arrow_back_ios
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
മുസമ്മിൽ (വസ്ത്രത്താൽ മൂടിയവൻ) മക്കയില്‍ അവതരിച്ചത് – വചനങ്ങള്‍ 20 – വിഭാഗം (റുകുഅ്) 2

بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
volume_up
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
يَـٰٓأَيُّهَا ٱلْمُزَّمِّلُ﴿١﴾
volume_up share
يَا ഹേ, ഓ أَيُّهَا الْمُزَّمِّلُ വസ്ത്രമിട്ടു മൂടിയവനേ, പുതച്ചു കിടക്കുന്നവനെ
73:1ഹേ, വസ്ത്രമിട്ട് മൂടിയവനെ,
قُمِ ٱلَّيْلَ إِلَّا قَلِيلًۭا﴿٢﴾
volume_up share
قُمِ എഴുന്നേല്‍ക്കുക (നമസ്കരിക്കുക) اللَّيْلَ രാത്രി إِلَّا قَلِيلًا അല്പം (കുറച്ച്) ഒഴികെ
73:2രാത്രി അല്പം ഒഴിച്ച് (ബാകി സമയം) എഴുന്നേറ്റ് (നമസ്കരിച്ചു) കൊള്ളുക
نِّصْفَهُۥٓ أَوِ ٱنقُصْ مِنْهُ قَلِيلًا﴿٣﴾
volume_up share
نِّصْفَهُ അതായത് അതിന്റെ പകുതി أَوِ انقُصْ അല്ലെങ്കില്‍ കുറച്ചു (ചുരുക്കി) കൊള്ളുക مِنْهُ അതില്‍ നിന്ന് قَلِيلًا അല്പം
73:3അതായത്, അതിന്റെ പകുതി (സമയം); അല്ലെങ്കില്‍, അതില്‍ നിന്ന് അല്പം ചുരുക്കി കൊള്ളുക
أَوْ زِدْ عَلَيْهِ وَرَتِّلِ ٱلْقُرْءَانَ تَرْتِيلًا﴿٤﴾
volume_up share
أَوْ زِدْ അലെങ്കില്‍ വര്‍ധിപിച്ചു കൊള്ളുക عَلَيْهِ അതിനെക്കാള്‍ وَرَتِّلِ സാവകാശത്തിലോതുക (സാവധാന ക്രമത്തില്‍ ആക്കുക – നിറുത്തി നിറുത്തി വായിക്കുക)യും ചെയ്യുക الْقُرْآنَ ഖുര്‍ആനിനെ تَرْتِيلًا ഒരു സാവകാശക്രമം.
73:4അല്ലെങ്കില്‍, അതിനെക്കാള്‍ (അല്പം) വര്‍ധിപിച്ചു കൊള്ളുക. ഒരു സാവകാശക്രമത്തില്‍ ഖുര്‍ആന്‍ നിറുത്തി നിറുത്തി ഓതുകയും ചെയ്യുക.
തഫ്സീർ : 1-4
View   
إِنَّا سَنُلْقِى عَلَيْكَ قَوْلًۭا ثَقِيلًا﴿٥﴾
volume_up share
إِنَّا നിശ്ചയമായും നാം سَنُلْقِي ഇട്ടേച്ചു (അവതരിപ്പിച്ചു) തന്നേക്കും (തരാന്‍ പോകുന്നു) عَلَيْكَ നിന്റെ മേല്‍ قَوْلًا ഒരു (തരം) വചനം ثَقِيلًا ഭാരപ്പെട്ട, ഘനപ്പെട്ട
73:5നിശ്ചയമായും ഭാരപ്പെട്ട ഒരു വചനം നാം നിന്റെ മേല്‍ ഇട്ടേച്ചു (അവതരിപ്പിച്ചു) തരാന്‍ പോകുന്നു.
