arrow_back_ios
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50
51
52
53
54
55
56
57
58
59
60
റൂം (റോമാക്കാർ) മക്കായില്‍ അവതരിച്ചത് – വചനങ്ങള്‍ 60 – വിഭാഗം (റുകുഅ്) – 6

بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
الٓمٓ﴿١﴾
share
الم അലിഫ് - ലാം - മീം.
30:1"അലിഫ് - ലാം - മീം"
غُلِبَتِ ٱلرُّومُ﴿٢﴾
share
غُلِبَتِ ജയിക്കപ്പെട്ടു, പരാജയപ്പെടുത്തപ്പെട്ടു الرُّومُ റോമാ, റോമക്കാര്‍.
30:2റോമക്കാര്‍ പരാജയപ്പെടുത്തപ്പെട്ടിരിക്കുന്നു.
فِىٓ أَدْنَى ٱلْأَرْضِ وَهُم مِّنۢ بَعْدِ غَلَبِهِمْ سَيَغْلِبُونَ﴿٣﴾
share
فِي أَدْنَى الْأَرْضِ അടുത്ത ഭൂമിയില്‍ (നാട്ടില്‍) وَهُم അവര്‍ مِّن بَعْدِ غَلَبِهِمْ അവരെ ജയിച്ചതി (അവരുടെ പരാജയത്തി)നുശേഷം سَيَغْلِبُونَ വഴിയെ (അടുത്ത്) വിജയിക്കും.
30:3അടുത്ത നാട്ടില്‍ അവര്‍, തങ്ങളുടെ (ഈ) പരാജയത്തിനുശേഷം അടുത്ത് വിജയം നേടുകയും ചെയ്യും;-
فِى بِضْعِ سِنِينَ ۗ لِلَّهِ ٱلْأَمْرُ مِن قَبْلُ وَمِنۢ بَعْدُ ۚ وَيَوْمَئِذٍۢ يَفْرَحُ ٱلْمُؤْمِنُونَ﴿٤﴾
share
فِي بِضْعِ سِنِينَ ചില്ലറ (സ്വല്പം) കൊല്ലങ്ങളില്‍ لِلَّـهِ അല്ലാഹുവിനാണ് الْأَمْرُ ആജ്ഞ, അധികാരം, കാര്യം مِن قَبْلُ മുമ്പ് وَمِن بَعْدُ പിമ്പും وَيَوْمَئِذٍ അന്ന്, ആ ദിവസം يَفْرَحُ സന്തോഷംകൊള്ളും الْمُؤْمِنُونَ സത്യവിശ്വാസികള്‍.
30:4ചില്ലറ കൊല്ലങ്ങള്‍ക്കുള്ളില്‍, മുമ്പും, പിമ്പും, ആജ്ഞാധികാരം അല്ലാഹുവിന്നത്രെ. അന്നത്തെ ദിവസം, സത്യവിശ്വാസികള്‍ സന്തോഷം കൊള്ളുന്നതാകുന്നു;-
بِنَصْرِ ٱللَّهِ ۚ يَنصُرُ مَن يَشَآءُ ۖ وَهُوَ ٱلْعَزِيزُ ٱلرَّحِيمُ﴿٥﴾
share
بِنَصْرِ اللَّـهِ അല്ലാഹുവിന്‍റെ സഹായത്താല്‍ يَنصُرُ അവന്‍ സഹായിക്കും, രക്ഷിക്കും مَن يَشَاءُ അവന്‍ ഉദ്ദേശിക്കുന്നവരെ وَهُوَ അവന്‍തന്നെ الْعَزِيزُ പ്രതാപശാലി الرَّحِيمُ കരുണാനിധി.
30:5അല്ലാഹുവിന്‍റെ സഹായത്താല്‍ അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ സഹായിക്കുന്നു. അവന്‍ തന്നെയാണ് കരുണാനിധിയായ പ്രതാപശാലി.
وَعْدَ ٱللَّهِ ۖ لَا يُخْلِفُ ٱللَّهُ وَعْدَهُۥ وَلَـٰكِنَّ أَكْثَرَ ٱلنَّاسِ لَا يَعْلَمُونَ﴿٦﴾
share
وَعْدَ اللَّـهِ അല്ലാഹുവിന്‍റെ വാഗ്ദത്തം لَا يُخْلِفُ اللَّـهُ അല്ലാഹു വ്യത്യാസം (ലംഘനം) ചെയ്കയില്ല وَعْدَهُ തന്‍റെ വാഗ്ദത്തത്തിനു وَلَـٰكِنَّ പക്ഷേ أَكْثَرَ النَّاسِ മനുഷ്യരില്‍ അധികവും, മിക്കവരും لَا يَعْلَمُونَ അറിയുന്നില്ല.
30:6അല്ലാഹുവിന്‍റെ വാഗ്ദത്തം! അല്ലാഹു അവന്‍റെ വാഗ്ദത്തത്തിന് വ്യത്യാസം ചെയ്യുന്നതല്ല. പക്ഷേ, മനുഷ്യരില്‍ അധികമാളും അറിയുന്നില്ല.
തഫ്സീർ : 1-6
View   
يَعْلَمُونَ ظَـٰهِرًۭا مِّنَ ٱلْحَيَوٰةِ ٱلدُّنْيَا وَهُمْ عَنِ ٱلْـَٔاخِرَةِ هُمْ غَـٰفِلُونَ﴿٧﴾
share
يَعْلَمُونَ അവര്‍ അറിയുന്നു ظَاهِرًا ഒരു ബാഹ്യവശം مِّنَ الْحَيَاةِ ജീവിതത്തില്‍നിന്നു الدُّنْيَا ഐഹികമായ, ഇഹത്തിന്‍റെ وَهُمْ അവരോ, അവരാകട്ടെ عَنِ الْآخِرَةِ പരലോകത്തെപ്പറ്റി هُمْ അവര്‍ غَافِلُونَ ബോധാരഹിതരാണ്, ശ്രദ്ധയില്ലാത്തവരാണ്.
30:7ഐഹികജീവിതത്തില്‍ നിന്നുള്ള ഒരു ബാഹ്യവശം അവര്‍ അറിയുന്നു (അത്രമാത്രം); പരലോകത്തെ സംബന്ധിച്ച് അവരാകട്ടെ, ബോധരഹിതരാണുതാനും.
തഫ്സീർ : 7-7
View   
أَوَلَمْ يَتَفَكَّرُوا۟ فِىٓ أَنفُسِهِم ۗ مَّا خَلَقَ ٱللَّهُ ٱلسَّمَـٰوَٰتِ وَٱلْأَرْضَ وَمَا بَيْنَهُمَآ إِلَّا بِٱلْحَقِّ وَأَجَلٍۢ مُّسَمًّۭى ۗ وَإِنَّ كَثِيرًۭا مِّنَ ٱلنَّاسِ بِلِقَآئِ رَبِّهِمْ لَكَـٰفِرُونَ﴿٨﴾
share
أَوَلَمْ يَتَفَكَّرُوا അവര്‍ ചിന്തിച്ചുനോക്കുന്നില്ലേ فِي أَنفُسِهِم അവരുടെ മനസ്സുകളില്‍, സ്വയം തന്നെ مَّا خَلَقَ اللَّـهُ അല്ലാഹു സൃഷ്ടിച്ചിട്ടില്ല السَّمَاوَاتِ ആകാശങ്ങളെ وَالْأَرْضَ ഭൂമിയെയും وَمَا بَيْنَهُمَا അവ രണ്ടിനുമിടയിലുള്ളതും إِلَّا بِالْحَقِّ ന്യായത്തോടുകൂടിയല്ലാതെ, മുറപ്രകാരമല്ലാതെ وَأَجَلٍ ഒരു അവധിയോടും مُّسَمًّى നിര്‍ണ്ണയിക്കപ്പെട്ട, നിശ്ചിതമായ وَإِنَّ كَثِيرًا നിശ്ചയമായും അധികപേരും مِّنَ النَّاسِ മനുഷ്യരില്‍നിന്നു بِلِقَاءِ കാണുന്നതില്‍ رَبِّهِمْ തങ്ങളുടെ രക്ഷിതാവുമായി لَكَافِرُونَ അവിശ്വസിക്കുന്നവര്‍ തന്നെ.
30:8അവര്‍ തങ്ങളുടെ മനസ്സുകളില്‍ [സ്വയം] ചിന്തിച്ചു നോക്കുന്നില്ലേ?! ആകാശങ്ങളും, ഭൂമിയും, അവ രണ്ടിനുമിടയിലുള്ളതും ന്യായമായ കാര്യത്തോടും, ഒരു നിശ്ചിത അവധിയോടും കൂടിയല്ലാതെ അല്ലാഹു സൃഷ്ടിച്ചിട്ടില്ല. മനുഷ്യരില്‍ അധികപേരും തന്നെ, തങ്ങളുടെ രക്ഷിതാവുമായി കാണുന്നതില്‍ അവിശ്വസിക്കുന്നവരാണുതാനും.
തഫ്സീർ : 8-8
View   
أَوَلَمْ يَسِيرُوا۟ فِى ٱلْأَرْضِ فَيَنظُرُوا۟ كَيْفَ كَانَ عَـٰقِبَةُ ٱلَّذِينَ مِن قَبْلِهِمْ ۚ كَانُوٓا۟ أَشَدَّ مِنْهُمْ قُوَّةًۭ وَأَثَارُوا۟ ٱلْأَرْضَ وَعَمَرُوهَآ أَكْثَرَ مِمَّا عَمَرُوهَا وَجَآءَتْهُمْ رُسُلُهُم بِٱلْبَيِّنَـٰتِ ۖ فَمَا كَانَ ٱللَّهُ لِيَظْلِمَهُمْ وَلَـٰكِن كَانُوٓا۟ أَنفُسَهُمْ يَظْلِمُونَ﴿٩﴾
share
أَوَلَمْ يَسِيرُوا അവര്‍ സഞ്ചരിക്കുന്നില്ലേ فِي الْأَرْضِ ഭൂമിയില്‍ فَيَنظُرُوا എന്നാലവര്‍ക്കു നോക്കിക്കാണാമായിരുന്നു كَيْفَ كَانَ എങ്ങിനെ ആയിരുന്നു عَاقِبَةُ പര്യവസാനം, കലാശം الَّذِينَ مِن قَبْلِهِمْ അവരുടെ മുമ്പുള്ളവരുടെ كَانُوا അവരായിരുന്നു أَشَدَّ مِنْهُمْ ഇവരെക്കാള്‍ ഊക്കന്‍മാര്‍, കേമന്‍മാര്‍ قُوَّةً ശക്തിയാല്‍ وَأَثَارُوا അവര്‍ ഉഴുതു (ഇളക്കി) മറിക്കുകയും ചെയ്തു الْأَرْضَ ഭൂമിയെ وَعَمَرُوهَا അതില്‍ നിവസിക്കുകയും (കുടിയിരിക്കുകയും, നിവാസയോഗ്യമാക്കുകയും) ചെയ്തു أَكْثَرَ കൂടുതല്‍ مِمَّا عَمَرُوهَا ഇവര്‍ നിവസിച്ചതിനെക്കാള്‍ وَجَاءَتْهُمْ അവര്‍ക്കു ചെല്ലുകയും ചെയ്തു رُسُلُهُم അവരുടെ റസൂലുകള്‍ بِالْبَيِّنَاتِ വ്യക്തമായ തെളിവുകളുംകൊണ്ട് فَمَا كَانَ എന്നാല്‍ ഉണ്ടായില്ല اللَّـهُ അല്ലാഹു لِيَظْلِمَهُمْ അവരോടു അനീതി (അക്രമം) ചെയ്യുക وَلَـٰكِن كَانُوا പക്ഷേ അവരായിരുന്നു أَنفُسَهُمْ തങ്ങളോടു തന്നെ يَظْلِمُونَ അനീതി ചെയ്യും.
30:9ഭൂമിയില്‍ അവര്‍ സഞ്ചരിക്കുന്നില്ലേ? എന്നാലവര്‍ക്ക് തങ്ങളുടെ മുമ്പുള്ളവരുടെ പര്യവസാനം എങ്ങനെയായിരുന്നെന്നു നോക്കിക്കാണാമായിരുന്നുവല്ലോ! അവര്‍ [മുമ്പുള്ളവര്‍] ഇവരെക്കാള്‍ ശക്തിയില്‍ കേമന്‍മാരായിരുന്നു. അവര്‍ ഭൂമിയെ ഉഴുതു മറി(ച്ചു കൃഷിയുണ്ടാ)ക്കുകയും, ഇവര്‍ അതിനെ നിവാസയോഗ്യമാക്കിയതിനേക്കാള്‍ അവര്‍ അതിനെ നിവാസ യോഗ്യമാക്കുകയും ചെയ്തു. വ്യക്തമായ തെളിവുകളുംകൊണ്ട് അവരുടെ അടുക്കല്‍ അവരുടെ റസൂലുകള്‍ [ദൈവദൂതന്‍മാര്‍] ചെല്ലുകയും ചെയ്തിരുന്നു. എന്നാല്‍, അല്ലാഹു അവരോട് (യാതൊന്നും) അനീതി പ്രവര്‍ത്തിക്കുകയുണ്ടായിട്ടില്ല. പക്ഷേ, അവര്‍ തങ്ങളോടു തന്നെ അനീതി പ്രവര്‍ത്തിക്കുകയായിരുന്നു ചെയ്തതു.
