arrow_back_ios
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
അലഖ് (ഭ്രൂണം) മക്കയില്‍ അവതരിച്ചത് – വചനങ്ങള്‍ 19 വിഭാഗം - 1 നബി (ﷺ) തിരുമേനിക്ക് ഒന്നാമതായി അവതരിച്ച ഖുര്‍ആന്‍ വചനങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ഈ സൂറത്ത്. തിരുമേനിക്ക് പ്രവാചകത്വം സിദ്ധിച്ചതും അതോട് കൂടിയാണ്. ഇമാം അഹ്‌മദ്, ബുഖാരി, മുസ്‌ലിം (رَحِمَهُمُ الله) മുതലായവര്‍ ആയിശ (رَضِيَ اللهُ عَنْها) യില്‍ നിന്ന് ഉദ്ധരിച്ചിട്ടുള്ള ആ സംഭത്തിന്റെ സംഗ്രഹം ഇപ്രകാരമാകുന്നു:- ‘റസൂല്‍ (ﷺ) തിരുമേനിക്ക് ആദ്യം ഉണ്ടായത് യഥാര്‍ത്ഥമായിപ്പുലരുന്ന സ്വപ്നങ്ങള്‍ കാണലായിരുന്നു. പിന്നീട് ജനങ്ങളില്‍ നിന്നും ഒഴിവായിരിക്കുവാന്‍ ആഗ്രഹം തോന്നി. അങ്ങനെ, അവിടെ നിന്ന് ഹിറാമലയിലെ ഗുഹയില്‍ ചെന്ന് കുറെ ദിവസങ്ങളോളം വീട്ടിലേക്ക് വരാതെ അവിടെ ആരാധന നടത്തികൊണ്ടിരിക്കുമായിരുന്നു. കൊണ്ടുപോയ ഭക്ഷണ സാധനങ്ങള്‍ തീരുമ്പോള്‍ വീണ്ടും ഖദീജ (رَضِيَ اللهُ عَنْها) യുടെ അടുക്കല്‍വന്ന് അത്ര നാളത്തേക്കുള്ള ഭക്ഷണം കൊണ്ടുപോകും. ഇങ്ങനെ, ഒരുദിവസം പെട്ടന്ന് ഗുഹയില്‍വെച്ച് ആ യഥാര്‍ത്ഥം സംഭവിച്ചു. മലക്ക് വന്ന് ഞാന്‍ ജിബ്രീലാണെന്നും, താങ്കള്‍ ഈ സമുദായത്തിലേക്ക് അല്ലാഹുവിന്റെ റസൂലാണെന്നും സന്തോഷവാര്‍ത്ത അറിയിച്ചു. അനന്തരം മലക്ക് ‘ഓതുക (اقرأ)’ എന്ന് പറഞ്ഞു. തിരുമേനി പറഞ്ഞു: ‘ഞാന്‍ ഓതുന്നവനല്ല (مَا أَنَا بِقَارِئٍ)’. തിരുമേനി പറയുകയാണ്‌: ‘അപ്പോള്‍, എനിക്ക് വിഷമം അനുഭവപ്പെടുമാറ് മലക്ക് എന്നെ കൂട്ടിപ്പിടിച്ചു. പിന്നീട്‌ എന്നെ വിട്ടുകൊണ്ട് ഓതുക എന്ന് വീണ്ടും പറഞ്ഞു. ഞാന്‍ ഓതുന്നവനല്ല (എനിക്ക് ഓതാന്‍ അറിഞ്ഞുകൂടാ) എന്ന് ഞാനും പറഞ്ഞു. രണ്ടാമതും മൂന്നാമതും അദ്ദേഹം അങ്ങിനെ എന്നെ കൂട്ടിപ്പിടിച്ചു വിടുകയുണ്ടായി. എന്നിട്ട് ٱقۡرَأۡ بِٱسۡمِ رَبِّكَ ٱلَّذِى خَلَقَ ….