arrow_back_ios
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50
51
52
53
54
55
56
57
58
59
60
61
62
63
64
65
66
67
68
69
70
71
72
73
74
75
76
77
78
79
80
81
82
83
84
85
86
87
88
89
90
91
92
93
94
95
96
97
98
99
100
101
102
103
104
105
106
107
108
109
110
111
ഇസ്റാഅ്‌ (നിശായാത്ര) മക്കയില്‍ അവതരിച്ചത് – വചനങ്ങള്‍ 111 – വിഭാഗം (റുകുഅ്) 12 ജുസുഉ് – 15 [‘സൂറത്തുല്‍ ബനൂ ഇസ്രാഈല്‍’ എന്നും ‘സൂറത്ത് സുബ്ഹാന’ എന്നും ഈ സൂറത്തിനു പേര് പറയപ്പെടാറുണ്ട്. ഇസ്രാഈല്യരുടെ ചരിത്ര സംഭവങ്ങള്‍ പലതും ഇതില്‍ വിവരിക്കപ്പെട്ടിരിക്കുന്നതില്‍ നിന്നാണ് സൂറത്ത് ബനൂഇസ്രാഈല്‍ എന്ന പേരു വന്നത്. ‘സുബ്ഹാന’ എന്ന പേര്‍ സൂറത്തിന്റെ തുടക്കത്തെയും, ‘ഇസ്രാഉ്’ എന്ന പേര്‍ ആദ്യവചനത്തില്‍ പ്രസ്താവിക്കുന്ന ഇസ്രാഉ് (രാപ്രയാണ) സംഭവത്തെയും സൂചിപ്പിക്കുന്നു. ഇതു മക്കീ സൂറത്തുകളില്‍പെട്ടതായി എണ്ണപ്പെടുന്നുണ്ടെങ്കിലും അവസാനത്തിലെ ഏതാനും ചില വചനങ്ങള്‍ മദീനായില്‍ അവതരിച്ചതാണെന്നും അഭിപ്രായമുണ്ട്. അവ ഇന്നതൊക്കെയാണെന്നുള്ളതില്‍ ഏകോപിച്ച അഭിപ്രായമില്ല.] എല്ലാ രാത്രിയിലും നബി (ﷺ) തിരുമേനി സൂറത്തുബനൂഇസ്രാഈലും, സൂറത്തുസുമറും ഓതാറുണ്ടായിരുന്നുവെന്നു ആയിശാ (رضي الله عنها) പ്രസ്താവിച്ചതായി അഹ്മദു, തിര്‍മദീ, നസാഈ (رحمهم الله) മുതലായവര്‍ നിവേദനം ചെയ്തിരിക്കുന്നു.

بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
سُبْحَـٰنَ ٱلَّذِىٓ أَسْرَىٰ بِعَبْدِهِۦ لَيْلًۭا مِّنَ ٱلْمَسْجِدِ ٱلْحَرَامِ إِلَى ٱلْمَسْجِدِ ٱلْأَقْصَا ٱلَّذِى بَـٰرَكْنَا حَوْلَهُۥ لِنُرِيَهُۥ مِنْ ءَايَـٰتِنَآ ۚ إِنَّهُۥ هُوَ ٱلسَّمِيعُ ٱلْبَصِيرُ﴿١﴾
share
سُبْحَانَ മഹാ പരിശുദ്ധന്‍ ഞാന്‍, സ്തോത്രം ചെയ്യുന്നു الَّذِي أَسْرَىٰ രാപ്രയാണം (രാവുയാത്ര) ചെയ്യിച്ചവനെ بِعَبْدِهِ തന്റെ അടിമയെ, അടിയാനെ لَيْلًا ഒരു രാത്രിയില്‍ مِّنَ الْمَسْجِدِ മസ്ജിദില്‍ (പള്ളിയില്‍)നിന്നു الْحَرَامِ ഹറാമായ (അലംഘനീയമായ - പവിത്രമായ) إِلَى الْمَسْجِدِ മസ്ജിദിലേക്കു (പള്ളിയിലേക്കു) الْأَقْصَى അഖ്സായാകുന്ന (അങ്ങേ അറ്റത്തുള്ള) الَّذِي യാതൊരു (പള്ളി) بَارَكْنَا നാം ബര്‍ക്കത്ത് (ആശീര്‍വ്വാദം - അനുഗ്രഹം - ഗുണവര്‍ദ്ധന) ചെയ്തിരിക്കുന്നു حَوْلَهُ അതിന്റെ ചുറ്റുപാടില്‍ لِنُرِيَهُ അദ്ദേഹത്തിനു നാം കാണിച്ചു കൊടുക്കുവാന്‍വേണ്ടി مِنْ آيَاتِنَا നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ നിന്നു إِنَّهُ هُوَ നിശ്ചയമായും അവനത്രെ السَّمِيعُ കേള്‍ക്കുന്നവന്‍ الْبَصِيرُ കാണുന്നവന്‍, കാണുന്നവനായ.
17:1യാതൊരുവന്‍ മഹാപരിശുദ്ധന്‍! തന്റെ അടിയാനെ ഒരു രാത്രിയില്‍ "മസ്ജിദുല്‍ ഹറാമി"ല്‍ [പവിത്രമായ പള്ളിയില്‍] നിന്നു അവന്‍ രാപ്രയാണം ചെയ്യിച്ചിരിക്കുന്നു, ചുറ്റുപാടും നാം ആശീര്‍വദിച്ചിട്ടുള്ള (അഥവാ അനുഗ്രഹിച്ചിട്ടുള്ള) "മസ്ജിദുല്‍ അഖ്സ്വാ" [അങ്ങേഅറ്റത്തെ പള്ളി]യിലേക്കു; നമ്മുടെ ദൃഷ്ടാന്തങ്ങളില്‍നിന്നു (ചിലതെല്ലാം) അദ്ദേഹത്തിനു നാം കാണിച്ചുകൊടുക്കുവാന്‍വേണ്ടി. നിശ്ചയമായും, അവനത്രെ (എല്ലാം) കേള്‍ക്കുന്നവനും, കാണുന്നവനുമായുള്ളവന്‍.
തഫ്സീർ : 1-1
View   
وَءَاتَيْنَا مُوسَى ٱلْكِتَـٰبَ وَجَعَلْنَـٰهُ هُدًۭى لِّبَنِىٓ إِسْرَٰٓءِيلَ أَلَّا تَتَّخِذُوا۟ مِن دُونِى وَكِيلًۭا﴿٢﴾
share
وَآتَيْنَا നാം നല്‍കി مُوسَى മൂസാക്ക് الْكِتَابَ ഗ്രന്ഥം وَجَعَلْنَاهُ അതിനെ നാം ആക്കുകയും ചെയ്തു هُدًى മാര്‍ഗ്ഗദര്‍ശനം لِّبَنِي إِسْرَائِيلَ ഇസ്രാഈല്‍ സന്തതികള്‍ക്കു أَلَّا تَتَّخِذُوا നിങ്ങള്‍ ആക്കരുതു (സ്വീകരിക്കരുത്- ഏര്‍പ്പെടുത്തരുതു) എന്നു مِن دُونِي എന്നെക്കൂടാതെ, എനിക്കു പുറമെ وَكِيلًا ഒരു ഭരമേല്‍പിക്കപ്പെടുന്നവനെ, കൈകാര്യക്കാരനെ.
17:2മൂസാക്കു നാം (വേദ)ഗ്രന്ഥം നല്‍കിയിരിക്കുന്നു; അതിനെ നാം ഇസ്രാഈല്‍ സന്തതികള്‍ക്കു മാര്‍ഗ്ഗദര്‍ശനമാക്കുകയും ചെയ്തു; എന്നെക്കൂടാതെ (കാര്യങ്ങള്‍) ഭരമേല്‍പിക്കപ്പെടുന്ന ഒരാളെയും നിങ്ങള്‍ ഉണ്ടാക്കിവെക്കരുതെന്നു (കല്‍പിച്ചുകൊണ്ടു);
ذُرِّيَّةَ مَنْ حَمَلْنَا مَعَ نُوحٍ ۚ إِنَّهُۥ كَانَ عَبْدًۭا شَكُورًۭا﴿٣﴾
share
ذُرِّيَّةَ സന്തതികളേ مَنْ حَمَلْنَا നാം വഹിച്ച (കയറ്റിയ)വരുടെ مَعَ نُوحٍ നൂഹിന്റെ ഒപ്പം إِنَّهُ നിശ്ചയമായും അദ്ദേഹം كَانَ ആയിരുന്നു عَبْدًا ഒരു അടിയാന്‍, അടിമ شَكُورًا വളരെ നന്ദിയുള്ള.
17:3നൂഹിന്റെ കൂടെ നാം (കപ്പലില്‍) കയറ്റിയവരുടെ സന്തതികളേ! [നിങ്ങളോടാണു ഇങ്ങിനെ കല്‍പിച്ചത്‌] നിശ്ചയമായും അദ്ദേഹം, വളരെ നന്ദിയുള്ള ഒരു അടിയാനായിരുന്നു.
തഫ്സീർ : 2-3
View   
وَقَضَيْنَآ إِلَىٰ بَنِىٓ إِسْرَٰٓءِيلَ فِى ٱلْكِتَـٰبِ لَتُفْسِدُنَّ فِى ٱلْأَرْضِ مَرَّتَيْنِ وَلَتَعْلُنَّ عُلُوًّۭا كَبِيرًۭا﴿٤﴾
share
وَقَضَيْنَا നാം തീരുമാനം നടത്തി (തീരുമാനം അറിയിച്ചു) إِلَىٰ بَنِي إِسْرَائِيلَ ഇസ്രാഈല്‍ സന്തതികളിലേക്കു فِي الْكِتَابِ (വേദ) ഗ്രന്ഥത്തില്‍ لَتُفْسِدُنَّ തീര്‍ച്ചയായും നിങ്ങള്‍ കുഴപ്പമുണ്ടാക്കും, നാശമുണ്ടാക്കുകതന്നെ ചെയ്യും فِي الْأَرْضِ ഭൂമിയില്‍ مَرَّتَيْنِ രണ്ടു പ്രാവശ്യം وَلَتَعْلُنَّ നിങ്ങള്‍ ഔന്നത്യം കാണിക്ക (പൊങ്ങച്ചം കാട്ടുക)യും തന്നെ ചെയ്യും عُلُوًّا ഔന്നത്യം (പൊങ്ങച്ചം) كَبِيرًا വലുതായ.
17:4ഇസ്രാഈല്‍ സന്തതികള്‍ക്കു (ആ) വേദഗ്രന്ഥത്തില്‍ നാം തീരുമാനി(ച്ചറിയി)ക്കുകയും ചെയ്തു; തീര്‍ച്ചയായും, നിങ്ങള്‍ ഭൂമിയില്‍ രണ്ടുപ്രാവശ്യം കുഴപ്പമുണ്ടാക്കും; തീര്‍ച്ചയായും, നിങ്ങള്‍ വലിയ ഔന്നത്യം (പൊങ്ങച്ചം) കാണിക്കുകയും ചെയ്യും.
فَإِذَا جَآءَ وَعْدُ أُولَىٰهُمَا بَعَثْنَا عَلَيْكُمْ عِبَادًۭا لَّنَآ أُو۟لِى بَأْسٍۢ شَدِيدٍۢ فَجَاسُوا۟ خِلَـٰلَ ٱلدِّيَارِ ۚ وَكَانَ وَعْدًۭا مَّفْعُولًۭا﴿٥﴾
share
فَإِذَا جَاءَ അങ്ങനെ വന്നാല്‍ وَعْدُ വാഗ്ദത്തം, താക്കീതു أُولَاهُمَا ആ രണ്ടില്‍ ആദ്യത്തേതിന്റെ بَعَثْنَا നാം അയക്കും, എഴുന്നേല്‍പ്പിക്കും (നിയോഗിക്കും) عَلَيْكُمْ നിങ്ങളുടെ മേല്‍, നിങ്ങള്‍ക്കെതിരെ عِبَادًا ചില അടിയാന്‍മാരെ لَّنَا നമ്മുടെ أُولِي ഉള്ളവരായ, ഉടയവരായ بَأْسٍ ശൗര്യം (പരാക്രമ ശക്തി) شَدِيدٍ കഠിനമായ, കടുത്ത فَجَاسُوا എന്നിട്ടവര്‍ തേടിത്തിരഞ്ഞു നടക്കും, നാശവിഹാരം ചെയ്യും, പരതും خِلَالَ ഇടയിലൂടെ الدِّيَارِ വീടു (വസതി - വാസസ്ഥലം) കളുടെ وَكَانَ അതായിരിക്കുന്നു, (ആകുന്നു) താനും وَعْدًا ഒരു വാഗ്ദത്തം مَّفْعُولًا ചെയ്യപ്പെടുന്ന (പ്രയോഗത്തില്‍ വരുത്തപ്പെടുന്ന).
17:5അങ്ങനെ, ആ രണ്ടില്‍ ആദ്യത്തേതിന്റെ വാഗ്ദത്തം (ശിക്ഷാവധി) വന്നാല്‍, നമ്മുടെ കടുത്ത ശൗര്യശാലികളായ ചില അടിയാന്‍മാരെ നാം നിങ്ങളുടെ മേല്‍ നിയോഗിച്ചയക്കുന്നതാണ്; എന്നിട്ടവര്‍ (നിങ്ങളുടെ) വാസസ്ഥലങ്ങള്‍ക്കിടയിലൂടെ തേടിത്തിരിഞ്ഞു നടക്കുന്നതാണ്. അതു പ്രയോഗത്തില്‍ വരുത്തപ്പെടുന്ന ഒരു വാഗ്ദത്തം (തന്നെ) ആയിരുന്നുതാനും.
ثُمَّ رَدَدْنَا لَكُمُ ٱلْكَرَّةَ عَلَيْهِمْ وَأَمْدَدْنَـٰكُم بِأَمْوَٰلٍۢ وَبَنِينَ وَجَعَلْنَـٰكُمْ أَكْثَرَ نَفِيرًا﴿٦﴾
share
ثُمَّ رَدَدْنَا പന്നെ നാം മടക്കി (തിരിച്ചു) തരുന്നതാണു لَكُمُ നിങ്ങള്‍ക്ക് الْكَرَّةَ എടുത്തുചാട്ടം (ശക്തി - വിജയം) عَلَيْهِمْ അവരുടെമേല്‍ (എതിരെ) وَأَمْدَدْنَاكُم നിങ്ങള്‍ക്ക് നാം സഹായം (പോഷണം) നല്‍കുകയും ചെയ്യും بِأَمْوَالٍ സ്വത്തുക്കള്‍ (ധനം) കൊണ്ടും وَبَنِينَ മക്കളും (കൊണ്ടും) وَجَعَلْنَاكُمْ നിങ്ങളെ നാം ആക്കുകയും ചെയ്യും أَكْثَرَ വളരെ അധികമുള്ളവര്‍ نَفِيرًا സംഘം (കൂട്ടം).
17:6പിന്നീടു, അവര്‍ക്കെതിരില്‍ നിങ്ങള്‍ക്കു നാം ഊക്കു (വിജയം) തിരിച്ചു തന്നു; സ്വത്തുക്കളും, മക്കളും കൊണ്ടു നിങ്ങള്‍ക്കു നാം സഹായം നല്‍കുകയും ചെയ്തു; നിങ്ങളെ നാം വളരെ കൂടുതല്‍ സംഘ (ബല) മുള്ളവരാക്കുകയും ചെയ്തു.
إِنْ أَحْسَنتُمْ أَحْسَنتُمْ لِأَنفُسِكُمْ ۖ وَإِنْ أَسَأْتُمْ فَلَهَا ۚ فَإِذَا جَآءَ وَعْدُ ٱلْـَٔاخِرَةِ لِيَسُـۥٓـُٔوا۟ وُجُوهَكُمْ وَلِيَدْخُلُوا۟ ٱلْمَسْجِدَ كَمَا دَخَلُوهُ أَوَّلَ مَرَّةٍۢ وَلِيُتَبِّرُوا۟ مَا عَلَوْا۟ تَتْبِيرًا﴿٧﴾
share
إِنْ أَحْسَنتُمْ നിങ്ങള്‍ക്ക് നന്മ ചെയ്യുന്ന പക്ഷം أَحْسَنتُمْ നിങ്ങള്‍ നന്മ ചെയ്തു (ചെയ്യുന്നു) لِأَنفُسِكُمْ നിങ്ങള്‍ക്കു തന്നെ, നിങ്ങളുടെ സ്വന്തങ്ങള്‍ക്ക് وَإِنْ أَسَأْتُمْ നിങ്ങള്‍ തിന്മ ചെയ്തുവെങ്കിലാകട്ടെ فَلَهَا എന്നാലതിന്നു (തന്നെ), അതിന്നായിരിക്കും فَإِذَا جَاءَ എനി (എന്നാല്‍) വന്നാല്‍ وَعْدُ വാഗ്ദത്തം الْآخِرَةِ അവസാനത്തേതിന്റെ لِيَسُوءُوا അവര്‍ തിന്‍മ (മോശം - വഷളത്വം) ചെയ്‌വാന്‍ വേണ്ടി وُجُوهَكُمْ നിങ്ങളുടെ മുഖങ്ങളെ وَلِيَدْخُلُوا അവര്‍ പ്രവേശിക്കുവാനും الْمَسْجِدَ പള്ളിയില്‍ كَمَا دَخَلُوهُ അവരതില്‍ പ്രവേശിച്ചതുപോലെ أَوَّلَ مَرَّةٍ ഒന്നാം (ആദ്യ) പ്രാവശ്യം وَلِيُتَبِّرُوا അവര്‍ നശിപ്പിക്കുവാനും, തകര്‍ക്കുവാനും مَا عَلَوْا അവര്‍ ഔന്നത്യം (മേന്‍മ - വിജയം - ഊക്ക്) നേടിയതിനെ تَتْبِيرًا ഒരു (കടുത്ത) നശിപ്പിക്കല്‍.
17:7നിങ്ങള്‍ നന്മ പ്രവര്‍ത്തിക്കുന്ന പക്ഷം, നിങ്ങളുടെ സ്വന്തങ്ങള്‍ക്കു (തന്നെ) നിങ്ങള്‍ നന്മ പ്രവര്‍ത്തിക്കുകയാണ് (ചെയ്യുന്നത്). നിങ്ങള്‍ തിന്മ പ്രവര്‍ത്തിക്കുകയാണെങ്കിലാകട്ടെ, അതിന്നായിരിക്കും (അതും). എന്നാല്‍, അവസാനത്തേതിന്റെ വാഗ്ദത്തം (ശിക്ഷാവിധി) വന്നാല്‍, നിങ്ങളുടെ മുഖങ്ങളെ അവര്‍ (ശത്രുക്കള്‍) വഷളാക്കുവാനും, ആദ്യ പ്രാവശ്യം അവര്‍ പള്ളിയില്‍ പ്രവേശിച്ചതുപോലെ (വീണ്ടും) അതില്‍ പ്രവേശിപ്പിക്കുവാനും, അവര്‍ ഔന്നത്യം നേടിയതു (ജയിച്ചടക്കിയതു) അവര്‍ ഒരു (കടുത്ത) നശിപ്പിക്കല്‍ നശിപ്പിച്ചു തകര്‍ക്കുവാനും (അവരെ നാം നിയോഗിക്കും).
عَسَىٰ رَبُّكُمْ أَن يَرْحَمَكُمْ ۚ وَإِنْ عُدتُّمْ عُدْنَا ۘ وَجَعَلْنَا جَهَنَّمَ لِلْكَـٰفِرِينَ حَصِيرًا﴿٨﴾
share
عَسَىٰ ആയേക്കാം رَبُّكُمْ നിങ്ങളുടെ റബ്ബ് أَن يَرْحَمَكُمْ നിങ്ങളോടു (നിങ്ങള്‍ക്കു) കരുണ ചെയ്യുമാറ് وَإِنْ عُدتُّمْ നിങ്ങള്‍ മടങ്ങിയെങ്കിലോ, ആവര്‍ത്തിച്ചാലാകട്ടെ عُدْنَا നാം (നാമും) മടങ്ങുന്നതാണ്, ആവര്‍ത്തിക്കുകയായി وَجَعَلْنَا നാം ആക്കുന്നതുമാണ്, ആക്കുകയും ചെയ്തിരിക്കുന്നു جَهَنَّمَ ജഹന്നമിനെ لِلْكَافِرِينَ അവിശ്വാസികള്‍ക്കു حَصِيرًا തടങ്ങല്‍സ്ഥാനം, ഒരു തടങ്ങല്‍, പായ.
17:8നിങ്ങളുടെ റബ്ബ് നിങ്ങള്‍ക്കു കരുണ ചെയ്യുമാറായേക്കാം. നിങ്ങള്‍ (വീണ്ടും) ആവര്‍ത്തിച്ചുവെങ്കില്‍, നാമും ആവര്‍ത്തിക്കുന്നതാണ്. അവിശ്വാസികള്‍ക്ക് "ജഹന്നമി"നെ (നരകത്തെ) നാം തടങ്ങള്‍ സ്ഥാനമാക്കുകയും ചെയ്തിരിക്കുന്നു.
തഫ്സീർ : 4-8
View   
إِنَّ هَـٰذَا ٱلْقُرْءَانَ يَهْدِى لِلَّتِى هِىَ أَقْوَمُ وَيُبَشِّرُ ٱلْمُؤْمِنِينَ ٱلَّذِينَ يَعْمَلُونَ ٱلصَّـٰلِحَـٰتِ أَنَّ لَهُمْ أَجْرًۭا كَبِيرًۭا﴿٩﴾
share
إِنَّ هَٰذَا നിശ്ചയമായും ഇത് الْقُرْآنَ (ഈ) ഖുർആന്‍ يَهْدِي മാര്‍ഗദര്‍ശനം നല്‍കുന്നു, വഴികാട്ടും لِلَّتِي യാതൊന്നിലേക്ക് هِيَ അത് أَقْوَمُ ഏറ്റം ചൊവ്വായതാണ്, കൂടുതല്‍ ബലവത്താണ് وَيُبَشِّرُ അതു സന്തോഷമറിയിക്കുകയും ചെയ്യുന്നു الْمُؤْمِنِينَ സത്യവിശ്വാസികളെ الَّذِينَ يَعْمَلُونَ പ്രവര്‍ത്തിക്കുന്നവരായ الصَّالِحَاتِ സല്‍കര്‍മങ്ങളെ أَنَّ لَهُمْ അവര്‍ക്കുണ്ടെന്ന് أَجْرًا പ്രതിഫലം, കൂലി كَبِيرًا വലിയ.
17:9നിശ്ചയമായും ഈ ഖുർആന്‍ ഏറ്റവും ചൊവ്വായ (അഥവാ ബലവത്തായ)തിലേക്ക് മാര്‍ഗദര്‍ശനം നല്‍കുന്നു. സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുന്ന സത്യവിശ്വാസികള്‍ക്ക് വലുതായ പ്രതിഫലം ഉണ്ടെന്നു അതവരെ സന്തോഷ വാര്‍ത്ത അറിയിക്കുകയും ചെയ്യുന്നു;-
وَأَنَّ ٱلَّذِينَ لَا يُؤْمِنُونَ بِٱلْـَٔاخِرَةِ أَعْتَدْنَا لَهُمْ عَذَابًا أَلِيمًۭا﴿١٠﴾
share
وَأَنَّ الَّذِينَ لَا يُؤْمِنُونَ വിശ്വസിക്കാത്തവര്‍ بِالْآخِرَةِ പരലോകത്തില്‍ أَعْتَدْنَا നാം ഒരുക്കിവെച്ചിരിക്കുന്നു (എന്നും) لَهُمْ അവര്‍ക്ക് عَذَابًا ശിക്ഷ أَلِيمًا വേദനയേറിയ.
17:10പരലോകത്തില്‍ വിശ്വസിക്കാത്തവരാകട്ടെ, അവര്‍ക്കു നാം വേദനയേറിയ ശിക്ഷ ഒരുക്കിവെച്ചിരിക്കുന്നുവെന്നും.
തഫ്സീർ : 9-10
View   
وَيَدْعُ ٱلْإِنسَـٰنُ بِٱلشَّرِّ دُعَآءَهُۥ بِٱلْخَيْرِ ۖ وَكَانَ ٱلْإِنسَـٰنُ عَجُولًۭا﴿١١﴾
share
وَيَدْعُ പ്രാര്‍ത്ഥിക്കുന്ന الْإِنسَانُ മനുഷ്യന്‍ بِالشَّرِّ ദോഷത്തിനു, തിന്മയെക്കുറിച്ചു دُعَاءَهُ അവന്റെ പ്രാര്‍ത്ഥന بِالْخَيْرِ ഗുണത്തിനു, നന്മയെപ്പറ്റി وَكَانَ الْإِنسَانُ മനുഷ്യന്‍ ആകുന്നു (ആയിരിക്കുന്നു) താനും عَجُولًا ധൃതികൂട്ടുന്നവന്‍.
17:11മനുഷ്യന്‍ ഗുണത്തിനു പ്രാര്‍ത്ഥിക്കുന്ന പ്രകാരം, അവന്‍ ദോഷത്തിനും പ്രാര്‍ത്ഥിക്കുന്നു. മനുഷ്യന്‍ ഒരു ധൃതി കൂട്ടുന്നവനാകുന്നുതാനും.
തഫ്സീർ : 11-11
View   
وَجَعَلْنَا ٱلَّيْلَ وَٱلنَّهَارَ ءَايَتَيْنِ ۖ فَمَحَوْنَآ ءَايَةَ ٱلَّيْلِ وَجَعَلْنَآ ءَايَةَ ٱلنَّهَارِ مُبْصِرَةًۭ لِّتَبْتَغُوا۟ فَضْلًۭا مِّن رَّبِّكُمْ وَلِتَعْلَمُوا۟ عَدَدَ ٱلسِّنِينَ وَٱلْحِسَابَ ۚ وَكُلَّ شَىْءٍۢ فَصَّلْنَـٰهُ تَفْصِيلًۭا﴿١٢﴾
share
وَجَعَلْنَا നാം ആക്കിയിരിക്കുന്നു اللَّيْلَ രാത്രിയെ وَالنَّهَارَ പകലിനെയും آيَتَيْنِ രണ്ടു ദൃഷ്ടാന്തങ്ങള്‍ فَمَحَوْنَا എന്നാല്‍ (എന്നിട്ടു - അങ്ങനെ) നാം മായിച്ചു آيَةَ اللَّيْلِ രാത്രിയുടെ (രാത്രിയാകുന്ന) ദൃഷ്ടാന്തത്തെ وَجَعَلْنَا നാം ആക്കുകയും ചെയ്തു آيَةَ النَّهَارِ പകലിന്റെ (പകലാകുന്ന) ദൃഷ്ടാന്തത്തെ مُبْصِرَةً കാണത്തക്കതു (കാണാവുന്നതു) لِّتَبْتَغُوا നിങ്ങള്‍ തേടു, (തെടിയെടുക്കു - അന്വേഷിക്കു)വാന്‍വേണ്ടി فَضْلًا അനുഗ്രഹത്തെ, ദയവിനെ مِّن رَّبِّكُمْ നിങ്ങളുടെ റബ്ബിങ്കല്‍ നിന്നുള്ള وَلِتَعْلَمُوا നിങ്ങള്‍ അറിയുവാന്‍ വേണ്ടിയും عَدَدَ എണ്ണം السِّنِينَ കൊല്ലങ്ങളുടെ وَالْحِسَابَ കണക്കും وَكُلَّ شَيْءٍ എല്ലാ കാര്യവും (വസ്തുവും) فَصَّلْنَاهُ നാമതിനെ വിശദീകരിച്ചിരിക്കുന്നു تَفْصِيلًا ഒരു (നല്ല) വിശദീകരണം.
