ജുസ്ഉ് - 3
تِلْكَ ٱلرُّسُلُ فَضَّلْنَا بَعْضَهُمْ عَلَىٰ بَعْضٍۢ ۘ مِّنْهُم مَّن كَلَّمَ ٱللَّهُ ۖ وَرَفَعَ بَعْضَهُمْ دَرَجَـٰتٍۢ ۚ وَءَاتَيْنَا عِيسَى ٱبْنَ مَرْيَمَ ٱلْبَيِّنَـٰتِ وَأَيَّدْنَـٰهُ بِرُوحِ ٱلْقُدُسِ ۗ وَلَوْ شَآءَ ٱللَّهُ مَا ٱقْتَتَلَ ٱلَّذِينَ مِنۢ بَعْدِهِم مِّنۢ بَعْدِ مَا جَآءَتْهُمُ ٱلْبَيِّنَـٰتُ وَلَـٰكِنِ ٱخْتَلَفُوا۟ فَمِنْهُم مَّنْ ءَامَنَ وَمِنْهُم مَّن كَفَرَ ۚ وَلَوْ شَآءَ ٱللَّهُ مَا ٱقْتَتَلُوا۟ وَلَـٰكِنَّ ٱللَّهَ يَفْعَلُ مَا يُرِيدُ﴿٢٥٣﴾
volume_up share
تِلْكَ الرُّسُلُ = ആ റസൂലുകള്‍ فَضَّلْنَا = നാം ശ്രേഷ്ഠരാക്കിയിരിക്കുന്നു بَعْضَهُمْ = അവരില്‍ ചിലരെ عَلَىٰ بَعْضٍ = ചിലരെക്കാള്‍ مِّنْهُم = അവരിലുണ്ട് مَّن كَلَّمَ اللَّهُ = അല്ലാഹു സംസാരിച്ചവര്‍ وَرَفَعَ = അവന്‍ ഉയര്‍ത്തുകയും ചെയ്തിരിക്കുന്നു بَعْضَهُمْ = അവരില്‍ ചിലരെ دَرَجَاتٍ = പല പദവികള്‍, പടികള്‍ وَآتَيْنَا = നാം കൊടുക്കുകയും ചെയ്തു عِيسَى = ഈസാക്ക് ابْنَ مَرْيَمَ = മര്‍യമിന്‍റെ മകന്‍ الْبَيِّنَاتِ = (വ്യക്തമായ) തെളിവുകള്‍ وَأَيَّدْنَاهُ = അദ്ദേഹത്തെ നാം ബലപ്പെടുത്തുകയും ചെയ്തു بِرُوحِ الْقُدُسِ = പരിശുദ്ധാത്മാവിനെക്കൊണ്ട് وَلَوْ شَاءَ اللَّهُ = അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ مَا اقْتَتَلَ = ശണ്ഠ കൂടുക (യുദ്ധം ചെയ്യുക- കൊലനടത്തുക)യില്ലായിരുന്നു الَّذِينَ = യാതൊരു കൂട്ടര്‍ مِن بَعْدِهِم = അവരുടെ ശേഷമുള്ള مِّن بَعْدِ = ശേഷം, ശേഷമായി مَا جَاءَتْهُمُ = അവര്‍ക്ക് വന്നതിന്‍റെ الْبَيِّنَاتُ = തെളിവുകള്‍ وَلَٰكِنِ = എങ്കിലും اخْتَلَفُوا = അവര്‍ ഭിന്നിച്ചു فَمِنْهُم = എന്നിട്ട് അവരിലുണ്ട്, അവരില്‍ ചിലര്‍ ആകുന്നു مَّنْ آمَنَ = വിശ്വസിച്ചവര്‍ وَمِنْهُم = അവരിലുണ്ട്, ചിലര്‍ ആകുന്നു مَّن كَفَرَ = അവിശ്വസിച്ചവര്‍ وَلَوْ شَاءَ اللَّهُ = അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ مَا اقْتَتَلُوا = അവര്‍ ശണ്ഠ കൂടുകയില്ലായിരുന്നു وَلَٰكِنَّ اللَّهَ = എങ്കിലും അല്ലാഹു يَفْعَلُ = അവന്‍ ചെയ്യും, ചെയ്യുന്നു مَا يُرِيدُ = അവന്‍ (താന്‍) ഉദ്ദേശിക്കുന്നത്
(മേല്‍ പ്രസ്താവിക്കപ്പെട്ട) ആ റസൂലുകള്‍, അവരില്‍ ചിലരെ ചിലരെക്കാള്‍ നാം ശ്രേഷ്ഠരാക്കിയിരിക്കുന്നു. അവരില്‍ അല്ലാഹു സംസാരിച്ചവരുണ്ട്. അവരില്‍ ചിലരെ അവന്‍ പല പദവികള്‍ ഉയര്‍ത്തുകയും ചെയ്തിരിക്കുന്നു. മര്‍യമിന്‍റെ മകന്‍ ഈസാക്ക് നാം വ്യക്തമായ തെളിവുകള്‍ നല്‍കുകയും, പരിശുദ്ധാത്മാവ് മുഖേന അദ്ദേഹത്തെ നാം ബലപ്പെടുത്തുകയും ചെയ്തിരിക്കുന്നു. അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍, അവരുടെ ശേഷമു ള്ളവര്‍ അവര്‍ക്ക് വ്യക്തമായ തെളിവു കള്‍ വന്നതിനുശേഷം (പരസ്പരം) ശണ്ഠകൂടുകയില്ലായിരുന്നു. എങ്കിലും, അവര്‍ (അഭിപ്രായ) ഭിന്നിപ്പിലായി; എന്നിട്ട് അവരില്‍ നിന്ന് (ചിലര്‍) വിശ്വസിച്ചവരുണ്ട്; അവരില്‍ നിന്ന് (ചിലര്‍) അവിശ്വസിച്ചവരുമുണ്ട്. അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍, അവര്‍ (പരസ്പരം) ശണ്ഠ കൂടുകയില്ലായിരുന്നു. എങ്കിലും, അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നത് ചെയ്യുന്നു.
തഫ്സീർ : 253-253
View   
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ أَنفِقُوا۟ مِمَّا رَزَقْنَـٰكُم مِّن قَبْلِ أَن يَأْتِىَ يَوْمٌۭ لَّا بَيْعٌۭ فِيهِ وَلَا خُلَّةٌۭ وَلَا شَفَـٰعَةٌۭ ۗ وَٱلْكَـٰفِرُونَ هُمُ ٱلظَّـٰلِمُونَ﴿٢٥٤﴾
volume_up share
ا أَيُّهَا الَّذِينَ آمَنُوا = ഹേ വിശ്വസിച്ചവരേ أَنفِقُوا = നിങ്ങള്‍ ചെലവഴിക്കുവിന്‍ مِمَّا رَزَقْنَاكُم = നിങ്ങള്‍ക്ക് നാം നല്‍കിയതില്‍ നിന്ന് مِّن قَبْلِ = മുമ്പായി أَن يَأْتِيَ = വരുന്നതിന് يَوْمٌ = ഒരു ദിവസം لَّا بَيْعٌ = ഒരു ക്രയവിക്രയവും (വില്‍പനയും- കച്ചവടവും) ഇല്ല فِيهِ = അതില്‍ وَلَا خُلَّةٌ = ചങ്ങാതിത്തവും (സുഹൃല്‍ ബന്ധവും) ഇല്ല وَلَا شَفَاعَةٌ = ശുപാര്‍ശയുമില്ല وَالْكَافِرُونَ = അവിശ്വാസികള്‍ هُمُ = അവര്‍തന്നെ الظَّالِمُونَ = അക്രമികള്‍
ഹേ, വിശ്വസിച്ചവരേ, നിങ്ങള്‍ക്ക് നാം നല്‍കിയിട്ടുള്ളതില്‍ നിന്ന് നിങ്ങള്‍ ചിലവഴിക്കുവിന്‍, ഒരു ക്രയവിക്രയമാകട്ടെ ശുപാര്‍ശയാകട്ടെ, ചങ്ങാതിത്തമാകട്ടെ, (ഉണ്ടായിരിക്കുക) ഇല്ലാത്ത ഒരു ദിവസം വന്നെ ത്തുന്നതിന് മുമ്പായി. അവിശ്വാസികള്‍ തന്നെയാണ് അക്രമകാരികള്‍.
തഫ്സീർ : 254-254
View   
ٱللَّهُ لَآ إِلَـٰهَ إِلَّا هُوَ ٱلْحَىُّ ٱلْقَيُّومُ ۚ لَا تَأْخُذُهُۥ سِنَةٌۭ وَلَا نَوْمٌۭ ۚ لَّهُۥ مَا فِى ٱلسَّمَـٰوَٰتِ وَمَا فِى ٱلْأَرْضِ ۗ مَن ذَا ٱلَّذِى يَشْفَعُ عِندَهُۥٓ إِلَّا بِإِذْنِهِۦ ۚ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ ۖ وَلَا يُحِيطُونَ بِشَىْءٍۢ مِّنْ عِلْمِهِۦٓ إِلَّا بِمَا شَآءَ ۚ وَسِعَ كُرْسِيُّهُ ٱلسَّمَـٰوَٰتِ وَٱلْأَرْضَ ۖ وَلَا يَـُٔودُهُۥ حِفْظُهُمَا ۚ وَهُوَ ٱلْعَلِىُّ ٱلْعَظِيمُ﴿٢٥٥﴾
volume_up share
اللَّهُ = അല്ലാഹു لَا إِلَٰهَ = ഒരു ഇലാഹുമല്ല, ആരാധ്യനേയില്ല, ദൈവവുമില്ല إِلَّا هُوَ = അവനല്ലാതെ الْحَيُّ = ജീവത്തായുള്ളവനാണ് الْقَيُّومُ = സര്‍വ്വ നിയന്താവാണ്, സ്വയം നിലകൊ ള്ളുന്നവന്‍ لَا تَأْخُذُهُ = അവനെ പിടിപെടുകയില്ല سِنَةٌ = മയക്കം (പ്രാഥമിക നിദ്ര) وَلَا نَوْمٌ = നിദ്രയുമില്ല لَّهُ = അവനാണ്, അവന്റേതാണ് مَا فِي السَّمَاوَاتِ = ആകാശങ്ങളിലുള്ളത് وَمَا فِي الْأَرْضِ = ഭൂമിയിലുള്ളതും مَن ذَا الَّذِي = (ഇങ്ങനെയുള്ള) ഒരുവന്‍ ആര്‍, ആരുണ്ട് يَشْفَعُ = അവന്‍ ശുപാര്‍ശ ചെയ്യും عِندَهُ = അവന്‍റെ അടുക്കല്‍ إِلَّا بِإِذْنِهِ = അവന്‍റെ അനുമതി കൂടാതെ يَعْلَمُ = അവന്‍ അറിയുന്നു, അറിയും مَا بَيْنَ أَيْدِيهِمْ = അവരുടെ കൈകള്‍ക്കിടയിലുള്ള (മുമ്പിലുള്ള)ത് وَمَا خَلْفَهُمْ = അവരുടെ പിമ്പിലുള്ളതും وَلَا يُحِيطُونَ = അവര്‍ വലയം ചെയ്കയില്ല (സൂക്ഷ്മമായി അറിയുകയില്ല) بِشَيْءٍ = ആ യാതൊന്നിനെപ്പറ്റിയും مِّنْ عِلْمِهِ = അവന്‍റെ അറിവില്‍ നിന്ന് إِلَّا بِمَا شَاءَ = അവന്‍ ഉദ്ദേശിച്ചതിനെപ്പറ്റിയല്ലാതെ وَسِعَ = വിശാലമായിരിക്കുന്നു كُرْسِيُّهُ = അവന്‍റെ കുര്‍സിയ്യ് (രാജപീഠം) السَّمَاوَاتِ = ആകാശങ്ങള്‍ക്ക് وَالْأَرْضَ = ഭൂമിക്കും وَلَا يَئُودُهُ = അവനെ ഭാരപ്പെടുത്തുകയില്ല, വിഷമിപ്പിക്കയില്ല حِفْظُهُمَا = അവ രണ്ടിനെയും സൂക്ഷിക്കല്‍, കാക്കല്‍, സംരക്ഷിക്കല്‍ وَهُوَ = അവന്‍, അവനത്രെ الْعَلِيُّ = ഉന്നതന്‍ الْعَظِيمُ = മഹത്തായുള്ളവന്‍, മഹാന്‍
അല്ലാഹു അവനല്ലാതെ ഒരു ആരാധ്യനുമില്ല (അവന്‍) ജീവത്തായുള്ളവന്‍; സര്‍വ്വ നിയന്താവായുള്ളവന്‍ മയക്കമാകട്ടെ, ഉറക്കമാകട്ടെ, അവനെ പിടിപെടുകയില്ല. അവന്‍റെതാണ് ആകാശങ്ങളിലുള്ളതും, ഭൂമിയിലുള്ളതും (എല്ലാം), ആരുണ്ട്, അവന്‍റെ അനുവാദപ്രകാരമ ല്ലാതെ അവന്‍റെ അടുക്കല്‍ ശുപാര്‍ശ ചെയ്യുന്നവന്‍ [ആരുമില്ല] അവരുടെ മുമ്പിലുള്ളതും, അവരുടെ പിമ്പിലുള്ളതും അവന്‍ അറിയുന്നു . അവന്‍റെ അറിവില്‍നിന്നും അവന്‍ ഉദ്ദേശിച്ചതിനെക്കുറിച്ചല്ലാതെ, യാതൊന്നിനെക്കുറിച്ചും അവര്‍ സൂക്ഷ്മമായി അറിയുകയില്ല. അവന്‍റെ "കുര്‍സിയ്യ്" [രാജപീഠം] ആകാശങ്ങള്‍ക്കും ഭൂമിക്കും വിശാലമായി രിക്കുന്നു . [അവ രണ്ടും ഉള്‍ക്കൊള്ളുന്നതാണത്] അവ രണ്ടിന്‍റെയും സംരക്ഷണം അവനെ ഭാരപ്പെടുത്തുന്നുമില്ല. അവനത്രെ, ഉന്നതനും മഹത്തായുള്ളവനും.
തഫ്സീർ : 255-255
View   
لَآ إِكْرَاهَ فِى ٱلدِّينِ ۖ قَد تَّبَيَّنَ ٱلرُّشْدُ مِنَ ٱلْغَىِّ ۚ فَمَن يَكْفُرْ بِٱلطَّـٰغُوتِ وَيُؤْمِنۢ بِٱللَّهِ فَقَدِ ٱسْتَمْسَكَ بِٱلْعُرْوَةِ ٱلْوُثْقَىٰ لَا ٱنفِصَامَ لَهَا ۗ وَٱللَّهُ سَمِيعٌ عَلِيمٌ﴿٢٥٦﴾
volume_up share
لَا إِكْرَاهَ = നിര്‍ബന്ധം ചെലുത്തലില്ല, ബലാല്‍ക്കാരമില്ല فِي الدِّينِ = മതത്തില്‍ قَد تَّبَيَّنَ = വ്യക്തമായിട്ടുണ്ട്, തീര്‍ച്ചയായും സ്പഷ്ടമായിരിക്കുന്നു الرُّشْدُ = നേര്‍മാര്‍ഗം, നേര്‍വഴി مِنَ الْغَيِّ = ദുര്‍മാര്‍ഗത്തില്‍ (വഴികേടില്‍) നിന്ന് فَمَن يَكْفُرْ = അപ്പോള്‍ (അതി നാല്‍) യാതൊരുവന്‍ അവിശ്വസിക്കുന്നുവോ, ആരെങ്കിലും അവിശ്വസിക്കുന്നപക്ഷം بِالطَّاغُوتِ = ത്വാഗൂത്തില്‍ (ദുര്‍മൂര്‍ത്തിയില്‍- പിശാചില്‍) وَيُؤْمِن = വിശ്വസിക്കുകയും بِاللَّهِ = അല്ലാഹുവില്‍ فَقَدِ اسْتَمْسَكَ = എന്നാലവന്‍ മുറുകെ പിടിച്ചു, പിടിച്ചു കഴിഞ്ഞു بِالْعُرْوَةِ = പിടിക്കയറിനെ, പിടി ബന്ധത്തെ الْوُثْقَىٰ = വളരെ ബലവത്തായ, ഏറ്റം ഉറപ്പുള്ള لَا انفِصَامَ لَهَا = അതിന് അറ്റ് (മുറിഞ്ഞ്- പൊട്ടി)പോകലില്ല وَاللَّهُ = അല്ലാഹു سَمِيعٌ = കേള്‍ക്കുന്നവനാണ് عَلِيمٌ = അറിയുന്നവനാണ്
മതത്തില്‍ നിര്‍ബന്ധം ചെലുത്തലേ ഇല്ല; ദുര്‍മാര്‍ഗത്തില്‍ നിന്ന് നേര്‍മാര്‍ഗം (വേര്‍തിരിഞ്ഞ്) വ്യക്തമായിക്കഴിഞ്ഞിരിക്കുന്നു. ആകയാല്‍, ഏതൊരുവന്‍ "ത്വാഗൂത്തി"ല്‍ [ദുര്‍മൂര്‍ത്തികളില്‍] അവിശ്വസിക്കുകയും, അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നുവോ, എന്നാലവന്‍, വളരെ ബലവത്തായ പിടിക്കയ ര്‍ മുറുകെ പിടിച്ചുകഴിഞ്ഞു. അതിന് അറ്റുപോകല്‍ (സംഭവിക്കുക) ഇല്ല. അല്ലാഹു (എല്ലാം) കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു.
ٱللَّهُ وَلِىُّ ٱلَّذِينَ ءَامَنُوا۟ يُخْرِجُهُم مِّنَ ٱلظُّلُمَـٰتِ إِلَى ٱلنُّورِ ۖ وَٱلَّذِينَ كَفَرُوٓا۟ أَوْلِيَآؤُهُمُ ٱلطَّـٰغُوتُ يُخْرِجُونَهُم مِّنَ ٱلنُّورِ إِلَى ٱلظُّلُمَـٰتِ ۗ أُو۟لَـٰٓئِكَ أَصْحَـٰبُ ٱلنَّارِ ۖ هُمْ فِيهَا خَـٰلِدُونَ﴿٢٥٧﴾
volume_up share
اللَّهُ = അല്ലാഹു وَلِيُّ = ബന്ധു (മിത്രം, രക്ഷാധികാരി) ആകുന്നു الَّذِينَ آمَنُوا = വിശ്വസിച്ചവരുടെ يُخْرِجُهُم = അവന്‍ അവരെ പുറപ്പെടുവിക്കുന്നു, വെളിക്ക് വരുത്തും مِّنَ الظُّلُمَاتِ = അന്ധകാരങ്ങളില്‍ നിന്ന് إِلَى النُّورِ = പ്രകാശ ത്തിലേക്ക് وَالَّذِينَ كَفَرُوا = അവിശ്വസിച്ചവരാകട്ടെ أَوْلِيَاؤُهُمُ = അവരുടെ ബന്ധുക്കള്‍, മിത്രങ്ങള്‍, കൈകാര്യക്കാര്‍ الطَّاغُوتُ = ത്വാഗൂത്താകുന്നു يُخْرِجُونَهُم = അവര്‍ അവരെ പുറത്തുകൊണ്ടുവരുന്നു مِّنَ النُّورِ = പ്രകാശത്തില്‍നിന്ന് إِلَى الظُّلُمَاتِ = അന്ധകാരങ്ങളിലേക്ക് أُولَٰئِكَ = അക്കൂട്ടര്‍ أَصْحَابُ النَّارِ = നരകത്തിന്‍റെ ആള്‍ക്കാരാകുന്നു هُمْ فِيهَا = അവര്‍ അതില്‍ خَالِدُونَ = നിത്യവാസികളാണ്
അല്ലാഹു വിശ്വസിച്ചവരുടെ ബന്ധു (അഥവാ രക്ഷാധികാരി) ആകുന്നു;- അവരെ അവന്‍ അന്ധകാരങ്ങളില്‍ നിന്ന് പ്രകാശത്തിലേക്ക് പുറത്തുകൊണ്ടു വരുന്നു. അവിശ്വസിച്ചവരാകട്ടെ, അവരുടെ ബന്ധുക്കള്‍ (അഥവാ കാര്യകര്‍ത്താക്കള്‍) "ത്വാഗൂത്ത്" [ദുര്‍മൂര്‍ത്തികളു] മാകുന്നു;- അവര്‍ അവരെ പ്രകാശ ത്തില്‍നിന്ന് അന്ധകാരങ്ങളിലേക്ക് പുറത്തുകൊണ്ടു വരുന്നു. അക്കൂട്ടര്‍ നരകത്തിന്‍റെ ആള്‍ക്കാരത്രെ. അവര്‍ അതില്‍ നിത്യവാസികളായിരിക്കും.
തഫ്സീർ : 256-257
View   
أَلَمْ تَرَ إِلَى ٱلَّذِى حَآجَّ إِبْرَٰهِـۧمَ فِى رَبِّهِۦٓ أَنْ ءَاتَىٰهُ ٱللَّهُ ٱلْمُلْكَ إِذْ قَالَ إِبْرَٰهِـۧمُ رَبِّىَ ٱلَّذِى يُحْىِۦ وَيُمِيتُ قَالَ أَنَا۠ أُحْىِۦ وَأُمِيتُ ۖ قَالَ إِبْرَٰهِـۧمُ فَإِنَّ ٱللَّهَ يَأْتِى بِٱلشَّمْسِ مِنَ ٱلْمَشْرِقِ فَأْتِ بِهَا مِنَ ٱلْمَغْرِبِ فَبُهِتَ ٱلَّذِى كَفَرَ ۗ وَٱللَّهُ لَا يَهْدِى ٱلْقَوْمَ ٱلظَّـٰلِمِينَ﴿٢٥٨﴾
volume_up share
لَمْ تَرَ = നീ കണ്ടില്ലേ, നോക്കുന്നില്ലേ إِلَى الَّذِي حَاجَّ = ന്യായവാദം ചെയ്തവനെ إِبْرَاهِيمَ = ഇബ്‌റാഹീമിനോട് فِي رَبِّهِ = അദ്ദേഹത്തിന്‍റെ റബ്ബിന്‍റെ (കാര്യത്തില്‍) أَنْ آتَاهُ اللَّهُ = അവന് അല്ലാഹു നല്‍കിയതിനാല്‍ الْمُلْكَ = രാജത്വം إِذْ قَالَ = പറഞ്ഞ സന്ദര്‍ഭം إِبْرَاهِيمُ = ഇബ്‌റാഹീം رَبِّيَ = എന്‍റെ റബ്ബ്, റബ്ബത്രെ الَّذِي يُحْيِي = ജീവിപ്പിക്കുന്നവനാണ് (ജീവിപ്പിക്കുന്നവന്‍) وَيُمِيتُ = മരണപ്പെടുത്തുകയും ചെയ്യുന്ന قَالَ = അവന്‍ പറഞ്ഞു أَنَا أُحْيِي = ഞാന്‍ ജീവിപ്പിക്കുന്നു وَأُمِيتُ = ഞാന്‍ മരിപ്പിക്കുകയും ചെയ്യുന്നു قَالَ إِبْرَاهِيمُ = ഇബ്‌റാഹീം പറഞ്ഞു فَإِنَّ اللَّهَ = എന്നാല്‍ നിശ്ചയമായും അല്ലാഹു يَأْتِي = അവന്‍ വരുന്നു بِالشَّمْسِ = സൂര്യനെക്കൊണ്ട് مِنَ الْمَشْرِقِ = കിഴക്കുനിന്ന്, ഉദയസ്ഥാനത്തുനിന്ന് فَأْتِ بِهَا = എന്നാല്‍ നീ അതിനെ കൊണ്ടുവാ مِنَ الْمَغْرِبِ = പടിഞ്ഞാറുനിന്ന്, അസ്തമയസ്ഥാനത്തുനിന്ന് فَبُهِتَ = അപ്പോള്‍ സ്തംഭിച്ചു, പരിഭ്രമിച്ചു (ഉത്തരം മുട്ടി) الَّذِي كَفَرَ = അവിശ്വസിച്ചവന്‍ وَاللَّهُ = അല്ലാഹു لَا يَهْدِي = അവന്‍ നേര്‍മാര്‍ഗത്തിലാക്കുകയില്ല الْقَوْمَ = ജനങ്ങളെ الظَّالِمِينَ = അക്രമികളായ
നീ കണ്ടില്ലേ, ഇബ്‌റാഹീമിനോട് അദ്ദേഹത്തിന്‍റെ റബ്ബിന്‍റെ കാര്യത്തില്‍ ന്യായവാദം നടത്തിയ ഒരുവനെ?- (അതെ) അവന് അല്ലാഹു രാജത്വം നല്‍കിയതിനാല്‍! (അതായത്:) "എന്‍റെ റബ്ബത്രെ ജീവിപ്പിക്കുകയും, മരണപ്പെടുത്തുകയും ചെയ്യുന്നവന്‍" എന്ന് ഇബ്‌റാഹീം പറഞ്ഞപ്പോള്‍, അവന്‍ പറഞ്ഞു: "ഞാന്‍ ജീവിപ്പിക്കുകയും, മരണപ്പെടുത്തുകയും ചെയ്യുന്നു (വല്ലോ)," ഇബ്‌റാഹീം പറഞ്ഞു: "എന്നാല്‍, അല്ലാഹു സൂര്യനെ കിഴക്കുഭാഗത്തു നിന്നു കൊണ്ടു വരുന്നു; നീ അതിനെ പടിഞ്ഞാറ് ഭാഗത്തുനിന്ന് (ഒന്ന്) കൊണ്ടു വരുക! അപ്പോള്‍, (ആ) അവിശ്വസിച്ചവന്‍ (ഉത്തരം മുട്ടി) സ്തംഭിച്ചു. അല്ലാഹു, അക്രമകാരികളായ ജനങ്ങളെ നേര്‍മാര്‍ഗത്തിലാക്കുകയില്
തഫ്സീർ : 258-258
View   
أَوْ كَٱلَّذِى مَرَّ عَلَىٰ قَرْيَةٍۢ وَهِىَ خَاوِيَةٌ عَلَىٰ عُرُوشِهَا قَالَ أَنَّىٰ يُحْىِۦ هَـٰذِهِ ٱللَّهُ بَعْدَ مَوْتِهَا ۖ فَأَمَاتَهُ ٱللَّهُ مِا۟ئَةَ عَامٍۢ ثُمَّ بَعَثَهُۥ ۖ قَالَ كَمْ لَبِثْتَ ۖ قَالَ لَبِثْتُ يَوْمًا أَوْ بَعْضَ يَوْمٍۢ ۖ قَالَ بَل لَّبِثْتَ مِا۟ئَةَ عَامٍۢ فَٱنظُرْ إِلَىٰ طَعَامِكَ وَشَرَابِكَ لَمْ يَتَسَنَّهْ ۖ وَٱنظُرْ إِلَىٰ حِمَارِكَ وَلِنَجْعَلَكَ ءَايَةًۭ لِّلنَّاسِ ۖ وَٱنظُرْ إِلَى ٱلْعِظَامِ كَيْفَ نُنشِزُهَا ثُمَّ نَكْسُوهَا لَحْمًۭا ۚ فَلَمَّا تَبَيَّنَ لَهُۥ قَالَ أَعْلَمُ أَنَّ ٱللَّهَ عَلَىٰ كُلِّ شَىْءٍۢ قَدِيرٌۭ﴿٢٥٩﴾
volume_up share
أَوْ كَالَّذِي = അല്ലെങ്കില്‍ യാതൊരുവന്‍റെ മാതിരി مَرَّ = അദ്ദേഹം നടന്നുപോയി عَلَىٰ قَرْيَةٍ = ഒരു രാജ്യത്തിലൂടെ وَهِيَ خَاوِيَةٌ = അത് വീണടിഞ്ഞിരിക്കുന്നതാണ് عَلَىٰ عُرُوشِهَا = അതിലെ മേല്‍പുര (കൂര)കളോടെ قَالَ أَنَّىٰ = അദ്ദേഹം പറഞ്ഞു എങ്ങനെയായിരിക്കും يُحْيِي هَٰذِهِ = ഇതിനെ ജീവിപ്പിക്കുക اللَّهُ = അല്ലാഹു بَعْدَ مَوْتِهَا = ഇത് നിര്‍ജ്ജീവമായതിനുശേഷം فَأَمَاتَهُ اللَّهُ = എന്നിട്ട് അദ്ദേഹത്തെ അല്ലാഹു മരണപ്പെടുത്തി مِائَةَ عَامٍ = നൂറ് വര്‍ഷം ثُمَّ بَعَثَهُ = പിന്നെ അദ്ദേഹത്തെ എഴുന്നേല്‍പിച്ചു قَالَ = അവന്‍ പറഞ്ഞു كَمْ لَبِثْتَ = നീ എത്ര താമസിച്ചു, കഴിഞ്ഞുകൂടി قَالَ = അദ്ദേഹം പറഞ്ഞു لَبِثْتُ يَوْمًا = ഞാന്‍ ഒരു ദിവസം താമസിച്ചു, കഴിഞ്ഞുകൂടി أَوْ بَعْضَ يَوْمٍ = അല്ലെങ്കില്‍ ഒരു ദിവസത്തിന്‍റെ കുറച്ചുഭാഗം قَالَ = അവന്‍ പറഞ്ഞു بَل لَّبِثْتَ = പക്ഷേ (എന്നാല്‍) നീ താമസിച്ചു مِائَةَ عَامٍ = നൂറ് വര്‍ഷം فَانظُرْ = എന്നാല്‍ നീ നോക്കുക إِلَىٰ طَعَامِكَ = നിന്‍റെ ഭക്ഷണ (സാധന)ത്തിലേക്ക് وَشَرَابِكَ = നിന്‍റെ പാനീയത്തിലേക്കും لَمْ يَتَسَنَّهْ = അത് കാലപ്പഴക്കം ചെന്നിട്ടില്ല, മാറ്റം വന്നിട്ടില്ല وَانظُرْ = നീ നോക്കുകയും ചെയ്യുക إِلَىٰ حِمَارِكَ = നിന്‍റെ കഴുതയിലേക്ക് وَلِنَجْعَلَكَ = നിന്നെ ആക്കുവാന്‍ വേണ്ടിയുമാണ് آيَةً = ഒരു ദൃഷ്ടാന്തം لِّلنَّاسِ = മനുഷ്യര്‍ക്ക് وَانظُرْ = നീ നോക്കുകയും ചെയ്യുക إِلَى الْعِظَامِ = എല്ലുകളിലേക്ക് كَيْفَ = എങ്ങനെയാണ് (എന്ന്) نُنشِزُهَا = നാമതിനെ ഘടിപ്പിക്കുന്നു, അവയെ കൂട്ടിച്ചേര്‍ക്കുന്നു, പൊക്കിക്കൊണ്ടുവരുന്നു ثُمَّ نَكْسُوهَا = പിന്നെ നാമതിന് ധരിപ്പിക്കുന്നു لَحْمًا = മാംസത്തെ فَلَمَّا تَبَيَّنَ لَهُ = അങ്ങനെ അദ്ദേഹത്തിന് വ്യക്തമായപ്പോള്‍ قَالَ أَعْلَمُ = അദ്ദേഹം പറഞ്ഞു ഞാന്‍ അറിയുന്നു أَنَّ اللَّهَ = അല്ലാഹു (ആകുന്നു) എന്ന് عَلَىٰ كُلِّ شَيْءٍ = എല്ലാ കാര്യത്തിനും قَدِيرٌ = കഴിവുള്ളവന്‍
അല്ലെങ്കില്‍, ഒരു രാജ്യത്തിലൂടെ നടന്നുപോയ ഒരുവന്‍റെ മാതിരി (കണ്ടില്ലേ?) അത് [ആ രാജ്യം] അതിലെ മേല്‍ക്കൂരകളോടെ വീണടിഞ്ഞു കിടക്കുകയാണ്; (അപ്പോള്‍) അദ്ദേഹം പറഞ്ഞു: "ഇത് ചത്തു (നിര്‍ജ്ജീവമായി) പോയതിന്‍റെ ശേഷം ഇതിനെ അല്ലാഹു ജീവിപ്പിക്കുന്നത് എങ്ങനെയായിരിക്കും?!" എന്നിട്ട്, അദ്ദേഹത്തെ അല്ലാഹു നൂറുവര്‍ഷം മരിപ്പിച്ചു (കി ടത്തി); പിന്നെ അദ്ദേഹത്തെ (ജീവിപ്പിച്ച്) എഴുന്നേല്‍പിച്ചു. അവന്‍ [അല്ലാഹു] പറഞ്ഞു: "നീ എത്ര (കാലം) കഴിഞ്ഞുകൂടി?" അദ്ദേഹം പറഞ്ഞു: "ഞാന്‍ ഒരു ദിവസം, അല്ലെങ്കില്‍ ഒരു ദിവസത്തിന്‍റെ കുറച്ചുഭാഗം കഴിഞ്ഞുകൂടിയിരിക്കുന്നു." അവന്‍ പറഞ്ഞു: (അല്ല) പക്ഷേ നീ നൂറുവര്‍ഷം കഴിഞ്ഞു കൂടിയിരിക്കുന്നു;- എന്നാല്‍ നിന്‍റെ ഭക്ഷണത്തിലേക്കും പാനീയത്തിലേക്കും നോക്കൂ: അത് (പഴക്കം പിടിച്ച്) മാറ്റം വന്നിട്ടില്ല. നിന്‍റെ കഴുതയിലേക്കും നോക്കുക (അതെങ്ങിനെയുണ്ടെന്ന്)! നിന്നെ മനുഷ്യര്‍ക്ക് നാം ഒരു ദൃഷ്ടാന്തം ആക്കുവാന്‍ വേണ്ടിയും (കൂടി) ആകുന്നു (ഇത്). (അതാ, ആ) എല്ലുകളിലേക്കും നോക്കുക- നാം അവയെ എങ്ങനെ ഘടിപ്പിക്കുകയും, പിന്നെ അവര്‍ക്ക് മാംസം ധരിപ്പിക്കുകയും ചെയ്യുന്നുവെന്ന്!" അങ്ങനെ, അദ്ദേഹത്തിന് (കാര്യം) വ്യക്തമായിത്തീര്‍ന്നപ്പോള്‍, അദ്ദേഹം പറഞ്ഞു: "അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാണെന്ന് ഞാന്‍ (അനുഭവത്തിലൂടെ) അറിയുന്നു.
തഫ്സീർ : 259-259
View   
وَإِذْ قَالَ إِبْرَٰهِـۧمُ رَبِّ أَرِنِى كَيْفَ تُحْىِ ٱلْمَوْتَىٰ ۖ قَالَ أَوَلَمْ تُؤْمِن ۖ قَالَ بَلَىٰ وَلَـٰكِن لِّيَطْمَئِنَّ قَلْبِى ۖ قَالَ فَخُذْ أَرْبَعَةًۭ مِّنَ ٱلطَّيْرِ فَصُرْهُنَّ إِلَيْكَ ثُمَّ ٱجْعَلْ عَلَىٰ كُلِّ جَبَلٍۢ مِّنْهُنَّ جُزْءًۭا ثُمَّ ٱدْعُهُنَّ يَأْتِينَكَ سَعْيًۭا ۚ وَٱعْلَمْ أَنَّ ٱللَّهَ عَزِيزٌ حَكِيمٌۭ﴿٢٦٠﴾
volume_up share
وَإِذْ قَالَ = പറഞ്ഞ സന്ദര്‍ഭം إِبْرَاهِيمُ = ഇബ്‌റാഹീം رَبِّ أَرِنِي = എന്‍റെ റബ്ബേ എനിക്ക് കാണിച്ചു തരണേ كَيْفَ تُحْيِي = നീ എങ്ങനെ ജീവിപ്പിക്കുന്നുവെന്ന് الْمَوْتَىٰ = മരണപ്പെട്ടവരെ قَالَ = അവന്‍ പറഞ്ഞു أَوَلَمْ تُؤْمِن = നീ വിശ്വസിച്ചിട്ടില്ലേ قَالَ بَلَىٰ = അദ്ദേഹം പറഞ്ഞു ഇല്ലാതേ (ഉണ്ട്) وَلَٰكِن = എങ്കിലും لِّيَطْمَئِنَّ = സമാധാനമടയുവാന്‍ (ശാന്തമാകുവാന്‍) വേണ്ടിയാണ് قَلْبِي = എന്‍റെ ഹൃദയം, മനസ്സ് قَالَ فَخُذْ = അവന്‍ പറഞ്ഞു എന്നാല്‍ നീ പിടിക്കുക, എടുക്കുക أَرْبَعَةً = നാലെണ്ണം مِّنَ الطَّيْرِ = പക്ഷികളില്‍ നിന്ന് فَصُرْهُنَّ إِلَيْكَ = എന്നിട്ട് അവയെ നിന്നിലേക്ക് കൂട്ടിച്ചേര്‍ക്കുക, പാട്ടിലാക്കുക, വശീകരിക്കുക, ക്ഷണിച്ചെടുക്കുക ثُمَّ اجْعَلْ = പിന്നെ നീ ആക്കുക عَلَىٰ كُلِّ جَبَلٍ = എല്ലാ മലമേലും, മലയിലും مِّنْهُنَّ جُزْءًا = അവയില്‍ നിന്ന് ഒരംശം, (ഒരു ഭാഗം) ثُمَّ ادْعُهُنَّ = പിന്നെ അവയെ വിളിക്കുക يَأْتِينَكَ = എന്നാലവ നിന്‍റെ അടുക്കല്‍ വരും سَعْيًا = ഓടിക്കൊണ്ട് (വേഗം) وَاعْلَمْ = നീ അറിഞ്ഞുകൊള്ളുക أَنَّ اللَّهَ = അല്ലാഹു (ആകുന്നു) എന്ന് عَزِيزٌ = പ്രതാപശാലി حَكِيمٌ = അഗാധജ്ഞന്‍, യുക്തിമാന്‍
ഇബ്‌റാഹീം പറഞ്ഞ സന്ദര്‍ഭവും (ഓര്‍ക്കുക); "എന്‍റെ റബ്ബേ, മരണപ്പെട്ടവരെ നീ എങ്ങനെ ജീവിപ്പിക്കുന്നുവെന്ന് എനിക്ക് നീ (ഒന്ന്) കാണിച്ചു തരേണമേ!" അവന്‍ [അല്ലാഹു] പറഞ്ഞു; "നീ (അതില്‍) വിശ്വസിച്ചിട്ടില്ലേ?! [പിന്നെ എന്തിനാണിത് ആവശ്യപ്പെടുന്നത്?]" അദ്ദേഹം പറഞ്ഞു: "ഇല്ലാതെ! (വിശ്വസിച്ചിട്ടുണ്ട്.) എങ്കിലും, എന്‍റെ ഹൃദയം സമാധാനമടയുവാന്‍ വേണ്ടിയാകുന്നു." അവന്‍ [റബ്ബ്] പറഞ്ഞു: "എന്നാല്‍ നീ പക്ഷികളില്‍ നിന്ന് ഒരു നാലെണ്ണം പിടിക്കുക; എന്നിട്ട് അവയെ നിന്‍റെ അടുക്കലേക്ക് കൂട്ടിച്ചേര്‍ത്തുകൊള്ളുക. പിന്നീട്, അവയില്‍ നിന്നുള്ള ഓരോ അംശം എല്ലാ (ഓരോ) മലകളിലും ആക്കിക്കൊള്ളുക; പിന്നെ, നീ അവയെ വിളിക്കുക- അവ നിന്‍റെ അടുക്കല്‍ ഓടി വരുന്നതാണ് . അല്ലാഹു പ്രതാപശാലിയും, അഗാധജ്ഞനുമാണെന്ന് നീ അറിഞ്ഞുകൊള്ളുക."
തഫ്സീർ : 260-260
View   
مَّثَلُ ٱلَّذِينَ يُنفِقُونَ أَمْوَٰلَهُمْ فِى سَبِيلِ ٱللَّهِ كَمَثَلِ حَبَّةٍ أَنۢبَتَتْ سَبْعَ سَنَابِلَ فِى كُلِّ سُنۢبُلَةٍۢ مِّا۟ئَةُ حَبَّةٍۢ ۗ وَٱللَّهُ يُضَـٰعِفُ لِمَن يَشَآءُ ۗ وَٱللَّهُ وَٰسِعٌ عَلِيمٌ﴿٢٦١﴾
volume_up share
مَّثَلُ الَّذِينَ = യാതൊരു കൂട്ടരുടെ ഉപമ, ഉദാഹരണം يُنفِقُونَ = അവര്‍ ചിലവഴിക്കുന്നു أَمْوَالَهُمْ = തങ്ങളുടെ സ്വത്തുക്കളെ فِي سَبِيلِ = മാര്‍ഗത്തില്‍ اللَّهِ = അല്ലാഹുവിന്‍റെ كَمَثَلِ حَبَّةٍ = ഒരു ധാന്യമണിയുടെ മാതിരിയാണ് أَنبَتَتْ = അത് ഉല്‍പാദിപ്പിച്ചു سَبْعَ سَنَابِلَ = ഏഴ് കതിരു (കുല)കളെ فِي كُلِّ سُنبُلَةٍ = എല്ലാ കതിരിലുമുണ്ട് مِّائَةُ حَبَّةٍ = നൂറ്ധാന്യമണി وَاللَّهُ = അല്ലാഹു يُضَاعِفُ = ഇരട്ടി(പ്പടി)യായി കൊടുക്കുകയും ചെയ്യും لِمَن يَشَاءُ = അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് وَاللَّهُ وَاسِعٌ = അല്ലാഹു വിശാലനുമാകുന്നു عَلِيمٌ = (എല്ലാം) അറിയുന്നവന്‍
അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ തങ്ങളുടെ സ്വത്തുക്കള്‍ ചെലവഴിക്കുന്നവരുടെ ഉപമ, എല്ലാ (ഓരോ) കതിരിലും നൂറ് ധാന്യമണികളുള്ളതായഏഴുകതിരുകള്‍ ഉല്‍പ്പാദിപ്പിക്കുന്ന ഒരു ധാന്യമണിയുടെമാതിരിയാകുന്നു. അല്ലാഹു, അവന്‍ഉദ്ദേശിക്കുന്നവര്‍ക്ക് ഇരട്ടി(പ്പടി)യായി കൊടുക്കുകയും ചെയ്യും. അല്ലാഹുവിശാലനും (എല്ലാം) അറിയുന്നവനുമാകുന്നു.
