ജുസ്ഉ് - 25
إِلَيْهِ يُرَدُّ عِلْمُ ٱلسَّاعَةِ ۚ وَمَا تَخْرُجُ مِن ثَمَرَٰتٍۢ مِّنْ أَكْمَامِهَا وَمَا تَحْمِلُ مِنْ أُنثَىٰ وَلَا تَضَعُ إِلَّا بِعِلْمِهِۦ ۚ وَيَوْمَ يُنَادِيهِمْ أَيْنَ شُرَكَآءِى قَالُوٓا۟ ءَاذَنَّـٰكَ مَا مِنَّا مِن شَهِيدٍۢ﴿٤٧﴾
volume_up share
إِلَيْهِ يُرَدُّ = അവങ്കലേക്കത്രെ മടക്കപ്പെടുക عِلْمُ السَّاعَةِ = അന്ത്യഘട്ടത്തിന്റെ അറിവ് وَمَا تَخْرُجُ = പുറപ്പെടുന്നില്ല , പുറത്ത് വരികയില്ല مِنۡ ثَمَرَاتٍ = ഫലങ്ങളിൽ നിന്ന് (യാതൊന്നും) مِنْ أَكْمَامِهَا = അവയുടെ പാള (പോള ,പൊതുമ്പ്‌) കളിൽനിന്ന് وَمَا تَحْمِلُ = ഗർഭം ധരിക്കുന്നുമില്ല مِنْ أُنۡثَى = ഒരു സ്ത്രീയും وَلَا تَضَعُ = അവൾ പ്രസവിക്കുന്നുമില്ല إِلَّا بِعِلْمِهِ = അവന്റെ അറിവോടെയല്ലാതെ وَيَوْمَ يُنَادِيهِمْ = അവൻ അവരെ വിളിക്കുന്ന (വിളിച്ച് ചോദിക്കുന്ന) ദിവസം أَيْنَ شُرَكَائِي = എന്റെ പങ്കുകാർ എവിടെ قَالُوا = അവർ പറയും آذَنَّاكَ = ഞങ്ങൾ നിന്നോട് പ്രഖ്യാപിക്കുന്നു ,അറിയിപ്പ് നൽകുന്നു مَا مِنَّا = ഞങ്ങളിൽ നിന്ന് (ആരും) ഇല്ല مِنۡ شَهِيدٍ = സാക്ഷ്യം വഹിക്കുന്ന ഒരാളും, ദൃക്‌സാക്ഷിയും
അവങ്കലേക്കാണ് അന്ത്യസമയത്തിന്റെ [ലോകാവസാനഘട്ടത്തിന്റെ] അറിവ് മടക്കപ്പെടുന്നത്. ഏതു ഫലങ്ങളും തന്നെ, അവയുടെ ( കുലകളിലുള്ള ) പോളകളിൽനിന്നു പുറത്തുവരുന്നില്ല; ഒരു സ്ത്രീയും ഗർഭം ധരിക്കുന്നുമില്ല ; പ്രസവിക്കുന്നുമില്ല; അവന്റെ അറിവോടുകൂടിയല്ലാതെ ! "എന്റെ പങ്കുകാർ എവിടെ ? !" എന്നു അവൻ അവരെ വിളി ( ച്ചു ചോദി ) ക്കുന്ന ദിവസം , അവൻ പറയും : " ഞങ്ങൾ നിന്നോട് പ്രഖ്യാപിക്കുന്നു , ഞങ്ങളിൽ ( അതിനു ) സാക്ഷ്യം വഹിക്കുന്ന ഒരാളുമില്ലെന്ന് ! "
وَضَلَّ عَنْهُم مَّا كَانُوا۟ يَدْعُونَ مِن قَبْلُ ۖ وَظَنُّوا۟ مَا لَهُم مِّن مَّحِيصٍۢ﴿٤٨﴾
volume_up share
وَضَلَّ = പിഴച്ചു(തെറ്റി ,മറഞ്ഞു) പോവുകയും ചെയ്യും عَنْهُمۡ = അവരെ വിട്ട് مَا كَانُوا = അവരായിരുന്നത് يَدْعُونَ = അവർ വിളിക്കുക, പ്രാർത്ഥിക്കുക مِنۡ قَبْلُ = മുമ്പ് وَظَنُّوا = അവർക്ക് വിചാരമുണ്ടാകുക (അവർ ധരിക്കുക ,ഉറപ്പിക്കുക)യും ചെയ്യും مَا لَهُمۡ = അവർക്കില്ല എന്ന് مِنۡ مَحِيصٍ = ഓടിപ്പോകാനുള്ള (രക്ഷപ്പെടാനുള്ള)ഒരു സ്ഥലവും
അവർ മുമ്പു വിളിച്ചു (പ്രാർത്ഥിച്ചു) വന്നിരുന്നവ അവരിൽനിന്നു തെറ്റി ( മറഞ്ഞു ) പോകയും ചെയ്യും . ഓടിപ്പോകാവുന്ന ഒരു (രക്ഷാ) സ്ഥലവും തങ്ങൾക്ക് ഇല്ലെന്ന് അവർക്ക് വിചാരം [ഉറപ്പു] വരുകയും ചെയ്യും.
തഫ്സീർ : 47-48
View   
لَّا يَسْـَٔمُ ٱلْإِنسَـٰنُ مِن دُعَآءِ ٱلْخَيْرِ وَإِن مَّسَّهُ ٱلشَّرُّ فَيَـُٔوسٌۭ قَنُوطٌۭ﴿٤٩﴾
volume_up share
لَا يَسْأَمُ = മടുക്കുക[വെറുക്കുക, കുഴങ്ങുക]യില്ല الْإِنۡسَانُ = മനുഷ്യൻ مِنۡ دُعَاءِ = പ്രാർത്ഥന നിമിത്തം, പ്രാർത്ഥനയാൽ الْخَيْرِ = നന്മയുടെ(ഗുണത്തിനുള്ള) وَإنۡ مَسَّهُ = അവനെ ബാധിച്ചുവെങ്കിൽ الشَّرُّ = ദോഷം ,തിന്മ فَيَئُوسٌ = അപ്പോൾ നിരാശനായിരിക്കും قَنُوطٌ = ആശയറ്റ ,ആശ മുറിഞ്ഞവൻ
ഗുണത്തിനു ( വേണ്ടി ) പ്രാർത്ഥിക്കുന്നതിനാൽ മനുഷ്യനു മടുപ്പുണ്ടാകുന്നതല്ല ; അവനെ ദോഷംബാധിച്ചുവെങ്കിലോ , അപ്പോൾ ( അവൻ ) ആശ മുറിഞ്ഞു നിരാശനുമായിരിക്കും .
തഫ്സീർ : 49-49
View   
وَلَئِنْ أَذَقْنَـٰهُ رَحْمَةًۭ مِّنَّا مِنۢ بَعْدِ ضَرَّآءَ مَسَّتْهُ لَيَقُولَنَّ هَـٰذَا لِى وَمَآ أَظُنُّ ٱلسَّاعَةَ قَآئِمَةًۭ وَلَئِن رُّجِعْتُ إِلَىٰ رَبِّىٓ إِنَّ لِى عِندَهُۥ لَلْحُسْنَىٰ ۚ فَلَنُنَبِّئَنَّ ٱلَّذِينَ كَفَرُوا۟ بِمَا عَمِلُوا۟ وَلَنُذِيقَنَّهُم مِّنْ عَذَابٍ غَلِيظٍۢ﴿٥٠﴾
volume_up share
وَلَئِنْ أَذَقْنَاهُ = അവനെ നാം ആസ്വദിപ്പിച്ചുവെങ്കിലോ رَحْمَةً مِنَّا = നമ്മുടെ പക്കൽ നിന്ന് വല്ല കാരുണ്യവും مِنۡ بَعْدِ ضَرَّاءَ = കഷ്ടതക്ക് ശേഷം مَسَّتْهُ = അവനെ ബാധിച്ച لَيَقُولَنَّ = നിശ്ചയമായും അവൻ പറയും هَـذَا لِي = ഇത് എനിക്കുള്ളതാണ്, എന്റേതാണ് وَمَا أَظُنُّ = ഞാൻ വിചാരിക്കുന്നുമില്ല السَّاعَةَ = അന്ത്യസമയത്തെ قَائِمَةً = നിലവിൽ വരുന്നതാണെന്ന് وَلَئِنۡ رُجِعْتُ = ഞാൻ (എന്നെ)മടക്കപ്പെട്ടുവെങ്കിൽ തന്നെ إِلَی رَبِّي = എന്റെ റബ്ബിങ്കലേക്ക് إِنَّ لِي = നിശ്ചയമായും എനിക്കുണ്ടായിരിക്കും عِنۡدَهُ അവന്റെ അടുക്കൽ لَلْحُسْنَى = എറ്റവും നല്ലതു തന്നെ فَلَنُنَبِّئَنَّ = എന്നാൽ നിശ്ചയമായും നാം ബോധ്യപ്പെടുത്തും ,അറിയിച്ചു കൊടുക്കും الَّذِينَ كَفَرُوا = അവിശ്വസിച്ചവർക്ക് بِمَا عَمِلُوا = അവർ പ്രവർത്തിച്ചതിനെപ്പറ്റി وَلَنُذِيقَنَّهُمۡ = അവർക്ക് നാം ആസ്വദിപ്പിക്കുകയും ചെയ്യും مِنۡ عَذَابٍ = ശിക്ഷയിൽ നിന്ന് غَلِيظٍ = കടുത്ത ,ഉരത്ത ,കനത്ത
അവനു ബാധിച്ച കഷ്ടതക്കുശേഷമായി നമ്മുടെ പക്കൽനിന്നു വല്ല കാരുണ്യവും (അഥവാ അനുഗ്രഹവും) നാമവനെ ആസ്വദിപ്പിച്ചുവെങ്കിലോ , നിശ്ചയമായും അവൻ പറയും: " ഇതു എനിക്കു (അർഹതയു) ള്ളതാണ് ; അന്ത്യസമയം നിലവിൽ വരുന്ന ഒന്നാണെന്ന് ഞാൻ വിചാരിക്കുന്നില്ല ; എൻ്റെ രക്ഷിതാവിങ്കലേക്കു (ഒരു പക്ഷേ,) ഞാൻ മടക്കപ്പെട്ടാൽപോലും , നിശ്ചയമായും എനിക്ക് അവൻ്റെ അടുക്കൽ ഏറ്റവും നല്ല നിലതന്നെ ഉണ്ടായിരിക്കുന്നതാണ്." എന്നാൽ, (ഇങ്ങിനെ) അവിശ്വസിച്ചവരെ അവർ പ്രവർത്തിച്ചതിനെപ്പറ്റി നാം ബോധ്യപ്പെടുത്തുക തന്നെ ചെയ്യും; അവർക്കു കടുത്ത ശിക്ഷയിൽനിന്നു നാം ആസ്വദിപ്പിക്കുകയും ചെയ്യും.
وَإِذَآ أَنْعَمْنَا عَلَى ٱلْإِنسَـٰنِ أَعْرَضَ وَنَـَٔا بِجَانِبِهِۦ وَإِذَا مَسَّهُ ٱلشَّرُّ فَذُو دُعَآءٍ عَرِيضٍۢ﴿٥١﴾
volume_up share
وَإِذَا أَنْعَمْنَا = നാം അനുഗ്രഹം ചെയ്താൽ عَلَى الْإِنۡسَانِ = മനുഷ്യന്റെ മേൽ أَعْرَضَ = അവൻ തിരിഞ്ഞു കളയും وَنَأَى = അവൻ അകന്ന് (ഒഴിഞ്ഞ്)പോകയും ചെയ്യും بِجَانِبِهِ = അവന്റെ പാർശ്വവുമായി ,പാർശ്വം കൊണ്ട് وَإِذَا مَسَّهُ = അവനെ സ്പർശിച്ചാൽ, തൊട്ടാൽ الشَّرُّ = ദോഷം ,തിന്മ فَذُو دُعَاءٍ = അപ്പോൾ പ്രാർത്ഥനക്കാരനായിരിക്കും عَرِيضٍ = വിശാല (വിസ്‌തൃത)മായ
മനുഷ്യൻറെ മേൽ നാം അനുഗ്രഹം ചെയ്താൽ, അവൻ (അവഗണിച്ച് ) തിരിഞ്ഞുകളയുകയും, (അഹംഭാവം നടിച്ച്) തൻറെ പാർശ്വവുമായി അകന്നുപോകുകയും ചെയ്യും . അവനെ ദോഷം ബാധിച്ചാൽ, അപ്പോൾ (അവൻ) വിശാലമായ പ്രാർത്ഥനക്കാരനുമായിരിക്കും.
തഫ്സീർ : 50-51
View   
قُلْ أَرَءَيْتُمْ إِن كَانَ مِنْ عِندِ ٱللَّهِ ثُمَّ كَفَرْتُم بِهِۦ مَنْ أَضَلُّ مِمَّنْ هُوَ فِى شِقَاقٍۭ بَعِيدٍۢ﴿٥٢﴾
volume_up share
قُلْ = നീ പറയുക أَرَأَيْتُمْ = നിങ്ങൾ കണ്ടുവോ إِنۡ كَانَ = അതാണെങ്കിൽ مِنْ عِنۡدِ اللَّـهِ = അല്ലാഹുവിന്റെ പക്കൽ നിന്ന് ثُمَّ = എന്നിട്ട് (പിന്നെ) كَفَرْتُمۡ = നിങ്ങൾ അവിശ്വസിച്ചു ,അവിശ്വസിച്ചിരിക്കയാണ് بِهِ = അതിൽ مَنْ أَضَلُّ = ആരാണ് അധികം വഴിപിഴച്ചവൻ مِمَّنْ = ഒരുവനെക്കാൾ هُوَ = അവൻ فِي شِقَاقٍ = കക്ഷിത്വത്തിൽ (ചേരിപിരിവിൽ ,ഭിന്നിപ്പിൽ ആകുന്നു) بَعِيدٍ = വിദൂരമായ ,അകന്ന
(നബിയേ) പറയുക : "നിങ്ങൾ കണ്ടുവോ (ഒന്നു പറയുവിൻ) : ഇതു [ഖുർആൻ] അല്ലാഹുവിങ്കൽ നിന്നുള്ളതായിരിക്കുകയും , എന്നിട്ടു നിങ്ങളതിൽ അവിശ്വസിക്കുകയുമാണ് ചെയ്യുന്നതെങ്കിൽ , വിദൂരമായ കക്ഷി മത്സരത്തിൽ സ്ഥിതി ചെയ്യുന്നവരെ [നിങ്ങളെ] ക്കാൾ വഴിപിഴച്ചവർ (വേറെ) ആരാണ് ? ! "
തഫ്സീർ : 52-52
View   
سَنُرِيهِمْ ءَايَـٰتِنَا فِى ٱلْـَٔافَاقِ وَفِىٓ أَنفُسِهِمْ حَتَّىٰ يَتَبَيَّنَ لَهُمْ أَنَّهُ ٱلْحَقُّ ۗ أَوَلَمْ يَكْفِ بِرَبِّكَ أَنَّهُۥ عَلَىٰ كُلِّ شَىْءٍۢ شَهِيدٌ﴿٥٣﴾
volume_up share
سَنُرِيهِمْ = അവർക്ക് നാം അടുത്ത് കാട്ടിക്കൊടുക്കും آيَاتِنَا = നമ്മുടെ ദൃഷ്ടാന്തങ്ങൾ فِي الْآفَاقِ = നാനാ ഭാഗങ്ങളിൽ ,പല മണ്ഡലങ്ങളിൽ وَفِي أَنۡفُسِهِمْ = അവരിൽ തന്നെയും حَتَّى يَتَبَيَّنَ = വ്യക്തമാകുന്നത് വരെ ,അങ്ങനെ സ്പഷ്ടമാകും لَهُمْ = അവർക്ക് أَنَّهُ الْحَقُّ = അത് യാഥാർത്ഥമാണെന്ന് أَوَلَمْ يَكْفِ = പോരെ,മതിയാവുകയില്ലേ بِرَبِّكَ = നിന്റെ റബ്ബ് തന്നെ أَنَّهُ = അതായത് അവനാണെന്നുള്ളത് عَلَی كُلِّ شَيْءٍ = എല്ലാ കാര്യത്തിനും شَهِيدٌ = ദൃക്‌സാക്ഷിയാണ്
നാനാഭാഗങ്ങളിലും - അവരിൽതന്നെയും - നമ്മുടെ ദൃഷ്ടാന്തങ്ങൾ നാമവർക്കു അടുത്തു കാട്ടിക്കൊടുക്കുന്നതാണ് ; അങ്ങനെ , അതു [ ഖുർആൻ ] യഥാർത്ഥം തന്നെയാണെന്ന് അവർക്ക് സ്പഷ്ടമായിത്തീരുന്നതാണ്. ( നബിയേ ) നിൻറെ രക്ഷിതാവ് - അതായതു , അവൻ എല്ലാ കാര്യത്തിനും ദൃക്സാക്ഷിയാണെന്നുള്ളതു - തന്നെ മതിയാകയില്ലേ ? ! [ എന്നിരിക്കെ വല്ല തെളിവിൻ്റെയും ആവശ്യമുണ്ടോ ? ! ]
തഫ്സീർ : 53-53
View   
أَلَآ إِنَّهُمْ فِى مِرْيَةٍۢ مِّن لِّقَآءِ رَبِّهِمْ ۗ أَلَآ إِنَّهُۥ بِكُلِّ شَىْءٍۢ مُّحِيطٌۢ﴿٥٤﴾
volume_up share
أَلَا = അല്ലാ,അറിയുക إِنَّهُمْ = നിശ്ചയമായും അവർ فِي مِرْيَةٍ = സന്ദേഹ (സംശയ)ത്തിലാണ് مِنۡ لِقَاءِ = കാണുന്ന (കണ്ടുമുട്ടുന്ന)തിനെക്കുറിച്ച് رَبِّهِمْ = തങ്ങളുടെ റബ്ബിനെ ,റബ്ബും ആയി أَلَا إِنَّهُ = അല്ലാ(അറിയുക)നിശ്ചയമായും അവൻ بِكُلِّ شَيْءٍ = എല്ലാ വസ്തുവിനെയും مُحِيطٌ = വലയം ചെയ്തവനാണ്
അല്ലാ ! (അറിയുക;) നിശ്ചയമായും അവർ തങ്ങളുടെ രക്ഷിതാവുമായി കണ്ടുമുട്ടുന്നതിനെക്കുറിച്ച് സന്ദേഹത്തിലാണ്. അല്ലാ ! (അറിയുക:) നിശ്ചയമായും , അവൻ എല്ലാ വസ്തുവെയും വലയം ചെയ്തവനാകുന്നു.
തഫ്സീർ : 54-54
View   
42.അശ്ശൂറാ


بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
حمٓ﴿١﴾
volume_up share
حم = "ഹാ-മീം"
ഹാ-മീം
عٓسٓقٓ﴿٢﴾
volume_up share
عسق = ‘ഐൻ-സീൻ-ഖ്വാഫ്’
ഐന്‍-സീന്‍-ക്വാഫ്‌
തഫ്സീർ : 1-2
View   
كَذَٰلِكَ يُوحِىٓ إِلَيْكَ وَإِلَى ٱلَّذِينَ مِن قَبْلِكَ ٱللَّهُ ٱلْعَزِيزُ ٱلْحَكِيمُ﴿٣﴾
volume_up share
كَذَٰلِك = അപ്രകാരം, ഇത് പോലെ يُوحِي إِلَيْكَ = നിനക്കു വഹ്‍യ് നൽകുന്നു وَإِلَى الَّذِين = യാതൊരുവർക്കും مِن قَبْلِك = നിന്റെ മുമ്പുള്ള اللَّـهُ الْعَزِيزُ = പ്രതാപശാലിയായ അല്ലാഹു الْحَكِيمُ = അഗാധജ്ഞനായ
(നബിയേ,) നിനക്കും, നിന്‍റെ മുമ്പുള്ളവർക്കും പ്രതാപശാലിയായ, അഗാധജ്ഞനായ, അല്ലാഹു ഇപ്രകാരം വഹ്‌യ്‌(ദിവ്യബോധനം) നൽകി വരുന്നു.
തഫ്സീർ : 3-3
View   
لَهُۥ مَا فِى ٱلسَّمَـٰوَٰتِ وَمَا فِى ٱلْأَرْضِ ۖ وَهُوَ ٱلْعَلِىُّ ٱلْعَظِيمُ﴿٤﴾
volume_up share
لَهُ = അവന്നാണ്, അവന്റേതാണ് مَا فِي السَّمَاوَات = ആകാശങ്ങളിലുള്ളത് وَمَا فِي الْأَرْضِ = ഭൂമിയിലുള്ളതും وَهُوَ الْعَلِيُّ = അവൻ ഉന്നതൻ الْعَظِيمُ = മഹത്തായവൻ
ആകാശങ്ങളിലുള്ളതും,ഭൂമിയിലുള്ളതും(എല്ലാം) അവനുള്ളതാണ്, അവൻ ഉന്നതനാണ്, മഹാനാണ്.
تَكَادُ ٱلسَّمَـٰوَٰتُ يَتَفَطَّرْنَ مِن فَوْقِهِنَّ ۚ وَٱلْمَلَـٰٓئِكَةُ يُسَبِّحُونَ بِحَمْدِ رَبِّهِمْ وَيَسْتَغْفِرُونَ لِمَن فِى ٱلْأَرْضِ ۗ أَلَآ إِنَّ ٱللَّهَ هُوَ ٱلْغَفُورُ ٱلرَّحِيمُ﴿٥﴾
volume_up share
تَكَادُ السَّمَاوَات = ആകാശങ്ങൾ ആകാറാകുന്നു يَتَفَطَّرْن = പൊട്ടിപ്പിളരുക مِن فَوْقِهِنَّ = അവയുടെ മുകളിൽ (മീതെ) നിന്ന് وَالْمَلَائِكَة = മലക്കുകൾ يُسَبِّحُونَ = തസ്ബീഹ് നടത്തുന്നു بِحَمْدِ رَبِّهِمْ = തങ്ങളുടെ റബ്ബിനെ സ്തുതിച്ചുകൊണ്ട്, സ്തുതിയോടെ وَيَسْتَغْفِرُونَ = അവർ പാപമോചനം തേടുകയും ചെയ്യുന്നു لِمَن فِي الْأَرْضِ = ഭൂമിയിലുള്ളവർക്ക് أَلَا = അല്ല, അറിഞ്ഞേക്കുക إِنَّ اللَّـهَ = നിശ്ചയമായും അല്ലാഹു هُوَ الْغَفُورُ = അവൻ തന്നെ വളരെ പൊറുക്കുന്നവൻ الرَّحِيمُ = കരുണാനിധി
ആകാശങ്ങൾ അവയുടെ മുകളിൽ നിന്ന് പൊട്ടിപ്പിളരുമാറാകുന്നു; മലക്കുകൾ അവരുടെ രക്ഷിതാവിനെ സ്തുതിച്ചുകൊണ്ട് തസ്ബീഹ്[സ്തോത്രകീർത്തനം)] നടത്തിക്കൊണ്ടുമിരിക്കുന്നു; ഭൂമിയിലുള്ളവർക്കു വേണ്ടി അവർ പാപമോചനവും തേടുന്നു; അല്ലാ! (അറിയുക) നിശ്ചയമായും അല്ലാഹു തന്നെയാണ് വളരെ പൊറുക്കുന്നവനും, കരുണാനിധിയുമായുള്ളവൻ.
തഫ്സീർ : 4-5
View   
وَٱلَّذِينَ ٱتَّخَذُوا۟ مِن دُونِهِۦٓ أَوْلِيَآءَ ٱللَّهُ حَفِيظٌ عَلَيْهِمْ وَمَآ أَنتَ عَلَيْهِم بِوَكِيلٍۢ﴿٦﴾
volume_up share
وَالَّذِينَ اتَّخَذُوا = ഉണ്ടാക്കിയ (ഏർപ്പെടുത്തിയ)വർ مِن دُونِهِ = അവനുപുറമെ أَوْلِيَاءَ = കാര്യകർത്താക്കളെ, രക്ഷാധികാരികളെ اللَّـهُ حَفِيظٌ = അല്ലാഹു സൂക്ഷിച്ചു (വീക്ഷിച്ചു) കൊണ്ടിരിക്കുന്നവനാണ് عَلَيْهِمْ = അവരെപ്പറ്റി وَمَا أَنتَ = നീ അല്ലതാനും عَلَيْهِم = അവരുടെ മേൽ بِوَكِيلٍ = ഏല്പിക്കപ്പെട്ടവൻ(ഉത്തരവാദി , അധികാരപ്പെട്ടവൻ)
അവന്‌ പുറമെ (മറ്റുള്ളവരെ) കാര്യകർത്താക്കളാക്കുന്നവരാകട്ടെ , അവരെ പറ്റി അല്ലാഹു സൂക്ഷിച്ചു (വീക്ഷിച്ചു) കൊണ്ടിരിക്കുന്നവനാകുന്നു. (നബിയേ) നീ അവരെപ്പറ്റി (ബാധ്യത) ഏല്പിക്കപ്പെട്ടവനല്ലതാനും.
وَكَذَٰلِكَ أَوْحَيْنَآ إِلَيْكَ قُرْءَانًا عَرَبِيًّۭا لِّتُنذِرَ أُمَّ ٱلْقُرَىٰ وَمَنْ حَوْلَهَا وَتُنذِرَ يَوْمَ ٱلْجَمْعِ لَا رَيْبَ فِيهِ ۚ فَرِيقٌۭ فِى ٱلْجَنَّةِ وَفَرِيقٌۭ فِى ٱلسَّعِيرِ﴿٧﴾
volume_up share
وَكَذَٰلِكَ = അപ്രകാരം أَوْحَيْنَا إِلَيْكَ = നിനക്ക് നാം വഹ്‌യ്‌ തന്നു قُرْآنًا عَرَبِيًّا = അറബിയിലുള്ള ഒരു ഖുർആൻ لِّتُنذِرَ = നീ താക്കീത് (മുന്നറിയിപ്പ്) ചെയ്യുവാന്‍ വേണ്ടി أُمَّ الْقُرَىٰ = രാജ്യങ്ങളുടെ മാതാവിനെ (കേന്ദ്രത്തെ) وَمَنْ حَوْلَهَا = അതിന്റെ ചുറ്റുവശമുള്ളവരെയും وَتُنذِرَ = നീ താക്കീത് ചെയ്യുവാനും يَوْمَ الْجَمْعِ = ഒരുമിച്ച് കൂട്ടുന്ന ദിവസത്തെ لَا رَيْبَ فِيهِ = അതിൽ സന്ദേഹമേ ഇല്ല فَرِيقٌ = ഒരു കക്ഷി, സംഘം, വിഭാഗം فِي الْجَنَّةِ = സ്വർഗ്ഗത്തിലായിരിക്കും وَفَرِيقٌ = ഒരു കക്ഷി فِي السَّعِيرِ = ജ്വലിക്കുന്ന നരകത്തിലുമായിരിക്കും
അപ്രകാരം, അറബിഭാഷയിലുള്ള ഒരു ഖുർആൻ നാം നിനക്കു വഹ്‌യ്‌ [ബോധനം] നൽകിയിരിക്കുന്നു; "ഉമ്മുൽഖുറാ" യെ (അഥവാ രാജ്യങ്ങളുടെ കേന്ദ്രത്തെ) യും, അതിന്റെ ചുറ്റുപാടിലുള്ളവരെയും നീ താക്കീത് ചെയ്യുവാനും, (എല്ലാവരെയും) ഒരുമിച്ചു കൂട്ടുന്ന ദിവസത്തെ - അതിൽ യാതൊരു സന്ദേഹവുമില്ല -താക്കീത് ചെയ്യുവാനും വേണ്ടി. (അന്ന്) ഒരു കക്ഷി സ്വർഗ്ഗത്തിലും, ഒരു കക്ഷി ജ്വലിക്കുന്ന നരകത്തിലുമായിരിക്കും.
തഫ്സീർ : 6-7
View   
وَلَوْ شَآءَ ٱللَّهُ لَجَعَلَهُمْ أُمَّةًۭ وَٰحِدَةًۭ وَلَـٰكِن يُدْخِلُ مَن يَشَآءُ فِى رَحْمَتِهِۦ ۚ وَٱلظَّـٰلِمُونَ مَا لَهُم مِّن وَلِىٍّۢ وَلَا نَصِيرٍ﴿٨﴾
volume_up share
وَلَوْ شَاءَ اللَّـهُ = അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കിൽ لَجَعَلَهُمْ = അവരെ അവൻ ആക്കുമായിരുന്നു أُمَّةً وَاحِدَةً = ഒരേ സമുദായം وَلَـٰكِن = പക്ഷേ , എങ്കിലും يُدْخِلُ = അവൻ പ്രവേശിപ്പിക്കുന്നു مَن يَشَاءُ = അവൻ ഉദ്ദേശിക്കുന്നവരെ فِي رَحْمَتِهِ = തന്റെ കാരുണ്യത്തിൽ وَالظَّالِمُونَ = അക്രമികൾ مَا لَهُم = അവർക്കില്ല مِّن وَلِيٍّ = ഒരു രക്ഷകർത്താവും وَلَا نَصِيرٍ = ഒരു സഹായകനും ഇല്ല
അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കിൽ, അവരെ [മനുഷ്യരെ] അവൻ ഒരേ സമുദായമാക്കുമായിരുന്നു. പക്ഷെ, അവൻ ഉദ്ദേശിക്കുന്നവരെ, അവൻ തന്റെ കാരുണ്യത്തിൽ പ്രവേശിപ്പിക്കുന്നു. അക്രമികൾക്കാകട്ടെ , അവർക്ക് യാതൊരു രക്ഷാകർത്താവുമില്ല , സഹായകനുമില്ല.
തഫ്സീർ : 8-8
View   
أَمِ ٱتَّخَذُوا۟ مِن دُونِهِۦٓ أَوْلِيَآءَ ۖ فَٱللَّهُ هُوَ ٱلْوَلِىُّ وَهُوَ يُحْىِ ٱلْمَوْتَىٰ وَهُوَ عَلَىٰ كُلِّ شَىْءٍۢ قَدِيرٌۭ﴿٩﴾
volume_up share
أَمِ اتَّخَذُوا = അതല്ല (അഥവാ) അവർ ഉണ്ടക്കിയോ, (സ്വീകരിച്ചിരിക്കുന്നുവോ) مِن دُونِهِ = അവനു പുറമെ , അവനെ കൂടാതെ أَوْلِيَاءَ = കാര്യകർത്താക്കളെ, രക്ഷാധികാരികളെ فَاللَّـهُ هُوَ = എന്നാൽ അല്ലാഹുതന്നെയാണ് الْوَلِيُّ = രക്ഷാധികാരി, കാര്യകർത്താവ് وَهُوَ = അവൻ തന്നെ يُحْيِي الْمَوْتَىٰ = മരിച്ചവരെ ജീവിപ്പിക്കുകയും ചെയ്യുന്നു وَهُوَ = അവൻ عَلَىٰ كُلِّ شَيْءٍ = എല്ലാ കാര്യത്തിനും قَدِيرٌ = കഴിവുള്ളവനാണ്
അതല്ല, അവന് പുറമെ അവർ വല്ല രക്ഷകര്‍ത്താക്കളെയും സ്വീകരിച്ചിരിക്കയാണോ ?! എന്നാൽ ( വാസ്തവത്തിൽ) അല്ലാഹുവത്രെ, രക്ഷാകർത്താവ്. അവൻതന്നെ മരിച്ചവരെ ജീവിപ്പിക്കുകയും ചെയ്യുന്നു. അവൻ എല്ലാ കാര്യത്തിനും കഴിവുള്ളവനുമാണ്.
തഫ്സീർ : 9-9
View   
وَمَا ٱخْتَلَفْتُمْ فِيهِ مِن شَىْءٍۢ فَحُكْمُهُۥٓ إِلَى ٱللَّهِ ۚ ذَٰلِكُمُ ٱللَّهُ رَبِّى عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ﴿١٠﴾
volume_up share
وَمَا = ഏതൊന്നും اخْتَلَفْتُمْ فِيهِ = അതിൽ നിങ്ങള്‍ ഭിന്നിച്ചു (ഭിന്നാഭിപ്രായത്തിലായി) مِن شَيْءٍ = ഏതൊരു കാര്യവും فَحُكْمُهُ = എന്നാലതിന്‍റെ വിധി, നിയമം إِلَى اللَّـهِ = അല്ലാഹുവിങ്കലേക്കാണ് ذَٰلِكُمُ اللَّـهُ = അത (അവന)ത്രെ അല്ലാഹു رَبِّي = എന്റെ റബ്ബായ عَلَيْهِ = അവന്റെമേൽ تَوَكَّلْتُ = ഞാൻ ഭരമേൽപ്പിച്ചിരിക്കുന്നു وَإِلَيْهِ = അവനിലേക്ക് തന്നെ أُنِيبُ = ഞാൻ (മനസ്സ്) മടങ്ങുകയും ചെയ്യുന്നു
ഏതൊരു കാര്യത്തിലും തന്നെ, നിങ്ങൾ ഭിന്നാഭിപ്രായത്തിലായാൽ, അതിന്‍റെ വിധി(നിശ്ചയിക്കുവാനുള്ള അധികാരം) അല്ലാഹുവിങ്കലാണ് (അങ്ങിനെയുള്ള ) അവനാണ് എന്‍റെ രക്ഷിതാവായ അല്ലാഹു. അവന്‍റെ മേൽ ഞാൻ ഭരമേല്പിച്ചിരിക്കുന്നു; അവനിലേക്ക് തന്നെ ഞാൻ (വിനയപ്പെട്ട്) മടങ്ങുകയും ചെയ്യുന്നു.
തഫ്സീർ : 10-10
View   
فَاطِرُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۚ جَعَلَ لَكُم مِّنْ أَنفُسِكُمْ أَزْوَٰجًۭا وَمِنَ ٱلْأَنْعَـٰمِ أَزْوَٰجًۭا ۖ يَذْرَؤُكُمْ فِيهِ ۚ لَيْسَ كَمِثْلِهِۦ شَىْءٌۭ ۖ وَهُوَ ٱلسَّمِيعُ ٱلْبَصِيرُ﴿١١﴾
volume_up share
فَاطِرُ السَّمَاوَاتِ = ആകാശങ്ങളുടെ സൃഷ്ടികർത്താവ് وَالْأَرْضِ = ഭൂമിയുടെയും جَعَلَ لَكُم = നിങ്ങൾക്ക് അവൻ ഉണ്ടാക്കിത്തന്നു مِّنْ أَنفُسِكُمْ = നിങ്ങളിൽ (നിങ്ങളുടെ വർഗ്ഗത്തില്‍) നിന്നുതന്നെ أَزْوَاجًا = ഇണകളെ وَمِنَ الْأَنْعَامِ = ആടുമാടൊട്ടകം (കാലി)കളില്‍നിന്നും أَزْوَاجًا = ഇണകളെ يَذْرَؤُكُمْ = നിങ്ങളെ അവൻ പെരുപ്പിച്ചുണ്ടാക്കുന്നു فِيهِ = അതിൽ (കൂടി) لَيْس = ഇല്ല كَمِثْلِهِ = അവനെപോലെ, (അവനുതുല്യമായി) شَيْءٌ = യാതൊരു വസ്തുവും وَهُو = അവൻ السَّمِيعُ = കേൾക്കുന്നവനാണ് الْبَصِيرُ = കാണുന്നവനാണ്
(അവൻ) ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടികർത്താവാകുന്നു. നിങ്ങൾക്ക് വേണ്ടി നിങ്ങളിൽ നിന്ന് തന്നെ അവൻ ഇണകളെ ഉണ്ടാക്കിത്തന്നിരിക്കുന്നു ; കാലികളിലും തന്നെ. ഇണകളെ (ഉണ്ടാക്കിയിരിക്കുന്നു); അതിൽ കൂടി [അതുവഴി] അവൻ നിങ്ങളെ പെരുപ്പിച്ചുണ്ടാക്കുന്നു. അവനെ പോലെ യാതൊരു വസ്തുവും ഇല്ല. അവൻ (എല്ലാം) കേൾക്കുന്നവനാണ്, കാണുന്നവനാണ്.
തഫ്സീർ : 11-11
View   
لَهُۥ مَقَالِيدُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۖ يَبْسُطُ ٱلرِّزْقَ لِمَن يَشَآءُ وَيَقْدِرُ ۚ إِنَّهُۥ بِكُلِّ شَىْءٍ عَلِيمٌۭ﴿١٢﴾
volume_up share
لَهُ = അവന്നാണ്, അവന്റേതാണ് مَقَالِيدُ = താക്കോലുകൾ, ഖജനാക്കൾ (അധികാരങ്ങൾ) السَّمَاوَاتِ = ആകാശങ്ങളുടെ وَالْأَرْضِ = ഭൂമിയുടേയും يَبْسُطُ الرِّزْقَ = അവൻ ഉപജീവനം (ആഹാരം) വിശാലമാക്കുന്നു لِمَن يَشَاءُ = താൻ ഉദ്ദേശിക്കുന്നവർക്ക്‌ وَيَقْدِرُ = കണക്കാക്കുക (കുടുസ്സാക്കുക)യും ചെയ്യുന്നു إِنَّهُ = നിശ്ചയമായും അവൻ بِكُلِّ شَيْءٍ = എല്ലാ കാര്യത്തെ (വസ്‌തുവെ)ക്കുറിച്ചും عَلِيمٌ = അറിയുന്നവനാണ്
ആകാശങ്ങളുടെയും, ഭൂമിയുടെയും, ( ഖജനാക്കളുടെ)താക്കോലുകൾ അവന്‍റെതാകുന്നു. അവൻ ഉദ്ദേശിക്കുന്നവർക്ക് അവൻ ഉപജീവനം [ആഹാരം] വിശാലപ്പെടുത്തിക്കൊടുക്കുന്നു; (അവൻ ഉദ്ദേശിക്കുന്നവർക്ക്) അവൻ കുടുസ്സാക്കുകയും ചെയ്യുന്നു. നിശ്ചയമായും അവൻ എല്ലാ കാര്യത്തെക്കുറിച്ചും അറിയുന്നവനാണ്.
തഫ്സീർ : 12-12
View   
شَرَعَ لَكُم مِّنَ ٱلدِّينِ مَا وَصَّىٰ بِهِۦ نُوحًۭا وَٱلَّذِىٓ أَوْحَيْنَآ إِلَيْكَ وَمَا وَصَّيْنَا بِهِۦٓ إِبْرَٰهِيمَ وَمُوسَىٰ وَعِيسَىٰٓ ۖ أَنْ أَقِيمُوا۟ ٱلدِّينَ وَلَا تَتَفَرَّقُوا۟ فِيهِ ۚ كَبُرَ عَلَى ٱلْمُشْرِكِينَ مَا تَدْعُوهُمْ إِلَيْهِ ۚ ٱللَّهُ يَجْتَبِىٓ إِلَيْهِ مَن يَشَآءُ وَيَهْدِىٓ إِلَيْهِ مَن يُنِيبُ﴿١٣﴾
volume_up share
شَرَعَ لَكُم = നിങ്ങൾക്ക് അവൻ നിയമിച്ചു (മാർഗ്ഗമാക്കി) തന്നിരിക്കുന്നു مِّنَ الدِّينِ = മതത്തിൽ നിന്ന്, മതമായി مَا وَصَّىٰ بِهِ = അവൻ കല്പിച്ചരുളിയത് نُوحًا = നൂഹിനോട് وَالَّذِي أَوْحَيْنَا = നാം വഹ്‌യ്‌ നൽകിയതും إِلَيْكَ = നിനക്ക് وَمَا وَصَّيْنَا بِهِ = നാം കല്പിച്ചരുളിയതും إِبْرَاهِيمَ = ഇബ്റാഹീമിനോടും وَمُوسَىٰ وَعِيسَىٰ = മൂസായോടും ഈസായോടും أَنْ أَقِيمُوا = നിങ്ങൾ നിലനിറുത്തണമെന്ന് الدِّينَ = മതത്തെ وَلَا تَتَفَرَّقُوا = നിങ്ങൾ ഭിന്നിക്കരുതെന്നും فِيهِ = അതിൽ كَبُرَ = വളരെ വമ്പിച്ചതാണ്, വലുതായിരിക്കുന്നു عَلَى الْمُشْرِكِينَ = മുശ്‌രിക്കുകൾക്കു مَا تَدْعُوهُمْ إِلَيْهِ = നീ അവരെ യാതൊന്നിലേക്ക് ക്ഷണിക്കുന്നുവോ അത് اللَّـهُ يَجْتَبِي = അല്ലാഹു തിരഞ്ഞെടുക്കുന്നു إِلَيْهِ = അവനിലേക്ക്‌ مَن يَشَاءُ = അവനുദ്ദേശിക്കുന്നവരെ وَيَهْدِي = അവൻ മാർഗ്ഗദർശനം നൽകുകയും ചെയ്യുന്നു إِلَيْهِ = തന്നിലേക്ക്, അവനിലേക്ക്‌ مَن يُنِيبُ = വിനയപ്പെട്ട് (മനസ്സ്) മടങ്ങുന്നവരെ
നൂഹിനോട് അവൻ [അല്ലാഹു] കൽപിച്ചരുളിയതും, നിനക്ക് നാം വഹ്‌യ്‌ നൽകിയിട്ടുള്ളതും, ഇബ്രാഹീമിനോടും, മൂസായോടും ഈസായോടും നാം കൽപിച്ചരുളിയതും (എന്താണോ അത് തന്നെ) അവൻ നിങ്ങൾക്ക് മതമായി നിയമിച്ചു തന്നിരിക്കുന്നു: അതായത്, (ഈ) മതത്തെ നിങ്ങൾ നിലനിർത്തണം, അതിൽ നിങ്ങൾ ഭിന്നിച്ചു പോകരുത് എന്ന് . ബഹുദൈവ വിശ്വാസികളെ ഏതൊന്നിലേക്ക് നീ വിളിക്കുന്നുവോ അതവർക്ക് വമ്പിച്ച [ഭാരപ്പെട്ട] തായിരിക്കുകയാണ്. അല്ലാഹു ഉദ്ദേശിക്കുന്നവരെ തന്‍റെ അടുക്കലേക്ക് അവൻ തിരഞ്ഞെടുക്കുന്നു. (വിനയപ്പെട്ട്) മടങ്ങുന്നവർക്ക് അവൻ തന്‍റെ അടുക്കലേക്ക് മാർഗ്ഗദർശനം നൽകുകയും ചെയ്യുന്നു.
