arrow_back_ios
1
2
3
4
5
6
7
8
9
10
11
ജുമുഅഃ മദീനയില്‍ അവതരിച്ചത് – വചനങ്ങള്‍ 11- വിഭാഗം (റുകുഅ്) 2 നബി (ﷺ) തിരുമേനി വെള്ളിയാഴ്ച്ച ജുമുഅ നമസ്കാരത്തില്‍ ഈ സൂറത്തും അടുത്ത സൂറത്ത് മുനാഫിഖൂനും ഓതാറുണ്ടായിരുന്നുവെന്നു മുസ്‌ലിം (رحمه الله) രേഖപ്പെടുത്തിയിരിക്കുന്നു. ഈ സൂറത്തില്‍ ജുമുഅയെ പറ്റി പ്രസ്താവിക്കുന്നതിനു പുറമെ ഇസ്‌ലാമിന്‍റെ ശത്രുക്കളായ യാഹൂദികളെ കുറിച്ചും, അടുത്ത സൂറത്തില്‍ മറ്റൊരു ശത്രുവിഭാഗമായ മുനാഫിഖുകളെക്കുറിച്ചും പ്രസ്താവിക്കുന്നു. ആഴ്ചയില്‍ ഒരു ദിവസം രണ്ടു സൂറത്തും ജനമദ്ധ്യെ ഓതികേള്‍പ്പിക്കുന്നത് മുസ്‌ലിംകള്‍ക്ക് അവരുടെ ശത്രുക്കളെക്കുറിച്ച് സദാജാഗ്രത ഉണ്ടായിരിക്കുവാനും, ജുമുയുടെ പ്രാധാന്യം വിസ്മരിക്കപ്പെടാതിരിക്കാനും ഉതകുമല്ലോ

بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
volume_up
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
يُسَبِّحُ لِلَّهِ مَا فِى ٱلسَّمَـٰوَٰتِ وَمَا فِى ٱلْأَرْضِ ٱلْمَلِكِ ٱلْقُدُّوسِ ٱلْعَزِيزِ ٱلْحَكِيمِ﴿١﴾
volume_up share
يُسَبِّحُ لِلَّـهِ അല്ലാഹുവിനു സ്തോത്രകീര്‍ത്തനം ചെയ്യുന്നു مَا فِي السَّمَاوَاتِ ആകാശങ്ങളിലുള്ളവ وَمَا فِي الْأَرْضِ ഭൂമിയിലുല്ലവയും الْمَلِكِ രാജാവായ الْقُدُّوسِ മഹാ പരിശുദ്ധനായ الْعَزِيزِ പ്രതാപശാലിയായ الْحَكِيمِ അഗാധജ്ഞനായ
62:1ആകാശങ്ങളിലുള്ളതും, ഭൂമിയിലുള്ളതും (എല്ലാം) അല്ലാഹുവിനു സ്തോത്രകീരത്തനം ചെയ്തു വരുന്നു; രാജാധിപതിയും, മഹാപരിശുദ്ധനും, പ്രതാപശാലിയും, അഗാധജ്ഞനുമായുള്ളവനായ (അല്ലാഹുവിനു).