തഫ്സീർ : 261-261
View   
ٱلَّذِينَ يُنفِقُونَ أَمْوَٰلَهُمْ فِى سَبِيلِ ٱللَّهِ ثُمَّ لَا يُتْبِعُونَ مَآ أَنفَقُوا۟ مَنًّۭا وَلَآ أَذًۭى ۙ لَّهُمْ أَجْرُهُمْ عِندَ رَبِّهِمْ وَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ﴿٢٦٢﴾
volume_up share
الَّذِينَ = യാതൊരു കൂട്ടര്‍ يُنفِقُونَ = അവര്‍ ചെലവഴിക്കും أَمْوَالَهُمْ = തങ്ങളുടെസ്വത്തുക്കളെ, ധനത്തെ فِي سَبِيلِ اللَّهِ = അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ثُمَّ لَا يُتْبِعُونَ = പിന്നെഅവര്‍ തുടര്‍ന്ന് ചെയ്കയില്ല مَا أَنفَقُوا = അവര്‍ ചിലവഴിച്ചതിനെ (തുടര്‍ന്ന്) مَنًّا = ഉപകാരം എടുത്ത് പറയല്‍ وَلَا أَذًى = ദ്രോഹവും (ഉപദ്രവവും) ഇല്ല لَّهُمْ = അവര്‍ക്കുണ്ട് أَجْرُهُمْ = അവരുടെ പ്രതിഫലം عِندَ رَبِّهِمْ = അവരുടെ റബ്ബിന്‍റെ അടുക്കല്‍ وَلَا خَوْفٌ = യാതൊരു ഭയവുമില്ല عَلَيْهِمْ = അവരുടെ മേല്‍, അവര്‍ക്ക് وَلَا هُمْ يَحْزَنُونَ = അവര്‍ വ്യസനപ്പെടുകയുമില്
യാതൊരു കൂട്ടര്‍ തങ്ങളുടെസ്വത്തുക്കള്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ചെലവഴിക്കുകയും, പിന്നീട്തങ്ങള്‍ ചെലവഴിച്ചതിനെത്തുടര്‍ന്ന് ഉപകാരം എടുത്തു പറയുകയാകട്ടെ, ദ്രോഹിക്കുകയാകട്ടെ ചെയ്യാതിരിക്കുകയും ചെയ്യുന്നുവോ, അവര്‍ക്ക് തങ്ങളുടെ റബ്ബിന്‍റെ അടുക്കല്‍ തങ്ങളുടെപ്രതിഫലം ഉണ്ടായിരിക്കും. അവരുടെമേല്‍ യാതൊരു ഭയവുമില്ല. അവര്‍ വ്യസനപ്പെടുകയുമില്ല.
قَوْلٌۭ مَّعْرُوفٌۭ وَمَغْفِرَةٌ خَيْرٌۭ مِّن صَدَقَةٍۢ يَتْبَعُهَآ أَذًۭى ۗ وَٱللَّهُ غَنِىٌّ حَلِيمٌۭ﴿٢٦٣﴾
volume_up share
قَوْلٌ مَّعْرُوفٌ = മര്യാദപ്പെട്ട (സദാചാരമായ) ഒരു വാക്ക് (വല്ലവാക്കും) وَمَغْفِرَةٌ = (വല്ല) പൊറുത്തുകൊടുക്കലും خَيْرٌ = ഉത്തമമാണ് مِّن صَدَقَةٍ = ഒരുധര്‍മത്തെക്കാള്‍ يَتْبَعُهَا = അതിനെത്തുടര്‍ന്നുണ്ടാകും أَذًى = ഉപദ്രവം وَاللَّهُ = അല്ലാഹു غَنِيٌّ = ധന്യനാണ്, അനാശ്രയനാകുന്നു حَلِيمٌ = സുശീലനാകുന്നു
(നല്ല) മര്യാദപ്പെട്ട വല്ലവാക്കും, പൊറുത്തു കൊടുക്കലും,ദ്രോഹം തുടര്‍ന്ന് വരുന്നതായ ധര്‍മെത്തക്കാള്‍ ഉത്തമമായതാകുന്നു.അല്ലാഹു വാകട്ടെ, (പരാ ശ്രയം വേണ്ടാത്ത) ധന്യനും സഹനശീലനുമാണ്.
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تُبْطِلُوا۟ صَدَقَـٰتِكُم بِٱلْمَنِّ وَٱلْأَذَىٰ كَٱلَّذِى يُنفِقُ مَالَهُۥ رِئَآءَ ٱلنَّاسِ وَلَا يُؤْمِنُ بِٱللَّهِ وَٱلْيَوْمِ ٱلْـَٔاخِرِ ۖ فَمَثَلُهُۥ كَمَثَلِ صَفْوَانٍ عَلَيْهِ تُرَابٌۭ فَأَصَابَهُۥ وَابِلٌۭ فَتَرَكَهُۥ صَلْدًۭا ۖ لَّا يَقْدِرُونَ عَلَىٰ شَىْءٍۢ مِّمَّا كَسَبُوا۟ ۗ وَٱللَّهُ لَا يَهْدِى ٱلْقَوْمَ ٱلْكَـٰفِرِينَ﴿٢٦٤﴾
volume_up share
يَا أَيُّهَا الَّذِينَ آمَنُوا = വിശ്വസിച്ചവരേ لَا تُبْطِلُوا = നിങ്ങള്‍ നിഷ്ഫലമാക്കരുത് صَدَقَاتِكُم = നിങ്ങളുടെ (ദാന) ധര്‍മങ്ങളെ بِالْمَنِّ = ഉപകാരം എടുത്തു പറയല്‍ കൊണ്ട് وَالْأَذَىٰ = ദ്രോഹവും كَالَّذِي يُنفِقُ = ചിലവഴിക്കുന്നവനെപ്പോലെ مَالَهُ = തന്‍റെ ധനത്തെ رِئَاءَ النَّاسِ = മനുഷ്യരെ കാണിക്കുവാന്‍ (മാനം നേടാന്‍) وَلَا يُؤْمِنُ = അവന്‍ വിശ്വസിക്കയുമില്ല بِاللَّهِ = അല്ലാഹുവില്‍ وَالْيَوْمِ الْآخِرِ = അന്ത്യദിനത്തിലും فَمَثَلُهُ = എന്നാല്‍ അവന്‍റെഉപമ كَمَثَلِ صَفْوَانٍ = ഒരു മിനുസപ്പാറമാതിരിയാണ് عَلَيْهِ تُرَابٌ = അതില്‍മേല്‍ മണ്ണുണ്ട് فَأَصَابَهُ = എന്നിട്ട് അതിന് ബാധിച്ചു وَابِلٌ = ഒരു പേമാരി فَتَرَكَهُ = എന്നിട്ടത് അതിനെവിട്ടേച്ചു (ബാക്കിയാക്കി വിട്ടു) صَلْدًا = ഉറച്ചതായി, ഉറച്ചു മിനുത്തുകൊണ്ട് لَّا يَقْدِرُونَ = അവര്‍ക്ക് കഴിയുകയില്ല عَلَىٰ شَيْءٍ = യാതൊന്നിനും مِّمَّا كَسَبُوا = അവര്‍ സമ്പാദിച്ചു (ചെയ്തു)വെച്ചതില്‍ (പെട്ട) وَاللَّهُ لَا يَهْدِي = അല്ലാഹു സന്‍മാര്‍ഗത്തിലാക്കുകയുമില്ല الْقَوْمَ الْكَافِرِينَ = അവിശ്വാസികളായ ജനങ്ങളെ
ഹേ, വിശ്വസിച്ചവരേ, ഉപകാരം എടുത്തുപറയലും, ദ്രോഹിക്കലും വഴി, നിങ്ങളുടെ (ദാന) ധര്‍മങ്ങളെ നിങ്ങള്‍ നിഷ്ഫലമാക്കരുത്;- (അതെ) മനുഷ്യരെ കാണിക്കുവാനായി തന്‍റെ ധനം ചെലവഴിക്കുകയും, അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കാതിരിക്കുകയും ചെയ്യുന്നവനെപ്പോലെ. എന്നാല്‍, അവന്‍റെ ഉദാഹരണം, മീതെ (കുറച്ച്) മണ്ണുള്ളതായ ഒരുമിനുസപ്പാറയുടെ മാതിരിയാകുന്നു;എന്നിട്ട് അതിന് ഒരു കനത്ത മഴബാധിച്ചു , അതതിനെ ഉറച്ചുമിനുത്ത നിലയില്‍ വിട്ടേച്ചു കളഞ്ഞു. (അതായത്;) അവര്‍ ചെയ്തുവെച്ചതില്‍ യാതൊന്നിനും [യാതൊന്നും അനുഭവിക്കുവാന്‍] അവര്‍ക്ക് കഴിയുകയില്ല. അല്ലാഹു അവിശ്വാസികളായ ജനങ്ങളെ സന്‍മാര്‍ഗത്തിലാക്കുകയുമില്ല.
തഫ്സീർ : 262-264
View   
وَمَثَلُ ٱلَّذِينَ يُنفِقُونَ أَمْوَٰلَهُمُ ٱبْتِغَآءَ مَرْضَاتِ ٱللَّهِ وَتَثْبِيتًۭا مِّنْ أَنفُسِهِمْ كَمَثَلِ جَنَّةٍۭ بِرَبْوَةٍ أَصَابَهَا وَابِلٌۭ فَـَٔاتَتْ أُكُلَهَا ضِعْفَيْنِ فَإِن لَّمْ يُصِبْهَا وَابِلٌۭ فَطَلٌّۭ ۗ وَٱللَّهُ بِمَا تَعْمَلُونَ بَصِيرٌ﴿٢٦٥﴾
volume_up share
وَمَثَلُ = ഉപമയാകട്ടെ الَّذِينَ يُنفِقُونَ = ചിലവഴിക്കുന്നവരുടെ أَمْوَالَهُمُ = തങ്ങളുടെ സ്വത്തുക്കളെ ابْتِغَاءَ = തേടിക്കൊണ്ടും مَرْضَاتِ اللَّهِ = അല്ലാഹുവിന്‍റെ പ്രീതി وَتَثْبِيتًا = ദൃഢപ്പെടുത്തലായും مِّنْ أَنفُسِهِمْ = തങ്ങളുടെ മനസ്സുകളില്‍ നിന്നുള്ള كَمَثَلِ جَنَّةٍ = ഒരു തോട്ടം മാതിരിയാകുന്നു بِرَبْوَةٍ = ഒരു മേടില്‍, പീഠപ്രദേശത്ത് أَصَابَهَا = അതിന്കിട്ടി وَابِلٌ = ഒരു കനത്ത മഴ فَآتَتْ = അങ്ങനെ അത് നല്‍കി أُكُلَهَا = അതിന്‍റെ കനി,ഫലം ضِعْفَيْنِ = രിരട്ടിയായി فَإِن لَّمْ يُصِبْهَا = എനി അതിന് കിട്ടിയില്ലെങ്കില്‍ وَابِلٌ = ഒരുകനത്ത മഴ فَطَلٌّ = എന്നാല്‍ ഒരു (നേരിയ) ചാറല്‍ മഴ وَاللَّهُ = അല്ലാഹു بِمَا تَعْمَلُونَ = നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി بَصِيرٌ = കണ്ടറിയുന്നവനാണ്
അല്ലാഹുവിന്‍റെ പ്രീതിയെതേടിയും, തങ്ങളുടെ ആത്മാക്കളില്‍ [മനസ്സുകളില്‍] നിന്നുള്ള ദൃഢീകരണമായും തങ്ങളുടെ ധനം ചിലവഴിക്കുന്നവരുടെ ഉപമയാകട്ടെ, ഒരു മേടുപ്രദേശത്തുള്ള ഒരു തോട്ടത്തിന്‍റെമാതിരിയാകുന്നു:അതിന് ഒരു കനത്ത മഴ കിട്ടി;എന്നിട്ട് അത് അതിന്‍റെ കനി രിരട്ടിയായി നല്‍കി [-ഇങ്ങനെയുള്ളഒരു തോട്ടത്തിന്‍റെ മാതിരി]. എനി,അതിന് കനത്ത മഴ കിട്ടിയില്ലെങ്കില്‍,ഒരു ചാറല്‍ മഴ (മതിയാകും). അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി കണ്ടറിയുന്നവനാകുന്നു.
തഫ്സീർ : 265-265
View   
أَيَوَدُّ أَحَدُكُمْ أَن تَكُونَ لَهُۥ جَنَّةٌۭ مِّن نَّخِيلٍۢ وَأَعْنَابٍۢ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ لَهُۥ فِيهَا مِن كُلِّ ٱلثَّمَرَٰتِ وَأَصَابَهُ ٱلْكِبَرُ وَلَهُۥ ذُرِّيَّةٌۭ ضُعَفَآءُ فَأَصَابَهَآ إِعْصَارٌۭ فِيهِ نَارٌۭ فَٱحْتَرَقَتْ ۗ كَذَٰلِكَ يُبَيِّنُ ٱللَّهُ لَكُمُ ٱلْـَٔايَـٰتِ لَعَلَّكُمْ تَتَفَكَّرُونَ﴿٢٦٦﴾
volume_up share
أَيَوَدُّ = മോഹിക്കു (ഇഷ്ടപ്പെടു)മോ أَحَدُكُمْ = നിങ്ങളിലൊരുവന്‍ أَن تَكُونَ لَهُ = അവനുണ്ടായിരിക്കുവാന്‍ جَنَّةٌ = ഒരു തോട്ടം مِّن نَّخِيلٍ = ഈത്തപ്പനകളുടെ وَأَعْنَابٍ = മുന്തിരിവള്ളികളുടെയും تَجْرِي = ഒഴുകും مِن تَحْتِهَا = അതിന്‍റെ അടിഭാഗത്തിലൂടെ الْأَنْهَارُ = അരുവി (നദി)കള്‍ لَهُ فِيهَا = അവനുണ്ട് അതില്‍ مِن كُلِّ الثَّمَرَاتِ = എല്ലാ ഫലങ്ങളില്‍ നിന്നും وَأَصَابَهُ = അവന് ബാധിക്കുക (എത്തുക)യും ചെയ്തു الْكِبَرُ = വാര്‍ദ്ധക്യം وَلَهُ ذُرِّيَّةٌ = അവന് കുറെ സന്താനങ്ങളുമുണ്ട് ضُعَفَاءُ = ദുര്‍ബലരായ فَأَصَابَهَا = എന്നിട്ടതിന്ബാധിച്ചു إِعْصَارٌ = ഒരു ചുഴലിക്കാറ്റ് فِيهِ نَارٌ = അതില്‍ തീയുണ്ട് فَاحْتَرَقَتْ = അങ്ങനെഅത് കരിഞ്ഞു كَذَٰلِكَ = അ(ഇ) പ്രകാരം يُبَيِّنُ اللَّهُ = അല്ലാഹു വിവരിച്ചുതരുന്നു لَكُمُ الْآيَاتِ = നിങ്ങള്‍ക്ക് ലക്ഷ്യങ്ങളെ لَعَلَّكُمْ = നിങ്ങള്‍ ആകുവാന്‍ വേണ്ടി,ആയേക്കാം تَتَفَكَّرُونَ = നിങ്ങള്‍ ചിന്തിക്കും
നിങ്ങളില്‍ (ആരെങ്കിലും) ഒരുവന്‍ ആഗ്രഹിക്കുമോ, ഈത്തപ്പനകളുടെയും, മുന്തിരിവള്ളികളുടെയും ഒരു തോട്ടം അവനുണ്ടായിരിക്കുവാന്‍? അതിന്‍റെ അടിയിലൂടെഅരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്നു; അതില്‍ അവന് എല്ലാ (വിധ) ഫലവര്‍ഗങ്ങളില്‍പെട്ടതുമുണ്ട്; (അതേസമയം) അവന് വാര്‍ദ്ധക്യംബാധിക്കുകയും ചെയ്തിരിക്കുന്നു; ദുര്‍ബലരായ (കുറേ) സന്താനങ്ങള്‍അവനുണ്ടുതാനും; എന്നിട്ട് തീ ഉള്ളതായ ഒരു (കടുത്ത) ചുഴലിക്കാറ്റ്അതിന് ബാധിച്ചു അത് കരിഞ്ഞുപോയി! [ഇങ്ങനെയൊരു തോട്ടമുണ്ടായിരിക്കുവാന്‍ വല്ലവരും ആഗ്രഹിക്കുമോ?] ഇപ്രകാരം അല്ലാഹുനിങ്ങള്‍ക്ക് ആയത്ത് [ലക്ഷ്യങ്ങള്‍] വിവരിച്ചു തരുന്നു- നിങ്ങള്‍ ചിന്തിക്കുവാന്‍വേണ്ടി.
തഫ്സീർ : 266-266
View   
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ أَنفِقُوا۟ مِن طَيِّبَـٰتِ مَا كَسَبْتُمْ وَمِمَّآ أَخْرَجْنَا لَكُم مِّنَ ٱلْأَرْضِ ۖ وَلَا تَيَمَّمُوا۟ ٱلْخَبِيثَ مِنْهُ تُنفِقُونَ وَلَسْتُم بِـَٔاخِذِيهِ إِلَّآ أَن تُغْمِضُوا۟ فِيهِ ۚ وَٱعْلَمُوٓا۟ أَنَّ ٱللَّهَ غَنِىٌّ حَمِيدٌ﴿٢٦٧﴾
volume_up share
يَا أَيُّهَا الَّذِينَ آمَنُوا = ഹേ, വിശ്വസിച്ചവരേ أَنفِقُوا = നിങ്ങള്‍ ചിലവഴിക്കുവിന്‍ مِن طَيِّبَاتِ = നല്ല വസ്തുക്കളില്‍ നിന്ന് مَا كَسَبْتُمْ = നിങ്ങള്‍ സമ്പാദിച്ചുണ്ടാക്കിയതിലെ وَمِمَّا أَخْرَجْنَا = നാം പുറപ്പെടുവിച്ച (ഉല്‍പാദിപ്പിച്ച)തില്‍ നിന്നും لَكُم = നിങ്ങള്‍ക്ക് مِّنَ الْأَرْضِ = ഭൂമിയില്‍ നിന്ന് وَلَا تَيَمَّمُوا = നിങ്ങള്‍ കരുതിവെക്കുകയും അരുത് الْخَبِيثَ = ചീത്തയായതിനെ مِنْهُ تُنفِقُونَ = അതില്‍ നിന്നുതന്നെ ചിലവഴിക്കുമാറ്, (ചിലവഴിക്കുവാന്‍) وَلَسْتُم = നിങ്ങള്‍ അല്ലതാനും بِآخِذِيهِ = അത് വാങ്ങുന്നവര്‍ إِلَّا أَن تُغْمِضُوا = നിങ്ങള്‍കണ്ണടക്കുന്നതായാലല്ലാതെ, കണ്ണ് താഴ്ത്തുന്നതായാലൊഴികെ فِيهِ = അതില്‍, അതിനെപ്പറ്റി وَاعْلَمُوا = നിങ്ങള്‍ അറിയുകയും ചെയ്യുക أَنَّ اللَّهَ = അല്ലാഹു (ആകുന്നു) എന്ന് غَنِيٌّ = ധന്യന്‍ حَمِيدٌ = സ്തുത്യര്‍ഹന്‍
ഹേ, വിശ്വസിച്ചവരേ,നിങ്ങള്‍ സമ്പാദിച്ചുണ്ടാക്കിയ (നല്ല)ശുദ്ധമായ വസ്തുക്കളില്‍ നിന്ന്നിങ്ങള്‍ ചിലവഴിക്കുവിന്‍; ഭൂമിയില്‍നിന്ന് നിങ്ങള്‍ക്ക് നാം (ഉല്‍പാദിപ്പിച്ചു) പുറപ്പെടുവിച്ചു തന്നിട്ടുള്ളതില്‍ നിന്നും (ചിലവഴിക്കുവിന്‍).ചീത്തയായുള്ളതിനെ, അതില്‍നിന്നുതന്നെ ചിലവഴിക്കുവാനായിനിങ്ങള്‍ കരുതിവെക്കുകയും ചെയ്യരുത്. അതിനെപ്പറ്റി നിങ്ങള്‍ കണ്ണടക്കുന്നതായാലല്ലാതെ, അത് നിങ്ങള്‍(ഇങ്ങോട്ട്) വാങ്ങുന്നവരല്ലല്ലോ.അല്ലാഹു (പരാശ്രയമില്ലാത്ത)ധന്യനും സ്തുത്യര്‍ഹനുമാണെന്ന്നിങ്ങള്‍ അറിഞ്ഞും കൊള്ളുവിന്‍.
ٱلشَّيْطَـٰنُ يَعِدُكُمُ ٱلْفَقْرَ وَيَأْمُرُكُم بِٱلْفَحْشَآءِ ۖ وَٱللَّهُ يَعِدُكُم مَّغْفِرَةًۭ مِّنْهُ وَفَضْلًۭا ۗ وَٱللَّهُ وَٰسِعٌ عَلِيمٌۭ﴿٢٦٨﴾
volume_up share
الشَّيْطَانُ = പിശാച്, ശൈത്വാന്‍ يَعِدُكُمُ = നിങ്ങളോട് വാഗ്ദത്തം (താക്കീത്- ഭീഷണി) ചെയ്യുന്നു الْفَقْرَ = ദാരിദ്ര്യത്തെ وَيَأْمُرُكُم = നിങ്ങളോടവന്‍ കല്‍പിക്കുകയും ചെയ്യുന്നു بِالْفَحْشَاءِ = നീചവൃത്തിക്ക് وَاللَّهُ يَعِدُكُم = അല്ലാഹുവാകട്ടെ നിങ്ങളോട് വാഗ്ദത്തം ചെയ്യുന്നു مَّغْفِرَةً مِّنْهُ = അവങ്കല്‍ നിന്നുള്ള പാപമോചനം وَفَضْلًا = ദയവും, അനുഗ്രഹവും, ഔദാര്യവും وَاللَّهُ = അല്ലാഹു وَاسِعٌ = വിശാലനാകുന്നു عَلِيمٌ = (എല്ലാം) അറിയുന്നവനുമാണ്
പിശാച് നിങ്ങളോട് ദാരിദ്ര്യത്തെ വാഗ്ദത്തം ചെയ്യുകയും,നിങ്ങളോട് നീചപ്രവൃത്തിക്ക് കല്‍പിക്കുകയും ചെയ്യുന്നു. അല്ലാഹുവാകെട്ട, അവന്‍റെ പക്കല്‍ നിന്നുള്ള പാപമോചനവും, ദയവും (അഥവാ അനുഗ്രഹവും) നിങ്ങളോട് വാഗ്ദത്തംചെയ്യുന്നു. അല്ലാഹു വിശാല നും, (എല്ലാം) അറിയുന്നവനുമാണ്.
തഫ്സീർ : 267-268
View   
يُؤْتِى ٱلْحِكْمَةَ مَن يَشَآءُ ۚ وَمَن يُؤْتَ ٱلْحِكْمَةَ فَقَدْ أُوتِىَ خَيْرًۭا كَثِيرًۭا ۗ وَمَا يَذَّكَّرُ إِلَّآ أُو۟لُوا۟ ٱلْأَلْبَـٰبِ﴿٢٦٩﴾
volume_up share
يُؤْتِي = അവന്‍ നല്‍കുന്നു الْحِكْمَةَ = വിജ്ഞാനം, തത്വജ്ഞാനം, യുക്തി مَن يَشَاءُ = അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് وَمَن يُؤْتَ = ആര്‍ക്ക് (ഏതൊരുവന്) നല്‍കപ്പെടുന്നുവോ الْحِكْمَةَ = വിജ്ഞാനം, യുക്തി فَقَدْ أُوتِيَ = എന്നാലവന് നല്‍കപ്പെട്ടു കഴിഞ്ഞു خَيْرًا = നന്മ كَثِيرًا = ധാരാളം وَمَا يَذَّكَّرُ = ഉറ്റാലോചിക്കുകയില്ല إِلَّا أُولُو الْأَلْبَابِ = ബുദ്ധിമാന്‍മാര്‍ (സല്‍ബുദ്ധിയുള്ളവര്‍) അല്ലാതെ
അവന്‍ [അല്ലാഹു] ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ വിജ്ഞാനംനല്‍കുന്നു. ഏതൊരുവന് വിജ്ഞാനം നല്‍കപ്പെടുന്നുവോ അവന് ധാരാളം നന്മ നല്‍കപ്പെട്ടു കഴിഞ്ഞു! (സല്‍)ബുദ്ധിയുള്ളവരല്ലാതെ ഉറ്റാലോചിക്കുകയില്ലതാനും
തഫ്സീർ : 269-269
View   
وَمَآ أَنفَقْتُم مِّن نَّفَقَةٍ أَوْ نَذَرْتُم مِّن نَّذْرٍۢ فَإِنَّ ٱللَّهَ يَعْلَمُهُۥ ۗ وَمَا لِلظَّـٰلِمِينَ مِنْ أَنصَارٍ﴿٢٧٠﴾
volume_up share
وَمَا أَنفَقْتُم = നിങ്ങള്‍ എന്ത് ചിലവഴിക്കുന്നുവോ مِّن نَّفَقَةٍ = ചിലവായിട്ട്, വല്ലചിലവും أَوْ نَذَرْتُم = അല്ലെങ്കില്‍ നിങ്ങള്‍ നേര്‍ന്നു(വോ) مِّن نَّذْرٍ = വല്ല നേര്‍ച്ചയും, നേര്‍ച്ചയായിട്ട് فَإِنَّ اللَّهَ = എന്നാല്‍ നിശ്ചയമായും അല്ലാഹു يَعْلَمُهُ = അതിനെ അറിയും وَمَا لِلظَّالِمِينَ = അക്രമികള്‍ക്കില്ല مِنْ أَنصَارٍ = യാതൊരു സഹായികളും
നിങ്ങള്‍ വല്ല ചിലവും ചിലവഴിക്കുകയോ, അല്ലെങ്കില്‍ വല്ലനേര്‍ച്ചയും നേര്‍ച്ചയാക്കുകയോ ചെയ്താലും, നിശ്ചയമായും,അല്ലാഹു അതിനെ അറിയുന്നതാണ്. അക്രമികള്‍ക്ക് യാതൊരു സഹായികളുംഇല്ല.
إِن تُبْدُوا۟ ٱلصَّدَقَـٰتِ فَنِعِمَّا هِىَ ۖ وَإِن تُخْفُوهَا وَتُؤْتُوهَا ٱلْفُقَرَآءَ فَهُوَ خَيْرٌۭ لَّكُمْ ۚ وَيُكَفِّرُ عَنكُم مِّن سَيِّـَٔاتِكُمْ ۗ وَٱللَّهُ بِمَا تَعْمَلُونَ خَبِيرٌۭ﴿٢٧١﴾
volume_up share
إِن تُبْدُوا = നിങ്ങള്‍ വെളിവാക്കുന്നപക്ഷം, വ്യക്തമാക്കിയെങ്കില്‍ الصَّدَقَاتِ = ദാനധര്‍മങ്ങളെ فَنِعِمَّا = എന്നാല്‍ വളരെ (എത്രയോ) നല്ലതത്രെ هِيَ = അവ, അത് وَإِن تُخْفُوهَا = അവയെനിങ്ങള്‍ മറച്ചുവെക്കുന്നപക്ഷം وَتُؤْتُوهَا = അവയെ നിങ്ങള്‍ കൊടുക്കുകയും الْفُقَرَاءَ = ദരിദ്രന്‍മാര്‍ക്ക് فَهُوَ = എന്നാലത് خَيْرٌ لَّكُمْ = നിങ്ങള്‍ക്ക് ഉത്തമമാണ് وَيُكَفِّرُ عَنكُم = നിങ്ങള്‍ക്ക് (നിങ്ങളില്‍ നിന്ന്) അവന്‍ മൂടിവെക്കുക (മാപ്പാക്കുക)യും ചെയ്യും مِّن سَيِّئَاتِكُمْ = നിങ്ങളുടെ തിന്മകളില്‍നിന്ന് (ചിലത്) وَاللَّهُ = അല്ലാഹുവാകട്ടെ بِمَا تَعْمَلُونَ = നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി خَبِيرٌ = സൂക്ഷ്മമായി അറിയുന്നവനാണ്
നിങ്ങള്‍ ദാനധര്‍മങ്ങളെ വെളിവാക്കി ചെയ്യുന്ന പക്ഷം, അത്എത്രയോ നല്ലത് (തന്നെ). നിങ്ങള്‍അത് മറച്ചുവെക്കുകയും, ദരിദ്രന്‍മാര്‍ക്ക് അത് കൊടുക്കുകയും ചെയ്യുന്ന പക്ഷം, അത് നിങ്ങള്‍ക്ക്(കൂടുതല്‍) ഗുണകരമാകുന്നു. നിങ്ങളുടെ തിന്മകളില്‍നിന്നും (കുറെഭാഗം) അവന്‍ മൂടിവെ(ച്ചുമാപ്പാ)ക്കുകയും ചെയ്യുന്നതാണ്.അല്ലാഹുവാകട്ടെ, നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു.
തഫ്സീർ : 270-271
View   
لَّيْسَ عَلَيْكَ هُدَىٰهُمْ وَلَـٰكِنَّ ٱللَّهَ يَهْدِى مَن يَشَآءُ ۗ وَمَا تُنفِقُوا۟ مِنْ خَيْرٍۢ فَلِأَنفُسِكُمْ ۚ وَمَا تُنفِقُونَ إِلَّا ٱبْتِغَآءَ وَجْهِ ٱللَّهِ ۚ وَمَا تُنفِقُوا۟ مِنْ خَيْرٍۢ يُوَفَّ إِلَيْكُمْ وَأَنتُمْ لَا تُظْلَمُونَ﴿٢٧٢﴾
volume_up share
لَّيْسَ عَلَيْكَ = നിന്‍റെ മേല്‍ ഇല്ല هُدَاهُمْ = അവരുടെ സന്‍മാര്‍ഗം, സന്‍മാര്‍ഗത്തിലാക്കല്‍ وَلَٰكِنَّ اللَّهَ = എങ്കിലും അല്ലാഹു يَهْدِي = അവന്‍ സന്‍മാര്‍ഗത്തിലാക്കും مَن يَشَاءُ = അവന്‍ ഉദ്ദേശിക്കുന്നവരെ وَمَا تُنفِقُوا = നിങ്ങള്‍ എന്ത് ചിലവഴിക്കുന്നുവോ مِنْ خَيْرٍ = നല്ലതായിട്ട് فَلِأَنفُسِكُمْ = എന്നാല്‍ നിങ്ങളുടെ സ്വന്തങ്ങള്‍ക്കുവേണ്ടിയാണ് وَمَا تُنفِقُونَ = നിങ്ങള്‍ ചിലവഴിക്കുന്നുമില്ല, ചിലവഴിക്കാത്ത സ്ഥിതിക്ക് إِلَّا ابْتِغَاءَ = തേടിക്കൊണ്ടല്ലാതെ, തേടുവാനല്ലാതെ وَجْهِ اللَّهِ = അല്ലാഹുവിന്‍റെ മുഖത്തെ (പ്രീതിയെ) وَمَا تُنفِقُوا = നിങ്ങള്‍ എന്ത് ചിലവഴിച്ചാലും مِنْ خَيْرٍ = നല്ലതായിട്ട് يُوَفَّ = അത് നിറവേറ്റെപ്പടും إِلَيْكُمْ = നിങ്ങള്‍ക്ക് وَأَنتُمْ = നിങ്ങളാകട്ടെ لَا تُظْلَمُونَ = നിങ്ങള്‍ അക്രമിക്ക (അനീതി ചെയ്യ)പ്പെടുകയുമില്
നബിയേ) അവരെ സന്‍മാര്‍ഗത്തിലാക്കല്‍ നിന്‍റെ മേല്‍(ബാധ്യത) ഇല്ല. എങ്കിലും, അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നവരെ സന്‍മാര്‍ഗത്തിലാക്കുകയത്രെ ചെയ്യുന്നത്. നിങ്ങള്‍ നല്ലതായുള്ളത് എന്ത് ചിലവ്ചെയ്താലും (അത്) നിങ്ങളുടെസ്വന്തങ്ങള്‍ക്കുവേണ്ടി (തന്നെ)യായിരിക്കും. അല്ലാഹുവിന്‍റെ മുഖത്തെ[പ്രീതിയെ] തേടിക്കൊണ്ടല്ലാതെനിങ്ങള്‍ ചിലവഴിക്കുന്നുമില്ല (എന്നിരിക്കെ).നിങ്ങള്‍ നല്ലതായുള്ളതെന്ത് ചിലവഴിക്കുന്നതായാലും അത് [അതിന്‍റെപ്രതിഫലം] നിങ്ങള്‍ക്ക് നിറവേറ്റിത്തരപ്പെടുന്നതാണ്; നിങ്ങളോട് അനീതിചെയ്യപ്പെടുകയില്ലതാനും.
തഫ്സീർ : 272-272
View   
لِلْفُقَرَآءِ ٱلَّذِينَ أُحْصِرُوا۟ فِى سَبِيلِ ٱللَّهِ لَا يَسْتَطِيعُونَ ضَرْبًۭا فِى ٱلْأَرْضِ يَحْسَبُهُمُ ٱلْجَاهِلُ أَغْنِيَآءَ مِنَ ٱلتَّعَفُّفِ تَعْرِفُهُم بِسِيمَـٰهُمْ لَا يَسْـَٔلُونَ ٱلنَّاسَ إِلْحَافًۭا ۗ وَمَا تُنفِقُوا۟ مِنْ خَيْرٍۢ فَإِنَّ ٱللَّهَ بِهِۦ عَلِيمٌ﴿٢٧٣﴾
volume_up share
لِلْفُقَرَاءِ = ദരിദ്രര്‍ക്ക് الَّذِينَ = യാതൊരു കൂട്ടരായ أُحْصِرُوا = അവര്‍ തടഞ്ഞുവെക്കപ്പെട്ടു, മുടക്കപ്പെട്ടിരിക്കുന്നു فِي سَبِيلِ اللَّهِ = അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ لَا يَسْتَطِيعُونَ = അവര്‍ക്ക് കഴിയുകയില്ല ضَرْبًا فِي الْأَرْضِ = ഭൂമിയില്‍ സഞ്ചരിക്കുവാന്‍,യാത്രക്ക് يَحْسَبُهُمُ = അവരെ കണക്കാക്കും, ഗണിക്കും الْجَاهِلُ = അറിയാത്തവന്‍, മൂഢന്‍ أَغْنِيَاءَ = ധനികന്‍മാരെന്ന് مِنَ التَّعَفُّفِ = ആത്മാഭിമാനം പാലിക്കല്‍ നിമിത്തം تَعْرِفُهُم = നിനക്കവരെ മനസ്സിലാക്കാം بِسِيمَاهُمْ = അവരുടെ ലക്ഷണം (അടയാളം) കൊണ്ട് لَا يَسْأَلُونَ = അവര്‍ ചോദിക്കുകയില്ല النَّاسَ = മനുഷ്യരോട് إِلْحَافًا = ബുദ്ധിമുട്ടിച്ച് وَمَا تُنفِقُوا = നിങ്ങള്‍ എന്ത് ചിലവഴിക്കുന്നതായാലും مِنْ خَيْرٍ = നല്ലതായിട്ട് فَإِنَّ اللَّهَ = എന്നാല്‍ നിശ്ചയമായും അല്ലാഹു بِهِ عَلِيمٌ = അതിനെക്കുറിച്ച് അറിയുന്നവനാണ്
അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ തടഞ്ഞുവെക്കപ്പെട്ടിട്ടുള്ളവരായ ദരിദ്രര്‍ക്കത്രെ (ദാനധര്‍മങ്ങള്‍നല്‍കേണ്ടത്); ഭൂമിയില്‍ സഞ്ചരിക്കുവാന്‍ അവര്‍ക്ക് കഴിയുന്നതല്ല; ആത്മാഭിമാനം പാലിക്കുന്നത് നിമിത്തം, അറിയാത്തവന്‍ അവരെ ധനികന്മാരായി കണക്കാക്കുന്നു; അവരുടെ ലക്ഷണം കൊണ്ട് അവരെ നിനക്ക് മനസ്സിലാക്കാവുന്നതാണ്; അവര്‍ മനുഷ്യരോട് ബുദ്ധിമുട്ടിച്ച് (ഒന്നും) ചോദിക്കുകയില്ല. [ഇങ്ങനെയുള്ളവര്‍ക്കത്രെ ദാനധര്‍മങ്ങള്‍ നല്‍കേണ്ടത്]. നിങ്ങള്‍നല്ലതായുള്ളത് എന്ത് ചിലവഴിക്കുന്നതായാലും അല്ലാഹു അതിനെക്കുറിച്ച്അറിയുന്നവനാകുന്നു.
തഫ്സീർ : 273-273
View   
ٱلَّذِينَ يُنفِقُونَ أَمْوَٰلَهُم بِٱلَّيْلِ وَٱلنَّهَارِ سِرًّۭا وَعَلَانِيَةًۭ فَلَهُمْ أَجْرُهُمْ عِندَ رَبِّهِمْ وَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ﴿٢٧٤﴾
volume_up share
الَّذِينَ يُنفِقُونَ = ചിലവഴിക്കുന്നവര്‍ أَمْوَالَهُم = തങ്ങളുടെ സ്വത്തുക്കളെ بِاللَّيْلِ = രാത്രിയില്‍ وَالنَّهَارِ = പകലിലും سِرًّا = രഹസ്യമായി وَعَلَانِيَةً = പരസ്യമായും فَلَهُمْ أَجْرُهُمْ = എന്നാല്‍ അവര്‍ക്ക് അവരുടെ പ്രതിഫലം ഉണ്ടായിരിക്കും عِندَ رَبِّهِمْ = തങ്ങളുടെ റബ്ബിന്‍റെ അടുക്കല്‍ وَلَا خَوْفٌ = ഒരു പേടിയും ഇല്ല عَلَيْهِمْ = അവരുടെ മേല്‍ وَلَا هُمْ يَحْزَنُونَ = അവര്‍ വ്യസനപ്പെടുകയുമില്ല
യാതൊരു കൂട്ടര്‍,രാത്രിയും പകലും, രഹസ്യമായും,പരസ്യമായും തങ്ങളുടെ സ്വത്തുക്കള്‍ ചിലവഴിക്കുന്നുവോ, അവര്‍ക്ക്അവരുടെ റബ്ബിന്‍റെ അടുക്കല്‍ അവരുടെപ്രതിഫലം ഉണ്ടായിരിക്കും;അവരുടെ മേല്‍ യാതൊരു ഭയവുമില്ല;അവര്‍ വ്യസനപ്പെടുകയുമില്ല.
തഫ്സീർ : 274-274
View   
ٱلَّذِينَ يَأْكُلُونَ ٱلرِّبَوٰا۟ لَا يَقُومُونَ إِلَّا كَمَا يَقُومُ ٱلَّذِى يَتَخَبَّطُهُ ٱلشَّيْطَـٰنُ مِنَ ٱلْمَسِّ ۚ ذَٰلِكَ بِأَنَّهُمْ قَالُوٓا۟ إِنَّمَا ٱلْبَيْعُ مِثْلُ ٱلرِّبَوٰا۟ ۗ وَأَحَلَّ ٱللَّهُ ٱلْبَيْعَ وَحَرَّمَ ٱلرِّبَوٰا۟ ۚ فَمَن جَآءَهُۥ مَوْعِظَةٌۭ مِّن رَّبِّهِۦ فَٱنتَهَىٰ فَلَهُۥ مَا سَلَفَ وَأَمْرُهُۥٓ إِلَى ٱللَّهِ ۖ وَمَنْ عَادَ فَأُو۟لَـٰٓئِكَ أَصْحَـٰبُ ٱلنَّارِ ۖ هُمْ فِيهَا خَـٰلِدُونَ﴿٢٧٥﴾
volume_up share
الَّذِينَ يَأْكُلُونَ = തിന്നുന്നവര്‍ الرِّبَا = പലിശ لَا يَقُومُونَ = അവര്‍ എഴുന്നേല്‍ക്കുകയില്ല إِلَّا كَمَا يَقُومُ = എഴുന്നേല്‍ക്കുന്നതുപോലെയല്ലാതെ الَّذِي = യാതൊരുവന്‍ يَتَخَبَّطُهُ = അവനെ മറിച്ചു വീഴ്ത്തും الشَّيْطَانُ = പിശാച് مِنَ الْمَسِّ = ബാധ (ഭ്രാന്ത്) നിമിത്തം, സ്പര്‍ശനത്താല്‍ ذَٰلِكَ = അത് بِأَنَّهُمْ قَالُوا = അവര്‍ പറഞ്ഞ (പറയുന്ന)തുകൊണ്ടാണ് إِنَّمَا الْبَيْعُ = നിശ്ചയമായും വില്‍പന, കച്ചവടം, ക്രയവിക്രയം مِثْلُ الرِّبَا = പലിശമാതിരി തന്നെയാണ് وَأَحَلَّ اللَّهُ = അല്ലാഹു അനുവദനീയമാക്കുകയും ചെയ്തിരിക്കുന്നു الْبَيْعَ = വില്‍പന, കച്ചവടം وَحَرَّمَ = അവന്‍ നിഷിദ്ധമാക്കുകയും ചെയ്തിരിക്കുന്നു الرِّبَا = പലിശയെ فَمَن جَاءَهُ = എന്നാല്‍ ആര്‍ക്ക് വന്നുവോ مَوْعِظَةٌ = സദുപദേശം مِّن رَّبِّهِ = തന്‍റെറബ്ബില്‍നിന്ന് فَانتَهَىٰ = എന്നിട്ടവന്‍ വിരമിച്ചു, ഒഴിവായി فَلَهُ = എന്നാലവനുണ്ടായിരിക്കും مَا سَلَفَ = മുന്‍കഴിഞ്ഞത് وَأَمْرُهُ = അവന്‍റെ കാര്യം إِلَى اللَّهِ = അല്ലാഹുവിങ്കലേക്കായിരിക്കും وَمَنْ عَادَ = ആരെങ്കിലും മടങ്ങിയാല്‍, ആവര്‍ത്തിച്ചാല്‍ فَأُولَٰئِكَ = എന്നാല്‍ അക്കൂട്ടര്‍ أَصْحَابُ النَّارِ = നരകത്തിന്‍റെ ആള്‍ക്കാരാകുന്നു هُمْ فِيهَا = അവരതില്‍ خَالِدُونَ = നിത്യവാസികളായിരിക്കും
പലിശ(മുതല്‍) തിന്നുന്നവര്‍, ബാധ (അഥവാ ഭ്രാന്ത്) നിമിത്തം പിശാച് മറിച്ചു വീഴ്ത്തുന്നവന്‍ എഴുന്നേല്‍ക്കുന്ന പോലെയല്ലാതെ എഴുന്നേല്‍ക്കുന്നതല്ല. അത് (സംഭവിക്കുന്നത്) "നിശ്ചയമായും കച്ചവടം [ക്രയവിക്രയം] പലിശപോലെത്തന്നെയാണ് " എന്ന് അവര്‍ പറഞ്ഞത്കൊണ്ടത്രെ. കച്ചവടം [ക്രയവിക്രയം] അല്ലാഹു അനുവദനീയമാക്കുകയും, പലിശ അവന്‍ നിഷിദ്ധമാക്കുകയും ചെയ്തിരിക്കുന്നു.എന്നാല്‍, ഏതൊരുവന് തന്‍റെ റബ്ബില്‍ നിന്നുള്ള സദുപദേശം വന്നിട്ട് അവന്‍ (അതില്‍ നിന്ന്) വിരമിച്ചുവോ,-എന്നാലവന് മുന്‍കഴിഞ്ഞത് ഉണ്ടായിരിക്കും. [അതവന് എടുക്കാം.]അവന്‍റെ കാര്യം അല്ലാഹുവിങ്കലേക്കുമാകുന്നു. [അവന്‍ തീരുമാനമെടുത്തുകൊള്ളും.] യാതൊരുവര്‍ (വീണ്ടും)ആവര്‍ത്തിച്ചുവോ, അക്കൂട്ടര്‍ നരകത്തിന്‍റെ ആള്‍ക്കാരാകുന്നു; -അവര്‍അതില്‍ നിത്യവാസികളായിരിക്കും
തഫ്സീർ : 275-275
View   
يَمْحَقُ ٱللَّهُ ٱلرِّبَوٰا۟ وَيُرْبِى ٱلصَّدَقَـٰتِ ۗ وَٱللَّهُ لَا يُحِبُّ كُلَّ كَفَّارٍ أَثِيمٍ﴿٢٧٦﴾
volume_up share
يَمْحَقُ = തുടച്ചുനീക്കും, മായിക്കും, അഭിവൃദ്ധിയില്ലാതാക്കും اللَّهُ = അല്ലാഹു الرِّبَا = പലിശയെ وَيُرْبِي = അവന്‍ വളര്‍ത്തുക (അഭിവൃദ്ധിപ്പെടുത്തുക)യും ചെയ്യും الصَّدَقَاتِ = ദാനധര്‍മങ്ങളെ وَاللَّهُ = അല്ലാഹു لَا يُحِبُّ = ഇഷ്ടപ്പെടുക (സ്‌നേഹിക്കുക)യില്ല كُلَّ كَفَّارٍ = എല്ലാ (ഓരോ) നന്ദികെട്ടവരെയും, അവിശ്വാസക്കാരനെയും أَثِيمٍ = (മഹാ-കടുത്ത) പാപിയായ
പലിശയെ അല്ലാഹു തുടച്ചുനീക്കുന്നു; ദാനധര്‍മങ്ങളെ അവന്‍വളര്‍ത്തുകയും ചെയ്യുന്നു. അല്ലാഹുവാകട്ടെ, മഹാപാപിയായ നന്ദികെട്ട(അഥവാ അവിശ്വാസിയായ) എല്ലാവരെയും [ഒരാളെയും] ഇഷ്ടപ്പെടുന്നതുമല്ല.
