arrow_back_ios
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50
51
52
53
54
55
56
57
58
59
60
61
62
63
64
65
66
67
68
69
70
71
72
73
74
75
76
77
78
79
80
81
82
83
84
85
86
87
88
89
90
91
92
93
94
95
96
97
98
99
100
101
102
103
104
105
106
107
108
109
110
111
112
113
114
115
116
117
118
119
120
121
122
123
124
125
126
127
128
129
130
131
132
133
134
135
136
137
138
139
140
141
142
143
144
145
146
147
148
149
150
151
152
153
154
155
156
157
158
159
160
161
162
163
164
165
166
167
168
169
170
171
172
173
174
175
176
177
178
179
180
181
182
183
184
185
186
187
188
189
190
191
192
193
194
195
196
197
198
199
200
201
202
203
204
205
206
207
208
209
210
211
212
213
214
215
216
217
218
219
220
221
222
223
224
225
226
227
ശുഅറാ (കവികൾ) മക്കായില്‍ അവതരിച്ചത് – വചനങ്ങള്‍ 227 – വിഭാഗം (റുകുഅ്) 11 (അവസാനത്തെ 4 വചനങ്ങള്‍ മദീനായില്‍ അവതരിച്ചത്)

بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
طسٓمٓ﴿١﴾
share
طسم "ത്വാ-സീന്‍-മീം"
26:1"ത്വാ-സീന്‍-മീം." (*)
തഫ്സീർ : 1-1
View   
تِلْكَ ءَايَـٰتُ ٱلْكِتَـٰبِ ٱلْمُبِينِ﴿٢﴾
share
تِلْكَ അത്, അവ آيَاتُ الْكِتَابِ വേദഗ്രന്ഥത്തിലെ സൂക്തങ്ങളാണ്, ആയത്തുകളാണ് الْمُبِينِ സുവ്യക്തമായ, സ്പഷ്ടമായ.
26:2(താഴെ കാണുന്ന) അവ സുവ്യക്തമായ വേദഗ്രന്ഥത്തിലെ സൂക്തങ്ങളാകുന്നു.
لَعَلَّكَ بَـٰخِعٌۭ نَّفْسَكَ أَلَّا يَكُونُوا۟ مُؤْمِنِينَ﴿٣﴾
share
لَعَلَّكَ നീ ആയേക്കാം, ആയിരിക്കാം بَاخِعٌ അപകടപ്പെടുത്തുന്നവന്‍ نَّفْسَكَ നിന്‍റെ ആത്മാവിനെ, ജീവനെ, നിന്നെത്തന്നെ أَلَّا يَكُونُوا അവര്‍ ആകാത്തതിനാല്‍ مُؤْمِنِينَ വിശ്വാസികള്‍, വിശ്വസിച്ചവര്‍.
26:3അവര്‍ വിശ്വാസികളാകാത്തതിനാല്‍ നീ നിന്‍റെ ജീവന്‍ അപകടപ്പെടുത്തുന്നവനായേക്കാം! (അത് വേണ്ടാ.)
إِن نَّشَأْ نُنَزِّلْ عَلَيْهِم مِّنَ ٱلسَّمَآءِ ءَايَةًۭ فَظَلَّتْ أَعْنَـٰقُهُمْ لَهَا خَـٰضِعِينَ﴿٤﴾
share
إِن نَّشَأْ നാം ഉദ്ദേശിക്കുന്നപക്ഷം نُنَزِّلْ നാം ഇറക്കും, അവതരിപ്പിക്കും عَلَيْهِم അവരുടെമേല്‍, അവരില്‍ مِّنَ السَّمَاءِ ആകാശത്തുനിന്ന് آيَةً ഒരു ദൃഷ്ടാന്തം فَظَلَّتْ അപ്പോള്‍ ആയിത്തീരുന്നതാണ് أَعْنَاقُهُمْ അവരുടെ പിരടികള്‍ لَهَا അതിന്, അതിലേക്ക് خَاضِعِينَ കീഴൊതുങ്ങുന്നവ.
26:4നാം ഉദ്ദേശിക്കുന്നപക്ഷം, അവരുടെ മേല്‍ ഒരു ദൃഷ്ടാന്തം ആകാശത്തുനിന്നും നാം ഇറക്കുന്നതാണ്; അപ്പോള്‍ അവരുടെ പിരടികള്‍ അതിന് കീഴൊതുങ്ങുന്നതായിത്തീരുകയും ചെയ്യുന്നതാണ്. (പക്ഷേ, അങ്ങിനെ ഉദ്ദേശിച്ചിട്ടില്ല).
وَمَا يَأْتِيهِم مِّن ذِكْرٍۢ مِّنَ ٱلرَّحْمَـٰنِ مُحْدَثٍ إِلَّا كَانُوا۟ عَنْهُ مُعْرِضِينَ﴿٥﴾
share
وَمَا يَأْتِيهِم അവര്‍ക്ക് വരുന്നില്ല, ചെല്ലുന്നില്ല مِّن ذِكْرٍ ഒരു ഉല്‍ബോധനവും തന്നെ, ഒരു സ്മരണയും مِّنَ الرَّحْمَـٰنِ റഹ്മാനില്‍നിന്ന്, പരമകാരുണികനില്‍നിന്ന് مُحْدَثٍ പുതുതായി നല്‍കപ്പെട്ട, പുത്തനായ إِلَّا كَانُوا അവര്‍ ആയിട്ടല്ലാതെ, ആകാതെ عَنْهُ അതിനെപ്പറ്റി, അതില്‍നിന്ന് مُعْرِضِينَ തിരിഞ്ഞുകളയുന്നവ൪, അശ്രദ്ധര്‍.
26:5പരമകാരുണികനായുള്ളവന്‍റെ പക്കല്‍നിന്നും പുതുതായി നല്‍കപ്പെടുന്ന ഒരു ഉല്‍ബോധനവും തന്നെ - അവരതില്‍ നിന്ന് തിരിഞ്ഞുകളയുന്നവരായിട്ടല്ലാതെ - അവര്‍ക്ക് വരുന്നില്ല! (ഏതുതന്നെ വന്നാലും അവര്‍ തിരിഞ്ഞുകളയുന്നു).
فَقَدْ كَذَّبُوا۟ فَسَيَأْتِيهِمْ أَنۢبَـٰٓؤُا۟ مَا كَانُوا۟ بِهِۦ يَسْتَهْزِءُونَ﴿٦﴾
share
فَقَدْ كَذَّبُوا അങ്ങനെ അവര്‍ വ്യാജമാക്കിക്കളഞ്ഞു فَسَيَأْتِيهِمْ അതിനാല്‍ അവര്‍ക്ക് വന്നുകൊള്ളും, വരും أَنبَاؤُا مَا യതൊന്നിന്‍റെ വൃത്താന്തങ്ങള്‍ كَانُوا അവരാകുന്നു, ആയിരിക്കുന്നു بِهِ അതുകൊണ്ട്, അതിനെപ്പറ്റി يَسْتَهْزِئُونَ പരിഹാസംകൊള്ളുക, പുച്ഛിക്കുന്ന(വര്‍).
26:6അങ്ങനെ, അവര്‍ വ്യാജമാക്കിയിരിക്കുകയാണ്; അതിനാല്‍, ഏതൊന്നില്‍ അവര്‍ പരിഹാസം കൊള്ളുന്നുവോ അതിന്‍റെ [ആ ശിക്ഷയുടെ] വൃത്താന്തങ്ങള്‍ അവര്‍ക്ക് വന്നുകൊള്ളും.
തഫ്സീർ : 2-6
View   
أَوَلَمْ يَرَوْا۟ إِلَى ٱلْأَرْضِ كَمْ أَنۢبَتْنَا فِيهَا مِن كُلِّ زَوْجٍۢ كَرِيمٍ﴿٧﴾
share
أَوَلَمْ يَرَوْا അവര്‍ കാണുന്നില്ലേ, നോക്കുന്നില്ലേ إِلَى الْأَرْضِ ഭൂമിയിലേക്ക്‌ كَمْ എത്രയാണ് (എത്രയോ) أَنبَتْنَا നാം മുളപ്പിച്ചിരിക്കുന്നു, ഉല്‍പാദിപ്പിച്ചിരിക്കുന്നു فِيهَا അതില്‍ مِن كُلِّ زَوْجٍ എല്ലാ ഇണകളുമായിട്ട്, ഇണകളില്‍ നിന്നും كَرِيمٍ മാന്യമായ, ഉല്‍കൃഷ്ടമായ.
26:7ഭൂമിയിലേക്ക്‌ അവര്‍ നോക്കുന്നില്ലേ - എല്ലാ(തരം) ഉല്‍കൃഷ്ടമായ ഇണവസ്തുക്കളില്‍ നിന്നുമായി - എത്രയാണ് നാമതില്‍ മുളപ്പിച്ചിട്ടുള്ളത് എന്ന്?!
إِنَّ فِى ذَٰلِكَ لَـَٔايَةًۭ ۖ وَمَا كَانَ أَكْثَرُهُم مُّؤْمِنِينَ﴿٨﴾
share
.إِنَّ فِي ذَٰلِكَ നിശ്ചയമായും അതിലുണ്ട് لَآيَةً ഒരു (വമ്പിച്ച) ദൃഷ്ടാന്തം وَمَا كَانَ അല്ല, ആയിട്ടില്ല أَكْثَرُهُم അവരില്‍ അധികവും مُّؤْمِنِينَ വിശ്വസിക്കുന്നവര്‍, വിശ്വാസികള്‍.
26:8നിശ്ചയമായും, അതില്‍ ഒരു (വമ്പിച്ച) ദൃഷ്ടാന്തം ഉണ്ട്. (എങ്കിലും) അവരില്‍ അധികമാളും വിശ്വസിക്കുന്നവരല്ല.
وَإِنَّ رَبَّكَ لَهُوَ ٱلْعَزِيزُ ٱلرَّحِيمُ﴿٩﴾
share
وَإِنَّ رَبَّكَ നിശ്ചയമായും നിന്‍റെ റബ്ബ് لَهُوَ അവന്‍തന്നെയാണ് الْعَزِيزُ പ്രതാപശാലി الرَّحِيمُ കരുണാനിധി.
26:9നിശ്ചയമായും, നിന്‍റെ രക്ഷിതാവുതന്നെയാണ് പ്രതാപശാലിയും, കരുണാനിധിയും.
തഫ്സീർ : 7-9
View   
وَإِذْ نَادَىٰ رَبُّكَ مُوسَىٰٓ أَنِ ٱئْتِ ٱلْقَوْمَ ٱلظَّـٰلِمِينَ﴿١٠﴾
share
وَإِذْ نَادَىٰ വിളിച്ചു പറഞ്ഞ (കല്‍പിച്ച) സന്ദര്‍ഭം, വിളിച്ചപ്പോള്‍ رَبُّكَ നിന്‍റെ റബ്ബ് مُوسَىٰ മൂസായെ أَنِ ائْتِ ചെല്ലണമെന്ന് الْقَوْمَ ജനങ്ങളുടെ അടുക്കല്‍ الظَّالِمِينَ അക്രമികളായ.
26:10(നബിയേ) നിന്‍റെ രക്ഷിതാവ് മൂസായോട്‌ (ആ) അക്രമികളായ ജനങ്ങളുടെ അടുക്കല്‍ ചെല്ലുക എന്ന് വിളിച്ചുകല്‍പിച്ച സന്ദര്‍ഭം (ഓര്‍ക്കുക);
قَوْمَ فِرْعَوْنَ ۚ أَلَا يَتَّقُونَ﴿١١﴾
share
قَوْمَ فِرْعَوْنَ അതായതു ഫി൪ഔന്‍റെ ജനത أَلَا يَتَّقُونَ അവര്‍ ഭയപ്പെടുകയില്ലേ, സൂക്ഷിക്കാത്തതെന്താണ്.
26:11അതായത്, ഫി൪ഔന്‍റെ ജനതയുടെ അടുക്കല്‍ - അവര്‍ സൂക്ഷിക്കുകയില്ലേ (എന്ന് നോക്കുക)?!
قَالَ رَبِّ إِنِّىٓ أَخَافُ أَن يُكَذِّبُونِ﴿١٢﴾
share
قَالَ അദ്ദേഹം പറഞ്ഞു رَبِّ എന്‍റെ റബ്ബേ إِنِّي أَخَافُ ഞാന്‍ ഭയപ്പെടുന്നു أَن يُكَذِّبُونِ അവര്‍ എന്നെ വ്യാജമാക്കുമെന്നു.
26:12അദ്ദേഹം പറഞ്ഞു: "രക്ഷിതാവേ, എന്നെ അവര്‍ വ്യാജമാക്കുമെന്ന് ഞാന്‍ ഭയപ്പെടുന്നു:
وَيَضِيقُ صَدْرِى وَلَا يَنطَلِقُ لِسَانِى فَأَرْسِلْ إِلَىٰ هَـٰرُونَ﴿١٣﴾
share
وَيَضِيقُ ഇടുങ്ങുകയും ചെയ്യും, ഞെരുങ്ങും, കുടുസ്സാവാം صَدْرِي എന്‍റെ നെഞ്ഞ് (മനസ്സ്) وَلَا يَنطَلِقُ ഓടാതിരിക്കയും (വടിവില്ലാതിരിക്കയും) ചെയ്യും لِسَانِي എന്‍റെ നാവ് فَأَرْسِلْ ആകയാല്‍ നീ അയക്കുക (ദൂതനെ) إِلَىٰ هَارُونَ ഹാറൂന്‍റെ അടുക്കലേക്ക്‌.
26:13"എന്‍റെ മനസ്സ് ഇടുങ്ങിപ്പോയേക്കും, എനിക്കു നാവോട്ടം (സംസാരവൈഭവം) ഉണ്ടാകാതിരിക്കുകയും ചെയ്തേക്കും; ആകയാല്‍, ഹാറൂന്‍റെ അടുക്കലേക്ക്‌ നീ (ദൂതനെ) അയച്ചാലും!
وَلَهُمْ عَلَىَّ ذَنۢبٌۭ فَأَخَافُ أَن يَقْتُلُونِ﴿١٤﴾
share
وَلَهُمْ അവര്‍ക്കുണ്ട് عَلَيَّ എന്‍റെ മേല്‍, എന്‍റെ പേരില്‍ ذَنبٌ ഒരു കുറ്റം, തെറ്റ് فَأَخَافُ അതിനാല്‍ ഞാന്‍ ഭയപ്പെടുന്നു أَن يَقْتُلُونِ അവരെന്നെ കൊല്ലുമെന്നു, കൊല്ലുന്നതിനെ.
26:14"(മാത്രമല്ല) എന്‍റെമേല്‍ അവര്‍ക്കു ഒരു കുറ്റവും (ആരോപിക്കുവാന്‍) ഉണ്ട്. അതിനാല്‍, അവര്‍ എന്നെ കൊന്നുകളയുമെന്ന് ഞാന്‍ ഭയപ്പെടുന്നു."
തഫ്സീർ : 10-14
View   
قَالَ كَلَّا ۖ فَٱذْهَبَا بِـَٔايَـٰتِنَآ ۖ إِنَّا مَعَكُم مُّسْتَمِعُونَ﴿١٥﴾
share
قَالَ അവന്‍ പറഞ്ഞു كَلَّا ഒരിക്കലുമില്ല, അങ്ങനെയല്ല, അതുവേണ്ടാ فَاذْهَبَا എന്നാല്‍ രണ്ടാളും പോകുക بِآيَاتِنَا നമ്മുടെ ദൃഷ്ടാന്തങ്ങളുംകൊണ്ട് إِنَّا നിശ്ചയമായും നാം مَعَكُم നിങ്ങളുടെകൂടെ, ഒന്നിച്ച് مُّسْتَمِعُونَ കേട്ടുകൊണ്ടിരിക്കുന്നതാണ്, ശ്രദ്ധിച്ചു കേള്‍ക്കുന്നവരാണ്‌.
26:15അവന്‍ [അല്ലാഹു] പറഞ്ഞു: "ഒരിക്കലുമില്ല; എന്നാല്‍ നിങ്ങള്‍ രണ്ടുപേരും നമ്മുടെ ദൃഷ്ടാന്തങ്ങളുമായി പോയിക്കൊള്ളുക. നിശ്ചയമായും, നാം നിങ്ങളുടെകൂടെ (എല്ലാം) കേട്ടു കൊണ്ടിരിക്കുന്നതാണ്. (ഞാന്‍ നിങ്ങളെ സഹായിക്കും.).
فَأْتِيَا فِرْعَوْنَ فَقُولَآ إِنَّا رَسُولُ رَبِّ ٱلْعَـٰلَمِينَ﴿١٦﴾
share
فَأْتِيَا എന്നിട്ടു രണ്ടുപേരും ചെല്ലുവിന്‍ فِرْعَوْنَ ഫി൪ഔന്‍റെ അടുക്കല്‍ فَقُولَا എന്നിട്ടു പറയുവിന്‍ إِنَّا നിശ്ചയമായും ഞങ്ങള്‍ رَسُولُ ദൂതന്‍മാരാണ് رَبِّ الْعَالَمِينَ ലോകരക്ഷിതാവിന്‍റെ, ലോകരുടെ റബ്ബിന്‍റെ.
26:16"എന്നിട്ട് നിങ്ങള്‍ ഫി൪ഔന്‍റെയടുക്കല്‍ ചെന്ന് ഞങ്ങള്‍ രണ്ടുപേരും ലോകരക്ഷിതാവിന്‍റെ ദൂതന്‍മാരാണ് എന്നു പറയുക;
أَنْ أَرْسِلْ مَعَنَا بَنِىٓ إِسْرَٰٓءِيلَ﴿١٧﴾
share
أَنْ أَرْسِلْ നീ വിട്ടയച്ചു തരണമെന്നു مَعَنَا ഞങ്ങളുടെകൂടെ, ഒപ്പം بَنِي إِسْرَائِيلَ ഇസ്രാഈല്‍ സന്തതികളെ (ഗോത്രത്തെ).
26:17"-ഇസ്രാഈല്‍ സന്തതികളെ ഞങ്ങളുടെ കൂടെ നീ വിട്ടയച്ചു തരേണമെന്ന്. (ഇതാണ് ദൗത്യം).
തഫ്സീർ : 15-17
View   
قَالَ أَلَمْ نُرَبِّكَ فِينَا وَلِيدًۭا وَلَبِثْتَ فِينَا مِنْ عُمُرِكَ سِنِينَ﴿١٨﴾
share
قَالَ അവന്‍ പറഞ്ഞു أَلَمْ نُرَبِّكَ ഞങ്ങള്‍ നിന്നെ വളര്‍ത്തിവന്നില്ലേ فِينَا ഞങ്ങളില്‍, ഞങ്ങളുടെ ഇടയില്‍ وَلِيدًا കുട്ടിയായിരിക്കെ, ശിശുവായിരിക്കെ وَلَبِثْتَ നീ കഴിഞ്ഞുകൂടുകയും ചെയ്തു, താമസിക്കുകയും ചെയ്തു فِينَا ഞങ്ങളില്‍, ഞങ്ങളുടെഇടയില്‍ مِنْ عُمُرِكَ നിന്‍റെ ആയുഷ്കാലത്തില്‍ നിന്നു سِنِينَ കുറെ കൊല്ലങ്ങള്‍.
26:18അവന്‍ [ഫി൪ഔന്‍] പറഞ്ഞു: "കുട്ടിയായിരുന്നപ്പോള്‍ ഞങ്ങളുടെ കൂട്ടത്തില്‍ നിന്നെ ഞങ്ങള്‍ വളര്‍ത്തിവന്നില്ലേ?! നിന്‍റെ ആയുഷ്കാലത്തില്‍നിന്നു കുറേ കൊല്ലങ്ങള്‍ ഞങ്ങളുടെ ഇടയില്‍ നീ കഴിഞ്ഞുകൂടുകയും ചെയ്തിരിക്കുന്നു?!"
وَفَعَلْتَ فَعْلَتَكَ ٱلَّتِى فَعَلْتَ وَأَنتَ مِنَ ٱلْكَـٰفِرِينَ﴿١٩﴾
share
وَفَعَلْتَ നീ പ്രവര്‍ത്തിക്കയും ചെയ്തു فَعْلَتَكَ നിന്‍റെ (ദുഷിച്ച) പ്രവൃത്തി, വിക്രിയ الَّتِي فَعَلْتَ നീ ചെയ്ത, പ്രവര്‍ത്തിച്ച وَأَنتَ നീ, നീയാകട്ടെ مِنَ الْكَافِرِينَ നന്ദികെട്ടവരില്‍ പെട്ടവന്‍തന്നെ, കൃതഘ്നരില്‍ പെട്ടവനാണ്.
26:19"നീ ചെയ്തിട്ടുള്ള (ആ ദുഷ്‌)പ്രവൃത്തിയും നീ ചെയ്തു. "നീ കൃതഘ്നന്‍മാരില്‍ പെട്ടവന്‍തന്നെ!"
തഫ്സീർ : 18-19
View   
قَالَ فَعَلْتُهَآ إِذًۭا وَأَنَا۠ مِنَ ٱلضَّآلِّينَ﴿٢٠﴾
share
قَالَ അദ്ദേഹം പറഞ്ഞു فَعَلْتُهَا അതു ഞാന്‍ പ്രവര്‍ത്തിച്ചു, ചെയ്തു إِذًا അപ്പോള്‍, ആ അവസരത്തില്‍ وَأَنَا ഞാനാകട്ടെ, ഞാന്‍ مِنَ الضَّالِّينَ (അറിവില്ലാതെ) പിഴവുപിണഞ്ഞവരില്‍ പെട്ടവനായിരുന്നു.
26:20അദ്ദേഹം പറഞ്ഞു: "ആ അവസരത്തില്‍ ഞാനതു ചെയ്കയുണ്ടായി; ഞാന്‍ (സന്‍മാര്‍ഗ്ഗമറിയാതെ) പിഴവു ബാധിച്ചവരില്‍പെട്ടവനായിരുന്നു.
فَفَرَرْتُ مِنكُمْ لَمَّا خِفْتُكُمْ فَوَهَبَ لِى رَبِّى حُكْمًۭا وَجَعَلَنِى مِنَ ٱلْمُرْسَلِينَ﴿٢١﴾
share
فَفَرَرْتُ അങ്ങനെ (അതിനാല്‍) ഞാന്‍ ഓടിപ്പോയി مِنكُمْ നിങ്ങളില്‍ നിന്നു لَمَّا خِفْتُكُمْ ഞാന്‍ നിങ്ങളെ ഭയപ്പെട്ടപ്പോള്‍ فَوَهَبَ അനന്തരം (എന്നിട്ടു) പ്രദാനംചെയ്തു لِي എനിക്കു رَبِّي എന്‍റെ റബ്ബ് حُكْمًا വിജ്ഞാനം, വിധി, അധികാരം وَجَعَلَنِي എന്നെ അവന്‍ ആക്കുക (ഉള്‍പ്പെടുത്തുക)യും ചെയ്തു مِنَ الْمُرْسَلِينَ മുര്‍സലുകളില്‍.
26:21"അങ്ങനെ, നിങ്ങളെ ഭയപ്പെട്ടപ്പോള്‍ നിങ്ങളില്‍ നിന്ന് ഞാന്‍ ഓടിപ്പോയി. അനന്തരം എന്‍റെ റബ്ബ് എനിക്കു വിജ്ഞാനം പ്രദാനംചെയ്തു; എന്നെ അവന്‍ മുര്‍സലുകളില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.
وَتِلْكَ نِعْمَةٌۭ تَمُنُّهَا عَلَىَّ أَنْ عَبَّدتَّ بَنِىٓ إِسْرَٰٓءِيلَ﴿٢٢﴾
share
وَتِلْكَ അതു,അതാകട്ടെ نِعْمَةٌ ഒരു അനുഗ്രഹമാണ് تَمُنُّهَا അതു നീ എടുത്തു പറയുന്നു, ദാക്ഷിണ്യം പറയുന്നു عَلَيَّ എന്‍റെമേല്‍ أَنْ عَبَّدتَّ നീ അടിമകളാക്കിയതിനാല്‍ بَنِي إِسْرَائِيلَ ഇസ്രാഈല്‍, സന്തതികളെ.
