ജുസ്ഉ് - 16
قَالَ أَلَمْ أَقُل لَّكَ إِنَّكَ لَن تَسْتَطِيعَ مَعِىَ صَبْرًۭا﴿٧٥﴾
volume_up share
قَالَ അദ്ദേഹം പറഞ്ഞു أَلَمْ أَقُل ഞാന്‍ പറഞ്ഞിട്ടില്ലേ لَّكَ തന്നോടു, താങ്കളോടു إِنَّكَ നിശ്ചയമായും താങ്കള്‍ لَن تَسْتَطِيعَ താങ്കള്‍ക്കു സാധിക്കുകയില്ല എന്നു مَعِيَ എന്റെ കൂടെصَبْرًا ക്ഷമിക്കുവാന്‍.
അദ്ദേഹം പറഞ്ഞു: "താങ്കളോടു, ഞാന്‍ പറഞ്ഞിട്ടില്ലേ: താങ്കള്‍ക്ക് എന്റെ കൂടെ ക്ഷമിക്കുവാന്‍ സാധ്യമാകുകയില്ലെന്ന്?!"
قَالَ إِن سَأَلْتُكَ عَن شَىْءٍۭ بَعْدَهَا فَلَا تُصَـٰحِبْنِى ۖ قَدْ بَلَغْتَ مِن لَّدُنِّى عُذْرًۭا﴿٧٦﴾
volume_up share
قَالَ അദ്ദേഹം പറഞ്ഞു إِن سَأَلْتُكَ ഞാന്‍ താങ്കളോടു ചോദിച്ചാല്‍ عَن شَيْءٍ വല്ല വസ്തുവെക്കുറിച്ചും بَعْدَهَا ഇതിനുശേഷം فَلَا تُصَاحِبْنِي എന്നാല്‍ താങ്കള്‍ എന്നോടു സഹവസിക്കേണ്ടതില്ല, സഹവസിക്കേണ്ട قَدْ തീര്‍ച്ചയായും بَلَغْتَ താങ്കള്‍ക്കു കിട്ടിയിരിക്കുന്നു (താങ്കള്‍ എത്തിച്ചേര്‍ന്നിരിക്കുന്നു) مِن لَّدُنِّي എന്റെ പക്കല്‍നിന്നു, എന്റെ അടുക്കല്‍നിന്നുعُذْرًا ഒഴികഴിവു (ഒഴികഴിവിങ്കല്‍).
അദ്ദേഹം [മൂസാ] പറഞ്ഞു: "ഇതിനുശേഷം വല്ലതിനെക്കുറിച്ചും ഞാന്‍ താങ്കളോടു ചോദിക്കുന്ന പക്ഷം, പിന്നെ താങ്കള്‍ എന്നോടു സഹവസിക്കേണ്ടതില്ല; എന്റെ പക്കല്‍ നിന്നു തന്നെ, താങ്കള്‍ക്കു ഒഴികഴിവും കിട്ടിക്കഴിഞ്ഞിരിക്കുന്നു."
തഫ്സീർ : 75-76
View   
فَٱنطَلَقَا حَتَّىٰٓ إِذَآ أَتَيَآ أَهْلَ قَرْيَةٍ ٱسْتَطْعَمَآ أَهْلَهَا فَأَبَوْا۟ أَن يُضَيِّفُوهُمَا فَوَجَدَا فِيهَا جِدَارًۭا يُرِيدُ أَن يَنقَضَّ فَأَقَامَهُۥ ۖ قَالَ لَوْ شِئْتَ لَتَّخَذْتَ عَلَيْهِ أَجْرًۭا﴿٧٧﴾
volume_up share
فَانطَلَقَا എന്നിട്ടു (പിന്നെയും) രണ്ടാളും പോയി حَتَّىٰ إِذَا أَتَيَا അങ്ങനെ അവര്‍ ചെന്നപ്പോള്‍ أَهْلَ قَرْيَةٍ ഒരു രാജ്യക്കാരുടെ അടുക്കല്‍ اسْتَطْعَمَا അവര്‍ ഭക്ഷണത്തിന്നാവശ്യപ്പെട്ടു أَهْلَهَا അതിലെ ആളുകളോടു, ആ നാട്ടുകാരോടു فَأَبَوْا എന്നാലവര്‍ വിസമ്മതിച്ചു أَن يُضَيِّفُوهُمَا അവരെ സല്‍ക്കരിക്കുന്നതിനു فَوَجَدَا അപ്പോള്‍ അവര്‍ കണ്ടു فِيهَا അതില്‍ جِدَارًا ഒരു മതില്‍ يُرِيدُ അതു ഉദ്ദേശിക്കുന്നു (ശ്രമിക്കുന്നു, പോകുന്നു) أَن يَنقَضَّ അതു പൊളിഞ്ഞു വീഴുവാന്‍ فَأَقَامَهُ അപ്പോള്‍ അദ്ദേഹം അതുനേരെയാക്കി നിറുത്തി قَالَ അദ്ദേഹം പറഞ്ഞു لَوْ شِئْتَ താങ്കള്‍ ഉദ്ദേശിച്ചിരുന്നുവെങ്കില്‍ لَاتَّخَذْتَ താങ്കള്‍ക്ക് നിശ്ചയിക്കാമായിരുന്നു, ഏര്‍പ്പെടുത്താമായിരുന്നു عَلَيْهِ അതിനു, അതിന്റെ പേരില്‍ أَجْرًا ഒരു പ്രതിഫലം, കൂലി.
പിന്നേയും, അവര്‍ രണ്ടാളും പോയി. അങ്ങനെ, അവര്‍ ഒരു രാജ്യക്കാരുടെ അടുക്കല്‍ ചെന്നപ്പോള്‍, ആ നാട്ടുകാരോട് ഭക്ഷണം നല്‍കുവാന്‍ അവര്‍ ആവശ്യപ്പെട്ടു; എന്നാലവര്‍, അവരെ സല്‍ക്കരിക്കുന്നതിനു വിസമ്മതിക്കയാണ് ചെയ്തത്; അപ്പോള്‍, അവിടെ പൊളിഞ്ഞുവീഴുവാന്‍ പോകുന്ന ഒരു മതില്‍ അവര്‍ കണ്ടെത്തി. ഉടനെ, അദ്ദേഹം [ഖിള്വ്-ര്‍] അത് നേരെയാക്കി നിറുത്തി. അദ്ദേഹം [മൂസാ] പറഞ്ഞു: "താങ്കള്‍ ഉദ്ദേശിച്ചെങ്കില്‍, അതിനു വല്ല പ്രതിഫലവും നിശ്ചയി(ച്ചു മേടി)ക്കാമായിരുന്നു!"
قَالَ هَـٰذَا فِرَاقُ بَيْنِى وَبَيْنِكَ ۚ سَأُنَبِّئُكَ بِتَأْوِيلِ مَا لَمْ تَسْتَطِع عَّلَيْهِ صَبْرًا﴿٧٨﴾
volume_up share
قَالَ അദ്ദേഹം പറഞ്ഞു هَـٰذَا ഇതു فِرَاقُ വേര്‍പാടാണ്, പിരിയലാണ് بَيْنِي എന്റെ ഇടക്കും وَبَيْنِكَ താങ്കളുടെ ഇടക്കും (ഞാനും താങ്കളും തമ്മില്‍) سَأُنَبِّئُكَ ഞാന്‍ താങ്കള്‍ക്കു പറഞ്ഞുതരാം, മനസ്സിലാക്കിതരാം بِتَأْوِيلِ ഉള്‍സാരത്തെ, ആന്തരാര്‍ത്ഥത്തെ, വ്യാഖ്യാനത്തെ مَا യാതൊരു കാര്യത്തിന്റെ لَمْ تَسْتَطِع താങ്കള്‍ക്കു സാധിച്ചില്ല عَّلَيْه അതിനെപ്പറ്റി صَبْرًا ക്ഷമിക്കുവാന്‍.
അദ്ദേഹം പറഞ്ഞു: "ഇതു, ഞാനും താങ്കളും തമ്മിലുള്ള വേര്‍പാടാണ്; താങ്കള്‍ക്ക് ക്ഷമിക്കുവാന്‍ സാധിക്കാതിരുന്ന കാര്യത്തിന്റെ ഉള്‍സാരം ഞാന്‍ താങ്കള്‍ക്ക് അറിയിച്ചുതരാം:"
തഫ്സീർ : 77-78
View   
أَمَّا ٱلسَّفِينَةُ فَكَانَتْ لِمَسَـٰكِينَ يَعْمَلُونَ فِى ٱلْبَحْرِ فَأَرَدتُّ أَنْ أَعِيبَهَا وَكَانَ وَرَآءَهُم مَّلِكٌۭ يَأْخُذُ كُلَّ سَفِينَةٍ غَصْبًۭا﴿٧٩﴾
volume_up share
أَمَّا السَّفِينَةُ എന്നാല്‍ കപ്പല്‍ فَكَانَتْ അതായിരുന്നു لِمَسَاكِينَ ചില സാധുക്കള്‍ക്കുള്ളതു, പാവങ്ങള്‍ക്കുള്ളതു يَعْمَلُونَ ജോലി ചെയ്യുന്ന, പ്രവൃത്തി എടുക്കുന്ന فِي الْبَحْرِ സമുദ്രത്തില്‍, കടലില്‍ فَأَرَدتُّ അപ്പോള്‍ ഞാന്‍ ഉദ്ദേശിച്ചു أَنْ أَعِيبَهَا അതിനു കേടുവരുത്തുവാന്‍ وَكَانَ ഉണ്ടായിരുന്നു وَرَاءَهُم അവരുടെ പിറകില്‍ مَّلِكٌ ഒരു രാജാവ് يَأْخُذُ അവന്‍ എടുക്കും, കൈവശപ്പെടുത്തും كُلَّ سَفِينَةٍ എല്ലാ കപ്പലും غَصْبًا പിടിച്ചെടുത്തു, കയ്യേറിയതായി.
"എന്നാല്‍, (ആ) കപ്പല്‍; അത് കടലില്‍ ജോലി ചെയ്തു വരുന്ന ചില സാധുക്കളുടേതായിരുന്നു; അതിനാല്‍, ഞാന്‍ അതിനു കേടുവരുത്തണമെന്നു ഉദ്ദേശിച്ചു. (കാരണം:) അവരുടെ പിറകില്‍ എല്ലാ (നല്ല) കപ്പലും പിടിച്ചെടുത്തു കൈവശപ്പെടുത്തുന്ന ഒരു രാജാവുണ്ടായിരുന്നു.
وَأَمَّا ٱلْغُلَـٰمُ فَكَانَ أَبَوَاهُ مُؤْمِنَيْنِ فَخَشِينَآ أَن يُرْهِقَهُمَا طُغْيَـٰنًۭا وَكُفْرًۭا﴿٨٠﴾
volume_up share
وَأَمَّا الْغُلَامُ എന്നാല്‍ ബാലനാകട്ടെ فَكَانَ ആയിരുന്നു أَبَوَاهُ അവന്റെ മാതാപിതാക്കള്‍ مُؤْمِنَيْنِ രണ്ടു സത്യവിശ്വാസികള്‍ فَخَشِينَا അപ്പോള്‍ നാം ഭയപ്പെട്ടു أَن يُرْهِقَهُمَا അവരെ അവന്‍ ബുദ്ധിമുട്ടിക്കുമെന്ന് طُغْيَانًا അതിക്രമത്തിനു, അതിരുവിടുന്നതിനു وَكُفْرًا അവിശ്വാസത്തിനും.
(ആ) ബാലനാകട്ടെ: അവന്റെ മാതാപിതാക്കള്‍ സത്യവിശ്വാസികളായിരുന്നു; അതിക്രമത്തിനും, അവിശ്വാസത്തിനും (മതനിഷേധത്തിനും) അവന്‍ അവരെ ബുദ്ധിമുട്ടിക്കുമെന്നു നാം ഭയപ്പെട്ടു.
فَأَرَدْنَآ أَن يُبْدِلَهُمَا رَبُّهُمَا خَيْرًۭا مِّنْهُ زَكَوٰةًۭ وَأَقْرَبَ رُحْمًۭا﴿٨١﴾
volume_up share
فَأَرَدْنَا അപ്പോള്‍ നാം ഉദ്ദേശിച്ചു أَن يُبْدِلَهُمَا അവര്‍ക്കു രണ്ടാള്‍ക്കും പകരം നല്‍കണമെന്ന് رَبُّهُمَا അവരുടെ രക്ഷിതാവ് خَيْرًا ഉത്തമമായവനെ مِّنْهُ അവനെക്കാള്‍ زَكَاةً പരിശുദ്ധതയില്‍ وَأَقْرَبَ കൂടുതല്‍ അടുപ്പമുള്ളവനും رُحْمًا കരുണയില്‍, ദയയില്‍.
അതിനാല്‍, അവനുപകരം അവനെക്കാള്‍ പരിശുദ്ധതയില്‍ ഉത്തമനും, കരുണയില്‍ കൂടുതല്‍ അടുപ്പമുള്ളവനുമായ ഒരുവനെ (ഒരു സന്തതിയെ) അവരുടെ റബ്ബ് അവര്‍ക്കു നല്‍കണമെന്നു നാം ഉദ്ദേശിച്ചു.
وَأَمَّا ٱلْجِدَارُ فَكَانَ لِغُلَـٰمَيْنِ يَتِيمَيْنِ فِى ٱلْمَدِينَةِ وَكَانَ تَحْتَهُۥ كَنزٌۭ لَّهُمَا وَكَانَ أَبُوهُمَا صَـٰلِحًۭا فَأَرَادَ رَبُّكَ أَن يَبْلُغَآ أَشُدَّهُمَا وَيَسْتَخْرِجَا كَنزَهُمَا رَحْمَةًۭ مِّن رَّبِّكَ ۚ وَمَا فَعَلْتُهُۥ عَنْ أَمْرِى ۚ ذَٰلِكَ تَأْوِيلُ مَا لَمْ تَسْطِع عَّلَيْهِ صَبْرًۭا﴿٨٢﴾
volume_up share
وَأَمَّا الْجِدَارُ എന്നാല്‍ മതിലാകട്ടെ فَكَانَ അതായിരുന്നു لِغُلَامَيْنِ രണ്ടു ബാലന്‍മാര്‍ക്കുള്ളതു يَتِيمَيْنِ അനാഥകളായ فِي الْمَدِينَةِ പട്ടണത്തിലുള്ള وَكَانَ تَحْتَهُ അതിന്റെ ചുവട്ടിലുണ്ടായിരുന്നു كَنزٌ ഒരു നിക്ഷേപം, നിധി لَّهُمَا അവര്‍ക്കു (രണ്ടുപേര്‍ക്കു) وَكَانَ ആയിരുന്നു أَبُوهُمَا അവരുടെ പിതാവ് صَالِحًا ഒരു നല്ലവന്‍, ഒരു സല്‍ക്കര്‍മ്മി فَأَرَادَ അപ്പോള്‍ ഉദ്ദേശിച്ചു رَبُّكَ നിന്റെ രക്ഷിതാവ് أَن يَبْلُغَا അവര്‍ (രണ്ടാളും) എത്തുവാന്‍, പ്രാപിക്കുവാന്‍ أَشُدَّهُمَا അവരുടെ പൂര്‍ണ്ണവളര്‍ച്ച, ശക്തമായ ഘട്ടം (യൗവ്വനം) وَيَسْتَخْرِجَا അവര്‍ പുറത്തെടുക്കുവാനും, പുറപ്പെടുവിക്കുവാനും كَنزَهُمَا അവരുടെ നിക്ഷേപം رَحْمَةً അനുഗ്രഹമായിട്ട്, അനുഗ്രഹമത്രെ, കരുണയായി مِّن رَّبِّكَ നിന്റെ റബ്ബിന്റെ പക്കല്‍നിന്നുള്ള وَمَا فَعَلْتُهُ ഞാന്‍ അതു ചെയ്തിട്ടില്ല عَنْ أَمْرِي എന്റെ അഭിപ്രായപ്രകാരം, (എന്റെ സ്വന്തം കാര്യമെന്ന നിലക്ക്) ذَٰلِكَ അതു, ഇതു تَأْوِيلُ ഉള്‍സാരമാണ്, ആന്തരാര്‍ത്ഥമാണ്, വ്യാഖ്യാനമാണ് مَا യാതൊരു കാര്യത്തിന്റെ لَمْ تَسْطِع താങ്കള്‍ക്കു സാധ്യമായിട്ടില്ല عَّلَيْهِ അതില്‍, അതിനെപ്പറ്റി صَبْرًا ക്ഷമിക്കുവാന്‍, സഹിക്കുവാന്‍.
(ആ) മതിലാണെങ്കിലോ: അത് (ആ) പട്ടണത്തിലെ അനാഥരായ രണ്ടു ബാലന്‍മാരുടേതായിരുന്നു; അതിന്റെ ചുവട്ടില്‍ അവര്‍ക്കായുള്ള ഒരു നിക്ഷേപവുമുണ്ട്; അവരുടെ പിതാവ് ഒരു നല്ല മനുഷ്യനുമായിരുന്നു. അതിനാല്‍, രണ്ടുപേരും അവരുടെ പൂര്‍ണ്ണവളര്‍ച്ച (യൗവ്വനം) പ്രാപിക്കുകയും, തങ്ങളുടെ നിക്ഷേപം അവര്‍ പുറത്തെടുക്കുകയും വേണമെന്നു നിന്റെ രക്ഷിതാവ് ഉദ്ദേശിച്ചു. നിന്റെ രക്ഷിതാവിന്റെ പക്കല്‍നിന്നുള്ള ഒരു അനുഗ്രഹമായിട്ടത്രെ (അതു). ഞാന്‍ ഇതു (ഒന്നും) എന്റെ അഭിപ്രായപ്രകാരം ചെയ്തിട്ടുള്ളതല്ല. താങ്കള്‍ക്കു ക്ഷമിക്കുവാന്‍ സാധിക്കാതിരുന്ന കാര്യങ്ങളുടെ ഉള്‍സാരം ഇതാണ്."
തഫ്സീർ : 79-82
View   
وَيَسْـَٔلُونَكَ عَن ذِى ٱلْقَرْنَيْنِ ۖ قُلْ سَأَتْلُوا۟ عَلَيْكُم مِّنْهُ ذِكْرًا﴿٨٣﴾
volume_up share
وَيَسْأَلُونَكَ അവര്‍ നിന്നോടു ചോദിക്കുന്നു عَن ذِي الْقَرْنَيْنِ ദുല്‍ഖര്‍നൈനിയെക്കുറിച്ചു قُلْ പറയുക سَأَتْلُو ഞാന്‍ ഓതിക്കേള്‍പ്പിക്കാം عَلَيْكُم നിങ്ങള്‍ക്കു مِّنْهُ അദ്ദേഹത്തെക്കുറിച്ചു ذِكْرًا ഒരു പ്രസ്താവന.
(നബിയേ) "ദുല്‍ഖര്‍നൈനി"യെ സംബന്ധിച്ചു അവര്‍ നിന്നോടു ചോദിക്കുന്നു. പറയുക: അദ്ദേഹത്തെക്കുറിച്ചു ഒരു പ്രസ്താവന ഞാന്‍ നിങ്ങള്‍ക്കു ഓതിക്കേള്‍പ്പിച്ചു തരാം.
തഫ്സീർ : 83-83
View   
إِنَّا مَكَّنَّا لَهُۥ فِى ٱلْأَرْضِ وَءَاتَيْنَـٰهُ مِن كُلِّ شَىْءٍۢ سَبَبًۭا﴿٨٤﴾
volume_up share
إِنَّا നിശ്ചയമായും നാം مَكَّنَّا സ്വാധീനം നല്‍കി, സൗകര്യമുണ്ടാക്കിക്കൊടുത്തു لَهُ അദ്ദേഹത്തിനു فِي الْأَرْضِ ഭൂമിയില്‍ وَآتَيْنَاهُ അദ്ദേഹത്തിനു നാം (ശരിപ്പെടുത്തി) കൊടുക്കുകയും ചെയ്തു مِن كُلِّ شَيْءٍ എല്ലാ (ആവശ്യമായ) കാര്യത്തിനും سَبَبًا മാര്‍ഗ്ഗം (വേണ്ടുന്ന സൗകര്യം).
നിശ്ചയമായും, നാം ഭൂമിയില്‍ അദ്ദേഹത്തിനു സ്വാധീനം നല്‍കുകയും, (വേണ്ടപ്പെട്ട) എല്ലാ കാര്യത്തിനും മാര്‍ഗ്ഗം (ശരിപ്പെടുത്തി) കൊടുക്കുകയും ചെയ്തു.
فَأَتْبَعَ سَبَبًا﴿٨٥﴾
volume_up share
فَأَتْبَعَ അങ്ങനെ അദ്ദേഹം പിന്തുടര്‍ന്നു سَبَبًا ഒരു മാര്‍ഗ്ഗം.
അതനുസരിച്ച് അദ്ദേഹം ഒരു മാര്‍ഗ്ഗം തുടര്‍ന്നു. (പടിഞ്ഞാറുഭാഗത്തേക്കു തിരിച്ചു.)
حَتَّىٰٓ إِذَا بَلَغَ مَغْرِبَ ٱلشَّمْسِ وَجَدَهَا تَغْرُبُ فِى عَيْنٍ حَمِئَةٍۢ وَوَجَدَ عِندَهَا قَوْمًۭا ۗ قُلْنَا يَـٰذَا ٱلْقَرْنَيْنِ إِمَّآ أَن تُعَذِّبَ وَإِمَّآ أَن تَتَّخِذَ فِيهِمْ حُسْنًۭا﴿٨٦﴾
volume_up share
حَتَّىٰ إِذَا بَلَغَ അങ്ങനെ അദ്ദേഹം എത്തിയപ്പോള്‍ مَغْرِبَ الشَّمْسِ സൂര്യന്‍ അസ്തമിക്കുന്നിടത്തു وَجَدَهَا അതിനെ അദ്ദേഹം കണ്ടു, കണ്ടെത്തി تَغْرُبُ അതു അസ്തമിക്കുന്നതായി فِي عَيْنٍ ഒരു ജലാശയത്തില്‍ حَمِئَةٍ കരിഞ്ചളിയായ وَوَجَدَ അദ്ദേഹം കാണുകയും ചെയ്തു عِندَهَا അതിനടുത്തു قَوْمًا ഒരു ജനതയെ قُلْنَا നാം പറഞ്ഞു يَا ذَا الْقَرْنَيْنِ ഹേ ദുല്‍ഖര്‍നൈന്‍ إِمَّا ഒന്നുകില്‍أَن تُعَذِّبَ നീ ശിക്ഷിക്കുക وَإِمَّا ഒന്നുകില്‍ (അല്ലെങ്കില്‍) أَن تَتَّخِذَ നീ ഉണ്ടാക്കുക, ഏര്‍പ്പെടുത്തുക فِيهِمْ അവരില്‍ حُسْنًا നല്ലതു, നല്ല നില.
അങ്ങനെ, അദ്ദേഹം സൂര്യാസ്തമന സ്ഥലത്തു എത്തിയപ്പോള്‍, അതു കരിഞ്ചളി മയമായ ഒരു ജലാശയത്തില്‍ അസ്തമിക്കുന്നതായി അദ്ദേഹം കണ്ടു; അതിന്റെ (ജലാശയത്തിന്റെ) അടുക്കല്‍ ഒരു ജനതയെയും അദ്ദേഹം കാണുകയുണ്ടായി. നാം പറഞ്ഞു: "ഹേ, ദുല്‍ഖര്‍നൈന്‍! ഒന്നുകില്‍ നീ (ഇവരെ) ശിക്ഷിക്കുക, അല്ലെങ്കില്‍ ഇവരില്‍ നീ ഒരു നല്ലനില ഉണ്ടാക്കിത്തീര്‍ക്കുക! (രണ്ടിലൊന്നുവേണം).
