ജുസ്ഉ് - 20
فَمَا كَانَ جَوَابَ قَوْمِهِۦٓ إِلَّآ أَن قَالُوٓا۟ أَخْرِجُوٓا۟ ءَالَ لُوطٍۢ مِّن قَرْيَتِكُمْ ۖ إِنَّهُمْ أُنَاسٌۭ يَتَطَهَّرُونَ﴿٥٦﴾
volume_up share
فَمَا كَانَ അപ്പോള്‍ ആയിരുന്നില്ല جَوَابَ قَوْمِهِ തന്‍റെ ജനതയുടെ മറുപടി إِلَّا أَن قَالُوا അവര്‍ പറയുകയല്ലാതെ أَخْرِجُوا നിങ്ങള്‍ പുറത്താക്കുക (ബഹിഷ്കരിക്കുക) آلَ لُوطٍ ലൂത്തിന്‍റെ ആള്‍ക്കാരെ, കുടുംബത്തെ مِّن قَرْيَتِكُمْ നിങ്ങളുടെ രാജ്യത്തുനിന്നു إِنَّهُمْ നിശ്ചയമായും അവര്‍ أُنَاسٌ ഒരു (തരം) മനുഷ്യരാണ് يَتَطَهَّرُونَ പരിശുദ്ധിയോടെ നടക്കുന്ന, ശുദ്ധത നടിക്കുന്ന
അപ്പോള്‍, അദ്ദേഹത്തിന്‍റെ ജനതയുടെ മറുപടി (ഇപ്രകാരം) പറയുകയല്ലാതെ (മറ്റൊന്നും) ആയിരുന്നില്ല; "ലൂത്ത്വിന്‍റെ ആള്‍ക്കാരെ നിങ്ങളുടെ രാജ്യത്തുനിന്ന് പുറത്താക്കുക; അവര്‍ പരിശുദ്ധിയോടെ നടക്കുന്ന മനുഷ്യന്മാരാണ്."
തഫ്സീർ : 56-56
View   
فَأَنجَيْنَـٰهُ وَأَهْلَهُۥٓ إِلَّا ٱمْرَأَتَهُۥ قَدَّرْنَـٰهَا مِنَ ٱلْغَـٰبِرِينَ﴿٥٧﴾
volume_up share
فَأَنجَيْنَاهُ എന്നാല്‍ അദ്ദേഹത്തെ നാം രക്ഷപ്പെടുത്തി وَأَهْلَهُ തന്‍റെ കുടുംബത്തെയും, സ്വന്തക്കാരെയും إِلَّا امْرَأَتَهُ തന്‍റെ ഭാര്യയെ ഒഴികെ قَدَّرْنَاهَا നാമവളെ കണക്കാക്കി مِنَ الْغَابِرِينَ ശേഷിച്ചവരില്‍, കഴിഞ്ഞുപോയവരില്‍ (ഉള്‍പ്പെട്ടുപോയവരുടെ കൂട്ടത്തില്‍)
എന്നാല്‍,അദ്ദേഹത്തെയും, അദ്ദേഹത്തിന്‍റെ കുടുംബത്തെയും നാം രക്ഷപ്പെടുത്തി- അദ്ദേഹത്തിന്‍റെ ഭാര്യഒഴികെ; അവളെ നാം കഴിഞ്ഞുപോയവരുടെ [ശിക്ഷയില്‍ അകപ്പെട്ടവരുടെ] കൂട്ടത്തില്‍ കണക്കാക്കുകയാണ് ചെയ്തത്!
وَأَمْطَرْنَا عَلَيْهِم مَّطَرًۭا ۖ فَسَآءَ مَطَرُ ٱلْمُنذَرِينَ﴿٥٨﴾
volume_up share
وَأَمْطَرْنَا നാം വര്‍ഷിപ്പിക്കയും ചെയ്തു عَلَيْهِم അവരുടെ മേല്‍ مَّطَرًا ഒരു മഴ فَسَاءَ എന്നാല്‍ എത്ര ചീത്ത, വളരെ മോശം مَطَرُ الْمُنذَرِينَ മുന്നറിയിപ്പുനല്‍കപ്പെട്ടവരുടെ മഴ
അവരുടെ മേല്‍ നാം ഒരു (കല്‍) മഴ വര്‍ഷിപ്പിക്കുകയും ചെയ്തു. (ആ) മുന്നറിയിപ്പു നല്‍കപ്പെട്ടവരുടെ മഴ എത്ര ചീത്ത!
തഫ്സീർ : 57-58
View   
قُلِ ٱلْحَمْدُ لِلَّهِ وَسَلَـٰمٌ عَلَىٰ عِبَادِهِ ٱلَّذِينَ ٱصْطَفَىٰٓ ۗ ءَآللَّهُ خَيْرٌ أَمَّا يُشْرِكُونَ﴿٥٩﴾
volume_up share
قُلِ പറയുക الْحَمْدُ സര്‍വ്വസ്തുതിയും لِلَّـهِ അല്ലാഹുവിനാണ് وَسَلَامٌ സലാം, സമാധാനശാന്തി عَلَىٰ عِبَادِهِ അവന്‍റെ അടിയാന്മാര്‍ക്കു الَّذِينَ اصْطَفَىٰ അവന്‍ തിരഞ്ഞെടുത്തവരായ, തെളിയിച്ചെടുത്ത آللَّـهُ അല്ലാഹുവാണോ خَيْرٌ ഉത്തമം, നല്ലവന്‍, ഉല്‍കൃഷ്ടന്‍ ام അതല്ല (അല്ലെങ്കില്‍, അഥവാ) ما يُشْرِكُونَ അവര്‍ പങ്കുചേര്‍ക്കുന്നത്
(നബിയേ) പറയുക: " സര്‍വ്വസ്തുതിയും ആല്ലാഹുവിനത്രെ! അവന്‍ തിരഞ്ഞെടുത്തിട്ടുള്ള അവന്‍റെ (നല്ല) അടിയാന്മാരില്‍ "സലാമും" [സമാധാന ശാന്തിയും] ഉണ്ട്! അല്ലാഹുവാണോ ഉത്തമം, അഥവാ അവര്‍ (അവനോടു) പങ്കുചേര്‍ക്കുന്നവയോ?!
أَمَّنْ خَلَقَ ٱلسَّمَـٰوَٰتِ وَٱلْأَرْضَ وَأَنزَلَ لَكُم مِّنَ ٱلسَّمَآءِ مَآءًۭ فَأَنۢبَتْنَا بِهِۦ حَدَآئِقَ ذَاتَ بَهْجَةٍۢ مَّا كَانَ لَكُمْ أَن تُنۢبِتُوا۟ شَجَرَهَآ ۗ أَءِلَـٰهٌۭ مَّعَ ٱللَّهِ ۚ بَلْ هُمْ قَوْمٌۭ يَعْدِلُونَ﴿٦٠﴾
volume_up share
أَمَّنْ അഥവാ (അതല്ല, അല്ലെങ്കില്‍) യതൊരുവനോ خَلَقَ السَّمَاوَاتِ അവന്‍ ആകാശങ്ങളെ സൃഷ്ടിച്ചു وَالْأَرْضَ ഭൂമിയെയും وَأَنزَلَ ഇറക്കുകയും ചെയ്തു لَكُم നിങ്ങള്‍ക്കുവേണ്ടി مِّنَ السَّمَاءِ ആകാശത്തു(ഉപരിഭാഗത്തു)നിന്നു مَاءً ജലം (മഴ) فَأَنبَتْنَا എന്നിട്ട് നാം ഉല്‍പാദിപ്പിച്ചു, മുളപ്പിച്ചു بِهِ അതുകൊണ്ടു حَدَائِقَ തോപ്പുകള്‍, തോട്ടങ്ങള്‍ ذَاتَ بَهْجَةٍ അഴകുള്ള (കിളുര്‍ത്ത) مَّا كَانَ لَكُمْ നിങ്ങള്‍ക്കു ആകുന്നതല്ല (സാധ്യമല്ല) أَن تُنبِتُوا നിങ്ങള്‍ ഉല്‍പാദിപ്പിക്കല്‍ شَجَرَهَا അവയിലെ വൃക്ഷങ്ങള്‍ أَإِلَـٰهٌ വല്ല ഇലാഹും ഉണ്ടോ مَّعَ اللَّـهِ അല്ലാഹുവോടുകൂടി بَلْ هُمْ എന്നാല്‍ (എങ്കിലും) അവര്‍ قَوْمٌ ഒരു ജനതയാകുന്നു يَعْدِلُونَ സമപ്പെടുത്തുന്ന, തെറ്റിപ്പോകുന്ന
അഥവാ, ആകാശങ്ങളെയും, ഭൂമിയെയും സൃഷ്ടിക്കുകയും, ആകാശത്തുനിന്ന് നിങ്ങള്‍ക്കു ജലം ഇറക്കിത്തരുകയും ചെയ്തവനോ (- ആരാണ് ഉത്തമം)?! എന്നിട്ട് അതു [ജലം] കൊണ്ട് നാം [അല്ലാഹു] അഴകുള്ള തോപ്പുകള്‍ ഉല്‍പാദിപ്പിച്ചു: അവയിലെ വൃക്ഷങ്ങള്‍ ഉല്‍പാദിപ്പിക്കുവാന്‍ നിങ്ങള്‍ക്ക് ആകുന്നതല്ല. അല്ലാഹുവിന്‍റെ കൂടെ (വേറെ) വല്ല ആരാധ്യനും ഉണ്ടോ?! (ചിന്തിച്ചു നോക്കുക!) എന്നാല്‍, അവര്‍ (ഈ യാഥാര്‍ത്ഥ്യം വിട്ട് ) തെറ്റിക്കളയുന്ന ഒരു ജനതയാകുന്നു!
തഫ്സീർ : 59-60
View   
أَمَّن جَعَلَ ٱلْأَرْضَ قَرَارًۭا وَجَعَلَ خِلَـٰلَهَآ أَنْهَـٰرًۭا وَجَعَلَ لَهَا رَوَٰسِىَ وَجَعَلَ بَيْنَ ٱلْبَحْرَيْنِ حَاجِزًا ۗ أَءِلَـٰهٌۭ مَّعَ ٱللَّهِ ۚ بَلْ أَكْثَرُهُمْ لَا يَعْلَمُونَ﴿٦١﴾
volume_up share
أَمَّن جَعَلَ അല്ലെങ്കില്‍ ആക്കിയവനോ الْأَرْضَ ഭൂമിയെ قَرَارًا ഭവനം, പാര്‍പ്പിടം, താവളം وَجَعَلَ ആക്കുകയും, ഉണ്ടാക്കുകയും, ഏര്‍പ്പെടുത്തുകയും (ചെയ്തു) خِلَالَهَا അതിന്‍റെ ഇടയില്‍കൂടി أَنْهَارًا നദികള്‍, അരുവികള്‍ وَجَعَلَ ഉണ്ടാക്കുകയും, ഏര്‍പ്പെടുത്തുകയും ചെയ്തു لَهَا അതിനു رَوَاسِيَ ആണികളെ, കുറ്റികളെ, ഉറച്ച പര്‍വ്വതങ്ങളെ وَجَعَلَ ഉണ്ടാക്കുകയും ചെയ്തു بَيْنَ الْبَحْرَيْنِ രണ്ടു സമുദ്രങ്ങള്‍ക്കിടയില്‍ حَاجِزًا ഒരു തടസ്സം, തടവ്, മറ أَإِلَـٰهٌ വല്ല ഇലാഹും ഉണ്ടോ مَّعَ اللَّـهِ അല്ലാഹുവിന്‍റെ കൂടെ بَلْ എന്നാല്‍, എങ്കിലും أَكْثَرُهُمْ അവരിലധികവും لَا يَعْلَمُونَ അറിയുന്നില്ല
അല്ലെങ്കില്‍, ഭൂമിയെ ഒരു ഭവനമാക്കുകയും, അതിനിടയില്‍ക്കൂടി നദികളുണ്ടാക്കുകയും, അതിന് [ഭൂമിക്ക്] ആണികളെ [ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങളെ] ഉണ്ടാക്കുകയും, രണ്ടു സമുദ്രങ്ങള്‍ക്കിടയില്‍ ഒരു (തരം) തടസ്സം ഏര്‍പ്പെടുത്തുകയും ചെയ്തവനോ (- ആരാണുത്തമം)?! അല്ലാഹുവിന്‍റെ കൂടെ വല്ല ആരാധ്യനും ഉണ്ടോ?! (ആലോചിച്ചു നോക്കൂ!) എന്നാല്‍, അധികമാളുകളും അറിയുന്നില്ല!
أَمَّن يُجِيبُ ٱلْمُضْطَرَّ إِذَا دَعَاهُ وَيَكْشِفُ ٱلسُّوٓءَ وَيَجْعَلُكُمْ خُلَفَآءَ ٱلْأَرْضِ ۗ أَءِلَـٰهٌۭ مَّعَ ٱللَّهِ ۚ قَلِيلًۭا مَّا تَذَكَّرُونَ﴿٦٢﴾
volume_up share
أَمَّن يُجِيبُ അല്ലെങ്കില്‍ (അഥവാ) ഉത്തരം ചെയ്യുന്നവനോ الْمُضْطَرَّ കഷ്ടപ്പെട്ടവനു (ആപത്തില്‍ കുടുങ്ങിയവനു) إِذَا دَعَاهُ അവന്‍ അവനോടു പ്രാര്‍ത്ഥിച്ചാല്‍, വിളിച്ചാല്‍ وَيَكْشِفُ നീക്കുകയും ചെയ്യുന്ന السُّوءَ തിന്മയെ, കെടുതിയെ وَيَجْعَلُكُمْ നിങ്ങളെ ആക്കുകയും ചെയ്യുന്നു خُلَفَاءَ الْأَرْضِ ഭൂമിയിലെ പ്രതിനിധികള്‍ أَإِلَـٰهٌ വല്ല ഇലാഹുമുണ്ടോ مَّعَ اللَّـهِ അല്ലാഹുവിന്‍റെ കൂടെ قَلِيلًامَّا അല്‍പ മാത്രമേ تَذَكَّرُونَ നിങ്ങള്‍ ആലോചിക്കുന്നു(ള്ളു)
അല്ലെങ്കില്‍, കഷ്ടപ്പെട്ടവന്‍ വിളി(ച്ചു പ്രാര്‍ത്ഥി)ച്ചാല്‍ അവന്ന് ഉത്തരം നല്‍കുകയും, തിന്മയെ (നീക്കി) തുറവിയാക്കുകയും, നിങ്ങളെ ഭൂമിയിലെ പ്രതിനിധികളാക്കുകയും ചെയ്തുവരുന്നവനോ (- ആരാണുത്തമം)?! അല്ലാഹുവിനോടുകൂടി (വേറെ)വല്ല ആരാധ്യനും ഉണ്ടോ?! (ഓര്‍ത്തുനോക്കൂ) വളരെക്കുറച്ചേ നിങ്ങള്‍ ആലോചിച്ചു നോക്കുന്നുള്ളൂ.
തഫ്സീർ : 61-62
View   
أَمَّن يَهْدِيكُمْ فِى ظُلُمَـٰتِ ٱلْبَرِّ وَٱلْبَحْرِ وَمَن يُرْسِلُ ٱلرِّيَـٰحَ بُشْرًۢا بَيْنَ يَدَىْ رَحْمَتِهِۦٓ ۗ أَءِلَـٰهٌۭ مَّعَ ٱللَّهِ ۚ تَعَـٰلَى ٱللَّهُ عَمَّا يُشْرِكُونَ﴿٦٣﴾
volume_up share
أَمَّن يَهْدِيكُمْ അല്ലെങ്കില്‍ നിങ്ങള്‍ക്കു മാര്‍ഗ്ഗദര്‍ശനം നല്‍കുന്നവനോ فِي ظُلُمَاتِ അന്ധകാരങ്ങളില്‍, ഇരുട്ടില്‍ الْبَرِّ وَالْبَحْرِ കരയുടെയും, കടലിന്‍റെയും وَمَن يُرْسِلُ അയക്കുന്നവനും الرِّيَاحَ കാറ്റുകളെ بُشْرًا സന്തോഷവാര്‍ത്തയായി بَيْنَ يَدَيْ മുമ്പില്‍,മുന്നില്‍ رَحْمَتِهِ അവന്‍റെ കാരുണ്യത്തിന്‍റെ (അനുഗ്രഹത്തിന്‍റെ) أَإِلَـٰهٌ വല്ല ഇലാഹുമുണ്ടോ مَّعَ اللَّـهِ അല്ലാഹുവിന്‍റെ കൂടെ تَعَالَى اللَّـهُ അല്ലാഹു എത്രയോ മേലെയായിരിക്കുന്നു (ഉന്നതനാകുന്നു) عَمَّا يُشْرِكُونَ അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്നു
അല്ലെങ്കില്‍, കരയിലെയും കടലിലെയും (വിവിധ) അന്ധകാരങ്ങളില്‍ നിങ്ങള്‍ക്കു മാര്‍ഗ്ഗദര്‍ശനം നല്‍കുന്നവനും, തന്‍റെ (മഴയാകുന്ന) കാരുണ്യത്തിന്‍റെ മുമ്പില്‍ കാറ്റുകളെ സന്തോഷവാര്‍ത്തയായി അയക്കാറുള്ളവനുമാണോ (- ആരാണ് ഉത്തമം)?! അല്ലാഹുവിന്‍റെ കൂടെ വല്ല ഇലാഹും ഉണ്ടോ?! (ഓര്‍ത്തുനോക്കൂ!) അവര്‍ പങ്കുചേര്‍ക്കുന്നതില്‍നിന്ന് (എല്ലാം തന്നെ) അല്ലാഹു അത്യുന്നതനാകുന്നു!
أَمَّن يَبْدَؤُا۟ ٱلْخَلْقَ ثُمَّ يُعِيدُهُۥ وَمَن يَرْزُقُكُم مِّنَ ٱلسَّمَآءِ وَٱلْأَرْضِ ۗ أَءِلَـٰهٌۭ مَّعَ ٱللَّهِ ۚ قُلْ هَاتُوا۟ بُرْهَـٰنَكُمْ إِن كُنتُمْ صَـٰدِقِينَ﴿٦٤﴾
volume_up share
أَمَّن يَبْدَأُ അല്ലെങ്കില്‍ ആദ്യമായുണ്ടാക്കുന്നവനോ الْخَلْقَ സൃഷ്ടിയെ ثُمَّ يُعِيدُهُ പിന്നെ അതിനെ മടക്കുകയും ചെയ്യുന്നു وَمَن യതൊരുവനും يَرْزُقُكُم നിങ്ങള്‍ക്കു ആഹാരം തരുന്നു, ഉപജീവനം നല്‍കുന്നു مِّنَ السَّمَاءِ ആകാശത്തുനിന്നും وَالْأَرْضِ ഭൂമിയില്‍നിന്നും أَإِلَـٰهٌ വല്ല ഇലാഹുമുണ്ടോ مَّعَ اللَّـهِ അല്ലാഹുവിന്‍റെ കൂടെ قُلْ പറയുക هَاتُوا കൊണ്ടുവരുവിന്‍ بُرْهَانَكُمْ നിങ്ങളുടെ തെളിവു إِن كُنتُمْ നിങ്ങളാണെങ്കില്‍ صَادِقِينَ സത്യവാന്മാര്‍
അല്ലെങ്കില്‍, സൃഷ്ടിയെ ആദ്യമായുണ്ടാക്കുകയും, പിന്നീടതു ( നശിച്ചശേഷം) മടക്കി സൃഷ്ടിക്കുകയും ചെയ്യുന്നവനും, ആകാശത്തുനിന്നും, ഭൂമിയില്‍ നിന്നും നിങ്ങള്‍ക്ക് ആഹാരം നല്‍കുന്നവനുമാണോ (- ആരാണുത്തമം)?! അല്ലാഹുവിന്‍റെ കൂടെ വല്ല ഇലാഹും ഉണ്ടോ?! (എങ്കില്‍ - പറയൂ!) (നബിയേ) പറയുക: " നിങ്ങള്‍ നിങ്ങളുടെ തെളിവ് കൊണ്ടുവരുവിന്‍, നിങ്ങള്‍ സത്യവാന്മാരാണെങ്കില്‍!"
തഫ്സീർ : 63-64
View   
قُل لَّا يَعْلَمُ مَن فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ ٱلْغَيْبَ إِلَّا ٱللَّهُ ۚ وَمَا يَشْعُرُونَ أَيَّانَ يُبْعَثُونَ﴿٦٥﴾
volume_up share
قُل പറയുക لَّا يَعْلَمُ അറിയുകയില്ല مَن യതൊരുവര്‍ فِي السَّمَاوَاتِ ആകാശങ്ങളിലുള്ള وَالْأَرْضِ ഭൂമിയിലും الْغَيْبَ അദൃശ്യം, മറഞ്ഞ കാര്യം إِلَّا اللَّـهُ അല്ലാഹു അല്ലാതെ, وَمَا يَشْعُرُونَ അവര്‍ അറിയുന്നതുമല്ല (അവര്‍ക്കു ബോധമില്ല) أَيَّانَ എപ്പോള്‍ يُبْعَثُونَ അവര്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടും (എന്നു)
(നബിയേ) പറയുക: അല്ലാഹു അല്ലാതെ, ആകാശങ്ങളിലും, ഭൂമിയിലുമുള്ളവര്‍ (ആരും തന്നെ) അദൃശ്യകാര്യം അറിയുകയില്ല. തങ്ങള്‍ എപ്പോഴാണ് (മരണശേഷം) ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുകയെന്നും അവര്‍ക്കു അറിയാവതല്ല.
തഫ്സീർ : 65-65
View   
بَلِ ٱدَّٰرَكَ عِلْمُهُمْ فِى ٱلْـَٔاخِرَةِ ۚ بَلْ هُمْ فِى شَكٍّۢ مِّنْهَا ۖ بَلْ هُم مِّنْهَا عَمُونَ﴿٦٦﴾
volume_up share
بَلِ എങ്കിലും, എന്നാല്‍ ادَّارَكَ പൂര്‍ണ്ണത പ്രാപിച്ചിരിക്കുന്നു, തികഞ്ഞിരിക്കുന്നു عِلْمُهُمْ അവരുടെ അറിവു فِي ٱلْءَاخِرَةِ ۚ പരലോകത്തില്‍ بَلْ هُمْ എങ്കിലും അവര്‍ فِي شَكٍّ സംശയത്തിലാണ് مِّنْهَا അതിനെക്കുറിച്ചു بَلْ هُم എങ്കിലും അവര്‍ مِّنْهَا അതിനെപ്പറ്റി عَمُونَ അന്ധന്മാരാണ്
എങ്കിലും, പരലോകവിഷയത്തില്‍ അവരുടെ [അവിശ്വാസികളുടെ] അറിവ് പൂര്‍ണ്ണത പ്രാപിച്ചിരിക്കുന്നു.; (അല്ല) എങ്കിലും അവര്‍ അതിനെക്കുറിച്ച് സംശയത്തിലാണ്; (അല്ല) എങ്കിലും അവര്‍ അതിനെക്കുറിച്ച് അന്ധന്മാരാകുന്നു.
തഫ്സീർ : 66-66
View   
وَقَالَ ٱلَّذِينَ كَفَرُوٓا۟ أَءِذَا كُنَّا تُرَٰبًۭا وَءَابَآؤُنَآ أَئِنَّا لَمُخْرَجُونَ﴿٦٧﴾
volume_up share
وَقَالَ പറയുന്നു, പറഞ്ഞു الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ أَإِذَا كُنَّا ഞങ്ങള്‍ (നാം) ആയാലോ تُرَابًا മണ്ണ് وَآبَاؤُنَا ഞങ്ങളുടെ (നമ്മുടെ) പിതാക്കളും أَئِنَّا നിശ്ചയമായും ഞങ്ങളാണോ لَمُخْرَجُونَ പുറത്തുകൊണ്ടുവരപ്പെടുന്നവര്‍
അവിശ്വസിച്ചവര്‍ പറയുന്നു: "ഞങ്ങളും ഞങ്ങളുടെ പിതാക്കളും (മരിച്ച്) മണ്ണായാല്‍ (വീണ്ടും) ഞങ്ങള്‍ നിശ്ചയമായും പുറത്ത് കൊണ്ടുവരപ്പെടുന്നവരാണെന്നോ?! (അതു സംഭവ്യമല്ല.)
لَقَدْ وُعِدْنَا هَـٰذَا نَحْنُ وَءَابَآؤُنَا مِن قَبْلُ إِنْ هَـٰذَآ إِلَّآ أَسَـٰطِيرُ ٱلْأَوَّلِينَ﴿٦٨﴾
volume_up share
لَقَدْ وُعِدْنَا തീര്‍ച്ചയായും ഞങ്ങളോടു വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ട് هَـٰذَا ഇതു نَحْنُ ഞങ്ങളോടു وَآبَاؤُنَا ഞങ്ങളുടെ പിതാക്കളോടും مِن قَبْلُ മുമ്പ്, മുമ്പേ إِنْ هَـٰذَا ഇതല്ല إِلَّا أَسَاطِيرُ പുരാണകഥകളല്ലാതെ, ഇതിഹാസങ്ങളല്ലാതെ الْأَوَّلِينَ പൂര്‍വ്വികന്മാരുടെ, മുന്‍കാലക്കാരുടെ
"ഇത് ഞങ്ങളോടും, മുമ്പ് ഞങ്ങളുടെ പിതാക്കളോടും വാഗ്ദാനം ചെയ്യപ്പെടുകയുണ്ടായിട്ടുണ്ട്. ഇത് പൂര്‍വ്വികന്മാരുടെ പുരാണേതിഹാസങ്ങളല്ലാതെ (മറ്റൊന്നും)അല്ല."
قُلْ سِيرُوا۟ فِى ٱلْأَرْضِ فَٱنظُرُوا۟ كَيْفَ كَانَ عَـٰقِبَةُ ٱلْمُجْرِمِينَ﴿٦٩﴾
volume_up share
قُلْ പറയുക سِيرُوا നിങ്ങള്‍ സഞ്ചരിക്കുവിന്‍, നടക്കുവിന്‍ فِي الْأَرْضِ ഭൂമിയില്‍ فَانظُرُوا എന്നിട്ടു നോക്കുവിന്‍ كَيْفَ كَانَ എങ്ങിനെ ആയി എന്ന്, ഉണ്ടായെന്നു عَاقِبَةُ പര്യവസാനം, കലാശം الْمُجْرِمِينَ കുറ്റവാളികളുടെ
പറയുക (നബിയേ): നിങ്ങള്‍ ഭൂമിയില്‍ക്കൂടി സഞ്ചരിക്കുവിന്‍ ; എന്നിട്ട് കുറ്റവാളികളുടെ പര്യവസാനം എങ്ങിനെയാണുണ്ടായിട്ടുള്ളതെന്ന് നോക്കുവിന്‍!"
തഫ്സീർ : 67-69
View   
وَلَا تَحْزَنْ عَلَيْهِمْ وَلَا تَكُن فِى ضَيْقٍۢ مِّمَّا يَمْكُرُونَ﴿٧٠﴾
volume_up share
وَلَا تَحْزَنْ നീ ദുഃഖിക്കേണ്ട, വ്യസനിക്കരുതു عَلَيْهِمْ അവരുടെ മേല്‍, അവരെപ്പറ്റി وَلَا تَكُن ആകുകയും വേണ്ട فِي ضَيْقٍ ഇടുക്കത്തില്‍ (വിഷമത്തില്‍) مِّمَّا يَمْكُرُونَ അവര്‍ കുതന്ത്രം നടത്തുന്നതിനെപ്പറ്റി
(നബിയേ) അവരുടെമേല്‍ നീ ദുഃഖിക്കേണ്ട, അവര്‍ കുതന്ത്രം നടത്തിക്കൊണ്ടിരിക്കുന്നതിനെക്കുറിച്ച് നീ (മനസ്സ്)ഇടുക്കത്തിലാകുകയും വേണ്ട.
وَيَقُولُونَ مَتَىٰ هَـٰذَا ٱلْوَعْدُ إِن كُنتُمْ صَـٰدِقِينَ﴿٧١﴾
volume_up share
وَيَقُولُونَ അവര്‍ പറയുന്നു, പറയും مَتَىٰ എപ്പോഴാണ് هَـٰذَا الْوَعْدُ ഈ വാഗ്ദാനം, കരാര്‍ إِن كُنتُمْ നിങ്ങളാണെങ്കില്‍ صَادِقِينَ സത്യം പറയുന്നവര്‍
അവര്‍ പറയുന്നു: "എപ്പോഴാണ് ഈ വാഗ്ദാനം (നടപ്പില്‍വരുക)- നിങ്ങള്‍ സത്യം പറയുന്നവരാണെങ്കില്‍?!"
قُلْ عَسَىٰٓ أَن يَكُونَ رَدِفَ لَكُم بَعْضُ ٱلَّذِى تَسْتَعْجِلُونَ﴿٧٢﴾
volume_up share
قُلْ പറയുക عَسَىٰ أَن يَكُونَ ആയേക്കാം, ഉണ്ടായേക്കാം رَدِفَ لَكُم നിങ്ങള്‍ക്ക് തുടര്‍ന്നുവരുക, അടുത്തുവരിക بَعْضُ ചിലതു الَّذِي تَسْتَعْجِلُونَ നിങ്ങള്‍ ധൃതി കൂട്ടുന്നതില്‍
പറയുക: " നിങ്ങള്‍ ധൃതികൂട്ടിക്കൊണ്ടിരിക്കുന്നതില്‍ ചിലത് (ഒരു പക്ഷേ) നിങ്ങള്‍ക്ക് അടുത്തു (തന്നെ) വരുകയുണ്ടായേക്കാം."
തഫ്സീർ : 70-72
View   
وَإِنَّ رَبَّكَ لَذُو فَضْلٍ عَلَى ٱلنَّاسِ وَلَـٰكِنَّ أَكْثَرَهُمْ لَا يَشْكُرُونَ﴿٧٣﴾
volume_up share
وَإِنَّ رَبَّكَ നിശ്ചയമായും നിന്‍റെ റബ്ബ് لَذُو فَضْلٍ അനുഗ്രഹമുള്ളവന്‍ തന്നെ عَلَى النَّاسِ മനുഷ്യരുടെ മേല്‍ وَلَـٰكِنَّ എങ്കിലും, പക്ഷെ أَكْثَرَهُمْ അവരില്‍ അധികവും لَا يَشْكُرُونَ നന്ദി കാണിക്കുന്നില്ല
നിശ്ചയമായും, നിന്‍റെ റബ്ബ് മനുഷ്യരുടെ മേല്‍ അനുഗ്രഹമുള്ളവനത്രെ. പക്ഷേ, അവരില്‍ അധികമാളുകളും നന്ദികാണിക്കുന്നില്ല.
وَإِنَّ رَبَّكَ لَيَعْلَمُ مَا تُكِنُّ صُدُورُهُمْ وَمَا يُعْلِنُونَ﴿٧٤﴾
volume_up share
وَإِنَّ رَبَّكَ നിശ്ചയമായും നിന്‍റെ റബ്ബ് لَيَعْلَمُ അറിയുന്നതാണ് مَا تُكِنُّ ഗോപ്യമാക്കി(മറച്ചു) വെക്കുന്നതു صُدُورُهُمْ അവരുടെ നെഞ്ഞുകള്‍ (ഹൃദയങ്ങള്‍) وَمَا يُعْلِنُونَ അവര്‍ പരസ്യമാക്കുന്നതും
നിശ്ചയമായും,നിന്‍റെ റബ്ബ് അവരുടെ ഹൃദയങ്ങള്‍ ഗോപ്യമാക്കിവെക്കുന്നതും, അവര്‍ പരസ്യമാക്കുന്നതും അറിയുന്നു.
وَمَا مِنْ غَآئِبَةٍۢ فِى ٱلسَّمَآءِ وَٱلْأَرْضِ إِلَّا فِى كِتَـٰبٍۢ مُّبِينٍ﴿٧٥﴾
volume_up share
وَمَا مِنْ غَائِبَةٍ യാതൊരു മറഞ്ഞ കാര്യവുമില്ല فِي السَّمَاءِ ആകാശത്തില്‍ وَالْأَرْضِ ഭൂമിയിലും إِلَّا فِي كِتَابٍ ഒരു ഗ്രന്ഥത്തില്‍ ഇല്ലാതെ مُّبِينٍ സ്പഷ്ടമായ, വ്യക്തമായ
ആകാശത്തും, ഭൂമിയിലും മറഞ്ഞു കിടക്കുന്ന യാതൊരു കാര്യവും തന്നെ, സ്പഷ്ടമായ ഒരു (രേഖാ) ഗ്രന്ഥത്തില്‍ ഉള്‍പ്പെടാതെയില്ല.
തഫ്സീർ : 73-75
View   
إِنَّ هَـٰذَا ٱلْقُرْءَانَ يَقُصُّ عَلَىٰ بَنِىٓ إِسْرَٰٓءِيلَ أَكْثَرَ ٱلَّذِى هُمْ فِيهِ يَخْتَلِفُونَ﴿٧٦﴾
volume_up share
إِنَّ هَـٰذَا الْقُرْآنَ നിശ്ചയമായും ഈ ഖുര്‍ആന്‍ يَقُصُّ വിവരിച്ചുകൊടുക്കുന്നു , കഥനം ചെയ്യുന്നു عَلَىٰ بَنِي إِسْرَائِيلَ ഇസ്രാഈല്‍ സന്തതികള്‍ക്കു أَكْثَرَ الَّذِي യാതൊന്നില്‍ മിക്കഭാഗവും هُمْ അവര്‍ فِيهِ അതില്‍ يَخْتَلِفُونَ ഭിന്നാഭിപ്രായപ്പെട്ടുകൊണ്ടിരിക്കുന്നു
നിശ്ചയമായും, ഈ ഖുര്‍ആന്‍ ഇസ്രഈല്‍ സന്തതികള്‍ക്ക്, അവര്‍ ഏതൊരു വിഷയത്തില്‍ ഭിന്നാഭിപ്രായം വെച്ചുകൊണ്ടിരിക്കുന്നുവോ അതില്‍ മിക്കതും (യഥാര്‍ത്ഥരൂപത്തില്‍) വിവരിച്ചുകൊടുക്കുന്നു.
وَإِنَّهُۥ لَهُدًۭى وَرَحْمَةٌۭ لِّلْمُؤْمِنِينَ﴿٧٧﴾
volume_up share
وَإِنَّهُ നിശ്ചയമായും അതു لَهُدًى മാര്‍ഗ്ഗദര്‍ശനം തന്നെ, وَرَحْمَةٌ കാരുണ്യവും, അനുഗ്രഹവും لِّلْمُؤْمِنِينَ സത്യവിശ്വാസികള്‍ക്കു
നിശ്ചയമായും ഇത് (ഖുര്‍ആന്‍) സത്യവിശ്വാസികള്‍ക്ക് മാര്‍ഗ്ഗദര്‍ശനവും കാരുണ്യവുമാകുന്നു.
إِنَّ رَبَّكَ يَقْضِى بَيْنَهُم بِحُكْمِهِۦ ۚ وَهُوَ ٱلْعَزِيزُ ٱلْعَلِيمُ﴿٧٨﴾
volume_up share
إِنَّ رَبَّكَ നിശ്ചയമായും നിന്‍റെ റബ്ബ് يَقْضِي തീര്‍പ്പ്‌ കല്‍പിക്കുന്നു, വിധി നടത്തുന്നു بَيْنَهُم അവര്‍ക്കിടയില്‍ بِحُكْمِهِ അവന്‍റെ വിധികൊണ്ടു, നിയമപ്രകാരം وَهُوَ അവനത്രെ الْعَزِيزُ പ്രതാപശാലി الْعَلِيمُ സര്‍വ്വജ്ഞനായ
നിന്‍റെ റബ്ബ് അവര്‍ക്കിടയില്‍, തന്‍റെ വിധി (നിയമം)കൊണ്ട് തീര്‍പ്പ്‌ കല്പിക്കുന്നതാണ്. അവനത്രെ സര്‍വ്വജ്ഞനായ പ്രതാപശാലി.
فَتَوَكَّلْ عَلَى ٱللَّهِ ۖ إِنَّكَ عَلَى ٱلْحَقِّ ٱلْمُبِينِ﴿٧٩﴾
volume_up share
فَتَوَكَّلْ അതിനാല്‍ നീ ഭരമേല്‍പിക്കുക عَلَى اللَّـهِ അല്ലാഹുവിന്‍റെമേല്‍ إِنَّكَ നിശ്ചയമായും നീ عَلَى الْحَقِّ പരമാര്‍ത്ഥ (സത്യ - ന്യായ)ത്തിലാണ് الْمُبِينِ വ്യക്തമായ, സ്പഷ്ടമായ
അതിനാല്‍, നീ അല്ലാഹുവിന്‍റെമേല്‍ ഭരമേല്പിച്ചുകൊള്ളുക. നിശ്ചയമായും, നീ സ്പഷ്ടമായ പരമാര്‍ത്ഥത്തില്‍ തന്നെയാണ്(നിലകൊള്ളുന്നത്).
തഫ്സീർ : 76-79
View   
إِنَّكَ لَا تُسْمِعُ ٱلْمَوْتَىٰ وَلَا تُسْمِعُ ٱلصُّمَّ ٱلدُّعَآءَ إِذَا وَلَّوْا۟ مُدْبِرِينَ﴿٨٠﴾
volume_up share
إِنَّكَ നിശ്ചയമായും നീ لَا تُسْمِعُ നീ കേള്‍പ്പിക്കയില്ല الْمَوْتَىٰ മരണപ്പെട്ടവര്‍ക്കു وَلَا تُسْمِعُ നീ കേൾപ്പിക്കുന്നതുമല്ല الصُّمَّ ബധിരന്മാര്‍ക്കു, കാതു കേള്‍ക്കാത്തവരെ الدُّعَاءَ വിളി إِذَا وَلَّوْا അവര്‍ തിരിഞ്ഞു(മാറി)പോയാല്‍ مُدْبِرِينَ പിന്നോക്കം തിരിഞ്ഞുകൊണ്ട്, പിന്നിട്ടവരായി
(നബിയേ,) നിശ്ചയമായും മരണപ്പെട്ടവരെ നീ കേള്‍പ്പിക്കുകയില്ല; ബധിരന്മാരെയും - അവര്‍ പിന്നോക്കം തിരിഞ്ഞ് മാറിപ്പോയാല്‍ - നീ വിളികേള്‍പ്പിക്കുന്നതല്ല.
وَمَآ أَنتَ بِهَـٰدِى ٱلْعُمْىِ عَن ضَلَـٰلَتِهِمْ ۖ إِن تُسْمِعُ إِلَّا مَن يُؤْمِنُ بِـَٔايَـٰتِنَا فَهُم مُّسْلِمُونَ﴿٨١﴾
volume_up share
وَمَا أَنتَ നീ അല്ല താനും بِهَادِي الْعُمْيِ അന്ധന്മാര്‍ക്കു നേര്‍മ്മാര്‍ഗ്ഗം കാണിച്ചുകൊടുക്കുന്നവന്‍ عَن ضَلَالَتِهِمْ അവരുടെ വഴിപിഴവുവിട്ടു, വഴിതെറ്റില്‍നിന്ന് إِن تُسْمِعُ നീ കേള്‍പ്പിക്കയില്ല إِلَّا مَن يُؤْمِنُ വിശ്വസിക്കുന്നവര്‍ക്കല്ലാതെ بِآيَاتِنَا നമ്മുടെ ദൃഷ്ടാന്തങ്ങളില്‍, ലക്ഷ്യങ്ങളില്‍ فَهُم അങ്ങിനെ (എന്നിട്ട്)അവര്‍ مُّسْلِمُونَ മുസ്‌ലിംകളുമാണ്, കീഴൊതുങ്ങിയവരാണ്
അന്ധന്മാര്‍ക്ക് അവരുടെ വഴിപിഴവുവിട്ട് നേര്‍മാര്‍ഗ്ഗം കാട്ടിക്കൊടുക്കു(വാന്‍ കഴിയു)ന്നവനുമല്ല, നീ. നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കുകയും, അങ്ങനെ തങ്ങള്‍ "മുസ്‌ലിം" കളായി (കീഴൊതുങ്ങിയവരായി)രിക്കയും ചെയ്യുന്നവരെയല്ലാതെ നീ കേള്‍പ്പിക്കുകയില്ല.
തഫ്സീർ : 80-81
View   
وَإِذَا وَقَعَ ٱلْقَوْلُ عَلَيْهِمْ أَخْرَجْنَا لَهُمْ دَآبَّةًۭ مِّنَ ٱلْأَرْضِ تُكَلِّمُهُمْ أَنَّ ٱلنَّاسَ كَانُوا۟ بِـَٔايَـٰتِنَا لَا يُوقِنُونَ﴿٨٢﴾
volume_up share
وَإِذَا وَقَعَ സംഭവിച്ചാല്‍, സംഭവിക്കുമ്പോള്‍ الْقَوْلُ വാക്ക് عَلَيْهِمْ അവരില്‍ أَخْرَجْنَا നാം പുറപ്പെടുവിക്കും لَهُمْ അവര്‍ക്ക് دَابَّةً ഒരു ജീവിയെ, ജന്തുവെ , മൃഗത്തെ مِّنَ الْأَرْضِ ഭൂമിയില്‍നിന്നു تُكَلِّمُهُمْ അതവരോട് സംസാരിക്കും أَنَّ النَّاسَ ജനങ്ങള്‍ [മനുഷ്യര്‍]ആണെന്നു كَانُوا അവരാകുന്നു بِآيَاتِنَا നമ്മുടെ ലക്ഷ്യങ്ങളില്‍, ദൃഷ്ടാന്തങ്ങളില്‍ لَا يُوقِنُونَ ദൃഢമായി വിശ്വസിക്കുന്നില്ല
അവരുടെമേല്‍ (ആ) വാക്കു സംഭവിക്കുമ്പോള്‍, ഭൂമിയില്‍നിന്നും ഒരു ജീവിയെ (മൃഗത്തെ) നാ അവര്‍ക്ക് പുറപ്പെടുവിക്കുന്നതാണ്. മനുഷ്യര്‍ നമ്മുടെ ലക്ഷ്യങ്ങളില്‍ ദൃഢവിശ്വാസം കൊള്ളാതിരിക്കുകയാണെന്ന് അതവരോട് സംസാരിക്കുന്നതാകുന്നു.