26:22"അതാകട്ടെ, ഇസ്രാഈല്‍ സന്തതികളെ നീ അടിമകളാക്കിവെച്ചതിനാല്‍, എന്‍റെമേല്‍ നീ എടുത്തു പറയുന്ന ഒരനുഗ്രഹമത്രെ".
തഫ്സീർ : 20-22
View   
قَالَ فِرْعَوْنُ وَمَا رَبُّ ٱلْعَـٰلَمِينَ﴿٢٣﴾
share
قَالَ فِرْعَوْنُ ഫി൪ഔന്‍ പറഞ്ഞു وَمَا എന്താണ്, ഏതാണ് رَبُّ الْعَالَمِينَ ലോകരക്ഷിതാവ്, ലോകരുടെ റബ്ബ് .
26:23ഫി൪ഔന്‍ പറഞ്ഞു: "എന്താണ് ലോകരക്ഷിതാവ് (എന്നു പറയുന്നത്)?!"
قَالَ رَبُّ ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَمَا بَيْنَهُمَآ ۖ إِن كُنتُم مُّوقِنِينَ﴿٢٤﴾
share
قَالَ അദ്ദേഹം പറഞ്ഞു رَبُّ السَّمَاوَاتِ ആകാശങ്ങളുടെ റബ്ബ് وَالْأَرْضِ ഭൂമിയുടെയും وَمَا بَيْنَهُمَا രണ്ടിനുമിടയിലുള്ളതിന്‍റെയും إِن كُنتُم നിങ്ങളാണെങ്കില്‍ مُّوقِنِينَ ഉറപ്പിക്കുന്നവര്‍, ദൃഢമായി വിശ്വസിക്കുന്നവര്‍.
26:24അദ്ദേഹം പറഞ്ഞു: "ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളതിന്‍റെയും രക്ഷിതാവാണ്‌. നിങ്ങള്‍ ദൃഢവിശ്വാസമുള്ളവരാണെങ്കില്‍!"
തഫ്സീർ : 23-24
View   
قَالَ لِمَنْ حَوْلَهُۥٓ أَلَا تَسْتَمِعُونَ﴿٢٥﴾
share
قَالَ അവന്‍ പറഞ്ഞു لِمَنْ യാതൊരുവരോടു حَوْلَهُ അവന്‍റെ ചുറ്റുമുള്ള أَلَا تَسْتَمِعُونَ നിങ്ങള്‍ ശ്രദ്ധിച്ചു കേള്‍ക്കുന്നില്ലേ.
26:25അവന്‍ തന്‍റെ ചുറ്റുമുള്ളവരോടു പറഞ്ഞു: "നിങ്ങള്‍ ശ്രദ്ധിച്ചു കേള്‍ക്കുന്നില്ലേ (-ഇവന്‍ പറയുന്നത്)?!"
قَالَ رَبُّكُمْ وَرَبُّ ءَابَآئِكُمُ ٱلْأَوَّلِينَ﴿٢٦﴾
share
ഇങ്ങിനെ, മൂസാ (അ) നബി കാര്യം ഒന്നുകൂടി വ്യക്തമാക്കി. പക്ഷേ, ഫി൪ഔന്‍ പരിഹാസം വിട്ട് ശുണ്ഠിയിലേക്ക് നീങ്ങി.
26:26അദ്ദേഹം പറഞ്ഞു: "നിങ്ങളുടെ രക്ഷിതാവും നിങ്ങളുടെ പൂര്‍വ്വികന്‍മാരായ പിതാക്കളുടെ രക്ഷിതാവും തന്നെ."
قَالَ إِنَّ رَسُولَكُمُ ٱلَّذِىٓ أُرْسِلَ إِلَيْكُمْ لَمَجْنُونٌۭ﴿٢٧﴾
share
قَالَ അവന്‍ പറഞ്ഞു إِنَّ رَسُولَكُمُ നിശ്ചയമായും നിങ്ങളുടെ റസൂല്‍ الَّذِي أُرْسِلَ അയക്കപ്പെട്ടവനായ إِلَيْكُمْ നിങ്ങളിലേക്ക് لَمَجْنُونٌ ഭ്രാന്തന്‍തന്നെ.
26:27അവന്‍ (സദസ്യരോടു) പറഞ്ഞു: "നിങ്ങളുടെ അടുക്കലേക്ക്‌ അയക്കപ്പെട്ടിട്ടുള്ള നിങ്ങളുടെ (ഈ) റസൂല്‍ നിശ്ചയമായും ഭ്രാന്തന്‍ തന്നെയാണ്.!"
قَالَ رَبُّ ٱلْمَشْرِقِ وَٱلْمَغْرِبِ وَمَا بَيْنَهُمَآ ۖ إِن كُنتُمْ تَعْقِلُونَ﴿٢٨﴾
share
قَالَ അദ്ദേഹം പറഞ്ഞു رَبُّ الْمَشْرِقِ ഉദയസ്ഥാനത്തിന്‍റെ റബ്ബാണ് وَالْمَغْرِبِ അസ്തമനസ്ഥാനത്തിന്‍റെയും وَمَا بَيْنَهُمَا രണ്ടിനുമിടയ്ക്കുള്ളതിന്‍റെയും إِن كُنتُمْ നിങ്ങളാണെങ്കില്‍ تَعْقِلُونَ മനസ്സിരുത്തുന്ന, ബുദ്ധികൊടുക്കുന്നവര്‍.
26:28അദ്ദേഹം പറഞ്ഞു: "ഉദയസ്ഥാനത്തിന്‍റെയും, അസ്തമയ സ്ഥാനത്തിന്‍റെയും, അവ രണ്ടിനുമിടയിലുള്ളതിന്‍റെയും റബ്ബാകുന്നു (അവന്‍) -നിങ്ങള്‍ മനസ്സിരുത്തുന്നുണ്ടെങ്കില്‍!"
തഫ്സീർ : 25-28
View   
قَالَ لَئِنِ ٱتَّخَذْتَ إِلَـٰهًا غَيْرِى لَأَجْعَلَنَّكَ مِنَ ٱلْمَسْجُونِينَ﴿٢٩﴾
share
قَالَ അവന്‍ പറഞ്ഞു لَئِنِ اتَّخَذْتَ നീ സ്വീകരിക്കുന്നപക്ഷം, ഏര്‍പ്പെടുത്തിയാല്‍ إِلَـٰهًا غَيْرِي ഞാനല്ലാത്ത ഒരു ഇലാഹിനെ لَأَجْعَلَنَّكَ നിശ്ചയമായും ഞാന്‍ നിന്നെ ആക്കുകതന്നെ ചെയ്യും مِنَ الْمَسْجُونِينَ തടവുകാരില്‍, ബന്ധനത്തിലാക്കപ്പെട്ടവരില്‍.
26:29അവന്‍ പറഞ്ഞു: "ഞാനല്ലാത്ത വല്ല ഇലാഹിനെയും നീ സ്വീകരിക്കുകയാണെങ്കില്‍, നിശ്ചയമായും ഞാന്‍ നിന്നെ തടവുകാരുടെ കൂട്ടത്തിലാക്കുക തന്നെ ചെയ്യും."
قَالَ أَوَلَوْ جِئْتُكَ بِشَىْءٍۢ مُّبِينٍۢ﴿٣٠﴾
share
قَالَ അദ്ദേഹം പറഞ്ഞു أَوَلَوْ جِئْتُكَ ഞാന്‍ നിനക്കു വന്നുവെങ്കിലോ بِشَيْءٍ ഒരു വസ്തുവുംകൊണ്ട് مُّبِينٍ സ്പഷ്ടമായ, വ്യക്തമായ.
26:30അദ്ദേഹം പറഞ്ഞു: "ഞാന്‍ സുപ്രത്യക്ഷമായ ഒരു കാര്യം [ദൃഷ്ടാന്തം] നിനക്ക് കൊണ്ടുവന്നാലോ?! (നീ സമ്മതിക്കുകയില്ലേ?)"
قَالَ فَأْتِ بِهِۦٓ إِن كُنتَ مِنَ ٱلصَّـٰدِقِينَ﴿٣١﴾
share
قَالَ അവന്‍ പറഞ്ഞു فَأْتِ എന്നാല്‍ നീ വാ بِهِ അതുംകൊണ്ട് إِن كُنتَ നീ ആകുന്നുവെങ്കില്‍ مِنَ الصَّادِقِينَ സത്യവാന്‍മാരില്‍.
26:31അവന്‍ പറഞ്ഞു: "എന്നാല്‍, നീ അതു കൊണ്ടുവരുക. നീ സത്യവാന്‍മാരില്‍പെട്ടനവാണെങ്കില്‍!"
فَأَلْقَىٰ عَصَاهُ فَإِذَا هِىَ ثُعْبَانٌۭ مُّبِينٌۭ﴿٣٢﴾
share
فَأَلْقَىٰ അങ്ങനെ അദ്ദേഹം ഇട്ടു عَصَاهُ തന്‍റെ വടി فَإِذَا هِيَ അപ്പോഴതാ അത് ثُعْبَانٌ ഒരു പാമ്പ്, സര്‍പ്പം مُّبِينٌ പ്രത്യക്ഷമായ.
26:32അങ്ങനെ, അദ്ദേഹം തന്‍റെവടി (താഴെ) ഇട്ടു; അപ്പോഴതാ, അതൊരു പ്രത്യക്ഷമായ പാമ്പ്!
وَنَزَعَ يَدَهُۥ فَإِذَا هِىَ بَيْضَآءُ لِلنَّـٰظِرِينَ﴿٣٣﴾
share
وَنَزَعَ അദ്ദേഹം പുറത്തെടുത്തു, ഊരിഎടുത്തു يَدَهُ തന്‍റെ കൈ فَإِذَا هِيَ അപ്പോഴതാ അത് بَيْضَاءُ ഒരു വെളുത്തവസ്തു, വെളുത്തതാകുന്നു لِلنَّاظِرِينَ നോക്കുന്നവര്‍ക്ക്.
26:33അദ്ദേഹം തന്‍റെ കൈ (കക്ഷത്തുനിന്ന്) പുറത്തേക്കെടുത്തു; അപ്പോഴതാ - നോക്കുന്നവര്‍ക്ക് - അതൊരു വെളുത്ത വസ്തു!
തഫ്സീർ : 29-33
View   
قَالَ لِلْمَلَإِ حَوْلَهُۥٓ إِنَّ هَـٰذَا لَسَـٰحِرٌ عَلِيمٌۭ﴿٣٤﴾
share
قَالَ അവന്‍ പറഞ്ഞു لِلْمَلَإِ പ്രമുഖരോടു, പ്രധാനികളോടു حَوْلَهُ തന്‍റെ ചുറ്റുമുള്ള إِنَّ هَـٰذَا നിശ്ചയമായും ഇവന്‍ لَسَاحِرٌ ഒരു ജാലവിദ്യക്കാരന്‍ തന്നെ عَلِيمٌ അറിവുള്ളവനായ.
26:34തന്‍റെ ചുറ്റുമുള്ള പ്രമുഖന്‍മാരോട് അവന്‍ (ഫി൪ഔന്‍) പറഞ്ഞു: "നിശ്ചയമായും, ഇവന്‍ അറിവുള്ള (നിപുണനായ) ഒരു ജാലവിദ്യക്കാരന്‍തന്നെ!
يُرِيدُ أَن يُخْرِجَكُم مِّنْ أَرْضِكُم بِسِحْرِهِۦ فَمَاذَا تَأْمُرُونَ﴿٣٥﴾
share
يُرِيدُ അവന്‍ ഉദ്ദേശിക്കുന്നു أَن يُخْرِجَكُم നിങ്ങളെ പുറത്താക്കുവാന്‍ مِّنْ أَرْضِكُم നിങ്ങളുടെ ഭൂമിയില്‍നിന്നു, നാട്ടില്‍ നിന്നു بِسِحْرِهِ അവന്‍റെ ജാലവിദ്യകൊണ്ടു فَمَاذَا അതിനാല്‍ എന്താണ് تَأْمُرُونَ നിങ്ങള്‍ നിര്‍ദ്ദേശിക്കുന്നു, കല്‍പിക്കുന്നു.
26:35"അവന്‍ തന്‍റെ ജാലവിദ്യകൊണ്ട് നിങ്ങളുടെ നാട്ടില്‍നിന്ന് നിങ്ങളെ പുറത്താക്കുവാന്‍ ഉദ്ദേശിക്കുകയാണ്. അതിനാല്‍, [അവനെപ്പറ്റി] നിങ്ങള്‍ എന്തു നിര്‍ദ്ദേശിക്കുന്നു!".
قَالُوٓا۟ أَرْجِهْ وَأَخَاهُ وَٱبْعَثْ فِى ٱلْمَدَآئِنِ حَـٰشِرِينَ﴿٣٦﴾
share
قَالُوا അവര്‍ പറഞ്ഞു أَرْجِهْ അവന്നു ഒഴിവുകൊടുക്കുക, സാവകാശം കൊടുക്കുക وَأَخَاهُ അവന്‍റെ സഹോദരന്നും وَابْعَثْ നിയോഗിക്കുകയും ചെയ്യുക فِي الْمَدَائِنِ നഗരങ്ങളില്‍, പട്ടണങ്ങളില്‍, രാജ്യങ്ങളില്‍ حَاشِرِينَ ശേഖരിക്കുന്നവരെ.
26:36അവര്‍ പറഞ്ഞു: "അവനും, അവന്‍റെ സഹോദരനും ഇടകൊടുക്കുക; നഗരങ്ങളില്‍, ശേഖരിക്കുന്ന ആളുകളെ നിയോഗിക്കുകയും ചെയ്യുക;-
يَأْتُوكَ بِكُلِّ سَحَّارٍ عَلِيمٍۢ﴿٣٧﴾
share
يَأْتُوكَ അവര്‍ തനിക്ക് (അങ്ങേക്ക്) കൊണ്ടുവരട്ടെ, വരട്ടെ بِكُلِّ سَحَّارٍ എല്ലാ സിഹ്റന്‍മാരെയും കൊണ്ടു, എല്ലാ ജാലവിദ്യക്കാരെയും عَلِيمٍ അറിവുള്ള (നിപുണരായ).
26:37അവര്‍, എല്ലാ അറിവുള്ള [നിപുണന്‍മാരായ] ജാലവിദ്യക്കാരേയും അങ്ങയുടെ അടുക്കല്‍ കൊണ്ടുവരട്ടെ."
തഫ്സീർ : 34-37
View   
فَجُمِعَ ٱلسَّحَرَةُ لِمِيقَـٰتِ يَوْمٍۢ مَّعْلُومٍۢ﴿٣٨﴾
share
فَجُمِعَ السَّحَرَةُ അങ്ങനെ ജാലവിദ്യക്കാര്‍ ഒരുമിച്ചുകൂട്ടപ്പെട്ടു لِمِيقَاتِ يَوْمٍ ഒരു ദിവസത്തിലെ നിശ്ചിത സമയത്തേക്കു مَّعْلُومٍ അറിയപ്പെട്ട (നിര്‍ണ്ണയിക്കപ്പെട്ട).
26:38അങ്ങനെ, അറിയപ്പെട്ട ഒരു ദിവസത്തിലെ നിശ്ചിത സമയത്തേക്ക് ജാലവിദ്യക്കാര്‍ ഒരുമിച്ചുകൂട്ടപ്പെട്ടു.
وَقِيلَ لِلنَّاسِ هَلْ أَنتُم مُّجْتَمِعُونَ﴿٣٩﴾
share
وَقِيلَ പറയപ്പെട്ടു لِلنَّاسِ മനുഷ്യരോട് هَلْ أَنتُم നിങ്ങളാണോ مُّجْتَمِعُونَ സമ്മേളിക്കുന്നവര്‍ (ഒരുമ്മിച്ചുകൂടുന്നുവോ).
26:39ജനങ്ങളോട് ചോദിക്കപ്പെട്ടു: "നിങ്ങള്‍ സമ്മേളിക്കുന്നുണ്ടോ?-
لَعَلَّنَا نَتَّبِعُ ٱلسَّحَرَةَ إِن كَانُوا۟ هُمُ ٱلْغَـٰلِبِينَ﴿٤٠﴾
share
لَعَلَّنَا نَتَّبِعُ നമുക്കു പിന്‍പറ്റാം, തുടര്‍ന്നേക്കാം السَّحَرَةَ ജാലവിദ്യക്കാരെ إِن كَانُوا അവര്‍ ആയിരുന്നാല്‍ هُمُ അവര്‍ തന്നെ الْغَالِبِينَ ജയിച്ചവര്‍, വിജയികള്‍.
26:40"ജാലവിദ്യക്കാരാണ് വിജയികളാകുന്നതെങ്കില്‍, നമുക്ക് അവരെ പിന്‍തുടര്‍ന്നേക്കാമല്ലോ!"
തഫ്സീർ : 38-40
View   
فَلَمَّا جَآءَ ٱلسَّحَرَةُ قَالُوا۟ لِفِرْعَوْنَ أَئِنَّ لَنَا لَأَجْرًا إِن كُنَّا نَحْنُ ٱلْغَـٰلِبِينَ﴿٤١﴾
share
فَلَمَّا جَاءَ അങ്ങിനെ വന്നപ്പോള്‍ السَّحَرَةُ ജാലവിദ്യക്കാര്‍ قَالُوا അവര്‍ പറഞ്ഞു لِفِرْعَوْنَ ഫി൪ഔനോടു أَئِنَّ തീര്‍ച്ചയായും ഉണ്ടോ لَنَا ഞങ്ങള്‍ക്കു لَأَجْرًا പ്രതിഫലം, കൂലി إِن كُنَّا ഞങ്ങളായിരുന്നാല്‍, ആണെങ്കില്‍ نَحْنُ ഞങ്ങള്‍ തന്നെ الْغَالِبِينَ വിജയികള്‍.
26:41അങ്ങിനെ, ജാലവിദ്യക്കാര്‍ വന്നപ്പോള്‍ അവര്‍ ഫി൪ഔനോട് പറഞ്ഞു: "ഞങ്ങളാണ് വിജയികളാകുന്നതെങ്കില്‍, ഞങ്ങള്‍ക്ക് തീര്‍ച്ചയായും വല്ല പ്രതിഫലവും ഉണ്ടായിരിക്കുമോ?"
قَالَ نَعَمْ وَإِنَّكُمْ إِذًۭا لَّمِنَ ٱلْمُقَرَّبِينَ﴿٤٢﴾
share
قَالَ അവന്‍ പറഞ്ഞു نَعَمْ അതെ, ഉവ്വ് وَإِنَّكُمْ നിശ്ചയമായും നിങ്ങള്‍ إِذًا അപ്പോള്‍, എന്നാല്‍ لَّمِنَ الْمُقَرَّبِينَ സാമീപ്യം നല്‍കപ്പെടുന്നവരില്‍പെട്ടവരുമാണു (അടുത്ത ആളുകളായിരിക്കും).
26:42അവന്‍ പറഞ്ഞു: "അതെ,അപ്പോള്‍, നിശ്ചയമായും നിങ്ങള്‍ (നമ്മുടെ സന്നിധിയില്‍) സാമീപ്യം നല്‍കപ്പെടുന്നവരില്‍ പെട്ടവരുമായിരിക്കും."
قَالَ لَهُم مُّوسَىٰٓ أَلْقُوا۟ مَآ أَنتُم مُّلْقُونَ﴿٤٣﴾
share
قَالَ لَهُم مُّوسَىٰ അവരോടു മൂസാ പറഞ്ഞു أَلْقُوا നിങ്ങള്‍ ഇടുക, പ്രയോഗിക്കുക مَا യാതൊന്നു أَنتُم مُّلْقُونَ നിങ്ങള്‍ (അതു) ഇടുന്നവരാകുന്നു.
26:43മൂസാ അവരോടു [ജാലവിദ്യക്കാരോട്] പറഞ്ഞു: "നിങ്ങള്‍ക്ക് ഇടുവാനുള്ളത് ഇട്ടേക്കൂ."
فَأَلْقَوْا۟ حِبَالَهُمْ وَعِصِيَّهُمْ وَقَالُوا۟ بِعِزَّةِ فِرْعَوْنَ إِنَّا لَنَحْنُ ٱلْغَـٰلِبُونَ﴿٤٤﴾
share
فَأَلْقَوْا അങ്ങനെ അവര്‍ ഇട്ടു حِبَالَهُمْ അവരുടെ കയറുകള്‍ وَعِصِيَّهُمْ അവരുടെ വടികളും وَقَالُوا അവര്‍ പറയുകയും ചെയ്തു بِعِزَّةِ വീര്യംകൊണ്ട്, പ്രതാപംകൊണ്ട്, മഹത്വത്താല്‍ فِرْعَوْنَ ഫി൪ഔന്‍റെ إِنَّا നിശ്ചയമായും ഞങ്ങള്‍ لَنَحْنُ ഞങ്ങള്‍തന്നെയാണു الْغَالِبُونَ വിജയികള്‍, ജയിക്കുന്നവര്‍.
26:44അപ്പോള്‍, അവര്‍ തങ്ങളുടെ കയറുകളും, വടികളും (നിലത്ത്) ഇട്ടു. അവര്‍ (ഇപ്രകാരം) പറയുകയും ചെയ്തു: "ഫി൪ഔന്‍റെ വീര്യംകൊണ്ട് നിശ്ചയമായും ഞങ്ങള്‍തന്നെയായിരിക്കും വിജയികള്‍!"
فَأَلْقَىٰ مُوسَىٰ عَصَاهُ فَإِذَا هِىَ تَلْقَفُ مَا يَأْفِكُونَ﴿٤٥﴾
share
فَأَلْقَىٰ مُوسَىٰ അനന്തരം മൂസാ ഇട്ടു عَصَاهُ തന്‍റെ വടി فَإِذَا هِيَ അപ്പോഴതാ അതു تَلْقَفُ വിഴുങ്ങുന്നു مَا يَأْفِكُونَ അവര്‍ പകിട്ടാക്കിക്കാണിച്ചിരുന്നതു, കൃത്രിമം ചെയ്തിരുന്നതു.
26:45അനന്തരം മൂസാ തന്‍റെ വടി ഇട്ടു. അപ്പോഴതാ, അവര്‍ പകിട്ടാക്കിക്കാണിച്ചിരുന്നതിനെ (മുഴുവനും) അതു വിഴുങ്ങിക്കളയുന്നു!
فَأُلْقِىَ ٱلسَّحَرَةُ سَـٰجِدِينَ﴿٤٦﴾
share
فَأُلْقِيَ അപ്പോള്‍ ഇടപ്പെട്ടു (നിലംപതിച്ചു) السَّحَرَةُ ജാലവിദ്യക്കാര്‍ سَاجِدِينَ സുജൂദ്‌ ചെയ്യുന്നവരായ നിലയില്‍, സുജൂദ്‌ ചെയ്തുകൊണ്ട്.
26:46അപ്പോള്‍, ജാലവിദ്യക്കാര്‍ "സുജൂദാ"യി വീഴ്ത്തപ്പെട്ടു [സാഷ്ടാംഗം നിലംപതിച്ചു].
قَالُوٓا۟ ءَامَنَّا بِرَبِّ ٱلْعَـٰلَمِينَ﴿٤٧﴾
share
قَالُوا അവര്‍ പറഞ്ഞു آمَنَّا ഞങ്ങള്‍ വിശ്വസിച്ചു بِرَبِّ الْعَالَمِينَ ലോകരക്ഷിതാവില്‍.
26:47അവര്‍ പറഞ്ഞു: "ഞങ്ങള്‍ ലോകരക്ഷിതാവില്‍ വിശ്വസിച്ചു,-
رَبِّ مُوسَىٰ وَهَـٰرُونَ﴿٤٨﴾
share
رَبِّ مُوسَىٰ മൂസായുടെ റബ്ബ് وَهَارُونَ ഹാറൂന്‍റെയും.
