arrow_back_ios
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50
51
52
53
54
55
56
57
58
59
60
61
62
63
64
65
66
67
68
69
70
71
72
73
74
75
76
77
78
79
80
81
82
83
84
85
86
87
88
89
90
91
92
93
94
95
96
97
98
99
100
101
102
103
104
105
106
107
108
109
110
111
112
113
114
115
116
117
118
119
120
121
122
123
124
125
126
127
128
129
130
131
132
133
134
135
136
137
138
139
140
141
142
143
144
145
146
147
148
149
150
151
152
153
154
155
156
157
158
159
160
161
162
163
164
165
അൻആം (കാലികൾ) മക്കായില്‍ അവതരിച്ചതു – വചനങ്ങള്‍ 165 – വിഭാഗം (റുകൂഅ്) 20 ഈ സൂറത്തു മുഴുവനും ഒരേ പ്രാവശ്യം തന്നെ അവതരിച്ചതാണെന്നും, ഇതവതരിച്ചപ്പോള്‍ ഇതിന്റെ ബഹുമാനാര്‍ത്ഥം വളരെ മലക്കുകളും അതോടൊപ്പം ഇറങ്ങുകയുണ്ടായെന്നും കാണിക്കുന്ന പല രിവായത്തുകളും കാണുന്നു. മക്കീ സൂറത്തുകളിലെ പതിവു പ്രകാരം ഇതിലെ പ്രധാന പരാമര്‍ശങ്ങള്‍ മുശ്‌രിക്കുകളുടെ വിശ്വാസാചാരങ്ങളെയും തൗഹീദിനെയും സംബന്ധിച്ചാകുന്നു. അക്കൂട്ടത്തില്‍, ആടുമാടൊട്ടകങ്ങളാകുന്ന കാലികളെ അല്ലാഹു അല്ലാത്തവര്‍ക്കു നേര്‍ച്ച വഴിപാടാക്കിക്കൊണ്ടുള്ള മുശ്‌രിക്കുകളുടെ ദുരാചാരങ്ങളെ സംബന്ധിച്ച്‌ ഈ സൂറത്തില്‍ കൂടുതല്‍ പ്രസ്‌താവിക്കപ്പെട്ടിരിക്കുന്നതുകൊണ്ട്‌ ഇതിനു سورة الأنعام (കാലികളുടെ – അഥവാ ആടുമാടൊട്ടകങ്ങളുടെ – അദ്ധ്യായം) എന്നു പറയപ്പെടുന്നു. ഇതിലെ പ്രഭാഷണങ്ങള്‍ പലതും മക്കാ മുശ്‌രിക്കുകളെ പരാമര്‍ശിക്കുന്നവയായതുകൊണ്ടു അവരുടെ പല വാദങ്ങളും തര്‍ക്കങ്ങളും قَالُوا (അവര്‍ പറയുന്നു) എന്നും, അവര്‍ക്കുള്ള മറുപടികള്‍ قُلْ (നീ പറയുക) എന്നും പറഞ്ഞു കൊണ്ട്‌ ആരംഭിക്കുന്നതായി കാണാം.

بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
ٱلْحَمْدُ لِلَّهِ ٱلَّذِى خَلَقَ ٱلسَّمَـٰوَٰتِ وَٱلْأَرْضَ وَجَعَلَ ٱلظُّلُمَـٰتِ وَٱلنُّورَ ۖ ثُمَّ ٱلَّذِينَ كَفَرُوا۟ بِرَبِّهِمْ يَعْدِلُونَ﴿١﴾
share
الْحَمْدُ സ്തുതി (എല്ലാം) لِلَّـهِ അല്ലാഹുവിനാണ് الَّذِي خَلَقَ സൃഷ്ടിച്ചവന്‍, സൃഷ്ടിച്ചവനായ السَّمَاوَاتِ ആകാശങ്ങളെ وَالْأَرْضَ ഭൂമിയെയും وَجَعَلَ അവന്‍ ആക്കുക (ഉണ്ടാക്കുക) യും ചെയ്തു, ഏര്‍പ്പെടുത്തുകയും ചെയ്തു الظُّلُمَاتِ അന്ധകാരങ്ങളെ وَالنُّورَ പ്രകാശത്തെയും ثُمَّ പിന്നെ, എന്നിട്ടും الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ بِرَبِّهِمْ തങ്ങളുടെ റബ്ബിനോടു, റബ്ബിന്നു يَعْدِلُونَ അവര്‍ സമപ്പെടുത്തുന്നു, കിടയൊപ്പിക്കുന്നു.
6:1(സര്‍വ്വ) സ്‌തുതി (യും) അല്ലാഹുവിനാണ്‌; ആകാശങ്ങളെയും, ഭൂമിയെയും സൃഷ്‌ടിക്കുകയും, അന്ധകാരങ്ങളും, പ്രകാശവും ഏര്‍പ്പെടുത്തുകയും ചെയ്‌തവന്‍. എന്നിട്ടും അവിശ്വസിച്ചവര്‍ തങ്ങളുടെ റബ്ബിനോടു സമപ്പെടുത്തുന്നു!
هُوَ ٱلَّذِى خَلَقَكُم مِّن طِينٍۢ ثُمَّ قَضَىٰٓ أَجَلًۭا ۖ وَأَجَلٌۭ مُّسَمًّى عِندَهُۥ ۖ ثُمَّ أَنتُمْ تَمْتَرُونَ﴿٢﴾
share
هُوَ الَّذِي അവനത്രെ യാതൊരുവന്‍, അവന്‍ യാതൊരുവനാണു خَلَقَكُم നിങ്ങളെ സൃഷ്ടിച്ച مِّن طِينٍ കളിമണ്ണിനാല്‍, കളിമണ്ണില്‍നിന്നു ثُمَّ قَضَىٰ പിന്നെ അവന്‍ നിശ്ചയം ചെയ്തു, തീരുമാനിച്ചു أَجَلًا ഒരവധി وَأَجَلٌ مُّسَمًّى പേരു പറയപ്പെട്ട (നിര്‍ണ്ണയം ചെയ്യപ്പെട്ട) ഒരവധി عِندَهُ അവന്റെ അടുക്കലുണ്ടു (താനും) ثُمَّ പിന്നെ, എന്നിട്ടും أَنتُمْ നിങ്ങള്‍ تَمْتَرُونَ നിങ്ങള്‍ സന്ദേഹ (സംശയ) പ്പെടുന്നു.
6:2അവനത്രെ, കളിമണ്ണില്‍ നിന്ന്‌ നിങ്ങളെ സൃഷ്‌ടിച്ചവന്‍; പിന്നെ അവന്‍ ഒരു അവധി നിശ്ചയി(ച്ചു വെ)ച്ചിരിക്കുന്നു. നിര്‍ണ്ണയം ചെയ്യപ്പെട്ട ഒരു അവധി അവന്റെ അടുക്കലുണ്ടുതാനും. എന്നിട്ടും, നിങ്ങള്‍ സന്ദേഹപ്പെട്ടു കൊണ്ടിരിക്കുന്നു!
وَهُوَ ٱللَّهُ فِى ٱلسَّمَـٰوَٰتِ وَفِى ٱلْأَرْضِ ۖ يَعْلَمُ سِرَّكُمْ وَجَهْرَكُمْ وَيَعْلَمُ مَا تَكْسِبُونَ﴿٣﴾
share
وَهُوَ اللَّـهُ അവന്‍ അല്ലാഹുവത്രെ فِي السَّمَاوَاتِ ആകാശങ്ങളില്‍ وَفِي الْأَرْضِ ഭൂമിയിലും يَعْلَمُ അവന്‍ അറിയും, അറിയുന്നു سِرَّكُمْ നിങ്ങളുടെ രഹസ്യം وَجَهْرَكُمْ നിങ്ങളുടെ പരസ്യവും وَيَعْلَمُ അവന്‍ അറിയുകയും ചെയ്യും مَا تَكْسِبُونَ നിങ്ങള്‍ സമ്പാദിക്കുന്നതു, പ്രവര്‍ത്തിച്ചു വെക്കുന്നതു.
6:3അവന്‍ തന്നെയാണ്‌ ആകാശങ്ങളിലും ഭൂമിയിലും അല്ലാഹു. നിങ്ങളുടെ രഹസ്യവും, നിങ്ങളുടെ പരസ്യവും അവന്‍ അറിയുന്നു. നിങ്ങള്‍ (പ്രവര്‍ത്തിച്ചു) സമ്പാദിക്കുന്നതും അവന്‍ അറിയുന്നു.
തഫ്സീർ : 1-3
View   
وَمَا تَأْتِيهِم مِّنْ ءَايَةٍۢ مِّنْ ءَايَـٰتِ رَبِّهِمْ إِلَّا كَانُوا۟ عَنْهَا مُعْرِضِينَ﴿٤﴾
share
وَمَا تَأْتِيهِم അവര്‍ക്കു വരുന്നില്ല مِّنْ آيَةٍ ഒരു ദൃഷ്ടാന്തവും (തന്നെ) مِّنْ آيَاتِ ദൃഷ്ടാന്തങ്ങളില്‍ നിന്നുള്ള رَبِّهِمْ അവരുടെ രക്ഷിതാവിന്റെ إِلَّا كَانُوا അവര്‍ ആകാതെ, ആയിരുന്നിട്ടല്ലാതെ عَنْهَا അതിനെപ്പറ്റി, അതില്‍നിന്നു مُعْرِضِينَ തിരിഞ്ഞു കളയുന്നവര്‍ (അവഗണിക്കുന്നവര്‍).
6:4അവരുടെ റബ്ബിന്റെ ദൃഷ്ടാന്തങ്ങളില്‍ നിന്നുള്ള ഒരു ദൃഷ്ടാന്തവും (തന്നെ) അവര്‍ക്കു വരുന്നില്ല, അവര്‍ അതിനെപ്പറ്റി (അശ്രദ്ധരായി) തിരിഞ്ഞു കളയുന്നവരാകാതെ.
فَقَدْ كَذَّبُوا۟ بِٱلْحَقِّ لَمَّا جَآءَهُمْ ۖ فَسَوْفَ يَأْتِيهِمْ أَنۢبَـٰٓؤُا۟ مَا كَانُوا۟ بِهِۦ يَسْتَهْزِءُونَ﴿٥﴾
share
فَقَدْ كَذَّبُوا അങ്ങനെ (അതിനാല്‍) അവര്‍ വ്യാജമാക്കിക്കളഞ്ഞു بِالْحَقِّ യഥാര്‍ത്ഥത്തെ, സത്യത്തെ لَمَّا جَاءَهُمْ അതവര്‍ക്കു വന്നപ്പോള്‍ فَسَوْفَ എന്നാല്‍ (ആകയാല്‍) വഴിയെ, പിന്നീടു يَأْتِيهِمْ അവര്‍ക്കു വരും أَنبَاءُ مَا യാതൊന്നിന്റെ വൃത്താന്തങ്ങള്‍ كَانُوا بِهِ അതിനെക്കുറിച്ചു അവരായിരുന്നു يَسْتَهْزِئُونَ അവര്‍ പരിഹസിക്കും.
6:5അങ്ങനെ, അവര്‍ക്കു യഥാര്‍ത്ഥം വന്നപ്പോള്‍ അവര്‍ അതിനെ വ്യാജമാക്കിക്കളഞ്ഞു. അതിനാല്‍, അവര്‍ ഏതൊന്നിനെക്കുറിച്ചു പരിഹസിച്ചുകൊണ്ടിരിക്കുകയാണോ അതിന്റെ വൃത്താന്തങ്ങള്‍ വഴിയെ അവര്‍ക്കു വന്നെത്തുന്നതാണ്.
തഫ്സീർ : 4-5
View   
أَلَمْ يَرَوْا۟ كَمْ أَهْلَكْنَا مِن قَبْلِهِم مِّن قَرْنٍۢ مَّكَّنَّـٰهُمْ فِى ٱلْأَرْضِ مَا لَمْ نُمَكِّن لَّكُمْ وَأَرْسَلْنَا ٱلسَّمَآءَ عَلَيْهِم مِّدْرَارًۭا وَجَعَلْنَا ٱلْأَنْهَـٰرَ تَجْرِى مِن تَحْتِهِمْ فَأَهْلَكْنَـٰهُم بِذُنُوبِهِمْ وَأَنشَأْنَا مِنۢ بَعْدِهِمْ قَرْنًا ءَاخَرِينَ﴿٦﴾
share
أَلَمْ يَرَوْا അവര്‍ കണ്ടില്ലേ كَمْ എത്ര, എത്രയോ أَهْلَكْنَا നാം നശിപ്പിച്ചു (എന്നു) مِن قَبْلِهِم അവരുടെ മുമ്പു مِّن قَرْنٍ തലമുറയില്‍നിന്നു, തലമുറയെ مَّكَّنَّاهُمْ അവര്‍ക്കു നാം സൗകര്യം നല്‍കി فِي الْأَرْضِ ഭൂമിയില്‍ مَا لَمْ نُمَكِّن നാം സൗകര്യം നല്‍കാത്തതു لَّكُمْ നിങ്ങള്‍ക്കു وَأَرْسَلْنَا നാം അയക്കുകയും ചെയ്തു السَّمَاءَ ആകാശത്തെ (മഴയെ) عَلَيْهِم അവരില്‍, അവര്‍ക്കു مِّدْرَارًا തുടര്‍ച്ചയായി, സമൃദ്ധമായി وَجَعَلْنَا നാം ആക്കുക (ഉണ്ടാക്കുക - ഏര്‍പ്പെടുത്തുക)യും ചെയ്തു الْأَنْهَارَ അരുവികളെ تَجْرِي ഒഴുകുന്നതായി مِن تَحْتِهِمْ അവരുടെ അടിയിലൂടെ فَأَهْلَكْنَاهُم എന്നിട്ടു അവരെ നാം നശിപ്പിച്ചു بِذُنُوبِهِمْ അവരുടെ പാപങ്ങള്‍ നിമിത്തം وَأَنشَأْنَا നാം ഉണ്ടാക്കുകയും ചെയ്തു مِن بَعْدِهِمْ അവരുടെശേഷം قَرْنًا തലമുറയെ, കാലക്കാരെ آخَرِينَ വേറെ.
6:6അവര്‍ കണ്ടില്ലേ, അവരുടെ മുമ്പ് എത്രയോ തലമുറകളെ നാം നശിപ്പിച്ചിരിക്കുന്നുവെന്നു? നിങ്ങള്‍ക്കു നാം ചെയ്തു തന്നിട്ടില്ലാത്ത സൗകര്യം ഭൂമിയില്‍ അവര്‍ക്കു നാം സൗകര്യപ്പെടുത്തി (ക്കൊടുത്തു); ആകാശത്തെ [മഴയെ] അവരില്‍ നാം സമൃദ്ധമായി അയക്കുകയും ചെയ്തു; അവരുടെ അടിഭാഗത്തിലൂടെ ഒഴുകിക്കൊണ്ടു നാം അരുവികളെ ഏര്‍പ്പെടുത്തുകയും ചെയ്തു; എന്നിട്ട് അവരുടെ പാപങ്ങള്‍ നിമിത്തം അവരെ നാം നശിപ്പിച്ചു; അവരുടെ ശേഷം, വേറെ തലമുറയെ നാം ഉണ്ടാക്കുകയും ചെയ്തു.
തഫ്സീർ : 6-6
View   
وَلَوْ نَزَّلْنَا عَلَيْكَ كِتَـٰبًۭا فِى قِرْطَاسٍۢ فَلَمَسُوهُ بِأَيْدِيهِمْ لَقَالَ ٱلَّذِينَ كَفَرُوٓا۟ إِنْ هَـٰذَآ إِلَّا سِحْرٌۭ مُّبِينٌۭ﴿٧﴾
share
وَلَوْ نَزَّلْنَا നാം ഇറക്കിയിരുന്നെങ്കില്‍ عَلَيْكَ നിന്റെ മേല്‍ كِتَابًا ഒരു ഗ്രന്ഥം فِي قِرْطَاسٍ ഒരു താളില്‍, എഴുത്തു പത്രത്തില്‍ فَلَمَسُوهُ എന്നിട്ടു അവര്‍ അതിനെ തൊട്ടു بِأَيْدِيهِمْ തങ്ങളുടെ കൈകളാല്‍, കൈ കൊണ്ടു لَقَالَ പറയുക തന്നെ ചെയ്യും الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ إِنْ هَـٰذَا ഇതല്ല إِلَّا سِحْرٌ മാരണം (ആഭിചാരം)അല്ലാതെ مُّبِينٌ സ്പഷ്ടമായ
6:7(നബിയേ) ഒരു (എഴുത്തു) താളില്‍ ഒരു ഗ്രന്ഥം നാം നിന്റെ മേല്‍ അവതരിപ്പിച്ച് അവരുടെ കൈകളാല്‍ അവരതു തൊട്ടിരുന്നാലും, (ആ) അവിശ്വസിച്ചവര്‍ പറയുക തന്നെ ചെയ്യും: "ഇതൊരു സ്പഷ്ടമായ ആഭിചാരമല്ലാതെ (മറ്റൊന്നും) അല്ല" എന്നു.
وَقَالُوا۟ لَوْلَآ أُنزِلَ عَلَيْهِ مَلَكٌۭ ۖ وَلَوْ أَنزَلْنَا مَلَكًۭا لَّقُضِىَ ٱلْأَمْرُ ثُمَّ لَا يُنظَرُونَ﴿٨﴾
share
وَقَالُوا അവര്‍ പറയുകയും ചെയ്യുന്നു لَوْلَا أُنزِلَ ഇറക്കപ്പെടാത്തതെന്തു, ഇറക്കപ്പെട്ടുകൂടേ عَلَيْهِ അവന്റെമേല്‍, അവനു, ഇയാള്‍ക്കു مَلَكٌ ഒരു മലക്കു, വല്ല മലക്കും وَلَوْ أَنزَلْنَا നാം ഇറക്കിയിരുന്നെങ്കില്‍ مَلَكًا ഒരു മലക്കിനെ, വല്ല മലക്കിനെയും لَّقُضِيَ തീരുമാനിക്കപ്പെടുക തന്നെ ചെയ്യും الْأَمْرُ കാര്യം ثُمَّ لَا يُنظَرُونَ പിന്നെ അവര്‍ നോക്ക (ഗൗനിക്ക - ഒഴിവുകൊടുക്ക) പ്പെടുകയില്ല.
6:8അവര്‍ പറയുന്നു: "ഇയാളുടെ മേല്‍ ഒരു മലക്കു ഇറക്കപ്പെടാത്തതെന്ത്?!" നാം വല്ല മലക്കിനെയും ഇറക്കിയിരുന്നെങ്കില്‍, കാര്യം തീരുമാനിക്കപ്പെടുക തന്നെ ചെയ്യുമായിരുന്നു; പിന്നെ, അവര്‍(ക്കു ഇടകൊടുത്ത്) ഗൗനിക്കപ്പെടുകയില്ല.
وَلَوْ جَعَلْنَـٰهُ مَلَكًۭا لَّجَعَلْنَـٰهُ رَجُلًۭا وَلَلَبَسْنَا عَلَيْهِم مَّا يَلْبِسُونَ﴿٩﴾
share
وَلَوْ جَعَلْنَاهُ അദ്ദേഹത്തെ നാം ആക്കിയിരുന്നെങ്കില്‍ مَلَكًا ഒരു മലക്കു لَّجَعَلْنَاهُ അദ്ദേഹത്തെ നാം ആക്കുക തന്നെ ചെയ്യും (ആക്കേണ്ടി വരും) رَجُلًا ഒരു പുരുഷന്‍ وَلَلَبَسْنَا നാം സംശയത്തിലാക്കുക (ആശങ്കയുണ്ടാക്കുക) യും ചെയ്യും عَلَيْهِم അവര്‍ക്കു مَّا يَلْبِسُونَ അവര്‍ സംശയത്തിലായിക്കൊണ്ടിരിക്കുന്നത്.
6:9അദ്ദേഹത്തെ നാം ഒരു മലക്കാക്കുന്നതായാലും അദ്ദേഹത്തെ നാം ഒരു പുരുഷനാക്കുമായിരുന്നു (അഥവാ ആക്കേണ്ടി വരുമായിരുന്നു). (അങ്ങനെ) അവര്‍ സംശയത്തിലകപ്പെട്ടു കൊണ്ടിരിക്കുന്ന കാര്യം (പിന്നെയും) നാം അവര്‍ക്കു സംശയത്തിലാക്കുകയും ചെയ്യുമായിരുന്നു.
وَلَقَدِ ٱسْتُهْزِئَ بِرُسُلٍۢ مِّن قَبْلِكَ فَحَاقَ بِٱلَّذِينَ سَخِرُوا۟ مِنْهُم مَّا كَانُوا۟ بِهِۦ يَسْتَهْزِءُونَ﴿١٠﴾
share
وَلَقَدِ اسْتُهْزِئَ പരിഹസിക്കപ്പെടുകയുണ്ടായിട്ടുണ്ടു بِرُسُلٍ പല റസൂലുകളെക്കുറിച്ചും مِّن قَبْلِكَ നിന്റെ മുമ്പു فَحَاقَ അതിനാല്‍ ഭവിച്ചു بِالَّذِينَ سَخِرُوا കളിയാക്കിയവരില്‍ مِنْهُم അവരെപ്പറ്റി, അവരെ مَّا كَانُوا അവരായിരുന്ന യാതൊന്നു (കാര്യം) അതിനെക്കുറിച്ചു بِهِ يَسْتَهْزِئُونَ അതിനെക്കുറിച്ചു അവര്‍ പരിഹസിക്കും.
6:10നിന്റെ മുമ്പ് പല റസൂലുകളെക്കുറിച്ചും പരിഹസിക്കപ്പെടുകയുണ്ടായിട്ടുണ്ട്; എന്നിട്ട്, അവരെ കളിയാക്കിയിരുന്നവരില്‍, അവര്‍ പരിഹസിച്ചുകൊണ്ടിരുന്ന കാര്യം വന്നു ഭവിച്ചു.
തഫ്സീർ : 7-10
View   
قُلْ سِيرُوا۟ فِى ٱلْأَرْضِ ثُمَّ ٱنظُرُوا۟ كَيْفَ كَانَ عَـٰقِبَةُ ٱلْمُكَذِّبِينَ﴿١١﴾
share
قُلْ നീ പറയുക سِيرُوا നിങ്ങള്‍ നടക്കു(സഞ്ചരിക്കു)വിന്‍ فِي الْأَرْضِ ഭൂമിയില്‍ ثُمَّ انظُرُوا പിന്നെ നിങ്ങള്‍ നോക്കുവിന്‍ كَيْفَ كَانَ എങ്ങിനെ ആയിരുന്നു عَاقِبَةُ കലാശം, പര്യവസാനം الْمُكَذِّبِينَ വ്യാജമാക്കിയവരുടെ.
6:11(നബിയേ) പറയുക: "നിങ്ങള്‍ ഭൂമിയിലൂടെ സഞ്ചരിക്കുവിന്‍, പിന്നെ, വ്യാജമാക്കിയവരുടെ പര്യവസാനം എങ്ങിനെയായിരുന്നുവെന്നു നോക്കുവിന്‍".
തഫ്സീർ : 11-11
View   
قُل لِّمَن مَّا فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۖ قُل لِّلَّهِ ۚ كَتَبَ عَلَىٰ نَفْسِهِ ٱلرَّحْمَةَ ۚ لَيَجْمَعَنَّكُمْ إِلَىٰ يَوْمِ ٱلْقِيَـٰمَةِ لَا رَيْبَ فِيهِ ۚ ٱلَّذِينَ خَسِرُوٓا۟ أَنفُسَهُمْ فَهُمْ لَا يُؤْمِنُونَ﴿١٢﴾
share
قُل നീ പറയുക, ചോദിക്കുക لِّمَن ആരുടേതാണ്‌ مَّا فِي السَّمَاوَاتِ ആകാശങ്ങളിലുള്ളത്‌ وَالْأَرْضِ ഭൂമിയിലും قُل لِّلَّهِ പറയുക അല്ലാഹുവിന്റേതാണു كَتَبَ അവന്‍ രേഖപ്പെടുത്തിയിരിക്കുന്നു (നിശ്ചയിച്ചിരിക്കുന്നു) عَلَىٰ نَفْسِهِ അവന്റെ മേല്‍, സ്വന്തത്തിന്റെ പേരില്‍ الرَّحْمَةَ കാരുണ്യം لَيَجْمَعَنَّكُمْ തീര്‍ച്ചയായും അവന്‍ നിങ്ങളെ ഒരുമിച്ചുകൂട്ടും إِلَىٰ يَوْمِ الْقِيَامَةِ ക്വിയാമത്തുനാളിലേക്ക്‌ لَا رَيْبَ فِيهِ അതില്‍ സന്ദേഹമേ ഇല്ല الَّذِينَ خَسِرُوا നഷ്‌ടപ്പെടുത്തിയവരാണു أَنفُسَهُمْ തങ്ങളുടെ സ്വന്തങ്ങളെ فَهُمْ അതിനാല്‍ (എനി) അവര്‍ لَا يُؤْمِنُونَ അവര്‍ വിശ്വസിക്കയില്ല.
6:12പറയുക: ആരുടേതാണ്‌ ആകാശങ്ങളിലും ഭൂമിയിലുമുള്ളത്‌?" പറയുക: അല്ലാഹുവിന്റേതാണ്‌. കാരുണ്യത്തെ തന്റെ സ്വന്തം പേരില്‍ (ബാധ്യതയായി) അവന്‍ നിശ്ചയിച്ചിരിക്കുന്നു. നിശ്ചയമായും, അവന്‍ ക്വിയാമത്തുനാളിലേക്കു നിങ്ങളെ ഒരുമിച്ചു കൂട്ടുക തന്നെ ചെയ്യും - അതില്‍ സന്ദേഹമേ ഇല്ല. തങ്ങളുടെ സ്വന്തങ്ങളെ (ത്തന്നെ) നഷ്‌ടപ്പെടുത്തിയവരത്രെ (അവര്‍). അതിനാല്‍ അവര്‍ വിശ്വസിക്കയില്ല.
وَلَهُۥ مَا سَكَنَ فِى ٱلَّيْلِ وَٱلنَّهَارِ ۚ وَهُوَ ٱلسَّمِيعُ ٱلْعَلِيمُ﴿١٣﴾
share
وَلَهُ അവന്റേതാണ്‌ مَا سَكَنَ അടങ്ങി (ഒതുങ്ങി)യത്‌ فِي اللَّيْلِ രാത്രിയില്‍ وَالنَّهَارِ പകലിലും وَهُوَ السَّمِيعُ അവന്‍ കേള്‍ക്കുന്നവനുമത്രെ الْعَلِيمُ അറിയുന്നവന്‍.
6:13"അവന്റേതു തന്നെയാണു രാത്രിയിലും പകലിലും ഒതുങ്ങിയതും (എല്ലാം). അവന്‍ (എല്ലാം) കേള്‍ക്കുന്നവനും അറിയുന്നവനുമത്രെ".
തഫ്സീർ : 12-13
View   
قُلْ أَغَيْرَ ٱللَّهِ أَتَّخِذُ وَلِيًّۭا فَاطِرِ ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَهُوَ يُطْعِمُ وَلَا يُطْعَمُ ۗ قُلْ إِنِّىٓ أُمِرْتُ أَنْ أَكُونَ أَوَّلَ مَنْ أَسْلَمَ ۖ وَلَا تَكُونَنَّ مِنَ ٱلْمُشْرِكِينَ﴿١٤﴾
share
قُلْ പറയുക أَغَيْرَ اللَّهِ അല്ലാഹു അല്ലാത്തവരെയോ أَتَّخِذُ ഞാന്‍ ആക്കുന്നു, സ്വീകരിക്കുന്നു وَلِيًّا ബന്ധു, സഹായകന്‍, കാര്യകര്‍ത്താവു, രക്ഷാധികാരി فَاطِرِ സൃഷ്‌ടിച്ചുണ്ടാക്കിയവന്‍ (....വനായ) السَّمَاوَاتِ ആകാശങ്ങളെ وَالْأَرْضِ ഭൂമിയെയും وَهُوَ അവനാകട്ടെ يُطْعِمُ ഭക്ഷണം നല്‍കുന്നു وَلَا يُطْعَمُ അവനു ഭക്ഷണം നല്‍കപ്പെടുന്നുമില്ല قُلْ പറയുക إِنِّي أُمِرْتُ നിശ്ചയമായും ഞാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നു أَنْ أَكُونَ ഞാനായിരിക്കുവാന്‍, ആകണമെന്നു أَوَّلَ ആദ്യത്തെ (ഒന്നാമത്തെ)വന്‍ مَنْ أَسْلَمَ മുസ്‌ലിമായ (കീഴൊതുങ്ങിയ)വരില്‍ وَلَا تَكُونَنَّ നിശ്ചയമായും നീ ആകരുതു (ആയിരിക്കരുതു) എന്നും مِنَ الْمُشْرِكِينَ മുശ്‌രിക്കുകളില്‍ പെട്ട (വന്‍), ബഹുദൈവ വിശ്വാസികളില്‍.
6:14പറയുക: "അല്ലാഹുവിനെ - ആകാശങ്ങളെയും ഭൂമിയെയും സൃഷ്‌ടിച്ചുണ്ടാക്കിയവനെ - അല്ലാതെ ഞാന്‍ രക്ഷാകര്‍ത്താവാക്കി വെക്കുകയോ? അവനാകട്ടെ, ഭക്ഷണം നല്‍കുകയും ചെയ്യുന്നു; അവനു ഭക്ഷണം നല്‍കപ്പെടുന്നുമില്ല. (-എന്നിട്ടും)!" പറയുക: നിശ്ചയമായും മുസ്‌ലിമാകുന്ന [കീഴൊതുങ്ങുന്ന] ഒന്നാമത്തേവന്‍ ഞാനായിരിക്കണമെന്നു എന്നോടു കല്‍പിക്കപ്പെട്ടിരിക്കുന്നു. നിശ്ചയമായും, നീ മുശ്‌രിക്കുകളില്‍ [ബഹുദൈവ വിശ്വാസികളില്‍] ആയിത്തീരരുതെന്നും."
قُلْ إِنِّىٓ أَخَافُ إِنْ عَصَيْتُ رَبِّى عَذَابَ يَوْمٍ عَظِيمٍۢ﴿١٥﴾
share
قُلْ إِنِّي പറയുക നിശ്ചയമായും ഞാന്‍ أَخَافُ ഞാന്‍ ഭയപ്പെടുന്നു إِنْ عَصَيْتُ ഞാന്‍ അനുസരണക്കേടു (എതിരു) കാണിച്ചുവെങ്കില്‍ رَبِّي എന്റെ രക്ഷിതാവിനോടു عَذَابَ يَوْمٍ ഒരു ദിവസത്തിലെ ശിക്ഷ عَظِيمٍ വമ്പിച്ച, ഗൗരവമായ.
6:15പറയുക: "എന്റെ രക്ഷിതാവിനോടു ഞാന്‍ അനുസരണക്കേടു കാണിച്ചുവെങ്കില്‍, വമ്പിച്ച ഒരു ദിവസത്തിലെ ശിക്ഷയെ നിശ്ചയമായും ഞാന്‍ ഭയപ്പെടുന്നു.
مَّن يُصْرَفْ عَنْهُ يَوْمَئِذٍۢ فَقَدْ رَحِمَهُۥ ۚ وَذَٰلِكَ ٱلْفَوْزُ ٱلْمُبِينُ﴿١٦﴾
share
مَّن ആര്‍, ഏതൊരുവന്‍ يُصْرَفْ അതു തിരിക്ക (ഒഴിവാക്ക) പ്പെട്ടുവോ عَنْهُ അവനില്‍നിന്നു, അവനു يَوْمَئِذٍ ആ ദിവസം, അന്നു فَقَدْ رَحِمَهُ എന്നാല്‍ തീര്‍ച്ചയായും അവന്‍ അവനു കരുണ ചെയ്‌തു وَذَٰلِكَ അതു الْفَوْزُ വിജയമത്രെ الْمُبِينُ സ്‌പഷ്‌ട (വ്യക്ത) മായ.
6:16അന്നത്തെ ദിവസം ആരില്‍നിന്ന്‌ അതു [ആ ശിക്ഷ] ഒഴിവാക്കപ്പെടുന്നുവോ അവനു തീര്‍ച്ചയായും അവന്‍ കരുണ ചെയ്‌തിരിക്കുന്നു. അതത്രെ സ്‌പഷ്‌ടമായ വിജയം!"
തഫ്സീർ : 14-16
View   
وَإِن يَمْسَسْكَ ٱللَّهُ بِضُرٍّۢ فَلَا كَاشِفَ لَهُۥٓ إِلَّا هُوَ ۖ وَإِن يَمْسَسْكَ بِخَيْرٍۢ فَهُوَ عَلَىٰ كُلِّ شَىْءٍۢ قَدِيرٌۭ﴿١٧﴾
share
وَإِن يَمْسَسْكَ നിന്നെ ബാധിപ്പിക്കുന്ന പക്ഷം, സ്‌പര്‍ശിച്ചുവെങ്കില്‍ اللَّهُ അല്ലാഹു بِضُرٍّ വല്ല ഉപദ്രവത്തെയും, ഉപദ്രവം കൊണ്ടു فَلَا كَاشِفَ എന്നാല്‍ തുറവിയാക്കുന്ന (നീക്കം ചെയ്യുന്ന) വനില്ല لَهُ അതിനെ إِلَّا هُوَ അവനല്ലാതെ وَإِن يَمْسَسْكَ അവന്‍ നിന്നെ ബാധിപ്പിക്കുന്നുവെങ്കില്‍ بِخَيْرٍ വല്ല ഗുണത്തെയും فَهُوَ എന്നാല്‍ അവന്‍ عَلَىٰ كُلِّ شَيْءٍ എല്ലാ കാര്യത്തിനും قَدِيرٌ കഴിവുള്ളവനാണ്‌.
6:17(നബിയേ) നിനക്കു അല്ലാഹു വല്ല ഉപദ്രവത്തെയും ബാധിപ്പിക്കുകയാണെങ്കില്‍, അവനല്ലാതെ അതിനെ നീക്കം ചെയ്യുന്നവന്‍ (ആരും) ഇല്ല. നിനക്കു അവന്‍ വല്ല ഗുണത്തെയും ബാധിപ്പിക്കുകയാണെങ്കില്‍, അവന്‍ എല്ലാ കാര്യത്തിനും കഴിവുള്ളവനുമത്രെ. [അതാര്‍ക്കും തടയുകയും സാധ്യമല്ല.]
وَهُوَ ٱلْقَاهِرُ فَوْقَ عِبَادِهِۦ ۚ وَهُوَ ٱلْحَكِيمُ ٱلْخَبِيرُ﴿١٨﴾
share
وَهُوَ الْقَاهِرُ അവനത്രെ സര്‍വ്വാധികാരി فَوْقَ عِبَادِهِ തന്റെ അടിയാന്മാരുടെ മീതെ وَهُوَ അവന്‍ (തന്നെ) الْحَكِيمُ അഗാധജ്ഞന്‍ الْخَبِيرُ സൂക്ഷ്‌മജ്ഞാനി.
6:18അവനത്രെ, അവന്റെ അടിയാന്മാരുടെ മീതെ സര്‍വ്വാധികാരിയായുള്ളവനും; അവനത്രെ, അഗാധജ്ഞനും, സൂക്ഷ്‌മജ്ഞനുമായുള്ളവനും.
തഫ്സീർ : 17-18
View   
قُلْ أَىُّ شَىْءٍ أَكْبَرُ شَهَـٰدَةًۭ ۖ قُلِ ٱللَّهُ ۖ شَهِيدٌۢ بَيْنِى وَبَيْنَكُمْ ۚ وَأُوحِىَ إِلَىَّ هَـٰذَا ٱلْقُرْءَانُ لِأُنذِرَكُم بِهِۦ وَمَنۢ بَلَغَ ۚ أَئِنَّكُمْ لَتَشْهَدُونَ أَنَّ مَعَ ٱللَّهِ ءَالِهَةً أُخْرَىٰ ۚ قُل لَّآ أَشْهَدُ ۚ قُلْ إِنَّمَا هُوَ إِلَـٰهٌۭ وَٰحِدٌۭ وَإِنَّنِى بَرِىٓءٌۭ مِّمَّا تُشْرِكُونَ﴿١٩﴾
share
قُلْ പറയുക أَيُّ شَيْءٍ ഏതൊരു വസ്‌തുവാണു أَكْبَرُ ഏറ്റവും വലിയതു شَهَادَةً സാക്ഷ്യത്തില്‍, സാക്ഷ്യത്താല്‍ قُلِ പറയുക اللَّهُ شَهِيدٌ അല്ലാഹു സാക്ഷിയാകുന്നു بَيْنِي എന്റെ ഇടയില്‍ وَبَيْنَكُمْ നിങ്ങളുടെ ഇടയിലും وَأُوحِيَ വഹ്‌യു നല്‍കപ്പെടുകയും ചെയ്‌തിരിക്കുന്നു إِلَيَّ എനിക്കു هَٰذَا الْقُرْآنُ ഈ ഖുർആന്‍ لِأُنذِرَكُم ഞാന്‍ നിങ്ങളെ താക്കീതു ചെയ്‌വാന്‍ വേണ്ടി بِهِ അതുകൊണ്ടു (അതു മുഖേന) وَمَن بَلَغَ അതു എത്തിച്ചേര്‍ന്നവര്‍ക്കും أَئِنَّكُمْ لَتَشْهَدُونَ നിങ്ങള്‍ സാക്ഷ്യം വഹിക്കുകതന്നെ ചെയ്യുമോ أَنَّ مَعَ اللَّهِ അല്ലാഹുവിനോടൊപ്പം (കൂടെ) ഉണ്ടെന്നു آلِهَةً ഇലാഹുകള്‍, ആരാധ്യര്‍, ദൈവങ്ങള്‍ أُخْرَىٰ വേറെ قُل പറയുക لَّا أَشْهَدُ ഞാന്‍ സാക്ഷ്യം വഹിക്കയില്ല قُلْ നീ പറയുക إِنَّمَا هُوَ നിശ്ചയമായും അവന്‍ (മാത്രം-തന്നെ) إِلَٰهٌ وَاحِدٌ ഏക ഇലാഹാണു وَإِنَّنِي നിശ്ചയമായും ഞാന്‍ بَرِيءٌ ഒഴിവായവനാണു, നിരപരാധിയാകുന്നു مِّمَّا تُشْرِكُونَ നിങ്ങള്‍ ശിര്‍ക്കു ചെയ്യുന്ന (പങ്കുചേര്‍ക്കുന്ന)തിനെ സംബന്ധിച്ചു.
6:19പറയുക: "സാക്ഷ്യത്തില്‍ വെച്ച്‌ ഏറ്റവും വലിയതു ഏതു വസ്‌തുവാണു?" പറയുക: "എന്റെയും നിങ്ങളുടെയും ഇടയില്‍ അല്ലാഹു സാക്ഷിയാകുന്നു. ഈ ഖുർആന്‍ മുഖേന നിങ്ങളെയും, അതു ആര്‍ക്കു എത്തിച്ചേര്‍ന്നുവോ അവരെയും ഞാന്‍ താക്കീതു ചെയ്യുവാന്‍ വേണ്ടി അതു എനിക്കു "വഹ്‌യു" നല്‍കപ്പെടുകയും ചെയ്‌തിരിക്കുന്നു. അല്ലാഹുവിനോടൊപ്പം വേറെ ആരാധ്യന്മാരുണ്ടെന്നു നിങ്ങള്‍ സാക്ഷ്യം വഹിക്കുക തന്നെ ചെയ്യുന്നുവോ?!" പറയുക: "ഞാന്‍ (അതിനു) സാക്ഷ്യം വഹിക്കുകയില്ല". പറയുക: "നിശ്ചയമായും, അവന്‍ ഏക ആരാധ്യന്‍ തന്നെയാകുന്നു; നിശ്ചയമായും നിങ്ങള്‍ പങ്കുചേര്‍ക്കുന്നതിനെ സംബന്ധിച്ചു ഞാന്‍ നിരപരാധിയുമാകുന്നു."
ٱلَّذِينَ ءَاتَيْنَـٰهُمُ ٱلْكِتَـٰبَ يَعْرِفُونَهُۥ كَمَا يَعْرِفُونَ أَبْنَآءَهُمُ ۘ ٱلَّذِينَ خَسِرُوٓا۟ أَنفُسَهُمْ فَهُمْ لَا يُؤْمِنُونَ﴿٢٠﴾
share
الَّذِينَ യാതൊരു കൂട്ടര്‍ آتَيْنَاهُمُ നാം അവര്‍ക്കു നല്‍കിയിരിക്കുന്നു, നാം കൊടുത്തു الْكِتَابَ വേദഗ്രന്ഥം يَعْرِفُونَهُ അവര്‍ അതിനെ (അദ്ദേഹത്തെ) അറിയും كَمَا يَعْرِفُونَ അവര്‍ അറിയുന്നതു പോലെ أَبْنَاءَهُمُ തങ്ങളുടെ പുത്രന്മാരെ (മക്കളെ) الَّذِينَ خَسِرُوا നഷ്‌ടപ്പെടുത്തിയ (നഷ്‌ടപ്പെട്ട) വരാണു أَنفُسَهُمْ തങ്ങളുടെ സ്വന്തങ്ങളെ, തങ്ങളെത്തന്നെ فَهُمْ അതിനാലവര്‍ لَا يُؤْمِنُونَ വിശ്വസിക്കുകയില്ല.
6:20നാം വേദഗ്രന്ഥം നല്‍കിയിട്ടുള്ളവര്‍, തങ്ങളുടെ പുത്രന്മാരെ അറിയുന്നതുപോലെ അവര്‍ അദ്ദേഹത്തെ അറിയുന്നതാണ്‌. തങ്ങളുടെ സ്വന്തങ്ങളെ(ത്തന്നെ) നഷ്‌ടപ്പെടുത്തിയവരത്രെ (അവര്‍); അതിനാല്‍ അവര്‍ വിശ്വസിക്കയില്ല.
തഫ്സീർ : 19-20
View   
وَمَنْ أَظْلَمُ مِمَّنِ ٱفْتَرَىٰ عَلَى ٱللَّهِ كَذِبًا أَوْ كَذَّبَ بِـَٔايَـٰتِهِۦٓ ۗ إِنَّهُۥ لَا يُفْلِحُ ٱلظَّـٰلِمُونَ﴿٢١﴾
share
وَمَنْ ആരാണു, ആരുണ്ടു أَظْلَمُ അധികം അക്രമി مِمَّنِ افْتَرَىٰ കെട്ടിച്ചമച്ച (കെട്ടിപ്പറഞ്ഞ) വനെക്കാള്‍ عَلَى اللَّـهِ അല്ലാഹുവിന്റെമേല്‍ كَذِبًا വ്യാജം, കളവു أَوْ كَذَّبَ അല്ലെങ്കില്‍ വ്യാജമാക്കിയ(വനെക്കാള്‍) بِآيَاتِهِ അവന്റെ ദൃഷ്ടടാന്തങ്ങളെ إِنَّهُ നിശ്ചയമായും അതു (കാര്യം) لَا يُفْلِحُ വിജയം പ്രാപിക്കയില്ല الظَّالِمُونَ അക്രമികള്‍.
6:21ആരാണ്‌, അല്ലാഹുവിന്റെ മേല്‍ വ്യാജം കെട്ടിച്ചമക്കുകയോ, അവന്റെ ദൃഷ്‌ടാന്തങ്ങളെ വ്യാജമാക്കുകയോ ചെയ്‌തവനെക്കാള്‍ അക്രമി?! നിശ്ചയമായും കാര്യം, അക്രമികള്‍ വിജയിക്കുകയില്ല.
وَيَوْمَ نَحْشُرُهُمْ جَمِيعًۭا ثُمَّ نَقُولُ لِلَّذِينَ أَشْرَكُوٓا۟ أَيْنَ شُرَكَآؤُكُمُ ٱلَّذِينَ كُنتُمْ تَزْعُمُونَ﴿٢٢﴾
share
وَيَوْمَ ദിവസം نَحْشُرُهُمْ അവരെ നാം ശേഖരി (ഒരുമി) ച്ചു കൂട്ടുന്ന جَمِيعًا മുഴുവനും, എല്ലാവരെയും ثُمَّ نَقُولُ പിന്നെ നാം പറയും لِلَّذِينَ أَشْرَكُوا ശിര്‍ക്ക് ചെയ്ത (പങ്ക് ചേര്‍ത്ത) വരോടു أَيْنَ എവിടെയാണു شُرَكَاؤُكُمُ നിങ്ങളുടെ പങ്കുകാര്‍ الَّذِينَ യാതൊരുവര്‍ كُنتُمْ تَزْعُمُونَ നിങ്ങള്‍ ജല്‍പിച്ചുകൊണ്ടിരുന്ന.
6:22അവരെ മുഴുവനും നാം ഒരുമിച്ചുകൂട്ടുന്ന ദിവസം (ഓര്‍ക്കുക)! പിന്നീട്‌ (നമ്മോടു) പങ്കു ചേര്‍ത്തവരോടു നാം പറയും: "നിങ്ങള്‍ ജല്‍പിച്ചുകൊണ്ടിരുന്നതായ നിങ്ങളുടെ (ആ) പങ്കുകാര്‍ എവിടെ?!"
ثُمَّ لَمْ تَكُن فِتْنَتُهُمْ إِلَّآ أَن قَالُوا۟ وَٱللَّهِ رَبِّنَا مَا كُنَّا مُشْرِكِينَ﴿٢٣﴾
share
ثُمَّ لَمْ تَكُن പിന്നെ ആയിരിക്കയില്ല فِتْنَتُهُمْ അവരുടെ കുഴപ്പം (ശല്യം) إِلَّا أَن قَالُوا അവര്‍ പറയുന്നതല്ലാതെ وَاللَّـهِ അല്ലാഹുവിനെ തന്നെയാണ رَبِّنَا ഞങ്ങളുടെ റബ്ബായ مَا كُنَّا ഞങ്ങളായിരുന്നില്ല مُشْرِكِينَ മുശ്രിക്കുകള്‍, പങ്കുചേര്‍ക്കുന്നവര്‍, ബഹുദൈവ വിശ്വാസികള്‍.
6:23പിന്നെ, അവരുടെ [അവരെക്കൊണ്ടുള്ള] കുഴപ്പം അവര്‍ (ഇങ്ങിനെ) പറയുന്നതല്ലാതെ (മറ്റൊന്നും) ആയിരിക്കയില്ല: "ഞങ്ങളുടെ റബ്ബായ അല്ലാഹുവിനെ തന്നെയാണ (സത്യം)! ഞങ്ങള്‍ പങ്കുചേര്‍ക്കുന്നവരായിരുന്നില്ല".
ٱنظُرْ كَيْفَ كَذَبُوا۟ عَلَىٰٓ أَنفُسِهِمْ ۚ وَضَلَّ عَنْهُم مَّا كَانُوا۟ يَفْتَرُونَ﴿٢٤﴾
share
انظُرْ നോക്കുക كَيْفَ كَذَبُوا എങ്ങനെയാണവര്‍ വ്യാജം പറഞ്ഞതു عَلَىٰ أَنفُسِهِمْ അവരുടെ സ്വന്തം പേരില്‍ وَضَلَّ പിഴച്ചു (മറഞ്ഞു) പോകുകയും ചെയ്യും عَنْهُم അവരെ വിട്ടു, അവരില്‍ നിന്നു مَّا كَانُوا അവരായിരുന്നതു يَفْتَرُونَ അവര്‍ കെട്ടിച്ചമക്കും.
6:24നോക്കുക: അവര്‍ തങ്ങളുടെ സ്വന്തം പേരില്‍ (തന്നെ) വ്യാജം പറഞ്ഞതെങ്ങിനെയെന്നു! അവര്‍ ഏതൊന്നു കെട്ടിച്ചമച്ചിരുന്നുവോ അതു അവരെ വിട്ടു മറഞ്ഞു പോകുന്നതുമാണ്‌.
തഫ്സീർ : 21-24
View   
وَمِنْهُم مَّن يَسْتَمِعُ إِلَيْكَ ۖ وَجَعَلْنَا عَلَىٰ قُلُوبِهِمْ أَكِنَّةً أَن يَفْقَهُوهُ وَفِىٓ ءَاذَانِهِمْ وَقْرًۭا ۚ وَإِن يَرَوْا۟ كُلَّ ءَايَةٍۢ لَّا يُؤْمِنُوا۟ بِهَا ۚ حَتَّىٰٓ إِذَا جَآءُوكَ يُجَـٰدِلُونَكَ يَقُولُ ٱلَّذِينَ كَفَرُوٓا۟ إِنْ هَـٰذَآ إِلَّآ أَسَـٰطِيرُ ٱلْأَوَّلِينَ﴿٢٥﴾
share
وَمِنْهُم അവരില്‍ പെട്ടതാണു, അവരിലുണ്ടു مَّن يَسْتَمِعُ ചെവികൊടുക്കുന്ന (ശ്രദ്ധിച്ചു കേള്‍ക്കുന്ന) വര്‍ (ചിലര്‍) إِلَيْكَ നിന്നിലേക്കു وَجَعَلْنَا നാം ആക്കുക (ഏര്‍പ്പെടുത്തുക) യും ചെയ്തിരിക്കുന്നു عَلَىٰ قُلُوبِهِمْ അവരുടെ ഹൃദയങ്ങളുടെ മേല്‍ أَكِنَّةً ചില മൂടികളെ أَن يَفْقَهُوهُ അവരതിനെ ഗ്രഹിക്കുന്നതിനു (തടസ്സമായി) وَفِي آذَانِهِمْ അവരുടെ കാതു (ചെവി) കളിലും وَقْرًا ഒരു (തരം) ഭാരം, കട്ടി وَإِن يَرَوْا അവര്‍ കണ്ടാലും كُلَّ آيَةٍ എല്ലാ ദൃഷ്ടാന്തവും لَّا يُؤْمِنُوا بِهَا അതില്‍ അവര്‍ വിശ്വസിക്കയില്ല حَتَّىٰ അങ്ങനെ (ഇതുവരെ) إِذَا جَاءُوكَ അവര്‍ നിന്റെ അടുക്കല്‍ വന്നാല്‍ يُجَادِلُونَكَ അവര്‍ നിന്നോടു തര്‍ക്കം നടത്തും يَقُولُ പറയും الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ إِنْ هَـٰذَا ഇതല്ല إِلَّا أَسَاطِيرُ പുരാണകഥകള്‍ (ഇതിഹാസങ്ങള്‍) അല്ലാതെ الْأَوَّلِينَ പൂര്‍വ്വികന്‍മാരുടെ.
6:25അവരിലുണ്ടു ചിലര്‍: നിന്നിലേക്കു [നീ പറയുന്നതിലേക്കു] അവര്‍ ചെവികൊടുക്കും; (പക്ഷേ) അതു ഗ്രഹിക്കുന്നതിനു (തടസ്സമായി) അവരുടെ ഹൃദയങ്ങളുടെ മേല്‍ നാം ചില മൂടികളെ ഏര്‍പ്പെടുത്തുകയും ചെയ്തിരിക്കുന്നു. അവരുടെ കാതുകളില്‍ ഒരു (തരം) കട്ടിയും (നാം ഏര്‍പ്പെടുത്തിയിരിക്കുന്നു). എല്ലാ ദൃഷ്ടാന്താവും കണ്ടാലും അതിലവര്‍ വിശ്വസിക്കുന്നതുമല്ല. അങ്ങനെ, അവര്‍ നിന്റെ അടുക്കല്‍ വന്നാല്‍ നിന്നോടു അവര്‍ തര്‍ക്കം നടത്തുന്നതാണ്. (ആ) അവിശ്വസിച്ചവര്‍ പറയും: "ഇതു പൂര്‍വ്വികന്‍മാരുടെ പുരാണ കഥകളല്ലാതെ (മറ്റൊന്നും) അല്ല".