തഫ്സീർ : 82-82
View   
وَيَوْمَ نَحْشُرُ مِن كُلِّ أُمَّةٍۢ فَوْجًۭا مِّمَّن يُكَذِّبُ بِـَٔايَـٰتِنَا فَهُمْ يُوزَعُونَ﴿٨٣﴾
volume_up share
وَيَوْمَ نَحْشُرُ നാം ഒരുമിച്ചുകൂട്ടുന്ന ദിവസം مِن كُلِّ أُمَّةٍ എല്ലാ സമുദായത്തില്‍നിന്നും فَوْجًا ഓരോ സമൂഹത്തെ, കൂട്ടത്തെ مِّمَّن يُكَذِّبُ വ്യാജമാക്കുന്നവരില്‍പെട്ട بِآيَاتِنَا നമ്മുടെ ലക്ഷ്യങ്ങളെ, ദൃഷ്ടാന്തങ്ങളെ فَهُمْ എന്നിട്ടു അവര്‍ يُوزَعُونَ തടഞ്ഞു നിയന്ത്രിക്കപ്പെടും
എല്ലാ സമുദായത്തില്‍നിന്നും, നമ്മുടെ ലക്ഷ്യങ്ങളെ വ്യാജമാക്കുന്ന ഓരോ സമൂഹത്തെ നാം ഒരുമിച്ചുകൂട്ടുന്ന ദിവസം (ഓര്‍ക്കുക)! എന്നിട്ട്, അവര്‍ തടഞ്ഞ് നിയന്ത്രിക്കപ്പെടുന്നതാകുന്നു.
തഫ്സീർ : 83-83
View   
حَتَّىٰٓ إِذَا جَآءُو قَالَ أَكَذَّبْتُم بِـَٔايَـٰتِى وَلَمْ تُحِيطُوا۟ بِهَا عِلْمًا أَمَّاذَا كُنتُمْ تَعْمَلُونَ﴿٨٤﴾
volume_up share
حَتَّىٰ إِذَا جَاءُوا അങ്ങനെ അവര്‍ വന്നാല്‍ قَالَ അവന്‍ പറയും أَكَذَّبْتُم നിങ്ങള്‍ വ്യാജമാക്കിയോ بِآيَاتِي എന്‍റെ ലക്ഷ്യങ്ങളെ, ദൃഷ്ടാന്തങ്ങളെ وَلَمْ تُحِيطُوا بِهَا നിങ്ങള്‍ അവയെക്കുറിച്ചു സൂക്ഷ്മമാക്കാതെ عِلْمًا അറിവ് (സൂക്ഷ്മമായറിയാതെ) أَمَّاذَا അതല്ലെങ്കില്‍ എന്താണ് كُنتُمْ നിങ്ങളായിരുന്നത് تَعْمَلُونَ പ്രവര്‍ത്തിക്കുക
അങ്ങനെ, അവര്‍ വന്നാല്‍ അവന്‍ [അല്ലാഹു] പറയും: "എന്‍റെ ലക്ഷ്യങ്ങളെകുറിച്ച് സൂക്ഷ്മമായറിയാതെ നിങ്ങള്‍ അവയെ വ്യാജമാക്കിയോ?! അതല്ലെങ്കില്‍, നിങ്ങള്‍ എന്തായിരുന്നു പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്?!
وَوَقَعَ ٱلْقَوْلُ عَلَيْهِم بِمَا ظَلَمُوا۟ فَهُمْ لَا يَنطِقُونَ﴿٨٥﴾
volume_up share
وَوَقَعَ സംഭവിക്കുകയും ചെയ്യുന്നതാണ് الْقَوْلُ വാക്ക് عَلَيْهِمഅവരില്‍, അവര്‍ക്ക് بِمَا ظَلَمُوا അവര്‍ അക്രമം പ്രവര്‍ത്തിച്ചതുകൊണ്ട് فَهُمْ അപ്പോള്‍ അവര്‍ لَا يَنطِقُونَ മിണ്ടുകയില്ല, ഉരിയാടുകയില്ല
അവര്‍ അക്രമം പ്രവര്‍ത്തിച്ചതുനിമിത്തം അവരില്‍ (ശിക്ഷയുടെ) വാക്ക് സംഭവിക്കുന്നതുമാണ്. അപ്പോള്‍ അവര്‍ (ഒരക്ഷരവും) ഉരിയാടുകയില്ല.
തഫ്സീർ : 84-85
View   
أَلَمْ يَرَوْا۟ أَنَّا جَعَلْنَا ٱلَّيْلَ لِيَسْكُنُوا۟ فِيهِ وَٱلنَّهَارَ مُبْصِرًا ۚ إِنَّ فِى ذَٰلِكَ لَـَٔايَـٰتٍۢ لِّقَوْمٍۢ يُؤْمِنُونَ﴿٨٦﴾
volume_up share
أَلَمْ يَرَوْا അവര്‍ കണ്ടിട്ടില്ലേ أَنَّا جَعَلْنَا നാം ഉണ്ടാക്കിയിട്ടുണ്ടെന്ന് اللَّيْلَ രാത്രിയെ لِيَسْكُنُوا അവര്‍ ശാന്തമായിരിക്കുവാന്‍, അടങ്ങുവാന്‍ വേണ്ടി فِيهِ അതില്‍ وَالنَّهَارَ പകലിനെയും مُبْصِرًا കാണാവുന്നതായി, കാണത്തക്കവണ്ണം إِنَّ فِي ذَٰلِكَ നിശ്ചയമായും അതിലുണ്ട് لَآيَاتٍ ദൃഷ്ടാന്തങ്ങള്‍ لِّقَوْمٍ ഒരു ജനതക്ക് يُؤْمِنُونَ അവര്‍ വിശ്വസിക്കുന്നു
അവര്‍ക്ക് ശാന്തമായി (അടങ്ങി)യിരിക്കുവാന്‍ വേണ്ടി രാത്രിയെയും, കണ്ണു കാണത്തക്കനിലയില്‍ പകലിനെയും നാം ഉണ്ടാക്കിയിട്ടുള്ളത് അവര്‍ കണ്ടിട്ടില്ലേ?! നിശ്ചയമായും, അതില്‍ വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് (പല) ദൃഷ്ടാന്തങ്ങളുണ്ട്.
തഫ്സീർ : 86-86
View   
وَيَوْمَ يُنفَخُ فِى ٱلصُّورِ فَفَزِعَ مَن فِى ٱلسَّمَـٰوَٰتِ وَمَن فِى ٱلْأَرْضِ إِلَّا مَن شَآءَ ٱللَّهُ ۚ وَكُلٌّ أَتَوْهُ دَٰخِرِينَ﴿٨٧﴾
volume_up share
وَيَوْمَ يُنفَخُ ഊതപ്പെടുന്ന ദിവസം فِي الصُّورِ കാഹളത്തില്‍, കൊമ്പില്‍ فَفَزِعَ അപ്പോള്‍ ഭയവിഹ്വലതയിലാകും, പേടിച്ചു നടുങ്ങും مَن فِي السَّمَاوَاتِ ആകാശത്തിലുള്ളവര്‍ وَمَن فِي الْأَرْضِ ഭൂമിയിലുള്ളവരും إِلَّا مَن യാതൊരു കൂട്ടരൊഴികെ شَاءَ اللَّـهُ അല്ലാഹു ഉദ്ദേശിച്ച وَكُلٌّ എല്ലാവരും أَتَوْهُ അവന്‍റെ അടുക്കല്‍ വരുന്നതാണ്, ചെല്ലും دَاخِرِينَ എളിയവരായിട്ട്, നിസ്സാരന്മാരായിക്കൊണ്ട്
കാഹളത്തില്‍ ഊതപ്പെടുന്ന ദിവസം (ഓര്‍ക്കുക)! അപ്പോള്‍, അല്ലാഹു ഉദ്ദേശിക്കുന്നവരൊഴിച്ച് ആകാശങ്ങളിലുള്ളവരും, ഭൂമിയിലുള്ളവരും (എല്ലാംതന്നെ) ഭയവിഹ്വലതയിലായിത്തീരുന്നതാണ്. എല്ലാവരും അവന്‍റെ അടുക്കല്‍ എളിയവരായ നിലയില്‍ ചെല്ലുകയും ചെയ്യും.
തഫ്സീർ : 87-87
View   
وَتَرَى ٱلْجِبَالَ تَحْسَبُهَا جَامِدَةًۭ وَهِىَ تَمُرُّ مَرَّ ٱلسَّحَابِ ۚ صُنْعَ ٱللَّهِ ٱلَّذِىٓ أَتْقَنَ كُلَّ شَىْءٍ ۚ إِنَّهُۥ خَبِيرٌۢ بِمَا تَفْعَلُونَ﴿٨٨﴾
volume_up share
وَتَرَى നീ കാണും, നിനക്കു കാണാം, നീ കാണുന്നു الْجِبَالَ പര്‍വ്വതങ്ങളെ تَحْسَبُهَا നീ അവയെ ധരിച്ചേക്കും, ധരിക്കുന്നു, ഗണിക്കും جَامِدَةً നിശ്ചലമെന്ന്, ഇളകാത്തതായി وَهِيَ അവ, അവയാകട്ടെتَمُرُّ ചലിക്കും, ചലിക്കുന്നു, നടക്കും مَرَّ السَّحَابِ മേഘത്തിന്‍റെ ചലനം (മേഘം ചലിക്കുമ്പോലെ ) صُنْعَ اللَّـهِ അല്ലാഹുവിന്‍റെ പ്രവര്‍ത്തനം الَّذِي أَتْقَنَ വ്യവസ്ഥാപിതമാക്കിയ كُلَّ شَيْءٍ എല്ലാ വസ്തുവെയും إِنَّهُ നിശ്ചയമായും അവന്‍ خَبِيرٌ സൂക്ഷ്മമായറിയുന്നവനാണ് بِمَا تَفْعَلُونَ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ
പര്‍വ്വതങ്ങളെ നിനക്കു കാണാം- അവ നിശ്ചലങ്ങളാണെന്ന് നീ ധരിച്ചേക്കും; അവയാകട്ടെ, മേഘം ചലിക്കുന്ന പ്രകാരം ചലിക്കുന്നതാണ്. എല്ലാ വസ്തുക്കളെയും വ്യവസ്ഥാപിതമായി (കൈകാര്യം) ചെയ്തിട്ടുള്ള അല്ലാഹുവിന്‍റെ പ്രവര്‍ത്തനം! നിശ്ചയമായും, അവന്‍ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മജ്ഞനാകുന്നു.
തഫ്സീർ : 88-88
View   
مَن جَآءَ بِٱلْحَسَنَةِ فَلَهُۥ خَيْرٌۭ مِّنْهَا وَهُم مِّن فَزَعٍۢ يَوْمَئِذٍ ءَامِنُونَ﴿٨٩﴾
volume_up share
مَن جَاءَ ആര്‍ വന്നുവോ, ആരെങ്കിലും വന്നാല്‍ بِالْحَسَنَةِ നന്മയും കൊണ്ടു فَلَهُ എന്നാല്‍ അവന്നുണ്ടുخَيْرٌ ഉത്തമമായതു مِّنْهَا അതിനെക്കാള്‍, അതുനിമിത്തം وَهُم അവര്‍, അവരാകട്ടെ مِّن فَزَعٍ ഭയവിഹ്വലതയില്‍ നിന്നു, പരിഭ്രമത്തെപ്പറ്റി يَوْمَئِذٍ അന്നു, ആ ദിവസം آمِنُونَ നിര്‍ഭയമായിരിക്കും, വിശ്വസ്തരാണ്
ആര്‍ നന്മയും കൊണ്ട് വന്നുവോ അവന് അതിനെക്കാള്‍ ഉത്തമമായതുണ്ടായിരിക്കും. അവര്‍, അന്നത്തെ ദിവസം ഭയവിഹ്വലതയില്‍ നിന്നും നിര്‍ഭയന്മാരുമായിരിക്കും.
وَمَن جَآءَ بِٱلسَّيِّئَةِ فَكُبَّتْ وُجُوهُهُمْ فِى ٱلنَّارِ هَلْ تُجْزَوْنَ إِلَّا مَا كُنتُمْ تَعْمَلُونَ﴿٩٠﴾
volume_up share
وَمَن جَاءَ ആര്‍ വന്നുവോ, ആരെങ്കിലും വന്നാല്‍ بِالسَّيِّئَةِ തിന്മയുമായി فَكُبَّتْ എന്നാല്‍ മറിച്ചിടപ്പെടും, കമിഴ്ത്തിവീഴ്ത്തപ്പെടും وُجُوهُهُمْ അവരുടെ മുഖങ്ങള്‍ فِي النَّارِ നരകത്തില്‍ هَلْ تُجْزَوْنَ നിങ്ങള്‍ക്കു പ്രതിഫലം നല്‍കപ്പെടുമോ إِلَّا مَا യാതൊന്നിന്നല്ലാതെ كُنتُمْ നിങ്ങളായിരുന്നു تَعْمَلُونَ (അതു) പ്രവര്‍ത്തിച്ചിരുന്നു
ആര്‍ തിന്മയുംകൊണ്ട് വന്നുവോ അവരുടെ മുഖങ്ങള്‍ (കുത്തിക്കൊണ്ട്) നരകത്തില്‍ മറിച്ചിടപ്പെടുകയും ചെയ്യും. "നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിനല്ലാതെ നിങ്ങള്‍ക്ക് പ്രതിഫലം നല്‍കപ്പെടുമോ?!"(എന്ന് അവരോട് പറയപ്പെടും.)
തഫ്സീർ : 89-90
View   
إِنَّمَآ أُمِرْتُ أَنْ أَعْبُدَ رَبَّ هَـٰذِهِ ٱلْبَلْدَةِ ٱلَّذِى حَرَّمَهَا وَلَهُۥ كُلُّ شَىْءٍۢ ۖ وَأُمِرْتُ أَنْ أَكُونَ مِنَ ٱلْمُسْلِمِينَ﴿٩١﴾
volume_up share
إِنَّمَا أُمِرْتُ നിശ്ചയമായും എന്നോടു കല്‍പിക്കപ്പെട്ടിരിക്കുന്നു أَنْ أَعْبُدَ ഞാന്‍ ആരാധിക്കുവാന്‍ (മാത്രം) رَبَّ هَـٰذِهِ الْبَلْدَةِ ഈ രാജ്യത്തിന്‍റെ റബ്ബിനു (നാഥനു) الَّذِي യാതൊരുവന്‍ حَرَّمَهَا അതിനെഅലംഘനീയമാക്കിയ (ബഹുമാനപ്പെടുത്തിയ) وَلَهُ അവനുള്ളതാണ്, അവൻേറതാണ് كُلُّ شَيْءٍ എല്ലാ വസ്തുവും وَأُمِرْتُ ഞാന്‍ കല്പിക്കപ്പെടുകയും ചെയ്തിരിക്കുന്നു أَنْ أَكُونَ ഞാന്‍ ആയിരിക്കുവാന്‍ مِنَ الْمُسْلِمِينَ മുസ്ലിംകളില്‍(പെട്ടവന്‍)
(നബിയേ, പറഞ്ഞേക്കുക:) "ഈ രാജ്യത്തെ അലംഘനീയ [പരിപാവന] മാക്കിയിട്ടുള്ളവനായ അതിന്‍റെ റബ്ബിനെ ആരാധിക്കുവാന്‍ മാത്രമാണ് എന്നോടു കല്‍പിക്കപ്പെട്ടിരിക്കുന്നത്. എല്ലാ വസ്തുവും അവന്‍റേതത്രെ. ഞാന്‍ "മുസ്ലിം" കളില്‍ പെട്ടവനായിരിക്കുവാനും എന്നോടു കല്‍പിക്കപ്പെട്ടിരിക്കുന്നു.
وَأَنْ أَتْلُوَا۟ ٱلْقُرْءَانَ ۖ فَمَنِ ٱهْتَدَىٰ فَإِنَّمَا يَهْتَدِى لِنَفْسِهِۦ ۖ وَمَن ضَلَّ فَقُلْ إِنَّمَآ أَنَا۠ مِنَ ٱلْمُنذِرِينَ﴿٩٢﴾
volume_up share
وَأَنْ أَتْلُوَ ഞാന്‍ പാരായണം ചെയ്‌വാനും, ഓതുവാനും الْقُرْآنَ ഖുര്‍ആന്‍ فَمَنِ എന്നാല്‍ ആര്‍, ആരെങ്കിലും اهْتَدَىٰ സന്മാര്‍ഗ്ഗം പ്രാപിച്ചാല്‍, നേര്‍മാര്‍ഗ്ഗം സ്വീകരിച്ചു(വെങ്കില്‍) فَإِنَّمَا يَهْتَدِي എന്നാല്‍ നിശ്ചയമായും അവന്‍ നേര്‍മാര്‍ഗ്ഗം സ്വീകരിക്കുന്നു لِنَفْسِهِ തനിക്കുവേണ്ടിത്തന്നെ وَمَن ضَلَّ ആര്‍ വഴിപിഴച്ചുവോ فَقُلْ അപ്പോള്‍ നീ പറയുക إِنَّمَا أَنَا നിശ്ചയമായും ഞാന്‍ مِنَ الْمُنذِرِينَ മുന്നറിയിപ്പു നല്‍കുന്നവരില്‍ (പെട്ടവന്‍) മാത്രമാണ്
"ഞാന്‍ ഖുര്‍ആന്‍ പാരായണം ചെയ്യുവാനും (കല്പിക്കപ്പെട്ടിട്ടുണ്ട്)". എന്നാല്‍, ആരെങ്കിലും നേര്‍മ്മാര്‍ഗ്ഗം സ്വീകരിക്കുന്നതായാല്‍, അവന്‍ തനിക്ക് (ഗുണത്തിനു)വേണ്ടിത്തന്നെ നേര്‍മ്മാര്‍ഗ്ഗം സ്വീകരിക്കുന്നു;(നബിയേ)ആരെങ്കിലും വഴിപിഴച്ചുപോകുന്നതായാല്‍, നീ പറഞ്ഞേക്കുക: "ഞാന്‍ മുന്നറിയിപ്പുനല്‍കുന്നവരില്‍ പെട്ടവന്‍ മാത്രമാണ്"എന്ന്.
وَقُلِ ٱلْحَمْدُ لِلَّهِ سَيُرِيكُمْ ءَايَـٰتِهِۦ فَتَعْرِفُونَهَا ۚ وَمَا رَبُّكَ بِغَـٰفِلٍ عَمَّا تَعْمَلُونَ﴿٩٣﴾
volume_up share
وَقُلِ നീ പറയുകയും ചെയ്യുക الْحَمْدُ സര്‍വ്വസ്തുതിയും لِلَّـهِ അല്ലാഹുവിനാണ് سَيُرِيكُمْ അവന്‍ നിങ്ങള്‍ക്കു(അടുത്തു) കാണിച്ചുതരും ءَايَاتِهِ അവന്‍റെ ദൃഷ്ടാന്തങ്ങള്‍ فَتَعْرِفُونَهَا അപ്പോള്‍ നിങ്ങള്‍ക്കതു മനസ്സിലാകും,അതറിഞ്ഞുകൊള്ളും وَمَا رَبُّكَ നിന്‍റെ റബ്ബല്ല بِغَافِلٍ (ഒട്ടും) അശ്രദ്ധന്‍ عَمَّا تَعْمَلُونَനിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെകുറിച്ചു
(വീണ്ടും) പറയുക: " അല്ലാഹുവിന് സര്‍വ്വ സ്തുതിയും ! അവന്‍റെ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്കവന്‍ (അടുത്ത്)കാണിച്ചുതന്നേക്കുന്നതാണ്; അപ്പോള്‍ നിങ്ങള്‍ക്കത് മനസ്സിലായിക്കൊള്ളും!" നിന്‍റെ റബ്ബ് നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് അശ്രദ്ധനല്ലതന്നെ.
തഫ്സീർ : 91-93
View   
28.അല്‍ ഖസസ്


بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
طسٓمٓ﴿١﴾
share
طسم "ത്വാ - സീന്‍ - മീം"
"ത്വാ -സീന്‍ - മീം" (*)
تِلْكَ ءَايَـٰتُ ٱلْكِتَـٰبِ ٱلْمُبِينِ﴿٢﴾
share
تِلْكَ ഇവ, അവ آيَاتُ الْكِتَابِ വേദഗ്രന്ഥത്തിലെ സൂക്തങ്ങളാണ്, ലക്ഷ്യങ്ങളാണ് الْمُبِينِ സ്പഷ്ടമായ, വ്യക്തമായ
ഇവ സ്പഷ്ടമായ വേദഗ്രന്ഥത്തിലെ സൂക്തങ്ങളാകുന്നു
نَتْلُوا۟ عَلَيْكَ مِن نَّبَإِ مُوسَىٰ وَفِرْعَوْنَ بِٱلْحَقِّ لِقَوْمٍۢ يُؤْمِنُونَ﴿٣﴾
share
نَتْلُو നാം ഓതിത്തരുന്നു عَلَيْكَ നിനക്കു مِن نَّبَإِ مُوسَىٰ മൂസായുടെ വൃത്താന്തത്തില്‍ നിന്നു وَفِرْعَوْنَ ഫിര്‍ഔന്‍റെയും بِالْحَقِّ യഥാര്‍ത്ഥനിലയില്‍, മുറപ്രകാരം لِقَوْمٍ ഒരു ജനതക്കുവേണ്ടി يُؤْمِنُونَ അവര്‍ വിശ്വസിക്കുന്നു
വിശ്വസിക്കുന്ന ജനങ്ങള്‍ക്കുവേണ്ടി, മൂസായുടെയും, ഫിര്‍ഔന്‍റെയും വൃത്താന്തത്തില്‍നിന്നു (ചിലത്) യഥാര്‍ത്ഥ നിലയില്‍ നിനക്ക് നാം ഓതിത്തരുന്നു.
തഫ്സീർ : 1-3
View   
إِنَّ فِرْعَوْنَ عَلَا فِى ٱلْأَرْضِ وَجَعَلَ أَهْلَهَا شِيَعًۭا يَسْتَضْعِفُ طَآئِفَةًۭ مِّنْهُمْ يُذَبِّحُ أَبْنَآءَهُمْ وَيَسْتَحْىِۦ نِسَآءَهُمْ ۚ إِنَّهُۥ كَانَ مِنَ ٱلْمُفْسِدِينَ﴿٤﴾
share
إِنَّ فِرْعَوْنَ നിശ്ചയമായും ഫിര്‍ഔന്‍ عَلَا പൊങ്ങച്ചം കാണിച്ചു, ഔന്നത്യംകാണിച്ചു فِي الْأَرْضِ ഭൂമിയില്‍ (നാട്ടില്‍) وَجَعَلَ അവന്‍ ആക്കുകയും ചെയ്തു أَهْلَهَا അതിലെ ആളുകളെ شِيَعًا പല കക്ഷികള്‍ يَسْتَضْعِفُ അവന്‍ ബലഹീനമാക്കിയിരുന്നു, അവശരാക്കിയിരുന്നു, ദുര്‍ബ്ബലമാക്കിയി രുന്നു طَائِفَةً مِّنْهُمْ അവരില്‍നിന്നൊരു വിഭാഗത്തെ يُذَبِّحُ അറുകൊലചെയ്തുകൊണ്ടു أَبْنَاءَهُمْ അവരുടെ ആണ്‍മക്കളെ وَيَسْتَحْيِي ജീവിക്കാന്‍ വിടുകയും (ബാക്കിയാക്കുകയും) ചെയ്തിരുന്നു نِسَاءَهُمْ അവരുടെ പെണ്ണുങ്ങളെ إِنَّهُ كَانَ നിശ്ചയമായും അവനായിരുന്നു مِنَ الْمُفْسِدِينَ കുഴപ്പക്കാരില്‍, നാശമുണ്ടാക്കുന്ന വരില്‍ (പെട്ടവന്‍)
നിശ്ചയമായും, ഫിര്‍ഔന്‍ നാട്ടില്‍ പൊങ്ങച്ചം കാണിച്ചു. അതിലെ ആളുകളെ അവന്‍ (പല) കക്ഷികളാക്കുകയും ചെയ്തു. അവരില്‍ ഒരു വിഭാഗത്തെ - അവരുടെ ആണ്‍കുട്ടികളെ അറുകൊല നടത്തുകയും, അവരുടെ പെണ്ണുങ്ങളെ [പെണ്‍കുട്ടികളെ] ജീവിക്കുവാന്‍ വിടുകയും ചെയ്തുകൊണ്ട് അവന്‍ ബലഹീനമാക്കിയിരുന്നു. നിശ്ചയമായും, അവന്‍ കുഴപ്പമുണ്ടാക്കുന്നവരില്‍ പെട്ടവനായിരുന്നു
തഫ്സീർ : 4-4
View   
وَنُرِيدُ أَن نَّمُنَّ عَلَى ٱلَّذِينَ ٱسْتُضْعِفُوا۟ فِى ٱلْأَرْضِ وَنَجْعَلَهُمْ أَئِمَّةًۭ وَنَجْعَلَهُمُ ٱلْوَٰرِثِينَ﴿٥﴾
share
وَنُرِيدُ നാം ഉദ്ദേശിക്കുകയും ചെയ്യുന്നു أَن نَّمُنَّ നാം ദാക്ഷിണ്യം (ഉപകാരം, നന്‍മ) ചെയ്‌വാന്‍ عَلَى الَّذِينَ യാതൊരു കൂട്ടര്‍ക്ക് اسْتُضْعِفُوا അവര്‍ ബലഹീനമാക്കപ്പെട്ടു, അവശരാക്കപ്പെട്ടു فِي الْأَرْضِ ഭൂമിയില്‍ (നാട്ടില്‍) وَنَجْعَلَهُمْ അവരെ ആക്കുവാനും أَئِمَّةً മുമ്പന്‍മാര്‍, നേതാക്കള്‍ وَنَجْعَلَهُمُ അവരെ ആക്കുവാനും الْوَارِثِينَ അനന്തരാവകാശികള്‍
നാട്ടില്‍ ബലഹീനരായി ഗണികപ്പെടുന്നവര്‍ക്കു ദാക്ഷിണ്യം ചെയ്യണമെന്നു നാമും ഉദ്ദേശിക്കു ന്നു; അവരെ നേതാക്കന്‍മാരാക്കുകയും, അവരെ അനന്തരാവകാശികളാക്കുകയും ചെയ്‌വാനും (ഉദ്ദേശിക്കുന്നു);
وَنُمَكِّنَ لَهُمْ فِى ٱلْأَرْضِ وَنُرِىَ فِرْعَوْنَ وَهَـٰمَـٰنَ وَجُنُودَهُمَا مِنْهُم مَّا كَانُوا۟ يَحْذَرُونَ﴿٦﴾
share
وَنُمَكِّنَ നാം സ്വാധീനം (സൗകര്യം, സ്ഥാനം) നല്‍കുവാനും لَهُمْ അവര്‍ക്കു فِي الْأَرْضِ ഭൂമിയില്‍ وَنُرِيَ നാം കാട്ടിക്കൊടുക്കുവാനും فِرْعَوْنَ ഫിര്‍ഔന്നു وَهَامَانَ ഹാമാന്നും وَجُنُودَهُمَا അവര്‍ രണ്ടാളുടെയും സൈന്യങ്ങള്‍ക്കും مِنْهُم അവരില്‍നിന്ന് مَّا യാതൊന്ന് (ഒരു കാര്യം) كَانُوا يَحْذَرُونَ അവര്‍ ജാഗരൂകരായിരുന്ന, ഭയന്നിരുന്ന, ജാഗ്രതയായിരുന്ന
നാട്ടില്‍ അവര്‍ക്കു സ്വാധീനം നല്‍കുകയും, ഫിര്‍ഔന്നും, ഹാമാന്നും അവരുടെ സൈന്യങ്ങള്‍ ക്കും തങ്ങള്‍ അവരില്‍നിന്ന് ഏതൊന്നിനെക്കുറിച്ച് ജാഗരൂകരായിരുന്നുവോ ആ കാര്യം (അനുഭവത്തില്‍) കാണിച്ചുകൊടുക്കുകയും ചെയ്‌വാനും (നാം ഉദ്ദേശിക്കുന്നു).
തഫ്സീർ : 5-6
View   
وَأَوْحَيْنَآ إِلَىٰٓ أُمِّ مُوسَىٰٓ أَنْ أَرْضِعِيهِ ۖ فَإِذَا خِفْتِ عَلَيْهِ فَأَلْقِيهِ فِى ٱلْيَمِّ وَلَا تَخَافِى وَلَا تَحْزَنِىٓ ۖ إِنَّا رَآدُّوهُ إِلَيْكِ وَجَاعِلُوهُ مِنَ ٱلْمُرْسَلِينَ﴿٧﴾
share
وَأَوْحَيْنَا നാം ബോധനം (സ്വകാര്യസന്ദേശം) നല്‍കി إِلَىٰ أُمِّ مُوسَىٰ മൂസായുടെ മാതാവിനു أَنْ أَرْضِعِيهِ നീ അവന് മുലകൊടുക്കുക എന്ന് فَإِذَا خِفْتِ എന്നിട്ടു നീ പേടിച്ചാല്‍ عَلَيْهِ അവനെക്കുറിച്ചു فَأَلْقِيهِ അപ്പോള്‍ നീ അവനെ ഇടുക فِي الْيَمِّ നദിയില്‍, ജലാശയത്തില്‍, സമുദ്രത്തില്‍ وَلَا تَخَافِي നീ ഭയപ്പെടരുത് وَلَا تَحْزَنِي നീ വ്യസനിക്കയും അരുത് إِنَّا നിശ്ചയമായും നാം رَادُّوهُ അവനെ മടക്കിക്കൊണ്ടു വരുന്നവരാണ് (തിരിച്ചുതരുന്നതാണ്) إِلَيْكِ നിനക്ക്, നിന്നിലേക്ക്‌ وَجَاعِلُوهُ അവനെ ആക്കുന്നവരുമാണ് مِنَ الْمُرْسَلِينَ മുര്‍സലുകളില്‍ പെട്ട (വന്‍).
മൂസായുടെ മാതാവിന് നാം ബോധനം നല്‍കി: "അവന് മുലകൊടുത്തുകൊള്ളുക; എന്നിട്ട് അവനെക്കുറിച്ചു നിനക്ക് പേടിയുണ്ടായാല്‍ അവനെ നദിയില്‍ ഇട്ടേക്കുക. നീ പേടിക്കുകയും വേണ്ടാ, വ്യസനിക്കുകയും വേണ്ടാ! നിശ്ചയമായും, നാം അവനെ നിന്‍റെ അടുക്കലേക്കു തിരിച്ചു കൊണ്ടു വരുന്നതും, അവനെ "മുര്‍സലു"കളില്‍ (ദൈവദൂതന്‍മാരില്‍) പെട്ടവനാക്കുന്നതുമാകുന്നു."
തഫ്സീർ : 7-7
View   
فَٱلْتَقَطَهُۥٓ ءَالُ فِرْعَوْنَ لِيَكُونَ لَهُمْ عَدُوًّۭا وَحَزَنًا ۗ إِنَّ فِرْعَوْنَ وَهَـٰمَـٰنَ وَجُنُودَهُمَا كَانُوا۟ خَـٰطِـِٔينَ﴿٨﴾
share
فَالْتَقَطَهُ എന്നിട്ട് അവനെ കണ്ടെടുത്തു آلُ فِرْعَوْنَ ഫിര്‍ഔന്‍റെ ആള്‍ക്കാര്‍ لِيَكُونَ അവന്‍ ആയിരിക്കുവാന്‍ لَهُمْ അവര്‍ക്ക് عَدُوًّا ശത്രു وَحَزَنًا വ്യസനവും, ദുഃഖവും إِنَّ فِرْعَوْنَ നിശ്ചയമായും ഫിര്‍ഔന്‍ وَهَامَانَ ഹാമാനും وَجُنُودَهُمَا അവരുടെ സൈന്യങ്ങളും كَانُوا അവരായിരുന്നു خَاطِئِينَ പിഴച്ചവര്‍, അബദ്ധം പിണഞ്ഞവര്‍.
എന്നിട്ട്, തങ്ങള്‍ക്ക് ശത്രുവും, വ്യസനകരവും ആയിത്തീരുവാന്‍വേണ്ടി, ഫിര്‍ഔന്‍റെ ആള്‍ക്കാര്‍ അവനെ (നദിയില്‍നിന്ന്) കണ്ടെടുത്തു. നിശ്ചയമായും, ഫിര്‍ഔനും, ഹാമാനും, അവരുടെ സൈന്യങ്ങളും അബദ്ധം പിണഞ്ഞവരായിരുന്നു.
തഫ്സീർ : 8-8
View   
وَقَالَتِ ٱمْرَأَتُ فِرْعَوْنَ قُرَّتُ عَيْنٍۢ لِّى وَلَكَ ۖ لَا تَقْتُلُوهُ عَسَىٰٓ أَن يَنفَعَنَآ أَوْ نَتَّخِذَهُۥ وَلَدًۭا وَهُمْ لَا يَشْعُرُونَ﴿٩﴾
share
وَقَالَتِ പറഞ്ഞു امْرَأَتُ فِرْعَوْنَ ഫിര്‍ഔന്‍റെ സ്ത്രീ (ഭാര്യ) قُرَّتُ عَيْنٍ കണ്‍കുളിര്‍മ്മയാണ്‌ (മനസ്സന്തോഷമാണ്) لِّي എനിക്ക് وَلَكَ അങ്ങേക്കും, നിനക്കും لَا تَقْتُلُوهُ നിങ്ങളവനെ കൊലപ്പെടു ത്തരുത് عَسَىٰ أَن يَنفَعَنَا അവന്‍ നമുക്ക് ഉപകരിച്ചേക്കാം, പ്രയോജനം ചെയ്തേക്കാം أَوْ نَتَّخِذَهُ അല്ലെങ്കില്‍ നമുക്കവനെ ആക്കാം, സ്വീകരിക്കാം وَلَدًا സന്താനമായി, കുട്ടിയായി وَهُمْ അവരാകട്ടെ لَا يَشْعُرُونَ അറിഞ്ഞിരുന്നില്ല.
ഫിര്‍ഔന്‍റെ ഭാര്യ പറഞ്ഞു: (ഈ കുട്ടി) എനിക്കും, അങ്ങേക്കും ഒരു കണ്‍കുളിര്‍മ്മയായിരിക്കും. ഇവനെ നിങ്ങള്‍ കൊലപ്പെടുത്തരുത്; "ഇവന്‍ നമുക്ക് ഉപകരിച്ചേക്കാം, അല്ലെങ്കില്‍ നമുക്കിവനെ ഒരു സന്താനമായി സ്വീകരിക്കാം." അവരാകട്ടെ, (യാഥാര്‍ത്ഥ്യം) അറിഞ്ഞിരുന്നില്ല.
തഫ്സീർ : 9-9
View   
وَأَصْبَحَ فُؤَادُ أُمِّ مُوسَىٰ فَـٰرِغًا ۖ إِن كَادَتْ لَتُبْدِى بِهِۦ لَوْلَآ أَن رَّبَطْنَا عَلَىٰ قَلْبِهَا لِتَكُونَ مِنَ ٱلْمُؤْمِنِينَ﴿١٠﴾
share
وَأَصْبَحَ ആയിത്തീര്‍ന്നു فُؤَادُ أُمِّ مُوسَىٰ മൂസായുടെ മാതാവിന്‍റെ ഹൃദയം فَارِغًا ഒഴിഞ്ഞതു, ശൂന്യമായതു إِن كَادَتْ നിശ്ചയമായും അവള്‍ ആയേക്കുമായിരുന്നു لَتُبْدِي بِهِ അതു വെളിപ്പെടുത്തുക തന്നെ لَوْلَا أَن رَّبَطْنَا നാം ദാര്‍ഢ്യം നല്‍കിയിട്ടില്ലായിരുന്നുവെങ്കില്‍ عَلَىٰ قَلْبِهَا അവളുടെ മനസ്സിന് لِتَكُونَ അവള്‍ ആകുവാന്‍ വേണ്ടി مِنَ الْمُؤْمِنِينَ സത്യവിശ്വാസികളില്‍പെട്ട(വള്‍)
മൂസായുടെ മാതാവിന്‍റെ ഹൃദയം (അസ്വാസ്ഥ്യം നിമിത്തം) ശൂന്യമായിത്തീര്‍ന്നു. അവളുടെ മനസ്സിന് നാം ദാര്‍ഢ്യം നല്‍കിയിട്ടില്ലായിരുന്നുവെങ്കില്‍, നിശ്ചയമായും അവള്‍ അതു [ആ രഹസ്യം] വെളിപ്പെടുത്തിയേക്കുമായിരുന്നു! അവള്‍ വിശ്വസിക്കുന്നവരില്‍പെട്ടവളാകുവാന്‍ വേണ്ടിയത്രെ (നാം അങ്ങിനെ ചെയ്തത്)
وَقَالَتْ لِأُخْتِهِۦ قُصِّيهِ ۖ فَبَصُرَتْ بِهِۦ عَن جُنُبٍۢ وَهُمْ لَا يَشْعُرُونَ﴿١١﴾
share
وَقَالَتْ അവള്‍ പറഞ്ഞു لِأُخْتِهِ അവന്‍റെ സഹോദരിയോടു قُصِّيهِ നീ അവനു പിന്നാലെ ചെന്നന്വേഷിക്കുക, فَبَصُرَتْ എന്നിട്ടവള്‍ കണ്ടറിഞ്ഞു بِهِ അവനെപ്പറ്റി عَن جُنُبٍ അകലെനിന്ന്, ദൂരത്തായിക്കൊണ്ട് وَهُمْ അവര്‍ لَا يَشْعُرُونَ അറിഞ്ഞിരുന്നതുമില്ല.
അവള്‍ അവന്‍റെ [മൂസായുടെ] സഹോദരിയോട്‌ : "നീ അവനു പിന്നാലെ ചെന്നന്വേഷിക്കുക" എന്നു പറഞ്ഞു. എന്നിട്ട്, അവള്‍ അവനെപ്പറ്റി അകലെനിന്ന് കണ്ടു മനസ്സിലാക്കി; അവരാകട്ടെ അറിഞ്ഞിരുന്നതുമില്ല.
وَحَرَّمْنَا عَلَيْهِ ٱلْمَرَاضِعَ مِن قَبْلُ فَقَالَتْ هَلْ أَدُلُّكُمْ عَلَىٰٓ أَهْلِ بَيْتٍۢ يَكْفُلُونَهُۥ لَكُمْ وَهُمْ لَهُۥ نَـٰصِحُونَ﴿١٢﴾
share
وَحَرَّمْنَا നാം നിരോധിക്കയും (മുടക്കം ചെയ്കയും) ചെയ്തു عَلَيْهِ അവന്ന്, അവന്‍റെ മേല്‍ الْمَرَاضِعَ മുലകൊടുക്കുന്ന സ്ത്രീകളെ مِن قَبْلُ മുമ്പ് فَقَالَتْ അപ്പോള്‍ അവള്‍ പറഞ്ഞു هَلْ أَدُلُّكُمْ നിങ്ങള്‍ക്കു ഞാന്‍ അറിയിച്ചുതരട്ടെയോ عَلَىٰ أَهْلِ بَيْتٍ ഒരു വീട്ടുകാരെക്കുറിച്ച് يَكْفُلُونَهُ അവനെ ഏറ്റെടുക്കുന്ന لَكُمْ നിങ്ങള്‍ക്കുവേണ്ടി وَهُمْ അവരാകട്ടെ لَهُ അവനു نَاصِحُونَ ഗുണകാംക്ഷികളുമായിരിക്കും.
(സഹോദരി വരുന്നതിനു) മുമ്പ് മുലകൊടുക്കുന്ന സ്ത്രീകളെ നാം അവനു നിരോധിക്കുകയും ചെയ്തു. അപ്പോള്‍, അവള്‍ പറഞ്ഞു: "നിങ്ങള്‍ക്കുവേണ്ടി ഇവനെ ഏറ്റെടുക്കുന്ന ഒരു വീട്ടുകാരെ ക്കുറിച്ച് നിങ്ങള്‍ക്ക് ഞാന്‍ അറിവു തരട്ടെയോ? അവര്‍ ഇവന് ഗുണകാംക്ഷികളായിരിക്കുന്നതുമാണ്."
തഫ്സീർ : 10-12
View   
فَرَدَدْنَـٰهُ إِلَىٰٓ أُمِّهِۦ كَىْ تَقَرَّ عَيْنُهَا وَلَا تَحْزَنَ وَلِتَعْلَمَ أَنَّ وَعْدَ ٱللَّهِ حَقٌّۭ وَلَـٰكِنَّ أَكْثَرَهُمْ لَا يَعْلَمُونَ﴿١٣﴾
share
فَرَدَدْنَاهُ അങ്ങനെ അവനെ നാം മടക്കി, തിരിച്ചുകൊടുത്തു إِلَىٰ أُمِّهِ അവന്‍റെ മാതാവിലേക്കു, كَيْ تَقَرَّ കുളിര്‍ക്കുവാന്‍വേണ്ടി عَيْنُهَا അവളുടെ കണ്ണ് وَلَا تَحْزَنَ അവള്‍ വ്യസനിക്കാതിരിക്കുവാനും وَلِتَعْلَمَ അവള്‍ അറിയുവാനും أَنَّ وَعْدَ اللَّـهِ അല്ലാഹുവിന്‍റെ വാഗ്ദാനമാണെന്ന് حَقٌّ യഥാര്‍ത്ഥം, സത്യം وَلَـٰكِنَّ أَكْثَرَهُمْ എങ്കിലും അവരിലധികമാളുകളും لَا يَعْلَمُونَ അറിഞ്ഞിരുന്നില്ല.