26:48"അതായത്, മൂസായുടേയും, ഹാറൂന്‍റെയും രക്ഷിതാവില്‍!"
തഫ്സീർ : 41-48
View   
قَالَ ءَامَنتُمْ لَهُۥ قَبْلَ أَنْ ءَاذَنَ لَكُمْ ۖ إِنَّهُۥ لَكَبِيرُكُمُ ٱلَّذِى عَلَّمَكُمُ ٱلسِّحْرَ فَلَسَوْفَ تَعْلَمُونَ﴿٤٩﴾
share
قَالَ അവന്‍ പറഞ്ഞു ءَامَنتُمْ لَهُ നിങ്ങള്‍ അവനെ വിശ്വസിച്ചു (അല്ലേ) قَبْلَ أَنْ آذَنَ ഞാന്‍ സമ്മതം നല്‍കുന്നതിനുമുമ്പ് لَكُمْ നിങ്ങള്‍ക്കു إِنَّهُ لَكَبِيرُكُمُ നിശ്ചയമായും അവന്‍ നിങ്ങളുടെ വലിയവന്‍ (നേതാവു) തന്നെ الَّذِي عَلَّمَكُمُ നിങ്ങള്‍ക്കു പഠിപ്പിച്ചുതന്നവനായ السِّحْرَ ജാലവിദ്യ فَلَسَوْفَ ആകയാല്‍ വഴിയെ (അടുത്തുതന്നെ) تَعْلَمُونَ നിങ്ങള്‍ അറിയും, നിങ്ങള്‍ക്കറിയാം.
26:49അവന്‍ [ഫി൪ഔന്‍] പറഞ്ഞു: "നിങ്ങള്‍ക്ക് ഞാന്‍ സമ്മതം നല്‍കും മുമ്പായി അവനെ നിങ്ങള്‍ വിശ്വസിച്ചു (അല്ലേ)?! നിശ്ചയമായും, അവന്‍ നിങ്ങള്‍ക്കു ജാലവിദ്യ പഠിപ്പിച്ചുതന്ന നിങ്ങളുടെ നേതാവുതന്നെയാണ്. അതുകൊണ്ട് അടുത്തുതന്നെ നിങ്ങള്‍ക്കറിയാറാകും;-
لَأُقَطِّعَنَّ أَيْدِيَكُمْ وَأَرْجُلَكُم مِّنْ خِلَـٰفٍ وَلَأُصَلِّبَنَّكُمْ أَجْمَعِينَ ﴿٥٠﴾
share
لَأُقَطِّعَنَّ നിശ്ചയമായും ഞാന്‍ മുറിപ്പിക്കും, ധാരാളം മുറിച്ചുകളയും أَيْدِيَكُمْ നിങ്ങളുടെ കൈകള്‍ وَأَرْجُلَكُم നിങ്ങളുടെ കാലുകളും مِّنْ خِلَافٍ വ്യത്യസ്തമായ നിലയില്‍ وَلَأُصَلِّبَنَّكُمْ നിശ്ചയമായും ഞാന്‍ നിങ്ങളെ ക്രൂശിപ്പിക്കുകയും ചെയ്യും أَجْمَعِينَ മുഴുവനും.
26:50നിശ്ചയമായും, നിങ്ങളുടെ കൈകളും, കാലുകളും വ്യത്യസ്തമായനിലയില്‍ ഞാന്‍ മുറിപ്പിച്ചുകളയും; നിങ്ങളെ മുഴുവനും ഞാന്‍ ക്രൂശിപ്പിക്കുകയും ചെയ്യും."
قَالُوا۟ لَا ضَيْرَ ۖ إِنَّآ إِلَىٰ رَبِّنَا مُنقَلِبُونَ﴿٥١﴾
share
قَالُوا അവര്‍ പറഞ്ഞു لَا ضَيْرَ ദോഷമില്ല, വിരോധമില്ല إِنَّا നിശ്ചയമായും ഞങ്ങള്‍ إِلَىٰ رَبِّنَا ഞങ്ങളുടെ റബ്ബിങ്കലേക്കു مُنقَلِبُونَ മടങ്ങിച്ചെല്ലുന്നവര്‍തന്നെ, തിരിച്ചെത്തുന്നവരാണ്.
26:51അവര്‍ പറഞ്ഞു: "ഒരു ദോഷവുമില്ല [വിരോധവുമില്ല]; നിശ്ചയമായും ഞങ്ങള്‍ ഞങ്ങളുടെ രക്ഷിതാവിങ്കലേക്കു മടങ്ങിച്ചെല്ലുന്നവരാകുന്നു.
إِنَّا نَطْمَعُ أَن يَغْفِرَ لَنَا رَبُّنَا خَطَـٰيَـٰنَآ أَن كُنَّآ أَوَّلَ ٱلْمُؤْمِنِينَ ﴿٥٢﴾
share
إِنَّا نَطْمَعُ നിശ്ചയമായും ഞങ്ങള്‍ ആഗ്രഹിക്കുന്നു, മോഹിക്കുന്നു أَن يَغْفِرَ പൊറുത്തുതരുമെന്നു لَنَا ഞങ്ങള്‍ക്കു رَبُّنَا ഞങ്ങളുടെ റബ്ബ് خَطَايَانَا ഞങ്ങളുടെ തെറ്റുകള്‍, പിഴവുകള്‍ أَن كُنَّا ഞങ്ങള്‍ ആയതിനാല്‍ أَوَّلَ الْمُؤْمِنِينَ സത്യവിശ്വാസികളില്‍ ആദ്യത്തേവര്‍, പ്രഥമവിശ്വാസികള്‍.
26:52"ഞങ്ങള്‍ സത്യവിശ്വാസികളില്‍ ആദ്യത്തേവരായതിനാല്‍, ഞങ്ങളുടെ തെറ്റുകള്‍ ഞങ്ങളുടെ റബ്ബ് ഞങ്ങള്‍ക്കു പൊറുത്തുതരുമെന്ന് ഞങ്ങളാശിക്കുന്നു".
തഫ്സീർ : 49-52
View   
وَأَوْحَيْنَآ إِلَىٰ مُوسَىٰٓ أَنْ أَسْرِ بِعِبَادِىٓ إِنَّكُم مُّتَّبَعُونَ﴿٥٣﴾
share
وَأَوْحَيْنَا നാം ബോധനം നല്‍കി, വഹ്-യ് കൊടുത്തു إِلَىٰ مُوسَىٰ മൂസാക്ക് أَنْ أَسْرِ നീ രാപ്രയാണം (രാവുയാത്ര) ചെയ്യുക എന്ന് بِعِبَادِي എന്‍റെ അടിയാന്‍മാരുമായി إِنَّكُم നിശ്ചയമായും നിങ്ങള്‍ مُّتَّبَعُونَ പിന്‍തുടരപ്പെടുന്നവരായിരിക്കും.
26:53നാം മൂസാക്ക്‌ "വഹ്-യു" (ബോധനം) നല്‍കി: "എന്‍റെ അടിയാന്‍മാരെയുംകൊണ്ട് രാപ്രയാണം ചെയ്യുക (രാത്രി പോയിക്കൊള്ളുക); നിങ്ങള്‍ അനുഗമിക്കപ്പെടുന്നവരായിരിക്കും (ഫി൪ഔനും കൂട്ടരും നിങ്ങളുടെ പിന്നാലെ വരും)."
فَأَرْسَلَ فِرْعَوْنُ فِى ٱلْمَدَآئِنِ حَـٰشِرِينَ﴿٥٤﴾
share
فَأَرْسَلَ فِرْعَوْنُ അപ്പോള്‍ ഫി൪ഔന്‍ അയച്ചു فِي الْمَدَائِنِ നഗരങ്ങളില്‍, രാജ്യങ്ങളില്‍ حَاشِرِينَ ശേഖരിക്കുന്നവരെ, ഒരുമിച്ചുകൂട്ടുന്നവരെ.
26:54അപ്പോള്‍, (വിവരമറിഞ്ഞ്) ഫി൪ഔന്‍ നഗരങ്ങളില്‍ (ജനങ്ങളെ) ശേഖരിക്കുന്ന ആളുകളെ അയച്ചു (അവര്‍ ഇങ്ങിനെ പ്രചാരം ചെയ്തു):-
إِنَّ هَـٰٓؤُلَآءِ لَشِرْذِمَةٌ قَلِيلُونَ﴿٥٥﴾
share
إِنَّ هَـٰؤُلَاءِ നിശ്ചയമായും ഇക്കൂട്ടര്‍ لَشِرْذِمَةٌ ഒരു സംഘംതന്നെയാണ്, കൂട്ടംതന്നെ قَلِيلُونَ കുറഞ്ഞആളുള്ള, കുറഞ്ഞവരായ.
26:55"നിശ്ചയമായും, ഇക്കൂട്ടര്‍ കുറഞ്ഞ ആളുകളുള്ള ഒരു സംഘമത്രെ.
وَإِنَّهُمْ لَنَا لَغَآئِظُونَ ﴿٥٦﴾
share
وَإِنَّهُمْ നിശ്ചയമായും അവര്‍ لَنَا നമ്മെ لَغَائِظُونَ അരിശംകൊള്ളിക്കുന്നവരുമാണ്.
26:56അവര്‍ നിശ്ചയമായും നമ്മെ അരിശം കൊള്ളിച്ചവരുമാണ്.
وَإِنَّا لَجَمِيعٌ حَـٰذِرُونَ ﴿٥٧﴾
share
وَإِنَّا നിശ്ചയമായും നാം لَجَمِيعٌ ഒരു സംഘക്കാരാണ്, കൂട്ടക്കാര്‍തന്നെ حَاذِرُونَ ജാഗരൂകരായ, ഉണര്‍വുള്ള.
26:57"നാമാകാട്ടെ, ജാഗരൂകരായ ഒരു സംഘക്കാരുമാകുന്നു."
തഫ്സീർ : 53-57
View   
فَأَخْرَجْنَـٰهُم مِّن جَنَّـٰتٍ وَعُيُونٍ ﴿٥٨﴾
share
فَأَخْرَجْنَٰهُم അങ്ങനെ നാമവരെ പുറത്തിറക്കി, പുറത്താക്കി مِّن جَنَّاتٍ തോപ്പുകളില്‍നിന്ന് وَعُيُونٍ നീരുറവകളില്‍നിന്നും, അരുവികളില്‍നിന്നും.
26:58അങ്ങനെ, നാം അവരെ തോപ്പുകളില്‍ നിന്നും, (നദി മുതലായ) നീരുറവകളില്‍നിന്നും പുറത്തിറക്കി;
وَكُنُوزٍ وَمَقَامٍ كَرِيمٍ ﴿٥٩﴾
share
وَكُنُوزٍ ഭണ്ഡാരങ്ങളില്‍നിന്നും وَمَقَامٍ സ്ഥാനത്തുനിന്നും كَرِيمٍ മാന്യമായ.
26:59ഭണ്ഡാരങ്ങളില്‍നിന്നും, മാന്യമായ സ്ഥാനത്തു നിന്നും (പുറത്തിറക്കി - അവര്‍ ഇസ്രാഈല്യരെ പിന്‍തുടര്‍ന്നു).
كَذَٰلِكَ وَأَوْرَثْنَـٰهَا بَنِىٓ إِسْرَٰٓءِيلَ ﴿٦٠﴾
share
كَذَٰلِكَ അപ്രകാരമാണ് وَأَوْرَثْنَاهَا അവയ്ക്കു നാം അവകാശപ്പെടുത്തി, അതിനു അവകാശികളാക്കി بَنِي إِسْرَائِيلَ ഇസ്രാഈല്‍ സന്തതികളെ.
26:60അപ്രകാരമാണ് (സംഭവിച്ചത്). അവയ്ക്ക് ഇസ്രാഈല്‍ സന്തതികളെ നാം അവകാശപ്പെടുത്തുകയും ചെയ്തു.
തഫ്സീർ : 58-60
View   
فَأَتْبَعُوهُم مُّشْرِقِينَ ﴿٦١﴾
share
فَأَتْبَعُوهُم َ എന്നിട്ടു അവര്‍ അവരെ അനുഗമിച്ചു, പിന്നാലെ ചെന്നു مُّشْرِقِين അവര്‍ ഉദയവേളയിലായിക്കൊണ്ട് (ഉദയസമയത്ത്).
26:61എന്നിട്ട് അവര്‍ (ഫി൪ഔനും സൈന്യവും) ഉദയവേളയിലായിക്കൊണ്ട് അവരുടെ പിന്നാലെ വന്നു.
فَلَمَّا تَرَٰٓءَا ٱلْجَمْعَانِ قَالَ أَصْحَـٰبُ مُوسَىٰٓ إِنَّا لَمُدْرَكُونَ﴿٦٢﴾
share
فَلَمَّا تَرَاءَى അങ്ങനെ അന്യോന്യം കണ്ടപ്പോള്‍, കാണാറായപ്പോള്‍ الْجَمْعَانِ രണ്ടു സംഘവും قَالَ പറഞ്ഞു أَصْحَابُ مُوسَىٰ മൂസായുടെ ആള്‍ക്കാര്‍ إِنَّا لَمُدْرَكُونَ നാം പിടിയില്‍പെടുന്നവര്‍തന്നെ.
26:62അങ്ങനെ, രണ്ടു സംഘവും പരസ്പരം കണ്ടപ്പോള്‍ മൂസായുടെ ആള്‍ക്കാര്‍ പറഞ്ഞു: "നിശ്ചയമായും നാം, പിടിയിലകപ്പെടുന്നവരാണല്ലോ!"
قَالَ كَلَّآ ۖ إِنَّ مَعِىَ رَبِّى سَيَهْدِينِ﴿٦٣﴾
share
قَالَ അദ്ദേഹം പറഞ്ഞു كَلَّا ഒരിക്കലുമില്ല, അങ്ങിനെയല്ല إِنَّ مَعِيَ നിശ്ചയമായും എന്‍റെ കൂടെയുണ്ട് رَبِّي എന്‍റെ റബ്ബ് سَيَهْدِينِ അവന്‍ എനിക്കു മാര്‍ഗ്ഗദര്‍ശനം നല്‍കികൊള്ളും, എനിക്കു വഴികാട്ടും.
26:63അദ്ദേഹം (മൂസാ) പറഞ്ഞു: "ഒരിക്കലുമില്ല, "എന്‍റെ കൂടെ എന്‍റെ റബ്ബുണ്ട്; അവന്‍ എനിക്ക് (വേണ്ടുന്ന) മാര്‍ഗ്ഗദര്‍ശനം നല്‍കിക്കൊള്ളും."
തഫ്സീർ : 61-63
View   
فَأَوْحَيْنَآ إِلَىٰ مُوسَىٰٓ أَنِ ٱضْرِب بِّعَصَاكَ ٱلْبَحْرَ ۖ فَٱنفَلَقَ فَكَانَ كُلُّ فِرْقٍ كَٱلطَّوْدِ ٱلْعَظِيمِ ﴿٦٤﴾
share
فَأَوْحَيْنَا അപ്പോള്‍ നാം വഹ്-യു (ബോധനം) നല്‍കി إِلَىٰ مُوسَىٰ മൂസാക്ക് أَنِ اضْرِب അടിക്കുക എന്ന് بِّعَصَاكَ നിന്‍റെ വടികൊണ്ട് الْبَحْرَ സമുദ്രത്തില്‍, സമുദ്രത്തിനു فَانفَلَقَ അപ്പോളതു പിളര്‍ന്നു فَكَانَ എന്നിട്ടു ആയി كُلُّ فِرْقٍ എല്ലാ പിളര്‍പ്പും كَالطَّوْدِ മലന്തിണ്ണപോലെ الْعَظِيمِ വമ്പിച്ച.
26:64അപ്പോള്‍, "നിന്‍റെ വടികൊണ്ട് സമുദ്രത്തില്‍ അടിക്കുക" എന്നു് മൂസാക്ക് നാം (അല്ലാഹു) ബോധനം നല്‍കി. (അദ്ദേഹം അടിച്ചു). അപ്പോള്‍ അത് പിളര്‍ന്നു. എന്നിട്ട് ഓരോ പിളര്‍പ്പും വമ്പിച്ച മലന്തിണ്ണ പോലെയായിത്തീര്‍ന്നു.
وَأَزْلَفْنَا ثَمَّ ٱلْـَٔاخَرِينَ ﴿٦٥﴾
share
وَأَزْلَفْنَا നാം അടുപ്പിക്കയും ചെയ്തു, അണയിച്ചു ثَمَّ അവിടെ വെച്ചു الْآخَرِينَ മറ്റേവരെ, മറ്റേകൂട്ടരെ.
26:65അവിടെവെച്ച് മറ്റേവരെ (ഫി൪ഔന്‍റെ സംഘത്തെ) നാം അടുപ്പിക്കുകയും ചെയ്തു.
وَأَنجَيْنَا مُوسَىٰ وَمَن مَّعَهُۥٓ أَجْمَعِينَ ﴿٦٦﴾
share
وَأَنجَيْنَا നാം രക്ഷപ്പെടുത്തുകയും ചെയ്തു مُوسَىٰ മൂസായെ وَمَن مَّعَهُ തന്‍റെ കൂടെയുള്ളവരെയും أَجْمَعِينَ മുഴുവനും, എല്ലാവരെയും.
26:66മൂസായെയും, അദ്ദേഹത്തിന്‍റെ കൂടെയുള്ളവരെയും മുഴുവന്‍ നാം രക്ഷപ്പെടുത്തുകയും ചെയ്തു.
ثُمَّ أَغْرَقْنَا ٱلْـَٔاخَرِينَ﴿٦٧﴾
share
ثُمَّ أَغْرَقْنَا പിന്നെ നാം മുക്കി, മുക്കി നശിപ്പിച്ചു الْآخَرِينَ മറ്റേവരെ.
26:67പിന്നീട്, മറ്റേകൂട്ടരെ നാം മുക്കിക്കൊന്നു.
إِنَّ فِى ذَٰلِكَ لَـَٔايَةً ۖ وَمَا كَانَ أَكْثَرُهُم مُّؤْمِنِينَ ﴿٦٨﴾
share
إِنَّ فِي ذَٰلِكَ നിശ്ചയമായും അതിലുണ്ട് لَآيَةً ഒരു (വലിയ) ദൃഷ്ടാന്തം وَمَا كَانَ ആയിട്ടില്ല, ഇല്ല, അല്ല أَكْثَرُهُم അവരില്‍ അധികമാളും مُّؤْمِنِينَ വിശ്വാസികള്‍, വിശ്വസിക്കുന്നവര്‍.
26:68നിശ്ചയമായും, അതില്‍ ഒരു (വലിയ) ദൃഷ്ടാന്തം ഉണ്ട്. അവരില്‍ അധികമാളും വിശ്വസിക്കുന്നവരല്ല.
وَإِنَّ رَبَّكَ لَهُوَ ٱلْعَزِيزُ ٱلرَّحِيمُ ﴿٦٩﴾
share
وَإِنَّ رَبَّكَ നിശ്ചയമായും നിന്‍റെ റബ്ബ് لَهُوَ അവന്‍തന്നെയാണ് الْعَزِيزُ പ്രതാപശാലി, വീര്യപ്പെട്ടവ൯ الرَّحِيمُ കരുണാനിധി.
26:69നിശ്ചയമായും, നിന്‍റെ റബ്ബ് തന്നെയാണ് പ്രതാപശാലിയും, കരുണാനിധിയും.
തഫ്സീർ : 64-69
View   
وَٱتْلُ عَلَيْهِمْ نَبَأَ إِبْرَٰهِيمَ﴿٧٠﴾
share
وَاتْلُ നീ ഓതി ക്കൊടുക്കുക عَلَيْهِمْ അവര്‍ക്കു, അവരില്‍ نَبَأَ إِبْرَاهِيمَ ഇബ്രാഹീമിന്‍റെ വൃത്താന്തം, വര്‍ത്തമാനം.
26:70[നബിയേ] ഇബ്രാഹീമിന്‍റെ വൃത്താന്തവും അവരില്‍ ഓതിക്കേള്‍പ്പിക്കുക;-
إِذْ قَالَ لِأَبِيهِ وَقَوْمِهِۦ مَا تَعْبُدُونَ ﴿٧١﴾
share
إِذْ قَالَ അദ്ദേഹം പറഞ്ഞ സന്ദര്‍ഭം, പറഞ്ഞപ്പോള്‍ لِأَبِيهِ തന്‍റെ പിതാവിനോടു, ബാപ്പയോടു وَقَوْمِهِ തന്‍റെ ജനങ്ങളോടും مَا تَعْبُدُونَ നിങ്ങള്‍ എന്തിനെയാണ് ആരാധിക്കുന്നത്.
26:71അതായത്; അദ്ദേഹം തന്‍റെ പിതാവിനോടും, ജനങ്ങളോടും "നിങ്ങള്‍ എന്തിനെയാണ് ആരാധിക്കുന്നത്" എന്ന് ചോദിച്ച സന്ദര്‍ഭം.
قَالُوا۟ نَعْبُدُ أَصْنَامًا فَنَظَلُّ لَهَا عَـٰكِفِينَ ﴿٧٢﴾
share
قَالُوا അവര്‍ പറഞ്ഞു نَعْبُدُ ഞങ്ങള്‍ ആരാധിക്കുന്നു أَصْنَامًا ചില ബിംബങ്ങളെ فَنَظَلُّ അങ്ങനെ ഞങ്ങളായിക്കൊണ്ടിരിക്കുന്നു لَهَا അവയ്ക്കു, അവയുടെ അടുക്കല്‍ عَاكِفِينَ ഭജനമിരിക്കുന്നവര്‍.
26:72അവര്‍ പറഞ്ഞു: "ഞങ്ങള്‍ ചില ബിംബങ്ങളെ ആരാധിച്ചു വരുന്നു; അങ്ങനെ, ഞങ്ങള്‍ അവയ്ക്ക് ഭജനമിരിക്കുന്നവരായിക്കൊണ്ടിരിക്കയാണ്."
قَالَ هَلْ يَسْمَعُونَكُمْ إِذْ تَدْعُونَ أَوْ يَنفَعُونَكُمْ أَوْ يَضُرُّونَ﴿٧٣﴾
share
قَالَ അദ്ദേഹം പറഞ്ഞു هَلْ يَسْمَعُونَكُمْ അവര്‍ നിങ്ങളെ കേള്‍ക്കുമോ إِذْ تَدْعُونَ നിങ്ങള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍, വിളിക്കുമ്പോള്‍ أَوْ يَنفَعُونَكُمْ അല്ലെങ്കില്‍ അവര്‍ നിങ്ങള്‍ക്കു ഉപകാരം ചെയ്യുമോ أَوْ يَضُرُّونَ അല്ലെങ്കില്‍ അവര്‍ ഉപദ്രവം ചെയ്യുമോ.
26:73അദ്ദേഹം പറഞ്ഞു: "നിങ്ങള്‍ വിളി(ച്ചു പ്രാര്‍ത്ഥി)ക്കുമ്പോള്‍ അവര്‍ നിങ്ങളെ (പ്രാര്‍ത്ഥിക്കുന്നതായി) കേള്‍ക്കുമോ? "അല്ലെങ്കില്‍, അവര്‍ നിങ്ങള്‍ക്ക് (എന്തെങ്കിലും) ഉപകാരം ചെയ്യുകയോ, ഉപദ്രവം ചെയ്യുകയോ ചെയ്യുമോ?"
قَالُوا۟ بَلْ وَجَدْنَآ ءَابَآءَنَا كَذَٰلِكَ يَفْعَلُونَ﴿٧٤﴾
share
قَالُوا അവര്‍ പറഞ്ഞു بَلْ وَجَدْنَا പക്ഷേ, ഞങ്ങള്‍ കണ്ടെത്തിയിരിക്കുന്നു, കണ്ടെത്തി آبَاءَنَا ഞങ്ങളുടെ പിതാക്കളെ كَذَٰلِكَ അപ്രകാരം, അങ്ങിനെ يَفْعَلُونَ അവര്‍ ചെയ്യുന്നതായി.
