arrow_back_ios
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50
51
52
53
54
55
56
മുദ്ദഥിർ (പുതച്ച് മൂടിയവൻ) മക്കയില്‍ അവതരിച്ചത് – വചനങ്ങള്‍ 56 – വിഭാഗം (റുകൂഅ) 2 നബി (ﷺ) തിരുമേനിക്ക് ഹിറ മല ഗുഹയില്‍ വെച്ച് ഒന്നാമതായി ലഭിച്ച വഹ്യ്‍ സൂറത്തുല്‍ ‘അലഖി’ (اقْرَأْ بِاسْمِ رَبِّكَ) ലെ ആദ്യ വചനങ്ങള്‍ ആയിരുന്നു. അതിനു ശേഷം കുറച്ചു കാലത്തേക്ക് വഹ്യ്‍ ലഭിക്കാതിരിക്കുകയുണ്ടായി. അത് നിമിത്തം നബി (ﷺ) വളരെ പരിഭ്രമത്തിലും വ്യസനത്തിലുമായി. പിന്നീടു ആദ്യമായി അവതരിച്ച അദ്ധ്യായം ഈ (يَا أَيُّهَا الْمُدَّثِّرُ) അദ്ധ്യായമായിരുന്നു എന്നാണ് ഭൂരിപക്ഷം ഖുര്‍ആന്‍ വ്യാഖ്യാതാക്കളും സ്ഥിരപെടുത്തിയിട്ടുള്ളത്. ഇമാം ബുഖാരിയും (رحمه الله) മുസ്‌ലിമും (رحمه الله) അബൂ സലമഃ (رضي الله عنه) യില്‍ നിന്നും നിവേദനം ചെയ്ത ഒരു ഹദീസില്‍, ഒന്നാമത്തെ വഹ്‍യിന് ശേഷം പിന്നീട് വഹ്യ്‍ വരാന്‍ താമസിച്ച സംഭവം തിരുമേനി പറഞ്ഞു കേട്ടതായി ജാബിര്‍ (رضي الله عنه) അദ്ദേഹത്തിന് വിവരിച്ചു കൊടുത്തിരിക്കുന്നു. അതില്‍ നബി (ﷺ) ഇപ്രകാരം പ്രസ്താവിച്ചിരിക്കുന്നത് കാണാം: ‘അങ്ങനെ ഞാന്‍ നടന്നു കൊണ്ടിരിക്കെ, ആകാശത്ത് നിന്നൊരു ശബ്ദം കേട്ടു. ഞാന്‍ ആകാശത്തിന്റെ നേര്‍ക്ക്‌ കണ്ണ് പൊക്കി. അപ്പോഴതാ, ഹിറാ മലയില്‍ വെച്ച് എന്‍റെ അടുക്കല്‍ വന്നിരുന്ന ആ മലക്ക് ആകാശത്തിനും ഭൂമിക്കുമിടയില്‍ ഒരു പീഠത്തില്‍ മേല്‍ ഇരിക്കുന്നു! ഞാന്‍ അത് നിമിത്തം പേടിച്ചു വിറച്ചു നിലത്തേക്ക് വീഴാറായി. അങ്ങനെ, വീട്ടുകാരുടെ അടുക്കല്‍ വന്നു ‘വസ്ത്രമിട്ടു മൂടിത്തരുവിന്‍, പുതച്ചു തരുവിന്‍ (زَمِّلُونِي ‏ دَثَّرُونِي)’ എന്നു പറഞ്ഞു. അവര്‍ എനിക്ക് പുതച്ചു തന്നു. ആ അവസരത്തില്‍يَا أَيُّهَا الْمُدَّثِّرُ മുതല്‍ فَاهْجُرْ വരെയുള്ള വചനങ്ങള്‍ അവതരിച്ചു. പിന്നീടു വഹ്യ്‍ ചൂട് പിടിക്കയും തുടര്‍ന്ന് കൊണ്ടിരിക്കുകയും ചെയ്തു.’ (متفق). ഹിറായില്‍ വെച്ചു എന്‍റെ അടുക്കല്‍ വന്ന മലക്ക് എന്നു പറഞ്ഞതിന്റെ ഉദ്ദേശ്യം വ്യക്തമാണ്‌. ഒന്നാമത്തെ വഹ്‍യും കൊണ്ട് ജിബ്രീല്‍ (അ) വന്നതും സൂ: അലഖിലെ ആദ്യവചനങ്ങള്‍ അവതരിച്ചതും അവിടെ വെച്ചാണല്ലോ. ഈ സംഭവത്തെ വിശദമായി വിവരിച്ചു കൊണ്ട് ആയിശ (رضي الله عنها) യില്‍ നിന്നും നിവേദനം ചെയ്യപ്പെട്ടിട്ടുള്ള പ്രസിദ്ധമായ ഹദീസ് സൂറത്തുല്‍ അലഖില്‍ നമുക്ക് ഉദ്ധരിക്കാം. إن شاء الله എന്നാല്‍ ജാബിര്‍ (رضي الله عنه) തന്നെ പ്രസ്താവിച്ചതായി വന്നിട്ടുള്ള വേറെ ഹദീസില്‍ നബി (ﷺ) ക്ക് ഒന്നാമതായി അവതരിച്ച ഖുര്‍ആന്‍ ഈ സൂറത്താണെന്ന് പ്രസ്താവിക്കപ്പെട്ടിരിക്കുന്നു. വഹ്യ്‍ വരാന്‍ താമസിച്ചതിനു ശേഷം പിന്നീട് ആദ്യമായി അവതരിച്ച ഖുര്‍ആന്‍ ഇതായിരുന്നുവെന്നത്രെ ആ പ്രസ്താവനക്ക് അര്‍ഥം കല്‍പ്പിക്കുന്നത്. ആകയാല്‍ രണ്ടു ഹദീസുകളും തമ്മില്‍ വൈരുധ്യമില്ലെന്നു മനസ്സിലാക്കാമല്ലോ. സൂ: അലഖിലെ ആദ്യവചനങ്ങള്‍ നബി (ﷺ) യോട് വായിക്കാന്‍ കല്പിക്കുന്നവയാണ്. അതിന്റെ അവതരണത്തോടു കൂടി തിരുമേനിക്കു ‘നുബുവ്വത്ത്’ (പ്രവാചകത്വം) സിദ്ധിച്ചു. ഈ സൂറത്തിലെ ആദ്യ വചനങ്ങളാകട്ടെ, തിരുമേനിയോട് എഴുന്നേറ്റ് ചെന്നു ജനങ്ങള്‍ക്ക്‌ താക്കീത് നല്‍കുവാനാണ് കല്പിക്കുന്നത്. അഥവാ പ്രബോധനം ആരംഭിക്കുവാനുള്ള കല്പനയാണത്. ഇതോട് കൂടി തിരുമേനിക്കു ‘രിസാലത്തും’ (ദിവ്യ ദൌത്യവും) ലഭിക്കുന്നു. ഈ സൂറത്തിന്റെയും സൂ: മുസമ്മിലിന്റെ അവതരണ സന്ദര്‍ഭത്തെയും, രണ്ടിന്റെയും ആരംഭത്തില്‍ നബി (ﷺ) യെ സംബോധന ചെയ്ത വാക്കുകളെയും (المدثر എന്നും المزمل എന്നും) പരിഗണിക്കുമ്പോള്‍ രണ്ടും പരസ്പരം യോജിപ്പുള്ളതായി കാണാം. രണ്ടില്‍ ഏതാണ് ആദ്യം അവതരിച്ചതെന്നു തീര്‍ത്തു പറഞ്ഞു കൂടാ. എങ്കിലും ഉള്ളടക്കങ്ങളും മറ്റു ചില വസ്തുതകളും വെച്ചു നോക്കുമ്പോള്‍ – ഇമാം അസ്ഖലാനി (رحمه الله) പ്രസ്താവിച്ചതു പോലെ – ഈ സൂറത്ത് അവതരിച്ച ശേഷമായിരിക്കും സൂ: മുസമ്മില്‍ അവതരിച്ചതു എന്നാണ് മനസ്സിലാകുന്നത്. الله أعلم

بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
volume_up
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
يَـٰٓأَيُّهَا ٱلْمُدَّثِّرُ﴿١﴾
volume_up share
يا أيها ഹേ, المدثر പുതച്ചു മൂടിയവന്‍
74:1ഹേ, പുതച്ചു മൂടിയവനെ!
قُمْ فَأَنذِرْ﴿٢﴾
volume_up share
قم എഴുന്നേല്‍ക്കുക فأنذر എന്നിട്ട് താക്കീത് ചെയ്യുക, മുന്നറിയിപ്പ് നല്‍കുക
74:2എഴുന്നേല്‍ക്കുക, എന്നിട്ടു (ജനങ്ങളെ) താക്കീത് ചെയ്യുക
وَرَبَّكَ فَكَبِّرْ﴿٣﴾
volume_up share
وربك നിന്‍റെ റബ്ബിനെ فكبر മഹത്വപെടുത്തുക, തക്ബീര്‍ നടത്തുക
74:3നിന്റെ റബ്ബിനെ നീ മഹത്വപ്പെടുത്തുക.
وَثِيَابَكَ فَطَهِّرْ﴿٤﴾
volume_up share
وثيابك നിന്റെ വസ്ത്രങ്ങളെ فطهر ശുദ്ധമാക്കുക
74:4നിന്റെ വസ്ത്രങ്ങളെ നീ ശുദ്ധിയാക്കുക.
وَٱلرُّجْزَ فَٱهْجُرْ﴿٥﴾
volume_up share
وألرجز ശിക്ഷയെ (പാപങ്ങളെ), മ്ലേച്ഛത (വിഗ്രഹങ്ങളെ)فهجر നീ വെടിയുക, പുറം തള്ളുക
74:5ശിക്ഷ (ക്കു കാരണമായി തീരുന്നവ)യെ നീ വിട്ടു നില്‍ക്കുക
തഫ്സീർ : 1-5
View   
وَلَا تَمْنُن تَسْتَكْثِرُ﴿٦﴾
volume_up share
ولا ثمنن നീ ഉപകാരം (ദാക്ഷിണ്യം,നന്മ) ചെയ്യരുത് تستكثر അധികം മോഹിച്ചു കൊണ്ടും, അധികം നടിച്ചു കൊണ്ടു
74:6അധികം (ലഭിക്കുവാന്‍) മോഹിച്ചു കൊണ്ട് നീ ഉപകാരം (അഥവാ ദാക്ഷിണ്യം) ചെയ്യരുത്
وَلِرَبِّكَ فَٱصْبِرْ﴿٧﴾
volume_up share
ولربك നിന്‍റെ റബ്ബിനു വേണ്ടി فصبر നീ ക്ഷമിക്കുക
74:7നിന്റെ റബ്ബിനു വേണ്ടി നീ ക്ഷമിച്ചും കൊള്ളുക
തഫ്സീർ : 6-7
View   
فَإِذَا نُقِرَ فِى ٱلنَّاقُورِ﴿٨﴾
volume_up share
فإذانقر എന്നാല്‍ മുഴക്ക (ഊത)പ്പെട്ടാല്‍ فى ألناقور കാഹളത്തില്‍
74:8എന്നാല്‍, കാഹളത്തില്‍ മുഴക്കപെട്ടാല്‍ (ഊതപെട്ടാല്‍),-
فَذَٰلِكَ يَوْمَئِذٍۢ يَوْمٌ عَسِيرٌ﴿٩﴾
volume_up share
فذالك എന്നാലത് يومإذ അന്നത്തെ ദിവസം يوم عسير ഞെരുങ്ങിയ (പ്രയാസകരമായ) ഒരു ദിവസമാണ്
74:9അപ്പോഴതു – അന്നത്തെ ദിവസം – പ്രയാസകരമായ ഒരു ദിവസമായിരിക്കും!-
عَلَى ٱلْكَـٰفِرِينَ غَيْرُ يَسِيرٍۢ﴿١٠﴾
volume_up share
علىالكافرين അവിശ്വാസികളുടെ മേല്‍ غير يسير നിസ്സാരം (എളുപ്പം-ലഘു) അല്ലാത്ത
74:10അവിശ്വാസികളുടെ മേല്‍ നിസ്സാരമല്ലാത്ത (ദിവസം)!
