട്ടിട്ടുണ്ട് താനും; അവരെ വിദൂരമായ ഒരു വഴി പിഴവു പിഴപ്പിക്കുവാന്‍ പിശാചും ഉദ്ദേശിക്കുന്നു.
وَإِذَا قِيلَ لَهُمْ تَعَالَوْا۟ إِلَىٰ مَآ أَنزَلَ ٱللَّهُ وَإِلَى ٱلرَّسُولِ رَأَيْتَ ٱلْمُنَـٰفِقِينَ يَصُدُّونَ عَنكَ صُدُودًۭا﴿٦١﴾
volume_up share
وَإِذَا قِيلَ = പറയപ്പെട്ടാല്‍ لَهُمْ = അവരോട് تَعَالَوْا = നിങ്ങള്‍ വരുവിന്‍ إِلَىٰ مَا أَنزَلَ = ഇറക്കിയതിലേക്ക് اللَّهُ = അല്ലാഹു وَإِلَى الرَّسُولِ = റസൂലിലേക്കും رَأَيْتَ = നീ കാണും, നിനക്ക് കാണാം الْمُنَافِقِينَ = കപട വിശ്വാസികളെ يَصُدُّونَ = അവര്‍ തിരിഞ്ഞു (തട്ടി നീങ്ങി) പോകുന്നതായി عَنكَ = നിന്നെ വിട്ട്, നിന്നില്‍ നിന്ന് صُدُودًا = ഒരു (തട്ടി) തിരിയല്‍
"അല്ലാഹു ഇറക്കിയതിലേക്കും, റസൂലിലേക്കും വരുവിന്‍" എന്ന് അവരോട് പറയപ്പെട്ടാല്‍, നിന്നെ വിട്ട് (ആ) കപട വിശ്വസികള്‍ ഒരു (തരം) തിരിഞ്ഞു പോക്കു പോകുന്നതായി നിനക്ക് കാണാം.
فَكَيْفَ إِذَآ أَصَـٰبَتْهُم مُّصِيبَةٌۢ بِمَا قَدَّمَتْ أَيْدِيهِمْ ثُمَّ جَآءُوكَ يَحْلِفُونَ بِٱللَّهِ إِنْ أَرَدْنَآ إِلَّآ إِحْسَـٰنًۭا وَتَوْفِيقًا﴿٦٢﴾
volume_up share
فَكَيْفَ = എന്നാല്‍ (അപ്പോള്‍) എങ്ങിനെ (യായിരിക്കും) إِذَا أَصَابَتْهُم = അവര്‍ക്കു ബാധിച്ചാല്‍ مُّصِيبَةٌ = വല്ല ബാധയും, വിപത്തും بِمَا قَدَّمَتْ = മുമ്പ്‌ചെയ്തു വെച്ചതുകൊണ്ട് (നിമിത്തം) أَيْدِيهِمْ = അവരുടെ കൈകള്‍ ثُمَّ جَاءُوكَ = പിന്നെ അവര്‍ നിന്‍റെ അടുക്കല്‍വരുകയും يَحْلِفُونَ = സത്യം ചെയ്തു(പറഞ്ഞു) കൊണ്ട് بِاللَّهِ = അല്ലാഹുവി(ന്‍റെ പേരി)ല്‍, അല്ലാഹുവിനെത്തന്നെ(എന്ന്) إِنْ أَرَدْنَا = ഞങ്ങള്‍ ഉദ്ദേശിച്ചിട്ടില്ല إِلَّا إِحْسَانًا = നന്മ ചെയ്യലല്ലാതെ وَتَوْفِيقًا = യോജിപ്പിക്കലും, ഒപ്പിക്കലും
എന്നാല്‍, അവരുടെ കരങ്ങള്‍ മുന്‍ ചെയ്തുവെച്ചതു നിമിത്തം അവര്‍ക്ക് വല്ല വിപത്തും ബാധിച്ചാല്‍ എങ്ങിനെയിരിക്കും? പിന്നീട് "ഞങ്ങള്‍ നന്മ വരുത്തലും, യോജിപ്പിക്കലുമല്ലാതെ (മറ്റൊന്നും) ഉദ്ദേശിച്ചിട്ടില്ലെ"ന്നു അല്ലാഹുവിന്‍റെ പേരില്‍ സത്യം ചെയ്തു (പറഞ്ഞു) കൊണ്ട് അവര്‍ നിന്‍റെ അടുക്കല്‍ വരുകയും (ചെയ്താല്‍ എങ്ങിനെയിരിക്കും)?!
أُو۟لَـٰٓئِكَ ٱلَّذِينَ يَعْلَمُ ٱللَّهُ مَا فِى قُلُوبِهِمْ فَأَعْرِضْ عَنْهُمْ وَعِظْهُمْ وَقُل لَّهُمْ فِىٓ أَنفُسِهِمْ قَوْلًۢا بَلِيغًۭا﴿٦٣﴾
volume_up share
أُولَٰئِكَ = അക്കൂട്ടര്‍ الَّذِينَ = യാതൊരുവരാണ് يَعْلَمُ اللَّهُ = അല്ലാഹു അറിയുന്നു مَا فِي قُلُوبِهِمْ = അവരുടെ ഹൃദയങ്ങളിലുള്ളത് فَأَعْرِضْ = അതിനാല്‍ നീ തിരിഞ്ഞു കളയുക, അവഗണിക്കുക عَنْهُمْ = അവരെപ്പറ്റി وَعِظْهُمْ = അവര്‍ക്ക് സദുപദേശവും ചെയ്യുക وَقُل لَّهُمْ = അവരോട് പറയുകയും ചെയ്യുക فِي أَنفُسِهِمْ = അവരുടെ സ്വന്തങ്ങളില്‍ قَوْلًا = വാക്ക് بَلِيغًا = (മനസ്സില്‍) തട്ടുന്ന - എത്തുന്ന (സാരവത്തായ - അര്‍ഥവത്തായ)
അവരുടെ ഹൃദയങ്ങളിലുള്ളത് (എന്താണെന്ന്) അല്ലാഹുവിന് അറിയാവുന്നവരത്രെ അക്കൂട്ടര്‍. ആകയാല്‍ (നബിയേ) അവരെ വിട്ടുതിരിഞ്ഞു കളയുക; അവര്‍ക്ക് സദുപദേശം നല്‍കുകയും ചെയ്യുക; അവരുടെ സ്വന്തങ്ങളില്‍ [മനസ്സില്‍] തട്ടുന്ന വാക്ക് അവരോട് പറയുകയും ചെയ്യുക.
തഫ്സീർ : 60-63
View   
وَمَآ أَرْسَلْنَا مِن رَّسُولٍ إِلَّا لِيُطَاعَ بِإِذْنِ ٱللَّهِ ۚ وَلَوْ أَنَّهُمْ إِذ ظَّلَمُوٓا۟ أَنفُسَهُمْ جَآءُوكَ فَٱسْتَغْفَرُوا۟ ٱللَّهَ وَٱسْتَغْفَرَ لَهُمُ ٱلرَّسُولُ لَوَجَدُوا۟ ٱللَّهَ تَوَّابًۭا رَّحِيمًۭا﴿٦٤﴾
volume_up share
مِن رَّسُولٍ = നാം അയച്ചിട്ടില്ല وَمَا أَرْسَلْنَا = ഒരു റസൂലിനെയും, റസൂലില്‍ നിന്നും (ഒരാളെയും) إِلَّا لِيُطَاعَ = അദ്ദേഹം അനുസരിക്കപ്പെടുവാന്‍ വേണ്ടിയല്ലാതെ بِإِذْنِ اللَّهِ = അല്ലാഹുവിന്‍റെ ഉത്തരവു(സമ്മത) പ്രകാരം وَلَوْ أَنَّهُمْ = അവര്‍ ആയിരുന്നെങ്കില്‍ إِذ ظَّلَمُوا = അവര്‍ അക്രമം ചെയ്തപ്പോള്‍ أَنفُسَهُمْ = തങ്ങളുടെ സ്വന്തങ്ങളോട് جَاءُوكَ = നിന്‍റെ അടുക്കല്‍ വന്നു (എങ്കില്‍) فَاسْتَغْفَرُوا = എന്നിട്ട് അവര്‍ പാപമോചനം (പൊറുതി) തേടുകയും ചെയ്തു اللَّهَ = അല്ലാഹുവിനോട് وَاسْتَغْفَرَ لَهُمُ = അവര്‍ക്കു വേണ്ടി പാപമോചനം തേടുകയും ചെയ്തു الرَّسُولُ = റസൂല്‍ لَوَجَدُوا = അവര്‍ കണ്ടെത്തുക തന്നെ ചെയ്തിരിക്കുന്നു اللَّهَ = അല്ലാഹുവിനെ تَوَّابًا = വളരെ പശ്ചാത്താപം സ്വീകരിക്കുന്നവനായി رَّحِيمًا = കരുണാനിധിയായി
ഒരു റസൂലിനെയും (തന്നെ) അല്ലാഹുവിന്‍റെ ഉത്തരവു പ്രകാരം അനുസരിക്കപ്പെടുവാന്‍ വേണ്ടിയല്ലാതെ, നാം അയച്ചിട്ടില്ല. അവര്‍ തങ്ങളോട് തന്നെ അക്രമം പ്രവര്‍ത്തിച്ചപ്പോള്‍, അവര്‍ നിന്‍റെയടുക്കല്‍ വന്നിരുന്നുവെങ്കില്‍, എന്നിട്ട് അവര്‍ അല്ലാഹുവിനോട് പാപമോചനം തേടുകയും അവര്‍ക്ക് വേണ്ടി റസൂലും പാപമോചനം തേടുകയും (ചെയ്തിരുന്നെങ്കില്‍) അല്ലാഹുവിനെ വളരെ പശ്ചാത്താപം സ്വീകരിക്കുന്നവനായും, കരുണാനിധിയായും അവര്‍ കണ്ടെത്തുക തന്നെ ചെയ്യുമായിരുന്നു.
فَلَا وَرَبِّكَ لَا يُؤْمِنُونَ حَتَّىٰ يُحَكِّمُوكَ فِيمَا شَجَرَ بَيْنَهُمْ ثُمَّ لَا يَجِدُوا۟ فِىٓ أَنفُسِهِمْ حَرَجًۭا مِّمَّا قَضَيْتَ وَيُسَلِّمُوا۟ تَسْلِيمًۭا﴿٦٥﴾
volume_up share
فَلَا = എന്നാല്‍ ഇല്ല وَرَبِّكَ = നിന്‍റെ റബ്ബിനെത്തന്നെയാണ لَا يُؤْمِنُونَ = അവര്‍ വിശ്വസിക്കയില്ല حَتَّىٰ يُحَكِّمُوكَ = നിന്നെ അവര്‍ വിധി കര്‍ത്താവാക്കുന്നതുവരെ فِيمَا شَجَرَ = ഭിന്നിപ്പുണ്ടായതില്‍, പിണക്കമുണ്ടായതില്‍ بَيْنَهُمْ = അവര്‍ക്കിടയില്‍ ثُمَّ لَا يَجِدُوا = പിന്നെ അവര്‍ കണ്ടെത്താതെ (അനുഭവിക്കാതെ)യും فِي أَنفُسِهِمْ = അവരുടെ മനസ്സുകളില്‍, സ്വന്തങ്ങളില്‍ حَرَجًا = ഒരു വിഷമവും مِّمَّا قَضَيْتَ = നീ തീരുമാനിച്ചതിനെപ്പറ്റി وَيُسَلِّمُوا = അവര്‍ കീഴൊതുങ്ങുക (സമ്മതിക്കുക)യും تَسْلِيمًا = ഒരു ഒതുങ്ങല്‍, സമ്മതിച്ചു കൊടുക്കല്‍
(നബിയേ,)എന്നാല്‍, ഇല്ല - നിന്‍റെ റബ്ബിനെത്തന്നെയാണ (സത്യം!) - അവര്‍ വിശ്വസിക്കുകയില്ല, അവര്‍ക്കിടയില്‍ ഭിന്നതയുണ്ടായ കാര്യത്തില്‍ അവര്‍ നിന്നെ വിധി കര്‍ത്താവാക്കുന്നതു വരേക്കും, പിന്നെ (അതിനു പുറമെ), നീ തീരുമാനിച്ചതിനെക്കുറിച്ച് അവരുടെ മനസില്‍ ഒരു വിഷമവും അവര്‍ക്കനുഭവപ്പെടാതിരിക്കുകയും, ഒരു (ശരിയായ) കീഴൊതുക്കം അവര്‍ ഒതുങ്ങുകയും(ചെയ്യുന്നത് വരേക്കും)
തഫ്സീർ : 64-65
View   
وَلَوْ أَنَّا كَتَبْنَا عَلَيْهِمْ أَنِ ٱقْتُلُوٓا۟ أَنفُسَكُمْ أَوِ ٱخْرُجُوا۟ مِن دِيَـٰرِكُم مَّا فَعَلُوهُ إِلَّا قَلِيلٌۭ مِّنْهُمْ ۖ وَلَوْ أَنَّهُمْ فَعَلُوا۟ مَا يُوعَظُونَ بِهِۦ لَكَانَ خَيْرًۭا لَّهُمْ وَأَشَدَّ تَثْبِيتًۭا﴿٦٦﴾
volume_up share
وَلَوْ أَنَّا = നാം ആയിരുന്നെങ്കില്‍ كَتَبْنَا = നാം നിയമിച്ചിരുന്നു(വെങ്കില്‍) عَلَيْهِمْ = അവരുടെ മേല്‍, അവരില്‍ أَنِ اقْتُلُوا = നിങ്ങള്‍ കൊല്ലുവിന്‍ എന്ന് أَنفُسَكُمْ = നിങ്ങളുടെ സ്വന്തങ്ങളെ, ദേഹങ്ങളെ أَوِ اخْرُجُوا = അല്ലെങ്കില്‍ നിങ്ങള്‍ പുറത്തുപോകുവിന്‍ مِن دِيَارِكُم = നിങ്ങളുടെ വസതി(വീടു-പാര്‍പ്പിടം)കളില്‍നിന്ന് مَّا فَعَلُوهُ = അതവര്‍ ചെയ്കയില്ല إِلَّا قَلِيلٌ = കുറച്ചു (അല്‍പം) ആളുകളൊഴികെ مِّنْهُمْ = അവരില്‍നിന്ന് وَلَوْ أَنَّهُمْ = അവരായിരുന്നെങ്കില്‍ فَعَلُوا = അവര്‍ ചെയ്തിരുന്നു(വെങ്കില്‍) مَا يُوعَظُونَ = അവര്‍ക്ക് സദുപദേശം ചെയ്യപ്പെടുന്ന കാര്യം بِهِ = അതുകൊണ്ട് , അതിനെ لَكَانَ = അതാകുമായിരുന്നു خَيْرًا لَّهُمْ = അവര്‍ക്കു ഏറ്റം ഉത്തമം, കൂടുതല്‍ ഗുണം وَأَشَدَّ = കൂടുതല്‍ ശക്തമായതും, കെട്ടുറപ്പായതും تَثْبِيتًا = ഉറപ്പിക്കല്‍, സ്ഥിരപ്പെടുത്തലില്‍
നിങ്ങള്‍ നിങ്ങളുടെ സ്വന്ത [ദേഹ]ങ്ങളെ കൊല്ലുവിന്‍, അല്ലെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ വസതികളില്‍ നിന്ന് പുറത്തു പോകുവിന്‍ എന്ന് അവരുടെമേല്‍ നാം നിയമിച്ചിരുന്നെങ്കില്‍, അവര്‍ - (അതെ) അവരില്‍ നിന്ന് അല്‍പം ആളുകളൊഴികെ - അത് ചെയ്യുന്നതല്ല. അവരോട് സദുപദേശം ചെയ്യപ്പെടുന്ന കാര്യം അവര്‍ ചെയ്തിരുന്നെങ്കില്‍, അതവര്‍ക്ക് ഏറ്റം ഉത്തമവും, കൂടുതല്‍ ശക്തമായി (സത്യത്തില്‍ അവരെ) ഉറപ്പിക്കുന്നതുമാകുമായിരുന്നു.
وَإِذًۭا لَّـَٔاتَيْنَـٰهُم مِّن لَّدُنَّآ أَجْرًا عَظِيمًۭا﴿٦٧﴾
volume_up share
وَإِذًا = അന്നേരം, അപ്പോള്‍, എന്നാല്‍ لَّآتَيْنَاهُم = നാമവര്‍ക്ക് കൊടുക്കുകയും ചെയ്യും مِّن لَّدُنَّا = നമ്മുടെ അടുക്കല്‍ നിന്ന്(നമ്മുടെ വക) أَجْرًا = പ്രതിഫലം عَظِيمًا = വമ്പിച്ച, മഹത്തായ
(മാത്രമല്ല) അന്നേരം നമ്മുടെ വകയായി വമ്പിച്ച പ്രതിഫലം അവര്‍ക്കു നാം നല്‍കുന്നതുമാണ്.
وَلَهَدَيْنَـٰهُمْ صِرَٰطًۭا مُّسْتَقِيمًۭا﴿٦٨﴾
volume_up share
وَلَهَدَيْنَاهُمْ = അവരെ നാം നടത്തുക (നയിക്കുക - ചേര്‍ക്കുക)യും ചെയ്യും صِرَاطًا = പാതയില്‍, മാര്‍ഗത്തില്‍ مُّسْتَقِيمًا = ചൊവ്വായ, നേരെയുള്ള
ചൊവ്വായ [നേരെയുള്ള] പാതയില്‍ നാം അവരെ വഴി നടത്തുകയും തന്നെ ചെയ്യുന്നതാണ്.
തഫ്സീർ : 66-68
View   
وَمَن يُطِعِ ٱللَّهَ وَٱلرَّسُولَ فَأُو۟لَـٰٓئِكَ مَعَ ٱلَّذِينَ أَنْعَمَ ٱللَّهُ عَلَيْهِم مِّنَ ٱلنَّبِيِّـۧنَ وَٱلصِّدِّيقِينَ وَٱلشُّهَدَآءِ وَٱلصَّـٰلِحِينَ ۚ وَحَسُنَ أُو۟لَـٰٓئِكَ رَفِيقًۭا﴿٦٩﴾
volume_up share
وَمَن = ആര്‍, വല്ലവനും يُطِعِ = അനുസരിക്കുന്നു(വോ) اللَّهَ = അല്ലാഹുവിനെ وَالرَّسُولَ = റസൂലിനെയും فَأُولَٰئِكَ = എന്നാല്‍ അക്കൂട്ടര്‍ مَعَ الَّذِينَ = യാതൊരുവരോടു കൂടെയായിരിക്കും أَنْعَمَ اللَّهُ = അല്ലാഹു അനുഗ്രഹം ചെയ്തിട്ടുള്ള عَلَيْهِم = അവരുടെ മേല്‍ مِّنَ النَّبِيِّينَ = നബിമാരാകുന്ന, നബിമാരായിട്ട് وَالصِّدِّيقِينَ = സ്വിദ്ദീക്വുകളും (സത്യസന്ധരും) وَالشُّهَدَاءِ = ശഹീദ്(രക്ത സാക്ഷി)കളും وَالصَّالِحِينَ = സ്വാലിഹു (സല്‍ക്കര്‍മി)കളും وَحَسُنَ = വളരെ(എത്രയോ) നന്നായിരിക്കുന്നു, നന്നുതാനും أُولَٰئِكَ = അക്കൂട്ടര്‍ رَفِيقًا = സുഹൃത്തു(ക്കള്‍), സുഹൃത്തായിട്ട്
ആര്‍ അല്ലാഹുവിനെയും, റസൂലിനെയും അനുസരിക്കുന്നുവോ, അക്കൂട്ടര്‍, യാതൊരുവരുടെ മേല്‍ അല്ലാഹു അനുഗ്രഹം ചെയ്തി രിക്കുന്നുവോ അവരോടു കൂടെയായിരിക്കും (അതെ) "നബി"മാരും, "സ്വിദ്ദീക്വു"കളും, "ശഹീദു"കളും, "സ്വാലിഹു"കളുമാകുന്ന (അനുഗൃ ഹീതരുടെകൂടെ) അക്കൂട്ടര്‍ വളരെ നല്ല സുഹൃത്തുക്കളും!
ذَٰلِكَ ٱلْفَضْلُ مِنَ ٱللَّهِ ۚ وَكَفَىٰ بِٱللَّهِ عَلِيمًۭا﴿٧٠﴾
volume_up share
ذَٰلِكَ الْفَضْلُ = ആ അനുഗ്രഹം, ഔദാര്യം, ദയവ് مِنَ اللَّهِ = അല്ലാഹുവില്‍നിന്നാകുന്നു وَكَفَىٰ = മതിതാനും بِاللَّهِ = അല്ലാഹു, അല്ലാഹുതന്നെ عَلِيمًا = അറിയുന്നവനായി
ആ അനുഗ്രഹം (അഥവാ ഔദാര്യം) അല്ലാഹുവില്‍ നിന്നാകുന്നു. (എല്ലാം) അറിയുന്നവനായി അല്ലാഹു(തന്നെ) മതിതാനും!
തഫ്സീർ : 69-70
View   
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ خُذُوا۟ حِذْرَكُمْ فَٱنفِرُوا۟ ثُبَاتٍ أَوِ ٱنفِرُوا۟ جَمِيعًۭا﴿٧١﴾
volume_up share
يَا أَيُّهَا الَّذِينَ آمَنُوا = വിശ്വസിച്ചവരേ خُذُوا = നിങ്ങള്‍ എടുക്കുവിന്‍, കൈക്കൊള്ളുവിന്‍ حِذْرَكُمْ = നിങ്ങളുടെ ജാഗ്രത, ശ്രദ്ധ, കാവല്‍ فَانفِرُوا = അങ്ങനെ (അതിനാല്‍) നിങ്ങള്‍ പുറപ്പെട്ടു പോകുവിന്‍ (യുദ്ധത്തിന്) ثُبَاتٍ = പല കൂട്ടങ്ങളായി أَوِ انفِرُوا = അല്ലെങ്കില്‍ നിങ്ങള്‍ പുറപ്പെട്ടു പോകുവിന്‍ جَمِيعًا = എല്ലാവരുമായി
ഹേ, വിശ്വസിച്ചവരേ, നിങ്ങള്‍ നിങ്ങളുടെ ജാഗ്രത കൈക്കൊള്ളുവിന്‍. അങ്ങനെ, (പല) കൂട്ടങ്ങളായി (യുദ്ധത്തിനു) പുറപ്പെട്ടു കൊള്ളുക; അല്ലെങ്കില്‍ എല്ലാവരും (ഒരുമിച്ച്) പുറപ്പെട്ടു കൊള്ളുക.
തഫ്സീർ : 71-71
View   
وَإِنَّ مِنكُمْ لَمَن لَّيُبَطِّئَنَّ فَإِنْ أَصَـٰبَتْكُم مُّصِيبَةٌۭ قَالَ قَدْ أَنْعَمَ ٱللَّهُ عَلَىَّ إِذْ لَمْ أَكُن مَّعَهُمْ شَهِيدًۭا﴿٧٢﴾
volume_up share
وَإِنَّ مِنكُمْ = നിശ്ചയമായും നിങ്ങളില്‍(തന്നെ) ഉണ്ട് لَمَن = ചിലര്‍, ഒരുവന്‍ لَّيُبَطِّئَنَّ = മടിച്ചു നില്ക്കുക തന്നെ ചെയ്യുന്ന, അവന്‍ മന്ദീഭവിപ്പിക്കും فَإِنْ أَصَابَتْكُم = എന്നിട്ടു(അങ്ങനെ) നിങ്ങളെ ബാധിച്ചുവെങ്കില്‍ مُّصِيبَةٌ = വല്ല ബാധയും, വിപത്തും قَالَ = അവന്‍ പറയും, പറയുകയായി قَدْ أَنْعَمَ = അനുഗ്രഹം ചെയ്തിട്ടുണ്ട്, തീര്‍ച്ചയായും അനുഗ്രഹിച്ചു اللَّهُ = അല്ലാഹു عَلَيَّ = എനിക്ക് إِذْ لَمْ أَكُن = ഞാന്‍ ആയിട്ടില്ലാത്ത സ്ഥിതിക്ക്, ആകാത്തതിനാല്‍ مَّعَهُمْ = അവരോടൊപ്പം (കൂടെ) شَهِيدًا = ഹാജറുള്ളവന്‍, സന്നദ്ധന്‍
നിശ്ചയമായും, മടിച്ചു (പിന്നോക്കം) നില്‍ക്കുന്ന ചിലര്‍ നിങ്ങളില്‍ തന്നെയുണ്ട്. അങ്ങനെ, നിങ്ങള്‍ക്ക് വല്ല വിപത്തും ബാധിച്ചുവെങ്കില്‍ അവന്‍ പറയും; "ഞാന്‍ അവരോടൊപ്പം ഹാജറു ള്ളവനല്ലാതിരുന്ന സ്ഥിതിക്ക് തീര്‍ച്ചയായും എന്‍റെ മേല്‍ അല്ലാഹു അനുഗ്രഹം ചെയ്തിരിക്കുന്നു."
وَلَئِنْ أَصَـٰبَكُمْ فَضْلٌۭ مِّنَ ٱللَّهِ لَيَقُولَنَّ كَأَن لَّمْ تَكُنۢ بَيْنَكُمْ وَبَيْنَهُۥ مَوَدَّةٌۭ يَـٰلَيْتَنِى كُنتُ مَعَهُمْ فَأَفُوزَ فَوْزًا عَظِيمًۭا﴿٧٣﴾
volume_up share
وَلَئِنْ أَصَابَكُمْ = നിങ്ങള്‍ക്ക് ബാധിച്ചുവെങ്കിലോ, കിട്ടിയാലാകട്ടെ فَضْلٌ = വല്ല അനുഗ്രഹവും, മെച്ചവും, ഔദാര്യം مِّنَ اللَّهِ = അല്ലാഹുവിങ്കല്‍നിന്ന് لَيَقُولَنَّ = തീര്‍ച്ചയായും അവന്‍ പറയും, പറയുക തന്നെ ചെയ്യും كَأَن لَّمْ تَكُن = ഉണ്ടായിരുന്നില്ലാത്തപോലെ, ഇല്ലാത്ത മാതിരി بَيْنَكُمْ = നിങ്ങള്‍ക്കിടയില്‍ وَبَيْنَهُ = അവന്നിടയിലും مَوَدَّةٌ = ഒരു താല്‍പര്യവും, സ്‌നേഹബന്ധവും يَا لَيْتَنِي كُنتُ = ഹാ (അയ്യോ) ഞാനായെങ്കില്‍ (നന്നായേനേ) مَعَهُمْ = ഞാന്‍ അവരോടുകൂടെ ആയിരുന്നു(വെങ്കില്‍) فَأَفُوزَ = എന്നാല്‍ ഞാന്‍ ഭാഗ്യം പ്രാപിക്കുമായിരുന്നു فَوْزًا عَظِيمًا = വമ്പിച്ച ഭാഗ്യം
അല്ലാഹുവിങ്കല്‍ നിന്നു വല്ല അനുഗ്രഹവും (അഥവാ മെച്ചവും) നിങ്ങള്‍ക്കു കിട്ടിയെങ്കിലാകട്ടെ, നിങ്ങള്‍ക്കും അവനുമിടയില്‍ ഒരു സ്‌നേഹബന്ധവും ഉണ്ടായിട്ടില്ലാത്തതുപോലെ - അവര്‍ പറയുകതന്നെ ചെയ്യും: "അയ്യോ! ഞാന്‍ അവരോടു കൂടെയായിരുന്നുവെങ്കില്‍ നന്നായേനേ! എന്നാലെനിക്ക് വമ്പിച്ച ഭാഗ്യം പ്രാപിക്കാമായിരുന്നു!"
തഫ്സീർ : 72-73
View   
فَلْيُقَـٰتِلْ فِى سَبِيلِ ٱللَّهِ ٱلَّذِينَ يَشْرُونَ ٱلْحَيَوٰةَ ٱلدُّنْيَا بِٱلْـَٔاخِرَةِ ۚ وَمَن يُقَـٰتِلْ فِى سَبِيلِ ٱللَّهِ فَيُقْتَلْ أَوْ يَغْلِبْ فَسَوْفَ نُؤْتِيهِ أَجْرًا عَظِيمًۭا﴿٧٤﴾
volume_up share
فَلْيُقَاتِلْ = എന്നാല്‍ യുദ്ധം ചെയ്യട്ടെ فِي سَبِيلِ = മാര്‍ഗത്തില്‍ اللَّهِ = അല്ലാഹുവിന്‍റെ الَّذِينَ يَشْرُونَ = വില്‍ക്കുന്നവര്‍ الْحَيَاةَ الدُّنْيَا = ഐഹിക ജീവിതത്തെ بِالْآخِرَةِ = പരലോകത്തിന് وَمَن يُقَاتِلْ = വല്ലവനും യുദ്ധം ചെയ്യുന്നതായാല്‍ فِي سَبِيلِ اللَّهِ = അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ فَيُقْتَلْ = എന്നിട്ടവന്‍ കൊല്ലപ്പെട്ടാല്‍ أَوْ يَغْلِبْ = അല്ലെങ്കില്‍ വിജയിച്ചാല്‍ فَسَوْفَ = എന്നാല്‍ വഴിയെ(പിറകെ) نُؤْتِيهِ = നാം അവന് നല്‍കും أَجْرًا عَظِيمًا = വമ്പിച്ച പ്രതിഫലം
എന്നാല്‍, പരലോകത്തിനു (പകരം) ഐഹിക ജീവിതത്തെ വില്‍ക്കു(വാന്‍ തയ്യാറാകു)ന്നവര്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്തുകൊള്ളട്ടെ. ആരെങ്കിലും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്തിട്ട് അവന്‍ കൊല്ലപ്പെടുകയോ, അല്ലെങ്കില്‍ വിജയിക്കുകയോ ചെയ്യുന്നതായാല്‍ - അവന് നാം വഴിയെ വമ്പിച്ച പ്രതിഫലം നല്‍കുന്നതാണ്.