وَهُمْ يَنْهَوْنَ عَنْهُ وَيَنْـَٔوْنَ عَنْهُ ۖ وَإِن يُهْلِكُونَ إِلَّآ أَنفُسَهُمْ وَمَا يَشْعُرُونَ﴿٢٦﴾
share
وَهُمْ അവര്‍ يَنْهَوْنَ വിരോധിക്കുന്നു عَنْهُ അതിനെക്കുറിച്ചു وَيَنْأَوْنَ അവര്‍ അകലുക (ദൂരപ്പെടുക)യും ചെയ്യുന്നു (ചെയ്യും) عَنْهُ അതിനെക്കുറിച്ചു അതില്‍ നിന്നു وَإِن يُهْلِكُونَ അവര്‍ നശിപ്പി (നാശത്തിലാ) ക്കുന്നുമില്ല إِلَّا أَنفُسَهُمْ അവരുടെ സ്വന്തങ്ങളെ (അവരെത്തന്നെ) അല്ലാതെ وَمَا يَشْعُرُونَ അവര്‍ അറിയുന്നുമില്ല, അവര്‍ക്കു ബോധം വരുന്നുമില്ല.
6:26അവര്‍ അതിനെക്കുറിച്ചു (മറ്റുള്ളവരെ) വിരോധിക്കുകയും, അതില്‍ നിന്ന് അവര്‍ അകലുകയും ചെയ്യും. (വാസ്തവത്തില്‍) അവര്‍ തങ്ങളെത്തന്നെയല്ലാതെ നാശത്തിലാക്കുന്നില്ല; അവര്‍ക്കു ബോധം വരുന്നില്ലതാനും.
തഫ്സീർ : 25-26
View   
وَلَوْ تَرَىٰٓ إِذْ وُقِفُوا۟ عَلَى ٱلنَّارِ فَقَالُوا۟ يَـٰلَيْتَنَا نُرَدُّ وَلَا نُكَذِّبَ بِـَٔايَـٰتِ رَبِّنَا وَنَكُونَ مِنَ ٱلْمُؤْمِنِينَ﴿٢٧﴾
share
وَلَوْ تَرَىٰ നീ കണ്ടിരുന്നെങ്കില്‍ إِذْ وُقِفُوا അവര്‍ നിറുത്തപ്പെടുമ്പോള്‍, നിറുത്തപ്പെടുന്ന സന്ദര്‍ഭം عَلَى النَّارِ നരകത്തിങ്കല്‍ فَقَالُوا അപ്പോള്‍ അവര്‍ പറയും يَا لَيْتَنَا ഹാ ഞങ്ങളായെങ്കില്‍ നന്നായേനേ نُرَدُّ ഞങ്ങള്‍ മടക്കപ്പെട്ടിരുന്നു(വെങ്കില്‍) وَلَا نُكَذِّبَ ഞങ്ങള്‍ വ്യാജമാക്കാതെയും بِآيَاتِ ദൃഷ്‌ടാന്തങ്ങളെ رَبِّنَا ഞങ്ങളുടെ റബ്ബിന്റെ وَنَكُونَ ഞങ്ങളായിത്തീരുകയും مِنَ الْمُؤْمِنِينَ സത്യവിശ്വാസികളില്‍പെട്ട(വര്‍).
6:27അവര്‍ നരകത്തിങ്കല്‍ നിറുത്തപ്പെടുന്ന അവസരം നീ കണ്ടിരുന്നുവെങ്കില്‍! അപ്പോള്‍ അവര്‍ പറയുന്നതാണ്‌: "ഹാ ഞങ്ങളുടെ റബ്ബിന്റെ ദൃഷ്‌ടാന്തങ്ങളെ ഞങ്ങള്‍ വ്യാജമാക്കാതിരിക്കുകയും, ഞങ്ങള്‍ സത്യവിശ്വാസികളില്‍പെട്ടവരായിത്തീരുകയും ചെയ്യുമാറ്‌ ഞങ്ങള്‍ (ഒന്ന്‌) മടക്കപ്പെട്ടിരുന്നെങ്കില്‍ നന്നായേനേ!"
بَلْ بَدَا لَهُم مَّا كَانُوا۟ يُخْفُونَ مِن قَبْلُ ۖ وَلَوْ رُدُّوا۟ لَعَادُوا۟ لِمَا نُهُوا۟ عَنْهُ وَإِنَّهُمْ لَكَـٰذِبُونَ﴿٢٨﴾
share
بَلْ بَدَا പക്ഷേ (എങ്കിലും-എന്നാല്‍) വെളിവായിരിക്കുന്നു, വെളിപ്പെട്ടിരിക്കയാണു لَهُم അവര്‍ക്കു مَّا كَانُوا അവരായിരുന്നതു يُخْفُونَ അവര്‍ മറച്ചു വെക്കുക مِن قَبْلُ മുമ്പു وَلَوْ رُدُّوا അവര്‍ മടക്കപ്പെട്ടാലും لَعَادُوا അവര്‍ മടങ്ങുക (ആവര്‍ത്തിക്കുക) തന്നെ ചെയ്യും لِمَا യാതൊന്നിലേക്കു, യാതൊന്നിനെ نُهُوا അവര്‍ (അവരോടു) വിരോധിക്കപ്പെട്ടിരിക്കുന്നു عَنْهُ അതിനെപ്പറ്റി وَإِنَّهُمْ നിശ്ചയമായും അവര്‍ لَكَاذِبُونَ വ്യാജം പറയുന്നവര്‍ തന്നെ.
6:28(അത്രയുമല്ല) പക്ഷേ, അവര്‍ മുമ്പ്‌ മറച്ചു വെച്ചു കൊണ്ടിരുന്നതു അവര്‍ക്കു (ഇപ്പോള്‍) വെളിവായിരിക്കുകയാണ്‌. അവര്‍ മടക്കപ്പെട്ടാലും അവരോടു യാതൊന്നിനെക്കുറിച്ചു വിരോധിക്കപ്പെട്ടുവോ അതിലേക്കു അവര്‍ (വീണ്ടും) മടങ്ങുകതന്നെ ചെയ്യുന്നതാണ്‌. നിശ്ചയമായും അവര്‍, വ്യാജം പറയുന്നവര്‍ തന്നെ.
തഫ്സീർ : 27-28
View   
وَقَالُوٓا۟ إِنْ هِىَ إِلَّا حَيَاتُنَا ٱلدُّنْيَا وَمَا نَحْنُ بِمَبْعُوثِينَ﴿٢٩﴾
share
وَقَالُوا അവര്‍ പറയുന്നു إِنْ هِيَ അതു (കാര്യം) അല്ല إِلَّا حَيَاتُنَا നമ്മുടെ ജീവിതമല്ലാതെ الدُّنْيَا ഇഹത്തിലെ, ഐഹിക وَمَا نَحْنُ നാം അല്ലതാനും بِمَبْعُوثِينَ എഴുന്നേല്‍പിക്കപ്പെടുന്നവര്‍.
6:29അവര്‍ പറയുന്നു: "കാര്യം, നമ്മുടെ (ഈ) ഐഹിക ജീവിതമല്ലാതെ (മറ്റൊരു ജീവിതം) ഇല്ല; നാം (മരണാനന്തരം) എഴുന്നേല്‍പിക്കപ്പെടുന്നവരുമല്ല."
وَلَوْ تَرَىٰٓ إِذْ وُقِفُوا۟ عَلَىٰ رَبِّهِمْ ۚ قَالَ أَلَيْسَ هَـٰذَا بِٱلْحَقِّ ۚ قَالُوا۟ بَلَىٰ وَرَبِّنَا ۚ قَالَ فَذُوقُوا۟ ٱلْعَذَابَ بِمَا كُنتُمْ تَكْفُرُونَ﴿٣٠﴾
share
وَلَوْ تَرَىٰ നീ കണ്ടിരുന്നുവെങ്കില്‍ إِذْ وُقِفُوا അവര്‍ നിറുത്തപ്പെടുമ്പോള്‍, നിറുത്തപ്പെടുന്ന സന്ദര്‍ഭം عَلَىٰ رَبِّهِمْ തങ്ങളുടെ റബ്ബിങ്കല്‍ قَالَ അവന്‍ പറയും أَلَيْسَ هَـٰذَا ഇതല്ലയോ بِالْحَقِّ യഥാര്‍ത്ഥം (തന്നെ) قَالُوا അവര്‍ പറയും بَلَىٰ അല്ലാതേ (അതെ) وَرَبِّنَا ഞങ്ങളുടെ റബ്ബിനെത്തന്നെയാണ قَالَ അവര്‍ പറയും فَذُوقُوا എന്നാല്‍ രുചി നോക്കു (ആസ്വദിക്കു) വിന്‍ الْعَذَابَ ശിക്ഷയെ بِمَا كُنتُمْ നിങ്ങളായിരുന്നതുകൊണ്ടു تَكْفُرُونَ നിങ്ങള്‍ അവിശ്വസിക്കുക.
6:30അവര്‍ അവരുടെ റബ്ബിങ്കല്‍ നിറുത്തപ്പെടുന്ന അവസരം നീ കണ്ടിരുന്നെങ്കില്‍! അവന്‍ (അവരോടു) പറയും: "ഇതു യഥാര്‍ത്ഥം [തന്നെ] അല്ലേ?!" അവര്‍ പറയും: "അല്ലാതേ! ഞങ്ങളുടെ റബ്ബിനെത്തന്നെയാണ (സത്യം)!" അവൻ പറയും: "എന്നാല്‍, നിങ്ങള്‍ അവിശ്വസിച്ചു കൊണ്ടിരുന്നതു നിമിത്തം നിങ്ങള്‍ ശിക്ഷ ആസ്വദിച്ചു കൊള്ളുവിന്‍."
قَدْ خَسِرَ ٱلَّذِينَ كَذَّبُوا۟ بِلِقَآءِ ٱللَّهِ ۖ حَتَّىٰٓ إِذَا جَآءَتْهُمُ ٱلسَّاعَةُ بَغْتَةًۭ قَالُوا۟ يَـٰحَسْرَتَنَا عَلَىٰ مَا فَرَّطْنَا فِيهَا وَهُمْ يَحْمِلُونَ أَوْزَارَهُمْ عَلَىٰ ظُهُورِهِمْ ۚ أَلَا سَآءَ مَا يَزِرُونَ﴿٣١﴾
share
قَدْ خَسِرَ തീര്‍ച്ചയായും നഷ്ടപ്പെട്ടിരിക്കുന്നു الَّذِينَ كَذَّبُوا വ്യാജമാക്കിയവര്‍ بِلِقَاءِ കണ്ടുമുട്ടുന്നതിനെ اللَّـهِ അല്ലാഹുവിനെ حَتَّىٰ അങ്ങനെ (ഇതുവരെ) إِذَا جَاءَتْهُمُ അവര്‍ക്കു വന്നാല്‍ السَّاعَةُ അന്ത്യസമയം بَغْتَةً പെട്ടന്നു, യാദൃശ്ചികമായി قَالُوا അവര്‍ പറയും يَا حَسْرَتَنَا ഞങ്ങളുടെ സങ്കടമേ عَلَىٰ مَا فَرَّطْنَا ഞങ്ങള്‍ വീഴ്ച വരുത്തിയതിനാല്‍ فِيهَا അതില്‍, ഇതിനെപ്പറ്റി وَهُمْ അവരാകട്ടെ يَحْمِلُونَ അവര്‍ വഹിക്കുന്നു أَوْزَارَهُمْ അവരുടെ (പാപ) ഭാരങ്ങളെ عَلَىٰ ظُهُورِهِمْ അവരുടെ മുതുകു (പുറം) കളില്‍ أَلَا അല്ലാ (അറിയുക) سَاءَ വളരെ (എത്രയോ) ചീത്ത (മോശം) مَا يَزِرُونَ അവര്‍ (പാപം) പേറിക്കൊണ്ടിരിക്കുന്നത്.
6:31തീര്‍ച്ചയായും, അല്ലാഹുവുമായി കണ്ടുമുട്ടുന്നതിനെ വ്യാജമാക്കിയവര്‍ നഷ്ടമടഞ്ഞിരിക്കുന്നു. അങ്ങനെ, അന്ത്യസമയം അവര്‍ക്കു പെട്ടെന്നു വന്നെത്തുമ്പോള്‍, അവര്‍ പറയും: "ഹാ! ഇതി (ന്റെ കാര്യത്തില്‍) ഞങ്ങള്‍ വീഴ്ച വരുത്തിയതിനാല്‍ ഞങ്ങളുടെ സങ്കടമേ!!" അവരാകട്ടെ, തങ്ങളുടെ (പാപ) ഭാരങ്ങളെ അവരുടെ മുതുകുകളില്‍ വഹിക്കുന്നുമുണ്ടായിരിക്കും. അല്ലാ! (അറിയുക) അവര്‍ പേറിക്കൊണ്ടിരിക്കുന്നതു എത്രയോ ചീത്ത!
തഫ്സീർ : 29-31
View   
وَمَا ٱلْحَيَوٰةُ ٱلدُّنْيَآ إِلَّا لَعِبٌۭ وَلَهْوٌۭ ۖ وَلَلدَّارُ ٱلْـَٔاخِرَةُ خَيْرٌۭ لِّلَّذِينَ يَتَّقُونَ ۗ أَفَلَا تَعْقِلُونَ﴿٣٢﴾
share
وَمَا الْحَيَاةُ ജീവിതമല്ല الدُّنْيَا ഐഹിക إِلَّا لَعِبٌ കളിയല്ലാതെ وَلَهْوٌ വിനോദവും وَلَلدَّارُ തീര്‍ച്ചയായും വീടു (ഭവനം) الْآخِرَةُ പരലോക خَيْرٌ ഉത്തമമാണു, കൂടുതല്‍ നല്ലതാണു لِّلَّذِينَ യാതൊരു കൂട്ടര്‍ക്കു يَتَّقُونَ സൂക്ഷ്മത പാലിക്കുന്ന أَفَلَا അപ്പോള്‍ ഇല്ലേ تَعْقِلُونَ നിങ്ങള്‍ ബുദ്ധി കൊടുക്കു(ന്നില്ലേ).
6:32ഐഹിക ജീവിതം, കളിയും വിനോദവുമല്ലാതെ (മറ്റൊന്നും) അല്ല. പരലോക ഭവനം തന്നെയാണു സൂക്ഷ്മത പാലിക്കുന്നവര്‍ക്കു ഉത്തമം. അപ്പോള്‍ (മനുഷ്യരെ) നിങ്ങള്‍ ബുദ്ധി കൊടു(ത്തു ഗ്രഹി)ക്കുന്നില്ലേ?!
തഫ്സീർ : 32-32
View   
قَدْ نَعْلَمُ إِنَّهُۥ لَيَحْزُنُكَ ٱلَّذِى يَقُولُونَ ۖ فَإِنَّهُمْ لَا يُكَذِّبُونَكَ وَلَـٰكِنَّ ٱلظَّـٰلِمِينَ بِـَٔايَـٰتِ ٱللَّهِ يَجْحَدُونَ﴿٣٣﴾
share
قَدْ نَعْلَمُ നാം അറിയുന്നുണ്ട്, തീര്‍ച്ചയായും നമുക്കറിയാം إِنَّهُ നിശ്ചയമായും കാര്യം لَيَحْزُنُكَ നിന്നെ വ്യസനിപ്പിക്കുന്നു (എന്നു) الَّذِي يَقُولُونَ അവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നതു فَإِنَّهُمْ എന്നാലവര്‍ لَا يُكَذِّبُونَكَ നിന്നെ വ്യാജമാക്കുന്നില്ല وَلَـٰكِنَّ എങ്കിലും الظَّالِمِينَ അക്രമികള്‍ بِآيَاتِ ആയത്തു (ലക്‌ഷ്യം - ദൃഷ്ടാന്തം) കളെ اللَّـهِ അല്ലാഹുവിന്റെ يَجْحَدُونَ അവര്‍ നിഷേധിക്കുന്നു.
6:33(നബിയേ) അവര്‍ പറഞ്ഞു വരുന്നതു നിശ്ചയമായും നിന്നെ വ്യസനിപ്പിക്കുന്നുവെന്നു നാം അറിയുന്നുണ്ട്. എന്നാല്‍ (യഥാര്‍ത്ഥത്തില്‍) അവര്‍ നിന്നെ വ്യാജമാക്കുന്നില്ല: എങ്കിലും (ആ) അക്രമികള്‍ അല്ലാഹുവിന്റെ "ആയത്തു" (ലക്‌ഷ്യം) കളെയത്രെ നിഷേധിക്കുന്നത്.
وَلَقَدْ كُذِّبَتْ رُسُلٌۭ مِّن قَبْلِكَ فَصَبَرُوا۟ عَلَىٰ مَا كُذِّبُوا۟ وَأُوذُوا۟ حَتَّىٰٓ أَتَىٰهُمْ نَصْرُنَا ۚ وَلَا مُبَدِّلَ لِكَلِمَـٰتِ ٱللَّهِ ۚ وَلَقَدْ جَآءَكَ مِن نَّبَإِى۟ ٱلْمُرْسَلِينَ﴿٣٤﴾
share
وَلَقَدْ كُذِّبَتْ വ്യാജമാക്കപ്പെടുകയുണ്ടായിട്ടുണ്ടു رُسُلٌ (ദൈവ) ദൂതന്‍മാര്‍ مِّن قَبْلِكَ നിന്റെ മുമ്പു فَصَبَرُوا എന്നിട്ടവര്‍ ക്ഷമിച്ചു عَلَىٰ مَا كُذِّبُوا അവര്‍ വ്യാജമാക്കപ്പെട്ടതിൽ وَأُوذُوا അവര്‍ ഉപദ്രവിക്കപ്പെടുകയും ചെയ്ത(തില്‍) حَتَّىٰ أَتَاهُمْ അവര്‍ക്കു വന്നെത്തുന്നതുവരെ نَصْرُنَا നമ്മുടെ സഹായം وَلَا مُبَدِّلَ മാറ്റം വരുത്തുന്ന (പകരം കൊണ്ടുവരുന്ന) വരേയില്ല لِكَلِمَاتِ വാക്കുകള്‍ക്കു, വാക്യങ്ങള്‍ക്കു اللَّـهِ അല്ലാഹുവിന്റെ وَلَقَدْ جَاءَكَ നിനക്കു വരുകയുണ്ടായിട്ടുണ്ടു مِن نَّبَإِ വൃത്താന്ത (വര്‍ത്തമാന) ത്തില്‍നിന്നും الْمُرْسَلِينَ ദൈവദൂതന്‍മാരുടെ.
6:34നിന്റെ മുമ്പു പല റസൂലുകളും വ്യാജമാക്കപ്പെടുകയുണ്ടായിട്ടുണ്ട്. എന്നിട്ട് അവര്‍ക്കു നമ്മുടെ സഹായം വന്നെത്തുന്നതു വരെ, തങ്ങള്‍ വ്യാജമാക്കപ്പെടുകയും, ഉപദ്രവിക്കപ്പെടുകയും ചെയ്തതില്‍ അവര്‍ ക്ഷമ സ്വീകരിച്ചു. അല്ലാഹുവിന്റെ വാക്കുകള്‍ക്കു മാറ്റം വരുത്തുന്നവരേ ഇല്ല. "മുര്‍സലു"കളുടെ വൃത്താന്തത്തില്‍ നിന്നും (വേണ്ടതു) നിനക്കു വന്നു കിട്ടിയിട്ടുണ്ടല്ലോ.
തഫ്സീർ : 33-34
View   
وَإِن كَانَ كَبُرَ عَلَيْكَ إِعْرَاضُهُمْ فَإِنِ ٱسْتَطَعْتَ أَن تَبْتَغِىَ نَفَقًۭا فِى ٱلْأَرْضِ أَوْ سُلَّمًۭا فِى ٱلسَّمَآءِ فَتَأْتِيَهُم بِـَٔايَةٍۢ ۚ وَلَوْ شَآءَ ٱللَّهُ لَجَمَعَهُمْ عَلَى ٱلْهُدَىٰ ۚ فَلَا تَكُونَنَّ مِنَ ٱلْجَـٰهِلِينَ﴿٣٥﴾
share
وَإِن كَانَ ആയിരുന്നാല്‍ كَبُرَ (വളരെ) വലുതായി عَلَيْكَ നിനക്കു إِعْرَاضُهُمْ അവരുടെ തിരിഞ്ഞുകളയല്‍, അവഗണന فَإِنِ اسْتَطَعْتَ എന്നാല്‍ നിനക്കു സാധിക്കുമെങ്കില്‍ أَن تَبْتَغِيَ നീ തേടുവാന്‍, തേടിപ്പിടിക്കുവാന്‍ نَفَقًا ഒരു മാളം (മട) فِي الْأَرْضِ ഭൂമിയില്‍ أَوْ سُلَّمًا അല്ലെങ്കില്‍ ഒരു കോണി, ഏണി فِي السَّمَاءِ ആകാശത്തില്‍ فَتَأْتِيَهُم എന്നിട്ടു നീ അവര്‍ക്കു വരുകയും بِآيَةٍ ഒരു ദൃഷ്ടാന്തവും കൊണ്ടു وَلَوْ شَاءَ اللَّـهُ അല്ലാഹു ഉദ്ദേശിച്ചിരുന്നാല്‍ لَجَمَعَهُمْ അവരെ ഒരുമിപ്പിക്കുക തന്നെ ചെയ്തിരുന്നു عَلَى الْهُدَىٰ നേര്‍മ്മാര്‍ഗ്ഗത്തില്‍ فَلَا تَكُونَنَّ അതിനാല്‍ തീര്‍ച്ചയായും നീ ആകരുതു مِنَ الْجَاهِلِينَ വിഡ്ഢികളില്‍, വിവരമില്ലാത്തവരില്‍ (പെട്ടവന്‍).
6:35അവരുടെ തിരിഞ്ഞുകളയല്‍ [അവഗണന] നിനക്കു വളരെ വലുതായി (തോന്നിയി) രുന്നാല്‍, എന്നാല്‍ - ഭൂമിയില്‍ ഒരു മാളമോ, ആകാശത്തില്‍ ഒരു കോണിയോ തേടിപ്പിടിക്കുകയും, എന്നിട്ട് വല്ല ദൃഷ്ടാന്തവും അവര്‍ക്കു കൊണ്ടുവരുവാനും നിനക്കു സാധ്യമാകുന്നപക്ഷം (അങ്ങിനെ ചെയ്തേക്കുക)!. അല്ലാഹു ഉദ്ദേശിച്ചാല്‍, അവരെ(യെല്ലാം) അവന്‍ സന്‍മാര്‍ഗ്ഗത്തില്‍ ഒരുമിച്ചുകൂട്ടിയിരുന്നു. ആകയാല്‍, തീര്‍ച്ചയായും നീ വിവരമില്ലാത്തവരില്‍ (വിഡ്ഢികളില്‍) പെട്ടവനായിത്തീരരുത്.
إِنَّمَا يَسْتَجِيبُ ٱلَّذِينَ يَسْمَعُونَ ۘ وَٱلْمَوْتَىٰ يَبْعَثُهُمُ ٱللَّهُ ثُمَّ إِلَيْهِ يُرْجَعُونَ﴿٣٦﴾
share
إِنَّمَا يَسْتَجِيبُ നിശ്ചയമായും ഉത്തരം നല്‍കുക الَّذِينَ യാതൊരുവര്‍ (മാത്രം) ആകുന്നു يَسْمَعُونَ അവര്‍ കേള്‍ക്കും وَالْمَوْتَىٰ മരണപ്പെട്ടവരാകട്ടെ يَبْعَثُهُمُ اللَّـهُ അവരെ അല്ലാഹു എഴുന്നേല്‍പ്പിക്കും ثُمَّ إِلَيْهِ പിന്നെ അവങ്കലേക്കു يُرْجَعُونَ അവര്‍ മടക്കപ്പെടും.
6:36(പറയുന്നതു) കേള്‍ക്കുന്നവര്‍ മാത്രമേ ഉത്തരം നല്‍കൂ. മരണപ്പെട്ടുപോയവരാകട്ടെ, അവരെ അല്ലാഹു എഴുന്നേല്‍പ്പിക്കുകയാണു ചെയ്യുക; പിന്നെ, അവങ്കലേക്കു അവര്‍ മടക്കപ്പെടുന്നതാണ്.
തഫ്സീർ : 35-36
View   
وَقَالُوا۟ لَوْلَا نُزِّلَ عَلَيْهِ ءَايَةٌۭ مِّن رَّبِّهِۦ ۚ قُلْ إِنَّ ٱللَّهَ قَادِرٌ عَلَىٰٓ أَن يُنَزِّلَ ءَايَةًۭ وَلَـٰكِنَّ أَكْثَرَهُمْ لَا يَعْلَمُونَ﴿٣٧﴾
share
وَقَالُوا അവര്‍ പറയുകയാണു لَوْلَا نُزِّلَ ഇറക്കപ്പെടാത്തതെന്തു عَلَيْهِ ഇവന്റെ (അവന്റെ) മേല്‍ آيَةٌ ഒരു ദൃഷ്ടാന്തം, വല്ല ദൃഷ്ടാന്തവും مِّن رَّبِّهِ അവന്റെ റബ്ബിങ്കല്‍ നിന്നു قُلْ പറയുക إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു قَادِرٌ കഴിവുള്ളവനാണ്‌ عَلَىٰ أَن يُنَزِّلَ ഇറക്കുവാന്‍ آيَةً വല്ല (ഒരു) ദൃഷ്ടാന്തവും وَلَـٰكِنَّ എങ്കിലും أَكْثَرَهُمْ മനുഷ്യരില്‍ അധികമാളുകള്‍ لَا يَعْلَمُونَ അറിയുന്നില്ല.
6:37അവര്‍ പറയുന്നു: "ഇവന്റെ മേല്‍ തന്റെ റബ്ബിങ്കല്‍നിന്നു് വല്ല ദൃഷ്ടാന്തവും ഇറക്കപ്പെടാത്തതെന്താണ്?!" പറയുക: "നിശ്ചയമായും അല്ലാഹു വല്ല ദൃഷ്ടാന്തവും ഇറക്കുവാന്‍ കഴിവുള്ളവനാണ്‌. എങ്കിലും അവരില്‍ അധികമാളും അറിയുന്നില്ല."
തഫ്സീർ : 37-37
View   
وَمَا مِن دَآبَّةٍۢ فِى ٱلْأَرْضِ وَلَا طَـٰٓئِرٍۢ يَطِيرُ بِجَنَاحَيْهِ إِلَّآ أُمَمٌ أَمْثَالُكُم ۚ مَّا فَرَّطْنَا فِى ٱلْكِتَـٰبِ مِن شَىْءٍۢ ۚ ثُمَّ إِلَىٰ رَبِّهِمْ يُحْشَرُونَ﴿٣٨﴾
share
وَمَا مِن دَابَّةٍ ഒരു ജന്തു (ജീവി - മൃഗ) വും അല്ല (ഇല്ല) فِي الْأَرْضِ ഭൂമിയിലെ, ഭൂമിയില്‍ وَلَا طَائِرٍ ഒരു പക്ഷിയുമില്ല (അല്ല) يَطِيرُ പറക്കുന്ന بِجَنَاحَيْهِ അതിന്റെ രണ്ടു ചിറകു (പക്ഷം) കൊണ്ടു إِلَّا أُمَمٌ ചില സമുദായങ്ങളല്ലാതെ أَمْثَالُكُم നിങ്ങളെപ്പോലുള്ള مَّا فَرَّطْنَا നാം വീഴ്ച (പോരായ്മ) വരുത്തിയിട്ടില്ല فِي الْكِتَابِ ഗ്രന്ഥത്തില്‍, രേഖയില്‍ مِن شَيْءٍ യാതൊന്നും ثُمَّ പിന്നീടു إِلَىٰ رَبِّهِمْ തങ്ങളുടെ റബ്ബിങ്കലേക്കു يُحْشَرُونَ അവര്‍ ഒരുമിച്ചുകൂട്ടപ്പെടും.
6:38ഭൂമിയിലെ (ചലിക്കുന്ന) ഏതൊരു ജന്തുവാകട്ടെ, രണ്ടു ചിറകുകള്‍കൊണ്ടു പറക്കുന്ന ഏതൊരു പക്ഷിയാകട്ടെ, നിങ്ങളെപ്പോലെയുള്ള ചില സമുദായങ്ങളല്ലാതെ (മറ്റൊന്നും) അല്ല. ഗ്രന്ഥത്തില്‍ യാതൊന്നും (തന്നെ) നാം വീഴ്ച വരുത്തിയിട്ടില്ല. പിന്നീടു അവര്‍ തങ്ങളുടെ റബ്ബിങ്കലേക്കു ഒരുമിച്ചു കൂട്ടപ്പെടുന്നതാണ്.
തഫ്സീർ : 38-38
View   
وَٱلَّذِينَ كَذَّبُوا۟ بِـَٔايَـٰتِنَا صُمٌّۭ وَبُكْمٌۭ فِى ٱلظُّلُمَـٰتِ ۗ مَن يَشَإِ ٱللَّهُ يُضْلِلْهُ وَمَن يَشَأْ يَجْعَلْهُ عَلَىٰ صِرَٰطٍۢ مُّسْتَقِيمٍۢ﴿٣٩﴾
share
وَالَّذِينَ كَذَّبُوا വ്യാജമാക്കിയവര്‍ بِآيَاتِنَا നമ്മുടെ ആയത്തുകളെ صُمٌّ ബധിരന്മാരാണു وَبُكْمٌ ഊമകളു(മൂകരു)മാണു فِي الظُّلُمَاتِ അന്ധകാരങ്ങളിലാണു, ഇരുട്ടിലാണു مَن ആരെ, ആര്‍, വല്ലവരും يَشَإِ اللَّهُ അല്ലാഹു ഉദ്ദേശിക്കുന്നു(വോ) يُضْلِلْهُ അവന്‍ അവനെ വഴിപിഴവിലാക്കുന്നതാണു وَمَن يَشَأْ ആരെ അവന്‍ ഉദ്ദേശിക്കുന്നുവോ يَجْعَلْهُ അവനെ അവന്‍ ആക്കുന്നതാണ്‌ عَلَىٰ صِرَاطٍ പാതയില്‍ مُّسْتَقِيمٍ നേരായ, ചൊവ്വായ.
6:39നമ്മുടെ "ആയത്തു" [ദൃഷ്‌ടാന്തം] കളെ വ്യാജമാക്കിയവര്‍ ബധിരന്മാരും ഊമകളുമത്രെ, അന്ധകാരങ്ങളിലാണ്‌ (അവര്‍). അല്ലാഹു ആരെ (വഴി പിഴവിലാക്കുവാന്‍) ഉദ്ദേശിക്കുന്നുവോ, അവനെ അവന്‍ വഴിപിഴവിലാക്കുന്നു. അവന്‍ ആരെ (നേര്‍മാര്‍ഗ്ഗത്തിലാക്കുവാന്‍) ഉദ്ദേശിക്കുന്നുവോ, അവനെ അവന്‍ നേരെ (ചൊവ്വാ) യുള്ള പാതയില്‍ ആക്കുന്നതുമാണ്‌.
തഫ്സീർ : 39-39
View   
قُلْ أَرَءَيْتَكُمْ إِنْ أَتَىٰكُمْ عَذَابُ ٱللَّهِ أَوْ أَتَتْكُمُ ٱلسَّاعَةُ أَغَيْرَ ٱللَّهِ تَدْعُونَ إِن كُنتُمْ صَـٰدِقِينَ﴿٤٠﴾
share
قُلْ നീ പറയുക أَرَأَيْتَكُمْ നിങ്ങള്‍ കണ്ടുവോ (പറഞ്ഞു തരുവിന്‍) إِنْ أَتَاكُمْ നിങ്ങള്‍ക്കു വന്നുവെങ്കില്‍ عَذَابُ اللَّهِ അല്ലാഹുവിന്റെ ശിക്ഷ أَوْ أَتَتْكُمُ അല്ലെങ്കില്‍ നിങ്ങള്‍ക്കു വന്നു (വെങ്കില്‍) السَّاعَةُ അന്ത്യസമയം أَغَيْرَ اللَّهِ അല്ലാഹു അല്ലാത്തവരെയോ تَدْعُونَ നിങ്ങള്‍ വിളിക്കുക, പ്രാര്‍ത്ഥിക്കുക إِن كُنتُمْ നിങ്ങളാണെങ്കില്‍ صَادِقِينَ സത്യം പറയുന്നവര്‍.
6:40(നബിയേ), പറയുക: നിങ്ങള്‍ കണ്ടുവോ? നിങ്ങള്‍ക്കു അല്ലാഹുവിന്റെ ശിക്ഷ വന്നെത്തുകയോ, അല്ലെങ്കില്‍ അന്ത്യസമയം വന്നെത്തുകയോ ചെയ്‌തുവെങ്കില്‍, അല്ലാഹു അല്ലാത്തവരെയോ നിങ്ങള്‍ വിളി(ച്ചു പ്രാര്‍ത്ഥി)ക്കുക? നിങ്ങള്‍ സത്യം പറയുന്നവരാണെങ്കില്‍! [ഇതൊന്നു പറയുവിന്‍, കേള്‍ക്കട്ടെ!].
بَلْ إِيَّاهُ تَدْعُونَ فَيَكْشِفُ مَا تَدْعُونَ إِلَيْهِ إِن شَآءَ وَتَنسَوْنَ مَا تُشْرِكُونَ﴿٤١﴾
share
بَلْ എന്നാല്‍, പക്ഷേ إِيَّاهُ അവനെ(ത്തന്നെ) تَدْعُونَ നിങ്ങള്‍ വിളിക്കും فَيَكْشِفُ അപ്പോള്‍ അവന്‍ തുറവിയാക്കും, നീക്കിക്കളയും مَا യാതൊരു കാര്യം تَدْعُونَ നിങ്ങള്‍ വിളി(പ്രാര്‍ത്ഥി)ക്കുന്നു إِلَيْهِ അതിലേക്കു, അതിനായി إِن شَاءَ അവന്‍ ഉദ്ദേശിച്ചാല്‍ وَتَنسَوْنَ നിങ്ങള്‍ വിസ്‌മരിക്കുക (മറക്കുക)യും ചെയ്യും مَا تُشْرِكُونَ നിങ്ങള്‍ പങ്കുചേര്‍ക്കുന്നതിനെ (ചേര്‍ക്കുന്നവയെ).
6:41(അല്ല) എന്നാല്‍ നിങ്ങള്‍ അവനെത്തന്നെ വിളി(ച്ചു പ്രാര്‍ത്ഥി)ക്കുന്നതാണ്‌. അപ്പോള്‍, നിങ്ങള്‍ ഏതൊന്നിലേക്കു (അവനെ) വിളി(ച്ചു പ്രാര്‍ത്ഥി)ക്കുന്നുവോ അതിനെ അവന്‍ തുറവിയാക്കുന്നു - അവന്‍ ഉദ്ദേശിച്ചെങ്കില്‍. നിങ്ങള്‍ (അവനോടു) പങ്കു ചേര്‍ക്കുന്നവയെ നിങ്ങള്‍ വിസ്‌മരിക്കുകയും ചെയ്യുന്നു.
തഫ്സീർ : 40-41
View   
وَلَقَدْ أَرْسَلْنَآ إِلَىٰٓ أُمَمٍۢ مِّن قَبْلِكَ فَأَخَذْنَـٰهُم بِٱلْبَأْسَآءِ وَٱلضَّرَّآءِ لَعَلَّهُمْ يَتَضَرَّعُونَ﴿٤٢﴾
share
وَلَقَدْ أَرْسَلْنَا നാം അയക്കുകയുണ്ടായിട്ടുണ്ട്‌ إِلَىٰ أُمَمٍ പല സമുദായങ്ങളിലേക്കും مِّن قَبْلِكَ നിനക്ക്‌ മുമ്പു فَأَخَذْنَاهُم എന്നിട്ടു നാം അവരെ പിടിച്ചു(പിടികൂടി) بِالْبَأْسَاءِ കഷ്‌ടപ്പാടുകൊണ്ടു وَالضَّرَّاءِ ദുരിതവും, ബുദ്ധിമുട്ടും لَعَلَّهُمْ അവരാകുവാന്‍ വേണ്ടി, ആയേക്കാം يَتَضَرَّعُونَ വിനയം(താഴ്‌മ) കാണിക്കുന്ന(വര്‍), വിനയപ്പെടുക.
6:42(നബിയേ) നിനക്കു മുമ്പു പല സമുദായങ്ങളിലേക്കും നാം (ദൂതന്മാരെ) അയക്കുകയുണ്ടായിട്ടുണ്ട്‌; എന്നിട്ട്‌ കഷ്‌ടപ്പാടും, ദുരിതവും കൊണ്ടു നാം അവരെ പിടികൂടി, അവര്‍ വിനയം കാണിക്കുവാന്‍ വേണ്ടി.
فَلَوْلَآ إِذْ جَآءَهُم بَأْسُنَا تَضَرَّعُوا۟ وَلَـٰكِن قَسَتْ قُلُوبُهُمْ وَزَيَّنَ لَهُمُ ٱلشَّيْطَـٰنُ مَا كَانُوا۟ يَعْمَلُونَ﴿٤٣﴾
share
فَلَوْلَا എന്നാല്‍ ആയിക്കൂടേ, എന്തുകൊണ്ടായില്ല إِذْ جَاءَهُم അവര്‍ക്കു വന്നപ്പോള്‍ بَأْسُنَا നമ്മുടെ ശിക്ഷ تَضَرَّعُوا അവര്‍ വിനയം(താഴ്‌മ) കാണിക്കും وَلَٰكِن എങ്കിലും قَسَتْ കടുത്തു, കടുപ്പമായി قُلُوبُهُمْ അവരുടെ ഹൃദയങ്ങള്‍ وَزَيَّنَ അലങ്കാരമാക്കുക (ഭംഗിയാക്കിക്കാണിക്കുക)യും ചെയ്‌തു لَهُمُ അവര്‍ക്കു الشَّيْطَانُ പിശാചു, ശൈത്താന്‍ مَا كَانُوا അവരായിരുന്നതിനെ يَعْمَلُونَ അവര്‍ പ്രവര്‍ത്തിക്കും.
6:43എന്നാല്‍, അവര്‍ക്കു നമ്മുടെ ശിക്ഷ വന്നപ്പോള്‍ അവര്‍ വിനയം കാണിക്കാതിരുന്നതെന്താണു?! എങ്കിലും അവരുടെ ഹൃദയങ്ങള്‍ കടുത്തുപോയി. അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനെ പിശാചു അവര്‍ക്ക്‌ അലങ്കാരമാക്കിക്കാണിക്കുകയും ചെയ്‌തു. [ഇതാണുണ്ടായത്‌].
فَلَمَّا نَسُوا۟ مَا ذُكِّرُوا۟ بِهِۦ فَتَحْنَا عَلَيْهِمْ أَبْوَٰبَ كُلِّ شَىْءٍ حَتَّىٰٓ إِذَا فَرِحُوا۟ بِمَآ أُوتُوٓا۟ أَخَذْنَـٰهُم بَغْتَةًۭ فَإِذَا هُم مُّبْلِسُونَ﴿٤٤﴾
share
فَلَمَّا نَسُوا അങ്ങനെ (എന്നിട്ടു) അവര്‍ മറന്നപ്പോള്‍ مَا യാതൊരു കാര്യം ذُكِّرُوا അവര്‍ ഉത്‌ബോധിപ്പിക്ക (ഉപദേശിക്ക) പ്പെട്ടു بِهِ അതിനെപ്പറ്റി فَتَحْنَا നാം തുറന്നുകൊടുത്തു عَلَيْهِمْ അവര്‍ക്കു, അവരില്‍ أَبْوَابَ വാതിലു (മാര്‍ഗ്ഗം) കള്‍ كُلِّ شَيْءٍ എല്ലാ വസ്‌തുവിന്റെ (കാര്യത്തിന്റെ)യും حَتَّىٰ അങ്ങനെ (ഇതുവരെ) إِذَا فَرِحُوا അവര്‍ സന്തോഷം കൊണ്ടപ്പോള്‍, ആഹ്‌ളാദിച്ചപ്പോള്‍ بِمَا أُوتُوا അവര്‍ക്കു നല്‍കപ്പെട്ടതില്‍, നല്‍കപ്പെട്ടതുകൊണ്ടു أَخَذْنَاهُم അവരെ നാം പിടിച്ചു (ശിക്ഷിച്ചു) بَغْتَةً പെട്ടെന്നു فَإِذَا هُم അപ്പോള്‍ അവരതാ مُّبْلِسُونَ നിരാശപ്പെട്ടവരാകുന്നു.
6:44അങ്ങനെ, യാതൊന്നിനെക്കുറിച്ചു അവര്‍ ഉല്‍ബോധിപ്പിക്ക [ഉപദേശിക്ക] പ്പെട്ടുവോ അതവര്‍ മറന്നുകളഞ്ഞപ്പോള്‍, അവര്‍ക്കു എല്ലാ വസ്‌തുക്കളുടെയും വാതിലുകള്‍ നാം തുറന്നുകൊടുത്തു. അങ്ങനെ, (അവസാനം) തങ്ങള്‍ക്കു നല്‍കപ്പെട്ടതില്‍ അവര്‍ ആഹ്‌ളാദം കൊണ്ടപ്പോള്‍, അവരെ നാം പെട്ടെന്നു പിടിച്ചു (ശിക്ഷിച്ചുകളഞ്ഞു). അപ്പോള്‍, അവര്‍ (അതാ) നിരാശപ്പെട്ടവര്‍ (ആയിത്തീരുന്നു)!
فَقُطِعَ دَابِرُ ٱلْقَوْمِ ٱلَّذِينَ ظَلَمُوا۟ ۚ وَٱلْحَمْدُ لِلَّهِ رَبِّ ٱلْعَـٰلَمِينَ﴿٤٥﴾
share
فَقُطِعَ അങ്ങനെ മുറിക്ക(ഛേദിക്ക)പ്പെട്ടു دَابِرُ പിന്‍ഭാഗം (മൂട്‌) الْقَوْمِ ജനങ്ങളുടെ الَّذِينَ ظَلَمُوا അക്രമം പ്രവര്‍ത്തിച്ചവരായ وَالْحَمْدُ സ്‌തുതി (മുഴുവന്‍) لِلَّهِ അല്ലാഹുവിനാണു رَبِّ റബ്ബായ, രക്ഷിതാവായ الْعَالَمِينَ ലോകരുടെ.
6:45അങ്ങനെ, (ആ) അക്രമം പ്രവര്‍ത്തിച്ചവരുടെ മൂടു മുറിക്കപ്പെട്ടു (അവര്‍ നിശ്ശേഷം നശിപ്പിക്കപ്പെട്ടു). ലോകരക്ഷിതാവായ അല്ലാഹുവിനത്രെ സ്‌തുതി (മുഴുവനും)!
തഫ്സീർ : 42-45
View   
قُلْ أَرَءَيْتُمْ إِنْ أَخَذَ ٱللَّهُ سَمْعَكُمْ وَأَبْصَـٰرَكُمْ وَخَتَمَ عَلَىٰ قُلُوبِكُم مَّنْ إِلَـٰهٌ غَيْرُ ٱللَّهِ يَأْتِيكُم بِهِ ۗ ٱنظُرْ كَيْفَ نُصَرِّفُ ٱلْـَٔايَـٰتِ ثُمَّ هُمْ يَصْدِفُونَ﴿٤٦﴾
share
قُلْ പറയുക أَرَأَيْتُمْ നിങ്ങള്‍ കണ്ടുവോ (പറയൂ) إِنْ أَخَذَ اللَّـهُ അല്ലാഹു എടുത്തുവെങ്കില്‍ سَمْعَكُمْ നിങ്ങളുടെ കേള്‍വിയെ وَأَبْصَارَكُمْ നിങ്ങളുടെ കാഴ്ചകളെയും وَخَتَمَ അവന്‍ മുദ്രവെക്കുകയും عَلَىٰ قُلُوبِكُم നിങ്ങളുടെ ഹൃദയങ്ങള്‍ക്ക്‌ مَّنْ إِلَـٰهٌ ആരൊരു (ഏതൊരു) ഇലാഹാണു (ആരാധ്യനാണു) غَيْرُ اللَّـهِ അല്ലാഹു അല്ലാത്ത يَأْتِيكُم بِهِ നിങ്ങള്‍ക്കതുകൊണ്ടു വന്നു തരുന്നതു انظُرْ നോക്കുക كَيْفَ എങ്ങിനെയാണു نُصَرِّفُ നാം വിവിധ രൂപത്തില്‍ വിവരിക്കുന്നു الْآيَاتِ ആയത്തു (ദൃഷ്ടാന്തം - ലക്‌ഷ്യം) ثُمَّ هُمْ പിന്നെ (യും) അവര്‍ يَصْدِفُونَ തട്ടിത്തിരിയുന്നു, തിരിഞ്ഞുപോകുന്നു.
6:46പറയുക: "നിങ്ങള്‍ കണ്ടുവോ [പറഞ്ഞു തരുവിന്‍]? നിങ്ങളുടെ കേള്‍വിയും, കാഴ്ചകളും അല്ലാഹു എടുത്തുകളയുകയും, നിങ്ങളുടെ ഹൃദയങ്ങള്‍ക്കു അവന്‍ മുദ്ര വെക്കുകയും ചെയ്തുവെങ്കില്‍, അല്ലാഹു അല്ലാത്ത ഏതൊരു "ഇലാഹാ"ണു [ആരാധ്യനാണ്] നിങ്ങള്‍ക്കതു കൊണ്ടു വന്നു തരുന്നത്?!" നോക്കൂ: നാം അവര്‍ക്കു "ആയത്തു" [ലക്‌ഷ്യം] കള്‍ എങ്ങിനെ വിവിധ രൂപത്തില്‍ വിവരിച്ചു കൊടുക്കുന്നുവെന്നു! (എന്നിട്ടും) പിന്നെ, അവര്‍ തിരിഞ്ഞു കളയുന്നു!
قُلْ أَرَءَيْتَكُمْ إِنْ أَتَىٰكُمْ عَذَابُ ٱللَّهِ بَغْتَةً أَوْ جَهْرَةً هَلْ يُهْلَكُ إِلَّا ٱلْقَوْمُ ٱلظَّـٰلِمُونَ﴿٤٧﴾
share
قُلْ പറയുക أَرَأَيْتَكُمْ നിങ്ങള്‍ കണ്ടുവോ إِنْ أَتَاكُمْ നിങ്ങള്‍ക്കു വന്നുവെങ്കില്‍ عَذَابُ اللَّـهِ അല്ലാഹുവിന്റെ ശിക്ഷ بَغْتَةً പെട്ടെന്നു أَوْ جَهْرَةً അല്ലെങ്കില്‍ പരസ്യമായി, പ്രത്യക്ഷത്തില്‍ هَلْ يُهْلَكُ നശിപ്പിക്കപ്പെടുമോ إِلَّا الْقَوْمُ ജനത (ജനങ്ങള്‍) അല്ലാതെ الظَّالِمُونَ അക്രമികളായ.
6:47പറയുക: "നിങ്ങള്‍ കണ്ടുവോ [പറഞ്ഞു തരിന്‍]? പെട്ടന്ന്‍, അല്ലെങ്കില്‍ പ്രത്യക്ഷത്തില്‍ [പരസ്യമായിത്തന്നെ] നിങ്ങള്‍ക്കു അല്ലാഹുവിന്റെ ശിക്ഷ വരുന്നപക്ഷം, അക്രമികളായ ജനങ്ങല്ലാതെ നശിപ്പിക്കപ്പെടുമോ?!"
തഫ്സീർ : 46-47
View   
وَمَا نُرْسِلُ ٱلْمُرْسَلِينَ إِلَّا مُبَشِّرِينَ وَمُنذِرِينَ ۖ فَمَنْ ءَامَنَ وَأَصْلَحَ فَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ﴿٤٨﴾
share
وَمَا نُرْسِلُ നാം അയക്കില്ല, അയക്കാറില്ല الْمُرْسَلِينَ മുര്‍സലുകളെ إِلَّا مُبَشِّرِينَ സന്തോഷവാര്‍ത്ത അറിയിക്കുന്നവരായല്ലാതെ وَمُنذِرِينَ താക്കീതു നല്‍കുന്നവരും, മുന്നറിയിപ്പുകാരും فَمَنْ آمَنَ എന്നാല്‍ (എന്നിട്ടു - അപ്പോള്‍) ആര്‍ വിശ്വസിച്ചുവോ وَأَصْلَحَ നന്നാക്കിത്തീര്‍ക്കുകയും, നന്നായിത്തീരുകയും فَلَا خَوْفٌ എന്നാല്‍ ഒരു ഭയവുമില്ല عَلَيْهِمْ അവരുടെമേല്‍ وَلَا هُمْ يَحْزَنُونَ അവര്‍ വ്യസനിക്കുകയുമില്ല.
6:48ദൂതന്‍മാരെ സന്തോഷവാര്‍ത്ത അറിയിക്കുന്നവരായും, താക്കീതു (അഥവാ മുന്നറിയിപ്പു) നല്‍കുന്നവരായുമല്ലാതെ നാം അയക്കാറില്ല. എന്നിട്ട് ആര്‍ വിശ്വസിക്കുകയും (കര്‍മ്മങ്ങള്‍) നന്നാക്കിത്തീര്‍ക്കുകയും ചെയ്തുവോ, അവരുടെ മേല്‍ യാതൊരു ഭയവുമില്ല; അവര്‍ വ്യസനിക്കുകയുമില്ല.
وَٱلَّذِينَ كَذَّبُوا۟ بِـَٔايَـٰتِنَا يَمَسُّهُمُ ٱلْعَذَابُ بِمَا كَانُوا۟ يَفْسُقُونَ﴿٤٩﴾
share
وَالَّذِينَ كَذَّبُوا വ്യാജമാക്കിയവരാകട്ടെ بِآيَاتِنَا നമ്മുടെ ദൃഷ്ടാന്ത (ലക്ഷ്യ)ങ്ങളെ يَمَسُّهُمُ അവരെ സ്പര്‍ശിക്കും, ബാധിക്കും الْعَذَابُ ശിക്ഷ بِمَا كَانُوا അവരായിരുന്നതു കൊണ്ടു (നിമിത്തം) يَفْسُقُونَ അവര്‍ തോന്നിയവാസം പ്രവര്‍ത്തിക്കും.
6:49നമ്മുടെ ദൃഷ്ടാന്തങ്ങളെ വ്യാജമാക്കിയവരാകട്ടെ, അവര്‍ തോന്നിയവാസം പ്രവര്‍ത്തിച്ചിരുന്നതുകൊണ്ട് അവരെ ശിക്ഷ ബാധിക്കുന്നതാണ്.
