നിങ്ങള്‍ ഒരു നല്ല കാര്യംവെളിവാക്കുകയോ, അത് മറച്ചുവെക്കുകയോ ഒരു തിന്‍മയെക്കുറിച്ചു മാപ്പ് നല്‍കുകയോ ചെയ്യുന്നപക്ഷം, (അറിഞ്ഞു കൊള്ളുക) നിശ്ചയമായും അല്ലാഹു, വളരെ മാപ്പ് ചെയ്യുന്നവനും, കഴിവുളളവനുമാകുന്നു.
يَسْأَلُكَ = നിന്നോടു ചോദിക്കുന്നു أَهْلُ الْكِتَابِ = വേദ (ഗ്രന്ഥ) ക്കാര്‍ أَن تُنَزِّلَ = നീ ഇറക്കിക്കൊടുക്കുവാന്‍ عَلَيْهِمْ = അവരുടെമേല്‍, അവര്‍ക്ക് كِتَابًا = ഒരു ഗ്രന്ഥം مِّنَ السَّمَاءِ = ആകാശത്തുനിന്ന് فَقَدْ سَأَلُوا = എന്നാല്‍ അവര്‍ ചോദിച്ചിട്ടുണ്ട് مُوسَىٰ = മൂസായോട് أَكْبَرَ = കൂടുതല്‍ (വളരെ) വലിയത് مِن ذَٰلِكَ = അതിനെക്കാള്‍ فَقَالُوا = അതായത് അവര്‍ പറഞ്ഞു أَرِنَا = ഞങ്ങള്‍ക്കു കാണിച്ചു തരുക اللَّهَ = അല്ലാഹുവിനെ جَهْرَةً = പരസ്യമായി, പ്രത്യക്ഷത്തില്‍ فَأَخَذَتْهُمُ = അങ്ങിനെ (എന്നിട്ട് ) അവരെ പിടികൂടി الصَّاعِقَةُ = ഇടിത്തീ بِظُلْمِهِمْ = അവരുടെ അക്രമം നിമിത്തം ثُمَّ اتَّخَذُوا = പിന്നെ അവര്‍ ഉണ്ടാക്കി, സ്വീകരിച്ചു الْعِجْلَ = പശു (മൂരി) ക്കുട്ടിയെ مِن بَعْدِ = ശേഷമായി مَا جَاءَتْهُمُ = അവര്‍ക്ക് വന്നതിന്‍റെ الْبَيِّنَاتُ = (വ്യക്തമായ) തെളിവുകള്‍ فَعَفَوْنَا = എന്നിട്ട് നാം മാപ്പ് ചെയ്തു عَن ذَٰلِكَ = അതിനെക്കുറിച്ചു وَآتَيْنَا مُوسَىٰ = മൂസാക്കു നാം നല്‍കുകയും ചെയ്തു سُلْطَانًا = അധികാരശക്തി (അധികൃതരേഖ-തെളിവ്) مُّبِينًا = വ്യക്തമായ
(നബിയേ) വേദക്കാര്‍നിന്നോട് ചോദിക്കുന്നു. ആകാശത്ത്നിന്ന് ഒരു ഗ്രന്ഥം നീ അവര്‍ക്ക് ഇറക്കിക്കൊടുക്കണമെന്ന്! എന്നാല്‍, മൂസായോട് അവര്‍അതിനെക്കാള്‍ വലിയത് ചോദിക്കുകയുണ്ടായിട്ടുണ്ട്: അതായത്, അവര്‍പറഞ്ഞു: "ഞങ്ങള്‍ക്ക് നീ അല്ലാഹുവിനെ പ്രത്യക്ഷത്തില്‍ കാണിച്ചു തരണ" മെന്ന്! അങ്ങനെ അവരുടെ അക്രമം നിമിത്തം ഇടിത്തീ അവരെ പിടികൂടി പിന്നെ, വ്യക്തമായ തെളിവുകള്‍തങ്ങള്‍ക്ക് വന്നതിന് ശേഷം അവര്‍പശുക്കുട്ടിയെ (ദൈവമായി) സ്വീകരിച്ചു. എന്നിട്ട് അതിനെക്കുറിച്ചു നാം മാപ്പ് നല്‍കി. മൂസാക്കു നാം സ്പഷ്ടമായ അധികൃത രേഖ നല്‍കുകയും ചെയ്തു.
وَرَفَعْنَا = നാം ഉയര്‍ത്തുകയും ചെയ്തു فَوْقَهُمُ = അവര്‍ക്കുമീതെ الطُّورَ = ത്വൂറിനെ (പര്‍വ്വതത്തെ-സീനാമ ലയെ) بِمِيثَاقِهِمْ = അവരുടെ ഉറപ്പ് (കരാര്‍) സംബന്ധിച്ചു (നിമിത്തം) وَقُلْنَا لَهُمُ = അവരോട് നാം പറയുകയും ചെയ്തു ادْخُلُوا = നിങ്ങള്‍ പ്രവേശിക്കുവിന്‍ الْبَابَ = (പടി) വാതില്‍ سُجَّدًا = സുജൂദ് ചെയ്യുന്നവരായി (ചെയ്തുകൊണ്ട്) وَقُلْنَا لَهُمْ = അവരോട് നാം പറയുകയും ചെയ്തു لَا تَعْدُوا = നിങ്ങള്‍ അതിക്രമിക്കരുത്, ക്രമം തെറ്റരുത് فِي السَّبْتِ = സബ്തില്‍, ശബ്ബത്താചരണത്തില്‍ وَأَخَذْنَا = നാം എടുക്കുക (വാങ്ങുക) യും ചെയ്തു مِنْهُم = അവരില്‍ നിന്ന്, അവരോട് مِّيثَاقًا = ഉറപ്പ്, കരാര്‍, ഉടമ്പടി غَلِيظًا = കനത്ത, ശക്തമായ, കടുത്ത
അവരുടെ (കരാര്‍) ഉറപ്പ്സംബന്ധിച്ച് അവരുടെ മീതെ നാം "ത്വൂര്‍" (പര്‍വ്വതം) ഉയര്‍ത്തുകയും ചെയ്തു. "നിങ്ങള്‍ സുജൂദ് " ചെയ്തുകൊണ്ട് (രാജ്യത്തിന്‍റെ) പടിവാതില്‍കടക്കുവിന്‍ എന്ന് അവരോട് നാം പറയുകയും ചെയ്തു. "സബ്ത്തി" ല്‍ (ശബ്ബത്താചരണത്തില്‍) നിങ്ങള്‍ അതിക്രമം ചെയ്യരുതെന്നും അവരോട് നാം പറഞ്ഞു. അവരില്‍ നിന്ന് നാം കനത്ത (കരാര്‍)ഉറപ്പ് മേടിക്കുകയും ചെയ്തു.
فَبِمَا = എന്നിട്ടു (അങ്ങനെ) نَقْضِهِم = അവരുടെ ലംഘനം കൊണ്ട് مِّيثَاقَهُمْ = അവരുടെ ഉറപ്പിനെ, കരാറിനെ وَكُفْرِهِم = അവരുടെ അവിശ്വാസം بِآيَاتِ اللَّهِ = അല്ലാഹുവിന്‍റെ ആയത്തു (ലക്ഷ്യം-ദൃഷ്ടാന്തം-വചനം) കളില്‍ وَقَتْلِهِمُ = അവരുടെ കൊലചെയ്യലും الْأَنبِيَاءَ = നബി (പ്രവാചകന്‍) മാരെ بِغَيْرِ حَقٍّ = ഒരു കാര്യം (ന്യായം-അവകാശം) ഇല്ലാതെ وَقَوْلِهِمْ = അവരുടെ വാക്കും, അവര്‍ പറഞ്ഞതും قُلُوبُنَا = ഞങ്ങളുടെ ഹൃദയങ്ങള്‍ غُلْفٌ = മൂടി (ഉറ) ഇടപ്പെട്ടവയാണ് بَلْ طَبَعَ = പക്ഷേ മുദ്രകുത്തിയിരിക്കയാണ് اللَّهُ = അല്ലാഹു عَلَيْهَا = അവക്കു, അവയുടെ മേല്‍ بِكُفْرِهِمْ = അവരുടെ അവിശ്വാസം നിമിത്തം فَلَا يُؤْمِنُونَ = അതിനാല്‍ (എനി) അവര്‍ വിശ്വസിക്കയില്ല إِلَّا قَلِيلًا = അല്‍പമല്ലാതെ
എന്നിട്ട് , അവരുടെ (കരാര്‍)ഉറപ്പ് അവര്‍ ലംഘിച്ചതുകൊണ്ടും, അല്ലാഹുവിന്‍റെ "ആയത്തു" [ലക്ഷ്യം]കളില്‍ അവര്‍ അവിശ്വസി ച്ചതുകൊണ്ടും, ഒരു ന്യായവും കൂടാതെ പ്രവാചകന്മാരെ അവര്‍ കൊലപ്പെടുത്തിയതുകൊണ്ടും, "ഞങ്ങളുടെ ഹൃദയങ്ങള്‍ ഉറയി(ട്ടു മൂ) ടപ്പെട്ടവയാകുന്നുവെന്ന് " അവര്‍ പറഞ്ഞതു കൊണ്ടും (അവര്‍ ശപിക്കപ്പെട്ടു). പക്ഷേ , (മൂടപ്പെടുകയല്ല-) അവരുടെഅവിശ്വാസം നിമിത്തം അല്ലാഹു അവയുടെമേല്‍ മുദ്രകുത്തിയിരിക്കുകയാണ്. ആകയാല്‍, അല്‍പമായിട്ടല്ലാതെ അവര്‍ വിശ്വസിക്കുകയില്ല
وَبِكُفْرِهِمْ = അവരുടെ അവിശ്വാസം കൊണ്ടും وَقَوْلِهِمْ = അവരുടെ വാക്കു(പറയല്‍) കൊണ്ടും عَلَىٰ مَرْيَمَ = മര്‍യമിന്‍റെ മേല്‍ بُهْتَانًا = കളളാരോപണം, നുണ عَظِيمًا = വമ്പിച്ച
(അതെ) അവരുടെ അവിശ്വാസം കൊണ്ടും, മര്‍യമിന്‍റെ പേരില്‍ വമ്പിച്ച കളളാരോപണം അവര്‍ പറഞ്ഞതുകൊണ്ടും.
വേദക്കാരില്‍ നിന്ന് (ആരും) അദ്ദേഹത്തിന്‍റെ മരണത്തിന്മുമ്പ് തീര്‍ച്ചയായും അദ്ദേഹത്തില്‍വിശ്വസിക്കാതിരിക്കയില്ല. ക്വിയാമത്തു നാളിലാകട്ടെ, അദ്ദേഹം അവരുടെ മേല്‍ സാക്ഷിയായിരിക്കുക യുംചെയ്യും
فَبِظُلْمٍ = അങ്ങനെ ഒരു (വമ്പിച്ച) അക്രമം കൊണ്ട് (നിമിത്തം) مِّنَ الَّذِينَ = യാതൊരുവരില്‍ നിന്ന് هَادُوا = യഹൂദികളായ حَرَّمْنَا = നാം നിഷിദ്ധമാക്കി عَلَيْهِمْ = അവരുടെ മേല്‍ طَيِّبَاتٍ = ചില നല്ല വസ്തുക്കളെ أُحِلَّتْ = അനുവദനീയമാക്കപ്പെട്ട لَهُمْ = അവര്‍ക്ക് وَبِصَدِّهِمْ = അവര്‍ തിരിച്ചു വിട്ടതുകൊണ്ടും, തിരിഞ്ഞു പോയതു നിമിത്തവും عَن سَبِيلِ اللَّهِ = അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് كَثِيرًا = വളരെ ആളുകളെ , ധാരാളമായി
അങ്ങനെ, യഹൂദരായവരില്‍നിന്നുളള ഒരു (വമ്പിച്ച) അക്രമം നിമിത്തം, അവര്‍ക്ക് അനുവദനീയമാക്കപ്പെട്ടിരുന്ന ചില നല്ലതായ വസ്തുക്കളെ അവരുടെ മേല്‍ നാം നിഷിദ്ധമാക്കി. (കൂടാതെ) അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് (ജനങ്ങളെ) ധാരാളമായി അവര്‍ തടഞ്ഞതു കൊണ്ടും:-
അവരോട് പലിശയെക്കുറിച്ചു വിരോധിക്കപ്പെട്ടിരുന്നിട്ടും അവരത് മേടിച്ചതുകൊണ്ടും, അന്യായമായി മനുഷ്യരുടെ സ്വത്തുക്കളെ അവര്‍ തിന്നുന്നതു കൊണ്ടും (കൂടിയാണത്). അവരില്‍ നിന്നുളള അവിശ്വാസികള്‍ക്ക് വേദനയേറിയ ശിക്ഷ നാം ഒരുക്കി വെക്കുകയും ചെയ്തിരിക്കുന്നു.
എങ്കിലും, അവരില്‍ നിന്നും അറിവില്‍ അടിയുറച്ചവരും, സത്യവിശ്വാസികളും, നിനക്ക് ഇറക്കപ്പെട്ടതിലും, നിനക്ക് മുമ്പ് ഇറക്കപ്പെട്ടതിലും വിശ്വസിക്കുന്നു: (വിശേഷിച്ച് ) നമസ്‌കാരം നിലനിര്‍ത്തുന്നവരും, "സകാത്ത്" കൊടുക്കുന്നവരും, അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരും. അക്കൂട്ടര്‍, അവര്‍ക്ക് വഴിയെ നാം വമ്പിച്ച പ്രതിഫലം നല്‍കുന്നതാണ്.
إِنَّا أَوْحَيْنَا = നിശ്ചയമായും നാം വഹ്‌യ് നല്‍കിയിരിക്കുന്നു إِلَيْكَ = നിനക്ക് كَمَا أَوْحَيْنَا = നാം വഹ്‌യ് നല്‍കിയപോലെ إِلَىٰ نُوحٍ = നൂഹിന്, നൂഹിലേക്ക് وَالنَّبِيِّينَ = നബിമാര്‍ക്കും مِن بَعْدِهِ = അദ്ദേഹത്തിനു ശേഷമുളള وَأَوْحَيْنَا = നാം വഹ്‌യ് നല്‍കുകയും ചെയ്തു إِلَىٰ إِبْرَاهِيمَ = ഇബ്‌റാഹീമിന് وَإِسْمَاعِيلَ = ഇസ്മാഈലിനും وَإِسْحَاقَ = ഇസ്ഹാക്വിനും وَيَعْقُوبَ = യഅ്ക്വൂബിനും وَالْأَسْبَاطِ = സന്തതികള്‍ക്കും وَعِيسَىٰ = ഈസാക്കും وَأَيُّوبَ = അയ്യൂബിനും وَيُونُسَ = യൂനുസിനും وَهَارُونَ = ഹാറൂന്നും وَسُلَيْمَانَ = സുലൈമാനും وَآتَيْنَا = കൊടുക്കുകയും ചെയ്തു دَاوُودَ = ദാവൂദിന് زَبُورًا = ഒരു ഏട്, സബൂര്‍
(നബിയേ, ) നിശ്ചയമായും, നൂഹിനും, അദ്ദേഹത്തിനു ശേഷമുളള നബിമാര്‍ക്കും നാം "വഹ്‌യ്" [ദിവ്യബോധനം] നല്‍കിയതുപോലെ, നിനക്കും നാം "വഹ്‌യ്" നല്‍കിയിരിക്കുന്നു. ഇബ്‌റാഹീമിനും, ഇസ്മാഈലിനും, ഇസ്ഹാക്വിനും, യഅ്ക്വൂബിനും (അദ്ദേഹത്തിന്‍റെ)സന്തതികള്‍ക്കും, ഈസാക്കും, അയ്യൂബിനും, യൂനുസിനും, ഹാറൂന്നും, സുലൈമാന്നും നാം "വഹ്‌യ്"നല്‍കിയിരിക്കുന്നു. ദാവൂദിന് നാം "സബൂറും" [ഒരു പ്രത്യേക ഏടും] കൊടുത്തിരിക്കുന്നു.
وَرُسُلًا = കുറെ (ചില) റസൂലുകളെയും قَدْ قَصَصْنَاهُمْ = അവരെ നാം വിവരിച്ചു (കഥനം ചെയ്തു) തന്നിട്ടുണ്ട് عَلَيْكَ = നിനക്ക് مِن قَبْلُ = മുമ്പേ, മുമ്പ് وَرُسُلًا = ചില (കുറെ) റസൂലുകളെയും لَّمْ نَقْصُصْهُمْ = അവരെ നാം വിവരിച്ചു തന്നിട്ടില്ല عَلَيْكَ = നിനക്ക് وَكَلَّمَ اللَّهُ = അല്ലാഹു സംസാരിക്കയും ചെയ്തു مُوسَىٰ = മൂസായോട് تَكْلِيمًا = ഒരു (നേരിലു ളള-ശരിക്കുളള)സംസാരം
(മാത്രമല്ല) മുമ്പ് നാം നിനക്ക് വിവരിച്ചു തന്നിട്ടുളള കുറെ റസൂലുകളെയും, നിനക്ക് നാം വിവരിച്ചു തന്നിട്ടില്ലാത്ത കുറെ റസൂലുകളെയും (അയച്ചിട്ടുണ്ട്). മൂസായോട് അല്ലാഹു (നേരില്‍) ഒരു സംസാരം സംസാരിക്കുകയുംചെയ്തിരിക്കുന്നു:
لَّٰكِنِ اللَّهُ = എന്നാല്‍ (എങ്കിലും) അല്ലാഹു يَشْهَدُ = സാക്ഷ്യം വഹിക്കുന്നു بِمَا أَنزَلَ = അവന്‍ ഇറക്കിയതിന്, ഇറക്കിയതിനെപ്പറ്റി إِلَيْكَ = നിനക്ക്, നിന്നിലേക്ക് أَنزَلَهُ = അതവന്‍ ഇറക്കിയിരിക്കുന്നു بِعِلْمِهِ = തന്‍റെ അറിവോടെ, അറിവുപ്രകാരം وَالْمَلَائِكَةُ = മലക്കുകളും يَشْهَدُونَ = സാക്ഷ്യം വഹിക്കുന്നു وَكَفَىٰ = മതി താനും بِاللَّهِ = അല്ലാഹു തന്നെ شَهِيدًا = സാക്ഷിയായി
എന്നാല്‍, അല്ലാഹു നിനക്ക് ഇറക്കിത്തന്നതിനെപ്പറ്റി അവന്‍സാക്ഷ്യം വഹിക്കുന്നു :- അതു അവന്‍റെ അറിവോടെ ഇറക്കിയിരിക്കുകയാണ്. മലക്കുകളും (അതിന്) സാക്ഷ്യം വഹിക്കുന്നു. സാക്ഷിയായി അല്ലാഹു തന്നെമതി താനും.