അങ്ങനെ, അവന്‍റെ മാതാവിന്‍റെ കണ്‍കുളിര്‍ക്കുകയും, അവള്‍ വ്യസനിക്കാതിരിക്കുകയും ചെയ്യാന്‍ വേണ്ടിയും, അല്ലാഹുവിന്‍റെ വാഗ്ദാനം യഥാര്‍ത്ഥം തന്നെയാണെന്ന് അവള്‍ അറിയേണ്ട തിനായും അവനെ നാം അവള്‍ക്ക് തിരി ച്ചുകൊടുത്തു. എങ്കിലും, അവരില്‍ അധികമാളുകളും അറിയുമായിരുന്നില്ല
തഫ്സീർ : 13-13
View   
وَلَمَّا بَلَغَ أَشُدَّهُۥ وَٱسْتَوَىٰٓ ءَاتَيْنَـٰهُ حُكْمًۭا وَعِلْمًۭا ۚ وَكَذَٰلِكَ نَجْزِى ٱلْمُحْسِنِينَ﴿١٤﴾
share
وَلَمَّا بَلَغَ അദ്ദേഹം എത്തിയപ്പോള്‍, പ്രാപിച്ചപ്പോള്‍ أَشُدَّهُ തന്‍റെ ശക്തിയില്‍, (യൗവനദശയില്‍) وَاسْتَوَىٰ ശരിയായ നിലക്കെത്തുകയും, പാകത വരുകയും آتَيْنَاهُ അദ്ദേഹത്തിനു നാം നല്‍കി حُكْمًا വിധി, വിജ്ഞാനം وَعِلْمًا അറിവും وَكَذَٰلِكَ അപ്രകാരം نَجْزِي നാം പ്രതിഫലം നല്‍കുന്നു الْمُحْسِنِينَ നന്‍മ ചെയ്യുന്നവര്‍ക്കു, സല്‍ഗുണവാന്‍മാര്‍ക്കു
അദ്ദേഹം [മൂസാ] തന്‍റെ ശക്തി പ്രാപിക്കുകയും, പാകതയെത്തുകയും ചെയ്തപ്പോള്‍ നാം അദ്ദേഹത്തിന് വിജ്ഞാനവും (അഥവാ വിധികര്‍തൃത്വവും) അറിവും നല്‍കി. അപ്രകാരമാണ് സല്‍ഗുണവാന്‍മാര്‍ക്കു നാം പ്രതിഫലം കൊടുക്കുന്നത്.
തഫ്സീർ : 14-14
View   
وَدَخَلَ ٱلْمَدِينَةَ عَلَىٰ حِينِ غَفْلَةٍۢ مِّنْ أَهْلِهَا فَوَجَدَ فِيهَا رَجُلَيْنِ يَقْتَتِلَانِ هَـٰذَا مِن شِيعَتِهِۦ وَهَـٰذَا مِنْ عَدُوِّهِۦ ۖ فَٱسْتَغَـٰثَهُ ٱلَّذِى مِن شِيعَتِهِۦ عَلَى ٱلَّذِى مِنْ عَدُوِّهِۦ فَوَكَزَهُۥ مُوسَىٰ فَقَضَىٰ عَلَيْهِ ۖ قَالَ هَـٰذَا مِنْ عَمَلِ ٱلشَّيْطَـٰنِ ۖ إِنَّهُۥ عَدُوٌّۭ مُّضِلٌّۭ مُّبِينٌۭ﴿١٥﴾
share
وَدَخَلَ അദ്ദേഹം പ്രവേശിച്ചു الْمَدِينَةَ പട്ടണത്തില്‍ عَلَىٰ حِينِ غَفْلَةٍ ഒരു അശ്രദ്ധയുടെ നേരത്തു, അശ്രദ്ധാവേളയില്‍ مِّنْ أَهْلِهَا അതിലെ ആള്‍ക്കാരില്‍ (നിവാസികളില്‍) നിന്നുള്ള فَوَجَدَ അപ്പോള്‍ അദ്ദേഹം കണ്ടെത്തി فِيهَا അതില്‍ رَجُلَيْنِ രണ്ടു പുരുഷന്‍മാരെ يَقْتَتِلَانِ ശണ്ഠ കൂടുന്നതായി هَـٰذَا ഇവന്‍ مِن شِيعَتِهِ തന്‍റെ കക്ഷിയില്‍ പെട്ടവനാണ് وَهَـٰذَا ഇവന്‍ (മറ്റേവന്‍) مِنْ عَدُوِّهِ തന്‍റെ ശത്രുക്കളില്‍ പെട്ടവനുമാണ് فَاسْتَغَاثَهُ അപ്പോള്‍ അദ്ദേഹത്തോടു സഹായം തേടി الَّذِي യാതൊരുവന്‍ مِن شِيعَتِهِ തന്‍റെ കക്ഷിയില്‍പെട്ട عَلَى الَّذِي യാതൊരുവന്‍റെമേല്‍ (എതിരില്‍) مِنْ عَدُوِّهِ തന്‍റെ ശത്രുക്കളില്‍പ്പെട്ട فَوَكَزَهُ അപ്പോള്‍ അവനെ ഇടിച്ചു مُوسَىٰ മൂസാ فَقَضَىٰ عَلَيْهِ അങ്ങനെ അദ്ദേഹം അവന്‍റെ കഥ കഴിച്ചു, അവന്‍റെ പണിതീര്‍ത്തു قَالَ അദ്ദേഹം പറഞ്ഞു هَـٰذَا ഇതു مِنْ عَمَلِ الشَّيْطَانِ പിശാചിന്‍റെ പ്രവര്‍ത്തന ങ്ങളില്‍ പെട്ടതാണ് إِنَّهُ നിശ്ചയമായും അവന്‍ عَدُوٌّ ശത്രുവാണ് مُّضِلٌّ വഴിപിഴപ്പിക്കുന്ന مُّبِينٌ വ്യക്തമായ, പ്രത്യക്ഷമായ
പട്ടണവാസികളുടെ ഒരശ്രദ്ധയുടെ നേരത്തു അദ്ദേഹം അതില്‍ [പട്ടണത്തില്‍] പ്രവേശിച്ചു; അപ്പോള്‍, അവിടെ രണ്ടു പുരുഷന്‍മാര്‍ ശണ്ഠ കൂടുന്നതായി അദ്ദേഹം കണ്ടെത്തി: ഇയാള്‍ [രണ്ടിലൊരുവന്‍] തന്‍റെ കക്ഷിയില്‍ പെട്ടവനും, ഇയാള്‍ [മറ്റേവന്‍] തന്‍റെ ശത്രുക്കളില്‍പെട്ടവനു മാണ്. അങ്ങനെ, തന്‍റെ കക്ഷിയില്‍പെട്ടവന്‍, ശത്രുക്കളില്‍ പെട്ടവന്നെതിരില്‍ അദ്ദേഹത്തോട് സഹായം തേടി. അപ്പോള്‍, മൂസാ അവനെ (മുഷ്ടിചുരുട്ടി) ഇടിച്ചു, അങ്ങനെ, അവന്‍റെ പണിതീര്‍ത്തു [കഥ കഴിച്ചു]! അദ്ദേഹം പറഞ്ഞു: "ഇത് പിശാചിന്‍റെ പ്രവര്‍ത്തനങ്ങളില്‍പെട്ടതാണ്; നിശ്ചയമായും, അവന്‍ വഴി പിഴപ്പിക്കുന്ന പ്രത്യക്ഷ ശത്രുവാകുന്നു!"
തഫ്സീർ : 15-15
View   
قَالَ رَبِّ إِنِّى ظَلَمْتُ نَفْسِى فَٱغْفِرْ لِى فَغَفَرَ لَهُۥٓ ۚ إِنَّهُۥ هُوَ ٱلْغَفُورُ ٱلرَّحِيمُ﴿١٦﴾
share
قَالَ അദ്ദേഹം പറഞ്ഞു رَبِّ എന്‍റെ റബ്ബേ إِنِّي നിശ്ചയമായും ഞാന്‍ ظَلَمْتُ ഞാന്‍ അക്രമം (അനീതി) ചെയ്തിരിക്കുന്നു نَفْسِي എന്നോട്, എന്‍റെ ആത്മാവിനോട് فَاغْفِرْ لِي അതുകൊണ്ട് എനിക്ക് പൊറുത്തുതരേണമേ فَغَفَرَ അപ്പോള്‍ അവന്‍ പൊറുത്തു لَهُ അദ്ദേഹത്തിനു إِنَّهُ നിശ്ചയമായും അവന്‍ هُوَ الْغَفُورُ അവന്‍ വളരെ പൊറുക്കുന്നവനത്രെ الرَّحِيمُ കരുണാനിധിയായ
അദ്ദേഹം പറഞ്ഞു: "റബ്ബേ! ഞാന്‍ എന്നോടുതന്നെ അക്രമം പ്രവര്‍ത്തിച്ചിരിക്കുന്നു. അതുകൊണ്ടു എനിക്കു പൊറുത്തു തരേണമേ!" ആകയാല്‍, അവന്‍ [റബ്ബ്] അദ്ദേഹത്തിന് പൊറുത്തുകൊടുത്തു. നിശ്ചയമായും, അവന്‍ വളരെ പൊറുക്കുന്നവനും, കരുണാനിധിയുമത്രെ
قَالَ رَبِّ بِمَآ أَنْعَمْتَ عَلَىَّ فَلَنْ أَكُونَ ظَهِيرًۭا لِّلْمُجْرِمِينَ﴿١٧﴾
share
قَالَ അദ്ദേഹം പറഞ്ഞു رَبِّ എന്‍റെ റബ്ബേ بِمَا أَنْعَمْتَ നീ അനുഗ്രഹം ചെയ്തിരിക്കക്കൊണ്ടു عَلَيَّ എന്‍റെമേല്‍, എനിക്കു فَلَنْ أَكُونَ എനി ഞാന്‍ ആയിരിക്കുകയേ ഇല്ല ظَهِيرًا പിന്‍തുണ നല്‍കുന്നവന്‍, സഹായി لِّلْمُجْرِمِينَ കുറ്റവാളികള്‍ക്ക്, പാപികള്‍ക്ക്
അദ്ദേഹം പറഞ്ഞു: "റബ്ബേ! നീ എന്‍റെമേല്‍ അനുഗ്രഹം ചെയ്തുതന്നിട്ടുള്ളതുകൊണ്ട് എനി ഞാന്‍ കുറ്റവാളികള്‍ക്ക് പിന്‍തുണ നല്‍കുന്നവനായിരിക്കുന്നതേയല്ല."
തഫ്സീർ : 16-17
View   
فَأَصْبَحَ فِى ٱلْمَدِينَةِ خَآئِفًۭا يَتَرَقَّبُ فَإِذَا ٱلَّذِى ٱسْتَنصَرَهُۥ بِٱلْأَمْسِ يَسْتَصْرِخُهُۥ ۚ قَالَ لَهُۥ مُوسَىٰٓ إِنَّكَ لَغَوِىٌّۭ مُّبِينٌۭ﴿١٨﴾
share
فَأَصْبَحَ അങ്ങനെ അദ്ദേഹം ആയി فِي الْمَدِينَةِ പട്ടണത്തില്‍ خَائِفًا പേടിച്ചവന്‍ يَتَرَقَّبُ പ്രതീക്ഷിച്ചു (വീക്ഷിച്ചു - കാത്തു) കൊണ്ട് فَإِذَا അപ്പോഴതാ الَّذِي اسْتَنصَرَهُ തന്നോടു സഹായത്തിനര്‍ത്ഥിച്ചവന്‍ بِالْأَمْسِ ഇന്നലെ, തലേദിവസം يَسْتَصْرِخُهُ അദ്ദേഹത്തോടു നിലവിളികൂട്ടുന്നു, സഹായത്തിനു വിളിക്കുന്നു قَالَ لَهُ അവനോടു പറഞ്ഞു مُوسَىٰ മൂസാ إِنَّكَ നിശ്ചയമായും നീ لَغَوِيٌّ ഒരു ദുര്‍മാര്‍ഗ്ഗി തന്നെ, തോന്നിയവാസിതന്നെ مُّبِينٌ സ്പഷ്ടമായ, പ്രത്യക്ഷമായ
അങ്ങനെ, അദ്ദേഹം പട്ടണത്തില്‍ പേടിച്ച് (ഭവിഷ്യത്തിനെപ്പറ്റി) വീക്ഷിച്ചുംകൊണ്ടിരിക്കുക യായി. അപ്പോഴതാ, തലേദിവസം സഹായമര്‍ത്ഥിച്ചവന്‍ (പിറ്റേദിവസം വീണ്ടും) അദ്ദേഹത്തോടു (സഹായത്തിനു) നിലവിളികൂട്ടുന്നു, മൂസാ അവനോടു പറഞ്ഞു: "നിശ്ചയമായും നീ ഒരു പ്രത്യക്ഷ ദുര്‍മാര്‍ഗ്ഗിതന്നെയാണ്."
فَلَمَّآ أَنْ أَرَادَ أَن يَبْطِشَ بِٱلَّذِى هُوَ عَدُوٌّۭ لَّهُمَا قَالَ يَـٰمُوسَىٰٓ أَتُرِيدُ أَن تَقْتُلَنِى كَمَا قَتَلْتَ نَفْسًۢا بِٱلْأَمْسِ ۖ إِن تُرِيدُ إِلَّآ أَن تَكُونَ جَبَّارًۭا فِى ٱلْأَرْضِ وَمَا تُرِيدُ أَن تَكُونَ مِنَ ٱلْمُصْلِحِينَ﴿١٩﴾
share
فَلَمَّا أَنْ أَرَادَ എന്നിട്ടദ്ദേഹം ഉദ്ദേശിച്ചപ്പോള്‍ أَن يَبْطِشَ കയ്യൂക്ക് (കൈബലം) നടത്തുവാന്‍, പിടികൂടുവാന്‍ بِالَّذِي യതൊരുവനില്‍ هُوَ عَدُوٌّ അവന്‍ ശത്രുവാണ് لَّهُمَا അവര്‍ക്കു രണ്ടാള്‍ക്കും قَالَ അവന്‍ പറഞ്ഞു يَا مُوسَىٰ ഹേ മൂസാ أَتُرِيدُ നീ ഉദ്ദേശിക്കുന്നുവോ أَن تَقْتُلَنِي എന്നെ കൊല്ലുവാന്‍ كَمَا قَتَلْتَ നീ കൊന്നതുപോലെ نَفْسًا ഒരാളെ, ആത്മാവിനെ بِالْأَمْسِ ഇന്നലെ إِن تُرِيدُ നീ ഉദ്ദേശിക്കുന്നില്ല إِلَّا أَن تَكُونَ നീ ആകുവാനല്ലാതെ جَبَّارًا ഒരു സ്വേച്ഛാധികാരി (ധിക്കാരി) فِي الْأَرْضِ ഭൂമിയില്‍ (നാട്ടില്‍) وَمَا تُرِيدُ നീ ഉദ്ദേശിക്കുന്നുമില്ല أَن تَكُونَ നീ ആകുവാന്‍ مِنَ الْمُصْلِحِينَ നന്‍മയുണ്ടാക്കുന്നവരുടെ കൂട്ടത്തില്‍
എന്നിട്ട്, അദ്ദേഹം അവര്‍ രണ്ടാളുടെയും ശത്രുവായുള്ളവനില്‍ കയ്യൂക്കു നടത്തുവാന്‍ ഉദ്ദേശിച്ചപ്പോള്‍, - അവന്‍ പറഞ്ഞു: "മൂസാ! താന്‍ ഇന്നലെ ഒരാളെ കൊന്നതുപോലെ (ഇന്ന്) എന്നെ കൊല്ലുവാന്‍ ഉദ്ദേശിക്കുകയാണോ?! നീ നാട്ടില്‍ ഒരു സ്വേച്ഛാധികാരിയായിത്തീരുവാനല്ലാതെ ഉദ്ദേശിക്കുന്നില്ല; നന്‍മയുണ്ടാക്കുന്നവരുടെ കൂട്ടത്തിലായിത്തീരുവാന്‍ നീ ഉദ്ദേശിക്കുന്നില്ലതാനും.
തഫ്സീർ : 18-19
View   
وَجَآءَ رَجُلٌۭ مِّنْ أَقْصَا ٱلْمَدِينَةِ يَسْعَىٰ قَالَ يَـٰمُوسَىٰٓ إِنَّ ٱلْمَلَأَ يَأْتَمِرُونَ بِكَ لِيَقْتُلُوكَ فَٱخْرُجْ إِنِّى لَكَ مِنَ ٱلنَّـٰصِحِينَ﴿٢٠﴾
share
وَجَاءَ വന്നു رَجُلٌ ഒരു പുരുഷന്‍ مِّنْ أَقْصَى الْمَدِينَةِ പട്ടണത്തിന്‍റെ അങ്ങേഅറ്റത്തുനിന്ന് يَسْعَىٰ ഓടിക്കൊണ്ട് قَالَ അവന്‍ പറഞ്ഞു يَا مُوسَىٰ ഹേ മൂസാ إِنَّ الْمَلَأَ നിശ്ചയമായും പ്രധാനികള്‍ يَأْتَمِرُونَ അവര്‍ ആലോചന നടത്തുന്നു بِكَ നിന്നെപറ്റി لِيَقْتُلُوكَ നിന്നെ കൊല്ലുവാന്‍ فَاخْرُجْ അതുകൊണ്ട് നീ പുറത്തു പോയിക്കൊള്ളുക إِنِّي നിശ്ചയമായും ഞാന്‍ لَكَ നിനക്ക് مِنَ النَّاصِحِينَ ഗുണകാംക്ഷയുള്ളവ രില്‍പ്പെട്ടവനാണ്.
പട്ടണത്തിന്‍റെ അങ്ങേഅറ്റത്തുനിന്ന് ഒരു പുരുഷന്‍ ഓടിവന്നു. അയാള്‍ (മൂസായോടു) പറഞ്ഞു: "മൂസാ! നിന്നെ കൊല്ലുവാനായി പ്രധാനികള്‍ നിന്നെപ്പറ്റി ആലോചന നടത്തിവരുന്നുണ്ട്. അതുകൊണ്ട് നീ (രാജ്യത്തുനിന്നും) പുറത്തുപോയിക്കൊള്ളുക! നിശ്ചയമായും, ഞാന്‍ നിനക്ക് ഗുണം കാംക്ഷിക്കുന്നവരില്‍പെട്ടവനാണ്".
فَخَرَجَ مِنْهَا خَآئِفًۭا يَتَرَقَّبُ ۖ قَالَ رَبِّ نَجِّنِى مِنَ ٱلْقَوْمِ ٱلظَّـٰلِمِينَ﴿٢١﴾
share
فَخَرَجَ അപ്പോള്‍ അദ്ദേഹം പുറപ്പെട്ടുപോയി مِنْهَا അവിടെനിന്നു خَائِفًا പേടിച്ചവനായി يَتَرَقَّبُ വീക്ഷിച്ചുകൊണ്ട്, പ്രതീക്ഷിച്ചുകൊണ്ട് قَالَ അദ്ദേഹം പറഞ്ഞു رَبِّ റബ്ബേ نَجِّنِي എന്നെ രക്ഷപ്പെടുത്തണേ مِنَ الْقَوْمِ ജനതയില്‍നിന്ന് الظَّالِمِينَ അക്രമികളായ.
അങ്ങനെ, അദ്ദേഹം പേടിച്ച് വീക്ഷിച്ചുംകൊണ്ട് അവിടെനിന്നും പുറപ്പെട്ടുപോയി. അദ്ദേഹം പറഞ്ഞു: "എന്‍റെ റബ്ബേ! അക്രമികളായ ജനങ്ങളില്‍നിന്ന് എന്നെ നീ രക്ഷപ്പെടുത്തേണമേ!"
തഫ്സീർ : 20-21
View   
وَلَمَّا تَوَجَّهَ تِلْقَآءَ مَدْيَنَ قَالَ عَسَىٰ رَبِّىٓ أَن يَهْدِيَنِى سَوَآءَ ٱلسَّبِيلِ﴿٢٢﴾
share
وَلَمَّا تَوَجَّهَ അദ്ദേഹം തിരിഞ്ഞ (യാത്രതിരിച്ച)പ്പോള്‍ تِلْقَاءَ مَدْيَنَ മദ്-യന്‍റെ നേരെ (ഭാഗത്തേക്ക്) قَالَ അദ്ദേഹം പറഞ്ഞു عَسَىٰ رَبِّي എന്‍റെ റബ്ബ് ആയേക്കാം أَن يَهْدِيَنِي എന്നെ നയിച്ച്‌ തന്നേക്കുമാറ് سَوَاءَ السَّبِيلِ ശരിയായ മാര്‍ഗ്ഗത്തില്‍, ചൊവ്വായ വഴിക്ക്.
അദ്ദേഹം മദ്-യന്‍റെ നേരെ (യാത്ര) തിരിഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു: "എന്‍റെ റബ്ബ് എന്നെ ശരിയായ മാര്‍ഗ്ഗത്തില്‍ നയിച്ചുതന്നേക്കാം."
وَلَمَّا وَرَدَ مَآءَ مَدْيَنَ وَجَدَ عَلَيْهِ أُمَّةًۭ مِّنَ ٱلنَّاسِ يَسْقُونَ وَوَجَدَ مِن دُونِهِمُ ٱمْرَأَتَيْنِ تَذُودَانِ ۖ قَالَ مَا خَطْبُكُمَا ۖ قَالَتَا لَا نَسْقِى حَتَّىٰ يُصْدِرَ ٱلرِّعَآءُ ۖ وَأَبُونَا شَيْخٌۭ كَبِيرٌۭ﴿٢٣﴾
share
وَلَمَّا وَرَدَ അദ്ദേഹം വന്നുചേര്‍ന്നപ്പോള്‍ مَاءَ مَدْيَنَ മദ്-യനിലെ വെള്ളത്തിങ്കല്‍ وَجَدَ عَلَيْهِ അതിനടുത്ത് അദ്ദേഹം കണ്ടെത്തി أُمَّةً ഒരു സമൂഹത്തെ, ഒരു കൂട്ടം مِّنَ النَّاسِ മനുഷ്യരില്‍നിന്ന് يَسْقُونَ അവര്‍ വെള്ളം കൊടുക്കുന്നതായി, കുടിപ്പിക്കുന്നതായി وَوَجَدَ കണ്ടെത്തുകയും ചെയ്തു مِن دُونِهِمُ അവരുടെ ഇപ്പുറത്ത്, അവര്‍ക്കുപുറമെ امْرَأَتَيْنِ രണ്ടു സ്ത്രീകളെ تَذُودَانِ രണ്ടാളും തടഞ്ഞുകൊ ണ്ടിരിക്കുന്നതായി قَالَ അദ്ദേഹം പറഞ്ഞു مَا خَطْبُكُمَا നിങ്ങളുടെ കാര്യം (വിശേഷം) എന്താണ് قَالَتَا അവര്‍ രണ്ടാളും പറഞ്ഞു لَا نَسْقِي ഞങ്ങള്‍ വെള്ളം കൊടുക്കാറില്ല حَتَّىٰ يُصْدِرَ തിരിച്ചുകൊണ്ടു പോകുന്നതുവരെ الرِّعَاءُ ഇടയന്‍മാര്‍ وَأَبُونَا ഞങ്ങളുടെ പിതാവ് شَيْخٌ كَبِيرٌ ഒരു വലിയ വൃദ്ധനാണ് (കാരണവരാണ്).
മദ്-യനിലെ വെള്ള(ത്താവള)ത്തിങ്കല്‍ അദ്ദേഹം വന്നുചേര്‍ന്നപ്പോള്‍ അതിനടുക്കല്‍ ഒരു കൂട്ടം മനുഷ്യര്‍ (കന്നുകാലികള്‍ക്ക്) വെള്ളം കൊടുക്കുന്നതായിക്കണ്ടെത്തി. അവരുടെ ഇപ്പുറത്തായി രണ്ടു സ്ത്രീകള്‍ (തങ്ങളുടെ ആടുകളെ) തടഞ്ഞുവെച്ചുകൊണ്ടിരിക്കുന്നതായും അദ്ദേഹം കണ്ടു. അദ്ദേഹം പറഞ്ഞു: "നിങ്ങളുടെ കാര്യം (വിശേഷം) എന്താണ്?" അവര്‍ പറഞ്ഞു: "ഇടയന്‍മാര്‍ വെള്ളം കൊടുത്ത് തിരിച്ചുകൊണ്ടുപോകുന്നതുവരേക്കും ഞങ്ങള്‍ (ആടുകള്‍ക്ക്) വെള്ളം കൊടുക്കാറില്ല. ഞങ്ങളുടെ പിതാവാകട്ടെ. ഒരു വലിയ വൃദ്ധനുമാകുന്നു.
തഫ്സീർ : 22-23
View   
فَسَقَىٰ لَهُمَا ثُمَّ تَوَلَّىٰٓ إِلَى ٱلظِّلِّ فَقَالَ رَبِّ إِنِّى لِمَآ أَنزَلْتَ إِلَىَّ مِنْ خَيْرٍۢ فَقِيرٌۭ﴿٢٤﴾
share
فَسَقَىٰ അപ്പോള്‍ അദ്ദേഹം വെള്ളം കൊടുത്തു, കുടിപ്പിച്ചു لَهُمَا അവര്‍ക്കു രണ്ടാള്‍ക്കുവേണ്ടി ثُمَّ تَوَلَّىٰ പിന്നെ അദ്ദേഹം മാറിനിന്നു, തിരിഞ്ഞുപോയി إِلَى الظِّلِّ തണലിലേക്കു فَقَالَ എന്നിട്ടു പറഞ്ഞു رَبِّ എന്‍റെ റബ്ബേ إِنِّي നിശ്ചയമായും ഞാന്‍ لِمَا أَنزَلْتَ നീ ഇറക്കിത്തരുന്നതിനു إِلَيَّ എനിക്ക്, എന്‍റെ നേരെ مِنْ خَيْرٍ നന്‍മയായിട്ടു, ഗുണമായ വല്ലതും فَقِيرٌ ആവശ്യക്കാരനാണ്.
അപ്പോള്‍ അദ്ദേഹം ആ രണ്ടു സ്ത്രീകള്‍ക്കുവേണ്ടി (അവരുടെ കാലികള്‍ക്ക്) വെള്ളംകൊടുത്തു. പിന്നീടദ്ദേഹം തണലിലേക്ക് മാറിനിന്നു (ഇങ്ങിനെ) പറഞ്ഞു: "എന്‍റെ രക്ഷിതാവേ! എന്‍റെ നേരെ ഗുണമായിട്ടുള്ള വല്ലതും നീ ഇറക്കിത്തരുന്നതിന് നിശ്ചയമായും ഞാന്‍ ആവശ്യക്കാരനാണേ!"
തഫ്സീർ : 24-24
View   
فَجَآءَتْهُ إِحْدَىٰهُمَا تَمْشِى عَلَى ٱسْتِحْيَآءٍۢ قَالَتْ إِنَّ أَبِى يَدْعُوكَ لِيَجْزِيَكَ أَجْرَ مَا سَقَيْتَ لَنَا ۚ فَلَمَّا جَآءَهُۥ وَقَصَّ عَلَيْهِ ٱلْقَصَصَ قَالَ لَا تَخَفْ ۖ نَجَوْتَ مِنَ ٱلْقَوْمِ ٱلظَّـٰلِمِينَ﴿٢٥﴾
share
فَجَاءَتْهُ അപ്പോള്‍ (അങ്ങനെയിരിക്കെ) അദ്ദേഹത്തിനടുത്തു വന്നു إِحْدَاهُمَا ആ രണ്ടില്‍ ഒരുവള്‍ تَمْشِي നടന്നുകൊണ്ട് عَلَى اسْتِحْيَاءٍ ലജ്ജയോടെ, സങ്കോചപ്പെട്ടുകൊണ്ട്‌ قَالَتْ അവള്‍ പറഞ്ഞു إِنَّ أَبِي നിശ്ചയമായും എന്‍റെ പിതാവ്, ബാപ്പ يَدْعُوكَ താങ്കളെ ക്ഷണിക്കുന്നു, വിളിക്കുന്നു لِيَجْزِيَكَ താങ്കള്‍ക്കു പ്രതിഫലം നല്‍കുവാനായി أَجْرَ കൂലി, പ്രതിഫലം مَا سَقَيْتَ താങ്കള്‍ വെള്ളം കൊടുത്തതിന്‍റെ لَنَا ഞങ്ങള്‍ക്കുവേണ്ടി فَلَمَّا جَاءَهُ അങ്ങനെ അദ്ദേഹത്തിനടുക്കല്‍ വന്നപ്പോള്‍ وَقَصَّ عَلَيْهِ അദ്ദേഹത്തിനു വിവരിച്ചുകൊടുക്കയും الْقَصَصَ കഥ, വിവരം قَالَ അദ്ദേഹം പറഞ്ഞു لَاتَخَفْ ഭയപ്പെടേണ്ട, പേടിക്കേ ണ്ട نَجَوْتَ താന്‍ രക്ഷപ്പെട്ടിരിക്കുന്നു مِنَ الْقَوْمِ ജനതയില്‍നിന്നു الظَّالِمِين അക്രമികളായ.
അങ്ങിനെയിരിക്കെ, ആ രണ്ടില്‍ ഒരുവള്‍ ലജ്ജാഭാവത്തോടെ നടന്നുകൊണ്ട് അദ്ദേഹത്തിന്‍റെ അടുക്കല്‍ വന്നു. അവള്‍ പറഞ്ഞു: "ഞങ്ങള്‍ക്കുവേണ്ടി താങ്കള്‍ (ഞങ്ങളുടെ കാലികള്‍ക്ക്) വെള്ളം കൊടുത്തതിന്‍റെ പ്രതിഫലം താങ്കള്‍ക്കു നല്‍കുന്നതിനായി എന്‍റെ പിതാവു താങ്കളെ വിളിക്കുന്നു ണ്ട്." അങ്ങനെ, അദ്ദേഹത്തിന്‍റെ അടുക്കല്‍ വരികയും, അദ്ദേഹത്തിനു (തന്‍റെ) കഥ വിവരിച്ചുകൊടു ക്കുകയും ചെയ്തപ്പോള്‍ അദ്ദേഹം (മൂസായോടു) പറഞ്ഞു: "ഭയപ്പെടേണ്ട - അക്രമികളായ (ആ) ജനങ്ങളില്‍നിന്ന് താങ്കള്‍ രക്ഷപ്പെട്ടിരിക്കുന്നു!"
തഫ്സീർ : 25-25
View   
قَالَتْ إِحْدَىٰهُمَا يَـٰٓأَبَتِ ٱسْتَـْٔجِرْهُ ۖ إِنَّ خَيْرَ مَنِ ٱسْتَـْٔجَرْتَ ٱلْقَوِىُّ ٱلْأَمِينُ﴿٢٦﴾
share
قَالَتْ إِحْدَاهُمَا അവര്‍ രണ്ടില്‍ ഒരുവള്‍ പറഞ്ഞു يَا أَبَتِ എന്‍റെ ബാപ്പാ, പിതാവേ اسْتَأْجِرْهُ ഇദ്ദേഹത്തെ കൂലിക്കു വിളിക്കുക, കൂലിവേലക്കു വെക്കുക إِنَّ خَيْرَ നിശ്ചയമായും നല്ലവന്‍, ഉത്തമന്‍ مَنِ اسْتَأْجَرْتَ നിങ്ങള്‍ കൂലിക്കു വിളിക്കുന്നവരില്‍ الْقَوِيُّ ശക്തിമാനാണ്, കഴിവുള്ളവനാണ്‌ الْأَمِينُ വിശ്വസ്തനായ, വിശ്വസ്തനാണ്.
ആ രണ്ടു സ്ത്രീകളില്‍ ഒരുവള്‍ (പിതാവിനോടു) പറഞ്ഞു: "പിതാവേ, ഇദ്ദേഹത്തെ നിങ്ങള്‍ (നമുക്ക്) കൂലിക്ക് വിളിച്ചേക്കുക. നിശ്ചയമായും നിങ്ങള്‍, കൂലിക്ക് വിളിക്കുന്നവരില്‍വെച്ച് നല്ലവന്‍, ശക്തിമാനും വിശ്വസ്തനുമായുള്ളവനാണ്."
തഫ്സീർ : 26-26
View   
قَالَ إِنِّىٓ أُرِيدُ أَنْ أُنكِحَكَ إِحْدَى ٱبْنَتَىَّ هَـٰتَيْنِ عَلَىٰٓ أَن تَأْجُرَنِى ثَمَـٰنِىَ حِجَجٍۢ ۖ فَإِنْ أَتْمَمْتَ عَشْرًۭا فَمِنْ عِندِكَ ۖ وَمَآ أُرِيدُ أَنْ أَشُقَّ عَلَيْكَ ۚ سَتَجِدُنِىٓ إِن شَآءَ ٱللَّهُ مِنَ ٱلصَّـٰلِحِينَ﴿٢٧﴾
share
قَالَ അദ്ദേഹം പറഞ്ഞു إِنِّي നിശ്ചയമായും ഞാന്‍ أُرِيدُ ഞാന്‍ ഉദ്ദേശിക്കുന്നു أَنْ أُنكِحَكَ താങ്കള്‍ക്കു വിവാഹം ചെയ്തുതരുവാന്‍ إِحْدَى ابْنَتَيَّ എന്‍റെ രണ്ടു പെണ്‍മക്കളില്‍ ഒരുവളെ هَاتَيْنِ ഈരണ്ട് عَلَىٰ أَن تَأْجُرَنِي താങ്കളെനിക്കു കൂലിവേല ചെയ്യുന്നതിന്‍റെ പേരില്‍ (നിശ്ചയത്തോടെ) ثَمَانِيَ حِجَجٍ എട്ടു വര്‍ഷം فَإِنْ أَتْمَمْتَ എനി താന്‍ പൂര്‍ത്തിയാക്കിയാല്‍ عَشْرًا പത്തു (കൊല്ലം) فَمِنْ عِندِكَ എന്നാല്‍ (അതു) തന്‍റെ പക്കല്‍ നിന്നാണ് (തന്‍റെ വകയാണ്) وَمَا أُرِيدُ ഞാന്‍ ഉദ്ദേശിക്കുന്നില്ല أَنْ أَشُقَّ ഞാന്‍ ബുദ്ധിമു ട്ടുണ്ടാക്കാന്‍, വിഷമമുണ്ടാക്കാന്‍ عَلَيْكَ താങ്കളുടെമേല്‍ سَتَجِدُنِي എന്നെ താങ്കള്‍ക്കു കാണാം, കണ്ടെത്താം إِن شَاءَ اللَّـهُ അല്ലാഹു ഉദ്ദേശിച്ചാല്‍ مِنَ الصَّالِحِينَ സദ്‌വൃത്തന്‍മാരുടെ കൂട്ടത്തില്‍, നല്ലവരില്‍ പെട്ട(വനായി).
അദ്ദേഹം [വൃദ്ധന്‍] പറഞ്ഞു: "താങ്കള്‍ എട്ട് വര്‍ഷം എനിക്കു കൂലിവേല ചെയ്യുമെന്നതിന്‍റെ പേരില്‍ എന്‍റെ ഈ രണ്ടു പുത്രിമാരില്‍ ഒരുവളെ താങ്കള്‍ക്കു വിവാഹം ചെയ്തുതരുവാന്‍ ഞാന്‍ ഉദ്ദേശിക്കുന്നുണ്ട്." എനി, പത്തുവര്‍ഷം താങ്കള്‍ പൂര്‍ത്തിയാക്കുകയാണെങ്കില്‍ (അത്) താങ്കളുടെ വക (ഔദാര്യം) ആയിരിക്കുന്നതാണ്. താങ്കള്‍ക്ക് വിഷമമുണ്ടാക്കുവാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. അല്ലാഹു ഉദ്ദേശിച്ചാല്‍ സജ്ജനങ്ങളില്‍ പെട്ടവനായി എന്നെ താങ്കള്‍ക്കു കാണാവുന്നതാണ്.
قَالَ ذَٰلِكَ بَيْنِى وَبَيْنَكَ ۖ أَيَّمَا ٱلْأَجَلَيْنِ قَضَيْتُ فَلَا عُدْوَٰنَ عَلَىَّ ۖ وَٱللَّهُ عَلَىٰ مَا نَقُولُ وَكِيلٌۭ﴿٢٨﴾
share
قَالَ അദ്ദേഹം പറഞ്ഞു ذَٰلِكَ അതു بَيْنِي وَبَيْنَكَ എന്‍റെയും താങ്കളുടെയും ഇടയിലുള്ളതത്രെ (നമ്മുടെ നിശ്ചയമാണ്) أَيَّمَا الْأَجَلَيْنِ രണ്ടു കാലാവധികളില്‍ ഏതൊന്നും قَضَيْتُ ഞാന്‍ നിര്‍വ്വഹിക്കുന്നതായാല്‍, തീര്‍ത്താല്‍ فَلَا عُدْوَانَ ഒരതിക്രമവും ഇല്ല (ഉണ്ടായിക്കൂടാ) عَلَيَّ എന്‍റെ മേല്‍ وَاللَّـهُ അല്ലാഹു عَلَىٰ مَا نَقُولُ നാം പറയുന്നതിന്‍റെ മേല്‍, പറയുന്നതിനു وَكِيلٌ സാക്ഷ്യം വഹിക്കുന്നവനാണ്.
അദ്ദേഹം [മൂസാ] പറഞ്ഞു: "അത് എന്‍റെയും നിങ്ങളുടെയും ഇടയിലുള്ളതത്രെ". [നാം തമ്മിലു ള്ള നിശ്ചയമാണത്.] (ഈ പറഞ്ഞ) രണ്ട് കാലാവധികളില്‍ ഞാന്‍ ഏതൊന്ന്‍ നിറവേറ്റിയാലും എന്‍റെ പേരില്‍ യാതൊരു അതിക്രമവും ഉണ്ടാകാവതല്ല. നാം പറയുന്നതിന് അല്ലാഹു സാക്ഷ്യം വഹിക്കുന്നവനാകുന്നു."
തഫ്സീർ : 27-28
View   
فَلَمَّا قَضَىٰ مُوسَى ٱلْأَجَلَ وَسَارَ بِأَهْلِهِۦٓ ءَانَسَ مِن جَانِبِ ٱلطُّورِ نَارًۭا قَالَ لِأَهْلِهِ ٱمْكُثُوٓا۟ إِنِّىٓ ءَانَسْتُ نَارًۭا لَّعَلِّىٓ ءَاتِيكُم مِّنْهَا بِخَبَرٍ أَوْ جَذْوَةٍۢ مِّنَ ٱلنَّارِ لَعَلَّكُمْ تَصْطَلُونَ﴿٢٩﴾
share
فَلَمَّا قَضَىٰ എന്നിട്ട് നിര്‍വ്വഹിച്ചപ്പോള്‍ مُوسَى മൂസാ الْأَجَلَ കാലാവധി وَسَارَ നടക്കുക (പോകുക)യും بِأَهْلِهِ തന്‍റെ വീട്ടുകാരുമായി, കുടുംബസമേതം آنَسَ അദ്ദേഹം ദര്‍ശിച്ചു, കണ്ടു സന്തോഷിച്ചു مِن جَانِبِ الطُّورِ "ത്വൂറി"ന്‍റെ ഭാഗത്തുനിന്നു نَارًا ഒരു തീ, അഗ്നി قَالَ لِأَهْلِهِ അദ്ദേഹം തന്‍റെ വീട്ടുകാരോടു പറഞ്ഞു امْكُثُوا നിങ്ങള്‍ നില്‍ക്കുവിന്‍ (താമസിക്കിന്‍) തങ്ങുവിന്‍ إِنِّي آنَسْتُ ഞാന്‍ കണ്ടിരിക്കുന്നു نَارًا ഒരു തീ لَّعَلِّي آتِيكُم ഞാന്‍ നിങ്ങള്‍ക്കു വന്നേക്കാം مِّنْهَا അതില്‍നിന്നു بِخَبَرٍ വല്ല വര്‍ത്തമാനവും കൊണ്ട് أَوْ جَذْوَةٍ അല്ലെങ്കില്‍ ഒരു കനല്‍ (കൊള്ളി) مِّنَ النَّارِ തീയില്‍നിന്നുള്ള لَعَلَّكُمْ تَصْطَلُونَ നിങ്ങള്‍ക്കു തീ കായാം, തീ കായുവാന്‍ വേണ്ടി.
എന്നിട്ട്, മൂസാ കാലാവധി നിറവേറ്റുകയും, തന്‍റെ വീട്ടുകാരുമായി (സ്വരാജ്യത്തേക്ക്) പോകുക യും ചെയ്തപ്പോള്‍, "ത്വൂര്‍" (പര്‍വ്വതത്തി)ന്‍റെ ഭാഗത്തുനിന്നു അദ്ദേഹം ഒരു തീ ദര്‍ശിച്ചു. അദ്ദേഹം തന്‍റെ വീട്ടുകാരോടു പറഞ്ഞു: "നിങ്ങള്‍ (ഇവിടെ) നില്‍ക്കുക. ഞാന്‍ ഒരു തീ ദര്‍ശിച്ചി രിക്കുന്നു! അവിടെ നിന്നു നിങ്ങള്‍ക്കു വല്ല വര്‍ത്തമാനമോ, അല്ലെങ്കില്‍ ഒരു തീകൊള്ളിയോ ഞാന്‍ കൊണ്ടുവന്നേക്കാം, നിങ്ങള്‍ക്കു തീക്കായാമല്ലോ!"