قَالَ أَمَّا مَن ظَلَمَ فَسَوْفَ نُعَذِّبُهُۥ ثُمَّ يُرَدُّ إِلَىٰ رَبِّهِۦ فَيُعَذِّبُهُۥ عَذَابًۭا نُّكْرًۭا﴿٨٧﴾
volume_up share
قَالَ അദ്ദേഹം പറഞ്ഞു أَمَّا എന്നാല്‍, അപ്പോള്‍ مَن ظَلَمَ ആര്‍ അക്രമം ചെയ്തുവോ فَسَوْفَ نُعَذِّبُهُ എന്നാല്‍ അവനെ നാം ശിക്ഷിച്ചുകൊള്ളാം ثُمَّ പിന്നെ يُرَدُّ അവന്‍ മടക്കപ്പെടും إِلَىٰ رَبِّهِ തന്റെ രക്ഷിതാവിങ്കലേക്ക് فَيُعَذِّبُهُ അപ്പോള്‍ അവന്‍ അവനെ ശിക്ഷിച്ചുകൊള്ളും عَذَابًا ഒരു ശിക്ഷ نُّكْرًا കഠിനമായ, വഷളമായ.
അദ്ദേഹം പറഞ്ഞു: "എന്നാല്‍, ആര്‍ അക്രമം പ്രവര്‍ത്തിച്ചുവോ, അവനെ നാം ശിക്ഷിക്കുക തന്നെ ചെയ്തുകൊള്ളാം; പിന്നെ, അവന്‍ തന്റെ രക്ഷിതാവിന്റെ അടുക്കലേക്കു മടക്കപ്പെടുകയും, അപ്പോള്‍ അവന്‍ അവനെ കഠിനതരമായ ശിക്ഷ ശിക്ഷിക്കുകയും ചെയ്തുകൊള്ളുന്നതാണ്.
وَأَمَّا مَنْ ءَامَنَ وَعَمِلَ صَـٰلِحًۭا فَلَهُۥ جَزَآءً ٱلْحُسْنَىٰ ۖ وَسَنَقُولُ لَهُۥ مِنْ أَمْرِنَا يُسْرًۭا﴿٨٨﴾
volume_up share
وَأَمَّا مَنْ എന്നാല്‍ ഒരുവനോ آمَنَ അവന്‍ വിശ്വസിച്ചു وَعَمِلَ അവന്‍ പ്രവര്‍ത്തിക്കുകയും ചെയ്തു صَالِحًا സല്‍ക്കര്‍മ്മം فَلَهُ എന്നാലവനുണ്ട് جَزَاءً പ്രതിഫലമായിട്ടു الْحُسْنَىٰ ഏറ്റവും നല്ലതു (സ്വര്‍ഗ്ഗം) وَسَنَقُولُ നാം പറയുകയും ചെയ്യും (കല്‍പിക്കും) لَهُ അവനോടു مِنْ أَمْرِنَا നമ്മുടെ കല്‍പനയില്‍നിന്നു, കാര്യത്തില്‍നിന്നു يُسْرًا എളുപ്പമായതു.
"എന്നാല്‍, ആര്‍ വിശ്വസിക്കുകയും സല്‍ക്കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്തുവോ, അവനു പ്രതിഫലമായി ഏറ്റവും നല്ലതു [സ്വര്‍ഗ്ഗം] ഉണ്ടായിരിക്കും; നമ്മുടെ കല്‍പനയില്‍നിന്നും എളുപ്പമുള്ളതു അവനോടു നാം പറയുക [കല്‍പിക്കുക]യും ചെയ്തേക്കുന്നതാണ്."
തഫ്സീർ : 84-88
View   
ثُمَّ أَتْبَعَ سَبَبًا﴿٨٩﴾
volume_up share
ثُمَّ പിന്നീടു أَتْبَعَ അദ്ദേഹം തുടര്‍ന്നു سَبَبًا ഒരു മാര്‍ഗ്ഗം.
പിന്നീടു അദ്ദേഹം (വേറെ) ഒരു മാര്‍ഗ്ഗം തുടര്‍ന്നു.
حَتَّىٰٓ إِذَا بَلَغَ مَطْلِعَ ٱلشَّمْسِ وَجَدَهَا تَطْلُعُ عَلَىٰ قَوْمٍۢ لَّمْ نَجْعَل لَّهُم مِّن دُونِهَا سِتْرًۭا﴿٩٠﴾
volume_up share
حَتَّىٰ إِذَا بَلَغَ അങ്ങനെ അദ്ദേഹം എത്തിയപ്പോള്‍ مَطْلِعَ الشَّمْسِ സൂര്യോദയസ്ഥലത്തു وَجَدَهَا അതിനെ അദ്ദേഹം കണ്ടു تَطْلُعُ ഉദയം ചെയ്യുന്നതായി عَلَىٰ قَوْمٍ ഒരു ജനതയില്‍, ജനതയുടെമേല്‍ لَّمْ نَجْعَل നാം ഉണ്ടാക്കിയിട്ടില്ല, ഏര്‍പ്പെടുത്തിയിട്ടില്ല لَّهُم അവര്‍ക്ക് مِّن دُونِهَا അതില്‍നിന്നു, അതിനുമുമ്പില്‍ سِتْرًا ഒരു മറയും.
അങ്ങനെ, അദ്ദേഹം സൂര്യോദയസ്ഥലത്തു എത്തിയപ്പോള്‍, അതു ഒരു (തരം) ജനതയുടെമേല്‍ ഉദയം ചെയ്യുന്നതായി അദ്ദേഹം കണ്ടു: അവര്‍ക്കു അതില്‍ [സൂര്യനില്‍] നിന്നു നാം [അല്ലാഹു] ഒരു മറയും ഉണ്ടാക്കിക്കൊടുത്തിട്ടില്ല. (അങ്ങിനെയുള്ള ജനത).
كَذَٰلِكَ وَقَدْ أَحَطْنَا بِمَا لَدَيْهِ خُبْرًۭا﴿٩١﴾
volume_up share
كَذَٰلِكَ അപ്രകാരമാണ് وَقَدْ أَحَطْنَا നാം വലയം ചെയ്തിട്ടുമുണ്ട് بِمَا لَدَيْهِ അദ്ദേഹത്തിന്റെ പക്കലുള്ളതിനെ خُبْرًا സൂക്ഷ്മജ്ഞാനത്താല്‍.
അപ്രകാരം തന്നെയാണ് (ഉണ്ടായത്). അദ്ദേഹത്തിന്റെ പക്കല്‍ ഉള്ളതിനെ (എല്ലാം, നമ്മുടെ) സൂക്ഷ്മജ്ഞാനംകൊണ്ടു നാം വലയം ചെയ്തിട്ടുണ്ട് താനും.
തഫ്സീർ : 89-91
View   
ثُمَّ أَتْبَعَ سَبَبًا﴿٩٢﴾
volume_up share
ثُمَّ പിന്നെ, പിന്നെയും أَتْبَعَ അദ്ദേഹം തുടര്‍ന്നു سَبَبًا ഒരു മാര്‍ഗ്ഗം.
പിന്നെയും, അദ്ദേഹം (വേറെ) ഒരു മാര്‍ഗ്ഗം പിന്തുടര്‍ന്നു.
حَتَّىٰٓ إِذَا بَلَغَ بَيْنَ ٱلسَّدَّيْنِ وَجَدَ مِن دُونِهِمَا قَوْمًۭا لَّا يَكَادُونَ يَفْقَهُونَ قَوْلًۭا﴿٩٣﴾
volume_up share
حَتَّىٰ إِذَا بَلَغَ അങ്ങനെ അദ്ദേഹം എത്തിയപ്പോള്‍ بَيْنَ السَّدَّيْنِ രണ്ടു മലക്കെട്ടുകള്‍ക്കിടയില്‍ وَجَدَ അദ്ദേഹം കണ്ടെത്തി مِن دُونِهِمَا അവയുടെ ഇപ്പുറത്ത് قَوْمًا ഒരു ജനതയെ لَّا يَكَادُونَ അവര്‍ ആകുമാറാകുന്നില്ല يَفْقَهُونَ ഗ്രഹിക്കുവാന്‍ (മനസ്സിലാക്കുവാന്‍) قَوْلًا പറയുന്നതു, ഒരു വാക്കും.
അങ്ങനെ, അദ്ദേഹം രണ്ടു മലക്കെട്ടുകള്‍ക്കിടയില്‍ എത്തിയപ്പോള്‍, അവയ്ക്കിപ്പുറത്തുണ്ടായിരുന്ന ഒരു ജനതയെ അദ്ദേഹം കാണുകയുണ്ടായി: പറയുന്നതൊന്നും അവര്‍ ഗ്രഹിക്കുമാറാകുന്നില്ല (അങ്ങിനെയുള്ള ഒരു ജനത).
قَالُوا۟ يَـٰذَا ٱلْقَرْنَيْنِ إِنَّ يَأْجُوجَ وَمَأْجُوجَ مُفْسِدُونَ فِى ٱلْأَرْضِ فَهَلْ نَجْعَلُ لَكَ خَرْجًا عَلَىٰٓ أَن تَجْعَلَ بَيْنَنَا وَبَيْنَهُمْ سَدًّۭا﴿٩٤﴾
volume_up share
قَالُوا അവര്‍ പറഞ്ഞു يَا ذَا الْقَرْنَيْنِ ഹേ ദുല്‍ഖര്‍നൈന്‍ إِنَّ يَأْجُوجَ നിശ്ചയമായും യാജൂജും وَمَأْجُوجَ മാജൂജും مُفْسِدُونَ കുഴപ്പമുണ്ടാക്കുന്നവരാണ് فِي الْأَرْضِ ഭൂമിയില്‍ فَهَلْ نَجْعَلُ അതുകൊണ്ടു ഞങ്ങള്‍ നിശ്ചയിച്ചു തരട്ടെയോ لَكَ താങ്കള്‍ക്കു خَرْجًا ഒരു പുറപ്പാടു, ഒരു വരി عَلَىٰ أَن تَجْعَلَ താങ്കള്‍ ഉണ്ടാക്കിതരുന്നതിന്റെ പേരില്‍ (ആ നിശ്ചയത്തില്‍) بَيْنَنَا ഞങ്ങള്‍ക്കിടയില്‍ وَبَيْنَهُمْ അവര്‍ക്കിടയിലും (ഇരുകൂട്ടര്‍ക്കും ഇടയില്‍) سَدًّا ഒരു കെട്ടു, മതില്‍കെട്ടു.
അവര്‍ പറഞ്ഞു: "ഹേ! ദുല്‍ഖര്‍നൈന്‍! നിശ്ചയമായും, "യാജൂജും" "മാജൂജും" ഈ ഭൂമിയില്‍ കുഴപ്പമുണ്ടാക്കുന്നവരാണ്. അതുകൊണ്ടു താങ്കള്‍, ഞങ്ങള്‍ക്കും അവര്‍ക്കും ഇടയില്‍ ഒരു കെട്ടുണ്ടാക്കിത്തരുമെന്നതിന്റെമേല്‍ [പ്രസ്തുത നിശ്ചയത്തോടെ] താങ്കള്‍ക്കു ഞങ്ങള്‍ ഒരു പുറപ്പാടു [വരി] നിശ്ചയിച്ചു തരട്ടെയോ?"
തഫ്സീർ : 92-94
View   
قَالَ مَا مَكَّنِّى فِيهِ رَبِّى خَيْرٌۭ فَأَعِينُونِى بِقُوَّةٍ أَجْعَلْ بَيْنَكُمْ وَبَيْنَهُمْ رَدْمًا﴿٩٥﴾
volume_up share
قَالَ അദ്ദേഹം പറഞ്ഞു مَا യാതൊന്നു, ഏതൊന്നു مَكَّنِّي എനിക്കു സ്വാധീനം തന്നിരിക്കുന്നു فِيهِ അതില്‍ رَبِّي എന്റെ രക്ഷിതാവ് خَيْرٌ നല്ലതാണ്, ഉത്തമമാണ് فَأَعِينُونِي അതുകൊണ്ട് നിങ്ങള്‍ എന്നെ സഹായിക്കുവിന്‍ بِقُوَّةٍ ശക്തികൊണ്ടു أَجْعَلْ ഞാന്‍ ഉണ്ടാക്കാം, ഏര്‍പ്പെടുത്താം بَيْنَكُمْ നിങ്ങള്‍ക്കിടയില്‍ وَبَيْنَهُمْ അവര്‍ക്കിടയിലും رَدْمًا ഒരു ശക്തിമത്തായ കെട്ട്.
അദ്ദേഹം പറഞ്ഞു: "യാതൊന്നില്‍ എന്റെ രക്ഷിതാവ് എനിക്കു സ്വാധീനം നല്‍കിയിരിക്കുന്നുവൊ അത്, ഏറ്റവും നല്ലതാകുന്നു. ആകയാല്‍, ശക്തികൊണ്ടു നിങ്ങള്‍ എന്നെ സഹായിക്കുവിന്‍; നിങ്ങളുടെയും അവരുടെയും ഇടക്കു ഒരു ശക്തിമത്തായ കെട്ടു ഞാന്‍ ഉണ്ടാക്കിത്തരാം;-
ءَاتُونِى زُبَرَ ٱلْحَدِيدِ ۖ حَتَّىٰٓ إِذَا سَاوَىٰ بَيْنَ ٱلصَّدَفَيْنِ قَالَ ٱنفُخُوا۟ ۖ حَتَّىٰٓ إِذَا جَعَلَهُۥ نَارًۭا قَالَ ءَاتُونِىٓ أُفْرِغْ عَلَيْهِ قِطْرًۭا﴿٩٦﴾
volume_up share
آتُونِي നിങ്ങള്‍ എന്റെ അടുക്കല്‍ കൊണ്ടുവരുവിന്‍, എനിക്കു കൊണ്ടുതരുവിന്‍ زُبَرَ الْحَدِيدِ ഇരുമ്പിന്റെ കട്ടികള്‍ (കഷ്ണങ്ങള്‍) حَتَّىٰ إِذَا سَاوَىٰ അങ്ങനെ അദ്ദേഹം സമമാക്കിയപ്പോള്‍ രبَيْنَ الصَّدَفَيْنِ ണ്ടു മലന്തിട്ടകള്‍ക്കിടയില്‍ قَالَ അദ്ദേഹം പറഞ്ഞു انفُخُوا നിങ്ങള്‍ ഊതുവിന്‍ حَتَّىٰ إِذَا جَعَلَهُ അങ്ങനെ അതിനെ ആക്കിയപ്പോള്‍ نَارًا തീ, അഗ്നി قَالَ അദ്ദേഹം പറഞ്ഞു آتُونِي നിങ്ങള്‍ എനിക്കു കൊണ്ടുവന്നു തരുവിന്‍ أُفْرِغْ ഞാന്‍ ഒഴിക്കാം عَلَيْهِ അതിന്‍മേല്‍ قِطْرًا ചെമ്പുദ്രാവകം, ഈയദ്രാവകം.
നിങ്ങള്‍ എനിക്കു ഇരുമ്പുകട്ടികള്‍ കൊണ്ടുവന്നുതരുവിന്‍" അങ്ങനെ, (ആ) രണ്ടു മലന്തിട്ടകള്‍ക്കിടയില്‍ (ഇരുമ്പു കട്ടികളാല്‍) സമമാക്കിത്തീര്‍ത്തപ്പോള്‍, "ഊതുവിന്‍" എന്നു അദ്ദേഹം പറഞ്ഞു. അങ്ങനെ, അതു തീയാക്കിക്കഴിഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു: "എന്റെ അടുക്കല്‍ ചെമ്പുദ്രാവകം കൊണ്ടുവരുവിന്‍, ഞാന്‍ അതിന്‍മേല്‍ ഒഴിക്കാം" എന്നു.
فَمَا ٱسْطَـٰعُوٓا۟ أَن يَظْهَرُوهُ وَمَا ٱسْتَطَـٰعُوا۟ لَهُۥ نَقْبًۭا﴿٩٧﴾
volume_up share
فَمَا اسْطَاعُوا പിന്നെ അവര്‍ക്കു സാധിച്ചില്ല أَن يَظْهَرُوهُ അതിനുമീതെ കയറുവാന്‍, കയറിമറിയുവാന്‍ وَمَا اسْتَطَاعُوا അവര്‍ക്കു സാദ്ധ്യമായതുമില്ല لَهُ അതിനു, അതിനെ نَقْبًا തുരങ്കത്തിന്, തുരങ്കമുണ്ടാക്കുവാന്‍.
പിന്നെ, അതിനു മീതെ കയറിമറിയുവാന്‍ അവര്‍ക്കു (യാജൂജു - മാജൂജിനു) സാധ്യമായില്ല; അതിനു തുരങ്കമുണ്ടാക്കുവാനും അവര്‍ക്കു സാധ്യതയുണ്ടായില്ല.
തഫ്സീർ : 95-97
View   
قَالَ هَـٰذَا رَحْمَةٌۭ مِّن رَّبِّى ۖ فَإِذَا جَآءَ وَعْدُ رَبِّى جَعَلَهُۥ دَكَّآءَ ۖ وَكَانَ وَعْدُ رَبِّى حَقًّۭا﴿٩٨﴾
volume_up share
قَالَ അദ്ദേഹം പറഞ്ഞു هَـٰذَا ഇതു رَحْمَةٌ ഒരു കാരുണ്യമാണ്, അനുഗ്രഹമാണ് مِّن رَّبِّي എന്റെ രക്ഷിതാവിന്റെ പക്കല്‍നിന്നുള്ള فَإِذَا جَاءَ എനി വന്നാല്‍ وَعْدُ رَبِّي എന്റെ രക്ഷിതാവിന്റെ നിശ്ചയം, വാഗ്ദത്തം جَعَلَهُ അതിനെ അവന്‍ ആക്കുന്നതാണ് دَكَّاءَ തകര്‍ന്നതു, നിരപ്പായതു (തകര്‍ന്നു നിരപ്പായതു) وَكَانَ ആയിരിക്കുന്നതാണു, ആകുന്നതാണ് وَعْدُ رَبِّي എന്റെ രക്ഷിതാവിന്റെ നിശ്ചയം, വാഗ്ദത്തം حَقًّا സത്യമായതു, യഥാര്‍ത്ഥം.
അദ്ദേഹം പറഞ്ഞു: "ഇതു എന്റെ രക്ഷിതാവിന്റെ പക്കല്‍നിന്നുള്ള ഒരു (വലുതായ) അനുഗ്രഹമത്രെ! എനി, എന്റെ രക്ഷിതാവിന്റെ നിശ്ചയം (നിശ്ചിത സമയം) വന്നാല്‍, അവന്‍ അതു (തകര്‍ത്തു) നിരപ്പാക്കുന്നതാണ്. എന്റെ റബ്ബിന്റെ നിശ്ചയം യഥാര്‍ത്ഥമായിരിക്കുന്നതുമാണ്.
തഫ്സീർ : 98-98
View   
وَتَرَكْنَا بَعْضَهُمْ يَوْمَئِذٍۢ يَمُوجُ فِى بَعْضٍۢ ۖ وَنُفِخَ فِى ٱلصُّورِ فَجَمَعْنَـٰهُمْ جَمْعًۭا﴿٩٩﴾
volume_up share
وَتَرَكْنَا നാം വിട്ടേക്കും, ഒഴിച്ചുവിടും بَعْضَهُمْ അവരില്‍ ചിലരെ, ഒരു വിഭാഗത്തെ يَوْمَئِذٍ അന്നു, ആ ദിവസം يَمُوجُ അലമറിയുന്നതായി فِي بَعْضٍ ചിലരില്‍, ഒരു വിഭാഗത്തില്‍ وَنُفِخَ ഊതപ്പെടുകയം ചെയ്യുംفِي الصُّورِ കാഹളത്തില്‍, കൊമ്പില്‍ فَجَمَعْنَا അപ്പോള്‍ നാം ഒരുമിച്ചു കൂട്ടുന്നതാണ് هُمْ അവരെ جَمْعًا ഒരു ഒരുമിച്ചുകൂട്ടല്‍, ശേഖരിക്കല്‍.
അന്ന് അവരില്‍ ചില വിഭാഗത്തെ (മറ്റു) ചില വിഭാഗത്തില്‍ അലമറിയുന്നതായ നിലയില്‍ നാം വിട്ടേക്കുന്നതാണ്; കാഹളത്തില്‍ ഊതപ്പെടുകയും, അപ്പോള്‍ നാം അവരെ ശേഖരിച്ച് ഒരുമിച്ചുകൂട്ടുകയും ചെയ്യുന്നതാകുന്നു;
وَعَرَضْنَا جَهَنَّمَ يَوْمَئِذٍۢ لِّلْكَـٰفِرِينَ عَرْضًا﴿١٠٠﴾
volume_up share
وَعَرَضْنَا നാം കാണിച്ചുകൊടുക്കും, പ്രദര്‍ശിപ്പിക്കും جَهَنَّمَ നരകത്തെ يَوْمَئِذٍ അന്നു, ആ ദിവസം لِّلْكَافِرِينَ അവിശ്വാസികള്‍ക്ക്‌ عَرْضًا ഒരു കാണിക്കല്‍, (ശരിയാം വണ്ണം).
അന്നത്തെ ദിവസം, അവിശ്വാസികള്‍ക്കു നരകത്തെ നാം ശരിയാംവണ്ണം കാണിച്ചു കൊടുക്കുന്നതാണ്:-
ٱلَّذِينَ كَانَتْ أَعْيُنُهُمْ فِى غِطَآءٍ عَن ذِكْرِى وَكَانُوا۟ لَا يَسْتَطِيعُونَ سَمْعًا﴿١٠١﴾
volume_up share
الَّذِينَ അതായതു യാതൊരു കൂട്ടര്‍ക്കു كَانَتْ ആയിരുന്നു أَعْيُنُهُمْ അവരുടെ കണ്ണുകള്‍ فِي غِطَاءٍ മൂടിയില്‍ عَن ذِكْرِي എന്റെ ബോധാനത്തെ സംബന്ധിച്ചു, എന്റെ സ്മരണയില്‍ നിന്ന് وَكَانُوا അവര്‍ ആകുകയും ചെയ്തു لَا يَسْتَطِيعُونَ അവര്‍ക്കു സാധിക്കാതെ سَمْعًا കേള്‍ക്കുവാന്‍, കേള്‍ക്കുന്നതിനു.
അതായതു്: എന്റെ ബോധാനത്തെ സംബന്ധിച്ച തങ്ങളുടെ കണ്ണുകള്‍ മൂടിയിലായിരിക്കുകയും, കേള്‍ക്കുവാന്‍ സാധിക്കാതിരിക്കുകയും ചെയ്തിരുന്നവര്‍ക്ക്.
തഫ്സീർ : 99-101
View   
أَفَحَسِبَ ٱلَّذِينَ كَفَرُوٓا۟ أَن يَتَّخِذُوا۟ عِبَادِى مِن دُونِىٓ أَوْلِيَآءَ ۚ إِنَّآ أَعْتَدْنَا جَهَنَّمَ لِلْكَـٰفِرِينَ نُزُلًۭا﴿١٠٢﴾
volume_up share
أَفَحَسِبَ എന്നാല്‍ വിചാരിക്കുന്നുവോ, കണക്കാക്കിയോ الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ أَن يَتَّخِذُوا അവര്‍ സ്വീകരിക്കാമെന്നു, ആക്കുവാന്‍ عِبَادِي എന്റെ അടിയാന്‍മാരെ مِن دُونِي എനിക്കുപുറമെ, എന്നെ കൂടാതെ أَوْلِيَاءَ കാര്യകര്‍ത്താക്കളായി, രക്ഷാകര്‍ത്താക്കളായി إِنَّا നിശ്ചയമായും നാം أَعْتَدْنَا നാം ഒരുക്കിവെച്ചിരിക്കുന്നു جَهَنَّمَ നരകത്തെ, ജഹന്നമിനെ لِلْكَافِرِينَ അവിശ്വാസികള്‍ക്കു نُزُلًا സല്ക്കാരമായി, വിരുന്നായി.
എന്നാല്‍, അവിശ്വസിച്ചവര്‍ വിചാരിക്കുന്നുവോ: എനിക്കുപുറമെ, എന്റെ അടിയാന്‍മാരെ രക്ഷാകര്‍ത്താക്കളായി സ്വീകരിക്കാമെന്ന്?! നിശ്ചയമായും നാം അവിശ്വാസികള്‍ക്കു നരകത്തെ വിരുന്നുസല്‍കാരമായി ഒരുക്കി വെച്ചിരിക്കുന്നു.
قُلْ هَلْ نُنَبِّئُكُم بِٱلْأَخْسَرِينَ أَعْمَـٰلًا﴿١٠٣﴾
volume_up share
قُلْ പറയുക هَلْ نُنَبِّئُكُم നിങ്ങള്‍ക്കു നാം പറഞ്ഞു (അറിയിച്ചു) തരട്ടെയോ بِالْأَخْسَرِينَ ഏറ്റവും നഷ്ടപ്പെട്ടവരെപ്പറ്റി أَعْمَالًا പ്രവര്‍ത്തനങ്ങള്‍.