إِنَّ نَاشِئَةَ ٱلَّيْلِ هِىَ أَشَدُّ وَطْـًۭٔا وَأَقْوَمُ قِيلًا﴿٦﴾
volume_up share
إِنَّ نَاشِئَة നിശ്ചയമായും ഉണര്‍ന്നെഴുന്നേല്‍പ്പ് اللَّيْلِ രാത്രിയിലെ هِيَ അത് أَشَدُّ കഠിന(ശക്ത)മായതത്രെ وَطْئًا സമ്മര്‍ദ്ദം وَأَقْوَمُ കൂടുതല്‍ ചൊവ്വുള്ളതും, ചൊവ്വാക്കുന്നതും قِيلًا വാക്ക്‌, വചനം
73:6നിശ്ചയമായും രാത്രി (നമസ്കാരത്തിന്) ഉണര്‍ന്നെഴുന്നേല്‍ക്കുക എന്നത് ; അത് കൂടുതല്‍ ശക്തമായി സമ്മര്‍ദ്ദം ചെലുത്തുന്നതും വാക്കു കൂടുതല്‍ ചൊവ്വാക്കുന്നതും അത്രെ.
إِنَّ لَكَ فِى ٱلنَّهَارِ سَبْحًۭا طَوِيلًۭا﴿٧﴾
volume_up share
إِنَّ لَكَ നിശ്ചയമായും നിനക്കുണ്ട്فِي النَّهَارِ പകലില്‍ سَبْحًا സഞ്ചാരം, വ്യാപരിക്കല്‍ (ജോലിത്തിരക്ക്) طَوِيلًا നീണ്ട, ദീര്‍ഘിച്ച
73:7നിശ്ചയമായും പകലില്‍ നിനക്ക് ദീര്‍ഘമായ ജോലിത്തിരക്കുണ്ട്
തഫ്സീർ : 5-7
View   
وَٱذْكُرِ ٱسْمَ رَبِّكَ وَتَبَتَّلْ إِلَيْهِ تَبْتِيلًۭا﴿٨﴾
volume_up share
وَاذْكُر ِ ഓര്‍മിക്കുക (സ്മരിക്കുക, പറയുക)യും ചെയ്യുക اسْمَ رَبِّكَ നിന്റെ റബ്ബിന്റെ നാമം وَتَبَتَّلْ (ഇതര ചിന്തകള്‍ വിട്ട്) മുറിഞ്ഞു (മിനക്കെട്ട്‌) ചെല്ലുക إِلَيْهِ അവങ്കലേക്ക്‌ تَبْتِيلًا ഒരു (നല്ലതരം) മുറിഞ്ഞു ചെല്ലല്‍
73:8നിന്റെ റബ്ബിന്റെ നാമം സ്മരിക്കുകയും അവങ്കലേക്ക്‌ (ഏകാഗ്രചിത്തനായി) ഒരു മുറിഞ്ഞടുക്കല്‍ അടുക്കുകയും ചെയ്യുക.
رَّبُّ ٱلْمَشْرِقِ وَٱلْمَغْرِبِ لَآ إِلَـٰهَ إِلَّا هُوَ فَٱتَّخِذْهُ وَكِيلًۭا﴿٩﴾
volume_up share
رَّبُّ الْمَشْرِقِ ഉദയസ്ഥാനത്തിന്റെ റബ്ബാകുന്നു وَالْمَغْرِبِ അസ്തമയസ്ഥാനത്തിന്റെയും لَا إِلَـٰهَ ആരാധ്യനേയില്ല إِلَّا هُوَ അവനല്ലാതെ فَاتَّخِذْهُ അതിനാല്‍ അവനെ ആക്കി കൊള്ളുക وَكِيلًا ഭരമേല്‍പ്പിക്കപ്പെട്ടവന്‍, ഭാരമേറ്റവന്‍, ഏല്പനക്കാരന്‍
73:9ഉദയസ്ഥാനത്തിന്റെയും അസ്തമയസ്ഥാനത്തിന്റെയും റബ്ബാകുന്നു (അവന്‍). അവനല്ലാതെ ആരാധ്യനേയില്ല, അതിനാല്‍ അവനെ നീ (എല്ലാ കാര്യവും) ഭരമേല്‍പ്പിക്ക പെട്ടവനാക്കി കൊള്ളുക.