26:74അവര്‍ പറഞ്ഞു: (അതൊന്നുമില്ല) പക്ഷെ, ഞങ്ങളുടെ പിതാക്കള്‍ അപ്രകാരം ചെയ്തുവരുന്നതായി ഞങ്ങള്‍ കണ്ടിരിക്കുന്നു. (ഞങ്ങളവരെ അനുകരിച്ചുവെന്നുമാത്രം).
തഫ്സീർ : 70-74
View   
قَالَ أَفَرَءَيْتُم مَّا كُنتُمْ تَعْبُدُونَ﴿٧٥﴾
share
قَالَ അദ്ദേഹം പറഞ്ഞു أَفَرَأَيْتُم എന്നാല്‍ നിങ്ങള്‍ കണ്ടുവോ (മനസ്സിലാക്കിയോ - ഒന്നു പറയുവിന്‍) مَّا كُنتُمْ تَعْبُدُونَ നിങ്ങള്‍ ആരാധിച്ചുകൊണ്ടിരിക്കുന്നതിനെ.
26:75അദ്ദേഹം പറഞ്ഞു: "എന്നാല്‍, നിങ്ങള്‍ കണ്ടുവോ (മനസ്സിലാക്കിയിട്ടുണ്ടോ) - നിങ്ങള്‍ ആരാധിച്ചുകൊണ്ടിരിക്കുന്നതിനെ -
أَنتُمْ وَءَابَآؤُكُمُ ٱلْأَقْدَمُونَ﴿٧٦﴾
share
أَنتُمْ നിങ്ങള്‍തന്നെ وَآبَاؤُكُمُ നിങ്ങളുടെ പിതാക്കളും الْأَقْدَمُونَ മുന്‍കഴിഞ്ഞവരായ, പൗരാണികരായ.
26:76"[അതെ] നിങ്ങളും, നിങ്ങളുടെ മുന്‍കഴിഞ്ഞ പിതാക്കളും (ആരാധിക്കുന്നതിനെ)ത്തന്നെ?!-
فَإِنَّهُمْ عَدُوٌّۭ لِّىٓ إِلَّا رَبَّ ٱلْعَـٰلَمِينَ﴿٧٧﴾
share
فَإِنَّهُمْ എന്നാല്‍ അവര്‍ عَدُوٌّ لِّي എനിക്കു ശത്രുവാണ് إِلَّا رَبَّ الْعَالَمِينَ ലോകരക്ഷിതാവൊഴികെ.
26:77"അവര്‍ [ആ ആരാധ്യന്‍മാര്‍] എനിക്കു ശത്രുക്കളാണ് - ലോകരക്ഷിതാവൊഴികെ."
തഫ്സീർ : 75-77
View   
ٱلَّذِى خَلَقَنِى فَهُوَ يَهْدِينِ﴿٧٨﴾
share
الَّذِي خَلَقَنِي എന്നെ സൃഷ്‌ടിച്ചവനാണ് فَهُوَ എന്നിട്ടു അവന്‍ يَهْدِينِ എനിക്കു മാര്‍ഗ്ഗദര്‍ശനം നല്‍കുന്നു, വഴി കാണിക്കുന്നു.
26:78"എന്നെ സൃഷ്ടിച്ചിട്ടുള്ളവനത്രെ [അവന്‍]. എന്നിട്ട് അവന്‍ എനിക്ക് മാര്‍ഗ്ഗദര്‍ശനം നല്‍കുന്നു;
وَٱلَّذِى هُوَ يُطْعِمُنِى وَيَسْقِينِ﴿٧٩﴾
share
وَالَّذِي യാതൊരുവനുമാണ് هُوَ അവന്‍ يُطْعِمُنِي എനിക്കു ഭക്ഷണം നല്‍കുന്നു وَيَسْقِينِ എനിക്കു കുടിക്കുവാന്‍ തരുകയും ചെയ്യുന്നു.
26:79"അവന്‍ എനിക്കു ഭക്ഷണം നല്‍കുന്നു, എനിക്ക് കുടിക്കുവാന്‍ (വെള്ളം) തരുകയും ചെയ്യുന്നു - അങ്ങിനെയുള്ളവനുമാകുന്നു;
وَإِذَا مَرِضْتُ فَهُوَ يَشْفِينِ﴿٨٠﴾
share
وَإِذَا مَرِضْتُ എനിക്കു രോഗം പിടിച്ചാല്‍ فَهُوَ എന്നാലവന്‍ يَشْفِينِ എന്നെ സുഖപ്പെടുത്തുന്നു.
26:80"എനിക്ക് രോഗം ബാധിച്ചാല്‍, എന്നെ അവന്‍ സുഖപ്പെടുത്തുകയും ചെയ്യുന്നു;
وَٱلَّذِى يُمِيتُنِى ثُمَّ يُحْيِينِ﴿٨١﴾
share
وَالَّذِي يُمِيتُنِي എന്നെ മരിപ്പിക്കുന്നവനുമാണ് ثُمَّ പിന്നെ يُحْيِينِ എന്നെ ജീവിപ്പിക്കുന്നു.
26:81"എന്നെ മരണപ്പെടുത്തുകയും, പിന്നീട് എന്നെ ജീവിപ്പിക്കുകയും ചെയ്യുന്നവനുമാണ്;
وَٱلَّذِىٓ أَطْمَعُ أَن يَغْفِرَ لِى خَطِيٓـَٔتِى يَوْمَ ٱلدِّينِ﴿٨٢﴾
share
وَالَّذِي യാതൊരുവനുമാണ് أَطْمَعُ ഞാന്‍ ആശിക്കുന്നു, മോഹിക്കുന്നു أَن يَغْفِرَ അവന്‍ പൊറുത്തുതരുമെന്നു, പൊറുത്തുതരുവാന്‍ لِي എനിക്കു خَطِيئَتِي എന്‍റെ തെറ്റ്, പിഴവ്, അബദ്ധം يَوْمَ الدِّينِ പ്രതിഫല നടപടിയുടെ ദിവസം, നടപടി എടുക്കുന്ന ദിവസം.
26:82പ്രതിഫല നടപടിയുടെ ദിവസം [അന്ത്യനാളില്‍] എന്‍റെ തെറ്റ് എനിക്ക് പൊറുത്തുതരുമെന്ന് ഞാന്‍ ആശിക്കുന്നവനുമത്രെ [അവന്‍]."
തഫ്സീർ : 78-82
View   
رَبِّ هَبْ لِى حُكْمًۭا وَأَلْحِقْنِى بِٱلصَّـٰلِحِينَ﴿٨٣﴾
share
رَبِّ എന്‍റെ റബ്ബേ هَبْ لِي എനിക്ക് പ്രദാനം ചെയ്യണേ حُكْمًا വിജ്ഞാനം, വിധി وَأَلْحِقْنِي എന്നെ ചേര്‍ക്കുകയും വേണമേ بِالصَّالِحِينَ സജ്ജനങ്ങളോടു, സദ്‌വൃത്തരോടു.
26:83"രക്ഷിതാവേ, എനിക്ക് വിജ്ഞാനം പ്രദാനം ചെയ്യേണമേ! എന്നെ സജ്ജനങ്ങളോടു ചേര്‍ത്തുതരുകയും വേണമേ!"
وَٱجْعَل لِّى لِسَانَ صِدْقٍۢ فِى ٱلْـَٔاخِرِينَ﴿٨٤﴾
share
وَاجْعَل لِّي എനിക്കു ഉണ്ടാക്കിത്തരുകയും വേണമേ لِسَانَ صِدْقٍ സല്‍കീര്‍ത്തി, സത്യത്തിന്‍റെ കീര്‍ത്തി فِي الْآخِرِينَ പിന്‍ഗാമികളില്‍, പിന്നീടുള്ളവരില്‍.
26:84"പില്‍ക്കാലക്കാരില്‍ എനിക്ക് സല്‍കീര്‍ത്തി ഉണ്ടാക്കിത്തരുകയും ചെയ്യേണമേ!"
وَٱجْعَلْنِى مِن وَرَثَةِ جَنَّةِ ٱلنَّعِيمِ﴿٨٥﴾
share
وَاجْعَلْنِي എന്നെ ആക്കുകയും വേണമേ مِن وَرَثَةِ അനന്തരാവകാശികളില്‍ (പെട്ടവന്‍) جَنَّةِ النَّعِيمِ സുഖാനന്ദത്തിന്‍റെ സ്വര്‍ഗ്ഗത്തിന്‍റെ.
26:85"എന്നെ സുഖാനന്ദത്തിന്‍റെ സ്വര്‍ഗ്ഗാവകാശികളില്‍ ആക്കിത്തരുകയും വേണമേ!"
وَٱغْفِرْ لِأَبِىٓ إِنَّهُۥ كَانَ مِنَ ٱلضَّآلِّينَ﴿٨٦﴾
share
وَاغْفِرْ പൊറുത്തുകൊടുക്കുകയും ചെയ്യണേ لِأَبِي എന്‍റെ പിതാവിന് إِنَّهُ كَانَ നിശ്ചയമായും അദ്ദേഹം ആയിരിക്കുന്നു مِنَ الضَّالِّينَ വഴി പിഴച്ചവരില്‍.
26:86"എന്‍റെ പിതാവിന് പൊറുത്തുകൊടുക്കുകയും ചെയ്യേണമേ! നിശ്ചയമായും, അദ്ദേഹം വഴിപിഴച്ചവരുടെ കൂട്ടത്തില്‍ ആയിരിക്കുകയാണ്!
وَلَا تُخْزِنِى يَوْمَ يُبْعَثُونَ﴿٨٧﴾
share
وَلَا تُخْزِنِي എന്നെ അപമാനിക്കയും ചെയ്യരുതേ يَوْمَ يُبْعَثُونَ അവര്‍ ഉയര്‍ത്തെഴുന്നേല്പിക്കപ്പെടുന്ന ദിവസം.
26:87"അവര്‍ (മനുഷ്യര്‍) ഉയര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന ദിവസം, എന്നെ അപമാനത്തിലാക്കരുതേ!-
يَوْمَ لَا يَنفَعُ مَالٌۭ وَلَا بَنُونَ﴿٨٨﴾
share
يَوْمَ لَا يَنفَعُ ഉപകാരം ചെയ്യാത്ത ദിവസം مَالٌ സ്വത്ത്, ഒരു മുതലും وَلَا بَنُونَ മക്കളും (ഉപകാരം ചെയ്യാത്ത).
26:88"അതായത് : സ്വത്താകട്ടെ, മക്കളാകട്ടെ ഉപകരിക്കാത്ത ദിവസം;-
إِلَّا مَنْ أَتَى ٱللَّهَ بِقَلْبٍۢ سَلِيمٍۢ﴿٨٩﴾
share
إِلَّا ഒരുവന്നൊഴികെ مَنْ أَتَى اللَّـهَ അവന്‍ അല്ലാഹുവിങ്കല്‍ വന്നു, ചെന്നു بِقَلْبٍ ഹൃദയത്തോടുകൂടി, ഹൃദയവുമായി سَلِيمٍ നിര്‍ദ്ദോഷമായ, ന്യൂനതയില്ലാത്ത, സുരക്ഷിതമായ.
26:89"നിര്‍ദ്ദോഷമായ (അന്യൂനമായ) ഹൃദയവുമായി അല്ലാഹുവിങ്കല്‍ ചെന്നവര്‍ക്കൊഴികെ (മറ്റാര്‍ക്കും ഉപകരിക്കാത്ത ദിവസം)."
തഫ്സീർ : 83-89
View   
وَأُزْلِفَتِ ٱلْجَنَّةُ لِلْمُتَّقِينَ﴿٩٠﴾
share
وَأُزْلِفَتِ അടുപ്പിക്കപ്പെടും, സമീപിക്കപ്പെടും الْجَنَّةُ സ്വര്‍ഗ്ഗം لِلْمُتَّقِينَ ഭയഭക്തന്‍മാര്‍ക്ക്, (അല്ലാഹുവിനെ) സൂക്ഷിക്കുന്നവര്‍ക്കു.
26:90(ആ ദിവസം) ഭയഭക്തന്‍മാര്‍ക്ക് സ്വര്‍ഗ്ഗം അടുപ്പിക്കപ്പെടുന്നതാണ്.
وَبُرِّزَتِ ٱلْجَحِيمُ لِلْغَاوِينَ﴿٩١﴾
share
وَبُرِّزَتِ വെളിവാക്കപ്പെടുകയും ചെയ്യും, പ്രത്യക്ഷമാക്കപ്പെടും الْجَحِيمُ നരകം, കത്തിജ്വലിക്കുന്ന അഗ്നി لِلْغَاوِينَ ദുര്‍മ്മാര്‍ഗ്ഗികള്‍ക്കു, വഴികെട്ടവര്‍ക്കു.
26:91ദുര്‍മ്മാര്‍ഗ്ഗികള്‍ക്ക് നരകം (മുന്നില്‍) വെളിവാക്കപ്പെടുകയും ചെയ്യും.
وَقِيلَ لَهُمْ أَيْنَ مَا كُنتُمْ تَعْبُدُونَ﴿٩٢﴾
share
وَقِيلَ لَهُمْ അവരോടു പറയപ്പെടും أَيْنَ എവിടെയാണ് مَا യാതൊന്നു് كُنتُمْ تَعْبُدُونَ നിങ്ങള്‍ ആരാധിച്ചു വന്നിരുന്ന.
26:92അവരോട് [ദുര്‍മ്മാര്‍ഗ്ഗികളോട്] പറയപ്പെടും: "നിങ്ങള്‍ ആരാധിച്ചുവന്നിരുന്നവര്‍ എവിടെ?
مِن دُونِ ٱللَّهِ هَلْ يَنصُرُونَكُمْ أَوْ يَنتَصِرُونَ﴿٩٣﴾
share
مِن دُونِ اللَّـهِ അല്ലാഹുവിനുപുറമെ, അല്ലാഹുവിനെകൂടാതെ هَلْ يَنصُرُونَكُمْ അവര്‍ നിങ്ങളെ സഹായിക്കുന്നുണ്ടോ أَوْ يَنتَصِرُونَ അല്ലെങ്കില്‍ അവര്‍ക്കു സഹായം ലഭിക്കുന്നുണ്ടോ, സ്വയം സഹായ നടപടി എടുക്കുന്നുവോ.
26:93"അല്ലാഹുവിനു പുറമെ (ആരാധിച്ചു വന്നിരുന്നവര്‍)?! അവര്‍ നിങ്ങളെ സഹായിക്കുന്നുണ്ടോ, അല്ലെങ്കില്‍ അവര്‍ (സ്വയം) സഹായ നടപടി എടുക്കുന്നുണ്ടോ?!"
فَكُبْكِبُوا۟ فِيهَا هُمْ وَٱلْغَاوُۥنَ﴿٩٤﴾
share
فَكُبْكِبُوا അങ്ങനെ (അപ്പോള്‍) അവര്‍ കമഴ്ത്തി വീഴ്ത്തപ്പെടും, മറിച്ചിടപ്പെടും فِيهَا അതില്‍ هُمْ അവര്‍, അവരും തന്നെ وَالْغَاوُونَ ദുര്‍മാര്‍ഗ്ഗികളും, വഴികെട്ടവരും.
26:94അങ്ങനെ, അവരും [ആരാധ്യവസ്തുക്കളും] ദുര്‍മ്മാര്‍ഗ്ഗികളും അതില്‍ [നരകത്തില്‍] കമഴ്ത്തിത്തള്ളിയിടപ്പെടുന്നതാണ്;-
وَجُنُودُ إِبْلِيسَ أَجْمَعُونَ﴿٩٥﴾
share
وَجُنُودُ إِبْلِيسَ ഇബ്ലീസിന്‍റെ സൈന്യങ്ങളും أَجْمَعُونَ മുഴുവനും, എല്ലാവരും.
26:95"ഇബ്ലീസി"ന്‍റെ സൈന്യങ്ങള്‍ മുഴുവനുംതന്നെ (തള്ളിയിടപ്പെടും).
قَالُوا۟ وَهُمْ فِيهَا يَخْتَصِمُونَ﴿٩٦﴾
share
قَالُوا അവര്‍ പറയും وَهُمْ അവരായിരിക്കെ فِيهَا അതില്‍ يَخْتَصِمُونَ തര്‍ക്കിച്ചുകൊണ്ടിരിക്കും, വഴക്കിട്ടുകൊണ്ടിരിക്കും.
26:96അതില്‍വെച്ച് (പരസ്പരം) വഴക്ക് കൂടിക്കൊണ്ടിരിക്കെ അവര്‍ പറയും:-
تَٱللَّهِ إِن كُنَّا لَفِى ضَلَـٰلٍۢ مُّبِينٍ﴿٩٧﴾
share
تَاللَّـهِ അല്ലാഹുവാണ (സത്യം) إِن كُنَّا നിശ്ചയമായും ഞങ്ങളായിരിക്കുന്നു لَفِي ضَلَالٍ വഴിപിഴവില്‍തന്നെ مُّبِينٍ പ്രത്യക്ഷമായ, തനി.
26:97"അല്ലാഹുവാണ (സത്യം)! നിശ്ചയമായും, ഞങ്ങള്‍ പ്രത്യക്ഷമായ വഴിപിഴവില്‍ തന്നെയായിരുന്നു;
إِذْ نُسَوِّيكُم بِرَبِّ ٱلْعَـٰلَمِينَ﴿٩٨﴾
share
إِذْ نُسَوِّيكُم ഞങ്ങള്‍ നിങ്ങളെ സമപ്പെടുത്തിയിരുന്നപ്പോള്‍ بِرَبِّ الْعَالَمِينَ ലോകരക്ഷിതാവിനോട്.
26:98"- ലോകരക്ഷിതാവിനോട് നിങ്ങളെ ഞങ്ങള്‍ സമപ്പെടുത്തിയിരുന്നപ്പോള്‍!"
തഫ്സീർ : 90-98
View   
وَمَآ أَضَلَّنَآ إِلَّا ٱلْمُجْرِمُونَ﴿٩٩﴾
share
وَمَا أَضَلَّنَا ഞങ്ങളെ വഴിപിഴപ്പിച്ചിട്ടില്ല إِلَّا الْمُجْرِمُونَ മഹാപാപികളൊഴികെ, കുറ്റവാളികളല്ലാതെ.
26:99"(ആ) മഹാപാപികളല്ലാതെ ഞങ്ങളെ വഴിപിഴപ്പിച്ചിട്ടില്ല!"
فَمَا لَنَا مِن شَـٰفِعِينَ﴿١٠٠﴾
share
فَمَا لَنَا എനി (ഇപ്പോള്‍) ഞങ്ങള്‍ക്കില്ല مِن شَافِعِينَ ശുപാര്‍ശകന്മാരില്‍ നിന്ന് (ഒരാളും).
26:100"ഇപ്പോള്‍ ഞങ്ങള്‍ക്ക് ശുപാര്‍ഷകന്‍മാരായി (ഒരാളും) ഇല്ല!"
وَلَا صَدِيقٍ حَمِيمٍۢ﴿١٠١﴾
share
وَلَا صَدِيقٍ ഒരു ചങ്ങാതിയും ഇല്ല, സ്നേഹിതനുമില്ല حَمِيمٍ ചൂടുള്ള (അനുകമ്പയുള്ള, അനുഭാവം കാണിക്കുന്ന).
26:101"അനുകമ്പയുള്ള ഒരു ചങ്ങാതിയുമില്ല!"
فَلَوْ أَنَّ لَنَا كَرَّةًۭ فَنَكُونَ مِنَ ٱلْمُؤْمِنِينَ﴿١٠٢﴾
share
فَلَوْ أَنَّ لَنَا എനി (അതുകൊണ്ട്) ഞങ്ങള്‍ക്കുണ്ടായിരുന്നെങ്കില്‍ كَرَّةً ഒരു മടക്കം فَنَكُونَ എന്നാല്‍ ഞങ്ങളായിരുന്നേനെ مِنَ الْمُؤْمِنِينَ സത്യവിശ്വാസികളില്‍ (പെട്ടവര്‍).
26:102"ഇനി, ഞങ്ങള്‍ക്ക് ഒരു മടക്കം കിട്ടിയിരുന്നെങ്കില്‍! എന്നാല്‍ ഞങ്ങള്‍ സത്യവിശ്വാസികളില്‍ ഉള്‍പ്പെടുമായിരുന്നേനെ!"
إِنَّ فِى ذَٰلِكَ لَـَٔايَةًۭ ۖ وَمَا كَانَ أَكْثَرُهُم مُّؤْمِنِينَ﴿١٠٣﴾
share
إِنَّ فِي ذَٰلِكَ നിശ്ചയമായും അതിലുണ്ട് لَآيَةً ഒരു ദൃഷ്ടാന്തം وَمَا كَانَ അല്ല, ആയിട്ടില്ല أَكْثَرُهُم അവരില്‍ അധികവും, മിക്ക ആളുകളും مُّؤْمِنِينَ സത്യവിശ്വാസികള്‍, വിശ്വസിക്കുന്നവര്‍.
26:103നിശ്ചയമായും അതില്‍ (മേല്‍പറഞ്ഞതില്‍ ഒരു (വലുതായ) ദൃഷ്ടാന്തമുണ്ട്: അവരില്‍ അധികമാളും വിശ്വസിക്കുന്നവരല്ല.
وَإِنَّ رَبَّكَ لَهُوَ ٱلْعَزِيزُ ٱلرَّحِيمُ﴿١٠٤﴾
share
وَإِنَّ رَبَّكَ നിശ്ചയമായും നിന്‍റെ റബ്ബ് لَهُوَ അവന്‍തന്നെയാണ് الْعَزِيزُ പ്രതാപശാലി الرَّحِيمُ കരുണാനിധി.
26:104നിശ്ചയമായും, നിന്‍റെ രക്ഷിതാവ് തന്നെയാണ്, പ്രതാപശാലിയും കരുണാനിധിയും.
തഫ്സീർ : 99-104
View   
كَذَّبَتْ قَوْمُ نُوحٍ ٱلْمُرْسَلِينَ﴿١٠٥﴾
share
كَذَّبَتْ വ്യാജമാക്കി قَوْمُ نُوحٍ നൂഹിന്‍റെ ജനത الْمُرْسَلِينَ മുര്‍സലുകളെ.
26:105നൂഹിന്‍റെ ജനത മൂര്‍സലുകളെ (ദൈവദൂതന്‍മാരെ) വ്യാജമാക്കി.
إِذْ قَالَ لَهُمْ أَخُوهُمْ نُوحٌ أَلَا تَتَّقُونَ﴿١٠٦﴾
share
إِذْ قَالَ പറഞ്ഞപ്പോള്‍ لَهُمْ അവരോട് أَخُوهُمْ نُوحٌ അവരുടെ സഹോദരന്‍ നൂഹ് أَلَا تَتَّقُونَ നിങ്ങള്‍ സൂക്ഷിക്കുന്നില്ലേ, സൂക്ഷിക്കാത്തതെന്താണ്.
26:106"-അവരുടെ സഹോദരന്‍ നൂഹ് അവരോട് പറഞ്ഞപ്പോള്‍: "നിങ്ങള്‍ (അല്ലാഹുവിനെ) സൂക്ഷിക്കുന്നില്ലേ?!
إِنِّى لَكُمْ رَسُولٌ أَمِينٌۭ﴿١٠٧﴾
share
إِنِّي നിശ്ചയമായും ഞാന്‍ لَكُمْ നിങ്ങള്‍ക്ക് رَسُولٌ أَمِينٌ വിശ്വസ്തനായ റസൂലാണ്, ദൈവദൂതനാണ്‌.
26:107"നിശ്ചയമായും, ഞാന്‍ നിങ്ങള്‍ക്ക് വിശ്വസ്തനായ റസൂലാകുന്നു.