(നബിയേ) പറയുക: "പ്രവൃത്തികള്‍ ഏറ്റവും നഷ്ടപ്പെട്ടവരെക്കുറിച്ചു നാം നിങ്ങള്‍ക്കു പറഞ്ഞുതരട്ടെയോ?-
ٱلَّذِينَ ضَلَّ سَعْيُهُمْ فِى ٱلْحَيَوٰةِ ٱلدُّنْيَا وَهُمْ يَحْسَبُونَ أَنَّهُمْ يُحْسِنُونَ صُنْعًا﴿١٠٤﴾
volume_up share
الَّذِينَ യാതൊരു കൂട്ടരാണ് ضَلَّ പിഴച്ചുപോയി, പാഴായിപ്പോയി سَعْيُهُمْ അവരുടെ പരിശ്രമം فِي الْحَيَاةِ الدُّنْيَا ഐഹികജീവിതത്തില്‍ وَهُمْ അവരാകട്ടെ يَحْسَبُونَ വിചാരിക്കുന്നു أَنَّهُمْ നിശ്ചയമായും അവര്‍ يُحْسِنُونَ നന്നായി ചെയ്യുന്നു (എന്നു) صُنْعًا പ്രവൃത്തി.
(അവര്‍) യാതൊരു കൂട്ടരാകുന്നു: ഐഹിക ജീവിതത്തില്‍ അവരുടെ പരിശ്രമം പിഴച്ചുപോയിരിക്കുന്നു; അവരാകട്ടെ, തങ്ങള്‍ പ്രവൃത്തി നന്നായിചെയ്യുന്നുവെന്നു വിചാരിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. (ഇങ്ങനെയുള്ളവരാണ്).
أُو۟لَـٰٓئِكَ ٱلَّذِينَ كَفَرُوا۟ بِـَٔايَـٰتِ رَبِّهِمْ وَلِقَآئِهِۦ فَحَبِطَتْ أَعْمَـٰلُهُمْ فَلَا نُقِيمُ لَهُمْ يَوْمَ ٱلْقِيَـٰمَةِ وَزْنًۭا﴿١٠٥﴾
volume_up share
أُولَـٰئِكَ അക്കൂട്ടര്‍, അവര്‍ الَّذِينَ كَفَرُوا അവിശ്വസിച്ചവരാണ് بِآيَاتِ ദൃഷ്ടാന്തങ്ങളില്‍, ലക്ഷ്യങ്ങളില്‍ رَبِّهِمْ തങ്ങളുടെ രക്ഷിതാവിന്റെ وَلِقَائِهِ അവനുമായി കാണുന്നതിലും فَحَبِطَتْ അതിനാല്‍ നിഷ്ഫലമായി, ഫലശൂന്യമായി أَعْمَالُهُمْ അവരുടെ പ്രവര്‍ത്തനങ്ങള്‍ فَلَا نُقِيمُ അതുകൊണ്ടു നാം നിറുത്തുകയില്ല (വകവെക്കുകയില്ല) لَهُمْ അവര്‍ക്കു يَوْمَ الْقِيَامَةِ ഖിയാമത്തുനാളില്‍ وَزْنًا ഒരു തൂക്കവും.
അക്കൂട്ടര്‍ തങ്ങളുടെ റബ്ബിന്റെ ദൃഷ്ടാന്തങ്ങളിലും, അവനുമായി കാണുന്നതിലും അവിശ്വസിച്ചവരാണ്; അതിനാല്‍, അവരുടെ കര്‍മ്മങ്ങള്‍ നിഷ്ഫലമായിപ്പോയിരിക്കുന്നു. അതുകൊണ്ട് ഖിയാമത്തുനാളില്‍ നാം അവര്‍ക്കു യാതൊരു തൂക്കവും നിറുത്തുന്നതല്ല. [ആ കര്‍മ്മങ്ങള്‍ക്കു ഒട്ടും വില കല്‍പിക്കുകയില്ല.]
ذَٰلِكَ جَزَآؤُهُمْ جَهَنَّمُ بِمَا كَفَرُوا۟ وَٱتَّخَذُوٓا۟ ءَايَـٰتِى وَرُسُلِى هُزُوًا﴿١٠٦﴾
volume_up share
ذَٰلِكَ അതു جَزَاؤُهُمْ അവരുടെ പ്രതിഫലം جَهَنَّمُ നരകമാകുന്നു (എന്നുള്ളത്) بِمَا كَفَرُوا അവര്‍ അവിശ്വസിച്ചതുകൊണ്ടാണ് وَاتَّخَذُوا അവര്‍ ആക്കിത്തീര്‍ക്കുകയും ചെയ്തത് (കൊണ്ട്) آيَاتِي എന്റെ ദൃഷ്ടാന്തങ്ങളെ وَرُسُلِي എന്റെ ദൂതന്‍മാരേയും هُزُوًا പരിഹാസ്യം, പരിഹാസം.
അതു - അവരുടെ പ്രതിഫലം നരകമാണെന്നുള്ളതു - അവര്‍ അവിശ്വസിക്കുകയും, എന്റെ ദൃഷ്ടാന്തങ്ങളേയും, എന്റെ ദൂതന്‍മാരേയും പരിഹാസ്യമാക്കുകയും ചെയ്തതു നിമിത്തമാകുന്നു.
തഫ്സീർ : 102-106
View   
إِنَّ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ كَانَتْ لَهُمْ جَنَّـٰتُ ٱلْفِرْدَوْسِ نُزُلًا﴿١٠٧﴾
volume_up share
إِنَّ الَّذِينَ നിശ്ചയമായും ഒരു കൂട്ടര്‍ آمَنُوا അവര്‍ വിശ്വസിച്ചു وَعَمِلُوا അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്തു الصَّالِحَاتِ സല്‍ക്കര്‍മ്മങ്ങളെ, സല്‍പ്രവൃത്തികളെ كَانَتْ ആയിരിക്കുന്നതാണ് لَهُمْ അവര്‍ക്ക് جَنَّاتُ الْفِرْدَوْسِ ഫിര്‍ദൗസാകുന്ന (ഉന്നതമായ) സ്വര്‍ഗ്ഗങ്ങള്‍ نُزُلًا സല്‍ക്കാരം, അതിഥിസല്‍ക്കാരം.
വിശ്വസിക്കുകയും: സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരാകട്ടെ, നിശ്ചയമായും "ഫിര്‍ദൗസാ"കുന്ന (അത്യുന്നത) സ്വര്‍ഗ്ഗങ്ങള്‍ അവര്‍ക്കു ആതിഥ്യസല്‍ക്കാരമായിരിക്കുന്നതാണ്;-
خَـٰلِدِينَ فِيهَا لَا يَبْغُونَ عَنْهَا حِوَلًۭا﴿١٠٨﴾
volume_up share
خَالِدِينَ നിത്യവാസികളായ നിലയില്‍, ശാശ്വതന്‍മാരായി فِيهَا അതില്‍ لَا يَبْغُونَ അവര്‍ ആഗ്രഹിക്കുകയില്ല, തേടുകയില്ല عَنْهَا അതില്‍നിന്നു حِوَلًا വിട്ടുപോകാന്‍, നീങ്ങിപ്പോകാന്‍.
അവര്‍ അതില്‍നിന്നു വിട്ടുമാറുവാന്‍ ആഗ്രഹിക്കാത്തവിധം അതില്‍ നിത്യവാസികളായ നിലയിലായിരിക്കും.
قُل لَّوْ كَانَ ٱلْبَحْرُ مِدَادًۭا لِّكَلِمَـٰتِ رَبِّى لَنَفِدَ ٱلْبَحْرُ قَبْلَ أَن تَنفَدَ كَلِمَـٰتُ رَبِّى وَلَوْ جِئْنَا بِمِثْلِهِۦ مَدَدًۭا﴿١٠٩﴾
volume_up share
قُل പറയുക لَّوْ كَانَ ആയിരുന്നാല്‍ الْبَحْرُ സമുദ്രം مِدَادًا മഷി لِّكَلِمَاتِ رَبِّي എന്റെ റബ്ബിന്റെ വചനങ്ങള്‍ക്ക് لَنَفِدَ തീര്‍ന്നുപോകുകതന്നെ ചെയ്യും الْبَحْرُ സമുദ്രം قَبْلَ أَن تَنفَدَ തീരുംമുമ്പായി كَلِمَاتُ رَبِّي എന്റെ റബ്ബിന്റെ വചനങ്ങള്‍ وَلَوْ جِئْنَا നാം വന്നാലും ശരി بِمِثْلِهِ അതിന്റെ അത്രയുംകൊണ്ട്, അതുപോലുള്ളതും കൊണ്ട് مَدَدًا സഹായകമായി.
(നബിയേ) പറയുക: "എന്റെ റബ്ബിന്റെ വചനങ്ങള്‍ക്ക് [അതു എഴുതുന്നതിനു] സമുദ്രം മഷിയായിരുന്നാലും - അതിന്റെ അത്രതന്നെ (വേറെയും സമുദ്രം) നാം സഹായകമായി കൊണ്ടുവന്നാല്‍പോലും - എന്റെ റബ്ബിന്റെ വചനങ്ങള്‍ തീരുന്നതിനുമുമ്പായി സമുദ്രം തീര്‍ന്നുപോകുകതന്നെ ചെയ്യുന്നതാണ്.
തഫ്സീർ : 107-109
View   
قُلْ إِنَّمَآ أَنَا۠ بَشَرٌۭ مِّثْلُكُمْ يُوحَىٰٓ إِلَىَّ أَنَّمَآ إِلَـٰهُكُمْ إِلَـٰهٌۭ وَٰحِدٌۭ ۖ فَمَن كَانَ يَرْجُوا۟ لِقَآءَ رَبِّهِۦ فَلْيَعْمَلْ عَمَلًۭا صَـٰلِحًۭا وَلَا يُشْرِكْ بِعِبَادَةِ رَبِّهِۦٓ أَحَدًۢا﴿١١٠﴾
volume_up share
قُلْ പറയുക إِنَّمَا നിശ്ചയമായും (മാത്രമാണ്) أَنَا ഞാന്‍ بَشَرٌ ഒരു മനുഷ്യനാണ് مِّثْلُكُمْ നിങ്ങളെപ്പോലെയുള്ള يُوحَىٰ വഹ്-യു (ഉല്‍ബോധനം) നല്‍കപ്പെടുന്നു إِلَيَّ എനിക്കു أَنَّمَا إِلَـٰهُكُمْ നിശ്ചയമായും നിങ്ങളുടെ ഇലാഹു (ആരാധ്യന്‍) إِلَـٰهٌ ആരാധ്യനാണു, ഇലാഹാണ് (എന്നു) وَاحِدٌ ഏകനായ, ഒരുവനായ فَمَن അതിനാല്‍ ആരെങ്കിലും كَانَ يَرْجُو ആശിക്കുന്ന (അഭിലഷിക്കുന്ന - പ്രതീക്ഷിക്കുന്ന - പേടിക്കുന്ന)വനായിരുന്നാല്‍ لِقَاءَ رَبِّهِ തന്റെ റബ്ബുമായി കണ്ടുമുട്ടുന്നത്, റബ്ബിനെ കാണുന്നത് فَلْيَعْمَلْ എന്നാല്‍ അവന്‍ പ്രവര്‍ത്തിച്ചുകൊള്ളട്ടെ عَمَلًا കര്‍മ്മം, പ്രവൃത്തി صَالِحًا നല്ലതായ (സല്‍ക്കര്‍മ്മം) وَلَا يُشْرِكْ അവന്‍ പങ്കുചേര്‍ക്കാതിരിക്കുകയും ചെയ്യട്ടെ بِعِبَادَةِ ആരാധനയില്‍, "ഇബാദ"ത്തില്‍ رَبِّهِ തന്റെ രക്ഷിതാവിന്റെ أَحَدًا ഒരാളെയും, ആരെയും.
(നബിയേ) പറയുക: "നിശ്ചയമായും ഞാന്‍ നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന്‍ മാത്രമാകുന്നു; നിങ്ങളുടെ ഇലാഹു [ആരാധ്യന്‍] ഒരേ ഒരു ഇലാഹാണെന്നു എനിക്കു വഹ്-യു [ഉല്‍ബോധനം] നല്‍കപ്പെടുന്നു. (ഇതാണു എന്റെ പ്രത്യേകത). അതിനാല്‍, ആരെങ്കിലും തന്റെ റബ്ബുമായി കാണുവാന്‍ ആശിക്കുന്നുവെങ്കില്‍, അവന്‍ സല്‍ക്കര്‍മ്മം പ്രവര്‍ത്തിച്ചുകൊള്ളട്ടെ; തന്റെ രക്ഷിതാവിനെ ആരാധിക്കുന്നതില്‍ ഒരാളേയും (അവനോടു) പങ്കുചേര്‍ക്കാതെയുമിരിക്കട്ടെ.
തഫ്സീർ : 110-110
View   
19.മര്‍യം


بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
كٓهيعٓصٓ﴿١﴾
share
كهيعص (ഉദ്ദേശം അല്ലാഹുവിനറിയാം)
"കാഫ് - ഹാ - യാ ഐന്‍ - സ്വാദ്."
ذِكْرُ رَحْمَتِ رَبِّكَ عَبْدَهُۥ زَكَرِيَّآ﴿٢﴾
share
ذِكْرُ പ്രസ്താവിക്കുകയാണ്, പറയുകയാണ്‌ رَحْمَتِ കാരുണ്യം, അനുഗ്രഹം رَبِّكَ നിന്‍റെ രക്ഷിതാവിന്‍റെ عَبْدَهُ തന്‍റെ അടിയാന് زَكَرِيَّا സകരിയ്യാക്ക്
നിന്‍റെ രക്ഷിതാവ് അവന്‍റെ അടിയാന്‍ സക്കരിയാക്കു ചെയ്ത അനുഗ്രഹത്തെക്കുറിച്ചുള്ള പ്രസ്താവനയാണ് (ഇതു).
തഫ്സീർ : 1-2
View   
إِذْ نَادَىٰ رَبَّهُۥ نِدَآءً خَفِيًّۭا﴿٣﴾
share
إِذْ نَادَىٰ അദ്ദേഹം വിളിച്ചപ്പോള്‍, പ്രാര്‍ത്ഥിച്ചപ്പോള്‍ رَبَّهُ തന്‍റെ റബ്ബിനെ, രക്ഷിതാവിനെ نِدَاءً ഒരു വിളി, പ്രാര്‍ത്ഥന خَفِيًّا രഹസ്യമായ
(അതായതു) അദ്ദേഹം തന്‍റെ രക്ഷിതാവിനെ രഹസ്യമായി വിളിച്ചപ്പോള്‍ (പ്രാര്‍ത്ഥിച്ചപ്പോള്‍) ;-
قَالَ رَبِّ إِنِّى وَهَنَ ٱلْعَظْمُ مِنِّى وَٱشْتَعَلَ ٱلرَّأْسُ شَيْبًۭا وَلَمْ أَكُنۢ بِدُعَآئِكَ رَبِّ شَقِيًّۭا﴿٤﴾
share
قَالَ അദ്ദേഹം പറഞ്ഞു رَبِّ എന്‍റെ റബ്ബേ إِنِّي നിശ്ചയമായും ഞാന്‍ وَهَنَ ബലഹീനമായിരിക്കുന്നു الْعَظْمُ എല്ല് مِنِّي എന്നിലുള്ള (എന്‍റെ) وَاشْتَعَلَ കത്തിതിളങ്ങുകയും (വെളുത്തുപോകുകയും) ചെയ്തു الرَّأْسُ തല شَيْبًا നരയാല്‍ وَلَمْ أَكُن ഞാന്‍ ആയിട്ടുമില്ല بِدُعَائِكَ നിന്നോടു പ്രാര്‍ത്ഥിച്ചതില്‍ رَبِّ എന്‍റെ റബ്ബേ شَقِيًّا ദുര്‍ഭാഗ്യവാന്‍, പരാജിതന്‍
അദ്ദേഹം (ഇങ്ങിനെ) പറഞ്ഞു: " എന്‍റെ റബ്ബേ ! നിശ്ചയമായും ഞാന്‍, എന്‍റെ എല്ലുകള്‍ ബലഹീനമായിരിക്കുന്നു; തല നരയാല്‍ കത്തിതിളങ്ങുകയും ചെയ്തിരിക്കുന്നു; നിന്നോടു പ്രാര്‍ത്ഥിച്ചതില്‍ - എന്‍റെ റബ്ബേ - ഞാന്‍ ദുര്‍ഭാഗ്യവാനാവുകയുണ്ടായിട്ടുമില്ല!
وَإِنِّى خِفْتُ ٱلْمَوَٰلِىَ مِن وَرَآءِى وَكَانَتِ ٱمْرَأَتِى عَاقِرًۭا فَهَبْ لِى مِن لَّدُنكَ وَلِيًّۭا﴿٥﴾
share
وَإِنِّي നിശ്ചയമായും ഞാന്‍ خِفْتُ ഞാന്‍ ഭയപ്പെട്ടു, ഭയപ്പെടുന്നു الْمَوَالِيَ ബന്ധുകുടുംബങ്ങളെ, പിന്‍തുടര്‍ച്ചക്കാരെ مِن وَرَائِي എന്‍റെ പിറകിലുള്ള, ശേഷമുള്ള وَكَانَتِ ആകുകയും ചെയ്തിരിക്കുന്നു امْرَأَتِي എന്‍റെ ഭാര്യ, എന്‍റെ സ്ത്രീ عَاقِرًا വന്ധ്യ فَهَبْ അതുകൊണ്ടു ദാനം നല്‍കണേ لِي എനിക്കു مِن لَّدُنكَ നിന്‍റെ പക്കല്‍നിന്നു (നിന്‍റെ വകയായി) وَلِيًّا ഒരു ബന്ധുവെ (പിന്‍തുടര്‍ച്ചവകാശിയെ)
എന്‍റെ പിന്നീടുണ്ടാകുന്ന ബന്ധുകുടുംബങ്ങളെ (പിന്‍ തുടര്‍ച്ചക്കാരെ)ക്കുറിച്ചു ഞാന്‍ ഭയപ്പെടുന്നു; എന്‍റെ ഭാര്യ മച്ചിയായിരിക്കുകയുമാണ്. അതുകൊണ്ടു, നിന്‍റെ പക്കല്‍നിന്നു ഒരു (നല്ല) ബന്ധുവെ (പിന്‍തുടര്‍ച്ചാവകാശിയെ) എനിക്കു നീ ദാനം നല്‍കേണമേ!
يَرِثُنِى وَيَرِثُ مِنْ ءَالِ يَعْقُوبَ ۖ وَٱجْعَلْهُ رَبِّ رَضِيًّۭا﴿٦﴾
share
يَرِثُنِي അവന്‍ എന്നെ അനന്തരമെടുക്കും وَيَرِثُ അനതരമെടുക്കുകയും ചെയ്യുന്നു مِنْ آلِ يَعْقُوبَ യഅ്ഖൂബിന്‍റെ കുടുംബത്തില്‍നിന്ന് وَاجْعَلْهُ അവനെ ആക്കുകയും വേണമേ رَبِّ എന്‍റെ റബ്ബേ رَضِيًّا സുസമ്മതന്‍, തൃപ്തന്‍
എനിക്കും, യഅ്ഖൂബ് കുടുംബത്തിനും അനന്തരവകാശിയായിത്തീരുന്ന (ഒരു ബന്ധുവെ), അവനെ- എന്‍റെ റബ്ബേ- നീ ഒരു സുസമ്മതനാക്കുകയും ചെയ്യേണമേ!
തഫ്സീർ : 3-6
View   
يَـٰزَكَرِيَّآ إِنَّا نُبَشِّرُكَ بِغُلَـٰمٍ ٱسْمُهُۥ يَحْيَىٰ لَمْ نَجْعَل لَّهُۥ مِن قَبْلُ سَمِيًّۭا﴿٧﴾
share
يَا زَكَرِيَّا ഹേ, സകരിയ്യാ إِنَّا നിശ്ചയമായും നാം نُبَشِّرُكَ നിനക്കു സന്തോഷവാര്‍ത്ത അറിയിക്കുന്നു بِغُلَامٍ ഒരു ആണ്‍കുട്ടിയെ(ബാലനെ)ക്കുറിച്ചു اسْمُهُ അവന്‍റെ പേര്‍ يَحْيَىٰ യഹ് യാ എന്നാണ് لَمْ نَجْعَل നാം ഉണ്ടാക്കിയിട്ടില്ല, ആക്കിയിട്ടില്ല لَّهُ അവനു مِن قَبْلُ മുമ്പു سَمِيًّا പേരൊത്തവനെ, തുല്യമായവനെ, നാമധാരിയെ
"ഹേ, സക്കരിയ്യാ! നിശ്ചയമായും നാം, നിനക്കു ഒരു ആണ്‍കുട്ടിയെക്കുറിച്ചു സന്തോഷവാര്‍ത്ത അറിയിക്കുന്നു; അവനുപേര്‍, "യഹ് യാ" എന്നാകുന്നു;" അവനുമായി പേരൊത്ത ഒരാളെയും മുമ്പു നാം ഉണ്ടാക്കിയിട്ടില്ല."
قَالَ رَبِّ أَنَّىٰ يَكُونُ لِى غُلَـٰمٌۭ وَكَانَتِ ٱمْرَأَتِى عَاقِرًۭا وَقَدْ بَلَغْتُ مِنَ ٱلْكِبَرِ عِتِيًّۭا﴿٨﴾
share
قَالَ അദ്ദേഹം പറഞ്ഞു رَبِّ എന്‍റെ റബ്ബേ أَنَّىٰ يَكُونُ എങ്ങിനെയാണ് ഉണ്ടാവുക لِي എനിക്കു غُلَامٌ ഒരു ആണ്‍കുട്ടി وَكَانَتِ ആയിരിക്കുന്നു امْرَأَتِي എന്‍റെ ഭാര്യ, എന്‍റെ സ്ത്രീ عَاقِرًا മച്ചി, പ്രസവിക്കാത്തവള്‍ وَقَدْ بَلَغْتُ ഞാന്‍ എത്തിയിട്ടുമുണ്ട്, പ്രാപിച്ചിട്ടുമുണ്ട് مِنَ الْكِبَرِ വാര്‍ദ്ധക്യത്താല്‍ عِتِيًّا വരള്‍ച്ച (ബലഹീനത)
അദ്ദേഹം പറഞ്ഞു: "എന്‍റെ റബ്ബേ! എങ്ങിനെയാണു എനിക്കു ഒരു ആണ്‍കുട്ടിയുണ്ടാവുക? എന്‍റെ ഭാര്യ മച്ചിയായിരിക്കുന്നു; ഞാന്‍ വാര്‍ദ്ധക്യത്താല്‍ വരള്‍ച്ചപ്രാപിച്ചും കഴിഞ്ഞിരിക്കുന്നു?
قَالَ كَذَٰلِكَ قَالَ رَبُّكَ هُوَ عَلَىَّ هَيِّنٌۭ وَقَدْ خَلَقْتُكَ مِن قَبْلُ وَلَمْ تَكُ شَيْـًۭٔا﴿٩﴾
share
قَالَ അവന്‍ പറഞ്ഞു كَذَٰلِكَ അങ്ങിനെതന്നെ قَالَ رَبُّكَ നിന്‍റെ റബ്ബ് പറയുന്നു هُوَ അതു عَلَيَّ എനിക്കു هَيِّنٌ നിസ്സാര കാര്യമാണ് وَقَدْ خَلَقْتُكَ നിന്നെ ഞാന്‍ സൃഷ്ടിച്ചിട്ടുണ്ടല്ലോ مِن قَبْلُ മുമ്പു وَلَمْ تَكُ നീ ആയിരുന്നില്ല (എന്നിരിക്കെ) شَيْئًا ഒരു വസ്തുവും, യാതൊന്നും തന്നെ
അവന്‍ [ അല്ലാഹു] പറഞ്ഞു; (കാര്യം) അങ്ങിനെത്തന്നെ; നിന്‍റെ റബ്ബ് പറയുന്നു: അതു എനിക്കു ഒരു നിസ്സാര കാര്യമത്രെ; നീ യതൊരുവസ്തുവും ആയിരുന്നില്ലാതിരിക്കെ- മുമ്പു- നിന്നെ ഞാന്‍ സൃഷ്ടിച്ചുവല്ലോ".