وَمَا لَكُمْ لَا تُقَـٰتِلُونَ فِى سَبِيلِ ٱللَّهِ وَٱلْمُسْتَضْعَفِينَ مِنَ ٱلرِّجَالِ وَٱلنِّسَآءِ وَٱلْوِلْدَٰنِ ٱلَّذِينَ يَقُولُونَ رَبَّنَآ أَخْرِجْنَا مِنْ هَـٰذِهِ ٱلْقَرْيَةِ ٱلظَّالِمِ أَهْلُهَا وَٱجْعَل لَّنَا مِن لَّدُنكَ وَلِيًّا وَٱجْعَل لَّنَا مِن لَّدُنكَ نَصِيرًا ﴿٧٥﴾
volume_up share
وَمَا لَكُمْ നിങ്ങള്‍ക്കെന്താണ് لَا تُقَاتِلُونَ നിങ്ങള്‍ യുദ്ധം ചെയ്യാതെ, യുദ്ധം ചെയ്യുന്നില്ല فِي سَبِيلِ اللَّهِ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ وَالْمُسْتَضْعَفِينَ ബലഹീനരായവരിലും, ദുര്‍ബ്ബലരായി ഗണിക്കപ്പെടുന്നവരുടെ കാര്യത്തിലും مِنَ الرِّجَالِ പുരുഷന്മാരാകുന്ന, പുരുഷന്മാരില്‍ നിന്നും وَالنِّسَاءِ സ്ത്രീകളും وَالْوِلْدَانِ കുട്ടികളും الَّذِينَ يَقُولُونَ പറഞ്ഞുകൊണ്ടിരിക്കുന്നവരായ رَبَّنَا أَخْرِجْنَا റബ്ബേ ഞങ്ങളെ നീ പുറത്താക്കിത്തരേണമേ مِنْ هَٰذِهِ الْقَرْيَةِ ഈ രാജ്യത്തു നിന്ന് الظَّالِمِ അക്രമി(കള്‍) ആയ أَهْلُهَا അതിലെ ആള്‍ക്കാര്‍ وَاجْعَل لَّنَا ഞങ്ങള്‍ക്ക് നീ ആക്കി (ഏര്‍പ്പെടുത്തി - ഉണ്ടാക്കി)ത്തരുകയും വേണമേ مِن لَّدُنكَ നിന്‍റെ പക്കല്‍ നിന്ന് (നിന്‍റെ വകയായി) وَلِيًّا ഒരു രക്ഷകനെ, ബന്ധുവെ, കൈകാര്യക്കാരനെ, മിത്രത്തെ وَاجْعَل لَّنَا ഞങ്ങള്‍ക്ക് നീ ആക്കിത്തരുകയും വേണമേ مِن لَّدُنكَ നിന്‍റെ പക്കല്‍ നിന്ന് نَصِيرًا ഒരു സഹായകനെ
നിങ്ങള്‍ക്കെന്താണ്, നിങ്ങള്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യാതെ (ഇരിക്കുവാന്‍)? പുരുഷന്മാരും, സ്ത്രീകളും, കുട്ടികളുമാകുന്ന ബലഹീനരായുള്ളവരുടെ വിഷയത്തിലും (യുദ്ധം ചെയ്യാതിരിക്കുവാന്‍)? (അതെ, ഇങ്ങിനെ) പറയുന്നവരുടെ: "ഞങ്ങളുടെ റബ്ബേ, ആള്‍ക്കാര്‍ അക്രമികളായുള്ള ഈ രാജ്യത്തില്‍ നിന്ന് ഞങ്ങളെ നീ പുറപ്പെടുവിച്ചു (മോചിപ്പിച്ചു) തരേണമേ! നിന്‍റെ വകയായി, ഞങ്ങള്‍ക്ക് ഒരു രക്ഷാകര്‍ത്താവിനെ ഏര്‍പ്പെടുത്തിത്തരുകയും വേണമേ! നിന്‍റെ വകയായി ഞങ്ങള്‍ക്ക് ഒരു സഹായകനെ ഏര്‍പ്പെടുത്തിത്തരുകയും ചെയ്യേണമേ!"
തഫ്സീർ : 74-75
View   
ٱلَّذِينَ ءَامَنُوا۟ يُقَـٰتِلُونَ فِى سَبِيلِ ٱللَّهِ ۖ وَٱلَّذِينَ كَفَرُوا۟ يُقَـٰتِلُونَ فِى سَبِيلِ ٱلطَّـٰغُوتِ فَقَـٰتِلُوٓا۟ أَوْلِيَآءَ ٱلشَّيْطَـٰنِ ۖ إِنَّ كَيْدَ ٱلشَّيْطَـٰنِ كَانَ ضَعِيفًا﴿٧٦﴾
volume_up share
الَّذِينَ آمَنُوا = വിശ്വസിച്ചവര്‍ يُقَاتِلُونَ = അവര്‍ യുദ്ധം ചെയ്യുന്നു, ചെയ്യും فِي سَبِيلِ اللَّهِ = അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ وَالَّذِينَ كَفَرُوا = അവിശ്വസിച്ചവരാകട്ടെ يُقَاتِلُونَ = അവര്‍ യുദ്ധം ചെയ്യുന്നു فِي سَبِيلِ = മാര്‍ഗത്തില്‍ الطَّاغُوتِ = ത്വാഗൂത്തിന്‍റെ, ദുര്‍മൂര്‍ത്തിയുടെ (പിശാചിന്‍റെ) فَقَاتِلُوا = അതിനാല്‍(എന്നാല്‍) നിങ്ങള്‍ യുദ്ധം ചെയ്യുവിന്‍ أَوْلِيَاءَ = ബന്ധുക്കളോട്, മിത്രങ്ങളോട് الشَّيْطَانِ = പിശാചിന്‍റെ إِنَّ كَيْدَ = നിശ്ചയമായും തന്ത്രം (ചതി - കെണി) الشَّيْطَانِ = പിശാചിന്‍റെ كَانَ = ആകുന്നു. ആയിരിക്കുന്നു ضَعِيفًا = ദുര്‍ബ്ബലമായത്, അശക്തമായത്
വിശ്വസിച്ചവര്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നു; അവിശ്വസിച്ചവരാകട്ടെ, "ത്വാഗൂത്തി"ന്‍റെ [പിശാചാകുന്ന ദുര്‍മൂര്‍ത്തിയുടെ] മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നു. അതിനാല്‍, നിങ്ങള്‍ പിശാചിന്‍റെ മിത്രങ്ങളോട് യുദ്ധം ചെയ്യുവിന്‍. നിശ്ചയമായും, പിശാചിന്‍റെ തന്ത്രം ദുര്‍ബ്ബലമായതാകുന്നു.
തഫ്സീർ : 76-76
View   
أَلَمْ تَرَ إِلَى ٱلَّذِينَ قِيلَ لَهُمْ كُفُّوٓا۟ أَيْدِيَكُمْ وَأَقِيمُوا۟ ٱلصَّلَوٰةَ وَءَاتُوا۟ ٱلزَّكَوٰةَ فَلَمَّا كُتِبَ عَلَيْهِمُ ٱلْقِتَالُ إِذَا فَرِيقٌۭ مِّنْهُمْ يَخْشَوْنَ ٱلنَّاسَ كَخَشْيَةِ ٱللَّهِ أَوْ أَشَدَّ خَشْيَةًۭ ۚ وَقَالُوا۟ رَبَّنَا لِمَ كَتَبْتَ عَلَيْنَا ٱلْقِتَالَ لَوْلَآ أَخَّرْتَنَآ إِلَىٰٓ أَجَلٍۢ قَرِيبٍۢ ۗ قُلْ مَتَـٰعُ ٱلدُّنْيَا قَلِيلٌۭ وَٱلْـَٔاخِرَةُ خَيْرٌۭ لِّمَنِ ٱتَّقَىٰ وَلَا تُظْلَمُونَ فَتِيلًا﴿٧٧﴾
volume_up share
أَلَمْ تَرَ = നീ കണ്ടില്ലേ, നോക്കുന്നില്ലേ إِلَى الَّذِينَ = യാതൊരു കൂട്ടരെ (കൂട്ടരിലേക്ക്) قِيلَ لَهُمْ = അവരോട് പറയപ്പെട്ടു كُفُّوا = നിങ്ങള്‍ തടഞ്ഞുവെക്കുവിന്‍, ഒതുക്കി നിറുത്തുവിന്‍ أَيْدِيَكُمْ = നിങ്ങളുടെ കൈകളെ وَأَقِيمُوا = നിങ്ങള്‍ നിലനിറുത്തുകയും ചെയ്യുവിന്‍ الصَّلَاةَ = നമസ്‌കാരം وَآتُوا = നിങ്ങള്‍ കൊടുക്കുകയും ചെയ്യുവിന്‍ الزَّكَاةَ = സകാത്ത് فَلَمَّا كُتِبَ = അങ്ങനെ (എന്നിട്ട്) നിയമിക്ക(നിര്‍ബ്ബന്ധമാക്ക)പ്പെട്ടപ്പോള്‍ عَلَيْهِمُ = അവരുടെമേല്‍ الْقِتَالُ = യുദ്ധം إِذَا فَرِيقٌ = അപ്പോള്‍(അതാ) ഒരു വിഭാഗം (കൂട്ടര്‍ - സംഘം) مِّنْهُمْ = അവരില്‍നിന്ന് يَخْشَوْنَ = അവര്‍ ഭയപ്പെടുന്നു النَّاسَ = മനുഷ്യരെ كَخَشْيَةِ = ഭയപ്പാടു(ഭയപ്പെടുന്നതു)പോലെ اللَّهِ = അല്ലാഹുവിനെ أَوْ أَشَدَّ = അല്ലെങ്കില്‍ കൂടുതല്‍ കടുത്ത, ശക്തമായ خَشْيَةً = ഭയപ്പാട് وَقَالُوا = അവര്‍ പറയുകയും ചെയ്തു رَبَّنَا = ഞങ്ങളുടെ റബ്ബേ لِمَ كَتَبْتَ = എന്തിനാണു നീ നിയമിച്ചത്, നിര്‍ബന്ധമാക്കി عَلَيْنَا = ഞങ്ങളുടെ മേല്‍ الْقِتَالَ = യുദ്ധം لَوْلَا أَخَّرْتَنَا = നീ(നിനക്ക്) ഞങ്ങളെ പിന്തിച്ചു (ഒഴിവാക്കി)ക്കൂടേ إِلَىٰ أَجَلٍ = ഒരവധിവരെ قَرِيبٍ = അടുത്തതായ قُلْ = നീ പറയുക مَتَاعُ الدُّنْيَا = ഇഹത്തിലെ വിഭവം (അനുഭവം, സുഖം, സാമഗ്രികള്‍) قَلِيلٌ = അല്‍പമായതാണ് وَالْآخِرَةُ = പരലോകമാകട്ടെ خَيْرٌ = (ഏറ്റം) ഉത്തമമാണ് لِّمَنِ اتَّقَىٰ = സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് وَلَا تُظْلَمُونَ = നിങ്ങള്‍ അക്രമം (അനീതി) ചെയ്യപ്പെടുകയുമില്ല فَتِيلًا = ഒരു തരിമ്പും, ഒരളവും
യാതൊരു കൂട്ടരെ നീ (നോക്കി )ക്കണ്ടില്ലേ? അവരോട് "നിങ്ങളുടെ കൈകളെ (യുദ്ധത്തില്‍ നിന്നും) നിങ്ങള്‍ തടഞ്ഞു വെക്കുവിന്‍; നിങ്ങള്‍ നമസ്‌കാരം നിലനിറുത്തുകയും, സകാത്ത് കൊടുക്കുകയും ചെയ്യുവിന്‍" എന്ന് പറയപ്പെട്ടു; അങ്ങനെ, അവരുടെമേല്‍ യുദ്ധം നിയമിക്കപ്പെട്ടപ്പോള്‍, അപ്പോള്‍ (അതാ), അവരില്‍നിന്ന് ഒരു വിഭാഗം, അല്ലാഹുവിനെ ഭയപ്പെടുന്നതുപോലെ - അഥവാ (അതിലും) കൂടുതല്‍ ശക്തിമത്തായ ഭയപ്പാട് - മനുഷ്യരെ ഭയപ്പെടുന്നു! അവര്‍ പറയുകയും ചെയ്തു: "ഞങ്ങളുടെ റബ്ബേ, എന്തിനാണ് നീ ഞങ്ങളുടെ മേല്‍ യുദ്ധം നിയമിച്ചത്?! അടുത്ത ഒരവധിവരേക്ക് ഞങ്ങളെ നീ പിന്തിച്ചു (ഒഴിവാക്കി ) തന്നുകൂടേ!" പറയുക: "ഇഹത്തിലെ (സുഖത്തിന്‍റെ) അനുഭവം തുച്ഛമായതാണ്. പരലോകമാകട്ടെ, സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് ഏറ്റവും ഉത്തമവുമാകുന്നു. നിങ്ങള്‍ ഒരു തരിമ്പോളം അക്രമിക്കപ്പെടുന്നതുമല്ല.
أَيْنَمَا تَكُونُوا۟ يُدْرِككُّمُ ٱلْمَوْتُ وَلَوْ كُنتُمْ فِى بُرُوجٍۢ مُّشَيَّدَةٍۢ ۗ وَإِن تُصِبْهُمْ حَسَنَةٌۭ يَقُولُوا۟ هَـٰذِهِۦ مِنْ عِندِ ٱللَّهِ ۖ وَإِن تُصِبْهُمْ سَيِّئَةٌۭ يَقُولُوا۟ هَـٰذِهِۦ مِنْ عِندِكَ ۚ قُلْ كُلٌّۭ مِّنْ عِندِ ٱللَّهِ ۖ فَمَالِ هَـٰٓؤُلَآءِ ٱلْقَوْمِ لَا يَكَادُونَ يَفْقَهُونَ حَدِيثًۭا﴿٧٨﴾
volume_up share
أَيْنَمَا = എവിടെത്തന്നെ تَكُونُوا = നിങ്ങളായിരുന്നാലും يُدْرِككُّمُ = നിങ്ങളെ പിടിപെടും, കണ്ടുമുട്ടും, നിങ്ങളെ പ്രാപിക്കും الْمَوْتُ = മരണം وَلَوْ كُنتُمْ = നിങ്ങള്‍ ആയിരുന്നാലും ശരി فِي بُرُوجٍ = കൊത്തളങ്ങളില്‍, കോട്ടകളില്‍, മണിമാളികകളില്‍ مُّشَيَّدَةٍ = കെട്ടിപ്പൊക്കപ്പെട്ട وَإِن تُصِبْهُمْ = അവര്‍ക്കു ബാധിക്കുന്നുവെങ്കില്‍ حَسَنَةٌ = വല്ല നന്മയും, ഒരു നന്മ يَقُولُوا = അവര്‍ പറയും هَٰذِهِ = ഇത് مِنْ عِندِ اللَّهِ = അല്ലാഹുവിന്‍റെ അടുക്കല്‍നിന്നാണ് وَإِن تُصِبْهُمْ = അവര്‍ക്കു ബാധിക്കുന്നുവെങ്കിലോ سَيِّئَةٌ = വല്ല(ഒരു) തിന്മയും يَقُولُوا = അവര്‍ പറയും هَٰذِهِ = ഇത് مِنْ عِندِكَ = നിന്‍റെ അടുക്കല്‍ നിന്നാണ് قُلْ = നീ പറയുക كُلٌّ = എല്ലാം(തന്നെ) مِّنْ عِندِ اللَّهِ = അല്ലാഹുവിന്‍റെ അടുക്കല്‍നിന്നാണ് فَمَالِ = എന്നാല്‍ എന്താണ് هَٰؤُلَاءِ = ഈ കൂട്ടര്‍ക്ക് الْقَوْمِ = (ഈ)ജനത(യായ) لَا يَكَادُونَ = അവര്‍ ആകുമാറാകുന്നില്ല يَفْقَهُونَ = ഗ്രഹിക്കു(മാറാകുന്നില്ല) حَدِيثًا = ഒരു വിഷയവും, വൃത്താന്തവും
"നിങ്ങള്‍ എവിടെ(ത്തന്നെ) ആയിരുന്നാലും മരണം നിങ്ങള്‍ക്ക് പിടിപെടുന്നതാണ് ; നിങ്ങള്‍ (ഭദ്രമായി) കെട്ടി ഉയര്‍ത്തപ്പെട്ട കൊത്തളങ്ങളിലായിരുന്നാലും ശരി." (നബിയേ) അവര്‍ക്ക് വല്ല നന്മയും ബാധിക്കുന്നുവെങ്കില്‍ അവര്‍ പറയും: "ഇതു അല്ലാഹുവിന്‍റെ പക്കല്‍ നിന്നുള്ളതാണ്" എന്ന്. അവര്‍ക്ക് വല്ല തിന്മയും ബാധിക്കുന്നുവെങ്കിലോ, അവര്‍ പറയും; "ഇത് നിന്‍റെ പക്കല്‍ നിന്നുള്ളതാണ്" എന്ന്. പറയുക: "എല്ലാം (തന്നെ) അല്ലാഹുവിന്‍റെ പക്കല്‍ നിന്നുള്ളതാണ്." എന്നാല്‍, ഈ ജനങ്ങള്‍ക്കെന്താണ് - അവര്‍ ഒരു വിഷയവും ഗ്രഹിക്കുമാറാകുന്നില്ല?!
مَّآ أَصَابَكَ مِنْ حَسَنَةٍۢ فَمِنَ ٱللَّهِ ۖ وَمَآ أَصَابَكَ مِن سَيِّئَةٍۢ فَمِن نَّفْسِكَ ۚ وَأَرْسَلْنَـٰكَ لِلنَّاسِ رَسُولًۭا ۚ وَكَفَىٰ بِٱللَّهِ شَهِيدًۭا﴿٧٩﴾
volume_up share
مَّا أَصَابَكَ = നിനക്കു ബാധിച്ചത് (എന്തും) مِنْ حَسَنَةٍ = നന്‍മയായിട്ട് فَمِنَ اللَّهِ = അല്ലാഹുവിങ്കല്‍നിന്നാണ് وَمَا أَصَابَكَ = നിനക്ക് ബാധിച്ചതോ, എന്തു ബാധിച്ചാലും مِن سَيِّئَةٍ = തിന്മയായിട്ട് فَمِن نَّفْسِكَ = നിന്‍റെ സ്വന്തത്തില്‍നിന്നാണ്, നിന്നില്‍ നിന്നു തന്നെ وَأَرْسَلْنَاكَ = നിന്നെ നാം അയക്കുകയും ചെയ്തിരിക്കുന്നു لِلنَّاسِ = മനുഷ്യര്‍ക്ക് رَسُولًا = റസൂലായി, ദൂതനായി وَكَفَىٰ = മതി താനും بِاللَّهِ = അല്ലാഹു തന്നെ شَهِيدًا = സാക്ഷിയായി
നന്മയായിട്ട് നിനക്ക് എന്തു (തന്നെ) ബാധിച്ചാലും (അത്) അല്ലാഹുവിങ്കല്‍ നിന്നത്രെ; തിന്മയായിട്ട് നിനക്ക് എന്തു (തന്നെ) ബാധിച്ചാലൂം (അതു) നിന്നില്‍ നിന്നുമത്രെ (ഉണ്ടാകുന്നത്). നിന്നെ നാം മനുഷ്യര്‍ക്ക് റസൂലായി [ദൂതനായി] അയക്കുകയും ചെയ്തിരിക്കുന്നു. സാക്ഷിയായി അല്ലാഹു (തന്നെ) മതി താനും.
തഫ്സീർ : 77-79
View   
مَّن يُطِعِ ٱلرَّسُولَ فَقَدْ أَطَاعَ ٱللَّهَ ۖ وَمَن تَوَلَّىٰ فَمَآ أَرْسَلْنَـٰكَ عَلَيْهِمْ حَفِيظًۭا﴿٨٠﴾
volume_up share
مَّن = ആര്‍, വല്ലവനും يُطِعِ = അനുസരിക്കുന്ന(തായാല്‍) الرَّسُولَ = റസൂലിനെ فَقَدْ أَطَاعَ = അവന്‍ തീര്‍ച്ചയായും അനുസരിച്ചു, അനുസരിച്ചു കഴിഞ്ഞു اللَّهَ = അല്ലാഹുവിനെ وَمَن = ആര്‍, വല്ലവനും تَوَلَّىٰ = തിരിഞ്ഞു കളഞ്ഞു(വോ) فَمَا أَرْسَلْنَاكَ = എന്നാല്‍ നിന്നെ നാം അയച്ചിട്ടില്ല عَلَيْهِمْ = അവരുടെ മേല്‍, അവരില്‍ حَفِيظًا = കാവല്‍ക്കാര(പാറാവുകാര - സൂക്ഷിച്ചു കാക്കുന്നവ)നായി
റസൂലിനെ ആര്‍ അനുസരിക്കുന്നുവോ അവന്‍ തീര്‍ച്ചയായും, അല്ലാഹുവിനെ അനുസരിച്ചു; ആരെങ്കിലും (അനുസരിക്കാതെ) തിരിഞ്ഞു കളയുന്ന പക്ഷം, (നബിയേ) അവരുടെ മേല്‍ കാവല്‍ക്കാരനായി നിന്നെ നാം അയച്ചിട്ടില്ല.
തഫ്സീർ : 80-80
View   
وَيَقُولُونَ طَاعَةٌۭ فَإِذَا بَرَزُوا۟ مِنْ عِندِكَ بَيَّتَ طَآئِفَةٌۭ مِّنْهُمْ غَيْرَ ٱلَّذِى تَقُولُ ۖ وَٱللَّهُ يَكْتُبُ مَا يُبَيِّتُونَ ۖ فَأَعْرِضْ عَنْهُمْ وَتَوَكَّلْ عَلَى ٱللَّهِ ۚ وَكَفَىٰ بِٱللَّهِ وَكِيلًا﴿٨١﴾
volume_up share
وَيَقُولُونَ = അവര്‍ പറയും; പറയുകയും ചെയ്യുന്നു طَاعَةٌ = അനുസരണം فَإِذَا بَرَزُوا = എന്നിട്ടവര്‍ വെളിയില്‍ പോയാല്‍ مِنْ عِندِكَ = നിന്‍റെ അടുക്കല്‍ നിന്ന് بَيَّتَ = രാത്രി പരിപാടിയിടും, ഗൂഢാലോചന നടത്തുകയായി طَائِفَةٌ = ഒരു വിഭാഗം, കൂട്ടര്‍ مِّنْهُمْ = അവരില്‍ നിന്ന് غَيْرَ الَّذِي = യാതൊന്നല്ലാത്തതിന് تَقُولُ = അത്(അവര്‍) പറയുന്നു وَاللَّهُ = അല്ലാഹുവാകട്ടെ يَكْتُبُ = രേഖപ്പെടുത്തുന്നു, എഴുതിവെക്കും مَا يُبَيِّتُونَ = അവര്‍ രാപരിപാടിയിടുന്നത് فَأَعْرِضْ = അതിനാല്‍ നീ തിരിഞ്ഞു കളയുക (അവഗണിക്കുക) عَنْهُمْ = അവരെപ്പറ്റി وَتَوَكَّلْ = ഭരമേല്‍പിക്കുകയും ചെയ്യുക عَلَى اللَّهِ = അല്ലാഹുവിന്‍റെ മേല്‍ وَكَفَىٰ بِاللَّهِ = അല്ലാഹു മതി وَكِيلًا = ഭരമേല്‍പിക്കപ്പെടുന്നവനായി, ഭരമേല്‍ക്കുന്നവന്‍
അവര്‍ പറയും; "അനുസരണം" എന്ന്! എന്നിട്ട് നിന്‍റെ അടുക്കല്‍ നിന്ന് അവര്‍ വെളിയില്‍ പോയാല്‍, അവരില്‍ നിന്ന് ഒരു കൂട്ടര്‍ തങ്ങള്‍(ആദ്യം) പറയുന്നതല്ലാ ത്തതിനു രാത്രി പരിപാടിയിടുക [ഗൂഢാലോചന നടത്തുക]യായി അല്ലാഹുവാകട്ടെ, അവര്‍ രാത്രി പരിപാടിയിടുന്ന [ഗൂഢാലോചന നടത്തുന്ന]ത് രേഖപ്പെടുത്തുകയും ചെയ്യുന്നു. ആകയാല്‍, അവരെ ക്കുറിച്ച് നീ അവഗണിച്ചേക്കുക; അല്ലാഹുവിന്‍റെ മേല്‍ നീ ഭരമേല്‍പിക്കുകയും ചെയ്തുകൊള്ളുക. ഭരമേല്‍പിക്കപ്പെടുന്നവനായി അല്ലാഹു (തന്നെ) മതി.
തഫ്സീർ : 81-81
View   
أَفَلَا يَتَدَبَّرُونَ ٱلْقُرْءَانَ ۚ وَلَوْ كَانَ مِنْ عِندِ غَيْرِ ٱللَّهِ لَوَجَدُوا۟ فِيهِ ٱخْتِلَـٰفًۭا كَثِيرًۭا﴿٨٢﴾
volume_up share
أَفَلَا يَتَدَبَّرُونَ = അപ്പോള്‍ അവര്‍ ഉറ്റാലോചിക്കുന്നില്ലേ الْقُرْآنَ = ഖുർആനെ وَلَوْ كَانَ = അതായിരുന്നെങ്കില്‍ مِنْ عِندِ = അടുക്കല്‍നിന്ന് غَيْرِ اللَّهِ = അല്ലാഹു അല്ലാത്തവരുടെ لَوَجَدُوا = അവര്‍ കണ്ടെത്തുകതന്നെ ചെയ്യുമായിരുന്നു فِيهِ = അതില്‍ اخْتِلَافًا = പരസ്പരവ്യത്യാസം, ഭിന്നിപ്പ്, വിയോജിപ്പ് كَثِيرًا = വളരെ, ധാരാളം
എന്നാല്‍, അവര്‍ ഖുർആനെ ക്കുറിച്ച് ഉറ്റാലോചിക്കുന്നില്ലേ?! അത്, അല്ലാഹു അല്ലാത്ത (മറ്റുവല്ല) വരുടെ അടുക്കല്‍ നിന്നുമായിരുന്നുവെങ്കില്‍, വളരെ പരസ്പര വ്യത്യാസം അതില്‍ അവര്‍ കണ്ടെത്തുകതന്നെ ചെയ്യുമായിരുന്നു.
തഫ്സീർ : 82-82
View   
وَإِذَا جَآءَهُمْ أَمْرٌۭ مِّنَ ٱلْأَمْنِ أَوِ ٱلْخَوْفِ أَذَاعُوا۟ بِهِۦ ۖ وَلَوْ رَدُّوهُ إِلَى ٱلرَّسُولِ وَإِلَىٰٓ أُو۟لِى ٱلْأَمْرِ مِنْهُمْ لَعَلِمَهُ ٱلَّذِينَ يَسْتَنۢبِطُونَهُۥ مِنْهُمْ ۗ وَلَوْلَا فَضْلُ ٱللَّهِ عَلَيْكُمْ وَرَحْمَتُهُۥ لَٱتَّبَعْتُمُ ٱلشَّيْطَـٰنَ إِلَّا قَلِيلًۭا﴿٨٣﴾
volume_up share
وَإِذَا جَاءَهُمْ = അവര്‍ക്ക് വന്നാല്‍ أَمْرٌ = വല്ല കാര്യവും مِّنَ الْأَمْنِ = അഭയത്തെ (സമാധാനത്തെ) സംബന്ധിച്ച് أَوِ الْخَوْفِ = അല്ലെങ്കില്‍ ഭയത്തെ أَذَاعُوا = അവര്‍ പ്രചരിപ്പിക്കും, പരത്തുകയായി بِهِ = അതിനെ, അത് സംബന്ധിച്ച് وَلَوْ رَدُّوهُ = അതിനെ അവര്‍ മടക്കി(ആക്കി)യെങ്കില്‍ إِلَى الرَّسُولِ = റസൂലിലേക്ക് وَإِلَىٰ أُولِي = ഉള്ളവരിലേക്കും الْأَمْرِ = കാര്യം(കാര്യവിവരം) مِنْهُمْ = അവരിലുള്ള, അവരില്‍നിന്ന് لَعَلِمَهُ = അതിനെ അറിയുമായിരുന്നു, അറിയുകതന്നെ ചെയ്യും الَّذِينَ = യാതൊരുകൂട്ടര്‍ يَسْتَنبِطُونَهُ = അതിനെ ആരാഞ്ഞെടുക്കുന്ന (പുറത്ത് കൊണ്ടുവരുന്ന) നിരീക്ഷിച്ചെടുക്കുന്ന مِنْهُمْ = അവരില്‍നിന്ന് وَلَوْلَا = ഇല്ലായിരുന്നെങ്കില്‍, ഇല്ലെങ്കില്‍ فَضْلُ اللَّهِ = അല്ലാഹുവിന്‍റെ അനുഗ്രഹം, ഔദാര്യം عَلَيْكُمْ = നിങ്ങളുടെമേല്‍ وَرَحْمَتُهُ = അവന്‍റെ കാരുണ്യവും لَاتَّبَعْتُمُ = നിങ്ങള്‍ പിന്‍പറ്റുകതന്നെ ചെയ്യും الشَّيْطَانَ = പിശാചിനെ إِلَّا قَلِيلًا = അല്‍പം (ആളുകള്‍) ഒഴികെ
സമാധാനത്തെയോ , ഭയത്തെയോ സംബന്ധിക്കുന്ന വല്ല കാര്യവും അവര്‍ക്ക് വന്നാല്‍, അവര്‍ അതിനെ പ്രചരിപ്പിക്കുന്നതാണ്. അവര്‍ അതിനെ റസൂലിലേക്കും, അവരില്‍ നിന്ന് കാര്യ(വിവര) മുള്ളവരിലേക്കും മടക്കിയിരുന്നെങ്കില്‍. അവരില്‍ നിന്ന് അതിനെ നിരീ ക്ഷിച്ചെടുക്കുന്നവര്‍ അതിനെക്കുറിച്ചു (വേണ്ടത്) അറിയുമായിരുന്നു. നിങ്ങളുടെ മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹവും (അഥവാ ഔദാര്യവും) അവന്‍റെ കാരുണ്യവും ഇല്ലായിരുന്നു വെങ്കില്‍, നിങ്ങള്‍ - അല്‍പം ആളുകളൊഴികെ - പിശാചിനെ പിന്‍പറ്റിക്കളയുമായിരുന്നു
തഫ്സീർ : 83-83
View   
فَقَـٰتِلْ فِى سَبِيلِ ٱللَّهِ لَا تُكَلَّفُ إِلَّا نَفْسَكَ ۚ وَحَرِّضِ ٱلْمُؤْمِنِينَ ۖ عَسَى ٱللَّهُ أَن يَكُفَّ بَأْسَ ٱلَّذِينَ كَفَرُوا۟ ۚ وَٱللَّهُ أَشَدُّ بَأْسًۭا وَأَشَدُّ تَنكِيلًۭا﴿٨٤﴾
volume_up share
فَقَاتِلْ = എന്നാല്‍ (ആകയാല്‍) നീ യുദ്ധം ചെയ്യുക فِي سَبِيلِ اللَّهِ = അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ لَا تُكَلَّفُ = നീ (നിന്നോട്) ശാസിക്ക(നിര്‍ബ്ബന്ധിക്ക)പ്പെടുകയില്ല, ഹേമിക്കപ്പെടുന്നില്ല إِلَّا نَفْسَكَ = നിന്‍റെ സ്വന്തത്തെ (ദേഹത്തെ)ക്കുറിച്ചല്ലാതെ وَحَرِّضِ = നീ പ്രേരിപ്പിക്കുക (പ്രോത്സാഹിപ്പിക്കുക)യും ചെയ്യുക الْمُؤْمِنِينَ = സത്യവിശ്വാസികളെ عَسَى اللَّهُ = അല്ലാഹു ആയേക്കാം أَن يَكُفَّ = അവന്‍ തടുക്കുവാന്‍, തടയുവാന്‍ بَأْسَ = ശൗര്യം, സമരശക്തി الَّذِينَ كَفَرُوا = അവിശ്വസിച്ചവരുടെ وَاللَّهُ = അല്ലാഹുവാകട്ടെ أَشَدُّ = ഏറ്റവും കഠിനമായവനാണ് بَأْسًا = ശൗര്യം, സമരശക്തിയില്‍ وَأَشَدُّ = അധികം കഠിനമായവനുമാണ് تَنكِيلًا = (മാതൃകാ)ശിക്ഷനല്‍കല്‍, ശിക്ഷ നല്‍കുന്നതില്‍
എന്നാല്‍, (നബിയേ) നീ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്തു കൊള്ളുക. നിന്നോട് നിന്‍റെ സ്വന്തത്തെക്കുറിച്ചല്ലാതെ ശാസിക്കപ്പെടുന്നതല്ല; സത്യവിശ്വാസികളെ (അതിന്) പ്രേരിപ്പിക്കുകയും ചെയ്തുകൊള്ളുക. അവിശ്വസിച്ചവരുടെ (സമര) ശൗര്യത്തെ അല്ലാഹു തടുത്ത് തന്നേക്കാം. അല്ലാഹുവാകട്ടെ, അതികഠിനമായ ശൗര്യമുള്ളവനും, അതി കഠിനമായ (മാതൃകാ) ശിക്ഷ നല്‍കുന്നവനുമാകുന്നു.