തഫ്സീർ : 276-276
View   
إِنَّ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ وَأَقَامُوا۟ ٱلصَّلَوٰةَ وَءَاتَوُا۟ ٱلزَّكَوٰةَ لَهُمْ أَجْرُهُمْ عِندَ رَبِّهِمْ وَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ﴿٢٧٧﴾
volume_up share
إِنَّ الَّذِينَ آمَنُوا = നിശ്ചയമായും വിശ്വസിച്ചവര്‍ وَعَمِلُوا = അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്തു الصَّالِحَاتِ = സല്‍ക്കര്‍മങ്ങളെ وَأَقَامُوا = അവര്‍ നിലനിറുത്തുകയുംചെയ്തു الصَّلَاةَ = നമസ്‌കാരം وَآتَوُا الزَّكَاةَ = അവര്‍ സക്കാത്ത് കൊടുക്കുകയും ചെയ്തു لَهُمْ أَجْرُهُمْ = അവര്‍ക്ക് അവരുടെ പ്രതിഫലം ഉണ്ട് عِندَ رَبِّهِمْ = അവരുടെ റബ്ബിന്‍റെ അടുക്കല്‍ وَلَا خَوْفٌ = ഒരു ഭയവുമില്ല عَلَيْهِمْ = അവരുടെ മേല്‍ وَلَا هُمْ = അവര്‍ ഇല്ലതാനും يَحْزَنُونَ = അവര്‍ വ്യസനപ്പെടുക
നിശ്ചയമായും, വിശ്വസിക്കുകയും, സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും, നമസ്‌കാരം നിലനിറുത്തുകയും, സകാത്ത് കൊടുക്കുകയും ചെയ്തവര്‍, അവര്‍ക്ക് തങ്ങളുടെ റബ്ബിന്‍റെ അടുക്കല്‍ തങ്ങളുടെ പ്രതിഫലം ഉണ്ടായിരിക്കും; അവരുടെമേല്‍ യാതൊരു ഭയവുമില്ല; അവര്‍വ്യസനപ്പെടുകയുമില്ല.
തഫ്സീർ : 277-277
View   
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱتَّقُوا۟ ٱللَّهَ وَذَرُوا۟ مَا بَقِىَ مِنَ ٱلرِّبَوٰٓا۟ إِن كُنتُم مُّؤْمِنِينَ﴿٢٧٨﴾
volume_up share
يَا أَيُّهَا الَّذِينَ آمَنُوا = ഹേ വിശ്വസിച്ചവരേ اتَّقُوا اللَّهَ = നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുവിന്‍ وَذَرُوا = നിങ്ങള്‍ വിട്ടുകളയുകയും ചെയ്യുവിന്‍ مَا بَقِيَ = ബാക്കിയായത് مِنَ الرِّبَا = പലിശയില്‍ നിന്ന് إِن كُنتُم = നിങ്ങളാകുന്നുവെങ്കില്‍ مُّؤْمِنِينَ = സത്യവിശ്വാസികള്‍
ഹേ, വിശ്വസിച്ചവരേ,നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുവിന്‍; പലിശയില്‍നിന്നും (ഈടാക്കുവാന്‍) ബാക്കിയുള്ളതിനെ നിങ്ങള്‍വിട്ടു കളയുകയും ചെയ്യുവിന്‍; നിങ്ങള്‍ സത്യവിശ്വാസികളാണെങ്കില്‍,
فَإِن لَّمْ تَفْعَلُوا۟ فَأْذَنُوا۟ بِحَرْبٍۢ مِّنَ ٱللَّهِ وَرَسُولِهِۦ ۖ وَإِن تُبْتُمْ فَلَكُمْ رُءُوسُ أَمْوَٰلِكُمْ لَا تَظْلِمُونَ وَلَا تُظْلَمُونَ﴿٢٧٩﴾
volume_up share
فَإِن لَّمْ تَفْعَلُوا = എനി നിങ്ങള്‍ ചെയ്തില്ലെങ്കില്‍ فَأْذَنُوا = എന്നാല്‍ നിങ്ങള്‍അറിഞ്ഞുകൊള്ളുക, കേട്ടറിയുക بِحَرْبٍ = ഒരു യുദ്ധത്തെ (പോരാട്ടത്തെ)പ്പറ്റി مِّنَ اللَّهِ = അല്ലാഹുവില്‍ നിന്ന് وَرَسُولِهِ = അവന്‍റെ റസൂലില്‍ നിന്നും وَإِن تُبْتُمْ = നിങ്ങള്‍ പശ്ചാത്തപിച്ചുവെങ്കില്‍ فَلَكُمْ = എന്നാല്‍ നിങ്ങള്‍ക്കുണ്ട് رُءُوسُ أَمْوَالِكُمْ = നിങ്ങളുടെ സ്വത്തുക്കളുടെ മൂലധനം, അസ്സല്‍ മുതല്‍ لَا تَظْلِمُونَ = നിങ്ങള്‍ അക്രമിക്കുകയില്ല (അക്രമിച്ചുകൂടാ) وَلَا تُظْلَمُونَ = നിങ്ങള്‍ അക്രമിക്കപ്പെടുകയുമില്ല (അക്രമിക്കപ്പെട്ടുകൂടാ)
എനി, നിങ്ങള്‍ (അങ്ങനെ)ചെയ്തില്ലെങ്കില്‍, അല്ലാഹുവിങ്കല്‍നിന്നും, അവന്‍റെ റസൂലില്‍ നിന്നുമുള്ള ഒരു (ഭയങ്കര) യുദ്ധത്തെപ്പറ്റി നിങ്ങള്‍ അറിഞ്ഞിരിക്കുവിന്‍! നിങ്ങള്‍ പശ്ചാത്തപിച്ചുവെങ്കിലോ,നിങ്ങളുടെ മൂലധനങ്ങള്‍ നിങ്ങള്‍ക്കുണ്ടായിരിക്കും; നിങ്ങള്‍ അക്രമംചെയ്കയുമില്ല, നിങ്ങളോട് അക്രമംചെയ്യപ്പെടുകയുമില്ല (എന്ന നിലക്ക്).
وَإِن كَانَ ذُو عُسْرَةٍۢ فَنَظِرَةٌ إِلَىٰ مَيْسَرَةٍۢ ۚ وَأَن تَصَدَّقُوا۟ خَيْرٌۭ لَّكُمْ ۖ إِن كُنتُمْ تَعْلَمُونَ﴿٢٨٠﴾
volume_up share
وَإِن كَانَ = ഉണ്ടായെങ്കില്‍ ذُو عُسْرَةٍ = വല്ല ഞെരുക്കക്കാരനും فَنَظِرَةٌ = എന്നാല്‍ നോക്കല്‍(കാത്തിരിക്കല്‍) إِلَىٰ مَيْسَرَةٍ = ഒരു സൗകര്യം (സാധ്യത- എളുപ്പം) വരെ وَأَن تَصَدَّقُوا = നിങ്ങള്‍ ധര്‍മമാക്കല്‍ (വിട്ടുകൊടുക്കല്‍) خَيْرٌ لَّكُمْ = നിങ്ങള്‍ക്ക് ഉത്തമമാകുന്നു إِن كُنتُمْ = നിങ്ങള്‍ ആകുന്നുവെങ്കില്‍ تَعْلَمُونَ = നിങ്ങള്‍ അറിയും
വല്ല ഞെരുക്കക്കാരനും ഉണ്ടായെങ്കില്‍, ഒരു സൗകര്യം (ഉണ്ടാകുന്ന ത്) വരെ കാത്തിരിക്കലാണ്(വേണ്ടത്).നിങ്ങള്‍ ധര്‍മമാ(ക്കി വിട്ടുകൊടു)ക്കലാവട്ടെ, നിങ്ങള്‍ക്ക് ഉത്തമവുമാകുന്നു; നിങ്ങള്‍ക്ക് അറിയാവുന്നതാണെങ്കില്‍!
وَٱتَّقُوا۟ يَوْمًۭا تُرْجَعُونَ فِيهِ إِلَى ٱللَّهِ ۖ ثُمَّ تُوَفَّىٰ كُلُّ نَفْسٍۢ مَّا كَسَبَتْ وَهُمْ لَا يُظْلَمُونَ﴿٢٨١﴾
volume_up share
وَاتَّقُوا = നിങ്ങള്‍സൂക്ഷിക്കുകയും ചെയ്യുവിന്‍ يَوْمًا = ഒരു ദിവസത്തെ تُرْجَعُونَ فِيهِ = അതില്‍ നിങ്ങള്‍ മടക്കപ്പെടും إِلَى اللَّهِ = അല്ലാഹുവിങ്കലേക്ക് ثُمَّ تُوَفَّىٰ = പിന്നെ നിറവേറ്റപ്പെടും, പൂര്‍ത്തിയായി കൊടുക്കപ്പെടും كُلُّ نَفْسٍ = എല്ലാ ദേഹത്തിനും, ആത്മാവിനും مَّا كَسَبَتْ = അത് സമ്പാദിച്ചത് وَهُمْ = അവരാകട്ടെ, അവര്‍ لَا يُظْلَمُونَ = അക്രമം (അനീതി) ചെയ്യെപ്പടുകയില്ല
നിങ്ങള്‍ അല്ലാഹുവിങ്കലേക്ക് മടക്കപ്പെടുന്നതായ ദിവസത്തെ നിങ്ങള്‍ സൂക്ഷിക്കുകയുംചെയ്യുവിന്‍. പിന്നെ, എല്ലാ (ഓരോ)ദേഹത്തിനും അത് സമ്പാദിച്ചുണ്ടാക്കിയത് [അതിന്‍റെ പ്രതിഫലം] നിറവേറ്റിക്കൊടുക്കപ്പെടുന്നതാണ്. അവരാകട്ടെ, അക്രമം ചെയ്യപ്പെടുകയില്ലതാനും.
തഫ്സീർ : 278-281
View   
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِذَا تَدَايَنتُم بِدَيْنٍ إِلَىٰٓ أَجَلٍۢ مُّسَمًّۭى فَٱكْتُبُوهُ ۚ وَلْيَكْتُب بَّيْنَكُمْ كَاتِبٌۢ بِٱلْعَدْلِ ۚ وَلَا يَأْبَ كَاتِبٌ أَن يَكْتُبَ كَمَا عَلَّمَهُ ٱللَّهُ ۚ فَلْيَكْتُبْ وَلْيُمْلِلِ ٱلَّذِى عَلَيْهِ ٱلْحَقُّ وَلْيَتَّقِ ٱللَّهَ رَبَّهُۥ وَلَا يَبْخَسْ مِنْهُ شَيْـًۭٔا ۚ فَإِن كَانَ ٱلَّذِى عَلَيْهِ ٱلْحَقُّ سَفِيهًا أَوْ ضَعِيفًا أَوْ لَا يَسْتَطِيعُ أَن يُمِلَّ هُوَ فَلْيُمْلِلْ وَلِيُّهُۥ بِٱلْعَدْلِ ۚ وَٱسْتَشْهِدُوا۟ شَهِيدَيْنِ مِن رِّجَالِكُمْ ۖ فَإِن لَّمْ يَكُونَا رَجُلَيْنِ فَرَجُلٌۭ وَٱمْرَأَتَانِ مِمَّن تَرْضَوْنَ مِنَ ٱلشُّهَدَآءِ أَن تَضِلَّ إِحْدَىٰهُمَا فَتُذَكِّرَ إِحْدَىٰهُمَا ٱلْأُخْرَىٰ ۚ وَلَا يَأْبَ ٱلشُّهَدَآءُ إِذَا مَا دُعُوا۟ ۚ وَلَا تَسْـَٔمُوٓا۟ أَن تَكْتُبُوهُ صَغِيرًا أَوْ كَبِيرًا إِلَىٰٓ أَجَلِهِۦ ۚ ذَٰلِكُمْ أَقْسَطُ عِندَ ٱللَّهِ وَأَقْوَمُ لِلشَّهَـٰدَةِ وَأَدْنَىٰٓ أَلَّا تَرْتَابُوٓا۟ ۖ إِلَّآ أَن تَكُونَ تِجَـٰرَةً حَاضِرَةًۭ تُدِيرُونَهَا بَيْنَكُمْ فَلَيْسَ عَلَيْكُمْ جُنَاحٌ أَلَّا تَكْتُبُوهَا ۗ وَأَشْهِدُوٓا۟ إِذَا تَبَايَعْتُمْ ۚ وَلَا يُضَآرَّ كَاتِبٌۭ وَلَا شَهِيدٌۭ ۚ وَإِن تَفْعَلُوا۟ فَإِنَّهُۥ فُسُوقٌۢ بِكُمْ ۗ وَٱتَّقُوا۟ ٱللَّهَ ۖ وَيُعَلِّمُكُمُ ٱللَّهُ ۗ وَٱللَّهُ بِكُلِّ شَىْءٍ عَلِيمٌۭ﴿٢٨٢﴾
volume_up share
يَا أَيُّهَا الَّذِينَ آمَنُوا = ഹേ വിശ്വസിച്ചവരേ إِذَا تَدَايَنتُم = നിങ്ങളന്യോന്യം കടമിടപാടുകള്‍ നടത്തിയാല്‍ بِدَيْنٍ = വല്ല കടത്തെ (കടമിടപാടിനെ)യും إِلَىٰ أَجَلٍ = ഒരവധിവരേക്ക് مُّسَمًّى = പേരുപറയപ്പെട്ട (നിര്‍ണയിക്കപ്പെട്ട) فَاكْتُبُوهُ = എന്നാലത് നിങ്ങള്‍ എഴുതുവിന്‍ وَلْيَكْتُب = എഴുതുകയും ചെയ്യട്ടെ بَّيْنَكُمْ = നിങ്ങള്‍ക്കിടയില്‍ كَاتِبٌ = ഒരെഴുത്തുകാരന്‍ بِالْعَدْلِ = നീതിയനുസരിച്ച് وَلَا يَأْبَ = വിസമ്മതിക്കുകയും ചെയ്യരുത് كَاتِبٌ = ഒരെഴുത്തുകാരനും أَن يَكْتُبَ = എഴുതുവാന്‍ كَمَا عَلَّمَهُ = അവനെ പഠിപ്പിച്ചതുപോലെ اللَّهُ = അല്ലാഹു فَلْيَكْتُبْ = അങ്ങനെ അവന്‍ എഴുതട്ടെ وَلْيُمْلِلِ = വാചകം പറഞ്ഞുകൊടുക്കുകയും ചെയ്യട്ടെ الَّذِي = യാതൊരുവന്‍ عَلَيْهِ الْحَقُّ = അവന്‍റെ മേലാണ് കടബാദ്ധ്യത وَلْيَتَّقِ = അവന്‍ സൂക്ഷിക്കുകയും ചെയ്യട്ടെ اللَّهَ رَبَّهُ = അവന്‍റെ റബ്ബായ അല്ലാഹുവിനെ وَلَا يَبْخَسْ = അവന്‍ കുറവ് വരുത്തുക (നഷ്ടപ്പെടുത്തുക)യും അരുത് مِنْهُ شَيْئًا = അതില്‍നിന്ന് യാതൊന്നും فَإِن كَانَ = എനി ആയിരുന്നെങ്കില്‍ الَّذِي = യാതൊരുവന്‍ عَلَيْهِ الْحَقُّ = അവന്‍റെ മേലാണ്കടബാധ്യത سَفِيهًا = വിഡ്ഢി أَوْ ضَعِيفًا = അല്ലെങ്കില്‍ ദുര്‍ബലന്‍ أَوْ لَا يَسْتَطِيعُ = അല്ലെങ്കില്‍ അവന് സാധിക്കുകയില്ല أَن يُمِلَّ هُوَ = അവന്‍ (തന്നെ) വാചകം പറയുവാന്‍ فَلْيُمْلِلْ = എന്നാല്‍ വാചകം പറഞ്ഞുകൊടുക്കട്ടെ وَلِيُّهُ = അവന്‍റെ കൈകാര്യക്കാരന്‍ بِالْعَدْلِ = നീതിയനുസരിച്ച് وَاسْتَشْهِدُوا = നിങ്ങള്‍ സാക്ഷ്യം ആവശ്യപ്പെടുകയുംചെയ്യുവിന്‍ شَهِيدَيْنِ = രണ്ടു സാക്ഷികളോട് مِن رِّجَالِكُمْ = നിങ്ങളുടെ പുരുഷന്‍മാരില്‍ നിന്ന് فَإِن لَّمْ يَكُونَا = എനി അവര്‍ രണ്ടുപേര്‍ ആയില്ലെങ്കില്‍ رَجُلَيْنِ = രണ്ടു പുരുഷന്‍മാര്‍ فَرَجُلٌ = എന്നാല്‍ ഒരു പുരുഷന്‍ وَامْرَأَتَانِ = രണ്ട് സ്ത്രീകളും مِمَّن تَرْضَوْنَ = നിങ്ങള്‍ തൃപ്തിപ്പെടുന്നവരില്‍ പെട്ട مِنَ الشُّهَدَاءِ = സാക്ഷികളില്‍ നിന്ന് أَن تَضِلَّ = പിഴവ്പറ്റുന്നതിന് إِحْدَاهُمَا = അവര്‍ രണ്ടില്‍ ഒരുവള്‍ക്ക് فَتُذَكِّرَ = അപ്പോള്‍ ഓര്‍മപ്പെടുത്തുകയും إِحْدَاهُمَا = രണ്ടിലൊരുവള്‍ الْأُخْرَىٰ = മറ്റേവളെ وَلَا يَأْبَ = വിസമ്മതിക്കുകയും ചെയ്യരുത് الشُّهَدَاءُ = സാക്ഷികള്‍ إِذَا مَا دُعُوا = അവര്‍ വിളിക്ക (ക്ഷണിക്ക)പ്പെട്ടാല്‍ وَلَا تَسْأَمُوا = നിങ്ങള്‍ മടിക്കുക (വൈമനസ്യം കാണിക്കുക)യും അരുത് أَن تَكْتُبُوهُ = അതെഴുതുവാന്‍ صَغِيرًا = ചെറുത് (ആവട്ടെ) أَوْ كَبِيرًا = അല്ലെങ്കില്‍ വലുത് (ആവട്ടെ) إِلَىٰ أَجَلِهِ = അതിന്‍റെ അവധിവരെ ذَٰلِكُمْ = അത് (നിങ്ങളോട് പറഞ്ഞതൊക്കെ) أَقْسَطُ = കൂടുതല്‍ നീതിപൂര്‍വമാണ് عِندَ اللَّهِ = അല്ലാഹുവിന്‍റെ അടുക്കല്‍ وَأَقْوَمُ = അധികംബലം നല്‍കുന്നതും, കൂടുതല്‍ ചൊവ്വായതും لِلشَّهَادَةِ = സാക്ഷ്യത്തിന് وَأَدْنَىٰ = കൂടുതല്‍ അടുപ്പമുള്ളതും (സൗകര്യപ്പെട്ടതും) أَلَّا تَرْتَابُوا = നിങ്ങള്‍ക്ക് സംശയമുണ്ടാകാതിരിക്കുന്നതിന് إِلَّا أَن تَكُونَ = അതായിരുന്നാലൊഴികെ تِجَارَةً = ഒരു കച്ചവടം (ഇടപാട്) حَاضِرَةً = റൊക്കമായ تُدِيرُونَهَا = നിങ്ങള്‍ അതിനെ നിയന്ത്രിക്കുന്നു بَيْنَكُمْ = നിങ്ങള്‍ക്കിടയില്‍ فَلَيْسَ عَلَيْكُمْ = അപ്പോള്‍ നിങ്ങളുടെ മേല്‍ ഇല്ല جُنَاحٌ = തെറ്റ്, ഒരു തെറ്റും أَلَّا تَكْتُبُوهَا = നിങ്ങളത് എഴുതാതിരിക്കുന്നതിന് وَأَشْهِدُوا = നിങ്ങള്‍ സാക്ഷി നിറുത്തുകയും ചെയ്യുവിന്‍ إِذَا تَبَايَعْتُمْ = നിങ്ങളന്യോന്യം വില്‍പന (ക്രയവിക്രയം) നടത്തിയാല്‍ وَلَا يُضَارَّ = ദ്രോഹിക്കപ്പെടുകയും അരുത്, ദ്രോഹിക്കുകയുമരുത് كَاتِبٌ = വല്ല എഴുത്തുകാരനും وَلَا شَهِيدٌ = വല്ല സാക്ഷിയും അരുത് وَإِن تَفْعَلُوا = നിങ്ങള്‍ ചെയ്യുന്നുവെങ്കിലോ فَإِنَّهُ فُسُوقٌ = എന്നാലത് ധിക്കാരമാണ്, തോന്നിയവാസമായിരിക്കും بِكُمْ = നിങ്ങളിലുള്ള وَاتَّقُوا = നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുവിന്‍ اللَّهَ = അല്ലാഹുവിനെ وَيُعَلِّمُكُمُ = നിങ്ങളെ പഠിപ്പിക്കുന്നു اللَّهُ = അല്ലാഹു وَاللَّهُ = അല്ലാഹുവാകട്ടെ بِكُلِّ شَيْءٍ = എല്ലാകാര്യത്തെ (വസ്തുവെ) പറ്റിയും عَلِيمٌ = അറിയുന്നവനാണ്
ഹേ, വിശ്വസിച്ചവ രേ, നിങ്ങളൊരു നിര്‍ണയിക്കപ്പെട്ട അവധിവരേക്ക് (കാലം വെച്ചുകൊണ്ട്)അന്യോന്യം വല്ല കടമിടപാടും നടത്തിയാല്‍, നിങ്ങളത് എഴുതിവെക്കുവിന്‍. ഒരെഴുത്തുകാരന്‍ നിങ്ങള്‍ക്കിടയില്‍ നീതിയനുസരിച്ച് (അത്) എഴുതുകയും ചെയ്തുകൊള്ളട്ടെ, ഒരെഴുത്തുകാരനും (തന്നെ) അവന് അല്ലാഹു പഠിപ്പിച്ചു കൊടുത്തതുപോലെ, (അത്) എഴുതുവാന്‍വിസമ്മതിക്കുകയും അരുത്, അങ്ങനെ, അവന്‍ എഴുതിക്കൊള്ളട്ടെ; യാതൊരുവന്‍റെ മേലാണോ കടബാദ്ധ്യത ഉണ്ടായിരിക്കുന്നത് അവന്‍വാചകം പറഞ്ഞുകൊടുക്കുകയും, തന്‍റെ റബ്ബായ അല്ലാഹുവിനെ അവന്‍സൂക്ഷിക്കകയും ചെയ്യട്ടെ. അതില്‍നിന്ന് അവന്‍ ഒരു വസ്തുവും കുറവ് വരുത്തുകയും അരുത്. എനി, കടബാദ്ധ്യതയുള്ളവന്‍ ഒരുഭോഷനോ, അല്ലെങ്കില്‍ ദുര്‍ബലനോ,അല്ലെങ്കില്‍ അവന്ന് (സ്വന്തം നിലക്ക്)വാചകം പറഞ്ഞു കൊടുക്കുവാന്‍സാധിക്കാതെയോ ആയിരുന്നെങ്കില്‍, അപ്പോള്‍ അവന്‍റെ കൈകാര്യക്കാരന്‍ നീതിപൂര്‍വം വാചകം പറഞ്ഞുകൊടുത്തുകൊള്ളട്ടെ. നിങ്ങളുടെ പുരുഷന്‍മാരില്‍നിന്നുള്ള രണ്ട് സാക്ഷികളോട്നിങ്ങള്‍ സാക്ഷ്യം (വഹിക്കുവാന്‍)ആവശ്യപ്പെടുകയും ചെയ്യുവിന്‍. എനി, അവര്‍ (രണ്ട് സാക്ഷികള്‍)പുരുഷന്‍മാരില്ലെങ്കില്‍, സാക്ഷികളായി നിങ്ങള്‍ തൃപ്തിപ്പെടുന്നവരില്‍നിന്ന് ഒരു പുരുഷനും, രണ്ട് സ്ത്രീകളും (ആവട്ടെ); അവര്‍ രണ്ടിലൊരുവള്‍ക്ക് പിഴവ് പറ്റുകയും, അപ്പോള്‍ അവരിലൊരുവള്‍ മറ്റെവളെ ഓര്‍മിപ്പിക്കുകയും ചെയ്യുന്നതിന് (വേണ്ടി.) സാക്ഷികള്‍ (സാക്ഷ്യത്തിന്)വിളിക്കപ്പെടുമ്പോള്‍ അവര്‍ വിസമ്മതിക്കുകയും ചെയ്യരുത്. ചെറുതാകട്ടെ, വലുതാകട്ടെ അത് അതിന്‍റെ അവധിവരെ എഴുതിവെക്കുവാന്‍ നിങ്ങള്‍ മടിക്കുകയുംചെയ്യരുത്. അതൊക്കെ, അല്ലാഹുവിന്‍റെ അടുക്കല്‍ കൂടുതല്‍ നീതി പൂര്‍വ്വകമായതും, സാക്ഷ്യത്തിന് കൂടുതല്‍ ബലം നല്‍കുന്നതും, നിങ്ങള്‍ സന്ദേഹപ്പെടാതിരിക്കുവാന്‍ കൂടുതല്‍ അടുപ്പ[സൗകര്യ] മായതുമാകുന്നു ;നിങ്ങള്‍ക്കിടയില്‍ നിങ്ങള്‍ നടത്തുന്നവല്ല റൊക്കക്കച്ചവടവും [ഇടപാടും] ആയാലൊഴികെ; അപ്പോള്‍, അത് എഴുതിവെക്കാതിരിക്കുന്നതിന് നിങ്ങളുടെ മേല്‍ തെറ്റില്ല. നിങ്ങളന്യോന്യം വില്‍പന [കൊള്ളക്കൊടുക്കല്‍] നടത്തുമ്പോള്‍ നിങ്ങള്‍ സാക്ഷി നിറുത്തുകയും ചെയ്യുവിന്‍, ഒരു എഴുത്തുകാരനാകട്ടെ, ഒരു സാക്ഷിയാകട്ടെ, ദ്രോഹിക്കപ്പെടുകയും ചെയ്യരുത്. നിങ്ങള്‍ (അങ്ങനെ) ചെയ്യുന്നുവെങ്കിലോ, അത് നിങ്ങളിലുള്ള ധിക്കാരമായിരിക്കും. നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്തുകൊള്ളുവിന്‍. അല്ലാഹു നിങ്ങള്‍ക്ക്പഠിപ്പിച്ചു തരുകയാണ്. അല്ലാഹുവാകട്ടെ, എല്ലാ കാര്യെത്തക്കുറിച്ചും അറിയുന്നവനാകുന്നു.
തഫ്സീർ : 282-282
View   
وَإِن كُنتُمْ عَلَىٰ سَفَرٍۢ وَلَمْ تَجِدُوا۟ كَاتِبًۭا فَرِهَـٰنٌۭ مَّقْبُوضَةٌۭ ۖ فَإِنْ أَمِنَ بَعْضُكُم بَعْضًۭا فَلْيُؤَدِّ ٱلَّذِى ٱؤْتُمِنَ أَمَـٰنَتَهُۥ وَلْيَتَّقِ ٱللَّهَ رَبَّهُۥ ۗ وَلَا تَكْتُمُوا۟ ٱلشَّهَـٰدَةَ ۚ وَمَن يَكْتُمْهَا فَإِنَّهُۥٓ ءَاثِمٌۭ قَلْبُهُۥ ۗ وَٱللَّهُ بِمَا تَعْمَلُونَ عَلِيمٌۭ﴿٢٨٣﴾
volume_up share
وَإِن كُنتُمْ = നിങ്ങളായിരുന്നാല്‍ عَلَىٰ سَفَرٍ = വല്ല യാത്രയിലും وَلَمْ تَجِدُوا = നിങ്ങള്‍ക്ക് കിട്ടിയതുമില്ല كَاتِبًا = ഒരെഴുത്തുകാരനെ فَرِهَانٌ = എന്നാല്‍ പണയംനല്‍കുക, പണയങ്ങള്‍ مَّقْبُوضَةٌ = കൈവശം നല്‍കപ്പെടുന്ന فَإِنْ أَمِنَ = എനി വിശ്വസിച്ചെങ്കില്‍ بَعْضُكُم = നിങ്ങളില്‍ ചിലര്‍ بَعْضًا = ചിലരെ فَلْيُؤَدِّ = എന്നാല്‍ നിര്‍വഹിച്ചു(പാലിച്ചു) കൊള്ളട്ടെ الَّذِي اؤْتُمِنَ = വിശ്വാസമര്‍പ്പിക്കപ്പെട്ടവന്‍ أَمَانَتَهُ = തന്‍റെ വിശ്വസ്തത وَلْيَتَّقِ = അവന്‍ സൂക്ഷിച്ചു കൊള്ളട്ടെ اللَّهَ رَبَّهُ = തന്‍റെ റബ്ബായ അല്ലാഹുവിനെ وَلَا تَكْتُمُوا = നിങ്ങള്‍ ഒളിച്ചു (മറച്ചു- മൂടി) വെക്കുകയും അരുത് الشَّهَادَةَ = സാക്ഷ്യത്തെ وَمَن يَكْتُمْهَا = ആരെങ്കിലും അതിനെ മറച്ചുവെക്കുന്ന പക്ഷം فَإِنَّهُ = എന്നാല്‍ നിശ്ചയമായും അവന്‍ آثِمٌ قَلْبُهُ = അവന്‍റെ ഹൃദയം പാപിയായവനാണ് وَاللَّهُ = അല്ലാഹുവാകട്ടെ بِمَا تَعْمَلُونَ = നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി عَلِيمٌ = അറിയുന്നവനാണ്
നിങ്ങള്‍ വല്ല യാത്രയിലുമായിരിക്കുകയും, നിങ്ങള്‍ക്ക് ഒരെഴുത്തുകാരനെ കിട്ടാതിരിക്കുകയുമാണെങ്കില്‍, അപ്പോള്‍, കൈവശംനല്‍കപ്പെടുന്ന പണയങ്ങള്‍ (കൊടുക്കേണ്ടതാണ്) എനി, നിങ്ങളില്‍ ചിലര്‍ ചിലരെ വിശ്വസിച്ചുവെങ്കില്‍ അപ്പോള്‍വിശ്വാസമര്‍പ്പിക്കപ്പെട്ടവന്‍ തന്‍റെവിശ്വാസ്യത നിര്‍വഹിച്ചു [പാലിച്ചു] കൊള്ളട്ടെ; അവന്‍ തന്‍റെ റബ്ബിനെ സൂക്ഷിച്ചും കൊള്ളട്ടെ; നിങ്ങള്‍ സാക്ഷ്യത്തെ (നിറവേറ്റാതെ) മറച്ചുവെക്കുകയും ചെയ്യരുത്.ആരെങ്കിലും അതിനെ മറച്ചുവെക്കുന്നപക്ഷം, അവന്‍, ഹൃദയം പാപിയായവനാകുന്നു. അല്ലാഹുവാകട്ടെ,നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റിഅറിയുന്നവനുമാണ്.
തഫ്സീർ : 283-283
View   
لِّلَّهِ مَا فِى ٱلسَّمَـٰوَٰتِ وَمَا فِى ٱلْأَرْضِ ۗ وَإِن تُبْدُوا۟ مَا فِىٓ أَنفُسِكُمْ أَوْ تُخْفُوهُ يُحَاسِبْكُم بِهِ ٱللَّهُ ۖ فَيَغْفِرُ لِمَن يَشَآءُ وَيُعَذِّبُ مَن يَشَآءُ ۗ وَٱللَّهُ عَلَىٰ كُلِّ شَىْءٍۢ قَدِيرٌ﴿٢٨٤﴾
volume_up share
لِّلَّهِ = അല്ലാഹുവിനാണ്, അല്ലാഹുവിന്‍റെതാണ് مَا فِي السَّمَاوَاتِ = ആകാശങ്ങളിലുള്ളത് وَمَا فِي الْأَرْضِ = ഭൂമിയിലുള്ളതും وَإِن تُبْدُوا = നിങ്ങള്‍ വെളിവാക്കുന്നപക്ഷം,വ്യക്തമാക്കുന്നുവെങ്കില്‍ مَا فِي أَنفُسِكُمْ = നിങ്ങളുടെ സ്വന്തങ്ങളില്‍ (മനസ്സുകളില്‍)ഉള്ളത് أَوْ تُخْفُوهُ = അല്ലെങ്കില്‍ അതിനെ നിങ്ങള്‍ മറച്ചുവെക്കുന്നുവെങ്കില്‍ يُحَاسِبْكُم بِهِ = അതിനെപ്പറ്റി നിങ്ങളെ വിചാരണ ചെയ്യും اللَّهُ = അല്ലാഹു فَيَغْفِرُ = എന്നിട്ട്അവന്‍ പൊറുത്തു കൊടുക്കും لِمَن يَشَاءُ = അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് وَيُعَذِّبُ = അവന്‍ ശിക്ഷിക്കുകയും ചെയ്യും مَن يَشَاءُ = അവന്‍ ഉദ്ദേശിക്കുന്നവരെ وَاللَّهُ = അല്ലാഹു, അല്ലാഹുവാകട്ടെ عَلَىٰ كُلِّ شَيْءٍ = എല്ലാ കാര്യത്തിനും قَدِيرٌ = കഴിവുള്ളവനാകുന്നു
അല്ലാഹുവിനുള്ളതാണ് ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും(എല്ലാം). നിങ്ങളുടെ മനസ്സുകളിലുള്ളതിനെ നിങ്ങള്‍ വെളിവാക്കുകയോ, അല്ലെങ്കില്‍ അതിനെ നിങ്ങള്‍ മറച്ചുവെക്കുകയോ ചെയ്താലും അല്ലാഹു അതിനെപ്പറ്റിനിങ്ങളെ വിചാരണ ചെയ്യുന്നതാണ്. എന്നിട്ട് അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കുകയും, അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ ശിക്ഷിക്കുകയും ചെയ്യും. അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു.
തഫ്സീർ : 284-284
View   
ءَامَنَ ٱلرَّسُولُ بِمَآ أُنزِلَ إِلَيْهِ مِن رَّبِّهِۦ وَٱلْمُؤْمِنُونَ ۚ كُلٌّ ءَامَنَ بِٱللَّهِ وَمَلَـٰٓئِكَتِهِۦ وَكُتُبِهِۦ وَرُسُلِهِۦ لَا نُفَرِّقُ بَيْنَ أَحَدٍۢ مِّن رُّسُلِهِۦ ۚ وَقَالُوا۟ سَمِعْنَا وَأَطَعْنَا ۖ غُفْرَانَكَ رَبَّنَا وَإِلَيْكَ ٱلْمَصِيرُ﴿٢٨٥﴾
volume_up share
آمَنَ الرَّسُولُ = റസൂല്‍ വിശ്വസിച്ചിരിക്കുന്നു بِمَا أُنزِلَ = അവതരിപ്പിക്ക (ഇറക്ക)പ്പെട്ടതില്‍ إِلَيْهِ = അദ്ദേഹത്തിന് مِن رَّبِّهِ = തന്‍റെ റബ്ബില്‍നിന്ന് وَالْمُؤْمِنُونَ = സത്യവിശ്വാസികളും كُلٌّ آمَنَ = എല്ലാവരും വിശ്വസിച്ചിരിക്കുന്നു بِاللَّهِ = അല്ലാഹുവില്‍ وَمَلَائِكَتِهِ = അവന്‍റെ മലക്കുകളിലും وَكُتُبِهِ = അവന്‍റെ (വേദ) ഗ്രന്ഥങ്ങളിലും وَرُسُلِهِ = അവന്‍റെറസൂലുകളിലും, ദൂതന്‍മാരിലും لَا نُفَرِّقُ = ഞങ്ങള്‍ വ്യത്യാസം കല്‍പ്പിക്കുകയില്ല بَيْنَ أَحَدٍ = ഒരാള്‍ക്കിടയിലും مِّن رُّسُلِهِ = അവന്‍റെ റസൂലുകളില്‍ നിന്ന് وَقَالُوا = അവര്‍ പറയുകയും ചെയ്തു, പറയുന്നു سَمِعْنَا = ഞങ്ങള്‍ കേട്ടു وَأَطَعْنَا = ഞങ്ങള്‍ അനുസരിക്കുകയും ചെയ്തു غُفْرَانَكَ = നിന്‍റെ പൊറുക്കല്‍ رَبَّنَا = ഞങ്ങളുടെ രക്ഷിതാവേ وَإِلَيْكَ = നിന്നിലേക്ക് തന്നെയാണ് الْمَصِيرُ = തിരിച്ചുവരവ്, പര്യവസാനം
റസൂലിന്ന് അദ്ദേഹത്തിന്‍റെ റബ്ബിങ്കല്‍നിന്ന് അവതരിപ്പിക്കപ്പെട്ടതില്‍, അദ്ദേഹവും സത്യവിശ്വാസികളും വിശ്വസിച്ചിരിക്കുന്നു. എല്ലാവരും (തന്നെ) അല്ലാഹുവിലും, അവന്‍റെ മലക്കുകളി ലും, അവന്‍റെ വേദഗ്രന്ഥങ്ങളിലും,അവന്‍റെ റസൂലുകളിലും വിശ്വസിച്ചിരിക്കുന്നു. അവന്‍റെ റസൂലുകളില്‍ ഒരാള്‍ക്കിടയിലും ഞങ്ങള്‍ വ്യത്യാസം കാണിക്കുകയില്ല. (ഇതാണവരുടെ നില). അവര്‍ പറയുകയും ചെയ്യുന്നു :"ഞങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു; നിന്‍റെപൊറുക്കല്‍- (അതാണ് ഞങ്ങള്‍തേടുന്നത്)- ഞങ്ങളുടെ റബ്ബേ, നിന്‍റെ അടുക്കലേക്കത്രെ തിരിച്ചുവരവും."