عَلَّم ٱلۡإِنسَـٰنَ مَا لَمۡ يَعۡلَمۡ എന്നീ (1 മുതല്‍ 5 കൂടി) വചനങ്ങള്‍ ഓതിക്കേള്‍പ്പിച്ചുതന്നു’. അനന്തരം തിരുമേനി (ﷺ) വിറച്ച് കൊണ്ട് വീട്ടില്‍ ചെന്ന്. ‘എനിക്ക് വസ്ത്രമിട്ട് പുതച്ചു തരുവിന്‍, പുതച്ചു തരുവിന്‍ (زملوني زملوني)’ എന്ന് പറഞ്ഞു. പരിഭ്രമം നീങ്ങിയപ്പോള്‍ ഖദീജ: (رضي الله عنها) യോട് വിവരം പറഞ്ഞു. അവര്‍ ഇങ്ങനെ സമാധാനിപ്പിച്ചു: ‘പേടിക്കേണ്ട! സന്തോഷപ്പെട്ടുകൊള്ളുക. അല്ലാഹു അങ്ങയെ ഒരിക്കലും അപമാനപെടുത്തുകയില്ല. അവിടുന്ന് കുടുംബബന്ധം പാലിക്കുകയും, അന്യരുടെ ഞെരുക്കം ഏറ്റെടുക്കുകയും, ഇല്ലാത്തവന് സഹായം നല്‍കുകയും, അതിഥികളെ സല്‍കരിക്കുകയും, വേണ്ടപ്പെട്ട കാര്യങ്ങളില്‍ സഹായസഹകരണം ചെയ്യുകയും ചെയ്യുന്ന ആളാണല്ലോ.’ പിന്നീട് ഖദീജ (رضي الله عنها) തിരുമേനിയെയും കൊണ്ട് തന്റെ പ്രിതൃവ്യപുത്രനും വയോധികനുമായ വറഖത്തുബ്നു നൗഫലിന്റെ അടുക്കല്‍ പോയി. അദ്ധേഹം നസ്രാനി (ക്രിസ്തു മതം സ്വീകരിച്ചവന്‍) ആയിട്ടുണ്ടായിരുന്നു. അദ്ദേഹം അറബി എഴുതുകയും, ഇഞ്ചീലില്‍ നിന്ന് ചില ഭാഗങ്ങള്‍ അറബി ഭാഷയില്‍ എഴുതി എടുക്കുകയും ചെയ്യുമായിരുന്നു. തിരുമേനി കണ്ട വര്‍ത്തമാനം അദ്ദേഹത്തെ അറിയിച്ചു. അത് കേട്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘അത് മൂസ (عليه السلام) നബിയുടെ അടുക്കല്‍ വരാറുണ്ടായിരുന്ന ആ മഹാദൂതനത്രേ. താങ്കളെ താങ്കളുടെ ജനത പുറത്താക്കുന്ന അവസരത്തില്‍ ഞാന്‍ ജീവനോടിരിക്കുന്നുണ്ടെങ്കില്‍ നന്നായിരുന്നു!’ തിരുമേനി ചോദിച്ചു: ‘അവര്‍ എന്നെ പുറത്താക്കുമോ! അദ്ദേഹം പറഞ്ഞു: ‘താങ്കള്‍ കൊണ്ടുവന്നതുപോലെയുള്ള കാര്യവുമായി വരുന്ന ആരും തന്നെ ഉപദ്രവിക്കപ്പെടാതിരിക്കയില്ല. ഞാന്‍ അന്ന് ജീവിച്ചിരിപ്പുണ്ടെങ്കില്‍ താങ്കള്‍ക്ക് ഞാന്‍ ശക്തിമത്തായ സഹായം ചെയ്യുമായിരുന്നു’. അധികം താമസിയാതെ വറഖത്തു മരണമടയുകയാണ് ഉണ്ടായത്…..’ (അ; ബു; മു.) ഈ സൂറത്തിലെ ആദ്യത്തെ അഞ്ചു വചനങ്ങളാണ് നബി (ﷺ) ക്ക് ഒന്നാമതായി അവതരിച്ച ഖുര്‍ആന്‍ വചനങ്ങളെന്ന് ഇതില്‍ നിന്നും വ്യക്തമായല്ലോ. പിന്നീട്, പ്രബോധനം ആരംഭിക്കുകയും, ഖുറൈശികളുടെ നിഷേധം മുഴുത്തുവരികയും ചെയ്തപ്പോഴാണ് ബാക്കിഭാഗം അവതരിച്ചതെന്നാണ് മനസ്സിലാകുന്നത്. ആദ്യവചനങ്ങളുടെയും പിന്നീടുള്ള വചനങ്ങളുടേയും ഉള്ളടക്കംകൊണ്ട് ഇത് മനസ്സിലാക്കാവുന്നതാണ്. والله اعلم

بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
volume_up
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
ٱقْرَأْ بِٱسْمِ رَبِّكَ ٱلَّذِى خَلَقَ﴿١﴾
volume_up share
ٱقْرَأْ ഓതുക, വായിക്കുക بِٱسْمِ رَبِّكَ നിന്റെ റബ്ബിന്റെ നാമത്തില്‍ ٱلَّذِى خَلَقَ സൃഷ്ടിച്ചവനായ.
96:1സൃഷ്ടിച്ചവനായ നിന്റെ രക്ഷിതാവിന്റെ നാമത്തില്‍ ഓതുക.
خَلَقَ ٱلْإِنسَـٰنَ مِنْ عَلَقٍ﴿٢﴾
volume_up share
خَلَقَ അവന്‍ സൃഷ്ടിച്ചു ٱلْإِنسَٰنَ മനുഷ്യനെ مِنْ عَلَقٍ രക്തപിണ്ഡത്തില്‍ നിന്ന്
96:2മനുഷ്യനെ അവന്‍ രക്തപിണ്ഡത്തില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്നു.
ٱقْرَأْ وَرَبُّكَ ٱلْأَكْرَمُ﴿٣﴾
volume_up share
ٱقْرَأْഓതുക, വായിക്കുക وَرَبُّكَനിന്റെ റബ്ബ് ٱلْأَكْرَمُഏറ്റവും ഉദാരനാണ്, അതിമാന്യനാണ്
96:3ഓതുക, നിന്റെ രക്ഷിതാവ് ഏറ്റവും ഉദാരന്‍ (അഥവാ മാന്യന്‍) ആകുന്നു.
ٱلَّذِى عَلَّمَ بِٱلْقَلَمِ﴿٤﴾
volume_up share
ٱلَّذِى عَلَّمَ പഠിപ്പിച്ചവന്‍ بِٱلْقَلَمِ പേനകൊണ്ട്
96:4പേന കൊണ്ട് പഠിപ്പിച്ചവനാണ്.
عَلَّمَ ٱلْإِنسَـٰنَ مَا لَمْ يَعْلَمْ﴿٥﴾
volume_up share
عَلَّمَ ٱلْإِنسَانَ മനുഷ്യന് അവന്‍ പഠിപ്പിച്ചു مَا لَمْ يَعْلَمْഅവന്‍ അറിയാത്തത്
96:5(അതെ) മനുഷ്യന് അവന്‍ അറിയാത്തത് അവന്‍ പഠിപ്പിച്ചിരിക്കുന്നു.