തഫ്സീർ : 13-13
View   
وَمَا تَفَرَّقُوٓا۟ إِلَّا مِنۢ بَعْدِ مَا جَآءَهُمُ ٱلْعِلْمُ بَغْيًۢا بَيْنَهُمْ ۚ وَلَوْلَا كَلِمَةٌۭ سَبَقَتْ مِن رَّبِّكَ إِلَىٰٓ أَجَلٍۢ مُّسَمًّۭى لَّقُضِىَ بَيْنَهُمْ ۚ وَإِنَّ ٱلَّذِينَ أُورِثُوا۟ ٱلْكِتَـٰبَ مِنۢ بَعْدِهِمْ لَفِى شَكٍّۢ مِّنْهُ مُرِيبٍۢ﴿١٤﴾
volume_up share
وَمَا تَفَرَّقُوا = അവർ ഭിന്നിച്ചിട്ടുമില്ല, വേർപിരിഞ്ഞിട്ടില്ല إِلَّا مِن بَعْدِ = ശേഷമല്ലാതെ مَا جَاءَهُمُ = അവർക്ക് വന്നതിൻറെ الْعِلْمُ = അറിവ് بَغْيًا = ധിക്കാരം (അതിക്രമം, താന്തോന്നിത്തം, ശത്രുത, അസൂയ) നിമിത്തം بَيْنَهُمْ = അവർക്കിടയിലുള്ള وَلَوْلَا = ഇല്ലായിരുന്നെങ്കിൽ كَلِمَةٌ = ഒരു വാക്ക് سَبَقَتْ = മുൻകഴിഞ്ഞ, കഴിഞ്ഞുപോയ مِن رَّبِّكَ = നിന്റെ റബ്ബിങ്കൽ നിന്ന് إِلَىٰ أَجَلٍ = ഒരു അവധിവരേക്കു مُّسَمًّى = നിർണ്ണയിക്കപ്പെട്ട, പേര് പറയപ്പെട്ട لَّقُضِيَ = വിധി നിശ്ചയിക്ക (തീരുമാനിക്ക)പ്പെടുകതന്നെ ചെയ്‌തിരുന്നു بَيْنَهُمْ = അവർക്കിടയിൽ وَإِنَّ الَّذِينَ = നിശ്ചയമായും യാതൊരുവര്‍ أُورِثُوا الْكِتَابَ = വേദഗ്രന്ഥം അനന്തരാവകാശമായി നൽകപ്പെട്ട مِن بَعْدِهِمْ = അവരുടെ ശേഷം لَفِي شَكٍّ = സംശയത്തിൽ തന്നെയാണ് مِّنْهُ = അതിനെക്കുറിച്ചു مُرِيبٍ = ആശങ്കാപരമായ, സന്ദേഹകരമായ
തങ്ങൾക്ക് അറിവ് വന്നെത്തിയശേഷമല്ലാതെ അവർ ഭിന്നിച്ചിട്ടില്ല താനും; (അതെ ) അവർക്കിടയിലുള്ള ധിക്കാരം നിമിത്തം. നിർണ്ണയം ചെയ്യപ്പെട്ട ഒരു (നിശ്ചിത) അവധി വരേക്കും (ബാധകമായ) ഒരു വാക്ക് നിന്‍റെ റബ്ബിങ്കലിൽ നിന്നും മുമ്പുണ്ടായിട്ടില്ലായിരുന്നുവെങ്കിൽ, അവർക്കിടയിൽ വിധി നിശ്ചയിക്കപ്പെടുക തന്നെ ചെയ്തിരുന്നു. അവർക്ക് ശേഷം വേദഗ്രന്ഥം അനന്തരാവകാശമായി നൽകപ്പെട്ടവരാകട്ടെ, നിശ്ചയമായും അതിനെക്കുറിച്ച് ആശങ്കാപരമായ സംശയത്തിലുമാകുന്നു.
തഫ്സീർ : 14-14
View   
فَلِذَٰلِكَ فَٱدْعُ ۖ وَٱسْتَقِمْ كَمَآ أُمِرْتَ ۖ وَلَا تَتَّبِعْ أَهْوَآءَهُمْ ۖ وَقُلْ ءَامَنتُ بِمَآ أَنزَلَ ٱللَّهُ مِن كِتَـٰبٍۢ ۖ وَأُمِرْتُ لِأَعْدِلَ بَيْنَكُمُ ۖ ٱللَّهُ رَبُّنَا وَرَبُّكُمْ ۖ لَنَآ أَعْمَـٰلُنَا وَلَكُمْ أَعْمَـٰلُكُمْ ۖ لَا حُجَّةَ بَيْنَنَا وَبَيْنَكُمُ ۖ ٱللَّهُ يَجْمَعُ بَيْنَنَا ۖ وَإِلَيْهِ ٱلْمَصِيرُ﴿١٥﴾
volume_up share
فَلِذَٰلِكَ = അതിലേക്ക്, അതിനാൽ فَادْعُ = നീ ക്ഷണിക്കുക وَاسْتَقِمْ = നീ ചൊവ്വായി നിൽക്കുകയും ചെയ്യുക كَمَا أُمِرْتَ = നിന്നോട് കല്പിക്കപ്പെട്ടതുപോലെ وَلَا تَتَّبِعْ = നീ പിൻപറ്റുകയും അരുത് أَهْوَاءَهُمْ = അവരുടെ ഇച്ഛകളെ وَقُلْ = നീ പറയുകയും ചെയ്യുക آمَنتُ = ഞാൻ വിശ്വസിച്ചിരിക്കുന്നു بِمَا أَنزَلَ = ഇറക്കിയതിൽ اللَّـهُ = അല്ലാഹു مِن كِتَابٍ = വേദഗ്രന്ഥമായിട്ട് وَأُمِرْتُ = ഞാൻ കല്പിക്കപ്പെടുകയും ചെയ്തിരിക്കുന്നു لِأَعْدِلَ بَيْنَكُمُ = നിങ്ങൾക്കിടയിൽ നീതി ചെയ്യുവാന്‍ اللَّـهُ رَبُّنَا = അല്ലാഹു ഞങ്ങളുടെ റബ്ബാണ്‌ وَرَبُّكُمْ = നിങ്ങളുടെ റബ്ബും لَنَا أَعْمَالُنَا = ഞങ്ങൾക്ക് ഞങ്ങളുടെ കർമ്മങ്ങൾ, പ്രവൃത്തികൾ وَلَكُمْ = നിങ്ങൾക്ക് أَعْمَالُكُمْ = നിങ്ങളുടെ കർമ്മങ്ങളും لَا حُجَّةَ = ന്യായം (തർക്കം, വാദം) ഇല്ല بَيْنَنَا وَبَيْنَكُمُ = ഞങ്ങളുടെയും നിങ്ങളുടെയും ഇടയിൽ اللَّـهُ يَجْمَعُ = അല്ലാഹു ഒരുമിച്ചു കൂട്ടും بَيْنَنَا = നമുക്കിടയിൽ وَإِلَيْهِ = അവങ്കലേക്ക് തന്നെയാണ് الْمَصِيرُ = തിരിച്ചെത്തൽ
(നബിയേ) ആകയാൽ അതിലേക്ക് ക്ഷണിച്ചുകൊള്ളുക. നിന്നോട് കല്പിക്കപ്പെട്ടപ്രകാരം നീ (ശരിക്ക്) ചൊവ്വായി നിലകൊള്ളുകയും ചെയ്യുക .അവരുടെ ഇച്ഛകളെ പിൻപറ്റുകയും അരുത്. നീ (ഇപ്രകാരം) പറഞ്ഞേക്കുകയും ചെയ്യുക: വേദഗ്രന്ഥമായിക്കൊണ്ട് അല്ലാഹു അവതരിപ്പിച്ചിട്ടുള്ളതിൽ (മുഴുവനും) ഞാൻ വിശ്വസിച്ചിരിക്കുന്നു. നിങ്ങൾക്കിടയിൽ നീതി പാലിക്കുവാൻ എന്നോട് കൽപിക്കപ്പെടുകയും ചെയ്തിരിക്കുന്നു. അല്ലാഹു ഞങ്ങളുടെ റബ്ബും, നിങ്ങളുടെ റബ്ബുമാകുന്നു. ഞങ്ങളുടെ കർമ്മങ്ങൾ ഞങ്ങൾക്ക്; നിങ്ങളുടെ കർമ്മങ്ങൾ നിങ്ങൾക്കും, ഞങ്ങൾക്കും നിങ്ങൾക്കുമിടയിൽ ന്യായവാദം ഇല്ല. അല്ലാഹു നമ്മുടെ ഇടയിൽ ഒരുമിച്ചുകൂട്ടുന്നതാണ്. അവനിലേക്കാണ് തിരിച്ചെത്തലും.
തഫ്സീർ : 15-15
View   
وَٱلَّذِينَ يُحَآجُّونَ فِى ٱللَّهِ مِنۢ بَعْدِ مَا ٱسْتُجِيبَ لَهُۥ حُجَّتُهُمْ دَاحِضَةٌ عِندَ رَبِّهِمْ وَعَلَيْهِمْ غَضَبٌۭ وَلَهُمْ عَذَابٌۭ شَدِيدٌ﴿١٦﴾
volume_up share
وَالَّذِينَ يُحَاجُّونَ = ന്യായവാദം നടത്തുന്നവർ فِي اللَّـهِ =അല്ലാഹുവിൻറെ കാര്യത്തിൽ مِن بَعْدِ = ശേഷം مَا اسْتُجِيبَ لَهُ = അവന് ഉത്തരം (സ്വീകരണം) ലഭിച്ചതിന്റെ حُجَّتُهُمْ = അവരുടെ ന്യായം دَاحِضَةٌ = ഫലശൂന്യമായത് (നിരർത്ഥം, പരാജയമടഞ്ഞത്) ആണ് عِندَ رَبِّهِمْ = അവരുടെ റബ്ബിൻറെ അടുക്കൽ وَعَلَيْهِمْ = അവരുടെ മേലുണ്ടുതാനും غَضَبٌ = കോപം, ദേഷ്യം وَلَهُمْ عَذَابٌ = അവർക്ക് ശിക്ഷയുമുണ്ട് شَدِيدٌ = കഠിനമായ
അല്ലാഹുവിന് [അവന്‍റെ മതത്തിന് ] സ്വീകരണം ലഭിച്ചതിന് ശേഷം, അവന്‍റെ കാര്യത്തിൽ (തർക്കിച്ച്) ന്യായവാദം നടത്തുന്നവരാകട്ടെ, അവരുടെ ന്യായം തങ്ങളുടെ റബ്ബിന്‍റെ അടുക്കൽ ഫലശൂന്യമായതാകുന്നു [പരാജയപ്പെട്ടതാണ്]. അവരുടെ മേൽ കോപവും ഉണ്ടായിരിക്കും; കഠിനമായ ശിക്ഷയും അവർക്കുണ്ട്.
ٱللَّهُ ٱلَّذِىٓ أَنزَلَ ٱلْكِتَـٰبَ بِٱلْحَقِّ وَٱلْمِيزَانَ ۗ وَمَا يُدْرِيكَ لَعَلَّ ٱلسَّاعَةَ قَرِيبٌۭ﴿١٧﴾
volume_up share
اللَّـهُ الَّذِي = അല്ലാഹു യാതൊരുവനാകുന്നു أَنزَلَ الْكِتَابَ = ഗ്രന്ഥം ഇറക്കിയ بِالْحَقِّ = യഥാർത്ഥ പ്രകാരം وَالْمِيزَانَ = തുലാസ്സും وَمَا يُدْرِيكَ = നിനക്കെന്തറിയാം, അറിയാമോ لَعَلَّ السَّاعَةَ = അന്ത്യസമയമായേക്കാം قَرِيبٌ = അടുത്തത്, സമീപസ്ഥം
അല്ലാഹുവത്രെ, യഥാർത്ഥ പ്രകാരം വേദഗ്രന്ഥവും, തുലാസ്സും ഇറക്കിയവൻ, തനിക്ക് എന്തറിയാം, അന്ത്യസമയം സമീപസ്ഥമായിരിക്കാം?
يَسْتَعْجِلُ بِهَا ٱلَّذِينَ لَا يُؤْمِنُونَ بِهَا ۖ وَٱلَّذِينَ ءَامَنُوا۟ مُشْفِقُونَ مِنْهَا وَيَعْلَمُونَ أَنَّهَا ٱلْحَقُّ ۗ أَلَآ إِنَّ ٱلَّذِينَ يُمَارُونَ فِى ٱلسَّاعَةِ لَفِى ضَلَـٰلٍۭ بَعِيدٍ﴿١٨﴾
volume_up share
يَسْتَعْجِلُ بِهَا = അതിന് ധൃതികൂട്ടിക്കൊണ്ടിരിക്കുന്നു الَّذِينَ = യാതൊരു കൂട്ടർ لَا يُؤْمِنُونَ بِهَا = അതിൽ വിശ്വസിക്കാത്ത وَالَّذِينَ آمَنُوا = വിശ്വസിച്ചവരാകട്ടെ مُشْفِقُونَ مِنْهَا = അതിനെപ്പറ്റി ഭയപ്പെടുന്നവരാണ് وَيَعْلَمُونَ = അവർ അറിയുകയും ചെയ്യും أَنَّهَا الْحَقُّ = അത് യഥാർത്ഥമാണെന്നു أَلَا = അല്ലാ, അറിയുക إِنَّ الَّذِينَ = നിശ്ചയമായും യാതൊരുവര്‍ يُمَارُونَ = തർക്കം നടത്തുന്ന, സംശയം പ്രകടിപ്പിക്കുന്ന فِي السَّاعَةِ = അന്ത്യസമയത്തിന്റെ കാര്യത്തിൽ لَفِي ضَلَالٍ = വഴിപിഴവിൽ തന്നെ بَعِيدٍ = വിദൂരമായ
അതിൽ വിശ്വസിക്കാത്തവർ അതിന് ധൃതികൂട്ടിക്കൊണ്ടിരിക്കുന്നു. വിശ്വസിച്ചവരാകട്ടെ, അതിനെക്കുറിച്ച് ഭയപ്പാടുള്ളവരുമാകുന്നു. അത് യഥാർത്ഥമാണെന്ന് അവർക്കറിയുകയും ചെയ്യാം. അല്ലാ-( അറിയുക; ) അന്ത്യസമയത്തിന്‍റെ കാര്യത്തിൽ തർക്കം നടത്തുന്നവർ നിശ്ചയമായും വിദൂരമായ വഴി പിഴവിൽ തന്നെയാകുന്നു.
തഫ്സീർ : 16-18
View   
ٱللَّهُ لَطِيفٌۢ بِعِبَادِهِۦ يَرْزُقُ مَن يَشَآءُ ۖ وَهُوَ ٱلْقَوِىُّ ٱلْعَزِيزُ﴿١٩﴾
volume_up share
اللَّـهُ = അല്ലാഹു لَطِيفٌ = സൗമ്യം (മയം) ഉള്ളവനാകുന്നു بِعِبَادِهِ = തന്റെ അടിയാന്മാരോട് يَرْزُقُ = അവൻ ഉപജീവനം നൽകുന്നു, കൊടുക്കും مَن يَشَاءُ = അവൻ ഉദ്ദേശിക്കുന്നവർക്ക്‌ وَهُوَ = അവൻ തന്നെ الْقَوِيُّ =ശക്തൻ الْعَزِيزُ = പ്രതാപശാലി
അല്ലാഹു അവന്‍റെ അടിയന്മാരോട് വളരെ സൗമ്യമുള്ളവനാകുന്നു. അവൻ ഉദ്ദേശിക്കുന്നവർക്ക് അവൻ കൊടുക്കുന്നു(ആഹാരം നൽകുന്നു) അവനത്രെ പ്രതാപശാലിയായ ശക്തനായുള്ളവൻ.
തഫ്സീർ : 19-19
View   
مَن كَانَ يُرِيدُ حَرْثَ ٱلْـَٔاخِرَةِ نَزِدْ لَهُۥ فِى حَرْثِهِۦ ۖ وَمَن كَانَ يُرِيدُ حَرْثَ ٱلدُّنْيَا نُؤْتِهِۦ مِنْهَا وَمَا لَهُۥ فِى ٱلْـَٔاخِرَةِ مِن نَّصِيبٍ﴿٢٠﴾
volume_up share
مَن كَانَ = ആരെങ്കിലും ആയാൽ يُرِيدُ = ഉദ്ദേശിക്കും حَرْثَ الْآخِرَةِ = പരലോകത്തെ കൃഷി (വിള, സമ്പാദ്യം) نَزِدْ لَهُ = അവനു നാം വർദ്ധിപ്പിച്ചുകൊടുക്കും فِي حَرْثِهِ = അവൻറെ കൃഷിയിൽ وَمَن كَانَ = ആരെങ്കിലും ആയിരുന്നാൽ يُرِيدُ = ഉദ്ദേശിക്കും حَرْثَ الدُّنْيَا = ഇഹത്തിലെ കൃഷിയെ نُؤْتِهِ = അവനു നാം കൊടുക്കും مِنْهَا = അതിൽ നിന്ന് وَمَا لَهُ = അവന്നില്ലതാനും فِي الْآخِرَةِ = പരലോകത്തു مِن نَّصِيبٍ = ഒരു അംശവും, പങ്കും
ആരെങ്കിലും പരലോകത്തെ കൃഷി [വരുമാനം] ഉദ്ദേശിക്കുകയാണെങ്കിൽ, അവന് അവന്‍റെ കൃഷിയിൽ[വരുമാനത്തിൽ] നാം വർദ്ധിപ്പിച്ചുകൊടുക്കുന്നതാണ്; ആരെങ്കിലും ഇഹലോകത്തെ കൃഷി [വരുമാനം] ഉദ്ദേശിക്കുകയാണെങ്കിൽ അവന് അതിൽനിന്നും നാം കൊടുക്കും; (പക്ഷെ) പരലോകത്തിൽ അവന് യാതൊരു ഓഹരിയും ഇല്ലതാനും.
أَمْ لَهُمْ شُرَكَـٰٓؤُا۟ شَرَعُوا۟ لَهُم مِّنَ ٱلدِّينِ مَا لَمْ يَأْذَنۢ بِهِ ٱللَّهُ ۚ وَلَوْلَا كَلِمَةُ ٱلْفَصْلِ لَقُضِىَ بَيْنَهُمْ ۗ وَإِنَّ ٱلظَّـٰلِمِينَ لَهُمْ عَذَابٌ أَلِيمٌۭ﴿٢١﴾
volume_up share
أَمْ لَهُمْ = അതല്ല (അഥവാ, ഒരുപക്ഷേ) അവർക്കുണ്ടോ شُرَكَاءُ = പങ്കുകാർ شَرَعُوا لَهُم = അവർക്ക് നിയമിച്ചു(മാർഗ്ഗമാക്കി) കൊടുത്തിട്ടുള്ള مِّنَ الدِّينِ = മതത്തിൽ നിന്ന്, മതമായിട്ട് مَا = യാതൊന്ന് لَمْ يَأْذَن بِهِ = അതിന് അനുവാദം നൽകിയിട്ടില്ല اللَّـهُ = അല്ലാഹു وَلَوْلَا = ഇല്ലായിരുന്നെങ്കിൽ كَلِمَةُ الْفَصْلِ = തീരുമാനത്തിന്റെ വാക്ക് لَقُضِيَ = വിധി നടത്തപ്പെടുമായിരുന്നു بَيْنَهُمْ = അവർക്കിടയിൽ وَإِنَّ الظَّالِمِينَ = നിശ്ചയമായും അക്രമികൾ لَهُمْ عَذَابٌ = അവർക്ക്‌ ശിക്ഷയുണ്ട് أَلِيمٌ = വേദനയേറിയ
അതല്ല-(ഒരുപക്ഷെ) അല്ലാഹു അനുവാദം നല്കിയിട്ടില്ലാത്ത വല്ലതും മതത്തിൽ പെട്ടതായി തങ്ങൾക്ക് നിയമിച്ചുകൊടുത്തിട്ടുള്ള വല്ല പങ്കാളികളും അവർക്കുണ്ടോ?! തീരുമാനത്തിന്‍റെ വാക്ക് (മുമ്പ്) ഉണ്ടായിരുന്നില്ലെങ്കിൽ അവർക്കിടയിൽ (തൽക്ഷണം) വിധി നടത്തപ്പെടുമായിരുന്നു. അക്രമികളാകട്ടെ, നിശ്ചയമായും അവർക്ക് വേദനയേറിയ ശിക്ഷയുണ്ട്.
تَرَى ٱلظَّـٰلِمِينَ مُشْفِقِينَ مِمَّا كَسَبُوا۟ وَهُوَ وَاقِعٌۢ بِهِمْ ۗ وَٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ فِى رَوْضَاتِ ٱلْجَنَّاتِ ۖ لَهُم مَّا يَشَآءُونَ عِندَ رَبِّهِمْ ۚ ذَٰلِكَ هُوَ ٱلْفَضْلُ ٱلْكَبِيرُ﴿٢٢﴾
volume_up share
تَرَى الظّالِمِينَ = അക്രമികളെ നിനക്ക് കാണാം, നീ കാണും مُشْفِقِينَ = ഭയപ്പെടുന്നവരായി مِمّاكَسَبُوا = അവർ സമ്പാദിച്ച (പ്രവർത്തിച്ച)തിനെപ്പറ്റി وَهُوَوَاقِعٌ = അത് സംഭവിക്കുന്നതുമാണ് بِهِمْ = അവരിൽ وَالّذِينَ آمَنُوا = വിശ്വസിച്ചവർ وَعَمِلو الصّالِحَاتِ = സൽക്കര്‍മ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്ത فِي رَوْضَاتِ = തോപ്പുകളിലായിരിക്കും الجَنّاتِ = സ്വർഗ്ഗങ്ങളിലെ لَهُمْ = അവർക്കുണ്ട് مَا يَشَاءونَ = അവരുദ്ദേശിക്കുന്നതു عِندَرَبِّهِمْ = തങ്ങളുടെ റബ്ബിന്റെ അടുക്കൽ ذَالِكَ هُوَ = അതുതന്നെയാണ് الفَضْلُ = അനുഗ്രഹം, ശ്രേഷ്ഠത الكَبِير = വലിയ
(ഈ) അക്രമികളെ , അവർ സമ്പാദിച്ചുവെച്ചതിനെപറ്റി ഭയപ്പെടുന്നവരായി നിനക്ക് കാണാവുന്നതാണ്. അത് [ആ ശിക്ഷ] അവരിൽ സംഭവിക്കുന്നതാണ് താനും. വിശ്വസിക്കുകയും , സൽക്കർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവർ സ്വർഗ്ഗത്തോപ്പുകളിലുമായിരിക്കും. അവർ എന്തുദ്ദേശിക്കുന്നുവോ അത് തങ്ങളുടെ രക്ഷിതാവിന്‍റെ അടുക്കൽ അവർക്കുണ്ട്. അതു തന്നെയാണ് വലുതായ അനുഗ്രഹം (അഥവാ ശ്രേഷ്‌ഠത).
തഫ്സീർ : 20-22
View   
ذَٰلِكَ ٱلَّذِى يُبَشِّرُ ٱللَّهُ عِبَادَهُ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ ۗ قُل لَّآ أَسْـَٔلُكُمْ عَلَيْهِ أَجْرًا إِلَّا ٱلْمَوَدَّةَ فِى ٱلْقُرْبَىٰ ۗ وَمَن يَقْتَرِفْ حَسَنَةًۭ نَّزِدْ لَهُۥ فِيهَا حُسْنًا ۚ إِنَّ ٱللَّهَ غَفُورٌۭ شَكُورٌ﴿٢٣﴾
volume_up share
ذَٰلِكَ الّذِي = അതത്രെ യാതൊന്നു يُبَشِّرُاللهُ = അല്ലാഹു സന്തോഷവാർത്ത അറിയിക്കുന്ന عِبَادَهُ = തന്റെ അടിയാന്മാർക്കു الّذِينَ آمَنُوا = വിശ്വസിച്ചവരായ وَعَمِلُو الصّالِحَاتِ = സൽക്കര്‍മ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്ത قُلْ = നീ പറയുക لا أسْألُكُمْ = ഞാൻ നിങ്ങളോടു ചോദിക്കുന്നില്ല عَلَيْهِ = അതിന്റെ( ഇതിന്റെ ) പേരിൽ أجْرًا = ഒരു പ്രതിഫലവും إلا المَوَدَّةَ = താല്പര്യം (സ്നേഹം) അല്ലാതെ فِي القُرْبَى = അടുത്ത ബന്ധത്തിലുള്ള وَمَن يَقْتَرِفْ = ആരെങ്കിലും പ്രവർത്തിച്ചുണ്ടാക്കുന്നതായാൽ حَسَنَةً = വല്ല നന്മയും,പുണ്യകർമ്മം نَزِدْلَهُ = അവനു നാം വർദ്ധിപ്പിച്ചു കൊടുക്കും فِيهَا = അതിൽ حُسْنًا = നന്മ, ഗുണം, മെച്ചം إنَّ اللهَ = നിശ്ചയമായും അല്ലാഹു غَفُورٌ = വളരെ പൊറുക്കുന്നവനാണ് شَكُور = നന്ദിയുള്ളവനാണ്
അതത്രെ, വിശ്വസിക്കുകയും, സൽക്കർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരായ തന്‍റെ അടിയാന്മാരോട് അല്ലാഹു സന്തോഷവാർത്ത അറിയിക്കുന്നത്. (നബിയേ) പറയുക: ഞാൻ നിങ്ങളോടു ഇതിന്‍റെ പേരിൽ യാതൊരു പ്രതിഫലവും ചോദിക്കുന്നില്ല , അടുത്ത ബന്ധത്തിലുള്ള(സ്നേഹ) താല്പര്യം എന്നല്ലാതെ. ആരെങ്കിലും, ഒരു നന്മ [പുണ്യം] പ്രവർത്തിച്ചുണ്ടാക്കുന്നതായാൽ,നാം അവനു അതിൽ നന്മ[ഗുണം] വർദ്ദിപ്പിച്ചു കൊടുക്കുന്നതാണ്. നിശ്ചയമായും അല്ലാഹു വളരെ പൊറുക്കുന്നവനും, വളരെ നന്ദിയുള്ളവനും ആണ്.
തഫ്സീർ : 23-23
View   
أَمْ يَقُولُونَ ٱفْتَرَىٰ عَلَى ٱللَّهِ كَذِبًۭا ۖ فَإِن يَشَإِ ٱللَّهُ يَخْتِمْ عَلَىٰ قَلْبِكَ ۗ وَيَمْحُ ٱللَّهُ ٱلْبَـٰطِلَ وَيُحِقُّ ٱلْحَقَّ بِكَلِمَـٰتِهِۦٓ ۚ إِنَّهُۥ عَلِيمٌۢ بِذَاتِ ٱلصُّدُورِ﴿٢٤﴾
volume_up share
أمْ يَقُولونَ = അതല്ല അവർ പറയുന്നുവോ افْتَرَى = അവൻ കെട്ടിച്ചമച്ചുവെന്നു على اللهِ = അല്ലാഹുവിന്റെ മേൽ كَذِبًا = കളവു, വ്യാജം فَإن يَشَإاللهُ = എന്നാൽ അല്ലാഹു ഉദ്ദേശിക്കുന്നപക്ഷം يَخْتِمْ = അവൻ മുദ്രവെക്കും عَلَى قَلْبِكَ = നിന്റെ ഹൃദയത്തിനു وَيَمْحُ اللهُ = അല്ലാഹു മായ്ക്കുകയും(തുടച്ചു നീക്കു)കയും ചെയ്യും البَاطِلَ = മിഥ്യയെ, അന്യായത്തെ, വ്യർത്ഥത്തെ وَيُحِقُّ = അവൻ യഥാർത്ഥമാക്കുക (സ്ഥാപിക്കുക, സ്ഥിരപ്പെടുത്തുക) യും ചെയ്യും الحَقَّ = യാഥാർത്ഥത്തെ, ന്യായത്തെ بِكَلِماتِهِ = അവന്റെ വചനങ്ങൾ കൊണ്ട് إنّهُ عليمٌ = നിശ്ചയമായും അവൻ അറിയുന്നവനാണ് بِذَاتِ الصُّدور = നെഞ്ചുകളിൽ (ഹൃദയങ്ങളിൽ) ഉള്ളതിനെ
അതല്ല(-പക്ഷെ,) അവൻ [നബി] അല്ലാഹുവിന്‍റെ പേരിൽ കളവു കെട്ടിച്ചമച്ചു എന്ന് അവർ പറയുന്നുവോ?! എന്നാൽ, അല്ലാഹു ഉദ്ദേശിക്കുന്നപക്ഷം, (നബിയെ,) നിന്‍റെ ഹൃദയത്തിനു അവൻ മുദ്ര വെക്കുന്നതാണ്. അല്ലാഹു മിഥ്യയായുള്ളതിനെ മായി(ചു നീ )ക്കുകയും, യാഥാർത്ഥമായുള്ളതിനെ തന്‍റെ വചനങ്ങൾ മൂലം യാഥാർത്ഥമാ(യി സ്ഥാപി)ക്കുകയും ചെയ്യും. നിശ്ചയമായും അവൻ നെഞ്ച് [ഹൃദയം]കളിലുള്ളതിനെക്കുറിച്ച് അറിയുന്നവനാണ്.
തഫ്സീർ : 24-24
View   
وَهُوَ ٱلَّذِى يَقْبَلُ ٱلتَّوْبَةَ عَنْ عِبَادِهِۦ وَيَعْفُوا۟ عَنِ ٱلسَّيِّـَٔاتِ وَيَعْلَمُ مَا تَفْعَلُونَ﴿٢٥﴾
volume_up share
وَهُوَ = അവനത്രെ الّذِي يَقْبَلُ التَّوْبَةَ = പശ്ചാത്താപം (ഖേദം) സ്വീകരിക്കുന്നവൻ عَن عِبَادِهِ = തന്റെ അടിയന്മാരിൽ നിന്ന് وَيَعْفُوا = അവൻ മാപ്പു നൽകുകയും ചെയ്യുന്നു عَنِ السَّيِّئَاتِ = തിന്മകൾക്ക് وَيَعْلَمُ = അവൻ അറിയുകയും ചെയ്യും مَا تفْعَلُون = നിങ്ങൾ ചെയ്യുന്നത്
അവനത്രെ, തന്‍റെ അടിയാന്മാരിൽനിന്ന് പശ്ചാത്താപം സ്വീകരിക്കുന്നവൻ. അവൻ തിന്മകൾക്ക് മാപ്പ് കൊടുക്കുകയും, നിങ്ങൾ ചെയ്തുവരുന്നത് അറിയുകയും ചെയ്യുന്നു.
وَيَسْتَجِيبُ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ وَيَزِيدُهُم مِّن فَضْلِهِۦ ۚ وَٱلْكَـٰفِرُونَ لَهُمْ عَذَابٌۭ شَدِيدٌۭ﴿٢٦﴾
volume_up share
وَيَسْتَجِيبُ = അവൻ ഉത്തരം നൽകുന്നു الَّذِينَ آمَنُوا = വിശ്വസിച്ചവർക്കു وَعَمِلُو الصَّالِحَاتِ = സൽക്കര്‍മ്മമങ്ങൾ പ്രവർത്തിക്കുകയും ചെയ്ത وَيَزِيدُهُمْ = അവർക്കു വർദ്ധിപ്പിച്ചു കൊടുക്കും مِن فَضْلِهِ = അവന്റെ അനുഗ്രഹത്തിൽ (ദയവിൽ) നിന്നും وَالكَافِرُونَ = അവിശ്വാസികളാകട്ടെ لَهُمْ = അവർക്കുണ്ട് عَذَابٌ شَدِيد = കഠിനശിക്ഷ
വിശ്വസിക്കുകയും സൽക്കർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്യുന്നവർക്ക് അവൻ ഉത്തരം നൽകുകയും,അവർക്കു തന്‍റെ അനുഗ്രഹത്തിൽ (അഥവാ ദയവിൽ ) നിന്നും വർദ്ദിപ്പിച്ചുകൊടുക്കുകയും ചെയ്യുന്നു. അവിശ്വാസികളാകട്ടെ, അവർക്ക് കഠിനമായ ശിക്ഷയുമുണ്ട്.
തഫ്സീർ : 25-26
View   
وَلَوْ بَسَطَ ٱللَّهُ ٱلرِّزْقَ لِعِبَادِهِۦ لَبَغَوْا۟ فِى ٱلْأَرْضِ وَلَـٰكِن يُنَزِّلُ بِقَدَرٍۢ مَّا يَشَآءُ ۚ إِنَّهُۥ بِعِبَادِهِۦ خَبِيرٌۢ بَصِيرٌۭ﴿٢٧﴾
volume_up share
وَلَوْ بَسَطَ اللَّـهُ = അല്ലാഹു വിശാലമാക്കിയിരുന്നെങ്കിൽ الرِّزْقَ = ഉപജീവനം, ആഹാരം لِعِبَادِهِ = തന്റെ അടിയാൻമാർക്ക് لَبَغَوْا = അവർ അതിക്രമം (കുഴപ്പം) നടത്തുമായിരുന്നു فِي الْأَرْضِ = ഭൂമിയിൽ وَلَـٰكِن يُنَزِّلُ = എങ്കിലും അവൻ ഇറക്കുന്നു بِقَدَرٍ = ഒരു തോത്(അളവ്, കണക്ക്, വ്യവസ്ഥ) പ്രകാരം مَّا يَشَاءُ = അവൻ ഉദ്ദേശിക്കുന്നത് إِنَّهُ بِعِبَادِهِ = നിശ്ചയമായും അവൻ തന്റെ അടിയാന്മാരെപ്പറ്റി خَبِيرٌ = സൂക്ഷ്മജ്ഞാനിയാണ് بَصِيرٌ = കണ്ടറിയുന്നവനാണ്
അല്ലാഹു അവന്‍റെ അടിയാന്മാർക്ക് ഉപജീവനം[ആഹാരം] വിശാലമാക്കികൊടുത്തിരുന്നുവെങ്കിൽ, അവർ ഭൂമിയിൽ അതിക്രമം നടത്തുമായിരുന്നു. പക്ഷെ, അവൻ താൻ ഉദ്ദേശിക്കുന്ന ഒരു തോത് [വ്യവസ്ഥ] അനുസരിച്ച് ഇറക്കികൊടുക്കുകയാണ്, നിശ്ചയമായും, അവൻ തന്‍റെ അടിയാൻമാരെപ്പറ്റി സൂക്ഷ്മജ്ഞാനിയും, കണ്ടറിയുന്നവനുമാകുന്നു.
തഫ്സീർ : 27-27
View   
وَهُوَ ٱلَّذِى يُنَزِّلُ ٱلْغَيْثَ مِنۢ بَعْدِ مَا قَنَطُوا۟ وَيَنشُرُ رَحْمَتَهُۥ ۚ وَهُوَ ٱلْوَلِىُّ ٱلْحَمِيدُ﴿٢٨﴾
volume_up share
وَهُوَ الَّذِي = അവൻ യാതൊരുവനാണ്, അവനാണ് യാതൊരുവൻ يُنَزِّلُ الْغَيْثَ = മഴ ഇറക്കുന്ന مِن بَعْدِ = ശേഷം مَا قَنَطُوا = അവർ നിരാശപ്പെട്ടതിന്റെ وَيَنشُرُ = അവൻ വ്യാപിപ്പിക്കുകയും ചെയ്യുന്നു رَحْمَتَهُ = തന്റെ കാരുണ്യം وَهُوَ الْوَلِيُّ = അവനത്രെ കൈകാര്യ കർത്താവും الْحَمِيدُ = സ്തുത്യർഹൻ,സ്തുതിക്കപ്പെടുന്നവൻ
അവൻ തന്നെയാണ് അവർ[ജനങ്ങൾ] നിരാശപ്പെട്ടതിനു ശേഷം മഴ ഇറക്കുകയും, തന്‍റെ കാരുണ്യം വ്യാപിപ്പിക്കുകയും ചെയ്യുന്നവനും. സ്തുത്യർഹനായ കൈകാര്യകർത്താവും അവൻ തന്നെ.
وَمِنْ ءَايَـٰتِهِۦ خَلْقُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَمَا بَثَّ فِيهِمَا مِن دَآبَّةٍۢ ۚ وَهُوَ عَلَىٰ جَمْعِهِمْ إِذَا يَشَآءُ قَدِيرٌۭ﴿٢٩﴾
volume_up share
وَمِنْ آيَاتِهِ = അവന്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതാണ് خَلْقُ السَّمَاوَاتِ = ആകാശങ്ങളെ സൃഷ്ടിച്ചത് وَالْأَرْضِ = ഭൂമിയെയും وَمَا بَثَّ فِيهِمَا = അവ രണ്ടിലും അവൻ വിതരണം ചെയ്തതിനെയും (വ്യാപിപ്പിച്ചതിനെയും) مِن دَابَّةٍ = ജീവജന്തുവായിട്ട് وَهُوَ = അവൻ عَلَىٰ جَمْعِهِمْ = അവരെ ഒരുമിച്ച് കൂട്ടുവാൻ إِذَا يَشَاءُ = അവൻ ഉദ്ദേശിക്കുന്ന പക്ഷം, ഉദ്ദേശിക്കുമ്പോൾ قَدِيرٌ = കഴിവുള്ളവനാണ്
അവന്‍റെ ദൃഷ്ടാന്തങ്ങളിൽപെട്ടതാണ്, ആകാശങ്ങളെയും ഭൂമിയെയും, ജീവജന്തുക്കളായി അവരണ്ടിലും അവൻ വിതരണം ചെയ്തിട്ടുള്ളതിനേയും സൃഷ്ട്ടിച്ചത്. അവൻ ഉദ്ദേശിക്കുന്നതായാൽ. അവയെ ഒരുമിച്ചുകൂട്ടുവാൻ കഴിവുള്ളവനുമാണ് അവൻ.
തഫ്സീർ : 28-29
View   
وَمَآ أَصَـٰبَكُم مِّن مُّصِيبَةٍۢ فَبِمَا كَسَبَتْ أَيْدِيكُمْ وَيَعْفُوا۟ عَن كَثِيرٍۢ﴿٣٠﴾
volume_up share
وَمَا أَصَابَكُم = നിങ്ങൾക്ക് എന്ത് ബാധിച്ചാലും, നിങ്ങൾക്ക് ബാധിച്ചത് مِّن مُّصِيبَةٍ = ആപത്തായിട്ട്, വല്ല ബാധയും فَبِمَا كَسَبَتْ = സമ്പാദിച്ച( പ്രവർത്തിച്ച)തുകൊണ്ടാണ് أَيْدِيكُمْ = നിങ്ങളുടെ കരങ്ങൾ, കൈകൾ وَيَعْفُوا = അവൻ മാപ്പ് ചെയ്കയും ചെയ്യുന്നു عَن كَثِيرٍ = പലതിനെ സംബന്ധിച്ചും, മിക്കതിനെയും
നിങ്ങൾക്ക് ഏതൊരു ആപത്തു ബാധിക്കുന്നതായാലും അത് നിങ്ങളുടെ കരങ്ങൾ പ്രവർത്തിച്ചത് നിമിത്തമായിരിക്കും. പലതിനെ സംബന്ധിച്ചും അവൻ മാപ്പ് നൽകുകയും ചെയ്യുന്നു.
തഫ്സീർ : 30-30
View   
وَمَآ أَنتُم بِمُعْجِزِينَ فِى ٱلْأَرْضِ ۖ وَمَا لَكُم مِّن دُونِ ٱللَّهِ مِن وَلِىٍّۢ وَلَا نَصِيرٍۢ﴿٣١﴾
volume_up share
وَمَا أَنتُم = നിങ്ങളല്ല بِمُعْجِزِينَ = അസാധ്യമാക്കുന്ന (പരാജയപ്പെടുത്തുന്ന)വർ فِي الْأَرْضِ = ഭൂമിയിൽ وَمَا لَكُم = നിങ്ങൾക്കില്ലതാനും مِّن دُونِ اللَّـهِ = അല്ലാഹുവിന് പുറമെ مِن وَلِيٍّ = ഒരു കൈകാര്യക്കാരനും, രക്ഷാധികാരിയും وَلَا نَصِيرٍ = ഒരു സഹായകനുമില്ല
ഭൂമിയിൽ നിങ്ങൾ (അല്ലാഹുവിനെ) അസാധ്യമാക്കുന്നവരല്ല; അല്ലാഹുവിന് പുറമെ നിങ്ങൾക്ക് ഒരു കാര്യകർത്താവുമില്ല, ഒരു സഹായകനുമില്ല.
وَمِنْ ءَايَـٰتِهِ ٱلْجَوَارِ فِى ٱلْبَحْرِ كَٱلْأَعْلَـٰمِ﴿٣٢﴾
volume_up share
وَمِنْ آيَاتِهِ = അവന്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതാണ് الْجَوَارِ = സഞ്ചരിക്കുന്നവ(കപ്പലുകൾ) فِي الْبَحْرِ = സമുദ്രത്തിൽ كَالْأَعْلَامِ = (പൊന്തിക്കാണുന്ന) മലകളെപ്പോലെ
അവന്‍റെ ദൃഷ്ടാന്തങ്ങളിൽപെട്ടതാണ്, മലകളെപോലെ (ഉയർന്നുകൊണ്ട്) സമുദ്രത്തിൽ (സഞ്ചരിക്കുന്ന) കപ്പലുകൾ.
إِن يَشَأْ يُسْكِنِ ٱلرِّيحَ فَيَظْلَلْنَ رَوَاكِدَ عَلَىٰ ظَهْرِهِۦٓ ۚ إِنَّ فِى ذَٰلِكَ لَـَٔايَـٰتٍۢ لِّكُلِّ صَبَّارٍۢ شَكُورٍ﴿٣٣﴾
volume_up share
إِن يَشَأْ = അവൻ ഉദ്ദേശിക്കുന്ന പക്ഷം يُسْكِنِ الرِّيحَ = കാറ്റിനെ അവൻ അടക്കിനിർത്തും فَيَظْلَلْنَ = എന്നിട്ടവ ആയിത്തീരും رَوَاكِدَ = തങ്ങിനിൽക്കുന്നവ, കെട്ടിക്കിടക്കുന്നവ عَلَىٰ ظَهْرِهِ = അതിന്റെ മുകളിൽ, പുറത്ത് إِنَّ فِي ذَٰلِكَ = നിശ്ചയമായും അതിലുണ്ട് لَآيَاتٍ = പല ദൃഷ്ടാന്തങ്ങൾ لِّكُلِّ صَبَّارٍ = എല്ലാ ക്ഷമാശീലന്മാർക്കും شَكُورٍ = നന്ദിയുള്ളവരായ
അവൻ ഉദ്ദേശിക്കുന്നപക്ഷം, കാറ്റിനെ അവൻ അടക്കിനിര്‍ത്തുകയും, അങ്ങിനെ അവ അതിന്റെ [സമുദ്രത്തിന്‍റെ] മുകളിൽ (നിശ്ചലമായും) തങ്ങിനിൽക്കുന്നവയായിത്തീരുകയും ചെയ്യുന്നതാണ്. നിശ്ചയമായും, അതിൽ, ക്ഷമാലുക്കളും നന്ദിയുള്ളവരുമായ എല്ലാവര്‍ക്കും ദൃഷ്ടാന്തങ്ങളുണ്ട്.
أَوْ يُوبِقْهُنَّ بِمَا كَسَبُوا۟ وَيَعْفُ عَن كَثِيرٍۢ﴿٣٤﴾
volume_up share
أَوْ يُوبِقْهُنَّ = അല്ലെങ്കിൽ അവയെ അവൻ നശിപ്പിക്കും بِمَا كَسَبُوا = അവർ പ്രവർത്തിച്ചത് നിമിത്തം وَيَعْفُ = അവൻ മാപ്പ് ചെയ്യുകയും ചെയ്യും عَن كَثِيرٍ = പലതിനെയും
അല്ലെങ്കിൽ, അവർ [ജനങ്ങൾ] പ്രവർത്തിച്ചുവെച്ചതിന്‍റെ കാരണമായി അവയെ [കപ്പലുകളെ] അവൻ നശിപ്പിച്ചു കളഞ്ഞേക്കുന്നതാണ്. പലതിനെ സംബന്ധിച്ചും അവൻ മാപ്പ് നൽകുകയും ചെയ്യും.