തഫ്സീർ : 29-29
View   
فَلَمَّآ أَتَىٰهَا نُودِىَ مِن شَـٰطِئِ ٱلْوَادِ ٱلْأَيْمَنِ فِى ٱلْبُقْعَةِ ٱلْمُبَـٰرَكَةِ مِنَ ٱلشَّجَرَةِ أَن يَـٰمُوسَىٰٓ إِنِّىٓ أَنَا ٱللَّهُ رَبُّ ٱلْعَـٰلَمِينَ﴿٣٠﴾
share
فَلَمَّا أَتَاهَا അങ്ങനെ അതിനടുക്കല്‍ ചെന്നപ്പോള്‍ نُودِيَ അദ്ദേഹം വിളിക്കപ്പെട്ടു (വിളിച്ചുപറ യപ്പെട്ടു) مِن شَاطِئِ الْوَادِ താഴ്‌വരയുടെ തീരത്തുനിന്നു, ഓരത്തുനിന്നു الْأَيْمَنِ വലത്തേ فِي الْبُقْعَةِ പ്രദേശത്തിലുള്ള, സ്ഥലത്തിലുള്ള الْمُبَارَكَةِ അനുഗ്രഹീതമായ, ആശിര്‍വദിക്കപ്പെട്ട مِنَ الشَّجَرَةِ വൃക്ഷത്തില്‍ നിന്നു أَن يَا مُوسَىٰ ഹേ മൂസാ എന്ന് إِنِّي നിശ്ചയമായും ഞാന്‍ أَنَا اللَّـهُ ഞാന്‍ അല്ലാഹുവ ത്രെ رَبُّ الْعَالَمِينَ ലോകരുടെ രക്ഷിതാവായ.
അങ്ങനെ, അദ്ദേഹം അതിനടുത്ത് ചെന്നപ്പോള്‍, അനുഗ്രഹീതമായ (ആ) പ്രദേശത്തുള്ള താഴ്‌വരയുടെ വലത്തെ തീരത്തു നിന്ന് - വൃക്ഷത്തില്‍നിന്ന് - അദ്ദേഹത്തോടു വിളിച്ചുപറയ പ്പെട്ടു: "ഹേ, മൂസാ! നിശ്ചയമായും ഞാന്‍ ലോകരുടെ രക്ഷിതാവായ അല്ലാഹുവത്രെ" എന്ന്.
وَأَنْ أَلْقِ عَصَاكَ ۖ فَلَمَّا رَءَاهَا تَهْتَزُّ كَأَنَّهَا جَآنٌّۭ وَلَّىٰ مُدْبِرًۭا وَلَمْ يُعَقِّبْ ۚ يَـٰمُوسَىٰٓ أَقْبِلْ وَلَا تَخَفْ ۖ إِنَّكَ مِنَ ٱلْـَٔامِنِينَ﴿٣١﴾
share
وَأَنْ أَلْقِ നീ ഇടുക എന്നും عَصَاكَ നിന്‍റെ വടി فَلَمَّا رَآهَا എന്നിട്ടതിനെ അദ്ദേഹം കണ്ടപ്പോള്‍ تَهْتَزُّ പിടഞ്ഞു നടക്കുന്നതായി, പിടയുന്നതായി كَأَنَّهَا جَانٌّ അതൊരു ചെറുസര്‍പ്പമെന്നോണം وَلَّىٰ അദ്ദേഹം തിരിഞ്ഞു مُدْبِرًا പിന്നിട്ടുകൊണ്ട് (പിന്നോക്കം) وَلَمْ يُعَقِّبْ പിമ്പോട്ടു നോക്കിയതുമില്ല, തിരിഞ്ഞുനോക്കിയതുമില്ല يَا مُوسَىٰ ഹേ മൂസാ أَقْبِلْ മുന്നോട്ടുവരുക وَلَا تَخَفْ നീ പേടിക്കേണ്ട إِنَّكَ നിശ്ചയമായും നീ مِنَ الْآمِنِينَ നിര്‍ഭയന്‍മാരില്‍ (സുരക്ഷിതരില്‍) പെട്ടവനാണ്.
"നിന്‍റെ വടി (നിലത്ത്) ഇടുക" എന്നും (പറയപ്പെട്ടു). എന്നിട്ടത് ഒരു (ചെറു) സര്‍പ്പമെന്നോണം പിടഞ്ഞു നടക്കുന്നതായി കണ്ടപ്പോള്‍ അദ്ദേഹം പിന്നോക്കം തിരിഞ്ഞുപോന്നു; പിമ്പോട്ടു നോക്കിയതു (പോലു)മില്ല. (അല്ലാഹു പറഞ്ഞു:) "ഹേ, മൂസാ! മുന്നോട്ടു വരുക, പേടിക്കുകയും വേണ്ടാ! നിശ്ചയമായും, നീ നി൪ഭയന്‍മാരില്‍ [സുരക്ഷിതരില്‍]പെട്ടവനാകുന്നു".
തഫ്സീർ : 30-31
View   
ٱسْلُكْ يَدَكَ فِى جَيْبِكَ تَخْرُجْ بَيْضَآءَ مِنْ غَيْرِ سُوٓءٍۢ وَٱضْمُمْ إِلَيْكَ جَنَاحَكَ مِنَ ٱلرَّهْبِ ۖ فَذَٰنِكَ بُرْهَـٰنَانِ مِن رَّبِّكَ إِلَىٰ فِرْعَوْنَ وَمَلَإِي۟هِۦٓ ۚ إِنَّهُمْ كَانُوا۟ قَوْمًۭا فَـٰسِقِينَ﴿٣٢﴾
share
اسْلُكْ നീ കടത്തുക, പ്രവേശിപ്പിക്കുക يَدَكَ നിന്‍റെ കൈ فِي جَيْبِكَ നിന്‍റെ (കുപ്പായത്തിന്‍റെ, മാറില്‍ تَخْرُجْ അതു പുറത്തുവരും, പ്രത്യക്ഷപ്പെടും بَيْضَاءَ വെള്ളനിറമുള്ളതായി مِنْ غَيْرِ سُوءٍ ഒരു ദൂഷ്യവും (കെടുതലും) കൂടാതെ وَاضْمُمْ നീ ചേര്‍ക്കുകയും (കൂട്ടിപ്പിടിക്കുകയും) ചെയ്യുക إِلَيْكَ നിന്നിലേക്കു جَنَاحَكَ നിന്‍റെ പാര്‍ശ്വത്തെ, പക്ഷത്തെ مِنَ الرَّهْبِ ഭയപ്പാടിനു, ഭയപ്പാടിനാല്‍ فَذَانِكَ അങ്ങനെ അതു രണ്ടും بُرْهَانَانِ രണ്ടു തെളിവുകളാണ്, ലക്ഷ്യങ്ങളാണ് مِن رَّبِّكَ നിന്‍റെ രക്ഷിതാവിങ്കല്‍നിന്നു إِلَىٰ فِرْعَوْنَ ഫിര്‍ഔന്‍റെ അടുക്കലേക്ക് وَمَلَئِهِ അവന്‍റെ പ്രധാനികളുടെയും, സംഘക്കാരുടെയും إِنَّهُمْ നിശ്ചയമായും അവര്‍ كَانُوا ആയിരിക്കുന്നു, ആകുന്നു قَوْمًا ഒരു ജനത فَاسِقِينَ തോന്നിയവാസിക ളായ, ദുര്‍ന്നടപ്പുകാരായ.
"നിന്‍റെ കൈ നിന്‍റെ കുപ്പായാത്തിന്‍റെ മാറില്‍ കടത്തുക; യാതൊരു ദൂഷ്യവും കൂടാതെ അതു വെളുത്തതായി പുറത്തു വരുന്നതാണ്. ഭയപ്പാടിന് (പരിഹാരമായി) നീ നിന്‍റെ പാര്‍ശ്വത്തെ നിന്നി ലേക്കു കൂട്ടിപ്പിടിക്കുകയും ചെയ്തുകൊള്ളുക. അങ്ങിനെ, അതുരണ്ടും, [വടിയും, കൈയും] ഫിര്‍ഔന്‍റെയും, അവന്‍റെ പ്രധാനികളുടെയും അടുക്കലേക്ക് നിന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള രണ്ടു തെളിവുകളാകുന്നു. നിശ്ചയമായും, അവര്‍ തോന്നിയവാസികളായ ഒരു ജനതയായിരിക്കുന്നു."
തഫ്സീർ : 32-32
View   
قَالَ رَبِّ إِنِّى قَتَلْتُ مِنْهُمْ نَفْسًۭا فَأَخَافُ أَن يَقْتُلُونِ﴿٣٣﴾
share
قَالَ അദ്ദേഹം പറഞ്ഞു رَبِّ റബ്ബേ, രക്ഷിതാവേ إِنِّي قَتَلْتُ ഞാന്‍ കൊന്നിട്ടുണ്ടു مِنْهُمْ അവരില്‍നി ന്നു نَفْسًا ഒരാളെ فَأَخَافُ അതിനാല്‍ ഞാന്‍ ഭയപ്പെടുന്നു أَن يَقْتُلُونِ അവരെന്നെ കൊല്ലുമെന്നു
അദ്ദേഹം [മൂസാ] പറഞ്ഞു: "എന്‍റെ രക്ഷിതാവേ! അവരില്‍പെട്ട ഒരാളെ ഞാന്‍ കൊന്നിട്ടുണ്ട്; അതിനാല്‍ അവരെന്നെ കൊല്ലുമെന്ന് ഞാന്‍ ഭയപ്പെടുന്നു.
وَأَخِى هَـٰرُونُ هُوَ أَفْصَحُ مِنِّى لِسَانًۭا فَأَرْسِلْهُ مَعِىَ رِدْءًۭا يُصَدِّقُنِىٓ ۖ إِنِّىٓ أَخَافُ أَن يُكَذِّبُونِ﴿٣٤﴾
share
وَأَخِي هَارُونُ എന്‍റെ സഹോദരന്‍ ഹാറൂനാകട്ടെ هُوَ അവന്‍, അദ്ദേഹം أَفْصَحُ مِنِّي എന്നെക്കാള്‍ ചാതുര്യം (വടിവ്, വ്യക്തത) ഉള്ളവനാണ് لِسَانًا സംസാരം, ഭാഷ, നാവ് فَأَرْسِلْهُ അതുകൊണ്ട് അദ്ദേഹ ത്തെ അയക്കണേ, നിയോഗിക്കണേ مَعِيَ എന്നോടൊപ്പം رِدْءًا സഹായകനായിട്ട്, ഉതവിയായി يُصَدِّقُنِي അവന്‍ എന്നെ സത്യപ്പെടുത്തും (എന്‍റെ സത്യത സ്ഥാപിക്കും) إِنِّي أَخَافُ നിശ്ചയമായും ഞാന്‍ ഭയപ്പെടുന്നു أَن يُكَذِّبُونِ അവര്‍ എന്നെ വ്യാജമാക്കുമെന്നു.
"എന്‍റെ സഹോദരന്‍ ഹാറൂനാകട്ടെ, എന്നെക്കാള്‍ വ്യക്തമായി സംസാരിക്കുന്നവനാകുന്നു. അതുകൊണ്ട് അദ്ദേഹത്തെ എന്‍റെ സത്യത സ്ഥാപിക്കുന്ന ഒരു സഹായകനായി എന്നോടൊപ്പം (നിയോഗിച്ച്) അയച്ചു തരേണമേ! നിശ്ചയമായും, അവരെന്നെ വ്യാജരാക്കുമെന്ന് ഞാന്‍ ഭയപ്പെടുന്നു."
തഫ്സീർ : 33-34
View   
قَالَ سَنَشُدُّ عَضُدَكَ بِأَخِيكَ وَنَجْعَلُ لَكُمَا سُلْطَـٰنًۭا فَلَا يَصِلُونَ إِلَيْكُمَا ۚ بِـَٔايَـٰتِنَآ أَنتُمَا وَمَنِ ٱتَّبَعَكُمَا ٱلْغَـٰلِبُونَ﴿٣٥﴾
share
قَالَ അവന്‍ പറഞ്ഞു سَنَشُدُّ നാം ബലം കൂട്ടിത്തരാം, ശക്തിപ്പെടുത്താം عَضُدَكَ നിന്‍റെ തോള്‍കൈക്ക്, (കരങ്ങള്‍ക്ക്) بِأَخِيكَ നിന്‍റെ സഹോദരനെക്കൊണ്ട് وَنَجْعَلُ നാം ഉണ്ടാക്കുകയും (ഏര്‍പ്പെടുത്തുകയും) ചെയ്യാം لَكُمَا നിങ്ങള്‍ക്കു രണ്ടാള്‍ക്കും سُلْطَانًا ഒരു പ്രാബല്യം, ശക്തി, തെളിവ്, പ്രമാണം, അധികാരം, സ്വാധീനം فَلَا يَصِلُونَ അതിനാല്‍ അവര്‍ വന്നെത്തുകയില്ല, ചേരുകയില്ല, എത്തുകയില്ല إِلَيْكُمَا നിങ്ങളിലേക്കു بِآيَاتِنَا നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിമിത്തം, (കൊണ്ട്) أَنتُمَا നിങ്ങള്‍ രണ്ടാളുമാണ് وَمَنِ اتَّبَعَكُمَا നിങ്ങളെ പിന്‍തുടര്‍ന്നുവരും الْغَالِبُونَ വിജയികള്‍, പ്രബലര്‍.
അവന്‍ [അല്ലാഹു] പറഞ്ഞു: "നിന്‍റെ സഹോദരനെക്കൊണ്ട് നിന്‍റെ തോള്‍ കൈക്ക് നാം ബലം കൂട്ടിത്തരാം. നിങ്ങള്‍ക്കു രണ്ടാള്‍ക്കും നാം ഒരധികൃതശക്തി ഉണ്ടാക്കിത്തരുകയും ചെയ്യാം. അതിനാല്‍, അവര്‍ നിങ്ങളിലേക്ക് വന്നെത്തുന്നതല്ല. നമ്മുടെ ദൃഷ്ടാന്തങ്ങള്‍ മുഖേന നിങ്ങളെ പിന്‍തുടര്‍ന്നവരും ആയിരിക്കും വിജയികള്‍."
തഫ്സീർ : 35-35
View   
فَلَمَّا جَآءَهُم مُّوسَىٰ بِـَٔايَـٰتِنَا بَيِّنَـٰتٍۢ قَالُوا۟ مَا هَـٰذَآ إِلَّا سِحْرٌۭ مُّفْتَرًۭى وَمَا سَمِعْنَا بِهَـٰذَا فِىٓ ءَابَآئِنَا ٱلْأَوَّلِينَ﴿٣٦﴾
share
فَلَمَّا جَاءَهُم അങ്ങനെ അവരുടെ അടുക്കല്‍ചെന്നപ്പോള്‍ مُّوسَىٰ മൂസാ بِآيَاتِنَا നമ്മുടെ ദൃഷ്ടാന്തങ്ങ ളും കൊണ്ട് بَيِّنَاتٍ വ്യക്തങ്ങളായ നിലയില്‍ തെളിവുകളായിട്ടു قَالُوا അവര്‍ പറഞ്ഞു مَا هَـٰذَا ഇതല്ല إِلَّا سِحْرٌ ജാലവിദ്യയല്ലാതെ مُّفْتَرًى വ്യാജനിര്‍മ്മിതമായ, കെട്ടിച്ചമക്കപ്പെട്ട وَمَا سَمِعْنَا നാം (ഞങ്ങള്‍) കേട്ടി ട്ടുമില്ല بِهَـٰذَا ഇതിനെക്കുറിച്ച്‌ فِي آبَائِنَا നമ്മുടെ പിതാക്കളില്‍ الْأَوَّلِينَ പൂര്‍വ്വന്‍മാരായ, മുന്‍കഴിഞ്ഞ.
അങ്ങിനെ, മൂസാ അവരുടെ അടുക്കല്‍ വ്യക്തമായ തെളിവുകളുമായി നമ്മുടെ ദൃഷ്ടാന്തങ്ങ ളും കൊണ്ട് ചെന്നപ്പോള്‍ അവര്‍ പറഞ്ഞു: "ഇതു വ്യാജനിര്‍മ്മിതമായ ഒരു ജാലവിദ്യയല്ലാതെ (മറ്റൊന്നും തന്നെ) അല്ല; നമ്മുടെ പൂര്‍വ്വപിതാക്കളില്‍ നാം ഇതിനെപ്പറ്റി കേട്ടിട്ടുമില്ല."
وَقَالَ مُوسَىٰ رَبِّىٓ أَعْلَمُ بِمَن جَآءَ بِٱلْهُدَىٰ مِنْ عِندِهِۦ وَمَن تَكُونُ لَهُۥ عَـٰقِبَةُ ٱلدَّارِ ۖ إِنَّهُۥ لَا يُفْلِحُ ٱلظَّـٰلِمُونَ﴿٣٧﴾
share
وَقَالَ مُوسَىٰ മൂസാ പറഞ്ഞു رَبِّي എന്‍റെ റബ്ബ് أَعْلَمُ നല്ലവണ്ണം (ഏറ്റവും) അറിയുന്നവനാണു بِمَن جَاءَ വന്നവനെപ്പറ്റി, ആരാണ് വന്നതെന്നു بِالْهُدَىٰ സന്‍മാര്‍ഗ്ഗവും കൊണ്ടു مِنْ عِندِهِ അവന്‍റെ പക്കല്‍നിന്നു وَمَن ഒരുവനെപ്പറ്റിയും, ആരാണെന്നും تَكُونُ لَهُ അവന്നുണ്ടായിരിക്കും عَاقِبَةُ (ശുഭമായ) പര്യവസാനം الدَّارِ ഭവനത്തിന്‍റെ (ഈ ലോകത്തിന്‍റെ) إِنَّهُ നിശ്ചയമായും കാര്യം لَا يُفْلِحُ വിജയിക്കുകയില്ല, ഭാഗ്യം പ്രാപിക്കയില്ല الظَّالِمُونَ അക്രമികള്‍.
മൂസാ പറഞ്ഞു: "എന്‍റെ റബ്ബ് നല്ലവണ്ണം അറിയുന്നവനാണ്; അവന്‍റെ പക്കല്‍നിന്നുള്ള സന്‍മാര്‍ഗ്ഗവും കൊണ്ടുവന്നിട്ടുള്ളവ൯ ആരാണെന്നും, ഈ (ഇഹലോകമാകുന്ന) ഭവനത്തിന്‍റെ (ശുഭ) പര്യവസാനം ആര്‍ക്കാണുണ്ടായിരിക്കുകയെന്നുമുള്ളതിനെ സംബന്ധിച്ച്. കാര്യം, അക്രമി കള്‍ നിശ്ചയമായും വിജയിക്കുകയില്ല."
തഫ്സീർ : 36-37
View   
وَقَالَ فِرْعَوْنُ يَـٰٓأَيُّهَا ٱلْمَلَأُ مَا عَلِمْتُ لَكُم مِّنْ إِلَـٰهٍ غَيْرِى فَأَوْقِدْ لِى يَـٰهَـٰمَـٰنُ عَلَى ٱلطِّينِ فَٱجْعَل لِّى صَرْحًۭا لَّعَلِّىٓ أَطَّلِعُ إِلَىٰٓ إِلَـٰهِ مُوسَىٰ وَإِنِّى لَأَظُنُّهُۥ مِنَ ٱلْكَـٰذِبِينَ﴿٣٨﴾
share
وَقَالَ فِرْعَوْنُ ഫിര്‍ഔന്‍ പറഞ്ഞു يَا أَيُّهَا الْمَلَأُ ഹേ പ്രധാനികളേ مَا عَلِمْتُ ഞാനറിഞ്ഞിട്ടില്ല, എനിക്കറിവില്ല لَكُم നിങ്ങള്‍ക്കു مِّنْ إِلَـٰهٍ ഒരു ഇലാഹിനെയും غَيْرِي ഞാനല്ലാതെ, ഞാനൊഴികെ فَأَوْقِدْ അതു കൊണ്ടു നീ കത്തിക്കുക, നെരിപ്പൂട്ടുക لِي എനിക്കുവേണ്ടി يَا هَامَانُ ഓ ഹാമാനേ عَلَى الطِّينِ കളിമണ്ണില്‍, മണ്ണിന്‍മേല്‍ فَاجْعَل لِّي എന്നിട്ടു എനിക്കുണ്ടാക്കുക صَرْحًا ഒരു ഉന്നതസൗധം, കൊത്തളം, സ്തംഭം لَّعَلِّي أَطَّلِعُ ഞാന്‍ എത്തിനോക്കാം, എന്നിക്ക് ചെന്നുനോക്കുവാന്‍ إِلَىٰ إِلَـٰهِ مُوسَىٰ മൂസായുടെ ഇലാഹിങ്കലേക്കു وَإِنِّي നിശ്ചയമായും ഞാന്‍ لَأَظُنُّهُ അവനെ ഞാന്‍ ധരിക്കുന്നു, വിചാരി ക്കുന്നു مِنَ الْكَاذِبِينَ വ്യാജം (കളവു) പറയുന്നവരില്‍ പെട്ടവനാണെന്നു.
ഫിര്‍ഔന്‍ പറഞ്ഞു: "പ്രാധാനികളേ, ഞാനല്ലാതെ യാതൊരു ഇലാഹും [ആരാധ്യനും] നിങ്ങള്‍ ക്കുള്ളതായി ഞാന്‍ അറിയുന്നില്ല. അതുകൊണ്ട് ഓ ഹാമാന്‍! എനിക്കുവേണ്ടി നീ കളിമണ്ണില്‍ നെരിപ്പൂട്ടുക. [ഇഷ്ടികയുണ്ടാക്കി ചൂള വെക്കുക] എന്നിട്ട് എനിക്കൊരു ഉന്നത സൗധമുണ്ടാക്കിത്തരുക. മൂസായുടെ ഇലാഹിങ്കലേക്ക് എനിക്ക് ചെന്ന് നോക്കാമല്ലോ! നിശ്ചയമായും, അവനെ വ്യാജം പറയുന്നവരില്‍ പെട്ടവനെന്നത്രെ ഞാന്‍ ധരിക്കുന്നത്."
തഫ്സീർ : 38-38
View   
وَٱسْتَكْبَرَ هُوَ وَجُنُودُهُۥ فِى ٱلْأَرْضِ بِغَيْرِ ٱلْحَقِّ وَظَنُّوٓا۟ أَنَّهُمْ إِلَيْنَا لَا يُرْجَعُونَ﴿٣٩﴾
share
وَاسْتَكْبَرَ അവന്‍ അഹങ്കാരം (ഗര്‍വ്വു) നടിച്ചു هُوَ അവന്‍ وَجُنُودُهُ അവന്‍റെ സൈന്യങ്ങളും فِي الْأَرْضِ ഭൂമിയില്‍ (നാട്ടില്‍) بِغَيْرِ الْحَقِّ ന്യായം കൂടാതെ, ന്യായരഹിതമായി وَظَنُّوا അവര്‍ ധരിക്കുക യും ചെയ്തു أَنَّهُمْ നിശ്ചയമായും അവര്‍ إِلَيْنَا നമ്മുടെ അടുക്കലേക്കു لَا يُرْجَعُونَ മടക്കപ്പെടുകയില്ല (എന്ന്).
അവനും അവന്‍റെ സൈന്യങ്ങളും നാട്ടില്‍ ന്യായരഹിതമായി അഹങ്കാരം നടിച്ചു; നമ്മുടെ അടുക്കലേക്ക് അവര്‍ മടക്കപ്പെടുകയില്ലെന്ന് അവര്‍ ധരിക്കുകയും ചെയ്തു.
فَأَخَذْنَـٰهُ وَجُنُودَهُۥ فَنَبَذْنَـٰهُمْ فِى ٱلْيَمِّ ۖ فَٱنظُرْ كَيْفَ كَانَ عَـٰقِبَةُ ٱلظَّـٰلِمِينَ﴿٤٠﴾
share
فَأَخَذْنَاهُ അതിനാല്‍ നാം അവനെ പിടിച്ചു وَجُنُودَهُ തന്‍റെ സൈന്യങ്ങളെയും فَنَبَذْنَاهُمْ എന്നിട്ടു അവരെ നാം എറിഞ്ഞു فِي الْيَمِّ സമുദ്രത്തില്‍ فَانظُرْ അപ്പോള്‍ നോക്കുക كَيْفَ كَانَ എങ്ങനെ ഉണ്ടായെ ന്നു, ആയെന്നു عَاقِبَةُ الظَّالِمِينَ അക്രമികളുടെ പര്യവസാനം, അന്ത്യഫലം.
അതിനാല്‍, അവനെയും അവന്‍റെ സൈന്യങ്ങളെയും നാം പിടിച്ചു; എന്നിട്ട് സമുദ്രത്തില്‍ എറിഞ്ഞു കളഞ്ഞു. അപ്പോള്‍, (ആ) അക്രമികളുടെ പര്യവസാനം എങ്ങിനെയാണുണ്ടായതെന്നു നോക്കുക!
وَجَعَلْنَـٰهُمْ أَئِمَّةًۭ يَدْعُونَ إِلَى ٱلنَّارِ ۖ وَيَوْمَ ٱلْقِيَـٰمَةِ لَا يُنصَرُونَ﴿٤١﴾
share
وَجَعَلْنَاهُمْ അവരെ നാം ആക്കി أَئِمَّةً നേതാക്കന്‍മാര്‍, മുമ്പന്മാര്‍ يَدْعُونَ ക്ഷണിക്കുന്ന, വിളിക്കുന്ന إِلَى النَّارِ നരകത്തിലേക്കു وَيَوْمَ الْقِيَامَةِ ഖിയാമത്തുനാളില്‍ لَا يُنصَرُونَ അവര്‍ സഹായിക്കപ്പെടുന്നതുമല്ല.
നാം അവരെ നരകത്തിലേക്കു ക്ഷണിക്കുന്ന നേതാക്കളാക്കി; ഖിയാമത്തുനാളില്‍ അവര്‍ക്കു സഹായം നല്‍കപ്പെടുന്നതുമല്ല.
وَأَتْبَعْنَـٰهُمْ فِى هَـٰذِهِ ٱلدُّنْيَا لَعْنَةًۭ ۖ وَيَوْمَ ٱلْقِيَـٰمَةِ هُم مِّنَ ٱلْمَقْبُوحِينَ﴿٤٢﴾
share
وَأَتْبَعْنَاهُمْ നാം അവരെ അനുഗമിച്ചു, പിന്‍തുടര്‍ത്തുകയും ചെയ്തു فِي هَـٰذِهِ الدُّنْيَا ഈ ഐഹിക ലോകത്തു لَعْنَةً ശാപം وَيَوْمَ الْقِيَامَةِ ഖിയാമത്തുനാളിലാകട്ടെ هُم അവര്‍ مِّنَ الْمَقْبُوحِينَ വഷളാക്കപ്പെട്ട (ചീത്തപ്പെടുത്തപ്പെട്ട)വരിലായിരിക്കും.
ഈ ഐഹികലോകത്ത് നാം അവര്‍ക്കു (പിന്നാലെ) ശാപം തുടര്‍ത്തുകയും ചെയ്തു. ഖിയാമത്തു നാളിലാകട്ടെ, അവര്‍ വഷളാക്കപ്പെട്ട [ശപിക്കപ്പെട്ട]വരുടെ കൂട്ടത്തിലുമായിരിക്കും.
തഫ്സീർ : 39-42
View   
وَلَقَدْ ءَاتَيْنَا مُوسَى ٱلْكِتَـٰبَ مِنۢ بَعْدِ مَآ أَهْلَكْنَا ٱلْقُرُونَ ٱلْأُولَىٰ بَصَآئِرَ لِلنَّاسِ وَهُدًۭى وَرَحْمَةًۭ لَّعَلَّهُمْ يَتَذَكَّرُونَ﴿٤٣﴾
share
وَلَقَدْ آتَيْنَا നാം കൊടുക്കുകയുണ്ടായി, നല്‍കിയിട്ടുണ്ട് مُوسَى മൂസാക്ക് الْكِتَابَ വേദഗ്രന്ഥം مِن بَعْدِ ശേഷമായി مَا أَهْلَكْنَا നാം നശിപ്പിച്ചതിന്‍റെ الْقُرُونَ തലമുറകളെ, കാലക്കാരെ الْأُولَىٰ പൂര്‍വ്വ, ആദ്യത്തെ, മുന്‍കഴിഞ്ഞ بَصَائِرَ ഉള്‍ക്കാഴ്ചകളായി, അന്തര്‍ബോധങ്ങളായിട്ടു لِلنَّاسِ മനുഷ്യര്‍ക്കു وَهُدًى മാര്‍ഗ്ഗദര്‍ശ നമായും وَرَحْمَةً കാരുണ്യമായും لَّعَلَّهُمْ അവരായേക്കാം يَتَذَكَّرُونَ ചിന്തിക്കുന്ന, ഉറ്റാലോചിക്കുന്ന.
പൂര്‍വ്വ തലമുറകളെ നശിപ്പിച്ചതിനുശേഷം, ജനങ്ങള്‍ക്ക് ഉള്‍ക്കാഴ്ചകളായും, മാര്‍ഗ്ഗദര്‍ശമായും, കാരുണ്യമായുംകൊണ്ട് നാം മൂസാക്ക് വേദഗ്രന്ഥം നല്‍കുകയുണ്ടായി; അവര്‍ ഉറ്റാലോചിക്കുവാന്‍ വേണ്ടി.
തഫ്സീർ : 43-43
View   
وَمَا كُنتَ بِجَانِبِ ٱلْغَرْبِىِّ إِذْ قَضَيْنَآ إِلَىٰ مُوسَى ٱلْأَمْرَ وَمَا كُنتَ مِنَ ٱلشَّـٰهِدِينَ﴿٤٤﴾
share
وَمَا كُنتَ നീ ഉണ്ടായിരുന്നില്ല, നീ ആയിരുന്നില്ല بِجَانِبِ الْغَرْبِيِّ പടിഞ്ഞാറുവശത്തിന്‍റെ പാര്‍ശ്വത്തില്‍, ഓരത്തില്‍ إِذْ قَضَيْنَا നാം നിര്‍വ്വഹിച്ചപ്പോള്‍, നിറവേറ്റിയപ്പോള്‍ إِلَىٰ مُوسَى മൂസാക്ക് الْأَمْرَ (ആ) കാര്യം, കല്‍പന وَمَا كُنتَ നീ ആയിരുന്നതുമില്ല مِنَ الشَّاهِدِينَ സാക്ഷികളില്‍, ഹാജരുള്ളവ രില്‍ (പെട്ടവന്‍).
(നബിയേ) മൂസാക്ക് നാം (ആ) കാര്യം നിര്‍വ്വഹിച്ചുകൊടുത്തപ്പോള്‍ (ത്വൂര്‍ പര്‍വ്വതത്തിന്‍റെ) പടിഞ്ഞാറുവശത്തെ പാര്‍ശ്വത്തില്‍ നീയുണ്ടായിരുന്നില്ല; നീ (അതിന്) സാക്ഷികളില്‍പ്പെട്ടവനു മായിരുന്നില്ല.
وَلَـٰكِنَّآ أَنشَأْنَا قُرُونًۭا فَتَطَاوَلَ عَلَيْهِمُ ٱلْعُمُرُ ۚ وَمَا كُنتَ ثَاوِيًۭا فِىٓ أَهْلِ مَدْيَنَ تَتْلُوا۟ عَلَيْهِمْ ءَايَـٰتِنَا وَلَـٰكِنَّا كُنَّا مُرْسِلِينَ﴿٤٥﴾
share
وَلَـٰكِنَّا എങ്കിലും നാം أَنشَأْنَا നാം ഉണ്ടാക്കി, ഉത്ഭവിപ്പിച്ചു قُرُونًا പല തലമുറകളെ, കാലക്കാരെ فَتَطَاوَلَ എന്നിട്ടു ദീര്‍ഘമായി, നീണ്ടുനിന്നു عَلَيْهِمُ അവരില്‍, അവര്‍ക്കു الْعُمُرُ ആയുഷ്കാലം, ആയുസ്സ് وَمَا كُنتَ നീ ആയിരുന്നതുമില്ല ثَاوِيًا നിവസിക്കുന്നവന്‍, പാര്‍ക്കുന്നവന്‍ فِي أَهْلِ مَدْيَنَ മദ്-യന്‍കാരില്‍ تَتْلُو നീ ഓതിക്കൊടുത്തുകൊണ്ട് عَلَيْهِمْ അവര്‍ക്ക്, അവരില്‍ آيَاتِنَا നമ്മുടെ ലക്ഷ്യങ്ങള്‍, ദൃഷ്ടാന്ത ങ്ങള്‍ وَلَـٰكِنَّا എങ്കിലും നാം كُنَّا നാം ആകുന്നു مُرْسِلِينَ ദൗത്യം നല്‍കുന്നവര്‍, അയക്കുന്നവര്‍.
എങ്കിലും നാം (പിന്നീട്) പല തലമുറകളെയും ഉണ്ടാക്കി; എന്നിട്ട് അവരില്‍ ആയുഷ്കാലം ദീര്‍ഘമായിക്കഴിഞ്ഞു. മദ്-യന്‍കാര്‍ക്ക് നമ്മുടെ ലക്ഷ്യങ്ങള്‍ ഓതിക്കേള്‍പ്പിച്ചു കൊണ്ട് നീ അവരില്‍ നിവസിക്കുന്ന ആളുമായിരുന്നില്ല. എങ്കിലും, നാം ദൗത്യം നല്‍കുന്ന [റസൂലുകളെ നിയോഗിക്കുന്ന]വരാകുന്നു.
وَمَا كُنتَ بِجَانِبِ ٱلطُّورِ إِذْ نَادَيْنَا وَلَـٰكِن رَّحْمَةًۭ مِّن رَّبِّكَ لِتُنذِرَ قَوْمًۭا مَّآ أَتَىٰهُم مِّن نَّذِيرٍۢ مِّن قَبْلِكَ لَعَلَّهُمْ يَتَذَكَّرُونَ﴿٤٦﴾
share
وَمَا كُنتَ നീ ഉണ്ടായിരുന്നില്ല, ആയിരുന്നില്ല بِجَانِبِ الطُّورِ ത്വൂറിന്‍റെ പാര്‍ശ്വത്തില്‍, അരികില്‍ إِذْ نَادَيْنَا നാം വിളിച്ചപ്പോള്‍ وَلَـٰكِن എങ്കിലും, പക്ഷേ رَّحْمَةً കാരുണ്യമായിട്ട്, അനുഗ്രഹമായിട്ട് مِّن رَّبِّكَ നിന്‍റെ റബ്ബിന്‍റെ പക്കല്‍നിന്നുള്ള لِتُنذِرَ നീ താക്കീതു (മുന്നറിയിപ്പ് നല്‍കുവാന്‍) قَوْمًا ഒരു ജനതക്ക് مَّا أَتَاهُم അവര്‍ക്ക് വന്നിട്ടില്ല مِّن نَّذِيرٍ ഒരു താക്കീതുകാരനും, മുന്നറിയിപ്പുകാരനും مِّن قَبْلِكَ നിനക്കുമുമ്പ് لَعَلَّهُمْ അവര്‍ ആയേക്കാം, ആകുവാന്‍വേണ്ടി يَتَذَكَّرُونَ ഉറ്റാലോചിക്കും.
ത്വൂര്‍ (പര്‍വതത്തി)ന്‍റെ പാര്‍ശ്വത്തില്‍, നാം (മൂസായെ) വിളിച്ചപ്പോഴും നീ ഉണ്ടായിരുന്നില്ല; എങ്കിലും, നിന്‍റെ രക്ഷിതാവിങ്കല്‍നിന്നുള്ള ഒരു (വമ്പിച്ച) അനുഗ്രഹമായിട്ടത്രെ (ഇതൊക്കെ നിനക്ക് അറിയിച്ചുതന്നത്). നിനക്കുമുമ്പ് ഒരു താക്കീതുകാരനും ചെന്നിട്ടില്ലാത്ത ഒരു ജനതക്ക് നീ താക്കീതു നല്‍കുവാനായിട്ടാകുന്നു (അത്); അവര്‍ ഉറ്റാലോചിച്ചേക്കാമല്ലോ.
തഫ്സീർ : 44-46
View   
وَلَوْلَآ أَن تُصِيبَهُم مُّصِيبَةٌۢ بِمَا قَدَّمَتْ أَيْدِيهِمْ فَيَقُولُوا۟ رَبَّنَا لَوْلَآ أَرْسَلْتَ إِلَيْنَا رَسُولًۭا فَنَتَّبِعَ ءَايَـٰتِكَ وَنَكُونَ مِنَ ٱلْمُؤْمِنِينَ﴿٤٧﴾
share
وَلَوْلَا ഇല്ലായിരുന്നുവെങ്കില്‍ أَن تُصِيبَهُم അവര്‍ക്കു ബാധിക്കുക مُّصِيبَةٌ വല്ല വിപത്തും, ബാധയും بِمَا قَدَّمَتْ മുന്‍ചെയ്തതു (മുമ്പു പ്രവര്‍ത്തിച്ചതു) നിമിത്തം أَيْدِيهِمْ അവരുടെ കരങ്ങള്‍, കൈകള്‍ فَيَقُولُوا അപ്പോള്‍ അവര്‍ പറയുകയും رَبَّنَا ഞങ്ങളുടെ രക്ഷിതാവേ لَوْلَا أَرْسَلْتَ നീ അയച്ചു കൂടായിരുന്നോ, എന്തുകൊണ്ട് അയച്ചുതന്നില്ല إِلَيْنَا ഞങ്ങളിലേക്ക് رَسُولًا ഒരു റസൂലിനെ, ദൈവദൂതനെ فَنَتَّبِعَ എന്നാല്‍ ഞങ്ങള്‍ പിന്‍പറ്റുമായിരുന്നു, തുടരുമായിരുന്നു آيَاتِكَ നിന്‍റെ ലക്ഷ്യങ്ങളെ, ദൃഷ്ടാന്തങ്ങളെ وَنَكُونَ ഞങ്ങളാകുകയും ചെയ്യുമായിരുന്നു مِنَ الْمُؤْمِنِينَ സത്യവിശ്വാസികളില്‍പെട്ട (വര്‍).
അവരുടെ കരങ്ങള്‍ മുന്‍ ചെയ്തിട്ടുള്ളതിന്‍റെ ഫലമായി അവര്‍ക്ക് വല്ല വിപത്തും ബാധിക്കുക യും, അപ്പോള്‍ അവര്‍ (ഇങ്ങിനെ) പറഞ്ഞേക്കുകയും ചെയ്യുകയില്ലായിരുന്നുവെങ്കില്‍ (നിന്നെ നാം അവരിലേക്ക് അയക്കുമായിരുന്നില്ല); "ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ക്കു നീ ഒരു റസൂലിനെ അയച്ചു തന്നുകൂടായിരുന്നോ, എന്നാല്‍ ഞങ്ങള്‍ നിന്‍റെ ലക്ഷ്യങ്ങളെ പിന്‍പറ്റുകയും, ഞങ്ങള്‍ സത്യവിശ്വാസികളില്‍പെട്ടവരാകുകയും ചെയ്യുമായിരുന്നുവല്ലോ."
തഫ്സീർ : 47-47
View   
فَلَمَّا جَآءَهُمُ ٱلْحَقُّ مِنْ عِندِنَا قَالُوا۟ لَوْلَآ أُوتِىَ مِثْلَ مَآ أُوتِىَ مُوسَىٰٓ ۚ أَوَلَمْ يَكْفُرُوا۟ بِمَآ أُوتِىَ مُوسَىٰ مِن قَبْلُ ۖ قَالُوا۟ سِحْرَانِ تَظَـٰهَرَا وَقَالُوٓا۟ إِنَّا بِكُلٍّۢ كَـٰفِرُونَ﴿٤٨﴾
share
فَلَمَّا جَاءَهُمُ അങ്ങനെ അവര്‍ക്കു വന്നപ്പോള്‍ الْحَقُّ യഥാര്‍ത്ഥം, സത്യം مِنْ عِندِنَا നമ്മുടെ പക്കല്‍ നിന്നു قَالُوا അവ൪ പറഞ്ഞു لَوْلَا أُوتِيَ അവനു നല്‍കപ്പെടാത്തതെന്തു, കൊടുക്കപ്പെടരുതോ مِثْلَ مَا أُوتِيَ നല്‍കപ്പെട്ടതുപോലെ مُوسَىٰ മൂസാക്കു أَوَلَمْ يَكْفُرُوا അവര്‍ അവിശ്വസിക്കയും ചെയ്തില്ലേ بِمَا أُوتِيَ നല്‍കപ്പെട്ടതില്‍ مُوسَىٰ മൂസാക്കു مِن قَبْلُ മുമ്പു قَالُوا അവര്‍ പറഞ്ഞു سِحْرَانِ രണ്ടു ജാലവിദ്യകള്‍ تَظَاهَرَا രണ്ടും പരസ്പരം പിന്തുണ നല്‍കുന്നു وَقَالُوا അവര്‍ പറയുകയും ചെയ്തു إِنَّا നിശ്ചയമായും ഞങ്ങള്‍ بِكُلٍّ എല്ലാറ്റിലും كَافِرُونَ അവിശ്വസിക്കുന്നവരാണ്.
എന്നാല്‍, നമ്മുടെ പക്കല്‍നിന്ന് യഥാര്‍ത്ഥം അവര്‍ക്ക് വന്നപ്പോഴോ, അവര്‍ പറയുകയാണ്‌: "മൂസാക്കു നല്‍കപ്പെട്ടതുപോലെയുള്ളതു [ദൃഷ്ടാന്തങ്ങള്‍] ഇവനു നല്‍കപ്പെടാത്തതെന്താണ്?!" എന്ന്. മുമ്പ് മൂസാക്കു നല്‍കപ്പെട്ടതിലും അവര്‍ അവിശ്വസിക്കുകയുണ്ടായില്ലേ?! അവര്‍ പറഞ്ഞു: "പരസ്പം പിന്തുണ നല്‍കുന്ന രണ്ടു ജാലവിദ്യകളാണ് എന്ന്. "നിശ്ചയമായും, ഞങ്ങള്‍ എല്ലാറ്റിലും അവിശ്വസിക്കുന്നവരാണ്" എന്നും അവര്‍ പറയുന്നു!