തഫ്സീർ : 1-5
View   
كَلَّآ إِنَّ ٱلْإِنسَـٰنَ لَيَطْغَىٰٓ﴿٦﴾
volume_up share
كَلَّآ വേണ്ട إِنَّ ٱلْإِنسَانَ നിശ്ചയമായും മനുഷ്യന്‍ لَيَطْغَىٰٓ അതിരുവിടുക (ധിക്കരിക്കുക)തന്നെ ചെയ്യുന്നു
96:6വേണ്ട! നിശ്ചയമായും മനുഷ്യന്‍ അതിരുവിട്ടുകളയുന്നു,-
أَن رَّءَاهُ ٱسْتَغْنَىٰٓ﴿٧﴾
volume_up share
أَن رَّءَاهُ അവന്‍ തന്നെ കണ്ടതിനാല്‍ ٱسْتَغْنَىٰٓതാന്‍ ധന്യനായി (ഐശ്വര്യപ്പെട്ടു - അനാശ്രയിയായി) എന്ന്
96:7അവന്‍ അവനെ (സ്വയം) ധന്യനായിരിക്കുന്നുവെന്ന് കണ്ടതിനാല്‍ !
إِنَّ إِلَىٰ رَبِّكَ ٱلرُّجْعَىٰٓ﴿٨﴾
volume_up share
إِنَّ إِلَىٰ رَبِّكَനിശ്ചയമായും നിന്റെ റബ്ബിങ്കലേക്കാണ് ٱلرُّجْعَىٰٓ മടക്കം
96:8(മനുഷ്യാ) നിശ്ചയമായും, നിന്റെു റബ്ബിങ്കലേക്കത്രെ മടക്കം .
തഫ്സീർ : 6-8
View   
أَرَءَيْتَ ٱلَّذِى يَنْهَىٰ﴿٩﴾
volume_up share
أَرَءَيْتَ നീ കണ്ടുവോ ٱلَّذِى يَنْهَىٰവിരോധി (നിരോധി)ക്കുന്നവനെ
96:9നീ കണ്ടുവോ, വിരോധിക്കുന്നവനെ?-
عَبْدًا إِذَا صَلَّىٰٓ﴿١٠﴾
volume_up share
عَبْدًا ഒരു അടിയാനെ, അടിമയെ إِذَا صَلَّىٰٓ അദ്ദേഹം നമസ്കരിച്ചാല്‍, നമസ്കരിക്കുമ്പോള്‍
96:10അതെ, ഒരു അടിയാനെ (വിരോധിക്കുന്നവനെ)- അദ്ദേഹം നമസ്കരിക്കുമ്പോള്‍ !
തഫ്സീർ : 9-10
View   
أَرَءَيْتَ إِن كَانَ عَلَى ٱلْهُدَىٰٓ﴿١١﴾
volume_up share
أَرَءَيْتَ നീ കണ്ടുവോ إِن كَانَഅദ്ദേഹമാണെങ്കില്‍ عَلَى ٱلْهُدَىٰٓ സന്മാര്‍ഗത്തില്‍
96:11നീ കണ്ടുവോ, അദ്ദേഹം (ആ അടിയാന്‍) സന്മാര്‍ഗത്തിലാണെങ്കില്‍?!-
أَوْ أَمَرَ بِٱلتَّقْوَىٰٓ﴿١٢﴾
volume_up share
أَوْ أَمَرَ അല്ലെങ്കില്‍ കല്‍പിച്ചു (ഉപദേശിക്കുകയാണ്) എങ്കില്‍ بِٱلتَّقْوَىٰٓ സൂക്ഷ്മത (ഭയഭക്തി) യെപറ്റി
96:12അല്ലെങ്കില്‍, അദ്ദേഹം സൂക്ഷ്മത (ഭയഭക്തി) യെപ്പറ്റി കല്‍പിക്കുകയാണെങ്കില്‍?!
തഫ്സീർ : 11-12
View   
أَرَءَيْتَ إِن كَذَّبَ وَتَوَلَّىٰٓ﴿١٣﴾
volume_up share
أَرَءَيْتَ നീ കണ്ടുവോ إِن كَذَّبَ അവന്‍ കളവാക്കിയെങ്കില്‍ وَتَوَلَّىٰٓ തിരിഞ്ഞുകളയുകയും
96:13നീ കണ്ടുവോ, അവന്‍ (വിരോധിക്കുന്നവന്‍) വ്യാജമാക്കുകയും തിരിഞ്ഞ് കളയുകയുമാണെങ്കില്‍ (എന്തായിരിക്കും അവസ്ഥ)?!