തഫ്സീർ : 8-10
View   
ذَرْنِى وَمَنْ خَلَقْتُ وَحِيدًۭا﴿١١﴾
volume_up share
ذَرْنِي എന്നെ വിട്ടേക്കുക وَمَنْ خَلَقْتُ ഞാന്‍ സൃഷ്ടിച്ചുട്ടുള്ള ഒരുവനെയും وَحِيدًا ഏകനായി കൊണ്ട്
74:11എന്നെയും, ഞാന്‍ ഏകനായി (സ്വന്തം) സൃഷ്ടിച്ചുണ്ടാക്കിയ ഒരുവനെയും (അങ്ങു) വിട്ടേക്കുക. (അവന്റെ കാര്യം ഞാന്‍ ഏറ്റു കൊള്ളാം)! -
وَجَعَلْتُ لَهُۥ مَالًۭا مَّمْدُودًۭا﴿١٢﴾
volume_up share
وَجَعَلْتُ ഞാന്‍ ആക്കി (ഉണ്ടാക്കി) കൊടുക്കുകയും ചെയ്തു لَهُۥ അവനു مَالًا ധനം, സ്വത്ത്‌ مَّمْدُودًا അയച്ചു (നീട്ടിയിട്ടു) കൊടുക്കപ്പെട്ടതായ
74:12അവനു (ധാരാളമായി) അയച്ചിട്ട് കൊടുക്കപ്പെട്ട ധനവും ഞാന്‍ ഉണ്ടാക്കി കൊടുത്തിരിക്കുന്നു;-
وَبَنِينَ شُهُودًۭا﴿١٣﴾
volume_up share
وبنين പുത്രന്മാരെയും شهودا സന്നദ്ധരായ, തയ്യാറുള്ള (യോഗ്യരായ)
74:13സന്നദ്ധരായ (കുറേ) പുത്രന്മാരെയും (കൊടുത്തിരിക്കുന്നു).
وَمَهَّدتُّ لَهُۥ تَمْهِيدًۭا﴿١٤﴾
volume_up share
وَمَهَّدتُّ ഞാന്‍ സൌകര്യപ്പെടുത്തി, ശരിപ്പെടുത്തി لَهُۥ അവനു تَمْهِيدًا ഒരു സൌകര്യപ്പെടുത്തല്‍
74:14ഞാന്‍ അവനു ഒരു (നല്ല) സൗകര്യം സൌകര്യപ്പെടുത്തി കൊടുത്തിരിക്കുന്നു.
ثُمَّ يَطْمَعُ أَنْ أَزِيدَ﴿١٥﴾
volume_up share
ثُمَّ يَطْمَعُ പിന്നെയും അവന്‍ മോഹിക്കുന്നു. أَنْ أَزِيدَ ഞാന്‍ വര്‍ദ്ധിപ്പിച്ചുകൊടുക്കുവാന്‍, കൊടുക്കുമെന്ന്
74:15പിന്നെയും ഞാന്‍ വര്‍ദ്ധിപ്പിച്ചുകൊടുക്കുവാന്‍ അവന്‍ മോഹിച്ചു കൊണ്ടുമിരിക്കുന്നു!
كَلَّآ ۖ إِنَّهُۥ كَانَ لِـَٔايَـٰتِنَا عَنِيدًۭا﴿١٦﴾
volume_up share
كَلَّآ വേണ്ടാ, അങ്ങനെയല്ല إِنَّهُۥ كَانَ നിശ്ചയം അവനായിരിക്കുന്നു لِءَايَٰتِنَا നമ്മുടെ ആയത്തുകളോട് عَنِيدًا ധിക്കാരി, മത്സരക്കാരന്‍
74:16വേണ്ടാ! അവന്‍ നമ്മുടെ ‘ആയത്തു‘ [ലക്‌ഷ്യം]കളോട് ധിക്കാരക്കാരനായിരിക്കുന്നു.
سَأُرْهِقُهُۥ صَعُودًا﴿١٧﴾
volume_up share
سَأُرْهِقُهُۥ വഴിയെ ഞാന്‍ അവനെ നിര്‍ബന്ധിക്കും, പ്രേരിപ്പിക്കും صَعُودًا കയറ്റം (ചുരം) കേറാന്‍, ഞെരുക്കത്തിനു
74:17ഞാന്‍ അവനെ കയറ്റം കയറുവാന്‍ [ഞെരുക്കം അനുഭവിക്കുവാന്‍] വഴിയെ നിര്‍ബന്ധിക്കുന്നതാണ്.
തഫ്സീർ : 11-17
View   
إِنَّهُۥ فَكَّرَ وَقَدَّرَ﴿١٨﴾
volume_up share
إِنَّهُۥ നിശ്ചയമായും (കാരണം) അവന്‍ فَكَّرَ ചിന്തിച്ചു وَقَدَّرَ കണക്കാക്കി, (സങ്കല്‍പ്പിക്കുക – അനുമാനിക്കുകയും ചെയ്തു)
74:18കാരണം, അവന്‍ ചിന്തിച്ചു; (ഒരു രൂപം) കണക്കാക്കുകയും ചെയ്തു.