وَٱصْبِرْ عَلَىٰ مَا يَقُولُونَ وَٱهْجُرْهُمْ هَجْرًۭا جَمِيلًۭا﴿١٠﴾
volume_up share
وَاصْبِر ക്ഷമിക്കുകയും ചെയ്യുക عَلَىٰ مَا يَقُولُونَ അവര്‍ പറഞ്ഞു വരുന്നതിനെപ്പറ്റി وَاهْجُرْهُمْ അവരെ വെടിയുക (വിട്ടുനില്‍ക്കുക)യും ചെയ്യുക هَجْرًا ഒരു വെടിയല്‍ جَمِيلًا ഭംഗിയായ, സുന്ദരമായ
73:10അവര്‍ (അവിശ്വാസികള്‍) പറഞ്ഞു വരുന്നതിനെ കുറിച്ച് ക്ഷമ കൈക്കൊള്ളുകയും ഭംഗിയായ വിധത്തില്‍ അവരെ വെടിഞ്ഞു നില്‍ക്കുകയും ചെയ്യുക.
وَذَرْنِى وَٱلْمُكَذِّبِينَ أُو۟لِى ٱلنَّعْمَةِ وَمَهِّلْهُمْ قَلِيلًا﴿١١﴾
volume_up share
وَذَرْنِي എന്നെ വിട്ടേക്കുകയും ചെയ്യുക وَالْمُكَذِّبِينَ വ്യാജമാക്കുന്നവരെയും أُولِي النَّعْمَةِ സുഖാനുഗ്രഹത്തിന്റെ (സൗഖ്യത്തിന്റെ) ആള്‍ക്കാരായ وَمَهِّلْهُمْ അവര്‍ക്ക് ഇട(ഒഴിവ്) കൊടുക്കുകയും ചെയ്യുക قَلِيلًا അല്പം, കുറച്ച്
73:11എന്നെയും സുഖാനുഗ്രഹത്തിന്റെ ആള്‍ക്കാരായ (ആ) വ്യാജവാദികളെയും വിട്ടേക്കുകയും, അവര്‍ക്ക് അല്പം ഇടനല്‍കുകയും ചെയ്യുക. (അവരുടെ കാര്യം ഞാന്‍ തീരുമാനിച്ചു കൊള്ളാം)
തഫ്സീർ : 8-11
View   
إِنَّ لَدَيْنَآ أَنكَالًۭا وَجَحِيمًۭا﴿١٢﴾
volume_up share
إِنَّ لَدَيْنَا നിശ്ചയമായും നമ്മുടെ അടുക്കലുണ്ട് أَنكَالًا കനത്ത വിലങ്ങുകള്‍, ഭാരിച്ച ചങ്ങലകള്‍ وَجَحِيمًا ജ്വലിക്കുന്ന അഗ്നിയും
73:12നിശ്ചയമായും, നമ്മുടെ അടുക്കല്‍ കനത്ത വിലങ്ങുകളും, കത്തിജ്വലിക്കുന്ന അഗ്നിയുമുണ്ട്
وَطَعَامًۭا ذَا غُصَّةٍۢ وَعَذَابًا أَلِيمًۭا﴿١٣﴾
volume_up share
وَطَعَامًا ഭക്ഷണവും ذَا غُصَّةٍ തൊണ്ടയില്‍ കെട്ടുന്നതായ, അടഞ്ഞു നില്‍ക്കുന്ന وَعَذَابًا ശിക്ഷയും أَلِيمًا വേദനയേറിയ
73:13(കീഴ്പ്പോട്ടിറങ്ങാതെ തൊണ്ടയില്‍) അടഞ്ഞു നില്‍ക്കുന്ന ഭക്ഷണവും വേദനയേറിയ ശിക്ഷയും ഉണ്ട്.
