arrow_back_ios
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
ഇൻഫിത്വാർ (പൊട്ടിക്കീറൽ) മക്കയില്‍ അവതരിച്ചത് – വചനങ്ങള്‍ 19

بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
volume_up
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
إِذَا ٱلسَّمَآءُ ٱنفَطَرَتْ﴿١﴾
volume_up share
إِذَا السَّمَاءُ ആകാശം ആകുമ്പോള്‍ انفَطَرَتْ അതു പൊട്ടിപ്പിളരുമ്പോള്‍
82:1ആകാശം പൊട്ടിപ്പിളരുമ്പോള്‍!-
وَإِذَا ٱلْكَوَاكِبُ ٱنتَثَرَتْ﴿٢﴾
volume_up share
وَإِذَا الْكَوَاكِبُ നക്ഷത്രങ്ങള്‍ (ഗ്രഹങ്ങള്‍) ആകുമ്പോള്‍ انتَثَرَتْ അവ കൊഴിഞ്ഞു (ചിതറി) വീഴു(മ്പോള്‍)
82:2(നക്ഷത്ര) ഗ്രഹങ്ങള്‍ കൊഴിഞ്ഞുവീഴുകയും ചെയ്യുമ്പോള്‍!-
وَإِذَا ٱلْبِحَارُ فُجِّرَتْ﴿٣﴾
volume_up share
وَإِذَا الْبِحَارُ സമുദ്രങ്ങളാകുമ്പോള്‍ فُجِّرَتْ അവ പൊട്ടി ഒഴുക്കപ്പെടു(മ്പോള്‍)
82:3സമുദ്രങ്ങള്‍ പൊട്ടി ഒഴുക്കപ്പെടുകയും ചെയ്യുമ്പോള്‍!-
وَإِذَا ٱلْقُبُورُ بُعْثِرَتْ﴿٤﴾
volume_up share
وَإِذَا الْقُبُورُ ഖബ്‌റു (ശ്മശാനം)കള്‍ ആകുമ്പോള്‍ بُعْثِرَتْ അവന്‍ മറിച്ചിട (ഇളക്കി മറിക്ക)പ്പെടുമ്പോള്‍
82:4"ഖബ്‌റു"കള്‍ (അടിയോടെ) മറിച്ചിടപ്പെടുകയും ചെയ്യുമ്പോള്‍!-
عَلِمَتْ نَفْسٌۭ مَّا قَدَّمَتْ وَأَخَّرَتْ﴿٥﴾
volume_up share
عَلِمَتْ അറിയുന്നതാണ് نَفْسٌ ഓരോ ദേഹവും, ആത്മാവും, ആളും مَّا قَدَّمَتْ അത് മുന്തിച്ചത് (മുന്‍ചെയ്തുവെച്ചത്) وَأَخَّرَتْ അതു പിന്തിക്കുക (പിന്നോക്കം വെക്കുക)യും
82:5(അപ്പോള്‍) ഓരോ ആളും താന്‍ മുന്‍ചെയ്തു വെച്ചതും, (ചെയ്യാതെ) പിന്നേക്കുവെച്ചതും എന്താണെന്നു അറിയുന്നതാണ്
തഫ്സീർ : 1-5
View   
يَـٰٓأَيُّهَا ٱلْإِنسَـٰنُ مَا غَرَّكَ بِرَبِّكَ ٱلْكَرِيمِ﴿٦﴾
volume_up share
يَا أَيُّهَا الْإِنسَانُ ഹേ മനുഷ്യാ مَا غَرَّكَ നിന്നെ വഞ്ചിച്ചതെന്താണ് بِرَبِّكَ നിന്‍റെ റബ്ബിനെക്കുറിച്ച് الْكَرِيمِ മാന്യമായ, ഉദാരനായ, ആദരണീയനായ
82:6ഹേ, മനുഷ്യാ, ഉദാരനായ (അഥവാ മാന്യനായ) നിന്‍റെ റബ്ബിനെക്കുറിച്ച് നിന്നെ വഞ്ചിച്ചു കളഞ്ഞതെന്താണ്? (ആശ്ചര്യം)!