هُوَ ٱلَّذِى بَعَثَ فِى ٱلْأُمِّيِّـۧنَ رَسُولًۭا مِّنْهُمْ يَتْلُوا۟ عَلَيْهِمْ ءَايَـٰتِهِۦ وَيُزَكِّيهِمْ وَيُعَلِّمُهُمُ ٱلْكِتَـٰبَ وَٱلْحِكْمَةَ وَإِن كَانُوا۟ مِن قَبْلُ لَفِى ضَلَـٰلٍۢ مُّبِينٍۢ﴿٢﴾
volume_up share
هُوَ الَّذِي അവന്‍ യാതൊരുവനത്രെ بَعَثَ فِي الْأُمِّيِّينَ അക്ഷരജ്ഞാനമില്ലാത്തവരില്‍ നിയോഗിച്ച, അയച്ച, എഴുന്നേല്‍പ്പിച്ച رَسُولًا مِّنْهُمْ അവരില്‍ നിന്നൊരു റസൂലിനെ يَتْلُو عَلَيْهِمْ അവര്‍ക്കു ഓതിക്കൊടുക്കുന്ന, അദ്ദേഹം ഓതികൊടുക്കും آيَاتِهِ അവന്‍റെ ആയത്തു (ലക്‌ഷ്യം - ദൃഷ്ടാന്തം)കളെ وَيُزَكِّيهِمْ അവരെ സംസ്കരിക്കുക(ആന്തര ശുദ്ധി വരുത്തുക)യും وَيُعَلِّمُهُمُ അവര്‍ക്കു പഠിപ്പിക്കുകയും الْكِتَابَ വേദഗ്രന്ഥം وَالْحِكْمَةَ വിജ്ഞാനവും وَإِن كَانُوا നിശ്ചയമായും അവര്‍ ആയിരുന്നു مِن قَبْلُ മുമ്പ് لَفِي ضَلَالٍ വഴിപിഴവില്‍തന്നെ مُّبِينٍ സ്പഷ്ടമായ.
62:2അക്ഷരജ്ഞാനമില്ലാത്തവരില്‍, അവരില്‍ നിന്ന് (തന്നെ) ഒരു റസൂലിനെ നിയോഗിച്ചവനത്രെ അവന്‍ അവര്‍ക്കു തന്‍റെ "ആയത്തുകള്‍" ലക്ഷ്യങ്ങള്‍ അദ്ദേഹം ഓതിക്കൊടുക്കുകയും, അവരെ സംസ്കരിക്കുകയും, അവര്‍ക്ക് വേദഗ്രന്ധവും വിജ്ഞാനവും പഠിപ്പിക്കുകയും ചെയ്യുന്ന ഒരു (റസൂലിനെ). നിശ്ചയമായും അവര്‍ (അതിനു) മുമ്പ് സ്പഷ്ടമായ വഴിപിഴവില്‍ തന്നെയായിരുന്നു.
وَءَاخَرِينَ مِنْهُمْ لَمَّا يَلْحَقُوا۟ بِهِمْ ۚ وَهُوَ ٱلْعَزِيزُ ٱلْحَكِيمُ﴿٣﴾
volume_up share
آخَرِينَ വേറെ ആളുകള്‍ക്കും (പഠിപ്പിക്കുവാന്‍), മറ്റുള്ളവരിലും (നിയോഗിച്ച) مِنْهُمْ അവരില്‍ നിന്നുള്ള لَمَّا يَلْحَقُوا അവര്‍ (ഇതുവരെ) എത്തിച്ചേര്‍ന്നിട്ടിലാത്ത بِهِمْ അവരു (ഇവരു)മായി وَهُوَ الْعَزِيزُ അവന്‍ പ്രതാപശാലിയത്രെ الْحَكِيمُ അഗാധജ്ഞനായ, യുക്തിമാനായ
62:3(മാത്രമല്ല) അവരില്‍ നിന്നുള്ള വേറെ ആളുകള്‍ക്കും - അവര്‍ ഇവരുമായി (എത്തി) ചേര്‍ന്നു കഴിഞ്ഞിട്ടില്ല - [വന്നു ചേരുന്നതെയുള്ളു] - പ്രതാപശാലിയും അഗാധജ്ഞനുമായുള്ളവനത്രെ അവന്‍.
ذَٰلِكَ فَضْلُ ٱللَّهِ يُؤْتِيهِ مَن يَشَآءُ ۚ وَٱللَّهُ ذُو ٱلْفَضْلِ ٱلْعَظِيمِ﴿٤﴾
volume_up share
ذَٰلِكَ അതു فَضْلُ اللَّـهِ അല്ലാഹുവിന്‍റെ അനുഗ്രഹമാണു, ദയവാണു يُؤْتِيهِ അവനതു നല്‍കും, നല്‍കുന്നു مَن يَشَاءُ താന്‍ ഉദ്ദേശിക്കുന്നവര്‍ക്കു وَاللَّـهُ അല്ലാഹു ذُو الْفَضْلِ അനുഗ്രഹശാലിയാണ്, ദയവുള്ളവനാണു الْعَظِيمِ വമ്പിച്ച
62:4അതു അല്ലാഹുവിന്‍റെ അനുഗ്രഹമാകുന്നു; അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്‌ അവനത് നല്‍കുന്നു. അല്ലാഹുവാകട്ടെ, വമ്പിച്ച അനുഗ്രഹശാലിയുമാണ്.