തഫ്സീർ : 48-48
View   
قُلْ فَأْتُوا۟ بِكِتَـٰبٍۢ مِّنْ عِندِ ٱللَّهِ هُوَ أَهْدَىٰ مِنْهُمَآ أَتَّبِعْهُ إِن كُنتُمْ صَـٰدِقِينَ﴿٤٩﴾
share
قُلْ പറയുക فَأْتُوا എന്നാല്‍ വരുവിന്‍ بِكِتَابٍ ഒരു വേദഗ്രന്ഥംകൊണ്ട് مِّنْ عِندِ اللَّـهِ അല്ലാഹുവിന്‍റെ പക്കല്‍നിന്ന് هُوَ അതു أَهْدَىٰ കൂടുതല്‍ മാര്‍ഗ്ഗദര്‍ശകമാണ് مِنْهُمَا അതു രണ്ടിനെക്കാള്‍ أَتَّبِعْهُ (എന്നാല്‍) ഞാനതിനെ പിന്‍പറ്റാം إِن كُنتُمْ നിങ്ങളാണെങ്കില്‍ صَادِقِينَ സത്യവാന്‍മാര്‍, സത്യവാദികള്‍.
(നബിയേ) പറയുക: "എന്നാല്‍, അല്ലാഹുവിങ്കല്‍ നിന്നുമുള്ള ഒരു വേദഗ്രന്ഥം - അത് അവ രണ്ടിനെക്കാളും കൂടുതല്‍ മാര്‍ഗ്ഗദര്‍ശകമായിക്കൊണ്ട് - നിങ്ങള്‍ കൊണ്ടുവരുക, ഞാന്‍ അതു പിന്‍പറ്റിക്കൊള്ളാം; നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ (കാണട്ടെ)!".
തഫ്സീർ : 49-49
View   
فَإِن لَّمْ يَسْتَجِيبُوا۟ لَكَ فَٱعْلَمْ أَنَّمَا يَتَّبِعُونَ أَهْوَآءَهُمْ ۚ وَمَنْ أَضَلُّ مِمَّنِ ٱتَّبَعَ هَوَىٰهُ بِغَيْرِ هُدًۭى مِّنَ ٱللَّهِ ۚ إِنَّ ٱللَّهَ لَا يَهْدِى ٱلْقَوْمَ ٱلظَّـٰلِمِينَ﴿٥٠﴾
share
فَإِن لَّمْ يَسْتَجِيبُوا എന്നിട്ടവര്‍ മറുപടി (ഉത്തരം) തന്നില്ലെങ്കില്‍ لَكَ നിനക്ക് فَاعْلَمْ എന്നാല്‍ അറിയുക أَنَّمَا يَتَّبِعُونَ നിശ്ചയമായും അവര്‍ പിന്‍പറ്റുന്നു എന്ന് أَهْوَاءَهُمْ അവരുടെ ഇച്ഛകളെ (മാത്രം) وَمَنْ أَضَلُّ ആരാണ് അധികം വഴി തെറ്റിയവന്‍ مِمَّنِ اتَّبَعَ പിന്‍പറ്റിയവനെക്കാള്‍, തുടര്‍ന്നവനെക്കാള്‍ هَوَاهُ തന്‍റെ ഇച്ഛയെ بِغَيْرِ هُدًى ഒരു മാര്‍ഗ്ഗദര്‍ശനവും കൂടാതെ مِّنَ اللَّـهِ അല്ലാഹുവിങ്കല്‍നിന്ന് إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു لَا يَهْدِي അവന്‍ മാര്‍ഗ്ഗദര്‍ശനം നല്‍കുകയില്ല, വഴി കാട്ടുകയില്ല الْقَوْمَ الظَّالِمِينَ അക്രമികളായ ജനതക്ക്.
എന്നിട്ട് അവര്‍ നിനക്ക് (അതിന്) ഉത്തരം തന്നില്ലെങ്കില്‍, അവര്‍ തങ്ങളുടെ ഇച്ഛകളെമാത്രം പിന്‍പറ്റിക്കൊണ്ടിരിക്കുകയാണെന്ന് നീ അറിഞ്ഞുകൊള്ളുക. അല്ലാഹുവിങ്കല്‍ നിന്നുള്ള യാതൊരു മാര്‍ഗ്ഗദര്‍ശനവും കൂടാതെ, തന്‍റെ ഇച്ഛയെ പിന്‍പറ്റുന്നവനെക്കാള്‍ വഴിപിഴച്ചവന്‍ ആരാണുള്ളത്?! നിശ്ചയമായും, അല്ലാഹു അക്രമികളായ ജനതയെ നേര്‍മ്മാര്‍ഗ്ഗത്തിലാക്കുകയില്ല.
തഫ്സീർ : 50-50
View   
وَلَقَدْ وَصَّلْنَا لَهُمُ ٱلْقَوْلَ لَعَلَّهُمْ يَتَذَكَّرُونَ﴿٥١﴾
share
وَلَقَدْ وَصَّلْنَا (ഒന്നിനുശേഷം ഒന്നായി) നാം ചേര്‍ത്തിട്ടുണ്ട്, വിവരിച്ചുകൊടുത്തിട്ടുണ്ട് لَهُمُ അവര്‍ക്ക് الْقَوْلَ വചനം, വാക്ക് لَعَلَّهُمْ അവരായേക്കാം, ആകുവാന്‍വേണ്ടി يَتَذَكَّرُونَ ഉറ്റാലോചിക്കുന്ന(വര്‍).
തീര്‍ച്ചയായും, (ഈ) വചനം നാം അവര്‍ക്ക് (ഒന്നിനുശേഷം മറ്റൊന്നായി) ചേര്‍ത്തു വിവരിച്ചിട്ടു ണ്ട് - അവര്‍ ഉറ്റാലോചിക്കുവാന്‍വേണ്ടി.
തഫ്സീർ : 51-51
View   
ٱلَّذِينَ ءَاتَيْنَـٰهُمُ ٱلْكِتَـٰبَ مِن قَبْلِهِۦ هُم بِهِۦ يُؤْمِنُونَ﴿٥٢﴾
share
الَّذِينَ യാതൊരു കൂട്ടര്‍ آتَيْنَاهُمُ നാം അവര്‍ക്ക് നല്‍കിയിരിക്കുന്നു الْكِتَابَ വേദഗ്രന്ഥം مِن قَبْلِهِ ഇതിനുമുമ്പ് هُم അവരകാട്ടെ (അവര്‍തന്നെ) بِهِ അതില്‍ يُؤْمِنُونَ വിശ്വസിക്കുന്നു,വിശ്വസിച്ചുവരുന്നു.
ഇതിനുമുമ്പ് നാം വേദഗ്രന്ഥം നല്‍കിയിട്ടുള്ളവര്‍തന്നെയും ഇതില്‍ [ഖുര്‍ആനില്‍] വിശ്വസിക്കുന്നു.
وَإِذَا يُتْلَىٰ عَلَيْهِمْ قَالُوٓا۟ ءَامَنَّا بِهِۦٓ إِنَّهُ ٱلْحَقُّ مِن رَّبِّنَآ إِنَّا كُنَّا مِن قَبْلِهِۦ مُسْلِمِينَ﴿٥٣﴾
share
وَإِذَا يُتْلَىٰ ഇത് ഓതിക്കൊടുക്കപ്പെടുന്നതായാല്‍ عَلَيْهِمْ അവര്‍ക്കു قَالُوا അവര്‍ പറയും آمَنَّا بِهِ ഞങ്ങള്‍ ഇതില്‍ വിശ്വസിച്ചിരിക്കുന്നു إِنَّهُ നിശ്ചയമായും ഇതു الْحَقُّ യഥാര്‍ത്ഥമാണ് مِن رَّبِّنَا നമ്മുടെ റബ്ബിങ്കല്‍ നിന്നുള്ള إِنَّا كُنَّا നിശ്ചയമായും ഞങ്ങളായിരിക്കുന്നു مِن قَبْلِهِ ഇതിനുമുമ്പായി مُسْلِمِينَ മുസ്ലിംകള്‍.
ഇതവര്‍ക്ക് ഓതിക്കേള്‍പ്പിക്കപ്പെടുന്നതായാല്‍ അവര്‍ പറയും: "ഞങ്ങള്‍ ഇതില്‍ വിശ്വസിച്ചിരി ക്കുന്നു; നിശ്ചയമായും, ഇതു നമ്മുടെ രക്ഷിതാവിങ്കല്‍നിന്നുള്ള യഥാര്‍ത്ഥമാകുന്നു; ഞങ്ങള്‍ ഇതിനുമുമ്പേ "മുസ്‌ലിം"കളായി [അനുസരണമുള്ളവരായി]രിക്കുന്നു."
أُو۟لَـٰٓئِكَ يُؤْتَوْنَ أَجْرَهُم مَّرَّتَيْنِ بِمَا صَبَرُوا۟ وَيَدْرَءُونَ بِٱلْحَسَنَةِ ٱلسَّيِّئَةَ وَمِمَّا رَزَقْنَـٰهُمْ يُنفِقُونَ﴿٥٤﴾
share
أُولَـٰئِكَ അക്കൂട്ടര്‍ يُؤْتَوْنَ അവര്‍ക്കു കൊടുക്കപ്പെടും أَجْرَهُم അവരുടെ പ്രതിഫലം مَّرَّتَيْنِ രണ്ടു പ്രാവശ്യം بِمَا صَبَرُوا അവര്‍ സഹിച്ചതുകൊണ്ട്, ക്ഷമിച്ചതുനിമിത്തം وَيَدْرَءُونَ അവര്‍ തടുക്കുന്നു بِالْحَسَنَةِ നന്‍മകൊണ്ട് السَّيِّئَةَ തിന്‍മയെ وَمِمَّا رَزَقْنَاهُمْ നാമവര്‍ക്കു നല്‍കിയതില്‍നിന്നു يُنفِقُونَ അവര്‍ ചിലവഴിക്കയും ചെയ്യും.
അക്കൂട്ടര്‍ക്ക് - അവര്‍ ക്ഷമിച്ചതു നിമിത്തം - അവരുടെ പ്രതിഫലം രണ്ടു പ്രാവശ്യം [ഇരട്ടിയാ യി] നല്‍കപ്പെടുന്നതാകുന്നു. അവര്‍, നന്‍മകൊണ്ട് തിന്‍മയെ തടുക്കുന്നു. നാം അവര്‍ക്ക് നല്‍കി യിട്ടുള്ളതില്‍നിന്ന് അവര്‍ ചിലവഴിക്കുകയും ചെയ്യുന്നു.
وَإِذَا سَمِعُوا۟ ٱللَّغْوَ أَعْرَضُوا۟ عَنْهُ وَقَالُوا۟ لَنَآ أَعْمَـٰلُنَا وَلَكُمْ أَعْمَـٰلُكُمْ سَلَـٰمٌ عَلَيْكُمْ لَا نَبْتَغِى ٱلْجَـٰهِلِينَ﴿٥٥﴾
share
وَإِذَا سَمِعُوا അവര്‍ കേട്ടാല്‍ اللَّغْوَ വ്യര്‍ത്ഥമായത്, അനാവശ്യം أَعْرَضُوا അവര്‍ തിരിഞ്ഞു കളയും, അശ്രദ്ധ കാണിക്കും عَنْهُ അതില്‍നിന്ന് وَقَالُوا അവര്‍ പറയുകയും ചെയ്യും لَنَا ഞങ്ങള്‍ക്കു أَعْمَالُنَا ഞങ്ങളുടെ കര്‍മ്മങ്ങള്‍ وَلَكُمْ നിങ്ങള്‍ക്കു أَعْمَالُكُمْ നിങ്ങളുടെ കര്‍മ്മങ്ങളും سَلَامٌ സലാം, ശാന്തി, സമാധാനം عَلَيْكُمْ നിങ്ങള്‍ക്ക്, നിങ്ങള്‍ക്കുണ്ടാവട്ടെ لَا نَبْتَغِي ഞങ്ങള്‍ ആവശ്യപ്പെടുന്നില്ല, (വേണ്ടതില്ല) الْجَاهِلِينَ അജ്ഞന്‍മാരെ, മൂഢന്‍മാരെ.
വ്യര്‍ത്ഥമായുള്ളതു കേട്ടാല്‍, അവര്‍ അതില്‍നിന്നും തിരിഞ്ഞുകളയുകയും (ഇങ്ങിനെ) പറയു കയും ചെയ്യുന്നതാണ്: "ഞങ്ങള്‍ക്കു ഞങ്ങളുടെ കര്‍മ്മങ്ങള്‍; നിങ്ങള്‍ക്കു നിങ്ങളുടെ കര്‍മ്മങ്ങളും. നിങ്ങള്‍ക്കു "സലാം!" ഞങ്ങള്‍ മൂഢന്‍മാരെ ആവശ്യപ്പെടുന്നില്ല."
തഫ്സീർ : 52-55
View   
إِنَّكَ لَا تَهْدِى مَنْ أَحْبَبْتَ وَلَـٰكِنَّ ٱللَّهَ يَهْدِى مَن يَشَآءُ ۚ وَهُوَ أَعْلَمُ بِٱلْمُهْتَدِينَ﴿٥٦﴾
share
إِنَّكَ നിശ്ചയമായും നീ لَا تَهْدِي നീ നേര്‍മാര്‍ഗ്ഗത്തിലാക്കുകയില്ല مَنْ أَحْبَبْتَ നീ ഇഷ്ടപ്പെട്ടവരെ وَلَـٰكِنَّ اللَّـهَ എങ്കിലും, അല്ലാഹു يَهْدِي അവന്‍ നേര്‍മ്മാര്‍ഗ്ഗത്തിലാക്കുന്നു مَن يَشَاءُ അവന്‍ ഉദ്ദേശിക്കുന്നവരെ وَهُوَ അവന്‍, അവനാകട്ടെ أَعْلَمُ നല്ലവണ്ണം (ഏറ്റവും) അറിയുന്നവനാണ് بِالْمُهْتَدِينَ സന്‍മാര്‍ഗ്ഗം പ്രാപിക്കുന്നവരെപ്പറ്റി.
(നബിയേ) നിശ്ചയമായും, നീ ഇഷ്ടപ്പെട്ടവരെ നീ നേര്‍മാര്‍ഗ്ഗത്തിലാക്കുകയില്ല; എങ്കിലും, അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നവരെ നേര്‍മ്മാര്‍ഗ്ഗത്തിലാക്കുന്നു. സന്‍മാര്‍ഗ്ഗം പ്രാപിക്കുന്നവരെ ക്കുറിച്ച് അവന്‍ നല്ലവണ്ണം അറിയുന്നവനുമത്രെ.
തഫ്സീർ : 56-56
View   
وَقَالُوٓا۟ إِن نَّتَّبِعِ ٱلْهُدَىٰ مَعَكَ نُتَخَطَّفْ مِنْ أَرْضِنَآ ۚ أَوَلَمْ نُمَكِّن لَّهُمْ حَرَمًا ءَامِنًۭا يُجْبَىٰٓ إِلَيْهِ ثَمَرَٰتُ كُلِّ شَىْءٍۢ رِّزْقًۭا مِّن لَّدُنَّا وَلَـٰكِنَّ أَكْثَرَهُمْ لَا يَعْلَمُونَ﴿٥٧﴾
share
وَقَالُوا അവര്‍ പറയുന്നു إِن نَّتَّبِعِ ഞങ്ങള്‍ പിന്‍പറ്റിയാല്‍ الْهُدَىٰ സന്‍മാര്‍ഗ്ഗം, നേര്‍വഴി, മാര്‍ഗ്ഗദ൪ ശനം مَعَكَ താങ്കളുടെകൂടെ نُتَخَطَّفْ ഞങ്ങള്‍ റാഞ്ചി എടുക്കപ്പെടും, പറ്റിച്ചെടുക്കപ്പെടും مِنْ أَرْضِنَا ഞങ്ങളുടെ ഭൂമിയില്‍ (നാട്ടില്‍)നിന്ന് أَوَلَمْ نُمَكِّن നാം സൗകര്യം ചെയ്തു കൊടുത്തിട്ടില്ലേ, സ്വാധീനം നല്‍കിയിട്ടില്ലേ لَّهُمْ അവര്‍ക്ക് حَرَمًا ഒരു ഹറമിനെ (പവിത്രസ്ഥലത്തെ, അലംഘനീയ മായ സ്ഥാനത്തെ) آمِنًا നിര്‍ഭയമായ, സ്വസ്ഥമായ, വിശ്വസനീയമായ, സുരക്ഷിതമായ يُجْبَىٰ ശേഖരിച്ചു കൊണ്ടുവരപ്പെടുന്നു إِلَيْهِ അതിലേക്ക് ثَمَرَاتُ ഫലങ്ങള്‍ كُلِّ شَيْءٍ എല്ലാ വസ്തുക്കളുടെയും رِّزْقًا ആഹാരമായിട്ടു, ഉപജീവനമായിട്ടു مِّن لَّدُنَّا നമ്മുടെ പക്കല്‍നിന്നുള്ള وَلَـٰكِنَّ أَكْثَرَهُمْ എങ്കിലും അവരില്‍ അധികമാളും لَا يَعْلَمُونَ അറിയുന്നില്ല.
അവര്‍ പറയുന്നു: "(മുഹമ്മദേ) തന്‍റെ കൂടെ ഞങ്ങള്‍ (ഈ) സന്‍മാര്‍ഗ്ഗം പിന്‍തുടര്‍ന്നാല്‍, ഞങ്ങള്‍ ഞങ്ങളുടെ നാട്ടില്‍ നിന്ന് റാഞ്ചി എടുക്കപ്പെടും." എന്നു! നാം [അല്ലാഹു] ഒരു നിര്‍ഭയമായ "ഹറം" [അലംഘനീയമായ പവിത്രസ്ഥലം] അവര്‍ക്കു സൗകര്യ പ്പെടുത്തിക്കൊടുത്തിട്ടില്ലേ?! നമ്മുടെ പക്കല്‍നിന്നുള്ള ആഹാരമായി എല്ലാ വസ്തുക്കളുടെയും ഫലങ്ങള്‍ അവിടേക്ക് ശേഖരിച്ചു കൊണ്ടുവരപ്പെടുന്നു. എങ്കിലും, അവരില്‍ അധികമാളുകളും അറിയുന്നില്ല.
തഫ്സീർ : 57-57
View   
وَكَمْ أَهْلَكْنَا مِن قَرْيَةٍۭ بَطِرَتْ مَعِيشَتَهَا ۖ فَتِلْكَ مَسَـٰكِنُهُمْ لَمْ تُسْكَن مِّنۢ بَعْدِهِمْ إِلَّا قَلِيلًۭا ۖ وَكُنَّا نَحْنُ ٱلْوَٰرِثِينَ﴿٥٨﴾
share
وَكَمْ എത്രയോ, എത്രയാണ് أَهْلَكْنَا നാം നശിപ്പിച്ചിരിക്കുന്നു مِن قَرْيَةٍ രാജ്യത്തില്‍നിന്ന് بَطِرَتْ അഹങ്കരിച്ചു, ഗര്‍വ്വ്‌ കാണിച്ചു مَعِيشَتَهَا അതിന്‍റെ ജീവിതരീതിയില്‍, ഉപജീവനക്രമത്തില്‍ فَتِلْكَ എന്നിട്ടതാ مَسَاكِنُهُمْ അവരുടെ വാസസ്ഥലങ്ങള്‍ لَمْ تُسْكَن അവ നിവസിക്കപ്പെട്ടിട്ടില്ല, പാര്‍പ്പുണ്ടായി ട്ടില്ല مِّن بَعْدِهِمْ അവരുടെ ശേഷം إِلَّا قَلِيلًا അല്‍പമല്ലാതെ, ദുര്‍ല്ലഭമായിട്ടല്ലാതെ وَكُنَّا നാമായിത്തീരുക യും ചെയ്തു نَحْنُ നാം തന്നെ الْوَارِثِينَ അനന്തരാവകാശികള്‍.
ജീവിതരീതിയില്‍ അഹങ്കരിച്ച എത്രയോ രാജ്യങ്ങളെ നാം നശിപ്പിച്ചിട്ടുണ്ട്;- എന്നിട്ടതാ, അവരുടെ [ആ രാജ്യക്കാരുടെ] വാസസ്ഥലങ്ങള്‍! അവര്‍ക്കുശേഷം ദുര്‍ല്ലഭമായിട്ടല്ലാ തെ അവയില്‍ നിവസിക്കപ്പെടുകയുണ്ടായിട്ടില്ല. നാം തന്നെ (അവയ്ക്ക്) അവകാശികളായിത്തീ രുകയും ചെയ്തു.
തഫ്സീർ : 58-58
View   
وَمَا كَانَ رَبُّكَ مُهْلِكَ ٱلْقُرَىٰ حَتَّىٰ يَبْعَثَ فِىٓ أُمِّهَا رَسُولًۭا يَتْلُوا۟ عَلَيْهِمْ ءَايَـٰتِنَا ۚ وَمَا كُنَّا مُهْلِكِى ٱلْقُرَىٰٓ إِلَّا وَأَهْلُهَا ظَـٰلِمُونَ﴿٥٩﴾
share
وَمَا كَانَ رَبُّكَ നിന്‍റെ റബ്ബല്ല مُهْلِكَ الْقُرَىٰ രാജ്യങ്ങളെ നശിപ്പിക്കുന്നവന്‍ حَتَّىٰ يَبْعَثَ അവന്‍ നിയോഗിക്കുന്നതുവരെ, അയക്കാതെ فِي أُمِّهَا അവയുടെ കേന്ദ്രത്തില്‍, മര്‍മ്മസ്ഥാനത്തു رَسُولًا ദൈവദൂതനെ, റസൂലിനെ يَتْلُو عَلَيْهِمْ അവര്‍ക്കു ഓതികൊടുക്കും آيَاتِنَا നമ്മുടെ ലക്ഷ്യങ്ങളെ وَمَا كُنَّا നാം അല്ല താനും مُهْلِكِي الْقُرَىٰ രാജ്യങ്ങളെ നശിപ്പിക്കുന്നവര്‍ إِلَّا وَأَهْلُهَا അവയിലെ ആളുകള്‍ ആയിട്ടല്ലാതെ ظَالِمُونَ അക്രമികള്‍.
(നബിയേ) നിന്‍റെ റബ്ബ്, രാജ്യങ്ങളുടെ കേന്ദ്രത്തില്‍ അവര്‍ക്ക് നമ്മുടെ ലക്ഷ്യങ്ങള്‍ ഓതിക്കേള്‍പ്പിക്കുന്ന ഒരു റസൂലിനെ നിയോഗിക്കുന്നതുവരേക്കും അവയെ [രാജ്യങ്ങളെ] നശിപ്പിക്കുന്നവനല്ല; രാജ്യക്കാര്‍ അക്രമികളായിരിക്കവെ അല്ലാതെ നാം [അല്ലാഹു] അവയെ നശിപ്പിക്കുന്നവരുമല്ല.
وَمَآ أُوتِيتُم مِّن شَىْءٍۢ فَمَتَـٰعُ ٱلْحَيَوٰةِ ٱلدُّنْيَا وَزِينَتُهَا ۚ وَمَا عِندَ ٱللَّهِ خَيْرٌۭ وَأَبْقَىٰٓ ۚ أَفَلَا تَعْقِلُونَ﴿٦٠﴾
share
وَمَا أُوتِيتُم നിങ്ങള്‍ക്കു നല്‍കപ്പെട്ടിട്ടുള്ളതു (എന്തും) مِّن شَيْءٍ വസ്തുവായിട്ടു, ഏതു വസ്തുവില്‍നി ന്നും فَمَتَاعُ الْحَيَاةِ ജീവിതത്തിന്‍റെ സുഖഭോഗമാണ്, ഉപകരണമാണ് الدُّنْيَا ഐഹികമായ, ദുനിയാവി ന്‍റെ وَزِينَتُهَا അതിന്‍റെ അലങ്കാരവും, മോടിയും وَمَا عِندَ اللَّـهِ അല്ലാഹുവിന്‍റെ അടുക്കലുള്ളതു خَيْرٌ ഉത്തമമാണ്, കൂടുതല്‍ നല്ലതാണ് وَأَبْقَىٰ ഏറ്റവും ശേഷിക്കുന്നതുമാണ് أَفَلَا تَعْقِلُونَ എന്നിരിക്കെ നിങ്ങള്‍ ബുദ്ധികൊടുക്കുന്നില്ലേ.
വസ്തുവഹകളായി നിങ്ങള്‍ക്കു എന്തൊന്ന് നല്‍കപ്പെട്ടിട്ടുണ്ടെങ്കിലും അത് ഐഹികജീവിതത്തിന്‍റെ സുഖഭോഗവും, അതിന്‍റെ അലങ്കാരവും (മാത്രം) ആകുന്നു. അല്ലാഹുവിങ്കലുള്ളത് ഉത്തമമായതും, കൂടുതല്‍ ശേഷിക്കുന്നതുമാണ്. എന്നിരിക്കെ, നിങ്ങള്‍ ബുദ്ധി കൊടു(ത്തുചിന്തി)ക്കുന്നില്ലേ?!
തഫ്സീർ : 59-60
View   
أَفَمَن وَعَدْنَـٰهُ وَعْدًا حَسَنًۭا فَهُوَ لَـٰقِيهِ كَمَن مَّتَّعْنَـٰهُ مَتَـٰعَ ٱلْحَيَوٰةِ ٱلدُّنْيَا ثُمَّ هُوَ يَوْمَ ٱلْقِيَـٰمَةِ مِنَ ٱلْمُحْضَرِينَ﴿٦١﴾
share
أَفَمَن അപ്പോള്‍ ഒരുവനാണോ, ആരാണോ وَعَدْنَاهُ നാം അവനോടു വാഗ്ദാനം ചെയ്തു وَعْدًا حَسَنًا നല്ലൊരു വാഗ്ദാനം فَهُوَ എന്നിട്ടവന്‍ لَاقِيهِ അതിനെ കാണുന്നവനാണ്, അനുഭവിക്കുന്നവനാണ് كَمَن ഒരുവനെപ്പോലെ مَّتَّعْنَاهُ നാമവനു സുഖഭോഗം നല്‍കി, അനുഭവിപ്പിച്ചു مَتَاعَ الْحَيَاةِ ജീവിതത്തിന്‍റെ സുഖഭോഗം الدُّنْيَا ഐഹികമായ ثُمَّ هُوَ പിന്നെ അവന്‍ يَوْمَ الْقِيَامَةِ ഖിയാമത്തുനാളില്‍ مِنَ الْمُحْضَرِينَ ഹാജറാക്കപ്പെടുന്നവരില്‍ പെട്ടവനുമാണ്.
അപ്പോള്‍, ഏതൊരുവനോടു നാം നല്ലൊരു വാഗ്ദാനംചെയ്യുകയും, എന്നിട്ട് അവനതുകണ്ടെത്തി (അനുഭവി)ക്കുന്നവായിരിക്കുകയും ചെയ്യുന്നുവോ അവന്‍, ഐഹിക ജീവിതത്തിന്‍റെ സുഖഭോഗം നാം അനുഭവിപ്പിച്ചുകൊടുക്കുകയും, പിന്നീട് ഖിയാമത്തുനാളില്‍ താന്‍ (ശിക്ഷക്ക്) ഹാജറാക്കപ്പെടുന്നവരില്‍ ഉള്‍പ്പെടുകയും ചെയ്യുന്നവനെപ്പോലെയാണോ?!
തഫ്സീർ : 61-61
View   
وَيَوْمَ يُنَادِيهِمْ فَيَقُولُ أَيْنَ شُرَكَآءِىَ ٱلَّذِينَ كُنتُمْ تَزْعُمُونَ﴿٦٢﴾
share
وَيَوْمَ يُنَادِيهِمْ അവരെ അവന്‍ വിളിക്കുന്ന ദിവസം فَيَقُولُ എന്നിട്ടവന്‍ പറയും أَيْنَ شُرَكَائِيَ എന്‍റെ പങ്കുകാര്‍ എവിടെ الَّذِينَ كُنتُمْ تَزْعُمُونَ നിങ്ങള്‍ ജല്‍പിച്ചിരുന്ന.
അവരെ അവന്‍ [അല്ലാഹു] വിളിച്ച് (ഇങ്ങനെ) പറയുന്ന ദിവസം (ഓര്‍ക്കുക); "നിങ്ങള്‍ ജല്പിച്ചു കൊണ്ടിരുന്നതായ എന്‍റെ പങ്കുക്കാര്‍ എവിടെ?!"
قَالَ ٱلَّذِينَ حَقَّ عَلَيْهِمُ ٱلْقَوْلُ رَبَّنَا هَـٰٓؤُلَآءِ ٱلَّذِينَ أَغْوَيْنَآ أَغْوَيْنَـٰهُمْ كَمَا غَوَيْنَا ۖ تَبَرَّأْنَآ إِلَيْكَ ۖ مَا كَانُوٓا۟ إِيَّانَا يَعْبُدُونَ﴿٦٣﴾
share
قَالَ الَّذِينَ യാതൊരു കൂട്ടര്‍ പറയുന്നതാണ് حَقَّ عَلَيْهِمُ അവരില്‍ അവകാശപ്പെട്ടു, സ്ഥിരപ്പെട്ടിരി ക്കുന്നു الْقَوْلُ വാക്ക്, വാക്യം رَبَّنَا ഞങ്ങളുടെ റബ്ബേ هَـٰؤُلَاءِ ഇക്കൂട്ടരാണ് الَّذِينَ أَغْوَيْنَا ഞങ്ങള്‍ വഴിതെറ്റി ച്ചവര്‍ أَغْوَيْنَاهُمْ അവരെ ഞങ്ങള്‍ വഴി തെറ്റിച്ചു كَمَا غَوَيْنَا ഞങ്ങള്‍ വഴി തെറ്റിയതുപോലെ تَبَرَّأْنَا ഞങ്ങള്‍ ഉത്തരവാദിത്വം ഒഴിഞ്ഞു, കുറ്റം ഒഴിഞ്ഞു إِلَيْكَ നിങ്കലേക്ക്, നിന്‍റെ അടുക്കല്‍ مَا كَانُوا അവരായിരുന്നില്ല إِيَّانَا ഞങ്ങളെ يَعْبُدُونَ ആരാധിക്കും.
(അന്ന്) ഏതൊരുത്തരുടെ മേല്‍ (ശിക്ഷയുടെ) വാക്ക് അവകാശപ്പെട്ടിരിക്കുന്നുവോ അവര്‍ പറയുന്നതാണ്: "ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ വഴി തെറ്റിച്ചിട്ടുള്ളവര്‍ (ഇതാ) ഇക്കൂട്ടരാണ്; ഞങ്ങള്‍ (സ്വയം) വഴി തെറ്റിയതു പോലെ, ഞങ്ങള്‍ അവരെയും വഴിതെറ്റിച്ചതാണ്. (അവരെ സംബന്ധിച്ച്) നിങ്കലേക്ക് ഞങ്ങള്‍ (ഇതാ) ഉത്തരവാദമൊഴിഞ്ഞുതന്നു; ഞങ്ങളെ അവര്‍ ആരാധിച്ചുവരികയായിരുന്നില്ല."
وَقِيلَ ٱدْعُوا۟ شُرَكَآءَكُمْ فَدَعَوْهُمْ فَلَمْ يَسْتَجِيبُوا۟ لَهُمْ وَرَأَوُا۟ ٱلْعَذَابَ ۚ لَوْ أَنَّهُمْ كَانُوا۟ يَهْتَدُونَ﴿٦٤﴾
share
وَقِيلَ പറയപ്പെടുകയും ചെയ്യും ادْعُوا നിങ്ങള്‍ വിളിക്കുവിന്‍, പ്രാര്‍ത്ഥിക്കുവിന്‍ شُرَكَاءَكُمْ നിങ്ങളുടെ പങ്കാളികളെ فَدَعَوْهُمْ അപ്പോള്‍ അവര്‍ അവരെ വിളിക്കും فَلَمْ يَسْتَجِيبُوا അപ്പോഴവര്‍ ഉത്തരം നല്‍കുകയില്ല لَهُمْ അവര്‍ക്കു وَرَأَوُا അവര്‍ കാണുകയും ചെയ്യും الْعَذَابَ ശിക്ഷ لَوْ أَنَّهُمْ كَانُوا അവരായിരുന്നെങ്കില്‍ (കൊള്ളാമായിരുന്നു) يَهْتَدُونَ നേര്‍മ്മാര്‍ഗ്ഗം പ്രാപിച്ചിരുന്നു (എങ്കില്‍).
"നിങ്ങളുടെ (ആരാധ്യന്മാരായ) പങ്കുക്കാരെ വിളിക്കുവിന്‍!" എന്നു പറയപ്പെടുകയും ചെയ്യും; അപ്പോള്‍ അവര്‍ അവരെ വിളി(ചു നോ)ക്കും, എന്നാലവര്‍ തങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതല്ല; ശിക്ഷയെ അവര്‍ (അനുഭവത്തില്‍) കാണുകയും ചെയ്യുന്നതാണ്. "തങ്ങള്‍ സ൯മാര്‍ഗ്ഗം പ്രാപിച്ചിരു ന്നുവെങ്കില്‍ കൊള്ളാമായിരുന്നു." (എന്നവര്‍ കൊതിക്കും)!
തഫ്സീർ : 62-64
View   
وَيَوْمَ يُنَادِيهِمْ فَيَقُولُ مَاذَآ أَجَبْتُمُ ٱلْمُرْسَلِينَ﴿٦٥﴾
share
وَيَوْمَ يُنَادِيهِمْ അവന്‍ അവരെ വിളിക്കുന്ന ദിവസം فَيَقُولُ എന്നിട്ടു പറയും مَاذَا എന്താണ്, എന്തൊ ന്നാണ് أَجَبْتُمُ നിങ്ങള്‍ ഉത്തരം (മറുപടി) നല്‍കി الْمُرْسَلِينَ മുര്‍സലുകള്‍ക്കു.
അവരെ വിളിച്ച് "എന്താണ് നിങ്ങള്‍ മുര്‍സലുകള്‍ക്ക് ഉത്തരം നല്‍കിയത്?" എന്ന് അവന്‍ [അല്ലാഹു] പറയുന്ന ദിവസം (ഓര്‍ക്കുക)!-
فَعَمِيَتْ عَلَيْهِمُ ٱلْأَنۢبَآءُ يَوْمَئِذٍۢ فَهُمْ لَا يَتَسَآءَلُونَ﴿٦٦﴾
share
فَعَمِيَتْ അപ്പോള്‍ അന്ധമായിരിക്കുന്നതാണ് عَلَيْهِمُ അവര്‍ക്ക്, അവരില്‍ الْأَنبَاءُ വര്‍ത്തമാനങ്ങള്‍ يَوْمَئِذٍ അന്ന്, ആദിവസം فَهُمْ അതിനാല്‍ അവര്‍ لَا يَتَسَاءَلُونَ അവരന്യോന്യം ചോദിച്ചറിയുകയില്ല.
അന്നത്തെ ദിവസം, വര്‍ത്തമാനങ്ങള്‍ അവര്‍ക്ക് അന്ധമായിരിക്കുന്നതാണ്; അതിനാല്‍, അവര്‍ അന്യോന്യം (യാതൊന്നും) ചോദിച്ചറിയുകയില്ല.
فَأَمَّا مَن تَابَ وَءَامَنَ وَعَمِلَ صَـٰلِحًۭا فَعَسَىٰٓ أَن يَكُونَ مِنَ ٱلْمُفْلِحِينَ﴿٦٧﴾
share
فَأَمَّا مَن تَابَ എന്നാല്‍ ആര്‍ പശ്ചാത്തപിച്ചുവോ, പശ്ചാത്തപിച്ചവന്‍ وَآمَنَ വിശ്വസിക്കയും وَعَمِلَ പ്രവര്‍ത്തിക്കുകയും صَالِحًا സല്‍ക്കര്‍മ്മം, നല്ലതു فَعَسَىٰ أَن يَكُونَ അവനായേക്കാം مِنَ الْمُفْلِحِينَ വിജയികളില്‍, ഭാഗ്യവാന്‍മാരില്‍ (പെട്ടവന്‍).
എന്നാല്‍, ആര്‍ പശ്ചാത്തപിക്കുകയും, വിശ്വസിക്കുകയും, സല്‍ക്കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്തിരിക്കുന്നുവോ അവന്‍, വിജയികളില്‍ പെട്ടവനായേക്കാവുന്നതാണ്.
തഫ്സീർ : 65-67
View   
وَرَبُّكَ يَخْلُقُ مَا يَشَآءُ وَيَخْتَارُ ۗ مَا كَانَ لَهُمُ ٱلْخِيَرَةُ ۚ سُبْحَـٰنَ ٱللَّهِ وَتَعَـٰلَىٰ عَمَّا يُشْرِكُونَ﴿٦٨﴾
share
وَرَبُّكَ നിന്‍റെ റബ്ബ്, രക്ഷിതാവ് يَخْلُقُ സൃഷ്ടിക്കുന്നു مَا يَشَاءُ അവന്‍ ഉദ്ദേശിക്കുന്നത് وَيَخْتَارُ തിരഞ്ഞെടുക്കുകയും ചെയ്യുന്നു مَا كَانَ لَهُمُ അവര്‍ക്കില്ല, അവര്‍ക്കു ആകാവതല്ല (അവകാശമില്ല) الْخِيَرَةُ തിരഞ്ഞെടുക്കല്‍ سُبْحَانَ اللَّـهِ അല്ലാഹു മഹാപരിശുദ്ധന്‍ وَتَعَالَىٰ അവന്‍ അത്യുന്നതനുമാകുന്നു, അതീതനാകുകയും ചെയ്തിരിക്കുന്നു عَمَّا يُشْرِكُونَ അവര്‍ പങ്കുചേര്‍ക്കുന്നതില്‍നിന്ന്.
നിന്‍റെ റബ്ബ്, അവന്‍ ഉദ്ദേശിക്കുന്നതു സൃഷ്ടിക്കുകയും, തിരഞ്ഞെടുക്കുകയും ചെയ്യുന്നു. അവര്‍ക്ക് [സൃഷ്ടികള്‍ക്ക്] തിരഞ്ഞെടുപ്പിനവകാശമില്ല. അവര്‍ പങ്കുചേര്‍ക്കുന്നതില്‍നിന്നു അല്ലാഹു മഹാപരിശുദ്ധനും, അത്യുന്നതനായുള്ളവനുമത്രെ!
തഫ്സീർ : 68-68
View   
وَرَبُّكَ يَعْلَمُ مَا تُكِنُّ صُدُورُهُمْ وَمَا يُعْلِنُونَ﴿٦٩﴾
share
وَرَبُّكَ നിന്‍റെ രക്ഷിതാവ്, റബ്ബ് يَعْلَمُ അറിയുന്നതാണ് مَا تُكِنُّ ഗോപ്യമാക്കുന്നതു, ഒളിച്ചുവെക്കു ന്നതു صُدُورُهُمْ അവരുടെ നെഞ്ചുകള്‍ (ഹൃദയങ്ങള്‍) وَمَا يُعْلِنُونَ അവര്‍ പരസ്യമാക്കുന്നതും, വെളിവാക്കുന്നതും.
നിന്‍റെ രക്ഷിതാവ് അവരുടെ നെഞ്ചുകള്‍ [ഹൃദയങ്ങള്‍] ഗോപ്യമാക്കിവെക്കുന്നതും. അവര്‍ പരസ്യമാക്കുന്നതും അറിയുന്നതാണ്.
وَهُوَ ٱللَّهُ لَآ إِلَـٰهَ إِلَّا هُوَ ۖ لَهُ ٱلْحَمْدُ فِى ٱلْأُولَىٰ وَٱلْـَٔاخِرَةِ ۖ وَلَهُ ٱلْحُكْمُ وَإِلَيْهِ تُرْجَعُونَ﴿٧٠﴾
share
وَهُوَ അവനത്രെ, അവനാണ് اللَّـهُ അല്ലാഹു لَا إِلَـٰهَ ഒരു ഇലാഹുമില്ല إِلَّا هُوَ അവനല്ലാതെ لَهُ അവന്നാണ്‌ الْحَمْدُ സ്തുതികീര്‍ത്തനം, പുകഴ്ച്ച فِي الْأُولَىٰ ആദ്യത്തേതില്‍ (ഇഹത്തില്‍) وَالْآخِرَةِ അവസാനത്തേതിലും (പരത്തിലും) وَلَهُ അവനു തന്നെയാണ് الْحُكْمُ വിധി കര്‍തൃത്വം, അധികാരം وَإِلَيْهِ അവങ്കലേക്കുതന്നെ تُرْجَعُونَ നിങ്ങള്‍ മടക്കപ്പെടുന്നു.
അവനത്രെ അല്ലാഹു; അവനല്ലാതെ ആരാധ്യനേയില്ല. ആദ്യലോകത്തും, അവസാനലോക ത്തും [ഇഹത്തിലും, പരത്തിലും] സ്തുതികീര്‍ത്തനം അവന്നാകുന്നു. അവനുതന്നെയാണ് വിധിക ര്‍തൃത്വവും; അവങ്കലേക്കു തന്നെ നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യുന്നു.
തഫ്സീർ : 69-70
View   
قُلْ أَرَءَيْتُمْ إِن جَعَلَ ٱللَّهُ عَلَيْكُمُ ٱلَّيْلَ سَرْمَدًا إِلَىٰ يَوْمِ ٱلْقِيَـٰمَةِ مَنْ إِلَـٰهٌ غَيْرُ ٱللَّهِ يَأْتِيكُم بِضِيَآءٍ ۖ أَفَلَا تَسْمَعُونَ﴿٧١﴾
share
قُلْ പറയുക أَرَأَيْتُمْ നിങ്ങള്‍ കണ്ടുവോ إِن جَعَلَ اللَّـهُ അല്ലാഹു ആക്കിയാല്‍ عَلَيْكُمُ നിങ്ങളുടെ മേല്‍, നിങ്ങളില്‍ اللَّيْلَ രാത്രിയെ سَرْمَدًا സദാസമയത്തും, നിത്യമായും إِلَىٰ يَوْمِ الْقِيَامَةِ ഖിയാമത്തുനാള്‍ വരെ مَنْ إِلَـٰهٌ ഏതൊരു ഇലാഹാണ് غَيْرُ اللَّـهِ അല്ലാഹു അല്ലാത്ത يَأْتِيكُم നിങ്ങള്‍ക്കു കൊണ്ടുവരുന്നതു بِضِيَاءٍ ഒരു വെളിച്ചം, പ്രഭ أَفَلَا تَسْمَعُونَ എന്നിരിക്കെ നിങ്ങള്‍ കേള്‍ക്കുന്നില്ലേ.