فَقُتِلَ كَيْفَ قَدَّرَ﴿١٩﴾
volume_up share
فَقُتِلَ അതിനാല്‍ അവന്‍ കൊല്ലപ്പെടട്ടെ (നശിക്കട്ടെ, ശപിക്കപ്പെടട്ടെ, തുലയട്ടെ) كَيْفَ എങ്ങനെയാണു قَدَّرَ അവന്‍ കണക്കാക്കി, അനുമാനിച്ചു, സങ്കല്‍പ്പിച്ചു
74:19അതിനാല്‍, അവന്‍ കൊല്ലപ്പെടട്ടെ [നശിക്കട്ടെ]! എങ്ങനെയാണവന്‍ കണക്കാക്കിയത് ?!
ثُمَّ قُتِلَ كَيْفَ قَدَّرَ﴿٢٠﴾
volume_up share
ثُمَّ قُتِلَ പിന്നെ (വീണ്ടും) അവന്‍ കൊല്ലപ്പെടട്ടെ كَيْفَ قَدَّرَ അവന്‍ എങ്ങനെയാണു കണക്കാക്കിയത്
74:20പിന്നെയും (വീണ്ടും) അവന്‍ കൊല്ലപ്പെടട്ടെ (നശിക്കട്ടെ)! എങ്ങനെയാണവന്‍ കണക്കാക്കിയത്?!
ثُمَّ نَظَرَ﴿٢١﴾
volume_up share
ثُمَّ نَظَرَ പിന്നെ അവന്‍ നോക്കി
74:21പിന്നീടവന്‍ (ഒന്നു) നോക്കി;
ثُمَّ عَبَسَ وَبَسَرَ﴿٢٢﴾
volume_up share
ثُمَّ عَبَسَ പിന്നെ അവന്‍ മുഖം ചുളിച്ചു وَبَسَرَ ചുക്കി ചുളുങ്ങുക (ഇറുക്കുക-കൂടുതല്‍ ചുളിക്കുക)യും ചെയ്തു
74:22പിന്നെ, അവന്‍ (മുഖം) ചുളിക്കുകയും ഇറുകിച്ചുളുങ്ങുകയും ചെയ്തു.
ثُمَّ أَدْبَرَ وَٱسْتَكْبَرَ﴿٢٣﴾
volume_up share
ثُمَّ أَدْبَرَ പിന്നീടവന്‍ പിന്നൂക്കം തിരിഞ്ഞു, പിന്നോട്ട് മാറി وَٱسْتَكْبَرَ അഹംഭാവം (അഹങ്കാരം) നടിക്കുകയും ചെയ്തു
74:23പിന്നെ, അവന്‍ പിന്നോട്ട് മാറുകയും, അഹംഭാവം നടിക്കുകയും ചെയ്തു.
فَقَالَ إِنْ هَـٰذَآ إِلَّا سِحْرٌۭ يُؤْثَرُ﴿٢٤﴾
volume_up share
فَقَالَ എന്നിട്ടു പറഞ്ഞു إِنْ هَٰذَآ ഇതല്ല إِلَّا سِحْرٌ സിഹ്ര്‍ (ആഭിചാരം, മാരണം,ജാലവിദ്യ) അല്ലാതെ يُؤْثَرُ പ്രമാണിക്കപ്പെടുന്ന, ഉദ്ധരിച്ച പറയപ്പെടുന്ന
74:24എന്നിട്ട് പറഞ്ഞു :” ഇതു പ്രമാണിച്ച് പറയപ്പെടുന്ന ‘സിഹ്ര്‍‘ അല്ലാതെ (മറ്റൊന്നും) അല്ല. (മറ്റാരില്‍ നിന്നോ കേട്ടു ഉദ്ധരിക്കപ്പെടുന്ന മാരണം മാത്രമാണ് ഈ ഖുര്‍ആന്‍)
إِنْ هَـٰذَآ إِلَّا قَوْلُ ٱلْبَشَرِ﴿٢٥﴾
volume_up share
إِنْ هَٰذَآ ഇതല്ല إِلَّا قَوْلُ വാക്കു(വചനം) അല്ലാതെ ٱلْبَشَرِ മനുഷ്യന്‍റെ
74:25“ഇതു മനുഷ്യന്റെ വാക്കല്ലാതെ (വേറൊന്നും) അല്ല.”
തഫ്സീർ : 18-25
View   
سَأُصْلِيهِ سَقَرَ﴿٢٦﴾
volume_up share
سَأُصْلِيهِ വഴിയെ ഞാനവനെ ഇട്ടു കരിക്കും, ഇട്ടു കാച്ചും سَقَرَ സഖറില്‍
74:26വഴിയെ ഞാനവനെ ‘സഖ്‌റില്‍’ (നരകത്തില്‍) ഇട്ടു എരിക്കുന്നതാണ്.
وَمَآ أَدْرَىٰكَ مَا سَقَرُ﴿٢٧﴾
volume_up share
وَمَآ أَدْرَىٰكَ നിനക്കു എന്തറിയാം, നിനക്കു അറിവ് നല്കിയതെന്താണ് مَا سَقَرُ സഖര്‍ എന്താണെന്ന്
74:27‘സഖര്‍’ എന്നാലെന്താണെന്നു നിനക്കു എന്തറിയാം?!
لَا تُبْقِى وَلَا تَذَرُ﴿٢٨﴾
volume_up share
لَا تُبْقِى അതു ബാക്കി വെക്കുകയില്ല وَلَا تَذَرُ വിട്ടു കളയുകയുമില്ല
74:28അതു (ഒന്നിനെയും) ബാക്കിയക്കുകയില്ല :വിട്ടു കളയുകയുമില്ല:-
لَوَّاحَةٌۭ لِّلْبَشَرِ﴿٢٩﴾
volume_up share
لَوَّاحَةٌ എരിച്ചു (കരിച്ചു) കളയുന്നതാണ്, മാറ്റം വരുത്തുന്നതാണ്. കരി വര്‍ണ്ണമാക്കുന്നതാണ് لِّلْبَشَرِ തൊലിയെ
74:29തൊലിയെ എരിച്ചു (മാറ്റം വരുത്തി) കളയുന്നതാകുന്നു.
