arrow_back_ios
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
മുത്വഫ്ഫിഫീൻ (അളവിൽ കുറക്കുന്നവൻ) വചനങ്ങള്‍ 36 ഈ അദ്ധ്യായം മക്കയില്‍ അവതരിച്ചതോ, മദീനയില്‍ അവതരിച്ചതോ എന്ന വിഷയത്തില്‍ ഭിന്നാഭിപ്രായമുണ്ട്. മക്കീസൂറത്തുകളില്‍ അവസാനത്തേതാണെന്നും മദനീ സൂറത്തുകളില്‍ ആദ്യത്തേതാണെന്നും മറ്റും വേറെയും അഭിപ്രായങ്ങളുണ്ട്. ഇബ്നു അബ്ബാസ്‌ (رضي الله عنه) പ്രസ്താവിച്ചതായി ഇപ്രകാരം വന്നിരിക്കുന്നു; ‘നബി (ﷺ) മദീനയില്‍ ചെന്നപ്പോള്‍ അവിടെയുള്ളവര്‍ അളത്തത്തില്‍ ഏറ്റവും അധികം മോശം വരുത്തുന്നവരായിരുന്നു. അപ്പോള്‍ അല്ലാഹു സൂറത്തുല്‍ മുത്വഫ്-ഫിഫീന്‍ അവതരിപ്പിച്ചു. അപ്പോള്‍ അവര്‍ അളത്തം നന്നാക്കി.’ (ന;ജ;ബ) ഈ ഹദീസില്‍ നിന്നു മനസ്സിലാകുന്നതു നബി (ﷺ) മദീനയില്‍ ചെന്ന ഉടനെയാണ് ഇത് അവതരിച്ചതെന്നാകുന്നു. അല്ലാഹുവിന്നറിയാം.

بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
volume_up
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
وَيْلٌۭ لِّلْمُطَفِّفِينَ﴿١﴾
volume_up share
وَيْلٌ കഷ്ടം, മഹാനാശം لِّلْمُطَفِّفِينَ (അളവ്) കുറക്കുന്ന (കബളിപ്പിച്ചെടുക്കുന്ന)വര്‍ക്കാണ്
83:1(അളവില്‍) കുറക്കുന്നവര്‍ക്കു മഹാനാശം!-
ٱلَّذِينَ إِذَا ٱكْتَالُوا۟ عَلَى ٱلنَّاسِ يَسْتَوْفُونَ﴿٢﴾
volume_up share
الَّذِينَ യാതൊരുകൂട്ടര്‍ إِذَا اكْتَالُوا അവര്‍ അളന്നുവാങ്ങിയാല്‍ عَلَى النَّاسِ ജനങ്ങളോട്, മനുഷ്യരോട് يَسْتَوْفُونَ അവര്‍ നിറവേറ്റി (പൂര്‍ത്തിയാക്കി) എടുക്കും.
83:2അതായത്, യാതൊരു കൂട്ടര്‍ക്ക്; അവര്‍ ജനങ്ങളോട് അളന്നു വാങ്ങുന്നതായാല്‍ അവര്‍ (അളവ്) പൂര്‍ത്തിയാക്കി എടുക്കും;
وَإِذَا كَالُوهُمْ أَو وَّزَنُوهُمْ يُخْسِرُونَ﴿٣﴾
volume_up share
وَإِذَا كَالُوهُمْ അവര്‍ അവര്‍ക്ക് അളന്നു കൊടുത്താല്‍ أَو وَّزَنُوهُمْ അല്ലെങ്കിലവര്‍ക്ക് തൂക്കിക്കൊടുത്താല്‍ يُخْسِرُونَ അവര്‍ നഷ്ടം വരുത്തും
83:3അവര്‍ക്ക് (അങ്ങോട്ടു) അളന്നുകൊടുക്കുകയോ, അല്ലെങ്കില്‍ തൂക്കിക്കൊടുക്കുകയോ ചെയ്യുന്നതായാല്‍ അവര്‍ (ജനങ്ങള്‍ക്ക്‌) നഷ്ടം വരുത്തുകയും ചെയ്യും.
