ജുസ്ഉ് - 19
وَقَالَ ٱلَّذِينَ لَا يَرْجُونَ لِقَآءَنَا لَوْلَآ أُنزِلَ عَلَيْنَا ٱلْمَلَـٰٓئِكَةُ أَوْ نَرَىٰ رَبَّنَا ۗ لَقَدِ ٱسْتَكْبَرُوا۟ فِىٓ أَنفُسِهِمْ وَعَتَوْ عُتُوًّۭا كَبِيرًۭا﴿٢١﴾
volume_up share
وَقَالَ പറയുന്നു, പറയുകയും ചെയ്തു الَّذِينَ لَا يَرْجُونَ പ്രതീക്ഷിക്കാത്തവര്‍ لِقَاءَنَا നാമുമായി കണ്ടുമുട്ടുന്നതു, നമ്മെ കാണുന്നതു لَوْلَا أُنزِلَ ഇറക്കപ്പെടരുതോ, ഇറക്കപ്പെട്ടുകൂടേ عَلَيْنَا ഞങ്ങളില്‍, ഞങ്ങളുടെ മേല്‍ الْمَلَائِكَةُ മലക്കുകള്‍ أَوْ نَرَىٰ അല്ലെങ്കില്‍ ഞങ്ങള്‍ക്കു (നമുക്ക്) കണ്ടുകൂടേ رَبَّنَا ഞങ്ങളുടെ റബ്ബിനെ, നമ്മുടെ രക്ഷിതാവിനെ لَقَدِ اسْتَكْبَرُوا തീര്‍ച്ചയായും അവര്‍ ഗര്‍വ്വ് നടിച്ചിരിക്കയാണു فِي أَنفُسِهِمْ അവരുടെ സ്വന്തം നിലയില്‍, മനസ്സില്‍ وَعَتَوْا അവര്‍ ധിക്കരിക്കയും ചെയ്തിരിക്കയാണു, അതിരുകവിയുകയും ചെയ്തിരിക്കുന്നു عُتُوًّا كَبِيرًا വലിയ ധിക്കാരം.
നാമുമായി കണ്ടുമുട്ടുന്നതിനെ പ്രതീക്ഷിക്കാത്തവര്‍ പറയുന്നു: "നമ്മുടെ മേല്‍ മലക്കുകള്‍ ഇറക്കപ്പെടുകയോ, അല്ലെങ്കില്‍ നമ്മുടെ റബ്ബിനെ നാം (നേരില്‍) കാണുകയോ ചെയ്തുകൂടേ?!" എന്ന്. തീര്‍ച്ചയായും, അവര്‍ തങ്ങളുടെ മനസ്സില്‍ (സ്വയം) ഗര്‍വ്വ്‌നടിക്കുകയും, വലിയ ധിക്കാരം ധിക്കരിക്കുകയും ചെയ്തിരിക്കയാണ്!
يَوْمَ يَرَوْنَ ٱلْمَلَـٰٓئِكَةَ لَا بُشْرَىٰ يَوْمَئِذٍۢ لِّلْمُجْرِمِينَ وَيَقُولُونَ حِجْرًۭا مَّحْجُورًۭا﴿٢٢﴾
volume_up share
يَوْمَ يَرَوْنَ അവര്‍ കാണുന്ന ദിവസം الْمَلَائِكَةَ മലക്കുകളെ لَا بُشْرَىٰ സന്തോഷ വാര്‍ത്തയേ ഇല്ല يَوْمَئِذٍ അന്ന്, ആ ദിവസം لِّلْمُجْرِمِينَ കുറ്റവാളികള്‍ക്കു, പാപികള്‍ക്കു وَيَقُولُونَ അവര്‍ പറയുകയും ചെയ്യും حِجْرًا തടസ്സം, തടവു, മുടക്കം مَّحْجُورًا തടസ്സപ്പെട്ട, മുടക്കപ്പെട്ട, തടയപ്പെട്ട (ഭദ്രമായ).
മലക്കുകളെ അവര്‍ കാണുന്ന ദിവസം - (ആ) കുറ്റവാളികള്‍ക്ക് അന്ന് - സന്തോഷ വാര്‍ത്തയേ ഇല്ല. അവര്‍ പറയുകയും ചെയ്യും: "ഭദ്രമായ തടസ്സം!" എന്ന്.
തഫ്സീർ : 21-22
View   
وَقَدِمْنَآ إِلَىٰ مَا عَمِلُوا۟ مِنْ عَمَلٍۢ فَجَعَلْنَـٰهُ هَبَآءًۭ مَّنثُورًا﴿٢٣﴾
volume_up share
وَقَدِمْنَا നാം ചെല്ലുന്നതാണു, മുന്നിടുന്നതാണു إِلَىٰ مَا عَمِلُوا അവര്‍ പ്രവര്‍ത്തിച്ചിട്ടുള്ളതിലേക്കു مِنْ عَمَلٍ കര്‍മ്മമായിട്ടു, വല്ല പ്രവര്‍ത്തനവും فَجَعَلْنَاهُ എന്നിട്ടു നാമതിനെ ആക്കുന്നതാണു هَبَاءً ധൂളി, പൊടിപടലം مَّنثُورًا വിതറപ്പെട്ട, ചിതറിയ.
അവര്‍ [അവിശ്വാസികള്‍] കര്‍മ്മമായിട്ട് (എന്തെങ്കിലും) പ്രവര്‍ത്തിച്ചിട്ടുള്ളതിന്റെ നേരെ ചെന്ന് അതിനെ നാം ചിതറിയ ധൂളി (പോലെ) യാക്കിത്തീര്‍ക്കുകയും ചെയ്യുന്നതാണ്.
أَصْحَـٰبُ ٱلْجَنَّةِ يَوْمَئِذٍ خَيْرٌۭ مُّسْتَقَرًّۭا وَأَحْسَنُ مَقِيلًۭا﴿٢٤﴾
volume_up share
أَصْحَابُ الْجَنَّةِ സ്വര്‍ഗ്ഗക്കാര്‍, സ്വര്‍ഗ്ഗത്തിന്റെ ആളുകള്‍ يَوْمَئِذٍ അന്നു خَيْرٌ ഉത്തമമാണു, നല്ലവരായിരിക്കും مُّسْتَقَرًّا ഭവനം, താവളം, വാസസ്ഥലം وَأَحْسَنُ കൂടുതല്‍ മെച്ചപ്പെട്ടവരും, ഭംഗിയുള്ളവരും مَقِيلًا വിശ്രമസ്ഥലം.
സ്വര്‍ഗ്ഗവാസികള്‍ അന്നേ ദിവസം, ഭവനം നല്ലവരും, വിശ്രമസ്ഥലം കൂടുതല്‍ മെച്ചപ്പെട്ടവരുമായിരിക്കും.
തഫ്സീർ : 23-24
View   
وَيَوْمَ تَشَقَّقُ ٱلسَّمَآءُ بِٱلْغَمَـٰمِ وَنُزِّلَ ٱلْمَلَـٰٓئِكَةُ تَنزِيلًا﴿٢٥﴾
volume_up share
وَيَوْمَ تَشَقَّقُ പൊട്ടിപ്പിളരുന്ന (പിളര്‍ന്നുപോകുന്ന) ദിവസം السَّمَاءُ ആകാശം بِالْغَمَامِ മേഘപടലവും കൊണ്ടു, കാര്‍മേഘത്തോടെ وَنُزِّلَ ഇറക്കപ്പെടുകയും ചെയ്യുന്ന الْمَلَائِكَةُ മലക്കുകള്‍ تَنزِيلًا ഒരു തരം ഇറക്കപ്പെടല്‍ (ശക്തിയേറിയ ഇറക്കല്‍).
മേഘപടലവും കൊണ്ട് ആകാശം പൊട്ടിപ്പിളരുകയും, മലക്കുകള്‍ ഒരു (ശക്തിമത്തായ) ഇറക്കപ്പെടല്‍ ഇറക്കപ്പെടുകയും ചെയ്യുന്ന ദിവസം,-
ٱلْمُلْكُ يَوْمَئِذٍ ٱلْحَقُّ لِلرَّحْمَـٰنِ ۚ وَكَانَ يَوْمًا عَلَى ٱلْكَـٰفِرِينَ عَسِيرًۭا﴿٢٦﴾
volume_up share
الْمُلْكُ രാജത്വം, ആധിപത്യം يَوْمَئِذٍ അന്ന്, ആ ദിവസം الْحَقُّ യഥാര്‍ത്ഥമായ, സ്ഥിരമായുള്ള لِلرَّحْمَـٰنِ പരമകാരുണികന്നാണു (അല്ലാഹുവിന്നാണു) وَكَانَ അതാകുന്നു, അതായിരിക്കും يَوْمًا ഒരു ദിവസം عَلَى الْكَافِرِينَ അവിശ്വാസികളുടെ മേല്‍ عَسِيرًا പ്രയാസമേറിയ, ഞെരുക്കമായ.
അന്ന് യഥാര്‍ത്ഥമായ രാജാധിപത്യം പരമകാരുണികനത്രെ: അത് അവിശ്വാസികള്‍ക്ക്‌ പ്രയാസമേറിയ ഒരു ദിവസമായിരിക്കുന്നതുമാണ്.
തഫ്സീർ : 25-26
View   
وَيَوْمَ يَعَضُّ ٱلظَّالِمُ عَلَىٰ يَدَيْهِ يَقُولُ يَـٰلَيْتَنِى ٱتَّخَذْتُ مَعَ ٱلرَّسُولِ سَبِيلًۭا﴿٢٧﴾
volume_up share
وَيَوْمَ يَعَضُّ കടിക്കുന്ന ദിവസം الظَّالِمُ അക്രമി (പാപി) عَلَىٰ يَدَيْهِ തന്റെ കൈകളെ يَقُولُ അവന്‍ പറയും يَا لَيْتَنِي അഹോ (അയ്യോ) ഞാനായെങ്കില്‍ നന്നായേനെ, എത്ര നന്നായിരുന്നു اتَّخَذْتُ ഞാന്‍ സ്വീകരിച്ചു, ഉണ്ടാക്കിവെച്ചു (വെങ്കില്‍) مَعَ الرَّسُولِ റസൂലിന്റെകൂടെ سَبِيلًا ഒരു വഴി, മാര്‍ഗ്ഗം.
അക്രമകാരിയായുള്ളവന്‍ (വ്യസനഭാരത്താല്‍) തന്റെ കൈകള്‍ കടിക്കുന്ന ദിവസം, അവന്‍ പറയും; "അഹോ! ഞാന്‍ റസൂലിന്റെ കൂടെ ഒരു മാര്‍ഗ്ഗം സ്വീകരിച്ചിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നേനെ!"
يَـٰوَيْلَتَىٰ لَيْتَنِى لَمْ أَتَّخِذْ فُلَانًا خَلِيلًۭا﴿٢٨﴾
volume_up share
يَا وَيْلَتَىٰ എന്റെ കഷ്ടമേ, നാശമേ لَيْتَنِي ഞാനായിരുന്നെങ്കില്‍ നന്നായേനെ لَمْ أَتَّخِذْ ഞാന്‍ സ്വീകരിച്ചില്ല فُلَانًا ഇന്ന ആളെ, ഇന്നവനെ خَلِيلًا ചങ്ങാതി, സുഹൃത്ത്.
"എന്റെ കഷ്ടമേ! ഇന്നവനെ ഞാന്‍ സുഹൃത്തായി സ്വീകരിച്ചിട്ടില്ലായിരുന്നുവെങ്കില്‍ നന്നായേനെ!"
لَّقَدْ أَضَلَّنِى عَنِ ٱلذِّكْرِ بَعْدَ إِذْ جَآءَنِى ۗ وَكَانَ ٱلشَّيْطَـٰنُ لِلْإِنسَـٰنِ خَذُولًۭا﴿٢٩﴾
volume_up share
لَّقَدْ أَضَلَّنِي തീര്‍ച്ചയായും അവനെന്നെ വഴിപിഴപ്പിച്ചു عَنِ الذِّكْرِ ബോധനത്തില്‍, ഉപദേശത്തില്‍, പ്രമാണത്തില്‍ നിന്ന് بَعْدَ إِذْ جَاءَنِي അതെനിക്കു വന്നതിനു ശേഷം وَكَانَ الشَّيْطَانُ പിശാചാകുന്നു لِلْإِنسَانِ മനുഷ്യനെ, മനുഷ്യന് خَذُولًا കൈവെടിയുന്നവന്‍.
"എനിക്കു ബോധനം വന്നെത്തിയതിനുശേഷം അവനെന്നെ അതില്‍നിന്ന് വഴിപിഴപ്പിച്ചുകളഞ്ഞുവല്ലോ!" പിശാച് മനുഷ്യനെ കൈവെടിയുന്നവനാകുന്നു.
തഫ്സീർ : 27-29
View   
وَقَالَ ٱلرَّسُولُ يَـٰرَبِّ إِنَّ قَوْمِى ٱتَّخَذُوا۟ هَـٰذَا ٱلْقُرْءَانَ مَهْجُورًۭا﴿٣٠﴾
volume_up share
وَقَالَ الرَّسُولُ റസൂല്‍ പറയുന്നു, പറയുകയും ചെയ്തു يَا رَبِّ എന്റെ റബ്ബേ, രക്ഷിതാവേ إِنَّ قَوْمِي നിശ്ചയമായും എന്റെ ജനത اتَّخَذُوا അവര്‍ ആക്കിയിരിക്കുന്നു هَـٰذَا الْقُرْآنَ ഈ ഖുര്‍ആനെ مَهْجُورًا വര്‍ജ്ജിക്കപ്പെട്ടതു, പുറം തള്ളപ്പെട്ടതു, വെടിയപ്പെട്ടതു.
റസൂല്‍ പറയുന്നു: "എന്റെ രക്ഷിതാവേ, എന്റെ ജനങ്ങള്‍ ഈ ഖുര്‍ആനെ വര്‍ജ്ജിക്കപ്പെട്ടതാക്കിക്കളഞ്ഞു!".
وَكَذَٰلِكَ جَعَلْنَا لِكُلِّ نَبِىٍّ عَدُوًّۭا مِّنَ ٱلْمُجْرِمِينَ ۗ وَكَفَىٰ بِرَبِّكَ هَادِيًۭا وَنَصِيرًۭا﴿٣١﴾
volume_up share
وَكَذَٰلِكَ അപ്രകാരം جَعَلْنَا നാം ആക്കിയിരിക്കുന്നു لِكُلِّ نَبِيٍّ എല്ലാ നബിമാര്‍ക്കും عَدُوًّا ഓരോ ശത്രുവെ مِّنَ الْمُجْرِمِينَ കുറ്റവാളികളില്‍ പെട്ട وَكَفَىٰ بِرَبِّكَ നിന്റെ റബ്ബ് തന്നെ മതി هَادِيًا മാര്‍ഗ്ഗദര്‍ശകനായിട്ടു وَنَصِيرًا സഹായകനായും.
അപ്രകാരം തന്നെ, ഓരോ പ്രവാചകനും കുറ്റവാളികളില്‍പെട്ട ഓരോ (തരം) ശത്രുവെ നാം ഏര്‍പ്പെടുത്തിയിരിക്കുന്നു. മാര്‍ഗ്ഗദര്‍ശകനായും, സഹായകനായും നിന്റെ രക്ഷിതാവു തന്നെ മതി.
തഫ്സീർ : 30-31
View   
وَقَالَ ٱلَّذِينَ كَفَرُوا۟ لَوْلَا نُزِّلَ عَلَيْهِ ٱلْقُرْءَانُ جُمْلَةًۭ وَٰحِدَةًۭ ۚ كَذَٰلِكَ لِنُثَبِّتَ بِهِۦ فُؤَادَكَ ۖ وَرَتَّلْنَـٰهُ تَرْتِيلًۭا﴿٣٢﴾
volume_up share
وَقَالَ പറയുന്നു, പറഞ്ഞു الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ لَوْلَا نُزِّلَ എന്തുകൊണ്ടു ഇറക്കപ്പെട്ടില്ല, അവതരിപ്പിക്കപ്പെടരുതോ عَلَيْهِ അവന്റെമേല്‍, അദ്ദേഹത്തിനു الْقُرْآنُ ഖുര്‍ആന്‍ جُمْلَةً ഒട്ടാകെ, മൊത്തമായി وَاحِدَةً ഒന്നായി, ഒരേ ഒരു كَذَٰلِكَ അപ്രകാരംതന്നെ لِنُثَبِّتَ നാം സ്ഥിരപ്പെടുത്തുവാനാണു, ഉറപ്പിക്കാന്‍വേണ്ടി بِهِ അതുകൊണ്ടു فُؤَادَكَ നിന്റെ ഹൃദയത്തെ وَرَتَّلْنَاهُ നാമതിനെ സാവകാശക്രമം വായിച്ചുതന്നിരിക്കുന്നു, സാവകാശത്തിലാക്കിത്തന്നു تَرْتِيلًا ഒരുതരം (ശരിക്കുള്ള) സാവകാശക്രമം.
അവിശ്വസിച്ചവര്‍ പറയുന്നു: "അദ്ദേഹത്തിന് [നബിക്ക്] ഖുര്‍ആന്‍ ഒട്ടാകെ ഒന്നായി ഇറക്കപ്പെടാത്തതെന്താണ്?" എന്ന്! അപ്രകാരം (പല പ്രാവശ്യമായി അവതരിച്ചതു) തന്നെയാണ്. (നബിയേ) നിന്റെ ഹൃദയത്തെ അതുകൊണ്ട് നാം സ്ഥിരപ്പെടുത്തേണ്ടതിനു വേണ്ടിയാകുന്നു (അത്). നാം അതു ശരിക്ക് സാവകാശക്രമം ഓതിത്തരുകയും ചെയ്തിരിക്കുകയാണ്.
തഫ്സീർ : 32-32
View   
وَلَا يَأْتُونَكَ بِمَثَلٍ إِلَّا جِئْنَـٰكَ بِٱلْحَقِّ وَأَحْسَنَ تَفْسِيرًا﴿٣٣﴾
volume_up share
وَلَا يَأْتُونَكَ അവര്‍ നിന്റെ അടുക്കല്‍ വരികയില്ല, കൊണ്ടുവരികയില്ല بِمَثَلٍ ഒരു ഉപമയുംകൊണ്ടു, മാതൃകയുമായി, ഉദാഹരണത്തെ (ഒരു പ്രശ്നവും) إِلَّا جِئْنَاكَ നിന്റെ അടുക്കല്‍ നാം വരാതെ, നിനക്കു നാം കൊണ്ടുവരാതെ بِالْحَقِّ യഥാര്‍ത്ഥവും കൊണ്ടു, സത്യത്തെ, ന്യായവുമായി وَأَحْسَنَ ഏറ്റവും നല്ലതിനെയും, നല്ലതുകൊണ്ടും تَفْسِيرًا വ്യാഖ്യാനം, വിവരണത്താല്‍.
(നബിയേ) അവര്‍ നിന്റെ അടുക്കല്‍ ഏതൊരു മാതൃകയും [ഏതുതരം പ്രശ്നവും] കൊണ്ടുവരുന്നതായാലും, നിനക്ക് യഥാര്‍ത്ഥവും, ഏറ്റവും നല്ലവിവരണവും നാം കൊണ്ടുവന്നു തരാതിരിക്കയില്ല.
ٱلَّذِينَ يُحْشَرُونَ عَلَىٰ وُجُوهِهِمْ إِلَىٰ جَهَنَّمَ أُو۟لَـٰٓئِكَ شَرٌّۭ مَّكَانًۭا وَأَضَلُّ سَبِيلًۭا﴿٣٤﴾
volume_up share
الَّذِينَ യാതൊരു കൂട്ടര്‍ يُحْشَرُونَ ഒരുമിച്ചുകൂട്ടപ്പെടും عَلَىٰ وُجُوهِهِمْ തങ്ങളുടെ മുഖങ്ങളിലായി إِلَىٰ جَهَنَّمَ(ജഹന്നമാകുന്ന) നരകത്തിലേക്കു أُولَـٰئِكَ അക്കൂട്ടര്‍ شَرٌّ (ഏറ്റവും) മോശപ്പെട്ടവരാണ്, ചീത്തപ്പെട്ടവരാണ് مَّكَانًا സ്ഥാനം, സ്ഥാനത്താല്‍ وَأَضَلُّ ഏറ്റവും പിഴച്ചവരുമാണ് سَبِيلًا വഴി, മാര്‍ഗ്ഗത്താല്‍.
തങ്ങളുടെ മുഖങ്ങളിലായി [തല കീഴായി] നരകത്തിലേക്കു ഒരുമിച്ചു കൂട്ടപ്പെടുന്നവരാകട്ടെ, അങ്ങനെയുള്ളവര്‍, സ്ഥാനം ഏറ്റവും ചീത്തപ്പെട്ടവരും, മാര്‍ഗ്ഗം ഏറ്റവും പിഴച്ചവരുമത്രെ.
തഫ്സീർ : 33-34
View   
وَلَقَدْ ءَاتَيْنَا مُوسَى ٱلْكِتَـٰبَ وَجَعَلْنَا مَعَهُۥٓ أَخَاهُ هَـٰرُونَ وَزِيرًۭا﴿٣٥﴾
volume_up share
وَلَقَدْ آتَيْنَا നാം കൊടുക്കുകയുണ്ടായി, തീര്‍ച്ചയായും مُوسَى നല്‍കി മൂസാ (നബി)ക്ക് الْكِتَابَ വേദഗ്രന്ഥം وَجَعَلْنَا നാം ആക്കുകയും ചെയ്തു, നിശ്ചയിക്കയും ചെയ്തു مَعَهُ അദ്ദേഹത്തിന്റെകൂടെ أَخَاهُ هَارُونَ തന്റെ സഹോദരന്‍ ഹാറൂനെ وَزِيرًا സഹായി, സഹായകനായി.
മൂസാക്ക് നാം വേദഗ്രന്ഥം നല്‍കുകയുണ്ടായി. അദ്ദേഹത്തിന്റെ കൂടെ തന്റെ സഹോദരന്‍ ഹാറൂനെ നാം സഹായിയായി നിശ്ചയിക്കുകയും ചെയ്തു.
فَقُلْنَا ٱذْهَبَآ إِلَى ٱلْقَوْمِ ٱلَّذِينَ كَذَّبُوا۟ بِـَٔايَـٰتِنَا فَدَمَّرْنَـٰهُمْ تَدْمِيرًۭا﴿٣٦﴾
volume_up share
فَقُلْنَا എന്നിട്ട് നാം പറഞ്ഞു اذْهَبَا രണ്ടുപേരും പോകുക إِلَى الْقَوْمِ ജനതയുടെ അടുക്കലേക്കു الَّذِينَ كَذَّبُوا വ്യാജമാക്കിയവരായ بِآيَاتِنَا നമ്മുടെ ദൃഷ്ടാന്തങ്ങളെ فَدَمَّرْنَاهُمْ എന്നിട്ടു അവരെ നാം തകര്‍ത്തു تَدْمِيرًا ഒരു തകര്‍ക്കല്‍.
എന്നിട്ട് നാം (അവരോട്) പറഞ്ഞു: "നമ്മുടെ ദൃഷ്ടാന്തങ്ങളെ വ്യാജമാക്കിയ ആ ജനതയുടെ അടുക്കലേക്കു നിങ്ങള്‍ (രണ്ടുപേരും) പോയിക്കൊള്ളുക." (ജനത അവരെ വ്യാജമാക്കി.) അപ്പോള്‍, നാം പാടെ തകര്‍ത്തുനശിപ്പിച്ചു.
തഫ്സീർ : 35-36
View   
وَقَوْمَ نُوحٍۢ لَّمَّا كَذَّبُوا۟ ٱلرُّسُلَ أَغْرَقْنَـٰهُمْ وَجَعَلْنَـٰهُمْ لِلنَّاسِ ءَايَةًۭ ۖ وَأَعْتَدْنَا لِلظَّـٰلِمِينَ عَذَابًا أَلِيمًۭا﴿٣٧﴾
volume_up share
وَقَوْمَ نُوحٍ നൂഹിന്റെ ജനതയെയും തന്നെ لَّمَّا كَذَّبُوا അവര്‍ വ്യാജമാക്കിയപ്പോള്‍ الرُّسُلَ റസൂലുകളെ, ദൈവദൂതന്‍മാരെ أَغْرَقْنَاهُمْ നാം അവരെ മുക്കി (നശിപ്പിച്ചു) وَجَعَلْنَاهُمْ അവരെ നാം ആക്കുകയും ചെയ്തു لِلنَّاسِ ജനങ്ങള്‍ക്ക്‌, മനുഷ്യര്‍ക്കു آيَةً ഒരു ദൃഷ്ടാന്തം, ലക്‌ഷ്യം وَأَعْتَدْنَا നാം ഒരുക്കി വെക്കുകയും ചെയ്തിരിക്കുന്നു لِلظَّالِمِينَ അക്രമകാരികള്‍ക്ക്‌ عَذَابًا ശിക്ഷ أَلِيمًا വേദനയേറിയ.
നൂഹിന്റെ ജനങ്ങളെയും തന്നെ, അവര്‍ റസൂലുകളെ വ്യാജമാക്കിയപ്പോള്‍ നാം മുക്കി നശിപ്പിച്ചു. അവരെ മനുഷ്യര്‍ക്ക്‌ നാം ഒരു ദൃഷ്ടാന്തമാക്കിത്തീര്‍ക്കുകയും ചെയ്തു. അക്രമകാരികള്‍ക്ക്‌ വേദനയേറിയ ശിക്ഷ നാം തയ്യാറാക്കി വെക്കുകയും ചെയ്തിരിക്കുന്നു.
وَعَادًۭا وَثَمُودَا۟ وَأَصْحَـٰبَ ٱلرَّسِّ وَقُرُونًۢا بَيْنَ ذَٰلِكَ كَثِيرًۭا﴿٣٨﴾
volume_up share
وَعَادًا ആദിനെയും وَثَمُودَ ഥമൂദിനെയും وَأَصْحَابَ الرَّسِّ റസ്സുകാരെയും وَقُرُونًا തലമുറകളെയും, കാലക്കാരെയും بَيْنَ ذَٰلِكَ അതിന്നിടയില്‍ كَثِيرًا വളരെ, അനേകം.
"ആദി"നെയും, "ഥമൂദി"നെയും, "റസ്സ്"കാരെയും, അതിനിടയിലായി അനേകം തലമുറകളെയും (നാം നശിപ്പിച്ചിട്ടുണ്ട്).
وَكُلًّۭا ضَرَبْنَا لَهُ ٱلْأَمْثَـٰلَ ۖ وَكُلًّۭا تَبَّرْنَا تَتْبِيرًۭا﴿٣٩﴾
volume_up share
وَكُلًّا എല്ലാവര്‍ക്കും ضَرَبْنَا لَهُ അവര്‍ക്കു നാം വിവരിച്ചു കൊടുത്തു, ഏര്‍പ്പെടുത്തിക്കൊടുത്തു الْأَمْثَالَ ഉദാഹരണങ്ങള്‍, ഉപമകള്‍ وَكُلًّا എല്ലാവരെയും تَبَّرْنَا നാം നശിപ്പിച്ചു, താറുമാറാക്കി تَتْبِيرًا ഒരു നശിപ്പിക്കല്‍, താറുമാറാക്കല്‍.
എല്ലാവര്‍ക്കുംതന്നെ, നാം ഉദാഹരണങ്ങള്‍ വിവരിച്ചുകൊടുത്തു. (അവരത് നിരസിച്ചു കളഞ്ഞു;) എല്ലാവരെയും നാം പാടെ നശിപ്പിച്ചു കളയുകയും ചെയ്തു.
തഫ്സീർ : 37-39
View   
وَلَقَدْ أَتَوْا۟ عَلَى ٱلْقَرْيَةِ ٱلَّتِىٓ أُمْطِرَتْ مَطَرَ ٱلسَّوْءِ ۚ أَفَلَمْ يَكُونُوا۟ يَرَوْنَهَا ۚ بَلْ كَانُوا۟ لَا يَرْجُونَ نُشُورًۭا﴿٤٠﴾
volume_up share
وَلَقَدْ أَتَوْا തീര്‍ച്ചയായും അവര്‍ വന്നിട്ടുണ്ട്, ചെന്നിട്ടുണ്ടല്ലോ عَلَى الْقَرْيَةِ നാട്ടില്‍, രാജ്യത്തൂടെ الَّتِي أُمْطِرَتْ മഴ വര്‍ഷിപ്പിക്കപ്പെട്ടതായ مَطَرَ السَّوْءِ ചീത്തമഴ, ദുഷിച്ചമഴ أَفَلَمْ يَكُونُوا അപ്പോള്‍ അവരായിരുന്നില്ലേ, അവരല്ലേ يَرَوْنَهَا അതിനെ കാണും بَلْ പക്ഷേ, എങ്കിലും كَانُوا അവരാകുന്നു, ആയിരുന്നു لَا يَرْجُونَ പ്രതീക്ഷിക്കാതെ, കരുതാതെ, ഭയപ്പെടാത്ത(വര്‍) نُشُورًا പുനരുത്ഥാനത്തെ, പുനര്‍ജീവിതത്തെ.
നിശ്ചയമായും, (ആ) ചീത്ത മഴ വര്‍ഷിപ്പിക്കപ്പെട്ട നാട്ടിലൂടെ അവര്‍ [അവിശ്വാസികള്‍] വന്നിട്ടുണ്ടല്ലോ. അപ്പോള്‍, അവരതു കണ്ടിരുന്നില്ലേ?! (കാണായ്കയല്ല-) പക്ഷേ, അവര്‍ പുനരുത്ഥാനത്തെ പ്രതീക്ഷിക്കാതായിരിക്കയാണ്. [അതുകൊണ്ടാണ് പലപ്പോഴും അതു കണ്ടുവന്നിട്ടും അവര്‍ ചിന്തിച്ച് പാഠം പഠിക്കാതിരിക്കുന്നത്.]
തഫ്സീർ : 40-40
View   
وَإِذَا رَأَوْكَ إِن يَتَّخِذُونَكَ إِلَّا هُزُوًا أَهَـٰذَا ٱلَّذِى بَعَثَ ٱللَّهُ رَسُولًا﴿٤١﴾
volume_up share
وَإِذَا رَأَوْكَ അവര്‍ നിന്നെ കണ്ടാല്‍, കാണുമ്പോള്‍ إِن يَتَّخِذُونَكَ നിന്നെ അവര്‍ ആക്കുകയില്ല إِلَّا هُزُوًا പരിഹാസം (പരിഹാസപാത്രം) അല്ലാതെ أَهَـٰذَا ഇവനാണോ الَّذِي യതൊരുത്തന്‍ بَعَثَ اللَّـهُ അല്ലാഹു നിയോഗിച്ചിട്ടുള്ള رَسُولًا റസൂലായി, ദൂതനായി.
(നബിയേ) അവര്‍ നിന്നെ കാണുമ്പോള്‍, നിന്നെ ഒരു പരിഹാസപാത്രമല്ലാതെ അവര്‍ ആക്കുന്നില്ല; "ഇവനാണോ, അല്ലാഹു റസൂലായി നിയോഗിച്ചിട്ടുള്ളവന്‍"?!-
إِن كَادَ لَيُضِلُّنَا عَنْ ءَالِهَتِنَا لَوْلَآ أَن صَبَرْنَا عَلَيْهَا ۚ وَسَوْفَ يَعْلَمُونَ حِينَ يَرَوْنَ ٱلْعَذَابَ مَنْ أَضَلُّ سَبِيلًا﴿٤٢﴾
volume_up share
إِن كَادَ നിശ്ചയമായും ആയേക്കുമായിരുന്നു لَيُضِلُّنَا അവന്‍ നമ്മെ വഴി തെറ്റിക്കുക عَنْ آلِهَتِنَا നമ്മുടെ ആരാധ്യന്‍മാരില്‍ (ദൈവങ്ങളില്‍) നിന്നു لَوْلَا أَن صَبَرْنَا നാം ക്ഷമ (സ്ഥിരചിത്തത) കൈകൊണ്ടിട്ടില്ലായിരുന്നെങ്കില്‍ عَلَيْهَا അവയില്‍ وَسَوْفَ يَعْلَمُونَ അവര്‍ക്ക് അറിയാറാകും, വഴിയെ അറിയും حِينَ يَرَوْنَ അവര്‍ കാണുന്ന സമയത്തു الْعَذَابَ ശിക്ഷയെ مَنْ أَضَلُّ ആരാണ് ഏറ്റം പിഴച്ചവര്‍ سَبِيلًا മാര്‍ഗ്ഗം, വഴി.
"നമ്മുടെ ആരാധ്യവസ്തുക്കളില്‍നിന്ന് - നാം അവയില്‍ സ്ഥിരചിത്തത കൈക്കൊണ്ടില്ലായിരുന്നുവെങ്കില്‍ - ഇവന്‍ നമ്മെ നിശ്ചയമായും വഴിതെറ്റിച്ചുകളയുമായിരുന്നു!" (എന്നിങ്ങിനെ പറയും). അവര്‍ ശിക്ഷയെ കാണുന്ന സമയത്ത് അവര്‍ക്കറിയാറാകും: ആരാണ് ഏറ്റവും വഴിപിഴച്ചിട്ടുള്ളവരെന്ന്!
തഫ്സീർ : 41-42
View   
أَرَءَيْتَ مَنِ ٱتَّخَذَ إِلَـٰهَهُۥ هَوَىٰهُ أَفَأَنتَ تَكُونُ عَلَيْهِ وَكِيلًا﴿٤٣﴾
volume_up share
أَرَأَيْتَ നീ കണ്ടുവോ مَنِ اتَّخَذَ ആക്കിയവനെ إِلَـٰهَهُ തന്റെ ഇലാഹു, അവന്റെ ദൈവം, ആരാധ്യവസ്തു هَوَاهُ തന്റെ ഇച്ഛയെ, തന്നിഷ്ടത്തെ أَفَأَنتَ അപ്പോള്‍ (എന്നിരിക്കെ) നീയുണ്ടോ تَكُونُ ആകുന്നു (നീ ആകുമോ) عَلَيْهِ അവന്ന്, അവന്റെ മേല്‍ وَكِيلًا ഉത്തരവാദപ്പെട്ടവന്‍, ഭരമേറ്റവന്‍.
തന്റെ ഇച്ഛയെ തന്റെ "ഇലാഹാ"ക്കി [ആരാധ്യവസ്തുവാക്കി]വെച്ചിട്ടുള്ളവനെ നീ കണ്ടുവോ?! എന്നിരിക്കെ, നീ അവന്റെമേല്‍ ഉത്തരവാദപ്പെട്ടവനാകുമോ?!
أَمْ تَحْسَبُ أَنَّ أَكْثَرَهُمْ يَسْمَعُونَ أَوْ يَعْقِلُونَ ۚ إِنْ هُمْ إِلَّا كَٱلْأَنْعَـٰمِ ۖ بَلْ هُمْ أَضَلُّ سَبِيلًا﴿٤٤﴾
volume_up share
أَمْ അതോ, അതല്ല, അല്ലാത്തപക്ഷം, അഥവാ تَحْسَبُ നീ വിചാരിക്കുന്നോ, ഭാവിക്കുന്നോ أَنَّ أَكْثَرَهُمْ അവരില്‍ അധികമാളും ആണെന്ന് يَسْمَعُونَ അവര്‍ കേള്‍ക്കുന്നു (എന്ന്) أَوْ يَعْقِلُونَ അല്ലെങ്കില്‍ മനസ്സിരുത്തുന്നു, ബുദ്ധികൊടുക്കുന്നു, ഗ്രഹിക്കുന്നു (എന്നു) إِنْ هُمْ അവരല്ല إِلَّا كَالْأَنْعَامِ കന്നുകാലികളെ (ആടുമാടൊട്ടകങ്ങളെ)പ്പോലെയല്ലാതെ بَلْ هُمْ എങ്കിലും (അത്രയുമല്ല) അവര്‍ أَضَلُّ കൂടുതല്‍ പിഴച്ചവരാണ് سَبِيلًا വഴി, മാര്‍ഗ്ഗം.
അതല്ല, അവരില്‍ അധികമാളുകളും കേള്‍ക്കുന്നുണ്ടെന്നോ, മനസ്സിരുത്തുന്നുണ്ടെന്നോ നീ വിചാരിക്കുന്നുവോ?! അവര്‍ കന്നുകാലികളെപ്പോലെയല്ലാതെ (മറ്റൊന്നും) അല്ല; അത്രയുമല്ല, അവര്‍ (അവയെക്കാള്‍) കൂടുതല്‍ വഴിപിഴച്ചവരത്രെ.
തഫ്സീർ : 43-44
View   
أَلَمْ تَرَ إِلَىٰ رَبِّكَ كَيْفَ مَدَّ ٱلظِّلَّ وَلَوْ شَآءَ لَجَعَلَهُۥ سَاكِنًۭا ثُمَّ جَعَلْنَا ٱلشَّمْسَ عَلَيْهِ دَلِيلًۭا﴿٤٥﴾
volume_up share
أَلَمْ تَرَ നീ നോക്കുന്നില്ലേ, കാണുന്നില്ലേ إِلَىٰ رَبِّكَ നിന്റെ രക്ഷിതാവിങ്കലേക്കു كَيْفَ എങ്ങനെയാണ് مَدَّ അവന്‍ വ്യാപിപ്പിച്ചിരിക്കുന്നതു, നീട്ടിയിരിക്കുന്നതു (എന്നു) الظِّلَّ നിഴലിനെ, തണലിനെ وَلَوْ شَاءَ അവന്‍ ഉദ്ദേശിച്ചിരുന്നുവെങ്കില്‍ لَجَعَلَهُ അതിനെ അവന്‍ ആക്കുമായിരുന്നു سَاكِنًا നിശ്ചലം, അടങ്ങിയതു ثُمَّ പിന്നെ جَعَلْنَا നാം ആക്കി الشَّمْسَ സൂര്യനെ عَلَيْهِ അതിനു, അതിന്‍മേല്‍ دَلِيلًا ലക്‌ഷ്യം, അടയാളം, അറിയിക്കുന്നതു.
(മനുഷ്യാ) നിന്റെ രക്ഷിതാവിങ്കലേക്ക്‌ - എങ്ങനെയാണ് അവന്‍ നിഴലിനെ വ്യാപിപ്പിച്ചതെന്ന് - നീ നോക്കുന്നില്ലേ?! അവന്‍ ഉദ്ദേശിച്ചിരുന്നുവെങ്കില്‍, അതിനെ നിശ്ചലമാക്കുമായിരുന്നു. പിന്നെ, നാം (അല്ലാഹു) സൂര്യനെ അതിന് ലക്ഷ്യമാക്കി (അടയാളമാക്കി)യിരിക്കുന്നു;
ثُمَّ قَبَضْنَـٰهُ إِلَيْنَا قَبْضًۭا يَسِيرًۭا﴿٤٦﴾
volume_up share
ثُمَّ قَبَضْنَاهُ പിന്നെ നാം അതിനെ പിടിച്ചു, പിടിച്ചെടുത്തു إِلَيْنَا നമ്മിലേക്ക്‌ قَبْضًا ഒരു പിടുത്തം يَسِيرًا കുറേശ്ശെ, ലഘുവായി, അല്പമായ.
പിന്നീട്, നമ്മുടെ അടുക്കലേക്ക്‌ നാം അതിനെ കുറേശ്ശെയായി പിടിച്ചെടുത്തു (ചുരുക്കി) കൊണ്ടുവരുകയും ചെയ്യുന്നു.
തഫ്സീർ : 45-46
View   
وَهُوَ ٱلَّذِى جَعَلَ لَكُمُ ٱلَّيْلَ لِبَاسًۭا وَٱلنَّوْمَ سُبَاتًۭا وَجَعَلَ ٱلنَّهَارَ نُشُورًۭا﴿٤٧﴾
volume_up share
وَهُوَ الَّذِي അവനാണു യാതൊരുവന്‍ جَعَلَ അവന്‍ ആക്കി لَكُمُ നിങ്ങള്‍ക്ക് اللَّيْلَ രാത്രിയെ لِبَاسًا വസ്ത്രം, ഉടുപ്പ് وَالنَّوْمَ ഉറക്കിനെ سُبَاتًا വിശ്രമം,ആശ്വാസം, നിശ്ചലാവസ്ഥ وَجَعَلَ അവന്‍ ആക്കുകയും ചെയ്തു النَّهَارَ പകലിനെ نُشُورًا എഴുന്നേല്‍പ്പ്, പുനരെഴുന്നേല്‍പ്പ്, പുറപ്പാട്, ഉയിര്‍ത്തെഴുന്നേല്‍പ്പ്.
അവനത്രെ, നിങ്ങള്‍ക്ക് രാത്രിയെ ഒരു വസ്ത്രവും, ഉറക്ക് ഒരു വിശ്രമവും (അഥവാ മരണവും) ആക്കിത്തന്നിട്ടുള്ളവന്‍. പകലിനെ അവന്‍ ഒരു ഉയിര്‍ത്തെഴുന്നേല്‍പും (അഥവാ വ്യാപാരയോഗ്യവും) ആക്കിയിരിക്കുന്നു.
തഫ്സീർ : 47-47
View   
وَهُوَ ٱلَّذِىٓ أَرْسَلَ ٱلرِّيَـٰحَ بُشْرًۢا بَيْنَ يَدَىْ رَحْمَتِهِۦ ۚ وَأَنزَلْنَا مِنَ ٱلسَّمَآءِ مَآءًۭ طَهُورًۭا﴿٤٨﴾
volume_up share
وَهُوَ അവന്‍തന്നെയാണ് الَّذِي أَرْسَلَ അയച്ചവന്‍, നിയോഗിച്ചവന്‍ الرِّيَاحَ കാറ്റുകളെ بُشْرًا സന്തോഷ വാര്‍ത്തയായി بَيْنَ يَدَيْ മുമ്പില്‍, മുന്നില്‍ رَحْمَتِهِ അവന്റെ കാരുണ്യത്തിന്റെ (മഴയുടെ) وَأَنزَلْنَا നാം ഇറക്കുകയും ചെയ്തു مِنَ السَّمَاءِ ആകാശത്തുനിന്ന് (ഉപരിഭാഗത്ത് നിന്ന്) مَاءً വെള്ളം طَهُورًا അതിശുദ്ധമായ.
തന്റെ (മഴവര്‍ഷമാകുന്ന) കാരുണ്യത്തിന്റെ മുമ്പില്‍, സന്തോഷവാര്‍ത്തയെന്ന നിലക്ക് കാറ്റുകളെ അയച്ചിട്ടുള്ളവനും അവന്‍ [അല്ലാഹു] തന്നെ. ആകാശത്തുനിന്നും നാം [അല്ലാഹു] വളരെ ശുദ്ധമായ ജലം ഇറക്കുകയും ചെയ്തിരിക്കുന്നു;
لِّنُحْـِۧىَ بِهِۦ بَلْدَةًۭ مَّيْتًۭا وَنُسْقِيَهُۥ مِمَّا خَلَقْنَآ أَنْعَـٰمًۭا وَأَنَاسِىَّ كَثِيرًۭا﴿٤٩﴾
volume_up share
لِّنُحْيِيَ നാം ജീവിപ്പിക്കുവാന്‍ വേണ്ടി بِهِ അതുകൊണ്ട് بَلْدَةً രാജ്യത്തെ مَّيْتًا നിര്‍ജ്ജീവമായ وَنُسْقِيَهُ അതിനെ കുടിപ്പിക്കുവാനും, കുടിപ്പാന്‍ കൊടുക്കുവാനും مِمَّا خَلَقْنَا നാം സൃഷ്ടിച്ചതില്‍പെട്ട أَنْعَامًا കന്നുകാലികള്‍ക്ക് وَأَنَاسِيَّ മനുഷ്യര്‍ക്കും كَثِيرًا വളരെയധികം.
നിര്‍ജ്ജീവമായ രാജ്യത്തെ അതുകൊണ്ട് നാം ജീവിപ്പിക്കുവാനും, നാം സൃഷ്ടിച്ചുണ്ടാക്കിയതില്‍പെട്ട കന്നുകാലികള്‍ക്കും, വളരെ അധികം ജനങ്ങള്‍ക്കും അത് കുടിപ്പിക്കുവാനും വേണ്ടിയത്രെ (അത്).
وَلَقَدْ صَرَّفْنَـٰهُ بَيْنَهُمْ لِيَذَّكَّرُوا۟ فَأَبَىٰٓ أَكْثَرُ ٱلنَّاسِ إِلَّا كُفُورًۭا﴿٥٠﴾
volume_up share
وَلَقَدْ തീര്‍ച്ചയായും, തിട്ടമായും صَرَّفْنَاهُ അതിനെ നാം വിഹിതം ചെയ്തു, കൈകാര്യം ചെയ്തു بَيْنَهُمْ അവര്‍ക്കിടയില്‍ لِيَذَّكَّرُوا അവര്‍ ഉറ്റാലോചിക്കുവാന്‍വേണ്ടി فَأَبَىٰ എന്നാല്‍ വിസമ്മതിച്ചു കൂട്ടാക്കാതായി أَكْثَرُ النَّاسِ ജനങ്ങളില്‍ അധികവും إِلَّا كُفُورًا നന്ദികേടിനെയല്ലാതെ.
അവര്‍ ആലോചിച്ചു നോക്കേണ്ടതിനായി, നിശ്ചയമായും അവര്‍ക്കിടയില്‍ നാം അതിനെ കൈകാര്യം ചെയ്തിരിക്കുന്നു. എന്നാല്‍, ജനങ്ങളില്‍ അധികഭാഗവും നന്ദികേട് ചെയ്‌വാനല്ലാതെ (മറ്റൊന്നും) കൂട്ടാക്കാതിരിക്കുകയാണ്!
തഫ്സീർ : 48-50
View   
وَلَوْ شِئْنَا لَبَعَثْنَا فِى كُلِّ قَرْيَةٍۢ نَّذِيرًۭا﴿٥١﴾
volume_up share
وَلَوْ شِئْنَا നാം ഉദ്ദേശിച്ചിരുന്നുവെങ്കില്‍ لَبَعَثْنَا നാം നിയോഗിക്കുമായിരുന്നു, അയക്കുമായിരുന്നു فِي كُلِّ قَرْيَةٍ എല്ലാ നാട്ടിലും, രാജ്യത്തും نَّذِيرًا ഓരോ താക്കീതുകാരനെ.
നാം ഉദ്ദേശിച്ചിരുന്നുവെങ്കില്‍ എല്ലാ ഓരോ രാജ്യത്തിലും ഓരോ മുന്നറിയിപ്പുകാരനെ (പ്രവാചകനെ) നാം നിയോഗിക്കുമായിരുന്നു.
