arrow_back_ios
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50
51
52
53
54
55
56
57
58
59
60
61
62
63
64
65
66
67
68
69
70
71
72
73
74
75
76
77
78
79
80
81
82
83
84
85
86
87
88
89
90
91
92
93
94
95
96
97
98
99
ഹിജ്ര്‍ മക്കയില്‍ അവതരിച്ചത് – വചനങ്ങള്‍ 99 -വിഭാഗം (റുകുഉ്) 6 ജുസുഉ് –14 ഈ സൂറത്തിലെ 80-ാം വചനത്തില്‍ സ്വാലിഹ് നബി (عليه السلام) യുടെ രാജ്യമായ ഹിജ്റിനെക്കുറിച്ച് പരാമര്‍ശമുള്ളതില്‍നിന്നാണ് ഇതിന് സൂറത്തുല്‍ ഹിജ്ര്‍ എന്ന പേര് വന്നത്.

بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
volume_up
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
الٓر ۚ تِلْكَ ءَايَـٰتُ ٱلْكِتَـٰبِ وَقُرْءَانٍۢ مُّبِينٍۢ﴿١﴾
volume_up share
الر "അലിഫ് - ലാം - റാ" تِلْكَ അവ (ഇവ) آيَاتُ ആയത്തുകളാകുന്നു الْكِتَابِ (വേദ) ഗ്രന്ഥത്തിന്റെ وَقُرْآنٍ ഒരു ഖുർആന്റെയും (പാരായണ ഗ്രന്ഥത്തിന്റെയും) مُّبِينٍ സ്പഷ്ടമായ, സ്പഷ്ടമാക്കുന്ന.
15:1അലിഫ് ലാം റാ. (*) ഇവ (വേദ) ഗ്രന്ഥത്തിന്റെയും, (കാര്യങ്ങള്‍) സ്പഷ്ടമാക്കുന്ന ഒരു (മഹത്തായ) ഖുർആന്റെയും "ആയത്തു" [സൂക്തം] കളാകുന്നു.
رُّبَمَا يَوَدُّ ٱلَّذِينَ كَفَرُوا۟ لَوْ كَانُوا۟ مُسْلِمِينَ﴿٢﴾
volume_up share
رُّبَمَا ചിലപ്പോള്‍, ഒരുവേള يَوَدُّ കൊതിക്കും, മോഹിക്കും الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ لَوْ كَانُوا അവരായിരുന്നെങ്കില്‍ എന്നു مُسْلِمِينَ മുസ്ലിംകള്‍.
15:2ചിലപ്പോഴൊക്കെ അവിശ്വാസികള്‍ കൊതിച്ചുപോകും: തങ്ങള്‍ "മുസ്ലിം"കള്‍ [അല്ലാഹുവിനു കീഴോതുങ്ങിയവര്‍] ആയിരുന്നെങ്കില്‍ (കൊള്ളാമായിരുന്നു!) എന്ന്.
ذَرْهُمْ يَأْكُلُوا۟ وَيَتَمَتَّعُوا۟ وَيُلْهِهِمُ ٱلْأَمَلُ ۖ فَسَوْفَ يَعْلَمُونَ﴿٣﴾
volume_up share
ذَرْهُمْ അവരെ വിട്ടേക്കുകيَأْكُلُوا അവര്‍ തിന്നുകൊണ്ടിരിക്കട്ടെ وَيَتَمَتَّعُوا സുഖമനുഭവിക്കുകയും ചെയ്യട്ടെ وَيُلْهِهِمُ അവരെ അശ്രദ്ധയിലാക്കുകയും الْأَمَلُ അതിമോഹം, അത്യാഗ്രഹം فَسَوْفَ എന്നാല്‍ വഴിയെ يَعْلَمُونَ അവര്‍ അറിയുന്നതാണ്.
15:3(നബിയേ) അവരെ വിട്ടേക്കുക: അവര്‍ തിന്നുകയും, സുഖമനുഭവിക്കുകയും, അതിമോഹം അവരെ അശ്രദ്ധയിലാക്കുകയും ചെയ്തുകൊണ്ടിരിക്കട്ടെ; വഴിയെ അവര്‍ അറിഞ്ഞുകൊള്ളും.
തഫ്സീർ : 1-3
View   
وَمَآ أَهْلَكْنَا مِن قَرْيَةٍ إِلَّا وَلَهَا كِتَابٌۭ مَّعْلُومٌۭ﴿٤﴾
volume_up share
وَمَا أَهْلَكْنَا നാം നശിപ്പിച്ചിട്ടില്ല مِن قَرْيَةٍ ഒരു രാജ്യത്തെയും തന്നെ إِلَّا وَلَهَا അതിന് (ഉണ്ടായിട്ട്) ഇല്ലാതെ كِتَابٌ ഒരു രേഖ (നിയമം - നിശ്ചയം) مَّعْلُومٌ അറിയപ്പെട്ട.
15:4ഒരു രാജ്യത്തെയും [രാജ്യക്കാരെയും] തന്നെ, അതിന് അറിയപ്പെട്ടതായ (നിശ്ചിത) നിയമം ഉണ്ടായിക്കൊണ്ടല്ലാതെ നാം നശിപ്പിച്ചിട്ടില്ല.
مَّا تَسْبِقُ مِنْ أُمَّةٍ أَجَلَهَا وَمَا يَسْتَـْٔخِرُونَ﴿٥﴾
volume_up share
مَّا تَسْبِقُ മുന്‍കടക്കുകയില്ല مِنْ أُمَّةٍ ഒരു സമുദായവും തന്നെ أَجَلَهَا അതിന്റെ അവധിയെ وَمَا يَسْتَأْخِرُونَ അവര്‍ പിന്തിപ്പോകുകയുമില്ല.
15:5ഒരു സമുദായവും തന്നെ, അതിന്റെ (നിശ്ചിത) അവധിയെ മുന്‍കടക്കുകയില്ല; അവര്‍ (അതിനപ്പുറം) പിന്തിപ്പോകുകയുമില്ല.
തഫ്സീർ : 4-5
View   
وَقَالُوا۟ يَـٰٓأَيُّهَا ٱلَّذِى نُزِّلَ عَلَيْهِ ٱلذِّكْرُ إِنَّكَ لَمَجْنُونٌۭ﴿٦﴾
volume_up share
وَقَالُوا അവര്‍ പറയുന്നു, പറയുകയാണ്‌ يَا أَيُّهَا الَّذِي ഹേ യാതൊരുവനേ نُزِّلَ عَلَيْهِ അവന്റെ മേല്‍ ഇറക്കപ്പെട്ടിരിക്കുന്നു الذِّكْرُ പ്രമാണം, സ്മരണ إِنَّكَ നിശ്ചയമായും നീ لَمَجْنُونٌ ഒരു ഭ്രാന്തന്‍ തന്നെ!
15:6അവര്‍ [അവിശ്വാസികള്‍] പറയുന്നു: ഹേ, പ്രമാണം [ഖുർആന്‍] ഇറക്കപ്പെട്ടിട്ടുള്ളവനേ, നിശ്ചയമായും നീ ഒരു ഭ്രാന്തന്‍ തന്നെ!
لَّوْ مَا تَأْتِينَا بِٱلْمَلَـٰٓئِكَةِ إِن كُنتَ مِنَ ٱلصَّـٰدِقِينَ﴿٧﴾
volume_up share
لَّوْ مَا تَأْتِينَا നീ ഞങ്ങള്‍ക്ക് വന്നുകൂടേ, വരാത്തതെന്ത് بِالْمَلَائِكَةِ മലക്കുകളെകൊണ്ട്, മലക്കുകളുമായി إِن كُنتَ നീ ആകുന്നുവെങ്കില്‍ مِنَ الصَّادِقِينَ സത്യവാന്‍മാരില്‍ പെട്ട (വന്‍).
15:7നീ സത്യവാന്‍മാരില്‍പ്പെട്ടവനാണെങ്കില്‍ ഞങ്ങളുടെ അടുക്കല്‍ നീ മലക്കുകളെ കൊണ്ടുവരാത്തതെന്താണ്?!
തഫ്സീർ : 6-7
View   
مَا نُنَزِّلُ ٱلْمَلَـٰٓئِكَةَ إِلَّا بِٱلْحَقِّ وَمَا كَانُوٓا۟ إِذًۭا مُّنظَرِينَ﴿٨﴾
volume_up share
مَا نُنَزِّلُ നാം ഇറക്കുകയില്ല, ഇറക്കാറില്ല الْمَلَائِكَةَ മലക്കുകളെ إِلَّا بِالْحَقِّ യഥാര്‍ത്ഥ മുറപ്രകാരമല്ലാതെ, ന്യയപ്രകാരമല്ലാതെ وَمَا كَانُوا അവരായിരിക്കുകയില്ല إِذًا അപ്പോള്‍, അന്നേരം مُّنظَرِينَ കാത്തുവെക്കപ്പെട്ട (ഒഴിവു നല്‍കപ്പെട്ട) വര്‍.
15:8മലക്കുകളെ (തക്കതായ) ന്യായ പ്രകാരമല്ലാതെ നാം ഇറക്കാറില്ല; (ഇറക്കുന്ന പക്ഷം) അപ്പോള്‍, അവര്‍ (ഒഴിവ് നല്‍കി) കാത്തുവെക്കപ്പെടുന്നവരായിരിക്കുകയുമില്ല.
തഫ്സീർ : 8-8
View   
إِنَّا نَحْنُ نَزَّلْنَا ٱلذِّكْرَ وَإِنَّا لَهُۥ لَحَـٰفِظُونَ﴿٩﴾
volume_up share
إِنَّا نَحْنُ നിശ്ചയമായും നാം തന്നെ نَزَّلْنَا നാം ഇറക്കിയിരിക്കുന്നു الذِّكْرَ പ്രമാണത്തെ, സ്മരണയെ وَإِنَّا നിശ്ചയമായും നാം لَهُ അതിനെ لَحَافِظُونَ കാക്കുന്ന (സൂക്ഷിക്കുന്ന) വന്‍ തന്നെയുമാണ്.
15:9നിശ്ചയമായും, നാം തന്നെയാണ് (ഈ) പ്രമാണത്തെ [ഖുർആനെ] അവതരിപ്പിച്ചത്. നാം തന്നെ, അതിനെ (കാത്തു) സൂക്ഷിക്കുകയും ചെയ്തുകൊള്ളും.
തഫ്സീർ : 9-9
View   
وَلَقَدْ أَرْسَلْنَا مِن قَبْلِكَ فِى شِيَعِ ٱلْأَوَّلِينَ﴿١٠﴾
volume_up share
وَلَقَدْ أَرْسَلْنَا തീര്‍ച്ചയായും നാം അയച്ചിട്ടുണ്ട് مِن قَبْلِكَ നിന്റെ മുമ്പ് فِي شِيَعِ കക്ഷി (കൂട്ടം, സംഘം) കളില്‍ الْأَوَّلِينَ പൂര്‍വ്വീകന്‍മാരിലെ.
15:10നിനക്ക് മുമ്പ് പൂര്‍വ്വീകന്‍മാരിലുള്ള (പല) കക്ഷികളിലേക്കായി നാം (റസൂലുകളെ) അയക്കുകയുണ്ടായിട്ടുണ്ട്.
وَمَا يَأْتِيهِم مِّن رَّسُولٍ إِلَّا كَانُوا۟ بِهِۦ يَسْتَهْزِءُونَ﴿١١﴾
volume_up share
وَمَا يَأْتِيهِم അവര്‍ക്ക് ചെന്നിരുന്നില്ല مِّن رَّسُولٍ ഒരു റസൂലും إِلَّا كَانُوا അവരായിരിക്കാതെ بِهِ അദ്ദേഹത്തെപ്പറ്റി يَسْتَهْزِئُونَ അവര്‍ പരിഹസിക്കും.
15:11അവര്‍ക്ക് ഒരു റസൂലും തന്നെ ചെന്നിരുന്നില്ല; അവര്‍ അദ്ദേഹത്തെ പരിഹസിച്ചുകൊണ്ടിരിക്കാതെ.
كَذَٰلِكَ نَسْلُكُهُۥ فِى قُلُوبِ ٱلْمُجْرِمِينَ﴿١٢﴾
volume_up share
كَذَٰلِكَ അപ്രകാരം نَسْلُكُهُ നാമതിനെ കടത്തിവിടുന്നു فِي قُلُوبِ ഹൃദയങ്ങളില്‍ الْمُجْرِمِينَ (ഈ) കുറ്റവാളികളുടെ.