يَوْمَ تَرْجُفُ ٱلْأَرْضُ وَٱلْجِبَالُ وَكَانَتِ ٱلْجِبَالُ كَثِيبًۭا مَّهِيلًا﴿١٤﴾
volume_up share
يَوْمَ تَرْجُفُ വിറക്കൊള്ളുന്ന (കിടുങ്ങി പോകുന്ന) ദിവസം الْأَرْضُ ഭൂമി وَالْجِبَالُ പര്‍വതങ്ങളും, മലകളും وَكَانَتِ الْجِبَالُ പര്‍വതങ്ങള്‍ ആകുകയും كَثِيبًا മണല്‍ക്കുന്ന് (പോലെ) مَّهِيلًا അലിഞ്ഞു ഒഴുകുന്ന, ഉതിര്‍ന്നൊലിക്കുന്ന
73:14ഭൂമിയും, പര്‍വതങ്ങളും വിറകൊള്ളുകയും പര്‍വതങ്ങള്‍ അലിഞ്ഞൊഴുകുന്ന മണല്‍ക്കുന്ന് (പോലെ) ആകുകയും ചെയ്യുന്ന ദിവസം! (അന്നായിരിക്കും അത്)
തഫ്സീർ : 12-14
View   
إِنَّآ أَرْسَلْنَآ إِلَيْكُمْ رَسُولًۭا شَـٰهِدًا عَلَيْكُمْ كَمَآ أَرْسَلْنَآ إِلَىٰ فِرْعَوْنَ رَسُولًۭا﴿١٥﴾
volume_up share
إِنَّا أَرْسَلْنَا നിശ്ചയമായും നാം അയച്ചിരിക്കുന്നു إِلَيْكُمْ നിങ്ങളിലേക്ക് رَسُولًا ഒരു റസൂലിനെ, ദൂതനെ شَاهِدًا عَلَيْكُمْ നിങ്ങളുടെ മേല്‍ സാക്ഷിയായ كَمَا أَرْسَلْنَا നാം അയച്ചതു പോലെ إِلَىٰ فِرْعَوْنَ ഫിര്‍ഔന്റെ അടുക്കലേക്ക് رَسُولًا ഒരു റസൂലിനെ
73:15(ജനങ്ങളെ) നിശ്ചയമായും നാം നിങ്ങളുടെ മേല്‍ സാക്ഷിയായ ഒരു റസൂലിനെ നിങ്ങളിലേക്ക് അയച്ചിരിക്കുന്നു. ഫിര്‍ഔനിന്റെ അടുക്കലേക്ക് ഒരു റസൂലിനെ നാം അയച്ചതു പോലെ (ത്തന്നെ).
فَعَصَىٰ فِرْعَوْنُ ٱلرَّسُولَ فَأَخَذْنَـٰهُ أَخْذًۭا وَبِيلًۭا﴿١٦﴾
volume_up share
فَعَصَىٰ എന്നിട്ട് അനുസരണക്കേട്‌ ചെയ്തു, എതിരു പ്രവര്‍ത്തിച്ചു فِرْعَوْنُ ഫിര്‍ഔന്‍ الرَّسُولَ റസൂലിനോട് فَأَخَذْنَاهُ അപ്പോള്‍ നാമവനെ പിടിച്ചു أَخْذًا ഒരു പിടുത്തം وَبِيلًا കടുത്ത, ശക്തമായ
73:16എന്നിട്ട് ഫിര്‍ഔന്‍ (ആ) റസൂലിനോട് അനുസരണക്കേട്‌ കാണിച്ചു. അപ്പോള്‍, നാം അവനെ കടുത്തതായ ഒരു പിടുത്തം പിടിച്ചു (ശിക്ഷിച്ചു).
തഫ്സീർ : 15-16
View   
فَكَيْفَ تَتَّقُونَ إِن كَفَرْتُمْ يَوْمًۭا يَجْعَلُ ٱلْوِلْدَٰنَ شِيبًا﴿١٧﴾
volume_up share
فَكَيْفَ എന്നാല്‍ എങ്ങിനെയാണ് تَتَّقُونَ നിങ്ങള്‍ സൂക്ഷിക്കുക إِن كَفَرْتُمْ നിങ്ങള്‍ അവിശ്വസിക്കുക ആണെങ്കില്‍ يَوْمًا ഒരു ദിവസത്തെ يَجْعَلُ ആക്കുന്ന الْوِلْدَانَ കുട്ടികളെ شِيبًا നരച്ചവര്‍
73:17എന്നാല്‍,നിങ്ങള്‍ അവിശ്വസിക്കുക ആണെങ്കില്‍,കുട്ടികളെ നരച്ചവരാക്കുന്ന ഒരു (ഭയങ്കര) ദിവസത്തെ നിങ്ങള്‍ എങ്ങിനെയാണ് സൂക്ഷിക്കുക?!