أَلَا يَظُنُّ أُو۟لَـٰٓئِكَ أَنَّهُم مَّبْعُوثُونَ﴿٤﴾
volume_up share
أَلَا يَظُنُّ വിചാരി (ധരി)ക്കുന്നില്ലേ أُولَـئِكَ അക്കൂട്ടര്‍ أَنَّهُم مَّبْعُوثُونَ അവര്‍ എഴുന്നേല്‍പിക്കപ്പെടുന്നവരാണെന്ന്
83:4അക്കൂട്ടര്‍ വിചാരിക്കുന്നില്ലേ, തങ്ങള്‍ (മരണാന്തരം) എഴുന്നേല്‍പിക്കപ്പെടുന്നവരാണെന്ന്?-
لِيَوْمٍ عَظِيمٍۢ﴿٥﴾
volume_up share
لِيَوْمٍ عَظِيمٍ ഒരു വമ്പിച്ച ദിവസത്തേക്ക്, ദിവസത്തില്‍
83:5വമ്പിച്ച ഒരു ദിവസത്തിലേക്ക്!
يَوْمَ يَقُومُ ٱلنَّاسُ لِرَبِّ ٱلْعَـٰلَمِينَ﴿٦﴾
volume_up share
يَوْمَ يَقُومُ എഴുന്നേറ്റുവരുന്ന ദിവസം النَّاسُ മനുഷ്യര്‍ لِرَبِّ الْعَالَمِينَ ലോകരുടെ റബ്ബിങ്കലേക്ക്, ലോകരക്ഷിതാവിങ്കലേക്ക്.
83:6(അതെ) ലോകരക്ഷിതാവിങ്കലേക്ക് ജനങ്ങള്‍ എഴുന്നേറ്റു വരുന്ന ദിവസം.
തഫ്സീർ : 1-6
View   
كَلَّآ إِنَّ كِتَـٰبَ ٱلْفُجَّارِ لَفِى سِجِّينٍۢ﴿٧﴾
volume_up share
كَلَّا വേണ്ട, അങ്ങനെയല്ല إِنَّ كِتَابَ നിശ്ചയമായും ഗ്രന്ഥം الْفُجَّارِ തോന്നിയവാസികളുടെ (ദുര്‍ജനങ്ങളുടെ) لَفِي سِجِّينٍ സിജ്‌ജീനില്‍ തന്നെ
83:7വേണ്ട! നിശ്ചയമായും തോന്നിയവാസികളുടെ ഗ്രന്ഥം "സിജ്‌ജീനില്‍" തന്നെയായിരിക്കും.
وَمَآ أَدْرَىٰكَ مَا سِجِّينٌۭ﴿٨﴾
volume_up share
وَمَا أَدْرَاكَ നിനക്ക് അറിയിച്ചതെന്താണ് (എന്തറിവാണുള്ളത്) مَا سِجِّينٌ സിജ്ജീന്‍ എന്തെന്ന്
83:8"സിജ്ജീന്‍" എന്നാലെന്താണെന്നു നിനക്കു എന്തറിവാണുള്ളത്?!
كِتَـٰبٌۭ مَّرْقُومٌۭ﴿٩﴾
volume_up share
كِتَابٌ ഒരു ഗ്രന്ഥമാണ് مَّرْقُومٌ ലിഖിതം ചെയ്യപ്പെട്ട, എഴുതപ്പെട്ട.
83:9ലിഖിതം ചെയ്യപ്പെട്ട ഒരു ഗ്രന്ഥമത്രെ (അത്).
തഫ്സീർ : 7-9
View   
وَيْلٌۭ يَوْمَئِذٍۢ لِّلْمُكَذِّبِينَ﴿١٠﴾
volume_up share
وَيْلٌ يَوْمَئِذٍ അന്നു മഹാനാശം لِّلْمُكَذِّبِينَ വ്യാജമാക്കുന്നവര്‍ക്കാണ്
83:10വ്യാജമാക്കുന്നവര്‍ക്കു അന്നത്തെ ദിവസം മഹാനാശം!
ٱلَّذِينَ يُكَذِّبُونَ بِيَوْمِ ٱلدِّينِ﴿١١﴾
volume_up share
الَّذِينَ يُكَذِّبُونَ അതായത് വ്യാജമാക്കുന്നവര്‍ക്ക് بِيَوْمِ الدِّينِ പ്രതിഫല നടപടിയുടെ ദിവസത്തെ
83:11അതായത്, പ്രതിഫല നടപടിയുടെ ദിവസത്തെ വ്യാജമാക്കുന്നവര്‍ക്ക്.
وَمَا يُكَذِّبُ بِهِۦٓ إِلَّا كُلُّ مُعْتَدٍ أَثِيمٍ﴿١٢﴾
volume_up share
وَمَا يُكَذِّبُ بِهِ അതിനെ വ്യാജമാക്കിയില്ലതാനും إِلَّا كُلُّ مُعْتَدٍ എല്ലാ അതിരുവിട്ടവനു (അതിക്രമിയു)മല്ലാതെ أَثِيمٍ (മഹാ) പാപിയായ.