തഫ്സീർ : 9-9
View   
ثُمَّ كَانَ عَـٰقِبَةَ ٱلَّذِينَ أَسَـٰٓـُٔوا۟ ٱلسُّوٓأَىٰٓ أَن كَذَّبُوا۟ بِـَٔايَـٰتِ ٱللَّهِ وَكَانُوا۟ بِهَا يَسْتَهْزِءُونَ﴿١٠﴾
share
ثُمَّ كَانَ പിന്നീടു ആയിത്തീര്‍ന്നു عَاقِبَةَ പര്യവസാനം الَّذِينَ أَسَاءُوا ദുഷ്-പ്രവര്‍ത്തി ചെയ്തവരുടെ السُّوأَىٰ ഏറ്റവും ദുഷിച്ചതു (വലിയ ദുരവസ്ഥ) أَن كَذَّبُوا അവര്‍ കളവാക്കിയതിനാല്‍ بِآيَاتِ اللَّـهِ അല്ലാഹുവിന്‍റെ ലക്ഷ്യങ്ങളെ, ദൃഷ്ടാന്തങ്ങളെ وَكَانُوا അവരായിരുന്നു بِهَا അവയെ, അവയെപ്പറ്റി يَسْتَهْزِئُونَ പരിഹസിക്കും.
30:10പിന്നീട്, ദുഷ്പ്രവൃത്തി ചെയ്ത (ആ) കൂട്ടരുടെ പര്യവസാനം ഏറ്റവും ദുരവസ്ഥയായിത്തീര്‍ന്നു; (അതെ) അല്ലാഹുവിന്‍റെ ലക്ഷ്യങ്ങളെ അവര്‍ വ്യാജമാക്കുകയും, അവയെപ്പറ്റി പരിഹസിച്ചുകൊണ്ടിരിക്കുകയും ചെയ്തതിനാല്‍!
തഫ്സീർ : 10-10
View   
ٱللَّهُ يَبْدَؤُا۟ ٱلْخَلْقَ ثُمَّ يُعِيدُهُۥ ثُمَّ إِلَيْهِ تُرْجَعُونَ﴿١١﴾
share
اللَّـهُ يَبْدَأُ അല്ലാഹു ആരംഭിക്കുന്നു, ആദ്യമുണ്ടാക്കുന്നു الْخَلْقَ സൃഷ്ടിയെ, സൃഷ്ടിപ്പു ثُمَّ പിന്നീടു يُعِيدُهُ അതിനെ ആവര്‍ത്തിക്കുന്നു, മടക്കിയുണ്ടാക്കുന്നു ثُمَّ إِلَيْهِ പിന്നീടു അവങ്കലേക്കു തന്നെ تُرْجَعُونَ നിങ്ങള്‍ മടക്കപ്പെടുന്നു.
30:11അല്ലാഹു സൃഷ്ടിയെ ആദ്യമുണ്ടാക്കുന്നു; പിന്നീടതു ആവര്‍ത്തിക്കുന്നു; പിന്നീട് അവങ്കലേക്കുതന്നെ നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യുന്നു.
തഫ്സീർ : 11-11
View   
وَيَوْمَ تَقُومُ ٱلسَّاعَةُ يُبْلِسُ ٱلْمُجْرِمُونَ﴿١٢﴾
share
وَيَوْمَ تَقُومُ നിലവില്‍ വരുന്ന (നിലനില്‍ക്കുന്ന) ദിവസം السَّاعَةُ ആ ഘട്ടം, (അന്ത്യഘട്ടം, അന്ത്യസമയം) يُبْلِسُ നിരാശപ്പെടും, ആശമുറിയും الْمُجْرِمُونَ കുറ്റവാളികള്‍.
30:12അന്ത്യസമയം (ലോകാവസാനഘട്ടം) നിലവില്‍ വരുന്ന ദിവസം, കുറ്റവാളികള്‍ ആശയറ്റുപോകുന്നതാണ്.
وَلَمْ يَكُن لَّهُم مِّن شُرَكَآئِهِمْ شُفَعَـٰٓؤُا۟ وَكَانُوا۟ بِشُرَكَآئِهِمْ كَـٰفِرِينَ﴿١٣﴾
share
وَلَمْ يَكُن ഉണ്ടായിരിക്കയുമില്ല لَّهُم അവര്‍ക്കു مِّن شُرَكَائِهِمْ അവരുടെ പങ്കുകാരില്‍നിന്നു شُفَعَاءُ ശുപാര്‍ശക്കാര്‍ وَكَانُوا അവര്‍ ആക്കുകയും ചെയ്യും بِشُرَكَائِهِمْ അവരുടെ പങ്കുകാരെ كَافِرِينَ നിഷേധിക്കുന്നവര്‍.
30:13തങ്ങളുടെ (ആരാധ്യന്‍മാരായ) പങ്കുകാരില്‍നിന്ന് അവര്‍ക്ക് ശുപാര്‍ശക്കാര്‍ ഉണ്ടായിരിക്കയുമില്ല; അവര്‍ തങ്ങളുടെ പങ്കാളികളെത്തന്നെ നിഷേധിക്കുന്നവരായിരിക്കയും ചെയ്യും.
തഫ്സീർ : 12-13
View   
وَيَوْمَ تَقُومُ ٱلسَّاعَةُ يَوْمَئِذٍۢ يَتَفَرَّقُونَ﴿١٤﴾
share
وَيَوْمَ تَقُومُ നിലവില്‍ വരുന്ന ദിവസം السَّاعَةُ ആ (അന്ത്യ) സമയം يَوْمَئِذٍ അന്ന് يَتَفَرَّقُونَ അവര്‍ വേര്‍പിരിയും.
30:14അന്ത്യസമയം നിലവില്‍ വരുന്ന ദിവസം, അന്ന് അവര്‍ വേര്‍പിരിയുന്നതാകുന്നു.
فَأَمَّا ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ فَهُمْ فِى رَوْضَةٍۢ يُحْبَرُونَ﴿١٥﴾
share
فَأَمَّا الَّذِينَ آمَنُوا എന്നാല്‍ വിശ്വസിച്ചവര്‍ وَعَمِلُوا പ്രവര്‍ത്തിക്കയും ചെയ്ത الصَّالِحَاتِ സല്‍കര്‍മ്മങ്ങള്‍ فَهُمْ എന്നാലവര്‍ فِي رَوْضَةٍ ഒരു പൂന്തോപ്പില്‍, ഉദ്യാനത്തില്‍ يُحْبَرُونَ ആനന്ദം നല്‍കപ്പെടും, സന്തോഷമടയും.
30:15എന്നാല്‍, വിശ്വസിക്കുകയും, സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരാകട്ടെ, അവര്‍ (സ്വര്‍ഗ്ഗീയമായ) ഒരു പൂന്തോപ്പില്‍ ആനന്ദം കൊള്ളുന്നതാകുന്നു.
وَأَمَّا ٱلَّذِينَ كَفَرُوا۟ وَكَذَّبُوا۟ بِـَٔايَـٰتِنَا وَلِقَآئِ ٱلْـَٔاخِرَةِ فَأُو۟لَـٰٓئِكَ فِى ٱلْعَذَابِ مُحْضَرُونَ﴿١٦﴾
share
وَأَمَّا الَّذِينَ كَفَرُوا എന്നാല്‍ അവിശ്വസിച്ചവര്‍ وَكَذَّبُوا കളവാക്കുകയും ചെയ്ത بِآيَاتِنَا നമ്മുടെ ലക്ഷ്യങ്ങളെ, ദൃഷ്ടാന്തങ്ങളെ وَلِقَاءِ الْآخِرَةِ പരലോകം കണ്ടുമുട്ടുന്നതിനെയും فَأُولَـٰئِكَ അക്കൂട്ടര്‍ فِي الْعَذَابِ ശിക്ഷയില്‍ مُحْضَرُونَ ഹാജരാക്കപ്പെടുന്നവരാണ്.
30:16എന്നാല്‍ അവിശ്വസിക്കുകയും, നമ്മുടെ ലക്ഷ്യങ്ങളെയും പരലോകത്തെ കണ്ടുമുട്ടുന്നതിനെയും വ്യാജമാക്കുകയും ചെയ്തിട്ടുള്ളവരോ, അവര്‍ ശിക്ഷയില്‍ ഹാജറാക്കപ്പെടുന്നവരുമായിരിക്കും.
തഫ്സീർ : 14-16
View   
فَسُبْحَـٰنَ ٱللَّهِ حِينَ تُمْسُونَ وَحِينَ تُصْبِحُونَ﴿١٧﴾
share
فَسُبْحَانَ اللَّـهِ ആകയാല്‍ അല്ലാഹുവിന്‍റെ തസ്ബീഹ് നടത്തുക, പ്രകീര്‍ത്തനം ചെയ്യുക, പരിശുദ്ധതയെ വാഴ്ത്തുന്നു حِينَ تُمْسُونَ നിങ്ങള്‍ സന്ധ്യാസമയത്തിലാകുമ്പോള്‍ (വൈകുന്നേരം) وَحِينَ تُصْبِحُونَ നിങ്ങള്‍ പ്രഭാത സമയത്താകുമ്പോഴും (കാലത്തും).
30:17ആകയാല്‍, നിങ്ങള്‍ (അസ്തമന) സന്ധ്യാവേളയിലാകുമ്പോഴും, പ്രഭാതവേളയിലാകുമ്പോഴും അല്ലാഹുവിന്‍റെ പരിശുദ്ധതയെ പ്രകീര്‍ത്തനം [തസ്ബീഹു] ചെയ്യുക.
وَلَهُ ٱلْحَمْدُ فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَعَشِيًّۭا وَحِينَ تُظْهِرُونَ﴿١٨﴾
share
وَلَهُ അവനുതന്നെ الْحَمْدُ സ്തുതി, സ്തോത്രം فِي السَّمَاوَاتِ ആകാശങ്ങളില്‍ وَالْأَرْضِ ഭൂമിയിലും وَعَشِيًّا സായാഹ്നവേളയിലും, (സായംകാലത്തും) وَحِينَ تُظْهِرُونَ നിങ്ങള്‍ മദ്ധ്യാഹ്നവേളയിലാകുമ്പോഴും, (ഉച്ചസമയത്തും)
30:18ആകശാങ്ങളിലും ഭൂമിയിലും (എല്ലാ) സ്തുതിയും അവനുതന്നെ - സായാഹ്നസമയത്തും, നിങ്ങള്‍ മദ്ധ്യാഹ്നവേളയിലാകുമ്പോഴും (പ്രകീര്‍ത്തനം ചെയ്യുക).
തഫ്സീർ : 17-18
View   
يُخْرِجُ ٱلْحَىَّ مِنَ ٱلْمَيِّتِ وَيُخْرِجُ ٱلْمَيِّتَ مِنَ ٱلْحَىِّ وَيُحْىِ ٱلْأَرْضَ بَعْدَ مَوْتِهَا ۚ وَكَذَٰلِكَ تُخْرَجُونَ﴿١٩﴾
share
يُخْرِجُ അവന്‍ പുറത്തുവരുത്തുന്നു الْحَيَّ ജീവിയെ, ജീവനുള്ള വസ്തുവെ مِنَ الْمَيِّتِ നിര്‍ജ്ജീവമായതില്‍ നിന്നു وَيُخْرِجُ പുറത്തു വരുത്തുകയും ചെയ്യുന്നു الْمَيِّتَ നിര്‍ജ്ജീവമായതിനെ مِنَ الْحَيِّ ജീവനുള്ളതില്‍നിന്നു وَيُحْيِي അവന്‍ ജീവിപ്പിക്കയും ചെയ്യുന്നു الْأَرْضَ ഭൂമിയെ بَعْدَ مَوْتِهَا അതിന്‍റെ മരണത്തിന് (നിര്‍ജ്ജീവാവസ്ഥക്ക്) ശേഷം وَكَذَٰلِكَ അപ്രകാരംതന്നെ تُخْرَجُونَ നിങ്ങളും പുറത്തുവരുത്തപ്പെടുന്നു, വെളിക്ക് കൊണ്ടുവരപ്പെടുന്നു.
30:19അവന്‍ നിര്‍ജ്ജീവമായതില്‍നിന്നു ജീവിയെ പുറത്തുവരുത്തുന്നു; ജീവിയില്‍നിന്നു നിര്‍ജ്ജീവമായതിനെയും പുറത്തുവരുത്തുന്നു. ഭൂമി നിര്‍ജ്ജീവമായതിനുശേഷം അതിനെ ജീവിപ്പിക്കുകയും ചെയ്യുന്നു. അപ്രകാരം തന്നെ, നിങ്ങളും (മരണശേഷം) പുറത്തുകൊണ്ടുവരപ്പെടും.