فَلَا تُطِعِ ٱلْكَـٰفِرِينَ وَجَـٰهِدْهُم بِهِۦ جِهَادًۭا كَبِيرًۭا﴿٥٢﴾
volume_up share
فَلَا تُطِعِ ആകയാല്‍ നീ അനുസരിക്കരുത് , വഴിപ്പെടരുത് الْكَافِرِينَ അവിശ്വാസികളെ وَجَاهِدْهُم അവരോട് സമരം നടത്തികൊള്ളുക بِهِ ഇതുകൊണ്ട് جِهَادًا സമരം كَبِيرًا വലുതായ.
ആകയാല്‍, നീ അവിശ്വാസികളെ അനുസരിക്കരുത്, ഇത് (ഖുര്‍ആന്‍) കൊണ്ട് അവരോട് വലുതായ സമരം നടത്തുകയും ചെയ്തുകൊള്ളുക.
തഫ്സീർ : 51-52
View   
وَهُوَ ٱلَّذِى مَرَجَ ٱلْبَحْرَيْنِ هَـٰذَا عَذْبٌۭ فُرَاتٌۭ وَهَـٰذَا مِلْحٌ أُجَاجٌۭ وَجَعَلَ بَيْنَهُمَا بَرْزَخًۭا وَحِجْرًۭا مَّحْجُورًۭا﴿٥٣﴾
volume_up share
وَهُوَ الَّذِي അവന്‍ തന്നെയാണ്, യാതൊരുവന്‍ مَرَجَ അവന്‍ അയച്ചുവിട്ടിരിക്കുന്നു الْبَحْرَيْنِ രണ്ടു സമുദ്രത്തെ هَـٰذَا ഇത് (ഒന്ന്) عَذْبٌ ശുദ്ധജലമാണ് فُرَاتٌ നല്ല ശുദ്ധമായ وَهَـٰذَا ഇത്, ഇതാകട്ടെ (മറ്റേത്) مِلْحٌ ഉപ്പാണ് أُجَاجٌ കഠിന ഉപ്പായ (കയ്പായ) وَجَعَلَ അവന്‍ ആക്കുകയും ചെയ്തു بَيْنَهُمَا ആ രണ്ടിനുമിടയില്‍ بَرْزَخًا ഒരു മറ وَحِجْرًا തടസ്സവും, മുടക്കവും مَّحْجُورًا തടസ്സപ്പെട്ട (ഭദ്രമായ).
രണ്ട് സമുദ്രങ്ങളെ അയച്ചുവിട്ടവനും അവനത്രെ; ഇത് (ഒന്ന്) നല്ല സ്വച്ഛജലവും, അത് (മറ്റേത്) കയ്പായ ഉപ്പുജലവുമാകുന്നു. അവ രണ്ടിന്നുമിടയില്‍ ഒരു മറയും, ഭദ്രമായ ഒരു തടസ്സവും അവന്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു.
തഫ്സീർ : 53-53
View   
وَهُوَ ٱلَّذِى خَلَقَ مِنَ ٱلْمَآءِ بَشَرًۭا فَجَعَلَهُۥ نَسَبًۭا وَصِهْرًۭا ۗ وَكَانَ رَبُّكَ قَدِيرًۭا﴿٥٤﴾
volume_up share
وَهُوَ الَّذِي അവന്‍തന്നെയാണ്, യാതൊരുവന്‍ خَلَقَ അവന്‍ സൃഷ്ടിച്ചു مِنَ الْمَاءِ ജലത്തില്‍നിന്നു, ജലത്താല്‍ بَشَرًا മനുഷ്യനെ فَجَعَلَهُ എന്നിട്ട് അവനെ ആക്കി نَسَبًا വംശബന്ധവും, കുലബന്ധം وَصِهْرًا വൈവാഹിക ബന്ധവും وَكَانَ ആകുന്നു رَبُّكَ നിന്റെ രക്ഷിതാവ് قَدِيرًا കഴിവുള്ളവന്‍ (സര്‍വ്വശക്തന്‍)
അവന്‍തന്നെയാണ്, മനുഷ്യനെ ജലത്തില്‍ നിന്നു സൃഷ്ടിച്ച് അവനെ വംശബന്ധവും, വൈവാഹികബന്ധവും (ഉള്ളവന്‍) ആക്കിയിരിക്കുന്നവനും, നിന്റെ രക്ഷിതാവ് (എല്ലാ കാര്യത്തിനും) കഴിവുള്ളവനാകുന്നു.
തഫ്സീർ : 54-54
View   
وَيَعْبُدُونَ مِن دُونِ ٱللَّهِ مَا لَا يَنفَعُهُمْ وَلَا يَضُرُّهُمْ ۗ وَكَانَ ٱلْكَافِرُ عَلَىٰ رَبِّهِۦ ظَهِيرًۭا﴿٥٥﴾
volume_up share
وَيَعْبُدُونَ അവര്‍ ആരാധിക്കുന്നു مِن دُونِ اللَّـهِ അല്ലാഹുവിനു പുറമെ مَا لَا يَنفَعُهُمْ അവര്‍ക്കു ഉപകാരം ചെയ്യാത്തതിനെ وَلَا يَضُرُّهُمْ അവര്‍ക്കു ഉപദ്രവവും ചെയ്യാത്ത وَكَانَ الْكَافِرُ അവിശ്വാസിയാകുന്നു, ആയിരിക്കുന്നു عَلَىٰ رَبِّهِ തന്റെ രക്ഷിതാവിന്റെ മേല്‍ (എതിരില്‍) ظَهِيرًا പിന്‍തുണ നല്‍കുന്നവന്‍, പിന്‍തുണക്കാരന്‍.
അല്ലാഹുവിനു പുറമെ, തങ്ങള്‍ക്കു ഉപകാരം ചെയ്യാത്തതും, ഉപദ്രവം ചെയ്യാത്തതുമായ വസ്തുവെ അവര്‍ ആരാധിക്കുന്നു! അവിശ്വാസി, തന്റെ രക്ഷിതാവിനെതിരായി (ദുര്‍മ്മാര്‍ഗത്തിന്) പിന്‍തുണ നല്‍കുന്നവനായിരിക്കുകയാണ്.
وَمَآ أَرْسَلْنَـٰكَ إِلَّا مُبَشِّرًۭا وَنَذِيرًۭا﴿٥٦﴾
volume_up share
وَمَا أَرْسَلْنَاكَ നിന്നെ നാം അയച്ചിട്ടില്ല إِلَّا مُبَشِّرًا സന്തോഷവാര്‍ത്ത അറിയിക്കുന്നവനായിട്ടല്ലാതെ وَنَذِيرًا താക്കീതുകാരനും, മുന്നറിപ്പു നല്‍കുന്നവനും.
(നബിയേ) സന്തോഷവാര്‍ത്ത അറിയിക്കുവാനും, (താക്കീത് നല്‍കുന്ന) മുന്നറിയിപ്പുകാരനുമായിട്ടല്ലാതെ നിന്നെ നാം അയച്ചിട്ടില്ല.
قُلْ مَآ أَسْـَٔلُكُمْ عَلَيْهِ مِنْ أَجْرٍ إِلَّا مَن شَآءَ أَن يَتَّخِذَ إِلَىٰ رَبِّهِۦ سَبِيلًۭا﴿٥٧﴾
volume_up share
قُلْ പറയുക مَا أَسْأَلُكُمْ ഞാന്‍ നിങ്ങളോടു ചോദിക്കുന്നില്ല, ആവശ്യപ്പെടുന്നില്ല عَلَيْهِ അതിന്റെ പേരില്‍, അതിന് مِنْ أَجْرٍ ഒരു പ്രതിഫലവും, (കൂലിയുടെ ഇനത്തില്‍പ്പെട്ട ഒന്നും) إِلَّا ഒഴികെ مَن شَاءَ ആരെങ്കിലും ഉദ്ദേശിച്ചാല്‍ (ചെയ്യട്ടെ) أَن يَتَّخِذَ ഉണ്ടാക്കുവാന്‍, ഏര്‍പ്പെടുത്തുവാന്‍ إِلَىٰ رَبِّهِ തന്റെ റബ്ബിങ്കലേക്കു سَبِيلًا വല്ല മാര്‍ഗ്ഗവും, ഒരു വഴി.
പറയുക: "ഇതിന്റെ [ഈ ദൗത്യനിര്‍വ്വഹണത്തിന്റെ] പേരില്‍ ഞാന്‍ നിങ്ങളോട് യാതൊരു പ്രതിഫലവും ചോദിക്കുന്നില്ല; ആരെങ്കിലും തന്റെ രക്ഷിതാവിങ്കലേക്ക് ഒരു മാര്‍ഗ്ഗമുണ്ടാക്കിവെക്കുവാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ (അതു ചെയ്തുകൊള്ളട്ടെ) എന്നല്ലാതെ.
തഫ്സീർ : 55-57
View   
وَتَوَكَّلْ عَلَى ٱلْحَىِّ ٱلَّذِى لَا يَمُوتُ وَسَبِّحْ بِحَمْدِهِۦ ۚ وَكَفَىٰ بِهِۦ بِذُنُوبِ عِبَادِهِۦ خَبِيرًا﴿٥٨﴾
volume_up share
وَتَوَكَّلْ നീ ഭരമേല്‍പിക്കുകയും ചെയ്യുക عَلَى الْحَيِّ സജീവനായുള്ളവനില്‍, ജീവിചിരിക്കുന്നവന്റെ മേല്‍ الَّذِي لَا يَمُوتُ മരണപ്പെടാത്തവനായ وَسَبِّحْ നീ കീര്‍ത്തനവും ചെയ്യുക, തസ്ബീഹു നടത്തുകയും ചെയ്യുക بِحَمْدِهِ അവനു സ്തോത്രം ചെയ്യുന്നതോടെ, സ്തുതിച്ചുകൊണ്ടും وَكَفَىٰ بِهِ അവന്‍ മതി بِذُنُوبِ പാപങ്ങളെപ്പറ്റി, കുറ്റങ്ങളെക്കുറിച്ചു عِبَادِهِ തന്റെ അടിയാന്‍മാരുടെ خَبِيرًا സൂക്ഷ്മജ്ഞാനിയായിട്ടു.
(നബിയേ) മരണം ബാധിക്കാത്ത സജീവനായുള്ളവനില്‍ (കാര്യങ്ങളെ) ഭരമേല്‍പിക്കുകയും ചെയ്തുകൊള്ളുക. അവന് സ്തോത്രം ചെയ്യുന്നതോടെ കീര്‍ത്തനവും ചെയ്യുക. തന്റെ അടിയാന്‍മാരുടെ പാപങ്ങളെക്കുറിച്ച് സൂക്ഷ്മജ്ഞനായി അവന്‍ തന്നെ മതി!
ٱلَّذِى خَلَقَ ٱلسَّمَـٰوَٰتِ وَٱلْأَرْضَ وَمَا بَيْنَهُمَا فِى سِتَّةِ أَيَّامٍۢ ثُمَّ ٱسْتَوَىٰ عَلَى ٱلْعَرْشِ ۚ ٱلرَّحْمَـٰنُ فَسْـَٔلْ بِهِۦ خَبِيرًۭا﴿٥٩﴾
volume_up share
الَّذِي خَلَقَ സൃഷ്‌ടിച്ചവനാണ് السَّمَاوَاتِ ആകാശങ്ങളെ وَالْأَرْضَ ഭൂമിയെയും وَمَا بَيْنَهُمَا അവ രണ്ടിനുമിടയ്ക്കിടക്കുള്ളതും فِي سِتَّةِ أَيَّامٍ ആറുദിവസങ്ങളില്‍ ثُمَّ പിന്നെ اسْتَوَىٰ അവന്‍ ആരോഹണം ചെയ്തു, ശരിപ്പെട്ടു عَلَى الْعَرْشِ സിംഹാസനത്തില്‍, രാജപീഠത്തിന്‍മേല്‍ الرَّحْمَـٰنُ പരമകാരുണികനാണ് فَاسْأَلْ ആകയാല്‍ (എന്നാല്‍) ചോദിക്കുക بِهِ അവനെപ്പറ്റി, ഇതിനെക്കുറിച്ചു خَبِيرًا ഒരു സൂക്ഷ്മജ്ഞാനിയോടു.
ആകാശങ്ങളും, ഭൂമിയും, അവയ്ക്കിടയിലുള്ളതും ആറ് ദിവസങ്ങളിലായി സൃഷ്ടിച്ചിട്ടുള്ളവനത്രെ (അവന്‍). പിന്നീട്, അവന്‍ "അര്‍ശി"ല്‍ [സിംഹാസനത്തില്‍] ആരോഹണം ചെയ്തു. (അവന്‍) പരമകാരുണികന്‍! ആകയാല്‍, അതിനെക്കുറിച്ച് സൂക്ഷ്മജ്ഞാനിയായ ഒരുവനോട് ചോദിച്ചുകൊള്ളുക.
തഫ്സീർ : 58-59
View   
وَإِذَا قِيلَ لَهُمُ ٱسْجُدُوا۟ لِلرَّحْمَـٰنِ قَالُوا۟ وَمَا ٱلرَّحْمَـٰنُ أَنَسْجُدُ لِمَا تَأْمُرُنَا وَزَادَهُمْ نُفُورًۭا ۩﴿٦٠﴾
volume_up share
وَإِذَا قِيلَ പറയപ്പെട്ടാല്‍ لَهُمُ അവരോടു اسْجُدُوا നിങ്ങള്‍ സുജൂദു (വണക്കം, സാഷ്ടാംഗ നമസ്കാരം) ചെയ്യുവിന്‍, തല കുനിക്കുവിന്‍ لِلرَّحْمَـٰنِ റഹ്മാന്നു (പരമകാരുണികന്) قَالُوا അവര്‍ പറയും, പറയുന്നു وَمَا الرَّحْمَـٰنُ എന്താണു റഹ്മാന്‍, ഏതാണു പരമകാരുണികന്‍ أَنَسْجُدُ ഞങ്ങള്‍ സുജൂദു ചെയ്കയോ لِمَا تَأْمُرُنَا നീ ഞങ്ങളോടു കല്‍പിക്കുന്നതിനു وَزَادَهُمْ അതവര്‍ക്കു വര്‍ദ്ധിപ്പിക്കുകയും ചെയ്യും نُفُورًا വെറുപ്പ്‌, അറപ്പ്, മിരട്ട്.
നിങ്ങള്‍ "റഹ്മാന്നു" (പരമകാരുണികനായുള്ളവന്നു) "സുജൂദ്" (വണക്കം) ചെയ്യുവിന്‍ എന്ന് അവരോട് പറയപ്പെട്ടാല്‍ അവര്‍ പറയും: "എന്താണ് റഹ്മാന്‍"?! നീ ഞങ്ങളോട് കല്‍പിക്കുന്നതിന് ഞങ്ങള്‍ "സുജൂദ്" ചെയ്യുകയോ?!" അത് [ആ വാക്ക്] അവര്‍ക്ക് വെറുപ്പ്‌ അധികരിപ്പിക്കുകയും ചെയ്യുന്നതാണ്.
തഫ്സീർ : 60-60
View   
تَبَارَكَ ٱلَّذِى جَعَلَ فِى ٱلسَّمَآءِ بُرُوجًۭا وَجَعَلَ فِيهَا سِرَٰجًۭا وَقَمَرًۭا مُّنِيرًۭا﴿٦١﴾
volume_up share
تَبَارَكَ നന്‍മയേറിയവനാകുന്നു, മഹത്വമേറിയവനാകുന്നു الَّذِي جَعَلَ ആക്കിയിട്ടുള്ളവന്‍ فِي السَّمَاءِ ആകാശത്തില്‍ بُرُوجًا രാശികളെ, ഗ്രഹമണ്ഡലങ്ങളെ وَجَعَلَ ആക്കുകയും ചെയ്തു, ഉണ്ടാക്കുകയും ചെയ്തു فِيهَا അതില്‍ سِرَاجًا ഒരു വിളക്ക്, ദീപം وَقَمَرًا ഒരു ചന്ദ്രനെയും مُّنِيرًا പ്രകാശിക്കുന്ന, പ്രകാശമുള്ളതായ.
ആകാശത്തില്‍ ഗ്രഹമണ്ഡലങ്ങള്‍ (അഥവാ രാശി മണ്ഡലങ്ങള്‍) ഉണ്ടാക്കിയിട്ടുള്ളവന്‍ നന്‍മയേറിയവനാകുന്നു, അതില്‍ ഒരു ദീപവും, പ്രകാശം നല്‍കുന്ന ഒരു ചന്ദ്രനും അവന്‍ ഉണ്ടാക്കിയിരിക്കുന്നു.
وَهُوَ ٱلَّذِى جَعَلَ ٱلَّيْلَ وَٱلنَّهَارَ خِلْفَةًۭ لِّمَنْ أَرَادَ أَن يَذَّكَّرَ أَوْ أَرَادَ شُكُورًۭا﴿٦٢﴾
volume_up share
وَهُوَ الَّذِي അവന്‍തന്നെയാണ് യതൊരുവനും جَعَلَ اللَّيْلَ അവന്‍ രാത്രിയെ ആക്കി وَالنَّهَارَ പകലിനെയും خِلْفَةً മാറിവരുന്നതു لِّمَنْ أَرَادَ ഉദ്ദേശിക്കുന്നവര്‍ക്കുവേണ്ടി أَن يَذَّكَّرَ ഉറ്റാലോചിക്കുവാന്‍ أَوْ أَرَادَ അല്ലെങ്കില്‍ ഉദ്ദേശിക്കുന്ന شُكُورًا നന്ദി ചെയ്‌വാന്‍, കൃതജ്ഞത കാണിക്കാന്‍.
അവന്‍തന്നെയാണ് - ആലോചിച്ചു നോക്കുവാന്‍ ഉദ്ദേശിക്കുകയോ, അല്ലെങ്കില്‍ നന്ദിചെയ്‌വാന്‍ ഉദ്ദേശിക്കുകയോ ചെയ്യുന്നവര്‍ക്കുവേണ്ടി - രാവിനെയും, പകലിനെയും മാറിവന്നുകൊണ്ടിരിക്കുന്നതാക്കിയവനും.
തഫ്സീർ : 61-62
View   
وَعِبَادُ ٱلرَّحْمَـٰنِ ٱلَّذِينَ يَمْشُونَ عَلَى ٱلْأَرْضِ هَوْنًۭا وَإِذَا خَاطَبَهُمُ ٱلْجَـٰهِلُونَ قَالُوا۟ سَلَـٰمًۭا﴿٦٣﴾
volume_up share
وَعِبَادُ الرَّحْمَـٰنِ റഹ്മാന്റെ അടിയാന്‍മാര്‍ الَّذِينَ യാതൊരു കൂട്ടരാകുന്നു يَمْشُونَ അവര്‍ നടക്കും عَلَى الْأَرْضِ ഭൂമിയില്‍ هَوْنًا വിനയത്തോടെ, എളിയ നിലയില്‍ وَإِذَا خَاطَبَهُمُ അവരെ അഭിമുഖീകരിച്ചാല്‍, അവരോടു നേരിട്ടാല്‍ الْجَاهِلُونَ അജ്ഞന്‍മാര്‍, മൂഢന്‍മാര്‍, അറിവില്ലാത്തവര്‍ قَالُوا അവര്‍ പറയും سَلَامًا സമാധാനമായതു, സമാധാനവാക്കു, സലാം എന്നു.
"റഹ്മാനായുള്ളവന്റെ" [പരമകാരുണികന്റെ] അടിയാന്‍മാര്‍, ഭൂമിയില്‍ വിനയത്തോടെ നടക്കുന്നവരത്രെ. അറിവില്ലാത്തവര്‍ അവരെ അഭിമുഖീകരിക്കുന്നതായാല്‍, അവര്‍ സമാധാനപരമായതു പറയുന്നതാണ്.
തഫ്സീർ : 63-63
View   
وَٱلَّذِينَ يَبِيتُونَ لِرَبِّهِمْ سُجَّدًۭا وَقِيَـٰمًۭا﴿٦٤﴾
volume_up share
وَالَّذِينَ يَبِيتُونَ രാക്കഴിക്കുന്നവരുമാണ് لِرَبِّهِمْ തങ്ങളുടെ റബ്ബിനു سُجَّدًا സുജൂദ് (സാഷ്ടാംഗ നമസ്കാരം) ചെയ്യുന്നവരായും وَقِيَامًا നില്‍ക്കുന്നവരായും (നിന്നു നമസ്കരിക്കുന്നവരായും).
തങ്ങളുടെ രക്ഷിതാവിനോട് "സുജൂദു" [സാഷ്ടാംഗ നമസ്കാരം] ചെയ്യുന്നവരും, നിന്ന് നമസ്കരിക്കുന്നവരുമായിക്കൊണ്ട് രാക്കഴിച്ചുകൂട്ടുന്നവരുമാകുന്നു.
وَٱلَّذِينَ يَقُولُونَ رَبَّنَا ٱصْرِفْ عَنَّا عَذَابَ جَهَنَّمَ ۖ إِنَّ عَذَابَهَا كَانَ غَرَامًا﴿٦٥﴾
volume_up share
وَالَّذِينَ يَقُولُونَ പറയുന്നവരുമാകുന്നു رَبَّنَا ഞങ്ങളുടെ റബ്ബേ اصْرِفْ തിരിച്ചുകളയണേ, അകറ്റേണമേ, ഒഴിവാക്കിത്തരേണമേ عَنَّا ഞങ്ങളില്‍ നിന്നു عَذَابَ جَهَنَّمَ നരകശിക്ഷയെ إِنَّ عَذَابَهَا നിശ്ചയമായും അതിന്റെ ശിക്ഷ كَانَ ആകുന്നു, ആയിരിക്കുന്നു غَرَامًا ഒഴിയാനഷ്ടം, തീരാനഷ്ടം, വേറിടാത്തതു, ഭാരപ്പെട്ടതു.
(ഇപ്രകാരം) പറയാറുള്ളവരുമാണ്: "ഞങ്ങളുടെ റബ്ബേ, നരകശിക്ഷ ഞങ്ങളില്‍ നിന്ന് ഒഴിവാക്കിത്തരേണമേ! നിശ്ചയമായും അതിന്റെ ശിക്ഷ ഒരു തീരാനഷ്ടമാകുന്നു:-
إِنَّهَا سَآءَتْ مُسْتَقَرًّۭا وَمُقَامًۭا﴿٦٦﴾
volume_up share
إِنَّهَا നിശ്ചയമായും അതു سَاءَتْ വളരെ ചീത്തയാണ്‌, വളരെ മോശപ്പെട്ടതാണ് مُسْتَقَرًّا താവളം, ഭവനം وَمُقَامًا പാര്‍പ്പിടവും, താമസസ്ഥലവും.
"നിശ്ചയമായും അത് [നരകം] വളരെ ചീത്തയായ താവളവും പാര്‍പ്പിടവും തന്നെയാണ്!"
തഫ്സീർ : 64-66
View   
وَٱلَّذِينَ إِذَآ أَنفَقُوا۟ لَمْ يُسْرِفُوا۟ وَلَمْ يَقْتُرُوا۟ وَكَانَ بَيْنَ ذَٰلِكَ قَوَامًۭا﴿٦٧﴾
volume_up share
وَالَّذِينَ إِذَا യാതൊരുകൂട്ടരും أَنفَقُوا അവര്‍ ചിലവഴിക്കുന്നതായാല്‍ لَمْ يُسْرِفُوا അവര്‍ അതിരുകവിയുകയില്ല, അമിതവ്യയം ചെയ്കയില്ല وَلَمْ يَقْتُرُوا അവര്‍ ലുബ്ധ (പിശുക്ക്) കാണിക്കുകയുമില്ല, കുടുസ്സ് കാണിക്കയുമില്ല وَكَانَ അതായിരിക്കും بَيْنَ ذَٰلِكَ അതിനിടക്ക് قَوَامًا മിതമായത്, ചൊവ്വായത്.
തങ്ങള്‍ ചിലവുചെയ്യുന്നതായാല്‍, അമിതവ്യയം ചെയ്കയാകട്ടെ, പിശുക്ക് കാണിക്കുകയാകട്ടെ ചെയ്യാത്തവരുമാകുന്നു; അതിനിടയില്‍ മിതമായതായിരിക്കുന്നതാണ് (അത്).
തഫ്സീർ : 67-67
View   
وَٱلَّذِينَ لَا يَدْعُونَ مَعَ ٱللَّهِ إِلَـٰهًا ءَاخَرَ وَلَا يَقْتُلُونَ ٱلنَّفْسَ ٱلَّتِى حَرَّمَ ٱللَّهُ إِلَّا بِٱلْحَقِّ وَلَا يَزْنُونَ ۚ وَمَن يَفْعَلْ ذَٰلِكَ يَلْقَ أَثَامًۭا﴿٦٨﴾
volume_up share
وَالَّذِينَ യാതൊരു കൂട്ടരുമാണ് لَا يَدْعُونَ അവര്‍ വിളിക്കയില്ല, പ്രാര്‍ത്ഥിക്കയില്ല مَعَ اللَّـهِ അല്ലാഹുവിന്റെകൂടെ إِلَـٰهًا آخَرَ വേറെ ആരാധ്യനെ, ദൈവത്തെ وَلَا يَقْتُلُونَ അവര്‍ കൊലപ്പെടുത്തുകയുമില്ല النَّفْسَ ദേഹത്തെ, ആളെ, ആത്മാവിനെ الَّتِي حَرَّمَ اللَّـهُ അല്ലാഹു വിലക്കിയ, വിരോധിച്ച, ഹറാമാക്കിയ إِلَّا بِالْحَقِّ ന്യായപ്രകാരമല്ലാതെ, മുറപ്രകാരമല്ലാതെ وَلَا يَزْنُونَ അവര്‍ വ്യഭിചരിക്കുകയുമില്ല وَمَن يَفْعَلْ ആരെങ്കിലും ചെയ്‌താല്‍, ആര്‍ ചെയ്യുന്നുവോ ذَٰلِكَ അതു يَلْقَ അവന്‍ കാണും, കണ്ടെത്തും أَثَامًا കുറ്റത്തെ (ശിക്ഷയെ).
അല്ലാഹുവിനോടുകൂടെ വേറെ ഒരു ആരാധ്യനെയും വിളി(ച്ച് പ്രാര്‍ത്ഥി)ക്കാത്തവരുമാകുന്നു; അല്ലാഹു വിരോധിച്ചിട്ടുള്ള ദേഹത്തെ (ശരിയായ) ന്യായപ്രകാരമല്ലാതെ അവര്‍ കൊലപ്പെടുത്തുകയുമില്ല; അവര്‍ വ്യഭിചാരം ചെയ്കയുമില്ല. (അങ്ങിനെയുള്ളവരുമായിരിക്കും). ആരെങ്കിലും അത് (മൂന്നും) ചെയ്യുന്നതായാല്‍ അവന്‍, കുറ്റം (ചെയ്തതിന്റെ ശിക്ഷ) കണ്ടെത്തുന്നതാണ്:-
يُضَـٰعَفْ لَهُ ٱلْعَذَابُ يَوْمَ ٱلْقِيَـٰمَةِ وَيَخْلُدْ فِيهِۦ مُهَانًا﴿٦٩﴾
volume_up share
يُضَاعَفْ ഇരട്ടിക്കപ്പെടും لَهُ അവനു الْعَذَابُ ശിക്ഷ يَوْمَ الْقِيَامَةِ ഖിയാമത്തുനാളില്‍ وَيَخْلُدْ അവന്‍ ശാശ്വതമായിരിക്കയും ചെയ്യും فِيهِ അതില്‍ مُهَانًا നിന്ദ്യനായ നിലയില്‍, അപമാനിക്കപ്പെട്ടവനായിക്കൊണ്ടു.
അതായതു, "ഖിയാമത്തു നാളില്‍ അവന് ശിക്ഷ ഇരട്ടിച്ച് കൊടുക്കപ്പെടും; നിന്ദ്യനായ നിലയില്‍ അതിലവന്‍ ശാശ്വതനായിരിക്കയും ചെയ്യും.
തഫ്സീർ : 68-69
View   
إِلَّا مَن تَابَ وَءَامَنَ وَعَمِلَ عَمَلًۭا صَـٰلِحًۭا فَأُو۟لَـٰٓئِكَ يُبَدِّلُ ٱللَّهُ سَيِّـَٔاتِهِمْ حَسَنَـٰتٍۢ ۗ وَكَانَ ٱللَّهُ غَفُورًۭا رَّحِيمًۭا﴿٧٠﴾
volume_up share
إِلَّا പക്ഷേ, ഒഴികെ مَن تَابَ ആരെങ്കിലും പശ്ചാത്തപിച്ചാല്‍, പശ്ചാത്തപിച്ചവന്‍ (ഒഴികെ) وَآمَنَ വിശ്വസിക്കുകയും ചെയ്ത وَعَمِلَ പ്രവര്‍ത്തിക്കുകയും ചെയ്ത عَمَلًا صَالِحًا സല്‍ക്കര്‍മ്മം, നല്ല പ്രവൃത്തി فَأُولَـٰئِكَ എന്നാല്‍ അക്കൂട്ടര്‍ (അങ്ങിനെയുള്ളവര്‍) يُبَدِّلُ اللَّـهُ അല്ലാഹു മാറ്റും, പകരമാക്കും سَيِّئَاتِهِمْ അവരുടെ തിന്‍മകളെ, കുറ്റങ്ങളെ حَسَنَاتٍ നന്‍മകളായിട്ടു وَكَانَ اللَّـهُ അല്ലാഹു ആകുന്നു غَفُورًا വളരെ പൊറുക്കുന്നവന്‍ رَّحِيمًا കരുണാനിധി, ദയാലു.
പക്ഷെ, ആരെങ്കിലും പശ്ചാത്തപിക്കുകയും, വിശ്വസിക്കുകയും, സല്‍ക്കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്യുന്നതായാല്‍, അങ്ങിനെയുള്ളവരുടെ തിന്‍മകളെ അല്ലാഹു നന്‍മകളായി മാറ്റുന്നതാകുന്നു. അല്ലാഹു വളരെ പൊറുക്കുന്നവനും, കരുണാനിധിയുമാകുന്നു.
وَمَن تَابَ وَعَمِلَ صَـٰلِحًۭا فَإِنَّهُۥ يَتُوبُ إِلَى ٱللَّهِ مَتَابًۭا﴿٧١﴾
volume_up share
وَمَن تَابَ ആര്‍ പശ്ചാത്തപിച്ചുവോ وَعَمِلَ പ്രവര്‍ത്തിക്കുകയും ചെയ്തു صَالِحًا നല്ലതു, സല്‍ക്കര്‍മ്മം فَإِنَّهُ എന്നാല്‍ നിശ്ചയമായും അവന്‍ يَتُوبُ പശ്ചാത്തപിക്കുന്നു, മടങ്ങുന്നു إِلَى اللَّـهِ അല്ലാഹുവിങ്കലേക്കു مَتَابًا ഒരു പശ്ചാത്താപം, മടക്കം (ശരിയായ മടക്കം).
ആരെങ്കിലും പശ്ചാത്തപിക്കുകയും സല്‍ക്കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്യുന്നതായാല്‍, നിശ്ചയമായും, അവന്‍ അല്ലാഹുവിങ്കലേക്ക്‌ ശരിക്ക് പശ്ചാത്തപിച്ച്‌ മടങ്ങുകയാണ് ചെയ്യുന്നത്.
തഫ്സീർ : 70-71
View   
وَٱلَّذِينَ لَا يَشْهَدُونَ ٱلزُّورَ وَإِذَا مَرُّوا۟ بِٱللَّغْوِ مَرُّوا۟ كِرَامًۭا﴿٧٢﴾
volume_up share
وَالَّذِينَ യാതൊരു കൂട്ടരുമാണ് لَا يَشْهَدُونَ അവര്‍ സാക്ഷിയാവുകയില്ല, സാക്ഷി നില്‍ക്കുകയില്ല الزُّورَ കൃത്രിമത്തിന്, കള്ളത്തിന് (കള്ളസാക്ഷ്യം) وَإِذَا مَرُّوا അവര്‍ പോയാല്‍, നടന്നാല്‍ بِاللَّغْوِ വ്യര്‍ത്ഥത്തിനരികെ, അനാവശ്യത്തിനരികെ مَرُّوا അവര്‍ പോകുന്നതാണ്, നടക്കുന്നതാണ് كِرَامًا മാന്യന്‍മാരായിട്ട്.
(അവര്‍) കൃത്രിമത്തിന് സാക്ഷിയാകുകയും ചെയ്യാത്തവരായിരിക്കും; വ്യര്‍ത്ഥമായ കാര്യത്തിനരികെകൂടി പോകുന്നതായാല്‍, അവര്‍ മാന്യന്‍മാരായ നിലയില്‍ പോകുകയും ചെയ്യുന്നതാണ്.
തഫ്സീർ : 72-72
View   
وَٱلَّذِينَ إِذَا ذُكِّرُوا۟ بِـَٔايَـٰتِ رَبِّهِمْ لَمْ يَخِرُّوا۟ عَلَيْهَا صُمًّۭا وَعُمْيَانًۭا﴿٧٣﴾
volume_up share
وَالَّذِينَ യാതൊരു കൂട്ടരുമാണു إِذَا ذُكِّرُوا അവര്‍ക്കു ഉല്‍ബോധനം ചെയ്യപ്പെട്ടാല്‍, ഓര്‍മ്മിപ്പിക്കപ്പെട്ടാല്‍ بِآيَاتِ ആയത്തുകള്‍ (വേദവാക്യങ്ങള്‍) കൊണ്ടു, ലക്ഷ്യങ്ങള്‍കൊണ്ടു, ദൃഷ്ടാന്തങ്ങള്‍ മുഖേന رَبِّهِمْ അവരുടെ റബ്ബിന്റെ لَمْ يَخِرُّوا അവര്‍ വീഴുകയില്ല, നിലംപതിക്കയില്ല عَلَيْهَا അതിനു മീതെ صُمًّا ബധിരന്‍മാരായി وَعُمْيَانًا അന്ധന്‍മാരായും.
(അവര്‍) യാതൊരുകൂട്ടരുമായിരിക്കും: തങ്ങളുടെ രക്ഷിതാവിന്റെ "ആയത്തു"കള്‍ [വേദവാക്യങ്ങള്‍] കൊണ്ട് അവര്‍ക്കു ഉല്‍ബോധനം ചെയ്യപ്പെട്ടാല്‍, ബധിരന്‍മാരും, അന്ധന്‍മാരുമായ നിലയില്‍ അതിന്‍മേല്‍ അവര്‍ വീഴുകയില്ല.
തഫ്സീർ : 73-73
View   
وَٱلَّذِينَ يَقُولُونَ رَبَّنَا هَبْ لَنَا مِنْ أَزْوَٰجِنَا وَذُرِّيَّـٰتِنَا قُرَّةَ أَعْيُنٍۢ وَٱجْعَلْنَا لِلْمُتَّقِينَ إِمَامًا﴿٧٤﴾
volume_up share
وَالَّذِينَ യാതൊരു കൂട്ടരും يَقُولُونَ അവര്‍ പറയും رَبَّنَا ഞങ്ങളുടെ റബ്ബേ هَبْ لَنَا ഞങ്ങള്‍ക്കു പ്രദാനം ചെയ്യണേ مِنْ أَزْوَاجِنَا ഞങ്ങളുടെ ഭാര്യമാരില്‍ നിന്നും وَذُرِّيَّاتِنَا ഞങ്ങളുടെ സന്തതികളില്‍ നിന്നും قُرَّةَ أَعْيُنٍ കണ്‍കുളിര്‍മ്മ (മനസ്സന്തോഷം) وَاجْعَلْنَا ഞങ്ങളെ ആക്കുകയും വേണമേ لِلْمُتَّقِينَ ഭയഭക്തന്‍മാര്‍ക്കു, സൂക്ഷ്മതയുള്ളവര്‍ക്കു إِمَامًا മുമ്പന്‍മാര്‍, നേതാക്കള്‍ (മാതൃക).
(അവര്‍ ഇപ്രകാരം) പറഞ്ഞുകൊണ്ടിരിക്കുന്നവരുമായിരിക്കും: "ഞങ്ങളുടെ റബ്ബേ, ഞങ്ങളുടെ ഭാര്യമാരില്‍നിന്നും, സന്തതികളില്‍നിന്നും ഞങ്ങള്‍ക്കു നീ കണ്‍കുളിര്‍മ്മ (മനസ്സന്തോഷം) പ്രദാനം ചെയ്യേണമേ! ഞങ്ങളെ ഭയഭക്തന്‍മാര്‍ക്ക് മുമ്പന്‍മാരാക്കുക (മാതൃകയാക്കുക)യും ചെയ്യേണമേ!!"
തഫ്സീർ : 74-74
View   
أُو۟لَـٰٓئِكَ يُجْزَوْنَ ٱلْغُرْفَةَ بِمَا صَبَرُوا۟ وَيُلَقَّوْنَ فِيهَا تَحِيَّةًۭ وَسَلَـٰمًا﴿٧٥﴾
volume_up share
أُولَـٰئِكَ അക്കൂട്ടര്‍, അവര്‍ يُجْزَوْنَ അവര്‍ക്കു പ്രതിഫലം നല്‍കപ്പെടും الْغُرْفَةَ ഉന്നതമാളിക, മണിമാടം بِمَا صَبَرُوا അവര്‍ സഹിച്ചതുകൊണ്ടും, ക്ഷമിച്ചതു നിമിത്തം وَيُلَقَّوْنَ അവര്‍ എതിരേല്‍ക്കപ്പെടുകയും ചെയ്യും, കാണിച്ചുകൊടുക്കപ്പെടും فِيهَا അതില്‍വെച്ചു تَحِيَّةً അഭിവാദ്യത്തോടെ, കാഴ്ചയായി, ഉപചാരം وَسَلَامًا സമാധാനസന്ദേശമായും, സലാമോടും, ശാന്തിയും.
അവര്‍ സഹിച്ചതിന്റെ ഫലമായി അവര്‍ക്ക് മണിമേടകള്‍ പ്രതിഫലം നല്‍കപ്പെടുന്നതാണ്; അഭിവാദ്യത്തോടും, സമാധാനസന്ദേശത്തോടും (കൂടി) അതില്‍വെച്ച് അവര്‍ എതിരേല്‍ക്കപ്പെടുകയും ചെയ്യുന്നതാണ്.
خَـٰلِدِينَ فِيهَا ۚ حَسُنَتْ مُسْتَقَرًّۭا وَمُقَامًۭا﴿٧٦﴾
volume_up share
خَالِدِينَ നിത്യവാസികളായ നിലയില്‍, ശാശ്വതരായിട്ടു فِيهَا അതില്‍ حَسُنَتْ വളരെ നല്ലതാണു, എത്ര നല്ലതു مُسْتَقَرًّا താവളം, ഭവനം وَمُقَامًا പാര്‍പ്പിടവും.
അതില്‍ അവര്‍ നിത്യവാസികളായ നിലയിലായിരിക്കും (വസിക്കുക). വളരെ നല്ല ഭവനവും, പാര്‍പ്പിടവും!
തഫ്സീർ : 75-76
View   
قُلْ مَا يَعْبَؤُا۟ بِكُمْ رَبِّى لَوْلَا دُعَآؤُكُمْ ۖ فَقَدْ كَذَّبْتُمْ فَسَوْفَ يَكُونُ لِزَامًۢا﴿٧٧﴾
volume_up share
قُلْ പറയുക مَا يَعْبَأُ എന്തു വകവെക്കുവാനാണ്, വില കല്‍പിക്കുവാനാണ്, പരിഗണിക്കുവാനാണ്, വകവെക്കുകയില്ല, വിലവെക്കുകയില്ല بِكُمْ നിങ്ങളെപ്പറ്റി رَبِّي എന്റെ റബ്ബ് لَوْلَا دُعَاؤُكُمْ നിങ്ങളുടെ പ്രാര്‍ത്ഥന ഇലെങ്കില്‍, വിളിക്കല്‍ ഇല്ലെങ്കില്‍ فَقَدْ എന്നാല്‍ തീര്‍ച്ചയായും كَذَّبْتُمْ നിങ്ങള്‍ കളവാക്കിയിരിക്കുന്നു, വ്യാജമാക്കിയിരിക്കുന്നു فَسَوْفَ ആകയാല്‍, വഴിയെ يَكُونُ അതായിത്തീരും, ആകും لِزَامًا അനിവാര്യം, ഒഴിവാക്കാത്തത്, വേറിടാത്തത്.
(നബിയേ) പറയുക: "നിങ്ങളുടെ പ്രാര്‍ത്ഥന ഇല്ലെങ്കില്‍, എന്റെ റബ്ബ് നിങ്ങളെപ്പറ്റി എന്ത് വകവെക്കുവാനാണ്?! (ഒന്നും വകവെക്കാനില്ല). എന്നാല്‍, നിങ്ങള്‍ തീര്‍ച്ചയായും കളവാക്കിയിരിക്കുകയാണ്. അതിനാല്‍, വഴിയെ അതു (താക്കീതു ചെയ്യപ്പെട്ട ശിക്ഷ) അനിവാര്യമായിരിക്കുന്നതാണ്."
തഫ്സീർ : 77-77
View   
26.അശ്ശുഅറാഅ്


بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
طسٓمٓ﴿١﴾
share
طسم "ത്വാ-സീന്‍-മീം"
"ത്വാ-സീന്‍-മീം." (*)
തഫ്സീർ : 1-1
View   
تِلْكَ ءَايَـٰتُ ٱلْكِتَـٰبِ ٱلْمُبِينِ﴿٢﴾
share
تِلْكَ അത്, അവ آيَاتُ الْكِتَابِ വേദഗ്രന്ഥത്തിലെ സൂക്തങ്ങളാണ്, ആയത്തുകളാണ് الْمُبِينِ സുവ്യക്തമായ, സ്പഷ്ടമായ.
(താഴെ കാണുന്ന) അവ സുവ്യക്തമായ വേദഗ്രന്ഥത്തിലെ സൂക്തങ്ങളാകുന്നു.
لَعَلَّكَ بَـٰخِعٌۭ نَّفْسَكَ أَلَّا يَكُونُوا۟ مُؤْمِنِينَ﴿٣﴾
share
لَعَلَّكَ നീ ആയേക്കാം, ആയിരിക്കാം بَاخِعٌ അപകടപ്പെടുത്തുന്നവന്‍ نَّفْسَكَ നിന്‍റെ ആത്മാവിനെ, ജീവനെ, നിന്നെത്തന്നെ أَلَّا يَكُونُوا അവര്‍ ആകാത്തതിനാല്‍ مُؤْمِنِينَ വിശ്വാസികള്‍, വിശ്വസിച്ചവര്‍.
അവര്‍ വിശ്വാസികളാകാത്തതിനാല്‍ നീ നിന്‍റെ ജീവന്‍ അപകടപ്പെടുത്തുന്നവനായേക്കാം! (അത് വേണ്ടാ.)
إِن نَّشَأْ نُنَزِّلْ عَلَيْهِم مِّنَ ٱلسَّمَآءِ ءَايَةًۭ فَظَلَّتْ أَعْنَـٰقُهُمْ لَهَا خَـٰضِعِينَ﴿٤﴾
share
إِن نَّشَأْ നാം ഉദ്ദേശിക്കുന്നപക്ഷം نُنَزِّلْ നാം ഇറക്കും, അവതരിപ്പിക്കും عَلَيْهِم അവരുടെമേല്‍, അവരില്‍ مِّنَ السَّمَاءِ ആകാശത്തുനിന്ന് آيَةً ഒരു ദൃഷ്ടാന്തം فَظَلَّتْ അപ്പോള്‍ ആയിത്തീരുന്നതാണ് أَعْنَاقُهُمْ അവരുടെ പിരടികള്‍ لَهَا അതിന്, അതിലേക്ക് خَاضِعِينَ കീഴൊതുങ്ങുന്നവ.
നാം ഉദ്ദേശിക്കുന്നപക്ഷം, അവരുടെ മേല്‍ ഒരു ദൃഷ്ടാന്തം ആകാശത്തുനിന്നും നാം ഇറക്കുന്നതാണ്; അപ്പോള്‍ അവരുടെ പിരടികള്‍ അതിന് കീഴൊതുങ്ങുന്നതായിത്തീരുകയും ചെയ്യുന്നതാണ്. (പക്ഷേ, അങ്ങിനെ ഉദ്ദേശിച്ചിട്ടില്ല).
وَمَا يَأْتِيهِم مِّن ذِكْرٍۢ مِّنَ ٱلرَّحْمَـٰنِ مُحْدَثٍ إِلَّا كَانُوا۟ عَنْهُ مُعْرِضِينَ﴿٥﴾
share
وَمَا يَأْتِيهِم അവര്‍ക്ക് വരുന്നില്ല, ചെല്ലുന്നില്ല مِّن ذِكْرٍ ഒരു ഉല്‍ബോധനവും തന്നെ, ഒരു സ്മരണയും مِّنَ الرَّحْمَـٰنِ റഹ്മാനില്‍നിന്ന്, പരമകാരുണികനില്‍നിന്ന് مُحْدَثٍ പുതുതായി നല്‍കപ്പെട്ട, പുത്തനായ إِلَّا كَانُوا അവര്‍ ആയിട്ടല്ലാതെ, ആകാതെ عَنْهُ അതിനെപ്പറ്റി, അതില്‍നിന്ന് مُعْرِضِينَ തിരിഞ്ഞുകളയുന്നവ൪, അശ്രദ്ധര്‍.
പരമകാരുണികനായുള്ളവന്‍റെ പക്കല്‍നിന്നും പുതുതായി നല്‍കപ്പെടുന്ന ഒരു ഉല്‍ബോധനവും തന്നെ - അവരതില്‍ നിന്ന് തിരിഞ്ഞുകളയുന്നവരായിട്ടല്ലാതെ - അവര്‍ക്ക് വരുന്നില്ല! (ഏതുതന്നെ വന്നാലും അവര്‍ തിരിഞ്ഞുകളയുന്നു).
فَقَدْ كَذَّبُوا۟ فَسَيَأْتِيهِمْ أَنۢبَـٰٓؤُا۟ مَا كَانُوا۟ بِهِۦ يَسْتَهْزِءُونَ﴿٦﴾
share
فَقَدْ كَذَّبُوا അങ്ങനെ അവര്‍ വ്യാജമാക്കിക്കളഞ്ഞു فَسَيَأْتِيهِمْ അതിനാല്‍ അവര്‍ക്ക് വന്നുകൊള്ളും, വരും أَنبَاؤُا مَا യതൊന്നിന്‍റെ വൃത്താന്തങ്ങള്‍ كَانُوا അവരാകുന്നു, ആയിരിക്കുന്നു بِهِ അതുകൊണ്ട്, അതിനെപ്പറ്റി يَسْتَهْزِئُونَ പരിഹാസംകൊള്ളുക, പുച്ഛിക്കുന്ന(വര്‍).