عَلَيْهَا تِسْعَةَ عَشَرَ﴿٣٠﴾
volume_up share
عَلَيْهَا അതിന്റെ മേലുണ്ട് تِسْعَةَ عَشَرَ പത്തൊന്‍പത് പേര്‍
74:30അതിന്റെ മേല്‍ (നോട്ടത്തിനു) പത്തൊന്‍പതു പേരുണ്ട്
തഫ്സീർ : 26-30
View   
وَمَا جَعَلْنَآ أَصْحَـٰبَ ٱلنَّارِ إِلَّا مَلَـٰٓئِكَةًۭ ۙ وَمَا جَعَلْنَا عِدَّتَهُمْ إِلَّا فِتْنَةًۭ لِّلَّذِينَ كَفَرُوا۟ لِيَسْتَيْقِنَ ٱلَّذِينَ أُوتُوا۟ ٱلْكِتَـٰبَ وَيَزْدَادَ ٱلَّذِينَ ءَامَنُوٓا۟ إِيمَـٰنًۭا ۙ وَلَا يَرْتَابَ ٱلَّذِينَ أُوتُوا۟ ٱلْكِتَـٰبَ وَٱلْمُؤْمِنُونَ ۙ وَلِيَقُولَ ٱلَّذِينَ فِى قُلُوبِهِم مَّرَضٌۭ وَٱلْكَـٰفِرُونَ مَاذَآ أَرَادَ ٱللَّهُ بِهَـٰذَا مَثَلًۭا ۚ كَذَٰلِكَ يُضِلُّ ٱللَّهُ مَن يَشَآءُ وَيَهْدِى مَن يَشَآءُ ۚ وَمَا يَعْلَمُ جُنُودَ رَبِّكَ إِلَّا هُوَ ۚ وَمَا هِىَ إِلَّا ذِكْرَىٰ لِلْبَشَرِ﴿٣١﴾
volume_up share
وَمَا جَعَلْنَآ നാം ആക്കിയിട്ടില്ല أَصْحَٰبَ ٱلنَّارِ നരകത്തിന്‍റെ ആള്‍ക്കാരെ إِلَّا مَلَٰٓئِكَةً മലക്കുകളല്ലാതെ وَمَا جَعَلْنَا നാം ആക്കിയിട്ടില്ല عِدَّتَهُمْ إ അവരുടെ എണ്ണത്തെ إِلَّا فِتْنَةً ഒരു പരീക്ഷണമല്ലാതെ لِّلَّذِينَ كَفَرُوا۟ അവിശ്വസിച്ചവര്‍ക്കു لِيَسْتَيْقِنَ ഉറപ്പാക്കുവാന്‍, ദൃഡമാക്കുവാന്‍ വേണ്ടി ٱلَّذِينَ أُوتُوا۟ നല്‍കപ്പെട്ടവര്‍ ٱلْكِتَٰبَ വേദഗ്രന്ഥം وَيَزْدَادَ അധികരിക്കാനും ٱلَّذِينَ ءَامَنُوٓا۟ വിശ്വസിച്ചവര്‍ക്കു إِيمَٰنًا വിശ്വാസം, വിശ്വാസത്താല്‍ وَلَا يَرْتَابَ സംശയപ്പെടാതെ ഇരിക്കുവാനും ٱلَّذِينَ أُوتُوا۟ ٱلْكِتَٰبَ വേദഗ്രന്ഥം നല്‍കപ്പെട്ടവര്‍ وَٱلْمُؤْمِنُونَ സത്യവിശ്വാസികളും وَلِيَقُولَ പറയുവാന്‍ വേണ്ടിയും ٱلَّذِينَ യാതൊരുവര്‍ فِى قُلُوبِهِم അവരുടെ ഹൃദയങ്ങളിലുണ്ട് مَّرَضٌ (ഒരു തരം) രോഗം وَٱلْكَٰفِرُونَ അവിശ്വാസികളും مَاذَآ أَرَادَ എന്തൊന്നാണ് ഉദ്ദേശച്ചിരിക്കുന്നത് ٱللَّهُ അല്ലാഹു بِهَٰذَا ഇതു കൊണ്ട് مَثَلًا ഉപമ, ഉദാഹരണമായിട്ട് كَذَٰلِكَ അപ്രകാരം يُضِلُّ ٱللَّهُ അല്ലാഹു വഴിപിഴപ്പിക്കുന്നതാണ് مَن يَشَآءُ അവനുധേശിക്കുന്നവരെ وَيَهْدِى അവന്‍ സന്മാര്‍ഗതിലക്കുകയും ചെയ്യും مَن يَشَآءُ അവന്‍ ഉദ്ദേശക്കുന്നവരെ وَمَا يَعْلَمُ അറിയുകയില്ല جُنُودَ رَبِّكَ നിന്‍റെ റബ്ബിന്റെ സൈന്യങ്ങളെ إِلَّا هُوَ അവനല്ലാതെ وَمَا هِىَ അതു (അവ–ഇവ) إِلَّا ذِكْرَىٰ ഉപദേശം (സ്മരണ) അല്ലാതെ لِلْبَشَرِ മനുഷ്യര്‍ക്ക്.