لَا يُكَلِّفُ ٱللَّهُ نَفْسًا إِلَّا وُسْعَهَا ۚ لَهَا مَا كَسَبَتْ وَعَلَيْهَا مَا ٱكْتَسَبَتْ ۗ رَبَّنَا لَا تُؤَاخِذْنَآ إِن نَّسِينَآ أَوْ أَخْطَأْنَا ۚ رَبَّنَا وَلَا تَحْمِلْ عَلَيْنَآ إِصْرًۭا كَمَا حَمَلْتَهُۥ عَلَى ٱلَّذِينَ مِن قَبْلِنَا ۚ رَبَّنَا وَلَا تُحَمِّلْنَا مَا لَا طَاقَةَ لَنَا بِهِۦ ۖ وَٱعْفُ عَنَّا وَٱغْفِرْ لَنَا وَٱرْحَمْنَآ ۚ أَنتَ مَوْلَىٰنَا فَٱنصُرْنَا عَلَى ٱلْقَوْمِ ٱلْكَـٰفِرِينَ﴿٢٨٦﴾
volume_up share
لَا يُكَلِّفُ اللَّهُ = അല്ലാഹു ശാസിക്കുകയില്ല, നിര്‍ബന്ധിക്കുകയില്ല, കീര്‍ത്തിക്കുകയില്ല نَفْسًا = ഒരു ആത്മാവിനോടും (ആളോടും- വ്യക്തിയോടും) إِلَّا وُسْعَهَا = അതിന്‍റെനിവൃത്തി (സൗകര്യം- കഴിവ്) അല്ലാതെ لَهَا = അതിനാണ്, അതിനുണ്ടായിരിക്കും, അതിന്റേതാണ് مَا كَسَبَتْ = അത് സമ്പാദിച്ചത് وَعَلَيْهَا = അതിന്‍റെ മേലും തന്നെ, അതിനെത്തന്നെ مَا اكْتَسَبَتْ = അത് സമ്പാദിച്ചുകൂട്ടിയത് رَبَّنَا = ഞങ്ങളുടെ റബ്ബേ لَا تُؤَاخِذْنَا = ഞങ്ങളെ നീ പിടികൂടരുതേ إِن نَّسِينَا = ഞങ്ങള്‍ മറന്നുപോയെങ്കില്‍ أَوْ أَخْطَأْنَا = അല്ലെങ്കില്‍ ഞങ്ങള്‍ അബദ്ധം ചെയ്‌തെങ്കില്‍ رَبَّنَا = ഞങ്ങളുടെ റബ്ബേ وَلَا تَحْمِلْ = നീ ചുമത്തുകയും ചെയ്യരുതേ عَلَيْنَا = ഞങ്ങളുടെ മേല്‍, ഞങ്ങള്‍ക്ക് إِصْرًا = ഭാരം (ഞെരുക്കം) كَمَا حَمَلْتَهُ = നീ അത് ചുമത്തിയതുപോലെ عَلَى الَّذِينَ = യാതൊരുവരുടെമേല്‍ مِن قَبْلِنَا = ഞങ്ങളുടെ മുമ്പുള്ള رَبَّنَا = ഞങ്ങളുടെ റബ്ബേ وَلَا تُحَمِّلْنَا = ഞങ്ങളെ നീ വഹിപ്പിക്കുകയും ചെയ്യരുതേ مَا = യാതൊന്നിനെ لَا طَاقَةَ = കഴിവില്ല, സാധിപ്പില്ല لَنَا بِهِ = ഞങ്ങള്‍ക്ക്അതിന് وَاعْفُ عَنَّا = ഞങ്ങളെക്കുറിച്ച (ഞങ്ങള്‍ക്ക്) നീ മാപ്പ് നല്‍കുകയും വേണമേ وَاغْفِرْ لَنَا = ഞങ്ങള്‍ക്ക് നീ പൊറുത്തു തരുകയും വേണമേ وَارْحَمْنَا = ഞങ്ങളോട് നീകരുണ ചെയ്യുകയും, കൃപ കാണിക്കുകയും വേണമേ أَنتَ مَوْلَانَا = നീ ഞങ്ങളുടെ യജമാനനാകുന്നു, തമ്പുരാനാണ് فَانصُرْنَا = ആകയാല്‍ ഞങ്ങളെ നീ സഹായിക്കണേ عَلَى الْقَوْمِ = ജനങ്ങളുടെ മേല്‍ (എതിരെ) الْكَافِرِينَ = അവിശ്വാസികളായ
ഒരു ആത്മാവിനോടും [ഒരുവ്യക്തിയോടും] അതിന് നിവൃത്തിയുള്ളതല്ലാതെ അല്ലാഹു ശാസിക്കുകയില്ല.അത് സമ്പാദിച്ചത് (നന്മ) അതിന് തന്നെയായിരിക്കും; അത് സമ്പാദിച്ചു (തിന്മ) കൂട്ടിയതും അതിന്‍റെ മേല്‍തന്നെയായിരിക്കും. (പ്രാര്‍ത്ഥിക്കുക:) "ഞങ്ങളുടെ റബ്ബേ! ഞങ്ങള്‍ മറന്നു പോകുകയോ, ഞങ്ങള്‍ അബദ്ധം ചെയ്യുകയോ ചെയ്തുവെങ്കില്‍ നീ ഞങ്ങളെ പിടികൂടരുതേ! [ശിക്ഷാ നടപടി എടുക്കരുതേ!] ഞങ്ങളുടെ റബ്ബേ! ഞങ്ങളുടെ മുമ്പുള്ളവരുടെ മേല്‍ നീ ചുമത്തിയതു പോലെ, ഞങ്ങളുടെ മേല്‍ നീ ഭാരം ചുമത്തുകയും ചെയ്യരുതേ! ഞങ്ങളുടെ റബ്ബേ! ഞങ്ങള്‍ക്ക്സാധ്യതയില്ലാത്തത് ഞങ്ങളെ (ക്കൊണ്ട്) നീ വഹിപ്പിക്കുകയും ചെയ്യരുതേ! ഞങ്ങള്‍ക്ക് മാപ്പ് നല്‍കേണമേ! ഞങ്ങള്‍ക്ക് പൊറുത്തു തരുകയും വേണമേ! ഞങ്ങളോട് കരുണചെയ്യുകയും ചെയ്യേണമേ! നീ ഞങ്ങളുടെ യജമാനനാകുന്നു. ആകയാല്‍, അവിശ്വാസികള്‍ക്കെതിരെ ഞങ്ങളെ നീ സഹായിക്കേണമേ!
തഫ്സീർ : 285-286
View   
3.ആലു ഇംറാന്‍


بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
الٓمٓ﴿١﴾
share
الم = അലിഫ്-ലാം-മീം
അലിഫ്-ലാം-മീം
ٱللَّهُ لَآ إِلَـٰهَ إِلَّا هُوَ ٱلْحَىُّ ٱلْقَيُّومُ﴿٢﴾
share
اللَّهُ = അല്ലാഹു لَا إِلَٰهَ = ആരാധ്യനേയില്ല إِلَّا هُوَ = അവനല്ലാതെ الْحَيُّ = ജീവത്തായുള്ളവന്‍,ജീവിച്ചിരിക്കുന്നവനായ الْقَيُّومُ = സര്‍വ്വനിയന്താവ്, സ്വയം നിലകൊള്ളുന്നവനായ
അല്ലാഹു- അവനല്ലാതെ ആരാധ്യനേയില്ല. (അവന്‍) ജീവത്തായുള്ളവന്‍: സര്‍വ്വനിയന്താവായുള്ളവന്‍
തഫ്സീർ : 1-2
View   
نَزَّلَ عَلَيْكَ ٱلْكِتَـٰبَ بِٱلْحَقِّ مُصَدِّقًۭا لِّمَا بَيْنَ يَدَيْهِ وَأَنزَلَ ٱلتَّوْرَىٰةَ وَٱلْإِنجِيلَ﴿٣﴾
share
نَزَّلَ = അവന്‍ അവതരിപ്പിച്ചു عَلَيْكَ = നിന്‍റെമേല്‍, നിനക്ക് الْكِتَابَ = (വേദ) ഗ്രന്ഥം بِالْحَقِّ = യഥാര്‍ത്ഥപ്രകാരം, മുറപ്രകാരം مُصَدِّقًا = സത്യമായി, സത്യമാക്കി (ശരിവെച്ചു) കൊണ്ട് لِّمَا بَيْنَ يَدَيْهِ = അതിന്‍റെ മുമ്പിലുളളതിനെ وَأَنزَلَ = അവന്‍ ഇറക്കുകയും ചെയ്തു التَّوْرَاةَ = തൗറാത്ത് وَالْإِنجِيلَ = ഇന്‍ജീലും مِن قَبْلُ = മുമ്പ്, മുമ്പായി هُدًى = മാര്‍ഗ ദര്‍ശനമായിട്ട് لِّلنَّاسِ = മനുഷ്യര്‍ക്ക് وَأَنزَلَ = അവന്‍ ഇറക്കുകയും ചെയ്തിരിക്കുന്നു الْفُرْقَانَ = വിവേചനം, വേര്‍തിരിക്കുന്നത്
(നബിയേ, ഈ) വേദഗ്രന്ഥത്തെ - അതിന്‍റെ മുമ്പിലുള്ളതിനെ സത്യമാക്കി (ശരിവെച്ചു) കൊണ്ട് -യഥാര്‍ത്ഥ പ്രകാരം അവന്‍ നിനക്ക് അവതരിപ്പിച്ചിരിക്കുന്നു. തൗറാത്തും, ഇന്‍ജീലും അവന്‍ അവതരിപ്പിച്ചിരിക്കുന്നു; (ഇതിന്) മുമ്പായി - മനുഷ്യര്‍ക്ക് മാര്‍ഗദര്‍ശനമായി കൊണ്ട്, (സത്യാ സത്യ) വിവേചനവും അവന്‍ അവതരിപ്പിച്ചിരിക്കുന്നു.
തഫ്സീർ : 3-3
View   
مِن قَبْلُ هُدًۭى لِّلنَّاسِ وَأَنزَلَ ٱلْفُرْقَانَ ۗ إِنَّ ٱلَّذِينَ كَفَرُوا۟ بِـَٔايَـٰتِ ٱللَّهِ لَهُمْ عَذَابٌۭ شَدِيدٌۭ ۗ وَٱللَّهُ عَزِيزٌۭ ذُو ٱنتِقَامٍ﴿٤﴾
share
إِنَّ الَّذِينَ كَفَرُوا = നിശ്ചയമായും അവിശ്വസിച്ചവര്‍ بِآيَاتِ اللَّهِ = അല്ലാഹുവിന്‍റെ ആയത്തുകളില്‍ لَهُمْ = അവര്‍ക്കുണ്ട് عَذَابٌ = ശിക്ഷ شَدِيدٌ = കഠിനമായ وَاللَّهُ = അല്ലാഹുവാകട്ടെ عَزِيزٌ = പ്രതാപശാലിയാണ് ذُو انتِقَامٍ = ശിക്ഷാനടപടി എടുക്കുന്നവനാണ്, പ്രതികാരമെടുക്കുന്നവനാണ്
നിശ്ചയമായും അല്ലാഹുവിന്‍റെ ആയത്തു (ലക്ഷ്യം) കളില്‍ അവിശ്വസിച്ചിട്ടുള്ളവര്‍ (ആരോ) അവര്‍ക്ക് കഠിനമായ ശിക്ഷയുണ്ട്. അല്ലാഹുവാകട്ടെ പ്രതാപശാലിയാണ്; ശിക്ഷാ നടപടി എടുക്കുന്നവനാണ്.
إِنَّ ٱللَّهَ لَا يَخْفَىٰ عَلَيْهِ شَىْءٌۭ فِى ٱلْأَرْضِ وَلَا فِى ٱلسَّمَآءِ﴿٥﴾
share
إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു لَا يَخْفَىٰ عَلَيْهِ = അവന്‍റെ മേല്‍ അവ്യക്തമാകയില്ല (മറഞ്ഞുപോകുന്നതല്ല) شَيْءٌ = ഒരു വസ്തുവും فِي الْأَرْضِ = ഭൂമിയില്‍ وَلَا فِي السَّمَاءِ = ആകാശത്തിലുമില്ല
നിശ്ചയമായും അല്ലാഹു - ഭൂമിയിലാകട്ടെ-ആകാശത്തിലാകട്ടെ - യാതൊന്നും അവന്‍റെ മേല്‍ അവ്യ ക്തമായിരിക്കയില്ല.
هُوَ ٱلَّذِى يُصَوِّرُكُمْ فِى ٱلْأَرْحَامِ كَيْفَ يَشَآءُ ۚ لَآ إِلَـٰهَ إِلَّا هُوَ ٱلْعَزِيزُ ٱلْحَكِيمُ﴿٦﴾
share
هُوَ الَّذِي يُصَوِّرُكُمْ = അവനെത്രെ നിങ്ങളെ രൂപപ്പെടുത്തുന്നവന്‍ فِي الْأَرْحَامِ = ഗര്‍ഭാശയങ്ങളില്‍ كَيْفَ يَشَاءُ = അവന്‍ എങ്ങിനെ ഉദ്ദേശിക്കുന്നുവോ (അങ്ങിനെ) لَا إِلَٰهَ = ഒരു ആരാധ്യനുമില്ല إِلَّا هُوَ = അവനല്ലാതെ الْعَزِيزُ = പ്രതാപശാലി الْحَكِيمُ = അഗാധജ്ഞന്‍, യുക്തിമാന്‍
അവനത്രെ, താന്‍ ഉദ്ദേശിക്കുന്ന പ്രകാരം ഗര്‍ഭാശയ ങ്ങളില്‍നിങ്ങളെ രൂപപ്പെടുത്തുന്നവന്‍, അവനല്ലാതെ ആരാധ്യനേ ഇല്ല: അഗാധജ്ഞനായ പ്രതാപശാലിയാണ് (അവന്‍)
തഫ്സീർ : 4-6
View   
هُوَ ٱلَّذِىٓ أَنزَلَ عَلَيْكَ ٱلْكِتَـٰبَ مِنْهُ ءَايَـٰتٌۭ مُّحْكَمَـٰتٌ هُنَّ أُمُّ ٱلْكِتَـٰبِ وَأُخَرُ مُتَشَـٰبِهَـٰتٌۭ ۖ فَأَمَّا ٱلَّذِينَ فِى قُلُوبِهِمْ زَيْغٌۭ فَيَتَّبِعُونَ مَا تَشَـٰبَهَ مِنْهُ ٱبْتِغَآءَ ٱلْفِتْنَةِ وَٱبْتِغَآءَ تَأْوِيلِهِۦ ۗ وَمَا يَعْلَمُ تَأْوِيلَهُۥٓ إِلَّا ٱللَّهُ ۗ وَٱلرَّٰسِخُونَ فِى ٱلْعِلْمِ يَقُولُونَ ءَامَنَّا بِهِۦ كُلٌّۭ مِّنْ عِندِ رَبِّنَا ۗ وَمَا يَذَّكَّرُ إِلَّآ أُو۟لُوا۟ ٱلْأَلْبَـٰبِ﴿٧﴾
share
هُوَ الَّذِي = അവന്‍യാതൊരുവനത്രെ, അവനത്രെ യാതൊരുവന്‍ أَنزَلَ عَلَيْكَ = നിന്‍റെ മേല്‍ അവതരിപ്പിച്ച, അവന്‍ ഇറക്കി الْكِتَابَ = (വേദ)ഗ്രന്ഥം, ഈ ഗ്രന്ഥത്തെ مِنْهُ = അതിലുണ്ട്, അതില്‍പെട്ടതാണ് آيَاتٌ = ചില ആയത്തുകള്‍, ഒരു(തരം) ആയത്തു (വചനം) കള്‍ مُّحْكَمَاتٌ = ദൃഢപ്രധാനമായ, ബലവത്തായ, നിയമബലമുളള هُنَّ = അവ أُمُّ الْكِتَابِ = ഗ്രന്ഥത്തിന്‍റെ മൂലമാകുന്നു (കേന്ദ്രമാണ്-മര്‍മപ്രധാനമാണ്-തള്ളയാണ്) وَأُخَرُ = വേറെ ചിലതുമുണ്ട്, മറ്റുചിലത് مُتَشَابِهَاتٌ = പരസ്പരം സദൃശമായവ, അന്യോന്യം തിരിച്ചറിയാത്തവ فَأَمَّا الَّذِينَ = എന്നാല്‍ യാതൊരുകൂട്ടര്‍ فِي قُلُوبِهِمْ = അവരുടെ ഹൃദയങ്ങളിലുള്ള (ഉണ്ട്) زَيْغٌ = വക്രത, തെറ്റല്‍ فَيَتَّبِعُونَ = അവര്‍ പിന്‍പറ്റും (പിന്നാലെ കൂടും) مَا تَشَابَهَ مِنْهُ = അതില്‍നിന്ന് പരസ്പര സാദൃശ്യമായതിനെ ابْتِغَاءَ = ആഗ്രഹിച്ചതിനാല്‍ الْفِتْنَةِ = കുഴപ്പത്തെ وَابْتِغَاءَ = ആഗ്രഹിച്ചുകൊണ്ടും تَأْوِيلِهِ = അതിന്‍റെ വ്യാഖ്യാനത്തെ, പൊരുളിനെ, പര്യവസാനത്തെ وَمَا يَعْلَمُ = അറിയുകയുമില്ല تَأْوِيلَهُ = അതിന്‍റെ വ്യാഖ്യാനം, പൊരുള്‍ إِلَّا اللَّهُ = അല്ലാഹുവല്ലാതെ وَالرَّاسِخُونَ = അടിയുറച്ചവര്‍, പൂണ്ടുപിടിച്ചവരാകട്ടെ, അടിയുറച്ചവരും فِي الْعِلْمِ = അറിവില്‍, ജ്ഞാനത്തില്‍ يَقُولُونَ = അവര്‍പറയും آمَنَّا بِهِ = ഞങ്ങളതില്‍ വിശ്വസിച്ചിരിക്കുന്നു كُلٌّ = എല്ലാം مِّنْ عِندِ رَبِّنَا = നമ്മുടെ (ഞങ്ങളുടെ) റബ്ബിന്‍റെ പക്കല്‍ നിന്നാകുന്നു وَمَا يَذَّكَّرُ = ഉറ്റാലോചിക്കുന്നതുമല്ല, ഓര്‍മവെക്കുകയുമില്ല إِلَّا أُولُو الْأَلْبَابِ = (സല്‍) ബുദ്ധിമാന്‍മാരല്ലാതെ
(നബിയേ) അവനത്രെ, നിന്‍റെ മേല്‍ വേദഗ്രന്ഥം അവതരിപ്പിച്ചവന്‍, "മുഹക്മായ" [ദൃഢ പ്രധാനമായ] ഒരു തരം "ആയത്തു" [വചനം] കള്‍ അതില്‍പെട്ടതാകുന്നു. അവ (ആ) ഗ്രന്ഥത്തിന്‍റെ മൂലകേന്ദ്രമത്രെ ."മുതശാ ബിഹായ" [പരസ്പരസാദൃശ്യമുള്ളതായ] മറ്റൊരു വിഭാഗവും അതില്‍ ഉണ്ട്. എന്നാല്‍, തങ്ങളുടെ ഹൃദയങ്ങളില്‍ വക്രതയുള്ളവര്‍, കുഴപ്പത്തെ ആഗ്രഹിച്ചും, വ്യാഖ്യാനത്തെ (അഥവാ പൊരുളിനെ) ആഗ്രഹിച്ചും കൊണ്ട് അവര്‍ അതില്‍ നിന്നും പരസപ് രം സാദൃശ്യ മുളളതിന് [മുതശാബിഹാ"യതിനു] പിന്നാലെ കൂടുന്നതാകുന്നു. അതിന്‍റെ വ്യാഖ്യാനം (അഥവാ പൊരുള്‍) അല്ലാഹുവല്ലാതെ അറിയുകയില്ലതാനും. അറിവില്‍ അടിയുറച്ചവരാകട്ടെ, അവര്‍ പറയും : ഞങ്ങള്‍ അതില്‍ വിശ്വസിച്ചിരിക്കുന്നു; "എല്ലാം നമ്മുടെ റബ്ബിന്‍റെ പക്കല്‍നിന്നുള്ളതാകുന്നു. (സല്‍) ബുദ്ധിയുള്ളവരല്ലാതെ ഉറ്റാലോ ചിക്കുന്നതല്ലതാനും.
رَبَّنَا لَا تُزِغْ قُلُوبَنَا بَعْدَ إِذْ هَدَيْتَنَا وَهَبْ لَنَا مِن لَّدُنكَ رَحْمَةً ۚ إِنَّكَ أَنتَ ٱلْوَهَّابُ﴿٨﴾
share
رَبَّنَا = ഞങ്ങളുടെ റബ്ബേ لَا تُزِغْ = നീ തെറ്റിക്കരുതേ, വക്രമാക്കരുതേ قُلُوبَنَا = ഞങ്ങളുടെ ഹൃദയങ്ങളെ بَعْدَ إِذْ هَدَيْتَنَا = നീ ഞങ്ങളെ സന്മാര്‍ഗത്തില്‍ ആക്കിയതിനുശേഷം وَهَبْ لَنَا = ഞങ്ങള്‍ക്ക് നീ പ്രദാനവും ചെയ്യണേ مِن لَّدُنكَ = നിന്‍റെ പക്കല്‍ നിന്ന്, നീന്‍റെ വകയായി رَحْمَةً = കാരുണ്യം إِنَّكَ أَنتَ = നിശ്ചയമായും നീ തന്നെ الْوَهَّابُ = വളരെ പ്രദാനം ചെയ്യുന്നവന്‍, വലിയ ദാനക്കാരന്‍
(അവര്‍ തുടരും:) "ഞങ്ങളുടെ റബ്ബേ! ഞങ്ങളെ നീ സന്മാര്‍ഗത്തിലാക്കിയ ശേഷം (വീണ്ടും) ഞങ്ങളുടെ ഹൃദയങ്ങളെ നീ തെറ്റിക്കരുതേ! ഞങ്ങള്‍ക്ക്‌ നിന്‍റെ അടുക്കല്‍ നിന്ന് നീ കാരുണ്യം പ്രദാനം ചെയ്യുകയും വേണമേ! നിശ്ചയമായും, നീ തന്നെയാണ് വളരെ പ്രദാനം ചെയ്യുന്നവന്‍.
رَبَّنَآ إِنَّكَ جَامِعُ ٱلنَّاسِ لِيَوْمٍۢ لَّا رَيْبَ فِيهِ ۚ إِنَّ ٱللَّهَ لَا يُخْلِفُ ٱلْمِيعَادَ﴿٩﴾
share
رَبَّنَا = ഞങ്ങളുടെ റബ്ബേ إِنَّكَ جَامِعُ = നിശ്ചയമായും നീ ഒരുമിച്ചുകൂട്ടുന്നവനാകുന്നു النَّاسِ = മനുഷ്യരെ لِيَوْمٍ = ഒരു ദിവസത്തേക്ക് لَّا رَيْبَ = യാതൊരു സന്ദേഹവുമില്ല فِيهِ = അതില്‍ إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു لَا يُخْلِفُ = അവന്‍ വ്യത്യാസം (എതിര്-ലംഘനം) ചെയക് യില്ല الْمِيعَادَ = വാഗ്ദത്ത നിശ്ചയം, നിശ്ചിത അവധി
ഞങ്ങളുടെ റബ്ബേ, നിശ്ചയമായും നീ, യാതൊരു സന്ദേഹവുമി ല്ലാത്തതായ ഒരു ദിവസത്തേക്ക് മനുഷ്യരെ (യെല്ലാം) ഒരുമിച്ചു കൂട്ടുന്നവനാകുന്നു. നിശ്ചയമായും അല്ലാഹു വാഗ്ദത്ത നിശ്ചയത്തിന് എതിര് പ്രവര്‍ത്തിക്കുകയില്ല
തഫ്സീർ : 7-9
View   
إِنَّ ٱلَّذِينَ كَفَرُوا۟ لَن تُغْنِىَ عَنْهُمْ أَمْوَٰلُهُمْ وَلَآ أَوْلَـٰدُهُم مِّنَ ٱللَّهِ شَيْـًۭٔا ۖ وَأُو۟لَـٰٓئِكَ هُمْ وَقُودُ ٱلنَّارِ﴿١٠﴾
share
إِنَّ الَّذِينَ كَفَرُوا = നിശ്ചയമായും അവിശ്വസിച്ചവര്‍ لَن تُغْنِيَ = ധന്യമാക്കുക (ഉപകരിക്കുക)യില്ല തന്നെ عَنْهُمْ = അവര്‍ക്ക് أَمْوَالُهُمْ = അവരുടെ സ്വത്തുക്കള്‍ وَلَا أَوْلَادُهُم = അവരുടെ മക്കളും ഇല്ല مِّنَ اللَّهِ = അല്ലാഹുവില്‍നിന്ന് شَيْئًا = യാതൊന്നും وَأُولَٰئِكَ = അക്കൂട്ടര്‍ هُمْ = അവര്‍(തന്നെ) وَقُودُ = കത്തിക്കപ്പെടുന്നത് (വിറക്) النَّارِ = നരകത്തിന്‍റെ
നിശ്ചയമായും, അവിശ്വസിച്ചവര്‍, അവരുടെ സ്വത്തുക്കളാകട്ടെ, അവരുടെ മക്കളാകട്ടെ, അല്ലാഹുവിങ്കല്‍നിന്ന് അവര്‍ക്ക് യാതൊന്നും ഉപകരിക്കുകയില്ല തന്നെ. അക്കൂട്ടര്‍തന്നെയാണ് നരകത്തിന്‍റെ വിറകും.
كَدَأْبِ ءَالِ فِرْعَوْنَ وَٱلَّذِينَ مِن قَبْلِهِمْ ۚ كَذَّبُوا۟ بِـَٔايَـٰتِنَا فَأَخَذَهُمُ ٱللَّهُ بِذُنُوبِهِمْ ۗ وَٱللَّهُ شَدِيدُ ٱلْعِقَابِ﴿١١﴾
share
كَدَأْبِ = സമ്പ്രദായംപോലെ آلِ فِرْعَوْنَ = ഫിര്‍ഔന്‍റെആള്‍ക്കാരുടെ وَالَّذِينَ = യാതൊരു വരുടെയും مِن قَبْلِهِمْ = അവര്‍ക്കുമുമ്പുള്ള كَذَّبُوا = അവര്‍ വ്യാജമാക്കി بِآيَاتِنَا = നമ്മുടെ ആയത്തുകളെ, ലക്ഷ്യങ്ങളെ فَأَخَذَهُمُ اللَّهُ = അപ്പോള്‍ (അതിനാല്‍) അല്ലാഹു അവരെ പിടിച്ചു بِذُنُوبِهِمْ = അവരുടെ പാപങ്ങള്‍ നിമിത്തം وَاللَّهُ = അല്ലാഹുവാകട്ടെ شَدِيدُ = കഠിനമായവനാണ് الْعِقَابِ = ശിക്ഷാ നടപടി, പ്രതികാര നടപടി
(അതെ)ഫിര്‍ഔന്‍റെ കൂട്ടരുടെയും, അവര്‍ക്ക് മുമ്പുള്ളവരുടെയും സമ്പ്രദായംപോലെ(ത്തന്നെ), (അതായത്) അവര്‍ നമ്മുടെ ആയത്ത് (ലക്ഷ്യം) കളെ വ്യാജമാക്കി; അപ്പോള്‍, അവരുടെ പാപങ്ങള്‍ നിമിത്തം അവരെ അല്ലാഹു പിടി(ച്ചുശിക്ഷി)ച്ചു .അല്ലാഹുവാകട്ടെ, കഠിനമായി ശിക്ഷാനടപടി എടുക്കുന്നവനാകുന്നു.
قُل لِّلَّذِينَ كَفَرُوا۟ سَتُغْلَبُونَ وَتُحْشَرُونَ إِلَىٰ جَهَنَّمَ ۚ وَبِئْسَ ٱلْمِهَادُ﴿١٢﴾
share
قُل = നീ പറയുക لِّلَّذِينَ كَفَرُوا = അവിശ്വസിച്ചവരോട് سَتُغْلَبُونَ = വഴിയെ നിങ്ങള്‍ ജയിക്കപ്പെടും, പരാജയപ്പെടുത്തപ്പെടും وَتُحْشَرُونَ = നിങ്ങള്‍ ശേഖരിക്ക (ഒരുമിച്ചുകൂട്ട)പ്പെടുകയും ചെയ്യും إِلَىٰ جَهَنَّمَ = ജഹന്നമിലേക്ക് وَبِئْسَ = അത് എത്രയോ (വളരെ) ചീത്ത الْمِهَادُ = വിതാനം
(നബിയേ) അവിശ്വസിച്ചവരോട് നീ പറയുക: വഴിയെ നിങ്ങള്‍ ജയിച്ചടക്കപ്പെടുക [പരാജയപ്പെടുക]യും, "ജഹന്നമി" [നരകത്തി] ലേക്ക് ശേഖരിച്ചുകൊണ്ട് വരപ്പെടുകയും ചെയ്യും. അത് എത്രയോ ചീത്ത വിതാനം!
തഫ്സീർ : 10-12
View   
قَدْ كَانَ لَكُمْ ءَايَةٌۭ فِى فِئَتَيْنِ ٱلْتَقَتَا ۖ فِئَةٌۭ تُقَـٰتِلُ فِى سَبِيلِ ٱللَّهِ وَأُخْرَىٰ كَافِرَةٌۭ يَرَوْنَهُم مِّثْلَيْهِمْ رَأْىَ ٱلْعَيْنِ ۚ وَٱللَّهُ يُؤَيِّدُ بِنَصْرِهِۦ مَن يَشَآءُ ۗ إِنَّ فِى ذَٰلِكَ لَعِبْرَةًۭ لِّأُو۟لِى ٱلْأَبْصَـٰرِ﴿١٣﴾
share
قَدْ كَانَ = ഉണ്ടായിട്ടുണ്ട് لَكُمْ = നിങ്ങള്‍ക്ക് آيَةٌ = ഒരു ദൃഷ്ടാന്തം فِي فِئَتَيْنِ = രണ്ടു കക്ഷി (സംഘം-കൂട്ടം-വിഭാഗം) കളില്‍ الْتَقَتَا = രണ്ടും കണ്ടുമുട്ടി فِئَةٌ = ഒരു സംഘം تُقَاتِلُ = യുദ്ധം ചെയ്യുന്നു فِي سَبِيلِ اللَّهِ = അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ وَأُخْرَىٰ = മറ്റേത് كَافِرَةٌ = അവിശ്വസിച്ചതും يَرَوْنَهُم = അവര്‍ അവരെ കണ്ടിരുന്നു مِّثْلَيْهِمْ = തങ്ങളുടെ രണ്ടത്ര (ഇരട്ടി) رَأْيَ الْعَيْنِ = കണ്‍കാഴ്ചയില്‍ وَاللَّهُ يُؤَيِّدُ = അല്ലാഹു ബലപ്പെടുത്തുന്നു بِنَصْرِهِ = തന്‍റെ സഹായം കൊണ്ടു مَن يَشَاءُ = അവന്‍ ഉദ്ദേശിക്കുന്നവരെ إِنَّ فِي ذَٰلِكَ = നിശ്ചയമായും അതിലുണ്ട് لَعِبْرَةً = ഒരു ചിന്താവിഷയം (പാഠം) لِّأُولِي الْأَبْصَارِ = (ഉള്‍) കാഴ്ചയുള്ളവര്‍ക്ക്
പരസപ് രം കണ്ടു (ഏറ്റു)മുട്ടിയ (ആ) രണ്ടു സംഘങ്ങളില്‍ നിങ്ങള്‍ക്ക് ഒരു ദൃഷ്ടാന്തം ഉണ്ടായിട്ടുണ്ട്. (അതെ) ഒരു കക്ഷി അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നു. മറ്റൊന്നു അവിശ്വാസികളായുള്ളതും. അവര്‍ [അവിശ്വാസികള്‍] തങ്ങളുടെ രണ്ടത്രയായി കണ്‍കാഴ്ചയില്‍ അവരെ കണ്ടിരുന്നു. അല്ലാഹുവാകട്ടെ അവന്‍ ഉദ്ദേശിക്കുന്നവരെ തന്‍റെ സഹായംകൊണ്ട് ബലപ്പെടുത്തുന്നു. നിശ്ചയമായും അതില്‍ ഉള്‍കാഴ്ചയുള്ളവര്‍ക്ക് ഒരു (വലിയ) ചിന്താപാഠമുണ്ട്
തഫ്സീർ : 13-13
View   
زُيِّنَ لِلنَّاسِ حُبُّ ٱلشَّهَوَٰتِ مِنَ ٱلنِّسَآءِ وَٱلْبَنِينَ وَٱلْقَنَـٰطِيرِ ٱلْمُقَنطَرَةِ مِنَ ٱلذَّهَبِ وَٱلْفِضَّةِ وَٱلْخَيْلِ ٱلْمُسَوَّمَةِ وَٱلْأَنْعَـٰمِ وَٱلْحَرْثِ ۗ ذَٰلِكَ مَتَـٰعُ ٱلْحَيَوٰةِ ٱلدُّنْيَا ۖ وَٱللَّهُ عِندَهُۥ حُسْنُ ٱلْمَـَٔابِ﴿١٤﴾
share
زُيِّنَ = ഭംഗി (മോടി) യാക്കപ്പെട്ടു. അലങ്കാരമാ(യി കാണി) ക്കപ്പെട്ടിരിക്കുന്നു لِلنَّاسِ = മനുഷ്യര്‍ക്ക് حُبُّ = സ്‌നേഹം الشَّهَوَاتِ = ഇച്ഛകളെ, ഇച്ഛാവസ്തു (കാമ്യ വസ്തു)ക്കളോട് مِنَ النِّسَاءِ = സ്ത്രീകളാകുന്ന, സ്ത്രീകളില്‍ നിന്നുള്ള وَالْبَنِينَ = പുത്രന്മാരും وَالْقَنَاطِيرِ = കൂമ്പാരങ്ങളും (ധാരാളക്കണക്കിലുള്ള ധനവും) الْمُقَنطَرَةِ = അട്ടിയിടപ്പെട്ട, കുന്നുകൂട്ടപ്പെട്ട مِنَ الذَّهَبِ = സ്വര്‍ണത്തില്‍നിന്ന് وَالْفِضَّةِ = വെള്ളിയില്‍നിന്നും وَالْخَيْلِ = കുതിരയും,കുതിരകളും الْمُسَوَّمَةِ = അടയാളമാക്കപ്പെട്ട, ലക്ഷണമൊത്ത وَالْأَنْعَامِ = കന്നുകാലികളും وَالْحَرْثِ = കൃഷിയും, കൃഷിയിടവും ذَٰلِكَ = അത് مَتَاعُ = ഉപകരണമാണ്, വിഭവമാകുന്നു الْحَيَاةِ الدُّنْيَا = ഐഹിക ജീവിതത്തിന്‍റെ وَاللَّهُ = അല്ലാഹുവാകട്ടെ عِندَهُ = അവന്‍റെ പക്കലാണ് حُسْنُ الْمَآبِ = നല്ല മടക്കസ്ഥാനം
കാമ്യ വസ്തുക്കളോടുള്ള പ്രേമം മനുഷ്യര്‍ക്ക് അലങ്കാരമായി കാണിക്കപ്പെട്ടിരിക്കുന്നു.. (അതെ) സ്ത്രീകളും പുത്രന്‍മാരും, സ്വര്‍ണ ത്തില്‍ നിന്നും വെള്ളിയില്‍ നിന്നുമായി അട്ടിയിടപ്പെട്ട കൂമ്പാരങ്ങളും, ലക്ഷണമൊത്ത കുതിരകളും (ആടുമാടൊട്ടകങ്ങളാകുന്ന) കാലികളും, കൃഷിയിടങ്ങളുമാകുന്ന (കാമ്യ വസ്തുക്കളോട്). അത് ഐഹിക ജീവിതത്തിന്‍റെ വിഭവമത്രെ. അല്ലാഹുവാകട്ടെ, അവന്‍റെ അടുക്കലാണ് നല്ല മടക്കസ്ഥാനമുള്ളത്
قُلْ أَؤُنَبِّئُكُم بِخَيْرٍۢ مِّن ذَٰلِكُمْ ۚ لِلَّذِينَ ٱتَّقَوْا۟ عِندَ رَبِّهِمْ جَنَّـٰتٌۭ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ خَـٰلِدِينَ فِيهَا وَأَزْوَٰجٌۭ مُّطَهَّرَةٌۭ وَرِضْوَٰنٌۭ مِّنَ ٱللَّهِ ۗ وَٱللَّهُ بَصِيرٌۢ بِٱلْعِبَادِ﴿١٥﴾
share
قُلْ = നീ പറയുക أَؤُنَبِّئُكُم = ഞാന്‍ നിങ്ങള്‍ക്ക് വിവരമറിയിക്കട്ടയോ بِخَيْرٍ = ഉത്തമമായതിനെപ്പറ്റി مِّن ذَٰلِكُمْ = അതിനെക്കാള്‍ لِلَّذِينَ اتَّقَوْا = സൂക്ഷമത പാലിച്ചവര്‍ക്ക് عِندَ رَبِّهِمْ = തങ്ങളുടെ റബ്ബിന്‍റെ അടുക്കല്‍ جَنَّاتٌ = സ്വര്‍ഗങ്ങള്‍ تَجْرِي = ഒഴുകിക്കൊണ്ടിരിക്കുന്നു مِن تَحْتِهَا = അവയുടെ അടിയിലൂടെ الْأَنْهَارُ = അരുവികള്‍ خَالِدِينَ = സ്ഥിരവാസികളായിട്ട് فِيهَا = അവയില്‍ وَأَزْوَاجٌ = ഇണകളും مُّطَهَّرَةٌ = (പരി)ശുദ്ധമാക്കപ്പെട്ട وَرِضْوَانٌ = പ്രീതിയും, ഒരു പ്രീതിയും مِّنَ اللَّهِ = അല്ലാഹുവില്‍നിന്ന് وَاللَّهُ = അല്ലാഹു بَصِيرٌ = കണ്ടറിയുന്നവനാണ് بِالْعِبَادِ = അടിയാന്‍മാരെപ്പറ്റി
പറയുക: "അതിനെക്കാള്‍ ഉത്തമമായതിനെക്കുറിച്ച് ഞാന്‍ നിങ്ങള്‍ക്കു വിവരം നല്‍കട്ടെയോ? സൂക്ഷ്മത പാലിച്ചവര്‍ക്ക് തങ്ങളുടെ റബ്ബിന്‍റെ അടുക്കല്‍, അടിഭാഗത്തിലൂടെ അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗങ്ങളുണ്ടായിരിക്കും; അതില്‍ (അവര്‍) നിത്യവാസികളായിക്കൊണ്ട്. പരിശുദ്ധരാക്കപ്പെട്ട ഇണകളും, അല്ലാഹുവിങ്കല്‍നിന്നുള്ള ഒരു (മഹത്തായ) പ്രീതിയും (ഉണ്ടായിരിക്കും). അല്ലാഹു അടിയാന്‍മാരെപ്പറ്റി കണ്ടറിയുന്നവനാകുന്നു.
തഫ്സീർ : 14-15
View   
ٱلَّذِينَ يَقُولُونَ رَبَّنَآ إِنَّنَآ ءَامَنَّا فَٱغْفِرْ لَنَا ذُنُوبَنَا وَقِنَا عَذَابَ ٱلنَّارِ﴿١٦﴾
share
الَّذِينَ يَقُولُونَ = പറയുന്നവര്‍ رَبَّنَا = ഞങ്ങളുടെ റബ്ബേ إِنَّنَا آمَنَّا = നിശ്ചയമായും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു فَاغْفِرْ لَنَا = ആകയാല്‍ ഞങ്ങള്‍ക്ക് നീ പൊറുത്തുതരണേ ذُنُوبَنَا = ഞങ്ങളുടെ പാപങ്ങള്‍ وَقِنَا = ഞങ്ങളെ നീ കാക്കുകയും വേണമേ عَذَابَ النَّارِ = നരക ശിക്ഷയില്‍ നിന്ന്
അതായത്, (ഇങ്ങിനെ)പറയുന്നവര്‍; "ഞങ്ങളുടെ റബ്ബേ!ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു .ആകയാല്‍ ഞങ്ങള്‍ക്ക് ഞങ്ങളുടെപാപങ്ങള്‍ പൊറുത്തുതരികയും,ഞങ്ങളെ നരക ശിക്ഷയില്‍ നിന്ന്കാക്കുകയും ചെയ്യേണമേ!"
ٱلصَّـٰبِرِينَ وَٱلصَّـٰدِقِينَ وَٱلْقَـٰنِتِينَ وَٱلْمُنفِقِينَ وَٱلْمُسْتَغْفِرِينَ بِٱلْأَسْحَارِ﴿١٧﴾
share
الصَّابِرِينَ = ക്ഷമാലുക്കള്‍ وَالصَّادِقِينَ = സത്യവാന്മാരും وَالْقَانِتِينَ = ഭക്തന്മാരും, ഒതുക്കമുള്ളവരും, അച്ചടക്കമുള്ളവരും وَالْمُنفِقِينَ = ചിലവഴിക്കുന്നവരും وَالْمُسْتَغْفِرِينَ = പാപമോചനം തേടുന്നവരും بِالْأَسْحَارِ = രാത്രിയുടെ അവസാന യാമങ്ങളില്‍
(അതെ) ക്ഷമാലുക്കളും, സത്യവാന്മാരും , ഭക്തന്മാരും ചിലവഴിക്കുന്നവരും, നിശാന്ത്യവേളകളില്‍ പാപമോചനം തേടുന്നവരും! [ഇവരാണ് സൂക്ഷ്മത പാലിക്കുന്നവര്‍.]