വേദക്കാരേ, നിങ്ങള്‍ നിങ്ങളുടെ മതത്തില്‍ അതിരു കവിയരുത്; നിങ്ങള്‍ അല്ലാഹുവിന്‍റെ പേരില്‍യഥാര്‍ത്ഥമല്ലാതെ പറയുകയും ചെയ്യരുത്. നിശ്ചയമായും, മര്‍യമിന്‍റെ മകന്‍ഈസാ "മസീഹ്" അല്ലാഹുവിന്‍റെ റസൂലും, അവന്‍റെ വാക്കും മാത്രമാകുന്നു; അത് [ആ വാക്ക്] അവന്‍ മര്‍യമിലേക്ക് ഇട്ടുകൊടുത്തു. അവങ്കല്‍നിന്നുളള ഒരു ആത്മാവുമാകുന്നു. ആകയാല്‍, നിങ്ങള്‍ അല്ലാഹുവിലും, അവന്‍റെ റസൂലുകളിലും വിശ്വസിക്കുവിന്‍. മൂന്നു (ദൈവങ്ങള്‍)എന്ന് നിങ്ങള്‍ പറയുകയും അരുത്. (അതില്‍ നിന്ന് ) നിങ്ങള്‍ വിരമിക്കുവിന്‍ -- നിങ്ങള്‍ക്ക് ഗുണകരമായനിലക്ക്. നിശ്ചയമായും, അല്ലാഹു ഒരേ "ഇലാഹു" മാത്രമാകുന്നു. അവന് ഒരു സന്താനം ഉണ്ടായിരിക്കുന്നതില്‍നിന്ന് അവന്‍ മഹാ പരിശുദ്ധന്‍! അവന്‍റെതാണ് ആകാശങ്ങളിലുളളതും, ഭൂമിയിലുളളതും (എല്ലാം). (കൈകാര്യം) ഏല്‍പിക്കപ്പെടുന്നവനായി അല്ലാഹു തന്നെ മതി.
يَا أَيُّهَا النَّاسُ = ഹേ മനുഷ്യരേ قَدْ جَاءَكُم = നിങ്ങള്‍ക്ക് വന്നിട്ടുണ്ട് بُرْهَانٌ = (ഖണ്ഡിത)രേഖ, തെളിവ് مِّن رَّبِّكُمْ = നിങ്ങളുടെ റബ്ബിങ്കല്‍നിന്ന് وَأَنزَلْنَا إِلَيْكُمْ = നിങ്ങള്‍ക്ക് നാം ഇറക്കുകയും ചെയ്തിരിക്കുന്നു نُورًا = ഒരു പ്രകാശം مُّبِينًا = സ്പഷ്ടമായ, വ്യക്തമായ
ഹേ, മനുഷ്യരേ, നിങ്ങളുടെ റബ്ബിങ്കല്‍ നിന്ന് നിങ്ങള്‍ക്ക് (ഖണ്ഡിതമായ) രേഖ വന്നു കഴിഞ്ഞിരിക്കുന്നു. നിങ്ങള്‍ക്ക് നാം സ്പഷ്ടമായഒരു പ്രകാശം ഇറക്കിത്തരുകയും ചെയ്തിരിക്കുന്നു.
فَأَمَّا الَّذِينَ = എന്നാല്‍ യാതൊരുകൂട്ടര്‍ آمَنُوا بِاللَّهِ = അവര്‍ അല്ലാഹുവില്‍ വിശ്വസിച്ചു وَاعْتَصَمُوا بِهِ = അവനെ മുറുകെ പിടിക്കുക (അവനില്‍ രക്ഷ പ്രാപിക്കുക) യും ചെയ്തു فَسَيُدْخِلُهُمْ = അവരെ അവന്‍ പ്രവേശിപ്പിച്ചേക്കും فِي رَحْمَةٍ = അനുഗ്രഹത്തില്‍ مِّنْهُ = അവനില്‍ നിന്നുളള, അവന്‍റെ വക وَفَضْلٍ = അനുഗ്രഹത്തിലും, ദയവിലും وَيَهْدِيهِمْ = അവരെ വഴി ചേര്‍ക്കുക (നയിക്കുക)യും ചെയ്യും إِلَيْهِ = തന്‍റെ അടുക്കലേക്ക് صِرَاطًا = ഒരു പാതയില്‍ مُّسْتَقِيمًا = ചൊവ്വായ, നേരെയുളള
എന്നാല്‍, യാതൊരു കൂട്ടര്‍അല്ലാഹുവില്‍ വിശ്വസിക്കുകയും , അവനെ മുറുകെപിടി (ച്ചു രക്ഷപ്രാപി) ക്കുകയും ചെയ്തുവോ, അവരെ അവന്‍ തന്‍റെ വക കാരുണ്യത്തിലും, അനുഗ്രഹത്തിലും പ്രവേശിപ്പിച്ചേക്കും. (നേരെ) ചൊവ്വായ ഒരുപാതയില്‍, തന്‍റെ അടുക്കലേക്ക് അവന്‍ അവരെ നയിക്കുകയും ചെയ്യും.
حُرِّمَتْ ഹറാം (നിഷിദ്ധം) ആക്കപ്പെട്ടിരിക്കുന്നു عَلَيْكُمُ നിങ്ങളുടെമേല്‍ الْمَيْتَةُ ശവം, ചത്തതു وَالدَّمُ രക്തവും, ചോരയും وَلَحْمُ മാംസവും الْخِنزِيرِ പന്നിയുടെ وَمَا أُهِلَّ ശബ്ദം ഉയര്‍ത്തപ്പെട്ടതും لِغَيْرِ اللَّـهِ അല്ലാഹു അല്ലാത്തവര്‍ക്കുവേണ്ടി بِهِ അതുമൂലം وَالْمُنْخَنِقَةُ കുടുങ്ങിച്ചത്തതും وَالْمَوْقُوذَةُ തല്ലി (അടിച്ചു) ക്കൊല്ലപ്പെട്ടതും وَالْمُتَرَدِّيَةُ (ഉയരത്തുനിന്നു) വീണു ചത്തതും وَالنَّطِيحَةُ കുത്തേറ്റു ചത്തതും وَمَا أَكَلَ തിന്നതും السَّبُعُ ദുഷ്ടമൃഗം, കാട്ടുജീവി إِلَّا مَا യാതൊന്നൊഴികെ ذَكَّيْتُمْ നിങ്ങള്‍ അറുത്ത وَمَا ذُبِحَ അറുക്കപ്പെട്ടതും عَلَى النُّصُبِ നാട്ടപ്പെട്ടതിന്‍മേല്‍, ബലിപീഠത്തിങ്കല്‍, പ്രതിഷ്ഠക്കല്‍വെച്ചു وَأَن تَسْتَقْسِمُوا നിങ്ങള്‍ ഓഹരി (ഭാഗ്യം) നോക്കലും بِالْأَزْلَامِ അമ്പു കോലുകള്‍ കൊണ്ടു ذَٰلِكُمْ അതു, അതൊക്കെ فِسْقٌ തോന്നിയവാസമാകുന്നു الْيَوْمَ ഇന്നു, ഇന്നേദിവസം يَئِسَ നിരാശപ്പെട്ടിരിക്കുന്നു الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ مِن دِينِكُمْ നിങ്ങളുടെ മതത്തെ فَلَا تَخْشَوْهُمْ എനി (അതിനാല്‍) അവരെ നിങ്ങള്‍ പേടിക്കരുതു وَاخْشَوْنِ എന്നെ പേടിക്കുകയും ചെയ്യുവിന്‍ الْيَوْمَ ഇന്നു്, ഈ ദിവസം أَكْمَلْتُ لَكُمْ നിങ്ങള്‍ക്കു ഞാന്‍ പൂര്‍ത്തിയാക്കിത്തന്നു دِينَكُمْ നിങ്ങളുടെ മതം وَأَتْمَمْتُ ഞാന്‍ പൂര്‍ണ്ണമാക്കുകയും ചെയ്തിരിക്കുന്നു عَلَيْكُمْ നിങ്ങള്‍ക്കു, നിങ്ങളില്‍ نِعْمَتِي എന്റെ അനുഗ്രഹം وَرَضِيتُ ഞാന്‍ തൃപ്തിപ്പെടുകയും ചെയ്തിരിക്കുന്നു لَكُمُ നിങ്ങള്‍ക്കു الْإِسْلَامَ ഇസ്‌ലാമിനെ دِينًا മതമായിട്ടു فَمَنِ എന്നാല്‍ (എനി) ആരെങ്കിലും, ഏതൊരുവന്‍ اضْطُرَّ അവന്‍ നിര്‍ബ്ബന്ധിതനായി, കഷ്ടപ്പെട്ടു فِي مَخْمَصَةٍ പട്ടിണിയില്‍, വല്ല പട്ടിണിയിലും غَيْرَ مُتَجَانِفٍ ചായ്‌വു കാണിക്കാത്തവനായിക്കൊണ്ടു لِّإِثْمٍ കുറ്റത്തിലേക്കു, വല്ല കുറ്റത്തിലേക്കും فَإِنَّ اللَّـهَ എന്നാല്‍ നിശ്ചയമായും അല്ലാഹു غَفُورٌ വളരെ പൊറുക്കുന്നവനാണ് رَّحِيمٌ കരുണാനിധിയാണ്.
നിങ്ങളുടെ മേല്‍ ശവവും രക്തവും, പന്നിമാംസവും, അല്ലാഹു അല്ലാത്തവര്‍ക്കുവേണ്ടി ശബ്ദം ഉയര്‍ത്തപ്പെട്ട [അറുക്കപ്പെട്ട]തും നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു; കുടുങ്ങിച്ചത്തതും, തല്ലിക്കൊല്ലപ്പെട്ടതും, വീണു ചത്തതും, കുത്തേറ്റു ചത്തതും, ദുഷ്ടജന്തു തിന്നതും (നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു); നിങ്ങള്‍ അറുത്തതൊഴികെ ബലിപീഠത്തിങ്കല്‍ (അഥവാ പ്രതിഷ്ഠകളുടെ അടുക്കല്‍) വെച്ച് അറുക്കപ്പെട്ടതും (നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു) - അമ്പുകോലുകള്‍ കൊണ്ടു നിങ്ങള്‍ ഓഹരി [ഭാഗ്യം] നോക്കലും (നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു). അതു തോന്നിയവാസമാകുന്നു. ഇന്നത്തെ ദിവസം, നിങ്ങളുടെ മതെത്തക്കുറിച്ച് അവിശ്വസിച്ചവര്‍ നിരാശപ്പെട്ടിരിക്കുകയാണ്. എനി, നിങ്ങള്‍ അവരെ പേടിക്കരുതു; എന്നെ പേടിക്കുകയും ചെയ്യുവിന്‍. ഇന്നു നിങ്ങള്‍ക്കു നിങ്ങളുടെ മതം ഞാന്‍ പൂര്‍ത്തിയാക്കിത്തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങള്‍ക്കു ഞാന്‍ പൂര്‍ണ്ണമാക്കിത്തരുകയും ചെയ്തിരിക്കുന്നു. മതമായി ഇസ്‌ലാമിനെ ഞാന്‍ നിങ്ങള്‍ക്കു തൃപ്തിപ്പെട്ടു തരുകയും ചെയ്തിരിക്കുന്നു. എനി, വല്ലവനും കുറ്റത്തിലേക്ക് ചായ്‌വ് കാണിക്കുന്നവനല്ലാത്ത നിലയില്‍ പട്ടിണിയില്‍(പെട്ട്) നിര്‍ബന്ധിതനായിത്തീരുന്ന പക്ഷം, അപ്പോള്‍ (അതിനു വിരോധമില്ല). നിശ്ചയമായും, അല്ലാഹു വളരെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
يَسْأَلُونَكَ അവര്‍ നിന്നോടു ചോദിക്കുന്നു, ചോദിക്കും مَاذَا എന്തൊന്നാണു أُحِلَّ لَهُمْ അവര്‍ക്കു അനുവദിക്കപ്പെട്ടിരിക്കുന്നു قُلْ പറയുക أُحِلَّ لَكُمُ നിങ്ങള്‍ക്കു അനുവദിക്കപ്പെട്ടിരിക്കുന്നു الطَّيِّبَاتُ നല്ല (ശുദ്ധമായ - വിശിഷ്ട) വസ്തുക്കള്‍ وَمَا عَلَّمْتُم നിങ്ങള്‍ പഠിപ്പിക്കുന്നതു, വല്ലതിനെയും പഠിപ്പിച്ചാല്‍ مِّنَ الْجَوَارِحِ വേട്ട ജന്തുക്കളില്‍നിന്നു مُكَلِّبِينَ നായാട്ടു പരിശീലിപ്പിക്കുന്നവരായി تُعَلِّمُونَهُنَّ അവയെ നിങ്ങള്‍ പഠിപ്പിച്ചുകൊണ്ടു مِمَّا عَلَّمَكُمُ നിങ്ങളെ പഠിപ്പിച്ചതില്‍നിന്നു اللَّـهُ അല്ലാഹു فَكُلُوا എന്നാല്‍ നിങ്ങള്‍ തിന്നുകൊള്ളുവിന്‍ مِمَّا أَمْسَكْنَ അവ പിടിച്ച (പിടിച്ചു തന്ന)തില്‍ നിന്നു عَلَيْكُمْ നിങ്ങള്‍ക്ക്, നിങ്ങളുടെ പേരില്‍ وَاذْكُرُوا നിങ്ങള്‍ പറയുക (സ്മരിക്കുക)യും ചെയ്‍വിന്‍ اسْمَ اللَّـهِ അല്ലാഹുവിന്റെ നാമം عَلَيْهِ അതില്‍, അതിന്റെമേല്‍ وَاتَّقُوا സൂക്ഷിക്കുകയും ചെയ്യുക اللَّـهَ അല്ലാഹുവിനെ إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു سَرِيعُ വേഗമുള്ളവനാണു الْحِسَابِ വിചാരണ.
(നബിയേ) എന്താണ് അവര്‍ക്കു അനുവദിക്കപ്പെട്ടിരിക്കുന്നതു എന്ന് അവര്‍ നിന്നോടു ചോദിക്കുന്നു. പറയുക:- (നല്ല) വിശിഷ്ടമായ വസ്തുക്കള്‍ നിങ്ങള്‍ക്കു അനുവദിക്കപ്പെട്ടിരിക്കുന്നു. അല്ലാഹു നിങ്ങള്‍ക്കു പഠിപ്പിച്ചുതന്നതില്‍നിന്നും (ചിലതു) പഠിപ്പിച്ചുകൊണ്ടു നിങ്ങള്‍ നായാട്ടു പരിശീലിപ്പിക്കുന്ന നിലയില്‍ വേട്ട ജന്തുക്കളില്‍പെട്ട വല്ലതിനെയും നിങ്ങള്‍ പഠിപ്പിക്കുന്നതായാല്‍; അപ്പോള്‍, അവ നിങ്ങള്‍ക്കായി പിടിച്ചു തന്നതില്‍നിന്നും നിങ്ങള്‍ തിന്നുകൊള്ളുവിന്‍, അതില്‍ അല്ലാഹുവിന്റെ നാമം നിങ്ങള്‍ പറയുകയും ചെയ്യുവിന്‍. നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യണം. നിശ്ചയമായും, അല്ലാഹു വേഗം വിചാരണ നടത്തുന്നവനാകുന്നു.
يَا أَيُّهَا الَّذِينَ آمَنُوا ഹേ, വിശ്വസിച്ചവരേ إِذَا قُمْتُمْ നിങ്ങള്‍ നിന്നാല്‍ إِلَى الصَّلَاةِ നമസ്‌കാരത്തിലേക്ക് فَاغْسِلُوا നിങ്ങള്‍ കഴുകുവിന്‍ وُجُوهَكُمْ നിങ്ങളുടെ മുഖങ്ങള്‍وَأَيْدِيَكُمْ നിങ്ങളുടെ കൈകളും إِلَى الْمَرَافِقِ കൈമുട്ടുകള്‍വരെ وَامْسَحُوا തടവുകയും ചെയ്യുവിന്‍ بِرُءُوسِكُمْ നിങ്ങളുടെ തലകളെ وَأَرْجُلَكُمْ നിങ്ങളുടെ കാലുകളെയും (കഴുകുവിന്‍) إِلَى الْكَعْبَيْنِ രണ്ടു നെരിയാണി (ഞെരിയാണി)കള്‍ വരെ وَإِن كُنتُمْ നിങ്ങളായിരുന്നാല്‍ جُنُبًا ജനാബത്തുകാര്‍ فَاطَّهَّرُوا എന്നാല്‍ നിങ്ങള്‍ ശുദ്ധിയായിക്കൊള്ളുവിന്‍ وَإِن كُنتُم നിങ്ങളായിരുന്നാല്‍ مَّرْضَىٰ രോഗികള്‍ أَوْ عَلَىٰ سَفَرٍ അല്ലെങ്കില്‍ ഒരു (വല്ല) യാത്രയില്‍ أَوْ جَاءَ അല്ലെങ്കില്‍ വന്നു أَحَدٌ مِّنكُم നിങ്ങളില്‍ നിന്നു ഒരാള്‍ مِّنَ الْغَائِطِ വിസര്‍ജ്ജന (കടവിറങ്ങുന്ന - മറക്കിരിക്കുന്ന) സ്ഥാനത്തുനിന്നു أَوْ لَامَسْتُمُ അല്ലെങ്കില്‍ നിങ്ങള്‍ സ്പര്‍ശനം നടത്തി النِّسَاءَ സ്ത്രീകളുമായി فَلَمْ تَجِدُوا എന്നിട്ട് നിങ്ങള്‍ക്കു കിട്ടിയില്ല مَاءً വെള്ളം, ജലം فَتَيَمَّمُوا എന്നാല്‍ കരുതി (എടുത്തു) കൊള്ളുവിന്‍ صَعِيدًا ഭൂമുഖത്തെ, മണ്ണിനെ طَيِّبًا ശുദ്ധമായ, നല്ല فَامْسَحُوا എന്നിട്ട് തടവുവിന്‍ بِوُجُوهِكُمْ നിങ്ങളുടെ മുഖങ്ങളെ وَأَيْدِيكُم നിങ്ങളുടെ കൈകളെയും مِّنْهُ അതിനാല്‍ (അതുകൊണ്ടു) مَا يُرِيدُ اللَّهُ അല്ലാഹു ഉദ്ദേശിക്കുന്നില്ല لِيَجْعَلَ ആക്കു(ഏര്‍പ്പെടുത്തു)വാന്‍ عَلَيْكُم നിങ്ങളുടെ മേല്‍ مِّنْ حَرَجٍ വിഷമത്തില്‍ നിന്നും (ഒന്നും) وَلَٰكِن يُرِيدُ എങ്കിലും അവന്‍ ഉദ്ദേശിക്കുന്നു لِيُطَهِّرَكُمْ നിങ്ങളെ ശുദ്ധമാക്കുവാന്‍ وَلِيُتِمَّ അവന്‍ പൂര്‍ണ്ണമാക്കുവാനും نِعْمَتَهُ അവന്റെ അനുഗ്രഹം عَلَيْكُمْ നിങ്ങളില്‍, നിങ്ങള്‍ക്കു لَعَلَّكُمْ നിങ്ങളാകുവാന്‍വേണ്ടി, ആയേക്കാം تَشْكُرُونَ നിങ്ങള്‍ നന്ദി ചെയ്യും.