مَّن يَشْفَعْ شَفَـٰعَةً حَسَنَةًۭ يَكُن لَّهُۥ نَصِيبٌۭ مِّنْهَا ۖ وَمَن يَشْفَعْ شَفَـٰعَةًۭ سَيِّئَةًۭ يَكُن لَّهُۥ كِفْلٌۭ مِّنْهَا ۗ وَكَانَ ٱللَّهُ عَلَىٰ كُلِّ شَىْءٍۢ مُّقِيتًۭا﴿٨٥﴾
volume_up share
مَّن يَشْفَعْ ആരെങ്കിലും (വല്ലവരും) ശുപാര്‍ശ ചെയ്യുന്നപക്ഷം شَفَاعَةً ശുപാര്‍ശ حَسَنَةً നല്ലതായ, നന്മയായ يَكُن لَّهُ അവന്നുണ്ടായിരിക്കും نَصِيبٌ ഒരു ഓഹരി, പങ്ക്, ഭാഗം مِّنْهَا അതില്‍ നിന്ന് وَمَن يَشْفَعْ ആരെങ്കിലും ശുപാര്‍ശ ചെയ്യുന്ന പക്ഷം شَفَاعَةً ഒരു ശുപാര്‍ശ سَيِّئَةً ദുഷിച്ച, തിന്മയായ يَكُن لَّهُ അവന്നുണ്ടായിരിക്കും كِفْلٌ ഒരുപങ്ക്, ഓഹരി مِّنْهَا അതില്‍നിന്ന് وَكَانَ اللَّهُ അല്ലാഹു ആകുന്നു عَلَىٰ كُلِّ شَيْءٍ എല്ലാകാര്യത്തിനും مُّقِيتًا കഴിവുറ്റവന്‍, മേല്‍നോട്ടം ചെയ്യുന്നവന്‍, സൂക്ഷിച്ചു പോരുന്നവന്‍
ആരെങ്കിലും ഒരു നല്ലതായ ശുപാര്‍ശ ശുപാര്‍ശചെയ്യുന്ന പക്ഷം. അവന് അതില്‍നിന്ന് ഒരു ഓഹരിയുണ്ടായിരിക്കും . ആരെങ്കിലും ഒരു ദുഷിച്ചതായ ശുപാര്‍ശ ശുപാര്‍ശചെയ്യുന്ന പക്ഷം, അവന് അതില്‍ നിന്ന് ഒരു പങ്കും ഉണ്ടായിരിക്കും. അല്ലാഹു എല്ലാ കാര്യത്തിനും കഴിവുറ്റവനുമാകുന്നു. (അഥവാ മേല്‍നോട്ടം വഹിക്കുന്നവനാകുന്നു.)
തഫ്സീർ : 84-85
View   
وَإِذَا حُيِّيتُم بِتَحِيَّةٍۢ فَحَيُّوا۟ بِأَحْسَنَ مِنْهَآ أَوْ رُدُّوهَآ ۗ إِنَّ ٱللَّهَ كَانَ عَلَىٰ كُلِّ شَىْءٍ حَسِيبًا﴿٨٦﴾
volume_up share
وَإِذَا حُيِّيتُم = നിങ്ങള്‍ക്ക് അഭിവാദ്യം നല്‍കപ്പെട്ടാല്‍, കാഴ്ചവെക്കപ്പെട്ടാല്‍ بِتَحِيَّةٍ = വല്ല ഉപചാരത്തെയും, കാഴ്ചയെയും فَحَيُّوا = എന്നാല്‍ നിങ്ങള്‍ അഭിവാദ്യം ചെയ്‌വിന്‍, കാഴ്ച്ചവെക്കുവിന്‍ بِأَحْسَنَ مِنْهَا = അതിനെക്കാള്‍ നല്ലതിനെ (നല്ലതുമായി) أَوْ رُدُّوهَا = അല്ലെങ്കില്‍ അത് മടക്കുവിന്‍ إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു كَانَ = ആകുന്നു, ആയിരിക്കുന്നു عَلَىٰ كُلِّ شَيْءٍ = എല്ലാകാര്യത്തെപ്പറ്റിയും حَسِيبًا = കണക്കുനോക്കുന്നവന്‍
നിങ്ങള്‍ക്ക് [സത്യവിശ്വാസികള്‍ക്ക്] വല്ല അഭിവാദ്യവും അര്‍പ്പിക്കപ്പെട്ടാല്‍, അതിനെക്കാള്‍ നല്ലതിനെ (അങ്ങോട്ടും) അഭിവാദ്യമര്‍പ്പിക്കുവിന്‍; അല്ലെങ്കില്‍ അത് (പ്രകാരം തന്നെ) മടക്കുവിന്‍. നിശ്ചയമായും, അല്ലാഹു എല്ലാ കാര്യത്തെക്കുറിച്ചും കണക്ക് നോക്കുന്നവനാകുന്നു.
ٱللَّهُ لَآ إِلَـٰهَ إِلَّا هُوَ ۚ لَيَجْمَعَنَّكُمْ إِلَىٰ يَوْمِ ٱلْقِيَـٰمَةِ لَا رَيْبَ فِيهِ ۗ وَمَنْ أَصْدَقُ مِنَ ٱللَّهِ حَدِيثًۭا﴿٨٧﴾
volume_up share
اللَّهُ = അല്ലാഹു لَا إِلَٰهَ = ഒരു ഇലാഹുമില്ല, ആരാധ്യനേ ഇല്ല, ദൈവമില്ല إِلَّا هُوَ = അവനല്ലാതെ لَيَجْمَعَنَّكُمْ = തീര്‍ച്ചയായും അവന്‍ നിങ്ങളെ ഒരുമിച്ചു കൂട്ടും إِلَىٰ يَوْمِ الْقِيَامَةِ = ക്വിയാമത്ത് നാളിലേക്ക് لَا رَيْبَ = സന്ദേഹമേ ഇല്ല, സംശയമില്ല فِيهِ = അതില്‍ وَمَنْ = ആര്‍, ആരാണ് أَصْدَقُ = അധികം സത്യവാന്‍, സത്യം പറയുന്നവന്‍ مِنَ اللَّهِ = അല്ലാഹുവിനെക്കാള്‍ حَدِيثًا = വര്‍ത്തമാനം, വര്‍ത്തമാനത്തില്‍
അല്ലാഹു - അവനല്ലാതെ ആരാധ്യനേ ഇല്ല. തീര്‍ച്ചയായും, അവന്‍ നിങ്ങളെ ക്വിയാമത്ത് നാളിലേക്ക് ഒരുമിച്ചുകൂട്ടുക തന്നെ ചെയ്യും - അതില്‍ സന്ദേഹമേ ഇല്ല. ആരാണ് അല്ലാഹുവിനെക്കാള്‍ വര്‍ത്തമാനത്തില്‍ സത്യം പറയുന്നവന്‍!? [ഇല്ല, ആരുമില്ല.]
തഫ്സീർ : 86-87
View   
فَمَا لَكُمْ فِى ٱلْمُنَـٰفِقِينَ فِئَتَيْنِ وَٱللَّهُ أَرْكَسَهُم بِمَا كَسَبُوٓا۟ ۚ أَتُرِيدُونَ أَن تَهْدُوا۟ مَنْ أَضَلَّ ٱللَّهُ ۖ وَمَن يُضْلِلِ ٱللَّهُ فَلَن تَجِدَ لَهُۥ سَبِيلًۭا﴿٨٨﴾
volume_up share
فَمَا لَكُمْ = അപ്പോള്‍ (എന്നാല്‍) നിങ്ങള്‍ക്ക് എന്താണ് فِي الْمُنَافِقِينَ = കപടവിശ്വാസികളില്‍, മുനാഫിക്വുകളെപ്പറ്റി فِئَتَيْنِ = രണ്ട് കക്ഷികളായിട്ട്, രണ്ട് സംഘം (ആകുവാന്‍) وَاللَّهُ = അല്ലാഹുവാകട്ടെ أَرْكَسَهُم = അവരെ(കുത്തനെ) മറിച്ചിട്ടിരിക്കുന്നു, (മുന്‍സ്ഥിതിയിലേക്ക്) തള്ളിയിരിക്കുന്നു بِمَا كَسَبُوا = അവര്‍ സമ്പാദിച്ച(ചെയ്തുവെച്ച)ത് നിമിത്തം أَتُرِيدُونَ = നിങ്ങള്‍ ഉദ്ദേശിക്കുന്നുവോ, ഉദ്ദേശിക്കുകയോ أَن تَهْدُوا = നിങ്ങള്‍ നേര്‍മാര്‍ഗത്തിലാക്കുവാന്‍, വഴി കാട്ടുവാന്‍ مَنْ أَضَلَّ = വഴിപിഴവിലാക്കിയവരെ(വനെ) اللَّهُ = അല്ലാഹു وَمَن يُضْلِلِ = യാതൊരുവനെ (ആരെ) വഴിപിഴവിലാക്കുന്നുവോ اللَّهُ = അല്ലാഹു فَلَن تَجِدَ = എന്നാല്‍ നീ കണ്ടെത്തുകയേ ഇല്ല لَهُ = അവന് سَبِيلًا = ഒരു മാര്‍ഗം
അപ്പോള്‍, കപടവിശ്വാസികളുടെ കാര്യത്തില്‍ (നിങ്ങള്‍) രണ്ടു കക്ഷികളാകുവാന്‍ നിങ്ങള്‍ക്കെന്താണ്? അവര്‍ (ചെയ്തത്) സമ്പാദിച്ചത് നിമിത്തം അല്ലാഹു അവരെ (പൂര്‍വ്വസ്ഥിതിയിലേക്ക്) മറിച്ചിട്ടിരിക്കെ? അല്ലാഹു വഴിപിഴവിലാക്കിയവരെ നിങ്ങള്‍ നേര്‍മാര്‍ഗത്തിലാക്കുവാന്‍ ഉദ്ദേശിക്കുന്നുവോ?! യാതൊരുവനെ അല്ലാഹു വഴിപിഴവിലാക്കുന്നുവോ അവന് (പിന്നെ) നീ ഒരു മാര്‍ഗവും കണ്ടെത്തുകയേ ഇല്ല.
തഫ്സീർ : 88-88
View   
وَدُّوا۟ لَوْ تَكْفُرُونَ كَمَا كَفَرُوا۟ فَتَكُونُونَ سَوَآءًۭ ۖ فَلَا تَتَّخِذُوا۟ مِنْهُمْ أَوْلِيَآءَ حَتَّىٰ يُهَاجِرُوا۟ فِى سَبِيلِ ٱللَّهِ ۚ فَإِن تَوَلَّوْا۟ فَخُذُوهُمْ وَٱقْتُلُوهُمْ حَيْثُ وَجَدتُّمُوهُمْ ۖ وَلَا تَتَّخِذُوا۟ مِنْهُمْ وَلِيًّۭا وَلَا نَصِيرًا﴿٨٩﴾
volume_up share
وَدُّوا = അവര്‍ ആഗ്രഹിക്കുകയാണ്, കൊതിച്ചിരിക്കുന്നു لَوْ تَكْفُرُونَ = നിങ്ങള്‍ അവിശ്വസിച്ചിരുന്നുവെങ്കില്‍ (എന്ന്) كَمَا كَفَرُوا = അവര്‍ അവിശ്വസിച്ചതുപോലെ فَتَكُونُونَ = അങ്ങിനെ നിങ്ങള്‍ ആയിരിക്കുകയും سَوَاءً = സമം, ഒരുപോലെ فَلَا تَتَّخِذُوا = അതിനാല്‍ നിങ്ങള്‍ ഉണ്ടാക്കരുത്, സ്വീകരിക്കരുത് مِنْهُمْ = അവരില്‍ നിന്ന് أَوْلِيَاءَ = മിത്രങ്ങളെ, ബന്ധുക്കളെ حَتَّىٰ يُهَاجِرُوا = അവര്‍ ഹിജ്‌റഃ പോകുന്നതുവരെ فِي سَبِيلِ = മാര്‍ഗത്തില്‍ اللَّهِ = അല്ലാഹുവിന്‍റെ فَإِن تَوَلَّوْا = എനി അവര്‍ തിരിഞ്ഞു കളഞ്ഞെങ്കില്‍ فَخُذُوهُمْ = എന്നാലവരെ നിങ്ങള്‍ പിടിക്കുവിന്‍ وَاقْتُلُوهُمْ = അവരെ നിങ്ങള്‍ കൊല്ലുകയും ചെയ്യുവിന്‍ حَيْثُ وَجَدتُّمُوهُمْ = നിങ്ങളവരെ കണ്ടുമുട്ടിയേടത്ത് (കിട്ടിയേടത്ത്)വെച്ച് وَلَا تَتَّخِذُوا = നിങ്ങള്‍ സ്വീകരിക്കുകയും അരുത് مِنْهُمْ = അവരില്‍ നിന്ന് وَلِيًّا = ഒരു ബന്ധുവിനെയും, ഒരു മിത്രത്തെ وَلَا نَصِيرًا = ഒരു സഹായകനെയും അരുത്
അവര്‍ അവിശ്വസിച്ചതുപോലെ, നിങ്ങളും അവിശ്വസിക്കുകയും, അങ്ങിനെ നിങ്ങള്‍(ഇരുകൂട്ടരും) സമമായിരിക്കുകയും ചെയ്തിരുന്നെങ്കില്‍ (കൊള്ളാമായിരുന്നു) എന്ന് അവര്‍ ആഗ്രഹിക്കുകയാണ്. അതിനാല്‍, അവരില്‍ നിന്ന് നിങ്ങള്‍ (ബന്ധു) മിത്രങ്ങളെ സ്വീകരിക്കരുത്, അവര്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ "ഹിജ്‌റഃ " [രാജ്യം ത്യജിച്ചു] പോകുന്നത് വരേക്കും. ഇനി, അവര്‍ തിരിഞ്ഞു കളയുകയാണെങ്കില്‍, നിങ്ങള്‍ അവരെ പിടിക്കുകയും, അവരെ കണ്ടുമുട്ടിയേടത്തുവെച്ച് കൊലപ്പെടുത്തുകയും ചെയ്യുവിന്‍. അവരില്‍ നിന്നും ഒരു ബന്ധു മിത്രത്തെയാകട്ടെ. സഹായകനെയാകട്ടെ നിങ്ങള്‍ സ്വീകരിക്കുകയും ചെയ്യരുത്.
إِلَّا ٱلَّذِينَ يَصِلُونَ إِلَىٰ قَوْمٍۭ بَيْنَكُمْ وَبَيْنَهُم مِّيثَـٰقٌ أَوْ جَآءُوكُمْ حَصِرَتْ صُدُورُهُمْ أَن يُقَـٰتِلُوكُمْ أَوْ يُقَـٰتِلُوا۟ قَوْمَهُمْ ۚ وَلَوْ شَآءَ ٱللَّهُ لَسَلَّطَهُمْ عَلَيْكُمْ فَلَقَـٰتَلُوكُمْ ۚ فَإِنِ ٱعْتَزَلُوكُمْ فَلَمْ يُقَـٰتِلُوكُمْ وَأَلْقَوْا۟ إِلَيْكُمُ ٱلسَّلَمَ فَمَا جَعَلَ ٱللَّهُ لَكُمْ عَلَيْهِمْ سَبِيلًۭا﴿٩٠﴾
volume_up share
إِلَّا الَّذِينَ = യാതൊരുവരൊഴികെ يَصِلُونَ = അവര്‍ ചേരുന്നു, ബന്ധപ്പെടുന്നു إِلَىٰ قَوْمٍ = ഒരു ജനതയിലേക്ക് بَيْنَكُمْ = നിങ്ങള്‍ക്കിടയിലുണ്ട് وَبَيْنَهُم = അവര്‍ക്കിടയിലുമുണ്ട് مِّيثَاقٌ = വല്ല ഉറപ്പും, കരാറും, ഉടമ്പടിയും أَوْ جَاءُوكُمْ = അല്ലെങ്കില്‍ അവര്‍ നിങ്ങളുടെ അടുക്കല്‍ വന്നു حَصِرَتْ = ഇടുങ്ങിയ നിലയില്‍ صُدُورُهُمْ = അവരുടെ നെഞ്ചുകള്‍(മനസ്സ്) أَن يُقَاتِلُوكُمْ = അവര്‍ നിങ്ങളുമായി (നിങ്ങളോട്) യുദ്ധം ചെയ്‌വാന്‍ أَوْ يُقَاتِلُوا = അല്ലെങ്കില്‍ അവര്‍ യുദ്ധം ചെയ്‌വാന്‍ قَوْمَهُمْ = അവരുടെ (തങ്ങളുടെ) ജനതയോട് وَلَوْ شَاءَ = ഉദ്ദേശിച്ചിരുന്നെങ്കില്‍ اللَّهُ = അല്ലാഹു لَسَلَّطَهُمْ = അവരെ അധികാരപ്പെടുത്തുക (നിയോഗിക്കുക) തന്നെ ചെയ്തിരുന്നു عَلَيْكُمْ = നിങ്ങളുടെ മേല്‍, നിങ്ങള്‍ക്കെതിരെ فَلَقَاتَلُوكُمْ = അങ്ങനെ(എന്നിട്ട്) അവര്‍ നിങ്ങളോട് യുദ്ധം ചെയ്യുക തന്നെ ചെയ്തിരുന്നു فَإِنِ اعْتَزَلُوكُمْ = എന്നാല്‍ അവര്‍ നിങ്ങളെ വിട്ടു നിന്നാല്‍, ഒഴിഞ്ഞു നിന്നെങ്കില്‍ فَلَمْ يُقَاتِلُوكُمْ = എന്നിട്ട് നിങ്ങളോടവര്‍ യുദ്ധം ചെയ്തില്ല وَأَلْقَوْا = അവര്‍ ഇടുക (പ്രകടിപ്പിക്കുക - കാണിക്കുക)യും ചെയ്തു إِلَيْكُمُ = നിങ്ങളിലേക്ക്, നിങ്ങളോട് السَّلَمَ = സമാധാനം, ഒതുക്കം, ശാന്തത, സലാം فَمَا جَعَلَ = എന്നാല്‍ ആക്കിയിട്ടില്ല, ഏര്‍പ്പെടുത്തിയിട്ടില്ല اللَّهُ = അല്ലാഹു لَكُمْ عَلَيْهِمْ = നിങ്ങള്‍ക്ക് അവരുടെ മേല്‍ سَبِيلًا = ഒരു മാര്‍ഗം, വഴിയും
(അതെ)നിങ്ങള്‍ക്കും തങ്ങള്‍ക്കുമിടയില്‍ വല്ല ഉടമ്പടിയും ഉള്ളതായ ഒരു ജനതയോട് ചേര്‍ന്ന് (ബന്ധപ്പെട്ട്) നില്‍ക്കുന്നവരൊഴികെ; അല്ലെങ്കില്‍, നിങ്ങളുമായി യുദ്ധം ചെയ്യുകയോ, തങ്ങളുടെ ജനതയുമായി യുദ്ധം ചെയ്യുകയോ ചെയ്‌വാന്‍ (വിഷമിച്ച്) തങ്ങളുടെ മനസ്സിടുങ്ങിയ നിലയില്‍ നിങ്ങളുടെ അടുക്കല്‍ വന്നിട്ടുള്ള(വര്‍ ഒഴികെ). അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍, നിങ്ങള്‍ക്കെതിരെ (ശക്തിനല്‍കി) അവരെ അവന്‍ അധികാരപ്പെടുത്തുകയും, അങ്ങനെ, അവര്‍ നിങ്ങളോട് യുദ്ധം ചെയ്യുകയും തന്നെ ചെയ്യുമായിരുന്നു. എന്നാല്‍, അവര്‍ നിങ്ങളെ വിട്ടുനിന്നു നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും, നിങ്ങളോട് സമാധാനം പ്രകടിപ്പിക്കുക [സന്ധിക്കു ഒരുങ്ങുക]യും ചെയ്തുവെങ്കില്‍. അപ്പോള്‍, അവരുടെ മേല്‍ നിങ്ങള്‍ക്ക് അല്ലാഹു ഒരു മാര്‍ഗവും ഉണ്ടാക്കിത്തന്നിട്ടില്ല.
തഫ്സീർ : 89-90
View   
سَتَجِدُونَ ءَاخَرِينَ يُرِيدُونَ أَن يَأْمَنُوكُمْ وَيَأْمَنُوا۟ قَوْمَهُمْ كُلَّ مَا رُدُّوٓا۟ إِلَى ٱلْفِتْنَةِ أُرْكِسُوا۟ فِيهَا ۚ فَإِن لَّمْ يَعْتَزِلُوكُمْ وَيُلْقُوٓا۟ إِلَيْكُمُ ٱلسَّلَمَ وَيَكُفُّوٓا۟ أَيْدِيَهُمْ فَخُذُوهُمْ وَٱقْتُلُوهُمْ حَيْثُ ثَقِفْتُمُوهُمْ ۚ وَأُو۟لَـٰٓئِكُمْ جَعَلْنَا لَكُمْ عَلَيْهِمْ سُلْطَـٰنًۭا مُّبِينًۭا﴿٩١﴾
volume_up share
سَتَجِدُونَ = നിങ്ങള്‍ വഴിയെ കണ്ടുമുട്ടും, കേക്കും آخَرِينَ = വേറെ ചിലരെ يُرِيدُونَ = അവര്‍ ഉദ്ദേശിക്കും, ഉദ്ദേശിക്കുന്നു أَن يَأْمَنُوكُمْ = നിങ്ങളെ(ക്കുറിച്ച്) അവര്‍ നിര്‍ഭയരായിരിക്കുവാന്‍ وَيَأْمَنُوا = അവര്‍ നിര്‍ഭയരായിരിക്കുവാനും قَوْمَهُمْ = തങ്ങളുടെ ജനതയെ (ക്കുറിച്ച് ) كُلَّ مَا رُدُّوا = അവര്‍ മടക്ക(ആക്ക)പ്പെടുമ്പോഴെല്ലാം, തിരിക്കപ്പെടുമ്പോഴൊക്കെ إِلَى الْفِتْنَةِ = കുഴപ്പത്തിലേക്ക് أُرْكِسُوا = അവര്‍(കുത്തനെ) മറിച്ചിടപ്പെടും (മറിഞ്ഞു വീഴും) فِيهَا = അതില്‍ فَإِن لَّمْ يَعْتَزِلُوكُمْ = എന്നാല്‍ അവര്‍ നിങ്ങളെ വിട്ടു(അകന്നു) നിന്നില്ലെങ്കില്‍ وَيُلْقُوا إِلَيْكُمُ = നിങ്ങള്‍ക്ക് ഇട്ടുതരുക(നിങ്ങളോട് പ്രകടിപ്പിക്കുക)യും السَّلَمَ = സമാധാനം, ഒതുക്കം وَيَكُفُّوا = അവര്‍ തടഞ്ഞുവെക്കുകയും, (നിറുത്തല്‍ചെയ്കയും) أَيْدِيَهُمْ = അവരുടെ കൈകളെ فَخُذُوهُمْ = എന്നാലവരെ നിങ്ങള്‍ പിടിച്ചുകൊള്ളുവിന്‍ وَاقْتُلُوهُمْ = അവരെ നിങ്ങള്‍ കൊലപ്പെടുത്തുകയും ചെയ്യുവിന്‍ حَيْثُ ثَقِفْتُمُوهُمْ = അവരെ നിങ്ങള്‍ കണ്ടുമുട്ടിയേടത്ത്, കണ്ടുകിട്ടിയ സ്ഥലത്തുവെച്ച് وَأُولَٰئِكُمْ = അക്കൂട്ടര്‍ جَعَلْنَا = നാം ഉണ്ടാക്കി(ഏര്‍പ്പെടുത്തി)യിരിക്കുന്നു لَكُمْ = നിങ്ങള്‍ക്ക് عَلَيْهِمْ = അവരുടെ മേല്‍ سُلْطَانًا = ഒരു അധികാരം, ന്യായം مُّبِينًا = വ്യക്തമായ, സ്പഷ്ടമായ
വേറെ ചിലരെ നിങ്ങള്‍ കണ്ടെത്തിയേക്കും: നിങ്ങളെക്കുറിച്ച്, നിര്‍ഭയരായിരിക്കുവാനും തങ്ങളുടെ ജനതയെക്കുറിച്ച് നിര്‍ഭയരാ യിരിക്കുവാനും അവര്‍ ഉദ്ദേശിക്കുന്നു. അവര്‍ കുഴപ്പത്തിലേക്ക് തിരിക്കപ്പെടുമ്പോഴെല്ലാം അതില്‍ അവര്‍ (സ്വയം) മറിഞ്ഞു വീഴുന്നു. എന്നാല്‍, അവര്‍ നിങ്ങളെവിട്ടു നില്‍ക്കുകയും, നിങ്ങളോട് സമാധാനം പ്രകടിപ്പിക്കുകയും, അവരുടെ കൈകളെ (യുദ്ധം ചെയ്യാതെ) തടഞ്ഞു വെക്കുകയും ചെയ്യുന്നില്ലെങ്കില്‍, അവരെ കണ്ടു മുട്ടുന്നേടത്തുവെച്ച് നിങ്ങള്‍ പിടിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുവിന്‍. (അങ്ങിനെയുള്ള) അക്കൂട്ടര്‍ - അവരുടെ മേല്‍ നിങ്ങള്‍ക്ക് നാം വ്യക്തമായ ഒരധികാരം (അഥവാ ന്യായം) ഉണ്ടാക്കിത്തന്നിരിക്കുന്നു
തഫ്സീർ : 91-91
View   
وَمَا كَانَ لِمُؤْمِنٍ أَن يَقْتُلَ مُؤْمِنًا إِلَّا خَطَـًۭٔا ۚ وَمَن قَتَلَ مُؤْمِنًا خَطَـًۭٔا فَتَحْرِيرُ رَقَبَةٍۢ مُّؤْمِنَةٍۢ وَدِيَةٌۭ مُّسَلَّمَةٌ إِلَىٰٓ أَهْلِهِۦٓ إِلَّآ أَن يَصَّدَّقُوا۟ ۚ فَإِن كَانَ مِن قَوْمٍ عَدُوٍّۢ لَّكُمْ وَهُوَ مُؤْمِنٌۭ فَتَحْرِيرُ رَقَبَةٍۢ مُّؤْمِنَةٍۢ ۖ وَإِن كَانَ مِن قَوْمٍۭ بَيْنَكُمْ وَبَيْنَهُم مِّيثَـٰقٌۭ فَدِيَةٌۭ مُّسَلَّمَةٌ إِلَىٰٓ أَهْلِهِۦ وَتَحْرِيرُ رَقَبَةٍۢ مُّؤْمِنَةٍۢ ۖ فَمَن لَّمْ يَجِدْ فَصِيَامُ شَهْرَيْنِ مُتَتَابِعَيْنِ تَوْبَةًۭ مِّنَ ٱللَّهِ ۗ وَكَانَ ٱللَّهُ عَلِيمًا حَكِيمًۭا﴿٩٢﴾
volume_up share
وَمَا كَانَ = ആയിക്കൂടാ, ആകാവതല്ല, ഉണ്ടായിക്കൂടാ, പാടില്ല لِمُؤْمِنٍ = ഒരു സത്യവിശ്വാസിക്കും أَن يَقْتُلَ = അവന്‍ കൊലചെയ്യല്‍, വധിക്കല്‍ مُؤْمِنًا = ഒരു സത്യവിശ്വാസിയെ إِلَّا خَطَأً = അബദ്ധമാ(പിഴവാ)യിട്ടൊഴികെ وَمَن قَتَلَ = വല്ലവനും (ആരെങ്കിലും) കൊന്നാല്‍ مُؤْمِنًا = ഒരു സത്യവിശ്വാസിയെ خَطَأً = അബദ്ധമായി فَتَحْرِيرُ = എന്നാല്‍ സ്വതന്ത്രമാക്കലാണ് رَقَبَةٍ = ഒരു പിരടിയെ (അടിമയെ) مُّؤْمِنَةٍ = സത്യവിശ്വാസിയായ وَدِيَةٌ = ഒരു തെണ്ട (നഷ്ടപരിഹാരം)വും مُّسَلَّمَةٌ = ഏല്പിച്ചു (വിട്ടു) കൊടുക്കപ്പെടുന്ന إِلَىٰ أَهْلِهِ = അവന്‍റെ ആള്‍ക്കാരിലേക്ക്, കുടുംബത്തിന് إِلَّا أَن يَصَّدَّقُوا = അവര്‍ ധര്‍മം (സൗജന്യം) ആക്കിയാലൊഴികെ فَإِن كَانَ = എനി അവനായിരുന്നെങ്കില്‍ مِن قَوْمٍ = ഒരു ജനതയില്‍ നിന്നു(ള്ളവന്‍) عَدُوٍّ لَّكُمْ = നിങ്ങള്‍ക്ക് ശത്രുവായ وَهُوَ مُؤْمِنٌ = അവനാകട്ടെ സത്യവിശ്വാസിയുമാണ് فَتَحْرِيرُ = എന്നാല്‍ സ്വതന്ത്രമാക്കലാണ് رَقَبَةٍ = ഒരു പിരടി (അടിമ)യെ مُّؤْمِنَةٍ = സത്യവിശ്വാസിയായ وَإِن كَانَ = അവനായിരുന്നാലാകട്ടെ مِن قَوْمٍ = ഒരു ജനതയില്‍പെട്ട(വന്‍) بَيْنَكُمْ وَبَيْنَهُم = നിങ്ങള്‍ക്കും അവര്‍ക്കുമിടയിലുണ്ട് مِّيثَاقٌ = കരാര്‍ ഉടമ്പടി فَدِيَةٌ = എന്നാല്‍ തെണ്ടം مُّسَلَّمَةٌ = ഏല്‍പിച്ചു കൊടുക്കപ്പെടുന്ന إِلَىٰ أَهْلِهِ = അവന്‍റെ ആള്‍ക്കാര്‍ക്ക്, കുടുംബത്തിലേക്ക് وَتَحْرِيرُ رَقَبَةٍ = ഒരടിമയെ സ്വതന്ത്രമാക്കലും مُّؤْمِنَةٍ = സത്യവിശ്വാസിയായ فَمَن لَّمْ يَجِدْ = എനി ആര്‍ക്ക് കിട്ടിയില്ലയോ, വല്ലവനും എത്തിക്കാതിരുന്നാല്‍ فَصِيَامُ = എന്നാല്‍ നോമ്പ് നോല്‍ക്കല്‍ شَهْرَيْنِ = രണ്ട് മാസത്തെ مُتَتَابِعَيْنِ = തുടര്‍ച്ചയായി(രണ്ട്) تَوْبَةً = പശ്ചാത്താപമായിട്ട്, (ഖേദിച്ചു) മടക്കമായിട്ട് مِّنَ اللَّهِ = അല്ലാഹുവില്‍ നിന്ന് (നിശ്ചയിച്ച) وَكَانَ اللَّهُ = അല്ലാഹു ആകുന്നു عَلِيمًا = അറിയുന്നവന്‍ حَكِيمًا = അഗാധജ്ഞന്‍, യുക്തിമാന്‍
ഒരു സത്യവിശ്വാസിക്കും (തന്നെ) അബദ്ധമായിട്ടല്ലാതെ, ഒരു സത്യവിശ്വാസിയെ അവന്‍ കൊലപ്പെടുത്തുക ഉണ്ടാകാവതല്ല. [ഉണ്ടാവാന്‍ പാടില്ല.] ആരെങ്കിലും ഒരു സത്യവിശ്വാസിയെ അബദ്ധ മായി കൊലപ്പെടുത്തിയാലാകട്ടെ, അപ്പോള്‍ ഒരു സത്യവിശ്വാസിയായ അടിമയെ സ്വതന്ത്രമാക്കലും, അവന്‍റെ [കൊല്ലപ്പെട്ടവന്‍റെ] ആള്‍ക്കാ ര്‍ക്ക് ഏല്‍പിച്ചുകൊടുക്കപ്പെടുന്ന ഒരു തെണ്ടവും [നഷ്ടപരിഹാരവും] ആകുന്നു (വേണ്ടത്); അവര്‍ (വിട്ടു കൊടുത്ത്) സൗജന്യമാക്കുന്നതായാ ലൊഴികെ. എനി (കൊല്ലപ്പെട്ട) അവന്‍, നിങ്ങളുടെ ശത്രുവായ ഒരു ജനതയില്‍ പെട്ടവനാണ്, അവനാകട്ടെ സത്യവിശ്വാസിയുമാണ് എങ്കില്‍, അപ്പോള്‍, സത്യവിശ്വാസിയായ ഒരു അടിമയെ സ്വതന്ത്രമാക്കലാണ് (വേണ്ടത്). അവന്‍, നിങ്ങള്‍ക്കും തങ്ങള്‍ക്കു മിടയില്‍ വല്ല ഉടമ്പടിയുമുള്ളതായ ഒരു ജനതയില്‍ പെട്ടവനാണെങ്കി ലാകട്ടെ, അപ്പോള്‍, അവന്‍റെ ആള്‍ക്കാര്‍ക്ക് ഏല്‍പിച്ചുകൊടു ക്കപ്പെടുന്ന ഒരു തെണ്ടവും [നഷ്ട പരിഹാരവും], ഒരു സത്യവിശ്വാസിയായ അടിമയെ സ്വതന്ത്രമാക്കലുമാണ് (വേണ്ടത്). എനി , വല്ലവര്‍ക്കും അത് (സാധിച്ചു )കിട്ടിയില്ലെങ്കില്‍, തുടര്‍ച്ചയായി രണ്ട് മാസത്തെ നോമ്പാകുന്നു (വേണ്ടത്); (അതെ) അല്ലാഹുവിങ്കല്‍ നിന്ന് (നിശ്ചയിക്കപ്പെട്ടിട്ടു)ള്ള പശ്ചാത്താപമായിട്ട്. അല്ലാഹു (എല്ലാം) അറിയുന്നവനും, അഗാധജ്ഞനുമാകുന്നു.