أَلَمْ يَعْلَم بِأَنَّ ٱللَّهَ يَرَىٰ﴿١٤﴾
volume_up share
أَلَمْ يَعْلَمഅവന്‍ അറിഞ്ഞിട്ടില്ലേ بِأَنَّ ٱللَّهَ അല്ലാഹു (ആകുന്നു) എന്ന് يَرَىٰ കാണുന്നു (എന്ന്)
96:14അവന്‍ അറിഞ്ഞിട്ടില്ലേ, അല്ലാഹു കാണുന്നുണ്ടെന്ന്?!
തഫ്സീർ : 13-14
View   
كَلَّا لَئِن لَّمْ يَنتَهِ لَنَسْفَعًۢا بِٱلنَّاصِيَةِ﴿١٥﴾
volume_up share
كَلَّاവേണ്ട لَئِن لَّمْ يَنتَهِ അവന്‍ വിരമിച്ചില്ലെങ്കില്‍ لَنَسْفَعًۢا നിശ്ചയമായും നാം പിടിച്ചുവലിക്കും, ഊക്കോടെ പിടിക്കും بِٱلنَّاصِيَةِ (ആ) കുടുമയെ, നെറുകുന്തലക്ക്
96:15വേണ്ട! അവന്‍ വിരമിക്കുന്നില്ലെങ്കില്‍, നിശ്ചയമായും നാം (ആ) കുടുമ പിടിച്ചുവലിക്കുക തന്നെ ചെയ്യും ;-
نَاصِيَةٍۢ كَـٰذِبَةٍ خَاطِئَةٍۢ﴿١٦﴾
volume_up share
نَاصِيَةٍ അതായത് ഒരു കുടുമ كَاذِبَةٍ വ്യാജവാദിയായ (കള്ളമായ) خَاطِئَةٍ പിഴച്ച,അബദ്ധക്കാരി
96:16(അതെ) കള്ളവാദിയായ, അബദ്ധക്കാരിയായ കുടുമ!
فَلْيَدْعُ نَادِيَهُۥ﴿١٧﴾
volume_up share
فَلْيَدْعُ എന്നാലവന്‍ വിളിക്കട്ടെ نَادِيَهُ തന്റെ സഭയെ, (സഭക്കാരെ)
96:17എന്നിട്ട്, അവന്‍ അവന്റെ സഭയെ വിളിച്ചുകൊള്ളട്ടെ!-
سَنَدْعُ ٱلزَّبَانِيَةَ﴿١٨﴾
volume_up share
سَنَدْعُ നാം (വഴിയെ) വിളിക്കാം ٱلزَّبَانِيَةَ സബാനിയത്തിനെ (നരകത്തിലെ മലക്കുകളെ)
96:18നാം ‘സബാനിയത്തി’നെ [നരകത്തിലെ ഊക്കന്മാരായ മലക്കുകളെ] വിളിച്ചുകൊള്ളാം!
كَلَّا لَا تُطِعْهُ وَٱسْجُدْ وَٱقْتَرِب ۩﴿١٩﴾
volume_up share
كَلَّا വേണ്ട لَا تُطِعْهُ നീ അവനെ അനുസരിക്കരുത്‌ وَٱسْجُدْ നീ സുജൂദ് ചെയ്യുകയും ചെയ്യുക وَٱقْتَرِب സാമീപ്യം (അടുപ്പം) നേടുകയും ചെയ്യുക, അടുത്ത് കൂടുക
96:19വേണ്ട, (നബിയെ) നീ അവനെ അനുസരിക്കരുത്‌. നീ "സുജൂദ്" [സാഷ്ടാംഗ നമസ്കാരം] ചെയ്യുകയും, (അല്ലാഹുവിങ്കലേക്ക്) സാമീപ്യം തേടുകയും ചെയ്തുകൊള്ളുക.
തഫ്സീർ : 15-19
View