وَيَعْلَمَ ٱلَّذِينَ يُجَـٰدِلُونَ فِىٓ ءَايَـٰتِنَا مَا لَهُم مِّن مَّحِيصٍۢ﴿٣٥﴾
volume_up share
وَيَعْلَمَ = അറിയുവാനും الَّذِينَ يُجَادِلُونَ = തർക്കം നടത്തുന്നവർ فِي آيَاتِنَا = നമ്മുടെ ദൃഷ്ടാന്തങ്ങളിൽ مَا لَهُم = അവർക്കില്ല مِّن مَّحِيصٍ = ഓടി രക്ഷപ്പെടാവുന്ന ഒരു സ്ഥലവും
നമ്മുടെ ദൃഷ്ടാന്തങ്ങളിൽ തർക്കം നടത്തുന്നവർ അറിഞ്ഞുകൊള്ളുകയും ചെയ്യും; അവർക്ക് ഓടി രക്ഷപ്പെടാവുന്ന ഒരു സ്ഥലവും ഇല്ല എന്ന്. [അതിന്നുംകൂടിയാണ് അങ്ങിനെ ചെയ്തേക്കുന്നത്] .
തഫ്സീർ : 31-35
View   
فَمَآ أُوتِيتُم مِّن شَىْءٍۢ فَمَتَـٰعُ ٱلْحَيَوٰةِ ٱلدُّنْيَا ۖ وَمَا عِندَ ٱللَّهِ خَيْرٌۭ وَأَبْقَىٰ لِلَّذِينَ ءَامَنُوا۟ وَعَلَىٰ رَبِّهِمْ يَتَوَكَّلُونَ﴿٣٦﴾
volume_up share
فَمَا أُوتِيتُم = എന്നാൽ നിങ്ങൾക്ക് നൽകപ്പെട്ടിട്ടുള്ളത് مِّن شَيْءٍ = വല്ല വസ്തുവും فَمَتَاعُ الْحَيَاةِ = ജീവിതത്തിന്റെ ഉപകരണം (വിഭവം) ആകുന്നു الدُّنْيَا = ഐഹിക, ഇഹത്തിന്റെ وَمَا عِندَ اللَّـهِ = അല്ലാഹുവിങ്കലുള്ളതാകട്ടെ خَيْرٌ = ഉത്തമമായതാണ് وَأَبْقَىٰ = അധികം ശേഷിക്കുന്നതും لِلَّذِينَ آمَنُوا = വിശ്വസിച്ചവർക്ക് وَعَلَىٰ رَبِّهِمْ = തങ്ങളുടെ റബ്ബിന്റെ മേൽ يَتَوَكَّلُونَ = അവർ ഭരമേൽപ്പിക്കുകയും ചെയ്യും
എന്നാൽ, നിങ്ങൾക്ക് വല്ല വസ്തുവും നല്കപ്പെട്ടിട്ടുണ്ടെങ്കിലത്‌ ഐഹിക ജീവിതത്തിന്‍റെ ഉപകരണമാകുന്നു.അല്ലാഹുവിന്‍റെ പക്കലുള്ളതാകട്ടെ, കൂടുതൽ ഉത്തമവും, കൂടുതൽ ശേഷിക്കുന്നതുമാകുന്നു. (അത് ആർക്കാണെന്നോ?-) വിശ്വസിക്കുകയും തങ്ങളുടെ റബ്ബിന്‍റെ മേൽ (കാര്യങ്ങളെ) ഭരമേല്പിക്കുകയും ചെയ്യുന്നവർക്കും;
وَٱلَّذِينَ يَجْتَنِبُونَ كَبَـٰٓئِرَ ٱلْإِثْمِ وَٱلْفَوَٰحِشَ وَإِذَا مَا غَضِبُوا۟ هُمْ يَغْفِرُونَ﴿٣٧﴾
volume_up share
والّذِينَ يَجتَنِبُون = വിട്ടകന്നു നിൽക്കുന്നവർക്കും كَبَائِرَ الإثمِ = പാപത്തിൽ വലുതായവയെ (മഹാപാപങ്ങളെ) وَالْفَوَاحِشَ = നീചവൃത്തികളെയും وَإِذَا مَاغَضِبُوا = അവർ കോപിച്ചാൽ, ദേഷ്യം പിടിച്ചാൽ هُمْ يَغْفِرُونَ = അവർ പൊറുക്കുകയും ചെയ്യും
മഹാപാപങ്ങളെയും, നീചവൃത്തികളെയും വിട്ടകന്നു നിൽക്കുന്നവർക്കും; ദേഷ്യം വരുമ്പോൾ അവർ പൊറുത്തുകൊടുക്കുകയും ചെയ്യും (അങ്ങിനെയുള്ളവർക്കും);
وَٱلَّذِينَ ٱسْتَجَابُوا۟ لِرَبِّهِمْ وَأَقَامُوا۟ ٱلصَّلَوٰةَ وَأَمْرُهُمْ شُورَىٰ بَيْنَهُمْ وَمِمَّا رَزَقْنَـٰهُمْ يُنفِقُونَ﴿٣٨﴾
volume_up share
والّذِينَ اسْتَجابُوا = ഉത്തരം നൽകിയവരും لِرَبِّهِم = തങ്ങളുടെ റബ്ബിന് وَأَقَامُوا = നിലനിർത്തുകയും ചെയ്തു الصَّلَاةَ = നമസ്കാരം وأَمْرُهُم = അവരുടെ കാര്യം شُورَىٰ = കൂടിയാലോചിക്കപ്പെടുന്നതുമാണ് بَيْنَهُم = തങ്ങൾക്കിടയിൽ ومِمّا رَزَقناهُم = നാമവർക്ക് നൽകിയതിൽ നിന്ന് يُنفِقون = അവർ ചിലവഴിക്കുകയും ചെയ്യും
തങ്ങളുടെ റബ്ബിന് ഉത്തരം നൽകുകയും, നമസ്കാരം നിലനിർത്തുകയും ചെയ്തവർക്കും; തങ്ങളുടെ കാര്യം തങ്ങൾക്കിടയിൽ കൂടിയാലോചിക്കപെടുന്നതായിരിക്കും, നാം തങ്ങൾക്ക് നല്കിയിട്ടുള്ളതിൽ നിന്ന് ചിലവഴിക്കുകയും ചെയ്യും(അങ്ങിനെയുള്ളവർക്കും).
وَٱلَّذِينَ إِذَآ أَصَابَهُمُ ٱلْبَغْىُ هُمْ يَنتَصِرُونَ﴿٣٩﴾
volume_up share
وَالّذينَ = യാതൊരുവർക്കും إِذَا أَصَابَهُمُ = അവർക്ക് ബാധിച്ചാൽ الْبَغْىُ = അതിക്രമം (കയ്യേറ്റം) هُم = അവർ يَنتَصِرُونَ = രക്ഷാനടപടിയെടുക്കും
തങ്ങൾക്ക് (വല്ലവരിൽനിന്നും) അതിക്രമം ബാധിച്ചാൽ, (സ്വയം) രക്ഷാനടപടി എടുക്കുന്നവർക്കും.
തഫ്സീർ : 36-39
View   
وَجَزَٰٓؤُا۟ سَيِّئَةٍۢ سَيِّئَةٌۭ مِّثْلُهَا ۖ فَمَنْ عَفَا وَأَصْلَحَ فَأَجْرُهُۥ عَلَى ٱللَّهِ ۚ إِنَّهُۥ لَا يُحِبُّ ٱلظَّـٰلِمِينَ﴿٤٠﴾
volume_up share
وَجَزَاءُ سَيِّئَةٍ = ഒരു തിന്മയുടെ പ്രതിഫലം سَيِّئَةٌ مِّثْلُهَا = അതുപോലെയുള്ള ഒരു തിന്മയാണ് فَمَن عَفا = എന്നാൽ ആരെങ്കിലും മാപ്പ് ചെയ്താൽ وَأصْلَحَ = നന്നാക്കുകയും, നല്ലതു പ്രവർത്തിക്കുകയും فأَجرُهُ = എന്നാലവന്റെ കൂലി, പ്രതിഫലം عَلَى اللَّـهِ = അല്ലാഹുവിന്റെ മേലാകുന്നു إِنَّهُ لَا يُحِبُّ = നിശ്ചയമായും അവൻ ഇഷ്ടപ്പെടുന്നില്ല الظَّالِمِينَ = അക്രമികളെ
ഒരു തിന്മയുടെ പ്രതിഫലം, അതുപോലെയുള്ള ഒരു തിന്മയാകുന്നു. എന്നാൽ, ആരെങ്കിലും മാപ്പുനൽകുകയും നന്നാക്കുക (അഥവാ നല്ലത് പ്രവർത്തിക്കുക)യും ചെയ്താൽ, അവന്‍റെ കൂലി അല്ലാഹുവിന്‍റെ മേൽ (ബാധ്യതപ്പെട്ടത്) ആകുന്നു. നിശ്ചയമായും, അവൻ അക്രമം ചെയ്യുന്നവരെ ഇഷ്ടപ്പെടുകയില്ല.
وَلَمَنِ ٱنتَصَرَ بَعْدَ ظُلْمِهِۦ فَأُو۟لَـٰٓئِكَ مَا عَلَيْهِم مِّن سَبِيلٍ﴿٤١﴾
volume_up share
ولَمَنِ انتَصَرَ = ആരെങ്കിലും രക്ഷാനടപടിയെടുത്താൽ بَعْدَ ظُلْمِهِ = തന്നെ അക്രമിച്ചതിനു ശേഷം فَأُولَٰئِكَ = എന്നാൽ അക്കൂട്ടർ ما عَلَيهِم = അവരുടെമേൽ ഇല്ല مِّن سَبِيل = യാതൊരു മാർഗ്ഗവും, വഴിയും
തന്നെ ആക്രമിച്ചതിന് ശേഷം ആരെങ്കിലും രക്ഷാനടപടി എടുക്കുന്നതായാൽ, അക്കൂട്ടരുടെ മേൽ [അവർക്കെതിരെ വല്ലതും പ്രവർത്തിക്കുവാൻ] യാതൊരു മാർഗവുമില്ല.
إِنَّمَا ٱلسَّبِيلُ عَلَى ٱلَّذِينَ يَظْلِمُونَ ٱلنَّاسَ وَيَبْغُونَ فِى ٱلْأَرْضِ بِغَيْرِ ٱلْحَقِّ ۚ أُو۟لَـٰٓئِكَ لَهُمْ عَذَابٌ أَلِيمٌۭ﴿٤٢﴾
volume_up share
إِنَّمَا السَّبِيلُ = നിശ്ചയമായും മാർഗ്ഗമുള്ളത് عَلَى الَّذِينَ = യാതൊരുവരുടെ മേൽ മാത്രമാണ് يَظْلِمُونَ النَّاسَ = ജനങ്ങളെ അക്രമിക്കുന്ന وَيَبْغُونَ = അതിക്രമം നടത്തുകയും ചെയ്യുന്ന في الأرْضِ = ഭൂമിയിൽ بِغيرِ الْحقِّ = ന്യായമില്ലാതെ أُولَٰئِكَ = അക്കൂട്ടർ لَهُم = അവർക്കുണ്ട് عذابٌ أليم = വേദനയേറിയ ശിക്ഷ
നിശ്ചയമായും മാർഗമുള്ളത് ജനങ്ങളെ അക്രമിക്കുകയും, ന്യായമല്ലാത്ത വിധേന ഭൂമിയിൽ അതിക്രമം നടത്തുകയും ചെയ്യുന്നവരുടെ മേൽമാത്രമാണ്. അക്കൂട്ടർക്ക് വേദനയേറിയ ശിക്ഷയുണ്ട്.
وَلَمَن صَبَرَ وَغَفَرَ إِنَّ ذَٰلِكَ لَمِنْ عَزْمِ ٱلْأُمُورِ﴿٤٣﴾
volume_up share
وَلَمَن صَبَرَ = ആരെങ്കിലും ക്ഷമിച്ചാൽ, സഹിച്ചാൽ وَغَفَرَ = പൊറുക്കുകയും إِنَّ ذَٰلِكَ = നിശ്ചയമായും അത് لَمِن عَزمِ الأُمُور = ദൃഢതയുള്ള (സുദൃഢമായ-വേണ്ടപ്പെട്ട)കാര്യങ്ങളിൽ പെട്ടതുതന്നെ
ആരെങ്കിലും ക്ഷമിക്കുകയും, പൊറുക്കുകയും ചെയ്താൽ, നിശ്ചയമായും അത് (മനോ) ദാർഢ്യതയുള്ള കാര്യങ്ങളിൽ പെട്ടതാകുന്നു.
തഫ്സീർ : 40-43
View   
وَمَن يُضْلِلِ ٱللَّهُ فَمَا لَهُۥ مِن وَلِىٍّۢ مِّنۢ بَعْدِهِۦ ۗ وَتَرَى ٱلظَّـٰلِمِينَ لَمَّا رَأَوُا۟ ٱلْعَذَابَ يَقُولُونَ هَلْ إِلَىٰ مَرَدٍّۢ مِّن سَبِيلٍۢ﴿٤٤﴾
volume_up share
وَمَن يُضْلِلِ اللَّـهُ = ആരെ അല്ലാഹു വഴിപിഴവിലാക്കിയോ فَمَا لَهُ = എന്നാൽ അവന്നില്ല مِن وَلِيّ = ഒരു രക്ഷാധികാരിയും, ബന്ധുവും, മിത്രവും مِن بَعدِهِ = അവന്നു ശേഷം (പുറമെ) وَتَرَى الظَّالِمِينَ = അക്രമികളെ നിനക്ക് കാണാം, നീ കാണുംلَمَّا رَأوُا = അവർ കാണുന്ന അവസരത്തിൽ العَذابَ = ശിക്ഷ يَقُولُونَ = പറയുന്നതായിട്ടു هَلْ = ഉണ്ടോ إِلىَ مَرَدٍّ = ഒരു മടങ്ങി (തിരിച്ച് )പോക്കിന് مِن سَبِيل = വല്ല മാർഗ്ഗവും
അല്ലാഹു ഏതൊരുവനെ വഴിപിഴവിലാക്കിയോ അവന് പിന്നീട് യാതൊരു രക്ഷാകർത്താവും ഇല്ല. അക്രമികൾ ശിക്ഷയെ കാണുന്ന അവസരത്തിൽ, അവർ പറയുന്നതായി നിനക്ക് കാണാം: ഒരു തിരിച്ചു പോക്കിന് വല്ല മാർഗവും ഉണ്ടോ?! എന്ന്.
وَتَرَىٰهُمْ يُعْرَضُونَ عَلَيْهَا خَـٰشِعِينَ مِنَ ٱلذُّلِّ يَنظُرُونَ مِن طَرْفٍ خَفِىٍّۢ ۗ وَقَالَ ٱلَّذِينَ ءَامَنُوٓا۟ إِنَّ ٱلْخَـٰسِرِينَ ٱلَّذِينَ خَسِرُوٓا۟ أَنفُسَهُمْ وَأَهْلِيهِمْ يَوْمَ ٱلْقِيَـٰمَةِ ۗ أَلَآ إِنَّ ٱلظَّـٰلِمِينَ فِى عَذَابٍۢ مُّقِيمٍۢ﴿٤٥﴾
volume_up share
وَتَرَاهُمْ = നിനക്കവരെ കാണുകയും ചെയ്യാം يُعْرَضُونَ = അവർ പ്രദർശിപ്പിക്കപ്പെടുന്നതായി عَلَيْهَا = അതിങ്കൽ, അതിന്നടുത്ത് خَاشِعِينَ = വിനയപെട്ടവരായി, ഭക്തി കാണിക്കുന്നവരായി مِنَ الذُّلِّ = നിന്ദ്യതയാല്‍, എളിമനിമിത്തം يَنظُرُونَ = അവർ നോക്കും, നോക്കിക്കൊണ്ട് مِن طَرْفٍ = ഒരു (തരം) കണ്ണിൽ (ദൃഷ്ടിയിൽ) കൂടി خَفِيٍّ = ഗോപ്യമായ, ഒളിഞ്ഞ وَقَالَ الَّذِينَ آمَنُوا = വിശ്വസിച്ചവർ പറയും إِنَّ الْخَاسِرِينَ = നിശ്ചയമായും നഷ്ടക്കാർ الَّذِينَ خَسِرُوا = നഷ്ടപ്പെടുത്തിയവരാണ് أَنفُسَهُمْ = തങ്ങളെത്തന്നെ, സ്വന്തം ദേഹങ്ങളെ وَأَهْلِيهِمْ = തങ്ങളുടെ സ്വന്തക്കാര (വീട്ടുകാരെ, കുടുംബത്തെ)യും يَوْمَ الْقِيَامَةِ = ഖിയാമത്ത് നാളിൽ أَلَا إِنَّ الظَّالِمِينَ = അല്ലാ നിശ്ചയമായും അക്രമികൾ فِي عَذَابٍ = ശിക്ഷയിലായിരിക്കും مُّقِيمٍ = നിലനിൽക്കുന്ന
നിന്ദ്യതനിമിത്തം (വിനയപെട്ട്)ഭക്തികാണിക്കുന്നവരായ നിലയിൽ അതിന്‍റെ [നരകത്തിന്‍റെ] അടുക്കൽ അവർ പ്രദർശിക്കപ്പെടുന്നതായും നിനക്ക് കാണാം. (ശരിക്ക് കണ്ണുതുറക്കാതെ) ഗോപ്യമായ ഒരു ദൃഷ്ടിയിലൂടെ അവർ നോക്കുന്നതാണ്. വിശ്വസിച്ചവർ പറയും: നിശ്ചയമായും, (സാക്ഷാൽ) നഷ്ടക്കാർ, ഖിയാമത്തുനാളിൽ തങ്ങളെത്തന്നെയും, തങ്ങളുടെ സ്വന്തക്കാരെയും നഷ്ടപെടുത്തിയവരത്രെ. അല്ലാ!(അറിഞ്ഞേക്കുക;) നിശ്ചയമായും അക്രമികൾ (ഇടമുറിയാതെ) നിലനിൽക്കുന്ന ശിക്ഷയിലായിരിക്കും.
وَمَا كَانَ لَهُم مِّنْ أَوْلِيَآءَ يَنصُرُونَهُم مِّن دُونِ ٱللَّهِ ۗ وَمَن يُضْلِلِ ٱللَّهُ فَمَا لَهُۥ مِن سَبِيلٍ﴿٤٦﴾
volume_up share
وَمَا كَانَ لَهُم = അവർക്കുണ്ടായിരിക്കുകയില്ല مِّنْ أَوْلِيَاءَ = രക്ഷാകർത്താക്കളിൽ നിന്നും (ആരും) يَنصُرُونَهُم = അവരെ സഹായിക്കുന്ന مِّن دُونِ اللَّـهِ = അല്ലാഹുവിന് പുറമെ وَمَن يُضْلِلِ اللَّـهُ = അല്ലാഹു ആരെ വഴിപിഴവിലാക്കിയോ فَمَا لَهُ = എന്നാലവന്നില്ല مِن سَبِيلٍ = ഒരു മാർഗ്ഗവും, വഴിയും
അല്ലാഹുവിനു പുറമെ, അവരെ സഹായിക്കുന്ന രക്ഷകർത്താക്കളൊന്നും അവർക്കുണ്ടായിരിക്കയില്ല. അല്ലാഹു ഏതൊരുവനെ വഴിപിഴവിലാക്കിയോ അവന് യാതൊരു (രക്ഷാ)മാർഗവും ഇല്ല.
തഫ്സീർ : 44-46
View   
ٱسْتَجِيبُوا۟ لِرَبِّكُم مِّن قَبْلِ أَن يَأْتِىَ يَوْمٌۭ لَّا مَرَدَّ لَهُۥ مِنَ ٱللَّهِ ۚ مَا لَكُم مِّن مَّلْجَإٍۢ يَوْمَئِذٍۢ وَمَا لَكُم مِّن نَّكِيرٍۢ﴿٤٧﴾
volume_up share
اسْتَجِيبُوا = നിങ്ങൾ ഉത്തരം ചെയ്യുവിൻ لِرَبِّكُم = നിങ്ങളുടെ റബ്ബിന് مِّن قَبْلِ أَن يَأْتِيَ = വരുന്നതിനു മുമ്പായി يَوْمٌ = ഒരു ദിവസം لَّا مَرَدَّ لَهُ = അതിന് യാതൊരു തടവും (മുടക്കും) ഇല്ല مِنَ اللَّـهِ = അല്ലാഹുവിൽ നിന്ന് مَا لَكُم = നിങ്ങൾക്കില്ല مِّن مَّلْجَإٍ = ഒരു അഭയ(രക്ഷാ) സ്ഥാനവും يَوْمَئِذٍ = അന്നത്തെ ദിവസം وَمَا لَكُم = നിങ്ങൾക്കില്ലതാനും مِّن نَّكِيرٍ = ഒരു നിഷേധവും, പ്രതിഷേധവും
(മനുഷ്യരേ,) ഒരു ദിവസം വന്നെത്തും മുമ്പായി നിങ്ങൾ നിങ്ങളുടെ രക്ഷിതാവിന് ഉത്തരം ചെയ്യുവിൻ; (അത് വന്നാൽ) അതിന് അല്ലാഹുവിങ്കൽ നിന്ന് യാതൊരു തടവും ഉണ്ടാകയില്ല. അന്നത്തെ ദിവസം, നിങ്ങൾക്ക് യാതൊരു അഭയസ്ഥാനവും ഇല്ല; നിങ്ങൾക്ക് യാതൊരു നിഷേധവും [കുറ്റ നിഷേധത്തിനുള്ള സാധ്യതയും] ഇല്ല.
فَإِنْ أَعْرَضُوا۟ فَمَآ أَرْسَلْنَـٰكَ عَلَيْهِمْ حَفِيظًا ۖ إِنْ عَلَيْكَ إِلَّا ٱلْبَلَـٰغُ ۗ وَإِنَّآ إِذَآ أَذَقْنَا ٱلْإِنسَـٰنَ مِنَّا رَحْمَةًۭ فَرِحَ بِهَا ۖ وَإِن تُصِبْهُمْ سَيِّئَةٌۢ بِمَا قَدَّمَتْ أَيْدِيهِمْ فَإِنَّ ٱلْإِنسَـٰنَ كَفُورٌۭ﴿٤٨﴾
volume_up share
فَإِنْ أَعْرَضُوا = എനി അവർ തിരിഞ്ഞു (അവഗണിച്ചു) കളഞ്ഞാൽ فَمَا أَرْسَلْنَاكَ = എന്നാൽ നിന്നെ നാംഅയച്ചിട്ടില്ല عَلَيْهِمْ = അവരുടെ മേൽ حَفِيظًا = സൂക്ഷമവീക്ഷകനായി, കാവൽക്കാരനായി إِنْ عَلَيْكَ = നിൻെറ മേൽ ഇല്ല إِلَّا الْبَلَاغُ = എത്തിച്ചു കൊടുക്കൽ (പ്രബോധനം) അല്ലാതെ وَإِنَّا = നിശ്ചയമായും നാം إِذَا أَذَقْنَا = നാം ആസ്വദിപ്പിച്ചാൽ, അനുഭവിപ്പിച്ചാൽ الْإِنسَانَ = മനുഷ്യന് مِنَّا رَحْمَةً = നമ്മുടെ പക്കൽ നിന്ന് വല്ല കാരുണ്യവും فَرِحَ بِهَا = അത്‌ കൊണ്ട് അവൻ ആഹ്ളാദിക്കും, സന്തോഷിക്കും وَإِن تُصِبْهُمْ = അവർക്ക് ബാധിച്ചുവെങ്കിലോ سَيِّئَةٌ = വല്ല തിൻമയും بِمَا قَدَّمَتْ = മുൻ ചെയ്തത് നിമിത്തം أَيْدِيهِمْ = അവരുടെ കൈകൾ فَإِنَّ الْإِنسَانَ = എന്നാൽ (അപ്പോൾ) മനുഷ്യൻ كَفُورٌ = നന്ദി കെട്ടവനായിരിക്കും
(നബിയേ)എനി, അവർ (അവഗണിച്ചു) തിരിച്ചുപോകയാണെങ്കിൽ (ചെയ്യട്ടെ); എന്നാൽ, നിന്നെ അവരുടെമേൽ കാവൽക്കാരനായി നാം അയച്ചിട്ടില്ല. നിന്‍റെമേൽ (ദൗത്യം)എത്തിച്ചു കൊടുക്കലല്ലാതെ (ബാധ്യത)ഇല്ല. നാം നമ്മുടെ വകയായി ഒരു കാരുണ്യം[അനുഗ്രഹം] മനുഷ്യനെ ആസ്വദിപ്പിച്ചാൽ അവൻ അതുമൂലം ആഹ്ലാദിക്കും; അവർക്ക് അവരുടെ കരങ്ങൾ മുൻചെയ്തു വെച്ചത് മൂലം വല്ല തിന്മയും ബാധിക്കുന്നുവെങ്കിലോ,അപ്പോൾ,മനുഷ്യൻ നിശ്ചയമായും നന്ദികെട്ടവനുമായിരിക്കും.
لِّلَّهِ مُلْكُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۚ يَخْلُقُ مَا يَشَآءُ ۚ يَهَبُ لِمَن يَشَآءُ إِنَـٰثًۭا وَيَهَبُ لِمَن يَشَآءُ ٱلذُّكُورَ﴿٤٩﴾
volume_up share
لِّلَّـهِ = അല്ലാഹുവിനാണ് مُلْكُ السَّمَاوَاتِ = ആകാശങ്ങളുടെ രാജത്വം, ആധിപത്യം وَالْأَرْضِ = ഭൂമിയുടെയും يَخْلُقُ = അവൻ സൃഷ്ടിക്കുന്നു مَا يَشَاءُ = താൻ ഉദ്ദേശിക്കുന്നത് يَهَبُ = അവൻ പ്രദാനം ചെയ്യുന്നു لِمَن يَشَاءُ = താനുദ്ദേശിക്കുന്നവർക്ക് إِنَاثًا = പെണ്ണുങ്ങളെ وَيَهَبُ = അവൻ പ്രദാനം ചെയ്യുകയും ചെയ്യുന്നു لِمَن يَشَاءُ = താനുദ്ദേശിക്കുന്നവർക്ക് الذُّكُورَ = ആണുങ്ങളെ
അല്ലാഹുവിനാണ് ആകാശങ്ങളുടെയും, ഭൂമിയുടെയും രാജാധിപത്യം, അവൻ ഉദ്ദേശിക്കുന്നത് അവൻ സൃഷ്ടിക്കുന്നു. അവൻ ഉദ്ദേശിക്കുന്നവർക്ക് അവൻ പെണ്ണുങ്ങളെ [പെണ്മക്കളെ] പ്രദാനം ചെയ്യുന്നു; അവൻ ഉദ്ദേശിക്കുന്നവർക്ക് അവൻ ആണുങ്ങളെയും [ആൺമക്കളെയും] പ്രദാനം ചെയ്യുന്നു.
أَوْ يُزَوِّجُهُمْ ذُكْرَانًۭا وَإِنَـٰثًۭا ۖ وَيَجْعَلُ مَن يَشَآءُ عَقِيمًا ۚ إِنَّهُۥ عَلِيمٌۭ قَدِيرٌۭ﴿٥٠﴾
volume_up share
أَوْ يُزَوِّجُهُمْ = അല്ലെങ്കിൽ അവർക്ക് അവൻ ഇണയാക്കി (കലർത്തി)ക്കൊടുക്കുന്നു ذُكْرَانًا وَإِنَاثًا = ആണുങ്ങളെയും പെണ്ണുങ്ങളെയും وَيَجْعَلُ = അവൻ ആക്കുകയും ചെയ്യുന്നു مَن يَشَاءُ = അവൻ ഉദ്ദേശിക്കുന്നവരെ عَقِيمًا = വന്ധ്യർ (മക്കളില്ലാത്തവർ) إِنَّهُ عَلِيمٌ = നിശ്ചയമായും അവൻ അറിയുന്നവനാണ് قَدِيرٌ = കഴിവുള്ളവനാണ്
അല്ലെങ്കിൽ, അവർക്ക് (അവൻ ഉദ്ദേശിക്കുന്നവർക്ക്) ആണുങ്ങളെയും, പെണ്ണുങ്ങളെയും ഇടകലർത്തിക്കൊടുക്കുന്നു. അവൻ ഉദ്ദേശിക്കുന്നവരെ അവൻ വന്ധ്യരുമാക്കുന്നു. നിശ്ചയമായും അവൻ സർവ്വജഞനും, സർവ്വശക്തനുമാകുന്നു.
തഫ്സീർ : 47-50
View   
وَمَا كَانَ لِبَشَرٍ أَن يُكَلِّمَهُ ٱللَّهُ إِلَّا وَحْيًا أَوْ مِن وَرَآئِ حِجَابٍ أَوْ يُرْسِلَ رَسُولًۭا فَيُوحِىَ بِإِذْنِهِۦ مَا يَشَآءُ ۚ إِنَّهُۥ عَلِىٌّ حَكِيمٌۭ﴿٥١﴾
volume_up share
وَمَا كَانَ = ഇല്ല, ഉണ്ടാകയില്ല لِبَشَرٍ = ഒരു മനുഷ്യന്നും أَن يُكَلِّمَهُ = അവനോടു സംസാരിക്കൽ اللَّـهُ = അല്ലാഹു إِلَّا وَحْيًا = വഹ്‌യ്‌ (ബോധനം) ആയിട്ടല്ലാതെ أَوْ مِن وَرَاءِ = അല്ലെങ്കിൽ അപ്പുറത്ത് (പിന്നിൽ) നിന്ന് حِجَابٍ = ഒരു മറയുടെ أَوْ يُرْسِلَ = അല്ലെങ്കിൽ അയക്കുക رَسُولًا = ഒരു ദൂതനെ فَيُوحِيَ = എന്നിട്ട് ബോധനം നൽകുക بِإِذْنِهِ = അവൻെറ അനുമതി (സമ്മത) പ്രകാരം مَا يَشَاءُ = അവൻ ഉദ്ദേശിക്കുന്നത് إِنَّهُ عَلِيٌّ = നിശ്ചയമായും അവൻ ഉന്നതനാകുന്നു حَكِيمٌ = അഗാധജ്ഞനാണ്, യുക്തിമാനാണ്
യാതൊരു മനുഷ്യനോടും തന്നെ, അല്ലാഹു സംസാരിക്കലുണ്ടാകുന്നതല്ല, ബോധനം നൽകലായോ, അല്ലെങ്കിൽ ഒരു മറയുടെ അപ്പുറത്ത് നിന്നോ, അല്ലെങ്കിൽ ഒരു ദൂതനെ അയച്ച്‌ അദ്ദേഹം അവന്‍റെ അനുവാദപ്രകാരം അവനുദ്ദേശിക്കുന്നത് ബോധനം നൽകുകയോ അല്ലാതെ, നിശ്ചയമായും അവൻ ഉന്നതനാണ്, അഗാധജ്ഞനാണ്.
തഫ്സീർ : 51-51
View   
وَكَذَٰلِكَ أَوْحَيْنَآ إِلَيْكَ رُوحًۭا مِّنْ أَمْرِنَا ۚ مَا كُنتَ تَدْرِى مَا ٱلْكِتَـٰبُ وَلَا ٱلْإِيمَـٰنُ وَلَـٰكِن جَعَلْنَـٰهُ نُورًۭا نَّهْدِى بِهِۦ مَن نَّشَآءُ مِنْ عِبَادِنَا ۚ وَإِنَّكَ لَتَهْدِىٓ إِلَىٰ صِرَٰطٍۢ مُّسْتَقِيمٍۢ﴿٥٢﴾
volume_up share
وَكَذَٰلِكَ = അപ്രകാരംതന്നെ أَوْحَيْنَا إِلَيْكَ = നിനക്ക് നാം വഹ്‌യ്‌ നൽകിയിരിക്കുന്നു رُوحًا = ഒരു ആത്മാവിനെ مِّنْ أَمْرِنَا = നമ്മുടെ കല്പനയാൽ مَا كُنتَ تَدْرِي = നീ അറിയുമായിരുന്നില്ല مَا الْكِتَابُ = വേദഗ്രന്ഥമെന്താണെന്ന് وَلَا الْإِيمَانُ = സത്യവിശ്വാസവും (എന്താണെന്ന്) ഇല്ല وَلَـٰكِن جَعَلْنَاهُ = എങ്കിലും അതിനെ നാം ആക്കിയിരിക്കുന്നു نُورًا = ഒരു പ്രകാശം, വെളിച്ചം نَّهْدِي بِهِ = അതുമൂലം നാം മാർഗ്ഗദർശനം ചെയ്യുന്നു مَن نَّشَاءُ = നാമുദ്ദേശിക്കുന്നവർക്ക് مِنْ عِبَادِنَا = നമ്മുടെ അടിയാൻമാരിൽ നിന്ന് وَإِنَّكَ لَتَهْدِي = നീയും തന്നെ മാർഗ്ഗദർശനം നൽകുന്നു إِلَىٰ صِرَاطٍ = ഒരു പാതയിലേക്ക് مُّسْتَقِيمٍ = ചൊവ്വായ, നേരായ
അപ്രകാരംതന്നെ, നമ്മുടെ കൽപനയാൽ നിനക്ക് ഒരു (മഹത്തായ) ആത്മാവിനെ [ഖുർആനെ] നാം വഹ്‌യ്‌ നൽകിയിരിക്കുന്നു. കിതാബ് [വേദഗ്രന്ഥം] ആകട്ടെ, ഈമാൻ സത്യവിശ്വാസം ആകട്ടെ, എന്താണെന്ന് നിനക്കറിയുമായിരുന്നില്ല എങ്കിലും,അതിനെ നാം ഒരു പ്രകാശമാക്കിയിരിക്കുന്നു. അത് മൂലം നമ്മുടെ അടിയാന്മാരിൽ നിന്ന് നാം ഉദ്ദേശിക്കുന്നവർക്ക് നാം മാർഗദർശനം നൽകുന്നതാണ്.നിശ്ചയമായും നീയും തന്നെ, നേരെ (ചൊവ്വാ) യുള്ള പാതയിലേക്ക് മാർഗദർശനം നൽകുന്നു.
صِرَٰطِ ٱللَّهِ ٱلَّذِى لَهُۥ مَا فِى ٱلسَّمَـٰوَٰتِ وَمَا فِى ٱلْأَرْضِ ۗ أَلَآ إِلَى ٱللَّهِ تَصِيرُ ٱلْأُمُورُ﴿٥٣﴾
volume_up share
صِرَاطِ اللَّـهِ = അതായത് അല്ലാഹുവിൻെറ പാത الَّذِي = യാതൊരുവനായ لَهُ مَا فِي السَّمَاوَاتِ = അവന്നാണ് ആകാശങ്ങളിലുളളത് وَمَا فِي الْأَرْضِ = ഭൂമിയിലുളളതും أَلَا = അല്ലാ, അറിയുക إِلَى اللَّـهِ = അല്ലാഹുവിങ്കലേക്കത്രെ تَصِيرُ = ആയിത്തീരുന്നത്, പരിണമിക്കുന്നത് الْأُمُورُ = കാര്യങ്ങൾ
അതായത്, ആകാശങ്ങളിലുള്ളതും, ഭൂമിയിലുള്ളതും യാതൊരുവന്നുള്ളതാണോ ആ അല്ലാഹുവിന്‍റെ പാത(യിലേക്ക്). അല്ലാ!(അറിയുക) അല്ലാഹുവിങ്കലേക്കത്രെ കാര്യങ്ങൾ പരിണമിക്കുന്നത്
തഫ്സീർ : 52-53
View   
43.അസ്സുഖ്റുഫ്


بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
حمٓ﴿١﴾
volume_up share
حم "ഹാ-മീം"
"ഹാ -മീം."
وَٱلْكِتَـٰبِ ٱلْمُبِينِ﴿٢﴾
volume_up share
وَالْكِتَابِ വേദഗ്രന്ഥംതന്നെയാണ الْمُبِينِ സ്പഷ്ടമായ
സ്പഷ്ടമായ (ഈ) വേദഗ്രന്ഥം തന്നെയാണ (സത്യം)!
إِنَّا جَعَلْنَـٰهُ قُرْءَٰنًا عَرَبِيًّۭا لَّعَلَّكُمْ تَعْقِلُونَ﴿٣﴾
volume_up share
إِنَّا جَعَلْنَاهُ നിശ്ചയമായും നാമതിനെ ആക്കിയിരിക്കുന്നു قُرْآنًا عَرَبِيًّا അറബിയിലുള്ള ഒരു ഖുര്‍ആന്‍ لَّعَلَّكُمْ تَعْقِلُونَ നിങ്ങള്‍ ബുദ്ധികൊടുക്കുവാന്‍, ഗ്രഹിക്കുവാന്‍.
നിശ്ചയമായും, അതിനെ നാം അറബി ഭാഷയിലുള്ള ഒരു "ഖുര്‍ആന്‍" [പാരായണഗ്രന്ഥം] ആക്കിയിരിക്കുന്നു; നിങ്ങള്‍ ബുദ്ധികൊടു(ത്തു ചിന്തി)ക്കുവാന്‍ വേണ്ടി.
وَإِنَّهُۥ فِىٓ أُمِّ ٱلْكِتَـٰبِ لَدَيْنَا لَعَلِىٌّ حَكِيمٌ﴿٤﴾
volume_up share
وَإِنَّهُ നിശ്ചയമായും അതു فِي أُمِّ الْكِتَابِ മൂലഗ്രന്ഥത്തില്‍, ഗ്രന്ഥത്തിന്‍റെ മൂലത്തില്‍ لَدَيْنَا നമ്മുടെ അടുക്കല്‍ لَعَلِيٌّ ഉന്നതമായതുതന്നെ حَكِيمٌ വിജ്ഞാനദായകമായ, യുക്തിമത്തായത്.
നിശ്ചയമായും, അതു മൂലഗ്രന്ഥത്തില്‍ - നമ്മുടെ അടുക്കല്‍ - ഉന്നതമായതും, വിജ്ഞാനദായകവും തന്നെ.
തഫ്സീർ : 1-4
View   
أَفَنَضْرِبُ عَنكُمُ ٱلذِّكْرَ صَفْحًا أَن كُنتُمْ قَوْمًۭا مُّسْرِفِينَ﴿٥﴾
volume_up share
أَفَنَضْرِبُ എന്നിരിക്കെ നാം തിരിച്ചു (തട്ടി) വിടുമോ عَنكُمُ നിങ്ങളില്‍നിന്നു الذِّكْرَ ഉല്‍ബോധനത്തെ صَفْحًا പുറംതിരിച്ചു(അവഗണിച്ചു)കൊണ്ടു أَن كُنتُمْ നിങ്ങളായതിനാല്‍ قَوْمًا مُّسْرِفِينَ അതിരു കവിഞ്ഞ ഒരു ജനത.
എന്നിരിക്കെ, നിങ്ങള്‍ അതിരുകവിഞ്ഞ ഒരു ജനതയായതിനാല്‍ നിങ്ങളില്‍നിന്ന് (ഈ) ഉല്‍ബോധനത്തെ നാം അവഗണിച്ച്‌ തിരിച്ചു കളയുകയോ?!
തഫ്സീർ : 5-5
View   
وَكَمْ أَرْسَلْنَا مِن نَّبِىٍّۢ فِى ٱلْأَوَّلِينَ﴿٦﴾
volume_up share
وَكَمْ أَرْسَلْنَا നാം എത്ര(യോ) അയച്ചിരിക്കുന്നു مِن نَّبِيٍّ പ്രവാചകരില്‍നിന്നു فِي الْأَوَّلِينَ പൂര്‍വ്വികന്മാരില്‍.
പ്രവാചകരായി എത്രയോ ആളുകളെ പൂര്‍വ്വികന്മാരില്‍ നാം അയച്ചിരിക്കുന്നു.
وَمَا يَأْتِيهِم مِّن نَّبِىٍّ إِلَّا كَانُوا۟ بِهِۦ يَسْتَهْزِءُونَ﴿٧﴾
volume_up share
وَمَا يَأْتِيهِم അവര്‍ക്ക് ചെന്നിരുന്നില്ല مِّن نَّبِيٍّ ഒരു പ്രവാചകനും إِلَّا كَانُوا അവര്‍ ആകാതെ بِهِ يَسْتَهْزِئُونَ അദ്ദേഹത്തെക്കുറിച്ചു പരിഹസിക്കും.
ഏതൊരു പ്രവാചകനും അവരുടെ അടുക്കല്‍ ചെല്ലുന്നതായാല്‍, അവര്‍ അദ്ദേഹത്തെക്കുറിച്ചു പരിഹസിക്കുന്നവരാകാതിരുന്നിട്ടുമില്ല.
فَأَهْلَكْنَآ أَشَدَّ مِنْهُم بَطْشًۭا وَمَضَىٰ مَثَلُ ٱلْأَوَّلِينَ﴿٨﴾
volume_up share
فَأَهْلَكْنَا അങ്ങനെ, നാം നശിപിച്ചു أَشَدَّ مِنْهُم ഇവരെക്കാള്‍ ശക്തന്മാരെ, കഠിനന്മാരെ بَطْشًا കയ്യൂക്കില്‍, ഊക്കുകൊണ്ടു وَمَضَىٰ കഴിഞ്ഞുപോകുകയും ചെയ്തിരിക്കുന്നു مَثَلُ الْأَوَّلِينَ പൂര്‍വ്വികന്മാരുടെ ഉപമ.
അങ്ങനെ, ഇവരേക്കാള്‍ കയ്യൂക്കില്‍ ശക്തന്മാരായവരെ നാം നശിപ്പിച്ചിരിക്കുന്നു. പൂര്‍വ്വികന്മാരുടെ ഉപമകള്‍ (മുമ്പ്) കഴിഞ്ഞു പോകുകയും ചെയ്തിരിക്കുന്നു.
وَلَئِن سَأَلْتَهُم مَّنْ خَلَقَ ٱلسَّمَـٰوَٰتِ وَٱلْأَرْضَ لَيَقُولُنَّ خَلَقَهُنَّ ٱلْعَزِيزُ ٱلْعَلِيمُ﴿٩﴾
volume_up share
وَلَئِن سَأَلْتَهُم നീ അവരോടു ചോദിച്ചുവെങ്കില്‍ مَّنْ خَلَقَ ആര്‍ സൃഷ്ടിച്ചുവെന്നു السَّمَاوَاتِ وَالْأَرْضَ ആകാശങ്ങളും ഭൂമിയും لَيَقُولُنَّ നിശ്ചയമായും അവര്‍ പറയും خَلَقَهُنَّ അവയെ സൃഷ്ടിച്ചു الْعَزِيزُ പ്രതാപശാലി الْعَلِيم സര്‍വ്വജ്ഞനായ.
ആകാശങ്ങളെയും, ഭൂമിയെയും സൃഷ്ടിച്ചതു ആരാണ് എന്നു നീ അവരോടു ചോദിച്ചുവെങ്കില്‍, നിശ്ചയമായും അവര്‍ പറയും: "സര്‍വ്വജ്ഞനായ പ്രതാപശാലിയായുള്ളവന്‍ അവയെ സൃഷ്ടിച്ചിരിക്കുന്നു" എന്ന്.
തഫ്സീർ : 6-9
View   
ٱلَّذِى جَعَلَ لَكُمُ ٱلْأَرْضَ مَهْدًۭا وَجَعَلَ لَكُمْ فِيهَا سُبُلًۭا لَّعَلَّكُمْ تَهْتَدُونَ﴿١٠﴾
volume_up share
الَّذِي യാതൊരുവനാണ് جَعَلَ لَكُمُ നിങ്ങള്‍ക്കവന്‍ ആക്കി الْأَرْضَ ഭൂമിയെ مَهْدًا ഒരു തൊട്ടില്‍, വിരുപ്പു, വിതാനം وَجَعَلَ لَكُمْ നിങ്ങള്‍ക്കവന്‍ ആക്കുക (ഉണ്ടാക്കുക)യും ചെയ്തു فِيهَا سُبُلًا അതില്‍ മാര്‍ഗ്ഗങ്ങളെ, لَّعَلَّكُمْ تَهْتَدُونَ നിങ്ങള്‍ വഴിചേരുവാന്‍ (ചെന്നെത്തുവാന്‍)വേണ്ടി.