وَمَن يَقْتُلْ مُؤْمِنًۭا مُّتَعَمِّدًۭا فَجَزَآؤُهُۥ جَهَنَّمُ خَـٰلِدًۭا فِيهَا وَغَضِبَ ٱللَّهُ عَلَيْهِ وَلَعَنَهُۥ وَأَعَدَّ لَهُۥ عَذَابًا عَظِيمًۭا﴿٩٣﴾
volume_up share
وَمَن يَقْتُلْ = ആര്‍ കൊല്ലുന്നുവോ, വല്ലവനും കൊന്നാല്‍ مُؤْمِنًا = ഒരു സത്യവിശ്വാസിയെ مُّتَعَمِّدًا = കല്‍പിച്ചു കൂട്ടി, കരുതിക്കൂട്ടി فَجَزَاؤُهُ = എന്നാലവന്‍റെ പ്രതിഫലം جَهَنَّمُ = ജഹന്നമാണ്, നരകമാകുന്നു خَالِدًا = നിത്യ(സ്ഥിര)വാസിയായിക്കൊണ്ട് فِيهَا = അതില്‍ وَغَضِبَ اللَّهُ = അല്ലാഹു കോപിക്കുകയും ചെയ്യും عَلَيْهِ = അവന്‍റെ മേല്‍ وَلَعَنَهُ = അവനെ അവന്‍ ശപിക്കുകയും ചെയ്യും وَأَعَدَّ لَهُ = അവന്ന് അവന്‍ ഒരുക്കിവെക്കുകയും ചെയ്യും عَذَابًا = ശിക്ഷ عَظِيمًا = വമ്പിച്ചതായ
ആരെങ്കിലും ഒരു സത്യവിശ്വാസിയെ കല്‍പിച്ചു കൂട്ടി കൊലപ്പെടുത്തുന്ന പക്ഷം, അവന്‍റെ പ്രതിഫലം, "ജഹന്നം" [നരകം] ആകുന്നു - അതില്‍ (അവന്‍) നിത്യവാസിയായിക്കൊണ്ട്; അവന്‍റെ മേല്‍ അല്ലാഹു കോപിക്കുകയും, അവനെ ശപിക്കുകയും ചെയ്യുന്നതാണ് ; അവന്ന്‌വമ്പിച്ച ശിക്ഷ അവന്‍ (അല്ലാഹു) ഒരുക്കിവെക്കുകയും ചെയ്യുന്നതാണ്.
തഫ്സീർ : 92-93
View   
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِذَا ضَرَبْتُمْ فِى سَبِيلِ ٱللَّهِ فَتَبَيَّنُوا۟ وَلَا تَقُولُوا۟ لِمَنْ أَلْقَىٰٓ إِلَيْكُمُ ٱلسَّلَـٰمَ لَسْتَ مُؤْمِنًۭا تَبْتَغُونَ عَرَضَ ٱلْحَيَوٰةِ ٱلدُّنْيَا فَعِندَ ٱللَّهِ مَغَانِمُ كَثِيرَةٌۭ ۚ كَذَٰلِكَ كُنتُم مِّن قَبْلُ فَمَنَّ ٱللَّهُ عَلَيْكُمْ فَتَبَيَّنُوٓا۟ ۚ إِنَّ ٱللَّهَ كَانَ بِمَا تَعْمَلُونَ خَبِيرًۭا﴿٩٤﴾
volume_up share
يَا أَيُّهَا الَّذِينَ آمَنُوا = ഹേ വിശ്വസിച്ചവരേ إِذَا ضَرَبْتُمْ = നിങ്ങള്‍ യാത്രപോയാല്‍ فِي سَبِيلِ اللَّهِ = അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ فَتَبَيَّنُوا = നിങ്ങള്‍ വ്യക്തത തേടുവിന്‍, വ്യക്തമായി മനസ്സിലാക്കുവിന്‍ وَلَا تَقُولُوا = നിങ്ങള്‍ പറയുകയും അരുത് لِمَنْ أَلْقَىٰ = ഇട്ടുതന്ന(പ്രകടിപ്പിച്ച)വനോട് إِلَيْكُمُ = നിങ്ങളിലേക്ക്, നിങ്ങളോട് السَّلَامَ = സലാമിനെ, സമാധാനം لَسْتَ = നീ അല്ല(എന്ന്) مُؤْمِنًا = സത്യവിശ്വാസി تَبْتَغُونَ = നിങ്ങള്‍ തേടിക്കൊണ്ട് عَرَضَ = വിഭവം , സാമഗ്രികള്‍, ഉപകരണം الْحَيَاةِ الدُّنْيَا = ഐഹിക(ഇഹത്തിലെ) ജീവിതത്തിന്‍റെ فَعِندَ اللَّهِ = എന്നാല്‍ അല്ലാഹുവിന്‍റെ അടുക്കലുണ്ട് مَغَانِمُ = ഗനീമത്തുകള്‍, യുദ്ധമുതലുകള്‍, ഭാഗ്യത്തില്‍ ലഭിക്കുന്നവ كَثِيرَةٌ = വളരെ, അധികം كَذَٰلِكَ = അപ്രകാരം, അതുപോലെ (തന്നെ) كُنتُم = നിങ്ങള്‍ ആയിരുന്നു مِّن قَبْلُ = മുമ്പ് فَمَنَّ اللَّهُ = എന്നിട്ട് അല്ലാഹു ദാക്ഷിണ്യം (നന്മ - ഗുണം) ചെയ്തിരിക്കുന്നു عَلَيْكُمْ = നിങ്ങളുടെ മേല്‍ فَتَبَيَّنُوا = അതിനാല്‍ നിങ്ങള്‍ വ്യക്തമായി മനസ്സിലാക്കുവിന്‍ إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു كَانَ = ആകുന്നു بِمَا تَعْمَلُونَ = നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി خَبِيرًا = സൂക്ഷ്മജ്ഞാനി
ഹേ, വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ (സമരത്തിനായി) യാത്രപോയാല്‍, നിങ്ങള്‍ (കാര്യം) വ്യക്തമായി മനസിലാക്കിക്കൊള്ളുവിന്‍ ; നിങ്ങളോട് "സലാം" [സമാധാനം] പ്രകടിപ്പിച്ചവനോട് "നീ സത്യവിശ്വാസിയല്ല" എന്ന് നിങ്ങള്‍ പറയുകയും ചെയ്യരുത്; നിങ്ങള്‍ ഐഹിക ജീവിത്തിന്‍റെ വിഭവം തേടിക്കൊണ്ട്. എന്നാല്‍, അല്ലാഹുവിന്‍റെ അടുക്കല്‍ വളരെ "ഗനീമത്ത്" [ഭാഗമായി ലഭിക്കുന്ന വസ്തു]കള്‍ ഉണ്ട്. മുമ്പ് നിങ്ങള്‍ അപ്രകാരം തന്നെയായിരുന്നു; എന്നിട്ട് അല്ലാഹു നിങ്ങളില്‍ ദാക്ഷിണ്യം ചെയ്തിരിക്കുകയാണ്; അതിനാല്‍, നിങ്ങള്‍ വ്യക്തമായി (അന്വേഷിച്ച്) മനസ്സിലാക്കുവിന്‍. നിശ്ചയമായും അല്ലാഹു, നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് സൂക്ഷ്മജ്ഞനാകുന്നു.
തഫ്സീർ : 94-94
View   
لَّا يَسْتَوِى ٱلْقَـٰعِدُونَ مِنَ ٱلْمُؤْمِنِينَ غَيْرُ أُو۟لِى ٱلضَّرَرِ وَٱلْمُجَـٰهِدُونَ فِى سَبِيلِ ٱللَّهِ بِأَمْوَٰلِهِمْ وَأَنفُسِهِمْ ۚ فَضَّلَ ٱللَّهُ ٱلْمُجَـٰهِدِينَ بِأَمْوَٰلِهِمْ وَأَنفُسِهِمْ عَلَى ٱلْقَـٰعِدِينَ دَرَجَةًۭ ۚ وَكُلًّۭا وَعَدَ ٱللَّهُ ٱلْحُسْنَىٰ ۚ وَفَضَّلَ ٱللَّهُ ٱلْمُجَـٰهِدِينَ عَلَى ٱلْقَـٰعِدِينَ أَجْرًا عَظِيمًۭا﴿٩٥﴾
volume_up share
لَّا يَسْتَوِي = സമമാകുക (ഒപ്പമാകുക)യില്ല الْقَاعِدُونَ = (അടങ്ങി - മുടങ്ങി) ഇരിക്കുന്നവര്‍, ഇരുപ്പിലായവര്‍ مِنَ الْمُؤْمِنِينَ = സത്യവിശ്വാസികളില്‍ നിന്ന് غَيْرُ = അല്ലാതെ, ഒഴികെയുള്ള أُولِي الضَّرَرِ = ബുദ്ധിമുട്ട്(വിഷമം)ഉള്ളവര്‍ وَالْمُجَاهِدُونَ = സമരം ചെയ്യുന്നവരും فِي سَبِيلِ = മാര്‍ഗത്തില്‍ اللَّهِ = അല്ലാഹുവിന്‍റെ بِأَمْوَالِهِمْ = തങ്ങളുടെ സ്വത്തുക്കള്‍കൊണ്ട് وَأَنفُسِهِمْ = തങ്ങളുടെ സ്വന്തങ്ങളെ (ദേഹങ്ങളെ) കൊണ്ടും فَضَّلَ اللَّهُ = അല്ലാഹു ശ്രേഷ്ഠരാക്കിയിരിക്കുന്നു الْمُجَاهِدِينَ = സമരം ചെയ്യുന്നവരെ بِأَمْوَالِهِمْ = തങ്ങളുടെ സ്വത്തുക്കള്‍ കൊണ്ട് وَأَنفُسِهِمْ = തങ്ങളുടെ ദേഹങ്ങളും عَلَى الْقَاعِدِينَ = (അടങ്ങി) ഇരിക്കുന്ന (ഇരുപ്പിലായ)വരെക്കാള്‍ دَرَجَةً = പദവിയാല്‍, പദവിയില്‍ وَكُلًّا = എല്ലാവരോടും وَعَدَ اللَّهُ = അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു الْحُسْنَىٰ = ഏറ്റവും നല്ലത് وَفَضَّلَ اللَّهُ = അല്ലാഹു ശ്രേഷ്ഠരാക്കുകയും ചെയ്തിരിക്കുന്നു الْمُجَاهِدِينَ = സമരം ചെയ്യുന്നവരെ عَلَى الْقَاعِدِينَ = (അടങ്ങി) ഇരിക്കുന്നവരെക്കാള്‍ أَجْرًا = പ്രതിഫലത്തില്‍, കൂലിയാല്‍ عَظِيمًا = വമ്പിച്ച
സത്യവിശ്വാസികളില്‍ നിന്ന് ബുദ്ധിമുട്ടുള്ളവരല്ലാത്ത (അടങ്ങി) ഇരിക്കുന്നവരും, തങ്ങളുടെ സ്വത്തുക്കളും ദേഹങ്ങളും കൊണ്ട് അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സമരം ചെയ്യുന്നവരും സമമാവുകയില്ല. തങ്ങളുടെ സ്വത്തുക്കളും, ദേഹങ്ങളുംകൊണ്ട് സമരം ചെയ്യുന്നവരെ (അടങ്ങി) ഇരിക്കുന്നവരെക്കാള്‍ അല്ലാഹു പദവിയാല്‍ ശ്രേഷ്ഠ രാക്കിയിരിക്കുന്നു . എല്ലാവരോടും (തന്നെ) അല്ലാഹു ഏറ്റവും നല്ലത്(നല്‍കുമെന്ന്) വാഗ്ദാനം ചെയ്കയും ചെയ്തിരിക്കുന്നു. സമരം ചെയ്യുന്നവരെ (അടങ്ങി) ഇരിക്കുന്നവരെക്കാള്‍ വമ്പിച്ച പ്രതി ഫലത്താല്‍ അല്ലാഹു ശ്രേഷ്ഠരാക്കുകയും ചെയ്തിരിക്കുന്നു.
دَرَجَـٰتٍۢ مِّنْهُ وَمَغْفِرَةًۭ وَرَحْمَةًۭ ۚ وَكَانَ ٱللَّهُ غَفُورًۭا رَّحِيمًا﴿٩٦﴾
volume_up share
دَرَجَاتٍ = അതായത് പല പദവികള്‍ مِّنْهُ = അവങ്കല്‍നിന്നുള്ള وَمَغْفِرَةً = പാപമോചനവും, പൊറുതിയും وَرَحْمَةً = കാരുണ്യവും وَكَانَ اللَّهُ = അല്ലാഹു ആകുന്നുതാനും غَفُورًا = വളരെ പൊറുക്കുന്നവന്‍ رَّحِيمًا = കരുണാനിധി
(അതെ) അവങ്കല്‍നിന്നുള്ള പല പദവികളും, പാപമോചനവും, കാരുണ്യവും! അല്ലാഹു വളരെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
തഫ്സീർ : 95-96
View   
إِنَّ ٱلَّذِينَ تَوَفَّىٰهُمُ ٱلْمَلَـٰٓئِكَةُ ظَالِمِىٓ أَنفُسِهِمْ قَالُوا۟ فِيمَ كُنتُمْ ۖ قَالُوا۟ كُنَّا مُسْتَضْعَفِينَ فِى ٱلْأَرْضِ ۚ قَالُوٓا۟ أَلَمْ تَكُنْ أَرْضُ ٱللَّهِ وَٰسِعَةًۭ فَتُهَاجِرُوا۟ فِيهَا ۚ فَأُو۟لَـٰٓئِكَ مَأْوَىٰهُمْ جَهَنَّمُ ۖ وَسَآءَتْ مَصِيرًا﴿٩٧﴾
volume_up share
إِنَّ الَّذِينَ = നിശ്ചയമായും യാതൊരു കൂട്ടര്‍ تَوَفَّاهُمُ = അവരെ (പൂര്‍ണമായി) പിടിച്ചെടുക്കും الْمَلَائِكَةُ = മലക്കുകള്‍ ظَالِمِي = അക്രമം ചെയ്യുന്നവരായ സ്ഥിതിയില്‍ أَنفُسِهِمْ = തങ്ങളുടെ ആത്മാക്കളോട്, തങ്ങളോട് തന്നെ قَالُوا = അവര്‍ പറയും فِيمَ = എന്തില്‍ كُنتُمْ = നിങ്ങളായിരുന്നു قَالُوا كُنَّا = അവര്‍ പറയും ഞങ്ങളായിരുന്നു مُسْتَضْعَفِينَ = ബലഹീനരാക്കപ്പെട്ടവര്‍, ദുര്‍ബ്ബലര്‍ فِي الْأَرْضِ = ഭൂമിയില്‍ قَالُوا = അവര്‍ പറയും أَلَمْ تَكُنْ = ആയിരുന്നില്ലേ أَرْضُ اللَّهِ = അല്ലാഹുവിന്‍റെ ഭൂമി وَاسِعَةً = വിശാലമായത് فَتُهَاجِرُوا = അപ്പോള്‍ നിങ്ങള്‍ (ക്കു) ഹിജ്‌റഃപോകാമായിരുന്നു فِيهَا = അതില്‍ فَأُولَٰئِكَ = എന്നാല്‍ അക്കൂട്ടര്‍ مَأْوَاهُمْ = അവരുടെ സങ്കേതം, ചെന്നെത്തുന്ന സ്ഥലം جَهَنَّمُ = നരകമാണ് وَسَاءَتْ مَصِيرًا = അത് വളരെ (എത്രയോ) മോശപ്പെട്ടതുമാകുന്നു
നിശ്ചയമായും, തങ്ങളോടു തന്നെ അക്രമം പ്രവര്‍ത്തിക്കുന്നവരായ നിലയില്‍ മലക്കുകള്‍ യാതൊരു കൂട്ടരെ (മരണപ്പെടുത്തി) പിടിച്ചെടുക്കുന്നുവോ, (അവരോട്) അവര്‍ [മലക്കുകള്‍] പറയും; "നിങ്ങള്‍ എന്തിലായിരുന്നു (നിലകൊണ്ടിരു ന്നത്)?" അവര്‍ [അക്രമം പ്രവര്‍ത്തിച്ചവര്‍] പറയും: "ഞങ്ങള്‍ ഭൂമിയില്‍ ദുര്‍ബ്ബലരായിരുന്നു." അവര്‍ [മലക്കുകള്‍] പറയും: അല്ലാഹുവിന്‍റെ ഭൂമി വിശാലമായതായിരുന്നില്ലേ - അതില്‍ നിങ്ങള്‍ക്ക് "ഹിജ്‌റഃ" [പലായനം] ചെയ്യാമായിരുന്നുവല്ലോ?!" അക്കൂട്ടര്‍, അവരുടെ സങ്കേതം "ജഹന്നം" [നരകം] ആകുന്നു. അത് വളരെ മോശപ്പെട്ട പര്യവസാനവും!
إِلَّا ٱلْمُسْتَضْعَفِينَ مِنَ ٱلرِّجَالِ وَٱلنِّسَآءِ وَٱلْوِلْدَٰنِ لَا يَسْتَطِيعُونَ حِيلَةًۭ وَلَا يَهْتَدُونَ سَبِيلًۭا﴿٩٨﴾
volume_up share
إِلَّا الْمُسْتَضْعَفِينَ = ദുര്‍ബ്ബലരൊഴികെ, ബലഹീനരാക്കപ്പെട്ടവരല്ലാതെ مِنَ الرِّجَالِ = പുരുഷന്മാരാകുന്ന, പുരുഷന്മാരില്‍ നിന്ന് وَالنِّسَاءِ = സ്ത്രീകളും وَالْوِلْدَانِ = കുട്ടികളും لَا يَسْتَطِيعُونَ = അവര്‍ക്ക് സാധിക്കുകയില്ല, സാധിക്കാത്ത വിധത്തില്‍ حِيلَةً = ഒരു ഉപായത്തിനും, വല്ല കൗശലത്തിനും وَلَا يَهْتَدُونَ = അവര്‍ വഴികാണുകയുമില്ല (കണ്ടെത്തുകയുമില്ല) سَبِيلًا = ഒരു മാര്‍ഗവും, വഴിയും
പുരുഷന്മാരും, സ്ത്രീകളും, കുട്ടികളുമാകുന്ന ദുര്‍ബ്ബലര്‍ ഒഴികെ, വല്ല ഉപായത്തിന്നും, സാധ്യമാകുകയാകട്ടെ, വല്ല(രക്ഷാ) മാര്‍ഗവും കു കിട്ടുകയാകട്ടെ ഇല്ലാത്ത വിധം (ദുര്‍ബ്ബലരായവരൊഴികെ)
فَأُو۟لَـٰٓئِكَ عَسَى ٱللَّهُ أَن يَعْفُوَ عَنْهُمْ ۚ وَكَانَ ٱللَّهُ عَفُوًّا غَفُورًۭا﴿٩٩﴾
volume_up share
فَأُولَٰئِكَ = എന്നാല്‍ അക്കൂട്ടര്‍ عَسَى اللَّهُ = അല്ലാഹു ആയേക്കാം أَن يَعْفُوَ = അവന്‍ മാപ്പ് നല്‍കുവാന്‍ عَنْهُمْ = അവര്‍ക്ക് وَكَانَ اللَّهُ = അല്ലാഹു ആകുന്നുതാനും عَفُوًّا = വളരെ മാപ്പ് ചെയ്യുന്നവന്‍ غَفُورًا = വളരെ പൊറുക്കുന്നവന്‍
എന്നാല്‍, അക്കൂട്ടര്‍ - അവര്‍ക്ക് അല്ലാഹു മാപ്പുചെയ്യു മാറായേക്കുന്നതാണ് . അല്ലാഹു വളരെ മാപ്പു നല്‍കുന്നവനും, വളരെ പൊറുക്കുന്നവനുമാകുന്നു.
തഫ്സീർ : 97-99
View   
وَمَن يُهَاجِرْ فِى سَبِيلِ ٱللَّهِ يَجِدْ فِى ٱلْأَرْضِ مُرَٰغَمًۭا كَثِيرًۭا وَسَعَةًۭ ۚ وَمَن يَخْرُجْ مِنۢ بَيْتِهِۦ مُهَاجِرًا إِلَى ٱللَّهِ وَرَسُولِهِۦ ثُمَّ يُدْرِكْهُ ٱلْمَوْتُ فَقَدْ وَقَعَ أَجْرُهُۥ عَلَى ٱللَّهِ ۗ وَكَانَ ٱللَّهُ غَفُورًۭا رَّحِيمًۭا﴿١٠٠﴾
volume_up share
وَمَن يُهَاجِرْ = വല്ലവരും ഹിജ്‌റഃ പോകുന്നപക്ഷം فِي سَبِيلِ = മാര്‍ഗത്തില്‍ اللَّهِ = അല്ലാഹുവിന്‍റെ يَجِدْ = അവന്‍ കണ്ടെത്തും, എത്തിക്കും, അവനുകിട്ടും فِي الْأَرْضِ = ഭൂമിയില്‍ مُرَاغَمًا = ആശ്രയം, ആശ്രയ സ്ഥാനം, വിശാല സ്ഥാനം, വിഹാര സ്ഥാനം كَثِيرًا = വിശാലതയും وَسَعَةً = വളരെ, ധാരാളം وَمَن يَخْرُجْ = ആരെങ്കിലും പുറപ്പെടുന്നതായാല്‍ مِن بَيْتِهِ = തന്‍റെ വീട്ടില്‍നിന്ന് مُهَاجِرًا = ഹിജ്‌റഃ പോകുന്നവനായിട്ട് إِلَى اللَّهِ = അല്ലാഹുവിങ്കലേക്ക് وَرَسُولِهِ = അവന്‍റെ റസൂലിലേക്കും ثُمَّ = പിന്നീട്, പിന്നെ يُدْرِكْهُ = അവന് പിടിപെടുക (കണ്ടെത്തുക)യും الْمَوْتُ = മരണം فَقَدْ وَقَعَ = എന്നാല്‍ തീര്‍ച്ചയായും സംഭവിച്ചു, ഉണ്ടായി (സ്ഥിരപ്പെട്ടു) أَجْرُهُ = അവന്‍റെ പ്രതിഫലം عَلَى اللَّهِ = അല്ലാഹുവിന്‍റെ മേല്‍ وَكَانَ اللَّهُ = അല്ലാഹു ആകുന്നുതാനും غَفُورًا = വളരെ പൊറുക്കുന്നവന്‍ رَّحِيمًا = കരുണാനിധി
ആരെങ്കിലും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ "ഹിജ്‌റഃ " [സ്വദേശം വിട്ടേച്ചു] പോകുന്ന പക്ഷം, അവന്‍ ഭൂമിയില്‍ ധാരാളം ആശ്രയസ്ഥാനവും, വിശാലതയും കണ്ടെത്തുന്നതാണ്. ആരെങ്കിലും തന്‍റെ വീട്ടില്‍ നിന്ന് അല്ലാഹുവിങ്കലേക്കും അവന്‍റെ റസൂലിലേക്കും "ഹിജ്‌റഃ" പോകുന്നവ നായി പുറപ്പെടുകയും, (എന്നിട്ട്) പിന്നീടവനു മരണം പിടിപെടുകയും ചെയ്യുന്നപക്ഷം, തീര്‍ച്ചയായും, അവന്‍റെ പ്രതിഫലം അല്ലാഹുവിന്‍റെ മേല്‍ (ബാധകമായി) സ്ഥിരപ്പെട്ടു. അല്ലാഹു വളരെ പൊറുക്കുന്നവ നും, കരുണാനിധിയുമാകുന്നു.
തഫ്സീർ : 100-100
View   
وَإِذَا ضَرَبْتُمْ فِى ٱلْأَرْضِ فَلَيْسَ عَلَيْكُمْ جُنَاحٌ أَن تَقْصُرُوا۟ مِنَ ٱلصَّلَوٰةِ إِنْ خِفْتُمْ أَن يَفْتِنَكُمُ ٱلَّذِينَ كَفَرُوٓا۟ ۚ إِنَّ ٱلْكَـٰفِرِينَ كَانُوا۟ لَكُمْ عَدُوًّۭا مُّبِينًۭا﴿١٠١﴾
volume_up share
وَإِذَا ضَرَبْتُمْ = നിങ്ങള്‍ യാത്രപോയാല്‍ فِي الْأَرْضِ = ഭൂമിയില്‍, ഭൂമിയിലൂടെ فَلَيْسَ عَلَيْكُمْ = എന്നാല്‍ നിങ്ങളുടെമേല്‍ ഇല്ല جُنَاحٌ = തെറ്റ്, ഒരു തെറ്റും أَن تَقْصُرُوا = നിങ്ങള്‍ ചുരുക്കുന്നതിന് مِنَ الصَّلَاةِ = നമസ്‌കാരത്തില്‍ നിന്ന് إِنْ خِفْتُمْ = നിങ്ങള്‍ ഭയപ്പെട്ടെങ്കില്‍ أَن يَفْتِنَكُمُ = നിങ്ങളെ കുഴപ്പത്തിലാക്കുന്നത് الَّذِينَ كَفَرُوا = അവിശ്വസിച്ചവര്‍ إِنَّ الْكَافِرِينَ = നിശ്ചയമായും അവിശ്വാസികള്‍ كَانُوا = അവരാകുന്നു, ആയിരിക്കുന്നു لَكُمْ = നിങ്ങള്‍ക്ക് عَدُوًّا = ശത്രു مُّبِينًا = സ്പഷ്ടമായ, പ്രത്യക്ഷമായ
(സത്യ വിശ്വാസികളേ)നിങ്ങള്‍ ഭൂമിയില്‍ യാത്ര ചെയ്യുന്നതായാല്‍ നിങ്ങള്‍ നമസ്‌കാര ത്തില്‍ നിന്ന് (കുറച്ച്) ചുരുക്കുന്നതിന് നിങ്ങളുടെമേല്‍ തെറ്റില്ല; അവിശ്വസിച്ചവര്‍ നിങ്ങളെ കുഴപ്പത്തിലാക്കുന്നത് നിങ്ങള്‍ ഭയപ്പെട്ടുവെങ്കില്‍. നിശ്ചയമായും, അവിശ്വാസികള്‍ നിങ്ങള്‍ക്ക് പ്രത്യക്ഷമായ ശത്രുവാകുന്നു.