തഫ്സീർ : 16-17
View   
شَهِدَ ٱللَّهُ أَنَّهُۥ لَآ إِلَـٰهَ إِلَّا هُوَ وَٱلْمَلَـٰٓئِكَةُ وَأُو۟لُوا۟ ٱلْعِلْمِ قَآئِمًۢا بِٱلْقِسْطِ ۚ لَآ إِلَـٰهَ إِلَّا هُوَ ٱلْعَزِيزُ ٱلْحَكِيمُ﴿١٨﴾
share
شَهِدَ اللَّهُ = അല്ലാഹു സാക്ഷ്യം വഹിച്ചിരിക്കുന്നു أَنَّهُ لَا إِلَٰهَ = ഒരു ആരാധ്യനുമില്ലെന്നു إِلَّا هُوَ = അവന്‍(താന്‍) അല്ലാതെ وَالْمَلَائِكَةُ = മലക്കുകളും وَأُولُو الْعِلْمِ = അറിവുള്ളവരും قَائِمًا = നിലകൊള്ളുന്ന (നടത്തുന്ന)വനായും കൊണ്ട് بِالْقِسْطِ = നീതിമുറയും കൊണ്ട്. നീതിയെ لَا إِلَٰهَ = ഒരാരാധ്യനുമില്ല إِلَّا هُوَ = അവനല്ലാതെ الْعَزِيزُ = പ്രതാപശാലി, അജയ്യന്‍ الْحَكِيمُ = അഗാധജ്ഞന്‍, യുക്തിമാന്‍
താനല്ലാതെ ഒരു ആരാധ്യനുമില്ലെന്ന് അല്ലാഹുവും, മലക്കുകളും, അറിവുള്ളവരും സാക്ഷ്യം വഹിച്ചിരിക്കുന്നു;- (അതെ അവന്‍) നീതിമുറ നിലനിര്‍ത്തുന്നവനായിക്കൊണ്ട് .അവനല്ലാതെ ആരാധ്യനേയില്ല;അഗാധജ്ഞനായ പ്രതാപശാലിയത്രെ (അവന്‍)
തഫ്സീർ : 18-18
View   
إِنَّ ٱلدِّينَ عِندَ ٱللَّهِ ٱلْإِسْلَـٰمُ ۗ وَمَا ٱخْتَلَفَ ٱلَّذِينَ أُوتُوا۟ ٱلْكِتَـٰبَ إِلَّا مِنۢ بَعْدِ مَا جَآءَهُمُ ٱلْعِلْمُ بَغْيًۢا بَيْنَهُمْ ۗ وَمَن يَكْفُرْ بِـَٔايَـٰتِ ٱللَّهِ فَإِنَّ ٱللَّهَ سَرِيعُ ٱلْحِسَابِ﴿١٩﴾
share
إِنَّ الدِّينَ = നിശ്ചയമായുംമതം عِندَ اللَّهِ = അല്ലാഹുവിന്‍റെ അടുക്കല്‍ الْإِسْلَامُ = ഇസ്‌ലാമാകുന്നു وَمَا اخْتَلَفَ = ഭിന്നിച്ചിട്ടില്ല الَّذِينَ أُوتُوا الْكِتَابَ = വേദഗ്രന്ഥം നല്‍കപ്പെട്ടവര്‍ إِلَّا مِن بَعْدِ = ശേഷമായിട്ടല്ലാതെ مَا جَاءَهُمُ = അവര്‍ക്കുവന്നതിന്‍റെ الْعِلْمُ = അറിവ് بَغْيًا = ധിക്കാരമായിട്ട്, അതിക്രമമായി (അസൂയയാല്‍) بَيْنَهُمْ = അവര്‍ക്കിടയിലുള്ള وَمَن يَكْفُرْ = ആരെങ്കിലും അവിശ്വസിക്കുന്ന പക്ഷം بِآيَاتِ اللَّهِ = അല്ലാഹുവിന്‍റെ ആയത്തു (ലക്ഷ്യം, ദൃഷ്ടാന്തം)കളില്‍ فَإِنَّ اللَّهَ = എന്നാല്‍ നിശ്ചയമായും അല്ലാഹു سَرِيعُ = വേഗമുള്ളവനാകുന്നു الْحِسَابِ = വിചാരണ,കണക്കുനോക്കല്‍
നിശ്ചയമായും, മതംഅല്ലാഹുവിന്‍റെ അടുക്കല്‍ "ഇസ്‌ലാമാ"കുന്നു. വേദഗ്രന്ഥം നല്‍കപ്പെട്ടവര്‍- തങ്ങള്‍ക്കിടയിലുള്ള ധിക്കാരം(അഥവാ)അസൂയനിമിത്തം- തങ്ങള്‍ക്ക് അറിവ്‌ വന്നെത്തിയ ശേഷമല്ലാതെ, ഭിന്നിക്കുകയുണ്ടായിട്ടില്ല. അല്ലാഹുവിന്‍റെ "ആയത്ത്" (ദൃഷ്ടാന്തം)കളില്‍ ആരെങ്കിലും അവിശ്വസിക്കുന്നപക്ഷം, എന്നാല്‍, (അറിഞ്ഞുകൊള്ളട്ടെ) നിശ്ചയമായും, അല്ലാഹു വേഗം വിചാരണ നടത്തുന്നവനാകുന്നു.
فَإِنْ حَآجُّوكَ فَقُلْ أَسْلَمْتُ وَجْهِىَ لِلَّهِ وَمَنِ ٱتَّبَعَنِ ۗ وَقُل لِّلَّذِينَ أُوتُوا۟ ٱلْكِتَـٰبَ وَٱلْأُمِّيِّـۧنَ ءَأَسْلَمْتُمْ ۚ فَإِنْ أَسْلَمُوا۟ فَقَدِ ٱهْتَدَوا۟ ۖ وَّإِن تَوَلَّوْا۟ فَإِنَّمَا عَلَيْكَ ٱلْبَلَـٰغُ ۗ وَٱللَّهُ بَصِيرٌۢ بِٱلْعِبَادِ﴿٢٠﴾
share
فَإِنْ حَاجُّوكَ = അവര്‍ നിന്നോട് ന്യായവാദം (തര്‍ക്കം)ചെയ്താല്‍ فَقُلْ = നീ പറയുക أَسْلَمْتُ = ഞാന്‍ കീഴൊതുക്കിയിരിക്കുന്നു وَجْهِيَ = എന്‍റെ മുഖം لِلَّهِ = അല്ലാഹുവിന് وَمَنِ اتَّبَعَنِ = എന്നെ പിന്‍പറ്റിയവരും وَقُل = നീ പറയുക (ചോദിക്കുക)യും ചെയ്യുക لِّلَّذِينَ أُوتُوا۟ = നല്‍കപ്പെട്ടവരോട് الْكِتَابَ = (വേദ) ഗ്രന്ഥം وَالْأُمِّيِّينَ = അക്ഷരജ്ഞാനമില്ലാത്ത (വേദഗ്രന്ഥം ലഭിക്കാത്ത)വരോടും أَأَسْلَمْتُمْ = നിങ്ങള്‍ കീഴൊതുങ്ങിയോ فَإِنْ أَسْلَمُوا = എന്നിട്ടവര്‍ കീഴൊതുങ്ങിയാല്‍ فَقَدِ اهْتَدَوا = എന്നാലവര്‍ നേര്‍മാര്‍ഗം പ്രാപിച്ചു وَّإِن تَوَلَّوْا = അവര്‍ തിരിഞ്ഞുപോയെങ്കിലോ فَإِنَّمَا عَلَيْكَ = എന്നാല്‍ നിന്‍റെ മേല്‍ (ബാദ്ധ്യത) الْبَلَاغُ = പ്രബോധനം, എത്തിക്കല്‍ (മാത്രം) ആകുന്നു وَاللَّهُ = അല്ലാഹു بَصِيرٌ = കണ്ടറിയുന്നവനാണ് بِالْعِبَادِ = അടിയാന്മാരെപ്പറ്റി
എനി, അവര്‍ നിന്നോട് (തര്‍ക്കിച്ച്) ന്യായവാദം നടത്തുകയാണെങ്കില്‍, നീ പറയുക: എന്‍റെ മുഖം ഞാന്‍ അല്ലാഹുവിന് കീഴൊതുക്കിയിരിക്കുന്നു-എന്നെ പിന്‍പറ്റിയവരും(കീഴൊതുക്കിയിരിക്കുന്നു). വേദഗ്രന്ഥം നല്‍കപ്പെട്ടവരോടും അക്ഷരജ്ഞാനമില്ലാത്ത (അഥവാ വേദഗ്രന്ഥം ലഭിച്ചിട്ടില്ലാത്ത) വരോടും "നിങ്ങള്‍കീഴൊതുങ്ങിയിരിക്കുന്നുവോ എന്ന്ചോദിക്കുകയും ചെയ്യുക. എന്നിട്ട് അവര്‍കീഴൊതുങ്ങിയെങ്കില്‍ അവര്‍ നേര്‍മാര്‍ഗം പ്രാപിച്ചു കഴിഞ്ഞു; അവര്‍ തിരിഞ്ഞു കളഞ്ഞുവെങ്കിലോ നിന്‍റെ മേല്‍ പ്രബോധനം മാത്രമാണ് (ബാധ്യത) ഉള്ളത്.അല്ലാഹു അടിയാന്‍മാരെക്കുറിച്ച്കണ്ടറിയുന്നവനുമാകുന്നു.
തഫ്സീർ : 19-20
View   
إِنَّ ٱلَّذِينَ يَكْفُرُونَ بِـَٔايَـٰتِ ٱللَّهِ وَيَقْتُلُونَ ٱلنَّبِيِّـۧنَ بِغَيْرِ حَقٍّۢ وَيَقْتُلُونَ ٱلَّذِينَ يَأْمُرُونَ بِٱلْقِسْطِ مِنَ ٱلنَّاسِ فَبَشِّرْهُم بِعَذَابٍ أَلِيمٍ﴿٢١﴾
share
إِنَّ الَّذِينَ = നിശ്ചയമായും യാതൊരു കൂട്ടര്‍ يَكْفُرُونَ = അവര്‍ അവിശ്വസിക്കുന്നു بِآيَاتِ اللَّهِ = അല്ലാഹുവിന്‍റെ ആയത്തുകളില്‍ وَيَقْتُلُونَ = കൊല്ലുകയും النَّبِيِّينَ = നബിമാരെ بِغَيْرِ حَقٍّ = ഒരു ന്യായവും കൂടാതെ وَيَقْتُلُونَ = കൊല്ലുകയും الَّذِينَ = യാതൊരുവരെ يَأْمُرُونَ = കല്‍പിക്കുന്ന, ഉപദേശിക്കുന്ന بِالْقِسْطِ = നീതിമുറയെപ്പറ്റി مِنَ النَّاسِ = മനുഷ്യരില്‍ നിന്ന് فَبَشِّرْهُم = അവര്‍ക്കു നീ സന്തോഷവാര്‍ത്ത അറിയിക്കുക بِعَذَابٍ = ശിക്ഷയെപ്പറ്റി أَلِيمٍ = വേദനയേറിയ,വേദനപ്പെട്ട
നിശ്ചയമായും, യാതൊരുകൂട്ടര്‍: അല്ലാഹുവിന്‍റെ "ആയത്ത്" [ലക്ഷ്യം] കളില്‍ അവിശ്വസിക്കുകയും, യാതൊരു ന്യായവും കൂടാതെ പ്രവാചകന്മാരെ കൊലപ്പെടുത്തുകയും,- മനുഷ്യരില്‍ നിന്നും നീതി മുറ പാലിക്കുവാന്‍ കല്‍പ്പിക്കുന്നവരെ കൊലപ്പെടുത്തുകയും ചെയ്യുന്നു(വോ)- അവര്‍ക്ക് വേദനയേറിയശിക്ഷയെക്കുറിച്ചു സന്തോഷവാര്‍ത്തഅറിയിക്കുക.
أُو۟لَـٰٓئِكَ ٱلَّذِينَ حَبِطَتْ أَعْمَـٰلُهُمْ فِى ٱلدُّنْيَا وَٱلْـَٔاخِرَةِ وَمَا لَهُم مِّن نَّـٰصِرِينَ﴿٢٢﴾
share
أُولَٰئِكَ الَّذِينَ = അക്കൂട്ടര്‍ യാതൊരുവരാണ് حَبِطَتْ = വിഫലമായിരിക്കുന്നു, പൊളിഞ്ഞുപോയി أَعْمَالُهُمْ = അവരുടെ കര്‍മങ്ങള്‍ പ്രവൃത്തികള്‍ فِي الدُّنْيَا = ഇഹത്തിലും وَالْآخِرَةِ = പരത്തിലും وَمَا لَهُم = അവര്‍ക്കില്ലതാനും مِّن نَّاصِرِينَ = സഹായികളായി(ആരും)
അക്കൂട്ടര്‍, ഇഹത്തിലും പരത്തിലും തങ്ങളുടെ കര്‍മങ്ങള്‍വിഫലമായിപ്പോയവരത്രെ, സഹായികളായി അവര്‍ക്ക് (ഒരാളുംതന്നെ) ഇല്ലതാനും
തഫ്സീർ : 21-22
View   
أَلَمْ تَرَ إِلَى ٱلَّذِينَ أُوتُوا۟ نَصِيبًۭا مِّنَ ٱلْكِتَـٰبِ يُدْعَوْنَ إِلَىٰ كِتَـٰبِ ٱللَّهِ لِيَحْكُمَ بَيْنَهُمْ ثُمَّ يَتَوَلَّىٰ فَرِيقٌۭ مِّنْهُمْ وَهُم مُّعْرِضُونَ﴿٢٣﴾
share
أَلَمْ تَرَ = നീ കണ്ടില്ലേ, നോക്കുന്നില്ലേ إِلَى الَّذِينَ = യാതൊരുവരിലേക്ക് أُوتُوا = അവര്‍ക്കു നല്‍കപ്പെട്ടിരിക്കുന്നു نَصِيبًا = ഒരു ഓഹരി, പങ്ക് مِّنَ الْكِتَابِ = (വേദ) ഗ്രന്ഥത്തില്‍ നിന്ന് يُدْعَوْنَ = അവര്‍വിളിക്ക(ക്ഷണിക്ക)പ്പെടുന്നു إِلَىٰ كِتَابِ اللَّهِ = അല്ലാഹുവിന്‍റെ ഗ്രന്ഥത്തിലേക്ക് لِيَحْكُمَ = അതുവിധി കല്‍പിക്കുവാന്‍ بَيْنَهُمْ = അവര്‍ക്കിടയില്‍ ثُمَّ يَتَوَلَّىٰ = എന്നിട്ടു(പിന്നെ) തിരിഞ്ഞു (പിന്മാറി) കളയുന്നു فَرِيقٌ مِّنْهُمْ = അവരില്‍ നിന്ന് ഒരുകക്ഷി وَهُم = അവര്‍ (ആയിക്കൊണ്ട്) مُّعْرِضُونَ = വിമുഖര്‍, അവഗണിക്കുന്നവര്‍
വേദഗ്രന്ഥത്തില്‍ നിന്നും ഒരു ഓഹരി നല്‍കപ്പെട്ടിട്ടുള്ളവരെ നീ (നോക്കി) കണ്ടില്ലേ?അവര്‍ക്കിടയില്‍ വിധി കല്‍പിക്കുവാനായി അല്ലാഹുവിന്‍റെ ഗ്രന്ഥത്തിലേക്ക് അവര്‍ വിളിക്കപ്പെടുന്നു: (എന്നിട്ടു)പിന്നെ, അവരില്‍ നിന്ന് ഒരു കക്ഷി(അതാ) വിമുഖരായും കൊണ്ട്തിരിഞ്ഞു കളയുന്നു!
ذَٰلِكَ بِأَنَّهُمْ قَالُوا۟ لَن تَمَسَّنَا ٱلنَّارُ إِلَّآ أَيَّامًۭا مَّعْدُودَٰتٍۢ ۖ وَغَرَّهُمْ فِى دِينِهِم مَّا كَانُوا۟ يَفْتَرُونَ﴿٢٤﴾
share
ذَٰلِكَ = അത് بِأَنَّهُمْ قَالُوا = അവര്‍ പറഞ്ഞതുകൊണ്ടാണ് لَن تَمَسَّنَا = ഞങ്ങളെ സ്പര്‍ശിക്കുകയേ ഇല്ല النَّارُ = നരകം إِلَّا أَيَّامًا = ചില ദിവസങ്ങളല്ലാതെ مَّعْدُودَاتٍ = എണ്ണപ്പെട്ട (നിശ്ചിത) وَغَرَّهُمْ = അവരെ വഞ്ചിക്കുകയും ചെയ്തിരിക്കുന്നു فِي دِينِهِم = അവരുടെ മതത്തില്‍ مَّا كَانُوا = അവര്‍ ആയിരുന്നത് يَفْتَرُونَ = കെട്ടിച്ചമച്ചുണ്ടാക്കുക
"എണ്ണപ്പെട്ട (അല്‍പം) ചിലദിവസങ്ങളല്ലാതെ നരകം ഞങ്ങളെസ്പര്‍ശിക്കുകയേ ഇല്ല" എന്ന് അവര്‍പറഞ്ഞുവന്നതു നിമിത്തമാകുന്നുഅത്. അവര്‍ കെട്ടിച്ചമച്ചുകൊണ്ടിരുന്നത് അവരുടെ മത (കാര്യ)ത്തില്‍അവരെ വഞ്ചി (തരാ)ക്കുകയുംചെയ്തിരിക്കുന്നു.
فَكَيْفَ إِذَا جَمَعْنَـٰهُمْ لِيَوْمٍۢ لَّا رَيْبَ فِيهِ وَوُفِّيَتْ كُلُّ نَفْسٍۢ مَّا كَسَبَتْ وَهُمْ لَا يُظْلَمُونَ﴿٢٥﴾
share
فَكَيْفَ = അപ്പോള്‍ (എന്നാല്‍) എങ്ങിനെയായിരിക്കും إِذَا جَمَعْنَاهُمْ = അവരെ നാം ഒരുമിച്ചു കൂട്ടിയാല്‍ لِيَوْمٍ = ഒരു ദിവസത്തിലേക്ക് لَّا رَيْبَ = സന്ദേഹമില്ലാത്ത فِيهِ = അതില്‍ وَوُفِّيَتْ = നിറവേറ്റിക്കൊടുക്കപ്പെടുകയും ചെയ്യും كُلُّ نَفْسٍ = ഓരോ ആത്മാവിനും, ദേഹത്തിനും, വ്യക്തിക്കും مَّا كَسَبَتْ = അത് സമ്പാദിച്ചുവെച്ചത് وَهُمْ = അവര്‍, അവരാകട്ടെ لَا يُظْلَمُونَ = അനീതി (അക്രമം) ചെയ്യപ്പെടുകയില്ല
എന്നാല്‍, യാതൊരു സന്ദേഹവുമില്ലാത്ത ഒരു ദിവസത്തേക്ക് അവരെ നാം ഒരുമിച്ചുകൂട്ടിയാല്‍ എങ്ങിനെയായിരിക്കും (അവരുടെസ്ഥിതി)?! അന്ന് ഓരോ വ്യക്തിക്കും അത് സമ്പാദിച്ചുവെച്ചത് നിറവേറ്റിക്കൊടുക്കപ്പെടുകയും ചെയ്യും. അവരാകട്ടെ(അവരോട്) അനീതിചെയ്യപ്പെടുന്നതുമല്ല.
തഫ്സീർ : 23-25
View   
قُلِ ٱللَّهُمَّ مَـٰلِكَ ٱلْمُلْكِ تُؤْتِى ٱلْمُلْكَ مَن تَشَآءُ وَتَنزِعُ ٱلْمُلْكَ مِمَّن تَشَآءُ وَتُعِزُّ مَن تَشَآءُ وَتُذِلُّ مَن تَشَآءُ ۖ بِيَدِكَ ٱلْخَيْرُ ۖ إِنَّكَ عَلَىٰ كُلِّ شَىْءٍۢ قَدِيرٌۭ﴿٢٦﴾
share
قُلِ = നീ പറയുക اللَّهُمَّ = അല്ലാഹുവേ مَالِكَ الْمُلْكِ = രാജത്വ (രാജാധിപത്യ)ത്തിന്‍റെ ഉടമസ്ഥനേ تُؤْتِي = നീ നല്‍കുന്നു الْمُلْكَ = രാജത്വത്തെ مَن تَشَاءُ = നീ ഉദ്ദേശിക്കുന്നവര്‍ക്ക് وَتَنزِعُ = നീ നീക്കം ചെയ്യുകയും ചെയ്യുന്നു الْمُلْكَ = രാജത്വത്തെ مِمَّن تَشَاءُ = നീ ഉദ്ദേശിക്കുന്നവരില്‍ നിന്ന് وَتُعِزُّ = നീ പ്രതാപത്തിലാക്കുക (പ്രതാപം നല്‍കുക)യും ചെയ്യുന്നു مَن تَشَاءُ = നീ ഉദ്ദേശിക്കുന്നവരെ وَتُذِلُّ = നീ നിന്ദിക്കുക (നിസ്സാരപ്പെടുത്തുക)യും ചെയ്യുന്നു مَن تَشَاءُ = നീ ഉദ്ദേശിക്കുന്നവരെ بِيَدِكَ = നിന്‍റെ കയ്യിലാണ് الْخَيْرُ = ഗുണം إِنَّكَ = നിശ്ചയമായും നീ عَلَىٰ كُلِّ شَيْءٍ = എല്ലാകാര്യത്തിനും قَدِيرٌ = കഴിവുള്ളവനാകുന്നു
(നബിയേ) പറയുക: അല്ലാഹുവേ, രാജാധിപത്യത്തിന്‍റെ ഉടമസ്ഥനേ! നീ ഉദ്ദേശിക്കുന്നവര്‍ക്ക്‌ നീ രാജാധിപത്യം കൊടുക്കുന്നു; നീ ഉദ്ദേശിക്കുന്നവരില്‍ നിന്നു നീ രാജാധിപത്യം നീക്കിക്കളയുകയും ചെയ്യുന്നു. നീ ഉദ്ദേശിക്കുന്നവരെ നീ പ്രതാപത്തിലാക്കുകയും, നീ ഉദ്ദേശിക്കുന്നവരെ നീ നിന്ദ്യതയിലാക്കുകയും ചെയ്യുന്നു. നിന്‍റെ കൈവശമത്രെ നന്മയുള്ളത്. നിശ്ചയമായും നീ എല്ലാകാര്യത്തിനും കഴിവുള്ളവനാകുന്നു.
تُولِجُ ٱلَّيْلَ فِى ٱلنَّهَارِ وَتُولِجُ ٱلنَّهَارَ فِى ٱلَّيْلِ ۖ وَتُخْرِجُ ٱلْحَىَّ مِنَ ٱلْمَيِّتِ وَتُخْرِجُ ٱلْمَيِّتَ مِنَ ٱلْحَىِّ ۖ وَتَرْزُقُ مَن تَشَآءُ بِغَيْرِ حِسَابٍۢ﴿٢٧﴾
share
تُولِجُ = നീ കടത്തുന്നു اللَّيْلَ = രാത്രിയെ فِي النَّهَارِ = പകലില്‍ وَتُولِجُ = നീ കടത്തുകയും ചെയ്യുന്നു النَّهَارَ = പകലിനെ فِي اللَّيْلِ = രാവില്‍ وَتُخْرِجُ = നീ പുറപ്പെടുവിക്കുകയും ചെയ്യുന്നു الْحَيَّ = ജീവിയെ مِنَ الْمَيِّتِ = നിര്‍ജ്ജീവമായതില്‍ നിന്ന് وَتُخْرِجُ الْمَيِّتَ = നിര്‍ജ്ജീവ മായതിനെ നീപുറപ്പെടുവിക്കുന്നു مِنَ الْحَيِّ = ജീവനുള്ളതില്‍നിന്നു وَتَرْزُقُ = നീ നല്‍കുകയും ചെയ്യുന്നു, ഉപജീവനം നല്‍കുന്നു مَن تَشَاءُ = നീ ഉദ്ദേശിക്കുന്നവര്‍ക്ക് بِغَيْرِ حِسَابٍ = കണക്കു കൂടാതെ
നീ രാത്രിയെ പകലില്‍കടത്തുകയും, പകലിനെ രാത്രിയില്‍കടത്തുകയും ചെയ്യുന്നു. നീ ജീവിയെ നിര്‍ജ്ജീവിയില്‍ നിന്ന് പുറത്തു വരുത്തുകയും, നിര്‍ജ്ജീവിയെ ജീവിയില്‍നിന്ന് പുറത്തുവരുത്തുകയും ചെയ്യുന്നു. നീ ഉദ്ദേശിക്കുന്നവര്‍ക്ക് നീ കണക്കില്ലാതെ നല്‍കുകയും ചെയ്യുന്നു.
തഫ്സീർ : 26-27
View   
لَّا يَتَّخِذِ ٱلْمُؤْمِنُونَ ٱلْكَـٰفِرِينَ أَوْلِيَآءَ مِن دُونِ ٱلْمُؤْمِنِينَ ۖ وَمَن يَفْعَلْ ذَٰلِكَ فَلَيْسَ مِنَ ٱللَّهِ فِى شَىْءٍ إِلَّآ أَن تَتَّقُوا۟ مِنْهُمْ تُقَىٰةًۭ ۗ وَيُحَذِّرُكُمُ ٱللَّهُ نَفْسَهُۥ ۗ وَإِلَى ٱللَّهِ ٱلْمَصِيرُ﴿٢٨﴾
share
لَّا يَتَّخِذِ = ആക്കിവെക്കരുത് ٱلْمُؤْمِنُونَ = സത്യവിശ്വാസികള്‍ = الْكَافِرِينَ = അവിശ്വാസികളെ أَوْلِيَاءَ = മിത്രങ്ങള്‍, കാര്യകര്‍ത്താക്കള്‍ مِن دُونِ = കൂടാതെ(അല്ലാതെ) الْمُؤْمِنِينَ = സത്യവിശ്വാസികളെ وَمَن يَفْعَلْ = ആരെങ്കിലും (വല്ലവരും) ചെയ്താല്‍ ذَٰلِكَ = അത് (അങ്ങിനെ) فَلَيْسَ = എന്നാല്‍ അവനല്ല مِنَ ٱللَّهِ= അല്ലാഹുവിനെ സംബന്ധിച്ച്, അല്ലാഹുവിനോട് = مِنَ اللَّهِ فِي شَيْءٍ = ഒരു കാര്യത്തിലും (ഒന്നിലും) إِلَّا أَن تَتَّقُوا = നിങ്ങള്‍ സൂക്ഷ്മത പാലിക്കല്‍ അല്ലാതെ مِنْهُمْ = അവരെക്കുറിച്ച് تُقَاةً = ഒരു സൂക്ഷ്മത (കാവല്‍) وَيُحَذِّرُكُمُ = നിങ്ങളെതാക്കീത് ചെയ്യുന്നു, ജാഗരൂകരാക്കുന്നു اللَّهُ = അല്ലാഹു نَفْسَهُ = തന്നെക്കുറിച്ച്തന്നെ وَإِلَى اللَّهِ = അല്ലാഹുവിങ്കലേക്കാണ് الْمَصِيرُ = തിരിച്ചെത്തല്‍, പര്യവസാനം
സത്യവിശ്വാസികള്‍ സത്യവിശ്വാസികളെയല്ലാതെ അവിശ്വാസികളെ മിത്രങ്ങളാക്കി വെക്കരുത്. ആരെങ്കിലും അത് ചെയ്യുന്ന പക്ഷം, അവന്‍അല്ലാഹുവിനെ സംബന്ധിച്ച് ഒന്നിലും (തന്നെ) അല്ല; [അവന് അല്ലാഹുവുമായി യാതൊരു പൊരുത്തപ്പാടും ബന്ധവുമില്ല] അവരെക്കുറിച്ച് നിങ്ങള്‍ഒരു (തരം) സൂക്ഷ്മത പാലിക്കല്‍എന്നുള്ളതല്ലാതെ. [അതിന്‌വിരോധമില്ല] അല്ലാഹു അവനെക്കുറിച്ച് തന്നെ (ജാഗരൂകരായിരിക്കണമെന്ന്) നിങ്ങളെ താക്കീത് ചെയ്യുന്നു. അല്ലാഹുവിങ്കലേക്കത്രെ നിങ്ങളുടെ തിരിച്ചു വരവ്.
തഫ്സീർ : 28-28
View   
قُلْ إِن تُخْفُوا۟ مَا فِى صُدُورِكُمْ أَوْ تُبْدُوهُ يَعْلَمْهُ ٱللَّهُ ۗ وَيَعْلَمُ مَا فِى ٱلسَّمَـٰوَٰتِ وَمَا فِى ٱلْأَرْضِ ۗ وَٱللَّهُ عَلَىٰ كُلِّ شَىْءٍۢ قَدِيرٌۭ﴿٢٩﴾
share
قُلْ = നീ പറയുക إِن تُخْفُوا = നിങ്ങള്‍ മറച്ചുവെച്ചാല്‍ مَا فِي صُدُورِكُمْ = നിങ്ങളുടെ നെഞ്ചുകളിലുള്ളത് أَوْ تُبْدُوهُ = അല്ലെങ്കില്‍ നിങ്ങളതു വെളിപ്പെടുത്തിയാലും يَعْلَمْهُ = അതറിയുന്നതാണ് اللَّهُ = അല്ലാഹു وَيَعْلَمُ = അവന്‍ അറിയുകയും ചെയ്യും مَا فِي السَّمَاوَاتِ = ആകാശങ്ങളിലുള്ളത് وَمَا فِي الْأَرْضِ = ഭൂമിയിലുള്ളതും وَاللَّهُ = അല്ലാഹുവാകട്ടെ عَلَىٰ كُلِّ شَيْءٍ = എല്ലാ കാര്യത്തിന്നും قَدِيرٌ = കഴിവുള്ളവനാകുന്നു
നീ പറയുക! നിങ്ങളുടെ നെഞ്ചു [ഹൃദയം]കളിലുള്ളത് നിങ്ങള്‍മറച്ചു വെച്ചാലും, അല്ലെങ്കില്‍ അത് വെളിവാക്കിയാലും അല്ലാഹു അത് അറിയുന്നതാണ്. ആകാശങ്ങളിലുള്ളതും, ഭൂമിയിലുള്ളതും അവന്‍ അറിയുന്നു. അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനുമാകുന്നു.
يَوْمَ تَجِدُ كُلُّ نَفْسٍۢ مَّا عَمِلَتْ مِنْ خَيْرٍۢ مُّحْضَرًۭا وَمَا عَمِلَتْ مِن سُوٓءٍۢ تَوَدُّ لَوْ أَنَّ بَيْنَهَا وَبَيْنَهُۥٓ أَمَدًۢا بَعِيدًۭا ۗ وَيُحَذِّرُكُمُ ٱللَّهُ نَفْسَهُۥ ۗ وَٱللَّهُ رَءُوفٌۢ بِٱلْعِبَادِ﴿٣٠﴾
share
يَوْمَ = ദിവസം تَجِدُ = കണ്ടെത്തുന്ന كُلُّ نَفْسٍ = എല്ലാ ആളും, ആത്മാവും, ദേഹവും, വ്യക്തിയും مَّا عَمِلَتْ = അത് പ്രവര്‍ത്തിച്ചത് مِنْ خَيْرٍ = നന്മയായി مُّحْضَرًا = ഹാജരാക്ക (തയ്യാറാക്ക) പ്പെട്ടതായി وَمَا عَمِلَتْ = അത് എന്ത് പ്രവര്‍ത്തിച്ചുവോ അത് مِن سُوءٍ = തിന്മയായിട്ട് تَوَدُّ = അത് കൊതിക്കും لَوْ أَنَّ = ഉണ്ടായി (ആയി) രുന്നെങ്കില്‍ بَيْنَهَا = അതിന്‍റെ(തന്‍റെ) ഇടയില്‍ وَبَيْنَهُ = അതിന്‍റെ (തിന്മയുടെ- ആ ദിവസത്തിന്‍റെ)യും ഇടയില്‍ أَمَدًا = അകലം بَعِيدًا = വിദൂരമായ وَيُحَذِّرُكُمُ = നിങ്ങളെ താക്കീതു ചെയ്യുന്നു, ജാഗരൂകരാക്കുന്നു اللَّهُ = അല്ലാഹു نَفْسَهُ = തന്നെക്കുറിച്ച് തന്നെ وَاللَّهُ = അല്ലാഹു رَءُوفٌ = വളരെ കനിവുള്ളവനാണ് بِالْعِبَادِ = അടിയാന്മാരെപ്പറ്റി, അടിയാന്മാരോട്
എല്ലാ (ഓരോ) ആത്മാവും(തന്നെ), അതു നന്മയായിട്ട് എന്ത്പ്രവര്‍ത്തിച്ചുവോ അതിനെ ഹാജരാക്ക(തയ്യാറാക്ക)പ്പെട്ടതായി അത് കണ്ടെത്തുന്ന ദിവസം! അത് [ഓരോ ആത്മാവും] തിന്മയായിട്ട് എന്ത് പ്രവര്‍ത്തിച്ചുവോ, തന്‍റെയും അതിന്‍റെയും [ആ ആത്മാവിന്‍റെയും ആ തിന്മയുടെയും] ഇടയില്‍ വിദൂരമായ അകലം ഉണ്ടായിരുന്നെങ്കില്‍(നന്നായേനേ)! എന്ന് അത് കൊതിക്കുകയും ചെയ്യും. അല്ലാഹു അവനെക്കുറിച്ചുതന്നെ (ജാഗരൂകരായിരിക്കണമെന്ന്) നിങ്ങളെ താക്കീത് ചെയ്യുന്നു. അല്ലാഹു അടിയാന്മാരോട് വളരെ ദയയുള്ളവനുമാകുന്നു.
തഫ്സീർ : 29-30
View   
قُلْ إِن كُنتُمْ تُحِبُّونَ ٱللَّهَ فَٱتَّبِعُونِى يُحْبِبْكُمُ ٱللَّهُ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَٱللَّهُ غَفُورٌۭ رَّحِيمٌۭ﴿٣١﴾
share
قُلْ = നീ പറയുക إِن كُنتُمْ = നിങ്ങളാകുന്നുവെങ്കില്‍ تُحِبُّونَ اللَّهَ = അല്ലാഹുവിനെ സ്‌നേഹിക്കുന്നു (വെങ്കില്‍) فَاتَّبِعُونِي = എന്നാല്‍ നിങ്ങള്‍ എന്നെ പിന്‍പറ്റുവിന്‍ يُحْبِبْكُمُ اللَّهُ = അല്ലാഹു നിങ്ങളെ സ്‌നേഹിക്കും وَيَغْفِرْ = അവന്‍ പൊറുത്തു തരുകയും ചെയ്യും لَكُمْ = നിങ്ങള്‍ക്ക് ذُنُوبَكُمْ = നിങ്ങളുടെ പാപങ്ങളെ وَاللَّهُ غَفُورٌ = അല്ലാഹു വളരെ പൊറുക്കുന്നവനാണ് رَّحِيمٌ = കരുണാനിധിയുമാണ്
നീ പറയുക: നിങ്ങള്‍ അല്ലാഹുവിനെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍, നിങ്ങള്‍ എന്നെ പിന്‍പറ്റുവിന്‍; (എന്നാല്‍)അല്ലാഹു നിങ്ങളെ സ്‌നേഹിക്കുകയും, നിങ്ങള്‍ക്ക് നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരുകയും ചെയ്യും. അല്ലാഹു വളരെ പൊറുക്കുന്നവനും, കരുണാനിധിയുമാകുന്നു.
قُلْ أَطِيعُوا۟ ٱللَّهَ وَٱلرَّسُولَ ۖ فَإِن تَوَلَّوْا۟ فَإِنَّ ٱللَّهَ لَا يُحِبُّ ٱلْكَـٰفِرِينَ﴿٣٢﴾
share
قُلْ = നീ പറയുക أَطِيعُوا اللَّهَ = നിങ്ങള്‍ അല്ലാഹുവിനെ അനുസരിക്കുവിന്‍ وَالرَّسُولَ = റസൂലിനെയും فَإِن تَوَلَّوْا = എന്നിട്ടവര്‍ തിരിഞ്ഞുകളഞ്ഞെങ്കില്‍ فَإِنَّ اللَّهَ = എന്നാല്‍ നിശ്ചയമായും അല്ലാഹു لَا يُحِبُّ = അവന്‍ സ്‌നേഹിക്ക(ഇഷ്ടപ്പെടുക)യില്ല الْكَافِرِينَ = അവിശ്വാസികളെ
നീ പറയുക: "നിങ്ങള്‍അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കുവിന്‍" എന്നിട്ട് അവര്‍ തിരിഞ്ഞുകളയുന്ന പക്ഷം, നിശ്ചയമായും അല്ലാഹു (ആ) അവിശ്വാസികളെ സ്‌നേഹിക്കുന്നതല്ല.
തഫ്സീർ : 31-32
View   
إِنَّ ٱللَّهَ ٱصْطَفَىٰٓ ءَادَمَ وَنُوحًۭا وَءَالَ إِبْرَٰهِيمَ وَءَالَ عِمْرَٰنَ عَلَى ٱلْعَـٰلَمِينَ﴿٣٣﴾
share
إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു اصْطَفَىٰ = തിരഞ്ഞെടുത്തിരിക്കുന്നു, തെളിയിച്ചെടുത്തിരിക്കുന്നു آدَمَ وَنُوحًا = ആദമിനെയും നൂഹിനെയും وَآلَ إِبْرَاهِيمَ = ഇബ്‌റാഹീം കുടുംബത്തെയും وَآلَ عِمْرَانَ = ഇംറാന്‍ കുടുംബത്തെയും عَلَى الْعَالَمِينَ = ലോകരില്‍
നിശ്ചയമായും അല്ലാഹു, ആദമിനെയും, നൂഹിനെയും, ഇബ്‌റാഹീം കുടുംബത്തെയും, ഇംറാന്‍ കുടുംബത്തെയും ലോകരില്‍ (ഉല്‍കൃഷ്ടരാക്കി) തിരഞ്ഞെടുത്തിരിക്കുന്നു;
ذُرِّيَّةًۢ بَعْضُهَا مِنۢ بَعْضٍۢ ۗ وَٱللَّهُ سَمِيعٌ عَلِيمٌ﴿٣٤﴾
share
ذُرِّيَّةً = സന്തതികളായി കൊണ്ട് بَعْضُهَا = അവയില്‍ ചിലര്‍ مِن بَعْضٍ = ചിലരില്‍ നിന്നാകുന്നു وَاللَّهُ سَمِيعٌ = അല്ലാഹു കേള്‍ക്കുന്നവനാണ് عَلِيمٌ = അറിയുന്നവനാണ്
(അതെ) ചിലര്‍ (മറ്റു) ചിലരില്‍നിന്നുള്ള സന്തതികളായി കൊണ്ട്. അല്ലാഹു (എല്ലാം) കേള്‍ക്കുന്നവനാണ്, അറിയുന്നവനാണ്.
തഫ്സീർ : 33-34
View   
إِذْ قَالَتِ ٱمْرَأَتُ عِمْرَٰنَ رَبِّ إِنِّى نَذَرْتُ لَكَ مَا فِى بَطْنِى مُحَرَّرًۭا فَتَقَبَّلْ مِنِّىٓ ۖ إِنَّكَ أَنتَ ٱلسَّمِيعُ ٱلْعَلِيمُ﴿٣٥﴾
share
إِذْ قَالَتِ = പറഞ്ഞ സന്ദര്‍ഭം امْرَأَتُ عِمْرَانَ = ഇംറാന്‍റെ സ്ത്രീ رَبِّ = എന്‍റെ റബ്ബേ إِنِّي نَذَرْتُ = നിശ്ചയമായും ഞാന്‍ നേര്‍ന്നിരിക്കുന്നു لَكَ = നിനക്ക് مَا فِي بَطْنِي = എന്‍റെ വയറ്റിലുള്ളതിനെ مُحَرَّرًا = സ്വതന്ത്രമാക്കപ്പെട്ട നിലയില്‍ فَتَقَبَّلْ = അതിനാല്‍ നീ സ്വീകരിക്കേണമേ مِنِّي = എന്നില്‍ നിന്ന് إِنَّكَ أَنتَ = നിശ്ചയമായും, നീ തന്നെ السَّمِيعُ = കേള്‍ക്കുന്നവന്‍ الْعَلِيمُ = അറിയുന്നവന്‍
ഇംറാന്‍റെ സ്ത്രീ [ഭാര്യ] പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക): എന്‍റെ റബ്ബേ എന്‍റെ വയറ്റിലുള്ളതിനെ [ഗര്‍ഭസ്ഥശിശുവെ] സ്വതന്ത്രമാക്കപ്പെട്ടനിലയില്‍ ഞാന്‍ നിനക്ക് (നേര്‍ച്ച) നേര്‍ന്നിരിക്കുന്നു; ആകയാല്‍, നീ എന്നില്‍നിന്ന് (അത്) സ്വീകരിക്കേണമേ! നിശ്ചയമായും, നീ തന്നെയാണ്(എല്ലാം) കേള്‍ക്കുന്നവനും, അറിയുന്നവനും
തഫ്സീർ : 35-35
View   
فَلَمَّا وَضَعَتْهَا قَالَتْ رَبِّ إِنِّى وَضَعْتُهَآ أُنثَىٰ وَٱللَّهُ أَعْلَمُ بِمَا وَضَعَتْ وَلَيْسَ ٱلذَّكَرُ كَٱلْأُنثَىٰ ۖ وَإِنِّى سَمَّيْتُهَا مَرْيَمَ وَإِنِّىٓ أُعِيذُهَا بِكَ وَذُرِّيَّتَهَا مِنَ ٱلشَّيْطَـٰنِ ٱلرَّجِيمِ﴿٣٦﴾
share
فَلَمَّا وَضَعَتْهَا = എന്നിട്ടതിനെ (അവളെ) അവള്‍ പ്രസവിച്ചപ്പോള്‍ قَالَتْ رَبِّ = അവള്‍ പറഞ്ഞു എന്‍റെ റബ്ബേ إِنِّي وَضَعْتُهَا = നിശ്ചയമായും ഞാന്‍ അതിനെ (അവളെ) പ്രസവിച്ചു أُنثَىٰ = പെണ്ണായിട്ട് وَاللَّهُ أَعْلَمُ = അല്ലാഹു ഏറ്റവും (നല്ലപോലെ) അറിയുന്നവനുമാണ് بِمَا وَضَعَتْ = അവള്‍ പ്രസവിച്ചതിനെപ്പറ്റി وَلَيْسَ الذَّكَرُ = ആണല്ലതാനും. ആണല്ലല്ലോ كَالْأُنثَىٰ = പെണ്ണിനെപ്പോലെ وَإِنِّي = നിശ്ചയമായും ഞാന്‍ سَمَّيْتُهَا = അവള്‍ക്ക് പേരു വെച്ചിരിക്കുന്നു مَرْيَمَ = മര്‍യം എന്ന് وَإِنِّي أُعِيذُهَا = ഞാന്‍ അവള്‍ക്കു ശരണം തേടുക (ശരണമാക്കുക)യും ചെയ്യുന്നു بِكَ = നിന്നോട്, നിന്നെക്കൊണ്ട് وَذُرِّيَّتَهَا = അവളുടെ സന്തതികള്‍ക്കും مِنَ الشَّيْطَانِ = പശാചില്‍ നിന്ന് الرَّجِيمِ = ആട്ടപ്പെട്ട (ശപിക്കപ്പെട്ട)
എന്നിട്ട് അവള്‍ അതിനെ[ആപെണ്‍കുട്ടിയെ] പ്രസവിച്ചപ്പോള്‍അവള്‍ പറഞ്ഞു: എന്‍റെ റബ്ബേ, ഞാന്‍അതിനെ പെണ്ണായി പ്രസവിച്ചു(വല്ലോ)!" - അവള്‍ പ്രസവിച്ചതിനെപ്പറ്റി അല്ലാഹു ഏറ്റവും അറിയുന്നവനാണ്താനും- "ആണ് പെണ്ണിനെപ്പോലെ അല്ല(ല്ലോ). ഞാന്‍ അവള്‍ക്ക് "മര്‍യം" എന്നു പേരു വെച്ചിരിക്കുന്നു; അവള്‍ക്കും, അവളുടെ സന്തതികള്‍ക്കും ആട്ടപ്പെട്ട [ശപിക്കപ്പെട്ട] പിശാചില്‍നിന്ന് ഞാന്‍ നിന്നോട് ശരണം തേടുകയും ചെയ്യുന്നു."