74:31നരകത്തിന്‍റെ (മേല്‍നോട്ടക്കാരായ) ആള്‍ക്കാരെ നാം മലക്കുകളല്ലാതെ ആക്കിയിട്ടില്ല; അവരുടെ എണ്ണം അവിശ്വസിച്ചവര്‍ക്കു ഒരു പരീക്ഷണമല്ലാതെയും ആക്കിയിട്ടില്ല. (അതെ) വേദഗ്രന്ഥം നല്‍കപ്പെട്ടിട്ടുള്ളവര്‍ ദൃഢമായി വിശ്വസിക്കുവാനും, വിശ്വസിച്ചിട്ടുള്ളവര്‍ക്കു വിശ്വാസം വര്‍ദ്ധിക്കുവാനും,- വേദഗ്രന്ഥം നല്‍കപ്പെട്ടവരും സത്യവിശ്വാസികളും സന്ദേഹപ്പെടാതിരിക്കുവാനുമാകുന്നു (അതു). (കൂടാതെ) ഹൃദയങ്ങളില്‍ (ഒരു തരം) രോഗമുള്ളവരും അവിശ്വാസികളും ‘ഇതുമൂലം എന്തൊരു ഉപമയാണ് അല്ലാഹു ഉദ്ദേശിച്ചിരിക്കുന്നത്’ എന്നു പറയുവാന്‍ വേണ്ടിയുമാകുന്നു. അപ്രകാരം, അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നവരെ വഴി പിഴപ്പിക്കുകയും, അവന്‍ ഉദ്ദേശിക്കുന്നവരെ സന്‍മാര്‍ഗത്തിലാക്കുകയും ചെയ്യുന്നു. നിന്‍റെ റബ്ബിന്‍റെ സൈന്യങ്ങളെ അവനല്ലാതെ (ആരും) അറിയുന്നതല്ല. ഇതു മനുഷ്യര്‍ക്കു ഒരു സ്മരണ (അഥവാ ഉപദേശം) അല്ലാതെ (മറ്റൊന്നും) അല്ലതാനും.
തഫ്സീർ : 31-31
View   
كَلَّا وَٱلْقَمَرِ﴿٣٢﴾
volume_up share
كَلَّا അങ്ങനെയല്ലാ (വേണ്ടാ) وَٱلْقَمَرِ ചന്ദ്രന്‍ തന്നെയാണ
74:32അങ്ങനെ വേണ്ടാ! ചന്ദ്രന്‍ തന്നെയാണ (സത്യം)!
وَٱلَّيْلِ إِذْ أَدْبَرَ﴿٣٣﴾
volume_up share
وَٱلَّيْلِ രാത്രിയും തന്നെയാണ إِذْ أَدْبَرَ അതു പിന്നിട്ടു പോകുമ്പോള്‍
74:33രാത്രിയുമാണ – അതു പിന്നിട്ടു പോകുമ്പോള്‍ - (സത്യം)!
وَٱلصُّبْحِ إِذَآ أَسْفَرَ﴿٣٤﴾
volume_up share
وَٱلصُّبْحِ പ്രഭാതവും തന്നെയാണ إِذَآ أَسْفَرَ അതു പുലരുമ്പോള്‍, പ്രകാശപ്പെട്ടാല്‍
74:34പ്രഭാതവുമാണ –അതു പുലര്‍ന്നു (പ്രകാശിച്ചു) വന്നാല്‍- (സത്യം)!-
إِنَّهَا لَإِحْدَى ٱلْكُبَرِ﴿٣٥﴾
volume_up share
إِنَّهَا നിശ്ചയമായും അതു لَإِحْدَى ഒന്നു (ഒരു കാര്യം) തന്നെ ٱلْكُبَرِ വലുതായ (വന്‍ കാര്യങ്ങളായ) തില്‍
74:35നിശ്ചയമായും അതു (നരകം) വന്‍ കാര്യങ്ങളില്‍ ഒന്നു തന്നെ!-
نَذِيرًۭا لِّلْبَشَرِ﴿٣٦﴾
volume_up share
نَذِيرًا താക്കീത് നല്‍കുന്നതായിട്ട് لِّلْبَشَرِ മനുഷ്യനു
74:36മനുഷ്യനു ഒരു താക്കീത് എന്നാ നിലക്കു:-
لِمَن شَآءَ مِنكُمْ أَن يَتَقَدَّمَ أَوْ يَتَأَخَّرَ﴿٣٧﴾
volume_up share
لِمَن شَآءَ ഉദ്ദേശിച്ചവര്‍ക്ക് مِنكُمْ നിങ്ങളില്‍ നിന്നു أَن يَتَقَدَّمَ മുന്നോട്ടു വരുവാന്‍, മുന്തുവാന്‍ أَوْ يَتَأَخَّرَ അല്ലെങ്കില്‍ പിന്നോട്ട് പോകുവാന്‍, പിന്താന്‍
74:37അതായതു, നിങ്ങളില്‍ നിന്നു മുന്നോക്കം വരുവാനോ, പിന്നോക്കം പോകുവാനോ ഉദ്ദേശിച്ചവര്‍ക്ക്!
തഫ്സീർ : 32-37
View   
كُلُّ نَفْسٍۭ بِمَا كَسَبَتْ رَهِينَةٌ﴿٣٨﴾
volume_up share
كُلُّ نَفْسٍۭ എല്ലാ ദേഹവും (ആത്മാവും, ആളും) بِمَا كَسَبَتْ അതു സമ്പാദിച്ച (പ്രവര്‍ത്തിച്ച) തിന്നു رَهِينَةٌ പണയമാണ്, പണയപ്പെട്ടതായിരിക്കും
74:38എല്ലാ (ഓരോ) ദേഹവും (ആളും) അതു സമ്പാദിച്ചു വെച്ചതിനു പണയപ്പെട്ടതായിരിക്കും.
إِلَّآ أَصْحَـٰبَ ٱلْيَمِينِ﴿٣٩﴾
volume_up share
إِلَّآ أَصْحَٰبَ ആള്‍ക്കാരൊഴികെ, കൂട്ടരല്ലാതെ ٱلْيَمِينِ വലതു പക്ഷത്തിന്‍റെ
74:39വലതു പക്ഷക്കാരൊഴികെ.