(നബിയേ) പറയുക: "നിങ്ങള്‍ കണ്ടുവോ [മനസ്സിലാക്കിയിട്ടുണ്ടോ?] ഖിയാമത്തുനാള്‍വരെ സദാസമയത്തും നിങ്ങളുടെ മേല്‍ അല്ലാഹു രാത്രി (തന്നെ) ആക്കുകയാണെങ്കില്‍, അല്ലാഹു അല്ലാത്ത ഏതൊരു ഇലാഹാണ് നിങ്ങള്‍ക്ക് ഒരു വെളിച്ചം കൊണ്ടുവന്നുതരുക?! എന്നിരിക്കേ, നിങ്ങള്‍ കേട്ടറിയുന്നില്ലേ?!".
قُلْ أَرَءَيْتُمْ إِن جَعَلَ ٱللَّهُ عَلَيْكُمُ ٱلنَّهَارَ سَرْمَدًا إِلَىٰ يَوْمِ ٱلْقِيَـٰمَةِ مَنْ إِلَـٰهٌ غَيْرُ ٱللَّهِ يَأْتِيكُم بِلَيْلٍۢ تَسْكُنُونَ فِيهِ ۖ أَفَلَا تُبْصِرُونَ﴿٧٢﴾
share
قُلْ പറയുക أَرَأَيْتُمْ നിങ്ങള്‍ കണ്ടുവോ إِن جَعَلَ اللَّـهُ അല്ലാഹു ആക്കിയാല്‍ عَلَيْكُمُ നിങ്ങളുടെ മേല്‍ النَّهَارَ പകലിനെ سَرْمَدًا സദാസമയത്തും, നിത്യം إِلَىٰ يَوْمِ الْقِيَامَةِ ഖിയാമത്തുനാള്‍ വരെ مَنْ إِلَـٰهٌ ഏതൊരു ഇലാഹാണ് غَيْرُ اللَّـهِ അല്ലാഹു അല്ലാത്ത يَأْتِيكُم നിങ്ങള്‍ക്കു കൊണ്ടുവരുക بِلَيْلٍ ഒരു രാത്രി യെ تَسْكُنُونَ നിങ്ങള്‍ ശാന്തമായിരിക്കും, അടങ്ങിയിരിക്കാവുന്ന فِيهِ അതില്‍ أَفَلَا تُبْصِرُونَ അപ്പോള്‍ നിങ്ങള്‍ കാണുന്നില്ലേ.
പറയുക: "നിങ്ങള്‍ കണ്ടുവോ [മനസ്സിലാക്കുന്നുവോ] ഖിയാമത്തുനാള്‍വരെ സദാസമയത്തും നിങ്ങളുടെ മേല്‍ അല്ലാഹു പകല്‍ (തന്നെ) ആക്കുകയാണെങ്കില്‍, അല്ലാഹു അല്ലാത്ത ഏതൊരു ഇലാഹാണ് നിങ്ങള്‍ക്കു ശാന്തമായിരിക്കാവുന്ന ഒരു രാത്രി നിങ്ങള്‍ക്കു കൊണ്ടുവന്നുതരുക?! എന്നിരിക്കെ, നിങ്ങള്‍ കണ്ടറിയുന്നില്ലേ?!".
وَمِن رَّحْمَتِهِۦ جَعَلَ لَكُمُ ٱلَّيْلَ وَٱلنَّهَارَ لِتَسْكُنُوا۟ فِيهِ وَلِتَبْتَغُوا۟ مِن فَضْلِهِۦ وَلَعَلَّكُمْ تَشْكُرُونَ﴿٧٣﴾
share
وَمِن رَّحْمَتِهِ അവന്‍റെ കാരുണ്യത്താലാണ് جَعَلَ അവന്‍ ഉണ്ടാക്കിയത്, ഏര്‍പ്പെടുത്തിയത് لَكُمُ നിങ്ങള്‍ക്കു اللَّيْلَ രാത്രി وَالنَّهَارَ പകലും لِتَسْكُنُوا നിങ്ങള്‍ ശാന്തമായിരിക്കുവാന്‍, അടങ്ങിയിരിക്കു വാന്‍ فِيهِ അതില്‍ وَلِتَبْتَغُوا നിങ്ങള്‍ അന്വേഷിക്കുവാനും, തേടുവാനും مِن فَضْلِهِ അവന്‍റെ അനുഗ്രഹ ത്തില്‍ നിന്ന് وَلَعَلَّكُمْ تَشْكُرُونَ നിങ്ങള്‍ നന്ദി ചെയ്‌വാനും.
അവന്‍റെ കാരുണ്യത്താലത്രെ അവന്‍ നിങ്ങള്‍ക്ക് രാവും പകലും ഉണ്ടാക്കിത്തന്നിരിക്കുന്നതു; നിങ്ങള്‍ക്കതില്‍ ശാന്തമായിരിക്കുവാനും, അവന്‍റെ അനുഗ്രഹത്തില്‍നിന്നും (ജീവിതമാര്‍ഗ്ഗം) അന്വേഷിച്ചുണ്ടാക്കുവാനും വേണ്ടി. (മാത്രമല്ല) നിങ്ങള്‍ നന്ദിചെയ്യുവാന്‍ വേണ്ടിയും.
തഫ്സീർ : 71-73
View   
وَيَوْمَ يُنَادِيهِمْ فَيَقُولُ أَيْنَ شُرَكَآءِىَ ٱلَّذِينَ كُنتُمْ تَزْعُمُونَ﴿٧٤﴾
share
وَيَوْمَ يُنَادِيهِمْ അവന്‍ അവരെ വിളിക്കുന്ന ദിവസം فَيَقُولُ എന്നിട്ടു പറയുകയും أَيْنَ എവിടെയാണ് شُرَكَائِيَ എന്‍റെ പങ്കുകാര്‍ الَّذِينَ യാതൊരു കൂട്ടരായ كُنتُمْ تَزْعُمُونَ നിങ്ങള്‍ ജല്‍പിച്ചുവന്നിരുന്നു, വാദി ച്ചിരുന്നു, ധരിച്ചിരുന്നു.
അവന്‍ [അല്ലാഹു] അവരെ വിളിപ്പിച്ച് "നിങ്ങള്‍ ജല്‍പിച്ചുകൊണ്ടിരുന്ന എന്‍റെ പങ്കുക്കാര്‍ എവിടെ?" എന്നു ചോദിക്കുന്ന ദിവസം (ഓര്‍ക്കുക)!
وَنَزَعْنَا مِن كُلِّ أُمَّةٍۢ شَهِيدًۭا فَقُلْنَا هَاتُوا۟ بُرْهَـٰنَكُمْ فَعَلِمُوٓا۟ أَنَّ ٱلْحَقَّ لِلَّهِ وَضَلَّ عَنْهُم مَّا كَانُوا۟ يَفْتَرُونَ﴿٧٥﴾
share
وَنَزَعْنَا നാം പുറത്തുകൊണ്ടു വരുന്നതാണ്, നീക്കിയെടുക്കും مِن كُلِّ أُمَّةٍ എല്ലാ സമുദായത്തി ല്‍നിന്നും شَهِيدًا ഒരു സാക്ഷിയെ فَقُلْنَا എന്നിട്ടു നാം പറയും هَاتُوا കൊണ്ടുവരുവിന്‍ بُرْهَانَكُمْ നിങ്ങളുടെ തെളിവ് فَعَلِمُوا അപ്പോള്‍ അവര്‍ അറിയുന്നതാണ് أَنَّ الْحَقَّ നിശ്ചയമായും ന്യായം لِلَّـهِ അല്ലാഹുവിനാ ണ് (എന്ന്) وَضَلَّ വഴി മാറിപ്പോകയും ചെയ്യും, മറഞ്ഞു പോകും, തെറ്റിപോകും عَنْهُم അവരെവിട്ട്, അവരില്‍നിന്ന് مَّا كَانُوا അവരായിരുന്നതു يَفْتَرُونَ കെട്ടിച്ചമച്ചിരുന്ന, കളവു കെട്ടിയിരുന്ന.
എല്ലാ സമുദായത്തില്‍നിന്നും ഓരോ സാക്ഷിയെ നാം പുറത്തു കൊണ്ടുവരുന്നതാണ്; എന്നിട്ട് നാം പറയും: "നിങ്ങളുടെ തെളിവ് കൊണ്ടുവരുവിന്‍" എന്നു! അപ്പോള്‍ അവര്‍ക്കറിയാം, ന്യായം അല്ലാഹുവിനാണ് ഉള്ളതെന്ന്. അവര്‍ കെട്ടിച്ചമച്ചുകൊണ്ടിരുന്നതു (മുഴുക്കെ) അവരെ വിട്ടുമാറി (മറഞ്ഞു) പോകുന്നതുമാണ്.
തഫ്സീർ : 74-75
View   
إِنَّ قَـٰرُونَ كَانَ مِن قَوْمِ مُوسَىٰ فَبَغَىٰ عَلَيْهِمْ ۖ وَءَاتَيْنَـٰهُ مِنَ ٱلْكُنُوزِ مَآ إِنَّ مَفَاتِحَهُۥ لَتَنُوٓأُ بِٱلْعُصْبَةِ أُو۟لِى ٱلْقُوَّةِ إِذْ قَالَ لَهُۥ قَوْمُهُۥ لَا تَفْرَحْ ۖ إِنَّ ٱللَّهَ لَا يُحِبُّ ٱلْفَرِحِينَ﴿٧٦﴾
share
إِنَّ قَارُونَ നിശ്ചയമായും ഖാറൂന്‍ كَانَ അവനായിരുന്നു مِن قَوْمِ مُوسَىٰ മൂസായുടെ ജനതയില്‍പെട്ട (വന്‍) فَبَغَىٰ എന്നിട്ടവന്‍ ധിക്കാരം കാണിച്ചു عَلَيْهِمْ അവരുടെമേല്‍ وَآتَيْنَاهُ നാം അവനു കൊടുക്കുക യും ചെയ്തിരുന്നു مِنَ الْكُنُوزِ നിക്ഷേപങ്ങളില്‍ (നിധികളില്‍, ഭണ്ഡാരങ്ങളില്‍) നിന്നു مَا യതൊന്ന്‍ إِنَّ مَفَاتِحَهُ നിശ്ചയമായും അതിന്‍റെ താക്കോലുകള്‍ لَتَنُوءُ അതു (പേറാന്‍ കഴിയാത്ത) ഭാരമായിരുന്നു بِالْعُصْبَةِ ഒരു സംഘത്തിന്, കൂട്ടത്തിന് أُولِي الْقُوَّةِ ശക്തന്മാരായ إِذْ അങ്ങിനെയിരിക്കെ, അപ്പോള്‍ قَالَ لَهُ അവനോടു പറഞ്ഞു قَوْمُهُ അവന്‍റെ ജനങ്ങള്‍ لَا تَفْرَحْ നീ പുളകം കൊള്ളേണ്ട, ആഹ്ലാദിക്കരുതു إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു لَا يُحِبُّ അവന്‍ ഇഷ്ടപ്പെടുകയില്ല الْفَرِحِينَ പുളകം (ആഹ്ലാദം) കൊള്ളുന്ന വരെ.
നിശ്ചയമായും, ഖാറൂന്‍ മൂസായുടെ ജനതയില്‍പെട്ടവനായിരുന്നു. എന്നിട്ട് അവന്‍ അവരുടെ മേല്‍ ധിക്കാരം കാണിച്ചു. അവന്‍റെ താക്കോലുകള്‍ തന്നെ, ശക്തന്മാരായ ഒരു സംഘത്തിന് (പേറാ ന്‍ കഴിയാത്ത) ഭാരമായിരിക്കത്തക്കവണ്ണം നിക്ഷേപങ്ങളെ നാം അവനു നല്‍കുകകയും ചെയ്തിരു ന്നു. അങ്ങിനെയിരിക്കെ, അവന്‍റെ ജനങ്ങള്‍ അവനോടു പറഞ്ഞു: "നീ പുളകം കൊള്ളേണ്ടാ - നിശ്ചയമായും പുളകം കൊള്ളുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല!
وَٱبْتَغِ فِيمَآ ءَاتَىٰكَ ٱللَّهُ ٱلدَّارَ ٱلْـَٔاخِرَةَ ۖ وَلَا تَنسَ نَصِيبَكَ مِنَ ٱلدُّنْيَا ۖ وَأَحْسِن كَمَآ أَحْسَنَ ٱللَّهُ إِلَيْكَ ۖ وَلَا تَبْغِ ٱلْفَسَادَ فِى ٱلْأَرْضِ ۖ إِنَّ ٱللَّهَ لَا يُحِبُّ ٱلْمُفْسِدِينَ﴿٧٧﴾
share
وَابْتَغِ നീ തേടുക, അന്വേഷിക്കുക فِيمَا آتَاكَ നിനക്കു നല്‍കിയിട്ടുള്ളതില്‍ اللَّـهُ അല്ലാഹു الدَّارَ الْآخِرَةَ പരലോകത്തെ, പരലോകഭവനം وَلَا تَنسَ നീ വിസ്മരിക്കുകയും വേണ്ടാ نَصِيبَكَ നിന്‍റെ പങ്ക്, ഓഹരി مِنَ الدُّنْيَا ഇഹത്തില്‍ നിന്നു وَأَحْسِن നീയും നന്‍മ ചെയ്യുക كَمَا أَحْسَنَ اللَّـهُ അല്ലാഹു നന്‍മ ചെയ്തതുപോലെ إِلَيْكَ നിനക്കു وَلَا تَبْغِ നീ മുതിരരുത്, തേടരുതു, ശ്രമം നടത്തരുതു الْفَسَادَ കുഴപ്പത്തി നു, നാശത്തിനു فِي الْأَرْضِ ഭൂമിയില്‍, (നാട്ടില്‍) إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു لَا يُحِبُّ ഇഷ്ടപ്പെടുക യില്ല الْمُفْسِدِينَ കുഴപ്പമുണ്ടാക്കുന്നവരെ.
അല്ലാഹു നിനക്കു നല്‍കിയിട്ടുള്ളതില്‍ നീ പരലോക (ഗുണ)ത്തെ തേടിക്കൊള്ളുക; ഇഹത്തി ല്‍നിന്നുമുള്ള നിന്‍റെ പങ്ക് നീ വിസ്മരിക്കുകയുംവേണ്ടാ! നിനക്ക് അല്ലാഹു നന്‍മ ചെയ്തുതന്ന പ്രകാരം നീയും നന്‍മ ചെയ്യുക; നീ നാട്ടില്‍ കുഴപ്പത്തിനു മുതിരരുത്. നിശ്ചയമായും, കുഴപ്പമു ണ്ടാക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല."
قَالَ إِنَّمَآ أُوتِيتُهُۥ عَلَىٰ عِلْمٍ عِندِىٓ ۚ أَوَلَمْ يَعْلَمْ أَنَّ ٱللَّهَ قَدْ أَهْلَكَ مِن قَبْلِهِۦ مِنَ ٱلْقُرُونِ مَنْ هُوَ أَشَدُّ مِنْهُ قُوَّةًۭ وَأَكْثَرُ جَمْعًۭا ۚ وَلَا يُسْـَٔلُ عَن ذُنُوبِهِمُ ٱلْمُجْرِمُونَ﴿٧٨﴾
share
قَالَ അവന്‍ പറഞ്ഞു إِنَّمَا أُوتِيتُهُ നിശ്ചയമായും എനിക്കതു നല്‍കപ്പെട്ടിരിക്കുന്നു عَلَىٰ عِلْمٍ അറിവിന്‍റെ പേരില്‍, അറിവുള്ളതോടെത്തന്നെ عِندِي എന്‍റെ പക്കല്‍ أَوَلَمْ يَعْلَمْ അവന്‍ അറിഞ്ഞിട്ടി ല്ലേ أَنَّ اللَّـهَ നിശ്ചയമായും അല്ലാഹു قَدْ أَهْلَكَ നശിപ്പിച്ചിട്ടുണ്ടെന്നു مِن قَبْلِهِ അവന്‍റെ മുമ്പ് مِنَ الْقُرُونِ തലമുറകളില്‍ നിന്നു مَنْ هُوَ أَشَدُّ കൂടുതല്‍ കടുത്തവരെ مِنْهُ അവനെക്കാള്‍ قُوَّةً ശക്തി, ശക്തിയാല്‍ وَأَكْثَرُ കൂടുതല്‍ അധികമുള്ളവരും جَمْعًا സംഘം, കൂട്ടം وَلَا يُسْأَلُ ചോദിക്കപ്പെടുകയില്ല عَن ذُنُوبِهِمُ തങ്ങളുടെ പാപങ്ങളെപ്പറ്റി الْمُجْرِمُونَ കുറ്റവാളികളോടു, മഹാപാപികളോടു.
അവന്‍ പറഞ്ഞു: "എന്‍റെ അടുക്കല്‍ (തക്ക) അറിവുള്ളതിന്‍റെ പേരില്‍ തന്നെയാണ് എനിക്കിതു നല്‍കപ്പെട്ടിരിക്കുന്നതു." അവന്‍റെ മുമ്പ് അവനെക്കാള്‍ കടുത്ത ശക്തിയുള്ളവരും കൂടുതല്‍ സംഘബലമുള്ളവരുമായിരു ന്ന തലമുറകളെ അല്ലാഹു നശിപ്പിക്കുകയുണ്ടായിട്ടുണ്ടെന്നതു അവന്‍ അറിഞ്ഞിട്ടില്ലേ?! കുറ്റവാളികളോട് തങ്ങളുടെ പാപങ്ങളെക്കുറിച്ച് ചോദിക്കപ്പെടുകയില്ല.
തഫ്സീർ : 76-78
View   
فَخَرَجَ عَلَىٰ قَوْمِهِۦ فِى زِينَتِهِۦ ۖ قَالَ ٱلَّذِينَ يُرِيدُونَ ٱلْحَيَوٰةَ ٱلدُّنْيَا يَـٰلَيْتَ لَنَا مِثْلَ مَآ أُوتِىَ قَـٰرُونُ إِنَّهُۥ لَذُو حَظٍّ عَظِيمٍۢ﴿٧٩﴾
share
فَخَرَجَ അങ്ങനെ അവന്‍ പ്രത്യക്ഷപ്പെട്ടു عَلَىٰ قَوْمِهِ തന്‍റെ ജനങ്ങളില്‍ فِي زِينَتِهِ തന്‍റെ ആഡംബര ത്തില്‍, അലങ്കാരത്തില്‍, മോടിയില്‍ قَالَ പറഞ്ഞു الَّذِينَ يُرِيدُونَ ഉദ്ദേശിക്കുന്നവര്‍ الْحَيَاةَ الدُّنْيَا ഐഹിക ജീവിതത്തെ يَا لَيْتَ ഹാ, ഉണ്ടായിരുന്നെങ്കില്‍ നന്നായേനെ لَنَا ഞങ്ങള്‍ക്കു مِثْلَ مَا യാതൊന്നുപോലെ أُوتِيَ قَارُونُ ഖാറൂന്നു നല്‍കപ്പെട്ട إِنَّهُ നിശ്ചയമായും അവന്‍ لَذُو حَظٍّ ഒരു ഭാഗ്യവാന്‍തന്നെ عَظِيمٍവമ്പിച്ച.
അങ്ങനെ, അവന്‍ തന്‍റെ ആഡംബരത്തിലായും കൊണ്ട് തന്‍റെ ജനങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. (ഇതുകണ്ട്) ഐഹികജീവിതത്തെ ഉദ്ദേശിക്കുന്നവര്‍ പറഞ്ഞു: "ഹാ! ഖാറൂന്ന് നല്‍കപ്പെട്ടതുപോലെ ഞങ്ങള്‍ക്കുമുണ്ടായിരുന്നെങ്കില്‍ നന്നായേനെ! നിശ്ചയമായും അവന്‍ ഒരു വമ്പിച്ച ഭാഗ്യവാന്‍ തന്നെയാണ്!".
وَقَالَ ٱلَّذِينَ أُوتُوا۟ ٱلْعِلْمَ وَيْلَكُمْ ثَوَابُ ٱللَّهِ خَيْرٌۭ لِّمَنْ ءَامَنَ وَعَمِلَ صَـٰلِحًۭا وَلَا يُلَقَّىٰهَآ إِلَّا ٱلصَّـٰبِرُونَ﴿٨٠﴾
share
وَقَالَ പറഞ്ഞു الَّذِينَ أُوتُوا നല്‍കപ്പെട്ടവര്‍ الْعِلْمَ അറിവ് وَيْلَكُمْ നിങ്ങളുടെ കഷ്ടം, നാശം ثَوَابُ اللَّـهِ അല്ലാഹുവിന്‍റെ പ്രതിഫലം, കൂലി خَيْرٌ ഉത്തമമാണ് لِّمَنْ യാതൊരു കൂട്ടര്‍ക്കു آمَنَ വിശ്വസിച്ച وَعَمِلَ صَالِحًا സല്‍ക്കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്ത وَلَا يُلَقَّاهَا അതു സാധിച്ചു കൊടുക്കപ്പെടുകയില്ല, കിട്ടുകയില്ല إِلَّا الصَّابِرُونَ ക്ഷമാലുക്കള്‍ക്കല്ലാതെ, സഹനശീലന്‍മാര്‍ക്കല്ലാതെ.
അറിവു നല്‍കപ്പെട്ടിട്ടുള്ളവര്‍ പറഞ്ഞു: "നിങ്ങളുടെ നാശം! വിശ്വസിക്കുകയും സല്‍ക്കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുള്ളവര്‍ക്കു അല്ലാഹുവിന്‍റെ (പക്കല്‍നിന്നുള്ള) പ്രതിഫലം കൂടുതല്‍ ഉത്തമമായിരിക്കും. സഹനശീലന്‍മാര്‍ക്കല്ലാതെ അതു (സാധിച്ച്) കിട്ടുന്നതുമല്ല."
തഫ്സീർ : 79-80
View   
فَخَسَفْنَا بِهِۦ وَبِدَارِهِ ٱلْأَرْضَ فَمَا كَانَ لَهُۥ مِن فِئَةٍۢ يَنصُرُونَهُۥ مِن دُونِ ٱللَّهِ وَمَا كَانَ مِنَ ٱلْمُنتَصِرِينَ﴿٨١﴾
share
فَخَسَفْنَا بِهِ അങ്ങനെ നാം അവനെ, ആഴ്ത്തി, വിഴുങ്ങിച്ചു وَبِدَارِهِ അവന്‍റെ ഭവനത്തെയും, വീടി നെയും الْأَرْضَ ഭൂമിയില്‍, ഭൂമിയെ(ക്കൊണ്ട്) فَمَا كَانَ അപ്പോള്‍ ഉണ്ടായില്ല لَهُ അവന്നു مِن فِئَةٍ ഒരു കക്ഷിയും, കൂട്ടരും يَنصُرُونَهُ അവനെ സഹായിക്കുന്ന, രക്ഷിക്കുന്ന مِن دُونِ اللَّـهِ അല്ലാഹുവിനെ കൂടാതെ, പുറമെ وَمَا كَانَ അവന്‍ ആയതുമില്ല مِنَ الْمُنتَصِرِينَ സ്വയരക്ഷ പ്രാപിക്കുന്നവരില്‍, രക്ഷാ നടപടിയെടുക്കുന്നവരില്‍.
അങ്ങനെ, അവനെയും അവന്‍റെ ഭവനത്തെയും നാം ഭൂമിയില്‍ ആഴ്ത്തിക്കളഞ്ഞു. അപ്പോള്‍, അല്ലാഹുവിനെക്കൂടാതെ തന്നെ സഹായിക്കുന്ന ഒരു കക്ഷിയും അവന്നുണ്ടായില്ല; അവന്‍ (സ്വയം) രക്ഷാനടപടിയെടുക്കുന്നവരില്‍പെട്ടവനുമായില്ല.
തഫ്സീർ : 81-81
View   
وَأَصْبَحَ ٱلَّذِينَ تَمَنَّوْا۟ مَكَانَهُۥ بِٱلْأَمْسِ يَقُولُونَ وَيْكَأَنَّ ٱللَّهَ يَبْسُطُ ٱلرِّزْقَ لِمَن يَشَآءُ مِنْ عِبَادِهِۦ وَيَقْدِرُ ۖ لَوْلَآ أَن مَّنَّ ٱللَّهُ عَلَيْنَا لَخَسَفَ بِنَا ۖ وَيْكَأَنَّهُۥ لَا يُفْلِحُ ٱلْكَـٰفِرُونَ﴿٨٢﴾
share
وَأَصْبَحَ രാവിലെ (പുലര്‍ച്ചക്ക്) ആയി الَّذِينَ تَمَنَّوْا കൊതിച്ചവര്‍, വ്യാമോഹിച്ചവര്‍ مَكَانَهُ അവന്‍റെ സ്ഥാനം بِالْأَمْسِ ഇന്നലെ يَقُولُونَ പറയുക(യായി) وَيْ അഹോ, ഹാ (ആശ്ചര്യം തന്നെ) كَأَنَّ اللَّـهَ അല്ലാഹു ആകുന്നപോലെയിരിക്കുന്നു (തോന്നുന്നു) يَبْسُطُ അവന്‍ വിശാലമാക്കും (എന്നപോലെ) الرِّزْقَ ഉപജീ വനം, ആഹാരം, ജീവിതവിഭവം لِمَن يَشَاءُ അവന്‍ ഉദ്ദേശിക്കുന്നവര്‍ക്കു مِنْ عِبَادِهِ തന്‍റെ അടിയാന്‍മാ രില്‍നിന്നു وَيَقْدِرُ അവന്‍ കണക്കാക്കുകയും, (കുടുസ്സാക്കുകയും)ചെയ്യും لَوْلَا ഇല്ലായിരുന്നുവെങ്കി ല്‍ أَن مَّنَّ ദാക്ഷിണ്യം (നന്‍മ, അനുഗ്രഹം) ചെയ്യല്‍ اللَّـهُ അല്ലാഹു عَلَيْنَا നമ്മുടെ മേല്‍ لَخَسَفَ بِنَا അവന്‍ നമ്മെ ആഴ്ത്തുമായിരുന്നു وَيْكَأَنَّهُ അഹോ കാര്യം ആയതുപോലെ ഇരിക്കുന്നു (തോന്നുന്നു) لَا يُفْلِحُ വിജയിക്കുകയില്ല, ഭാഗ്യം പ്രാപിക്കയില്ല (എന്നപോലെ) الْكَافِرُونَ അവിശ്വാസികള്‍, നന്ദികെട്ടവര്‍.
ഇന്നലെ അവന്‍റെ സ്ഥാനത്തിന് കൊതിച്ചുകൊണ്ടിരുന്നവര്‍ (ഇന്ന്) പുലര്‍ച്ചക്കു പറയുകയായി: "അഹോ!" അല്ലാഹു അവന്‍റെ അടിയാന്‍മാരില്‍നിന്ന് താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഉപജീവനം [ജീവിതവിഭവം] വിശാലപ്പെടുത്തിക്കൊടുക്കുകയും (താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്) കണക്കാക്കി [കുടുസ്സാക്കി] കൊടുക്കുകയും ചെയ്യുന്നതാണെന്നു തോന്നുന്നു! നമ്മളില്‍ അല്ലാഹു ദാക്ഷിണ്യം ചെയ്തിട്ടില്ലായിരുന്നുവെങ്കില്‍, നമ്മെയും അവന്‍ (ഭൂമിയില്‍) ആഴ്ത്തുമായിരുന്നു! "അഹോ! കാര്യം, അവിശ്വാസികള്‍ ജയിക്കുകയില്ലെന്നുതന്നെ തോന്നുന്നു!".
തഫ്സീർ : 82-82
View   
تِلْكَ ٱلدَّارُ ٱلْـَٔاخِرَةُ نَجْعَلُهَا لِلَّذِينَ لَا يُرِيدُونَ عُلُوًّۭا فِى ٱلْأَرْضِ وَلَا فَسَادًۭا ۚ وَٱلْعَـٰقِبَةُ لِلْمُتَّقِينَ﴿٨٣﴾
share
تِلْكَ الدَّارُ ആ ഭവനം الْآخِرَةُ പരലോകമാകുന്ന نَجْعَلُهَا നാം അതിനെ ഏര്‍പ്പെടുത്തുന്നു, ആക്കുന്നു لِلَّذِينَ യാതൊരു കൂട്ടര്‍ക്കു لَا يُرِيدُونَ ഉദ്ദേശിക്കാത്ത عُلُوًّا മേന്‍മ, ഔന്നത്യം فِي الْأَرْضِ ഭൂമിയില്‍, നാട്ടി ല്‍ وَلَا فَسَادًا കുഴപ്പത്തെയും തന്നെ وَالْعَاقِبَةُ പര്യവസാനം (അന്ത്യഗുണം) لِلْمُتَّقِينَ ഭയഭക്തന്മാര്‍ക്കാണ്, സൂക്ഷമതയുള്ളവര്‍ക്കാണ്.
ആ പരലോകഭവനം, ഭൂമിയില്‍ ഔന്നത്യമാകട്ടെ, കുഴപ്പമാകട്ടെ ഉദ്ദേശിക്കാത്തവര്‍ക്കത്രെ നാം ഏര്‍പ്പെടുത്തിക്കൊടുക്കുക. (ശുഭമായ) പര്യവസാനം ഭയഭക്തന്മാര്‍ക്കാകുന്നു.
مَن جَآءَ بِٱلْحَسَنَةِ فَلَهُۥ خَيْرٌۭ مِّنْهَا ۖ وَمَن جَآءَ بِٱلسَّيِّئَةِ فَلَا يُجْزَى ٱلَّذِينَ عَمِلُوا۟ ٱلسَّيِّـَٔاتِ إِلَّا مَا كَانُوا۟ يَعْمَلُونَ﴿٨٤﴾
share
مَن جَاءَ ആര്‍ വന്നുവോ, ആരെങ്കിലും വന്നാല്‍ بِالْحَسَنَةِ നന്‍മ (സല്‍ക്കാര്യം) കൊണ്ടു فَلَهُ എന്നാ ലവന്നുണ്ടു خَيْرٌ ഉത്തമമായതു, കൂടുതല്‍ നല്ലതു مِّنْهَا അതിനെക്കാള്‍ وَمَن جَاءَ ആരെങ്കിലും വന്നാല്‍ بِالسَّيِّئَةِ തിന്മയും കൊണ്ടു فَلَا يُجْزَى എന്നാല്‍ പ്രതിഫലം നല്‍കപ്പെടുകയില്ല الَّذِينَ عَمِلُوا പ്രവര്‍ത്തിച്ച വര്‍ക്കു السَّيِّئَاتِ തിന്‍മകളെ إِلَّا مَا യാതൊന്നിനല്ലാതെ كَانُوا يَعْمَلُونَ അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന.
ആര്‍ നന്‍മയും കൊണ്ടുവന്നുവോ അവനു അതിനെക്കാള്‍ ഉത്തമമായതുണ്ടായിരിക്കും; ആരെങ്കിലും തിന്‍മയും കൊണ്ടുവന്നാല്‍, തിന്‍മകള്‍ പ്രവര്‍ത്തിച്ചവര്‍ക്ക് അവര്‍ പ്രവര്‍ത്തിച്ചിരു ന്നതിനല്ലാതെ പ്രതിഫലം നല്‍കപ്പെടുന്നതുമല്ല.
തഫ്സീർ : 83-84
View   
إِنَّ ٱلَّذِى فَرَضَ عَلَيْكَ ٱلْقُرْءَانَ لَرَآدُّكَ إِلَىٰ مَعَادٍۢ ۚ قُل رَّبِّىٓ أَعْلَمُ مَن جَآءَ بِٱلْهُدَىٰ وَمَنْ هُوَ فِى ضَلَـٰلٍۢ مُّبِينٍۢ﴿٨٥﴾
share
إِنَّ നിശ്ചയമായും الَّذِي فَرَضَ നിയമിച്ചവന്‍, നിര്‍ബ്ബന്ധമാക്കിയവന്‍ عَلَيْكَ നിന്‍റെ മേല്‍ الْقُرْآنَ ഖുര്‍ആനെ لَرَادُّكَ നിന്നെ തിരിച്ചുകൊണ്ടുവരുന്നവന്‍ (ആക്കുന്നവന്‍) തന്നെയാണ് إِلَىٰ مَعَادٍ ഒരു മടക്കസ്ഥാനത്തേക്ക് قُل പറയുക رَّبِّي എന്‍റെ റബ്ബ് أَعْلَمُ നല്ലവണ്ണം (ഏറ്റവും) അറിയുന്നവനാണ് مَن جَاءَ വന്നവനെ, വന്നതാരാണെന്നു بِالْهُدَىٰ സന്മാര്‍ഗ്ഗവും കൊണ്ട് وَمَنْ ഒരുവനെയും, ആരാണെന്നും هُوَ അവന്‍ فِي ضَلَالٍ ദുര്‍മ്മാര്‍ഗ്ഗത്തിലാണ്, വഴിപിഴവിലാണ് مُّبِينٍ വ്യക്തമായ.
(നബിയേ) നിശ്ചയമായും, നിനക്കു ഖുര്‍ആനെ നിയമിച്ചു തന്നിട്ടുള്ളവന്‍, നിന്നെ ഒരു മടക്ക സ്ഥാനത്തേക്ക് തിരിച്ചുകൊണ്ടുവരുന്നവനാകുന്നു. പറയുക: "സന്‍മാര്‍ഗ്ഗം കൊണ്ടുവന്നിട്ടുള്ളതാരാണെന്നും, ഏതൊരുവനാണ് സ്പഷ്ടമായ ദുര്‍മ്മാര്‍ഗ്ഗ ത്തിലുള്ളവനെന്നും എന്‍റെ റബ്ബ് നല്ലവണ്ണം അറിയുന്നവനാണ്."
തഫ്സീർ : 85-85
View   
وَمَا كُنتَ تَرْجُوٓا۟ أَن يُلْقَىٰٓ إِلَيْكَ ٱلْكِتَـٰبُ إِلَّا رَحْمَةًۭ مِّن رَّبِّكَ ۖ فَلَا تَكُونَنَّ ظَهِيرًۭا لِّلْكَـٰفِرِينَ﴿٨٦﴾
share
وَمَا كُنتَ നീ ആയിരുന്നില്ല, ഉണ്ടായിരുന്നില്ല تَرْجُو പ്രതീക്ഷിക്കുക, ആഗ്രഹിക്കുക, അഭിലഷി ക്കുക أَن يُلْقَىٰ ഇട്ടുതരപ്പെടുമെന്ന്, കിട്ടുമെന്ന്, നല്‍കപ്പെടുന്നതു إِلَيْكَ നിനക്ക്, നിങ്കലേക്കു الْكِتَابُ ഗ്രന്ഥം, വേദഗ്രന്ഥം إِلَّا رَحْمَةً എങ്കിലും കാരുണ്യമായിട്ടു, അനുഗ്രഹമായിട്ടല്ലാതെ مِّن رَّبِّكَ നിന്‍റെ രക്ഷിതാവിങ്കല്‍നിന്നു فَلَا تَكُونَنَّ അതിനാല്‍ തീര്‍ച്ചയായും നീ ആകരുത് ظَهِيرًا പിന്‍തുണ നല്‍കു ന്നവന്‍ സഹായി, അരു നില്‍ക്കുന്നവന്‍ لِّلْكَافِرِينَ അവിശ്വാസികള്‍ക്കു.
നിനക്കു വേദഗ്രന്ഥം കിട്ടുമെന്നു നീ പ്രതീക്ഷിക്കുന്നുണ്ടായിരുന്നില്ല (അഥവാ ആഗ്രഹിക്കുന്നു ണ്ടായിരുന്നില്ല); എങ്കിലും, നിന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള കാരുണ്യമായിട്ടത്രെ (നിനക്കതു കിട്ടിയത്). ആകയാല്‍, നിശ്ചയമായും നീ അവിശ്വാസികള്‍ക്ക്‌ പിന്‍തുണ നല്‍കുന്നവനായിരിക്കരുത്.
തഫ്സീർ : 86-86
View   
وَلَا يَصُدُّنَّكَ عَنْ ءَايَـٰتِ ٱللَّهِ بَعْدَ إِذْ أُنزِلَتْ إِلَيْكَ ۖ وَٱدْعُ إِلَىٰ رَبِّكَ ۖ وَلَا تَكُونَنَّ مِنَ ٱلْمُشْرِكِينَ﴿٨٧﴾
share
وَلَا يَصُدُّنَّكَ അവര്‍ നിന്നെ തടഞ്ഞുകളയുകയും ചെയ്യരുതു عَنْ آيَاتِ اللَّـهِ അല്ലാഹുവിന്‍റെ ലക്ഷ്യങ്ങളില്‍നിന്ന് بَعْدَ إِذْ أُنزِلَتْ അവ അവതരിക്കപ്പെട്ട (ഇറക്കപ്പെട്ട)തിനുശേഷം إِلَيْكَ നിനക്കു, നിങ്കലേക്കു وَادْعُ ക്ഷണിക്കുകയും ചെയ്യുക إِلَىٰ رَبِّكَ നിന്‍റെ രക്ഷിതാവിങ്കലേക്കു وَلَا تَكُونَنَّ നിശ്ചയമായും നീ ആകുകയും അരുതു (പെട്ടുപോകരുത്) مِنَ الْمُشْرِكِينَ ബഹുദൈവവിശ്വാസി കളില്‍, പങ്കുചേര്‍ക്കുന്നവരില്‍.
അല്ലാഹുവിന്‍റെ ലക്ഷ്യങ്ങള്‍ നിനക്കു അവതരിപ്പിക്കപ്പെട്ടതിനുശേഷം, അവയില്‍നിന്ന് നിന്നെ അവര്‍ [അവിശ്വാസികള്‍] തടഞ്ഞുകളയുകയും ചെയ്യരുത്. നീ നിന്‍റെ രക്ഷിതാവിങ്കലേക്ക് ക്ഷണിക്കുകയും ചെയ്യണം; ബഹുദൈവ വിശ്വാസികളില്‍ പെട്ടുപോകയും ചെയ്യരുത്.
وَلَا تَدْعُ مَعَ ٱللَّهِ إِلَـٰهًا ءَاخَرَ ۘ لَآ إِلَـٰهَ إِلَّا هُوَ ۚ كُلُّ شَىْءٍ هَالِكٌ إِلَّا وَجْهَهُۥ ۚ لَهُ ٱلْحُكْمُ وَإِلَيْهِ تُرْجَعُونَ﴿٨٨﴾
share
وَلَا تَدْعُ നീ വിളിക്കുക (പ്രാര്‍ത്ഥിക്കുക)യും അരുതു مَعَ اللَّـهِ അല്ലാഹുവോടുകൂടി إِلَـٰهًا آخَرَ വേറെ ഒരാരാധ്യനെ لَا إِلَـٰهَ ആരാധ്യനേ ഇല്ല إِلَّا هُوَ അവനല്ലാതെ كُلُّ شَيْءٍ എല്ലാ വസ്തുവും هَالِكٌ നാശമടയുന്നതാണ് إِلَّا وَجْهَهُ അവന്‍റെ മുഖം (അവന്‍) അല്ലാതെ لَهُ അവന്നാണ്‌ الْحُكْمُ അധികാരം, വിധി وَإِلَيْهِ അവങ്കലേക്കുതന്നെ تُرْجَعُونَ നിങ്ങള്‍ മടക്കപ്പെടുന്നു.
അല്ലാഹുവോടുകൂടെ വേറെ ഒരു ആരാധ്യനെ നീ വിളി(ച്ചു പ്രാര്‍ത്ഥി)ക്കുകയും അരുത്; അവനല്ലാതെ ആരാധ്യനേയില്ല. അവന്‍റെ തിരുമുഖം ഒഴികെ എല്ലാ വസ്തുക്കളും നാശമടയുന്നതത്രെ. നിയമാധികാരം അവന്നാണ്‌; അവങ്കലേക്കു തന്നെ നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യുന്നു.
തഫ്സീർ : 87-88
View   
29.അല്‍ അന്‍കബൂത്


بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
الٓمٓ﴿١﴾
share
الم "അലിഫ്-ലാം-മീം"
"അലിഫ്-ലാം-മീം".
أَحَسِبَ ٱلنَّاسُ أَن يُتْرَكُوٓا۟ أَن يَقُولُوٓا۟ ءَامَنَّا وَهُمْ لَا يُفْتَنُونَ﴿٢﴾
share
أَحَسِبَ ധരിച്ചുവോ, കണക്കാക്കിയോ النَّاسُ മനുഷ്യര്‍ أَن يُتْرَكُوا വിട്ടുകളയപ്പെടുമെന്നു, ഉപേക്ഷിക്കപ്പെടുമെന്നു أَن يَقُولُوا അവര്‍ പറയുന്നതിനാല്‍ آمَنَّا ഞങ്ങള്‍ വിശ്വസിച്ചു എന്നു وَهُمْ لَا يُفْتَنُونَ അവര്‍ പരീക്ഷിക്കപ്പെടാതെ
"ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു" എന്നു പറയുന്നതു കൊണ്ട് (മാത്രം) - തങ്ങള്‍ പരീക്ഷിക്കപ്പെടാതെ-വിട്ടു കളയപ്പെടുമെന്ന് മനുഷ്യര്‍ ധരിച്ചിരിക്കുന്നുവോ?!