തഫ്സീർ : 36-36
View   
فَتَقَبَّلَهَا رَبُّهَا بِقَبُولٍ حَسَنٍۢ وَأَنۢبَتَهَا نَبَاتًا حَسَنًۭا وَكَفَّلَهَا زَكَرِيَّا ۖ كُلَّمَا دَخَلَ عَلَيْهَا زَكَرِيَّا ٱلْمِحْرَابَ وَجَدَ عِندَهَا رِزْقًۭا ۖ قَالَ يَـٰمَرْيَمُ أَنَّىٰ لَكِ هَـٰذَا ۖ قَالَتْ هُوَ مِنْ عِندِ ٱللَّهِ ۖ إِنَّ ٱللَّهَ يَرْزُقُ مَن يَشَآءُ بِغَيْرِ حِسَابٍ﴿٣٧﴾
share
فَتَقَبَّلَهَا = അങ്ങനെ (എന്നിട്ടു) അവളെ സ്വീകരിച്ചു رَبُّهَا = അവളുടെ റബ്ബ് بِقَبُولٍ = ഒരു സ്വീകരണം, സ്വീകരണം കൊണ്ട് حَسَنٍ = നല്ലതായ وَأَنبَتَهَا = അവളെ ഉല്പാദിപ്പിക്കുക (വളര്‍ത്തുക) യും ചെയ്തു نَبَاتًا حَسَنًا = നല്ല ഒരു ഉല്‍പാദനമായി, നല്ല വളര്‍ത്തല്‍ وَكَفَّلَهَا = അവളെ ഏറ്റെടുപ്പിക്കുക (ഏല്‍പിച്ചുകൊടുക്കുക) യും ചെയ്തു زَكَرِيَّا = സക്കരിയ്യാക്ക് كُلَّمَا دَخَلَ = പ്രവേശിക്കുമ്പോഴൊക്കെയും عَلَيْهَا = അവളുടെ അടുക്കല്‍ زَكَرِيَّا = സക്കരിയ്യ الْمِحْرَابَ = പ്രാര്‍ത്ഥനാ മണ്ഡപത്തില്‍ وَجَدَ = അദ്ദേഹം കണ്ടെത്തി عِندَهَا = അവളുടെ അടുക്കല്‍ رِزْقًا = ആഹാരം قَالَ يَا مَرْيَمُ = അദ്ദേഹം പറഞ്ഞു മര്‍യമേ أَنَّىٰ لَكِ = എവിടെ നിന്നാണ് (എങ്ങിനെയാണ്) നിനക്ക് هَٰذَا = ഇതു قَالَتْ = അവള്‍ പറഞ്ഞു هُوَ مِنْ عِندِ اللَّهِ = അതു അല്ലാഹുവിന്‍റെ പക്കല്‍ നിന്നാണ് إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു يَرْزُقُ = അവന്‍ (ആഹാരം) നല്‍കുന്നു مَن يَشَاءُ = അവന്‍ ഉദ്ദേശിക്കുന്നവര്‍ക്കു بِغَيْرِ حِسَابٍ = ഒരു കണക്കും കൂടാതെ
അങ്ങനെ, അവളുടെ റബ്ബ് അവളെ [മര്‍യമിനെ] നല്ലതായ ഒരു സ്വീകരണം സ്വീകരിച്ചു; അവളെ അവന്‍ഒരു നല്ല ഉല്‍പാദനമായി ഉല്‍പാദിപ്പി(ച്ചുവളര്‍ത്തിക്കൊണ്ടിരി)ക്കുകയും ചെയ്തു. അവളെ (സംരക്ഷിക്കുവാന്‍) സക്കരിയ്യാക്കു അവന്‍ ഏല്‍പിച്ചുകൊടുക്കുകയും ചെയതു. സക്കരിയ്യാ മിഹ്‌റാബില്‍ [പ്രാര്‍ത്ഥനാമണ്ഡപത്തില്‍] അവളുടെ അടുക്കല്‍ പ്രവേശിക്കുമ്പോഴൊക്കെയും അദ്ദേഹം അവളുടെ അടുക്കല്‍ (ചില)ആഹാരം കണ്ടെത്തുമായിരുന്നു. അദ്ദേഹം പറഞ്ഞു: "മര്‍യമേ, എവിടെ നിന്നാണ് നിനക്കിതു (കിട്ടിയത്)?" അവള്‍ പറഞ്ഞു; "അതു അല്ലാഹുവിന്‍റെ പക്കല്‍നിന്നാണ് (ലഭിക്കുന്നത്) നിശ്ചയമായും, അല്ലാഹു അവന്‍ഉദ്ദേശിക്കുന്നവര്‍ക്കു കണക്കില്ലാതെ നല്‍കുന്നതാണ്.
തഫ്സീർ : 37-37
View   
هُنَالِكَ دَعَا زَكَرِيَّا رَبَّهُۥ ۖ قَالَ رَبِّ هَبْ لِى مِن لَّدُنكَ ذُرِّيَّةًۭ طَيِّبَةً ۖ إِنَّكَ سَمِيعُ ٱلدُّعَآءِ﴿٣٨﴾
share
هُنَالِكَ = അവിടെവെച്ച് (ആ സന്ദര്‍ഭത്തില്‍) دَعَا زَكَرِيَّا = സക്കരിയ്യാ പ്രാര്‍ത്ഥിച്ചു, വിളിച്ചു رَبَّهُ = തന്‍റെ റബ്ബിനോടു, റബ്ബിനെ قَالَ رَبِّ = അദ്ദേഹം പറഞ്ഞു റബ്ബേ هَبْ لِي = എനിക്കു പ്രദാനം ചെയ്യണേ مِن لَّدُنكَ = നിന്‍റെ അടുക്കല്‍ നിന്നും ذُرِّيَّةً = സന്തതിയെ طَيِّبَةً = വിശിഷ്ടമായ, പരിശുദ്ധമായ إِنَّكَ = നിശ്ചയമായും നീ سَمِيعُ = കേള്‍ക്കുന്നവനാണ് الدُّعَاءِ = പ്രാര്‍ത്ഥന, വിളി
അവിടെവെച്ച് സക്കരിയ്യാ തന്‍റെ റബ്ബിനോട് പ്രാര്‍ത്ഥിച്ചു. (അതെ) അദ്ദേഹം പറഞ്ഞു: "റബ്ബേ, എനിക്ക് നിന്‍റെ പക്കല്‍ നിന്ന് [നിന്‍റെ വകയായി] ഒരുവിശിഷ്ട സന്തതിയെ പ്രദാനം ചെയ്യണേ:- നിശ്ചയമായും നീ പ്രാര്‍ത്ഥന കേള്‍ക്കുന്ന [സ്വീകരിക്കുന്ന] വനാകുന്നു.
فَنَادَتْهُ ٱلْمَلَـٰٓئِكَةُ وَهُوَ قَآئِمٌۭ يُصَلِّى فِى ٱلْمِحْرَابِ أَنَّ ٱللَّهَ يُبَشِّرُكَ بِيَحْيَىٰ مُصَدِّقًۢا بِكَلِمَةٍۢ مِّنَ ٱللَّهِ وَسَيِّدًۭا وَحَصُورًۭا وَنَبِيًّۭا مِّنَ ٱلصَّـٰلِحِينَ﴿٣٩﴾
share
فَنَادَتْهُ = എന്നിട്ട് (അപ്പോള്‍) അദ്ദേഹത്തെ വിളിച്ചു الْمَلَائِكَةُ = മലക്കുകള്‍ وَهُوَ قَائِمٌ = അദ്ദേഹം നില്‍ക്കുന്നവനായിരിക്കെ يُصَلِّي = നമസ്‌കരിച്ചുകൊണ്ട് فِي الْمِحْرَابِ = മിഹ്‌റാബില്‍ أَنَّ اللَّهَ = അല്ലാഹു (ആകുന്നു) എന്നു يُبَشِّرُكَ = നിനക്കു (തനിക്കു) സന്തോഷമറിയിക്കുന്നു (എന്ന്) بِيَحْيَىٰ = യഹ്‌യായെക്കുറിച്ചു مُصَدِّقًا = സത്യപ്പെടുത്തുന്നവനായിട്ട് بِكَلِمَةٍ = ഒരു വാക്കിനെ مِّنَ اللَّهِ = അല്ലാഹുവില്‍ നിന്നുള്ള وَسَيِّدًا = നേതാവായും وَحَصُورًا = നിയന്ത്രിതനായും (ആത്മനിയന്ത്രകനായും) وَنَبِيًّا = പ്രവാചകനായും مِّنَ الصَّالِحِينَ = സദ്‌വൃത്തരില്‍പെട്ട
എന്നിട്ട് അദ്ദേഹം "മിഹ്‌റാബി"ല്‍ [പ്രാര്‍ത്ഥനാമണ്ഡപത്തില്‍] നമസ്‌കരിച്ചു കൊണ്ടു നില്‍ക്കുകയായി രുന്നപ്പോള്‍അദ്ദേഹത്തെ മലക്കുകള്‍ വിളിച്ചു (പറഞ്ഞു): യഹ്‌യ (എന്ന കുട്ടി) യെകുറിച്ച് അല്ലാഹു തനിക്ക് സന്തോഷമറിയിക്കുന്നുവെന്ന്" അല്ലാഹുവിങ്കല്‍നിന്നുള്ള ഒരു "വാക്കി" നെ സത്യപ്പെടുത്തുന്നവനും, നേതാവും, ആത്മ നിയന്ത്രകനും, സദ്‌വൃത്തന്മാരില്‍പെ ട്ടപ്രവാചകനുമായിക്കൊണ്ട്.
തഫ്സീർ : 38-39
View   
قَالَ رَبِّ أَنَّىٰ يَكُونُ لِى غُلَـٰمٌۭ وَقَدْ بَلَغَنِىَ ٱلْكِبَرُ وَٱمْرَأَتِى عَاقِرٌۭ ۖ قَالَ كَذَٰلِكَ ٱللَّهُ يَفْعَلُ مَا يَشَآءُ﴿٤٠﴾
share
قَالَ = അദ്ദേഹം പറഞ്ഞു رَبِّ = എന്‍റെ റബ്ബേ أَنَّىٰ يَكُونُ = എങ്ങിനെയുണ്ടാകും لِي = എനിക്ക് غُلَامٌ = ആണ്‍കുട്ടി, ബാലന്‍ وَقَدْ بَلَغَنِيَ = എനിക്കു എത്തിയിരിക്കെ, എത്തിയിട്ടുണ്ട് الْكِبَرُ = വാര്‍ദ്ധക്യം وَامْرَأَتِي = എന്‍റെ സ്ത്രീ (ഭാര്യ)യാകട്ടെ عَاقِرٌ = വന്ധ്യയാകുന്നു قَالَ = അവന്‍ പറഞ്ഞു كَذَٰلِكَ = അപ്രകാരമാണ് اللَّهُ يَفْعَلُ = അല്ലാഹു ചെയ്യുന്നതാണ് مَا يَشَاءُ = അവന്‍ ഉദ്ദേശിക്കുന്നത്
അദ്ദേഹം പറഞ്ഞു: "റബ്ബേ, എനിക്കു എങ്ങിനെയാണ് ആണ്‍കുട്ടിയുണ്ടാകുക? എനിക്കു വാര്‍ദ്ധക്യം എത്തിക്കഴിഞ്ഞു; എന്‍റെ സ്ത്രീ (ഭാര്യ) വന്ധ്യയുമാകുന്നു (എന്നിരിക്കെ)!" അവന്‍ (അല്ലാഹു) പറഞ്ഞു :"അപ്രകാരം തന്നെയാണ് (കാര്യം); അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നത്ചെയ്യുന്നു."
قَالَ رَبِّ ٱجْعَل لِّىٓ ءَايَةًۭ ۖ قَالَ ءَايَتُكَ أَلَّا تُكَلِّمَ ٱلنَّاسَ ثَلَـٰثَةَ أَيَّامٍ إِلَّا رَمْزًۭا ۗ وَٱذْكُر رَّبَّكَ كَثِيرًۭا وَسَبِّحْ بِٱلْعَشِىِّ وَٱلْإِبْكَـٰرِ﴿٤١﴾
share
قَالَ رَبِّ = അദ്ദേഹം പറഞ്ഞു എന്‍റെ റബ്ബേ اجْعَل لِّي = എനിക്കുണ്ടാക്കിത്തരണേ آيَةً = ഒരു ദൃഷ്ടാന്തം قَالَ آيَتُكَ = അവന്‍ പറഞ്ഞു നിന്‍റെ അടയാളം أَلَّا تُكَلِّمَ = നീ സംസാരിക്കാതിരിക്കലാണ് النَّاسَ = മനുഷ്യരോട് ثَلَاثَةَ أَيَّامٍ = മൂന്ന് ദിവസം إِلَّا رَمْزًا = സൂചന (ആംഗ്യം) ആയിട്ടല്ലാതെ وَاذْكُر رَّبَّكَ = നീ നിന്‍റെ റബ്ബിനെ സ്മരിക്കുകയും ചെയ്യുക كَثِيرًا = വളരെ وَسَبِّحْ = തസ്ബീഹും (സ്‌തോത്രകീര്‍ത്തനവും) ചെയ്യുക بِالْعَشِيِّ = വൈകുന്നേരം وَالْإِبْكَارِ = രാവിലെയും
അദ്ദേഹം പറഞ്ഞു: "റബ്ബേ, എനിക്കു ഒരു അടയാളം ഏര്‍പ്പെടുത്തിത്തരേണമേ!" അവന്‍ പറഞ്ഞു : "നിന്‍റെ അടയാളം, സൂചനയായിട്ട് (ആംഗ്യംമുഖേന) അല്ലാതെ മൂന്നുദിവസം നീ മനുഷ്യരോട് സംസാരിക്കാതിരിക്കലാകുന്നു നിന്‍റെ റബ്ബിനെ നീ ധാരാളം ഓര്‍മിക്കുകയും , വൈകിട്ടും കാലത്തും സ്‌തോത്ര കീര്‍ത്തനം (തസ്ബീഹ്) ചെയ്യുകയും ചെയ്ത്കൊള്ളുക."
തഫ്സീർ : 40-41
View   
وَإِذْ قَالَتِ ٱلْمَلَـٰٓئِكَةُ يَـٰمَرْيَمُ إِنَّ ٱللَّهَ ٱصْطَفَىٰكِ وَطَهَّرَكِ وَٱصْطَفَىٰكِ عَلَىٰ نِسَآءِ ٱلْعَـٰلَمِينَ﴿٤٢﴾
share
وَإِذْ قَالَتِ = പറഞ്ഞ സന്ദര്‍ഭവും الْمَلَائِكَةُ = മലക്കുകള്‍ يَا مَرْيَمُ = മര്‍യമേ إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു اصْطَفَاكِ = നിന്നെ തെരഞ്ഞെടുത്തിരിക്കുന്നു, തെളിയിച്ചെടുത്തിരിക്കുന്നു وَطَهَّرَكِ = നിന്നെ ശുദ്ധിയാക്കുകയും وَاصْطَفَاكِ = നിന്നെ തിരഞ്ഞെടുക്കുകയും ചെയ്തിരിക്കുന്നു عَلَىٰ نِسَاءِ = സ്ത്രീകളില്‍, സ്ത്രീകളെക്കാള്‍ الْعَالَمِينَ = ലോകരിലെ
മലക്കുകള്‍ പറഞ്ഞ സന്ദര്‍ഭവും (ഓര്‍ക്കുക): "മര്‍യമേ, നിശ്ചയമായും അല്ലാഹു, നിന്നെ (വിശിഷ്ടയായി) തിരഞ്ഞെടുക്കുകയും, നിന്നെ ശുദ്ധിയാക്കുകയും ചെയ്തിരിക്കുന്നു: ലോകരിലുള്ള സ്ത്രീകളില്‍ നിന്നെ അവന്‍ (ശ്രേഷ്ഠയായി) തെരഞ്ഞെടുക്കുകയും ചെയ്തിരിക്കുന്നു.
يَـٰمَرْيَمُ ٱقْنُتِى لِرَبِّكِ وَٱسْجُدِى وَٱرْكَعِى مَعَ ٱلرَّٰكِعِينَ﴿٤٣﴾
share
يَا مَرْيَمُ = മര്‍യമേ اقْنُتِي = നീ ഭക്തി (ഒതുക്കം) കാണിക്കുകയും ചെയ്യുക لِرَبِّكِ = നിന്‍റെ റബ്ബിന് وَاسْجُدِي = നീ സുജൂദും ചെയ്യുക وَارْكَعِي = നീ റുകൂഉം ചെയ്യുക مَعَ الرَّاكِعِينَ = റുകൂഉ് ചെയ്യുന്നവരോടുകൂടി
"മര്‍യമേ, നിന്‍റെ റബ്ബിനോട് നീ ഭക്തി കാണിക്കുക: നീ "സുജൂദ്" [സാഷ്ടാംഗ നമസ്‌കാരം] ചെയ്കയും, "റുകൂഉ്" [കുമ്പിട്ടു നമസ്‌കാരം] ചെയ്യുന്നവരോടൊപ്പം "റുകൂഉ്" [കുമ്പിട്ടു നമസ്‌കാരം] ചെയ്കയും ചെയ്തു കൊള്ളുക.
തഫ്സീർ : 42-43
View   
ذَٰلِكَ مِنْ أَنۢبَآءِ ٱلْغَيْبِ نُوحِيهِ إِلَيْكَ ۚ وَمَا كُنتَ لَدَيْهِمْ إِذْ يُلْقُونَ أَقْلَـٰمَهُمْ أَيُّهُمْ يَكْفُلُ مَرْيَمَ وَمَا كُنتَ لَدَيْهِمْ إِذْ يَخْتَصِمُونَ﴿٤٤﴾
share
ذَٰلِكَ = അത് مِنْ أَنبَاءِ = വാര്‍ത്ത (വര്‍ത്തമാനം)കളില്‍ പെട്ടതാണ് الْغَيْبِ = അദൃശ്യത്തിന്‍റെ نُوحِيهِ = അതിനെ നാം വഹ്‌യ് നല്‍കുന്നു إِلَيْكَ = നിനക്ക് وَمَا كُنتَ = നീ ഉണ്ടായിരുന്നില്ല لَدَيْهِمْ = അവരുടെ അടുക്കല്‍ إِذْ يُلْقُونَ = അവര്‍ ഇടുമ്പോള്‍ أَقْلَامَهُمْ = അവരുടെ പേനകളെ, അമ്പുകോലുകളെ أَيُّهُمْ = അവരില്‍ ഏതൊരുവന്‍ (ആര്‍) يَكْفُلُ = ഏറ്റുവാങ്ങും مَرْيَمَ = മര്‍യമിനെ وَمَا كُنتَ = നീ ഉണ്ടായിരുന്നതുമില്ല لَدَيْهِمْ = അവരുടെ അടുക്കല്‍ إِذْ يَخْتَصِمُونَ = അവര്‍ തര്‍ക്കിക്കു(കേസുകൂടു)മ്പോള്‍
അത് (ഒക്കെയും) അദൃശ്യവാര്‍ത്തകളില്‍ പെട്ടതാകുന്നു; നാം നിനക്കു അത് "വഹ്‌യ്"[ദിവ്യസന്ദേശം] നല്‍കുകയാണ്. മര്‍യമിനെ തങ്ങളില്‍ ഏതൊരുവന്‍ ഏറ്റെടുക്കണമെന്ന് അവര്‍ തങ്ങളുടെപേനകള്‍ (- അഥവാ അമ്പ്കോലുകള്‍ - മുഖേന നറുക്ക് ) ഇട്ടപ്പോള്‍, നീ അവരുടെ അടുക്കല്‍ഉണ്ടായിരുന്നില്ല(ല്ലോ). അവര്‍ തര്‍ക്കം നടത്തിക്കൊണ്ടിരിക്കുമ്പോഴും നീ അവരുടെ അടുക്കല്‍ ഉണ്ടായിരുന്നില്ല.
തഫ്സീർ : 44-44
View   
إِذْ قَالَتِ ٱلْمَلَـٰٓئِكَةُ يَـٰمَرْيَمُ إِنَّ ٱللَّهَ يُبَشِّرُكِ بِكَلِمَةٍۢ مِّنْهُ ٱسْمُهُ ٱلْمَسِيحُ عِيسَى ٱبْنُ مَرْيَمَ وَجِيهًۭا فِى ٱلدُّنْيَا وَٱلْـَٔاخِرَةِ وَمِنَ ٱلْمُقَرَّبِينَ﴿٤٥﴾
share
إِذْ قَالَتِ = പറഞ്ഞ സന്ദര്‍ഭം الْمَلَائِكَةُ = മലക്കുകള്‍ يَا مَرْيَمُ = മര്‍യമേ إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു يُبَشِّرُكِ = നിനക്ക് സന്തോഷവാര്‍ത്ത (സുവിശേഷം) അറിയിക്കുന്നു بِكَلِمَةٍ = ഒരുവാക്ക്‌കൊണ്ട് مِّنْهُ = അവങ്കല്‍ നിന്നുള്ള اسْمُهُ = അവന്‍റെ (അദ്ദേഹത്തിന്‍റെ) പേര്‍ الْمَسِيحُ = മസീഹ് എന്നാകുന്നു عِيسَى = ഈസാ (എന്ന) ابْنُ مَرْيَمَ = മര്‍യമിന്‍റെ മകന്‍ وَجِيهًا = പ്രമുഖനായിക്കൊണ്ട് فِي الدُّنْيَا = ഇഹത്തില്‍ وَالْآخِرَةِ = പരത്തിലും وَمِنَ الْمُقَرَّبِينَ = അടുപ്പിക്കപ്പെട്ട (സാമീപ്യം നല്‍കപ്പെട്ട-അടുപ്പം സിദ്ധിച്ച)വരില്‍പെട്ട(വനും)
മലക്കുകള്‍ പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക): "മര്‍യമേ, നിശ്ചയമായും അല്ലാഹു, അവങ്കല്‍ നിന്നുള്ള ഒരു "വാക്കി" നെക്കുറിച്ച് നിന്ക്കു സുവിശേഷം അറിയിക്കുന്നു; -അവന്‍റെ പേര്‍, മര്‍യമിന്‍റെ മകന്‍ ഈസാ എന്ന "മസീഹാ "കുന്നു - ഇഹത്തിലും ,പരത്തിലും, പ്രമുഖനായും, സാമീപ്യം സിദ്ധിച്ചവരില്‍പെട്ടവനായുംകൊണ്ട്.
وَيُكَلِّمُ ٱلنَّاسَ فِى ٱلْمَهْدِ وَكَهْلًۭا وَمِنَ ٱلصَّـٰلِحِينَ﴿٤٦﴾
share
وَيُكَلِّمُ = അദ്ദേഹം (അവന്‍) സംസാരിക്കുകയും ചെയ്യും النَّاسَ = മനുഷ്യരോട് فِي الْمَهْدِ = തൊട്ടിലില്‍ വെച്ച് وَكَهْلًا = മദ്ധ്യവയസ്‌കനായും, യുവാവായും وَمِنَ الصَّالِحِينَ = സദ്‌വൃത്തരില്‍പെട്ട(വനും)
തൊട്ടിലിലായിരിക്കുകയും, മദ്ധ്യവയസ്‌കനായ നിലയിലും അവന്‍ മനുഷ്യരോട് സംസാരിക്കുകയും ചെയ്യും; സദ്‌വൃത്തരില്‍പെട്ടവനാകുന്നു (അവന്‍)
തഫ്സീർ : 45-46
View   
قَالَتْ رَبِّ أَنَّىٰ يَكُونُ لِى وَلَدٌۭ وَلَمْ يَمْسَسْنِى بَشَرٌۭ ۖ قَالَ كَذَٰلِكِ ٱللَّهُ يَخْلُقُ مَا يَشَآءُ ۚ إِذَا قَضَىٰٓ أَمْرًۭا فَإِنَّمَا يَقُولُ لَهُۥ كُن فَيَكُونُ﴿٤٧﴾
share
قَالَتْ = അവള്‍ പറഞ്ഞു رَبِّ = എന്‍റെ രക്ഷിതാവേ أَنَّىٰ يَكُونُ = എങ്ങിനെയുണ്ടാകും لِي = എനിക്ക് وَلَدٌ = ഒരുകുട്ടി وَلَمْ يَمْسَسْنِي = എന്നെ തൊട്ടിട്ടുമില്ലാ بَشَرٌ = ഒരു മനുഷ്യന്‍ قَالَ = അവന്‍ പറഞ്ഞു كَذَٰلِكِ = അപ്രകാരമാണ് اللَّهُ يَخْلُقُ = അല്ലാഹു സൃഷ്ടിക്കുന്നു مَا يَشَاءُ = അവന്‍ ഉദ്ദേശിക്കുന്നത് إِذَا قَضَىٰ = അവന്‍ തീരുമാനിച്ചല്‍ أَمْرًا = ഒരു കാര്യം فَإِنَّمَا يَقُولُ = എന്നാലവന്‍ പറയുകമാത്രം ചെയ്യും لَهُ = അതിനോട്, അതിനെക്കുറിച്ച് كُن = ഉണ്ടാകുക എന്ന് فَيَكُونُ = അപ്പോഴത് ഉണ്ടാകും
അവള്‍ (മര്‍യം) പറഞ്ഞു:"എന്‍റെ റബ്ബേ, എനിക്കെങ്ങനെ കുട്ടിയുണ്ടാകും? എന്നെ ഒരു മനുഷ്യനും സ്പര്‍ശിച്ചിട്ടില്ലല്ലോ!" അവന്‍പറഞ്ഞു: അങ്ങിനെത്തന്നെയാണ് (കാര്യം); അല്ലാഹു അവന്‍ഉദ്ദേശിക്കുന്നത് സൃഷ്ടിക്കുന്നു. (അതെ) അവന്‍ ഒരു കാര്യം തീരുമാനം ചെയ്താല്‍, അതിനോട്" ഉണ്ടാകുക" എന്നു മാത്രം പറയുന്നു; അപ്പോള്‍ അതുണ്ടാകുന്നു."
തഫ്സീർ : 47-47
View   
وَيُعَلِّمُهُ ٱلْكِتَـٰبَ وَٱلْحِكْمَةَ وَٱلتَّوْرَىٰةَ وَٱلْإِنجِيلَ﴿٤٨﴾
share
وَيُعَلِّمُهُ = അവന്‍ അവനു പഠിപ്പിക്കുകയും ചെയ്യും الْكِتَابَ = ഗ്രന്ഥം وَالْحِكْمَةَ = വിജ്ഞാനവും وَالتَّوْرَاةَ = തൗറാത്തും وَالْإِنجِيلَ = ഇന്‍ജീലും
"അവന്‍ [അല്ലാഹു] അവനു [ഈസാക്കു] ഗ്രന്ഥവും, വിജ്ഞാനവും, തൗറാത്തും, ഇന്‍ജീലും പഠിപ്പിക്കുകയും ചെയ്യും;-
وَرَسُولًا إِلَىٰ بَنِىٓ إِسْرَٰٓءِيلَ أَنِّى قَدْ جِئْتُكُم بِـَٔايَةٍۢ مِّن رَّبِّكُمْ ۖ أَنِّىٓ أَخْلُقُ لَكُم مِّنَ ٱلطِّينِ كَهَيْـَٔةِ ٱلطَّيْرِ فَأَنفُخُ فِيهِ فَيَكُونُ طَيْرًۢا بِإِذْنِ ٱللَّهِ ۖ وَأُبْرِئُ ٱلْأَكْمَهَ وَٱلْأَبْرَصَ وَأُحْىِ ٱلْمَوْتَىٰ بِإِذْنِ ٱللَّهِ ۖ وَأُنَبِّئُكُم بِمَا تَأْكُلُونَ وَمَا تَدَّخِرُونَ فِى بُيُوتِكُمْ ۚ إِنَّ فِى ذَٰلِكَ لَـَٔايَةًۭ لَّكُمْ إِن كُنتُم مُّؤْمِنِينَ﴿٤٩﴾
share
وَرَسُولًا = ദൂതനായും إِلَىٰ بَنِي إِسْرَائِيلَ = ഇസ്‌റാഈല്‍ സന്തതികളിലേക്ക് أَنِّي قَدْ جِئْتُكُم = ഞാന്‍ നിങ്ങള്‍ക്ക് വന്നിട്ടുണ്ട് എന്ന് بِآيَةٍ = ദൃഷ്ടാന്തവും കൊണ്ട് مِّن رَّبِّكُمْ = നിങ്ങളുടെ റബ്ബിങ്കല്‍ നിന്ന് أَنِّي أَخْلُقُ = ഞാന്‍ സൃഷ്ടിച്ച് (രൂപപ്പെടുത്തി) ഉണ്ടാക്കുമെന്ന് لَكُم = നിങ്ങള്‍ക്ക് مِّنَ الطِّينِ = കളിമണ്ണിനാല്‍ كَهَيْئَةِ = ആകൃതി (രൂപം ണമാതിരി) പോലെ الطَّيْرِ = പക്ഷി (പറവ)യുടെ فَأَنفُخُ = എന്നിട്ട് ഞാന്‍ ഊതും فِيهِ = അതില്‍ فَيَكُونُ = അപ്പോള്‍ അതായിത്തീരും طَيْرًا = പക്ഷി بِإِذْنِ اللَّهِ = അല്ലാഹുവിന്‍റെ അനുമതി (ഉത്തരവ്-അനുവാദം) കൊണ്ട് وَأُبْرِئُ = ഞാന്‍ ഒഴിവാക്കുക (സുഖപ്പെടുത്തുക)യും ചെയ്യും الْأَكْمَهَ = ജാത്യാന്ധനെ(പിറവിയിലേ അന്ധനായവനെ) وَالْأَبْرَصَ = വെള്ളപ്പാ ണ്ഡുകാരനെയും وَأُحْيِي = ഞാന്‍ ജീവിപ്പിക്കുകയും ചെയ്യും الْمَوْتَىٰ = മരണപ്പെട്ടവരെ بِإِذْنِ اللَّهِ = അല്ലാഹുവിന്‍റെ അനുവാദംകൊണ്ട്, ഉത്തരവു പ്രകാരം وَأُنَبِّئُكُم = ഞാന്‍ നിങ്ങള്‍ക്ക് വൃത്താന്തമറിയിക്കുകയും ചെയ്യും بِمَا تَأْكُلُونَ = നിങ്ങള്‍ തിന്നുന്നതിനെപ്പറ്റി وَمَا تَدَّخِرُونَ = നിങ്ങള്‍ സൂക്ഷിച്ചുവെക്കുന്നതിനെപ്പറ്റിയും فِي بُيُوتِكُمْ = നിങ്ങളുടെ വീടുകളില്‍ إِنَّ فِي ذَٰلِكَ = നിശ്ചയമായും അതിലുണ്ട് لَآيَةً لَّكُمْ = നിങ്ങള്‍ക്കു ഒരു ദൃഷ്ടാന്തം إِن كُنتُم = നിങ്ങളാണെങ്കില്‍ مُّؤْمِنِينَ = വിശ്വാസികള്‍
"ഇസ്‌റാഈല്‍ സന്തതികളിലേക്ക് റസൂലായും (അവനെ അയക്കും): നിങ്ങളുടെ റബ്ബിങ്കല്‍ നിന്നു ഒരു ദൃഷടാന്തവും കൊണ്ടു ഞാന്‍ നിങ്ങളില്‍വന്നിരിക്കുന്നുവെന്നു (ള്ള ദൗത്യവുമായി); അതായത്, പക്ഷിയുടെ ആകൃതിപോലെ കളിമണ്ണിനാല്‍ ഞാന്‍ നിങ്ങള്‍ക്ക് (രൂപം) സൃഷ്ടിച്ചുണ്ടാക്കിത്തരും; എന്നിട്ട് ഞാനതില്‍ ഊതും, അപ്പോള്‍അല്ലാഹുവിന്‍റെ അനുവാദം കൊണ്ട് അത് പക്ഷിയായിത്തീരും. അല്ലാഹുവിന്‍റെ അനുവാദം കൊണ്ട്ജാത്യാന്ധനെയും, വെള്ളപ്പാണ്ഡുകാരനെയും ഞാന്‍ സുഖപ്പെടുത്തുകയും, മരണപ്പെട്ടവരെ ജീവിപ്പിക്കുകയും ചെയ്യും. നിങ്ങള്‍ തിന്നുന്നതിനെയും, നിങ്ങളുടെ വീടുകളില്‍ നിങ്ങള്‍ സൂക്ഷിച്ചു വെക്കുന്നതിനെയും കുറിച്ച് ഞാന്‍നിങ്ങള്‍ക്ക് വൃത്താന്തമറിയിക്കുകയും ചെയ്യും. നിശ്ചയമായും, അതില്‍നിങ്ങള്‍ക്ക് ഒരു (വമ്പിച്ച) ദൃഷ്ടാന്തമുണ്ട്. നിങ്ങള്‍ വിശ്വസിക്കുന്നവരാണെങ്കില്‍.
وَمُصَدِّقًۭا لِّمَا بَيْنَ يَدَىَّ مِنَ ٱلتَّوْرَىٰةِ وَلِأُحِلَّ لَكُم بَعْضَ ٱلَّذِى حُرِّمَ عَلَيْكُمْ ۚ وَجِئْتُكُم بِـَٔايَةٍۢ مِّن رَّبِّكُمْ فَٱتَّقُوا۟ ٱللَّهَ وَأَطِيعُونِ﴿٥٠﴾
share
وَمُصَدِّقًا = സത്യപ്പെടുത്തുന്നവനായും لِّمَا بَيْنَ يَدَيَّ = എന്‍റെ മുമ്പിലുള്ളതിനെ مِنَ التَّوْرَاةِ = തൗറാത്താകുന്ന, തൗറാത്തില്‍നിന്ന് وَلِأُحِلَّ لَكُم = നിങ്ങള്‍ക്ക് ഞാന്‍ അനുവദനീയമാക്കുവാനും بَعْضَ الَّذِي = യാതൊന്നില്‍ ചിലത് حُرِّمَ عَلَيْكُمْ = നിങ്ങളുടെ മേല്‍ നിഷിദ്ധമാക്കപ്പെട്ട وَجِئْتُكُم = ഞാന്‍ നിങ്ങള്‍ക്ക് വരുകയും ചെയ്തിരിക്കുന്നു بِآيَةٍ = ദൃഷ്ടാന്തവുമായി مِّن رَّبِّكُمْ = നിങ്ങളുടെ റബ്ബിങ്കല്‍ നിന്ന് فَاتَّقُوا = അതിനാല്‍ നിങ്ങള്‍ സൂക്ഷിക്കുവിന്‍ اللَّهَ = അല്ലാഹുവിനെ وَأَطِيعُونِ = എന്നെ അനുസരിക്കുകയും ചെയ്യുവിന്‍
തൗറാത്താകുന്ന എന്‍റെ മുമ്പിലുള്ളതിനെ സത്യപ്പെടുത്തുന്നവനായും, നിങ്ങളുടെ മേല്‍ നിഷിദ്ധമാക്കപ്പെട്ടിട്ടുള്ളതില്‍ ചിലത് നിങ്ങള്‍ക്ക് അനുവദനീയമാക്കിത്തരുവാന്‍ വേണ്ടിയും (ഞാന്‍ വന്നിരിക്കുന്നു). നിങ്ങളുടെ റബ്ബിങ്കല്‍ നിന്ന് നിങ്ങള്‍ക്ക്ഞാന്‍ ദൃഷ്ടാന്തവും കൊണ്ടുവന്നിരിക്കുന്നു. ആകയാല്‍ നിങ്ങള്‍അല്ലാഹുവിനെ സൂക്ഷിക്കുകയും, എന്നെ അനുസരിക്കുകയും ചെയ്യുവിന്‍
إِنَّ ٱللَّهَ رَبِّى وَرَبُّكُمْ فَٱعْبُدُوهُ ۗ هَـٰذَا صِرَٰطٌۭ مُّسْتَقِيمٌۭ﴿٥١﴾
share
إِنَّ ٱللَّهَ = നിശ്ചയമായും അല്ലാഹു رَبِّي وَرَبُّكُمْ = എന്റെ റബ്ബും നിങ്ങളുടെ റബ്ബുമാണ് فَاعْبُدُوهُ = അതിനാല്‍ അവനെ നിങ്ങള്‍ ആരാധിക്കുവിന്‍ هَٰذَا صِرَاطٌ = ഇതു പാതയാകുന്നു مُّسْتَقِيمٌ = നേരായ, ചൊവ്വായ
"നിശ്ചയമായും അല്ലാഹു എന്റെ റബ്ബും, നിങ്ങളുടെ റബ്ബുമാകുന്നു; അതിനാല്‍ അവനെ നിങ്ങള്‍ആരാധിക്കുവിന്‍. ഇതു നേരെ(ചൊവ്വെ) യുള്ള പാതയാകുന്നു. [ഇതൊക്കെയാണ് എന്റെ ദൗത്യം]"
തഫ്സീർ : 48-51
View   
فَلَمَّآ أَحَسَّ عِيسَىٰ مِنْهُمُ ٱلْكُفْرَ قَالَ مَنْ أَنصَارِىٓ إِلَى ٱللَّهِ ۖ قَالَ ٱلْحَوَارِيُّونَ نَحْنُ أَنصَارُ ٱللَّهِ ءَامَنَّا بِٱللَّهِ وَٱشْهَدْ بِأَنَّا مُسْلِمُونَ﴿٥٢﴾
share
فَلَمَّا أَحَسَّ = എന്നിട്ട് അറിഞ്ഞപ്പോള്‍, അനുഭവിച്ചറിഞ്ഞാരെ عِيسَىٰ = ഈസാ مِنْهُمُ = അവരില്‍ നിന്ന് الْكُفْرَ = അവിശ്വാസം قَالَ = അദ്ദേഹം പറഞ്ഞു مَنْ أَنصَارِي = എന്റെ സഹായികള്‍ ആരാണ് إِلَى اللَّهِ = അല്ലാഹുവിങ്കലേക്ക് قَالَ الْحَوَارِيُّونَ = ഹവാരിയ്യുകള്‍ പറഞ്ഞു نَحْنُ = ഞങ്ങള്‍ أَنصَارُ اللَّهِ = അല്ലാഹുവിന്റെ സഹായികളാകുന്നു آمَنَّا بِاللَّهِ = ഞങ്ങള്‍ അല്ലാഹുവില്‍ വിശ്വസിച്ചിരിക്കുന്നു وَاشْهَدْ = താങ്കള്‍ സാക്ഷ്യംവഹിക്കുകയും ചെയ്യുക بِأَنَّا مُسْلِمُونَ = ഞങ്ങള്‍മുസ്‌ലിംകളാണെന്ന്
എന്നിട്ട് ഈസാ അവരില്‍ (ഇസ്‌റാഈല്യരില്‍) നിന്നു അവിശ്വാ സത്തെ (അനുഭവത്തില്‍) അറിഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു: അല്ലാഹു വിങ്കലേക്കുള്ള (മാര്‍ഗത്തില്‍) എന്റെ സഹായികള്‍ ആരുണ്ട്?" "ഹവാരിയ്യുകള്‍" പറഞ്ഞു: "ഞങ്ങള്‍ അല്ലാഹുവിന്റെ (മാര്‍ഗത്തില്‍) സഹായികളാകുന്നു; ഞങ്ങള്‍ അല്ലാഹുവില്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങള്‍ "മുസ്‌ലിം"കളാകുന്നുവെന്ന് താങ്കള്‍ സാക്ഷ്യം വഹിക്കുകയും ചെയ്യണം.
رَبَّنَآ ءَامَنَّا بِمَآ أَنزَلْتَ وَٱتَّبَعْنَا ٱلرَّسُولَ فَٱكْتُبْنَا مَعَ ٱلشَّـٰهِدِينَ﴿٥٣﴾
share
رَبَّنَا = ഞങ്ങളുടെ റബ്ബേ آمَنَّا = ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു بِمَا أَنزَلْتَ = നീ അവതരിപ്പിച്ചതില്‍ وَاتَّبَعْنَا = ഞങ്ങള്‍ പിന്‍പറ്റുകയും ചെയ്തിരിക്കുന്നു الرَّسُولَ = റസൂലിനെ فَاكْتُبْنَا = അതിനാല്‍ ഞങ്ങളെ രേഖപ്പെടുത്തേണമേ مَعَ الشَّاهِدِينَ = സാക്ഷ്യം വഹിക്കുന്നവരോടൊപ്പം
"ഞങ്ങളുടെ റബ്ബേ, നീ അവതരിപ്പിച്ചതില്‍ ഞങ്ങള്‍ വിശ്വസിക്കുകയും, ഞങ്ങള്‍ റസൂലിനെ പിന്‍പറ്റുകയും ചെയ്തിരിക്കുന്നു. ആകയാല്‍, നീ ഞങ്ങളെ സാക്ഷ്യം വഹിച്ചവരോടൊപ്പം രേഖപ്പെടുത്തേണമേ!"
وَمَكَرُوا۟ وَمَكَرَ ٱللَّهُ ۖ وَٱللَّهُ خَيْرُ ٱلْمَـٰكِرِينَ﴿٥٤﴾
share
وَمَكَرُوا = അവര്‍ തന്ത്രം പ്രയോഗിക്കുകയും ചെയ്തു وَمَكَرَ اللَّهُ = അല്ലാഹുവും തന്ത്രം പ്രയോഗിച്ചു وَاللَّهُ = അല്ലാഹുവാകട്ടെ خَيْرُ الْمَاكِرِينَ = തന്ത്രം പ്രയോഗിക്കുന്നവരില്‍ ഉത്തമനാകുന്നു
അവര്‍ [അവിശ്വാസികള്‍] തന്ത്രം പ്രയോഗിച്ചു: അല്ലാഹുവും തന്ത്രം പ്രയോഗിച്ചു അല്ലാഹുവാകട്ടെ, തന്ത്രം പ്രയോഗിക്കുന്നവരില്‍ ഉത്തമനാകുന്നു.