فَٱتَّقُوا۟ ٱللَّهَ وَأَطِيعُونِ﴿١٠٨﴾
share
فَاتَّقُوا اللَّـهَ അതുകൊണ്ട് അല്ലാഹുവിനെ സൂക്ഷിക്കുവിന്‍ وَأَطِيعُونِ എന്നെ അനുസരിക്കുകയും ചെയ്യുവിന്‍.
26:108"അതുകൊണ്ട് നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും, എന്നെ അനുസരിക്കുകയും ചെയ്യുവിന്‍.
وَمَآ أَسْـَٔلُكُمْ عَلَيْهِ مِنْ أَجْرٍ ۖ إِنْ أَجْرِىَ إِلَّا عَلَىٰ رَبِّ ٱلْعَـٰلَمِينَ﴿١٠٩﴾
share
.وَمَا أَسْأَلُكُمْ ഞാന്‍ നിങ്ങളോട് ചോദിക്കുന്നില്ല عَلَيْهِ അതിന്‍റെ പേരില്‍, അതിനായി مِنْ أَجْرٍ ഒരു പ്രതിഫലവും إِنْ أَجْرِيَ എന്‍റെ പ്രതിഫലമല്ല إِلَّا عَلَىٰ പേരിലല്ലാതെ رَبِّ الْعَالَمِينَ ലോകരക്ഷിതാവിന്‍റെ.
26:109"അതിന്‍റെ പേരില്‍ ഞാന്‍ നിങ്ങളോട് യാതൊരു പ്രതിഫലവും ചോദിക്കുന്നില്ല. എന്‍റെ പ്രതിഫലം, ലോകരക്ഷിതാവിന്‍റെമേല്‍ അല്ലാതെ (മറ്റാര്‍ക്കും ബാധ്യത) ഇല്ല.
فَٱتَّقُوا۟ ٱللَّهَ وَأَطِيعُونِ﴿١١٠﴾
share
فَاتَّقُوا اللَّـهَ അതുകൊണ്ട് അല്ലാഹുവിനെ സൂക്ഷിക്കുവിന്‍ وَأَطِيعُونِ എന്നെ അനുസരിക്കുകയും ചെയ്യുവിന്‍.
26:110"അതിനാല്‍, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും. എന്നെ അനുസരിക്കുകയും ചെയ്യുവിന്‍."
തഫ്സീർ : 105-110
View   
قَالُوٓا۟ أَنُؤْمِنُ لَكَ وَٱتَّبَعَكَ ٱلْأَرْذَلُونَ﴿١١١﴾
share
قَالُوا അവര്‍ പറഞ്ഞു أَنُؤْمِنُ ഞങ്ങള്‍ വിശ്വസിക്കുമോ لَكَ നിന്നെ وَاتَّبَعَكَ നിന്നെ പിന്‍തുടര്‍ന്നിരിക്കവെ الْأَرْذَلُونَ അധമന്‍മാര്‍, താണ കിടയിലുള്ളവര്‍, നിസ്സാരന്‍മാര്‍.
26:111അവര്‍ പറഞ്ഞു: "ഈ അധമന്‍മാരായ ആളുകള്‍ നിന്നെ പിന്‍തുടര്‍ന്നിരിക്കെ, ഞങ്ങള്‍ നിന്നെ വിശ്വസിക്കുകയോ?"
قَالَ وَمَا عِلْمِى بِمَا كَانُوا۟ يَعْمَلُونَ﴿١١٢﴾
share
قَالَ അദ്ദേഹം പറഞ്ഞു وَمَا عِلْمِي എന്‍റെ അറിവ് എന്താണ് (എനിക്കെന്തറിവാണ്) بِمَا യാതൊന്നിനെക്കുറിച്ച് كَانُوا يَعْمَلُونَ അവര്‍ പ്രവര്‍ത്തിച്ചിരുന്ന.
26:112അദ്ദേഹം പറഞ്ഞു: "അവര്‍ പ്രവര്‍ത്തിച്ചു വരുന്നതിനെപ്പറ്റി എനിക്ക് എന്തറിവാണുള്ളത്?!"
إِنْ حِسَابُهُمْ إِلَّا عَلَىٰ رَبِّى ۖ لَوْ تَشْعُرُونَ﴿١١٣﴾
share
إِنْ حِسَابُهُمْ അവരുടെ വിചാരണ അല്ല إِلَّا عَلَىٰ رَبِّي എന്‍റെ റബ്ബിന്‍റെമേല്‍ അല്ലാതെ لَوْ تَشْعُرُونَ നിങ്ങള്‍ ബോധമുള്ളവരാകുന്നുവെങ്കില്‍, നിങ്ങള്‍ക്ക് ബോധമുണ്ടായിരുന്നെങ്കില്‍.
26:113"അവരുടെ വിചാരണ നടത്തല്‍ എന്‍റെ രക്ഷിതാവിന്‍റെമേല്‍ അല്ലാതെ (മറ്റാര്‍ക്കും ബാധ്യത) ഇല്ല, നിങ്ങള്‍ക്ക് ബോധമുണ്ടായിരുന്നുവെങ്കില്‍!"
وَمَآ أَنَا۠ بِطَارِدِ ٱلْمُؤْمِنِينَ﴿١١٤﴾
share
وَمَا أَنَا ഞാനല്ല بِطَارِدِ الْمُؤْمِنِينَ സത്യവിശ്വാസികളെ ആട്ടുന്നവന്‍.
26:114"ഞാന്‍ സത്യവിശ്വാസികളെ ആട്ടിക്കളയുന്നവനല്ല തന്നെ."
إِنْ أَنَا۠ إِلَّا نَذِيرٌۭ مُّبِينٌۭ﴿١١٥﴾
share
إِنْ أَنَا ഞാനല്ല إِلَّا نَذِيرٌ ഒരു മുന്നറിയിപ്പുകാരനല്ലാതെ, താക്കീതുകാരനല്ലാതെ مُّبِينٌ പ്രത്യക്ഷമായ, സ്പഷ്ടമായ.
26:115"ഞാന്‍ പ്രത്യക്ഷമായ ഒരു മുന്നറിയിപ്പ് [താക്കീതു]കാരനല്ലാതെ (മറ്റൊന്നും) അല്ല."
തഫ്സീർ : 111-115
View   
قَالُوا۟ لَئِن لَّمْ تَنتَهِ يَـٰنُوحُ لَتَكُونَنَّ مِنَ ٱلْمَرْجُومِينَ﴿١١٦﴾
share
قَالُوا അവര്‍ പറഞ്ഞു لَئِن لَّمْ تَنتَهِ നിശ്ചയമായും നീ വിരമിക്കുന്നില്ലെങ്കില്‍ يَا نُوحُ നൂഹേ لَتَكُونَنَّ തീര്‍ച്ചയായും നീ ആയിത്തീരും مِنَ الْمَرْجُومِينَ എറിഞ്ഞാട്ടപ്പെടുന്നവരില്‍, ആട്ടി ഓടിക്കപ്പെടുന്നവരില്‍, എറിഞ്ഞുകൊല്ലപ്പെടുന്നവരില്‍.
26:116അവര്‍ പറഞ്ഞു: "നീ (ഇതില്‍നിന്ന്) വിരമിക്കുന്നില്ലെങ്കില്‍ - നൂഹേ - തീര്‍ച്ചയായും നീ എറിഞ്ഞാട്ടപ്പെടുന്നവരുടെ കൂട്ടത്തിലായിത്തീരും (സൂക്ഷിച്ചുകൊള്ളുക)!"
തഫ്സീർ : 116-116
View   
قَالَ رَبِّ إِنَّ قَوْمِى كَذَّبُونِ﴿١١٧﴾
share
قَالَ അദ്ദേഹം പറഞ്ഞു رَبِّ എന്‍റെ രക്ഷിതാവേ إِنَّ قَوْمِي നിശ്ചയമായും എന്‍റെ ജനത كَذَّبُونِ എന്നെ വ്യാജമാക്കിയിരിക്കുന്നു.
26:117അദ്ദേഹം പറഞ്ഞു: "എന്‍റെ രക്ഷിതാവേ, എന്‍റെ ജനങ്ങള്‍ എന്നെ വ്യാജമാക്കിയിരിക്കുന്നു!-
فَٱفْتَحْ بَيْنِى وَبَيْنَهُمْ فَتْحًۭا وَنَجِّنِى وَمَن مَّعِىَ مِنَ ٱلْمُؤْمِنِينَ﴿١١٨﴾
share
فَافْتَحْ അതുകൊണ്ട് നീ തുറന്ന് (ഏര്‍പ്പെടുത്തി) തരേണമേ بَيْنِي എന്‍റെ ഇടയിലും وَبَيْنَهُمْ അവരുടെ ഇടയിലും فَتْحًا ഒരു തുറവി (തുറന്ന തീരുമാനം, വ്യക്തമായ വിധി) وَنَجِّنِي എന്നെ രക്ഷിക്കുകയും വേണമേ وَمَن مَّعِيَ എന്‍റെ കൂടെയുള്ളവരെയും مِنَ الْمُؤْمِنِينَ സത്യവിശ്വാസികളായിട്ട്, മുഅ്മിനുകളില്‍നിന്ന്.
26:118"ആകയാല്‍, എനിക്കും അവര്‍ക്കുമിടയില്‍ നീ ഒരു തുറന്ന തീരുമാനം ഏര്‍പ്പെടുത്തിത്തരേണമേ! എന്നെയും, സത്യവിശ്വാസികളായി എന്‍റെ കൂടെയുള്ളവരെയും രക്ഷപ്പെടുത്തുകയും ചെയ്യേണമേ!"
فَأَنجَيْنَـٰهُ وَمَن مَّعَهُۥ فِى ٱلْفُلْكِ ٱلْمَشْحُونِ﴿١١٩﴾
share
فَأَنجَيْنَاهُ അപ്പോള്‍ നാം അദ്ദേഹത്തെ രക്ഷപ്പെടുത്തിക്കൊടുത്തു وَمَن مَّعَهُ തന്‍റെ കൂടെയുള്ളവരെയും فِي الْفُلْكِ കപ്പലില്‍ الْمَشْحُونِ നിറക്കപ്പെട്ട.
26:119അപ്പോള്‍, അദ്ദേഹത്തെയും അദ്ദേഹത്തിന്‍റെ കൂടെയുള്ളവരെയും നിറക്കപ്പെട്ട കപ്പലില്‍ നാം രക്ഷപ്പെടുത്തിക്കൊടുത്തു.
ثُمَّ أَغْرَقْنَا بَعْدُ ٱلْبَاقِينَ﴿١٢٠﴾
share
ثُمَّ പിന്നെ أَغْرَقْنَا നാം മുക്കി, മുക്കി നശിപ്പിച്ചു بَعْدُ ശേഷം, പിന്നീട് الْبَاقِينَ ശേഷിച്ചവരെ, ബാക്കിയുള്ളവരെ.
26:120പിന്നെ, ബാക്കിയുള്ളവരെ (അതിന്) ശേഷം നാം മുക്കി നശിപ്പിക്കുകയും ചെയ്തു.
إِنَّ فِى ذَٰلِكَ لَـَٔايَةًۭ ۖ وَمَا كَانَ أَكْثَرُهُم مُّؤْمِنِينَ﴿١٢١﴾
share
إِنَّ فِي ذَٰلِكَ നിശ്ചയമായും അതിലുണ്ട് لَآيَةً ഒരു ദൃഷ്ടാന്തം وَمَا كَانَ أَكْثَرُهُم അവരില്‍ അധികമാളുകളല്ല مُّؤْمِنِينَ വിശ്വസിക്കുന്നവര്‍, വിശ്വസിച്ചവര്‍.
26:121നിശ്ചയമായും അതില്‍ ഒരു (വലിയ) ദൃഷ്ടാന്തമുണ്ട്; അവരില്‍ അധികമാളും വിശ്വസിക്കുന്നവരല്ല.
وَإِنَّ رَبَّكَ لَهُوَ ٱلْعَزِيزُ ٱلرَّحِيمُ﴿١٢٢﴾
share
وَإِنَّ رَبَّكَ നിശ്ചയമായും നിന്‍റെ റബ്ബ് لَهُوَ الْعَزِيزُ അവന്‍ തന്നെയാണ് പ്രതാപശാലി الرَّحِيمُ കരുണാനിധി.
26:122നിശ്ചയമായും, നിന്‍റെ റബ്ബ് തന്നെയാണ് പ്രതാപശാലിയും, കരുണാനിധിയും.
തഫ്സീർ : 117-122
View   
كَذَّبَتْ عَادٌ ٱلْمُرْسَلِينَ﴿١٢٣﴾
share
كَذَّبَتْ عَادٌ ആദ് വ്യാജമാക്കി الْمُرْسَلِينَ മുര്‍സലുകളെ.
26:123"ആദ് (ഗോത്രം) മുര്‍സലുകളെ [ദൈവദൂതന്‍മാരെ] വ്യാജമാക്കി;
إِذْ قَالَ لَهُمْ أَخُوهُمْ هُودٌ أَلَا تَتَّقُونَ﴿١٢٤﴾
share
إِذْ قَالَ لَهُمْ അവരോട് പറഞ്ഞപ്പോള്‍ أَخُوهُمْ هُودٌ അവരുടെ സഹോദരന്‍ ഹൂദ് أَلَا تَتَّقُونَ നിങ്ങള്‍ സൂക്ഷിക്കുന്നില്ലേ.
26:124അവരുടെ സഹോദരന്‍ ഹൂദ് അവരോട് പറഞ്ഞപ്പോള്‍: "നിങ്ങള്‍ സൂക്ഷിക്കുന്നില്ലേ?!"
إِنِّى لَكُمْ رَسُولٌ أَمِينٌۭ﴿١٢٥﴾
share
إِنِّي നിശ്ചയമായും ഞാന്‍ لَكُمْ നിങ്ങള്‍ക്ക് رَسُولٌ أَمِينٌ വിശ്വസ്തനായ റസൂലാകുന്നു.
26:125"നിശ്ചയമായും, ഞാന്‍ നിങ്ങള്‍ക്ക് വിശ്വസ്തനായ റസൂലാകുന്നു."
فَٱتَّقُوا۟ ٱللَّهَ وَأَطِيعُونِ﴿١٢٦﴾
share
فَاتَّقُوا اللَّـهَ അതുകൊണ്ട് നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുവിന്‍ وَأَطِيعُونِ എന്നെ അനുസരിക്കുകയും ചെയ്യുവിന്‍.
26:126"അതുകൊണ്ട് നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും, എന്നെ അനുസരിക്കുകയും ചെയ്യുവിന്‍."
وَمَآ أَسْـَٔلُكُمْ عَلَيْهِ مِنْ أَجْرٍ ۖ إِنْ أَجْرِىَ إِلَّا عَلَىٰ رَبِّ ٱلْعَـٰلَمِينَ﴿١٢٧﴾
share
وَمَا أَسْأَلُكُمْ ഞാന്‍ നിങ്ങളോട് ചോദിക്കുന്നില്ല عَلَيْهِ അതിന്, അതിന്‍റെപേരില്‍ مِنْ أَجْرٍ യാതൊരു പ്രതിഫലവും إِنْ أَجْرِيَ എന്‍റെ പ്രതിഫലം അല്ല إِلَّا അല്ലാതെ, ഒഴികെ عَلَىٰ മേല്‍, പേരില്‍ رَبِّ الْعَالَمِينَ ലോകരക്ഷിതാവിന്‍റെ.
26:127"അതിന്‍റെ പേരില്‍ ഞാന്‍ നിങ്ങളോട് യാതൊരു പ്രതിഫലവും ചോദിക്കുന്നില്ല; എന്‍റെ പ്രതിഫലം, ലോകരക്ഷിതാവിന്‍റെ മേല്‍ അല്ലാതെ (മറ്റാര്‍ക്കും ബാധ്യത) ഇല്ല.
أَتَبْنُونَ بِكُلِّ رِيعٍ ءَايَةًۭ تَعْبَثُونَ﴿١٢٨﴾
share
أَتَبْنُونَ നിങ്ങള്‍ കെട്ടിയുണ്ടാക്കുന്നുവോ, കെട്ടിടമുണ്ടാക്കുന്നുവോ بِكُلِّ رِيعٍ എല്ലാ മേടുകളിലും, ഉയര്‍ന്ന കുന്നുകളിലും آيَةً അടയാളം (അടയാളസ്തംഭം) تَعْبَثُونَ നിങ്ങള്‍ നേരമ്പോക്ക് കാണിച്ചുകൊണ്ട്, വ്യഥാ വേല ചെയ്തുകൊണ്ട്, വിളയാടുന്ന നിലയില്‍.
26:128"നിങ്ങള്‍ നേരമ്പോക്ക് കാണിച്ചുകൊണ്ട് (വൃഥാ) എല്ലാ മേടുകളിലും അടയാളസ്തംഭംകെട്ടി (നിര്‍മ്മിച്ചു) വരുകയാണോ?!
وَتَتَّخِذُونَ مَصَانِعَ لَعَلَّكُمْ تَخْلُدُونَ﴿١٢٩﴾
share
وَتَتَّخِذُونَ നിങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു مَصَانِعَ വന്‍കെട്ടിടങ്ങള്‍ (കൊട്ടാര മന്ദിരങ്ങള്‍ മുതലായവ) لَعَلَّكُمْ നിങ്ങളായേക്കമെന്ന നിലയില്‍, ആകുമെന്ന ഭാവത്തില്‍ تَخْلُدُونَ നിത്യവാസം ചെയ്യുന്ന, ശാശ്വതരായിരിക്കുന്ന(വര്‍).
26:129"നിങ്ങള്‍ നിത്യവാസം ചെയ്തേക്കാമെന്ന ഭാവേന നിങ്ങള്‍ വന്‍കെട്ടിടങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു?!
وَإِذَا بَطَشْتُم بَطَشْتُمْ جَبَّارِينَ﴿١٣٠﴾
share
وَإِذَا بَطَشْتُم നിങ്ങള്‍ കയ്യൂക്ക് നടത്തിയാല്‍, പിടികൂടിയാല്‍, എതിര്‍ത്താല്‍ بَطَشْتُمْ നിങ്ങള്‍ കയ്യൂക്ക് നടത്തുന്നതാണ്, എതിര്‍ക്കുന്നതാണ് جَبَّارِينَ നിഷ്ഠൂരന്‍മാരായിക്കൊണ്ട്, സ്വേച്ഛാധിപന്മാരായിട്ട്.
26:130"നിങ്ങള്‍ കയ്യൂക്ക് നടത്തുക (എതിര്‍ക്കുക)യാണെങ്കില്‍, നിഷ്ഠൂരന്‍മാരായ നിലയില്‍ കയൂക്ക് നടത്തുകയും [പിടികൂടുകയും] ചെയ്യുന്നു!"
فَٱتَّقُوا۟ ٱللَّهَ وَأَطِيعُونِ﴿١٣١﴾
share
فَاتَّقُوا اللَّـهَ അതുകൊണ്ടു അല്ലാഹുവിനെ സൂക്ഷിക്കുവിന്‍ وَأَطِيعُونِ എന്നെ അനുസരിക്കുകയും ചെയ്യുവിന്‍.
26:131"ആകയാല്‍, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുവിന്‍."
وَٱتَّقُوا۟ ٱلَّذِىٓ أَمَدَّكُم بِمَا تَعْلَمُونَ﴿١٣٢﴾
share
وَاتَّقُوا നിങ്ങള്‍ സൂക്ഷിക്കുവിന്‍ الَّذِي യതൊരുവനെ أَمَدَّكُم നിങ്ങള്‍ക്കവന്‍ സഹായം നല്‍കിയിരിക്കുന്നു بِمَا تَعْلَمُونَ നിങ്ങള്‍ക്കറിയാവുന്നതുകൊണ്ട്.
26:132"നിങ്ങള്‍ക്കറിയാവുന്നതുകൊണ്ട് നിങ്ങള്‍ക്ക് സഹായം നല്‍കിയിട്ടുള്ളവനെ [അല്ലാഹുവിനെ] നിങ്ങള്‍ സൂക്ഷിക്കുവിന്‍."
أَمَدَّكُم بِأَنْعَـٰمٍۢ وَبَنِينَ﴿١٣٣﴾
share
أَمَدَّكُم നിങ്ങള്‍ക്കവന്‍ സഹായം നല്‍കിയിരിക്കുന്നു بِأَنْعَامٍ കന്നുകാലികളെക്കൊണ്ട്, ആടുമാടൊട്ടകത്തില്‍ وَبَنِينَ മക്കളെയും.
26:133"കന്നുകാലികളെ [ആടുമാടൊട്ടകങ്ങളെ]യും, മക്കളെയുംകൊണ്ട് അവന്‍ നിങ്ങള്‍ക്ക് സഹായം നല്‍കിയിരിക്കുന്നു."
وَجَنَّـٰتٍۢ وَعُيُونٍ﴿١٣٤﴾
share
وَجَنَّاتٍ തോപ്പുകളെയും, തോട്ടങ്ങളെയും وَعُيُونٍ നീരുറവകളെയും, അരുവികളെയും.
26:134"തോപ്പുകള്‍കൊണ്ടും, നീരുറവകള്‍കൊണ്ടും (സഹായം നല്‍കിയിരിക്കുന്നു).
إِنِّىٓ أَخَافُ عَلَيْكُمْ عَذَابَ يَوْمٍ عَظِيمٍۢ﴿١٣٥﴾
share
إِنِّي നിശ്ചയമായും ഞാന്‍ أَخَافُ ഞാന്‍ ഭയപ്പെടുന്നു عَلَيْكُمْ നിങ്ങളുടെ മേല്‍, നിങ്ങളില്‍ عَذَابَ يَوْمٍ ഒരു ദിവസത്തിലെ ശിക്ഷ عَظِيمٍ വമ്പിച്ച.
26:135"നിശ്ചയമായും ഒരു വമ്പിച്ച ദിവസത്തിലെ ശിക്ഷ നിങ്ങളുടെമേല്‍ ഞാന്‍ ഭയപ്പെടുന്നു!"
തഫ്സീർ : 123-135
View   
قَالُوا۟ سَوَآءٌ عَلَيْنَآ أَوَعَظْتَ أَمْ لَمْ تَكُن مِّنَ ٱلْوَٰعِظِينَ﴿١٣٦﴾
share
قَالُوا അവര്‍ പറഞ്ഞു سَوَاءٌ عَلَيْنَا ഞങ്ങളില്‍ (ഞങ്ങളെ സംബന്ധിച്ച്) സമമാണ് أَوَعَظْتَ നീ സദുപദേശം ചെയ്തുവോ أَمْ لَمْ تَكُن അല്ലെങ്കില്‍ നീ ആയില്ലയോ مِّنَ الْوَاعِظِينَ സദുപദേശം നല്‍കുന്നവരില്‍.
26:136അവര്‍ പറഞ്ഞു: "(ഹൂദേ) നീ സദുപദേശം നല്‍കിയോ, അല്ലെങ്കില്‍ നീ ഉപദേഷ്ടാക്കളില്‍ പെട്ടവനായില്ലയോ, ഞങ്ങളെ സംബന്ധിച്ച് (രണ്ടും) സമമാകുന്നു."
إِنْ هَـٰذَآ إِلَّا خُلُقُ ٱلْأَوَّلِينَ﴿١٣٧﴾
share
إِنْ هَـٰذَا ഇതല്ല إِلَّا خُلُقُ സ്വഭാവമല്ലാതെ, സമ്പ്രദായമല്ലാതെ الْأَوَّلِينَ മുന്‍കഴിഞ്ഞവരുടെ, ആദ്യത്തെ കൂടരുടെ, മുന്‍ഗാമികളുടെ.
26:137"ഇത് മുന്‍കഴിഞ്ഞവരുടെ സമ്പ്രദായമല്ലാതെ (മറ്റൊന്നും) അല്ല."
وَمَا نَحْنُ بِمُعَذَّبِينَ﴿١٣٨﴾
share
وَمَا نَحْنُ ഞങ്ങളല്ല بِمُعَذَّبِينَ ശിക്ഷിക്കപ്പെടുന്നവര്‍.