ഹേ, വിശ്വസിച്ചവരേ, നിങ്ങള്‍ നമസ്‌കാരത്തിലേക്കു നിന്നാല്‍ [നമസ്‌കാരത്തിനു ഒരുങ്ങിയാല്‍] നിങ്ങളുടെ മുഖങ്ങളും, മുട്ടുകള്‍ വരെ കൈകളും കഴുകുവിന്‍; നിങ്ങളുടെ തലകളെ തടവുകയും ചെയ്യുവിന്‍; രണ്ടു നെരിയാണികള്‍വരെ നിങ്ങളുടെ കാലുകളും (കഴുകുവിന്‍) നിങ്ങള്‍ "ജനാബത്തു"കാര്‍ [വലിയ അശുദ്ധി ബാധിച്ചവര്‍] ആയിരുന്നാല്‍ (കുളിച്ച്) ശുദ്ധമാകുകയും ചെയ്യുവിന്‍. നിങ്ങള്‍ രോഗികളോ, അല്ലെങ്കില്‍ ഒരു യാത്രയിലോ ആയിരുന്നാല്‍ അല്ലെങ്കില്‍, നിങ്ങളിലൊരുവന്‍ (മലമൂത്ര) വിസര്‍ജ്ജന സ്ഥലത്തു നിന്ന് വരുകയോ,-അല്ലെങ്കില്‍ നിങ്ങള്‍ സ്ത്രീകളുമായി സ്പര്‍ശനം നടത്തുകയോ ചെയ്തു, എന്നിട്ട് നിങ്ങള്‍ക്കു വെള്ളം കിട്ടിയില്ല (എങ്കില്‍), അപ്പോള്‍, നിങ്ങള്‍ (നല്ല) ശുദ്ധമായ ഭൂമുഖത്തെ (അഥവാ മണ്ണിനെ) കരുതിക്കൊള്ളുവിന്‍, എന്നിട്ട് നിങ്ങളുടെ മുഖങ്ങളും കൈകളും അതിനാല്‍ തടവിക്കൊള്ളുവിന്‍. നിങ്ങളുടെമേല്‍ ഒരു വിഷമവും ഏര്‍പ്പെടുത്തുവാന്‍ അല്ലാഹു ഉദ്ദേശിക്കുന്നില്ല; എങ്കിലും നിങ്ങളെ ശുദ്ധിയാക്കുവാനും, അവന്റെ അനുഗ്രഹം നിങ്ങളില്‍ പൂര്‍ണമാക്കുവാനും അവന്‍ ഉദ്ദേശിക്കുന്നു: നിങ്ങള്‍ നന്ദി ചെയ്‌തേക്കാമല്ലോ (അഥവാ നന്ദി ചെയ്‌വാന്‍വേണ്ടിയാകുന്നു).
وَعَدَ اللَّـهُ അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു الَّذِينَ آمَنُوا വിശ്വസിച്ചവരോടു وَعَمِلُوا പ്രവര്‍ത്തിക്കുകയും ചെയ്ത الصَّالِحَاتِ സല്‍ക്കര്‍മ്മങ്ങള്‍ لَهُم അവര്‍ക്കുണ്ട് مَّغْفِرَةٌ പാപമോചനം وَأَجْرٌ പ്രതിഫലവും عَظِيمٌ വമ്പിച്ച, മഹത്തായ.
വിശ്വസിക്കുകയും, സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരോടു അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു. അവര്‍ക്കു പാപമോചനവും, മഹത്തായ പ്രതിഫലവും ഉണ്ട് (എന്നു).
يَا أَيُّهَا الَّذِينَ آمَنُوا ഹേ വിശ്വസിച്ചവരേ اذْكُرُوا ഓര്‍ക്കുവിന്‍ نِعْمَتَ اللَّـهِ അല്ലാഹുവിന്റെ അനുഗ്രഹത്തെ عَلَيْكُمْ നിങ്ങള്‍ക്കു, നിങ്ങളുടെ മേലുള്ള إِذْ هَمَّ കരുതിയപ്പോള്‍, ഉദ്ദേശിച്ച സ്ഥിതിക്കു قَوْمٌ ഒരു ജനത (ചില ആളുകള്‍) أَن يَبْسُطُوا അവര്‍ നീട്ടുവാന്‍, വിരുത്തുവാന്‍ إِلَيْكُمْ നിങ്ങളിലേക്കു, നിങ്ങളുടെ നേരെ أَيْدِيَهُمْ അവരുടെ കൈകളെ فَكَفَّ എന്നിട്ടു അവന്‍ തടുത്തു أَيْدِيَهُمْ അവരുടെ കൈകളെ عَنكُمْ നിങ്ങളില്‍നിന്നു وَاتَّقُوا اللَّـهَ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്‍വിന്‍ وَعَلَى اللَّـهِ അല്ലാഹുവിന്റെ മേല്‍ (തന്നെ) فَلْيَتَوَكَّلِ ഭരമേല്‍പിച്ചുകൊള്ളട്ടെ الْمُؤْمِنُونَ സത്യവിശ്വാസികള്‍.
ഹേ, വിശ്വസിച്ചവരേ, നിങ്ങള്‍ക്കു അല്ലാഹു ചെയ്ത അനുഗ്രഹത്തെ നിങ്ങള്‍ ഓര്‍ക്കുവിന്‍, (അതായതു) ഒരു ജനത നിങ്ങളുടെ നേരെ അവരുടെ കൈകള്‍ നീട്ടുവാന്‍ കരുതിയപ്പോള്‍, എന്നിട്ട് നിങ്ങളില്‍നിന്നും അവരുടെ കൈകളെ അവന്‍ തട്ടിനീക്കി. നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യണം. അല്ലാഹുവിന്റെമേല്‍ ഭരമേല്‍പിച്ചുകൊള്ളട്ടെ സത്യവിശ്വാസികള്‍.
وَلَقَدْ أَخَذَ വാങ്ങുക (മേടിക്കുക എടുക്കുക) യുണ്ടായിട്ടുണ്ട് اللَّـهُ അല്ലാഹു مِيثَاقَ ഉറപ്പു, കരാര്‍ بَنِي إِسْرَائِيلَ ഇസ്രാഈല്‍ സന്തതികളുടെ وَبَعَثْنَا നാം നിയോഗിക്കുക (എഴുന്നേല്‍പിക്കുക) യും ചെയ്തു مِنْهُمُ അവരില്‍നിന്നു اثْنَيْ عَشَرَ പന്ത്രണ്ടു نَقِيبًا നായകന്‍, തലവന്‍, നേതാവു,മേലാൾ وَقَالَ اللَّـهُ അല്ലാഹു പറയുകയും ചെയ്തു إِنِّي مَعَكُمْ നിശ്ചയമായും ഞാന്‍ നിങ്ങളുടെ കൂടെയുണ്ട്, കൂടെയാണ് لَئِنْ أَقَمْتُمُ നിങ്ങള്‍ നിലനിറുത്തിയെങ്കില്‍ الصَّلَاةَ നമസ്കാരം وَآتَيْتُمُ നിങ്ങള്‍ കൊടുക്കുകയും ചെയ്തു الزَّكَاةَ സകാത്തു وَآمَنتُم നിങ്ങള്‍ വിശ്വസിക്കുകയും ചെയ്തു بِرُسُلِي എന്റെ റസൂലുകളില്‍ وَعَزَّرْتُمُوهُمْ അവരെ നിങ്ങള്‍ സഹായിക്കുകയും ചെയ്തു, ശക്തിപ്പെടുത്തുകയും ചെയ്തു وَأَقْرَضْتُمُ നിങ്ങള്‍ കടം കൊടുക്കുകയും ചെയ്തു اللَّـهَ അല്ലാഹുവിനു قَرْضًا حَسَنًا നല്ലതായ കടം لَّأُكَفِّرَنَّ തീര്‍ച്ചയായും ഞാന്‍ മൂടി (മറച്ചു) വെക്കും عَنكُمْ നിങ്ങളില്‍നിന്നു, നിങ്ങള്‍ക്കു سَيِّئَاتِكُمْ നിങ്ങളുടെ തിന്‍മകളെ وَلَأُدْخِلَنَّكُمْ നിങ്ങളെ ഞാന്‍ പ്രവേശിപ്പിക്കുകയും തന്നെ ചെയ്യും جَنَّاتٍ സ്വര്‍ഗ്ഗങ്ങളില്‍, തോപ്പുകളില്‍ تَجْرِي ഒഴുകുന്ന, നടക്കും مِن تَحْتِهَا അതിന്റെ അടിയിലൂടെ الْأَنْهَارُ അരുവികള്‍ فَمَن كَفَرَ എന്നാല്‍ (എനി) ആരെങ്കിലും (വല്ലവരും) അവിശ്വസിച്ചാല്‍ بَعْدَ ذَٰلِكَ അതിനു (ഇതിനു) ശേഷം مِنكُمْ നിങ്ങളില്‍ നിന്നു فَقَدْ ضَلَّ എന്നാലവന്‍ പിഴച്ചു കഴിഞ്ഞു سَوَاءَ السَّبِيلِ ശരിയായ മാര്‍ഗ്ഗം, ചൊവ്വു വഴി.
ഇസ്രാഈല്‍ സന്തതികളുടെ ഉറപ്പു [കരാര്‍] അല്ലാഹു വാങ്ങുകയുണ്ടായി; അവരില്‍നിന്ന് പന്ത്രണ്ട് നായകന്മാരെ നാം [അല്ലാഹു] നിയോഗിക്കുകയും ചെയ്തു. അല്ലാഹു (അവരോടു) പറയുകയും ചെയ്തു: "നിശ്ചയമായും, ഞാന്‍ നിങ്ങളുടെ കൂടെയുണ്ട്; നിങ്ങള്‍ നമസ്‌കാരം നിലനിറുത്തുകയും, സകാത്തു കൊടുക്കുകയും, എന്റെ റസൂലുകളില്‍ വിശ്വസിക്കുകയും, അവരെ (സഹായിച്ചു) ശക്തിപ്പെടുത്തുകയും, അല്ലാഹുവിനു നല്ലതായ കടം കൊടുക്കുകയും ചെയ്തുവെങ്കില്‍, തീര്‍ച്ചയായും, നിങ്ങളുടെ തിന്മകളെ നിങ്ങള്‍ക്കു ഞാന്‍ മൂടിമറ (ച്ചു മാപ്പാ) ക്കുകയും, അടിഭാഗത്തിലൂടെ അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗ്ഗങ്ങളില്‍ നിങ്ങളെ ഞാന്‍ പ്രവേശിപ്പിക്കുകയും തന്നെ ചെയ്യും. എന്നാല്‍, ഇതിനുശേഷം നിങ്ങളില്‍നിന്ന് ആരെങ്കിലും അവിശ്വസിക്കുന്ന പക്ഷം, തീര്‍ച്ചയായും അവന്‍ ശരിയായ മാര്‍ഗ്ഗം പിഴച്ചുപോയി."
فَبِمَا نَقْضِهِم എന്നിട്ടു (എന്നാല്‍) അവരുടെ ലംഘനം കൊണ്ടു ലംഘിച്ചതു നിമിത്തം مِّيثَاقَهُمْ അവരുടെ ഉറപ്പു, കരാര്‍ لَعَنَّاهُمْ നാമവരെ ശപിച്ചു وَجَعَلْنَا നാം ആക്കുകയും ചെയ്തു قُلُوبَهُمْ അവരുടെ ഹൃദയങ്ങളെ قَاسِيَةً കടുത്തതു, കടുപ്പമുള്ളവ يُحَرِّفُونَ അവര്‍ മാറ്റം വരുത്തുന്നു الْكَلِمَ വാക്കു, വാക്കുകളെ عَن مَّوَاضِعِهِ അതിന്റെ സ്ഥാനങ്ങളില്‍ നിന്നു وَنَسُوا അവര്‍ മറക്കുക (വിസ്മരിക്കുക) യും ചെയ്തു حَظًّا ഒരു ഭാഗം, പങ്കു, ഓഹരി مِّمَّا ذُكِّرُوا അവര്‍ക്കു ഉല്‍ബോധനം ചെയ്യപ്പെട്ടതില്‍ നിന്നു بِهِ അതിനെപ്പറ്റി وَلَا تَزَالُ നീ ആയിക്കൊണ്ടേയിരിക്കും تَطَّلِعُ നീ നോക്കി (അറിഞ്ഞു മനസ്സിലാക്കി - കണ്ടു) കൊണ്ടു عَلَىٰ خَائِنَةٍ ചതി പ്രയോഗത്തെപ്പറ്റി (ചതിയെ) مِّنْهُمْ അവരില്‍നിന്നു إِلَّا قَلِيلًا അല്‍പം (ആള്‍) ഒഴികെ مِّنْهُمْ അവരില്‍ നിന്നു فَاعْفُ എന്നാല്‍ നീ മാപ്പു നല്‍കുക عَنْهُمْ അവര്‍ക്കും, അവരെപ്പറ്റി وَاصْفَحْ വിട്ടുകൊടുക്കുക (തിരിഞ്ഞുകളയുക)യും ചെയ്യുക إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു يُحِبُّ സ്നേഹിക്കുന്നു, ഇഷ്ടപ്പെടും الْمُحْسِنِينَ സുകൃതം (പുണ്യം - നന്‍മ) ചെയ്യുന്നവരെ.
എന്നിട്ട് അവര്‍ തങ്ങളുടെ ഉറപ്പ് (വല്ലാതെ) ലംഘിച്ചതു നിമിത്തം നാം അവരെ ശപിച്ചു. അവരുടെ ഹൃദയങ്ങളെ നാം കടുത്തതാക്കുകയും ചെയ്തു. വാക്കുകളെ അതിന്റെ സ്ഥാനങ്ങളില്‍നിന്നും അവര്‍ മാറ്റം വരുത്തുന്നു; അവര്‍ക്ക് ഉല്‍ബോധനം നല്‍കപ്പെട്ടതില്‍ നിന്നും ഒരു (വലിയ) ഭാഗം അവര്‍ മറന്നു കളയുകയും ചെയ്തു. അവരില്‍നിന്നു - അവരില്‍ അല്‍പം ആളുകളൊഴികെ - (ഉണ്ടാകുന്ന) ചതിയെ നീ നോക്കി മനസ്സിലാക്കി)ക്കൊണ്ടേ ഇരിക്കുകയും ചെയ്യുന്നു. എന്നാല്‍, അവര്‍ക്കു നീ മാപ്പു നല്‍കുകയും, വിട്ടുകൊടുക്കുകയും ചെയ്തുകൊള്ളുക. നിശ്ചയമായും അല്ലാഹു, സുകൃതം ചെയ്യുന്നവരെ സ്നേഹിക്കുന്നു.
وَمِنَ الَّذِينَ യാതോരുവരില്‍ നിന്നും (തന്നെ) قَالُوا പറഞ്ഞ, അവര്‍ പറഞ്ഞു إِنَّا نَصَارَىٰ ഞങ്ങള്‍ നസ്രാനികളാണു എന്നു أَخَذْنَا നാം വാങ്ങി, മേടിച്ചു مِيثَاقَهُمْ അവരുടെ കരാര്‍, ഉറപ്പു فَنَسُوا എന്നിട്ടവര്‍ മറന്നു حَظًّا ഒരു ഓഹരി, ഭാഗം مِّمَّا യാതൊന്നില്‍ നിന്നു ذُكِّرُوا بِهِ അതിനെപ്പറ്റി അവര്‍ക്കു ഉല്‍ബോധിപ്പിക്ക (ഓര്‍മ്മിപ്പിക്ക)പ്പെട്ടും فَأَغْرَيْنَا അപ്പോള്‍ (അതിനാല്‍) നാം ഇളക്കി വിട്ടു بَيْنَهُمُ അവര്‍ക്കിടയില്‍ الْعَدَاوَةَ ശത്രുത, പക وَالْبَغْضَاءَ വിദ്വേഷവും, ഈര്‍ഷ്യതയും إِلَىٰ يَوْمِ الْقِيَامَةِ ക്വിയാമത്തു നാള്‍വരെ وَسَوْفَ വഴിയെ, പിറകെ يُنَبِّئُهُمُ അവരെ ബോധാപ്പെടുത്തും اللَّـهُ അല്ലാഹു بِمَا كَانُوا അവര്‍ ആയിരുന്നതിനെപ്പറ്റി يَصْنَعُونَ പ്രവര്‍ത്തിക്കും.
"ഞങ്ങള്‍ "നസ്രാനി"കളാണെന്നു പറയുന്നവരില്‍ [ക്രിസ്ത്യാനികളില്‍] നിന്നും (തന്നെ) നാം അവരുടെ ഉറപ്പു വാങ്ങിയിരിക്കുന്നു. എന്നിട്ട്, അവര്‍ക്കു ഉല്‍ബോധനം നല്‍കപ്പെട്ടതില്‍ നിന്നു ഒരു (വലിയ) ഭാഗം അവർ മറന്നു കളഞ്ഞു. അങ്ങനെ അവര്‍ക്കിടയില്‍ ക്വിയാമത്തു നാള്‍വരേക്കും നാം ശത്രുതയും, വിദ്വേഷവും ഇളക്കിവിട്ടു. അവര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതിനെപ്പറ്റി വഴിയെ അല്ലാഹു അവരെ ബോധാപ്പെടുത്തുകയും ചെയ്യും.
يَا أَهْلَ الْكِتَابِ വേദക്കാരെ قَدْ جَاءَكُمْ നിങ്ങള്‍ക്കു വന്നിട്ടുണ്ടു رَسُولُنَا നമ്മുടെ റസൂല്‍ يُبَيِّنُ لَكُمْ നിങ്ങള്‍ക്കു വിവരിച്ചു തന്നുകൊണ്ടു كَثِيرًا വളരെ, പലതും مِّمَّا كُنتُمْ നിങ്ങള്‍ ആയിരുന്നതില്‍ നിന്ന് تُخْفُونَ നിങ്ങള്‍ മറച്ചു വെക്കും مِنَ الْكِتَابِ (വേദ) ഗ്രന്ഥത്തില്‍ നിന്നു وَيَعْفُو അദ്ദേഹം മാപ്പു നല്‍കുക (വിട്ടുതരുക)യും ചെയ്യുന്നു عَن كَثِيرٍ പലതിനെയും, അധികത്തെക്കുറിച്ചും
വേദക്കാരേ, വേദഗ്രന്ഥത്തില്‍നിന്നും നിങ്ങള്‍ മറച്ചുവെച്ചുകൊണ്ടിരുന്നതില്‍ പലതും നിങ്ങള്‍ക്കു വിവരിച്ചു തന്നുകൊണ്ട് നമ്മുടെ റസൂല്‍ നിങ്ങളില്‍ (ഇഹ്ടാ) വന്നിട്ടുണ്ട്. പലതിനെക്കുറിച്ചും (വിവരിക്കാതെ) അദ്ദേഹം മാപ്പു നല്‍(കി വിട്ടു തരു)കായും ചെയ്യുന്നു.