ٱلسَّمَآءُ مُنفَطِرٌۢ بِهِۦ ۚ كَانَ وَعْدُهُۥ مَفْعُولًا﴿١٨﴾
volume_up share
السَّمَاءُ ആകാശം مُنفَطِرٌ بِهِ അതുമൂലം പൊട്ടിപ്പിളര്‍ന്നതായിരിക്കും كَانَ وَعْدُهُ അവന്റെ വാഗ്ദത്തമാകുന്നു مَفْعُولًا പ്രവര്‍ത്തിക്കപ്പെടുന്നത് (പ്രയോഗത്തില്‍ വരുത്തപ്പെടുന്നത്).
73:18ആകാശം അതുമൂലം പൊട്ടിപ്പിളര്‍ന്നതായിരിക്കും, അവന്റെ (അല്ലാഹുവിന്റെ) വാഗ്ദത്തം പ്രവര്‍ത്തനത്തില്‍ വരുത്തപ്പെടുന്നതാകുന്നു.
إِنَّ هَـٰذِهِۦ تَذْكِرَةٌۭ ۖ فَمَن شَآءَ ٱتَّخَذَ إِلَىٰ رَبِّهِۦ سَبِيلًا﴿١٩﴾
volume_up share
إِنَّ هَـٰذِهِ നിശ്ചയമായും ഇത് تَذْكِرَةٌ ഒരു ഉപദേശ (ഉല്‍ബോധന)മാണ്. فَمَن شَاءَ അപ്പോള്‍ (എന്നാല്‍) ആര്‍ ഉദ്ദേശിക്കുന്നുവോ, വേണമെന്നുവച്ചവന്‍ اتَّخَذَ ഉണ്ടാക്കണം, ഏര്‍പ്പെടുത്തട്ടെ, ആക്കട്ടെ إِلَىٰ رَبِّهِ തന്റെ റബ്ബിങ്കലേക്ക് سَبِيلًا മാര്‍ഗം, വല്ല വഴിയും
73:19നിശ്ചയമായും ഇത് ഒരു (മഹത്തായ) ഉപദേശമാണ്. ആകയാല്‍, ആര്‍ (വേണമെന്ന്) ഉദ്ദേശിക്കുന്നുവോ അവന്‍ തന്റെ റബ്ബിങ്കലേക്ക് ഒരു മാര്‍ഗം ഏര്‍പ്പെടുത്തി കൊള്ളട്ടെ
തഫ്സീർ : 17-19
View   
إِنَّ رَبَّكَ يَعْلَمُ أَنَّكَ تَقُومُ أَدْنَىٰ مِن ثُلُثَىِ ٱلَّيْلِ وَنِصْفَهُۥ وَثُلُثَهُۥ وَطَآئِفَةٌۭ مِّنَ ٱلَّذِينَ مَعَكَ ۚ وَٱللَّهُ يُقَدِّرُ ٱلَّيْلَ وَٱلنَّهَارَ ۚ عَلِمَ أَن لَّن تُحْصُوهُ فَتَابَ عَلَيْكُمْ ۖ فَٱقْرَءُوا۟ مَا تَيَسَّرَ مِنَ ٱلْقُرْءَانِ ۚ عَلِمَ أَن سَيَكُونُ مِنكُم مَّرْضَىٰ ۙ وَءَاخَرُونَ يَضْرِبُونَ فِى ٱلْأَرْضِ يَبْتَغُونَ مِن فَضْلِ ٱللَّهِ ۙ وَءَاخَرُونَ يُقَـٰتِلُونَ فِى سَبِيلِ ٱللَّهِ ۖ فَٱقْرَءُوا۟ مَا تَيَسَّرَ مِنْهُ ۚ وَأَقِيمُوا۟ ٱلصَّلَوٰةَ وَءَاتُوا۟ ٱلزَّكَوٰةَ وَأَقْرِضُوا۟ ٱللَّهَ قَرْضًا حَسَنًۭا ۚ وَمَا تُقَدِّمُوا۟ لِأَنفُسِكُم مِّنْ خَيْرٍۢ تَجِدُوهُ عِندَ ٱللَّهِ هُوَ خَيْرًۭا وَأَعْظَمَ أَجْرًۭا ۚ وَٱسْتَغْفِرُوا۟ ٱللَّهَ ۖ إِنَّ ٱللَّهَ غَفُورٌۭ رَّحِيمٌۢ﴿٢٠﴾
volume_up share