(അതെ) നിങ്ങള്‍ക്കു ഭൂമിയെ ഒരു തൊട്ടില്‍ (അഥവാ വിരുപ്പ്) ആക്കിയവനാകുന്നു (അവന്‍); നിങ്ങള്‍ക്കു (ഉദ്ദിഷ്ടസ്ഥാനങ്ങളിലേക്കു) വഴിചേരുവാന്‍വേണ്ടി അതില്‍ പല മാര്‍ഗ്ഗങ്ങളെയും അവന്‍ ഉണ്ടാക്കിയിരിക്കുന്നു.
وَٱلَّذِى نَزَّلَ مِنَ ٱلسَّمَآءِ مَآءًۢ بِقَدَرٍۢ فَأَنشَرْنَا بِهِۦ بَلْدَةًۭ مَّيْتًۭا ۚ كَذَٰلِكَ تُخْرَجُونَ﴿١١﴾
volume_up share
وَالَّذِي نَزَّلَ ഇറക്കിയവനുമാണ് مِنَ السَّمَاءِ ആകാശത്തുനിന്നു مَاءً വെള്ളം بِقَدَرٍ ഒരു തോതു (അളവുംകണക്കും, ക്ളിപ്തം) അനുസരിച്ചു فَأَنشَرْنَا بِهِ എന്നിട്ടു നാം അതുമൂലം പുനര്‍ജീവിപ്പിച്ചു, ഉദ്ധരിച്ചു بَلْدَةً مَّيْتًا ചത്ത (നിര്‍ജ്ജീവമായ) രാജ്യം كَذَٰلِكَ അപ്രകാരം تُخْرَجُونَ നിങ്ങള്‍ പുറത്തുകൊണ്ടുവരപ്പെടും.
ആകാശത്തുനിന്ന് ഒരു തോത് [ക്ലിപ്തം] അനുസരിച്ച് വെള്ളം ഇറക്കിത്തന്നവനുമാകുന്നു (അവന്‍). എന്നിട്ട് അതുമൂലം നാം [അല്ലാഹു] നിര്‍ജ്ജീവമായ വല്ല രാജ്യത്തെയും പുനര്‍ജ്ജീവിപ്പിക്കുന്നു. അതുപോലെ, (മരണാനന്തരം) നിങ്ങള്‍ പുറത്തുകൊണ്ടുവരപ്പെടുന്നതാണ്.
തഫ്സീർ : 10-11
View   
وَٱلَّذِى خَلَقَ ٱلْأَزْوَٰجَ كُلَّهَا وَجَعَلَ لَكُم مِّنَ ٱلْفُلْكِ وَٱلْأَنْعَـٰمِ مَا تَرْكَبُونَ﴿١٢﴾
volume_up share
وَالَّذِي خَلَقَ സൃഷ്ടിച്ചവനുമാണ് الْأَزْوَاجَ ഇണകളെ كُلَّهَا അവയെല്ലാം وَجَعَلَ لَكُم നിങ്ങള്‍ക്കു ആക്കി (ഉണ്ടാക്കി)ത്തരുകയും ചെയ്തു مِّنَ الْفُلْكِ കപ്പലുകളില്‍നിന്നും وَالْأَنْعَامِ കാലികളില്‍ നിന്നും مَا تَرْكَبُونَ നിങ്ങള്‍ സവാരി ചെയ്യുന്നതു (വാഹനം).
എല്ലാ ഇണവസ്തുക്കളെയും സൃഷ്ടിച്ചവനുമാണ് (അവന്‍). കപ്പലുകളായും, കാലിമൃഗങ്ങളായും നിങ്ങള്‍ക്കു സവാരി ചെയ്‌വാനുള്ളതു അവന്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരിക്കുന്നു;
لِتَسْتَوُۥا۟ عَلَىٰ ظُهُورِهِۦ ثُمَّ تَذْكُرُوا۟ نِعْمَةَ رَبِّكُمْ إِذَا ٱسْتَوَيْتُمْ عَلَيْهِ وَتَقُولُوا۟ سُبْحَـٰنَ ٱلَّذِى سَخَّرَ لَنَا هَـٰذَا وَمَا كُنَّا لَهُۥ مُقْرِنِينَ﴿١٣﴾
volume_up share
لِتَسْتَوُوا നിങ്ങള്‍ കയറി ശരിപ്പെടുവാന്‍, ആരോഹണം ചെയ്‌വാന്‍ عَلَىٰ ظُهُورِهِ അതിന്‍റെ പുറത്തു ثُمَّ تَذْكُرُوا പിന്നെ നിങ്ങള്‍ ഓര്‍ക്കുവാനും نِعْمَةَ رَبِّكُمْ നിങ്ങളുടെ റബ്ബിന്‍റെ അനുഗ്രഹം إِذَا اسْتَوَيْتُمْ നിങ്ങള്‍ കയറി ശരിപ്പെട്ടാല്‍ عَلَيْهِ അതിന്മേല്‍ وَتَقُولُوا നിങ്ങള്‍ പറയുവാനും سُبْحَانَ الَّذِي യാതൊരുവന്‍ മഹാ പരിശുദ്ധന്‍, യാതൊരുവനെ പ്രകീര്‍ത്തനം ചെയ്യുന്നു سَخَّرَ لَنَا ഞങ്ങള്‍ക്കു കീഴ്പെടുത്തി (വിധേയമാക്കി)ത്തന്ന هَـٰذَا ഇതിനെ وَمَا كُنَّا ഞങ്ങളാകുമായിരുന്നില്ല, ഞങ്ങളല്ല لَهُ ഇതിനെ مُقْرِنِينَ ഇണക്കുന്നവര്‍ (പാകപ്പെടുത്തുന്നവര്‍).
നിങ്ങള്‍ക്കു അതിന്‍റെ (പുറത്തുകയറിയിരുന്നു) ശരിയാകുവാനും, പിന്നെ, അതിന്മേല്‍ കയറി ശരിയായാല്‍ നിങ്ങളുടെ റബ്ബിന്‍റെ അനുഗ്രഹം നിങ്ങള്‍ ഓര്‍മ്മിക്കുവാനും വേണ്ടി; നിങ്ങള്‍ (ഇങ്ങിനെ) പറയുവാനും: "ഞങ്ങള്‍ക്കു ഇതിനെ കീഴ്പെടുത്തിത്തന്നവന്‍ മഹാപരിശുദ്ധന്‍! ഞങ്ങള്‍ (സ്വന്തം നിലക്കു) ഇതിനെ ഇണക്കുവാന്‍ കഴിയുന്നവരായിരുന്നില്ല;
وَإِنَّآ إِلَىٰ رَبِّنَا لَمُنقَلِبُونَ﴿١٤﴾
volume_up share
وَإِنَّا നിശ്ചയമായും ഞങ്ങള്‍ إِلَىٰ رَبِّنَا ഞങ്ങളുടെ റബ്ബിങ്കലേക്കു لَمُنقَلِبُونَ തിരിച്ചെത്തുന്നവര്‍തന്നെയാണ്.
"നിശ്ചയമായും ഞങ്ങള്‍, ഞങ്ങളുടെ റബ്ബിങ്കലേക്കു തിരിച്ചെത്തുന്നവരുമാണ്."
തഫ്സീർ : 12-14
View   
وَجَعَلُوا۟ لَهُۥ مِنْ عِبَادِهِۦ جُزْءًا ۚ إِنَّ ٱلْإِنسَـٰنَ لَكَفُورٌۭ مُّبِينٌ﴿١٥﴾
volume_up share
وَجَعَلُوا لَهُ അവനു അവര്‍ ആക്കി, ഏര്‍പ്പെടുത്തി مِنْ عِبَادِهِ അവന്‍റെ അടിയാന്മാരില്‍നിന്നു جُزْءًا അംശം, ഭാഗം إِنَّ الْإِنسَانَ നിശ്ചയമായും മനുഷ്യന്‍ لَكَفُورٌ നന്ദികെട്ടവന്‍തന്നെ مُّبِينٌ പ്രത്യക്ഷനായ, വ്യക്തമായ.
അവന്‍റെ അടിയാന്മാരില്‍നിന്നു അവര്‍ അവനു അംശം [മക്കള്‍] ഉണ്ടാക്കിവെച്ചിരിക്കുന്നു. നിശ്ചയമായും, മനുഷ്യന്‍ വ്യക്തമായ നന്ദികെട്ടവന്‍ തന്നെ!
أَمِ ٱتَّخَذَ مِمَّا يَخْلُقُ بَنَاتٍۢ وَأَصْفَىٰكُم بِٱلْبَنِينَ﴿١٦﴾
volume_up share
أَمِ اتَّخَذَ അതല്ല(ഒരുപക്ഷെ) അവന്‍ ഉണ്ടാക്കിയോ, സ്വീകരിച്ചോ مِمَّا يَخْلُقُ അവന്‍ സൃഷ്ടിക്കുന്നതില്‍നിന്നു بَنَاتٍ പെണ്‍മക്കളെ, പുത്രിമാരെ وَأَصْفَاكُم നിങ്ങളെ (നിങ്ങള്‍ക്കു) പ്രത്യേകമാക്കുക (തിരഞ്ഞെടുക്കുക)യും ചെയ്തു(വോ) بِالْبَنِينَ ആണ്‍മക്കളെക്കൊണ്ടു, പുത്രന്മാരെ.
അതല്ലാ - അവന്‍ സൃഷ്ടിക്കുന്നതില്‍നിന്നു അവന്‍ പെണ്‍മക്കളെ സ്വീകരിക്കുകയും ആണ്‍മക്കളെ നിങ്ങള്‍ക്കു പ്രത്യേകമാ(ക്കി നിശ്ചയി)ക്കുകയും ചെയ്തിരിക്കുകയാണോ?!
തഫ്സീർ : 15-16
View   
وَإِذَا بُشِّرَ أَحَدُهُم بِمَا ضَرَبَ لِلرَّحْمَـٰنِ مَثَلًۭا ظَلَّ وَجْهُهُۥ مُسْوَدًّۭا وَهُوَ كَظِيمٌ﴿١٧﴾
volume_up share
وَإِذَا بُشِّرَ സന്തോഷവാര്‍ത്ത അറിയിക്കപ്പെട്ടാല്‍ أَحَدُهُم അവരില്‍ ഒരാള്‍ക്കു بِمَا ضَرَبَ അവന്‍ ആക്കിയ ഒന്നിനെപ്പറ്റി لِلرَّحْمَـٰنِ പരമകാരുണികനു مَثَلًا ഉപമ, തുല്യമായതു ظَلَّ وَجْهُهُ അവന്‍റെ മുഖം ആയിത്തീരും مُسْوَدًّا കറുത്തതായി وَهُوَ അവന്‍ كَظِيمٌ കോപം നിറഞ്ഞവനും (കുപിതനും) ആയിരിക്കും.
താന്‍ പരമകാരുണികനു യാതൊന്നിനെ തുല്യമാക്കിയോ അതിനെ [പെണ്‍സന്താനത്തെ]പ്പറ്റി അവരില്‍ ഒരാള്‍ക്കുസന്തോഷവാര്‍ത്ത അറിയിക്കപ്പെട്ടാല്‍, അവന്‍ കോപം നിറഞ്ഞവനായുംകൊണ്ടു അവന്‍റെ മുഖം കറുത്തിരുണ്ടതായിത്തീരുന്നതാണ്.
തഫ്സീർ : 17-17
View   
أَوَمَن يُنَشَّؤُا۟ فِى ٱلْحِلْيَةِ وَهُوَ فِى ٱلْخِصَامِ غَيْرُ مُبِينٍۢ﴿١٨﴾
volume_up share
أَوَمَن യാതൊരുവനോ (ഒരാളോ) يُنَشَّأُ വളര്‍ത്തപ്പെടുന്ന فِي الْحِلْيَةِ ആഭരണത്തില്‍, അലങ്കാരത്തിലായി وَهُوَ അവനാകട്ടെ فِي الْخِصَامِ വിവാദത്തില്‍, വാഗ്വാദത്തില്‍ غَيْرُ مُبِينٍ വ്യക്തമാക്കാത്തവനുമാണ്
ആഭരണാലങ്കാരത്തിലായി വളര്‍ത്തപ്പെടുന്ന ഒരാളെയാണോ, അയാളാകട്ടെ, വാഗ്വാദത്തില്‍ (ന്യായം) വ്യകതമാക്കാ(ന്‍ കഴിയാ)ത്ത ആളുമാകുന്നു?! [ഇങ്ങിനെയുള്ളവരെയാണോ നിങ്ങള്‍ അല്ലാഹുവിന്‍റെ മക്കളാണെന്നു വാദിക്കുന്നത്?!].
തഫ്സീർ : 18-18
View   
وَجَعَلُوا۟ ٱلْمَلَـٰٓئِكَةَ ٱلَّذِينَ هُمْ عِبَـٰدُ ٱلرَّحْمَـٰنِ إِنَـٰثًا ۚ أَشَهِدُوا۟ خَلْقَهُمْ ۚ سَتُكْتَبُ شَهَـٰدَتُهُمْ وَيُسْـَٔلُونَ﴿١٩﴾
volume_up share
وَجَعَلُوا അവന്‍ ആക്കുകയും ചെയ്തു الْمَلَائِكَةَ الَّذِينَ യാതൊരു മലക്കുകളെ هُمْ അവര്‍ عِبَادُ الرَّحْمَـٰنِ പരമകാരുണികന്‍റെ അടിയാന്മാരാണു إِنَاثًا സ്ത്രീകള്‍ أَشَهِدُوا അവര്‍ ഹാജറായോ, സാക്ഷ്യം വഹിച്ചോ, കണ്ടോ خَلْقَهُمْ അവരെ സൃഷ്ടിച്ചതു سَتُكْتَبُ (വഴിയെ) എഴുതപ്പെടും, രേഖപ്പെടുത്തപ്പെട്ടേക്കും شَهَادَتُهُمْ അവരുടെ സാക്ഷ്യം وَيُسْأَلُونَ അവരോടു ചോദിക്കപ്പെടുകയും ചെയ്യും.
പരമകാരുണികന്‍റെ അടിയാന്മാരാകുന്ന മലക്കുകളെ അവര്‍ സ്ത്രീകളാക്കുകയും ചെയ്തിരിക്കുന്നു! അവരെ സൃഷ്ടിച്ചതിനു ഇവര്‍ (അവിടെ ഹാജറായി) സാക്ഷ്യം വഹിച്ചിരുന്നുവോ?! അവരുടെ (ആ) സാക്ഷ്യം രേഖപ്പെടുത്തപ്പെടുകയും, അവര്‍ ചോദ്യം ചെയ്യപ്പെടുകയും, ചെയ്തേക്കുന്നതാണ്.
തഫ്സീർ : 19-19
View   
وَقَالُوا۟ لَوْ شَآءَ ٱلرَّحْمَـٰنُ مَا عَبَدْنَـٰهُم ۗ مَّا لَهُم بِذَٰلِكَ مِنْ عِلْمٍ ۖ إِنْ هُمْ إِلَّا يَخْرُصُونَ﴿٢٠﴾
volume_up share
وَقَالُوا അവര്‍ പറയുകയും ചെയ്തു لَوْ شَاءَ الرَّحْمَـٰنُ പരമകാരുണികന്‍ ഉദ്ദേശിച്ചിരുന്നെങ്കില്‍ مَا عَبَدْنَاهُم ഞങ്ങളവരെ ആരാധിക്കുകയില്ലായിരുന്നു مَّا لَهُم അവര്‍ക്കില്ല بِذَٰلِكَ അതിനെപ്പറ്റി مِنْ عِلْمٍ ഒരു അറിവും إِنْ هُمْ അവരല്ല إِلَّا يَخْرُصُونَ മതിപ്പിടുക (ഊഹിച്ചു പറയുക)യല്ലാതെ.
അവര്‍ പറയുന്നു: "പരമകാരുണികന്‍ ഉദ്ദേശിച്ചിരുന്നുവെങ്കില്‍, ഞങ്ങള്‍ അവരെ [മലക്കുകളെ] ആരാധിക്കുമായിരുന്നില്ല" എന്ന്. അതിനെക്കുറിച്ചു യാതൊരറിവും അവര്‍ക്കില്ല; അവര്‍ മതിപ്പിട്ട് (ഊഹിച്ച്) പറയുകയല്ലാതെ ചെയ്യുന്നില്ല.
أَمْ ءَاتَيْنَـٰهُمْ كِتَـٰبًۭا مِّن قَبْلِهِۦ فَهُم بِهِۦ مُسْتَمْسِكُونَ﴿٢١﴾
volume_up share
أَمْ آتَيْنَاهُمْ അതല്ല അവര്‍ക്കു നാം നല്‍കിയിരിക്കുന്നോ كِتَابًا വല്ല ഗ്രന്ഥവും مِّن قَبْلِهِ ഇതിനു മുമ്പായി فَهُم بِهِ എന്നിട്ടു അവര്‍ അതിനെ مُسْتَمْسِكُونَ മുറുകെ പിടിക്കുന്ന(പിടിച്ചു നില്‍ക്കുന്ന)വരാണു.
അതല്ലാ - അവര്‍ക്കു ഇതിനുമുമ്പായി വല്ല വേദഗ്രന്ഥവും നാം കൊടുത്തിട്ട് അവരതിനെ മുറുകെ പിടിക്കുന്നവരാണോ?!
بَلْ قَالُوٓا۟ إِنَّا وَجَدْنَآ ءَابَآءَنَا عَلَىٰٓ أُمَّةٍۢ وَإِنَّا عَلَىٰٓ ءَاثَـٰرِهِم مُّهْتَدُونَ﴿٢٢﴾
volume_up share
بَلْ قَالُوا പക്ഷേ (എങ്കിലും) അവര്‍ പറഞ്ഞു, പറയുന്നു إِنَّا وَجَدْنَا നിശ്ചയമായും ഞങ്ങള്‍ കണ്ടെത്തി آبَاءَنَا ഞങ്ങളുടെ പിതാക്കളെ عَلَىٰ أُمَّةٍ ഒരു സമുദായത്തിലായി, ഒരു മാര്‍ഗ്ഗത്തിലായി وَإِنَّا عَلَىٰ آثَارِهِم ഞങ്ങള്‍ അവരുടെ കാല്‍പ്പാടുകളിലൂടെ, അവശിഷ്ടങ്ങളിലായി مُّهْتَدُونَ സന്മാര്‍ഗ്ഗം പ്രാപിക്കുന്നവരാണ്, നേര്‍മ്മാര്‍ഗ്ഗികളാണു.
(അതൊന്നുമല്ല) പക്ഷേ, അവര്‍ പറയുന്നു: "ഞങ്ങള്‍ ഞങ്ങളുടെ പിതാക്കളെ ഒരു മാര്‍ഗ്ഗത്തിലായി കണ്ടെത്തിയിരിക്കുന്നു; ഞങ്ങള്‍ അവരുടെ കാല്‍പാടുകളിലൂടെ (ചരിച്ചുകൊണ്ട്) സന്മാര്‍ഗ്ഗം പ്രാപിച്ചവരുമാണ്."
തഫ്സീർ : 20-22
View   
وَكَذَٰلِكَ مَآ أَرْسَلْنَا مِن قَبْلِكَ فِى قَرْيَةٍۢ مِّن نَّذِيرٍ إِلَّا قَالَ مُتْرَفُوهَآ إِنَّا وَجَدْنَآ ءَابَآءَنَا عَلَىٰٓ أُمَّةٍۢ وَإِنَّا عَلَىٰٓ ءَاثَـٰرِهِم مُّقْتَدُونَ﴿٢٣﴾
volume_up share
وَكَذَٰلِكَ അതുപോലെ مَا أَرْسَلْنَا നാം അയച്ചിട്ടില്ല مِن قَبْلِكَ നിന്‍റെ മുമ്പു فِي قَرْيَةٍ ഒരു രാജ്യത്തിലും, നാട്ടിലും مِّن نَّذِيرٍ ഒരു താക്കീതുകാരനെയും إِلَّا قَالَ പറയാതെ مُتْرَفُوهَا അതിലെ സുഖിയന്മാര്‍, സുഖലോലുപന്മാര്‍ إِنَّا وَجَدْنَا ഞങ്ങള്‍ കണ്ടെത്തിയിരിക്കുന്നു آبَاءَنَا ഞങ്ങളുടെ പിതാക്കളെ عَلَىٰ أُمَّةٍ ഒരു മാര്‍ഗ്ഗത്തിലായി وَإِنَّا عَلَىٰ آثَارِهِم ഞങ്ങള്‍ അവരുടെ കാല്‍പാടുകളിലൂടെ مُّقْتَدُونَ തുടരുന്നവരാണ്.
(നബിയേ) അപ്രകാരംതന്നെ, നിന്‍റെ മുമ്പ് ഒരു രാജ്യത്തിലും, ഒരു താക്കീതുകാരനെ [പ്രവാചകനെ] നാം അയച്ചിട്ട് അതിലെ സുഖലോലുപന്മാര്‍ പറയാതെ ഉണ്ടായിട്ടില്ല; നിശ്ചയമായും ഞങ്ങളുടെ പിതാക്കളെ ഒരു മാര്‍ഗ്ഗത്തിലായി ഞങ്ങള്‍ കണ്ടെത്തിയിരിക്കുന്നു; ഞങ്ങള്‍ അവരുടെ കാല്‍പാടുകളിലൂടെ പിന്‍തുടരുന്നവരാണ്" എന്ന്.
قَـٰلَ أَوَلَوْ جِئْتُكُم بِأَهْدَىٰ مِمَّا وَجَدتُّمْ عَلَيْهِ ءَابَآءَكُمْ ۖ قَالُوٓا۟ إِنَّا بِمَآ أُرْسِلْتُم بِهِۦ كَـٰفِرُونَ﴿٢٤﴾
volume_up share
قَالَ അദ്ദേഹം പറയും أَوَلَوْ جِئْتُكُم ഞാന്‍ നിങ്ങള്‍ക്കു വന്നിട്ടുണ്ടെങ്കിലുമോ بِأَهْدَىٰ കൂടുതല്‍ മാര്‍ഗ്ഗദര്‍ശകമായതുകൊണ്ടു (നല്ല വഴിയുമായി) مِمَّا وَجَدتُّمْ നിങ്ങള്‍ കണ്ടെത്തിയതിനെക്കാള്‍ عَلَيْهِ അതിന്‍റെമേല്‍ آبَاءَكُمْ നിങ്ങളുടെ പിതാക്കളെ قَالُوا അവര്‍ പറയും إِنَّا بِمَا നിശ്ചയമായും ഞങ്ങള്‍ യാതൊന്നില്‍ أُرْسِلْتُم بِهِ നിങ്ങള്‍ അതുമായി അയക്കപ്പെട്ടിരിക്കുന്നു كَافِرُونَ അവിശ്വസിച്ചവരാണ്.
അദ്ദേഹം [താക്കീതുകാരന്‍] പറയും: "നിങ്ങള്‍ നിങ്ങളുടെ പിതാക്കളെ ഏതൊന്നിലായി കണ്ടെത്തിയോ അതിനെക്കാള്‍ മാര്‍ഗ്ഗദര്‍ശകമായതിനെ ഞാന്‍ നിങ്ങള്‍ക്കു കൊണ്ടുവന്നിട്ടുണ്ടെങ്കിലോ? [എന്നാലും നിങ്ങള്‍ അവരെത്തന്നെ പിന്‍തുടരുമോ?]" അവര്‍ പറയും: "നിങ്ങള്‍ ഏതൊന്നുമായി അയക്കപ്പെട്ടിരിക്കുന്നുവോ അതില്‍, നിശ്ചയമായും ഞങ്ങള്‍ അവിശ്വസിച്ചവരാണ്."
فَٱنتَقَمْنَا مِنْهُمْ ۖ فَٱنظُرْ كَيْفَ كَانَ عَـٰقِبَةُ ٱلْمُكَذِّبِينَ﴿٢٥﴾
volume_up share
فَانتَقَمْنَا അങ്ങനെ നാം പ്രതികാര (ശിക്ഷാ) നടപടി എടുത്തു مِنْهُمْ അവരോടു, അവരില്‍ നിന്നു فَانظُرْ അപ്പോള്‍ (എന്നാല്‍) നോക്കുക كَيْفَ كَانَ എങ്ങിനെ ആയെന്നു عَاقِبَةُ പര്യവസാനം, കലാശം الْمُكَذِّبِينَ കളവാക്കുന്ന (വ്യാജമാക്കുന്ന)വരുടെ.
അങ്ങനെ, നാം അവരോടു (പ്രതികാര) ശിക്ഷാ നടപടിയെടുത്തു. അപ്പോള്‍ നോക്കുക: (ആ) വ്യാജമാക്കിയവരുടെ പര്യവസാനം എങ്ങിനെയാണുണ്ടായതെന്നു!
തഫ്സീർ : 23-25
View   
وَإِذْ قَالَ إِبْرَٰهِيمُ لِأَبِيهِ وَقَوْمِهِۦٓ إِنَّنِى بَرَآءٌۭ مِّمَّا تَعْبُدُونَ﴿٢٦﴾
volume_up share
وَإِذْ قَالَ പറഞ്ഞ സന്ദര്‍ഭം إِبْرَاهِيمُ ഇബ്രാഹീം لِأَبِيهِ തന്‍റെ പിതാവിനോടു وَقَوْمِهِ തന്‍റെ ജനതയോടും إِنَّنِي നിശ്ചയമായും ഞാന്‍ بَرَاءٌ ഒഴിവായവനാണ് مِّمَّا تَعْبُدُونَ നിങ്ങള്‍ ആരാധിച്ചുവരുന്നതില്‍നിന്നു
ഇബ്രാഹീം, തന്‍റെ പിതാവിനോടും ജനങ്ങളോടും പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക): "നിശ്ചയമായും ഞാന്‍, നിങ്ങള്‍ ആരാധിച്ചു വരുന്നവയില്‍നിന്നും ഒഴിവായവനാണ്;
إِلَّا ٱلَّذِى فَطَرَنِى فَإِنَّهُۥ سَيَهْدِينِ﴿٢٧﴾
volume_up share
إِلَّا الَّذِي യാതൊരുവനൊഴികെ فَطَرَنِي എന്നെ സൃഷ്ടിച്ചുണ്ടാക്കിയ فَإِنَّهُ എന്നാല്‍ (കാരണം) അവന്‍ سَيَهْدِينِ (വഴിയെ) എന്നെ നേര്‍മ്മാര്‍ഗ്ഗത്തിലാക്കും, മാര്‍ഗ്ഗദര്‍ശനം നല്‍കിയേക്കും
എന്നെ സൃഷ്ടിച്ചുണ്ടാക്കിയവന്‍ ഒഴികെ. കാരണം, അവന്‍ എനിക്കു മാര്‍ഗ്ഗദര്‍ശനം നല്‍കിയേക്കുന്നതാണ്.
وَجَعَلَهَا كَلِمَةًۢ بَاقِيَةًۭ فِى عَقِبِهِۦ لَعَلَّهُمْ يَرْجِعُونَ﴿٢٨﴾
volume_up share
وَجَعَلَهَا അതിനെ ആക്കുകയും ചെയ്തു كَلِمَةً بَاقِيَةً അവശേഷിക്കുന്ന ഒരു വാക്യം فِي عَقِبِهِ തന്‍റെ പിന്‍ഗാമികളില്‍, പിന്‍തുടര്‍ച്ചക്കാരില്‍ لَعَلَّهُمْ അവരായേക്കാം, ആകുവാന്‍ വേണ്ടി يَرْجِعُونَ മടങ്ങുക.
അതു [ആ വാക്യം] അദ്ദേഹത്തിന്‍റെ പിന്‍ഗാമികളില്‍ അവശേഷിക്കുന്ന ഒരു വാക്യമാക്കുകയും ചെയ്തു, അവര്‍ (അല്ലാഹുവിങ്കലേക്കു) മടങ്ങിയേക്കാമല്ലോ.
തഫ്സീർ : 26-28
View   
بَلْ مَتَّعْتُ هَـٰٓؤُلَآءِ وَءَابَآءَهُمْ حَتَّىٰ جَآءَهُمُ ٱلْحَقُّ وَرَسُولٌۭ مُّبِينٌۭ﴿٢٩﴾
volume_up share
بَلْ എങ്കിലും مَتَّعْتُ ഞാന്‍ സുഖഭോഗം നല്‍കി هَـٰؤُلَاءِ ഇക്കൂട്ടര്‍ക്കു وَآبَاءَهُمْ അവരുടെ പിതാക്കള്‍ക്കും حَتَّىٰ جَاءَهُمُ അവര്‍ക്കു വരുവോളം, അങ്ങിനെ അവര്‍ക്കു വന്നു الْحَقُّ യഥാര്‍ത്ഥം وَرَسُولٌ ഒരു റസൂലും (ദൈവദൂതനും) مُّبِينٌ പ്രത്യക്ഷനായ, സ്പഷ്ടമാക്കുന്ന.
എങ്കിലും, ഇക്കൂട്ടര്‍ക്കും, ഇവരുടെ പിതാക്കള്‍ക്കും ഞാന്‍ സുഖഭോഗം നല്‍കി; അങ്ങനെ, അവര്‍ക്കു യഥാര്‍ത്ഥവും സ്പഷ്ടമായ (അഥവാ സ്പഷ്ടമാക്കുന്ന) ഒരു റസൂലും വന്നു.
وَلَمَّا جَآءَهُمُ ٱلْحَقُّ قَالُوا۟ هَـٰذَا سِحْرٌۭ وَإِنَّا بِهِۦ كَـٰفِرُونَ﴿٣٠﴾
volume_up share
وَلَمَّا جَاءَهُمُ അവര്‍ക്കു വന്നപ്പോള്‍ الْحَقُّ യഥാര്‍ത്ഥം قَالُوا അവര്‍ പറഞ്ഞു هَـٰذَا سِحْرٌ ഇതു ജാലമാണ് وَإِنَّا بِهِ ഞങ്ങള്‍ അതില്‍ كَافِرُونَ അവിശ്വാസികളാണ്.
അവര്‍ക്കു യഥാര്‍ത്ഥം വന്നപ്പോഴാകട്ടെ, അവര്‍ പറഞ്ഞു: "ഇതൊരു ജാലമാണ്; ഞങ്ങള്‍ ഇതില്‍ അവിശ്വസിക്കുന്നവരാണ്" എന്നു!
തഫ്സീർ : 29-30
View   
وَقَالُوا۟ لَوْلَا نُزِّلَ هَـٰذَا ٱلْقُرْءَانُ عَلَىٰ رَجُلٍۢ مِّنَ ٱلْقَرْيَتَيْنِ عَظِيمٍ﴿٣١﴾
volume_up share
وَقَالُوا അവര്‍ പറയുകയും ചെയ്തു لَوْلَا نُزِّلَ എന്തുകൊണ്ടു ഇറക്കപ്പെട്ടില്ല, ഇറക്കപ്പെട്ടുകൂടേ هَـٰذَا الْقُرْآنُ ഈ ഖുര്‍ആന്‍ عَلَىٰ رَجُلٍ ഒരു പുരുഷന്‍റെ (മനുഷ്യന്‍റെ) മേല്‍ مِّنَ الْقَرْيَتَيْنِ രണ്ടു രാജ്യങ്ങളില്‍നിന്നുള്ള عَظِيمٍ മഹാനായ.
അവര്‍ (ഇങ്ങിനെയും) പറഞ്ഞു: " ഈ ഖുര്‍ആന്‍ (ഈ) രണ്ടു രാജ്യങ്ങളില്‍നിന്നുള്ള മഹാനായ ഒരു പുരുഷന്‍റെ മേല്‍ ഇറക്കപ്പെട്ടുകൂടേ?!
തഫ്സീർ : 31-31
View   
أَهُمْ يَقْسِمُونَ رَحْمَتَ رَبِّكَ ۚ نَحْنُ قَسَمْنَا بَيْنَهُم مَّعِيشَتَهُمْ فِى ٱلْحَيَوٰةِ ٱلدُّنْيَا ۚ وَرَفَعْنَا بَعْضَهُمْ فَوْقَ بَعْضٍۢ دَرَجَـٰتٍۢ لِّيَتَّخِذَ بَعْضُهُم بَعْضًۭا سُخْرِيًّۭا ۗ وَرَحْمَتُ رَبِّكَ خَيْرٌۭ مِّمَّا يَجْمَعُونَ﴿٣٢﴾
volume_up share
أَهُمْ അവരോ يَقْسِمُونَ ഭാഗിക്കുന്നു, ഓഹരി ചെയ്യുന്നതു رَحْمَتَ رَبِّكَ നിന്‍റെ റബ്ബിന്‍റെ കാരുണ്യം نَحْنُ قَسَمْنَا നാം തന്നെ ഓഹരി ചെയ്തിരിക്കുന്നു بَيْنَهُم അവര്‍ക്കിടയില്‍ مَّعِيشَتَهُمْ അവരുടെ ജീവിതമാര്‍ഗ്ഗം فِي الْحَيَاةِ الدُّنْيَا ഐഹികജീവിതത്തില്‍ وَرَفَعْنَا നാം ഉയര്‍ത്തുകയും ചെയ്തിരിക്കുന്നു بَعْضَهُمْ അവരില്‍ ചിലരെ فَوْقَ بَعْضٍ ചിലരുടെമേല്‍ دَرَجَاتٍ പല പദവികള്‍, പടികള്‍ لِّيَتَّخِذَ ആക്കുവാന്‍വേണ്ടി بَعْضُهُم അവരില്‍ ചിലര്‍ بَعْضًا ചിലരെ سُخْرِيًّا കീഴ്പെടുത്തപ്പെട്ട(വര്‍), വിധേയമായവര്‍ وَرَحْمَتُ رَبِّكَ നിന്‍റെ റബ്ബിന്‍റെ കാരുണ്യം خَيْرٌ ഉത്തമമാണ്, നല്ലതാണ് مِّمَّا يَجْمَعُونَ അവര്‍ ശേഖരിച്ചുവരുന്നതിനെക്കാള്‍.
(നബിയേ) അവരാണോ നിന്‍റെ റബ്ബിന്‍റെ കാരുണ്യം ഭാഗിച്ചുകൊടുക്കുന്നത്?! ഐഹികജീവിതത്തില്‍ അവരുടെ ജീവിതമാര്‍ഗ്ഗം അവര്‍ക്കിടയില്‍ നാംതന്നെ ഭാഗിച്ചിരിക്കുകയാണ്. അവരില്‍ ചിലരെ ചിലര്‍ക്കുമീതെ നാം പല പടികള്‍ ഉയര്‍ത്തിവെക്കുകയും ചെയ്തിരിക്കുന്നു. അവരില്‍ ചിലര്‍ ചിലരെ കീഴ്പ്പെട്ടവരാക്കി വെക്കുവാന്‍ വേണ്ടി. [അതിനു വേണ്ടിയാണത്]. നിന്‍റെ റബ്ബിന്‍റെ കാരുണ്യം അവര്‍ ശേഖരിച്ചുവരുന്നതിനെക്കാള്‍ ഉത്തമമാകുന്നു.
തഫ്സീർ : 32-32
View   
وَلَوْلَآ أَن يَكُونَ ٱلنَّاسُ أُمَّةًۭ وَٰحِدَةًۭ لَّجَعَلْنَا لِمَن يَكْفُرُ بِٱلرَّحْمَـٰنِ لِبُيُوتِهِمْ سُقُفًۭا مِّن فِضَّةٍۢ وَمَعَارِجَ عَلَيْهَا يَظْهَرُونَ﴿٣٣﴾
volume_up share
وَلَوْلَا ഇല്ലായിരുന്നെങ്കില്‍ أَن يَكُونَ ആയിരിക്കല്‍ النَّاسُ മനുഷ്യര്‍ أُمَّةً وَاحِدَةً ഒരു (ഏക) സമുദായം لَّجَعَلْنَا നാം ആക്കുമായിരുന്നു, ഉണ്ടാക്കുമായിരുന്നു لِمَن يَكْفُرُ അവിശ്വസിക്കുന്നവര്‍ക്കു بِالرَّحْمَـٰنِ പരമകാരുണികനില്‍ لِبُيُوتِهِمْ അവരുടെ വീടുകള്‍ക്കു سُقُفًا മേല്‍പുരകള്‍ مِّن فِضَّةٍ വെള്ളിയാല്‍, വെള്ളികൊണ്ടു وَمَعَارِجَ കോണിപ്പടികളും عَلَيْهَا അവയില്‍കൂടി, അതിന്മേല്‍ يَظْهَرُونَ അവര്‍ വെളിക്കുവരും, അവര്‍ കയറുന്ന.
മനുഷ്യര്‍ (എല്ലാവരും) ഒരേ ഒരു സമുദായമായിത്തീരുകയില്ലായിരുന്നുവെങ്കില്‍, പരമകാരുണികനില്‍ [അല്ലാഹുവില്‍] അവിശ്വസിക്കുന്നവര്‍ക്കു നാം ഉണ്ടാക്കികൊടുക്കു മായിരുന്നു, അവരുടെ വീടുകള്‍ക്കു വെള്ളികൊണ്ടുള്ള മേല്‍പുരകളും, അവര്‍ക്കു (മേല്പോട്ടു) കയറിപോകാനുള്ള കോണികളും ,-
وَلِبُيُوتِهِمْ أَبْوَٰبًۭا وَسُرُرًا عَلَيْهَا يَتَّكِـُٔونَ﴿٣٤﴾
volume_up share
وَلِبُيُوتِهِمْ അവരുടെ വീടുകള്‍ക്കു أَبْوَابًا വാതിലുകളും وَسُرُرًا കട്ടിലുകളും عَلَيْهَا അവയില്‍, അതിന്മേല്‍ يَتَّكِئُونَ അവര്‍ ചാരിയിരിക്കും.
അവരുടെ വീടുകള്‍ക്കു (വെള്ളി കൊണ്ടുള്ള) വാതിലുകളും, അവര്‍ക്കു ചാരിയിരിക്കുവാനുള്ള കട്ടിലുകളും.
وَزُخْرُفًۭا ۚ وَإِن كُلُّ ذَٰلِكَ لَمَّا مَتَـٰعُ ٱلْحَيَوٰةِ ٱلدُّنْيَا ۚ وَٱلْـَٔاخِرَةُ عِندَ رَبِّكَ لِلْمُتَّقِينَ﴿٣٥﴾
volume_up share
وَزُخْرُفًا സ്വര്‍ണ്ണവും, അലങ്കാരവും, തങ്കവും, മോടിയും وَإِن كُلُّ ذَٰلِكَ അവയെല്ലാം തന്നെ, അവയെല്ലാം അല്ല لَمَّا مَتَاعُ ഉപകരണം തന്നെയാണ്, ഉപകരണമല്ലാതെ الْحَيَاةِ الدُّنْيَا ഐഹിക ജീവിതത്തിന്‍റെ وَالْآخِرَةُ പരലോകമാകട്ടെ عِندَ رَبِّكَ നിന്‍റെ റബ്ബിന്‍റെ അടുക്കല്‍ لِلْمُتَّقِينَ സൂക്ഷിക്കുന്നവര്‍ക്കാണ്, ഭയഭക്തന്മാര്‍ക്കാണ്.
(കൂടാതെ) സ്വര്‍ണാലങ്കാരവും! (വാസ്തവത്തില്‍) അതെല്ലാം. ഐഹികജീവിതത്തിന്‍റെ ഉപകരണമല്ലാതെ (മറ്റൊന്നും) അല്ല തന്നെ. നിന്‍റെ രക്ഷിതാവിന്‍റെ അടുക്കല്‍ പരലോകം (സൂക്ഷിക്കുന്ന) ഭയഭക്തന്മാര്‍ക്കാകുന്നു.
തഫ്സീർ : 33-35
View   
وَمَن يَعْشُ عَن ذِكْرِ ٱلرَّحْمَـٰنِ نُقَيِّضْ لَهُۥ شَيْطَـٰنًۭا فَهُوَ لَهُۥ قَرِينٌۭ﴿٣٦﴾
volume_up share
وَمَن يَعْشُ ആരെങ്കിലും ചരിഞ്ഞു (തിരിഞ്ഞു) പോകുന്നതായാല്‍ عَن ذِكْرِ الرَّحْمَـٰنِ റഹ്മാന്‍റെ സ്മരണ (ഓര്‍മ്മ)യില്‍നിന്നു نُقَيِّضْ لَهُ അവനു നാം നിയോഗിക്കും, ഏര്‍പ്പെടുത്തും شَيْطَانًا ഒരു പിശാചിനെ فَهُوَ لَهُ എന്നിട്ടു അവന്‍ അവനു قَرِينٌ ഇണ (തുണ)യായിരിക്കും, കൂട്ടാളിയാണ്.
പരമകാരുണികന്‍റെ സ്മരണ വിട്ട് ആരെങ്കിലും തിരിഞ്ഞുപോകുന്നപക്ഷം, നാം അവനു ഒരു പിശാചിനെ ഏര്‍പെടുത്തികൊടുക്കും; എന്നിട്ട് അവന്‍ അവന് കൂട്ടാളിയായിരിക്കും.
وَإِنَّهُمْ لَيَصُدُّونَهُمْ عَنِ ٱلسَّبِيلِ وَيَحْسَبُونَ أَنَّهُم مُّهْتَدُونَ﴿٣٧﴾
volume_up share
وَإِنَّهُمْ നിശ്ചയമായും അവര്‍ لَيَصُدُّونَهُمْ അവരെ തടയും, തടുക്കും عَنِ السَّبِيلِ വഴിയില്‍ നിന്നു وَيَحْسَبُونَ അവര്‍ കണക്കാക്കുക (വിചാരിക്ക)യും ചെയ്യും أَنَّهُم مُّهْتَدُونَ അവര്‍ നേര്‍മ്മാര്‍ഗ്ഗം പ്രാപിച്ചവരാണെന്നു.
അവര്‍ [പിശാചുക്കള്‍] ആകട്ടെ, അവരെ (യഥാര്‍ത്ഥ)മാര്‍ഗ്ഗത്തില്‍ നിന്നു തടയുന്നതുമാകുന്നു. തങ്ങള്‍ നേര്‍മ്മാര്‍ഗം പ്രാപിച്ചവരാണെന്നു അവര്‍ കണക്കാക്കുകയും ചെയ്യും.
തഫ്സീർ : 36-37
View   
حَتَّىٰٓ إِذَا جَآءَنَا قَالَ يَـٰلَيْتَ بَيْنِى وَبَيْنَكَ بُعْدَ ٱلْمَشْرِقَيْنِ فَبِئْسَ ٱلْقَرِينُ﴿٣٨﴾
volume_up share
حَتَّىٰ إِذَا جَاءَنَا അങ്ങനെ അവന്‍ നമ്മുടെ അടുക്കല്‍ വന്നാല്‍ قَالَ അവന്‍ പറയും يَا لَيْتَ അയ്യോ ഉണ്ടായെങ്കില്‍ നന്നായേനെ بَيْنِي وَبَيْنَكَ എന്‍റെയും നിന്‍റെയും ഇടയില്‍ بُعْدَ الْمَشْرِقَيْنِ ഉദയാസ്തമനങ്ങളുടെ അകലം, ദൂരം فَبِئْسَ അപ്പോള്‍ എത്ര ചീത്ത الْقَرِينُ ഇണ, കൂട്ടുകാരന്‍.