17:12രാത്രിയും പകലിനെയും നാം രണ്ട് ദൃഷ്ടാന്തങ്ങളാക്കിയിരിക്കുന്നു. എന്നാല്‍, രാത്രിയാകുന്ന ദൃഷ്ടാന്തത്തെ നാം മായിച്ചു (ഇരുട്ടിയതാക്കി) വെച്ചു; നിങ്ങളുടെ റബ്ബിങ്കല്‍ നിന്നുള്ള അനുഗ്രഹം നിങ്ങള്‍ തേടിയെടുക്കാന്‍ വേണ്ടി പകലാകുന്ന ദൃഷ്ടാന്തത്തെ നാം കാണത്തക്ക (വെളിച്ചമുള്ള)താക്കുകയും ചെയ്തിരിക്കുന്നു; നിങ്ങള്‍ കൊല്ലങ്ങളുടെ എണ്ണവും, കണക്കും അറിയുവാന്‍ വേണ്ടിയും. എല്ലാ കാര്യവും തന്നെ, നാമത് വിസ്തരിച്ച് വിശദീകരിച്ചിരിക്കുന്നു. (ആവശ്യമായതൊന്നും നാം വിവരിക്കാതിരുന്നിട്ടില്ല.).
തഫ്സീർ : 12-12
View   
وَكُلَّ إِنسَـٰنٍ أَلْزَمْنَـٰهُ طَـٰٓئِرَهُۥ فِى عُنُقِهِۦ ۖ وَنُخْرِجُ لَهُۥ يَوْمَ ٱلْقِيَـٰمَةِ كِتَـٰبًۭا يَلْقَىٰهُ مَنشُورًا﴿١٣﴾
share
وَكُلَّ إِنسَانٍ എല്ലാ മനുഷ്യനും أَلْزَمْنَاهُ അവനു നാം ഏര്‍പ്പെടുത്തിവെച്ചിരിക്കുന്നു (അനിവാര്യമാക്കി - വേറിടാതാക്കിയിരിക്കുന്നു) طَائِرَهُ അവന്റെ ശകുനം, ലക്ഷണം فِي عُنُقِهِ അവന്റെ കഴുത്തില്‍ وَنُخْرِجُ നാം പുറപ്പെടുവിക്കുക (വെളിക്കു കൊണ്ടുവരുക)യും ചെയ്യും لَهُ അവനു يَوْمَ الْقِيَامَةِ ക്വിയാമത്തു നാളില്‍ كِتَابًا ഒരു ഗ്രന്ഥം, രേഖ يَلْقَاهُ അതവന്‍ കാണും, കണ്ടെത്തും مَنشُورًا വിരുത്ത (നിവര്‍ത്ത)പ്പെട്ടതായി.
17:13എല്ലാ മനുഷ്യന്നും തന്നെ, അവന്റെ ശകുനം അവന്റെ കഴുത്തില്‍ നാം ഏര്‍പ്പെടുത്തി (ഉറപ്പിച്ചു) വെച്ചിരിക്കുന്നു. ക്വിയാമത്തു നാളില്‍ അവനു ഒരു ഗ്രന്ഥം (രേഖ) നാം വെളിക്കുകൊണ്ടുവരുകയും ചെയ്യും; (തുറന്നു) വിരുത്തപ്പെട്ടതായി അതവന്‍ കണ്ടെത്തുന്നതാണ്.
ٱقْرَأْ كِتَـٰبَكَ كَفَىٰ بِنَفْسِكَ ٱلْيَوْمَ عَلَيْكَ حَسِيبًۭا﴿١٤﴾
share
اقْرَأْ വായിക്കുക كِتَابَكَ നിന്റെ ഗ്രന്ഥം كَفَىٰ മതി بِنَفْسِكَ നീ തന്നെ, നിന്റെ സ്വന്തം الْيَوْمَ ഇന്നു عَلَيْكَ നിന്റെ പേരില്‍ حَسِيبًا കണക്കു നോക്കുന്നവനായി.
17:14(പറയപ്പെടും:) "നിന്റെ ഗ്രന്ഥം നീ വായിച്ചു കൊള്ളുക!- നിന്റെ പേരില്‍ കണക്കുനോക്കുന്നവനായി ഇന്ന് നീ തന്നെ മതി!"
തഫ്സീർ : 13-14
View   
مَّنِ ٱهْتَدَىٰ فَإِنَّمَا يَهْتَدِى لِنَفْسِهِۦ ۖ وَمَن ضَلَّ فَإِنَّمَا يَضِلُّ عَلَيْهَا ۚ وَلَا تَزِرُ وَازِرَةٌۭ وِزْرَ أُخْرَىٰ ۗ وَمَا كُنَّا مُعَذِّبِينَ حَتَّىٰ نَبْعَثَ رَسُولًۭا﴿١٥﴾
share
مَّنِ ആര്‍, ആരെങ്കിലും, യാതൊരുവന്‍ اهْتَدَىٰ നേര്‍മാര്‍ഗ്ഗം പ്രാപിച്ചു (എങ്കില്‍) فَإِنَّمَا يَهْتَدِي എന്നാലവന്‍ നേര്‍മാര്‍ഗ്ഗം പ്രാപിക്കുന്നത് لِنَفْسِهِ തനിക്കുവേണ്ടി തന്നെ, തന്റെ സ്വന്തത്തിനുവേണ്ടി മാത്രം وَمَن ആരെങ്കിലും, വല്ലവനും ضَلَّ വഴിപിഴച്ചു (എങ്കില്‍) فَإِنَّمَا يَضِلُّ എന്നാലവന്‍ വഴി പിഴക്കുന്നത് عَلَيْهَا അതിന്റെമേല്‍ (എതിരില്‍) തന്നെ وَلَا تَزِرُ (കുറ്റം) പേറുക (വഹിക്കുക) യില്ല وَازِرَةٌ ഒരു (കുറ്റം) പേറിയ ദേഹം (ആള്‍) وِزْرَ കുറ്റത്തെ, കുറ്റഭാരം أُخْرَىٰ മറ്റേതിന്റെ, മറ്റൊന്നിന്റെ وَمَا كُنَّا നാമായിരിക്കുകയുമില്ല مُعَذِّبِينَ ശിക്ഷിക്കുന്നവര്‍ حَتَّىٰ نَبْعَثَ നാം അയക്കുന്ന (എഴുന്നേല്‍പിക്കുന്ന) തുവരെ رَسُولًا ഒരു റസൂലിനെ.
17:15ആര്‍ നേര്‍മ്മാര്‍ഗ്ഗം പ്രാപിച്ചുവോ അവന്‍, തന്റെ സ്വന്തത്തിനു വേണ്ടിത്തന്നെയാണ് നേര്‍മ്മാര്‍ഗ്ഗം പ്രാപിക്കുന്നത്. ആര്‍ വഴിപിഴച്ചുവോ അവന്‍, അതിനെതിരായിത്തന്നെയാണ് വഴിപിഴക്കുന്നതും. കുറ്റം വഹിക്കുന്ന ഒരു ദേഹവും (അഥവാ ആത്മാവും) മറ്റൊന്നിന്റെ കുറ്റം വഹിക്കുകയില്ല. ഒരു റസൂലിനെ അയക്കുന്നതുവരെ നാം (ആരെയും) ശിക്ഷിക്കുന്നവരായിരിക്കില്ലതാനും.
തഫ്സീർ : 15-15
View   
وَإِذَآ أَرَدْنَآ أَن نُّهْلِكَ قَرْيَةً أَمَرْنَا مُتْرَفِيهَا فَفَسَقُوا۟ فِيهَا فَحَقَّ عَلَيْهَا ٱلْقَوْلُ فَدَمَّرْنَـٰهَا تَدْمِيرًۭا﴿١٦﴾
share
وَإِذَا أَرَدْنَا നാം ഉദ്ദേശിച്ചാല്‍ أَن نُّهْلِكَ നാം നശിപ്പിക്കുവാന്‍ قَرْيَةً ഒരു രാജ്യത്തെ, വല്ല രാജ്യത്തെയും أَمَرْنَا നാം കല്‍പിക്കുന്നതാണ് مُتْرَفِيهَا അതിലെ സുഖിയന്‍ (സുഖലോലുപന്‍)മാരോടു فَفَسَقُوا എന്നിട്ട് (അപ്പോള്‍) അവര്‍ തോന്നിയവാസം (തെമ്മാടിത്തം - ധിക്കാരം) പ്രവര്‍ത്തിക്കും فِيهَا അതില്‍ فَحَقَّ അപ്പോള്‍ സ്ഥിരപ്പെടും, ന്യായമാകും, അവകാശപ്പെടും, യഥാര്‍ത്ഥമാകും عَلَيْهَا അതിന്റെ മേല്‍ الْقَوْلُ വാക്കു (ആ പറഞ്ഞതു) فَدَمَّرْنَاهَا അപ്പോള്‍ നാം അതിനെ തകര്‍ക്കും تَدْمِيرًا ഒരു തകര്‍ക്കല്‍.
17:16ഒരു രാജ്യത്തെ നാം നശിപ്പിക്കുവാന്‍ ഉദ്ദേശിച്ചാല്‍, അതിലെ സുഖിയന്‍മാരോട് നാം കല്‍പിക്കും (അനുസരിക്കുവാന്‍ കല്‍പ്പന കൊടുക്കും); എന്നിട്ട് അവര്‍ അതില്‍ തോന്നിയവാസം പ്രവര്‍ത്തിക്കും; അങ്ങനെ, അതിന്റെമേല്‍ (ആ) വാക്കു (ന്യായമായി) സ്ഥിരപ്പെടും; അപ്പോള്‍, നാം അതിനെ ഒരു തകര്‍ക്കല്‍ തകര്‍ക്കുന്നതാണ്.
തഫ്സീർ : 16-16
View   
وَكَمْ أَهْلَكْنَا مِنَ ٱلْقُرُونِ مِنۢ بَعْدِ نُوحٍۢ ۗ وَكَفَىٰ بِرَبِّكَ بِذُنُوبِ عِبَادِهِۦ خَبِيرًۢا بَصِيرًۭا﴿١٧﴾
share
وَكَمْ എത്രയാണു, എത്രയോ أَهْلَكْنَا നാം നശിപ്പിച്ചിരിക്കുന്നു مِنَ الْقُرُونِ തലമുറകളില്‍ (കാലക്കാരില്‍) നിന്നു مِن بَعْدِ ശേഷം, ശേഷമായിട്ടു نُوحٍ നൂഹിന്റെ وَكَفَىٰ മതിതാനും بِرَبِّكَ നിന്റെ റബ്ബു (തന്നെ) بِذُنُوبِ പാപങ്ങളെപ്പറ്റി عِبَادِهِ തന്റെ അടിയാന്‍മാരുടെ خَبِيرًا സൂക്ഷ്മജ്ഞാനിയായിട്ടു بَصِيرًا കണ്ടറിയുന്നവനായിട്ടു, കാണുന്നവനായ.
17:17നൂഹിനു ശേഷമായി എത്ര (യേറെ) തലമുറകളെയാണ്‌ നാം നശിപ്പിച്ചിരിക്കുന്നത്?! തന്റെ അടിയാന്മാരുടെ പാപങ്ങളെപ്പറ്റി സൂക്ഷ്മജ്ഞനും, കണ്ടറിയുന്നവനുമായി നിന്റെ റബ്ബ് തന്നെ മതിതാനും!
തഫ്സീർ : 17-17
View   
مَّن كَانَ يُرِيدُ ٱلْعَاجِلَةَ عَجَّلْنَا لَهُۥ فِيهَا مَا نَشَآءُ لِمَن نُّرِيدُ ثُمَّ جَعَلْنَا لَهُۥ جَهَنَّمَ يَصْلَىٰهَا مَذْمُومًۭا مَّدْحُورًۭا﴿١٨﴾
share
مَّن كَانَ ആര്‍ ആയിരുന്നു(വോ), ആരെങ്കിലും, ആയിരുന്നാല്‍ يُرِيدُ ഉദ്ദേശിക്കും الْعَاجِلَةَ ധൃതിയില്‍ തീരുന്നതിനെ, വേഗം കഴിയുന്നത്, ക്ഷണികമായത് عَجَّلْنَا നാം ധൃതിയാക്കി (വേഗമാക്കി) കൊടുക്കും لَهُ അവനു فِيهَا അതില്‍ مَا نَشَاءُ നാം ഉദ്ദേശിക്കുന്നത്, വേണമെന്നു വെക്കുന്നത് لِمَن نُّرِيدُ നാം ഉദ്ദേശിക്കുന്നവര്‍ക്ക് ثُمَّ جَعَلْنَا പിന്നെ നാം ആക്കും (ഏര്‍പ്പെടുത്തും) لَهُ അവനു جَهَنَّمَ ജഹന്നമിനെ يَصْلَاهَا അവന്‍ അതില്‍ എരിയും, കടക്കും (കടന്നെരിയും) مَذْمُومًا ആക്ഷേപിക്ക (കുറ്റപ്പെടുത്ത) പ്പെട്ടവനായിട്ടു مَّدْحُورًا ആട്ടപ്പെട്ട (അകറ്റപ്പെട്ട)വനായി.
17:18ആര്‍ (ഈ) ക്ഷണികമായതിനെ (ഐഹിക ജീവിതത്തെ) ഉദ്ദേശിച്ചുകൊണ്ടിരിക്കുന്നുവോ, അതില്‍ അവന് - (അതെ) നാം വേണമെന്നു വെക്കുന്നതു നാം വേഗമാക്കികൊടുക്കുന്നതാണ്; പിന്നെ, അവനു നാം "ജഹന്നമി"നെ (നരകത്തെ) ഏര്‍പ്പെടുത്തിക്കൊടുക്കുന്നതാണ്. അതില്‍ അവന്‍ ആക്ഷേപിക്കപ്പെട്ടവനായും (കാരുണ്യത്തില്‍നിന്നും) ആട്ടപ്പെട്ടവനായും കൊണ്ടുകടന്നെരിയും.
وَمَنْ أَرَادَ ٱلْـَٔاخِرَةَ وَسَعَىٰ لَهَا سَعْيَهَا وَهُوَ مُؤْمِنٌۭ فَأُو۟لَـٰٓئِكَ كَانَ سَعْيُهُم مَّشْكُورًۭا﴿١٩﴾
share
وَمَنْ أَرَادَ ആര്‍ ഉദ്ദേശിച്ചുവോ, ആരെങ്കിലും ഉദ്ദേശിച്ചാല്‍ الْآخِرَةَ പിന്നീടുള്ളതിനെ (പരലോകത്തെ) وَسَعَىٰ لَهَا അതിനുവേണ്ടി പരിശ്രമിക്കുക (യത്നിക്കുക) യും (ചെയ്‌താല്‍) سَعْيَهَا അതിന്റേ(തായ) പരിശ്രമം وَهُوَ അവന്‍, അവനാകട്ടെ مُؤْمِنٌ സത്യവിശ്വാസിയുമാണ് فَأُولَٰئِكَ എന്നാല്‍ ആ കൂട്ടര്‍ كَانَ ആയിരിക്കും سَعْيُهُم അവരുടെ പരിശ്രമം مَّشْكُورًا നന്ദി ചെയ്യപ്പെടുന്ന(നന്ദിപൂര്‍വ്വം സ്വീകരിക്കപ്പെടുന്ന)തു.
17:19ആര്‍ പരലോകത്തെ ഉദ്ദേശിച്ചുവോ, അവന്‍ സത്യവിശ്വാസിയായും കൊണ്ട് അതിനുവേണ്ടി അതിന്റെതായ പരിശ്രമം പരിശ്രമിക്കുകയും ചെയ്തു (വോ), എന്നാല്‍ അക്കൂട്ടര്‍ - അവരുടെ പരിശ്രമം നന്ദിപൂര്‍വം സ്വീകരിക്കപ്പെടുന്നതായിരിക്കും.
كُلًّۭا نُّمِدُّ هَـٰٓؤُلَآءِ وَهَـٰٓؤُلَآءِ مِنْ عَطَآءِ رَبِّكَ ۚ وَمَا كَانَ عَطَآءُ رَبِّكَ مَحْظُورًا﴿٢٠﴾
share
كُلًّا എല്ലാവര്‍ക്കും نُّمِدُّ നാം അയച്ചുകൊടുക്കും, നീട്ടിക്കൊടുക്കും هَٰؤُلَاءِ ഇക്കൂട്ടര്‍ക്കു, ഇവര്‍ക്കു وَهَٰؤُلَاءِ ഇക്കൂട്ടര്‍ക്കും, അവര്‍ക്കും مِنْ عَطَاءِ കൊടുതിയില്‍ (ദാനത്തില്‍) നിന്നു رَبِّكَ നിന്റെ റബ്ബിന്റെ وَمَا كَانَ ആയിട്ടില്ല, ആയിരിക്കയില്ല عَطَاءُ رَبِّكَ നിന്റെ റബ്ബിന്റെ കൊടുതി مَحْظُورًا മുടക്കപ്പെട്ട(തടയപ്പെട്ട)ത്.
17:20എല്ലാവര്‍ക്കും - ഇക്കൂട്ടര്‍ക്കും അക്കൂട്ടര്‍ക്കും (തന്നെ) - നിന്റെ റബ്ബിന്റെ കൊടുതിയില്‍ (ദാനത്തില്‍) നിന്നും നാം അയച്ചു (നീട്ടി) കൊടുക്കുന്നതാണ്. നിന്റെ, റബ്ബിന്റെ കൊടുതി (ദാനം) മുടക്കം ചെയ്യപ്പെടുന്നതായിരിക്കയില്ലതാനും.
തഫ്സീർ : 18-20
View   
ٱنظُرْ كَيْفَ فَضَّلْنَا بَعْضَهُمْ عَلَىٰ بَعْضٍۢ ۚ وَلَلْـَٔاخِرَةُ أَكْبَرُ دَرَجَـٰتٍۢ وَأَكْبَرُ تَفْضِيلًۭا﴿٢١﴾
share
انظُرْ നോക്കുക كَيْفَ എങ്ങിനെ, എപ്രകാരമാണു فَضَّلْنَا നാം ശ്രേഷ്ഠമാക്കി (മെച്ചപ്പെടുത്തി) യത് بَعْضَهُمْ അവരില്‍ ചിലരെ عَلَىٰ بَعْضٍ ചിലരെക്കാള്‍ وَلَلْآخِرَةُ പരലോകം തന്നെ أَكْبَرُ ഏറ്റം വലുതു دَرَجَاتٍ പദവികളില്‍, പടികളാല്‍ وَأَكْبَرُ ഏറ്റം വലുതും تَفْضِيلًا ശ്രേഷ്ഠത നല്‍കുന്നതിലും (ശ്രേഷ്ഠതയാലും).
17:21നോക്കുക; അവരില്‍ (മനുഷ്യരില്‍) ചിലരെ ചിലരെക്കാള്‍ നാം ശ്രേഷ്ഠമാക്കിയിരിക്കുന്നതു എങ്ങിനെയാണെന്നു! പരലോകമാകട്ടെ, പദവികളില്‍ ഏറ്റം വലുതും, ശ്രേഷ്ഠതയില്‍ ഏറ്റം വലുതും തന്നെയാകുന്നു
തഫ്സീർ : 21-21
View   
لَّا تَجْعَلْ مَعَ ٱللَّهِ إِلَـٰهًا ءَاخَرَ فَتَقْعُدَ مَذْمُومًۭا مَّخْذُولًۭا﴿٢٢﴾
share
لَّا تَجْعَلْ നീ ആക്ക (ഉണ്ടാക്ക - ഏര്‍പ്പെടുത്ത) രുത് مَعَ اللَّهِ അല്ലാഹുവിന്റെ കൂടെ إِلَٰهًا ءَاخَرَ വേറെ ആരാധ്യനെ فَتَقْعُدَ എന്നാല്‍ നീ ഇരുന്നുപോകും, ഇരിക്കേണ്ടിവരും مَذْمُومًا ആക്ഷേപിക്കപ്പെട്ടവനായി مَّخْذُولًا കൈവെടിയപ്പെട്ട (സഹായം ലഭിക്കാത്ത) വനായി.
17:22അല്ലാഹുവോടുകൂടി വേറെ ഒരു ആരാധ്യനെയും നീ ഏര്‍പ്പെടുത്തരുത്; എന്നാല്‍ (അങ്ങിനെ ചെയ്‌താല്‍), നീ ആക്ഷേപിക്കപ്പെട്ടവനായും, കൈവെടിയപ്പെട്ടവനായും ഇരിക്കേണ്ടിവരും.
തഫ്സീർ : 22-22
View   
وَقَضَىٰ رَبُّكَ أَلَّا تَعْبُدُوٓا۟ إِلَّآ إِيَّاهُ وَبِٱلْوَٰلِدَيْنِ إِحْسَـٰنًا ۚ إِمَّا يَبْلُغَنَّ عِندَكَ ٱلْكِبَرَ أَحَدُهُمَآ أَوْ كِلَاهُمَا فَلَا تَقُل لَّهُمَآ أُفٍّۢ وَلَا تَنْهَرْهُمَا وَقُل لَّهُمَا قَوْلًۭا كَرِيمًۭا﴿٢٣﴾
share
وَقَضَىٰ തീരുമാനിച്ചിരിക്കുന്നു (കല്‍പിച്ചിരിക്കുന്നു), വിധിച്ചു رَبُّكَ നിന്റെ റബ്ബു أَلَّا تَعْبُدُوا നിങ്ങള്‍ ആരാധിക്കരുതെന്നു إِلَّا إِيَّاهُ അവനെയല്ലാതെ وَبِالْوَالِدَيْنِ മാതാപിതാക്കളോടു إِحْسَانًا നന്മചെയ്‌വാനും, നന്‍മ പ്രവര്‍ത്തിക്കുകയും (വേണമെന്നു) إِمَّا يَبْلُغَنَّ പ്രാപിച്ചേക്കുന്ന പക്ഷം عِندَكَ നിന്റെ അടുക്കല്‍ الْكِبَرَ വാര്‍ദ്ധക്യം أَحَدُهُمَا ആ രണ്ടിലൊരാള്‍ أَوْ كِلَاهُمَا അല്ലെങ്കില്‍ അവര്‍ രണ്ടാളും فَلَا تَقُل എന്നാല്‍ നീ പറയരുതു لَّهُمَا അവര്‍ രണ്ടാളോടു أُفٍّ പ്ഫെ!, ച് ഛെ! (എന്നു) وَلَا تَنْهَرْهُمَا അവരോടു കയര്‍ക്കുക (അധിക്ഷേപിക്കുക)യും ചെയ്യരുത് وَقُل പറയുകയും ചെയ്യുക لَّهُمَا അവര്‍ രണ്ടാളോടും قَوْلًا വാക്കു, പറയല്‍ كَرِيمًا മാന്യമായ, ആദരവുള്ള.
17:23നിന്റെ റബ്ബ് തീരുമാനി(ച്ച് കല്‍പി)ച്ചിരിക്കുന്നു; അവനെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്ന്; മാതാപിതാക്കളില്‍ നന്‍മ ചെയ്യണമെന്നും. അവര്‍ രണ്ടിലൊരാള്‍ അല്ലെങ്കില്‍ അവര്‍ രണ്ടാളും (തന്നെ) നിന്റെ അടുക്കല്‍വെച്ച് വാര്‍ദ്ധക്യം പ്രാപിച്ചേക്കുന്ന പക്ഷം, അവരോടു "പ്ഫെ!" (അഥവാ ച്ഛെ!) എന്നു നീ പറയരുത്; അവരോട് കയര്‍ക്കുകയും ചെയ്യരുത്; അവരോട് നീ മാന്യമായ വാക്കു പറയുകയും ചെയ്യുക.
وَٱخْفِضْ لَهُمَا جَنَاحَ ٱلذُّلِّ مِنَ ٱلرَّحْمَةِ وَقُل رَّبِّ ٱرْحَمْهُمَا كَمَا رَبَّيَانِى صَغِيرًۭا﴿٢٤﴾
share
وَاخْفِضْ താഴ്ത്തുകയും ചെയ്യുക لَهُمَا അവര്‍ക്കു جَنَاحَ ചിറകു, പക്ഷം الذُّلِّ എളിമയുടെ, താഴ്മയാകുന്ന مِنَ الرَّحْمَةِ കാരുണ്യത്താല്‍, കരുണ നിമിത്തം وَقُل നീ പറയുകയും ചെയ്യുക رَّبِّ എന്റെ റബ്ബേ ارْحَمْهُمَا അവര്‍ രണ്ടാളോടും (രണ്ടാള്‍ക്കും) നീ കരുണ ചെയ്യണേ كَمَا رَبَّيَانِي രണ്ടുപേരും എന്നെ വളര്‍ത്തിയ (പരിപാലിച്ച)തുപോലെ صَغِيرًا ചെറുപ്പമായിരിക്കെ (ചെറുപ്പത്തില്‍).
17:24കാരുണ്യം നിമിത്തം എളിമയുടെ ചിറകു അവര്‍ക്കു താഴ്ത്തിക്കൊടുക്കുകയും ചെയ്യുക. നീ പറയുകയും ചെയ്യണം: "റബ്ബേ! അവര്‍ രണ്ടാളും എന്നെ ചെറുപ്പ [പ്രായ]ത്തില്‍ [പരിപാലിച്ചു] വളര്‍ത്തിയതുപോലെ, നീ അവരോട് കരുണ ചെയ്യേണമേ!" എന്ന്.
തഫ്സീർ : 23-24
View   
رَّبُّكُمْ أَعْلَمُ بِمَا فِى نُفُوسِكُمْ ۚ إِن تَكُونُوا۟ صَـٰلِحِينَ فَإِنَّهُۥ كَانَ لِلْأَوَّٰبِينَ غَفُورًۭا﴿٢٥﴾
share
رَّبُّكُمْ നിങ്ങളുടെ റബ്ബു أَعْلَمُ ഏറ്റം (നല്ലവണ്ണം) അറിയുന്നവനാണ് بِمَا യാതൊന്നിനെപ്പറ്റി فِي نُفُوسِكُمْ നിങ്ങളുടെ സ്വന്തം (മനസ്സു)കളില്‍ إِن تَكُونُوا നിങ്ങളായിരിക്കുന്ന പക്ഷം صَالِحِينَ നല്ലവര്‍, സദ്‌-വൃത്തര്‍ فَإِنَّهُ كَانَ എന്നാല്‍ അവനാകുന്നു لِلْأَوَّابِينَ (മനസാ) മടക്കുമുള്ളവര്‍ക്കു غَفُورًا വളരെ പൊറുക്കുന്നവന്‍.
17:25നിങ്ങളുടെ റബ്ബ് നിങ്ങളുടെ മനസ്സുകളിലുള്ളതിനെപ്പറ്റി ഏറ്റവും അറിയുന്നവനാണ്; നിങ്ങള്‍ നല്ലവരായിരിക്കുന്ന പക്ഷം, അവന്‍ (മനസാ ഖേദിച്ചു) മടങ്ങുന്നവര്‍ക്കു വളരെ പൊറുക്കുന്നവനാകുന്നു.