ٱلَّذِى خَلَقَكَ فَسَوَّىٰكَ فَعَدَلَكَ﴿٧﴾
volume_up share
الَّذِي യാതൊരുവന്‍ خَلَقَكَ അവന്‍ നിന്നെ സൃഷ്ടിച്ചു فَسَوَّاكَ എന്നിട്ടു നിന്നെ ശരിപ്പെടുത്തി فَعَدَلَكَ എന്നിട്ടു നിന്നെ പാകപ്പെടുത്തി, ഒപ്പിച്ചു (ശരിയാക്കി)
82:7(അതെ) നിന്നെ സൃഷ്ടിച്ചുണ്ടാക്കി ശരിപ്പെടുത്തി പാകപ്പെടുത്തിയവന്‍;-
فِىٓ أَىِّ صُورَةٍۢ مَّا شَآءَ رَكَّبَكَ﴿٨﴾
volume_up share
فِي أَيِّ صُورَةٍ ഏതോ ഒരു രൂപത്തില്‍ مَّا شَاءَ അവന്‍ ഉദ്ദേശിച്ച رَكَّبَكَ നിന്നെ അവന്‍ സംഘടിപ്പിച്ചു, കൂട്ടിച്ചേര്‍ത്തു.
82:8അവന്‍ ഉദ്ദേശിച്ചതായ ഏതോ ഒരു രൂപത്തില്‍ നിന്നെ അവന്‍ സംഘടിപ്പിച്ചുണ്ടാക്കിയിരിക്കുന്നു.
തഫ്സീർ : 6-8
View   
كَلَّا بَلْ تُكَذِّبُونَ بِٱلدِّينِ﴿٩﴾
volume_up share
كَلَّا അങ്ങനെ വേണ്ടാ, അതല്ല بَلْ പക്ഷെ എങ്കിലും تُكَذِّبُونَ നിങ്ങള്‍ വ്യാജമാക്കുന്നു بِالدِّينِ പ്രതിഫല നടപടിയെ, മതത്തെ
82:9അങ്ങനെ വേണ്ട! പക്ഷെ, നിങ്ങള്‍ പ്രതിഫല നടപടിയെ വ്യാജമാക്കിക്കൊണ്ടിരിക്കുന്നു.
وَإِنَّ عَلَيْكُمْ لَحَـٰفِظِينَ﴿١٠﴾
volume_up share
وَإِنَّ عَلَيْكُمْ നിശ്ചയമായും നിങ്ങളുടെ മേലുണ്ടുതാനും لَحَافِظِينَ സൂക്ഷിച്ചു (കാത്തു - വീക്ഷിച്ചു) വരുന്നവര്‍
82:10നിശ്ചയമായും, നിങ്ങളുടെമേല്‍ സൂക്ഷിച്ചു (വീക്ഷിച്ചു) കൊണ്ടിരിക്കുന്ന ചിലരുണ്ടുതാനും;-
كِرَامًۭا كَـٰتِبِينَ﴿١١﴾
volume_up share
كِرَامًا അതായതു ചില മാന്യന്മാര്‍ كَاتِبِينَ എഴുതുന്നവരായ, എഴുത്തുകാരായ
82:11അതായത്, എഴുതി രേഖപ്പെടുത്തുന്ന ചില മാന്യന്മാര്‍.
يَعْلَمُونَ مَا تَفْعَلُونَ﴿١٢﴾
volume_up share
يَعْلَمُونَ അവര്‍ അറിയുന്നു مَا تَفْعَلُونَ നിങ്ങള്‍ ചെയ്യുന്നത്.
82:12നിങ്ങള്‍ ചെയ്യുന്നത് (എല്ലാം) അവര്‍ അറിയുന്നു.
തഫ്സീർ : 9-12
View   
إِنَّ ٱلْأَبْرَارَ لَفِى نَعِيمٍۢ﴿١٣﴾
volume_up share
إِنَّ الْأَبْرَارَ നിശ്ചയമായും പുണ്യവാന്മാര്‍, സജ്ജനങ്ങള്‍ لَفِي نَعِيمٍ സുഖാനുഗ്രഹത്തില്‍ തന്നെയായിരിക്കും
82:13നിശ്ചയമായും, പുണ്യവാന്മാര്‍ സുഖാനുഗ്രഹത്തില്‍ തന്നെയായിരിക്കും.