അങ്ങനെ, അവര്‍ വ്യാജമാക്കിയിരിക്കുകയാണ്; അതിനാല്‍, ഏതൊന്നില്‍ അവര്‍ പരിഹാസം കൊള്ളുന്നുവോ അതിന്‍റെ [ആ ശിക്ഷയുടെ] വൃത്താന്തങ്ങള്‍ അവര്‍ക്ക് വന്നുകൊള്ളും.
തഫ്സീർ : 2-6
View   
أَوَلَمْ يَرَوْا۟ إِلَى ٱلْأَرْضِ كَمْ أَنۢبَتْنَا فِيهَا مِن كُلِّ زَوْجٍۢ كَرِيمٍ﴿٧﴾
share
أَوَلَمْ يَرَوْا അവര്‍ കാണുന്നില്ലേ, നോക്കുന്നില്ലേ إِلَى الْأَرْضِ ഭൂമിയിലേക്ക്‌ كَمْ എത്രയാണ് (എത്രയോ) أَنبَتْنَا നാം മുളപ്പിച്ചിരിക്കുന്നു, ഉല്‍പാദിപ്പിച്ചിരിക്കുന്നു فِيهَا അതില്‍ مِن كُلِّ زَوْجٍ എല്ലാ ഇണകളുമായിട്ട്, ഇണകളില്‍ നിന്നും كَرِيمٍ മാന്യമായ, ഉല്‍കൃഷ്ടമായ.
ഭൂമിയിലേക്ക്‌ അവര്‍ നോക്കുന്നില്ലേ - എല്ലാ(തരം) ഉല്‍കൃഷ്ടമായ ഇണവസ്തുക്കളില്‍ നിന്നുമായി - എത്രയാണ് നാമതില്‍ മുളപ്പിച്ചിട്ടുള്ളത് എന്ന്?!
إِنَّ فِى ذَٰلِكَ لَـَٔايَةًۭ ۖ وَمَا كَانَ أَكْثَرُهُم مُّؤْمِنِينَ﴿٨﴾
share
.إِنَّ فِي ذَٰلِكَ നിശ്ചയമായും അതിലുണ്ട് لَآيَةً ഒരു (വമ്പിച്ച) ദൃഷ്ടാന്തം وَمَا كَانَ അല്ല, ആയിട്ടില്ല أَكْثَرُهُم അവരില്‍ അധികവും مُّؤْمِنِينَ വിശ്വസിക്കുന്നവര്‍, വിശ്വാസികള്‍.
നിശ്ചയമായും, അതില്‍ ഒരു (വമ്പിച്ച) ദൃഷ്ടാന്തം ഉണ്ട്. (എങ്കിലും) അവരില്‍ അധികമാളും വിശ്വസിക്കുന്നവരല്ല.
وَإِنَّ رَبَّكَ لَهُوَ ٱلْعَزِيزُ ٱلرَّحِيمُ﴿٩﴾
share
وَإِنَّ رَبَّكَ നിശ്ചയമായും നിന്‍റെ റബ്ബ് لَهُوَ അവന്‍തന്നെയാണ് الْعَزِيزُ പ്രതാപശാലി الرَّحِيمُ കരുണാനിധി.
നിശ്ചയമായും, നിന്‍റെ രക്ഷിതാവുതന്നെയാണ് പ്രതാപശാലിയും, കരുണാനിധിയും.
തഫ്സീർ : 7-9
View   
وَإِذْ نَادَىٰ رَبُّكَ مُوسَىٰٓ أَنِ ٱئْتِ ٱلْقَوْمَ ٱلظَّـٰلِمِينَ﴿١٠﴾
share
وَإِذْ نَادَىٰ വിളിച്ചു പറഞ്ഞ (കല്‍പിച്ച) സന്ദര്‍ഭം, വിളിച്ചപ്പോള്‍ رَبُّكَ നിന്‍റെ റബ്ബ് مُوسَىٰ മൂസായെ أَنِ ائْتِ ചെല്ലണമെന്ന് الْقَوْمَ ജനങ്ങളുടെ അടുക്കല്‍ الظَّالِمِينَ അക്രമികളായ.
(നബിയേ) നിന്‍റെ രക്ഷിതാവ് മൂസായോട്‌ (ആ) അക്രമികളായ ജനങ്ങളുടെ അടുക്കല്‍ ചെല്ലുക എന്ന് വിളിച്ചുകല്‍പിച്ച സന്ദര്‍ഭം (ഓര്‍ക്കുക);
قَوْمَ فِرْعَوْنَ ۚ أَلَا يَتَّقُونَ﴿١١﴾
share
قَوْمَ فِرْعَوْنَ അതായതു ഫി൪ഔന്‍റെ ജനത أَلَا يَتَّقُونَ അവര്‍ ഭയപ്പെടുകയില്ലേ, സൂക്ഷിക്കാത്തതെന്താണ്.
അതായത്, ഫി൪ഔന്‍റെ ജനതയുടെ അടുക്കല്‍ - അവര്‍ സൂക്ഷിക്കുകയില്ലേ (എന്ന് നോക്കുക)?!
قَالَ رَبِّ إِنِّىٓ أَخَافُ أَن يُكَذِّبُونِ﴿١٢﴾
share
قَالَ അദ്ദേഹം പറഞ്ഞു رَبِّ എന്‍റെ റബ്ബേ إِنِّي أَخَافُ ഞാന്‍ ഭയപ്പെടുന്നു أَن يُكَذِّبُونِ അവര്‍ എന്നെ വ്യാജമാക്കുമെന്നു.
അദ്ദേഹം പറഞ്ഞു: "രക്ഷിതാവേ, എന്നെ അവര്‍ വ്യാജമാക്കുമെന്ന് ഞാന്‍ ഭയപ്പെടുന്നു:
وَيَضِيقُ صَدْرِى وَلَا يَنطَلِقُ لِسَانِى فَأَرْسِلْ إِلَىٰ هَـٰرُونَ﴿١٣﴾
share
وَيَضِيقُ ഇടുങ്ങുകയും ചെയ്യും, ഞെരുങ്ങും, കുടുസ്സാവാം صَدْرِي എന്‍റെ നെഞ്ഞ് (മനസ്സ്) وَلَا يَنطَلِقُ ഓടാതിരിക്കയും (വടിവില്ലാതിരിക്കയും) ചെയ്യും لِسَانِي എന്‍റെ നാവ് فَأَرْسِلْ ആകയാല്‍ നീ അയക്കുക (ദൂതനെ) إِلَىٰ هَارُونَ ഹാറൂന്‍റെ അടുക്കലേക്ക്‌.
"എന്‍റെ മനസ്സ് ഇടുങ്ങിപ്പോയേക്കും, എനിക്കു നാവോട്ടം (സംസാരവൈഭവം) ഉണ്ടാകാതിരിക്കുകയും ചെയ്തേക്കും; ആകയാല്‍, ഹാറൂന്‍റെ അടുക്കലേക്ക്‌ നീ (ദൂതനെ) അയച്ചാലും!
وَلَهُمْ عَلَىَّ ذَنۢبٌۭ فَأَخَافُ أَن يَقْتُلُونِ﴿١٤﴾
share
وَلَهُمْ അവര്‍ക്കുണ്ട് عَلَيَّ എന്‍റെ മേല്‍, എന്‍റെ പേരില്‍ ذَنبٌ ഒരു കുറ്റം, തെറ്റ് فَأَخَافُ അതിനാല്‍ ഞാന്‍ ഭയപ്പെടുന്നു أَن يَقْتُلُونِ അവരെന്നെ കൊല്ലുമെന്നു, കൊല്ലുന്നതിനെ.
"(മാത്രമല്ല) എന്‍റെമേല്‍ അവര്‍ക്കു ഒരു കുറ്റവും (ആരോപിക്കുവാന്‍) ഉണ്ട്. അതിനാല്‍, അവര്‍ എന്നെ കൊന്നുകളയുമെന്ന് ഞാന്‍ ഭയപ്പെടുന്നു."
തഫ്സീർ : 10-14
View   
قَالَ كَلَّا ۖ فَٱذْهَبَا بِـَٔايَـٰتِنَآ ۖ إِنَّا مَعَكُم مُّسْتَمِعُونَ﴿١٥﴾
share
قَالَ അവന്‍ പറഞ്ഞു كَلَّا ഒരിക്കലുമില്ല, അങ്ങനെയല്ല, അതുവേണ്ടാ فَاذْهَبَا എന്നാല്‍ രണ്ടാളും പോകുക بِآيَاتِنَا നമ്മുടെ ദൃഷ്ടാന്തങ്ങളുംകൊണ്ട് إِنَّا നിശ്ചയമായും നാം مَعَكُم നിങ്ങളുടെകൂടെ, ഒന്നിച്ച് مُّسْتَمِعُونَ കേട്ടുകൊണ്ടിരിക്കുന്നതാണ്, ശ്രദ്ധിച്ചു കേള്‍ക്കുന്നവരാണ്‌.
അവന്‍ [അല്ലാഹു] പറഞ്ഞു: "ഒരിക്കലുമില്ല; എന്നാല്‍ നിങ്ങള്‍ രണ്ടുപേരും നമ്മുടെ ദൃഷ്ടാന്തങ്ങളുമായി പോയിക്കൊള്ളുക. നിശ്ചയമായും, നാം നിങ്ങളുടെകൂടെ (എല്ലാം) കേട്ടു കൊണ്ടിരിക്കുന്നതാണ്. (ഞാന്‍ നിങ്ങളെ സഹായിക്കും.).
فَأْتِيَا فِرْعَوْنَ فَقُولَآ إِنَّا رَسُولُ رَبِّ ٱلْعَـٰلَمِينَ﴿١٦﴾
share
فَأْتِيَا എന്നിട്ടു രണ്ടുപേരും ചെല്ലുവിന്‍ فِرْعَوْنَ ഫി൪ഔന്‍റെ അടുക്കല്‍ فَقُولَا എന്നിട്ടു പറയുവിന്‍ إِنَّا നിശ്ചയമായും ഞങ്ങള്‍ رَسُولُ ദൂതന്‍മാരാണ് رَبِّ الْعَالَمِينَ ലോകരക്ഷിതാവിന്‍റെ, ലോകരുടെ റബ്ബിന്‍റെ.
"എന്നിട്ട് നിങ്ങള്‍ ഫി൪ഔന്‍റെയടുക്കല്‍ ചെന്ന് ഞങ്ങള്‍ രണ്ടുപേരും ലോകരക്ഷിതാവിന്‍റെ ദൂതന്‍മാരാണ് എന്നു പറയുക;
أَنْ أَرْسِلْ مَعَنَا بَنِىٓ إِسْرَٰٓءِيلَ﴿١٧﴾
share
أَنْ أَرْسِلْ നീ വിട്ടയച്ചു തരണമെന്നു مَعَنَا ഞങ്ങളുടെകൂടെ, ഒപ്പം بَنِي إِسْرَائِيلَ ഇസ്രാഈല്‍ സന്തതികളെ (ഗോത്രത്തെ).
"-ഇസ്രാഈല്‍ സന്തതികളെ ഞങ്ങളുടെ കൂടെ നീ വിട്ടയച്ചു തരേണമെന്ന്. (ഇതാണ് ദൗത്യം).
തഫ്സീർ : 15-17
View   
قَالَ أَلَمْ نُرَبِّكَ فِينَا وَلِيدًۭا وَلَبِثْتَ فِينَا مِنْ عُمُرِكَ سِنِينَ﴿١٨﴾
share
قَالَ അവന്‍ പറഞ്ഞു أَلَمْ نُرَبِّكَ ഞങ്ങള്‍ നിന്നെ വളര്‍ത്തിവന്നില്ലേ فِينَا ഞങ്ങളില്‍, ഞങ്ങളുടെ ഇടയില്‍ وَلِيدًا കുട്ടിയായിരിക്കെ, ശിശുവായിരിക്കെ وَلَبِثْتَ നീ കഴിഞ്ഞുകൂടുകയും ചെയ്തു, താമസിക്കുകയും ചെയ്തു فِينَا ഞങ്ങളില്‍, ഞങ്ങളുടെഇടയില്‍ مِنْ عُمُرِكَ നിന്‍റെ ആയുഷ്കാലത്തില്‍ നിന്നു سِنِينَ കുറെ കൊല്ലങ്ങള്‍.
അവന്‍ [ഫി൪ഔന്‍] പറഞ്ഞു: "കുട്ടിയായിരുന്നപ്പോള്‍ ഞങ്ങളുടെ കൂട്ടത്തില്‍ നിന്നെ ഞങ്ങള്‍ വളര്‍ത്തിവന്നില്ലേ?! നിന്‍റെ ആയുഷ്കാലത്തില്‍നിന്നു കുറേ കൊല്ലങ്ങള്‍ ഞങ്ങളുടെ ഇടയില്‍ നീ കഴിഞ്ഞുകൂടുകയും ചെയ്തിരിക്കുന്നു?!"
وَفَعَلْتَ فَعْلَتَكَ ٱلَّتِى فَعَلْتَ وَأَنتَ مِنَ ٱلْكَـٰفِرِينَ﴿١٩﴾
share
وَفَعَلْتَ നീ പ്രവര്‍ത്തിക്കയും ചെയ്തു فَعْلَتَكَ നിന്‍റെ (ദുഷിച്ച) പ്രവൃത്തി, വിക്രിയ الَّتِي فَعَلْتَ നീ ചെയ്ത, പ്രവര്‍ത്തിച്ച وَأَنتَ നീ, നീയാകട്ടെ مِنَ الْكَافِرِينَ നന്ദികെട്ടവരില്‍ പെട്ടവന്‍തന്നെ, കൃതഘ്നരില്‍ പെട്ടവനാണ്.
"നീ ചെയ്തിട്ടുള്ള (ആ ദുഷ്‌)പ്രവൃത്തിയും നീ ചെയ്തു. "നീ കൃതഘ്നന്‍മാരില്‍ പെട്ടവന്‍തന്നെ!"
തഫ്സീർ : 18-19
View   
قَالَ فَعَلْتُهَآ إِذًۭا وَأَنَا۠ مِنَ ٱلضَّآلِّينَ﴿٢٠﴾
share
قَالَ അദ്ദേഹം പറഞ്ഞു فَعَلْتُهَا അതു ഞാന്‍ പ്രവര്‍ത്തിച്ചു, ചെയ്തു إِذًا അപ്പോള്‍, ആ അവസരത്തില്‍ وَأَنَا ഞാനാകട്ടെ, ഞാന്‍ مِنَ الضَّالِّينَ (അറിവില്ലാതെ) പിഴവുപിണഞ്ഞവരില്‍ പെട്ടവനായിരുന്നു.
അദ്ദേഹം പറഞ്ഞു: "ആ അവസരത്തില്‍ ഞാനതു ചെയ്കയുണ്ടായി; ഞാന്‍ (സന്‍മാര്‍ഗ്ഗമറിയാതെ) പിഴവു ബാധിച്ചവരില്‍പെട്ടവനായിരുന്നു.
فَفَرَرْتُ مِنكُمْ لَمَّا خِفْتُكُمْ فَوَهَبَ لِى رَبِّى حُكْمًۭا وَجَعَلَنِى مِنَ ٱلْمُرْسَلِينَ﴿٢١﴾
share
فَفَرَرْتُ അങ്ങനെ (അതിനാല്‍) ഞാന്‍ ഓടിപ്പോയി مِنكُمْ നിങ്ങളില്‍ നിന്നു لَمَّا خِفْتُكُمْ ഞാന്‍ നിങ്ങളെ ഭയപ്പെട്ടപ്പോള്‍ فَوَهَبَ അനന്തരം (എന്നിട്ടു) പ്രദാനംചെയ്തു لِي എനിക്കു رَبِّي എന്‍റെ റബ്ബ് حُكْمًا വിജ്ഞാനം, വിധി, അധികാരം وَجَعَلَنِي എന്നെ അവന്‍ ആക്കുക (ഉള്‍പ്പെടുത്തുക)യും ചെയ്തു مِنَ الْمُرْسَلِينَ മുര്‍സലുകളില്‍.
"അങ്ങനെ, നിങ്ങളെ ഭയപ്പെട്ടപ്പോള്‍ നിങ്ങളില്‍ നിന്ന് ഞാന്‍ ഓടിപ്പോയി. അനന്തരം എന്‍റെ റബ്ബ് എനിക്കു വിജ്ഞാനം പ്രദാനംചെയ്തു; എന്നെ അവന്‍ മുര്‍സലുകളില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.
وَتِلْكَ نِعْمَةٌۭ تَمُنُّهَا عَلَىَّ أَنْ عَبَّدتَّ بَنِىٓ إِسْرَٰٓءِيلَ﴿٢٢﴾
share
وَتِلْكَ അതു,അതാകട്ടെ نِعْمَةٌ ഒരു അനുഗ്രഹമാണ് تَمُنُّهَا അതു നീ എടുത്തു പറയുന്നു, ദാക്ഷിണ്യം പറയുന്നു عَلَيَّ എന്‍റെമേല്‍ أَنْ عَبَّدتَّ നീ അടിമകളാക്കിയതിനാല്‍ بَنِي إِسْرَائِيلَ ഇസ്രാഈല്‍, സന്തതികളെ.
"അതാകട്ടെ, ഇസ്രാഈല്‍ സന്തതികളെ നീ അടിമകളാക്കിവെച്ചതിനാല്‍, എന്‍റെമേല്‍ നീ എടുത്തു പറയുന്ന ഒരനുഗ്രഹമത്രെ".
തഫ്സീർ : 20-22
View   
قَالَ فِرْعَوْنُ وَمَا رَبُّ ٱلْعَـٰلَمِينَ﴿٢٣﴾
share
قَالَ فِرْعَوْنُ ഫി൪ഔന്‍ പറഞ്ഞു وَمَا എന്താണ്, ഏതാണ് رَبُّ الْعَالَمِينَ ലോകരക്ഷിതാവ്, ലോകരുടെ റബ്ബ് .
ഫി൪ഔന്‍ പറഞ്ഞു: "എന്താണ് ലോകരക്ഷിതാവ് (എന്നു പറയുന്നത്)?!"
قَالَ رَبُّ ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَمَا بَيْنَهُمَآ ۖ إِن كُنتُم مُّوقِنِينَ﴿٢٤﴾
share
قَالَ അദ്ദേഹം പറഞ്ഞു رَبُّ السَّمَاوَاتِ ആകാശങ്ങളുടെ റബ്ബ് وَالْأَرْضِ ഭൂമിയുടെയും وَمَا بَيْنَهُمَا രണ്ടിനുമിടയിലുള്ളതിന്‍റെയും إِن كُنتُم നിങ്ങളാണെങ്കില്‍ مُّوقِنِينَ ഉറപ്പിക്കുന്നവര്‍, ദൃഢമായി വിശ്വസിക്കുന്നവര്‍.
അദ്ദേഹം പറഞ്ഞു: "ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളതിന്‍റെയും രക്ഷിതാവാണ്‌. നിങ്ങള്‍ ദൃഢവിശ്വാസമുള്ളവരാണെങ്കില്‍!"
തഫ്സീർ : 23-24
View   
قَالَ لِمَنْ حَوْلَهُۥٓ أَلَا تَسْتَمِعُونَ﴿٢٥﴾
share
قَالَ അവന്‍ പറഞ്ഞു لِمَنْ യാതൊരുവരോടു حَوْلَهُ അവന്‍റെ ചുറ്റുമുള്ള أَلَا تَسْتَمِعُونَ നിങ്ങള്‍ ശ്രദ്ധിച്ചു കേള്‍ക്കുന്നില്ലേ.
അവന്‍ തന്‍റെ ചുറ്റുമുള്ളവരോടു പറഞ്ഞു: "നിങ്ങള്‍ ശ്രദ്ധിച്ചു കേള്‍ക്കുന്നില്ലേ (-ഇവന്‍ പറയുന്നത്)?!"
قَالَ رَبُّكُمْ وَرَبُّ ءَابَآئِكُمُ ٱلْأَوَّلِينَ﴿٢٦﴾
share
ഇങ്ങിനെ, മൂസാ (അ) നബി കാര്യം ഒന്നുകൂടി വ്യക്തമാക്കി. പക്ഷേ, ഫി൪ഔന്‍ പരിഹാസം വിട്ട് ശുണ്ഠിയിലേക്ക് നീങ്ങി.
അദ്ദേഹം പറഞ്ഞു: "നിങ്ങളുടെ രക്ഷിതാവും നിങ്ങളുടെ പൂര്‍വ്വികന്‍മാരായ പിതാക്കളുടെ രക്ഷിതാവും തന്നെ."
قَالَ إِنَّ رَسُولَكُمُ ٱلَّذِىٓ أُرْسِلَ إِلَيْكُمْ لَمَجْنُونٌۭ﴿٢٧﴾
share
قَالَ അവന്‍ പറഞ്ഞു إِنَّ رَسُولَكُمُ നിശ്ചയമായും നിങ്ങളുടെ റസൂല്‍ الَّذِي أُرْسِلَ അയക്കപ്പെട്ടവനായ إِلَيْكُمْ നിങ്ങളിലേക്ക് لَمَجْنُونٌ ഭ്രാന്തന്‍തന്നെ.
അവന്‍ (സദസ്യരോടു) പറഞ്ഞു: "നിങ്ങളുടെ അടുക്കലേക്ക്‌ അയക്കപ്പെട്ടിട്ടുള്ള നിങ്ങളുടെ (ഈ) റസൂല്‍ നിശ്ചയമായും ഭ്രാന്തന്‍ തന്നെയാണ്.!"
قَالَ رَبُّ ٱلْمَشْرِقِ وَٱلْمَغْرِبِ وَمَا بَيْنَهُمَآ ۖ إِن كُنتُمْ تَعْقِلُونَ﴿٢٨﴾
share
قَالَ അദ്ദേഹം പറഞ്ഞു رَبُّ الْمَشْرِقِ ഉദയസ്ഥാനത്തിന്‍റെ റബ്ബാണ് وَالْمَغْرِبِ അസ്തമനസ്ഥാനത്തിന്‍റെയും وَمَا بَيْنَهُمَا രണ്ടിനുമിടയ്ക്കുള്ളതിന്‍റെയും إِن كُنتُمْ നിങ്ങളാണെങ്കില്‍ تَعْقِلُونَ മനസ്സിരുത്തുന്ന, ബുദ്ധികൊടുക്കുന്നവര്‍.
അദ്ദേഹം പറഞ്ഞു: "ഉദയസ്ഥാനത്തിന്‍റെയും, അസ്തമയ സ്ഥാനത്തിന്‍റെയും, അവ രണ്ടിനുമിടയിലുള്ളതിന്‍റെയും റബ്ബാകുന്നു (അവന്‍) -നിങ്ങള്‍ മനസ്സിരുത്തുന്നുണ്ടെങ്കില്‍!"
തഫ്സീർ : 25-28
View   
قَالَ لَئِنِ ٱتَّخَذْتَ إِلَـٰهًا غَيْرِى لَأَجْعَلَنَّكَ مِنَ ٱلْمَسْجُونِينَ﴿٢٩﴾
share
قَالَ അവന്‍ പറഞ്ഞു لَئِنِ اتَّخَذْتَ നീ സ്വീകരിക്കുന്നപക്ഷം, ഏര്‍പ്പെടുത്തിയാല്‍ إِلَـٰهًا غَيْرِي ഞാനല്ലാത്ത ഒരു ഇലാഹിനെ لَأَجْعَلَنَّكَ നിശ്ചയമായും ഞാന്‍ നിന്നെ ആക്കുകതന്നെ ചെയ്യും مِنَ الْمَسْجُونِينَ തടവുകാരില്‍, ബന്ധനത്തിലാക്കപ്പെട്ടവരില്‍.
അവന്‍ പറഞ്ഞു: "ഞാനല്ലാത്ത വല്ല ഇലാഹിനെയും നീ സ്വീകരിക്കുകയാണെങ്കില്‍, നിശ്ചയമായും ഞാന്‍ നിന്നെ തടവുകാരുടെ കൂട്ടത്തിലാക്കുക തന്നെ ചെയ്യും."
قَالَ أَوَلَوْ جِئْتُكَ بِشَىْءٍۢ مُّبِينٍۢ﴿٣٠﴾
share
قَالَ അദ്ദേഹം പറഞ്ഞു أَوَلَوْ جِئْتُكَ ഞാന്‍ നിനക്കു വന്നുവെങ്കിലോ بِشَيْءٍ ഒരു വസ്തുവുംകൊണ്ട് مُّبِينٍ സ്പഷ്ടമായ, വ്യക്തമായ.
അദ്ദേഹം പറഞ്ഞു: "ഞാന്‍ സുപ്രത്യക്ഷമായ ഒരു കാര്യം [ദൃഷ്ടാന്തം] നിനക്ക് കൊണ്ടുവന്നാലോ?! (നീ സമ്മതിക്കുകയില്ലേ?)"
قَالَ فَأْتِ بِهِۦٓ إِن كُنتَ مِنَ ٱلصَّـٰدِقِينَ﴿٣١﴾
share
قَالَ അവന്‍ പറഞ്ഞു فَأْتِ എന്നാല്‍ നീ വാ بِهِ അതുംകൊണ്ട് إِن كُنتَ നീ ആകുന്നുവെങ്കില്‍ مِنَ الصَّادِقِينَ സത്യവാന്‍മാരില്‍.
അവന്‍ പറഞ്ഞു: "എന്നാല്‍, നീ അതു കൊണ്ടുവരുക. നീ സത്യവാന്‍മാരില്‍പെട്ടനവാണെങ്കില്‍!"
فَأَلْقَىٰ عَصَاهُ فَإِذَا هِىَ ثُعْبَانٌۭ مُّبِينٌۭ﴿٣٢﴾
share
فَأَلْقَىٰ അങ്ങനെ അദ്ദേഹം ഇട്ടു عَصَاهُ തന്‍റെ വടി فَإِذَا هِيَ അപ്പോഴതാ അത് ثُعْبَانٌ ഒരു പാമ്പ്, സര്‍പ്പം مُّبِينٌ പ്രത്യക്ഷമായ.
അങ്ങനെ, അദ്ദേഹം തന്‍റെവടി (താഴെ) ഇട്ടു; അപ്പോഴതാ, അതൊരു പ്രത്യക്ഷമായ പാമ്പ്!
وَنَزَعَ يَدَهُۥ فَإِذَا هِىَ بَيْضَآءُ لِلنَّـٰظِرِينَ﴿٣٣﴾
share
وَنَزَعَ അദ്ദേഹം പുറത്തെടുത്തു, ഊരിഎടുത്തു يَدَهُ തന്‍റെ കൈ فَإِذَا هِيَ അപ്പോഴതാ അത് بَيْضَاءُ ഒരു വെളുത്തവസ്തു, വെളുത്തതാകുന്നു لِلنَّاظِرِينَ നോക്കുന്നവര്‍ക്ക്.
അദ്ദേഹം തന്‍റെ കൈ (കക്ഷത്തുനിന്ന്) പുറത്തേക്കെടുത്തു; അപ്പോഴതാ - നോക്കുന്നവര്‍ക്ക് - അതൊരു വെളുത്ത വസ്തു!
തഫ്സീർ : 29-33
View   
قَالَ لِلْمَلَإِ حَوْلَهُۥٓ إِنَّ هَـٰذَا لَسَـٰحِرٌ عَلِيمٌۭ﴿٣٤﴾
share
قَالَ അവന്‍ പറഞ്ഞു لِلْمَلَإِ പ്രമുഖരോടു, പ്രധാനികളോടു حَوْلَهُ തന്‍റെ ചുറ്റുമുള്ള إِنَّ هَـٰذَا നിശ്ചയമായും ഇവന്‍ لَسَاحِرٌ ഒരു ജാലവിദ്യക്കാരന്‍ തന്നെ عَلِيمٌ അറിവുള്ളവനായ.
തന്‍റെ ചുറ്റുമുള്ള പ്രമുഖന്‍മാരോട് അവന്‍ (ഫി൪ഔന്‍) പറഞ്ഞു: "നിശ്ചയമായും, ഇവന്‍ അറിവുള്ള (നിപുണനായ) ഒരു ജാലവിദ്യക്കാരന്‍തന്നെ!
يُرِيدُ أَن يُخْرِجَكُم مِّنْ أَرْضِكُم بِسِحْرِهِۦ فَمَاذَا تَأْمُرُونَ﴿٣٥﴾
share
يُرِيدُ അവന്‍ ഉദ്ദേശിക്കുന്നു أَن يُخْرِجَكُم നിങ്ങളെ പുറത്താക്കുവാന്‍ مِّنْ أَرْضِكُم നിങ്ങളുടെ ഭൂമിയില്‍നിന്നു, നാട്ടില്‍ നിന്നു بِسِحْرِهِ അവന്‍റെ ജാലവിദ്യകൊണ്ടു فَمَاذَا അതിനാല്‍ എന്താണ് تَأْمُرُونَ നിങ്ങള്‍ നിര്‍ദ്ദേശിക്കുന്നു, കല്‍പിക്കുന്നു.
"അവന്‍ തന്‍റെ ജാലവിദ്യകൊണ്ട് നിങ്ങളുടെ നാട്ടില്‍നിന്ന് നിങ്ങളെ പുറത്താക്കുവാന്‍ ഉദ്ദേശിക്കുകയാണ്. അതിനാല്‍, [അവനെപ്പറ്റി] നിങ്ങള്‍ എന്തു നിര്‍ദ്ദേശിക്കുന്നു!".
قَالُوٓا۟ أَرْجِهْ وَأَخَاهُ وَٱبْعَثْ فِى ٱلْمَدَآئِنِ حَـٰشِرِينَ﴿٣٦﴾
share
قَالُوا അവര്‍ പറഞ്ഞു أَرْجِهْ അവന്നു ഒഴിവുകൊടുക്കുക, സാവകാശം കൊടുക്കുക وَأَخَاهُ അവന്‍റെ സഹോദരന്നും وَابْعَثْ നിയോഗിക്കുകയും ചെയ്യുക فِي الْمَدَائِنِ നഗരങ്ങളില്‍, പട്ടണങ്ങളില്‍, രാജ്യങ്ങളില്‍ حَاشِرِينَ ശേഖരിക്കുന്നവരെ.
അവര്‍ പറഞ്ഞു: "അവനും, അവന്‍റെ സഹോദരനും ഇടകൊടുക്കുക; നഗരങ്ങളില്‍, ശേഖരിക്കുന്ന ആളുകളെ നിയോഗിക്കുകയും ചെയ്യുക;-
يَأْتُوكَ بِكُلِّ سَحَّارٍ عَلِيمٍۢ﴿٣٧﴾
share
يَأْتُوكَ അവര്‍ തനിക്ക് (അങ്ങേക്ക്) കൊണ്ടുവരട്ടെ, വരട്ടെ بِكُلِّ سَحَّارٍ എല്ലാ സിഹ്റന്‍മാരെയും കൊണ്ടു, എല്ലാ ജാലവിദ്യക്കാരെയും عَلِيمٍ അറിവുള്ള (നിപുണരായ).
അവര്‍, എല്ലാ അറിവുള്ള [നിപുണന്‍മാരായ] ജാലവിദ്യക്കാരേയും അങ്ങയുടെ അടുക്കല്‍ കൊണ്ടുവരട്ടെ."
തഫ്സീർ : 34-37
View   
فَجُمِعَ ٱلسَّحَرَةُ لِمِيقَـٰتِ يَوْمٍۢ مَّعْلُومٍۢ﴿٣٨﴾
share
فَجُمِعَ السَّحَرَةُ അങ്ങനെ ജാലവിദ്യക്കാര്‍ ഒരുമിച്ചുകൂട്ടപ്പെട്ടു لِمِيقَاتِ يَوْمٍ ഒരു ദിവസത്തിലെ നിശ്ചിത സമയത്തേക്കു مَّعْلُومٍ അറിയപ്പെട്ട (നിര്‍ണ്ണയിക്കപ്പെട്ട).
അങ്ങനെ, അറിയപ്പെട്ട ഒരു ദിവസത്തിലെ നിശ്ചിത സമയത്തേക്ക് ജാലവിദ്യക്കാര്‍ ഒരുമിച്ചുകൂട്ടപ്പെട്ടു.
وَقِيلَ لِلنَّاسِ هَلْ أَنتُم مُّجْتَمِعُونَ﴿٣٩﴾
share
وَقِيلَ പറയപ്പെട്ടു لِلنَّاسِ മനുഷ്യരോട് هَلْ أَنتُم നിങ്ങളാണോ مُّجْتَمِعُونَ സമ്മേളിക്കുന്നവര്‍ (ഒരുമ്മിച്ചുകൂടുന്നുവോ).
ജനങ്ങളോട് ചോദിക്കപ്പെട്ടു: "നിങ്ങള്‍ സമ്മേളിക്കുന്നുണ്ടോ?-
لَعَلَّنَا نَتَّبِعُ ٱلسَّحَرَةَ إِن كَانُوا۟ هُمُ ٱلْغَـٰلِبِينَ﴿٤٠﴾
share
لَعَلَّنَا نَتَّبِعُ നമുക്കു പിന്‍പറ്റാം, തുടര്‍ന്നേക്കാം السَّحَرَةَ ജാലവിദ്യക്കാരെ إِن كَانُوا അവര്‍ ആയിരുന്നാല്‍ هُمُ അവര്‍ തന്നെ الْغَالِبِينَ ജയിച്ചവര്‍, വിജയികള്‍.
"ജാലവിദ്യക്കാരാണ് വിജയികളാകുന്നതെങ്കില്‍, നമുക്ക് അവരെ പിന്‍തുടര്‍ന്നേക്കാമല്ലോ!"
തഫ്സീർ : 38-40
View   
فَلَمَّا جَآءَ ٱلسَّحَرَةُ قَالُوا۟ لِفِرْعَوْنَ أَئِنَّ لَنَا لَأَجْرًا إِن كُنَّا نَحْنُ ٱلْغَـٰلِبِينَ﴿٤١﴾
share
فَلَمَّا جَاءَ അങ്ങിനെ വന്നപ്പോള്‍ السَّحَرَةُ ജാലവിദ്യക്കാര്‍ قَالُوا അവര്‍ പറഞ്ഞു لِفِرْعَوْنَ ഫി൪ഔനോടു أَئِنَّ തീര്‍ച്ചയായും ഉണ്ടോ لَنَا ഞങ്ങള്‍ക്കു لَأَجْرًا പ്രതിഫലം, കൂലി إِن كُنَّا ഞങ്ങളായിരുന്നാല്‍, ആണെങ്കില്‍ نَحْنُ ഞങ്ങള്‍ തന്നെ الْغَالِبِينَ വിജയികള്‍.
അങ്ങിനെ, ജാലവിദ്യക്കാര്‍ വന്നപ്പോള്‍ അവര്‍ ഫി൪ഔനോട് പറഞ്ഞു: "ഞങ്ങളാണ് വിജയികളാകുന്നതെങ്കില്‍, ഞങ്ങള്‍ക്ക് തീര്‍ച്ചയായും വല്ല പ്രതിഫലവും ഉണ്ടായിരിക്കുമോ?"
قَالَ نَعَمْ وَإِنَّكُمْ إِذًۭا لَّمِنَ ٱلْمُقَرَّبِينَ﴿٤٢﴾
share
قَالَ അവന്‍ പറഞ്ഞു نَعَمْ അതെ, ഉവ്വ് وَإِنَّكُمْ നിശ്ചയമായും നിങ്ങള്‍ إِذًا അപ്പോള്‍, എന്നാല്‍ لَّمِنَ الْمُقَرَّبِينَ സാമീപ്യം നല്‍കപ്പെടുന്നവരില്‍പെട്ടവരുമാണു (അടുത്ത ആളുകളായിരിക്കും).
അവന്‍ പറഞ്ഞു: "അതെ,അപ്പോള്‍, നിശ്ചയമായും നിങ്ങള്‍ (നമ്മുടെ സന്നിധിയില്‍) സാമീപ്യം നല്‍കപ്പെടുന്നവരില്‍ പെട്ടവരുമായിരിക്കും."
قَالَ لَهُم مُّوسَىٰٓ أَلْقُوا۟ مَآ أَنتُم مُّلْقُونَ﴿٤٣﴾
share
قَالَ لَهُم مُّوسَىٰ അവരോടു മൂസാ പറഞ്ഞു أَلْقُوا നിങ്ങള്‍ ഇടുക, പ്രയോഗിക്കുക مَا യാതൊന്നു أَنتُم مُّلْقُونَ നിങ്ങള്‍ (അതു) ഇടുന്നവരാകുന്നു.
മൂസാ അവരോടു [ജാലവിദ്യക്കാരോട്] പറഞ്ഞു: "നിങ്ങള്‍ക്ക് ഇടുവാനുള്ളത് ഇട്ടേക്കൂ."
فَأَلْقَوْا۟ حِبَالَهُمْ وَعِصِيَّهُمْ وَقَالُوا۟ بِعِزَّةِ فِرْعَوْنَ إِنَّا لَنَحْنُ ٱلْغَـٰلِبُونَ﴿٤٤﴾
share
فَأَلْقَوْا അങ്ങനെ അവര്‍ ഇട്ടു حِبَالَهُمْ അവരുടെ കയറുകള്‍ وَعِصِيَّهُمْ അവരുടെ വടികളും وَقَالُوا അവര്‍ പറയുകയും ചെയ്തു بِعِزَّةِ വീര്യംകൊണ്ട്, പ്രതാപംകൊണ്ട്, മഹത്വത്താല്‍ فِرْعَوْنَ ഫി൪ഔന്‍റെ إِنَّا നിശ്ചയമായും ഞങ്ങള്‍ لَنَحْنُ ഞങ്ങള്‍തന്നെയാണു الْغَالِبُونَ വിജയികള്‍, ജയിക്കുന്നവര്‍.
അപ്പോള്‍, അവര്‍ തങ്ങളുടെ കയറുകളും, വടികളും (നിലത്ത്) ഇട്ടു. അവര്‍ (ഇപ്രകാരം) പറയുകയും ചെയ്തു: "ഫി൪ഔന്‍റെ വീര്യംകൊണ്ട് നിശ്ചയമായും ഞങ്ങള്‍തന്നെയായിരിക്കും വിജയികള്‍!"
فَأَلْقَىٰ مُوسَىٰ عَصَاهُ فَإِذَا هِىَ تَلْقَفُ مَا يَأْفِكُونَ﴿٤٥﴾
share
فَأَلْقَىٰ مُوسَىٰ അനന്തരം മൂസാ ഇട്ടു عَصَاهُ തന്‍റെ വടി فَإِذَا هِيَ അപ്പോഴതാ അതു تَلْقَفُ വിഴുങ്ങുന്നു مَا يَأْفِكُونَ അവര്‍ പകിട്ടാക്കിക്കാണിച്ചിരുന്നതു, കൃത്രിമം ചെയ്തിരുന്നതു.
അനന്തരം മൂസാ തന്‍റെ വടി ഇട്ടു. അപ്പോഴതാ, അവര്‍ പകിട്ടാക്കിക്കാണിച്ചിരുന്നതിനെ (മുഴുവനും) അതു വിഴുങ്ങിക്കളയുന്നു!
فَأُلْقِىَ ٱلسَّحَرَةُ سَـٰجِدِينَ﴿٤٦﴾
share
فَأُلْقِيَ അപ്പോള്‍ ഇടപ്പെട്ടു (നിലംപതിച്ചു) السَّحَرَةُ ജാലവിദ്യക്കാര്‍ سَاجِدِينَ സുജൂദ്‌ ചെയ്യുന്നവരായ നിലയില്‍, സുജൂദ്‌ ചെയ്തുകൊണ്ട്.
അപ്പോള്‍, ജാലവിദ്യക്കാര്‍ "സുജൂദാ"യി വീഴ്ത്തപ്പെട്ടു [സാഷ്ടാംഗം നിലംപതിച്ചു].
قَالُوٓا۟ ءَامَنَّا بِرَبِّ ٱلْعَـٰلَمِينَ﴿٤٧﴾
share
قَالُوا അവര്‍ പറഞ്ഞു آمَنَّا ഞങ്ങള്‍ വിശ്വസിച്ചു بِرَبِّ الْعَالَمِينَ ലോകരക്ഷിതാവില്‍.
അവര്‍ പറഞ്ഞു: "ഞങ്ങള്‍ ലോകരക്ഷിതാവില്‍ വിശ്വസിച്ചു,-
رَبِّ مُوسَىٰ وَهَـٰرُونَ﴿٤٨﴾
share
رَبِّ مُوسَىٰ മൂസായുടെ റബ്ബ് وَهَارُونَ ഹാറൂന്‍റെയും.
"അതായത്, മൂസായുടേയും, ഹാറൂന്‍റെയും രക്ഷിതാവില്‍!"
തഫ്സീർ : 41-48
View   
قَالَ ءَامَنتُمْ لَهُۥ قَبْلَ أَنْ ءَاذَنَ لَكُمْ ۖ إِنَّهُۥ لَكَبِيرُكُمُ ٱلَّذِى عَلَّمَكُمُ ٱلسِّحْرَ فَلَسَوْفَ تَعْلَمُونَ﴿٤٩﴾
share
قَالَ അവന്‍ പറഞ്ഞു ءَامَنتُمْ لَهُ നിങ്ങള്‍ അവനെ വിശ്വസിച്ചു (അല്ലേ) قَبْلَ أَنْ آذَنَ ഞാന്‍ സമ്മതം നല്‍കുന്നതിനുമുമ്പ് لَكُمْ നിങ്ങള്‍ക്കു إِنَّهُ لَكَبِيرُكُمُ നിശ്ചയമായും അവന്‍ നിങ്ങളുടെ വലിയവന്‍ (നേതാവു) തന്നെ الَّذِي عَلَّمَكُمُ നിങ്ങള്‍ക്കു പഠിപ്പിച്ചുതന്നവനായ السِّحْرَ ജാലവിദ്യ فَلَسَوْفَ ആകയാല്‍ വഴിയെ (അടുത്തുതന്നെ) تَعْلَمُونَ നിങ്ങള്‍ അറിയും, നിങ്ങള്‍ക്കറിയാം.
അവന്‍ [ഫി൪ഔന്‍] പറഞ്ഞു: "നിങ്ങള്‍ക്ക് ഞാന്‍ സമ്മതം നല്‍കും മുമ്പായി അവനെ നിങ്ങള്‍ വിശ്വസിച്ചു (അല്ലേ)?! നിശ്ചയമായും, അവന്‍ നിങ്ങള്‍ക്കു ജാലവിദ്യ പഠിപ്പിച്ചുതന്ന നിങ്ങളുടെ നേതാവുതന്നെയാണ്. അതുകൊണ്ട് അടുത്തുതന്നെ നിങ്ങള്‍ക്കറിയാറാകും;-
لَأُقَطِّعَنَّ أَيْدِيَكُمْ وَأَرْجُلَكُم مِّنْ خِلَـٰفٍ وَلَأُصَلِّبَنَّكُمْ أَجْمَعِينَ ﴿٥٠﴾
share
لَأُقَطِّعَنَّ നിശ്ചയമായും ഞാന്‍ മുറിപ്പിക്കും, ധാരാളം മുറിച്ചുകളയും أَيْدِيَكُمْ നിങ്ങളുടെ കൈകള്‍ وَأَرْجُلَكُم നിങ്ങളുടെ കാലുകളും مِّنْ خِلَافٍ വ്യത്യസ്തമായ നിലയില്‍ وَلَأُصَلِّبَنَّكُمْ നിശ്ചയമായും ഞാന്‍ നിങ്ങളെ ക്രൂശിപ്പിക്കുകയും ചെയ്യും أَجْمَعِينَ മുഴുവനും.
നിശ്ചയമായും, നിങ്ങളുടെ കൈകളും, കാലുകളും വ്യത്യസ്തമായനിലയില്‍ ഞാന്‍ മുറിപ്പിച്ചുകളയും; നിങ്ങളെ മുഴുവനും ഞാന്‍ ക്രൂശിപ്പിക്കുകയും ചെയ്യും."
قَالُوا۟ لَا ضَيْرَ ۖ إِنَّآ إِلَىٰ رَبِّنَا مُنقَلِبُونَ﴿٥١﴾
share
قَالُوا അവര്‍ പറഞ്ഞു لَا ضَيْرَ ദോഷമില്ല, വിരോധമില്ല إِنَّا നിശ്ചയമായും ഞങ്ങള്‍ إِلَىٰ رَبِّنَا ഞങ്ങളുടെ റബ്ബിങ്കലേക്കു مُنقَلِبُونَ മടങ്ങിച്ചെല്ലുന്നവര്‍തന്നെ, തിരിച്ചെത്തുന്നവരാണ്.
അവര്‍ പറഞ്ഞു: "ഒരു ദോഷവുമില്ല [വിരോധവുമില്ല]; നിശ്ചയമായും ഞങ്ങള്‍ ഞങ്ങളുടെ രക്ഷിതാവിങ്കലേക്കു മടങ്ങിച്ചെല്ലുന്നവരാകുന്നു.
إِنَّا نَطْمَعُ أَن يَغْفِرَ لَنَا رَبُّنَا خَطَـٰيَـٰنَآ أَن كُنَّآ أَوَّلَ ٱلْمُؤْمِنِينَ ﴿٥٢﴾
share
إِنَّا نَطْمَعُ നിശ്ചയമായും ഞങ്ങള്‍ ആഗ്രഹിക്കുന്നു, മോഹിക്കുന്നു أَن يَغْفِرَ പൊറുത്തുതരുമെന്നു لَنَا ഞങ്ങള്‍ക്കു رَبُّنَا ഞങ്ങളുടെ റബ്ബ് خَطَايَانَا ഞങ്ങളുടെ തെറ്റുകള്‍, പിഴവുകള്‍ أَن كُنَّا ഞങ്ങള്‍ ആയതിനാല്‍ أَوَّلَ الْمُؤْمِنِينَ സത്യവിശ്വാസികളില്‍ ആദ്യത്തേവര്‍, പ്രഥമവിശ്വാസികള്‍.
"ഞങ്ങള്‍ സത്യവിശ്വാസികളില്‍ ആദ്യത്തേവരായതിനാല്‍, ഞങ്ങളുടെ തെറ്റുകള്‍ ഞങ്ങളുടെ റബ്ബ് ഞങ്ങള്‍ക്കു പൊറുത്തുതരുമെന്ന് ഞങ്ങളാശിക്കുന്നു".