തഫ്സീർ : 1-4
View   
مَثَلُ ٱلَّذِينَ حُمِّلُوا۟ ٱلتَّوْرَىٰةَ ثُمَّ لَمْ يَحْمِلُوهَا كَمَثَلِ ٱلْحِمَارِ يَحْمِلُ أَسْفَارًۢا ۚ بِئْسَ مَثَلُ ٱلْقَوْمِ ٱلَّذِينَ كَذَّبُوا۟ بِـَٔايَـٰتِ ٱللَّهِ ۚ وَٱللَّهُ لَا يَهْدِى ٱلْقَوْمَ ٱلظَّـٰلِمِينَ﴿٥﴾
volume_up share
مَثَلُ ഉപമ, മാതിരി, ഉദാഹരണം الَّذِينَ حُمِّلُوا വഹിപ്പിക്ക (ചുമതല പെടുത്ത)പ്പെട്ടവരുടെ التَّوْرَاةَ തൌറാത്തു ثُمَّ لَمْ يَحْمِلُوهَا പിന്നെ അവരതു വഹിച്ചില്ല (ഏറ്റെടുത്തില്ല, നിര്‍വഹിച്ചില്ല) كَمَثَلِ الْحِمَارِ കഴുതയുടെ മാതിരിയാണ് يَحْمِلُ വഹിക്കുന്ന أَسْفَارًا വന്‍ഗ്രന്ഥങ്ങള്‍ بِئْسَ എത്രയോ (വളരെ) ചീത്ത, ദുഷിച്ചതാണു مَثَلُ الْقَوْمِ ജനതയുടെ ഉപമ الَّذِينَ كَذَّبُوا വ്യാജമാക്കിയതായ بِآيَاتِ اللَّـهِ അല്ലാഹുവിന്‍റെ ആയത്തുകളെ وَاللَّـهُ لَا يَهْدِي അല്ലാഹു സന്മാര്‍ഗത്തിലാക്കുകയില്ല الْقَوْمَ الظَّالِمِينَ അക്രമികളായ ജനതയെ
62:5"തൗറാത്ത്" ചുമതലപ്പെടുത്തപ്പെട്ടിട്ട് പിന്നെ അതു ഏറ്റെടു(ത്തു നിര്‍വഹി)ക്കാതിരുന്നവരുടെ ഉപമ, (വന്‍) ഗ്രന്ഥങ്ങള്‍ ചുമക്കുന്ന കഴുതയുടെ മാതിരിയാകുന്നു. അല്ലാഹുവിന്‍റെ "ആയത്തു"കളെ [ലക്ഷ്യങ്ങളെ] വ്യാജമാക്കിയവരുടെ ഉപമ എത്രയോ ചീത്ത! അക്രമികളായ ജനങ്ങളെ അല്ലാഹു സന്മാര്‍ഗത്തിലാക്കുകയില്ല.
തഫ്സീർ : 5-5
View   
قُلْ يَـٰٓأَيُّهَا ٱلَّذِينَ هَادُوٓا۟ إِن زَعَمْتُمْ أَنَّكُمْ أَوْلِيَآءُ لِلَّهِ مِن دُونِ ٱلنَّاسِ فَتَمَنَّوُا۟ ٱلْمَوْتَ إِن كُنتُمْ صَـٰدِقِينَ﴿٦﴾
volume_up share
قُلْ പറയുക يَا أَيُّهَا الَّذِينَ هَادُوا യഹൂദികളായിട്ടുള്ളവരെ إِن زَعَمْتُمْ നിങ്ങള്‍ ജല്‍പിക്കുന്ന (വാദിക്കുന്ന) പക്ഷം أَنَّكُمْ أَوْلِيَاءُ നിങ്ങള്‍ മിത്രങ്ങളാണു (ബന്ധപ്പെട്ടവരാണ്) എന്നു لِلَّـهِ അല്ലാഹുവിനു مِن دُونِ النَّاسِ മനുഷ്യരെക്കൂടാതെ فَتَمَنَّوُا എന്നാല്‍ നിങ്ങള്‍ കൊതിക്കുവിന്‍, മോഹിക്കുക الْمَوْتَ മരണത്തിനു إِن كُنتُمْ നിങ്ങളാണെങ്കില്‍ صَادِقِينَ സത്യം പറയുന്നവര്‍.