തഫ്സീർ : 48-49
View   
قُل لَّآ أَقُولُ لَكُمْ عِندِى خَزَآئِنُ ٱللَّهِ وَلَآ أَعْلَمُ ٱلْغَيْبَ وَلَآ أَقُولُ لَكُمْ إِنِّى مَلَكٌ ۖ إِنْ أَتَّبِعُ إِلَّا مَا يُوحَىٰٓ إِلَىَّ ۚ قُلْ هَلْ يَسْتَوِى ٱلْأَعْمَىٰ وَٱلْبَصِيرُ ۚ أَفَلَا تَتَفَكَّرُونَ﴿٥٠﴾
share
قُل പറയുക لَّا أَقُولُ ഞാന്‍ പറയുന്നില്ല لَكُمْ നിങ്ങളോടു عِندِي എന്റെ പക്കലുണ്ട് (എന്നു) خَزَائِنُ ഖജനാവുകള്‍, സൂക്ഷിപ്പുകള്‍ اللَّـهِ അല്ലാഹുവിന്റെ وَلَا أَعْلَمُ ഞാന്‍ അറിയുകയുമില്ല الْغَيْبَ അദൃശ്യം, മറഞ്ഞതു وَلَا أَقُولُ ഞാന്‍ പറയുന്നുമില്ല لَكُمْ നിങ്ങളോടു إِنِّي مَلَكٌ ഞാനൊരു മലക്കാണു എന്നു إِنْ أَتَّبِعُ ഞാന്‍ പിന്‍പറ്റുന്നില്ല إِلَّا مَا يُوحَىٰ വഹ്യ് നല്‍കപ്പെടുന്നതിനെയല്ലാതെ إِلَيَّ എനിക്കു, എന്നിലേക്കു قُلْ പറയുക هَلْ يَسْتَوِي സമമാകുമോ, ശരിയായിരിക്കുമോ الْأَعْمَىٰ അന്ധന്‍ وَالْبَصِيرُ കാഴ്ചയുള്ളവനും أَفَلَا تَتَفَكَّرُون അപ്പോള്‍ നിങ്ങള്‍ ചിന്തിക്കുന്നില്ലേ.
6:50(നബിയേ) പറയുക: "അല്ലാഹുവിന്റെ ഖജനാവുകള്‍ എന്റെ പക്കലുണ്ടെന്നു നിങ്ങളോടു ഞാന്‍ പറയുന്നില്ല; ഞാന്‍ അദൃശ്യകാര്യം അറിയുകയുമില്ല; ഞാന്‍ ഒരു "മലക്കാ"ണ് എന്നും നിങ്ങളോടു ഞാന്‍ പറയുന്നില്ല. എനിക്കു "വഹ്യു" [ദിവ്യസന്ദേശം] നല്‍കപ്പെടുന്നതിനെയല്ലാതെ ഞാന്‍ പിന്‍പറ്റുന്നില്ല." പറയുക: "അന്ധനും, കാഴ്ചയുള്ളവനും സമമാകുമോ?! അപ്പോള്‍, നിങ്ങള്‍ ചിന്തിച്ചു നോക്കുന്നില്ലേ?!"
തഫ്സീർ : 50-50
View   
وَأَنذِرْ بِهِ ٱلَّذِينَ يَخَافُونَ أَن يُحْشَرُوٓا۟ إِلَىٰ رَبِّهِمْ ۙ لَيْسَ لَهُم مِّن دُونِهِۦ وَلِىٌّۭ وَلَا شَفِيعٌۭ لَّعَلَّهُمْ يَتَّقُونَ﴿٥١﴾
share
وَأَنذِرْ നീ താക്കീതു ചെയ്യുക, മുന്നറിയിപ്പു നല്‍കുകയും ചെയ്യുക بِهِ ഇതു മുഖേന, അതുകൊണ്ട് الَّذِينَ يَخَافُونَ ഭയപ്പെടുന്നവരെ أَن يُحْشَرُوا അവര്‍ ഒരുമിച്ചു കൂട്ടപ്പെടുന്നതിനെ (കൂട്ടപ്പെടുമെന്നു) إِلَىٰ رَبِّهِمْ തങ്ങളുടെ റബ്ബിങ്കലേക്കു لَيْسَ لَهُم അവര്‍ക്കു ഇല്ല, ഇല്ലാത്തവിധം مِّن دُونِهِ അവനെ കൂടാതെ, അവനു പുറമെ وَلِيٌّ ഒരു ബന്ധു (രക്ഷാകര്‍ത്താ) വും, സഹായിയും وَلَا شَفِيعٌ ഒരു ശുപാര്‍ശക്കാരനും لَّعَلَّهُمْ അവരായേക്കാം, ആകുവാന്‍ വേണ്ടി يَتَّقُونَ അവര്‍ സൂക്ഷിക്കും.
6:51ഇതു [വഹ്യ് നല്‍കപ്പെടുന്നതു] മുഖേന നീ താക്കീത് നല്‍കുകയും ചെയ്യുക. തങ്ങളുടെ റബ്ബിങ്കലേക്കു ഒരുമിച്ചുകൂട്ടപ്പെടുമെന്നു ഭയപ്പെടുന്നവരെ; അവര്‍ക്കു അവനു പുറമെ ഒരു രക്ഷാധികാരി (അഥവാ കൈകാര്യ കര്‍ത്താവു) ആകട്ടെ, ഒരു ശുപാര്‍ശകനാകട്ടെ (ഉണ്ടായിരിക്കുക) യില്ല. അവര്‍ സൂക്ഷിച്ചേക്കാം.
തഫ്സീർ : 51-51
View   
وَلَا تَطْرُدِ ٱلَّذِينَ يَدْعُونَ رَبَّهُم بِٱلْغَدَوٰةِ وَٱلْعَشِىِّ يُرِيدُونَ وَجْهَهُۥ ۖ مَا عَلَيْكَ مِنْ حِسَابِهِم مِّن شَىْءٍۢ وَمَا مِنْ حِسَابِكَ عَلَيْهِم مِّن شَىْءٍۢ فَتَطْرُدَهُمْ فَتَكُونَ مِنَ ٱلظَّـٰلِمِينَ﴿٥٢﴾
share
وَلَا تَطْرُدِ നീ ആട്ടരുത്, ഓട്ടുകയും അരുതു الَّذِينَ يَدْعُونَ വിളിക്കു (പ്രാര്‍ത്ഥിക്കുന്ന) വരെ رَبَّهُم തങ്ങളുടെ റബ്ബിനെ بِالْغَدَاةِ രാവിലെ وَالْعَشِيِّ വൈകുന്നേരവും يُرِيدُونَ അവര്‍ ഉദ്ദേശിച്ചു കൊണ്ടു وَجْهَهُ അവന്റെ മുഖത്തെ (പ്രീതിയെ) مَا عَلَيْكَ നിന്റെ മേല്‍ ഇല്ല مِنْ حِسَابِهِم അവരുടെ വിചാരണയില്‍ നിന്നു مِّن شَيْءٍ ഒരു വസ്തുവും (ഒട്ടും) وَمَا مِنْ حِسَابِكَ നിന്റെ വിചാരണയില്‍ നിന്നുമില്ല عَلَيْهِم അവരുടെ മേല്‍ (ബാദ്ധ്യത) مِّن شَيْءٍ യാതൊന്നും فَتَطْرُدَهُمْ എന്നാല്‍ നീ (നിനക്കു) അവരെ ആട്ടിക്കളയാമായിരുന്നു فَتَكُونَ അപ്പോള്‍ നീ ആയിത്തീരുന്നതുമാണ് مِنَ الظَّالِمِينَ അക്രമികളുടെ കൂട്ടത്തില്‍ (പെട്ടവന്‍).
6:52തങ്ങളുടെ റബ്ബിന്റെ പ്രീതിയെ ഉദ്ദേശിച്ചു കൊണ്ടു രാവിലെയും, വൈകുന്നേരവും [സദാ] അവനെ വിളിച്ചു (പ്രാര്‍ത്ഥിച്ചു) കൊണ്ടിരിക്കുന്നവരെ നീ ആട്ടിക്കളയരുത്. അവരുടെ വിചാരണയില്‍നിന്ന് ഒട്ടുംതന്നെ, നിന്റെ മേല്‍ (ബാദ്ധ്യത) ഇല്ല; നിന്റെ വിചാരണയില്‍ നിന്ന് ഒട്ടുംതന്നെ അവരുടെ മേലും (ബാദ്ധ്യത) ഇല്ല. [എല്ലാവരേയും വിചാരണ നടത്തി തീരുമാനമെടുക്കുവാനുള്ള അധികാരം അല്ലാഹുവിനാണ്]. എന്നാല്‍ [അങ്ങിനെയുണ്ടെങ്കില്‍] നിനക്കവരെ ആട്ടിക്കളയാമായിരുന്നു; അപ്പോള്‍, [ആട്ടിക്കളഞ്ഞാല്‍] നീ അക്രമികളില്‍ പെട്ടവനായിത്തീരുന്നതുമാണ്.
وَكَذَٰلِكَ فَتَنَّا بَعْضَهُم بِبَعْضٍۢ لِّيَقُولُوٓا۟ أَهَـٰٓؤُلَآءِ مَنَّ ٱللَّهُ عَلَيْهِم مِّنۢ بَيْنِنَآ ۗ أَلَيْسَ ٱللَّهُ بِأَعْلَمَ بِٱلشَّـٰكِرِينَ﴿٥٣﴾
share
وَكَذَٰلِكَ അപ്രകാരം فَتَنَّا നാം പരീക്ഷണം നടത്തിയിരിക്കുന്നു بَعْضَهُم അവരില്‍ ചിലരെ بِبَعْضٍ ചിലരെക്കൊണ്ടു لِّيَقُولُوا അവര്‍ പറയുവാന്‍വേണ്ടി أَهَـٰؤُلَاءِ ഇക്കൂട്ടരോ مَنَّ اللَّـهُ അല്ലാഹു ദയാ ദാക്ഷിണ്യം (അനുഗ്രഹം) ചെയ്തത് عَلَيْهِم അവരുടെ മേല്‍ مِّن بَيْنِنَا നമ്മുടെ ഇടയില്‍നിന്നു أَلَيْسَ اللَّـهُ അല്ലാഹു അല്ലയോ بِأَعْلَمَ അധികം (നല്ലവണ്ണം) അറിയുന്നവന്‍ بِالشَّاكِرِينَ നന്ദി ചെയ്യു (കാണിക്കു) ന്നവരെപ്പറ്റി.
6:53അപ്രകാരം, അവരില്‍ ചിലരെ ചിലരെക്കൊണ്ടു നാം പരീക്ഷണം ചെയ്തിരിക്കുന്നു; "ഞങ്ങളുടെ ഇടയില്‍ നിന്ന് ഇവര്‍ക്കാണോ അല്ലാഹു അനുഗ്രഹം നല്‍കിയത്?!" എന്നു അവര്‍ പറയുവാന്‍വേണ്ടി. നന്ദി കാണിക്കുന്നവരെപ്പറ്റി അല്ലാഹു നല്ലവണ്ണം അറിയുന്നവനല്ലയോ?!
وَإِذَا جَآءَكَ ٱلَّذِينَ يُؤْمِنُونَ بِـَٔايَـٰتِنَا فَقُلْ سَلَـٰمٌ عَلَيْكُمْ ۖ كَتَبَ رَبُّكُمْ عَلَىٰ نَفْسِهِ ٱلرَّحْمَةَ ۖ أَنَّهُۥ مَنْ عَمِلَ مِنكُمْ سُوٓءًۢا بِجَهَـٰلَةٍۢ ثُمَّ تَابَ مِنۢ بَعْدِهِۦ وَأَصْلَحَ فَأَنَّهُۥ غَفُورٌۭ رَّحِيمٌۭ﴿٥٤﴾
share
وَإِذَا جَاءَكَ നിന്റെ അടുക്കല്‍ വന്നാല്‍ الَّذِينَ يُؤْمِنُونَ വിശ്വസിക്കുന്നവര്‍ بِآيَاتِنَا നമ്മുടെ ആയത്തുകളില്‍ فَقُلْ അപ്പോള്‍ പറയുക سَلَامٌ സമാധാനം, ശാന്തി, രക്ഷ عَلَيْكُمْ നിങ്ങളുടെമേല്‍ (ഉണ്ടു - ഉണ്ടാവട്ടെ) كَتَبَ رَبُّكُمْ നിങ്ങളുടെ റബ്ബു രേഖപ്പെടുത്തി (നിശ്ചയിച്ചു നിയമിച്ചു) യിരിക്കുന്നു عَلَىٰ نَفْسِهِ തന്റെ സ്വന്തം പേരില്‍ الرَّحْمَةَ കാരുണ്യത്തെ أَنَّهُ مَنْ عَمِلَ അതായതു ആര്‍ പ്രവര്‍ത്തിച്ചുവോ مِنكُمْ നിങ്ങളില്‍നിന്നു سُوءًا വല്ല തിന്‍മയും (ചീത്തയും) بِجَهَالَةٍ വിഡ്ഢിത്തം നിമിത്തം, അജ്ഞത (അവിവേകം) കൊണ്ടു ثُمَّ تَابَ പിന്നെ പശ്ചാത്തപിച്ചു, മടങ്ങി مِن بَعْدِهِ അതിനുശേഷം وَأَصْلَحَ നന്നാക്കിത്തീര്‍ക്കുകയും (നന്നാവുകയും) ചെയ്‌തു فَأَنَّهُ എന്നാലവന്‍ غَفُورٌ വളരെ പൊറുക്കുന്നവനാണ് رَّحِيمٌ കരുണാനിധിയാണു.
6:54നമ്മുടെ "ആയത്തു" [ലക്‌ഷ്യം] കളില്‍ വിശ്വസിക്കുന്നവര്‍ നിന്റെ അടുക്കല്‍ വന്നാല്‍, നീ (അവരോടു) പറയുക: "നിങ്ങള്‍ക്കു സമാധാനശാന്തിയുണ്ടാവട്ടെ! നിങ്ങളുടെ റബ്ബു തന്റെ സ്വന്തം പേരില്‍ കാരുണ്യം (ഒരു ബാദ്ധ്യതയായി) നിശ്ചയിച്ചിരിക്കുന്നു; അതായതു, നിങ്ങളില്‍ നിന്നു ആരെങ്കിലും വിഡ്ഢിത്തം നിമിത്തം വല്ല തിന്‍മയും പ്രവര്‍ത്തിച്ച്‌ പിന്നീട് അതിന്റെ ശേഷം പശ്ചാത്തപിക്കുകയും, (കര്‍മ്മം) നന്നാക്കിത്തീര്‍ക്കുകയും ചെയ്‌താല്‍, അപ്പോള്‍, അവന്‍ വളരെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നുവെന്നു."
وَكَذَٰلِكَ نُفَصِّلُ ٱلْـَٔايَـٰتِ وَلِتَسْتَبِينَ سَبِيلُ ٱلْمُجْرِمِينَ﴿٥٥﴾
share
وَكَذَٰلِكَ അപ്രകാരം نُفَصِّلُ നാം വിശദീകരിക്കുന്നു الْآيَاتِ ആയത്തുകളെ (ലക്‌ഷ്യങ്ങളെ, ദൃഷ്ടാന്തങ്ങളെ) وَلِتَسْتَبِينَ വ്യക്തമായിക്കാണുവാന്‍ (സ്പഷ്ടമായിത്തീരുവാന്‍) വേണ്ടിയും سَبِيلُ മാര്‍ഗ്ഗം, വഴി الْمُجْرِمِينَ കുറ്റവാളികളുടെ.
6:55അപ്രകാരം നാം "ആയത്തു" [ലക്‌ഷ്യം] കളെ വിശദീകരിച്ചു തരുന്നു; കുറ്റവാളികളുടെ മാര്‍ഗ്ഗം വ്യക്തമായിക്കാണുവാന്‍ വേണ്ടിയും (കൂടി) ആകുന്നു (അതു).
തഫ്സീർ : 52-55
View   
قُلْ إِنِّى نُهِيتُ أَنْ أَعْبُدَ ٱلَّذِينَ تَدْعُونَ مِن دُونِ ٱللَّهِ ۚ قُل لَّآ أَتَّبِعُ أَهْوَآءَكُمْ ۙ قَدْ ضَلَلْتُ إِذًۭا وَمَآ أَنَا۠ مِنَ ٱلْمُهْتَدِينَ﴿٥٦﴾
share
قُلْ പറയുക إِنِّي نُهِيتُ നിശ്ചയമായും ഞാന്‍ വിരോധിക്കപ്പെട്ടിരിക്കുന്നു أَنْ أَعْبُدَ ഞാന്‍ ആരാധിക്കുന്നതു الَّذِينَ تَدْعُونَ നിങ്ങള്‍ വിളിക്കുന്ന (പ്രാര്‍ത്ഥിക്കുന്ന) വരെ مِن دُونِ اللَّـهِ അല്ലാഹുവിനു പുറമെ, അല്ലാഹുവിനെ കൂടാതെ قُل പറയുക لَّا أَتَّبِعُ ഞാന്‍ പിന്‍പറ്റുകയില്ല أَهْوَاءَكُمْ നിങ്ങളുടെ ഇച്ഛകളെ قَدْ ضَلَلْتُ തീര്‍ച്ചയായും ഞാന്‍ വഴി പിഴച്ചു إِذًا അന്നേരം, അപ്പോള്‍, എന്നാല്‍ وَمَا أَنَا ഞാന്‍ അല്ലതാനും مِنَ الْمُهْتَدِينَ സന്മാര്‍ഗ്ഗം പ്രാപിച്ചവരില്‍ (പെട്ടവന്‍).
6:56പറയുക: "അല്ലാഹുവിനു പുറമെ നിങ്ങള്‍ വിളിച്ചു (പ്രാര്‍ത്ഥി) ക്കുന്നവരെ ഞാന്‍ ആരാധിക്കുന്നതു നിശ്ചയമായും എന്നോടു വിരോധിക്കപ്പെട്ടിരിക്കുന്നു." പറയുക: "നിങ്ങളുടെ ഇച്ഛകളെ ഞാന്‍ പിന്‍പറ്റുകയില്ല; (അങ്ങിനെ ചെയ്‌താല്‍) അന്നേരം, ഞാന്‍ തീര്‍ച്ചയായും വഴിപിഴച്ചു; ഞാന്‍ സന്മാര്‍ഗ്ഗം പ്രാപിച്ചവരില്‍ പെട്ടവനല്ലതാനും."
قُلْ إِنِّى عَلَىٰ بَيِّنَةٍۢ مِّن رَّبِّى وَكَذَّبْتُم بِهِۦ ۚ مَا عِندِى مَا تَسْتَعْجِلُونَ بِهِۦٓ ۚ إِنِ ٱلْحُكْمُ إِلَّا لِلَّهِ ۖ يَقُصُّ ٱلْحَقَّ ۖ وَهُوَ خَيْرُ ٱلْفَـٰصِلِينَ﴿٥٧﴾
share
قُلْ إِنِّي പറയുക നിശ്ചയമായും ഞാന്‍ عَلَىٰ بَيِّنَةٍ തെളിവോടെയാണു, തെളിവുപ്രകാരമാണു مِّن رَّبِّي എന്റെ റബ്ബിങ്കല്‍നിന്നുള്ള وَكَذَّبْتُم നിങ്ങള്‍ വ്യാജമാക്കുകയും ചെയ്തിരിക്കുന്നു بِهِ അതിനെ, അവനെ مَا عِندِي എന്റെ പക്കലില്ല مَا യാതൊരു കാര്യം تَسْتَعْجِلُونَ നിങ്ങള്‍ ധൃതി കൂട്ടുന്നു بِهِ അതിനു, അതിനെപ്പറ്റി إِنِ الْحُكْمُ വിധി (അധികാരം) ഇല്ല, അല്ല إِلَّا لِلَّـهِ അല്ലാഹുവിനല്ലാതെ يَقُصُّ അവന്‍ കഥനം ചെയ്യുന്നു, വിവരിച്ചു തരുന്നു الْحَقَّ യഥാര്‍ത്ഥത്തെ, സത്യത്തെ وَهُوَ അവന്‍ خَيْرُ الْفَاصِلِينَ തീര്‍പ്പുണ്ടാക്കുന്ന (തീര്‍പ്പു കല്‍പിക്കുന്ന)വരില്‍വെച്ചു ഉത്തമനാണു.
6:57പറയുക: "നിശ്ചയമായും ഞാന്‍, എന്റെ റബ്ബിങ്കല്‍ നിന്നുള്ള വ്യക്തമായ തെളിവോടെയാണുള്ളത്; നിങ്ങള്‍ അതിനെ വ്യാജമാക്കുകയും ചെയ്തിരിക്കയാണ്. നിങ്ങള്‍ യാതൊന്നിനു ധൃതി കൂട്ടിക്കൊണ്ടിരിക്കുന്നുവോ അത് എന്റെ പക്കല്‍ ഇല്ല. വിധി (യുടെ അധികാരം) അല്ലാഹുവിനല്ലാതെ (ആര്‍ക്കും) ഇല്ല. അവന്‍ യഥാര്‍ത്ഥത്തെ കഥനം ചെയ്തു (വിവരിച്ചു) തരുന്നു; അവന്‍ തീര്‍പ്പു കല്‍പിക്കുന്നവരില്‍വെച്ചു ഉത്തമനുമത്രെ."
قُل لَّوْ أَنَّ عِندِى مَا تَسْتَعْجِلُونَ بِهِۦ لَقُضِىَ ٱلْأَمْرُ بَيْنِى وَبَيْنَكُمْ ۗ وَٱللَّهُ أَعْلَمُ بِٱلظَّـٰلِمِينَ﴿٥٨﴾
share
قُل പറയുക لَّوْ أَنَّ عِندِي എന്റെ പക്കലുണ്ടായിരുന്നെങ്കില്‍ مَا تَسْتَعْجِلُونَ بِهِ നിങ്ങള്‍ ധൃതികൂട്ടുന്ന കാര്യം لَقُضِيَ തീരുമാനിക്കപ്പെടുക തന്നെ ചെയ്തിരുന്നു الْأَمْرُ കാര്യം بَيْنِي എന്റെ ഇടയില്‍ وَبَيْنَكُمْ നിങ്ങളുടെ ഇടയിലും وَاللَّـهُ أَعْلَمُ അല്ലാഹു ഏറ്റം (നല്ലവണ്ണം) അറിയുന്നവനാണു بِالظَّالِمِينَ അക്രമികളെപ്പറ്റി.
6:58പറയുക: "നിങ്ങള്‍ ധൃതികൂട്ടിക്കൊണ്ടിരിക്കുന്ന കാര്യം എന്റെ പക്കല്‍ ഉണ്ടെന്നു വരികില്‍, എനിക്കും നിങ്ങള്‍ക്കുമിടയില്‍ കാര്യം തീരുമാനിക്കപ്പെടുക തന്നെ ചെയ്തിരുന്നു. അല്ലാഹുവാകട്ടെ, അക്രമികളെപ്പറ്റി നല്ലവണ്ണം അറിയുന്നവനാകുന്നു."
وَعِندَهُۥ مَفَاتِحُ ٱلْغَيْبِ لَا يَعْلَمُهَآ إِلَّا هُوَ ۚ وَيَعْلَمُ مَا فِى ٱلْبَرِّ وَٱلْبَحْرِ ۚ وَمَا تَسْقُطُ مِن وَرَقَةٍ إِلَّا يَعْلَمُهَا وَلَا حَبَّةٍۢ فِى ظُلُمَـٰتِ ٱلْأَرْضِ وَلَا رَطْبٍۢ وَلَا يَابِسٍ إِلَّا فِى كِتَـٰبٍۢ مُّبِينٍۢ﴿٥٩﴾
share
وَعِندَهُ അവന്റെ പക്കലാണു مَفَاتِحُ താക്കോലുകള്‍ الْغَيْبِ അദൃശ്യ (കാര്യ) ത്തിന്റെ لَا يَعْلَمُهَا അവയെ അറിയുകയില്ല إِلَّا هُوَ അവനല്ലാതെ وَيَعْلَمُ അവന്‍ അറിയുകയും ചെയ്യുന്നു مَا فِي الْبَرِّ കരയിലുള്ളതു وَالْبَحْرِ കടലിലും, സമുദ്രത്തിലും وَمَا تَسْقُطُ വീഴുന്നതുമല്ല مِن وَرَقَةٍ ഒരു ഇലയും, ഇലയായുള്ളതു (ഒന്നും) إِلَّا يَعْلَمُهَا അതിനെ അവന്‍ അറിയാതെ وَلَا حَبَّةٍ ഒരു ധാന്യവും (മണിയും) ഇല്ല فِي ظُلُمَاتِ അന്ധകാരങ്ങളിലുള്ള (ഇരുട്ടിലുള്ള) الْأَرْضِ ഭൂമിയുടെ وَلَا رَطْبٍ ഒരു പച്ച (ഈറമായതു - നനവുള്ളതു)യും ഇല്ല وَلَا يَابِسٍ ഉണങ്ങിയതുമില്ല إِلَّا فِي كِتَابٍ ഒരു ഗ്രന്ഥത്തില്‍ (രേഖയില്‍) ഇല്ലാതെ مُّبِينٍ സ്പഷ്ടമായ, വ്യക്തമായ.
6:59അവന്റെ [അല്ലാഹുവിന്റെ] പക്കലാണ് അദൃശ്യ കാര്യത്തിന്റെ താക്കോലുകള്‍; അവനല്ലാതെ അവയെക്കുറിച്ച് അറിയുകയില്ല. കരയിലും കടലിലുമുള്ളതു ഒക്കെയും അവന്‍ അറിയുന്നു. ഒരു ഇലയുംതന്നെ, അതവന്‍ അറിയാതെ (കൊഴിഞ്ഞു) വീഴുന്നതല്ല; ഭൂമിയുടെ അന്ധകാരങ്ങളിലുള്ള ഒരു ധാന്യമണിയാകട്ടെ, ഒരു (ഈറമുള്ള) പച്ച വസ്തുവാകട്ടെ, ഉണങ്ങിയതാകട്ടെ, സ്പഷ്ടമായ ഒരു ഗ്രന്ഥത്തില്‍ (രേഖപ്പെടുത്തപ്പെട്ടിട്ട്) ഇല്ലാതെയില്ല.
തഫ്സീർ : 56-59
View   
وَهُوَ ٱلَّذِى يَتَوَفَّىٰكُم بِٱلَّيْلِ وَيَعْلَمُ مَا جَرَحْتُم بِٱلنَّهَارِ ثُمَّ يَبْعَثُكُمْ فِيهِ لِيُقْضَىٰٓ أَجَلٌۭ مُّسَمًّۭى ۖ ثُمَّ إِلَيْهِ مَرْجِعُكُمْ ثُمَّ يُنَبِّئُكُم بِمَا كُنتُمْ تَعْمَلُونَ﴿٦٠﴾
share
وَهُوَ الَّذِي അവനത്രെ യാതൊരുവന്‍ يَتَوَفَّاكُم നിങ്ങളെ പിടിച്ചെടുക്കുന്ന (ഉറക്കുന്ന) بِاللَّيْلِ രാത്രിയില്‍ وَيَعْلَمُ അവന്‍ അറിയുകയും ചെയ്യുന്നു مَا جَرَحْتُم നിങ്ങള്‍ പ്രവര്‍ത്തിച്ചതു بِالنَّهَارِ പകലില്‍ ثُمَّ يَبْعَثُكُمْ പിന്നെ നിങ്ങളെ അവന്‍ എഴുന്നേല്‍പിക്കുന്നു فِيهِ അതില്‍ لِيُقْضَىٰ നിര്‍വ്വഹിക്ക (തീരുമാനിക്ക) പ്പെടുവാന്‍വേണ്ടി أَجَلٌ مُّسَمًّى നിര്‍ണ്ണയിക്കപ്പെട്ട (നിശ്ചിതമായ) ഒരവധി ثُمَّ പിന്നെ إِلَيْهِ അവങ്കലേക്കാണു مَرْجِعُكُمْ നിങ്ങളുടെ മടക്കം, മടങ്ങി വരവു ثُمَّ يُنَبِّئُكُم പിന്നെ നിങ്ങളെ അവന്‍ ബോധ്യപ്പെടുത്തും, വൃത്താന്തമറിയിക്കും بِمَا كُنتُمْ നിങ്ങളായിരുന്നതിനെപ്പറ്റി تَعْمَلُونَ നിങ്ങള്‍ പ്രവര്‍ത്തിക്കും.
6:60അവനത്രെ, രാത്രിയില്‍ നിങ്ങളെ (ഉറക്കില്‍) പിടിച്ചെടുക്കുന്നവന്‍. പകലില്‍ നിങ്ങള്‍ പ്രവര്‍ത്തിച്ചതു അവന്‍ അറിയുകയും ചെയ്യുന്നു. പിന്നെ (ഉറക്കിനു ശേഷം) നിര്‍ണ്ണയം ചെയ്യപ്പെട്ട ഒരവധി (പൂര്‍ത്തിയാക്കി) നിര്‍വ്വഹിക്കപ്പെടുവാനായി അതില്‍ (പകലില്‍) അവന്‍ നിങ്ങളെ എഴുന്നേല്‍പിക്കുന്നു. പിന്നെ അവങ്കലേക്കാണു നിങ്ങളുടെ മടങ്ങി വരവു. പിന്നീട്, നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനെക്കുറിച്ചു നിങ്ങളെ അവന്‍ ബോധ്യപ്പെടുത്തുന്നതാണ്.
തഫ്സീർ : 60-60
View   
وَهُوَ ٱلْقَاهِرُ فَوْقَ عِبَادِهِۦ ۖ وَيُرْسِلُ عَلَيْكُمْ حَفَظَةً حَتَّىٰٓ إِذَا جَآءَ أَحَدَكُمُ ٱلْمَوْتُ تَوَفَّتْهُ رُسُلُنَا وَهُمْ لَا يُفَرِّطُونَ﴿٦١﴾
share
وَهُوَ അവന്‍, അവനത്രെ الْقَاهِرُ സര്‍വ്വാധികാരി, അടക്കി ഭരിക്കുന്നവന്‍ فَوْقَ عِبَادِهِ തന്റെ അടിയാന്‍മാരുടെ മീതെ وَيُرْسِلُ അവന്‍ അയക്കുകയും ചെയ്യുന്നു عَلَيْكُمْ നിങ്ങളുടെമേല്‍, നിങ്ങളില്‍ حَفَظَةً കാവല്‍ക്കാരെ, സൂക്ഷിപ്പുകാരെ حَتَّىٰ അങ്ങനെ (വരെ) إِذَا جَاءَ വന്നാല്‍ أَحَدَكُمُ നിങ്ങളിലൊരാള്‍ക്കു الْمَوْتُ മരണം تَوَفَّتْهُ അവനെ പിടിച്ചെടുക്കും رُسُلُنَا നമ്മുടെ ദൂതന്‍മാര്‍ وَهُمْ അവരാകട്ടെ, അവരോ لَا يُفَرِّطُونَ വീഴ്ച (പോരായ്മ) വരുത്തുകയില്ല (താനും).
6:61അവനത്രെ, തന്റെ അടിയാന്‍മാരുടെ മേലുള്ള സര്‍വ്വാധികാരി. അവന്‍ നിങ്ങളില്‍ കാവല്‍ക്കാരെ അയക്കുകയും ചെയ്യുന്നു. അങ്ങനെ, നിങ്ങളിലൊരാള്‍ക്കു മരണം വന്നെത്തുമ്പോള്‍, നമ്മുടെ ദൂതന്‍മാര്‍ അവനെ പിടിച്ചെടുക്കുന്നു; അവരാകട്ടെ, വീഴ്ചവരുത്തുകയില്ലതാനും.
ثُمَّ رُدُّوٓا۟ إِلَى ٱللَّهِ مَوْلَىٰهُمُ ٱلْحَقِّ ۚ أَلَا لَهُ ٱلْحُكْمُ وَهُوَ أَسْرَعُ ٱلْحَـٰسِبِينَ﴿٦٢﴾
share
ثُمَّ رُدُّوا പിന്നെ അവര്‍ മടക്കപ്പെടും, ആക്കപെടും إِلَى اللَّـهِ അല്ലാഹുവിങ്കലേക്കു مَوْلَاهُمُ അവരുടെ യജമാനനായ الْحَقِّ യഥാര്‍ത്ഥ أَلَا അല്ലാ (അറിയുക) لَهُ അവനാണു الْحُكْمُ വിധി, അധികാരം وَهُوَ അവന്‍, അവനോ أَسْرَعُ അധികം വേഗതയുള്ളവനുമാണു الْحَاسِبِينَ കണക്കു നോക്കുന്നവരില്‍.
6:62പിന്നീടു, അവര്‍ [പിടിച്ചെടുക്കപ്പെട്ടവര്‍] തങ്ങളുടെ യഥാര്‍ത്ഥ യജമാനനായ അല്ലാഹുവിങ്കലേക്കു മടക്കിക്കൊണ്ടു വരപ്പെടുന്നതാണ്. അല്ലാ! (അറിയുക:) അവനാണു വിധി (യുടെ അധികാരം) ഉള്ളത്. അവന്‍ കണക്കു നോക്കുന്നവരില്‍വെച്ചു ഏറ്റവും വേഗതയുള്ളവനുമാകുന്നു.
തഫ്സീർ : 61-62
View   
قُلْ مَن يُنَجِّيكُم مِّن ظُلُمَـٰتِ ٱلْبَرِّ وَٱلْبَحْرِ تَدْعُونَهُۥ تَضَرُّعًۭا وَخُفْيَةًۭ لَّئِنْ أَنجَىٰنَا مِنْ هَـٰذِهِۦ لَنَكُونَنَّ مِنَ ٱلشَّـٰكِرِينَ﴿٦٣﴾
share
قُلْ പറയുക مَن يُنَجِّيكُم നിങ്ങളെ രക്ഷപ്പെടുത്തുന്നതാരാണ് مِّن ظُلُمَاتِ അന്ധകാരങ്ങളില്‍നിന്നു الْبَرِّ കരയുടെ, കരയിലെ وَالْبَحْرِ കടലിന്റെ (കടലിലെ) യും تَدْعُونَهُ നിങ്ങള്‍ അവനെ വിളിച്ചു (പ്രാര്‍ത്ഥിച്ചു) കൊണ്ടിരിക്കെ تَضَرُّعًا വിനയപൂര്‍വ്വം, താഴ്മ കാട്ടിക്കൊണ്ടു وَخُفْيَةً രഹസ്യമായും لَّئِنْ أَنجَانَا ഞങ്ങളെ അവന്‍ രക്ഷപ്പെടുത്തിയെങ്കില്‍ مِنْ هَـٰذِهِ ഇതില്‍നിന്നു لَنَكُونَنَّ നിശ്ചയമായും ഞങ്ങള്‍ ആയിരിക്കുക തന്നെ ചെയ്യും مِنَ الشَّاكِرِينَ നന്ദി ചെയ്യുന്നവരുടെ കൂട്ടത്തില്‍.
6:63പറയുക: "കരയിലെയും, കടലിലെയും അന്ധകാരങ്ങളില്‍നിന്നു നിങ്ങളെ രക്ഷപ്പെടുത്തുന്നതാരാണ്? വിനയം കാണിച്ചും, രഹസ്യമായും അവനെ നിങ്ങള്‍ വിളിച്ചു (പ്രാര്‍ത്ഥിച്ചു) കൊണ്ടിരിക്കെ! "ഇതില്‍നിന്നു ഞങ്ങളെ അവന്‍ രക്ഷപ്പെടുത്തിയെങ്കില്‍ നിശ്ചയമായും ഞങ്ങള്‍ നന്ദി കാണിക്കുന്നവരുടെ കൂട്ടത്തില്‍ ആയിത്തീരുക തന്നെ ചെയ്യും" എന്നു (പറഞ്ഞുകൊണ്ടു).
قُلِ ٱللَّهُ يُنَجِّيكُم مِّنْهَا وَمِن كُلِّ كَرْبٍۢ ثُمَّ أَنتُمْ تُشْرِكُونَ﴿٦٤﴾
share
قُلِ اللَّـهُ പറയുക അല്ലാഹു يُنَجِّيكُم നിങ്ങളെ രക്ഷപ്പെടുത്തുന്നു مِّنْهَا അതില്‍നിന്നു وَمِن كُلِّ كَرْبٍ എല്ലാ ദുഃഖത്തില്‍നിന്നും, മനോവേദനയില്‍ നിന്നും ثُمَّ പിന്നെ, എന്നിട്ടും أَنتُمْ നിങ്ങള്‍ تُشْرِكُونَ പങ്കു ചേര്‍ക്കുന്നു.
6:64പറയുക: "അതില്‍നിന്നും, എല്ലാ ദുഃഖങ്ങളില്‍ നിന്നും അല്ലാഹു (തന്നെ) നിങ്ങളെ രക്ഷപ്പെടുത്തുന്നു. (എന്നിട്ടും) പിന്നെ, നിങ്ങള്‍ (അവനോടു) പങ്കു ചേര്‍ക്കുന്നു!"
قُلْ هُوَ ٱلْقَادِرُ عَلَىٰٓ أَن يَبْعَثَ عَلَيْكُمْ عَذَابًۭا مِّن فَوْقِكُمْ أَوْ مِن تَحْتِ أَرْجُلِكُمْ أَوْ يَلْبِسَكُمْ شِيَعًۭا وَيُذِيقَ بَعْضَكُم بَأْسَ بَعْضٍ ۗ ٱنظُرْ كَيْفَ نُصَرِّفُ ٱلْـَٔايَـٰتِ لَعَلَّهُمْ يَفْقَهُونَ﴿٦٥﴾
share
قُلْ പറയുക هُوَ الْقَادِرُ അവനത്രെ കഴിവുള്ളവന്‍, അവന്‍ കഴിവുള്ളവനത്രെ عَلَىٰ أَن يَبْعَثَ അവന്‍ അയക്കുവാന്‍ നിയോഗിക്കുന്നതിനു عَلَيْكُمْ നിങ്ങളുടെ മേല്‍, നിങ്ങളില്‍ عَذَابًا വല്ല ശിക്ഷയും مِّن فَوْقِكُمْ നിങ്ങളുടെ മീതെനിന്നു أَوْ مِن تَحْتِ അല്ലെങ്കില്‍ താഴെനിന്നു أَرْجُلِكُمْ നിങ്ങളുടെ കാലുകളുടെ أَوْ يَلْبِسَكُمْ അല്ലെങ്കില്‍ നിങ്ങളെ കൂട്ടിക്കലര്‍ത്തുവാന്‍ (ആശയക്കുഴപ്പം - സംശയം ഉണ്ടാക്കുവാന്‍) شِيَعًا പല കക്ഷി (സംഘം) കളായി وَيُذِيقَ രുചി നോക്കി (ആസ്വദിപ്പി) ക്കുവാനും بَعْضَكُم നിങ്ങളില്‍ ചിലര്‍ക്കു بَأْسَ بَعْضٍ ചിലരുടെ ശൗര്യം, ഊക്കു, ഉപദ്രവം, കാഠിന്യം انظُرْ നോക്കുക كَيْفَ എങ്ങിനെയാണു نُصَرِّفُ നാം തിരിമറി ചെയ്യുന്നതു (വിവിധ രൂപത്തില്‍ വിവരിക്കുന്നതു) الْآيَاتِ ലക്ഷ്യങ്ങളെ, ദൃഷ്ടാന്തങ്ങളെ لَعَلَّهُمْ അവരായിരിക്കുവാന്‍വേണ്ടി يَفْقَهُونَ അവര്‍ ഗ്രഹിക്കും.
6:65പറയുക: "അവനത്രെ കഴിവുള്ളവന്‍, നിങ്ങളുടെ മുകളില്‍നിന്നോ, നിങ്ങളുടെ കാലുകളുടെ അടിയില്‍നിന്നോ നിങ്ങളില്‍ വല്ല ശിക്ഷയും അയക്കുവാനും, അല്ലെങ്കില്‍, നിങ്ങളെ (ഭിന്ന) കക്ഷികളായി കൂട്ടിക്കലര്‍ത്തി ആശയക്കുഴപ്പത്തിലാക്കുകയും, നിങ്ങളില്‍ ചിലര്‍ക്കു ചിലരുടെ ശൗര്യം [കാഠിന്യം] അനുഭവിപ്പിക്കുകയും ചെയ്‌വാനും." നോക്കൂ: അവര്‍ (കാര്യം ഗ്രഹിക്കുവാന്‍വേണ്ടി നാം "ആയത്തു" [ലക്ഷം] കളെ വിവിധ രൂപത്തില്‍, വിവരിച്ചു കൊടുക്കുന്നതു എങ്ങിനെയാണെന്നു!
തഫ്സീർ : 63-65
View   
وَكَذَّبَ بِهِۦ قَوْمُكَ وَهُوَ ٱلْحَقُّ ۚ قُل لَّسْتُ عَلَيْكُم بِوَكِيلٍۢ﴿٦٦﴾
share
وَكَذَّبَ بِهِ ഇതിനെ വ്യാജമാക്കിയിരിക്കുന്നു قَوْمُكَ നിന്റെ ജനത وَهُوَ الْحَقُّ അതു യഥാര്‍ത്ഥമായിരിക്കെ, യഥാര്‍ത്ഥമാണുതാനും قُل പറയുക لَّسْتُ ഞാനല്ല عَلَيْكُم നിങ്ങളുടെ മേല്‍ بِوَكِيلٍ ഒരു ഏല്‍പിക്കപ്പെട്ടന്‍ (ബാദ്ധ്യസ്ഥന്‍).
6:66(നബിയേ) നിന്റെ ജനത ഇതിനെ (ഖുർആനെ) - യഥാര്‍ത്ഥം അതായിരിക്കെ - വ്യാജമാക്കിയിരിക്കയാണ്. പറയുക: "ഞാന്‍ നിങ്ങളുടെ മേല്‍ (ഉത്തരവാദിത്വം) ഏല്‍പിക്കപ്പെട്ടവനൊന്നുമല്ല."
لِّكُلِّ نَبَإٍۢ مُّسْتَقَرٌّۭ ۚ وَسَوْفَ تَعْلَمُونَ﴿٦٧﴾
share
لِّكُلِّ نَبَإٍ എല്ലാ വര്‍ത്തമാന (വൃത്താന്ത) ത്തിനുമുണ്ട് مُّسْتَقَرٌّ ഒരു സ്ഥിരപ്പെടല്‍ (കലാശം - ഒതുക്കം - പുലര്‍ച്ച) وَسَوْفَ വഴിയെ, പിറകെ تَعْلَمُونَ നിങ്ങള്‍ അറിയുന്നതാണ്.
6:67എല്ലാ വര്‍ത്തമാനത്തിനുമുണ്ടു (അതു) ഒരു കലാശം; വഴിയെ നിങ്ങള്‍ക്കു അറിയാറാകുന്നതുമാണ്.
തഫ്സീർ : 66-67
View   
وَإِذَا رَأَيْتَ ٱلَّذِينَ يَخُوضُونَ فِىٓ ءَايَـٰتِنَا فَأَعْرِضْ عَنْهُمْ حَتَّىٰ يَخُوضُوا۟ فِى حَدِيثٍ غَيْرِهِۦ ۚ وَإِمَّا يُنسِيَنَّكَ ٱلشَّيْطَـٰنُ فَلَا تَقْعُدْ بَعْدَ ٱلذِّكْرَىٰ مَعَ ٱلْقَوْمِ ٱلظَّـٰلِمِينَ﴿٦٨﴾
share
وَإِذَا رَأَيْتَ നീ കണ്ടാല്‍ الَّذِينَ يَخُوضُونَ മുഴുകുന്നവരെ, (കുഴപ്പത്തിനായി) പ്രവേശിക്കുന്നവരെ فِي آيَاتِنَا നമ്മുടെ ആയത്തു (ലക്‌ഷ്യം - വചനം - ദൃഷ്ടാന്തം) കളില്‍ فَأَعْرِضْ അപ്പോള്‍ നീ തിരിഞ്ഞു കളയുക عَنْهُمْ അവരില്‍ നിന്നു, അവരെ വിട്ടു حَتَّىٰ يَخُوضُوا അവര്‍ മുഴുകുന്നതുവരെ فِي حَدِيثٍ ഒരു വിഷയത്തില്‍, വര്‍ത്തമാനത്തില്‍ غَيْرِهِ അതല്ലാത്ത وَإِمَّا يُنسِيَنَّكَ നിന്നെ (വല്ലപ്പോഴും) മറപ്പിക്കുന്നപക്ഷം الشَّيْطَانُ പിശാചു فَلَا تَقْعُدْ എന്നാല്‍ ഇരിക്കരുതു بَعْدَ الذِّكْرَىٰ ഓര്‍മ്മക്കുശേഷം مَعَ الْقَوْمِ ജനങ്ങളോടുകൂടെ الظَّالِمِينَ അക്രമികളായ.
6:68നമ്മുടെ "ആയത്തു" [ലക്‌ഷ്യം] കളില്‍ മുഴുകി [കുഴപ്പമുണ്ടാക്കി] ക്കൊണ്ടിരിക്കുന്നവരെ നീ കണ്ടാല്‍, അവര്‍ അതല്ലാത്ത (വേറെ) ഒരു വിഷയത്തില്‍ മുഴുകുന്നതു [പ്രവേശിക്കുന്നതു] വരെ അവരില്‍ നിന്നു നീ തിരിഞ്ഞു കളയുക. (വല്ലപ്പോഴും) പിശാചു നിന്നെ മറപ്പിച്ചു കളയുന്നപക്ഷം, അപ്പോള്‍, ഓര്‍മ്മക്കുശേഷം (ആ) അക്രമികളുടെ കൂടെ നീ ഇരിക്കരുത്.
وَمَا عَلَى ٱلَّذِينَ يَتَّقُونَ مِنْ حِسَابِهِم مِّن شَىْءٍۢ وَلَـٰكِن ذِكْرَىٰ لَعَلَّهُمْ يَتَّقُونَ﴿٦٩﴾
share
وَمَا ഇല്ല, ഇല്ലതാനും عَلَى الَّذِينَ യാതൊരു കൂട്ടരുടെ മേല്‍ يَتَّقُونَ സൂക്ഷിക്കുന്ന مِنْ حِسَابِهِم അവരുടെ വിചാരണയില്‍നിന്നു مِّن شَيْءٍ ഒരു വസ്തുവും (ഒന്നും - ഒട്ടും) وَلَـٰكِن എങ്കിലും ذِكْرَىٰ ഓര്‍മ്മ, ഓര്‍മ്മിപ്പിക്കല്‍, ഉപദേശം لَعَلَّهُمْ അവരായേക്കാം يَتَّقُونَ അവര്‍ സൂക്ഷിക്കുക.
6:69സൂക്ഷ്മത പാലിക്കുന്നവരുടെ മേല്‍ അവരുടെ വിചാരണയില്‍ നിന്നു ഒന്നുംതന്നെ (ബാദ്ധ്യത) ഇല്ല; എങ്കിലും ഓര്‍മ്മിപ്പിക്കല്‍ [-അതാണു ബാദ്ധ്യത]; അവര്‍ സൂക്ഷിച്ചേക്കാമല്ലോ.
തഫ്സീർ : 68-69
View   
وَذَرِ ٱلَّذِينَ ٱتَّخَذُوا۟ دِينَهُمْ لَعِبًۭا وَلَهْوًۭا وَغَرَّتْهُمُ ٱلْحَيَوٰةُ ٱلدُّنْيَا ۚ وَذَكِّرْ بِهِۦٓ أَن تُبْسَلَ نَفْسٌۢ بِمَا كَسَبَتْ لَيْسَ لَهَا مِن دُونِ ٱللَّهِ وَلِىٌّۭ وَلَا شَفِيعٌۭ وَإِن تَعْدِلْ كُلَّ عَدْلٍۢ لَّا يُؤْخَذْ مِنْهَآ ۗ أُو۟لَـٰٓئِكَ ٱلَّذِينَ أُبْسِلُوا۟ بِمَا كَسَبُوا۟ ۖ لَهُمْ شَرَابٌۭ مِّنْ حَمِيمٍۢ وَعَذَابٌ أَلِيمٌۢ بِمَا كَانُوا۟ يَكْفُرُونَ﴿٧٠﴾
share
وَذَرِ വിട്ടേക്കുകയും ചെയ്യുക الَّذِينَ യാതൊരു കൂട്ടരെ اتَّخَذُوا അവര്‍ ആക്കിത്തീര്‍ത്തു دِينَهُمْ തങ്ങളുടെ മതത്തെ لَعِبًا കളി, വിളയാട്ട് وَلَهْوًا വിനോദവും وَغَرَّتْهُمُ അവരെ വഞ്ചിക്കുകയും ചെയ്തു الْحَيَاةُ الدُّنْيَا ഐഹിക ജീവിതം وَذَكِّرْ ഓര്‍മ്മപ്പെടുത്തുക (ഉല്‍ബോധിപ്പിക്കുക - ഉപദേശിക്കുക) യും ചെയ്യുക بِهِ അതു കൊണ്ട്, ഇതു മുഖേന أَن تُبْسَلَ ബന്ധിപ്പിക്കപ്പെടു (പണയപ്പെടു - നാശത്തിനു വിധേയമാക്കപ്പെടു) ന്നതിനാല്‍ نَفْسٌ ഏതാത്മാവും (ആളും - ദേഹവും) بِمَا كَسَبَتْ അതു സമ്പാദിച്ച (ചെയ്ത - പ്രവര്‍ത്തിച്ചു)തു നിമിത്തം لَيْسَ لَهَا അതിനില്ല (ഉണ്ടാകുകയില്ല) مِن دُونِ اللَّـهِ അല്ലാഹുവിനുപുറമെ, അല്ലാഹുവിനെകൂടാതെ وَلِيٌّ ഒരു രക്ഷാകര്‍ത്താവും, ബന്ധു, കൈകാര്യക്കാരന്‍ وَلَا شَفِيعٌ ഒരു ശുപാര്‍ശകനുമില്ല وَإِن تَعْدِلْ അതു തെണ്ടം ചെയ്താലും (സമാനമായി ചെയ്താലും) كُلَّ عَدْلٍ എല്ലാ തെണ്ടവും, സമാനമായ്തും لَّا يُؤْخَذْ അതു സ്വീകരിക്കപ്പെടുകയില്ല مِنْهَا അതില്‍ (അതിന്റെ പക്കല്‍) നിന്നു أُولَـٰئِكَ الَّذِينَ അക്കൂട്ടരത്രെ യാതൊരുവര്‍ أُبْسِلُوا അവര്‍ ബന്ധിക്കപ്പെട്ട بِمَا كَسَبُوا തങ്ങള്‍ സമ്പാദിച്ചതു (ചെയ്തതു) നിമിത്തം لَهُمْ അവര്‍ക്കുണ്ടു شَرَابٌ പാനീയം, കുടിനീര്‍ مِّنْ حَمِيمٍ അത്യുഷ്ണ (ചുട്ടുതിളക്കുന്ന) ജലത്തില്‍ നിന്നും وَعَذَابٌ أَلِيمٌ വേദനയേറിയ ശിക്ഷയും بِمَا كَانُوا അവരായിരുന്നതുകൊണ്ടു يَكْفُرُونَ അവര്‍ അവിശ്വസിക്കും.