തഫ്സീർ : 49-52
View   
وَأَوْحَيْنَآ إِلَىٰ مُوسَىٰٓ أَنْ أَسْرِ بِعِبَادِىٓ إِنَّكُم مُّتَّبَعُونَ﴿٥٣﴾
share
وَأَوْحَيْنَا നാം ബോധനം നല്‍കി, വഹ്-യ് കൊടുത്തു إِلَىٰ مُوسَىٰ മൂസാക്ക് أَنْ أَسْرِ നീ രാപ്രയാണം (രാവുയാത്ര) ചെയ്യുക എന്ന് بِعِبَادِي എന്‍റെ അടിയാന്‍മാരുമായി إِنَّكُم നിശ്ചയമായും നിങ്ങള്‍ مُّتَّبَعُونَ പിന്‍തുടരപ്പെടുന്നവരായിരിക്കും.
നാം മൂസാക്ക്‌ "വഹ്-യു" (ബോധനം) നല്‍കി: "എന്‍റെ അടിയാന്‍മാരെയുംകൊണ്ട് രാപ്രയാണം ചെയ്യുക (രാത്രി പോയിക്കൊള്ളുക); നിങ്ങള്‍ അനുഗമിക്കപ്പെടുന്നവരായിരിക്കും (ഫി൪ഔനും കൂട്ടരും നിങ്ങളുടെ പിന്നാലെ വരും)."
فَأَرْسَلَ فِرْعَوْنُ فِى ٱلْمَدَآئِنِ حَـٰشِرِينَ﴿٥٤﴾
share
فَأَرْسَلَ فِرْعَوْنُ അപ്പോള്‍ ഫി൪ഔന്‍ അയച്ചു فِي الْمَدَائِنِ നഗരങ്ങളില്‍, രാജ്യങ്ങളില്‍ حَاشِرِينَ ശേഖരിക്കുന്നവരെ, ഒരുമിച്ചുകൂട്ടുന്നവരെ.
അപ്പോള്‍, (വിവരമറിഞ്ഞ്) ഫി൪ഔന്‍ നഗരങ്ങളില്‍ (ജനങ്ങളെ) ശേഖരിക്കുന്ന ആളുകളെ അയച്ചു (അവര്‍ ഇങ്ങിനെ പ്രചാരം ചെയ്തു):-
إِنَّ هَـٰٓؤُلَآءِ لَشِرْذِمَةٌ قَلِيلُونَ﴿٥٥﴾
share
إِنَّ هَـٰؤُلَاءِ നിശ്ചയമായും ഇക്കൂട്ടര്‍ لَشِرْذِمَةٌ ഒരു സംഘംതന്നെയാണ്, കൂട്ടംതന്നെ قَلِيلُونَ കുറഞ്ഞആളുള്ള, കുറഞ്ഞവരായ.
"നിശ്ചയമായും, ഇക്കൂട്ടര്‍ കുറഞ്ഞ ആളുകളുള്ള ഒരു സംഘമത്രെ.
وَإِنَّهُمْ لَنَا لَغَآئِظُونَ ﴿٥٦﴾
share
وَإِنَّهُمْ നിശ്ചയമായും അവര്‍ لَنَا നമ്മെ لَغَائِظُونَ അരിശംകൊള്ളിക്കുന്നവരുമാണ്.
അവര്‍ നിശ്ചയമായും നമ്മെ അരിശം കൊള്ളിച്ചവരുമാണ്.
وَإِنَّا لَجَمِيعٌ حَـٰذِرُونَ ﴿٥٧﴾
share
وَإِنَّا നിശ്ചയമായും നാം لَجَمِيعٌ ഒരു സംഘക്കാരാണ്, കൂട്ടക്കാര്‍തന്നെ حَاذِرُونَ ജാഗരൂകരായ, ഉണര്‍വുള്ള.
"നാമാകാട്ടെ, ജാഗരൂകരായ ഒരു സംഘക്കാരുമാകുന്നു."
തഫ്സീർ : 53-57
View   
فَأَخْرَجْنَـٰهُم مِّن جَنَّـٰتٍ وَعُيُونٍ ﴿٥٨﴾
share
فَأَخْرَجْنَٰهُم അങ്ങനെ നാമവരെ പുറത്തിറക്കി, പുറത്താക്കി مِّن جَنَّاتٍ തോപ്പുകളില്‍നിന്ന് وَعُيُونٍ നീരുറവകളില്‍നിന്നും, അരുവികളില്‍നിന്നും.
അങ്ങനെ, നാം അവരെ തോപ്പുകളില്‍ നിന്നും, (നദി മുതലായ) നീരുറവകളില്‍നിന്നും പുറത്തിറക്കി;
وَكُنُوزٍ وَمَقَامٍ كَرِيمٍ ﴿٥٩﴾
share
وَكُنُوزٍ ഭണ്ഡാരങ്ങളില്‍നിന്നും وَمَقَامٍ സ്ഥാനത്തുനിന്നും كَرِيمٍ മാന്യമായ.
ഭണ്ഡാരങ്ങളില്‍നിന്നും, മാന്യമായ സ്ഥാനത്തു നിന്നും (പുറത്തിറക്കി - അവര്‍ ഇസ്രാഈല്യരെ പിന്‍തുടര്‍ന്നു).
كَذَٰلِكَ وَأَوْرَثْنَـٰهَا بَنِىٓ إِسْرَٰٓءِيلَ ﴿٦٠﴾
share
كَذَٰلِكَ അപ്രകാരമാണ് وَأَوْرَثْنَاهَا അവയ്ക്കു നാം അവകാശപ്പെടുത്തി, അതിനു അവകാശികളാക്കി بَنِي إِسْرَائِيلَ ഇസ്രാഈല്‍ സന്തതികളെ.
അപ്രകാരമാണ് (സംഭവിച്ചത്). അവയ്ക്ക് ഇസ്രാഈല്‍ സന്തതികളെ നാം അവകാശപ്പെടുത്തുകയും ചെയ്തു.
തഫ്സീർ : 58-60
View   
فَأَتْبَعُوهُم مُّشْرِقِينَ ﴿٦١﴾
share
فَأَتْبَعُوهُم َ എന്നിട്ടു അവര്‍ അവരെ അനുഗമിച്ചു, പിന്നാലെ ചെന്നു مُّشْرِقِين അവര്‍ ഉദയവേളയിലായിക്കൊണ്ട് (ഉദയസമയത്ത്).
എന്നിട്ട് അവര്‍ (ഫി൪ഔനും സൈന്യവും) ഉദയവേളയിലായിക്കൊണ്ട് അവരുടെ പിന്നാലെ വന്നു.
فَلَمَّا تَرَٰٓءَا ٱلْجَمْعَانِ قَالَ أَصْحَـٰبُ مُوسَىٰٓ إِنَّا لَمُدْرَكُونَ﴿٦٢﴾
share
فَلَمَّا تَرَاءَى അങ്ങനെ അന്യോന്യം കണ്ടപ്പോള്‍, കാണാറായപ്പോള്‍ الْجَمْعَانِ രണ്ടു സംഘവും قَالَ പറഞ്ഞു أَصْحَابُ مُوسَىٰ മൂസായുടെ ആള്‍ക്കാര്‍ إِنَّا لَمُدْرَكُونَ നാം പിടിയില്‍പെടുന്നവര്‍തന്നെ.
അങ്ങനെ, രണ്ടു സംഘവും പരസ്പരം കണ്ടപ്പോള്‍ മൂസായുടെ ആള്‍ക്കാര്‍ പറഞ്ഞു: "നിശ്ചയമായും നാം, പിടിയിലകപ്പെടുന്നവരാണല്ലോ!"
قَالَ كَلَّآ ۖ إِنَّ مَعِىَ رَبِّى سَيَهْدِينِ﴿٦٣﴾
share
قَالَ അദ്ദേഹം പറഞ്ഞു كَلَّا ഒരിക്കലുമില്ല, അങ്ങിനെയല്ല إِنَّ مَعِيَ നിശ്ചയമായും എന്‍റെ കൂടെയുണ്ട് رَبِّي എന്‍റെ റബ്ബ് سَيَهْدِينِ അവന്‍ എനിക്കു മാര്‍ഗ്ഗദര്‍ശനം നല്‍കികൊള്ളും, എനിക്കു വഴികാട്ടും.
അദ്ദേഹം (മൂസാ) പറഞ്ഞു: "ഒരിക്കലുമില്ല, "എന്‍റെ കൂടെ എന്‍റെ റബ്ബുണ്ട്; അവന്‍ എനിക്ക് (വേണ്ടുന്ന) മാര്‍ഗ്ഗദര്‍ശനം നല്‍കിക്കൊള്ളും."
തഫ്സീർ : 61-63
View   
فَأَوْحَيْنَآ إِلَىٰ مُوسَىٰٓ أَنِ ٱضْرِب بِّعَصَاكَ ٱلْبَحْرَ ۖ فَٱنفَلَقَ فَكَانَ كُلُّ فِرْقٍ كَٱلطَّوْدِ ٱلْعَظِيمِ ﴿٦٤﴾
share
فَأَوْحَيْنَا അപ്പോള്‍ നാം വഹ്-യു (ബോധനം) നല്‍കി إِلَىٰ مُوسَىٰ മൂസാക്ക് أَنِ اضْرِب അടിക്കുക എന്ന് بِّعَصَاكَ നിന്‍റെ വടികൊണ്ട് الْبَحْرَ സമുദ്രത്തില്‍, സമുദ്രത്തിനു فَانفَلَقَ അപ്പോളതു പിളര്‍ന്നു فَكَانَ എന്നിട്ടു ആയി كُلُّ فِرْقٍ എല്ലാ പിളര്‍പ്പും كَالطَّوْدِ മലന്തിണ്ണപോലെ الْعَظِيمِ വമ്പിച്ച.
അപ്പോള്‍, "നിന്‍റെ വടികൊണ്ട് സമുദ്രത്തില്‍ അടിക്കുക" എന്നു് മൂസാക്ക് നാം (അല്ലാഹു) ബോധനം നല്‍കി. (അദ്ദേഹം അടിച്ചു). അപ്പോള്‍ അത് പിളര്‍ന്നു. എന്നിട്ട് ഓരോ പിളര്‍പ്പും വമ്പിച്ച മലന്തിണ്ണ പോലെയായിത്തീര്‍ന്നു.
وَأَزْلَفْنَا ثَمَّ ٱلْـَٔاخَرِينَ ﴿٦٥﴾
share
وَأَزْلَفْنَا നാം അടുപ്പിക്കയും ചെയ്തു, അണയിച്ചു ثَمَّ അവിടെ വെച്ചു الْآخَرِينَ മറ്റേവരെ, മറ്റേകൂട്ടരെ.
അവിടെവെച്ച് മറ്റേവരെ (ഫി൪ഔന്‍റെ സംഘത്തെ) നാം അടുപ്പിക്കുകയും ചെയ്തു.
وَأَنجَيْنَا مُوسَىٰ وَمَن مَّعَهُۥٓ أَجْمَعِينَ ﴿٦٦﴾
share
وَأَنجَيْنَا നാം രക്ഷപ്പെടുത്തുകയും ചെയ്തു مُوسَىٰ മൂസായെ وَمَن مَّعَهُ തന്‍റെ കൂടെയുള്ളവരെയും أَجْمَعِينَ മുഴുവനും, എല്ലാവരെയും.
മൂസായെയും, അദ്ദേഹത്തിന്‍റെ കൂടെയുള്ളവരെയും മുഴുവന്‍ നാം രക്ഷപ്പെടുത്തുകയും ചെയ്തു.
ثُمَّ أَغْرَقْنَا ٱلْـَٔاخَرِينَ﴿٦٧﴾
share
ثُمَّ أَغْرَقْنَا പിന്നെ നാം മുക്കി, മുക്കി നശിപ്പിച്ചു الْآخَرِينَ മറ്റേവരെ.
പിന്നീട്, മറ്റേകൂട്ടരെ നാം മുക്കിക്കൊന്നു.
إِنَّ فِى ذَٰلِكَ لَـَٔايَةً ۖ وَمَا كَانَ أَكْثَرُهُم مُّؤْمِنِينَ ﴿٦٨﴾
share
إِنَّ فِي ذَٰلِكَ നിശ്ചയമായും അതിലുണ്ട് لَآيَةً ഒരു (വലിയ) ദൃഷ്ടാന്തം وَمَا كَانَ ആയിട്ടില്ല, ഇല്ല, അല്ല أَكْثَرُهُم അവരില്‍ അധികമാളും مُّؤْمِنِينَ വിശ്വാസികള്‍, വിശ്വസിക്കുന്നവര്‍.
നിശ്ചയമായും, അതില്‍ ഒരു (വലിയ) ദൃഷ്ടാന്തം ഉണ്ട്. അവരില്‍ അധികമാളും വിശ്വസിക്കുന്നവരല്ല.
وَإِنَّ رَبَّكَ لَهُوَ ٱلْعَزِيزُ ٱلرَّحِيمُ ﴿٦٩﴾
share
وَإِنَّ رَبَّكَ നിശ്ചയമായും നിന്‍റെ റബ്ബ് لَهُوَ അവന്‍തന്നെയാണ് الْعَزِيزُ പ്രതാപശാലി, വീര്യപ്പെട്ടവ൯ الرَّحِيمُ കരുണാനിധി.
നിശ്ചയമായും, നിന്‍റെ റബ്ബ് തന്നെയാണ് പ്രതാപശാലിയും, കരുണാനിധിയും.
തഫ്സീർ : 64-69
View   
وَٱتْلُ عَلَيْهِمْ نَبَأَ إِبْرَٰهِيمَ﴿٧٠﴾
share
وَاتْلُ നീ ഓതി ക്കൊടുക്കുക عَلَيْهِمْ അവര്‍ക്കു, അവരില്‍ نَبَأَ إِبْرَاهِيمَ ഇബ്രാഹീമിന്‍റെ വൃത്താന്തം, വര്‍ത്തമാനം.
[നബിയേ] ഇബ്രാഹീമിന്‍റെ വൃത്താന്തവും അവരില്‍ ഓതിക്കേള്‍പ്പിക്കുക;-
إِذْ قَالَ لِأَبِيهِ وَقَوْمِهِۦ مَا تَعْبُدُونَ ﴿٧١﴾
share
إِذْ قَالَ അദ്ദേഹം പറഞ്ഞ സന്ദര്‍ഭം, പറഞ്ഞപ്പോള്‍ لِأَبِيهِ തന്‍റെ പിതാവിനോടു, ബാപ്പയോടു وَقَوْمِهِ തന്‍റെ ജനങ്ങളോടും مَا تَعْبُدُونَ നിങ്ങള്‍ എന്തിനെയാണ് ആരാധിക്കുന്നത്.
അതായത്; അദ്ദേഹം തന്‍റെ പിതാവിനോടും, ജനങ്ങളോടും "നിങ്ങള്‍ എന്തിനെയാണ് ആരാധിക്കുന്നത്" എന്ന് ചോദിച്ച സന്ദര്‍ഭം.
قَالُوا۟ نَعْبُدُ أَصْنَامًا فَنَظَلُّ لَهَا عَـٰكِفِينَ ﴿٧٢﴾
share
قَالُوا അവര്‍ പറഞ്ഞു نَعْبُدُ ഞങ്ങള്‍ ആരാധിക്കുന്നു أَصْنَامًا ചില ബിംബങ്ങളെ فَنَظَلُّ അങ്ങനെ ഞങ്ങളായിക്കൊണ്ടിരിക്കുന്നു لَهَا അവയ്ക്കു, അവയുടെ അടുക്കല്‍ عَاكِفِينَ ഭജനമിരിക്കുന്നവര്‍.
അവര്‍ പറഞ്ഞു: "ഞങ്ങള്‍ ചില ബിംബങ്ങളെ ആരാധിച്ചു വരുന്നു; അങ്ങനെ, ഞങ്ങള്‍ അവയ്ക്ക് ഭജനമിരിക്കുന്നവരായിക്കൊണ്ടിരിക്കയാണ്."
قَالَ هَلْ يَسْمَعُونَكُمْ إِذْ تَدْعُونَ أَوْ يَنفَعُونَكُمْ أَوْ يَضُرُّونَ﴿٧٣﴾
share
قَالَ അദ്ദേഹം പറഞ്ഞു هَلْ يَسْمَعُونَكُمْ അവര്‍ നിങ്ങളെ കേള്‍ക്കുമോ إِذْ تَدْعُونَ നിങ്ങള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍, വിളിക്കുമ്പോള്‍ أَوْ يَنفَعُونَكُمْ അല്ലെങ്കില്‍ അവര്‍ നിങ്ങള്‍ക്കു ഉപകാരം ചെയ്യുമോ أَوْ يَضُرُّونَ അല്ലെങ്കില്‍ അവര്‍ ഉപദ്രവം ചെയ്യുമോ.
അദ്ദേഹം പറഞ്ഞു: "നിങ്ങള്‍ വിളി(ച്ചു പ്രാര്‍ത്ഥി)ക്കുമ്പോള്‍ അവര്‍ നിങ്ങളെ (പ്രാര്‍ത്ഥിക്കുന്നതായി) കേള്‍ക്കുമോ? "അല്ലെങ്കില്‍, അവര്‍ നിങ്ങള്‍ക്ക് (എന്തെങ്കിലും) ഉപകാരം ചെയ്യുകയോ, ഉപദ്രവം ചെയ്യുകയോ ചെയ്യുമോ?"
قَالُوا۟ بَلْ وَجَدْنَآ ءَابَآءَنَا كَذَٰلِكَ يَفْعَلُونَ﴿٧٤﴾
share
قَالُوا അവര്‍ പറഞ്ഞു بَلْ وَجَدْنَا പക്ഷേ, ഞങ്ങള്‍ കണ്ടെത്തിയിരിക്കുന്നു, കണ്ടെത്തി آبَاءَنَا ഞങ്ങളുടെ പിതാക്കളെ كَذَٰلِكَ അപ്രകാരം, അങ്ങിനെ يَفْعَلُونَ അവര്‍ ചെയ്യുന്നതായി.
അവര്‍ പറഞ്ഞു: (അതൊന്നുമില്ല) പക്ഷെ, ഞങ്ങളുടെ പിതാക്കള്‍ അപ്രകാരം ചെയ്തുവരുന്നതായി ഞങ്ങള്‍ കണ്ടിരിക്കുന്നു. (ഞങ്ങളവരെ അനുകരിച്ചുവെന്നുമാത്രം).
തഫ്സീർ : 70-74
View   
قَالَ أَفَرَءَيْتُم مَّا كُنتُمْ تَعْبُدُونَ﴿٧٥﴾
share
قَالَ അദ്ദേഹം പറഞ്ഞു أَفَرَأَيْتُم എന്നാല്‍ നിങ്ങള്‍ കണ്ടുവോ (മനസ്സിലാക്കിയോ - ഒന്നു പറയുവിന്‍) مَّا كُنتُمْ تَعْبُدُونَ നിങ്ങള്‍ ആരാധിച്ചുകൊണ്ടിരിക്കുന്നതിനെ.
അദ്ദേഹം പറഞ്ഞു: "എന്നാല്‍, നിങ്ങള്‍ കണ്ടുവോ (മനസ്സിലാക്കിയിട്ടുണ്ടോ) - നിങ്ങള്‍ ആരാധിച്ചുകൊണ്ടിരിക്കുന്നതിനെ -
أَنتُمْ وَءَابَآؤُكُمُ ٱلْأَقْدَمُونَ﴿٧٦﴾
share
أَنتُمْ നിങ്ങള്‍തന്നെ وَآبَاؤُكُمُ നിങ്ങളുടെ പിതാക്കളും الْأَقْدَمُونَ മുന്‍കഴിഞ്ഞവരായ, പൗരാണികരായ.
"[അതെ] നിങ്ങളും, നിങ്ങളുടെ മുന്‍കഴിഞ്ഞ പിതാക്കളും (ആരാധിക്കുന്നതിനെ)ത്തന്നെ?!-
فَإِنَّهُمْ عَدُوٌّۭ لِّىٓ إِلَّا رَبَّ ٱلْعَـٰلَمِينَ﴿٧٧﴾
share
فَإِنَّهُمْ എന്നാല്‍ അവര്‍ عَدُوٌّ لِّي എനിക്കു ശത്രുവാണ് إِلَّا رَبَّ الْعَالَمِينَ ലോകരക്ഷിതാവൊഴികെ.
"അവര്‍ [ആ ആരാധ്യന്‍മാര്‍] എനിക്കു ശത്രുക്കളാണ് - ലോകരക്ഷിതാവൊഴികെ."
തഫ്സീർ : 75-77
View   
ٱلَّذِى خَلَقَنِى فَهُوَ يَهْدِينِ﴿٧٨﴾
share
الَّذِي خَلَقَنِي എന്നെ സൃഷ്‌ടിച്ചവനാണ് فَهُوَ എന്നിട്ടു അവന്‍ يَهْدِينِ എനിക്കു മാര്‍ഗ്ഗദര്‍ശനം നല്‍കുന്നു, വഴി കാണിക്കുന്നു.
"എന്നെ സൃഷ്ടിച്ചിട്ടുള്ളവനത്രെ [അവന്‍]. എന്നിട്ട് അവന്‍ എനിക്ക് മാര്‍ഗ്ഗദര്‍ശനം നല്‍കുന്നു;
وَٱلَّذِى هُوَ يُطْعِمُنِى وَيَسْقِينِ﴿٧٩﴾
share
وَالَّذِي യാതൊരുവനുമാണ് هُوَ അവന്‍ يُطْعِمُنِي എനിക്കു ഭക്ഷണം നല്‍കുന്നു وَيَسْقِينِ എനിക്കു കുടിക്കുവാന്‍ തരുകയും ചെയ്യുന്നു.
"അവന്‍ എനിക്കു ഭക്ഷണം നല്‍കുന്നു, എനിക്ക് കുടിക്കുവാന്‍ (വെള്ളം) തരുകയും ചെയ്യുന്നു - അങ്ങിനെയുള്ളവനുമാകുന്നു;
وَإِذَا مَرِضْتُ فَهُوَ يَشْفِينِ﴿٨٠﴾
share
وَإِذَا مَرِضْتُ എനിക്കു രോഗം പിടിച്ചാല്‍ فَهُوَ എന്നാലവന്‍ يَشْفِينِ എന്നെ സുഖപ്പെടുത്തുന്നു.
"എനിക്ക് രോഗം ബാധിച്ചാല്‍, എന്നെ അവന്‍ സുഖപ്പെടുത്തുകയും ചെയ്യുന്നു;
وَٱلَّذِى يُمِيتُنِى ثُمَّ يُحْيِينِ﴿٨١﴾
share
وَالَّذِي يُمِيتُنِي എന്നെ മരിപ്പിക്കുന്നവനുമാണ് ثُمَّ പിന്നെ يُحْيِينِ എന്നെ ജീവിപ്പിക്കുന്നു.
"എന്നെ മരണപ്പെടുത്തുകയും, പിന്നീട് എന്നെ ജീവിപ്പിക്കുകയും ചെയ്യുന്നവനുമാണ്;
وَٱلَّذِىٓ أَطْمَعُ أَن يَغْفِرَ لِى خَطِيٓـَٔتِى يَوْمَ ٱلدِّينِ﴿٨٢﴾
share
وَالَّذِي യാതൊരുവനുമാണ് أَطْمَعُ ഞാന്‍ ആശിക്കുന്നു, മോഹിക്കുന്നു أَن يَغْفِرَ അവന്‍ പൊറുത്തുതരുമെന്നു, പൊറുത്തുതരുവാന്‍ لِي എനിക്കു خَطِيئَتِي എന്‍റെ തെറ്റ്, പിഴവ്, അബദ്ധം يَوْمَ الدِّينِ പ്രതിഫല നടപടിയുടെ ദിവസം, നടപടി എടുക്കുന്ന ദിവസം.
പ്രതിഫല നടപടിയുടെ ദിവസം [അന്ത്യനാളില്‍] എന്‍റെ തെറ്റ് എനിക്ക് പൊറുത്തുതരുമെന്ന് ഞാന്‍ ആശിക്കുന്നവനുമത്രെ [അവന്‍]."
തഫ്സീർ : 78-82
View   
رَبِّ هَبْ لِى حُكْمًۭا وَأَلْحِقْنِى بِٱلصَّـٰلِحِينَ﴿٨٣﴾
share
رَبِّ എന്‍റെ റബ്ബേ هَبْ لِي എനിക്ക് പ്രദാനം ചെയ്യണേ حُكْمًا വിജ്ഞാനം, വിധി وَأَلْحِقْنِي എന്നെ ചേര്‍ക്കുകയും വേണമേ بِالصَّالِحِينَ സജ്ജനങ്ങളോടു, സദ്‌വൃത്തരോടു.
"രക്ഷിതാവേ, എനിക്ക് വിജ്ഞാനം പ്രദാനം ചെയ്യേണമേ! എന്നെ സജ്ജനങ്ങളോടു ചേര്‍ത്തുതരുകയും വേണമേ!"
وَٱجْعَل لِّى لِسَانَ صِدْقٍۢ فِى ٱلْـَٔاخِرِينَ﴿٨٤﴾
share
وَاجْعَل لِّي എനിക്കു ഉണ്ടാക്കിത്തരുകയും വേണമേ لِسَانَ صِدْقٍ സല്‍കീര്‍ത്തി, സത്യത്തിന്‍റെ കീര്‍ത്തി فِي الْآخِرِينَ പിന്‍ഗാമികളില്‍, പിന്നീടുള്ളവരില്‍.
"പില്‍ക്കാലക്കാരില്‍ എനിക്ക് സല്‍കീര്‍ത്തി ഉണ്ടാക്കിത്തരുകയും ചെയ്യേണമേ!"
وَٱجْعَلْنِى مِن وَرَثَةِ جَنَّةِ ٱلنَّعِيمِ﴿٨٥﴾
share
وَاجْعَلْنِي എന്നെ ആക്കുകയും വേണമേ مِن وَرَثَةِ അനന്തരാവകാശികളില്‍ (പെട്ടവന്‍) جَنَّةِ النَّعِيمِ സുഖാനന്ദത്തിന്‍റെ സ്വര്‍ഗ്ഗത്തിന്‍റെ.
"എന്നെ സുഖാനന്ദത്തിന്‍റെ സ്വര്‍ഗ്ഗാവകാശികളില്‍ ആക്കിത്തരുകയും വേണമേ!"
وَٱغْفِرْ لِأَبِىٓ إِنَّهُۥ كَانَ مِنَ ٱلضَّآلِّينَ﴿٨٦﴾
share
وَاغْفِرْ പൊറുത്തുകൊടുക്കുകയും ചെയ്യണേ لِأَبِي എന്‍റെ പിതാവിന് إِنَّهُ كَانَ നിശ്ചയമായും അദ്ദേഹം ആയിരിക്കുന്നു مِنَ الضَّالِّينَ വഴി പിഴച്ചവരില്‍.
"എന്‍റെ പിതാവിന് പൊറുത്തുകൊടുക്കുകയും ചെയ്യേണമേ! നിശ്ചയമായും, അദ്ദേഹം വഴിപിഴച്ചവരുടെ കൂട്ടത്തില്‍ ആയിരിക്കുകയാണ്!
وَلَا تُخْزِنِى يَوْمَ يُبْعَثُونَ﴿٨٧﴾
share
وَلَا تُخْزِنِي എന്നെ അപമാനിക്കയും ചെയ്യരുതേ يَوْمَ يُبْعَثُونَ അവര്‍ ഉയര്‍ത്തെഴുന്നേല്പിക്കപ്പെടുന്ന ദിവസം.
"അവര്‍ (മനുഷ്യര്‍) ഉയര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന ദിവസം, എന്നെ അപമാനത്തിലാക്കരുതേ!-
يَوْمَ لَا يَنفَعُ مَالٌۭ وَلَا بَنُونَ﴿٨٨﴾
share
يَوْمَ لَا يَنفَعُ ഉപകാരം ചെയ്യാത്ത ദിവസം مَالٌ സ്വത്ത്, ഒരു മുതലും وَلَا بَنُونَ മക്കളും (ഉപകാരം ചെയ്യാത്ത).
"അതായത് : സ്വത്താകട്ടെ, മക്കളാകട്ടെ ഉപകരിക്കാത്ത ദിവസം;-
إِلَّا مَنْ أَتَى ٱللَّهَ بِقَلْبٍۢ سَلِيمٍۢ﴿٨٩﴾
share
إِلَّا ഒരുവന്നൊഴികെ مَنْ أَتَى اللَّـهَ അവന്‍ അല്ലാഹുവിങ്കല്‍ വന്നു, ചെന്നു بِقَلْبٍ ഹൃദയത്തോടുകൂടി, ഹൃദയവുമായി سَلِيمٍ നിര്‍ദ്ദോഷമായ, ന്യൂനതയില്ലാത്ത, സുരക്ഷിതമായ.
"നിര്‍ദ്ദോഷമായ (അന്യൂനമായ) ഹൃദയവുമായി അല്ലാഹുവിങ്കല്‍ ചെന്നവര്‍ക്കൊഴികെ (മറ്റാര്‍ക്കും ഉപകരിക്കാത്ത ദിവസം)."
തഫ്സീർ : 83-89
View   
وَأُزْلِفَتِ ٱلْجَنَّةُ لِلْمُتَّقِينَ﴿٩٠﴾
share
وَأُزْلِفَتِ അടുപ്പിക്കപ്പെടും, സമീപിക്കപ്പെടും الْجَنَّةُ സ്വര്‍ഗ്ഗം لِلْمُتَّقِينَ ഭയഭക്തന്‍മാര്‍ക്ക്, (അല്ലാഹുവിനെ) സൂക്ഷിക്കുന്നവര്‍ക്കു.
(ആ ദിവസം) ഭയഭക്തന്‍മാര്‍ക്ക് സ്വര്‍ഗ്ഗം അടുപ്പിക്കപ്പെടുന്നതാണ്.
وَبُرِّزَتِ ٱلْجَحِيمُ لِلْغَاوِينَ﴿٩١﴾
share
وَبُرِّزَتِ വെളിവാക്കപ്പെടുകയും ചെയ്യും, പ്രത്യക്ഷമാക്കപ്പെടും الْجَحِيمُ നരകം, കത്തിജ്വലിക്കുന്ന അഗ്നി لِلْغَاوِينَ ദുര്‍മ്മാര്‍ഗ്ഗികള്‍ക്കു, വഴികെട്ടവര്‍ക്കു.
ദുര്‍മ്മാര്‍ഗ്ഗികള്‍ക്ക് നരകം (മുന്നില്‍) വെളിവാക്കപ്പെടുകയും ചെയ്യും.
وَقِيلَ لَهُمْ أَيْنَ مَا كُنتُمْ تَعْبُدُونَ﴿٩٢﴾
share
وَقِيلَ لَهُمْ അവരോടു പറയപ്പെടും أَيْنَ എവിടെയാണ് مَا യാതൊന്നു് كُنتُمْ تَعْبُدُونَ നിങ്ങള്‍ ആരാധിച്ചു വന്നിരുന്ന.
അവരോട് [ദുര്‍മ്മാര്‍ഗ്ഗികളോട്] പറയപ്പെടും: "നിങ്ങള്‍ ആരാധിച്ചുവന്നിരുന്നവര്‍ എവിടെ?
مِن دُونِ ٱللَّهِ هَلْ يَنصُرُونَكُمْ أَوْ يَنتَصِرُونَ﴿٩٣﴾
share
مِن دُونِ اللَّـهِ അല്ലാഹുവിനുപുറമെ, അല്ലാഹുവിനെകൂടാതെ هَلْ يَنصُرُونَكُمْ അവര്‍ നിങ്ങളെ സഹായിക്കുന്നുണ്ടോ أَوْ يَنتَصِرُونَ അല്ലെങ്കില്‍ അവര്‍ക്കു സഹായം ലഭിക്കുന്നുണ്ടോ, സ്വയം സഹായ നടപടി എടുക്കുന്നുവോ.
"അല്ലാഹുവിനു പുറമെ (ആരാധിച്ചു വന്നിരുന്നവര്‍)?! അവര്‍ നിങ്ങളെ സഹായിക്കുന്നുണ്ടോ, അല്ലെങ്കില്‍ അവര്‍ (സ്വയം) സഹായ നടപടി എടുക്കുന്നുണ്ടോ?!"
فَكُبْكِبُوا۟ فِيهَا هُمْ وَٱلْغَاوُۥنَ﴿٩٤﴾
share
فَكُبْكِبُوا അങ്ങനെ (അപ്പോള്‍) അവര്‍ കമഴ്ത്തി വീഴ്ത്തപ്പെടും, മറിച്ചിടപ്പെടും فِيهَا അതില്‍ هُمْ അവര്‍, അവരും തന്നെ وَالْغَاوُونَ ദുര്‍മാര്‍ഗ്ഗികളും, വഴികെട്ടവരും.
അങ്ങനെ, അവരും [ആരാധ്യവസ്തുക്കളും] ദുര്‍മ്മാര്‍ഗ്ഗികളും അതില്‍ [നരകത്തില്‍] കമഴ്ത്തിത്തള്ളിയിടപ്പെടുന്നതാണ്;-
وَجُنُودُ إِبْلِيسَ أَجْمَعُونَ﴿٩٥﴾
share
وَجُنُودُ إِبْلِيسَ ഇബ്ലീസിന്‍റെ സൈന്യങ്ങളും أَجْمَعُونَ മുഴുവനും, എല്ലാവരും.
"ഇബ്ലീസി"ന്‍റെ സൈന്യങ്ങള്‍ മുഴുവനുംതന്നെ (തള്ളിയിടപ്പെടും).
قَالُوا۟ وَهُمْ فِيهَا يَخْتَصِمُونَ﴿٩٦﴾
share
قَالُوا അവര്‍ പറയും وَهُمْ അവരായിരിക്കെ فِيهَا അതില്‍ يَخْتَصِمُونَ തര്‍ക്കിച്ചുകൊണ്ടിരിക്കും, വഴക്കിട്ടുകൊണ്ടിരിക്കും.
അതില്‍വെച്ച് (പരസ്പരം) വഴക്ക് കൂടിക്കൊണ്ടിരിക്കെ അവര്‍ പറയും:-
تَٱللَّهِ إِن كُنَّا لَفِى ضَلَـٰلٍۢ مُّبِينٍ﴿٩٧﴾
share
تَاللَّـهِ അല്ലാഹുവാണ (സത്യം) إِن كُنَّا നിശ്ചയമായും ഞങ്ങളായിരിക്കുന്നു لَفِي ضَلَالٍ വഴിപിഴവില്‍തന്നെ مُّبِينٍ പ്രത്യക്ഷമായ, തനി.
"അല്ലാഹുവാണ (സത്യം)! നിശ്ചയമായും, ഞങ്ങള്‍ പ്രത്യക്ഷമായ വഴിപിഴവില്‍ തന്നെയായിരുന്നു;
إِذْ نُسَوِّيكُم بِرَبِّ ٱلْعَـٰلَمِينَ﴿٩٨﴾
share
إِذْ نُسَوِّيكُم ഞങ്ങള്‍ നിങ്ങളെ സമപ്പെടുത്തിയിരുന്നപ്പോള്‍ بِرَبِّ الْعَالَمِينَ ലോകരക്ഷിതാവിനോട്.
"- ലോകരക്ഷിതാവിനോട് നിങ്ങളെ ഞങ്ങള്‍ സമപ്പെടുത്തിയിരുന്നപ്പോള്‍!"
തഫ്സീർ : 90-98
View   
وَمَآ أَضَلَّنَآ إِلَّا ٱلْمُجْرِمُونَ﴿٩٩﴾
share
وَمَا أَضَلَّنَا ഞങ്ങളെ വഴിപിഴപ്പിച്ചിട്ടില്ല إِلَّا الْمُجْرِمُونَ മഹാപാപികളൊഴികെ, കുറ്റവാളികളല്ലാതെ.
"(ആ) മഹാപാപികളല്ലാതെ ഞങ്ങളെ വഴിപിഴപ്പിച്ചിട്ടില്ല!"
فَمَا لَنَا مِن شَـٰفِعِينَ﴿١٠٠﴾
share
فَمَا لَنَا എനി (ഇപ്പോള്‍) ഞങ്ങള്‍ക്കില്ല مِن شَافِعِينَ ശുപാര്‍ശകന്മാരില്‍ നിന്ന് (ഒരാളും).
"ഇപ്പോള്‍ ഞങ്ങള്‍ക്ക് ശുപാര്‍ഷകന്‍മാരായി (ഒരാളും) ഇല്ല!"
وَلَا صَدِيقٍ حَمِيمٍۢ﴿١٠١﴾
share
وَلَا صَدِيقٍ ഒരു ചങ്ങാതിയും ഇല്ല, സ്നേഹിതനുമില്ല حَمِيمٍ ചൂടുള്ള (അനുകമ്പയുള്ള, അനുഭാവം കാണിക്കുന്ന).
"അനുകമ്പയുള്ള ഒരു ചങ്ങാതിയുമില്ല!"
فَلَوْ أَنَّ لَنَا كَرَّةًۭ فَنَكُونَ مِنَ ٱلْمُؤْمِنِينَ﴿١٠٢﴾
share
فَلَوْ أَنَّ لَنَا എനി (അതുകൊണ്ട്) ഞങ്ങള്‍ക്കുണ്ടായിരുന്നെങ്കില്‍ كَرَّةً ഒരു മടക്കം فَنَكُونَ എന്നാല്‍ ഞങ്ങളായിരുന്നേനെ مِنَ الْمُؤْمِنِينَ സത്യവിശ്വാസികളില്‍ (പെട്ടവര്‍).
"ഇനി, ഞങ്ങള്‍ക്ക് ഒരു മടക്കം കിട്ടിയിരുന്നെങ്കില്‍! എന്നാല്‍ ഞങ്ങള്‍ സത്യവിശ്വാസികളില്‍ ഉള്‍പ്പെടുമായിരുന്നേനെ!"
إِنَّ فِى ذَٰلِكَ لَـَٔايَةًۭ ۖ وَمَا كَانَ أَكْثَرُهُم مُّؤْمِنِينَ﴿١٠٣﴾
share
إِنَّ فِي ذَٰلِكَ നിശ്ചയമായും അതിലുണ്ട് لَآيَةً ഒരു ദൃഷ്ടാന്തം وَمَا كَانَ അല്ല, ആയിട്ടില്ല أَكْثَرُهُم അവരില്‍ അധികവും, മിക്ക ആളുകളും مُّؤْمِنِينَ സത്യവിശ്വാസികള്‍, വിശ്വസിക്കുന്നവര്‍.
നിശ്ചയമായും അതില്‍ (മേല്‍പറഞ്ഞതില്‍ ഒരു (വലുതായ) ദൃഷ്ടാന്തമുണ്ട്: അവരില്‍ അധികമാളും വിശ്വസിക്കുന്നവരല്ല.
وَإِنَّ رَبَّكَ لَهُوَ ٱلْعَزِيزُ ٱلرَّحِيمُ﴿١٠٤﴾
share
وَإِنَّ رَبَّكَ നിശ്ചയമായും നിന്‍റെ റബ്ബ് لَهُوَ അവന്‍തന്നെയാണ് الْعَزِيزُ പ്രതാപശാലി الرَّحِيمُ കരുണാനിധി.
നിശ്ചയമായും, നിന്‍റെ രക്ഷിതാവ് തന്നെയാണ്, പ്രതാപശാലിയും കരുണാനിധിയും.
തഫ്സീർ : 99-104
View   
كَذَّبَتْ قَوْمُ نُوحٍ ٱلْمُرْسَلِينَ﴿١٠٥﴾
share
كَذَّبَتْ വ്യാജമാക്കി قَوْمُ نُوحٍ നൂഹിന്‍റെ ജനത الْمُرْسَلِينَ മുര്‍സലുകളെ.
നൂഹിന്‍റെ ജനത മൂര്‍സലുകളെ (ദൈവദൂതന്‍മാരെ) വ്യാജമാക്കി.
إِذْ قَالَ لَهُمْ أَخُوهُمْ نُوحٌ أَلَا تَتَّقُونَ﴿١٠٦﴾
share
إِذْ قَالَ പറഞ്ഞപ്പോള്‍ لَهُمْ അവരോട് أَخُوهُمْ نُوحٌ അവരുടെ സഹോദരന്‍ നൂഹ് أَلَا تَتَّقُونَ നിങ്ങള്‍ സൂക്ഷിക്കുന്നില്ലേ, സൂക്ഷിക്കാത്തതെന്താണ്.
"-അവരുടെ സഹോദരന്‍ നൂഹ് അവരോട് പറഞ്ഞപ്പോള്‍: "നിങ്ങള്‍ (അല്ലാഹുവിനെ) സൂക്ഷിക്കുന്നില്ലേ?!
إِنِّى لَكُمْ رَسُولٌ أَمِينٌۭ﴿١٠٧﴾
share
إِنِّي നിശ്ചയമായും ഞാന്‍ لَكُمْ നിങ്ങള്‍ക്ക് رَسُولٌ أَمِينٌ വിശ്വസ്തനായ റസൂലാണ്, ദൈവദൂതനാണ്‌.
"നിശ്ചയമായും, ഞാന്‍ നിങ്ങള്‍ക്ക് വിശ്വസ്തനായ റസൂലാകുന്നു.
فَٱتَّقُوا۟ ٱللَّهَ وَأَطِيعُونِ﴿١٠٨﴾
share
فَاتَّقُوا اللَّـهَ അതുകൊണ്ട് അല്ലാഹുവിനെ സൂക്ഷിക്കുവിന്‍ وَأَطِيعُونِ എന്നെ അനുസരിക്കുകയും ചെയ്യുവിന്‍.
"അതുകൊണ്ട് നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും, എന്നെ അനുസരിക്കുകയും ചെയ്യുവിന്‍.
وَمَآ أَسْـَٔلُكُمْ عَلَيْهِ مِنْ أَجْرٍ ۖ إِنْ أَجْرِىَ إِلَّا عَلَىٰ رَبِّ ٱلْعَـٰلَمِينَ﴿١٠٩﴾
share
.وَمَا أَسْأَلُكُمْ ഞാന്‍ നിങ്ങളോട് ചോദിക്കുന്നില്ല عَلَيْهِ അതിന്‍റെ പേരില്‍, അതിനായി مِنْ أَجْرٍ ഒരു പ്രതിഫലവും إِنْ أَجْرِيَ എന്‍റെ പ്രതിഫലമല്ല إِلَّا عَلَىٰ പേരിലല്ലാതെ رَبِّ الْعَالَمِينَ ലോകരക്ഷിതാവിന്‍റെ.
"അതിന്‍റെ പേരില്‍ ഞാന്‍ നിങ്ങളോട് യാതൊരു പ്രതിഫലവും ചോദിക്കുന്നില്ല. എന്‍റെ പ്രതിഫലം, ലോകരക്ഷിതാവിന്‍റെമേല്‍ അല്ലാതെ (മറ്റാര്‍ക്കും ബാധ്യത) ഇല്ല.
فَٱتَّقُوا۟ ٱللَّهَ وَأَطِيعُونِ﴿١١٠﴾
share
فَاتَّقُوا اللَّـهَ അതുകൊണ്ട് അല്ലാഹുവിനെ സൂക്ഷിക്കുവിന്‍ وَأَطِيعُونِ എന്നെ അനുസരിക്കുകയും ചെയ്യുവിന്‍.
"അതിനാല്‍, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും. എന്നെ അനുസരിക്കുകയും ചെയ്യുവിന്‍."
തഫ്സീർ : 105-110
View   
قَالُوٓا۟ أَنُؤْمِنُ لَكَ وَٱتَّبَعَكَ ٱلْأَرْذَلُونَ﴿١١١﴾
share
قَالُوا അവര്‍ പറഞ്ഞു أَنُؤْمِنُ ഞങ്ങള്‍ വിശ്വസിക്കുമോ لَكَ നിന്നെ وَاتَّبَعَكَ നിന്നെ പിന്‍തുടര്‍ന്നിരിക്കവെ الْأَرْذَلُونَ അധമന്‍മാര്‍, താണ കിടയിലുള്ളവര്‍, നിസ്സാരന്‍മാര്‍.
അവര്‍ പറഞ്ഞു: "ഈ അധമന്‍മാരായ ആളുകള്‍ നിന്നെ പിന്‍തുടര്‍ന്നിരിക്കെ, ഞങ്ങള്‍ നിന്നെ വിശ്വസിക്കുകയോ?"
قَالَ وَمَا عِلْمِى بِمَا كَانُوا۟ يَعْمَلُونَ﴿١١٢﴾
share
قَالَ അദ്ദേഹം പറഞ്ഞു وَمَا عِلْمِي എന്‍റെ അറിവ് എന്താണ് (എനിക്കെന്തറിവാണ്) بِمَا യാതൊന്നിനെക്കുറിച്ച് كَانُوا يَعْمَلُونَ അവര്‍ പ്രവര്‍ത്തിച്ചിരുന്ന.
അദ്ദേഹം പറഞ്ഞു: "അവര്‍ പ്രവര്‍ത്തിച്ചു വരുന്നതിനെപ്പറ്റി എനിക്ക് എന്തറിവാണുള്ളത്?!"
إِنْ حِسَابُهُمْ إِلَّا عَلَىٰ رَبِّى ۖ لَوْ تَشْعُرُونَ﴿١١٣﴾
share
إِنْ حِسَابُهُمْ അവരുടെ വിചാരണ അല്ല إِلَّا عَلَىٰ رَبِّي എന്‍റെ റബ്ബിന്‍റെമേല്‍ അല്ലാതെ لَوْ تَشْعُرُونَ നിങ്ങള്‍ ബോധമുള്ളവരാകുന്നുവെങ്കില്‍, നിങ്ങള്‍ക്ക് ബോധമുണ്ടായിരുന്നെങ്കില്‍.
"അവരുടെ വിചാരണ നടത്തല്‍ എന്‍റെ രക്ഷിതാവിന്‍റെമേല്‍ അല്ലാതെ (മറ്റാര്‍ക്കും ബാധ്യത) ഇല്ല, നിങ്ങള്‍ക്ക് ബോധമുണ്ടായിരുന്നുവെങ്കില്‍!"
وَمَآ أَنَا۠ بِطَارِدِ ٱلْمُؤْمِنِينَ﴿١١٤﴾
share
وَمَا أَنَا ഞാനല്ല بِطَارِدِ الْمُؤْمِنِينَ സത്യവിശ്വാസികളെ ആട്ടുന്നവന്‍.