15:12അപ്രകാരം, (ഈ) കുറ്റവാളികളുടെ ഹൃദയങ്ങളില്‍ അതിനെ [പരിഹാസത്തെ] നാം കടത്തിവിടുന്നു;
لَا يُؤْمِنُونَ بِهِۦ ۖ وَقَدْ خَلَتْ سُنَّةُ ٱلْأَوَّلِينَ﴿١٣﴾
volume_up share
لَا يُؤْمِنُونَ بِهِ അവര്‍ ഇതില്‍ വിശ്വസിക്കുകയില്ല, വിശ്വസിക്കാതെ وَقَدْ خَلَتْ കഴിഞ്ഞുപോയിട്ടുണ്ട് سُنَّةُ നടപടിക്രമം الْأَوَّلِينَ പൂര്‍വ്വീകന്‍മാരുടെ, ആദ്യത്തേവരുടെ.
15:13(അതെ) അവര്‍ ഇതില്‍ വിശ്വസിക്കാതെ. പൂര്‍വ്വീകന്‍മാരുടെ നടപടിക്രമം കഴിഞ്ഞുപോയിട്ടുണ്ടുതാനും.
തഫ്സീർ : 10-13
View   
وَلَوْ فَتَحْنَا عَلَيْهِم بَابًۭا مِّنَ ٱلسَّمَآءِ فَظَلُّوا۟ فِيهِ يَعْرُجُونَ﴿١٤﴾
volume_up share
وَلَوْ فَتَحْنَا നാം തുറന്നിരുന്നെങ്കില്‍ عَلَيْهِم അവര്‍ക്കു, അവരുടെമേല്‍ بَابًا ഒരു വാതില്‍, കവാടം مِّنَ السَّمَاءِ ആകാശത്തുനിന്നു فَظَلُّوا فِيهِ എന്നിട്ടു അതിലൂടെ അവരായിത്തീര്‍ന്നു يَعْرُجُونَ കയറിപ്പോകും.
15:14ഇവരുടെ മേല്‍, ആകാശത്ത് നിന്നും ഒരു വാതില്‍ നാം തുറന്നു കൊടുക്കുകയും, എന്നിട്ട് അതിലൂടെ അവര്‍ കയറിപ്പോയികൊണ്ടിരിക്കുകയും ചെയ്താലും-
لَقَالُوٓا۟ إِنَّمَا سُكِّرَتْ أَبْصَـٰرُنَا بَلْ نَحْنُ قَوْمٌۭ مَّسْحُورُونَ﴿١٥﴾
volume_up share
لَقَالُوا അവര്‍ പറയുക തന്നെ ചെയ്യും إِنَّمَا سُكِّرَتْ ലഹരി (മത്തു) ബാധിപ്പിക്കപ്പെട്ടിരിക്കുക മാത്രമാണ് أَبْصَارُنَا നമ്മുടെ ദൃഷ്ടികള്‍ക്ക് بَلْ نَحْنُ എങ്കിലും ഞങ്ങള്‍ (നാം) قَوْمٌ ഒരു ജനതയാണ് مَّسْحُورُونَ മാരണം ചെയ്യപ്പെട്ട, ആഭിചാരം പിടിപെട്ടവരായ.
15:15അവര്‍ പറയുക തന്നെ ചെയ്യും: ഞങ്ങളുടെ കാഴ്ചകള്‍ക്ക് ലഹരി ബാധിപ്പിക്കപ്പെട്ടിരിക്കുക മാത്രമാണ്; (അല്ല) എങ്കിലും, ഞങ്ങള്‍ മാരണം ചെയ്യപ്പെട്ട ഒരു ജനതയാകുന്നു.
തഫ്സീർ : 14-15
View   
وَلَقَدْ جَعَلْنَا فِى ٱلسَّمَآءِ بُرُوجًۭا وَزَيَّنَّـٰهَا لِلنَّـٰظِرِينَ﴿١٦﴾
volume_up share
وَلَقَدْ جَعَلْنَا തീര്‍ച്ചയായും നാം ആക്കി (ഏര്‍പ്പെടുത്തി) യിരിക്കുന്നു فِي السَّمَاءِ ആകാശത്തില്‍ بُرُوجًا രാശികളെ, സഞ്ചാര മണ്ഡലങ്ങളെ وَزَيَّنَّاهَا അവയെ നാം അലങ്കരിക്കുകയും ചെയ്തു لِلنَّاظِرِينَ നോക്കുന്നവര്‍ക്ക്.
15:16ആകാശത്തില്‍ നാം ചില ഗ്രഹമണ്ഡലങ്ങളെ (രാശികളെ) ഏര്‍പ്പെടുത്തിയിട്ടുണ്ട്. നോക്കുന്നവര്‍ക്ക് അവയെ നാം അലങ്കാരമാക്കുകയും ചെയ്തിരിക്കുന്നു;
وَحَفِظْنَـٰهَا مِن كُلِّ شَيْطَـٰنٍۢ رَّجِيمٍ﴿١٧﴾
volume_up share
وَحَفِظْنَاهَا അവയെ നാം കാക്കുകയും ചെയ്തു مِن كُلِّ شَيْطَانٍ എല്ലാ പിശാചില്‍ നിന്നും رَّجِيمٍ ആട്ട (ശപിക്ക)പ്പെട്ട.
15:17ആട്ടപ്പെട്ട എല്ലാ പിശാചില്‍ നിന്നും നാം അവയെ കാ(ത്തു സൂക്ഷി)ക്കുകയും ചെയ്തിരിക്കുന്നു;
إِلَّا مَنِ ٱسْتَرَقَ ٱلسَّمْعَ فَأَتْبَعَهُۥ شِهَابٌۭ مُّبِينٌۭ﴿١٨﴾
volume_up share
إِلَّا مَنِ اسْتَرَقَ കളവ് ശ്രമം നടത്തിയ (മോഷ്ടിക്കാന്‍ വന്ന) വനൊഴികെ السَّمْعَ കേള്‍വിയെ (കേള്‍ക്കുവാന്‍) فَأَتْبَعَهُ അപ്പോള്‍ അവനെ പിന്തുടരും شِهَابٌ തീജ്വാല (ഉല്‍ക്ക - ചെങ്കോല്‍) مُّبِينٌ പ്രത്യക്ഷമായ.
15:18(പക്ഷേ) കട്ടുകേള്‍ക്കുവാന്‍ ശ്രമിച്ചവനൊഴികെ, അപ്പോള്‍, പ്രത്യക്ഷമായ ഒരു തീജ്വാല അവനെ പിന്തുടരുന്നതാണ്‌.
തഫ്സീർ : 16-18
View   
وَٱلْأَرْضَ مَدَدْنَـٰهَا وَأَلْقَيْنَا فِيهَا رَوَٰسِىَ وَأَنۢبَتْنَا فِيهَا مِن كُلِّ شَىْءٍۢ مَّوْزُونٍۢ﴿١٩﴾
volume_up share
وَالْأَرْضَ ഭൂമിയെ مَدَدْنَاهَا അതിനെ നാം നീട്ടി (വിശാലപ്പെടുത്തി) وَأَلْقَيْنَا നാം ഇടുക (സ്ഥാപിക്കുക)യും ചെയ്തു فِيهَا അതില്‍ رَوَاسِيَ ഉറച്ചു നില്‍ക്കുന്നവയെ (മലകളെ) وَأَنبَتْنَا നാം മുളപ്പിക്കുകയും ചെയ്തു فِيهَا അതില്‍ مِن كُلِّ شَيْءٍ എല്ലാ വസ്തുവില്‍ നിന്നും مَّوْزُونٍ തൂക്കം (തോതു നിര്‍ണ്ണയം) ചെയ്യപ്പെട്ട.
15:19ഭൂമിയെ നാം (നീട്ടി) വിശാലപ്പെടുത്തുകയും, അതില്‍ നാം ഉറച്ചു നില്‍ക്കുന്ന മലകളെ സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു; അതില്‍ നാം തൂക്കം (അഥവാ നിശ്ചിതമായ തോതു വ്യവസ്ഥ) ചെയ്യപ്പെട്ട എല്ലാ വസ്തുക്കളില്‍ നിന്നും മുളപ്പിക്കുകയും ചെയ്തിരിക്കുന്നു.
തഫ്സീർ : 19-19
View   
وَجَعَلْنَا لَكُمْ فِيهَا مَعَـٰيِشَ وَمَن لَّسْتُمْ لَهُۥ بِرَٰزِقِينَ﴿٢٠﴾
volume_up share
وَجَعَلْنَا لَكُمْ നിങ്ങള്‍ക്കു നാം ഏര്‍പ്പെടുത്തുകയും ചെയ്തു فِيهَا അതില്‍ مَعَايِشَ പല ജീവിതോപാധികളെ وَمَن യാതൊരുവര്‍ക്കും لَّسْتُمْ നിങ്ങളല്ല لَهُ അവര്‍ക്ക് بِرَازِقِينَ ആഹാരം നല്‍കുന്നവര്‍.
15:20അതില്‍ നിങ്ങള്‍ക്കു നാം പല ജീവിതോപാധികളെയും ഏര്‍പ്പെടുത്തിയിരിക്കുന്നു;- (നിങ്ങള്‍ക്കുമാത്രമല്ല) നിങ്ങള്‍ ആഹാരം നല്‍കുന്നവരല്ലാത്തവര്‍ക്കും.
തഫ്സീർ : 20-20
View   
وَإِن مِّن شَىْءٍ إِلَّا عِندَنَا خَزَآئِنُهُۥ وَمَا نُنَزِّلُهُۥٓ إِلَّا بِقَدَرٍۢ مَّعْلُومٍۢ﴿٢١﴾
volume_up share
وَإِن مِّن شَيْءٍ ഒരു വസ്തുവും തന്നെയില്ല إِلَّا عِندَنَا നമ്മുടെ അടുക്കലില്ലാതെ خَزَائِنُهُ അതിന്റെ ഖജനാക്കള്‍ وَمَا نُنَزِّلُهُ അതിനെ നാം ഇറക്കുന്നതുമല്ല إِلَّا بِقَدَرٍ ഒരു തോതനുസരിച്ചല്ലാതെ مَّعْلُومٍ അറിയപ്പെട്ട (നിശ്ചിത).
15:21ഒരു വസ്തുവും തന്നെ, അതിന്റെ (നിക്ഷേപ) ഖജനാക്കള്‍ നമ്മുടെ അടുക്കല്‍ ഇല്ലാതെയില്ല. അതിനെ (ഒന്നിനെയും) ഒരു അറിയപ്പെട്ട (നിശ്ചിത) തോതനുസരിച്ചല്ലാതെ നാം ഇറക്കുന്നതുമല്ല.
തഫ്സീർ : 21-21
View   
وَأَرْسَلْنَا ٱلرِّيَـٰحَ لَوَٰقِحَ فَأَنزَلْنَا مِنَ ٱلسَّمَآءِ مَآءًۭ فَأَسْقَيْنَـٰكُمُوهُ وَمَآ أَنتُمْ لَهُۥ بِخَـٰزِنِينَ﴿٢٢﴾
volume_up share
وَأَرْسَلْنَا നാം അയക്കുകയും ചെയ്തു الرِّيَاحَ കാറ്റുകളെ لَوَاقِحَ വാഹിനികളായികൊണ്ടു, ഉല്‍പാദകങ്ങളായിട്ടു فَأَنزَلْنَا അങ്ങനെ (എന്നിട്ടു) നാം ഇറക്കി مِنَ السَّمَاءِ ആകാശത്തുനിന്നു مَاءً വെള്ളം فَأَسْقَيْنَاكُمُوهُ എന്നിട്ടു നാം നിങ്ങള്‍ക്കതിനെ കുടിക്കു (നനക്കു) മാറാക്കിത്തന്നു وَمَا أَنتُمْ നിങ്ങളല്ലതാനും لَهُ അതിനെ بِخَازِنِينَ സൂക്ഷിക്കുന്ന (നിക്ഷേപിക്കുന്ന - സംഭരിക്കുന്ന) വര്‍.