തഫ്സീർ : 19-19
View   
وَمِنْ ءَايَـٰتِهِۦٓ أَنْ خَلَقَكُم مِّن تُرَابٍۢ ثُمَّ إِذَآ أَنتُم بَشَرٌۭ تَنتَشِرُونَ﴿٢٠﴾
share
وَمِنْ آيَاتِهِ അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണ് أَنْ خَلَقَكُم നിങ്ങളെ അവന്‍ സൃഷ്ടിച്ചതു مِّن تُرَابٍ മണ്ണില്‍ നിന്നു ثُمَّ പിന്നീടു إِذَا أَنتُم നിങ്ങളതാ, എന്നിട്ടു നിങ്ങള്‍ بَشَرٌ മനുഷ്യര്‍ (ആയിരിക്കുന്നു) تَنتَشِرُونَ വ്യാപിച്ചുകൊണ്ടിരിക്കുന്ന, പരന്നുകിടക്കുന്ന.
30:20അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണ്, മണ്ണില്‍ നിന്ന് നിങ്ങളെ അവന്‍ സൃഷ്ടിച്ചിരിക്കുന്നത്. പിന്നീട് നിങ്ങളതാ (ഭൂമിയില്‍) വ്യാപിച്ചുകൊണ്ടിരിക്കുന്ന മനുഷ്യരായിരിക്കുന്നു!
وَمِنْ ءَايَـٰتِهِۦٓ أَنْ خَلَقَ لَكُم مِّنْ أَنفُسِكُمْ أَزْوَٰجًۭا لِّتَسْكُنُوٓا۟ إِلَيْهَا وَجَعَلَ بَيْنَكُم مَّوَدَّةًۭ وَرَحْمَةً ۚ إِنَّ فِى ذَٰلِكَ لَـَٔايَـٰتٍۢ لِّقَوْمٍۢ يَتَفَكَّرُونَ﴿٢١﴾
share
وَمِنْ آيَاتِهِ അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണ് أَنْ خَلَقَ അവന്‍ സൃഷ്ടിച്ചിരിക്കുന്നതു لَكُم നിങ്ങള്‍ക്കു مِّنْ أَنفُسِكُمْ നിങ്ങളില്‍നിന്നു തന്നെ (നിങ്ങളുടെ വര്‍ഗ്ഗത്തില്‍നിന്നു) أَزْوَاجًا ഇണകളെ (ഭാര്യമാരെ) لِّتَسْكُنُوا നിങ്ങള്‍ സമാധാനപ്പെടുവാന്‍, അടങ്ങുവാന്‍ إِلَيْهَا അവരിലേക്ക് (അവരുടെ അടുക്കല്‍) وَجَعَلَ അവന്‍ ആക്കുക (ഏര്‍പ്പെടുത്തുക)യും ചെയ്തു بَيْنَكُم നിങ്ങള്‍ക്കിടയില്‍ مَّوَدَّةً സ്നേഹബന്ധം وَرَحْمَةً കരുണയും إِنَّ فِي ذَٰلِكَ നിശ്ചയമായും അതിലുണ്ടു لَآيَاتٍ പല ദൃഷ്ടാന്തങ്ങള്‍ لِّقَوْمٍ ഒരു ജനതക്ക് يَتَفَكَّرُونَ ചിന്തിക്കുന്ന.
30:21അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതുതന്നെയാണ്, നിങ്ങളില്‍ നിന്നുതന്നെ നിങ്ങള്‍ക്കു ഇണകളെ (ഭാര്യമാരെ) അവന്‍ സൃഷ്ടിച്ചു തന്നിട്ടുള്ളതും - നിങ്ങള്‍ അവരുടെ അടുക്കല്‍ സമാധാനമടയുവാന്‍ വേണ്ടി. നിങ്ങള്‍ക്കിടയില്‍ അവന്‍ സ്നേഹബന്ധവും, കാരുണ്യവും ഏര്‍പ്പെടുത്തുകയും ചെയ്തിരിക്കുന്നു. നിശ്ചയമായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് പല ദൃഷ്ടാന്തങ്ങളുണ്ട്.
وَمِنْ ءَايَـٰتِهِۦ خَلْقُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَٱخْتِلَـٰفُ أَلْسِنَتِكُمْ وَأَلْوَٰنِكُمْ ۚ إِنَّ فِى ذَٰلِكَ لَـَٔايَـٰتٍۢ لِّلْعَـٰلِمِينَ﴿٢٢﴾
share
وَمِنْ آيَاتِهِ അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതുതന്നെ خَلْقُ السَّمَاوَاتِ ആകാശങ്ങളെ സൃഷ്ടിച്ചതു وَالْأَرْضِ ഭൂമിയെയും وَاخْتِلَافُ വ്യത്യാസപ്പെട്ടതും أَلْسِنَتِكُمْ നിങ്ങളുടെ ഭാഷകള്‍ وَأَلْوَانِكُمْ നിങ്ങളുടെ വര്‍ണ്ണങ്ങളും إِنَّ فِي ذَٰلِكَ നിശ്ചയമായും അതിലുണ്ടു لَآيَاتٍ പല ദൃഷ്ടാന്തങ്ങള്‍ لِّلْعَالِمِينَ അറിവുള്ളവര്‍ക്ക്.
30:22അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതു തന്നെയാണ്, ആകാശങ്ങളെയും ഭൂമിയെയും സൃഷ്ടിച്ചതും, നിങ്ങളുടെ ഭാഷകളും, നിങ്ങളുടെ വര്‍ണ്ണങ്ങളും വ്യത്യസ്തമായിരിക്കുന്നതും. നിശ്ചയമായും, അറിവുള്ളവര്‍ക്ക് അതില്‍ പല ദൃഷ്ടാന്തങ്ങളുമുണ്ട്.
തഫ്സീർ : 20-22
View   
وَمِنْ ءَايَـٰتِهِۦ مَنَامُكُم بِٱلَّيْلِ وَٱلنَّهَارِ وَٱبْتِغَآؤُكُم مِّن فَضْلِهِۦٓ ۚ إِنَّ فِى ذَٰلِكَ لَـَٔايَـٰتٍۢ لِّقَوْمٍۢ يَسْمَعُونَ﴿٢٣﴾
share
وَمِنْ آيَاتِهِ അവന്‍റെ ദൃഷ്ടാന്തങ്ങളില്‍പെട്ടതാണ് مَنَامُكُم നിങ്ങളുടെ ഉറക്ക് بِاللَّيْلِ രാത്രിയില്‍ وَالنَّهَارِ പകലും وَابْتِغَاؤُكُم നിങ്ങള്‍ അന്വേഷിക്കുന്നതും مِّن فَضْلِهِ അവന്‍റെ അനുഗ്രഹത്തില്‍നിന്ന് إِنَّ فِي ذَٰلِكَ നിശ്ചയമായും അതിലുണ്ട് لَآيَاتٍ പല ദൃഷ്ടാന്തങ്ങള്‍ لِّقَوْمٍ ഒരു ജനതക്കു يَسْمَعُونَ കേള്‍ക്കുന്ന
30:23അവന്‍റെ ദൃഷ്ടാന്തങ്ങളില്‍പെട്ടതു തന്നെയാണ്, നിങ്ങള്‍ രാത്രിയും, പകലും ഉറങ്ങുന്നതും, അവന്‍റെ അനുഗ്രഹത്തില്‍നിന്ന് നിങ്ങള്‍ (ഉപജീവനമാര്‍ഗ്ഗം) അന്വേഷിക്കുന്നതും. നിശ്ചയമായും, അതില്‍ കേള്‍ക്കുന്ന ജനങ്ങള്‍ക്കു പല ദൃഷ്ടാന്തങ്ങളുണ്ട്.
وَمِنْ ءَايَـٰتِهِۦ يُرِيكُمُ ٱلْبَرْقَ خَوْفًۭا وَطَمَعًۭا وَيُنَزِّلُ مِنَ ٱلسَّمَآءِ مَآءًۭ فَيُحْىِۦ بِهِ ٱلْأَرْضَ بَعْدَ مَوْتِهَآ ۚ إِنَّ فِى ذَٰلِكَ لَـَٔايَـٰتٍۢ لِّقَوْمٍۢ يَعْقِلُونَ﴿٢٤﴾
share
وَمِنْ آيَاتِهِ അവന്‍റെ ദൃഷ്ടാന്തങ്ങളില്‍പെട്ടതാണ് يُرِيكُمُ അവന്‍ നിങ്ങള്‍ക്കു കാണിച്ചുതരുന്നുവെന്നതു الْبَرْقَ മിന്നല്‍ خَوْفًا ഭയപ്പാടായിക്കൊണ്ടു, ഭയത്തിന്നായി وَطَمَعًا പ്രത്യാശയായും, ആശക്കും وَيُنَزِّلُ അവന്‍ ഇറക്കുന്നുവെന്നതും مِنَ السَّمَاءِ ആകാശത്തുനിന്നു مَاءً വെള്ളം فَيُحْيِي എന്നിട്ടവന്‍ ജീവിപ്പിക്കുന്നു بِهِ അതുകൊണ്ടു, അതുമൂലം الْأَرْضَ ഭൂമിയെ بَعْدَ مَوْتِهَا അതിന്‍റെ മരണത്തിനു (നിര്‍ജ്ജീവതക്കു) ശേഷം إِنَّ فِي ذَٰلِكَ നിശ്ചയമായും അതിലുണ്ട് لَآيَاتٍ പല ദൃഷ്ടാന്തങ്ങള്‍, ലക്ഷ്യങ്ങള്‍ لِّقَوْمٍ يَعْقِلُونَ ബുദ്ധികൊടുക്കുന്ന (മനസ്സിരുത്തുന്ന) ജനങ്ങള്‍ക്ക്.
30:24അവന്‍റെ ദൃഷ്ടാന്തങ്ങളില്‍പെട്ടതു തന്നെയാണ്, (നിങ്ങള്‍ക്കു) ഭയപ്പാടും പ്രത്യാശയുമായിക്കൊണ്ട് അവന്‍ നിങ്ങള്‍ക്കു മിന്നല്‍ കാണിച്ചുതരുന്നതും; ആകാശത്തുനിന്നു വെള്ളം ഇറക്കി അതുമൂലം ഭൂമിയെ - അതിന്‍റെ നിര്‍ജ്ജീവാവസ്ഥക്കുശേഷം - ജീവിപ്പിക്കുന്നതും. നിശ്ചയമായും, ബുദ്ധികൊടുക്കുന്ന ജനങ്ങള്‍ക്കു അതില്‍ പല ദൃഷ്ടാന്തങ്ങളുമുണ്ട്.
തഫ്സീർ : 23-24
View   
وَمِنْ ءَايَـٰتِهِۦٓ أَن تَقُومَ ٱلسَّمَآءُ وَٱلْأَرْضُ بِأَمْرِهِۦ ۚ ثُمَّ إِذَا دَعَاكُمْ دَعْوَةًۭ مِّنَ ٱلْأَرْضِ إِذَآ أَنتُمْ تَخْرُجُونَ﴿٢٥﴾
share
وَمِنْ آيَاتِهِ അവന്‍റെ ദൃഷ്ടാന്തങ്ങളില്‍പെട്ടതു തന്നെ أَن تَقُومَ നിലനില്‍ക്കുന്നതു السَّمَاءُ ആകാശം وَالْأَرْضُ ഭൂമിയും بِأَمْرِهِ അവന്‍റെ കല്പനപ്രകാരം ثُمَّ പിന്നീടു إِذَا دَعَاكُمْ അവന്‍ നിങ്ങളെ വിളിച്ചാല്‍ دَعْوَةً ഒരു വിളി مِّنَ الْأَرْضِ ഭൂമിയില്‍നിന്നു إِذَا أَنتُمْ അപ്പോള്‍ നിങ്ങളതാ تَخْرُجُونَ പുറത്തുവരുന്നു.
30:25അവന്‍റെ ദൃഷ്ടാന്തങ്ങളില്‍പെട്ടതു തന്നെയാണ്, അവന്‍റെ കല്പനപ്രകാരം ആകാശവും ഭൂമിയും നിലനിന്നുവരുന്നതും, പിന്നീട്, ഭൂമിയില്‍നിന്ന് നിങ്ങളെ അവന്‍ ഒരൊറ്റ വിളി വിളിച്ചാല്‍ അപ്പോള്‍ നിങ്ങളതാ, പുറത്തുവരുന്നതാണ്!
وَلَهُۥ مَن فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۖ كُلٌّۭ لَّهُۥ قَـٰنِتُونَ﴿٢٦﴾
share
وَلَهُ അവന്നുള്ളതാണ് مَن فِي السَّمَاوَاتِ ആകാശങ്ങളിലുള്ളവര്‍ وَالْأَرْضِ ഭൂമിയിലും كُلٌّ എല്ലാവരും لَّهُ അവനു قَانِتُونَ കീഴൊതുങ്ങിയവരാണ്, കീഴടങ്ങുന്നവരാണ്.
30:26ആകാശങ്ങളിലും, ഭൂമിയിലുള്ളവര്‍ (മുഴുവനും) അവന്‍റേതാകുന്നു: എല്ലാവരും അവന് കീഴടങ്ങുന്നവരത്രെ.