തഫ്സീർ : 25-25
View   
وَءَاتِ ذَا ٱلْقُرْبَىٰ حَقَّهُۥ وَٱلْمِسْكِينَ وَٱبْنَ ٱلسَّبِيلِ وَلَا تُبَذِّرْ تَبْذِيرًا﴿٢٦﴾
share
وَآتِ നല്‍കുകയും ചെയ്യുക ذَا الْقُرْبَىٰ അടുത്ത ബന്ധമുള്ളവനു حَقَّهُ അവന്റെ അവകാശം, അവന്റെ (അവനോടുള്ള) കടമ وَالْمِسْكِينَ സാധുവിന്നും, പാവപ്പെട്ടവനും وَابْنَ السَّبِيلِ വഴിപോക്കനും وَلَا تُبَذِّرْ വിതറുക (വിതക്കുക - ധൂര്‍ത്തടിക്കുക - ദുര്‍വ്യയം ചെയ്യുക)യും അരുതു تَبْذِيرًا ഒരു വിതറല്‍, ധൂര്‍ത്തടി, ദുര്‍വ്യയം.
17:26അടുത്ത (കുടുംബ) ബന്ധമുള്ളവനു അവന്റെ അവകാശം നീ നല്‍കുകയും ചെയ്യുക; സാധുവിനും, വഴിപോക്കനും (അവരുടെ അവകാശവും), (ദുര്‍വ്യയമായി) വിതറിക്കളയുകയും ചെയ്യരുത്.
إِنَّ ٱلْمُبَذِّرِينَ كَانُوٓا۟ إِخْوَٰنَ ٱلشَّيَـٰطِينِ ۖ وَكَانَ ٱلشَّيْطَـٰنُ لِرَبِّهِۦ كَفُورًۭا﴿٢٧﴾
share
إِنَّ الْمُبَذِّرِينَ നിശ്ചയമായും വിതറുന്ന (ദുര്‍വ്യയം ചെയ്യുന്ന)വര്‍ كَانُوا ആയിരിക്കുന്നു إِخْوَانَ സഹോദരന്മാര്‍ الشَّيَاطِينِ പിശാചുക്കളുടെ وَكَانَ ആകുന്നു (ആയിരിക്കുന്നു) താനും الشَّيْطَانُ പിശാചു لِرَبِّهِ തന്റെ റബ്ബിനു كَفُورًا നന്ദികെട്ടവന്‍.
17:27നിശ്ചയമായും (ദുര്‍വ്യയമായി) വിതറുന്നവര്‍ പിശാചുക്കളുടെ സഹോദരന്‍മാരായിരിക്കുന്നതാണ്. പിശാച് അവന്റെ റബ്ബിനോട് വളരെ നന്ദികെട്ടവനാകുന്നുതാനും.
وَإِمَّا تُعْرِضَنَّ عَنْهُمُ ٱبْتِغَآءَ رَحْمَةٍۢ مِّن رَّبِّكَ تَرْجُوهَا فَقُل لَّهُمْ قَوْلًۭا مَّيْسُورًۭا﴿٢٨﴾
share
وَإِمَّا تُعْرِضَنَّ നീ എങ്ങാനും (വല്ലപ്പോഴും) തിരിഞ്ഞു (അവഗണിച്ചു) കളയുന്ന പക്ഷം عَنْهُمُ അവരെപ്പറ്റി, അവരില്‍ നിന്നു ابْتِغَاءَ ആഗ്രഹിച്ചു (തേടി)ക്കൊണ്ടു رَحْمَةٍ വല്ല കാരുണ്യവും (അനുഗ്രഹവും) مِّن رَّبِّكَ നിന്റെ റബ്ബിങ്കല്‍നിന്നു تَرْجُوهَا നീ അതു പ്രതീക്ഷിച്ചു (അഭിലഷിച്ചു) കൊണ്ടിരിക്കുന്നു فَقُل എന്നാല്‍ പറയുക لَّهُمْ അവരോടു قَوْلًا വാക്കു مَّيْسُورًا എളുപ്പമുള്ള (ലഘുവായ - സൗകര്യപ്പെട്ട - സൗമ്യതയുള്ള).
17:28നിന്റെ റബ്ബിങ്കല്‍നിന്നും നീ പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്ന വല്ല കാരുണ്യത്തെയും ആഗ്രഹിച്ചതിനാല്‍, നീ അവരില്‍നിന്നു (വല്ലപ്പോഴും) തിരിഞ്ഞുകളയുന്ന പക്ഷം, അവരോടു എളുപ്പമുള്ള (സൗമ്യതയുള്ള) വാക്കു പറഞ്ഞുകൊള്ളുക.
തഫ്സീർ : 26-28
View   
وَلَا تَجْعَلْ يَدَكَ مَغْلُولَةً إِلَىٰ عُنُقِكَ وَلَا تَبْسُطْهَا كُلَّ ٱلْبَسْطِ فَتَقْعُدَ مَلُومًۭا مَّحْسُورًا﴿٢٩﴾
share
وَلَا تَجْعَلْ ആക്കുകയും ചെയ്യരുത് يَدَكَ നിന്റെ കൈ مَغْلُولَةً ബന്ധിക്കപ്പെട്ടതു إِلَىٰ عُنُقِكَ നിന്റെ പിരടിയിലേക്കു وَلَا تَبْسُطْهَا അതിനെ വിരുത്തുക (നീട്ടുക)യും ചെയ്യരുതു كُلَّ الْبَسْطِ മുഴുവന്‍ വിരുത്തല്‍ (നീട്ടല്‍) فَتَقْعُدَ എന്നാല്‍ നീ ഇരിക്കും (ഇരിക്കേണ്ടി വരും) مَلُومًا കുറ്റപ്പെടുത്ത (ആക്ഷേപിക്കപ്പെട്ട) വനായി مَّحْسُورًا ഖേദപ്പെട്ടവനായി, കഷ്ടപ്പെട്ടവനായി.
17:29നിന്റെ കൈ നിന്റെ പിരടിയിലേക്ക് കൂട്ടി ബന്ധിക്കപ്പെട്ടതാക്കുകയും ചെയ്യരുത്; അതിനെ നീ മുഴുവന്‍ (അങ്ങ്) നീട്ടിവിടുകയും അരുത്; എന്നാല്‍, നീ കുറ്റപ്പെടുത്തപ്പെട്ടവനായും, (വലഞ്ഞ്) ഖേദപ്പെട്ടവനായും ഇരിക്കേണ്ടിവരും.
إِنَّ رَبَّكَ يَبْسُطُ ٱلرِّزْقَ لِمَن يَشَآءُ وَيَقْدِرُ ۚ إِنَّهُۥ كَانَ بِعِبَادِهِۦ خَبِيرًۢا بَصِيرًۭا﴿٣٠﴾
share
إِنَّ رَبَّكَ നിശ്ചയമായും അല്ലാഹു يَبْسُطُ നീട്ടും, വിരുത്തും (വിശാലമാക്കും) الرِّزْقَ ആഹാരം, ഉപജീവനം لِمَن يَشَاءُ അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് وَيَقْدِرُ കണക്കാ (കുടുസ്സാ) ക്കുകയും ചെയ്യും إِنَّهُ كَانَ നിശ്ചയമായും അവന്‍ ആകുന്നു بِعِبَادِهِ അവന്റെ അടിയാന്‍മാരെപ്പറ്റി خَبِيرًا സൂക്ഷ്മജ്ഞന്‍ بَصِيرًا കണ്ടറിയുന്നവന്‍.
17:30നിശ്ചയമായും അല്ലാഹു, അവന്‍ ഉദ്ദേശിക്കുന്നവര്‍ക്കു ഉപജീവനം (അഥവാ ആഹാരം) വിശാലമാക്കുകയും, കണക്കാ(ക്കി കുടുസ്സാ)ക്കുകയും ചെയ്യുന്നു. നിശ്ചയമായും അവന്‍, തന്റെ അടിയാന്‍മാരെപ്പറ്റി സൂക്ഷ്മജ്ഞനും, കണ്ടറിയുന്നവനുമാകുന്നു.
തഫ്സീർ : 29-30
View   
وَلَا تَقْتُلُوٓا۟ أَوْلَـٰدَكُمْ خَشْيَةَ إِمْلَـٰقٍۢ ۖ نَّحْنُ نَرْزُقُهُمْ وَإِيَّاكُمْ ۚ إِنَّ قَتْلَهُمْ كَانَ خِطْـًۭٔا كَبِيرًۭا﴿٣١﴾
share
وَلَا تَقْتُلُوا നിങ്ങള്‍ കൊല്ലുക (വധിക്കുക) യും ചെയ്യരുത് أَوْلَادَكُمْ നിങ്ങളുടെ കുട്ടികളെ خَشْيَةَ ഭയന്നതിനാല്‍ إِمْلَاقٍ ദാരിദ്ര്യത്തെ, വലയുന്നതിനെ نَّحْنُ നാം (തന്നെ), നാമത്രെ نَرْزُقُهُمْ അവര്‍ക്കു ആഹാരം (ഉപജീവനം) നല്‍കുന്നത് وَإِيَّاكُمْ നിങ്ങള്‍ക്കും إِنَّ قَتْلَهُمْ നിശ്ചയമായും അവരെ കൊല്ലല്‍ كَانَ ആകുന്നു خِطْئًا ഒരു തെറ്റു, കുറ്റം كَبِيرًا വലിയ, ഭീമമായ.
17:31ദാരിദ്ര്യത്തെ ഭയന്ന് നിങ്ങള്‍ നിങ്ങളുടെ കുട്ടികളെ കൊല്ലുകയും ചെയ്യരുത്. നാമത്രെ, അവര്‍ക്കും നിങ്ങള്‍ക്കും ഉപജീവനം (ആഹാരം) നല്‍കുന്നത്. നിശ്ചയമായും, അവരെ കൊല്ലല്‍ ഭീമമായ ഒരു തെറ്റാകുന്നു.
തഫ്സീർ : 31-31
View   
وَلَا تَقْرَبُوا۟ ٱلزِّنَىٰٓ ۖ إِنَّهُۥ كَانَ فَـٰحِشَةًۭ وَسَآءَ سَبِيلًۭا﴿٣٢﴾
share
وَلَا تَقْرَبُوا നിങ്ങള്‍ സമീപിക്കുക [അടുക്കുക]യും ചെയ്യരുത് الزِّنَا വ്യഭിചാരത്തെ إِنَّهُ كَانَ നിശ്ചയമായും അതാകുന്നു فَاحِشَةً ഒരു നീചവൃത്തി وَسَاءَ അതു വളരെ ദുഷിച്ചതുമാണ് سَبِيلًا മാര്‍ഗ്ഗം, വഴി.
17:32നിങ്ങള്‍ വ്യഭിചാരത്തെ സമീപിക്കുകയും ചെയ്യരുത്. നിശ്ചയമായും അത് ഒരു നീചവൃത്തിയാകുന്നു; വളരെ ദുഷിച്ച മാര്‍ഗ്ഗവുമാണ്.
തഫ്സീർ : 32-32
View   
وَلَا تَقْتُلُوا۟ ٱلنَّفْسَ ٱلَّتِى حَرَّمَ ٱللَّهُ إِلَّا بِٱلْحَقِّ ۗ وَمَن قُتِلَ مَظْلُومًۭا فَقَدْ جَعَلْنَا لِوَلِيِّهِۦ سُلْطَـٰنًۭا فَلَا يُسْرِف فِّى ٱلْقَتْلِ ۖ إِنَّهُۥ كَانَ مَنصُورًۭا﴿٣٣﴾
share
وَلَا تَقْتُلُوا നിങ്ങള്‍ കൊല്ലുകയും ചെയരുത് النَّفْسَ ദേഹത്തെ, ആത്മാവിനെ الَّتِي حَرَّمَ നിഷിദ്ധമാക്കിയയതായ, പരിപാവനമാക്കിയ اللَّهُ അല്ലാഹു إِلَّا بِالْحَقِّ ന്യായ (മുറ - അവകാശ) പ്രകാരമല്ലാതെ وَمَن قُتِلَ ആരെങ്കിലും കൊല്ലപ്പെട്ടാല്‍ مَظْلُومًا അക്രമിക്കപ്പെട്ടവനായിക്കൊണ്ട് فَقَدْ جَعَلْنَا എന്നാല്‍ തീര്‍ച്ചയായും നാം ആക്കി (ഏര്‍പ്പെടുത്തി) യിട്ടുണ്ട് لِوَلِيِّهِ അവന്റെ കൈകാര്യക്കാരന്, ബന്ധുവിന് سُلْطَانًا ഒരു അധികാരം, ശക്തി فَلَا يُسْرِف എന്നാലവന്‍ അമിതമാക്കരുത് فِّي الْقَتْلِ കൊലയില്‍ إِنَّهُ كَانَ നിശ്ചയമായും അവനാകുന്നു مَنصُورًا സഹായിക്കപ്പെടുന്നവന്‍.
17:33അല്ലാഹു (കൊല) നിഷിദ്ധമാക്കിയ (അഥവാ പരിപാവനമാക്കിയ) ദേഹത്തെ (ആളെ) ന്യായപ്രകാരമല്ലാതെ നിങ്ങള്‍ കൊല്ലുകയും ചെയ്യരുത്. അക്രമിക്കപ്പെട്ടവനായ നിലയില്‍ ആരെങ്കിലും കൊല്ലപ്പെടുന്നപക്ഷം, അവന്റെ കൈകാര്യക്കാരനു നാം ഒരധികാരം ഏര്‍പ്പെടുത്തിക്കൊടുത്തിട്ടുണ്ട്. എന്നാലവന്‍ കൊലയില്‍ അതിരു കവിഞ്ഞു പോകരുത്. നിശ്ചയമായും, അവന്‍ സഹായിക്കപ്പെടുന്നവനാകുന്നു.
തഫ്സീർ : 33-33
View   
وَلَا تَقْرَبُوا۟ مَالَ ٱلْيَتِيمِ إِلَّا بِٱلَّتِى هِىَ أَحْسَنُ حَتَّىٰ يَبْلُغَ أَشُدَّهُۥ ۚ وَأَوْفُوا۟ بِٱلْعَهْدِ ۖ إِنَّ ٱلْعَهْدَ كَانَ مَسْـُٔولًۭا﴿٣٤﴾
share
وَلَا تَقْرَبُوا നിങ്ങള്‍ സമീപിക്കുകയും ചെയ്യരുത് مَالَ സ്വത്തിനെ الْيَتِيمِ അനാഥയുടെ إِلَّا بِالَّتِي യാതൊന്നനുസരിച്ചല്ലാതെ هِيَ അതു أَحْسَنُ ഏറ്റം (കൂടുതല്‍) നല്ലതാണ് حَتَّىٰ يَبْلُغَ അവന്‍ എത്തുന്ന (പ്രാപിക്കുന്ന)തുവരെ أَشُدَّهُ അവന്റെ ശക്തി (പ്രായപൂര്‍ത്തി) وَأَوْفُوا നിറവേറ്റുക (പൂര്‍ത്തിയാക്കുക)യും ചെയ്‍വിന്‍ بِالْعَهْدِ കരാറിനെ, ഉടമ്പടിയെ إِنَّ الْعَهْدَ നിശ്ചയമായും കരാര്‍ كَانَ ആകുന്നു مَسْئُولًا ചോദ്യം ചെയ്യപ്പെടുന്നത്.
17:34ഏറ്റവും നല്ലതേതോ അതനുസരിച്ചല്ലാതെ അനാഥയുടെ സ്വത്തിനെ നിങ്ങള്‍ സമീപിക്കുകയും ചെയ്യരുത്; അവന്‍ അവന്റെ ശക്തി (പ്രായപൂര്‍ത്തി) പ്രാപിക്കുന്നതുവരെ. നിങ്ങള്‍ കരാറ് നിറവേറ്റുകയും ചെയ്യുവിന്‍. നിശ്ചയമായും കരാര്‍ ചോദ്യം ചെയ്യപ്പെടുന്നതാകുന്നു.
وَأَوْفُوا۟ ٱلْكَيْلَ إِذَا كِلْتُمْ وَزِنُوا۟ بِٱلْقِسْطَاسِ ٱلْمُسْتَقِيمِ ۚ ذَٰلِكَ خَيْرٌۭ وَأَحْسَنُ تَأْوِيلًۭا﴿٣٥﴾
share
وَأَوْفُوا നിറവേറ്റുക (പൂര്‍ത്തിയാക്കുക)യും ചെയ്‍വിന്‍ الْكَيْلَ അളത്തം إِذَا كِلْتُمْ നിങ്ങള്‍ അളന്നാല്‍ وَزِنُوا തൂക്കുകയും ചെയ്യുക بِالْقِسْطَاسِ തുലാസുകൊണ്ടു الْمُسْتَقِيمِ ചൊവ്വായ, നേരെയുള്ള ذَٰلِكَ അതു خَيْرٌ ഗുണമാണ്, കൂടുതല്‍ നന്മയാണ് وَأَحْسَنُ ഏറ്റം (അധികം)നല്ലതുമാണ് تَأْوِيلًا പര്യവസാനം.
17:35നിങ്ങള്‍ അള(ന്നു കൊടു)ക്കുമ്പോള്‍ അളവു പൂര്‍ത്തിയാക്കുകയും ചെയ്യുവിന്‍. (കൃത്രിമമില്ലാതെ) ചൊവ്വിനു നിലകൊള്ളുന്ന തുലാസ്സുകൊണ്ടു തൂ(ക്കിക്കൊടു)ക്കുകയും ചെയ്യുവിന്‍. അതു കൂടുതല്‍ ഗുണ(കര)വും, ഏറ്റവും നല്ല പര്യവസാനമുള്ളതുമാണ്.
തഫ്സീർ : 34-35
View   
وَلَا تَقْفُ مَا لَيْسَ لَكَ بِهِۦ عِلْمٌ ۚ إِنَّ ٱلسَّمْعَ وَٱلْبَصَرَ وَٱلْفُؤَادَ كُلُّ أُو۟لَـٰٓئِكَ كَانَ عَنْهُ مَسْـُٔولًۭا﴿٣٦﴾
share
وَلَا تَقْفُ നീ പിന്തുടരുകയും ചെയ്യരുത് مَا لَيْسَ ഇല്ലാത്തതിനെ لَكَ بِهِ നിനക്കു അതിനെപ്പറ്റി عِلْمٌ ഒരറിവും, അറിവ് إِنَّ السَّمْعَ നിശ്ചയമായും കേള്‍വി وَالْبَصَرَ കാഴ്ചയും وَالْفُؤَادَ ഹൃദയവും كُلُّ أُولَٰئِكَ അക്കൂട്ടരെല്ലാം (അവയെല്ലാം) كَانَ ആകുന്നു عَنْهُ അതിനെപ്പറ്റി مَسْئُولًا ചോദ്യം ചെയ്യപ്പെടുന്നത്.
17:36നിനക്കു അറിവില്ലാത്തതിനെ നീ പിന്തുടരുകയും ചെയ്യരുത്. നിശ്ചയമായും, കേള്‍വിയും, കാഴ്ചയും, ഹൃദയവും, അവ എല്ലാം തന്നെ, അ(താ)തിനെക്കുറിച്ചു ചോദ്യം ചെയ്യപ്പെടുന്നതാകുന്നു.
തഫ്സീർ : 36-36
View   
وَلَا تَمْشِ فِى ٱلْأَرْضِ مَرَحًا ۖ إِنَّكَ لَن تَخْرِقَ ٱلْأَرْضَ وَلَن تَبْلُغَ ٱلْجِبَالَ طُولًۭا﴿٣٧﴾
share
وَلَا تَمْشِ നീ നടക്കുകയും ചെയ്യരുതു فِي الْأَرْضِ ഭൂമിയില്‍ مَرَحًا അഹന്തയായി إِنَّكَ നിശ്ചയമായും നീ لَن تَخْرِقَ നീ കീറുക (പിളര്‍ക്കുക - ചിന്തുക) യേ ഇല്ല الْأَرْضَ ഭൂമിയെ وَلَن تَبْلُغَ നീ എത്തുകയുമില്ലതന്നെ الْجِبَالَ പര്‍വ്വതങ്ങളോളം طُولًا നീളത്തില്‍, നീളംകൊണ്ടു.
17:37നീ ഭൂമിയിലൂടെ അഹന്ത കാട്ടി നടക്കുകയും ചെയ്യരുത്. നിശ്ചയമായും നീ, ഭൂമിയെ (കീറി) പിളര്‍ക്കുകയില്ല തന്നെ; നീളത്തില്‍ നീ മലകളോളം എത്തുകയുമില്ല തന്നെ.
തഫ്സീർ : 37-37
View   
كُلُّ ذَٰلِكَ كَانَ سَيِّئُهُۥ عِندَ رَبِّكَ مَكْرُوهًۭا﴿٣٨﴾
share
كُلُّ ذَٰلِكَ അതെല്ലാം كَانَ ആകുന്നു سَيِّئُهُ അതില്‍ ദുഷിച്ചതു عِندَ رَبِّكَ നിന്റെ റബ്ബിന്റെ അടുക്കല്‍ مَكْرُوهًا വെറുക്കപ്പെട്ടതു.
17:38(മേല്‍പറഞ്ഞ) അതെല്ലാം (തന്നെ), അതിലെ ദുഷിച്ചതു (ഒക്കെയും) നിന്റെ റബ്ബിന്റെ അടുക്കല്‍ വെറുക്കപ്പെട്ടതാകുന്നു.
ذَٰلِكَ مِمَّآ أَوْحَىٰٓ إِلَيْكَ رَبُّكَ مِنَ ٱلْحِكْمَةِ ۗ وَلَا تَجْعَلْ مَعَ ٱللَّهِ إِلَـٰهًا ءَاخَرَ فَتُلْقَىٰ فِى جَهَنَّمَ مَلُومًۭا مَّدْحُورًا﴿٣٩﴾
share
ذَٰلِكَ അതു مِمَّا أَوْحَىٰ വഹ്-യു നല്‍കിയതില്‍ പെട്ടതാണ് إِلَيْكَ നിനക്കു, നിന്നിലേക്ക്‌ رَبُّكَ നിന്റെ റബ്ബു مِنَ الْحِكْمَةِ വിജ്ഞാനത്തില്‍ (തത്വത്തില്‍) നിന്നു وَلَا تَجْعَلْ നീ ആക്കുക (ഏര്‍പ്പെടുത്തുക)യും അരുത് مَعَ اللَّهِ അല്ലാഹുവിന്റെ കൂടെ (ഒപ്പം) إِلَٰهًا ആരാധ്യനെ, ദൈവത്തെ آخَرَ വേറെ فَتُلْقَىٰ എന്നാല്‍ നീ ഇടപ്പെടും فِي جَهَنَّمَ ജഹന്നമില്‍ مَلُومًا കുറ്റപ്പെടുത്ത (ആക്ഷേപിക്ക) പ്പെട്ടവനായി مَّدْحُورًا ആട്ടപ്പെട്ടവനായി.
17:39അതു (ഒക്കെയും) നിന്റെ റബ്ബ് വിജ്ഞാനമായി നിനക്കു "വഹ്-യു" [സന്ദേശം] നല്‍കിയതില്‍ പെട്ടതാകുന്നു. അല്ലാഹുവിനോടുകൂടി വേറെ ഒരു ആരാധ്യനെയും നീ ഏര്‍പ്പെടുത്തുകയും ചെയ്യരുത്: എന്നാല്‍, കുറ്റപ്പെടുത്തപ്പെട്ടവനായും, ആട്ടപ്പെട്ടവനായും കൊണ്ട് നീ "ജഹന്നമി"ല്‍ [നരകത്തില്‍] ഇടപ്പെടും.
തഫ്സീർ : 38-39
View   
أَفَأَصْفَىٰكُمْ رَبُّكُم بِٱلْبَنِينَ وَٱتَّخَذَ مِنَ ٱلْمَلَـٰٓئِكَةِ إِنَـٰثًا ۚ إِنَّكُمْ لَتَقُولُونَ قَوْلًا عَظِيمًۭا﴿٤٠﴾
share
أَفَأَصْفَاكُمْ എന്നാല്‍ (അപ്പോള്‍) നിങ്ങളെ തിരഞ്ഞു (തെളിയിച്ചു പ്രത്യേകപ്പെടുത്തി) വെച്ചിരിക്കയാണോ رَبُّكُم നിങ്ങളുടെ റബ്ബ് بِالْبَنِينَ ആണ്‍മക്കളെ (പുത്രന്‍മാരെ) ക്കൊണ്ട് وَاتَّخَذَ അവന്‍ ആക്കി (ഉണ്ടാക്കി - സ്വീകരിച്ചു) വെച്ചിരിക്കുകയും مِنَ الْمَلَائِكَةِ മലക്കുകളില്‍ നിന്ന് إِنَاثًا പെണ്ണുങ്ങളെ إِنَّكُمْ നിശ്ചയമായും നിങ്ങള്‍ لَتَقُولُونَ പറയുകതന്നെ ചെയ്യുന്നു قَوْلًا ഒരു വാക്ക് عَظِيمًا വമ്പിച്ചതായ.
17:40എന്നാല്‍, (ഹേ, മുശ്രിക്കുകളേ,) നിങ്ങളുടെ റബ്ബ് ആണ്‍മക്കളെക്കൊണ്ടു നിങ്ങളെ പ്രത്യേകപ്പെടുത്തുകയും, മലക്കുകളില്‍ നിന്നു പെണ്ണുങ്ങളെ [പെണ്‍മക്കളെ] അവന്‍ സ്വീകരിച്ചുവെച്ചിരിക്കുകയുമാണോ?! നിശ്ചയമായും, വമ്പിച്ച ഒരു വാക്കുതന്നെയാണ് നിങ്ങള്‍ പറയുന്നത്!
തഫ്സീർ : 40-40
View   
وَلَقَدْ صَرَّفْنَا فِى هَـٰذَا ٱلْقُرْءَانِ لِيَذَّكَّرُوا۟ وَمَا يَزِيدُهُمْ إِلَّا نُفُورًۭا﴿٤١﴾
share
وَلَقَدْ തീര്‍ച്ചയായും ഉണ്ട് صَرَّفْنَا വിവിധ രൂപത്തില്‍ വിവരിച്ചിട്ടുണ്ട് فِي هَٰذَا الْقُرْآنِ ഈ ഖുർആനില്‍ لِيَذَّكَّرُوا അവര്‍ ഉറ്റാലോചിക്കുവാന്‍ വേണ്ടി وَمَا يَزِيدُ അതു വര്‍ദ്ധിപ്പിക്കുന്നുമില്ല هُمْ അവര്‍ക്ക് إِلَّا نُفُورًا വിരണ്ടോട്ടമല്ലാതെ.
17:41അവര്‍ ഉറ്റാലോചിക്കുവാന്‍ വേണ്ടി തീര്‍ച്ചയായും, ഈ ഖുർആനില്‍ നാം (കാര്യങ്ങള്‍) വിവിധ രൂപത്തില്‍ വിവരിച്ചിട്ടുണ്ട്. അതവര്‍ക്കു വിരണ്ടോട്ടമല്ലാതെ വര്‍ദ്ധിപ്പിക്കുന്നില്ലതാനും!
തഫ്സീർ : 41-41
View   
قُل لَّوْ كَانَ مَعَهُۥٓ ءَالِهَةٌۭ كَمَا يَقُولُونَ إِذًۭا لَّٱبْتَغَوْا۟ إِلَىٰ ذِى ٱلْعَرْشِ سَبِيلًۭا﴿٤٢﴾
share
قُل പറയുക لَّوْ كَانَ ഉണ്ടായിരുന്നെങ്കില്‍ مَعَهُ അവനോടൊപ്പം (കൂടെ) آلِهَةٌ വല്ല ആരാധ്യരും كَمَا يَقُولُونَ അവര്‍ പറയുന്നതുപോലെ إِذًا എന്നാല്‍, അപ്പോള്‍ لَّابْتَغَوْا അവര്‍ തേടുക (അന്വേഷിക്കുക) തന്നെചെയ്യും إِلَىٰ ذِي الْعَرْشِ അര്‍ശിന്റെ ഉടയവനിലേക്ക് (സിംഹാസനാധിപനിലേക്കു) سَبِيلًا ഒരു മാര്‍ഗ്ഗം, വല്ലവഴിയും.