തഫ്സീർ : 52-54
View   
إِذْ قَالَ ٱللَّهُ يَـٰعِيسَىٰٓ إِنِّى مُتَوَفِّيكَ وَرَافِعُكَ إِلَىَّ وَمُطَهِّرُكَ مِنَ ٱلَّذِينَ كَفَرُوا۟ وَجَاعِلُ ٱلَّذِينَ ٱتَّبَعُوكَ فَوْقَ ٱلَّذِينَ كَفَرُوٓا۟ إِلَىٰ يَوْمِ ٱلْقِيَـٰمَةِ ۖ ثُمَّ إِلَىَّ مَرْجِعُكُمْ فَأَحْكُمُ بَيْنَكُمْ فِيمَا كُنتُمْ فِيهِ تَخْتَلِفُونَ﴿٥٥﴾
share
إِذْ قَالَ اللَّهُ = അല്ലാഹു പറഞ്ഞ സന്ദര്‍ഭം يَا عِيسَىٰ = ഈസാ إِنِّي = നിശ്ചയമായും ഞാന്‍ مُتَوَفِّيكَ = നിന്നെപൂര്‍ണമായെടുക്കുന്ന (പിടിച്ചെടുക്കുന്ന) വനാണ് وَرَافِعُكَ = നിന്നെ ഉയര്‍ത്തുന്നവനുമാണ് إِلَيَّ = എന്നിലേക്ക് وَمُطَهِّرُكَ = നിന്നെ ശുദ്ധമാക്കുന്നവനുമാണ് مِنَ الَّذِينَ كَفَرُوا = അവിശ്വസിച്ചവരില്‍ നിന്ന് وَجَاعِلُ = ആക്കുന്നവനുമാണ് الَّذِينَ اتَّبَعُوكَ = നിന്നെ പിന്‍പറ്റിയവരെ فَوْقَ = മീതെ الَّذِينَ كَفَرُوا = അവിശ്വസിച്ചവരുടെ إِلَىٰ يَوْمِ = നാള്‍വരെ الْقِيَامَةِ = ക്വിയാമത്തിന്‍റെ ثُمَّ إِلَيَّ = പിന്നെ എന്റെ അടുക്കലേക്കാണ് مَرْجِعُكُمْ = നിങ്ങളുടെ മടക്കം فَأَحْكُمُ = അപ്പോള്‍ ഞാന്‍ വിധികല്‍പിക്കും, വിധിക്കും بَيْنَكُمْ = നിങ്ങള്‍ക്കിടയില്‍ فِيمَا = യാതൊന്നില്‍ كُنتُمْ فِيهِ = അതില്‍ നിങ്ങളായിരുന്നു تَخْتَلِفُونَ = നിങ്ങള്‍ ഭിന്നിച്ചു (ഭിന്നാഭിപ്രായത്തിലായി) കൊണ്ടിരിക്കും
(അതെ)അല്ലാഹു പറഞ്ഞ സന്ദര്‍ഭം: "ഈസാ, നിശ്ചയമായും, നിന്നെ ഞാന്‍ പൂര്‍ണമായി പിടിച്ചെടുക്കുകയും, നിന്നെ എന്റെ അടുക്കലേക്ക് ഉയര്‍ത്തുകയും ചെയ്യുന്നതാണ്. അവിശ്വസിച്ചവരില്‍ നിന്നു നിന്നെ (ഞാന്‍) ശുദ്ധമാ ക്കുകയും, നിന്നെ പിന്‍പറ്റിയവരെ ക്വിയാമത്തു നാള്‍ വരേക്കും അവിശ്വസിച്ചവരുടെ മീതെ ആ (ക്കിവെ)ക്കുകയും ചെയ്യുന്നതാണ്. പിന്നീട്, എന്റെ അടുക്കലേക്കായിരിക്കും നിങ്ങളുടെ മടങ്ങിവരവ് അപ്പോള്‍ നിങ്ങള്‍ ഭിന്നിച്ചുകൊണ്ടിരിക്കുന്ന കാര്യത്തില്‍, നിങ്ങള്‍ക്കിട യില്‍ ഞാന്‍ വിധി കല്പിക്കുന്നതാകുന്നു.
فَأَمَّا ٱلَّذِينَ كَفَرُوا۟ فَأُعَذِّبُهُمْ عَذَابًۭا شَدِيدًۭا فِى ٱلدُّنْيَا وَٱلْـَٔاخِرَةِ وَمَا لَهُم مِّن نَّـٰصِرِينَ﴿٥٦﴾
share
فَأَمَّا = എന്നാലപ്പോള്‍ الَّذِينَ كَفَرُوا = അവിശ്വസിച്ചവര്‍ فَأُعَذِّبُهُمْ = അവരെ ഞാന്‍ ശിക്ഷിക്കും عَذَابًا شَدِيدًا = കഠിനമായ ശിക്ഷ فِي الدُّنْيَا = ഇഹത്തില്‍ വെച്ചു وَالْآخِرَةِ = പരത്തിലും وَمَا لَهُم = അവര്‍ക്കില്ലതാനും مِّن نَّاصِرِينَ = സഹായികളായിട്ടു (ആരും)
"എന്നിട്ട്അപ്പോള്‍, യാതൊരു കൂട്ടര്‍ അവിശ്വസിച്ചുവോ അവരെ ഇഹത്തിലും, പരത്തിലും ഞാന്‍ കഠിനമായ ശിക്ഷ ശിക്ഷിക്കും: അവര്‍ക്കു സഹായികളായിട്ട് (ആരും ഉണ്ടാകുക) ഇല്ലതാനും
وَأَمَّا ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ فَيُوَفِّيهِمْ أُجُورَهُمْ ۗ وَٱللَّهُ لَا يُحِبُّ ٱلظَّـٰلِمِينَ﴿٥٧﴾
share
وَأَمَّا الَّذِينَ = എന്നാല്‍ യാതൊരു കൂട്ടര്‍ آمَنُوا = അവര്‍ വിശ്വസിച്ചു وَعَمِلُوا = അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്തു الصَّالِحَاتِ = സല്‍കര്‍മങ്ങള്‍ فَيُوَفِّيهِمْ = അവര്‍ക്കവന്‍ നിറവേറ്റി(പൂര്‍ണമായി) കൊടുക്കും أُجُورَهُمْ = അവരുടെ പ്രതിഫലങ്ങള്‍, കൂലി وَاللَّهُ = അല്ലാഹു لَا يُحِبُّ = ഇഷ്ടപ്പെടുകയില്ല الظَّالِمِينَ = അക്രമികളെ
"എന്നാല്‍, യാതൊരുകൂട്ടര്‍ വിശ്വസിക്കുകയും, സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തുവോ അവര്‍ക്ക് അവന്‍ [അല്ലാഹു] അവരുടെ പ്രതിഫലങ്ങള്‍ പൂര്‍ത്തിയാക്കി കൊടുക്കുകയും ചെയ്യും. അല്ലാഹു അക്രമികളെ സ്‌നേഹിക്കുകയില്ല."
തഫ്സീർ : 55-57
View   
ذَٰلِكَ نَتْلُوهُ عَلَيْكَ مِنَ ٱلْـَٔايَـٰتِ وَٱلذِّكْرِ ٱلْحَكِيمِ﴿٥٨﴾
share
ذَٰلِكَ = അതു نَتْلُوهُ = അതുനാം ഓതിതരുന്നു عَلَيْكَ = നിനക്ക് مِنَ الْآيَاتِ = ആയത്ത് (ദൃഷ്ടാന്തം)കളായിട്ടു وَالذِّكْرِ = ഉല്‍ബോധനവും, പ്രസ്താവനയും الْحَكِيمِ = യുക്തിമത്തായ
(നബിയേ) അത് [മേല്‍ വിവരിച്ചത്] ലക്ഷ്യങ്ങളെയും, യുക്തിമത്തായ ഉല്‍ബോധനവുമാ യിക്കൊണ്ട് നാം നിനക്ക് ഓതിക്കേള്‍പിക്കുകയാണ്.
തഫ്സീർ : 58-58
View   
إِنَّ مَثَلَ عِيسَىٰ عِندَ ٱللَّهِ كَمَثَلِ ءَادَمَ ۖ خَلَقَهُۥ مِن تُرَابٍۢ ثُمَّ قَالَ لَهُۥ كُن فَيَكُونُ﴿٥٩﴾
share
إِنَّ مَثَلَ = നിശ്ചയമായും ഉപമ عِيسَىٰ = ഈസായുടെ عِندَ اللَّهِ = അല്ലാഹുവിന്റെ അടുക്കല്‍ كَمَثَلِ = ഉപമപോലെയാകുന്നു آدَمَ = ആദമിന്റെ خَلَقَهُ = അദ്ദേഹത്തെ അവന്‍ സൃഷ്ടിച്ചു (രൂപപ്പെടുത്തി) مِن تُرَابٍ = മണ്ണിനാല്‍, മണ്ണില്‍ നിന്ന് ثُمَّ قَالَ = പിന്നെ അവന്‍ പറഞ്ഞു لَهُ = അതിനോട് كُن = ഉണ്ടാകുക فَيَكُونُ = അപ്പോള്‍ അതു (അവന്‍) ഉണ്ടാകുന്നു (ഉണ്ടാകുകയായി)
നിശ്ചയമായും. ഈസായുടെ ഉപമ, അല്ലാഹുവിന്റെ അടുക്കല്‍ ആദമിന്റെ ഉപമ പോലെയാകുന്നു. [അതില്‍ കവിഞ്ഞൊന്നുമില്ല] (അതെ) അവന്‍ അദ്ദേഹത്തെ മണ്ണിനാല്‍ സൃഷ്ടിച്ചു (രൂപപ്പെടുത്തി); പിന്നീട് അതിനോടു "ഉണ്ടാകുക" എന്നു പറഞ്ഞു; അപ്പോള്‍ (അതാ) അതുണ്ടാകുന്നു!
ٱلْحَقُّ مِن رَّبِّكَ فَلَا تَكُن مِّنَ ٱلْمُمْتَرِينَ﴿٦٠﴾
share
الْحَقُّ = യഥാര്‍ത്ഥം, സത്യം مِن رَّبِّكَ = നിന്‍റെ റബ്ബിങ്കല്‍ നിന്നാകുന്നു فَلَا تَكُن = അതിനാല്‍ നീ ആയിരിക്കരുത് مِّنَ الْمُمْتَرِينَ = സംശയപ്പെടുന്നവരില്‍
യഥാര്‍ത്ഥം, നിന്‍റെ റബ്ബിങ്കല്‍ നിന്നുള്ളതാകുന്നു. ആകയാല്‍, നീ സന്ദേഹപ്പെടുന്നവരുടെ കൂട്ടത്തിലായിത്തീരരുത്.
തഫ്സീർ : 59-60
View   
فَمَنْ حَآجَّكَ فِيهِ مِنۢ بَعْدِ مَا جَآءَكَ مِنَ ٱلْعِلْمِ فَقُلْ تَعَالَوْا۟ نَدْعُ أَبْنَآءَنَا وَأَبْنَآءَكُمْ وَنِسَآءَنَا وَنِسَآءَكُمْ وَأَنفُسَنَا وَأَنفُسَكُمْ ثُمَّ نَبْتَهِلْ فَنَجْعَل لَّعْنَتَ ٱللَّهِ عَلَى ٱلْكَـٰذِبِينَ﴿٦١﴾
share
فَمَنْ = എനി (അതിനാല്‍) വല്ലവരും حَاجَّكَ = നിന്നോട് ന്യായവാദം ചെയ്താല്‍ فِيهِ = അതില്‍, അദ്ദേഹത്തില്‍ مِن بَعْدِ = ശേഷമായിട്ട് مَا جَاءَكَ = നിനക്ക് വന്നതിന്റെ مِنَ الْعِلْمِ = അറിവില്‍ നിന്നും فَقُلْ = അപ്പോള്‍ നീ പറയുക تَعَالَوْا = നിങ്ങള്‍ വരുവിന്‍ نَدْعُ = നാം വിളിക്കുക أَبْنَاءَنَا = ഞങ്ങളുടെ പുത്രന്‍മാരെ وَأَبْنَاءَكُمْ = നിങ്ങളുടെ പുത്രന്‍മാരെയും وَنِسَاءَنَا = ഞങ്ങളുടെ സ്ത്രീകളെയും وَنِسَاءَكُمْ = നിങ്ങളുടെ സ്ത്രീകളെയും وَأَنفُسَنَا = ഞങ്ങളുടെ സ്വന്ത(ദേഹ)ങ്ങളെയും وَأَنفُسَكُمْ = നിങ്ങളുടെ സ്വന്ത (ദേഹ) ങ്ങളെയും ثُمَّ نَبْتَهِلْ = പിന്നെ നാം ഉള്ളഴിഞ്ഞപേക്ഷിക്കുക (നമുക്ക് ഭക്തിയോടെ പ്രാര്‍ത്ഥിക്കാം) فَنَجْعَل = അങ്ങനെ നാം ആക്കുക لَّعْنَتَ اللَّهِ = അല്ലാഹുവിന്റെ ശാപത്തെ عَلَى الْكَاذِبِينَ = വ്യാജം പറയുന്നവരുടെ മേല്‍
ഇനി, നിനക്കു അറിവു വന്നുകിട്ടിയശേഷം, അതില്‍ [അദ്ദേഹത്തിന്റെ കാര്യത്തില്‍] നിന്നോട് വല്ലവരും (തര്‍ക്കിച്ച്) ന്യായവാദം നടത്തുന്നതായാല്‍, നീ പറയുക: "വരുവിന്‍, ഞങ്ങളുടെ പുത്രന്മാരെയും, നിങ്ങളുടെ പുത്രന്മാരെയും, ഞങ്ങളുടെ സ്ത്രീകളെയും, നിങ്ങളുടെ സ്ത്രീകളെയും, ഞങ്ങളെത്തന്നെയും നിങ്ങളെത്തന്നെയും നാം വിളിക്കുക: പിന്നെ നാം ഉള്ളഴിഞ്ഞു പ്രാര്‍ത്ഥിക്കുക; അങ്ങനെ, അല്ലാഹുവിന്റെ ശാപത്തെ നാം വ്യാജം പറയുന്നവരുടെ മേല്‍ ആ (ക്കുവാന്‍ പ്രാര്‍ത്ഥി) ക്കുക"
إِنَّ هَـٰذَا لَهُوَ ٱلْقَصَصُ ٱلْحَقُّ ۚ وَمَا مِنْ إِلَـٰهٍ إِلَّا ٱللَّهُ ۚ وَإِنَّ ٱللَّهَ لَهُوَ ٱلْعَزِيزُ ٱلْحَكِيمُ﴿٦٢﴾
share
إِنَّ هَٰذَا = നിശ്ചയമായും ഇത് لَهُوَ = ഇത് തന്നെയാണ് الْقَصَصُ = കഥനം الْحَقُّ = യഥാര്‍ത്ഥമായ وَمَا مِنْ إِلَٰهٍ = ഒരു ഇലാഹുമില്ല താനും إِلَّا اللَّهُ = അല്ലാഹുവല്ലാതെ وَإِنَّ اللَّهَ = നിശ്ചയമായും അല്ലാഹു لَهُوَ الْعَزِيزُ = അവന്‍ തന്നെ പ്രതാപശാലി(യും) الْحَكِيمُ = അഗാധജ്ഞനായ
നിശ്ചയമായും, ഇതുതന്നെയാണു യഥാര്‍ത്ഥമായ കഥാവിവരണം. അല്ലാഹു അല്ലാതെ യാതൊരു ആരാധ്യനും ഇല്ലതാനും. നിശ്ചയമാ യും, അല്ലാഹു തന്നെയാണ് അഗാധ ജ്ഞനായ പ്രതാപശാലിയും.
فَإِن تَوَلَّوْا۟ فَإِنَّ ٱللَّهَ عَلِيمٌۢ بِٱلْمُفْسِدِينَ﴿٦٣﴾
share
فَإِن تَوَلَّوْا = എന്നിട്ട് (എനി) അവര്‍ തിരിഞ്ഞുകളഞ്ഞെങ്കില്‍ فَإِنَّ اللَّهَ = എന്നാല്‍ നിശ്ചയമായും അല്ലാഹു عَلِيمٌ = അറിവുള്ളവനാകുന്നു بِالْمُفْسِدِينَ = നാശകാരികളെപ്പറ്റി
എന്നിട്ട് അവര്‍ തിരിഞ്ഞുകളഞ്ഞെങ്കില്‍, നിശ്ചയമായും അല്ലാഹു, നാശകാരികളെപ്പറ്റി അറിയുന്നവനാകുന്നു. [ഇതവര്‍ ഓര്‍ത്തിരിക്കട്ടെ.]
തഫ്സീർ : 61-63
View   
قُلْ يَـٰٓأَهْلَ ٱلْكِتَـٰبِ تَعَالَوْا۟ إِلَىٰ كَلِمَةٍۢ سَوَآءٍۭ بَيْنَنَا وَبَيْنَكُمْ أَلَّا نَعْبُدَ إِلَّا ٱللَّهَ وَلَا نُشْرِكَ بِهِۦ شَيْـًۭٔا وَلَا يَتَّخِذَ بَعْضُنَا بَعْضًا أَرْبَابًۭا مِّن دُونِ ٱللَّهِ ۚ فَإِن تَوَلَّوْا۟ فَقُولُوا۟ ٱشْهَدُوا۟ بِأَنَّا مُسْلِمُونَ﴿٦٤﴾
share
قُلْ = നീ പറയുക يَا أَهْلَ الْكِتَابِ = വേദക്കാരേ تَعَالَوْا = നിങ്ങള്‍ വരുവിന്‍ إِلَىٰ كَلِمَةٍ = ഒരു വാക്കിലേക്ക് سَوَاءٍ = സമമായ بَيْنَنَا = ഞങ്ങള്‍ക്കിടയില്‍ وَبَيْنَكُمْ = നിങ്ങള്‍ക്കിടയിലും أَلَّا نَعْبُدَ = നാം ആരാധിക്കുകയില്ലെന്ന് إِلَّا اللَّهَ = അല്ലാഹുവിനെയല്ലാതെ وَلَا نُشْرِكَ بِهِ = അവനോട് നാം പങ്കു ചേര്‍ക്കുകയില്ല എന്നും شَيْئًا = യാതൊന്നിനെയും وَلَا يَتَّخِذَ = ആക്കുകയില്ലെന്നും بَعْضُنَا = നമ്മില്‍ ചിലര്‍ بَعْضًا = ചിലരെ أَرْبَابًا = റബ്ബുകള്‍ مِّن دُونِ اللَّهِ = അല്ലാഹുവിന് പുറമെ فَإِن تَوَلَّوْا = എന്നിട്ട് (എന്നാല്‍) അവര്‍ തിരിഞ്ഞുകളഞ്ഞെങ്കില്‍ فَقُولُوا = നിങ്ങള്‍ പറയുവിന്‍ اشْهَدُوا = നിങ്ങള്‍ സാക്ഷ്യം വഹിക്കുവിന്‍ എന്ന് بِأَنَّا مُسْلِمُونَ = ഞങ്ങള്‍ മുസ്‌ലിംകളാകുന്നുവെന്ന്
(നബിയേ) പറയുക: "വേദക്കാരേ, ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമിടയില്‍ സമമായ ഒരു വാക്കിലേക്ക് [തത്വത്തിലേക്ക്] വരുവിന്‍; അതായത്: അല്ലാഹുവിനെയല്ലാതെ നാം ആരാധിക്കാതിരിക്കുകയും, അവനോട് യാതൊന്നിനെയും നാം പങ്കുചേര്‍ക്കാതിരിക്കുകയും, നമ്മില്‍ ചിലര്‍ ചിലരെ അല്ലാഹുവിന് പുറമെ റബ്ബുകളാക്കാതിരിക്കുകയും ചെയ്യുക എന്ന് (ഉള്ളതിലേക്ക്)." എന്നിട്ടവര്‍ തിരിഞ്ഞുകളയുന്ന പക്ഷം, (അവരോട്) നിങ്ങള്‍ പറഞ്ഞു കൊള്ളുക: ഞങ്ങള്‍ "മുസ്‌ലിം" കളാണ് [അല്ലാഹുവിന് കീഴൊതുങ്ങിയ വരാണ്] എന്ന് നിങ്ങള്‍ സാക്ഷ്യം വഹിച്ചുകൊള്ളുവിന്‍."
തഫ്സീർ : 64-64
View   
يَـٰٓأَهْلَ ٱلْكِتَـٰبِ لِمَ تُحَآجُّونَ فِىٓ إِبْرَٰهِيمَ وَمَآ أُنزِلَتِ ٱلتَّوْرَىٰةُ وَٱلْإِنجِيلُ إِلَّا مِنۢ بَعْدِهِۦٓ ۚ أَفَلَا تَعْقِلُونَ﴿٦٥﴾
share
يَا أَهْلَ الْكِتَابِ = വേദക്കാരേ لِمَ تُحَاجُّونَ = എന്തിനാണ് നിങ്ങള്‍ ന്യായവാദം (തര്‍ക്കം) നടത്തുന്നത് فِي إِبْرَاهِيمَ = ഇബ്‌റാഹീമിനെപ്പറ്റി, ഇബ്‌റാഹീമിന്റെ കാര്യത്തില്‍ وَمَا أُنزِلَتِ = ഇറക്കപ്പെട്ടിട്ടുമില്ല താനും, ഇറക്കപ്പെടാത്ത സ്ഥിതിക്ക് التَّوْرَاةُ = തൌറാത്ത് وَالْإِنجِيلُ = ഇന്‍ജീലും إِلَّا مِن بَعْدِهِ = അദ്ദേഹത്തിന് ശേഷമല്ലാതെ أَفَلَا تَعْقِلُونَ = അപ്പോള്‍ നിങ്ങള്‍ ചിന്തിക്കുന്നില്ലേ
വേദക്കാരേ, എന്തിനാണ് നിങ്ങള്‍ ഇബ്‌റാഹീമിന്റെ കാര്യത്തില്‍ (തര്‍ക്കിച്ച്) ന്യായവാദം നടത്തുന്നത്? തൗറാത്തും, ഇന്‍ജീലും അദ്ദേഹത്തിന് ശേഷമല്ലാതെ ഇറക്കപ്പെട്ടിട്ടില്ലല്ലോ (എന്നിരിക്കെ)! അപ്പോള്‍, നിങ്ങള്‍ ചിന്തിക്കുന്നില്ലേ?!
هَـٰٓأَنتُمْ هَـٰٓؤُلَآءِ حَـٰجَجْتُمْ فِيمَا لَكُم بِهِۦ عِلْمٌۭ فَلِمَ تُحَآجُّونَ فِيمَا لَيْسَ لَكُم بِهِۦ عِلْمٌۭ ۚ وَٱللَّهُ يَعْلَمُ وَأَنتُمْ لَا تَعْلَمُونَ﴿٦٦﴾
share
هَا أَنتُمْ = ഹേ (അറിയുക) നിങ്ങള്‍ هَٰؤُلَاءِ = ഇങ്ങനെയുള്ള വരാണ് حَاجَجْتُمْ = നിങ്ങള്‍ ന്യായവാദം (തര്‍ക്കം) നടത്തി فِيمَا = യാതൊരു കാര്യത്തില്‍ لَكُم بِهِ = അതിനെപ്പറ്റി നിങ്ങള്‍ക്കുണ്ട് عِلْمٌ = അറിവ് فَلِمَ = എന്നാല്‍ (അപ്പോള്‍) എന്തിന് تُحَاجُّونَ = നിങ്ങള്‍ ന്യായവാദം നടത്തുന്നു فِيمَا لَيْسَ = ഇല്ലാത്ത കാര്യത്തില്‍ لَكُم بِهِ = നിങ്ങള്‍ക്കതിനെപ്പറ്റി عِلْمٌ = അറിവ് وَاللَّهُ يَعْلَمُ = അല്ലാഹു അറിയുന്നു وَأَنتُمْ = നിങ്ങള്‍ക്കാകട്ടെ لَا تَعْلَمُونَ = അറിഞ്ഞുകൂടാ
ഹേ, നിങ്ങള്‍ (ഇതാ) ഇങ്ങിനെ യുള്ളവരാകുന്നു: നിങ്ങള്‍ക്ക് അറിവുള്ള കാര്യത്തില്‍ നിങ്ങള്‍ (തര്‍ക്കിച്ച്) ന്യായവാദം നടത്തി! എന്നാല്‍, നിങ്ങള്‍ക്ക് അറിവില്ലാത്ത കാര്യത്തില്‍ എന്തിനാണ് നിങ്ങള്‍ ന്യായവാദം നടത്തിക്കൊണ്ടിരിക്കുന്നത്?! അല്ലാഹു (എല്ലാം) അറിയുന്നു: നിങ്ങള്‍ക്ക് അറിയുകയില്ലതാനും.
مَا كَانَ إِبْرَٰهِيمُ يَهُودِيًّۭا وَلَا نَصْرَانِيًّۭا وَلَـٰكِن كَانَ حَنِيفًۭا مُّسْلِمًۭا وَمَا كَانَ مِنَ ٱلْمُشْرِكِينَ﴿٦٧﴾
share
مَا كَانَ إِبْرَاهِيمُ = ഇബ്‌റാഹീം ആയിരുന്നില്ല يَهُودِيًّا = യഹൂദി وَلَا نَصْرَانِيًّا = ക്രിസ്ത്യാനിയും ആയിരുന്നില്ല وَلَٰكِن كَانَ = എങ്കിലും അദ്ദേഹമായിരുന്നു حَنِيفًا = ഒരു ഋജുമാനസന്‍ مُّسْلِمًا = മുസ്‌ലിമായ, കീഴൊതുങ്ങിയവന്‍ وَمَا كَانَ = ആയിരുന്നതുമില്ല مِنَ الْمُشْرِكِينَ = മുശ്‌രിക്കുകളില്‍ പെട്ട(വന്‍)
ഇബ്‌റാഹീം ഒരു യഹൂദിയാകട്ടെ, ക്രിസ്ത്യാനിയാകട്ടെ, ആയിരുന്നില്ല. എങ്കിലും, അദ്ദേഹം ഒരു ശുദ്ധ മനസ്‌കനും, "മുസ്‌ലിമും" [കീഴൊതുങ്ങിയവനും] ആയിരുന്നു: അദ്ദേഹം "മുശ്‌രിക്ക്" [ബഹുദൈവവിശ്വാസി] കളില്‍പെട്ട വനായിരുന്നതുമില്ല .
തഫ്സീർ : 65-67
View   
إِنَّ أَوْلَى ٱلنَّاسِ بِإِبْرَٰهِيمَ لَلَّذِينَ ٱتَّبَعُوهُ وَهَـٰذَا ٱلنَّبِىُّ وَٱلَّذِينَ ءَامَنُوا۟ ۗ وَٱللَّهُ وَلِىُّ ٱلْمُؤْمِنِينَ﴿٦٨﴾
share
إِنَّ أَوْلَى = നിശ്ചയമായും കൂടുതല്‍ ബന്ധപ്പെട്ടവര്‍, അധികം അര്‍ഹതയുള്ളവര്‍ النَّاسِ = മനുഷ്യരില്‍ بِإِبْرَاهِيمَ = ഇബ്‌റാഹീമിനോട്, ഇബ്‌റാഹീമിനെ സംബന്ധിച്ച് لَلَّذِينَ = യാതൊരുകൂട്ടര്‍ തന്നെ اتَّبَعُوهُ = അദ്ദേഹത്തെ പിന്‍പറ്റിയ وَهَٰذَا النَّبِيُّ = ഈ നബിയും وَالَّذِينَ آمَنُوا = വിശ്വസിച്ചവരും وَاللَّهُ = അല്ലാഹുവാകട്ടെ وَلِيُّ = രക്ഷാധികാരി (ബന്ധു- സഹായി- മിത്രം) ആകുന്നു الْمُؤْمِنِينَ = സത്യവിശ്വാസികളുടെ
നിശ്ചയമായും, മനുഷ്യരില്‍ വെച്ച് ഇബ്‌റാഹീമിനോട് കൂടുതല്‍ (അടുപ്പ) ബന്ധമുള്ളവര്‍, അദ്ദേ ഹത്തെ പിന്‍പറ്റിയവരും, ഈ പ്രവാചകനും, വിശ്വസിച്ചിട്ടുള്ളവരും തന്നെയാണ്. അല്ലാഹു സത്യവിശ്വാസികളുടെ രക്ഷാധികാരി (അഥവാ സഹായി) യാകുന്നു.
തഫ്സീർ : 68-68
View   
وَدَّت طَّآئِفَةٌۭ مِّنْ أَهْلِ ٱلْكِتَـٰبِ لَوْ يُضِلُّونَكُمْ وَمَا يُضِلُّونَ إِلَّآ أَنفُسَهُمْ وَمَا يَشْعُرُونَ﴿٦٩﴾
share
وَدَّت = മോഹിക്കയാണ് طَّائِفَةٌ = ഒരു വിഭാഗം مِّنْ أَهْلِ الْكِتَابِ = വേദക്കാരില്‍ നിന്ന് لَوْ يُضِلُّونَكُمْ = അവര്‍ നിങ്ങളെ വഴിപിഴപ്പിച്ചിരുന്നെങ്കില്‍ (എന്ന്) وَمَا يُضِلُّونَ = അവര്‍ വഴിപിഴപ്പിക്കുന്നുമില്ല (താനും) إِلَّا أَنفُسَهُمْ = തങ്ങളെത്തന്നെ (സ്വന്തങ്ങളെ)യല്ലാതെ وَمَا يَشْعُرُونَ = അവര്‍ ഗ്രഹിക്കുന്നുമില്ല, അവര്‍ക്ക് ബോധം വരുന്നുമില്ല
(സത്യവിശ്വാസികളെ) വേദക്കാരില്‍ നിന്നുള്ള ഒരു വിഭാഗം (ആളുകള്‍) മോഹിക്കുകയാണ്, നിങ്ങളെ അവര്‍ വഴിപിഴപ്പിച്ചിരുന്നെങ്കില്‍ (കൊള്ളാമായിരുന്നു) എന്ന്! (വാസ്തവത്തില്‍) അവര്‍ തങ്ങളെത്തന്നെയല്ലാതെ വഴിപിഴപ്പിക്കുന്നുമില്ല; (അത്) അവര്‍ ഗ്രഹിക്കുന്നുമില്ല.
يَـٰٓأَهْلَ ٱلْكِتَـٰبِ لِمَ تَكْفُرُونَ بِـَٔايَـٰتِ ٱللَّهِ وَأَنتُمْ تَشْهَدُونَ﴿٧٠﴾
share
يَا أَهْلَ الْكِتَابِ = വേദക്കാരേ لِمَ تَكْفُرُونَ = എന്തിനാണ് നിങ്ങള്‍ അവിശ്വസിക്കുന്നത് بِآيَاتِ اللَّهِ = അല്ലാഹുവിന്റെ ആയത്ത് (ലക്ഷ്യം- ദൃഷ്ടാന്തം) കളില്‍ وَأَنتُمْ = നിങ്ങളാകട്ടെ تَشْهَدُونَ = സാക്ഷ്യം വഹിക്കുന്നു (താനും)
വേദക്കാരേ, അല്ലാഹുവിന്റെ "ആയത്ത്" [ലക്ഷ്യം] കളില്‍, (അവര്‍ക്ക് സത്യ) സാക്ഷ്യം വഹിച്ചുകൊണ്ട് (തന്നെ) നിങ്ങള്‍ അവിശ്വസിക്കുന്നത് എന്തിനാണ്?!
يَـٰٓأَهْلَ ٱلْكِتَـٰبِ لِمَ تَلْبِسُونَ ٱلْحَقَّ بِٱلْبَـٰطِلِ وَتَكْتُمُونَ ٱلْحَقَّ وَأَنتُمْ تَعْلَمُونَ﴿٧١﴾
share
يَا أَهْلَ الْكِتَابِ = വേദക്കാരേ لِمَ تَلْبِسُونَ = നിങ്ങള്‍ എന്തിനാണ് കൂട്ടിക്കലര്‍ത്തുന്നത് الْحَقَّ = യഥാര്‍ത്ഥ (സത്യ)ത്തെ بِالْبَاطِلِ = അയഥാര്‍ത്ഥത്തോട് وَتَكْتُمُونَ = നിങ്ങള്‍ ഒളിച്ചു (മൂടി)വെക്കുകയും ചെയ്യുന്നു الْحَقَّ = യഥാര്‍ത്ഥത്തെ وَأَنتُمْ = നിങ്ങളാവട്ടെ تَعْلَمُونَ = അറിയുന്നു (താനും)
വേദക്കാരെ നിങ്ങള്‍ യഥാര്‍ത്ഥത്തെ അയഥാര്‍ത്ഥവുമായി കൂട്ടിക്കലര്‍ത്തുകയും അറിഞ്ഞുംകൊണ്ട് (തന്നെ) യഥാര്‍ത്ഥത്തെ ഒളിച്ചുവെക്കുകയും ചെയ്തുകൊണ്ടിരിക്കുന്നത് എന്തിനാണ്?!
തഫ്സീർ : 69-71
View   
وَقَالَت طَّآئِفَةٌۭ مِّنْ أَهْلِ ٱلْكِتَـٰبِ ءَامِنُوا۟ بِٱلَّذِىٓ أُنزِلَ عَلَى ٱلَّذِينَ ءَامَنُوا۟ وَجْهَ ٱلنَّهَارِ وَٱكْفُرُوٓا۟ ءَاخِرَهُۥ لَعَلَّهُمْ يَرْجِعُونَ﴿٧٢﴾
share
وَقَالَت = പറയുകയും ചെയ്തു, പറയുകയാണ് طَّائِفَةٌ = ഒരു വിഭാഗം مِّنْ أَهْلِ الْكِتَابِ = വേദക്കാരില്‍ നിന്ന് آمِنُوا = നിങ്ങള്‍ വിശ്വസിക്കുവിന്‍ بِالَّذِي أُنزِلَ = ഇറക്കപ്പെട്ടതില്‍ عَلَى الَّذِينَ آمَنُوا = വിശ്വസിച്ചവര്‍ക്ക് وَجْهَ النَّهَارِ = പകലിന്റെ മുഖത്ത് (മുമ്പില്‍- ആരംഭത്തില്‍) وَاكْفُرُوا = നിങ്ങള്‍ അവിശ്വസിക്കുകയും ചെയ്യുവിന്‍ آخِرَهُ = അതിന്റെ അവസാനം لَعَلَّهُمْ = അവരായേക്കാം, ആകുവാന്‍ വേണ്ടി يَرْجِعُونَ = അവര്‍ മടങ്ങുക
വേദക്കാരില്‍ നിന്നുള്ള ഒരു വിഭാഗം (ആളുകള്‍) പറയുകയാണ്: "(ഈ) വിശ്വസിച്ചവരുടെ മേല്‍ അവതരിപ്പിക്കപ്പെട്ടതില്‍, പകലിന്റെ ആരംഭത്തില്‍ നിങ്ങള്‍ വിശ്വസിക്കുവിന്‍: അതിന്റെ അവസാനത്തില്‍ നിങ്ങള്‍ (അങ്ങ്) അവിശ്വസിക്കുകയും ചെയ്യുവിന്‍. (എന്നാല്‍) അവര്‍ മടങ്ങിയേക്കാം;
وَلَا تُؤْمِنُوٓا۟ إِلَّا لِمَن تَبِعَ دِينَكُمْ قُلْ إِنَّ ٱلْهُدَىٰ هُدَى ٱللَّهِ أَن يُؤْتَىٰٓ أَحَدٌۭ مِّثْلَ مَآ أُوتِيتُمْ أَوْ يُحَآجُّوكُمْ عِندَ رَبِّكُمْ ۗ قُلْ إِنَّ ٱلْفَضْلَ بِيَدِ ٱللَّهِ يُؤْتِيهِ مَن يَشَآءُ ۗ وَٱللَّهُ وَٰسِعٌ عَلِيمٌۭ﴿٧٣﴾
share
وَلَا تُؤْمِنُوا = നിങ്ങള്‍ വിശ്വസിക്കുകയും ചെയ്യരുത് إِلَّا لِمَن = യാതൊരുവരെയല്ലാതെ تَبِعَ = തുടര്‍ന്ന് دِينَكُمْ = നിങ്ങളുടെ മതത്തെ قُلْ = നീ പറയുക إِنَّ الْهُدَىٰ = നിശ്ചയമായും മാര്‍ഗദര്‍ശനം, വഴിചേര്‍ക്കല്‍ هُدَى اللَّهِ = അല്ലാഹുവിന്റെ മാര്‍ഗദര്‍ശനമാണ്, വഴിചേര്‍ക്കലത്രെ أَن يُؤْتَىٰ = നല്‍കപ്പെടുന്നതിനാല്‍ أَحَدٌ = വല്ല ഒരാള്‍ക്കും مِّثْلَ = യാതൊന്നുപോലെ مَا أُوتِيتُمْ = അത് നിങ്ങള്‍ക്ക് നല്‍കപ്പെട്ടു أَوْ يُحَاجُّوكُمْ = അല്ലെങ്കില്‍ അവര്‍ നിങ്ങളോട് ന്യായവാദം നടത്തുന്നതിനാല്‍ عِندَ رَبِّكُمْ = നിങ്ങളുടെ റബ്ബിന്റെ അടുക്കല്‍ قُلْ = നീ പറയുക إِنَّ الْفَضْلَ = നിശ്ചയമായും അനുഗ്രഹം بِيَدِ اللَّهِ = അല്ലാഹുവിന്റെ കയ്യിലാണ് يُؤْتِيهِ = അതവന്‍ നല്‍കുന്നു مَن يَشَاءُ = അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് وَاللَّهُ = അല്ലാഹു وَاسِعٌ = വിശാലനാകുന്നു عَلِيمٌ = അറിയുന്നവനാണ്
"നിങ്ങളുടെ മതത്തെ പിന്‍തുടര്‍ന്നവരെയല്ലാതെ നിങ്ങള്‍ വിശ്വസി ക്കുകയും ചെയ്യരുത്" (നബിയേ) പറയുക: "നിശ്ചയമായും, അല്ലാഹുവിന്റെ മാര്‍ഗദര്‍ശനമത്രെ, (യഥാര്‍ത്ഥ) മാര്‍ഗദര്‍ശനം. (അതെ) നിങ്ങള്‍ക്ക് നല്‍കപ്പെട്ടതുപോലെ, (വേറെ) വല്ല ഒരാള്‍ക്കും നല്‍കപ്പെ ടുന്നതിനാല്‍; അല്ലെങ്കില്‍, നിങ്ങളുടെ റബ്ബിങ്കല്‍ വെച്ച് അവര്‍ നിങ്ങളോട് ന്യായവാദം ചെയ്യുമെന്നതിനാല്‍." പറയുക: "നിശ്ചയമായും അനു ഗ്രഹം അല്ലാഹുവിന്റെ കൈവശമത്രെ (ഉള്ളത്.) അവന്‍ ഉദ്ദേശിക്കു ന്നവര്‍ക്ക് അത് അവന്‍ നല്‍കുന്നു. അല്ലാഹു, വിശാലനും, (എല്ലാം) അറിയുന്നവനുമാകുന്നു.
يَخْتَصُّ بِرَحْمَتِهِۦ مَن يَشَآءُ ۗ وَٱللَّهُ ذُو ٱلْفَضْلِ ٱلْعَظِيمِ﴿٧٤﴾
share
يَخْتَصُّ = അവന്‍ പ്രത്യേകപ്പെടുത്തുന്നു بِرَحْمَتِهِ = തന്റെ കാരുണ്യംകൊണ്ട്, കാരുണ്യത്തെ مَن يَشَاءُ = അവന്‍ ഉദ്ദേശിക്കുന്നവരെ, ഉദ്ദേശിക്കുന്നവര്‍ക്ക് وَاللَّهُ = അല്ലാഹുവാകട്ടെ ذُو الْفَضْلِ = അനുഗ്രഹം ഉള്ളവനാണ് الْعَظِيمِ = മഹത്തായ
അവന്‍ ഉദ്ദേശിക്കുന്നവരെ തന്റെ കാരുണ്യംകൊണ്ട് അവന്‍ പ്രത്യേകപ്പെടുത്തുന്നു. അല്ലാഹു, മഹത്തായ അനുഗ്രഹമുള്ളവനത്രെ."