83:12മഹാപാപിയായ എല്ലാ അതിരുവിട്ടവനുമല്ലാതെ അതിനെ വ്യാജമാക്കുകയില്ല താനും.
إِذَا تُتْلَىٰ عَلَيْهِ ءَايَـٰتُنَا قَالَ أَسَـٰطِيرُ ٱلْأَوَّلِينَ﴿١٣﴾
volume_up share
إِذَا تُتْلَى عَلَيْهِ അവന് ഓതിക്കേള്‍പ്പിക്കപ്പെടുന്നതായാല്‍ آيَاتُنَا നമ്മുടെ ആയത്തുകള്‍ قَالَ അവന്‍ പറയും أَسَاطِيرُ ഐതിഹ്യം - പുരാണം (പഴങ്കഥ)കളാണ് الْأَوَّلِينَ പൂര്‍വ്വികന്മാരുടെ, ആദ്യത്തെവരുടെ.
83:13അവനു നമ്മുടെ "ആയത്തു" [ലക്ഷ്യം]കള്‍ ഓതിക്കേള്‍പ്പിക്കപ്പെടുന്നതായാല്‍ അവന്‍ പറയും: "പൂര്‍വ്വികന്മാരുടെ ഐതിഹ്യങ്ങളാണ് (ഇതൊക്കെ) എന്ന്.
തഫ്സീർ : 10-13
View   
كَلَّا ۖ بَلْ ۜ رَانَ عَلَىٰ قُلُوبِهِم مَّا كَانُوا۟ يَكْسِبُونَ﴿١٤﴾
volume_up share
كَلَّا അങ്ങനെയല്ല. വേണ്ട بَلْ رَانَ പക്ഷേ (എങ്കിലും) കറപിടിച്ചിരിക്കുന്നു عَلَى قُلُوبِهِم അവരുടെ ഹൃദയങ്ങളില്‍ مَّا كَانُوا അവരായിരുന്നത് يَكْسِبُونَ സമ്പാദിക്കും, പ്രവര്‍ത്തിച്ചുണ്ടാക്കും
83:14അങ്ങനെയല്ല; പക്ഷേ, അവര്‍ (പ്രവര്‍ത്തിച്ചു) സമ്പാദിച്ചു കൊണ്ടിരിക്കുന്നത് അവരുടെ ഹൃദയങ്ങളില്‍ കറ പിടിച്ചിരിക്കുന്നു.
كَلَّآ إِنَّهُمْ عَن رَّبِّهِمْ يَوْمَئِذٍۢ لَّمَحْجُوبُونَ﴿١٥﴾
volume_up share
كَلَّا വേണ്ട, അതല്ല إِنَّهُمْ നിശ്ചയമായും അവര്‍ عَن رَّبِّهِمْ തങ്ങളുടെ റബ്ബില്‍ നിന്ന് يَوْمَئِذٍ അന്നത്തെ ദിവസം لَّمَحْجُوبُونَ മറയിട (മറക്ക)പ്പെട്ടവര്‍ തന്നെ
83:15വേണ്ട! നിശ്ചയമായും, അന്നത്തെ ദിവസം അവര്‍ തങ്ങളുടെ റബ്ബില്‍ നിന്നും മറയിടപ്പെടുന്നവരത്രെ.
ثُمَّ إِنَّهُمْ لَصَالُوا۟ ٱلْجَحِيمِ﴿١٦﴾
volume_up share
ثُمَّ إِنَّهُمْ പിന്നെ നിശ്ചയമായും അവര്‍ لَصَالُو കടക്കുന്ന (കരിയുന്ന)വര്‍തന്നെ الْجَحِيمِ ജ്വലിക്കുന്ന അഗ്നിയില്‍
83:16പിന്നെ, നിശ്ചയമായും, അവര്‍ ജ്വലിക്കുന്ന അഗ്നിയില്‍ കടന്നു കരിയുന്നവര്‍ തന്നെ.
ثُمَّ يُقَالُ هَـٰذَا ٱلَّذِى كُنتُم بِهِۦ تُكَذِّبُونَ﴿١٧﴾
volume_up share
ثُمَّ يُقَالُ പിന്നെ പറയപ്പെടും هَـذَا الَّذِي ഇതത്രെ, യാതൊന്ന് كُنتُم بِهِ അതിനെ നിങ്ങളായിരുന്നു تُكَذِّبُونَ വ്യാജമാക്കും
83:17പിന്നെ, (അവരോട്) പറയപ്പെടും: "ഇതത്രെ, നിങ്ങള്‍ വ്യാജമാക്കിക്കൊണ്ടിരുന്നത്".