17:42(നബിയേ) പറയുക: അവര്‍ (ഈ) പറയുന്നതു പോലെ അവനോടൊപ്പം (വേറെ) വല്ല ആരാധ്യരും ഉണ്ടായിരുന്നുവെങ്കില്‍, എന്നാല്‍ - സിംഹാസനാധിപന്റെ അടുക്കലേക്ക് അവര്‍ വല്ല മാര്‍ഗ്ഗവും തേടുക തന്നെ ചെയ്യുമായിരുന്നു.
سُبْحَـٰنَهُۥ وَتَعَـٰلَىٰ عَمَّا يَقُولُونَ عُلُوًّۭا كَبِيرًۭا﴿٤٣﴾
share
سُبْحَانَهُ അവന്‍ മഹാപരിശുദ്ധന്‍, അവനെ സ്തോത്രം ചെയ്യുന്നു وَتَعَالَىٰ അവന്‍ വളരെ ഉന്നതനാകുന്നു, മേലെയുമായിരിക്കുന്നു عَمَّا يَقُولُونَ അവര്‍ പറയുന്നതിനേക്കാള്‍ عُلُوًّا ഒരു ഉന്നതി, മേന്‍മ كَبِيرًا വലുതായ, വമ്പിച്ച.
17:43അവന്‍ മഹാപരിശുദ്ധന്‍! അവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നതിനേക്കാള്‍ അവന്‍ ഉന്നതനാകുന്നു, വമ്പിച്ച ഉന്നതി.
തഫ്സീർ : 42-43
View   
تُسَبِّحُ لَهُ ٱلسَّمَـٰوَٰتُ ٱلسَّبْعُ وَٱلْأَرْضُ وَمَن فِيهِنَّ ۚ وَإِن مِّن شَىْءٍ إِلَّا يُسَبِّحُ بِحَمْدِهِۦ وَلَـٰكِن لَّا تَفْقَهُونَ تَسْبِيحَهُمْ ۗ إِنَّهُۥ كَانَ حَلِيمًا غَفُورًۭا﴿٤٤﴾
share
تُسَبِّحُ തസ്ബീഹു (സ്തോത്രകീര്‍ത്തനം) ചെയ്യുന്നു لَهُ അവനു السَّمَاوَاتُ ആകാശങ്ങള്‍ السَّبْعُ ഏഴു وَالْأَرْضُ ഭൂമിയും وَمَن فِيهِنَّ അവയിലുള്ളവരും وَإِن ഇല്ല, ഇല്ലതാനും مِّن شَيْءٍ ഒരു വസ്തുവും തന്നെ إِلَّا يُسَبِّحُ തസ്ബീഹു ചെയ്യാതെ, സ്തോത്രകീര്‍ത്തനം നടത്താതെ بِحَمْدِهِ അവനെ സ്തുതിച്ചുകൊണ്ടു وَلَٰكِن എങ്കിലും لَّا تَفْقَهُونَ നിങ്ങള്‍ക്കു മനസ്സിലാവില്ല تَسْبِيحَهُمْ അവരുടെ തസ്ബീഹു إِنَّهُ كَانَ നിശ്ചയമായും അവനാകുന്നു حَلِيمًا സഹനശീലന്‍ غَفُورًا വളരെ പൊറുക്കുന്നവന്‍.
17:44ഏഴു ആകാശങ്ങളും, ഭൂമിയും, അവയിലുള്ളവരും അവനു "തസ്ബീഹു" [സ്തോത്രകീര്‍ത്തനം] ചെയ്യുന്നു. ഒരു വസ്തുവും തന്നെ, അവനെ സ്തുതിച്ചുകൊണ്ടു അവന് "തസ്ബീഹു" [സ്തോത്രകീര്‍ത്തനം] ചെയ്യാതെയില്ല. എങ്കിലും, അവരുടെ "തസ്ബീഹു" നിങ്ങള്‍ക്ക് മനസ്സിലാവുകയില്ല. നിശ്ചയമായും, അവന്‍ സഹനശീലനും, വളരെ പൊറുക്കുന്നവനുമാകുന്നു.
തഫ്സീർ : 44-44
View   
وَإِذَا قَرَأْتَ ٱلْقُرْءَانَ جَعَلْنَا بَيْنَكَ وَبَيْنَ ٱلَّذِينَ لَا يُؤْمِنُونَ بِٱلْـَٔاخِرَةِ حِجَابًۭا مَّسْتُورًۭا﴿٤٥﴾
share
وَإِذَا قَرَأْتَ നീ വായിച്ചാല്‍, ഓതിയാല്‍ الْقُرْآنَ ഖുർആന്‍ جَعَلْنَا നാം ആക്കും, ഏര്‍പ്പെടുത്തുന്നതാണ് بَيْنَكَ നിന്റെ ഇടയില്‍ وَبَيْنَ الَّذِينَ യാതൊരുവരുടെ ഇടയിലും لَا يُؤْمِنُونَ അവര്‍ വിശ്വസിക്കുന്നില്ല بِالْآخِرَةِ പരലോകത്തില്‍ حِجَابًا ഒരു മറ مَّسْتُورًا മറക്കപ്പെട്ടതായ.
17:45(നബിയേ) നീ ഖുർആന്‍ വായിക്കുന്നതായാല്‍, നിന്റെയും, പരലോകത്തില്‍ വിശ്വസിക്കാത്തവരുടെയും ഇടയില്‍ മറക്കപ്പെട്ട [ദൃശ്യമല്ലാത്ത] ഒരു മറയെ നാം ഏര്‍പ്പെടുത്തുന്നതാണ്.
وَجَعَلْنَا عَلَىٰ قُلُوبِهِمْ أَكِنَّةً أَن يَفْقَهُوهُ وَفِىٓ ءَاذَانِهِمْ وَقْرًۭا ۚ وَإِذَا ذَكَرْتَ رَبَّكَ فِى ٱلْقُرْءَانِ وَحْدَهُۥ وَلَّوْا۟ عَلَىٰٓ أَدْبَـٰرِهِمْ نُفُورًۭا﴿٤٦﴾
share
وَجَعَلْنَا നാം ആക്കുക (ഏര്‍പ്പെടുത്തുക) യും ചെയ്യും عَلَىٰ قُلُوبِهِمْ അവരുടെ ഹൃദയങ്ങളുടെ മേല്‍ أَكِنَّةً ചില മൂടികളെ أَن يَفْقَهُوهُ അവരതിനെ ഗ്രഹിക്കുന്നതിനു (തടസ്സമായി) وَفِي آذَانِهِمْ അവരുടെ കാതു(ചെവി)കളിലും وَقْرًا ഒരു ഭാരം, കട്ടി وَإِذَا ذَكَرْتَ നീ പ്രസ്താവിച്ചാല്‍ رَبَّكَ നിന്റെ റബ്ബിനെ فِي الْقُرْآنِ ഖുർആനില്‍ وَحْدَهُ അവനെ മാത്രം, ഏകനായി وَلَّوْا അവര്‍ തിരിഞ്ഞുപോകുന്നതാണ് عَلَىٰ أَدْبَارِهِمْ അവരുടെ പിന്‍പുറങ്ങളിലായി (പിന്നോക്കം) نُفُورًا വിരോണ്ടോട്ടമായി, വിറളിയെടുത്ത്, അറച്ച്.
17:46അതു ഗ്രഹിക്കുന്നതിനു (തടസ്സമായി) അവരുടെ ഹൃദയങ്ങളുടെ മേല്‍ നാം ചില മൂടികളും, അവരുടെ കാതുകളില്‍ ഒരു (തരം) ഭാരവും നാം ഏര്‍പ്പെടുത്തുകയും ചെയ്യുന്നതാണ്. ഖുർആനില്‍ നിന്റെ റബ്ബിനെ (കുറിച്ച്) മാത്രം നീ പ്രസ്താവിച്ചാല്‍ അവര്‍ വിറളിയെടുത്ത് തങ്ങളുടെ പിന്‍പുറങ്ങളിലായി തിരിഞ്ഞു പോകുന്നതാണ്.
തഫ്സീർ : 45-46
View   
نَّحْنُ أَعْلَمُ بِمَا يَسْتَمِعُونَ بِهِۦٓ إِذْ يَسْتَمِعُونَ إِلَيْكَ وَإِذْ هُمْ نَجْوَىٰٓ إِذْ يَقُولُ ٱلظَّـٰلِمُونَ إِن تَتَّبِعُونَ إِلَّا رَجُلًۭا مَّسْحُورًا﴿٤٧﴾
share
نَّحْنُ أَعْلَمُ നാം ഏറ്റം (നല്ലവണ്ണം) അറിയുന്നവനാണ് بِمَا യാതൊന്നിനെപ്പറ്റി, ഏതൊന്നു നിമിത്തം (എന്നു) يَسْتَمِعُونَ അവര്‍ ചെവികൊടുക്കുന്നു بِهِ അതുകൊണ്ടു, അതുനിമിത്തം, അതിനെപ്പറ്റി إِذْ يَسْتَمِعُونَ അവര്‍ ചെവികൊടുക്കുമ്പോള്‍ (ശ്രദ്ധിച്ചു കേള്‍ക്കുന്ന സന്ദര്‍ഭം) إِلَيْكَ നിന്നിലേക്കു وَإِذْ هُمْ അവരായിരിക്കുമ്പോഴും, അവരാകുന്ന സന്ദര്‍ഭവും نَجْوَىٰ സ്വകാര്യം (രഹസ്യം) പറയുന്നവര്‍ إِذْ يَقُولُ അതായതു പറയുമ്പോള്‍ الظَّالِمُونَ അക്രമികള്‍ إِن تَتَّبِعُونَ നിങ്ങള്‍ പിന്‍പറ്റുന്നില്ല (എന്നു) إِلَّا رَجُلًا ഒരു പുരുഷനെയല്ലാതെ مَّسْحُورًا മാരണം ചെയ്യപ്പെട്ട (ബാധിച്ച).
17:47അവര്‍ നിന്നിലേക്കു (ശ്രദ്ധിച്ചു) ചെവികൊടുക്കുമ്പോള്‍, അവര്‍ യാതൊന്നിനെപ്പറ്റി ചെവികൊടുക്കുന്നുവോ അതിനെക്കുറിച്ചു നാം നല്ലവണ്ണം അറിയുന്നവനാണ്; അവര്‍ സ്വകാര്യം പറയുന്നവരായിരിക്കുമ്പോഴും - അതായതു, "മാരണം ബാധിച്ച ഒരു പുരുഷനെയല്ലാതെ നിങ്ങള്‍ പിന്‍പറ്റുന്നില്ല" എന്ന് അവര്‍ പറയുന്ന സന്ദര്‍ഭം - (നാം നല്ലവണ്ണം അറിയുന്നവനാണ്).
ٱنظُرْ كَيْفَ ضَرَبُوا۟ لَكَ ٱلْأَمْثَالَ فَضَلُّوا۟ فَلَا يَسْتَطِيعُونَ سَبِيلًۭا﴿٤٨﴾
share
انظُرْ നോക്കുക كَيْفَ ضَرَبُوا അവര്‍ എങ്ങിനെ ആക്കി (വിവരിച്ചു) لَكَ നിനക്കു, തനിക്കു الْأَمْثَالَ ഉപമകളെ فَضَلُّوا അങ്ങനെ അവര്‍ വഴിപിഴച്ചു فَلَا يَسْتَطِيعُونَ എനി അവര്‍ക്കു സാധിക്കുകയില്ല سَبِيلًا ഒരു മാര്‍ഗ്ഗവും.
17:48(നബിയേ) നോക്കൂ: എങ്ങിനെയാണ് അവര്‍ നിനക്കു ഉപമകള്‍ വിവരിച്ചതെന്നു! അങ്ങനെ, അവര്‍ വഴിപിഴച്ചുപോയിരിക്കുന്നു; എനി, അവര്‍ക്കു ഒരു മാര്‍ഗ്ഗവും (പ്രാപിക്കുക) സാധ്യമാകുകയില്ല.
തഫ്സീർ : 47-48
View   
وَقَالُوٓا۟ أَءِذَا كُنَّا عِظَـٰمًۭا وَرُفَـٰتًا أَءِنَّا لَمَبْعُوثُونَ خَلْقًۭا جَدِيدًۭا﴿٤٩﴾
share
وَقَالُوا അവര്‍ പറയുകയാണു, പറയുകയും ചെയ്യുന്നു أَإِذَا كُنَّا നാം ആയിത്തീര്‍ന്നിട്ടാണോ عِظَامًا എല്ലുകള്‍ وَرُفَاتًا തുരുമ്പും أَإِنَّا നമ്മളോ, നിശ്ചയമായും നാമോ لَمَبْعُوثُونَ എഴുന്നേല്‍പ്പിക്കപ്പെടുന്നവര്‍ (തന്നെ ആകുന്നതു) خَلْقًا ഒരു സൃഷ്ടിയായി جَدِيدًا പുതുതായ.
17:49അവര്‍ പറയുകയാണു: "നാം എല്ലുകളും തുരുമ്പുകളും ആയിത്തീര്‍ന്നിട്ടാണോ?- നിശ്ചയമായും നാം, ഒരു പുതിയ സൃഷ്ടിയായി (വീണ്ടും) എഴുന്നേല്‍പിക്കപ്പെടുന്നവരാകുന്നു?!"
قُلْ كُونُوا۟ حِجَارَةً أَوْ حَدِيدًا﴿٥٠﴾
share
قُلْ പറയുക كُونُوا നിങ്ങളായിരിക്കുക حِجَارَةً കല്ലു أَوْ حَدِيدًا അല്ലെങ്കില്‍ ഇരുമ്പു.
17:50പറയുക: "നിങ്ങള്‍ കല്ലോ, ഇരുമ്പോ ആയിക്കൊള്ളുക;-
أَوْ خَلْقًۭا مِّمَّا يَكْبُرُ فِى صُدُورِكُمْ ۚ فَسَيَقُولُونَ مَن يُعِيدُنَا ۖ قُلِ ٱلَّذِى فَطَرَكُمْ أَوَّلَ مَرَّةٍۢ ۚ فَسَيُنْغِضُونَ إِلَيْكَ رُءُوسَهُمْ وَيَقُولُونَ مَتَىٰ هُوَ ۖ قُلْ عَسَىٰٓ أَن يَكُونَ قَرِيبًۭا﴿٥١﴾
share
أَوْ خَلْقًا അല്ലെങ്കില്‍ ഒരു സൃഷ്ടി, വല്ല സൃഷ്ടിയും مِّمَّا يَكْبُرُ വലുതായിരിക്കുന്ന (വലുതായി തോന്നുന്ന) فِي صُدُورِكُمْ നിങ്ങളുടെ നെഞ്ചു (ഹൃദയം) കളില്‍ فَسَيَقُولُونَ അപ്പോള്‍ (എന്നാല്‍) അവര്‍ വഴിയെ പറഞ്ഞേക്കും مَن يُعِيدُنَا നമ്മെ ആര്‍ മടക്കും, ആര്‍ നമ്മെ ആവര്‍ത്തിച്ചുണ്ടാക്കും قُلِ പറയുക الَّذِي فَطَرَكُمْ നിങ്ങള്‍ക്കു പ്രകൃതം നല്‍കിയ (നിങ്ങളെ സൃഷ്ടിച്ചുണ്ടാക്കിയ)വന്‍ أَوَّلَ مَرَّةٍ ഒന്നാം (ആദ്യ) പ്രാവശ്യം فَسَيُنْغِضُونَ അപ്പോള്‍ (എന്നാല്‍) അവര്‍ ആട്ടും, ഇളക്കും إِلَيْكَ നിന്റെ നേരെ, നിന്നിലേക്കു رُءُوسَهُمْ അവരുടെ തലകളെ وَيَقُولُونَ അവര്‍ പറയുകയും ചെയ്യും مَتَىٰ هُوَ എപ്പോഴാണ് അത് قُلْ പറയുക عَسَىٰ ആയേക്കാം أَن يَكُونَ അതായിരിക്കുക قَرِيبًا അടുത്ത് സമീപത്തില്‍.
17:51അല്ലെങ്കില്‍ നിങ്ങളുടെ നെഞ്ചു [ഹൃദയം[ കളില്‍ വലുതായിത്തോന്നുന്ന (മറ്റു) വല്ല സൃഷ്ടിയോ (ആയിക്കൊള്ളുക). [നിങ്ങള്‍ എന്തുതന്നെ ആയിരുന്നാലും നിങ്ങള്‍ എഴുന്നേല്‍പിക്കപ്പെടാതിരിക്കുകയില്ല]. അപ്പോള്‍, (വഴിയെ) അവര്‍ പറഞ്ഞേക്കും: "ആരാണ് നമ്മെ മട(ക്കി സൃഷ്ടി)ക്കുക?!" പറയുക: "ഒന്നാം പ്രാവശ്യം നിങ്ങളെ സൃഷ്ടിച്ചവന്‍ (തന്നെ)." അപ്പോള്‍, നിന്റെ നേരെ അവര്‍ തങ്ങളുടെ തലയാട്ടിയേക്കും; അവര്‍ പറയുകയും ചെയ്യും: "എപ്പോഴായിരിക്കും അതു?!" പറയുക: "അതു അടുത്ത് (തന്നെ) ആയേക്കാവുന്നതാണ്."
يَوْمَ يَدْعُوكُمْ فَتَسْتَجِيبُونَ بِحَمْدِهِۦ وَتَظُنُّونَ إِن لَّبِثْتُمْ إِلَّا قَلِيلًۭا﴿٥٢﴾
share
يَوْمَ يَدْعُوكُمْ നിങ്ങളെ അവന്‍ വിളിക്കുന്ന ദിവസം فَتَسْتَجِيبُونَ അപ്പോള്‍ നിങ്ങള്‍ ഉത്തരം നല്‍കും (നല്‍കുന്ന) بِحَمْدِهِ അവനെ സ്തുതിച്ചുകൊണ്ടു, അവന്റെ സ്തുതിയോടെ وَتَظُنُّونَ നിങ്ങള്‍ വിചാരിക്കുക (ധരിക്കുക - കരുതുക)യും ചെയ്യും إِن لَّبِثْتُمْ നിങ്ങള്‍ താമസിച്ചിട്ടില്ല (എന്നു) إِلَّا قَلِيلًا അല്‍പമല്ലാതെ, കുറച്ചൊഴികെ.
17:52(അതെ) അവന്‍ നിങ്ങളെ വിളിക്കുകയും, അപ്പോള്‍, അവനെ സ്തുതിച്ചുകൊണ്ട് നിങ്ങള്‍ (ആ വിളിക്ക്) ഉത്തരം നല്‍കുകയും ചെയ്യുന്ന ദിവസം; നിങ്ങള്‍ അല്‍പമല്ലാതെ താമസിക്കുകയുണ്ടായിട്ടില്ലെന്നു നിങ്ങള്‍ വിചാരിക്കുകയും ചെയ്യും.
തഫ്സീർ : 49-52
View   
وَقُل لِّعِبَادِى يَقُولُوا۟ ٱلَّتِى هِىَ أَحْسَنُ ۚ إِنَّ ٱلشَّيْطَـٰنَ يَنزَغُ بَيْنَهُمْ ۚ إِنَّ ٱلشَّيْطَـٰنَ كَانَ لِلْإِنسَـٰنِ عَدُوًّۭا مُّبِينًۭا﴿٥٣﴾
share
وَقُل പറയുകയും ചെയ്യുക لِّعِبَادِي എന്റെ അടിയാന്‍മാരോടു يَقُولُوا അവര്‍പറയട്ടെ الَّتِي യാതൊന്നു, ഏതോ ഒന്നു هِيَ അത് أَحْسَنُ കൂടുതല്‍ (ഏറ്റം) നല്ലതാണ് إِنَّ الشَّيْطَانَ നിശ്ചയമായും പിശാച് يَنزَغُ ഇളക്കിവിടും, തോണ്ടിവിടും بَيْنَهُمْ അവര്‍ക്കിടയില്‍ إِنَّ الشَّيْطَانَ നിശ്ചയമായും പിശാചു كَانَ ആകുന്നു, ആയിരിക്കുന്നു لِلْإِنسَانِ മനുഷ്യനു عَدُوًّا ശത്രു مُّبِينًا സ്പഷ്ടമായ, വ്യക്തമായ, തനി.
17:53(നബിയേ) എന്റെ അടിയാന്മാരോടു പറയുകയും ചെയ്യുക: "കൂടുതല്‍ നന്നായുള്ളതേതോ അതു [ആ വാക്കു] അവര്‍ പറഞ്ഞുകൊള്ളട്ടെ" എന്ന്. (കാരണം) നിശ്ചയമായും, പിശാച് അവര്‍ക്കിടയില്‍ (കുഴപ്പം) ഇളക്കിവിടുന്നതാണ്. നിശ്ചയമായും, പിശാച് മനുഷ്യനു സ്പഷ്ടമായ ഒരു ശത്രുവാകുന്നു.
തഫ്സീർ : 53-53
View   
رَّبُّكُمْ أَعْلَمُ بِكُمْ ۖ إِن يَشَأْ يَرْحَمْكُمْ أَوْ إِن يَشَأْ يُعَذِّبْكُمْ ۚ وَمَآ أَرْسَلْنَـٰكَ عَلَيْهِمْ وَكِيلًۭا﴿٥٤﴾
share
رَّبُّكُمْ നിങ്ങളുടെ റബ്ബ് أَعْلَمُ ഏറ്റം (നല്ലവണ്ണം) അറിയുന്നവനാണ് بِكُمْ നിങ്ങളെപ്പറ്റി إِن يَشَأْ അവന്‍ ഉദ്ദേശിക്കുന്ന പക്ഷം يَرْحَمْكُمْ നിങ്ങള്‍ക്കവന്‍ കരുണ ചെയ്യും أَوْ അല്ലെങ്കില്‍, അല്ലാത്ത പക്ഷം إِن يَشَأْ അവന്‍ ഉദ്ദേശിക്കുന്ന പക്ഷം يُعَذِّبْكُمْ നിങ്ങളെ അവന്‍ ശിക്ഷിക്കും وَمَا أَرْسَلْنَاكَ നിന്നെ നാം അയച്ചിട്ടില്ലതാനും عَلَيْهِمْ അവരുടെ മേല്‍ وَكِيلًا ഏല്‍പിക്കപ്പെട്ടവനായി.
17:54നിങ്ങളുടെ റബ്ബ് നിങ്ങളെപ്പറ്റി നല്ലവണ്ണം അറിയുന്നവനാകുന്നു. അവന്‍ ഉദ്ദേശിക്കുന്ന പക്ഷം, അവന്‍ നിങ്ങള്‍ക്കു കരുണ ചെയ്യും; അല്ലെങ്കില്‍ - അവന്‍ ഉദ്ദേശിക്കുന്നപക്ഷം - അവന്‍ നിങ്ങളെ ശിക്ഷിക്കും. (നബിയേ) നിന്നെ നാം അവരുടെ മേല്‍ (അധികാരം) ഏല്‍പിക്കപ്പെട്ടവനായി അയച്ചിട്ടില്ലതാനും.
وَرَبُّكَ أَعْلَمُ بِمَن فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۗ وَلَقَدْ فَضَّلْنَا بَعْضَ ٱلنَّبِيِّـۧنَ عَلَىٰ بَعْضٍۢ ۖ وَءَاتَيْنَا دَاوُۥدَ زَبُورًۭا﴿٥٥﴾
share
وَرَبُّكَ നിന്റെ റബ്ബു أَعْلَمُ നല്ലവണ്ണം അറിയുന്നവനാണ് بِمَن യാതൊരുവരെപ്പറ്റി فِي السَّمَاوَاتِ ആകാശങ്ങളിലുള്ള وَالْأَرْضِ ഭൂമിയിലും وَلَقَدْ فَضَّلْنَا നാം തീര്‍ച്ചയായും ശ്രേഷ്ഠമാക്കിയിട്ടുണ്ട് بَعْضَ ചിലരെ النَّبِيِّينَ നബിമാരില്‍ عَلَىٰ بَعْضٍ ചിലരെക്കാള്‍ وَآتَيْنَا നാം നല്‍കുകയും ചെയ്തിരിക്കുന്നു دَاوُودَ ദാവൂദിനു زَبُورًا സബൂര്‍ (ഏട്).
17:55നിന്റെ റബ്ബ് ആകാശങ്ങളിലും, ഭൂമിയിലുമുള്ളവരെപ്പറ്റി നല്ലവണ്ണം അറിയുന്നവനുമത്രെ. നബിമാരില്‍ ചിലരെ ചിലരെക്കാള്‍ നാം ശ്രേഷ്ഠമാക്കുകയും ചെയ്തിട്ടുണ്ട്. ദാവൂദിനു നാം "സബൂര്‍" [ഏട്] നല്‍കുകയും ചെയ്തിരിക്കുന്നു.
തഫ്സീർ : 54-55
View   
قُلِ ٱدْعُوا۟ ٱلَّذِينَ زَعَمْتُم مِّن دُونِهِۦ فَلَا يَمْلِكُونَ كَشْفَ ٱلضُّرِّ عَنكُمْ وَلَا تَحْوِيلًا﴿٥٦﴾
share
قُلِ പറയുക ادْعُوا നിങ്ങള്‍ വിളിക്കുവിന്‍, പ്രാര്‍ത്ഥിക്കുവിന്‍ الَّذِينَ യാതൊരുവരെ زَعَمْتُم നിങ്ങള്‍ വാദിച്ച, ജല്‍പിച്ച مِّن دُونِهِ അവനു പുറമെ, അവനെക്കൂടാതെ فَلَا يَمْلِكُونَ എന്നാല്‍ അവര്‍ സ്വാധീനമാക്കുകയില്ല (അവര്‍ക്കു സാധിക്കുകയില്ല) كَشْفَ തുറവിയാക്കല്‍, നീക്കുവാന്‍ الضُّرِّ ഉപദ്രവത്തെ عَنكُمْ നിങ്ങളില്‍ നിന്നു وَلَا تَحْوِيلًا (സ്ഥിതി) മാറ്റം വരുത്തുവാനുമില്ല.
17:56പറയുക: "അവനു [അല്ലാഹുവിനു] പുറമെ നിങ്ങള്‍ (ദൈവങ്ങളെന്നു) വാദിച്ചവരെ നിങ്ങള്‍ വിളിച്ചു പ്രാര്‍ത്ഥിച്ചുകൊള്ളുവിന്‍; - എന്നാല്‍, നിങ്ങളില്‍ നിന്നു ഉപദ്രവത്തെ (നീക്കി) തുറവിയാക്കുവാനകട്ടെ, സ്ഥിതിമാറ്റം വരുത്തുവാനകട്ടെ, അവര്‍ക്കു സാധ്യമാകുന്നതല്ല.