قَدْ جَاءَكُم നിങ്ങള്‍ക്കു വന്നിട്ടുണ്ടു مِّنَ اللَّـهِ അല്ലാഹുവിങ്കല്‍ നിന്നു نُورٌ ഒരു പ്രകാശം وَكِتَابٌ ഒരു ഗ്രന്ഥവും مُّبِينٌ സ്പഷ്ടമായ, വ്യക്തമാക്കുന്ന.
അല്ലാഹുവിങ്കല്‍ നിന്നു നിങ്ങള്‍ക്കു ഒരു പ്രകാരവും, സ്പഷ്ടവുമായ ഒരു വേദഗ്രന്ഥവും വന്നിട്ടുണ്ട്;-
يَهْدِي بِهِ അതുമൂലം (അതുകൊണ്ടു) വഴിചേര്‍ക്കുന്നു, നയിക്കും اللَّـهُ അല്ലാഹു مَنِ اتَّبَعَ പിന്‍പറ്റിയവരെ رِضْوَانَهُ അവന്റെ പ്രീതിയെ سُبُلَ മാര്‍ഗ്ഗങ്ങളില്‍, വഴികളില്‍ السَّلَامِ സമാധാനത്തിന്റെ, ശാന്തിയുടെ, രക്ഷയുടെ وَيُخْرِجُهُم അവരെ പുറത്തു വരുത്തുകയും ചെയ്യും مِّنَ الظُّلُمَاتِ അന്ധകാരങ്ങളില്‍ നിന്നു إِلَى النُّورِ പ്രകാശത്തിലേക്കു بِإِذْنِهِ അവന്റെ അനുമതി (ഉത്തരവു) കൊണ്ടു وَيَهْدِيهِمْ അവരെ ചേര്‍ക്കുക (നയിക്കുക) യും ചെയ്യും إِلَىٰ صِرَاطٍ ഒരു പാതയിലേക്കു مُّسْتَقِيمٍ നേരെയുള്ള, ചൊവ്വായ.
തന്റെ പ്രീതിയെ പിന്‍പറ്റിയവരെ അതുമൂലം അല്ലാഹു സമാധാനത്തിന്റെ (അഥവാ രക്ഷയുടെ) മാര്‍ഗ്ഗങ്ങളില്‍ ചേര്‍ക്കുന്നതാണ്; അവന്റെ അനുമതി പ്രകാരം അവരെ അന്ധകാരങ്ങളില്‍ നിന്ന് അവന്‍ പ്രകാശത്തിലേക്കു പുറപ്പെടുവിക്കുകയും ചെയ്യുന്നതാണ്; നേരായ (ചൊവ്വെയുള്ള) ഒരു പാതയിലേക്കു അവരെ അവന്‍ നയിക്കുകയും ചെയ്യും.
അല്ലാഹു തന്നെയാണു മര്‍യമിന്റെ മകന്‍ "മസീഹു" എന്നു പറയുന്നവര്‍ തീര്‍ച്ചയായും അവിശ്വസിച്ചിരിക്കുന്നു.(നബിയേ,) പറയുക: എന്നാല്‍, അല്ലാഹുവിങ്കല്‍ നിന്നു വല്ല കാര്യത്തെയും ആരാണ് സ്വാധീനമാ(ക്കി തടു)ക്കുക? മര്‍യമിന്റെ മകന്‍ "മസീഹി"നെയും, അദ്ദേഹത്തിന്റെ ഉമ്മയെയും, ഭൂമിയിലുള്ളവരെ മുഴുവനും നശിപ്പിക്കുവാന്‍ അവന്‍ ഉദ്ദേശിച്ചുവെങ്കില്‍!ആകാശങ്ങളുടെയും, ഭൂമിയുടെയും, അവ രണ്ടിനുമിടയിലുള്ളതിന്റെയും രാജാധിപത്യം അല്ലാഹുവിനത്രെ. അവന്‍ ഉദ്ദേശിക്കുന്നതു അവന്‍ സൃഷ്ടിക്കുന്നു. അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനുമത്രെ."
وَقَالَتِ പറഞ്ഞു, പറയുന്നു الْيَهُودُ യഹൂദികള്‍ وَالنَّصَارَىٰ നസ്രാനീ (ക്രിസ്ത്യാനി)കളും نَحْنُ ഞങ്ങള്‍, നാം أَبْنَاءُ اللَّـهِ അല്ലാഹുവിന്റെ പുത്രന്‍മാരാണു (മക്കളാണു) وَأَحِبَّاؤُهُ അവന്റെ ഇഷ്ടക്കാരും, സ്നേഹിതരും قُلْ فَلِمَ പറയുക എന്നാല്‍ എന്തിനാണു يُعَذِّبُكُم അവന്‍ നിങ്ങളെ ശിക്ഷിക്കുന്നു بِذُنُوبِكُم നിങ്ങളുടെ പാപങ്ങള്‍ നിമിത്തം بَلْ أَنتُم പക്ഷെ (എങ്കിലും - എന്നാല്‍) നിങ്ങള്‍ بَشَرٌ മനുഷ്യരാണു مِّمَّنْ خَلَقَ അവന്‍ സൃഷ്ടിച്ചവരില്‍പെട്ട يَغْفِرُ അവന്‍ പൊറുക്കും لِمَن يَشَاءُ അവന്‍ ഉദ്ദേശിക്കുന്നവര്‍ക്കു وَيُعَذِّبُ അവന്‍ ശിക്ഷിക്കുകയും ചെയ്യും مَن يَشَاءُ അവന്‍ ഉദ്ദേശിക്കുന്നവരെ وَلِلَّـهِ അല്ലാഹുവിനാണു مُلْكُ രാജത്വം, ആധിപത്യം السَّمَاوَاتِ ആകാശങ്ങളുടെ وَالْأَرْضِ ഭൂമിയുടെയും وَمَا بَيْنَهُمَا അവ രണ്ടിനുമിടയിലുള്ളതിന്റെയും وَإِلَيْهِ അവനിലേക്കുതന്നെ الْمَصِيرُ തിരിച്ചെത്തല്‍, മടക്കം, കലാശം.
യഹൂദികളും, നസ്രാനി [ക്രിസ്ത്യാനി]കളും പറയുന്നു: "ഞങ്ങള്‍ അല്ലാഹുവിന്റെ മക്കളും അവന്റെ ഇഷ്ടക്കാരുമാകുന്നു" എന്നു! പറയുക: എന്നാല്‍ (പിന്നെ), എന്തിനാണു നിങ്ങളുടെ പാപങ്ങള്‍ നിമിത്തം നിങ്ങളെ അവന്‍ ശിക്ഷിക്കുന്നത്?! പക്ഷെ, അവന്‍ സൃഷ്ടിച്ചവരില്‍ പെട്ട മനുഷ്യരത്രെ നിങ്ങള്‍. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്കു അവന്‍ പൊറുത്തുകൊടുക്കും; അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ ശിക്ഷിക്കുകയും ചെയ്യും. ആകാശങ്ങളുടെയും, ഭൂമിയുടെയും, അവ രണ്ടിനുമിടയിലുള്ളതിന്റെയും രാജാധിപത്യം അല്ലാഹുവിനത്രെ. അവനിലേക്കു തന്നെയാണു തിരിച്ചു വരവും.
يَا أَهْلَ الْكِتَابِ വേദക്കാരേ قَدْ جَاءَكُمْ നിങ്ങള്‍ക്കു വന്നിട്ടുണ്ട്, വന്നു കഴിഞ്ഞു رَسُولُنَا നമ്മുടെ റസൂല്‍ يُبَيِّنُ لَكُمْ നിങ്ങള്‍ക്കു വിവരിച്ചു തന്നുകൊണ്ടു عَلَىٰ فَتْرَةٍ ഒരു വിടവിലായി, അഭാവത്തില്‍ مِّنَ الرُّسُلِ റസൂലുകളില്‍നിന്നു, റസൂലുകളുടെ أَن تَقُولُوا നിങ്ങള്‍ പറയുമെന്നതിനാല്‍ مَا جَاءَنَا ഞങ്ങള്‍ക്കു വന്നിട്ടില്ല مِن بَشِيرٍ ഒരു സന്തോഷവാര്‍ത്ത അറിയിക്കുന്നവനും وَلَا نَذِيرٍ ഒരു താക്കീതുകാരനുമില്ല فَقَدْ جَاءَكُم എന്നാല്‍ നിങ്ങള്‍ക്കു വന്നുകഴിഞ്ഞു, വന്നിട്ടുണ്ട് بَشِيرٌ സന്തോഷവാര്‍ത്ത അറിയിക്കുന്നവന്‍ وَنَذِيرٌ താക്കീതുകാരനും وَاللَّـهُ അല്ലാഹു عَلَىٰ كُلِّ شَيْءٍ എല്ലാ കാര്യത്തിനും قَدِيرٌ കഴിവുള്ളവനാണു.
വേദക്കാരേ, റസൂലുകളില്‍ നിന്നുമുള്ള ഒരു വിടവു ഘട്ടത്തില്‍ നിങ്ങള്‍ക്കു (കാര്യം) വിവരിച്ചു തന്നുകൊണ്ടു നമ്മുടെ റസൂല്‍ (ഇതാ) നിങ്ങള്‍ക്കു വന്നു കഴിഞ്ഞിരിക്കുന്നു; (അതെ) ഒരു സന്തോഷവാര്‍ത്ത അറിയിക്കുന്നവനാകട്ടെ, താക്കീതു നല്‍കുന്നവനാകട്ടെ ഞങ്ങള്‍ക്കു വന്നിട്ടില്ലെന്നു നിങ്ങള്‍ പറയുമെന്നതിനാല്‍. [അങ്ങിനെ പറയാതിരിക്കുവാന്‍ വേണ്ടിയാണതു.] എന്നാല്‍, സന്തോഷവാര്‍ത്ത അറിയിക്കുന്നവനും, താക്കീതുകാരനും നിങ്ങള്‍ക്കു (ഇതാ) വന്നു കഴിഞ്ഞു. അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനുമാകുന്നു.
قَالُوا അവര്‍ പറഞ്ഞു يَا مُوسَىٰ മൂസാ إِنَّ فِيهَا നിശ്ചയമായും അതില്‍ (അവിടത്തില്‍) ഉണ്ട് قَوْمًا ഒരു ജനത جَبَّارِينَ സ്വേച്ഛാധികാരി (ധിക്കാരി - പരാക്രമശാലി)കളായ وَإِنَّا ഞങ്ങളാകട്ടെ, നിശ്ചയമായും ഞങ്ങള്‍ لَن نَّدْخُلَهَا അതില്‍ (അവിടെ) പ്രവേശിക്കയേ ഇല്ല حَتَّىٰ يَخْرُجُوا അവര്‍ പുറത്തു പോകുന്നതുവരേക്കു مِنْهَا അതില്‍ (അവിടെ) നിന്നു فَإِن يَخْرُجُوا എനി (എന്നാല്‍) അവര്‍ പുറത്തുപോകുന്ന പക്ഷം مِنْهَا അതില്‍നിന്നു فَإِنَّا എന്നാല്‍ ഞങ്ങള്‍ دَاخِلُونَ പ്രവേശിക്കുന്നവരാണ്.
അവര്‍ പറഞ്ഞു: "മൂസാ, നിശ്ചയമായും, സ്വേച്ഛാധികാരികളായ (അഥവാ പരാക്രമശാലികളായ) ഒരു ജനത അവിടത്തിലുണ്ട്; ഞങ്ങളാകട്ടെ, അവിടെനിന്നു അവര്‍ പുറത്തുപോകുംവരേക്കും അവിടെ ഞങ്ങള്‍ പ്രവേശിക്കുകയില്ല തന്നെ. എനി, അവര്‍ അവിടെ നിന്നു പുറത്തു പോകുന്നപക്ഷം, ഞങ്ങള്‍ (അവിടെ) പ്രവേശിക്കുന്നവരാണ്."
قَالَ رَجُلَانِ രണ്ടു പുരുഷന്‍മാര്‍ പറഞ്ഞു مِنَ الَّذِينَ യാതൊരുവരില്‍പെട്ട يَخَافُونَ അവര്‍ ഭയപ്പെടുന്നു أَنْعَمَ اللَّـهُ അല്ലാഹു അനുഗ്രഹം ചെയ്തിരിക്കുന്നു عَلَيْهِمَا അവര്‍ രണ്ടാളുടെമേല്‍ ادْخُلُوا നിങ്ങള്‍ പ്രവേശിക്കുവിന്‍ عَلَيْهِمُ അവരുടെമേല്‍ الْبَابَ (പട്ടണ) വാതില്‍, പടിവാതില്‍, കവാടം فَإِذَا دَخَلْتُمُوهُ എന്നാല്‍ നിങ്ങളതു കടന്നാല്‍ فَإِنَّكُمْ എന്നാല്‍ നിശ്ചയമായും നിങ്ങള്‍ غَالِبُونَ ജയിക്കുന്നവരായിരിക്കും, വിജയികളാണു.
ഭയപ്പെടുന്നവരില്‍പെട്ട രണ്ടു പുരുഷന്‍മാര്‍ - അല്ലാഹു അവരുടെ മേല്‍ അനുഗ്രഹം ചെയ്തിരിക്കുന്നു - പറഞ്ഞു: "നിങ്ങള്‍ അവരുടെ മേല്‍ (ആ) വാതില്‍ കടന്നു ചെല്ലുവിന്‍. അങ്ങനെ, നിങ്ങള്‍ കടന്നു ചെന്നാല്‍, നിശ്ചയമായും, നിങ്ങള്‍ (അവരെ) ജയിക്കുന്നവരായിരിക്കും:-
قَالُوا അവര്‍ പറഞ്ഞു يَا مُوسَىٰ മൂസാ إِنَّا لَن نَّدْخُلَهَا ഞങ്ങള്‍ അതില്‍ (അവിടെ) പ്രവേശിക്കയേ ഇല്ല أَبَدًا ഒരിക്കലും, ഒരുകാലവും مَّا دَامُوا അവര്‍ (നിലവില്‍) ഉണ്ടായിരിക്കുമ്പോള്‍ فِيهَا അതില്‍ (അവിടെ) فَاذْهَبْ ആകയാല്‍ (എന്നാല്‍) പോകുക أَنتَ وَرَبُّكَ നീയും നിന്റെ റബ്ബും فَقَاتِلَا എന്നിട്ടു രണ്ടാളും യുദ്ധം ചെയ്യുക إِنَّا هَاهُنَا നിശ്ചയമായും ഞങ്ങള്‍ ഇവിടെ قَاعِدُونَ ഇരിക്കുന്നവരാണു (ഇരിക്കുകയാണു).
അവര്‍ [ആ ജനത] പറഞ്ഞു: "മൂസാ, നിശ്ചയമായും, അവരവിടെ നിലവിലുള്ളപ്പോള്‍ ഒരിക്കലും ഞങ്ങള്‍ അവിടെ പ്രവേശിക്കുകയില്ല തന്നെ. ആകയാല്‍, നീയും, നിന്റെ റബ്ബും പോയിട്ട് നിങ്ങള്‍ (അങ്ങു) യുദ്ധം ചെയ്തുകൊള്ളുക; "ഞങ്ങള്‍, ഇവിടെ ഇരിക്കുകയാണ്".
قَالَ അദ്ദേഹം പറഞ്ഞു رَبِّ إِنِّي റബ്ബേ നിശ്ചയമായും ഞാന്‍ لَا أَمْلِكُ ഞാന്‍ സ്വാധീനമാക്കുന്നില്ല (എനിക്കു വിധേയമല്ല) إِلَّا نَفْسِي എന്റെ സ്വന്ത (ദേഹ) മല്ലാതെ وَأَخِي എന്റെ സഹോദരനും فَافْرُقْ ആകയാല്‍ നീ പിരിച്ചു (വേര്‍പെടുത്തി) തരേണമേ بَيْنَنَا ഞങ്ങള്‍ക്കിടയില്‍ وَبَيْنَ الْقَوْمِ (ഈ) ജനങ്ങള്‍ക്കിടയിലും الْفَاسِقِينَ തോന്നിയ വാസികളായ, ധിക്കാരികളായ.
അദ്ദേഹം [മൂസാ] പറഞ്ഞു: "എന്റെ റബ്ബേ! നിശ്ചയമായും ഞാന്‍, എന്റെ സ്വന്തത്തെയും എന്റെ സഹോദരനെയുമല്ലാതെ അധീനമാക്കുന്നില്ല! ആകയാല്‍, ഞങ്ങളുടെയും (ഈ) ധിക്കാരികളായ ജനതയുടെയും ഇടയില്‍ നീ വേര്‍പെടുത്തിത്തരേണമേ!"
قَالَ അവന് പറഞ്ഞു فَإِنَّهَا എന്നാല്‍ നിശ്ചയമായും مُحَرَّمَةٌ അതു നിഷിദ്ധമാക്ക (മുടക്ക) പ്പെട്ടതാണു عَلَيْهِمْ അവരുടെ മേല്‍, അവക്കു أَرْبَعِينَ നാല്‍പതു سَنَةً ۛ കൊല്ലം يَتِيهُونَ അവര്‍ അന്തം വിട്ടു (അലഞ്ഞു - പരിഭ്രമിച്ചു) തിരിയും فِي الْأَرْضِ ഭൂമിയില്‍ فَلَا تَأْسَ അതിനാല്‍ നീ വ്യസനിക്കേണ്ട, വ്യാകുലപ്പെടരുതു عَلَى الْقَوْمِ ജനതയുടെ പേരില്‍ الْفَاسِقِينَ തോന്നിയവാസി (ധിക്കാരി) കളായ.
അവന്‍ [റബ്ബു] പറഞ്ഞു: "എന്നാല്‍, നിശ്ചയമായും അതു [ആ രാജ്യം] അവരുടെ മേല്‍ നാല്‍പതുകൊല്ലം നിഷിദ്ധമാക്കപ്പെട്ടതാകുന്നു; (അതെ) ഭൂമിയില്‍ അന്തംവിട്ടു (അലഞ്ഞു) നടക്കും. ആകയാല്‍, (ആ) ധിക്കാരികളായ ജനങ്ങളുടെ പേരില്‍ നീ വ്യസനപ്പെടരുത്."
وَاتْلُ ഓതിക്കൊടുക്കുക (പാരായണം ചെയ്യുക)യും ചെയ്യുക عَلَيْهِمْ അവര്‍ക്കു, അവരില്‍ نَبَأَ വൃത്താന്തം, വര്‍ത്തമാനം ابْنَيْ آدَمَ ആദമിന്റെ രണ്ടു പുത്രന്മാരുടെ بِالْحَقِّ യഥാര്‍ത്ഥ പ്രകാരം إِذْ قَرَّبَا അവര്‍ രണ്ടാള്‍ ക്വുര്‍ബാന്‍ (ബലികര്‍മം) നടത്തിയപ്പോള്‍ قُرْبَانًا ഒരു ബലികര്‍മം فَتُقُبِّلَ എന്നിട്ട് സ്വീകരിക്കപ്പെട്ടു مِنْ أَحَدِهِمَا ആ രണ്ടിലൊരാളില്‍നിന്നു وَلَمْ يُتَقَبَّلْ സ്വീകരിക്കപ്പെട്ടതുമില്ല مِنَ الْآخَرِ മറ്റെവനില്‍നിന്നു قَالَ അവന്‍ പറഞ്ഞു لَأَقْتُلَنَّكَ നിശ്ചയമായും ഞാന്‍ നിന്നെ കൊല്ലും قَالَ അവന്‍ പറഞ്ഞു إِنَّمَا يَتَقَبَّلُ സ്വീകരിക്കയുള്ളൂ اللَّهُ അല്ലാഹു مِنَ الْمُتَّقِينَ സൂക്ഷ്മത പാലിക്കുന്നവരില്‍ (ഭയഭക്തരില്‍) നിന്നു മാത്രം.