"ഞാന്‍ സത്യവിശ്വാസികളെ ആട്ടിക്കളയുന്നവനല്ല തന്നെ."
إِنْ أَنَا۠ إِلَّا نَذِيرٌۭ مُّبِينٌۭ﴿١١٥﴾
share
إِنْ أَنَا ഞാനല്ല إِلَّا نَذِيرٌ ഒരു മുന്നറിയിപ്പുകാരനല്ലാതെ, താക്കീതുകാരനല്ലാതെ مُّبِينٌ പ്രത്യക്ഷമായ, സ്പഷ്ടമായ.
"ഞാന്‍ പ്രത്യക്ഷമായ ഒരു മുന്നറിയിപ്പ് [താക്കീതു]കാരനല്ലാതെ (മറ്റൊന്നും) അല്ല."
തഫ്സീർ : 111-115
View   
قَالُوا۟ لَئِن لَّمْ تَنتَهِ يَـٰنُوحُ لَتَكُونَنَّ مِنَ ٱلْمَرْجُومِينَ﴿١١٦﴾
share
قَالُوا അവര്‍ പറഞ്ഞു لَئِن لَّمْ تَنتَهِ നിശ്ചയമായും നീ വിരമിക്കുന്നില്ലെങ്കില്‍ يَا نُوحُ നൂഹേ لَتَكُونَنَّ തീര്‍ച്ചയായും നീ ആയിത്തീരും مِنَ الْمَرْجُومِينَ എറിഞ്ഞാട്ടപ്പെടുന്നവരില്‍, ആട്ടി ഓടിക്കപ്പെടുന്നവരില്‍, എറിഞ്ഞുകൊല്ലപ്പെടുന്നവരില്‍.
അവര്‍ പറഞ്ഞു: "നീ (ഇതില്‍നിന്ന്) വിരമിക്കുന്നില്ലെങ്കില്‍ - നൂഹേ - തീര്‍ച്ചയായും നീ എറിഞ്ഞാട്ടപ്പെടുന്നവരുടെ കൂട്ടത്തിലായിത്തീരും (സൂക്ഷിച്ചുകൊള്ളുക)!"
തഫ്സീർ : 116-116
View   
قَالَ رَبِّ إِنَّ قَوْمِى كَذَّبُونِ﴿١١٧﴾
share
قَالَ അദ്ദേഹം പറഞ്ഞു رَبِّ എന്‍റെ രക്ഷിതാവേ إِنَّ قَوْمِي നിശ്ചയമായും എന്‍റെ ജനത كَذَّبُونِ എന്നെ വ്യാജമാക്കിയിരിക്കുന്നു.
അദ്ദേഹം പറഞ്ഞു: "എന്‍റെ രക്ഷിതാവേ, എന്‍റെ ജനങ്ങള്‍ എന്നെ വ്യാജമാക്കിയിരിക്കുന്നു!-
فَٱفْتَحْ بَيْنِى وَبَيْنَهُمْ فَتْحًۭا وَنَجِّنِى وَمَن مَّعِىَ مِنَ ٱلْمُؤْمِنِينَ﴿١١٨﴾
share
فَافْتَحْ അതുകൊണ്ട് നീ തുറന്ന് (ഏര്‍പ്പെടുത്തി) തരേണമേ بَيْنِي എന്‍റെ ഇടയിലും وَبَيْنَهُمْ അവരുടെ ഇടയിലും فَتْحًا ഒരു തുറവി (തുറന്ന തീരുമാനം, വ്യക്തമായ വിധി) وَنَجِّنِي എന്നെ രക്ഷിക്കുകയും വേണമേ وَمَن مَّعِيَ എന്‍റെ കൂടെയുള്ളവരെയും مِنَ الْمُؤْمِنِينَ സത്യവിശ്വാസികളായിട്ട്, മുഅ്മിനുകളില്‍നിന്ന്.
"ആകയാല്‍, എനിക്കും അവര്‍ക്കുമിടയില്‍ നീ ഒരു തുറന്ന തീരുമാനം ഏര്‍പ്പെടുത്തിത്തരേണമേ! എന്നെയും, സത്യവിശ്വാസികളായി എന്‍റെ കൂടെയുള്ളവരെയും രക്ഷപ്പെടുത്തുകയും ചെയ്യേണമേ!"
فَأَنجَيْنَـٰهُ وَمَن مَّعَهُۥ فِى ٱلْفُلْكِ ٱلْمَشْحُونِ﴿١١٩﴾
share
فَأَنجَيْنَاهُ അപ്പോള്‍ നാം അദ്ദേഹത്തെ രക്ഷപ്പെടുത്തിക്കൊടുത്തു وَمَن مَّعَهُ തന്‍റെ കൂടെയുള്ളവരെയും فِي الْفُلْكِ കപ്പലില്‍ الْمَشْحُونِ നിറക്കപ്പെട്ട.
അപ്പോള്‍, അദ്ദേഹത്തെയും അദ്ദേഹത്തിന്‍റെ കൂടെയുള്ളവരെയും നിറക്കപ്പെട്ട കപ്പലില്‍ നാം രക്ഷപ്പെടുത്തിക്കൊടുത്തു.
ثُمَّ أَغْرَقْنَا بَعْدُ ٱلْبَاقِينَ﴿١٢٠﴾
share
ثُمَّ പിന്നെ أَغْرَقْنَا നാം മുക്കി, മുക്കി നശിപ്പിച്ചു بَعْدُ ശേഷം, പിന്നീട് الْبَاقِينَ ശേഷിച്ചവരെ, ബാക്കിയുള്ളവരെ.
പിന്നെ, ബാക്കിയുള്ളവരെ (അതിന്) ശേഷം നാം മുക്കി നശിപ്പിക്കുകയും ചെയ്തു.
إِنَّ فِى ذَٰلِكَ لَـَٔايَةًۭ ۖ وَمَا كَانَ أَكْثَرُهُم مُّؤْمِنِينَ﴿١٢١﴾
share
إِنَّ فِي ذَٰلِكَ നിശ്ചയമായും അതിലുണ്ട് لَآيَةً ഒരു ദൃഷ്ടാന്തം وَمَا كَانَ أَكْثَرُهُم അവരില്‍ അധികമാളുകളല്ല مُّؤْمِنِينَ വിശ്വസിക്കുന്നവര്‍, വിശ്വസിച്ചവര്‍.
നിശ്ചയമായും അതില്‍ ഒരു (വലിയ) ദൃഷ്ടാന്തമുണ്ട്; അവരില്‍ അധികമാളും വിശ്വസിക്കുന്നവരല്ല.
وَإِنَّ رَبَّكَ لَهُوَ ٱلْعَزِيزُ ٱلرَّحِيمُ﴿١٢٢﴾
share
وَإِنَّ رَبَّكَ നിശ്ചയമായും നിന്‍റെ റബ്ബ് لَهُوَ الْعَزِيزُ അവന്‍ തന്നെയാണ് പ്രതാപശാലി الرَّحِيمُ കരുണാനിധി.
നിശ്ചയമായും, നിന്‍റെ റബ്ബ് തന്നെയാണ് പ്രതാപശാലിയും, കരുണാനിധിയും.
തഫ്സീർ : 117-122
View   
كَذَّبَتْ عَادٌ ٱلْمُرْسَلِينَ﴿١٢٣﴾
share
كَذَّبَتْ عَادٌ ആദ് വ്യാജമാക്കി الْمُرْسَلِينَ മുര്‍സലുകളെ.
"ആദ് (ഗോത്രം) മുര്‍സലുകളെ [ദൈവദൂതന്‍മാരെ] വ്യാജമാക്കി;
إِذْ قَالَ لَهُمْ أَخُوهُمْ هُودٌ أَلَا تَتَّقُونَ﴿١٢٤﴾
share
إِذْ قَالَ لَهُمْ അവരോട് പറഞ്ഞപ്പോള്‍ أَخُوهُمْ هُودٌ അവരുടെ സഹോദരന്‍ ഹൂദ് أَلَا تَتَّقُونَ നിങ്ങള്‍ സൂക്ഷിക്കുന്നില്ലേ.
അവരുടെ സഹോദരന്‍ ഹൂദ് അവരോട് പറഞ്ഞപ്പോള്‍: "നിങ്ങള്‍ സൂക്ഷിക്കുന്നില്ലേ?!"
إِنِّى لَكُمْ رَسُولٌ أَمِينٌۭ﴿١٢٥﴾
share
إِنِّي നിശ്ചയമായും ഞാന്‍ لَكُمْ നിങ്ങള്‍ക്ക് رَسُولٌ أَمِينٌ വിശ്വസ്തനായ റസൂലാകുന്നു.
"നിശ്ചയമായും, ഞാന്‍ നിങ്ങള്‍ക്ക് വിശ്വസ്തനായ റസൂലാകുന്നു."
فَٱتَّقُوا۟ ٱللَّهَ وَأَطِيعُونِ﴿١٢٦﴾
share
فَاتَّقُوا اللَّـهَ അതുകൊണ്ട് നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുവിന്‍ وَأَطِيعُونِ എന്നെ അനുസരിക്കുകയും ചെയ്യുവിന്‍.
"അതുകൊണ്ട് നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും, എന്നെ അനുസരിക്കുകയും ചെയ്യുവിന്‍."
وَمَآ أَسْـَٔلُكُمْ عَلَيْهِ مِنْ أَجْرٍ ۖ إِنْ أَجْرِىَ إِلَّا عَلَىٰ رَبِّ ٱلْعَـٰلَمِينَ﴿١٢٧﴾
share
وَمَا أَسْأَلُكُمْ ഞാന്‍ നിങ്ങളോട് ചോദിക്കുന്നില്ല عَلَيْهِ അതിന്, അതിന്‍റെപേരില്‍ مِنْ أَجْرٍ യാതൊരു പ്രതിഫലവും إِنْ أَجْرِيَ എന്‍റെ പ്രതിഫലം അല്ല إِلَّا അല്ലാതെ, ഒഴികെ عَلَىٰ മേല്‍, പേരില്‍ رَبِّ الْعَالَمِينَ ലോകരക്ഷിതാവിന്‍റെ.
"അതിന്‍റെ പേരില്‍ ഞാന്‍ നിങ്ങളോട് യാതൊരു പ്രതിഫലവും ചോദിക്കുന്നില്ല; എന്‍റെ പ്രതിഫലം, ലോകരക്ഷിതാവിന്‍റെ മേല്‍ അല്ലാതെ (മറ്റാര്‍ക്കും ബാധ്യത) ഇല്ല.
أَتَبْنُونَ بِكُلِّ رِيعٍ ءَايَةًۭ تَعْبَثُونَ﴿١٢٨﴾
share
أَتَبْنُونَ നിങ്ങള്‍ കെട്ടിയുണ്ടാക്കുന്നുവോ, കെട്ടിടമുണ്ടാക്കുന്നുവോ بِكُلِّ رِيعٍ എല്ലാ മേടുകളിലും, ഉയര്‍ന്ന കുന്നുകളിലും آيَةً അടയാളം (അടയാളസ്തംഭം) تَعْبَثُونَ നിങ്ങള്‍ നേരമ്പോക്ക് കാണിച്ചുകൊണ്ട്, വ്യഥാ വേല ചെയ്തുകൊണ്ട്, വിളയാടുന്ന നിലയില്‍.
"നിങ്ങള്‍ നേരമ്പോക്ക് കാണിച്ചുകൊണ്ട് (വൃഥാ) എല്ലാ മേടുകളിലും അടയാളസ്തംഭംകെട്ടി (നിര്‍മ്മിച്ചു) വരുകയാണോ?!
وَتَتَّخِذُونَ مَصَانِعَ لَعَلَّكُمْ تَخْلُدُونَ﴿١٢٩﴾
share
وَتَتَّخِذُونَ നിങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു مَصَانِعَ വന്‍കെട്ടിടങ്ങള്‍ (കൊട്ടാര മന്ദിരങ്ങള്‍ മുതലായവ) لَعَلَّكُمْ നിങ്ങളായേക്കമെന്ന നിലയില്‍, ആകുമെന്ന ഭാവത്തില്‍ تَخْلُدُونَ നിത്യവാസം ചെയ്യുന്ന, ശാശ്വതരായിരിക്കുന്ന(വര്‍).
"നിങ്ങള്‍ നിത്യവാസം ചെയ്തേക്കാമെന്ന ഭാവേന നിങ്ങള്‍ വന്‍കെട്ടിടങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു?!
وَإِذَا بَطَشْتُم بَطَشْتُمْ جَبَّارِينَ﴿١٣٠﴾
share
وَإِذَا بَطَشْتُم നിങ്ങള്‍ കയ്യൂക്ക് നടത്തിയാല്‍, പിടികൂടിയാല്‍, എതിര്‍ത്താല്‍ بَطَشْتُمْ നിങ്ങള്‍ കയ്യൂക്ക് നടത്തുന്നതാണ്, എതിര്‍ക്കുന്നതാണ് جَبَّارِينَ നിഷ്ഠൂരന്‍മാരായിക്കൊണ്ട്, സ്വേച്ഛാധിപന്മാരായിട്ട്.
"നിങ്ങള്‍ കയ്യൂക്ക് നടത്തുക (എതിര്‍ക്കുക)യാണെങ്കില്‍, നിഷ്ഠൂരന്‍മാരായ നിലയില്‍ കയൂക്ക് നടത്തുകയും [പിടികൂടുകയും] ചെയ്യുന്നു!"
فَٱتَّقُوا۟ ٱللَّهَ وَأَطِيعُونِ﴿١٣١﴾
share
فَاتَّقُوا اللَّـهَ അതുകൊണ്ടു അല്ലാഹുവിനെ സൂക്ഷിക്കുവിന്‍ وَأَطِيعُونِ എന്നെ അനുസരിക്കുകയും ചെയ്യുവിന്‍.
"ആകയാല്‍, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുവിന്‍."
وَٱتَّقُوا۟ ٱلَّذِىٓ أَمَدَّكُم بِمَا تَعْلَمُونَ﴿١٣٢﴾
share
وَاتَّقُوا നിങ്ങള്‍ സൂക്ഷിക്കുവിന്‍ الَّذِي യതൊരുവനെ أَمَدَّكُم നിങ്ങള്‍ക്കവന്‍ സഹായം നല്‍കിയിരിക്കുന്നു بِمَا تَعْلَمُونَ നിങ്ങള്‍ക്കറിയാവുന്നതുകൊണ്ട്.
"നിങ്ങള്‍ക്കറിയാവുന്നതുകൊണ്ട് നിങ്ങള്‍ക്ക് സഹായം നല്‍കിയിട്ടുള്ളവനെ [അല്ലാഹുവിനെ] നിങ്ങള്‍ സൂക്ഷിക്കുവിന്‍."
أَمَدَّكُم بِأَنْعَـٰمٍۢ وَبَنِينَ﴿١٣٣﴾
share
أَمَدَّكُم നിങ്ങള്‍ക്കവന്‍ സഹായം നല്‍കിയിരിക്കുന്നു بِأَنْعَامٍ കന്നുകാലികളെക്കൊണ്ട്, ആടുമാടൊട്ടകത്തില്‍ وَبَنِينَ മക്കളെയും.
"കന്നുകാലികളെ [ആടുമാടൊട്ടകങ്ങളെ]യും, മക്കളെയുംകൊണ്ട് അവന്‍ നിങ്ങള്‍ക്ക് സഹായം നല്‍കിയിരിക്കുന്നു."
وَجَنَّـٰتٍۢ وَعُيُونٍ﴿١٣٤﴾
share
وَجَنَّاتٍ തോപ്പുകളെയും, തോട്ടങ്ങളെയും وَعُيُونٍ നീരുറവകളെയും, അരുവികളെയും.
"തോപ്പുകള്‍കൊണ്ടും, നീരുറവകള്‍കൊണ്ടും (സഹായം നല്‍കിയിരിക്കുന്നു).
إِنِّىٓ أَخَافُ عَلَيْكُمْ عَذَابَ يَوْمٍ عَظِيمٍۢ﴿١٣٥﴾
share
إِنِّي നിശ്ചയമായും ഞാന്‍ أَخَافُ ഞാന്‍ ഭയപ്പെടുന്നു عَلَيْكُمْ നിങ്ങളുടെ മേല്‍, നിങ്ങളില്‍ عَذَابَ يَوْمٍ ഒരു ദിവസത്തിലെ ശിക്ഷ عَظِيمٍ വമ്പിച്ച.
"നിശ്ചയമായും ഒരു വമ്പിച്ച ദിവസത്തിലെ ശിക്ഷ നിങ്ങളുടെമേല്‍ ഞാന്‍ ഭയപ്പെടുന്നു!"
തഫ്സീർ : 123-135
View   
قَالُوا۟ سَوَآءٌ عَلَيْنَآ أَوَعَظْتَ أَمْ لَمْ تَكُن مِّنَ ٱلْوَٰعِظِينَ﴿١٣٦﴾
share
قَالُوا അവര്‍ പറഞ്ഞു سَوَاءٌ عَلَيْنَا ഞങ്ങളില്‍ (ഞങ്ങളെ സംബന്ധിച്ച്) സമമാണ് أَوَعَظْتَ നീ സദുപദേശം ചെയ്തുവോ أَمْ لَمْ تَكُن അല്ലെങ്കില്‍ നീ ആയില്ലയോ مِّنَ الْوَاعِظِينَ സദുപദേശം നല്‍കുന്നവരില്‍.
അവര്‍ പറഞ്ഞു: "(ഹൂദേ) നീ സദുപദേശം നല്‍കിയോ, അല്ലെങ്കില്‍ നീ ഉപദേഷ്ടാക്കളില്‍ പെട്ടവനായില്ലയോ, ഞങ്ങളെ സംബന്ധിച്ച് (രണ്ടും) സമമാകുന്നു."
إِنْ هَـٰذَآ إِلَّا خُلُقُ ٱلْأَوَّلِينَ﴿١٣٧﴾
share
إِنْ هَـٰذَا ഇതല്ല إِلَّا خُلُقُ സ്വഭാവമല്ലാതെ, സമ്പ്രദായമല്ലാതെ الْأَوَّلِينَ മുന്‍കഴിഞ്ഞവരുടെ, ആദ്യത്തെ കൂടരുടെ, മുന്‍ഗാമികളുടെ.
"ഇത് മുന്‍കഴിഞ്ഞവരുടെ സമ്പ്രദായമല്ലാതെ (മറ്റൊന്നും) അല്ല."
وَمَا نَحْنُ بِمُعَذَّبِينَ﴿١٣٨﴾
share
وَمَا نَحْنُ ഞങ്ങളല്ല بِمُعَذَّبِينَ ശിക്ഷിക്കപ്പെടുന്നവര്‍.
"(നീ താക്കീതു ചെയ്യുന്നതുപോലെ) ഞങ്ങള്‍ ശിക്ഷിക്കപ്പെടുന്നവരല്ല തന്നെ."
തഫ്സീർ : 136-138
View   
فَكَذَّبُوهُ فَأَهْلَكْنَـٰهُمْ ۗ إِنَّ فِى ذَٰلِكَ لَـَٔايَةًۭ ۖ وَمَا كَانَ أَكْثَرُهُم مُّؤْمِنِينَ﴿١٣٩﴾
share
فَكَذَّبُوهُ അങ്ങനെ അവരദ്ദേഹത്തെ കളവാക്കി, വ്യാജമാക്കി فَأَهْلَكْنَاهُمْ അപ്പോള്‍ നാമവരെ നശിപ്പിച്ചു إِنَّ فِي ذَٰلِكَ നിശ്ചയമായും അതിലുണ്ട് لَآيَةً ഒരു ദൃഷ്ടാന്തം وَمَا كَانَ ആയില്ല, അല്ല أَكْثَرُهُم അവരില്‍ അധികവും, മിക്കവരും مُّؤْمِنِينَ വിശ്വസിക്കുന്നവര്‍, വിശ്വാസികള്‍.
അങ്ങനെ, അവര്‍ അദ്ദേഹത്തെ കളവാക്കി. അതിനാല്‍, അവരെ നാം [അല്ലാഹു] നശിപ്പിച്ചു. നിശ്ചയമായും, അതില്‍ ഒരു (വലിയ) ദൃഷ്ടാന്തം ഉണ്ട്. അവരില്‍, അധികമാളും വിശ്വസിക്കുന്നവരല്ല.
وَإِنَّ رَبَّكَ لَهُوَ ٱلْعَزِيزُ ٱلرَّحِيمُ﴿١٤٠﴾
share
وَإِنَّ رَبَّكَ നിശ്ചയമായും നിന്‍റെ റബ്ബ് لَهُوَ അവന്‍തന്നെ الْعَزِيزُ പ്രതാപശാലി الرَّحِيمُ കരുണാനിധി.
നിശ്ചയമായും, നിന്‍റെ രക്ഷിതാവുതന്നെയാണ് പ്രതാപശാലിയും, കരുണാനിധിയും.
തഫ്സീർ : 139-140
View   
كَذَّبَتْ ثَمُودُ ٱلْمُرْسَلِينَ﴿١٤١﴾
share
كَذَّبَتْ ثَمُودُ ഥമൂദ്‌ വ്യാജമാക്കി الْمُرْسَلِينَ മുര്‍സലുകളെ.
"ഥമൂദ്‌" (ഗോത്രം) ദൈവദൂതന്‍മാരെ [മുര്‍സലുകളെ] വ്യാജമാക്കി:
إِذْ قَالَ لَهُمْ أَخُوهُمْ صَـٰلِحٌ أَلَا تَتَّقُونَ﴿١٤٢﴾
share
إِذْ قَالَ لَهُمْ അവരോട്‌ പറഞ്ഞപ്പോള്‍ أَخُوهُمْ صَالِحٌ അവരുടെ സഹോദരന്‍ സ്വാലിഹ് أَلَا تَتَّقُونَ നിങ്ങള്‍ സൂക്ഷിക്കുന്നില്ലേ.
അവരുടെ സഹോദരന്‍ സ്വാലിഹ് അവരോട് പറഞ്ഞപ്പോള്‍: "നിങ്ങള്‍ സൂക്ഷിക്കുന്നില്ലേ?!"
إِنِّى لَكُمْ رَسُولٌ أَمِينٌۭ﴿١٤٣﴾
share
إِنِّي لَكُمْ നിശ്ചയമായും ഞാന്‍ നിങ്ങള്‍ക്ക് رَسُولٌ أَمِينٌ വിശ്വസ്തനായ റസൂലാണ്.
"നിശ്ചയമായും, ഞാന്‍ നിങ്ങള്‍ക്ക് വിശ്വസ്തനായ റസൂലാകുന്നു."
فَٱتَّقُوا۟ ٱللَّهَ وَأَطِيعُونِ﴿١٤٤﴾
share
فَاتَّقُوا اللَّـهَ ആകയാല്‍ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുവിന്‍ وَأَطِيعُونِ എന്നെ അനുസരിക്കുകയും ചെയ്യുവിന്‍.
"അതുകൊണ്ട് നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും, എന്നെ അനുസരിക്കുകയും ചെയ്യുവിന്‍.
وَمَآ أَسْـَٔلُكُمْ عَلَيْهِ مِنْ أَجْرٍ ۖ إِنْ أَجْرِىَ إِلَّا عَلَىٰ رَبِّ ٱلْعَـٰلَمِينَ﴿١٤٥﴾
share
وَمَا أَسْأَلُكُمْ നിങ്ങളോട് ഞാന്‍ ചോദിക്കുന്നില്ല عَلَيْهِ അതിന്, അതിന്‍റെ പേരില്‍ مِنْ أَجْرٍ ഒരു പ്രതിഫലവും إِنْ أَجْرِيَ എന്‍റെ പ്രതിഫലമല്ല إِلَّا അല്ലാതെ, ഒഴികെ عَلَىٰ رَبِّ الْعَالَمِينَ ലോകരക്ഷിതാവിന്‍റെ മേല്‍.
"അതിന്‍റെ പേരില്‍ ഞാന്‍ നിങ്ങളോട് യാതൊരു പ്രതിഫലവും ചോദിക്കുന്നില്ല; എന്‍റെ പ്രതിഫലം, ലോകരക്ഷിതാവിന്‍റെമേല്‍ അല്ലാതെ (മറ്റാര്‍ക്കും ബാധ്യത) ഇല്ല.
أَتُتْرَكُونَ فِى مَا هَـٰهُنَآ ءَامِنِينَ﴿١٤٦﴾
share
أَتُتْرَكُونَ നിങ്ങള്‍ വിട്ടേക്കപ്പെടുമോ, ഉപേക്ഷിച്ചുവിടപ്പെടുമോ فِيمَا هَاهُنَا ഇവിടെയുള്ളതില്‍ آمِنِينَ നിര്‍ഭയരായിക്കൊണ്ട്, വിശ്വസ്തരായിക്കൊണ്ട്.
"ഇവിടെയുള്ളതില്‍ [ഭൗതികസുഖങ്ങളില്‍] നിങ്ങള്‍ നിര്‍ഭയരായ നിലയില്‍ വിട്ടേക്കപ്പെടുന്നതാണോ?!"
فِى جَنَّـٰتٍۢ وَعُيُونٍۢ﴿١٤٧﴾
share
فِي جَنَّاتٍ തോപ്പുകളിലായിട്ട് وَعُيُونٍ നീരുറവകളിലും.
"അതായത്, തോപ്പുകളിലും നീരുറവുകളിലും,-
وَزُرُوعٍۢ وَنَخْلٍۢ طَلْعُهَا هَضِيمٌۭ﴿١٤٨﴾
share
وَزُرُوعٍ വിളകളിലും, കൃഷികളിലും وَنَخْلٍ ഈത്തപ്പനകളിലും طَلْعُهَا അവയുടെ കുല هَضِيمٌ ഒടിഞ്ഞു തൂങ്ങിയതാണ്, ഒടിഞ്ഞു വീഴാറായതാണ്.
"വിളകളിലും, (പഴങ്ങളുടെ ഭാരത്താല്‍) കുലയൊടിഞ്ഞു വീഴാറായ ഈത്തപ്പനകളിലും?!"
وَتَنْحِتُونَ مِنَ ٱلْجِبَالِ بُيُوتًۭا فَـٰرِهِينَ﴿١٤٩﴾
share
وَتَنْحِتُونَ നിങ്ങള്‍ വെട്ടിത്തുറക്കുന്നു, തുറന്നുണ്ടാക്കുന്നു, ശില്‍പ വേല ചെയ്യുന്നു مِنَ الْجِبَالِ മലകളില്‍ നിന്ന് بُيُوتًا വീടുകളെ, ചില വീടുകളെ فَارِهِينَ ആഹ്ലാദചിത്തരായി, സുഖലോലുപന്‍മാരായി.
"ആഹ്ലാദചിത്തരായുംകൊണ്ട് നിങ്ങള്‍ മലകളില്‍ നിന്നും (പാറ) വെട്ടിതുരന്ന് വീടുണ്ടാക്കുകയും ചെയ്യുന്നു!"
فَٱتَّقُوا۟ ٱللَّهَ وَأَطِيعُونِ﴿١٥٠﴾
share
فَاتَّقُوا اللَّـهَ ആകയാല്‍ അല്ലാഹുവിനെ സൂക്ഷിക്കുവിന്‍ وَأَطِيعُونِ എന്നെ അനുസരിക്കുകയും ചെയ്യുവിന്‍.
"ആകയാല്‍, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും, എന്നെ അനുസരിക്കുകയും ചെയ്യുവിന്‍."
وَلَا تُطِيعُوٓا۟ أَمْرَ ٱلْمُسْرِفِينَ﴿١٥١﴾
share
وَلَا تُطِيعُوا നിങ്ങള്‍ അനുസരിക്കുകയുമരുത് أَمْرَ الْمُسْرِفِينَ അതിക്രമികളുടെ കല്‍പന, അതിരുകടന്നവരുടെ നിര്‍ദ്ദേശം.
അതിക്രമികളുടെ കല്‍പന നിങ്ങള്‍ അനുസരിക്കുകയും അരുത്;-
ٱلَّذِينَ يُفْسِدُونَ فِى ٱلْأَرْضِ وَلَا يُصْلِحُونَ﴿١٥٢﴾
share
الَّذِينَ യാതൊരുകൂട്ടര്‍ يُفْسِدُونَ അവര്‍ കുഴപ്പമുണ്ടാക്കുന്നു, നാശമുണ്ടാക്കുന്നു فِي الْأَرْضِ ഭൂമിയില്‍, നാട്ടില്‍ وَلَا يُصْلِحُونَ നന്‍മയുണ്ടാക്കുന്നുമില്ല, നന്നാക്കുകയുമില്ല.
"അതായത്, നാട്ടില്‍ കുഴപ്പമുണ്ടാക്കുകയും, (നാട്) നന്നാക്കാതിരിക്കുകയും ചെയ്യുന്നവരുടെ (കല്‍പന).
തഫ്സീർ : 141-152
View   
قَالُوٓا۟ إِنَّمَآ أَنتَ مِنَ ٱلْمُسَحَّرِينَ﴿١٥٣﴾
share
قَالُوا അവര്‍ പറഞ്ഞു إِنَّمَا أَنتَ നിശ്ചയമായും നീ مِنَ الْمُسَحَّرِينَ സിഹ്ര്‍ (ആഭിചാരം, മാരണം) ബാധിതരില്‍ പെട്ടവന്‍തന്നെ, (മാരണം ചെയ്യപ്പെട്ടവനാണ്).
അവര്‍ പറഞ്ഞു: "നിശ്ചയമായും നീ ആഭിചാരബാധിതരില്‍ പെട്ടവന്‍ തന്നെയാണ്.
مَآ أَنتَ إِلَّا بَشَرٌۭ مِّثْلُنَا فَأْتِ بِـَٔايَةٍ إِن كُنتَ مِنَ ٱلصَّـٰدِقِينَ﴿١٥٤﴾
share
مَا أَنتَ നീ അല്ല إِلَّا بَشَرٌ ഒരു മനുഷ്യനല്ലാതെ مِّثْلُنَا ഞങ്ങളെപ്പോലുള്ള فَأْتِ ആകയാല്‍ നീ വാ بِآيَةٍ ദൃഷ്ടാന്തവും കൊണ്ട് إِن كُنتَ നീ ആണെങ്കില്‍ مِنَ الصَّادِقِينَ സത്യവാന്‍മാരില്‍, സത്യവാദികളില്‍ (പെട്ടവന്‍).
"നീ ഞങ്ങളെപ്പോലെയുള്ള ഒരു മനുഷ്യനല്ലാതെ (മറ്റൊന്നും) അല്ല. ആകയാല്‍, നീ സത്യവാന്‍മാരില്‍ പെട്ടവനാണെങ്കില്‍, ഒരു ദൃഷ്ടാന്തം കൊണ്ടുവാ?"
قَالَ هَـٰذِهِۦ نَاقَةٌۭ لَّهَا شِرْبٌۭ وَلَكُمْ شِرْبُ يَوْمٍۢ مَّعْلُومٍۢ﴿١٥٥﴾
share
قَالَ അദ്ദേഹം പറഞ്ഞു هَـٰذِهِ نَاقَةٌ ഇതാ ഒരൊട്ടകം لَّهَا അതിന്, അതിന്നാണ് شِرْبٌ ഒരു കുടി, (ഒരുപ്രാവശ്യത്തെ കുടിക്കല്‍) وَلَكُمْ നിങ്ങള്‍ക്കാണ്, നിങ്ങള്‍ക്കുമുണ്ട് شِرْبُ يَوْمٍ ഒരു ദിവസത്തെ കുടി مَّعْلُومٍ നിശ്ചിതമായ, നിര്‍ണ്ണയിക്കപ്പെട്ട, അറിയപ്പെട്ട.
അദ്ദേഹം പറഞ്ഞു: "ഇതാ (ദൃഷ്ടാന്തമായി) ഒരൊട്ടകം! ഒരു (ദിവസത്തെ) വെള്ളം കുടി അതിനും, ഒരു നിശ്ചിത ദിവസത്തെ വെള്ളം കുടി നിങ്ങള്‍ക്കും (ഊഴം) ആകുന്നു.
وَلَا تَمَسُّوهَا بِسُوٓءٍۢ فَيَأْخُذَكُمْ عَذَابُ يَوْمٍ عَظِيمٍۢ﴿١٥٦﴾
share
وَلَا تَمَسُّوهَا നിങ്ങളതിനെ തൊടരുത്, സ്പര്‍ശിക്കരുത് بِسُوءٍ ഒരു തിന്മകൊണ്ടും فَيَأْخُذَكُمْ എന്നാല്‍ നിങ്ങള്‍ക്കു പിടിപെട്ടേക്കും, നിങ്ങളെ ബാധിച്ചേക്കും عَذَابُ يَوْمٍ ഒരു ദിവസത്തെ ശിക്ഷ عَظِيمٍ വമ്പിച്ച.
"യാതൊരു (തരത്തിലുള്ള) തിന്മകൊണ്ടും നിങ്ങള്‍ അതിനെ തൊട്ടുപോകരുത്‌ [ഉപദ്രവിക്കരുത്];- (കാരണം) അപ്പോള്‍ ഒരു വമ്പിച്ച ദിവസത്തെ ശിക്ഷ നിങ്ങളെ പിടികൂടിയേക്കും."
فَعَقَرُوهَا فَأَصْبَحُوا۟ نَـٰدِمِينَ﴿١٥٧﴾
share
فَعَقَرُوهَا എന്നാല്‍ അവര്‍ അതിനെ കുത്തി അറുത്തു, കുതികാല്‍ വെട്ടി فَأَصْبَحُوا അങ്ങനെ (അതുകാരണം) അവര്‍ ആയി نَادِمِينَ ഖേദക്കാര്‍, വ്യസനിച്ചവര്‍.
എന്നാല്‍, അവര്‍ അതിനെ (കുതികാല്‍വെട്ടി) അറുത്തുകളഞ്ഞു. അങ്ങിനെ, അവര്‍ ഖേദക്കാരായിത്തീ൪ന്നു.
فَأَخَذَهُمُ ٱلْعَذَابُ ۗ إِنَّ فِى ذَٰلِكَ لَـَٔايَةًۭ ۖ وَمَا كَانَ أَكْثَرُهُم مُّؤْمِنِينَ﴿١٥٨﴾
share
فَأَخَذَهُمُ ഉടനെ (അതിനാല്‍) അവരെ പിടികൂടി الْعَذَابُ ശിക്ഷ إِنَّ فِي ذَٰلِكَ നിശ്ചയമായും അതിലുണ്ടു لَآيَةً ഒരു ദൃഷ്ടാന്തം وَمَا كَانَ ആയിരുന്നില്ല, അല്ല أَكْثَرُهُم അവരില്‍ അധികവും مُّؤْمِنِينَ വിശ്വസിക്കുന്നവര്‍.
ഉടനെ, ശിക്ഷ അവരെ പിടികൂടി. നിശ്ചയമായും, അതില്‍ ഒരു (വലിയ) ദൃഷ്ടാന്തമുണ്ട്. അവരില്‍ അധികമാളും വിശ്വസിക്കുന്നവരല്ല.
وَإِنَّ رَبَّكَ لَهُوَ ٱلْعَزِيزُ ٱلرَّحِيمُ﴿١٥٩﴾
share
وَإِنَّ رَبَّكَ നിശ്ചയമായും നിന്‍റെ റബ്ബ് لَهُوَ അവന്‍തന്നെ الْعَزِيزُ പ്രതാപശാലി الرَّحِيمُ കരുണാനിധി.
നിശ്ചയമായും നിന്‍റെ രക്ഷിതാവു തന്നെയാണ് പ്രതാപശാലിയും കരുണാനിധിയും.
തഫ്സീർ : 153-159
View   
كَذَّبَتْ قَوْمُ لُوطٍ ٱلْمُرْسَلِينَ﴿١٦٠﴾
share
كَذَّبَتْ വ്യാജമാക്കി قَوْمُ لُوطٍ ലൂത്ത്വിന്‍റെ ജനത الْمُرْسَلِينَ മുര്‍സലുകളെ.
ലൂത്ത്വിന്‍റെ ജനത മുര്‍സലുകളെ വ്യാജമാക്കി;-
إِذْ قَالَ لَهُمْ أَخُوهُمْ لُوطٌ أَلَا تَتَّقُونَ﴿١٦١﴾
share
إِذْ قَالَ لَهُمْ അവരോടു പറഞ്ഞപ്പോള്‍ أَخُوهُمْ لُوطٌ അവരുടെ സഹോദരന്‍ ലൂത്ത്വ്‌ أَلَا تَتَّقُونَ നിങ്ങള്‍ സൂക്ഷിക്കുന്നില്ലേ.
അവരുടെ സഹോദരന്‍ ലൂത്ത്വ്‌ അവരോട് പറഞ്ഞപ്പോള്‍; "നിങ്ങള്‍ സൂക്ഷിക്കുന്നില്ലേ"?!
إِنِّى لَكُمْ رَسُولٌ أَمِينٌۭ﴿١٦٢﴾
share
إِنِّي നിശ്ചയമായും ഞാന്‍ لَكُمْ നിങ്ങള്‍ക്കു رَسُولٌ أَمِينٌ വിശ്വസ്തനായ റസൂലാണ്.
"നിശ്ചയമായും, ഞാന്‍ നിങ്ങള്‍ക്ക് വിശ്വസ്തനായ റസൂലാകുന്നു."
فَٱتَّقُوا۟ ٱللَّهَ وَأَطِيعُونِ﴿١٦٣﴾
share
فَاتَّقُوا اللَّـهَ ആകയാല്‍ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുവിന്‍ وَأَطِيعُونِ എന്നെ അനുസരിക്കുകയും ചെയ്യുവിന്‍.
"അതുകൊണ്ട് നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും, എന്നെ അനുസരിക്കുകയും ചെയ്യുവിന്‍."
وَمَآ أَسْـَٔلُكُمْ عَلَيْهِ مِنْ أَجْرٍ ۖ إِنْ أَجْرِىَ إِلَّا عَلَىٰ رَبِّ ٱلْعَـٰلَمِينَ﴿١٦٤﴾
share
وَمَا أَسْأَلُكُمْ നിങ്ങളോടു ഞാന്‍ ചോദിക്കുന്നില്ല عَلَيْهِ അതിന്‍റെ പേരില്‍ مِنْ أَجْرٍ ഒരു പ്രതിഫലവും إِنْ أَجْرِيَ എന്‍റെ പ്രതിഫലമല്ല إِلَّا عَلَىٰ رَبِّ الْعَالَمِينَ ലോകരക്ഷിതാവിന്‍റെ മേലല്ലാതെ.
"അതിന്‍റെ പേരില്‍യാതൊരു പ്രതിഫലവും ഞാന്‍ നിങ്ങളോടു ചോദിക്കുന്നില്ല. എന്‍റെ പ്രതിഫലം, ലോകരക്ഷിതാവിന്‍റെ പേരില്‍ അല്ലാതെ (മറ്റാര്‍ക്കും ബാധ്യത) ഇല്ല."
തഫ്സീർ : 160-164
View   
أَتَأْتُونَ ٱلذُّكْرَانَ مِنَ ٱلْعَـٰلَمِينَ﴿١٦٥﴾
share
أَتَأْتُونَ നിങ്ങള്‍ ചെല്ലുന്നുവോ الذُّكْرَانَ ആണുങ്ങളുടെ അടുക്കല്‍ مِنَ الْعَالَمِينَ ലോകരില്‍ നിന്ന്.
"ലോകരില്‍ നിന്ന് നിങ്ങള്‍ (മാത്രം) ആണുങ്ങളുടെ അടുക്കല്‍ ചെല്ലുകയോ"?!
وَتَذَرُونَ مَا خَلَقَ لَكُمْ رَبُّكُم مِّنْ أَزْوَٰجِكُم ۚ بَلْ أَنتُمْ قَوْمٌ عَادُونَ﴿١٦٦﴾
share
وَتَذَرُونَ നിങ്ങള്‍ വിട്ടുകളയുകയും ചെയ്യുന്നു, ഉപേക്ഷിക്കുകയും ചെയ്യുന്നു مَا خَلَقَ സൃഷ്ടിച്ചിട്ടുള്ളതിനെ لَكُمْ നിങ്ങള്‍ക്കുവേണ്ടി رَبُّكُم നിങ്ങളുടെ റബ്ബ് مِّنْ أَزْوَاجِكُم നിങ്ങളുടെ ഇണകളായി, ഭാര്യമാരില്‍നിന്ന് بَلْ എന്നാല്‍, പക്ഷേ أَنتُمْ നിങ്ങള്‍ قَوْمٌ ഒരു ജനതയാണ് عَادُونَ അതിക്രമകാരികളായ.
"നിങ്ങളുടെ ഇണകളായി നിങ്ങളുടെ രക്ഷിതാവ് നിങ്ങള്‍ക്കുവേണ്ടി സൃഷ്ടിച്ചുതന്നതിനെ [ഭാര്യമാരെ] നിങ്ങള്‍ വിട്ടുകളയുകയും ചെയ്യുന്നു?! എന്നാല്‍, നിങ്ങള്‍ അതിക്രമകാരികളായ ഒരുജനതതന്നെ!"
തഫ്സീർ : 165-166
View   
قَالُوا۟ لَئِن لَّمْ تَنتَهِ يَـٰلُوطُ لَتَكُونَنَّ مِنَ ٱلْمُخْرَجِينَ﴿١٦٧﴾
share
قَالُوا അവര്‍ പറഞ്ഞു لَئِن لَّمْ تَنتَهِ തീര്‍ച്ചയായും നീ വിരമിച്ചില്ലെങ്കില്‍ يَا لُوطُ ലൂത്ത്വേ لَتَكُونَنَّ നിശ്ചയമായും നീ ആയിത്തീരും مِنَ الْمُخْرَجِينَ പുറത്താക്കപ്പെടുന്നവരില്‍.
അവര്‍ പറഞ്ഞു: "നീ വിരമിക്കാത്തപക്ഷം ലൂത്ത്വേ - തീര്‍ച്ചയായും നീ പുറത്താക്കപ്പെടുന്നവരുടെ കൂട്ടത്തിലായിത്തീരുന്നതാണ്".
قَالَ إِنِّى لِعَمَلِكُم مِّنَ ٱلْقَالِينَ﴿١٦٨﴾
share
قَالَ അദ്ദേഹം പറഞ്ഞു إِنِّي നിശ്ചയമായും ഞാന്‍ لِعَمَلِكُم നിങ്ങളുടെ പ്രവൃത്തിയോടു مِّنَ الْقَالِينَ കഠിനവിദ്വേഷമുള്ളവരില്‍ പെട്ടവനാണ്, വളരെ വെറുക്കുന്നവന്നാണ്.
അദ്ദേഹം പറഞ്ഞു: "നിശ്ചയമായും ഞാന്‍ നിങ്ങളുടെ (ഈ) പ്രവൃത്തിയോട് കഠിന വിദ്വേഷമുള്ളവരില്‍പെട്ടവനാണ്.
തഫ്സീർ : 167-168
View   
رَبِّ نَجِّنِى وَأَهْلِى مِمَّا يَعْمَلُونَ﴿١٦٩﴾
share
رَبِّ രക്ഷിതാവേ نَجِّنِي എന്നെ രക്ഷപ്പെടുത്തണേ وَأَهْلِي എന്‍റെ സ്വന്തക്കാരെയും, ആള്‍ക്കാരെയും, കുടുംബത്തെയും مِمَّا يَعْمَلُونَ അവര്‍ പ്രവര്‍ത്തിക്കുന്നതില്‍നിന്നു.
"രക്ഷിതാവേ, ഇവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതില്‍നിന്നു എന്നെയും എന്‍റെ സ്വന്തക്കാരെയും നീ രക്ഷപ്പെടുത്തണേ!"
فَنَجَّيْنَـٰهُ وَأَهْلَهُۥٓ أَجْمَعِينَ﴿١٧٠﴾
share
فَنَجَّيْنَاهُ അപ്പോള്‍ അദ്ദേഹത്തെ നാം രക്ഷപ്പെടുത്തി وَأَهْلَهُ തന്‍റെ സ്വന്തക്കാരെയും أَجْمَعِينَ മുഴുവനായും.
അങ്ങനെ, അദ്ദേഹത്തെയും, തന്‍റെ സ്വന്തക്കാരെ മുഴുവനും നാം രക്ഷപ്പെടുത്തി;-
إِلَّا عَجُوزًۭا فِى ٱلْغَـٰبِرِينَ﴿١٧١﴾
share
إِلَّا عَجُوزًا ഒരു വൃദ്ധസ്ത്രീ ഒഴികെ, ഒരു കിഴവിയെ അല്ലാതെ فِي الْغَابِرِينَ അവശേഷിച്ചവരില്‍ പെട്ട, പിന്തിനിന്നവരില്‍.
അവശേഷിച്ചവരില്‍ പെട്ട ഒരു വൃദ്ധസ്ത്രീ ഒഴികെ.
ثُمَّ دَمَّرْنَا ٱلْـَٔاخَرِينَ﴿١٧٢﴾
share
ثُمَّ പിന്നെ دَمَّرْنَا നാം തകര്‍ത്തു, നിശ്ശേഷം നശിപ്പിച്ചു الْآخَرِينَ മറ്റുള്ളവരെ, മറ്റേ കൂട്ടരെ.
പിന്നെ, മറ്റുള്ളവരെ നാം തകര്‍ത്തു (നിശ്ശേഷം നശിപ്പിച്ചു)കളഞ്ഞു.
وَأَمْطَرْنَا عَلَيْهِم مَّطَرًۭا ۖ فَسَآءَ مَطَرُ ٱلْمُنذَرِينَ﴿١٧٣﴾
share
وَأَمْطَرْنَا നാം വര്‍ഷിപ്പിക്കയും ചെയ്തു, മഴ പെയ്യിപ്പിച്ചു عَلَيْهِم അവരില്‍ مَّطَرًا ഒരു മഴ فَسَاءَ വളരെ ചീത്ത, മോശപ്പെട്ടതു مَطَرُ الْمُنذَرِينَ താക്കീതു (മുന്നറിയിപ്പു) നല്‍കപ്പെട്ടവരുടെ മഴ.
അവരുടെമേല്‍ നാം ഒരു (തരം) മഴ വര്‍ഷിപ്പിക്കുകയും ചെയ്തു. മുന്നറിയിപ്പു നല്‍കപ്പെട്ടവരുടെ (ആ) മഴ വളരെ ചീത്ത!