إِنَّ رَبَّكَ നിശ്ചയമായും നിന്റെ റബ്ബ് يَعْلَمُ അറിയും, അറിയുന്നു أَنَّكَ تَقُومُ നീ എഴുന്നേല്‍ക്കുന്നു (നമസ്കരിക്കുന്നു) എന്ന് أَدْنَىٰ അടുത്തത് (ഏതാണ്ട്) مِن ثُلُثَيِ മൂന്നില്‍ രണ്ടംശത്തോട് اللَّيْلِ രാത്രിയുടെ وَنِصْفَهُ അതിന്റെ പകുതിയും وَثُلُثَهُ അതിന്റെ മൂന്നില്‍ ഒന്നും وَطَائِفَةٌ ഒരു വിഭാഗവും, കൂട്ടരും مِّنَ الَّذِينَ യാതൊരുവരില്‍ നിന്ന് مَعَكَ നിന്റെ കൂടെയുള്ള وَاللَّـهُ അല്ലാഹു, അല്ലാഹുവത്രെ يُقَدِّرُ കണക്കാക്കുന്നു, നിര്‍ണയിക്കുന്നത് اللَّيْلَ وَالنَّهَارَ രാവിനെയും പകലിനെയും عَلِمَ അവന്‍ അറിഞ്ഞിരിക്കുന്നു, അവന് അറിയാം أَن لَّن تُحْصُوهُ നിങ്ങളതിനെ ക്ലിപ്തമാക്കുക (തിട്ടപ്പെടുത്തുക – സൂക്ഷം ആയി അറിയുക)യില്ലെന്ന്‍ فَتَابَ ആകയാല്‍ അവന്‍ മടക്കം സ്വീകരിച്ചു عَلَيْكُمْ നിങ്ങളുടെ പേരില്‍ فَاقْرَءُوا ഇനി, (അതിനാല്‍) നിങ്ങള്‍ ഓതുവീന്‍, പാരായണം ചെയുവീന്‍ مَا تَيَسَّرَ സൗകര്യപ്പെട്ടത്‌, എളുപ്പം ആയത് مِنَ الْقُرْآنِ ഖുർആനില്‍ നിന്ന് عَلِمَ അവന്നറിയാം أَن سَيَكُونُ ആയിത്തീരും (വഴിയെ ഉണ്ടാകും) എന്ന് مِنكُم നിങ്ങളില്‍ (നിന്ന്) مَّرْضَىٰ രോഗികള്‍ وَآخَرُونَ വേറെ ചിലര്‍, മറ്റു ചിലര്‍ يَضْرِبُونَ അവര്‍ സഞ്ചരിക്കും فِي الْأَرْضِ ഭൂമിയില്‍ يَبْتَغُونَ അന്വേഷിച്ചു (തേടി) കൊണ്ട് مِن فَضْلِ اللَّـهِ അല്ലാഹുവിന്റെ ദയവില്‍ (അനുഗ്രഹത്തില്‍) നിന്നും وَآخَرُونَ വേറെ ചിലര്‍ يُقَاتِلُونَ യുദ്ധവും ചെയ്യും فِي سَبِيلِ اللَّـهِ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ فَاقْرَءُوا അതിനാല്‍ നിങ്ങള്‍ ഓതുവീന്‍ مَا تَيَسَّرَ സൗകര്യമായത് مِنْهُ അതില്‍ നിന്ന് وَأَقِيمُوا നിങ്ങള്‍ നിലനിര്‍ത്തുകയും ചെയുവീന്‍ الصَّلَاةَ നമസ്കാരം وَآتُوا الزَّكَاةَ സകാത് കൊടുക്കുകയും ചെയുവീന്‍ وَأَقْرِضُوا കടം കൊടുക്കുകയും ചെയ്യുക اللَّـهَ അല്ലാഹുവിന് قَرْضًا കടം, ഒരു കടം حَسَنًا നല്ലതായ وَمَا تُقَدِّمُوا നിങ്ങള്‍ മുന്‍കൂട്ടി ചെയ്തു വെക്കുന്നത്, എന്ത് മുന്തിച്ചാലും لِأَنفُسِكُم നിങ്ങള്‍ക്കു തന്നെവേണ്ടി مِّنْ خَيْر