തഫ്സീർ : 25-26
View   
وَهُوَ ٱلَّذِى يَبْدَؤُا۟ ٱلْخَلْقَ ثُمَّ يُعِيدُهُۥ وَهُوَ أَهْوَنُ عَلَيْهِ ۚ وَلَهُ ٱلْمَثَلُ ٱلْأَعْلَىٰ فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۚ وَهُوَ ٱلْعَزِيزُ ٱلْحَكِيمُ﴿٢٧﴾
share
وَهُوَ അവനാണ് الَّذِي يَبْدَأُ ആദ്യമായുണ്ടാക്കുന്നവന്‍ الْخَلْقَ സൃഷ്ടിയെ ثُمَّ يُعِيدُهُ പിന്നീടതിനെ ആവര്‍ത്തിക്കുന്നു, മടക്കിയുണ്ടാക്കുന്നു وَهُوَ അതാകട്ടെ أَهْوَنُ വളരെ (ഏറ്റവും) നിസ്സാരമാണ് عَلَيْهِ അവനു وَلَهُ അവന്നുണ്ടു (താനും) الْمَثَلُ ഉപമ, ഉപമാനം (ഗുണം, നിലപാടു) الْأَعْلَىٰ അത്യുന്നതമായ فِي السَّمَاوَاتِ ആകാശങ്ങളില്‍ وَالْأَرْضِ ഭൂമിയിലും وَهُوَ അവന്‍ الْعَزِيزُ പ്രതാപശാലിയാണ് الْحَكِيمُ അഗാധജ്ഞനാണ്.
30:27അവന്‍ തന്നെയാണ് സൃഷ്ടിയെ ആദ്യമുണ്ടാക്കുന്നവന്‍, പിന്നീട് അവന്‍ അതു ആവര്‍ത്തിക്കുന്നു. അതാകട്ടെ, അവന്‍റെമേല്‍ വളരെ എളിയ കാര്യവുമാണ്. ആകാശങ്ങളിലും, ഭൂമിയിലും അത്യുന്നതമായ ഉപമ അവനുണ്ടുതാനും. അവന്‍ പ്രതാപശാലിയാണ്, അഗാധജ്ഞനാണ്.
തഫ്സീർ : 27-27
View   
ضَرَبَ لَكُم مَّثَلًۭا مِّنْ أَنفُسِكُمْ ۖ هَل لَّكُم مِّن مَّا مَلَكَتْ أَيْمَـٰنُكُم مِّن شُرَكَآءَ فِى مَا رَزَقْنَـٰكُمْ فَأَنتُمْ فِيهِ سَوَآءٌۭ تَخَافُونَهُمْ كَخِيفَتِكُمْ أَنفُسَكُمْ ۚ كَذَٰلِكَ نُفَصِّلُ ٱلْـَٔايَـٰتِ لِقَوْمٍۢ يَعْقِلُونَ﴿٢٨﴾
share
ضَرَبَ لَكُم നിങ്ങള്‍ക്കു അവന്‍ വിവരിച്ചു തരുകയാണ്‌ مَّثَلًا ഒരു ഉപമ مِّنْ أَنفُسِكُمْ നിങ്ങളില്‍നിന്നു തന്നെ هَل لَّكُم നിങ്ങള്‍ക്കുണ്ടോ مِّن مَّا مَلَكَتْ അധീനപ്പെടുത്തിയ (ഉടമയാക്കിയ)തില്‍നിന്നു أَيْمَانُكُم നിങ്ങളുടെ വലങ്കൈകള്‍ مِّن شُرَكَاءَ വല്ല പങ്കുകാരും فِي مَا رَزَقْنَاكُمْ നിങ്ങള്‍ക്കു നാം നല്‍കിയതില്‍ فَأَنتُمْ എന്നിട്ടു നിങ്ങള്‍ فِيهِ അതില്‍ سَوَاءٌ ഒരു പോലെയാണ്, സമമാണ് تَخَافُونَهُمْ നിങ്ങളവരെ ഭയപ്പെടുന്നു كَخِيفَتِكُمْ നിങ്ങള്‍ ഭയപ്പെടുന്നതുപോലെ أَنفُسَكُمْ നിങ്ങളെത്തന്നെ (തമ്മതമ്മില്‍) كَذَٰلِكَ അപ്രകാരം نُفَصِّلُ നാം വിവരിക്കുന്നു الْآيَاتِ ദൃഷ്ടാന്തങ്ങളെ لِقَوْمٍ يَعْقِلُونَ ബുദ്ധികൊടുക്കുന്ന ജനങ്ങള്‍ക്ക്.
30:28നിങ്ങളില്‍ നിന്നുതന്നെ നിങ്ങള്‍ക്ക് ഒരു ഉപമ അവന്‍ വിവരിച്ചുതരുകയാണ്: നിങ്ങള്‍ക്കു നാം നല്‍കിയിട്ടുള്ള വസ്തുവില്‍ നിങ്ങളുടെ വലങ്കൈകള്‍ ഉടമപ്പെടുത്തിയിട്ടുള്ളവരില്‍ [അടിമകളില്‍] നിന്ന് വല്ല പങ്കുകാരും നിങ്ങള്‍ക്കുണ്ടോ?- എന്നിട്ട്, നിങ്ങള്‍ നിങ്ങളെത്തന്നെ (പരസ്പം) ഭയപ്പെടുന്നതുപോലെ, അവരെയും ഭയപ്പെട്ടു കൊണ്ടിരിക്കുമാറ് അതില്‍ നിങ്ങള്‍ (ഇരുകൂട്ടരും) സമന്‍മാരായിരിക്കുക (-ഇങ്ങിനെ ഉണ്ടാകുമോ?!) ബുദ്ധികൊടുക്കുന്ന ജനങ്ങള്‍ക്ക് നാം ഇപ്രകാരം ലക്ഷ്യങ്ങള്‍ വിവരിച്ചുകൊടുക്കുന്നു.
തഫ്സീർ : 28-28
View   
بَلِ ٱتَّبَعَ ٱلَّذِينَ ظَلَمُوٓا۟ أَهْوَآءَهُم بِغَيْرِ عِلْمٍۢ ۖ فَمَن يَهْدِى مَنْ أَضَلَّ ٱللَّهُ ۖ وَمَا لَهُم مِّن نَّـٰصِرِينَ﴿٢٩﴾
share
بَلِ പക്ഷേ اتَّبَعَ പിന്‍പറ്റി, തുടര്‍ന്നു الَّذِينَ ظَلَمُوا അക്രമം പ്രവര്‍ത്തിക്കുന്നവര്‍ أَهْوَاءَهُم തങ്ങളുടെ ഇച്ഛകളെ بِغَيْرِ عِلْمٍ യാതൊരു അറിവുമില്ലാതെ فَمَن എന്നിരിക്കെ ആരാണ് يَهْدِي സന്മാര്‍ഗ്ഗം കാണിക്കുന്നതു مَنْ യാതൊരുവര്‍ക്കു أَضَلَّ اللَّـهُ അല്ലാഹു വഴിപിഴപ്പിച്ച وَمَا لَهُم അവര്‍ക്കില്ലതാനും مِّن نَّاصِرِينَ യാതൊരു സഹായികളും, സഹായികളില്‍പെട്ട (ആരും).
30:29പക്ഷേ, അക്രമം പ്രവര്‍ത്തിക്കുന്നവര്‍ യാതൊരു അറിവുമില്ലാതെ തങ്ങളുടെ ഇച്ഛകളെ പിന്‍പറ്റിയിരിക്കുകയാണ്. എന്നിരിക്കെ, അല്ലാഹു വഴിപിഴപ്പിച്ചവരെ ആരാണ് സന്മാര്‍ഗ്ഗത്തിലാക്കുക?! അവര്‍ക്കു യാതൊരു സഹായിയുമില്ലതാനും.
തഫ്സീർ : 29-29
View   
فَأَقِمْ وَجْهَكَ لِلدِّينِ حَنِيفًۭا ۚ فِطْرَتَ ٱللَّهِ ٱلَّتِى فَطَرَ ٱلنَّاسَ عَلَيْهَا ۚ لَا تَبْدِيلَ لِخَلْقِ ٱللَّهِ ۚ ذَٰلِكَ ٱلدِّينُ ٱلْقَيِّمُ وَلَـٰكِنَّ أَكْثَرَ ٱلنَّاسِ لَا يَعْلَمُونَ﴿٣٠﴾
share
فَأَقِمْ ആകയാല്‍ നിലനിറുത്തുക وَجْهَكَ നിന്‍റെ മുഖം لِلدِّينِ മതത്തിലേക്ക് حَنِيفًا ശുദ്ധമനസ്കനായ നിലയില്‍ فِطْرَتَ اللَّـهِ അല്ലാഹുവിന്‍റെ പ്രകൃതി, സൃഷ്ടിപ്പു الَّتِي فَطَرَ അവന്‍ പ്രകൃതം ചെയ്ത, സൃഷ്ടിച്ചതായ النَّاسَ മനുഷ്യരെ عَلَيْهَا അതുപ്രകാരം, അതിന്‍റെമേല്‍ لَا تَبْدِيلَ മാറ്റം ഇല്ല, പകരമാക്കലില്ല لِخَلْقِ اللَّـهِ അല്ലാഹുവിന്‍റെ സൃഷ്ടിപ്പിനു ذَٰلِكَ അതു, അതത്രെ الدِّينُ الْقَيِّمُ ശരിയായി നിലനില്‍ക്കുന്ന (വക്രതയില്ലാത്ത) മതം وَلَـٰكِنَّ എങ്കിലും أَكْثَرَ النَّاسِ മനുഷ്യരില്‍ അധികമാളും لَا يَعْلَمُونَ അറിയുന്നില്ല.
30:30ആകയാല്‍, ശുദ്ധമനസ്കനായ നിലയില്‍ നീ നിന്‍റെ മുഖത്തെ (ഈ) മതത്തിലേക്കു ചൊവ്വാക്കി നിറുത്തുക; മനുഷ്യരെ അല്ലാഹു യാതൊരു പ്രകൃതിയിലായി സൃഷ്ടിചിരിക്കുന്നുവോ, അല്ലാഹുവിന്‍റെ ആ പ്രകൃതി (മതം)! അല്ലാഹുവിന്‍റെ സൃഷ്ടിപ്പിന് മാറ്റമേ ഇല്ല. അതത്രെ (വക്രതയില്ലാതെ) ശരിയായി നിലകൊള്ളുന്ന മതം. എങ്കിലും, മനുഷ്യരില്‍ അധികമാളും അറിയുന്നില്ല.
مُنِيبِينَ إِلَيْهِ وَٱتَّقُوهُ وَأَقِيمُوا۟ ٱلصَّلَوٰةَ وَلَا تَكُونُوا۟ مِنَ ٱلْمُشْرِكِينَ﴿٣١﴾
share
مُنِيبِينَ മനസ്സു മടങ്ങിയവരായി, വിനയപ്പെട്ടവരായിട്ടു إِلَيْهِ അവങ്കലേക്ക്‌ وَاتَّقُوهُ അവനെ സൂക്ഷിക്കുകയും ചെയ്യുവിന്‍ وَأَقِيمُوا നിലനിറുത്തുകയും ചെയ്യുവിന്‍ الصَّلَاةَ നമസ്കാരം وَلَا تَكُونُوا നിങ്ങള്‍ ആകുകയും അരുതു مِنَ الْمُشْرِكِينَ മുശ്രിക്കുകളില്‍ പെട്ട(വ൪).
30:31അവങ്കലേക്ക്‌ [അല്ലാഹുവിങ്കലേക്ക്‌] മനസ്സു മടങ്ങിയവരായ നിലയില്‍ (അതിനെ അവലംബിച്ചുകൊള്ളുക). അവനെ സൂക്ഷിക്കുകയും, നമസ്കാരം നിലനിറുത്തുകയും ചെയ്യുവിന്‍. നിങ്ങള്‍ "മുശ്രിക്കുകളു"ടെ [പരദൈവവിശ്വാസികളുടെ] കൂട്ടത്തില്‍ ആകുകയും അരുത്.
مِنَ ٱلَّذِينَ فَرَّقُوا۟ دِينَهُمْ وَكَانُوا۟ شِيَعًۭا ۖ كُلُّ حِزْبٍۭ بِمَا لَدَيْهِمْ فَرِحُونَ﴿٣٢﴾
share
مِنَ الَّذِينَ അതായതു യാതൊരുവരില്‍ فَرَّقُوا അവര്‍ ഭിന്നിപ്പിച്ചിരിക്കുന്നു دِينَهُمْ തങ്ങളുടെ മതത്തെ وَكَانُوا അവരാകുകയും ചെയ്തിരിക്കുന്നു شِيَعًا പല കക്ഷികള്‍ كُلُّ حِزْبٍ എല്ലാ (ഓരോ) സംഘവും بِمَا لَدَيْهِمْ തങ്ങളുടെ പക്കലുള്ളതുകൊണ്ടു فَرِحُونَ ആഹ്ളാദം (അഭിമാനം കൊള്ളുന്നവരാണ്).
30:32അതായതു: തങ്ങളുടെ മതത്തെ ഭിന്നിപ്പിക്കുകയും, പല കക്ഷികളായിത്തീരുകയും ചെയ്തവരുടെ കൂട്ടത്തില്‍ (ആകരുതു). ഓരോ സംഘവും തങ്ങളുടെ പക്കലുള്ളതില്‍ ആഹ്ളാദം കൊള്ളുന്നവരാണ്.