തഫ്സീർ : 7-9
View   
قَالَ رَبِّ ٱجْعَل لِّىٓ ءَايَةًۭ ۚ قَالَ ءَايَتُكَ أَلَّا تُكَلِّمَ ٱلنَّاسَ ثَلَـٰثَ لَيَالٍۢ سَوِيًّۭا﴿١٠﴾
share
قَالَ അദ്ദേഹം പറഞ്ഞു رَبِّ എന്‍റെ റബ്ബേ اجْعَل നിശ്ചയിച്ചു തരേണമേ, ഏര്‍പ്പെടുത്തിതരേണമേ لِّي എനിക്കു آيَةً ഒരു ദൃഷ്ടാന്തം, അടയാളം قَالَ അവന്‍ പറഞ്ഞു آيَتُكَ നിന്‍റെ ദൃഷ്ടാന്തം أَلَّا تُكَلِّمَ നീ സംസാരിക്കാതിരിക്കുക എന്നതാണ് النَّاسَ ജനങ്ങളോടു, മനുഷ്യരോടു ثَلَاثَ لَيَالٍ മൂന്നു രാത്രി (ദിവസം) سَوِيًّا ശരിയായ നിലയില്‍
അദ്ദേഹം പറഞ്ഞു: " എന്‍റെ റബ്ബേ! (എന്നാല്‍) നീ എനിക്കു ഒരു ദൃഷ്ടാന്തം നിശ്ചയിച്ചു തരേണമേ?" അവന്‍ [അല്ലാഹു] പറഞ്ഞു: " ശരിയായ നിലയില്‍, മൂന്നു രാത്രി [ദിവസം] നീ ജനങ്ങളോടു സംസാരിക്കുകയില്ലെന്നുള്ളതാണ് നിനക്കു ദൃഷ്ടാന്തം."
فَخَرَجَ عَلَىٰ قَوْمِهِۦ مِنَ ٱلْمِحْرَابِ فَأَوْحَىٰٓ إِلَيْهِمْ أَن سَبِّحُوا۟ بُكْرَةًۭ وَعَشِيًّۭا﴿١١﴾
share
فَخَرَجَ അങ്ങനെ അദ്ദേഹം പുറപ്പെട്ടു, പ്രത്യക്ഷപ്പെട്ടു عَلَىٰ قَوْمِهِ തന്‍റെ ജനങ്ങള്‍ക്കു, ജനങ്ങളില്‍ مِنَ الْمِحْرَابِ മിഹ്റാബില്‍ നിന്നു, പ്രാര്‍ത്ഥനാ മണ്ഡപത്തില്‍ നിന്നു فَأَوْحَىٰ എന്നിട്ടു ആംഗ്യം കാട്ടി, സൂചന നല്‍കി إِلَيْهِمْ അവര്‍ക്കു, അവരോട് أَن سَبِّحُوا നിങ്ങള്‍ സ്തോത്രകീര്‍ത്തനം (തസ്ബീഹു) ചെയ്തുകൊള്ളുക എന്ന് بُكْرَةً രാവിലെ, കാലത്തു وَعَشِيًّا വൈകുന്നേരവും വൈകിയിട്ടും, സന്ധ്യാസമയത്തും
അങ്ങനെ അദ്ദേഹം പ്രാര്‍ത്ഥനാ മണ്ഡപത്തില്‍ നിന്നു (പുറത്തു വന്ന്) തന്‍റെ ജനങ്ങള്‍ക്കു പ്രത്യക്ഷപ്പെട്ടു: എന്നിട്ടു, "നിങ്ങള്‍ രാവിലെയും, വൈകുന്നേരവും സ്തോത്രകീര്‍ത്തനം ചെയ്തുകൊള്ളുക" എന്നു അവരുടെ നേരെ ആംഗ്യം കാണിച്ചു. [സൂചന നല്‍കി.]
തഫ്സീർ : 10-11
View   
يَـٰيَحْيَىٰ خُذِ ٱلْكِتَـٰبَ بِقُوَّةٍۢ ۖ وَءَاتَيْنَـٰهُ ٱلْحُكْمَ صَبِيًّۭا﴿١٢﴾
share
يَا يَحْيَىٰ ഹേ, യഹ് യാ خُذِ സ്വീകരിക്കുക, എടുക്കുക الْكِتَابَ വേദഗ്രന്ഥം بِقُوَّةٍ ബലമായി, ശക്തിയോടെ وَآتَيْنَاهُ അവനു നാം കൊടുത്തു الْحُكْمَ വിജ്ഞാനം, യുക്തി, വിധി صَبِيًّا ശിശുവായിരിക്കുമ്പോള്‍
"ഹേ, യഹ് യാ! വേദഗ്രന്ഥം ബലമായി സ്വീകരിച്ചുകൊള്ളുക" (എന്നു നാം പറഞ്ഞു). ശിശുവായിരിക്കുമ്പോള്‍ തന്നെ, നാം അവനു (വേദ) വിജ്ഞാനം നല്‍കുകയും ചെയ്തു;-
وَحَنَانًۭا مِّن لَّدُنَّا وَزَكَوٰةًۭ ۖ وَكَانَ تَقِيًّۭا﴿١٣﴾
share
وَحَنَانًا അനുകമ്പയും, ദയയും مِّن لَّدُنَّا നമ്മുടെ പക്കല്‍നിന്നു وَزَكَاةً പരിശുദ്ധിയും وَكَانَ അവന്‍ ആയിരുന്നുതാനും تَقِيًّا ഭക്തന്‍, ഭയഭക്തിയുള്ളവന്‍, സൂക്ഷ്മതയുള്ളവന്‍
നമ്മുടെ പക്കല്‍നിന്നു അനുകമ്പയും, പരിശുദ്ധിയും (നല്‍കി); അവന്‍ ഒരു ഭക്തനും ആയിരുന്നു;
وَبَرًّۢا بِوَٰلِدَيْهِ وَلَمْ يَكُن جَبَّارًا عَصِيًّۭا﴿١٤﴾
share
وَبَرًّا നന്മ ചെയ്യുന്നവനും بِوَالِدَيْهِ തന്‍റെ മാതാപിതാക്കള്‍ക്കു وَلَمْ يَكُن അവന്‍ ആയിരുന്നതുമില്ല جَبَّارًا ക്രൂരന്‍, നിഷ്ഠൂരന്‍, ഡംഭുകാരന്‍, കഠിനന്‍ عَصِيًّا അനുസരണമില്ലാത്തവനായ, വിപരീതം ചെയ്യുന്ന
തന്‍റെ മാതാപിതാക്കള്‍ക്കു നന്മ ചെയ്യുന്നവനും (ആയിരുന്നു); അനുസരണമില്ലാത്ത ക്രൂരനായിരുന്നതുമില്ല.
وَسَلَـٰمٌ عَلَيْهِ يَوْمَ وُلِدَ وَيَوْمَ يَمُوتُ وَيَوْمَ يُبْعَثُ حَيًّۭا﴿١٥﴾
share
وَسَلَامٌ ശാന്തി, സലാം عَلَيْهِ അവനു (ഉണ്ട്, ഉണ്ടാവട്ടെ) يَوْمَ وُلِدَ അവന്‍ ജനിച്ച ദിവസം وَيَوْمَ يَمُوتُ മരിക്കുന്ന ദിവസവും وَيَوْمَ يُبْعَثُ എഴുന്നെല്‍പ്പിക്കപ്പെടുന്ന (മരണാനന്തരം ജീവിപ്പിക്കപ്പെടുന്ന) ദിവസവും حَيًّا ജീവനുള്ളവനായിക്കൊണ്ടു
അവന്‍ ജനിച്ച ദിവസവും, മരിക്കുന്ന ദിവസവും, ജീവനുള്ളവനായി എഴുന്നേല്‍പിക്കപ്പെടുന്ന ദിവസവും അവനു സലാം! [ശാന്തിയുണ്ട്.]
തഫ്സീർ : 12-15
View   
وَٱذْكُرْ فِى ٱلْكِتَـٰبِ مَرْيَمَ إِذِ ٱنتَبَذَتْ مِنْ أَهْلِهَا مَكَانًۭا شَرْقِيًّۭا﴿١٦﴾
share
وَاذْكُرْ പ്രസ്താവിക്കുക, പറയുക فِي الْكِتَابِ വേദഗ്രന്ഥത്തില്‍ (ഖുര്‍ആനില്‍) مَرْيَمَ മര്‍യമിനെക്കുറിച്ചു إِذِ انتَبَذَتْ അവള്‍ വിട്ടുമാറി താമസിച്ചപ്പോള്‍, വിട്ടുപോയപ്പോള്‍ مِنْ أَهْلِهَا അവളുടെ സ്വന്തക്കാരില്‍ (കുടുംബത്തില്‍, ആള്‍ക്കാരില്‍)നിന്നു مَكَانًا ഒരു സ്ഥലത്തു شَرْقِيًّا കിഴക്കുഭാഗത്തുള്ള
(നബിയേ) വേദഗ്രന്ഥത്തില്‍ മര്‍യമിനെക്കുറിച്ചും പ്രസ്താവിക്കുക: അവള്‍ തന്‍റെ സ്വന്തക്കാരില്‍ നിന്നു, കിഴക്കു ഭാഗത്തുള്ള ഒരു സ്ഥലത്തു വിട്ടു (മാറി) താമസിച്ചപ്പോള്‍;
فَٱتَّخَذَتْ مِن دُونِهِمْ حِجَابًۭا فَأَرْسَلْنَآ إِلَيْهَا رُوحَنَا فَتَمَثَّلَ لَهَا بَشَرًۭا سَوِيًّۭا﴿١٧﴾
share
فَاتَّخَذَتْ എന്നിട്ടു അവള്‍ സ്വീകരിച്ചു, ഏര്‍പ്പെടുത്തി مِن دُونِهِمْ അവരില്‍ നിന്നു حِجَابًا ഒരു മറ فَأَرْسَلْنَا അപ്പോള്‍ നാം അയച്ചു إِلَيْهَا അവളുടെ അടുക്കലേക്ക് رُوحَنَا നമ്മുടെ ആത്മാവിനെ فَتَمَثَّلَ എന്നിട്ടു അദ്ദേഹം രൂപപ്പെട്ടു, പ്രത്യക്ഷപ്പെട്ടു لَهَا അവള്‍ക്കു بَشَرًا ഒരു മനുഷ്യനായി سَوِيًّا ശരിയായ (സാധാരണപോലുള്ള)
അങ്ങനെ, അവള്‍ അവരില്‍നിന്നു (മറയത്തക്ക) ഒരു മറ സ്വീകരിച്ചു: അപ്പോള്‍, നാം അവളുടെ അടുക്കലേക്കു നമ്മുടെ ആത്മാവിനെ [ജിബ്രീലിനെ] അയച്ചു; എന്നിട്ട്, അദ്ദേഹം ശരിയായ ഒരു മനുഷ്യനായി അവള്‍ക്കു രൂപപ്പെട്ടു.
തഫ്സീർ : 16-17
View   
قَالَتْ إِنِّىٓ أَعُوذُ بِٱلرَّحْمَـٰنِ مِنكَ إِن كُنتَ تَقِيًّۭا﴿١٨﴾
share
قَالَتْ അവള്‍ പറഞ്ഞു إِنِّي നിശ്ചയമായും ഞാന്‍ أَعُوذُ ഞാന്‍ ശരണം പ്രാപിക്കുന്നു. അഭയം തേടുന്നു بِالرَّحْمَـٰنِ റഹ്മാനില്‍, പരമകാരുണികനില്‍ مِنكَ നിന്നില്‍ നിന്നു إِن كُنتَ നീ ആണെങ്കില്‍ تَقِيًّا ഭക്തിയുള്ളവന്‍
അവള്‍ പറഞ്ഞു: "നീ ഒരു ഭക്തിയുള്ളവനാണെങ്കില്‍, നിന്നില്‍ നിന്നു ഞാന്‍ പരമകാരുണികനായുള്ളവനില്‍ ശരണം പ്രാപിക്കുന്നു."
قَالَ إِنَّمَآ أَنَا۠ رَسُولُ رَبِّكِ لِأَهَبَ لَكِ غُلَـٰمًۭا زَكِيًّۭا﴿١٩﴾
share
قَالَ അദ്ദേഹം പറഞ്ഞു إِنَّمَا أَنَا നിശ്ചയമായും ഞാന്‍ رَسُولُ ദൂതന്‍ (മാത്രം) ആകുന്നു رَبِّكِ നിന്‍റെ റബ്ബിന്‍റെ لِأَهَبَ ഞാന്‍ ദാനം ചെയ്‌വാന്‍ لَكِ നിനക്കു غُلَامًا ഒരു ആണ്‍കുട്ടിയെ زَكِيًّا പരിശുദ്ധനായ
അദ്ദേഹം പറഞ്ഞു: "നിനക്കു പരിശുദ്ധനായ ഒരു ആണ്‍കുട്ടിയെ (കുറിച്ചുള്ള സുവിശേഷം) പ്രദാനം ചെയ്യുന്നതിനായി, നിന്‍റെ റബ്ബിന്‍റെ ദൂതന്‍ മാത്രമാണ് ഞാന്‍."
قَالَتْ أَنَّىٰ يَكُونُ لِى غُلَـٰمٌۭ وَلَمْ يَمْسَسْنِى بَشَرٌۭ وَلَمْ أَكُ بَغِيًّۭا﴿٢٠﴾
share
قَالَتْ അവള്‍ പറഞ്ഞു أَنَّىٰ يَكُونُ എങ്ങനെയാണുണ്ടാവുക لِي എനിക്കു غُلَامٌ ഒരു ആണ്‍കുട്ടി وَلَمْ يَمْسَسْنِي എന്നെ സ്പര്‍ശിച്ചിട്ടില്ല, തൊട്ടിട്ടില്ലാതെ بَشَرٌ ഒരു മനുഷ്യനും وَلَمْ أَكُ ഞാന്‍ ആയിട്ടുമില്ല بَغِيًّا ഒരു ദുര്‍വൃത്ത, തോന്നിയവാസക്കാരി
അവള്‍ പറഞ്ഞു: "എങ്ങിനെയാണ് എനിക്കു കുട്ടിയുണ്ടാകുന്നതു? ഒരു മനുഷ്യനും എന്നെ സ്പര്‍ശിച്ചിട്ടുമില്ല; ഞാന്‍ ദുര്‍വൃത്തയായിരുന്നതുമില്ല (എന്നിരിക്കെ)?!
قَالَ كَذَٰلِكِ قَالَ رَبُّكِ هُوَ عَلَىَّ هَيِّنٌۭ ۖ وَلِنَجْعَلَهُۥٓ ءَايَةًۭ لِّلنَّاسِ وَرَحْمَةًۭ مِّنَّا ۚ وَكَانَ أَمْرًۭا مَّقْضِيًّۭا﴿٢١﴾
share
قَالَ അദ്ദേഹം പറഞ്ഞു كَذَٰلِكِ അങ്ങനെത്തന്നെ. അപ്രകാരംതന്നെ قَالَ رَبُّكِ നിന്‍റെ റബ്ബ് പറയുന്നു هُوَ عَلَيَّ അതു എനിക്കു هَيِّنٌ നിസ്സാരകാര്യമാണ് وَلِنَجْعَلَهُ അവനെ ആക്കുവാനുമാണു آيَةً ഒരു ദൃഷ്ടാന്തം لِّلنَّاسِ ജനങ്ങള്‍ക്കു وَرَحْمَةً مِّنَّا നമ്മുടെ പക്കല്‍നിന്നുള്ള ഒരു കാരുണ്യവും وَكَانَ അതായിരിക്കുന്നു أَمْرًا കാര്യം مَّقْضِيًّا തീരുമാനം ചെയ്യപ്പെട്ട
അദ്ദേഹം പറഞ്ഞു: "(കാര്യം) അപ്രകാരം തന്നെ; നിന്‍റെ റബ്ബ് പറയുന്നു: "അതു എനിക്കു ഒരു നിസ്സാരകാര്യമാണ്; അവനെ മനുഷ്യര്‍ക്കു ഒരു ദൃഷ്ടാന്തവും, നമ്മുടെ പക്കല്‍ നിന്നുള്ള ഒരു കാരുണ്യവും ആക്കുവാന്‍ വേണ്ടിയുമാകുന്നു. ഇതു തീരുമാനിക്കപ്പെട്ട ഒരു കാര്യവുമായിരിക്കുന്നു."
തഫ്സീർ : 18-21
View   
فَحَمَلَتْهُ فَٱنتَبَذَتْ بِهِۦ مَكَانًۭا قَصِيًّۭا﴿٢٢﴾
share
فَحَمَلَتْهُ അങ്ങനെ അവള്‍ അവനെ ഗര്‍ഭം ധരിച്ചു فَانتَبَذَتْ എന്നിട്ടവള്‍ വിട്ടുപോയി بِهِ അതുമായി, അതുംകൊണ്ടു مَكَانًا ഒരു സ്ഥലത്തേക്കു قَصِيًّا ദൂരപ്പെട്ട
അങ്ങനെ, അവള്‍ അവനെ ഗര്‍ഭം ധരിച്ചു; എന്നിട്ടു അവള്‍ അതുമായി ഒരു ദൂരപ്പെട്ട സ്ഥലത്തു വിട്ടു (മാറി) താമസിച്ചു.
فَأَجَآءَهَا ٱلْمَخَاضُ إِلَىٰ جِذْعِ ٱلنَّخْلَةِ قَالَتْ يَـٰلَيْتَنِى مِتُّ قَبْلَ هَـٰذَا وَكُنتُ نَسْيًۭا مَّنسِيًّۭا﴿٢٣﴾
share
فَأَجَاءَهَا അനന്തരം അവളെ വരുത്തി, കൊണ്ടുവന്നു الْمَخَاضُ പ്രസവവേദന إِلَىٰ جِذْعِ النَّخْلَةِ ഈത്തപ്പനമരത്തിങ്കലേക്കു قَالَتْ അവള്‍ പറഞ്ഞു يَا لَيْتَنِي ഹാ ഞാന്‍ ആയിരുന്നെങ്കില്‍ നന്നായേനെ مِتُّ ഞാന്‍ മരണപ്പെട്ടുപോയി (എങ്കില്‍) قَبْلَ هَـٰذَا ഇതിനു മുമ്പ് وَكُنتُ ഞാന്‍ ആയിത്തീരുകയും (ചെയ്തെങ്കില്‍) نَسْيًا مَّنسِيًّا തീരെ മറക്കപ്പെട്ടുപോയ (ഒരാള്‍), പറ്റെ വിസ്മരിക്കപ്പെട്ട ഒരു വസ്തു
അനന്തരം, പ്രസവവേദന അവളെ ഈത്തപ്പന മരത്തിന്നടുക്കലേക്ക് കൊണ്ടുവന്നു. അവള്‍ പറഞ്ഞു; "ഹാ! ഇതിനുമുമ്പു തന്നെ ഞാന്‍ മരിക്കുകയും, തീരെ വിസ്മരിക്കപ്പെട്ടുപോയ ഒരാളായിത്തീരുകയും ചെയ്തിരുന്നുവെങ്കില്‍ എത്ര നന്നായേനെ!"
തഫ്സീർ : 22-23
View   
فَنَادَىٰهَا مِن تَحْتِهَآ أَلَّا تَحْزَنِى قَدْ جَعَلَ رَبُّكِ تَحْتَكِ سَرِيًّۭا﴿٢٤﴾
share
فَنَادَاهَا അപ്പോള്‍ അവന്‍ അവളെ വിളിച്ചു (പറഞ്ഞു) مِن تَحْتِهَا അതിന്‍റെ ചുവട്ടില്‍ നിന്നു, അവളുടെ അടിയില്‍ നിന്നു أَلَّا تَحْزَنِي നീ വ്യസനിക്കേണ്ട എന്നു قَدْ جَعَلَ ആക്കിയിട്ടുണ്ട് رَبُّكِ നിന്‍റെ റബ്ബ് تَحْتَكِ നിന്‍റെ താഴെ, നിന്‍റെ കീഴില്‍ سَرِيًّا ഒരു മഹാനെ, മാന്യനെ, ഒരു ഉറവുചാല്‍
ഉടനെ, അവന്‍ അതിന്‍റെ ചുവട്ടില്‍ നിന്നു അവളെ വിളിച്ചു പറഞ്ഞു: "വ്യസനിക്കേണ്ട, നിന്‍റെ രക്ഷിതാവു നിന്‍റെ കീഴില്‍ ഒരു മഹാനെ ആക്കിത്തന്നിരിക്കുകയാണ്:
وَهُزِّىٓ إِلَيْكِ بِجِذْعِ ٱلنَّخْلَةِ تُسَـٰقِطْ عَلَيْكِ رُطَبًۭا جَنِيًّۭا﴿٢٥﴾
share
وَهُزِّي നീ കുലുക്കുകയും ചെയ്തുകൊള്ളുക إِلَيْكِ നിന്‍റെ അടുക്കലേക്കു بِجِذْعِ النَّخْلَةِ ഈത്തപ്പനമരത്തെ, ഈന്തത്തടിയെ تُسَاقِطْ അത് വീഴ്ത്തിത്തരും عَلَيْكِ നിനക്കു رُطَبًا ഈത്തപ്പഴം (പഴുത്തതു) കാരക്ക جَنِيًّا പുതിയ, പുതുതായി പറിച്ചെടുത്ത
"നിന്‍റെ അടുക്കലേക്കു (കാരക്ക വീണുകിട്ടുവാന്‍) ഈത്തപ്പന കുലുക്കിക്കൊള്ളുക; അതു നിനക്കു പുതിയ ഈത്തപ്പഴം വീഴ്ത്തിത്തരുന്നതാണ്.
فَكُلِى وَٱشْرَبِى وَقَرِّى عَيْنًۭا ۖ فَإِمَّا تَرَيِنَّ مِنَ ٱلْبَشَرِ أَحَدًۭا فَقُولِىٓ إِنِّى نَذَرْتُ لِلرَّحْمَـٰنِ صَوْمًۭا فَلَنْ أُكَلِّمَ ٱلْيَوْمَ إِنسِيًّۭا﴿٢٦﴾
share
فَكُلِي അങ്ങനെ നീ തിന്നുക وَاشْرَبِي നീ കുടിക്കുകയും ചെയ്യുക وَقَرِّي നീ കുളിര്‍ക്കുകയും ചെയ്യുക, അടങ്ങുകയും ചെയ്യുക عَيْنًا കണ്ണ് فَإِمَّا تَرَيِنَّ ഇനി നീ കാണുന്ന പക്ഷംمِنَ الْبَشَرِ മനുഷ്യരില്‍ നിന്നു أَحَدًا ഒരാളെ, ആരെയെങ്കിലും فَقُولِي അപ്പോള്‍ നീ പറയുക إِنِّي നിശ്ചയമായും ഞാന്‍ نَذَرْتُ ഞാന്‍ നേര്‍ന്നിരിക്കുന്നു, നേര്‍ച്ചയാക്കിയിരിക്കുന്നു لِلرَّحْمَـٰنِ പരമകാരുണികനു (റഹ്മാനായ അല്ലാഹുവിന്) صَوْمًا വ്രതം, നോമ്പ് فَلَنْ أُكَلِّمَ ആകയാല്‍ ഞാന്‍ സംസാരിക്കുകയില്ലതന്നെ الْيَوْمَ ഇന്നു إِنسِيًّا ഒരു മനുഷ്യനോടും
"അങ്ങനെ, നീ തിന്നുകയും, കുടിക്കുകയും, (സന്തോഷത്താല്‍)കണ്ണുകുളിര്‍ക്കുകയും ചെയ്തുകൊള്ളുക. ഇനി, നീ മനുഷ്യരില്‍ വല്ലവരേയും കാണുകയാണെങ്കില്‍, "പരമകാരുണികനു [അല്ലാഹുവിനു] വ്രതം അനുഷ്ഠിക്കുവാന്‍ ഞാന്‍ നേര്‍ന്നിരിക്കുകയാണ്; ആകയാല്‍, ഞാന്‍ ഇന്നു ഒരു മനുഷ്യനോടും സംസാരിക്കുകയില്ലതന്നെ" എന്നു നീ പറഞ്ഞേക്കുക".