തഫ്സീർ : 14-17
View   
كَلَّآ إِنَّ كِتَـٰبَ ٱلْأَبْرَارِ لَفِى عِلِّيِّينَ﴿١٨﴾
volume_up share
كَلَّا വേണ്ട إِنَّ كِتَابَ നിശ്ചയമായും ഗ്രന്ഥം الْأَبْرَارِ പുണ്യവാന്മാരുടെ, സജ്ജനങ്ങളുടെ لَفِي عِلِّيِّينَ ഇല്ലിയ്യീനില്‍ തന്നെ
83:18വേണ്ട! നിശ്ചയമായും പുണ്യവാന്മാരുടെ ഗ്രന്ഥം "ഇല്ലിയ്യീനി"ല്‍ തന്നെയായിരിക്കും.
وَمَآ أَدْرَىٰكَ مَا عِلِّيُّونَ﴿١٩﴾
volume_up share
وَمَا أَدْرَاكَ നിനക്കു എന്തറിവാണുള്ളത് مَا عِلِّيُّونَ "ഇല്ലിയ്യൂന്‍" എന്തെന്നു
83:19"ഇല്ലിയ്യൂന്‍" എന്നാല്‍ എന്താണെന്ന് നിനക്ക് എന്തറിവാണുള്ളത്?!
كِتَـٰبٌۭ مَّرْقُومٌۭ﴿٢٠﴾
volume_up share
كِتَابٌ ഒരു ഗ്രന്ഥമാണ് مَّرْقُومٌ ലിഖിതം (ചെയ്യ)പ്പെട്ട
83:20ലിഖിതം ചെയ്യപ്പെട്ട ഒരു ഗ്രന്ഥമത്രെ (അത്)
يَشْهَدُهُ ٱلْمُقَرَّبُونَ﴿٢١﴾
volume_up share
يَشْهَدُهُ അതിങ്കല്‍ സന്നിഹിതരാകും, ഹാജരാകുന്നു, അതിനെ കാണുന്നു الْمُقَرَّبُونَ സാമീപ്യം നല്‍കപ്പെട്ട
83:21അതിന്‍റെ അടുക്കല്‍ (അല്ലാഹുവിങ്കല്‍) സാമീപ്യം സിദ്ധിച്ചവര്‍ സന്നിഹിതരാകുന്നതാണ്.
തഫ്സീർ : 18-21
View   
إِنَّ ٱلْأَبْرَارَ لَفِى نَعِيمٍ﴿٢٢﴾
volume_up share
إِنَّ الْأَبْرَارَ നിശ്ചയമായും പുണ്യവാന്മാര്‍ لَفِي نَعِيمٍ സുഖാനുഗ്രഹത്തില്‍ തന്നെയായിരിക്കും
83:22നിശ്ചയമായും പുണ്യവാന്മാര്‍ സുഖാനുഗ്രഹങ്ങളില്‍ തന്നെയായിരിക്കും.
عَلَى ٱلْأَرَآئِكِ يَنظُرُونَ﴿٢٣﴾
volume_up share
عَلَى الْأَرَائِكِ അലങ്കൃതകട്ടിലു (സോഫ)കളിലായി يَنظُرُونَ അവര്‍ നോക്കും
83:23സോഫ [അലംകൃതകട്ടിലു]കളിലായി അവര്‍ നോക്കിക്കണ്ടുകൊണ്ടിരിക്കും.
تَعْرِفُ فِى وُجُوهِهِمْ نَضْرَةَ ٱلنَّعِيمِ﴿٢٤﴾
volume_up share
تَعْرِفُ നീ അറിയും, നിനക്കു മനസ്സിലാകും فِي وُجُوهِهِمْ അവരുടെ മുഖങ്ങളില്‍ نَضْرَةَ ശോഭ (പ്രസന്നത), അഴക്‌, ഓജസ്സ് النَّعِيمِ സുഖാനുഗ്രഹത്തിന്‍റെ.
83:24അവരുടെ മുഖങ്ങളില്‍ സുഖാനുഗ്രഹത്തിന്‍റെ ഓജസ്സ് നിനക്ക് (കണ്ട്) അറിയാവുന്നതാണ്.