15:22വഹിക്കുന്നവയായ (അഥവാ ഫലോല്‍പാദകങ്ങളായ) നിലയില്‍ നാം കാറ്റുകളെ അയക്കുകയും ചെയ്തിരിക്കുന്നു; അങ്ങനെ, ആകാശത്തുനിന്നു നാം (മഴ) വെള്ളം ഇറക്കി; എന്നിട്ടു നിങ്ങള്‍ക്കു അതിനെ നാം കുടിക്കുമാറാക്കിത്തന്നു. നിങ്ങള്‍ അതിനെ (നിക്ഷേപിച്ചു) സൂക്ഷിച്ചുവെക്കുന്നവരല്ലതാനും.
തഫ്സീർ : 22-22
View   
وَإِنَّا لَنَحْنُ نُحْىِۦ وَنُمِيتُ وَنَحْنُ ٱلْوَٰرِثُونَ﴿٢٣﴾
volume_up share
وَإِنَّا നിശ്ചയമായും നാം لَنَحْنُ നാം തന്നെ نُحْيِي നാം ജീവിപ്പിക്കുന്നു وَنُمِيتُ നാം മരണപ്പിക്കുകയും ചെയ്യുന്നു وَنَحْنُ നാം (തന്നെ) الْوَارِثُونَ അനന്തരമെടുക്കുന്നവര്‍, അനന്തരാവകാശികള്‍.
15:23നിശ്ചയമായും നാം തന്നെയാണ് ജീവിപ്പിക്കുകയും, മരണപ്പെടുത്തുകയും ചെയ്യുന്നത്. നാം തന്നെയാണ് അനന്തരമെടുക്കുന്നവരും.
തഫ്സീർ : 23-23
View   
وَلَقَدْ عَلِمْنَا ٱلْمُسْتَقْدِمِينَ مِنكُمْ وَلَقَدْ عَلِمْنَا ٱلْمُسْتَـْٔخِرِينَ﴿٢٤﴾
volume_up share
وَلَقَدْ عَلِمْنَا തീര്‍ച്ചയായും നാം അറിഞ്ഞിട്ടുണ്ട്, നമുക്കറിയാം الْمُسْتَقْدِمِينَ മുന്‍ കടന്നുപോകുന്നവരെ مِنكُمْ നിങ്ങളില്‍ നിന്ന് وَلَقَدْ عَلِمْنَا തീര്‍ച്ചയായും നാം അറിഞ്ഞിട്ടുണ്ട് الْمُسْتَأْخِرِينَ പിന്തി നില്‍ക്കുന്നവരെ, പിന്നില്‍ വരുന്നവരെ.
15:24തീര്‍ച്ചയായും നിങ്ങളില്‍ നിന്ന് മുന്‍ കടന്നുപോകുന്നവരെ നാം അറിഞ്ഞിട്ടുണ്ട്; തീര്‍ച്ചയായും പിന്തി നില്‍ക്കുന്നവരെയും നാം അറിഞ്ഞിട്ടുണ്ട്.
തഫ്സീർ : 24-24
View   
وَإِنَّ رَبَّكَ هُوَ يَحْشُرُهُمْ ۚ إِنَّهُۥ حَكِيمٌ عَلِيمٌۭ﴿٢٥﴾
volume_up share
وَإِنَّ رَبَّكَ നിശ്ചയമായും നിന്റെ റബ്ബ് هُوَ അവന്‍തന്നെ يَحْشُرُهُمْ അവരെ ഒരുമിച്ചു കൂട്ടുന്നു إِنَّهُ നിശ്ചയമായും അവന്‍ حَكِيمٌ അഗാധജ്ഞനാണ്, യുക്തിമാനാണ് عَلِيمٌ (സര്‍വ്വ)ജ്ഞനാണ്.
15:25നിശ്ചയമായും, നിന്റെ റബ്ബ് തന്നെ അവരെ (എല്ലാം) ഒരുമിച്ചു കൂട്ടുകയും ചെയ്യുന്നു. നിശ്ചയമായും, അവന്‍ അഗാധജ്ഞനാണ്, സര്‍വ്വജ്ഞനാണ്.
وَلَقَدْ خَلَقْنَا ٱلْإِنسَـٰنَ مِن صَلْصَـٰلٍۢ مِّنْ حَمَإٍۢ مَّسْنُونٍۢ﴿٢٦﴾
volume_up share
وَلَقَدْ خَلَقْنَا തീര്‍ച്ചയായും നാം സൃഷ്ടിച്ചിട്ടുണ്ടു الْإِنسَانَ മനുഷ്യനെ مِن صَلْصَالٍ ചിലപ്പുണ്ടാകുന്ന (ചിലചിലപ്പുള്ള) മണ്ണിനാല്‍ مِّنْ حَمَإٍ കളി (ചെളി) മണ്ണില്‍നിന്നുള്ള مَّسْنُونٍ (മൂശ പിടിച്ചു) പാകപ്പെടുത്ത (രൂപപ്പെടുത്ത) പ്പെട്ട, പശിമ പിടിച്ച് നാറ്റം വന്ന.
15:26തീര്‍ച്ചയായും, (മൂശപിടിച്ചു) പാകപ്പെടുത്തപ്പെട്ട കളിമണ്ണില്‍നിന്നു ചിലപ്പുണ്ടാകുന്ന മണ്ണിനാല്‍ മനുഷ്യനെ നാം സൃഷ്ടിച്ചിരിക്കുന്നു.
وَٱلْجَآنَّ خَلَقْنَـٰهُ مِن قَبْلُ مِن نَّارِ ٱلسَّمُومِ﴿٢٧﴾
volume_up share
وَالْجَانَّ ജിന്നിനെയും خَلَقْنَاهُ നാമതിനെ സൃഷ്ടിച്ചു مِن قَبْلُ മുമ്പു, മുമ്പേ مِن نَّارِ അഗ്നിയാല്‍ السَّمُومِ അത്യുഷ്ണമുള്ള.
15:27ജിന്നിനെയും അത്യുഷ്ണമുള്ള അഗ്നിയാല്‍ നാം മുമ്പേ അതിനെ സൃഷ്ടിച്ചു.
തഫ്സീർ : 25-27
View   
وَإِذْ قَالَ رَبُّكَ لِلْمَلَـٰٓئِكَةِ إِنِّى خَـٰلِقٌۢ بَشَرًۭا مِّن صَلْصَـٰلٍۢ مِّنْ حَمَإٍۢ مَّسْنُونٍۢ﴿٢٨﴾
volume_up share
وَإِذْ قَالَ പറഞ്ഞ സന്ദര്‍ഭം رَبُّكَ നിന്റെ റബ്ബ് لِلْمَلَائِكَةِ മലക്കുകളോടു إِنِّي നിശ്ചയമായും ഞാന്‍ خَالِقٌ സൃഷ്ടിക്കുന്നവനാണ് بَشَرًا ഒരു മനുഷ്യനെ مِّن صَلْصَالٍ ചിലപ്പുണ്ടാകുന്നതിനാല്‍ مِّنْ حَمَإٍ കളി (ചെളി) മണ്ണില്‍നിന്നും مَّسْنُونٍ പാകപ്പെടുത്തപ്പെട്ട (പശിമപിടിച്ചു) നാറ്റംവന്ന.
15:28നിന്റെ റബ്ബ് മലക്കുകളോടു പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക): "(മൂശപിടിച്ചു) പാകപ്പെടുത്തപ്പെട്ട കളിമണ്ണില്‍നിന്നും ചിലപ്പുണ്ടാകുന്ന മണ്ണിനാല്‍ ഞാന്‍ ഒരു മനുഷ്യനെ സൃഷ്ടിക്കുകയാണ്".
فَإِذَا سَوَّيْتُهُۥ وَنَفَخْتُ فِيهِ مِن رُّوحِى فَقَعُوا۟ لَهُۥ سَـٰجِدِينَ﴿٢٩﴾
volume_up share
فَإِذَا سَوَّيْتُهُ അങ്ങനെ അവനെ ഞാന്‍ ശരിപ്പെടുത്തിയാല്‍ وَنَفَخْتُ ഞാന്‍ ഊതുകയും فِيهِ അവനില്‍ مِن رُّوحِي എന്റെ ആത്മാവില്‍ നിന്നു فَقَعُوا അപ്പോള്‍ നിങ്ങള്‍ വീഴുവിന്‍ لَهُ അവന്നു سَاجِدِينَ സുജൂദു ചെയ്യുന്നവരായി.
15:29"അങ്ങനെ, ഞാന്‍ അവനെ (പൂര്‍ത്തിയാക്കി) ശരിപ്പെടുത്തുകയും, അവനില്‍ എന്റെ (വക) ആത്മാവില്‍ നിന്നും ഞാന്‍ ഊതുകയും ചെയ്താല്‍, അപ്പോള്‍, നിങ്ങള്‍ അവനു "സുജൂദു" ചെയ്യുന്നവരായി വീഴുവിന്‍".
فَسَجَدَ ٱلْمَلَـٰٓئِكَةُ كُلُّهُمْ أَجْمَعُونَ﴿٣٠﴾
volume_up share
فَسَجَدَ എന്നിട്ടു (അപ്പോള്‍) സുജൂദു ചെയ്തു الْمَلَائِكَةُ മലക്കുകള്‍ كُلُّهُمْ അവരെല്ലാം أَجْمَعُونَ മുഴുവന്‍.
15:30എന്നിട്ടു, മലക്കുകള്‍ എല്ലാവരും മുഴുവന്‍ (തന്നെ) "സുജൂദു" ചെയ്തു;
إِلَّآ إِبْلِيسَ أَبَىٰٓ أَن يَكُونَ مَعَ ٱلسَّـٰجِدِينَ﴿٣١﴾
volume_up share
إِلَّا إِبْلِيسَ ഇബ്ലീസു ഒഴികെ أَبَىٰ അവന്‍ വിസമ്മതിച്ചു, വിലക്കി, സമ്മതിക്കാതിരുന്നു أَن يَكُونَ അവനായിരിക്കുവാന്‍ مَعَ السَّاجِدِينَ സുജൂദു ചെയ്യുന്നവരുടെ ഒപ്പം (കൂടെ).
15:31ഇബ്ലീസ്‌ ഒഴികെ:- അവന്‍ "സുജൂദു" ചെയ്തവരോടൊപ്പം ആയിരിക്കുവാന്‍ വിസമ്മതിച്ചു.
قَالَ يَـٰٓإِبْلِيسُ مَا لَكَ أَلَّا تَكُونَ مَعَ ٱلسَّـٰجِدِينَ﴿٣٢﴾
volume_up share
قَالَ അവന്‍ പറഞ്ഞു يَا إِبْلِيسُ ഇബ്ലീസേ مَا لَكَ നിനക്കെന്താണു أَلَّا تَكُونَ നീ ആകാതിരിക്കുവാന്‍ مَعَ السَّاجِدِينَ സുജൂദ് ചെയ്യുന്നവരോടൊപ്പം.
15:32അവന്‍ [അല്ലാഹു] പറഞ്ഞു: "ഇബ്ലീസേ, നീ "സുജൂദ്" ചെയ്തവരോടൊപ്പം ആകാതിരിക്കുവാന്‍ നിനക്കെന്താണു (കാരണം)?"
قَالَ لَمْ أَكُن لِّأَسْجُدَ لِبَشَرٍ خَلَقْتَهُۥ مِن صَلْصَـٰلٍۢ مِّنْ حَمَإٍۢ مَّسْنُونٍۢ﴿٣٣﴾
volume_up share
قَالَ അവന്‍ പറഞ്ഞു لَمْ أَكُن ഞാന്‍ ആയിട്ടില്ല, ഞാന്‍ ഇല്ല, ആകാവതല്ല لِّأَسْجُدَ ഞാന്‍ സുജൂദു ചെയ്‌വാന്‍ لِبَشَرٍ ഒരു മനുഷ്യനു خَلَقْتَهُ നീ അവനെ സൃഷ്ടിച്ചു مِن صَلْصَالٍ ചിലപ്പുണ്ടാകുന്നതിനാല്‍ مِّنْ حَمَإٍ കളിമണ്ണില്‍ നിന്ന്‍ مَّسْنُونٍ പാകപ്പെടുത്തപ്പെട്ട, രൂപപ്പെടുത്തപ്പെട്ട.