(നബിയേ,) അവര്‍ക്കു ആദമിന്റെ രണ്ടു പുത്രന്‍മാരുടെ വൃത്താന്തവും യഥാര്‍ത്ഥ പ്രകാരം ഓതിക്കൊടുക്കുക: അതായത്, അവര്‍ രണ്ടാളും ഒരു "ക്വുര്‍ബാന്‍" [ബലികര്‍മ്മം] നടത്തിയ സന്ദര്‍ഭം; എന്നിട്ട് അവരില്‍ ഒരാളില്‍നിന്നു അതു സ്വീകരിക്കപ്പെട്ടു; മറ്റേവനില്‍ നിന്നു സ്വീകരിക്കപ്പെട്ടതുമില്ല. അവന്‍ [മറ്റേവന്‍] പറഞ്ഞു: "നിശ്ചയമായും ഞാന്‍ നിന്നെ കൊലപ്പെടുത്തും." അവന്‍ [സ്വീകരിക്കപ്പെട്ടവന്‍] പറഞ്ഞു: "സൂക്ഷ്മത പാലിക്കുന്ന [ഭയഭക്തിയുള്ള] വരില്‍ നിന്നേ അല്ലാഹു സ്വീകരിക്കൂ.
لَئِن بَسَطتَ നീ നീട്ടിയാല്‍ (വിരുത്തിയാല്‍)തന്നെ إِلَيَّ എന്റെ നേരെ, എന്നിലേക്കു يَدَكَ നിന്റെ കൈ لِتَقْتُلَنِي നീ എന്നെ കൊല്ലുവാന്‍ വേണ്ടി مَا أَنَا ഞാനല്ല بِبَاسِطٍ നീട്ടുന്ന (വിരുത്തുന്ന)വന്‍, നീട്ടുന്നവനേ يَدِيَ എന്റെ കൈ إِلَيْكَ നിന്റെ നേരെ لِأَقْتُلَكَ ഞാന്‍ നിന്നെ കൊല്ലുവാന്‍ വേണ്ടി إِنِّي നിശ്ചയമായും ഞാന്‍ أَخَافُ ഞാന്‍ ഭയപ്പെടുന്നു اللَّهَ അല്ലാഹുവിനെ رَبَّ الْعَالَمِينَ ലോകരക്ഷിതാവായ.
"എന്നെ കൊലപ്പെടുത്തുവാന്‍ വേണ്ടി എന്റെ നേരെ നിന്റെ കൈ നീ നീട്ടിയാല്‍ തന്നെ, നിന്നെ കൊലചെയ്‌വാന്‍ വേണ്ടി നിന്റെ നേരെ എന്റെ കൈ ഞാന്‍ നീട്ടുന്നവനേ അല്ല. നിശ്ചയമായും ഞാന്‍, ലോക രക്ഷിതാവായ അല്ലാഹുവിനെ ഭയപ്പെടുന്നു.
إِنِّي أُرِيدُ നിശ്ചയമായും ഞാന്‍ ഉദ്ദേശിക്കുന്നു أَن تَبُوءَ നീ മടങ്ങു (സമ്പാദിക്കു - ഏല്‍ക്കു - വഹിക്കു)വാന്‍ بِإِثْمِي എന്റെ കുറ്റം കൊണ്ടു (കുറ്റവും) وَإِثْمِكَ നിന്റെ കുറ്റവും فَتَكُونَ അങ്ങനെ നീ ആയിരിക്കുക مِنْ أَصْحَابِ ആള്‍ക്കാരില്‍ പെട്ട(വന്‍) النَّارِ നരകത്തിന്റെ وَذَٰلِكَ അതാകട്ടെ جَزَاءُ പ്രതിഫലമാകുന്നു الظَّالِمِينَ അക്രമികളുടെ.
നിശ്ചയമായും ഞാന്‍, എന്റെ കുറ്റവും നിന്റെ കുറ്റവും കൊണ്ടു നീ മടങ്ങുവാന്‍ [രണ്ടു കുറ്റവും നീ ഏറ്റെടുക്കുവാന്‍] ഉദ്ദേശിക്കുന്നു; അങ്ങനെ, നീ നരകത്തിന്റെ ആള്‍ക്കാരില്‍ പെട്ടവനായിരിക്കുവാന്‍. അതാവട്ടെ, അക്രമികളുടെ പ്രതിഫലവുമാകുന്നു.
فَطَوَّعَتْ എന്നിട്ടു വഴിപ്പെട്ടു, വഴങ്ങി لَهُ അവനു نَفْسُهُ അവന്റെ ആത്മാവ്, സ്വന്തം (മനസ്സു) قَتْلَ കൊലക്ക്, കൊല്ലുന്നതിനു أَخِيهِ തന്റെ സഹോദരന്റെ, സഹോദരനെ فَقَتَلَهُ അങ്ങനെ അവന്‍ അവനെ കൊന്നു فَأَصْبَحَ അങ്ങനെ (അതിനാല്‍) അവന്‍ (ആയി) مِنَ الْخَاسِرِينَ നഷ്ടക്കാരില്‍ പെട്ട(വന്‍).
എന്നിട്ട് അവന്റെ [ബലി സ്വീകരിക്കപ്പെടാത്തവന്റെ] സഹോദരനെ കൊല്ലുന്നതിന് അവന്റെ മനസ്സു വഴങ്ങിക്കൊടുത്തു; അങ്ങനെ അവന്‍ അവനെ കൊല ചെയ്തു. ആകയാല്‍, അവന്‍ നഷ്ടക്കാരില്‍ പെട്ടവനായിത്തീര്‍ന്നു.
فَبَعَثَ അപ്പോള്‍ അയച്ചു, നിയോഗിച്ചു اللَّهُ അല്ലാഹു غُرَابًا ഒരു കാക്കയെ يَبْحَثُ അതു കുഴിച്ചു നോക്കി (അന്വേഷണം നടത്തി)ക്കൊണ്ടു فِي الْأَرْضِ ഭൂമിയില്‍ لِيُرِيَهُ അവനു കാണിച്ചു കൊടുക്കുവാന്‍വേണ്ടി كَيْفَ يُوَارِي അവന്‍ എങ്ങിനെ മറക്കും (മൂടും) എന്നു سَوْءَةَ നഗ്ന ജഢം أَخِيهِ തന്റെ സഹോദരന്റെ قَالَ അവന്‍ പറഞ്ഞു يَا وَيْلَتَا എന്റെ കഷ്ടമേ, നാശമേ أَعَجَزْتُ ഞാന്‍ സാധിക്കാതായോ, എനിക്കു കഴിയാതായോ أَنْ أَكُونَ ഞാനായിരിക്കുവാന്‍ مِثْلَ പോലെ, തുല്യം, മാതിരി هَٰذَا الْغُرَابِ ഈ കാക്കയുടെ فَأُوَارِيَ എന്നിട്ടു ഞാന്‍ (മൂടി) മറക്കുവാന്‍ سَوْءَةَ أَخِي എന്റെ സഹോദരന്റെ നഗ്നജഢം فَأَصْبَحَ അങ്ങനെ അവനായിത്തീര്‍ന്നു مِنَ النَّادِمِينَ ഖേദക്കാരില്‍ (സങ്കട)ക്കാരില്‍ പെട്ട(വന്‍).
അപ്പോള്‍, ഭൂമിയില്‍ (മാന്തി) കുഴിച്ചു നോക്കുന്ന ഒരു കാക്കയെ അല്ലാഹു അയച്ചു; തന്റെ സഹോദരന്റെ നഗ്നജഢം [മൃതദേഹം] മറവു ചെയ്യുന്നതെങ്ങിനെയെന്നു അതവനു കാണിച്ചു കൊടുക്കുവാന്‍ വേണ്ടി.അവന്‍ പറഞ്ഞു: "എന്റെ കഷ്ടമേ! ഞാന്‍ ഈ കാക്കയെപ്പോലെ ആയിരിക്കുകയും, അങ്ങനെ എന്റെ സഹോദരന്റെ നഗ്നജഢം [മൃതദേഹം] മറവു ചെയ്യുകയും ചെയ്‌വാന്‍ എനിക്കു കഴിയാതായിപ്പോയോ?!"അങ്ങനെ, അവന്‍ ഖേദക്കാരില്‍ പെട്ടവനായിത്തീര്‍ന്നു.
مِنْ أَجْلِ ذَٰلِكَ അക്കാരണത്താല്‍ كَتَبْنَا നാം നിയമിച്ചു, രേഖപ്പെടുത്തി عَلَىٰ بَنِي إِسْرَائِيلَ ഇസ്‌റാഈല്‍ സന്തതികളുടെ മേല്‍ أَنَّهُ കാര്യം എന്നു مَن قَتَلَ ആരെങ്കിലും കൊന്നാല്‍, ആര്‍ കൊല ചെയ്തുവോ نَفْسًا ഒരു ദേഹത്തെ, ആളെ بِغَيْرِ കൂടാതെ, അല്ലാതെ نَفْسٍ ഒരു ദേഹം, ആള്‍, ദേഹത്തിനു (പകരം) أَوْ فَسَادٍ അല്ലെങ്കില്‍ കുഴപ്പം, കുഴപ്പത്തിനു, നാശത്തിനു فِي الْأَرْضِ ഭൂമിയില്‍ فَكَأَنَّمَا قَتَلَ എന്നാലവന്‍ കൊന്നതു പോലെയാകുന്നു النَّاسَ മനുഷ്യരെ جَمِيعًا മുഴുവന്‍ وَمَنْ أَحْيَاهَا ആരെങ്കിലും അതിനെ ജീവിപ്പിച്ചാല്‍ فَكَأَنَّمَا أَحْيَا എന്നാലവന്‍ ജീവിപ്പിച്ചതു പോലെയാണു النَّاسَ മനുഷ്യരെ جَمِيعًا മുഴുവന്‍ وَلَقَدْ جَاءَتْهُمْ അവര്‍ക്കു വരുകയുണ്ടായിട്ടുണ്ട്, തീര്‍ച്ചയായും വന്നിരിക്കുന്നു رُسُلُنَا നമ്മുടെ റസൂലുകള്‍, ദൂതന്മാര്‍ بِالْبَيِّنَاتِ വ്യക്തമായ തെളിവുകളുമായി ثُمَّ പിന്നെ, അനന്തരം إِنَّ كَثِيرًا വളരെ (ആളുകള്‍) مِّنْهُم അവരില്‍ നിന്നു بَعْدَ ذَٰلِكَ അതിനുശേഷം فِي الْأَرْضِ ഭൂമിയില്‍ لَمُسْرِفُونَ അതിരുകവിഞ്ഞ (വിട്ട) വര്‍തന്നെ.
അക്കാരണത്താല്‍, ഇസ്‌റാഈല്‍ സന്തതികളുടെ മേല്‍ നാം രേഖപ്പെടുത്തി: ഒരു ദേഹത്തി(നെ കൊല ചെയ്തതി)നോ, അല്ലെങ്കില്‍ ഭൂമിയില്‍ വല്ലകുഴപ്പ(പ്രവര്‍ത്തന)ത്തിനോ (പകരം) അല്ലാതെ ആരെങ്കിലും ഒരു ദേഹത്തെ കൊലപ്പെടുത്തിയാല്‍, അവന്‍ മനുഷ്യരെ മുഴുവന്‍ കൊല ചെയ്തതുപോലെയാകുന്നുവെന്നു; ആരെങ്കിലും അതിനെ [ഒരുദേഹത്തെ] ജീവിപ്പിക്കുന്നതായാല്‍ അവന്‍ മനുഷ്യരെ മുഴുവന്‍ ജീവിപ്പിച്ചതുപോലെയാകുന്നുവെന്നും.
നമ്മുടെ റസൂലുകള്‍ വ്യക്തമായ തെളിവുകളുമായി അവര്‍ക്കു ചെല്ലുകയുമുണ്ടായിട്ടുണ്ട്. പിന്നെ, അതിനുശേഷവും അവരില്‍നിന്നു വളരെ ആളുകള്‍ ഭൂമിയില്‍ അതിരു കവിഞ്ഞവര്‍ തന്നെയാകുന്നു.
إِنَّمَا جَزَاءُ നിശ്ചയമായും പ്രതിഫലം (തന്നെ - മാത്രം) الَّذِينَ യാതൊരുകൂട്ടരുടെ يُحَارِبُونَ പോരാടുന്ന, യുദ്ധം നടത്തുന്ന اللَّهَ وَرَسُولَهُ അല്ലാഹുവിനോടും അവന്‍റെ റസൂലിനോടും وَيَسْعَوْنَ പരിശ്രമിക്കുക (അദ്ധ്വാനിക്കുക - പ്രവര്‍ത്തിക്കുക) യും ചെയ്യുന്നു فِي الْأَرْضِ ഭൂമിയില്‍ (നാട്ടില്‍) فَسَادًا കുഴപ്പത്തിനു أَن يُقَتَّلُوا അവര്‍ ധാരാളം (നിര്‍ദ്ദയമായി) കൊല്ലപ്പെടുകയാണു أَوْ يُصَلَّبُوا അല്ലെങ്കില്‍ (ധാരാളം) ക്രൂശിക്കപ്പെടുക أَوْ تُقَطَّعَ അല്ലെങ്കില്‍ (ധാരാളം) മുറിക്കപ്പെടുക أَيْدِيهِمْ അവരുടെ കൈകള്‍ وَأَرْجُلُهُم അവരുടെ കാലുകളും مِّنْ خِلَافٍ എതിരില്‍ നിന്നായി, എതിര്‍വശത്തു നിന്നു أَوْ يُنفَوْا അല്ലെങ്കില്‍ അവര്‍ നിഷേധിക്ക(നീക്കം ചെയ്യ) പ്പെടുക (നാടു കടത്തപ്പെടുക) مِنَ الْأَرْضِ ഭൂമിയില്‍ (നാട്ടില്‍) നിന്നു ذَٰلِكَ അതു لَهُمْ അവര്‍ക്കു خِزْيٌ അപമാനമാണു, നിന്ദ്യതയാകുന്നു فِي الدُّنْيَا ഇഹത്തില്‍ وَلَهُمْ അവര്‍ക്കുണ്ടുതാനും فِي الْآخِرَةِ പരലോകത്തില്‍ عَذَابٌ عَظِيمٌ വമ്പിച്ച ശിക്ഷ.
നിശ്ചയമായും, അല്ലാഹുവിനോടും, അവന്‍റെ റസൂലിനോടും പോരാടുകയും, ഭൂമിയില്‍ കുഴപ്പത്തിനു പരിശ്രമം നടത്തുകയും ചെയ്യുന്നവരുടെ പ്രതിഫലം, അവര്‍ നിര്‍ദ്ദയം കൊല്ലപ്പെടുകയോ, ക്രൂശിക്കപ്പെടുകയോ (തന്നെ) ആകുന്നു; അല്ലെങ്കില്‍, (ഒന്നൊന്നിന്) എതിരില്‍ നിന്നായി അവരുടെ കൈകളും കാലുകളും മുറിച്ചു കളയപ്പെടുകയോ, (സ്വന്തം) ഭൂമിയില്‍നിന്നു അവര്‍ നാടുകടത്തപ്പെടുകയോ, (തന്നെ) ആകുന്നു. അതവര്‍ക്കു ഇഹത്തില്‍ ഒരു അപമാനമായിരിക്കും; അവര്‍ക്കു പരലോകത്തിലാകട്ടെ, വമ്പിച്ച ശിക്ഷയുമുണ്ടായിരിക്കും;
إِلَّا الَّذِينَ യാതൊരുവരൊഴികെ تَابُوا പശ്ചാത്തപിച്ച, അവര്‍ ഖേദിച്ചു മടങ്ങി مِن قَبْلِ മുമ്പായി أَن تَقْدِرُوا നിങ്ങള്‍ക്കു കഴിയുന്നതിനു عَلَيْهِمْ അവരുടെ മേല്‍, അവരോടു فَاعْلَمُوا എന്നാല്‍ നിങ്ങള്‍ അറിയുവിന്‍, അറിയുക أَنَّ اللَّهَ അല്ലാഹു (ആകുന്നു) എന്നു غَفُورٌ വളരെ പൊറുക്കുന്നവന്‍ رَّحِيمٌ കരുണാനിധി.
അവരുടെ മേല്‍ (നടപടി എടുക്കുവാന്‍) നിങ്ങള്‍ക്കു കഴിയുന്നതിനു മുമ്പായി പശ്ചാത്തപിച്ചവരൊഴികെ. എന്നാല്‍, നിങ്ങള്‍ അറിഞ്ഞുകൊള്ളുക: അല്ലാഹു വളരെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നുവെന്ന്.
എന്നാല്‍ ആരെങ്കിലും തന്‍റെ അക്രമത്തിനു ശേഷം പശ്ചാത്ത പിക്കുകയും, നന്നായിത്തീരുകയും ചെയ്താല്‍, നിശ്ചയമായും, അല്ലാഹു അവന്‍റെ മേല്‍ പശ്ചാത്താപം സ്വീകരിക്കുന്നതാണ്. നിശ്ചയമായും, അല്ലാഹു വളരെപൊറുക്കുന്നവനാകുന്നു; കരുണാനിധിയാകുന്നു.
നിനക്കറിഞ്ഞുകൂടേ? അല്ലാഹുവിനാണ് ആകാശങ്ങളുടെയും, ഭൂമിയുടെയും രാജാധിപത്യമുള്ളതെന്ന്! അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ശിക്ഷിക്കും; അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തു കൊടുക്കുകയും ചെയ്യും. അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനുമത്രെ.