നല്ലതായിട്ട്, ഉത്തമം ആയതില്‍ നിന്ന്, വല്ല നന്മയും تَجِدُوهُ നിങ്ങളത് കണ്ടെത്തും, നിങ്ങള്‍ക്ക് കിട്ടും عِندَ اللَّـهِ അല്ലാഹുവിങ്കല്‍ هُوَ അത് (തന്നെ) خَيْرًا ഗുണകരമായിട്ട് ഉത്തമം ആയ നിലക്ക് وَأَعْظَمَ ഏറ്റം (വളരെ) മഹത്തായതായും أَجْرًا പ്രതിഫലം وَاسْتَغْفِرُوا നിങ്ങള്‍ പാപമോചനം തേടുകയും ചെയ്യുവീന്‍ اللَّـهَ അല്ലാഹുവോട് إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു غَفُورٌ വളരെ പൊറുക്കുന്നവന്‍ ആണ് رَّحِيمٌ കരുണാനിധിയാണ്
73:20നിശ്ചയമായും, നിന്റെ റബ്ബ് അറിയുന്നു: രാത്രിയുടെ ഏതാണ്ട് മൂന്നില്‍ രണ്ടുഭാഗവും പകുതിയും മൂന്നിലൊന്നും (സമയം) നീയും, നിന്റെ കൂടെയുള്ളവരില്‍ ഒരു വിഭാഗവും എഴുന്നേറ്റ് (നമസ്കരിച്ചു) വരുന്നുണ്ടെന്ന്.അല്ലാഹുവത്രെ,രാത്രിയെയും പകലിനെയും കണക്കാക്കി കൊണ്ടിരിക്കുന്നത്. നിങ്ങള്‍ക്ക് അത് (തിട്ടമായി) ക്ലിപ്തപെടുത്താവതല്ല എന്ന് അവന്നറിയാം. ആകയാല്‍, അവന്‍ നിങ്ങളുടെ പേരില്‍ (ഇളവു നല്‍കി) മടക്കം സ്വീകരിച്ചിരിക്കുന്നു. ഇനി, നിങ്ങള്‍ ഖുർആനില്‍ നിന്നും സൗകര്യപ്പെട്ടത്‌ ഓതി (നമസ്കരിച്ചു) കൊള്ളുവീന്‍. അവന്നറിയാം: നിങ്ങളില്‍ രോഗികള്‍ ഉണ്ടായേക്കുന്നത് ആണെന്ന്. വേറെ ചിലര്‍ അല്ലാഹുവിന്റെ അനുഗ്രഹത്തില്‍ നിന്ന് അന്വേഷിച്ചു കൊണ്ട് ഭൂമിയില്‍ സഞ്ചരിക്കും എന്നും, വേറെ ചിലര്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധത്തിലേര്‍പ്പെടുകയും ചെയ്യുമെന്നും. അതിനാല്‍, നിങ്ങള്‍ അതില്‍ (ഖുർആനില്‍) നിന്ന് സൗകര്യപ്പെട്ടത്‌ ഓതി, (നമസ്കരിച്ചു) കൊള്ളുക. നമസ്കാരം നിലനിര്‍ത്തുകയും, സകാത് കൊടുക്കുകയും അല്ലാഹുവിന്ന് നല്ല കടം കൊടുക്കുകയും ചെയ്യുവീന്‍. നിങ്ങള്‍ നിങ്ങള്‍ക്കു തന്നെ വേണ്ടി വല്ല നന്മയും മുന്‍കൂട്ടി ചെയ്തു വെക്കുന്നതായാല്‍ അത് കൂടുതല്‍ ഗുണകരമായതായും വളരെ മഹത്തായ പ്രതിഫലമുള്ളതായും അല്ലാഹുവിന്റെ അടുക്കല്‍ നിങ്ങള്‍ അതിനെ കണ്ടെത്തുന്നതാണ്. നിങ്ങള്‍ അല്ലാഹുവിനോട് പാപമോചനം തേടുകയും ചെയ്യുവീന്‍. നിശ്ചയമായും അല്ലാഹു വളരെ പൊറുക്കുന്നവനും കരുണാനിധിയും ആകുന്നു.
തഫ്സീർ : 20-20
View