തഫ്സീർ : 101-101
View   
وَإِذَا كُنتَ فِيهِمْ فَأَقَمْتَ لَهُمُ ٱلصَّلَوٰةَ فَلْتَقُمْ طَآئِفَةٌۭ مِّنْهُم مَّعَكَ وَلْيَأْخُذُوٓا۟ أَسْلِحَتَهُمْ فَإِذَا سَجَدُوا۟ فَلْيَكُونُوا۟ مِن وَرَآئِكُمْ وَلْتَأْتِ طَآئِفَةٌ أُخْرَىٰ لَمْ يُصَلُّوا۟ فَلْيُصَلُّوا۟ مَعَكَ وَلْيَأْخُذُوا۟ حِذْرَهُمْ وَأَسْلِحَتَهُمْ ۗ وَدَّ ٱلَّذِينَ كَفَرُوا۟ لَوْ تَغْفُلُونَ عَنْ أَسْلِحَتِكُمْ وَأَمْتِعَتِكُمْ فَيَمِيلُونَ عَلَيْكُم مَّيْلَةًۭ وَٰحِدَةًۭ ۚ وَلَا جُنَاحَ عَلَيْكُمْ إِن كَانَ بِكُمْ أَذًۭى مِّن مَّطَرٍ أَوْ كُنتُم مَّرْضَىٰٓ أَن تَضَعُوٓا۟ أَسْلِحَتَكُمْ ۖ وَخُذُوا۟ حِذْرَكُمْ ۗ إِنَّ ٱللَّهَ أَعَدَّ لِلْكَـٰفِرِينَ عَذَابًۭا مُّهِينًۭا﴿١٠٢﴾
volume_up share
وَإِذَا كُنتَ = നീ ആയിരുന്നാല്‍, ഉണ്ടായിരുന്നാല്‍ فِيهِمْ = അവരില്‍ فَأَقَمْتَ = എന്നിട്ടു നീ നിലനിറുത്തുക (നടത്തുക)യും لَهُمُ = അവര്‍ക്ക്, അവര്‍ക്ക് വേണ്ടി الصَّلَاةَ = നമസ്‌കാരം فَلْتَقُمْ = എന്നാല്‍ നില്‍ക്കട്ടെ طَائِفَةٌ مِّنْهُم = അവരില്‍ നിന്ന് ഒരു വിഭാഗം, ഒരു കൂട്ടര്‍ مَّعَكَ = നിന്‍റെ കൂടെ, ഒപ്പം وَلْيَأْخُذُوا = അവര്‍ എടുക്കുകയും ചെയ്യട്ടെ أَسْلِحَتَهُمْ = അവരുടെ ആയുധങ്ങള്‍ فَإِذَا سَجَدُوا = എന്നിട്ട് അവര്‍ സുജൂദ് ചെയ്താല്‍ فَلْيَكُونُوا = അവര്‍ ആയിക്കൊള്ളട്ടെ, ആയിരിക്കട്ടെ مِن وَرَائِكُمْ = നിങ്ങളുടെ പിന്‍പുറത്തിലൂടെ وَلْتَأْتِ = വരുകയും ചെയ്യട്ടെ, വന്നും കൊള്ളട്ടെ طَائِفَةٌ = ഒരു വിഭാഗം أُخْرَىٰ = വേറെ, മറ്റൊരു لَمْ يُصَلُّوا = നമസ്‌കരിച്ചിട്ടില്ലാത്ത, അവര്‍ നമസ്‌കരിച്ചിട്ടില്ല فَلْيُصَلُّوا = എന്നിട്ടവര്‍ നമസ്‌കരിക്കട്ടെ مَعَكَ = നിന്‍റെ കൂടെ وَلْيَأْخُذُوا = അവര്‍ എടുത്തും (സ്വീകരിച്ചും) കൊള്ളട്ടെ حِذْرَهُمْ = അവരുടെ ജാഗ്രത, സൂക്ഷ്മത, കാവല്‍ وَأَسْلِحَتَهُمْ = അവരുടെ ആയുധങ്ങളും وَدَّ = കൊതിക്കുകയാണ്, മോഹിച്ചു, ആഗ്രഹിച്ചു الَّذِينَ كَفَرُوا = അവിശ്വസിച്ചവര്‍ لَوْ تَغْفُلُونَ = നിങ്ങള്‍ ശ്രദ്ധ വിട്ടിരുന്നെങ്കില്‍, അശ്രദ്ധരായാല്‍ കൊള്ളാം (എന്ന്) عَنْ أَسْلِحَتِكُمْ = നിങ്ങളുടെ ആയുധങ്ങളെപ്പറ്റി وَأَمْتِعَتِكُمْ = നിങ്ങളുടെ സാമഗ്രികളെയും, ഉപകരണങ്ങളെയും فَيَمِيلُونَ = എന്നാല്‍ (അപ്പോള്‍ - അങ്ങനെ) അവര്‍ ആഞ്ഞു വീഴുകയും, ആഞ്ഞടിക്കാം, മറിഞ്ഞു വീഴാം, മറിയുവാന്‍ عَلَيْكُم = നിങ്ങളുടെമേല്‍, നിങ്ങളില്‍ مَّيْلَةً = ഒരു ആഞ്ഞടി, മറിയല്‍ وَاحِدَةً = ഒരു, ഏക وَلَا جُنَاحَ = തെറ്റില്ലതാനും, കുറ്റവുമില്ല عَلَيْكُمْ = നിങ്ങളുടെ മേല്‍ إِن كَانَ بِكُمْ = നിങ്ങളില്‍ ഉണ്ടായെങ്കില്‍ أَذًى = വല്ല ശല്യവും, ഉപദ്രവം مِّن مَّطَرٍ = മഴയാല്‍, മഴ നിമിത്തം أَوْ كُنتُم = അല്ലെങ്കില്‍ നിങ്ങള്‍ ആയിരുന്നു (എങ്കില്‍) مَّرْضَىٰ = രോഗികള്‍ أَن تَضَعُوا = നിങ്ങള്‍ വെക്കുന്നതിനു, താഴെ വെക്കുന്നതിന് أَسْلِحَتَكُمْ = നിങ്ങളുടെ ആയുധങ്ങള്‍ وَخُذُوا = നിങ്ങള്‍ എടുക്കുക(സ്വീകരിക്കുക)യും ചെയ്‌വിന്‍ حِذْرَكُمْ = നിങ്ങളുടെ ജാഗ്രത, സൂക്ഷ്മത إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു أَعَدَّ = ഒരുക്കിവെച്ചിരിക്കുന്നു لِلْكَافِرِينَ = അവിശ്വാസികള്‍ക്ക് عَذَابًا = ശിക്ഷ مُّهِينًا = നിന്ദാകരമായ, അപമാനിക്കുന്ന
(നബിയേ) നീ അവരില്‍ ഉണ്ടായിരിക്കുകയും, എന്നിട്ട് അവര്‍ക്ക് നമസ്‌കാരം നില നിറുത്തി [നടത്തി] ക്കൊടുക്കുകയും ചെയ്താല്‍, അവരില്‍ നിന്ന് ഒരു വിഭാഗം നിന്‍റെ കൂടെ (നമസ്‌കാരത്തിന്) നിന്നുകൊള്ളട്ടെ; അവര്‍ തങ്ങളുടെ ആയുധങ്ങള്‍ എടുത്ത് കൊള്ളുകയും ചെയ്യട്ടെ. അങ്ങനെ, അവര്‍ "സുജൂദ്" ചെയ്താല്‍ അവര്‍ നിങ്ങളുടെ പിന്‍പുറത്തായിരിക്കട്ടെ. നമസ്‌കരിച്ചിട്ടില്ലാത്ത മറ്റൊരു വിഭാഗം (നിന്‍റെകൂടെ) വരുകയും ചെയ്യട്ടെ; എന്നിട്ട് അവര്‍ നിന്‍റെ കൂടെ നമസ്‌കരിച്ചുകൊള്ളട്ടെ; അവര്‍ തങ്ങളുടെ ജാഗ്രതയും, തങ്ങളുടെ ആയുധങ്ങളും എടുത്ത് കൊള്ളുകയും ചെയ്യട്ടെ. നിങ്ങള്‍ നിങ്ങളുടെ ആയുധങ്ങളെയും, നിങ്ങളുടെ സാമഗ്രികളെയും സംബന്ധിച്ചു ശ്രദ്ധ വിട്ടിരുന്നെങ്കില്‍ (കൊള്ളാം) എന്ന് (ആ) അവിശ്വസിച്ചവര്‍ മോഹിക്കുകയാണ്; എന്നാലവര്‍ക്ക് നിങ്ങളുടെമേല്‍ (പെട്ടെന്നു) ഒരൊറ്റ ആഞ്ഞടിനടത്താമായിരുന്നു (വല്ലോ)! നിങ്ങള്‍ക്ക് മഴ നിമിത്തം വല്ല ശല്യവും ഉണ്ടായിരിക്കുകയോ, അല്ലെങ്കില്‍ നിങ്ങള്‍ രോഗികളായിരിക്കുകയോ ചെയ്‌തെങ്കില്‍, നിങ്ങളുടെ മേല്‍ തെറ്റുമില്ല, നിങ്ങളുടെ ആയുധങ്ങള്‍ (ഇറക്കി) വെക്കുന്നതിന്. (എന്നാലും) നിങ്ങള്‍ നിങ്ങളുടെ ജാഗ്രത സ്വീകരിക്കുകയും ചെയ്യണം. [അതില്‍ വീഴ്ച വരുത്തിക്കൂടാ.] നിശ്ചയമായും, അവിശ്വാസികള്‍ക്ക് അല്ലാഹു നിന്ദാകരമായ ശിക്ഷ ഒരുക്കിവെച്ചിരിക്കുന്നു.
فَإِذَا قَضَيْتُمُ ٱلصَّلَوٰةَ فَٱذْكُرُوا۟ ٱللَّهَ قِيَـٰمًۭا وَقُعُودًۭا وَعَلَىٰ جُنُوبِكُمْ ۚ فَإِذَا ٱطْمَأْنَنتُمْ فَأَقِيمُوا۟ ٱلصَّلَوٰةَ ۚ إِنَّ ٱلصَّلَوٰةَ كَانَتْ عَلَى ٱلْمُؤْمِنِينَ كِتَـٰبًۭا مَّوْقُوتًۭا﴿١٠٣﴾
volume_up share
فَإِذَا قَضَيْتُمُ = അങ്ങനെ നിങ്ങള്‍ നിര്‍വ്വഹിച്ചാല്‍, ചെയ്തുതീര്‍ത്താല്‍ الصَّلَاةَ = നമസ്‌കാരം فَاذْكُرُوا = നിങ്ങള്‍ ഓര്‍മിക്കുവിന്‍, ധ്യാനിക്കുവിന്‍ اللَّهَ = അല്ലാഹുവിനെ قِيَامًا = നില്‍ക്കുന്നവരായിട്ട് وَقُعُودًا = ഇരിക്കുന്നവരായും وَعَلَىٰ جُنُوبِكُمْ = നിങ്ങളുടെ പാര്‍ശ്വ(ഭാഗ)ങ്ങളിലായും فَإِذَا اطْمَأْنَنتُمْ = എന്നിട്ട് (എനി - അപ്പോള്‍) നിങ്ങള്‍ക്ക് സമാധാനമായെങ്കില്‍ (മനസ്സൊതുങ്ങിയെങ്കില്‍) فَأَقِيمُوا = അപ്പോള്‍ നിങ്ങള്‍ നിലനിറുത്തുവിന്‍ الصَّلَاةَ = നമസ്‌കാരം إِنَّ الصَّلَاةَ = നിശ്ചയമായും നമസ്‌കാരം كَانَتْ = ആയിരിക്കുന്നു, ആകുന്നു عَلَى الْمُؤْمِنِينَ = സത്യവിശ്വസികളുടെ മേല്‍ كِتَابًا = നിയമം, നിശ്ചയം, നിര്‍ബ്ബന്ധം مَّوْقُوتًا = സമയം നിശ്ചയിക്കപ്പെട്ട, നിര്‍ണയം ചെയ്യപ്പെട്ടതായ وَلَا تَهِنُوا = നിങ്ങള്‍ ദുര്‍ബ്ബലരാകരുത്
അങ്ങനെ, നിങ്ങള്‍ നമസ്‌കാരം നിര്‍വ്വഹിച്ചു കഴിഞ്ഞാല്‍, നില്‍ക്കുന്നവരായും, ഇരിക്കുന്നവരായും, നിങ്ങളുടെ പാര്‍ശ്വങ്ങളിലായും [കിടക്കുന്ന വരായും] കൊണ്ട് നിങ്ങള്‍ അല്ലാഹുവിനെ ഓര്‍മിക്കുവിന്‍. എനി, നിങ്ങള്‍ക്ക് സമാധാനമായാല്‍ നിങ്ങള്‍ നമസ്‌കാരം (മുറക്ക്) നിലനിറുത്തുവിന്‍. (കാരണം) നിശ്ചയമായും നമസ്‌കാരം, സത്യവിശ്വാസികളുടെ മേല്‍ സമയം നിര്‍ണയിക്കപ്പെട്ട ഒരു നിര്‍ബന്ധ(നിയമ)മാകുന്നു.
തഫ്സീർ : 102-103
View   
وَلَا تَهِنُوا۟ فِى ٱبْتِغَآءِ ٱلْقَوْمِ ۖ إِن تَكُونُوا۟ تَأْلَمُونَ فَإِنَّهُمْ يَأْلَمُونَ كَمَا تَأْلَمُونَ ۖ وَتَرْجُونَ مِنَ ٱللَّهِ مَا لَا يَرْجُونَ ۗ وَكَانَ ٱللَّهُ عَلِيمًا حَكِيمًا﴿١٠٤﴾
volume_up share
فِي ابْتِغَاءِ = അന്വേഷി(ച്ചുപിടി)ക്കുന്നതില്‍ الْقَوْمِ = (ആ)ജനതയെ إِن تَكُونُوا = നിങ്ങളാകുന്നുവെങ്കില്‍ تَأْلَمُونَ = നിങ്ങള്‍ വേദനപ്പെടുന്നു(വേദന അനുഭവിക്കുന്നു) فَإِنَّهُمْ = എന്നാല്‍ നിശ്ചയമായും അവര്‍ يَأْلَمُونَ = അവര്‍ വേദന അനുഭവിക്കുന്നു. അവര്‍ക്ക് വേദനയുണ്ടാകുന്നു كَمَا تَأْلَمُونَ = നിങ്ങള്‍ വേദനപ്പെടുന്ന (അനുഭവിക്കുന്ന)തുപോലെ وَتَرْجُونَ = നിങ്ങള്‍ പ്രതീക്ഷിക്കുക (അഭിലഷിക്കു ക)യും ചെയ്യുന്നു مِنَ اللَّهِ = അല്ലാഹുവില്‍ നിന്ന് مَا لَا يَرْجُونَ = അവര്‍ പ്രതീക്ഷിക്കാത്തത് وَكَانَ اللَّهُ = അല്ലാഹുവാകുന്നു عَلِيمًا = അറിയുന്നവന്‍ حَكِيمًا = അഗാധജ്ഞാനി, യുക്തിമാന്‍
(ആ) ജനതയെ തേടിപ്പിടി ക്കുന്നതില്‍ നിങ്ങള്‍ ബലഹീനരാകരുത്. നിങ്ങള്‍ വേദന അനുഭ വിച്ചുകൊണ്ടിരിക്കുന്നുവെങ്കില്‍, നിങ്ങള്‍ വേദന അനുഭവിക്കുന്നതുപോലെ നിശ്ചയമായും അവരും വേദന അനു ഭവിച്ചുകൊണ്ടിരിക്കുന്നു. (കൂടാതെ) അവര്‍ പ്രതീക്ഷിക്കുന്നില്ലാത്ത (ചില)ത് അല്ലാഹുവില്‍ നിന്നും നിങ്ങള്‍ പ്രതീക്ഷിക്കുകയും ചെയ്യുന്നു. അല്ലാഹു (എല്ലാം) അറിയുന്നവനും, അഗാധജ്ഞനുമാകുന്നു.
തഫ്സീർ : 104-104
View   
إِنَّآ أَنزَلْنَآ إِلَيْكَ ٱلْكِتَـٰبَ بِٱلْحَقِّ لِتَحْكُمَ بَيْنَ ٱلنَّاسِ بِمَآ أَرَىٰكَ ٱللَّهُ ۚ وَلَا تَكُن لِّلْخَآئِنِينَ خَصِيمًۭا﴿١٠٥﴾
volume_up share
إِنَّا أَنزَلْنَا നിശ്ചയമായും നാം ഇറക്കിത്തന്നിരിക്കുന്നു إِلَيْكَ നിനക്ക്, നിന്നിലേക്ക് الْكِتَابَ (വേദ) ഗ്രന്ഥം بِالْحَقِّ യഥാര്‍ഥ (മുറ - കാര്യ) പ്രകാരം لِتَحْكُمَ നീ വിധി കല്‍പിക്കുവാന്‍ വേണ്ടി بَيْنَ النَّاسِ മനുഷ്യര്‍ക്കിടയില്‍ بِمَا أَرَاكَ നിനക്കു കാണിച്ചു തന്നതുകൊണ്ട് (കാട്ടിത്തന്നതനുസരിച്ച് - പ്രകാരം) اللَّهُഅല്ലാഹു وَلَا تَكُن നീ ആകരുത്, ആകുകയും അരുത് لِّلْخَائِنِينَ ചതിക്കുന്നവര്‍ക്ക്, വഞ്ചകന്മാര്‍ക്ക് വേണ്ടി خَصِيمًا വാദിക്കുന്നവന്‍, കക്ഷി വാദം ചെയ്യുന്നവന്‍
(നബിയേ) നിശ്ചയമായും, നാം നിനക്ക് യഥാര്‍ഥ (മുറ) പ്രകാരം വേദഗ്രന്ഥം ഇറക്കിത്തന്നിരിക്കുന്നു; അല്ലാഹു നിനക്ക് കാണിച്ചുതന്ന പ്രകാരം നീ മനുഷ്യര്‍ക്കിടയില്‍ വിധി കല്‍പിക്കുവാന്‍ വേണ്ടി. നീ വഞ്ചകന്മാര്‍ക്ക് വേണ്ടി (കക്ഷിപിടിച്ച്)വാദിക്കുന്നവനാവരുത്.
وَٱسْتَغْفِرِ ٱللَّهَ ۖ إِنَّ ٱللَّهَ كَانَ غَفُورًۭا رَّحِيمًۭا﴿١٠٦﴾
volume_up share
وَاسْتَغْفِرِ നീ പൊറുതി (പാപമോചനം) തേടുകയും ചെയ്യുക اللَّهَ അല്ലാഹുവിനോട് إِنَّ اللَّهَ നിശ്ചയമായും അല്ലാഹു كَانَ ആകുന്നു, ആയിരിക്കുന്നു غَفُورًا വളരെ പൊറുക്കുന്നവന്‍ رَّحِيمًا കരുണാനിധി, കരുണയുള്ളവന്‍
അല്ലാഹുവിനോട് നീ പാപമോചനം തേടുകയും ചെയ്യുക. നിശ്ചയമായും അല്ലാഹു, വളരെ പൊറുക്കുന്നവനും, കരുണാനിധിയുമാകുന്നു.
وَلَا تُجَـٰدِلْ عَنِ ٱلَّذِينَ يَخْتَانُونَ أَنفُسَهُمْ ۚ إِنَّ ٱللَّهَ لَا يُحِبُّ مَن كَانَ خَوَّانًا أَثِيمًۭا﴿١٠٧﴾
volume_up share
وَلَا تُجَادِلْ നീ തര്‍ക്കം നടത്തുകയും ചെയ്യരുത് عَنِ الَّذِينَ യാതൊരു കൂട്ടരെപ്പറ്റി, യാതൊരുവര്‍ക്ക് വേണ്ടി يَخْتَانُونَ വഞ്ചന പ്രവര്‍ത്തിക്കുന്ന أَنفُسَهُمْ തങ്ങളുടെ സ്വന്തങ്ങളോട് (ആത്മാക്കളോട്) തങ്ങളോടുതന്നെ إِنَّ اللَّهَ നിശ്ചയമായും അല്ലാഹു لَا يُحِبُّ ഇഷ്ടപ്പെടുന്നതല്ല, സ്‌നേഹിക്കയില്ല مَن كَانَആയവരെ(വനെ) خَوَّانًا വലിയ(മഹാ) വഞ്ചകന്‍ أَثِيمًا വലിയ(മഹാ) പാപി
തങ്ങളുടെ സ്വന്തങ്ങളോട് (തന്നെ) വഞ്ചന പ്രവര്‍ത്തിക്കുന്നവര്‍ക്ക് വേണ്ടി നീ തര്‍ക്കം നടത്തുകയും ചെയ്യരുത്. നിശ്ചയമായും മഹാവഞ്ചകനും മഹാപാപിയുമായവരെ അല്ലാഹു ഇഷ്ടപ്പെടുന്നതല്ല.
يَسْتَخْفُونَ مِنَ ٱلنَّاسِ وَلَا يَسْتَخْفُونَ مِنَ ٱللَّهِ وَهُوَ مَعَهُمْ إِذْ يُبَيِّتُونَ مَا لَا يَرْضَىٰ مِنَ ٱلْقَوْلِ ۚ وَكَانَ ٱللَّهُ بِمَا يَعْمَلُونَ مُحِيطًا﴿١٠٨﴾
volume_up share
يَسْتَخْفُونَ അവര്‍ മറച്ചുവെക്കുന്നു, മറക്കുവാന്‍ ശ്രമിക്കുന്നു مِنَ النَّاسِ മനുഷ്യരില്‍ നിന്ന്, മനുഷ്യരെ സംബന്ധിച്ച് وَلَا يَسْتَخْفُونَ അവര്‍ മറച്ചു വെക്കുന്നുമില്ല مِنَ اللَّهِ അല്ലാഹുവില്‍ നിന്ന് وَهُوَ അവനാകട്ടെ, അവനോ مَعَهُمْഅവരുടെ കൂടെ ഉണ്ട്(താനും) إِذْ يُبَيِّتُونَ അവര്‍ രാപ്പരിപാടി നടത്തുമ്പോള്‍ (രാത്രി നടത്തുന്ന സന്ദര്‍ഭം) مَا لَا يَرْضَىٰ അവന്‍ തൃപ്തിപ്പെടാത്തത് مِنَ الْقَوْلِ വാക്കില്‍ (വാക്കുകളില്‍) നിന്ന്, വാക്കാകുന്ന وَكَانَ اللَّهُ അല്ലാഹു ആകുന്നുതാനും بِمَا يَعْمَلُونَ അവര്‍ പ്രവര്‍ത്തിക്കുന്നതിനെ(പ്പറ്റി) مُحِيطًا വലയം ചെയ്യുന്ന (മുഴുവന്‍ - സൂക്ഷ്മമായി അറിയുന്ന)വന്‍
അവര്‍ മനുഷ്യരില്‍ നിന്നും മറച്ചു വെക്കുന്നു; അല്ലാഹുവില്‍ നിന്ന് മറച്ചുവെക്കുന്നുമില്ല; അവന്‍ തൃപ്തിപ്പെടാത്തതായ വാക്കുകള്‍ (പറയുവാന്‍) അവര്‍ (ഗൂഢമായി) രാത്രി പരിപാടിയിടുമ്പോള്‍, അവന്‍ അവരുടെ കൂടെയുണ്ട് താനും. (എന്നിട്ടും!) അല്ലാഹു, അവര്‍ പ്രവര്‍ത്തിക്കുന്നതിനെ വലയം ചെയ്യുന്ന [സൂക്ഷ്മമായി അറിയുന്ന]വനുമാകുന്നു.
തഫ്സീർ : 105-108
View   
هَـٰٓأَنتُمْ هَـٰٓؤُلَآءِ جَـٰدَلْتُمْ عَنْهُمْ فِى ٱلْحَيَوٰةِ ٱلدُّنْيَا فَمَن يُجَـٰدِلُ ٱللَّهَ عَنْهُمْ يَوْمَ ٱلْقِيَـٰمَةِ أَم مَّن يَكُونُ عَلَيْهِمْ وَكِيلًۭا﴿١٠٩﴾
volume_up share
هَا أَنتُمْ ഹാ (ഹേ) നിങ്ങള്‍ هَٰؤُلَاءِ(ഇങ്ങിനെയുള്ള) ഇക്കൂട്ടരാണ് جَادَلْتُمْ നിങ്ങള്‍ തര്‍ക്കം നടത്തി عَنْهُمْ അവരെക്കുറിച്ച് (അവര്‍ക്കുവേണ്ടി) فِي الْحَيَاةِ ജീവിതത്തില്‍ الدُّنْيَا ദുന്‍യാവിന്‍റെ, ഐഹിക فَمَن يُجَادِلُ എന്നാല്‍ ആര്‍ തര്‍ക്കം നടത്തും, തര്‍ക്കിക്കുന്നവന്‍ ആര്‍ اللَّهَ അല്ലാഹുവിനോട് عَنْهُمْ അവര്‍ക്കുവേണ്ടി, അവരെപ്പറ്റി يَوْمَ الْقِيَامَةِ ക്വിയാമത്തു നാളില്‍ أَم مَّن അതല്ലെങ്കില്‍ (അഥവാ) ആരാണ് يَكُونُ ആയിരിക്കുക عَلَيْهِمْ അവര്‍ക്ക്, അവരുടെ മേല്‍ وَكِيلًا കാര്യം ഏല്‍പിക്കപ്പെടുന്നവന്‍, വക്കീല്‍, ഭാരവാഹി, ഏല്‍ക്കുന്നവന്‍
ഹാ! നിങ്ങള്‍ (ഇതാ) ഇങ്ങിനെയുള്ള കൂട്ടരാണ്; ഐഹിക ജീവിതത്തില്‍ അവര്‍ക്ക് വേണ്ടി നിങ്ങള്‍ തര്‍ക്കം നടത്തി. എന്നാല്‍, ക്വിയാമത്തുനാളില്‍ അവര്‍ക്ക് വേണ്ടി അല്ലാഹുവിനോട് ആരാണ് തര്‍ക്കം നടത്തുക?! അല്ലാത്ത പക്ഷം, ആരാണ് അവരുടെ മേല്‍ (ബാധ്യത) ഏറ്റെടുക്കുന്നവനായിരിക്കുക?!
وَمَن يَعْمَلْ سُوٓءًا أَوْ يَظْلِمْ نَفْسَهُۥ ثُمَّ يَسْتَغْفِرِ ٱللَّهَ يَجِدِ ٱللَّهَ غَفُورًۭا رَّحِيمًۭا﴿١١٠﴾
volume_up share
وَمَن يَعْمَلْ ആരെങ്കിലും (വല്ലവരും, ആര്‍, യാതൊരുവന്‍) പ്രവര്‍ത്തിക്കുന്നതായാല്‍ سُوءًا ഒരുതിന്മ, വല്ല തിന്മയും أَوْ يَظْلِمْഅല്ലെങ്കില്‍ അക്രമം ചെയ്താല്‍ نَفْسَهُ തന്‍റെ സ്വന്തത്തോട്, തന്നോടുതന്നെ ثُمَّ പിന്നെ, അനന്തരം يَسْتَغْفِرِ അവന്‍ പാപമോചനം തേടിയാല്‍ اللَّهَ അല്ലാഹുവിനോട് يَجِدِ اللَّهَ അല്ലാഹുവിനെ അവന്‍ കണ്ടെത്തും غَفُورًا വളരെ പൊറുക്കുന്നവനായി رَّحِيمًا കരുണാനിധിയായി
ആരെങ്കിലും വല്ല തിന്മയും പ്രവര്‍ത്തിക്കുകയോ തന്നോടുതന്നെ അക്രമം പ്രവര്‍ത്തിക്കു കയോ ചെയ്യുകയും, പിന്നീടവന്‍ അല്ലാഹുവിനോട് പാപമോചനം തേടുകയും ചെയ്യുന്നതായാല്‍, അവന്‍ അല്ലാഹുവിനെ വളരെ പൊറുക്കുന്നവനായും, കരുണാനിധിയായും കണ്ടെത്തുന്നതാണ്.
وَمَن يَكْسِبْ إِثْمًۭا فَإِنَّمَا يَكْسِبُهُۥ عَلَىٰ نَفْسِهِۦ ۚ وَكَانَ ٱللَّهُ عَلِيمًا حَكِيمًۭا﴿١١١﴾
volume_up share
وَمَن يَكْسِبْ വല്ലവനും സമ്പാദിച്ചാല്‍, ചെയ്തുവെക്കുന്ന പക്ഷം إِثْمًا ഒരു കുറ്റം, വല്ല പാപവും فَإِنَّمَا يَكْسِبُهُ എന്നാലവന്‍ അതു സമ്പാദിക്കുക(പ്രവര്‍ത്തിക്കുക)തന്നെ ചെയ്യുന്നു عَلَىٰ نَفْسِهِ തന്‍റെ സ്വന്തം പേരില്‍(ബാധ്യതയായി), തനിക്കെതിരെ وَكَانَ اللَّهُ അല്ലാഹു ആകുന്നു عَلِيمًا (എല്ലാം) അറിയുന്നവന്‍ حَكِيمًا അഗാധജ്ഞന്‍, വിജ്ഞാനി, യുക്തിമാന്‍
ആരെങ്കിലും ഒരു കുറ്റം സമ്പാദിച്ചു [പ്രവര്‍ത്തിച്ചു]വെക്കുന്ന പക്ഷം അതു തനിക്കുതന്നെ എതിരായിട്ടത്രെ അവന്‍ സമ്പാദിക്കുന്നത്. അല്ലാഹു (എല്ലാം) അറിയുന്നവനും, അഗാധജ്ഞനുമാകുന്നു.