فِى جَنَّـٰتٍۢ يَتَسَآءَلُونَ﴿٤٠﴾
volume_up share
فِى جَنَّٰتٍ ചില സ്വര്‍ഗ്ഗങ്ങളില്‍ يَتَسَآءَلُونَ അവര്‍ ചോദ്യം ചെയ്യും.
74:40ചില സ്വര്‍ഗങ്ങളിലായിരിക്കും (അവര്‍). അവര്‍ ചോദ്യം ചെയ്യും,-
عَنِ ٱلْمُجْرِمِينَ﴿٤١﴾
volume_up share
عَنِ ٱلْمُجْرِمِينَ കുറ്റവാളികളെ പറ്റി
74:41കുറ്റവാളികളെ കുറിച്ചു;
مَا سَلَكَكُمْ فِى سَقَرَ﴿٤٢﴾
volume_up share
مَا سَلَكَكُمْ നിങ്ങളെ പ്രവേശിപ്പിച്ചത് (പ്രവേശിച്ച കാരണം) എന്താണ് فِى سَقَرَ സഖറില്‍ ‍(നരകത്തില്‍)
74:42“നിങ്ങളെ ‘സഖറി’ല്‍ പ്രവേശിപ്പിച്ചത് എന്താണ്?” എന്നു.
തഫ്സീർ : 38-42
View   
قَالُوا۟ لَمْ نَكُ مِنَ ٱلْمُصَلِّينَ﴿٤٣﴾
volume_up share
قَالُوا۟ അവര്‍ പറയും لَمْ نَكُ ഞങ്ങളായിരുന്നില്ല, ആയില്ല مِنَ ٱلْمُصَلِّينَ നമസ്കരിക്കുന്നവരുടെ കൂട്ടത്തില്‍
74:43അവര്‍ (മറുപടി) പറയും ;” ഞങ്ങള്‍ നമസ്ക്കരിക്കുന്നവരുടെ കൂട്ടത്തില്‍ ആയിരുന്നില്ല :-
وَلَمْ نَكُ نُطْعِمُ ٱلْمِسْكِينَ﴿٤٤﴾
volume_up share
وَلَمْ نَكُ ഞങ്ങളായിരുന്നുമില്ല نُطْعِمُ ഭക്ഷണം കൊടുക്കുക ٱلْمِسْكِينَ പാവപ്പെട്ടവന്‍, സാധുവിന്‍
74:44“ഞങ്ങള്‍ സാധുക്കള്‍ക്ക് ഭക്ഷണം കൊടുത്തിരുന്നതുമില്ല:-
وَكُنَّا نَخُوضُ مَعَ ٱلْخَآئِضِينَ﴿٤٥﴾
volume_up share
وَكُنَّا نَخُوضُ ഞങ്ങള്‍ (തോന്നിയവാസത്തില്‍) മുഴുകുകയും ചെയ്തിരുന്നു مَعَ ٱلْخَآئِضِينَ മുഴുകുന്നവരോടൊപ്പം
74:45“(തോന്നിയവാസത്തില്‍) മുഴുകിയിരുന്നവരോടൊപ്പം ഞങ്ങള്‍ മുഴുകി കൊണ്ടിരിക്കുകയും ചെയ്തിരുന്നു.:-
وَكُنَّا نُكَذِّبُ بِيَوْمِ ٱلدِّينِ﴿٤٦﴾
volume_up share
وَكُنَّا نُكَذِّبُ ഞങ്ങള്‍ വ്യാജമാക്കുകയും ചെയ്തിരുന്നു بِيَوْمِ ٱلدِّينِ പ്രതിഫലത്തിന്റെ (നടപടി എടുക്കുന്ന) ദിവസത്തെ
74:46“പ്രതിഫല നടപടിയുടെ ദിവസത്തെ ഞങ്ങള്‍ വ്യജമാക്കുകയും ചെയ്തിരുന്നു.:-
حَتَّىٰٓ أَتَىٰنَا ٱلْيَقِينُ﴿٤٧﴾
volume_up share
حَتَّىٰٓ أَتَىٰنَا ഞങ്ങള്‍ക്ക് വരുന്നത് വരെ, അങ്ങനെ ഞങ്ങള്‍ക്കു വന്നു ٱلْيَقِينُ (ആ) ഉറപ്പു, ദൃഢമായ കാര്യം (മരണം)
74:47“അങ്ങനെ (മരണമാകുന്ന ആ) ഉറപ്പു ഞങ്ങള്‍ക്ക് വന്നെത്തി.
തഫ്സീർ : 43-47
View   
فَمَا تَنفَعُهُمْ شَفَـٰعَةُ ٱلشَّـٰفِعِينَ﴿٤٨﴾
volume_up share
فَمَا تَنفَعُهُمْ എനി (ആകയാല്‍) അവര്‍ക്കു പ്രയോജന (ഉപകാര)പ്പെടുകയില്ല شَفَٰعَةُ ശുപാര്‍ശ ٱلشَّٰفِعِينَ ശുപാര്‍ശക്കാരുടെ
74:48എനി, അവര്‍ക്കു ശുപാര്‍ശക്കാരുടെ ശുപാര്‍ശ പ്രയോജനപ്പെടുന്നതല്ല.
തഫ്സീർ : 48-48
View   
فَمَا لَهُمْ عَنِ ٱلتَّذْكِرَةِ مُعْرِضِينَ﴿٤٩﴾
volume_up share
فَمَا لَهُمْ എന്നിരിക്കെ (അപ്പോള്‍) എന്താണ് അവര്‍ക്കു عَنِ ٱلتَّذْكِرَةِ ഉല്‍ബോധനം (ഉപദേശം,സ്മരണ) വിട്ടു مُعْرِضِينَ തിരിഞ്ഞു കളയുന്നവരായി (കൊണ്ടിരിക്കുന്നു)
74:49എന്നിരിക്കെ, എന്താണവര്‍ക്ക്, -ഈ ഉല്‍ബോധനത്തെ വിട്ടു (അവര്‍) തിരിഞ്ഞു കളയുന്നവരായി കൊണ്ടിരിക്കുന്നു.?!