أُو۟لَـٰٓئِكَ ٱلَّذِينَ يَدْعُونَ يَبْتَغُونَ إِلَىٰ رَبِّهِمُ ٱلْوَسِيلَةَ أَيُّهُمْ أَقْرَبُ وَيَرْجُونَ رَحْمَتَهُۥ وَيَخَافُونَ عَذَابَهُۥٓ ۚ إِنَّ عَذَابَ رَبِّكَ كَانَ مَحْذُورًۭا﴿٥٧﴾
share
أُولَـٰئِكَഅക്കൂട്ടര്‍ الَّذِينَ يَدْعُونَ അവര്‍ വിളിക്കുന്ന (പ്രാര്‍ത്ഥിക്കുന്ന)വരായ يَبْتَغُونَ അവര്‍ തേടുന്നു, അന്വേഷിക്കുന്നു إِلَىٰ رَبِّهِمُ അവരുടെ റബ്ബിങ്കലേക്കു الْوَسِيلَةَ സമീപനമാര്‍ഗ്ഗം (മാദ്ധ്യമം) أَيُّهُمْ അവരില്‍ ഏതോ (അവര്‍) أَقْرَبُ ഏറ്റവും അടുത്തവര്‍ وَيَرْجُونَ അവര്‍ അഭിലഷിക്കുക (ആശിക്കുക - പ്രതീക്ഷിക്കുക)യും ചെയ്യുന്നു رَحْمَتَهُ അവന്റെ കാരുണ്യം وَيَخَافُونَ അവര്‍ ഭയപ്പെടുകയും ചെയ്യുന്നു عَذَابَهُ അവന്റെ ശിക്ഷയെ إِنَّ عَذَابَ നിശ്ചയമായും ശിക്ഷ رَبِّكَ നിന്റെ റബ്ബിന്റെ كَانَ ആകുന്നു, ആയിരിക്കുന്നു مَحْذُورًا ജാഗ്രതവെക്കപ്പെടേണ്ടത് (സൂക്ഷിക്കപ്പെടേണ്ടത് - കരുതിയിരിക്കേണ്ടത്).
17:57അവര്‍ വിളി(ച്ചു പ്രാര്‍ത്ഥി)ക്കുന്നവരായ അക്കൂട്ടര്‍,- തങ്ങളുടെ റബ്ബിങ്കലേക്കു സമീപനമാര്‍ഗ്ഗം തേടിക്കൊണ്ടിരിക്കുന്നു; അതായതു, അവരില്‍ അധികം അടുത്തവരേതോ അവര്‍ (തന്നെ). അവര്‍ അവന്റെ കാരുണ്യം അഭിലഷിക്കുകയും അവന്റെ ശിക്ഷ ഭയപ്പെടുകയും ചെയ്യുന്നു. നിശ്ചയമായും, നിന്റെ റബ്ബിന്റെ ശിക്ഷ (ജാഗ്രതയോടെ) സൂക്ഷിക്കപ്പെടേണ്ടാതാകുന്നു.
തഫ്സീർ : 56-57
View   
وَإِن مِّن قَرْيَةٍ إِلَّا نَحْنُ مُهْلِكُوهَا قَبْلَ يَوْمِ ٱلْقِيَـٰمَةِ أَوْ مُعَذِّبُوهَا عَذَابًۭا شَدِيدًۭا ۚ كَانَ ذَٰلِكَ فِى ٱلْكِتَـٰبِ مَسْطُورًۭا﴿٥٨﴾
share
وَإِن مِّن قَرْيَةٍ ഒരു രാജ്യവും ഇല്ല إِلَّا نَحْنُ നാം അല്ലാതെ مُهْلِكُوهَا അതിനെ നശിപ്പിക്കുന്നവര്‍ ദിവസത്തിനു قَبْلَ يَوْمِ മുമ്പ് الْقِيَامَةِ ക്വിയാമത്തിന്റെ أَوْ مُعَذِّبُوهَا അല്ലെങ്കില്‍ അതിനെ ശിക്ഷിക്കുന്നവര്‍ عَذَابًا ശിക്ഷ, വല്ല ശിക്ഷയും شَدِيدًا കഠിനമായ كَانَ ذَٰلِكَ ആയിരിക്കുന്നു فِي الْكِتَابِ ഗ്രന്ഥത്തില്‍, രേഖയില്‍ مَسْطُورًا രേഖപ്പെടുത്ത (എഴുതപ്പെട്ട)ത്.
17:58ഒരു രാജ്യവും (തന്നെ ഇല്ല,) ക്വിയാമത്തുനാളിനു മുമ്പ് നാം അതിനെ (അതിലെ നിവാസികളെ) നശിപ്പിക്കുന്നവരോ, അല്ലെങ്കില്‍ അതിനെ കഠിനമായ വല്ല ശിക്ഷയും ശിക്ഷിക്കുന്നവരോ ആയിരിക്കാതെ. അതു ഗ്രന്ഥത്തില്‍ രേഖപ്പെടുത്തപ്പെട്ട കാര്യമായിരിക്കുന്നു.
തഫ്സീർ : 58-58
View   
وَمَا مَنَعَنَآ أَن نُّرْسِلَ بِٱلْـَٔايَـٰتِ إِلَّآ أَن كَذَّبَ بِهَا ٱلْأَوَّلُونَ ۚ وَءَاتَيْنَا ثَمُودَ ٱلنَّاقَةَ مُبْصِرَةًۭ فَظَلَمُوا۟ بِهَا ۚ وَمَا نُرْسِلُ بِٱلْـَٔايَـٰتِ إِلَّا تَخْوِيفًۭا﴿٥٩﴾
share
وَمَا مَنَعَنَا നമ്മെ മുടക്കി (നമുക്കു തടസ്സമാ)യിട്ടില്ല أَن نُّرْسِلَ നാം അയക്കുന്നതിനു بِالْآيَاتِ ദൃഷ്ടാന്തങ്ങളെ, ദൃഷ്ടാന്തങ്ങളുമായി إِلَّا أَن كَذَّبَ വ്യാജമാക്കിയതല്ലാതെ بِهَا അവയെ الْأَوَّلُونَ ആദ്യത്തേവര്‍, പൂര്‍വ്വികന്‍മാര്‍ وَآتَيْنَا നാം നല്‍കി, നല്‍കുകയും ചെയ്തു ثَمُودَ ഥമൂദിനു النَّاقَةَ ഒട്ടകത്തെ مُبْصِرَةً കാണത്തക്കതായി (പ്രത്യക്ഷ ദൃഷ്ടാന്തമായിട്ടു) فَظَلَمُوا എന്നിട്ടവര്‍ അക്രമം പ്രവര്‍ത്തിച്ചു بِهَا അതുനിമിത്തം, അതു സംബന്ധിച്ചു وَمَا نُرْسِلُ നാം അയക്കുന്നില്ല, അയക്കാറില്ല بِالْآيَاتِ ദൃഷ്ടാന്തങ്ങളെ إِلَّا تَخْوِيفًا ഭയപ്പെടുത്തുന്നതിനല്ലാതെ.
17:59ദൃഷ്ടാന്തങ്ങളെ അയക്കുന്നതിനു നമ്മെ മുടക്കം ചെയ്തിട്ടില്ല; പൂര്‍വ്വികന്‍മാര്‍ അവയെ വ്യാജമാക്കിയെന്നതല്ലാതെ. ഥമൂദ് (ഗോത്രത്തി)നു നാം ഒട്ടകത്തെ കണ്ടറിയത്തക്കവിധം [പ്രത്യക്ഷദൃഷ്ടാന്തമായി] നല്‍കി; എന്നിട്ട് അതു സംബന്ധിച്ച് അവര്‍ അക്രമം പ്രവര്‍ത്തിച്ചു. ഭയപ്പെടുത്തുവാനായിട്ടല്ലാതെ, നാം ദൃഷ്ടാന്തങ്ങളെ അയക്കുന്നില്ലതാനും.
തഫ്സീർ : 59-59
View   
وَإِذْ قُلْنَا لَكَ إِنَّ رَبَّكَ أَحَاطَ بِٱلنَّاسِ ۚ وَمَا جَعَلْنَا ٱلرُّءْيَا ٱلَّتِىٓ أَرَيْنَـٰكَ إِلَّا فِتْنَةًۭ لِّلنَّاسِ وَٱلشَّجَرَةَ ٱلْمَلْعُونَةَ فِى ٱلْقُرْءَانِ ۚ وَنُخَوِّفُهُمْ فَمَا يَزِيدُهُمْ إِلَّا طُغْيَـٰنًۭا كَبِيرًۭا﴿٦٠﴾
share
وَإِذْ قُلْنَا നാം പറഞ്ഞ സന്ദര്‍ഭം لَكَ നിന്നോടു إِنَّ رَبَّكَ നിശ്ചയമായും നിന്റെ റബ്ബ് أَحَاطَ വലയം ചെയ്തിരിക്കുന്നു, ചൂഴ്ന്നിരിക്കുന്നു بِالنَّاسِ മനുഷ്യരെ, മനുഷ്യരില്‍ وَمَا جَعَلْنَا നാം ആക്കിയിട്ടുമില്ല الرُّؤْيَا കാഴ്ച്ചയെ الَّتِي أَرَيْنَاكَ നിനക്കു നാം കാണിച്ചു (കാട്ടി) തന്ന إِلَّا فِتْنَةً ഒരു പരീക്ഷണമല്ലാതെ لِّلنَّاسِ മനുഷ്യര്‍ക്ക് وَالشَّجَرَةَ വൃക്ഷ(മര) ത്തെയും الْمَلْعُونَةَ ശപിക്കപ്പെട്ട فِي الْقُرْآنِ ഖുർആനില്‍ (ഉള്ള) وَنُخَوِّفُهُمْ നാം അവരെ ഭയപ്പെടുത്തുകയും ചെയ്യുന്നു فَمَا يَزِيدُ എന്നാല്‍ (എന്നിട്ടും) അതു വര്‍ദ്ധിപ്പിക്കുന്നില്ല هُمْ അവര്‍ക്കു إِلَّا طُغْيَانًا അതിരുവിടല്‍ (ധിക്കാരം) അല്ലാതെ كَبِيرًا വലുതായ.
17:60"നിശ്ചയമായും, നിന്റെ റബ്ബ് മനുഷ്യരെ വലയം ചെയ്തിരിക്കുന്നു" എന്നു നാം നിന്നോടു പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക). നിനക്കു നാം കാണിച്ചുതന്നതായ (ആ) കാഴ്ചയെ മനുഷ്യര്‍ക്കു ഒരു പരീക്ഷണമായിട്ടല്ലാതെ നാം ആക്കിയിട്ടില്ല. ഖുർആനിലെ (ആ) ശപിക്കപ്പെട്ട വൃക്ഷത്തെയും (ഒരു പരീക്ഷണമാക്കിയിരിക്കുന്നു). നാം അവരെ ഭയപ്പെടുത്തിക്കൊണ്ടുമിരിക്കുന്നു; എന്നാല്‍ അതവര്‍ക്കു വലുതായ അതിരുകവിയലിനെ [ധിക്കാരത്തെ] യല്ലാതെ വര്‍ദ്ധിപ്പിക്കുന്നില്ല.
തഫ്സീർ : 60-60
View   
وَإِذْ قُلْنَا لِلْمَلَـٰٓئِكَةِ ٱسْجُدُوا۟ لِـَٔادَمَ فَسَجَدُوٓا۟ إِلَّآ إِبْلِيسَ قَالَ ءَأَسْجُدُ لِمَنْ خَلَقْتَ طِينًۭا﴿٦١﴾
share
وَإِذْ قُلْنَا നാം പറഞ്ഞ സന്ദര്‍ഭം لِلْمَلَائِكَةِ മലക്കുകളോടു اسْجُدُوا സുജൂദു ചെയ്യുവിന്‍ لِآدَمَ ആദമിനു فَسَجَدُوا എന്നിട്ടു (അപ്പോള്‍), അവര്‍ സുജൂദു ചെയ്തു إِلَّا إِبْلِيسَ ഇബ്ലീസു ഒഴികെ قَالَ അവന്‍ പറഞ്ഞു أَأَسْجُدُ ഞാന്‍ സുജൂദു ചെയ്യുകയോ, ചെയ്യുമോ لِمَنْ خَلَقْتَ നീ സൃഷ്ടിച്ചവനു طِينًا കളിമണ്ണാല്‍.
17:61"നിങ്ങള്‍ ആദമിനു "സുജൂദു" ചെയ്യുവിന്‍" എന്നു മലക്കുകളോടു നാം പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക). അപ്പോള്‍, അവര്‍ "സുജൂദു" ചെയ്തു - ഇബ്ലീസ്‌ ഒഴികെ. അവന്‍ പറഞ്ഞു: "നീ കളിമണ്ണിനാല്‍ സൃഷ്ടിച്ചവനു ഞാന്‍ "സുജൂദു" ചെയ്യുകയോ?!
قَالَ أَرَءَيْتَكَ هَـٰذَا ٱلَّذِى كَرَّمْتَ عَلَىَّ لَئِنْ أَخَّرْتَنِ إِلَىٰ يَوْمِ ٱلْقِيَـٰمَةِ لَأَحْتَنِكَنَّ ذُرِّيَّتَهُۥٓ إِلَّا قَلِيلًۭا﴿٦٢﴾
share
قَالَ അവന്‍ പറഞ്ഞു أَرَأَيْتَكَ നീ കണ്ടുവോ (പറഞ്ഞു തരുക) هَـٰذَا الَّذِي ഈയൊരുവനോ, യാതൊരുവന്‍ ഇവനോ كَرَّمْتَ നീ ആദരിച്ചു عَلَيَّ എന്നെക്കാള്‍ لَئِنْ أَخَّرْتَنِ തീര്‍ച്ചയായും എന്നെ നീ പിന്തിച്ചു (ഒഴിവാക്കിത്തന്നു) വെങ്കില്‍ إِلَىٰ يَوْمِ നാള്‍വരേക്ക് الْقِيَامَةِ ക്വിയാമത്തിന്റെ لَأَحْتَنِكَنَّ ഞാന്‍ അടക്കി ഒടുക്കും (ഒതുക്കും), അധികാരം നടത്തും, പറ്റെ നശിപ്പിക്കും ذُرِّيَّتَهُ അവന്റെ സന്തതികളെ إِلَّا قَلِيلًا അല്‍പമൊഴികെ, കുറച്ചല്ലാതെ.
17:62അവന്‍ പറഞ്ഞു: "കണ്ടുവോ, ഇവനോ എന്നെക്കാള്‍ നീ ആദരിച്ചിട്ടുള്ളവന്‍? (ഒന്നു പറഞ്ഞു തരൂ)! തീര്‍ച്ചയായും ക്വിയാമത്തുനാള്‍വരെ നീ എന്നെ (ഒഴിവാക്കി) പിന്തിച്ചുവെങ്കില്‍, ഇവന്റെ സന്തതികളെ അല്‍പം ഒഴിച്ച് (ബാക്കിയെല്ലാം) ഞാന്‍ അടക്കി ഒതുക്കുകതന്നെ ചെയ്യും.
قَالَ ٱذْهَبْ فَمَن تَبِعَكَ مِنْهُمْ فَإِنَّ جَهَنَّمَ جَزَآؤُكُمْ جَزَآءًۭ مَّوْفُورًۭا﴿٦٣﴾
share
قَالَ അവന്‍ പറഞ്ഞു اذْهَبْ നീ പോകുക فَمَن എന്നാല്‍ ആര്‍, വല്ലവനും تَبِعَكَ നിന്നെ തുടര്‍ന്ന്, നിന്നെ പിന്തുടര്‍ന്നുവോ مِنْهُمْ അവരില്‍നിന്നു فَإِنَّ എന്നാല്‍ നിശ്ചയമായും جَهَنَّمَ ജഹന്നം, നരകം جَزَاؤُكُمْ നിങ്ങളുടെ പ്രതിഫലമാകുന്നു جَزَاءً ഒരു പ്രതിഫലം مَّوْفُورًا നിറവേറ്റിക്കൊടുക്കപ്പെട്ട, പൂര്‍ത്തിയാക്കപ്പെട്ട (പൂര്‍ണ്ണമായ).
17:63അവന്‍ [അല്ലാഹു] പറഞ്ഞു: "നീ പോയിക്കൊള്ളുക. എന്നാല്‍, അവരില്‍നിന്നു നിന്നെ ആര്‍ പിന്തുടര്‍ന്നുവോ, അപ്പോള്‍ നിശ്ചയമായും, "ജഹന്നം" [നരകം] നിങ്ങളുടെ പ്രതിഫലമായിരിക്കും; (അതെ) പൂര്‍ണ്ണമാക്കപ്പെട്ട പ്രതിഫലം.
وَٱسْتَفْزِزْ مَنِ ٱسْتَطَعْتَ مِنْهُم بِصَوْتِكَ وَأَجْلِبْ عَلَيْهِم بِخَيْلِكَ وَرَجِلِكَ وَشَارِكْهُمْ فِى ٱلْأَمْوَٰلِ وَٱلْأَوْلَـٰدِ وَعِدْهُمْ ۚ وَمَا يَعِدُهُمُ ٱلشَّيْطَـٰنُ إِلَّا غُرُورًا﴿٦٤﴾
share
وَاسْتَفْزِزْ നീ ഇളക്കിവിടുകയും ചെയ്യുക مَنِ اسْتَطَعْتَ നിനക്കു സാധിച്ചവരെ مِنْهُم അവരില്‍ നിന്നു بِصَوْتِكَ നിന്റെ ശബ്ദം കൊണ്ട് وَأَجْلِبْ വിളിച്ചു കൂട്ടുക (ഒച്ചപ്പാടുണ്ടാക്കുക - ശേഖരിച്ചു കൂട്ടുകയും ചെയ്യുക عَلَيْهِم അവര്‍ക്കെതിരില്‍, അവരുടെമേല്‍ (എതിരായി) بِخَيْلِكَ നിന്റെ കുതിര (പ്പട്ടാളം) കൊണ്ട്, കുതിരപ്പടയെ وَرَجِلِكَ നിന്റെ കാലാള്‍ (പട്ടാളം) കൊണ്ടും, കാലാള്‍പ്പടയെയും وَشَارِكْهُمْ അവരോട് നീ പങ്കുചേരുകയും ചെയ്യുക فِي الْأَمْوَالِ സ്വത്തുക്കളില്‍ وَالْأَوْلَادِ മക്കളിലും وَعِدْهُمْ അവരോടു നീ വാഗ്ദാനവും ചെയ്യുക وَمَا يَعِدُهُمُ അവരോടു വാഗ്ദാനം ചെയ്കയില്ലതാനും الشَّيْطَانُ പിശാചു إِلَّا غُرُورًا വഞ്ചന (കൃത്രിമം) അല്ലാതെ.
17:64"നിന്റെ ശബ്ദം [ക്ഷണം] കൊണ്ട് അവരില്‍ നിന്നും നിനക്കു സാധ്യമായവരെ നീ ഇളക്കിവിട്ടേക്കുകയും ചെയ്തുകൊള്ളുക; അവര്‍ക്കെതിരില്‍ നിന്റെ കുതിരപ്പടയെയും, നിന്റെ കാലാള്‍പടയെയും നീ വിളിച്ച് കൂട്ടിക്കൊള്ളുകയും ചെയ്യുക; സ്വത്തുക്കളിലും, മക്കളിലും അവരുമായി നീ പങ്കുചേരുകയും ചെയ്യുക; അവരോടു നീ വാഗ്ദാനവും ചെയ്തുകൊള്ളുക." വഞ്ചനയല്ലാതെ പിശാചു അവരോടു വാഗ്ദാനം ചെയ്കയില്ലതാനും.
إِنَّ عِبَادِى لَيْسَ لَكَ عَلَيْهِمْ سُلْطَـٰنٌۭ ۚ وَكَفَىٰ بِرَبِّكَ وَكِيلًۭا﴿٦٥﴾
share
إِنَّ عِبَادِي നിശ്ചയമായും എന്റെ അടിയാന്‍മാര്‍ لَيْسَ لَكَ നിനക്കില്ല عَلَيْهِمْ അവരുടെമേല്‍, അവര്‍ക്കെതിരെ سُلْطَانٌ ഒരു അധികാരശക്തി وَكَفَىٰ മതിതാനും بِرَبِّكَ നിന്റെ റബ്ബ് (തന്നെ) وَكِيلًا ഭരമേല്‍പിക്കപ്പെടുന്നവനായി (ഉത്തരവാദപ്പെട്ടവനായി).
17:65"നിശ്ചയമായും, എന്റെ അടിയാന്‍മാര്‍ - അവരുടെ മേല്‍ നിനക്ക് ഒരധികാരശക്തിയുമില്ല." (കാര്യങ്ങള്‍) ഭരമേല്‍പിക്കപ്പെടുന്നവനായി നിന്റെ റബ്ബുതന്നെ മതിതാനും!
തഫ്സീർ : 61-65
View   
رَّبُّكُمُ ٱلَّذِى يُزْجِى لَكُمُ ٱلْفُلْكَ فِى ٱلْبَحْرِ لِتَبْتَغُوا۟ مِن فَضْلِهِۦٓ ۚ إِنَّهُۥ كَانَ بِكُمْ رَحِيمًۭا﴿٦٦﴾
share
رَّبُّكُمُ നിങ്ങളുടെ റബ്ബ്‌ الَّذِي يُزْجِي ഇളക്കി (ചലിപ്പിച്ചു) വിടുന്ന (തെളിക്കുന്ന) വനത്രെ لَكُمُ നിങ്ങള്‍ക്കുവേണ്ടി الْفُلْكَ കപ്പലിനെ فِي الْبَحْرِ സമുദ്രത്തില്‍ لِتَبْتَغُوا നിങ്ങള്‍ തേടു(അന്വേഷിക്കു)വാന്‍ വേണ്ടി مِن فَضْلِهِ അവന്റെ ദയവില്‍ (അനുഗ്രഹത്തില്‍) നിന്നു إِنَّهُ كَانَ നിശ്ചയമായും അവന്‍ ആകുന്നു بِكُمْ നിങ്ങളില്‍, നിങ്ങളെപ്പറ്റി, നിങ്ങളോടു رَحِيمًا കരുണയുള്ളവന്‍.
17:66നിങ്ങളുടെ റബ്ബ്‌ നിങ്ങള്‍ക്കുവേണ്ടി സമുദ്രത്തില്‍ കപ്പലിനെ ചലിപ്പിച്ചുതരുന്നവനത്രെ. അവന്റെ അനുഗ്രഹത്തില്‍നിന്നും നിങ്ങള്‍ തേടുവാന്‍വേണ്ടി. നിശ്ചയമായും അവന്‍, നിങ്ങളില്‍ കരുണയുള്ളവനാകുന്നു.
وَإِذَا مَسَّكُمُ ٱلضُّرُّ فِى ٱلْبَحْرِ ضَلَّ مَن تَدْعُونَ إِلَّآ إِيَّاهُ ۖ فَلَمَّا نَجَّىٰكُمْ إِلَى ٱلْبَرِّ أَعْرَضْتُمْ ۚ وَكَانَ ٱلْإِنسَـٰنُ كَفُورًا﴿٦٧﴾
share
وَإِذَا مَسَّكُمُ നിങ്ങളെ സ്പര്‍ശി(ബാധി)ച്ചാല്‍ الضُّرُّ ഉപദ്രവം, കഷ്ടത فِي الْبَحْرِ സമുദ്രത്തില്‍ ضَلَّ വഴിതെറ്റി (മറഞ്ഞു - അപ്രത്യക്ഷമായി) പോകും مَن تَدْعُونَ നിങ്ങള്‍ വിളിക്കുന്ന (പ്രാര്‍ഥി)വര്‍ إِلَّا إِيَّاهُ അവന്‍ ഒഴികെ فَلَمَّا نَجَّاكُمْ എന്നാലവന്‍ നിങ്ങളെ രക്ഷപ്പെടുത്തുമ്പോള്‍ إِلَى الْبَرِّ കരയിലേക്കു أَعْرَضْتُمْ നിങ്ങള്‍ തിരിഞ്ഞു (അവഗണിച്ചു) കളയുന്നതാണ് وَكَانَ الْإِنسَانُ മനുഷ്യന്‍ ആകുന്നു كَفُورًا നന്ദികെട്ടവന്‍.
17:67സമുദ്രത്തില്‍വെച്ച്‌ നിങ്ങള്‍ക്കു ഉപദ്രവം ബാധിച്ചാല്‍ നിങ്ങള്‍ വിളി (ച്ചു പ്രാര്‍ഥി)ക്കുന്നവര്‍ (നിങ്ങളുടെ മനസ്സുകളില്‍ നിന്നു) അപ്രത്യക്ഷമാകും- അവന്‍ (മാത്രം) ഒഴികെ. എന്നാല്‍, അവന്‍ നിങ്ങളെ കരയിലേക്കു രക്ഷപ്പെടുത്തുമ്പോള്‍, നിങ്ങള്‍ തിരിഞ്ഞു കളയുകയായി! മനുഷ്യന്‍ നന്ദികെട്ടവനാകുന്നുതാനും!
തഫ്സീർ : 66-67
View   
أَفَأَمِنتُمْ أَن يَخْسِفَ بِكُمْ جَانِبَ ٱلْبَرِّ أَوْ يُرْسِلَ عَلَيْكُمْ حَاصِبًۭا ثُمَّ لَا تَجِدُوا۟ لَكُمْ وَكِيلًا﴿٦٨﴾
share
أَفَأَمِنتُمْ അപ്പോള്‍ നിങ്ങള്‍ നിര്‍ഭയരായിരിക്കുന്നുവോ أَن يَخْسِفَ അവന്‍ ആഴ്‌ത്തിക്കളയുന്നതിനെ بِكُمْ നിങ്ങളെ, നിങ്ങളെയും കൊണ്ട് جَانِبَ ഭാഗത്ത്‌, ഭാഗത്തെ الْبَرِّ കരയുടെ أَوْ يُرْسِلَ അല്ലെങ്കില്‍ അയക്കുന്നതിനെ عَلَيْكُمْ നിങ്ങളില്‍, നിങ്ങളുടെമേല്‍ حَاصِبًا വല്ല ചരല്‍ വര്‍ഷവും, ഒരു ചരല്‍മഴ, കൊടുങ്കാറ്റ് ثُمَّ പിന്നെ لَا تَجِدُوا നിങ്ങള്‍ കണ്ടെത്താതെയും لَكُمْ നിങ്ങള്‍ക്ക്‌ وَكِيلًا ഭരമേല്‌പിക്കപ്പെടുന്ന (ഏറ്റെടുക്കുന്നവനെ).
17:68അപ്പോള്‍ (ഹേ, കൂട്ടരേ,) നിങ്ങള്‍ നിര്‍ഭയരായിരിക്കുകയാണോ? കരയുടെ ഭാഗത്തു നിങ്ങളെ അവന്‍ ആഴ്‌ത്തിക്കളയുന്നതിനെ! അല്ലെങ്കില്‍, നിങ്ങളുടെമേല്‍ വല്ല ചരല്‍മഴയും അവന്‍ അയക്കുന്നതിനെ! പിന്നെ നിങ്ങള്‍ക്കു (കാര്യങ്ങള്‍) ഭരമേല്‌പിക്കപ്പെടുന്ന ഒരാളെയും നിങ്ങള്‍ കണ്ടെത്താതിരിക്കുകയും (ചെയ്യുന്നതിനെ)!