وَمَن يَكْسِبْ خَطِيٓـَٔةً أَوْ إِثْمًۭا ثُمَّ يَرْمِ بِهِۦ بَرِيٓـًۭٔا فَقَدِ ٱحْتَمَلَ بُهْتَـٰنًۭا وَإِثْمًۭا مُّبِينًۭا﴿١١٢﴾
volume_up share
وَمَن يَكْسِبْ വല്ലവനും (ആരെങ്കിലും) സമ്പാദിക്കുന്ന (ചെയ്യുന്ന) പക്ഷം خَطِيئَةً വല്ലതെറ്റും, തെറ്റായത് أَوْ إِثْمًا അല്ലെങ്കില്‍ കുറ്റം, പാപം ثُمَّ يَرْمِ بِهِ പിന്നെ അതുകൊണ്ട് എറിയുക (അതിനെ ആരോപിക്കുക)യും ചെയ്താല്‍ بَرِيئًا ഒരു നിരപരാധിയെ (കുറ്റരഹിതന്‍റെമേല്‍) فَقَدِ احْتَمَلَഎന്നാല്‍ തീര്‍ച്ചയായും അവന്‍ പേറി, ഏറ്റെടുത്തു بُهْتَانًا ഒരു കള്ളാരോപണം, നുണ وَإِثْمًا مُّبِينًا വ്യക്ത(സ്പഷ്ട)മായ കുറ്റവും (പാപവും)
ആരെങ്കിലും വല്ല തെറ്റോ, കുറ്റമോ സമ്പാദി [പ്രവര്‍ത്തി]ക്കുകയും പിന്നീട് അതിനെപ്പറ്റി ഒരു നിരപരാധിയെ [നിരപരാധിയുടെ മേല്‍] ആരോപിക്കുകയും ചെയ്യുന്ന പക്ഷം, തീര്‍ച്ചയായും, അവന്‍ കള്ളാരോപണവും, സ്പഷ്ടമായ കുറ്റവും പേറിപ്പോയി.
തഫ്സീർ : 109-112
View   
وَلَوْلَا فَضْلُ ٱللَّهِ عَلَيْكَ وَرَحْمَتُهُۥ لَهَمَّت طَّآئِفَةٌۭ مِّنْهُمْ أَن يُضِلُّوكَ وَمَا يُضِلُّونَ إِلَّآ أَنفُسَهُمْ ۖ وَمَا يَضُرُّونَكَ مِن شَىْءٍۢ ۚ وَأَنزَلَ ٱللَّهُ عَلَيْكَ ٱلْكِتَـٰبَ وَٱلْحِكْمَةَ وَعَلَّمَكَ مَا لَمْ تَكُن تَعْلَمُ ۚ وَكَانَ فَضْلُ ٱللَّهِ عَلَيْكَ عَظِيمًۭا﴿١١٣﴾
volume_up share
وَلَوْلَا ഇല്ലായിരുന്നെങ്കില്‍ فَضْلُ اللَّهِ അല്ലാഹുവിന്‍റെ അനുഗ്രഹം, ഔദാര്യം عَلَيْكَ നിന്‍റെ മേല്‍, നിനക്ക് وَرَحْمَتُهُ അവന്‍റെ കാരുണ്യവും لَهَمَّت തുനിയുക (ഉദ്ദേശിക്കുക - ശ്രമിക്കുക) തന്നെ ചെയ്യുമായിരുന്നു طَّائِفَةٌ ഒരു വിഭാഗം, കക്ഷി مِّنْهُمْ അവരില്‍ നിന്ന് أَن يُضِلُّوكَ നിന്നെ അവര്‍ വഴിപിഴപ്പിക്കുവാന്‍ وَمَا يُضِلُّونَ അവര്‍ വഴിപിഴപ്പിക്കുന്നില്ല (പിഴപ്പിക്കുകയില്ല)താനും إِلَّا أَنفُسَهُمْ അവരെത്തന്നെ (സ്വന്തങ്ങളെ)യല്ലാതെ وَمَا يَضُرُّونَكَ അവര്‍ നിന്നെ ഉപദ്രവിക്ക(നിനക്ക് ദ്രോഹം വരുത്തു ക)യുമില്ല مِن شَيْءٍ യാതൊന്നും وَأَنزَلَ اللَّهُ അല്ലാഹു ഇറക്കുകയും ചെയ്തിരിക്കുന്നു عَلَيْكَ നിന്‍റെ മേല്‍ الْكِتَابَ വേദഗ്രന്ഥം وَالْحِكْمَةَ വിജ്ഞാനവും وَعَلَّمَكَ നിന്നെ (നിനക്ക്) പഠിപ്പിക്കുകയും ചെയ്തു مَا لَمْ تَكُن നീ ആയിരുന്നില്ലാത്തത് تَعْلَمُ നീ അറിയുക وَكَانَ ആകുന്നു താനും فَضْلُ اللَّهِ അല്ലാഹുവിന്‍റെ അനുഗ്രഹം عَلَيْكَ നിന്‍റെ മേല്‍ عَظِيمًا വമ്പിച്ചത്, മഹത്തായത്
(നബിയേ) നിന്‍റെ മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹവും, അവന്‍റെ കാരുണ്യവും ഇല്ലായിരുന്നെങ്കില്‍, അവരില്‍ നിന്നു ഒരു വിഭാഗം (ആളുകള്‍) നിന്നെ വഴിപിഴപ്പിക്കുവാന്‍ തുനിയുക തന്നെ ചെയ്യുമായിരുന്നു. (വാസ്തവത്തില്‍) അവര്‍ അവരെത്തന്നെയല്ലാതെ, വഴിപിഴപ്പിക്കുന്നുമില്ല; അവര്‍ നിനക്ക് യാതൊന്നും തന്നെ ഉപദ്രവം വരുത്തുന്നതുമല്ല. അല്ലാഹു നിനക്ക് വേദഗ്രന്ഥവും, വിജ്ഞാനവും ഇറക്കിത്തരുകയും ചെയ്തിരിക്കുന്നു; നീ അറിയുമായിരുന്നില്ലാത്തത്(പലതും) അവന്‍ നിനക്ക് പഠിപ്പിക്കുകയും ചെയ്തിരിക്കുന്നു. നിന്‍റെ മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹം വമ്പിച്ചതാകുന്നു.
തഫ്സീർ : 113-113
View   
لَّا خَيْرَ فِى كَثِيرٍۢ مِّن نَّجْوَىٰهُمْ إِلَّا مَنْ أَمَرَ بِصَدَقَةٍ أَوْ مَعْرُوفٍ أَوْ إِصْلَـٰحٍۭ بَيْنَ ٱلنَّاسِ ۚ وَمَن يَفْعَلْ ذَٰلِكَ ٱبْتِغَآءَ مَرْضَاتِ ٱللَّهِ فَسَوْفَ نُؤْتِيهِ أَجْرًا عَظِيمًۭا﴿١١٤﴾
volume_up share
لَّا خَيْرَ = ഒരു ഗുണവുമില്ല, നന്മയേ ഇല്ല فِي كَثِيرٍ = മിക്കതിലും, അധികത്തിലും مِّن نَّجْوَاهُمْ = അവരുടെ ഗൂഢസംസാരത്തില്‍(രഹസ്യ ഭാഷണത്തില്‍)നിന്ന് إِلَّا مَنْ = ഒരുവന്‍റെ ഒഴികെ أَمَرَ = കല്‍പിച്ച, ഉപദേശിച്ച بِصَدَقَةٍ = വല്ല ധര്‍മവും കൊണ്ട്, ദാനധര്‍മത്തെപ്പറ്റി أَوْ مَعْرُوفٍ = അല്ലെങ്കില്‍ വല്ല (സദാചാര)മര്യാദയും أَوْ إِصْلَاحٍ = അല്ലെങ്കില്‍ നന്നാക്കിത്തീര്‍ക്കല്‍, സന്ധിയാക്കല്‍ بَيْنَ النَّاسِ = മനുഷ്യര്‍ക്കിടയില്‍ وَمَن يَفْعَلْ = ആരെങ്കിലും ചെയ്താല്‍, ആര്‍ ചെയ്തുവോ ذَٰلِكَ = അത് ابْتِغَاءَ = ആഗ്രഹത്താല്‍ مَرْضَاتِ اللَّهِ = അല്ലാഹുവിന്‍റെ പ്രീതി فَسَوْفَ = എന്നാല്‍ വഴിയെ نُؤْتِيهِ = അവന് നാം നല്‍കും أَجْرًا = പ്രതിഫലം عَظِيمًا = വമ്പിച്ച
അവരുടെ ഗൂഢസംസാര ത്തില്‍ മിക്കതിലും ഒരു ഗുണവുമില്ല; വല്ല ദാനധര്‍മത്തെയോ, (സദാചാര) മര്യാദയെയോ, മനുഷ്യര്‍ക്കിടയില്‍ (സന്ധിയാക്കി) നന്നാക്കുന്നതിനെയോ സംബന്ധിച്ചു കല്‍പിക്കുന്നവന്‍റെ (ഗൂഢസംസാരം) ഒഴികെ. അല്ലാഹുവിന്‍റെ പ്രീതിയെ തേടിക്കൊണ്ട് ആരെങ്കിലും അത് ചെയ്യുന്ന പക്ഷം, എന്നാല്‍, വഴിയെ നാം അവനു വമ്പിച്ച പ്രതിഫലം നല്‍കുന്നതാണ്.
وَمَن يُشَاقِقِ ٱلرَّسُولَ مِنۢ بَعْدِ مَا تَبَيَّنَ لَهُ ٱلْهُدَىٰ وَيَتَّبِعْ غَيْرَ سَبِيلِ ٱلْمُؤْمِنِينَ نُوَلِّهِۦ مَا تَوَلَّىٰ وَنُصْلِهِۦ جَهَنَّمَ ۖ وَسَآءَتْ مَصِيرًا﴿١١٥﴾
volume_up share
وَمَن = ആര്‍, വല്ലവനും يُشَاقِقِ = ചേരി (കക്ഷി) പിരിഞ്ഞു, ഭിന്നിച്ചു നിന്നു (എന്നാല്‍) الرَّسُولَ = റസൂലിനോട് مِن بَعْدِ = ശേഷമായി مَا تَبَيَّنَ = വ്യക്തമായതിന് لَهُ = അവന് الْهُدَىٰ = സന്മാര്‍ഗം, നേര്‍വഴി وَيَتَّبِعْ = അവന്‍ പിന്‍പറ്റുകയും غَيْرَ سَبِيلِ = മാര്‍ഗമല്ലാത്തതിനെ الْمُؤْمِنِينَ = സത്യവിശ്വാസികളുടെ نُوَلِّهِ = അവനെ നാം തിരിക്കും مَا تَوَلَّىٰ = അവന്‍ തിരിഞ്ഞ പ്രകാരം وَنُصْلِهِ = അവനെ നാം കടത്തി എരിയിക്കുകയും ചെയ്യും جَهَنَّمَ = ജഹന്നമില്‍ وَسَاءَتْ = അത് എത്രയോ (വളരെ) മോശം (ചീത്ത) مَصِيرًا = പര്യവസാനം, മടക്കസ്ഥാനം
ആരെങ്കിലും അവന് സന്മാര്‍ഗം വ്യക്തമാ(യി മനസിലാ)യതിന് ശേഷം, റസൂലിനോട് (ഭിന്നിച്ച്) ചേരി പിരിയുന്നതായാല്‍, സത്യവിശ്വാസികളുടെ മാര്‍ഗമല്ലാത്തതിനെ അവന്‍ പിന്‍പറ്റുകയും (ചെയ്താല്‍). അവന്‍ തിരിഞ്ഞ പ്രകാരം [അതേപാട്ടിന്] അവനെ നാം തിരിച്ചുകളയും, അവനെ "ജഹന്നമി"ല്‍ [നരകത്തില്‍] കടത്തി എരിയിക്കുകയും ചെയ്യും. അത് എത്രയോ മോശമായ പര്യവസാനം!
തഫ്സീർ : 114-115
View   
إِنَّ ٱللَّهَ لَا يَغْفِرُ أَن يُشْرَكَ بِهِۦ وَيَغْفِرُ مَا دُونَ ذَٰلِكَ لِمَن يَشَآءُ ۚ وَمَن يُشْرِكْ بِٱللَّهِ فَقَدْ ضَلَّ ضَلَـٰلًۢا بَعِيدًا﴿١١٦﴾
volume_up share
إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു لَا يَغْفِرُ = അവന്‍ പൊറുക്കുകയില്ല أَن يُشْرَكَ = പങ്കുചേര്‍ക്കപ്പെടുന്നത്(ശിര്‍ക്ക് ചെയ്യല്‍) بِهِ = അവനോട്, അവനില്‍ وَيَغْفِرُ = അവന്‍ പൊറുക്കുകയും ചെയ്യും مَا دُونَ = ഇപ്പുറമുള്ളത്, താഴെയുള്ളത്, പുറമെയുള്ളത് ذَٰلِكَ = അതിന്‍റെ لِمَن يَشَاءُ = അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് وَمَن يُشْرِكْ = ആരെങ്കിലും പങ്ക് ചേര്‍ക്കുന്ന പക്ഷം بِاللَّهِ = അല്ലാഹുവിനോട്, അല്ലാഹുവില്‍ فَقَدْ ضَلَّ = എന്നാല്‍ തീര്‍ച്ചയായും അവന്‍ പിഴച്ചു ضَلَالًا = ഒരു വഴിപിഴവ് بَعِيدًا = വിദൂരമായ
നിശ്ചയമായും, അല്ലാഹുവിനോട് പങ്കു ചേര്‍ക്കപ്പെടുന്നതിനെ അവന്‍ പൊറുക്കുകയില്ല; അതിനപ്പുറ മുള്ളതിനെ അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കു കയും ചെയ്യും. ആര്‍ അല്ലാഹുവിനോട് (വല്ലതും) പങ്കു ചേര്‍ക്കുന്നുവോ അവന്‍, തീര്‍ച്ചയായും വിദൂരമായ ഒരു വഴി പിഴവു പിഴച്ചു പോയി!
തഫ്സീർ : 116-116
View   
إِن يَدْعُونَ مِن دُونِهِۦٓ إِلَّآ إِنَـٰثًۭا وَإِن يَدْعُونَ إِلَّا شَيْطَـٰنًۭا مَّرِيدًۭا﴿١١٧﴾
volume_up share
إِن يَدْعُونَ = അവര്‍ വിളിക്കുന്നില്ല, പ്രാര്‍ഥിക്കുന്നില്ല مِن دُونِهِ = അവന് പുറമെ, അവനെകൂടാതെ إِلَّا إِنَاثًا = ചില പെണ്ണുങ്ങളെയല്ലാതെ وَإِن يَدْعُونَ = അവര്‍ വിളിക്കുന്നു (പ്രാര്‍ഥിക്കുന്നു)മില്ല إِلَّا شَيْطَانًا = പിശാചിനെയല്ലാതെ مَّرِيدًا = ധിക്കാരശീലനായ
അവന് [അല്ലാഹുവിന്] പുറമെ ചില പെണ്ണുങ്ങളെ [ദേവികളെ] യല്ലാതെ അവര്‍ വിളി(ച്ചു പ്രാര്‍ഥി)ക്കുന്നില്ല; ധിക്കാര ശീലനായ പിശാചിനെയല്ലാതെ അവര്‍ വിളി(ച്ചു പ്രാര്‍ഥി)ക്കുന്നുമില്ല.
لَّعَنَهُ ٱللَّهُ ۘ وَقَالَ لَأَتَّخِذَنَّ مِنْ عِبَادِكَ نَصِيبًۭا مَّفْرُوضًۭا﴿١١٨﴾
volume_up share
لَّعَنَهُ = അവനെ ശപിച്ചിരിക്കുന്നു, ശപിക്കട്ടെ اللَّهُ = അല്ലാഹു وَقَالَ = അവന്‍ പറയുകയും ചെയ്തിരിക്കുന്നു لَأَتَّخِذَنَّ = തീര്‍ച്ചയായും ഞാന്‍ ഉണ്ടാക്കിത്തീര്‍ക്കുകതന്നെ ചെയ്യും مِنْ عِبَادِكَ = നിന്‍റെ അടിയാന്‍മാരില്‍ നിന്ന് نَصِيبًا = ഒരു ഓഹരി, പങ്ക് مَّفْرُوضًا = നിര്‍ണയം ചെയ്യപ്പെട്ട (നിശ്ചിത) وَلَأُضِلَّنَّهُمْ = ഞാനവരെ വഴിപിഴപ്പിക്കുകതന്നെ ചെയ്യും وَلَأُمَنِّيَنَّهُمْ = ഞാനവരെ വ്യാമോഹിപ്പിക്കുക (കൊതിപ്പിക്കുക)യും തന്നെ ചെയ്യും وَلَآمُرَنَّهُمْ = ഞാനവരോട് കല്‍പിക്കുകയും തന്നെ ചെയ്യും فَلَيُبَتِّكُنَّ = എന്നിട്ടവര്‍ മുറിക്കുക (കീറിപ്പൊളിക്കുക) തന്നെ ചെയ്യും آذَانَ = ചെവികളെ
അവനെ (പിശാചിനെ) അല്ലാഹു ശപിച്ചിരിക്കുന്നു(അഥവാ ശപിക്കട്ടെ)! അവന്‍ പറയുകയും ചെയ്തിരിക്കുന്നു: "നിശ്ചയമായും, നിന്‍റെ അടിയാന്മാരില്‍ നിന്ന് ഒരു നിശ്ചിത ഓഹരി ഞാന്‍ (എനിക്ക്) ഉണ്ടാക്കിത്തീര്‍ക്കുന്നതാണ്;
وَلَأُضِلَّنَّهُمْ وَلَأُمَنِّيَنَّهُمْ وَلَآمُرَنَّهُمْ فَلَيُبَتِّكُنَّ آذَانَ الْأَنْعَامِ وَلَآمُرَنَّهُمْ فَلَيُغَيِّرُنَّ خَلْقَ اللَّهِ ۚ وَمَن يَتَّخِذِ الشَّيْطَانَ وَلِيًّا مِّن دُونِ اللَّهِ فَقَدْ خَسِرَ خُسْرَانًا مُّبِينًا﴿١١٩﴾
volume_up share
الْأَنْعَامِ = കാലികളുടെ (ആടുമാടൊട്ടകങ്ങളുടെ) وَلَآمُرَنَّهُمْ = അവരോട് ഞാന്‍ കല്‍പിക്കുകയും തന്നെ ചെയ്യും فَلَيُغَيِّرُنَّ = എന്നിട്ടവര്‍ ഭേദഗതി(മാറ്റം) വരുത്തുക തന്നെ ചെയ്യും خَلْقَ اللَّهِ = അല്ലാഹുവിന്‍റെ സൃഷ്ടിപ്പിനെ, സൃഷ്ടിയെ وَمَن يَتَّخِذِ = ആരെങ്കിലും ആക്കിയാല്‍, വല്ലവനും സ്വീകരിക്കുന്നപക്ഷം الشَّيْطَانَ = പിശാചിനെ وَلِيًّا = കാര്യകര്‍ത്താവായി, ബന്ധുവായി مِّن دُونِ = പുറമെ, കൂടാതെ اللَّهِ = അല്ലാഹുവിന്, അല്ലാഹുവിനെ فَقَدْ خَسِرَ = തീര്‍ച്ചയായും അവന് നഷ്ടപ്പെട്ടു خُسْرَانًا = ഒരു നഷ്ടപ്പെടല്‍ مُّبِينًا = സ്പഷ്ടമായ
ഞാനവരെ വഴിപിഴപ്പിക്കുകയും, അവരെ വ്യാമോഹിപ്പിക്കുകയും തന്നെ ചെയ്യും; ഞാന്‍ അവരോട് കല്‍പിക്കുകയും, അങ്ങനെ അവര്‍ കാലികളുടെ [ആടുമാടൊട്ടകങ്ങളുടെ] കാതുകള്‍ (കീറി) മുറിക്കുകയും തന്നെ ചെയ്യും; ഞാനവരോട് കല്‍പിക്കുകയും, അങ്ങനെ അവര്‍ അല്ലാഹുവിന്‍റെ സൃഷ്ടിപ്പിനെ (വികൃ തമാക്കി) ഭേദഗതി വരുത്തുകയും തന്നെ ചെയ്യും." ആര്‍ അല്ലാഹുവിന് പുറമെ പിശാചിനെ കാര്യകര്‍ത്താവാക്കി വെക്കുന്നുവോ, തീര്‍ച്ചയായും, അവന് സ്പഷ്ടമായ നഷ്ടം സംഭവിച്ചുപോയി!
يَعِدُهُمْ وَيُمَنِّيهِمْ ۖ وَمَا يَعِدُهُمُ ٱلشَّيْطَـٰنُ إِلَّا غُرُورًا﴿١٢٠﴾
volume_up share
يَعِدُهُمْ = അവന്‍ അവരോട് വാഗ്ദാനം ചെയ്യും وَيُمَنِّيهِمْ = അവരെ വ്യാമോഹിപ്പിക്കുകയും ചെയ്യും وَمَا يَعِدُهُمُ = അവരോട് വാഗ്ദാനം ചെയ്കയില്ലതാനും الشَّيْطَانُ = പിശാച് إِلَّا غُرُورًا = വഞ്ചന(കൃത്രിമം)അല്ലാതെ
അവന്‍ [പിശാച്] അവരോട് വാഗ്ദാനം ചെയ്യുകയും, അവരെ വ്യാമോഹിപ്പിക്കുകയും ചെയ്യുന്നതാണ്. പിശാച് അവരോട് വഞ്ചനയല്ലാതെ (ഒന്നും) വാഗ്ദാനം ചെയ്കയില്ലതാനും.
أُو۟لَـٰٓئِكَ مَأْوَىٰهُمْ جَهَنَّمُ وَلَا يَجِدُونَ عَنْهَا مَحِيصًۭا﴿١٢١﴾
volume_up share
أُولَٰئِكَ = അക്കൂട്ടര്‍ مَأْوَاهُمْ = അവരുടെ സങ്കേതം, പ്രാപ്യസ്ഥാനം, അഭയസ്ഥാനം جَهَنَّمُ = ജഹന്നമാകുന്നു وَلَا يَجِدُونَ = അവര്‍ കണ്ടെത്തുക (അവര്‍ക്ക് കിട്ടുക)യുമില്ല عَنْهَا = അതിനെ വിട്ട് مَحِيصًا = ഓടിപ്പോകുന്ന ഒരു സ്ഥാനം, തെറ്റിപ്പോകാനുള്ള ഇടം
അക്കൂട്ടര്‍ - അവരുടെ സങ്കേതസ്ഥാനം "ജഹന്നം" [നരകം] ആകുന്നു. അത് വിട്ടേച്ചു ഓടിപ്പോകുന്ന ഒരു സ്ഥാനവും അവര്‍ കണ്ടെത്തുകയുമില്ല.
തഫ്സീർ : 117-121
View   
وَٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ سَنُدْخِلُهُمْ جَنَّـٰتٍۢ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ خَـٰلِدِينَ فِيهَآ أَبَدًۭا ۖ وَعْدَ ٱللَّهِ حَقًّۭا ۚ وَمَنْ أَصْدَقُ مِنَ ٱللَّهِ قِيلًۭا﴿١٢٢﴾
volume_up share
وَالَّذِينَ آمَنُوا = വിശ്വസിച്ചവരാകട്ടെ وَعَمِلُوا = അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്ത الصَّالِحَاتِ = സല്‍കര്‍മങ്ങള്‍ سَنُدْخِلُهُمْ = വഴിയെ നാം അവരെ പ്രവേശിപ്പിക്കും جَنَّاتٍ = സ്വര്‍ഗങ്ങളില്‍ تَجْرِي = ഒഴുകുന്ന مِن تَحْتِهَا = അതിന്‍റെ അടിഭാഗത്തിലൂടെ الْأَنْهَارُ = അരുവികള്‍, നദി(പുഴ)കള്‍ خَالِدِينَ = സ്ഥിരവാസികളായിക്കൊണ്ട് فِيهَا = അതില്‍, അവയില്‍ أَبَدًا = എക്കാലവും, എന്നെന്നും وَعْدَ اللَّهِ = അല്ലാഹുവിന്‍റെ വാഗ്ദാനം حَقًّا = യഥാര്‍ഥം, യഥാര്‍ഥമായ وَمَنْ = ആരാണ്, ആരുണ്ട് أَصْدَقُ = അധികം സത്യവാന്‍ مِنَ اللَّهِ = അല്ലാഹുവിനെക്കാള്‍ قِيلًا = വാക്കില്‍, വാക്കിനാല്‍
വിശ്വസിക്കുകയും , സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാകട്ടെ, അടിഭാഗത്തിലൂടെ അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗങ്ങളില്‍ വഴിയെ അവരെ നാം പ്രവേശിപ്പിക്കുന്നതാണ്; അതില്‍ എന്നെന്നും (അവര്‍) സ്ഥിരവാസികളായിക്കൊണ്ട്. അല്ലാഹുവിന്‍റെ വാഗ്ദാനം! (അതെ) യഥാര്‍ഥം!! വാക്കില്‍ അല്ലാഹുവിനെക്കാള്‍ കൂടുതല്‍ സത്യവാന്‍(വേറെ) ആരാണ്?!
തഫ്സീർ : 122-122
View   
لَّيْسَ بِأَمَانِيِّكُمْ وَلَآ أَمَانِىِّ أَهْلِ ٱلْكِتَـٰبِ ۗ مَن يَعْمَلْ سُوٓءًۭا يُجْزَ بِهِۦ وَلَا يَجِدْ لَهُۥ مِن دُونِ ٱللَّهِ وَلِيًّۭا وَلَا نَصِيرًۭا﴿١٢٣﴾
volume_up share
لَّيْسَ = അല്ല بِأَمَانِيِّكُمْ = നിങ്ങളുടെ വ്യാമോഹങ്ങളനുസരിച്ചല്ല وَلَا أَمَانِيِّ = വ്യാമോഹങ്ങളനുസരിച്ചുമല്ല أَهْلِ الْكِتَابِ = വേദക്കാരുടെ مَن يَعْمَلْ = ആര്‍ പ്രവര്‍ത്തിക്കുന്നുവോ سُوءًا = ഒരു തിന്മ, വല്ല ദൂഷ്യവും يُجْزَ بِهِ = അവന് അതിന് പ്രതി ഫലം നല്‍കപ്പെടും وَلَا يَجِدْ = അവന്‍ കണ്ടെത്തുകയുമില്ല لَهُ = തനിക്ക്, അവന്ന مِن دُونِ اللَّهِ = അല്ലാഹുവിന്ന് പുറമെ (കൂടാതെ) وَلِيًّا = ഒരു കൈകാര്യകര്‍ത്താവിനെ, ബന്ധുവെ وَلَا نَصِيرًا = സഹായകനെയും ഇല്
നിങ്ങളുടെ വ്യാമോഹങ്ങള നുസരിച്ചല്ല; വേദക്കാരുടെ വ്യാമോഹങ്ങളനുസരിച്ചുമല്ല (കാര്യം). ആര്‍ ഒരു തിന്മ പ്രവര്‍ത്തിക്കുന്നുവോ അവന് അതിന് (തക്ക) പ്രതിഫലം നല്‍കപ്പെടും; അല്ലാഹുവിന് പുറമെ ഒരു കൈകാര്യ കര്‍ത്താവിനെയാകട്ടെ, സഹായകനെയാകട്ടെ, അവന്‍ തനിക്ക് കണ്ടെത്തുകയുമില്ല.
وَمَن يَعْمَلْ مِنَ ٱلصَّـٰلِحَـٰتِ مِن ذَكَرٍ أَوْ أُنثَىٰ وَهُوَ مُؤْمِنٌۭ فَأُو۟لَـٰٓئِكَ يَدْخُلُونَ ٱلْجَنَّةَ وَلَا يُظْلَمُونَ نَقِيرًۭا﴿١٢٤﴾
volume_up share
وَمَن يَعْمَلْ = ആരെങ്കിലും പ്രവര്‍ത്തിക്കുന്നതായാല്‍ مِنَ الصَّالِحَاتِ = സല്‍കര്‍മങ്ങളില്‍ നിന്ന് مِن ذَكَرٍ = ആണായിട്ട് أَوْ أُنثَىٰ = അല്ലെങ്കില്‍ പെണ്ണായിട്ട് وَهُوَ = അയാള്‍, താന്‍ مُؤْمِنٌ = സത്യവിശ്വാസിയാണ് (താനും) فَأُولَٰئِكَ = എന്നാല്‍ അക്കൂട്ടര്‍ يَدْخُلُونَ = അവര്‍ പ്രവേശിക്കും الْجَنَّةَ = സ്വര്‍ഗത്തില്‍ وَلَا يُظْلَمُونَ = അവര്‍ (അവരോട്) അനീതി ചെയ്യപ്പെടുകയുമില്ല نَقِيرًا = ഒരു കുത്തോളം (ഒട്ടും)
ആണായോ, പെണ്ണായോ ഉള്ള ആരെങ്കിലും താന്‍ സത്യവിശ്വാസി യായും കൊണ്ട് സല്‍ക്കര്‍മങ്ങളില്‍ നിന്ന്(വല്ലതും) ചെയ്യുന്ന പക്ഷം, അക്കൂട്ടര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതാണ്, അവരോട് ഒട്ടും അനീതി ചെയ്യപ്പെടുകയുമില്ല.