كَأَنَّهُمْ حُمُرٌۭ مُّسْتَنفِرَةٌۭ﴿٥٠﴾
volume_up share
كَأَنَّهُمْ അവര്‍ ആകുന്നുവെന്ന പോലെ حُمُرٌ കഴുതകള്‍ مُّسْتَنفِرَةٌ വിറളി പിടിച്ചു പോകുന്ന, പേടിച്ചു ഓടുന്ന
74:50വിറളിയെടുത്തോടുന്ന കഴുതകളെന്നോണമിരിക്കുന്നു അവര്‍,-
فَرَّتْ مِن قَسْوَرَةٍۭ﴿٥١﴾
volume_up share
فَرَّتْ ഓടിപ്പോകുന്ന مِن قَسْوَرَةٍۭ സിംഹത്തില്‍ (വേട്ടക്കാരില്‍ - അമ്പെയ്തുകാരില്‍) നിന്നു
74:51(അതെ) വല്ല സിംഹത്തില്‍ നിന്നും ഓടിപായുന്ന (കഴുതകളെ പോലെ).
തഫ്സീർ : 49-51
View   
بَلْ يُرِيدُ كُلُّ ٱمْرِئٍۢ مِّنْهُمْ أَن يُؤْتَىٰ صُحُفًۭا مُّنَشَّرَةًۭ﴿٥٢﴾
volume_up share
بَلْ يُرِيدُ പക്ഷേ (എങ്കിലും)ഉദ്ദേശിക്കുന്നു كُلُّ ٱمْرِئٍ എല്ലാ (ഓരോ) മനുഷ്യനും مِّنْهُمْ അവരില്‍പ്പെട്ട أَن يُؤْتَىٰ അവനു കൊടുക്കപ്പെടണമെന്ന് صُحُفًا ചില ഏട്(ഗ്രന്ഥം)കള്‍ مُّنَشَّرَةً വിരുത്ത(നൂര്‍ത്ത-തുറക്ക)പ്പെട്ടതായ
74:52(അത്രയുമല്ല) പക്ഷേ, അവരില്‍ നിന്നുള്ള എല്ലാ (ഓരോ) മനുഷ്യനും ഉദ്ദേശിക്കുന്നു,- (തുറന്നു) നിവര്‍ത്തി വെക്കപ്പെട്ട ഏടുകള്‍ തനിക്കു നല്കപ്പെടണമെന്ന്!
كَلَّا ۖ بَل لَّا يَخَافُونَ ٱلْـَٔاخِرَةَ﴿٥٣﴾
volume_up share
كَلَّا വേണ്ടാ, അങ്ങനെയല്ല بَل لَّا يَخَافُونَ പക്ഷേ അവര്‍ ഭയപ്പെടുന്നില്ല ٱلْءَاخِرَةَ പരലോകത്തെ
74:53അതു വേണ്ടാ ! പക്ഷേ, അവര്‍ പരലോകത്തെ ഭയപ്പെടുന്നില്ല.
തഫ്സീർ : 52-53
View   
كَلَّآ إِنَّهُۥ تَذْكِرَةٌۭ﴿٥٤﴾
volume_up share
كَلَّآ വേണ്ടാ إِنَّهُۥ നിശ്ചയമായും അതു (ഇതു) تَذْكِرَةٌ ഒരു ഉല്‍ബോധനം (ഉപദേശം)ആകുന്നു
74:54അതു വേണ്ടാ! നിശ്ചയമായും ഇതൊരു ഉല്‍ബോധനമത്രേ!-
فَمَن شَآءَ ذَكَرَهُۥ﴿٥٥﴾
volume_up share
فَمَن شَآءَ അതു കൊണ്ടു അപ്പോള്‍ ആര്‍ ഉദ്ദേശിച്ചുവോ, ആര്‍ക്കു വേണമോ ذَكَرَهُۥ അതവന്‍ ഓര്‍മ്മിക്കട്ടെ, സ്മരിക്കും
74:55ആകയാല്‍, ആര്‍ക്കു വേണമോ അവന്‍ അതു ഓര്‍മിച്ചു കൊള്ളട്ടെ.
وَمَا يَذْكُرُونَ إِلَّآ أَن يَشَآءَ ٱللَّهُ ۚ هُوَ أَهْلُ ٱلتَّقْوَىٰ وَأَهْلُ ٱلْمَغْفِرَةِ﴿٥٦﴾
volume_up share
وَمَا يَذْكُرُونَ അവര്‍ ഓര്‍ക്കുന്നതുമല്ല إِلَّآ أَن يَشَآءَ ഉദ്ദേശിക്കുന്നതായാലല്ലാതെ ٱللَّهُ അല്ലാഹു هُوَ أَهْلُ അവന്‍ അര്‍ഹനാണ്, തരപ്പെട്ട (അവകാശപ്പെട്ട) വനാണ് ٱلتَّقْوَىٰ സൂക്ഷ്മതക്കു, ഭയഭക്തിക്ക് وَأَهْلُ അര്‍ഹനുമാകുന്നു ٱلْمَغْفِرَةِ പാപമോചനത്തിന് (പാപം പൊറുക്കുവാന്‍)
74:56അല്ലാഹു ഉദ്ധേശിക്കുന്നതായാലല്ലാതെ അവര്‍ ഓര്‍മിക്കുന്നതല്ല താനും. അവന്‍ ഭയ ഭക്തിക്കു അവകാശപ്പെട്ടവനും, പാപമോചനത്തിന് അവകാശപ്പെട്ടവനുമത്രേ.
തഫ്സീർ : 54-56
View