15:33അവന്‍ [ഇബ്ലീസു] പറഞ്ഞു: "(മൂശപിടിച്ചു) പാകപ്പെടുത്തപ്പെട്ട കളിമണ്ണില്‍ നിന്നു ചിലപ്പുണ്ടാകുന്ന മണ്ണിനാല്‍ നീ സൃഷ്ടിച്ചതായ മനുഷ്യനു സുജൂദു ചെയ്യാന്‍ ഞാനായിട്ടില്ല".
قَالَ فَٱخْرُجْ مِنْهَا فَإِنَّكَ رَجِيمٌۭ﴿٣٤﴾
volume_up share
قَالَ അവന്‍ പറഞ്ഞു فَاخْرُجْ എന്നാല്‍ നീ പുറത്തു പോകുക مِنْهَا ഇതില്‍ (ഇവിടെ) നിന്ന് فَإِنَّكَ കാരണം നിശ്ചയമായും رَجِيمٌ നീ ആട്ടപ്പെട്ടവനാണ്.
15:34അവന്‍ [അല്ലാഹു] പറഞ്ഞു: എന്നാല്‍, നീ ഇവിടെ നിന്ന് പുറത്തു പോകുക; നിശ്ചയമായും, നീ ആട്ടപ്പെട്ടവനാകുന്നു.
وَإِنَّ عَلَيْكَ ٱللَّعْنَةَ إِلَىٰ يَوْمِ ٱلدِّينِ﴿٣٥﴾
volume_up share
وَإِنَّ عَلَيْكَ നിശ്ചയമായും നിന്റെ മേല്‍ ഉണ്ട് താനും اللَّعْنَةَ ശാപം إِلَىٰ يَوْمِ ദിവസം വരെ الدِّينِ പ്രതിഫല നടപടിയുടെ.
15:35നിശ്ചയമായും, നിന്റെ മേല്‍ പ്രതിഫല നടപടിയുടെ ദിവസം വരെ ശാപവുമുണ്ടായിരിക്കും.
തഫ്സീർ : 28-35
View   
قَالَ رَبِّ فَأَنظِرْنِىٓ إِلَىٰ يَوْمِ يُبْعَثُونَ﴿٣٦﴾
volume_up share
قَالَ അവന്‍ പറഞ്ഞു رَبِّ എന്റെ റബ്ബേ فَأَنظِرْنِي എന്നാല്‍ നീ എന്നെ ഒഴിവാക്കി (താമസം ചെയ്ത് - നീട്ടിവെച്ച്‌) തരണേ إِلَىٰ يَوْمِ ദിവസംവരെ يُبْعَثُونَ അവര്‍ എഴുന്നേല്‍പ്പിക്കപ്പെടുന്ന.
15:36അവന്‍ [ഇബ്ലീസ്‌] പറഞ്ഞു: "എന്റെ റബ്ബേ, എന്നാല്‍ [അങ്ങിനെയാണെങ്കില്‍] അവര്‍ മനുഷ്യര്‍ എഴുന്നേല്‍പ്പിക്കപ്പെടുന്ന (പുനരുത്ഥാന) ദിവസംവരെ നീ എനിക്ക് (അവധി നല്‍കി) താമസം നല്‍കേണമേ!
قَالَ فَإِنَّكَ مِنَ ٱلْمُنظَرِينَ﴿٣٧﴾
volume_up share
قَالَ അവന്‍ പറഞ്ഞു فَإِنَّكَ എന്നാല്‍ നിശ്ചയമായും നീ مِنَ الْمُنظَرِينَ ഒഴിവാക്ക (നീക്കിവെക്ക - താമസം നല്‍ക) പ്പെട്ടവരില്‍ പെട്ട(വന്‍).
15:37അവന്‍ [അല്ലാഹു] പറഞ്ഞു: "എന്നാല്‍ (ശരി) നീ താമസം നല്‍കപ്പെട്ടവരില്‍ പെട്ടവന്‍ തന്നെ:-
إِلَىٰ يَوْمِ ٱلْوَقْتِ ٱلْمَعْلُومِ﴿٣٨﴾
volume_up share
إِلَىٰ يَوْمِ ദിവസം വരെ الْوَقْتِ (ആ) സമയത്തിന്റെ الْمَعْلُومِ അറിയപ്പെട്ടതായ (നിശ്ചിത).
15:38അറിയപ്പെട്ട (ആ നിശ്ചിത) സമയത്തിന്റെ ദിവസം വരെ.
തഫ്സീർ : 36-38
View   
قَالَ رَبِّ بِمَآ أَغْوَيْتَنِى لَأُزَيِّنَنَّ لَهُمْ فِى ٱلْأَرْضِ وَلَأُغْوِيَنَّهُمْ أَجْمَعِينَ﴿٣٩﴾
volume_up share
قَالَ അവന്‍ പറഞ്ഞു رَبِّ എന്റെ റബ്ബേ بِمَا أَغْوَيْتَنِي നീ എന്നെ വഴിപിഴവിലാക്കിയതുകൊണ്ട് لَأُزَيِّنَنَّ ഞാന്‍ ഭംഗിയാക്കികൊടുക്കുകതന്നെ ചെയ്യും لَهُمْ അവര്‍ക്കു فِي الْأَرْضِ ഭൂമിയില്‍ وَلَأُغْوِيَنَّهُمْ ഞാനവരെ വഴിപിഴപ്പിക്കുകയും തന്നെ ചെയ്യും أَجْمَعِينَ മുഴുവന്‍.
15:39അവന്‍ പറഞ്ഞു: "എന്റെ റബ്ബേ, നീ എന്നെ വഴികേടിലാക്കി (നിശ്ചയിച്ചി)രിക്കകൊണ്ടു, തീര്‍ച്ചയായും, ഭൂമിയില്‍ അവര്‍ക്കു ഞാന്‍ (പാപങ്ങളെ) ഭംഗിയാക്കി കാണിക്കുകയും, അവരെ മുഴുവന്‍ ഞാന്‍ വഴികേടിലാക്കുകയും തന്നെ ചെയ്യും;-
إِلَّا عِبَادَكَ مِنْهُمُ ٱلْمُخْلَصِينَ﴿٤٠﴾
volume_up share
إِلَّا عِبَادَكَ നിന്റെ അടിയാന്‍മാരെ ഒഴികെ مِنْهُمُ അവരില്‍ നിന്നുള്ള الْمُخْلَصِينَ നിഷ്കളങ്കരാക്കപ്പെട്ട (തനി ശുദ്ധരാക്കപ്പെട്ട).
15:40"(അതെ) അവരില്‍ നിന്നുള്ള നിന്റെ നിഷ്കളങ്കരാക്കപ്പെട്ട അടിയാന്‍മാരെ ഒഴികെ."
തഫ്സീർ : 39-40
View   
قَالَ هَـٰذَا صِرَٰطٌ عَلَىَّ مُسْتَقِيمٌ﴿٤١﴾
volume_up share
قَالَ അവന്‍ പറഞ്ഞു هَـٰذَا ഇതു صِرَاطٌ ഒരു പാത (മാര്‍ഗ്ഗം) ആകുന്നു عَلَيَّ എന്റെ മേല്‍ (ബാധ്യസ്ഥമായ) مُسْتَقِيمٌ നേരെയുള്ള, ചൊവ്വായ.
15:41"അവന്‍" [അല്ലാഹു] പറഞ്ഞു: "ഇതു എന്റെ മേല്‍ (ബാധ്യസ്ഥമായ) നേര്‍ക്കു നേരെ (ചൊവ്വെ) യുള്ള ഒരു മാര്‍ഗ്ഗമാകുന്നു."
തഫ്സീർ : 41-41
View   
إِنَّ عِبَادِى لَيْسَ لَكَ عَلَيْهِمْ سُلْطَـٰنٌ إِلَّا مَنِ ٱتَّبَعَكَ مِنَ ٱلْغَاوِينَ﴿٤٢﴾
volume_up share
إِنَّ عِبَادِي നിശ്ചയമായും എന്റെ അടിയാന്‍മാര്‍ لَيْسَ لَكَ നിനക്കു ഇല്ല عَلَيْهِمْ അവരുടെ മേല്‍ سُلْطَانٌ ഒരു അധികാരശക്തിയും إِلَّا مَنِ اتَّبَعَكَ നിന്നെ പിന്‍പറ്റിയവരൊഴികെ مِنَ الْغَاوِينَ വഴികെട്ടവരാകുന്ന, വഴി പിഴച്ചവരില്‍നിന്നു.
15:42നിശ്ചയമായും, എന്റെ അടിയാന്‍മാര്‍ - അവരുടെമേല്‍ നിനക്കു യാതൊരു അധികാര ശക്തിയും ഇല്ല; വഴികെട്ടവരാകുന്ന നിന്നെ പിന്‍പറ്റിയവരൊഴികെ. [അവരെ മാത്രമേ നിനക്കു വഴി പിഴപ്പിക്കുവാന്‍ കഴിയൂ].
وَإِنَّ جَهَنَّمَ لَمَوْعِدُهُمْ أَجْمَعِينَ﴿٤٣﴾
volume_up share
وَإِنَّ جَهَنَّمَ നിശ്ചയമായും ജഹന്നം لَمَوْعِدُهُمْ അവരുടെ വാഗ്ദത്തസ്ഥാനം തന്നെ أَجْمَعِينَ മുഴുവനും .
15:43"നിശ്ചയമായും, "ജഹന്നം" [നരകം] അവരുടെ മുഴുവനും വാഗ്ദത്തസ്ഥാനവും തന്നെ.
لَهَا سَبْعَةُ أَبْوَٰبٍۢ لِّكُلِّ بَابٍۢ مِّنْهُمْ جُزْءٌۭ مَّقْسُومٌ﴿٤٤﴾
volume_up share
لَهَا അതിനുണ്ടു سَبْعَةُ ഏഴു أَبْوَابٍ വാതിലുകള്‍, കവാടങ്ങള്‍ لِّكُلِّ بَابٍ എല്ലാ വാതിലിനുമുണ്ടായിരിക്കും مِّنْهُمْ അവരില്‍ നിന്നു جُزْءٌ ഒരു (ഓരോ) ഭാഗം مَّقْسُومٌ വിഹിതം (ഓഹരി) ചെയ്യപ്പെട്ട.
15:44"അതിനു ഏഴു (പടി) വാതിലുകലുണ്ട്. എല്ലാ (ഓരോ പടി) വാതിലിനും അവരില്‍ നിന്നു (പ്രത്യേകം) വിഹിതം ചെയ്യപ്പെട്ട ഓരോ ഭാഗം (ആളുകള്‍) ഉണ്ടായിരിക്കും".
തഫ്സീർ : 42-44
View   
إِنَّ ٱلْمُتَّقِينَ فِى جَنَّـٰتٍۢ وَعُيُونٍ﴿٤٥﴾
volume_up share
إِنَّ الْمُتَّقِينَ നിശ്ചയമായും സൂക്ഷ്മത പാലിച്ചവര്‍, ഭയഭക്തന്മാര്‍ فِي جَنَّاتٍ തോപ്പുകളിലായിരിക്കും, സ്വര്‍ഗ്ഗങ്ങളിലാണു وَعُيُونٍ നീരുറവ (അരുവി) കളിലും.
15:45നിശ്ചയമായും, സൂക്ഷ്മത പാലിച്ചവര്‍, തോപ്പുകളിലും, നീരുറവകളിലുമായിരിക്കും.
ٱدْخُلُوهَا بِسَلَـٰمٍ ءَامِنِينَ﴿٤٦﴾
volume_up share
ادْخُلُوهَا അതില്‍ പ്രവേശിക്കുവിന്‍ بِسَلَامٍ ശാന്തിയോടെ آمِنِينَ നിര്‍ഭയരായി.
15:46"അതില്‍, ശാന്തിയോടെ നിര്‍ഭയരായിക്കൊണ്ടു പ്രവേശിച്ചുകൊള്ളുവിന്‍". (എന്നു അവര്‍ക്കു സ്വാഗതം നല്‍കപ്പെടും.).
وَنَزَعْنَا مَا فِى صُدُورِهِم مِّنْ غِلٍّ إِخْوَٰنًا عَلَىٰ سُرُرٍۢ مُّتَقَـٰبِلِينَ﴿٤٧﴾
volume_up share
وَنَزَعْنَا നാം നീക്കുകയും ചെയ്യും مَا فِي صُدُورِهِم അവരുടെ നെഞ്ചു [ഹൃദയം]കളിലുള്ളതു مِّنْ غِلٍّ വിദ്വേഷത്തില്‍ (പകയില്‍) നിന്നും, വല്ല പോരും, കെട്ടിക്കുടുക്കും إِخْوَانًا സഹോദരങ്ങളായിട്ടു عَلَىٰ سُرُرٍ കട്ടിലുകളിന്‍മേല്‍ مُّتَقَابِلِينَ പരസ്പരം അഭിമുഖരായ നിലയില്‍.