إِنَّ فِى ذَٰلِكَ لَـَٔايَةًۭ ۖ وَمَا كَانَ أَكْثَرُهُم مُّؤْمِنِينَ﴿١٧٤﴾
share
إِنَّ فِي ذَٰلِكَ നിശ്ചയമായും അതിലുണ്ടു لَآيَةً ഒരു ദൃഷ്ടാന്തം وَمَا كَانَ അല്ല, ആയിട്ടില്ല أَكْثَرُهُم അവരിലധികവും مُّؤْمِنِينَ വിശ്വസിക്കുന്നവര്‍.
നിശ്ചയമായും, അതില്‍ ഒരു (വലിയ) ദൃഷ്ടാന്തം ഉണ്ട്. അവരില്‍, അധികമാളും വിശ്വസിക്കുന്നവരല്ല.
وَإِنَّ رَبَّكَ لَهُوَ ٱلْعَزِيزُ ٱلرَّحِيمُ﴿١٧٥﴾
share
وَإِنَّ رَبَّكَ നിശ്ചയമായും നിന്‍റെ റബ്ബ് لَهُوَ അവന്‍ തന്നെയാണ് الْعَزِيزُ പ്രതാപശാലി الرَّحِيمُ കരുണാനിധി.
നിശ്ചയമായും, നിന്‍റെ റബ്ബുതന്നെയാണ് പ്രതാപശാലിയും, കരുണാനിധിയും.
തഫ്സീർ : 169-175
View   
كَذَّبَ أَصْحَـٰبُ لْـَٔيْكَةِ ٱلْمُرْسَلِينَ﴿١٧٦﴾
share
كَذَّبَ أَصْحَابُ الْأَيْكَةِ ഐക്കത്തുകാര്‍ വ്യാജമാക്കി الْمُرْسَلِينَ മുര്‍സലുകളെ.
"ഐക്കത്ത്" [മരക്കാവു] കാര്‍ മുര്‍സലുകളെ വ്യാജമാക്കി:-
إِذْ قَالَ لَهُمْ شُعَيْبٌ أَلَا تَتَّقُونَ﴿١٧٧﴾
share
إِذْ قَالَ لَهُمْ അവരോട് പറഞ്ഞപ്പോള്‍ شُعَيْبٌ ശുഐബ് أَلَا تَتَّقُونَ നിങ്ങള്‍ സൂക്ഷിക്കുന്നില്ലേ.
അതായത്, ശുഐബ് അവരോടു പറഞ്ഞപ്പോള്‍. "നിങ്ങള്‍ സൂക്ഷിക്കുന്നില്ലേ?!"
إِنِّى لَكُمْ رَسُولٌ أَمِينٌۭ﴿١٧٨﴾
share
إِنِّي لَكُمْ നിശ്ചയമായും ഞാന്‍ നിങ്ങള്‍ക്കു رَسُولٌ أَمِينٌ വിശ്വസ്തനായ ഒരു റസൂലാണ്.
"നിശ്ചയമായും, ഞാന്‍ നിങ്ങള്‍ക്ക് വിശ്വസ്തനായ റസൂലാകുന്നു".
فَٱتَّقُوا۟ ٱللَّهَ وَأَطِيعُونِ﴿١٧٩﴾
share
فَاتَّقُوا اللَّـهَ അതുകൊണ്ടു നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുവിന്‍ وَأَطِيعُونِ എന്നെ അനുസരിക്കയും ചെയ്യുവിന്‍.
"ആകയാല്‍, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും, എന്നെ അനുസരിക്കുകയും ചെയ്യുവിന്‍.
وَمَآ أَسْـَٔلُكُمْ عَلَيْهِ مِنْ أَجْرٍ ۖ إِنْ أَجْرِىَ إِلَّا عَلَىٰ رَبِّ ٱلْعَـٰلَمِينَ﴿١٨٠﴾
share
وَمَا أَسْأَلُكُمْ നിങ്ങളോടു ഞാന്‍ ചോദിക്കുന്നില്ല عَلَيْهِ അതിന്‍റെ പേരില്‍ مِنْ أَجْرٍ ഒരു പ്രതിഫലവും إِنْ أَجْرِيَ എന്‍റെ പ്രതിഫലമല്ല إِلَّا عَلَىٰ رَبِّ الْعَالَمِينَ ലോകരക്ഷിതാവിന്‍റെ മേല്‍ അല്ലാതെ.
"അതിന്‍റെ പേരില്‍ ഞാന്‍ നിങ്ങളോട് യാതൊരു പ്രതിഫലവും ചോദിക്കുന്നില്ല. എന്‍റെ പ്രതിഫലം, ലോകരക്ഷിതാവിന്‍റെമേല്‍ അല്ലാതെ (ബാധ്യത) ഇല്ല."
തഫ്സീർ : 176-180
View   
أَوْفُوا۟ ٱلْكَيْلَ وَلَا تَكُونُوا۟ مِنَ ٱلْمُخْسِرِينَ﴿١٨١﴾
share
أَوْفُوا നിങ്ങള്‍ പൂര്‍ത്തിയാക്കിക്കൊടുക്കുവിന്‍ الْكَيْلَ അളത്തം, അളവ് وَلَا تَكُونُوا നിങ്ങള്‍ ആകരുതു مِنَ الْمُخْسِرِينَ നഷ്ടപ്പെടുത്തുന്നവരില്‍.
"നിങ്ങള്‍ അളവ് പൂര്‍ത്തിയാക്കിക്കൊടുക്കുവിന്‍; (ജനങ്ങളെ) നഷ്ടപ്പെടുത്തുന്നവരുടെ കൂട്ടത്തില്‍ ആകരുത്".
وَزِنُوا۟ بِٱلْقِسْطَاسِ ٱلْمُسْتَقِيمِ﴿١٨٢﴾
share
وَزِنُوا നിങ്ങള്‍ തൂക്കുകയും ചെയ്യുവിന്‍ بِالْقِسْطَاسِ തുലാസ്സു (ത്രാസ്സ്) കൊണ്ടു الْمُسْتَقِيمِ ശരിയായ, ചൊവ്വായ.
"ശരിയായിട്ടുള്ള തുലാസ്സുകൊണ്ട് തൂക്കുകയും ചെയ്യുവിന്‍".
وَلَا تَبْخَسُوا۟ ٱلنَّاسَ أَشْيَآءَهُمْ وَلَا تَعْثَوْا۟ فِى ٱلْأَرْضِ مُفْسِدِينَ﴿١٨٣﴾
share
وَلَا تَبْخَسُوا ചേതപ്പെടുത്തുകയും അരുത്, നഷ്ടമുണ്ടാക്കരുതു النَّاسَ ജനങ്ങള്‍ക്കു أَشْيَاءَهُمْ അവരുടെ വസ്തുക്കള്‍, സാധനങ്ങള്‍ وَلَا تَعْثَوْا നിങ്ങള്‍ അനര്‍ത്ഥം (നാശം) ചെയ്കയും അരുത് فِي الْأَرْضِ ഭൂമിയില്‍ مُفْسِدِينَ കുഴപ്പമുണ്ടാക്കുന്നവരായി, നാശകാരികളായി.
"ജനങ്ങള്‍ക്ക് അവരുടെ സാധനങ്ങള്‍ (കബളിച്ചെടുത്തു) ചേതപ്പെടുത്തുകയും ചെയ്യരുത്. കുഴപ്പക്കാരായിക്കൊണ്ട് നാട്ടില്‍ അനര്‍ത്ഥം ചെയ്യുകയും അരുത്".
وَٱتَّقُوا۟ ٱلَّذِى خَلَقَكُمْ وَٱلْجِبِلَّةَ ٱلْأَوَّلِينَ﴿١٨٤﴾
share
وَاتَّقُوا സൂക്ഷിക്കയും ചെയ്യുവിന്‍ الَّذِي خَلَقَكُمْ നിങ്ങളെ സൃഷ്ടിച്ചവനെ وَالْجِبِلَّةَ സൃഷ്ടികളെയും, ജനങ്ങളെയും الْأَوَّلِينَ ആദിമന്‍മാരായ, പൂര്‍വ്വികരായ.
"നിങ്ങളെയും, ആദിമ സൃഷ്ടികളെ [പൂര്‍വ്വജനങ്ങളെ]യും സൃഷ്ടിച്ചുണ്ടാക്കിയവനെ നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുവിന്‍."
തഫ്സീർ : 181-184
View   
قَالُوٓا۟ إِنَّمَآ أَنتَ مِنَ ٱلْمُسَحَّرِينَ﴿١٨٥﴾
share
قَالُوا അവര്‍ പറഞ്ഞു إِنَّمَا أَنتَ നിശ്ചയമായും നീ مِنَ الْمُسَحَّرِينَ സിഹ്ര്‍ (ആഭിചാരം, മാരണം) ബാധിച്ചവരില്‍ പെട്ടവനാകുന്നു.
അവര്‍ പറഞ്ഞു: "നിശ്ചയമായും നീ, ആഭിചാരബാധിതരില്‍ പെട്ടവന്‍തന്നെയാകുന്നു".
وَمَآ أَنتَ إِلَّا بَشَرٌۭ مِّثْلُنَا وَإِن نَّظُنُّكَ لَمِنَ ٱلْكَـٰذِبِينَ﴿١٨٦﴾
share
وَمَا أَنتَ നീ അല്ല إِلَّا بَشَرٌ ഒരു മനുഷ്യനല്ലാതെ مِّثْلُنَا ഞങ്ങളെപ്പോലുള്ള وَإِن نَّظُنُّكَ നിശ്ചയമായും ഞങ്ങള്‍ നിന്നെ ധരിക്കുന്നു, വിചാരിക്കുന്നു لَمِنَ الْكَاذِبِينَ കള്ളം പറയുന്നവരില്‍ (വ്യാജവാദികളില്‍) പെട്ടവന്‍തന്നെ എന്നു.
"നീ ഞങ്ങളെപ്പോലെയുള്ള ഒരു മനുഷ്യനല്ലാതെ (മറ്റൊന്നും) അല്ല; നീ വ്യാജവാദികളില്‍ പെട്ടവന്‍ തന്നെയാണെന്ന് നിശ്ചയമായും ഞങ്ങള്‍ നിന്നെക്കുറിച്ച് ധരിക്കുന്നു".
فَأَسْقِطْ عَلَيْنَا كِسَفًۭا مِّنَ ٱلسَّمَآءِ إِن كُنتَ مِنَ ٱلصَّـٰدِقِينَ﴿١٨٧﴾
share
.فَأَسْقِطْ എന്നാല്‍ (അതുകൊണ്ടു) നീ വീഴ്ത്തുക عَلَيْنَا ഞങ്ങളില്‍, ഞങ്ങളുടെമേല്‍ كِسَفًا തുണ്ടങ്ങളെ, കഷ്ണങ്ങളെ مِّنَ السَّمَاءِ ആകാശത്തുനിന്ന് إِن كُنتَ നീ ആണെങ്കില്‍ مِنَ الصَّادِقِينَ സത്യവാന്‍മാരില്‍നിന്നു, സത്യവാദികളില്‍ (പെട്ടവന്‍).
"അതുകൊണ്ട്, ആകാശത്തുനിന്ന് ചില തുണ്ടങ്ങള്‍ ഞങ്ങളുടെ മേല്‍ നീ വീഴ്ത്തിക്കൊള്ളുക; - നീ സത്യവാദികളില്‍ പെട്ടവനാണെങ്കില്‍!"
قَالَ رَبِّىٓ أَعْلَمُ بِمَا تَعْمَلُونَ﴿١٨٨﴾
share
قَالَ അദ്ദേഹം പറഞ്ഞു رَبِّي أَعْلَمُ എന്‍റെ റബ്ബ് നല്ലവണ്ണം അറിയുന്നവനാണ്, കൂടുതല്‍ അറിയുന്നവനാണ് بِمَا تَعْمَلُونَ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി.
അദ്ദേഹം പറഞ്ഞു: "നിങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നതിനെക്കുറിച്ച് എന്‍റെ റബ്ബ് നല്ലവണ്ണം അറിയുന്നവനാകുന്നു".
തഫ്സീർ : 185-188
View   
فَكَذَّبُوهُ فَأَخَذَهُمْ عَذَابُ يَوْمِ ٱلظُّلَّةِ ۚ إِنَّهُۥ كَانَ عَذَابَ يَوْمٍ عَظِيمٍ﴿١٨٩﴾
share
فَكَذَّبُوهُ അങ്ങനെ അവര്‍ അദ്ദേഹത്തെ വ്യാജമാക്കി فَأَخَذَهُمْ അതിനാല്‍ അവരെ പിടികൂടി, പിടിപ്പെട്ടു عَذَابُ ശിക്ഷ يَوْمِ الظُّلَّةِ മേഘത്തണലിന്‍റെ ദിവസത്തിലെ إِنَّهُ كَانَ തീര്‍ച്ചയായും അതാകുന്നു عَذَابَ يَوْمٍ ഒരു ദിവസത്തിലെ ശിക്ഷ عَظِيمٍ വമ്പിച്ച.
അങ്ങനെ, അവര്‍ അദ്ദേഹത്തെ വ്യാജമാക്കി. അതിനാല്‍, മേഘത്തണലിന്‍റെ ദിവസത്തിലെ ശിക്ഷ അവരെ പിടികൂടി. നിശ്ചയമായും, അത് ഒരു വമ്പിച്ച ദിവസത്തിലെ ശിക്ഷയായിരുന്നു!
തഫ്സീർ : 189-189
View   
إِنَّ فِى ذَٰلِكَ لَـَٔايَةًۭ ۖ وَمَا كَانَ أَكْثَرُهُم مُّؤْمِنِينَ﴿١٩٠﴾
share
إِنَّ فِي ذَٰلِكَ നിശ്ചയമായും അതിലുണ്ട് لَآيَةً ഒരു ദൃഷ്ടാന്തം وَمَا كَانَ أَكْثَرُهُم അവരില്‍ അധികമാളുകളും അല്ല مُّؤْمِنِينَ വിശ്വസിക്കുന്നവര്‍, വിശ്വാസികള്‍.
നിശ്ചയമായും അതില്‍ ഒരു (വലിയ) ദൃഷ്ടാന്തമുണ്ട്. അവരില്‍ അധികമാളും വിശ്വസിക്കുന്നവരല്ല.
وَإِنَّ رَبَّكَ لَهُوَ ٱلْعَزِيزُ ٱلرَّحِيمُ﴿١٩١﴾
share
وَإِنَّ رَبَّكَ നിശ്ചയമായും നിന്‍റെ റബ്ബ് لَهُوَ الْعَزِيزُ അവന്‍തന്നെയാണ് പ്രതാപശാലി الرَّحِيمُ കരുണാനിധി.
നിശ്ചയമായും നിന്‍റെ റബ്ബ് തന്നെയാണ് പ്രതാപശാലിയും, കരുണാനിധിയും.
തഫ്സീർ : 190-191
View   
وَإِنَّهُۥ لَتَنزِيلُ رَبِّ ٱلْعَـٰلَمِينَ﴿١٩٢﴾
share
وَإِنَّهُ നിശ്ചയമായും അതു لَتَنزِيلُ അവതരിപ്പിച്ചതു തന്നെ, ഇറക്കിക്കൊടുക്കല്‍ തന്നെ رَبِّ الْعَالَمِينَ ലോകരക്ഷിതാവിന്‍റെ, ലോകരുടെ റബ്ബിന്‍റെ.
നിശ്ചയമായും അത് [ഖുര്‍ആന്‍] ലോകരക്ഷിതാവ് അവതരിപ്പിച്ചതുതന്നെ.
نَزَلَ بِهِ ٱلرُّوحُ ٱلْأَمِينُ﴿١٩٣﴾
share
نَزَلَ بِهِ അതുമായി അവതരിച്ചു, അതുംകൊണ്ടു ഇറങ്ങിയിരിക്കുന്നു الرُّوحُ الْأَمِينُ വിശ്വസ്തനായ ആത്മാവ്.
(ആ) വിശ്വസ്തനായ ആത്മാവ് [ജിബ്രീല്‍] അതുംകൊണ്ട് ഇറങ്ങിയിരിക്കുകയാണ്;-
عَلَىٰ قَلْبِكَ لِتَكُونَ مِنَ ٱلْمُنذِرِينَ﴿١٩٤﴾
share
عَلَىٰ قَلْبِكَ നിന്‍റെ ഹൃദയത്തില്‍ لِتَكُونَ നീ ആയിരിക്കുവാന്‍വേണ്ടി مِنَ الْمُنذِرِينَ താക്കീതു ചെയ്യുന്നവരില്‍ (പെട്ടവന്‍).
നിന്‍റെ ഹൃദയത്തില്‍, നീ താക്കീതു നല്‍കുന്നവരുടെ കൂട്ടത്തില്‍ ആയിരിക്കുവാന്‍വേണ്ടി;-
بِلِسَانٍ عَرَبِىٍّۢ مُّبِينٍۢ﴿١٩٥﴾
share
بِلِسَانٍ ഒരു ഭാഷയില്‍ عَرَبِيٍّ അറബിയായ مُّبِينٍ സ്പഷ്ടമായ, വ്യക്തമായ.
സ്പഷ്ടമായ അറബിഭാഷയില്‍.
തഫ്സീർ : 192-195
View   
وَإِنَّهُۥ لَفِى زُبُرِ ٱلْأَوَّلِينَ﴿١٩٦﴾
share
وَإِنَّهُ നിശ്ചയമായും അതു لَفِي زُبُرِ ഗ്രന്ഥങ്ങളിലുണ്ടു, ഏടുകളില്‍ തന്നെയുണ്ടു الْأَوَّلِينَ പൂര്‍വ്വികന്‍മാരുടെ, മുന്‍ഗാമികളുടെ.
നിശ്ചയമായും അത് [ഖുര്‍ആന്‍] മുന്‍ഗാമികളുടെ ഗ്രന്ഥങ്ങളിലുമുണ്ട്.
أَوَلَمْ يَكُن لَّهُمْ ءَايَةً أَن يَعْلَمَهُۥ عُلَمَـٰٓؤُا۟ بَنِىٓ إِسْرَٰٓءِيلَ﴿١٩٧﴾
share
أَوَلَمْ يَكُن ആകുന്നില്ലയോ, അല്ലേ لَّهُمْ അവര്‍ക്കു آيَةً ഒരു ലക്ഷ്യം, ദൃഷ്ടാന്തം أَن يَعْلَمَهُ അതിനെ അറിയുമെന്നതു, അദ്ദേഹത്തെ (നബിയെ) അറിയുമെന്നുള്ളതു عُلَمَاءُ പണ്ഡിതന്‍മാര്‍, അറിവുള്ളവര്‍ بَنِي إِسْرَائِيلَ ഇസ്രാഈല്‍ സന്തതികളിലെ, ഇസ്രാഈല്യരുടെ.
ഇസ്രാഈല്‍ സന്തതികളിലെ പണ്ഡിതന്‍മാര്‍ക്ക് അതറിയാമെന്നുള്ളത് ഇവര്‍ക്ക് [ഈ അവിശ്വാസികള്‍ക്ക്‌] ഒരു ലക്ഷ്യമാകുന്നില്ലയോ?!
തഫ്സീർ : 196-197
View   
وَلَوْ نَزَّلْنَـٰهُ عَلَىٰ بَعْضِ ٱلْأَعْجَمِينَ﴿١٩٨﴾
share
وَلَوْ نَزَّلْنَاهُ നാം അതിനെ ഇറക്കിയിരുന്നെങ്കില്‍ عَلَىٰ بَعْضِ ചിലരുടെമേല്‍ الْأَعْجَمِينَ അനറബികളില്‍ (അറബികളല്ലാത്തവരില്‍).
അനറബികളില്‍ (ഏതെങ്കിലും) ചിലരുടെമേല്‍ നാം അത് [ഖുര്‍ആന്‍] അവതരിപ്പിച്ചിരുന്നുവെങ്കില്‍, -
فَقَرَأَهُۥ عَلَيْهِم مَّا كَانُوا۟ بِهِۦ مُؤْمِنِينَ﴿١٩٩﴾
share
فَقَرَأَهُ എന്നിട്ടതു അദ്ദേഹം ഒതിക്കൊടുത്താല്‍, വായിച്ചാല്‍ عَلَيْهِم അവര്‍ക്കു, അവരില്‍ مَّا كَانُوا അവരായിരിക്കയില്ല بِهِ അതില്‍ مُؤْمِنِينَ വിശ്വസിക്കുന്നവര്‍.
എന്നിട്ട് അദ്ദേഹം അതവര്‍ക്ക് ഓതിക്കൊടുക്കുകയും ചെയ്‌താല്‍, അവര്‍ അതില്‍ വിശ്വസിക്കുന്നവരായിരിക്കയില്ല.
തഫ്സീർ : 198-199
View   
كَذَٰلِكَ سَلَكْنَـٰهُ فِى قُلُوبِ ٱلْمُجْرِمِينَ﴿٢٠٠﴾
share
كَذَٰلِكَ അപ്രകാരം سَلَكْنَاهُ അതിനെ നാം കടത്തി, പ്രവേശിപ്പിച്ചിരികുന്നു فِي قُلُوبِ ഹൃദയങ്ങളില്‍ الْمُجْرِمِينَ കുറ്റവാളികളുടെ, പാപികളുടെ.
അപ്രകാരം (ആ) കുറ്റവാളികളുടെ ഹൃദയങ്ങളില്‍ നാം അത് [ആ അവിശ്വാസ നയം] കടത്തിയിരിക്കുകയാണ്.
لَا يُؤْمِنُونَ بِهِۦ حَتَّىٰ يَرَوُا۟ ٱلْعَذَابَ ٱلْأَلِيمَ﴿٢٠١﴾
share
لَا يُؤْمِنُونَ അവര്‍ വിശ്വസിക്കയില്ല بِهِ അതില്‍ حَتَّىٰ يَرَوُا അവര്‍ കാണുന്നതുവരെ الْعَذَابَ ശിക്ഷയെ الْأَلِيمَ വേദനയേറിയ.
വേദനയേറിയ ശിക്ഷ കാണുന്നതുവരേക്കും അവര്‍ അതില്‍ വിശ്വസിക്കുകയില്ല.
فَيَأْتِيَهُم بَغْتَةًۭ وَهُمْ لَا يَشْعُرُونَ﴿٢٠٢﴾
share
فَيَأْتِيَهُم അങ്ങനെ അതവര്‍ക്കു വന്നെത്തുകയും بَغْتَةً പെട്ടന്നു وَهُمْ അവരായിരിക്കെ لَا يَشْعُرُونَ അറിയുന്നില്ല, ബോധമില്ലാത്ത(വര്‍).
അങ്ങനെ, അവര്‍ക്കറിയാത്തനിലയില്‍ പെട്ടന്ന് അതവര്‍ക്കു വന്നെത്തുകയും (ചെയ്യുന്നതുവരെ);-
فَيَقُولُوا۟ هَلْ نَحْنُ مُنظَرُونَ﴿٢٠٣﴾
share
فَيَقُولُوا അപ്പോള്‍ അവര്‍ പറയും هَلْ نَحْنُ നാമാണോ مُنظَرُونَ താമസം ചെയ്യപ്പെടുന്നവര്‍, ഒഴിവു നല്കപ്പെടുന്നവര്‍.
അപ്പോള്‍ അവര്‍ പറഞ്ഞേക്കും: "ഞങ്ങള്‍ താമസം നല്‍കപ്പെടുന്നവരാണോ [ഞങ്ങള്‍ക്ക് വല്ല ഒഴിവും ലഭിക്കുമോ]?!
أَفَبِعَذَابِنَا يَسْتَعْجِلُونَ﴿٢٠٤﴾
share
أَفَبِعَذَابِنَا എന്നാല്‍ നമ്മുടെ ശിക്ഷയെപ്പറ്റിയോ يَسْتَعْجِلُونَ അവര്‍ ധൃതികൂട്ടുന്നു.
എന്നാല്‍, നമ്മുടെ ശിക്ഷയെപ്പറ്റിയാണോ അവര്‍ ധൃതി കൂട്ടിക്കൊണ്ടിരിക്കുന്നത്?!
أَفَرَءَيْتَ إِن مَّتَّعْنَـٰهُمْ سِنِينَ﴿٢٠٥﴾
share
أَفَرَأَيْتَ എനി നീ കണ്ടുവോ إِن مَّتَّعْنَاهُمْ നാം അവര്‍ക്കു സുഖഭോഗം നല്‍കിയാല്‍, സൗഖ്യം കൊടുത്താല്‍ سِنِينَ കുറെ കൊല്ലങ്ങള്‍.
എനി - നീ കണ്ടുവോ? (ആലോചിച്ചുനോക്കൂ!) - കുറേ കൊല്ലങ്ങളോളം നാം അവര്‍ക്ക് സുഖഭോഗം നല്‍കുന്നതായാല്‍,-
ثُمَّ جَآءَهُم مَّا كَانُوا۟ يُوعَدُونَ﴿٢٠٦﴾
share
ثُمَّ جَاءَهُم പിന്നെ അവര്‍ക്കു വരുകയും (ചെയ്‌താല്‍) مَّا യാതൊന്നു كَانُوا അവരായിരുന്നു يُوعَدُونَ താക്കീതു നല്‍കപ്പെടും.
പിന്നീട്, താക്കീതു നല്‍കപ്പെടുന്നതുവരെ [ശിക്ഷ] അവര്‍ക്കു വരികയും ചെയ്‌താല്‍,-
مَآ أَغْنَىٰ عَنْهُم مَّا كَانُوا۟ يُمَتَّعُونَ﴿٢٠٧﴾
share
مَا أَغْنَىٰ ഉപകാരം (ഫലം) ചെയ്കയില്ല, എന്തുഫലം ചെയ്യുന്നതാണ് عَنْهُم അവര്‍ക്കു അവരെ സംബന്ധിച്ചു مَّا كَانُوا يُمَتَّعُونَ അവര്‍ക്ക് സൗഖ്യം നല്‍കപ്പെട്ടിരുന്നത്.
അവര്‍ക്ക് സുഖഭോഗം നല്‍കപ്പെട്ടിരുന്നത് അവരെ സംബന്ധിച്ച് എന്താണ് ഫലം ചെയ്യുക?! (ഒന്നും തന്നെയില്ല).
وَمَآ أَهْلَكْنَا مِن قَرْيَةٍ إِلَّا لَهَا مُنذِرُونَ﴿٢٠٨﴾
share
وَمَا أَهْلَكْنَا നാം നശിപ്പിച്ചിട്ടില്ല مِن قَرْيَةٍ ഏതൊരു രാജ്യവും إِلَّا لَهَا അതിനില്ലാതെ مُنذِرُونَ മുന്നറിയിപ്പുകാര്‍, താക്കീതുകാര്‍.
ഏതൊരു രാജ്യവും തന്നെ, അതിന് [ആ രാജ്യക്കാര്‍ക്ക്] മുന്നറിയിപ്പു നല്‍കുന്നവര്‍ ഉണ്ടായിരിക്കാതെ നാം നശിപ്പിച്ചിട്ടില്ല.
ذِكْرَىٰ وَمَا كُنَّا ظَـٰلِمِينَ﴿٢٠٩﴾
share
ذِكْرَىٰ ഉല്‍ബോധനമായിട്ടു, ഉപദേശമായി وَمَا كُنَّا നാമായിട്ടുമില്ല ظَالِمِينَ അക്രമം ചെയ്യുന്നവര്‍.
ഉല്‍ബോധനമെന്ന നിലക്ക്, (നശിപ്പിച്ചതില്‍) നാം അക്രമം ചെയ്തവരായിട്ടുമില്ല.
തഫ്സീർ : 200-209
View   
وَمَا تَنَزَّلَتْ بِهِ ٱلشَّيَـٰطِينُ﴿٢١٠﴾
share
وَمَا تَنَزَّلَتْ ഇറങ്ങിയിട്ടില്ല بِهِ അതുംകൊണ്ടു الشَّيَاطِينُ പിശാചുക്കള്‍.
ഇതുംകൊണ്ട് [ഖുര്‍ആനുമായി] പിശാചുക്കള്‍ ഇറങ്ങുകയുണ്ടായിട്ടില്ല;
وَمَا يَنۢبَغِى لَهُمْ وَمَا يَسْتَطِيعُونَ﴿٢١١﴾
share
وَمَا يَنبَغِي അതു യോജിക്കുകയുമില്ല لَهُمْ അവര്‍ക്കു وَمَا يَسْتَطِيعُونَ അവര്‍ക്കു സാധ്യമാകുന്നതുമല്ല.
അവര്‍ക്കത് യോജിക്കയുമില്ല; അവര്‍ക്ക് (അതിനു) സാധ്യമാകുന്നതുമല്ല.
إِنَّهُمْ عَنِ ٱلسَّمْعِ لَمَعْزُولُونَ﴿٢١٢﴾
share
إِنَّهُمْ നിശ്ചയമായും അവര്‍ عَنِ السَّمْعِ കേള്‍ക്കുന്നതില്‍നിന്നു, കേള്‍ക്കുന്നതിനെക്കുറിച്ചു لَمَعْزُولُونَ നീക്കം ചെയ്യപ്പെട്ടവരാണ്, വേറിട്ടു നിറുത്തപ്പെട്ടവരാണ്.
നിശ്ചയമായും, അവര്‍ (അതു) കേള്‍ക്കുന്നതില്‍ നിന്നു നീക്കം ചെയ്യപ്പെട്ടവരാകുന്നു.
തഫ്സീർ : 210-212
View   
فَلَا تَدْعُ مَعَ ٱللَّهِ إِلَـٰهًا ءَاخَرَ فَتَكُونَ مِنَ ٱلْمُعَذَّبِينَ﴿٢١٣﴾
share
فَلَا تَدْعُ ആകയാല്‍ നീ വിളിക്കരുതു, പ്രാര്‍ത്ഥിക്കരുതു مَعَ اللَّـهِ അല്ലാഹുവോടുകൂടി إِلَـٰهًا آخَرَ വേറെ ഇലാഹിനെ, ആരാധ്യനെ فَتَكُونَ അപ്പോള്‍ നീ ആയിത്തീരും, ആകും مِنَ الْمُعَذَّبِينَ ശിക്ഷിക്കപ്പെടുന്നവരില്‍ (പെട്ടവന്‍).
ആകയാല്‍, അല്ലാഹുവിനോടു കൂടി വേറെ ഒരു ആരാധ്യനെയും നീ വിളി(ച്ച് പ്രാര്‍ത്ഥി)ക്കരുത്; എന്നാല്‍ നീ ശിക്ഷിക്കപ്പെടുന്നവരുടെ കൂട്ടത്തിലായിത്തീരും.
وَأَنذِرْ عَشِيرَتَكَ ٱلْأَقْرَبِينَ﴿٢١٤﴾
share
وَأَنذِرْ നീ മുന്നറിയിപ്പു (താക്കീതു) നല്‍കുകയും ചെയ്യുക عَشِيرَتَكَ നിന്‍റെ കുടുംബത്തിനു, ബന്ധുക്കളെ الْأَقْرَبِينَ അടുത്തവരായ.
നിന്‍റെ അടുത്ത കുടുംബങ്ങള്‍ക്കു (ശിക്ഷയെക്കുറിച്ച്) മുന്നറിയിപ്പ് നല്‍കുകയും ചെയ്യണം.
وَٱخْفِضْ جَنَاحَكَ لِمَنِ ٱتَّبَعَكَ مِنَ ٱلْمُؤْمِنِينَ﴿٢١٥﴾
share
وَاخْفِضْ താഴ്ത്തുകയും ചെയ്യുക جَنَاحَكَ നിന്‍റെ പാര്‍ശ്വത്തെ, പക്ഷത്തെ, ഭാഗത്തെ لِمَنِ اتَّبَعَكَ നിന്നെ പിന്‍തുടര്‍ന്നവര്‍ക്കു مِنَ الْمُؤْمِنِينَ സത്യവിശ്വാസികളില്‍ നിന്നു, വിശ്വാസികളായിട്ടു.
സത്യവിശ്വാസികളായി നിന്നെ പിന്തുടര്‍ന്നിട്ടുള്ളവര്‍ക്ക് നിന്‍റെ പാര്‍ശ്വം താഴ്ത്തികൊടുക്കുകയും ചെയ്യുക. [അവരുമായി സൗമ്യത്തില്‍ പെരുമാറുക].
فَإِنْ عَصَوْكَ فَقُلْ إِنِّى بَرِىٓءٌۭ مِّمَّا تَعْمَلُونَ﴿٢١٦﴾
share
فَإِنْ عَصَوْكَ എന്നാലവര്‍ നിന്നോടു അനുസരണക്കേടു കാട്ടിയാല്‍, എതിരു പ്രവര്‍ത്തിച്ചാല്‍ فَقُلْ അപ്പോള്‍ നീ പറയുക إِنِّي നിശ്ചയമായും ഞാന്‍ بَرِيءٌ നിരുത്തരവാദിയാണ്, ഒഴിവായവനാണ് مِّمَّا تَعْمَلُونَ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ചു.
എന്നാല്‍, അവര്‍ നിന്നോട് അനുസരണക്കേട്‌ കാണിക്കുകയാണെങ്കില്‍ നീ പറഞ്ഞേക്കുക: "നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് ഞാന്‍ നിരുത്തരവാദിയാണ്" എന്ന്.
وَتَوَكَّلْ عَلَى ٱلْعَزِيزِ ٱلرَّحِيمِ﴿٢١٧﴾
share
وَتَوَكَّلْ നീ ഭരമേല്‍പിക്കുകയും ചെയ്യുക, അര്‍പ്പിക്കുക عَلَى الْعَزِيزِ പ്രതാപശാലിയുടെമേല്‍ الرَّحِيمِ കരുണാനിധിയായ.
പ്രതാപശാലിയും കരുണാനിധിയുമായുള്ളവന്‍റെ മേല്‍ (എല്ലാ കാര്യങ്ങളും) ഭരമേല്‍പിക്കുകയും ചെയ്യുക.
തഫ്സീർ : 213-217
View   
ٱلَّذِى يَرَىٰكَ حِينَ تَقُومُ﴿٢١٨﴾
share
الَّذِي യാതൊരുവന്‍ يَرَاكَ അവന്‍ നിന്നെ കാണുന്നു, കണ്ടുകൊണ്ടിരിക്കുന്നു حِينَ تَقُومُ നീ നിന്നുകൊണ്ടിരിക്കുന്ന സമയത്ത്, എഴുന്നേല്‍ക്കുമ്പോള്‍.
അതായത്: നീ നിന്ന് (നമസ്കരിച്ചു) കൊണ്ടിരിക്കുന്ന സമയത്ത് നിന്നെ കണ്ടു കൊണ്ടിരിക്കുന്നവന്‍;
وَتَقَلُّبَكَ فِى ٱلسَّـٰجِدِينَ﴿٢١٩﴾
share
وَتَقَلُّبَكَ നീ ചലിക്കുന്നതും, നിന്‍റെ നീക്കവും فِي السَّاجِدِينَ സുജൂദ് ചെയ്യുന്നവരുടെ കൂട്ടത്തില്‍.
"സുജൂദ്" [സാഷ്ടാംഗ നമസ്കാരം] ചെയ്യുന്നവരുടെ കൂട്ടത്തില്‍ നീ ചലിച്ചുകൊണ്ടിരിക്കുന്നതും (കാണുന്നവന്‍).
إِنَّهُۥ هُوَ ٱلسَّمِيعُ ٱلْعَلِيمُ﴿٢٢٠﴾
share
إِنَّهُ നിശ്ചയമായും അവന്‍ هُوَ അവന്‍ തന്നെ السَّمِيعُ കേള്‍ക്കുന്നവന്‍ الْعَلِيمُ അറിയുന്നവന്‍, സര്‍വ്വജ്ഞന്‍.
നിശ്ചയമായും, അവന്‍ തന്നെയാണ് (എല്ലാം) കേള്‍ക്കുന്നവനും, അറിയുന്നവനും.
തഫ്സീർ : 218-220
View   
هَلْ أُنَبِّئُكُمْ عَلَىٰ مَن تَنَزَّلُ ٱلشَّيَـٰطِينُ﴿٢٢١﴾
share
هَلْ أُنَبِّئُكُمْ ഞാന്‍ നിങ്ങള്‍ക്കു വര്‍ത്തമാനം അറിയിച്ചു തരട്ടെയോ عَلَىٰ مَن ആരുടെ മേലാണ് تَنَزَّلُ ഇറങ്ങുന്നതു (എന്നു) الشَّيَاطِينُ പിശാചുക്കള്‍.
ആരുടെമേലാണ് പിശാചുക്കള്‍ ഇറങ്ങുന്നതെന്ന് ഞാന്‍ നിങ്ങള്‍ക്ക് വര്‍ത്തമാനം അറിയിച്ചു തരട്ടെയോ?-
تَنَزَّلُ عَلَىٰ كُلِّ أَفَّاكٍ أَثِيمٍۢ﴿٢٢٢﴾
share
تَنَزَّلُ അവ ഇറങ്ങുന്നു عَلَىٰ كُلِّ أَفَّاكٍ എല്ലാ മഹാവ്യാജകന്‍റെമേലും, വലിയ നുണക്കാരുടെ മേല്‍ أَثِيمٍ ദുഷ്ടനായ, വളരെ കുറ്റം ചെയ്യുന്നവനായ.
മഹാ വ്യാജകാനും ദുഷ്ടനുമായ എല്ലാവരുടെയും മേലത്രെ (പിശാചുക്കള്‍) ഇറങ്ങുന്നത്.
يُلْقُونَ ٱلسَّمْعَ وَأَكْثَرُهُمْ كَـٰذِبُونَ﴿٢٢٣﴾
share
يُلْقُونَ അവര്‍ ഇട്ടുകൊടുക്കുന്നു السَّمْعَ കേള്‍വി, കേട്ടതു وَأَكْثَرُهُمْ അവരില്‍ അധികമാളും كَاذِبُونَ വ്യാജം (കളവു) പറയുന്നവരാണ്.
അവര്‍ ചെവികൊടുക്കുന്നതാണ്; അവരില്‍ അധികമാളും വ്യാജം പറയുന്നവരാകുന്നു.
തഫ്സീർ : 221-223
View   
وَٱلشُّعَرَآءُ يَتَّبِعُهُمُ ٱلْغَاوُۥنَ﴿٢٢٤﴾
share
وَالشُّعَرَاءُ കവികളാകട്ടെ يَتَّبِعُهُمُ അവര്‍ പിന്‍പറ്റുന്നു, അനുഗമിക്കും الْغَاوُونَ വഴിതെറ്റിയവര്‍, ദുര്‍മാര്‍ഗ്ഗികള്‍.
കവികളാകട്ടെ, അവരെ പിന്‍പറ്റുക ദുര്‍മ്മാര്‍ഗ്ഗികളാകുന്നു.
أَلَمْ تَرَ أَنَّهُمْ فِى كُلِّ وَادٍۢ يَهِيمُونَ﴿٢٢٥﴾
share
أَلَمْ تَرَ നീ കണ്ടില്ലേ أَنَّهُمْ നിശ്ചയമായും അവര്‍ فِي كُلِّ وَادٍ എല്ലാ താഴ്‌വരയില്‍ കൂടിയും, എല്ലാ തുറയിലും يَهِيمُونَ അലഞ്ഞു നടക്കുന്നു, ചുറ്റിത്തിരിയുന്നു (എന്ന്).
നീ കണ്ടിട്ടില്ലേ, അവര്‍ (ഭാവനയുടെ) എല്ലാ താഴ്‌വരയില്‍കൂടിയും അലഞ്ഞുനടക്കുന്നതാണ് എന്ന് ?!-
وَأَنَّهُمْ يَقُولُونَ مَا لَا يَفْعَلُونَ﴿٢٢٦﴾
share
وَأَنَّهُمْ നിശ്ചയമായും അവര്‍ يَقُولُونَ പറയുന്നു (എന്നും) مَا لَا يَفْعَلُونَ അവര്‍ ചെയ്യാത്തത്.
അവര്‍, തങ്ങള്‍ പ്രവര്‍ത്തിക്കാത്തതു പറഞ്ഞുകൊണ്ടിരിക്കുമെന്നും (കണ്ടിട്ടില്ലേ)?!
തഫ്സീർ : 224-226
View   
إِلَّا ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ وَذَكَرُوا۟ ٱللَّهَ كَثِيرًۭا وَٱنتَصَرُوا۟ مِنۢ بَعْدِ مَا ظُلِمُوا۟ ۗ وَسَيَعْلَمُ ٱلَّذِينَ ظَلَمُوٓا۟ أَىَّ مُنقَلَبٍۢ يَنقَلِبُونَ﴿٢٢٧﴾
share
إِلَّا الَّذِينَ യാതൊരു കൂട്ടരൊഴികെ آمَنُوا അവര്‍ വിശ്വസിച്ചിരിക്കുന്നു وَعَمِلُوا പ്രവര്‍ത്തിക്കയും ചെയ്തിരിക്കുന്നു الصَّالِحَاتِ സല്‍ക്കര്‍മ്മങ്ങള്‍ وَذَكَرُوا അവര്‍ സ്മരിക്കുകയും (ഓര്‍ക്കുകയും, പ്രസ്താവിക്കുകയും) ചെയ്തു اللَّـهَ അല്ലാഹുവിനെ كَثِيرًا ധാരാളം, വളരെ وَانتَصَرُوا അവര്‍ രക്ഷാനടപടി സ്വീകരിക്കയും ചെയ്തു, പ്രതികാരനടപടി എടുക്കയും ചെയ്തു, വിജയം നേടുകയും ചെയ്തു مِن بَعْدِ ശേഷമായി مَا ظُلِمُوا അവര്‍ അക്രമം ചെയ്യപ്പെട്ടതിന്‍റെ وَسَيَعْلَمُ ഉടനെ അറിഞ്ഞുകൊള്ളും, വഴിയെ അറിയാറാകും الَّذِينَ ظَلَمُوا അക്രമം ചെയ്തവര്‍ أَيَّ مُنقَلَبٍ ഏതൊരു പര്യവസാനത്തിലാണ് يَنقَلِبُونَ അവര്‍ തിരിഞ്ഞെത്തുന്നതു, എത്തിച്ചേരുന്നതു, മടങ്ങിയെത്തുന്നതു (എന്നു).
വിശ്വസിക്കുകയും, സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും, അല്ലാഹുവിനെ ധാരാളം സ്മരിക്കുകയും, തങ്ങള്‍ അക്രമിക്കപ്പെട്ടതിനുശേഷം (പ്രതികാരംവഴി) രക്ഷാനടപടിയെടുക്കുകയും ചെയ്തവരൊഴികെ. [ഇവര്‍ അതില്‍നിന്ന് ഒഴിവാണ്]. അക്രമം പ്രവര്‍ത്തിച്ചവര്‍ ഉടനെ അറിഞ്ഞു കൊള്ളും, ഏതൊരു പര്യവസാനത്തിലാണ് അവര്‍ തിരിഞ്ഞെത്തുകയെന്ന്!
തഫ്സീർ : 227-227
View   
27.അന്നംല്‍


بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
طسٓ ۚ تِلْكَ ءَايَـٰتُ ٱلْقُرْءَانِ وَكِتَابٍۢ مُّبِينٍ﴿١﴾
share
طسٓ ത്വാ-സീന്‍ تِلْكَ അവ, ഇവ ءَايَٰتُ ٱلْقُرْءَانِ ഖുര്‍ആന്റെ ആയത്തുകളാണ് وَكِتَابٍ വേദഗ്രന്ഥത്തിന്റെയും مُّبِينٍ സ്പഷ്ടമായ, സുവ്യക്തമായ
"ത്വാ-സീന്‍." (*) ഇവ ഖുര്‍ആന്‍റെയും, സുവ്യക്തമായ വേദഗ്രന്ഥത്തിന്‍റെയും ആയത്തുകളാകുന്നു [ വചനങ്ങളാകുന്നു].
തഫ്സീർ : 1-1
View   
هُدًۭى وَبُشْرَىٰ لِلْمُؤْمِنِينَ﴿٢﴾
share
هُدًى മാര്‍ഗ്ഗദര്‍ശനം وَبُشْرَىٰ സന്തോഷവാര്‍ത്തയും لِلْمُؤْمِنِينَ സത്യവിശ്വാസികള്‍ക്കു
(അവ) സത്യവിശ്വാസികള്‍ക്കു മാര്‍ഗ്ഗദര്‍ശനവും, സന്തോഷവാര്‍ത്തയുമാകുന്നു.
ٱلَّذِينَ يُقِيمُونَ ٱلصَّلَوٰةَ وَيُؤْتُونَ ٱلزَّكَوٰةَ وَهُم بِٱلْـَٔاخِرَةِ هُمْ يُوقِنُونَ﴿٣﴾
share
الَّذِينَ يُقِيمُونَ നിലനിറുത്തുന്നവര്‍ക്കു الصَّلَاةَ നമസ്കാരം وَيُؤْتُونَ കൊടുക്കുകയും ചെയ്യുന്ന الزَّكَاةَ സകാത്ത് وَهُم അവരാകട്ടെ بِٱلْءَاخِرَةِ പരലോകത്തെപ്പറ്റി هُمْ يُوقِنُونَ അവര്‍ ദൃഢമായി വിശ്വസിക്കുന്നു.
അതായത്, നമസ്കാരം നിലനിറുത്തുകയും, "സകാത്ത്" കൊടുക്കുകയും ചെയ്യുന്നവര്‍; അവര്‍ പരലോകത്തെക്കുറിച്ചാകട്ടെ, ദൃഢമായി വിശ്വസിക്കുകയും ചെയ്യുന്നു. (ഇങ്ങിനെയുള്ളവര്‍ക്ക്).
إِنَّ ٱلَّذِينَ لَا يُؤْمِنُونَ بِٱلْـَٔاخِرَةِ زَيَّنَّا لَهُمْ أَعْمَـٰلَهُمْ فَهُمْ يَعْمَهُونَ﴿٤﴾
share
إِنَّ الَّذِينَ لَا يُؤْمِنُونَ നിശ്ചയമായും വിശ്വസിക്കാത്തവര്‍ بِالْآخِرَةِ പരലോകത്തില്‍ زَيَّنَّا നാം ഭംഗിയാക്കിക്കാണിച്ചിരിക്കുന്നു, അലങ്കാരമാക്കിയിരിക്കുന്നു لَهُمْ അവര്‍ക്കു أَعْمَالَهُمْ അവരുടെ പ്രവൃത്തികളെ, കര്‍മ്മങ്ങളെ فَهُمْ അതിനാല്‍ അവര്‍ يَعْمَهُونَ അന്ധാളിച്ചു (പരിഭ്രമിച്ചു)കൊണ്ടിരിക്കുന്നു
നിശ്ചയമായും, പരലോകത്തില്‍ വിശ്വസിക്കാത്തവര്‍, അവര്‍ക്കു തങ്ങളുടെ പ്രവൃത്തികള്‍ നാം ഭംഗിയാക്കി കാണിച്ചുകൊടുത്തിരിക്കുകയാണ്. അതിനാല്‍, അവര്‍ അന്ധാളിച്ചു ( പരിഭ്രമചിത്തരായി)ക്കൊണ്ടിരിക്കുന്നു.