26:138"(നീ താക്കീതു ചെയ്യുന്നതുപോലെ) ഞങ്ങള്‍ ശിക്ഷിക്കപ്പെടുന്നവരല്ല തന്നെ."
തഫ്സീർ : 136-138
View   
فَكَذَّبُوهُ فَأَهْلَكْنَـٰهُمْ ۗ إِنَّ فِى ذَٰلِكَ لَـَٔايَةًۭ ۖ وَمَا كَانَ أَكْثَرُهُم مُّؤْمِنِينَ﴿١٣٩﴾
share
فَكَذَّبُوهُ അങ്ങനെ അവരദ്ദേഹത്തെ കളവാക്കി, വ്യാജമാക്കി فَأَهْلَكْنَاهُمْ അപ്പോള്‍ നാമവരെ നശിപ്പിച്ചു إِنَّ فِي ذَٰلِكَ നിശ്ചയമായും അതിലുണ്ട് لَآيَةً ഒരു ദൃഷ്ടാന്തം وَمَا كَانَ ആയില്ല, അല്ല أَكْثَرُهُم അവരില്‍ അധികവും, മിക്കവരും مُّؤْمِنِينَ വിശ്വസിക്കുന്നവര്‍, വിശ്വാസികള്‍.
26:139അങ്ങനെ, അവര്‍ അദ്ദേഹത്തെ കളവാക്കി. അതിനാല്‍, അവരെ നാം [അല്ലാഹു] നശിപ്പിച്ചു. നിശ്ചയമായും, അതില്‍ ഒരു (വലിയ) ദൃഷ്ടാന്തം ഉണ്ട്. അവരില്‍, അധികമാളും വിശ്വസിക്കുന്നവരല്ല.
وَإِنَّ رَبَّكَ لَهُوَ ٱلْعَزِيزُ ٱلرَّحِيمُ﴿١٤٠﴾
share
وَإِنَّ رَبَّكَ നിശ്ചയമായും നിന്‍റെ റബ്ബ് لَهُوَ അവന്‍തന്നെ الْعَزِيزُ പ്രതാപശാലി الرَّحِيمُ കരുണാനിധി.
26:140നിശ്ചയമായും, നിന്‍റെ രക്ഷിതാവുതന്നെയാണ് പ്രതാപശാലിയും, കരുണാനിധിയും.
തഫ്സീർ : 139-140
View   
كَذَّبَتْ ثَمُودُ ٱلْمُرْسَلِينَ﴿١٤١﴾
share
كَذَّبَتْ ثَمُودُ ഥമൂദ്‌ വ്യാജമാക്കി الْمُرْسَلِينَ മുര്‍സലുകളെ.
26:141"ഥമൂദ്‌" (ഗോത്രം) ദൈവദൂതന്‍മാരെ [മുര്‍സലുകളെ] വ്യാജമാക്കി:
إِذْ قَالَ لَهُمْ أَخُوهُمْ صَـٰلِحٌ أَلَا تَتَّقُونَ﴿١٤٢﴾
share
إِذْ قَالَ لَهُمْ അവരോട്‌ പറഞ്ഞപ്പോള്‍ أَخُوهُمْ صَالِحٌ അവരുടെ സഹോദരന്‍ സ്വാലിഹ് أَلَا تَتَّقُونَ നിങ്ങള്‍ സൂക്ഷിക്കുന്നില്ലേ.
26:142അവരുടെ സഹോദരന്‍ സ്വാലിഹ് അവരോട് പറഞ്ഞപ്പോള്‍: "നിങ്ങള്‍ സൂക്ഷിക്കുന്നില്ലേ?!"
إِنِّى لَكُمْ رَسُولٌ أَمِينٌۭ﴿١٤٣﴾
share
إِنِّي لَكُمْ നിശ്ചയമായും ഞാന്‍ നിങ്ങള്‍ക്ക് رَسُولٌ أَمِينٌ വിശ്വസ്തനായ റസൂലാണ്.
26:143"നിശ്ചയമായും, ഞാന്‍ നിങ്ങള്‍ക്ക് വിശ്വസ്തനായ റസൂലാകുന്നു."
فَٱتَّقُوا۟ ٱللَّهَ وَأَطِيعُونِ﴿١٤٤﴾
share
فَاتَّقُوا اللَّـهَ ആകയാല്‍ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുവിന്‍ وَأَطِيعُونِ എന്നെ അനുസരിക്കുകയും ചെയ്യുവിന്‍.
26:144"അതുകൊണ്ട് നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും, എന്നെ അനുസരിക്കുകയും ചെയ്യുവിന്‍.
وَمَآ أَسْـَٔلُكُمْ عَلَيْهِ مِنْ أَجْرٍ ۖ إِنْ أَجْرِىَ إِلَّا عَلَىٰ رَبِّ ٱلْعَـٰلَمِينَ﴿١٤٥﴾
share
وَمَا أَسْأَلُكُمْ നിങ്ങളോട് ഞാന്‍ ചോദിക്കുന്നില്ല عَلَيْهِ അതിന്, അതിന്‍റെ പേരില്‍ مِنْ أَجْرٍ ഒരു പ്രതിഫലവും إِنْ أَجْرِيَ എന്‍റെ പ്രതിഫലമല്ല إِلَّا അല്ലാതെ, ഒഴികെ عَلَىٰ رَبِّ الْعَالَمِينَ ലോകരക്ഷിതാവിന്‍റെ മേല്‍.
26:145"അതിന്‍റെ പേരില്‍ ഞാന്‍ നിങ്ങളോട് യാതൊരു പ്രതിഫലവും ചോദിക്കുന്നില്ല; എന്‍റെ പ്രതിഫലം, ലോകരക്ഷിതാവിന്‍റെമേല്‍ അല്ലാതെ (മറ്റാര്‍ക്കും ബാധ്യത) ഇല്ല.
أَتُتْرَكُونَ فِى مَا هَـٰهُنَآ ءَامِنِينَ﴿١٤٦﴾
share
أَتُتْرَكُونَ നിങ്ങള്‍ വിട്ടേക്കപ്പെടുമോ, ഉപേക്ഷിച്ചുവിടപ്പെടുമോ فِيمَا هَاهُنَا ഇവിടെയുള്ളതില്‍ آمِنِينَ നിര്‍ഭയരായിക്കൊണ്ട്, വിശ്വസ്തരായിക്കൊണ്ട്.
26:146"ഇവിടെയുള്ളതില്‍ [ഭൗതികസുഖങ്ങളില്‍] നിങ്ങള്‍ നിര്‍ഭയരായ നിലയില്‍ വിട്ടേക്കപ്പെടുന്നതാണോ?!"
فِى جَنَّـٰتٍۢ وَعُيُونٍۢ﴿١٤٧﴾
share
فِي جَنَّاتٍ തോപ്പുകളിലായിട്ട് وَعُيُونٍ നീരുറവകളിലും.
26:147"അതായത്, തോപ്പുകളിലും നീരുറവുകളിലും,-
وَزُرُوعٍۢ وَنَخْلٍۢ طَلْعُهَا هَضِيمٌۭ﴿١٤٨﴾
share
وَزُرُوعٍ വിളകളിലും, കൃഷികളിലും وَنَخْلٍ ഈത്തപ്പനകളിലും طَلْعُهَا അവയുടെ കുല هَضِيمٌ ഒടിഞ്ഞു തൂങ്ങിയതാണ്, ഒടിഞ്ഞു വീഴാറായതാണ്.
26:148"വിളകളിലും, (പഴങ്ങളുടെ ഭാരത്താല്‍) കുലയൊടിഞ്ഞു വീഴാറായ ഈത്തപ്പനകളിലും?!"
وَتَنْحِتُونَ مِنَ ٱلْجِبَالِ بُيُوتًۭا فَـٰرِهِينَ﴿١٤٩﴾
share
وَتَنْحِتُونَ നിങ്ങള്‍ വെട്ടിത്തുറക്കുന്നു, തുറന്നുണ്ടാക്കുന്നു, ശില്‍പ വേല ചെയ്യുന്നു مِنَ الْجِبَالِ മലകളില്‍ നിന്ന് بُيُوتًا വീടുകളെ, ചില വീടുകളെ فَارِهِينَ ആഹ്ലാദചിത്തരായി, സുഖലോലുപന്‍മാരായി.
26:149"ആഹ്ലാദചിത്തരായുംകൊണ്ട് നിങ്ങള്‍ മലകളില്‍ നിന്നും (പാറ) വെട്ടിതുരന്ന് വീടുണ്ടാക്കുകയും ചെയ്യുന്നു!"
فَٱتَّقُوا۟ ٱللَّهَ وَأَطِيعُونِ﴿١٥٠﴾
share
فَاتَّقُوا اللَّـهَ ആകയാല്‍ അല്ലാഹുവിനെ സൂക്ഷിക്കുവിന്‍ وَأَطِيعُونِ എന്നെ അനുസരിക്കുകയും ചെയ്യുവിന്‍.
26:150"ആകയാല്‍, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും, എന്നെ അനുസരിക്കുകയും ചെയ്യുവിന്‍."
وَلَا تُطِيعُوٓا۟ أَمْرَ ٱلْمُسْرِفِينَ﴿١٥١﴾
share
وَلَا تُطِيعُوا നിങ്ങള്‍ അനുസരിക്കുകയുമരുത് أَمْرَ الْمُسْرِفِينَ അതിക്രമികളുടെ കല്‍പന, അതിരുകടന്നവരുടെ നിര്‍ദ്ദേശം.
26:151അതിക്രമികളുടെ കല്‍പന നിങ്ങള്‍ അനുസരിക്കുകയും അരുത്;-
ٱلَّذِينَ يُفْسِدُونَ فِى ٱلْأَرْضِ وَلَا يُصْلِحُونَ﴿١٥٢﴾
share
الَّذِينَ യാതൊരുകൂട്ടര്‍ يُفْسِدُونَ അവര്‍ കുഴപ്പമുണ്ടാക്കുന്നു, നാശമുണ്ടാക്കുന്നു فِي الْأَرْضِ ഭൂമിയില്‍, നാട്ടില്‍ وَلَا يُصْلِحُونَ നന്‍മയുണ്ടാക്കുന്നുമില്ല, നന്നാക്കുകയുമില്ല.
26:152"അതായത്, നാട്ടില്‍ കുഴപ്പമുണ്ടാക്കുകയും, (നാട്) നന്നാക്കാതിരിക്കുകയും ചെയ്യുന്നവരുടെ (കല്‍പന).
തഫ്സീർ : 141-152
View   
قَالُوٓا۟ إِنَّمَآ أَنتَ مِنَ ٱلْمُسَحَّرِينَ﴿١٥٣﴾
share
قَالُوا അവര്‍ പറഞ്ഞു إِنَّمَا أَنتَ നിശ്ചയമായും നീ مِنَ الْمُسَحَّرِينَ സിഹ്ര്‍ (ആഭിചാരം, മാരണം) ബാധിതരില്‍ പെട്ടവന്‍തന്നെ, (മാരണം ചെയ്യപ്പെട്ടവനാണ്).
26:153അവര്‍ പറഞ്ഞു: "നിശ്ചയമായും നീ ആഭിചാരബാധിതരില്‍ പെട്ടവന്‍ തന്നെയാണ്.
مَآ أَنتَ إِلَّا بَشَرٌۭ مِّثْلُنَا فَأْتِ بِـَٔايَةٍ إِن كُنتَ مِنَ ٱلصَّـٰدِقِينَ﴿١٥٤﴾
share
مَا أَنتَ നീ അല്ല إِلَّا بَشَرٌ ഒരു മനുഷ്യനല്ലാതെ مِّثْلُنَا ഞങ്ങളെപ്പോലുള്ള فَأْتِ ആകയാല്‍ നീ വാ بِآيَةٍ ദൃഷ്ടാന്തവും കൊണ്ട് إِن كُنتَ നീ ആണെങ്കില്‍ مِنَ الصَّادِقِينَ സത്യവാന്‍മാരില്‍, സത്യവാദികളില്‍ (പെട്ടവന്‍).
26:154"നീ ഞങ്ങളെപ്പോലെയുള്ള ഒരു മനുഷ്യനല്ലാതെ (മറ്റൊന്നും) അല്ല. ആകയാല്‍, നീ സത്യവാന്‍മാരില്‍ പെട്ടവനാണെങ്കില്‍, ഒരു ദൃഷ്ടാന്തം കൊണ്ടുവാ?"
قَالَ هَـٰذِهِۦ نَاقَةٌۭ لَّهَا شِرْبٌۭ وَلَكُمْ شِرْبُ يَوْمٍۢ مَّعْلُومٍۢ﴿١٥٥﴾
share
قَالَ അദ്ദേഹം പറഞ്ഞു هَـٰذِهِ نَاقَةٌ ഇതാ ഒരൊട്ടകം لَّهَا അതിന്, അതിന്നാണ് شِرْبٌ ഒരു കുടി, (ഒരുപ്രാവശ്യത്തെ കുടിക്കല്‍) وَلَكُمْ നിങ്ങള്‍ക്കാണ്, നിങ്ങള്‍ക്കുമുണ്ട് شِرْبُ يَوْمٍ ഒരു ദിവസത്തെ കുടി مَّعْلُومٍ നിശ്ചിതമായ, നിര്‍ണ്ണയിക്കപ്പെട്ട, അറിയപ്പെട്ട.
26:155അദ്ദേഹം പറഞ്ഞു: "ഇതാ (ദൃഷ്ടാന്തമായി) ഒരൊട്ടകം! ഒരു (ദിവസത്തെ) വെള്ളം കുടി അതിനും, ഒരു നിശ്ചിത ദിവസത്തെ വെള്ളം കുടി നിങ്ങള്‍ക്കും (ഊഴം) ആകുന്നു.
وَلَا تَمَسُّوهَا بِسُوٓءٍۢ فَيَأْخُذَكُمْ عَذَابُ يَوْمٍ عَظِيمٍۢ﴿١٥٦﴾
share
وَلَا تَمَسُّوهَا നിങ്ങളതിനെ തൊടരുത്, സ്പര്‍ശിക്കരുത് بِسُوءٍ ഒരു തിന്മകൊണ്ടും فَيَأْخُذَكُمْ എന്നാല്‍ നിങ്ങള്‍ക്കു പിടിപെട്ടേക്കും, നിങ്ങളെ ബാധിച്ചേക്കും عَذَابُ يَوْمٍ ഒരു ദിവസത്തെ ശിക്ഷ عَظِيمٍ വമ്പിച്ച.
26:156"യാതൊരു (തരത്തിലുള്ള) തിന്മകൊണ്ടും നിങ്ങള്‍ അതിനെ തൊട്ടുപോകരുത്‌ [ഉപദ്രവിക്കരുത്];- (കാരണം) അപ്പോള്‍ ഒരു വമ്പിച്ച ദിവസത്തെ ശിക്ഷ നിങ്ങളെ പിടികൂടിയേക്കും."
فَعَقَرُوهَا فَأَصْبَحُوا۟ نَـٰدِمِينَ﴿١٥٧﴾
share
فَعَقَرُوهَا എന്നാല്‍ അവര്‍ അതിനെ കുത്തി അറുത്തു, കുതികാല്‍ വെട്ടി فَأَصْبَحُوا അങ്ങനെ (അതുകാരണം) അവര്‍ ആയി نَادِمِينَ ഖേദക്കാര്‍, വ്യസനിച്ചവര്‍.
26:157എന്നാല്‍, അവര്‍ അതിനെ (കുതികാല്‍വെട്ടി) അറുത്തുകളഞ്ഞു. അങ്ങിനെ, അവര്‍ ഖേദക്കാരായിത്തീ൪ന്നു.
فَأَخَذَهُمُ ٱلْعَذَابُ ۗ إِنَّ فِى ذَٰلِكَ لَـَٔايَةًۭ ۖ وَمَا كَانَ أَكْثَرُهُم مُّؤْمِنِينَ﴿١٥٨﴾
share
فَأَخَذَهُمُ ഉടനെ (അതിനാല്‍) അവരെ പിടികൂടി الْعَذَابُ ശിക്ഷ إِنَّ فِي ذَٰلِكَ നിശ്ചയമായും അതിലുണ്ടു لَآيَةً ഒരു ദൃഷ്ടാന്തം وَمَا كَانَ ആയിരുന്നില്ല, അല്ല أَكْثَرُهُم അവരില്‍ അധികവും مُّؤْمِنِينَ വിശ്വസിക്കുന്നവര്‍.
26:158ഉടനെ, ശിക്ഷ അവരെ പിടികൂടി. നിശ്ചയമായും, അതില്‍ ഒരു (വലിയ) ദൃഷ്ടാന്തമുണ്ട്. അവരില്‍ അധികമാളും വിശ്വസിക്കുന്നവരല്ല.
وَإِنَّ رَبَّكَ لَهُوَ ٱلْعَزِيزُ ٱلرَّحِيمُ﴿١٥٩﴾
share
وَإِنَّ رَبَّكَ നിശ്ചയമായും നിന്‍റെ റബ്ബ് لَهُوَ അവന്‍തന്നെ الْعَزِيزُ പ്രതാപശാലി الرَّحِيمُ കരുണാനിധി.
26:159നിശ്ചയമായും നിന്‍റെ രക്ഷിതാവു തന്നെയാണ് പ്രതാപശാലിയും കരുണാനിധിയും.
തഫ്സീർ : 153-159
View   
كَذَّبَتْ قَوْمُ لُوطٍ ٱلْمُرْسَلِينَ﴿١٦٠﴾
share
كَذَّبَتْ വ്യാജമാക്കി قَوْمُ لُوطٍ ലൂത്ത്വിന്‍റെ ജനത الْمُرْسَلِينَ മുര്‍സലുകളെ.
26:160ലൂത്ത്വിന്‍റെ ജനത മുര്‍സലുകളെ വ്യാജമാക്കി;-
إِذْ قَالَ لَهُمْ أَخُوهُمْ لُوطٌ أَلَا تَتَّقُونَ﴿١٦١﴾
share
إِذْ قَالَ لَهُمْ അവരോടു പറഞ്ഞപ്പോള്‍ أَخُوهُمْ لُوطٌ അവരുടെ സഹോദരന്‍ ലൂത്ത്വ്‌ أَلَا تَتَّقُونَ നിങ്ങള്‍ സൂക്ഷിക്കുന്നില്ലേ.
26:161അവരുടെ സഹോദരന്‍ ലൂത്ത്വ്‌ അവരോട് പറഞ്ഞപ്പോള്‍; "നിങ്ങള്‍ സൂക്ഷിക്കുന്നില്ലേ"?!
إِنِّى لَكُمْ رَسُولٌ أَمِينٌۭ﴿١٦٢﴾
share
إِنِّي നിശ്ചയമായും ഞാന്‍ لَكُمْ നിങ്ങള്‍ക്കു رَسُولٌ أَمِينٌ വിശ്വസ്തനായ റസൂലാണ്.
26:162"നിശ്ചയമായും, ഞാന്‍ നിങ്ങള്‍ക്ക് വിശ്വസ്തനായ റസൂലാകുന്നു."
فَٱتَّقُوا۟ ٱللَّهَ وَأَطِيعُونِ﴿١٦٣﴾
share
فَاتَّقُوا اللَّـهَ ആകയാല്‍ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുവിന്‍ وَأَطِيعُونِ എന്നെ അനുസരിക്കുകയും ചെയ്യുവിന്‍.
26:163"അതുകൊണ്ട് നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും, എന്നെ അനുസരിക്കുകയും ചെയ്യുവിന്‍."
وَمَآ أَسْـَٔلُكُمْ عَلَيْهِ مِنْ أَجْرٍ ۖ إِنْ أَجْرِىَ إِلَّا عَلَىٰ رَبِّ ٱلْعَـٰلَمِينَ﴿١٦٤﴾
share
وَمَا أَسْأَلُكُمْ നിങ്ങളോടു ഞാന്‍ ചോദിക്കുന്നില്ല عَلَيْهِ അതിന്‍റെ പേരില്‍ مِنْ أَجْرٍ ഒരു പ്രതിഫലവും إِنْ أَجْرِيَ എന്‍റെ പ്രതിഫലമല്ല إِلَّا عَلَىٰ رَبِّ الْعَالَمِينَ ലോകരക്ഷിതാവിന്‍റെ മേലല്ലാതെ.
26:164"അതിന്‍റെ പേരില്‍യാതൊരു പ്രതിഫലവും ഞാന്‍ നിങ്ങളോടു ചോദിക്കുന്നില്ല. എന്‍റെ പ്രതിഫലം, ലോകരക്ഷിതാവിന്‍റെ പേരില്‍ അല്ലാതെ (മറ്റാര്‍ക്കും ബാധ്യത) ഇല്ല."
തഫ്സീർ : 160-164
View   
أَتَأْتُونَ ٱلذُّكْرَانَ مِنَ ٱلْعَـٰلَمِينَ﴿١٦٥﴾
share
أَتَأْتُونَ നിങ്ങള്‍ ചെല്ലുന്നുവോ الذُّكْرَانَ ആണുങ്ങളുടെ അടുക്കല്‍ مِنَ الْعَالَمِينَ ലോകരില്‍ നിന്ന്.
26:165"ലോകരില്‍ നിന്ന് നിങ്ങള്‍ (മാത്രം) ആണുങ്ങളുടെ അടുക്കല്‍ ചെല്ലുകയോ"?!
وَتَذَرُونَ مَا خَلَقَ لَكُمْ رَبُّكُم مِّنْ أَزْوَٰجِكُم ۚ بَلْ أَنتُمْ قَوْمٌ عَادُونَ﴿١٦٦﴾
share
وَتَذَرُونَ നിങ്ങള്‍ വിട്ടുകളയുകയും ചെയ്യുന്നു, ഉപേക്ഷിക്കുകയും ചെയ്യുന്നു مَا خَلَقَ സൃഷ്ടിച്ചിട്ടുള്ളതിനെ لَكُمْ നിങ്ങള്‍ക്കുവേണ്ടി رَبُّكُم നിങ്ങളുടെ റബ്ബ് مِّنْ أَزْوَاجِكُم നിങ്ങളുടെ ഇണകളായി, ഭാര്യമാരില്‍നിന്ന് بَلْ എന്നാല്‍, പക്ഷേ أَنتُمْ നിങ്ങള്‍ قَوْمٌ ഒരു ജനതയാണ് عَادُونَ അതിക്രമകാരികളായ.
26:166"നിങ്ങളുടെ ഇണകളായി നിങ്ങളുടെ രക്ഷിതാവ് നിങ്ങള്‍ക്കുവേണ്ടി സൃഷ്ടിച്ചുതന്നതിനെ [ഭാര്യമാരെ] നിങ്ങള്‍ വിട്ടുകളയുകയും ചെയ്യുന്നു?! എന്നാല്‍, നിങ്ങള്‍ അതിക്രമകാരികളായ ഒരുജനതതന്നെ!"
തഫ്സീർ : 165-166
View   
قَالُوا۟ لَئِن لَّمْ تَنتَهِ يَـٰلُوطُ لَتَكُونَنَّ مِنَ ٱلْمُخْرَجِينَ﴿١٦٧﴾
share
قَالُوا അവര്‍ പറഞ്ഞു لَئِن لَّمْ تَنتَهِ തീര്‍ച്ചയായും നീ വിരമിച്ചില്ലെങ്കില്‍ يَا لُوطُ ലൂത്ത്വേ لَتَكُونَنَّ നിശ്ചയമായും നീ ആയിത്തീരും مِنَ الْمُخْرَجِينَ പുറത്താക്കപ്പെടുന്നവരില്‍.
26:167അവര്‍ പറഞ്ഞു: "നീ വിരമിക്കാത്തപക്ഷം ലൂത്ത്വേ - തീര്‍ച്ചയായും നീ പുറത്താക്കപ്പെടുന്നവരുടെ കൂട്ടത്തിലായിത്തീരുന്നതാണ്".