وَلَقَدْ فَتَنَّا ٱلَّذِينَ مِن قَبْلِهِمْ ۖ فَلَيَعْلَمَنَّ ٱللَّهُ ٱلَّذِينَ صَدَقُوا۟ وَلَيَعْلَمَنَّ ٱلْكَـٰذِبِينَ﴿٣﴾
share
وَلَقَدْ فَتَنَّا തീര്‍ച്ചയായും നാം പരീക്ഷിച്ചിട്ടുണ്ട് الَّذِينَ യാതൊരു കൂട്ടരെ مِن قَبْلِهِمْ അവരുടെ മുമ്പുള്ള فَلَيَعْلَمَنَّ اللَّـهُ അങ്ങനെ അല്ലാഹു അറിയുകതന്നെ ചെയ്യും الَّذِينَ صَدَقُوا സത്യം പറഞ്ഞവരെ وَلَيَعْلَمَنَّ അവന്‍ അറിയുകയും ചെയ്യും الْكَاذِبِينَ വ്യാജം പറയുന്നവരെ
തീര്‍ച്ചയായും, അവരുടെ മുമ്പുണ്ടായിരുന്നവരെ നാം പരീക്ഷണം ചെയ്തിട്ടുണ്ട്; അങ്ങനെ, സത്യം പറഞ്ഞവരെ അല്ലാഹു അറിയുകതന്നെ ചെയ്യും; വ്യാജം പറയുന്നവരെയും അവന്‍ അറിയും.
أَمْ حَسِبَ ٱلَّذِينَ يَعْمَلُونَ ٱلسَّيِّـَٔاتِ أَن يَسْبِقُونَا ۚ سَآءَ مَا يَحْكُمُونَ﴿٤﴾
share
أَمْ حَسِبَ അഥവാ ധരിച്ചുവോ الَّذِينَ يَعْمَلُونَ പ്രവര്‍ത്തിക്കുന്നവര്‍ السَّيِّئَاتِ തിന്മകള്‍, ദുഷ്പ്രവൃത്തികള്‍ أَن يَسْبِقُونَا നമ്മെ മുന്‍കടന്നു (തോല്‍പ്പിച്ചു) കളയുമെന്നു سَاءَ എത്ര ചീത്ത, വളരെമോശം مَا يَحْكُمُونَ അവര്‍ വിധി കല്‍പ്പിക്കുന്നതു
അഥവാ, തിന്മകള്‍ പ്രവര്‍ത്തിക്കുന്നവര്‍ നമ്മെ (തോല്‍പ്പിച്ച്) മുന്‍കടന്ന് കളയാമെന്ന് ധരിച്ചിട്ടുണ്ടോ?! അവര്‍ വിധി കല്‍പിക്കുന്നത് എത്ര ചീത്ത!
തഫ്സീർ : 1-4
View   
مَن كَانَ يَرْجُوا۟ لِقَآءَ ٱللَّهِ فَإِنَّ أَجَلَ ٱللَّهِ لَـَٔاتٍۢ ۚ وَهُوَ ٱلسَّمِيعُ ٱلْعَلِيمُ﴿٥﴾
share
مَن كَانَ ആരെങ്കിലും ആണെങ്കില്‍ يَرْجُو പ്രതീക്ഷിക്കുന്നു, ആശിക്കുന്നു (എങ്കില്‍) لِقَاءَ اللَّـهِ അല്ലാഹുവുമായി കണ്ടുമുട്ടുന്നതിന്, കാണുന്നതിനെ فَإِنَّ എന്നാല്‍ നിശ്ചയമായും أَجَلَ اللَّـهِ അല്ലാഹുവിന്‍റെ അവധി لَآتٍ വരുന്നതു (വരാനിരിക്കുന്നതു) തന്നെ وَهُوَ അവന്‍, അവനത്രെ السَّمِيعُ കേള്‍ക്കുന്നവന്‍ الْعَلِيمُ അറിയുന്നവന്‍
ആരെങ്കിലും അല്ലാഹുവുമായി കണ്ടുമുട്ടുന്നതിന് ആശിക്കുന്നുവെങ്കില്‍ (അഥവാ കാണുമെന്നു പ്രതീക്ഷിക്കുന്നുവെങ്കില്‍), നിശ്ചയമായും അല്ലാഹുവിന്‍റെ (നിശ്ചിത) അവധി വരാനിരിക്കുന്നതു തന്നെയാകുന്നു. അവനത്രെ (എല്ലാം) കേള്‍ക്കുന്നവനും, അറിയുന്നവനും.
وَمَن جَـٰهَدَ فَإِنَّمَا يُجَـٰهِدُ لِنَفْسِهِۦٓ ۚ إِنَّ ٱللَّهَ لَغَنِىٌّ عَنِ ٱلْعَـٰلَمِينَ﴿٦﴾
share
وَمَن جَاهَدَ ആരെങ്കിലും സമരം ചെയ്യുന്നതായാല്‍ فَإِنَّمَا يُجَاهِدُ നിശ്ചയമായും അവന്‍ സമരം ചെയ്യുന്നു لِنَفْسِهِ തനിക്കുവേണ്ടിത്തന്നെ, അവന്‍റെ ആത്മാവിനുവേണ്ടി മാത്രം إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു لَغَنِيٌّ അനാശ്രയനാകുന്നു, ധന്യന്‍ തന്നെ عَنِ الْعَالَمِينَ ലോകരില്‍ നിന്നു, ലോകരോടു
ആരെങ്കിലും സമരം ചെയ്യുന്നതായാല്‍, അവനു വേണ്ടിത്തന്നെയാണവന്‍ സമരം ചെയ്യുന്നത്. നിശ്ചയമായും, അല്ലാഹു ലോകരില്‍ നിന്നും അനാശ്രയനാകുന്നു.
وَٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ لَنُكَفِّرَنَّ عَنْهُمْ سَيِّـَٔاتِهِمْ وَلَنَجْزِيَنَّهُمْ أَحْسَنَ ٱلَّذِى كَانُوا۟ يَعْمَلُونَ﴿٧﴾
share
وَالَّذِينَ آمَنُوا വിശ്വസിച്ചിട്ടുള്ളവര്‍ وَعَمِلُوا الصَّالِحَاتِ സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കയും ചെയ്ത لَنُكَفِّرَنَّ നാം മായിച്ചുകൊടുക്കുകതന്നെ ചെയ്യും, പൊറുക്കും, മൂടിവെക്കും عَنْهُمْ അവര്‍ക്ക്, അവരില്‍നിന്നു سَيِّئَاتِهِمْ അവരുടെ തിന്‍മകളെ, ദുഷ്കര്‍മ്മങ്ങളെ وَلَنَجْزِيَنَّهُمْ അവര്‍ക്കു നാം പ്രതിഫലം നല്‍കയും ചെയ്യും أَحْسَنَ الَّذِي യാതൊന്നില്‍വെച്ച് നല്ലതിനു, യാതൊന്നിനെക്കാള്‍ മെച്ചമായതു كَانُوا يَعْمَلُونَ അവര്‍ പ്രവര്‍ത്തിച്ചിരുന്ന
വിശ്വസിക്കുകയും, സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാകട്ടെ, അവര്‍ക്ക് അവരുടെ തിന്‍മകളെ നാം (പൊറുത്ത്) മായിച്ചുകൊടുക്കുകതന്നെ ചെയ്യുന്നതാണ്. അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനെക്കാള്‍ മെച്ചപ്പെട്ടതു നാം അവര്‍ക്ക് പ്രതിഫലം നല്‍കുകയും ചെയ്യും.
തഫ്സീർ : 5-7
View   
وَوَصَّيْنَا ٱلْإِنسَـٰنَ بِوَٰلِدَيْهِ حُسْنًۭا ۖ وَإِن جَـٰهَدَاكَ لِتُشْرِكَ بِى مَا لَيْسَ لَكَ بِهِۦ عِلْمٌۭ فَلَا تُطِعْهُمَآ ۚ إِلَىَّ مَرْجِعُكُمْ فَأُنَبِّئُكُم بِمَا كُنتُمْ تَعْمَلُونَ﴿٨﴾
share
وَوَصَّيْنَا നാം ഒസ്യത്ത് ചെയ്‌തിരിക്കുന്നു, ആജ്ഞ (ശാസന, നിര്‍ദ്ദേശം) നല്‍കിയിരിക്കുന്നു الْإِنسَانَ മനുഷ്യനോടു بِوَالِدَيْهِ അവന്റെ മാതാപിതാക്കളെപ്പറ്റി حُسْنًا നന്‍മയെ, നന്‍മ ചെയ്‌വാന്‍ وَإِن جَاهَدَاكَ അവര്‍ രണ്ടാളും നിന്നോടു നിര്‍ബ്ബന്ധം ചെലുത്തിയാല്‍, ബുദ്ധിമുട്ടിച്ചാല്‍ لِتُشْرِكَ بِي നീ എന്നോടു പങ്കുചേര്‍ക്കുവാനായി مَا യാതൊന്നിനെ لَيْسَ لَكَ നിനക്കില്ല بِهِ അതിനെക്കുറിച്ചു عِلْمٌ ഒരറിവും, വിവരം فَلَا تُطِعْهُمَا എന്നാല്‍ നീ അവരെ അനുസരിക്കരുതു إِلَيَّ എന്റെ അടുക്കലേക്കാണ് مَرْجِعُكُمْ നിങ്ങളുടെ മടക്കം, മടക്കസ്ഥാനം فَأُنَبِّئُكُم അപ്പോള്‍ ഞാന്‍ നിങ്ങള്‍ക്കു വൃത്താന്തം അറിയിക്കും, ബോധപ്പെടുത്തും بِمَا كُنتُمْ നിങ്ങളായിരുന്നതിനെക്കുറിച്ചു تَعْمَلُونَ നിങ്ങള്‍ പ്രവര്‍ത്തിച്ചു വരുന്ന
മനുഷ്യനോട് അവന്‍റെ മാതാപിതാക്കളെ സംബന്ധിച്ച് - (അവരില്‍) നന്‍മ ചെയ്‌വാന്‍ - നാം ആജ്ഞ നല്‍കിയിരിക്കുന്നു; (ഹേ, മനുഷ്യാ) നിനക്ക് (യാഥാര്‍ത്ഥത്തില്‍) യാതൊരു അറിവുമില്ലാത്ത ഒന്നിനെ എന്നോട് പങ്കു ചേര്‍ക്കുന്നതിന് അവര്‍ നിന്നോട് നിര്‍ബ്ബന്ധം ചെലുത്തുന്ന പക്ഷം നീ അവരെ (രണ്ടാളെയും) അനുസരിച്ചു പോകരുത്. എന്‍റെ അടുക്കലേക്കാണ് നിങ്ങളുടെ (എല്ലാവരുടെയും) മടക്കം. അപ്പോള്‍ നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിനെപ്പറ്റി ഞാന്‍ നിങ്ങള്‍ക്കു വൃത്താന്തം അറിയിച്ചു തരുന്നതാകുന്നു.
وَٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ لَنُدْخِلَنَّهُمْ فِى ٱلصَّـٰلِحِينَ﴿٩﴾
share
وَالَّذِينَ آمَنُوا വിശ്വസിച്ചവരാകട്ടെ وَعَمِلُوا الصَّالِحَاتِ സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്ത لَنُدْخِلَنَّهُمْ നിശ്ചയമായും നാമവരെ പ്രവേശിപ്പിക്കും, ഉള്‍പ്പെടുത്തും فِي الصَّالِحِينَ സദ്‌വൃത്തന്മാരില്‍, സജ്ജനങ്ങളില്‍
വിശ്വസിക്കുകയും, സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാകട്ടെ, നിശ്ചയമായും നാം അവരെ സദ്‌വൃത്തന്മാരില്‍ ഉള്‍പ്പെടുത്തുന്നതാകുന്നു.
തഫ്സീർ : 8-9
View   
وَمِنَ ٱلنَّاسِ مَن يَقُولُ ءَامَنَّا بِٱللَّهِ فَإِذَآ أُوذِىَ فِى ٱللَّهِ جَعَلَ فِتْنَةَ ٱلنَّاسِ كَعَذَابِ ٱللَّهِ وَلَئِن جَآءَ نَصْرٌۭ مِّن رَّبِّكَ لَيَقُولُنَّ إِنَّا كُنَّا مَعَكُمْ ۚ أَوَلَيْسَ ٱللَّهُ بِأَعْلَمَ بِمَا فِى صُدُورِ ٱلْعَـٰلَمِينَ﴿١٠﴾
share
وَمِنَ النَّاسِ മനുഷ്യരിലുണ്ട് مَن ചിലര്‍, ഒരു തരക്കാര്‍ يَقُولُ അവര്‍ (അവന്‍) പറയും, പറയുന്ന آمَنَّا ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു بِاللَّـهِ അല്ലാഹുവില്‍ فَإِذَا أُوذِيَ എന്നാല്‍ അവന്‍ ഉപദ്രവിക്കപ്പെട്ടാല്‍, അവനു ഉപദ്രവം ബാധിച്ചാല്‍ فِي اللَّـهِ അല്ലാഹുവിന്റെ കാര്യത്തില്‍ جَعَلَ അവന്‍ (അവര്‍) ആക്കും (ഗണിക്കും) فِتْنَةَ النَّاسِ മനുഷ്യരുടെ പരീക്ഷണം, കുഴപ്പം (മര്‍ദ്ദനം) كَعَذَابِ اللَّـهِ അല്ലാഹുവിന്റെ ശിക്ഷയെപ്പോലെ, ശിക്ഷക്കു സമം وَلَئِن جَاءَ വന്നുവെങ്കില്‍ نَصْرٌ വല്ല സഹായവും مِّن رَّبِّكَ നിന്റെ റബ്ബിന്‍റെ പക്കല്‍ നിന്നു لَيَقُولُنَّ നിശ്ചയമായും അവര്‍ പറയും إِنَّا كُنَّا നിശ്ചയമായും ഞങ്ങളായിരുന്നു مَعَكُمْ നിങ്ങളുടെ കൂടെ أَوَلَيْسَ اللَّـهُ അല്ലാഹു അല്ലയോ بِأَعْلَمَ നല്ലവണ്ണം അറിയുന്നവന്‍ بِمَا യാതൊന്നിനെപ്പറ്റി فِي صُدُورِ നെഞ്ഞുകളില്‍ (ഹൃദയങ്ങളില്‍) ഉള്ള الْعَالَمِينَ ലോകരുടെ
മനുഷ്യരിലുണ്ട് ചില ആളുകള്‍: "ഞങ്ങള്‍ അല്ലാഹുവില്‍ വിശ്വസിച്ചിരിക്കുന്നു" എന്ന് അവര്‍ പറയും. എന്നാല്‍, അല്ലാഹുവിന്റെ കാര്യത്തില്‍ തങ്ങള്‍ക്ക് (വല്ലതും) ഉപദ്രവം ബാധിച്ചാല്‍, ജനങ്ങളുടെ പരീക്ഷണം [മര്‍ദ്ദനം] അവര്‍ അല്ലാഹുവിന്റെ ശിക്ഷക്കു സമമാക്കിത്തീര്‍ക്കുന്നു! നിന്റെ രക്ഷിതാവിങ്കല്‍ നിന്നു വല്ല സഹായവും വന്നുവെങ്കിലോ, അവര്‍ പറയും: "നിശ്ചയമായും ഞങ്ങള്‍ നിങ്ങളുടെ [സത്യവിശ്വാസികളുടെ] കൂടെയായിരുന്നു" എന്ന്‍. ലോകരുടെ ഹൃദയങ്ങളില്‍ ഉള്ളതിനെക്കുറിച്ച് അല്ലാഹു നല്ലവണ്ണം അറിയുന്നവനല്ലയോ"?!
وَلَيَعْلَمَنَّ ٱللَّهُ ٱلَّذِينَ ءَامَنُوا۟ وَلَيَعْلَمَنَّ ٱلْمُنَـٰفِقِينَ﴿١١﴾
share
وَلَيَعْلَمَنَّ اللَّـهُ തീര്‍ച്ചയായും അല്ലാഹു അറിയും, അറിയുന്നു الَّذِينَ آمَنُوا വിശ്വസിച്ചവരെ وَلَيَعْلَمَنَّ അല്ലാഹു അറിയുകയും ചെയ്യും الْمُنَافِقِينَ കപടവിശ്വാസികളെ
വിശ്വസിച്ചിട്ടുള്ളവരെ അല്ലാഹു തീര്‍ച്ചയായും അറിയുന്നു; കപടവിശ്വാസികളെയും അവന്‍ തീര്‍ച്ചയായും അറിയും.
തഫ്സീർ : 10-11
View   
وَقَالَ ٱلَّذِينَ كَفَرُوا۟ لِلَّذِينَ ءَامَنُوا۟ ٱتَّبِعُوا۟ سَبِيلَنَا وَلْنَحْمِلْ خَطَـٰيَـٰكُمْ وَمَا هُم بِحَـٰمِلِينَ مِنْ خَطَـٰيَـٰهُم مِّن شَىْءٍ ۖ إِنَّهُمْ لَكَـٰذِبُونَ﴿١٢﴾
share
وَقَالَ പറയുന്നു الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ لِلَّذِينَ آمَنُوا വിശ്വസിച്ചവരോട് اتَّبِعُوا നിങ്ങള്‍ പിന്‍പറ്റുവിന്‍ سَبِيلَنَا ഞങ്ങളുടെ മാര്‍ഗ്ഗം وَلْنَحْمِلْ ഞങ്ങള്‍ ഏറ്റെടുക്കയും ചെയ്യാം خَطَايَاكُمْ നിങ്ങളുടെ തെറ്റുകളെ وَمَا هُم അവരല്ല താനും بِحَامِلِينَ ഏറ്റെടുക്കുന്നവര്‍ مِنْ خَطَايَاهُم അവരുടെ തെറ്റുകുറ്റങ്ങളില്‍നിന്നു مِّن شَيْءٍ യാതൊന്നും തന്നെ إِنَّهُمْ നിശ്ചയമായും അവര്‍ لَكَاذِبُونَ കളവു പറയുന്നവര്‍തന്നെ
അവിശ്വസിച്ചവര്‍ വിശ്വസിച്ചവരോടു പറയുകയാണ്‌ : "നിങ്ങള്‍ ഞങ്ങളുടെ മാര്‍ഗ്ഗം പിന്‍പറ്റുവിന്‍, നിങ്ങളുടെ തെറ്റുകുറ്റങ്ങള്‍ ഞങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തുകൊള്ളാം" എന്ന് ! (വാസ്‌തവത്തില്‍) അവരുടെ തെറ്റുകുറ്റങ്ങളില്‍ നിന്ന് യാതൊന്നും തന്നെ അവര്‍ ഏറ്റെടുക്കുന്നവരല്ല തന്നെ. നിശ്ചയമായും അവര്‍ കളവുപറയുന്നവരാകുന്നു.
وَلَيَحْمِلُنَّ أَثْقَالَهُمْ وَأَثْقَالًۭا مَّعَ أَثْقَالِهِمْ ۖ وَلَيُسْـَٔلُنَّ يَوْمَ ٱلْقِيَـٰمَةِ عَمَّا كَانُوا۟ يَفْتَرُونَ﴿١٣﴾
share
وَلَيَحْمِلُنَّ നിശ്ചയമായും അവര്‍ ഏറ്റെടുക്കും, വഹിക്കേണ്ടിവരും, പേറും أَثْقَالَهُمْ തങ്ങളുടെ ഭാരങ്ങളെ وَأَثْقَالًا കുറെ ഭാരങ്ങളും مَّعَ أَثْقَالِهِمْ അവരുടെ ഭാരങ്ങളോടുകൂടി وَلَيُسْأَلُنَّ നിശ്ചയമായും അവര്‍ ചോദ്യം ചെയ്യപ്പെടും يَوْمَ الْقِيَامَةِ ഖിയാമത്തു നാളില്‍ عَمَّا كَانُوا അവരായിരുന്നതിനെപ്പറ്റി يَفْتَرُونَ കെട്ടിച്ചമച്ചിരുന്ന, കളവു കെട്ടിയിരുന്ന
(അത്രയുമല്ല,) തങ്ങളുടെ ഭാരങ്ങളും, തങ്ങളുടെ ഭാരങ്ങളോടൊപ്പം (വേറെ) കുറെ ഭാരങ്ങളും തീര്‍ച്ചയായും അവര്‍ വഹിക്കേണ്ടതായി വരും. അവര്‍ (കളവു) കെട്ടിച്ചമച്ചിരുന്നതിനെപ്പറ്റി ഖിയാമത്തുനാളില്‍ അവര്‍ തീര്‍ച്ചയായും ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്നതാണ്.
തഫ്സീർ : 12-13
View   
وَلَقَدْ أَرْسَلْنَا نُوحًا إِلَىٰ قَوْمِهِۦ فَلَبِثَ فِيهِمْ أَلْفَ سَنَةٍ إِلَّا خَمْسِينَ عَامًۭا فَأَخَذَهُمُ ٱلطُّوفَانُ وَهُمْ ظَـٰلِمُونَ﴿١٤﴾
share
وَلَقَدْ أَرْسَلْنَا തീര്‍ച്ചയായും നാം അയക്കുകയുണ്ടായി نُوحًا നൂഹിനെ إِلَىٰ قَوْمِهِ തന്റെ ജനതയിലേക്ക്‌ فَلَبِثَ എന്നിട്ടു അദ്ദേഹം കഴിഞ്ഞുകൂടി, താമസിച്ചു فِيهِمْ അവരില്‍ أَلْفَ سَنَةٍ ആയിരം കൊല്ലം إِلَّا خَمْسِينَ അമ്പതൊഴിച്ച് عَامًا സംവത്സരം فَأَخَذَهُمُ എന്നിട്ടു അവര്‍ക്കു പിടിപെട്ടു الطُّوفَانُ ജലപ്രളയം وَهُمْ അവരായിരിക്കെ ظَالِمُونَ അക്രമികള്‍
നൂഹിനെ നാം അദ്ദേഹത്തിന്റെ ജനതയിലേക്ക്‌ അയക്കുകയുണ്ടായി; എന്നിട്ട് അദ്ദേഹം അവരില്‍ അമ്പതു സംവത്സരം ഒഴിച്ച് ആയിരം കൊല്ലം കഴിഞ്ഞുകൂടി. അങ്ങനെ, അവര്‍ അക്രമികളായിരിക്കവെ ജലപ്രളയം അവരെ പിടികൂടി.
فَأَنجَيْنَـٰهُ وَأَصْحَـٰبَ ٱلسَّفِينَةِ وَجَعَلْنَـٰهَآ ءَايَةًۭ لِّلْعَـٰلَمِينَ﴿١٥﴾
share
فَأَنجَيْنَاهُ അപ്പോള്‍ നാം അദ്ദേഹത്തെ രക്ഷപ്പെടുത്തി وَأَصْحَابَ السَّفِينَةِ കപ്പലിലുള്ളവരെയും وَجَعَلْنَاهَا നാമതിനെ ആക്കുകയും ചെയ്തു آيَةً ഒരു ദൃഷ്ടാന്തം لِّلْعَالَمِينَ ലോകര്‍ക്കു
അപ്പോള്‍, അദ്ദേഹത്തെയും, (അദ്ദേഹത്തോടൊപ്പം) കപ്പലിലുള്ളവരെയും നാം രക്ഷപ്പെടുത്തി. അതു [ആ സംഭവം] നാം ലോകര്‍ക്കു ഒരു ദൃഷ്ടാന്തമാക്കുകയും ചെയ്തു.
തഫ്സീർ : 14-15
View   
وَإِبْرَٰهِيمَ إِذْ قَالَ لِقَوْمِهِ ٱعْبُدُوا۟ ٱللَّهَ وَٱتَّقُوهُ ۖ ذَٰلِكُمْ خَيْرٌۭ لَّكُمْ إِن كُنتُمْ تَعْلَمُونَ﴿١٦﴾
share
وَإِبْرَاهِيمَ ഇബ്രാഹീമിനെയും إِذْ قَالَ അദ്ദേഹം പറഞ്ഞപ്പോള്‍ لِقَوْمِهِ തന്‍റെ ജനതയോടു اعْبُدُوا اللَّـهَ നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുവിന്‍ وَاتَّقُوهُ അവനെ സൂക്ഷിക്കുകയും ചെയ്യുവിന്‍ ذَٰلِكُمْ അതാണ്‌ خَيْرٌ لَّكُمْ നിങ്ങള്‍ക്കു നല്ലത് إِن كُنتُمْ നിങ്ങളാണെങ്കില്‍ تَعْلَمُونَ നിങ്ങള്‍ അറിയുന്നു (എങ്കില്‍)
ഇബ്രാഹീമിനെയും (ഓര്‍ക്കുക), അതായതു: അദ്ദേഹം തന്‍റെ ജനതയോട് (ഇപ്രകാരം) പറഞ്ഞ സന്ദര്‍ഭം: "നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുവിന്‍, അവനെ സൂക്ഷിക്കുകയും ചെയ്യുവിന്‍. അതാണ്‌ നിങ്ങള്‍ക്കു നല്ലതു - നിങ്ങള്‍ (വാസ്‌തവം) അറിയുന്നുവെങ്കില്‍!
إِنَّمَا تَعْبُدُونَ مِن دُونِ ٱللَّهِ أَوْثَـٰنًۭا وَتَخْلُقُونَ إِفْكًا ۚ إِنَّ ٱلَّذِينَ تَعْبُدُونَ مِن دُونِ ٱللَّهِ لَا يَمْلِكُونَ لَكُمْ رِزْقًۭا فَٱبْتَغُوا۟ عِندَ ٱللَّهِ ٱلرِّزْقَ وَٱعْبُدُوهُ وَٱشْكُرُوا۟ لَهُۥٓ ۖ إِلَيْهِ تُرْجَعُونَ﴿١٧﴾
share
إِنَّمَا تَعْبُدُونَ നിശ്ചയമായും നിങ്ങള്‍ ആരാധിക്കുന്നു مِن دُونِ اللَّـهِ അല്ലാഹുവിനുപുറമെ أَوْثَانًا ചില വിഗ്രഹങ്ങളെ وَتَخْلُقُونَ നിങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു, പടച്ചുണ്ടാക്കുന്നു إِفْكًا വ്യാജം إِنَّ الَّذِينَ നിശ്ചയമായും യാതൊരുകൂട്ടര്‍ تَعْبُدُونَ നിങ്ങള്‍ ആരാധിക്കുന്നു مِن دُونِ اللَّـهِ അല്ലാഹുവിനു പുറമെ لَا يَمْلِكُونَ അവര്‍ സ്വാധീനമാക്കുന്നില്ല, ഉടമയാക്കുന്നില്ല (ശക്തരല്ല) لَكُمْ നിങ്ങള്‍ക്കു رِزْقًا ആഹാരം, ഉപജീവനം فَابْتَغُوا അതുകൊണ്ടു നിങ്ങള്‍ അന്വേഷിക്കുവിന്‍ عِندَ اللَّـهِ അല്ലാഹുവിങ്കല്‍ الرِّزْقَ ഉപജീവനം, ആഹാരം وَاعْبُدُوهُ അവനെ ആരാധിക്കയും ചെയ്യുവിന്‍ وَاشْكُرُوا لَهُ അവനോടു നന്ദികാണിക്കയും ചെയ്യുവിന്‍ إِلَيْهِ അവങ്കലേക്കത്രെ, അവനിലേക്കുതന്നെ تُرْجَعُونَ നിങ്ങള്‍ മടക്കപ്പെടുന്നു
"നിങ്ങള്‍ അല്ലാഹുവിനു പുറമെ (ചില) വിഗ്രഹങ്ങളെയാണ് ആരാധിച്ചു വരുന്നത്; നിങ്ങള്‍ വ്യാജം സൃഷ്ടിച്ചുണ്ടാക്കുകയും ചെയ്യുന്നു. നിശ്ചയമായും അല്ലാഹുവിന്നു പുറമെ നിങ്ങള്‍ ആരാധിച്ചു വരുന്നവര്‍ (ആരും) നിങ്ങള്‍ക്കു യാതൊരു ഉപജീവനവും അധീനമാക്കുന്നില്ല. അതുകൊണ്ട് നിങ്ങള്‍ ഉപജീവനത്തിന് അല്ലാഹുവിങ്കല്‍ അന്വേഷിക്കുവിന്‍, അവനെ ആരാധിക്കുകയും, അവനോടു നന്ദി കാണിക്കുകയും ചെയ്യുവിന്‍. അവങ്കലേക്കത്രെ നിങ്ങള്‍ മടക്കപ്പെടുന്നത്.
وَإِن تُكَذِّبُوا۟ فَقَدْ كَذَّبَ أُمَمٌۭ مِّن قَبْلِكُمْ ۖ وَمَا عَلَى ٱلرَّسُولِ إِلَّا ٱلْبَلَـٰغُ ٱلْمُبِينُ﴿١٨﴾
share
وَإِن تُكَذِّبُوا നിങ്ങള്‍ വ്യാജമാക്കുന്ന പക്ഷം فَقَدْ كَذَّبَ എന്നാല്‍ കളവാക്കിയിട്ടുണ്ട് أُمَمٌ പല സമുദായങ്ങള്‍ مِّن قَبْلِكُمْ നിങ്ങള്‍ക്കു മുമ്പ് وَمَا عَلَى الرَّسُولِ റസൂലിന്‍റെമേല്‍ ഇല്ല إِلَّا الْبَلَاغُ എത്തിച്ചുകൊടുക്കല്‍ (പ്രബോധനം) അല്ലാതെ الْمُبِينُ സ്പഷ്ടമായ
"നിങ്ങള്‍ കളവാക്കുകയാണെങ്കില്‍, നിങ്ങളുടെ മുമ്പ് പല സമുദായങ്ങളും കളവാക്കുകയുണ്ടായിട്ടുണ്ട്. "റസൂലിന്‍റെ [ദൈവദൂതന്‍റെ] മേല്‍ വ്യക്തമായ പ്രബോധനമല്ലാതെ (കടമ) ഇല്ല".
തഫ്സീർ : 16-18
View   
أَوَلَمْ يَرَوْا۟ كَيْفَ يُبْدِئُ ٱللَّهُ ٱلْخَلْقَ ثُمَّ يُعِيدُهُۥٓ ۚ إِنَّ ذَٰلِكَ عَلَى ٱللَّهِ يَسِيرٌۭ﴿١٩﴾
share
أَوَلَمْ يَرَوْا അവര്‍ കാണുന്നില്ലേ, കണ്ടിട്ടില്ലേ كَيْفَ എങ്ങിനെയാണ് يُبْدِئُ اللَّـهُ അല്ലാഹു ആദ്യമായുണ്ടാക്കുന്നതു, ആരംഭമാക്കുന്നതു الْخَلْقَ സൃഷ്ടിയെ ثُمَّ പിന്നെ يُعِيدُهُ അവനതു ആവര്‍ത്തിക്കുന്നു, മടക്കിയുണ്ടാക്കുന്നു إِنَّ ذَٰلِكَ നിശ്ചയമായും അതു عَلَى اللَّـهِ അല്ലാഹുവിന്റെമേല്‍يَسِيرٌ നിസ്സാരമാണ്
അല്ലാഹു സൃഷ്ടിയെ ആദ്യമായുണ്ടാക്കുന്നത് എങ്ങിനെയാണെന്ന് അവര്‍ കാണുന്നില്ലേ?! പിന്നീട് അവനതു (രണ്ടാമതും) ആവര്‍ത്തിക്കുന്നു. നിശ്ചയമായും അത് അല്ലാഹുവിന് നിസ്സാരമാണ്.
قُلْ سِيرُوا۟ فِى ٱلْأَرْضِ فَٱنظُرُوا۟ كَيْفَ بَدَأَ ٱلْخَلْقَ ۚ ثُمَّ ٱللَّهُ يُنشِئُ ٱلنَّشْأَةَ ٱلْـَٔاخِرَةَ ۚ إِنَّ ٱللَّهَ عَلَىٰ كُلِّ شَىْءٍۢ قَدِيرٌۭ﴿٢٠﴾
share
قُلْ പറയുക سِيرُوا നിങ്ങള്‍ സഞ്ചരിക്കുവിന്‍, നടക്കുവിന്‍ فِي الْأَرْضِ ഭൂമിയില്‍ فَانظُرُوا എന്നിട്ട് നോക്കുവിന്‍ كَيْفَ എങ്ങിനെയാണ് بَدَأَ അവന്‍ ആരംഭിച്ചിരിക്കുന്നതു, ആദ്യം ചെയ്തതു الْخَلْقَ സൃഷ്ടിയെ ثُمَّ اللَّـهُ പിന്നീടു അല്ലാഹു يُنشِئُ ഉത്‌ഭവിപ്പിക്കുന്നു النَّشْأَةَ الْآخِرَةَ അവസാനത്തെ ഉത്‌ഭവിപ്പിക്കല്‍, ഉണ്ടാക്കല്‍ إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു عَلَىٰ كُلِّ شَيْءٍ എല്ലാ കാര്യത്തിനും قَدِيرٌ കഴിവുള്ളവനാണ്‌
പറയുക: "നിങ്ങള്‍ ഭൂമിയില്‍ സഞ്ചരി(ച്ചു നോ)ക്കുവിന്‍, എന്നിട്ട് അവന്‍ എങ്ങിനെയാണ് സൃഷ്ടി തുടങ്ങിയിരിക്കുന്നതെന്ന് നോ (ക്കി മനസ്സിലാ)ക്കുവിന്‍!" പിന്നീട്, അല്ലാഹു അവസാനത്തെ ഉത്‌ഭവം ഉത്‌ഭവിപ്പിക്കുന്നതാണ്. നിശ്ചയമായും, അല്ലാഹു എല്ലാ കാര്യത്തിന്നും കഴിവുള്ളവനാകുന്നു.
തഫ്സീർ : 19-20
View   
يُعَذِّبُ مَن يَشَآءُ وَيَرْحَمُ مَن يَشَآءُ ۖ وَإِلَيْهِ تُقْلَبُونَ﴿٢١﴾
share
يُعَذِّبُ അവന്‍ ശിക്ഷിക്കും, ശിക്ഷിക്കുന്നു مَن يَشَاءُ അവന്‍ ഉദ്ദേശിക്കുന്നവരെ وَيَرْحَمُ അവന്‍ കരുണയും ചെയ്യുന്നു مَن يَشَاءُ അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് وَإِلَيْهِ അവനിലേക്കുതന്നെ تُقْلَبُونَ നിങ്ങള്‍ തിരിച്ചു കൊണ്ടു വരപ്പെടുകയും ചെയ്യും
അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ ശിക്ഷിക്കും; അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ കരുണയും ചെയ്യും. അവങ്കലേക്കു തന്നെ നിങ്ങള്‍ തിരിച്ചു കൊണ്ടുവരപ്പെടുകയും ചെയ്യും.
وَمَآ أَنتُم بِمُعْجِزِينَ فِى ٱلْأَرْضِ وَلَا فِى ٱلسَّمَآءِ ۖ وَمَا لَكُم مِّن دُونِ ٱللَّهِ مِن وَلِىٍّۢ وَلَا نَصِيرٍۢ﴿٢٢﴾
share
وَمَا أَنتُم നിങ്ങളല്ല بِمُعْجِزِينَ അസാധ്യമാക്കുന്നവര്‍ (പരാജയപ്പെടുത്തുന്നവര്‍) فِي الْأَرْضِ ഭൂമിയില്‍ وَلَا فِي السَّمَاءِ ആകാശത്തിലുമല്ല وَمَا لَكُم നിങ്ങള്‍ക്കു ഇല്ലതാനും مِّن دُونِ اللَّـهِ അല്ലാഹുവിനെക്കൂടാതെ مِن وَلِيٍّ ഒരു രക്ഷാകര്‍ത്താവും, ബന്ധുവും وَلَا نَصِيرٍ ഒരു സഹായകനും ഇല്ല
ഭൂമിയിലാകട്ടെ, ആകാശത്തിലാകട്ടെ, നിങ്ങള്‍ (അവനെ) അസാദ്ധ്യമാക്കുന്നവരല്ല; അല്ലാഹുവിനു പുറമെ ഒരു രക്ഷാകര്‍ത്താവാകട്ടെ, ഒരു സഹായകനാകട്ടെ, നിങ്ങള്‍ക്കില്ലതാനും.
തഫ്സീർ : 21-22
View   
وَٱلَّذِينَ كَفَرُوا۟ بِـَٔايَـٰتِ ٱللَّهِ وَلِقَآئِهِۦٓ أُو۟لَـٰٓئِكَ يَئِسُوا۟ مِن رَّحْمَتِى وَأُو۟لَـٰٓئِكَ لَهُمْ عَذَابٌ أَلِيمٌۭ﴿٢٣﴾
share
وَالَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ بِآيَاتِ اللَّـهِ അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങളില്‍ وَلِقَائِهِ അവനുമായി കണ്ടുമുട്ടുന്നതിലും أُولَـٰئِكَ അക്കൂട്ടര്‍ يَئِسُوا നിരാശപ്പെട്ടിരിക്കുന്നു, ആശ വെടിഞ്ഞിരിക്കുന്നു مِن رَّحْمَتِي എന്‍റെ കാരുണ്യത്തില്‍നിന്നു وَأُولَـٰئِك അക്കൂട്ടര്‍ لَهُمْ അവര്‍ക്കുണ്ട് عَذَابٌ أَلِيمٌ വേദനയേറിയ ശിക്ഷ
അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങളിലും, അവനുമായി കണ്ടുമുട്ടുന്നതിലും അവിശ്വസിച്ചവരാകട്ടെ, അക്കൂട്ടര്‍ എന്‍റെ [അല്ലാഹുവിന്‍റെ] കാരുണ്യത്തെസംബന്ധിച്ച് ആശ വെടിഞ്ഞിരിക്കുകയാണ്; അക്കൂട്ടര്‍ക്ക് വേദനയേറിയ ശിക്ഷയും ഉണ്ട്.
തഫ്സീർ : 23-23
View   
فَمَا كَانَ جَوَابَ قَوْمِهِۦٓ إِلَّآ أَن قَالُوا۟ ٱقْتُلُوهُ أَوْ حَرِّقُوهُ فَأَنجَىٰهُ ٱللَّهُ مِنَ ٱلنَّارِ ۚ إِنَّ فِى ذَٰلِكَ لَـَٔايَـٰتٍۢ لِّقَوْمٍۢ يُؤْمِنُونَ﴿٢٤﴾
share
فَمَا كَانَ എന്നാല്‍ ആയിരുന്നില്ല جَوَابَ قَوْمِهِ അദ്ദേഹത്തിന്‍റെ ജനതയുടെ മറുപടി إِلَّا أَن قَالُوا അവര്‍ പറഞ്ഞതല്ലാതെ اقْتُلُوهُ നിങ്ങളവനെ കൊല്ലുവിന്‍ أَوْ حَرِّقُوهُ അല്ലെങ്കില്‍ നിങ്ങളവനെ (ചുട്ട്) കരിക്കുവിന്‍ فَأَنجَاهُ اللَّـهُ അപ്പോള്‍ അല്ലാഹു അദ്ദേഹത്തെ രക്ഷപ്പെടുത്തി مِنَ النَّارِ അഗ്നി (തീ) യില്‍ നിന്നു إِنَّ فِي ذَٰلِكَ നിശ്ചയമായും അതിലുണ്ട് لَآيَاتٍ ദൃഷ്ടാന്തങ്ങള്‍ لِّقَوْمٍ ഒരു ജനതക്ക് يُؤْمِنُونَ വിശ്വസിക്കുന്ന
എന്നാല്‍, അദ്ദേഹത്തിന്‍റെ ജനതയുടെ മറുപടി, "അവനെ കൊലപ്പെടുത്തുവിന്‍, അല്ലെങ്കില്‍ അവനെ ചുട്ടെരിക്കുവിന്‍" എന്ന്‍ അവര്‍ പറഞ്ഞതല്ലാതെ (മറ്റൊന്നും) ആയിരുന്നില്ല. എന്നിട്ട്, അല്ലാഹു അദ്ദേഹത്തെ അഗ്നിയില്‍ നിന്നു രക്ഷപ്പെടുത്തി. നിശ്ചയമായും, വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് അതില്‍ ദൃഷ്ടാന്തങ്ങളുണ്ട്.
തഫ്സീർ : 24-24
View   
وَقَالَ إِنَّمَا ٱتَّخَذْتُم مِّن دُونِ ٱللَّهِ أَوْثَـٰنًۭا مَّوَدَّةَ بَيْنِكُمْ فِى ٱلْحَيَوٰةِ ٱلدُّنْيَا ۖ ثُمَّ يَوْمَ ٱلْقِيَـٰمَةِ يَكْفُرُ بَعْضُكُم بِبَعْضٍۢ وَيَلْعَنُ بَعْضُكُم بَعْضًۭا وَمَأْوَىٰكُمُ ٱلنَّارُ وَمَا لَكُم مِّن نَّـٰصِرِينَ﴿٢٥﴾
share
وَقَالَ അദ്ദേഹം പറയുകയും ചെയ്തു إِنَّمَا اتَّخَذْتُم നിശ്ചയമായും നിങ്ങള്‍ സ്വീകരിച്ചിരിക്കുന്നു, ആക്കിയിരിക്കുന്നു مِّن دُونِ اللَّـهِ അല്ലാഹുവിനു പുറമെ أَوْثَانًا വിഗ്രഹങ്ങളെ مَّوَدَّةَ بَيْنِكُمْ നിങ്ങള്‍ക്കിടയിലുള്ള താല്‍പ്പര്യത്തിനു, സ്നേഹബന്ധത്തിനു (മാത്രം) فِي الْحَيَاةِ الدُّنْيَا ഐഹിക ജീവിതത്തില്‍ ثُمَّ പിന്നെ يَوْمَ الْقِيَامَةِ ഖിയാമത്തുനാളില്‍ يَكْفُرُ നിഷേധിക്കും بَعْضُكُم നിങ്ങളില്‍ ചിലര്‍ بِبَعْضٍ ചിലരെ, ചിലരില്‍ وَيَلْعَنُ ശപിക്കുകയും ചെയ്യും بَعْضُكُم നിങ്ങളില്‍ ചിലര്‍ بَعْضًا ചിലരെ وَمَأْوَاكُمُ നിങ്ങളുടെ സങ്കേതം, അഭയസ്ഥാനം النَّارُ നരകമാകുന്നു, അഗ്നിയാണ് وَمَا لَكُم നിങ്ങള്‍ക്കില്ലതാനും مِّن نَّاصِرِينَ സഹായികളായി (ആരും), സഹായികളില്‍പെട്ട(വര്‍)
(വീണ്ടും) അദ്ദേഹം പറഞ്ഞു: "അല്ലാഹുവിനു പുറമെ നിങ്ങള്‍ വിഗ്രഹങ്ങളെ (ആരാധ്യവസ്തുക്കളായി) സ്വീകരിച്ചിട്ടുള്ളത് ഐഹികജീവിതത്തില്‍ നിങ്ങള്‍ തമ്മിലുള്ള താല്‍പ്പര്യത്തിന്നായി മാത്രമാകുന്നു. പിന്നെ, ഖിയാമത്തുനാളില്‍ നിങ്ങളില്‍ ചിലര്‍ ചിലരെ നിഷേധിക്കുന്നതും, ചിലര്‍ ചിലരെ ശപിക്കുന്നതുമാകുന്നു; നിങ്ങളുടെ സങ്കേതം നരകവുമായിരിക്കും; സഹായികളായിട്ട്‌ നിങ്ങള്‍ക്ക് (ആരും തന്നെ) ഉണ്ടാവുകയുമില്ല".