يُسْقَوْنَ مِن رَّحِيقٍۢ مَّخْتُومٍ﴿٢٥﴾
volume_up share
يُسْقَوْنَ അവര്‍ക്കു കുടിപ്പിക്കപ്പെടും مِن رَّحِيقٍ തനി(ശുദ്ധ) പാനീയത്തില്‍ (കള്ളില്‍) നിന്നു مَّخْتُومٍ മുദ്രവെക്കപ്പെട്ട
83:25മുദ്രവെക്കപ്പെട്ട ശുദ്ധമായ കള്ളില്‍ നിന്ന് അവര്‍ക്ക് കുടിപ്പാന്‍ നല്‍കപ്പെടും.
خِتَـٰمُهُۥ مِسْكٌۭ ۚ وَفِى ذَٰلِكَ فَلْيَتَنَافَسِ ٱلْمُتَنَـٰفِسُونَ﴿٢٦﴾
volume_up share
خِتَامُهُ അതിന്‍റെ മുദ്രണം مِسْكٌ കസ്തൂരിയായിരിക്കും وَفِي ذَلِكَ അതില്‍ فَلْيَتَنَافَسِ കിടമത്സരം(അസൂയ) നടത്തിക്കൊള്ളട്ടെ الْمُتَنَافِسُونَ കിടമത്സരം നടത്തുന്നവര്‍
83:26അതിന്‍റെ മുദ്രണം കസ്തൂരിയായിരിക്കും. കിടമത്സരം നടത്തുന്നവര്‍ അതില്‍ കിടമത്സരം നടത്തട്ടെ!
وَمِزَاجُهُۥ مِن تَسْنِيمٍ﴿٢٧﴾
volume_up share
وَمِزَاجُهُ അതിന്‍റെ കലര്‍പ്പ് (ചേരുവ) مِن تَسْنِيمٍ തസ്നീം കൊണ്ടായിരിക്കും
83:27അതിന്‍റെ ചേരുവ "തസ്നീം" കൊണ്ടായിരിക്കും.
عَيْنًۭا يَشْرَبُ بِهَا ٱلْمُقَرَّبُونَ﴿٢٨﴾
volume_up share
عَيْنًا ഒരു ഉറവുജലം يَشْرَبُ بِهَا അതുകുടിക്കും الْمُقَرَّبُونَ സാമീപ്യം സിദ്ധിച്ചവര്‍
83:28എന്നുവെച്ചാല്‍ (അല്ലാഹുവിങ്കല്‍) സാമീപ്യം സിദ്ധിച്ചവര്‍ കുടി(ച്ചാസ്വദി)ക്കുന്ന ഒരു ഉറവു ജലം!
തഫ്സീർ : 22-28
View   
إِنَّ ٱلَّذِينَ أَجْرَمُوا۟ كَانُوا۟ مِنَ ٱلَّذِينَ ءَامَنُوا۟ يَضْحَكُونَ﴿٢٩﴾
volume_up share
إِنَّ الَّذِينَ നിശ്ചയമായും യാതൊരുകൂട്ടര്‍ أَجْرَمُوا കുറ്റം (തെറ്റു) ചെയ്ത كَانُوا അവരായിരുന്നു مِنَ الَّذِينَ آمَنُوا വിശ്വസിച്ചവരെക്കുറിച്ച് يَضْحَكُونَ ചിരിക്കും
83:29നിശ്ചയമായും കുറ്റം പ്രവര്‍ത്തിച്ചവര്‍ വിശ്വസിച്ചവരെക്കുറിച്ചു ചിരിച്ചുകൊണ്ടിരിക്കുമായിരുന്നു.
وَإِذَا مَرُّوا۟ بِهِمْ يَتَغَامَزُونَ﴿٣٠﴾
volume_up share
وَإِذَا مَرُّوا അവര്‍ നടന്നാല്‍ بِهِمْ അവരില്‍ കൂടി, അരികെ يَتَغَامَزُونَ അവര്‍ കണ്ണിട്ടു (ആംഗ്യം - ഗോഷ്ടി) കാണിക്കും
83:30അവര്‍ അവരുടെ അരികെ നടന്നുപോകുമ്പോള്‍ അവര്‍ പരസ്പരം കണ്ണിട്ടു (ഗോഷ്ടി) കാണിക്കുകയും ചെയ്തിരുന്നു.