قَالَ إِنِّى لِعَمَلِكُم مِّنَ ٱلْقَالِينَ﴿١٦٨﴾
share
قَالَ അദ്ദേഹം പറഞ്ഞു إِنِّي നിശ്ചയമായും ഞാന്‍ لِعَمَلِكُم നിങ്ങളുടെ പ്രവൃത്തിയോടു مِّنَ الْقَالِينَ കഠിനവിദ്വേഷമുള്ളവരില്‍ പെട്ടവനാണ്, വളരെ വെറുക്കുന്നവന്നാണ്.
26:168അദ്ദേഹം പറഞ്ഞു: "നിശ്ചയമായും ഞാന്‍ നിങ്ങളുടെ (ഈ) പ്രവൃത്തിയോട് കഠിന വിദ്വേഷമുള്ളവരില്‍പെട്ടവനാണ്.
തഫ്സീർ : 167-168
View   
رَبِّ نَجِّنِى وَأَهْلِى مِمَّا يَعْمَلُونَ﴿١٦٩﴾
share
رَبِّ രക്ഷിതാവേ نَجِّنِي എന്നെ രക്ഷപ്പെടുത്തണേ وَأَهْلِي എന്‍റെ സ്വന്തക്കാരെയും, ആള്‍ക്കാരെയും, കുടുംബത്തെയും مِمَّا يَعْمَلُونَ അവര്‍ പ്രവര്‍ത്തിക്കുന്നതില്‍നിന്നു.
26:169"രക്ഷിതാവേ, ഇവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതില്‍നിന്നു എന്നെയും എന്‍റെ സ്വന്തക്കാരെയും നീ രക്ഷപ്പെടുത്തണേ!"
فَنَجَّيْنَـٰهُ وَأَهْلَهُۥٓ أَجْمَعِينَ﴿١٧٠﴾
share
فَنَجَّيْنَاهُ അപ്പോള്‍ അദ്ദേഹത്തെ നാം രക്ഷപ്പെടുത്തി وَأَهْلَهُ തന്‍റെ സ്വന്തക്കാരെയും أَجْمَعِينَ മുഴുവനായും.
26:170അങ്ങനെ, അദ്ദേഹത്തെയും, തന്‍റെ സ്വന്തക്കാരെ മുഴുവനും നാം രക്ഷപ്പെടുത്തി;-
إِلَّا عَجُوزًۭا فِى ٱلْغَـٰبِرِينَ﴿١٧١﴾
share
إِلَّا عَجُوزًا ഒരു വൃദ്ധസ്ത്രീ ഒഴികെ, ഒരു കിഴവിയെ അല്ലാതെ فِي الْغَابِرِينَ അവശേഷിച്ചവരില്‍ പെട്ട, പിന്തിനിന്നവരില്‍.
26:171അവശേഷിച്ചവരില്‍ പെട്ട ഒരു വൃദ്ധസ്ത്രീ ഒഴികെ.
ثُمَّ دَمَّرْنَا ٱلْـَٔاخَرِينَ﴿١٧٢﴾
share
ثُمَّ പിന്നെ دَمَّرْنَا നാം തകര്‍ത്തു, നിശ്ശേഷം നശിപ്പിച്ചു الْآخَرِينَ മറ്റുള്ളവരെ, മറ്റേ കൂട്ടരെ.
26:172പിന്നെ, മറ്റുള്ളവരെ നാം തകര്‍ത്തു (നിശ്ശേഷം നശിപ്പിച്ചു)കളഞ്ഞു.
وَأَمْطَرْنَا عَلَيْهِم مَّطَرًۭا ۖ فَسَآءَ مَطَرُ ٱلْمُنذَرِينَ﴿١٧٣﴾
share
وَأَمْطَرْنَا നാം വര്‍ഷിപ്പിക്കയും ചെയ്തു, മഴ പെയ്യിപ്പിച്ചു عَلَيْهِم അവരില്‍ مَّطَرًا ഒരു മഴ فَسَاءَ വളരെ ചീത്ത, മോശപ്പെട്ടതു مَطَرُ الْمُنذَرِينَ താക്കീതു (മുന്നറിയിപ്പു) നല്‍കപ്പെട്ടവരുടെ മഴ.
26:173അവരുടെമേല്‍ നാം ഒരു (തരം) മഴ വര്‍ഷിപ്പിക്കുകയും ചെയ്തു. മുന്നറിയിപ്പു നല്‍കപ്പെട്ടവരുടെ (ആ) മഴ വളരെ ചീത്ത!
إِنَّ فِى ذَٰلِكَ لَـَٔايَةًۭ ۖ وَمَا كَانَ أَكْثَرُهُم مُّؤْمِنِينَ﴿١٧٤﴾
share
إِنَّ فِي ذَٰلِكَ നിശ്ചയമായും അതിലുണ്ടു لَآيَةً ഒരു ദൃഷ്ടാന്തം وَمَا كَانَ അല്ല, ആയിട്ടില്ല أَكْثَرُهُم അവരിലധികവും مُّؤْمِنِينَ വിശ്വസിക്കുന്നവര്‍.
26:174നിശ്ചയമായും, അതില്‍ ഒരു (വലിയ) ദൃഷ്ടാന്തം ഉണ്ട്. അവരില്‍, അധികമാളും വിശ്വസിക്കുന്നവരല്ല.
وَإِنَّ رَبَّكَ لَهُوَ ٱلْعَزِيزُ ٱلرَّحِيمُ﴿١٧٥﴾
share
وَإِنَّ رَبَّكَ നിശ്ചയമായും നിന്‍റെ റബ്ബ് لَهُوَ അവന്‍ തന്നെയാണ് الْعَزِيزُ പ്രതാപശാലി الرَّحِيمُ കരുണാനിധി.
26:175നിശ്ചയമായും, നിന്‍റെ റബ്ബുതന്നെയാണ് പ്രതാപശാലിയും, കരുണാനിധിയും.
തഫ്സീർ : 169-175
View   
كَذَّبَ أَصْحَـٰبُ لْـَٔيْكَةِ ٱلْمُرْسَلِينَ﴿١٧٦﴾
share
كَذَّبَ أَصْحَابُ الْأَيْكَةِ ഐക്കത്തുകാര്‍ വ്യാജമാക്കി الْمُرْسَلِينَ മുര്‍സലുകളെ.
26:176"ഐക്കത്ത്" [മരക്കാവു] കാര്‍ മുര്‍സലുകളെ വ്യാജമാക്കി:-
إِذْ قَالَ لَهُمْ شُعَيْبٌ أَلَا تَتَّقُونَ﴿١٧٧﴾
share
إِذْ قَالَ لَهُمْ അവരോട് പറഞ്ഞപ്പോള്‍ شُعَيْبٌ ശുഐബ് أَلَا تَتَّقُونَ നിങ്ങള്‍ സൂക്ഷിക്കുന്നില്ലേ.
26:177അതായത്, ശുഐബ് അവരോടു പറഞ്ഞപ്പോള്‍. "നിങ്ങള്‍ സൂക്ഷിക്കുന്നില്ലേ?!"
إِنِّى لَكُمْ رَسُولٌ أَمِينٌۭ﴿١٧٨﴾
share
إِنِّي لَكُمْ നിശ്ചയമായും ഞാന്‍ നിങ്ങള്‍ക്കു رَسُولٌ أَمِينٌ വിശ്വസ്തനായ ഒരു റസൂലാണ്.
26:178"നിശ്ചയമായും, ഞാന്‍ നിങ്ങള്‍ക്ക് വിശ്വസ്തനായ റസൂലാകുന്നു".
فَٱتَّقُوا۟ ٱللَّهَ وَأَطِيعُونِ﴿١٧٩﴾
share
فَاتَّقُوا اللَّـهَ അതുകൊണ്ടു നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുവിന്‍ وَأَطِيعُونِ എന്നെ അനുസരിക്കയും ചെയ്യുവിന്‍.
26:179"ആകയാല്‍, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും, എന്നെ അനുസരിക്കുകയും ചെയ്യുവിന്‍.
وَمَآ أَسْـَٔلُكُمْ عَلَيْهِ مِنْ أَجْرٍ ۖ إِنْ أَجْرِىَ إِلَّا عَلَىٰ رَبِّ ٱلْعَـٰلَمِينَ﴿١٨٠﴾
share
وَمَا أَسْأَلُكُمْ നിങ്ങളോടു ഞാന്‍ ചോദിക്കുന്നില്ല عَلَيْهِ അതിന്‍റെ പേരില്‍ مِنْ أَجْرٍ ഒരു പ്രതിഫലവും إِنْ أَجْرِيَ എന്‍റെ പ്രതിഫലമല്ല إِلَّا عَلَىٰ رَبِّ الْعَالَمِينَ ലോകരക്ഷിതാവിന്‍റെ മേല്‍ അല്ലാതെ.
26:180"അതിന്‍റെ പേരില്‍ ഞാന്‍ നിങ്ങളോട് യാതൊരു പ്രതിഫലവും ചോദിക്കുന്നില്ല. എന്‍റെ പ്രതിഫലം, ലോകരക്ഷിതാവിന്‍റെമേല്‍ അല്ലാതെ (ബാധ്യത) ഇല്ല."
തഫ്സീർ : 176-180
View   
أَوْفُوا۟ ٱلْكَيْلَ وَلَا تَكُونُوا۟ مِنَ ٱلْمُخْسِرِينَ﴿١٨١﴾
share
أَوْفُوا നിങ്ങള്‍ പൂര്‍ത്തിയാക്കിക്കൊടുക്കുവിന്‍ الْكَيْلَ അളത്തം, അളവ് وَلَا تَكُونُوا നിങ്ങള്‍ ആകരുതു مِنَ الْمُخْسِرِينَ നഷ്ടപ്പെടുത്തുന്നവരില്‍.
26:181"നിങ്ങള്‍ അളവ് പൂര്‍ത്തിയാക്കിക്കൊടുക്കുവിന്‍; (ജനങ്ങളെ) നഷ്ടപ്പെടുത്തുന്നവരുടെ കൂട്ടത്തില്‍ ആകരുത്".
وَزِنُوا۟ بِٱلْقِسْطَاسِ ٱلْمُسْتَقِيمِ﴿١٨٢﴾
share
وَزِنُوا നിങ്ങള്‍ തൂക്കുകയും ചെയ്യുവിന്‍ بِالْقِسْطَاسِ തുലാസ്സു (ത്രാസ്സ്) കൊണ്ടു الْمُسْتَقِيمِ ശരിയായ, ചൊവ്വായ.
26:182"ശരിയായിട്ടുള്ള തുലാസ്സുകൊണ്ട് തൂക്കുകയും ചെയ്യുവിന്‍".
وَلَا تَبْخَسُوا۟ ٱلنَّاسَ أَشْيَآءَهُمْ وَلَا تَعْثَوْا۟ فِى ٱلْأَرْضِ مُفْسِدِينَ﴿١٨٣﴾
share
وَلَا تَبْخَسُوا ചേതപ്പെടുത്തുകയും അരുത്, നഷ്ടമുണ്ടാക്കരുതു النَّاسَ ജനങ്ങള്‍ക്കു أَشْيَاءَهُمْ അവരുടെ വസ്തുക്കള്‍, സാധനങ്ങള്‍ وَلَا تَعْثَوْا നിങ്ങള്‍ അനര്‍ത്ഥം (നാശം) ചെയ്കയും അരുത് فِي الْأَرْضِ ഭൂമിയില്‍ مُفْسِدِينَ കുഴപ്പമുണ്ടാക്കുന്നവരായി, നാശകാരികളായി.
26:183"ജനങ്ങള്‍ക്ക് അവരുടെ സാധനങ്ങള്‍ (കബളിച്ചെടുത്തു) ചേതപ്പെടുത്തുകയും ചെയ്യരുത്. കുഴപ്പക്കാരായിക്കൊണ്ട് നാട്ടില്‍ അനര്‍ത്ഥം ചെയ്യുകയും അരുത്".
وَٱتَّقُوا۟ ٱلَّذِى خَلَقَكُمْ وَٱلْجِبِلَّةَ ٱلْأَوَّلِينَ﴿١٨٤﴾
share
وَاتَّقُوا സൂക്ഷിക്കയും ചെയ്യുവിന്‍ الَّذِي خَلَقَكُمْ നിങ്ങളെ സൃഷ്ടിച്ചവനെ وَالْجِبِلَّةَ സൃഷ്ടികളെയും, ജനങ്ങളെയും الْأَوَّلِينَ ആദിമന്‍മാരായ, പൂര്‍വ്വികരായ.
26:184"നിങ്ങളെയും, ആദിമ സൃഷ്ടികളെ [പൂര്‍വ്വജനങ്ങളെ]യും സൃഷ്ടിച്ചുണ്ടാക്കിയവനെ നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുവിന്‍."
തഫ്സീർ : 181-184
View   
قَالُوٓا۟ إِنَّمَآ أَنتَ مِنَ ٱلْمُسَحَّرِينَ﴿١٨٥﴾
share
قَالُوا അവര്‍ പറഞ്ഞു إِنَّمَا أَنتَ നിശ്ചയമായും നീ مِنَ الْمُسَحَّرِينَ സിഹ്ര്‍ (ആഭിചാരം, മാരണം) ബാധിച്ചവരില്‍ പെട്ടവനാകുന്നു.
26:185അവര്‍ പറഞ്ഞു: "നിശ്ചയമായും നീ, ആഭിചാരബാധിതരില്‍ പെട്ടവന്‍തന്നെയാകുന്നു".
وَمَآ أَنتَ إِلَّا بَشَرٌۭ مِّثْلُنَا وَإِن نَّظُنُّكَ لَمِنَ ٱلْكَـٰذِبِينَ﴿١٨٦﴾
share
وَمَا أَنتَ നീ അല്ല إِلَّا بَشَرٌ ഒരു മനുഷ്യനല്ലാതെ مِّثْلُنَا ഞങ്ങളെപ്പോലുള്ള وَإِن نَّظُنُّكَ നിശ്ചയമായും ഞങ്ങള്‍ നിന്നെ ധരിക്കുന്നു, വിചാരിക്കുന്നു لَمِنَ الْكَاذِبِينَ കള്ളം പറയുന്നവരില്‍ (വ്യാജവാദികളില്‍) പെട്ടവന്‍തന്നെ എന്നു.
26:186"നീ ഞങ്ങളെപ്പോലെയുള്ള ഒരു മനുഷ്യനല്ലാതെ (മറ്റൊന്നും) അല്ല; നീ വ്യാജവാദികളില്‍ പെട്ടവന്‍ തന്നെയാണെന്ന് നിശ്ചയമായും ഞങ്ങള്‍ നിന്നെക്കുറിച്ച് ധരിക്കുന്നു".
فَأَسْقِطْ عَلَيْنَا كِسَفًۭا مِّنَ ٱلسَّمَآءِ إِن كُنتَ مِنَ ٱلصَّـٰدِقِينَ﴿١٨٧﴾
share
.فَأَسْقِطْ എന്നാല്‍ (അതുകൊണ്ടു) നീ വീഴ്ത്തുക عَلَيْنَا ഞങ്ങളില്‍, ഞങ്ങളുടെമേല്‍ كِسَفًا തുണ്ടങ്ങളെ, കഷ്ണങ്ങളെ مِّنَ السَّمَاءِ ആകാശത്തുനിന്ന് إِن كُنتَ നീ ആണെങ്കില്‍ مِنَ الصَّادِقِينَ സത്യവാന്‍മാരില്‍നിന്നു, സത്യവാദികളില്‍ (പെട്ടവന്‍).
26:187"അതുകൊണ്ട്, ആകാശത്തുനിന്ന് ചില തുണ്ടങ്ങള്‍ ഞങ്ങളുടെ മേല്‍ നീ വീഴ്ത്തിക്കൊള്ളുക; - നീ സത്യവാദികളില്‍ പെട്ടവനാണെങ്കില്‍!"
قَالَ رَبِّىٓ أَعْلَمُ بِمَا تَعْمَلُونَ﴿١٨٨﴾
share
قَالَ അദ്ദേഹം പറഞ്ഞു رَبِّي أَعْلَمُ എന്‍റെ റബ്ബ് നല്ലവണ്ണം അറിയുന്നവനാണ്, കൂടുതല്‍ അറിയുന്നവനാണ് بِمَا تَعْمَلُونَ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി.
26:188അദ്ദേഹം പറഞ്ഞു: "നിങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നതിനെക്കുറിച്ച് എന്‍റെ റബ്ബ് നല്ലവണ്ണം അറിയുന്നവനാകുന്നു".
തഫ്സീർ : 185-188
View   
فَكَذَّبُوهُ فَأَخَذَهُمْ عَذَابُ يَوْمِ ٱلظُّلَّةِ ۚ إِنَّهُۥ كَانَ عَذَابَ يَوْمٍ عَظِيمٍ﴿١٨٩﴾
share
فَكَذَّبُوهُ അങ്ങനെ അവര്‍ അദ്ദേഹത്തെ വ്യാജമാക്കി فَأَخَذَهُمْ അതിനാല്‍ അവരെ പിടികൂടി, പിടിപ്പെട്ടു عَذَابُ ശിക്ഷ يَوْمِ الظُّلَّةِ മേഘത്തണലിന്‍റെ ദിവസത്തിലെ إِنَّهُ كَانَ തീര്‍ച്ചയായും അതാകുന്നു عَذَابَ يَوْمٍ ഒരു ദിവസത്തിലെ ശിക്ഷ عَظِيمٍ വമ്പിച്ച.
26:189അങ്ങനെ, അവര്‍ അദ്ദേഹത്തെ വ്യാജമാക്കി. അതിനാല്‍, മേഘത്തണലിന്‍റെ ദിവസത്തിലെ ശിക്ഷ അവരെ പിടികൂടി. നിശ്ചയമായും, അത് ഒരു വമ്പിച്ച ദിവസത്തിലെ ശിക്ഷയായിരുന്നു!
തഫ്സീർ : 189-189
View   
إِنَّ فِى ذَٰلِكَ لَـَٔايَةًۭ ۖ وَمَا كَانَ أَكْثَرُهُم مُّؤْمِنِينَ﴿١٩٠﴾
share
إِنَّ فِي ذَٰلِكَ നിശ്ചയമായും അതിലുണ്ട് لَآيَةً ഒരു ദൃഷ്ടാന്തം وَمَا كَانَ أَكْثَرُهُم അവരില്‍ അധികമാളുകളും അല്ല مُّؤْمِنِينَ വിശ്വസിക്കുന്നവര്‍, വിശ്വാസികള്‍.
26:190നിശ്ചയമായും അതില്‍ ഒരു (വലിയ) ദൃഷ്ടാന്തമുണ്ട്. അവരില്‍ അധികമാളും വിശ്വസിക്കുന്നവരല്ല.
وَإِنَّ رَبَّكَ لَهُوَ ٱلْعَزِيزُ ٱلرَّحِيمُ﴿١٩١﴾
share
وَإِنَّ رَبَّكَ നിശ്ചയമായും നിന്‍റെ റബ്ബ് لَهُوَ الْعَزِيزُ അവന്‍തന്നെയാണ് പ്രതാപശാലി الرَّحِيمُ കരുണാനിധി.
26:191നിശ്ചയമായും നിന്‍റെ റബ്ബ് തന്നെയാണ് പ്രതാപശാലിയും, കരുണാനിധിയും.
തഫ്സീർ : 190-191
View   
وَإِنَّهُۥ لَتَنزِيلُ رَبِّ ٱلْعَـٰلَمِينَ﴿١٩٢﴾
share
وَإِنَّهُ നിശ്ചയമായും അതു لَتَنزِيلُ അവതരിപ്പിച്ചതു തന്നെ, ഇറക്കിക്കൊടുക്കല്‍ തന്നെ رَبِّ الْعَالَمِينَ ലോകരക്ഷിതാവിന്‍റെ, ലോകരുടെ റബ്ബിന്‍റെ.
26:192നിശ്ചയമായും അത് [ഖുര്‍ആന്‍] ലോകരക്ഷിതാവ് അവതരിപ്പിച്ചതുതന്നെ.
نَزَلَ بِهِ ٱلرُّوحُ ٱلْأَمِينُ﴿١٩٣﴾
share
نَزَلَ بِهِ അതുമായി അവതരിച്ചു, അതുംകൊണ്ടു ഇറങ്ങിയിരിക്കുന്നു الرُّوحُ الْأَمِينُ വിശ്വസ്തനായ ആത്മാവ്.
26:193(ആ) വിശ്വസ്തനായ ആത്മാവ് [ജിബ്രീല്‍] അതുംകൊണ്ട് ഇറങ്ങിയിരിക്കുകയാണ്;-
عَلَىٰ قَلْبِكَ لِتَكُونَ مِنَ ٱلْمُنذِرِينَ﴿١٩٤﴾
share
عَلَىٰ قَلْبِكَ നിന്‍റെ ഹൃദയത്തില്‍ لِتَكُونَ നീ ആയിരിക്കുവാന്‍വേണ്ടി مِنَ الْمُنذِرِينَ താക്കീതു ചെയ്യുന്നവരില്‍ (പെട്ടവന്‍).
26:194നിന്‍റെ ഹൃദയത്തില്‍, നീ താക്കീതു നല്‍കുന്നവരുടെ കൂട്ടത്തില്‍ ആയിരിക്കുവാന്‍വേണ്ടി;-
بِلِسَانٍ عَرَبِىٍّۢ مُّبِينٍۢ﴿١٩٥﴾
share
بِلِسَانٍ ഒരു ഭാഷയില്‍ عَرَبِيٍّ അറബിയായ مُّبِينٍ സ്പഷ്ടമായ, വ്യക്തമായ.
26:195സ്പഷ്ടമായ അറബിഭാഷയില്‍.
തഫ്സീർ : 192-195
View   
وَإِنَّهُۥ لَفِى زُبُرِ ٱلْأَوَّلِينَ﴿١٩٦﴾
share
وَإِنَّهُ നിശ്ചയമായും അതു لَفِي زُبُرِ ഗ്രന്ഥങ്ങളിലുണ്ടു, ഏടുകളില്‍ തന്നെയുണ്ടു الْأَوَّلِينَ പൂര്‍വ്വികന്‍മാരുടെ, മുന്‍ഗാമികളുടെ.
26:196നിശ്ചയമായും അത് [ഖുര്‍ആന്‍] മുന്‍ഗാമികളുടെ ഗ്രന്ഥങ്ങളിലുമുണ്ട്.
أَوَلَمْ يَكُن لَّهُمْ ءَايَةً أَن يَعْلَمَهُۥ عُلَمَـٰٓؤُا۟ بَنِىٓ إِسْرَٰٓءِيلَ﴿١٩٧﴾
share
أَوَلَمْ يَكُن ആകുന്നില്ലയോ, അല്ലേ لَّهُمْ അവര്‍ക്കു آيَةً ഒരു ലക്ഷ്യം, ദൃഷ്ടാന്തം أَن يَعْلَمَهُ അതിനെ അറിയുമെന്നതു, അദ്ദേഹത്തെ (നബിയെ) അറിയുമെന്നുള്ളതു عُلَمَاءُ പണ്ഡിതന്‍മാര്‍, അറിവുള്ളവര്‍ بَنِي إِسْرَائِيلَ ഇസ്രാഈല്‍ സന്തതികളിലെ, ഇസ്രാഈല്യരുടെ.
26:197ഇസ്രാഈല്‍ സന്തതികളിലെ പണ്ഡിതന്‍മാര്‍ക്ക് അതറിയാമെന്നുള്ളത് ഇവര്‍ക്ക് [ഈ അവിശ്വാസികള്‍ക്ക്‌] ഒരു ലക്ഷ്യമാകുന്നില്ലയോ?!
തഫ്സീർ : 196-197
View   
وَلَوْ نَزَّلْنَـٰهُ عَلَىٰ بَعْضِ ٱلْأَعْجَمِينَ﴿١٩٨﴾
share
وَلَوْ نَزَّلْنَاهُ നാം അതിനെ ഇറക്കിയിരുന്നെങ്കില്‍ عَلَىٰ بَعْضِ ചിലരുടെമേല്‍ الْأَعْجَمِينَ അനറബികളില്‍ (അറബികളല്ലാത്തവരില്‍).