يَا أَيُّهَا الرَّسُولُ = ഹേ റസൂലേ لَا يَحْزُنكَ = നിന്നെ വ്യസനിപ്പിക്കാതിരിക്കട്ടെ, വ്യസനിപ്പിക്കരുത് الَّذِينَ = യാതൊരു കൂട്ടര്‍ يُسَارِعُونَ = ധൃതികൂട്ടുന്ന, ബദ്ധപ്പാടു കാണിച്ചു വരുന്ന فِي الْكُفْرِ = അവിശ്വാസത്തില്‍(പതിക്കുവാന്‍) مِنَ الَّذِينَ = യാതൊരുത്തരില്‍ നിന്ന് قَالُوا = പറഞ്ഞ آمَنَّا = ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു بِأَفْوَاهِهِمْ = അവരുടെ വായകള്‍ കൊണ്ട് وَلَمْ تُؤْمِن = വിശ്വസിച്ചിട്ടുമില്ല قُلُوبُهُمْ = അവരുടെ ഹൃദയങ്ങള്‍ وَمِنَ الَّذِينَ = യാതൊരുവരില്‍ നിന്നും هَادُوا = യഹൂദികളായ سَمَّاعُونَ = അധികം കേള്‍ക്കുന്നവര്‍, ചെവികൊടുത്തു കൊണ്ടിരിക്കുന്നവര്‍ لِلْكَذِبِ = വ്യാജത്തിന്, കളവിലേക്ക്, വ്യാജത്തിനു വേണ്ടി سَمَّاعُونَ = കേള്‍ക്കുന്ന (ചെവികൊടുക്കുന്ന)വര്‍ لِقَوْمٍ = ഒരു ജനതയെ, ജനങ്ങളിലേക്ക്, ജനതക്കുവേണ്ടി آخَرِينَ = വേറെയുള്ള, മറ്റു لَمْ يَأْتُوكَ = അവര്‍ നിന്‍റെ അടുക്കല്‍ വന്നിട്ടില്ല يُحَرِّفُونَ = അവര്‍ മാറ്റം വരുത്തുന്നു الْكَلِمَ = വാക്കുകളെ مِن بَعْدِ = ശേഷം مَوَاضِعِهِ = അതിന്‍റെ സ്ഥാനങ്ങള്‍ക്ക് يَقُولُونَ = അവര്‍ പറയും إِنْ أُوتِيتُمْ = നിങ്ങള്‍ക്ക് നല്‍കപ്പെട്ടുവെങ്കില്‍ هَٰذَا = ഇത് فَخُذُوهُ = എന്നാലത് നിങ്ങള്‍ സ്വീകരിക്കുവിന്‍, എടുക്കുവിന്‍ وَإِن لَّمْ تُؤْتَوْهُ = ഇത് നിങ്ങള്‍ക്ക് നല്‍കപ്പെട്ടില്ലെങ്കിലോ فَاحْذَرُوا = നിങ്ങള്‍ കാത്തു (ജാഗ്രതവെച്ചു) കൊള്ളുവിന്‍ وَمَن = ആര്‍, ഏതൊരുവന്‍ يُرِدِ اللَّهُ = അല്ലാഹു ഉദ്ദേശിക്കുന്നതായാല്‍ فِتْنَتَهُ = അവനെ പരീക്ഷണത്തിന്, കുഴപ്പത്തിന് فَلَن تَمْلِكَ = എന്നാല്‍ നീ സ്വാധീനമാക്കുക(നിനക്ക് കഴിയുക)യേ ഇല്ല لَهُ = അവന് വേണ്ടി مِنَ اللَّهِ = അല്ലാഹുവില്‍ നിന്ന് شَيْئًا = യാതൊന്നും, ഒരു കാര്യത്തിനും أُولَٰئِكَ = അക്കൂട്ടര്‍ الَّذِينَ = യാതൊരുവരത്രെ لَمْ يُرِدِ اللَّهُ = അല്ലാഹു ഉദ്ദേശിച്ചിട്ടില്ല أَن يُطَهِّرَ = അവന്‍ ശുദ്ധിയാക്കുവാന്‍ قُلُوبَهُمْ = അവരുടെഹൃദയങ്ങളെ لَهُمْ = അവര്‍ക്കുണ്ട് فِي الدُّنْيَا = ഇഹത്തില്‍ خِزْيٌ = അപമാനം, എളിമ وَلَهُمْ = അവര്‍ക്കുണ്ട് താനും فِي الْآخِرَةِ = പരലോകത്തില്‍ عَذَابٌ = ശിക്ഷ عَظِيمٌ = വമ്പിച്ച
ഹേ, റസൂലേ, അവിശ്വാസത്തില്‍ (പതിക്കുവാന്‍) ധൃതികൂട്ടിക്കൊണ്ടിരിക്കുന്നവര്‍ നിന്നെ വ്യസനിപ്പിക്കാതിരുന്നുകൊള്ളട്ടെ, (അതെ) തങ്ങളുടെ വായകള്‍കൊണ്ട് "ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു"വെന്ന് പറയുകയും, തങ്ങളുടെ ഹൃദയങ്ങള്‍ വിശ്വസിക്കാതിരിക്കുകയും ചെയ്തവരില്‍നിന്നും; യഹൂദരായിട്ടുള്ളവരില്‍നിന്നും (അവിശ്വാസത്തില്‍ പതിക്കുവാന്‍ ധൃതികൂട്ടുന്നവര്‍). വ്യാജത്തിലേക്ക് ചെവി കൊടുത്തുകൊണ്ടിരിക്കുന്നവര്‍! നിന്‍റെ അടുക്കല്‍ വന്നിട്ടില്ലാത്ത വേറെ ചില ജനങ്ങളിലേക്ക് ചെവികൊടുത്തുകൊണ്ടിരിക്കുന്നവര്‍! വാക്കുകളെ അതിന്‍റെ സ്ഥാന(നിര്‍ണയ)ങ്ങള്‍ക്ക് ശേഷം അവര്‍മാറ്റം വരുത്തുന്നു. അവര്‍ പറയുന്നു: "നിങ്ങള്‍ക്ക് ഇത് [ഈ മാറ്റം വരുത്തിയത്] നല്‍കപ്പെട്ടെങ്കില്‍ നിങ്ങളത് സ്വീകരിച്ചുകൊള്ളുവിന്‍; ഇത് നല്‍കെപ്പട്ടില്ലെങ്കില്‍ നിങ്ങള്‍ കാത്തുകൊള്ളുകയും ചെയ്യുക. ഏതൊരുവനെ അല്ലാഹു പരീക്ഷണത്തിന് ഉദ്ദേശിക്കുന്നുവോ, അവന് വേണ്ടി അല്ലാഹുവിങ്കല്‍ നിന്ന് യാതൊന്നും (തന്നെ) നീ സ്വാധീനമാക്കുകയില്ല തന്നെ. അക്കൂട്ടര്‍-അവരുടെ ഹൃദയങ്ങളെ ശുദ്ധീകരിക്കുവാന്‍ അല്ലാഹു ഉദ്ദേശിച്ചിട്ടില്ലാത്തവരത്രെ. അവര്‍ക്ക് ഇഹത്തില്‍ അപമാനമുണ്ടായിരിക്കും. അവര്‍ക്ക് പരലോകത്തില്‍ വമ്പിച്ച ശിക്ഷയുമുണ്ടായിരിക്കും.
لِلْكَذِبِ = വ്യാജത്തിന്, വ്യാജത്തിനു വേണ്ടി سَمَّاعُونَ = വ്യാജത്തിന്, വ്യാജത്തിനു വേണ്ടി أَكَّالُونَ = തീറ്റക്കാര്‍, തിന്നു കൊണ്ടിരിക്കുന്നവര്‍ لِلسُّحْتِ = ഹറാമിനെ, നിഷിദ്ധത്തെ فَإِن جَاءُوكَ = എന്നാലവര്‍ നിന്‍റെ അടുക്കല്‍ വന്നെങ്കില്‍ فَاحْكُم = എന്നാല്‍ നീ വിധിക്കുക بَيْنَهُمْ = അവര്‍ക്കിടയില്‍ أَوْ أَعْرِضْ = അല്ലെങ്കില്‍ നീ തിരിഞ്ഞുകളയുക, അവഗണിക്കുക عَنْهُمْ = അവരില്‍ നിന്ന്, അവരെപ്പറ്റി وَإِن تُعْرِضْ = നീ തിരിഞ്ഞുകളയുന്ന പക്ഷം عَنْهُمْ = അവരില്‍ നിന്ന് فَلَن يَضُرُّوكَ = അവര്‍ നിനക്ക് ഉപദ്രവം വരുത്തുന്നതേയല്ല, നിന്നെ ഉപദ്രവിക്കയില്ലതന്നെ شَيْئًا = യാതൊന്നും وَإِنْ حَكَمْتَ = നീ വിധിച്ചുവെങ്കിലോ فَاحْكُم بَيْنَهُم = എന്നാലവര്‍ക്കിടയില്‍ നീ വിധിക്കുക بِالْقِسْطِ = നീതി മുറയനുസരിച്ച്, നീതികൊണ്ട് إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു يُحِبُّ = അവന്‍ സ്‌നേഹിക്കുന്നു, ഇഷ്ടപ്പെടും الْمُقْسِطِينَ = നീതിമുറ പാലിക്കുന്നവരെ
വ്യാജത്തിന് ചെവികൊടുത്തുകൊണ്ടിരിക്കുന്നവര്‍! നിഷിദ്ധ (ധന)ത്തെ തിന്നുകൊണ്ടിരിക്കുന്നവര്‍! എന്നാല്‍, അവര്‍ നിന്‍റെ അടുക്കല്‍വരുന്ന പക്ഷം, നീ അവര്‍ക്കിടയില്‍വിധിച്ചു കൊള്ളുക , അല്ലെങ്കില്‍ അവരില്‍നിന്ന് തിരിഞ്ഞു കളയുക, നീ അവരില്‍ നിന്ന്തിരിഞ്ഞു കളയുന്ന പക്ഷം, അവര്‍ നിനക്ക് യാതൊരു ഉപദ്രവവും വരുത്തുന്നതേയല്ല. നീ വിധിക്കുകയാണെങ്കിലോ, നീതി മുറയനുസരിച്ചു അവര്‍ക്കിടയില്‍നീ വിധിക്കുകയും ചെയ്യുക. നിശ്ചയമായും, നീതിമുറ പാലിക്കുന്നവരെ അല്ലാഹു സ്‌നേഹിക്കുന്നതാണ്.
وَكَيْفَ = എങ്ങിനെ يُحَكِّمُونَكَ = നിന്നെ അവര്‍ വിധികര്‍ത്താവാക്കും وَعِندَهُمُ = അവരുടെപക്കലിരിക്കെ, അവരുടെ അടുക്കലുണ്ടല്ലോ التَّوْرَاةُ = തൗറാത്ത് فِيهَا = അതിലുണ്ട് حُكْمُ اللَّهِ = അല്ലാഹുവിന്‍റെ വിധി ثُمَّ يَتَوَلَّوْنَ = പിന്നെ അവര്‍ തിരിഞ്ഞു പോകുന്നു مِن بَعْدِ ذَٰلِكَ = അതിനു ശേഷം وَمَا أُولَٰئِكَ = അക്കൂട്ടരല്ല بِالْمُؤْمِنِينَ = വിശ്വാസികള്‍
നിന്നെ എങ്ങിനെ അവര്‍വിധികര്‍ത്താവാക്കും- അവരുടെ പക്കല്‍ തൗറാത്തുണ്ടായിരിക്കെ?! (അതെ) അല്ലാഹുവിന്‍റെ വിധി അതിലുണ്ട്; പിന്നെ(യും) അതിനു ശേഷം അവര്‍ തിരിഞ്ഞു പോകുന്നു (എന്നിരിക്കെ)!അക്കൂട്ടര്‍, വിശ്വാസികളേ അല്ല.
إِنَّا أَنزَلْنَا = നിശ്ചയമായും നാം അവതരിപ്പിച്ചു التَّوْرَاةَ = തൗറാത്തിനെ فِيهَا هُدًى = അതിലുണ്ട് മാര്‍ഗദര്‍ശനം وَنُورٌ = പ്രകാശവും يَحْكُمُ بِهَا = അതുകൊണ്ട് (അതുപ്രകാരം) വിധിച്ചിരുന്നു النَّبِيُّونَ = നബി (പ്രവാചകന്‍)മാര്‍ الَّذِينَ أَسْلَمُوا = ഇസ്‌ലാം അംഗീകരിച്ച (കീഴൊതുങ്ങിയ) വരായ لِلَّذِينَ هَادُوا = യഹൂദികളായവര്‍ക്ക് وَالرَّبَّانِيُّونَ = റബ്ബാനീകളും (പുണ്യവാന്മാരും, മതനേതാക്കളും) وَالْأَحْبَارُ = പണ്ഡിതന്മാരും بِمَا اسْتُحْفِظُوا = അവര്‍ സൂക്ഷിക്കു(കാക്കു)വാന്‍ ഏല്‍പിക്കപ്പെട്ടിരിക്കകൊണ്ട് مِن كِتَابِ اللَّهِ = അല്ലാഹുവിന്‍റെ ഗ്രന്ഥത്തില്‍ നിന്നും, ഗ്രന്ഥത്തെ സംബന്ധിച്ചു وَكَانُوا = അവര്‍ ആയിരിക്കുകയും عَلَيْهِ = അതിന്, അതിന്‍റെ മേല്‍ شُهَدَاءَ = സാക്ഷികള്‍ فَلَا تَخْشَوُا = അതിനാല്‍ നിങ്ങള്‍ പേടിക്കേണ്ട النَّاسَ = മനുഷ്യരെ وَاخْشَوْنِ = എന്നെ നിങ്ങള്‍ പേടിക്കുകയും ചെയ്‌വിന്‍ وَلَا تَشْتَرُوا = നിങ്ങള്‍ വാങ്ങുകയും അരുത് بِآيَاتِي = എന്‍റെ ആയത്തുകള്‍ക്ക് ثَمَنًا قَلِيلًا = അല്‍പ(തുച്ഛ)വില وَمَن لَّمْ يَحْكُم = ആര്‍ വിധിച്ചില്ലയോ بِمَا أَنزَلَ اللَّهُ = അല്ലാഹു അവതരിപ്പിച്ചതുകൊണ്ട്, അവതരിപ്പിച്ച പ്രകാരം فَأُولَٰئِكَ هُمُ = എന്നാല്‍ അക്കൂട്ടര്‍തന്നെ الْكَافِرُونَ = അവിശ്വാസികള്‍, നന്ദികെട്ടവര്‍
നിശ്ചയമായും, നാം തൗറാത്ത് അവതരിപ്പിച്ചിരിക്കുന്നു; അതില്‍ മാര്‍ഗദര്‍ശനവും പ്രകാശവുമുണ്ട്. (ഇസ്‌ലാമിനെ അംഗീകരിച്ചു) കീഴൊതുങ്ങിയവരായ പ്രവാചകന്മാര്‍ യഹൂദരായുള്ളവര്‍ക്ക് അത് പ്രകാരം വിധിച്ചുകൊടുത്തിരുന്നു: "റബ്ബാനീ" കളും [പുണ്യ പുരുഷന്മാരും], പണ്ഡിതന്മാരും (വിധിച്ചു കൊടുത്തിരുന്നു); (അതെ) അല്ലാഹുവിന്‍റെ ഗ്രന്ഥത്തെ സംബന്ധിച്ച് അവരോടു കാത്തു സൂക്ഷിക്കുവാന്‍ ഏല്‍പിക്കപ്പെട്ടതും, അതിന് അവര്‍ സാക്ഷ്യം വഹിക്കുന്നവരായിരുന്നതും നിമിത്തം. [അതു കൊണ്ടാണ് അവര്‍ അതു പ്രകാരം വിധിച്ചിരുന്നത്] ആകയാല്‍, നിങ്ങള്‍ മനുഷ്യരെ പേടിക്കരുത്; എന്നെ നിങ്ങള്‍ പേടിക്കുകയും ചെയ്യണം; എന്‍റെ "ആയത്തു " [ലക്ഷ്യം]കള്‍ക്ക് നിങ്ങള്‍ തുച്ഛമായ വില വാങ്ങുകയും ചെയ്യരുത്. ആര്‍ അല്ലാഹു അവതരിപ്പിച്ചത് പ്രകാരം വിധിക്കുന്നില്ലയോ, അക്കൂട്ടര്‍തന്നെയാണ് അവിശ്വാസികള്‍.
وَلْيَحْكُمْ = വിധിച്ചുകൊള്ളട്ടെ أَهْلُ الْإِنجِيلِ = ഇന്‍ജീലിന്‍റെ ആള്‍ക്കാര്‍ بِمَا أَنزَلَ اللَّهُ = അല്ലാഹു അവതരിപ്പിച്ച പ്രകാരം, ഇറക്കിയതുകൊണ്ട് فِيهِ = അതില്‍ وَمَن لَّمْ يَحْكُم = ആര്‍ വിധിച്ചില്ലയോ, വല്ലവരും വിധിക്കാതിരുന്നാല്‍ بِمَا أَنزَلَ اللَّهُ = അല്ലാഹു അവതരിപ്പിച്ച പ്രകാരം, ഇറക്കിയതുകൊണ്ട് فَأُولَٰئِكَ = എന്നാല്‍ അക്കൂട്ടര്‍തന്നെ هُمُ الْفَاسِقُونَ = തോന്നിയവാസികള്‍, ധിക്കാരികള്‍
ഇന്‍ജീലിന്‍റെ ആള്‍ക്കാര്‍ അതില്‍ അല്ലാഹു അവതരിപ്പിച്ച പ്രകാരവും വിധിച്ചുകൊള്ളട്ടെ. അല്ലാഹു അവതരിപ്പിച്ച പ്രകാരം ആര്‍ വിധിക്കുന്നില്ലയോ അക്കൂട്ടര്‍തന്നെയാണ് തോന്നിയവാസികള്‍.