തഫ്സീർ : 30-32
View   
وَإِذَا مَسَّ ٱلنَّاسَ ضُرٌّۭ دَعَوْا۟ رَبَّهُم مُّنِيبِينَ إِلَيْهِ ثُمَّ إِذَآ أَذَاقَهُم مِّنْهُ رَحْمَةً إِذَا فَرِيقٌۭ مِّنْهُم بِرَبِّهِمْ يُشْرِكُونَ﴿٣٣﴾
share
وَإِذَا مَسَّ ബാധിച്ചാല്‍, സ്പര്‍ശിച്ചാല്‍ النَّاسَ മനുഷ്യരെ ضُرٌّ വല്ല ബുദ്ധിമുട്ടും, ഉപദ്രവവും دَعَوْا അവര്‍ വിളിക്കും, പ്രാര്‍ത്ഥിക്കും رَبَّهُم തങ്ങളുടെ റബ്ബിനെ مُّنِيبِينَ മനസ്സു മടങ്ങിയവരായ നിലയില്‍ إِلَيْهِ അവങ്കലേക്കു ثُمَّ പിന്നെ إِذَا أَذَاقَهُم അവന്‍ അവര്‍ക്കു ആസ്വദിപ്പിച്ചാല്‍ مِّنْهُ തന്‍റെ പക്കല്‍നിന്നു رَحْمَةً വല്ല കാരുണ്യവും إِذَا فَرِيقٌ അപ്പോഴതാ ഒരുവിഭാഗം مِّنْهُم അവരില്‍നിന്നു بِرَبِّهِمْ തങ്ങളുടെ റബ്ബിനോടു يُشْرِكُونَ പങ്കുചേര്‍ക്കുന്നു.
30:33മനുഷ്യരെ വല്ല ബുദ്ധിമുട്ടും ബാധിച്ചാല്‍, അവര്‍ തങ്ങളുടെ രക്ഷിതാവിങ്കലേക്കു മനസ്സു മടങ്ങിയവരായ നിലയില്‍ അവനെ വിളി(ച്ച് പ്രാര്‍ത്ഥി)ക്കുന്നതാണ്. പിന്നീട്, അവന്‍ തന്‍റെ പക്കല്‍നിന്നു വല്ല കാരുണ്യവും അവര്‍ക്ക് ആസ്വദിപ്പിച്ചാല്‍ അപ്പോഴതാ, അവരില്‍നിന്നു ഒരു വിഭാഗം തങ്ങളുടെ രക്ഷിതാവിനോടു (വേറെ ആരാധ്യന്മാരെ) പങ്കുചേര്‍ക്കുന്നു.
لِيَكْفُرُوا۟ بِمَآ ءَاتَيْنَـٰهُمْ ۚ فَتَمَتَّعُوا۟ فَسَوْفَ تَعْلَمُونَ﴿٣٤﴾
share
لِيَكْفُرُوا അവര്‍ നന്ദികേടു കാണിക്കുവാന്‍, നന്ദികേടു ചെയ്യട്ടെ بِمَا آتَيْنَاهُمْ നാം അവര്‍ക്കു കൊടുത്തതില്‍ فَتَمَتَّعُوا എന്നാല്‍ നിങ്ങള്‍ സുഖിക്കുക فَسَوْفَ എന്നാല്‍ വഴിയെ تَعْلَمُونَ നിങ്ങള്‍ക്കറിയാം.
30:34നാം അവര്‍ക്ക് കൊടുത്തിട്ടുള്ളതിനു നന്ദികേടു കാണിക്കുവാനായിട്ടാണ് (അത്). (ഹേ, നന്ദികെട്ടവരേ!) എന്നാല്‍ നിങ്ങള്‍ സുഖിക്കുക! അങ്ങനെ വഴിയെ നിങ്ങള്‍ക്കറിയാറാകും!!
أَمْ أَنزَلْنَا عَلَيْهِمْ سُلْطَـٰنًۭا فَهُوَ يَتَكَلَّمُ بِمَا كَانُوا۟ بِهِۦ يُشْرِكُونَ﴿٣٥﴾
share
أَمْ أَنزَلْنَا അഥവാ നാം ഇറക്കിയിരിക്കുന്നുവോ عَلَيْهِمْ അവര്‍ക്കു سُلْطَانًا വല്ല പ്രമാണവും فَهُوَ എന്നിട്ടതു يَتَكَلَّمُ സംസാരി(പ്രസ്താവി)ക്കുന്നു بِمَا യാതൊന്നിനെക്കുറിച്ചു كَانُوا بِهِ അതുകൊണ്ടു അവരായിരുന്നു يُشْرِكُونَ പങ്കുചേര്‍ക്കും.
30:35അഥവാ, നാം അവര്‍ക്ക് വല്ല പ്രമാണവും ഇറക്കിക്കൊടുത്തിട്ട് അവര്‍ പങ്കുചേര്‍ത്തു വരുന്ന തിനെക്കുറിച്ച് അത് പ്രസ്താവിക്കുന്നുണ്ടോ?!
തഫ്സീർ : 33-35
View   
وَإِذَآ أَذَقْنَا ٱلنَّاسَ رَحْمَةًۭ فَرِحُوا۟ بِهَا ۖ وَإِن تُصِبْهُمْ سَيِّئَةٌۢ بِمَا قَدَّمَتْ أَيْدِيهِمْ إِذَا هُمْ يَقْنَطُونَ﴿٣٦﴾
share
وَإِذَا أَذَقْنَا നാം ആസ്വദിപ്പിച്ചാല്‍ النَّاسَ മനുഷ്യര്‍ക്കു رَحْمَةً വല്ല കാരുണ്യവും (അനുഗ്രഹവും) فَرِحُوا അവര്‍ ആഹ്ളാദിക്കും بِهَا അതില്‍, അതുമൂലം وَإِن تُصِبْهُمْ അവര്‍ക്കു ബാധിച്ചെങ്കില്‍ سَيِّئَةٌ വല്ല തിന്‍മയും بِمَا قَدَّمَتْ മുന്‍ചെയ്തതുകൊണ്ടു أَيْدِيهِمْ അവരുടെ കരങ്ങള്‍ إِذَا هُمْ അപ്പോഴതാ അവര്‍ يَقْنَطُونَ നിരാശപ്പെടുന്നു.
30:36മനുഷ്യര്‍ക്കു വല്ല കാരുണ്യവും (അഥവാ അനുഗ്രഹവും) നാം ആസ്വദിപ്പിക്കുന്നപക്ഷം, അവരതില്‍ ആഹ്ലാദം കൊള്ളും. അവരുടെ കരങ്ങള്‍ മുന്‍ചെയ്തതിന്‍റെ ഫലമായി വല്ല തിന്‍മയും അവര്‍ക്കു ബാധിക്കുന്നുവെങ്കിലോ, അപ്പോഴതാ അവര്‍ നിരാശപ്പെട്ടുപോകുന്നു!
أَوَلَمْ يَرَوْا۟ أَنَّ ٱللَّهَ يَبْسُطُ ٱلرِّزْقَ لِمَن يَشَآءُ وَيَقْدِرُ ۚ إِنَّ فِى ذَٰلِكَ لَـَٔايَـٰتٍۢ لِّقَوْمٍۢ يُؤْمِنُونَ﴿٣٧﴾
share
أَوَلَمْ يَرَوْا അവര്‍ കാണുന്നില്ലേ أَنَّ اللَّـهَ നിശ്ചയമായും അല്ലാഹു يَبْسُطُ വിശാലമാക്കുന്നു الرِّزْقَ ഉപജീവനം, ആഹാരം لِمَن يَشَاءُ അവന്‍ ഉദ്ദേശിക്കുന്നവര്‍ക്കു وَيَقْدِرُ പരിമിതമാക്കുക (കുടുസ്സാക്കുക, കണക്കാക്കുക, നിയന്ത്രിക്കുക)യും ചെയ്യുന്നു إِنَّ فِي ذَٰلِكَ നിശ്ചയമായും അതിലുണ്ട് لَآيَاتٍ പല ദൃഷ്ടാന്തങ്ങള്‍ لِّقَوْمٍ يُؤْمِنُونَ വിശ്വസിക്കുന്ന ജനങ്ങള്‍ക്കു
30:37അവര്‍ക്കു കണ്ടുകൂടേ, അല്ലാഹു ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ ഉപജീവനം വിശാലമാക്കി ക്കൊടുക്കുകയും, (അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്‌) പരിമിതമാക്കുകയും ചെയ്യുന്നതാണെന്ന്?! നിശ്ചയമായും, അതില്‍ വിശ്വസിക്കുന്ന ജനങ്ങള്‍ക്കു പല ദൃഷ്ടാന്തങ്ങളുമുണ്ട്.
തഫ്സീർ : 36-37
View   
فَـَٔاتِ ذَا ٱلْقُرْبَىٰ حَقَّهُۥ وَٱلْمِسْكِينَ وَٱبْنَ ٱلسَّبِيلِ ۚ ذَٰلِكَ خَيْرٌۭ لِّلَّذِينَ يُرِيدُونَ وَجْهَ ٱللَّهِ ۖ وَأُو۟لَـٰٓئِكَ هُمُ ٱلْمُفْلِحُونَ﴿٣٨﴾
share
فَآتِ ആകയാല്‍ നീ കൊടുക്കുക ذَا الْقُرْبَىٰ കുടുംബബന്ധമുള്ളവനു حَقَّهُ അവന്‍റെ അവകാശം وَالْمِسْكِينَ സാധുവിനും وَابْنَ السَّبِيلِ വഴിപോക്കനും ذَٰلِكَ അതു خَيْرٌ ഗുണകരമാണ് لِّلَّذِينَ يُرِيدُونَ ഉദ്ദേശിക്കുന്നവര്‍ക്ക് وَجْهَ اللَّـهِ അല്ലാഹുവിന്‍റെ മുഖത്തെ (പ്രീതിയെ) وَأُولَـٰئِكَ അക്കൂട്ടര്‍ هُمُ അവര്‍ തന്നെയാണ് الْمُفْلِحُونَ വിജയികള്‍.
30:38ആകയാല്‍, കുടുംബബന്ധമുള്ളവന് അവന്‍റെ അവകാശം നീ കൊടുക്കുക, സാധുവിനും, വഴിപോക്കനും (കൊടുക്കുക), അല്ലാഹുവിന്‍റെ പ്രീതിയെ ഉദ്ദേശിക്കുന്നവര്‍ക്ക് അത് ഗുണകരമാണ്. അക്കൂട്ടര്‍തന്നെയാണ് വിജയികളും.
തഫ്സീർ : 38-38
View   
وَمَآ ءَاتَيْتُم مِّن رِّبًۭا لِّيَرْبُوَا۟ فِىٓ أَمْوَٰلِ ٱلنَّاسِ فَلَا يَرْبُوا۟ عِندَ ٱللَّهِ ۖ وَمَآ ءَاتَيْتُم مِّن زَكَوٰةٍۢ تُرِيدُونَ وَجْهَ ٱللَّهِ فَأُو۟لَـٰٓئِكَ هُمُ ٱلْمُضْعِفُونَ﴿٣٩﴾
share
وَمَا آتَيْتُم നിങ്ങള്‍ കൊടുക്കുന്നതു, കൊടുക്കുന്നതായാല്‍ مِّن رِّبًا വല്ല "രിബാ"യും (വളര്‍ത്തുമുതലും, പലിശയും) لِّيَرْبُوَ അതു വളര്‍ന്നുണ്ടാകുവാന്‍ فِي أَمْوَالِ النَّاسِ മനുഷ്യരുടെ സ്വത്തുക്കളില്‍ فَلَا يَرْبُو എന്നാലതു വളരുന്നതല്ല عِندَ اللَّـهِ അല്ലാഹുവിങ്കല്‍ وَمَا آتَيْتُم നിങ്ങള്‍ കൊടുക്കുന്നതു, കൊടുക്കുന്നതായാല്‍ مِّن زَكَاةٍ വല്ല "സക്കാത്തും" تُرِيدُونَ നിങ്ങള്‍ ഉദ്ദേശിച്ചുകൊണ്ടു وَجْهَ اللَّـهِ അല്ലാഹുവിന്‍റെ മുഖത്തെ (പ്രീതിയെ) فَأُولَـٰئِكَ എന്നാലവര്‍ هُمُ അവര്‍ തന്നെയാണ് الْمُضْعِفُونَ ഇരട്ടിപ്പിക്കുന്നവര്‍.
30:39ജനങ്ങളുടെ സ്വത്തുക്കളില്‍വെച്ച് വളര്‍ന്നുണ്ടാകുവാന്‍ വേണ്ടി നിങ്ങള്‍ വല്ല "രിബാ"യും [വളര്‍ത്തുമുതലും] കൊടുക്കുന്നതായാല്‍ അത് അല്ലാഹുവിന്‍റെയടുക്കല്‍ വളരുന്നതല്ല; അല്ലാഹുവിന്‍റെ പ്രീതിയെ ഉദ്ദേശിച്ചുകൊണ്ട് വല്ല "സകാത്തും" [ധര്‍മ്മവും] നിങ്ങള്‍ കൊടുക്കുന്നതയാല്‍, അക്കൂട്ടര്‍തന്നെയാണ് ഇരട്ടിപ്പിക്കുന്നവര്‍.