فَـَٔامَنَ لَهُۥ لُوطٌۭ ۘ وَقَالَ إِنِّى مُهَاجِرٌ إِلَىٰ رَبِّىٓ ۖ إِنَّهُۥ هُوَ ٱلْعَزِيزُ ٱلْحَكِيمُ﴿٢٦﴾
share
فَآمَنَ അപ്പോള്‍ വിശ്വസിച്ചു لَهُ അദ്ദേഹത്തെ لُوطٌ ലൂത്ത്വ് وَقَالَ അദ്ദേഹം പറയുകയും ചെയ്തു إِنِّي مُهَاجِرٌ നിശ്ചയമായും ഞാന്‍ ഹിജ്റ (നാടുവിട്ടു) പോകുന്നവനാണ് إِلَىٰ رَبِّي എന്‍റെ റബ്ബിങ്കലേക്ക് إِنَّهُ هُوَ നിശ്ചയമായും അവന്‍ തന്നെയാണ് الْعَزِيزُ പ്രതാപശാലി الْحَكِيمُ അഗാധജ്ഞന്‍
അപ്പോള്‍, ലൂത്ത്വ് അദ്ദേഹത്തെ വിശ്വസിച്ചു. അദ്ദേഹം [ഇബ്രാഹീം] പറഞ്ഞു: "ഞാന്‍ എന്‍റെ രക്ഷിതാവിങ്കലേക്ക് "ഹിജ്റ" [നാടുവിട്ട്] പോകുകയാണ്; നിശ്ചയമായും, അവന്‍ തന്നെയാണ്, പ്രതാപശാലിയും, അഗാധജ്ഞനുമായുള്ളവന്‍."
തഫ്സീർ : 25-26
View   
وَوَهَبْنَا لَهُۥٓ إِسْحَـٰقَ وَيَعْقُوبَ وَجَعَلْنَا فِى ذُرِّيَّتِهِ ٱلنُّبُوَّةَ وَٱلْكِتَـٰبَ وَءَاتَيْنَـٰهُ أَجْرَهُۥ فِى ٱلدُّنْيَا ۖ وَإِنَّهُۥ فِى ٱلْـَٔاخِرَةِ لَمِنَ ٱلصَّـٰلِحِينَ﴿٢٧﴾
share
وَوَهَبْنَا لَهُ അദ്ദേഹത്തിനു നാം പ്രദാനം ചെയ്തു إِسْحَاقَ ഇസ്ഹാഖിനെ وَيَعْقُوبَ യഅ്ഖൂബിനെയും وَجَعَلْنَا നാം ആക്കുകയും, ഏര്‍പ്പെടുത്തുകയും ചെയ്തു فِي ذُرِّيَّتِهِ അദ്ദേഹത്തിന്‍റെ സന്തതിയില്‍ النُّبُوَّةَ പ്രവാചകത്വം وَالْكِتَابَ വേദഗ്രന്ഥവും وَآتَيْنَاهُ അദ്ദേഹത്തിനു നാം നല്‍കുകയും ചെയ്തു أَجْرَهُ തന്‍റെ പ്രതിഫലം فِي الدُّنْيَا ഇഹത്തില്‍ وَإِنَّهُ നിശ്ചയമായും അദ്ദേഹം فِي الْآخِرَةِ പരലോകത്തില്‍ لَمِنَ الصَّالِحِينَ സദ്‌വൃത്തന്മാരില്‍പെട്ടവന്‍ തന്നെ
അദ്ദേഹത്തിന് ഇസ്ഹാഖിനെയും, യഅ്ഖൂബിനെയും നാം പ്രദാനം ചെയ്യുകയുണ്ടായി. അദ്ദേഹത്തിന്‍റെ സന്തതിയില്‍ നാം പ്രവാചകത്വവും, വേദഗ്രന്ഥവും ഏര്‍പ്പെടുത്തുകയും ചെയ്തു. അദ്ദേഹത്തിന്‍റെ പ്രതിഫലം ഇഹത്തില്‍ നാം അദ്ദേഹത്തിന് നല്‍കി. അദ്ദേഹം പരലോകത്തിലാകട്ടെ, നിശ്ചയമായും സദ്‌വൃത്തന്മാരില്‍പെട്ടവനുമാകുന്നു.
തഫ്സീർ : 27-27
View   
وَلُوطًا إِذْ قَالَ لِقَوْمِهِۦٓ إِنَّكُمْ لَتَأْتُونَ ٱلْفَـٰحِشَةَ مَا سَبَقَكُم بِهَا مِنْ أَحَدٍۢ مِّنَ ٱلْعَـٰلَمِينَ﴿٢٨﴾
share
وَلُوطًا ലൂത്ത്വിനെയും إِذْ قَالَ അദ്ദേഹം പറഞ്ഞ സന്ദര്‍ഭം, പറഞ്ഞപ്പോള്‍ لِقَوْمِهِ തന്‍റെ ജനതയോടു إِنَّكُمْ لَتَأْتُونَ നിശ്ചയമായും നിങ്ങള്‍ കൊണ്ടുവരുന്നു (പ്രവര്‍ത്തിക്കുന്നു) الْفَاحِشَةَ നീചവൃത്തി مَا سَبَقَكُم നിങ്ങള്‍ക്കു മുന്‍കടന്നിട്ടില്ല (മുമ്പ് ചെയ്‌തിട്ടില്ല) بِهَا അതുകൊണ്ട് مِنْ أَحَدٍ ഒരാളും തന്നെ مِّنَ الْعَالَمِينَ ലോകരില്‍ നിന്ന്‍
ലൂത്ത്വിനെയും (ഓര്‍ക്കുക). അതായത് അദ്ദേഹം തന്‍റെ ജനതയോട് (ഇപ്രകാരം) പറഞ്ഞ സന്ദര്‍ഭം: "നിശ്ചയമായും, നിങ്ങള്‍ നീചകൃത്യം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു: ലോകരില്‍ നിന്ന്‍ ഒരാളും തന്നെ അതു നിങ്ങള്‍ക്കുമുമ്പ് ചെയ്കയുണ്ടായിട്ടില്ല!
أَئِنَّكُمْ لَتَأْتُونَ ٱلرِّجَالَ وَتَقْطَعُونَ ٱلسَّبِيلَ وَتَأْتُونَ فِى نَادِيكُمُ ٱلْمُنكَرَ ۖ فَمَا كَانَ جَوَابَ قَوْمِهِۦٓ إِلَّآ أَن قَالُوا۟ ٱئْتِنَا بِعَذَابِ ٱللَّهِ إِن كُنتَ مِنَ ٱلصَّـٰدِقِينَ﴿٢٩﴾
share
أَئِنَّكُمْ لَتَأْتُونَ നിങ്ങള്‍ ചെല്ലുക തന്നെ ചെയ്യുകയോ الرِّجَالَ പുരുഷന്‍മാരുടെ അടുക്കല്‍ وَتَقْطَعُونَ നിങ്ങള്‍ മുറിക്കുകയും (തടസ്സമുണ്ടാക്കുകയും) السَّبِيلَ വഴി, മാര്‍ഗ്ഗം وَتَأْتُونَ നിങ്ങള്‍ കൊണ്ടുവരുകയും فِي نَادِيكُمُ നിങ്ങളുടെ സദസ്സില്‍, സഭയില്‍ الْمُنكَرَ ദുരാചാരം, നിഷിദ്ധം فَمَا كَانَ അപ്പോള്‍ ആയിരുന്നില്ല جَوَابَ قَوْمِهِ അദ്ദേഹത്തിന്റെ ജനതയുടെ മറുപടി إِلَّا أَن قَالُوا അവര്‍ പറഞ്ഞതല്ലാതെ ائْتِنَا നീ ഞങ്ങള്‍ക്കു കൊണ്ടുവാ بِعَذَابِ اللَّـهِ അല്ലാഹുവിന്‍റെ ശിക്ഷയെ إِن كُنتَ നീ ആണെങ്കില്‍ مِنَ الصَّادِقِينَ സത്യവാന്മാരില്‍പെട്ടവന്‍
"നിങ്ങള്‍ (കാമനിവാരണാര്‍ത്ഥം) പുരുഷന്‍മാരുടെ അടുക്കല്‍ തന്നെ ചെല്ലുകയും, വഴി മുറിക്കുകയും [വഴിപോക്കരെ അക്രമിക്കുകയും] നിങ്ങളുടെ സദസ്സില്‍വെച്ച് നിഷിദ്ധകൃത്യം പ്രവര്‍ത്തിക്കുകയും ചെയ്യുന്നുവോ?!" അപ്പോള്‍, അദ്ദേഹത്തിന്‍റെ ജനതയുടെ മറുപടി, "നീ സത്യവാദികളില്‍പെട്ടവനാണെങ്കില്‍ അല്ലാഹുവിന്‍റെ ശിക്ഷ ഞങ്ങള്‍ക്കു കൊണ്ടുവാ!" എന്നു പറഞ്ഞതല്ലാതെ (മറ്റൊന്നും) ആയിരുന്നില്ല.
തഫ്സീർ : 28-29
View   
قَالَ رَبِّ ٱنصُرْنِى عَلَى ٱلْقَوْمِ ٱلْمُفْسِدِينَ﴿٣٠﴾
share
قَالَ അദ്ദേഹം പറഞ്ഞു رَبِّ എന്‍റെ റബ്ബേ انصُرْنِي എന്നെ സഹായിക്കണേ عَلَى الْقَوْمِ ജനങ്ങളുടെ മേല്‍ الْمُفْسِدِينَ നാശകാരികളായ, കുഴപ്പക്കാരായ
അദ്ദേഹം പറഞ്ഞു: "രക്ഷിതാവേ, (ഈ) നാശകാരികളായ ജനങ്ങളുടെ മേല്‍ എന്നെ നീ സഹായിക്കണേ!"
തഫ്സീർ : 30-30
View   
وَلَمَّا جَآءَتْ رُسُلُنَآ إِبْرَٰهِيمَ بِٱلْبُشْرَىٰ قَالُوٓا۟ إِنَّا مُهْلِكُوٓا۟ أَهْلِ هَـٰذِهِ ٱلْقَرْيَةِ ۖ إِنَّ أَهْلَهَا كَانُوا۟ ظَـٰلِمِينَ﴿٣١﴾
share
وَلَمَّا جَاءَتْ വന്നപ്പോള്‍ رُسُلُنَا നമ്മുടെ ദൂതന്‍മാര്‍ إِبْرَاهِيمَ ഇബ്രാഹീമിന്റെ അടുക്കല്‍ بِالْبُشْرَىٰ സന്തോഷവാര്‍ത്തയുംകൊണ്ട് قَالُوا അവര്‍ പറഞ്ഞു إِنَّا مُهْلِكُو നിശ്ചയമായും ഞങ്ങള്‍ നശിപ്പിക്കുന്നവരാണ് أَهْلِ هَـٰذِهِ الْقَرْيَةِ ഈ രാജ്യക്കാരെ إِنَّ أَهْلَهَا നിശ്ചയമായും അതിലെ ആള്‍ക്കാര്‍ كَانُوا ആയിരിക്കുന്നു ظَالِمِينَ അക്രമികള്‍
നമ്മുടെ ദൂതന്‍മാര്‍ [മലക്കുകള്‍] ഇബ്രാഹീമിന്‍റെ അടുക്കല്‍ സന്തോഷവാര്‍ത്തയും കൊണ്ടുവന്നപ്പോള്‍ അവര്‍ പറഞ്ഞു: "നിശ്ചയമായും, ഞങ്ങള്‍ ഈ രാജ്യക്കാരെ നശിപ്പിക്കുന്നവരാകുന്നു. (കാരണം) അതിലെ ആള്‍ക്കാര്‍ അക്രമകാരികളായിത്തീര്‍ന്നിരിക്കുന്നു".
തഫ്സീർ : 31-31
View   
قَالَ إِنَّ فِيهَا لُوطًۭا ۚ قَالُوا۟ نَحْنُ أَعْلَمُ بِمَن فِيهَا ۖ لَنُنَجِّيَنَّهُۥ وَأَهْلَهُۥٓ إِلَّا ٱمْرَأَتَهُۥ كَانَتْ مِنَ ٱلْغَـٰبِرِينَ﴿٣٢﴾
share
قَالَ അദ്ദേഹം പറഞ്ഞു إِنَّ فِيهَا നിശ്ചയമായും അതിലുണ്ട് لُوطًا ലൂത്ത്വ് قَالُوا അവര്‍ പറഞ്ഞു نَحْنُ أَعْلَمُ ഞങ്ങള്‍ കൂടുതല്‍ (നല്ലവണ്ണം) അറിയുന്നവരാണ് بِمَن فِيهَا അതിലുള്ളവരെപ്പറ്റി لَنُنَجِّيَنَّهُ ഞങ്ങള്‍ അദ്ദേഹത്തെ രക്ഷപ്പെടുത്തുകതന്നെ ചെയ്യും وَأَهْلَهُ അദ്ദേഹത്തിന്‍റെ വീട്ടുകാരെയും, ആള്‍ക്കാരെയും إِلَّا امْرَأَتَهُ അദ്ദേഹത്തിന്‍റെ സ്‌ത്രീ (ഭാര്യ) ഒഴികെ كَانَتْ അവള്‍ ആകുന്നു, ആയിരിക്കുന്നു مِنَ الْغَابِرِينَ അവശേഷിക്കുന്നവരില്‍, കഴിഞ്ഞുപോകുന്നവരില്‍, പിന്തി നില്‍ക്കുന്നവരില്‍
അദ്ദേഹം പറഞ്ഞു: "അതില്‍ ലൂത്ത്വ് ഉണ്ടല്ലോ?!" അവര്‍ പറഞ്ഞു: "അതിലുള്ളവരെക്കുറിച്ച് ഞങ്ങള്‍ നല്ലവണ്ണം അറിയുന്നവരാണ്; അദ്ദേഹത്തെയും, അദ്ദേഹത്തിന്‍റെ ഭാര്യ ഒഴികെയുള്ള വീട്ടുകാരെയും ഞങ്ങള്‍ രക്ഷപ്പെടുത്തുകതന്നെ ചെയ്യും. അവള്‍ അവശേഷിക്കുന്ന [ശിക്ഷയില്‍ അകപ്പെടുന്ന]വരില്‍ പെട്ടവളാകുന്നു".
തഫ്സീർ : 32-32
View   
وَلَمَّآ أَن جَآءَتْ رُسُلُنَا لُوطًۭا سِىٓءَ بِهِمْ وَضَاقَ بِهِمْ ذَرْعًۭا وَقَالُوا۟ لَا تَخَفْ وَلَا تَحْزَنْ ۖ إِنَّا مُنَجُّوكَ وَأَهْلَكَ إِلَّا ٱمْرَأَتَكَ كَانَتْ مِنَ ٱلْغَـٰبِرِينَ﴿٣٣﴾
share
وَلَمَّا أَن جَاءَتْ വരികയുണ്ടായപ്പോള്‍ رُسُلُنَا നമ്മുടെ ദൂതന്‍മാര്‍ لُوطًا ലൂത്ത്വിന്‍റെ അടുക്കല്‍ سِيءَ അദ്ദേഹത്തിന്നു വ്യസനം (അനിഷ്‌ടം) പിടിപെട്ടു بِهِمْ അവര്‍മൂലം, അവരെക്കൊണ്ടു وَضَاقَ ഇടുങ്ങുകയും ചെയ്തു بِهِمْ അവര്‍മൂലം ذَرْعًا മുഴങ്കൈ [മനസ്സു] وَقَالُوا അവര്‍ പറഞ്ഞു لَا تَخَفْ പേടിക്കേണ്ട وَلَا تَحْزَنْ വ്യസനിക്കുകയും വേണ്ട إِنَّا നിശ്ചയമായും ഞങ്ങള്‍ مُنَجُّوكَ താങ്കളെ രക്ഷപ്പെടുത്തുന്നവരാണ് وَأَهْلَكَ താങ്കളുടെ വീട്ടുകാരെയും, കുടുംബത്തെയും إِلَّا امْرَأَتَكَ താങ്കളുടെ സ്‌ത്രീ (ഭാര്യ) ഒഴികെ كَانَتْ അവളാകുന്നു مِنَ الْغَابِرِينَ അവശേഷിക്കുന്നവരില്‍
നമ്മുടെ ദൂതന്‍മാര്‍ ലൂത്ത്വിന്‍റെ അടുക്കല്‍ വരുകയുണ്ടായപ്പോള്‍, അവര്‍ മൂലം അദ്ദേഹത്തിനു വ്യസനം പിടിപെടുകയും, അവരെകൊണ്ട് മനസ്സു മുട്ടുകയും ചെയ്തു. അവര്‍ പറഞ്ഞു: "പേടിക്കേണ്ട, വ്യസനിക്കുകയും വേണ്ട! താങ്കളെയും, താങ്കളുടെ ഭാര്യ ഒഴികെയുള്ള വീട്ടുകാരെയും ഞങ്ങള്‍ രക്ഷപ്പെടുത്തുന്നവരാകുന്നു. അവള്‍ അവശേഷിക്കുന്ന [ശിക്ഷയില്‍ അകപ്പെടുന്ന]വരില്‍ പെട്ടവളാകുന്നു.
إِنَّا مُنزِلُونَ عَلَىٰٓ أَهْلِ هَـٰذِهِ ٱلْقَرْيَةِ رِجْزًۭا مِّنَ ٱلسَّمَآءِ بِمَا كَانُوا۟ يَفْسُقُونَ﴿٣٤﴾
share
إِنَّا مُنزِلُونَ നിശ്ചയമായും ഞങ്ങള്‍ ഇറക്കുന്നവരാണ് عَلَىٰ أَهْلِ ആള്‍ക്കാരുടെ മേല്‍ هَـٰذِهِ الْقَرْيَةِ ഈ രാജ്യത്തിന്‍റെ رِجْزًا ആപത്തു, ശിക്ഷ مِّنَ السَّمَاءِ ആകാശത്തുനിന്നു بِمَا كَانُوا അവരായതുകൊണ്ടു يَفْسُقُونَ തോന്നിയവാസം (തെമ്മാടിത്തം) പ്രവര്‍ത്തിക്കുന്ന (വര്‍)
"ഈ രാജ്യക്കാര്‍ തോന്നിയവാസം പ്രവര്‍ത്തിച്ചു വരുന്നതുകൊണ്ട് ആകാശത്തുനിന്ന്‍ അവരുടെ മേല്‍ ഞങ്ങള്‍ ഒരു ആപത്ത് [ശിക്ഷ] ഇറക്കുന്നവരാണ്."
وَلَقَد تَّرَكْنَا مِنْهَآ ءَايَةًۢ بَيِّنَةًۭ لِّقَوْمٍۢ يَعْقِلُونَ﴿٣٥﴾
share
وَلَقَد تَّرَكْنَا തീര്‍ച്ചയായും നാം ഒഴിവാക്കി (ബാക്കിയാക്കി) വെച്ചിട്ടുണ്ട് مِنْهَا അതില്‍ നിന്നു, അതു നിമിത്തം آيَةً بَيِّنَةً വ്യക്തമായ ഒരു ദൃഷ്ടാന്തം لِّقَوْمٍ ഒരു ജനതയ്ക്കു يَعْقِلُونَ മനസ്സിരുത്തുന്ന, ബുദ്ധികൊടുക്കുന്ന
മനസ്സിരുത്തുന്ന ജനങ്ങള്‍ക്ക്‌ അതില്‍ [ആ രാജ്യത്തില്‍] നിന്ന്‍ ഒരു വ്യക്തമായ ദൃഷ്ടാന്തം നാം തീര്‍ച്ചയായും ബാക്കിയാക്കി വെച്ചിട്ടുണ്ട്.
തഫ്സീർ : 33-35
View   
وَإِلَىٰ مَدْيَنَ أَخَاهُمْ شُعَيْبًۭا فَقَالَ يَـٰقَوْمِ ٱعْبُدُوا۟ ٱللَّهَ وَٱرْجُوا۟ ٱلْيَوْمَ ٱلْـَٔاخِرَ وَلَا تَعْثَوْا۟ فِى ٱلْأَرْضِ مُفْسِدِينَ﴿٣٦﴾
share
وَإِلَىٰ مَدْيَنَ മദ് യനിലേക്ക് أَخَاهُمْ شُعَيْبًا അവരുടെ സഹോദരന്‍ ശുഐബിനെയും فَقَالَ എന്നിട്ട് അദ്ദേഹം പറഞ്ഞു يَا قَوْمِ എന്‍റെ ജനങ്ങളേ اعْبُدُوا اللَّـهَ നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുവിന്‍ وَارْجُوا പ്രതീക്ഷിക്കുകയും, (ഭയപ്പെടുകയും) ചെയ്യുവിന്‍ الْيَوْمَ الْآخِرَ അന്ത്യദിനത്തെ وَلَا تَعْثَوْا നിങ്ങള്‍ കുഴപ്പമുണ്ടാക്കരുത്‌ فِي الْأَرْضِ ഭൂമിയില്‍ (നാട്ടില്‍) مُفْسِدِينَ നാശകാരികളായിക്കൊണ്ടു
മദ് യനിലേക്ക് അവരുടെ [മദ് യന്‍കാരുടെ] സഹോദരന്‍ ശുഐബിനെയും അയച്ചു. എന്നിട്ട്, അദ്ദേഹം പറഞ്ഞു: "എന്‍റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുകയും, അന്ത്യദിനത്തെ പ്രതീക്ഷിക്കുക (അഥവാ ഭയപ്പെടുക)യും ചെയ്യുവിന്‍! നിങ്ങള്‍ നാശകാരികളായിക്കൊണ്ട് നാട്ടില്‍ കുഴപ്പമുണ്ടാക്കരുത്."
فَكَذَّبُوهُ فَأَخَذَتْهُمُ ٱلرَّجْفَةُ فَأَصْبَحُوا۟ فِى دَارِهِمْ جَـٰثِمِينَ﴿٣٧﴾
share
فَكَذَّبُوهُ എന്നിട്ടു അദ്ദേഹത്തെ അവര്‍ വ്യാജമാക്കി فَأَخَذَتْهُمُ അപ്പോള്‍ അവര്‍ക്കു പിടിപെട്ടു الرَّجْفَةُ കഠിനകമ്പനം (കുലുക്കം) فَأَصْبَحُوا അങ്ങനെ അവരായി, രാവിലെയായി فِي دَارِهِمْ അവരുടെ പാര്‍പ്പിടത്തില്‍ (വസതികളില്‍) جَاثِمِينَ ചത്തൊടുങ്ങിയവരായി, ഭൂമിയിലമര്‍ന്നവരായി
അപ്പോള്‍ അവര്‍ അദ്ദേഹത്തെ വ്യാജമാക്കി; അതിനാല്‍ അവരെ കഠിനകമ്പനം പിടികൂടി; അങ്ങനെ, അവര്‍ തങ്ങളുടെ വസതികളില്‍ ചത്തൊടുങ്ങിയവരായി.
തഫ്സീർ : 36-37
View   
وَعَادًۭا وَثَمُودَا۟ وَقَد تَّبَيَّنَ لَكُم مِّن مَّسَـٰكِنِهِمْ ۖ وَزَيَّنَ لَهُمُ ٱلشَّيْطَـٰنُ أَعْمَـٰلَهُمْ فَصَدَّهُمْ عَنِ ٱلسَّبِيلِ وَكَانُوا۟ مُسْتَبْصِرِينَ﴿٣٨﴾
share
وَعَادًا ആദിനെയും وَثَمُودَ ഥമൂദിനെയും وَقَد تَّبَيَّنَ അതു വ്യക്തമായിട്ടുമുണ്ട് لَكُم നിങ്ങള്‍ക്കു مِّن مَّسَاكِنِهِمْ അവരുടെ വാസസ്ഥലങ്ങളില്‍നിന്നു وَزَيَّنَ لَهُمُ അവര്‍ക്കു ഭംഗിയാക്കിക്കൊടുത്തു الشَّيْطَانُ പിശാച് أَعْمَالَهُمْ അവരുടെ പ്രവൃത്തികളെ, കര്‍മ്മങ്ങളെ فَصَدَّهُمْ അങ്ങനെ അവന്‍ അവരെ തടഞ്ഞു, തിരിച്ചു عَنِ السَّبِيلِ മാര്‍ഗ്ഗത്തില്‍നിന്നു وَكَانُوا അവരായിരുന്നുതാനും مُسْتَبْصِرِينَ കണ്ടറിയാവുന്നവര്‍
ആദിനെയും, ഥമൂദിനെയും (നശിപ്പിക്കുകയുണ്ടായി); അവരുടെ വാസസ്ഥലങ്ങളില്‍ നിന്നു നിങ്ങള്‍ക്കതു വ്യക്തമായിട്ടുമുണ്ട്, തങ്ങളുടെ പ്രവൃത്തികളെ പിശാച് അവര്‍ക്ക് ഭംഗിയാക്കിക്കൊടുക്കുകയും, അങ്ങനെ (ശരിയായ) മാര്‍ഗ്ഗത്തില്‍നിന്ന്‍ അവന്‍ അവരെ തടയുകയും ചെയ്തു. അവര്‍ കണ്ടറിയാവുന്നവരായിരുന്നുതാനും. (പക്ഷേ അവരതു ചെയ്‌തില്ല.)
തഫ്സീർ : 38-38
View   
وَقَـٰرُونَ وَفِرْعَوْنَ وَهَـٰمَـٰنَ ۖ وَلَقَدْ جَآءَهُم مُّوسَىٰ بِٱلْبَيِّنَـٰتِ فَٱسْتَكْبَرُوا۟ فِى ٱلْأَرْضِ وَمَا كَانُوا۟ سَـٰبِقِينَ﴿٣٩﴾
share
وَقَارُونَ ഖാറൂനെയും وَفِرْعَوْنَ ഫിര്‍ഔനെയും وَهَامَانَ ഹാമാനെയും وَلَقَدْ جَاءَهُم തീര്‍ച്ചയായും അവര്‍ക്കു വരികയുണ്ടായി مُّوسَىٰ മൂസാ بِالْبَيِّنَاتِ തെളിവുകളും കൊണ്ട് فَاسْتَكْبَرُوا എന്നിട്ടു അവര്‍ അഹംഭാവം നടിച്ചു فِي الْأَرْضِ ഭൂമിയില്‍, നാട്ടില്‍ وَمَا كَانُوا അവരായിരുന്നില്ല سَابِقِينَ മുന്‍കടക്കുന്നവര്‍, കവച്ചുവെക്കുന്നവര്‍
ഖാറൂനെയും, ഫിര്‍ഔനെയും, ഹാമാനെയും (നശിപ്പിച്ചു.) മൂസാ അവര്‍ക്കു തെളിവുകളുമായി വരികയുണ്ടായി; അപ്പോള്‍ അവര്‍ നാട്ടില്‍ അഹംഭാവം നടിച്ചു. അവര്‍ (നമ്മെ) തോല്പിച്ച് മുന്‍കടന്നുപോകുന്നവരായിരുന്നില്ല.
فَكُلًّا أَخَذْنَا بِذَنۢبِهِۦ ۖ فَمِنْهُم مَّنْ أَرْسَلْنَا عَلَيْهِ حَاصِبًۭا وَمِنْهُم مَّنْ أَخَذَتْهُ ٱلصَّيْحَةُ وَمِنْهُم مَّنْ خَسَفْنَا بِهِ ٱلْأَرْضَ وَمِنْهُم مَّنْ أَغْرَقْنَا ۚ وَمَا كَانَ ٱللَّهُ لِيَظْلِمَهُمْ وَلَـٰكِن كَانُوٓا۟ أَنفُسَهُمْ يَظْلِمُونَ﴿٤٠﴾
share
فَكُلًّا അതിനാല്‍ എല്ലാവരെയും أَخَذْنَا നാം പിടിച്ചു, പിടികൂടി بِذَنبِهِ അവനവന്‍റെ കുറ്റത്തിനു, പാപത്തിനു فَمِنْهُم അങ്ങനെ അവരിലുണ്ടു مَّنْ ഒരു കൂട്ടര്‍ أَرْسَلْنَا عَلَيْهِ അവരില്‍ നാം അയച്ചു حَاصِبًا ചരല്‍കാറ്റ്‌ وَمِنْهُم അവരിലുണ്ട് مَّنْ ഒരു കൂട്ടരും أَخَذَتْهُ അവര്‍ക്കു പിടിപെട്ടു الصَّيْحَةُ ഘോരശബ്ദം, അട്ടഹാസം وَمِنْهُم അവരിലുണ്ടു مَّنْ ഒരു കൂട്ടരും خَسَفْنَا بِهِ അവരെ നാം ആഴ്ത്തി الْأَرْضَ ഭൂമിയില്‍, ഭൂമിയെ وَمِنْهُم അവരിലുണ്ടു مَّنْ أَغْرَقْنَا നാം മുക്കിനശിപ്പിച്ചവരും وَمَا كَانَ اللَّـهُ അല്ലാഹു അല്ല, ആയിരുന്നില്ല لِيَظْلِمَهُمْ അവരെ അക്രമിക്കുക, അക്രമിക്കുവാന്‍ (തയ്യാര്‍) وَلَـٰكِن كَانُوا എങ്കിലും അവരായിരുന്നു أَنفُسَهُمْ അവരോടുതന്നെ, തങ്ങളുടെ ആത്മാക്കളെ يَظْلِمُونَ അക്രമം ചെയ്യുക, അനീതി ചെയ്യുന്നവ(ര്‍)
അതിനാല്‍, എല്ലാവരെയും അവനവന്‍റെ കുറ്റത്തിനു നാം പിടിച്ചു (ശിക്ഷിച്ചു). അങ്ങനെ, നാം ചരല്‍ക്കാറ്റ് അയച്ചിട്ടുള്ളവര്‍ അവരിലുണ്ട്; ഘോരശബ്ദം പിടിപെട്ടവരും അവരിലുണ്ട്; നാം ഭൂമിയില്‍ ആഴ്ത്തിയവരും അവരിലുണ്ട്; നാം (വെള്ളത്തില്‍) മുക്കിനശിപ്പിച്ചവരും അവരിലുണ്ട്. അല്ലാഹു അവരോടു അക്രമം ചെയ്യുകയായിരുന്നില്ല; പക്ഷേ, അവര്‍ തങ്ങളോടുതന്നെ അക്രമം പ്രവര്‍ത്തിക്കുകയായിരുന്നു ചെയ്തത്.
തഫ്സീർ : 39-40
View   
مَثَلُ ٱلَّذِينَ ٱتَّخَذُوا۟ مِن دُونِ ٱللَّهِ أَوْلِيَآءَ كَمَثَلِ ٱلْعَنكَبُوتِ ٱتَّخَذَتْ بَيْتًۭا ۖ وَإِنَّ أَوْهَنَ ٱلْبُيُوتِ لَبَيْتُ ٱلْعَنكَبُوتِ ۖ لَوْ كَانُوا۟ يَعْلَمُونَ﴿٤١﴾
share
مَثَلُ ഉപമ الَّذِينَ اتَّخَذُوا സ്വീകരിച്ചവരുടെ مِن دُونِ اللَّـهِ അല്ലാഹുവിനു പുറമെ أَوْلِيَاءَ രക്ഷാകര്‍ത്താക്കളെ, കാര്യകര്‍ത്താക്കളെ كَمَثَلِ الْعَنكَبُوتِ എട്ടുകാലിയുടെ മാതിരിയാണ് اتَّخَذَتْ ഉണ്ടാക്കിയിട്ടുള്ള بَيْتًا വീടു وَإِنَّ أَوْهَنَ الْبُيُوتِ നിശ്ചയമായും വീടുകളില്‍ ഏറ്റവും ദുര്‍ബ്ബലമായതു لَبَيْتُ الْعَنكَبُوتِ എട്ടുകാലിയുടെ വീടുതന്നെ لَوْ كَانُوا അവരായിരുന്നെങ്കില്‍ يَعْلَمُونَ അറിയും
അല്ലാഹുവിനു പുറമെ (ഏതെങ്കിലും) രക്ഷാകര്‍ത്താക്കളെ സ്വീകരിച്ചിട്ടുള്ളവരുടെ ഉപമ, (വലകെട്ടി) വീടുണ്ടാക്കിയ എട്ടുകാലിയുടെ മാതിരിയാകുന്നു. വീടുകളില്‍ വെച്ച് ഏറ്റവും ദുര്‍ബ്ബലമായതു എട്ടുകാലിയുടെ വീടുതന്നെ. അവര്‍ക്ക് അറിയാമായിരുന്നെങ്കില്‍!
തഫ്സീർ : 41-41
View   
إِنَّ ٱللَّهَ يَعْلَمُ مَا يَدْعُونَ مِن دُونِهِۦ مِن شَىْءٍۢ ۚ وَهُوَ ٱلْعَزِيزُ ٱلْحَكِيمُ﴿٤٢﴾
share
إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു يَعْلَمُ അറിയും, അറിയുന്നു مَا يَدْعُونَ അവര്‍ വിളിക്കുന്നതിനെ, പ്രാര്‍ത്ഥിക്കുന്നതു مِن دُونِهِ അവനു പുറമെ مِن شَيْءٍ ഏതൊരു വസ്തുവെയും وَهُوَ അവന്‍, അവനത്രെ الْعَزِيزُ പ്രതാപശാലി الْحَكِيمُ അഗാധജ്ഞന്‍
നിശ്ചയമായും, തനിക്കു പുറമെ അവര്‍ വിളി (ച്ചു പ്രാര്‍ത്ഥി)ക്കുന്ന ഏതൊരു വസ്തുവിനെയും അല്ലാഹു അറിയുന്നു. പ്രതാപശാലിയും, അഗാധജ്ഞനുമായുള്ളവന്‍ അവനത്രെ.
തഫ്സീർ : 42-42
View   
وَتِلْكَ ٱلْأَمْثَـٰلُ نَضْرِبُهَا لِلنَّاسِ ۖ وَمَا يَعْقِلُهَآ إِلَّا ٱلْعَـٰلِمُونَ﴿٤٣﴾
share
وَتِلْكَ الْأَمْثَالُ ആ ഉദാഹരണങ്ങള്‍ نَضْرِبُهَا നാം അവയെ വിവരിക്കുന്നു, ഏര്‍പ്പെടുത്തുന്നു لِلنَّاسِ മനുഷ്യര്‍ക്കു وَمَا يَعْقِلُهَا അവയെ മനസ്സിലാക്കുകയില്ല, ഗ്രഹിക്കുകയില്ല إِلَّا الْعَالِمُونَ അറിവുള്ളവരല്ലാതെ, ജ്ഞാനികളല്ലാതെ
ആ ഉപമകള്‍ (എല്ലാംതന്നെ) നാം മനുഷ്യര്‍ക്കു വേണ്ടി വിവരിക്കുകയാണ്. അറിവുള്ളവരല്ലാതെ അവയെ (ചിന്തിച്ച്) മനസ്സിലാക്കുകയില്ല.
خَلَقَ ٱللَّهُ ٱلسَّمَـٰوَٰتِ وَٱلْأَرْضَ بِٱلْحَقِّ ۚ إِنَّ فِى ذَٰلِكَ لَـَٔايَةًۭ لِّلْمُؤْمِنِينَ﴿٤٤﴾
share
خَلَقَ اللَّـهُ അല്ലാഹു സൃഷ്ടിച്ചിരിക്കുന്നു السَّمَاوَاتِ ആകാശങ്ങളെ وَالْأَرْضَ ഭൂമിയെയും بِالْحَقِّ മുറപ്രകാരം, ന്യായപ്രകാരം, യഥാര്‍ത്ഥമനുസരിച്ചു إِنَّ فِي ذَٰلِكَ നിശ്ചയമായും അതിലുണ്ട് لَآيَةً ദൃഷ്ടാന്തം لِّلْمُؤْمِنِينَ സത്യവിശ്വാസികള്‍ക്ക്
ആകാശങ്ങളെയും, ഭൂമിയെയും അല്ലാഹു മുറപ്രകാരം സൃഷ്ടിച്ചിരിക്കുന്നു. നിശ്ചയമായും അതില്‍ സത്യവിശ്വാസികള്‍ക്ക് ദൃഷ്ടാന്തമുണ്ട്.
തഫ്സീർ : 43-44
View   
ٱتْلُ مَآ أُوحِىَ إِلَيْكَ مِنَ ٱلْكِتَـٰبِ وَأَقِمِ ٱلصَّلَوٰةَ ۖ إِنَّ ٱلصَّلَوٰةَ تَنْهَىٰ عَنِ ٱلْفَحْشَآءِ وَٱلْمُنكَرِ ۗ وَلَذِكْرُ ٱللَّهِ أَكْبَرُ ۗ وَٱللَّهُ يَعْلَمُ مَا تَصْنَعُونَ﴿٤٥﴾
share
اتْلُ നിങ്ങള്‍ പാരായണം ചെയ്യുക, ഓതുക مَا أُوحِيَ വഹയു നല്‍കപ്പെട്ടതു إِلَيْكَ നിങ്ങള്‍ക്ക് مِنَ الْكِتَابِ വേദഗ്രന്ഥത്തില്‍ നിന്നു, വേദഗ്രന്ഥമായിട്ടു وَأَقِمِ الصَّلَاةَ നമസ്‌കാരം നിലനിറുത്തുകയും ചെയ്യുക إِنَّ الصَّلَاةَ നിശ്ചയമായും നമസ്‌കാരം تَنْهَىٰ തടയുന്നു, നിരോധിക്കുന്നു عَنِ الْفَحْشَاءِ നീചവൃത്തി (ദുഷ് പ്രവൃത്തി) യില്‍ നിന്നു وَالْمُنكَرِ നിഷിദ്ധമായ (നികൃഷ്ടമായ-വെറുക്കപ്പെട്ട)തില്‍ നിന്നും وَلَذِكْرُ اللَّـهِ അല്ലാഹുവിനെ ഓര്‍മ്മിക്കല്‍, സ്മരിക്കല്‍ أَكْبَرُ ഏറ്റവും വലിയ (മഹത്തായ) കാര്യംതന്നെ وَاللَّـهُ يَعْلَمُ അല്ലാഹു അറിയുന്നു مَا تَصْنَعُونَ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതു
(നബിയേ) വേദഗ്രന്ഥത്തില്‍ നിന്നു നിങ്ങള്‍ക്ക് "വഹയ്" [ബോധനം] നല്‍കപ്പെട്ടിട്ടുള്ളതു നിങ്ങള്‍ പാരായണം ചെയ്യുക. നമസ്‌കാരം നിലനിറുത്തുകയും ചെയ്യുക; നിശ്ചയമായും നമസ്‌കാരം, നീചവൃത്തിയില്‍ നിന്നും, നിഷിദ്ധമായതില്‍ നിന്നും തടയുന്നു. അല്ലാഹുവിനെ ഓര്‍മ്മിക്കുന്നതു ഏറ്റവും വലിയ കാര്യംതന്നെ. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതു അല്ലാഹു അറിയുന്നതാണ്.
തഫ്സീർ : 45-45
View   

arrow_back_ios
27:56
27:57
27:58
27:59
27:60
27:61
27:62
27:63
27:64
27:65
27:66
27:67
27:68
27:69
27:70
27:71
27:72
27:73
27:74
27:75
27:76
27:77
27:78
27:79
27:80
27:81
27:82
27:83
27:84
27:85
27:86
27:87
27:88
27:89
27:90
27:91
27:92
27:93
28:1
28:2
28:3
28:4
28:5
28:6
28:7
28:8
28:9
28:10
28:11
28:12
28:13
28:14
28:15
28:16
28:17
28:18
28:19
28:20
28:21
28:22
28:23
28:24
28:25
28:26
28:27
28:28
28:29
28:30
28:31
28:32
28:33
28:34
28:35
28:36
28:37
28:38
28:39
28:40
28:41
28:42
28:43
28:44
28:45
28:46
28:47
28:48
28:49
28:50
28:51
28:52
28:53
28:54
28:55
28:56
28:57
28:58
28:59
28:60
28:61
28:62
28:63
28:64
28:65
28:66
28:67
28:68
28:69
28:70
28:71
28:72
28:73
28:74
28:75
28:76
28:77
28:78
28:79
28:80
28:81
28:82
28:83
28:84
28:85
28:86
28:87
28:88
29:1
29:2
29:3
29:4
29:5
29:6
29:7
29:8
29:9
29:10
29:11
29:12
29:13
29:14
29:15
29:16
29:17
29:18
29:19
29:20
29:21
29:22
29:23
29:24
29:25
29:26
29:27
29:28
29:29
29:30
29:31
29:32
29:33
29:34
29:35
29:36
29:37
29:38
29:39
29:40
29:41
29:42
29:43
29:44
29:45