62:6 (നബിയേ) പറയുക: "ഹേ, യഹൂദികളായുള്ളവരേ, (മറ്റു) മനുഷ്യരെക്കൂടാതെ, നിങ്ങള്‍ (മാത്രം) അല്ലാഹുവിനു മിത്രങ്ങളാണു എന്നു നിങ്ങള്‍ ജല്‍പ്പിക്കുകയാണെങ്കില്‍ എന്നാല്‍ - നിങ്ങള്‍ മരണത്തിനു (ഒന്നു) കൊതിക്കുവിന്‍ - നിങ്ങള്‍ സത്യവന്മാരാണെങ്കില്‍!"
وَلَا يَتَمَنَّوْنَهُۥٓ أَبَدًۢا بِمَا قَدَّمَتْ أَيْدِيهِمْ ۚ وَٱللَّهُ عَلِيمٌۢ بِٱلظَّـٰلِمِينَ﴿٧﴾
volume_up share
وَلَا يَتَمَنَّوْنَهُ അതിനവര്‍ കൊതിക്കുകയില്ല أَبَدًا ഒരു കാലത്തും, ഒരിക്കലും بِمَا قَدَّمَتْ മുന്‍ചെയ്തു വെച്ചതുനിമിത്തം أَيْدِيهِمْ അവരുടെ കരങ്ങള്‍ وَاللَّـهُ عَلِيمٌ അല്ലാഹു അറിയുന്നവനാണ് بِالظَّالِمِينَ അക്രമികളെപ്പറ്റി
62:7തങ്ങളുടെ കരങ്ങള്‍ മുന്‍ചെയ്തു വെച്ചിട്ടുള്ളതു നിമിത്തം, ഒരുകാലത്തും അവര്‍ അതിനു കൊതിക്കുകയില്ല. അല്ലാഹു അക്രമികളെപ്പറ്റി നല്ലവണ്ണം അറിയുന്നവനാകുന്നു.
തഫ്സീർ : 6-7
View   
قُلْ إِنَّ ٱلْمَوْتَ ٱلَّذِى تَفِرُّونَ مِنْهُ فَإِنَّهُۥ مُلَـٰقِيكُمْ ۖ ثُمَّ تُرَدُّونَ إِلَىٰ عَـٰلِمِ ٱلْغَيْبِ وَٱلشَّهَـٰدَةِ فَيُنَبِّئُكُم بِمَا كُنتُمْ تَعْمَلُونَ﴿٨﴾
volume_up share
قُلْ പറയുക إِنَّ الْمَوْتَ നിശ്ചയമായും മരണം الَّذِي تَفِرُّونَ നിങ്ങള്‍ (പേടിച്ചു) ഓടി പോകുന്നതായ مِنْهُ അതില്‍നിന്നു فَإِنَّهُ مُلَاقِيكُمْ നിശ്ചയമായും അതു നിങ്ങളെ കണ്ടുമുട്ടുന്ന (അഭീമുഖികരിക്കുന്ന) താണ് ثُمَّ تُرَدُّونَ പിന്നെ നിങ്ങള്‍ മടക്കപ്പെടും, ആക്കപ്പെടും , തിരിക്കപ്പെടും إِلَىٰ عَالِمِ الْغَيْبِ അദൃശ്യം അറിയുന്നവന്നിലേക്ക് وَالشَّهَادَةِ ദൃശ്യവും فَيُنَبِّئُكُم അപ്പോള്‍ അവന്‍ നിങ്ങളെ വൃത്താന്തമറിയിക്കും, ബോധപ്പെടുത്തും بِمَا كُنتُمْ നിങ്ങള്‍ ആയിരുന്നതിനെപ്പറ്റി تَعْمَلُونَ നിങ്ങള്‍ പ്രവര്‍ത്തിക്കും.