6:70തങ്ങളുടെ മതത്തെ കളിയും, വിനോദവുമാക്കിത്തീര്‍ക്കുകയും, ഐഹിക ജീവിതം വഞ്ചിക്കുകയും ചെയ്തിട്ടുള്ളവരെ നീ (അവരുടെ പാട്ടിനു) വിട്ടേക്കുകയും ചെയ്യുക. ഏതൊരു ആത്മാവും (വ്യക്തിയും) അതു (പ്രവര്‍ത്തിച്ചു) സമ്പാദിച്ചതു നിമിത്തം ബന്ധിപ്പിക്കപ്പെടുമെന്ന (നാശത്തിനു വിധേയമാക്കപ്പെടുമെന്ന) തിനാല്‍ ഇതുമൂലം (ഖുർആന്‍ മുഖേന) നീ ഉപദേശം നല്‍കുകയും ചെയ്യുക. അല്ലാഹുവിനെ കൂടാതെ അതിനു ഒരു രക്ഷാകര്‍ത്താവാകട്ടെ, ശുപാര്‍ശകനാകട്ടെ (ഉണ്ടായിരിക്കുക) ഇല്ല. അത് എല്ലാ(വിധ) തെണ്ടവും (അഥവാ പ്രായശ്ചിത്തവും) നല്‍കിയാലും അതില്‍നിന്ന് അതു സ്വീകരിക്കപ്പെടുകയുമില്ല. അക്കൂട്ടരത്രെ അവര്‍ (പ്രവര്‍ത്തിച്ചു) സമ്പാദിച്ചതു നിമിത്തം ബന്ധിക്ക പ്പെട്ട (നാശത്തിന്നു വിധേയമാക്കപ്പെട്ട)വര്‍. അവര്‍ അവിശ്വസിച്ചുകൊണ്ടിരുന്നതു നിമിത്തം അവര്‍ക്കു ചുട്ടുതിളക്കുന്ന വെള്ളത്തില്‍ നിന്നുള്ള പാനീയവും, വേദനയേറിയ ശിക്ഷയുമുണ്ടായിരിക്കും.
തഫ്സീർ : 70-70
View   
قُلْ أَنَدْعُوا۟ مِن دُونِ ٱللَّهِ مَا لَا يَنفَعُنَا وَلَا يَضُرُّنَا وَنُرَدُّ عَلَىٰٓ أَعْقَابِنَا بَعْدَ إِذْ هَدَىٰنَا ٱللَّهُ كَٱلَّذِى ٱسْتَهْوَتْهُ ٱلشَّيَـٰطِينُ فِى ٱلْأَرْضِ حَيْرَانَ لَهُۥٓ أَصْحَـٰبٌۭ يَدْعُونَهُۥٓ إِلَى ٱلْهُدَى ٱئْتِنَا ۗ قُلْ إِنَّ هُدَى ٱللَّهِ هُوَ ٱلْهُدَىٰ ۖ وَأُمِرْنَا لِنُسْلِمَ لِرَبِّ ٱلْعَـٰلَمِينَ﴿٧١﴾
share
قُلْ പറയുക أَنَدْعُو ഞങ്ങള്‍ വിളിക്കുമോ, പ്രാര്‍ത്ഥിക്കുകയോ مِن دُونِ اللَّـهِ അല്ലാഹുവിനു പുറമെ مَا لَا يَنفَعُنَا ഞങ്ങള്‍ക്കു ഉപകാരം ചെയ്യാത്ത വസ്തുവെ وَلَا يَضُرُّنَا ഞങ്ങള്‍ക്കു ഉപദ്രവ (ദ്രോഹ)വും ചെയ്യാത്ത وَنُرَدُّ ഞങ്ങള്‍ മടക്ക (തള്ള) പ്പെടുകയു (മോ) عَلَىٰ أَعْقَابِنَا ഞങ്ങളുടെ പിന്‍കാലു (മടമ്പുകാലു) കളിലായി (വന്നപോലെത്തന്നെ) بَعْدَ إِذْ هَدَانَا ഞങ്ങളെ നേര്‍മാര്‍ഗ്ഗത്തിലാക്കിയതിനുശേഷം اللَّـهُ അല്ലാഹു كَالَّذِي യതൊരുവനെപ്പോലെ اسْتَهْوَتْهُ അവനെ തെറ്റിച്ചു (പിഴപ്പിച്ചു) കൊണ്ടുപോയി الشَّيَاطِينُ പിശാചുക്കള്‍ فِي الْأَرْضِ ഭൂമിയില്‍ حَيْرَانَ പരിഭ്രമചിത്തനായ (അന്തംവിട്ട) നിലയില്‍ لَهُ അവനുണ്ടു, ഉണ്ടായിക്കൊണ്ടു أَصْحَابٌ ചില കൂട്ടുകാര്‍, ആള്‍ക്കാര്‍ يَدْعُونَهُ അവര്‍ അവനെ വിളിക്കുന്നു إِلَى الْهُدَى നേര്‍മാര്‍ഗ്ഗത്തിലേക്കു ائْتِنَا ഞങ്ങളുടെ അടുക്കല്‍ വാ (വരുക) എന്നു قُلْ പറയുക إِنَّ هُدَى നിശ്ചയമായും നേര്‍മാര്‍ഗ്ഗം اللَّـهِ അല്ലാഹുവിന്റെ هُوَ الْهُدَىٰ അതത്രെ (യഥാര്‍ത്ഥ) നേര്‍മാര്‍ഗ്ഗം وَأُمِرْنَا ഞങ്ങള്‍ കല്‍പിക്കപ്പെടുകയും ചെയ്തിരിക്കുന്നു لِنُسْلِمَ ഞങ്ങള്‍ കീഴൊതുങ്ങുവാന്‍ لِرَبِّ രക്ഷിതാവിനു الْعَالَمِينَ ലോകരുടെ.
6:71പറയുക: "അല്ലാഹുവിനു പുറമെ, ഞങ്ങള്‍ക്കു ഉപകാരം ചെയ്യാത്തതും, ഉപദ്രവം ചെയ്യാത്തതുമായ വസ്തുവിനെ ഞങ്ങള്‍ വിളി (ച്ചു പ്രാര്‍ത്ഥി)ക്കുകയോ?! അല്ലാഹു ഞങ്ങളെ സന്മാര്‍ഗ്ഗത്തിലാക്കിയ ശേഷം, ഞങ്ങള്‍ ഞങ്ങളുടെ പിന്‍കാലുകളില്‍ (തന്നെ പിറകോട്ടു) മടക്കപ്പെടുകയുമോ?! [ഇതൊന്നും ഉണ്ടാവാന്‍ പോകുന്നില്ല]. (അതെ വഴി അറിയാതെ) ഭൂമിയില്‍ പരിഭ്രമചിത്തനായിക്കൊണ്ട് പിശാചുക്കള്‍ തെറ്റിച്ചുകൊണ്ടുപോയ ഒരുവനെപ്പോലെ, "ഞങ്ങളുടെ അടുക്കല്‍ വാ" (എന്നു പറഞ്ഞുകൊണ്ടു) നേര്‍വഴിയിലേക്കു അവനെ വിളിക്കുന്ന ചില കൂട്ടുകാര്‍ അവനുണ്ടായിരിക്കെ (തന്നെ)." പറയുക: നിശ്ചയമായും, അല്ലാഹുവിന്റെ നേര്‍മാര്‍ഗ്ഗം തന്നെയാണു (യഥാര്‍ത്ഥ) നേര്‍മാര്‍ഗ്ഗം. ലോകരക്ഷിതാവിനു കീഴൊതുങ്ങുവാന്‍ ഞങ്ങള്‍ കല്‍പിക്കപ്പെട്ടിരിക്കുന്നു താനും;-
وَأَنْ أَقِيمُوا۟ ٱلصَّلَوٰةَ وَٱتَّقُوهُ ۚ وَهُوَ ٱلَّذِىٓ إِلَيْهِ تُحْشَرُونَ﴿٧٢﴾
share
وَأَنْ أَقِيمُوا നിങ്ങള്‍ നിലനിറുത്തണമെന്നും الصَّلَاةَ നമസ്കാരം وَاتَّقُوهُ അവനെ സൂക്ഷിക്കണമെന്നും وَهُوَ الَّذِي അവന്‍തന്നെയാണു യാതൊരുവനും إِلَيْهِ അവങ്കലേക്കു (തന്നെ) تُحْشَرُونَ നിങ്ങള്‍ ഒരുമിച്ചു കൂട്ടപ്പെടുന്നു.
6:72"നിങ്ങള്‍ നമസ്കാരം നിലനിറുത്തുകയും, അവനെ സൂക്ഷിക്കുകയും ചെയ്യണമെന്നും (കല്‍പിക്കപ്പെട്ടിരിക്കുന്നു). യാതൊരുവങ്കലേക്കു നിങ്ങള്‍ ഒരുമിച്ചു കൂട്ടപ്പെടുമോ അങ്ങിനെയുള്ളവന്‍ അവന്‍തന്നെയാണു താനും."
وَهُوَ ٱلَّذِى خَلَقَ ٱلسَّمَـٰوَٰتِ وَٱلْأَرْضَ بِٱلْحَقِّ ۖ وَيَوْمَ يَقُولُ كُن فَيَكُونُ ۚ قَوْلُهُ ٱلْحَقُّ ۚ وَلَهُ ٱلْمُلْكُ يَوْمَ يُنفَخُ فِى ٱلصُّورِ ۚ عَـٰلِمُ ٱلْغَيْبِ وَٱلشَّهَـٰدَةِ ۚ وَهُوَ ٱلْحَكِيمُ ٱلْخَبِيرُ﴿٧٣﴾
share
وَهُوَ الَّذِي അവന്‍ തന്നെയാണ് യാതൊരുവനും خَلَقَ അവന്‍ സൃഷ്ടിച്ചു السَّمَاوَاتِ ആകാശങ്ങളെ وَالْأَرْضَ ഭൂമിയെയും بِالْحَقِّ യഥാര്‍ത്ഥപ്രകാരം, മുറയനുസരിച്ചു وَيَوْمَ يَقُولُ അവന്‍ പറയുന്ന ദിവസം كُن ഉണ്ടാകുക, ഉണ്ടാവണം (എന്നു) فَيَكُونُ അപ്പോള്‍ (അതു) ഉണ്ടാകുന്നു قَوْلُهُ അവന്റെ വാക്കു, അവന്‍ പറയുന്നത് الْحَقُّ യഥാര്‍ത്ഥ (സത്യ - കാര്യമാണു) وَلَهُ الْمُلْكُ അവനുതന്നെയാണു രാജാധിപത്യവും يَوْمَ يُنفَخُ ഊതപ്പെടുന്ന ദിവസം فِي الصُّورِ കാഹളത്തില്‍, കൊമ്പില്‍ عَالِمُ الْغَيْبِ അദൃശ്യത്തെ അറിയുന്നവനാണു وَالشَّهَادَةِ ദൃശ്യത്തെയും وَهُوَ الْحَكِيمُ അവനത്രെ അഗാജ്ഞനും, യുക്തിമാനും الْخَبِيرُ സൂക്ഷ്മജ്ഞന്‍.
6:73അവന്‍ തന്നെയാണ് ആകാശങ്ങളെയും, ഭൂമിയെയും യഥാര്‍ത്ഥ (മുറ) പ്രകാരം സൃഷ്ടിച്ചവനും. അവന്‍ (ഏതൊന്നിനെക്കുറിച്ചും) "ഉണ്ടാകുക" എന്നു പറയുന്ന ദിവസം അതുണ്ടാകുന്നു. അവന്റെ വാക്കു യഥാര്‍ത്ഥമത്രെ. കാഹളത്തില്‍ ഊതപ്പെടുന്ന ദിവസം രാജാധിപത്യം അവനുതന്നെ. അദൃശ്യവും, ദൃശ്യവും അറിയുന്നവനാണ് (അവന്‍) അവനത്രെ, അഗാജ്ഞനും, സൂക്ഷ്മജ്ഞനുമായുള്ളവന്‍.
തഫ്സീർ : 71-73
View   
وَإِذْ قَالَ إِبْرَٰهِيمُ لِأَبِيهِ ءَازَرَ أَتَتَّخِذُ أَصْنَامًا ءَالِهَةً ۖ إِنِّىٓ أَرَىٰكَ وَقَوْمَكَ فِى ضَلَـٰلٍۢ مُّبِينٍۢ﴿٧٤﴾
share
وَإِذْ قَالَ പറഞ്ഞ സന്ദര്‍ഭം إِبْرَاهِيمُ ഇബ്രാഹീം لِأَبِيهِ തന്റെ ബാപ്പയോടു, പിതാവിനോടു آزَرَ ആസര്‍ (എന്ന) أَتَتَّخِذُ താങ്കള്‍ ഉണ്ടാക്കുക (ആക്കുക) യാണോ أَصْنَامًا ബിംബ (വിഗ്രഹ) ങ്ങളെ آلِهَةً ആരാധ്യന്‍മാര്‍, ദൈവങ്ങള്‍ إِنِّي നിശ്ചയമായും ഞാന്‍ أَرَاكَ താങ്കളെ ഞാന്‍ കാണുന്നു وَقَوْمَكَ താങ്കളുടെ ജനങ്ങളെയും فِي ضَلَالٍ വഴിപിഴവില്‍, ദുര്‍മ്മാര്‍ഗ്ഗത്തില്‍ مُّبِينٍ സ്പഷ്ട (വ്യക്ത) മായ.
6:74ഇബ്രാഹീം തന്റെ പിതാവ് ആസറിനോട്‌ പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക): "താങ്കള്‍ ബിംബങ്ങളെ ആരാധ്യ (ദൈവ) ങ്ങളാക്കുകയോ?! നിശ്ചയമായും ഞാന്‍, താങ്കളെയും, താങ്കളുടെ ജനതയെയും സ്പഷ്ടമായ വഴിപിഴവിലായി കാണുന്നു."
وَكَذَٰلِكَ نُرِىٓ إِبْرَٰهِيمَ مَلَكُوتَ ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَلِيَكُونَ مِنَ ٱلْمُوقِنِينَ﴿٧٥﴾
share
وَكَذَٰلِكَ അപ്രകാരം, അതുപോലെ نُرِي നാം കാണിച്ചു കൊടുത്തിരുന്നു, കാട്ടികൊടുക്കുന്നു إِبْرَاهِيمَ ഇബ്രാഹീമിനു مَلَكُوتَ രാജാധിപത്യം, മഹാധിപത്യം السَّمَاوَاتِ ആകാശങ്ങളുടെ وَالْأَرْضِ ഭൂമിയുടെയും وَلِيَكُونَ അദ്ദേഹമായിരിക്കുവാനും مِنَ الْمُوقِنِينَ ദൃഢവിശ്വാസികളില്‍ പെട്ട (വന്‍).
6:75അതുപോലെ, ആകാശങ്ങളുടെയും, ഭൂമിയുടെയും "മലകൂത്തും" [രാജാധിപത്യ രഹസ്യവും] നാം ഇബ്രാഹീമിനു കാണിച്ചു കൊടുത്തിരുന്നു. അദ്ദേഹം ദൃഢവിശ്വാസികളില്‍ പെട്ടവനായിരിക്കുവാന്‍ വേണ്ടിയും (കൂടിയാണതു).
തഫ്സീർ : 74-75
View   
فَلَمَّا جَنَّ عَلَيْهِ ٱلَّيْلُ رَءَا كَوْكَبًۭا ۖ قَالَ هَـٰذَا رَبِّى ۖ فَلَمَّآ أَفَلَ قَالَ لَآ أُحِبُّ ٱلْـَٔافِلِينَ﴿٧٦﴾
share
فَلَمَّا جَنَّ അങ്ങനെ മൂടിയ (മറയിട്ട) പ്പോള്‍ عَلَيْهِ അദ്ദേഹത്തിന്റെ മേല്‍ اللَّيْلُ രാത്രി رَأَىٰ അദ്ദേഹം കണ്ടു كَوْكَبًا ഒരു നക്ഷത്രം قَالَ അദ്ദേഹം പറഞ്ഞു هَـٰذَا رَبِّي ഇതു എന്റെ റബ്ബാണു فَلَمَّا أَفَلَ എന്നിട്ടു അതു മറഞ്ഞുപോയപ്പോള്‍ قَالَ അദ്ദേഹം പറഞ്ഞു لَا أُحِبُّ ഞാന്‍ ഇഷ്ടപ്പെടുന്നില്ല الْآفِلِينَ മറഞ്ഞുപോകുന്നവരെ.
6:76അങ്ങനെ, അദ്ദേഹത്തിന്റെ മേല്‍ രാത്രി (വന്നു) മൂടിയപ്പോള്‍, അദ്ദേഹം ഒരു നക്ഷത്രം കണ്ടു; അദ്ദേഹം പറഞ്ഞു: "ഇതു എന്റെ റബ്ബ് (രക്ഷിതാവ്) ആകുന്നു." എന്നിട്ട് അതു മറഞ്ഞു പോയപ്പോള്‍, അദ്ദേഹം പറഞ്ഞു: "മറഞ്ഞു പോകുന്നവരെ ഞാന്‍ ഇഷ്ടപ്പെടുന്നില്ല."
فَلَمَّا رَءَا ٱلْقَمَرَ بَازِغًۭا قَالَ هَـٰذَا رَبِّى ۖ فَلَمَّآ أَفَلَ قَالَ لَئِن لَّمْ يَهْدِنِى رَبِّى لَأَكُونَنَّ مِنَ ٱلْقَوْمِ ٱلضَّآلِّينَ﴿٧٧﴾
share
فَلَمَّا رَأَى എന്നിട്ടു അദ്ദേഹം കണ്ടപ്പോള്‍ الْقَمَرَ ചന്ദ്രനെ بَازِغًا ഉദിച്ചു വരുന്ന (ഉദയം ചെയ്യുന്ന) തായി قَالَ അദ്ദേഹം പറഞ്ഞു هَـٰذَا رَبِّي ഇതു എന്റെ റബ്ബാണു فَلَمَّا أَفَلَ എന്നിട്ടു അതു മറഞ്ഞപ്പോള്‍ قَالَ അദ്ദേഹം പറഞ്ഞു لَئِن لَّمْ يَهْدِنِي എനിക്കു വഴികാട്ടി (മാര്‍ഗ്ഗദര്‍ശനം നല്‍കി) യില്ലെങ്കില്‍ رَبِّي എന്റെ റബ്ബു لَأَكُونَنَّ നിശ്ചയമായും ഞാന്‍ ആയിരിക്ക തന്നെ ചെയ്യും مِنَ الْقَوْمِ ജനങ്ങളില്‍പെട്ട (വന്‍) الضَّالِّينَ വഴിപിഴച്ചവരായ.
6:77എന്നിട്ട്, ചന്ദ്രന്‍ ഉദിച്ചുവരുന്നതായി കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: "ഇത് എന്റെ റബ്ബാകുന്നു." എന്നിട്ട് അതു മറഞ്ഞുപോയപ്പോള്‍, അദ്ദേഹം പറഞ്ഞു: "എന്റെ റബ്ബ് എനിക്കു മാര്‍ഗ്ഗദര്‍ശനം നല്‍കിയില്ലെങ്കില്‍, നിശ്ചയമായും ഞാന്‍ വഴിപിഴച്ച ജനങ്ങളില്‍പെട്ടവന്‍ തന്നെ ആയിത്തീരുന്നതാണ്."
فَلَمَّا رَءَا ٱلشَّمْسَ بَازِغَةًۭ قَالَ هَـٰذَا رَبِّى هَـٰذَآ أَكْبَرُ ۖ فَلَمَّآ أَفَلَتْ قَالَ يَـٰقَوْمِ إِنِّى بَرِىٓءٌۭ مِّمَّا تُشْرِكُونَ﴿٧٨﴾
share
فَلَمَّا رَأَى എന്നിട്ടദ്ദേഹം കണ്ടപ്പോള്‍ الشَّمْسَ സൂര്യനെ بَازِغَةً ഉദിച്ചു വരുന്നതായി قَالَ അദ്ദേഹം പറഞ്ഞു هَـٰذَا رَبِّي ഇതെന്റെ റബ്ബാണു هَـٰذَا أَكْبَرُ ഇതു ഏറ്റവും വലുതാണു فَلَمَّا أَفَلَتْ എന്നിട്ടതു മറഞ്ഞപ്പോള്‍ قَالَ അദ്ദേഹം പറഞ്ഞു يَا قَوْمِ എന്റെ ജനങ്ങളെ إِنِّي بَرِيءٌ നിശ്ചയമായും ഞാന്‍ ഒഴിവായവനാണു مِّمَّا تُشْرِكُونَ നിങ്ങള്‍ പങ്കു ചേര്‍ക്കുന്നതില്‍ നിന്നു.
6:78എന്നിട്ട് (പിന്നെ) സൂര്യന്‍ ഉദിച്ചു വരുന്നതായി കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: "ഇതെന്റെ റബ്ബാണു; ഇതു ഏറ്റവും വലുതാകുന്നു." എന്നിട്ട് അതു മറഞ്ഞുപോയപ്പോള്‍ അദ്ദേഹം പറഞ്ഞു: "എന്റെ ജനങ്ങളെ, നിശ്ചയമായും ഞാന്‍, (അല്ലാഹുവിനോടു) നിങ്ങള്‍ പങ്കുചേര്‍ക്കുന്നതില്‍നിന്നു (ഒക്കെയും) ഒഴിവായവനാകുന്നു.
إِنِّى وَجَّهْتُ وَجْهِىَ لِلَّذِى فَطَرَ ٱلسَّمَـٰوَٰتِ وَٱلْأَرْضَ حَنِيفًۭا ۖ وَمَآ أَنَا۠ مِنَ ٱلْمُشْرِكِينَ﴿٧٩﴾
share
إِنِّي وَجَّهْتُ നിശ്ചയമായും ഞാന്‍ മുഖം തിരിച്ചു وَجْهِيَ എന്റെ മുഖം لِلَّذِي യാതൊരുവനു فَطَرَ സൃഷ്ടിച്ചുണ്ടാക്കിയ السَّمَاوَاتِ ആകാശങ്ങളെ وَالْأَرْضَ ഭൂമിയെയും حَنِيفًا ഋജുമാനസനായി (ശുദ്ധ മനസ്കനായി) وَمَا أَنَا ഞാനല്ലതാനും مِنَ الْمُشْرِكِينَ മുശ്രിക്കുകളില്‍, പങ്കുചേര്‍ക്കുന്നവരില്‍പെട്ട (വന്‍).
6:79"ഞാന്‍, ആകാശങ്ങളെയും, ഭൂമിയെയും സൃഷ്ടിച്ചുണ്ടാക്കിയവനിലേക്ക് ഋജു മാനസനായിക്കൊണ്ട് എന്റെ മുഖം (ഇതാ) തിരിച്ചിരിക്കുന്നു. ഞാന്‍ "മുശ്രിക്കുകളില്‍" [പങ്കു ചേര്‍ക്കുന്നവരില്‍] പെട്ടവനല്ല താനും."
തഫ്സീർ : 76-79
View   
وَحَآجَّهُۥ قَوْمُهُۥ ۚ قَالَ أَتُحَـٰٓجُّوٓنِّى فِى ٱللَّهِ وَقَدْ هَدَىٰنِ ۚ وَلَآ أَخَافُ مَا تُشْرِكُونَ بِهِۦٓ إِلَّآ أَن يَشَآءَ رَبِّى شَيْـًۭٔا ۗ وَسِعَ رَبِّى كُلَّ شَىْءٍ عِلْمًا ۗ أَفَلَا تَتَذَكَّرُونَ﴿٨٠﴾
share
وَحَاجَّهُ അദ്ദേഹത്തോട് ന്യായവാദം ചെയ്തു (തര്‍ക്കം നടത്തി) قَوْمُهُ അദ്ദേഹത്തിന്റെ ജനത, ജനങ്ങള്‍ قَالَ അദ്ദേഹം പറഞ്ഞു أَتُحَاجُّونِّي നിങ്ങള്‍ എന്നോടു ന്യായവാദം നടത്തുകയോ فِي اللَّـهِ അല്ലാഹുവി(ന്റെ കാര്യത്തി)ല്‍ وَقَدْ هَدَانِ അവന്‍ എന്നെ നേര്‍മാര്‍ഗ്ഗത്തില്‍ ആക്കിയിട്ടുണ്ടെന്നിരിക്കെ وَلَا أَخَافُ ഞാന്‍ ഭയപ്പെടുന്നുമില്ല مَا تُشْرِكُونَ നിങ്ങള്‍ പങ്കു ചേര്‍ക്കുന്നതിനെ بِهِ അവനോടു, അവനില്‍ إِلَّا أَن يَشَاءَ ഉദ്ദേശിക്കുന്നതായാലല്ലാതെ رَبِّي എന്റെ റബ്ബു شَيْئًا വല്ല കാര്യവും وَسِعَ വിശാലമായിരിക്കുന്നു رَبِّي എന്റെ റബ്ബു كُلَّ شَيْءٍ എല്ലാ വസ്തുവിനും عِلْمًا അറിവാല്‍ (അറിവുകൊണ്ടു) أَفَلَا تَتَذَكَّرُونَ അപ്പോള്‍ (എന്നാല്‍) നിങ്ങള്‍ ഉറ്റാലോചിക്കു (ഓര്‍മ്മവെക്കു) ന്നില്ലേ.
6:80അദ്ദേഹത്തോട് അദ്ദേഹത്തിന്റെ ജനത ന്യായവാദം (തര്‍ക്കം) നടത്തി. അദ്ദേഹം പറഞ്ഞു: "അല്ലാഹു എന്നെ നേര്‍മാര്‍ഗ്ഗത്തിലാക്കിത്തന്നിരിക്കെ, അല്ലാഹുവിന്റെ കാര്യത്തില്‍ നിങ്ങള്‍ എന്നോടു ന്യായവാദം (തര്‍ക്കം) നടത്തുകയോ?! നിങ്ങള്‍ അവനോടു പങ്കു ചേര്‍ക്കുന്നതിനെ (ഒന്നും തന്നെ) ഞാന്‍ ഭയപ്പെടുന്നില്ലതാനും; (അതെ) എന്റെ റബ്ബു വല്ലതും ഉദ്ദേശിക്കുന്നതായാലല്ലാതെ. എന്റെ റബ്ബ് അറിവുകൊണ്ട് എല്ലാ വസ്തുക്കള്‍ക്കും വിശാലമായിരിക്കുന്നു. [എല്ലാം അവന്റെ അറിവില്‍ അടങ്ങുന്നു]. എന്നാല്‍, നിങ്ങള്‍ ഉറ്റാലോചിക്കുന്നില്ലേ?!
وَكَيْفَ أَخَافُ مَآ أَشْرَكْتُمْ وَلَا تَخَافُونَ أَنَّكُمْ أَشْرَكْتُم بِٱللَّهِ مَا لَمْ يُنَزِّلْ بِهِۦ عَلَيْكُمْ سُلْطَـٰنًۭا ۚ فَأَىُّ ٱلْفَرِيقَيْنِ أَحَقُّ بِٱلْأَمْنِ ۖ إِن كُنتُمْ تَعْلَمُونَ﴿٨١﴾
share
وَكَيْفَ എങ്ങിനെയാണു, എങ്ങിനെ أَخَافُ ഞാന്‍ ഭയപ്പെടും, ഭയപ്പെടുന്നതു مَا أَشْرَكْتُمْ നിങ്ങള്‍ പങ്കു ചേര്‍ത്തതിനെ وَلَا تَخَافُونَ നിങ്ങള്‍ ഭയപ്പെടുന്നുമില്ല (എന്നിരിക്കെ) أَنَّكُمْ أَشْرَكْتُم നിങ്ങള്‍ പങ്കുചേര്‍ത്തതിനെക്കുറിച്ചു بِاللَّـهِ അല്ലാഹുവിനോടു مَا لَمْ يُنَزِّلْ അവന്‍ ഇറക്കിയിട്ടില്ലാത്തതിനെ بِهِ അതിനെപ്പറ്റി, അതിനു عَلَيْكُمْ നിങ്ങള്‍ക്കു سُلْطَانًا ഒരു അധികൃത രേഖ, (തെളിവു) فَأَيُّ അപ്പോള്‍ ഏതാണു (ആരാണു) الْفَرِيقَيْنِ രണ്ടു കൂട്ടരില്‍, വിഭാഗങ്ങളില്‍ أَحَقُّ അധികം അവകാശപ്പെട്ടതു, അര്‍ഹര്‍ بِالْأَمْنِ നിര്‍ഭയതക്ക്, സമാധാനത്തിനു إِن كُنتُمْ നിങ്ങളാണെങ്കില്‍ تَعْلَمُونَ നിങ്ങള്‍ അറിയുന്നു.
6:81"നിങ്ങള്‍ പങ്കു ചേര്‍ത്തതിനെ ഞാന്‍ എങ്ങിനെ ഭയപ്പെടും? നിങ്ങള്‍ക്കു അല്ലാഹു യാതൊരു അധികൃത രേഖയും ഇറക്കിത്തന്നിട്ടില്ലാത്തതിനെ നിങ്ങള്‍ അവനോടു പങ്കുചേര്‍ക്കുന്നതിനെക്കുറിച്ചു നിങ്ങള്‍ ഭയപ്പെടുന്നുമില്ല! അപ്പോള്‍, ഇരു വിഭാഗക്കാരില്‍വെച്ചു നിര്‍ഭയതക്കു കൂടുതല്‍ അര്‍ഹതയുള്ളവര്‍ ആരാണ്? നിങ്ങള്‍ക്കു അറിയാമെങ്കില്‍ (ആലോചിച്ചു നോക്കൂ)!"
ٱلَّذِينَ ءَامَنُوا۟ وَلَمْ يَلْبِسُوٓا۟ إِيمَـٰنَهُم بِظُلْمٍ أُو۟لَـٰٓئِكَ لَهُمُ ٱلْأَمْنُ وَهُم مُّهْتَدُونَ﴿٨٢﴾
share
الَّذِينَ യാതൊരു കൂട്ടര്‍ آمَنُوا അവര്‍ വിശ്വസിച്ചു وَلَمْ يَلْبِسُوا അവര്‍ കലര്‍ത്തിയതുമില്ല إِيمَانَهُم അവരുടെ വിശ്വാസത്തോടു, വിശ്വാസത്തെ بِظُلْمٍ വല്ല അക്രമത്തെയും, അനീതിയുമായി أُولَـٰئِكَ അക്കൂട്ടര്‍ لَهُمُ അവര്‍ക്കാണു الْأَمْنُ നിര്‍ഭയത وَهُم അവരാകട്ടെ مُّهْتَدُونَ നേര്‍മാര്‍ഗ്ഗം പ്രാപിച്ചവരുമാണു
6:82യാതൊരു കൂട്ടര്‍, വിശ്വസിക്കുകയും, തങ്ങളുടെ വിശ്വാസത്തോടു യാതൊരു അക്രമത്തെയും അവര്‍ (കൂട്ടി) കലര്‍ത്താതിരിക്കുകയും ചെയ്തുവോ, അക്കൂട്ടര്‍ - അവര്‍ക്കത്രെ നിര്‍ഭയതയുള്ളതു; അവര്‍ നേര്‍മാര്‍ഗ്ഗം പ്രാപിച്ചവരുമാകുന്നു.
തഫ്സീർ : 80-82
View   
وَتِلْكَ حُجَّتُنَآ ءَاتَيْنَـٰهَآ إِبْرَٰهِيمَ عَلَىٰ قَوْمِهِۦ ۚ نَرْفَعُ دَرَجَـٰتٍۢ مَّن نَّشَآءُ ۗ إِنَّ رَبَّكَ حَكِيمٌ عَلِيمٌۭ﴿٨٣﴾
share
وَتِلْكَ അതു, അവ حُجَّتُنَا നമ്മുടെ ന്യായം (തെളിവു) ആകുന്നു آتَيْنَاهَا നാം അതു (അവ) നല്‍കി إِبْرَاهِيمَ ഇബ്രാഹീമിന്നു عَلَىٰ قَوْمِهِ അദ്ദേഹത്തിന്റെ ജനതയുടെ മേല്‍ (എതിരില്‍) نَرْفَعُ നാം ഉയര്‍ത്തും دَرَجَاتٍ പല പദവികള്‍, പടികള്‍ مَّن نَّشَاءُ നാം ഉദ്ദേശിക്കുന്നവരെ إِنَّ رَبَّكَ നിശ്ചയമായും നിന്റെ റബ്ബു حَكِيمٌ അഗാധജ്ഞനാണു, യുക്തിമാനാണു عَلِيمٌ സര്‍വ്വജ്ഞനാണ്.
6:83അവ(യൊക്കെ) നമ്മുടെ ന്യായമാകുന്നു: തന്റെ ജനതക്കെതിരില്‍ ഇബ്രാഹീമിന്നു നാം അവ നല്‍കിയിരിക്കുകയാണു. നാം ഉദ്ദേശിക്കുന്നവരെ നാം പല പദവികള്‍ ഉയര്‍ത്തുന്നു. നിശ്ചയമായും നിന്റെ റബ്ബു അഗാധജ്ഞനും, സര്‍വ്വജ്ഞനുമാകുന്നു.
തഫ്സീർ : 83-83
View   
وَوَهَبْنَا لَهُۥٓ إِسْحَـٰقَ وَيَعْقُوبَ ۚ كُلًّا هَدَيْنَا ۚ وَنُوحًا هَدَيْنَا مِن قَبْلُ ۖ وَمِن ذُرِّيَّتِهِۦ دَاوُۥدَ وَسُلَيْمَـٰنَ وَأَيُّوبَ وَيُوسُفَ وَمُوسَىٰ وَهَـٰرُونَ ۚ وَكَذَٰلِكَ نَجْزِى ٱلْمُحْسِنِينَ﴿٨٤﴾
share
وَوَهَبْنَا നാം പ്രദാനം ചെയ്കയും ചെയ്തു لَهُ അദ്ദേഹത്തിനു إِسْحَاقَ ഇസ്ഹാക്വിനെ وَيَعْقُوبَ യഅ്ക്വൂബിനെയും كُلًّا എല്ലാവരെയും هَدَيْنَا നാം നേര്‍വഴിയിലാക്കി وَنُوحًا هَدَيْنَا നൂഹിനെയും നാം നേര്‍വഴിയിലാക്കിയിരിക്കുന്നു مِن قَبْلُ മുമ്പു, മുമ്പേ وَمِن ذُرِّيَّتِهِ അദ്ദേഹത്തിന്റെ സന്തതികളില്‍ നിന്നും دَاوُودَ ദാവൂദിനെ(യും) وَسُلَيْمَانَ സുലൈമാനെയും وَأَيُّوبَ അയ്യൂബിനെയും وَيُوسُفَ യൂസുഫിനെയും وَمُوسَىٰ മൂസായെയും وَهَارُونَ ഹാറൂനെയും وَكَذَٰلِكَ അപ്രകാരം نَجْزِي നാം പ്രതിഫലം നല്‍കുന്നു الْمُحْسِنِينَ സല്‍ഗുണ (പുണ്യ) വാന്‍മാര്‍ക്കു.
6:84അദ്ദേഹത്തിനു നാം ഇസ്ഹാക്വിനെയും, യഅ്ക്വൂബിനെയും പ്രദാനം ചെയ്കയും ചെയ്തു. എല്ലാവരെയും നാം നേര്‍മാര്‍ഗ്ഗത്തിലാക്കിയിരിക്കുന്നു. മുമ്പ് നൂഹിനെയും നാം നേര്‍മാര്‍ഗ്ഗത്തിലാക്കിയിരിക്കുന്നു. അദ്ദേഹത്തിന്റെ സന്തതികളില്‍ നിന്നു ദാവൂദിനെയും, സുലൈമാനെയും, അയ്യൂബിനെയും, യൂസുഫിനെയും, മൂസായെയും, ഹാറൂനെയും (നേര്‍മാര്‍ഗ്ഗത്തിലാക്കി). അപ്രകാരം സല്‍ഗുണവാന്‍മാര്‍ക്കു നാം പ്രതിഫലം നല്‍കുന്നു.
وَزَكَرِيَّا وَيَحْيَىٰ وَعِيسَىٰ وَإِلْيَاسَ ۖ كُلٌّۭ مِّنَ ٱلصَّـٰلِحِينَ﴿٨٥﴾
share
وَزَكَرِيَّا സകരിയ്യായെയും وَيَحْيَىٰ യഹ്യായെയും وَعِيسَىٰ ഈസായെയും وَإِلْيَاسَ ഇല്‍യാസിനെയും كُلٌّ എല്ലാം, എല്ലാവരും مِّنَ الصَّالِحِينَ സദ്‌വൃത്തരില്‍ (നല്ലവരില്‍) പെട്ടവരാണ്.
6:85സകരിയ്യായെയും, യഹ്യായെയും, ഈസായെയും, ഇല്‍യാസിനെയും (നേര്‍മാര്‍ഗ്ഗത്തിലാക്കി). എല്ലാവരും സദ്‌വൃത്തരില്‍ പെട്ടവരാകുന്നു.
وَإِسْمَـٰعِيلَ وَٱلْيَسَعَ وَيُونُسَ وَلُوطًۭا ۚ وَكُلًّۭا فَضَّلْنَا عَلَى ٱلْعَـٰلَمِينَ﴿٨٦﴾
share
وَإِسْمَاعِيلَ ഇസ്മാഈലിനെയും وَالْيَسَعَ അല്‍യസഇനെയും وَيُونُسَ യൂനുസിനെയും وَلُوطًا ലൂത്ത്വിനെയും وَكُلًّا എല്ലാവരെയും فَضَّلْنَا നാം ശ്രേഷ്ഠമാക്കി, ഉല്‍കൃഷ്ടമാക്കി عَلَى الْعَالَمِينَ ലോകരേക്കാള്‍.
6:86ഇസ്മാഈലിനെയും, അല്‍യസഇനെയും, യൂനുസിനെയും, ലൂത്ത്വിനെയും (നേര്‍മ്മാര്‍ഗ്ഗത്തിലാക്കി). എല്ലാവരെയും ലോകരേക്കാള്‍ നാം ശ്രേഷ്ഠരാക്കുകയും ചെയ്തിരിക്കുന്നു.
وَمِنْ ءَابَآئِهِمْ وَذُرِّيَّـٰتِهِمْ وَإِخْوَٰنِهِمْ ۖ وَٱجْتَبَيْنَـٰهُمْ وَهَدَيْنَـٰهُمْ إِلَىٰ صِرَٰطٍۢ مُّسْتَقِيمٍۢ﴿٨٧﴾
share
وَمِنْ آبَائِهِمْ അവരുടെ പിതാക്കളില്‍ നിന്നും وَذُرِّيَّاتِهِمْ അവരുടെ സന്തതികളില്‍ നിന്നും وَإِخْوَانِهِمْ അവരുടെ സഹോദരങ്ങളില്‍ നിന്നും وَاجْتَبَيْنَاهُمْ അവരെ നാം തിരഞ്ഞെടുക്കുക (തെളിയിച്ചെടുക്കുക) യും ചെയ്തു وَهَدَيْنَاهُمْ അവരെ നേര്‍വഴിയിലാക്കുകയും ചെയ്തു, അവര്‍ക്കു മാര്‍ഗ്ഗദര്‍ശനവും നല്‍കി إِلَىٰ صِرَاطٍ പാതയിലേക്ക്, വഴിയിലേക്കു مُّسْتَقِيمٍ നേരെയുള്ള, ചൊവ്വായ.
6:87അവരുടെ പിതാക്കളില്‍ നിന്നും, അവരുടെ സന്തതികളില്‍ നിന്നും, അവരുടെ സഹോദരങ്ങളില്‍ നിന്നും (പലരെയും ശ്രേഷ്ഠരാക്കിയിരിക്കുന്നു). അവരെ നാം തിരഞ്ഞെടുക്കുകയും, നേരെ (ചൊവ്വാ) യുള്ള പാതയിലേക്ക് അവരെ നാം വഴി ചേര്‍ക്കുകയും ചെയ്തിരിക്കുന്നു.
തഫ്സീർ : 84-87
View   
ذَٰلِكَ هُدَى ٱللَّهِ يَهْدِى بِهِۦ مَن يَشَآءُ مِنْ عِبَادِهِۦ ۚ وَلَوْ أَشْرَكُوا۟ لَحَبِطَ عَنْهُم مَّا كَانُوا۟ يَعْمَلُونَ﴿٨٨﴾
share
ذَٰلِكَ അതു هُدَى اللَّـهِ അല്ലാഹുവിന്റെ മാര്‍ഗ്ഗ ദര്‍ശനമാണ്, വഴികാട്ടലാണ് يَهْدِي بِهِ അതു മൂലം (അതുവഴി) അവന്‍ വഴി കാട്ടുന്നു, നേര്‍വഴിയിലാക്കും مَن يَشَاءُ അവന്‍ ഉദ്ദേശിക്കുന്നവരെ مِنْ عِبَادِهِ അവന്റെ അടിയാന്‍മാരില്‍ നിന്നു وَلَوْ أَشْرَكُوا അവര്‍ ശിര്‍ക്കു ചെയ്തിരുന്നെങ്കില്‍, പങ്കു ചേര്‍ക്കുന്ന പക്ഷം لَحَبِطَ പൊളിഞ്ഞു (ഫലശൂന്യമായി) പോക തന്നെ ചെയ്യും عَنْهُم അവര്‍ക്കു, അവരില്‍നിന്നു مَّا كَانُوا അവരായിരുന്നതു يَعْمَلُونَ അവര്‍ പ്രവര്‍ത്തിക്കും.
6:88അതു അല്ലാഹുവിന്റെ (വക) മാര്‍ഗ്ഗ ദര്‍ശനമത്രെ - തന്റെ അടിയാന്‍മാരില്‍ നിന്നു താന്‍ ഉദ്ദേശിക്കുന്നവരെ അതു മൂലം അവന്‍ നേര്‍മാര്‍ഗ്ഗത്തിലാക്കുന്നു. അവര്‍ (അല്ലാഹുവിനോടു) പങ്കു ചേര്‍ത്തിരുന്നു [ശിര്‍ക്കു ചെയ്തിരുന്നു] വെങ്കില്‍, അവര്‍ പ്രവര്‍ത്തിച്ചിരുന്നതു അവര്‍ക്കു (ഫലപ്പെടാതെ) പൊളിഞ്ഞുപോകുക തന്നെ ചെയ്തിരുന്നു.
أُو۟لَـٰٓئِكَ ٱلَّذِينَ ءَاتَيْنَـٰهُمُ ٱلْكِتَـٰبَ وَٱلْحُكْمَ وَٱلنُّبُوَّةَ ۚ فَإِن يَكْفُرْ بِهَا هَـٰٓؤُلَآءِ فَقَدْ وَكَّلْنَا بِهَا قَوْمًۭا لَّيْسُوا۟ بِهَا بِكَـٰفِرِينَ﴿٨٩﴾
share
أُولَـٰئِكَ അക്കൂട്ടര്‍ الَّذِينَ യാതൊരുവരാണു آتَيْنَاهُمُ അവര്‍ക്കു നാം കൊടുത്തിരിക്കുന്നു الْكِتَابَ (വേദ) ഗ്രന്ഥം وَالْحُكْمَ വിധികര്‍ത്തൃത്വവും, വിജ്ഞാനവും وَالنُّبُوَّةَ പ്രവാചകത്വവും فَإِن يَكْفُرْ എനി അവിശ്വസിക്കുകയാണെങ്കില്‍ بِهَا അതില്‍, അവയില്‍ هَـٰؤُلَاءِ ഇക്കൂട്ടര്‍ فَقَدْ وَكَّلْنَا എന്നാല്‍ നാം ഏല്‍പിച്ചിട്ടുണ്ട്‌ بِهَا അതിനു, അവയെപ്പറ്റി قَوْمًا ഒരു ജനതയെ لَّيْسُوا അവരല്ല بِهَا അതില്‍, അവയില്‍ بِكَافِرِينَ അവിശ്വസിക്കുന്നവര്‍.
6:89നാം വേദഗ്രന്ഥവും, വിധികര്‍ത്തൃത്വവും (അഥവാ വിജ്ഞാനവും) പ്രവാചകത്വവും നല്‍കിയിട്ടുള്ളവരത്രെ അക്കൂട്ടര്‍. എനി, ഇക്കൂട്ടര്‍ അവയില്‍ അവിശ്വസിക്കുകയാണെങ്കില്‍, അവയില്‍ അവിശ്വസിക്കുന്നവരല്ലാത്ത ഒരു ജനതയെ നാം അവക്കു [അവയില്‍ വിശ്വസിക്കുന്നതിനു] ഭാരമേല്‍പിച്ചിട്ടുണ്ട്.
أُو۟لَـٰٓئِكَ ٱلَّذِينَ هَدَى ٱللَّهُ ۖ فَبِهُدَىٰهُمُ ٱقْتَدِهْ ۗ قُل لَّآ أَسْـَٔلُكُمْ عَلَيْهِ أَجْرًا ۖ إِنْ هُوَ إِلَّا ذِكْرَىٰ لِلْعَـٰلَمِينَ﴿٩٠﴾
share
أُولَـٰئِكَ الَّذِينَ അക്കൂട്ടര്‍ യാതൊരുവരാണു هَدَى اللَّـهُ അല്ലാഹു നേര്‍മ്മാര്‍ഗ്ഗത്തിലാക്കി فَبِهُدَاهُمُ അതിനാല്‍ അവരുടെ നേര്‍മ്മാര്‍ഗ്ഗത്തോടു, മാര്‍ഗ്ഗദര്‍ശനത്തോടു اقْتَدِهْ നീ പിന്‍തുടരുക قُل പറയുക لَّا أَسْأَلُكُمْ ഞാന്‍ നിങ്ങളോടു ചോദിക്കുന്നില്ല عَلَيْهِ ഇതിന്റെ പേരില്‍, അതിനു أَجْرًا ഒരു കൂലി, പ്രതിഫലം إِنْ هُوَ ഇതു (അതു) അല്ല إِلَّا ذِكْرَىٰ ഒരുല്‍ബോധനം (സ്മരണ - ഉപദേശം) അല്ലാതെ لِلْعَالَمِينَ ലോകര്‍ക്കു.
6:90(നബിയേ) അല്ലാഹു നേര്‍മ്മാര്‍ഗ്ഗത്തിലാക്കിയിട്ടുള്ളവരത്രെ (മേല്‍പറഞ്ഞ) അക്കൂട്ടര്‍; ആകയാല്‍, അവരുടെ (ആ) നേര്‍മ്മാര്‍ഗ്ഗത്തോട് നീ പിന്‍തുടര്‍ന്നു കൊള്ളുക. പറയുക: "ഇതിന്റെ പേരില്‍ ഞാന്‍ നിങ്ങളോടു ഒരു പ്രതിഫലവും ചോദിക്കുന്നില്ല ഇതു ലോകര്‍ക്കു (മുഴുവന്‍) വേണ്ടിയുള്ള ഒരു ഉല്‍ബോധനമല്ലാതെ (മറ്റൊന്നും) അല്ല.
തഫ്സീർ : 88-90
View   
وَمَا قَدَرُوا۟ ٱللَّهَ حَقَّ قَدْرِهِۦٓ إِذْ قَالُوا۟ مَآ أَنزَلَ ٱللَّهُ عَلَىٰ بَشَرٍۢ مِّن شَىْءٍۢ ۗ قُلْ مَنْ أَنزَلَ ٱلْكِتَـٰبَ ٱلَّذِى جَآءَ بِهِۦ مُوسَىٰ نُورًۭا وَهُدًۭى لِّلنَّاسِ ۖ تَجْعَلُونَهُۥ قَرَاطِيسَ تُبْدُونَهَا وَتُخْفُونَ كَثِيرًۭا ۖ وَعُلِّمْتُم مَّا لَمْ تَعْلَمُوٓا۟ أَنتُمْ وَلَآ ءَابَآؤُكُمْ ۖ قُلِ ٱللَّهُ ۖ ثُمَّ ذَرْهُمْ فِى خَوْضِهِمْ يَلْعَبُونَ﴿٩١﴾
share
وَمَا قَدَرُوا അവര്‍ കല്‍പിച്ചില്ല, കണക്കാക്കിയില്ല, വകവെച്ചില്ല اللَّـهَ അല്ലാഹുവിനു, അല്ലാഹുവിനെ حَقَّ قَدْرِهِ അവന്റെ യഥാര്‍ത്ഥ നിലപാടു, കണക്കാക്കേണ്ട പ്രകാരം, മഹത്വത്തിന്റെ മുറക്കു إِذْ قَالُوا അവര്‍ പറഞ്ഞപ്പോള്‍, പറഞ്ഞതിനാല്‍ مَا أَنزَلَ اللَّـهُ അല്ലാഹു അവതരിപ്പിച്ചിട്ടില്ല عَلَىٰ بَشَرٍ ഒരു മനുഷ്യന്റെ മേലും مِّن شَيْءٍ ഒരു വസ്തുവും (യാതൊന്നും) قُلْ പറയുക مَنْ أَنزَلَ ഇറക്കിയതാര്‍, ആര്‍ അവതരിപ്പിച്ചു الْكِتَابَ الَّذِي യാതൊരു ഗ്രന്ഥം جَاءَ بِهِ അതിനെ കൊണ്ടുവന്നു مُوسَىٰ മൂസാ نُورًا പ്രകാശമായിക്കൊണ്ടു وَهُدًى മാര്‍ഗ്ഗദര്‍ശനവും لِّلنَّاسِ മനുഷ്യര്‍ക്കു تَجْعَلُونَهُ അതിനെ നിങ്ങള്‍ ആക്കുന്നു قَرَاطِيسَ പല തുണ്ടു താളുകള്‍ تُبْدُونَهَا അവയെ നിങ്ങള്‍ വെളിവാക്കിക്കൊണ്ടു وَتُخْفُونَ നിങ്ങള്‍ മറച്ചുവെച്ചുകൊണ്ടും كَثِيرًا പലതും, വളരെ وَعُلِّمْتُم നിങ്ങള്‍ക്കു പഠിപ്പിക്കപ്പെടുകയും ചെയ്തിരിക്കുന്നു مَّا لَمْ تَعْلَمُوا നിങ്ങള്‍ക്കറിഞ്ഞു കൂടാത്തതു, നിങ്ങള്‍ അറിഞ്ഞിട്ടില്ലാത്തതു أَنتُمْ നിങ്ങള്‍ وَلَا آبَاؤُكُمْ നിങ്ങളുടെ പിതാക്കളും ഇല്ലാത്തതു قُلِ പറയുക اللَّـهُ അല്ലാഹുവാണു ثُمَّ ذَرْهُمْ പിന്നെ അവരെ വിട്ടേക്കുക فِي خَوْضِهِمْ അവരുടെ മുഴുകലില്‍ (അനാവശ്യത്തില്‍) يَلْعَبُونَ അവര്‍ വിളയാടുമാറ്, കളിച്ചുകൊണ്ടു.
6:91അല്ലാഹുവിന് അവന്റെ യഥാര്‍ത്ഥ നിലപാടു (അഥവാ മഹത്വം) അവര്‍ കല്‍പിച്ചില്ല; "അല്ലാഹു ഒരു മനുഷ്യന്റെ മേലും യാതൊന്നും (തന്നെ) അവതരിപ്പിച്ചിട്ടില്ല" എന്നു അവര്‍ പറഞ്ഞപ്പോള്‍. പറയുക: "പ്രകാശവും, മനുഷ്യര്‍ക്കു മാര്‍ഗ്ഗദര്‍ശനവുമായിക്കൊണ്ടു മൂസാ കൊണ്ടു വന്ന (ആ) ഗ്രന്ഥം അവതരിപ്പിച്ചതാരാണ്?! നിങ്ങള്‍ അതിനെ (ചിലതൊക്കെ) വെളിവാക്കുകയും, പലതും മറച്ചുവെക്കുകയും ചെയ്തുകൊണ്ടുള്ള തുണ്ടു താളുകളാക്കിക്കൊണ്ടിരിക്കുന്നു. നിങ്ങള്‍ക്കാകട്ടെ, നിങ്ങളുടെ പിതാക്കള്‍ക്കാകട്ടെ അറിഞ്ഞുകൂടാത്തതു നിങ്ങള്‍ക്കു പഠിപ്പിക്കപ്പെടുകയും ചെയ്തിരിക്കുന്നു." പറയുക: അല്ലാഹുവാണു (അതവതരിപ്പിച്ചതു)." പിന്നീടു, അവരുടെ അനാവശ്യത്തില്‍ വിളയാടിക്കൊണ്ടിരിക്കുമാറ് അവരെ നീ വിട്ടേക്കുക.