وَأَنزَلْنَا = നാം അവതരിപ്പിക്കുകയും ചെയ്തിരിക്കുന്നു إِلَيْكَ = നിന്നിലേക്ക്, നിനക്ക് الْكِتَابَ = (വേദ) ഗ്രന്ഥം بِالْحَقِّ = യഥാര്‍ത്ഥ പ്രകാരം مُصَدِّقًا = സത്യപ്പെടുത്തിക്കൊണ്ട് لِّمَا بَيْنَ يَدَيْهِ = അതിന്‍റെ മുമ്പിലുള്ളതിനെ مِنَ الْكِتَابِ = (വേദ) ഗ്രന്ഥമാകുന്ന, ഗ്രന്ഥത്തില്‍ നിന്നും وَمُهَيْمِنًا = മേല്‍നോട്ടം ചെയ്യുന്നതായും, മേലന്വേഷണം വഹിച്ചുകൊണ്ടും, കാവല്‍ക്കാരനായും عَلَيْهِ = അതിന്‍റെ മേല്‍, അതില്‍ فَاحْكُم = അതിനാല്‍ നീ വിധിച്ചുകൊള്ളുക بَيْنَهُم = അവര്‍ക്കിടയില്‍ بِمَا أَنزَلَ = അവതരിപ്പിച്ചതുകൊണ്ട് (പ്രകാരം) اللَّهُ = അല്ലാഹു وَلَا تَتَّبِعْ = നീ പിന്‍പറ്റുക(തുടരുക)യും ചെയ്യരുത് أَهْوَاءَهُمْ = അവരുടെ ഇച്ഛകളെ عَمَّا جَاءَكَ = നിനക്ക് വന്നതിനെ വിട്ട് مِنَ الْحَقِّ = യഥാര്‍ത്ഥമാകുന്ന, യഥാര്‍ത്ഥത്തില്‍ നിന്ന് لِكُلٍّ = എല്ലാവര്‍ക്കും (തന്നെ) جَعَلْنَا = നാം ആക്കി (ഏര്‍പ്പെടുത്തി)യിരിക്കുന്നു مِنكُمْ = നിങ്ങളില്‍ നിന്ന് شِرْعَةً = ഒരു (ഓരോ) നടപടിക്രമം, നിയമമാര്‍ഗം وَمِنْهَاجًا = ഒരു (ഓരോ) തുറന്ന മാര്‍ഗവും, പ്രത്യക്ഷ വഴിയും وَلَوْ شَاءَ اللَّهُ = അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ لَجَعَلَكُمْ = നിങ്ങളെ അവന്‍ ആക്കുക തന്നെ ചെയ്യുമായിരുന്നു أُمَّةً وَاحِدَةً = ഏക (ഒരേ) സമുദായം وَلَٰكِن = എങ്കിലും لِّيَبْلُوَكُمْ = നിങ്ങളെ പരീക്ഷണം ചെയ്‌വാന്‍ വേണ്ടിയാകുന്നു فِي مَا آتَاكُمْ = നിങ്ങള്‍ക്കവന്‍ നല്‍കിയതില്‍ فَاسْتَبِقُوا = അതിനാല്‍ നിങ്ങള്‍ മുന്‍കടന്നുവരുവിന്‍, മുന്‍കടക്കുവാന്‍ ശ്രമിക്കുവിന്‍ الْخَيْرَاتِ = നല്ലവക്ക്, നല്ല കാര്യങ്ങളിലേക്ക് إِلَى اللَّهِ = അല്ലാഹുവിങ്കലേക്കാണ് مَرْجِعُكُمْ = നിങ്ങളുടെ മടക്കം, മടങ്ങുന്ന സ്ഥാനം, മടങ്ങിവരവ് جَمِيعًا = മുഴുവനും, എല്ലാവരുടെയും فَيُنَبِّئُكُم = അപ്പോഴവന്‍ നിങ്ങളെ ബോധ്യെ പ്പടുത്തും بِمَا كُنتُمْ = നിങ്ങളായിരുന്നതിനെപ്പറ്റി فِيهِ = അതില്‍ تَخْتَلِفُونَ = നിങ്ങള്‍ ഭിന്നാഭിപ്രായത്തിലായിരിക്കും, വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും
(നബിയേ) നിനക്കും നാം യഥാര്‍ത്ഥ പ്രകാരം വേദഗ്രന്ഥം അവ തരിപ്പിച്ചു തന്നിരിക്കുന്നു; അതിന്‍റെ മുമ്പിലുള്ള വേദഗ്രന്ഥത്തെ (ശരിവെച്ചു) സത്യപ്പെടുത്തുന്നതായിക്കൊണ്ടും, അതില്‍ മേല്‍നോട്ടം ചെയ്യുന്നതായിക്കൊണ്ടും. ആകയാല്‍, അല്ലാഹു അവതരിപ്പിച്ചത് പ്രകാരം അവര്‍ക്കിടയില്‍ നീ വിധിച്ചുകൊള്ളുക. നിനക്ക് വന്നിട്ടുള്ള യഥാര്‍ത്ഥത്തെ വിട്ടു അവരുടെ ഇച്ഛകളെ നീ പിന്‍പറ്റുകയും ചെയ്യരുത്. നിങ്ങളില്‍ എല്ലാവര്‍ക്കും (തന്നെ) ഓരോ (നിയമ) നടപടിക്രമവും, ഓരോ തുറന്ന (കര്‍മ) മാര്‍ഗവും നാം ഏര്‍പ്പെടുത്തിയിരിക്കുന്നു. അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ നിങ്ങളെ(യെല്ലാം) അവന്‍ ഒരേ സമുദായമാക്കുക തന്നെ ചെയ്യുമായിരുന്നു എങ്കിലും, നിങ്ങള്‍ക്ക് അവന്‍ നല്‍കിയിട്ടുളളതില്‍ നിങ്ങളെ പരീ ക്ഷണം ചെയ്‌വാന്‍ വേണ്ടിയത്രെ (അങ്ങിനെ ചെയ്യാതിരുന്നത്). അതി നാല്‍, നല്ല കാര്യങ്ങള്‍ക്ക് (മത്സര പൂര്‍വ്വം) മുന്‍ കടന്നു വരുവിന്‍! അല്ലാഹുവിങ്കലേക്കാണ് നിങ്ങളുടെയെല്ലാം മടങ്ങിവരവ്. അപ്പോള്‍, നിങ്ങള്‍ (തമ്മില്‍) ഏതൊന്നില്‍ ഭിന്നാഭിപ്രായത്തിലായിരുന്നുവോ അതിനെപ്പറ്റി അവന്‍ നിങ്ങളെ ബോധ്യപ്പെടുത്തുന്നതാണ്.
وَأَنِ احْكُم = നീ വിധിക്കണമെന്നും بَيْنَهُم = അവര്‍ക്കിടയില്‍ بِمَا أَنزَلَ = അവതരിപ്പിച്ചതു പ്രകാരം اللَّهُ = അല്ലാഹു وَلَا تَتَّبِعْ = നീ പിന്‍പറ്റുകയും ചെയ്യരുത്(എന്നും) أَهْوَاءَهُمْ = അവരുടെ ഇച്ഛകളെ وَاحْذَرْهُمْ = അവരെ നീ കരുതി (കാത്തു-ശ്രദ്ധിച്ചു-ജാഗ്രതയോടെ)യിരിക്കുകയും ചെയ്യുക أَن يَفْتِنُوكَ = അവര്‍ നിന്നെ കുഴപ്പത്തിലാക്കുന്ന (തെറ്റിച്ചു കളയുന്ന)തിനെക്കുറിച്ച് عَن بَعْضِ = ചിലതിനെ വിട്ട്, ചിലരില്‍ നിന്ന് مَا أَنزَلَ اللَّهُ = അല്ലാഹു അവതരിപ്പിച്ചതിലെ إِلَيْكَ = നിനക്ക്, നിന്നിലേക്ക് فَإِن تَوَلَّوْا = എനി അവര്‍ തിരിഞ്ഞു പോകുന്ന പക്ഷം فَاعْلَمْ = അപ്പോള്‍ നീ അറിയുക أَنَّمَا يُرِيدُ = ഉദ്ദേശിക്കുക തന്നെയാണെന്ന് اللَّهُ = അല്ലാഹു أَن يُصِيبَهُم = അവര്‍ക്ക് (അവരെ) ബാധിപ്പിക്കുവാന്‍, വിപത്തു വരുത്തുവാന്‍ بِبَعْضِ = ചിലത് നിമിത്തം ذُنُوبِهِمْ = അവരുടെ പാപങ്ങളിലെ وَإِنَّ كَثِيرًا = നിശ്ചയമായും വളരെ (ആളുകള്‍) مِّنَ النَّاسِ = മനുഷ്യരില്‍ നിന്ന് لَفَاسِقُونَ = തോന്നിയവാസികള്‍ തന്നെ
അല്ലാഹു അവതരിപ്പിച്ചതു പ്രകാരം അവര്‍ക്കിടയില്‍ നീ വിധി ക്കണം, അവരുടെ ഇച്ഛകളെ നീ പിന്‍പറ്റുകയും ചെയ്യരുത് എന്നും (നാം കല്‍പിച്ചിരിക്കുന്നു). അല്ലാഹു നിനക്ക് അവതരിപ്പിച്ചിട്ടുള്ള ചിലതില്‍ നിന്ന് അവര്‍ നിന്നെ കുഴപ്പത്തിലാ(ക്കി തെറ്റി) ക്കുന്നതിനെക്കുറിച്ചു നീ കാത്തുകൊള്ളുകയും ചെയ്യുക. എനി , അവര്‍ തിരിഞ്ഞു കളയുന്ന പക്ഷം നീ അറിഞ്ഞുകൊള്ളുക: അവരുടെ ചില പാപങ്ങള്‍ നിമിത്തം അവര്‍ക്ക് (ആപത്തു) ബാധിപ്പിക്കുവാന്‍ തന്നെ അല്ലാഹു ഉദ്ദേശിക്കുന്നുവെന്ന്. നിശ്ചയമായും, മനുഷ്യരില്‍ നിന്ന് വളരെ ആളുകളും തോന്നിയവാസികള്‍ തന്നെയാണ്.
وَيَقُولُ = പറയുകയും ചെയ്യും الَّذِينَ آمَنُوا = വിശ്വസിച്ചവര്‍ أَهَٰؤُلَاءِ = ഇക്കൂട്ടരോ الَّذِينَ = യാതൊരു കൂട്ടര്‍ أَقْسَمُوا = അവര്‍ സത്യം ചെയ്തു (ഉറപ്പിച്ചു) بِاللَّهِ = അല്ലാഹുവിനെക്കൊണ്ട്, അല്ലാഹുവില്‍ جَهْدَ = കഴിവത് (ഞെരുങ്ങിയത്-അദ്ധ്വാനം) أَيْمَانِهِمْ = തങ്ങളുടെ സത്യങ്ങളില്‍ [جَهْدَ أَيْمَانِهِمْ തങ്ങളുടെ കഴിവു പ്രകാരമുള്ള സത്യം] إِنَّهُمْ = നിശ്ചയമായും അവര്‍ لَمَعَكُمْ = നിങ്ങളുടെ കൂടെത്തന്നെ (എന്ന്) حَبِطَتْ = പൊളിഞ്ഞു (നിഷ്ഫലമായി) أَعْمَالُهُمْ = അവരുടെ പ്രവൃത്തികള്‍ فَأَصْبَحُوا = അങ്ങനെ അവരായിത്തീര്‍ന്നു خَاسِرِينَ = നഷ്ടപ്പെട്ടവര്‍
വിശ്വസിച്ചവര്‍ (അപ്പോള്‍) പറയുകയും ചെയ്യും: "തങ്ങള്‍ നിങ്ങ ളുടെ കൂടെത്തന്നെയാണ് എന്ന്. തങ്ങള്‍ക്കു കഴിയും പ്രകാരം അല്ലാഹുവില്‍ സത്യം ചെയ്തുറപ്പിച്ചവര്‍ ഇക്കൂട്ടരാണോ?! (അതെ) അവരുടെ പ്രവര്‍ത്തനങ്ങള്‍ നിഷ്ഫലമായി; അങ്ങനെ അവര്‍ നഷ്ടക്കാരായിത്തീര്‍ന്നിരിക്കുകയാണ്.
يَا أَيُّهَا الَّذِينَ آمَنُوا = വിശ്വസിച്ചവരേ مَن يَرْتَدَّ = ആരെങ്കിലും മടങ്ങിക്കളഞ്ഞാല്‍, (ഭ്രഷ്ടായിപ്പോകുന്ന പക്ഷം) مِنكُمْ = നിങ്ങളില്‍ നിന്ന് عَن دِينِهِ = തന്‍റെ മതത്തെ വിട്ട് فَسَوْفَ = എന്നാല്‍ (അപ്പോള്‍) വഴിയെ يَأْتِي اللَّهُ = അല്ലാഹു വരും بِقَوْمٍ = ഒരു ജനതയെക്കൊണ്ട് يُحِبُّهُمْ = അവന്‍ അവരെ സ്‌നേഹിക്കും وَيُحِبُّونَهُ = അവര്‍ അവനെയും സ്‌നേഹിക്കും أَذِلَّةٍ = എളിയവരായ عَلَى الْمُؤْمِنِينَ = സത്യവിശ്വാസികളോട് أَعِزَّةٍ = പ്രതാപവാന്മാരായ, ഗൗരമുള്ളവര്‍ عَلَى الْكَافِرِينَ = അവിശ്വാസികളോട് يُجَاهِدُونَ = അവര്‍ സമരം ചെയ്യും فِي سَبِيلِ اللَّهِ = അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ وَلَا يَخَافُونَ = അവര്‍ ഭയപ്പെടുകയില്ല لَوْمَةَ = ആക്ഷേപം, ആരോപണം لَائِمٍ = ഒരാക്ഷേപക്കാരന്‍റെയും ذَٰلِكَ = അത് فَضْلُ اللَّهِ = അല്ലാഹുവിന്‍റെ അനുഗ്രഹം (ദയവ്-ഔദാര്യം) ആകുന്നു يُؤْتِيهِ = അവന്‍ അത് നല്‍കുന്നു, നല്‍കും مَن يَشَاءُ = അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് وَاللَّهُ وَاسِعٌ = അല്ലാഹു വിശാലനാണ് عَلِيمٌ = (സര്‍വ്വ)ജ്ഞനാണ്
ഹേ, വിശ്വസിച്ചവരേ, നിങ്ങളില്‍ നിന്ന് ആരെങ്കിലും തന്‍റെ മതം വിട്ട് മടങ്ങിക്കളയുന്ന [മത ഭ്രംശം സ്വീകരിക്കുന്ന] പക്ഷം, അപ്പോള്‍, (അവന്‍ അറിഞ്ഞിരി ക്കട്ടെ:) വഴിയെ അല്ലാഹു ഒരു ജന തയെകൊണ്ടു വരും: അവന്‍ അവരെ സ്‌നേഹിക്കും, അവര്‍ അവനെയും സ്‌നേഹിക്കും: സത്യവിശ്വാസികളോട് എളിയവരും [വിനയമുള്ളവരും] അവിശ്വാസികളോട് പ്രതാപശാലികളും [ഗൗരമുള്ളവരും] ആയുള്ളവര്‍; അവര്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സമരം ചെയ്യും; ഒരാക്ഷേപക്കാരന്‍റെ ആക്ഷേപവും അവര്‍ ഭയപ്പെടുകയുമില്ല. [ഇങ്ങിനെയുള്ള ഒരു ജനതയെകൊണ്ടു വരും.] അത് അല്ലാഹുവിന്‍റെ അനുഗ്രഹമത്രെ; അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അതവന്‍ നല്‍കുന്നു. അല്ലാഹു വിശാലനും, സര്‍വ്വജ്ഞനുമാകുന്നു.
ആര്‍ അല്ലാഹുവിനോടും, അവന്‍റെ റസൂലിനോടും, വിശ്വസിച്ച വരോടും മൈത്രി സ്ഥാപിക്കുന്നുവോ, എന്നാല്‍, (അറിയുക) നിശ്ചയ മായും അല്ലാഹുവിന്‍റെ കക്ഷി തന്നെയാണ് വിജയം നേടുന്നവര്‍.
يَا أَيُّهَا الَّذِينَ آمَنُوا = ഹേ, വിശ്വസിച്ചവരേ لَا تَتَّخِذُوا = നിങ്ങള്‍ ആക്കിവെക്ക(സ്വീകരിക്ക) രുത് الَّذِينَ اتَّخَذُوا = ആക്കിത്തീര്‍ത്തവരെ دِينَكُمْ = നിങ്ങളുടെ മതത്തെ هُزُوًا = പരിഹാസം وَلَعِبًا = കളിയും, വിളയാട്ടം مِّنَ الَّذِينَ = യാതൊരുകൂട്ടരില്‍ നിന്ന് أُوتُوا الْكِتَابَ = ഗ്രന്ഥം നല്‍കപ്പെട്ട مِن قَبْلِكُمْ = നിങ്ങളുടെ മുമ്പ് وَالْكُفَّارَ = അവിശ്വാസികളെയും, നിഷേധികളെയും أَوْلِيَاءَ = ബന്ധുമിത്രങ്ങള്‍ وَاتَّقُوا اللَّهَ = നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്‌വിന്‍ إِن كُنتُم = നിങ്ങളാണെങ്കില്‍ مُّؤْمِنِينَ = സത്യവിശ്വാസികള്‍
ഹേ, വിശ്വസിച്ചവരേ, നിങ്ങളുടെ മുമ്പ് വേദഗ്രന്ഥം നല്‍കപ്പെട്ട വരില്‍ നിന്ന് നിങ്ങളുടെ മതത്തെ പരിഹാസവും കളിയുമാക്കിത്തീര്‍ത്തവരെയും, (നിഷേധികളായ) അവിശ്വാസികളെയും നിങ്ങള്‍ ബന്ധുമിത്രങ്ങളാക്കി വെക്കരുത്. നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുവിന്‍- നിങ്ങള്‍ സത്യവിശ്വാസികളാണെങ്കില്‍.
അവര്‍ നിങ്ങളുടെ അടുക്കല്‍ വരുമ്പോള്‍ "ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു" എന്ന് അവര്‍ പറയുന്നതാണ്. (വാസ്തവമാകട്ടെ) അവിശ്വാസത്തോടെയത്രെ അവര്‍ കടന്നു വന്നിട്ടുള്ളത്; അവര്‍ അതുമായി (തന്നെ) പുറത്തു പോകുകയും ചെയ്തിരിക്കയാണ്. അല്ലാഹുവാകട്ടെ, അവര്‍ ഒളിച്ചുവെച്ചുകൊണ്ടിരിക്കുന്നതിനെപ്പറ്റി നല്ലവണ്ണം അറിയുന്നവനാകുന്നു.
യഹൂദികള്‍ പറയുന്നു: "അല്ലാഹുവിന്‍റെ കൈ(കുടുക്കി) ബന്ധിക്കപ്പെട്ടതാണ്" എന്ന്! - അവരുടെ കൈകള്‍ (കുടുക്കി) ബന്ധിക്കപ്പെടട്ടെ! അവര്‍ (ആ) പറഞ്ഞത് നിമിത്തം അവര്‍ ശപിക്കപ്പെടുകയും ചെയ്യട്ടെ! (അഥവാ അവ ബന്ധിക്കപ്പെടുകയും അവര്‍ ശപിക്കപ്പെടുകയും ചെയ്തിരിക്കുന്നു). (അങ്ങനെയല്ല-) പക്ഷേ, അവന്‍റെ രണ്ടു കൈകളും (നീട്ടി) നിവര്‍ത്തപ്പെട്ടവയാകുന്നു; അവന്‍ എങ്ങിനെ ഉദ്ദേശിക്കുന്നുവോ (അതുപ്രകാരം) അവന്‍ ചിലവഴിക്കുന്നു. നിന്‍റെ റബ്ബിങ്കല്‍ നിന്ന് നിനക്ക് അവതരിക്കപ്പെട്ടിട്ടുള്ളത് അവരില്‍ വളരെ പേര്‍ക്കും ധിക്കാരവും അവിശ്വാസവും വര്‍ദ്ധിപ്പിക്കുക തന്നെ ചെയ്യുന്നു. അവര്‍ക്കിടയില്‍ ക്വിയാമത്ത് നാള്‍വരേക്കും നാം ശത്രുതയും, വിദ്വേഷവും ഇട്ടിരിക്കുകയാണ്. യുദ്ധത്തിനുവേണ്ടി അവര്‍ വല്ല തീയും കത്തിക്കുമ്പോഴൊക്കെ അല്ലാഹു അതിനെ കെടുത്തിക്കളയുന്നു; ഭൂമിയില്‍ കുഴപ്പത്തിനായി അവര്‍ പരിശ്രമം നടത്തുകയും ചെയ്യുന്നു. അല്ലാഹുവാകട്ടെ, കുഴപ്പമുണ്ടാക്കുന്നവരെ ഇഷ്ടപ്പെടുന്നുമില്ല.