അങ്ങനെ, നമ്മുടെ അടുക്കല്‍ വരുമ്പോള്‍ അവന്‍ (കൂട്ടാളിയോട്‌) പറയും: "അയ്യോ! എന്‍റെയും നിന്‍റെയും ഇടയ്ക്ക് ഉദയാസ്തമനങ്ങളുടെ (അത്ര) ദൂരമുണ്ടായിരുന്നെങ്കില്‍ നന്നായേനെ!" അപ്പോള്‍, (ആ) കൂട്ടുകാരന്‍ എത്രയോ ചീത്ത!
وَلَن يَنفَعَكُمُ ٱلْيَوْمَ إِذ ظَّلَمْتُمْ أَنَّكُمْ فِى ٱلْعَذَابِ مُشْتَرِكُونَ﴿٣٩﴾
volume_up share
وَلَن يَنفَعَكُمُ നിങ്ങള്‍ക്ക് ഉപകാരം ചെയ്യുന്നതേയല്ല الْيَوْمَ അന്നു, ആ ദിവസം إِذ ظَّلَمْتُمْ നിങ്ങള്‍ അക്രമം ചെയ്തിരിക്കെ أَنَّكُمْ നിങ്ങളാണെന്നുള്ളതു فِي الْعَذَابِ ശിക്ഷയില്‍ مُشْتَرِكُونَ പങ്ക് ചേരുന്നവര്‍.
ഹേ, (കൂട്ടരേ,) നിങ്ങള്‍ അക്രമം പ്രവര്‍ത്തിച്ചിരിക്കയാല്‍ നിങ്ങള്‍ (ഇരുക്കൂട്ടരും) ശിക്ഷയില്‍ പങ്കു ചേരുന്നവരാണെന്നുള്ളതു അന്നു നിങ്ങള്‍ക്കു ഉപകാരം ചെയ്യുന്നതല്ലതന്നെ.
തഫ്സീർ : 38-39
View   
أَفَأَنتَ تُسْمِعُ ٱلصُّمَّ أَوْ تَهْدِى ٱلْعُمْىَ وَمَن كَانَ فِى ضَلَـٰلٍۢ مُّبِينٍۢ﴿٤٠﴾
volume_up share
أَفَأَنتَ تُسْمِعُ അപ്പോള്‍ (എന്നാല്‍) നീ കേള്‍പ്പിക്കുമോ الصُّمَّ ബധിരന്മാരെ, ചെവി കേള്‍ക്കാത്തവരെ أَوْ تَهْدِي അല്ലെങ്കില്‍ നീ വഴി കാട്ടുമോ الْعُمْيَ അന്ധന്മാര്‍ക്കു وَمَن كَانَ ആയവനെയും فِي ضَلَالٍ مُّبِينٍ സ്പഷ്ടമായ വഴിപിഴവില്‍.
എന്നാല്‍, (നബിയേ) ബധിരന്‍മാരെ നീ കേള്‍പിക്കുമോ? അല്ലെങ്കില്‍, അന്ധന്‍മാരെയും, സ്പഷ്ടമായ വഴിപിഴവിലായവരെയും നീ നേര്‍മ്മാര്‍ഗ്ഗം കാട്ടുമോ?!
فَإِمَّا نَذْهَبَنَّ بِكَ فَإِنَّا مِنْهُم مُّنتَقِمُونَ﴿٤١﴾
volume_up share
فَإِمَّا نَذْهَبَنَّ بِكَ എനി, (എന്നാല്‍) നിന്നെ നാം കൊണ്ട്പോകുകയാണെങ്കില്‍, കൊണ്ടുപോയാല്‍ فَإِنَّا مِنْهُم എന്നാല്‍ നിശ്ചയമായും നാം അവരോടു مُّنتَقِمُونَ പ്രതികാര (ശിക്ഷാ) നടപടിയെടുക്കുന്നവരാണ്.
എനി, നിന്നെ നാം (ഇവിടെനിന്നു) കൊണ്ടു പോകുകയാണെങ്കില്‍, അവരോടു നിശ്ചയമായും നാം ശിക്ഷാനടപടി എടുക്കുന്നവരാകുന്നു.
أَوْ نُرِيَنَّكَ ٱلَّذِى وَعَدْنَـٰهُمْ فَإِنَّا عَلَيْهِم مُّقْتَدِرُونَ﴿٤٢﴾
volume_up share
أَوْ نُرِيَنَّكَ അല്ലെങ്കില്‍ നിനക്കു നാം കാട്ടിത്തരുന്നുവെങ്കില്‍ الَّذِي وَعَدْنَاهُمْ നാമവരോടു താക്കീതു (വാഗ്ദത്തം) ചെയ്തതു فَإِنَّا عَلَيْهِم എന്നാല്‍ നിശ്ചയമായും നാം അവരുടെമേല്‍ (അവരോടു) مُّقْتَدِرُونَ കഴിവുള്ളവരാണ്.
അല്ലെങ്കില്‍, അവരോടു നാം താക്കീതു ചെയ്തത് [ശിക്ഷ] നിനക്കു കാട്ടിത്തരുകയാണെങ്കിലും, നിശ്ചയമായും നാം അവരോട് (അതിനു) കഴിവുള്ളവരാകുന്നു.
തഫ്സീർ : 40-42
View   
فَٱسْتَمْسِكْ بِٱلَّذِىٓ أُوحِىَ إِلَيْكَ ۖ إِنَّكَ عَلَىٰ صِرَٰطٍۢ مُّسْتَقِيمٍۢ﴿٤٣﴾
volume_up share
فَاسْتَمْسِكْ ആകയാല്‍ നീ മുറുകെ പിടിക്കുക بِالَّذِي أُوحِيَ വഹ്യു(ബോധനം) നല്‍കപ്പെട്ടതിനെ إِلَيْكَ നിനക്കു إِنَّكَ നിശ്ചയമായും നീ عَلَىٰ صِرَاطٍ പാത (വഴി) യിലാണ് مُّسْتَقِيمٍ നേരായ, ചൊവ്വായ.
ആകയാല്‍, നിനക്കു ബോധനം നല്‍കപ്പെട്ടിട്ടുളളതിനെ [ഖുര്‍ആനെ] നീ മുറുകെ പിടിച്ചുകൊള്ളുക. നീ (ശരിക്കു) നേരായ പാതയില്‍ തന്നെയാകുന്നു.
وَإِنَّهُۥ لَذِكْرٌۭ لَّكَ وَلِقَوْمِكَ ۖ وَسَوْفَ تُسْـَٔلُونَ﴿٤٤﴾
volume_up share
وَإِنَّهُ നിശ്ചയമായും അതു لَذِكْرٌ لَّكَ നിനക്കു ഒരു കീര്‍ത്തി (സ്മരണ) തന്നെ وَلِقَوْمِكَ നിന്‍റെ ജനതക്കും وَسَوْفَ വഴിയെ, പിന്നീടു تُسْأَلُونَ നിങ്ങളോടു ചോദിക്കപ്പെടുകയും ചെയ്യും.
അതാകട്ടെ നിനക്കും, നിന്‍റെ ജനതക്കും നിശ്ചയമായും ഒരു കീര്‍ത്തിയാകുന്നു. വഴിയെ നിങ്ങളോടു (അതിനെപ്പറ്റി) ചോദിക്കപ്പെടുകയും ചെയ്യും.
തഫ്സീർ : 43-44
View   
وَسْـَٔلْ مَنْ أَرْسَلْنَا مِن قَبْلِكَ مِن رُّسُلِنَآ أَجَعَلْنَا مِن دُونِ ٱلرَّحْمَـٰنِ ءَالِهَةًۭ يُعْبَدُونَ﴿٤٥﴾
volume_up share
وَسْـَٔلْ ചോദിക്കുക مَنْ أَرْسَلْنَا നാം അയച്ചവരോടു مِن قَبْلِكَ നിന്‍റെ മുമ്പായി مِن رُّسُلِنَا നമ്മുടെ ദൂതന്മാരില്‍നിന്നു أَجَعَلْنَا നാം ആക്കി(ഏര്‍പ്പെടുത്തി)യിരിക്കുന്നുവോ (എന്നു) مِن دُونِ الرَّحْمَـٰنِ പരമകാരുണികനെ കൂടാതെ (പുറമെ) ءَالِهَةً വല്ല ദൈവങ്ങളെ (ആരധ്യന്മാരെ)യും يُعْبَدُونَ ആരാധിക്കപ്പെടുന്ന.
നിന്‍റെ മുമ്പ് നമ്മുടെ റസൂലുകളായി നാം അയച്ചിട്ടുള്ളവരോട് ചോദി(ച്ചു നോ)ക്കുക: പരമകാരുണികനു പുറമെ, ആരാധിക്കപ്പെടുന്ന വല്ല ദൈവങ്ങളെയും നാം ഏര്‍പ്പെടുത്തിയിട്ടുണ്ടോ എന്നു?!
തഫ്സീർ : 45-45
View   
وَلَقَدْ أَرْسَلْنَا مُوسَىٰ بِـَٔايَـٰتِنَآ إِلَىٰ فِرْعَوْنَ وَمَلَإِي۟هِۦ فَقَالَ إِنِّى رَسُولُ رَبِّ ٱلْعَـٰلَمِينَ﴿٤٦﴾
volume_up share
وَلَقَدْ أَرْسَلْنَا നാം അയച്ചിട്ടുണ്ടു مُوسَىٰ മൂസയെ بِآيَاتِنَا നമ്മുടെ ദൃഷ്ടാന്തങ്ങളുമായി إِلَىٰ فِرْعَوْنَ ഫിര്‍ഔന്‍റെ അടുക്കലേക്കു وَمَلَئِهِ അവന്‍റെ (പ്രമുഖ) സംഘക്കാരിലേക്കും فَقَالَ എന്നിട്ടദ്ദേഹം പറഞ്ഞു إِنِّي നിശ്ചയമായും ഞാന്‍ رَسُولُ ദൂതനാണ്‌ رَبِّ الْعَالَمِينَ (സര്‍വ്വ) ലോക രക്ഷിതാവിന്‍റെ.
നമ്മുടെ ദൃഷ്ടാന്തങ്ങളുമായി ഫിര്‍ഔന്‍റെയും, അവന്‍റെ പ്രമുഖന്മാരുടെയും അടുക്കലേക്കു നാം മൂസായെ അയക്കുകയുണ്ടായി. എന്നിട്ട് അദ്ദേഹം പറഞ്ഞു : "നിശ്ചയമായും ഞാന്‍ (സര്‍വ്വ) ലോകരക്ഷിതാവിന്‍റെ റസൂലാകുന്നു."
فَلَمَّا جَآءَهُم بِـَٔايَـٰتِنَآ إِذَا هُم مِّنْهَا يَضْحَكُونَ﴿٤٧﴾
volume_up share
فَلَمَّا جَاءَهُم അങ്ങനെ അദ്ദേഹം അവര്‍ക്കു വന്നപ്പോള്‍ بِآيَاتِنَا നമ്മുടെ ദൃഷ്ടാന്തങ്ങളും കൊണ്ട് إِذَا هُم അപ്പോഴതാ അവര്‍ مِّنْهَا يَضْحَكُونَ അവയെപ്പറ്റി ചിരിക്കുന്നു.
അങ്ങനെ, അദ്ദേഹം നമ്മുടെ ദൃഷ്ടാന്തങ്ങളുമായി അവരില്‍ ചെന്നപ്പോള്‍, അവരതാ അവയെപ്പറ്റി ചിരിക്കുന്നു [പരിഹസിക്കുന്നു].
وَمَا نُرِيهِم مِّنْ ءَايَةٍ إِلَّا هِىَ أَكْبَرُ مِنْ أُخْتِهَا ۖ وَأَخَذْنَـٰهُم بِٱلْعَذَابِ لَعَلَّهُمْ يَرْجِعُونَ﴿٤٨﴾
volume_up share
وَمَا نُرِيهِم അവര്‍ക്കു നാം കാട്ടികൊടുത്തിരുന്നില്ല مِّنْ آيَةٍ ഒരു ദൃഷ്ടാന്തവും إِلَّا هِيَ അതു ആവാതെ أَكْبَرُ അധികം വലുതു مِنْ أُخْتِهَا അതിന്‍റെ സഹോദരി (ഇണ)യെക്കാള്‍ وَأَخَذْنَاهُم നാമവരെ പിടിക്കയും ചെയ്തു بِالْعَذَابِ ശിക്ഷകൊണ്ടു, ശിക്ഷമൂലം لَعَلَّهُمْ അവരാകുവാന്‍വേണ്ടി يَرْجِعُونَ മടങ്ങുക (മടങ്ങുവാന്‍).
ഒരു ദൃഷ്ടാന്തവും തന്നെ, അതിന്‍റെ ഇണയെക്കാള്‍ വലുതായിക്കൊണ്ടല്ലാതെ നാം അവര്‍ക്കു കാണിച്ചുകൊടുത്തിരുന്നില്ല. നാം അവരെ ശിക്ഷമൂലം പിടിക്കുകയും ചെയ്തു - അവര്‍ മടങ്ങുവാന്‍വേണ്ടി.
തഫ്സീർ : 46-48
View   
وَقَالُوا۟ يَـٰٓأَيُّهَ ٱلسَّاحِرُ ٱدْعُ لَنَا رَبَّكَ بِمَا عَهِدَ عِندَكَ إِنَّنَا لَمُهْتَدُونَ﴿٤٩﴾
volume_up share
وَقَالُوا അവര്‍ പറയുകയും ചെയ്തു يَا أَيُّهَ السَّاحِرُ ഹേ ജാലവിദ്യക്കാരാ ادْعُ لَنَا ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുക رَبَّكَ നിന്‍റെ റബ്ബിനോടു بِمَا عَهِدَ അവന്‍ ഉടമ്പടി(വാഗ്ദത്തം) ചെയ്തുവെച്ചിട്ടുള്ളതു കൊണ്ടു عِندَكَ നിന്‍റെ അടുക്കല്‍ (നിന്നോടു) إِنَّنَا لَمُهْتَدُونَ നിശ്ചയമായും ഞങ്ങള്‍ നേര്‍മ്മാര്‍ഗ്ഗം പ്രാപിക്കുന്ന (സ്വീകരിക്കുന്ന)വരാണ്.
അവര്‍ പറയുകയും ചെയ്തു: ഹേ, ജാലവിദ്യക്കാരാ! നിന്‍റെ റബ്ബ് നിന്‍റെ പക്കല്‍ ഉടമ്പടി ചെയ്തുവെച്ചതനുസരിച്ച് നീ ഞങ്ങള്‍ക്കുവേണ്ടി അവനോട് പ്രാര്‍ത്ഥിക്കുക; നിശ്ചയമായും, ഞങ്ങള്‍ നേര്‍മാര്‍ഗ്ഗം പ്രാപിക്കുന്നവരായിരിക്കും.
فَلَمَّا كَشَفْنَا عَنْهُمُ ٱلْعَذَابَ إِذَا هُمْ يَنكُثُونَ﴿٥٠﴾
volume_up share
فَلَمَّا كَشَفْنَا എന്നിട്ടു നാം തുറവിയാക്കി (നീക്കി)യപ്പോള്‍ عَنْهُمُ الْعَذَابَ അവരില്‍നിന്നും ശിക്ഷയെ إِذَا هُمْ അപ്പോള്‍ അവരതാ يَنكُثُونَ ലംഘിക്കുന്നു, ഉടക്കുന്നു.
എന്നിട്ട്, നാം അവരില്‍നിന്നു ശിക്ഷയെ തുരവിയാക്കികൊടുത്തപ്പോള്‍, അവരതാ (കരാറ്) ലംഘനം ചെയ്യുന്നു!
തഫ്സീർ : 49-50
View   
وَنَادَىٰ فِرْعَوْنُ فِى قَوْمِهِۦ قَالَ يَـٰقَوْمِ أَلَيْسَ لِى مُلْكُ مِصْرَ وَهَـٰذِهِ ٱلْأَنْهَـٰرُ تَجْرِى مِن تَحْتِىٓ ۖ أَفَلَا تُبْصِرُونَ﴿٥١﴾
volume_up share
وَنَادَىٰ فِرْعَوْنُ ഫിര്‍ഔന്‍ വിളിച്ചു (പറഞ്ഞു - വിളംബരപ്പെടുത്തി) فِي قَوْمِهِ അവന്‍റെ ജനതയില്‍ قَالَ അവന്‍ പറഞ്ഞു يَا قَوْمِ എന്‍റെ ജനങ്ങളേ أَلَيْسَ لِي എനിക്കല്ലയോ مُلْكُ مِصْرَ മിസ്‌റി (ഈജിപ്തി)ലെ രാജത്വം, ആധിപത്യം وَهَـٰذِهِ الْأَنْهَارُ ഈ നദികള്‍ تَجْرِي നടക്കുകയും ചെയ്യുന്നു مِن تَحْتِي എന്‍റെ അടിയില്‍കൂടി أَفَلَا تُبْصِرُونَ അപ്പോള്‍ നിങ്ങള്‍ കണ്ടറിയുന്നില്ലേ.
ഫിര്‍ഔന്‍ തന്‍റെ ജനങ്ങളില്‍ വിളിച്ചു പറഞ്ഞു [വിളംബരം ചെയ്തു]; അവന്‍ പറഞ്ഞു: "എന്‍റെ ജനങ്ങളേ, മിസ്‌റിന്‍റെ ഭരണാധിപത്യം എനിക്കല്ലയോ?! ഈ നദികള്‍ എന്‍റെ താഴ്ഭാഗത്തുകൂടി ഒഴുകുകയും ചെയ്യുന്നു(വല്ലോ)?! അപ്പോള്‍, നിങ്ങള്‍ കണ്ടറിയുന്നില്ലേ?!
أَمْ أَنَا۠ خَيْرٌۭ مِّنْ هَـٰذَا ٱلَّذِى هُوَ مَهِينٌۭ وَلَا يَكَادُ يُبِينُ﴿٥٢﴾
volume_up share
أَمْ أَنَا അഥവാ (അതല്ല) ഞാന്‍ خَيْرٌ ഉത്തമനാണ് مِّنْ هَـٰذَا الَّذِي ഈ ഒരുവനേക്കാള്‍ هُوَ مَهِينٌ അവന്‍ നിന്ദ്യനാണ് (അങ്ങിനെയുള്ള) وَلَا يَكَادُ അവന്‍ ആയേക്കുകയുമില്ല (ആകാറാവുകയുമില്ല) يُبِينُ വ്യക്തമാക്കും (വ്യക്തമായി സംസാരിക്കും).
"അഥവാ, നിന്ദ്യനായുള്ളവനും, വ്യക്തമായി സംസാരിച്ചേക്കാത്തവനുമായ ഇവനെക്കാള്‍ ഉത്തമന്‍ ഞാനാകുന്നു. [ഇതും നിങ്ങള്‍ക്കു കണ്ടുകൂടേ?!].
فَلَوْلَآ أُلْقِىَ عَلَيْهِ أَسْوِرَةٌۭ مِّن ذَهَبٍ أَوْ جَآءَ مَعَهُ ٱلْمَلَـٰٓئِكَةُ مُقْتَرِنِينَ﴿٥٣﴾
volume_up share
فَلَوْلَا أُلْقِيَ എന്നാല്‍ (എങ്കില്‍) ഇട്ടുകൊടുക്കപ്പെടാത്ത തെന്ത്, എന്തുകൊണ്ട് ഇടപ്പെട്ടില്ല عَلَيْهِ അവന്‍റെമേല്‍ أَسْوِرَةٌ വളകള്‍ مِّن ذَهَبٍ സ്വര്‍ണ്ണം കൊണ്ടുള്ള أَوْ جَاءَ അല്ലെങ്കില്‍ വരുകയോ (ചെയ്യാത്തതെന്തു) مَعَهُ അവനോടൊപ്പം الْمَلَائِكَةُ മലക്കുകള്‍ مُقْتَرِنِينَ ഇണ (കൂട്ടു) ചേര്‍ന്നവരായിക്കൊണ്ടു.
"എന്നാല്‍, [അവന്‍ പറയുന്നതു നേരാണെങ്കില്‍] അവന്‍റെ മേല്‍ സ്വര്‍ണ്ണം കൊണ്ടുള്ള വളകള്‍ ഇട്ടുകൊടുക്കപ്പെടാത്തതെന്താണ്?! അല്ലെങ്കില്‍, അവനോടൊപ്പം കൂട്ടുചേര്‍ന്നു കൊണ്ട് മലക്കുകള്‍ വരുകയോ (ചെയ്യാത്തതെന്ത്)?!"
فَٱسْتَخَفَّ قَوْمَهُۥ فَأَطَاعُوهُ ۚ إِنَّهُمْ كَانُوا۟ قَوْمًۭا فَـٰسِقِينَ﴿٥٤﴾
volume_up share
فَاسْتَخَفَّ അങ്ങനെ അവന്‍ ലഘുവാക്കി (വിഡ്ഢികളാക്കി) قَوْمَهُ തന്‍റെ ജനതയെ, ജനതക്കു فَأَطَاعُوهُ അതിനാല്‍ (എന്നിട്ടു) അവര്‍ അവനെ അനുസരിച്ചു إِنَّهُمْ كَانُوا നിശ്ചയമായും അവരായിരുന്നു, ആകുന്നു قَوْمًا فَاسِقِينَ തോന്നിയവാസികളായ ഒരു ജനത.
അങ്ങനെ, അവന്‍ തന്‍റെ ജനതയെ ലഘുവാക്കി [വിഡ്ഢികളാക്കി] തീര്‍ത്തു‌;അതിനാല്‍ അവര്‍ അവനെ അനുസരിച്ചു. നിശ്ചയമായും അവര്‍, തോന്നിയവാസികളായ ഒരു ജനതയായിരുന്നു.
തഫ്സീർ : 51-54
View   
فَلَمَّآ ءَاسَفُونَا ٱنتَقَمْنَا مِنْهُمْ فَأَغْرَقْنَـٰهُمْ أَجْمَعِينَ﴿٥٥﴾
volume_up share
فَلَمَّا آسَفُونَا അങ്ങനെ അവര്‍ നമ്മെ കോപിപ്പിച്ചപ്പോള്‍, (അതൃപ്തമായി) പെരുമാറിയപ്പോള്‍ انتَقَمْنَا നാം പ്രതികാര (ശിക്ഷാ) നടപടിയെടുത്തു مِنْهُمْ അവരോടു فَأَغْرَقْنَاهُمْ എന്നിട്ടു നാമവരെ മുക്കി (നശിപ്പിച്ചു) أَجْمَعِينَ എല്ലാവരെയും, മുഴുവനും.
അങ്ങനെ, അവര്‍ നമ്മെ കോപിപ്പിച്ചപ്പോള്‍, നാം അവരോടു പ്രതികാര (ശിക്ഷാ) നടപടിയെടുത്തു. എന്നിട്ട് അവരെ മുഴുവന്‍ നാം മുക്കി നശിപ്പിച്ചു.
فَجَعَلْنَـٰهُمْ سَلَفًۭا وَمَثَلًۭا لِّلْـَٔاخِرِينَ﴿٥٦﴾
volume_up share
فَجَعَلْنَاهُمْ അങ്ങനെ അവരെ നാം ആക്കി سَلَفًا മുന്‍മാതൃക (മുന്‍കഴിഞ്ഞ സംഭവം) وَمَثَلًا ഒരു മുന്‍മാതൃകയും, ഉപമയും لِّلْآخِرِينَ പിന്നീടുള്ളവര്‍ക്കു.
അങ്ങനെ, പിന്നീടുള്ളവര്‍ക്ക് അവരെ നാം മുന്‍മാതൃകയും ഉപമയും ആക്കി.
തഫ്സീർ : 55-56
View   
وَلَمَّا ضُرِبَ ٱبْنُ مَرْيَمَ مَثَلًا إِذَا قَوْمُكَ مِنْهُ يَصِدُّونَ﴿٥٧﴾
volume_up share
وَلَمَّا ضُرِبَ ആക്കപ്പെട്ട (വിവരിക്കപ്പെട്ട)പ്പോള്‍ ابْنُ مَرْيَمَ മര്‍യമിന്‍റെ മകന്‍ مَثَلًا ഒരു ഉപമ (ഉദാഹരണം, മാതൃക) യായി إِذَا قَوْمُكَ അപ്പോഴതാ നിന്‍റെ ജനത مِنْهُ അതിനെപ്പറ്റി, അതിനാല്‍ يَصِدُّونَ ആര്‍ത്തുവിളിക്കുന്നു
(നബിയേ) മര്‍യമിന്‍റെ മകന്‍ ഒരു ഉപമയാ(യി കാണി)ക്കപ്പെട്ടപ്പോള്‍, അപ്പോഴതാ നിന്‍റെ ജനത അതിനെക്കുറിച്ച് (ആഹ്ലാദിച്ച്) ആര്‍ത്ത് വിളിക്കുന്നു!
وَقَالُوٓا۟ ءَأَـٰلِهَتُنَا خَيْرٌ أَمْ هُوَ ۚ مَا ضَرَبُوهُ لَكَ إِلَّا جَدَلًۢا ۚ بَلْ هُمْ قَوْمٌ خَصِمُونَ﴿٥٨﴾
volume_up share
وَقَالُوا അവര്‍ പറഞ്ഞു, പറയുന്നു أَآلِهَتُنَا ഞങ്ങളുടെ ദൈവങ്ങളോ, ആരാധ്യന്മാരോ خَيْرٌ ഉത്തമം أَمْ هُوَ അതോ അദ്ദേഹമോ مَا ضَرَبُوهُ അതിനെ അവര്‍ ആക്കിയിട്ടില്ല, വിവരിച്ചിട്ടില്ല لَكَ നിന്നോടു إِلَّا جَدَلًا ഒരു തര്‍ക്കമായിട്ടു (തര്‍ക്കത്തിനു) അല്ലാതെ بَلْ هُمْ പക്ഷേ (എന്നാല്‍) അവര്‍ قَوْمٌ خَصِمُونَ തര്‍ക്കശീലരായ ഒരു ജനതയാണ്
അവര്‍ പറയുകയും ചെയ്തു: "ഞങ്ങളുടെ ആരധ്യന്മാരാണോ ഉത്തമം, അതോ അദ്ദേഹമോ?!" നിന്നോടു ഒരു തര്‍ക്കമായിട്ടല്ലാതെ അതിനെ അവര്‍ ആക്കുന്നില്ല. പക്ഷെ, (അത്രയുമല്ല) അവര്‍ തര്‍ക്കശീലന്മാരായ ഒരു ജനതയാകുന്നു.
إِنْ هُوَ إِلَّا عَبْدٌ أَنْعَمْنَا عَلَيْهِ وَجَعَلْنَـٰهُ مَثَلًۭا لِّبَنِىٓ إِسْرَٰٓءِيلَ﴿٥٩﴾
volume_up share
إِنْ هُوَ അദ്ദേഹമല്ല إِلَّا عَبْدٌ ഒരു അടിയാന്‍ (അടിമ) അല്ലാതെ أَنْعَمْنَا നാം അനുഗ്രഹം ചെയ്ത عَلَيْهِ അദ്ദേഹത്തിന്‍റെമേല്‍ وَجَعَلْنَاهُ അദ്ദേഹത്തെ നാം ആക്കുകയും ചെയ്തിരിക്കുന്നു مَثَلًا ഒരു മാതൃക, ഉപമ لِّبَنِي إِسْرَائِيلَ ഇസ്രാഈല്‍ സന്തതികള്‍ക്കു.
അദ്ദേഹം, നാം അനുഗ്രഹം ചെയ്തുകൊടുത്തിട്ടുള്ള ഒരു അടിയാനല്ലാതെ (മറ്റൊന്നും) അല്ല; ഇസ്രായീല്‍ സന്തതികള്‍ക്ക് അദ്ദേഹത്തെ നാം ഒരു മാതൃകയാക്കുകയും ചെയ്തിരിക്കുന്നു.
وَلَوْ نَشَآءُ لَجَعَلْنَا مِنكُم مَّلَـٰٓئِكَةًۭ فِى ٱلْأَرْضِ يَخْلُفُونَ﴿٦٠﴾
volume_up share
وَلَوْ نَشَاءُ നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ لَجَعَلْنَا നാം ഉണ്ടാക്കുക (ഏര്‍പ്പെടുത്തു)മായിരുന്നു مِنكُم നിങ്ങളില്‍നിന്നു, നിങ്ങള്‍ക്കു (പകരം) مَّلَائِكَةً മലക്കുകളെ فِي الْأَرْضِ ഭൂമിയില്‍ يَخْلُفُونَ പകരം വരുന്ന, പിന്‍ഗമിക്കുന്നവരായിട്ടു.
നാം ഉദ്ദേശിച്ചിരുന്നുവെങ്കില്‍, ഭൂമിയില്‍ (നിങ്ങള്‍ക്കു) പകരം വരുമാറു നിങ്ങളില്‍ നിന്നു തന്നെ മലക്കുകളെ നാം ഏര്‍പ്പെടുത്തുമായിരുന്നു.
തഫ്സീർ : 57-60
View   
وَإِنَّهُۥ لَعِلْمٌۭ لِّلسَّاعَةِ فَلَا تَمْتَرُنَّ بِهَا وَٱتَّبِعُونِ ۚ هَـٰذَا صِرَٰطٌۭ مُّسْتَقِيمٌۭ﴿٦١﴾
volume_up share
وَإِنَّهُ നിശ്ചയമായും അദ്ദേഹം لَعِلْمٌ ഒരു അറിവു(അടയാളം) തന്നെയാണ് لِّلسَّاعَةِ അന്ത്യസമയത്തിനു فَلَا تَمْتَرُنَّ ആകയാല്‍ നിങ്ങള്‍ സംശയിക്കുകതന്നെ വേണ്ടാ, സന്ദേഹം വെക്കരുത് بِهَا അതിനെപ്പറ്റി وَاتَّبِعُونِ എന്നെ പിന്‍പറ്റുകയും ചെയ്യുവിന്‍ هَـٰذَا ഇതു صِرَاطٌ പാതയാണ്,വഴിയാണ് مُّسْتَقِيمٌ ചൊവ്വായ, നേരായ.
അദ്ദേഹം അന്ത്യസമയത്തിന്നുള്ള ഒരു അറിവും (അഥവാ അടയാളവും) ആകുന്നു. അകയാല്‍, നിങ്ങള്‍ അതിനെപ്പറ്റി സംശയിക്കുകതന്നെ വേണ്ടാ. നിങ്ങള്‍ എന്നെ [എന്‍റെ മാര്‍ഗ്ഗത്തെ] പിന്‍പറ്റുകയും ചെയ്യുവിന്‍. (ശരിക്കു) ചൊവ്വായ പാതയാണ് ഇത്.
وَلَا يَصُدَّنَّكُمُ ٱلشَّيْطَـٰنُ ۖ إِنَّهُۥ لَكُمْ عَدُوٌّۭ مُّبِينٌۭ﴿٦٢﴾
volume_up share
وَلَا يَصُدَّنَّكُمُ നിങ്ങളെ തടയാതിരിക്കട്ടെ الشَّيْطَانُ പിശാചു إِنَّهُ لَكُمْ നിശ്ചയമായും നിങ്ങള്‍ക്കു അവന്‍ عَدُوٌّ ശത്രുവാണ് مُّبِينٌ പ്രത്യക്ഷമായ, (തനി).
പിശാചു നിങ്ങളെ (ഈ പാതവിട്ട്) തടയാതിരിക്കുകയും ചെയ്യട്ടെ. നിശ്ചയമായും, അവന്‍ നിങ്ങള്‍ക്കു പ്രത്യക്ഷ ശത്രുവാകുന്നു.
തഫ്സീർ : 61-62
View   
وَلَمَّا جَآءَ عِيسَىٰ بِٱلْبَيِّنَـٰتِ قَالَ قَدْ جِئْتُكُم بِٱلْحِكْمَةِ وَلِأُبَيِّنَ لَكُم بَعْضَ ٱلَّذِى تَخْتَلِفُونَ فِيهِ ۖ فَٱتَّقُوا۟ ٱللَّهَ وَأَطِيعُونِ﴿٦٣﴾
volume_up share
وَلَمَّا جَاءَ عِيسَىٰ ഈസാ വന്നപ്പോള്‍ بِالْبَيِّنَاتِ തെളിവുകളുമായി قَالَ അദ്ദേഹം പറഞ്ഞു قَدْ جِئْتُكُم തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്കു വന്നിരിക്കുന്നു بِالْحِكْمَةِ വിജ്ഞാനം കൊണ്ടു وَلِأُبَيِّنَ لَكُم നിങ്ങള്‍ക്കു ഞാന്‍ വിവരിച്ചു (വ്യക്തമാക്കി) തരുവാനും بَعْضَ الَّذِي യാതൊന്നില്‍ ചിലതു تَخْتَلِفُونَ فِيه അതില്‍ നിങ്ങള്‍ ഭിന്നിച്ചു (അഭിപ്രായ വ്യത്യാസത്തിലായി) കൊണ്ടിരിക്കുന്നു فَاتَّقُوا اللَّـهَ അതുകൊണ്ടു അല്ലാഹുവിനെ സൂക്ഷിക്കുവിന്‍ وَأَطِيعُونِ എന്നെ അനുസരിക്കുകയും ചെയ്യുവിന്‍.
വ്യക്തമായ തെളിവുകളും കൊണ്ട് ഈസാ വന്നപ്പോള്‍ അദ്ദേഹം പറഞ്ഞു: "തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്കു വിജ്ഞാനവും കൊണ്ടുവന്നിരിക്കുന്നു; നിങ്ങള്‍ (പരസ്പരം) ഭിന്നാഭിപ്രായത്തിലായിക്കൊണ്ടിരിക്കുന്നതില്‍ ചിലതു നിങ്ങള്‍ക്ക് വിവരിച്ചുതരുവാന്‍ വേണ്ടിയുമാകുന്നു (വന്നിരിക്കുന്നതു). ആകയാല്‍ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുവിന്‍; എന്നെ അനുസരിക്കുകയും ചെയ്യുവിന്‍.
إِنَّ ٱللَّهَ هُوَ رَبِّى وَرَبُّكُمْ فَٱعْبُدُوهُ ۚ هَـٰذَا صِرَٰطٌۭ مُّسْتَقِيمٌۭ﴿٦٤﴾
volume_up share
إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു هُوَ رَبِّي അവന്‍ എന്‍റെ റബ്ബാണ് وَرَبُّكُمْ നിങ്ങളുടെ റബ്ബുമാണ് فَاعْبُدُوهُ ആകയാല്‍ നിങ്ങളവനെ ആരാധിക്കണം هَـٰذَا ഇതു صِرَاطٌ مُّسْتَقِيمٌ നേരായ (ചൊവ്വായ പാതയാണ്).
"നിശ്ചയമായും, അല്ലാഹു തന്നെയാണ് എന്‍റെ രക്ഷിതാവും, നിങ്ങളുടെ രക്ഷിതാവും. അതിനാല്‍, നിങ്ങള്‍ അവനെ ആരാധിക്കണം. ഇതു (ശരിക്കും) നേരായ പാതയാകുന്നു."
فَٱخْتَلَفَ ٱلْأَحْزَابُ مِنۢ بَيْنِهِمْ ۖ فَوَيْلٌۭ لِّلَّذِينَ ظَلَمُوا۟ مِنْ عَذَابِ يَوْمٍ أَلِيمٍ﴿٦٥﴾
volume_up share
فَاخْتَلَفَ എന്നിട്ടു ഭിന്നിപ്പിലായി الْأَحْزَابُ കക്ഷികള്‍ مِن بَيْنِهِمْ അവര്‍ക്കിടയില്‍നിന്നു فَوَيْلٌ അതിനാല്‍ നാശം, കഷ്ടം لِّلَّذِينَ ظَلَمُوا അക്രമം പ്രവര്‍ത്തിച്ചവര്‍ക്കു مِنْ عَذَابِ ശിക്ഷമൂലം, ശിക്ഷയാല്‍ يَوْمٍ أَلِيمٍ വേദനയേറിയ ഒരു ദിവസത്തെ.
എന്നിട്ട് അവര്‍ക്കിടയില്‍നിന്ന് (പല) കക്ഷികള്‍ ഭിന്നിച്ചു. അതിനാല്‍, അക്രമം പ്രവര്‍ത്തിച്ചവര്‍ക്കു വേദനയേറിയ ഒരു ദിവസത്തെ ശിക്ഷമൂലം നാശം!
هَلْ يَنظُرُونَ إِلَّا ٱلسَّاعَةَ أَن تَأْتِيَهُم بَغْتَةًۭ وَهُمْ لَا يَشْعُرُونَ﴿٦٦﴾
volume_up share
هَلْ يَنظُرُونَ അവര്‍ നോക്കി (കാത്തു) കൊണ്ടിരിക്കുന്നുവോ إِلَّا السَّاعَةَ അന്ത്യസമയത്തെയല്ലാതെ أَن تَأْتِيَهُم അതവര്‍ക്കു വരുന്നതു بَغْتَةً പെട്ടന്നു, യാദൃശ്ചികമായി وَهُمْ لَا يَشْعُرُونَ അവര്‍ അറിയാതിരിക്കെ.
അന്ത്യസമയത്തെയല്ലാതെ (വല്ലതും) അവര്‍ നോക്കി (ക്കാത്തു) കൊണ്ടിരിക്കുന്നുവോ? അതായതു, അവര്‍ (ബോധപൂര്‍വ്വം) അറിയാതിരിക്കെ, പെട്ടെന്ന്‍ അതവര്‍ക്കു വന്നെത്തുന്നതിനെ(യല്ലാതെ)!.
ٱلْأَخِلَّآءُ يَوْمَئِذٍۭ بَعْضُهُمْ لِبَعْضٍ عَدُوٌّ إِلَّا ٱلْمُتَّقِينَ﴿٦٧﴾
volume_up share
الْأَخِلَّاءُ ചങ്ങാതിമാര്‍ يَوْمَئِذٍ ആ ദിവസം بَعْضُهُمْ لِبَعْضٍ അവരില്‍ ചിലര്‍ ചിലര്‍ക്കു عَدُوٌّ ശത്രുവായിരിക്കും إِلَّا الْمُتَّقِينَ സൂക്ഷിക്കുന്നവര്‍ (ഭയഭക്തന്മാര്‍) ഒഴികെ.
അന്നത്തെ ദിവസം, ചങ്ങാതിമാര്‍ - അവരില്‍ ചിലര്‍ ചിലര്‍ക്ക് - ശത്രുവായിരിക്കും; (സൂക്ഷമതയുള്ള) ഭയഭക്തന്മാരൊഴികെ.
തഫ്സീർ : 63-67
View   
يَـٰعِبَادِ لَا خَوْفٌ عَلَيْكُمُ ٱلْيَوْمَ وَلَآ أَنتُمْ تَحْزَنُونَ﴿٦٨﴾
volume_up share
يَا عِبَادِ എന്‍റെ അടിയാന്മാരേ لَا خَوْفٌ ഭയമില്ല عَلَيْكُمُ നിങ്ങളുടെമേല്‍ الْيَوْمَ ഇന്നു وَلَا أَنتُمْ നിങ്ങള്‍ ഇല്ലതാനും تَحْزَنُونَ വ്യസനപ്പെടും.
"എന്‍റെ അടിയാന്മാരേ, നിങ്ങളുടെമേല്‍ ഇന്നു യാതൊരു ഭയവും ഇല്ല. നിങ്ങള്‍ വ്യസനപ്പെടുകയുമില്ല;
ٱلَّذِينَ ءَامَنُوا۟ بِـَٔايَـٰتِنَا وَكَانُوا۟ مُسْلِمِينَ﴿٦٩﴾
volume_up share
الَّذِينَ آمَنُوا അതായതു വിശ്വസിച്ചവര്‍ بِآيَاتِنَا നമ്മുടെ ആയത്തുകളില്‍ وَكَانُوا مُسْلِمِينَ മുസ്ലിംകളായി (അനുസരിക്കുന്നവരായി)യിരിക്കുകയും.
"അതായതു, നമ്മുടെ "ആയത്തു"കളില്‍ [ലക്ഷ്യസന്ദേശങ്ങളില്‍] വിശ്വസിക്കുകയും, (ഇസ്ലാമിനെ അനുസരിച്ചു) "മുസ്ലിം"കളായിത്തീരുകയും ചെയ്തിട്ടുള്ളവര്‍!-
ٱدْخُلُوا۟ ٱلْجَنَّةَ أَنتُمْ وَأَزْوَٰجُكُمْ تُحْبَرُونَ﴿٧٠﴾
volume_up share
ادْخُلُوا الْجَنَّةَ നിങ്ങള്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുവിന്‍ أَنتُمْ وَأَزْوَاجُكُمْ നിങ്ങളും നിങ്ങളുടെ ഇണകളും (ഭാര്യഭര്‍ത്താക്കളും) تُحْبَرُونَ നിങ്ങള്‍ സന്തോഷഭരിതരായ നിലയില്‍.
" നിങ്ങളും, നിങ്ങളുടെ ഇണകളും സന്തോഷഭരിതരായിക്കൊണ്ട് സ്വര്‍ഗ്ഗത്തില്‍ പ്രവേശിച്ചുകൊള്ളുവിന്‍."
തഫ്സീർ : 68-70
View   
يُطَافُ عَلَيْهِم بِصِحَافٍۢ مِّن ذَهَبٍۢ وَأَكْوَابٍۢ ۖ وَفِيهَا مَا تَشْتَهِيهِ ٱلْأَنفُسُ وَتَلَذُّ ٱلْأَعْيُنُ ۖ وَأَنتُمْ فِيهَا خَـٰلِدُونَ﴿٧١﴾
volume_up share
يُطَافُ عَلَيْهِم അവരില്‍ ചുറ്റിനടക്കപ്പെടും بِصِحَافٍ തളികകളുമായി مِّن ذَهَبٍ സ്വര്‍ണ്ണം കൊണ്ടുള്ള وَأَكْوَابٍ കോപ്പകളുമായും وَفِيهَا അതിലുണ്ടുതാനും مَا تَشْتَهِيهِ ഇച്ഛിക്കുന്നതു الْأَنفُسُ മനസ്സുകള്‍, ദേഹങ്ങള്‍ وَتَلَذُّ രസിക്കുകയും ചെയ്യുന്ന الْأَعْيُنُ കണ്ണുകള്‍ وَأَنتُمْ فِيهَا നിങ്ങള്‍ അതില്‍ خَالِدُونَ നിത്യവാസികളുമായിരിക്കും.
സ്വര്‍ണ്ണംകൊണ്ടുള്ള തളികകളും, കോപ്പകളുമായി അവരില്‍ ചുറ്റിനടക്കപ്പെടും. മനസ്സുകള്‍ ഇച്ഛിക്കുകയും, കണ്ണുകള്‍ രസിക്കുകയും ചെയ്യുന്നതു (എല്ലാം) അതിലുണ്ടുതാനും. (ഹേ, ഭയഭക്തന്മാരേ,) അതില്‍ നിങ്ങള്‍ നിത്യവാസികളുമായിരിക്കും.
وَتِلْكَ ٱلْجَنَّةُ ٱلَّتِىٓ أُورِثْتُمُوهَا بِمَا كُنتُمْ تَعْمَلُونَ﴿٧٢﴾
volume_up share
وَتِلْكَ الْجَنَّةُ അതത്രെ സ്വര്‍ഗ്ഗം, അതു സ്വര്‍ഗ്ഗമാണ് الَّتِي أُورِثْتُمُوهَا നിങ്ങള്‍ക്കതു അവകാശമായി നല്‍കപ്പെട്ടതായ بِمَا كُنتُمْ നിങ്ങളായിരുന്നതു കൊണ്ടു تَعْمَلُونَ പ്രവര്‍ത്തിക്കും.
അതത്രെ, നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനു് നിങ്ങള്‍ക്കു അവകാശമായി നല്‍കപ്പെട്ടിട്ടുള്ള സ്വര്‍ഗ്ഗം!