15:47അവരുടെ നെഞ്ചു [ഹൃദയം]കളില്‍ വല്ല വിദ്വേഷവും (ഒളിഞ്ഞിരിപ്പു) ഉള്ളതിനെ നാം നീക്കം ചെയ്യുകയും ചെയ്യും; കട്ടിലുകളിന്‍മേല്‍ പരസ്പരം അഭിമുഖരായിക്കൊണ്ടു സഹോദരന്മാരായ നിലയില്‍ (അവര്‍ കഴിഞ്ഞുകൂടും).
തഫ്സീർ : 45-47
View   
لَا يَمَسُّهُمْ فِيهَا نَصَبٌۭ وَمَا هُم مِّنْهَا بِمُخْرَجِينَ﴿٤٨﴾
volume_up share
لَا يَمَسُّهُمْ അവരെ സ്പര്‍ശിക്ക (ബാധിക്ക) യില്ല فِيهَا അതില്‍ نَصَبٌ ക്ഷീണം, പ്രയാസം, ബുദ്ധിമുട്ടു وَمَا هُم അവരല്ലതാനും مِّنْهَا അതില്‍നിന്നു بِمُخْرَجِينَ പുറത്താക്കപ്പെടുന്നവര്‍.
15:48അതില്‍ വെച്ച് അവരെ ക്ഷീണം (അഥവാ പ്രയാസം) സ്പര്‍ശിക്കുകയില്ല; അവര്‍ അതില്‍നിന്നും പുറത്താക്കപ്പെടുന്നവരുമല്ല.
نَبِّئْ عِبَادِىٓ أَنِّىٓ أَنَا ٱلْغَفُورُ ٱلرَّحِيمُ﴿٤٩﴾
volume_up share
نَبِّئْ വിവരമറിയിക്കുക عِبَادِي എന്റെ അടിയാന്‍മാര്‍ക്കു أَنِّي أَنَا ഞാന്‍ തന്നെയാണെന്നു الْغَفُورُ വളരെ പൊറുക്കുന്നവന്‍ الرَّحِيمُ കരുണാനിധിയായ.
15:49(നബിയേ) എന്റെ അടിയാന്‍മാര്‍ക്കു വിവരം അറിയിക്കുക: നിശ്ചയമായും, ഞാന്‍ തന്നെയാണു വളരെ പൊറുക്കുന്നവനും കരുണാനിധിയുമായുള്ളവനെന്നും;
وَأَنَّ عَذَابِى هُوَ ٱلْعَذَابُ ٱلْأَلِيمُ﴿٥٠﴾
volume_up share
وَأَنَّ عَذَابِي എന്റെ ശിക്ഷയെന്നും هُوَ الْعَذَابُ അതാണു ശിക്ഷ الْأَلِيمُ വേദനയേറിയ.
15:50എന്റെ ശിക്ഷതന്നെയാണ് വേദനയേറിയ ശിക്ഷയെന്നും.
തഫ്സീർ : 48-50
View   
وَنَبِّئْهُمْ عَن ضَيْفِ إِبْرَٰهِيمَ﴿٥١﴾
volume_up share
وَنَبِّئْهُمْ അവര്‍ക്കു വിവരമറിയിക്കുക عَن ضَيْفِ അതിഥികളെപ്പറ്റി إِبْرَاهِيمَ ഇബ്രാഹീമിന്റെ.
15:51(നബിയേ) ഇബ്രാഹീമിന്റെ അതിഥികളെക്കുറിച്ച് അവര്‍ക്കു വിവരമറിയിക്കുക.
إِذْ دَخَلُوا۟ عَلَيْهِ فَقَالُوا۟ سَلَـٰمًۭا قَالَ إِنَّا مِنكُمْ وَجِلُونَ﴿٥٢﴾
volume_up share
إِذْ دَخَلُوا അവര്‍ കടന്നുവന്ന (പ്രവേശിച്ച)പ്പോള്‍ عَلَيْهِ അദ്ദേഹത്തിന്റെ അടുക്കല്‍ فَقَالُوا എന്നിട്ടവര്‍ പറഞ്ഞു سَلَامًا "സലാം" എന്നു قَالَ അദ്ദേഹം പറഞ്ഞു إِنَّا مِنكُمْ ഞങ്ങള്‍ നിങ്ങളെക്കുറിച്ചു وَجِلُونَ ഭയമുള്ളവരാണു."
15:52അതായതു, അവര്‍ അദ്ദേഹത്തിന്റെ അടുക്കല്‍ കടന്നുവന്ന് "സലാം" എന്നു പറഞ്ഞ സന്ദര്‍ഭം. അദ്ദേഹം പറഞ്ഞു: "ഞങ്ങള്‍ നിങ്ങളെക്കുറിച്ചു ഭയമുള്ളവരാകുന്നു."
قَالُوا۟ لَا تَوْجَلْ إِنَّا نُبَشِّرُكَ بِغُلَـٰمٍ عَلِيمٍۢ﴿٥٣﴾
volume_up share
قَالُوا അവര്‍ പറഞ്ഞു لَا تَوْجَلْ ഭയപ്പെടേണ്ടാ إِنَّا نُبَشِّرُكَ ഞങ്ങള്‍ താങ്കള്‍ക്കു സന്തോഷമറിയിക്കുന്നു بِغُلَامٍ ഒരു ബാലനെ [ആണ്‍കുട്ടിയെ]പ്പറ്റി عَلِيمٍ ജ്ഞാനിയായ.
15:53അവര്‍ പറഞ്ഞു: "ഭയപ്പെടേണ്ട, ഞങ്ങള്‍ താങ്കള്‍ക്കു ജ്ഞാനിയായ ഒരു ബാലനെ [മകനെ]പ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുന്നു."
തഫ്സീർ : 51-53
View   
قَالَ أَبَشَّرْتُمُونِى عَلَىٰٓ أَن مَّسَّنِىَ ٱلْكِبَرُ فَبِمَ تُبَشِّرُونَ﴿٥٤﴾
volume_up share
قَالَ അദ്ദേഹം പറഞ്ഞു أَبَشَّرْتُمُونِي നിങ്ങളെനിക്കു സന്തോഷമറിയിക്കയോ عَلَىٰ أَن مَّسَّنِيَ എന്നെ സ്പര്‍ശിച്ച (ബാധിച്ച)തോടെ الْكِبَرُ വാര്‍ദ്ധക്യം فَبِمَ എനി എന്തിനെപ്പറ്റി تُبَشِّرُونَ നിങ്ങള്‍ സന്തോഷമറിയിക്കുന്നു.
15:54അദ്ദേഹം പറഞ്ഞു: "എന്നെ വാര്‍ദ്ധക്യം ബാധിച്ചതോടെ നിങ്ങള്‍ എനിക്കു സന്തോഷവാര്‍ത്ത അറിയിക്കുകയോ?! എനി, എന്തിനെക്കുറിച്ചാണ് നിങ്ങള്‍ സന്തോഷമറിയിക്കുന്നത്?!"
قَالُوا۟ بَشَّرْنَـٰكَ بِٱلْحَقِّ فَلَا تَكُن مِّنَ ٱلْقَـٰنِطِينَ﴿٥٥﴾
volume_up share
قَالُوا അവര്‍ പറഞ്ഞു بَشَّرْنَاكَ ഞങ്ങള്‍ താങ്കള്‍ക്കു സന്തോഷമറിയിച്ചിരിക്കുന്നു بِالْحَقِّ യഥാര്‍ത്ഥംകൊണ്ടു فَلَا تَكُن ആകയാല്‍ താങ്കളായിരിക്കരുതു مِّنَ الْقَانِطِينَ ആശ മുറിഞ്ഞവരില്‍, നിരാശരില്‍പെട്ട(വന്‍).
15:55അവര്‍ പറഞ്ഞു: "(സംഭവിക്കുവാന്‍ പോകുന്ന) യഥാര്‍ത്ഥത്തെക്കുറിച്ചു ഞങ്ങള്‍ താങ്കള്‍ക്കു സന്തോഷമറിയിച്ചിരിക്കുകയാണ്. അതിനാല്‍, താങ്കള്‍ ആശമുറിഞ്ഞവരില്‍പെട്ടു പോകരുത്."
قَالَ وَمَن يَقْنَطُ مِن رَّحْمَةِ رَبِّهِۦٓ إِلَّا ٱلضَّآلُّونَ﴿٥٦﴾
volume_up share
قَالَ അദ്ദേഹം പറഞ്ഞു وَمَن ആര്‍ يَقْنَطُ ആശ മുറിയും مِن رَّحْمَةِ കാരുണ്യത്തെപ്പറ്റി رَبِّهِ തന്റെ റബ്ബിന്റെ إِلَّا الضَّالُّونَ വഴി പിഴച്ചവരല്ലാതെ.
15:56അദ്ദേഹം പറഞ്ഞു: "ആരാണ് തന്റെ റബ്ബിന്റെ കാരുണ്യത്തെക്കുറിച്ചു ആശ മുറിയുക - വഴി പിഴച്ചവരല്ലാതെ?!"
قَالَ فَمَا خَطْبُكُمْ أَيُّهَا ٱلْمُرْسَلُونَ﴿٥٧﴾
volume_up share
قَالَ അദ്ദേഹം പറഞ്ഞു فَمَا എന്നാല്‍ (എനി) എന്താണു خَطْبُكُمْ നിങ്ങളുടെ (പ്രധാന) വിഷയം, കാര്യം أَيُّهَا الْمُرْسَلُونَ ഹേ അയക്കപ്പെട്ടവരേ (ദൂതന്‍മാരേ).
15:57അദ്ദേഹം പറഞ്ഞു: "(ശരി) എന്നാല്‍, നിങ്ങളുടെ (പ്രധാന) വിഷയം എന്താണ് - ഹേ, ദൂതന്‍മാരേ?"
തഫ്സീർ : 54-57
View   
قَالُوٓا۟ إِنَّآ أُرْسِلْنَآ إِلَىٰ قَوْمٍۢ مُّجْرِمِينَ﴿٥٨﴾
volume_up share
قَالُوا അവര്‍ പറഞ്ഞു إِنَّا أُرْسِلْنَا ഞങ്ങള്‍ അയക്കപ്പെട്ടിരിക്കുന്നു إِلَىٰ قَوْمٍ ഒരു ജനതയിലേക്ക്‌ مُّجْرِمِينَ കുറ്റവാളികളായ.
15:58അവര്‍ പറഞ്ഞു: "ഞങ്ങള്‍ കുറ്റവാളികളായ ഒരു ജനതയിലേക്ക്‌ അയക്കപ്പെട്ടിരിക്കുന്നു;
إِلَّآ ءَالَ لُوطٍ إِنَّا لَمُنَجُّوهُمْ أَجْمَعِينَ﴿٥٩﴾
volume_up share
إِلَّا آلَ കുടുംബം (ആള്‍ക്കാര്‍) ഒഴികെ لُوطٍ ല്വൂത്ത്വിന്റെ إِنَّا لَمُنَجُّوهُمْ നിശ്ചയമായും ഞങ്ങളവരെ രക്ഷിക്കുന്നവരാണു أَجْمَعِينَ മുഴുവന്‍, എല്ലാം.
15:59-ല്വൂത്ത്വിന്റെ കുടുംബം ഒഴികെ; നിശ്ചയമായും, അവരെ മുഴുവനും ഞങ്ങള്‍ രക്ഷപ്പെടുത്തുന്നവരാകുന്നു;
إِلَّا ٱمْرَأَتَهُۥ قَدَّرْنَآ ۙ إِنَّهَا لَمِنَ ٱلْغَـٰبِرِينَ﴿٦٠﴾
volume_up share
إِلَّا امْرَأَتَهُ അദ്ദേഹത്തിന്റെ സ്ത്രീ (ഭാര്യ) ഒഴികെ قَدَّرْنَا ഞങ്ങള്‍ കണക്കാക്കിയിരിക്കുന്നു إِنَّهَا നിശ്ചയമായും അവള്‍ لَمِنَ الْغَابِرِينَ (ശിക്ഷയില്‍) ശേഷിക്കുന്നവരില്‍ പെട്ട(വള്‍) എന്നു.