തഫ്സീർ : 123-124
View   
وَمَنْ أَحْسَنُ دِينًۭا مِّمَّنْ أَسْلَمَ وَجْهَهُۥ لِلَّهِ وَهُوَ مُحْسِنٌۭ وَٱتَّبَعَ مِلَّةَ إِبْرَٰهِيمَ حَنِيفًۭا ۗ وَٱتَّخَذَ ٱللَّهُ إِبْرَٰهِيمَ خَلِيلًۭا﴿١٢٥﴾
volume_up share
وَمَنْ أَحْسَنُ = അധികം (ഏറ്റവും) നല്ലവന്‍ ആരാണ് دِينًا = മതം, മതത്തില്‍, മതത്താല്‍ مِّمَّنْ = ഒരുവനെ (യാതൊരുത്തനെ)ക്കാള്‍ أَسْلَمَ = വിട്ടുകൊടുത്ത, കീഴ്‌പെടുത്തിയ, ഏല്‍പിച്ചുകൊടുത്ത وَجْهَهُ = തന്‍റെ മുഖത്തെ لِلَّهِ = അല്ലാഹുവിന്ന് وَهُوَ = അവനാകട്ടെ, അവനോ مُحْسِنٌ = സല്‍ഗുണവാനാണ്, നന്മ പ്രവര്‍ത്തിക്കുന്ന (നിഷ്‌കളങ്കമായി ചെയ്യുന്ന)വനുമാണ് وَاتَّبَعَ = പിന്‍പറ്റുകയും ചെയ്ത مِلَّةَ = മാര്‍ഗത്തെ, നടപടിക്രമം إِبْرَاهِيمَ = ഇബ്‌റാഹീമിന്‍റെ حَنِيفًا = ഋജുമാനസനായിട്ട്, നിഷ്ങ്കളനായ നിലയില്‍ وَاتَّخَذَ اللَّهُ = അല്ലാഹു സ്വീകരിക്കുക(ആക്കുക)യും ചെയ്തിരിക്കുന്നു إِبْرَاهِيمَ = ഇബ്‌റാഹീമിനെ خَلِيلًا = (ഉറ്റ) ചങ്ങാതി
മത(കാര്യത്തില്‍) കൂടുതല്‍ നല്ലവന്‍ ആരാണ്? താന്‍ (നിഷ്‌കളങ്കം) നന്മ പ്രവര്‍ത്തിക്കുന്നവനായും കൊണ്ട് തന്‍റെ മുഖത്തെ അല്ലാഹുവിന് കീഴ്‌പെടുത്തുക [വിട്ടു കൊടുക്കുക]യും. ഋജുമാനസനായ നിലയില്‍ ഇബ്‌റാഹീമിന്‍റെ മാര്‍ഗം പിന്‍പറ്റുകയും ചെയ്തിട്ടുള്ള ഒരുവനെക്കാള്‍! ഇബ്‌റാഹീമിനെ അല്ലാഹു ഒരു (ഉറ്റ) ചങ്ങാതിയായി സ്വീകരിക്കുകയും ചെയ്തിരിക്കുന്നു.
وَلِلَّهِ مَا فِى ٱلسَّمَـٰوَٰتِ وَمَا فِى ٱلْأَرْضِ ۚ وَكَانَ ٱللَّهُ بِكُلِّ شَىْءٍۢ مُّحِيطًۭا﴿١٢٦﴾
volume_up share
وَلِلَّهِ = അല്ലാഹുവിന്നാണ്, അല്ലാഹുവിന്നുള്ളതാണ് مَا فِي السَّمَاوَاتِ = ആകാശങ്ങളിലുള്ളതും وَمَا فِي الْأَرْضِ = ഭൂമിയിലുള്ളതും وَكَانَ اللَّهُ = അല്ലാഹു ആകുന്നുതാനും بِكُلِّ شَيْءٍ = എല്ലാ കാര്യത്തെ (വസ്തുവെ)യും مُّحِيطًا = വലയം ചെയ്തവന്‍, ചുറ്റി പൊതിഞ്ഞവന്‍
അല്ലാഹുവിനുള്ളതാണ് ആകാശങ്ങളിലുള്ളതും, ഭൂമിയിലുള്ളതും (ഒക്കെ) അല്ലാഹു എല്ലാ കാര്യത്തെയും വലയം ചെയ്ത [പൂര്‍ണമായി അറിയുന്ന]വനാകുന്നു.
തഫ്സീർ : 125-126
View   
وَيَسْتَفْتُونَكَ فِى ٱلنِّسَآءِ ۖ قُلِ ٱللَّهُ يُفْتِيكُمْ فِيهِنَّ وَمَا يُتْلَىٰ عَلَيْكُمْ فِى ٱلْكِتَـٰبِ فِى يَتَـٰمَى ٱلنِّسَآءِ ٱلَّـٰتِى لَا تُؤْتُونَهُنَّ مَا كُتِبَ لَهُنَّ وَتَرْغَبُونَ أَن تَنكِحُوهُنَّ وَٱلْمُسْتَضْعَفِينَ مِنَ ٱلْوِلْدَٰنِ وَأَن تَقُومُوا۟ لِلْيَتَـٰمَىٰ بِٱلْقِسْطِ ۚ وَمَا تَفْعَلُوا۟ مِنْ خَيْرٍۢ فَإِنَّ ٱللَّهَ كَانَ بِهِۦ عَلِيمًۭا﴿١٢٧﴾
volume_up share
وَيَسْتَفْتُونَكَ = അവര്‍ നിന്നോട് വിധിതേടുന്നു فِي النِّسَاءِ = സ്ത്രീകളുടെ കാര്യത്തില്‍ قُلِ = നീ പറയുക اللَّهُ يُفْتِيكُمْ = അല്ലാഹു നിങ്ങള്‍ക്കു വിധി നല്‍കുന്നു فِيهِنَّ = അവരുടെ കാര്യത്തില്‍ وَمَا يُتْلَىٰ = ഓതിത്തരപ്പെടുന്നതും عَلَيْكُمْ = നിങ്ങള്‍ക്ക് فِي الْكِتَابِ = (വേദ)ഗ്രന്ഥത്തില്‍ فِي يَتَامَى = അനാഥരുടെ കാര്യത്തില്‍ النِّسَاءِ = സ്ത്രീകളിലെ اللَّاتِي = യാതൊരുവരായ لَا تُؤْتُونَهُنَّ = അവര്‍ക്ക് നിങ്ങള്‍ നല്‍കുകയില്ല, നിങ്ങള്‍ കൊടുക്കാത്ത مَا كُتِبَ = രേഖപ്പെടുത്ത (നിശ്ചയിക്ക - നിയമിക്ക)പ്പെട്ടത് لَهُنَّ = അവര്‍ക്ക് وَتَرْغَبُونَ = നിങ്ങള്‍ ആഗ്രഹിക്കുകയും ചെയ്യും. അനിഷ്ടപ്പെടുന്നു أَن تَنكِحُوهُنَّ = അവരെ വിവാഹം ചെയ്യാന്‍ وَالْمُسْتَضْعَفِينَ = ബലഹീനരാക്കപ്പെട്ടവരുടെയും, ദുര്‍ബലരുടെയും(കാര്യത്തില്‍) مِنَ الْوِلْدَانِ = കുട്ടികളാകുന്ന, കുട്ടികളില്‍ നിന്നുള്ള وَأَن تَقُومُوا = നിങ്ങള്‍ നിലകൊളളുവാനും (നിലകൊളളണമെന്നും) لِلْيَتَامَىٰ = അനാഥകള്‍ക്ക്, അനാഥരോട് بِالْقِسْطِ = നീതിമുറയനുസരിച്ച്, നീതിയോടെ وَمَا تَفْعَلُوا = നിങ്ങള്‍ എന്തു ചെയ്താലും, എന്തു ചെയ്യുന്നുവോ مِنْ خَيْرٍ = നല്ലതായിട്ട്, ഗുണകരമാകുന്ന فَإِنَّ اللَّهَ = എന്നാല്‍ നിശ്ചയമായും അല്ലാഹു كَانَ = ആകുന്നു, ആയിരിക്കുന്നു بِهِ = അതിനെപ്പറ്റി عَلِيمًا = അറിയുന്നവന്‍
(നബിയേ), സ്ത്രീകളുടെ കാര്യത്തില്‍ അവര്‍ നിന്നോട് വിധി തേടുന്നു.പറയുക: അവരുടെ കാര്യത്തില്‍ അല്ലാഹു നിങ്ങള്‍ക്ക് വിധി നല്‍കുന്നു; സ്ത്രീകളിലെ അനാഥകളുടെ കാര്യത്തില്‍ (വേദ )ഗ്രന്ഥത്തില്‍ നിങ്ങള്‍ക്ക് ഓതിക്കേള്‍പ്പിക്കപ്പെടുന്നതും (നിങ്ങളെ ഓര്‍മിപ്പിക്കുന്നു.) (അതായത്: ) തങ്ങള്‍ക്ക് നിയമി(ച്ചു നിശ്ചയി)ക്കപ്പെട്ടിട്ടുളളത് നിങ്ങള്‍ കൊടുക്കാതിരിക്കുകയും, നിങ്ങള്‍ വിവാഹം കഴിക്കുവാന്‍ ആഗ്രഹിക്കുന്നവരുടെയും, കുട്ടികളാവുന്ന ദുര്‍ബലരായുളളവരുടെയും (കാര്യത്തില്‍ ഓതിക്കേള്‍പ്പിക്കപ്പെടുന്നതും, ഓര്‍മിപ്പിക്കുന്നു.) അനാഥകളോട് നിങ്ങള്‍ നീതിമുറയുസരിച്ച് നിലകൊള്ളണമെന്നും (ഓര്‍മിപ്പിക്കുന്നു). നിങ്ങള്‍ ഗുണ(കര)മായി എന്തു (തന്നെ) ചെയ്യുന്നതായാലും അതിനെ പറ്റി അല്ലാഹു നിശ്ചയമായും അറിയുന്നവനാകുന്നു.
തഫ്സീർ : 127-127
View   
وَإِنِ ٱمْرَأَةٌ خَافَتْ مِنۢ بَعْلِهَا نُشُوزًا أَوْ إِعْرَاضًۭا فَلَا جُنَاحَ عَلَيْهِمَآ أَن يُصْلِحَا بَيْنَهُمَا صُلْحًۭا ۚ وَٱلصُّلْحُ خَيْرٌۭ ۗ وَأُحْضِرَتِ ٱلْأَنفُسُ ٱلشُّحَّ ۚ وَإِن تُحْسِنُوا۟ وَتَتَّقُوا۟ فَإِنَّ ٱللَّهَ كَانَ بِمَا تَعْمَلُونَ خَبِيرًۭا﴿١٢٨﴾
volume_up share
وَإِنِ امْرَأَةٌ = വല്ല സ്ത്രീയും (ആയി) എങ്കില്‍ خَافَتْ = അവള്‍ ഭയപ്പെട്ടു(എങ്കില്‍) مِن بَعْلِهَا = അവളുടെ വരനില്‍ (ഭര്‍ത്താവില്‍) നിന്ന് نُشُوزًا = പിണക്കത്തെ أَوْ إِعْرَاضًا = അല്ലെങ്കില്‍ അവഗണന, തിരിഞ്ഞുകളയല്‍ فَلَا جُنَاحَ = എന്നാല്‍ കുറ്റമില്ല. തെറ്റില്ല عَلَيْهِمَا = അവര്‍ രണ്ടാളുടെ മേല്‍ أَن يُصْلِحَا = അവര്‍ യോജിപ്പു(ഒത്തുതീര്‍പ്പു-സന്ധി -നന്നാവല്‍) ഉണ്ടാക്കുന്നതിന് بَيْنَهُمَا = അവര്‍ രണ്ടാള്‍ക്കിടയില്‍ صُلْحًا = ഒരു യോജിപ്പ്, വല്ല ഒത്തുതീര്‍പ്പും وَالصُّلْحُ = യോജിപ്പാകട്ടെ خَيْرٌ = ഉത്തമമാണ്, ഏറ്റം നല്ലതാണ് وَأُحْضِرَتِ = തയ്യാറാക്ക (സന്നദ്ധമാക്ക) പ്പെടുകയും ചെയ്തിരിക്കുന്നു الْأَنفُسُ = മനസ്സുകളില്‍, ആളുകള്‍ക്ക് الشُّحَّ = പിശുക്ക്ശീലം وَإِن تُحْسِنُوا = നിങ്ങള്‍ നന്‍മ(ഗുണം) ചെയ്യുന്നപക്ഷം وَتَتَّقُوا = നിങ്ങള്‍ സൂക്ഷിക്കുകയും فَإِنَّ اللَّهَ = എന്നാല്‍ നിശ്ചയമായും അല്ലാഹു كَانَ = ആകുന്നു بِمَا تَعْمَلُونَ = നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപറ്റി خَبِيرًا = സൂക്ഷ്മമായി അറിയുന്നവന്‍
വല്ല സ്ത്രീയും അവളുടെ വരനില്‍ നിന്നു പിണക്കമോ, അവഗണനയോ ഭയപ്പെട്ടുവെങ്കില്‍ അവര്‍ രണ്ടുപേരും അവര്‍ക്കിടയില്‍ വല്ല യോജിപ്പുണ്ടാക്കുന്നതിന് അവര്‍ക്ക് കുറ്റമില്ല. യോജിപ്പാകട്ടെ, ഗുണകരവുമാകുന്നു. മനസ്സുകളില്‍ പിശുക്ക് (ശീലം, സദാ) തയ്യാറാക്കപ്പെട്ടിരിക്കുന്നുതാനും. നിങ്ങള്‍ നന്‍മ പ്രവര്‍ത്തിക്കുകയും, സൂക്ഷിക്കുകയും ചെയ്യുന്നുവെങ്കിലോ, നിശ്ചയമായും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാകുന്നു.
وَلَن تَسْتَطِيعُوٓا۟ أَن تَعْدِلُوا۟ بَيْنَ ٱلنِّسَآءِ وَلَوْ حَرَصْتُمْ ۖ فَلَا تَمِيلُوا۟ كُلَّ ٱلْمَيْلِ فَتَذَرُوهَا كَٱلْمُعَلَّقَةِ ۚ وَإِن تُصْلِحُوا۟ وَتَتَّقُوا۟ فَإِنَّ ٱللَّهَ كَانَ غَفُورًۭا رَّحِيمًۭا﴿١٢٩﴾
volume_up share
وَلَن تَسْتَطِيعُوا = നിങ്ങള്‍ക്ക് സാധ്യമാകുന്നതേയല്ല أَن تَعْدِلُوا = നിങ്ങള്‍ നീതി പാലിക്കുവാന്‍ بَيْنَ النِّسَاءِ = സ്ത്രീകള്‍ക്കിടയില്‍ وَلَوْ حَرَصْتُمْ = നിങ്ങള്‍ അത്യാഗ്രഹിച്ചാലും ,മോഹിച്ചാലും فَلَا تَمِيلُوا = അപ്പോള്‍ നിങ്ങള്‍ ചായ(മറിയ-ചരിയ)രുത് كُلَّ الْمَيْلِ = മുഴുവന്‍ ചായ്‌വും فَتَذَرُوهَا = അപ്പോള്‍ അവളെ നിങ്ങള്‍ വിട്ടുകളയും,വിട്ടേക്കും كَالْمُعَلَّقَةِ = കെട്ടിയിടപ്പെട്ട ( ന്ധനത്തിലാക്കപ്പെട്ട) വളെപ്പോലെ وَإِن تُصْلِحُوا = നിങ്ങള്‍ യോജിപ്പുണ്ടാക്കുന്ന (നന്നാക്കിത്തീര്‍ക്കുന്ന) പക്ഷം وَتَتَّقُوا = നിങ്ങള്‍ സൂക്ഷിക്കുകയും فَإِنَّ اللَّهَ = എന്നാല്‍ നിശ്ചയമായും അല്ലാഹു كَانَ غَفُورًا = വളരെ പൊറുക്കുന്നവനാകുന്നു رَّحِيمًا = കരുണാനിധി
സ്ത്രീകള്‍ക്കിടയില്‍ നീതി പാലിക്കുവാന്‍ നിങ്ങള്‍ (അതിന്) അത്യാഗ്രഹിച്ചാലും നിങ്ങള്‍ക്ക് സാധിക്കുകയില്ല തന്നെ. എന്നാല്‍, നിങ്ങള്‍ (ഒരു പക്ഷത്തേക്ക് ) മുഴുവന്‍ (അങ്ങ്) ചാഞ്ഞുപോകരുത്. അപ്പോള്‍, നിങ്ങള്‍ അവളെ [മറുപക്ഷത്തുളളവളെ] കെട്ടിയിടപ്പെട്ടവളെപ്പോലെ വിട്ടുകളഞ്ഞേക്കും. നിങ്ങള്‍ യോജിപ്പുണ്ടാക്കുകയും, സൂക്ഷിക്കുകയും ചെയ്യുന്നുവെങ്കിലോ, നിശ്ചയമായും, അല്ലാഹു വളരെ പൊറുക്കുന്നവനും, കരുണാനിധിയുമാകുന്നു.
وَإِن يَتَفَرَّقَا يُغْنِ ٱللَّهُ كُلًّۭا مِّن سَعَتِهِۦ ۚ وَكَانَ ٱللَّهُ وَٰسِعًا حَكِيمًۭا﴿١٣٠﴾
volume_up share
وَإِن يَتَفَرَّقَا = അവര്‍ രണ്ടാളും പിരിഞ്ഞെങ്കില്‍, വേറിട്ടാല്‍ يُغْنِ اللَّهُ = അല്ലാഹു ധന്യരാക്കും (ആശ്രയിക്കാതാക്കും) كُلًّا = എല്ലാവരെയും (ഓരോരുത്തരെയും) مِّن سَعَتِهِ = അവന്‍റെ വിശാല കഴിവിനാല്‍, വിശാലത നിമിത്തം وَكَانَ اللَّهُ = അല്ലാഹു ആകുന്നുതാനും وَاسِعًا = വിശാലന്‍ حَكِيمًا = അഗാധജ്ഞന്‍, യുക്തിമാന്‍
അവര്‍ രണ്ടു പേരും (തമ്മില്‍)പിരിഞ്ഞു പോകുന്നുവെങ്കിലോ, (രണ്ടില്‍) എല്ലാ (ഓരോരു) വരെയും അല്ലാഹു അവന്‍റെ വിശാലകഴിവിനാല്‍ ധന്യരാക്കുന്നതാണ്. അല്ലാഹു വിശാലനും, അഗാധജ്ഞനുമാകുന്നു.
തഫ്സീർ : 128-130
View   
وَلِلَّهِ مَا فِى ٱلسَّمَـٰوَٰتِ وَمَا فِى ٱلْأَرْضِ ۗ وَلَقَدْ وَصَّيْنَا ٱلَّذِينَ أُوتُوا۟ ٱلْكِتَـٰبَ مِن قَبْلِكُمْ وَإِيَّاكُمْ أَنِ ٱتَّقُوا۟ ٱللَّهَ ۚ وَإِن تَكْفُرُوا۟ فَإِنَّ لِلَّهِ مَا فِى ٱلسَّمَـٰوَٰتِ وَمَا فِى ٱلْأَرْضِ ۚ وَكَانَ ٱللَّهُ غَنِيًّا حَمِيدًۭا﴿١٣١﴾
volume_up share
وَلِلَّهِ = അല്ലാഹുവിനുളളതാണ് مَا فِي السَّمَاوَاتِ = ആകാശങ്ങളിലുളളതും وَمَا فِي الْأَرْضِ = ഭൂമിയിലുളളതും وَلَقَدْ وَصَّيْنَا = തീര്‍ച്ചയായും നാം വസ്വിയ്യത്ത് ചെയ്തിട്ടുണ്ട് الَّذِينَ أُوتُوا = നല്‍കപ്പെട്ടവരോട് الْكِتَابَ = (വേദ) ഗ്രന്ഥം مِن قَبْلِكُمْ = നിങ്ങളുടെ മുമ്പ് وَإِيَّاكُمْ = നിങ്ങളോടും أَنِ اتَّقُوا = നിങ്ങള്‍ സൂക്ഷിക്കണമെന്ന് اللَّهَ = അല്ലാഹുവിനെ وَإِن تَكْفُرُوا = നിങ്ങള്‍ അവിശ്വസിക്കുന്നുവെങ്കില്‍ فَإِنَّ لِلَّهِ = എന്നാല്‍ നിശ്ചയമായും അല്ലാഹുവിനാണ് مَا فِي السَّمَاوَاتِ = ആകാശങ്ങളിലുളളതും وَمَا فِي الْأَرْضِ = ഭൂമിയിലുളളതും وَكَانَ اللَّهُ = അല്ലാഹു ആകുന്നു غَنِيًّا = ധന്യന്‍, അനാശ്രയന്‍ حَمِيدًا = സ്തുത്യര്‍ഹന്‍, സ്തുതി ക്കപ്പെടുന്നവന്‍
അല്ലാഹുവിനുളളതാണ്ആകാശങ്ങളിലുളളതും, ഭൂമിയിലുള്ളതും, (എല്ലാം). നിങ്ങള്‍ക്കു മുമ്പ് (വേദ) ഗ്രന്ഥംനല്‍കപ്പെട്ടവരോടും, നിങ്ങളോടുംനാം "വസ്വിയ്യത്തു " ചെയ്കയുണ്ടായിട്ടുണ്ട്. നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കണമെന്ന്. നിങ്ങള്‍ അവിശ്വസിക്കുന്നുവെങ്കിലോ, എന്നാല്‍ (അറിയുക) നിശ്ചയമായും, അല്ലാഹുവിനുളളതാണ്ആകാശങ്ങളിലുളളതും, ഭൂമിയിലുള്ളതും (എല്ലാം). അല്ലാഹു (പരാശ്രയമില്ലാത്ത) ധന്യനും, സ്തുത്യര്‍ഹനുമാകുന്നു.
وَلِلَّهِ مَا فِى ٱلسَّمَـٰوَٰتِ وَمَا فِى ٱلْأَرْضِ ۚ وَكَفَىٰ بِٱللَّهِ وَكِيلًا﴿١٣٢﴾
volume_up share
وَلِلَّهِ = അല്ലാഹുവിനാണ് مَا فِي السَّمَاوَاتِ = ആകാശങ്ങളിലുളളതും وَمَا فِي الْأَرْضِ = ഭൂമിയിലുളളതും وَكَفَىٰ بِاللَّهِ = അല്ലാഹു (തന്നെ) മതി وَكِيلًا = ഏറ്റെടുക്കുന്നവനായി, ഏല്‍പ്പിക്കപ്പെടുന്നവന്‍
അല്ലാഹുവിനുളളതാണ് ആകാശങ്ങളിലുളളതും, ഭൂമിയിലുള്ളതും (എല്ലാം). കൈകാര്യം ഏറ്റെടുക്കുന്നതിനായി അല്ലാഹു തന്നെ മതി. !
തഫ്സീർ : 131-132
View   
إِن يَشَأْ يُذْهِبْكُمْ أَيُّهَا ٱلنَّاسُ وَيَأْتِ بِـَٔاخَرِينَ ۚ وَكَانَ ٱللَّهُ عَلَىٰ ذَٰلِكَ قَدِيرًۭا﴿١٣٣﴾
volume_up share
إِن يَشَأْ = അവന്‍ ഉദ്ദേശിക്കുന്ന പക്ഷം يُذْهِبْكُمْ = നിങ്ങളെ പോക്കിക്കളയും (നീക്കം ചെയ്യും) أَيُّهَا النَّاسُ = മനുഷ്യരേ وَيَأْتِ = വരുകയും ചെയ്യും بِآخَرِينَ = വേറൊരു കൂട്ടരെകൊണ്ടു وَكَانَ اللَّهُ = അല്ലാഹു ആകുന്നുതാനും عَلَىٰ ذَٰلِكَ = അതിന്, അതിന്‍റെ മേല്‍ قَدِيرًا = കഴിവുളളവന്‍
അവന്‍ ഉദ്ദേശിക്കുന്നപക്ഷം- മനുഷ്യരേ- നിങ്ങളെ അവന്‍നീക്കം ചെയ്യുകയും, മറ്റൊരു കൂട്ടരെകൊണ്ടുവരികയും, ചെയ്യുന്നതാണ്. അല്ലാഹു അതിന് കഴിവുളളവനുമാകുന്നു.
തഫ്സീർ : 133-133
View   
مَّن كَانَ يُرِيدُ ثَوَابَ ٱلدُّنْيَا فَعِندَ ٱللَّهِ ثَوَابُ ٱلدُّنْيَا وَٱلْـَٔاخِرَةِ ۚ وَكَانَ ٱللَّهُ سَمِيعًۢا بَصِيرًۭا﴿١٣٤﴾
volume_up share
مَّن كَانَ = ആരെങ്കിലും ആയാല്‍ يُرِيدُ = ഉദ്ദേശിക്കുന്നു ثَوَابَ الدُّنْيَا = ഇഹത്തിലെ പ്രതിഫലം فَعِندَ اللَّهِ = എന്നാല്‍ അല്ലാഹുവിന്‍റെ പക്കലുണ്ട് ثَوَابُ الدُّنْيَا = ഇഹത്തിലെ പ്രതിഫലം وَالْآخِرَةِ = പരത്തിലെയും وَكَانَ اللَّهُ = അല്ലാഹു ആകുന്നു سَمِيعًا = കേള്‍ക്കുന്നവന്‍ بَصِيرًا = കാണുന്നവന്‍
ആരെങ്കിലും ഇഹത്തിലെ പ്രതിഫലത്തെ ഉദ്ദേശിക്കുന്നതായാല്‍, അല്ലാഹുവിന്‍റെ പക്കല്‍ , ഇഹത്തിലെയും പരത്തിലെയും പ്രതിഫലമുണ്ട് (എന്ന് അവന്‍ അറിഞ്ഞുകൊള്ളെട്ട) അല്ലാഹു (എല്ലാം)കേള്‍ക്കുന്നവനും , കാണുന്നവനും ആകുന്നു.
തഫ്സീർ : 134-134
View   
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ كُونُوا۟ قَوَّٰمِينَ بِٱلْقِسْطِ شُهَدَآءَ لِلَّهِ وَلَوْ عَلَىٰٓ أَنفُسِكُمْ أَوِ ٱلْوَٰلِدَيْنِ وَٱلْأَقْرَبِينَ ۚ إِن يَكُنْ غَنِيًّا أَوْ فَقِيرًۭا فَٱللَّهُ أَوْلَىٰ بِهِمَا ۖ فَلَا تَتَّبِعُوا۟ ٱلْهَوَىٰٓ أَن تَعْدِلُوا۟ ۚ وَإِن تَلْوُۥٓا۟ أَوْ تُعْرِضُوا۟ فَإِنَّ ٱللَّهَ كَانَ بِمَا تَعْمَلُونَ خَبِيرًۭا﴿١٣٥﴾
volume_up share
يَا أَيُّهَا الَّذِينَ آمَنُوا = വിശ്വസിച്ചവരേ كُونُوا = നിങ്ങളായിരിക്കുവിന്‍ قَوَّامِينَ = ശരിക്കും നിലകൊളളുന്നവര്‍ , നിലനിര്‍ത്തിപ്പോരുന്നവര്‍ بِالْقِسْطِ = നീതിമുറയനുസരിച്ച്, നീതി മുറയെ شُهَدَاءَ = സാക്ഷികളായി കൊണ്ട് لِلَّهِ = അല്ലാഹുവിനുവേണ്ടി وَلَوْ عَلَىٰ أَنفُسِكُمْ = നിങ്ങളുടെ ദേഹങ്ങളുടെ (സ്വന്തങ്ങളുടെ) മേല്‍ (എതിരില്‍) ആയിരുന്നാലും أَوِ الْوَالِدَيْنِ = അല്ലെങ്കില്‍ മാതാപിതാക്കളുടെ وَالْأَقْرَبِينَ = ഏറ്റം അടുത്തവരുടെ (അടുത്ത കുടുംബങ്ങളുടെ) യും إِن يَكُنْ = അവന്‍ (അയാള്‍) ആയിരുന്നാല്‍ غَنِيًّا = ധനികന്‍ أَوْ فَقِيرًا = അല്ലെങ്കില്‍ ദരിദ്രന്‍ فَاللَّهُ = എന്നാല്‍ (അപ്പോള്‍) അല്ലാഹു أَوْلَىٰ بِهِمَا = ഏറ്റവും ബന്ധപ്പെട്ടവനാണ് أَوْلَىٰ = ഏറ്റവും ബന്ധപ്പെട്ടവനാണ് بِهِمَا = അവര്‍ രണ്ടാളുമായും, രണ്ടാളെകുറിച്ചും فَلَا تَتَّبِعُوا = അതിനാല്‍ നിങ്ങള്‍ പിന്‍പറ്റരുത് الْهَوَىٰ = ഇച്ഛയെ أَن تَعْدِلُوا = നിങ്ങള്‍ നീതിപാലിക്കുന്നതിനു (വിഘാതമായി) , നീതി പാലിക്കുന്നതു വിട്ട് وَإِن تَلْوُوا = നിങ്ങള്‍ വളച്ചു (തിരിച്ചു) കളയുന്ന പക്ഷം أَوْ تُعْرِضُوا = അല്ലെങ്കില്‍ നിങ്ങള്‍ തിരിഞ്ഞു കളയുക (അവഗണിക്കുക) യോ فَإِنَّ اللَّهَ = എന്നാല്‍ നിശ്ചയമായും അല്ലാഹു كَانَ = ആകുന്നു بِمَا تَعْمَلُونَ = നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി خَبِيرًا = സൂക്ഷ്മജ്ഞാനി
ഹേ, വിശ്വസിച്ചവരേ , നിങ്ങള്‍ അല്ലാഹുവിനു വേണ്ടി സാക്ഷികളായ നിലയില്‍, നീതി മുറയെ നിലനിര്‍ത്തിപ്പോരുന്ന വരായിരിക്കുവിന്‍. നിങ്ങളുടെ (സ്വന്തം) ദേഹങ്ങള്‍ക്കോ, അല്ലെങ്കില്‍ മാതാപിതാക്കള്‍ക്കും, അടുത്ത കുടുംബങ്ങള്‍ക്കുമോ എതിരായാലും ശരി. അയാള്‍ ധനികനോ, ദരിദരിദ്രനോ ആയിരുന്നാല്‍ [രണ്ടായാലും] അല്ലാഹു ആ രണ്ടാളുമായും അധികം ബന്ധപ്പെട്ടവനാകുന്നു. അതിനാല്‍, നീതിപാലിക്കുന്നതിനു (വിഘാതമായി) നിങ്ങള്‍ഇച്ഛയെ പിന്‍പറ്റരുത്. നിങ്ങള്‍ വളച്ചു തിരിക്കുകയോ, തിരിഞ്ഞുകളയുകയോ ചെയ്യുന്നപക്ഷം, അപ്പോള്‍ (നിങ്ങള്‍ഓര്‍ക്കണം) നിശ്ചയമായും അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു.