62:8പറയുക: "നിങ്ങള്‍ പേടിച്ചോടി പോകുന്നതായ (ആ) മരണം - നിശ്ചയമായും അതു - നിങ്ങളുമായി കണ്ടുമുട്ടുനതാണ്. പിന്നീട് അദൃശ്യത്തെയും, ദൃശ്യത്തെയും അറിയുന്നവന്‍റെ അടുക്കലേക്കു നിങ്ങള്‍ മടക്കപ്പെടുന്നതുമാകുന്നു. അപ്പോള്‍, നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനെക്കുറിച്ച് അവന്‍ നിങ്ങളെ വൃത്താന്തമറിയിക്കുന്നതാണ്
തഫ്സീർ : 8-8
View   
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِذَا نُودِىَ لِلصَّلَوٰةِ مِن يَوْمِ ٱلْجُمُعَةِ فَٱسْعَوْا۟ إِلَىٰ ذِكْرِ ٱللَّهِ وَذَرُوا۟ ٱلْبَيْعَ ۚ ذَٰلِكُمْ خَيْرٌۭ لَّكُمْ إِن كُنتُمْ تَعْلَمُونَ﴿٩﴾
volume_up share
يَا أَيُّهَا الَّذِينَ آمَنُوا ഹേ വിശ്വസിച്ചവരേ إِذَا نُودِيَ വിളിക്കപ്പെട്ടാല്‍ لِلصَّلَاةِ നമസ്ക്കാരത്തിനു مِن يَوْمِ الْجُمُعَةِ ജുമുഅഃ ദിവസത്തെ, വെള്ളിയാഴ്ചയിലെ فَاسْعَوْا എന്നാല്‍ നിങ്ങള്‍ ഉത്സാഹിച്ചു (പരിശ്രമിച്ചു - വേഗം) വരുവിന്‍ إِلَىٰ ذِكْرِ اللَّـهِ അല്ലാഹുവിന്‍റെ സ്മരണയിലേക്ക് وَذَرُوا ഉപേക്ഷിക്കുകയും ചെയ്യുവിന്‍ الْبَيْعَ കച്ചവടം ذَٰلِكُمْ അതു خَيْرٌ لَّكُمْ നിങ്ങള്‍ക്കു ഗുണം (ഉത്തമം) ആകുന്നു إِن كُنتُمْ നിങ്ങളാകുന്നുവെങ്കില്‍ تَعْلَمُونَ അറിയുന്നു (എങ്കില്‍)
62:9ഹേ, വിശ്വസിച്ചവരേ, ജുമുഅഃ ദിവസത്തെ [വെള്ളിയാഴ്ചയിലെ] നമസ്കാരത്തിനു വിളിക്കപ്പെട്ടാല്‍, അല്ലാഹുവിന്‍റെ സ്മരണയിലേക്കു നിങ്ങള്‍ ഉത്സാഹിച്ചുവരുവിന്‍; കച്ചവടം ഉപേക്ഷിക്കുകയും ചെയ്യുവിന്‍. അതു നിങ്ങള്‍ക്ക് ഗുണകരമാകുന്നു - നിങ്ങള്‍ക്കു അറിയാവുന്നതാണെങ്കില്‍!