15:60അദ്ദേഹത്തിന്റെ സ്ത്രീ [ഭാര്യ] ഒഴികെ - അവള്‍ നിശ്ചയമായും, അവശേഷിക്കുന്ന [ശിക്ഷയില്‍ അകപ്പെടുന്ന] വരില്‍പെട്ടവളെന്നു ഞങ്ങള്‍ കണക്കാക്കിയിരിക്കുന്നു."
തഫ്സീർ : 58-60
View   
فَلَمَّا جَآءَ ءَالَ لُوطٍ ٱلْمُرْسَلُونَ﴿٦١﴾
volume_up share
فَلَمَّا جَاءَ അങ്ങനെ (എന്നിട്ടു) വന്നപ്പോള്‍ آلَ لُوطٍ ലൂത്ത്വിന്റെ കുടുംബത്തില്‍, ആള്‍ക്കാരില്‍ الْمُرْسَلُونَ ദൂതന്മാര്‍.
15:61അങ്ങനെ, ലൂത്ത്വിന്റെ കുടുംബത്തില്‍ (ആ) ദൂതന്മാര്‍ വന്നപ്പോള്‍, -
قَالَ إِنَّكُمْ قَوْمٌۭ مُّنكَرُونَ﴿٦٢﴾
volume_up share
قَالَ അദ്ദേഹം പറഞ്ഞു إِنَّكُمْ قَوْمٌ നിങ്ങള്‍ ഒരു ജനമാണു مُّنكَرُونَ അറിയപ്പെടാത്ത (അപരിചിതരായ).
15:62അദ്ദേഹം പറഞ്ഞു: "നിങ്ങള്‍ അപരിചിതരായ ഒരു ജനം. [നിങ്ങളെ മനസ്സിലായില്ല.]
قَالُوا۟ بَلْ جِئْنَـٰكَ بِمَا كَانُوا۟ فِيهِ يَمْتَرُونَ﴿٦٣﴾
volume_up share
قَالُوا അവര്‍ പറഞ്ഞു بَلْ പക്ഷേ (എങ്കിലും) جِئْنَاكَ ഞങ്ങള്‍ താങ്കളുടെ അടുക്കല്‍ വന്നിരിക്കുന്നു بِمَا യാതൊന്നുംകൊണ്ടു كَانُوا അവരായിരിക്കുന്നു فِيهِ അതില്‍, അതിനെപ്പറ്റി يَمْتَرُونَ സന്ദേഹപ്പെട്ടു (സംശയപ്പെട്ടു) കൊണ്ടിരിക്കുക.
15:63അവര്‍ പറഞ്ഞു: "(ശരി) പക്ഷേ, ഇവര്‍ [ഈ ജനങ്ങള്‍] യാതൊന്നില്‍ സന്ദേഹപ്പെട്ടുകൊണ്ടിരിക്കുന്നുവോ അതും കൊണ്ടു ഞങ്ങള്‍ താങ്കളുടെ അടുക്കല്‍ വന്നിരിക്കുകയാണ്.
وَأَتَيْنَـٰكَ بِٱلْحَقِّ وَإِنَّا لَصَـٰدِقُونَ﴿٦٤﴾
volume_up share
وَأَتَيْنَاكَ ഞങ്ങള്‍ താങ്കളുടെ അടുക്കല്‍ വരുകയും ചെയ്തിരിക്കുന്നു بِالْحَقِّ യഥാര്‍ത്ഥവുംകൊണ്ട് وَإِنَّا ഞങ്ങള്‍ لَصَادِقُونَ സത്യം പറയുന്നവര്‍തന്നെ.
15:64"ഞങ്ങള്‍ താങ്കള്‍ക്കു യഥാര്‍ത്ഥവുമായി വന്നിരിക്കുന്നു; നിശ്ചയമായും, ഞങ്ങള്‍ സത്യം പറയുന്നവരാകുന്നു."
തഫ്സീർ : 61-64
View   
فَأَسْرِ بِأَهْلِكَ بِقِطْعٍۢ مِّنَ ٱلَّيْلِ وَٱتَّبِعْ أَدْبَـٰرَهُمْ وَلَا يَلْتَفِتْ مِنكُمْ أَحَدٌۭ وَٱمْضُوا۟ حَيْثُ تُؤْمَرُونَ﴿٦٥﴾
volume_up share
فَأَسْرِ അതിനാല്‍ (രാവു) യാത്രചെയ്യുക بِأَهْلِكَ താങ്കളുടെ ആള്‍ക്കാരെ (കുടുംബത്തെ)യും കൊണ്ടു بِقِطْعٍ ഒരംശത്തില്‍ مِّنَ اللَّيْلِ രാത്രിയില്‍ നിന്ന് وَاتَّبِعْ താങ്കള്‍ പിന്തുടരുകയും ചെയ്യുക أَدْبَارَهُمْ അവരുടെ പിന്‍ഭാഗങ്ങളില്‍ (പിന്നാലെ) وَلَا يَلْتَفِتْ തിരിഞ്ഞുനോക്കുകയും ചെയ്യരുത് مِنكُمْ നിങ്ങളില്‍ നിന്നു أَحَدٌ ഒരാളും وَامْضُوا നടന്നു പോകയും ചെയ്‍വിന്‍ حَيْثُ تُؤْمَرُونَ നിങ്ങള്‍ കല്പിക്കപ്പെടുന്നേടത്തേക്കു.
15:65"അതിനാല്‍, താങ്കള്‍ താങ്കളുടെ ആള്‍ക്കാരെ [കുടുംബത്തെ]യും കൊണ്ടു രാത്രിയില്‍ നിന്നുള്ള ഒരംശത്തില്‍ [പ്രഭാതത്തിനു മുമ്പായി] യാത്രചെയ്തുകൊള്ളുക. അവരുടെ പിന്നാലെ താങ്കള്‍ അനുഗമിക്കുകയും ചെയ്യുക; നിങ്ങളില്‍ നിന്നു ഒരാളും തിരിഞ്ഞുനോക്കുകയും ചെയ്യരുത്. നിങ്ങളോടു കല്പിക്കപ്പെടുന്നേടത്തേക്കു നിങ്ങള്‍ നടന്നു പോയിക്കൊള്ളുകയും ചെയ്യുക."
തഫ്സീർ : 65-65
View   
وَقَضَيْنَآ إِلَيْهِ ذَٰلِكَ ٱلْأَمْرَ أَنَّ دَابِرَ هَـٰٓؤُلَآءِ مَقْطُوعٌۭ مُّصْبِحِينَ﴿٦٦﴾
volume_up share
وَقَضَيْنَا നാം വിധിച്ചു (തീരുമാനം ചെയ്തു) കൊടുത്തു إِلَيْهِ അദ്ദേഹത്തിനു ذَٰلِكَ الْأَمْرَ ആ കാര്യം أَنَّ دَابِرَ പിന്‍ഭാഗം (മൂടു) എന്നു هَـٰؤُلَاءِ ഇക്കൂട്ടരുടെ مَقْطُوعٌ മുറിക്കപ്പെടുന്ന (ഛേദിക്ക) പ്പെടുന്നതാണു (എന്നു) مُّصْبِحِينَ അവര്‍ പ്രഭാതവേളയിലായിരിക്കെ.
15:66ആ കാര്യം അദ്ദേഹത്തിനു [ലൂത്ത്വിന്നു] നാം തീരുമാനം ചെയ്തുകൊടുത്തു; (ഇവര്‍) പ്രഭാതവേളയിലായിരിക്കെ, ഇക്കൂട്ടരുടെ മൂടു മുറിക്കപ്പെടുന്ന [ഇവര്‍ നിശ്ശേഷം നശിപ്പിക്കപ്പെടുന്ന] താണെന്ന്.
وَجَآءَ أَهْلُ ٱلْمَدِينَةِ يَسْتَبْشِرُونَ﴿٦٧﴾
volume_up share
وَجَاءَ വന്നു أَهْلُ الْمَدِينَةِ പട്ടണത്തിലെ ആള്‍ക്കാര്‍ (പട്ടണവാസികള്‍) يَسْتَبْشِرُونَ അവര്‍ സന്തോഷം പ്രകടിപ്പിച്ചുകൊണ്ടു.
15:67(ആ) പട്ടണത്തിലെ ആള്‍ക്കാര്‍ സന്തോഷം പ്രകടിപ്പിച്ചും കൊണ്ടുവന്നു.
തഫ്സീർ : 66-67
View   
قَالَ إِنَّ هَـٰٓؤُلَآءِ ضَيْفِى فَلَا تَفْضَحُونِ﴿٦٨﴾
volume_up share
قَالَ അദ്ദേഹം പറഞ്ഞു إِنَّ هَـٰؤُلَاءِ നിശ്ചയമായും ഇവര്‍ ضَيْفِي എന്റെ അതിഥികളാണു فَلَا تَفْضَحُونِ അതിനാല്‍ എന്നെ നിങ്ങള്‍ വഷളാക്കരുതു.
15:68അദ്ദേഹം [ലൂത്ത്വ്] പറഞ്ഞു: "നിശ്ചയമായും, ഇവര്‍ എന്റെ അതിഥികളാണ്; അതിനാല്‍, എന്നെ നിങ്ങള്‍ വഷളാക്കരുത്;"
وَٱتَّقُوا۟ ٱللَّهَ وَلَا تُخْزُونِ﴿٦٩﴾
volume_up share
وَاتَّقُوا സൂക്ഷിക്കുകയും ചെയ്‍വിന്‍ اللَّـهَ അല്ലാഹുവിനെ وَلَا تُخْزُونِ എന്നെ അപമാനിക്കുകയും അരുത്.
15:69"നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്‍വിന്‍; എന്നെ അപമാനിക്കുകയും അരുതു."
തഫ്സീർ : 68-69
View   
قَالُوٓا۟ أَوَلَمْ نَنْهَكَ عَنِ ٱلْعَـٰلَمِينَ﴿٧٠﴾
volume_up share
قَالُوا അവര്‍ പറഞ്ഞു أَوَلَمْ نَنْهَكَ ഞങ്ങള്‍ നിന്നോടു വിരോധിച്ചിട്ടുമില്ലേ عَنِ الْعَالَمِينَ ലോകരെപ്പറ്റി.
15:70അവര്‍ [പട്ടണത്തിലെ ആള്‍ക്കാര്‍] പറഞ്ഞു: "ലോകരെക്കുറിച്ച് ഞങ്ങള്‍ നിന്നോടു വിരോധിച്ചിട്ടുമില്ലേ!".
قَالَ هَـٰٓؤُلَآءِ بَنَاتِىٓ إِن كُنتُمْ فَـٰعِلِينَ﴿٧١﴾
volume_up share
قَالَ അദ്ദേഹം പറഞ്ഞു هَـٰؤُلَاءِ ഇവര്‍ (ഇതാ) بَنَاتِي എന്റെ പുത്രിമാരാണ്, എന്റെ പെണ്‍മക്കള്‍ إِن كُنتُمْ നിങ്ങളാണെങ്കില്‍ فَاعِلِينَ ചെയ്യുന്നവര്‍.
15:71അദ്ദേഹം പറഞ്ഞു: "ഇതാ എന്റെ പെണ്‍മക്കള്‍, [അവരെ ഞാന്‍ വിവാഹം കഴിച്ചുതരാം]; നിങ്ങള്‍ (വല്ലതും) ചെയ്യുന്നവരാണെങ്കില്‍!"
തഫ്സീർ : 70-71
View   
لَعَمْرُكَ إِنَّهُمْ لَفِى سَكْرَتِهِمْ يَعْمَهُونَ﴿٧٢﴾
volume_up share
لَعَمْرُكَ നിന്റെ ആയുഷ്ക്കാലം തന്നെ إِنَّهُمْ നിശ്ചയമായും അവര്‍ لَفِي سَكْرَتِهِمْ അവരുടെ ലഹരിയില്‍ (മത്തില്‍) തന്നെ يَعْمَهُونَ അവര്‍ അലഞ്ഞു നടക്കുന്നു.
15:72നിന്റെ ആയുഷ്ക്കാലം തന്നെ (സത്യം)! നിശ്ചയമായും അവര്‍, അവരുടെ ലഹരിയില്‍ (മതിമറന്ന്) അലഞ്ഞു നടക്കുകയാണ്!