തഫ്സീർ : 39-39
View   
ٱللَّهُ ٱلَّذِى خَلَقَكُمْ ثُمَّ رَزَقَكُمْ ثُمَّ يُمِيتُكُمْ ثُمَّ يُحْيِيكُمْ ۖ هَلْ مِن شُرَكَآئِكُم مَّن يَفْعَلُ مِن ذَٰلِكُم مِّن شَىْءٍۢ ۚ سُبْحَـٰنَهُۥ وَتَعَـٰلَىٰ عَمَّا يُشْرِكُونَ﴿٤٠﴾
share
اللَّـهُ അല്ലാഹു الَّذِي خَلَقَكُمْ നിങ്ങളെ സൃഷ്ടിച്ചവന്‍ ثُمَّ رَزَقَكُمْ പിന്നീടു നിങ്ങള്‍ക്കു ഉപജീവനം നല്‍കി ثُمَّ يُمِيتُكُمْ പിന്നീടു നിങ്ങളെ മരണപ്പെടുത്തുകയും ചെയ്യുന്നു ثُمَّ يُحْيِيكُمْ പിന്നീടു നിങ്ങളെ ജീവിപ്പിക്കുകയും ചെയ്യുന്നു هَلْ مِن شُرَكَائِكُم നിങ്ങളുടെ പങ്കുകാരിലുണ്ടോ مَّن يَفْعَلُ ചെയ്യുന്നവര്‍ مِن ذَٰلِكُم അതില്‍നിന്നു مِّن شَيْءٍ ഏതെങ്കിലുമൊരു കാര്യം سُبْحَانَهُ അവന്‍ മഹാ പരിശുദ്ധന്‍ وَتَعَالَىٰ അവന്‍ ഉന്നതനാകുകയും ചെയ്തിരിക്കുന്നു عَمَّا يُشْرِكُونَ അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്നു.
30:40നിങ്ങളെ സൃഷ്ടിച്ച് പിന്നീടു നിങ്ങള്‍ക്ക് ഉപജീവനവും തന്ന്, പിന്നീട് നിങ്ങളെ മരണപ്പെടുത്തു കയും, പിന്നെ ജീവിപ്പിക്കുകയും ചെയ്യുന്നവനത്രെ അല്ലാഹു. അതില്‍നിന്ന് ഏതെങ്കിലും ഒരു കാര്യം ചെയ്യുന്ന വല്ലവരും നിങ്ങളുടെ പങ്കുകാരില്‍ [ആരാധ്യരില്‍] ഉണ്ടോ?! അവന്‍ എത്രയോ പരിശുദ്ധന്‍! അവര്‍ പങ്കുചേര്‍ക്കുന്നതില്‍നിന്ന് അവന്‍ ഉന്നതനായുള്ളവനുമാകുന്നു!
ظَهَرَ ٱلْفَسَادُ فِى ٱلْبَرِّ وَٱلْبَحْرِ بِمَا كَسَبَتْ أَيْدِى ٱلنَّاسِ لِيُذِيقَهُم بَعْضَ ٱلَّذِى عَمِلُوا۟ لَعَلَّهُمْ يَرْجِعُونَ﴿٤١﴾
share
ظَهَرَ വെളിപ്പെട്ടു, പ്രത്യക്ഷമായി الْفَسَادُ കുഴപ്പം, നാശം فِي الْبَرِّ കരയില്‍ وَالْبَحْرِ സമുദ്രത്തിലും بِمَا كَسَبَتْ പ്രവര്‍ത്തിച്ചതു നിമിത്തം أَيْدِي النَّاسِ മനുഷ്യരുടെ കൈകള്‍ لِيُذِيقَهُم അവന്‍ അവര്‍ക്കു ആസ്വദിപ്പിക്കുവാന്‍ بَعْضَ ചിലതു الَّذِي عَمِلُوا അവര്‍ പ്രവര്‍ത്തിച്ച لَعَلَّهُمْ അവരായേക്കാം, ആകുവാന്‍ يَرْجِعُونَ മടങ്ങും.
30:41മനുഷ്യരുടെ കരങ്ങള്‍ പ്രവര്‍ത്തിച്ചതു നിമിത്തം കരയിലും, കടലിലും കുഴപ്പം വെളിപ്പെട്ടിരി ക്കുന്നു: തങ്ങള്‍ പ്രവര്‍ത്തിച്ചതില്‍ ചിലതു [ചിലതിന്‍റെ ഫലം] അവര്‍ക്കു ആസ്വദിപ്പിക്കുവാന്‍ വേണ്ടിയാണ് (അത്); അവര്‍ മടങ്ങിയേക്കാമല്ലോ.
قُلْ سِيرُوا۟ فِى ٱلْأَرْضِ فَٱنظُرُوا۟ كَيْفَ كَانَ عَـٰقِبَةُ ٱلَّذِينَ مِن قَبْلُ ۚ كَانَ أَكْثَرُهُم مُّشْرِكِينَ﴿٤٢﴾
share
قُلْ പറയുക سِيرُوا നിങ്ങള്‍ നടക്കുവിന്‍, സഞ്ചരിക്കുവിന്‍ فِي الْأَرْضِ ഭൂമിയില്‍ فَانظُرُوا എന്നിട്ടു നോക്കുവിന്‍ كَيْفَ كَانَ എങ്ങനെയായിരുന്നു عَاقِبَةُ പര്യവസാനം, കലാശം الَّذِينَ مِن قَبْلُ മുമ്പുള്ളവരുടെ كَانَ أَكْثَرُهُم അവരിലധികവും ആയിരുന്നു مُّشْرِكِينَ മുശ്രിക്കുകള്‍, പരദൈവ വിശ്വാസികള്‍.
30:42(നബിയേ) പറയുക: "നിങ്ങള്‍ ഭൂമിയില്‍ സഞ്ചരിക്കുവിന്‍, എന്നിട്ടു മുമ്പുണ്ടായിരുന്നവരുടെ പര്യവസാനം എങ്ങിനെയായിരുന്നുവെന്ന് നോക്കുവിന്‍"! അവരില്‍ അധികമാളുകളും "മുശ്രിക്കുകള്‍" [പരദൈവവിശ്വാസികള്‍] ആയിരുന്നു.
തഫ്സീർ : 40-42
View   
فَأَقِمْ وَجْهَكَ لِلدِّينِ ٱلْقَيِّمِ مِن قَبْلِ أَن يَأْتِىَ يَوْمٌۭ لَّا مَرَدَّ لَهُۥ مِنَ ٱللَّهِ ۖ يَوْمَئِذٍۢ يَصَّدَّعُونَ﴿٤٣﴾
share
فَأَقِمْ അതുകൊണ്ടു ശരിക്കു നിറുത്തുക وَجْهَكَ നിന്‍റെ മുഖം لِلدِّينِ മതത്തിലേക്കു الْقَيِّمِ ശരിയായി നിലകൊള്ളുന്ന (വക്രതയില്ലാത്ത) مِن قَبْلِ أَن يَأْتِيَ വരുന്നതിനുമുമ്പ് يَوْمٌ ഒരു ദിവസം لَّا مَرَدَّ യാതൊരു തടവും (പ്രതിരോധവും) ഇല്ലാത്ത لَهُ അതിനു مِنَ اللَّـهِ അല്ലാഹുവിങ്കല്‍നിന്നു يَوْمَئِذٍ അന്നത്തെ ദിവസം يَصَّدَّعُونَ അവര്‍ പിളരുന്നതാണ്, പിരിയും.
30:43ആകയാല്‍, അല്ലാഹുവില്‍നിന്നു യാതൊരു തടവും ഉണ്ടായിരിക്കാത്ത ഒരു ദിവസം വരുന്നതിനു മുമ്പായി നീ നിന്‍റെ മുഖം (വക്രതകൂടാതെ) ശരിയായി നില്‍ക്കുന്ന (ഈ) മതത്തിലേ ക്കു നേരെയാക്കി നിറുത്തിക്കൊള്ളുക. അന്നേ ദിവസം അവര്‍ പിളര്‍ന്നു പിരിയുന്നതാകുന്നു.
തഫ്സീർ : 43-43
View   
مَن كَفَرَ فَعَلَيْهِ كُفْرُهُۥ ۖ وَمَنْ عَمِلَ صَـٰلِحًۭا فَلِأَنفُسِهِمْ يَمْهَدُونَ﴿٤٤﴾
share
مَن كَفَرَ ആര്‍ അവിശ്വസിച്ചു فَعَلَيْهِ എന്നാല്‍ അവന്‍റെമേല്‍ തന്നെയാണ് كُفْرُهُ അവന്‍റെ അവിശ്വാസം وَمَنْ عَمِلَ ആര്‍ പ്രവര്‍ത്തിച്ചു صَالِحًا സല്‍ക്കര്‍മ്മം, നല്ലതു فَلِأَنفُسِهِمْ എന്നാല്‍ തനിക്കുതന്നെ يَمْهَدُونَ അവര്‍ സൗകര്യമൊരുക്കുന്നു, തയ്യാറാക്കിവെക്കുന്നു.
30:44ആര്‍ അവിശ്വസിച്ചുവോ അവന്‍റെ അവിശ്വാസം അവന്‍റെ മേല്‍ത്തന്നെയായിരിക്കും (ദോഷം ചെയ്യുക). ആര്‍ സല്‍ക്കര്‍മ്മം പ്രവര്‍ത്തിച്ചുവോ അവര്‍ തങ്ങള്‍ക്കുതന്നെ സൗകര്യമൊരുക്കുകയും ചെയ്യുന്നു.
لِيَجْزِىَ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ مِن فَضْلِهِۦٓ ۚ إِنَّهُۥ لَا يُحِبُّ ٱلْكَـٰفِرِينَ﴿٤٥﴾
share
لِيَجْزِيَ അവന്‍ പ്രതിഫലം കൊടുക്കുവാന്‍വേണ്ടി الَّذِينَ آمَنُوا വിശ്വസിച്ചവര്‍ക്ക് وَعَمِلُوا الصَّالِحَاتِ സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്ത مِن فَضْلِهِ അവന്‍റെ അനുഗ്രഹത്തില്‍നിന്ന്, അനുഗ്രഹത്താല്‍ إِنَّهُ നിശ്ചയമായും അവന്‍ لَا يُحِبُّ ഇഷ്ടപ്പെടുന്നതല്ല, സ്നേഹിക്കുന്നില്ല الْكَافِرِينَ അവിശ്വാസികളെ.
30:45വിശ്വസിക്കുകയും സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ക്കു (അല്ലാഹു) അവന്‍റെ അനുഗ്രഹത്തില്‍നിന്നു പ്രതിഫലം കൊടുക്കുവാന്‍വേണ്ടിയാണ് (അതു). നിശ്ചയമായും, അവന്‍ അവിശ്വാസികളെ ഇഷ്ടപ്പെടുന്നതല്ല.
وَمِنْ ءَايَـٰتِهِۦٓ أَن يُرْسِلَ ٱلرِّيَاحَ مُبَشِّرَٰتٍۢ وَلِيُذِيقَكُم مِّن رَّحْمَتِهِۦ وَلِتَجْرِىَ ٱلْفُلْكُ بِأَمْرِهِۦ وَلِتَبْتَغُوا۟ مِن فَضْلِهِۦ وَلَعَلَّكُمْ تَشْكُرُونَ﴿٤٦﴾
share
وَمِنْ آيَاتِهِ അവന്‍റെ ദൃഷ്ടാന്തങ്ങളില്‍പെട്ടതാണ് أَن يُرْسِلَ അവന്‍ അയക്കുന്നതു الرِّيَاحَ കാറ്റുകളെ مُبَشِّرَاتٍ സന്തോഷവാര്‍ത്ത അറിയിക്കുന്നവയായിട്ടു وَلِيُذِيقَكُم നിങ്ങള്‍ക്കു ആസ്വദിപ്പിക്കുവാനും مِّن رَّحْمَتِهِ അവന്‍റെ കാരുണ്യത്തില്‍നിന്നു وَلِتَجْرِيَ നടക്കുവാനും, സഞ്ചരിക്കുവാനും الْفُلْكُ കപ്പല്‍ بِأَمْرِهِ അവന്‍റെ കല്പനപ്രകാരം وَلِتَبْتَغُوا നിങ്ങള്‍ അന്വേഷിക്കുവാനും, തേടുവാനും مِن فَضْلِهِ അവന്‍റെ അനുഗ്രഹത്തില്‍നിന്ന് وَلَعَلَّكُمْ നിങ്ങള്‍ ആയേക്കുവാനും, ആയേക്കാം تَشْكُرُونَ നന്ദി ചെയ്യുന്ന, നന്ദി കാണിക്കുന്ന(വര്‍).
30:46അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണ്. സന്തോഷവാര്‍ത്ത അറിയിക്കുവാനായിക്കൊണ്ട് കാറ്റുകളെ അവന്‍ അയക്കുന്നത്. അവന്‍റെ കാരുണ്യത്തില്‍നിന്ന് (ചിലതു) നിങ്ങള്‍ക്കു ആസ്വദിപ്പിക്കുവാനും, അവന്‍റെ കല്പന പ്രകാരം കപ്പലുകള്‍ സഞ്ചരിക്കുവാനും, അവന്‍റെ അനുഗ്രഹത്തില്‍നിന്നും നിങ്ങള്‍ (ഉപജീവനം) അന്വേഷിക്കുവാനും വേണ്ടിയാകുന്നു. (അതു),നിങ്ങള്‍ നന്ദികാണിക്കുവാന്‍ വേണ്ടിയുമാണ്.