أَمْ أَمِنتُمْ أَن يُعِيدَكُمْ فِيهِ تَارَةً أُخْرَىٰ فَيُرْسِلَ عَلَيْكُمْ قَاصِفًۭا مِّنَ ٱلرِّيحِ فَيُغْرِقَكُم بِمَا كَفَرْتُمْ ۙ ثُمَّ لَا تَجِدُوا۟ لَكُمْ عَلَيْنَا بِهِۦ تَبِيعًۭا﴿٦٩﴾
share
أَمْ അതോ, അതല്ല, അല്ലാത്തപക്ഷം أَمِنتُمْ നിങ്ങള്‍ നിര്‍ഭയരായോ أَن يُعِيدَكُمْ അവന്‍ നിങ്ങളെ മടക്കുന്ന (ആവര്‍ത്തിക്കുന്ന) തിനെ فِيهِ അതില്‍ تَارَةً പ്രാവശ്യം أُخْرَىٰ വേറെ, മറ്റു فَيُرْسِلَ എന്നിട്ട്‌ അയക്കുകയും عَلَيْكُمْ നിങ്ങളുടെമേല്‍ قَاصِفًا ഒരു കഠോരമായ, രൂക്ഷമായത് مِّنَ الرِّيحِ കാറ്റില്‍ നിന്ന് فَيُغْرِقَكُم എന്നിട്ട് നിങ്ങളെ മുക്കി നശിപ്പിക്കുക بِمَا كَفَرْتُمْ നിങ്ങള്‍ അവിശ്വസിച്ച (നന്ദികേട്‌ കാണിച്ച) തിനു (പകരം) ثُمَّ لَا تَجِدُوا പിന്നെ നിങ്ങള്‍ കണ്ടെത്താതെയും لَكُمْ നിങ്ങള്‍ക്ക്‌ عَلَيْنَا നമ്മുടെമേല്‍, നമുക്കെതിരെ بِهِ അതിനെപ്പറ്റി, അതിന് تَبِيعًا പിന്നാലെ കൂടുന്ന ഒരാളെയും.
17:69അതല്ല, നിങ്ങള്‍ നിര്‍ഭയരായിരിക്കുകയാണോ? അതില്‍ [സമുദ്രത്തില്‍] മറ്റൊരു പ്രാവശ്യം നിങ്ങളെ (വീണ്ടും) മട(ക്കി എത്തി)ക്കുന്നതിനെ! എന്നിട്ട്‌ ഒരു (ശക്തിയായ) കൊടുങ്കാറ്റ്‌ നിങ്ങളുടെമേല്‍ അവന്‍ അയച്ച് നിങ്ങള്‍ നന്ദികേട്‌ കാണിച്ചതിന്നു നിങ്ങളെ മുക്കിക്കൊന്നു കളയുന്നതിനെ! പിന്നെ നിങ്ങള്‍, നമുക്കെതിരില്‍ അതിനെപ്പറ്റി (നടപടി എടുക്കുവാന്‍) പിന്നാലെ കൂടുന്ന ഒരാളെയും നിങ്ങള്‍ക്ക്‌ കണ്ടെത്താതിരിക്കുകയും (ചെയ്യുന്നതിനെ)!
തഫ്സീർ : 68-69
View   
وَلَقَدْ كَرَّمْنَا بَنِىٓ ءَادَمَ وَحَمَلْنَـٰهُمْ فِى ٱلْبَرِّ وَٱلْبَحْرِ وَرَزَقْنَـٰهُم مِّنَ ٱلطَّيِّبَـٰتِ وَفَضَّلْنَـٰهُمْ عَلَىٰ كَثِيرٍۢ مِّمَّنْ خَلَقْنَا تَفْضِيلًۭا﴿٧٠﴾
share
وَلَقَدْ തീര്‍ച്ചയായും ഉണ്ട് كَرَّمْنَا നാം ആദരിക്കുക - മാനിക്കുക (ഉണ്ടായിട്ടുണ്ടു) بَنِي آدَمَ ആദമിന്റെ മക്കളെ وَحَمَلْنَاهُمْ നാം വഹിക്ക (കയറ്റുക) യും ചെയ്‌തിരിക്കുന്നു അവരെ فِي الْبَرِّ കരയില്‍ وَالْبَحْرِ കടലി(സമുദ്രത്തി)ലും وَرَزَقْنَاهُم അവര്‍ക്കു നാം (ആഹാരം - ഉപജീവനം) നല്‍കുകയും ചെയ്‌തിരിക്കുന്നു مِّنَ الطَّيِّبَاتِ നല്ല (വിശിഷ്‌ട) വസ്‌തുക്കളില്‍ നിന്നു وَفَضَّلْنَاهُمْ അവരെ നാം ശ്രേഷ്‌ഠരാക്കുക (മെച്ചപ്പെടുത്തുക) യും ചെയ്‌തിരിക്കുന്നു عَلَىٰ كَثِيرٍ പലരെയും (മിക്കവരെയും, അധികത്തെയും) കാള്‍ مِّمَّنْ خَلَقْنَا നാം സൃഷ്‌ടിച്ചവരില്‍ നിന്നു تَفْضِيلًا ഒരു ശ്രേഷ്‌ഠമാക്കല്‍, മെച്ചപ്പെടുത്തല്‍.
17:70തീര്‍ച്ചയായും, ആദമിന്റെ സന്തതികളെ (മനുഷ്യരെ) നാം ആദരിച്ചിട്ടുണ്ട്‌; കരയിലും കടലിലും അവരെ നാം [വാഹനം] കയറ്റുകയും ചെയ്‌തിരിക്കുന്നു; നല്ല [വിശിഷ്‌ട] വസ്‌തുക്കളില്‍ നിന്നും അവര്‍ക്കു നാം ആഹാരം നല്‍കുകയും ചെയ്‌തിരിക്കുന്നു; നാം സൃഷ്‌ടിച്ചിട്ടുള്ളവരില്‍ മിക്കവരെക്കാളും ഒരു വലിയ ശ്രേഷ്‌ഠത അവര്‍ക്ക്‌ നാം നല്‍കുകയും ചെയ്‌തിരിക്കുന്നു.
തഫ്സീർ : 70-70
View   
يَوْمَ نَدْعُوا۟ كُلَّ أُنَاسٍۭ بِإِمَـٰمِهِمْ ۖ فَمَنْ أُوتِىَ كِتَـٰبَهُۥ بِيَمِينِهِۦ فَأُو۟لَـٰٓئِكَ يَقْرَءُونَ كِتَـٰبَهُمْ وَلَا يُظْلَمُونَ فَتِيلًۭا﴿٧١﴾
share
يَوْمَ ദിവസം نَدْعُو നാം വിളിക്കുന്ന كُلَّ أُنَاسٍ എല്ലാമനുഷ്യരെയും بِإِمَامِهِمْ അവരുടെ മുമ്പന്‍ (നേതാവു) സഹിതം فَمَنْ അപ്പോള്‍ ആര്‍ أُوتِيَ നല്‍കപ്പെട്ടു كِتَابَهُ അവന്റെ ഗ്രന്ഥം بِيَمِينِهِ തന്റെ വലങ്കയ്യില്‍ فَأُولَـٰئِكَ എന്നാല്‍ ആ കൂട്ടര്‍, അവര്‍ يَقْرَءُونَ വായിക്കും, വായിച്ചുകൊണ്ടിരിക്കും كِتَابَهُمْ അവരുടെ ഗ്രന്ഥം وَلَا يُظْلَمُونَ അവര്‍ അനീതി (അവര്‍ അക്രമം) ചെയ്യപ്പെടുകയുമില്ല فَتِيلًا ഒരു ആരോളം (തരിമ്പും -ഒട്ടും).
17:71എല്ലാ മനുഷ്യരെയും അവരുടെ നേതാവുസഹിതം നാം വിളിക്കുന്ന ദിവസം (ഓര്‍ക്കുക). അപ്പോള്‍, ആര്‍ക്കു തന്റെ (രേഖാ) ഗ്രന്ഥം തന്റെ വലം കയ്യില്‍ നല്‍കപ്പെടുന്നുവോ അക്കൂട്ടര്‍ അവരുടെ (രേഖാ) ഗ്രന്ഥം വായിക്കുന്നതാണ്‌. അവര്‍ ഒരു തരിമ്പും (ഒട്ടും) അനീതി ചെയ്യപ്പെടുകയുമില്ല.
وَمَن كَانَ فِى هَـٰذِهِۦٓ أَعْمَىٰ فَهُوَ فِى ٱلْـَٔاخِرَةِ أَعْمَىٰ وَأَضَلُّ سَبِيلًۭا﴿٧٢﴾
share
وَمَن كَانَ ആര്‍ ആയിരുന്നാല്‍ فِي هَـٰذِهِ ഇതില്‍ (ഇവിടത്തില്‍) أَعْمَىٰ അന്ധന്‍ فَهُوَ എന്നാലവന്‍ فِي الْآخِرَةِ പരലോകത്തിലും أَعْمَىٰ അന്ധനായിരിക്കും وَأَضَلُّ ഏറ്റം (കൂടുതല്‍) പിഴച്ചവനും سَبِيلًا വഴി.
17:72ഇവിടത്തില്‍ (ഇഹത്തില്‍) ആര്‍ അന്ധനായിരുന്നുവോ അവന്‍ പരത്തിലും അന്ധനായിരിക്കും; ഏറ്റവും വഴിപിഴച്ചവനുമായിരിക്കും.
തഫ്സീർ : 71-72
View   
وَإِن كَادُوا۟ لَيَفْتِنُونَكَ عَنِ ٱلَّذِىٓ أَوْحَيْنَآ إِلَيْكَ لِتَفْتَرِىَ عَلَيْنَا غَيْرَهُۥ ۖ وَإِذًۭا لَّٱتَّخَذُوكَ خَلِيلًۭا﴿٧٣﴾
share
وَإِن كَادُوا നിശ്ചയമായും അവരാകാറായിരിക്കുന്നു, ആകുമാറായി لَيَفْتِنُونَكَ നിന്നെ കുഴപ്പത്തിലാക്കുക തന്നെ عَنِ الَّذِي യാതൊന്നില്‍ നിന്നു أَوْحَيْنَا നാം വഹ്‌യു നല്‍കിയ إِلَيْكَ നിനക്കു, നിന്നിലേക്ക്‌ لِتَفْتَرِيَ നീ കെട്ടിച്ചമക്കു (കെട്ടിപ്പറയു)വാന്‍ عَلَيْنَا നമ്മുടെ പേരില്‍ غَيْرَهُ ഇതല്ലാ (അതല്ലാ) ത്തതിനെ وَإِذًا لَّاتَّخَذُوكَ അപ്പോള്‍, അന്നേരം എന്നാല്‍ അവര്‍ നിന്നെ ആക്കുകതന്നെ ചെയ്യുന്നതുമാണ്‌ خَلِيلًا ഒരു ചങ്ങാതി, സുഹൃത്ത്.
17:73(നബിയേ) നിശ്ചയമായും, നിനക്കു നാം "വഹ്‌യ്‌" (സന്ദേശം) നല്‍കിയിട്ടുള്ളതില്‍ നിന്നു അവര്‍ നിന്നെ (തെറ്റിച്ചു) കുഴപ്പത്തിലാക്കുമാറായിരിക്കുന്നു: ഇതല്ലാത്തതു (വല്ലതും) നമ്മുടെ പേരില്‍ നീ കെട്ടിച്ചമക്കുവാന്‍ വേണ്ടി. എന്നാല്‍ (അപ്പോള്‍) അവര്‍ നിന്നെ ഒരു ചങ്ങാതിയാക്കുകതന്നെ ചെയ്യുന്നതുമാണ്‌.
وَلَوْلَآ أَن ثَبَّتْنَـٰكَ لَقَدْ كِدتَّ تَرْكَنُ إِلَيْهِمْ شَيْـًۭٔا قَلِيلًا﴿٧٤﴾
share
وَلَوْلَا ഇല്ലായിരുന്നെങ്കില്‍ أَن ثَبَّتْنَاكَ നിന്നെ നാം ഉറപ്പിച്ചു നിറുത്തല്‍ لَقَدْ كِدتَّ തീര്‍ച്ചയായും നീ ആയേക്കും (ആകുമാറാകുന്നതാണ്) تَرْكَنُ നീ ചായുക, ചെരിയുക إِلَيْهِمْ അവരിലേക്കു شَيْئًا قَلِيلًا കുറഞ്ഞു വസ്തു (അല്‍പമൊന്നു - കുറച്ചൊന്നു).
17:74നിന്നെ നാം ഉറപ്പിച്ചു നിറുത്തിയിട്ടില്ലായിരുന്നെങ്കില്‍; തീര്‍ച്ചയായും, നീ അവരിലേക്കു അല്‌പമൊന്ന്‌ ചാഞ്ഞു പോയേക്കുകതന്നെ ചെയ്യുമായിരുന്നു.
إِذًۭا لَّأَذَقْنَـٰكَ ضِعْفَ ٱلْحَيَوٰةِ وَضِعْفَ ٱلْمَمَاتِ ثُمَّ لَا تَجِدُ لَكَ عَلَيْنَا نَصِيرًۭا﴿٧٥﴾
share
إِذًا എന്നാല്‍, അപ്പോള്‍ لَّأَذَقْنَاكَ നിനക്കു (നിന്നെ) നാം ആസ്വദി (അനുഭവി) പ്പിക്കുക തന്നെ ചെയ്യും ضِعْفَ ഇരട്ടി الْحَيَاةِ ജീവിതത്തിന്റെ (ലെ) وَضِعْفَ ഇരട്ടിയും الْمَمَاتِ മരണത്തിന്റെ (ലെ) ثُمَّ പിന്നെ لَا تَجِدُ നീ കണ്ടെത്തുക (നിനക്കു കിട്ടുക)യില്ല لَكَ നിനക്കു عَلَيْنَا നമുക്കെതിരെ نَصِيرًا ഒരു സഹായകനെയും.
17:75എന്നാല്‍ (ചാഞ്ഞുപോയാല്‍) നിനക്കു നാം (ഈ) ജീവിതത്തിലെ ഇരട്ടി (ശിക്ഷ)യും മരണത്തിലെ ഇരട്ടി (ശിക്ഷ) യും ആസ്വദിപ്പിക്കുകതന്നെ ചെയ്യുന്നതാണ്‌. പിന്നെ, നമുക്കെതിരില്‍ ഒരു സഹായകനെയും നീ കണ്ടെത്തുകയുമില്ല.
തഫ്സീർ : 73-75
View   
وَإِن كَادُوا۟ لَيَسْتَفِزُّونَكَ مِنَ ٱلْأَرْضِ لِيُخْرِجُوكَ مِنْهَا ۖ وَإِذًۭا لَّا يَلْبَثُونَ خِلَـٰفَكَ إِلَّا قَلِيلًۭا﴿٧٦﴾
share
وَإِن كَادُوا നിശ്ചയമായും അവര്‍ ആകാറായിരിക്കുന്നു لَيَسْتَفِزُّونَكَ നിന്നെ ഇളക്കി (മിരട്ടി) വിടുക തന്നെ ചെയ്യുക مِنَ الْأَرْضِ ഭൂമിയില്‍ (നാട്ടില്‍) നിന്നു لِيُخْرِجُوكَ നിന്നെ പുറത്താക്കുവാന്‍വേണ്ടി مِنْهَا അതില്‍ (അവിടെ) നിന്നു وَإِذًا എന്നാല്‍, അപ്പോള്‍ لَّا يَلْبَثُونَ അവര്‍ താമസിക്കുക (കഴിഞ്ഞുകൂടുക)യില്ല خِلَافَكَ നിന്റെ പിന്നീടു, നിനക്കെതിരില്‍ [خَلْفَكَ നിന്റെ പിന്നില്‍] إِلَّا قَلِيلًا അല്‍പം (കുറച്ച്) അല്ലാതെ.
17:76നിശ്ചയമായും, അവര്‍ നിന്നെ ഭൂമിയില്‍ (നാട്ടില്‍) നിന്ന്‌ മിരട്ടി വിടുമാറായിരിക്കുന്നു; നിന്നെ അതില്‍നിന്നും പുറത്താക്കുവാന്‍ വേണ്ടി. എന്നാല്‍, (അപ്പോള്‍) നിന്റെ പിന്നീട്‌ അവര്‍ അല്‍പമല്ലാതെ (അവിടെ) താമസിക്കുകയില്ലതാനും.
سُنَّةَ مَن قَدْ أَرْسَلْنَا قَبْلَكَ مِن رُّسُلِنَا ۖ وَلَا تَجِدُ لِسُنَّتِنَا تَحْوِيلًا﴿٧٧﴾
share
سُنَّةَ നടപടിച്ചട്ടം, പതിവു مَن യാതൊരുവരുടെ قَدْ أَرْسَلْنَا നാം അയക്കുകയുണ്ടായ قَبْلَكَ നിന്റെ മുമ്പ്‌ مِن رُّسُلِنَا നമ്മുടെ റസൂലുകളില്‍നിന്നു وَلَا تَجِدُ നീ കണ്ടെത്തുകയുമില്ല لِسُنَّتِنَا നമ്മുടെ നടപടിച്ചട്ടത്തിനു تَحْوِيلًا ഒരു സ്ഥിതിമാറ്റം (ഭേദഗതി) വരുത്തല്‍.
17:77(അതെ) നമ്മുടെ റസൂലുകളില്‍നിന്ന്‌ നിന്റെ മുമ്പ്‌ നാം അയക്കുകയുണ്ടായിട്ടുള്ളവരുടെ (കാര്യത്തിലുണ്ടായ) നടപടിച്ചട്ടം! നമ്മുടെ നടപടിച്ചട്ടത്തിന്‌ ഒരു ഭേദഗതിയും നീ കണ്ടെത്തുകയില്ല
തഫ്സീർ : 76-77
View   
أَقِمِ ٱلصَّلَوٰةَ لِدُلُوكِ ٱلشَّمْسِ إِلَىٰ غَسَقِ ٱلَّيْلِ وَقُرْءَانَ ٱلْفَجْرِ ۖ إِنَّ قُرْءَانَ ٱلْفَجْرِ كَانَ مَشْهُودًۭا﴿٧٨﴾
share
أَقِمِ الصَّلَاةَ നമസ്‌കാരം നിലനിറുത്തുക لِدُلُوكِ നീക്കത്തിനു, തിരിയുന്നതിനു (തിരിയുമ്പോള്‍) الشَّمْسِ സൂര്യന്റെ, സൂര്യന്‍ إِلَىٰ غَسَقِ ഇരുട്ടു(ന്നതു)വരെ اللَّيْلِ രാത്രി وَقُرْآنَ പാരായണവും, ഖുർആനും الْفَجْرِ പ്രഭാത (നമസ്‌കാര)ത്തിലെ إِنَّ قُرْآنَ നിശ്ചയമായും പാരായണവും, ഖുർആന്‍ الْفَجْرِ പ്രഭാതത്തിലെ كَانَ അതാകുന്നു, ആയിരിക്കുന്നു مَشْهُودًا സാക്ഷ്യം വഹിക്കപ്പെടുന്നത്, ഹാജറാക്കപ്പെടുന്നത്.
17:78സൂര്യന്‍ (ഉച്ച) തിരിയുമ്പോള്‍ (മുതല്‍) രാത്രി ഇരുട്ടുന്നതുവരെ നീ നമസ്‌കാരം നിലനിറുത്തുക; പ്രഭാത (നമസ്‌കാര)ത്തിലെ [ഖുർആന്‍] പാരായണവും [നിലനിറുത്തുക] നിശ്ചയമായും, പ്രഭാത [നമസ്‌കാര] ത്തിലെ [ഖുർആന്‍] പാരായണം, സാക്ഷ്യപ്പെടുത്തുന്നതാകുന്നു.
وَمِنَ ٱلَّيْلِ فَتَهَجَّدْ بِهِۦ نَافِلَةًۭ لَّكَ عَسَىٰٓ أَن يَبْعَثَكَ رَبُّكَ مَقَامًۭا مَّحْمُودًۭا﴿٧٩﴾
share
وَمِنَ اللَّيْلِ രാത്രിയില്‍ നിന്നു (തന്നെ) فَتَهَجَّدْ നീ തഹജ്ജുദ്‌ (നമസ്‌കാരം) ചെയ്യുക بِهِ അതുമായി, അതുകൊണ്ട് نَافِلَةً കൂടുതലായുള്ള (അധികമുള്ള) തെന്ന നിലക്കു لَّكَ നിനക്കു عَسَىٰ ആയേക്കാം أَن يَبْعَثَكَ നിന്നെ നിയോഗിക്കുക, എഴുന്നേല്‍പിക്കുക, അയക്കുക رَبُّكَ നിന്റെ റബ്ബ്‌ مَقَامًا ഒരു സ്ഥാനത്തു مَّحْمُودًا സ്‌തുതിക്കപ്പെടുന്നതായ.
17:79രാത്രിയില്‍നിന്നും [തന്നെ, അല്‍പസമയം] അതുമായി നീ `തഹജ്ജുദ്‌" [ഉറക്കമുണര്‍ന്നുള്ള നമസ്‌കാരം] ചെയ്‌തുകൊള്ളുക; നിനക്കു [നിര്‍ബന്ധത്തിനു പുറകെ] കൂടുതലായുള്ള ഒരു കാര്യം (ഐച്ഛികം) എന്ന നിലക്ക്‌. നിന്റെ റബ്ബ്‌ നിന്നെ സ്‌തുതിക്കപ്പെടുന്നതായ ഒരു സ്ഥാനത്ത്‌ എഴുന്നേല്‍പിച്ചു തന്നേക്കാം.
തഫ്സീർ : 78-79
View   
وَقُل رَّبِّ أَدْخِلْنِى مُدْخَلَ صِدْقٍۢ وَأَخْرِجْنِى مُخْرَجَ صِدْقٍۢ وَٱجْعَل لِّى مِن لَّدُنكَ سُلْطَـٰنًۭا نَّصِيرًۭا﴿٨٠﴾
share
وَقُل നീ പറയുകയും ചെയ്യുക رَّبِّ എന്റെ റബ്ബേ, രക്ഷിതാവേ أَدْخِلْنِي എന്നെ നീ പ്രവേശിപ്പിക്കണേ مُدْخَلَ പ്രവേശിപ്പിക്കല്‍ (പ്രവേശനം) صِدْقٍ സത്യത്തിന്റെ وَأَخْرِجْنِي എന്നെ നീ പുറപ്പെടുവിക്കുകയും വേണമേ مُخْرَجَ പുറപ്പെടുവിക്കല്‍ (പുറപ്പാട്) صِدْقٍ സത്യത്തിന്റെ وَاجْعَل لِّي നീ ആക്കു (ഏര്‍പ്പെടുത്തു) കയും വേണമേ مِن لَّدُنكَ എനിക്കു നിന്റെ പക്കല്‍നിന്നു سُلْطَانًا ശക്തി, അധികാരം نَّصِيرًا സഹായിക്കുന്ന (സഹായകമായ).
17:80[നബിയേ] നീ പറയുകയും ചെയ്യുക: "എന്റെ റബ്ബേ! എന്നെ നീ സത്യത്തിന്റെതായ പ്രവേശനം പ്രവേശിപ്പിക്കുകയും, സത്യത്തിന്റേതായ പുറപ്പാടു പുറപ്പെടുവിക്കുകയും ചെയ്യേണമേ! നിന്റെ പക്കല്‍നിന്നു എനിക്കു സഹായകമായ ഒരു (അധികൃത) ശക്തിയും നീ ഏര്‍പ്പെടുത്തിത്തരേണമേ!"
തഫ്സീർ : 80-80
View   
وَقُلْ جَآءَ ٱلْحَقُّ وَزَهَقَ ٱلْبَـٰطِلُ ۚ إِنَّ ٱلْبَـٰطِلَ كَانَ زَهُوقًۭا﴿٨١﴾
share
وَقُلْ പറയുകയും ചെയ്യുക جَاءَ വന്നു الْحَقُّ യഥാര്‍ത്ഥം وَزَهَقَ നശിച്ചുപോയി, നാമാവശേഷമാകുകയും ചെയ്തു الْبَاطِلُ അയഥാര്‍ത്ഥം إِنَّ الْبَاطِلَ നിശ്ചയമായും അയഥാര്‍ത്ഥം كَانَ ആകുന്നു زَهُوقًا നശിച്ചു (തേഞ്ഞുമാഞ്ഞു - നാമാവശേഷമായി) പോകുന്നത്.
17:81(ഇങ്ങിനെയും) പറയുക: "യഥാര്‍ത്ഥം (വെളിക്കു) വന്നു; അയഥാര്‍ത്ഥം (നശിച്ചു) നാമാവശേഷമാകുകയും ചെയ്തു. നിശ്ചയമായും അയഥാര്‍ത്ഥം നാമാവശേഷമാകുന്നതാകുന്നു.
തഫ്സീർ : 81-81
View   
وَنُنَزِّلُ مِنَ ٱلْقُرْءَانِ مَا هُوَ شِفَآءٌۭ وَرَحْمَةٌۭ لِّلْمُؤْمِنِينَ ۙ وَلَا يَزِيدُ ٱلظَّـٰلِمِينَ إِلَّا خَسَارًۭا﴿٨٢﴾
share
وَنُنَزِّلُ നാം അവതരിപ്പിക്കുന്നു مِنَ الْقُرْآنِ ഖുർആനില്‍ നിന്നായി (ഖുർആനിലൂടെ) مَا യാതൊന്ന് هُوَ അത് شِفَاءٌ ശമനം, ആശ്വാസവും وَرَحْمَةٌ കാരുണ്യവും لِّلْمُؤْمِنِينَ സത്യവിശ്വാസികള്‍ക്ക് وَلَا يَزِيدُ അതു വര്‍ദ്ധിപ്പിക്കുകയുമില്ല الظَّالِمِينَ അക്രമികള്‍ക്ക് إِلَّا خَسَارًا നഷ്ടപ്പാടല്ലാതെ.
17:82സത്യവിശ്വാസികള്‍ക്കു ശമനവും, കാരുണ്യവുമായുള്ളതിനെ ഖുർആനിലൂടെ നാം അവതരിപ്പിച്ചുകൊണ്ടിരിക്കുന്നു. അക്രമികള്‍ക്കു അതു നഷ്ടപ്പാടല്ലാതെ വര്‍ദ്ധിപ്പിക്കുകയുമില്ല.
തഫ്സീർ : 82-82
View   
وَإِذَآ أَنْعَمْنَا عَلَى ٱلْإِنسَـٰنِ أَعْرَضَ وَنَـَٔا بِجَانِبِهِۦ ۖ وَإِذَا مَسَّهُ ٱلشَّرُّ كَانَ يَـُٔوسًۭا﴿٨٣﴾
share
وَإِذَا أَنْعَمْنَا നാം അനുഗ്രഹം ചെയ്താല്‍ عَلَى الْإِنسَانِ മനുഷ്യനു, മനുഷ്യന്റെ മേല്‍ أَعْرَضَ അവന്‍ തിരിഞ്ഞു കളയും وَنَأَىٰ അവന്‍ അകന്നു പോകുകയും ചെയ്യും بِجَانِبِهِ അവന്റെ പാര്‍ശ്വവുംകൊണ്ടു (അവന്റെ പാട്ടില്‍ - ഊര തിരിച്ച്) وَإِذَا مَسَّهُ അവനെ സ്പര്‍ശി(ബാധി)ച്ചാല്‍ الشَّرُّ ദോഷം, തിന്‍മ كَانَ അവനായിരിക്കും يَئُوسًا തീരെ ആശയറ്റവന്‍.
17:83മനുഷ്യനു നാം അനുഗ്രഹം ചെയ്തു കൊടുത്താല്‍ അവന്‍ (അവഗണിച്ചു) തിരിഞ്ഞുകളയുകയും, (ഊരതിരിച്ച്) അവന്റെ പാര്‍ശ്വവുംകൊണ്ടു അവന്‍ അകന്നു പോകുകയും ചെയ്യും. അവനു ദോഷം ബാധിച്ചാലാവട്ടെ, അവന്‍ വളരെ നിരാശനുമായിരിക്കും.