തഫ്സീർ : 24-26
View   
فَأَتَتْ بِهِۦ قَوْمَهَا تَحْمِلُهُۥ ۖ قَالُوا۟ يَـٰمَرْيَمُ لَقَدْ جِئْتِ شَيْـًۭٔا فَرِيًّۭا﴿٢٧﴾
share
فَأَتَتْ بِهِ അങ്ങനെ അവള്‍ അവനെയും കൊണ്ടുവന്നു, ചെന്നു قَوْمَهَا അവളുടെ ജനങ്ങളുടെ അടുക്കല്‍ تَحْمِلُهُ അവനെ വഹിച്ചു (എടുത്തു)കൊണ്ടു قَالُوا അവര്‍ പറഞ്ഞു ا يَا مَرْيَمُ ഹേ മര്‍യം لَقَدْ جِئْتِ തീര്‍ച്ചയായും നീ ചെയ്തുവരുത്തി شَيْئًا ഒരു കാര്യം فَرِيًّا അത്യാശ്ചര്യകരമായ (ആക്ഷേപകരമായ)
അനന്തരം, അവനെ [കുട്ടിയെ] വഹിച്ചു [എടുത്തു]കൊണ്ടു അവള്‍ തന്‍റെ ജനങ്ങളുടെ അടുക്കല്‍ ചെന്നു. അവര്‍ പറഞ്ഞു: "ഹേ, മര്‍യം! അത്യാശ്ചര്യകരമായ ഒരു കാര്യം നീ ചെയ്തിരിക്കുന്നു!-
يَـٰٓأُخْتَ هَـٰرُونَ مَا كَانَ أَبُوكِ ٱمْرَأَ سَوْءٍۢ وَمَا كَانَتْ أُمُّكِ بَغِيًّۭا﴿٢٨﴾
share
يَا أُخْتَ هَارُونَ ഹാറൂന്‍റെ സഹോദരി مَا كَانَ ആയിരുന്നില്ല أَبُوكِ നിന്‍റെ പിതാവു امْرَأَ سَوْءٍ ഒരു ദുഷിച്ച (ചീത്ത) മനുഷ്യന്‍ وَمَا كَانَتْ ആയിരുന്നതുമില്ല أُمُّكِ നിന്‍റെ മാതാവു بَغِيًّا ഒരു ദുര്‍വൃത്ത, തോന്ന്യാസക്കാരി
ഹാറൂന്‍റെ സഹോദരീ! നിന്‍റെ പിതാവു ഒരു ചീത്ത മനുഷ്യനായിരുന്നില്ല; നിന്‍റെ മാതാവു ഒരു ദുര്‍വൃത്തയും ആയിരുന്നില്ല."
فَأَشَارَتْ إِلَيْهِ ۖ قَالُوا۟ كَيْفَ نُكَلِّمُ مَن كَانَ فِى ٱلْمَهْدِ صَبِيًّۭا﴿٢٩﴾
share
فَأَشَارَتْ അപ്പോള്‍ അവള്‍ ചൂണ്ടി(ആംഗ്യം)കാട്ടി إِلَيْهِ അവനിലേക്കു قَالُوا അവര്‍ പറഞ്ഞു كَيْفَ എങ്ങിനെയാണു نُكَلِّمُ ഞങ്ങള്‍ സംസാരിക്കുക مَن كَانَ ആയിട്ടുള്ളവനോട് فِي الْمَهْدِ തൊട്ടിലില്‍ صَبِيًّا ശിശു, ശിശുവായിക്കൊണ്ടു
അപ്പോള്‍ അവള്‍ അവന്‍റെ [കുട്ടിയുടെ] നേരെ ചൂണ്ടിക്കാട്ടി. അവര്‍ പറഞ്ഞു: "(കേവലം) ഒരു ശിശുവായിക്കൊണ്ടു തൊട്ടിലില്‍ ഉള്ള ഒരുവനോടു - ഞങ്ങള്‍ എങ്ങിനെയാണ്‌ സംസാരിക്കുക?"
തഫ്സീർ : 27-29
View   
قَالَ إِنِّى عَبْدُ ٱللَّهِ ءَاتَىٰنِىَ ٱلْكِتَـٰبَ وَجَعَلَنِى نَبِيًّۭا﴿٣٠﴾
share
قَالَ അവന്‍ പറഞ്ഞു إِنِّي നിശ്ചയമായും ഞാന്‍ عَبْدُ اللَّـهِ അല്ലാഹുവിന്‍റെ അടിയാനാകുന്നു آتَانِيَ അവന്‍ എനിക്കു നല്‍കിയിരിക്കുന്നു الْكِتَابَ വേദഗ്രന്ഥം وَجَعَلَنِي എന്നെ അവന്‍ ആക്കുകയും ചെയ്തു نَبِيًّا പ്രവാചകന്‍, നബി
അവന്‍ [കുട്ടി] പറഞ്ഞു: ഞാന്‍ അല്ലാഹുവിന്‍റെ അടിയാനാകുന്നു:- എനിക്കു അവന്‍ വേദഗ്രന്ഥം തന്നിരിക്കുന്നു: എന്നെ പ്രവാചകനാക്കുകയും ചെയ്തിരിക്കുന്നു;
وَجَعَلَنِى مُبَارَكًا أَيْنَ مَا كُنتُ وَأَوْصَـٰنِى بِٱلصَّلَوٰةِ وَٱلزَّكَوٰةِ مَا دُمْتُ حَيًّۭا﴿٣١﴾
share
وَجَعَلَنِي എന്നെ ആക്കുകയും ചെയ്തു مُبَارَكًا അനുഗ്രഹിക്കപ്പെട്ടവന്‍, അനുഗ്രഹീതന്‍ أَيْنَ مَا كُنتُ ഞാന്‍ എവിടെ ആയിരുന്നാലും وَأَوْصَانِي എന്നോടു അവന്‍ ആജ്ഞാപിക്കുകയും (വസിയ്യത്തു ചെയ്യുകയും)ചെയ്തു بِالصَّلَاةِ നമസ്കാരത്തിനും وَالزَّكَاةِ സക്കാത്തിനും, വിശുദ്ധധര്‍മ്മത്തിനും مَا دُمْتُ ഞാന്‍ ആയിരിക്കുമ്പോഴെല്ലാം حَيًّا ജീവനുള്ളവന്‍
"ഞാന്‍ എവിടെയായിരുന്നാലും എന്നെ അവന്‍ അനുഗ്രഹീതനാക്കിയിരിക്കുന്നു; ഞാന്‍ ജീവനോടെ ഇരിക്കുന്ന കാലത്തെല്ലാം നമസ്കാരവും "സക്കാത്തും" അനുഷ്ഠിക്കുവാന്‍ അവന്‍ എന്നോടു ആജ്ഞാപിക്കുകയും ചെയ്തിരിക്കുന്നു;
وَبَرًّۢا بِوَٰلِدَتِى وَلَمْ يَجْعَلْنِى جَبَّارًۭا شَقِيًّۭا﴿٣٢﴾
share
وَبَرًّا നന്മ ചെയ്യുന്നവനും, ഗുണം ചെയ്യുന്നവനും بِوَالِدَتِي എന്‍റെ മാതാവിന്നു وَلَمْ يَجْعَلْنِي എന്നെ അവന്‍ ആക്കിയിട്ടുമില്ല جَبَّارًا ക്രൂരന്‍, കഠിനന്‍, ഡംഭുകാരന്‍ شَقِيًّا നിര്‍ഭാഗ്യവാനായ
എന്‍റെ മാതാവിനു നന്മ ചെയ്യുവാനും ( ആക്കിയിരിക്കുന്നു); എന്നെ അവന്‍ ഒരു നിര്‍ഭാഗ്യവാനായ ക്രൂരനാക്കിയിട്ടുമില്ല.
وَٱلسَّلَـٰمُ عَلَىَّ يَوْمَ وُلِدتُّ وَيَوْمَ أَمُوتُ وَيَوْمَ أُبْعَثُ حَيًّۭا﴿٣٣﴾
share
وَالسَّلَامُ സമാധാന, ശാന്തി, രക്ഷ عَلَيَّ എന്‍റെ മേല്‍ ഉണ്ടു يَوْمَ وُلِدتُّ ഞാന്‍ ജനിച്ച ദിവസം , പ്രസവിക്കപ്പെട്ട ദിവസം وَيَوْمَ أَمُوتُ ഞാന്‍ മരിക്കുന്ന ദിവസവും وَيَوْمَ أُبْعَثُ ഞാന്‍ എഴുന്നേല്‍പിക്കപ്പെടുന്ന ദിവസവും حَيًّا ജീവനുള്ളവനായി
"ഞാന്‍ ജനിച്ച ദിവസവും, മരണപ്പെടുന്ന ദിവസവും, ഞാന്‍ ജീവനോടെ എഴുന്നേല്‍പ്പിക്കപ്പെടുന്ന ദിവസവും എനിക്കു സമാധാനം [ശാന്തി] ഉണ്ടായിരിക്കും."
തഫ്സീർ : 30-33
View   
ذَٰلِكَ عِيسَى ٱبْنُ مَرْيَمَ ۚ قَوْلَ ٱلْحَقِّ ٱلَّذِى فِيهِ يَمْتَرُونَ﴿٣٤﴾
share
ذَٰلِكَ അതു, അതാണ്‌ عِيسَى ابْنُ مَرْيَمَ മര്‍യമിന്‍റെ മകന്‍ ഈസാ قَوْلَ الْحَقِّ സത്യവചനം, യഥാര്‍ത്ഥവാക്കു الَّذِي യാതൊരു (വചനം) فِيهِ അതില്‍ يَمْتَرُونَ അവര്‍ തര്‍ക്കിക്കുന്നു, സംശയിക്കുന്നു
അതാണ്‌, "മര്‍യമിന്‍റെ മകന്‍ ഈസാ[യേശു]. (*) (എന്നുവെച്ചാല്‍:) യാതൊന്നില്‍ അവര്‍ തര്‍ക്കമായിക്കൊണ്ടിരുന്നുവോ ആ (വിഷയത്തിലുള്ള) സത്യവചനം !
തഫ്സീർ : 34-34
View   
مَا كَانَ لِلَّهِ أَن يَتَّخِذَ مِن وَلَدٍۢ ۖ سُبْحَـٰنَهُۥٓ ۚ إِذَا قَضَىٰٓ أَمْرًۭا فَإِنَّمَا يَقُولُ لَهُۥ كُن فَيَكُونُ﴿٣٥﴾
share
مَا كَانَ ഉണ്ടാകവതല്ല, പാടുള്ളതല്ല لِلَّـهِ അല്ലാഹുവിനു أَن يَتَّخِذَ അവന്‍ സ്വീകരിക്കല്‍, സ്വീകരിക്കുകയെന്നതു مِن وَلَدٍ ഒരു സന്താനവും سُبْحَانَهُ അവന്‍ എത്ര പരിശുദ്ധന്‍ إِذَا قَضَىٰ അവന്‍ തീരുമാനിച്ചാല്‍ أَمْرًا ഒരു കാര്യം فَإِنَّمَا يَقُولُ എന്നാലവന്‍ പറയുക മാത്രം ചെയ്യും لَهُ അതിനോടു, അതിനെക്കുറിച്ചു كُن ഉണ്ടാകുക എന്നു (മാത്രം) فَيَكُونُ അപ്പോള്‍ അതു ഉണ്ടാകും
ഒരു സന്താനത്തെ സ്വീകരിക്കുക എന്നതു അല്ലാഹുവിനു ഉണ്ടാകാവതല്ലതന്നെ - അവനെത്ര പരിശുദ്ധന്‍! അവന്‍ ഒരു കാര്യം തീരുമാനിക്കുന്നതായാല്‍, "ഉണ്ടാവുക" എന്നു മാത്രം അതിനോടു അവന്‍ പറയുന്നു; അപ്പോഴതു ഉണ്ടാകുന്നതാകുന്നു.
وَإِنَّ ٱللَّهَ رَبِّى وَرَبُّكُمْ فَٱعْبُدُوهُ ۚ هَـٰذَا صِرَٰطٌۭ مُّسْتَقِيمٌۭ﴿٣٦﴾
share
وَإِنَّ اللَّـهَ നിശ്ചയമായും അല്ലാഹു رَبِّي എന്‍റെ രക്ഷിതാവാകുന്നു وَرَبُّكُمْ നിങ്ങളുടെ രക്ഷിതാവും فَاعْبُدُوهُ അതുകൊണ്ടു അവനെ ആരാധിക്കുവിന്‍ هَـٰذَا ഇതു, ഇതാണ് صِرَاطٌ മാര്‍ഗ്ഗമാണ്, മാര്‍ഗ്ഗം مُّسْتَقِيمٌ ചൊവ്വായ
(ഈസാ പ്രഖ്യാപിച്ചു:) " നിശ്ചയമായും, അല്ലാഹു എന്‍റെയും, നിങ്ങളുടെയും രക്ഷിതാവാകുന്നു. ആകയാല്‍ , നിങ്ങള്‍ അവനെ (മാത്രം) ആരാധിക്കുവിന്‍; ഇതത്രെ ചൊവ്വായമാര്‍ഗ്ഗം."
തഫ്സീർ : 35-36
View   
فَٱخْتَلَفَ ٱلْأَحْزَابُ مِنۢ بَيْنِهِمْ ۖ فَوَيْلٌۭ لِّلَّذِينَ كَفَرُوا۟ مِن مَّشْهَدِ يَوْمٍ عَظِيمٍ﴿٣٧﴾
share
فَاخْتَلَفَ എന്നിട്ടു ഭിന്നിച്ചു, അഭിപ്രായവ്യത്യാസത്തിലായി الْأَحْزَابُ കക്ഷികള്‍ مِن بَيْنِهِمْ അവരുടെ ഇടയില്‍ നിന്നു فَوَيْلٌ അതിനാല്‍ നാശം لِّلَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ക്കു مِن مَّشْهَدِ (അനുഭവപ്പെടുന്ന)കാഴ്ചയാല്‍ يَوْمٍ ഒരു ദിവസത്തെ عَظِيمٍ വമ്പിച്ചതായ
എന്നിട്ടു, അവരുടെ ഇടയില്‍നിന്നു കക്ഷികള്‍ ഭിന്നിച്ചു! അതിനാല്‍ വമ്പിച്ച ഒരു ദിവസത്തെ കാഴ്ച [അനുഭവം] നിമിത്തം (ആ) അവിശ്വസിച്ചവര്‍ക്കു നാശം!
أَسْمِعْ بِهِمْ وَأَبْصِرْ يَوْمَ يَأْتُونَنَا ۖ لَـٰكِنِ ٱلظَّـٰلِمُونَ ٱلْيَوْمَ فِى ضَلَـٰلٍۢ مُّبِينٍۢ﴿٣٨﴾
share
أَسْمِعْ بِهِمْ അവര്‍ക്കു എന്തൊരു കേള്‍വിയാണ് (വല്ലാത്തൊരു കേള്‍വി) وَأَبْصِرْ എന്തൊരു കാഴ്ചയാണ് (വല്ലാത്തൊരു കാഴ്ച) يَوْمَ يَأْتُونَنَا അവര്‍ നമ്മുടെ അടുക്കല്‍ വരുന്ന ദിവസം لَـٰكِنِ പക്ഷേ, എങ്കിലും الظَّالِمُونَ അക്രമികള്‍ الْيَوْمَ ഇന്നു فِي ضَلَالٍ ദുര്‍മ്മാര്‍ഗ്ഗത്തിലാകുന്നു مُّبِينٍ വ്യക്തമായ, സ്പഷ്ടമായ
നമ്മുടെ അടുക്കല്‍ അവര്‍ വരുന്ന ദിവസം, അവര്‍ക്കു എന്തൊരു കേള്‍വിയും, കാഴ്ചയുമായിരിക്കും! പക്ഷേ, ഇന്നാകട്ടെ, (ആ) അക്രമികള്‍ വ്യക്തമായ ദുര്‍മ്മാര്‍ഗ്ഗത്തിലാകുന്നു.
وَأَنذِرْهُمْ يَوْمَ ٱلْحَسْرَةِ إِذْ قُضِىَ ٱلْأَمْرُ وَهُمْ فِى غَفْلَةٍۢ وَهُمْ لَا يُؤْمِنُونَ﴿٣٩﴾
share
وَأَنذِرْهُمْ അവര്‍ക്കു മുന്നറിയിപ്പു (താക്കീതു) നല്‍കുക يَوْمَ الْحَسْرَةِ നെടുംഖേദത്തിന്‍റെ ദിവസം إِذْ قُضِيَ തീരുമാനിക്കപ്പെടുമ്പോള്‍ الْأَمْرُ കാര്യം وَهُمْ അവരാകട്ടെ, അവര്‍ فِي غَفْلَةٍ അശ്രദ്ധയിലാണ്, ബോധമില്ലായ്മയിലാണ് وَهُمْ അവര്‍,അവരാകട്ടെ لَا يُؤْمِنُونَ വിശ്വസിക്കുന്നുമില്ല
(നബിയേ)നെടുംഖേദത്തിന്‍റെ ദിവസത്തെ - കാര്യം തീരുമാനിക്കപ്പെടുന്ന സന്ദര്‍ഭത്തെ - സംബന്ധിച്ചു അവര്‍ക്കു മുന്നറിയിപ്പു നല്‍കുക. അവരാകട്ടെ, അശ്രദ്ധയിലാണ് ; അവര്‍ വിശ്വസിക്കുന്നുമില്ല.
إِنَّا نَحْنُ نَرِثُ ٱلْأَرْضَ وَمَنْ عَلَيْهَا وَإِلَيْنَا يُرْجَعُونَ﴿٤٠﴾
share
إِنَّا نَحْنُ നിശ്ചയമായും നാമാണ്, നാം തന്നെ نَرِثُ നാം അനന്തരാവകാശമെടുക്കുന്നു الْأَرْضَ ഭൂമിയെ وَمَنْ عَلَيْهَا അതിനുമീതെയുള്ളവരെയും وَإِلَيْنَا നമ്മുടെ അടുക്കലേക്ക് തന്നെ يُرْجَعُونَ അവര്‍ മടക്കപ്പെടുന്നു
നിശ്ചയമായും, ഭൂമിയെയും, അതിലുള്ളവരേയും അനന്തരാവകാശമെടുക്കുന്നതു നാമാണ്; നമ്മുടെ അടുക്കലേക്കുതന്നെ അവര്‍ മടക്കപ്പെടുകയും ചെയ്യും.
തഫ്സീർ : 37-40
View   
وَٱذْكُرْ فِى ٱلْكِتَـٰبِ إِبْرَٰهِيمَ ۚ إِنَّهُۥ كَانَ صِدِّيقًۭا نَّبِيًّا﴿٤١﴾
share
وَاذْكُرْ പ്രസ്താവിക്കുക, പറയുക فِي الْكِتَابِ വേദഗ്രന്ഥത്തില്‍ إِبْرَاهِيمَ ۚ ഇബ്രാഹീമിനെക്കുറിച്ചു, ഇബ്രാഹീമിനെ إِنَّهُ നിശ്ചയം അദ്ദേഹം كَانَ ആയിരുന്നു صِدِّيقًا പരമസത്യവാന്‍, സത്യസന്ധന്‍ نَّبِيًّا പ്രവാചകന്‍
വേദഗ്രന്ഥത്തില്‍ ഇബ്രാഹീമിനെക്കുറിച്ചും പ്രസ്താവിക്കുക: നിശ്ചയമായും അദ്ദേഹം പരമസത്യവാനും, പ്രവാചകനുമായിരുന്നു.
إِذْ قَالَ لِأَبِيهِ يَـٰٓأَبَتِ لِمَ تَعْبُدُ مَا لَا يَسْمَعُ وَلَا يُبْصِرُ وَلَا يُغْنِى عَنكَ شَيْـًۭٔا﴿٤٢﴾
share
إِذْ قَالَ അദ്ദേഹം പറഞ്ഞപ്പോള്‍ لِأَبِيهِ തന്‍റെ പിതാവിനോടു يَا أَبَتِ എന്‍റെ പിതാവേ لِمَ تَعْبُدُ എന്തിനാണ് നിങ്ങള്‍ ആരാധിക്കുന്നതു, ഇബാദത്തു ചെയ്യുന്നതു مَا لَا يَسْمَعُ കേള്‍ക്കാത്തതിനെ وَلَا يُبْصِرُ കാണുകയുമില്ലാത്ത وَلَا يُغْنِي ഉപകരിക്കുകയുമില്ലാത്ത عَنكَ താങ്കള്‍ക്കു شَيْئًا ഒരു കാര്യത്തിനും, ഒട്ടും തന്നെ
അദ്ദേഹം തന്‍റെ പിതാവിനോടു പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക:) "എന്‍റെ പിതാവേ! എന്തിനായിട്ടാണ്, കേള്‍ക്കുകയാകട്ടെ, കാണുകയാകട്ടെ, ഒരു കാര്യത്തിനും നിങ്ങള്‍ക്കു ഉപകരിക്കുകയാകട്ടെ ചെയ്യാത്തതിനെ [ബിംബത്തെ] നിങ്ങള്‍ ആരാധിക്കുന്നത്?!
يَـٰٓأَبَتِ إِنِّى قَدْ جَآءَنِى مِنَ ٱلْعِلْمِ مَا لَمْ يَأْتِكَ فَٱتَّبِعْنِىٓ أَهْدِكَ صِرَٰطًۭا سَوِيًّۭا﴿٤٣﴾
share
يَا أَبَتِ എന്‍റെ പിതാവേ إِنِّي നിശ്ചയമായും ഞാന്‍ قَدْ جَاءَنِي എനിക്കു വന്നിട്ടുണ്ട്, ലഭിച്ചിട്ടുണ്ട് مِنَ الْعِلْمِ അറിവില്‍ നിന്നു ( ചിലതു) مَا لَمْ يَأْتِكَ നിങ്ങള്‍ക്കു സിദ്ധിക്കാത്ത, വന്നെത്താത്തതു فَاتَّبِعْنِي അതുകൊണ്ടു എന്നെ പിന്‍തുടരുക أَهْدِكَ ഞാന്‍ നിങ്ങള്‍ക്കു കാട്ടിത്തരാം, മാര്‍ഗ്ഗദര്‍ശനം നല്‍കാം صِرَاطًا മാര്‍ഗ്ഗം, മാര്‍ഗ്ഗത്തിലേക്ക്, മാര്‍ഗ്ഗത്തില്‍ سَوِيًّا ശരിയായ, നേരായ
"എന്‍റെ പിതാവേ! നിങ്ങള്‍ക്കു സിദ്ധിച്ചിട്ടില്ലാത്ത ചില അറിവു എനിക്കു ലഭിച്ചിട്ടുണ്ട്; ആകയാല്‍, നിങ്ങള്‍ എന്നെ പിന്‍തുടരുക, ഞാന്‍ നിങ്ങള്‍ക്കു ശരിയായ മാര്‍ഗ്ഗം കാണിച്ചു തന്നുകൊള്ളാം.
يَـٰٓأَبَتِ لَا تَعْبُدِ ٱلشَّيْطَـٰنَ ۖ إِنَّ ٱلشَّيْطَـٰنَ كَانَ لِلرَّحْمَـٰنِ عَصِيًّۭا﴿٤٤﴾
share
يَا أَبَتِ എന്‍റെ പിതാവേ لَا تَعْبُدِ നിങ്ങള്‍ ആരാധിക്കരുത്, ഇബാദത്തു ചെയ്യരുതു الشَّيْطَانَ പിശാചിന്നു إِنَّ الشَّيْطَانَ നിശ്ചയമായും പിശാചു كَانَ ആകുന്നു, ആയിരിക്കുന്നു لِلرَّحْمَـٰنِ പരമകാരുണികന്നു, രഹ്മാനായുള്ളവനു عَصِيًّا അനുസരണമില്ലാത്തവന്‍, എതിരു നടക്കുന്നവന്‍, അനുസരണം കെട്ടവന്‍
"പിതാവേ! നിങ്ങള്‍ പിശാചിനെ ആരാധിക്കരുതു: നിശ്ചയമായും പിശാചു പരമകാരുണികനോടു [അല്ലാഹുവിനോടു] അനുസരണമില്ലാത്തവനാകുന്നു.