തഫ്സീർ : 72-72
View   
فَأَخَذَتْهُمُ ٱلصَّيْحَةُ مُشْرِقِينَ﴿٧٣﴾
volume_up share
فَأَخَذَتْهُمُ അപ്പോള്‍ (എന്നിട്ട്) അവരെ പിടിച്ചു (പിടികൂടി) الصَّيْحَةُ ഘോരശബ്ദം مُشْرِقِينَ (അവര്‍) ഉദയവേളയിലായികൊണ്ട്.
15:73എന്നിട്ട് (അവര്‍) ഉദയവേളയിലായിരിക്കെ (ആ) ഘോരശബ്ദം അവരെ പിടികൂടി.
فَجَعَلْنَا عَـٰلِيَهَا سَافِلَهَا وَأَمْطَرْنَا عَلَيْهِمْ حِجَارَةًۭ مِّن سِجِّيلٍ﴿٧٤﴾
volume_up share
فَجَعَلْنَا എന്നിട്ടു (അങ്ങനെ) നാം ആക്കി عَالِيَهَا അതിന്റെ മേല്‍ഭാഗം, ഉപരിഭാഗം سَافِلَهَا അതിന്റെ താഴ്ഭാഗം وَأَمْطَرْنَا നാം വര്‍ഷിപ്പിക്കുകയും ചെയ്തു عَلَيْهِمْ അവരുടെമേല്‍ حِجَارَةً കല്ലു مِّن سِجِّيلٍ ചൂളക്കല്ലില്‍ നിന്ന്, ഇഷ്ടികയാലുള്ള.
15:74അങ്ങനെ, അതിന്റെ [ആ രാജ്യത്തിന്റെ] ഉപരിഭാഗത്തെ നാം അതിന്റെ താഴ്ഭാഗമാക്കി [തലകീഴാക്കിമറിച്ചു]; അവരുടെമേല്‍ (ചൂളവെക്കപ്പെട്ട) "ഇഷ്ടികക്കല്ല് നാം വര്‍ഷിപ്പിക്കുകയും ചെയ്തു.
തഫ്സീർ : 73-74
View   
إِنَّ فِى ذَٰلِكَ لَـَٔايَـٰتٍۢ لِّلْمُتَوَسِّمِينَ﴿٧٥﴾
volume_up share
إِنَّ فِي ذَٰلِكَ നിശ്ചയമായും അതിലുണ്ട് لَآيَاتٍ പല ദൃഷ്ടാന്തങ്ങള്‍ തന്നെ لِّلْمُتَوَسِّمِينَ ലക്ഷണം ഗ്രഹിക്കുന്നവര്‍ക്ക്.
15:75നിശ്ചയമായും, ലക്ഷണം ഗ്രഹിക്കുന്നവര്‍ക്കു അതില്‍ പല ദൃഷ്ടാന്തങ്ങളുണ്ട്.
وَإِنَّهَا لَبِسَبِيلٍۢ مُّقِيمٍ﴿٧٦﴾
volume_up share
وَإِنَّهَا നിശ്ചയമായും അതു (ആകുന്നുതാനും) لَبِسَبِيلٍ ഒരു വഴിയില്‍ തന്നെയാണു (താനും) مُّقِيمٍ നിലനില്‍ക്കുന്ന (സ്ഥിരമായി നിലകൊള്ളുന്ന).
15:76നിശ്ചയമായും അതു [ആ രാജ്യം] (സ്ഥിരമായി) നിലകൊള്ളുന്ന ഒരു വഴിയില്‍ തന്നെയാണുതാനും.
إِنَّ فِى ذَٰلِكَ لَـَٔايَةًۭ لِّلْمُؤْمِنِينَ﴿٧٧﴾
volume_up share
إِنَّ فِي ذَٰلِكَ നിശ്ചയമായും അതിലുണ്ട് لَآيَةً ഒരു ദൃഷ്ടാന്തം لِّلْمُؤْمِنِينَ സത്യവിശ്വാസികള്‍ക്ക്.
15:77നിശ്ചയമായും, അതില്‍ സത്യവിശ്വാസികള്‍ക്കു ഒരു (മഹത്തായ) ദൃഷ്ടാന്തമുണ്ട്.
തഫ്സീർ : 75-77
View   
وَإِن كَانَ أَصْحَـٰبُ ٱلْأَيْكَةِ لَظَـٰلِمِينَ﴿٧٨﴾
volume_up share
وَإِن كَانَ നിശ്ചയമായും ആയിരുന്നു أَصْحَابُ الْأَيْكَةِ മരക്കാവുകാര്‍, ഐകത്തിന്റെ ആള്‍ക്കാര്‍ لَظَالِمِينَ അക്രമികള്‍ തന്നെ.
15:78നിശ്ചയമായും, "ഐകത്തി" ന്റെ [മരക്കാവിന്റെ] ആള്‍ക്കാരും അക്രമികള്‍ തന്നെയായിരുന്നു.
فَٱنتَقَمْنَا مِنْهُمْ وَإِنَّهُمَا لَبِإِمَامٍۢ مُّبِينٍۢ﴿٧٩﴾
volume_up share
فَانتَقَمْنَا എന്നിട്ട് നാം ശിക്ഷാനടപടിയെടുത്തു مِنْهُمْ അവരോട് وَإِنَّهُمَا നിശ്ചയമായും അതു രണ്ടും لَبِإِمَامٍ ഒരു പിന്തുടരപ്പെടുന്ന (തുറസ്സായ) മാര്‍ഗ്ഗത്തിലാണ് مُّبِينٍ സ്പഷ്ടമായ.
15:79 എന്നിട്ട് നാം അവരോട് ശിക്ഷാനടപടിയെടുത്തു. അതു രണ്ടും [ലൂത്ത്വിന്റെ രാജ്യവും "ഐകത്തും"] സ്പഷ്ടമായ ഒരു തുറസ്സായ മാര്‍ഗ്ഗത്തില്‍ തന്നെയാകുന്നുതാനും.
തഫ്സീർ : 78-79
View   
وَلَقَدْ كَذَّبَ أَصْحَـٰبُ ٱلْحِجْرِ ٱلْمُرْسَلِينَ﴿٨٠﴾
volume_up share
وَلَقَدْ كَذَّبَ തീര്‍ച്ചയായും വ്യാജമാക്കിയിട്ടുണ്ട്, കളവാക്കുകയുണ്ടായി أَصْحَابُ الْحِجْرِ ഹിജ്റിലെ ആള്‍ക്കാര്‍ الْمُرْسَلِينَ മുര്‍സലു (റസൂലു) കളെ, ദൂതന്‍മാരെ.
15:80തീര്‍ച്ചയായും, ഹിജ്റിലെ ആള്‍ക്കാര്‍ "മുര്‍സലു" കളെ വ്യാജമാക്കുകയുണ്ടായി.
وَءَاتَيْنَـٰهُمْ ءَايَـٰتِنَا فَكَانُوا۟ عَنْهَا مُعْرِضِينَ﴿٨١﴾
volume_up share
وَآتَيْنَاهُمْ അവര്‍ക്കു നാം നല്‍കുകയും ചെയ്തു آيَاتِنَا നമ്മുടെ ദൃഷ്ടാന്തങ്ങളെ فَكَانُوا എന്നിട്ടു അവരായിരുന്നു عَنْهَا അവയെക്കുറിച്ചു مُعْرِضِينَ തിരിഞ്ഞുകളയുന്ന (അവഗണിക്കുന്ന)വര്‍.
15:81അവര്‍ക്കു നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നാം നല്‍കുകയും ചെയ്തു; എന്നിട്ട് അവര്‍ അവയെക്കുറിച്ചു തിരിഞ്ഞുകളയുന്നവരായിരുന്നു.
وَكَانُوا۟ يَنْحِتُونَ مِنَ ٱلْجِبَالِ بُيُوتًا ءَامِنِينَ﴿٨٢﴾
volume_up share
وَكَانُوا അവര്‍ ആയിരുന്നു താനും يَنْحِتُونَ അവര്‍ (വെട്ടി) തുരന്നുണ്ടാക്കും مِنَ الْجِبَالِ മലകളില്‍ നിന്ന് بُيُوتًا വീടുകളെ آمِنِينَ നിര്‍ഭയരായ നിലയില്‍.
15:82നിര്‍ഭയരായ നിലയില്‍, മലകളില്‍ നിന്നും അവര്‍ (പാറ) വെട്ടിത്തുരന്നു വീടുകളുണ്ടാക്കുകയും ചെയ്തിരുന്നു.
فَأَخَذَتْهُمُ ٱلصَّيْحَةُ مُصْبِحِينَ﴿٨٣﴾
volume_up share
فَأَخَذَتْهُمُ അങ്ങനെ (എന്നിട്ടു ) അവരെ പിടികൂടി الصَّيْحَةُ ഘോരശബ്ദം مُصْبِحِينَ പ്രഭാതവേളയിലായിരിക്കെ.
15:83അങ്ങനെ, (അവര്‍) പ്രഭാതവേളയിലായിരിക്കെ അവരെ ഘോരശബ്ദം പിടികൂടി.
فَمَآ أَغْنَىٰ عَنْهُم مَّا كَانُوا۟ يَكْسِبُونَ﴿٨٤﴾
volume_up share
فَمَا أَغْنَىٰ എന്നിട്ടു ധന്യമാക്കിയില്ല (തടുത്തില്ല - ഉപകരിച്ചില്ല) പര്യാപ്തമാക്കിയില്ല عَنْهُم അവര്‍ക്കു, അവരില്‍ നിന്നു مَّا كَانُوا അവരായിരുന്നത് يَكْسِبُونَ അവര്‍ സമ്പാദിക്കും.
15:84എന്നാല്‍, അവര്‍ (പ്രവര്‍ത്തിച്ചു) സമ്പാദിച്ചുവെച്ചിരുന്നതു അവര്‍ക്കു ഉപകരിച്ചില്ല.
തഫ്സീർ : 80-84
View   
وَمَا خَلَقْنَا ٱلسَّمَـٰوَٰتِ وَٱلْأَرْضَ وَمَا بَيْنَهُمَآ إِلَّا بِٱلْحَقِّ ۗ وَإِنَّ ٱلسَّاعَةَ لَـَٔاتِيَةٌۭ ۖ فَٱصْفَحِ ٱلصَّفْحَ ٱلْجَمِيلَ﴿٨٥﴾
volume_up share
وَمَا خَلَقْنَا നാം സൃഷ്ടിച്ചിട്ടില്ല السَّمَاوَاتِ ആകാശങ്ങളെ وَالْأَرْضَ ഭൂമിയെയും وَمَا بَيْنَهُمَا ആ രണ്ടിനിടയിലുള്ളതിനെയും إِلَّا بِالْحَقِّ ന്യായപ്രകാരം (കാര്യമനുസരിച്ചു - മുറപ്രകാരം) അല്ലാതെ وَإِنَّ السَّاعَةَ നിശ്ചയമായും അന്ത്യസമയം لَآتِيَةٌ വരുന്നതു തന്നെ فَاصْفَحِ അതിനാല്‍ വിട്ടുവീഴ്ച ചെയ്യുക الصَّفْحَ വിട്ടുവീഴ്ച الْجَمِيلَ ഭംഗിയായ, സുന്ദരമായ.
15:85ആകാശങ്ങളെയും, ഭൂമിയെയും, അവ രണ്ടിനുമിടയിലുള്ളതിനെയും (ന്യായമായ) കാര്യത്തോടുകൂടിയല്ലാതെ നാം സൃഷ്ടിച്ചിട്ടില്ല. നിശ്ചയമായും, അന്ത്യസമയം വരുന്നതും തന്നെയാകുന്നു. ആകയാല്‍ (നബിയേ) നീ സുന്ദരമായ വിട്ടുവീഴ്ച ചെയ്തു കൊള്ളുക.
إِنَّ رَبَّكَ هُوَ ٱلْخَلَّـٰقُ ٱلْعَلِيمُ﴿٨٦﴾
volume_up share
إِنَّ رَبَّكَ നിശ്ചയമായും നിന്റെ റബ്ബു هُوَ അവന്‍ (തന്നെ) الْخَلَّاقُ (സര്‍വ്വ) സൃഷ്ടാവു الْعَلِيمُ (സര്‍വ്വ)ജ്ഞാനി.