തഫ്സീർ : 91-91
View   
وَهَـٰذَا كِتَـٰبٌ أَنزَلْنَـٰهُ مُبَارَكٌۭ مُّصَدِّقُ ٱلَّذِى بَيْنَ يَدَيْهِ وَلِتُنذِرَ أُمَّ ٱلْقُرَىٰ وَمَنْ حَوْلَهَا ۚ وَٱلَّذِينَ يُؤْمِنُونَ بِٱلْـَٔاخِرَةِ يُؤْمِنُونَ بِهِۦ ۖ وَهُمْ عَلَىٰ صَلَاتِهِمْ يُحَافِظُونَ﴿٩٢﴾
share
وَهَـٰذَا كِتَابٌ ഇതാ ഒരു ഗ്രന്ഥം, ഇതും ഒരു ഗ്രന്ഥമാണു أَنزَلْنَاهُ നാമതു ഇറക്കി, നാം അവതരിപ്പിച്ച مُبَارَكٌ അനുഗ്രഹീതമായ, ആശിര്‍വ്വദിക്കപ്പെട്ട مُّصَدِّقُ സത്യപ്പെടുത്തുന്ന الَّذِي യാതൊന്നിനെ بَيْنَ يَدَيْهِ അതിന്റെ മുമ്പിലുള്ള وَلِتُنذِرَ നീ താക്കീതു (മുന്നറിയിപ്പു) നല്‍കുവാനും أُمَّ الْقُرَىٰ ഉമ്മുല്‍ക്വുറായെ, രാജ്യങ്ങളുടെ മാതാവിനു (കേന്ദ്രത്തിനു) وَمَنْ حَوْلَهَا അതിന്റെ ചുറ്റിലുമുള്ളവരെയും وَالَّذِينَ يُؤْمِنُونَ വിശ്വസിക്കുന്നവര്‍ بِالْآخِرَةِ പരലോകത്തില്‍ يُؤْمِنُونَ അവര്‍ വിശ്വസിക്കും بِهِ ഇതില്‍, അതില്‍ وَهُمْ അവരാകട്ടെ عَلَىٰ صَلَاتِهِمْ തങ്ങളുടെ നമസ്കാരത്തെപ്പറ്റി يُحَافِظُونَ കാത്തുസൂക്ഷിക്കുന്നതുമാണ്.
6:92(ഇതാ) ഇതും നാം അവതരിപ്പിച്ച ഒരു ഗ്രന്ഥമത്രെ; അനുഗ്രഹീതമായ [വര്‍ദ്ധിച്ച നന്മകളുള്ള]തും, അതിന്റെ മുമ്പിലുള്ളതിനെ സത്യപ്പെടുത്തുന്നതുമാണ് (അതു). "ഉമ്മുല്‍ക്വുറാ"യെ [രാജ്യങ്ങളുടെ കേന്ദ്രത്തെ]യും. അതിന്റെ ചുറ്റുപുറമുള്ളവരെയും നീ താക്കീതു ചെയ്‌വാന്‍ വേണ്ടിയും (കൂടിയാകുന്നു). പരലോകത്തില്‍ വിശ്വസിക്കുന്നവര്‍ അതില്‍ വിശ്വസിക്കുന്നതാണ്‌; അവര്‍, തങ്ങളുടെ നമസ്കാരത്തെപ്പറ്റി കാത്തുസൂക്ഷിക്കുകയും ചെയ്യും.
തഫ്സീർ : 92-92
View   
وَمَنْ أَظْلَمُ مِمَّنِ ٱفْتَرَىٰ عَلَى ٱللَّهِ كَذِبًا أَوْ قَالَ أُوحِىَ إِلَىَّ وَلَمْ يُوحَ إِلَيْهِ شَىْءٌۭ وَمَن قَالَ سَأُنزِلُ مِثْلَ مَآ أَنزَلَ ٱللَّهُ ۗ وَلَوْ تَرَىٰٓ إِذِ ٱلظَّـٰلِمُونَ فِى غَمَرَٰتِ ٱلْمَوْتِ وَٱلْمَلَـٰٓئِكَةُ بَاسِطُوٓا۟ أَيْدِيهِمْ أَخْرِجُوٓا۟ أَنفُسَكُمُ ۖ ٱلْيَوْمَ تُجْزَوْنَ عَذَابَ ٱلْهُونِ بِمَا كُنتُمْ تَقُولُونَ عَلَى ٱللَّهِ غَيْرَ ٱلْحَقِّ وَكُنتُمْ عَنْ ءَايَـٰتِهِۦ تَسْتَكْبِرُونَ﴿٩٣﴾
share
وَمَنْ أَظْلَمُ ആരാണധികം അക്രമി, കൂടിതല്‍ അക്രമി ആര്‍ مِمَّنِ افْتَرَىٰ കെട്ടിച്ചമച്ചവനെക്കാള്‍ عَلَى اللَّـهِ അല്ലാഹുവിന്റെ മേല്‍ كَذِبًا വ്യാജം أَوْ قَالَ അല്ലെങ്കില്‍ പറഞ്ഞ (വനെക്കാള്‍) أُوحِيَ إِلَيَّ എനിക്കു വഹ്-യു നല്‍കപ്പെട്ടിരിക്കുന്നു وَلَمْ يُوحَ വഹ്-യ് നല്‍കപ്പെട്ടിട്ടില്ലാതെ إِلَيْهِ അവനു, അവനിലേക്കു شَيْءٌ യാതൊന്നും وَمَن قَالَ പറഞ്ഞവനെക്കാളും سَأُنزِلُ ഞാന്‍ ഇറക്കാം مِثْلَ പോലെ, മാതിരി مَا أَنزَلَ اللَّـهُ അല്ലാഹു അവതരിപ്പിച്ചതു وَلَوْ تَرَىٰ നീ കണ്ടിരുന്നുവെങ്കില്‍ إِذِ الظَّالِمُونَ അക്രമികള്‍ ആകുമ്പോള്‍ فِي غَمَرَاتِ വെപ്രാള (കാഠിന്യ) ങ്ങളില്‍ الْمَوْتِ മരണത്തിന്റെ وَالْمَلَائِكَةُ മലക്കുകള്‍ بَاسِطُو വിരുത്തിയ (നീട്ടിയ) വരായിരിക്കും أَيْدِيهِمْ അവരുടെ കൈകളെ أَخْرِجُوا പുറത്താക്കുവിന്‍, വെളിക്കുവരുത്തുവിന്‍ أَنفُسَكُمُ നിങ്ങളുടെ ആത്മാക്കളെ الْيَوْمَ ഇന്നു, ഈ ദിവസം تُجْزَوْنَ നിങ്ങള്‍ക്കു പ്രതിഫലം നല്‍കപ്പെടും عَذَابَ الْهُونِ നിന്ദ്യത (എളിമ - ഹീനത) യുടെ ശിക്ഷ بِمَا كُنتُمْ നിങ്ങളായിരുന്നതു നിമിത്തം تَقُولُونَ പറയുക, പറഞ്ഞുണ്ടാക്കുക عَلَى اللَّـهِ അല്ലാഹുവിന്റെ പേരില്‍, അല്ലാഹുവിനെപ്പറ്റി غَيْرَ الْحَقِّ യഥാര്‍ത്ഥം (ന്യായം - സത്യം) അല്ലാത്തതു وَ كُنتُمْ നിങ്ങള്‍ ആയിരുന്നതും عَنْ آيَاتِهِ അവന്റെ ആയത്തുകളെപ്പറ്റി تَسْتَكْبِرُونَ നിങ്ങള്‍ അഹംഭാവം (ഗര്‍വ്വു) കാണിക്കുക.
6:93ആരാണ് അധികം അക്രമി? അല്ലാഹുവിന്റെ പേരില്‍ വ്യാജം കെട്ടിച്ചമച്ചുണ്ടാക്കുകയോ, അല്ലെങ്കില്‍ തനിക്കു യാതൊന്നും വഹ്യു [ദിവ്യസന്ദേശം] നല്‍കപ്പെട്ടിട്ടില്ലാതിരിക്കെ "എനിക്കു വഹ്യു നല്‍കപ്പെട്ടിരിക്കുന്നു" വെന്നു പറയുകയോ ചെയ്തവനെക്കാള്‍! അല്ലാഹു അവതരിപ്പിച്ചതുപോലെ ഞാന്‍ അവതരിപ്പിച്ചുകൊള്ളാമെന്നു പറഞ്ഞവനെക്കാളും! (ആ) അക്രമികള്‍ മരണവെപ്രാളത്തിലായിരിക്കുമ്പോള്‍, നീ കണ്ടിരുന്നുവെങ്കില്‍! [ഹാ! അതൊരു ഭയങ്കര കാഴ്ച തന്നെയായിരിക്കും] മലക്കുകള്‍ (അവരുടെ നേരെ) തങ്ങളുടെ കൈകള്‍ നീട്ടിക്കൊണ്ടുമിരിക്കും; (അവര്‍ പറയും:) "നിങ്ങള്‍ നിങ്ങളുടെ ആത്മാക്കളെ പുറത്താക്കുവിന്‍. ഇന്നു നിങ്ങള്‍ക്കു ഹീനത [നിന്ദ്യത]യുടെ ശിക്ഷ പ്രതിഫലം നല്‍കപ്പെടുന്നതുമാണ്; നിങ്ങള്‍ അല്ലാഹുവിന്റെ പേരില്‍ യഥാര്‍ത്ഥമല്ലാത്തതു പറഞ്ഞുകൊണ്ടിരുന്നതും, അവന്റെ "ആയത്തു" [ലക്‌ഷ്യം] കളെ സംബന്ധിച്ചു നിങ്ങള്‍ അഹംഭാവം നടിച്ചുകൊണ്ടിരുന്നതും നിമിത്തം."
وَلَقَدْ جِئْتُمُونَا فُرَٰدَىٰ كَمَا خَلَقْنَـٰكُمْ أَوَّلَ مَرَّةٍۢ وَتَرَكْتُم مَّا خَوَّلْنَـٰكُمْ وَرَآءَ ظُهُورِكُمْ ۖ وَمَا نَرَىٰ مَعَكُمْ شُفَعَآءَكُمُ ٱلَّذِينَ زَعَمْتُمْ أَنَّهُمْ فِيكُمْ شُرَكَـٰٓؤُا۟ ۚ لَقَد تَّقَطَّعَ بَيْنَكُمْ وَضَلَّ عَنكُم مَّا كُنتُمْ تَزْعُمُونَ﴿٩٤﴾
share
وَلَقَدْ جِئْتُمُونَا നിങ്ങള്‍ നമ്മുടെ അടുക്കല്‍ വന്നിട്ടുണ്ട് (വന്നു കഴിഞ്ഞു) فُرَادَىٰ ഒറ്റപ്പെട്ട(ഓരോരു)വരായി كَمَا خَلَقْنَاكُمْ നിങ്ങളെ നാം സൃഷ്‌ടിച്ചതുപോലെ أَوَّلَ مَرَّةٍ ഒന്നാം പ്രാവശ്യം وَتَرَكْتُم നിങ്ങള്‍ ഉപേക്ഷിക്കുക (വിടുക) യും ചെയ്തു مَّا خَوَّلْنَاكُمْ നാം നിങ്ങള്‍ക്കു അധീനമാക്കി (വിധേയമാക്കി) ത്തന്നതു وَرَاءَ ظُهُورِكُمْ നിങ്ങളുടെ പിന്‍പുറത്ത് وَمَا نَرَىٰ നാം കാണുന്നുമില്ല مَعَكُمْ നിങ്ങളുടെ കൂടെ شُفَعَاءَكُمُ നിങ്ങളുടെ ശുപാര്‍ശകരെ الَّذِينَ യാതൊരുവരായ زَعَمْتُمْ നിങ്ങള്‍ ജല്‍പിച്ചു أَنَّهُمْ فِيكُمْ അവര്‍ നിങ്ങളില്‍ ആകുന്നുവെന്നു شُرَكَاءُ പങ്കുകാര്‍ لَقَد تَّقَطَّعَ മുറിഞ്ഞു (ബന്ധമറ്റു) പോക തന്നെ ചെയ്തു بَيْنَكُمْ നിങ്ങള്‍ക്കിടയില്‍ وَضَلَّ عَنكُم നിങ്ങളില്‍നിന്നു മറഞ്ഞു (അപ്രത്യക്ഷമായി) പോകയും ചെയ്തു مَّا كُنتُمْ تَزْعُمُونَ നിങ്ങള്‍ ജല്‍പിച്ചിരുന്നത്.
6:94(അവരോട് പറയപ്പെടും) നിങ്ങളെ നാം ഒന്നാം പ്രാവശ്യം സൃഷ്‌ടിച്ചതുപോലെ, നമ്മുടെ അടുക്കല്‍ ഒറ്റപ്പെട്ടവരായിക്കൊണ്ടു നിങ്ങള്‍ (ഇതാ) വന്നു കഴിഞ്ഞു; നിങ്ങള്‍ക്കു നാം അധീനപ്പെടുത്തിത്തന്നതു (ഒക്കെ) നിങ്ങള്‍ നിങ്ങളുടെ പിന്‍പുറത്ത് വിട്ടേച്ചുപോരുകയും ചെയ്തിരിക്കുന്നു. "നിങ്ങളുടെ കാര്യത്തില്‍ (അല്ലാഹുവിന്റെ) പങ്കുകാരാണെന്നു നിങ്ങള്‍ ജല്‍പിച്ചവരായ നിങ്ങളുടെ (ആ) ശുപാര്‍ശകന്‍മാരെ നിങ്ങളോടൊപ്പം നാം കാണുന്നുമില്ല. നിങ്ങള്‍ക്കിടയില്‍ (ബന്ധം) മുറിഞ്ഞു പോകുക തന്നെ ചെയ്തിട്ടുണ്ട്. നിങ്ങള്‍ ജല്‍പിച്ചുകൊണ്ടിരുന്നതു (ഒക്കെയും) നിങ്ങളെ വിട്ടുമറഞ്ഞു പോകയും ചെയ്തിരിക്കുന്നു."
തഫ്സീർ : 93-94
View   
إِنَّ ٱللَّهَ فَالِقُ ٱلْحَبِّ وَٱلنَّوَىٰ ۖ يُخْرِجُ ٱلْحَىَّ مِنَ ٱلْمَيِّتِ وَمُخْرِجُ ٱلْمَيِّتِ مِنَ ٱلْحَىِّ ۚ ذَٰلِكُمُ ٱللَّهُ ۖ فَأَنَّىٰ تُؤْفَكُونَ﴿٩٥﴾
share
إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു فَالِقُ പിളര്‍ത്തുന്നവനാണ് الْحَبِّ ധാന്യത്തെ, ധാന്യമണി وَالنَّوَىٰ കുരുവും, അണ്ടിയും, വിത്തും يُخْرِجُ അവന്‍ പുറത്തു വരുത്തുന്നു (ഉല്‍പാദിപ്പിക്കും) الْحَيَّ ജീവിയെ, ജീവസ്സുള്ളതു مِنَ الْمَيِّتِ നിര്‍ജ്ജീവമായതില്‍നിന്നു, ചത്തതില്‍നിന്നു وَمُخْرِجُ പുറത്തുവരുന്നവനുമാണു الْمَيِّتِ നിര്‍ജ്ജീവമായതിനെ مِنَ الْحَيِّ ജീവനുള്ളതില്‍നിന്നു ذَٰلِكُمُ അത(അവന)ത്രെ اللَّـهُ അല്ലാഹു فَأَنَّىٰ എന്നിരിക്കെ എങ്ങിനെയാണു تُؤْفَكُونَ നിങ്ങള്‍ തെറ്റിക്ക (തിരിച്ചു വിട -നുണയില) കപ്പെടുന്നതു.
6:95നിശ്ചയമായും അല്ലാഹു, ധാന്യവും, കുരുവും പിളര്‍ത്തുന്നവനാണ്. നിര്‍ജ്ജീവമായതില്‍നിന്നു അവന്‍ ജീവിയെ പുറത്തു വരുത്തുന്നു; ജീവിയില്‍ നിന്ന് നിര്‍ജ്ജീവമായതിനെ പുറത്തു വരുത്തുന്നവനുമാകുന്നു. (അങ്ങിനെയുള്ള) അവനത്രെ അല്ലാഹു; എന്നിരിക്കെ, എങ്ങിനെയാണ് നിങ്ങള്‍ (അവനെ വിട്ടു) തെറ്റിക്കപ്പെടുന്നത്?!
فَالِقُ ٱلْإِصْبَاحِ وَجَعَلَ ٱلَّيْلَ سَكَنًۭا وَٱلشَّمْسَ وَٱلْقَمَرَ حُسْبَانًۭا ۚ ذَٰلِكَ تَقْدِيرُ ٱلْعَزِيزِ ٱلْعَلِيمِ﴿٩٦﴾
share
فَالِقُ പിളര്‍ത്തുന്നവനാണു الْإِصْبَاحِ പ്രഭാതത്തെ, പുലര്‍ച്ചനേരത്തെ وَجَعَلَ അവന്‍ ആക്കുകയും ചെയ്തു اللَّيْلَ രാത്രിയെ سَكَنًا ശാന്തം, അടങ്ങിയതു, ഒതുക്കം وَالشَّمْسَ സൂര്യനെയും وَالْقَمَرَ ചന്ദ്രനെയും حُسْبَانًا കണക്കു (ആക്കി) ذَٰلِكَ അതു تَقْدِيرُ നിര്‍ണ്ണയമാണു, വ്യവസ്ഥപ്പെടുത്തലാണു الْعَزِيزِ പ്രതാപശാലിയുടെ الْعَلِيمِ (സര്‍വ്വ)ജ്ഞാനിയായ.
6:96പ്രഭാതത്തെ പിളര്‍ത്തുന്നവനാണ് (അവന്‍). രാത്രിയെ അവന്‍ ശാന്തമാക്കുകയും ചെയ്തിരിക്കുന്നു; സൂര്യനെയും, ചന്ദ്രനെയും അവന്‍ (സമയത്തിന്റെ) കണക്കും (ആക്കിയിരിക്കുന്നു). അതു (ഒക്കെയും) സര്‍വ്വജ്ഞനായ (ആ) പ്രതാപശാലിയുടെ നിര്‍ണ്ണയം [വ്യവസ്ഥ] ആകുന്നു.
وَهُوَ ٱلَّذِى جَعَلَ لَكُمُ ٱلنُّجُومَ لِتَهْتَدُوا۟ بِهَا فِى ظُلُمَـٰتِ ٱلْبَرِّ وَٱلْبَحْرِ ۗ قَدْ فَصَّلْنَا ٱلْـَٔايَـٰتِ لِقَوْمٍۢ يَعْلَمُونَ﴿٩٧﴾
share
وَهُوَ അവനത്രെ الَّذِي جَعَلَ لَكُمُ നിങ്ങള്‍ക്കു ആക്കി (ഉണ്ടാക്കി - ഏര്‍പ്പെടുത്തി) ത്തന്നവന്‍ النُّجُومَ നക്ഷത്രങ്ങളെ لِتَهْتَدُوا നിങ്ങള്‍ നേര്‍മ്മാര്‍ഗ്ഗം പ്രാപിക്കു (വഴി കാണു) വാന്‍ വേണ്ടി بِهَا അവ മൂലം فِي ظُلُمَاتِ അന്ധകാരങ്ങളില്‍ الْبَرِّ കരയിലെയും وَالْبَحْرِ കടലിലെയും قَدْ فَصَّلْنَا നാം വിശദീകരിച്ചിട്ടുണ്ടു الْآيَاتِ ദൃഷ്ടാന്തലക്ഷ്യ - അടയാള)ങ്ങളെ لِقَوْمٍ ജനങ്ങള്‍ക്കു يَعْلَمُونَ അവര്‍ അറിയുന്നു.
6:97അവനത്രെ, നിങ്ങള്‍ക്കു നക്ഷത്രങ്ങളെ - അവ മൂലം കരയിലെയും, കടലിലെയും അന്ധകാരങ്ങളില്‍ നിങ്ങള്‍ വഴി കാണുവാന്‍ വേണ്ടി - ഏര്‍പ്പെടുത്തിയവനും. അറിയുന്ന ജനങ്ങള്‍ക്കു നാം ദൃഷ്ടാന്തങ്ങള്‍ വിശദീകരിച്ചു കൊടുത്തിട്ടുണ്ട്.
وَهُوَ ٱلَّذِىٓ أَنشَأَكُم مِّن نَّفْسٍۢ وَٰحِدَةٍۢ فَمُسْتَقَرٌّۭ وَمُسْتَوْدَعٌۭ ۗ قَدْ فَصَّلْنَا ٱلْـَٔايَـٰتِ لِقَوْمٍۢ يَفْقَهُونَ﴿٩٨﴾
share
وَهُوَ അവനത്രെ الَّذِي أَنشَأَكُم നിങ്ങളെ ഉണ്ടാക്കിയവന്‍ مِّن نَّفْسٍ ആത്മാവി (ആളി - ദേഹത്തി - വ്യക്തിയി)ല്‍ നിന്നു وَاحِدَةٍ ഒരേ فَمُسْتَقَرٌّ എന്നിട്ടു തങ്ങുന്ന (താമസിക്കുന്ന - ഉറച്ചു നില്‍ക്കുന്ന) ഇടമുണ്ടു وَمُسْتَوْدَعٌ സൂക്ഷിച്ചുവെക്കുന്ന ഇടവും قَدْ فَصَّلْنَا നാം വിശദീകരിച്ചിട്ടുണ്ടു الْآيَاتِ ദൃഷ്ടാന്തങ്ങളെ لِقَوْمٍ ജനങ്ങള്‍ക്കു, ഒരു ജനതക്കു يَفْقَهُونَ അവര്‍ ഗ്രഹിക്കുന്നു.
6:98അവനത്രെ, ഒരേ ആത്മാവില്‍ (അഥവാ വ്യക്തിയില്‍) നിന്നു നിങ്ങളെ (സൃഷ്ടിച്ച്) ഉണ്ടാക്കിയവനും. അങ്ങനെ, (നിങ്ങള്‍ക്കു) തങ്ങുന്ന സ്ഥാനവും, സൂക്ഷിപ്പുസ്ഥാനവുമുണ്ട്. ഗ്രഹിക്കുന്ന ജനങ്ങള്‍ക്കു നാം ദൃഷ്ടാന്തങ്ങള്‍ വിശദീകരിച്ചു കൊടുത്തിട്ടുണ്ട്.
وَهُوَ ٱلَّذِىٓ أَنزَلَ مِنَ ٱلسَّمَآءِ مَآءًۭ فَأَخْرَجْنَا بِهِۦ نَبَاتَ كُلِّ شَىْءٍۢ فَأَخْرَجْنَا مِنْهُ خَضِرًۭا نُّخْرِجُ مِنْهُ حَبًّۭا مُّتَرَاكِبًۭا وَمِنَ ٱلنَّخْلِ مِن طَلْعِهَا قِنْوَانٌۭ دَانِيَةٌۭ وَجَنَّـٰتٍۢ مِّنْ أَعْنَابٍۢ وَٱلزَّيْتُونَ وَٱلرُّمَّانَ مُشْتَبِهًۭا وَغَيْرَ مُتَشَـٰبِهٍ ۗ ٱنظُرُوٓا۟ إِلَىٰ ثَمَرِهِۦٓ إِذَآ أَثْمَرَ وَيَنْعِهِۦٓ ۚ إِنَّ فِى ذَٰلِكُمْ لَـَٔايَـٰتٍۢ لِّقَوْمٍۢ يُؤْمِنُونَ﴿٩٩﴾
share
وَهُوَ അവനത്രെ الَّذِي أَنزَلَ ഇറക്കിയവന്‍ مِنَ السَّمَاءِ ആകാശത്തുനിന്നു مَاءً വെള്ളം فَأَخْرَجْنَا എന്നിട്ടു നാം പുറപ്പെടുവിച്ചു بِهِ അതുകൊണ്ടു, അതുമൂലം نَبَاتَ മുളയെ, സസ്യത്തെ كُلِّ شَيْءٍ എല്ലാ വസ്തുവിന്റെയും فَأَخْرَجْنَا എന്നിട്ടു നാം പുറപ്പെടുവിച്ചു مِنْهُ അതില്‍നിന്നു, അതിനാല്‍ خَضِرًا പച്ചയായവ نُّخْرِجُ مِنْهُ അതില്‍നിന്നു നാം പുറപ്പെടുവിക്കുന്നു حَبًّا ധാന്യത്തെ مُّتَرَاكِبًا പരസ്പരം കയറിയ (ഇടതിങ്ങിയ - കൂടിക്കലര്‍ന്ന) وَمِنَ النَّخْلِ ഈത്തപ്പനയില്‍ നിന്നും مِن طَلْعِهَا അതിന്റെ കുലയില്‍ നിന്നു قِنْوَانٌ കതിര്‍പ്പുകള്‍ دَانِيَةٌ താണു (തൂങ്ങി) നില്‍ക്കുന്ന وَجَنَّاتٍ തോട്ടങ്ങളെയും مِّنْ أَعْنَابٍ മുന്തിരികളില്‍ നിന്നു (മുന്തിരികളുടെ) وَالزَّيْتُونَ ഓലീവു മരത്തെയും وَالرُّمَّانَ മാതളത്തെയും مُشْتَبِهًا സാദൃശ്യമുള്ളതായിക്കൊണ്ടു وَغَيْرَ مُتَشَابِهٍ പരസ്പര സാദൃശ്യമില്ലാത്തതായും انظُرُوا നിങ്ങള്‍ നോക്കുക إِلَىٰ ثَمَرِهِ അതിന്റെ കായയിലേക്കു, ഫലത്തിലേക്കു إِذَا أَثْمَرَ അതു കായിച്ചാല്‍, ഫലമുണ്ടായാല്‍ وَيَنْعِهِ അതിന്റെ മൂപ്പെത്തുന്നതിലേക്കും (പാകമാകുന്നതിലേക്കും - പഴുപ്പിലേക്കും) إِنَّ فِي ذَٰلِكُمْ നിശ്ചയമായും അതില്‍ (എല്ലാം) ഉണ്ട് لَآيَاتٍ പല ദൃഷ്ടാന്തങ്ങള്‍ لِّقَوْمٍ يُؤْمِنُونَ വിശ്വസിക്കുന്ന ജനങ്ങള്‍ക്ക്.
6:99അവനത്രെ, ആകാശത്തുനിന്നു (മഴ) വെള്ളം ഇറക്കിയവനും. എന്നിട്ടു അതുമൂലം എല്ലാ വസ്തുക്കളുടെയും മുളയെ നാം [അല്ലാഹു] പുറത്തു വരുത്തി; എന്നിട്ട് അതില്‍നിന്നു നാം പച്ച (ച്ചെടി)കളെ പുറത്ത് വരുത്തി അതില്‍ നിന്ന് പരസ്പരം (മേല്‍ക്കുമേല്‍) തിങ്ങിക്കൊണ്ടിരിക്കുന്ന ധാന്യം നാം പുറപ്പെടുവിക്കുന്നു. ഈത്തപ്പനയില്‍ നിന്നു - അതിന്റെ കുലയില്‍ നിന്നു - താണു (തൂങ്ങി) നില്‍ക്കുന്ന കതിര്‍പ്പുകളും (ഉണ്ടായിത്തീരുന്നു). മുന്തിരികളുടെ തോട്ടങ്ങളും, ഓലീവു വൃക്ഷവും, മാതളച്ചെടിയും (പുറത്തു വരുത്തുന്നു); സാദൃശ്യപ്പെട്ടതും, പരസ്പര സാദൃശ്യമില്ലാത്തതുമായിക്കൊണ്ട്. അതു കായ്ക്കുമ്പോള്‍ അതിന്റെ കായയിലേക്കും, അതു മൂപ്പെത്തുന്നതിലേക്കും നിങ്ങള്‍ നോക്കുക! നിശ്ചയമായും, വിശ്വസിക്കുന്ന ജനങ്ങള്‍ക്കു അതിലെല്ലാം പല ദൃഷ്ടാന്തങ്ങളുണ്ട്‌.
തഫ്സീർ : 95-99
View   
وَجَعَلُوا۟ لِلَّهِ شُرَكَآءَ ٱلْجِنَّ وَخَلَقَهُمْ ۖ وَخَرَقُوا۟ لَهُۥ بَنِينَ وَبَنَـٰتٍۭ بِغَيْرِ عِلْمٍۢ ۚ سُبْحَـٰنَهُۥ وَتَعَـٰلَىٰ عَمَّا يَصِفُونَ﴿١٠٠﴾
share
وَجَعَلُوا അവര്‍ ആക്കുക (ഉണ്ടാക്കുക)യും ചെയ്‌തു لِلَّهِ അല്ലാഹുവിനു شُرَكَاءَ പങ്കാളികള്‍ الْجِنَّ ജിന്നുകളെ وَخَلَقَهُمْ അവരെ അവന്‍ സൃഷ്‌ടിക്കുകയും ചെയ്‌തിരിക്കുന്നു, സൃഷ്‌ടിച്ചിരിക്കെ وَخَرَقُوا لَهُ അവര്‍ അവനുകെട്ടി (സങ്കല്‍പിച്ചു) ഉണ്ടാക്കുകയും ചെയ്‌തു بَنِينَ പുത്രന്മാരെ وَبَنَاتٍ പുത്രിമാരെയും بِغَيْرِ عِلْمٍ ഒരു അറിവും (വിവരവും) ഇല്ലാതെ سُبْحَانَهُ അവന്‍ മഹാ പരിശുദ്ധന്‍ وَتَعَالَىٰ അവന്‍ വളരെ ഉന്നതി പ്രാപിക്കുകയും ചെയ്‌തിരിക്കുന്നു عَمَّا يَصِفُونَ അവര്‍ വര്‍ണ്ണി(വിവരി-വിശേഷിപ്പി)ച്ചു പറയുന്നതില്‍നിന്നു.
6:100അവര്‍ ജിന്നുകളെ അല്ലാഹുവിനു പങ്കുകാരാക്കുകയും ചെയ്‌തിരിക്കുന്നു; അവരെ അവന്‍ സൃഷ്‌ടിച്ചിരിക്കയുമാണ്‌ (എന്നിട്ടും)! ഒരു വിവരവുമില്ലാതെ അവര്‍ അവനു പുത്രന്മാരെയും പുത്രികളെയും കെട്ടിയുണ്ടാക്കുകയും ചെയ്‌തിരിക്കുന്നു. അവന്‍ മഹാപരിശുദ്ധന്‍! അവര്‍ വിശേഷിപ്പിച്ചു പറയുന്നതില്‍നിന്നു (ഒക്കെയും) അവന്‍ വളരെ ഉന്നതി പ്രാപിക്കുകയും ചെയ്‌തിരിക്കുന്നു.
തഫ്സീർ : 100-100
View   
بَدِيعُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۖ أَنَّىٰ يَكُونُ لَهُۥ وَلَدٌۭ وَلَمْ تَكُن لَّهُۥ صَـٰحِبَةٌۭ ۖ وَخَلَقَ كُلَّ شَىْءٍۢ ۖ وَهُوَ بِكُلِّ شَىْءٍ عَلِيمٌۭ﴿١٠١﴾
share
بَدِيعُ മാതൃകയില്ലാതെ ഉണ്ടാക്കിയവന്‍ السَّمَاوَاتِ ആകാശങ്ങളെ وَالْأَرْضِ ഭൂമിയെയും أَنَّىٰ يَكُونُ എങ്ങിനെയുണ്ടാകും, ഉണ്ടാകുന്നതെങ്ങിനെ لَهُ അവനു وَلَدٌ സന്താനം, ഒരു കുട്ടി وَلَمْ تَكُن ഇല്ലതാനും, ഉണ്ടായിട്ടുമില്ല لَّهُ അവനു صَاحِبَةٌ ഒരു കൂട്ടുകാരി, സഖി (സഹധര്‍മ്മിണി) وَخَلَقَ അവന്‍ സൃഷ്ടിക്കുകയും ചെയ്തിരിക്കുന്നു كُلَّ شَيْءٍ എല്ലാ വസ്തുവെയും وَهُوَ അവനാകട്ടെ بِكُلِّ شَيْءٍ എല്ലാ വസ്തുവെപ്പറ്റിയും عَلِيمٌ അറിയുന്നവനാണ്.
6:101ആകാശങ്ങളെയും, ഭൂമിയെയും മാതൃകയില്ലാതെ ഉണ്ടാക്കിയവനാണ് (അവന്‍). അവന് എങ്ങിനെയാണൊരു സന്താനമുണ്ടാകുക - അവനു ഒരു കൂട്ടുകാരി [സഖി]യുമില്ലതാനും (-എന്നിരിക്കെ)?! എല്ലാ വസ്തുക്കളെയും അവന്‍ സൃഷ്ടിക്കുകയും ചെയ്തിരിക്കുന്നു; അവന്‍ എല്ലാ വസ്തുവെക്കുറിച്ചും അറിയുന്നവനുമാകുന്നു.
തഫ്സീർ : 101-101
View   
ذَٰلِكُمُ ٱللَّهُ رَبُّكُمْ ۖ لَآ إِلَـٰهَ إِلَّا هُوَ ۖ خَـٰلِقُ كُلِّ شَىْءٍۢ فَٱعْبُدُوهُ ۚ وَهُوَ عَلَىٰ كُلِّ شَىْءٍۢ وَكِيلٌۭ﴿١٠٢﴾
share
ذَٰلِكُمُ അങ്ങിനെയുള്ളവന്‍, അവനത്രെ اللَّـهُ അല്ലാഹു رَبُّكُمْ നിങ്ങളുടെ രക്ഷിതാവു لَا إِلَـٰهَ ഒരു ആരാധ്യനേയില്ല, ദൈവമില്ല إِلَّا هُوَ അവനല്ലാതെ خَالِقُ സൃഷ്ടാവാണു, സൃഷ്ടിച്ചവനാണു كُلِّ شَيْءٍ എല്ലാ വസ്തുവെയും فَاعْبُدُوهُ അതിനാല്‍ അവനെ ആരാധിക്കുവിന്‍ وَهُوَ അവന്‍, അവനാകട്ടെ عَلَىٰ كُلِّ شَيْءٍ എല്ലാ വസ്തുവിന്‍മേലും, കാര്യത്തിനും وَكِيلٌ (ബാധ്യത) ഏല്‍പിക്കപ്പെട്ട (ഏറ്റെടുത്ത) വനാണ്.
6:102(അങ്ങിനെയുള്ള) ആ അവനത്രെ നിങ്ങളുടെ റബ്ബായ അല്ലാഹു. അവനല്ലാതെ ആരാധ്യനേ ഇല്ല. എല്ലാ വസ്തുക്കളുടെയും സൃഷ്ടാവാകുന്നു (അവന്‍). ആകയാല്‍ നിങ്ങള്‍ അവനെ ആരാധിക്കുവിന്‍. അവന്‍ എല്ലാ വസ്തുക്കളുടെയും മേല്‍ (കൈകാര്യം) ഏറ്റെടുത്തവനുമാകുന്നു.
لَّا تُدْرِكُهُ ٱلْأَبْصَـٰرُ وَهُوَ يُدْرِكُ ٱلْأَبْصَـٰرَ ۖ وَهُوَ ٱللَّطِيفُ ٱلْخَبِيرُ﴿١٠٣﴾
share
لَّا تُدْرِكُهُ അവനെ കണ്ടെത്തുക (കണ്ടുപിടിക്കുക) യില്ല الْأَبْصَارُ ദൃഷ്ടികള്‍, കണ്ണുകള്‍ وَهُوَ അവനാകട്ടെ يُدْرِكُ കണ്ടെത്തുന്നു, കാണുകയും ചെയ്യും الْأَبْصَارَ ദൃഷ്ടികളെ وَهُوَ അവന്‍ اللَّطِيفُ സസൂക്ഷ്മനത്രെ, സൗമ്യനാകുന്നു الْخَبِيرُ സൂക്ഷ്മജ്ഞാനി.
6:103അവനെ ദൃഷ്ടികള്‍ കണ്ടെത്തുകയില്ല; അവനാകട്ടെ ദൃഷ്ടികളെ കണ്ടെത്തുകയും ചെയ്യുന്നു. അവന്‍, സസൂക്ഷ്മനായുള്ളവനത്രെ; സൂക്ഷ്മജ്ഞാനിയത്രെ.
തഫ്സീർ : 102-103
View   
قَدْ جَآءَكُم بَصَآئِرُ مِن رَّبِّكُمْ ۖ فَمَنْ أَبْصَرَ فَلِنَفْسِهِۦ ۖ وَمَنْ عَمِىَ فَعَلَيْهَا ۚ وَمَآ أَنَا۠ عَلَيْكُم بِحَفِيظٍۢ﴿١٠٤﴾
share
قَدْ جَاءَكُم നിങ്ങള്‍ക്കു വന്നു കഴിഞ്ഞു بَصَائِرُ (ഉള്‍) കാഴ്ചകള്‍ (തെളിവു)കള്‍ مِن رَّبِّكُمْ നിങ്ങളുടെ റബ്ബിങ്കല്‍നിന്നു فَمَنْ أَبْصَرَ എന്നാല്‍ (അതിനാല്‍) ആര്‍ കണ്ടറിഞ്ഞുവോ فَلِنَفْسِهِ എന്നാല്‍ ഗുണം അവന്റെ സ്വന്തത്തിനു (അവനു) തന്നെയാണു وَمَنْ عَمِيَ ആര്‍ അന്ധനായോ فَعَلَيْهَا എന്നാല്‍ ദോഷം അതിന്റെമേല്‍ (തന്നെ) ആയിരിക്കും وَمَا أَنَا ഞാനല്ലതാനും عَلَيْكُم നിങ്ങളുടെ മേല്‍ ഒരു بِحَفِيظٍ സൂക്ഷിപ്പു (കാവല്‍)കാരന്‍.
6:104(പറയുക:) "നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നു നിങ്ങള്‍ക്കു ഉള്‍ക്കാഴ്ച(ക്കുള്ള തെളിവു)കള്‍ വന്നു കഴിഞ്ഞിരിക്കുന്നു. അതിനാല്‍, ആര്‍ (മനോദൃഷ്ടികൊണ്ടു) കണ്ടറിഞ്ഞുവോ (അതിന്റെ ഗുണം) അവന്റെ സ്വന്തത്തിനു തന്നെ. ആര്‍ (കണ്ടറിയാതെ) അന്ധനായോ (അതിന്റെ ദോഷം) അതിന്റെമേല്‍ തന്നെ. ഞാന്‍ നിങ്ങളുടെമേല്‍ ഒരു കാവല്‍ക്കാരനല്ല."
തഫ്സീർ : 104-104
View   
وَكَذَٰلِكَ نُصَرِّفُ ٱلْـَٔايَـٰتِ وَلِيَقُولُوا۟ دَرَسْتَ وَلِنُبَيِّنَهُۥ لِقَوْمٍۢ يَعْلَمُونَ﴿١٠٥﴾
share
وَكَذَٰلِكَ അതുപോലെ, അപ്രകാരം نُصَرِّفُ നാം വിവിധ രൂപത്തില്‍ വിവരിക്കുന്നു الْآيَاتِ ദൃഷ്ടാന്തങ്ങളെ وَلِيَقُولُوا അവര്‍ പറയുവാന്‍ വേണ്ടിയും دَرَسْتَ നീ പഠിച്ചുവെച്ചിരിക്കുന്നു وَلِنُبَيِّنَهُ അതിനെ നാം വിവരിച്ചു കൊടുക്കുവാനും لِقَوْمٍ ഒരു ജനത (ജനങ്ങള്‍) ക്കു يَعْلَمُونَ അറിയുന്ന.
6:105അപ്രകാരം, ദൃഷ്ടാന്തങ്ങളെ നാം വിവിധ രൂപത്തില്‍ വിവരിക്കുന്നു. "നീ പഠിച്ചുവെച്ചിരിക്കുന്നു" വെന്നു അവര്‍ പറയുവാന്‍ വേണ്ടിയും, അറിയാവുന്ന ജനങ്ങള്‍ക്കു ഇതു നാം വിവരിച്ചു കൊടുക്കുവാന്‍ വേണ്ടിയും (കൂടിയാണത്).
തഫ്സീർ : 105-105
View   
ٱتَّبِعْ مَآ أُوحِىَ إِلَيْكَ مِن رَّبِّكَ ۖ لَآ إِلَـٰهَ إِلَّا هُوَ ۖ وَأَعْرِضْ عَنِ ٱلْمُشْرِكِينَ﴿١٠٦﴾
share
اتَّبِعْ നീ പിന്‍പറ്റുക مَا أُوحِيَ വഹ്യു നല്‍കപ്പെട്ടിട്ടുള്ളതിനെ إِلَيْكَ നിനക്കു مِن رَّبِّكَ നിന്റെ റബ്ബില്‍നിന്നു لَا إِلَـٰهَ ആരാധ്യനേയില്ല إِلَّا هُوَ അവനല്ലാതെ وَأَعْرِضْ തിരിഞ്ഞുകളയുകയും (അവഗണിക്കുകയും) ചെയ്യുക عَنِ الْمُشْرِكِينَ മുശ്രിക്കുകളില്‍ നിന്നു, ബഹുദൈവ വിശ്വാസികളെപ്പറ്റി.
6:106(നബിയേ) നിനക്കു നിന്റെ റബ്ബിങ്കല്‍നിന്നു "വഹ്യു" നല്‍കപ്പെട്ടിട്ടുള്ളതിനെ നീ പിന്‍പറ്റിക്കൊളളുക. അവനല്ലാതെ ആരാധ്യനേയില്ല. "മുശ്രിക്കു" [ബഹുദൈവ വിശ്വാസി]കളില്‍ നിന്നു നീ തിരിഞ്ഞുകളയുകയും ചെയ്യുക.
وَلَوْ شَآءَ ٱللَّهُ مَآ أَشْرَكُوا۟ ۗ وَمَا جَعَلْنَـٰكَ عَلَيْهِمْ حَفِيظًۭا ۖ وَمَآ أَنتَ عَلَيْهِم بِوَكِيلٍۢ﴿١٠٧﴾
share
وَلَوْ شَاءَ اللَّـهُ അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ مَا أَشْرَكُوا അവര്‍ ശിര്‍ക്കു (പങ്കുചേര്‍ക്കല്‍) ചെയ്യുമായിരുന്നില്ല وَمَا جَعَلْنَاكَ നിന്നെ നാം ആക്കിയിട്ടുമില്ല عَلَيْهِمْ അവരുടെമേല്‍, അവരില്‍ حَفِيظًا സൂക്ഷിപ്പു (കാവല്‍) ക്കാരന്‍ وَمَا أَنتَ നീ അല്ലതാനും عَلَيْهِم അവരുടെ മേല്‍ بِوَكِيلٍ ഏറ്റെടുത്തവന്‍, ഏല്‍പിക്കപ്പെട്ടവന്‍.
6:107അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ അവര്‍ ശിര്‍ക്കു ചെയ്യുമായിരുന്നില്ല. നിന്നെ അവരുടെമേല്‍ നാം ഒരു കാവല്‍ക്കാരനാക്കിയിട്ടില്ല താനും. നീ അവരുടെ മേല്‍ (ബാധ്യത) ഏറ്റെടുത്ത (അഥവാ ഏല്‍പിക്കപ്പെട്ട) വനല്ലതാനും.
തഫ്സീർ : 106-107
View   
وَلَا تَسُبُّوا۟ ٱلَّذِينَ يَدْعُونَ مِن دُونِ ٱللَّهِ فَيَسُبُّوا۟ ٱللَّهَ عَدْوًۢا بِغَيْرِ عِلْمٍۢ ۗ كَذَٰلِكَ زَيَّنَّا لِكُلِّ أُمَّةٍ عَمَلَهُمْ ثُمَّ إِلَىٰ رَبِّهِم مَّرْجِعُهُمْ فَيُنَبِّئُهُم بِمَا كَانُوا۟ يَعْمَلُونَ﴿١٠٨﴾
share
وَلَا تَسُبُّوا നിങ്ങള്‍ പഴിക്കരുത്, ശകാരിക്കരുത്‌ الَّذِينَ يَدْعُونَ അവര്‍ വിളിക്കുന്ന (പ്രാര്‍ത്ഥിക്കുന്ന) വരെ مِن دُونِ اللَّـهِ അല്ലാഹുവിനു പുറമെ فَيَسُبُّوا അപ്പോള്‍ അവര്‍ പഴിച്ചേക്കും, ശകാരിക്കും اللَّـهَ അല്ലാഹുവിനെ عَدْوًا ക്രമം തെറ്റി (അതിരുവിട്ടു) കൊണ്ടു بِغَيْرِ عِلْمٍ വിവരമില്ലാതെ كَذَٰلِكَ അപ്രകാരം زَيَّنَّا നാം ഭംഗിയാക്കി (അലങ്കാരമാക്കി) യിരിക്കുന്നു لِكُلِّ أُمَّةٍ എല്ലാ സമുദായത്തിനും عَمَلَهُمْ അവരുടെ പ്രവര്‍ത്തനം ثُمَّ പിന്നെ, പിന്നീടു إِلَىٰ رَبِّهِم അവരുടെ റബ്ബിങ്കലേക്കാണു مَّرْجِعُهُمْ അവരുടെ മടങ്ങിവരവു فَيُنَبِّئُهُم അപ്പോള്‍ അവന്‍ അവരെ ബോധപ്പെടുത്തും, തെര്യപ്പെടുത്തും بِمَا كَانُوا അവരായിരുന്നതിനെപ്പറ്റി يَعْمَلُونَ അവര്‍ പ്രവര്‍ത്തിക്കും.
6:108അല്ലാഹുവിനു പുറമെ അവര്‍ വിളി(ച്ചു പ്രാര്‍ത്ഥി)ക്കുന്നവരെ നിങ്ങള്‍ ശകാരിക്കരുത്‌. (കാരണം) അപ്പോള്‍, വിവരമില്ലാതെ അവര്‍ അല്ലാഹുവിനെ അതിരുവിട്ട് ശകാരിച്ചേക്കും. അപ്രകാരം, എല്ലാ സമുദായത്തിനും അവ(രവ)രുടെ പ്രവര്‍ത്തനം നാം ഭംഗിയാക്കിക്കൊടുത്തിരിക്കുന്നു. പിന്നീടു, അവരുടെ റബ്ബിങ്കലേക്കാണ് അവരുടെ മടങ്ങിവരവ്. അപ്പോള്‍, അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനെപ്പറ്റി അവരെ അവന്‍ ബോധാപ്പെടുത്തുന്നതാണ്.
തഫ്സീർ : 108-108
View   
وَأَقْسَمُوا۟ بِٱللَّهِ جَهْدَ أَيْمَـٰنِهِمْ لَئِن جَآءَتْهُمْ ءَايَةٌۭ لَّيُؤْمِنُنَّ بِهَا ۚ قُلْ إِنَّمَا ٱلْـَٔايَـٰتُ عِندَ ٱللَّهِ ۖ وَمَا يُشْعِرُكُمْ أَنَّهَآ إِذَا جَآءَتْ لَا يُؤْمِنُونَ﴿١٠٩﴾
share
وَأَقْسَمُوا അവര്‍ സത്യം ചെയ്‌തു (പറഞ്ഞു), സത്യം ചെയ്യുന്നു, (ചെയ്യുകയാണു) بِاللَّهِ അല്ലാഹുവില്‍, അല്ലാഹുവിനെക്കൊണ്ടു جَهْدَ കഴിയും പ്രകാരം (ബുദ്ധിമുട്ടാവുന്നത്ര) أَيْمَانِهِمْ തങ്ങളുടെ സത്യ (ശപഥ) ങ്ങളില്‍വെച്ചു لَئِن جَاءَتْهُمْ തീര്‍ച്ചയായും തങ്ങള്‍ക്കു വന്നുവെങ്കില്‍ آيَةٌ വല്ല ദൃഷ്‌ടാന്തവും, ഒരു ദൃഷ്‌ടാന്തം لَّيُؤْمِنُنَّ അവര്‍ വിശ്വസിക്കുക തന്നെ ചെയ്യും بِهَا അതില്‍ قُلْ പറയുക إِنَّمَا الْآيَاتُ നിശ്ചയമായും ദൃഷ്‌ടാന്തങ്ങള്‍ عِندَ اللَّهِ അല്ലാഹുവിന്റെ അടുക്കല്‍ (മാത്രം) ആകുന്നു وَمَا يُشْعِرُكُمْ നിങ്ങള്‍ക്കു എന്തറിയാം, നിങ്ങളെ ബോധ്യപ്പെടുത്തുന്നതെന്തു أَنَّهَا അതു (ആകുന്നു) എന്നുള്ളതു إِذَا جَاءَتْ അതുവന്നാല്‍ لَا يُؤْمِنُونَ അവര്‍ വിശ്വസിക്കുകയില്ല (എന്നു).
6:109തങ്ങള്‍ക്കു കഴിയും പ്രകാരം അവര്‍ അല്ലാഹുവില്‍ സത്യം ചെയ്‌ത്‌ (ഉറപ്പിച്ച്‌) പറയുന്നു: തങ്ങള്‍ക്കു വല്ല(പ്രത്യേക) ദൃഷ്‌ടാന്തവും വന്നുകിട്ടിയെങ്കില്‍, തീര്‍ച്ചയായും അവര്‍ അതില്‍ വിശ്വസിക്കുകതന്നെ ചെയ്യുമെന്ന്‌. പറയുക: "നിശ്ചയമായും, ദൃഷ്‌ടാന്തങ്ങള്‍ അല്ലാഹുവിന്റെ അടുക്കല്‍ (മാത്രം) ആണുള്ളത്‌: നിങ്ങള്‍ക്കു എന്തറിയാം, അതു വന്നുകിട്ടിയാല്‍ അവര്‍ വിശ്വസിക്കുന്നതല്ല എന്നുള്ളതു?!"
തഫ്സീർ : 109-109
View   
وَنُقَلِّبُ أَفْـِٔدَتَهُمْ وَأَبْصَـٰرَهُمْ كَمَا لَمْ يُؤْمِنُوا۟ بِهِۦٓ أَوَّلَ مَرَّةٍۢ وَنَذَرُهُمْ فِى طُغْيَـٰنِهِمْ يَعْمَهُونَ﴿١١٠﴾
share
وَنُقَلِّبُ നാം മറിച്ചുകൊണ്ടിരിക്കുന്നു أَفْئِدَتَهُمْ അവരുടെ ഹൃദയങ്ങളെ وَأَبْصَارَهُمْ അവരുടെ ദൃഷ്‌ടി(കാഴ്‌ച)കളെയും كَمَا لَمْ يُؤْمِنُوا അവര്‍ വിശ്വസിക്കാത്തപോലെ بِهِ ഇതില്‍, അതില്‍ أَوَّلَ مَرَّةٍ ഒന്നാം (ആദ്യ) പ്രാവശ്യം وَنَذَرُهُمْ അവരെ നാം വിടുകയും ചെയ്യുന്നു فِي طُغْيَانِهِمْ അവരുടെ അതിരുകവിച്ചലില്‍, ധിക്കാരത്തില്‍ يَعْمَهُونَ അവര്‍ അന്തംവിട്ടു(പരിഭ്രമിച്ചു-അന്ധാളിച്ചു-അലഞ്ഞു)കൊണ്ടിരിക്കുമാറ്‌.