لَكُمْ فِيهَا فَـٰكِهَةٌۭ كَثِيرَةٌۭ مِّنْهَا تَأْكُلُونَ﴿٧٣﴾
volume_up share
لَكُمْ فِيهَا അതില്‍ നിങ്ങള്‍ക്കുണ്ടു فَاكِهَةٌ പഴവര്‍ഗ്ഗം كَثِيرَةٌ വളരെ, ധാരാളം مِّنْهَا تَأْكُلُونَ അതില്‍ നിന്നു നിങ്ങള്‍ തിന്നു (ഭുജിച്ചു) കൊണ്ടിരിക്കും.
നിങ്ങള്‍ക്ക് അതില്‍ ധാരാളം പഴവര്‍ഗ്ഗങ്ങളുണ്ടായിരിക്കും; അതില്‍നിന്ന് നിങ്ങള്‍ തിന്നുകൊണ്ടിരിക്കും.
തഫ്സീർ : 71-73
View   
إِنَّ ٱلْمُجْرِمِينَ فِى عَذَابِ جَهَنَّمَ خَـٰلِدُونَ﴿٧٤﴾
volume_up share
إِنَّ الْمُجْرِمِينَ നിശ്ചയമായും കുറ്റവാളികള്‍ فِي عَذَابِ جَهَنَّمَ "ജഹന്നമി"ന്‍റെ (നരക)ശിക്ഷയില്‍ خَالِدُونَ നിത്യവാസികളായിരിക്കും.
നിശ്ചയമായും, കുറ്റവാളികള്‍ നരകശിക്ഷയില്‍ നിത്യവാസികളായിരിക്കും.
لَا يُفَتَّرُ عَنْهُمْ وَهُمْ فِيهِ مُبْلِسُونَ﴿٧٥﴾
volume_up share
لَا يُفَتَّرُ അതു അയവു (ഇളവു, തളര്‍ച്ച ) വരുത്തപ്പെടുകയില്ല عَنْهُمْ അവര്‍ക്കു, അവരില്‍നിന്നു وَهُمْ فِيهِ അതില്‍ അവര്‍ مُبْلِسُونَ ആശയറ്റ(ആശ മുറിഞ്ഞ)വരുമാകുന്നു.
അവരില്‍നിന്ന് അതു അയവു വരുത്തപ്പെടുന്നതല്ല; അവരതില്‍ ആശയറ്റവരുമായിരിക്കും.
وَمَا ظَلَمْنَـٰهُمْ وَلَـٰكِن كَانُوا۟ هُمُ ٱلظَّـٰلِمِينَ﴿٧٦﴾
volume_up share
وَمَا ظَلَمْنَاهُمْ നാമവരോടു അക്രമം (അനീതി) ചെയ്തിട്ടില്ല وَلَـٰكِن പക്ഷെ, എങ്കിലും كَانُوا هُمُ അവര്‍ തന്നെയാകുന്നു الظَّالِمِينَ അക്രമികള്‍.
നാം അവരോടു അക്രമം പ്രവര്‍ത്തിച്ചിട്ടില്ല. പക്ഷേ, അവര്‍ തന്നെയാണ് അക്രമികളായിരിക്കുന്നത്.
وَنَادَوْا۟ يَـٰمَـٰلِكُ لِيَقْضِ عَلَيْنَا رَبُّكَ ۖ قَالَ إِنَّكُم مَّـٰكِثُونَ﴿٧٧﴾
volume_up share
وَنَادَوْا അവര്‍ വിളിച്ചുപറയും يَا مَالِكُ മാലികേ لِيَقْضِ عَلَيْنَا ഞങ്ങളില്‍ വിധിക്കട്ടെ, തീരുമാനം വരുത്തട്ടെ رَبُّكَ തന്‍റെ (താങ്കളുടെ)റബ്ബ് قَالَ അദ്ദേഹം പറയും إِنَّكُم مَّاكِثُونَ നിശ്ചയമായും നിങ്ങള്‍ താമസിക്കുന്ന (കഴിഞ്ഞു കൂടുന്ന)വരാണ്.
അവര്‍ വിളിച്ചുപറയും: "മാലികേ"! തന്‍റെ റബ്ബ് ഞങ്ങളില്‍ (മരണത്തിന്ന്‍) തീരുമാനമെടുക്കട്ടെ!" അദ്ദേഹം പറയും: "നിശ്ചയമായും നിങ്ങള്‍, (ശിക്ഷയില്‍തന്നെ) താമസിക്കുന്നവരാകുന്നു."
لَقَدْ جِئْنَـٰكُم بِٱلْحَقِّ وَلَـٰكِنَّ أَكْثَرَكُمْ لِلْحَقِّ كَـٰرِهُونَ﴿٧٨﴾
volume_up share
لَقَدْ جِئْنَاكُم തീര്‍ച്ചയായും നാം നിങ്ങള്‍ക്കുവന്നു, വന്നിരിക്കുന്നു بِالْحَقِّ യഥാര്‍ത്ഥവും കൊണ്ടു وَلَـٰكِنَّ أَكْثَرَكُمْ എങ്കിലും നിങ്ങളിലധികവും لِلْحَقِّ യഥാര്‍ത്ഥത്തെ (സത്യത്തെ, ന്യായത്തോടു) كَارِهُونَ വെറുക്കുന്നവരാണ്, വെറുത്തവരാണ്, അനിഷ്ടക്കാരാണ്.
തീര്‍ച്ചയായും, നിങ്ങള്‍ക്ക് നാം യഥാര്‍ത്ഥം കൊണ്ടുവ(ന്ന് ത)ന്നിരിക്കുന്നു. പക്ഷെ, നിങ്ങളില്‍ അധികമാളും യഥാര്‍ത്ഥത്തെ വെറുക്കുന്നവരാണ്.
തഫ്സീർ : 74-78
View   
أَمْ أَبْرَمُوٓا۟ أَمْرًۭا فَإِنَّا مُبْرِمُونَ﴿٧٩﴾
volume_up share
أَمْ أَبْرَمُوا അതല്ല അവര്‍ ഉറപ്പിച്ചുവെച്ചോ أَمْرًا വല്ല കാര്യവും فَإِنّا എന്നാല്‍ നാം مُبْرِمُونَ ഉറപ്പിക്കുന്നവരാണ്.
അതല്ല (-ഒരുപക്ഷെ) അവര്‍ വല്ല കാര്യവും [പരിപാടിയും] ഉറപ്പിച്ചുവെച്ചിരിക്കുന്നുവോ?! എന്നാല്‍, നിശ്ചയമായും നാമും (ചിലതു) ഉറപ്പിച്ചുവെക്കുന്നവരാകുന്നു.
أَمْ يَحْسَبُونَ أَنَّا لَا نَسْمَعُ سِرَّهُمْ وَنَجْوَىٰهُم ۚ بَلَىٰ وَرُسُلُنَا لَدَيْهِمْ يَكْتُبُونَ﴿٨٠﴾
volume_up share
أَمْ يَحْسَبُونَ അതല്ല അവര്‍ വിചാരിക്കുന്നു(കണക്കാകുന്നു)വോ أَنَّا لَا نَسْمَعُ നാം കേള്‍ക്കയില്ലെന്നു سِرَّهُمْ അവരുടെ രഹസ്യം, സ്വകാര്യം وَنَجْوَاهُم അവരുടെ മന്ത്രവും, ഗൂഢഭാഷണവും بَلَىٰ അല്ലാതെ, ഇല്ലാതേ (ഉണ്ടു) وَرُسُلُنَا നമ്മുടെ ദൂതന്മാര്‍ لَدَيْهِمْ അവരുടെ അടുക്കല്‍ يَكْتُبُونَ എഴുതുകയും (രേഖപ്പെടുത്തുകയും) ചെയ്യുന്നു.
അതല്ലെങ്കില്‍, അവര്‍ വിചാരിക്കുന്നുണ്ടോ, അവരുടെ രഹസ്യവും, (സ്വകാര്യ) മന്ത്രവും നാം കേള്‍ക്കുന്നില്ലെന്നു?! ഇല്ലാതെ! (കേള്‍ക്കുന്നുണ്ട്). നമ്മുടെ ദൂതന്മാര്‍ അവരുടെ അടുക്കല്‍ എഴുതി ക്കൊണ്ടുമിരിക്കുന്നു.
തഫ്സീർ : 79-80
View   
قُلْ إِن كَانَ لِلرَّحْمَـٰنِ وَلَدٌۭ فَأَنَا۠ أَوَّلُ ٱلْعَـٰبِدِينَ﴿٨١﴾
volume_up share
قُلْ പറയുക إِن كَانَ ഉണ്ടെങ്കില്‍, ഉണ്ടായിരുന്നെങ്കില്‍ لِلرَّحْمَـٰنِ റഹ്മാന്നു وَلَدٌ വല്ല സന്താനവും, മക്കളും فَأَنَا എന്നാല്‍ ഞാന്‍ أَوَّلُ الْعَابِدِينَ ആരാധിക്കുന്നവരില്‍ ഒന്നാമത്തേവനായിരിക്കും.
(നബിയേ) പറയുക: "പരമകാരുണികന് വല്ല സന്താനവും ഉണ്ടെന്നു വരികില്‍, ഞാന്‍ (അതിന്‍റെ) ആരാധകന്മാരില്‍ ഒന്നാമത്തേവനായിരിക്കും."
سُبْحَـٰنَ رَبِّ ٱلسَّمَـٰوَٰتِ وَٱلْأَرْضِ رَبِّ ٱلْعَرْشِ عَمَّا يَصِفُونَ﴿٨٢﴾
volume_up share
سُبْحَٰنَ മഹാ പരിശുദ്ധന്‍, പരിശുദ്ധപ്പെടുത്തുന്നു رَبِّ ٱلسَّمَٰوَٰتِ ആകാശങ്ങളുടെ റബ്ബ്, റബ്ബിനെ وَٱلْأَرْضِ ഭൂമിയുടെയും رَبِّ ٱلْعَرْشِ അര്‍ശിന്‍റെ റബ്ബ് عَمَّا يَصِفُونَ അവര്‍ വര്‍ണ്ണിക്കുന്ന (വിവരിക്കുന്നതില്‍ നിന്നു).
ആകാശങ്ങളുടെയും ഭൂമിയുടെയും റബ്ബ് - അതായത്, "അര്‍ശി"ന്‍റെ [സിംഹാസനത്തിന്‍റെ] റബ്ബ് - അവര്‍ വര്‍ണ്ണിച്ചു പറയുന്നതില്‍നിന്നു എത്രയോ പരിശുദ്ധന്‍!
തഫ്സീർ : 81-82
View   
فَذَرْهُمْ يَخُوضُوا۟ وَيَلْعَبُوا۟ حَتَّىٰ يُلَـٰقُوا۟ يَوْمَهُمُ ٱلَّذِى يُوعَدُونَ﴿٨٣﴾
volume_up share
فَذَرْهُمْ ആകയാല്‍ (എന്നാല്‍) അവരെ വിട്ടേക്കുക يَخُوضُوا അവര്‍ മുഴുകട്ടെ, മുഴുകുമാറു وَيَلْعَبُوا വിളയാടുകയും,കളിക്കുകയും حَتَّىٰ يُلَاقُوا അവര്‍ കണ്ടെത്തുന്നതുവരെ يَوْمَهُمُ അവരുടെ ദിവസം الَّذِي يُوعَدُونَ അവരോടു വാഗ്ദത്തം (താക്കീതു) ചെയ്യപ്പെടുന്ന
ആകയാല്‍ അവരെ വിട്ടേക്കുക; അവരോടു താക്കീതു ചെയ്യപ്പെട്ടുവരുന്ന അവരുടെ (ആ) ദിവസവുമായി കണ്ടുമുട്ടുന്നതുവരേക്കും അവര്‍ (തോന്നിയവാസത്തില്‍) മുഴുകിയും, കളിച്ചുകൊണ്ടിരിക്കട്ടെ!
وَهُوَ ٱلَّذِى فِى ٱلسَّمَآءِ إِلَـٰهٌۭ وَفِى ٱلْأَرْضِ إِلَـٰهٌۭ ۚ وَهُوَ ٱلْحَكِيمُ ٱلْعَلِيمُ﴿٨٤﴾
volume_up share
وَهُوَ الَّذِي അവന്‍ യാതൊരുവനാണ് فِي السَّمَاءِ إِلَـٰهٌ ആകാശത്തില്‍ ആരാധ്യനായ (ദൈവമായ) وَفِي الْأَرْضِ إِلَـٰهٌ ഭൂമിയിലും ആരാധ്യനായ وَهُوَ الْحَكِيمُ അവന്‍തന്നെ അഗാധജ്ഞന്‍ الْعَلِيمُ സര്‍വ്വജ്ഞന്‍
അവനത്രെ, ആകാശത്തില്‍ ആരാധ്യനും, ഭൂമിയില്‍ ആരാധ്യനുമായുള്ളവന്‍. അവന്‍തന്നെയാണ്, അഗാധജ്ഞനും, സര്‍വ്വജ്ഞനും.
وَتَبَارَكَ ٱلَّذِى لَهُۥ مُلْكُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَمَا بَيْنَهُمَا وَعِندَهُۥ عِلْمُ ٱلسَّاعَةِ وَإِلَيْهِ تُرْجَعُونَ﴿٨٥﴾
volume_up share
وَتَبَارَكَ الَّذِي യാതൊരുവന്‍ മഹത്വം (മേന്മ, ഗുണം) എറിയവനുമാകുന്നു لَهُ അവനാണ് مُلْكُ السَّمَاوَاتِആകാശങ്ങളുടെ ആധിപത്യം وَالْأَرْضِ ഭൂമിയുടെയും وَمَا بَيْنَهُمَا രണ്ടിന്നിടയിലുള്ളതിന്റെയും وَعِندَهُ അവന്‍റെ അടുക്കലാണുതാനും عِلْمُ السَّاعَةِ അന്ത്യഘട്ടത്തിന്റെ അറിവു وَإِلَيْهِ അവനിലേക്കുതന്നെ تُرْجَعُونَ നിങ്ങള്‍ മടക്കപ്പെടുന്നു.
ആകാശങ്ങളുടെയും, ഭൂമിയുടെയും, അവക്കിടയിലുള്ളതിന്‍റെയും രാജാധിപത്യം യാതൊരുവന്നുള്ളതാണോ അവന്‍, വളരെ മഹത്വം (അഥവാ നന്മ) ഏറിയവനുമാകുന്നു. അവന്‍റെ അടുക്കലാണ് അന്ത്യസമയത്തിന്‍റെ അറിവുള്ളതും. അവങ്കലേക്കുതന്നെ നിങ്ങള്‍ മടക്കപെടുകയും ചെയ്യുന്നു.
وَلَا يَمْلِكُ ٱلَّذِينَ يَدْعُونَ مِن دُونِهِ ٱلشَّفَـٰعَةَ إِلَّا مَن شَهِدَ بِٱلْحَقِّ وَهُمْ يَعْلَمُونَ﴿٨٦﴾
volume_up share
وَلَا يَمْلِكُ സ്വാധീനമാക്കുക (അധികാരപ്പെടുക, കഴിയുക)യില്ല الَّذِينَ يَدْعُونَ അവര്‍ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവര്‍ مِن دُونِهِ അവനു പുറമെ الشَّفَاعَةَ ശുപാര്‍ശക്ക് إِلَّا مَن شَهِدَ സാക്ഷ്യം വഹിച്ചവരല്ലാതെ بِالْحَقِّ യഥാര്‍ത്ഥത്തിനു وَهُمْ يَعْلَمُونَ അവര്‍ അറിഞ്ഞുകൊണ്ടു.
അവനു പുറമെ അവര്‍ വിളിച്ചു (പ്രാര്‍ത്ഥിച്ചു) കൊണ്ടിരിക്കുന്നവര്‍ക്ക് ശുപാര്‍ശ ചെയ്‌വാന്‍ അധികാരം (അഥവാ കഴിവ്) ഉണ്ടാകുന്നതല്ല; തങ്ങള്‍ അറിഞ്ഞുകൊണ്ടു യഥാര്‍ത്ഥത്തിനു സാക്ഷ്യം വഹിച്ചതാരോ അവര്‍ക്കല്ലാതെ.
തഫ്സീർ : 83-86
View   
وَلَئِن سَأَلْتَهُم مَّنْ خَلَقَهُمْ لَيَقُولُنَّ ٱللَّهُ ۖ فَأَنَّىٰ يُؤْفَكُونَ﴿٨٧﴾
volume_up share
وَلَئِن سَأَلْتَهُم നീ അവരോടു ചോദിച്ചുവെങ്കില്‍ مَّنْ خَلَقَهُمْ അവരെ സൃഷ്ടിച്ചതാരെന്നു لَيَقُولُنَّ നിശ്ചയമായും അവര്‍ പറയും اللَّـهُ അല്ലാഹു എന്നു فَأَنَّىٰ അപ്പോള്‍ എങ്ങിനെയാണ്, എവിടെ നിന്നാണ് يُؤْفَكُونَ അവര്‍ തെറ്റിക്കപ്പെടുന്നതു.
ആരാണ്, അവരെ സൃഷ്ടിച്ചതെന്നു അവരോട് നീ ചോദിച്ചെങ്കില്‍, അവര്‍ നിശ്ചയമായും പറയും: "അല്ലാഹു" എന്ന്‌. അപ്പോള്‍, എങ്ങിനെയാണവര്‍ (സത്യത്തില്‍ നിന്നു) തെറ്റിക്കപ്പെടുന്നത്‌?!
തഫ്സീർ : 87-87
View   
وَقِيلِهِۦ يَـٰرَبِّ إِنَّ هَـٰٓؤُلَآءِ قَوْمٌۭ لَّا يُؤْمِنُونَ﴿٨٨﴾
volume_up share
وَقِيلِهِ അദ്ദേഹത്തിന്‍റെ വാക്കും (അദ്ദേഹം പറയുന്നതും) يَا رَبِّ എന്റെ റബ്ബേ إِنَّ هَـٰؤُلَاءِ നിശ്ചയമായും ഇക്കൂട്ടര്‍ قَوْمٌ لَّا يُؤْمِنُونَ വിശ്വസിക്കാത്ത ഒരു ജനതയാണ്.
അദ്ദേഹത്തിന്‍റെ [റസൂലിന്‍റെ] വാക്കിനെപ്പറ്റിയും (അല്ലാഹുവിങ്കല്‍ അറിവുണ്ട്) : "എന്റെ റബ്ബേ, ഇക്കൂട്ടര്‍ വിശ്വസിക്കാത്ത ഒരു ജനതയാണ്!"
തഫ്സീർ : 88-88
View   
فَٱصْفَحْ عَنْهُمْ وَقُلْ سَلَـٰمٌۭ ۚ فَسَوْفَ يَعْلَمُونَ﴿٨٩﴾
volume_up share
فَاصْفَحْ ആകയാല്‍ തിരിഞ്ഞു (മാറി) കളയുക عَنْهُمْ അവരെവിട്ടു, അവരില്‍നിന്നു وَقُلْ പറയുകയും ചെയ്യുക سَلَامٌ സലാം എന്നു فَسَوْفَ എന്നാല്‍ പിന്നീട്, വഴിയെ يَعْلَمُونَ അവര്‍ അറിയുന്നതാണ്
എന്നാല്‍, (നബിയേ) അവരെ വിട്ട് പിരിഞ്ഞുപോരുക, (അവരോടു) പറഞ്ഞേക്കുകയും ചെയ്യുക: "സലാം"! അവര്‍ വഴിയേ അറിഞ്ഞുകൊള്ളും!
തഫ്സീർ : 89-89
View   
44.അദ്ദുഖാന്‍


بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
حمٓ﴿١﴾
volume_up share
حم "ഹാമീം.
"ഹാ-മീം."
وَٱلْكِتَـٰبِ ٱلْمُبِينِ﴿٢﴾
volume_up share
وَالْكِتَابِ ഗ്രന്ഥംതന്നെ الْمُبِينِ സ്പഷ്ടമായ.
സ്പഷ്ടമായ വേദഗ്രന്ഥം തന്നെയാണ (സത്യം)!
إِنَّآ أَنزَلْنَـٰهُ فِى لَيْلَةٍۢ مُّبَـٰرَكَةٍ ۚ إِنَّا كُنَّا مُنذِرِينَ﴿٣﴾
volume_up share
إِنَّا أَنزَلْنَاهُ നിശ്ചയമായും നാം അതു അവതരിപ്പിച്ചു فِي لَيْلَةٍ ഒരു രാത്രിയില്‍ مُّبَارَكَةٍ അനുഗ്രഹീതമായ, ആശീര്‍വദിക്കപ്പെട്ട إِنَّا كُنَّا നിശ്ചയമായും നാം ആകുന്നു مُنذِرِينَ മുന്നറിയിപ്പു നല്‍കുന്നവര്‍.
നിശ്ചയമായും, നാം അതിനെ ഒരു അനുഗ്രഹീത രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു. (കാരണം:) നാം മുന്നറിയിപ്പു നല്‍കുന്നവരാകുന്നു.
فِيهَا يُفْرَقُ كُلُّ أَمْرٍ حَكِيمٍ﴿٤﴾
volume_up share
فِيهَا അതില്‍ يُفْرَقُ വേര്‍തിരിപ്പിക്കപ്പെടുന്നു, വിവേചിക്കപ്പെടും كُلُّ أَمْرٍ എല്ലാ കാര്യവും حَكِيمٍ യുക്തിമത്തായ, തത്വപൂര്‍ണ്ണമായ, ബലവത്തായ.
യുക്തിമത്തായ എല്ലാ കാര്യവും അതില്‍ [ആ രാത്രിയില്‍] വേര്‍തിരി(ച്ചു വിവരി)ക്കപ്പെടുന്നു;
أَمْرًۭا مِّنْ عِندِنَآ ۚ إِنَّا كُنَّا مُرْسِلِينَ﴿٥﴾
volume_up share
أَمْرًا കല്‍പനയായിട്ടു, കാര്യമെന്നനിലക്കു مِّنْ عِندِنَا നമ്മുടെ പക്കലുള്ള إِنَّا كُنَّا നിശ്ചയമായും നാം ആകുന്നു مُرْسِلِينَ അയക്കുന്നവര്‍, ദൗത്യം നല്‍കുന്നവര്‍.
നമ്മുടെ പക്കല്‍നിന്നുള്ള കല്‍പനയായിക്കൊണ്ട്. (കാരണം:) നാം ദൗത്യം നല്‍കുന്ന [റസൂലുകളെ അയക്കുന്ന]വരാകുന്നു;
رَحْمَةًۭ مِّن رَّبِّكَ ۚ إِنَّهُۥ هُوَ ٱلسَّمِيعُ ٱلْعَلِيمُ﴿٦﴾
volume_up share
رَحْمَةً കാരുണ്യമായിട്ടു مِّن رَّبِّكَ നിന്‍റെ റബ്ബിങ്കല്‍നിന്നുള്ള إِنَّهُ هُوَ അവന്‍തന്നെയാണ് السَّمِيعُ കേള്‍ക്കുന്നവന്‍ الْعَلِيمُ അറിയുന്നവന്‍.
നിന്‍റെ രക്ഷിതാവിങ്കല്‍നിന്നുള്ള കാരുണ്യമായിക്കൊണ്ട്. നിശ്ചയമായും, അവന്‍ തന്നെയാണ് (എല്ലാം) കേള്‍ക്കുന്നവനും അറിയുന്നവനും.
رَبِّ ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَمَا بَيْنَهُمَآ ۖ إِن كُنتُم مُّوقِنِينَ﴿٧﴾
volume_up share
رَبِّ السَّمَاوَاتِ അതായതു ആകാശങ്ങളുടെ റബ്ബിന്‍റെ وَالْأَرْضِ ഭൂമിയുടെയും وَمَا بَيْنَهُمَا രണ്ടിനുമിട യിലുള്ളതിന്‍റെയും إِن كُنتُم നിങ്ങളാണെങ്കില്‍ مُّوقِنِينَ ദൃഢ (ഉറച്ച) വിശ്വാസികള്‍.
അതായതു, ആകാശങ്ങളുടെയും, ഭൂമിയുടെയും, അവ രണ്ടിനുമിടയിലുള്ളതിന്‍റെയും രക്ഷിതാവിന്‍റെ (കാരുണ്യം); - നിങ്ങള്‍ ദൃഢവിശ്വാസികളാണെങ്കില്‍.
لَآ إِلَـٰهَ إِلَّا هُوَ يُحْىِۦ وَيُمِيتُ ۖ رَبُّكُمْ وَرَبُّ ءَابَآئِكُمُ ٱلْأَوَّلِينَ﴿٨﴾
volume_up share
لَا إِلَـٰهَ ഒരു ആരാധ്യനുമില്ല إِلَّا هُوَ അവനല്ലാതെ يُحْيِي അവന്‍ ജീവിപ്പിക്കുന്നു وَيُمِيتُ മരിപ്പിക്കുകയും ചെയ്യുന്നു رَبُّكُمْ നിങ്ങളുടെ റബ്ബാണ് وَرَبُّ آبَائِكُمُ നിങ്ങളുടെ പിതാക്കളുടെയും റബ്ബാണ് الْأَوَّلِينَ പൂര്‍വ്വികന്‍മാരായ.
അവനല്ലാതെ ആരാധ്യനേയില്ല; അവൻ ജീവിപ്പിക്കുകയും, മരിപ്പിക്കുകയും ചെയ്യുന്നു. നിങ്ങളുടെ രക്ഷിതാവും, നിങ്ങളുടെ പൂര്‍വ്വികന്‍മാരായ പിതാക്കളുടെ രക്ഷിതാവുമാകുന്നു (അവന്‍).
തഫ്സീർ : 1-8
View   
بَلْ هُمْ فِى شَكٍّۢ يَلْعَبُونَ﴿٩﴾
volume_up share
بَلْ هُمْ എങ്കിലും (പക്ഷേ) അവര്‍ فِي شَكٍّ സംശയത്തില്‍ يَلْعَبُونَ കളിക്കുകയാണ്, വിളയാടുന്നു.
എങ്കിലും, അവര്‍ [അവിശ്വാസികള്‍] സംശയത്തില്‍ (പെട്ട്) കളിച്ചു കൊണ്ടിരിക്കുകയാണ്.
فَٱرْتَقِبْ يَوْمَ تَأْتِى ٱلسَّمَآءُ بِدُخَانٍۢ مُّبِينٍۢ﴿١٠﴾
volume_up share
فَارْتَقِبْ അതിനാല്‍ നീ പ്രതീക്ഷിക്കുക يَوْمَ تَأْتِي വരുന്ന ദിവസം السَّمَاءُ ആകാശം بِدُخَانٍ ഒരു പുകയുംകൊണ്ടു مُّبِينٍ സ്പഷ്ടമായ, വ്യക്തമായ.
അതിനാല്‍, ആകാശം സ്പഷ്ടമായ ഒരു (തരം) പുകയും കൊണ്ടുവരുന്ന ദിവസം നീ പ്രതീക്ഷിക്കുക;-
يَغْشَى ٱلنَّاسَ ۖ هَـٰذَا عَذَابٌ أَلِيمٌۭ﴿١١﴾
volume_up share
يَغْشَى النَّاسَ അതു മനുഷ്യരെ മൂടും هَـٰذَا ഇതു عَذَابٌ أَلِيمٌ വേദനയേറിയ ഒരു ശിക്ഷയാണ്.
അതു മനുഷ്യരെ മൂടുന്നതാണ്. ഇതു വേദനയേറിയ ഒരു ശിക്ഷയായിരിക്കും.
رَّبَّنَا ٱكْشِفْ عَنَّا ٱلْعَذَابَ إِنَّا مُؤْمِنُونَ﴿١٢﴾
volume_up share
رَّبَّنَا ഞങ്ങളുടെ റബ്ബേ اكْشِفْ عَنَّا ഞങ്ങളില്‍നിന്നു ഒഴിവാക്കി(തുറവിയാക്കി) ത്തരണേ الْعَذَابَ ശിക്ഷയെ إِنَّا مُؤْمِنُونَ നിശ്ചയമായും ഞങ്ങള്‍ വിശ്വസിക്കുന്നവരാണ്.
(അവര്‍ പറയും:) "ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളില്‍നിന്നു ശിക്ഷ ഒഴിവാക്കിത്തരേണമേ! നിശ്ചയമായും, ഞങ്ങള്‍ വിശ്വസിക്കുന്നവരാണ്".
أَنَّىٰ لَهُمُ ٱلذِّكْرَىٰ وَقَدْ جَآءَهُمْ رَسُولٌۭ مُّبِينٌۭ﴿١٣﴾
volume_up share
أَنَّىٰ എങ്ങിനെ (എവിടെ നിന്നു) لَهُمُ അവര്‍ക്കു الذِّكْرَىٰ ഓര്‍മ്മ, ബോധം, ഉപദേശം وَقَدْ جَاءَهُمْ അവര്‍ക്കു വന്നിട്ടുണ്ട് رَسُولٌ مُّبِينٌ സ്പഷ്ടമായ ഒരു റസൂല്‍.
എവിടെനിന്നാണ് അവര്‍ക്ക് ഉപദേശം (ഫലപ്രദമാകുന്നതു)? അവരുടെ അടുക്കല്‍ സ്പഷ്ടമായ ഒരു റസൂല്‍ [ദൈവദൂതന്‍] ചെന്നിട്ടുണ്ടല്ലോ!-
ثُمَّ تَوَلَّوْا۟ عَنْهُ وَقَالُوا۟ مُعَلَّمٌۭ مَّجْنُونٌ﴿١٤﴾
volume_up share
ثُمَّ تَوَلَّوْا عَنْهُ എന്നിട്ടു അദ്ദേഹത്തില്‍നിന്നു അവര്‍ പിന്‍മാറി (തിരിഞ്ഞുപോയി) وَقَالُوا അവര്‍ പറയുകയും ചെയ്തു مُعَلَّمٌ അഭ്യസിപ്പിക്കപ്പെട്ട (പഠിപ്പിക്കപ്പെട്ട) ഒരുവന്‍ مَّجْنُونٌ ഭ്രാന്തന്‍.
എന്നിട്ട് അവര്‍ അദ്ദേഹത്തില്‍നിന്ന് പിന്‍മാറിക്കളയുകയാണ് ചെയ്തത്. അവര്‍ പറയുകയും ചെയ്തു: "അഭ്യസിക്കപ്പെട്ടവന്‍, ഭ്രാന്തന്‍" (എന്നൊക്കെ)!
إِنَّا كَاشِفُوا۟ ٱلْعَذَابِ قَلِيلًا ۚ إِنَّكُمْ عَآئِدُونَ﴿١٥﴾
volume_up share
إِنَّا كَاشِفُو നാം ഒഴിവാക്കുന്ന (തുറവിയാക്കുന്ന)വരാണ് الْعَذَابِ ശിക്ഷയെ قَلِيلًا അല്‍പം, കുറച്ചു إِنَّكُمْ നിശ്ചയമായും നിങ്ങള്‍ عَائِدُونَ മടങ്ങുന്നവരാണ്, ആവര്‍ത്തിക്കുന്നവരാണ്.
നാം ശിക്ഷ അല്‍പമൊന്ന് ഒഴിവാക്കിക്കൊടുക്കുന്നതാണ്. (അവിശ്വാസികളേ) നിശ്ചയമായും നിങ്ങള്‍ (വീണ്ടും) മടങ്ങുന്നവരാകുന്നു.
يَوْمَ نَبْطِشُ ٱلْبَطْشَةَ ٱلْكُبْرَىٰٓ إِنَّا مُنتَقِمُونَ﴿١٦﴾
volume_up share
يَوْمَ نَبْطِشُ നാം പിടിക്കുന്ന ദിവസം الْبَطْشَةَ الْكُبْرَىٰ ഏറ്റവും വലിയ പിടുത്തം إِنَّا مُنتَقِمُونَ നിശ്ചയമാ യും നാം പ്രതികാര (ശിക്ഷാ) നടപടി എടുക്കുന്നവരാണ്.
ഏറ്റവും വലിയ പിടുത്തം നാം പിടിക്കുന്ന ദിവസം! നിശ്ചയമായും (അന്ന്) നാം പ്രതികാര (ശിക്ഷാ) നടപടി എടുക്കുന്നവരായിരിക്കും.
തഫ്സീർ : 9-16
View   
وَلَقَدْ فَتَنَّا قَبْلَهُمْ قَوْمَ فِرْعَوْنَ وَجَآءَهُمْ رَسُولٌۭ كَرِيمٌ﴿١٧﴾
volume_up share
وَلَقَدْ فَتَنَّا തീര്‍ച്ചയായും നാം പരീക്ഷിക്കയുണ്ടായി قَبْلَهُمْ ഇവരുടെ മുമ്പ് قَوْمَ فِرْعَوْنَ ഫിര്‍ഔന്‍റെ ജനതയെ وَجَاءَهُمْ അവര്‍ക്കു ചെല്ലുക (വരുക)യും ചെയ്തു رَسُولٌ كَرِيمٌ മാന്യനായ ഒരു ദൂതന്‍.
തീര്‍ച്ചയായും, ഇവരുടെ മുമ്പ് ഫി൪ഔന്‍റെ ജനതയെ നാം പരീക്ഷണം ചെയ്കയുണ്ടായി. മാന്യനായ ഒരു റസൂല്‍ അവരുടെ അടുക്കല്‍ ചെല്ലുകയും ചെയ്തു.
أَنْ أَدُّوٓا۟ إِلَىَّ عِبَادَ ٱللَّهِ ۖ إِنِّى لَكُمْ رَسُولٌ أَمِينٌۭ﴿١٨﴾
volume_up share
أَنْ أَدُّوا നിങ്ങള്‍ വിട്ടുതരിന്‍ (ചേര്‍ത്തുതരിന്‍) إِلَيَّ എനിക്കു, എന്നിലേക്കു عِبَادَ اللَّـهِ അല്ലാഹുവിന്‍റെ അടിയാന്‍മാരെ إِنِّي لَكُمْ നിശ്ചയമായും ഞാന്‍ നിങ്ങള്‍ക്കു رَسُولٌ أَمِينٌ വിശ്വസ്തനായ ഒരു റസൂലാണ്.
(ദൗത്യം ഇവയാണ്:) "അല്ലാഹുവിന്‍റെ അടിയാന്മാരെ എനിക്കു വിട്ടുതന്നേക്കുവിന്‍; നിശ്ചയമായും ഞാന്‍ നിങ്ങള്‍ക്കു വിശ്വസ്തനായ ഒരു റസൂലാകുന്നു" എന്നും;-
وَأَن لَّا تَعْلُوا۟ عَلَى ٱللَّهِ ۖ إِنِّىٓ ءَاتِيكُم بِسُلْطَـٰنٍۢ مُّبِينٍۢ﴿١٩﴾
volume_up share
وَأَن لَّا تَعْلُوا നിങ്ങള്‍ ഔന്നത്യം (പൊങ്ങച്ചം) കാട്ടരുതെന്നും عَلَى اللَّـهِ അല്ലാഹുവിന്‍റെ മേല്‍ إِنِّي آتِيكُم നിശ്ചയമായും ഞാന്‍ നിങ്ങള്‍ക്കു വരാം, തരാം بِسُلْطَانٍ مُّبِين പ്രത്യക്ഷമായ അധികൃതലക്ഷ്യം കൊണ്ടു.
"നിങ്ങള്‍ അല്ലാഹുവിനെതിരില്‍ ഔന്നത്യം [പൊങ്ങച്ചം] കാണിക്കരുതു്; നിശ്ചയമായും ഞാന്‍ നിങ്ങള്‍ക്കു സ്പഷ്ടമായ (അധികൃതലക്ഷ്യം) കൊണ്ടുവന്നു തരാം" എന്നും.
وَإِنِّى عُذْتُ بِرَبِّى وَرَبِّكُمْ أَن تَرْجُمُونِ﴿٢٠﴾
volume_up share
وَإِنِّي عُذْتُ ഞാന്‍ ശരണം (രക്ഷ) പ്രാപിക്കുന്നു بِرَبِّي എന്‍റെ റബ്ബില്‍ وَرَبِّكُمْ നിങ്ങളുടെയും റബ്ബ് أَن تَرْجُمُونِ നിങ്ങളെന്നെ എറിഞ്ഞാട്ടുന്ന (എറിഞ്ഞുകൊല്ലുന്ന)തിനെപ്പറ്റി.
"നിങ്ങള്‍ എന്നെ എറിഞ്ഞാട്ടുന്നതിനെ പ്പറ്റി എന്‍റെയും നിങ്ങളുടെയും രക്ഷിതാവായുള്ളവനില്‍ ഞാന്‍ ശരണം പ്രാപിക്കുന്നു.
وَإِن لَّمْ تُؤْمِنُوا۟ لِى فَٱعْتَزِلُونِ﴿٢١﴾
volume_up share
وَإِن لَّمْ تُؤْمِنُوا നിങ്ങള്‍ വിശ്വസിക്കുന്നില്ലെങ്കില്‍ لِي എന്നെ (ഞാന്‍ പറയുന്നതു) فَاعْتَزِلُونِ നിങ്ങളെന്നെ വിട്ടു (അകന്നു) പോകുക.
"നിങ്ങള്‍ എന്നെ വിശ്വസിക്കുന്നില്ലെങ്കില്‍, എന്നെ നിങ്ങള്‍ വിട്ടകന്നുപോയിക്കൊള്ളുവിന്‍".
തഫ്സീർ : 17-21
View   
فَدَعَا رَبَّهُۥٓ أَنَّ هَـٰٓؤُلَآءِ قَوْمٌۭ مُّجْرِمُونَ﴿٢٢﴾
volume_up share
فَدَعَا അപ്പോഴദ്ദേഹം വിളിച്ചു, പ്രാര്‍ത്ഥിച്ചു رَبَّهُ തന്‍റെ റബ്ബിനെ أَنَّ هَـٰؤُلَاءِ ഇക്കൂട്ടരാണെന്നു قَوْمٌ مُّجْرِمُونَ കുറ്റവാളികളായ ഒരു ജനത.
അങ്ങനെ, അദ്ദേഹം തന്‍റെ റബ്ബിനെ വിളി(ച്ചു പ്രാര്‍ത്ഥി)ച്ചു: "ഇക്കൂട്ടര്‍ കുറ്റവാളികളായ ഒരു ജനതയാണ്!" [വേണ്ടുന്ന നടപടി എടുക്കണേ!] എന്ന്.
فَأَسْرِ بِعِبَادِى لَيْلًا إِنَّكُم مُّتَّبَعُونَ﴿٢٣﴾
volume_up share
فَأَسْرِ എന്നാല്‍ നീ രാവുയാത്ര ചെയ്യുക بِعِبَادِي എന്‍റെ അടിയാന്‍മാരെയുംകൊണ്ടു لَيْلًا രാത്രിയില്‍ إِنَّكُم നിശ്ചയമായും നിങ്ങള്‍ مُّتَّبَعُونَ പിന്‍തുടരപ്പെടുന്നവരാണ്.
(റബ്ബ് മറുപടി നല്‍കി:) "എന്നാല്‍ നീ എന്‍റെ അടിയാന്‍മാരെയുംകൊണ്ട് ഒരു രാത്രിയില്‍ രാപ്രയാണം ചെയ്യുക; നിശ്ചയമായും, നിങ്ങള്‍ പിന്‍തുടരപ്പെടുന്നവരായിരിക്കും.
وَٱتْرُكِ ٱلْبَحْرَ رَهْوًا ۖ إِنَّهُمْ جُندٌۭ مُّغْرَقُونَ﴿٢٤﴾
volume_up share
وَاتْرُكِ നീ വിട്ടുപോകുക (ഉപേക്ഷിക്കുക)യും ചെയ്യുക الْبَحْرَ സമുദ്രത്തെ رَهْوًا തുറന്നതായി, വിശാലമായതായി, ശാന്തമായി إِنَّهُمْ നിശ്ചയമായും അവര്‍ جُندٌ ഒരു സൈന്യമാണ്‌, പട്ടാളമാണ് مُّغْرَقُونَ മുക്കിനശിപ്പിക്കപ്പെടുന്നവരായ.
"തുറന്ന് വിശാലമായ നിലയില്‍ സമുദ്രത്തെ നീ വിട്ടുപോകുകയും ചെയ്യുക. നിശ്ചയമായും, അവര്‍ മുക്കി നശിപ്പിക്കപ്പെടുന്ന ഒരു സൈന്യമാകുന്നു.
തഫ്സീർ : 22-24
View   
كَمْ تَرَكُوا۟ مِن جَنَّـٰتٍۢ وَعُيُونٍۢ﴿٢٥﴾
volume_up share
كَمْ تَرَكُوا എത്രയാണവര്‍ ഉപേക്ഷിച്ചു (വിട്ടു) പോയതു مِن جَنَّاتٍ തോട്ടങ്ങളായും وَعُيُونٍ അരുവി (നീരുറവ)കളും.
എത്രയാണവര്‍ ഉപേക്ഷിച്ച് (വിട്ടു) പോയത്? തോട്ടങ്ങളായും, അരുവികളായും!-
وَزُرُوعٍۢ وَمَقَامٍۢ كَرِيمٍۢ﴿٢٦﴾
volume_up share
وَزُرُوعٍ വിള(കൃഷി)കളും وَمَقَامٍ വാസസ്ഥലവും, പാര്‍പ്പിടവും كَرِيمٍ മാന്യമായ.
കൃഷികളായും, മാന്യമായ വാസസ്ഥലമായും!!-
وَنَعْمَةٍۢ كَانُوا۟ فِيهَا فَـٰكِهِينَ﴿٢٧﴾
volume_up share
وَنَعْمَةٍ സുഖസൗകര്യവും, അനുഗ്രഹവും كَانُوا فِيهَا അതില്‍ അവരായിരുന്നു فَاكِهِينَ സൗഖ്യം അനുഭവിക്കുന്നവര്‍, സുഖിയന്‍മാര്‍.
സുഖസൗകര്യമായും!!! അവര്‍ അതില്‍ സുഖിയന്‍മാരായിരുന്നു.
كَذَٰلِكَ ۖ وَأَوْرَثْنَـٰهَا قَوْمًا ءَاخَرِينَ﴿٢٨﴾
volume_up share
كَذَٰلِكَ അപ്രകാരമാണ് وَأَوْرَثْنَاهَا നാമതിനെ അനന്തരമാക്കിക്കൊടുക്കയും ചെയ്തു قَوْمًا آخَرِينَ വേറെ ഒരു ജനതക്കു.
അപ്രകാരമാണ് (അവരുടെ കലാശം)! വേറെ ഒരു ജനതക്ക് നാം അവയെ(ല്ലാം) അനന്തരാവകാശമാക്കുകയും ചെയ്തു.
فَمَا بَكَتْ عَلَيْهِمُ ٱلسَّمَآءُ وَٱلْأَرْضُ وَمَا كَانُوا۟ مُنظَرِينَ﴿٢٩﴾
volume_up share
فَمَا بَكَتْ എന്നിട്ടു കരഞ്ഞില്ല عَلَيْهِمُ അവരുടെ പേരില്‍ السَّمَاءُ ആകാശം وَالْأَرْضُ ഭൂമിയും وَمَا كَانُوا അവര്‍ ആയിരുന്നതു (ആയതു)മില്ല مُنظَرِينَ കാലതാമസം (ഒഴിവു) നല്‍കപ്പെടുന്നവര്‍.
എന്നിട്ട്, അവരുടെ പേരില്‍ ആകാശവും, ഭൂമിയും കരഞ്ഞില്ല; അവര്‍ കാലതാമസം നല്‍കപ്പെട്ടവരായതുമില്ല.