15:86നിശ്ചയമായും, നിന്റെ റബ്ബുതന്നെയാണ് സര്‍വ്വസൃഷ്ടാവും സര്‍വ്വജ്ഞനുമായുള്ളവന്‍.
തഫ്സീർ : 85-86
View   
وَلَقَدْ ءَاتَيْنَـٰكَ سَبْعًۭا مِّنَ ٱلْمَثَانِى وَٱلْقُرْءَانَ ٱلْعَظِيمَ﴿٨٧﴾
volume_up share
وَلَقَدْ آتَيْنَاكَ തീര്‍ച്ചയായും നാം നിനക്കു നല്‍കിയിട്ടുണ്ട് سَبْعًا ഏഴു (ഏഴെണ്ണം) مِّنَ الْمَثَانِي ആവര്‍ത്തിതങ്ങളില്‍ നിന്നു,ആവര്‍ത്തിക്കപ്പെടുന്നവയില്‍‌പെട്ട وَالْقُرْآنَ ഖുർആനും الْعَظِيمَ മഹത്തായ.
15:87(നബിയേ) തീര്‍ച്ചയായും നിനക്കു നാം, ആവര്‍ത്തിത (വചന)ങ്ങളില്‍നിന്നുള്ള ഏഴെണ്ണം നല്‍കിയിട്ടുണ്ട്. മഹത്തായ ഖുർആനും (നല്‍കിയിട്ടുണ്ട്).
തഫ്സീർ : 87-87
View   
لَا تَمُدَّنَّ عَيْنَيْكَ إِلَىٰ مَا مَتَّعْنَا بِهِۦٓ أَزْوَٰجًۭا مِّنْهُمْ وَلَا تَحْزَنْ عَلَيْهِمْ وَٱخْفِضْ جَنَاحَكَ لِلْمُؤْمِنِينَ﴿٨٨﴾
volume_up share
لَا تَمُدَّنَّ നീ നീട്ടികയും ചെയ്യരുത് عَيْنَيْكَ നിന്റെ കണ്ണുകളെ (ദൃഷ്ടിയെ) إِلَىٰ مَا യാതൊന്നിലേക്കു مَتَّعْنَا بِهِ അതുകൊണ്ടു നാം സുഖം നല്‍കി أَزْوَاجًا പല തരക്കാര്‍ക്കു مِّنْهُمْ അവരില്‍ നിന്നു وَلَا تَحْزَنْ വ്യസനിക്കുകയും ചെയ്യരുതു عَلَيْهِمْ അവരെപ്പറ്റി, അവരുടെ പേരില്‍ وَاخْفِضْ താഴ്ത്തുകയും ചെയ്യുക جَنَاحَكَ നിന്റെ ചിറകു, പക്ഷം لِلْمُؤْمِنِينَ സത്യവിശ്വാസികള്‍ക്ക്.
15:88അവരില്‍ [അവിശ്വാസികളില്‍] നിന്നുള്ള പല തരക്കാര്‍ക്കും നാം സുഖഭോഗം നല്‍കിയിട്ടുള്ളതിലേക്കു നീ നിന്റെ കണ്ണുകളെ നീട്ടിപ്പോകരുത്. [ദൃഷ്ടി വെക്കരുത്.] അവരെപ്പറ്റി നീ വ്യസനിക്കുകയും അരുത്. സത്യവിശ്വാസികള്‍ക്ക് നിന്റെ പക്ഷം നീ താഴ്ത്തികൊടുക്കുകയും [ അവരോടു മയത്തില്‍ പെരുമാറുകയും] ചെയ്തു കൊള്ളുക.
തഫ്സീർ : 88-88
View   
وَقُلْ إِنِّىٓ أَنَا ٱلنَّذِيرُ ٱلْمُبِينُ﴿٨٩﴾
volume_up share
وَقُلْ പറയുകയും ചെയ്യുക إِنِّي أَنَا നിശ്ചയമായും ഞാന്‍തന്നെ النَّذِيرُ താക്കീതു(മുന്നറിയിപ്പു)കാരന്‍ الْمُبِينُ സ്പഷ്ടമായ.
15:89(നബിയേ) പറയുകയും ചെയ്യുക: "ഞാന്‍ തന്നെയാണ് സ്പഷ്ടമായ താക്കീതുകാരന്‍".
كَمَآ أَنزَلْنَا عَلَى ٱلْمُقْتَسِمِينَ﴿٩٠﴾
volume_up share
كَمَا أَنزَلْنَا നാം അവതരിപ്പിച്ചതുപോലെ عَلَى الْمُقْتَسِمِينَ ഭാഗിച്ചെടുത്തവരുടെ മേല്‍.
15:90(അതെ) ഭാഗിച്ചെടുത്തവരുടെമേല്‍ നാം അവതരിപ്പിച്ചതുപോലെ(ത്തന്നെ);-
ٱلَّذِينَ جَعَلُوا۟ ٱلْقُرْءَانَ عِضِينَ﴿٩١﴾
volume_up share
الَّذِينَ യാതൊരു കൂട്ടരുടെ (മേല്‍) جَعَلُوا അവര്‍ ആക്കി الْقُرْآنَ ഖുർആനെ عِضِينَ പല അംശങ്ങള്‍, ഭാഗങ്ങള്‍.
15:91(അതായതു) ഖുർആനെ പല (ഭിന്നമായ) അംശങ്ങളാക്കിയവരുടെ (മേല്‍).
തഫ്സീർ : 89-91
View   
فَوَرَبِّكَ لَنَسْـَٔلَنَّهُمْ أَجْمَعِينَ﴿٩٢﴾
volume_up share
فَوَرَبِّكَ എന്നാല്‍ നിന്റെ റബ്ബിനെ തന്നെ لَنَسْأَلَنَّهُمْ നിശ്ചയമായും നാം അവരോടു ചോദിക്കുകതന്നെ ചെയ്യും أَجْمَعِينَ മുഴുവനും, എല്ലാവരോടും.
15:92എന്നാല്‍, നിന്റെ റബ്ബിനെത്തന്നെയാണ (സത്യം)! തീര്‍ച്ചയായും, അവരോടു മുഴുവനും നാം ചോദിക്കുക തന്നെ ചെയ്യും,-
عَمَّا كَانُوا۟ يَعْمَلُونَ﴿٩٣﴾
volume_up share
عَمَّا كَانُوا അവര്‍ ആയിരുന്നതിനെപ്പറ്റി يَعْمَلُونَ അവര്‍ പ്രവര്‍ത്തിക്കും.
15:93അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനെപ്പറ്റി.
فَٱصْدَعْ بِمَا تُؤْمَرُ وَأَعْرِضْ عَنِ ٱلْمُشْرِكِينَ﴿٩٤﴾
volume_up share
فَاصْدَعْ ആകയാല്‍ ഉറക്കെ (പരസ്യമായി) പ്രഖ്യാപനം ചെയ്യുക بِمَا تُؤْمَرُ നിന്നോടു കല്‍പിക്കപ്പെടുന്നതിനെ وَأَعْرِضْ തിരിഞ്ഞു (അവഗണിച്ചു) കളയുകയും ചെയ്യുക عَنِ الْمُشْرِكِينَ മുശ്രിക്കുകളെപ്പറ്റി.
15:94ആകയാല്‍, (നബിയേ) നിന്നോടു കല്‍പിക്കപ്പെടുന്നതിനെ നീ (പരസ്യമായി) ഉറക്കെ പ്രഖ്യാപിച്ചുകൊള്ളുക! മുശ്രിക്കു [ബഹുദൈവവിശ്വാസി]കളില്‍ നിന്നു നീ തിരിഞ്ഞുകളയുകയും ചെയ്യുക.
إِنَّا كَفَيْنَـٰكَ ٱلْمُسْتَهْزِءِينَ﴿٩٥﴾
volume_up share
إِنَّا നിശ്ചയമായും നാം كَفَيْنَاكَ നിനക്കു തടുത്തു തന്നിരിക്കുന്നു الْمُسْتَهْزِئِينَ പരിഹസിക്കുന്നവരെ.
15:95നിശ്ചയമായും, നിനക്കു (ഈ) പരിഹാസകരെ നാം തടുത്തുതന്നിരിക്കുന്നു. [അവരുടെ ഉപദ്രവം നിനക്കു ഫലിക്കുകയില്ല.]
ٱلَّذِينَ يَجْعَلُونَ مَعَ ٱللَّهِ إِلَـٰهًا ءَاخَرَ ۚ فَسَوْفَ يَعْلَمُونَ﴿٩٦﴾
volume_up share
الَّذِينَ يَجْعَلُونَ ആക്കുന്നവരായ مَعَ اللَّـهِ അല്ലാഹുവോടുകൂടി إِلَـٰهًا آخَرَ വേറെ ഇലാഹിനെ (ആരാധ്യനെ - ദൈവത്തെ) فَسَوْفَ എന്നാല്‍ വഴിയെ يَعْلَمُونَ അവര്‍ അറിയും, അവര്‍ക്കറിയാം.
15:96അതെ, അല്ലാഹുവിനോടുകൂടി വേറെ ആരാധ്യനെ ഏര്‍പ്പെടുത്തുന്നവരെ. എന്നാല്‍, വഴിയെ അവര്‍ അറിഞ്ഞു കൊള്ളുന്നതാണ്!
തഫ്സീർ : 92-96
View   
وَلَقَدْ نَعْلَمُ أَنَّكَ يَضِيقُ صَدْرُكَ بِمَا يَقُولُونَ﴿٩٧﴾
volume_up share
وَلَقَدْ نَعْلَمُ തീര്‍ച്ചയായും നാം അറിയുന്നുണ്ട് أَنَّكَ നീ എന്നു يَضِيقُ ഞെരുങ്ങുന്നു, ഇടുങ്ങിപ്പോകുന്നു (വെന്നു) صَدْرُكَ നിന്റെ നെഞ്ച് (ഹൃദയം - മനസ്സു) بِمَا يَقُولُونَ അവര്‍ പറയുന്നതുകൊണ്ടു, പറയുന്നതിനാല്‍.
15:97തീര്‍ച്ചയായും, നാം അറിയുന്നുണ്ട്; അവര്‍ പറഞ്ഞുവരുന്നതുകൊണ്ടു നിന്റെ നെഞ്ച് [ഹൃദയം] ഞെരുങ്ങിപ്പോകുന്നുവെന്ന്.
فَسَبِّحْ بِحَمْدِ رَبِّكَ وَكُن مِّنَ ٱلسَّـٰجِدِينَ﴿٩٨﴾
volume_up share
فَسَبِّحْ അതിനാല്‍ (എന്നാല്‍) നീ തസ്ബീഹു ചെയ്യുക, സ്തോത്രകീര്‍ത്തനംനടത്തുക بِحَمْدِ സ്തുതിയോടെ رَبِّكَ നിന്റെ റബ്ബിന്റെ, റബ്ബിനെ وَكُن ആയിരിക്കുകയും ചെയ്യുക مِّنَ السَّاجِدِينَ സുജൂദു ചെയ്യുന്നവരില്‍പെട്ട (വന്‍).
15:98ആകയാല്‍, നിന്റെ റബ്ബിനെ സ്തുതിച്ചുകൊണ്ടു നീ "തസ്ബീഹു" [സ്തോത്രകീര്‍ത്തനം] നടത്തിക്കൊള്ളുക. നീ "സുജൂദു" [സാഷ്ടാംഗ നമസ്കാരം] ചെയ്യുന്നവരുടെ കൂട്ടത്തിലായിരിക്കയും ചെയ്യുക;
وَٱعْبُدْ رَبَّكَ حَتَّىٰ يَأْتِيَكَ ٱلْيَقِينُ﴿٩٩﴾
volume_up share
وَاعْبُدْ ആരാധിക്കുകയും ചെയ്യുക رَبَّكَ നിന്റെ റബ്ബിനെ حَتَّىٰ يَأْتِيَكَ നിനക്കു വരുന്നതുവരെ الْيَقِينُ ഉറപ്പു (മരണം).
15:99നിനക്കു (ആ) ഉറപ്പു [മരണം] വന്നെത്തുന്നതുവരേക്കും നിന്റെ റബ്ബിനെ നീ ആരാധിക്കുകയും ചെയ്യുക.
തഫ്സീർ : 97-99
View