فَإِذَا قُضِيَتِ ٱلصَّلَوٰةُ فَٱنتَشِرُوا۟ فِى ٱلْأَرْضِ وَٱبْتَغُوا۟ مِن فَضْلِ ٱللَّهِ وَٱذْكُرُوا۟ ٱللَّهَ كَثِيرًۭا لَّعَلَّكُمْ تُفْلِحُونَ﴿١٠﴾
volume_up share
فَإِذَا قُضِيَتِ എന്നിട്ടു നിര്‍വഹിക്കപ്പെട്ടാല്‍ (തീര്‍ന്നാല്‍) الصَّلَاةُ നമസ്കാരം فَانتَشِرُوا എന്നാല്‍ വ്യാപിക്കുവിന്‍ فِي الْأَرْضِ ഭൂമിയില്‍, നാട്ടില്‍ وَابْتَغُوا തേടുകയും (അന്വേഷിക്കുകയും) ചെയ്യുക مِن فَضْلِ اللَّـهِ അല്ലാഹുവിന്‍റെ അനുഗ്രഹത്തില്‍ (ദയവില്‍) നിന്നു وَاذْكُرُوا اللَّـهَ അല്ലാഹുവിനെ ഓര്‍മിക്കുക(സ്മരിക്കുക)യും ചെയ്യുവിന്‍ كَثِيرًا വളരെ, ധാരാളം لَّعَلَّكُمْ നിങ്ങളായേക്കാം, ആകുവാന്‍ تُفْلِحُونَ വിജയിക്കും (വിജയിക്കുന്നവര്‍)
62:10എന്നിട്ട് നമസ്കാരം നിര്‍വഹിക്കപ്പെട്ടാല്‍, നിങ്ങള്‍ ഭൂമിയില്‍ വ്യാപിക്കുകയും, അല്ലാഹുവിന്‍റെ അനുഗ്രഹത്തില്‍ നിന്നു അന്വേഷിക്കുകയും ചെയുവിന്‍. അല്ലാഹുവിനെ ധാരാളം ഓര്‍മിക്കുകയും ചെയ്യുക - നിങ്ങള്‍ക്കു വിജയം ലഭിച്ചേക്കാം.
തഫ്സീർ : 9-10
View   
وَإِذَا رَأَوْا۟ تِجَـٰرَةً أَوْ لَهْوًا ٱنفَضُّوٓا۟ إِلَيْهَا وَتَرَكُوكَ قَآئِمًۭا ۚ قُلْ مَا عِندَ ٱللَّهِ خَيْرٌۭ مِّنَ ٱللَّهْوِ وَمِنَ ٱلتِّجَـٰرَةِ ۚ وَٱللَّهُ خَيْرُ ٱلرَّٰزِقِينَ﴿١١﴾
volume_up share
وَإِذَا رَأَوْا അവര്‍ കണ്ടാല്‍ تِجَارَةً ഒരു കച്ചവടം أَوْ لَهْوًا അല്ലെങ്കില്‍ വിനോദം انفَضُّوا അവര്‍ പിരിഞ്ഞു (വേറിട്ടു - ചിതറി) പോകും إِلَيْهَا അതിലേക്കു وَتَرَكُوكَ നിന്നെവിട്ടു (ഉപേക്ഷിച്ചു) പോകയും ചെയ്യുന്നു قَائِمًا നില്‍ക്കുന്നവനായിട്ട് قُلْ പറയുക مَا عِندَ اللَّـهِ അല്ലാഹുവിന്‍റെ പക്കലുള്ളതു خَيْرٌ مِّنَ اللَّـهْوِ വിനോദത്തെക്കാള്‍ ഉത്തമമാണു وَمِنَ التِّجَارَةِ കച്ചവടത്തെക്കാളും وَاللَّـهُ അല്ലാഹു خَيْرُ الرَّازِقِينَ ഉപജീവനം (ആഹാരം) നല്‍കുന്നവരില്‍ ഏറ്റം ഉത്തമനാണു.
62:11ഒരു കച്ചവടമോ, വിനോദമോ കണ്ടാല്‍ അവര്‍ അതിലേക്കു പിരിഞ്ഞുപോകുകയും, നീ നിന്നുംകൊണ്ടിരിക്കെ നിന്നെ വിട്ടുകളയുകയും ചെയ്യുന്നു! പറയുക: അല്ലാഹുവിന്‍റെ പക്കലുള്ളത്‌, വിനോദത്തെക്കാളും, കച്ചവടത്തെക്കാളും ഉത്തമമാകുന്നു. അല്ലാഹു ഉപജീവനം നല്‍കുന്നവരില്‍ ഏറ്റവും ഉത്തമനുമാകുന്നു.
തഫ്സീർ : 11-11
View