يَـٰٓأَبَتِ إِنِّىٓ أَخَافُ أَن يَمَسَّكَ عَذَابٌۭ مِّنَ ٱلرَّحْمَـٰنِ فَتَكُونَ لِلشَّيْطَـٰنِ وَلِيًّۭا﴿٤٥﴾
share
يَا أَبَتِ എന്‍റെ പിതാവേ إِنِّي أَخَافُ നിശ്ചയമായും ഞാന്‍ ഭയപ്പെടുന്നു أَن يَمَسَّكَ നിങ്ങളെ സ്പര്‍ശിക്കും (ബാധിക്കും) എന്ന് عَذَابٌ വല്ല ശിക്ഷയും مِّنَ الرَّحْمَـٰنِ പരമകാരുണികനില്‍ നിന്നു فَتَكُونَ അപ്പോള്‍ നിങ്ങളായിത്തീരും لِلشَّيْطَانِ പിശാചിനു وَلِيًّا ബന്ധു
"പിതാവേ! പരമകാരുണികനില്‍നിന്നുള്ള ശിക്ഷ നിങ്ങളെ ബാധിക്കുന്നതിനെ നിശ്ചയമായും ഞാന്‍ ഭയപ്പെടുന്നു; അപ്പോള്‍, നിങ്ങള്‍ പിശാചിനു ഒരു ബന്ധുവായിത്തീരുന്നതാണ്."
തഫ്സീർ : 41-45
View   
قَالَ أَرَاغِبٌ أَنتَ عَنْ ءَالِهَتِى يَـٰٓإِبْرَٰهِيمُ ۖ لَئِن لَّمْ تَنتَهِ لَأَرْجُمَنَّكَ ۖ وَٱهْجُرْنِى مَلِيًّۭا﴿٤٦﴾
share
قَالَ അദ്ദേഹം പറഞ്ഞു أَرَاغِبٌ താല്പര്യമില്ലാത്തവനാണോ, ആഗ്രഹിക്കുന്നവനാണോ أَنتَ നീ عَنْ آلِهَتِي എന്‍റെ ഇലാഹുകളെ വിട്ടു(കളയുവാന്‍) يَا إِبْرَاهِيمُ ഇബ്രാഹീമേ لَئِن لَّمْ تَنتَهِ നീ വിരമിക്കുന്നില്ലെങ്കില്‍ لَأَرْجُمَنَّكَ നിശ്ചയമായും ഞാന്‍ നിന്നെ എറിഞ്ഞാട്ടും وَاهْجُرْنِي നീ എന്നെ വിട്ടേച്ചു (ഉപേക്ഷിച്ചു) പോകണം مَلِيًّا സുരക്ഷിതനായ നിലയില്‍, കുറേകാലം
അയാള്‍ പറഞ്ഞു: " എന്‍റെ ഇലാഹുകളെ [ആരാധ്യന്മാരെ] വേണ്ടെന്നുവെക്കുന്നവനാണോ നീ- ഇബ്രാഹീമേ!? നീ (ഇതില്‍നിന്നു) വിരമിക്കുന്നില്ലെങ്കില്‍, നിശ്ചയമായും ഞാന്‍ നിന്നെ എറിഞ്ഞാട്ടുകതന്നെ ചെയ്യും; സുരക്ഷിതനായി നീ എന്നെ വിട്ടേച്ചു പോയിക്കൊള്ളുക!"
തഫ്സീർ : 46-46
View   
قَالَ سَلَـٰمٌ عَلَيْكَ ۖ سَأَسْتَغْفِرُ لَكَ رَبِّىٓ ۖ إِنَّهُۥ كَانَ بِى حَفِيًّۭا﴿٤٧﴾
share
قَالَ അദ്ദേഹം പറഞ്ഞു سَلَامٌ സലാം, സമാധാനം عَلَيْكَ നിങ്ങള്‍ക്കു سَأَسْتَغْفِرُ ഞാന്‍ പാപമോചനം തേടാം لَكَ നിങ്ങള്‍ക്കു (വേണ്ടി) رَبِّي എന്‍റെ റബ്ബിനോടു إِنَّهُ നിശ്ചയമായും അവന്‍ كَانَ ആകുന്നു بِي എന്നെപ്പറ്റി, എന്നില്‍ حَفِيًّا വളരെ കനിവുള്ളവന്‍
അദ്ദേഹം പറഞ്ഞു: "നിങ്ങള്‍ക്കു "സലാം" നിങ്ങള്‍ക്കുവേണ്ടി ഞാന്‍ എന്‍റെ റബ്ബിനോടു പാപമോചനത്തിനര്‍ത്ഥിച്ചുകൊള്ളാം; നിശ്ചയമായും, അവന്‍ എന്നോടു വളരെ കനിവുള്ളവനാകുന്നു.
وَأَعْتَزِلُكُمْ وَمَا تَدْعُونَ مِن دُونِ ٱللَّهِ وَأَدْعُوا۟ رَبِّى عَسَىٰٓ أَلَّآ أَكُونَ بِدُعَآءِ رَبِّى شَقِيًّۭا﴿٤٨﴾
share
وَأَعْتَزِلُكُمْ ഞാന്‍ നിങ്ങളെ വിട്ടൊഴിഞ്ഞുപോകുന്നു وَمَا تَدْعُونَ നിങ്ങള്‍ വിളിക്കുന്നതിനേയും, പ്രാര്‍ത്ഥിക്കുന്നതിനേയും مِن دُونِ اللَّـهِ അല്ലാഹുവിനു പുറമെ وَأَدْعُو ഞാന്‍ വിളിക്കുകയും (പ്രാര്‍ത്ഥിക്കുകയും)ചെയ്യും رَبِّي എന്‍റെ രക്ഷിതാവിനെ عَسَىٰ ആയേക്കാം أَلَّا أَكُونَ ഞാന്‍ ആകാതിരിക്കുവാന്‍ بِدُعَاءِ വിളിക്കുന്നതു (പ്രാര്‍ത്ഥിക്കുന്നതു)കൊണ്ടു رَبِّي എന്‍റെ റബ്ബിനെ شَقِيًّا ദുര്‍ഭാഗ്യവാന്‍, പരാജിതന്‍
"നിങ്ങളെയും, അല്ലാഹുവിനു പുറമെ നിങ്ങള്‍ വിളി(ച്ചുപ്രാര്‍ത്ഥി)ച്ചുവരുന്നതിനെയും ഞാന്‍ വിട്ടൊഴിഞ്ഞു പോകയാണ്; ഞാന്‍ എന്‍റെ റബ്ബിനെവിളി (ച്ചുപ്രാര്‍ത്ഥി) ച്ചു കൊണ്ടിരിക്കയും ചെയ്യും. എന്‍റെ റബ്ബിനെ വിളിക്കുന്നതില്‍ ഞാന്‍ ദൗര്‍ഭാഗ്യവനാകാതിരുന്നേക്കാം.
തഫ്സീർ : 47-48
View   
فَلَمَّا ٱعْتَزَلَهُمْ وَمَا يَعْبُدُونَ مِن دُونِ ٱللَّهِ وَهَبْنَا لَهُۥٓ إِسْحَـٰقَ وَيَعْقُوبَ ۖ وَكُلًّۭا جَعَلْنَا نَبِيًّۭا﴿٤٩﴾
share
فَلَمَّا اعْتَزَلَهُمْ അങ്ങനെ അദ്ദേഹം അവരെ വിട്ടൊഴിഞ്ഞപ്പോള്‍ وَمَا يَعْبُدُونَ അവര്‍ ആരാധിക്കുന്നവയെയും مِن دُونِ اللَّـهِ അല്ലാഹുവിനുപുറമെ وَهَبْنَا നാം പ്രദാനം ചെയ്തു, ദാനം കൊടുത്തു لَهُ അദ്ദേഹത്തിനു إِسْحَاقَ ഇസ്ഹാഖിനെ وَيَعْقُوبَ യഅ്ഖൂബിനേയും وَكُلًّا എല്ലാവരേയും, ഓരോരുത്തരെയും جَعَلْنَا നാം ആക്കി نَبِيًّا നബി, പ്രവാചകന്‍
അങ്ങനെ,അവരെയും, അവര്‍ അല്ലാഹുവിനു പുറമെ ആരാധിച്ചു വരുന്നവയെയും അദ്ദേഹം വിട്ടൊഴിഞ്ഞു പോയാറെ, അദ്ദേഹത്തിനു (പുത്രന്‍) ഇസ്ഹാഖിനെയും, (പൗത്രന്‍) യഅ്ഖൂബിനെയും നാം പ്രദാനം ചെയ്തു; എല്ലാ (ഓരോരു)വരെയും നാം നബിമാരാക്കുകയും ചെയ്തു.
وَوَهَبْنَا لَهُم مِّن رَّحْمَتِنَا وَجَعَلْنَا لَهُمْ لِسَانَ صِدْقٍ عَلِيًّۭا﴿٥٠﴾
share
وَوَهَبْنَا നാം പ്രദാനം ചെയ്കയും ചെയ്തു لَهُم അവര്‍ക്കു مِّن رَّحْمَتِنَا നമ്മുടെ അനുഗ്രഹത്തില്‍നിന്നു, കാരുണ്യത്തില്‍ നിന്നു وَجَعَلْنَا നാം ഉണ്ടാക്കുകയും ചെയ്തു, ഏര്‍പ്പെടുത്തുകയും ചെയ്തു لَهُمْ അവര്‍ക്കു لِسَانَ صِدْقٍ സത്യത്തിന്‍റെ കീര്‍ത്തി (സല്‍കീര്‍ത്തി) عَلِيًّا ഉന്നതമായ, ഉന്നതമായ നിലയില്‍
നമ്മുടെ അനുഗ്രഹത്തില്‍ നിന്നും അവര്‍ക്കു നാം പ്രദാനം ചെയ്കയും, സത്യത്തിന്‍റെ ഉന്നതമായ (സല്‍)കീര്‍ത്തി അവര്‍ക്കു ഉണ്ടാക്കികൊടുക്കുകയും ചെയ്തു.
തഫ്സീർ : 49-50
View   
وَٱذْكُرْ فِى ٱلْكِتَـٰبِ مُوسَىٰٓ ۚ إِنَّهُۥ كَانَ مُخْلَصًۭا وَكَانَ رَسُولًۭا نَّبِيًّۭا﴿٥١﴾
share
وَاذْكُرْ പറയുക, പ്രസ്താവിക്കുക فِي الْكِتَابِ വേദഗ്രന്ഥത്തില്‍ مُوسَىٰ മൂസായെക്കുറിച്ചു إِنَّهُ كَانَ നിശ്ചയമായും അദ്ദേഹം ആയിരുന്നു, مُخْلَصًا നിഷ്കളങ്കന്‍ (ശുദ്ധന്‍) وَكَانَ ആദ്ധേഹം ആയിരുന്നു, ആവുകയും ചെയ്തിരുന്നു رَسُولًا ഒരു റസൂല്‍, ദൂതന്‍ نَّبِيًّا പ്രവാചകന്‍, പ്രവാചകനായ
(നബിയേ) വേദഗ്രന്ഥത്തില്‍ മൂസായെക്കുറിച്ചും പ്രസ്താവിക്കുക: നിശ്ചയമായും അദ്ദേഹം ഒരു നിഷ്കളങ്കനായിരുന്നു; ഒരു ദൂതനും പ്രവാചകനും [ റസൂലും നബിയും] ആയിരുന്നു.
وَنَـٰدَيْنَـٰهُ مِن جَانِبِ ٱلطُّورِ ٱلْأَيْمَنِ وَقَرَّبْنَـٰهُ نَجِيًّۭا﴿٥٢﴾
share
وَنَادَيْنَاهُ നാം അദ്ദേഹത്തെ വിളിച്ചു مِن جَانِبِ الطُّورِ (സീനാ) പര്‍വ്വതത്തിന്‍റെ ഭാഗത്തുനിന്നു الْأَيْمَنِ വലത്തെ وَقَرَّبْنَاهُ അദ്ദേഹത്തിനു നാം സാമീപ്യം (അടുപ്പം) നല്‍കുകയും ചെയ്തു نَجِيًّا സ്വകാര്യഭാഷിതനായി, സ്വകാര്യം പറയുന്നവനായി
(സീനാ) പര്‍വ്വതത്തിന്‍റെ വലത്തുഭാഗത്തുനിന്നു അദ്ദേഹത്തെ നാം വിളിക്കുകയും, ഒരു രഹസ്യഭാഷിതനെന്ന നിലയില്‍ അദ്ദേഹത്തിനു നാം സാമീപ്യം നല്‍കുകയും ചെയ്തു.
وَوَهَبْنَا لَهُۥ مِن رَّحْمَتِنَآ أَخَاهُ هَـٰرُونَ نَبِيًّۭا﴿٥٣﴾
share
وَوَهَبْنَا നാം പ്രദാനം ചെയ്കയും ചെയ്തു لَهُ അദ്ദേഹത്തിനു مِن رَّحْمَتِنَا നമ്മുടെ അനുഗ്രഹത്താല്‍, കാരുണ്യത്താല്‍ أَخَاهُ അദ്ദേഹത്തിന്‍റെ സഹോദരനെ هَارُونَ ഹാറൂനിനെ نَبِيًّا പ്രവാചകനായി, നബിയായി
നമ്മുടെ അനുഗ്രഹത്താല്‍ തന്‍റെ സഹോദരന്‍ ഹാറൂനിനെ ഒരു പ്രവാചകനായ നിലയില്‍, നാം അദ്ദേഹത്തിനു പ്രദാനം ചെയ്കയും ചെയ്തു.
തഫ്സീർ : 51-53
View   
وَٱذْكُرْ فِى ٱلْكِتَـٰبِ إِسْمَـٰعِيلَ ۚ إِنَّهُۥ كَانَ صَادِقَ ٱلْوَعْدِ وَكَانَ رَسُولًۭا نَّبِيًّۭا﴿٥٤﴾
share
وَاذْكُرْ പ്രസ്താവിക്കുക فِي الْكِتَابِ വേദഗ്രന്ഥത്തില്‍ إِسْمَاعِيلَ ഇസ്മാഈലിനെക്കുറിച്ച് إِنَّهُ كَانَ നിശ്ചയമായും അദ്ദേഹം ആയിരുന്നു صَادِقَ الْوَعْدِ വാഗ്ദാനത്തില്‍ സത്യം പാലിക്കുന്നവന്‍ وَكَانَ ആകുകയും ചെയ്തിരുന്നു رَسُولًا റസൂല്‍, ദൂതന്‍ نَّبِيًّا നബി, പ്രവാചകന്‍
വേദഗ്രന്ഥത്തില്‍ ഇസ്മാഈലിനെക്കുറിച്ചും പ്രസ്താവിക്കുക: നിശ്ചയമായും അദ്ദേഹം വാഗ്ദാനത്തില്‍ സത്യം പാലിക്കുന്നവനായിരുന്നു; ഒരു റസൂലും നബിയും [ദൂതനും പ്രവാചകനും]ആയിരുന്നു.
وَكَانَ يَأْمُرُ أَهْلَهُۥ بِٱلصَّلَوٰةِ وَٱلزَّكَوٰةِ وَكَانَ عِندَ رَبِّهِۦ مَرْضِيًّۭا﴿٥٥﴾
share
وَكَانَ അദ്ദേഹം ആയിരുന്നു يَأْمُرُ ആജ്ഞാപിക്കും أَهْلَهُ തന്‍റെ ആള്‍ക്കാരോട്, സ്വന്തക്കാരോട് بِالصَّلَاةِ നമസ്കാരത്തിനു وَالزَّكَاةِ സക്കാത്തിനും, വിശുദ്ധധര്‍മ്മത്തിനും وَكَانَ ആകുകയും ചെയ്തിരുന്നു عِندَ رَبِّهِ തന്‍റെ രക്ഷിതാവിന്‍റെ അടുക്കല്‍ مَرْضِيًّا സുസമ്മതന്‍, തൃപ്തന്‍
അദ്ദേഹം തന്‍റെ ആള്‍ക്കാരോടു നമസ്കാരത്തിനും "സകാത്തി"നും [വിശുദ്ധധര്‍മ്മത്തിനും] ആജ്ഞാപിക്കാറുണ്ടായിരുന്നു; തന്‍റെ രക്ഷിതാവിന്‍റെ അടുക്കല്‍ അദ്ദേഹം സുസമ്മതനുമായിരുന്നു.
തഫ്സീർ : 54-55
View   
وَٱذْكُرْ فِى ٱلْكِتَـٰبِ إِدْرِيسَ ۚ إِنَّهُۥ كَانَ صِدِّيقًۭا نَّبِيًّۭا﴿٥٦﴾
share
وَاذْكُرْ പ്രസ്താവിക്കുക فِي الْكِتَابِ വേദഗ്രന്ഥത്തില്‍ إِدْرِيسَ ഇദ് രീസിനെക്കുറിച്ചു إِنَّهُ كَانَ നിശ്ചയമായും അദ്ദേഹം ആയിരുന്നു صِدِّيقًا പരമസത്യവാന്‍, സത്യസന്ധന്‍ نَّبِيًّا നബി, പ്രവാചകന്‍
വേദഗ്രന്ഥത്തില്‍ ഇദ് രീസിനെക്കുറിച്ചും പ്രസ്താവിക്കുക: നിശ്ചയമായും അദ്ദേഹം ഒരു പരമസത്യവാനും, പ്രവാചകനും ആയിരുന്നു;
وَرَفَعْنَـٰهُ مَكَانًا عَلِيًّا﴿٥٧﴾
share
وَرَفَعْنَاهُ നാം അദ്ദേഹത്തെ ഉയര്‍ത്തുകയും ചെയ്തു مَكَانًا ഒരു സ്ഥാനത്തു عَلِيًّا ഉന്നതമായ, ഉയര്‍ന്ന
നാം അദ്ദേഹത്തെ ഉന്നതമായ ഒരു സ്ഥാനത്തു ഉയര്‍ത്തിയിരിക്കുന്നു.
തഫ്സീർ : 56-57
View   
أُو۟لَـٰٓئِكَ ٱلَّذِينَ أَنْعَمَ ٱللَّهُ عَلَيْهِم مِّنَ ٱلنَّبِيِّـۧنَ مِن ذُرِّيَّةِ ءَادَمَ وَمِمَّنْ حَمَلْنَا مَعَ نُوحٍۢ وَمِن ذُرِّيَّةِ إِبْرَٰهِيمَ وَإِسْرَٰٓءِيلَ وَمِمَّنْ هَدَيْنَا وَٱجْتَبَيْنَآ ۚ إِذَا تُتْلَىٰ عَلَيْهِمْ ءَايَـٰتُ ٱلرَّحْمَـٰنِ خَرُّوا۟ سُجَّدًۭا وَبُكِيًّۭا ۩﴿٥٨﴾
share
أُولَـٰئِكَ അക്കൂട്ടര്‍ (അവരെല്ലാം) الَّذِينَ യാതൊരു കൂട്ടരാണ് أَنْعَمَ اللَّـهُ അല്ലാഹു അനുഗ്രഹം ചെയ്തിരിക്കുന്നു عَلَيْهِم അവരില്‍, അവര്‍ക്കു مِّنَ النَّبِيِّينَ നബിമാരില്‍, നബിമാരുമായുള്ള مِن ذُرِّيَّةِ آدَمَ ആദമിന്‍റെ സന്തതികളില്‍നിന്നു وَمِمَّنْ യാതൊരു കൂട്ടരില്‍ നിന്നും حَمَلْنَا നാം വഹിച്ചുകൊണ്ടുപോയ مَعَ نُوحٍ നൂഹിന്‍റെ കൂടെ وَمِن ذُرِّيَّةِ إِبْرَاهِيمَ ഇബ്രാഹീമിന്‍റെ സന്തതികളില്‍ നിന്നും وَإِسْرَائِيلَ ഇസ്രാഈലിന്‍റെ (യഅ്ഖൂബിന്‍റെ) യും وَمِمَّنْ هَدَيْنَا നാം മാര്‍ഗ്ഗദര്‍ശനം ചെയ്തവരില്‍ നിന്നും وَاجْتَبَيْنَا നാം തിരെഞ്ഞെടുക്കുകയും ചെയ്തു إِذَا تُتْلَىٰ ഓതികൊടുക്കപ്പെട്ടാല്‍, ഓതികേള്‍പ്പിക്കപ്പെട്ടാല്‍ عَلَيْهِمْ അവര്‍ക്കു, അവരില്‍ آيَاتُ الرَّحْمَـٰنِ റഹ്മാന്‍റെ (പരമകാരുണികന്‍റെ) ലക്ഷ്യങ്ങള്‍ (വേദവാക്യങ്ങള്‍) خَرُّوا അവര്‍ നിലം പതിക്കും, വീണുപോകും سُجَّدًا സാഷ്ടാംഗം (സുജൂദ്) ചെയ്യുന്നവരായി وَبُكِيًّا കരയുന്നവരായും
അക്കൂട്ടര്‍ [മേല്‍ പ്രസ്താവിക്കപ്പെട്ടവര്‍] ആദമിന്‍റെ സന്തതികളില്‍നിന്നു അല്ലാഹു അനുഗ്രഹം ചെയ്തുകൊടുത്തിട്ടുള്ള പ്രവാചകന്മാരാകുന്നു. നൂഹിന്‍റെ കൂടെ നാം [അല്ലാഹു; കപ്പലില്‍] വഹിച്ചു കൊണ്ടു പോയവരിലും, ഇബ്രാഹീമിന്‍റെയും, ഇസ്രാഈലിന്‍റെ [യഅ്ഖൂബിന്‍റെ]യും സന്തതികളിലും പെട്ടവരും; നാം സന്മാര്‍ഗ്ഗം നല്‍കുകയും തിരെഞ്ഞെടുക്കുകയും ചെയ്തവരില്‍പെട്ടവരും ആകുന്നു. "പരമകാരുണിക"ന്‍റെ [അല്ലാഹുവിന്‍റെ] ലക്ഷ്യങ്ങള്‍ അവര്‍ക്കു ഓതികേള്‍പ്പിക്കപ്പെടുന്നതായാല്‍, "സുജൂദ്" [സാഷ്ടാംഗം]ചെയ്യുന്നവരായും, കരയുന്നവരായും കൊണ്ടു അവര്‍ നിലംപതിച്ചു പോകുന്നതാണ്.