6:110അവര്‍ ഇതില്‍ [ഖുർആനില്‍] ആദ്യ പ്രാവശ്യം (തന്നെ) വിശ്വസിക്കാതിരുന്നപോലെ, അവരുടെ ഹൃദയങ്ങളെയും, ദൃഷ്‌ടികളെയും നാം മറിച്ചുകൊണ്ടിരിക്കുന്നതാണ്‌. അവരുടെ അതിരു കവിച്ചലില്‍ (അന്ധാളിച്ചു) അലഞ്ഞുകൊണ്ടിരിക്കുമാറ്‌ അവരെ നാം വിട്ടേക്കുന്നതുമാണ്‌.
തഫ്സീർ : 110-110
View   
وَلَوْ أَنَّنَا نَزَّلْنَآ إِلَيْهِمُ ٱلْمَلَـٰٓئِكَةَ وَكَلَّمَهُمُ ٱلْمَوْتَىٰ وَحَشَرْنَا عَلَيْهِمْ كُلَّ شَىْءٍۢ قُبُلًۭا مَّا كَانُوا۟ لِيُؤْمِنُوٓا۟ إِلَّآ أَن يَشَآءَ ٱللَّهُ وَلَـٰكِنَّ أَكْثَرَهُمْ يَجْهَلُونَ﴿١١١﴾
share
وَلَوْ أَنَّنَا നാമായിരുന്നെങ്കില്‍ نَزَّلْنَا നാം ഇറക്കി (യിരുന്നു) إِلَيْهِمُ അവരിലേക്കു الْمَلَائِكَةَ മലക്കുകളെ وَكَلَّمَهُمُ അവരോടു സംസാരിക്കുകയും ചെയ്തു الْمَوْتَىٰ മരണപ്പെട്ടവര്‍ وَحَشَرْنَا നാം ശേഖരിക്കുക (ഒരുമിച്ചു കൂട്ടുക)യും ചെയ്തു عَلَيْهِمْ അവര്‍ക്കു كُلَّ شَيْءٍ എല്ലാ വസ്തുക്കളും قُبُلًا കൂട്ടങ്ങളായി, കൂട്ടം കൂട്ടമായി مَّا كَانُوا അവര്‍ ഉണ്ടാകുകയില്ല, ആകുകയില്ല لِيُؤْمِنُوا അവര്‍ വിശ്വസിക്കുക, വിശ്വസിക്കുവാൻ إِلَّا أَن يَشَاءَ ഉദ്ദേശിക്കുന്നതായാലല്ലാതെ اللَّـهُ അല്ലാഹു وَلَـٰكِنَّ പക്ഷേ أَكْثَرَهُمْ അവരില്‍ അധികവും يَجْهَلُونَ അറിയാതിരിക്കുന്നു (അജ്ഞരാണ്).
6:111നാം അവരിലേക്കു മലക്കുകളെ ഇറക്കിയെന്നിരുന്നാലും, മരണപ്പെട്ടവര്‍ അവരോടു സംസാരിക്കുകയും ചെയ്തു (വെന്നാലും). അവര്‍ക്കു (ദൃഷ്ടാന്തമായി) എല്ലാ വസ്തുക്കളെയും കൂട്ടംകൂട്ടമായി നാം ശേഖരിച്ചു (കൂട്ടി) കൊടുക്കുകയും ചെയ്തു (വെന്നാലും), അവര്‍ വിശ്വസിക്കുവാന്‍ (തയ്യാര്‍) ആകുന്നതല്ല - അല്ലാഹു ഉദ്ദേശിക്കുന്നതായാലല്ലാതെ. പക്ഷേ, അവരിലധികമാളുകളും അറിയാതിരിക്കുകയാണ്.
തഫ്സീർ : 111-111
View   
وَكَذَٰلِكَ جَعَلْنَا لِكُلِّ نَبِىٍّ عَدُوًّۭا شَيَـٰطِينَ ٱلْإِنسِ وَٱلْجِنِّ يُوحِى بَعْضُهُمْ إِلَىٰ بَعْضٍۢ زُخْرُفَ ٱلْقَوْلِ غُرُورًۭا ۚ وَلَوْ شَآءَ رَبُّكَ مَا فَعَلُوهُ ۖ فَذَرْهُمْ وَمَا يَفْتَرُونَ﴿١١٢﴾
share
وَكَذَٰلِكَ അപ്രകാരം, അതുപോലെ جَعَلْنَا നാം ആക്കി (ഏര്‍പ്പെടുത്തി)യിരിക്കുന്നു لِكُلِّ نَبِيٍّ എല്ലാ പ്രവാചകനും عَدُوًّا ഒരു (ഓരോ) ശത്രുവെ شَيَاطِينَ അതായതു പിശാചുക്കളെ الْإِنسِ മനുഷ്യരിലെ وَالْجِنِّ ജിന്നിലെയും يُوحِي വഹ്യ് (രഹസ്യ ഭാഷണം) നല്‍കുന്നതാണു بَعْضُهُمْ അവരില്‍ ചിലര്‍ إِلَىٰ بَعْضٍ ചിലരിലേക്കു, ചിലരോടു زُخْرُفَ الْقَوْلِ മോടിവാക്കു, കൃത്രിമവാക്കു, തങ്കമൊഴി غُرُورًا വഞ്ചന (ചതി) യായിട്ടു, കൃത്രിമമായി وَلَوْ شَاءَ ഉദ്ദേശിച്ചിരുന്നെങ്കില്‍ رَبُّكَ നിന്റെ റബ്ബു مَا فَعَلُوهُ അവരതു ചെയ്യുമായിരുന്നില്ല فَذَرْهُمْ അതിനാല്‍ അവരെ വിട്ടേക്കുക وَمَا يَفْتَرُونَ അവര്‍ കെട്ടിച്ചമക്കുന്നതിനെയും.
6:112അതുപോലെ, എല്ലാ പ്രവാചകന്‍മാര്‍ക്കും നാം ഓരോ ശത്രുവെ ഏര്‍പ്പെടുത്തിയിരിക്കുന്നു, അതായതു, മനുഷ്യരിലെയും ജിന്നുകളിലെയും പിശാചുക്കളെ, അവരില്‍ ചിലര്‍ ചിലരോടു [തമ്മതമ്മില്‍] വഞ്ചനയായി മോടിവാക്കു സ്വകാര്യബോധം നല്‍കിക്കൊണ്ടിരിക്കുകന്നതാണ്. നിന്റെ രക്ഷിതാവ് ഉദ്ദേശിച്ചിരുന്നെങ്കില്‍ അവരതു ചെയ്യുമായിരുന്നില്ല. ആകയാല്‍, അവരെയും, അവര്‍ കെട്ടിച്ചമക്കുന്നതിനെയും നീ (അങ്ങു) വിട്ടേക്കുക.
وَلِتَصْغَىٰٓ إِلَيْهِ أَفْـِٔدَةُ ٱلَّذِينَ لَا يُؤْمِنُونَ بِٱلْـَٔاخِرَةِ وَلِيَرْضَوْهُ وَلِيَقْتَرِفُوا۟ مَا هُم مُّقْتَرِفُونَ﴿١١٣﴾
share
وَلِتَصْغَىٰ ചായുവാനും, മറിയുവാനും إِلَيْهِ അതിലേക്കു أَفْئِدَةُ ഹൃദയങ്ങള്‍ الَّذِينَ യാതൊരുവരുടെ لَا يُؤْمِنُونَ വിശ്വസിക്കാത്ത بِالْآخِرَةِ പരലോകത്തില്‍ وَلِيَرْضَوْهُ അതവര്‍ തൃപ്തിപ്പെടുവാനും وَلِيَقْتَرِفُوا അവര്‍ പ്രവര്‍ത്തിച്ചു (സമ്പാദിച്ചു) ണ്ടാക്കുവാനും مَا യാതൊന്നു هُم അവര്‍ مُّقْتَرِفُونَ പ്രവര്‍ത്തിച്ചുണ്ടാക്കുന്നവരാണ്.
6:113പരലോകത്തില്‍ വിശ്വസിക്കാത്തവരുടെ ഹൃദയങ്ങള്‍ അതിലേക്കു ചായുവാന്‍വേണ്ടിയും, അവരതു തൃപ്തിപ്പെടുവാന്‍വേണ്ടിയും, അവര്‍ പ്രവര്‍ത്തിച്ചുണ്ടാക്കുന്നതു അവര്‍ പ്രവര്‍ത്തിച്ചുണ്ടാക്കുവാന്‍വേണ്ടിയുമാകുന്നു (അതു).
തഫ്സീർ : 112-113
View   
أَفَغَيْرَ ٱللَّهِ أَبْتَغِى حَكَمًۭا وَهُوَ ٱلَّذِىٓ أَنزَلَ إِلَيْكُمُ ٱلْكِتَـٰبَ مُفَصَّلًۭا ۚ وَٱلَّذِينَ ءَاتَيْنَـٰهُمُ ٱلْكِتَـٰبَ يَعْلَمُونَ أَنَّهُۥ مُنَزَّلٌۭ مِّن رَّبِّكَ بِٱلْحَقِّ ۖ فَلَا تَكُونَنَّ مِنَ ٱلْمُمْتَرِينَ﴿١١٤﴾
share
أَفَغَيْرَ اللَّـهِ അപ്പോള്‍ അല്ലാഹു അല്ലാത്തവരെയോ أَبْتَغِي ഞാന്‍ തേടുന്നു, അന്വേഷിക്കുന്നു حَكَمًا വിധികര്‍ത്താവായിട്ടു وَهُوَ الَّذِي അവനത്രെ യാതൊരുവന്‍ أَنزَلَ إِلَيْكُمُ നിങ്ങളിലേക്കു അവതരിപ്പിച്ച, ഇറക്കിയ الْكِتَابَ (വേദ)ഗ്രന്ഥത്തെ مُفَصَّلًا വിശദീകരിക്കപ്പെട്ടതായിക്കൊണ്ടു وَالَّذِينَ യാതൊരു കൂട്ടരാവട്ടെ آتَيْنَاهُمُ അവര്‍ക്കു നാം നല്‍കിയിരിക്കുന്നു الْكِتَابَ (വേദ) ഗ്രന്ഥം يَعْلَمُونَ അവരറിയും, അവര്‍ക്കറിയാം أَنَّهُ مُنَزَّلٌ അതു ഇറക്കപ്പെട്ടതാണെന്നു مِّن رَّبِّكَ നിന്റെ റബ്ബിങ്കല്‍നിന്നു بِالْحَقِّ യഥാര്‍ത്ഥ (മുറ) പ്രകാരം فَلَا تَكُونَنَّ അതിനാല്‍ നിശ്ചയമായും നീ ആയിരിക്കരുതു مِنَ الْمُمْتَرِينَ സന്ദേഹപ്പെടുന്നവരില്‍ (പെട്ടവന്‍).
6:114(പറയുക:) "അപ്പോള്‍, അല്ലാഹു അല്ലാത്തവരെയോ ഞാന്‍ വിധി കര്‍ത്താവായി (തേടി) അന്വേഷിക്കുന്നതു? അവനത്രെ, വിശദീകരിക്കപ്പെട്ട നിലയില്‍ നിങ്ങള്‍ക്കു വേദഗ്രന്ഥം ഇറക്കിത്തന്നിട്ടുള്ളവന്‍ (എന്നിരിക്കെ)!" നാം വേദഗ്രന്ഥം നല്‍കിയിട്ടുള്ളവരാകട്ടെ, അവര്‍ക്കറിയാം: അതു നിന്റെ റബ്ബിങ്കല്‍നിന്നു യഥാര്‍ത്ഥ പ്രകാരം ഇറക്കപ്പെട്ടതാണെന്നു. അതിനാല്‍, നിശ്ചയമായും, നീ സന്ദേഹപ്പെടുന്നവരുടെ കൂട്ടത്തിലായിത്തീരരുത്.
തഫ്സീർ : 114-114
View   
وَتَمَّتْ كَلِمَتُ رَبِّكَ صِدْقًۭا وَعَدْلًۭا ۚ لَّا مُبَدِّلَ لِكَلِمَـٰتِهِۦ ۚ وَهُوَ ٱلسَّمِيعُ ٱلْعَلِيمُ﴿١١٥﴾
share
وَتَمَّتْ പരിപൂര്‍ണ്ണമായിരിക്കുന്നു كَلِمَتُ വാക്കു, വചനം رَبِّكَ നിന്റെ റബ്ബിന്റെ صِدْقًا സത്യത്തിലും, (സത്യത്താല്‍ - സത്യം കൊണ്ടു) وَعَدْلًا നീതിയിലും (നീതിയാലും) لَّا مُبَدِّلَ മാറ്റം വരുത്തുന്ന (പകരമുണ്ടാക്കുന്ന) വരില്ല لِكَلِمَاتِهِ അവന്റെ വചന (വാക്കു - വാക്യ) ങ്ങള്‍ക്കു وَهُوَ السَّمِيعُ അവന്‍ കേള്‍ക്കുന്നവനത്രെ الْعَلِيمُ അറിയുന്നവന്‍.
6:115നിന്റെ റബ്ബിന്റെ വചനം സത്യത്തിലും, നീതിയിലും പരിപൂര്‍ണ്ണമായിരിക്കുന്നു. അവന്റെ വചനങ്ങള്‍ക്കു മാറ്റം വരുത്തുന്നവനേ ഇല്ല. അവന്‍ (എല്ലാം) കേള്‍ക്കുന്നവനും അറിയുന്നവനുമത്രെ.
وَإِن تُطِعْ أَكْثَرَ مَن فِى ٱلْأَرْضِ يُضِلُّوكَ عَن سَبِيلِ ٱللَّهِ ۚ إِن يَتَّبِعُونَ إِلَّا ٱلظَّنَّ وَإِنْ هُمْ إِلَّا يَخْرُصُونَ﴿١١٦﴾
share
وَإِن تُطِعْ നീ അനുസരിക്കുന്നപക്ഷം أَكْثَرَ അധികമാളെയും مَن فِي الْأَرْضِ ഭൂമിയിലുള്ളവരില്‍ يُضِلُّوكَ അവര്‍ നിന്നെ വഴിപിഴപ്പിക്കും, വ്യതിച്ചലിപ്പിക്കും عَن سَبِيلِ മാര്‍ഗ്ഗത്തില്‍ (വഴിയില്‍) നിന്നു اللَّـهِ അല്ലാഹുവിന്റെ إِن يَتَّبِعُونَ അവര്‍ പിന്‍പറ്റുന്നില്ല إِلَّا الظَّنَّ ഊഹത്തെ (ഭാവനയെ) അല്ലാതെ وَإِنْ هُمْ അവരല്ലതാനും إِلَّا يَخْرُصُونَ അവര്‍ മതിപ്പിടുക (മതിപ്പു പറയുക) യല്ലാതെ.
6:116ഭൂമിയിലുള്ളവരില്‍ അധികമാളുകളെയും നീ അനുസരിക്കുന്നപക്ഷം അവര്‍ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ നിന്നു നിന്നെ വ്യതിച്ചലിപ്പിക്കുന്നതാണ്. അവര്‍ ഊഹത്തെയല്ലാതെ പിന്‍പറ്റുന്നില്ല; അവര്‍ മതിപ്പിട്ടു പറയുകയല്ലാതെ ചെയ്യുന്നുമില്ല.
إِنَّ رَبَّكَ هُوَ أَعْلَمُ مَن يَضِلُّ عَن سَبِيلِهِۦ ۖ وَهُوَ أَعْلَمُ بِٱلْمُهْتَدِينَ﴿١١٧﴾
share
إِنَّ رَبَّكَ നിശ്ചയമായും നിന്റെ റബ്ബു هُوَ അവന്‍ തന്നെ أَعْلَمُ ഏറ്റവും അറിയുന്നവന്‍ مَن يَضِلُّ പിഴച്ചു (വ്യതിചലിച്ചു) പോകുന്നവരെ عَن سَبِيلِهِ അവന്റെ മാര്‍ഗ്ഗത്തില്‍നിന്നു وَهُوَ അവന്‍ തന്നെ أَعْلَمُ ഏറ്റം അറിയുന്നവനും بِالْمُهْتَدِينَ നേര്‍വഴി (സന്മാര്‍ഗ്ഗം) പ്രാപിക്കുന്നവരെപ്പറ്റി അറിയുന്നവനും.
6:117നിശ്ചയമായും, നിന്റെ രക്ഷിതാവ് തന്നെയാണ് അവന്റെ മാര്‍ഗ്ഗത്തില്‍നിന്നു വ്യതിചലിക്കുന്നവരെ ഏറ്റവും അറിയുന്നവന്‍. അവന്‍ തന്നെയാണു സന്മാര്‍ഗ്ഗം പ്രാപിക്കുന്നവരെപ്പറ്റി ഏറ്റവും അറിയുന്നവനും.
തഫ്സീർ : 115-117
View   
فَكُلُوا۟ مِمَّا ذُكِرَ ٱسْمُ ٱللَّهِ عَلَيْهِ إِن كُنتُم بِـَٔايَـٰتِهِۦ مُؤْمِنِينَ﴿١١٨﴾
share
فَكُلُوا അതിനാല്‍ നിങ്ങള്‍ തിന്നു(ഭക്ഷിക്കു)വിന്‍ مِمَّا ذُكِرَ പറയ (ഉച്ചരിക്ക) പ്പെട്ടതില്‍നിന്നു اسْمُ اللَّهِ അല്ലാഹുവിന്റെ നാമം عَلَيْهِ അതിന്റെ മേല്‍ إِن كُنتُم നിങ്ങളാണെങ്കില്‍ بِآيَاتِهِ അവന്റെ ആയത്തു (ദൃഷ്‌ടാന്തം - ലക്ഷ്യം -വചനം) കളില്‍ مُؤْمِنِينَ വിശ്വസിക്കുന്നവര്‍.
6:118അതിനാല്‍, അല്ലാഹുവിന്റെ നാമം ഉച്ചരി(ച്ചു അറു)ക്കപ്പെട്ടതില്‍ നിന്നു നിങ്ങള്‍ തിന്നുകൊള്ളുവിന്‍; നിങ്ങള്‍ അവന്റെ "ആയത്തു" [ലക്ഷ്യം]കളില്‍ വിശ്വസിക്കുന്നവരാണെങ്കില്‍.
وَمَا لَكُمْ أَلَّا تَأْكُلُوا۟ مِمَّا ذُكِرَ ٱسْمُ ٱللَّهِ عَلَيْهِ وَقَدْ فَصَّلَ لَكُم مَّا حَرَّمَ عَلَيْكُمْ إِلَّا مَا ٱضْطُرِرْتُمْ إِلَيْهِ ۗ وَإِنَّ كَثِيرًۭا لَّيُضِلُّونَ بِأَهْوَآئِهِم بِغَيْرِ عِلْمٍ ۗ إِنَّ رَبَّكَ هُوَ أَعْلَمُ بِٱلْمُعْتَدِينَ﴿١١٩﴾
share
وَمَا لَكُمْ നിങ്ങള്‍ക്കു എന്താണു أَلَّا تَأْكُلُوا നിങ്ങള്‍ തിന്നാതിരിക്കുവാന്‍, തിന്നാതിരിക്കുമാറ്‌ مِمَّا ذُكِرَ പറയപ്പെട്ടതില്‍ നിന്നു اسْمُ اللَّهِ അല്ലാഹുവിന്റെ നാമം عَلَيْهِ അതിന്റെ മേല്‍ وَقَدْ فَصَّلَ അവന്‍ വിശദീകരിച്ചിട്ടുമുണ്ട്‌, വിശദീകരിച്ചിരിക്കെ لَكُم നിങ്ങള്‍ക്കു مَّا حَرَّمَ അവന്‍ ഹറാമാ(നിഷിദ്ധമാ)ക്കിയതിനെ عَلَيْكُمْ നിങ്ങളുടെ മേല്‍ إِلَّا مَا യാതൊന്നൊഴികെ اضْطُرِرْتُمْ നിങ്ങള്‍ നിര്‍ബന്ധിതരാക്കപ്പെട്ടു إِلَيْهِ അതിലേക്കു, അതിനു وَإِنَّ كَثِيرًا നിശ്ചയമായും പലരും, വളരെ ആളുകള്‍ لَّيُضِلُّونَ അവര്‍ വഴിപിഴപ്പിക്കുകതന്നെ ചെയ്യുന്നു بِأَهْوَائِهِم അവരുടെ ഇച്ഛകള്‍ക്കനുസരിച്ചു, തന്നിഷ്‌ടങ്ങള്‍ കൊണ്ടു بِغَيْرِ عِلْمٍ ഒരു വിവരവുമില്ലാതെ, അറിവു കൂടാതെ إِنَّ رَبَّكَ നിശ്ചയമായും നിന്റെ റബ്ബ്‌ هُوَ أَعْلَمُ അവന്‍ ഏറ്റം (നല്ലവണ്ണം) അറിയുന്നവനാണ്‌ بِالْمُعْتَدِينَ അതിരുവിടുന്നവരെപറ്റി.
6:119അല്ലാഹുവിന്റെ നാമം ഉച്ചരി(ച്ചു അറു)ക്കപ്പെട്ടതില്‍ നിന്നു തിന്നാതിരിക്കുമാറ്‌ നിങ്ങള്‍ക്കു (തടസ്സം) എന്താണ്‌? നിങ്ങളുടെ മേല്‍ അവന്‍ നിഷിദ്ധമാക്കിയതു അവന്‍ നിങ്ങള്‍ക്കു വിശദീകരിച്ചുതന്നിട്ടുമുണ്ട്‌ (എന്നിരിക്കെ)! (പക്ഷേ) നിങ്ങള്‍ യാതൊന്നിനു നിര്‍ബന്ധിതരാക്കപ്പെട്ടുവോ അതൊഴികെ. [അതിനു വിരോധമില്ല താനും.] ഒരു വിവരവും ഇല്ലാതെ, വളരെ ആളുകളും അവരുടെ ഇച്ഛകള്‍ക്കനുസരിച്ചു (ആളുകളെ) വഴിപിഴപ്പിച്ചുകൊണ്ടിരിക്കുന്നു. നിശ്ചയമായും നിന്റെ റബ്ബ്‌ അതിരുവിടുന്നവരെപറ്റി ഏറ്റം അറിയുന്നവനത്രെ.
തഫ്സീർ : 118-119
View   
وَذَرُوا۟ ظَـٰهِرَ ٱلْإِثْمِ وَبَاطِنَهُۥٓ ۚ إِنَّ ٱلَّذِينَ يَكْسِبُونَ ٱلْإِثْمَ سَيُجْزَوْنَ بِمَا كَانُوا۟ يَقْتَرِفُونَ﴿١٢٠﴾
share
وَذَرُوا നിങ്ങള്‍ വിടുക (ഉപേക്ഷിക്കുക) ظَاهِرَ പ്രത്യക്ഷ (ബാഹ്യ - വ്യക്ത) മായതിനെ الْإِثْمِ പാപത്തില്‍, കുറ്റത്തില്‍ وَبَاطِنَهُ അതില്‍ പരോക്ഷ (അവ്യക്ത) മായതും, മറഞ്ഞതും إِنَّ നിശ്ചയമായും الَّذِينَ يَكْسِبُونَ സമ്പാദിക്കുന്നവര്‍ الْإِثْمَ കുറ്റം, പാപം سَيُجْزَوْنَ അവര്‍ക്കു പ്രതിഫലം നല്‍കപ്പെടും بِمَا كَانُوا അവരായിരുന്നതിനു يَقْتَرِفُونَ അവര്‍ പ്രവര്‍ത്തിക്കും, ചെയ്തുണ്ടാക്കും.
6:120കുറ്റത്തില്‍ പ്രത്യക്ഷമായതിനെയും പരോക്ഷമായതിനെയും നിങ്ങള്‍ വിട്ടുകളയുവിന്‍. നിശ്ചയമായും, കുറ്റം സമ്പാദിക്കുന്നവര്‍, അവര്‍ പ്രവര്‍ത്തിച്ചിരുന്നതിന് അവര്‍ക്കു പ്രതിഫലം നല്‍കപ്പെടും.
തഫ്സീർ : 120-120
View   
وَلَا تَأْكُلُوا۟ مِمَّا لَمْ يُذْكَرِ ٱسْمُ ٱللَّهِ عَلَيْهِ وَإِنَّهُۥ لَفِسْقٌۭ ۗ وَإِنَّ ٱلشَّيَـٰطِينَ لَيُوحُونَ إِلَىٰٓ أَوْلِيَآئِهِمْ لِيُجَـٰدِلُوكُمْ ۖ وَإِنْ أَطَعْتُمُوهُمْ إِنَّكُمْ لَمُشْرِكُونَ﴿١٢١﴾
share
وَلَا تَأْكُلُوا നിങ്ങള്‍ തിന്നരുത് مِمَّا لَمْ يُذْكَرِ പറയ (ഉച്ചരിക്ക)പ്പെടാത്തതില്‍ നിന്നു اسْمُ اللَّـهِ അല്ലാഹുവിന്റെ നാമം عَلَيْهِ അതിന്‍മേല്‍ وَإِنَّهُ നിശ്ചയമായും അതു لَفِسْقٌ തോന്നിയവാസം തന്നെയാണു وَإِنَّ الشَّيَاطِينَ നിശ്ചയമായും പിശാചുക്കള്‍ لَيُوحُونَ അവര്‍ സ്വകാര്യബോധനം നല്‍കുന്നു إِلَىٰ أَوْلِيَائِهِمْ അവരുടെ (ബന്ധു) മിത്രങ്ങള്‍ക്കു لِيُجَادِلُوكُمْ അവര്‍ നിങ്ങളോടു തര്‍ക്കം നടത്തുവാന്‍ വേണ്ടി وَإِنْ أَطَعْتُمُوهُمْ അവരെ നിങ്ങള്‍ അനുസരിക്കുന്ന പക്ഷം إِنَّكُمْ നിശ്ചയമായും നിങ്ങള്‍ لَمُشْرِكُونَ മുശ്രിക്കുകള്‍ തന്നെയാകുന്നു.
6:121അല്ലാഹുവിന്റെ നാമം ഉച്ചരി(ച്ച് അറു) ക്കപ്പെടാത്തതില്‍നിന്നു നിങ്ങള്‍ തിന്നരുത്. നിശ്ചയമായും അതു, തോന്നിയവാസം തന്നെയാകുന്നു. നിശ്ചയമായും പിശാചുക്കള്‍, നിങ്ങളോടു തര്‍ക്കം നടത്തുവാന്‍വേണ്ടി തങ്ങളുടെ മിത്രങ്ങളോടു സ്വകാര്യബോധനം നല്‍കിക്കൊണ്ടിരിക്കുക തന്നെ ചെയ്യും. അവരെ നിങ്ങള്‍ അനുസരിക്കുന്ന പക്ഷം, നിശ്ചയമായും, നിങ്ങള്‍ "മുശ്രിക്കു"കള്‍ തന്നെയായിരിക്കും.
തഫ്സീർ : 121-121
View   
أَوَمَن كَانَ مَيْتًۭا فَأَحْيَيْنَـٰهُ وَجَعَلْنَا لَهُۥ نُورًۭا يَمْشِى بِهِۦ فِى ٱلنَّاسِ كَمَن مَّثَلُهُۥ فِى ٱلظُّلُمَـٰتِ لَيْسَ بِخَارِجٍۢ مِّنْهَا ۚ كَذَٰلِكَ زُيِّنَ لِلْكَـٰفِرِينَ مَا كَانُوا۟ يَعْمَلُونَ﴿١٢٢﴾
share
أَوَمَن യാതൊരുവനോ كَانَ അവനായിരുന്നു مَيْتًا നിര്‍ജ്ജീവന്‍ (ശവം) فَأَحْيَيْنَاهُ എന്നിട്ടു നാമവനെ ജീവിപ്പിച്ചു وَجَعَلْنَا لَهُ അവനു നാം ആക്കുക (ഏര്‍പ്പെടുത്തുക - ഉണ്ടാക്കുക) യും ചെയ്തു نُورًا ഒരു പ്രകാശം, വെളിച്ചം يَمْشِي بِهِ അതും കൊണ്ടു (അതുമായി) അവനു നടക്കാം, നടക്കുമാറ് فِي النَّاسِ മനുഷ്യരില്‍, ജനങ്ങളിലൂടെ كَمَن യാതൊരുവനെപ്പോലെ(യോ) مَّثَلُهُ അവന്റെ മാതിരി, ഉപമ فِي الظُّلُمَاتِ അന്ധകാരങ്ങളിലാണു لَيْسَ അവനല്ല بِخَارِجٍ പുറത്തു പോകുന്ന (കടക്കുന്ന)വനേ مِّنْهَا അതില്‍ (അവയില്‍ നിന്നു) كَذَٰلِكَ അതുപോലെ, അപ്രകാരം زُيِّنَ ഭംഗിയായി (അലങ്കാരമായി) കാണിക്കപ്പെട്ടിരിക്കുന്നു لِلْكَافِرِينَ അവിശ്വാസികള്‍ക്കു مَا كَانُوا അവരായിരിക്കുന്നതു يَعْمَلُونَ അവര്‍ പ്രവര്‍ത്തിക്കും.
6:122നിര്‍ജ്ജീവനായിരുന്നിട്ട് നാം അവനെ ജീവിപ്പിക്കുകയും, നാം അവന് ഒരു പ്രകാശം - അവന്‍ അതുമായി മനുഷ്യരില്‍ നടക്കുമാറ് - ഉണ്ടാക്കിക്കൊടുക്കുകയും ചെയ്തിട്ടുള്ളവന്‍ (ഇങ്ങിനെയുള്ള) ഒരുവനെപ്പോലെയാണോ?! അവന്റെ ഉപമ (അവന്‍) അന്ധകാരങ്ങളിലാണ്; അതില്‍ നിന്നു അവന്‍ (രക്ഷപ്പെട്ട്) പുറത്ത് കടക്കുന്നവനേയല്ല. [ഇങ്ങിനെയുള്ളവനെപ്പോലെയാണോ അവന്‍?] അതുപോലെ, അവിശ്വാസികള്‍ക്കു അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതു ഭംഗിയായി കാണിക്കപ്പെട്ടിരിക്കുന്നു.
തഫ്സീർ : 122-122
View   
وَكَذَٰلِكَ جَعَلْنَا فِى كُلِّ قَرْيَةٍ أَكَـٰبِرَ مُجْرِمِيهَا لِيَمْكُرُوا۟ فِيهَا ۖ وَمَا يَمْكُرُونَ إِلَّا بِأَنفُسِهِمْ وَمَا يَشْعُرُونَ﴿١٢٣﴾
share
وَكَذَٰلِكَ അതുപോലെ, അപ്രകാരം جَعَلْنَا നാം ആക്കി (ഏര്‍പ്പെടുത്തി) യിരിക്കുന്നു فِي كُلِّ قَرْيَةٍ എല്ലാ രാജ്യത്തിലും أَكَابِرَ വലിയവന്‍മാരെ (മൂപ്പന്‍മാരെ) مُجْرِمِيهَا അതിലെ കുറ്റവാളികളിലെ لِيَمْكُرُوا അവര്‍ തന്ത്രം പ്രവര്‍ത്തിക്കുവാന്‍ വേണ്ടി, ചതി പ്രയോഗിക്കുവാന്‍ فِيهَا അതില്‍ وَمَا يَمْكُرُونَ അവര്‍ തന്ത്രം പ്രവര്‍ത്തിക്കുന്നുമില്ല إِلَّا بِأَنفُسِهِمْ അവരുടെ സ്വന്തങ്ങളില്‍ (തങ്ങളോടുതന്നെ) അല്ലാതെ وَمَا يَشْعُرُونَ അവര്‍ അറിയുന്നില്ലതാനും, അവര്‍ക്കു ബോധം വരുന്നുമില്ല.
6:123അപ്രകാരം, എല്ലാ രാജ്യത്തിലും അതിലെ കുറ്റവാളികളില്‍ വലിയവന്‍മാരെ നാം ഏര്‍പ്പെടുത്തിയിരിക്കുന്നു, അവരതില്‍ (കു)തന്ത്രം പ്രയോഗിക്കുവാനായിട്ട്. (വാസ്തവത്തില്‍) അവര്‍ അവരോടു തന്നെയല്ലാതെ (കു)തന്ത്രം പ്രയോഗിക്കുന്നുമില്ല. അവര്‍ക്കു ബോധം വരുന്നില്ലതാനും.
وَإِذَا جَآءَتْهُمْ ءَايَةٌۭ قَالُوا۟ لَن نُّؤْمِنَ حَتَّىٰ نُؤْتَىٰ مِثْلَ مَآ أُوتِىَ رُسُلُ ٱللَّهِ ۘ ٱللَّهُ أَعْلَمُ حَيْثُ يَجْعَلُ رِسَالَتَهُۥ ۗ سَيُصِيبُ ٱلَّذِينَ أَجْرَمُوا۟ صَغَارٌ عِندَ ٱللَّهِ وَعَذَابٌۭ شَدِيدٌۢ بِمَا كَانُوا۟ يَمْكُرُونَ﴿١٢٤﴾
share
وَإِذَا جَاءَتْهُمْ അവര്‍ക്കു വന്നാല്‍ آيَةٌ വല്ല ആയത്തും (ദൃഷ്ടാന്തം - ലക്ഷ്യം - വചനം) قَالُوا അവര്‍ പറയും, പറയുകയായി لَن نُّؤْمِنَ ഞങ്ങള്‍ വിശ്വസിക്കുകയില്ല തന്നെ حَتَّىٰ نُؤْتَىٰ ഞങ്ങള്‍ക്കു നല്‍കപ്പെടുന്നതുവരേക്കും (നല്‍കപ്പെടാതെ) مِثْلَ യാതൊന്നുപോലെ مَا أُوتِيَ നല്‍കപ്പെട്ടു رُسُلُ اللَّـهِ അല്ലാഹുവിന്റെ റസൂലുകള്‍ [ദൂതന്‍മാര്‍]ക്കു നല്‍കപ്പെട്ടതു പോലെ اللَّـهُ അല്ലാഹു أَعْلَمُ നല്ലവണ്ണം (ഏറ്റം) അറിയുന്നവനാണു حَيْثُ يَجْعَلُ അവന്‍ ആക്കുന്നേടം, ഏര്‍പ്പെടുത്തുന്ന ഇടം رِسَالَتَهُ അവന്റെ ദൗത്യം سَيُصِيبُ ബാധിക്കും, വഴിയെ എത്തും الَّذِينَ أَجْرَمُوا കുറ്റം പ്രവര്‍ത്തിച്ചവര്‍ക്കു صَغَارٌ എളിമത്വം, നിന്ദ്യത, അല്‍പത عِندَ اللَّـهِ അല്ലാഹുവിന്റെ അടുക്കല്‍ وَعَذَابٌ ശിക്ഷയും شَدِيدٌ കഠിനമായ بِمَا كَانُوا അവരായിരുന്നതു നിമിത്തം يَمْكُرُونَ തന്ത്രം പ്രയോഗിക്കും.
6:124അവര്‍ക്കു വല്ല ദൃഷ്ടാന്തവും (അഥവാ ലക്ഷ്യവും) വന്നാല്‍, അവര്‍ പറയും: "അല്ലാഹുവിന്റെ റസൂലുകള്‍ [ദൂതന്‍മാര്‍]ക്കു നല്‍കപ്പെട്ടതു പോലെ ഞങ്ങള്‍ക്കു നല്‍കപ്പെടുന്നതുവരേക്കും ഞങ്ങള്‍ വിശ്വസിക്കുകയേ ഇല്ല." അല്ലാഹു നല്ലവണ്ണം അറിയുന്നവനാണ്, തന്റെ "രിസാലത്തു" [ദൗത്യം] ഏര്‍പ്പെടുത്തേണ്ടുന്ന ഇടം (ഏതാണെന്നു). കുറ്റം പ്രവര്‍ത്തിച്ചവര്‍ക്കു അല്ലാഹുവിന്റെ അടുക്കല്‍ എളിമത്വവും, കഠിനശിക്ഷയും ബാധിക്കുന്നതാണു; അവര്‍ (കു)തന്ത്രം പ്രയോഗിച്ചിരുന്നതു നിമിത്തം.
തഫ്സീർ : 123-124
View   
فَمَن يُرِدِ ٱللَّهُ أَن يَهْدِيَهُۥ يَشْرَحْ صَدْرَهُۥ لِلْإِسْلَـٰمِ ۖ وَمَن يُرِدْ أَن يُضِلَّهُۥ يَجْعَلْ صَدْرَهُۥ ضَيِّقًا حَرَجًۭا كَأَنَّمَا يَصَّعَّدُ فِى ٱلسَّمَآءِ ۚ كَذَٰلِكَ يَجْعَلُ ٱللَّهُ ٱلرِّجْسَ عَلَى ٱلَّذِينَ لَا يُؤْمِنُونَ﴿١٢٥﴾
share
فَمَن يُرِدِ എന്നാല്‍ ആര്‍, ഏതൊരുവന്‍ اللَّـهُ അല്ലാഹു ഉദ്ദേശിക്കുന്നു(വോ) أَن يَهْدِيَهُ അവനെ സന്മാര്‍ഗ്ഗത്തിലാക്കുവാന്‍, വഴി ചേര്‍ക്കുവാന്‍ يَشْرَحْ അവന്‍ വികാസം നല്‍കുന്നു, വിശാലപ്പെടുത്തും صَدْرَهُ അവന്റെ നെഞ്ചിനും, ഹൃദയത്തെ لِلْإِسْلَامِ ഇസ്ലാമിലേക്കു وَمَن വല്ലവനും, ആരെങ്കിലും يُرِدْ അവന്‍ ഉദ്ദേശിക്കുന്നു(വോ) أَن يُضِلَّهُ അവനെ വഴിപിഴവിലാക്കുവാന്‍, വഴി തെറ്റിക്കുവാന്‍ يَجْعَلْ അവന്‍ ആക്കുന്നു صَدْرَهُ അവന്റെ നെഞ്ചു, ഹൃദയം ضَيِّقًا ഇടുങ്ങിയതു, കുടുസ്സായതു حَرَجًا ഞെരുങ്ങിയ, വിഷമകരമായ كَأَنَّمَا يَصَّعَّدُ അവന്‍ കയറിപ്പോകുന്നതു (പ്രയാസപ്പെട്ടു കയറുന്നതു) പോലെ فِي السَّمَاءِ ആകാശത്തില്‍ كَذَٰلِكَ അപ്രകാരം, അതുപോലെ يَجْعَلُ اللَّـهُ അല്ലാഹു ആക്കുന്നു, ഏര്‍പ്പെടുത്തുന്നു الرِّجْسَ മ്ലേച്ഛത (ശിക്ഷ) عَلَى الَّذِينَ യാതോരുവരുടെ മേല്‍ لَا يُؤْمِنُونَ വിശ്വസിക്കാത്ത.
6:125എന്നാല്‍, ഏതൊരുവനെ സന്മാര്‍ഗ്ഗത്തിലാക്കുവാന്‍ അല്ലാഹു ഉദ്ദേശിക്കുന്നുവോ, അവന്റെ നെഞ്ചിനു [ഹൃദയത്തിനു] അവന്‍ "ഇസ്ലാമി"ലേക്കു വികാസം നല്‍കുന്നു. ഏതൊരുവനെ വഴി പിഴവിലാക്കുവാന്‍ അവന്‍ ഉദ്ദേശിക്കുന്നുവോ, അവന്റെ നെഞ്ചിനെ [ഹൃദയത്തെ] അവന്‍ ഇടുങ്ങിയതും ഞെരുങ്ങിയതുമാക്കുന്നു; (അതെ) അവന്‍ ആകാശത്തിലൂടെ കയറിപ്പോകുന്നതുപോലെ. അതുപോലെ, വിശ്വസിക്കാത്തവരുടെ മേല്‍ അല്ലാഹു മ്ലേച്ഛത (അഥവാ ശിക്ഷ) ഏര്‍പ്പെടുത്തുന്നതാണ്.
തഫ്സീർ : 125-125
View   
وَهَـٰذَا صِرَٰطُ رَبِّكَ مُسْتَقِيمًۭا ۗ قَدْ فَصَّلْنَا ٱلْـَٔايَـٰتِ لِقَوْمٍۢ يَذَّكَّرُونَ﴿١٢٦﴾
share
وَهَـٰذَا ഇതാ, ഇതു صِرَاطُ പാത, പാതയാണു رَبِّكَ നിന്റെ റബ്ബിന്റെ مُسْتَقِيمًا നേര്‍ക്കു നേരെയുള്ള (ചൊവ്വായ) നിലയില്‍ قَدْ فَصَّلْنَا നാം വിശദീകരിച്ചിട്ടുണ്ടു الْآيَاتِ ആയത്തു (ദൃഷ്ടാന്തം - ലക്ഷ്യം)കളെ لِقَوْمٍ ഒരു ജനതക്കു, ജനങ്ങള്‍ക്കുവേണ്ടി يَذَّكَّرُونَ അവര്‍ ഉറ്റാലോചിക്കും.
6:126ഇതാ നിന്റെ റബ്ബിന്റെ പാത - നേരെ ചൊവ്വായ നിലയില്‍ (സ്ഥിതി ചെയ്യുന്നു). ഉറ്റാലോചിക്കുന്ന ജനങ്ങള്‍ക്കു വേണ്ടി നാം "ആയത്തു" [ലക്‌ഷ്യം]കള്‍ വിശദീകരിച്ചും കഴിഞ്ഞിട്ടുണ്ട്.
لَهُمْ دَارُ ٱلسَّلَـٰمِ عِندَ رَبِّهِمْ ۖ وَهُوَ وَلِيُّهُم بِمَا كَانُوا۟ يَعْمَلُونَ﴿١٢٧﴾
share
لَهُمْ അവര്‍ക്കുണ്ടു, ഉണ്ടായിരിക്കും دَارُ السَّلَامِ സമാധാനത്തിന്റെ (ശാന്തിയുടെ) ഭവനം عِندَ رَبِّهِمْ അവരുടെ റബ്ബിന്റെ അടുക്കല്‍ وَهُوَ അവന്‍, അവനാകട്ടെ وَلِيُّهُم അവരുടെ കൈകാര്യക്കാരനാകുന്നു, രക്ഷാധികാരിയാണു بِمَا كَانُوا അവരായിരുന്നതു നിമിത്തം يَعْمَلُونَ അവര്‍ പ്രവര്‍ത്തിക്കും.
6:127അവര്‍ക്കു അവരുടെ റബ്ബിന്റെ അടുക്കല്‍ സമാധാനത്തിന്റെ [ശാന്തിയുടെ] ഭവനമുണ്ടായിരിക്കും; അവന്‍, അവരുടെ കൈകാര്യ കര്‍ത്താവും (അഥവാ രക്ഷാധികാരിയും) ആകുന്നു; (അതെ) അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതു നിമിത്തം.
തഫ്സീർ : 126-127
View   
وَيَوْمَ يَحْشُرُهُمْ جَمِيعًۭا يَـٰمَعْشَرَ ٱلْجِنِّ قَدِ ٱسْتَكْثَرْتُم مِّنَ ٱلْإِنسِ ۖ وَقَالَ أَوْلِيَآؤُهُم مِّنَ ٱلْإِنسِ رَبَّنَا ٱسْتَمْتَعَ بَعْضُنَا بِبَعْضٍۢ وَبَلَغْنَآ أَجَلَنَا ٱلَّذِىٓ أَجَّلْتَ لَنَا ۚ قَالَ ٱلنَّارُ مَثْوَىٰكُمْ خَـٰلِدِينَ فِيهَآ إِلَّا مَا شَآءَ ٱللَّهُ ۗ إِنَّ رَبَّكَ حَكِيمٌ عَلِيمٌۭ﴿١٢٨﴾
share
وَيَوْمَ يَحْشُرُهُمْ അവന്‍ അവരെ ഒരുമിച്ചു കൂട്ടുന്ന ദിവസം جَمِيعًا മുഴുവനും, എല്ലാവരെയും يَا مَعْشَرَ സമൂഹമേ الْجِنِّ ജിന്നിന്റെ قَدِ اسْتَكْثَرْتُم നിങ്ങള്‍ അധികരിപ്പിച്ചിട്ടുണ്ട്‌, തീര്‍ച്ചയായും പെരുപ്പിച്ചു مِّنَ الْإِنسِ മനുഷ്യരില്‍ നിന്നു وَقَالَ പറയും أَوْلِيَاؤُهُم അവരുടെ മിത്രങ്ങള്‍ (ആള്‍ക്കാര്‍) مِّنَ الْإِنسِ മനുഷ്യരില്‍നിന്നുള്ള رَبَّنَا ഞങ്ങളുടെ റബ്ബേ اسْتَمْتَعَ ഉപയോഗപ്പെടുത്തി, ഉപയോഗമെടുത്തു بَعْضُنَا ഞങ്ങളില്‍ ചിലര്‍ بِبَعْضٍ ചിലരെ, ചിലരെക്കൊണ്ട്‌ وَبَلَغْنَا ഞങ്ങള്‍ പ്രാപിക്കുകയും ചെയ്‌തു أَجَلَنَا ഞങ്ങളുടെ അവധി الَّذِي أَجَّلْتَ നീ അവധിവെച്ച (നിശ്ചയിച്ച) لَنَا ഞങ്ങള്‍ക്കു قَالَ അവന്‍ പറയും النَّارُ നരകം مَثْوَاكُمْ നിങ്ങളുടെ പാര്‍പ്പിട(വാസസ്ഥല)മാണ്‌ خَالِدِينَ സ്ഥിരവാസികളായിക്കൊണ്ട്‌ فِيهَا അതില്‍ إِلَّا مَا شَاءَ ഉദ്ദേശിച്ചതൊഴികെ اللَّهُ അല്ലാഹു إِنَّ നിശ്ചയമായും رَبَّكَ നിന്റെ റബ്ബ്‌ حَكِيمٌ അഗാധജ്ഞനാണ്‌, യുക്തിമാനാകുന്നു عَلِيمٌ സര്‍വ്വജ്ഞനാണ്‌.
6:128അവരെ മുഴുവനും അവന്‍ [റബ്ബ്‌] ഒരുമിച്ചു കൂട്ടുന്ന ദിവസം! (അന്ന്‌ അല്ലാഹു പറയും:) "ജിന്നിന്‍റെ സമൂഹമേ! തീര്‍ച്ചയായും നിങ്ങള്‍ മനുഷ്യരില്‍നിന്നു (ആളുകളെ) അധികരി(ച്ചു പിഴ)പ്പിച്ചിരിക്കുന്നു". മനുഷ്യരില്‍ നിന്നുള്ള അവരുടെ (ബന്ധു) മിത്രങ്ങള്‍ പറയും: "ഞങ്ങളുടെ റബ്ബേ, ഞങ്ങളില്‍ ചിലര്‍ ചിലരെ ഉപയോഗപ്പെടുത്തി; നീ ഞങ്ങള്‍ക്കു നിശ്ചയിച്ചുവെച്ച അവധി ഞങ്ങള്‍ പ്രാപിക്കുകയും ചെയ്‌തു". അവന്‍ പറയും: "നരകം നിങ്ങളുടെ പാര്‍പ്പിടമാകുന്നു; അതില്‍ (നിങ്ങള്‍) നിത്യവാസികളായിക്കൊണ്ട്‌ - അല്ലാഹു ഉദ്ദേശിച്ചതൊഴികെ." നിശ്ചയമായും നിന്റെ റബ്ബ്‌ അഗാധജ്ഞനും, സര്‍വ്വജ്ഞനുമാകുന്നു.
തഫ്സീർ : 128-128
View   
وَكَذَٰلِكَ نُوَلِّى بَعْضَ ٱلظَّـٰلِمِينَ بَعْضًۢا بِمَا كَانُوا۟ يَكْسِبُونَ﴿١٢٩﴾
share
وَكَذَٰلِكَ അതുപോലെ نُوَلِّي നാം മൈത്രി (മിത്രബന്ധം) ഉണ്ടാക്കുന്നു بَعْضَ الظَّالِمِينَ അക്രമികളില്‍ ചിലര്‍ക്കു بَعْضًا ചിലരോടു بِمَا كَانُوا അവരായിരുന്നതു നിമിത്തം يَكْسِبُونَ അവര്‍ സമ്പാദിക്കും (ചെയ്തുകൂട്ടുക).
6:129അപ്രകാരം, അക്രമികള്‍ സമ്പാദിക്കുന്ന [പ്രവര്‍ത്തിക്കുന്ന]തു നിമിത്തം അവരില്‍ ചിലര്‍ക്ക് ചിലരോട് നാം മൈത്രിയുണ്ടാക്കുന്നു.
തഫ്സീർ : 129-129
View   
يَـٰمَعْشَرَ ٱلْجِنِّ وَٱلْإِنسِ أَلَمْ يَأْتِكُمْ رُسُلٌۭ مِّنكُمْ يَقُصُّونَ عَلَيْكُمْ ءَايَـٰتِى وَيُنذِرُونَكُمْ لِقَآءَ يَوْمِكُمْ هَـٰذَا ۚ قَالُوا۟ شَهِدْنَا عَلَىٰٓ أَنفُسِنَا ۖ وَغَرَّتْهُمُ ٱلْحَيَوٰةُ ٱلدُّنْيَا وَشَهِدُوا۟ عَلَىٰٓ أَنفُسِهِمْ أَنَّهُمْ كَانُوا۟ كَـٰفِرِينَ﴿١٣٠﴾
share
يَا مَعْشَرَ സമൂഹമേ, കൂട്ടമേ الْجِنِّ ജിന്നിന്റെയും وَالْإِنسِ മനുഷ്യന്റെയും أَلَمْ يَأْتِكُمْ നിങ്ങള്‍ക്കു വന്നില്ലേ رُسُلٌ റസൂലുകള്‍, ദൂതന്മാര്‍ مِّنكُمْ നിങ്ങളില്‍ നിന്നു, നിങ്ങളില്‍ പെട്ട يَقُصُّونَ വിവരിച്ചു കൊണ്ടു عَلَيْكُمْ നിങ്ങള്‍ക്കു آيَاتِي എന്‍റെ ആയത്തുകളെ وَيُنذِرُونَكُمْ നിങ്ങളെ അവര്‍ താക്കീതു നല്‍കിക്കൊണ്ടും, മുന്നറിയിച്ചുകൊണ്ടും لِقَاءَ കണ്ടുമുട്ടുന്നതിനെ يَوْمِكُمْ هَٰذَا നിങ്ങളുടെ ഈ ദിവസത്തെ قَالُوا അവര്‍ പറയും شَهِدْنَا ഞങ്ങള്‍ സാക്ഷ്യം വഹിച്ചു عَلَىٰ أَنفُسِنَا ഞങ്ങളുടെ സ്വന്തങ്ങളുടെ മേല്‍ (ഞങ്ങള്‍ക്കുതന്നെ എതിരായി) وَغَرَّتْهُمُ അവരെ വഞ്ചിക്കുകയും ചെയ്‌തിരിക്കുന്നു الْحَيَاةُ الدُّنْيَا ഐഹിക ജീവിതം وَشَهِدُوا അവര്‍ സാക്ഷ്യം വഹിക്കുക, (പറയുക)യും ചെയ്‌തു عَلَىٰ أَنفُسِهِمْ അവരുടെ സ്വന്തങ്ങള്‍ക്കെതിരില്‍ أَنَّهُمْ كَانُوا അവരായിരുന്നുവെന്നു كَافِرِينَ അവിശ്വാസികള്‍.