തഫ്സീർ : 135-135
View   
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ ءَامِنُوا۟ بِٱللَّهِ وَرَسُولِهِۦ وَٱلْكِتَـٰبِ ٱلَّذِى نَزَّلَ عَلَىٰ رَسُولِهِۦ وَٱلْكِتَـٰبِ ٱلَّذِىٓ أَنزَلَ مِن قَبْلُ ۚ وَمَن يَكْفُرْ بِٱللَّهِ وَمَلَـٰٓئِكَتِهِۦ وَكُتُبِهِۦ وَرُسُلِهِۦ وَٱلْيَوْمِ ٱلْـَٔاخِرِ فَقَدْ ضَلَّ ضَلَـٰلًۢا بَعِيدًا﴿١٣٦﴾
volume_up share
يَا أَيُّهَا الَّذِينَ آمَنُوا = ഹേ, വിശ്വസിച്ചവരേ آمِنُوا = നിങ്ങള്‍ വിശ്വസിക്കുവിന്‍ بِاللَّهِ = അല്ലാഹുവില്‍ وَرَسُولِهِ = അവന്‍റെ റസൂലിലും وَالْكِتَابِ = ഗ്രന്ഥത്തിലും الَّذِي نَزَّلَ = അവന്‍ അവതരിപ്പിച്ച عَلَىٰ رَسُولِهِ = അവന്‍റെ റസൂലിന്‍റെ മേല്‍ وَالْكِتَابِ = യാതൊരു ഗ്രന്ഥത്തിലും الَّذِي أَنزَلَ = അവന്‍ ഇറക്കിയ مِن قَبْلُ = മുമ്പ് وَمَن يَكْفُرْ = ആര്‍ അവിശ്വസിക്കുന്നുവോ, ആരെങ്കിലും അവിശ്വസിക്കുന്നപക്ഷം بِاللَّهِ = അല്ലാഹുവില്‍ وَمَلَائِكَتِهِ = അവന്‍റെ മലക്കുകളിലും وَكُتُبِهِ = അവന്‍റെ ഗ്രന്ഥങ്ങളിലും وَرُسُلِهِ = അവന്‍റെ റസൂലുകളിലും وَالْيَوْمِ الْآخِرِ = അന്ത്യ ദിനത്തിലും فَقَدْ ضَلَّ = എന്നാല്‍ തീര്‍ച്ചയായും അവന്‍ പിഴച്ചു ضَلَالًا = ഒരു വഴിപ്പിഴവ് بَعِيدًا = വിദൂരമായ
ഹേ, വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവിലും, അവന്‍റെ റസൂലിലും വിശ്വസിക്കുവിന്‍; അവന്‍തന്‍റെ റസൂലിന്‍റെ മേല്‍ അവതരിപ്പിച്ച ഗ്രന്ഥത്തിലും, അവന്‍ മുമ്പ് ഇറക്കിയിട്ടുളള ഗ്രന്ഥത്തിലും (വിശ്വസിക്കുവിന്‍) ആര്‍, അല്ലാഹുവിലും, അവന്‍റെ മലക്കുകളിലും, അവന്‍റെ (വേദ)ഗ്രന്ഥങ്ങളിലും, അവന്‍റെ റസൂലുകളിലും, അന്ത്യ ദിനത്തിലും അവിശ്വസിക്കുന്നുവോ, അവന്‍, തീര്‍ച്ചയായും വിദൂരമായ വഴിപ്പിഴവ് പിഴച്ചുപോയി!
തഫ്സീർ : 136-136
View   
إِنَّ ٱلَّذِينَ ءَامَنُوا۟ ثُمَّ كَفَرُوا۟ ثُمَّ ءَامَنُوا۟ ثُمَّ كَفَرُوا۟ ثُمَّ ٱزْدَادُوا۟ كُفْرًۭا لَّمْ يَكُنِ ٱللَّهُ لِيَغْفِرَ لَهُمْ وَلَا لِيَهْدِيَهُمْ سَبِيلًۢا﴿١٣٧﴾
volume_up share
إِنَّ الَّذِينَ = നിശ്ചയമായും യാതൊരു കൂട്ടര്‍ آمَنُوا = അവര്‍ വിശ്വസിച്ചു, വിശ്വസി ച്ച ثُمَّ كَفَرُوا = പിന്നെ അവര്‍ അവിശ്വസിച്ചു ثُمَّ آمَنُوا = പിന്നീട് വിശ്വസിച്ചു ثُمَّ كَفَرُوا = പിന്നെ (യും) അവിശ്വസിച്ചു ثُمَّ ازْدَادُوا = പിന്നെ അവര്‍ വര്‍ദ്ധിച്ചു, ഏറി كُفْرًا = അവിശ്വാസം (അവിശ്വാസത്തില്‍) لَّمْ يَكُنِ اللَّهُ = അല്ലാഹു ഇല്ല, ആകുകയില്ല لِيَغْفِرَ = പൊറുക്കുവാന്‍ (പൊറുക്കുകയേ ഇല്ല) لَهُمْ = അവര്‍ക്ക് وَلَا لِيَهْدِيَهُمْ = അവരെ ചേര്‍ക്കുവാനും (നയിക്കുവാനും- കാണിച്ചു കൊടുക്കുവാനും) ഇല്ല سَبِيلًا = വഴി, മാര്‍ഗം.
നിശ്ചയമായും, വിശ്വസിക്കുകയും, പിന്നെ അവിശ്വസിക്കുകയും, പിന്നെയും വിശ്വസിക്കുകയും, പിന്നീട് അവിശ്വസിക്കുകയും, പിന്നെ അവിശ്വാസം വര്‍ദ്ധിക്കുകയും ചെയ്തിട്ടുളളവര്‍, അവര്‍ക്ക് അല്ലാഹുപൊറുത്തു കൊടുക്കുകയേ ഇല്ല. അവരെ (അവന്‍) നേരായ വഴിയില്‍ ചേര്‍ക്കുകയാവട്ടെ (ചെയ്ക) ഇല്ല.
بَشِّرِ ٱلْمُنَـٰفِقِينَ بِأَنَّ لَهُمْ عَذَابًا أَلِيمًا﴿١٣٨﴾
volume_up share
بَشِّرِ = നീ സന്തോഷവാര്‍ത്ത അറിയിക്കുക الْمُنَافِقِينَ = കപടവിശ്വാസികള്‍ക്ക് بِأَنَّ لَهُمْ = അവര്‍ക്കുണ്ടെന്ന് عَذَابًا = ശിക്ഷ أَلِيمًا = വേദനയേറിയ
കപടവിശ്വാസികളെ അവര്‍ക്ക് വേദനയേറിയ ശിക്ഷയുണ്ടെന്ന് നീ സന്തോഷവാര്‍ത്ത അറിയിച്ചു കൊളളുക.
ٱلَّذِينَ يَتَّخِذُونَ ٱلْكَـٰفِرِينَ أَوْلِيَآءَ مِن دُونِ ٱلْمُؤْمِنِينَ ۚ أَيَبْتَغُونَ عِندَهُمُ ٱلْعِزَّةَ فَإِنَّ ٱلْعِزَّةَ لِلَّهِ جَمِيعًۭا﴿١٣٩﴾
volume_up share
الَّذِينَ = (അതായത്) യാതൊരു കൂട്ടര്‍ يَتَّخِذُونَ = ആക്കുന്ന, അവര്‍ സ്വീകരിക്കും الْكَافِرِينَ = അവിശ്വാസികളെ أَوْلِيَاءَ = മിത്രങ്ങള്‍, ബന്ധുക്കള്‍, കാര്യകര്‍ത്താക്കള്‍ مِن دُونِ = കൂടാതെ, അല്ലാതെ الْمُؤْمِنِينَ = സത്യവിശ്വാസികളെ أَيَبْتَغُونَ = അവര്‍ തേടുകയോ, അന്വേഷിക്കുകയാണോ عِندَهُمُ = അവരുടെ അടുക്കല്‍ الْعِزَّةَ = പ്രതാപം, വീര്യം فَإِنَّ الْعِزَّةَ = എന്നാല്‍ നിശ്ചയമായും പ്രതാപം لِلَّهِ = അല്ലാഹുവിനാണ് جَمِيعًا = മുഴുവനും
അതായത് , സത്യവിശ്വാസികളെകൂടാതെ അവിശ്വാസികളെ മിത്രങ്ങ (ളാക്കി സ്വീകരി) ക്കുന്നവരെ. അവര്‍ അവരുടെ [അവിശ്വാസികളുടെ] അടുക്കല്‍ പ്രതാപം തേടുകയാണോ?! എന്നാല്‍ നിശ്ചയമായും പ്രതാപം മുഴുവനും (ഉളളത്) അല്ലാഹുവിനാകുന്നു. [ഇതവര്‍ ഓര്‍ത്തിരിക്കട്ടെ]
തഫ്സീർ : 137-139
View   
وَقَدْ نَزَّلَ عَلَيْكُمْ فِى ٱلْكِتَـٰبِ أَنْ إِذَا سَمِعْتُمْ ءَايَـٰتِ ٱللَّهِ يُكْفَرُ بِهَا وَيُسْتَهْزَأُ بِهَا فَلَا تَقْعُدُوا۟ مَعَهُمْ حَتَّىٰ يَخُوضُوا۟ فِى حَدِيثٍ غَيْرِهِۦٓ ۚ إِنَّكُمْ إِذًۭا مِّثْلُهُمْ ۗ إِنَّ ٱللَّهَ جَامِعُ ٱلْمُنَـٰفِقِينَ وَٱلْكَـٰفِرِينَ فِى جَهَنَّمَ جَمِيعًا﴿١٤٠﴾
volume_up share
وَقَدْ نَزَّلَ = അവന്‍ ഇറക്കിയിട്ടുമുണ്ട്, ഇറക്കിയിട്ടുണ്ടല്ലോ عَلَيْكُمْ = നിങ്ങളുടെമേല്‍, നിങ്ങള്‍ക്ക് فِي الْكِتَابِ = (വേദ) ഗ്രന്ഥത്തില്‍ أَنْ إِذَا = അതായത്, എന്ന് سَمِعْتُمْ = നിങ്ങള്‍ കേട്ടാല്‍ آيَاتِ اللَّهِ = അല്ലാഹുവിന്‍റെ ആയത്തുകളെ يُكْفَرُ بِهَا = അതില്‍ (അവയില്‍) അവിശ്വസിക്കപ്പെടുന്നതായി وَيُسْتَهْزَأُ بِهَا = അതിനെപ്പറ്റി പരിഹാസം കൊളളുന്ന തായും, അത് പരിഹസിക്കപ്പെടുന്നതായും فَلَا تَقْعُدُوا = എന്നാല്‍ നിങ്ങള്‍ ഇരിക്കരുത് (എന്ന്) مَعَهُمْ = അവരോടുകൂടെ حَتَّىٰ يَخُوضُوا = അവര്‍ ഏര്‍പ്പെടുന്നത് (പ്രവേശിക്കും) വരെ فِي حَدِيثٍ = ഒരു വര്‍ത്തമാനത്തില്‍ غَيْرِهِ = അതല്ലാത്ത (വേറെ) إِنَّكُمْ إِذًا = നിശ്ചയമായും അപ്പോള്‍ (എന്നാല്‍) നിങ്ങള്‍ مِّثْلُهُمْ = അവരെപ്പോലെയാണ് إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു جَامِعُ = ഒരുമിച്ചുകൂട്ടുന്നവനാണ് الْمُنَافِقِينَ = കപടവിശ്വാസികളെ وَالْكَافِرِينَ = അവിശ്വാസികളെയും فِي جَهَنَّمَ = ജഹന്നമില്‍ جَمِيعًا = മുഴുവനും, എല്ലാവരെയും
(വേദ) ഗ്രന്ഥത്തില്‍ അവന്‍നിങ്ങളുടെ മേല്‍ ഇറക്കിയിട്ടുണ്ടല്ലോ, അല്ലാഹുവിന്‍റെ "ആയത്തു" [വചനം]കളെ അതില്‍ അവിശ്വസിക്കപ്പെടുന്നതായും, അതിനെപ്പറ്റി പരിഹാസം കൊളളുന്നതായും നിങ്ങള്‍ കേട്ടാല്‍, അവരുടെ കൂടെ നിങ്ങള്‍ ഇരിക്കരുതെന്ന്, അവര്‍ അതല്ലാത്ത (വേറെ) ഒരു വര്‍ത്തമാനത്തില്‍ ഏര്‍പ്പെടുന്നതു വരേക്കും. അപ്പോള്‍ [അങ്ങിനെ ചെയ്താല്‍]നിശ്ചയമായും , നിങ്ങള്‍ അവരെപ്പോലെ (ത്തന്നെ) യായിരിക്കും. നിശ്ചയമായും അല്ലാഹു കപടവിശ്വാസികളെയും, അവിശ്വാസികളെയും മുഴുവന്‍ ജഹന്നമില്‍ [നരകത്തില്‍]ഒരുമിച്ചു കൂട്ടുന്നവനാകുന്നു.
തഫ്സീർ : 140-140
View   
ٱلَّذِينَ يَتَرَبَّصُونَ بِكُمْ فَإِن كَانَ لَكُمْ فَتْحٌۭ مِّنَ ٱللَّهِ قَالُوٓا۟ أَلَمْ نَكُن مَّعَكُمْ وَإِن كَانَ لِلْكَـٰفِرِينَ نَصِيبٌۭ قَالُوٓا۟ أَلَمْ نَسْتَحْوِذْ عَلَيْكُمْ وَنَمْنَعْكُم مِّنَ ٱلْمُؤْمِنِينَ ۚ فَٱللَّهُ يَحْكُمُ بَيْنَكُمْ يَوْمَ ٱلْقِيَـٰمَةِ ۗ وَلَن يَجْعَلَ ٱللَّهُ لِلْكَـٰفِرِينَ عَلَى ٱلْمُؤْمِنِينَ سَبِيلًا﴿١٤١﴾
volume_up share
الَّذِينَ = യാതൊരുകൂട്ടരാണ് يَتَرَبَّصُونَ = അവര്‍ കാത്തിരിക്കുന്നു, പ്രതീക്ഷിക്കുന്നു بِكُمْ = നിങ്ങളെപ്പറ്റി, നിങ്ങളില്‍ فَإِن كَانَ = എന്നാല്‍ (എന്നിട്ട്) ഉണ്ടായാല്‍ لَكُمْ = നിങ്ങള്‍ക്ക് فَتْحٌ = ഒരു തുറവി, വല്ല വിജയവും مِّنَ اللَّهِ = അല്ലാഹുവില്‍ നിന്ന് قَالُوا = അവര്‍ പറയും, പറയുകയായി أَلَمْ نَكُن = ഞങ്ങള്‍ ആയിരുന്നില്ലേ , ഉണ്ടായിരുന്നില്ലേ مَّعَكُمْ = നിങ്ങളുടെ കൂടെ وَإِن كَانَ = ഉണ്ടായാലാകട്ടെ لِلْكَافِرِينَ = അവിശ്വാസികള്‍ക്ക് نَصِيبٌ = ഒരംശം, വല്ല പങ്കും, ഓഹരി قَالُوا = അവര്‍ പറയും أَلَمْ نَسْتَحْوِذْ = ഞങ്ങള്‍ സ്വാധീനം നേടിയില്ലേ, അധികാരം (ശക്തി) പ്രാപിച്ചില്ലേ عَلَيْكُمْ = നിങ്ങളുടെ മേല്‍ (എതിരെ) وَنَمْنَعْكُم = നിങ്ങളെ ഞങ്ങള്‍ തടയുക(രക്ഷിക്കുക)യും ചെയ്തില്ലേ مِّنَ الْمُؤْمِنِينَ = വിശ്വാസികളില്‍ നിന്ന് فَاللَّهُ = എന്നാല്‍ അല്ലാഹു يَحْكُمُ = വിധിക്കും بَيْنَكُمْ = നിങ്ങള്‍ക്കിടയില്‍ يَوْمَ الْقِيَامَةِ = ഖിയാമത്ത് നാളില്‍ وَلَن يَجْعَلَ = ആക്കുക (ഉണ്ടാക്കുക) യേ ഇല്ല اللَّهُ = അല്ലാഹു لِلْكَافِرِينَ = അവിശ്വാസികള്‍ക്ക് عَلَى الْمُؤْمِنِينَ = വിശ്വാസികളുടെ മേല്‍ (എതിരെ) سَبِيلًا = ഒരു മാര്‍ഗം, ഒരു വഴിയും
നിങ്ങളെപ്പറ്റി കാത്തുകൊണ്ടിരിക്കുന്നവരത്രെ (ആ കപടന്‍മാര്‍), എന്നാല്‍, അല്ലാഹുവിങ്കല്‍നിന്ന് നിങ്ങള്‍ക്ക് വല്ല തുറവിയും[വിജയവും] ഉണ്ടായെങ്കില്‍ അവര്‍പറയും; "ഞങ്ങള്‍ നിങ്ങളുടെ കൂടെയായിരുന്നില്ലേ! "അവിശ്വാസികള്‍ക്ക് വല്ല പങ്കും ഉണ്ടായെങ്കിലാകട്ടെ, അവര്‍ പറയും: "ഞങ്ങള്‍ നിങ്ങളുടെ മേല്‍ സ്വാധീനംനേടുകയും , (അതോടുകൂടി) വിശ്വാസികളില്‍ നിന്ന് നിങ്ങളെ ഞങ്ങള്‍ രക്ഷപ്പെടുത്തുകയും ചെയ്തില്ലേ! "എന്നാല്‍, (ഹേ, കൂട്ടരേ, ) ക്വിയാമത്തുനാളില്‍ അല്ലാഹു നിങ്ങള്‍ക്കിടയില്‍ വിധിക്കുന്നതാണ്. അവിശ്വാസികള്‍ക്ക് സത്യവിശ്വാസികളുടെ മേല്‍ഒരു മാര്‍ഗവും അല്ലാഹു ഉണ്ടാക്കിക്കൊടുക്കുന്നതേയല്ല.
തഫ്സീർ : 141-141
View   
إِنَّ ٱلْمُنَـٰفِقِينَ يُخَـٰدِعُونَ ٱللَّهَ وَهُوَ خَـٰدِعُهُمْ وَإِذَا قَامُوٓا۟ إِلَى ٱلصَّلَوٰةِ قَامُوا۟ كُسَالَىٰ يُرَآءُونَ ٱلنَّاسَ وَلَا يَذْكُرُونَ ٱللَّهَ إِلَّا قَلِيلًۭا﴿١٤٢﴾
volume_up share
إِنَّ الْمُنَافِقِينَ = നിശ്ചയമായും, കപടവിശ്വാസികള്‍ يُخَادِعُونَ = അവര്‍ വഞ്ചന പ്രവര്‍ത്തിക്കുന്നു. അവര്‍ ചതിപ്രയോഗം ചെയ്യും اللَّهَ = അല്ലാഹുവിനോട് وَهُوَ = അവനാ കട്ടെ خَادِعُهُمْ = അവരെ വഞ്ചിക്കുന്ന (ചതിക്കുന്ന) വനുമാണ് وَإِذَا قَامُوا = അവര്‍ നിന്നാല്‍ (ശ്രമിച്ചാല്‍), എഴുനേല്‍ക്കുന്നതായാല്‍ إِلَى الصَّلَاةِ = നമസ്‌കാരത്തിലേക്ക് (നമസ്‌കാരത്തിന്) قَامُوا = അവര്‍ നില്‍ക്കുന്നതാണ് كُسَالَىٰ = മടിയന്‍മാരായിട്ട് يُرَاءُونَ = അവര്‍ കാണിച്ചു ചെയ്യുന്നു, കാണിക്കുവാനായി ചെയ്യുന്നു النَّاسَ = മനുഷ്യരെ وَلَا يَذْكُرُونَ = അവര്‍ ഓര്‍ക്കുക (സ്മരിക്കുക) യുമില്ല اللَّهَ = അല്ലാഹുവിനെ إِلَّا قَلِيلًا = കുറച്ചു (അല്‍പം) അല്ലാതെ
നിശ്ചയമായും, കപടവിശ്വാസികള്‍ അല്ലാഹുവിനോട് വഞ്ചന പ്രവര്‍ത്തിക്കുകയാണ്. അവനാകട്ടെ, അവരെ വഞ്ചിക്കുന്നവനുമാകുന്നു. അവര്‍ നമസ്‌കാരത്തിനു നില്‍ക്കുന്നതായാല്‍, മടിയന്‍മാരായിക്കൊണ്ട്നില്‍ക്കുന്നതാണ്. (അതെ) അവര്‍മനുഷ്യരെ കാണിക്കുവാനായി ചെയ്യുന്നു. അല്‍പ്പമായിട്ടല്ലാതെ അവര്‍ അല്ലാഹുവിനെ ഓര്‍ക്കുകയുമില്ല.
مُّذَبْذَبِينَ بَيْنَ ذَٰلِكَ لَآ إِلَىٰ هَـٰٓؤُلَآءِ وَلَآ إِلَىٰ هَـٰٓؤُلَآءِ ۚ وَمَن يُضْلِلِ ٱللَّهُ فَلَن تَجِدَ لَهُۥ سَبِيلًۭا﴿١٤٣﴾
volume_up share
مُّذَبْذَبِينَ = ആടിക്കളിച്ചു (പിടപിടച്ചു-ഇളകിയാടി) കൊണ്ടിരിക്കുന്നവരായി بَيْنَ ذَٰلِكَ = അതിനിടയില്‍ لَا إِلَىٰ هَٰؤُلَاءِ = ഇക്കൂട്ടരിലേക്ക് അല്ലാ (ഇല്ലാ)തെ وَلَا إِلَىٰ هَٰؤُلَاءِ = ഇക്കൂട്ടരി (മറ്റേ കൂട്ടത്തി)ലേക്കുമല്ല (ഇല്ല) وَمَن = ആരെയെങ്കിലും, വല്ലവനെയും يُضْلِلِ اللَّهُ = അല്ലാഹു വഴിപിഴവിലാക്കുന്നതായാല്‍ فَلَن تَجِدَ = എന്നാല്‍ നീ കണ്ടെ ത്തുകയില്ല തന്നെ, നിനക്കു കിട്ടുകയേ ഇല്ല لَهُ = അവന് سَبِيلًا = ഒരു മാര്‍ഗം, വഴി
ഇക്കൂട്ടരിലേക്കുമില്ല, ഇക്കൂട്ടരിലേക്കുമില്ലാതെ, അതിന്നിടയില്‍ആടിപ്പിടക്കുന്നവരായിക്കൊണ്ട്. ഏതൊരുവനെ അല്ലാഹു വഴിപിഴവിലാക്കുന്നുവോ അവന് യാതൊരുമാര്‍ഗവും നീ കണ്ടെത്തുകയേ ഇല്ല.
തഫ്സീർ : 142-143
View   
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَتَّخِذُوا۟ ٱلْكَـٰفِرِينَ أَوْلِيَآءَ مِن دُونِ ٱلْمُؤْمِنِينَ ۚ أَتُرِيدُونَ أَن تَجْعَلُوا۟ لِلَّهِ عَلَيْكُمْ سُلْطَـٰنًۭا مُّبِينًا﴿١٤٤﴾
volume_up share
يَا أَيُّهَا الَّذِينَ آمَنُوا = ഹേ, വിശ്വസിച്ചവരേ لَا تَتَّخِذُوا = നിങ്ങള്‍ ആക്കിത്തീര്‍ക്കരുത്, സ്വീകരിക്കരുത് الْكَافِرِينَ = അവിശ്വാസികളെ أَوْلِيَاءَ = മിത്രങ്ങള്‍, ബന്ധുക്കള്‍, കാര്യകര്‍ത്താക്കള്‍ مِن دُونِ = കൂടാതെ, അല്ലാതെ, പുറമെ الْمُؤْمِنِينَ = സത്യവിശ്വാസികളെ أَتُرِيدُونَ = നിങ്ങള്‍ ഉദ്ദേശിക്കുന്നുവോ أَن تَجْعَلُوا = നിങ്ങള്‍ ആക്കുവാന്‍, ഉണ്ടാക്കുന്നതിന്ന് لِلَّهِ = അല്ലാഹുവിന് عَلَيْكُمْ = നിങ്ങളുടെമേല്‍ (എതിരെ) سُلْطَانًا = അധികൃതരേഖ, തെളിവ് , ന്യായം مُّبِينًا = വ്യക്തമായ
ഹേ , വിശ്വസിച്ചവരേ, സത്യവിശ്വാസികളെ കൂടാതെ, അവിശ്വാസികളെ നിങ്ങള്‍ മിത്രങ്ങളായി സ്വീകരിക്കരുത്. നിങ്ങള്‍ക്കെതിരെ അല്ലാഹുവിന് വ്യക്തമായ ഒരധികൃത രേഖ ഉണ്ടാക്കുവാന്‍ നിങ്ങള്‍ ഉദ്ദേശിക്കുന്നുവോ?!
തഫ്സീർ : 144-144
View   
إِنَّ ٱلْمُنَـٰفِقِينَ فِى ٱلدَّرْكِ ٱلْأَسْفَلِ مِنَ ٱلنَّارِ وَلَن تَجِدَ لَهُمْ نَصِيرًا﴿١٤٥﴾
volume_up share
إِنَّ الْمُنَافِقِينَ = നിശ്ചയമായും കപടവിശ്വാസികള്‍ فِي الدَّرْكِ = പടിയിലാണ്, തട്ടിലായിരിക്കും الْأَسْفَلِ = ഏറ്റം താഴ്ന്ന مِنَ النَّارِ = നരകത്തില്‍നിന്ന് وَلَن تَجِدَ = നീ കണ്ടെത്തുകയേ ഇല്ലതാനും, കാണുകയുമില്ല തന്നെ لَهُمْ = അവര്‍ക്ക് نَصِيرًا = ഒരു സഹായകനെ
നിശ്ചയമായും കപടവിശ്വാസികള്‍ നരകത്തില്‍ നിന്നും ഏറ്റം താഴെ പടിയിലായിരിക്കും. അവര്‍ക്ക് ഒരു സഹായകനെയും നീ കണ്ടെത്തുന്നതേയല്ല താനും
إِلَّا ٱلَّذِينَ تَابُوا۟ وَأَصْلَحُوا۟ وَٱعْتَصَمُوا۟ بِٱللَّهِ وَأَخْلَصُوا۟ دِينَهُمْ لِلَّهِ فَأُو۟لَـٰٓئِكَ مَعَ ٱلْمُؤْمِنِينَ ۖ وَسَوْفَ يُؤْتِ ٱللَّهُ ٱلْمُؤْمِنِينَ أَجْرًا عَظِيمًۭا﴿١٤٦﴾
volume_up share
إِلَّا الَّذِينَ = യാതൊരുവരൊഴികെ تَابُوا = അവര്‍ പശ്ചാത്തപിച്ചു وَأَصْلَحُوا = അവര്‍ നന്നാക്കുകയും ചെയ്തു, നന്നായി തീരുകയും ചെയ്തു وَاعْتَصَمُوا = മുറുകെ പിടിക്കുകയും ചെയ്തു, രക്ഷാവലംബമാക്കുകയും ചെയ്തു بِاللَّهِ = അല്ലാഹുവിനെ وَأَخْلَصُوا = നിഷ്‌കളങ്കമാക്കുക (തനിച്ചാക്കുക) യും ചെയ്തു دِينَهُمْ = തങ്ങളുടെ മതത്തെ, നടപടിയെ لِلَّهِ = അല്ലാഹുവിന് فَأُولَٰئِكَ = എന്നാല്‍ അക്കൂട്ടര്‍ مَعَ الْمُؤْمِنِينَ = സത്യവിശ്വാസികളോടു കൂടെയായിരിക്കും وَسَوْفَ = വഴിയെ, പിന്നീട് يُؤْتِ اللَّهُ = അല്ലാഹു നല്‍കും, കൊടുക്കും الْمُؤْمِنِينَ = സത്യ വിശ്വാസികള്‍ക്ക് أَجْرًا = പ്രതിഫലം عَظِيمًا = മഹത്തായ
(അതെ) പശ്ചാത്തപിച്ചുമടങ്ങുകയും, (കര്‍മങ്ങള്‍) നന്നാക്കുകയും, അല്ലാഹുവിനെ മുറുകെ പിടിക്കുകയും, തങ്ങളുടെ മതത്തെ അല്ലാഹുവിന്നു നിഷ്‌കളങ്കമാക്കുകയും ചെയ്തവരൊഴികെ; അക്കൂട്ടര്‍ സത്യവിശ്വാസികളുടെ കൂടെയായിരിക്കും. സത്യ വിശ്വാസികള്‍ക്ക് വഴിയെ അല്ലാഹു മഹത്തായ പ്രതിഫലംകൊടുക്കുകയും ചെയ്യും.
തഫ്സീർ : 145-146
View   
مَّا يَفْعَلُ ٱللَّهُ بِعَذَابِكُمْ إِن شَكَرْتُمْ وَءَامَنتُمْ ۚ وَكَانَ ٱللَّهُ شَاكِرًا عَلِيمًۭا﴿١٤٧﴾
volume_up share
مَّا يَفْعَلُ = എന്തു ചെയ്യും, എന്തു ചെയ് വാനാണ് اللَّهُ = അല്ലാഹു بِعَذَابِكُمْ = നിങ്ങളുടെ ശിക്ഷ (നിങ്ങളെ ശിക്ഷിക്കുന്നത്) കൊണ്ട് إِن شَكَرْتُمْ = നിങ്ങള്‍ നന്ദി കാണിച്ചെങ്കില്‍, നന്ദി ചെയ്യുന്ന പക്ഷം وَآمَنتُمْ = നിങ്ങള്‍ വിശ്വസിക്കുകയും ചെയ്തു (വെങ്കില്‍) وَكَانَ اللَّهُ = അല്ലാഹു ആകുന്നു താനും, ആകുകയും ചെയ്തിരിക്കുന്നു شَاكِرًا = നന്ദി കാണിക്കുന്നവന്‍ عَلِيمًا = അറിയുന്നവന്‍
നിങ്ങളെ ശിക്ഷിക്കുന്നതുകൊണ്ട് അല്ലാഹു എന്ത് ചെയ്യാനാണ്? നിങ്ങള്‍ നന്ദി കാണിക്കുകയും, വിശ്വസിക്കുകയും ചെയ്യുന്നപക്ഷം! അല്ലാഹു നന്ദി കാണിക്കുന്നവനും (എല്ലാം) അറിയുന്നവനുമാകുന്നു താനും.
തഫ്സീർ : 147-147
View   

arrow_back_ios
4:24
4:25
4:26
4:27
4:28
4:29
4:30
4:31
4:32
4:33
4:34
4:35
4:36
4:37
4:38
4:39
4:40
4:41
4:42
4:43
4:44
4:45
4:46
4:47
4:48
4:49
4:50
4:51
4:52
4:53
4:54
4:55
4:56
4:57
4:58
4:59
4:60
4:61
4:62
4:63
4:64
4:65
4:66
4:67
4:68
4:69
4:70
4:71
4:72
4:73
4:74
4:75
4:76
4:77
4:78
4:79
4:80
4:81
4:82
4:83
4:84
4:85
4:86
4:87
4:88
4:89
4:90
4:91
4:92
4:93
4:94
4:95
4:96
4:97
4:98
4:99
4:100
4:101
4:102
4:103
4:104
4:105
4:106
4:107
4:108
4:109
4:110
4:111
4:112
4:113
4:114
4:115
4:116
4:117
4:118
4:119
4:120
4:121
4:122
4:123
4:124
4:125
4:126
4:127
4:128
4:129
4:130
4:131
4:132
4:133
4:134
4:135
4:136
4:137
4:138
4:139
4:140
4:141
4:142
4:143
4:144
4:145
4:146
4:147