തഫ്സീർ : 58-58
View   
فَخَلَفَ مِنۢ بَعْدِهِمْ خَلْفٌ أَضَاعُوا۟ ٱلصَّلَوٰةَ وَٱتَّبَعُوا۟ ٱلشَّهَوَٰتِ ۖ فَسَوْفَ يَلْقَوْنَ غَيًّا﴿٥٩﴾
share
فَخَلَفَ എന്നാല്‍ പിന്നീടുസ്ഥാനത്തുവന്നു, എന്നിട്ടു പിന്നിട്ടുണ്ടായി مِن بَعْدِهِمْ അവരുടെ (ആ നബിമാരുടെ) ശേഷം خَلْفٌ ഒരു (തരം) പിന്‍ഗാമികള്‍ أَضَاعُوا അവര്‍ പാഴാക്കി الصَّلَاةَ നമസ്കാരം وَاتَّبَعُوا അവര്‍ പിന്‍തുടരുകയും ചെയ്തു الشَّهَوَاتِ ദേഹേച്ഛകളെ, സ്വേച്ഛകളെ, തന്നിഷ്ടങ്ങളെ فَسَوْفَ ആകയാല്‍ പുറകെ, വഴിയെ يَلْقَوْنَ അവര്‍ കണ്ടെത്തും غَيًّا ദുര്‍മ്മാര്‍ഗ്ഗം (ദുര്‍മ്മാര്‍ഗ്ഗഫലം)
എന്നാല്‍, അവരുടെ [ആ നബിമാരുടെ] ശേഷം, ഒരു (തരം) പിന്‍ഗാമികള്‍ പിന്നീടു സ്ഥാനത്തുവന്നു; അവര്‍ നമസ്കാരം പാഴാക്കികളയുകയും, സ്വേച്ഛകളെ പിന്‍തുടരുകയും ചെയ്തു: അതിനാല്‍ അവര്‍ ദുര്‍മ്മാര്‍ഗ്ഗ(ഫലം) പുറകെ കണ്ടെത്തുന്നതാണ്:-
إِلَّا مَن تَابَ وَءَامَنَ وَعَمِلَ صَـٰلِحًۭا فَأُو۟لَـٰٓئِكَ يَدْخُلُونَ ٱلْجَنَّةَ وَلَا يُظْلَمُونَ شَيْـًۭٔا﴿٦٠﴾
share
إِلَّا مَن യാതൊരുവരൊഴികെ تَابَ അവര്‍ പശ്ചാത്തപിച്ചു, ഖേദിച്ചുമടങ്ങി وَآمَنَ വിശ്വസിക്കുകയും ചെയ്തു وَعَمِلَ അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്തു صَالِحًا സല്‍ക്കര്‍മ്മം, നല്ലതു فَأُولَـٰئِكَ എന്നാല്‍ അക്കൂട്ടര്‍ يَدْخُلُونَ അവര്‍ പ്രവേശിക്കും الْجَنَّةَ സ്വര്‍ഗ്ഗത്തില്‍ وَلَا يُظْلَمُون അവര്‍ അക്രമിക്കപ്പെടുകയുമില്ല شَيْئًا ഒട്ടും, ഒന്നും
പശ്ചാത്തപിക്കുകയും വിശ്വസിക്കുകയും സല്‍ക്കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ ഒഴികെ. അവരാകട്ടെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നതാണ്; അവര്‍ ഒട്ടും തന്നെ അക്രമിക്കപ്പെടുന്നതുമല്ല;-
തഫ്സീർ : 59-60
View   
جَنَّـٰتِ عَدْنٍ ٱلَّتِى وَعَدَ ٱلرَّحْمَـٰنُ عِبَادَهُۥ بِٱلْغَيْبِ ۚ إِنَّهُۥ كَانَ وَعْدُهُۥ مَأْتِيًّۭا﴿٦١﴾
share
جَنَّاتِ عَدْنٍ (അതായതു) സ്ഥിരവാസത്തിന്‍റെ സ്വര്‍ഗ്ഗങ്ങള്‍ الَّتِي യാതൊരുവിധമുള്ള وَعَدَ الرَّحْمَـٰنُ റഹ്മാന്‍ (പരമകാരുണികന്‍) വാഗ്ദാനം ചെയ്തിരിക്കുന്നു عِبَادَهُ അവന്‍റെ അടിയാന്മാരോടു بِالْغَيْبِ അദൃശ്യമായ (കാണപ്പെടാത്ത) നിലയില്‍ إِنَّهُ كَانَ നിശ്ചയമായും ആകുന്നു وَعْدُهُ അവന്‍റെ വാഗ്ദാനം مَأْتِيًّا നല്‍കപ്പെടുന്നതു, കൊടുക്കപ്പെടുന്നതു
അതായതു, പരമകാരുണികന്‍ [അല്ലാഹു] അവന്‍റെ (സ്വന്തം) അടിയാന്മാരോടു, അദൃശ്യമായ നിലയില്‍ വാഗ്ദാനം ചെയ്തിട്ടുള്ള സ്ഥിരവാസത്തിന്‍റെ സ്വര്‍ഗ്ഗങ്ങളില്‍ (പ്രവേശിക്കും); നിശ്ചയമായും, അവന്‍റെ വാഗ്ദാനം (നിറവേറ്റി) കൊടുക്കപ്പെടുന്നതു തന്നെയാകുന്നു.
لَّا يَسْمَعُونَ فِيهَا لَغْوًا إِلَّا سَلَـٰمًۭا ۖ وَلَهُمْ رِزْقُهُمْ فِيهَا بُكْرَةًۭ وَعَشِيًّۭا﴿٦٢﴾
share
لَّا يَسْمَعُونَ അവര്‍ കേള്‍ക്കയില്ല فِيهَا അതില്‍, അവിടെവെച്ചു لَغْوًا ഒരു നിരര്‍ത്ഥവും അനാവശ്യവും إِلَّا سَلَامًا "സലാമ" ല്ലാതെ, സമാധാനശാന്തിയല്ലാതെ وَلَهُمْ അവര്‍ക്കുണ്ടായിരിക്കുകയും ചെയ്യും رِزْقُهُمْ അവരുടെ ആഹാരം, ഉപജീവനം. ജീവിത വിഭവം فِيهَا അതില്‍, അവിടത്തില്‍ بُكْرَةً രാവിലെ, കാലത്തു وَعَشِيًّا വൈകുന്നേരവും, വയ്യിട്ടും
അവര്‍ അവിടെവെച്ച് "സലാമ"ല്ലാതെ - നിരര്‍ത്ഥകമായ യാതൊന്നും - കേള്‍ക്കുകയില്ല. അവര്‍ക്കു അവിടെ, തങ്ങളുടെ ഉപജീവനം [ആഹാരം] കാലത്തും വയ്യിട്ടും ഉണ്ടായിരിക്കുന്നതുമാണ്.
تِلْكَ ٱلْجَنَّةُ ٱلَّتِى نُورِثُ مِنْ عِبَادِنَا مَن كَانَ تَقِيًّۭا﴿٦٣﴾
share
تِلْكَ അതു(അപ്പറഞ്ഞതു) الْجَنَّةُ സ്വര്‍ഗ്ഗമാകുന്നു الَّتِي യാതൊരു (സ്വര്‍ഗ്ഗം) نُورِثُ നാം അവകാശപ്പെടുത്തികൊടുക്കും مِنْ عِبَادِنَا നമ്മുടെ അടിയാന്മാരില്‍നിന്നു مَن كَانَ ആയിട്ടുള്ളവനു تَقِيًّا ഭയഭക്തന്‍, സൂക്ഷ്മതയുള്ളവന്‍
നമ്മുടെ അടിയാന്മാരില്‍നിന്നു ആര്‍ ഭയഭക്തരായിരുന്നുവോ അവര്‍ക്കു നാം അവകാശപ്പെടുത്തിക്കൊടുക്കുന്ന സ്വര്‍ഗ്ഗമത്രെ, അത്.
തഫ്സീർ : 61-63
View   
وَمَا نَتَنَزَّلُ إِلَّا بِأَمْرِ رَبِّكَ ۖ لَهُۥ مَا بَيْنَ أَيْدِينَا وَمَا خَلْفَنَا وَمَا بَيْنَ ذَٰلِكَ ۚ وَمَا كَانَ رَبُّكَ نَسِيًّۭا﴿٦٤﴾
share
وَمَا نَتَنَزَّلُ ഞങ്ങള്‍ ഇറങ്ങുന്നില്ല إِلَّا بِأَمْرِ കല്‍പനപ്രകാരമല്ലാതെ رَبِّكَ നിന്‍റെ റബ്ബിന്‍റെ لَهُ അവന്‍റേതാണ്, അവന്നാണ്‌ مَا بَيْنَ أَيْدِينَا നമ്മുടെ മുന്നിലുള്ളതു وَمَا خَلْفَنَا നമ്മുടെ പിന്നിലുള്ളതും وَمَا بَيْنَ ذَٰلِكَ അതിന്‍റെ ഇടയിലുള്ളതും وَمَا كَانَ അല്ല, ആയിട്ടില്ല رَبُّكَ നിന്‍റെ റബ്ബ്, തന്‍റെ റബ്ബ് نَسِيًّا മറക്കുന്നവന്‍, മറവിക്കാരന്‍
(നബിയേ,) തന്‍റെ രക്ഷിതാവിന്‍റെ കല്‍പനപ്രകാരമല്ലാതെ ഞങ്ങള്‍ [മലക്കുകള്‍] ഇറങ്ങുന്നില്ല; നമ്മുടെ മുന്നിലുള്ളതും, പിന്നിലുള്ളതും, അതിനിടയിലുള്ളതും (എല്ലാം) അവന്‍റേതുതന്നെ; തന്‍റെ രക്ഷിതാവു വിസ്മരിക്കുന്നവനല്ല;
رَّبُّ ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَمَا بَيْنَهُمَا فَٱعْبُدْهُ وَٱصْطَبِرْ لِعِبَـٰدَتِهِۦ ۚ هَلْ تَعْلَمُ لَهُۥ سَمِيًّۭا﴿٦٥﴾
share
رَّبُّ السَّمَاوَاتِ ആകാശങ്ങളുടെ റബ്ബാണ് وَالْأَرْضِ ഭൂമിയുടെയും وَمَا بَيْنَهُمَا അവ രണ്ടിനുമിടയിലുള്ളതിന്‍റെയും فَاعْبُدْهُ ആകയാല്‍ നീ അവനെ ആരാധിക്കുക وَاصْطَبِرْ സഹനമെടുക്കുക(ക്ഷമ സ്വീകരിക്കുക)യും ചെയ്യുക لِعِبَادَتِهِ അവനെ ആരാധിക്കുന്നതില്‍, അവനെ ആരാധിക്കുന്നതിനായി هَلْ تَعْلَمُ നീ അറിയുമോ, നിനക്കറിയാമോ لَهُ അവനു سَمِيًّا പേരൊത്തവനെ, തുല്യനെ, നാമധാരിയെ
"(അവന്‍) ആകാശങ്ങളുടെയും, ഭൂമിയുടെയും, അവയുടെ ഇടയിലുള്ളതിന്‍റെയും റബ്ബാകുന്നു. അതിനാല്‍, അവനെ (മാത്രം) ആരാധിച്ചുകൊള്ളുക; അവനെ ആരാധിക്കുന്നതില്‍ സഹനമെടുക്കുകയും ചെയ്തുകൊള്ളുക. അവനോടു പേരൊത്ത വല്ലവരെയും താന്‍ അറിയുമോ?! [ഇല്ല]
തഫ്സീർ : 64-65
View   
وَيَقُولُ ٱلْإِنسَـٰنُ أَءِذَا مَا مِتُّ لَسَوْفَ أُخْرَجُ حَيًّا﴿٦٦﴾
share
وَيَقُول പറയും, പറയുന്നു الْإِنسَانُ മനുഷ്യന്‍ أَإِذَا مَا مِتُّ ഞാന്‍ മരിച്ചുപോയാലുണ്ടോ, ഞാന്‍ മരണപ്പെട്ടിട്ടാണോ لَسَوْفَ തീര്‍ച്ചയായും പിന്നീടു أُخْرَجُ ഞാന്‍ പുറത്തുകൊണ്ടുവരപ്പെടുന്നു حَيًّا ജീവനുള്ളവനായി
മനുഷ്യന്‍ പറയുന്നു: " ഞാന്‍ മരണപ്പെട്ടുപോയാലുണ്ടോ, ജീവനുള്ളവനായി പിന്നെ പുറത്തുകൊണ്ടുവരപ്പെടുന്നു?! [അതു സംഭവ്യമല്ല]" എന്ന്.
أَوَلَا يَذْكُرُ ٱلْإِنسَـٰنُ أَنَّا خَلَقْنَـٰهُ مِن قَبْلُ وَلَمْ يَكُ شَيْـًۭٔا﴿٦٧﴾
share
أَوَلَا يَذْكُرُ ഓര്‍ക്കുന്നില്ലേ الْإِنسَانُ മനുഷ്യന്‍ أَنَّا خَلَقْنَاهُ നാം അവനെ സൃഷ്ടിച്ചു (പടച്ചു)ണ്ടാക്കി എന്നു مِن قَبْلُ മുമ്പു وَلَمْ يَكُ അവന്‍ആയിരുന്നില്ലാത്തപ്പോള്‍, അവന്‍ ആയിരുന്നതുമില്ല شَيْئًا ഒരു വസ്തുവും, യാതൊന്നും
മനുഷ്യന്‍ ഓര്‍ക്കുന്നില്ലേ; താന്‍ യാതൊന്നും ആയിരുന്നില്ലാത്ത ഘട്ടത്തില്‍, മുമ്പ് അവനെ നാം പടച്ചുണ്ടാക്കിയിരിക്കുന്നു എന്ന്?!
فَوَرَبِّكَ لَنَحْشُرَنَّهُمْ وَٱلشَّيَـٰطِينَ ثُمَّ لَنُحْضِرَنَّهُمْ حَوْلَ جَهَنَّمَ جِثِيًّۭا﴿٦٨﴾
share
فَوَرَبِّكَ എന്നാല്‍ നിന്‍റെ റബ്ബ് തന്നെയാണ് لَنَحْشُرَنَّهُمْ നിശ്ചയമായും നാം അവരെ ഒരുമിച്ചു കൂട്ടും وَالشَّيَاطِينَ പിശാചുക്കളെയും, ചെകുത്താന്‍മാരെയും ثُمَّ പിന്നെ പിന്നീടു لَنُحْضِرَنَّهُمْ നിശ്ചയമായും നാം അവരെ ഹാജരാക്കും حَوْلَ جَهَنَّمَ "ജഹന്നമി"നു (നരകത്തിനു)ചുറ്റും جِثِيًّا മുട്ടുകുത്തിയവരായിക്കൊണ്ടു
(നബിയേ,) എന്നാല്‍, നിന്‍റെ റബ്ബ്തന്നെയാണ (സത്യം)! നിശ്ചയമായും, അവരെയും (എല്ലാ) "ചെകുത്താന്‍മാരെ" [പിശാചുക്കളെ]യും നാം ഒരുമിച്ചുകൂട്ടുന്നതാണ്; പിന്നീടു, അവരെ മുട്ടുകുത്തിയവരായ നിലയില്‍, നരകത്തിനു ചുറ്റും നാം ഹാജരാക്കുകയും ചെയ്യും.
ثُمَّ لَنَنزِعَنَّ مِن كُلِّ شِيعَةٍ أَيُّهُمْ أَشَدُّ عَلَى ٱلرَّحْمَـٰنِ عِتِيًّۭا﴿٦٩﴾
share
ثُمَّ പിന്നെ لَنَنزِعَنَّ നിശ്ചയമായും നാം വേര്‍തിരിക്കും, നീക്കി എടുക്കും مِن كُلِّ شِيعَةٍ എല്ലാ കക്ഷിയില്‍ നിന്നും أَيُّهُمْ അവരില്‍ ഏതു കൂട്ടരാണോ (അവരെ) أَشَدُّ കൂടുതല്‍ കഠിനമായവര്‍ عَلَى الرَّحْمَـٰنِ പരമകാരുണികനോടു عِتِيًّا ധിക്കാരം
പിന്നീടു, പരമകാരുണികനായുള്ളവനോടു കൂടുതല്‍ ധിക്കാരം കഠിനമായിരുന്നവരേതോ അവരെ, എല്ലാ കക്ഷികളില്‍നിന്നും നാം വേര്‍തിരിക്കുന്നതുമാകുന്നു,
ثُمَّ لَنَحْنُ أَعْلَمُ بِٱلَّذِينَ هُمْ أَوْلَىٰ بِهَا صِلِيًّۭا﴿٧٠﴾
share
ثُمَّ പിന്നെ لَنَحْنُ തീര്‍ച്ചയായും നാം أَعْلَمُ നല്ല പോലെ അറിയുന്നവനാണ് بِالَّذِينَ ഒരു കൂട്ടരെപ്പറ്റി هُمْ അവര്‍ أَوْلَىٰ കൂടുതല്‍ അര്‍ഹതയുള്ളവരാണ്, കൂടുതല്‍ ബന്ധപ്പെട്ടവരാണ് بِهَا അതിനു, അതിനോടു صِلِيًّا കടന്നെരിയുവാന്‍, കടന്നെരിയുന്നതിനു
പിന്നെ, അതില്‍ [നരകത്തില്‍]കടന്നു എരിയുവാന്‍ അവരില്‍ ഏറ്റവും അര്‍ഹതയുള്ളവരെക്കുറിച്ചു നാം നല്ല വണ്ണം അറിയുന്നവനാകുന്നു.
തഫ്സീർ : 66-70
View   
وَإِن مِّنكُمْ إِلَّا وَارِدُهَا ۚ كَانَ عَلَىٰ رَبِّكَ حَتْمًۭا مَّقْضِيًّۭا﴿٧١﴾
share
وَإِن مِّنكُمْ നിങ്ങളില്‍ ഇല്ല إِلَّا وَارِدُهَا അതിനടുക്കല്‍ വരുന്നവരല്ലാതെ كَانَ അതാകുന്നു, അതായിരിക്കുന്നു عَلَىٰ رَبِّكَ നിന്‍റെ റബ്ബിന്‍റെ അടുക്കല്‍ حَتْمًا അനിവാര്യം, (ഒഴിവില്ലാത്തതു) مَّقْضِيًّا തീരുമാനം ചെയ്യപ്പെട്ടതു, വിധിക്കപ്പെട്ടതു
അതിനടുക്കല്‍ [നരകത്തിങ്കല്‍] വരുന്നവരല്ലാതെ നിങ്ങളില്‍ (ആരും) ഇല്ല; അതു [അക്കാര്യം] നിന്‍റെ റബ്ബിന്‍റെ അടുക്കല്‍ അനിവാര്യവും, തീരുമാനിക്കപ്പെട്ടതുമാകുന്നു.
ثُمَّ نُنَجِّى ٱلَّذِينَ ٱتَّقَوا۟ وَّنَذَرُ ٱلظَّـٰلِمِينَ فِيهَا جِثِيًّۭا﴿٧٢﴾
share
ثُمَّ പിന്നീടു نُنَجِّي നാം രക്ഷപ്പെടുത്തുന്നതാണ് الَّذِينَ യാതൊരു കൂട്ടരെ اتَّقَوا അവര്‍ സൂക്ഷിച്ചു വന്നു, കാത്തുസൂക്ഷിച്ചു ( ഭയഭക്തികാണിച്ചു) وَّنَذَرُ നാം വിട്ടേക്കുകയും ചെയ്യും الظَّالِمِينَ അക്രമികളെ فِيهَا അതില്‍ جِثِيًّا മുട്ടുകുത്തിയവരായികൊണ്ടു
പിന്നീടു സൂക്ഷിച്ചുവന്നിട്ടുള്ളവരെ [സജ്ജനങ്ങളെ] നാം രക്ഷപ്പെടുത്തുകയും, അക്രമകാരികളെ മുട്ടുകുത്തിയവരായിക്കൊണ്ടു അതില്‍തന്നെ വിട്ടേക്കുന്നതുമാണ്.
തഫ്സീർ : 71-72
View   
وَإِذَا تُتْلَىٰ عَلَيْهِمْ ءَايَـٰتُنَا بَيِّنَـٰتٍۢ قَالَ ٱلَّذِينَ كَفَرُوا۟ لِلَّذِينَ ءَامَنُوٓا۟ أَىُّ ٱلْفَرِيقَيْنِ خَيْرٌۭ مَّقَامًۭا وَأَحْسَنُ نَدِيًّۭا﴿٧٣﴾
share
وَإِذَا تُتْلَىٰ ഓതികേള്‍പ്പിക്കപ്പെട്ടാല്‍, ഓതിക്കൊടുക്കപ്പെട്ടാല്‍ عَلَيْهِمْ അവര്‍ക്കു آيَاتُنَا നമ്മുടെ ലക്ഷ്യങ്ങള്‍ بَيِّنَاتٍ വ്യക്തമായ തെളിവുകളായിക്കൊണ്ട് قَالَ പറയുന്നതാണ് الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ لِلَّذِينَ آمَنُوا വിശ്വസിച്ചവരോട് أَيُّ الْفَرِيقَيْنِ രണ്ടുവിഭാഗത്തില്‍ ഏതാണു, രണ്ടില്‍ ഏതു സംഘമാണ് خَيْرٌ നല്ലതു, കൂടുതല്‍ നല്ലതു مَّقَامًا സ്ഥാനത്തില്‍ وَأَحْسَنُ കൂടുതല്‍ മെച്ചപ്പെട്ടതും, ഭംഗിയുള്ളതും نَدِيًّا സഭ, യോഗം, സഭയില്‍
വ്യക്തമായ തെളിവുകളായിക്കൊണ്ടു നമ്മുടെ ലക്ഷ്യങ്ങള്‍ അവര്‍ക്കു ഓതികേള്‍പ്പിക്കപ്പെടുന്നതായാല്‍, അവിശ്വസിച്ചവര്‍ വിശ്വസിച്ചവരോടു പറയുന്നതാണ്: "രണ്ടില്‍ ഏതുവിഭാഗക്കാരാണു, ഏറ്റവും നല്ല സ്ഥാനമുള്ളവരും, കൂടുതല്‍ ഭംഗിയുള്ള സഭക്കാരും?!" എന്നു.
وَكَمْ أَهْلَكْنَا قَبْلَهُم مِّن قَرْنٍ هُمْ أَحْسَنُ أَثَـٰثًۭا وَرِءْيًۭا﴿٧٤﴾
share
وَكَمْ എത്ര, എത്രയോ أَهْلَكْنَا നാം നശിപ്പിച്ചിരിക്കുന്നു قَبْلَهُم അവരുടെ മുമ്പ് مِّن قَرْنٍ തലമുറകളെ, തലമുറയില്‍നിന്നു هُمْ അവര്‍ أَحْسَنُ നല്ലവര്‍, മെച്ചപ്പെട്ടവരാണ് أَثَاثًا സാധനസാമഗ്രികള്‍, ഉപകരണങ്ങള്‍ وَرِئْيًا കാണ്മാനും, കാഴ്ചയിലും
എത്ര തലമുറകളെയാണ്‌ ഇവരുടെമുമ്പ് നാം നശിപ്പിച്ചുകളഞ്ഞിട്ടുള്ളതു! അവരാകട്ടെ, സാധനസാമഗ്രികളിലും, കാണ്മാനും (ഇവരെക്കാള്‍) മെച്ചപ്പെട്ടവരുമായിരുന്നു.
തഫ്സീർ : 73-74
View   
قُلْ مَن كَانَ فِى ٱلضَّلَـٰلَةِ فَلْيَمْدُدْ لَهُ ٱلرَّحْمَـٰنُ مَدًّا ۚ حَتَّىٰٓ إِذَا رَأَوْا۟ مَا يُوعَدُونَ إِمَّا ٱلْعَذَابَ وَإِمَّا ٱلسَّاعَةَ فَسَيَعْلَمُونَ مَنْ هُوَ شَرٌّۭ مَّكَانًۭا وَأَضْعَفُ جُندًۭا﴿٧٥﴾
share
قُلْ പറയുക مَن كَانَ ആരെങ്കിലും ആയെങ്കില്‍ فِي الضَّلَالَةِ ദുര്‍മ്മാര്‍ഗ്ഗത്തില്‍, വഴിപിഴവില്‍ فَلْيَمْدُدْ അയച്ചുകൊടുത്തുകൊള്ളട്ടെ لَهُ അവനു الرَّحْمَـٰنُ പരമകാരുണികന്‍ مَدًّا ഒരു അയച്ചുകൊടുക്കല്‍ (അയച്ചയച്ചു) حَتَّىٰ അങ്ങനെ (ഇതുവരെ) إِذَا رَأَوْا അവര്‍ കാണുന്നതായാല്‍, കാണുമ്പോള്‍ مَا يُوعَدُونَ അവരോടുതാക്കീതു ചെയ്യപ്പെടുന്നതു إِمَّا الْعَذَابَ ഒന്നുകില്‍ ശിക്ഷയെ وَإِمَّا السَّاعَةَ ഒന്നുകില്‍ (അല്ലെങ്കില്‍) അന്ത്യസമയത്തെ فَسَيَعْلَمُونَ അപ്പോള്‍ അവര്‍ അറിഞ്ഞുകൊള്ളും مَنْ ആരാണു, ഏതുകൂട്ടരാണു هُوَ അവര്‍ (അക്കൂട്ടര്‍) അവന്‍ شَرٌّ ചീത്തയായവര്‍, മോശപ്പെട്ടവര്‍ مَّكَانًا സ്ഥാനം, സ്ഥാനത്തില്‍ وَأَضْعَفُ കൂടുതല്‍ ദുര്‍ബ്ബലരും ശക്തി കുറഞ്ഞവരും جُندًا സംഘം, പട്ടാളം ( ജനസ്വാധീനം)
(നബിയേ) പറയുക: " വല്ലവനും ദുര്‍മ്മാര്‍ഗത്തിലായിരിക്കുകയാണെങ്കില്‍, പരമകാരുണികനായുള്ളവന്‍ അവനു അയച്ചയച്ചുകൊടുത്തുകൊള്ളട്ടെ!" - അങ്ങനെ, തങ്ങള്‍ക്കു താക്കീതു നല്‍കപ്പെടുന്നതു - ഒന്നുകില്‍ ശിക്ഷ, അല്ലെങ്കില്‍ അന്ത്യസമയം - അവര്‍ കാണുമ്പോള്‍. ആരാണ് സ്ഥാനം (കൂടുതല്‍) ചീത്തയായവരെന്നും, സംഘം കൂടുതല്‍ ബലഹീനമായവരെന്നും അവര്‍ അറിഞ്ഞുകൊള്ളും!