26:198അനറബികളില്‍ (ഏതെങ്കിലും) ചിലരുടെമേല്‍ നാം അത് [ഖുര്‍ആന്‍] അവതരിപ്പിച്ചിരുന്നുവെങ്കില്‍, -
فَقَرَأَهُۥ عَلَيْهِم مَّا كَانُوا۟ بِهِۦ مُؤْمِنِينَ﴿١٩٩﴾
share
فَقَرَأَهُ എന്നിട്ടതു അദ്ദേഹം ഒതിക്കൊടുത്താല്‍, വായിച്ചാല്‍ عَلَيْهِم അവര്‍ക്കു, അവരില്‍ مَّا كَانُوا അവരായിരിക്കയില്ല بِهِ അതില്‍ مُؤْمِنِينَ വിശ്വസിക്കുന്നവര്‍.
26:199എന്നിട്ട് അദ്ദേഹം അതവര്‍ക്ക് ഓതിക്കൊടുക്കുകയും ചെയ്‌താല്‍, അവര്‍ അതില്‍ വിശ്വസിക്കുന്നവരായിരിക്കയില്ല.
തഫ്സീർ : 198-199
View   
كَذَٰلِكَ سَلَكْنَـٰهُ فِى قُلُوبِ ٱلْمُجْرِمِينَ﴿٢٠٠﴾
share
كَذَٰلِكَ അപ്രകാരം سَلَكْنَاهُ അതിനെ നാം കടത്തി, പ്രവേശിപ്പിച്ചിരികുന്നു فِي قُلُوبِ ഹൃദയങ്ങളില്‍ الْمُجْرِمِينَ കുറ്റവാളികളുടെ, പാപികളുടെ.
26:200അപ്രകാരം (ആ) കുറ്റവാളികളുടെ ഹൃദയങ്ങളില്‍ നാം അത് [ആ അവിശ്വാസ നയം] കടത്തിയിരിക്കുകയാണ്.
لَا يُؤْمِنُونَ بِهِۦ حَتَّىٰ يَرَوُا۟ ٱلْعَذَابَ ٱلْأَلِيمَ﴿٢٠١﴾
share
لَا يُؤْمِنُونَ അവര്‍ വിശ്വസിക്കയില്ല بِهِ അതില്‍ حَتَّىٰ يَرَوُا അവര്‍ കാണുന്നതുവരെ الْعَذَابَ ശിക്ഷയെ الْأَلِيمَ വേദനയേറിയ.
26:201വേദനയേറിയ ശിക്ഷ കാണുന്നതുവരേക്കും അവര്‍ അതില്‍ വിശ്വസിക്കുകയില്ല.
فَيَأْتِيَهُم بَغْتَةًۭ وَهُمْ لَا يَشْعُرُونَ﴿٢٠٢﴾
share
فَيَأْتِيَهُم അങ്ങനെ അതവര്‍ക്കു വന്നെത്തുകയും بَغْتَةً പെട്ടന്നു وَهُمْ അവരായിരിക്കെ لَا يَشْعُرُونَ അറിയുന്നില്ല, ബോധമില്ലാത്ത(വര്‍).
26:202അങ്ങനെ, അവര്‍ക്കറിയാത്തനിലയില്‍ പെട്ടന്ന് അതവര്‍ക്കു വന്നെത്തുകയും (ചെയ്യുന്നതുവരെ);-
فَيَقُولُوا۟ هَلْ نَحْنُ مُنظَرُونَ﴿٢٠٣﴾
share
فَيَقُولُوا അപ്പോള്‍ അവര്‍ പറയും هَلْ نَحْنُ നാമാണോ مُنظَرُونَ താമസം ചെയ്യപ്പെടുന്നവര്‍, ഒഴിവു നല്കപ്പെടുന്നവര്‍.
26:203അപ്പോള്‍ അവര്‍ പറഞ്ഞേക്കും: "ഞങ്ങള്‍ താമസം നല്‍കപ്പെടുന്നവരാണോ [ഞങ്ങള്‍ക്ക് വല്ല ഒഴിവും ലഭിക്കുമോ]?!
أَفَبِعَذَابِنَا يَسْتَعْجِلُونَ﴿٢٠٤﴾
share
أَفَبِعَذَابِنَا എന്നാല്‍ നമ്മുടെ ശിക്ഷയെപ്പറ്റിയോ يَسْتَعْجِلُونَ അവര്‍ ധൃതികൂട്ടുന്നു.
26:204എന്നാല്‍, നമ്മുടെ ശിക്ഷയെപ്പറ്റിയാണോ അവര്‍ ധൃതി കൂട്ടിക്കൊണ്ടിരിക്കുന്നത്?!
أَفَرَءَيْتَ إِن مَّتَّعْنَـٰهُمْ سِنِينَ﴿٢٠٥﴾
share
أَفَرَأَيْتَ എനി നീ കണ്ടുവോ إِن مَّتَّعْنَاهُمْ നാം അവര്‍ക്കു സുഖഭോഗം നല്‍കിയാല്‍, സൗഖ്യം കൊടുത്താല്‍ سِنِينَ കുറെ കൊല്ലങ്ങള്‍.
26:205എനി - നീ കണ്ടുവോ? (ആലോചിച്ചുനോക്കൂ!) - കുറേ കൊല്ലങ്ങളോളം നാം അവര്‍ക്ക് സുഖഭോഗം നല്‍കുന്നതായാല്‍,-
ثُمَّ جَآءَهُم مَّا كَانُوا۟ يُوعَدُونَ﴿٢٠٦﴾
share
ثُمَّ جَاءَهُم പിന്നെ അവര്‍ക്കു വരുകയും (ചെയ്‌താല്‍) مَّا യാതൊന്നു كَانُوا അവരായിരുന്നു يُوعَدُونَ താക്കീതു നല്‍കപ്പെടും.
26:206പിന്നീട്, താക്കീതു നല്‍കപ്പെടുന്നതുവരെ [ശിക്ഷ] അവര്‍ക്കു വരികയും ചെയ്‌താല്‍,-
مَآ أَغْنَىٰ عَنْهُم مَّا كَانُوا۟ يُمَتَّعُونَ﴿٢٠٧﴾
share
مَا أَغْنَىٰ ഉപകാരം (ഫലം) ചെയ്കയില്ല, എന്തുഫലം ചെയ്യുന്നതാണ് عَنْهُم അവര്‍ക്കു അവരെ സംബന്ധിച്ചു مَّا كَانُوا يُمَتَّعُونَ അവര്‍ക്ക് സൗഖ്യം നല്‍കപ്പെട്ടിരുന്നത്.
26:207അവര്‍ക്ക് സുഖഭോഗം നല്‍കപ്പെട്ടിരുന്നത് അവരെ സംബന്ധിച്ച് എന്താണ് ഫലം ചെയ്യുക?! (ഒന്നും തന്നെയില്ല).
وَمَآ أَهْلَكْنَا مِن قَرْيَةٍ إِلَّا لَهَا مُنذِرُونَ﴿٢٠٨﴾
share
وَمَا أَهْلَكْنَا നാം നശിപ്പിച്ചിട്ടില്ല مِن قَرْيَةٍ ഏതൊരു രാജ്യവും إِلَّا لَهَا അതിനില്ലാതെ مُنذِرُونَ മുന്നറിയിപ്പുകാര്‍, താക്കീതുകാര്‍.
26:208ഏതൊരു രാജ്യവും തന്നെ, അതിന് [ആ രാജ്യക്കാര്‍ക്ക്] മുന്നറിയിപ്പു നല്‍കുന്നവര്‍ ഉണ്ടായിരിക്കാതെ നാം നശിപ്പിച്ചിട്ടില്ല.
ذِكْرَىٰ وَمَا كُنَّا ظَـٰلِمِينَ﴿٢٠٩﴾
share
ذِكْرَىٰ ഉല്‍ബോധനമായിട്ടു, ഉപദേശമായി وَمَا كُنَّا നാമായിട്ടുമില്ല ظَالِمِينَ അക്രമം ചെയ്യുന്നവര്‍.
26:209ഉല്‍ബോധനമെന്ന നിലക്ക്, (നശിപ്പിച്ചതില്‍) നാം അക്രമം ചെയ്തവരായിട്ടുമില്ല.
തഫ്സീർ : 200-209
View   
وَمَا تَنَزَّلَتْ بِهِ ٱلشَّيَـٰطِينُ﴿٢١٠﴾
share
وَمَا تَنَزَّلَتْ ഇറങ്ങിയിട്ടില്ല بِهِ അതുംകൊണ്ടു الشَّيَاطِينُ പിശാചുക്കള്‍.
26:210ഇതുംകൊണ്ട് [ഖുര്‍ആനുമായി] പിശാചുക്കള്‍ ഇറങ്ങുകയുണ്ടായിട്ടില്ല;
وَمَا يَنۢبَغِى لَهُمْ وَمَا يَسْتَطِيعُونَ﴿٢١١﴾
share
وَمَا يَنبَغِي അതു യോജിക്കുകയുമില്ല لَهُمْ അവര്‍ക്കു وَمَا يَسْتَطِيعُونَ അവര്‍ക്കു സാധ്യമാകുന്നതുമല്ല.
26:211അവര്‍ക്കത് യോജിക്കയുമില്ല; അവര്‍ക്ക് (അതിനു) സാധ്യമാകുന്നതുമല്ല.
إِنَّهُمْ عَنِ ٱلسَّمْعِ لَمَعْزُولُونَ﴿٢١٢﴾
share
إِنَّهُمْ നിശ്ചയമായും അവര്‍ عَنِ السَّمْعِ കേള്‍ക്കുന്നതില്‍നിന്നു, കേള്‍ക്കുന്നതിനെക്കുറിച്ചു لَمَعْزُولُونَ നീക്കം ചെയ്യപ്പെട്ടവരാണ്, വേറിട്ടു നിറുത്തപ്പെട്ടവരാണ്.
26:212നിശ്ചയമായും, അവര്‍ (അതു) കേള്‍ക്കുന്നതില്‍ നിന്നു നീക്കം ചെയ്യപ്പെട്ടവരാകുന്നു.
തഫ്സീർ : 210-212
View   
فَلَا تَدْعُ مَعَ ٱللَّهِ إِلَـٰهًا ءَاخَرَ فَتَكُونَ مِنَ ٱلْمُعَذَّبِينَ﴿٢١٣﴾
share
فَلَا تَدْعُ ആകയാല്‍ നീ വിളിക്കരുതു, പ്രാര്‍ത്ഥിക്കരുതു مَعَ اللَّـهِ അല്ലാഹുവോടുകൂടി إِلَـٰهًا آخَرَ വേറെ ഇലാഹിനെ, ആരാധ്യനെ فَتَكُونَ അപ്പോള്‍ നീ ആയിത്തീരും, ആകും مِنَ الْمُعَذَّبِينَ ശിക്ഷിക്കപ്പെടുന്നവരില്‍ (പെട്ടവന്‍).
26:213ആകയാല്‍, അല്ലാഹുവിനോടു കൂടി വേറെ ഒരു ആരാധ്യനെയും നീ വിളി(ച്ച് പ്രാര്‍ത്ഥി)ക്കരുത്; എന്നാല്‍ നീ ശിക്ഷിക്കപ്പെടുന്നവരുടെ കൂട്ടത്തിലായിത്തീരും.
وَأَنذِرْ عَشِيرَتَكَ ٱلْأَقْرَبِينَ﴿٢١٤﴾
share
وَأَنذِرْ നീ മുന്നറിയിപ്പു (താക്കീതു) നല്‍കുകയും ചെയ്യുക عَشِيرَتَكَ നിന്‍റെ കുടുംബത്തിനു, ബന്ധുക്കളെ الْأَقْرَبِينَ അടുത്തവരായ.
26:214നിന്‍റെ അടുത്ത കുടുംബങ്ങള്‍ക്കു (ശിക്ഷയെക്കുറിച്ച്) മുന്നറിയിപ്പ് നല്‍കുകയും ചെയ്യണം.
وَٱخْفِضْ جَنَاحَكَ لِمَنِ ٱتَّبَعَكَ مِنَ ٱلْمُؤْمِنِينَ﴿٢١٥﴾
share
وَاخْفِضْ താഴ്ത്തുകയും ചെയ്യുക جَنَاحَكَ നിന്‍റെ പാര്‍ശ്വത്തെ, പക്ഷത്തെ, ഭാഗത്തെ لِمَنِ اتَّبَعَكَ നിന്നെ പിന്‍തുടര്‍ന്നവര്‍ക്കു مِنَ الْمُؤْمِنِينَ സത്യവിശ്വാസികളില്‍ നിന്നു, വിശ്വാസികളായിട്ടു.
26:215സത്യവിശ്വാസികളായി നിന്നെ പിന്തുടര്‍ന്നിട്ടുള്ളവര്‍ക്ക് നിന്‍റെ പാര്‍ശ്വം താഴ്ത്തികൊടുക്കുകയും ചെയ്യുക. [അവരുമായി സൗമ്യത്തില്‍ പെരുമാറുക].
فَإِنْ عَصَوْكَ فَقُلْ إِنِّى بَرِىٓءٌۭ مِّمَّا تَعْمَلُونَ﴿٢١٦﴾
share
فَإِنْ عَصَوْكَ എന്നാലവര്‍ നിന്നോടു അനുസരണക്കേടു കാട്ടിയാല്‍, എതിരു പ്രവര്‍ത്തിച്ചാല്‍ فَقُلْ അപ്പോള്‍ നീ പറയുക إِنِّي നിശ്ചയമായും ഞാന്‍ بَرِيءٌ നിരുത്തരവാദിയാണ്, ഒഴിവായവനാണ് مِّمَّا تَعْمَلُونَ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ചു.
26:216എന്നാല്‍, അവര്‍ നിന്നോട് അനുസരണക്കേട്‌ കാണിക്കുകയാണെങ്കില്‍ നീ പറഞ്ഞേക്കുക: "നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് ഞാന്‍ നിരുത്തരവാദിയാണ്" എന്ന്.
وَتَوَكَّلْ عَلَى ٱلْعَزِيزِ ٱلرَّحِيمِ﴿٢١٧﴾
share
وَتَوَكَّلْ നീ ഭരമേല്‍പിക്കുകയും ചെയ്യുക, അര്‍പ്പിക്കുക عَلَى الْعَزِيزِ പ്രതാപശാലിയുടെമേല്‍ الرَّحِيمِ കരുണാനിധിയായ.
26:217പ്രതാപശാലിയും കരുണാനിധിയുമായുള്ളവന്‍റെ മേല്‍ (എല്ലാ കാര്യങ്ങളും) ഭരമേല്‍പിക്കുകയും ചെയ്യുക.
തഫ്സീർ : 213-217
View   
ٱلَّذِى يَرَىٰكَ حِينَ تَقُومُ﴿٢١٨﴾
share
الَّذِي യാതൊരുവന്‍ يَرَاكَ അവന്‍ നിന്നെ കാണുന്നു, കണ്ടുകൊണ്ടിരിക്കുന്നു حِينَ تَقُومُ നീ നിന്നുകൊണ്ടിരിക്കുന്ന സമയത്ത്, എഴുന്നേല്‍ക്കുമ്പോള്‍.
26:218അതായത്: നീ നിന്ന് (നമസ്കരിച്ചു) കൊണ്ടിരിക്കുന്ന സമയത്ത് നിന്നെ കണ്ടു കൊണ്ടിരിക്കുന്നവന്‍;
وَتَقَلُّبَكَ فِى ٱلسَّـٰجِدِينَ﴿٢١٩﴾
share
وَتَقَلُّبَكَ നീ ചലിക്കുന്നതും, നിന്‍റെ നീക്കവും فِي السَّاجِدِينَ സുജൂദ് ചെയ്യുന്നവരുടെ കൂട്ടത്തില്‍.
26:219"സുജൂദ്" [സാഷ്ടാംഗ നമസ്കാരം] ചെയ്യുന്നവരുടെ കൂട്ടത്തില്‍ നീ ചലിച്ചുകൊണ്ടിരിക്കുന്നതും (കാണുന്നവന്‍).
إِنَّهُۥ هُوَ ٱلسَّمِيعُ ٱلْعَلِيمُ﴿٢٢٠﴾
share
إِنَّهُ നിശ്ചയമായും അവന്‍ هُوَ അവന്‍ തന്നെ السَّمِيعُ കേള്‍ക്കുന്നവന്‍ الْعَلِيمُ അറിയുന്നവന്‍, സര്‍വ്വജ്ഞന്‍.
26:220നിശ്ചയമായും, അവന്‍ തന്നെയാണ് (എല്ലാം) കേള്‍ക്കുന്നവനും, അറിയുന്നവനും.
തഫ്സീർ : 218-220
View   
هَلْ أُنَبِّئُكُمْ عَلَىٰ مَن تَنَزَّلُ ٱلشَّيَـٰطِينُ﴿٢٢١﴾
share
هَلْ أُنَبِّئُكُمْ ഞാന്‍ നിങ്ങള്‍ക്കു വര്‍ത്തമാനം അറിയിച്ചു തരട്ടെയോ عَلَىٰ مَن ആരുടെ മേലാണ് تَنَزَّلُ ഇറങ്ങുന്നതു (എന്നു) الشَّيَاطِينُ പിശാചുക്കള്‍.
26:221ആരുടെമേലാണ് പിശാചുക്കള്‍ ഇറങ്ങുന്നതെന്ന് ഞാന്‍ നിങ്ങള്‍ക്ക് വര്‍ത്തമാനം അറിയിച്ചു തരട്ടെയോ?-
تَنَزَّلُ عَلَىٰ كُلِّ أَفَّاكٍ أَثِيمٍۢ﴿٢٢٢﴾
share
تَنَزَّلُ അവ ഇറങ്ങുന്നു عَلَىٰ كُلِّ أَفَّاكٍ എല്ലാ മഹാവ്യാജകന്‍റെമേലും, വലിയ നുണക്കാരുടെ മേല്‍ أَثِيمٍ ദുഷ്ടനായ, വളരെ കുറ്റം ചെയ്യുന്നവനായ.
26:222മഹാ വ്യാജകാനും ദുഷ്ടനുമായ എല്ലാവരുടെയും മേലത്രെ (പിശാചുക്കള്‍) ഇറങ്ങുന്നത്.
يُلْقُونَ ٱلسَّمْعَ وَأَكْثَرُهُمْ كَـٰذِبُونَ﴿٢٢٣﴾
share
يُلْقُونَ അവര്‍ ഇട്ടുകൊടുക്കുന്നു السَّمْعَ കേള്‍വി, കേട്ടതു وَأَكْثَرُهُمْ അവരില്‍ അധികമാളും كَاذِبُونَ വ്യാജം (കളവു) പറയുന്നവരാണ്.
26:223അവര്‍ ചെവികൊടുക്കുന്നതാണ്; അവരില്‍ അധികമാളും വ്യാജം പറയുന്നവരാകുന്നു.
തഫ്സീർ : 221-223
View   
وَٱلشُّعَرَآءُ يَتَّبِعُهُمُ ٱلْغَاوُۥنَ﴿٢٢٤﴾
share
وَالشُّعَرَاءُ കവികളാകട്ടെ يَتَّبِعُهُمُ അവര്‍ പിന്‍പറ്റുന്നു, അനുഗമിക്കും الْغَاوُونَ വഴിതെറ്റിയവര്‍, ദുര്‍മാര്‍ഗ്ഗികള്‍.
26:224കവികളാകട്ടെ, അവരെ പിന്‍പറ്റുക ദുര്‍മ്മാര്‍ഗ്ഗികളാകുന്നു.
أَلَمْ تَرَ أَنَّهُمْ فِى كُلِّ وَادٍۢ يَهِيمُونَ﴿٢٢٥﴾
share
أَلَمْ تَرَ നീ കണ്ടില്ലേ أَنَّهُمْ നിശ്ചയമായും അവര്‍ فِي كُلِّ وَادٍ എല്ലാ താഴ്‌വരയില്‍ കൂടിയും, എല്ലാ തുറയിലും يَهِيمُونَ അലഞ്ഞു നടക്കുന്നു, ചുറ്റിത്തിരിയുന്നു (എന്ന്).
26:225നീ കണ്ടിട്ടില്ലേ, അവര്‍ (ഭാവനയുടെ) എല്ലാ താഴ്‌വരയില്‍കൂടിയും അലഞ്ഞുനടക്കുന്നതാണ് എന്ന് ?!-
وَأَنَّهُمْ يَقُولُونَ مَا لَا يَفْعَلُونَ﴿٢٢٦﴾
share
وَأَنَّهُمْ നിശ്ചയമായും അവര്‍ يَقُولُونَ പറയുന്നു (എന്നും) مَا لَا يَفْعَلُونَ അവര്‍ ചെയ്യാത്തത്.
26:226അവര്‍, തങ്ങള്‍ പ്രവര്‍ത്തിക്കാത്തതു പറഞ്ഞുകൊണ്ടിരിക്കുമെന്നും (കണ്ടിട്ടില്ലേ)?!
തഫ്സീർ : 224-226
View   
إِلَّا ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ وَذَكَرُوا۟ ٱللَّهَ كَثِيرًۭا وَٱنتَصَرُوا۟ مِنۢ بَعْدِ مَا ظُلِمُوا۟ ۗ وَسَيَعْلَمُ ٱلَّذِينَ ظَلَمُوٓا۟ أَىَّ مُنقَلَبٍۢ يَنقَلِبُونَ﴿٢٢٧﴾
share
إِلَّا الَّذِينَ യാതൊരു കൂട്ടരൊഴികെ آمَنُوا അവര്‍ വിശ്വസിച്ചിരിക്കുന്നു وَعَمِلُوا പ്രവര്‍ത്തിക്കയും ചെയ്തിരിക്കുന്നു الصَّالِحَاتِ സല്‍ക്കര്‍മ്മങ്ങള്‍ وَذَكَرُوا അവര്‍ സ്മരിക്കുകയും (ഓര്‍ക്കുകയും, പ്രസ്താവിക്കുകയും) ചെയ്തു اللَّـهَ അല്ലാഹുവിനെ كَثِيرًا ധാരാളം, വളരെ وَانتَصَرُوا അവര്‍ രക്ഷാനടപടി സ്വീകരിക്കയും ചെയ്തു, പ്രതികാരനടപടി എടുക്കയും ചെയ്തു, വിജയം നേടുകയും ചെയ്തു مِن بَعْدِ ശേഷമായി مَا ظُلِمُوا അവര്‍ അക്രമം ചെയ്യപ്പെട്ടതിന്‍റെ وَسَيَعْلَمُ ഉടനെ അറിഞ്ഞുകൊള്ളും, വഴിയെ അറിയാറാകും الَّذِينَ ظَلَمُوا അക്രമം ചെയ്തവര്‍ أَيَّ مُنقَلَبٍ ഏതൊരു പര്യവസാനത്തിലാണ് يَنقَلِبُونَ അവര്‍ തിരിഞ്ഞെത്തുന്നതു, എത്തിച്ചേരുന്നതു, മടങ്ങിയെത്തുന്നതു (എന്നു).
26:227വിശ്വസിക്കുകയും, സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും, അല്ലാഹുവിനെ ധാരാളം സ്മരിക്കുകയും, തങ്ങള്‍ അക്രമിക്കപ്പെട്ടതിനുശേഷം (പ്രതികാരംവഴി) രക്ഷാനടപടിയെടുക്കുകയും ചെയ്തവരൊഴികെ. [ഇവര്‍ അതില്‍നിന്ന് ഒഴിവാണ്]. അക്രമം പ്രവര്‍ത്തിച്ചവര്‍ ഉടനെ അറിഞ്ഞു കൊള്ളും, ഏതൊരു പര്യവസാനത്തിലാണ് അവര്‍ തിരിഞ്ഞെത്തുകയെന്ന്!
തഫ്സീർ : 227-227
View