أُو۟لَـٰٓئِكَ ٱلَّذِينَ لَهُمْ سُوٓءُ ٱلْعَذَابِ وَهُمْ فِى ٱلْـَٔاخِرَةِ هُمُ ٱلْأَخْسَرُونَ﴿٥﴾
share
أُولَـٰئِكَ الَّذِينَ അവര്‍ യാതൊരു കൂട്ടരത്രെ لَهُمْ അവര്‍ക്കാണ് سُوءُ الْعَذَابِ കഠിനശിക്ഷ, കടുത്ത ശിക്ഷ وَهُمْ അവരാകട്ടെ فِي ٱلْءَاخِرَةِ പരലോകത്തില്‍ هُمُ അവര്‍തന്നെ الْأَخْسَرُونَ ഏറ്റം നഷ്ടപ്പെട്ടവര്‍
കഠിന ശിക്ഷയുണ്ടായിരിക്കുന്നവരത്രെ അക്കൂട്ടര്‍. അവര്‍ പരലോകത്തിലാകട്ടെ, ഏറ്റവും നഷ്ടപ്പെട്ടവരും തന്നെ.
وَإِنَّكَ لَتُلَقَّى ٱلْقُرْءَانَ مِن لَّدُنْ حَكِيمٍ عَلِيمٍ﴿٦﴾
share
وَإِنَّكَ നിശ്ചയമായും നീ لَتُلَقَّى നിനക്കു ഏറ്റു തരപ്പെടുന്നു الْقُرْآنَ ഖുര്‍ആന്‍ مِن لَّدُنْ പക്കല്‍നിന്നു, അടുക്കല്‍ നിന്നു حَكِيمٍ ഒരു അഗധജ്ഞന്‍റെ عَلِيمٍ സര്‍വ്വജ്ഞനായ
നിശ്ചയമായും, അഗാധജ്ഞനും, സര്‍വ്വജ്ഞനുമായുള്ള ഒരുവന്‍റെ പക്കല്‍നിന്ന് നിനക്കു ഖുര്‍ആന്‍ ഏറ്റു തരപ്പെട്ടുകൊണ്ടിരിക്കുന്നു.
തഫ്സീർ : 2-6
View   
إِذْ قَالَ مُوسَىٰ لِأَهْلِهِۦٓ إِنِّىٓ ءَانَسْتُ نَارًۭا سَـَٔاتِيكُم مِّنْهَا بِخَبَرٍ أَوْ ءَاتِيكُم بِشِهَابٍۢ قَبَسٍۢ لَّعَلَّكُمْ تَصْطَلُونَ﴿٧﴾
share
إِذْ قَالَ مُوسَىٰ മൂസാ പറഞ്ഞ സന്ദര്‍ഭം لِأَهْلِهِ തന്‍റെ വീട്ടുകാരോടു, സ്വന്തക്കാരോടു إِنِّي انَسْتُ നിശ്ചയമായും ഞാന്‍ കണ്ടിരിക്കുന്നു نَارًا ഒരു തീ سَـَٔاتِيكُم ഞാന്‍ നിങ്ങള്‍ക്കു വന്നേക്കാം مِّنْهَا അതില്‍നിന്നു, അവിടെ നിന്നു بِخَبَرٍ വല്ല വര്‍ത്തമാനവും കൊണ്ട് أَوْ ءَاتِيكُم അല്ലെങ്കില്‍ ഞാന്‍ നിങ്ങള്‍ക്ക് വരും بِشِهَابٍ ഒരു തീപന്തംകൊണ്ട്, തീനാളംകൊണ്ട് قَبَسٍ കൊളുത്തിയെടുത്ത, പകര്‍ത്തിയെടുത്ത لَّعَلَّكُمْ നിങ്ങള്‍ക്കാവാം تَصْطَلُونَ തീ കായും, ശൈത്യശമനം വരുത്തും
മൂസാ തന്‍റെ വീട്ടുകാരോടു പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക): "നിശ്ചയമായും, ഞാന്‍ ഒരു തീ കണ്ടിരിക്കുന്നു; അതിനടുത്തുനിന്ന് വല്ലവര്‍ത്തമാനവും ഞാന്‍ നിങ്ങള്‍ക്ക് കൊണ്ടുവരാം; അല്ലെങ്കില്‍ (അതില്‍നിന്നു) കൊളുത്തിയെടുത്ത ഒരു തീപന്തം നിങ്ങള്‍ക്കു കൊണ്ടുവരാം. നിങ്ങള്‍ക്ക് തീ കായാമല്ലോ.
തഫ്സീർ : 7-7
View   
فَلَمَّا جَآءَهَا نُودِىَ أَنۢ بُورِكَ مَن فِى ٱلنَّارِ وَمَنْ حَوْلَهَا وَسُبْحَـٰنَ ٱللَّهِ رَبِّ ٱلْعَـٰلَمِينَ﴿٨﴾
share
فَلَمَّا جَاءَهَا അങ്ങനെ അദ്ദേഹം അതിനടുത്തു വന്നപ്പോള്‍ نُودِيَ വിളിച്ചുപറയപ്പെട്ടു, വിളിക്കപ്പെട്ടു أَن بُورِكَ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു, ആശീര്‍വ്വദിക്കപ്പെട്ടിരിക്കുന്നു എന്നു مَن فِي النَّارِ തീയില്‍ ഉള്ളവര്‍ وَمَنْ حَوْلَهَا അതിന്‍റെ പരിസരത്തുള്ളവരും, ചുറ്റുപാടുള്ളവരും وَسُبْحَانَ اللَّـهِ അല്ലാഹു മഹാ പരിശുദ്ധനുമത്രെ رَبِّ الْعَالَمِينَ ലോകരക്ഷിതാവായ
അങ്ങിനെ, അദ്ദേഹം അതിനടുത്തുവന്നപ്പോള്‍ അദ്ദേഹത്തോട് വിളിച്ചുപറയപ്പെട്ടു: "(ഈ) തീയില്‍ ഉള്ളവരും, അതിന്‍റെ പരിസരത്തുള്ളവരും അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. "ലോകരക്ഷിതാവായ അല്ലാഹു മഹാപരിശുദ്ധനുമത്രെ!
يَـٰمُوسَىٰٓ إِنَّهُۥٓ أَنَا ٱللَّهُ ٱلْعَزِيزُ ٱلْحَكِيمُ﴿٩﴾
share
يَا مُوسَىٰ മൂസാ إِنَّهُ നിശ്ചയമായും അത് (കാര്യം) أَنَا اللَّـهُ ഞാന്‍ അല്ലാഹുവാണ് الْعَزِيزُ പ്രതാപശാലിയായ الْحَكِيمُ അഗാധജ്ഞനായ, യുക്തിമാനായ
"മൂസാ, നിശ്ചയമായും (കാര്യം): പ്രതാപശാലിയായ, അഗാധജ്ഞനായ അല്ലാഹുവത്രെ ഞാന്‍."
തഫ്സീർ : 8-9
View   
وَأَلْقِ عَصَاكَ ۚ فَلَمَّا رَءَاهَا تَهْتَزُّ كَأَنَّهَا جَآنٌّۭ وَلَّىٰ مُدْبِرًۭا وَلَمْ يُعَقِّبْ ۚ يَـٰمُوسَىٰ لَا تَخَفْ إِنِّى لَا يَخَافُ لَدَىَّ ٱلْمُرْسَلُونَ﴿١٠﴾
share
وَأَلْقِ ഇടുക (എന്നും) عَصَاكَ നിന്‍റെ വടി فَلَمَّا رَآهَا അനന്തരം (എന്നിട്ടു) അദ്ദേഹം അതു കണ്ടപ്പോള്‍ تَهْتَزُّ പിടഞ്ഞു നടക്കുന്നതായി, തുള്ളിച്ചലിക്കുന്നതായി كَأَنَّهَا جَانٌّ അതൊരു സര്‍പ്പമെന്നപോലെ وَلَّىٰ അദ്ദേഹം തിരിഞ്ഞു, പിന്‍വാങ്ങി مُدْبِرًا പിന്‍തിരിഞ്ഞവനായി, പിന്നിട്ടുകൊണ്ടു وَلَمْ يُعَقِّبْ അദ്ദേഹം പിന്നോക്കം നോക്കിയതുമില്ല, മടങ്ങിയതുമില്ല يَا مُوسَىٰ ഹേ മൂസാ لَا تَخَفْ നീ ഭയപ്പെടേണ്ട إِنِّي നിശ്ചയമായും ഞാന്‍ لَا يَخَا فُ ഭയപ്പെടേണ്ടതില്ല لَدَيَّ എന്‍റെ അടുക്കല്‍ الْمُرْسَلُونَ മുര്‍സലുകള്‍
"നിന്‍റെ വടി (നിലത്ത്) ഇടുക!" ( അദ്ദേഹം അത് ഇട്ടു). അനന്തരം,അതൊരു സര്‍പ്പമെന്നോണം പിടഞ്ഞു നടക്കുന്നതായി കണ്ടപ്പോള്‍, അദ്ദേഹം പിന്തിരിഞ്ഞോടി പിന്നോക്കം നോക്കിയതുമില്ല. (അല്ലാഹു പറഞ്ഞു : ) "മൂസാ നീ ഭയപ്പെടേണ്ടാ; നിശ്ചയമായും ഞാന്‍: എന്‍റെ അടുക്കല്‍ "മുര്‍സലു"കള്‍ ഭയപ്പെടുന്നതല്ല;-
إِلَّا مَن ظَلَمَ ثُمَّ بَدَّلَ حُسْنًۢا بَعْدَ سُوٓءٍۢ فَإِنِّى غَفُورٌۭ رَّحِيمٌۭ﴿١١﴾
share
إِلَّا പക്ഷേ, എങ്കിലും مَن ظَلَمَ ആരെങ്കിലും അക്രമം പ്രവര്‍ത്തിച്ചു ثُمَّ بَدَّلَ പിന്നെ പകരമാക്കി حُسْنًا നന്മയെ بَعْدَ سُوءٍ തിന്മയുടെ ശേഷം فَإِنِّي غَفُورٌ എന്നാല്‍ ഞാന്‍ പൊറുക്കുന്നവനാണ് رَّحِيمٌ കരുണാനിധിയാണ്
"പക്ഷേ, ആരെങ്കിലും, അക്രമം പ്രവര്‍ത്തിക്കുകയും,പിന്നീട് തിന്മക്കുശേഷം നന്മ പകരമാക്കുകയും ചെയ്യുന്നതായാല്‍,- അപ്പോള്‍, നിശ്ചയമായും ഞാന്‍ പൊറുക്കുന്നവനും, കരുണാനിധിയുമാകുന്നു."
وَأَدْخِلْ يَدَكَ فِى جَيْبِكَ تَخْرُجْ بَيْضَآءَ مِنْ غَيْرِ سُوٓءٍۢ ۖ فِى تِسْعِ ءَايَـٰتٍ إِلَىٰ فِرْعَوْنَ وَقَوْمِهِۦٓ ۚ إِنَّهُمْ كَانُوا۟ قَوْمًۭا فَـٰسِقِينَ﴿١٢﴾
share
وَأَدْخِلْ നീ കടത്തുകയും ചെയ്യുക يَدَكَ നിന്‍റെ കൈ فِي جَيْبِكَ നിന്‍റെ കുപ്പായമാറില്‍ تَخْرُجْ അതു പുറത്തുവരും بَيْضَاءَ വെളുത്തതായി مِنْ غَيْرِ سُوءٍ ഒരു ദൂഷ്യവും (കേടും)കൂടാതെ فِي تِسْعِ آيَاتٍ ഒമ്പതു ദൃഷ്ടാന്തങ്ങളില്‍ പെട്ടതായി إِلَىٰ فِرْعَوْنَ ഫിര്‍ഔന്‍റെ അടുക്കലേക്കു وَقَوْمِهِ അവന്‍റെ ജനങ്ങളുടെയും إِنَّهُمْ كَانُوا നിശ്ചയമായും അവര്‍ ആകുന്നു, ആയിരിക്കുന്നു قَوْمًا ഒരു ജനത فَاسِقِينَ തോന്ന്യവാസികളായ
"നിന്‍റെ കൈ നിന്‍റെ കുപ്പായമാറില്‍ കടത്തുക; യാതൊരു ദൂഷ്യവും കൂടാതെ അത് വെളുത്തതായി (പ്രകാശിച്ചു കൊണ്ട് ) പുറത്തു വരുന്നതാണ്;- ഫിര്‍ഔനിന്‍റെയും, അവന്‍റെ ജനങ്ങളുടെയും അടുക്കലേക്കുള്ള ഒമ്പത് ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണ് ( ഈ രണ്ടു ദൃഷ്ടാന്തങ്ങള്‍). നിശ്ചയമായും, അവര്‍ തോന്ന്യവാസികളായ ഒരു ജനതയായിരിക്കുന്നു."
തഫ്സീർ : 10-12
View   
فَلَمَّا جَآءَتْهُمْ ءَايَـٰتُنَا مُبْصِرَةًۭ قَالُوا۟ هَـٰذَا سِحْرٌۭ مُّبِينٌۭ﴿١٣﴾
share
فَلَمَّا جَاءَتْهُمْ അങ്ങനെ അവര്‍ക്കു വന്നപ്പോള്‍ آيَاتُنَا നമ്മുടെ ദൃഷ്ടാന്തങ്ങള്‍ مُبْصِرَةً കണ്ണു തുറപ്പിക്കുന്ന നിലയില്‍, കാണത്തക്കവിധം قَالُوا അവര്‍ പറഞ്ഞു هَـٰذَا سِحْرٌ ഇതു ആഭിചാരമാണ്,ജാലവിദ്യയാണ്‌ مُّبِينٌ പ്രത്യക്ഷമായ, തനി
അങ്ങനെ, അവര്‍ക്ക് നമ്മുടെ ദൃഷ്ടാന്തങ്ങള്‍ കണ്ണുതുറപ്പിക്കത്തക്ക നിലയില്‍ (വ്യക്തമായി) വന്നപ്പോള്‍ അവര്‍ പറഞ്ഞു: "ഇത് പ്രത്യക്ഷമായ ഒരു ജാലവിദ്യയാണ്‌" എന്ന്!
وَجَحَدُوا۟ بِهَا وَٱسْتَيْقَنَتْهَآ أَنفُسُهُمْ ظُلْمًۭا وَعُلُوًّۭا ۚ فَٱنظُرْ كَيْفَ كَانَ عَـٰقِبَةُ ٱلْمُفْسِدِينَ﴿١٤﴾
share
وَجَحَدُوا بِهَا അവര്‍ അവയെ നിഷേധിച്ചു, നിരാകരിച്ചു وَاسْتَيْقَنَتْهَا അവയെ ഉറപ്പായി വിശ്വസിച്ചിരുന്നിട്ടും, ദൃഢമായിക്കണ്ടിരിക്കെ أَنفُسُهُمْ അവരുടെ മനസ്സുകള്‍ ظُلْمًا അക്രമമായിട്ടു وَعُلُوًّا പൊങ്ങച്ചമായും, ഔന്നത്യമായും فَانظُرْ തന്‍നിമിത്തം നോക്കുക كَيْفَ كَانَ എങ്ങിനെ ആയിത്തീര്‍ന്നു, എങ്ങിനെയുണ്ടായി عَاقِبَةُ പര്യവസാനം, കലാശം الْمُفْسِدِينَ നാശകാരികളുടെ
തങ്ങളുടെ മനസ്സുകള്‍ അവയെ ദൃഢമായി ഉറപ്പിച്ചിരിക്കെ - അക്രമവും, പൊങ്ങച്ചവുമായിക്കൊണ്ട് - അവര്‍ അവയെ നിഷേധിക്കുകയും ചെയ്തു. തന്നിമിത്തം നോക്കുക: (ആ) കുഴപ്പക്കാരുടെ പര്യവസാനം എങ്ങിനെയായിത്തീര്‍ന്നു?!
തഫ്സീർ : 13-14
View   
وَلَقَدْ ءَاتَيْنَا دَاوُۥدَ وَسُلَيْمَـٰنَ عِلْمًۭا ۖ وَقَالَا ٱلْحَمْدُ لِلَّهِ ٱلَّذِى فَضَّلَنَا عَلَىٰ كَثِيرٍۢ مِّنْ عِبَادِهِ ٱلْمُؤْمِنِينَ﴿١٥﴾
share
وَلَقَدْ ءَاتَيْنَا തീര്‍ച്ചയായും നാം കൊടുക്കുകയുണ്ടായി دَاوُودَ وَسُلَيْمَانَ ദാവൂദിനും സുലൈമാന്നും عِلْمًا ജ്ഞാനം وَقَالَا അവര്‍ (രണ്ടാളും) പറയുകയും ചെയ്തു الْحَمْدُ لِلَّـهِ അല്ലാഹുവിനു സര്‍വ്വസ്തുതിയും الَّذِي فَضَّلَنَا ഞങ്ങള്‍ക്കു ശ്രേഷ്ഠത നല്‍കിയവനായ عَلَىٰ كَثِيرٍ മിക്കവരെക്കാളും, അധികമാളുകളെക്കാളും مِّنْ عِبَادِهِ അവന്‍റെ അടിയാന്മാരില്‍നിന്നു الْمُؤْمِنِينَ സത്യവിശ്വാസികളായ
തീര്‍ച്ചയായും, ദാവൂദിനും സുലൈമാനും, നാം ജ്ഞാനം നല്‍കുകയുണ്ടായി. രണ്ടാളും പറയുകയും ചെയ്തു: " സത്യവിശ്വാസികളായ തന്‍റെ അടിയാന്മാരില്‍ മിക്കവരെക്കാളും ഞങ്ങള്‍ക്ക് ശ്രേഷ്ഠത നല്കിയവനായ അല്ലാഹുവിന് സര്‍വ്വസ്തുതിയും!
തഫ്സീർ : 15-15
View   
وَوَرِثَ سُلَيْمَـٰنُ دَاوُۥدَ ۖ وَقَالَ يَـٰٓأَيُّهَا ٱلنَّاسُ عُلِّمْنَا مَنطِقَ ٱلطَّيْرِ وَأُوتِينَا مِن كُلِّ شَىْءٍ ۖ إِنَّ هَـٰذَا لَهُوَ ٱلْفَضْلُ ٱلْمُبِينُ﴿١٦﴾
share
وَوَرِثَ അവകാശമെടുത്തു, അനന്തരാവകാശിയായി سُلَيْمَانُ സുലൈമാന്‍ دَاوُودَ ദാവൂദിനെ, ദാവൂദിന്ന് وَقَالَ അദ്ദേഹം പറയുകയും ചെയ്തു يَا أَيُّهَا النَّاسُ ഹേ മനുഷ്യരേ عُلِّمْنَا നമുക്കു പഠിപ്പിക്കപ്പെട്ടിരിക്കുന്നു مَنطِقَ الطَّيْرِ പക്ഷികളുടെ സംസാരം (ഭാഷണം) وَأُوتِينَا നമുക്കു നല്‍കപ്പെടുകയും ചെയ്തിരിക്കുന്നു مِن كُلِّ شَيْءٍ എല്ലാ വസ്തുക്കളില്‍നിന്നും إِنَّ هَـٰذَا നിശ്ചയമായും ഇതു لَهُوَ ഇതുതന്നെ الْفَضْلُ യോഗ്യത, ശ്രേഷ്ടത, അനുഗ്രഹം, ദയവ് الْمُبِينُ സ്പഷ്ടമായ
സുലൈമാന്‍ ദാവൂദിന് അനന്തരാവകാശിയായി. അദ്ദേഹം പറഞ്ഞു: "ഹേ മനുഷ്യരെ, നമുക്ക് പക്ഷികളുടെ സംസാരം [ഭാഷണം] പഠിപ്പിക്കപ്പെട്ടിരിക്കുന്നു; എല്ലാ (ആവശ്യമായ) വസ്തുക്കളില്‍നിന്നും ( വേണ്ടുന്നത്ര) നമുക്ക് നല്‍കപ്പെടുകയും ചെയ്തിരിക്കുന്നു. നിശ്ചയമായും, ഇതു തന്നെയാണ് പ്രത്യക്ഷമായ യോഗ്യത (അഥവാ അനുഗ്രഹം. )
തഫ്സീർ : 16-16
View   
وَحُشِرَ لِسُلَيْمَـٰنَ جُنُودُهُۥ مِنَ ٱلْجِنِّ وَٱلْإِنسِ وَٱلطَّيْرِ فَهُمْ يُوزَعُونَ﴿١٧﴾
share
وَحُشِرَ ശേഖരിക്കപ്പെട്ടു, ഒരുമിച്ചു കൂട്ടപ്പെട്ടു لِسُلَيْمَانَ സുലൈമാന്നു جُنُودُهُ അദ്ദേഹത്തിന്‍റെ സൈന്യങ്ങള്‍ مِنَ الْجِنِّ ജിന്നുകളില്‍നിന്നുള്ള وَالْإِنسِ മനുഷ്യരില്‍നിന്നും وَالطَّيْرِ പക്ഷികളില്‍നിന്നും فَهُمْ എന്നിട്ട് അവര്‍ يُوزَعُونَ തടയപ്പെട്ടുകൊണ്ടു (നിയന്ത്രിക്കപ്പെട്ടുകൊണ്ടു) ഇരിക്കുന്നു, വിഹിതിക്കപ്പെടുകയാണ്
സുലൈമാന്ന് ജിന്ന്, മനുഷ്യന്‍, പക്ഷി എന്നിവയില്‍ നിന്നുള്ള അദ്ദേഹത്തിന്‍റെ സൈന്യങ്ങള്‍ ശേഖരിക്കപ്പെട്ടു. എന്നിട്ട് അവര്‍ [സൈന്യങ്ങള്‍] തടഞ്ഞു നിയന്ത്രിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്;-
حَتَّىٰٓ إِذَآ أَتَوْا۟ عَلَىٰ وَادِ ٱلنَّمْلِ قَالَتْ نَمْلَةٌۭ يَـٰٓأَيُّهَا ٱلنَّمْلُ ٱدْخُلُوا۟ مَسَـٰكِنَكُمْ لَا يَحْطِمَنَّكُمْ سُلَيْمَـٰنُ وَجُنُودُهُۥ وَهُمْ لَا يَشْعُرُونَ﴿١٨﴾
share
حَتَّىٰ إِذَا أَتَوْا അങ്ങനെ അവര്‍ ചെന്നപ്പോള്‍ عَلَىٰ وَادِ النَّمْلِ ഉറുമ്പിന്‍ താഴ് വരയിലൂടെ قَالَتْ പറഞ്ഞു نَمْلَةٌ ഒരു ഉറുമ്പ് يَا أَيُّهَا النَّمْلُ ഹേ, ഉറുമ്പുകളേ ادْخُلُوا പ്രവേശിക്കുവിന്‍ مَسَاكِنَكُمْ നിങ്ങളുടെ പാര്‍പ്പിടങ്ങളില്‍ لَا يَحْطِمَنَّكُمْ നിങ്ങളെ ചതക്കാതെ ഇരിക്കട്ടെ سُلَيْمَانُ സുലൈമാന്‍ وَجُنُودُهُ തന്‍റെ സൈന്യങ്ങളും وَهُمْ അവരാകട്ടെ لَا يَشْعُرُونَ അറിയുന്നതുമല്ല, അവര്‍ ഗ്രഹിക്കുകയുമില്ല
അങ്ങനെ, അവര്‍ ഉറുമ്പിന്‍ താഴ് വരയില്‍ കൂടി ചെന്നപ്പോള്‍, ഒരു ഉറുമ്പ് പറഞ്ഞു: "ഹേ! ഉറുമ്പുകളെ, നിങ്ങള്‍ നിങ്ങളുടെ പാര്‍പ്പിടങ്ങളില്‍ പ്രവേശിച്ചുകൊള്ളുവിന്‍: സുലൈമാനും, തന്‍റെ സൈന്യങ്ങളും നിങ്ങളെ (ചവിട്ടി) ചതച്ചുകളയാതിരിക്കട്ടെ; അവരാകട്ടെ, (അത്) അറിയുന്നതുമല്ല.
തഫ്സീർ : 17-18
View   
فَتَبَسَّمَ ضَاحِكًۭا مِّن قَوْلِهَا وَقَالَ رَبِّ أَوْزِعْنِىٓ أَنْ أَشْكُرَ نِعْمَتَكَ ٱلَّتِىٓ أَنْعَمْتَ عَلَىَّ وَعَلَىٰ وَٰلِدَىَّ وَأَنْ أَعْمَلَ صَـٰلِحًۭا تَرْضَىٰهُ وَأَدْخِلْنِى بِرَحْمَتِكَ فِى عِبَادِكَ ٱلصَّـٰلِحِينَ﴿١٩﴾
share
فَتَبَسَّمَ അപ്പോള്‍ അദ്ദേഹം പുഞ്ചിരിതൂകി ضَاحِكًا ചിരിച്ചുംകൊണ്ട് مِّن قَوْلِهَا അതിന്‍റെ വാക്കു നിമിത്തം وَقَالَ അദ്ദേഹം പറയുകയും ചെയ്തു رَبِّ റബ്ബേ أَوْزِعْنِي എനിക്കു പ്രചോദനം നല്‍കേണമേ, തോന്നിപ്പിക്കേണമേ, എന്നെ നിയന്ത്രിക്കേണമേ أَنْ أَشْكُرَ ഞാന്‍ നന്ദി കാണിക്കുവാന്‍ نِعْمَتَكَ നിന്‍റെ അനുഗ്രഹത്തിനു الَّتِي أَنْعَمْتَ നീ അനുഗ്രഹം ചെയ്തിട്ടുള്ള عَلَيَّ എനിക്കു, എന്‍റെ മേല്‍ وَعَلَىٰ وَالِدَيَّ എന്‍റെ മാതാപിതാക്കള്‍ക്കും وَأَنْ أَعْمَلَ ഞാന്‍ പ്രവര്‍ത്തിക്കുവാനും صَالِحًا സല്‍ക്കര്‍മ്മം, നല്ലതു تَرْضَاهُ നീ തൃപ്തിപ്പെടുന്ന وَأَدْخِلْنِي എന്നെ പ്രവേശിപ്പിക്കുക (ഉള്‍പ്പെടുത്തുക)യും ചെയ്യേണമേ بِرَحْمَتِكَ നിന്‍റെ കാരുണ്യംകൊണ്ടു فِي عِبَادِكَ നിന്‍റെ അടിയാന്മാരില്‍ الصَّالِحِينَ സദ്‌വൃത്തരായ, നല്ലവരായ
അപ്പോള്‍, അതിന്‍റെ വാക്കുനിമിത്തം അദ്ദേഹം പുഞ്ചിരിക്കൊണ്ട് ചിരിച്ചു. അദ്ദേഹം (ഇങ്ങിനെ) പറയുകയും ചെയ്തു:- "റബ്ബേ, എനിക്കും, എന്‍റെ മാതാപിതാക്കള്‍ക്കും നീ ചെയ്തുതന്നിട്ടുള്ള നിന്‍റെ അനുഗ്രഹത്തിന് നന്ദി കാണിക്കുവാനും, നീ തൃപ്തിപ്പെടുന്ന സല്‍ക്കര്‍മ്മം പ്രവര്‍ത്തിക്കുവാനും എനിക്ക് നീ പ്രചോദനം നല്‍കേണമേ! നിന്‍റെ കാരുണ്യം കൊണ്ട്, സദ്‌വൃത്തരായ നിന്‍റെ അടിയാന്മാരില്‍ എന്നെ നീ ഉള്‍പ്പെടുത്തിത്തരുകയും വേണമേ!"
തഫ്സീർ : 19-19
View   
وَتَفَقَّدَ ٱلطَّيْرَ فَقَالَ مَا لِىَ لَآ أَرَى ٱلْهُدْهُدَ أَمْ كَانَ مِنَ ٱلْغَآئِبِينَ﴿٢٠﴾
share
وَتَفَقَّدَ അദ്ദേഹം പരിശോധിച്ചു الطَّيْرَ പക്ഷികളെ فَقَالَ അപ്പോള്‍ (എന്നിട്ടു) പറഞ്ഞു مَا لِيَ എനിക്കെന്താണ് لَا أَرَى ഞാന്‍ കാണുന്നില്ല الْهُدْهُدَ മരക്കൊത്തിയെ أَمْ كَانَ അഥവാ അതായിരിക്കുന്നുവോ مِنَ الْغَائِبِينَ ഹാജറില്ലാത്തവരില്‍, മറഞ്ഞുപോയവരില്‍
അദ്ദേഹം പക്ഷികളെ പരിശോധിക്കുകയുണ്ടായി. അപ്പോള്‍ അദ്ദേഹം പറഞ്ഞു: "എന്താണെനിക്ക്? (ആശ്ചര്യം തന്നെ;) മരക്കൊത്തി(പ്പക്ഷിയെ) കാണുന്നില്ലല്ലോ! അഥവാ, അത് ഹാജറില്ലാത്തവരുടെ കൂട്ടത്തില്‍ ആയിരിക്കയാണോ?
لَأُعَذِّبَنَّهُۥ عَذَابًۭا شَدِيدًا أَوْ لَأَا۟ذْبَحَنَّهُۥٓ أَوْ لَيَأْتِيَنِّى بِسُلْطَـٰنٍۢ مُّبِينٍۢ﴿٢١﴾
share
لَأُعَذِّبَنَّهُ സത്യമായും ഞാനതിനെ ശിക്ഷിക്കും عَذَابًا شَدِيدًا കഠിനമായ ശിക്ഷ أَوْ അല്ലെങ്കില്‍ لَأَذْبَحَنَّهُ ഞാനതിനെ തീര്‍ച്ചയായും അറുക്കും أَوْ لَيَأْتِيَنِّي അല്ലെങ്കില്‍ അത് എന്‍റെ അടുക്കല്‍ വരണം (വന്നാലൊഴികെ) بِسُلْطَانٍ ഒരു ന്യായംകൊണ്ടു, വല്ല രേഖയുമായി مُّبِينٍ വ്യക്തമായ
"സത്യമായിട്ടും, ഞാന്‍ അതിനെ കഠിനമായ ശിക്ഷ ശിക്ഷിക്കും; അല്ലെങ്കില്‍ അതിനെ അറുത്തു (കൊന്നു)കളയും. അല്ലാത്തപക്ഷം, ഒരു വ്യക്തമായ ന്യായവും കൊണ്ട് അത് എന്‍റെ അടുക്കല്‍ വരുകതന്നെ വേണം".
തഫ്സീർ : 20-21
View   
فَمَكَثَ غَيْرَ بَعِيدٍۢ فَقَالَ أَحَطتُ بِمَا لَمْ تُحِطْ بِهِۦ وَجِئْتُكَ مِن سَبَإٍۭ بِنَبَإٍۢ يَقِينٍ﴿٢٢﴾
share
فَمَكَثَ അങ്ങനെ അതു താമസിച്ചു غَيْرَ بَعِيدٍ വിദൂരമല്ലാത്ത നിലയില്‍ (കുറച്ചുസമയം) فَقَالَ എന്നിട്ടു അതു പറഞ്ഞു أَحَطتُ ഞാന്‍ സൂക്ഷ്മമായറിഞ്ഞിരിക്കുന്നു بِمَا യാതൊരു കാര്യത്തെക്കുറിച്ചു لَمْ تُحِطْ بِهِഅങ്ങുന്നു (താങ്കള്‍) അതിനെപ്പറ്റി സൂക്ഷ്മമായറിഞ്ഞിട്ടില്ല وَجِئْتُكَ ഞാന്‍ അങ്ങയുടെ അടുക്കല്‍ വന്നിരിക്കുന്നു مِن سَبَإٍ സബഇല്‍നിന്നു بِنَبَإٍ ഒരു വാര്‍ത്തയുംകൊണ്ടു يَقِينٍ ദൃഢമായ, ഉറപ്പായ
അങ്ങനെ, അത് [ മരക്കൊത്തി] വിദൂരമല്ലാത്തവണ്ണം (അല്‍പം) താമസിച്ചു. എന്നിട്ട് (വന്ന് ഇങ്ങിനെ) പറഞ്ഞു: "അങ്ങുന്ന് സൂക്ഷ്മമായറിഞ്ഞിട്ടില്ലാത്ത ഒരു കാര്യത്തെക്കുറിച്ച് ഞാന്‍ സൂക്ഷ്മമായറിഞ്ഞിരിക്കുന്നു; "സബഇ"ല്‍നിന്നും ദൃഢമായ ഒരു വാര്‍ത്തയുമായി ഞാന്‍ അങ്ങയുടെ അടുക്കല്‍ വന്നിരിക്കുകയാണ്.
إِنِّى وَجَدتُّ ٱمْرَأَةًۭ تَمْلِكُهُمْ وَأُوتِيَتْ مِن كُلِّ شَىْءٍۢ وَلَهَا عَرْشٌ عَظِيمٌۭ﴿٢٣﴾
share
إِنِّي നിശ്ചയമായും ഞാന്‍ وَجَدتُّ ഞാന്‍ കണ്ടെത്തിയിരിക്കുന്നു امْرَأَةً ഒരു സ്ത്രീയെ تَمْلِكُهُمْ അവള്‍ അവരെ ഭരിക്കുന്നു وَأُوتِيَتْ അവള്‍ക്കുനല്‍കപ്പെട്ടിരിക്കുന്നു مِن كُلِّ شَيْءٍ എല്ലാ വസ്തുക്കളില്‍ നിന്നും وَلَهَا അവള്‍ക്കുണ്ടുതാനും عَرْشٌ ഒരു സിംഹാസനം عَظِيمٌ വമ്പിച്ച, മഹത്തായ
"നിശ്ചയമായും, അവരെ [സബഉകാരെ] ഭരിച്ചുവരുന്ന ഒരു സ്ത്രീയെ ഞാന്‍ കണ്ടെത്തുകയുണ്ടായി. എല്ലാ വസ്തുക്കളില്‍നിന്നും (ആവശ്യമായത്ര) അവള്‍ക്കു നല്‍കപ്പെട്ടിരിക്കുന്നു. ഒരു വമ്പിച്ച സിംഹാസനവും അവള്‍ക്കുണ്ട്."
തഫ്സീർ : 22-23
View   
وَجَدتُّهَا وَقَوْمَهَا يَسْجُدُونَ لِلشَّمْسِ مِن دُونِ ٱللَّهِ وَزَيَّنَ لَهُمُ ٱلشَّيْطَـٰنُ أَعْمَـٰلَهُمْ فَصَدَّهُمْ عَنِ ٱلسَّبِيلِ فَهُمْ لَا يَهْتَدُونَ﴿٢٤﴾
share
وَجَدتُّهَا ഞാനവളെകണ്ടെത്തി وَقَوْمَهَا അവളുടെ ജനതയെയും يَسْجُدُونَ അവര്‍ സുജൂദു ചെയ്യുന്നു لِلشَّمْسِ സൂര്യനു مِن دُونِ اللَّـهِ അല്ലാഹുവിനു പുറമെ, അല്ലാഹുവിനെ കൂടാതെ وَزَيَّنَ ഭംഗിയാക്കിക്കാട്ടുകയും ചെയ്തിരിക്കുന്നു لَهُمُ അവര്‍ക്കു الشَّيْطَانُ പിശാച് أَعْمَالَهُمْ അവരുടെ കര്‍മ്മങ്ങള്‍, പ്രവൃത്തികള്‍ فَصَدَّهُمْ എന്നിട്ടു അവരെ തടഞ്ഞു عَنِ السَّبِيلِ മാര്‍ഗ്ഗത്തില്‍നിന്ന് فَهُمْ അതിനാല്‍ അവര്‍ لَا يَهْتَدُونَ നേര്‍മ്മാര്‍ഗ്ഗത്തില്‍ ചരിക്കുന്നില്ല, സന്‍മാര്‍ഗ്ഗം പ്രാപിക്കുന്നില്ല
"അവളെയും, അവളുടെ ജനതയെയും അല്ലാഹുവിനെ വിട്ട് സൂര്യന്നു സുജൂദ് [സാഷ്ടാംഗനമസ്കാരം] ചെയ്യുന്നതായി ഞാന്‍ കണ്ടെത്തിയിരിക്കുന്നു. അവരുടെ കര്‍മ്മങ്ങള്‍ പിശാച് അവര്‍ക്കു ഭംഗിയാക്കിക്കാണിച്ചു അവരെ (നേരായ) മാര്‍ഗ്ഗത്തില്‍ നിന്ന് തടയുകയും ചെയ്തിരിക്കുന്നു. അതിനാല്‍, അവര്‍ സന്‍മാര്‍ഗ്ഗത്തില്‍ ചരിക്കുന്നില്ല;
أَلَّا يَسْجُدُوا۟ لِلَّهِ ٱلَّذِى يُخْرِجُ ٱلْخَبْءَ فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَيَعْلَمُ مَا تُخْفُونَ وَمَا تُعْلِنُونَ﴿٢٥﴾
share
أَلَّا يَسْجُدُوا അവര്‍ സുജൂദ് ചെയ്യാതിരിക്കുവാന്‍ لِلَّـهِ അല്ലാഹുവിന് الَّذِي يُخْرِجُ വെളിക്കു വരുത്തുന്നവനായ, പുറത്തു കൊണ്ടുവരുന്ന الْخَبْءَ ഒളിഞ്ഞു കിടക്കുന്നതിനെ فِي السَّمَاوَاتِ ആകാശങ്ങളില്‍ وَالْأَرْضِ ഭൂമിയിലും وَيَعْلَمُ അറിയുകയും ചെയ്യുന്നു مَا تُخْفُونَ നിങ്ങള്‍ മറച്ചു (ഒളിച്ചു) വെക്കുന്നതു وَمَا تُعْلِنُونَ നിങ്ങള്‍ പരസ്യമാക്കുന്നതും, വെളിവാക്കുന്നതും
"(പിശാച് അവരെ തടയുന്നത്) ആകാശങ്ങളിലും, ഭൂമിയിലും ഒളിഞ്ഞുകിടക്കുന്നതിനെ വെളിക്കു കൊണ്ടുവരുകയും, നിങ്ങള്‍ മറച്ചുവെക്കുന്നതും പരസ്യമാക്കുന്നതും അറിയുകയും ചെയ്യുന്നവനായ അല്ലാഹുവിന് അവര്‍ സുജൂദ് [സാഷ്ടാംഗനമസ്കാരം] ചെയ്യാതിരിക്കുവാനത്രെ.
ٱللَّهُ لَآ إِلَـٰهَ إِلَّا هُوَ رَبُّ ٱلْعَرْشِ ٱلْعَظِيمِ ۩﴿٢٦﴾
share
اللَّـهُ അല്ലാഹുവാകട്ടെ لَا إِلَـٰهَ ഒരു ആരാധ്യനുമില്ല إِلَّا هُوَ അവനല്ലാതെ رَبُّ الْعَرْشِ അര്‍ശിന്‍റെ റബ്ബാണ്, സിംഹാസനത്തിന്‍റെ നാഥനാണ് (ഉടമസ്ഥനാണ്) الْعَظِيمِ മഹത്തായ
"അല്ലാഹുവാകട്ടെ, അവനല്ലാതെ യാതൊരു ആരാധ്യനുമില്ല; മഹത്തായ "അര്‍ശി" [സിംഹാസനത്തി]ന്‍റെ നാഥനാണ് (അവന്‍)."
തഫ്സീർ : 24-26
View   
قَالَ سَنَنظُرُ أَصَدَقْتَ أَمْ كُنتَ مِنَ ٱلْكَـٰذِبِينَ﴿٢٧﴾
share
قَالَ അദ്ദേഹം പറഞ്ഞു سَنَنظُرُ നാം നോക്കാം أَصَدَقْتَ നീ സത്യം പറഞ്ഞിരിക്കയാണോ أَمْ كُنتَ അഥവാ നീ ആയിരിക്കുന്നുവോ مِنَ الْكَاذِبِينَ വ്യാജകാരന്‍മാരില്‍പെട്ട (വന്‍)
അദ്ദേഹം [സുലൈമാന്‍] പറഞ്ഞു: "നീ സത്യം പറഞ്ഞതാണോ, അഥവാ നീ അസത്യവാന്‍മാരില്‍പെട്ടിരിക്കുന്നുവോ എന്ന് നാം നോക്കാം:
ٱذْهَب بِّكِتَـٰبِى هَـٰذَا فَأَلْقِهْ إِلَيْهِمْ ثُمَّ تَوَلَّ عَنْهُمْ فَٱنظُرْ مَاذَا يَرْجِعُونَ﴿٢٨﴾
share
اذْهَب നീ പോകുക بِّكِتَابِي هَـٰذَا എന്‍റെ ഈ എഴുത്തുംകൊണ്ടു فَأَلْقِهْ എന്നിട്ടതു ഇട്ടേക്കുക إِلَيْهِمْ അവര്‍ക്കു, അവരിലേക്കു ثُمَّ تَوَلَّ പിന്നീടു നീ പിന്‍മാറിക്കൊള്ളുക عَنْهُمْ അവരില്‍നിന്നു فَانظُرْ എന്നിട്ടു നോക്കുക مَاذَا എന്തൊന്നാണ് يَرْجِعُونَ അവര്‍ മടക്കുന്നതു (മറുപടി പറയുന്നതു)
"എന്‍റെ ഈ എഴുത്തുംകൊണ്ട് നീ പോകുക; എന്നിട്ട് അതവര്‍ക്ക് ഇട്ടുകൊടുക്കുക. പിന്നീട് നീ അവരില്‍നിന്നു മാറിനിന്ന് അവര്‍ (അതിനെപ്പറ്റി) എന്തു മറുപടി പറയുന്നുവെന്ന്നോക്കുക."
തഫ്സീർ : 27-28
View   
قَالَتْ يَـٰٓأَيُّهَا ٱلْمَلَؤُا۟ إِنِّىٓ أُلْقِىَ إِلَىَّ كِتَـٰبٌۭ كَرِيمٌ﴿٢٩﴾
share
قَالَتْ അവൾ പറഞ്ഞു يَٰٓأَيُّهَا ٱلْمَلَؤُا۟ ഹേ പ്രധാനികളേ, പ്രമുഖ സംഘമേ إِنِّىٓ നിശ്ചയമായും ഞാൻ أُلْقِىَ إِلَى എനിക്ക് ഇട്ടുതരപ്പെട്ടിരിക്കുന്നു كِتَٰبٌ ഒരെഴുത്ത് كَرِيمٌ മാന്യമായ, ബഹുമാനപ്പെട്ട
അവള്‍ പറഞ്ഞു: " ഹേ, പ്രധാനികളേ! നിശ്ചയമായും, എനിക്ക് മാന്യമായ ഒരു എഴുത്ത് (ഇതാ) ഇട്ടുതരപ്പെട്ടിരിക്കുന്നു!
إِنَّهُۥ مِن سُلَيْمَـٰنَ وَإِنَّهُۥ بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ﴿٣٠﴾
share
إِنَّهُ നിശ്ചയമായും അതു مِن سُلَيْمَانَ സുലൈമാനില്‍ നിന്നുള്ളതാണ് وَإِنَّهُ നിശ്ചയമായും അത് بِسْمِ اللَّـهِ അല്ലാഹുവിന്‍റെ നാമത്തില്‍ الرَّحْمَـٰنِ പരമകാരുണികനായ الرَّحِيمِ കരുണാനിധിയായ
"അതു സുലൈമാനില്‍ നിന്നുള്ളതാണ്. അത്: പരമകാരുണികനും, കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍;-
أَلَّا تَعْلُوا۟ عَلَىَّ وَأْتُونِى مُسْلِمِينَ﴿٣١﴾
share
أَلَّا تَعْلُوا നിങ്ങള്‍ ഔന്നത്യം (മേന്‍മ-യോഗ്യത) കാണിക്കരുതെന്നാണ് عَلَيَّ എന്‍റെ മേല്‍ - എന്നോട് وَأْتُونِي നിങ്ങള്‍ എന്‍റെ അടുക്കല്‍ വരുകയും ചെയ്യണം مُسْلِمِينَ മുസ്‌ലിംകളായിക്കൊണ്ടു, അനുസരിക്കുന്നവരായിട്ടു
"എന്നോട് നിങ്ങള്‍ ഔന്നത്യം കാണിക്കരുത്; നിങ്ങള്‍ "മുസ്‌ലിംകളായി"ക്കൊണ്ട് എന്‍റെ അടുക്കല്‍ വരുകയും ചെയ്യുക. എന്നത്രെ."
തഫ്സീർ : 29-31
View   
قَالَتْ يَـٰٓأَيُّهَا ٱلْمَلَؤُا۟ أَفْتُونِى فِىٓ أَمْرِى مَا كُنتُ قَاطِعَةً أَمْرًا حَتَّىٰ تَشْهَدُونِ﴿٣٢﴾
share
قَالَتْ അവള്‍ പറഞ്ഞു يَا أَيُّهَا الْمَلَأُ ഹേ പ്രധാനികളേ, പ്രമുഖ സംഘമേ أَفْتُونِي നിങ്ങള്‍ എനിക്കു തീരുമാനം പറഞ്ഞുതരണം. فِي أَمْرِي എന്‍റെ കാര്യത്തില്‍ مَا كُنتُ ഞാനല്ല, ഞാനായിട്ടില്ല قَاطِعَةً ഖണ്ഡിതമായി തീരുമാനിക്കുന്നവള്‍, ഉറപ്പിച്ചു പറയുന്നവള്‍ أَمْرًا ഒരു കാര്യവും حَتَّىٰ تَشْهَدُونِ നിങ്ങള്‍ എന്‍റെ അടുക്കല്‍ സന്നിഹിതരാവാതെ
അവള്‍ പറഞ്ഞു: " ഹേ, പ്രധാനികളേ! എന്‍റെ കാര്യത്തില്‍ (ഞാന്‍ എന്തു വേണമെന്ന്) നിങ്ങള്‍ എനിക്ക് തീരുമാനം പറഞ്ഞു തരണം. നിങ്ങള്‍ എന്‍റെ അടുക്കല്‍ സന്നിഹിതരായിട്ടല്ലാതെ, ഞാന്‍ ഒരു കാര്യവും ഖണ്ഡിതമായി തീരുമാനിക്കുന്നവളല്ല."