തഫ്സീർ : 44-46
View   
وَلَقَدْ أَرْسَلْنَا مِن قَبْلِكَ رُسُلًا إِلَىٰ قَوْمِهِمْ فَجَآءُوهُم بِٱلْبَيِّنَـٰتِ فَٱنتَقَمْنَا مِنَ ٱلَّذِينَ أَجْرَمُوا۟ ۖ وَكَانَ حَقًّا عَلَيْنَا نَصْرُ ٱلْمُؤْمِنِينَ﴿٤٧﴾
share
وَلَقَدْ أَرْسَلْنَا നാം അയക്കുകയുണ്ടായിട്ടുണ്ട് مِن قَبْلِكَ നിനക്കുമുമ്പ് رُسُلًا പല റസൂലുകളെയും إِلَىٰ قَوْمِهِمْ അവരുടെ ജനതയിലേക്ക്‌ فَجَاءُوهُم എന്നിട്ടവര്‍ അവരുടെ അടുക്കല്‍ചെന്നു بِالْبَيِّنَاتِ തെളിവുകളും കൊണ്ടു فَانتَقَمْنَا അപ്പോള്‍ നാം പ്രതികാരനടപടി എടുത്തു مِنَ الَّذِينَ أَجْرَمُوا കുറ്റം പ്രവര്‍ത്തിച്ചവരോടു وَكَانَ ആയിരുന്നു, ആകുന്നു حَقًّا കടമ, മുറ عَلَيْنَا നമ്മുടെ മേല്‍ نَصْرُ الْمُؤْمِنِينَ സത്യവിശ്വാസികളെ സഹായിക്കല്‍.
30:47നിനക്കുമുമ്പ് പല റസൂലുകളെ [ദൈവദൂതന്മാരെ]യും അവരുടെ ജനതയിലേക്ക്‌ നാം അയക്കുകയുണ്ടായിട്ടുണ്ട്. എന്നിട്ട് അവര്‍ അവര്‍ക്ക് വ്യക്തമായ തെളിവുകളും കൊണ്ടുചെന്നു. (അവരതു നിഷേധിച്ചു) അപ്പോള്‍, കുറ്റം പ്രവര്‍ത്തിച്ചവരോട് നാം പ്രതികാര നടപടിയെടുത്തു. നമ്മുടെമേല്‍ കടമയായിരു ന്നു സത്യവിശ്വാസികളെ സഹായിക്കല്‍. (അത് നാം നിര്‍വ്വഹിച്ചു).
ٱللَّهُ ٱلَّذِى يُرْسِلُ ٱلرِّيَـٰحَ فَتُثِيرُ سَحَابًۭا فَيَبْسُطُهُۥ فِى ٱلسَّمَآءِ كَيْفَ يَشَآءُ وَيَجْعَلُهُۥ كِسَفًۭا فَتَرَى ٱلْوَدْقَ يَخْرُجُ مِنْ خِلَـٰلِهِۦ ۖ فَإِذَآ أَصَابَ بِهِۦ مَن يَشَآءُ مِنْ عِبَادِهِۦٓ إِذَا هُمْ يَسْتَبْشِرُونَ﴿٤٨﴾
share
اللَّـهُ الَّذِي അല്ലാഹു യാതൊരുവനത്രെ يُرْسِلُ അയക്കുന്നു الرِّيَاحَ കാറ്റുകളെ فَتُثِيرُ എന്നിട്ടവ ഇളക്കിവിടുന്നു سَحَابًا മേഘത്തെ فَيَبْسُطُهُ എന്നിട്ടതിനെ അവന്‍ പരത്തുന്നു فِي السَّمَاءِ ആകാശത്തില്‍ كَيْفَ يَشَاءُ അവന്‍ ഉദ്ദേശിക്കുന്ന പ്രകാരം وَيَجْعَلُهُ അതിനെ അവന്‍ ആക്കുകയും ചെയ്യുന്നു كِسَفًا തുണ്ടങ്ങള്‍ فَتَرَى അപ്പോള്‍ നീ കാണും, നിനക്കു കാണാം الْوَدْقَ മഴ يَخْرُجُ പുറത്തുവരുന്നതായി مِنْ خِلَالِهِ അതിന്‍റെ ഇടയില്‍ നിന്നു فَإِذَا أَصَابَ എന്നിട്ടവന്‍ എത്തിച്ചാല്‍, ബാധിപ്പിച്ചാല്‍ بِهِ അതിനെ مَن يَشَاءُ അവന്‍ ഉദ്ദേശിക്കുന്നവര്‍ക്കു مِنْ عِبَادِهِ തന്‍റെ അടിയാന്മാരില്‍ നിന്നു إِذَا هُمْ അപ്പോഴതാ അവര്‍ يَسْتَبْشِرُونَ സന്തോഷം പ്രകടിപ്പിക്കുന്നു.
30:48അല്ലാഹുവത്രെ കാറ്റുകളെ അയക്കുന്നവന്‍. എന്നിട്ട് അവ മേഘത്തെ ഇളക്കിവിടുന്നു; അങ്ങനെ അവന്‍ ഉദ്ദേശിക്കുന്ന പ്രകാരം ആകാശത്തില്‍ അതിനെ അവന്‍ പരത്തുന്നു; അതിനെ തുണ്ടങ്ങളാക്കുകയും ചെയ്യുന്നു. അപ്പോള്‍, അതിനിടയില്‍ നിന്ന് മഴ പുറത്തു വരുന്നതായി നിനക്കു കാണാം. എന്നിട്ട് തന്‍റെ അടിയാന്മാരില്‍ നിന്ന് താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ അതിനെ എത്തിച്ചുകൊടുത്താല്‍ അപ്പോഴതാ, അവര്‍ സന്തോഷം പ്രകടിപ്പിക്കുന്നു!
وَإِن كَانُوا۟ مِن قَبْلِ أَن يُنَزَّلَ عَلَيْهِم مِّن قَبْلِهِۦ لَمُبْلِسِينَ﴿٤٩﴾
share
وَإِن كَانُوا നിശ്ചയമായും അവരായിരുന്നു مِن قَبْلِ മുമ്പ് أَن يُنَزَّلَ അതു ഇറക്കപ്പെടുന്നതിനു عَلَيْهِم അവരില്‍ مِّن قَبْلِهِ ഇതിനു മുമ്പായി لَمُبْلِسِينَ നിരാശപ്പെട്ടവര്‍ തന്നെ.
30:49നിശ്ചയമായും, അവരില്‍ അതു [മഴ] ഇറക്കപ്പെടുന്നതിനു മുമ്പ് - ഇതിനു മുമ്പായി- അവര്‍ നിരാശപ്പെട്ടവരായിരുന്നു.
فَٱنظُرْ إِلَىٰٓ ءَاثَـٰرِ رَحْمَتِ ٱللَّهِ كَيْفَ يُحْىِ ٱلْأَرْضَ بَعْدَ مَوْتِهَآ ۚ إِنَّ ذَٰلِكَ لَمُحْىِ ٱلْمَوْتَىٰ ۖ وَهُوَ عَلَىٰ كُلِّ شَىْءٍۢ قَدِيرٌۭ﴿٥٠﴾
share
فَانظُرْ അപ്പോള്‍ നോക്കുക (ആലോചിക്കുക) إِلَىٰ آثَارِ ഫലങ്ങളിലേക്ക്, അടയാളങ്ങളിലേക്ക് رَحْمَتِ اللَّـهِ അല്ലാഹുവിന്‍റെ കാരുണ്യത്തിന്‍റെ كَيْفَ എപ്രകാരം يُحْيِي അവന്‍ ജീവിപ്പിക്കുന്നു الْأَرْضَ ഭൂമിയെ بَعْدَ مَوْتِهَا അതിന്‍റെ നിര്‍ജ്ജീവതക്കുശേഷം إِنَّ ذَٰلِكَ നിശ്ചയമായും (അങ്ങിനെയുള്ള) അവന്‍ لَمُحْيِي الْمَوْتَىٰ മരണപ്പെട്ടവരെ ജീവിപ്പിക്കുന്നവന്‍ തന്നെ وَهُوَ അവന്‍ عَلَىٰ كُلِّ شَيْءٍ എല്ലാകാര്യത്തിനും قَدِيرٌ കഴിവുള്ളവനാണ്‌.
30:50അപ്പോള്‍, അല്ലാഹുവിന്‍റെ കാരുണ്യത്തിന്‍റെ ഫലങ്ങളിലേക്ക് നോക്കുക; ഭൂമിനിര്‍ജ്ജീവമായി രുന്നതിനുശേഷം എങ്ങിനെയാണ്‌ അവന്‍ അതിനെ ജീവിപ്പിക്കുന്നതെന്നു! നിശ്ചയമായും, (അതു പ്രവര്‍ത്തിച്ച) അവന്‍ മരണപ്പെട്ടവരെ ജീവിപ്പിക്കുന്നവന്‍ തന്നെയാണ്; അവന്‍ എല്ലാ കാര്യത്തി നും കഴിവുള്ളവനുമാകുന്നു.
وَلَئِنْ أَرْسَلْنَا رِيحًۭا فَرَأَوْهُ مُصْفَرًّۭا لَّظَلُّوا۟ مِنۢ بَعْدِهِۦ يَكْفُرُونَ﴿٥١﴾
share
وَلَئِنْ فَرَأَوْهُ നാം അയച്ചുവെങ്കിലോ رِيحًا ഒരു കാറ്റ് أَرْسَلْنَا എന്നിട്ടതിനെ അവര്‍ കണ്ടു مُصْفَرًّا മഞ്ഞ വര്‍ണ്ണമുള്ളതായി لَّظَلُّوا തീര്‍ച്ചയായും അവര്‍ ആയിത്തീരും مِن بَعْدِهِ അതിനുശേഷം يَكْفُرُونَ നന്ദികേടു കാണിക്കും.
30:51നാം ഒരു കാറ്റ് അയച്ചിട്ട് (അതു കൃഷിയെ നശിപ്പിച്ച്) മഞ്ഞവര്‍ണ്ണം പൂണ്ടതായി അവര്‍ കണ്ടുവെങ്കിലോ, തീര്‍ച്ചയായും അതിന്ന്‍ [ആ സന്തോഷത്തിനു] ശേഷം അവര്‍ നന്ദികേടു കാണിക്കുന്നവരായിത്തീരുന്നതാണ്.
തഫ്സീർ : 47-51
View   
فَإِنَّكَ لَا تُسْمِعُ ٱلْمَوْتَىٰ وَلَا تُسْمِعُ ٱلصُّمَّ ٱلدُّعَآءَ إِذَا وَلَّوْا۟ مُدْبِرِينَ﴿٥٢﴾
share
فَإِنَّكَ എന്നാല്‍ നിശ്ചയമായും നീ لَا تُسْمِعُ നീ കേള്‍പ്പിക്കയില്ല الْمَوْتَىٰ മരണപ്പെട്ടവരെ وَلَا تُسْمِعُ നീ കേള്‍പ്പിക്കുന്നതുമല്ല الصُّمَّ ബധിരന്‍മാരെ الدُّعَاءَ വിളി إِذَا وَلَّوْا അവര്‍ തിരിഞ്ഞുപോയാല്‍ مُدْبِرِينَ പിന്നോക്കം വെച്ചവരായി.
30:52(നബിയേ) എന്നാല്‍, മരണപ്പെട്ടവരെ നീ കേള്‍പ്പിക്കുകയില്ല; ബധിരന്‍മാരെയും - അവര്‍ പിന്നോക്കം തിരിഞ്ഞുപോയാല്‍ - നീ വിളി കേള്‍പ്പിക്കുന്നതല്ല.
وَمَآ أَنتَ بِهَـٰدِ ٱلْعُمْىِ عَن ضَلَـٰلَتِهِمْ ۖ إِن تُسْمِعُ إِلَّا مَن يُؤْمِنُ بِـَٔايَـٰتِنَا فَهُم مُّسْلِمُونَ﴿٥٣﴾
share
وَمَا أَنتَ നീ അല്ലതാനും بِهَادِ الْعُمْيِ അന്ധന്‍മാരെ നേര്‍വഴിക്കാക്കുന്നവന്‍ عَن ضَلَالَتِهِمْ അവരുടെ വഴിപിഴവില്‍നിന്നു إِن تُسْمِعُ നീ കേള്‍പ്പിക്കയില്ല إِلَّا مَن يُؤْمِنُ വിശ്വസിക്കുന്നവരെയല്ലാതെ بِآيَاتِنَا നമ്മുടെ ലക്ഷ്യങ്ങളില്‍, ദൃഷ്ടാന്തങ്ങളില്‍ فَهُم എന്നിട്ടവര്‍ مُّسْلِمُونَ മുസ്ലിംകളാണ് (അങ്ങിനെയുള്ള).