തഫ്സീർ : 25-29
View   
وَلَقَدْ نَجَّيْنَا بَنِىٓ إِسْرَٰٓءِيلَ مِنَ ٱلْعَذَابِ ٱلْمُهِينِ﴿٣٠﴾
volume_up share
وَلَقَدْ نَجَّيْنَا തീര്‍ച്ചയായും നാം രക്ഷപ്പെടുത്തി بَنِي إِسْرَائِيلَ ഇസ്രാഈല്‍ സന്തതികളെ مِنَ الْعَذَابِ ശിക്ഷയില്‍നിന്നു الْمُهِينِ നിന്ദ്യമായ, അപമാനപ്പെടുത്തുന്ന.
തീര്‍ച്ചയായും, ഇസ്രാഈല്‍ സന്തതികളെ നിന്ദ്യമായ ശിക്ഷയില്‍ നിന്ന് നാം രക്ഷപ്പെടുത്തി;-
مِن فِرْعَوْنَ ۚ إِنَّهُۥ كَانَ عَالِيًۭا مِّنَ ٱلْمُسْرِفِينَ﴿٣١﴾
volume_up share
مِن فِرْعَوْنَ അതായതു ഫി൪ഔനില്‍ നിന്നു إِنَّهُ كَانَ നിശ്ചയമായും അവനായിരുന്നു عَالِيًا പൊങ്ങച്ചക്കാരന്‍, ഉന്നതന്‍, ഗര്‍വ്വിഷ്ഠന്‍ مِّنَ الْمُسْرِفِينَ അതിരു കവിഞ്ഞവരില്‍ പെട്ട.
അതായതു, ഫി൪ഔനില്‍ നിന്നു. കാരണം, അവന്‍ അതിരു കവിഞ്ഞവരില്‍ പെട്ട ഒരു പൊങ്ങച്ചക്കാരനായിരുന്നു.
وَلَقَدِ ٱخْتَرْنَـٰهُمْ عَلَىٰ عِلْمٍ عَلَى ٱلْعَـٰلَمِينَ﴿٣٢﴾
volume_up share
وَلَقَدِ اخْتَرْنَاهُمْ അവരെ നാം തിരഞ്ഞെടുത്തിട്ടുണ്ടു, ഉത്തമമാക്കുകയുണ്ടായി عَلَىٰ عِلْمٍ അറിവോടെ (അറിഞ്ഞുകൊണ്ടു) عَلَى الْعَالَمِينَ ലോകരെക്കാള്‍.
അറിഞ്ഞുകൊണ്ടു തന്നെ ലോകരെക്കാള്‍ അവരെ നാം (ഉത്തമന്‍മാരാക്കി) തിരഞ്ഞെടുക്കുകയുണ്ടായി.
وَءَاتَيْنَـٰهُم مِّنَ ٱلْـَٔايَـٰتِ مَا فِيهِ بَلَـٰٓؤٌۭا۟ مُّبِينٌ﴿٣٣﴾
volume_up share
وَآتَيْنَاهُم അവ൪ക്കു നാം കൊടുക്കുകയും ചെയ്തു مِّنَ الْآيَاتِ ദൃഷ്ടാന്തങ്ങളില്‍നിന്നു مَا യാതൊന്നു فِيهِ അതിലുണ്ടു بَلَاءٌ مُّبِينٌ സ്പഷ്ടമായ പരീക്ഷണം.
ദൃഷ്ടാന്തങ്ങളില്‍നിന്നും വ്യക്തമായ പരീക്ഷണം ഉള്‍ക്കൊള്ളുന്നവ (പലതും) അവര്‍ക്കു നാം നല്‍കുകയും ചെയ്തിരുന്നു.
തഫ്സീർ : 30-33
View   
إِنَّ هَـٰٓؤُلَآءِ لَيَقُولُونَ﴿٣٤﴾
volume_up share
إِنَّ هَـٰؤُلَاءِ നിശ്ചയമായും ഇക്കൂട്ടര്‍ لَيَقُولُونَ പറയുന്നു.
നിശ്ചയമായും ഇക്കൂട്ടര്‍ (ഇതാ) പറഞ്ഞു കൊണ്ടിരിക്കുന്നു:
إِنْ هِىَ إِلَّا مَوْتَتُنَا ٱلْأُولَىٰ وَمَا نَحْنُ بِمُنشَرِينَ﴿٣٥﴾
volume_up share
إِنْ هِيَ അതു (കാര്യം) അല്ല, ഇല്ല إِلَّا مَوْتَتُنَا നമ്മുടെ മരണമല്ലാതെ الْأُولَىٰ ഒന്നാമത്തെ وَمَا نَحْنُ നാം അല്ല താനും بِمُنشَرِينَ ഉയി൪ത്തെഴുന്നേല്‍പ്പിക്കപ്പെടുന്നവര്‍.
"കാര്യം: നമ്മുടെ ഒന്നാമത്തെ മരണമല്ലാതെ (മറ്റൊന്നും) ഇല്ല; നാം ഉയിര്‍ത്തെഴുന്നേല്‍പ്പിക്കപ്പെടുന്നവരുമല്ല.
فَأْتُوا۟ بِـَٔابَآئِنَآ إِن كُنتُمْ صَـٰدِقِينَ﴿٣٦﴾
volume_up share
فَأْتُوا എന്നാല്‍ നിങ്ങള്‍ വരുവിന്‍ بِآبَائِنَا നമ്മുടെ പിതാക്കളെക്കൊണ്ടു إِن كُنتُمْ നിങ്ങളാണെങ്കില്‍ صَادِقِينَ സത്യവാന്‍മാര്‍.
"എന്നാല്‍, (അങ്ങിനെയുണ്ടെങ്കില്‍) നമ്മുടെ പിതാക്കളെ നിങ്ങള്‍ കൊണ്ടുവരുവിന്‍ - നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍".
തഫ്സീർ : 34-36
View   
أَهُمْ خَيْرٌ أَمْ قَوْمُ تُبَّعٍۢ وَٱلَّذِينَ مِن قَبْلِهِمْ ۚ أَهْلَكْنَـٰهُمْ ۖ إِنَّهُمْ كَانُوا۟ مُجْرِمِينَ﴿٣٧﴾
volume_up share
أَهُمْ അവരാണോ, ഇവരാണോ خَيْرٌ ഉത്തമം أَمْ قَوْمُ تُبَّعٍ അതല്ല തുബ്ബഇന്‍റെ ജനതയോ وَالَّذِينَ യതൊരുവരും مِن قَبْلِهِمْ അവരുടെ മുമ്പുള്ള أَهْلَكْنَاهُمْ അവരെ നാം നശിപ്പിച്ചു إِنَّهُمْ كَانُوا നിശ്ചയമായും അവരായിരുന്നു مُجْرِمِينَ കുറ്റവാളികള്‍.
ഇവരാണോ ഉത്തമന്‍മാര്‍, അതല്ല, "തുബ്ബഇ"ന്‍റെ ജനതയും, അവരുടെ മുമ്പുണ്ടായിരുന്നവരുമോ? - അവരെ(യെല്ലാം) നാം നശിപ്പിച്ചിരിക്കുന്നു. (കാരണം) അവര്‍ കുറ്റവാളികളായിരുന്നു.
തഫ്സീർ : 37-37
View   
وَمَا خَلَقْنَا ٱلسَّمَـٰوَٰتِ وَٱلْأَرْضَ وَمَا بَيْنَهُمَا لَـٰعِبِينَ﴿٣٨﴾
volume_up share
وَمَا خَلَقْنَا നാം സൃഷ്ടിച്ചിട്ടില്ല, സൃഷ്ടിച്ചതല്ല السَّمَاوَاتِ ആകാശങ്ങളെ وَالْأَرْضَ ഭൂമിയെയും وَمَا بَيْنَهُمَا രണ്ടിനുമിടയിലുള്ളതും لَاعِبِينَ കളിക്കുന്നവരായി, കളിച്ചുകൊണ്ടു.
ആകാശങ്ങളെയും, ഭൂമിയെയും, രണ്ടിനുമിടയിലുള്ളവയെയും നാം കളിച്ചുകൊണ്ടു (വ്യഥാ) സൃഷ്ടിച്ചിരിക്കുകയല്ല.
مَا خَلَقْنَـٰهُمَآ إِلَّا بِٱلْحَقِّ وَلَـٰكِنَّ أَكْثَرَهُمْ لَا يَعْلَمُونَ﴿٣٩﴾
volume_up share
مَا خَلَقْنَاهُمَا അവ രണ്ടും നാം സൃഷ്ടിച്ചിട്ടില്ല إِلَّا بِالْحَقِّ കാര്യ (ന്യായ) ത്തോടെയല്ലാതെ وَلَـٰكِنَّ أَكْثَرَهُمْ എങ്കിലും അവരില്‍ അധികവും لَا يَعْلَمُونَ അറിയുന്നില്ല.
(ന്യായമായ) കാര്യത്തോടുകൂടിയല്ലാതെ അവ രണ്ടിനെയും നാം സൃഷ്ടിച്ചിട്ടില്ല. പക്ഷേ, അവരില്‍ അധികമാളും അറിയുന്നില്ല.
തഫ്സീർ : 38-39
View   
إِنَّ يَوْمَ ٱلْفَصْلِ مِيقَـٰتُهُمْ أَجْمَعِينَ﴿٤٠﴾
volume_up share
إِنَّ يَوْمَ الْفَصْلِ നിശ്ചയമായും തീരുമാനത്തിന്‍റെ (അന്തിമ വിധിയുടെ) ദിവസം مِيقَاتُهُمْ അവരുടെ നിശ്ചിത സമയമാണ്, നിര്‍ണ്ണായക അവധിയാണ് أَجْمَعِينَ എല്ലാവരുടെയും.
നിശ്ചയമായും (അന്തിമ) തീരുമാനത്തിന്‍റെ ദിവസം, അവരെല്ലാവരുടെയും നിശ്ചിത [നിര്‍ണ്ണായക] സമയമാകുന്നു;-
يَوْمَ لَا يُغْنِى مَوْلًى عَن مَّوْلًۭى شَيْـًۭٔا وَلَا هُمْ يُنصَرُونَ﴿٤١﴾
volume_up share
يَوْمَ لَا يُغْنِي ഉപകാരം (പരിഹാരം) ചെയ്യാത്ത ദിവസം مَوْلًى ഒരു ബന്ധു, മിത്രം عَن مَّوْلًى ഒരു ബന്ധുവിനു, മിത്രത്തിനു شَيْئًا യാതൊന്നും, ഒട്ടും وَلَا هُمْ അവര്‍ ഇല്ലതാനും يُنصَرُونَ സഹായിക്കപ്പെടുക.
അതായതു, ഒരു ബന്ധുവും (വേറെ) ഒരു ബന്ധുവിനു ഒട്ടും ഉപകരിക്കാത്ത ദിവസം. അവര്‍, സഹായിക്കപ്പെടുന്നതുമല്ല.
إِلَّا مَن رَّحِمَ ٱللَّهُ ۚ إِنَّهُۥ هُوَ ٱلْعَزِيزُ ٱلرَّحِيمُ﴿٤٢﴾
volume_up share
إِلَّا مَن رَّحِمَ കരുണ (കൃപ) ചെയ്തവരൊഴികെ اللَّـهُ അല്ലാഹു إِنَّهُ هُوَ നിശ്ചയമായും അവന്‍ തന്നെ الْعَزِيزُ പ്രതാപശാലി الرَّحِيمُ കരുണാനിധി.
അല്ലാഹു കരുണ ചെയ്തവരൊഴികെ. നിശ്ചയമായും, അവന്‍ തന്നെയാണ് പ്രതാപശാലിയും, കരുണാനിധിയും.
തഫ്സീർ : 40-42
View   
إِنَّ شَجَرَتَ ٱلزَّقُّومِ﴿٤٣﴾
volume_up share
إِنَّ شَجَرَتَ നിശ്ചയമായും വൃക്ഷം الزَّقُّومِ "സഖ്-ഖൂമാ"കുന്ന.
നിശ്ചയമായും "സഖ്-ഖൂം" വൃക്ഷം;-
طَعَامُ ٱلْأَثِيمِ﴿٤٤﴾
volume_up share
طَعَامُ الْأَثِيمِ പാപിയുടെ ഭക്ഷണമാണ്.
പാപിയായുള്ളവന്‍റെ ഭക്ഷണമായിരിക്കും.
كَٱلْمُهْلِ يَغْلِى فِى ٱلْبُطُونِ﴿٤٥﴾
volume_up share
كَالْمُهْلِ ഉരുകിയ (ലോഹത്തിന്‍റെ) ദ്രാവകംപോലെ يَغْلِي അതു തിളച്ചുകൊണ്ടിരിക്കും فِي الْبُطُونِ വയറുകളില്‍.
ഉരുകിയ (ലോഹ) ദ്രാവകംപോലെയിരിക്കും (അതു); വയറുകളില്‍ അതു തിളച്ചുമറിയും;-
كَغَلْىِ ٱلْحَمِيمِ﴿٤٦﴾
volume_up share
كَغَلْيِ തിളക്കല്‍പോലെ الْحَمِيمِ ചുടുവെള്ളത്തിന്‍റെ.
ചുടുവെള്ളം തിളച്ചുമറിയുന്നതുപോലെ!
തഫ്സീർ : 43-46
View   
خُذُوهُ فَٱعْتِلُوهُ إِلَىٰ سَوَآءِ ٱلْجَحِيمِ﴿٤٧﴾
volume_up share
خُذُوهُ അവനെ പിടിക്കുവിന്‍ فَاعْتِلُوهُ എന്നിട്ടവനെ വലിച്ചിഴക്കുവിന്‍, പിടിച്ചിടുവിന്‍ إِلَىٰ سَوَاءِ മദ്ധ്യത്തിലേക്കു الْجَحِيمِ ജ്വലിക്കുന്ന നരകത്തിന്‍റെ.
(പറയപ്പെടും:) "അവനെ പിടിക്കുവിന്‍; എന്നിട്ടവനെ ജ്വലിക്കുന്ന നരകത്തിന്‍റെ മദ്ധ്യത്തിലേക്കു വലിച്ചിഴക്കുവിന്‍!"
ثُمَّ صُبُّوا۟ فَوْقَ رَأْسِهِۦ مِنْ عَذَابِ ٱلْحَمِيمِ﴿٤٨﴾
volume_up share
ثُمَّ صُبُّوا പിന്നെ ചൊരിക്കുവിന്‍ فَوْقَ رَأْسِهِ അവന്‍റെ തലക്കുമീതെ مِنْ عَذَابِ الْحَمِيمِ ചുടുവെള്ളത്തിന്‍റെ ശിക്ഷയില്‍നിന്നു.
"പിന്നീടവന്‍റെ തലക്കുമീതെ ചുട്ടുതിളക്കുന്ന വെള്ളമാകുന്ന ശിക്ഷയില്‍നിന്നും ചൊരിയുവിന്‍!"
ذُقْ إِنَّكَ أَنتَ ٱلْعَزِيزُ ٱلْكَرِيمُ﴿٤٩﴾
volume_up share
ذُقْ രുചിനോക്കുക, അനുഭവിക്കുക إِنَّكَ أَنتَ നിശ്ചയമായും നീയാണ് الْعَزِيزُ പ്രതാപശാലി الْكَرِيمُ മാന്യന്‍.
(അവനോടു പറയപ്പെടും:) "രുചി നോക്കൂ! നിശ്ചയമായും നീ തന്നെയാണ് പ്രതാപശാലിയും മാന്യനും!"
إِنَّ هَـٰذَا مَا كُنتُم بِهِۦ تَمْتَرُونَ﴿٥٠﴾
volume_up share
إِنَّ هَـٰذَا നിശ്ചയമായും ഇതു مَا كُنتُم നിങ്ങള്‍ ആയിരുന്ന ഒരു കാര്യമാണ് بِهِ അതിനെപ്പറ്റി تَمْتَرُونَ നിങ്ങള്‍ സംശയപ്പെട്ടുകൊണ്ടിരിക്കും.
"ഇതു നിങ്ങള്‍ സംശയപ്പെട്ടുകൊണ്ടിരുന്ന (ആ) കാര്യമാണ്".
തഫ്സീർ : 47-50
View   
إِنَّ ٱلْمُتَّقِينَ فِى مَقَامٍ أَمِينٍۢ﴿٥١﴾
volume_up share
إِنَّ الْمُتَّقِينَ നിശ്ചയമായും ഭയഭക്തന്‍മാര്‍, സൂക്ഷിക്കുന്നവര്‍ فِي مَقَامٍ ഒരു സ്ഥാനത്തില്‍ (വാസസ്ഥലത്തില്‍) ആയിരിക്കും أَمِينٍ നിര്‍ഭയമായ, വിശ്വസ്തമായ.
നിശ്ചയമായും, ഭയഭക്തരായുള്ളവര്‍ വിശ്വസ്തമായ ഒരു വാസസ്ഥലത്തില്‍ ആയിരിക്കും;-
فِى جَنَّـٰتٍۢ وَعُيُونٍۢ﴿٥٢﴾
volume_up share
فِي جَنَّاتٍ അതായതു സ്വര്‍ഗ്ഗങ്ങളില്‍, തോപ്പുകളില്‍ وَعُيُونٍ അരുവി (നീരുറവ)കളിലും.
അതായതു, സ്വര്‍ഗ്ഗത്തോപ്പുകളിലും അരുവികളിലും.
يَلْبَسُونَ مِن سُندُسٍۢ وَإِسْتَبْرَقٍۢ مُّتَقَـٰبِلِينَ﴿٥٣﴾
volume_up share
يَلْبَسُونَ അവര്‍ (വസ്ത്രം) ധരിക്കും مِن سُندُسٍ നേര്‍മ്മപ്പട്ടു കൊണ്ടു وَإِسْتَبْرَقٍ കട്ടിപ്പട്ടും مُّتَقَابِلِينَ അഭിമുഖരായിക്കൊണ്ടു.
നേര്‍മ്മപ്പട്ടും, കട്ടിപ്പട്ടുംകൊണ്ടു അവര്‍ (വസ്ത്രം) ധരിക്കുന്നതാണ്:- അന്യോന്യം അഭിമുഖരായിക്കൊണ്ട് (സല്ലാപം നടത്തും).
كَذَٰلِكَ وَزَوَّجْنَـٰهُم بِحُورٍ عِينٍۢ﴿٥٤﴾
volume_up share
كَذَٰلِكَ അപ്രകാരമാണ് وَزَوَّجْنَاهُم അവര്‍ക്കു നാം ഇണചേര്‍ത്തു (ഭാര്യമാരാക്കി)കൊടുക്കയും ചെയ്യും بِحُورٍ വെളുത്ത മെയ്യാമണികളെ عِينٍ വിശാലനേത്രകളായ.
അപ്രകാരമാണ് (കാര്യം). (കൂടാതെ) വിശാലനേത്രകളായ വെള്ളമെയ്യാമണികളെ നാം അവര്‍ക്കു ഇണചേര്‍ത്തു കൊടുക്കുന്നതുമാണ്‌.
يَدْعُونَ فِيهَا بِكُلِّ فَـٰكِهَةٍ ءَامِنِينَ﴿٥٥﴾
volume_up share
يَدْعُونَ അവര്‍ വിളിക്കും, ആവശ്യപ്പെടും فِيهَا അതില്‍, അവിടത്തില്‍ بِكُلِّ فَاكِهَةٍ എല്ലാ പഴവര്‍ഗ്ഗങ്ങള്‍ക്കും آمِنِينَ നിര്‍ഭയരായിക്കൊണ്ടു, വിശ്വസ്തരായിക്കൊണ്ടു.
അവിടത്തില്‍ എല്ലാ (തരം) പഴവര്‍ഗ്ഗങ്ങള്‍ക്കും നിര്‍ഭയരായ നിലയില്‍ അവര്‍ വിളിച്ചു (ആവശ്യപ്പെട്ടു) കൊണ്ടിരിക്കും.
തഫ്സീർ : 51-55
View   
لَا يَذُوقُونَ فِيهَا ٱلْمَوْتَ إِلَّا ٱلْمَوْتَةَ ٱلْأُولَىٰ ۖ وَوَقَىٰهُمْ عَذَابَ ٱلْجَحِيمِ﴿٥٦﴾
volume_up share
لَا يَذُوقُونَ അവര്‍ ആസ്വദിക്ക (അനുഭവിക്ക)യില്ല فِيهَا അതില്‍ الْمَوْتَ മരണം إِلَّا الْمَوْتَةَ മരണമല്ലാതെ الْأُولَىٰ ഒന്നാമത്തെ, ആദ്യത്തെ وَوَقَاهُمْ അവര്‍ക്കു അവന്‍ കാത്തു (ഒഴിവാക്കി) കൊടുക്കുകയും ചെയ്തിരിക്കുന്നു عَذَابَ الْجَحِيمِ ജ്വലിക്കുന്ന നരകശിക്ഷ.
ആദ്യത്തെ (ഒരു) മരണമല്ലാതെ, അവിടത്തില്‍ വെച്ച് (എനി) അവര്‍ മരണം അനുഭവിക്കുന്നത ല്ല. ജ്വലിക്കുന്ന നരകശിക്ഷയെ അവന്‍ [അല്ലാഹു] അവര്‍ക്കു കാത്തുകൊടുക്കുകയും ചെയ്തിരിക്കുന്നു;
فَضْلًۭا مِّن رَّبِّكَ ۚ ذَٰلِكَ هُوَ ٱلْفَوْزُ ٱلْعَظِيمُ﴿٥٧﴾
volume_up share
فَضْلًا അനുഗ്രഹമായിട്ടു, ദയവായി مِّن رَّبِّكَ നിന്‍റെ റബ്ബിങ്കല്‍നിന്നുള്ള ذَٰلِكَ هُوَ അതുതന്നെയാണ് الْفَوْزُ ഭാഗ്യം, വിജയം الْعَظِيمُ മഹത്തായ, വമ്പിച്ച.
നിന്‍റെ രക്ഷിതാവിങ്കല്‍നിന്നുള്ള അനുഗ്രഹത്താല്‍! അതുതന്നെയാണ് മഹത്തായ ഭാഗ്യം!
തഫ്സീർ : 56-57
View   
فَإِنَّمَا يَسَّرْنَـٰهُ بِلِسَانِكَ لَعَلَّهُمْ يَتَذَكَّرُونَ﴿٥٨﴾
volume_up share
فَإِنَّمَا يَسَّرْنَاهُ എന്നാല്‍ നാം അതിനെ എളുപ്പമാക്കി بِلِسَانِكَ നിന്‍റെ ഭാഷയില്‍ لَعَلَّهُمْ يَتَذَكَّرُونَ അവര്‍ ഉറ്റാലോചിക്കുവാന്‍ വേണ്ടി (മാത്രം).
എന്നാല്‍, (നബിയേ) നാം ഇതിനെ (ഖുര്‍ആനെ) നിന്‍റെ ഭാഷയില്‍ എളുപ്പമാക്കി (സൗകര്യപ്പെടുത്തി) ത്തന്നിരിക്കുന്നതു, അവര്‍ ഉറ്റാലോചിക്കുവാന്‍ വേണ്ടി മാത്രമാകുന്നു.
فَٱرْتَقِبْ إِنَّهُم مُّرْتَقِبُونَ﴿٥٩﴾
volume_up share
فَارْتَقِبْ ആകയാല്‍ നീ പ്രതീക്ഷിച്ചുകൊള്ളുക إِنَّهُم നിശ്ചയമായും അവര്‍ مُّرْتَقِبُونَ പ്രതീക്ഷിക്കുന്നവരാണ്.
ആകയാല്‍, നീ പ്രതീക്ഷിച്ചുകൊള്ളുക; നിശ്ചയമായും അവര്‍ പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്നവരാണ്.
തഫ്സീർ : 58-59
View   
45.അല്‍ ജാഥിയഃ


بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
حمٓ﴿١﴾
volume_up share
حم "ഹാ-മീം"
"ഹാ-മീം"
تَنزِيلُ ٱلْكِتَـٰبِ مِنَ ٱللَّهِ ٱلْعَزِيزِ ٱلْحَكِيمِ﴿٢﴾
volume_up share
تَنزِيلُ الْكِتَابِ വേദഗ്രന്ഥം അവതരിപ്പിച്ചതു مِنَ اللَّـهِ അല്ലാഹുവിങ്കല്‍ നിന്നാണ് الْعَزِيزِ പ്രതാപശാലിയായ الْحَكِيمِ അഗാധജ്ഞനായ, യുക്തിമാനായ
(ഈ) വേദഗ്രന്ഥം അവതരിപ്പിക്കുന്നതു പ്രതാപശാലിയായ, അഗാധജ്ഞനായ, അല്ലാഹുവിങ്കല്‍ നിന്നാകുന്നു.
إِنَّ فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ لَـَٔايَـٰتٍۢ لِّلْمُؤْمِنِينَ﴿٣﴾
volume_up share
إِنَّ فِي السَّمَاوَاتِ നിശ്ചയമായും ആകാശങ്ങളിലുണ്ട് وَالْأَرْضِ ഭൂമിയിലും لَآيَاتٍ പല ദൃഷ്ടാന്തങ്ങള്‍ لِّلْمُؤْمِنِينَ സത്യവിശ്വാസികള്‍ക്ക്
നിശ്ചയമായും, ആകാശങ്ങളിലും, ഭൂമിയിലും സത്യവിശ്വാസികള്‍ക്കു പല ദൃഷ്ടാന്തങ്ങളുമുണ്ട്.
وَفِى خَلْقِكُمْ وَمَا يَبُثُّ مِن دَآبَّةٍ ءَايَـٰتٌۭ لِّقَوْمٍۢ يُوقِنُونَ﴿٤﴾
volume_up share
وَفِي خَلْقِكُمْ നിങ്ങളുടെ സൃഷ്ടിയിലുമുണ്ട് وَمَا يَبُثُّ അവന്‍ വ്യാപിപ്പിക്കുന്ന (വിതരണം ചെയ്യുന്ന) തിലും مِن دَابَّةٍ ജീവിയായിട്ടു آيَاتٌ പല ദൃഷ്ടാന്തങ്ങള്‍ لِّقَوْمٍ ജനങ്ങള്‍ക്കു يُوقِنُونَ ഉറപ്പിക്കുന്ന ഉറപ്പായി വിശ്വസിക്കുന്ന
നിങ്ങളുടെ സൃഷ്ടിയിലും, ജീവികളായി അവന്‍ വ്യാപിപ്പിച്ചുകൊണ്ടിരിക്കുന്നതിലും ഉണ്ട്, ദൃഢമായി വിശ്വസിക്കുന്ന ജനങ്ങള്‍ക്കു പല ദൃഷ്ടാന്തങ്ങളും.
وَٱخْتِلَـٰفِ ٱلَّيْلِ وَٱلنَّهَارِ وَمَآ أَنزَلَ ٱللَّهُ مِنَ ٱلسَّمَآءِ مِن رِّزْقٍۢ فَأَحْيَا بِهِ ٱلْأَرْضَ بَعْدَ مَوْتِهَا وَتَصْرِيفِ ٱلرِّيَـٰحِ ءَايَـٰتٌۭ لِّقَوْمٍۢ يَعْقِلُونَ﴿٥﴾
volume_up share
وَاخْتِلَافِ اللَّيْلِ രാത്രി വ്യത്യാസപ്പെടുന്നതിലും وَالنَّهَارِ പകലും وَمَا أَنزَلَ اللَّـهُ അല്ലാഹു ഇറക്കിയതിലും مِنَ السَّمَاءِ ആകാശത്തുനിന്നു مِن رِّزْقٍ ആഹാര (ഉപജീവന മാര്‍ഗ്ഗ) മായിട്ടു فَأَحْيَا بِهِ എന്നിട്ടതുകൊണ്ടു ജീവിപ്പിക്കുകയും ചെയ്തു الْأَرْضَ ഭൂമിയെ بَعْدَ مَوْتِهَا അതു ചത്ത (നിര്‍ജ്ജീവമായ) ശേഷം وَتَصْرِيفِ നടത്തുന്ന (നിയന്ത്രിക്കുന്ന, കൈകാര്യം ചെയ്യുന്ന) തിലും الرِّيَاحِ കാറ്റുകളെ آيَاتٌ ദൃഷ്ടാന്തങ്ങളുണ്ട് لِّقَوْمٍ يَعْقِلُونَ ബുദ്ധി ഉപയോഗിക്കുന്ന ജനങ്ങള്‍ക്കു
രാവും പകലും വ്യത്യാസപ്പെടുന്നതിലും, ആകാശത്തുനിന്ന് ആഹാരമായിക്കൊണ്ട് അല്ലാഹു (മഴ) ഇറക്കി അതുമൂലം ഭൂമിയെ - അതു നിര്‍ജ്ജീവമായതിനുശേഷം ജീവിപ്പിക്കുന്നതിലും, കാറ്റുകളെ (കൈകാര്യം ചെയ്തു) നടത്തിപ്പോരുന്നതിലും, ബുദ്ധി ഉപയോഗി(ച്ചു മനസ്സിലാ) ക്കുന്ന ജനങ്ങള്‍ക്കു പല ദൃഷ്ടാന്തങ്ങളുമുണ്ട്.
തഫ്സീർ : 1-5
View   
تِلْكَ ءَايَـٰتُ ٱللَّهِ نَتْلُوهَا عَلَيْكَ بِٱلْحَقِّ ۖ فَبِأَىِّ حَدِيثٍۭ بَعْدَ ٱللَّهِ وَءَايَـٰتِهِۦ يُؤْمِنُونَ﴿٦﴾
volume_up share
تِلْكَ അവ آيَاتُ اللَّـهِ അല്ലാഹുവിന്‍റെ ആയത്തുകളാണ് نَتْلُوهَا നാമതു ഓതിത്തരുന്നു عَلَيْكَ നിനക്കു بِالْحَقِّ യഥാര്‍ത്ഥമായ നിലക്കു فَبِأَيِّ حَدِيثٍ എനി ഏതൊരു വൃത്താന്തംകൊണ്ടാണ് بَعْدَ اللَّـهِ അല്ലാഹുവിനുശേഷം (പുറമെ) وَآيَاتِهِ അവന്‍റെ ആയത്തുകള്‍ക്കും يُؤْمِنُونَ അവര്‍ വിശ്വസിക്കുന്നത്
(നബിയേ) അല്ലാഹുവിന്‍റെ "ആയത്തു"കള്‍ [വചനങ്ങളാകുന്ന ലക്ഷ്യങ്ങള്‍] ആകുന്നു അവ. യഥാര്‍ത്ഥമായ നിലക്കു അവയെ നിനക്കു നാം ഓതിക്കേള്‍പ്പിക്കുന്നു. അല്ലാഹുവിനും അവന്‍റെ "ആയത്തു"കള്‍ക്കും പുറമെ, എനി ഏതൊരു വൃത്താന്തത്തിലാണ് അവര്‍ വിശ്വസിക്കുന്നത്?!
തഫ്സീർ : 6-6
View   
وَيْلٌۭ لِّكُلِّ أَفَّاكٍ أَثِيمٍۢ﴿٧﴾
volume_up share
وَيْلٌ നാശം, കഷ്ടം لِّكُلِّ أَفَّاكٍ എല്ലാ വ്യാജക്കാരനുമാണ്, നുണക്കാര്‍ക്കുമാണ് أَثِيمٍ (മഹാ) പാപിയായ
മഹാപാപിയും വ്യാജക്കാരനുമായ എല്ലാവര്‍ക്കും നാശം!
يَسْمَعُ ءَايَـٰتِ ٱللَّهِ تُتْلَىٰ عَلَيْهِ ثُمَّ يُصِرُّ مُسْتَكْبِرًۭا كَأَن لَّمْ يَسْمَعْهَا ۖ فَبَشِّرْهُ بِعَذَابٍ أَلِيمٍۢ﴿٨﴾
volume_up share
يَسْمَعُ അവന്‍ കേള്‍ക്കും آيَاتِ اللَّـهِ അല്ലാഹുവിന്‍റെ ആയത്തുകള്‍ تُتْلَىٰ عَلَيْهِ അവന്‍റെമേല്‍ ഓതിക്കേള്‍പ്പിക്കപ്പെടുന്നതായി ثُمَّ يُصِرُّ പിന്നെയും അവന്‍ നിരതനാകും, നിലനില്‍ക്കും مُسْتَكْبِرًا അഹംഭാവം (വലുപ്പം) നടിച്ചുകൊണ്ടു كَأَن لَّمْ يَسْمَعْهَا അതു കേള്‍ക്കാത്ത പോലെ فَبَشِّرْهُ അതിനാല്‍ അവനു സന്തോഷമറിയിക്കുക بِعَذَابٍ أَلِيمٍ വേദനയേറിയ ശിക്ഷയെക്കുറിച്ചു
അല്ലാഹുവിന്‍റെ "ആയത്തു"കള്‍ അവനു ഓതിക്കേള്‍പ്പിക്കപ്പെടുന്നതായി അവന്‍ കേള്‍ക്കുന്നു; പിന്നെയും, അഹംഭാവം നടിച്ചുകൊണ്ടു - അതു കേട്ടിട്ടില്ലാത്തതുപോലെ - അവന്‍ (നിഷേധത്തില്‍) നിരതനാകുന്നു! ആകയാല്‍, അവനു വേദനയേറിയ ശിക്ഷയെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുക.
وَإِذَا عَلِمَ مِنْ ءَايَـٰتِنَا شَيْـًٔا ٱتَّخَذَهَا هُزُوًا ۚ أُو۟لَـٰٓئِكَ لَهُمْ عَذَابٌۭ مُّهِينٌۭ﴿٩﴾
volume_up share
وَإِذَا عَلِمَ അവന്‍ അറിഞ്ഞാല്‍ مِنْ آيَاتِنَا നമ്മുടെ ആയത്തുകളില്‍ നിന്നു شَيْئًا വല്ലതും, അല്‍പം اتَّخَذَهَا അതിനെഅവനാക്കും هُزُوًا പരിഹാസ്യം أُولَـٰئِكَ അക്കൂട്ടര്‍ لَهُمْ عَذَابٌ അവര്‍ക്കു ശിക്ഷയുണ്ട് مُّهِينٌ അപമാനകരമായ
നമ്മുടെ "ആയത്തുകളില്‍ നിന്നു വല്ലതും അവന് അറിവായാല്‍, അവയെ അവന്‍ പരിഹാസ്യമാക്കിത്തീര്‍ക്കുകയും ചെയ്യുന്നു. അക്കൂട്ടര്‍ക്കു അപമാനകരമായ ശിക്ഷയുണ്ട്.
مِّن وَرَآئِهِمْ جَهَنَّمُ ۖ وَلَا يُغْنِى عَنْهُم مَّا كَسَبُوا۟ شَيْـًۭٔا وَلَا مَا ٱتَّخَذُوا۟ مِن دُونِ ٱللَّهِ أَوْلِيَآءَ ۖ وَلَهُمْ عَذَابٌ عَظِيمٌ﴿١٠﴾
volume_up share
مِّن وَرَائِهِمْ അവരുടെ പിന്നില്‍ (അപ്പുറം) ഉണ്ട് جَهَنَّمُ നരകം وَلَا يُغْنِي عَنْهُم അവര്‍ക്കു ഉപകരിക്കയില്ല, പര്യാപ്തമാകയില്ല مَّا كَسَبُوا അവര്‍ സമ്പാദിച്ച (പ്രവര്‍ത്തിച്ച)തു شَيْئًا ഒട്ടും, യാതൊന്നും وَلَا مَا اتَّخَذُوا അവര്‍ ഉണ്ടാക്കിവെച്ചതും ഇല്ല مِن دُونِ اللَّـهِ അല്ലാഹുവിനു പുറമെ أَوْلِيَاءَ രക്ഷാകര്‍ത്താക്കളായി, സഹായികളായിട്ടു وَلَهُمْ അവര്‍ക്കുണ്ടുതാനും عَذَابٌ عَظِيمٌ വമ്പിച്ച ശിക്ഷ
അവരുടെ പിന്നാലെയുണ്ട് നരകം! അവര്‍ പ്രവര്‍ത്തി(ച്ചു സമ്പാദി)ച്ചതാകട്ടെ, അല്ലാഹുവിനു പുറമെ അവര്‍ രക്ഷാകര്‍ത്താക്കളായി സ്വീകരിച്ചിട്ടുള്ളവയാകട്ടെ, അവര്‍ക്കു ഒട്ടും ഉപകരിക്കുന്നതുമല്ല. അവര്‍ക്കു വമ്പിച്ച ശിക്ഷയും ഉണ്ടായിരിക്കും.
هَـٰذَا هُدًۭى ۖ وَٱلَّذِينَ كَفَرُوا۟ بِـَٔايَـٰتِ رَبِّهِمْ لَهُمْ عَذَابٌۭ مِّن رِّجْزٍ أَلِيمٌ﴿١١﴾
volume_up share
هَـٰذَا هُدًى ഇതൊരു മാര്‍ഗ്ഗദര്‍ശനം وَالَّذِينَ كَفَرُوا അവിശ്വസിച്ചവരാകട്ടെ بِآيَاتِ رَبِّهِمْ തങ്ങളുടെ റബ്ബിന്‍റെ ആയത്തുകളില്‍ لَهُمْ عَذَابٌ അവര്‍ക്കു ശിക്ഷയുണ്ട് مِّن رِّجْزٍ കടുത്ത യാതനയാകുന്ന أَلِيمٌ വേദനയേറിയ
ഇതൊരു (ശരിയായ) മാര്‍ഗ്ഗദര്‍ശനമത്രെ, തങ്ങളുടെ രക്ഷിതാവിന്‍റെ "ആയത്തു"കളില്‍ അവിശ്വസിച്ചവരാകട്ടെ, അവര്‍ക്കു കടുത്ത യാതനയാകുന്ന വേദനയേറിയ ശിക്ഷയുണ്ട്.
തഫ്സീർ : 7-11
View   
ٱللَّهُ ٱلَّذِى سَخَّرَ لَكُمُ ٱلْبَحْرَ لِتَجْرِىَ ٱلْفُلْكُ فِيهِ بِأَمْرِهِۦ وَلِتَبْتَغُوا۟ مِن فَضْلِهِۦ وَلَعَلَّكُمْ تَشْكُرُونَ﴿١٢﴾
volume_up share
اللَّـهُ الَّذِي അല്ലാഹു യാതൊരുവനാകുന്നു سَخَّرَ لَكُمُ നിങ്ങള്‍ക്കു കീഴ്പെടുത്തിയ الْبَحْرَ സമുദ്രത്തെ لِتَجْرِيَ സഞ്ചരിക്കുവാന്‍ الْفُلْكُ കപ്പലുകള്‍ فِيهِ അതില്‍കൂടി بِأَمْرِهِ അവന്‍റെ കല്‍പനപ്രകാരം وَلِتَبْتَغُوا നിങ്ങള്‍ അന്വേഷിക്കുവാനും, തേടുവാനും مِن فَضْلِهِ അവന്‍റെ അനുഗ്രഹത്തില്‍നിന്നു وَلَعَلَّكُمْ تَشْكُرُونَ നിങ്ങള്‍ നന്ദിചെയ്യുവാനും, നന്ദികാണിക്കയും ചെയ്തേക്കാം
അല്ലാഹുവത്രെ, നിങ്ങള്‍ക്കു സമുദ്രം കീഴ്പ്പെടുത്തിത്തന്നവന്‍; അവന്‍റെ കല്‍പനപ്രകാരം അതില്‍കൂടി കപ്പലുകള്‍ സഞ്ചരിക്കുവാനും, അവന്‍റെ അനുഗ്രഹത്തില്‍ നിന്നു (ഉപജീവനമാര്‍ഗ്ഗം) നിങ്ങള്‍ അന്വേഷിക്കുവാനും വേണ്ടി; നിങ്ങള്‍ നന്ദികാണിക്കുവാന്‍വേണ്ടിയും.
وَسَخَّرَ لَكُم مَّا فِى ٱلسَّمَـٰوَٰتِ وَمَا فِى ٱلْأَرْضِ جَمِيعًۭا مِّنْهُ ۚ إِنَّ فِى ذَٰلِكَ لَـَٔايَـٰتٍۢ لِّقَوْمٍۢ يَتَفَكَّرُونَ﴿١٣﴾
volume_up share
وَسَخَّرَ لَكُم നിങ്ങള്‍ക്കവന്‍ കീഴ്പ്പെടുത്തിത്തരുകയും ചെയ്തിരിക്കുന്നു مَّا فِي السَّمَاوَاتِ ആകാശങ്ങളിലുള്ളതു وَمَا فِي الْأَرْضِ ഭൂമിയിലുള്ളതും جَمِيعًا എല്ലാം, മുഴുവനും مِّنْهُ അവനില്‍നിന്നു (അവന്‍റെ വകയായി) إِنَّ فِي ذَٰلِكَ നിശ്ചയമായും അതിലുണ്ട് لَآيَاتٍ പല ദൃഷ്ടാന്തങ്ങള്‍ لِّقَوْمٍ ഒരു ജനതക്ക്‌ يَتَفَكَّرُونَ ചിന്തിക്കുന്ന
ആകാശങ്ങളിലുള്ളതും, ഭൂമിയിലുള്ളതുമെല്ലാം അവങ്കല്‍ നിന്ന് [അവന്‍റെ വകയായി] അവന്‍ നിങ്ങള്‍ക്കു കീഴ്പ്പെടുത്തിത്തന്നിരിക്കുന്നു. നിശ്ചയമായും, അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്കു പല ദൃഷ്ടാന്തങ്ങളുണ്ട്.
തഫ്സീർ : 12-13
View   
قُل لِّلَّذِينَ ءَامَنُوا۟ يَغْفِرُوا۟ لِلَّذِينَ لَا يَرْجُونَ أَيَّامَ ٱللَّهِ لِيَجْزِىَ قَوْمًۢا بِمَا كَانُوا۟ يَكْسِبُونَ﴿١٤﴾
volume_up share
قُل പറയുക لِّلَّذِينَ آمَنُوا വിശ്വസിച്ചവരോട് يَغْفِرُوا അവര്‍ പൊറുത്തുകൊടുക്കട്ടെ, വിട്ടുകൊടുക്കട്ടെ لِلَّذِينَ യാതൊരുകൂട്ടര്‍ക്ക് لَا يَرْجُونَ പ്രതീക്ഷിക്കാത്ത, പേടിക്കാത്ത أَيَّامَ اللَّـهِ അല്ലാഹുവിന്‍റെ ദിവസങ്ങളെ لِيَجْزِيَ അവന്‍ പ്രതിഫലം നല്‍കുവാന്‍വേണ്ടി قَوْمًا ഒരു ജനതക്ക് بِمَا كَانُوا അവരായിരുന്നതിനു يَكْسِبُونَ പ്രവര്‍ത്തിക്കും, സമ്പാദിക്കും
(നബിയേ) വിശ്വസിച്ചവരോടു പറയുക : അല്ലാഹുവിന്‍റെ ദിവസങ്ങളെ പ്രതീക്ഷിക്കുന്നില്ലാത്ത (അഥവാ പേടിക്കാത്ത) വര്‍ക്ക് അവര്‍ പൊറുത്തുകൊടുക്കട്ടെ. ഒരു ജനതക്ക് അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിന് അവന്‍ പ്രതിഫലം നല്‍കുവാന്‍വേണ്ടിയാണ് (അതു).