6:130"ജിന്നുകളുടെയും മനുഷ്യരുടെയും സമൂഹമേ, നിങ്ങള്‍ക്കു നിങ്ങളില്‍ പെട്ട ദൂതന്‍മാര്‍ വന്നില്ലേ? നിങ്ങള്‍ക്കു എന്റെ "ആയത്തു" [ലക്‌ഷ്യം] കള്‍ വിവരിച്ചു കൊണ്ടും, നിങ്ങളുടെ (ഇന്നത്തെ) ഈ ദിവസവുമായി കണ്ടുമുട്ടുന്നതിനെക്കുറിച്ചു നിങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കിക്കൊണ്ടും" (എന്ന് അവരോടു പറയപ്പെടും). അവര്‍ പറയും: "ഞങ്ങള്‍ ഞങ്ങളുടെ സ്വന്തങ്ങള്‍ക്കെതിരെ (ഇതാ) സാക്ഷ്യം വഹിച്ചിരിക്കുന്നു." ഐഹിക ജീവിതം അവരെ വഞ്ചിച്ചിരിക്കുകയാണു. തങ്ങള്‍ അവിശ്വാസികളായിരുന്നുവെന്ന് അവര്‍ അവരുടെ സ്വന്തങ്ങള്‍ക്കെതിരെ സാക്ഷ്യപ്പെടുത്തുകയും ചെയ്തു.
തഫ്സീർ : 130-130
View   
ذَٰلِكَ أَن لَّمْ يَكُن رَّبُّكَ مُهْلِكَ ٱلْقُرَىٰ بِظُلْمٍۢ وَأَهْلُهَا غَـٰفِلُونَ﴿١٣١﴾
share
ذَٰلِكَ അതു أَن لَّمْ يَكُن അല്ലാത്ത (ആയിരിക്കാത്ത)തിനാലാണു رَّبُّكَ നിന്റെ റബ്ബു مُهْلِكَ നശിപ്പിക്കുന്നവന്‍ الْقُرَىٰ രാജ്യങ്ങളെ بِظُلْمٍ വല്ല അക്രമംകൊണ്ടും, അനീതിയായിട്ടു وَأَهْلُهَا അതിലെ ആള്‍ക്കാര്‍ (ആയിരിക്കെ) غَافِلُونَ അശ്രദ്ധര്‍ (ബോധമില്ലാത്തവര്‍).
6:131അതു, വല്ല അക്രമവും നിമിത്തം നിന്റെ റബ്ബ് രാജ്യങ്ങളെ നശിപ്പിക്കുന്നവനല്ലെന്നുള്ളതിനാലാകുന്നു; അവയിലെ ആള്‍ക്കാര്‍ (വിവരമില്ലാതെ) അശ്രദ്ധരായിരിക്കെ.
തഫ്സീർ : 131-131
View   
وَلِكُلٍّۢ دَرَجَـٰتٌۭ مِّمَّا عَمِلُوا۟ ۚ وَمَا رَبُّكَ بِغَـٰفِلٍ عَمَّا يَعْمَلُونَ﴿١٣٢﴾
share
وَلِكُلٍّ എല്ലാവര്‍ക്കുമുണ്ടു دَرَجَاتٌ ചില പദവികള്‍ مِّمَّا عَمِلُوا അവര്‍ പ്രവര്‍ത്തിച്ചതു മൂലം, പ്രവര്‍ത്തിച്ചതു സംബന്ധിച്ചു وَمَا رَبُّكَ നിന്റെ റബ്ബു അല്ല بِغَافِلٍ അശ്രദ്ധനേ عَمَّا يَعْمَلُونَ അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി.
6:132എല്ലാവര്‍ക്കുമുണ്ടായിരിക്കും അവ(രവ)ര്‍ പ്രവര്‍ത്തിച്ചതു മൂലംചില പദവികള്‍. അവര്‍ പ്രവര്‍ത്തിച്ചുവരുന്നതിനെപ്പറ്റി നിന്റെ രക്ഷിതാവു അശ്രദ്ധനേ അല്ല.
وَرَبُّكَ ٱلْغَنِىُّ ذُو ٱلرَّحْمَةِ ۚ إِن يَشَأْ يُذْهِبْكُمْ وَيَسْتَخْلِفْ مِنۢ بَعْدِكُم مَّا يَشَآءُ كَمَآ أَنشَأَكُم مِّن ذُرِّيَّةِ قَوْمٍ ءَاخَرِينَ﴿١٣٣﴾
share
وَرَبُّكَ നിന്റെ റബ്ബു الْغَنِيُّ ധന്യനത്രെ ذُو الرَّحْمَةِ കാരുണ്യശാലി, കരുണയുള്ളവനായ إِن يَشَأْ അവന്‍ ഉദ്ദേശിക്കുന്ന പക്ഷം يُذْهِبْكُمْ നിങ്ങളെ അവന്‍ പോക്കി (നശിപ്പിച്ചു) കളയും وَيَسْتَخْلِفْ അവന്‍ പിന്നാലെ കൊണ്ടുവരുകയും ചെയ്യും, പകരമാക്കും مِن بَعْدِكُم നിങ്ങളുടെ ശേഷം مَّا يَشَاءُ അവന്‍ ഉദ്ദേശിക്കുന്നതു كَمَا أَنشَأَكُم അവന്‍ നിങ്ങളെ ഉണ്ടാക്കിയതുപോലെ مِّن ذُرِّيَّةِ സന്തതികളില്‍ നിന്നു قَوْمٍ ജനതയുടെ آخَرِينَ വേറെ.
6:133നിന്റെ റബ്ബ് (പരാശ്രയമില്ലാത്ത) ധന്യനും, കാരുണ്യശാലിയുമായുള്ളവനത്രെ. അവന്‍ ഉദ്ദേശിക്കുന്നപക്ഷം, നിങ്ങളെ അവന്‍ പോക്കി (നശിപ്പിച്ചു) കളയുകയും, നിങ്ങളുടെ ശേഷം അവന്‍ ഉദ്ദേശിക്കുന്നതിനെ അവന്‍ പിന്നാലെ കൊണ്ടുവരുകയും ചെയ്യും; (അതെ) മറ്റൊരു ജനതയുടെ സന്തതികളില്‍ നിന്നായി നിങ്ങളെ അവന്‍ ഉണ്ടാക്കിയതുപോലെ.
إِنَّ مَا تُوعَدُونَ لَـَٔاتٍۢ ۖ وَمَآ أَنتُم بِمُعْجِزِينَ﴿١٣٤﴾
share
إِنَّ مَا تُوعَدُونَ നിശ്ചയമായും നിങ്ങളോടു വാഗ്ദത്തം ചെയ്യപ്പെടുന്നതു لَآتٍ വരുന്നതുതന്നെ وَمَا أَنتُم നിങ്ങളല്ലതാനും بِمُعْجِزِينَ അസാദ്ധ്യമാക്കുന്ന (പരാജയപ്പെടുത്തുന്ന) വര്‍.
6:134നിശ്ചയമായും, നിങ്ങളോടു വാഗ്ദത്തം ചെയ്യപ്പെടുന്ന കാര്യം വരുന്നതു തന്നെയാണു. നിങ്ങള്‍ (അവനെ) അസാധ്യമാക്കു [പരാജയപ്പെടുത്തു]ന്നവരല്ല താനും.
തഫ്സീർ : 132-134
View   
قُلْ يَـٰقَوْمِ ٱعْمَلُوا۟ عَلَىٰ مَكَانَتِكُمْ إِنِّى عَامِلٌۭ ۖ فَسَوْفَ تَعْلَمُونَ مَن تَكُونُ لَهُۥ عَـٰقِبَةُ ٱلدَّارِ ۗ إِنَّهُۥ لَا يُفْلِحُ ٱلظَّـٰلِمُونَ﴿١٣٥﴾
share
قُلْ പറയുക يَا قَوْمِ എന്റെ ജനങ്ങളേ اعْمَلُوا നിങ്ങള്‍ പ്രവര്‍ത്തിക്കുവിന്‍ عَلَىٰ مَكَانَتِكُمْ നിങ്ങളുടെ സ്ഥാനപ്രകാരം (നിലപാടനുസരിച്ചു) إِنِّي നിശ്ചയമായും ഞാന്‍ عَامِلٌ പ്രവര്‍ത്തിക്കുന്നവനാണു فَسَوْفَ എന്നാല്‍ (അപ്പോള്‍), പിറകെ (വഴിയെ) تَعْلَمُونَ നിങ്ങളറിയും, നിങ്ങള്‍ക്കറിയാം مَن تَكُونُ لَهُ ആരാണു അവന്നായിരിക്കുക, ഉണ്ടാക്കുക عَاقِبَةُ അന്ത്യം, പര്യവസാനം, അവസാനഫലം الدَّارِ (ഈ) ഭവനത്തിന്റെ വീടിന്റെ إِنَّهُ നിശ്ചയമായും അതു (കാര്യം) لَا يُفْلِحُ വിജയിക്കുകയില്ല الظَّالِمُونَ അക്രമികള്‍.
6:135(നബിയേ) പറയുക: "എന്റെ ജനങ്ങളെ, നിങ്ങള്‍ നിങ്ങളുടെ സ്ഥാനപ്രകാരം [നിലപാടനുസരിച്ചു] പ്രവര്‍ത്തിച്ചു കൊള്ളുവിന്‍. നിശ്ചയമായും ഞാന്‍ (എന്റെ സ്ഥാനമനുസരിച്ചു) പ്രവര്‍ത്തിക്കുന്നവനാകുന്നു. എന്നാല്‍, പിറകെ നിങ്ങള്‍ക്കറിയാറാകും, ആര്‍ക്കാണു (ഈ ഐഹിക) ഭവനത്തിന്റെ (ശുഭ) പര്യവസാനം ആയിരിക്കുകയെന്നു. നിശ്ചയമായും കാര്യം: അക്രമികള്‍ വിജയിക്കുകയില്ല."
തഫ്സീർ : 135-135
View   
وَجَعَلُوا۟ لِلَّهِ مِمَّا ذَرَأَ مِنَ ٱلْحَرْثِ وَٱلْأَنْعَـٰمِ نَصِيبًۭا فَقَالُوا۟ هَـٰذَا لِلَّهِ بِزَعْمِهِمْ وَهَـٰذَا لِشُرَكَآئِنَا ۖ فَمَا كَانَ لِشُرَكَآئِهِمْ فَلَا يَصِلُ إِلَى ٱللَّهِ ۖ وَمَا كَانَ لِلَّهِ فَهُوَ يَصِلُ إِلَىٰ شُرَكَآئِهِمْ ۗ سَآءَ مَا يَحْكُمُونَ﴿١٣٦﴾
share
وَجَعَلُوا അവര്‍ ആക്കി (വെച്ചു), ഏര്‍പ്പെടുത്തി لِلَّهِ അല്ലാഹുവിനു مِمَّا ذَرَأَ അവന്‍ സൃഷ്‌ടിച്ചുണ്ടാക്കിയതില്‍ നിന്നു مِنَ الْحَرْثِ വിള (കൃഷി)യില്‍ നിന്നു, വിളയായിട്ടു وَالْأَنْعَامِ കാലികളിലും نَصِيبًا ഒരു പങ്കു, ഓഹരി فَقَالُوا എന്നിട്ടു അവര്‍ പറഞ്ഞു, പറയുകയാണു هَٰذَا لِلَّهِ ഇതു അല്ലാഹുവിനാണു بِزَعْمِهِمْ അവരുടെ ജല്‍പനമനുസരിച്ച്‌, ജല്‍പനത്തില്‍ وَهَٰذَا ഇതു لِشُرَكَائِنَا നമ്മുടെ പങ്കാളികള്‍ക്കാണു فَمَا كَانَ എന്നിട്ടു (എന്നാല്‍) ആയിത്തീര്‍ന്നതു لِشُرَكَائِهِمْ അവരുടെ പങ്കാളികള്‍ക്കു فَلَا يَصِلُ അതു (എത്തി)ചേരുകയില്ല إِلَى اللَّهِ അല്ലാഹുവിലേക്കു وَمَا كَانَ ആയിത്തീര്‍ന്നതോ لِلَّهِ അല്ലാഹുവിനു فَهُوَ يَصِلُ അതു ചേരുന്നു, ചേരും إِلَىٰ شُرَكَائِهِمْ അവരുടെ പങ്കാളികളിലേക്കു سَاءَ വളരെ ചീത്ത, മോശം مَا يَحْكُمُونَ അവര്‍ വിധിക്കുന്നതു.
6:136വിളയായും, കാലികളായും അല്ലാഹു സൃഷ്ടിച്ചുണ്ടാക്കിയതില്‍ നിന്ന് ഒരു ഓഹരി അവര്‍ അവന് ആക്കി വെച്ചിരിക്കുന്നു. എന്നിട്ട് അവര്‍ പറയുകയാണ്‌: "ഇതു അല്ലാഹുവിനുള്ളതാണ് - (അതെ) അവരുടെ ജല്‍പനമനുസരിച്ച്, ഇതു ഞങ്ങളുടെ "പങ്കാളികള്‍"ക്കു [ദൈവങ്ങള്‍ക്കു]ള്ളതുമാണു." എന്നാല്‍, അവരുടെ "പങ്കാളികള്‍"ക്കുള്ളതു അല്ലാഹുവിലേക്കു ചേരുകയില്ല; അല്ലാഹുവിനുള്ളതാകട്ടെ, അതവരുടെ "പങ്കാളികളി"ലേക്കു ചേരുകയും ചെയ്യും. അവര്‍ വിധി കല്‍പിക്കുന്നതു വളരെ ചീത്ത!
തഫ്സീർ : 136-136
View   
وَكَذَٰلِكَ زَيَّنَ لِكَثِيرٍۢ مِّنَ ٱلْمُشْرِكِينَ قَتْلَ أَوْلَـٰدِهِمْ شُرَكَآؤُهُمْ لِيُرْدُوهُمْ وَلِيَلْبِسُوا۟ عَلَيْهِمْ دِينَهُمْ ۖ وَلَوْ شَآءَ ٱللَّهُ مَا فَعَلُوهُ ۖ فَذَرْهُمْ وَمَا يَفْتَرُونَ﴿١٣٧﴾
share
وَكَذَٰلِكَ അതുപോലെ زَيَّنَ ഭംഗിയാക്കി (അലങ്കാരമാക്കി)ക്കാട്ടിയിരിക്കുന്നു لِكَثِيرٍ പലര്‍ക്കും, വളരെ ആള്‍ക്കു مِّنَ الْمُشْرِكِينَ മുശ്‌രിക്കുകളില്‍ നിന്നു قَتْلَ കൊലയെ, വിധിക്കുന്നതിനെ أَوْلَادِهِمْ തങ്ങളുടെ സന്താനങ്ങളെ شُرَكَاؤُهُمْ അവരുടെ പങ്കാളികള്‍ لِيُرْدُوهُمْ അവരെ അവര്‍ നാശത്തില്‍ പതിപ്പിക്കുവാന്‍ وَلِيَلْبِسُوا അവര്‍ കൂട്ടിക്കലര്‍ത്തുവാനും عَلَيْهِمْ അവരുടെ മേല്‍, അവര്‍ക്കു دِينَهُمْ അവരുടെ മതത്തെ, മതനടപടിയെ وَلَوْ شَاءَ ഉദ്ദേശിച്ചിരുന്നെങ്കില്‍ اللَّهُ അല്ലാഹു مَا فَعَلُوهُ അതവര്‍ ചെയ്യുകയില്ലായിരുന്നു فَذَرْهُمْ അതിനാല്‍ അവരെ നീ വിട്ടേക്കുക وَمَا يَفْتَرُونَ അവര്‍ കെട്ടിയുണ്ടാക്കുന്നതിനെയും.
6:137അതുപോലെ (ത്തന്നെ) മുശ്രിക്കുകളില്‍ പെട്ട പലര്‍ക്കും അവരുടെ സന്താനങ്ങളെ കൊലപ്പെടുത്തുന്നതു അവരുടെ പങ്കാളികള്‍ ഭംഗിയാക്കിക്കാണിച്ചു കൊടുത്തിരിക്കുന്നു; (അതെ) അവരെ അവര്‍ നാശത്തില്‍ പതിപ്പിക്കുവാനും, അവര്‍ക്കു അവരുടെ മതം (തിരിച്ചറിയാതെ) കൂട്ടിക്കലര്‍ത്തുവാനും വേണ്ടി. [അതാണിതുകൊണ്ട് ഉണ്ടായിത്തീരുന്നത്]. അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവരതു ചെയ്യുമായിരുന്നില്ല. ആകയാല്‍, അവരെയും, അവര്‍ കെട്ടിച്ചമച്ചുണ്ടാക്കുന്നതിനെയും നീ (അങ്ങു) വിട്ടേക്കുക.
തഫ്സീർ : 137-137
View   
وَقَالُوا۟ هَـٰذِهِۦٓ أَنْعَـٰمٌۭ وَحَرْثٌ حِجْرٌۭ لَّا يَطْعَمُهَآ إِلَّا مَن نَّشَآءُ بِزَعْمِهِمْ وَأَنْعَـٰمٌ حُرِّمَتْ ظُهُورُهَا وَأَنْعَـٰمٌۭ لَّا يَذْكُرُونَ ٱسْمَ ٱللَّهِ عَلَيْهَا ٱفْتِرَآءً عَلَيْهِ ۚ سَيَجْزِيهِم بِمَا كَانُوا۟ يَفْتَرُونَ﴿١٣٨﴾
share
وَقَالُوا അവര്‍ പറയുകയും ചെയ്‌തു, പറയുകയാണു هَٰذِهِ أَنْعَامٌ ഇവ ചില കാലികളാണു وَحَرْثٌ വിളയും, വിളകളും حِجْرٌ വിലക്കപെട്ട لَّا يَطْعَمُهَا അവ ഭക്ഷിക്കുകയില്ല, ഭക്ഷിച്ചുകൂടാ إِلَّا ഒഴികെ مَن نَّشَاءُ നാം (ഞങ്ങള്‍) ഉദ്ദേശിക്കുന്നവര്‍ بِزَعْمِهِمْ അവരുടെ ജല്‍പനമനുസരിച്ചു وَأَنْعَامٌ ചില കാലികള്‍ حُرِّمَتْ നിഷിദ്ധ (നിരോധിക്ക) പ്പെട്ടിരിക്കുന്നു ظُهُورُهَا അവയുടെ പുറങ്ങള്‍, മുതുകുകള്‍ وَأَنْعَامٌ ചില കാലികള്‍ لَّا يَذْكُرُونَ അവര്‍ പറയുക (ഉച്ചരിക്കുക)യില്ല اسْمَ اللَّهِ അല്ലാഹുവിന്റെ നാമം عَلَيْهَا അതിന്റെമേല്‍ افْتِرَاءً കെട്ടിച്ചമച്ച്‌ عَلَيْهِ അവന്റെ മേല്‍ (പേരില്‍) سَيَجْزِيهِم അവര്‍ക്കു അവന്‍ (വഴിയെ) പ്രതിഫലം നല്‍കും بِمَا كَانُوا അവരായിരുന്നതിനു يَفْتَرُونَ കെട്ടിച്ചമക്കുക.
6:138അവര്‍ പറയുകയാണു: ഇവ വിലക്കപ്പെട്ടതായ ചില കാലികളും വിളകളുമാകുന്നു; അവരുടെ ജല്‍പനമനുസരിച്ച്‌ നാം ഉദ്ദേശിക്കുന്നവരല്ലാതെ അവ ഭക്ഷിച്ചുകൂടാ- (വേറെ) ചില കാലികളും അവയുടെ പുറങ്ങള്‍ (സവാരിക്കു) നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. (കൂടാതെ വേറെ) ചില കാലികളും; അവയുടെ മേല്‍ അല്ലാഹുവിന്റെ നാമം അവര്‍ ഉച്ചരിക്കുകയില്ല. അവന്റെ [അല്ലാഹുവിന്റെ] പേരില്‍ കെട്ടിച്ചമച്ചുകൊണ്ട്‌. അവര്‍ കെട്ടിച്ചമച്ചു കൊണ്ടിരിക്കുന്നതിനു അവന്‍ അവര്‍ക്കു (വഴിയെ) പ്രതിഫലം നല്‍കുന്നതാണ്‌.
وَقَالُوا۟ مَا فِى بُطُونِ هَـٰذِهِ ٱلْأَنْعَـٰمِ خَالِصَةٌۭ لِّذُكُورِنَا وَمُحَرَّمٌ عَلَىٰٓ أَزْوَٰجِنَا ۖ وَإِن يَكُن مَّيْتَةًۭ فَهُمْ فِيهِ شُرَكَآءُ ۚ سَيَجْزِيهِمْ وَصْفَهُمْ ۚ إِنَّهُۥ حَكِيمٌ عَلِيمٌۭ﴿١٣٩﴾
share
وَقَالُوا അവര്‍ പറയുന്നു مَا فِي بُطُونِ വയറുകളിലുള്ളതു هَٰذِهِ الْأَنْعَامِ ഈ കാലികളുടെ خَالِصَةٌ മാത്രമാ(തനിച്ചാ)യുള്ളതാണു لِّذُكُورِنَا നമ്മുടെ ആണുങ്ങള്‍ക്കു وَمُحَرَّمٌ നിഷിദ്ധമാക്കപ്പെട്ടതുമാണു عَلَىٰ أَزْوَاجِنَا നമ്മുടെ ഭാര്യമാര്‍ക്കു وَإِن يَكُن അതാണെങ്കിലോ, ആകുന്നപക്ഷം مَّيْتَةً ചത്തതു, ശവം فَهُمْ فِيهِ എന്നാലവര്‍ അതില്‍ شُرَكَاءُ പങ്കാളികളാണു سَيَجْزِيهِمْ അവര്‍ക്കവന്‍ പ്രതിഫലം നല്‍കും وَصْفَهُمْ അവരുടെ വിവരണത്തിനു إِنَّهُ നിശ്ചയമായും അവന്‍ حَكِيمٌ അഗാധജ്ഞനാണു عَلِيمٌ സര്‍വ്വജ്ഞനാണു.
6:139അവര്‍ പറയുന്നു: (ഇതാ) ഈ കാലികളുടെ വയറുകളിലുള്ളതു നമ്മുടെ ആണുങ്ങള്‍ക്കു മാത്രമുള്ളതും, നമ്മുടെ ഭാര്യമാര്‍ക്കു നിഷിദ്ധമാക്കപ്പെട്ടതുമാകുന്നു". അതു ചത്തതായിരുന്നാല്‍ അവര്‍ (എല്ലാവരും) അതില്‍ പങ്കാളികളുമായിരിക്കും. അവരുടെ (ഈ) വിവരണത്തിനു അവന്‍ അവര്‍ക്കു (വഴിയെ) പ്രതിഫലം നല്‍കുന്നതാണ്‌. നിശ്ചയമായും അവന്‍, അഗാധജ്ഞനാകുന്നു; സര്‍വ്വജ്ഞനാകുന്നു.
قَدْ خَسِرَ ٱلَّذِينَ قَتَلُوٓا۟ أَوْلَـٰدَهُمْ سَفَهًۢا بِغَيْرِ عِلْمٍۢ وَحَرَّمُوا۟ مَا رَزَقَهُمُ ٱللَّهُ ٱفْتِرَآءً عَلَى ٱللَّهِ ۚ قَدْ ضَلُّوا۟ وَمَا كَانُوا۟ مُهْتَدِينَ﴿١٤٠﴾
share
قَدْ خَسِرَ നഷ്‌ടപ്പെട്ടിട്ടുണ്ടു الَّذِينَ قَتَلُوا കൊന്ന أَوْلَادَهُمْ തങ്ങളുടെ സന്താനങ്ങളെ سَفَهًا വിഡ്‌ഢിത്തമായി, ഭോഷത്താല്‍ بِغَيْرِ عِلْمٍ ഒരു അറിവും (വിവരവും) ഇല്ലാതെ وَحَرَّمُوا അവര്‍ നിഷിദ്ധമാക്കുകയും ചെയ്‌തു مَا رَزَقَهُمُ അവര്‍ക്കു നല്‍കിയതിനെ اللَّهُ അല്ലാഹു افْتِرَاءً കെട്ടിച്ചമച്ചുകൊണ്ടു عَلَى اللَّهِ അല്ലാഹുവിന്റെ മേല്‍ قَدْ തീര്‍ച്ചയായും ضَلُّوا അവര്‍ വഴിപിഴച്ചു وَمَا كَانُوا അവരായതുമില്ല, ആയിരുന്നുമില്ല مُهْتَدِينَ നേര്‍മാര്‍ഗം പ്രാപിച്ചവര്‍.
6:140തീര്‍ച്ചയായും, ഒരു വിവരവുമില്ലാതെ - ഭോഷത്തമായിട്ടു - തങ്ങളുടെ സന്താനങ്ങളെ കൊല്ലുകയും, തങ്ങള്‍ക്ക്‌ അല്ലാഹു നല്‍കിയതിനെ നിഷിദ്ധമാക്കുകയും ചെയ്‌തിട്ടുള്ളവര്‍ നഷ്‌ടപ്പെട്ടുപോയിരിക്കുന്നു; (അതെ) അല്ലാഹുവിന്റെ പേരില്‍ കെട്ടിച്ചമച്ചു കൊണ്ട്‌. തീര്‍ച്ചയായും, അവര്‍ വഴിപിഴച്ചുപോയി; അവര്‍ സന്മാര്‍ഗം പ്രാപിച്ചവരായിരുന്നതുമില്ല.
തഫ്സീർ : 138-140
View   
وَهُوَ ٱلَّذِىٓ أَنشَأَ جَنَّـٰتٍۢ مَّعْرُوشَـٰتٍۢ وَغَيْرَ مَعْرُوشَـٰتٍۢ وَٱلنَّخْلَ وَٱلزَّرْعَ مُخْتَلِفًا أُكُلُهُۥ وَٱلزَّيْتُونَ وَٱلرُّمَّانَ مُتَشَـٰبِهًۭا وَغَيْرَ مُتَشَـٰبِهٍۢ ۚ كُلُوا۟ مِن ثَمَرِهِۦٓ إِذَآ أَثْمَرَ وَءَاتُوا۟ حَقَّهُۥ يَوْمَ حَصَادِهِۦ ۖ وَلَا تُسْرِفُوٓا۟ ۚ إِنَّهُۥ لَا يُحِبُّ ٱلْمُسْرِفِينَ﴿١٤١﴾
share
وَهُوَ الَّذِي അവനത്രെ യാതൊരുവന്‍ أَنشَأَ ഉണ്ടാക്കിയ, നിര്‍മ്മിച്ച جَنَّاتٍ തോട്ടങ്ങളെ مَّعْرُوشَاتٍ ഉയര്‍ത്തിയുണ്ടാക്കപ്പെട്ട, പന്തലില്‍ പടര്‍ത്തപ്പെട്ട وَغَيْرَ مَعْرُوشَاتٍ ഉയര്‍ത്തപ്പെടാത്തതും وَالنَّخْلَ ഈത്തപ്പനയും وَالزَّرْعَ കൃഷിയും, വിളയും مُخْتَلِفًا വ്യത്യസ്‌തമായിക്കൊണ്ടു أُكُلُهُ അതിന്റെ കനി (തിന്നാനുള്ള വിഭവം) وَالزَّيْتُونَ ഒലീവും وَالرُّمَّانَ മാതളവും, ഉറുമാനും مُتَشَابِهًا പരസ്‌പര സാദൃശ്യമുള്ളതായി وَغَيْرَ مُتَشَابِهٍ പരസ്‌പര സാദൃശ്യമുള്ളതല്ലാതെയും كُلُوا നിങ്ങള്‍ തിന്നുകൊള്ളുവിന്‍ مِن ثَمَرِهِ അതിന്റെ ഫലത്തില്‍ നിന്നും إِذَا أَثْمَرَ അതു ഫലം നല്‍കിയാല്‍, കായ്‌ച്ചാല്‍ وَآتُوا നിങ്ങള്‍ കൊടുക്കുകയും ചെയ്യുക حَقَّهُ അതിന്റെ കടമ, അവകാശം يَوْمَ حَصَادِهِ അതിന്റെ കൊയ്‌ത്തിന്റെ (വിളവെടുപ്പു) ദിവസം وَلَا تُسْرِفُوا നിങ്ങള്‍ അമിതം പ്രവര്‍ത്തിക്കുകയും ചെയ്യരുതു إِنَّهُ നിശ്ചയമായും അവന്‍ لَا يُحِبُّ ഇഷ്‌ടപ്പെടുക (സ്‌നേഹിക്കുക)യില്ല الْمُسْرِفِينَ അമിതം പ്രവര്‍ത്തിക്കുന്നവരെ.
6:141അവനത്രെ, ഉണ്ടാക്കിയവന്‍: പന്തലില്‍ (പടര്‍ത്തി) ഉയര്‍ത്തപ്പെട്ടതും, പന്തലില്‍ (പടര്‍ത്തി) ഉയര്‍ത്തപ്പെടാത്തതുമായ തോട്ടങ്ങളെയും, തിന്നാനുള്ള വിഭവം വ്യത്യസ്തമായ നിലയില്‍ ഈത്തപ്പനയും, കൃഷിയും, പരസ്പരസാദൃശ്യമുള്ളതും, പരസ്പര സാദൃശ്യമില്ലാത്തതുമായ നിലയില്‍ ഒലീവും, മാതളവും (എല്ലാം തന്നെ). അതു (കായ്ച്ച്‌) ഫലം നല്‍കുമ്പോള്‍ അതിന്റെ ഫലത്തില്‍ നിന്നും നിങ്ങള്‍ തിന്നുകൊള്ളുവിന്‍: അതു കൊയ്ത് (വിളവ്‌) എടുക്കുന്ന ദിവസം അതിന്റെ കടമ കൊടു(ത്തു തീര്‍)ക്കുകയും ചെയ്യുവിന്‍; അമിതം പ്രവര്‍ത്തിക്കുകയും ചെയ്യരുത്. നിശ്ചയമായും അവന്‍, അമിതം പ്രവര്‍ത്തിക്കുന്നവരെ ഇഷ്ടപ്പെടുന്നതല്ല.
وَمِنَ ٱلْأَنْعَـٰمِ حَمُولَةًۭ وَفَرْشًۭا ۚ كُلُوا۟ مِمَّا رَزَقَكُمُ ٱللَّهُ وَلَا تَتَّبِعُوا۟ خُطُوَٰتِ ٱلشَّيْطَـٰنِ ۚ إِنَّهُۥ لَكُمْ عَدُوٌّۭ مُّبِينٌۭ﴿١٤٢﴾
share
وَمِنَ الْأَنْعَامِ കാലികളില്‍ നിന്നും حَمُولَةً ഭാരം വഹിക്കുന്നവയെയും وَفَرْشًا "ഫര്‍ശും" (ചെറുതരം മൃഗങ്ങളെയും) كُلُوا നിങ്ങള്‍ തിന്നു കൊള്ളുവിന്‍ رَزَقَكُمُ നിങ്ങള്‍ക്കു നല്‍കിയതില്‍ നിന്നു اللَّهُ അല്ലാഹു وَلَا تَتَّبِعُوا നിങ്ങള്‍ പിന്‍പറ്റുകയും അരുതു خُطُوَاتِ കാലടികളെ الشَّيْطَانِ പിശാചിന്റെ إِنَّهُ നിശ്ചയമായും അവന്‍ لَكُمْ നിങ്ങള്‍ക്കു عَدُوٌّ ശത്രുവാണ്‌ مُّبِينٌ പ്രത്യക്ഷമായ (തനി).
6:142കാലികളില്‍ നിന്നും (ഭാരം) ചുമക്കുന്നവയും, "ഫര്‍ശും" [ചെറുതരം മൃഗങ്ങളും] (ഉണ്ടാക്കിയിരിക്കുന്നു). നിങ്ങള്‍ക്കു അല്ലാഹു നല്‍കിയതില്‍ നിന്നും നിങ്ങള്‍ തിന്നു കൊള്ളുവിന്‍; പിശാചിന്റെ കാലടികളെ നിങ്ങള്‍ പിന്‍പറ്റുകയും ചെയ്യരുത്. നിശ്ചയമായും അവന്‍, നിങ്ങള്‍ക്കു പ്രത്യക്ഷ ശത്രുവാണ്.
തഫ്സീർ : 141-142
View   
ثَمَـٰنِيَةَ أَزْوَٰجٍۢ ۖ مِّنَ ٱلضَّأْنِ ٱثْنَيْنِ وَمِنَ ٱلْمَعْزِ ٱثْنَيْنِ ۗ قُلْ ءَآلذَّكَرَيْنِ حَرَّمَ أَمِ ٱلْأُنثَيَيْنِ أَمَّا ٱشْتَمَلَتْ عَلَيْهِ أَرْحَامُ ٱلْأُنثَيَيْنِ ۖ نَبِّـُٔونِى بِعِلْمٍ إِن كُنتُمْ صَـٰدِقِينَ﴿١٤٣﴾
share
ثَمَانِيَةَ أَزْوَاجٍ എട്ടു ഇണകളെ مِّنَ الضَّأْنِ ചെമ്മരിയാട്ടില്‍ (നെയ്യാട്ടില്‍) നിന്നു اثْنَيْنِ രണ്ടു (എണ്ണം) وَمِنَ الْمَعْزِ കോലാട്ടില്‍ നിന്നും اثْنَيْنِ രണ്ടു (എണ്ണം) قُلْ നീ പറയുക آلذَّكَرَيْنِ രണ്ടു ആണിനെയാണോ حَرَّمَ അവന്‍ നിഷിദ്ധമാക്കി أَمِ الْأُنثَيَيْنِ അതല്ല (അതോ) രണ്ടുപെണ്ണിനെയോ أَمَّا അതല്ല യാതൊന്നിനെയോ اشْتَمَلَتْ عَلَيْهِ അതിനെ ഉള്‍പെടുത്തിയിരിക്കുന്നു أَرْحَامُ ഗര്‍ഭാശയങ്ങള്‍ الْأُنثَيَيْنِ രണ്ടു പെണ്ണിന്റെ نَبِّئُونِي നിങ്ങളെനിക്കു വിവരമറിയിക്കുവിന്‍ بِعِلْمٍ വല്ല അറിവോടെയും, അറിഞ്ഞുകൊണ്ടു إِن كُنتُمْ നിങ്ങളാണെങ്കില്‍ صَادِقِينَ സത്യവാന്മാര്‍, സത്യം പറയുന്നവര്‍.
6:143(അതെ) എട്ടു ഇണകളെ (അവന്‍ ഉണ്ടാക്കിയിരിക്കുന്നു). ചെമ്മരിയാടില്‍ നിന്നു രണ്ടും, കോലാടില്‍ നിന്നു രണ്ടും (ഇണകള്‍). നീ പറയുക: "(ഇവയിലെ) രണ്ടു ആണിനെയാണോ അവന്‍ [അല്ലാഹു] നിഷിദ്ധമാക്കിയതു, അതല്ല - രണ്ടു പെണ്ണിനെയോ?! അതല്ല - (ആ) രണ്ടു പെണ്ണിന്റെ ഗര്‍ഭാശയങ്ങള്‍ ഉള്‍പെടുത്തിയിട്ടുള്ളതിനെയാണോ?! ഒരു (ന്യായമായ) അറിവോടെ, നിങ്ങള്‍ എന്നോടു (ഒന്ന്‌) വിവരം അറിയിക്കുവിന്‍ - നിങ്ങള്‍ സത്യവാന്മാരാണെങ്കില്‍!"
وَمِنَ ٱلْإِبِلِ ٱثْنَيْنِ وَمِنَ ٱلْبَقَرِ ٱثْنَيْنِ ۗ قُلْ ءَآلذَّكَرَيْنِ حَرَّمَ أَمِ ٱلْأُنثَيَيْنِ أَمَّا ٱشْتَمَلَتْ عَلَيْهِ أَرْحَامُ ٱلْأُنثَيَيْنِ ۖ أَمْ كُنتُمْ شُهَدَآءَ إِذْ وَصَّىٰكُمُ ٱللَّهُ بِهَـٰذَا ۚ فَمَنْ أَظْلَمُ مِمَّنِ ٱفْتَرَىٰ عَلَى ٱللَّهِ كَذِبًۭا لِّيُضِلَّ ٱلنَّاسَ بِغَيْرِ عِلْمٍ ۗ إِنَّ ٱللَّهَ لَا يَهْدِى ٱلْقَوْمَ ٱلظَّـٰلِمِينَ﴿١٤٤﴾
share
وَمِنَ الْإِبِلِ ഒട്ടകത്തില്‍നിന്നും اثْنَيْنِ രണ്ടു (എണ്ണം) وَمِنَ الْبَقَرِ മാട്ടില്‍ നിന്നും اثْنَيْنِ രണ്ടു (എണ്ണം) قُلْ നീ പറയുക آلذَّكَرَيْنِ രണ്ടു ആണിനെയോ حَرَّمَ അവന്‍ നിഷിദ്ധമാക്കിയതു أَمِ الْأُنثَيَيْنِ അതല്ല രണ്ടു പെണ്ണിനെയോ أَمَّا അതല്ല യാതൊന്നിനെയോ اشْتَمَلَتْ عَلَيْهِ അതിനെ ഉള്‍പെടുത്തിയിരിക്കുന്നു أَرْحَامُ ഗര്‍ഭാശയങ്ങള്‍ الْأُنثَيَيْنِ രണ്ടു പെണ്ണിന്റെ أَمْ كُنتُمْ അതല്ല (അതോ) നിങ്ങളായിരുന്നോ شُهَدَاءَ ദൃക്കുസാക്ഷികള്‍, ഹാജറുള്ളവര്‍ إِذْ وَصَّاكُمُ നിങ്ങളോടു വസ്വിയ്യത്തു ചെയ്‌ത (കല്‍പിച്ച)പ്പോള്‍ اللَّهُ അല്ലാഹു بِهَٰذَا ഇതിനു, ഇതിനെപറ്റി فَمَنْ أَظْلَمُ അപ്പോള്‍ (എന്നാല്‍-എന്നിരിക്കെ) അധികം അക്രമി مِمَّنِ افْتَرَىٰ കെട്ടിച്ചമച്ചവനെക്കാള്‍ عَلَى اللَّهِ അല്ലാഹുവിന്റെ മേല്‍ كَذِبًا വ്യാജം لِّيُضِلَّ അവന്‍ വഴിപിഴപ്പിക്കുവാന്‍വേണ്ടി النَّاسَ മനുഷ്യരെ بِغَيْرِ عِلْمٍ ഒരു അറിവും (വിവരവും) ഇല്ലാതെ إِنَّ നിശ്ചയമായും اللَّهَ അല്ലാഹു لَا يَهْدِي അവന്‍ സന്മാര്‍ഗത്തിലാക്കുക (വഴിചേര്‍ക്കുക)യില്ല الْقَوْمَ ജനങ്ങളെ الظَّالِمِينَ അക്രമികളായ.
6:144ഒട്ടകത്തില്‍ നിന്നു രണ്ടും, മാടില്‍ നിന്നു രണ്ടും (ഇണകളും). നീ പറയുക: "(ഇവയിലെ) രണ്ടു ആണിനെയാണോ അവന്‍ നിഷിദ്ധമാക്കിയതു, അതല്ല - രണ്ടു പെണ്ണിനെയോ?! അതല്ല - (ആ) രണ്ടു പെണ്ണിന്റെ ഗര്‍ഭാശയങ്ങള്‍ ഉള്‍പെടുത്തിയതിനെയാണോ?! അതല്ല, ഇതിനെപ്പറ്റി അല്ലാഹു നിങ്ങളോടു "വസ്വിയ്യത്തു" ചെയ്‌തപ്പോള്‍ നിങ്ങള്‍ (ദൃക്‌കു) സാക്ഷികളായി (ഹാജരുണ്ടായി)രുന്നുവോ?! അപ്പോള്‍, ഒരറിവുമില്ലാതെ, മനുഷ്യരെ വഴിപിഴപ്പിക്കുവാനായി അല്ലാഹുവിന്റെ പേരില്‍ വ്യാജം കെട്ടിച്ചമച്ചവനെക്കാള്‍ അധികം അക്രമി ആരാണുള്ളത്‌?! നിശ്ചയമായും അല്ലാഹു, അക്രമികളായ ജനങ്ങളെ സന്മാര്‍ഗത്തിലാക്കുകയില്ല.
തഫ്സീർ : 143-144
View   
قُل لَّآ أَجِدُ فِى مَآ أُوحِىَ إِلَىَّ مُحَرَّمًا عَلَىٰ طَاعِمٍۢ يَطْعَمُهُۥٓ إِلَّآ أَن يَكُونَ مَيْتَةً أَوْ دَمًۭا مَّسْفُوحًا أَوْ لَحْمَ خِنزِيرٍۢ فَإِنَّهُۥ رِجْسٌ أَوْ فِسْقًا أُهِلَّ لِغَيْرِ ٱللَّهِ بِهِۦ ۚ فَمَنِ ٱضْطُرَّ غَيْرَ بَاغٍۢ وَلَا عَادٍۢ فَإِنَّ رَبَّكَ غَفُورٌۭ رَّحِيمٌۭ﴿١٤٥﴾
share
قُل നീ പറയുക لَّا أَجِدُ ഞാന്‍ കാണുന്നില്ല فِي مَا أُوحِيَ വഹ്‌യ്‌ നല്‍കപ്പെട്ടതില്‍ إِلَيَّ എനിക്ക്‌, എന്നിലേക്ക്‌ مُحَرَّمًا ഒരു നിഷിദ്ധമാക്കപെട്ടതും, ഹറാമാക്കപെട്ടത്‌ عَلَىٰ طَاعِمٍ ഒന്നും ഒരു ഭക്ഷണം കഴിക്കുന്നവന്റെമേലും يَطْعَمُهُ അതിനെ ഭക്ഷിക്കുന്ന إِلَّا أَن يَكُونَ അതായിരുന്നാലല്ലാതെ مَيْتَةً ശവം, ചത്തത്‌ أَوْ دَمًا അല്ലെങ്കില്‍ രക്തം مَّسْفُوحًا ചിന്തപെട്ട (ഒഴുകുന്ന) أَوْ لَحْمَ അല്ലെങ്കില്‍ മാംസം خِنزِيرٍ പന്നിയുടെ فَإِنَّهُ എന്നാല്‍ (കാരണം) رِجْسٌ അത്‌ മ്ലേച്ഛമാണ്‌ أَوْ فِسْقًا അല്ലെങ്കില്‍ തോന്നിയവാസം أُهِلَّ ശബ്‌ദം ഉയര്‍ത്തപ്പെട്ട لِغَيْرِ اللَّهِ അല്ലാഹു അല്ലാത്തവര്‍ക്കുവേണ്ടി بِهِ അതിനെ, അതില്‍, അതുമൂലം فَمَنِ എന്നാല്‍ (എനി-അപ്പോള്‍) ആരെങ്കിലും, വല്ലവനും اضْطُرَّ നിര്‍ബന്ധിതനായി (എങ്കില്‍) غَيْرَ بَاغٍ കാംക്ഷിക്കുന്ന (തേടുന്ന-നിയമലംഘനം നടത്തുന്ന)വനല്ലാതെ وَلَا عَادٍ അതിരു വിടുന്നവനല്ലാതെയും فَإِنَّ رَبَّكَ എന്നാല്‍ നിശ്ചയമായും നിന്റെ റബ്ബ്‌ غَفُورٌ വളരെ പൊറുക്കുന്നവനാണ്‌ رَّحِيمٌ കരുണാനിധിയാണ്‌.
6:145(നബിയേ) പറയുക: "എനിക്ക് "വഹ്യു" [ദിവ്യ ബോധനം] നല്‍കപ്പെട്ടിട്ടുള്ളതില്‍, ഭക്ഷിക്കു(വാനുദ്ദേശിക്കു)ന്ന ഒരാളുടെ മേലും നിഷിദ്ധമാക്കപ്പെട്ടതായൊന്നും ഞാന്‍ കാണുന്നില്ല, അതു [ഭക്ഷണം] ശവം, അല്ലെങ്കില്‍ ചിന്തപ്പെട്ട രക്തം, അല്ലെങ്കില്‍ പന്നിമാംസം - കാരണം, അതു മ്ലേച്ഛമാകുന്നു - അല്ലെങ്കില്‍ അല്ലാഹു അല്ലാത്തവര്‍ക്കു വേണ്ടി ശബ്ദം ഉയര്‍ത്തപ്പെട്ട [അറുക്കപ്പെട്ട] തോന്നിയവാസം (എന്നിവ) ആയിരുന്നാലല്ലാതെ. എന്നാല്‍, ആരെങ്കിലും (നിയമ ലംഘനം) കാംക്ഷിക്കുന്നവനല്ലാതെയും, അതിരു വിട്ടവനല്ലാതെയും (അവ ഭക്ഷിക്കുവാന്‍) നിര്‍ബ്ബന്ധിതനായിത്തീരുന്ന പക്ഷം, അപ്പോള്‍, നിശ്ചയമായും നിന്റെ റബ്ബ് വളരെ പൊറുക്കുന്നവാനും കരുണാനിധിയുമാകുന്നു.
തഫ്സീർ : 145-145
View   
وَعَلَى ٱلَّذِينَ هَادُوا۟ حَرَّمْنَا كُلَّ ذِى ظُفُرٍۢ ۖ وَمِنَ ٱلْبَقَرِ وَٱلْغَنَمِ حَرَّمْنَا عَلَيْهِمْ شُحُومَهُمَآ إِلَّا مَا حَمَلَتْ ظُهُورُهُمَآ أَوِ ٱلْحَوَايَآ أَوْ مَا ٱخْتَلَطَ بِعَظْمٍۢ ۚ ذَٰلِكَ جَزَيْنَـٰهُم بِبَغْيِهِمْ ۖ وَإِنَّا لَصَـٰدِقُونَ﴿١٤٦﴾
share
وَعَلَى الَّذِينَ യാതൊരുത്തരുടെ മേലാകട്ടെ هَادُوا യഹൂദികളായ (യഹൂദ നാമം സ്വീകരിച്ച) حَرَّمْنَا നാം നിഷിദ്ധമാക്കി كُلَّ ذِي ظُفُرٍ നഖമുള്ള എല്ലാറ്റിനെയും وَمِنَ الْبَقَرِ മാട്ടില്‍നിന്നും وَالْغَنَمِ ആടില്‍ നിന്നും حَرَّمْنَا عَلَيْهِمْ അവരുടെമേല്‍ നാം നിഷിദ്ധമാക്കി شُحُومَهُمَا അവര്‍ രണ്ടിന്റെയും കൊഴുപ്പുകള്‍ إِلَّا مَا حَمَلَتْ വഹിച്ച (ഉള്‍ക്കൊണ്ട) തൊഴികെ ظُهُورُهُمَا അവയുടെ (രണ്ടിന്റെയും) മുതുകുകള്‍ أَوِ الْحَوَايَا അല്ലെങ്കില്‍ കുടലുകള്‍ أَوْ مَا اخْتَلَطَ അല്ലെങ്കില്‍ കലര്‍ന്നതു بِعَظْمٍ എല്ലിനോടു ذَٰلِكَ അതു جَزَيْنَاهُم അവര്‍ക്കു നാം പ്രതിഫലം നല്‍കി (നല്‍കിയതാണു) بِبَغْيِهِمْ അവരുടെ ധിക്കാരം (അതിക്രമം - നിയമലംഘന) കൊണ്ടു وَإِنَّا നിശ്ചയമായും നാം لَصَادِقُونَ സത്യം പറയുന്നവര്‍തന്നെ.
6:146യഹൂദികളായവരുടെ മേലാകട്ടെ, നഖമുള്ള എല്ലാറ്റിനെയും നാം നിഷിദ്ധമാക്കി; മാടില്‍ നിന്നും ആടില്‍ നിന്നും അവയുടെ കൊഴുപ്പുകളെയും അവരുടെമേല്‍ നാം നിഷിദ്ധമാക്കി; അവയുടെ മുതുകുകളോ, കുടലുകളോ വഹിച്ച [ഉള്‍ക്കൊണ്ട] തോ, അല്ലെങ്കില്‍ എല്ലുമായി (പറ്റി) കലര്‍ന്നതോ ഒഴികെ. അതു, അവരുടെ ധിക്കാരം മൂലം അവര്‍ക്കു നാം പ്രതിഫലം നല്‍കിയതാണ്. നിശ്ചയമായും നാം സത്യം പറയുന്നവര്‍ തന്നെ.
فَإِن كَذَّبُوكَ فَقُل رَّبُّكُمْ ذُو رَحْمَةٍۢ وَٰسِعَةٍۢ وَلَا يُرَدُّ بَأْسُهُۥ عَنِ ٱلْقَوْمِ ٱلْمُجْرِمِينَ﴿١٤٧﴾
share
فَإِن كَذَّبُوكَ എനി (എന്നാല്‍) അവര്‍ നിന്നെ വ്യാജമാക്കിയെങ്കില്‍ فَقُل എന്നാല്‍ പറയുക رَّبُّكُمْ നിങ്ങളുടെ റബ്ബു ذُو رَحْمَةٍ കാരുണ്യമുള്ളവനാകുന്നു وَاسِعَةٍ വിശാലമായ وَلَا يُرَدُّ തട്ടിക്കളായ (തടുക്ക) പ്പെടുകയുമില്ല بَأْسُهُ അവന്റെ ശൗര്യം (ശക്തി- ശിക്ഷ) عَنِ الْقَوْمِ ജനങ്ങളില്‍ നിന്നു الْمُجْرِمِينَ കുറ്റവാളികളായ.
6:147(നബിയേ) എനി, നിന്നെ അവര്‍ വ്യാജമാക്കുകയാണെങ്കില്‍ പറയുക: "നിങ്ങളുടെ രക്ഷിതാവ് വിശാലമായ കാരുണ്യമുള്ളവനാകുന്നു; കുറ്റവാളികളായ ജനങ്ങളില്‍ നിന്ന് അവന്റെ ശൗര്യം (അഥവാ ശിക്ഷ) തട്ടി നീക്കപ്പെടുന്നതുമല്ല."
തഫ്സീർ : 146-147
View   
سَيَقُولُ ٱلَّذِينَ أَشْرَكُوا۟ لَوْ شَآءَ ٱللَّهُ مَآ أَشْرَكْنَا وَلَآ ءَابَآؤُنَا وَلَا حَرَّمْنَا مِن شَىْءٍۢ ۚ كَذَٰلِكَ كَذَّبَ ٱلَّذِينَ مِن قَبْلِهِمْ حَتَّىٰ ذَاقُوا۟ بَأْسَنَا ۗ قُلْ هَلْ عِندَكُم مِّنْ عِلْمٍۢ فَتُخْرِجُوهُ لَنَآ ۖ إِن تَتَّبِعُونَ إِلَّا ٱلظَّنَّ وَإِنْ أَنتُمْ إِلَّا تَخْرُصُونَ﴿١٤٨﴾
share
سَيَقُولُ പറയും, പറഞ്ഞേക്കും الَّذِينَ أَشْرَكُوا ശിര്‍ക്കു ചെയ്തവര്‍, പങ്കു ചേര്‍ത്തവര്‍ (ബഹുദൈവ വിശ്വാസികള്‍) لَوْ شَاءَ اللَّـهُ അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ مَا أَشْرَكْنَا ഞങ്ങള്‍ ശിര്‍ക്കു ചെയ്യുമായിരുന്നില്ല وَلَا آبَاؤُنَا ഞങ്ങളുടെ പിതാക്കളും (ചെയ്ക) ഇല്ല وَلَا حَرَّمْنَا ഞങ്ങള്‍ നിഷിദ്ധമാക്കുകയുമില്ല مِن شَيْءٍ ഒരു വസ്തുവിനെയും كَذَٰلِكَ അപ്രകാരം كَذَّبَ വ്യാജമാക്കി, കളവാക്കി الَّذِينَ യാതൊരുവര്‍ (യാതൊരു കൂട്ടരും) مِن قَبْلِهِمْ അവരുടെ മുമ്പുള്ള حَتَّىٰ ذَاقُوا അവര്‍ രുചി നോക്കുന്ന (അനുഭവിച്ച) തുവരെ بَأْسَنَا നമ്മുടെ ശൗര്യം, ശിക്ഷ قُلْ പറയുക هَلْ عِندَكُم നിങ്ങളുടെ പക്കലുണ്ടോ مِّنْ عِلْمٍ വല്ല അറിവും, വിവരവും فَتُخْرِجُوهُ എന്നിട്ടതു നിങ്ങള്‍ വെളിവാക്കി (പുറത്തു) കൊണ്ടുവരുവാന്‍, വെളിപ്പെടുത്തുമാറ് لَنَا ഞങ്ങള്‍ക്കു إِن تَتَّبِعُونَ നിങ്ങള്‍ പിന്‍പറ്റുന്നില്ല إِلَّا الظَّنَّ ഊഹാത്തെയല്ലാതെ وَإِنْ أَنتُمْ നിങ്ങളല്ല താനും إِلَّا تَخْرُصُونَ നിങ്ങള്‍ മതിപ്പിടുക (മട്ടം പറയുക) യല്ലാതെ.