وَإِذَا ٱنقَلَبُوٓا۟ إِلَىٰٓ أَهْلِهِمُ ٱنقَلَبُوا۟ فَكِهِينَ﴿٣١﴾
volume_up share
وَإِذَا انقَلَبُوا അവര്‍ തിരിച്ചു (മടങ്ങി) ചെന്നാല്‍ إِلَى أَهْلِهِمُ അവരുടെ സ്വന്ത(കൂട്ട)ക്കാരിലേക്ക് انقَلَبُوا അവര്‍ തിരിച്ചു ചെല്ലും فَكِهِينَ രസിക്കുന്നവരായിട്ട്
83:31തങ്ങളുടെ സ്വന്തക്കാരുടെ അടുക്കലേക്കു തിരിച്ചു ചെല്ലുമ്പോള്‍ അവര്‍ രസിച്ചു (സംതൃപ്തരായി) ക്കൊണ്ടു തിരിച്ചു ചെല്ലുകയും ചെയ്തിരുന്നു.
وَإِذَا رَأَوْهُمْ قَالُوٓا۟ إِنَّ هَـٰٓؤُلَآءِ لَضَآلُّونَ﴿٣٢﴾
volume_up share
وَإِذَا رَأَوْهُمْ അവര്‍ അവരെ കണ്ടാല്‍ قَالُوا അവര്‍ പറയും إِنَّ هَـؤُلَاءِ നിശ്ചയമായും ഇക്കൂട്ടര്‍ لَضَالُّونَ വഴിപിഴച്ചവര്‍ തന്നെ
83:32അവര്‍ അവരെ കാണുമ്പോള്‍ പറയുകയും ചെയ്യും: "നിശ്ചയമായും ഇക്കൂട്ടര്‍ വഴിപിഴച്ചവര്‍ തന്നെ" എന്ന്.
وَمَآ أُرْسِلُوا۟ عَلَيْهِمْ حَـٰفِظِينَ﴿٣٣﴾
volume_up share
وَمَا أُرْسِلُوا അവര്‍ അയക്ക (നിയോഗിക്ക)പ്പെട്ടിട്ടുമില്ല عَلَيْهِمْ അവരുടെമേല്‍ (നോട്ടത്തിനു) حَافِظِينَ സൂക്ഷിപ്പുകാരായി, കാക്കുന്നവരായിട്ട്
83:33അവരുടെ [സത്യവിശ്വാസികളുടെ] മേല്‍ (നോട്ടം ചെയ്യുന്ന) സൂക്ഷിപ്പുകാരായി അവര്‍ നിയോഗിക്കപ്പെട്ടിട്ടില്ലതാനും.
തഫ്സീർ : 29-33
View   
فَٱلْيَوْمَ ٱلَّذِينَ ءَامَنُوا۟ مِنَ ٱلْكُفَّارِ يَضْحَكُونَ﴿٣٤﴾
volume_up share
فَالْيَوْمَ എന്നാല്‍ അന്ന് الَّذِينَ آمَنُوا വിശ്വസിച്ചവര്‍ مِنَ الْكُفَّارِ അവിശ്വാസികളെപ്പറ്റി يَضْحَكُونَ ചിരിക്കുന്നതാണ്
83:34എന്നാല്‍ അന്നു [ഖിയാമത്തു നാളില്‍] വിശ്വസിച്ചിട്ടുള്ളവര്‍ അവിശ്വാസികളെക്കുറിച്ചു ചിരിക്കുന്നതാണ്.
عَلَى ٱلْأَرَآئِكِ يَنظُرُونَ﴿٣٥﴾
volume_up share
عَلَى الْأَرَائِكِ അലങ്കൃത കട്ടിലുകളിലായി يَنظُرُونَ അവര്‍ നോക്കും
83:35സോഫ [അലങ്കൃതകട്ടിലു]കളിലായി അവര്‍ നോക്കിക്കണ്ടുകൊണ്ടിരിക്കും.
هَلْ ثُوِّبَ ٱلْكُفَّارُ مَا كَانُوا۟ يَفْعَلُونَ﴿٣٦﴾
volume_up share
هَلْ ثُوِّبَ പ്രതിഫലം നല്‍കപ്പെട്ടുവോ الْكُفَّارُ അവിശ്വാസികള്‍ക്ക്‌ مَا كَانُوا അവരായിരുന്നതിനു يَفْعَلُونَ ചെയ്യും
83:36അവിശ്വാസികള്‍ക്ക്‌ അവര്‍ ചെയ്തുകൊണ്ടിരുന്നതിനു പ്രതിഫലം നല്‍കപ്പെട്ടുവോ?!
തഫ്സീർ : 34-36
View