مَنْ عَمِلَ صَـٰلِحًۭا فَلِنَفْسِهِۦ ۖ وَمَنْ أَسَآءَ فَعَلَيْهَا ۖ ثُمَّ إِلَىٰ رَبِّكُمْ تُرْجَعُونَ﴿١٥﴾
volume_up share
مَنْ عَمِلَ ആര്‍ പ്രവര്‍ത്തിച്ചുവോ صَالِحًا നല്ലതു (സല്‍പ്രവൃത്തി) فَلِنَفْسِهِ എന്നാലവന്‍റെ ദേഹത്തിനു (ആത്മാവിനു) തന്നെ وَمَنْ أَسَاءَ ആരെങ്കിലും തിന്മ ചെയ്‌താല്‍ فَعَلَيْهَا എന്നാല്‍ അതിന്‍റെ മേല്‍തന്നെ ثُمَّ പിന്നെ إِلَىٰ رَبِّكُمْ നിങ്ങളുടെ റബ്ബിങ്കലേക്കു تُرْجَعُونَ നിങ്ങള്‍ മടക്കപ്പെടുന്നു, മടക്കപ്പെടും.
ആരെങ്കിലും നല്ലതു പ്രവര്‍ത്തിച്ചാല്‍, അതവന്‍റെ ദേഹത്തിനു (അഥവാ ആത്മാവിന്നു) തന്നെയാകുന്നു. ആരെങ്കിലും തിന്മ ചെയ്‌താല്‍, അതും അതിന്‍റെമേല്‍തന്നെ. പിന്നീട് നിങ്ങളുടെ രക്ഷിതാവിങ്കലേക്കു നിങ്ങള്‍ മടക്കപ്പെടുന്നു
തഫ്സീർ : 14-15
View   
وَلَقَدْ ءَاتَيْنَا بَنِىٓ إِسْرَٰٓءِيلَ ٱلْكِتَـٰبَ وَٱلْحُكْمَ وَٱلنُّبُوَّةَ وَرَزَقْنَـٰهُم مِّنَ ٱلطَّيِّبَـٰتِ وَفَضَّلْنَـٰهُمْ عَلَى ٱلْعَـٰلَمِينَ﴿١٦﴾
volume_up share
وَلَقَدْ ءَاتَيْنَا തീര്‍ച്ചയായും നാം കൊടുക്കുകയുണ്ടായി بَنِي إِسْرَائِيلَ ഇസ്രാഈല്‍ സന്തതികള്‍ക്കു الْكِتَابَ വേദഗ്രന്ഥം وَالْحُكْمَ വിധിയും, വിജ്ഞാനവും وَالنُّبُوَّةَ പ്രവാചകത്വവും وَرَزَقْنَاهُم അവര്‍ക്കു നാം ആഹാരവും നല്‍കി مِّنَ الطَّيِّبَاتِ വിശിഷ്ട (നല്ല, പരിശുദ്ധ) വസ്തുക്കളില്‍നിന്നു وَفَضَّلْنَاهُمْ അവരെ നാം ശ്രേഷ്ടരാക്കുകയും ചെയ്തു عَلَى الْعَالَمِينَ ലോകരെക്കാള്‍
ഇസ്രാഈല്‍ സന്തതികള്‍ക്കു നാം വേദഗ്രന്ഥവും, വിധിയും, പ്രവാചകത്വവും കൊടുക്കുകയുണ്ടായി. വിശിഷ്ട വസ്തുക്കളില്‍നിന്നു അവര്‍ക്കു നാം ആഹാരം നല്‍കുകയും, ലോകരെക്കാള്‍ അവരെ ശ്രേഷ്ടരാക്കുകയും ചെയ്തു.
وَءَاتَيْنَـٰهُم بَيِّنَـٰتٍۢ مِّنَ ٱلْأَمْرِ ۖ فَمَا ٱخْتَلَفُوٓا۟ إِلَّا مِنۢ بَعْدِ مَا جَآءَهُمُ ٱلْعِلْمُ بَغْيًۢا بَيْنَهُمْ ۚ إِنَّ رَبَّكَ يَقْضِى بَيْنَهُمْ يَوْمَ ٱلْقِيَـٰمَةِ فِيمَا كَانُوا۟ فِيهِ يَخْتَلِفُونَ﴿١٧﴾
volume_up share
وَآتَيْنَاهُم അവര്‍ക്കു നാം കൊടുക്കുകയും ചെയ്തു بَيِّنَاتٍ തെളിവുകള്‍ مِّنَ الْأَمْرِ (ഈ) കാര്യത്തെ സംബന്ധിച്ചുفَمَا اخْتَلَفُوا എന്നാല്‍ (എന്നിട്ടു) അവര്‍ ഭിന്നിച്ചില്ല, വ്യത്യാസം ചെയ്തിട്ടില്ല إِلَّا مِن بَعْدِ ശേഷമല്ലാതെ مَا جَاءَهُمُ അവര്‍ക്കു വന്നതിന്‍റെ الْعِلْمُ അറിവു بَغْيًا ധിക്കാരം, (അക്രമം, ശത്രുത, അസൂയ) നിമിത്തം بَيْنَهُمْ തങ്ങള്‍ക്കിടയിലുള്ള إِنَّ رَبَّكَ നിശ്ചയമായും നിന്‍റെ റബ്ബ് يَقْضِي بَيْنَهُمْ അവര്‍ക്കിടയില്‍ തീരുമാനം ചെയ്യും يَوْمَ الْقِيَامَةِ ഖിയാമത്തുനാളില്‍ فِيمَا യാതൊന്നില്‍ كَانُوا فِيهِ അതില്‍ അവരായിരുന്നു يَخْتَلِفُونَ ഭിന്നിക്കും, വ്യത്യാസംചെയ്യും
(മത)കാര്യത്തെ സംബന്ധിച്ച് വ്യക്തമായ തെളിവുകളും അവര്‍ക്കു നാം നല്‍കി. എന്നാല്‍, തങ്ങള്‍ക്കു അറിവ് വന്നെത്തിയ ശേഷമല്ലാതെ അവര്‍ ഭിന്നിച്ചിട്ടില്ല; (അതെ) തങ്ങള്‍ക്കിടയിലുള്ള ധിക്കാരത്താല്‍! നിശ്ചയമായും നിന്‍റെ റബ്ബ് ഖിയാമത്തുനാളില്‍ അവര്‍ക്കിടയില്‍ - അവര്‍ യാതൊന്നില്‍ ഭിന്നിച്ചുകൊണ്ടിരുന്നുവോ അതില്‍ - തീരുമാനം ചെയ്യുന്നതാണ്.
തഫ്സീർ : 16-17
View   
ثُمَّ جَعَلْنَـٰكَ عَلَىٰ شَرِيعَةٍۢ مِّنَ ٱلْأَمْرِ فَٱتَّبِعْهَا وَلَا تَتَّبِعْ أَهْوَآءَ ٱلَّذِينَ لَا يَعْلَمُونَ﴿١٨﴾
volume_up share
ثُمَّ പിന്നെ جَعَلْنَاكَ നിന്നെ നാം ആക്കി عَلَىٰ شَرِيعَةٍ ഒരു (തെളിഞ്ഞ) മാര്‍ഗ്ഗത്തില്‍ (നടപടി ക്രമത്തില്‍) مِّنَ الْأَمْرِ കാര്യത്തെ സംബന്ധിച്ചു فَاتَّبِعْهَا ആകയാല്‍ അതിനെ പിന്‍പറ്റുക وَلَا تَتَّبِعْ പിന്‍പറ്റുകയും അരുതു أَهْوَاءَ الَّذِينَ യാതൊരു കൂട്ടരുടെ ഇച്ഛകളെ لَا يَعْلَمُونَ അറിവില്ലാത്ത
(നബിയേ) പിന്നീട് നിന്നെ നാം (മത) കാര്യത്തെ സംബന്ധിച്ചു ഒരു (തെളിഞ്ഞ) മാര്‍ഗ്ഗത്തില്‍ ആക്കിയിരിക്കുന്നു. ആകയാല്‍, നീ അതിനെ പിന്‍പറ്റിക്കൊള്ളുക; അറിവില്ലാത്തവരുടെ ഇച്ഛകളെ പിന്‍പറ്റരുത്.
തഫ്സീർ : 18-18
View   
إِنَّهُمْ لَن يُغْنُوا۟ عَنكَ مِنَ ٱللَّهِ شَيْـًۭٔا ۚ وَإِنَّ ٱلظَّـٰلِمِينَ بَعْضُهُمْ أَوْلِيَآءُ بَعْضٍۢ ۖ وَٱللَّهُ وَلِىُّ ٱلْمُتَّقِينَ﴿١٩﴾
volume_up share
إِنَّهُمْ നിശ്ചയമായും അവര്‍ لَن يُغْنُوا ഉപകരിക്കുകയില്ല, പര്യാപ്തമാക്കുകയില്ല عَنكَ നിനക്കു, നിന്നെ സംബന്ധിച്ചു مِنَ اللَّـهِ അല്ലാഹുവിങ്കല്‍നിന്നു شَيْئًا യാതൊന്നും وَإِنَّ الظَّالِمِينَ നിശ്ചയമായും അക്രമകാരികള്‍ بَعْضُهُمْ അവരില്‍ ചിലര്‍ أَوْلِيَاءُ بَعْضٍ ചിലരുടെ ബന്ധുക്കളാണ്, മിത്രങ്ങളാണ് (സഹായികളാണ്) وَاللَّـهُ അല്ലാഹുവാകട്ടെ وَلِيُّ الْمُتَّقِينَ സൂക്ഷ്മതയുള്ളവരുടെ (ഭയഭക്തന്മാരുടെ) ബന്ധുവാണ് (സഹായിയാണ്)
(കാരണം) നിശ്ചയമായും, അല്ലാഹുവിങ്കല്‍ നിന്ന് യാതൊരു കാര്യത്തിനും അവര്‍ നിനക്കു ഉപകരിക്കുന്നതേയല്ല. അക്രമകാരികള്‍ (തമ്മതമ്മില്‍) ചിലര്‍ ചിലരുടെ ബന്ധുക്കളാകുന്നു. അല്ലാഹുവാകട്ടെ, ഭയഭക്തന്മാരുടെ ബന്ധുവുമാണ്.
هَـٰذَا بَصَـٰٓئِرُ لِلنَّاسِ وَهُدًۭى وَرَحْمَةٌۭ لِّقَوْمٍۢ يُوقِنُونَ﴿٢٠﴾
volume_up share
هَـٰذَا بَصَائِرُ ഇതു തെളിവുകളാണ്, ഉള്‍കാഴ്ചകളാണ് لِلنَّاسِ മനുഷ്യര്‍ക്കു وَهُدًى മാര്‍ഗ്ഗദര്‍ശനവും وَرَحْمَةٌ കാരുണ്യവും (അനുഗ്രഹവും) لِّقَوْمٍ يُوقِنُونَ ദൃഡമായി വിശ്വസിക്കുന്ന ജനതക്കു
ഇത് [ഖുര്‍ആന്‍] മനുഷ്യര്‍ക്ക് (ഉള്‍ക്കാഴ്ച നല്‍കുന്ന) തെളിവുകളാകുന്നു; ദൃഡവിശ്വാസം കൊള്ളുന്ന ജനതക്ക് മാര്‍ഗ്ഗദര്‍ശനവും, കാരുണ്യവുമാകുന്നു.
തഫ്സീർ : 19-20
View   
أَمْ حَسِبَ ٱلَّذِينَ ٱجْتَرَحُوا۟ ٱلسَّيِّـَٔاتِ أَن نَّجْعَلَهُمْ كَٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ سَوَآءًۭ مَّحْيَاهُمْ وَمَمَاتُهُمْ ۚ سَآءَ مَا يَحْكُمُونَ﴿٢١﴾
volume_up share
أَمْ حَسِبَ അതല്ലാ (അഥവാ) വിചാരിച്ചുവോ, കണക്കാക്കിയോ الَّذِينَ اجْتَرَحُوا ചെയ്തുവെച്ചവര്‍, പ്രവര്‍ത്തിച്ചവര്‍ السَّيِّئَاتِ തിന്മകള്‍ أَن نَّجْعَلَهُمْ അവരെ നാം ആക്കുമെന്നു كَالَّذِينَ യാതൊരുവരെപ്പോലെ آمَنُوا വിശ്വസിച്ച وَعَمِلُوا الصَّالِحَاتِ സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കയും ചെയ്ത سَوَاءً (അതായതു) സമമായി, തുല്യമായിട്ടു مَّحْيَاهُمْ അവരുടെ ജീവിതം وَمَمَاتُهُمْ അവരുടെ മരണവും سَاءَ വളരെ മോശം തന്നെ مَا يَحْكُمُونَ അവര്‍ വിധി കല്‍പിക്കുന്നതു
അതല്ല - (ഒരുപക്ഷേ) തിന്മകള്‍ ചെയ്തുകൂട്ടിയവര്‍ വിചാരിച്ചിരിക്കുന്നുവോ, വിശ്വസിക്കുകയും, സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരെപ്പോലെ അവരെ നാം ആക്കുമെന്നു, അതായതു, അവരുടെ ജീവിതവും മരണവും സമമായ നിലയില്‍ (ആക്കുമെന്ന്)?! അവര്‍ വിധി കല്‍പിക്കുന്നതു വളരെ മോശം തന്നെ!
وَخَلَقَ ٱللَّهُ ٱلسَّمَـٰوَٰتِ وَٱلْأَرْضَ بِٱلْحَقِّ وَلِتُجْزَىٰ كُلُّ نَفْسٍۭ بِمَا كَسَبَتْ وَهُمْ لَا يُظْلَمُونَ﴿٢٢﴾
volume_up share
وَخَلَقَ اللَّـهُ അല്ലാഹു സൃഷ്ടിച്ചിരിക്കയാണ് السَّمَاوَاتِ ആകാശങ്ങളും وَالْأَرْضَ ഭൂമിയും بِالْحَقِّ ന്യായ (കാര്യ, യഥാര്‍ത്ഥ) ത്തോടെ وَلِتُجْزَىٰ പ്രതിഫലം നല്‍കപ്പെടുവാനും كُلُّ نَفْسٍ എല്ലാ ദേഹത്തിനും, ആത്മാവിനും (ആള്‍ക്കും) بِمَا كَسَبَتْ അതു സമ്പാദിച്ചതിനും, പ്രവര്ത്തിച്ചതുനു وَهُمْ അവര്‍ (അവരോടു) لَا يُظْلَمُونَ അനീതി (അതിക്രമം) ചെയ്യപ്പെടുന്നതുമല്ല
ആകാശങ്ങളെയും, ഭൂമിയെയും അല്ലാഹു കാര്യ(ഗൗരവ) ത്തോടെ സൃഷ്ടിച്ചിരിക്കുകയാണ്. എല്ലാ ഓരോ ദേഹത്തിനും (അഥവാ ആത്മാവിനും) അതു സമ്പാദിച്ചതിനു പ്രതിഫലം നല്‍കപ്പെടുവാനും (കൂടിയാണത്). അവരോടു അനീതി ചെയ്യപ്പെടുകയില്ലതാനും.
തഫ്സീർ : 21-22
View   
أَفَرَءَيْتَ مَنِ ٱتَّخَذَ إِلَـٰهَهُۥ هَوَىٰهُ وَأَضَلَّهُ ٱللَّهُ عَلَىٰ عِلْمٍۢ وَخَتَمَ عَلَىٰ سَمْعِهِۦ وَقَلْبِهِۦ وَجَعَلَ عَلَىٰ بَصَرِهِۦ غِشَـٰوَةًۭ فَمَن يَهْدِيهِ مِنۢ بَعْدِ ٱللَّهِ ۚ أَفَلَا تَذَكَّرُونَ﴿٢٣﴾
volume_up share
أَفَرَأَيْتَ എന്നാല്‍ നീ കണ്ടുവോ مَنِ اتَّخَذَ ആക്കിവെച്ച ഒരുവനെ إِلَـٰهَهُ തന്‍റെ ദൈവം (ആരാധ്യന്‍) هَوَاهُ തന്‍റെ ഇച്ഛ وَأَضَلَّهُ اللَّـهُ അല്ലാഹു അവനെ വഴിപിഴവിലാക്കുകയും ചെയ്തു عَلَىٰ عِلْمٍ അറിവോടെ, അറിഞ്ഞുകൊണ്ടു وَخَتَمَ അവന്‍ മുദ്രവെക്കുകയും ചെയ്തു عَلَىٰ سَمْعِهِ അവന്‍റെ കേള്‍വിക്ക് وَقَلْبِهِ അവന്‍റെ ഹൃദയത്തിനും وَجَعَلَ ആക്കുകയും ചെയ്തു عَلَىٰ بَصَرِهِ അവന്‍റെ കണ്ണിന്‍മേല്‍ غِشَاوَةً ഒരു മൂടി فَمَن يَهْدِيهِ എനി (എന്നാല്‍) ആരാണ് അവനെ നേര്‍മാര്‍ഗ്ഗത്തിലാക്കുക مِن بَعْدِ اللَّـهِ അല്ലാഹുവിനു ശേഷം (പുറമെ) أَفَلَا تَذَكَّرُونَ അപ്പോള്‍ നിങ്ങള്‍ ഉറ്റാലോചിക്കുന്നില്ലേ
എന്നാല്‍, നീ കണ്ടുവോ, തന്‍റെ ദൈവം തന്‍റെ (സ്വന്തം) ഇച്ചക്കായി വെച്ചിരിക്കുന്നവനെ?! അറിഞ്ഞു കൊണ്ടുതന്നെ അല്ലാഹു അവനെ വഴിപിഴവിലാക്കുകയും, അവന്‍റെ കേള്‍വിക്കും ഹൃദയത്തിനും മുദ്രവെക്കുകയും, അവന്‍റെ കണ്ണിന് ഒരു (തരം) മൂടി ഏര്‍പ്പെടുത്തുകയും ചെയ്തിരിക്കുന്നു. [ഇങ്ങിനെയുള്ളവന്റെ നില വളരെ ശോചനീയം തന്നെ!] എനി, ആരാണ് അല്ലാഹുവിനു പുറമെ അവനെ നേര്‍വഴിക്കാക്കുന്നത്?! അപ്പോള്‍, നിങ്ങള്‍ ഉറ്റാലോചിക്കുന്നില്ലേ?!
തഫ്സീർ : 23-23
View   
وَقَالُوا۟ مَا هِىَ إِلَّا حَيَاتُنَا ٱلدُّنْيَا نَمُوتُ وَنَحْيَا وَمَا يُهْلِكُنَآ إِلَّا ٱلدَّهْرُ ۚ وَمَا لَهُم بِذَٰلِكَ مِنْ عِلْمٍ ۖ إِنْ هُمْ إِلَّا يَظُنُّونَ﴿٢٤﴾
volume_up share
وَقَالُوا അവര്‍ പറയുന്നു, പറഞ്ഞു مَا هِيَ അതു (ജീവിതം) അല്ല إِلَّا حَيَاتُنَا നമ്മുടെ ജീവിതമല്ലാതെ الدُّنْيَا ഐഹിക, ഇഹത്തിലെ نَمُوتُ നാം മരിക്കുന്നു وَنَحْيَا നാം ജീവിക്കുകയും ചെയ്യുന്നു وَمَا يُهْلِكُنَا നമ്മെ നശിപ്പിക്കുന്നുമില്ല إِلَّا الدَّهْرُ കാലമല്ലാതെ وَمَا لَهُم അവര്‍ക്കില്ല بِذَٰلِكَ അതിനെപ്പറ്റി مِنْ عِلْمٍ ഒരു അറിവും, വിവരവും إِنْ هُمْ അവരല്ല إِلَّا يَظُنُّونَ ഊഹിക്കുകയല്ലാതെ
അവര്‍ പറയുന്നു : "അതു [ജീവിതമെന്നതു] നമ്മുടെ ഐഹികജീവിതമല്ലാതെ (മറ്റൊന്നും) ഇല്ല; നാം മരിക്കുകയും, ജീവിക്കുകയും ചെയ്യുന്നു; കാലം അല്ലാതെ (മറ്റൊന്നും) നമ്മെ നശിപ്പിക്കുന്നില്ല." അവര്‍ക്കു അതിനെപ്പറ്റി യാതൊരു വിവരവും ഇല്ല; അവര്‍ ഊഹിക്കുകയല്ലാതെ ചെയ്യുന്നില്ല.
തഫ്സീർ : 24-24
View   
وَإِذَا تُتْلَىٰ عَلَيْهِمْ ءَايَـٰتُنَا بَيِّنَـٰتٍۢ مَّا كَانَ حُجَّتَهُمْ إِلَّآ أَن قَالُوا۟ ٱئْتُوا۟ بِـَٔابَآئِنَآ إِن كُنتُمْ صَـٰدِقِينَ﴿٢٥﴾
volume_up share
وَإِذَا تُتْلَىٰ ഓതിക്കേള്‍പ്പിക്കപ്പെടുന്നതായാല്‍ عَلَيْهِمْ അവര്‍ക്കു, അവരില്‍ آيَاتُنَا നമ്മുടെ ആയത്തു (ദൃഷ്ടാന്തം, ലക്ഷ്യം, വേദവാക്യം)കള്‍ بَيِّنَاتٍ വ്യക്തമായ നിലയില്‍, തെളിവുകളായി مَّا كَانَ ആയിരിക്കയില്ല حُجَّتَهُمْ അവരുടെ ന്യായം إِلَّا أَن قَالُوا അവര്‍ പറയുകയല്ലാതെ ائْتُوا നിങ്ങള്‍ കൊണ്ടുവരുവിന്‍ بِآبَائِنَا നമ്മുടെ (ഞങ്ങളുടെ) പിതാക്കളെ إِن كُنتُمْ നിങ്ങളാണെങ്കില്‍ صَادِقِينَ സത്യവാന്മാര്‍
നമ്മുടെ "ആയത്തു"കള്‍ അവര്‍ക്ക് സുവ്യക്തമായ നിലയില്‍ ഓതിക്കേള്‍പ്പിക്കപ്പെടുന്നതായാല്‍, അവരുടെ ന്യായം, "നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍, നമ്മുടെ പിതാക്കളെ (ജീവിപ്പിച്ച്) കൊണ്ടുവരുവിന്‍" എന്നു പറയുകയല്ലാതെ (മറ്റൊന്നും) ആയിരിക്കയില്ല.
قُلِ ٱللَّهُ يُحْيِيكُمْ ثُمَّ يُمِيتُكُمْ ثُمَّ يَجْمَعُكُمْ إِلَىٰ يَوْمِ ٱلْقِيَـٰمَةِ لَا رَيْبَ فِيهِ وَلَـٰكِنَّ أَكْثَرَ ٱلنَّاسِ لَا يَعْلَمُونَ﴿٢٦﴾
volume_up share
قُلِ പറയുക اللَّـهُ يُحْيِيكُمْ അല്ലാഹു നിങ്ങളെ ജീവിപ്പിക്കുന്നു ثُمَّ يُمِيتُكُمْ പിന്നെ നിങ്ങളെ മരിപ്പിക്കുന്നു ثُمَّ يَجْمَعُكُمْ പിന്നെ നിങ്ങളെ ഒരുമിച്ചുകൂട്ടും إِلَىٰ يَوْمِ الْقِيَامَةِ ഖിയാമത്തു നാളിലേക്കു لَا رَيْبَ സന്ദേഹ (സംശയ)മേ ഇല്ല فِيهِ അതില്‍ وَلَـٰكِنَّ എങ്കിലും أَكْثَرَ النَّاسِ മനുഷ്യരില്‍ അധികവും لَا يَعْلَمُونَ അറിയുന്നില്ല
നീ പറയുക : അല്ലാഹു നിങ്ങളെ ജീവിപ്പിക്കുന്നു; പിന്നെ അവന്‍ നിങ്ങളെ മരണപ്പെടുത്തുന്നു; പിന്നീട്, ഖിയാമത്തു നാളിലേക്കു അവന്‍ നിങ്ങളെ ഒരുമിച്ചുകൂട്ടുകയും ചെയ്യും. അതില്‍ സന്ദേഹമേ ഇല്ല. എങ്കിലും അധികമനുഷ്യരും അറിയുന്നില്ല.
തഫ്സീർ : 25-26
View   
وَلِلَّهِ مُلْكُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۚ وَيَوْمَ تَقُومُ ٱلسَّاعَةُ يَوْمَئِذٍۢ يَخْسَرُ ٱلْمُبْطِلُونَ﴿٢٧﴾
volume_up share
وَلِلَّـهِ അല്ലാഹുവിനാണ് مُلْكُ السَّمَاوَاتِ ആകാശങ്ങളുടെ രാജത്വം, ഭരണാധികാരം وَالْأَرْضِ ഭൂമിയുടെയും وَيَوْمَ تَقُومُ നിലനില്‍ക്കുന്ന ദിവസം السَّاعَةُ (ആ) സമയം (അന്ത്യഘട്ടം) يَوْمَئِذٍ അന്നത്തെ ദിവസം يَخْسَرُ നഷ്ടമടയും الْمُبْطِلُونَ വ്യര്‍ത്ഥകാരികള്‍, പാഴ്വേലക്കാര്‍
അല്ലാഹുവിനാണ്, ആകാശങ്ങളുടെയും ഭൂമിയുടെയും രാജാധിപത്യം. അന്ത്യഘട്ടം നിലനില്‍ക്കുന്ന ദിവസം, (അതെ) അന്നത്തെ ദിവസം വ്യര്‍ത്ഥകാരികളായുള്ളവര്‍ നഷ്ടമടയുന്നതാണ്.
وَتَرَىٰ كُلَّ أُمَّةٍۢ جَاثِيَةًۭ ۚ كُلُّ أُمَّةٍۢ تُدْعَىٰٓ إِلَىٰ كِتَـٰبِهَا ٱلْيَوْمَ تُجْزَوْنَ مَا كُنتُمْ تَعْمَلُونَ﴿٢٨﴾
volume_up share
وَتَرَىٰ നീ (നിനക്കു) കാണും, കാണാം كُلَّ أُمَّةٍ എല്ലാ സമുദായത്തെയും, ജനക്കൂട്ടത്തെയും جَاثِيَةً മുട്ടുകുത്തിയതായിട്ടു, ഒരുമിച്ചുകൂടിയതായിട്ടു كُلُّ أُمَّةٍ എല്ലാ സമുദായവും, ജനക്കൂട്ടവും تُدْعَىٰ വിളിക്കപ്പെടും إِلَىٰ كِتَابِهَا അതിന്‍റെ ഗ്രന്ഥത്തിലേക്കു الْيَوْمَ ഇന്നു تُجْزَوْنَ നിങ്ങള്‍ക്കു പ്രതിഫലം നല്‍കപ്പെടും مَا كُنتُمْ നിങ്ങള്‍ ആയിരുന്നതിനു تَعْمَلُونَ പ്രവര്‍ത്തിക്കും
എല്ലാ (ഓരോ) സമുദായത്തെയും മുട്ടുകുത്തിയ നിലയില്‍ നിനക്കു കാണാവുന്നതുമാകുന്നു. എല്ലാ സമുദായവും അ(ത)തിന്‍റെ ഗ്രന്ഥത്തിലേക്കു വിളിക്കപ്പെടും. (അവരോടു പറയപ്പെടും) "നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനു ഇന്നു നിങ്ങള്‍ക്കു പ്രതിഫലം നല്‍കപ്പെടുന്നതാണ്.
هَـٰذَا كِتَـٰبُنَا يَنطِقُ عَلَيْكُم بِٱلْحَقِّ ۚ إِنَّا كُنَّا نَسْتَنسِخُ مَا كُنتُمْ تَعْمَلُونَ﴿٢٩﴾
volume_up share
هَـٰذَا كِتَابُنَا ഇതാ നമ്മുടെ ഗ്രന്ഥം يَنطِقُ അതു സംസാരിക്കും (പറഞ്ഞുതരും, തുറന്നുകാട്ടും) عَلَيْكُم നിങ്ങളോടു, നിങ്ങളില്‍ بِالْحَقِّ മുറപ്രകാരം, യഥാര്‍ത്ഥത്തെപ്പറ്റി, ശരിക്കു إِنَّا كُنَّا നിശ്ചയമായും നാം ആയിരുന്നു نَسْتَنسِخُ നാം പകര്‍ത്തെടുത്തിരുന്നു, (എഴുതുവാന്‍ ആവശ്യപ്പെട്ടിരുന്നു) مَا كُنتُمْ നിങ്ങളായിരുന്നതു تَعْمَلُونَ നിങ്ങള്‍ പ്രവര്‍ത്തിക്കും.
ഇതാ, നമ്മുടെ ഗ്രന്ഥം! അതു നിങ്ങളോടു മുറപ്രകാരം സംസാരിക്കുന്നതാണ്. [എല്ലാം തുറന്നു കാട്ടുന്നതാണ്.] നിശ്ചയമായും, നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനെ നാം പകര്‍ത്തെടുക്കുന്നുണ്ടായിരുന്നു."
തഫ്സീർ : 27-29
View   
فَأَمَّا ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ فَيُدْخِلُهُمْ رَبُّهُمْ فِى رَحْمَتِهِۦ ۚ ذَٰلِكَ هُوَ ٱلْفَوْزُ ٱلْمُبِينُ﴿٣٠﴾
volume_up share
فَأَمَّا الَّذِينَ എന്നാലപ്പോള്‍ യാതൊരുകൂട്ടര്‍ آمَنُوا വിശ്വസിച്ചു وَعَمِلُوا الصَّالِحَاتِ സല്‍ക്കര്‍മ്മങ്ങളും ചെയ്തു فَيُدْخِلُهُمْ അവരെ പ്രവേശിപ്പിക്കും رَبُّهُمْ അവരുടെ റബ്ബ് فِي رَحْمَتِهِ അവന്‍റെ കാരുണ്യത്തില്‍ ذَٰلِكَ هُوَ അതുതന്നെയാണ് الْفَوْزُ الْمُبِينُ സ്പഷ്ടമായ ഭാഗ്യം
എന്നാല്‍, വിശ്വാസിക്കുകയും, സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാകട്ടെ, അവരുടെ റബ്ബ് അവരെ തന്‍റെ കാരുണ്യത്തില്‍ ]സ്വര്‍ഗ്ഗത്തില്‍] പ്രവേശിപ്പിക്കും. അതുതന്നെയാണ് സ്പഷ്ടമായ ഭാഗ്യം!
وَأَمَّا ٱلَّذِينَ كَفَرُوٓا۟ أَفَلَمْ تَكُنْ ءَايَـٰتِى تُتْلَىٰ عَلَيْكُمْ فَٱسْتَكْبَرْتُمْ وَكُنتُمْ قَوْمًۭا مُّجْرِمِينَ﴿٣١﴾
volume_up share
وَأَمَّاഎന്നാല്‍ الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ أَفَلَمْ تَكُنْ ആയിരുന്നില്ലേ آيَاتِي എന്‍റെ ആയത്തുകള്‍ تُتْلَىٰ عَلَيْكُمْ നിങ്ങള്‍ക്കു ഓതിക്കേള്‍പ്പിക്കപ്പെടുക فَاسْتَكْبَرْتُمْ അപ്പോള്‍ നിങ്ങള്‍ ഗര്‍വ്വ് (വലുപ്പം) നടിച്ചു وَكُنتُمْ നിങ്ങളായിത്തീരുകയും ചെയ്തു قَوْمًا مُّجْرِمِينَ കുറ്റവാളികളായ ഒരു ജനത
എന്നാല്‍, അവിശ്വാസിച്ചവരോ, (അവരോടു പറയപ്പെടും:) "എന്‍റെ "ആയത്തു"കള്‍ [ലക്ഷ്യങ്ങള്‍] നിങ്ങള്‍ക്കു ഓതിക്കേള്‍പ്പിക്കപ്പെട്ടിരുന്നില്ലേ? അപ്പോള്‍, നിങ്ങള്‍ ഗര്‍വ്വു നടിച്ചു; നിങ്ങള്‍ കുറ്റവാളികളായ ഒരു ജനതയായിത്തീരുകയും ചെയ്തു!
وَإِذَا قِيلَ إِنَّ وَعْدَ ٱللَّهِ حَقٌّۭ وَٱلسَّاعَةُ لَا رَيْبَ فِيهَا قُلْتُم مَّا نَدْرِى مَا ٱلسَّاعَةُ إِن نَّظُنُّ إِلَّا ظَنًّۭا وَمَا نَحْنُ بِمُسْتَيْقِنِينَ﴿٣٢﴾
volume_up share
وَإِذَا قِيلَ പറയപ്പെട്ടാല്‍, പറയപ്പെടുമ്പോള്‍ إِنَّ وَعْدَ اللَّـهِ നിശ്ചയമായും, അല്ലാഹുവിന്‍റെ വാഗ്ദാനം, താക്കീതു حَقٌّ യഥാര്‍ത്ഥമാണ്, സത്യമാണ് وَالسَّاعَةُ അന്ത്യസമയമാകട്ടെ لَا رَيْبَ സന്ദേഹമേയില്ല فِيهَا അതില്‍ قُلْتُم നിങ്ങള്‍ പറയും, പറഞ്ഞു مَّا نَدْرِي ഞങ്ങള്‍ക്കറിഞ്ഞുകൂടാ مَا السَّاعَةُ എന്താണു അന്ത്യഘട്ടം إِن نَّظُنُّ ഞങ്ങള്‍ ഊഹിക്കുന്നി(കരുതുന്നി)ല്ല إِلَّا ظَنًّا ഒരു ഊഹമല്ലാതെ وَمَا نَحْنُ ഞങ്ങളല്ലതാനും بِمُسْتَيْقِنِينَ ഉറപ്പിച്ചു വിശ്വസിക്കുന്നവര്‍
"നിശ്ചയമായും, അല്ലാഹുവിന്‍റെ വാഗ്ദാനം യഥാര്‍ത്ഥമാണ്, അന്ത്യഘട്ടമാകട്ടെ, അതില്‍ യാതൊരു സന്ദേഹവുമില്ല." എന്ന്‍ പറയപ്പെടുമ്പോള്‍, നിങ്ങള്‍ പറയും: "ഞങ്ങള്‍ക്ക്‌ അറിഞ്ഞുകൂടാ എന്താണു (ഈ) അന്ത്യഘട്ടമെന്നു; ഞങ്ങള്‍ (ഒരു) തരത്തിലുള്ള) ഊഹം ഊഹിക്കുന്നുവെന്നല്ലാതെ (മറ്റൊന്നും) ഇല്ല; ഞങ്ങള്‍ (ഇതൊന്നും) ഉറപ്പായിക്കരുതുന്നവരല്ല തന്നെ."
وَبَدَا لَهُمْ سَيِّـَٔاتُ مَا عَمِلُوا۟ وَحَاقَ بِهِم مَّا كَانُوا۟ بِهِۦ يَسْتَهْزِءُونَ﴿٣٣﴾
volume_up share
وَبَدَا لَهُمْ അവര്‍ക്കു വെളിവാകും سَيِّئَاتُ തിന്മകള്‍, ദോഷങ്ങള്‍ مَا عَمِلُوا അവര്‍ പ്രവര്‍ത്തിച്ചതിന്‍റെ وَحَاقَ بِهِم അവരില്‍ വയം ചെയ്യുക (ഇറങ്ങുക)യും ചെയ്യും مَّا യാതൊന്നു كَانُوا بِهِ അതിനെപ്പറ്റി അവരായിരുന്നു يَسْتَهْزِئُونَ പരിഹസിക്കും
അവര്‍ പ്രവര്‍ത്തിച്ചതിന്‍റെ തിന്മകള്‍ അവര്‍ക്കു വെളിവാക്കുന്നതാണ്. അവര്‍ യാതൊന്നിനെക്കുറിച്ചു പരിഹാസം കൊണ്ടിരുന്നുവോ അതു [ശിക്ഷ] അവരില്‍ വലയം ചെയ്കയും ചെയ്യും.
وَقِيلَ ٱلْيَوْمَ نَنسَىٰكُمْ كَمَا نَسِيتُمْ لِقَآءَ يَوْمِكُمْ هَـٰذَا وَمَأْوَىٰكُمُ ٱلنَّارُ وَمَا لَكُم مِّن نَّـٰصِرِينَ﴿٣٤﴾
volume_up share
وَقِيلَ പറയപ്പെടും الْيَوْمَ ഇന്നു نَنسَاكُمْ നിങ്ങളെ നാം മറക്കും كَمَا نَسِيتُمْ നിങ്ങള്‍ മറന്നതുപോലെ لِقَاءَ يَوْمِكُمْ നിങ്ങളുടെ ദിവസം കണ്ടുമുട്ടുന്നതിനെ هَـٰذَا ഈ وَمَأْوَاكُمُ നിങ്ങളുടെ അഭയ (വാസ)സ്ഥാനം النَّارُ നരകമാണ് وَمَا لَكُم നിങ്ങള്‍ക്കില്ലതാനും مِّن نَّاصِرِينَ സഹായികളായിട്ട് (ആരും)
(വീണ്ടും അവരോടു) പറയപ്പെടും : "നിങ്ങളുടെ ഈ ദിവസം കണ്ടുമുട്ടുന്നതിനെ നിങ്ങള്‍ മറന്നതുപോലെ, ഇന്നു നിങ്ങളെ നാം മറന്നുകളയുന്നു; നിങ്ങളുടെ അഭയസ്ഥാനം (അഥവാ വാസസ്ഥലം) നരകവുമാണ്. നിങ്ങള്‍ക്കു സഹായികളായിട്ട് (ആരും തന്നെ) ഇല്ലതാനും.
ذَٰلِكُم بِأَنَّكُمُ ٱتَّخَذْتُمْ ءَايَـٰتِ ٱللَّهِ هُزُوًۭا وَغَرَّتْكُمُ ٱلْحَيَوٰةُ ٱلدُّنْيَا ۚ فَٱلْيَوْمَ لَا يُخْرَجُونَ مِنْهَا وَلَا هُمْ يُسْتَعْتَبُونَ﴿٣٥﴾
volume_up share
ذَٰلِكُم അതു بِأَنَّكُمُ اتَّخَذْتُمْ നിങ്ങള്‍ ആക്കീത്തീര്‍ത്തതുകൊണ്ടാണ് آيَاتِ اللَّـهِ അല്ലാഹുവിന്‍റെ ആയത്തുകളെ هُزُوًا പരിഹാസ്യം وَغَرَّتْكُمُ നിങ്ങളെ വഞ്ചിക്കയും ചെയ്തു الْحَيَاةُ الدُّنْيَا ഐഹിക ജീവിതം فَالْيَوْمَ എനി ഇന്നു لَا يُخْرَجُونَ അവര്‍ പുറത്തു വിടപ്പെടുകയില്ല مِنْهَا അതില്‍നിന്നു وَلَا هُمْ അവര്‍ (അവരോടു) ഇല്ല يُسْتَعْتَبُونَ മടക്കം (ഖേദം, തൃപ്തിപ്പെടുത്തല്‍) ആവശ്യപ്പെടുക (യില്ല)
"അതൊക്കെ (സംഭവിച്ചതു), നിങ്ങള്‍ അല്ലാഹുവിന്‍റെ "ആയത്തു"കളെ പരിഹാസ്യമാക്കി ത്തീര്‍ത്തതുകൊണ്ടാണ്; ഐഹിക ജീവിതം നിങ്ങളെ വഞ്ചിക്കുകയും ചെയ്തു." എനി, ഇന്ന്, അവര്‍ അതില്‍ [നരകത്തില്‍] നിന്ന് പുറത്തുവിടപ്പെടുന്നതല്ല; അവരോട് (പശ്ചാത്തപിച്ചു മടങ്ങി) തൃപ്തിപ്പെടുത്തുവാനാവശ്യപ്പെടുകയുമില്ല.
തഫ്സീർ : 30-35
View   
فَلِلَّهِ ٱلْحَمْدُ رَبِّ ٱلسَّمَـٰوَٰتِ وَرَبِّ ٱلْأَرْضِ رَبِّ ٱلْعَـٰلَمِينَ﴿٣٦﴾
volume_up share
فَلِلَّـهِ അപ്പോള്‍ അല്ലാഹുവിനാണ് الْحَمْدُ സ്തുതി رَبِّ السَّمَاوَاتِ ആകാശങ്ങളുടെ രക്ഷിതാവായ وَرَبِّ الْأَرْضِ ഭൂമിയുടെ രക്ഷിതാവുമായ رَبِّ الْعَالَمِينَ ലോകരുടെ രക്ഷിതാവായ
അപ്പോള്‍, [കാര്യം ഇങ്ങിനെയിരിക്കെ,] ആകാശങ്ങളുടെ രക്ഷിതാവും, ഭൂമിയുടെ രക്ഷിതാവുമായ, (അതെ) ലോകരുടെ രക്ഷിതാവായ അല്ലാഹുവിനെത്ര സര്‍വ്വസ്തുതിയും.
وَلَهُ ٱلْكِبْرِيَآءُ فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۖ وَهُوَ ٱلْعَزِيزُ ٱلْحَكِيمُ﴿٣٧﴾
volume_up share
وَلَهُ അവനാണു الْكِبْرِيَاءُ ഗാംഭീര്യം, മാഹാത്മ്യം فِي السَّمَاوَاتِ ആകാശങ്ങളില്‍ وَالْأَرْضِ ഭൂമിയിലും وَهُوَ അവന്‍ തന്നെ الْعَزِيزُ പ്രതാപശാലി الْحَكِيمُ അഗാധജ്ഞന്‍, തത്വജ്ഞാനി
ആകാശങ്ങളിലും, ഭൂമിയിലും അവനു തന്നെയാണ് ഗാംഭീര്യവും, പ്രതാപശാലിയും അഗാധജ്ഞനുമായുള്ളവനും അവന്‍ തന്നെ.
തഫ്സീർ : 36-37
View   

arrow_back_ios
41:47
41:48
41:49
41:50
41:51
41:52
41:53
41:54
42:1
42:2
42:3
42:4
42:5
42:6
42:7
42:8
42:9
42:10
42:11
42:12
42:13
42:14
42:15
42:16
42:17
42:18
42:19
42:20
42:21
42:22
42:23
42:24
42:25
42:26
42:27
42:28
42:29
42:30
42:31
42:32
42:33
42:34
42:35
42:36
42:37
42:38
42:39
42:40
42:41
42:42
42:43
42:44
42:45
42:46
42:47
42:48
42:49
42:50
42:51
42:52
42:53
43:1
43:2
43:3
43:4
43:5
43:6
43:7
43:8
43:9
43:10
43:11
43:12
43:13
43:14
43:15
43:16
43:17
43:18
43:19
43:20
43:21
43:22
43:23
43:24
43:25
43:26
43:27
43:28
43:29
43:30
43:31
43:32
43:33
43:34
43:35
43:36
43:37
43:38
43:39
43:40
43:41
43:42
43:43
43:44
43:45
43:46
43:47
43:48
43:49
43:50
43:51
43:52
43:53
43:54
43:55
43:56
43:57
43:58
43:59
43:60
43:61
43:62
43:63
43:64
43:65
43:66
43:67
43:68
43:69
43:70
43:71
43:72
43:73
43:74
43:75
43:76
43:77
43:78
43:79
43:80
43:81
43:82
43:83
43:84
43:85
43:86
43:87
43:88
43:89
44:1
44:2
44:3
44:4
44:5
44:6
44:7
44:8
44:9
44:10
44:11
44:12
44:13
44:14
44:15
44:16
44:17
44:18
44:19
44:20
44:21
44:22
44:23
44:24
44:25
44:26
44:27
44:28
44:29
44:30
44:31
44:32
44:33
44:34
44:35
44:36
44:37
44:38
44:39
44:40
44:41
44:42
44:43
44:44
44:45
44:46
44:47
44:48
44:49
44:50
44:51
44:52
44:53
44:54
44:55
44:56
44:57
44:58
44:59
45:1
45:2
45:3
45:4
45:5
45:6
45:7
45:8
45:9
45:10
45:11
45:12
45:13
45:14
45:15
45:16
45:17
45:18
45:19
45:20
45:21
45:22
45:23
45:24
45:25
45:26
45:27
45:28
45:29
45:30
45:31
45:32
45:33
45:34
45:35
45:36
45:37