തഫ്സീർ : 72-74
View   
وَمِنْ أَهْلِ ٱلْكِتَـٰبِ مَنْ إِن تَأْمَنْهُ بِقِنطَارٍۢ يُؤَدِّهِۦٓ إِلَيْكَ وَمِنْهُم مَّنْ إِن تَأْمَنْهُ بِدِينَارٍۢ لَّا يُؤَدِّهِۦٓ إِلَيْكَ إِلَّا مَا دُمْتَ عَلَيْهِ قَآئِمًۭا ۗ ذَٰلِكَ بِأَنَّهُمْ قَالُوا۟ لَيْسَ عَلَيْنَا فِى ٱلْأُمِّيِّـۧنَ سَبِيلٌۭ وَيَقُولُونَ عَلَى ٱللَّهِ ٱلْكَذِبَ وَهُمْ يَعْلَمُونَ﴿٧٥﴾
share
وَمِنْ أَهْلِ الْكِتَابِ = വേദക്കാരിലുണ്ട് مَنْ = ചിലര്‍, യാതൊരുവന്‍ إِن تَأْمَنْهُ = അവരെ (അവനെ) നീ വിശ്വസിച്ചാല്‍ بِقِنطَارٍ = ഒരു ക്വിന്‍ത്വാറിനെ (കൂമ്പാരത്തെ) സംബന്ധിച്ച് يُؤَدِّهِ = അതവര്‍ (അവന്‍) വീട്ടിത്തരും إِلَيْكَ = നിനക്ക് وَمِنْهُم = അവരിലുണ്ട് مَّنْ = ചിലര്‍, യാതൊരുവന്‍ إِن تَأْمَنْهُ = അവരെ (അവനെ) നീ വിശ്വസിച്ചാല്‍ بِدِينَارٍ = ഒരു ദീനാറിനെ (പൊന്‍പണത്തെ)പ്പറ്റി لَّا يُؤَدِّهِ = അതവര്‍ (അവന്‍) വീട്ടുകയില്ല إِلَيْكَ = നിനക്ക് إِلَّا مَا دُمْتَ = നീ ആയിക്കൊണ്ടിരുന്നാലല്ലാതെ عَلَيْهِ = അവന്‍റെ മേല്‍ (അവരില്‍) قَائِمًا = നിലകൊള്ളുന്നവന്‍ ذَٰلِكَ = അത് بِأَنَّهُمْ قَالُوا = അവര്‍ പറയുന്നത് നിമിത്തമാണ് لَيْسَ عَلَيْنَا = ഞങ്ങളുടെ മേല്‍ ഇല്ല فِي الْأُمِّيِّينَ = നിരക്ഷരജ്ഞരില്‍ سَبِيلٌ = ഒരു മാര്‍ഗവും وَيَقُولُونَ = അവര്‍ പറയുകയും ചെയ്യുന്നു عَلَى اللَّهِ = അല്ലാഹുവിന്‍റെ പേരില്‍ الْكَذِبَ = വ്യാജം وَهُمْ يَعْلَمُونَ = അവര്‍ അറിഞ്ഞുകൊണ്ട്
വേദക്കാരിലുണ്ട് ചിലര്‍: ഒരു "ക്വിന്‍ത്വാറി"നെ [കൂമ്പാരത്തെ] സംബന്ധിച്ച് നീ അവരെ വിശ്വസിച്ചാല്‍ അവര്‍ നിനക്കത് തന്നുതീര്‍ക്കും. അവരിലുണ്ട് (വേറെ) ചിലരും; ഒരു "ദീനാറിനെ" [പൊന്‍പണത്തെ] സംബന്ധിച്ച് നീ അവരെ വിശ്വസിച്ചാല്‍- അവരില്‍ [അവരെ തിരക്കിക്കൊണ്ട്] നീ നിലകൊള്ളുന്നവനായിരുന്നാലല്ലാതെ- അവര്‍ നിനക്കത് തന്നുതീര്‍ക്കുകയില്ല. "(വേദക്കാരല്ലാത്ത ) നിരക്ഷരജ്ഞരുടെ കാര്യത്തില്‍, ഞങ്ങളുടെ മേല്‍ (ബാധ്യതയുണ്ടാ വാന്‍) ഒരു മാര്‍ഗവുമില്ല, എന്ന് അവര്‍ പറയുന്നത് നിമിത്തമത്രെ അത്. അവര്‍ അറിഞ്ഞുകൊണ്ട് (തന്നെ) അല്ലാഹുവിന്‍റെ മേല്‍ വ്യാജം പറയുകയും ചെയ്യുന്നു.
بَلَىٰ مَنْ أَوْفَىٰ بِعَهْدِهِۦ وَٱتَّقَىٰ فَإِنَّ ٱللَّهَ يُحِبُّ ٱلْمُتَّقِينَ﴿٧٦﴾
share
بَلَىٰ = അങ്ങനെയല്ല مَنْ أَوْفَىٰ = ആര്‍ നിറവേറ്റിയോ بِعَهْدِهِ = തന്റെ കരാര്‍, ഉടമ്പടി وَاتَّقَىٰ = സൂക്ഷിക്കുകയും ചെയ്തു فَإِنَّ اللَّهَ = എന്നാല്‍ നിശ്ചയമായും അല്ലാഹു يُحِبُّ = സ്‌നേഹിക്കും, ഇഷ്ടപ്പെടുന്നു الْمُتَّقِينَ = സൂക്ഷ്മത പാലിക്കുന്നവരെ
അങ്ങനെയല്ല, യാതൊരുവന്‍ തന്റെ കരാര്‍ നിറവേറ്റുകയും, സൂക്ഷ്മത പാലിക്കുകയും ചെയ്തുവോ, എന്നാല്‍, (ആ) സൂക്ഷ്മത പാലിക്കുന്നവരെ നിശ്ചയമായും അല്ലാഹു സ്‌നേഹിക്കും
തഫ്സീർ : 75-76
View   
إِنَّ ٱلَّذِينَ يَشْتَرُونَ بِعَهْدِ ٱللَّهِ وَأَيْمَـٰنِهِمْ ثَمَنًۭا قَلِيلًا أُو۟لَـٰٓئِكَ لَا خَلَـٰقَ لَهُمْ فِى ٱلْـَٔاخِرَةِ وَلَا يُكَلِّمُهُمُ ٱللَّهُ وَلَا يَنظُرُ إِلَيْهِمْ يَوْمَ ٱلْقِيَـٰمَةِ وَلَا يُزَكِّيهِمْ وَلَهُمْ عَذَابٌ أَلِيمٌۭ﴿٧٧﴾
share
إِنَّ الَّذِينَ يَشْتَرُونَ = നിശ്ചയമായും വാങ്ങുന്നവര്‍ بِعَهْدِ اللَّهِ = അല്ലാഹുവിനോടുള്ള കരാറിന് وَأَيْمَانِهِمْ = തങ്ങളുടെ സത്യ (ശപഥ)ങ്ങള്‍ക്കും ثَمَنًا قَلِيلًا = തുച്ഛ വില أُولَٰئِكَ = അക്കൂട്ടര്‍ لَا خَلَاقَ = ഓഹരിയില്ല لَهُمْ = അവര്‍ക്ക് فِي الْآخِرَةِ = പരലോകത്തില്‍ وَلَا يُكَلِّمُهُمُ اللَّهُ = അല്ലാഹു അവരോട് സംസാരിക്കയുമില്ല وَلَا يَنظُرُ = നോക്കുകയുമില്ല إِلَيْهِمْ = അവരുടെനേരെ يَوْمَ الْقِيَامَةِ = ക്വിയാമത്തുനാളില്‍ وَلَا يُزَكِّيهِمْ = അവരെ സംസ്‌ക്കരിക്കയുമില്ല وَلَهُمْ = അവര്‍ക്കുണ്ടു താനും عَذَابٌ = ശിക്ഷ أَلِيمٌ = വേദനയേറിയ
നിശ്ചയമായും, അല്ലാഹുവിനോടുള്ള കരാറിനും [പ്രതിജ്ഞക്കും], തങ്ങളുടെ സത്യ (ശപഥ) ങ്ങള്‍ക്കും തുച്ഛമായ വിലവാങ്ങുന്നവര്‍, അക്കൂട്ടര്‍ അവര്‍ക്ക് പരലോ കത്തില്‍ യാതൊരു ഓഹരിയുമില്ല: ക്വിയാമത്തുനാളില്‍ അല്ലാഹു അവരോട് സംസാരിക്കുകയുമില്ല: അവരുടെ നേരെ നോക്കുകയില്ല; അവരെ സംസ്‌കരി(ച്ചു നന്നാ)ക്കുകയുമില്ല; അവര്‍ക്ക് വേദനയേറിയ ശിക്ഷ യുമുണ്ടായിരിക്കും
തഫ്സീർ : 77-77
View   
وَإِنَّ مِنْهُمْ لَفَرِيقًۭا يَلْوُۥنَ أَلْسِنَتَهُم بِٱلْكِتَـٰبِ لِتَحْسَبُوهُ مِنَ ٱلْكِتَـٰبِ وَمَا هُوَ مِنَ ٱلْكِتَـٰبِ وَيَقُولُونَ هُوَ مِنْ عِندِ ٱللَّهِ وَمَا هُوَ مِنْ عِندِ ٱللَّهِ وَيَقُولُونَ عَلَى ٱللَّهِ ٱلْكَذِبَ وَهُمْ يَعْلَمُونَ﴿٧٨﴾
share
وَإِنَّ مِنْهُمْ = നിശ്ചയമായും അവരിലുണ്ട് لَفَرِيقًا = ഒരു കക്ഷി (സംഘം- വിഭാഗം) തന്നെ يَلْوُونَ = അവര്‍ വളച്ച് തിരിക്കും, ചുരുട്ടുന്നു أَلْسِنَتَهُم = അവരുടെ നാവുകളെ بِالْكِتَابِ = വേദഗ്രന്ഥത്തില്‍, ഗ്രന്ഥത്തെ സംബന്ധിച്ച് لِتَحْسَبُوهُ = നിങ്ങളതിനെ ഗണിക്കു(വിചാരിക്കു)വാന്‍ വേണ്ടി مِنَ الْكِتَابِ = വേദഗ്രന്ഥത്തില്‍ പെട്ടതായി وَمَا هُوَ = അതല്ലതാനും مِنَ الْكِتَابِ = വേദ്രഗന്ഥത്തില്‍ പെട്ടത് وَيَقُولُونَ = അവര്‍ പറയുകയും ചെയ്യും هُوَ = അത് مِنْ عِندِ اللَّهِ = അല്ലാഹുവിന്‍റെ പക്കല്‍ നിന്നുള്ളതാണ് (എന്ന്) وَمَا هُوَ = അതല്ല താനും مِنْ عِندِ اللَّهِ = അല്ലാഹുവിന്‍റെ പക്കല്‍നിന്ന് وَيَقُولُونَ = അവര്‍ പറയുകയും ചെയ്യും عَلَى اللَّهِ = അല്ലാഹുവിന്‍റെ പേരില്‍ الْكَذِبَ = വ്യാജം, അസത്യം وَهُمْ يَعْلَمُونَ = അവര്‍ അറിഞ്ഞുകൊണ്ട്
നിശ്ചയമായും, അവരില്‍ തന്നെ (വേറെ) ഒരു കക്ഷിയുമുണ്ട്: വേദഗ്രന്ഥത്തി(ന്‍റെ വായനയി)ല്‍ തങ്ങളുടെ നാവുകളെ അവര്‍ വളച്ചു തിരിക്കും, അത് വേദഗ്രന്ഥത്തില്‍ പെട്ടതെന്ന് നിങ്ങള്‍ ഗണിക്കുവാന്‍ വേണ്ടി. അത് വേദഗ്രന്ഥത്തില്‍ പെട്ട തല്ലതാനും, "അത് അല്ലാഹുവിന്‍റെ പക്കല്‍ നിന്നുള്ളതാണ്" എന്ന് അവര്‍ പറയുകയും ചെയ്യും. അത് അല്ലാഹുവിന്‍റെ പക്കല്‍ നിന്നുള്ളതല്ലതാനും. അവര്‍ അറിഞ്ഞുകൊണ്ട് (തന്നെ) അല്ലാഹുവിന്‍റെ പേരില്‍ വ്യാജം പറയു കയും ചെയ്യുന്നു.
തഫ്സീർ : 78-78
View   
مَا كَانَ لِبَشَرٍ أَن يُؤْتِيَهُ ٱللَّهُ ٱلْكِتَـٰبَ وَٱلْحُكْمَ وَٱلنُّبُوَّةَ ثُمَّ يَقُولَ لِلنَّاسِ كُونُوا۟ عِبَادًۭا لِّى مِن دُونِ ٱللَّهِ وَلَـٰكِن كُونُوا۟ رَبَّـٰنِيِّـۧنَ بِمَا كُنتُمْ تُعَلِّمُونَ ٱلْكِتَـٰبَ وَبِمَا كُنتُمْ تَدْرُسُونَ﴿٧٩﴾
share
مَا كَانَ = ഉണ്ടാവുകയില്ല, ഉണ്ടാകാവതല്ല لِبَشَرٍ = ഒരു മനുഷ്യനും أَن يُؤْتِيَهُ = അവന് നല്‍കുക اللَّهُ = അല്ലാഹു الْكِتَابَ = ഗ്രന്ഥം وَالْحُكْمَ = വിജ്ഞാനവും, വിധിയും (അധികാരവും) وَالنُّبُوَّةَ = പ്രവാചകത്വവും ثُمَّ يَقُولَ = പിന്നീട് അദ്ദേഹം പറയുക لِلنَّاسِ = മനുഷ്യരോട് كُونُوا = നിങ്ങളായിരിക്കുവിന്‍ عِبَادًا لِّي = എനിക്ക് (എന്‍റെ) അടിയാന്‍മാര്‍ مِن دُونِ اللَّهِ = അല്ലാഹുവിനെ കൂടാതെ (അല്ലാഹുവിന്നല്ലാതെ) وَلَٰكِن = എങ്കിലും (പറയും) كُونُوا = നിങ്ങളായിരിക്കുവിന്‍ رَبَّانِيِّينَ = റബ്ബാനികള്‍ بِمَا كُنتُمْ = നിങ്ങളായിരിക്കുന്നതുകൊണ്ട് تُعَلِّمُونَ = നിങ്ങള്‍ പഠിപ്പിച്ചുകൊണ്ടിരിക്കുന്നു الْكِتَابَ = വേദഗ്രന്ഥം وَبِمَا كُنتُمْ = നിങ്ങളായിരിക്കുന്നതുകൊണ്ടും تَدْرُسُونَ = പഠിച്ചുകൊണ്ടിരിക്കുന്നു
ഒരു മനുഷ്യനും (തന്നെ) ഉണ്ടാകുകയില്ല, അല്ലാഹു അദ്ദേഹ ത്തിന് വേദഗ്രന്ഥവും, വിധികര്‍ത്തൃ ത്വവും (അഥവാ വിജ്ഞാനവും) പ്രവാചകത്വവും നല്‍കുക: പിന്നീട് അദ്ദേഹം മനുഷ്യരോട്: "നിങ്ങള്‍ അല്ലാഹുവിനല്ലാതെ- എനിക്ക്- അടിയാ ന്‍മാരായിരിക്കുവിന്‍" എന്ന് പറയു കയും ചെയ്യുക. ഇത് രണ്ടും കൂടി ഒരിക്കലും സംഭവിക്കുകയില്ല.] എങ്കിലും "നിങ്ങള്‍ വേദഗ്രന്ഥം പഠി പ്പി ച്ച് വരു ന്നതു കൊണ്ടും, നിങ്ങള്‍ പഠിച്ചുകൊണ്ടിരിക്കുന്നതുകൊണ്ടും നിങ്ങള്‍ "റബ്ബാനികള്‍" [മതോപദേഷ്ടാക്കള്‍] ആയിത്തീരുവീന്‍" എന്നായിരിക്കും (അദ്ദേഹം പറയുക).
وَلَا يَأْمُرَكُمْ أَن تَتَّخِذُوا۟ ٱلْمَلَـٰٓئِكَةَ وَٱلنَّبِيِّـۧنَ أَرْبَابًا ۗ أَيَأْمُرُكُم بِٱلْكُفْرِ بَعْدَ إِذْ أَنتُم مُّسْلِمُونَ﴿٨٠﴾
share
وَلَا يَأْمُرَكُمْ = അദ്ദേഹം നിങ്ങളോട് കല്‍പിക്കുകയും (ഉണ്ടാകുക) ഇല്ല أَن تَتَّخِذُوا = നിങ്ങള്‍ സ്വീകരിക്കുവാന്‍ الْمَلَائِكَةَ = മലക്കുകളെ وَالنَّبِيِّينَ = നബിമാരെയും أَرْبَابًا = റബ്ബുകളായി أَيَأْمُرُكُم = അദ്ദേഹം നിങ്ങളോട് കല്‍പിക്കുകയോ بِالْكُفْرِ = അവിശ്വാസത്തിന് بَعْدَ إِذْ أَنتُم = നിങ്ങള്‍ ആയതിനുശേഷം مُّسْلِمُونَ = മുസ്‌ലിംകള്‍ (കീഴൊതുങ്ങിയവര്‍)
നിങ്ങള്‍ മലക്കുകളെയും, നബിമാരെയും റബ്ബുകളായി സ്വീകരിക്കുവാന്‍ അദ്ദേഹം നിങ്ങളോട് കല്‍പിക്കുകയും (ഉണ്ടാകുക) ഇല്ല. നിങ്ങള്‍ മുസ്‌ലിംകള്‍ [അല്ലാഹുവിന് കീഴൊതുങ്ങിയവര്‍] ആയിട്ടുള്ളതിന് ശേഷം, നിങ്ങളോട് അവിശ്വാസ ത്തിന് അദ്ദേഹം കല്‍പിക്കുകയോ?!
തഫ്സീർ : 79-80
View   
وَإِذْ أَخَذَ ٱللَّهُ مِيثَـٰقَ ٱلنَّبِيِّـۧنَ لَمَآ ءَاتَيْتُكُم مِّن كِتَـٰبٍۢ وَحِكْمَةٍۢ ثُمَّ جَآءَكُمْ رَسُولٌۭ مُّصَدِّقٌۭ لِّمَا مَعَكُمْ لَتُؤْمِنُنَّ بِهِۦ وَلَتَنصُرُنَّهُۥ ۚ قَالَ ءَأَقْرَرْتُمْ وَأَخَذْتُمْ عَلَىٰ ذَٰلِكُمْ إِصْرِى ۖ قَالُوٓا۟ أَقْرَرْنَا ۚ قَالَ فَٱشْهَدُوا۟ وَأَنَا۠ مَعَكُم مِّنَ ٱلشَّـٰهِدِينَ﴿٨١﴾
share
وَإِذْ أَخَذَ = വാങ്ങിയ സന്ദര്‍ഭം اللَّهُ = അല്ലാഹു مِيثَاقَ = ഉറപ്പ്, ഉടമ്പടി, കരാര്‍ النَّبِيِّينَ = നബിമാരുടെ لَمَا آتَيْتُكُم = തീര്‍ച്ചയായും നിങ്ങള്‍ക്ക് ഞാന്‍ വല്ലതും നല്‍കിയാല്‍ مِّن كِتَابٍ = വേദഗ്രന്ഥമായി وَحِكْمَةٍ = വിജ്ഞാനമായും ثُمَّ جَاءَكُمْ = പിന്നീട് നിങ്ങള്‍ക്ക് വന്നു رَسُولٌ = വല്ല ദൂതനും مُّصَدِّقٌ = സത്യമാക്കുന്ന لِّمَا مَعَكُمْ = നിങ്ങളുടെ കൂടെയുള്ളതിനെ لَتُؤْمِنُنَّ بِهِ = തീര്‍ച്ചയായും അദ്ദേഹത്തില്‍ നിങ്ങള്‍ വിശ്വസിക്കും, വിശ്വസിക്കുക തന്നെ വേണം (എന്ന്) وَلَتَنصُرُنَّهُ = അദ്ദേഹത്തെ തീര്‍ച്ചയായും സഹായിക്കുകയും ചെയ്യും (ചെയ്യണം) قَالَ = അവന്‍ പറഞ്ഞു أَأَقْرَرْتُمْ = നിങ്ങള്‍ സമ്മതിച്ച്(ഉറച്ച് പറഞ്ഞു. ഏറ്റ് പറഞ്ഞു)വോ وَأَخَذْتُمْ = നിങ്ങള്‍ എടുക്കുക (സ്വീകരിക്കുക)യും ചെയ്തു(വോ) عَلَىٰ ذَٰلِكُمْ = അതിനെക്കുറിച്ച്, അതിന്‍റെ പേരില്‍ إِصْرِي = എന്‍റെ(എന്നോടുള്ള)ബാധ്യത (കരാര്‍, ഭാരം) قَالُوا = അവര്‍ പറഞ്ഞു أَقْرَرْنَا = ഞങ്ങള്‍ സമ്മതിച്ചു ഉറച്ചു പറഞ്ഞു قَالَ = അവന്‍ പറഞ്ഞു فَاشْهَدُوا = എന്നാല്‍ നിങ്ങള്‍ സാക്ഷ്യം വഹിക്കുവിന്‍ وَأَنَا مَعَكُم = ഞാനും നിങ്ങളുടെകൂടെ مِّنَ الشَّاهِدِينَ = സാക്ഷികളിലുണ്ട്
അല്ലാഹു പ്രവാചകന്‍മാരുടെ ഉറപ്പു വാങ്ങിയ സന്ദര്‍ഭം (ഓര്‍ക്കുക): വേദഗ്രന്ഥമായും, വിജ്ഞാനമായും ഞാന്‍ നിങ്ങള്‍ക്ക് വല്ലതും നല്‍കുകയും: പിന്നീടു നിങ്ങളുടെ കൂടെയുള്ളതിനെ സത്യമാക്കുന്ന ഒരു റസൂല്‍ നിങ്ങളില്‍ വരുകയും ചെയ്താല്‍, തീര്‍ച്ചയായും, നിങ്ങള്‍ അദ്ദേഹത്തില്‍ വിശ്വസിക്കുകയും അദ്ദേഹത്തെ സഹായിക്കുകയും ചെയ്യുമെന്ന്. അവന്‍(അവരോട്) പറഞ്ഞു: "നിങ്ങള്‍ (ഏറ്റു) സമ്മതിക്കുകയും. അതിനെക്കുറിച്ച് എന്‍റെ ബാധ്യത [എന്നോടുള്ള കരാറിന്‍റെ ബാധ്യത] നിങ്ങള്‍ (ഏറ്റ്) എടുക്കുകയും ചെയ്തുവോ?" അവര്‍ പറഞ്ഞു: "ഞങ്ങള്‍ (ഏറ്റു) സമ്മതിച്ചിരിക്കുന്നു." അവന്‍ പറഞ്ഞു: "എന്നാല്‍, നിങ്ങള്‍ (അതിന്) സാക്ഷ്യം വഹിക്കുവിന്‍. ഞാനും നിങ്ങളോടൊപ്പം സാക്ഷികളില്‍പെട്ടവനാകുന്നു."
فَمَن تَوَلَّىٰ بَعْدَ ذَٰلِكَ فَأُو۟لَـٰٓئِكَ هُمُ ٱلْفَـٰسِقُونَ﴿٨٢﴾
share
فَمَن تَوَلَّىٰ = എന്നിരിക്കെ ആരെങ്കിലും തിരിഞ്ഞു കളഞ്ഞാല്‍ بَعْدَ ذَٰلِكَ = അതിനുശേഷം فَأُولَٰئِكَ هُمُ = എന്നാല്‍അക്കൂട്ടര്‍തന്നെ الْفَاسِقُونَ = തോന്നിയവാസികള്‍
എന്നിരിക്കെ, അതിനുശേഷം ആരെങ്കിലും തിരിഞ്ഞുകളഞ്ഞാല്‍, അക്കൂട്ടര്‍തന്നെയാണ് തോന്നിയവാസികള്‍
തഫ്സീർ : 81-82
View   
أَفَغَيْرَ دِينِ ٱللَّهِ يَبْغُونَ وَلَهُۥٓ أَسْلَمَ مَن فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ طَوْعًۭا وَكَرْهًۭا وَإِلَيْهِ يُرْجَعُونَ﴿٨٣﴾
share
أَفَغَيْرَ = അപ്പോള്‍ അല്ലാത്തതിനെയോ دِينِ اللَّهِ = അല്ലാഹുവിന്‍റെ മതം يَبْغُونَ = ആവശ്യപ്പെടുന്നു وَلَهُ = അവന് (തന്നെ) أَسْلَمَ = കീഴൊതുങ്ങിയിരിക്കുന്നു مَن فِي السَّمَاوَاتِ = ആകാശങ്ങളിലുള്ളവര്‍ وَالْأَرْضِ = ഭൂമിയിലും طَوْعًا = അനുസരണപൂര്‍വ്വം (ഇഷ്ടത്തോടെ) وَكَرْهًا = നിര്‍ബ്ബന്ധ പൂര്‍വ്വവും, അനിഷ്ടമായും وَإِلَيْهِ = അവങ്കലേക്ക് തന്നെ يُرْجَعُونَ = അവര്‍ മടക്കപ്പെടുകയും ചെയ്യുന്നു
അപ്പോള്‍, അല്ലാഹുവിന്‍റെ മതമല്ലാത്തതിനെ [മറ്റൊരു മതത്തെ] യാണോ അവര്‍ ആവശ്യപ്പെടുന്നത്? അവന് ആകാശഭൂമികളിലുള്ളവര്‍ (എല്ലാം) - അനുസരണ പൂര്‍വമോ, നിര്‍ബന്ധ പൂര്‍വമോ - കീഴൊ തുങ്ങുകയും ചെയ്തിരിക്കുന്നു (എന്നിരിക്കെ)!- അവനിലേക്കുതന്നെ അവര്‍ മടക്ക പ്പെടുകയും ചെയ്യുന്നു (എന്നുമിരിക്കെ)!
قُلْ ءَامَنَّا بِٱللَّهِ وَمَآ أُنزِلَ عَلَيْنَا وَمَآ أُنزِلَ عَلَىٰٓ إِبْرَٰهِيمَ وَإِسْمَـٰعِيلَ وَإِسْحَـٰقَ وَيَعْقُوبَ وَٱلْأَسْبَاطِ وَمَآ أُوتِىَ مُوسَىٰ وَعِيسَىٰ وَٱلنَّبِيُّونَ مِن رَّبِّهِمْ لَا نُفَرِّقُ بَيْنَ أَحَدٍۢ مِّنْهُمْ وَنَحْنُ لَهُۥ مُسْلِمُونَ﴿٨٤﴾
share
قُلْ = നീ പറയുക آمَنَّا = ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു بِاللَّهِ = അല്ലാഹുവില്‍ وَمَا أُنزِلَ = ഇറക്കപ്പെട്ടതിലും عَلَيْنَا = ഞങ്ങള്‍ക്ക് وَمَا أُنزِلَ = ഇറക്കപ്പെട്ടതിലും عَلَىٰ إِبْرَاهِيمَ = ഇബ്‌റാഹീമിന് وَإِسْمَاعِيلَ = ഇസ്മാഈലിനും وَإِسْحَاقَ = ഇസ്ഹാക്വിനും وَيَعْقُوبَ = യഅ്ക്വൂബിനും وَالْأَسْبَاطِ = സന്തതികള്‍ക്കും وَمَا أُوتِيَ = നല്‍കപ്പെട്ടതിലും مُوسَىٰ وَعِيسَىٰ = മൂസാക്കും ഈസാക്കും وَالنَّبِيُّونَ = നബിമാര്‍ക്കും مِن رَّبِّهِمْ = തങ്ങളുടെ റബ്ബിങ്കല്‍ നിന്ന് لَا نُفَرِّقُ = ഞങ്ങള്‍ വ്യത്യാസം ചെയ്കയില്ല بَيْنَ أَحَدٍ = ഒരാള്‍ക്കിടയിലും مِّنْهُمْ = അവരില്‍നിന്ന് وَنَحْنُ = ഞങ്ങള്‍, ഞങ്ങളാകട്ടെ لَهُ = അവന് مُسْلِمُونَ = മുസ്‌ലിംകളാണ്, കീഴൊതുങ്ങിയവ രാണ്.
(നബിയേ)പറയുക: "ഞങ്ങള്‍ അല്ലാഹുവിലും, ഞങ്ങള്‍ക്ക് ഇറക്കപ്പെട്ടതിലും വിശ്വസിച്ചിരി ക്കുന്നു; (മാത്രമല്ല) ഇബ്‌റാഹീമിന്‍റെയും, ഇസ്മാഈലിന്‍റെയും, ഇസ്ഹാക്വിന്‍റെയും, യഅ്ക്വൂബിന്‍റെയും, "സിബ്ത്ത്വ്" [സന്തതി]കളുടെയും മേല്‍ ഇറക്കപ്പെട്ടിട്ടുള്ളതിലും, മൂസാ ക്കും, ഈസാക്കും, (മറ്റു) നബിമാര്‍ക്കും തങ്ങളുടെ റബ്ബിങ്കല്‍നിന്ന് നല്‍കപ്പെട്ടിട്ടുള്ളതിലും (വിശ്വസിച്ചിരിക്കുന്നു). (അതെ) അവരില്‍ ഒരാളുടെ ഇടക്കും ഞങ്ങള്‍ വ്യത്യാസം കാണിക്കുകയില്ല; ഞങ്ങളാവട്ടെ, അവന് [അല്ലാഹുവിന് കീഴൊതുങ്ങിയ] മുസ്‌ലിംകളുമാകുന്നു.
തഫ്സീർ : 83-84
View   
وَمَن يَبْتَغِ غَيْرَ ٱلْإِسْلَـٰمِ دِينًۭا فَلَن يُقْبَلَ مِنْهُ وَهُوَ فِى ٱلْـَٔاخِرَةِ مِنَ ٱلْخَـٰسِرِينَ﴿٨٥﴾
share
وَمَن يَبْتَغِ = ആരെങ്കിലും തേടുന്ന പക്ഷം غَيْرَ الْإِسْلَامِ = ഇസ്‌ലാം അല്ലാത്തതിനെ دِينًا = മതമായി فَلَن يُقْبَلَ = എന്നാല്‍ അത് സ്വീകരിക്കപ്പെടുകയില്ലതന്നെ مِنْهُ = അവനില്‍ നിന്ന് وَهُوَ = അവന്‍, അവനാകട്ടെ فِي الْآخِرَةِ = പരലോകത്തില്‍ مِنَ الْخَاسِرِينَ = നഷ്ടക്കാരില്‍ പെട്ടവനായിരിക്കും
ആരെങ്കിലും "ഇസ്‌ലാം" (മതം) അല്ലാത്തതിനെ മതമായി തേടു ന്നപക്ഷം,- അത് അവനില്‍ നിന്ന് സ്വീകരിക്കപ്പെടുകയില്ലതന്നെ. അവന്‍ പരലോകത്തിലാകട്ടെ, നഷ്ടക്കാരില്‍ പെട്ടവനുമായിരിക്കും.
തഫ്സീർ : 85-85
View   
كَيْفَ يَهْدِى ٱللَّهُ قَوْمًۭا كَفَرُوا۟ بَعْدَ إِيمَـٰنِهِمْ وَشَهِدُوٓا۟ أَنَّ ٱلرَّسُولَ حَقٌّۭ وَجَآءَهُمُ ٱلْبَيِّنَـٰتُ ۚ وَٱللَّهُ لَا يَهْدِى ٱلْقَوْمَ ٱلظَّـٰلِمِينَ﴿٨٦﴾
share
كَيْفَ يَهْدِي = എങ്ങനെ നേര്‍മാര്‍ഗത്തിലാക്കും اللَّهُ = അല്ലാഹു قَوْمًا = ഒരു ജനതയെ كَفَرُوا = അവര്‍ അവിശ്വസിച്ചു بَعْدَ إِيمَانِهِمْ = അവരുടെ വിശ്വാസത്തിന് ശേഷം وَشَهِدُوا = അവര്‍ സാക്ഷ്യപ്പെടുത്തുകയും ചെയ്തിരിക്കുന്നു أَنَّ الرَّسُولَ = റസൂല്‍ (ആണ്) എന്ന് حَقٌّ = സത്യമായവന്‍, യഥാര്‍ത്ഥവാന്‍, അര്‍ഹന്‍ وَجَاءَهُمُ = അവര്‍ക്ക് വരുകയും ചെയ്തിരിക്കുന്നു الْبَيِّنَاتُ = തെളിവുകള്‍ وَاللَّهُ = അല്ലാഹു (വാകട്ടെ) لَا يَهْدِي = നേര്‍മാര്‍ഗത്തിലാക്കുകയില്ല (താനും) الْقَوْمَ = ജനതയെ الظَّالِمِينَ = അക്രമികളായ
തങ്ങളുടെ വിശ്വാസത്തിന് ശേഷം അവിശ്വസിച്ചതായ ഒരു ജനതയെ അല്ലാഹു എങ്ങനെ നേര്‍മാര്‍ഗ ത്തിലാക്കും? റസൂല്‍ യഥാര്‍ത്ഥ (സത്യ) വാനാണെന്ന് അവര്‍ സാക്ഷ്യപ്പെടുത്തുകയും, അവര്‍ക്ക് വ്യക്തമായ തെളിവുകള്‍ വന്നുകിട്ടുകയും ചെയ്തിരിക്കുന്നു (എന്നിരിക്കെ)! അല്ലാഹു അക്രമികളായ ജനങ്ങളെ നേര്‍മാര്‍ഗത്തിലാക്കുകയില്ലതാനും.
أُو۟لَـٰٓئِكَ جَزَآؤُهُمْ أَنَّ عَلَيْهِمْ لَعْنَةَ ٱللَّهِ وَٱلْمَلَـٰٓئِكَةِ وَٱلنَّاسِ أَجْمَعِينَ﴿٨٧﴾
share
أُولَٰئِكَ = അക്കൂട്ടര്‍ جَزَاؤُهُمْ = അവരുടെ പ്രതിഫലം أَنَّ عَلَيْهِمْ = അവരുടെ മേല്‍ ഉണ്ട് (ഉണ്ടായിരിക്കും) എന്നുള്ളതാണ് لَعْنَةَ اللَّهِ = അല്ലാഹുവിന്‍റെ ശാപം وَالْمَلَائِكَةِ = മലക്കുകളുടെയും وَالنَّاسِ = മനുഷ്യരുടെയും أَجْمَعِينَ = എല്ലാം
അക്കൂട്ടര്‍- (അതെ) അവരുടെ പ്രതിഫലം, അല്ലാഹുവിന്‍റെയും, മലക്കുകളുടെയും, മനുഷ്യരുടെയുമെല്ലാം (തന്നെ) ശാപം അവരുടെ മേല്‍ ഉണ്ടായിരിക്കുമെന്നുള്ളതാണ്.
خَـٰلِدِينَ فِيهَا لَا يُخَفَّفُ عَنْهُمُ ٱلْعَذَابُ وَلَا هُمْ يُنظَرُونَ﴿٨٨﴾
share
خَالِدِينَ فِيهَا = അതില്‍ നിത്യവാസികളായി (ശാശ്വതരായി)ക്കൊണ്ട് لَا يُخَفَّفُ = ലഘുവാക്കപ്പെടുകയില്ല عَنْهُمُ = അവര്‍ക്ക് الْعَذَابُ = ശിക്ഷ وَلَا هُمْ = അവര്‍ ഇല്ലതാനും يُنظَرُونَ = ഒഴിവ് (താമസം- പരിഗണന) കൊടുക്കപ്പെടുക
അതില്‍ (അവര്‍) സ്ഥിരവാസികളായിക്കൊണ്ട് ; ശിക്ഷ അവര്‍ക്ക് ലഘൂകരിക്കപ്പെടുകയില്ല; അവര്‍ക്ക് ഒഴിവ് (അഥവാ പരിഗണന) നല്‍കെപ്പടുകയുമില്ല;-
إِلَّا ٱلَّذِينَ تَابُوا۟ مِنۢ بَعْدِ ذَٰلِكَ وَأَصْلَحُوا۟ فَإِنَّ ٱللَّهَ غَفُورٌۭ رَّحِيمٌ﴿٨٩﴾
share
إِلَّا الَّذِينَ = യാതൊരു കൂട്ടരൊഴികെ تَابُوا = അവര്‍ മടങ്ങി مِن بَعْدِ ذَٰلِكَ = അതിനുശേഷം وَأَصْلَحُوا = അവര്‍ നന്നാക്കുക (നന്നായിത്തീരുക)യും ചെയ്തു فَإِنَّ اللَّهَ = എന്നാല്‍ നിശ്ചയമായും അല്ലാഹു غَفُورٌ = വളരെ പൊറുക്കുന്നവനാണ് رَّحِيمٌ = കരുണാനിധിയാണ്
അതിനുശേഷം പശ്ചാത്തപിക്കുകയും, (സല്‍ക്കര്‍മം ചെയ്ത്) നന്നായിത്തീരുകയും ചെയ്തവരൊഴികെ [അവര്‍ക്ക് രക്ഷയുണ്ടായിരിക്കും] എന്നാല്‍, അല്ലാഹു വളരെ പൊറുക്കുന്നവനും, കരുണാനിധിയുമാകുന്നു
തഫ്സീർ : 86-89
View   
إِنَّ ٱلَّذِينَ كَفَرُوا۟ بَعْدَ إِيمَـٰنِهِمْ ثُمَّ ٱزْدَادُوا۟ كُفْرًۭا لَّن تُقْبَلَ تَوْبَتُهُمْ وَأُو۟لَـٰٓئِكَ هُمُ ٱلضَّآلُّونَ﴿٩٠﴾
share
إِنَّ الَّذِينَ كَفَرُوا = നിശ്ചയമായും അവിശ്വസിച്ചവര്‍ بَعْدَ إِيمَانِهِمْ = അവരുടെ വിശ്വാസത്തിന് ശേഷം ثُمَّ ازْدَادُوا = പിന്നീടവര്‍ക്ക് വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയും ചെയ്തു كُفْرًا = അവിശ്വാസം لَّن تُقْبَلَ = സ്വീകരിക്കപ്പെടുകയില്ല തന്നെ تَوْبَتُهُمْ = അവരുടെ പശ്ചാത്താപം وَأُولَٰئِكَ = അക്കൂട്ടര്‍തന്നെയാണ് الضَّالُّونَ = വഴിപിഴച്ചവര്‍
നിശ്ചയമായും, തങ്ങളുടെ വിശ്വാസത്തിനുശേഷം അവിശ്വസി ക്കുകയും, പിന്നീട് അവിശ്വാസം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയും ചെയ്തവര്‍, അവരുടെ പശ്ചാത്താപം സ്വീകരിക്കപ്പെടുകയേഇല്ല; അക്കൂട്ടര്‍തന്നെയാണ് വഴിപിഴച്ചവരും.
إِنَّ ٱلَّذِينَ كَفَرُوا۟ وَمَاتُوا۟ وَهُمْ كُفَّارٌۭ فَلَن يُقْبَلَ مِنْ أَحَدِهِم مِّلْءُ ٱلْأَرْضِ ذَهَبًۭا وَلَوِ ٱفْتَدَىٰ بِهِۦٓ ۗ أُو۟لَـٰٓئِكَ لَهُمْ عَذَابٌ أَلِيمٌۭ وَمَا لَهُم مِّن نَّـٰصِرِينَ﴿٩١﴾
share
إِنَّ الَّذِينَ كَفَرُوا = നിശ്ചയമായും അവിശ്വസിച്ചവര്‍ وَمَاتُوا = അവര്‍ മരണപ്പെടുകയും ചെയ്തു وَهُمْ كُفَّارٌ = അവര്‍ അവിശ്വാസികളായിക്കൊണ്ട് فَلَن يُقْبَلَ = സ്വീകരിക്കപ്പെടുകയില്ലതന്നെ مِنْ أَحَدِهِم = അവരൊരാളില്‍നിന്നും مِّلْءُ الْأَرْضِ = ഭൂമിനിറച്ച് ذَهَبًا = സ്വര്‍ണം وَلَوِ افْتَدَىٰ = അവന്‍ തെണ്ടം (മോചനമൂല്യം- പ്രായശ്ചിത്തം) നല്‍കിയാലും بِهِ = അതിനെ, അതുകൊണ്ട് أُولَٰئِكَ = അക്കൂട്ടര്‍ لَهُمْ = അവര്‍ക്കുണ്ട് عَذَابٌ = ശിക്ഷ أَلِيمٌ = വേദനയേറിയ وَمَا لَهُم = അവര്‍ക്കില്ല താനും مِّن نَّاصِرِينَ = സഹായികളായിട്ട് (ആരും)
നിശ്ചയമായും, അവിശ്വസിക്കുകയും, തങ്ങള്‍ അവിശ്വാസികളായിക്കൊണ്ട് (തന്നെ) മരണപ്പെടുകയും ചെയ്തവര്‍, അവരില്‍ ഒരാളില്‍നിന്നും ഭൂമി നിറയെ സ്വര്‍ണം സ്വീകരിക്കപ്പെടുകയില്ലതന്നെ- അവനത് തെണ്ടം [പ്രായശ്ചിത്തം] ചെയ്താലും ശരി അക്കൂട്ടര്‍, അവര്‍ക്ക് വേദനയേറിയ ശിക്ഷയുണ്ടായിരിക്കും; അവര്‍ക്ക് സഹായികളായി (ആരും) ഇല്ലതാനും
തഫ്സീർ : 90-91
View   
لَن تَنَالُوا۟ ٱلْبِرَّ حَتَّىٰ تُنفِقُوا۟ مِمَّا تُحِبُّونَ ۚ وَمَا تُنفِقُوا۟ مِن شَىْءٍۢ فَإِنَّ ٱللَّهَ بِهِۦ عَلِيمٌۭ﴿٩٢﴾
share
لَن تَنَالُوا = നിങ്ങള്‍ പ്രാപിക്കുകയില്ലതന്നെ الْبِرَّ = പുണ്യം حَتَّىٰ تُنفِقُوا = നിങ്ങള്‍ ചിലവഴിക്കുന്നതുവരെ مِمَّا تُحِبُّونَ = നിങ്ങള്‍ ഇഷ്ടപ്പെടുന്നതില്‍നിന്ന് وَمَا تُنفِقُوا = നിങ്ങള്‍ എന്ത് ചിലവഴിച്ചാലും مِن شَيْءٍ = വല്ലവസ്തുവെയും فَإِنَّ اللَّهَ = എന്നാല്‍ നിശ്ചയമായും അല്ലാഹു بِهِ = അതിനെപ്പറ്റി عَلِيمٌ = അറിയുന്നവനാണ്
(സത്യവിശ്വാസികളേ) നിങ്ങള്‍ ഇഷ്ടപ്പെടുന്നവയില്‍ നിന്ന് നിങ്ങള്‍ ചിലവഴിക്കുന്നതുവരെ നിങ്ങള്‍ പുണ്യം പ്രാപിക്കുകയില്ല തന്നെ. നിങ്ങള്‍ ഏതൊരു വസ്തുവും (തന്നെ) ചിലവഴിക്കുന്നതായാലും, നിശ്ചയമായും അല്ലാഹു അതിനെപ്പറ്റി അറിയുന്നവനാണ്.
തഫ്സീർ : 92-92
View   

arrow_back_ios
2:253
2:254
2:255
2:256
2:257
2:258
2:259
2:260
2:261
2:262
2:263
2:264
2:265
2:266
2:267
2:268
2:269
2:270
2:271
2:272
2:273
2:274
2:275
2:276
2:277
2:278
2:279
2:280
2:281
2:282
2:283
2:284
2:285
2:286
3:1
3:2
3:3
3:4
3:5
3:6
3:7
3:8
3:9
3:10
3:11
3:12
3:13
3:14
3:15
3:16
3:17
3:18
3:19
3:20
3:21
3:22
3:23
3:24
3:25
3:26
3:27
3:28
3:29
3:30
3:31
3:32
3:33
3:34
3:35
3:36
3:37
3:38
3:39
3:40
3:41
3:42
3:43
3:44
3:45
3:46
3:47
3:48
3:49
3:50
3:51
3:52
3:53
3:54
3:55
3:56
3:57
3:58
3:59
3:60
3:61
3:62
3:63
3:64
3:65
3:66
3:67
3:68
3:69
3:70
3:71
3:72
3:73
3:74
3:75
3:76
3:77
3:78
3:79
3:80
3:81
3:82
3:83
3:84
3:85
3:86
3:87
3:88
3:89
3:90
3:91
3:92