قَالُوا۟ نَحْنُ أُو۟لُوا۟ قُوَّةٍۢ وَأُو۟لُوا۟ بَأْسٍۢ شَدِيدٍۢ وَٱلْأَمْرُ إِلَيْكِ فَٱنظُرِى مَاذَا تَأْمُرِينَ﴿٣٣﴾
share
قَالُوا അവര്‍ പറഞ്ഞു نَحْنُ നാം ഞങ്ങള്‍ أُولُو قُوَّةٍ പ്രാബല്യം (ശക്തി)ഉള്ളവരാണ് وَأُولُو بَأْسٍ സമരവീര്യം (ആക്രമണശക്തി)ഉള്ളവരും شَدِيدٍ ശക്തിമത്തായ وَالْأَمْرُ അധികാരം, കാര്യം إِلَيْكِ അങ്ങേക്കാണ്, അങ്ങയുടെ അടുക്കലാണ് فَانظُرِي അതുകൊണ്ടു (ആലോചിച്ചു)നോക്കുക مَاذَا എന്തൊന്നാണ് تَأْمُرِينَ അങ്ങുന്നു കല്‍പിക്കുന്നത്
അവര്‍ പറഞ്ഞു: " നാം പ്രാബല്യമുള്ളവരും, ശക്തിമത്തായ സമരവീര്യമുള്ളവരുമാകുന്നു; അധികാരം അവിടുത്തേക്കാകുന്നു; ആകയാല്‍, എന്താണ് കല്പിച്ചരുളുന്നതെന്ന് അവിടുന്നു (തന്നെ ആലോചിച്ചു ) നോക്കുക."
തഫ്സീർ : 32-33
View   
قَالَتْ إِنَّ ٱلْمُلُوكَ إِذَا دَخَلُوا۟ قَرْيَةً أَفْسَدُوهَا وَجَعَلُوٓا۟ أَعِزَّةَ أَهْلِهَآ أَذِلَّةًۭ ۖ وَكَذَٰلِكَ يَفْعَلُونَ﴿٣٤﴾
share
قَالَتْ അവള്‍ പറഞ്ഞു إِنَّ الْمُلُوكَ നിശ്ചയമായും രാജാക്കള്‍ إِذَا دَخَلُوا അവര്‍ പ്രവേശിച്ചാല്‍ قَرْيَةً ഒരു രാജ്യത്ത്, നാട്ടില്‍ أفْسَدُوهَا അവരത് നശിപ്പിക്കും, കുഴപ്പപ്പെടുത്തും وَجَعَلُوا അവര്‍ ആക്കുകയും ചെയ്യും أَعِزَّةَ أَهْلِهَا അതിലെ ആളുകളില്‍ പ്രതാപശാലികളെ أَذِلَّةً നിന്ദ്യന്മാര്‍, നിസ്സാരന്മാര്‍ وَكَذَٰلِكَ അപ്രകാരമത്രെ يَفْعَلُونَ അവര്‍ ചെയ്യുക
അവള്‍ പറഞ്ഞു: " നിശ്ചയമായും, രാജാക്കള്‍ ഒരു രാജ്യത്തു പ്രവേശിച്ചാല്‍, അവരതിനെ നാശപ്പെടുത്തുകയും, അന്നാട്ടുകാരിലുള്ള പ്രതാപശാലികളെ നിന്ദ്യന്‍മാരാക്കുകയും ചെയ്യുന്നതാണ്. അങ്ങിനെയാണവര്‍ പ്രവര്‍ത്തിക്കുക.
وَإِنِّى مُرْسِلَةٌ إِلَيْهِم بِهَدِيَّةٍۢ فَنَاظِرَةٌۢ بِمَ يَرْجِعُ ٱلْمُرْسَلُونَ﴿٣٥﴾
share
وَإِنِّي നിശ്ചയമായും ഞാന്‍ مُرْسِلَةٌ അയക്കുന്നവളാണ് (അയക്കുകയാണ്) إِلَيْهِم അവരുടെ അടുക്കലേക്കു بِهَدِيَّةٍ ഒരു സമ്മാനവും കൊണ്ടു فَنَاظِرَةٌ എന്നിട്ടു നോക്കുന്നവളാണ് ( പരിശോധിക്കുകയാണ്) بِمَ يَرْجِعُ എന്തുംകൊണ്ടു മടങ്ങുന്നു എന്ന് الْمُرْسَلُونَ ദൂതന്‍മാര്‍, അയക്കപ്പെട്ടവര്‍
"ഞാന്‍ അവരുടെ അടുക്കലേക്ക് ഒരു സമ്മാനവുംകൊണ്ട് ആളയക്കുകയാണ്; എന്നിട്ട് എന്തു (വിവരവും)കൊണ്ടാണ് ദൂതന്മാര്‍ മടങ്ങിവരുന്നതെന്ന് നോക്കുകയുമാണ്."
തഫ്സീർ : 34-35
View   
فَلَمَّا جَآءَ سُلَيْمَـٰنَ قَالَ أَتُمِدُّونَنِ بِمَالٍۢ فَمَآ ءَاتَىٰنِۦَ ٱللَّهُ خَيْرٌۭ مِّمَّآ ءَاتَىٰكُم بَلْ أَنتُم بِهَدِيَّتِكُمْ تَفْرَحُونَ﴿٣٦﴾
share
فَلَمَّا جَاءَ അങ്ങനെ അവന്‍ വന്നപ്പോള്‍ سُلَيْمَانَ സുലൈമാന്‍റെ അടുക്കല്‍ قَالَ അദ്ദേഹം പറഞ്ഞു أَتُمِدُّونَن നിങ്ങള്‍ എനിക്കു സഹായം നല്‍കുകയാണോ بِمَالٍ ധനംകൊണ്ടു فَمَا آتَانِيَ اللَّـهُ എന്നാല്‍ അല്ലാഹു എനിക്കു നല്‍കിയിട്ടുള്ളത് خَيْرٌ ഉത്തമമാകുന്നു, നല്ലതാണ് مِّمَّا آتَاكُم നിങ്ങള്‍ക്കവന്‍ നല്‍കിയതിനെക്കാള്‍ بَلْ പക്ഷേ, എങ്കിലും أَنتُم നിങ്ങള്‍ بِهَدِيَّتِكُمْ നിങ്ങളുടെ സമ്മാനംകൊണ്ട് تَفْرَحُونَ നിങ്ങള്‍ സന്തോഷിക്കുന്നു
അങ്ങനെ, അവന്‍ [ദൂതന്‍] സുലൈമാന്‍റെ അടുക്കല്‍ വന്നപ്പോള്‍ അദ്ദേഹം പറഞ്ഞു: "നിങ്ങള്‍ എനിക്കു ധനം കൊണ്ട് സഹായം നല്‍കുകയാണോ?! എന്നാല്‍, (അറിഞ്ഞേക്കുക:) എനിക്ക് അല്ലാഹു നല്‍കിയിട്ടുള്ളത് നിങ്ങള്‍ക്കവന്‍ നല്‍കിയിട്ടുള്ളതിനെക്കാള്‍ ഉത്തമമായിട്ടുള്ളതാണ്. പക്ഷേ, നിങ്ങള്‍ നിങ്ങളുടെ സമ്മാനം മൂലം സന്തോഷംകൊള്ളുന്നു (എന്നുമാത്രം)
ٱرْجِعْ إِلَيْهِمْ فَلَنَأْتِيَنَّهُم بِجُنُودٍۢ لَّا قِبَلَ لَهُم بِهَا وَلَنُخْرِجَنَّهُم مِّنْهَآ أَذِلَّةًۭ وَهُمْ صَـٰغِرُونَ﴿٣٧﴾
share
ارْجِعْ നീ മടങ്ങിപ്പോകുക إِلَيْهِمْ അവരുടെ അടുക്കലേക്കു فَلَنَأْتِيَنَّهُم എന്നാല്‍ തീര്‍ച്ചയായും നാമവരുടെ അടുക്കല്‍ വരും بِجُنُودٍ സൈന്യങ്ങളുമായി لَّا قِبَلَ നേരിടുവാന്‍ കഴിവില്ലാത്ത لَهُم അവര്‍ക്കു بِهَا അതിനെ وَلَنُخْرِجَنَّهُم നാമവരെ തീര്‍ച്ചയായും പുറത്താക്കയുംചെയ്യും مِّنْهَا അവിടെനിന്നു أَذِلَّةً നിന്ദ്യന്മാരായി وَهُمْ അവര്‍ صَاغِرُونَ നിസ്സാരന്മാര്‍ (എളിയവര്‍) ആയിട്ടു
"നീ അവരുടെ [നിന്നെ അയച്ചവരുടെ]അടുക്കലേക്കു മടങ്ങിക്കൊള്ളുക; തീര്‍ച്ചയായും, നാം അവരുടെ അടുക്കല്‍ അവര്‍ക്ക് നേരിടുവാന്‍ കഴിവില്ലാത്ത സൈന്യങ്ങളുമായി വരുന്നതാണ്. നിസ്സാരന്മാരായിക്കൊണ്ട് - നിന്ദ്യന്മാരായ നിലയില്‍ - അവിടെ നിന്നും നാം അവരെ പുറത്താക്കുകതന്നെ ചെയ്യും".
തഫ്സീർ : 36-37
View   
قَالَ يَـٰٓأَيُّهَا ٱلْمَلَؤُا۟ أَيُّكُمْ يَأْتِينِى بِعَرْشِهَا قَبْلَ أَن يَأْتُونِى مُسْلِمِينَ﴿٣٨﴾
share
قَالَ അദ്ദേഹം പറഞ്ഞു يَا أَيُّهَا الْمَلَأُ ഹേ പ്രധാനികളേ أَيُّكُمْ നിങ്ങളില്‍ ഏതാളാണ്, ആരാണ് يَأْتِينِي എനിക്കു കൊണ്ടുവന്നുതരുക بِعَرْشِهَا അവളുടെ സിംഹാസനത്തെ قَبْلَ أَن يَأْتُونِي അവര്‍ എന്‍റെ അടുക്കല്‍ വരുംമുമ്പ് مُسْلِمِينَ മുസ്‌ലിംകളായി, അനുസരണമുള്ളവരായി
അദ്ദേഹം ( തന്‍റെ ആളുകളോടു) പറഞ്ഞു: " ഹേ, പ്രധാനികളേ! നിങ്ങളില്‍ ഏതൊരുവനാണ്, അവര്‍ എന്‍റെ അടുക്കല്‍ "മുസ്‌ലിംകളാ"യി വരുന്നതിനുമുമ്പ് അവളുടെ സിംഹാസനം എനിക്ക് കൊണ്ടുവന്നുതരുക?"
قَالَ عِفْرِيتٌۭ مِّنَ ٱلْجِنِّ أَنَا۠ ءَاتِيكَ بِهِۦ قَبْلَ أَن تَقُومَ مِن مَّقَامِكَ ۖ وَإِنِّى عَلَيْهِ لَقَوِىٌّ أَمِينٌۭ﴿٣٩﴾
share
قَالَ عِفْرِيتٌ ഒരു മല്ലന്‍ (ഭൂതത്താന്‍)പറഞ്ഞു مِّنَ الْجِنِّ ജിന്നുകളില്‍പെട്ട أَنَا آتِيكَ താങ്കള്‍ക്കു ഞാന്‍ വരാം بِهِ അതുംകൊണ്ടു قَبْلَ أَن تَقُومَ താങ്കള്‍ എഴുന്നേല്‍ക്കും മുമ്പു مِن مَّقَامِكَ താങ്കളുടെ സ്ഥാനത്തുനിന്നു وَإِنِّي നിശ്ചയമായും ഞാന്‍ عَلَيْهِ അതിനു, അതിന്മേല്‍ لَقَوِيٌّ ശക്തന്‍ (കഴിവുള്ളവന്‍)തന്നെ أَمِينٌ വിശ്വസ്തനായ, വിശ്വസ്തനുമാണ്‌
ജിന്നുകളില്‍പെട്ട ഒരു " ഇഫ്‌രീത്ത്" [മല്ലന്‍] പറഞ്ഞു: " അങ്ങയുടെ (ഈ) സ്ഥാനത്തുനിന്നും അങ്ങുന്ന് എഴുന്നേല്‍ക്കുന്നതിനുമുമ്പായി ഞാന്‍ അത് അങ്ങേക്ക്കൊണ്ടുവന്നു തരാം. നിശ്ചയമായും, ഞാന്‍ അതിന് കഴിവുള്ളവനും, വിശ്വസ്തനുമാണ്."
قَالَ ٱلَّذِى عِندَهُۥ عِلْمٌۭ مِّنَ ٱلْكِتَـٰبِ أَنَا۠ ءَاتِيكَ بِهِۦ قَبْلَ أَن يَرْتَدَّ إِلَيْكَ طَرْفُكَ ۚ فَلَمَّا رَءَاهُ مُسْتَقِرًّا عِندَهُۥ قَالَ هَـٰذَا مِن فَضْلِ رَبِّى لِيَبْلُوَنِىٓ ءَأَشْكُرُ أَمْ أَكْفُرُ ۖ وَمَن شَكَرَ فَإِنَّمَا يَشْكُرُ لِنَفْسِهِۦ ۖ وَمَن كَفَرَ فَإِنَّ رَبِّى غَنِىٌّۭ كَرِيمٌۭ﴿٤٠﴾
share
قَالَ الَّذِي യാതൊരുവന്‍ പറഞ്ഞു عِندَهُ തന്‍റെ പക്കലുണ്ട് عِلْمٌ ഒരു അറിവ് مِّنَ الْكِتَابِ വേദഗ്രന്ഥത്തില്‍നിന്നു, ഗ്രന്ഥത്തില്‍നിന്നു أَنَا آتِيكَ ഞാന്‍ താങ്കള്‍ക്കു കൊണ്ടുവരാം بِهِ അതിനെ قَبْلَ أَن يَرْتَدَّ മടങ്ങിവരുംമുമ്പു, തിരിച്ചുവരുംമുമ്പു إِلَيْكَ താങ്കള്‍ക്കു താങ്കളിലേക്കു طَرْفُكَ താങ്കളുടെ ദൃഷ്ടി, കണ്ണ് فَلَمَّا رَآهُ അങ്ങനെ അതിനെ അദ്ദേഹം കണ്ടപ്പോള്‍ مُسْتَقِرًّا സ്ഥിതി ചെയ്യുന്നതായി عِندَهُ തന്‍റെ അടുക്കല്‍ قَالَ അദ്ദേഹം പറഞ്ഞു هَـٰذَا ഇതു مِن فَضْلِ അനുഗ്രഹത്തില്‍പെട്ടതാണ് رَبِّي എന്‍റെ റബ്ബിന്‍റെ لِيَبْلُوَنِي എന്നെ അവന്‍ പരീക്ഷണം ചെയ്യാന്‍ വേണ്ടി أَأَشْكُرُ ഞാന്‍ നന്ദി കാണിക്കുമോ أَمْ അഥവാ, അതല്ലെങ്കില്‍ أَكْفُرُ താന്‍ നന്ദികേടു കാണിക്കുമോ (എന്നു) وَمَن شَكَرَ വല്ലവനും നന്ദി കാണിച്ചാല്‍ فَإِنَّمَا يَشْكُرُ എന്നാല്‍ നിശ്ചയമായും അവന്‍ നന്ദി കാണിക്കുന്നു لِنَفْسِهِ തനിക്കു വേണ്ടിത്തന്നെ وَمَن كَفَرَ വല്ലവനും നന്ദികേടു കാണിച്ചാല്‍ فَإِنَّ رَبِّي എന്നാല്‍ നിശ്ചയമായും എന്‍റെ റബ്ബ് غَنِيٌّ അനാശ്രയനാണ്, ധന്യനാണ് كَرِيمٌ മാന്യനാണ്, ഉല്‍കൃഷ്ടനാണ്
തന്‍റെ പക്കല്‍ വേദഗ്രന്ഥത്തില്‍നിന്നു ഒരു ജ്ഞാനം ഉണ്ടായിരുന്നവന്‍ പറഞ്ഞു: " താങ്കളുടെ ദൃഷ്ടി താങ്കളിലേക്കു തിരിച്ചുവരും മുമ്പായി ഞാനത് താങ്കള്‍ക്കു കൊണ്ടുവന്നു തരാം. അങ്ങനെ, അത് [സിംഹാസനം] തന്‍റെ അടുക്കല്‍ സ്ഥിതിചെയ്യുന്നതായി കണ്ടപ്പോള്‍ അദേഹം പറഞ്ഞു: " ഇത് എന്‍റെ രക്ഷിതാവിന്‍റെ അനുഗ്രഹത്തില്‍പെട്ടതാണ്; ഞാന്‍ നന്ദി കാണിക്കുമോ, അതല്ല ഞാന്‍ നന്ദികേട് കാണിക്കുമോ എന്ന് എന്നെ അവന്‍ പരീക്ഷിക്കുവാന്‍ വേണ്ടിയാണ് (ഇത്) ആരെങ്കിലും നന്ദി കാണിക്കുന്നപക്ഷം, അവന്‍ തനിക്കുതന്നെ വേണ്ടിയാണ് നന്ദി കാണിക്കുന്നത്. വല്ലവനും നന്ദികേട് കാണിക്കുന്നുവെങ്കിലോ, എന്നാല്‍ നിശ്ചയമായും, എന്‍റെ രക്ഷിതാവ് അനാശ്രയനാണ്; ഉല്‍കൃഷ്ടനുമാണ്.
തഫ്സീർ : 38-40
View   
قَالَ نَكِّرُوا۟ لَهَا عَرْشَهَا نَنظُرْ أَتَهْتَدِىٓ أَمْ تَكُونُ مِنَ ٱلَّذِينَ لَا يَهْتَدُونَ﴿٤١﴾
share
قَالَ അദ്ദേഹം പറഞ്ഞു نَكِّرُوا നിങ്ങള്‍ മാറ്റം വരുത്തുവിന്‍,അപരിചിതമാക്കുവിന്‍ لَهَا അവള്‍ക്കു عَرْشَهَا അവളുടെ സിംഹാസനം نَنظُرْ നമുക്കു നോക്കാം, നാം നോക്കുക أَتَهْتَدِي അവള്‍ നേര്‍മ്മാര്‍ഗ്ഗം പ്രാപിക്കുമോ ( യഥാര്‍ത്ഥം കണ്ടെത്തുമോ) أَمْ تَكُونُ അതല്ല (അഥവാ) അവള്‍ ആയിത്തീരുമോ مِنَ الَّذِينَ യാതൊരുകൂട്ടരില്‍ പെട്ട(വള്‍) لَا يَهْتَدُونَ നേര്‍മ്മാര്‍ഗ്ഗം പ്രാപിക്കാത്ത (യഥാര്‍ത്ഥം കണ്ടെത്താത്ത)
അദ്ദേഹം പറഞ്ഞു : " നിങ്ങള്‍ അവള്‍ക്ക് അവളുടെ സിംഹാസനം (രൂപ) മാറ്റം വരുത്തിവിന്‍; അവള്‍ (യഥാര്‍ത്ഥം മനസ്സിലാക്കി) നേര്‍മ്മാര്‍ഗ്ഗം പ്രാപിക്കുമോ, അഥവാ (മനസ്സിലാകാതെ) നേര്‍മ്മാര്‍ഗ്ഗം പ്രാപിക്കാത്തവരില്‍പെട്ടവളായിത്തീരുമോ എന്നു നമുക്കുനോക്കാം."
തഫ്സീർ : 41-41
View   
فَلَمَّا جَآءَتْ قِيلَ أَهَـٰكَذَا عَرْشُكِ ۖ قَالَتْ كَأَنَّهُۥ هُوَ ۚ وَأُوتِينَا ٱلْعِلْمَ مِن قَبْلِهَا وَكُنَّا مُسْلِمِينَ﴿٤٢﴾
share
فَلَمَّا جَاءَتْ എന്നിട്ടു അവള്‍ വന്നപ്പോള്‍ قِيلَ പറയപ്പെട്ടു أَهَـٰكَذَا ഇപ്രകാരമാണോ عَرْشُكِ നിന്‍റെ (നിങ്ങളുടെ) സിംഹാസനം قَالَتْ അവള്‍ പറഞ്ഞു كَأَنَّهُ ഇതാണെന്ന പോലെയുണ്ട്, ഇതാണെന്നു തോന്നുന്നു هُوَ അതു وَأُوتِينَا ഞങ്ങള്‍ക്കു നല്‍കപ്പെടുകയും ചെയ്തിരിക്കുന്നു الْعِلْمَ അറിവു, ജ്ഞാനം مِن قَبْلِهَا ഇതിനു മുമ്പു തന്നെ وَكُنَّا ഞങ്ങളാകുകയും ചെയ്തിരിക്കുന്നു مُسْلِمِينَ മുസ്‌ലിംകള്‍, അനുസരണമുള്ളവര്‍
എന്നിട്ട് അവള്‍ വന്നപ്പോള്‍ ( അവളോട്‌)ചോദിക്കപ്പെട്ടു: "നിങ്ങളുടെ സിംഹാസനം ഇതുപോലെയാണോ?" അവള്‍ പറഞ്ഞു: "ഇതു തന്നെയാണെന്ന് തോന്നുന്നു. ഇതിനു [ഈ സംഭവത്തിനു] മുമ്പു തന്നെ ഞങ്ങള്‍ക്ക് അറിവ് നല്‍കപ്പെട്ടിരിക്കുന്നു. ഞങ്ങള്‍ "മുസ്‌ലിംകളാ" കുകയും ചെയ്തിരിക്കുന്നു"
തഫ്സീർ : 42-42
View   
وَصَدَّهَا مَا كَانَت تَّعْبُدُ مِن دُونِ ٱللَّهِ ۖ إِنَّهَا كَانَتْ مِن قَوْمٍۢ كَـٰفِرِينَ﴿٤٣﴾
share
وَصَدَّهَا അവളെ തടഞ്ഞുകളഞ്ഞു مَا كَانَت تَّعْبُدُ അവള്‍ ആരാധിച്ചുവന്നിരുന്നത് مِن دُونِ اللَّـهِ അല്ലാഹുവിനെ കൂടാതെ (പുറമെ) إِنَّهَا كَانَتْ നിശ്ചയമായും അവളായിരുന്നു مِن قَوْمٍ ഒരു ജനതയില്‍പെട്ട(വള്‍) كَافِرِينَ അവിശ്വാസികളായ
അവള്‍ അല്ലാഹുവിനുപുറമെ (സൂര്യന്‍ മുതലായവയെ ) ആരാധിച്ചുവന്നിരുന്നത് അവളെ തടഞ്ഞുകളഞ്ഞതാണ്; (കാരണം) നിശ്ചയമായും അവള്‍ അവിശ്വാസികളായ ഒരു ജനതയില്‍ പെട്ടവളായിരുന്നു.
തഫ്സീർ : 43-43
View   
قِيلَ لَهَا ٱدْخُلِى ٱلصَّرْحَ ۖ فَلَمَّا رَأَتْهُ حَسِبَتْهُ لُجَّةًۭ وَكَشَفَتْ عَن سَاقَيْهَا ۚ قَالَ إِنَّهُۥ صَرْحٌۭ مُّمَرَّدٌۭ مِّن قَوَارِيرَ ۗ قَالَتْ رَبِّ إِنِّى ظَلَمْتُ نَفْسِى وَأَسْلَمْتُ مَعَ سُلَيْمَـٰنَ لِلَّهِ رَبِّ ٱلْعَـٰلَمِينَ﴿٤٤﴾
share
قِيلَ لَهَا അവളോടു പറയപ്പെട്ടു ادْخُلِي നീ പ്രവേശിക്കുക, കടക്കുക الصَّرْحَ കൊട്ടാരത്തില്‍ فَلَمَّا رَأَتْهُ അവള്‍ അതു കണ്ടപ്പോള്‍ حَسِبَتْهُ അവളതിനെ കണക്കാക്കി, ധരിച്ചു لُجَّةً ഒരു ജലാശയമാണെന്നു وَكَشَفَتْ അവള്‍ നീക്കുകയും (വെളിവാക്കുകയും)ചെയ്തു عَن سَاقَيْهَا അവളുടെ ഇരുകണങ്കാലുകളില്‍നിന്നു قَالَ അദ്ദേഹം പറഞ്ഞു إِنَّهُ صَرْحٌ നിശ്ചയമായും അതു ഒരു കൊട്ടാരമാകുന്നു مُّمَرَّدٌ മിനുസ്സമായുണ്ടാക്കപ്പെട്ട, മിനുക്കപ്പെട്ട مِّن قَوَارِيرَ പളുങ്കുകളാല്‍, സ്ഫടികങ്ങളാല്‍ قَالَتْ അവള്‍ പറഞ്ഞു رَبِّ എന്‍റെ റബ്ബേ, രക്ഷിതാവേ إِنِّي ظَلَمْتُ നിശ്ചയമായും ഞാന്‍ അക്രമം പ്രവര്‍ത്തിച്ചിരിക്കുന്നു نَفْسِي എന്‍റെ ആത്മാവിനോടു, എന്നോടുതന്നെ وَأَسْلَمْتُ ഞാന്‍ കീഴ്പ്പെടുകയും ചെയ്തിരിക്കുന്നു مَعَ سُلَيْمَانَ സുലൈമാനോടൊപ്പം لِلَّـهِ അല്ലാഹുവിനു رَبِّ الْعَالَمِينَ ലോകരക്ഷിതാവായ
"കൊട്ടാരത്തില്‍ പ്രവേശിച്ചുകൊള്ളുക" എന്ന് അവളോടു പറയപ്പെട്ടു. എന്നിട്ട് അവളതു കണ്ടപ്പോള്‍ അതൊരു ജലാശയമാണെന്നു അവള്‍ കണക്കാക്കുകയും, അവളുടെ ഇരുകണങ്കാലുകളില്‍നിന്നും (വസ്ത്രം പൊക്കി)നീക്കുകയും ചെയ്തു. അദ്ദേഹം പറഞ്ഞു: " ഇതു പളുങ്കുകളാല്‍ മിനുക്കിയുണ്ടാക്കപ്പെട്ട ഒരു കൊട്ടാരമത്രെ." അവള്‍ പറഞ്ഞു: രക്ഷിതാവേ! ഞാന്‍ എന്‍റെ ആത്മാവിനോട് (എന്നോടുതന്നെ) അക്രമം പ്രവര്‍ത്തിച്ചിരിക്കുന്നു. (ഇതാ ഇപ്പോള്‍) സുലൈമാനോടൊപ്പം ലോകരക്ഷിതാവായ അല്ലാഹുവിന് ഞാന്‍ കീഴ്പ്പെടുകയും [മുസ്‌ലിമാവുകയും] ചെയ്തിരിക്കുന്നു".
തഫ്സീർ : 44-44
View   
وَلَقَدْ أَرْسَلْنَآ إِلَىٰ ثَمُودَ أَخَاهُمْ صَـٰلِحًا أَنِ ٱعْبُدُوا۟ ٱللَّهَ فَإِذَا هُمْ فَرِيقَانِ يَخْتَصِمُونَ﴿٤٥﴾
share
وَلَقَدْ أَرْسَلْنَا നാം അയക്കുകയുണ്ടായി, തീര്‍ച്ചയായും അയച്ചു إِلَىٰ ثَمُودَ ഥമൂദ് ഗോത്രത്തിലേക്കു أَخَاهُمْ അവരുടെ സഹോദരനെ صَالِحًا സ്വാലിഹിനെ أَنِ اعْبُدُوا നിങ്ങള്‍ ആരാധിക്കുവിന്‍ എന്നു اللَّـهَ അല്ലാഹുവിനെ فَإِذَا അപ്പോഴതാ هُمْ അവര്‍ فَرِيقَانِ രണ്ടു കക്ഷികള്‍, രണ്ടു വിഭാഗങ്ങള്‍ يَخْتَصِمُونَ കക്ഷി വഴക്കുകൂട്ടുന്ന, തര്‍ക്കിക്കുന്ന
"ഥമൂദ്" (ഗോത്രത്തി)ന്‍റെ അടുക്കലേക്ക് അവരുടെ സഹോദരന്‍ സ്വാലിഹിനെ നാം അയക്കുകയുണ്ടായി; "നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുവിന്‍" എന്നു (പറഞ്ഞുകൊണ്ട്). അപ്പോഴതാ, അവര്‍ (അന്യോന്യം) വഴക്കടിച്ചുകൊണ്ടിരിക്കുന്ന രണ്ടു കക്ഷികളാകുന്നു!
قَالَ يَـٰقَوْمِ لِمَ تَسْتَعْجِلُونَ بِٱلسَّيِّئَةِ قَبْلَ ٱلْحَسَنَةِ ۖ لَوْلَا تَسْتَغْفِرُونَ ٱللَّهَ لَعَلَّكُمْ تُرْحَمُونَ﴿٤٦﴾
share
قَالَ അദ്ദേഹം പറഞ്ഞു يَا قَوْمِ എന്‍റെ ജനങ്ങളേ لِمَ എന്തിന് تَسْتَعْجِلُونَ നിങ്ങള്‍ ധൃതികൂട്ടുന്നു, ബദ്ധപ്പെടുന്നു بِالسَّيِّئَةِ തിന്മക്ക് قَبْلَ الْحَسَنَةِ നന്മയുടെ മുമ്പ് لَوْلَا تَسْتَغْفِرُونَ നിങ്ങള്‍ പാപമോചനം തേടാത്തതെന്താണ്, തേടിക്കൂടെ اللَّـهَ അല്ലാഹുവോട് لَعَلَّكُمْ നിങ്ങളായേക്കാം, നിങ്ങളാകുവാന്‍ വേണ്ടി تُرْحَمُونَ കരുണ ചെയ്യപ്പെടുന്ന (വര്‍)
അദ്ദേഹം പറഞ്ഞു: "എന്‍റെ ജനങ്ങളെ, നിങ്ങള്‍ നന്മയുടെ മുമ്പായി തിന്മക്ക് ധൃതികൂട്ടുന്നത് എന്തിനായിട്ടാണ്?! അല്ലാഹുവിനോട് നിങ്ങള്‍ക്കു മാപ്പിന്നപേക്ഷിച്ചുകൂടേ! നിങ്ങള്‍ക്കു കരുണ ചെയ്യപ്പെട്ടേക്കുമല്ലോ!"
قَالُوا۟ ٱطَّيَّرْنَا بِكَ وَبِمَن مَّعَكَ ۚ قَالَ طَـٰٓئِرُكُمْ عِندَ ٱللَّهِ ۖ بَلْ أَنتُمْ قَوْمٌۭ تُفْتَنُونَ﴿٤٧﴾
share
قَالُوا അവര്‍ പറഞ്ഞു اطَّيَّرْنَا ഞങ്ങള്‍ ശകുനപ്പിഴയിലായി, ഞങ്ങള്‍ക്കു ലക്ഷണക്കേട് ബാധിച്ചു بِكَ നിന്നെക്കൊണ്ടു وَبِمَن مَّعَكَ നിന്‍റെകൂടെ (ഒന്നിച്ചു) ഉള്ളവരെക്കൊണ്ടും قَالَ അദ്ദേഹം പറഞ്ഞു طَائِرُكُمْ നിങ്ങളുടെ ലക്ഷണക്കേട്, ശകുനപ്പിഴ عِندَ اللَّـهِ അല്ലാഹുവിങ്കലേക്കാണ് بَلْ പക്ഷെ (അത്രയുമല്ല) أَنتُمْ നിങ്ങള്‍ قَوْمٌ ഒരു ജനതയാണ് تُفْتَنُونَ പരീക്ഷണം ചെയ്യപ്പെടുന്ന
അവര്‍ പറഞ്ഞു : " (സ്വാലിഹേ) നിന്നെക്കൊണ്ടും, നിന്‍റെ കൂടെയുള്ളവരെ (വിശ്വാസികളെ)ക്കൊണ്ടും ഞങ്ങള്‍ ശകുനപ്പിഴവിലായിരിക്കുന്നു." അദ്ദേഹം പറഞ്ഞു: "നിങ്ങളുടെ ശകുനപ്പിഴവ് അല്ലാഹുവിങ്കലത്രെ. മാത്രമല്ല, നിങ്ങള്‍ പരീക്ഷണം ചെയ്യപ്പെടുന്ന ഒരു ജനതയാകുന്നു."
തഫ്സീർ : 45-47
View   
وَكَانَ فِى ٱلْمَدِينَةِ تِسْعَةُ رَهْطٍۢ يُفْسِدُونَ فِى ٱلْأَرْضِ وَلَا يُصْلِحُونَ﴿٤٨﴾
share
وَكَانَ ഉണ്ടായിരുന്നു فِي الْمَدِينَةِ നഗരത്തില്‍, രാജ്യത്തില്‍ تِسْعَةُ رَهْطٍ ഒരു സംഘത്തിലെ ഒമ്പതാളുകള്‍ (ഒമ്പതാളുള്ള സംഘം) يُفْسِدُونَ അവര്‍ കുഴപ്പമുണ്ടാക്കുന്നു فِي الْأَرْضِ ഭൂമിയില്‍ (നാട്ടില്‍) وَلَا يُصْلِحُونَ അവര്‍ നന്മയുണ്ടാക്കുകയുമില്ല (നന്മയുണ്ടാക്കാതെ)
(ആ) നഗരത്തില്‍ ഒമ്പതാളുകളുള്ള ഒരു സംഘം ഉണ്ടായിരുന്നു; അവര്‍ നാട്ടില്‍ നന്മയുണ്ടാക്കാതെ, കുഴപ്പമുണ്ടാക്കുകയായിരുന്നു.
قَالُوا۟ تَقَاسَمُوا۟ بِٱللَّهِ لَنُبَيِّتَنَّهُۥ وَأَهْلَهُۥ ثُمَّ لَنَقُولَنَّ لِوَلِيِّهِۦ مَا شَهِدْنَا مَهْلِكَ أَهْلِهِۦ وَإِنَّا لَصَـٰدِقُونَ﴿٤٩﴾
share
قَالُوا അവര്‍ പറഞ്ഞു تَقَاسَمُوا നിങ്ങള്‍ പരസ്പരം സത്യംചെയ്തു പറയണം, ശപഥം ചെയ്യുവിന്‍ بِاللَّـهِ അല്ലാഹുവില്‍, അല്ലാഹുവിനെക്കൊണ്ടു لَنُبَيِّتَنَّهُ നിശ്ചയമായും ഞങ്ങളവനെ രാക്കൊല ചെയ്യും, രാത്രി ഏര്‍പ്പാടു ചെയ്യും وَأَهْلَهُ അവന്‍റെ ആള്‍ക്കാരെയും, സ്വന്തക്കാരെയും ثُمَّ لَنَقُولَنَّ പിന്നെ ഞങ്ങള്‍ പറയും لِوَلِيِّهِ അവന്‍റെ ബന്ധുവോടു (അവകാശിയോടു) مَا شَهِدْنَا ഞങ്ങള്‍ ഹാജറായിട്ടില്ല, കണ്ടിട്ടില്ല مَهْلِكَ أَهْلِهِ തന്‍റെ സ്വന്തക്കാരുടെ (കുടുംബത്തിന്‍റെ) നാശസംഭവത്തില്‍ وَإِنَّا നിശ്ചയമായും ഞങ്ങള്‍ لَصَادِقُونَ സത്യം പറയുന്നവര്‍ തന്നെയാണ്.
അവര്‍ (തമ്മില്‍) പറഞ്ഞു: നിങ്ങള്‍ പരസ്പരം അല്ലാഹുവില്‍ ശപഥംചെയ്തു (ഇങ്ങിനെ) പറയണം: "നിശ്ചയമായും, ഇവനെ [സ്വാലിഹിനെ]യും, ഇവന്‍റെ ആള്‍ക്കാരെയും ഞങ്ങള്‍ രാക്കൊല നടത്തുന്നതാണ്; പിന്നീട് അവന്‍റെ അവകാശിയോട്: തന്‍റെ കുടുംബത്തിന്‍റെ നാശസംഭവത്തിങ്കല്‍ ഞങ്ങള്‍ ഹാജറുണ്ടായിട്ടില്ല എന്നും, ഞങ്ങള്‍ സത്യം പറയുന്നവര്‍തന്നെയാണ് എന്നും പറയുകയും ചെയ്യും".
തഫ്സീർ : 48-49
View   
وَمَكَرُوا۟ مَكْرًۭا وَمَكَرْنَا مَكْرًۭا وَهُمْ لَا يَشْعُرُونَ﴿٥٠﴾
share
وَمَكَرُوا അവര്‍ തന്ത്രം നടത്തി, കുതന്ത്രം പ്രയോഗിച്ചു مَكْرًا ഒരു തന്ത്രം وَمَكَرْنَا നാമും തന്ത്രം നടത്തി مَكْرًا ഒരു തന്ത്രം وَهُمْ അവര്‍, അവരാകട്ടെ لَا يَشْعُرُونَ അറിയാതെ, അറിഞ്ഞിരുന്നില്ല
അവര്‍ ഒരു( ഗൂഢ) തന്ത്രം പ്രയോഗിച്ചു; അവര്‍ അറിയാതെ നാമും ഒരു തന്ത്രം പ്രയോഗിച്ചു.
فَٱنظُرْ كَيْفَ كَانَ عَـٰقِبَةُ مَكْرِهِمْ أَنَّا دَمَّرْنَـٰهُمْ وَقَوْمَهُمْ أَجْمَعِينَ﴿٥١﴾
share
فَانظُرْ എന്നാല്‍ നോക്കുക كَيْفَ كَانَ എങ്ങിനെയായി, എപ്രകാരമുണ്ടായി عَاقِبَةُ مَكْرِهِمْ അവരുടെ തന്ത്രത്തിന്‍റെ പര്യവസാനം أَنَّا دَمَّرْنَاهُمْ അതായതു നാംഅവരെ തകര്‍ത്തു കളഞ്ഞതു وَقَوْمَهُمْ അവരുടെ ജനതയെയും أَجْمَعِينَ മുഴുവനും, എല്ലാവരെയും
എന്നാല്‍, നോക്കുക: അവരുടെ തന്ത്രത്തിന്‍റെ പര്യവസാനം എങ്ങിനെയാണുണ്ടായതെന്നു; അതായത്: അവരെയും അവരുടെ ജനതയെ മുഴുവനും നാം തകര്‍ത്തുകളഞ്ഞതു (എങ്ങിനെയാണെന്ന്)?!
فَتِلْكَ بُيُوتُهُمْ خَاوِيَةًۢ بِمَا ظَلَمُوٓا۟ ۗ إِنَّ فِى ذَٰلِكَ لَـَٔايَةًۭ لِّقَوْمٍۢ يَعْلَمُونَ﴿٥٢﴾
share
فَتِلْكَ എന്നിട്ടതാ بُيُوتُهُمْ അവരുടെ വീടുകള്‍ خَاوِيَةً വീണടിഞ്ഞു കിടക്കുന്ന നിലയില്‍ بِمَا ظَلَمُوا അവര്‍ അക്രമം പ്രവര്‍ത്തിച്ചതു നിമിത്തം إِنَّ فِي ذَٰلِكَ നിശ്ചയമായും അതിലുണ്ട് لَءَايَةً ഒരു ദൃഷ്ടാന്തം لِّقَوْمٍ ഒരു ജനതക്കു يَعْلَمُونَ അറിയുന്ന
എന്നിട്ടതാ അവര്‍ അക്രമം പ്രവര്‍ത്തിച്ചതു നിമിത്തം അവരുടെ വീടുകള്‍ വീണടിഞ്ഞ് (ശൂന്യമായി) കിടക്കുന്നു! നിശ്ചയമായും, അതില്‍ അറിയുന്ന ജനങ്ങള്‍ക്ക് ഒരു (വമ്പിച്ച) ദൃഷ്ടാന്തമുണ്ട്.
وَأَنجَيْنَا ٱلَّذِينَ ءَامَنُوا۟ وَكَانُوا۟ يَتَّقُونَ﴿٥٣﴾
share
وَأَنجَيْنَا നാം രക്ഷപ്പെടുത്തുകയും ചെയ്തു الَّذِينَ ءَامَنُوا വിശ്വസിച്ചവരെ وَكَانُوا يَتَّقُونَ സൂക്ഷിച്ചുവരുകയും ചെയ്ത
വിശ്വസിക്കുകയും സൂക്ഷിച്ചുവരുകയും ചെയ്തവരെ നാം രക്ഷപ്പെടുത്തുകയും ചെയ്തു.
തഫ്സീർ : 50-53
View   
وَلُوطًا إِذْ قَالَ لِقَوْمِهِۦٓ أَتَأْتُونَ ٱلْفَـٰحِشَةَ وَأَنتُمْ تُبْصِرُونَ﴿٥٤﴾
share
وَلُوطًا ലൂത്ത്വിനെയും (പ്രസ്താവിക്കുക) إِذْ قَالَ അദ്ദേഹം പറഞ്ഞപ്പോള്‍ لِقَوْمِهِ തന്‍റെ ജനതയോടു أَتَأْتُونَ നിങ്ങള്‍ ചെല്ലുകയാണോ (ചെയ്യുകയാണോ) الْفَاحِشَةَ ദുഷ്ടപ്രവൃത്തി (നീചവൃത്തി)ക്കു وَأَنتُمْ നിങ്ങള്‍, നിങ്ങളാകട്ടെ تُبْصِرُونَ കണ്ടുംകൊണ്ടു
ലൂത്ത്വിനെയും (പ്രസ്താവിക്കുക); അതായതു, അദ്ദേഹം തന്‍റെ ജനങ്ങളോടു പറഞ്ഞപ്പോള്‍: " നിങ്ങള്‍ കണ്ടുംകൊണ്ടു തന്നെ (ഈ) ദുഷ്ടപ്രവൃത്തി ചെയ്യുകയാണോ?!"
തഫ്സീർ : 54-54
View   
أَئِنَّكُمْ لَتَأْتُونَ ٱلرِّجَالَ شَهْوَةًۭ مِّن دُونِ ٱلنِّسَآءِ ۚ بَلْ أَنتُمْ قَوْمٌۭ تَجْهَلُونَ﴿٥٥﴾
share
أَئِنَّكُمْ لَتَأْتُونَ നിങ്ങള്‍ ചെല്ലുക തന്നെയാണോ الرِّجَالَ പുരുഷന്മാരുടെ അടുക്കല്‍ شَهْوَةً കാമത്താല്‍, (കാമനിവാരണത്തിനു) مِّن دُونِ النِّسَاءِ സ്ത്രീകളെ വിട്ടു, സ്ത്രീകളെക്കൂടാതെ بَلْ എന്നാല്‍ (മാത്രമല്ല) أَنتُمْ നിങ്ങള്‍ قَوْمٌ ഒരു ജനതയാണ് تَجْهَلُونَ വിഡ്ഢിത്തം പ്രവര്‍ത്തിക്കുന്ന (മൂഢരായ)
"നിങ്ങള്‍ കാമ (നിവാരണ)ത്തിന്നു് സ്ത്രീകളെ വിട്ടു പുരുഷന്മാരുടെ അടുക്കല്‍തന്നെ ചെല്ലുകയാണോ (ചെയ്യുന്നത്)?! മാത്രമല്ല, നിങ്ങള്‍ വിഡ്ഢിത്തം പ്രവര്‍ത്തിക്കുന്ന ഒരു ജനതയത്രെ.

arrow_back_ios
25:21
25:22
25:23
25:24
25:25
25:26
25:27
25:28
25:29
25:30
25:31
25:32
25:33
25:34
25:35
25:36
25:37
25:38
25:39
25:40
25:41
25:42
25:43
25:44
25:45
25:46
25:47
25:48
25:49
25:50
25:51
25:52
25:53
25:54
25:55
25:56
25:57
25:58
25:59
25:60
25:61
25:62
25:63
25:64
25:65
25:66
25:67
25:68
25:69
25:70
25:71
25:72
25:73
25:74
25:75
25:76
25:77
26:1
26:2
26:3
26:4
26:5
26:6
26:7
26:8
26:9
26:10
26:11
26:12
26:13
26:14
26:15
26:16
26:17
26:18
26:19
26:20
26:21
26:22
26:23
26:24
26:25
26:26
26:27
26:28
26:29
26:30
26:31
26:32
26:33
26:34
26:35
26:36
26:37
26:38
26:39
26:40
26:41
26:42
26:43
26:44
26:45
26:46
26:47
26:48
26:49
26:50
26:51
26:52
26:53
26:54
26:55
26:56
26:57
26:58
26:59
26:60
26:61
26:62
26:63
26:64
26:65
26:66
26:67
26:68
26:69
26:70
26:71
26:72
26:73
26:74
26:75
26:76
26:77
26:78
26:79
26:80
26:81
26:82
26:83
26:84
26:85
26:86
26:87
26:88
26:89
26:90
26:91
26:92
26:93
26:94
26:95
26:96
26:97
26:98
26:99
26:100
26:101
26:102
26:103
26:104
26:105
26:106
26:107
26:108
26:109
26:110
26:111
26:112
26:113
26:114
26:115
26:116
26:117
26:118
26:119
26:120
26:121
26:122
26:123
26:124
26:125
26:126
26:127
26:128
26:129
26:130
26:131
26:132
26:133
26:134
26:135
26:136
26:137
26:138
26:139
26:140
26:141
26:142
26:143
26:144
26:145
26:146
26:147
26:148
26:149
26:150
26:151
26:152
26:153
26:154
26:155
26:156
26:157
26:158
26:159
26:160
26:161
26:162
26:163
26:164
26:165
26:166
26:167
26:168
26:169
26:170
26:171
26:172
26:173
26:174
26:175
26:176
26:177
26:178
26:179
26:180
26:181
26:182
26:183
26:184
26:185
26:186
26:187
26:188
26:189
26:190
26:191
26:192
26:193
26:194
26:195
26:196
26:197
26:198
26:199
26:200
26:201
26:202
26:203
26:204
26:205
26:206
26:207
26:208
26:209
26:210
26:211
26:212
26:213
26:214
26:215
26:216
26:217
26:218
26:219
26:220
26:221
26:222
26:223
26:224
26:225
26:226
26:227
27:1
27:2
27:3
27:4
27:5
27:6
27:7
27:8
27:9
27:10
27:11
27:12
27:13
27:14
27:15
27:16
27:17
27:18
27:19
27:20
27:21
27:22
27:23
27:24
27:25
27:26
27:27
27:28
27:29
27:30
27:31
27:32
27:33
27:34
27:35
27:36
27:37
27:38
27:39
27:40
27:41
27:42
27:43
27:44
27:45
27:46
27:47
27:48
27:49
27:50
27:51
27:52
27:53
27:54
27:55