6:148"ശിര്‍ക്കു" ചെയ്യുന്നവര്‍ [അല്ലാഹുവിനോടു പങ്കു ചേര്‍ക്കുന്നവര്‍] പറഞ്ഞേക്കും: "അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍, ഞങ്ങളാകട്ടെ, ഞങ്ങളുടെ പിതാക്കളാകട്ടെ, "ശിര്‍ക്കു" ചെയ്യുമായിരുന്നില്ല; ഞങ്ങള്‍ യാതൊരു വസ്തുവെയും നിഷിദ്ധമാക്കുകയും ചെയ്യുമായിരുന്നില്ല." അപ്രകാരം, അവരുടെ മുമ്പുള്ളവരും വ്യാജമാക്കിയിരിക്കുന്നു - (അതെ) നമ്മുടെ ശൗര്യം [ശിക്ഷ] അവര്‍ രുചി നോക്കുന്നതുവരെ. പറയുക: "നിങ്ങളുടെ പക്കല്‍ വല്ല അറിവുമുണ്ടോ - ഞങ്ങള്‍ക്കു നിങ്ങള്‍ അതു വെളിപ്പെടുത്തിത്തരുവാന്‍?! നിങ്ങള്‍ ഊഹാത്തെയല്ലാതെ പിന്‍പറ്റുന്നില്ല; നിങ്ങള്‍ മതിപ്പിട്ടു പറയുകയല്ലാതെ ചെയ്യുന്നുമില്ല."
قُلْ فَلِلَّهِ ٱلْحُجَّةُ ٱلْبَـٰلِغَةُ ۖ فَلَوْ شَآءَ لَهَدَىٰكُمْ أَجْمَعِينَ﴿١٤٩﴾
share
قُلْ പറയുക فَلِلَّـهِ അപ്പോള്‍ അല്ലാഹുവിനാണു (ഉള്ളതു) الْحُجَّةُ ന്യായം, തെളിവു الْبَالِغَةُ തികഞ്ഞതായ فَلَوْ شَاءَ എന്നാല്‍ (അപ്പോള്‍) അവന്‍ ഉദ്ദേശിച്ചിരുന്നെങ്കില്‍ لَهَدَاكُمْ അവന്‍ നിങ്ങളെ നേര്‍മ്മാര്‍ഗ്ഗത്തിലാക്കുകതന്നെ ചെയ്തിരുന്നു أَجْمَعِينَ മുഴുവന്‍, എല്ലാവരെയും.
6:149പറയുക: "അപ്പോള്‍, അല്ലാഹുവിനാണു തികഞ്ഞ [പ്രബലമായ] ന്യായമുള്ളതു. എന്നാല്‍, അവന്‍ ഉദ്ദേശിച്ചിരുന്നെങ്കില്‍, നിങ്ങളെ മുഴുവനും അവന്‍ സന്മാര്‍ഗ്ഗത്തിലാക്കുക തന്നെ ചെയ്യുമായിരുന്നു."
തഫ്സീർ : 148-149
View   
قُلْ هَلُمَّ شُهَدَآءَكُمُ ٱلَّذِينَ يَشْهَدُونَ أَنَّ ٱللَّهَ حَرَّمَ هَـٰذَا ۖ فَإِن شَهِدُوا۟ فَلَا تَشْهَدْ مَعَهُمْ ۚ وَلَا تَتَّبِعْ أَهْوَآءَ ٱلَّذِينَ كَذَّبُوا۟ بِـَٔايَـٰتِنَا وَٱلَّذِينَ لَا يُؤْمِنُونَ بِٱلْـَٔاخِرَةِ وَهُم بِرَبِّهِمْ يَعْدِلُونَ﴿١٥٠﴾
share
قُلْ പറയുക هَلُمَّ കൊണ്ടുവരുവിന്‍ شُهَدَاءَكُمُ നിങ്ങളുടെ സാക്ഷികളെ الَّذِينَ يَشْهَدُونَ സാക്ഷ്യം വഹിക്കുന്നവരായ أَنَّ اللَّـهَ അല്ലാഹു എന്നു حَرَّمَ هَـٰذَا ഇതു നിഷിദ്ധമാക്കിയിരിക്കുന്നു (എന്നു) فَإِن شَهِدُوا എന്നിട്ടു (എന്നാല്‍) അവര്‍ സാക്ഷ്യം വഹിച്ചെങ്കില്‍ فَلَا تَشْهَدْ നീ സാക്ഷ്യം വഹിക്കരുതു مَعَهُمْ അവരോടൊപ്പം وَلَا تَتَّبِعْ പിന്‍പറ്റുകയും ചെയ്യരുത് أَهْوَاءَ ഇച്ഛ (തന്നിഷ്ടം)കളെ الَّذِينَ كَذَّبُوا വ്യാജമാക്കിയവരുടെ بِآيَاتِنَا നമ്മുടെ ലക്ഷ്യ (ദൃഷ്ടാന്ത)ങ്ങളെ وَالَّذِينَ യാതൊരുവരുടെയും لَا يُؤْمِنُونَ അവര്‍ വിശ്വസിക്കുന്നില്ല بِالْآخِرَةِ പരലോകത്തില്‍ وَهُم അവരാകട്ടെ بِرَبِّهِمْ തങ്ങളുടെ റബ്ബിനോടു يَعْدِلُونَ സമപ്പെടുത്തുന്നു.
6:150(നബിയേ) പറയുക: ("നിങ്ങള്‍ നിഷിദ്ധമാക്കിയ) ഇതു അല്ലാഹു നിഷിദ്ധമാക്കിയിരിക്കുന്നുവെന്നു സാക്ഷ്യപ്പെടുത്തുന്ന നിങ്ങളുടെ (വക) സാക്ഷികളെ കൊണ്ടുവരുവിന്‍!" എന്നിട്ട് അവര്‍ സാക്ഷ്യം വഹിച്ചുവെങ്കില്‍, അവരോടൊപ്പം നീ സാക്ഷ്യം വഹിക്കരുത്. നമ്മുടെ "ആയത്തു" [ലക്‌ഷ്യം]കളെ വ്യാജമാക്കുന്നവരുടെ ഇച്ഛകളെ നീ പിന്‍പറ്റുകയും ചെയ്യരുത്; യാതൊരു കൂട്ടരുടെയും (ഇച്ഛകളെ) നീ പിന്‍പറ്റരുത്): അവര്‍ പരലോകത്തില്‍ വിശ്വസിക്കുന്നില്ല. അവരാകട്ടെ, തങ്ങളുടെ റബ്ബിനോടു (മറ്റുള്ളവരെ) സമപ്പെടുത്തുകയും ചെയ്യുന്നു.
തഫ്സീർ : 150-150
View   
قُلْ تَعَالَوْا۟ أَتْلُ مَا حَرَّمَ رَبُّكُمْ عَلَيْكُمْ ۖ أَلَّا تُشْرِكُوا۟ بِهِۦ شَيْـًۭٔا ۖ وَبِٱلْوَٰلِدَيْنِ إِحْسَـٰنًۭا ۖ وَلَا تَقْتُلُوٓا۟ أَوْلَـٰدَكُم مِّنْ إِمْلَـٰقٍۢ ۖ نَّحْنُ نَرْزُقُكُمْ وَإِيَّاهُمْ ۖ وَلَا تَقْرَبُوا۟ ٱلْفَوَٰحِشَ مَا ظَهَرَ مِنْهَا وَمَا بَطَنَ ۖ وَلَا تَقْتُلُوا۟ ٱلنَّفْسَ ٱلَّتِى حَرَّمَ ٱللَّهُ إِلَّا بِٱلْحَقِّ ۚ ذَٰلِكُمْ وَصَّىٰكُم بِهِۦ لَعَلَّكُمْ تَعْقِلُونَ﴿١٥١﴾
share
قُلْ تَعَالَوْا പറയുക വരുവിന്‍ أَتْلُ ഞാന്‍ ഓതിത്തരാം, പാരായാണം ചെയ്യാം مَا حَرَّمَ നിഷിദ്ധമാക്കിയതു رَبُّكُمْ നിങ്ങളുടെ റബ്ബു عَلَيْكُمْ നിങ്ങളുടെ മേല്‍, നിങ്ങള്‍ക്കു أَلَّا تُشْرِكُوا അതായതു നിങ്ങള്‍ ശിര്‍ക്കു (പങ്കു ചേര്‍ക്കല്‍) ചെയ്യരുതു (എന്നു) بِهِ അവനോടു, അവനില്‍ شَيْئًا ഒരു വസ്തുവെയും وَبِالْوَالِدَيْنِ മാതാപിതാക്കളോടാകട്ടെ إِحْسَانًا നന്മ ചെയ്യലും (വേണമെന്നു) وَلَا تَقْتُلُوا നിങ്ങള്‍ കൊലപ്പെടുത്തുക (വധിക്കുക) ഉം ചെയ്യരുത് أَوْلَادَكُم നിങ്ങളുടെ സന്താനങ്ങളെ, കുട്ടികളെ مِّنْ إِمْلَاقٍ ദാരിദ്ര്യം നിമിത്തം نَّحْنُ നാമത്രെ, നാം (തന്നെ) نَرْزُقُكُمْ നിങ്ങള്‍ക്കു ആഹാരം (ഉപജീവനം) നല്‍കുന്നു وَإِيَّاهُمْ അവര്‍ക്കും وَلَا تَقْرَبُوا നിങ്ങള്‍ സമീപിക്കുകയും അരുത് الْفَوَاحِشَ നീചവൃത്തികളെ مَا ظَهَرَ പ്രത്യക്ഷമായ مِنْهَا അവയില്‍നിന്നു وَمَا بَطَنَ പരോക്ഷമായതു وَلَا تَقْتُلُوا നിങ്ങള്‍ കൊലപ്പെടുത്തുകയും അരുത് النَّفْسَ ദേഹത്തെ (ആളെ - ആത്മാവിനെ) الَّتِي حَرَّمَ اللَّـهُ അല്ലാഹു ഹറാമാക്കിയ (നിഷിദ്ധമാക്കിയ - പരിപാവനമാക്കിയ) إِلَّا بِالْحَقِّ ന്യായ (മുറ - അവകാശ) പ്രകാരമല്ലാതെ ذَٰلِكُمْ (അതു) ഒക്കെ وَصَّاكُم بِهِ അതിനെപ്പറ്റി അവന്‍ നിങ്ങളോടു വസിയ്യത്തു ചെയ്തിരിക്കുന്നു لَعَلَّكُمْ നിങ്ങലാകുവാന്‍, ആയേക്കാം تَعْقِلُونَ നിങ്ങള്‍ ബുദ്ധികൊടുക്കും.
6:151പറയുക (നബിയേ): "വരുവിന്‍! നിങ്ങളുടെ റബ്ബ് നിങ്ങളുടെമേല്‍ നിഷിദ്ധമാക്കിയതു (എന്തെല്ലാമാണെന്നു) ഞാന്‍ നിങ്ങള്‍ക്കു ഓതിക്കേള്‍പ്പിക്കാം: അതായതു: നിങ്ങള്‍ അവനോടു ഒരു വസ്തുവെയും പങ്കുചേര്‍ക്കരുത്; മാതാപിതാക്കളോടാകട്ടെ, നന്മ പ്രവര്‍ത്തിക്കുകയും (വേണം); ദാരിദ്ര്യം നിമിത്തം നിങ്ങള്‍ നിങ്ങളുടെ സന്താനങ്ങളെ കൊലപ്പെടുത്തുകയും ചെയ്യരുത്; നാമത്രെ, നിങ്ങള്‍ക്കും അവര്‍ക്കും ആഹാരം നല്‍കുന്നത്. നീചവൃത്തികളെ - അവയില്‍ നിന്നു പ്രത്യക്ഷമായതിനെയും, പരോക്ഷമായതിനെയും - നിങ്ങള്‍ സമീപിക്കുകയും ചെയ്യരുത്. അല്ലാഹു നിഷിദ്ധമാക്കി (അഥവാ പരിപാവനമാക്കി) വെച്ച ദേഹത്തെ [ആളെ] ന്യായപ്രകാരമല്ലാതെ കൊലപ്പെടുത്തുകയും അരുത്. അതൊക്കെ, നിങ്ങള്‍ ബുദ്ധി കൊടു(ത്ത് ഗ്രഹി)ക്കുവാന്‍വേണ്ടി അല്ലാഹു നിങ്ങളോടു "വസ്വിയ്യത്ത്" ചെയ്തിരിക്കയാണ്.
وَلَا تَقْرَبُوا۟ مَالَ ٱلْيَتِيمِ إِلَّا بِٱلَّتِى هِىَ أَحْسَنُ حَتَّىٰ يَبْلُغَ أَشُدَّهُۥ ۖ وَأَوْفُوا۟ ٱلْكَيْلَ وَٱلْمِيزَانَ بِٱلْقِسْطِ ۖ لَا نُكَلِّفُ نَفْسًا إِلَّا وُسْعَهَا ۖ وَإِذَا قُلْتُمْ فَٱعْدِلُوا۟ وَلَوْ كَانَ ذَا قُرْبَىٰ ۖ وَبِعَهْدِ ٱللَّهِ أَوْفُوا۟ ۚ ذَٰلِكُمْ وَصَّىٰكُم بِهِۦ لَعَلَّكُمْ تَذَكَّرُونَ﴿١٥٢﴾
share
وَلَا تَقْرَبُوا നിങ്ങള്‍ സമീപിക്കുക (അടുക്കുക)യും ചെയ്യരുതു مَالَ الْيَتِيمِ അനാഥയുടെ ധനത്തെ إِلَّا بِالَّتِي യാതൊന്നനുസരിച്ചല്ലാതെ هِيَ أَحْسَنُ അതു ഏറ്റം നല്ലതാണു حَتَّىٰ يَبْلُغَ അവന്‍ പ്രാപിക്കുന്നതുവരെ أَشُدَّهُ അവന്റെ ശക്തി (പ്രായപൂര്‍ത്തി) وَأَوْفُوا നിറവേറ്റുകയും ചെയ്യുവിന്‍ الْكَيْلَ അളവ് وَالْمِيزَانَ തൂക്കവും بِالْقِسْطِ നീതി മുറപ്രകാരം لَا نُكَلِّفُ നാം ശാസിക്കുകയില്ല (നിര്‍ബ്ബന്ധപ്പെടുത്തുന്നതല്ല) نَفْسًا ഒരു ദേഹത്തോ (ആത്മാവിനോ - ആളോ)ടും إِلَّا وُسْعَهَا അതിന്റെ സൗകര്യം (കഴിവു) അല്ലാതെ وَإِذَا قُلْتُمْ നിങ്ങള്‍ പറഞ്ഞാല്‍ فَاعْدِلُوا അപ്പോള്‍ നീതി ചെയ്യുവിന്‍ وَلَوْ كَانَ അവനായിരുന്നാലും (ശരി) ذَا قُرْبَىٰ അടുത്ത ബന്ധമുള്ളവന്‍ وَبِعَهْدِ اللَّـهِ അല്ലാഹുവിന്റെ (വക) കരാറിനെ, അല്ലാഹുവിന്റേതായ പ്രതിജ്ഞ أَوْفُوا നിറവേറ്റുകയും ചെയ്യുവിന്‍ ذَٰلِكُمْ അതു (ഒക്കെ) وَصَّاكُم بِهِ അതിനെപ്പറ്റി അവന്‍ വസിയ്യത്തു ചെയ്തിരിക്കുന്നു لَعَلَّكُمْ നിങ്ങളാകുവാന്‍വേണ്ടി, ആയേക്കാം تَذَكَّرُونَ നിങ്ങള്‍ ഉറ്റാലോചിക്കും, ഓര്‍മ്മവെക്കും.
6:152"ഏറ്റവും നന്നായുള്ളതേതോ അതനുസരിച്ചല്ലാതെ, അനാഥയുടെ ധനത്തെ നിങ്ങള്‍ സമീപിക്കുകയും ചെയ്യരുതു; അവന്‍ അവന്റെ ശക്തി [പ്രായപൂര്‍ത്തി] പ്രാപിക്കുന്നതുവരെ. അളവും, തൂക്കവും നീതിമുറ പ്രകാരം നിറവേറ്റിക്കൊടുക്കുകയും ചെയ്യുവിന്‍; ഒരാത്മാവിനോടും [ആളോടും] നാം അതിന്റെ കഴിവ(നുസരിച്ച)ല്ലാതെ ശാസിക്കുകയില്ല. നിങ്ങള്‍ (വല്ലതും) പറഞ്ഞാല്‍, നിങ്ങ നീതിപാലിക്കുകയും ചെയ്യുവിന്‍; (ആരെക്കുറിച്ചു പറയപ്പെടുന്നുവോ) അവന്‍ അടുത്ത ബന്ധമുള്ളവനായിരുന്നാലും ശരി, അല്ലാഹുവിന്റെ (വക) കരാറിനെ നിറവേറ്റുകയും ചെയ്യുവിന്‍. അതൊക്കെ നിങ്ങള്‍ ഉറ്റാലോചിക്കുവാന്‍ വേണ്ടി അവന്‍ നിങ്ങളോടു "വസ്വിയ്യത്ത്" ചെയ്തിരിക്കയാണ്.
وَأَنَّ هَـٰذَا صِرَٰطِى مُسْتَقِيمًۭا فَٱتَّبِعُوهُ ۖ وَلَا تَتَّبِعُوا۟ ٱلسُّبُلَ فَتَفَرَّقَ بِكُمْ عَن سَبِيلِهِۦ ۚ ذَٰلِكُمْ وَصَّىٰكُم بِهِۦ لَعَلَّكُمْ تَتَّقُونَ﴿١٥٣﴾
share
وَأَنَّ هَـٰذَا ഇതാണെന്നും, ഇതായതിനാല്‍ صِرَاطِي എന്റെ പാത (വഴി) مُسْتَقِيمًا നേരായ (ചൊവ്വായ) നിലയില്‍ فَاتَّبِعُوهُ അതിനാല്‍ അതിനെ പിന്‍പറ്റുവിന്‍ وَلَا تَتَّبِعُوا നിങ്ങള്‍ പിന്‍പറ്റുകയും അരുത് السُّبُلَ (മറ്റു) മാര്‍ഗ്ഗങ്ങളെ فَتَفَرَّقَ بِكُمْ അപ്പോള്‍ (എന്നാല്‍) അവ നിങ്ങളെയും കൊണ്ടു ഭിന്നിക്കും (നിങ്ങളെ ഭിന്നിപ്പിക്കും) عَن سَبِيلِهِ അവന്റെ മാര്‍ഗ്ഗത്തില്‍നിന്നു് ذَٰلِكُمْ അതു (ഒക്കെ) وَصَّاكُم بِهِ അതിനെപ്പറ്റി അവന്‍ നിങ്ങളോട് വസ്വിയ്യത്ത് ചെയ്തിരിക്കുന്നു لَعَلَّكُمْ നിങ്ങളാകുവാന്‍വേണ്ടി, ആയേക്കാം تَتَّقُونَ നിങ്ങള്‍ സൂക്ഷ്മത പാലിക്കുക.
6:153"ഇതാ, എന്റെ പാത (നേരെ) ചൊവ്വായ നിലയില്‍ (സ്ഥിതി ചെയ്യുന്നു). അതിനാല്‍, അതിനെ നിങ്ങള്‍ പിന്‍പറ്റിക്കൊള്ളുവിന്‍. നിങ്ങള്‍ (മറ്റു) മാര്‍ഗ്ഗങ്ങളെ പിന്‍പറ്റുകയും ചെയ്യരുതു; എന്നാല്‍ അവ നിങ്ങളെ അവന്റെ മാര്‍ഗ്ഗം വിട്ടു ഭിന്നിപ്പിച്ചു കളയും. അതൊക്കെ, നിങ്ങള്‍ സൂക്ഷ്മത പാലിക്കുവാന്‍വേണ്ടി അവന്‍ നിങ്ങളോട് "വസ്വിയ്യത്ത്" ചെയ്തിരിക്കുകയാണ്.
തഫ്സീർ : 151-153
View   
ثُمَّ ءَاتَيْنَا مُوسَى ٱلْكِتَـٰبَ تَمَامًا عَلَى ٱلَّذِىٓ أَحْسَنَ وَتَفْصِيلًۭا لِّكُلِّ شَىْءٍۢ وَهُدًۭى وَرَحْمَةًۭ لَّعَلَّهُم بِلِقَآءِ رَبِّهِمْ يُؤْمِنُونَ﴿١٥٤﴾
share
ثُمَّ പിന്നെ آتَيْنَا നാം നല്‍കി, കൊടുത്തു مُوسَى മൂസാക്കു الْكِتَابَ ഗ്രന്ഥം تَمَامًا ഒരു പൂര്‍ത്തികരണമാ (പൂര്‍ണ്ണതയാ) യിട്ടു عَلَى الَّذِي യാതൊരാള്‍ക്കു (യാതൊരുവര്‍ക്കു) أَحْسَنَ നന്മചെയ്ത وَتَفْصِيلًا വിശദീകരണമായും لِّكُلِّ شَيْءٍ എല്ലാ കാര്യത്തിനും وَهُدًى മാര്‍ഗ്ഗദര്‍ശനമായും وَرَحْمَةً കാരുണ്യമായും لَّعَلَّهُم അവര്‍ ആയേക്കാം, ആകുവാന്‍ വേണ്ടി بِلِقَاءِ കണ്ടുമുട്ടുന്നതില്‍ (കാഴ്ചയെപ്പറ്റി) رَبِّهِمْ തങ്ങളുടെ റബ്ബിനെ يُؤْمِنُونَ അവര്‍ വിശ്വസിക്കും.
6:154പിന്നെ [മറ്റൊരു കാര്യം]: നന്മ പ്രവര്‍ത്തിച്ചവരുടെ മേല്‍ (അനുഗ്രഹത്തിന്റെ) ഒരു പൂര്‍ത്തീകരണമായിക്കൊണ്ടു മൂസാക്കു നാം (വേദ) ഗ്രന്ഥം നല്‍കി. എല്ലാ കാര്യത്തിനും വിശദീകരണവും, മാര്‍ഗ്ഗദര്‍ശനവും, കാരുണ്യവുമായിക്കൊണ്ടും, അവര്‍ തങ്ങളുടെ റബ്ബുമായി കണ്ടുമുട്ടുന്നതില്‍ വിശ്വസിക്കുവാന്‍വേണ്ടി (അഥവാ, വിശ്വസിച്ചേക്കാം).
وَهَـٰذَا كِتَـٰبٌ أَنزَلْنَـٰهُ مُبَارَكٌۭ فَٱتَّبِعُوهُ وَٱتَّقُوا۟ لَعَلَّكُمْ تُرْحَمُونَ﴿١٥٥﴾
share
وَهَـٰذَا ഇതാ, ഇതും كِتَابٌ ഒരു ഗ്രന്ഥമാകുന്നു أَنزَلْنَاهُ നാമതു അവതരിപ്പിച്ചിരിക്കുന്നു مُبَارَكٌ അനുഗ്രഹീത فَاتَّبِعُوهُ അതിനാല്‍ അതു പിന്‍പറ്റുവിന്‍ وَاتَّقُوا സൂക്ഷിക്കുകയും ചെയ്യുവിന്‍ لَعَلَّكُمْ നിങ്ങളായേക്കാം, ആകുവാന്‍ വേണ്ടി تُرْحَمُونَ നിങ്ങള്‍ക്കു കരുണ ചെയ്യപ്പെടും.
6:155(ഇതാ) ഇതും നാം അവതരിപ്പിച്ചതായ ഒരു അനുഗ്രഹീത [വര്‍ദ്ധിച്ച നന്മകളുള്ള] ഗ്രന്ഥമാകുന്നു. അതിനാല്‍, അതിനെ പിന്‍പറ്റുകയും, സൂക്ഷ്മത പാലിക്കുകയും ചെയ്യുവിന്‍; നിങ്ങള്‍ക്കു കരുണ ചെയ്യപ്പെട്ടേക്കാം.
തഫ്സീർ : 154-155
View   
أَن تَقُولُوٓا۟ إِنَّمَآ أُنزِلَ ٱلْكِتَـٰبُ عَلَىٰ طَآئِفَتَيْنِ مِن قَبْلِنَا وَإِن كُنَّا عَن دِرَاسَتِهِمْ لَغَـٰفِلِينَ﴿١٥٦﴾
share
أَن تَقُولُوا നിങ്ങള്‍ പറയുമെന്നതിനാല്‍, പറയുന്നതു കാരണം إِنَّمَا أُنزِلَ നിശ്ചയമായും ഇറക്കപ്പെട്ടിരിക്കുന്നു (എന്നുമാത്രം) الْكِتَابُ വേദ ഗ്രന്ഥം عَلَىٰ طَائِفَتَيْنِ രണ്ടു വിഭാഗക്കാര്‍ക്കു (മാത്രം) مِن قَبْلِنَا ഞങ്ങളുടെ മുമ്പു وَإِن كُنَّا നിശ്ചയമായും ഞങ്ങളായിരുന്നു عَن دِرَاسَتِهِمْ അവരുടെ പഠനത്തെ (പഠിപ്പിനെ) പ്പറ്റി لَغَافِلِينَ അശ്രദ്ധര്‍ (തന്നെ).
6:156(അതെ) നിങ്ങള്‍ പറയുമെന്നതിനാല്‍: "ഞങ്ങളുടെ മുമ്പുള്ള രണ്ടു വിഭാഗക്കാര്‍ക്കു മാത്രമാണു (വേദ) ഗ്രന്ഥം അവതരിപ്പിക്കപ്പെട്ടിരിക്കുന്നതു; നിശ്ചയമായും, അവരുടെ പഠനത്തെക്കുറിച്ചു ഞങ്ങള്‍ അശ്രദ്ധര്‍ [അപരിചിതര്‍] ആയിരുന്നു താനും."
أَوْ تَقُولُوا۟ لَوْ أَنَّآ أُنزِلَ عَلَيْنَا ٱلْكِتَـٰبُ لَكُنَّآ أَهْدَىٰ مِنْهُمْ ۚ فَقَدْ جَآءَكُم بَيِّنَةٌۭ مِّن رَّبِّكُمْ وَهُدًۭى وَرَحْمَةٌۭ ۚ فَمَنْ أَظْلَمُ مِمَّن كَذَّبَ بِـَٔايَـٰتِ ٱللَّهِ وَصَدَفَ عَنْهَا ۗ سَنَجْزِى ٱلَّذِينَ يَصْدِفُونَ عَنْ ءَايَـٰتِنَا سُوٓءَ ٱلْعَذَابِ بِمَا كَانُوا۟ يَصْدِفُونَ﴿١٥٧﴾
share
أَوْ تَقُولُوا അല്ലെങ്കില്‍ നിങ്ങള്‍ പറയുമെന്നതിനാല്‍ لَوْ أَنَّا ഞങ്ങളായിരുന്നെങ്കില്‍ أُنزِلَ عَلَيْنَا ഞങ്ങള്‍ക്കു (ഞങ്ങളുടെ മേല്‍) അവതരിപ്പിക്കപ്പെട്ടിരുന്നു(വെങ്കില്‍) الْكِتَابُ ഗ്രന്ഥം لَكُنَّا ഞങ്ങളായിരിക്കുക തന്നെ ചെയ്യും أَهْدَىٰ مِنْهُمْ അവരെക്കാള്‍ സന്മാര്‍ഗ്ഗം പ്രാപിച്ചവര്‍ فَقَدْ جَاءَكُم എന്നാല്‍ നിങ്ങള്‍ക്കു വന്നിട്ടുണ്ട്, വന്നു കഴിഞ്ഞു بَيِّنَةٌ (വ്യക്തമായ) തെളിവു مِّن رَّبِّكُمْ നിങ്ങളുടെ റബ്ബിങ്കല്‍ നിന്നു وَهُدًى മാര്‍ഗ്ഗദര്‍ശനവും وَرَحْمَةٌ കാരുണ്യവും فَمَنْ അപ്പോള്‍ ആരാണു أَظْلَمُ അധികം അക്രമി مِمَّن كَذَّبَ വ്യാജമാക്കിയവനെക്കാള്‍ بِآيَاتِ اللَّـهِ അല്ലാഹുവിന്റെ ആയത്തുകളെ وَصَدَفَ അവന്‍ തിരിഞ്ഞുപോകുക (തിരിച്ചുവിടുക)യും ചെയ്തു عَنْهَا അതില്‍ നിന്നു سَنَجْزِي നാം പ്രതിഫലം കൊടുത്തുകൊള്ളും, (കൊള്ളാം) الَّذِينَ يَصْدِفُونَ തിരിഞ്ഞു പോകുന്നവര്‍ക്കു عَنْ آيَاتِنَا നമ്മുടെ ആയത്തുകളില്‍നിന്നു, ലക്ഷ്യങ്ങള്‍ വിട്ട് سُوءَ الْعَذَابِ ശിക്ഷയില്‍ മോശമായതു (കടുത്ത ശിക്ഷ) بِمَا كَانُوا അവരായിരുന്നതു നിമിത്തം يَصْدِفُونَ തിരിഞ്ഞുപോകും.
6:157അല്ലെങ്കില്‍, നിങ്ങള്‍ പറയുമെന്നതിനാല്‍: "ഞങ്ങള്‍ക്കു (വേദ) ഗ്രന്ഥം അവതരിപ്പിക്കപ്പെട്ടിരുന്നെങ്കില്‍, ഞങ്ങള്‍ അവരെക്കാള്‍ സന്മാര്‍ഗ്ഗം പ്രാപിച്ചവര്‍ തന്നെ ആകുമായിരുന്നു." എന്നാല്‍, നിങ്ങളുടെ റബ്ബിങ്കല്‍ നിന്നും നിങ്ങള്‍ക്കു വ്യക്തമായ തെളിവും, മാര്‍ഗ്ഗദര്‍ശനവും, കാരുണ്യവും (ഇതാ) വന്നു കഴിഞ്ഞിരിക്കുന്നു. അപ്പോള്‍, അല്ലാഹുവിന്റെ ആയത്തു [ലക്‌ഷ്യം]കളെ വ്യാജമാക്കുകയും, അവയെ വിട്ടുതിരിഞ്ഞു പോകുകയും ചെയ്തവനെക്കാള്‍ അക്രമി ആരാണു?! നമ്മുടെ "ആയത്തു" [ലക്‌ഷ്യം]കളെ വിട്ടുതിരിഞ്ഞു പോകുന്നവര്‍ക്കു നാം കടുത്ത ശിക്ഷ പ്രതിഫലം നല്‍കിക്കൊള്ളാം; അവര്‍ തിരിഞ്ഞു പോയിക്കൊണ്ടിരിക്കുന്നതു നിമിത്തം!
തഫ്സീർ : 156-157
View   
هَلْ يَنظُرُونَ إِلَّآ أَن تَأْتِيَهُمُ ٱلْمَلَـٰٓئِكَةُ أَوْ يَأْتِىَ رَبُّكَ أَوْ يَأْتِىَ بَعْضُ ءَايَـٰتِ رَبِّكَ ۗ يَوْمَ يَأْتِى بَعْضُ ءَايَـٰتِ رَبِّكَ لَا يَنفَعُ نَفْسًا إِيمَـٰنُهَا لَمْ تَكُنْ ءَامَنَتْ مِن قَبْلُ أَوْ كَسَبَتْ فِىٓ إِيمَـٰنِهَا خَيْرًۭا ۗ قُلِ ٱنتَظِرُوٓا۟ إِنَّا مُنتَظِرُونَ﴿١٥٨﴾
share
هَلْ يَنظُرُونَ അവര്‍ നോക്കുന്നു (കാത്തിരിക്കുന്നു)വോ إِلَّا أَن تَأْتِيَهُمُ അവര്‍ക്കു വരുന്നതിനെയല്ലാതെ الْمَلَائِكَةُ മലക്കുകള്‍ أَوْ يَأْتِيَ അല്ലെങ്കില്‍ വരുന്നതിനെ رَبُّكَ നിന്റെ റബ്ബു أَوْ يَأْتِيَ അല്ലെങ്കില്‍ വരുന്നതിനെ بَعْضُ آيَاتِ ദൃഷ്ടാന്തങ്ങളില്‍ ചിലതു, ചില ദൃഷ്ടാന്തങ്ങള്‍ رَبِّكَ നിന്റെ റബ്ബിന്റെ يَوْمَ يَأْتِي വരുന്ന ദിവസം بَعْضُ آيَاتِ ദൃഷ്ടാന്തങ്ങളില്‍ ചിലതു, ചില ദൃഷ്ടാന്തങ്ങള്‍ رَبِّكَ നിന്റെ റബ്ബിന്റെ لَا يَنفَعُ ഉപകാരം (ഫലം) ചെയ്കയില്ല نَفْسًا ഒരു ആത്മാവിനും (ആള്‍ക്കും) إِيمَانُهَا അതിന്റെ വിശ്വാസം لَمْ تَكُنْ آمَنَتْ അതു വിശ്വസിച്ചിരുന്നില്ല مِن قَبْلُ മുമ്പു, മുമ്പേ أَوْ كَسَبَتْ അല്ലെങ്ക്ല്‍ സമ്പാദിക്കുകയുണ്ടായി (രുന്നില്ല) فِي إِيمَانِهَا അതിന്റെ വിശ്വാസത്തില്‍ خَيْرًا നന്‍മ, ഗുണം قُلِ പറയുക انتَظِرُوا നിങ്ങള്‍ (നോക്കി) കാത്തിരിക്കുവിന്‍ إِنَّا مُنتَظِرُونَ ഞങ്ങള്‍ നോക്കിക്കാത്തിരിക്കുന്നവരാണു.
6:158അവര്‍ [ആ മുശ്രിക്കുകള്‍] നോക്കി (ക്കാത്തു) ക്കൊണ്ടിരിക്കുന്നുവോ? മലക്കുകള്‍ അവരുടെ അടുക്കല്‍ വരുകയോ, അല്ലെങ്കില്‍ നിന്റെ റബ്ബു (തന്നെ) വരുകയോ, അല്ലെങ്കില്‍ നിന്റെ റബ്ബിന്റെ ചില ദൃഷ്ടാന്തങ്ങള്‍ വരുകയോ ചെയ്യുന്നതല്ലാതെ! നിന്റെ റബ്ബിന്റെ ചില ദൃഷ്ടാന്തങ്ങള്‍ വരുന്ന ദിവസം, മുമ്പ് വിശ്വസിക്കുകയോ, തന്റെ വിശ്വാസത്തില്‍ വല്ല നന്‍മയും (ചെയ്തു) സമ്പാദിക്കുകയോ ചെയ്തിരുന്നിട്ടില്ലാത്ത ഒരു ആത്മാവിനും [ആള്‍ക്കും] അതിന്റെ (അപ്പോഴത്തെ) വിശ്വാസം ഉപകരിക്കുകയില്ല. പറയുക: "നിങ്ങള്‍ (നോക്കി) കാത്തിരിക്കുവിന്‍; ഞങ്ങള്‍ (നോക്കി) കാത്തുകൊണ്ടിരിക്കുന്നവരാണ്."
തഫ്സീർ : 158-158
View   
إِنَّ ٱلَّذِينَ فَرَّقُوا۟ دِينَهُمْ وَكَانُوا۟ شِيَعًۭا لَّسْتَ مِنْهُمْ فِى شَىْءٍ ۚ إِنَّمَآ أَمْرُهُمْ إِلَى ٱللَّهِ ثُمَّ يُنَبِّئُهُم بِمَا كَانُوا۟ يَفْعَلُونَ﴿١٥٩﴾
share
إِنَّ നിശ്ചയമായും الَّذِينَ فَرَّقُوا ഭിന്നിച്ചവര്‍ دِينَهُمْ തങ്ങളുടെ മതത്തെ وَكَانُوا അവരായിരിക്കുകയും ചെയ്തു شِيَعًا (പല) കക്ഷികള്‍ لَّسْتَ നീ അല്ല مِنْهُمْ അവരെ സംബന്ധിച്ചു فِي شَيْءٍ യാതൊന്നിലും إِنَّمَا أَمْرُهُمْ നിശ്ചയമായും അവരുടെ കാര്യം إِلَى اللَّـهِ അല്ലാഹുവിങ്കലേക്കു (മാത്രം) ആകുന്നു ثُمَّ പിന്നീടു يُنَبِّئُهُم അവന്‍ അവരെ ബോധാപ്പെടുത്തും بِمَا كَانُوا അവര്‍ ആയിരുന്നതിനെപ്പറ്റി يَفْعَلُونَ അവര്‍ ചെയ്യും.
6:159നിശ്ചയമായും, തങ്ങളുടെ മതത്തെ ഭിന്നിപ്പിക്കുകയും, പല കക്ഷികളായിത്തീരുകയും ചെയ്തിട്ടുള്ളവര്‍, അവരെ സംബന്ധിച്ചു നീ ഒന്നിലുമല്ല. [ഒരു ബാധ്യതയും നിനക്കില്ല.] അവരുടെ കാര്യം അല്ലാഹുവിങ്കലേക്കു മാത്രമാകുന്നു. [അവന്‍ തീരുമാനമെടുത്തുകൊള്ളും]. പിന്നീട്, അവര്‍ ചെയ്തു കൊണ്ടിരിക്കുന്നതിനെപ്പറ്റി അവന്‍ അവരെ ബോധപ്പെടുത്തും.
തഫ്സീർ : 159-159
View   
مَن جَآءَ بِٱلْحَسَنَةِ فَلَهُۥ عَشْرُ أَمْثَالِهَا ۖ وَمَن جَآءَ بِٱلسَّيِّئَةِ فَلَا يُجْزَىٰٓ إِلَّا مِثْلَهَا وَهُمْ لَا يُظْلَمُونَ﴿١٦٠﴾
share
مَن جَاءَ ആര്‍ വന്നുവോ, ആരെങ്കിലും വന്നാല്‍ بِالْحَسَنَةِ നന്മയുമായി, നന്മ കൊണ്ടു فَلَهُ എന്നാലവനുണ്ടു عَشْرُ പത്തു أَمْثَالِهَا അതിന്റെ അത്രകള്‍, മാതിരികള്‍ وَمَن جَاءَ ആരെങ്കിലും വന്നാല്‍, ആര്‍ വന്നുവോ بِالسَّيِّئَةِ തിന്മയുമായി, തിന്മകൊണ്ടു فَلَا يُجْزَىٰ എന്നാല്‍ അവനു പ്രതിഫലം നല്‍കപ്പെടുകയില്ല إِلَّا مِثْلَهَا അതിന്റെ അത്ര (മാതിരി) അല്ലാതെ وَهُمْ അവരാകട്ടെ, അവരോ لَا يُظْلَمُونَ അവരോടു അക്രമം (അനീതി) ചെയ്യപ്പെടുകയുമില്ല.
6:160ആര്‍ നന്മ കൊണ്ടുവന്നുവോ അവനു അതിന്റെ പത്തത്ര [പത്തിരട്ടി ഗുണം] ഉണ്ടായിരിക്കും; ആര്‍ തിന്‍മ കൊണ്ടുവന്നുവോ അവനു അതിന്റെ അത്രക്കല്ലാതെ പ്രതിഫലം നല്‍കപ്പെടുകയുമില്ല; അവരാകട്ടെ, അവരോട് അനീതി ചെയ്യപ്പെടുകയുമില്ല.
തഫ്സീർ : 160-160
View   
قُلْ إِنَّنِى هَدَىٰنِى رَبِّىٓ إِلَىٰ صِرَٰطٍۢ مُّسْتَقِيمٍۢ دِينًۭا قِيَمًۭا مِّلَّةَ إِبْرَٰهِيمَ حَنِيفًۭا ۚ وَمَا كَانَ مِنَ ٱلْمُشْرِكِينَ﴿١٦١﴾
share
قُلْ إِنَّنِي പറയുക നിശ്ചയമായും ഞാന്‍ هَدَانِي എന്നെ നയിച്ചിരിക്കുന്നു, എനിക്കു വഴികാട്ടിത്തന്നിരിക്കുന്നു رَبِّي എന്റെ റബ്ബു إِلَىٰ صِرَاطٍ പാതയിലേക്കു مُّسْتَقِيمٍ നേരെയുള്ള, ചൊവ്വെയുള്ള دِينًا മതം قِيَمًا നേരെ നിലകൊള്ളുന്നതായ, ഉറച്ചു നില്‍ക്കുന്ന مِّلَّةَ അതായതു മാര്‍ഗ്ഗം إِبْرَاهِيمَ ഇബ്രാഹീമിന്റെ حَنِيفًا ഋജുമാനസനായിക്കൊണ്ടുള്ള وَمَا كَانَ അദ്ദേഹം ആയിരുന്നില്ല مِنَ الْمُشْرِكِينَ മുശ്രിക്കുകളില്‍പെട്ട (വന്‍).
6:161പറയുക: നിശ്ചയമായും ഞാന്‍, എന്റെ റബ്ബ്, (നേരെ) ചൊവ്വായുള്ള പാതയിലേക്ക് എന്നെ നയിച്ചു തന്നിരിക്കുന്നു; (അതെ) നേരെ (ഉറച്ച്) നിലകൊള്ളുന്നതായ മതം - ഋജുമാനസനായിക്കൊണ്ടുള്ള ഇബ്രാഹീമിന്റെ മാര്‍ഗ്ഗം! അദ്ദേഹം "മുശ്രിക്കു" [ബഹുദൈവ വിശ്വാസി] കളില്‍ പെട്ടവനായിരുന്നിട്ടുമില്ല."
قُلْ إِنَّ صَلَاتِى وَنُسُكِى وَمَحْيَاىَ وَمَمَاتِى لِلَّهِ رَبِّ ٱلْعَـٰلَمِينَ﴿١٦٢﴾
share
قُلْ പറയുക إِنَّ صَلَاتِي നിശ്ചയമായും എന്റെ നമസ്കാരം وَنُسُكِي എന്റെ ആരാധനാകര്‍മ്മങ്ങളും, ബലികര്‍മ്മങ്ങളും وَمَحْيَايَ എന്റെ ജീവിതവും وَمَمَاتِي എന്റെ മരണവും لِلَّـهِ അല്ലാഹുവിനാണ്, അല്ലാഹുവിനുവേണ്ടിയത്രെ رَبِّ الْعَالَمِينَ ലോകരുടെ റബ്ബായ, ലോകരക്ഷിതാവായ.
6:162പറയുക: "നിശ്ചയമായും, എന്റെ നമസ്കാരവും, എന്റെ (ബലി മുതലായ) ആരാധനാ കര്‍മ്മങ്ങളും" എന്റെ ജീവിതവും, എന്റെ മരണവും (എല്ലാം) ലോകരുടെ രക്ഷിതാവായ അല്ലാഹുവിനുള്ളതാകുന്നു.;-
لَا شَرِيكَ لَهُۥ ۖ وَبِذَٰلِكَ أُمِرْتُ وَأَنَا۠ أَوَّلُ ٱلْمُسْلِمِينَ﴿١٦٣﴾
share
لَا شَرِيكَ പങ്കുകാരേ ഇല്ല لَهُ അവനു وَبِذَٰلِكَ അതുകൊണ്ടത്രെ أُمِرْتُ ഞാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നത് وَأَنَا ഞാനാകട്ടെ أَوَّلُ ഒന്നാമനാണ്‌ الْمُسْلِمِينَ മുസ്ലിംകളിലെ.
6:163"അവനു പങ്കുകാരേ ഇല്ല. അപ്രകാരമത്രെ" എന്നോടു കല്‍പിക്കപ്പെട്ടിരിക്കുന്നത്; ഞാന്‍ "മുസ്ലിം,കളില്‍ [അവനു കീഴൊതുങ്ങിയവരില്‍] ഒന്നാമനുമത്രെ.
തഫ്സീർ : 161-163
View   
قُلْ أَغَيْرَ ٱللَّهِ أَبْغِى رَبًّۭا وَهُوَ رَبُّ كُلِّ شَىْءٍۢ ۚ وَلَا تَكْسِبُ كُلُّ نَفْسٍ إِلَّا عَلَيْهَا ۚ وَلَا تَزِرُ وَازِرَةٌۭ وِزْرَ أُخْرَىٰ ۚ ثُمَّ إِلَىٰ رَبِّكُم مَّرْجِعُكُمْ فَيُنَبِّئُكُم بِمَا كُنتُمْ فِيهِ تَخْتَلِفُونَ﴿١٦٤﴾
share
قُلْ പറയുക أَغَيْرَ اللَّـهِ അല്ലാഹു അല്ലാത്തവരെയോ أَبْغِي ഞാന്‍ തേടുന്നു, തിരയുന്നു رَبًّا റബ്ബായിട്ട്, രക്ഷിതാവായി وَهُوَ رَبُّ അവനാകട്ടെ റബ്ബാകുന്നു كُلِّ شَيْءٍ എല്ലാ വസ്തുവിന്റെയും وَلَا تَكْسِبُ സമ്പാദിക്കുകയുമില്ല, ചെയ്തുവെക്കുകയുമില്ല كُلُّ نَفْسٍ എല്ലാ ആത്മാവും, ആളും, ദേഹവും, വ്യക്തിയും إِلَّا عَلَيْهَا അതിന്റെമേല്‍ (ബാധ്യത) ആയിക്കൊണ്ടാല്ലാതെ وَلَا تَزِرُ കുറ്റം വഹിക്കുക (പേറുക)യുമില്ല وَازِرَةٌ ഒരു കുറ്റക്കാരിയും, കുറ്റം പേറുന്നതും وِزْرَ കുറ്റത്തെ, ഭാരത്തെ أُخْرَىٰ മറ്റൊന്നിന്റെ ثُمَّ പിന്നെ إِلَىٰ رَبِّكُم നിങ്ങളുടെ റബ്ബിങ്കലേക്കാണു مَّرْجِعُكُمْ നിങ്ങളുടെ മടക്കം, മടങ്ങിപ്പോക്കു فَيُنَبِّئُكُم അപ്പോള്‍ അവന്‍ നിങ്ങളെ ബോധാപ്പെടുത്തും بِمَا كُنتُمْ നിങ്ങളായിരുന്നതിനെപ്പറ്റി فِيهِ അതില്‍, അതിന്റെ കാര്യത്തില്‍ تَخْتَلِفُونَ നിങ്ങള്‍ വ്യത്യാസപ്പെട്ടു (ഭിന്നാഭിപ്രായത്തിലായി) കൊണ്ടു.
6:164പറയുക: "എല്ലാ വസ്തുക്കളുടെയും റബ്ബ് [രക്ഷിതാവു] അല്ലാഹുവായിരിക്കെ, അവനല്ലാത്തവരെ ഞാന്‍ റബ്ബായി (തേടി) തിരയുകയോ?!എല്ലാ (ഓരോ) ആത്മാവും [ആളും] അതിന്റെമേല്‍ (ബാധ്യത) ആയിക്കൊണ്ടല്ലാതെ (ഒന്നും) സമ്പാദിച്ചു വെക്കുകയുമില്ല;കുറ്റം വഹിക്കുന്ന ഒരാത്മാവും [ആളും] മറ്റൊന്നിന്റെ കുറ്റം വഹിക്കുകയുമില്ല.പിന്നെ, നിങ്ങളുടെ റബ്ബിങ്കലേക്കായിരിക്കും നിങ്ങളുടെ മടങ്ങി വരവു. അപ്പോള്‍, യാതൊന്നില്‍ നിങ്ങള്‍ ഭിന്നാഭിപ്രായപ്പെട്ടു കൊണ്ടിരിക്കുന്നുവോ അതിനെപ്പറ്റി അവന്‍ നിങ്ങളെ ബോധാപ്പെടുത്തുന്നതാണ്.
തഫ്സീർ : 164-164
View   
وَهُوَ ٱلَّذِى جَعَلَكُمْ خَلَـٰٓئِفَ ٱلْأَرْضِ وَرَفَعَ بَعْضَكُمْ فَوْقَ بَعْضٍۢ دَرَجَـٰتٍۢ لِّيَبْلُوَكُمْ فِى مَآ ءَاتَىٰكُمْ ۗ إِنَّ رَبَّكَ سَرِيعُ ٱلْعِقَابِ وَإِنَّهُۥ لَغَفُورٌۭ رَّحِيمٌۢ﴿١٦٥﴾
share
وَهُوَ അവനത്രെ الَّذِي جَعَلَكُمْ നിങ്ങളെ ആക്കിയവന്‍ خَلَائِفَ പിന്‍ഗാമികള്‍, പിന്നിലുള്ളവര്‍, മാറി മാറി വരുന്നവര്‍ الْأَرْضِ ഭൂമിയിലെ وَرَفَعَ അവന്‍ ഉയര്‍ത്തുകയും ചെയ്തിരിക്കുന്നു بَعْضَكُمْ നിങ്ങളില്‍ ചിലരെ فَوْقَ بَعْضٍ ചിലര്‍ക്കു മീതെ دَرَجَاتٍ ചില പദവികള്‍ لِّيَبْلُوَكُمْ നിങ്ങളെ അവന്‍ പരീക്ഷണം ചെയ്‌വാന്‍ വേണ്ടി فِي مَا آتَاكُمْ നിങ്ങള്‍ക്കു അവന്‍ നല്‍കിയതില്‍ إِنَّ رَبَّكَ നിശ്ചയമായും നിന്റെ റബ്ബു سَرِيعُ വേഗമുള്ളവനാണു الْعِقَابِ ശിക്ഷാനടപടി وَإِنَّهُ നിശ്ചയമായും അവന്‍ لَغَفُورٌ വളരെ പൊറുക്കുന്നവന്‍ തന്നെ رَّحِيمٌ കരുണാനിധി(യും).
6:165അവനത്രെ, നിങ്ങളെ ഭൂമിയിലെ (മാറിമാറിവരുന്ന) പിന്‍ഗാമികള്‍ ആക്കിയവന്‍.നിങ്ങളില്‍ ചിലരെ ചിലര്‍ക്കു മീതെ അവന്‍ ചില പദവികള്‍ ഉയര്‍ത്തുകയും ചെയ്തിരിക്കുന്നു; നിങ്ങള്‍ക്കു അവന്‍ നല്‍കിയതില്‍ നിങ്ങളെ അവന്‍ പരീക്ഷണം ചെയ്‌വാന്‍ വേണ്ടി.നിശ്ചയമായും, നിന്റെ രക്ഷിതാവ് വേഗം ശിക്ഷാനടപടി എടുക്കുന്നവനാകുന്നു; നിശ്ചയമായും, അവന്‍ വളരെ പൊറുക്കുന്നവനും, കരുണാനിധിയും തന്നെയാണുതാനും.
തഫ്സീർ : 165-165
View