وَإِنَّ ٱلْفُجَّارَ لَفِى جَحِيمٍۢ﴿١٤﴾
volume_up share
وَإِنَّ الْفُجَّارَ തോന്നിയവാസികളാകട്ടെ, ദുര്‍ജനങ്ങള്‍ لَفِي جَحِيمٍ ജ്വലിക്കുന്ന അഗ്നിയിലുമായിരിക്കും
82:14(ദുര്‍മാര്‍ഗികളായ) തോന്നിയവാസികള്‍ ജ്വലിക്കുന്ന അഗ്നിയിലും തന്നെയായിരിക്കും
يَصْلَوْنَهَا يَوْمَ ٱلدِّينِ﴿١٥﴾
volume_up share
يَصْلَوْنَهَا അവരതില്‍ കടക്കും, കരിയും, ചൂടേല്‍ക്കും يَوْمَ الدِّينِ പ്രതിഫല നടപടിയുടെ ദിവസം
82:15പ്രതിഫല നടപടിയുടെ ദിവസം അവര്‍ അതില്‍ കടന്നു കരിയുന്നതാണ്.
وَمَا هُمْ عَنْهَا بِغَآئِبِينَ﴿١٦﴾
volume_up share
وَمَا هُمْ അവരല്ലതാനും عَنْهَا അതുവിട്ടു, അതില്‍നിന്ന് بِغَائِبِينَ മറഞ്ഞു (ഒഴിഞ്ഞു) പോകുന്നവര്‍.
82:16അവര്‍ അത് വിട്ട് മറഞ്ഞ് [ഒഴിവായി]പോകുന്നവരുമല്ല.
وَمَآ أَدْرَىٰكَ مَا يَوْمُ ٱلدِّينِ﴿١٧﴾
volume_up share
وَمَا أَدْرَاكَ നിനക്ക് അറിവു തന്നതെന്ത്‌ (എന്തറിയാം) مَا يَوْمُ الدِّينِ പ്രതിഫല നടപടിയുടെ ദിവസമെന്താണെന്ന്
82:17പ്രതിഫല നടപടിയുടെ ദിവസമെന്നാലെന്താണെന്നു നിനക്കു എന്തറിയാം?!
ثُمَّ مَآ أَدْرَىٰكَ مَا يَوْمُ ٱلدِّينِ﴿١٨﴾
volume_up share
ثُمَّ പിന്നെയും (വീണ്ടും) مَا أَدْرَاكَ നിനക്ക് അറിവുതന്നതെന്ത്‌ مَا يَوْمُ الدِّينِ പ്രതിഫല നടപടിയുടെ ദിനം എന്നാലെന്തെന്ന്
82:18പിന്നെയും [വീണ്ടും], പ്രതിഫല നടപടിയുടെ ദിവസമെന്നാലെന്താണെന്ന് നിനക്കു എന്തറിയാം?!!
يَوْمَ لَا تَمْلِكُ نَفْسٌۭ لِّنَفْسٍۢ شَيْـًۭٔا ۖ وَٱلْأَمْرُ يَوْمَئِذٍۢ لِّلَّهِ﴿١٩﴾
volume_up share
يَوْمَ لَا تَمْلِكُ അധീനമാക്കാത്ത (ഉടമയാക്കാത്ത - സാധ്യമാകാത്ത) ദിവസം نَفْسٌ ഒരാളും (ആത്മാവും - ദേഹവും) لِّنَفْسٍ ഒരാള്‍ക്കും شَيْئًا യാതൊന്നും, ഒരു കാര്യത്തിനും وَالْأَمْرُ കാര്യം, കല്‍പന, അധികാരം يَوْمَئِذٍ ആ ദിവസം لِّلَّـهِ അല്ലാഹുവിന്നായിരിക്കും.
82:19(അതെ) ഒരാളും (വേറെ) ഒരാള്‍ക്കു യാതൊന്നും അധീനമാക്കാത്ത (അഥവാ ചെയ്‌വാന്‍ കഴിയാത്ത) ദിവസം! അന്നത്തെ ദിവസം കാര്യം (അഥവാ കല്‍പനാധികാരം) അല്ലാഹുവിനുമായിരിക്കും.
തഫ്സീർ : 13-19
View