وَلَوْ أَنَّ = ആയിരുന്നെങ്കില്‍ أَهْلَ الْكِتَابِ = വേദക്കാര്‍ آمَنُوا = അവര്‍ വിശ്വസിച്ചു وَاتَّقَوْا = അവര്‍ സൂക്ഷിക്കുകയും ചെയ്തു لَكَفَّرْنَا = നാം മൂടിക്കളയുക(മറക്കുക) തന്നെ ചെയ്യുമായിരുന്നു عَنْهُمْ = അവര്‍ക്ക്, അവരില്‍ നിന്ന് سَيِّئَاتِهِمْ = അവരുടെ തിന്മകളെ وَلَأَدْخَلْنَاهُمْ = അവരെ നാം പ്രവേശിപ്പിക്കുകയും തന്നെ ചെയ്യും جَنَّاتِ = സ്വര്‍ഗങ്ങളില്‍ النَّعِيمِ = സുഖാനുഗ്രഹത്തിന്‍റെ
വേദക്കാര്‍ വിശ്വസിക്കുകയും, സൂക്ഷ്മത പാലിക്കുകയും ചെയ്തിരുന്നുവെങ്കില്‍, അവര്‍ക്ക് നാം അവരുടെ തിന്മകളെ മൂടി (മാപ്പാക്കി) ക്കൊടുക്കുകയും, സുഖാനുഗ്രഹത്തിന്‍റെ സ്വര്‍ഗങ്ങളില്‍ അവരെ നാം പ്രവേശിപ്പിക്കുകയും തന്നെ ചെയ്യുമായിരുന്നു.
وَلَوْ أَنَّهُمْ أَقَامُوا = അവര്‍ നിലനിര്‍ത്തിയിരുന്നുവെങ്കില്‍ التَّوْرَاةَ = തൗറാത്തിനെ وَالْإِنجِيلَ = ഇന്‍ജീലിനെയും وَمَا أُنزِلَ = അവതരിപ്പിക്കപ്പെട്ടതിനെയും إِلَيْهِم = അവരിലേക്ക് مِّن رَّبِّهِمْ = അവരുടെ റബ്ബിങ്കല്‍ നിന്ന് لَأَكَلُوا = അവര്‍ തിന്നുക തന്നെ ചെയ്യുമായിരുന്നു مِن فَوْقِهِمْ = അവരുടെ മീതെ (മുകള്‍ ഭാഗത്തു) നിന്ന് وَمِن تَحْتِ = താഴെ (അടിഭാഗത്തു)നിന്നും أَرْجُلِهِم = അവരുടെ കാലുകളുടെ مِّنْهُمْ = അവരില്‍ ഉണ്ട് أُمَّةٌ = ഒരു സമുദായം (സമൂഹം) مُّقْتَصِدَةٌ = മിതത്വം പാലിക്കുന്ന, മദ്ധ്യാവസ്ഥ സ്വീകരിക്കുന്ന وَكَثِيرٌ مِّنْهُمْ = അവരില്‍ വളരെ പേര്‍ سَاءَ = വളരെ ചീത്ത مَا يَعْمَلُونَ = അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്
തൗറാത്തും, ഇന്‍ജീലും, അവരുടെ റബ്ബിങ്കല്‍ നിന്ന് അവരിലേക്ക് അവതരിപ്പിക്കപ്പെട്ടതും അവര്‍ നിലനിറുത്തിയിരുന്നുവെങ്കില്‍, അവരുടെ മുകള്‍ ഭാഗത്തു നിന്നും, അവരുടെ കാലുകളുടെ താഴ്ഭാഗത്തു നിന്നും അവര്‍ തിന്നുക [അവര്‍ക്ക് ആഹാരം ലഭിക്കുക] തന്നെ ചെയ്യുമായിരുന്നു. അവരില്‍ മിതത്വം പാലിക്കുന്ന ഒരു സമൂഹം ഉണ്ട്. അവരില്‍ നിന്ന് വളരെ പേരാകട്ടെ, അവര്‍ പ്രവര്‍ത്തിച്ചു വരുന്നത് വളരെ ചീത്ത!
يَا أَيُّهَا الرَّسُولُ = ഹേ, റസൂലേ بَلِّغْ = നീ എത്തിക്കുക مَا أُنزِلَ إِلَيْكَ = നിനക്ക് അവതരിപ്പിക്കപ്പെട്ടത് مِن رَّبِّكَ = നിന്‍റെ റബ്ബിങ്കല്‍ നിന്ന് وَإِن لَّمْ تَفْعَلْ = എന്നാല്‍ നീ ചെയ്തില്ലെങ്കില്‍ فَمَا بَلَّغْتَ = നീ എത്തിച്ചില്ല رِسَالَتَهُ = അവന്‍റെ ദൗത്യത്തെ وَاللَّهُ يَعْصِمُكَ = അല്ലാഹു നിന്നെ കാക്കും, രക്ഷിക്കും مِنَ النَّاسِ = മനുഷ്യരില്‍ നിന്ന് إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു لَا يَهْدِي = നേര്‍മാര്‍ഗത്തിലാക്കുകയില്ല الْقَوْمَ = ജനങ്ങളെ الْكَافِرِينَ = അവിശ്വാസികളായ
ഹേ, റസൂലേ, നിന്‍റെ റബ്ബിങ്കല്‍നിന്ന് നിനക്ക് അവതരിപ്പിക്കപ്പെട്ടത് നീ എത്തിച്ചു കൊടുക്കുക [പ്രബോധനം ചെയ്യുക]. നീ (അത്) ചെയ്തില്ലെങ്കില്‍, അവന്‍റെ ദൗത്യം നീ എത്തിച്ചുകൊടുത്തില്ല. അല്ലാഹു മനുഷ്യരില്‍ നിന്ന് നിന്നെ കാത്തു രക്ഷിക്കുന്നതാണ്. നിശ്ചയമായും അല്ലാഹു അവിശ്വാസികളായ ജനങ്ങളെ നേര്‍മാര്‍ഗത്തിലാക്കുകയില്ല.
قُلْ = നീ പറയുക يَا أَهْلَ الْكِتَابِ = വേദക്കാരേ لَسْتُمْ = നിങ്ങളല്ല عَلَىٰ شَيْءٍ = യാതൊന്നിലും, ഒരു കാര്യത്തിലും حَتَّىٰ تُقِيمُوا = നിങ്ങള്‍ നിലനിറുത്തുവോളം التَّوْرَاةَ = തൗറാത്തിനെ وَالْإِنجِيلَ = ഇന്‍ജീലിനെയും وَمَا أُنزِلَ إِلَيْكُم = നിങ്ങള്‍ക്ക് അവതരിപ്പിക്കപ്പെട്ടതും مِّن رَّبِّكُمْ = നിങ്ങളുടെ റബ്ബിങ്കല്‍ നിന്ന് وَلَيَزِيدَنَّ = വര്‍ദ്ധിപ്പിക്കുക തന്നെ ചെയ്യും كَثِيرًا مِّنْهُم = അവരില്‍ നിന്ന് വളരെ പേര്‍ക്കും مَّا أُنزِلَ إِلَيْكَ = നിനക്ക് അവതരിപ്പിക്കപ്പെട്ടത് مِن رَّبِّكَ = നിന്‍റെ റബ്ബിങ്കല്‍ നിന്ന് طُغْيَانًا = ധിക്കാരം, അതിക്രമം, അതിരുകവിയല്‍ وَكُفْرًا = അവിശ്വാസവും فَلَا تَأْسَ = അതിനാല്‍ നീ വ്യസനപ്പെടേണ്ടാ, സങ്കടപ്പെടരുത് عَلَى الْقَوْمِ = ജനങ്ങളുടെ മേല്‍ الْكَافِرِينَ = അവിശ്വാസികളായ
(നബിയേ) പറയുക: "വേദക്കാരേ, നിങ്ങള്‍ യാതൊന്നിലും (തന്നെ) അല്ല, തൗറാത്തും, ഇന്‍ജീലും, നിങ്ങളുടെ റബ്ബിങ്കല്‍ നിന്ന് നിങ്ങള്‍ക്ക് അവതരിപ്പിക്കപ്പെട്ടിട്ടുള്ളതും നിങ്ങള്‍ നിലനിറുത്തുവോളം". നിന്‍റെ റബ്ബിങ്കല്‍ നിന്ന് നിനക്ക് അവതരിപ്പിക്കപ്പെട്ടിട്ടുള്ളത് അവരില്‍ നിന്ന് വളരെ പേര്‍ക്കും ധിക്കാരവും അവിശ്വാസവും വര്‍ദ്ധിപ്പിക്കുക തന്നെ ചെയ്യുന്നു. അതിനാല്‍, അവിശ്വാസികളായ (ആ) ജനങ്ങളുടെ പേരില്‍ നീ വ്യസനപ്പെടേണ്ടാ.
لَقَدْ أَخَذْنَا = തീര്‍ച്ചയായും നാം വാങ്ങി مِيثَاقَ = ഉറപ്പ്, കരാര്‍ بَنِي إِسْرَائِيلَ = ഇസ്‌റാഈല്‍ സന്തതികളുടെ وَأَرْسَلْنَا = നാം അയക്കുകയും ചെയ്തു إِلَيْهِمْ = അവരിലേക്ക് رُسُلًا = റസൂലുകളെ كُلَّمَا جَاءَهُمْ = അവര്‍ക്ക് വരു(ചെല്ലു)മ്പോഴെല്ലാം رَسُولٌ = ഒരു റസൂല്‍ بِمَا لَا تَهْوَىٰ = ഇച്ഛിക്കാത്തതുമായി, ഇഷ്ടപ്പെടാത്തതും കൊണ്ട് أَنفُسُهُمْ = അവരുടെ സ്വന്തങ്ങള്‍ (മനസ്സുകള്‍) فَرِيقًا = ഒരു വിഭാഗത്തെ, സംഘത്തെ كَذَّبُوا = അവര്‍ വ്യാജമാക്കി, കളവാക്കുകയായി وَفَرِيقًا = ഒരു വിഭാഗത്തെ يَقْتُلُونَ = അവര്‍ കൊലപ്പെടുത്തുകയും ചെയ്യുന്നു (ചെയ്തിരുന്നു)
ഇസ്‌റാഈല്‍ സന്തതികളുടെ ഉറപ്പ് [കരാര്‍] നാം വാങ്ങുക തന്നെ ചെയ്തിട്ടുണ്ട്. അവരിലേക്ക് നാം റസൂലുകളെ അയക്കുകയും ചെയ്തു. അവരുടെ മനസ്സുകള്‍ ഇച്ഛിക്കാത്ത കാര്യവുമായി ഓരോ റസൂല്‍ അവരില്‍ ചെല്ലുമ്പോഴൊക്കെയും ഒരു വിഭാഗത്തെ അവര്‍ വ്യാജമാക്കുകയായി, (വേറെ) ഒരു വിഭാഗത്തെ അവര്‍ കൊലപ്പെടു ത്തുകയും ചെയ്തിരുന്നു!
وَحَسِبُوا = അവര്‍ കണക്കുകൂട്ടി, ധരിച്ചു, വിചാരിച്ചു أَلَّا تَكُونَ = ഉണ്ടാകുകയില്ലെന്ന് فِتْنَةٌ = പരീക്ഷണം, കുഴപ്പം فَعَمُوا = അങ്ങനെ അവര്‍ അന്ധരായി, അവര്‍ക്ക് അന്ധതയായി وَصَمُّوا = അവര്‍ ബധിരരുമായി, ബധിരത ബാധിച്ചു ثُمَّ تَابَ = പിന്നെ മടങ്ങി (പശ്ചാത്താപം സ്വീകരിച്ചു) اللَّهُ = അല്ലാഹു عَلَيْهِمْ = അവരുടെ ثُمَّ عَمُوا = പിന്നീട് അവര്‍ അന്ധരായി وَصَمُّوا = അവര്‍ ബധിരരുമായി كَثِيرٌ مِّنْهُمْ = അവരില്‍ നിന്നു വളരെ (ആളുകള്‍) وَاللَّهُ = അല്ലാഹുവാകട്ടെ بَصِيرٌ = കണ്ടറിയുന്നവനാണ് بِمَا يَعْمَلُونَ = അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി
ഒരു പരീക്ഷണവും (അഥവാ കുഴപ്പവും) ഉണ്ടാകുകയില്ലെന്ന് അവര്‍ കണക്കുകൂട്ടി; അങ്ങനെ, അവര്‍ അന്ധരാവുകയും, ബധിര രാവുകയും ചെയ്തു. പിന്നീട്, അല്ലാഹു അവരുടെ പശ്ചാത്താപം സ്വീകരിച്ചു. പിന്നെ (വീണ്ടും) അവര്‍-അവരില്‍ വളരെ ആളുകള്‍-അന്ധരും ബധിരരുമായി. അല്ലാഹു അവര്‍ പ്രവര്‍ത്തിച്ചു വരുന്നതിനെപ്പറ്റി കണ്ടറിയുന്നവനത്രെ.
"നിശ്ചയമായും, അല്ലാഹു തന്നെയാണ് മര്‍യമിന്‍റെ മകന്‍ മസീഹ്" എന്ന് പറഞ്ഞവര്‍ തീര്‍ച്ചയായും അവിശ്വസിച്ചിരിക്കുന്നു. "ഇസ്‌റാഈല്‍ സന്തതികളേ, നിങ്ങള്‍ എന്‍റെ റബ്ബും നിങ്ങളുടെ റബ്ബുമായ അല്ലാഹുവിനെ ആരാധിക്കണം" എന്ന് മസീഹ് പറയുകയും ചെയ്തിരിക്കുന്നു. [എന്നിട്ടും അവരത് പറഞ്ഞുണ്ടാക്കി,] നിശ്ചയമായും, കാര്യം: അല്ലാഹുവിനോട് ആരെങ്കിലും പങ്ക് ചേര്‍ക്കുന്ന പക്ഷം, തീര്‍ച്ചയായും അവന്‍റെ പേരില്‍ അല്ലാഹു സ്വര്‍ഗം നിഷിദ്ധമാക്കിയിരിക്കുന്നു; അവന്‍റെ സങ്കേതം നരകവുമായിരിക്കും. അക്രമികള്‍ക്ക് സഹായികളായി (ആരും) ഇല്ലതാനും.
لَّقَدْ كَفَرَ = തീര്‍ച്ചയായും അവിശ്വസിച്ചിരിക്കുന്നു الَّذِينَ قَالُوا = പറഞ്ഞവര്‍ إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു ثَالِثُ ثَلَاثَةٍ = മൂന്നില്‍ മൂന്നാമനാണ് (ഒരാളാണ്) وَمَا مِنْ إِلَٰهٍ = ഒരു ആരാധ്യനും ഇല്ല താനും إِلَّا إِلَٰهٌ وَاحِدٌ = ഒരേ ഒരാരാധ്യനല്ലാതെ وَإِن لَّمْ يَنتَهُوا = അവര്‍ വിരമിക്കു (ഒഴിവാകു) ന്നില്ലെങ്കില്‍ عَمَّا يَقُولُونَ = അവര്‍ പറയുന്നതില്‍ നിന്ന് لَيَمَسَّنَّ = നിശ്ചയമായും സ്പര്‍ശിക്കും, ബാധിക്കും الَّذِينَ كَفَرُوا = അവിശ്വസിച്ചവരെ مِنْهُمْ = അവരില്‍ നിന്ന് عَذَابٌ أَلِيمٌ = വേദനയേറിയ ശിക്ഷ
"നിശ്ചയമായും, അല്ലാഹു മൂന്നില്‍ [മൂന്ന് ദൈവങ്ങളില്‍] ഒരുവനാകുന്നു"വെന്നു പറഞ്ഞവര്‍ തീര്‍ച്ചയായും അവിശ്വസിച്ചിരിക്കു ന്നു. ഒരേ ഒരു ആരാധ്യനല്ലാതെ (വേറെ) ഒരാരാധ്യനും ഇല്ല താനും, അവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നതില്‍നിന്ന് അവര്‍ വിരമിക്കുന്നില്ലെങ്കില്‍, അവരില്‍ നിന്ന് അവിശ്വസിച്ചവരെ വേദനയേറിയ ശിക്ഷ ബാധി ക്കുക തന്നെ ചെയ്യും.
മര്യമിന്റെ മകന്‍ മസീഹ് ഒരു റസൂല്‍ (ദൈവ ദൂതന്‍) അല്ലാതെ (മറ്റൊന്നും) അല്ല. അദ്ദേഹത്തിനു മുമ്പ് റസൂലുകള്‍ (പലരും) കഴിഞ്ഞു പോയിട്ടുണ്ട്. അദ്ദേഹത്തിന്‍റെ ഉമ്മയാകട്ടെ, ഒരു സത്യസന്ധ(യായ സ്ത്രീ)യുമാകുന്നു. രണ്ടു പേരും ഭക്ഷണം കഴിക്കുമായിരുന്നു. നോക്കുക: ദൃഷ്ടാന്തങ്ങളെ അവര്‍ക്ക് നാം എപ്രകാരം വിവരിച്ചു കൊടുക്കുന്നുവെന്ന്! (എന്നിട്ട്) പിന്നെ നോക്കുക; അവര്‍ (സത്യത്തില്‍ നിന്ന്) എങ്ങിനെ തെറ്റിക്കപ്പെടുന്നുവെന്ന്!
قُلْ يَا أَهْلَ الْكِتَابِ = പറയുക: വേദക്കാരേ لَا تَغْلُوا = നിങ്ങള്‍ അതിരു കവിയരുത് فِي دِينِكُمْ = നിങ്ങളുടെ മതത്തില്‍ غَيْرَ الْحَقِّ = ന്യായം (യഥാര്‍ത്ഥം വേണ്ടപ്പെട്ടത്) അല്ലാത്ത വിധം وَلَا تَتَّبِعُوا = നിങ്ങള്‍ പിന്‍പറ്റുകയും അരുത് أَهْوَاءَ = ഇച്ഛകളെ, തന്നിഷ്ട ങ്ങളെ قَوْمٍ = ഒരു ജനതയുടെ, ചില ജനങ്ങളുടെ قَدْ ضَلُّوا = അവര്‍ പിഴച്ചുപോയിട്ടുണ്ട് مِن قَبْلُ = മുമ്പ് وَأَضَلُّوا = അവര്‍ പിഴപ്പിക്കുകയും ചെയ്തു كَثِيرًا = വളരെ (ആളുകളെ) وَضَلُّوا = അവര്‍ വഴിതെറ്റുകയും ചെയ്തു عَن سَوَاءِ السَّبِيلِ = ശരിയായ മാര്‍ഗം വിട്ട്
നീ പറയുക: "വേദക്കാരേ, ന്യായമല്ലാത്ത വിധം നിങ്ങള്‍ നിങ്ങ ളുടെ മതത്തില്‍ അതിരു കവിയരുത്. ചില ജനങ്ങളുടെ തന്നിഷ്ടങ്ങളെ നിങ്ങള്‍ പിന്‍പറ്റുകയും ചെയ്യരുത്: അവര്‍ മുമ്പേ വഴിപിഴച്ചിട്ടുണ്ട്; വളരെ ആളുകളെ അവര്‍ വഴി പിഴപ്പിക്കു കയും ചെയ്തിരിക്കുന്നു; ശരിയായ മാര്‍ഗം വിട്ട് അവര്‍ തെറ്റിപ്പോകുകയും ചെയ്തിരിക്കുന്നു (ഇങ്ങിനെയുള്ള ഒരു ജനതയുടെ)".