30:53അന്ധന്മാരെ, അവരുടെ പിഴവില്‍ നിന്നു (മാറ്റി) നേര്‍വഴി കാട്ടുന്നവനുമല്ല നീ. നമ്മുടെ ലക്ഷ്യങ്ങളില്‍ വിശ്വസിക്കുകയും, അങ്ങനെ തങ്ങള്‍ "മുസ്‌ലിംകള്‍" [കീഴൊതുക്കമുള്ളവര്‍] ആയിരിക്കുകയും ചെയ്യുന്നവര്‍ക്കല്ലാതെ നീ കേള്‍പ്പിക്കുന്നതല്ല.
തഫ്സീർ : 52-53
View   
ٱللَّهُ ٱلَّذِى خَلَقَكُم مِّن ضَعْفٍۢ ثُمَّ جَعَلَ مِنۢ بَعْدِ ضَعْفٍۢ قُوَّةًۭ ثُمَّ جَعَلَ مِنۢ بَعْدِ قُوَّةٍۢ ضَعْفًۭا وَشَيْبَةًۭ ۚ يَخْلُقُ مَا يَشَآءُ ۖ وَهُوَ ٱلْعَلِيمُ ٱلْقَدِيرُ﴿٥٤﴾
share
اللَّـهُ الَّذِي അല്ലാഹു യാതൊരുവനത്രെ خَلَقَكُم അവന്‍ നിങ്ങളെ സൃഷ്ടിച്ചു مِّن ضَعْفٍ ബലഹീനത (ദുര്‍ബ്ബലത)യില്‍ നിന്നു ثُمَّ جَعَلَ പിന്നെ അവന്‍ ഉണ്ടാക്കി مِن بَعْدِ ضَعْفٍ ബലഹീനതക്കുശേഷം قُوَّةً ശക്തി ثُمَّ جَعَلَ പിന്നെ അവന്‍ ഉണ്ടാക്കി مِن بَعْدِ قُوَّةٍ ശക്തിക്കുശേഷം ضَعْفًا ബലഹീനത وَشَيْبَةً നരയും يَخْلُقُ അവന്‍ സൃഷ്ടിക്കുന്നു مَا يَشَاءُ അവന്‍ ഉദ്ദേശിക്കുന്നതു وَهُوَ അവന്‍തന്നെ, അവനത്രെ الْعَلِيمُ സര്‍വ്വജ്ഞന്‍, അറിവാളന്‍ الْقَدِيرُ സര്‍വ്വശക്തന്‍, കഴിവുള്ളവന്‍.
30:54നിങ്ങളെ ബലഹീനതയില്‍ നിന്ന് സൃഷ്ടിച്ചുണ്ടാക്കിയവനത്രെ അല്ലാഹു. പിന്നീട്, ബലഹീനതക്കു ശേഷം അവന്‍ (നിങ്ങള്‍ക്കു) ശക്തിയുണ്ടാക്കി; പിന്നെ, ശക്തിക്കുശേഷം ബലഹീനതയും, നരയും ഉണ്ടാക്കി. അവന്‍ ഉദ്ദേശിക്കുന്നതു അവന്‍ സൃഷ്ടിക്കുന്നു; സര്‍വ്വജ്ഞനും സര്‍വ്വശക്തനുമായുള്ളവന്‍ അവന്‍ തന്നെ.
തഫ്സീർ : 54-54
View   
وَيَوْمَ تَقُومُ ٱلسَّاعَةُ يُقْسِمُ ٱلْمُجْرِمُونَ مَا لَبِثُوا۟ غَيْرَ سَاعَةٍۢ ۚ كَذَٰلِكَ كَانُوا۟ يُؤْفَكُونَ﴿٥٥﴾
share
وَيَوْمَ تَقُومُ നിലനില്‍ക്കുന്ന ദിവസം السَّاعَةُ അന്ത്യസമയം يُقْسِمُ സത്യം ചെയ്യും الْمُجْرِمُونَ കുറ്റവാളികള്‍ مَا لَبِثُوا അവര്‍ കഴിഞ്ഞുകൂടിയിട്ടില്ല, താമസിച്ചിട്ടില്ല എന്നു غَيْرَ سَاعَةٍ ഒരു നാഴികയല്ലാതെ كَذَٰلِكَ അപ്രകാരം كَانُوا അവരായിരുന്നു يُؤْفَكُونَ തിരിക്കപ്പെടുക, നുണയിലകപ്പെടുക.
30:55അന്ത്യസമയം നിലനില്‍ക്കുന്ന ദിവസം കുറ്റവാളികള്‍ സത്യം ചെയ്യും: "ഒരു നാഴിക നേരമല്ലാതെ തങ്ങള്‍ (ഇഹത്തില്‍) കഴിഞ്ഞു കൂടിയിട്ടില്ല" എന്ന്! അപ്രകാരമായിരുന്നു അവര്‍ (സത്യത്തില്‍നിന്ന്) തിരിക്കപ്പെട്ടിരുന്നത്.
തഫ്സീർ : 55-55
View   
وَقَالَ ٱلَّذِينَ أُوتُوا۟ ٱلْعِلْمَ وَٱلْإِيمَـٰنَ لَقَدْ لَبِثْتُمْ فِى كِتَـٰبِ ٱللَّهِ إِلَىٰ يَوْمِ ٱلْبَعْثِ ۖ فَهَـٰذَا يَوْمُ ٱلْبَعْثِ وَلَـٰكِنَّكُمْ كُنتُمْ لَا تَعْلَمُونَ﴿٥٦﴾
share
وَقَالَ الَّذِينَ യാതൊരുകൂട്ടര്‍ പറയും أُوتُوا الْعِلْمَ അറിവു നല്‍കപ്പെട്ട وَالْإِيمَانَ സത്യവിശ്വാസവും لَقَدْ لَبِثْتُمْ തീര്‍ച്ചയായും നിങ്ങള്‍ കഴിഞ്ഞുകൂടിയിട്ടുണ്ടു فِي كِتَابِ اللَّـهِ അല്ലാഹുവിന്‍റെ ഗ്രന്ഥത്തില്‍, രേഖയില്‍ إِلَىٰ يَوْمِ الْبَعْثِ പുനരുത്ഥാനത്തിന്‍റെ (എഴുന്നേല്‍പ്പിന്‍റെ) ദിവസം വരെ فَهَـٰذَا എന്നാലിതാ يَوْمُ الْبَعْثِ പുനരുത്ഥാനദിവസം وَلَـٰكِنَّكُمْ പക്ഷേ നിങ്ങള്‍ كُنتُمْ നിങ്ങളായിരുന്നു لَا تَعْلَمُونَ നിങ്ങളറിയാതെ.
30:56അറിവും, സത്യവിശ്വാസവും നല്‍കപ്പെട്ടിട്ടുള്ളവര്‍ പറയുന്നതാണ്: "അല്ലാഹുവിന്‍റെ ഗ്രന്ഥത്തില്‍ (രേഖപ്പെടുത്തിയിട്ടുള്ള പ്രകാരം) പുനരുത്ഥാനദിവസംവരേക്കും തീര്‍ച്ചയായും നിങ്ങള്‍ കഴിഞ്ഞുകൂടിയിട്ടുണ്ട്. എന്നാല്‍, ഇതാ പുനരുത്ഥാനദിവസം. പക്ഷേ, നിങ്ങള്‍ (അതിനെപ്പറ്റി) അറിയാതിരിക്കുകയായിരുന്നു."
فَيَوْمَئِذٍۢ لَّا يَنفَعُ ٱلَّذِينَ ظَلَمُوا۟ مَعْذِرَتُهُمْ وَلَا هُمْ يُسْتَعْتَبُونَ﴿٥٧﴾
share
فَيَوْمَئِذٍ അപ്പോള്‍ അന്നു لَّا يَنفَعُ ഉപകാരം ചെയ്കയില്ല الَّذِينَ ظَلَمُوا അക്രമം ചെയ്തവര്‍ക്കു مَعْذِرَتُهُمْ അവരുടെ ഒഴികഴിവു وَلَا هُمْ അവരല്ലതാനും يُسْتَعْتَبُونَ അവരോടു തൃപ്തിപ്പെടുത്തുവാന്‍ (മടക്കം പ്രകടിപ്പിക്കുവാന്‍) ആവശ്യപ്പെടുക (ഇല്ല).
30:57അപ്പോള്‍, അക്രമം പ്രവര്‍ത്തിച്ചവര്‍ക്കു അന്നത്തെ ദിവസം അവരുടെ ഒഴികഴിവു ഉപകാരം ചെയ്യുകയില്ല; അവരോട് (ഖേദിച്ചു മടങ്ങി) തൃപ്തിപ്പെടുത്തുവാനാവശ്യപ്പെടുന്നതുമല്ല. (അഥവാ മടക്കം അനുവദിക്കപ്പെടുകയില്ല).
തഫ്സീർ : 56-57
View   
وَلَقَدْ ضَرَبْنَا لِلنَّاسِ فِى هَـٰذَا ٱلْقُرْءَانِ مِن كُلِّ مَثَلٍۢ ۚ وَلَئِن جِئْتَهُم بِـَٔايَةٍۢ لَّيَقُولَنَّ ٱلَّذِينَ كَفَرُوٓا۟ إِنْ أَنتُمْ إِلَّا مُبْطِلُونَ﴿٥٨﴾
share
وَلَقَدْ ضَرَبْنَا തീര്‍ച്ചയായും നാം വിവരിച്ചിട്ടുണ്ട് لِلنَّاسِ മനുഷ്യര്‍ക്കു فِي هَـٰذَا الْقُرْآنِ ഈ ഖുര്‍ആനില്‍ مِن كُلِّ مَثَلٍ എല്ലാ (വിധ) ഉപമയും, ഉപമയില്‍നിന്നും وَلَئِن جِئْتَهُم നീ അവരുടെ അടുക്കല്‍ ചെന്നുവെ ങ്കില്‍ بِآيَةٍ വല്ല ദൃഷ്ടാന്തവുമായി لَّيَقُولَنَّ നിശ്ചയമായും പറയും الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ إِنْ أَنتُمْ നിങ്ങള്‍ അല്ല إِلَّا مُبْطِلُونَ വ്യര്‍ത്ഥവാദികളല്ലാതെ, വേണ്ടാവൃത്തിക്കാരല്ലാതെ.
30:58തീര്‍ച്ചയായും, മനുഷ്യര്‍ക്കുവേണ്ടി ഈ ഖുര്‍ആനില്‍ എല്ലാ (വിധ) ഉപമയും നാം വിവരിച്ചിട്ടുണ്ട്. അവരുടെ അടുക്കല്‍ നീ വല്ല ദൃഷ്ടാന്തവുമായി ചെന്നാല്‍ (ആ) അവിശ്വസിച്ചവര്‍ നിശ്ചയമായും പറയും: "നിങ്ങള്‍ വ്യര്‍ത്ഥവാദികളല്ലാതെ (മറ്റൊന്നും) അല്ല" എന്ന്!
كَذَٰلِكَ يَطْبَعُ ٱللَّهُ عَلَىٰ قُلُوبِ ٱلَّذِينَ لَا يَعْلَمُونَ﴿٥٩﴾
share
كَذَٰلِكَ അപ്രകാരം يَطْبَعُ اللَّـهُ അല്ലാഹു മുദ്രവെക്കും عَلَىٰ قُلُوبِ ഹൃദയങ്ങളില്‍ الَّذِينَ لَا يَعْلَمُونَ അറിയാത്തവരുടെ.
30:59അപ്രകാരം, (യാഥാര്‍ത്ഥ്യം) അറിയാത്തവരുടെ ഹൃദയങ്ങളില്‍ അല്ലാഹു മുദ്രവെക്കുന്നു.
فَٱصْبِرْ إِنَّ وَعْدَ ٱللَّهِ حَقٌّۭ ۖ وَلَا يَسْتَخِفَّنَّكَ ٱلَّذِينَ لَا يُوقِنُونَ﴿٦٠﴾
share
فَاصْبِرْ ആകയാല്‍ ക്ഷമിക്കുക, സഹിക്കുക إِنَّ وَعْدَ اللَّـهِ നിശ്ചയമായും അല്ലാഹുവിന്‍റെ വാഗ്ദാനം حَقٌّ യഥാര്‍ത്ഥമാണ്, സത്യമാണ് وَلَا يَسْتَخِفَّنَّكَ നിന്നെ നിസ്സാരമാക്കാതെ (ചാഞ്ചല്യം വരുത്താതെ, ലഘുവായി ഗണിക്കാതെ)യുമിരിക്കട്ടെ الَّذِينَ لَا يُوقِنُونَ ദൃഢവിശ്വാസം കൊള്ളാത്തവര്‍.
30:60ആകയാല്‍ (നബിയേ) ക്ഷമിച്ചുകൊള്ളുക, നിശ്ചയമായും, അല്ലാഹുവിന്‍റെ വാഗ്ദാനം യഥാര്‍ത്ഥ മാകുന്നു. (വിശ്വാസം) ഉറപ്പിക്കാത്ത ആളുകള്‍ നിശ്ചയമായും (നിന്‍റെ സ്ഥൈര്യം - നശിപ്പിച്ച്) നിനക്ക് ചാഞ്ചല്യം വരുത്താതെയുമിരിക്കട്ടെ!
തഫ്സീർ : 58-60
View