قُلْ كُلٌّۭ يَعْمَلُ عَلَىٰ شَاكِلَتِهِۦ فَرَبُّكُمْ أَعْلَمُ بِمَنْ هُوَ أَهْدَىٰ سَبِيلًۭا﴿٨٤﴾
share
قُلْ പറയുക كُلٌّ എല്ലാവരും يَعْمَلُ പ്രവര്‍ത്തിക്കുന്നു عَلَىٰ شَاكِلَتِهِ അവന്റെ സമ്പ്രദായത്തില്‍, ആകൃതി (രീതി) അനുസരിച്ച് فَرَبُّكُمْ എന്നാല്‍, നിങ്ങളുടെ റബ്ബു أَعْلَمُ അധികം (നന്നായി) അറിയുന്നവനാണ് بِمَنْ യാതൊരുവനെപ്പറ്റി هُوَ അവന്‍ أَهْدَىٰ കൂടുതല്‍ നേര്‍മാര്‍ഗ്ഗി (നേരെയുള്ളവന്‍) ആണ് سَبِيلًا മാര്‍ഗ്ഗം, മാര്‍ഗ്ഗത്താല്‍.
17:84പറയുക: "എല്ലാവരും അവ(രവ)രുടെ സമ്പ്രദായമനുസരിച്ചു പ്രവര്‍ത്തിക്കുന്നു. എന്നാല്‍, നിങ്ങളുടെ റബ്ബ്, മാര്‍ഗ്ഗം കൂടുതല്‍ നേരെയുള്ളവനെപ്പറ്റി നല്ലവണ്ണം അറിയുന്നവനാകുന്നു."
തഫ്സീർ : 83-84
View   
وَيَسْـَٔلُونَكَ عَنِ ٱلرُّوحِ ۖ قُلِ ٱلرُّوحُ مِنْ أَمْرِ رَبِّى وَمَآ أُوتِيتُم مِّنَ ٱلْعِلْمِ إِلَّا قَلِيلًۭا﴿٨٥﴾
share
وَيَسْأَلُونَكَ അവര്‍ നിന്നോടു ചോദിക്കുന്നു, ചോദിക്കും عَنِ الرُّوحِ ആത്മാവിനെപ്പറ്റി قُلِ പറയുക الرُّوحُ ആത്മാവ് مِنْ أَمْرِ കാര്യത്തില്‍പെട്ടതാണ് رَبِّي എന്റെ റബ്ബിന്റെ وَمَا أُوتِيتُم നിങ്ങള്‍ക്കു നല്കപ്പെട്ടിട്ടില്ലതാനും مِّنَ الْعِلْمِ അറിവില്‍ നിന്ന് إِلَّا قَلِيلًا അല്‍പം (കുറച്ച്) അല്ലാതെ.
17:85(നബിയേ) നിന്നോടു അവര്‍ ആത്മാവിനെക്കുറിച്ചു ചോദിക്കുന്നു. പറയുക: "ആത്മാവു എന്റെ റബ്ബിന്റെ കാര്യത്തില്‍ പെട്ടതാണ്; നിങ്ങള്‍ക്കു അറിവില്‍ നിന്നും അല്‍പമല്ലാതെ നല്കപ്പെട്ടിട്ടില്ലതാനും."
തഫ്സീർ : 85-85
View   
وَلَئِن شِئْنَا لَنَذْهَبَنَّ بِٱلَّذِىٓ أَوْحَيْنَآ إِلَيْكَ ثُمَّ لَا تَجِدُ لَكَ بِهِۦ عَلَيْنَا وَكِيلًا﴿٨٦﴾
share
وَلَئِن شِئْنَا തീര്‍ച്ചയായും നാം ഉദ്ദേശിച്ചെങ്കില്‍ لَنَذْهَبَنَّ നാം പോകുകതന്നെ ചെയ്യും بِالَّذِي أَوْحَيْنَا നാം വഹ്-യു (സന്ദേശം) നല്‍കിയതും കൊണ്ട് إِلَيْكَ നിനക്കു ثُمَّ പിന്നെ لَا تَجِدُ لَكَ നീ കണ്ടെത്തുകയില്ല بِهِ അതിനു, അതിനെ പ്പറ്റി عَلَيْنَا നമ്മുടെ മേല്‍ (എതിരെ) وَكِيلًا ഒരു ഭരമേല്‍പിക്കപ്പെടുന്ന (ഏറ്റെടുക്കുന്ന) വനെ.
17:86നാം ഉദ്ദേശിച്ചുവെങ്കില്‍, നിശ്ചയമായും, നിനക്കു നാം വഹ്-യു (സന്ദേശം) നല്‍കിയിട്ടുള്ളതിനെ നാം കൊണ്ടുപോകുകതന്നെ ചെയ്യുന്നതാണ്; പിന്നെ, നമുക്കെതിരില്‍ അതിനു ഭരമേല്‍പിക്കപ്പെടുന്ന ഒരാളെയും നിനക്കു നീ കണ്ടെത്തുകയില്ല;-
إِلَّا رَحْمَةًۭ مِّن رَّبِّكَ ۚ إِنَّ فَضْلَهُۥ كَانَ عَلَيْكَ كَبِيرًۭا﴿٨٧﴾
share
إِلَّا رَحْمَةً പക്ഷെ കാരുണ്യമായിട്ടു, കാരുണ്യമായിട്ടല്ലാതെ مِّن رَّبِّكَ നിന്റെ റബ്ബിങ്കല്‍ നിന്നുള്ള إِنَّ فَضْلَهُ നിശ്ചയമായും അവന്റെ ദയവ്, അനുഗ്രഹം, പുണ്യം كَانَ ആകുന്നു عَلَيْكَ നിന്റെ മേല്‍ كَبِيرًا വലിയത്.
17:87പക്ഷേ, നിന്റെ റബ്ബിങ്കല്‍ നിന്നുള്ള കാരുണ്യമായിട്ടത്രെ (അങ്ങിനെ ചെയ്യാത്തത്).നിശ്ചയമായും, നിന്റെ മേല്‍ അവന്റെ അനുഗ്രഹം (വളരെ) വലുതാകുന്നു.
തഫ്സീർ : 86-87
View   
قُل لَّئِنِ ٱجْتَمَعَتِ ٱلْإِنسُ وَٱلْجِنُّ عَلَىٰٓ أَن يَأْتُوا۟ بِمِثْلِ هَـٰذَا ٱلْقُرْءَانِ لَا يَأْتُونَ بِمِثْلِهِۦ وَلَوْ كَانَ بَعْضُهُمْ لِبَعْضٍۢ ظَهِيرًۭا﴿٨٨﴾
share
قُل പറയുക لَّئِنِ തീര്‍ച്ചയായും എങ്കില്‍ اجْتَمَعَتِ ഒരുമിച്ചുകൂടി(യെങ്കില്‍) الْإِنسُ മനുഷ്യര്‍ وَالْجِنُّ ജിന്നുകളും عَلَىٰ أَن يَأْتُوا അവര്‍ വരുവാന്‍ بِمِثْلِ പോലെയുള്ളതുകൊണ്ട് هَٰذَا الْقُرْآنِ ഈ ഖുർആന്‍ لَا يَأْتُونَ അവര്‍ വരികയില്ല بِمِثْلِهِ ഇതു (അതു) പോലെയുള്ളതുകൊണ്ട് وَلَوْ كَانَ ആയിരുന്നാലും ശരി بَعْضُهُمْ അവരില്‍ ചിലര്‍ لِبَعْضٍ ചിലര്‍ക്ക്‌ ظَهِيرًا പിന്‍തുണ (സഹായം) നല്‍കുന്നവര്‍.
17:88(നബിയേ) പറയുക: "തീര്‍ച്ചയായും, ഈ ഖുർആന്‍ പോലെയുള്ളതു കൊണ്ടുവരുവാന്‍ മനുഷ്യരും, ജിന്നുകളും ഒരുമിച്ചു ചേര്‍ന്നാലും, ഇതുപോലെയുള്ളതു അവര്‍ കൊണ്ടുവരുന്നതല്ല; അവരില്‍ ചിലര്‍ ചിലര്‍ക്കു പിന്‍തുണ നല്‍കുന്നവരായിരുന്നാലും ശരി.
തഫ്സീർ : 88-88
View   
وَلَقَدْ صَرَّفْنَا لِلنَّاسِ فِى هَـٰذَا ٱلْقُرْءَانِ مِن كُلِّ مَثَلٍۢ فَأَبَىٰٓ أَكْثَرُ ٱلنَّاسِ إِلَّا كُفُورًۭا﴿٨٩﴾
share
وَلَقَدْ صَرَّفْنَا തീര്‍ച്ചയായും നാം വിവിധ രൂപത്തില്‍ വിവരിച്ചിട്ടുണ്ട്‌ لِلنَّاسِ മനുഷ്യര്‍ക്കു فِي هَٰذَا الْقُرْآنِ ഈ ഖുർആനില്‍ مِن كُلِّ مَثَلٍ എല്ലാ ഉപമകളെയും, എല്ലാ ഉപമയില്‍ നിന്നും فَأَبَىٰ എന്നാല്‍ വിസമ്മതിച്ചു أَكْثَرُ النَّاسِ മനുഷ്യരില്‍ അധികവും إِلَّا كُفُورًا നന്ദികേടിനല്ലാതെ.
17:89തീര്‍ച്ചയായും, ഈ ഖുർആനില്‍ എല്ലാ (വക) ഉപമകളെയും നാം വിവിധ രൂപത്തില്‍ വിവരിച്ചിട്ടുണ്ട്‌. എന്നാല്‍, മനുഷ്യരില്‍ അധികമാളും നന്ദികേടു കാണി(ച്ചു നിഷേധി)ക്കുന്നതിന്നല്ലാതെ വിസമ്മതിച്ചിരിക്കുകയാണ്‌.
وَقَالُوا۟ لَن نُّؤْمِنَ لَكَ حَتَّىٰ تَفْجُرَ لَنَا مِنَ ٱلْأَرْضِ يَنۢبُوعًا﴿٩٠﴾
share
وَقَالُوا അവര്‍ പറയുകയും ചെയ്‌തു لَن نُّؤْمِنَ ഞങ്ങള്‍ വിശ്വസിക്കുകയേ ഇല്ല لَكَ നിന്നെ حَتَّىٰ تَفْجُرَ നീ പൊട്ടി ഒഴുക്കുന്നതുവരെ لَنَا ഞങ്ങള്‍ക്കു مِنَ الْأَرْضِ ഭൂമിയില്‍നിന്ന് يَنبُوعًا ഒരു ഉറവിടത്തെ.
17:90അവര്‍ പറയുകയും ചെയ്‌തു: "ഭൂമിയില്‍നിന്നും നീ ഞങ്ങള്‍ക്കു ഒരു ഉറവിടം പൊട്ടി ഒഴുക്കിത്തരുന്നതുവരെ ഞങ്ങള്‍ നിന്നെ വിശ്വസിക്കുകയേ ഇല്ല;-
أَوْ تَكُونَ لَكَ جَنَّةٌۭ مِّن نَّخِيلٍۢ وَعِنَبٍۢ فَتُفَجِّرَ ٱلْأَنْهَـٰرَ خِلَـٰلَهَا تَفْجِيرًا﴿٩١﴾
share
أَوْ تَكُونَ അല്ലെങ്കില്‍ ഉണ്ടാവുക, ഉണ്ടാകുന്നതു(വരെ) لَكَ നിനക്കു جَنَّةٌ ഒരു തോട്ടം مِّن نَّخِيلٍ ഈത്തപ്പനയാല്‍ وَعِنَبٍ മുന്തിരിയാലും فَتُفَجِّرَ എന്നിട്ടു നീ പൊട്ടി ഒഴുക്കുക, ഒഴുക്കുന്നതു (വരെ) الْأَنْهَارَ അരുവി (നദി - തോടു) കളെ خِلَالَهَا അതിന്റെ (അവയുടെ) ഇടയില്‍ تَفْجِيرًا ഒരു (ശക്തമായ) പൊട്ടി ഒഴുക്കല്‍.
17:91"അല്ലെങ്കില്‍, നിനക്കു ഈത്തപ്പനയും, മുന്തിരിയുമായി ഒരു തോട്ടമുണ്ടായിരിക്കുക; എന്നിട്ട്‌ അതിന്റെ ഇടയിലൂടെ നീ അരുവികളെ ഒരു (ശക്തമായ) പൊട്ടി ഒഴുക്കല്‍ ഒഴുക്കുക:-
أَوْ تُسْقِطَ ٱلسَّمَآءَ كَمَا زَعَمْتَ عَلَيْنَا كِسَفًا أَوْ تَأْتِىَ بِٱللَّهِ وَٱلْمَلَـٰٓئِكَةِ قَبِيلًا﴿٩٢﴾
share
أَوْ تُسْقِطَ അല്ലെങ്കില്‍ നീ വീഴ്‌ത്തുക, വീഴ്ത്തുന്നതു (വരെ) السَّمَاءَ ആകാശത്തെ كَمَا زَعَمْتَ നാം ജല്‍പിച്ച (വാദിച്ച) പോലെ عَلَيْنَا ഞങ്ങളുടെമേല്‍ كِسَفًا കഷ്‌ണങ്ങളായി أَوْ تَأْتِيَ അല്ലെങ്കില്‍ നീ വരുക, വരുന്നതു (വരെ) بِاللَّهِ അല്ലാഹുവിനെകൊണ്ടു وَالْمَلَائِكَةِ മലക്കുകളെയും قَبِيلًا അഭിമുഖമായി.
17:92"അല്ലെങ്കില്‍, നീ ജല്‍പിച്ചതുപോലെ ഞങ്ങളുടെമേല്‍ നീ ആകാശത്തെ കഷ്‌ണങ്ങളായി വീഴ്‌ത്തുക; അല്ലെങ്കില്‍, അല്ലാഹുവിനെയും, മലക്കുകളെയും നീ അഭിമുഖമായി കൊണ്ടുവരുക;-
أَوْ يَكُونَ لَكَ بَيْتٌۭ مِّن زُخْرُفٍ أَوْ تَرْقَىٰ فِى ٱلسَّمَآءِ وَلَن نُّؤْمِنَ لِرُقِيِّكَ حَتَّىٰ تُنَزِّلَ عَلَيْنَا كِتَـٰبًۭا نَّقْرَؤُهُۥ ۗ قُلْ سُبْحَانَ رَبِّى هَلْ كُنتُ إِلَّا بَشَرًۭا رَّسُولًۭا﴿٩٣﴾
share
أَوْ يَكُونَ അല്ലെങ്കില്‍ ഉണ്ടായിരിക്കുക, ഉണ്ടാകുന്നതു (വരെ) لَكَ നിനക്കു بَيْتٌ ഒരു വീടു مِّن زُخْرُفٍ തങ്കം (സ്വര്‍ണ്ണം) കൊണ്ടു, തങ്കത്താല്‍ أَوْ تَرْقَىٰ അല്ലെങ്കില്‍ നീ കയറിപ്പോകുന്നതു (വരെ) فِي السَّمَاءِ ആകാശത്തില്‍ وَلَن نُّؤْمِنَ ഞങ്ങള്‍ വിശ്വസിക്കുകയുമില്ലതന്നെ لِرُقِيِّكَ നിന്റെ കയറിപ്പോക്കിനെ حَتَّىٰ تُنَزِّلَ നീ ഇറക്കുവോളം (ഇറക്കാതെ) عَلَيْنَا ഞങ്ങളുടെമേല്‍, ഞങ്ങളില്‍ كِتَابًا ഒരു ഗ്രന്ഥം نَّقْرَؤُهُ ഞങ്ങളതിനെ വായിക്കുമാറു (ഞങ്ങള്‍ക്കുവായിക്കാവുന്ന) قُلْ പറയുക سُبْحَانَ മഹാ പരിശുദ്ധന്‍ رَبِّي എന്റെ റബ്ബു (റബ്ബിനെ) هَلْ كُنتُ ഞാനാകുന്നുവോ إِلَّا بَشَرًا ഒരു മനുഷ്യനല്ലാതെ رَّسُولًا റസൂലായ, (ദൈവ) ദൂതനായ.
17:93"അല്ലെങ്കില്‍, നിനക്കു തങ്കംകൊണ്ടുള്ള ഒരു വീടുണ്ടായിരിക്കുക; അല്ലെങ്കില്‍, നീ ആകാശത്തിലൂടെ കയറിപ്പോകുക, (ഇവ ഏതെങ്കിലും ഒന്നുണ്ടാവാതെ ഞങ്ങള്‍ നിന്നെ വിശ്വസിക്കുകയേ ഇല്ല.) ഞങ്ങള്‍ക്ക്‌ വായിക്കാവുന്ന ഒരു ഗ്രന്ഥം ഞങ്ങളില്‍ നീ ഇറക്കിത്തരുന്നതുവരെ നിന്റെ കയറിപ്പോക്ക്‌ ഞങ്ങള്‍ വിശ്വസിക്കുകയുമില്ല തന്നെ,". (നബിയേ) പറയുക: "എന്റെ റബ്ബു മഹാ പരിശുദ്ധന്‍! (അവനെ ഞാന്‍ വാഴ്‌ത്തുന്നു.) ഞാന്‍ ഒരു റസൂലായ മനുഷ്യനല്ലാതെ (മറ്റു വല്ലവനും) ആകുന്നുവോ?!"
തഫ്സീർ : 89-93
View   
وَمَا مَنَعَ ٱلنَّاسَ أَن يُؤْمِنُوٓا۟ إِذْ جَآءَهُمُ ٱلْهُدَىٰٓ إِلَّآ أَن قَالُوٓا۟ أَبَعَثَ ٱللَّهُ بَشَرًۭا رَّسُولًۭا﴿٩٤﴾
share
وَمَا مَنَعَ മുടക്കിയിട്ടില്ല, തടസ്സപ്പെടുത്തിയിട്ടില്ല النَّاسَ മനുഷ്യരെ أَن يُؤْمِنُوا അവര്‍ വിശ്വസിക്കുന്നതിനു, വിശ്വസിക്കലിനെ إِذْ جَاءَهُمُ അവര്‍ക്കു വന്നപ്പോള്‍ الْهُدَىٰ സന്‍മാര്‍ഗ്ഗം, മാര്‍ഗ്ഗദര്‍ശനം إِلَّا أَن قَالُوا അവര്‍ പറഞ്ഞതല്ലാതെ, പറയലല്ലാതെ أَبَعَثَ അയച്ചു (നിയോഗിച്ചു - എഴുന്നേല്‍പിച്ചു)വോ اللَّهُ അല്ലാഹു بَشَرًا ഒരു മനുഷ്യനെ, മനുഷ്യനായി رَّسُولًا റസൂലായി, റസൂലിനെ.
17:94മനുഷ്യര്‍ക്കു സന്‍മാര്‍ഗ്ഗം വന്നപ്പോള്‍, അവര്‍ (അതില്‍) വിശ്വസിക്കുന്നതിനു അവരെ മുടക്കം ചെയ്തിട്ടില്ല. "അല്ലാഹു മനുഷ്യനെ ഒരു റസൂലായി നിയോഗി(ച്ചയ)ച്ചിരിക്കുകയോ?" എന്നു അവര്‍ പറഞ്ഞ [വാദിച്ച] തല്ലാതെ!
قُل لَّوْ كَانَ فِى ٱلْأَرْضِ مَلَـٰٓئِكَةٌۭ يَمْشُونَ مُطْمَئِنِّينَ لَنَزَّلْنَا عَلَيْهِم مِّنَ ٱلسَّمَآءِ مَلَكًۭا رَّسُولًۭا﴿٩٥﴾
share
قُل പറയുക لَّوْ كَانَ ഉണ്ടായിരുന്നാല്‍ فِي الْأَرْضِ ഭൂമിയില്‍ مَلَائِكَةٌ മലക്കുകള്‍, വല്ല മലക്കുകളും يَمْشُونَ നടക്കുന്ന مُطْمَئِنِّينَ അടങ്ങിക്കൊണ്ടു, സമാധാനമടഞ്ഞവരായി لَنَزَّلْنَا നാം ഇറക്കുകതന്നെ ചെയ്തിരുന്നു عَلَيْهِم അവരില്‍, അവരുടെ മേല്‍ مِّنَ السَّمَاءِ ആകാശത്തു നിന്നു مَلَكًا മലക്കായിട്ടു, മലക്കിനെ رَّسُولًا ഒരു റസൂലിനെ, റസൂലായി.
17:95(നബിയേ) പറയുക: "ഭൂമിയില്‍ (സമാധാനപൂര്‍വ്വം) അടങ്ങിയവരായി നടന്നുകൊണ്ടിരിക്കുന്ന വല്ല മലക്കുകളും ഉണ്ടായിരുന്നുവെങ്കില്‍, അവരില്‍ ആകാശത്തു നിന്നു നാം മലക്കിനെ ഒരു റസൂലായി ഇറക്കുമായിരുന്നു."
തഫ്സീർ : 94-95
View   
قُلْ كَفَىٰ بِٱللَّهِ شَهِيدًۢا بَيْنِى وَبَيْنَكُمْ ۚ إِنَّهُۥ كَانَ بِعِبَادِهِۦ خَبِيرًۢا بَصِيرًۭا﴿٩٦﴾
share
قُلْ പറയുക كَفَىٰ മതി بِاللَّهِ അല്ലാഹു (തന്നെ) شَهِيدًا സാക്ഷിയായി بَيْنِي എന്റെ ഇടയില്‍ وَبَيْنَكُمْ നിങ്ങളുടെ ഇടയിലും إِنَّهُ كَانَ നിശ്ചയമായും അവനാകുന്നു بِعِبَادِهِ അവന്റെ അടിയാന്‍മാരെപ്പറ്റി خَبِيرًا സൂക്ഷ്മമായി അറിയുന്നവന്‍ بَصِيرًا കണ്ടറിയുന്നവന്‍.
17:96(നബിയേ) പറയുക: "എന്റെയും നിങ്ങളുടെയും ഇടയില്‍ സാക്ഷിയായി അല്ലാഹു തന്നെ മതി. നിശ്ചയമായും, അവന്‍ അവന്റെ അടിയാന്‍മാരെപ്പറ്റി സൂക്ഷ്മമായറിയുന്നവനും, കണ്ടറിയുന്നവനുമാകുന്നു.
وَمَن يَهْدِ ٱللَّهُ فَهُوَ ٱلْمُهْتَدِ ۖ وَمَن يُضْلِلْ فَلَن تَجِدَ لَهُمْ أَوْلِيَآءَ مِن دُونِهِۦ ۖ وَنَحْشُرُهُمْ يَوْمَ ٱلْقِيَـٰمَةِ عَلَىٰ وُجُوهِهِمْ عُمْيًۭا وَبُكْمًۭا وَصُمًّۭا ۖ مَّأْوَىٰهُمْ جَهَنَّمُ ۖ كُلَّمَا خَبَتْ زِدْنَـٰهُمْ سَعِيرًۭا﴿٩٧﴾
share
وَمَن ആര്‍, ഏതൊരുവന്‍ يَهْدِ اللَّهُ അല്ലാഹു നേര്‍മാര്‍ഗ്ഗത്തിലാക്കുന്നുവോ فَهُوَ എന്നാലവനത്രെ الْمُهْتَدِ നേര്‍മാര്‍ഗ്ഗം പ്രാപിച്ചവന്‍ وَمَن ഏതൊരുവന്‍ (ആര്‍) يُضْلِلْ അവന്‍ വഴിപിഴവിലാക്കുന്നുവോ فَلَن تَجِدَ എന്നാല്‍ നീ കണ്ടെത്തുകയില്ലതന്നെ (നിനക്കു ലഭിക്കയേ ഇല്ല) لَهُمْ അവര്‍ക്കു أَوْلِيَاءَ ബന്ധുക്കളെ, ഒരു രക്ഷാകര്‍ത്താക്കളെയും مِن دُونِهِ അവനു പുറമെ, അവനെ കൂടാതെ وَنَحْشُرُهُمْ അവരെ നാം ഒരുമിച്ചു കൂട്ടുകയും ചെയ്യും يَوْمَ الْقِيَامَةِ ക്വിയാമത്തുനാളില്‍ عَلَىٰ وُجُوهِهِمْ അവരുടെ മുഖങ്ങളിലായി عُمْيًا അന്ധന്‍മാരായി وَبُكْمًا ഊമകളായും وَصُمًّا ബധിരന്‍മാരായും مَّأْوَاهُمْ അവരുടെ പ്രാപ്യ(സങ്കേത)സ്ഥാനം جَهَنَّمُ ജഹന്നമാകുന്നു كُلَّمَا خَبَتْ അടങ്ങി (ഒതുങ്ങി)പ്പോകുമ്പോഴെല്ലാം زِدْنَاهُمْ അവര്‍ക്കു നാം വര്‍ദ്ധിപ്പിക്കും سَعِيرًا ജ്വാല, ആളിക്കത്തല്‍.
17:97ഏതൊരുവനെ അല്ലാഹു സന്മാര്‍ഗ്ഗത്തിലാക്കുന്നുവോ അവനത്രെ സന്മാര്‍ഗ്ഗം പ്രാപിക്കുന്നവന്‍. അവന്‍ ഏതൊരുവനെ വഴിപിഴവിലാക്കുന്നുവോ, അവര്‍ക്കു അവനെക്കൂടാതെ യാതൊരു മിത്രങ്ങളെ (അഥവാ രക്ഷാകര്‍ത്താക്കളെ)യും നീ കണ്ടെത്തുന്നതേ അല്ല. (മാത്രമല്ല) ക്വിയാമത്തുനാളില്‍ അവരെ അവരുടെ മുഖങ്ങളിലായി [മുഖം കുത്തി] ക്കൊണ്ടു നാം ഒരുമിച്ചു കൂട്ടുകയും ചെയ്യും; അന്ധന്‍മാരും, ഊമകളും, ബധിരന്‍മാരുമായിക്കൊണ്ട്. അവരുടെ സങ്കേതസ്ഥാനം "ജഹന്നം" [നരകം] ആകുന്നു. അതു (ജ്വാല) അടങ്ങുമ്പോഴെല്ലാം അവര്‍ക്കു നാം ആളിക്കത്തല്‍ വര്‍ദ്ധിപ്പിക്കുന്നതാണ്.
തഫ്സീർ : 96-97
View   
ذَٰلِكَ جَزَآؤُهُم بِأَنَّهُمْ كَفَرُوا۟ بِـَٔايَـٰتِنَا وَقَالُوٓا۟ أَءِذَا كُنَّا عِظَـٰمًۭا وَرُفَـٰتًا أَءِنَّا لَمَبْعُوثُونَ خَلْقًۭا جَدِيدًا﴿٩٨﴾
share
ذَٰلِكَ അതു جَزَاؤُهُم അവരുടെ പ്രതിഫലമാണ് بِأَنَّهُمْ അവര്‍ (ആകുന്നു) എന്നുള്ളതു നിമിത്തം كَفَرُوا അവര്‍ അവിശ്വസിച്ചിരിക്കുന്നു (എന്നുള്ളത്) بِآيَاتِنَا നമ്മുടെ ആയത്തു (ദൃഷ്ടാന്തം - ലക്‌ഷ്യം - സൂക്തം) കളില്‍ وَقَالُوا അവര്‍ പറയുകയും, ചെയ്തു(വെന്നതും) أَإِذَا كُنَّا നാം ആയാലോ, ആയിട്ടാണോ عِظَامًا എല്ലുകള്‍ وَرُفَاتًا തുരുമ്പും, നുരുമ്പും أَإِنَّا നിശ്ചയമായും നാമോ لَمَبْعُوثُونَ എഴുന്നേല്‍പിക്കപ്പെടുന്നവര്‍ (ആകുന്നതു) خَلْقًا ഒരു സൃഷ്ടിയായി جَدِيدًا പുതിയ.
17:98അതു അവരുടെ പ്രതിഫലമത്രെ; നമ്മുടെ "ആയത്തു" [ലക്‌ഷ്യം]കളില്‍ അവര്‍ അവിശ്വസിക്കുകയും, അവര്‍ (ഇങ്ങിനെ) പറയുകയും, ചെയ്തതു നിമിത്തം: "നാം എല്ലുകളും തുരുമ്പുമായിരുന്നാലുമോ? നിശ്ചയമായും, നാം ഒരു പുതിയ സൃഷ്ടിയായി എഴുന്നേല്‍പിക്കപ്പെടുന്നവരാണോ!?" എന്ന്.
أَوَلَمْ يَرَوْا۟ أَنَّ ٱللَّهَ ٱلَّذِى خَلَقَ ٱلسَّمَـٰوَٰتِ وَٱلْأَرْضَ قَادِرٌ عَلَىٰٓ أَن يَخْلُقَ مِثْلَهُمْ وَجَعَلَ لَهُمْ أَجَلًۭا لَّا رَيْبَ فِيهِ فَأَبَى ٱلظَّـٰلِمُونَ إِلَّا كُفُورًۭا﴿٩٩﴾
share
أَوَلَمْ يَرَوْا അവര്‍ കണ്ടില്ലേ, അവര്‍ക്ക് കണ്ടുകൂടേ أَنَّ اللَّهَ അല്ലാഹു (ആകുന്നു) വെന്നു الَّذِي خَلَقَ സൃഷ്ടിച്ചവനായ السَّمَاوَاتِ ആകാശങ്ങളെ وَالْأَرْضَ ഭൂമിയെയും قَادِرٌ കഴിവുള്ളവനാണു (എന്നു) عَلَىٰ أَن يَخْلُقَ സൃഷ്ടിക്കുവാന്‍ مِثْلَهُمْ അവരെപ്പോലെ(യുള്ളവരെ) وَجَعَلَ അവന്‍ ആക്കുകയും ചെയ്തിരിക്കുന്നു لَهُمْ അവര്‍ക്ക് أَجَلًا ഒരവധി لَّا رَيْبَ സന്ദേഹമേ ഇല്ല, സംശയമില്ലാത്ത فِيهِ അതില്‍ فَأَبَى എന്നാല്‍ വിസമ്മതിച്ചു الظَّالِمُونَ അക്രമികള്‍ إِلَّا كُفُورًا നന്ദികേടിനല്ലാതെ.
17:99അവര്‍ക്കു കണ്ടുകൂടേ? - ആകാശങ്ങളെയും, ഭൂമിയെയും സൃഷ്ടിച്ചവന്‍, അവരെപ്പോലെയുള്ളവരെ സൃഷ്ടിക്കുവാന്‍ കഴിവുള്ളവനാണെന്നു!- അവര്‍ക്കു അവന്‍ ഒരു അവധി ഏര്‍പ്പെടുത്തുകയും ചെയ്തിരിക്കുന്നു - അതില്‍ സന്ദേഹമേ ഇല്ല. എന്നാല്‍, (ഈ)അക്രമികള്‍ നന്ദികേടു കാണി(ച്ച് നിഷേധി)ക്കുന്നതിനല്ലാതെ വിസമ്മതിച്ചിരിക്കുകയാണ്.
തഫ്സീർ : 98-99
View   
قُل لَّوْ أَنتُمْ تَمْلِكُونَ خَزَآئِنَ رَحْمَةِ رَبِّىٓ إِذًۭا لَّأَمْسَكْتُمْ خَشْيَةَ ٱلْإِنفَاقِ ۚ وَكَانَ ٱلْإِنسَـٰنُ قَتُورًۭا﴿١٠٠﴾
share
قُل പറയുക لَّوْ أَنتُمْ നിങ്ങള്‍ ആയിരുന്നെങ്കില്‍ تَمْلِكُونَ നിങ്ങള്‍ ഉടമയാക്കിയിരുന്നു, അധീനമാക്കിയിരുന്നു (വെങ്കില്‍) خَزَائِنَ ഖജനാക്കളെ, നിക്ഷേപങ്ങളെ, ഭണ്ഡാരങ്ങളെ رَحْمَةِ കാരുണ്യ (അനുഗ്രഹ) ത്തിന്റെ رَبِّي എന്റെ റബ്ബിന്റെ إِذًا എന്നാല്‍, അന്നേരം لَّأَمْسَكْتُمْ നിങ്ങള്‍ പിടിച്ചുവെക്കുക തന്നെ ചെയ്യും خَشْيَةَ ഭയന്നിട്ട്, ഭയത്താല്‍ الْإِنفَاقِ ചിലവഴിക്കല്‍, ചിലവാക്കുന്നതിനെ وَكَانَ ആകുന്നു الْإِنسَانُ മനുഷ്യന്‍ قَتُورًا (വളരെ) പിശുക്കന്‍, ഇറുക്കിപ്പിടിക്കുന്നവന്‍.
17:100(നബിയേ) പറയുക: "നിങ്ങള്‍ എന്റെ റബ്ബിന്റെ കാരുണ്യത്തിന്റെ ഖജനാക്കളെ അധീനമാക്കിയിരുന്നാല്‍ പോലും എന്നാല്‍ - ചിലവഴിക്കുന്നതിനു ഭയപ്പെട്ട് നിങ്ങള്‍ പിടിച്ചുവെക്കുക തന്നെ ചെയ്യുമായിരുന്നു." മനുഷ്യന്‍ വളരെ പിശുക്കനാകുന്നു.
തഫ്സീർ : 100-100
View   
وَلَقَدْ ءَاتَيْنَا مُوسَىٰ تِسْعَ ءَايَـٰتٍۭ بَيِّنَـٰتٍۢ ۖ فَسْـَٔلْ بَنِىٓ إِسْرَٰٓءِيلَ إِذْ جَآءَهُمْ فَقَالَ لَهُۥ فِرْعَوْنُ إِنِّى لَأَظُنُّكَ يَـٰمُوسَىٰ مَسْحُورًۭا﴿١٠١﴾
share
وَلَقَدْ آتَيْنَا തീര്‍ച്ചയായും നാം നല്‍കിയിട്ടുണ്ട്‌ مُوسَى മൂസാക്ക്‌ تِسْعَ ഒമ്പത്‌ آيَاتٍ ദൃഷ്‌ടാന്തങ്ങള്‍ بَيِّنَاتٍ സുവ്യക്തങ്ങളായ, സ്‌പഷ്‌ടങ്ങളായ فَاسْأَلْ എന്നാല്‍ ചോദിക്കുക (അന്വേഷിക്കുക) بَنِي إِسْرَائِيلَ ഇസ്‌റാഈല്‍ സന്തതികളോട്‌ إِذْ جَاءَهُمْ അദ്ദേഹം അവരില്‍ ചെന്ന സന്ദര്‍ഭത്തെ فَقَالَ لَهُ അപ്പോള്‍ അദ്ദേഹത്തോട്‌ പറഞ്ഞു فِرْعَوْنُഫിര്‍ഔന്‍ إِنِّي لأظُنُّكَ നിശ്ചയമായും ഞാന്‍ നിന്നെ കരുതുന്നു, വിചാരിക്കുന്നു يَا مُوسَى മൂസാ مَسْحُورًا ഒരു മാരണം ചെയ്യപ്പെട്ട (പിടിപെട്ടവനെന്ന്‌)
17:101തീര്‍ച്ചയായും, മൂസാക്കു വ്യക്തങ്ങളായ ഒമ്പതു ദൃഷ്ടാന്തങ്ങളെ നാം നല്‍കുകയുണ്ടായി, എന്നാല്‍, ഇസ്രാഈല്‍ സന്തതികളോട് അദ്ദേഹം അവരില്‍ ചെന്ന സന്ദര്‍ഭത്തെക്കുറിച്ച് നീ ചോദി(ച്ചു നോ)ക്കുക. (അതെ) അപ്പോള്‍, ഫിര്‍ഔന്‍ അദ്ദേഹത്തോടു പറഞ്ഞു: "നിശ്ചയമായും, നിന്നെ ഞാന്‍ - മൂസാ - മാരണം പിണഞ്ഞ ഒരുവനാണെന്നു വിചാരിക്കുന്നു."
തഫ്സീർ : 101-101
View   
قَالَ لَقَدْ عَلِمْتَ مَآ أَنزَلَ هَـٰٓؤُلَآءِ إِلَّا رَبُّ ٱلسَّمَـٰوَٰتِ وَٱلْأَرْضِ بَصَآئِرَ وَإِنِّى لَأَظُنُّكَ يَـٰفِرْعَوْنُ مَثْبُورًۭا﴿١٠٢﴾
share
قَالَ അദ്ദേഹം പറഞ്ഞു لَقَدْ عَلِمْتَ തീര്‍ച്ചയായും നീ അറിഞ്ഞിട്ടുണ്ട് مَا أَنزَلَ ഇറക്കിയിട്ടില്ല എന്നു هَٰؤُلَاءِ ഇവയെ إِلَّا رَبُّ റബ്ബല്ലാതെ السَّمَاوَاتِ ആകാശങ്ങളുടെ وَالْأَرْضِ ഭൂമിയുടെയും بَصَائِرَ ഉള്‍ക്കാഴ്ച നല്‍കുന്നവയായി, തെളിവുകളായിട്ടു وَإِنِّي لَأَظُنُّكَ നിശ്ചയമായും ഞാന്‍, ഞാനാവട്ടെ يَا فِرْعَوْنُ നിന്നെ ഞാന്‍ കരുതുക തന്നെ ചെയ്യുന്നു ഫിര്‍ഔനേ مَثْبُورًا ആട്ടിവിടപ്പെട്ടവന്‍, നാശം പിണഞ്ഞവന്‍.
17:102അദ്ദേഹം പറഞ്ഞു: "(ഫിര്‍ഔനേ) തീര്‍ച്ചയായും, നീ അറി(ഞ്ഞുകഴി)ഞ്ഞിട്ടുണ്ട്: ഉള്‍ക്കാഴ്ച (നല്‍കുന്ന തെളിവു)കളായിക്കൊണ്ട് ആകാശങ്ങളെയും, ഭൂമിയുടെയും റബ്ബല്ലാതെ (മറ്റാരും) ഇവയെ ഇറക്കിയിട്ടില്ല എന്ന്. നിശ്ചയമായും ഞാന്‍ - ഫിര്‍ഔനേ - നിന്നെ ഒരു നാശം പിണഞ്ഞവനായി വിചാരിക്കുകതന്നെ ചെയ്യുന്നു.
തഫ്സീർ : 102-102
View   
فَأَرَادَ أَن يَسْتَفِزَّهُم مِّنَ ٱلْأَرْضِ فَأَغْرَقْنَـٰهُ وَمَن مَّعَهُۥ جَمِيعًۭا﴿١٠٣﴾
share
فَأَرَادَ എന്നാല്‍ അവന്‍ ഉദ്ദേശിച്ചു أَن يَسْتَفِزَّهُم അവരെ ഇളക്കി (മിരട്ടി) വിടുവാന്‍ مِّنَ الْأَرْضِ ഭൂമിയില്‍ (നാട്ടില്‍) നിന്നു فَأَغْرَقْنَاهُ അപ്പോള്‍ (അതിനാല്‍) അവനെ നാം മുക്കി (നശിപ്പിച്ചു) وَمَن مَّعَهُ അവന്റെ കൂടെയുള്ളവരെയും جَمِيعًا മുഴുവനും.
17:103എന്നാല്‍, അവന്‍ [ഫിര്‍ഔന്‍] അവരെ [ഇസ്രാഈല്യരെ] ഭൂമിയില്‍ [നാട്ടില്‍] നിന്നു മിരട്ടിവിടുവാന്‍ ഉദ്ദേശിക്കയാണു ചെയ്തത്; ആകയാല്‍, അവനെയും അവന്റെ കൂടെയുള്ളവരെയും മുഴുവനും നാം മുക്കിനശിപ്പിച്ചു.
وَقُلْنَا مِنۢ بَعْدِهِۦ لِبَنِىٓ إِسْرَٰٓءِيلَ ٱسْكُنُوا۟ ٱلْأَرْضَ فَإِذَا جَآءَ وَعْدُ ٱلْـَٔاخِرَةِ جِئْنَا بِكُمْ لَفِيفًۭا﴿١٠٤﴾
share
وَقُلْنَا നാം പറയുകയും ചെയ്തു مِن بَعْدِهِ അവന്റെ ശേഷം لِبَنِي إِسْرَائِيلَ ഇസ്രാഈല്‍ സന്തതികളോടു اسْكُنُوا നിങ്ങള്‍ പാര്‍ത്തു (താമസിച്ചു) കൊള്ളുവിന്‍ الْأَرْضَ ഭൂമിയില്‍ (നാട്ടില്‍) فَإِذَا جَاءَ അങ്ങനെ (എന്നിട്ടു - എന്നാല്‍) വന്നാല്‍ وَعْدُ വാഗ്ദത്തം, നിശ്ചയം الْآخِرَةِ പരലോകത്തിന്റെ جِئْنَا നാം വരുന്നതാണ് بِكُمْ നിങ്ങളെക്കൊണ്ടു لَفِيفًا കൂട്ടമായിട്ടു, ഒരുമിച്ചു കൂടിയതായി.
17:104അവന്റെ (നാശത്തിനു) ശേഷം ഇസ്രാഈല്‍ സന്തതികളോടു നാം പറയുകയും ചെയ്തു: "നിങ്ങള്‍ ഭൂമിയില്‍ [നാട്ടില്‍] താമസിച്ചുകൊള്ളുവിന്‍; അങ്ങനെ, പരലോകത്തിന്റെ വാഗ്ദത്തം (അഥവാ നിശ്ചയം) വന്നാല്‍, നിങ്ങളെ നാം കൂട്ടമായി (ഒരുമിച്ചു) കൊണ്ടുവരുന്നതാണ്."
തഫ്സീർ : 103-104
View   
وَبِٱلْحَقِّ أَنزَلْنَـٰهُ وَبِٱلْحَقِّ نَزَلَ ۗ وَمَآ أَرْسَلْنَـٰكَ إِلَّا مُبَشِّرًۭا وَنَذِيرًۭا﴿١٠٥﴾
share
وَبِالْحَقِّ യഥാര്‍ത്ഥ പ്രകാരം (യഥാര്‍ത്ഥത്തോടെ) തന്നെ أَنزَلْنَاهُ നാം ഇതിനെ (അതിനെ) അവതരിപ്പിച്ചിരിക്കുന്നു وَبِالْحَقِّ യഥാര്‍ത്ഥ പ്രകാരം (അനുസരിച്ചു) തന്നെ نَزَلَ അതു അവതരിക്കുകയും ചെയ്തിരിക്കുന്നു وَمَا أَرْسَلْنَاكَ നിന്നെ നാം അയച്ചിട്ടുമില്ല إِلَّا مُبَشِّرًا സന്തോഷവാര്‍ത്ത അറിയിക്കുന്നവനായിട്ടല്ലാതെ وَنَذِيرًا താക്കീതു (മുന്നറിയിപ്പു) കാരനും.
17:105യഥാര്‍ത്ഥമനുസരിച്ചുതന്നെ നാം ഇതിനെ [ഖുർആനെ] അവതരിപ്പിച്ചിരിക്കുന്നു; യഥാര്‍ത്ഥപ്രകാരം തന്നെ ഇതു അവതരിക്കുകയും ചെയ്തിരിക്കുന്നു. (നബിയേ) സന്തോഷവാര്‍ത്ത അറിയിക്കുന്നവനും, താക്കീതുകാരനുമായിട്ടല്ലാതെ നിന്നെ നാം അയച്ചിട്ടുമില്ല.
وَقُرْءَانًۭا فَرَقْنَـٰهُ لِتَقْرَأَهُۥ عَلَى ٱلنَّاسِ عَلَىٰ مُكْثٍۢ وَنَزَّلْنَـٰهُ تَنزِيلًۭا﴿١٠٦﴾
share
وَقُرْآنًا ഖുർആനെ, ഖുർആനെയാകട്ടെ فَرَقْنَاهُ അതിനെ നാം വേര്‍തിരിച്ചിരിക്കുന്നു, വിവേചി(ച്ചു വിവരി)ച്ചിരിക്കുന്നു لِتَقْرَأَهُ അതിനെ നീ ഓതുവാന്‍ വേണ്ടി عَلَى النَّاسِ മനുഷ്യര്‍ക്ക്, മനുഷ്യരില്‍ عَلَىٰ مُكْثٍ താമസത്തോടെ, സാവധാനത്തില്‍ وَنَزَّلْنَاهُ അതിനെ നാം ഇറക്കുകയും ചെയ്തിരിക്കുന്നു تَنزِيلًا ഒരു (തരം) ഇറക്കല്‍.
17:106ഖുർആനെയാകട്ടെ, നാം അതിനെ വേര്‍തിരി(ച്ചു വിശദീകരി)ക്കുകയും ചെയ്തിരിക്കുന്നു; അതിനെ നീ മനുഷ്യര്‍ക്ക് താമസത്തോടെ [സാവധാനത്തില്‍] ഓതിക്കൊടുക്കുവാന്‍ വേണ്ടി. അതിനെ നാം ഒരു (ക്രമേണയായ) ഇറക്കല്‍ ഇറക്കുകയും ചെയ്തിരിക്കുന്നു.
തഫ്സീർ : 105-106
View   
قُلْ ءَامِنُوا۟ بِهِۦٓ أَوْ لَا تُؤْمِنُوٓا۟ ۚ إِنَّ ٱلَّذِينَ أُوتُوا۟ ٱلْعِلْمَ مِن قَبْلِهِۦٓ إِذَا يُتْلَىٰ عَلَيْهِمْ يَخِرُّونَ لِلْأَذْقَانِ سُجَّدًۭا﴿١٠٧﴾
share
قُلْ പറയുക آمِنُوا വിശ്വസിക്കുവിന്‍ بِهِ ഇതി(അതി)ല്‍ أَوْ لَا تُؤْمِنُوا അല്ലെങ്കില്‍ വിശ്വസിക്കാതിരിക്കുവിന്‍ إِنَّ നിശ്ചയമായും الَّذِينَ أُوتُوا നല്‍കപ്പെട്ടവര്‍ الْعِلْمَ അറിവു مِن قَبْلِهِ ഇതിനു (അതിനു) മുമ്പ് إِذَا يُتْلَىٰ അതു ഓതിക്കേള്‍പിക്ക (ഓതിക്കൊടുക്ക) പ്പെടുന്നതായാല്‍ عَلَيْهِمْ അവര്‍ക്കു يَخِرُّونَ അവര്‍ വീഴും, നിലം പതിക്കും, അടഞ്ഞുവീഴും لِلْأَذْقَانِ താടികളിലേക്ക് (താടി കുത്തി) سُجَّدًا സുജൂദു (സാഷ്ടാംഗ നമസ്കാരം) ചെയ്യുന്നവരായി.
17:107(നബിയേ) പറയുക: "നിങ്ങള്‍ ഇതില്‍ വിശ്വസിച്ചുകൊള്ളുക, അല്ലെങ്കില്‍ വിശ്വസിക്കാതിരിക്കുക! [രണ്ടായാലും ഖുർആനെ സംബന്ധിച്ചിടത്തോളം ഒരുപോലെയാണ്.] നിശ്ചയമായും, ഇതിനുമുമ്പ് അറിവു നല്‍കപ്പെട്ടിട്ടുള്ളവര്‍, അവര്‍ക്കതു ഓതിക്കേള്‍പിക്കപ്പെടുന്നതായാല്‍, അവര്‍ താടി കുത്തി "സുജൂദു" [സാഷ്ടാംഗ നമസ്കാരം] ചെയ്തുകൊണ്ടു നിലംപതിക്കുന്നതാണ്.
وَيَقُولُونَ سُبْحَـٰنَ رَبِّنَآ إِن كَانَ وَعْدُ رَبِّنَا لَمَفْعُولًۭا﴿١٠٨﴾
share
وَيَقُولُونَ അവര്‍ പറയുകയും ചെയ്യും سُبْحَانَ മഹാപരിശുദ്ധന്‍ (വാഴ്ത്തുന്നു) رَبِّنَا ഞങ്ങളുടെ റബ്ബ് (റബ്ബിനെ) إِن كَانَ നിശ്ചയമായും ആകുന്നു, ആയിരിക്കുന്നു وَعْدُ വാഗ്ദാനം (നിശ്ചയം) رَبِّنَا ഞങ്ങളുടെ റബ്ബിന്റെ لَمَفْعُولًا ചെയ്യപ്പെടുന്ന (പ്രവര്‍ത്തനത്തില്‍ വരുത്തപ്പെടുന്ന)തു തന്നെ.
17:108അവര്‍ പറയുകയും ചെയ്യും: "ഞങ്ങളുടെ റബ്ബ് മഹാ പരിശുദ്ധന്‍! [അവനെ ഞങ്ങള്‍ വാഴ്ത്തുന്നു] നിശ്ചയമായും, ഞങ്ങളുടെ റബ്ബിന്റെ വാഗ്ദാനം പ്രവര്‍ത്തനത്തില്‍ വരുത്തപ്പെടുന്നതു തന്നെയാകുന്നു.
وَيَخِرُّونَ لِلْأَذْقَانِ يَبْكُونَ وَيَزِيدُهُمْ خُشُوعًۭا ۩﴿١٠٩﴾
share
وَيَخِرُّونَ അവര്‍ വീഴുക (നിലംപതിക്കുക)യും ചെയ്യും لِلْأَذْقَانِ താടികളിലേക്ക് (താടി കുത്തി) يَبْكُونَ അവര്‍ കരഞ്ഞുകൊണ്ടു وَيَزِيدُهُمْ അതവര്‍ക്കു വര്‍ദ്ധിപ്പിക്കുകയും ചെയ്യും خُشُوعًا ഭക്തി, ഭയപ്പാട്.
17:109അവര്‍ കരഞ്ഞുകൊണ്ടു താടികുത്തി നിലംപതിക്കുകയും, അതവര്‍ക്ക് ഭക്തിയെ വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
തഫ്സീർ : 107-109
View   
قُلِ ٱدْعُوا۟ ٱللَّهَ أَوِ ٱدْعُوا۟ ٱلرَّحْمَـٰنَ ۖ أَيًّۭا مَّا تَدْعُوا۟ فَلَهُ ٱلْأَسْمَآءُ ٱلْحُسْنَىٰ ۚ وَلَا تَجْهَرْ بِصَلَاتِكَ وَلَا تُخَافِتْ بِهَا وَٱبْتَغِ بَيْنَ ذَٰلِكَ سَبِيلًۭا﴿١١٠﴾
share
قُلِ പറയുക ادْعُوا നിങ്ങള്‍ വിളിക്കുക اللَّهَ അല്ലാഹു എന്നും, "അല്ലാഹു"വിനെ أَوِ ادْعُوا അല്ലെങ്കില്‍ വിളിക്കുക الرَّحْمَٰنَ റഹ്മാന്‍ എന്നു, "അര്‍റഹ്മാനെ" أَيًّا مَّا ഏതു തന്നെ تَدْعُوا നിങ്ങള്‍ വിളിച്ചാലും, വിളിക്കുന്നുവോ فَلَهُ എന്നാല്‍ അവനുണ്ട് الْأَسْمَاءُ നാമങ്ങള്‍, പേരുകള്‍الْحُسْنَىٰ ഏറ്റം നല്ല (അത്യുല്‍കൃഷ്ടമായ) وَلَا تَجْهَرْ നീ ഉച്ചത്തിലാക്കുക (ഉറക്കെയാക്കുക)യും ചെയ്യരുത് بِصَلَاتِكَ നിന്റെ നാമസ്കാരത്തെ وَلَا تُخَافِتْ നീ പതുക്കെയാക്കു (ഒതുക്കു) കയും അരുതു بِهَا അതിനെ وَابْتَغِ തേടുകയും ചെയ്യുക بَيْنَ ذَٰلِكَ അതിനിടയില്‍ سَبِيلًا ഒരു മാര്‍ഗ്ഗം.
17:110(നബിയേ) പറയുക: നിങ്ങള്‍ "അല്ലാഹു" എന്നു വിളിച്ചുകൊള്ളുക, അല്ലെങ്കില്‍ "റഹ്മാന്‍" എന്നു വിളിച്ചുകൊള്ളുക. ഏതുതന്നെ, നിങ്ങള്‍ വിളിക്കുന്നതായാലും (നല്ലതുതന്നെ; കാരണം) അവനു ഏറ്റം നല്ല (ഉല്‍കൃഷ്ട) നാമങ്ങളുണ്ട്. നിന്റെ നമസ്കാരത്തെ നീ ഉറക്കെയാക്കരുത്; അതിനെ നീ പതുക്കെയുമാക്കരുത്;- അതിന് (രണ്ടിനും) ഇടയില്‍ ഒരു മാര്‍ഗ്ഗം നീ തേടുകയും ചെയ്യുക.
തഫ്സീർ : 110-110
View   
وَقُلِ ٱلْحَمْدُ لِلَّهِ ٱلَّذِى لَمْ يَتَّخِذْ وَلَدًۭا وَلَمْ يَكُن لَّهُۥ شَرِيكٌۭ فِى ٱلْمُلْكِ وَلَمْ يَكُن لَّهُۥ وَلِىٌّۭ مِّنَ ٱلذُّلِّ ۖ وَكَبِّرْهُ تَكْبِيرًۢا﴿١١١﴾
share
وَقُلِ പറയുകയും ചെയ്യുക الْحَمْدُ സ്തുതി (മുഴുവന്‍) لِلَّـهِ അല്ലാഹുവിന്നാകുന്നു الَّذِي യാതൊരുവനായ لَمْ يَتَّخِذْ അവന്‍ ഏര്‍പ്പെടുത്തിയിട്ടില്ല (സ്വീകരിച്ചിട്ടില്ല) وَلَدًا സന്താനം وَلَمْ يَكُن ഇല്ലതാനും لَّهُ അവനു شَرِيكٌ ഒരു പങ്കാളി, കൂറുകാരന്‍ فِي الْمُلْكِ രാജത്വ (രാജാധികാര)ത്തില്‍ وَلَمْ يَكُن ഇല്ലതാനും لَّهُ അവനു وَلِيٌّ ഒരു മിത്ര (ബന്ധു - കൈകാര്യകര്‍ത്താ)വും مِّنَ الذُّلِّ നിന്ദ്യത (എളിമ - ദുര്‍ബ്ബലത) നിമിത്തം وَكَبِّرْهُ അവനെ മഹത്വപ്പെടുത്തുക (മഹത്വ കീര്‍ത്തനം ചെയ്യുക)യും ചെയ്യുക تَكْبِيرًا ഒരു മഹത്വപ്പെടുത്തല്‍ (മഹത്വകീര്‍ത്തനം).
17:111നീ പറയുകയും ചെയ്യുക: "യാതൊരു അല്ലാഹുവിനത്രെ സ്തുതി (മുഴുവനും)! അവന്‍ ഒരു സന്താനത്തെയും സ്വീകരിച്ചിട്ടില്ല; രാജാധികാരത്തില്‍ അവനു ഒരു പങ്കാളിയും ഇല്ല; എളിമ [ദൗര്‍ബല്യം] നിമിത്തം അവന് ഒരു ബന്ധുവും ഇല്ല. (അങ്ങിനെയുള്ള അല്ലാഹുവിനത്രെ സ്തുതി) അവനെ നീ ഒരു (പരിപൂര്‍ണ്ണമായ) മഹത്വപ്പെടുത്തല്‍ മഹത്വപ്പെടുത്തുകയും ചെയ്യുക! [അവന്റെ മഹത്വത്തെ പരിപൂര്‍ണ്ണമായി കീര്‍ത്തനം ചെയ്കയും ചെയ്യുക.].
തഫ്സീർ : 111-111
View