وَيَزِيدُ ٱللَّهُ ٱلَّذِينَ ٱهْتَدَوْا۟ هُدًۭى ۗ وَٱلْبَـٰقِيَـٰتُ ٱلصَّـٰلِحَـٰتُ خَيْرٌ عِندَ رَبِّكَ ثَوَابًۭا وَخَيْرٌۭ مَّرَدًّا﴿٧٦﴾
share
وَيَزِيدُ اللَّـهُ അല്ലാഹു വര്‍ദ്ധിപ്പിക്കും لَّذِينَ اهْتَدَوْا സന്മാര്‍ഗ്ഗത്തില്‍ ചരിക്കുന്നവര്‍ക്കു, സന്മാര്‍ഗ്ഗം പ്രാപിച്ചവര്‍ക്കു هُدًى സന്മാര്‍ഗ്ഗം ( സന്മാര്‍ഗ്ഗബോധം) وَالْبَاقِيَاتُ ശാശ്വത കര്‍മ്മങ്ങള്‍, നിലനില്‍ക്കുന്നവ الصَّالِحَاتُ നല്ലവ خَيْرٌ ഉത്തമമാണ്, നല്ലതാണ് عِندَ رَبِّكَ നിന്‍റെ റബ്ബിന്‍റെ അടുക്കല്‍ ثَوَابًا പ്രതിഫലം وَخَيْرٌ ഉത്തമവും, നല്ലതും مَّرَدًّا പരിണാമം, മടക്കം, പര്യവസാനം
സന്മാര്‍ഗ്ഗത്തില്‍ ചരിക്കുന്നവനു അല്ലാഹു സന്മാര്‍ഗ്ഗം [സന്മാര്‍ഗ്ഗബോധം] വര്‍ദ്ധിപ്പിക്കുന്നതാണ്. നല്ല നല്ല ശാശ്വതകര്‍മ്മങ്ങള്‍, നിന്‍റെ രക്ഷിതാവിന്‍റെ അടുക്കല്‍ ഉത്തമമായ പ്രതിഫലമുള്ളതും, ഉത്തമമായ പരിണാമഫലമുള്ളതുമാകുന്നു.
തഫ്സീർ : 75-76
View   
أَفَرَءَيْتَ ٱلَّذِى كَفَرَ بِـَٔايَـٰتِنَا وَقَالَ لَأُوتَيَنَّ مَالًۭا وَوَلَدًا﴿٧٧﴾
share
أَفَرَأَيْتَ എന്നാല്‍ നീ കണ്ടുവോ الَّذِي كَفَرَ അവിശ്വസിച്ചവനെ بِآيَاتِنَا നമ്മുടെ ലക്ഷ്യങ്ങളില്‍ وَقَالَ അവന്‍ പറയുകയും ചെയ്തു لَأُوتَيَنَّ നിശ്ചയമായും എനിക്കു നല്‍കപ്പെടും مَالًا സ്വത്തും, ധനം وَوَلَدًا സന്താനവും, മക്കളും
എന്നാല്‍, നമ്മുടെ ലക്ഷ്യങ്ങളില്‍ അവിശ്വസിക്കുകയും, "എനിക്കു നിശ്ചയമായും സ്വത്തും സന്താനവും നല്‍കപ്പെടു"മെന്നു പറയുകയും ചെയ്തവനെ നീ കണ്ടുവോ (നബിയേ)?!
أَطَّلَعَ ٱلْغَيْبَ أَمِ ٱتَّخَذَ عِندَ ٱلرَّحْمَـٰنِ عَهْدًۭا﴿٧٨﴾
share
أَطَّلَعَ അവന്‍ നോക്കിക്കണ്ടുവോ الْغَيْبَ അദൃശ്യകാര്യം أَمِ അഥവാ, അതോ, അല്ലാത്തപക്ഷം اتَّخَذَ ഉണ്ടാക്കിയിരിക്കുന്നു (വോ) عِندَ الرَّحْمَـٰنِ പരമകാരുണികന്‍റെ അടുക്കല്‍ عَهْدًا വല്ല ഉടമ്പടിയും
അവന്‍ അദൃശ്യകാര്യത്തെ നോക്കിക്കണ്ടിരിക്കുന്നുവോ, അഥവാ പരമകാരുണികനായുള്ളവന്‍റെ അടുക്കല്‍ വല്ല ഉടമ്പടിയും ഉണ്ടാക്കിവെച്ചിട്ടുണ്ടോ?!
كَلَّا ۚ سَنَكْتُبُ مَا يَقُولُ وَنَمُدُّ لَهُۥ مِنَ ٱلْعَذَابِ مَدًّۭا﴿٧٩﴾
share
كَلَّا അങ്ങിനെയില്ല سَنَكْتُبُ നാം എഴുതുന്നതാണ്, രേഖപ്പെടുത്തുന്നതാണ് مَا يَقُولُ അവന്‍ പറയുന്നത് وَنَمُدُّ لَهُ അവനു നാം കൂട്ടി (വര്‍ദ്ധിപ്പിച്ചു,നീട്ടി) കൊടുക്കുകയും ചെയ്യും مِنَ الْعَذَابِ ശിക്ഷയില്‍നിന്നു مَدًّا ഒരു കൂട്ടല്‍, നീട്ടല്‍, വര്‍ദ്ധിപ്പിക്കല്‍
അങ്ങിനെയില്ല;- അവന്‍ പറയുന്നതു നാം രേഖപ്പെടുത്തുന്നതാകുന്നു; അവനു നാം ശിക്ഷ കൂട്ടിക്കൂട്ടികൊടുക്കുകയും ചെയ്യും.
وَنَرِثُهُۥ مَا يَقُولُ وَيَأْتِينَا فَرْدًۭا﴿٨٠﴾
share
وَنَرِثُهُ നാം അവനോട് അവകാശമെടുക്കുകയും ചെയ്യും مَا يَقُولُ അവന്‍ പറയുന്നത് وَيَأْتِينَا അവന്‍ നമ്മുടെ അടുക്കല്‍ വരുകയും ചെയ്യും فَرْدًا ഒറ്റയായി, ഒറ്റപ്പെട്ടവനായി
അവന്‍ (ആ) പറയുന്നതു [സ്വത്തും സന്താനവും] അവനോടു നാം അവകാശമെടുക്കുകയും, അവന്‍ നമ്മുടെ അടുക്കല്‍ ഒറ്റപ്പെട്ടവനായി വരുകയും ചെയ്യുന്നതാകുന്നു.
തഫ്സീർ : 77-80
View   
وَٱتَّخَذُوا۟ مِن دُونِ ٱللَّهِ ءَالِهَةًۭ لِّيَكُونُوا۟ لَهُمْ عِزًّۭا﴿٨١﴾
share
وَاتَّخَذُوا അവര്‍ സ്വീകരിച്ചു, ഉണ്ടാക്കി مِن دُونِ اللَّـهِ അല്ലാഹുവിനുപുറമെ آلِهَةً പല ദൈവങ്ങളെ لِّيَكُونُوا അവര്‍ ആയിത്തീരുവാന്‍വേണ്ടി لَهُمْ അവര്‍ക്ക്, ഇവര്‍ക്ക് عِزًّا ശക്തി, സഹായശക്തി
തങ്ങള്‍ക്കു സഹായശക്തി ആയിത്തീരുവാന്‍വേണ്ടി അവര്‍ [അവിശ്വാസികള്‍] അല്ലാഹുവിനു പുറമെ (മറ്റു) ചില ആരാധ്യന്‍മാരെ സ്വീകരിച്ചിരിക്കുകയാണ്.
كَلَّا ۚ سَيَكْفُرُونَ بِعِبَادَتِهِمْ وَيَكُونُونَ عَلَيْهِمْ ضِدًّا﴿٨٢﴾
share
كَلَّا അങ്ങിനെയല്ല سَيَكْفُرُونَ അവര്‍ നിഷേധിക്കും بِعِبَادَتِهِمْ അവരുടെ ആരാധനയെ وَيَكُونُونَ അവര്‍ ആയിത്തീരുകയും ചെയ്യും عَلَيْهِمْ അവര്‍ക്ക്, ഇവര്‍ക്ക് ضِدًّا എതിര്‍, എതിരില്‍
അങ്ങനെയല്ല; അവര്‍ ഇവരുടെ ആരാധനയെ (ത്തന്നെ) നിഷേധിക്കുകയും, ഇവര്‍ക്ക് എതിരായിത്തീരുകയും ചെയ്യുന്നതാണ്.
തഫ്സീർ : 81-82
View   
أَلَمْ تَرَ أَنَّآ أَرْسَلْنَا ٱلشَّيَـٰطِينَ عَلَى ٱلْكَـٰفِرِينَ تَؤُزُّهُمْ أَزًّۭا﴿٨٣﴾
share
أَلَمْ تَرَ നീ കണ്ടില്ലേ, കാണുന്നില്ലേ أَنَّا أَرْسَلْنَا നാം അയച്ചിട്ടുണ്ടെന്നു الشَّيَاطِينَ പിശാചുക്കളെ عَلَى الْكَافِرِينَ അവിശ്വാസികളില്‍ تَؤُزُّهُمْ അവരെ ഇളക്കിവിട്ടുകൊണ്ടു أَزًّا ഒരു ഇളക്കിവിടല്‍
(നബിയേ) നീ കാണുന്നില്ലേ- അവിശ്വാസികളില്‍ - അവരെ ഇളക്കിഇളക്കി വിട്ടുകൊണ്ടിരിക്കുന്ന നിലയില്‍ - പിശാചുക്കളെ നാം അയച്ചിരിക്കുന്നത്?!
فَلَا تَعْجَلْ عَلَيْهِمْ ۖ إِنَّمَا نَعُدُّ لَهُمْ عَدًّۭا﴿٨٤﴾
share
فَلَا تَعْجَلْ ആകയാല്‍ നീ ധൃതിപ്പെടരുത് عَلَيْهِمْ അവരെപ്പറ്റി إِنَّمَا نَعُدُّ നാം എണ്ണിക്കൊണ്ടിരിക്കുക മാത്രമാണ് لَهُمْ അവര്‍ക്കു عَدًّا ഒരു എണ്ണല്‍
അതിനാല്‍, അവരെപ്പറ്റി നീ ധൃതിപ്പെടേണ്ടതില്ല; അവര്‍ക്കു (സമയമാകുന്നതു) നാം എണ്ണി എണ്ണിക്കൊണ്ടിരിക്കുക മാത്രമാണ് ചെയ്യുന്നത്.
തഫ്സീർ : 83-84
View   
يَوْمَ نَحْشُرُ ٱلْمُتَّقِينَ إِلَى ٱلرَّحْمَـٰنِ وَفْدًۭا﴿٨٥﴾
share
يَوْمَ نَحْشُرُ നാം ഒരുമിച്ചുകൂട്ടുന്ന ദിവസം الْمُتَّقِينَ ഭയഭക്തന്‍മാരെ, സൂക്ഷിക്കുന്നവരെ إِلَى الرَّحْمَـٰنِ റഹ്മാന്‍റെ (പരമകാരുണികന്‍റെ)അടുക്കലേക്ക് وَفْدًا അതിഥികളെന്ന നിലയില്‍, നിവേദകസംഘമായി
ഭയഭക്തന്മാരെ പരമകാരുണികനായുള്ളവന്‍റെ അടുക്കലേക്കു അതിഥികളെന്ന നിലയില്‍ നാം ഒരുമിച്ചുകൂട്ടുന്ന ദിവസം;
وَنَسُوقُ ٱلْمُجْرِمِينَ إِلَىٰ جَهَنَّمَ وِرْدًۭا﴿٨٦﴾
share
وَنَسُوقُ നാം തെളിക്കുകയും ചെയ്യുന്ന الْمُجْرِمِينَ കുറ്റവാളികളെ إِلَىٰ جَهَنَّمَ നരകത്തിലേക്കു وِرْدًا ദാഹിച്ചവരായി
കുറ്റവാളികളെ ദാഹിച്ചവരായികൊണ്ടു നരകത്തിലേക്കു നാം തെളിക്കുകയും ചെയ്യുന്ന (ദിവസം).--
لَّا يَمْلِكُونَ ٱلشَّفَـٰعَةَ إِلَّا مَنِ ٱتَّخَذَ عِندَ ٱلرَّحْمَـٰنِ عَهْدًۭا﴿٨٧﴾
share
لَّا يَمْلِكُونَ അവര്‍ക്കു അധികാരമുണ്ടാകയില്ല, അധീനപ്പെടുത്തുകയില്ല, കഴിയുകയില്ല الشَّفَاعَةَ ശുപാര്‍ശക്കു إِلَّا مَنِ ഒരുവനൊഴികെ اتَّخَذَ അവന്‍ ഉണ്ടാക്കിവെച്ചു, ഏര്‍പ്പെടുത്തി عِندَ الرَّحْمَـٰنِ റഹ്മാന്‍റെ അടുക്കല്‍ عَهْدًا കരാറു, ഉടമ്പടി
(അന്ന്) പരമകാരുണികനായുള്ളവന്‍റെ അടുക്കല്‍ വല്ല കരാറും ഉണ്ടാക്കിവെച്ചിട്ടുള്ളവനല്ലാതെ, ശുപാര്‍ശക്കു അധികാരമുണ്ടായിരിക്കുന്നതല്ല.
തഫ്സീർ : 85-87
View   
وَقَالُوا۟ ٱتَّخَذَ ٱلرَّحْمَـٰنُ وَلَدًۭا﴿٨٨﴾
share
وَقَالُوا അവര്‍ പറയുന്നു اتَّخَذَ ഉണ്ടാക്കിയിരിക്കുന്നു, സ്വീകരിച്ചിരിക്കുന്നു الرَّحْمَـٰنُ പരമകാരുണികന്‍ وَلَدًا സന്താനം, മക്കള്‍
അവര്‍ പറയുന്നു: "പരമകാരുണികനായുള്ളവന്‍ [അല്ലാഹു] സന്താനം സ്വീകരിച്ചിരിക്കുന്നു" എന്നു!
لَّقَدْ جِئْتُمْ شَيْـًٔا إِدًّۭا﴿٨٩﴾
share
لَّقَدْ جِئْتُمْ തീര്‍ച്ചയായും നിങ്ങള്‍ ചെയ്തു, വരുത്തി شَيْئًا ഒരു കാര്യം إِدًّا ഘോരമായ, നികൃഷ്ടമായ, വമ്പിച്ച
(ഹേ, ഇതു പറയുന്നവരെ!) തീര്‍ച്ചയായും നിങ്ങള്‍ ഘോരമായ ഒരു കാര്യം ചെയ്തിരിക്കയാണു!-
تَكَادُ ٱلسَّمَـٰوَٰتُ يَتَفَطَّرْنَ مِنْهُ وَتَنشَقُّ ٱلْأَرْضُ وَتَخِرُّ ٱلْجِبَالُ هَدًّا﴿٩٠﴾
share
تَكَادُ ആവാറാകുന്നു السَّمَاوَاتُ ആകാശങ്ങള്‍ يَتَفَطَّرْنَ പൊട്ടിപ്പിളരുവാന്‍ مِنْهُ അതുനിമിത്തം وَتَنشَقُّ (വീണ്ടും) പിളരുവനും الْأَرْضُ ഭൂമി وَتَخِرُّ വീണു (തകര്‍ന്നു) പോവാനും الْجِبَالُ മലകള്‍ هَدًّا തകര്‍ന്നു, ഇടിഞ്ഞു, പൊളിഞ്ഞു
അതുനിമിത്തം, ആകാശങ്ങള്‍ പൊട്ടിപ്പിളരുകയും, ഭൂമി വിണ്ടുകീറുകയും, മലകള്‍ (പൊട്ടിത്തകര്‍ന്നു)വീഴുകയും ചെയ്യാറാകുന്നു.
أَن دَعَوْا۟ لِلرَّحْمَـٰنِ وَلَدًۭا﴿٩١﴾
share
أَن دَعَوْا അവര്‍ വാദിച്ചതിനാല്‍ لِلرَّحْمَـٰنِ പരമകാരുണികനു وَلَدًا സന്താനം (ഉണ്ടെന്നു) മക്കളെ
(അതെ) പരമകാരുണികനായുള്ളവനു സന്താനം (ഉണ്ടെന്നു) അവര്‍ വാദിച്ചതിനാല്‍! [അത്രയും ഗൗരവമേറിയതത്രെ, ആ വാദം.]
وَمَا يَنۢبَغِى لِلرَّحْمَـٰنِ أَن يَتَّخِذَ وَلَدًا﴿٩٢﴾
share
وَمَا يَنبَغِي യോജിക്കുകയില്ല, യുക്തമാവുകയില്ല,ചേരുകയില്ല لِلرَّحْمَـٰنِ പരമകാരുണികനു أَن يَتَّخِذَ അവന്‍ സ്വീകരിക്കുന്നത് وَلَدًا സന്താനത്തെ
സന്താനത്തെ സ്വീകരിക്കുക എന്നതു പരമകാരുണികനായുള്ളവനു യുക്തമായിരിക്കയില്ല.
إِن كُلُّ مَن فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ إِلَّآ ءَاتِى ٱلرَّحْمَـٰنِ عَبْدًۭا﴿٩٣﴾
share
إِن كُلُّ എല്ലാവരും (ഓരോരുത്തനും) അല്ല مَن فِي السَّمَاوَاتِ ആകാശങ്ങളിലുളവര്‍ وَالْأَرْضِ ഭൂമിയിലും إِلَّا آتِي വരുന്നവരല്ലാതെ, ചെല്ലുന്നവനല്ലാതെ الرَّحْمَـٰنِ റഹ്മാന്‍റെ അടുക്കല്‍ عَبْدًا അടിയാനായി, അടിമയായി
ആകാശങ്ങളിലും, ഭൂമിയിലും ഉള്ളവരെല്ലാം (ഓരോരുത്തനും) പരമകാരുണികന്‍റെ അടുക്കല്‍ അടിയാനായിവരുന്നവരല്ലാതെയില്ല.
لَّقَدْ أَحْصَىٰهُمْ وَعَدَّهُمْ عَدًّۭا﴿٩٤﴾
share
لَّقَدْ തീര്‍ച്ചയായും أَحْصَاهُمْ അവന്‍ അവരെ ക്ലിപ്തമായി അറിയുന്നതാണ് وَعَدَّهُمْ അവരെ എണ്ണുക (കണക്കാക്കുക)യും ചെയ്തിരിക്കുന്നു عَدًّا ഒരു (ശരിയായ) എണ്ണല്‍
തീര്‍ച്ചയായും, അവരെ (മുഴുവനും) അവന്‍ ക്ലിപ്തമായി അറിയുകയും. (ശരിക്കു)എണ്ണിക്കണക്കാക്കുകയും ചെയ്തിരിക്കുന്നു.
وَكُلُّهُمْ ءَاتِيهِ يَوْمَ ٱلْقِيَـٰمَةِ فَرْدًا﴿٩٥﴾
share
وَكُلُّهُمْ അവരെല്ലാവരും آتِيهِ അവന്‍റെ അടുക്കല്‍ വരുന്നതാണ് يَوْمَ الْقِيَامَةِ ഖിയാമത്തുനാളില്‍ فَرْدًا ഒറ്റയായി, ഒറ്റപ്പെട്ടവനായി
അവരില്‍ ഓരോരുത്തനും "ഖിയാമത്തു" നാളില്‍ ഒറ്റപ്പെട്ടവനായി അവന്‍റെ അടുക്കല്‍ വരുന്നവരത്രെ.
തഫ്സീർ : 88-95
View   
إِنَّ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ سَيَجْعَلُ لَهُمُ ٱلرَّحْمَـٰنُ وُدًّۭا﴿٩٦﴾
share
إِنَّ الَّذِينَ നിശ്ചയമായും യാതൊരു കൂട്ടര്‍ آمَنُوا അവര്‍ വിശ്വസിച്ചു وَعَمِلُوا അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്തു الصَّالِحَاتِ സല്‍ക്കര്‍മ്മങ്ങളെ سَيَجْعَلُ ഉണ്ടാക്കികൊടുക്കും, ഏര്‍പ്പെടുത്തികൊടുക്കും لَهُمُ അവര്‍ക്കു الرَّحْمَـٰنُ പരമകാരുണികന്‍ وُدًّا സ്നേഹം , താല്പര്യം
നിശ്ചയമായും, വിശ്വസിക്കുകയും, സല്‍ക്കര്‍മ്മങ്ങള്‍ പ്രവൃത്തിക്കുകയും ചെയ്തിട്ടുള്ളവരാകട്ടെ, അവര്‍ക്കു പരമകാരുണികനായുള്ളവന്‍ സ്നേഹം ഏര്‍പ്പെടുത്തിക്കൊടുക്കുന്നതാണ്.
തഫ്സീർ : 96-96
View   
فَإِنَّمَا يَسَّرْنَـٰهُ بِلِسَانِكَ لِتُبَشِّرَ بِهِ ٱلْمُتَّقِينَ وَتُنذِرَ بِهِۦ قَوْمًۭا لُّدًّۭا﴿٩٧﴾
share
فَإِنَّمَا يَسَّرْنَاهُ എന്നാല്‍ നാമതിനെ എളുപ്പമാക്കിയിരിക്കുന്നു, സൗകര്യപ്പെടുത്തിയിരിക്കുന്നു بِلِسَانِكَ നിന്‍റെ ഭാഷയില്‍ لِتُبَشِّرَ നീ സന്തോഷവാര്‍ത്ത അറിയിക്കുവാന്‍ (തന്നെ) بِهِ അതുകൊണ്ടു, അതു മൂലം الْمُتَّقِينَ ഭയഭക്തന്‍മാര്‍ക്ക് وَتُنذِرَ നീ താക്കീതു നല്‍കുവാനും മുന്നറിയിപ്പ് നല്‍കുവാനും (തന്നെ), بِهِ അതുകൊണ്ട് قَوْمًا ഒരു ജനതക്കു لُّدًّا കുതര്‍ക്കികളായ
എന്നാല്‍, ഇതു[ഖുര്‍ആന്‍] നാം നിന്‍റെ ഭാഷയില്‍ (അവതരിപ്പിച്ച്)എളുപ്പമാക്കിത്തന്നിരിക്കുന്നതു, ഭയഭക്തന്‍മാര്‍ക്കു ഇതുകൊണ്ട് നീ സന്തോഷവാര്‍ത്ത അറിയിക്കുവാനും, കുതര്‍ക്കികളായ ജനങ്ങളെ ഇതുമൂലം നീ താക്കീതുചെയ്യുവാനും വേണ്ടിത്തന്നെയാണ്.
وَكَمْ أَهْلَكْنَا قَبْلَهُم مِّن قَرْنٍ هَلْ تُحِسُّ مِنْهُم مِّنْ أَحَدٍ أَوْ تَسْمَعُ لَهُمْ رِكْزًۢا﴿٩٨﴾
share
وَكَمْ എത്രയോ. എത്ര أَهْلَكْنَا നാം നശിപ്പിച്ചിരിക്കുന്നു قَبْلَهُم ഇവരുടെ മുമ്പ് مِّن قَرْنٍ തലമുറകളില്‍ നിന്നു, തലമുറകളായി هَلْ تُحِسُّ നീ അറിയുന്നുണ്ടോ, കാണുന്നുണ്ടോ مِنْهُم അവരില്‍ നിന്നു مِّنْ أَحَدٍ ഒരാളെയെങ്കിലും (ആരെയെങ്കിലും) أَوْ تَسْمَعُ അല്ലെങ്കില്‍ നീ കേള്‍ക്കുന്നുണ്ടോ لَهُمْ അവരുടെ, അവര്‍ക്കു رِكْزًا ലഘുശബ്ദം (വല്ല നേരിയ ശബ്ദവും)
എത്രയോ തലമുറകളെ ഇവര്‍ക്കു മുമ്പു നാം നശിപ്പിച്ചുകളഞ്ഞിരിക്കുന്നു! അവരില്‍നിന്നു ഒരാളെയെങ്കിലും നീ കാണുന്നുണ്ടോ? അല്ലെങ്കില്‍, അവരുടേതായ വല്ല ലഘുശബ്ദവും നീ കേള്‍ക്കുന്നുണ്ടോ?!
തഫ്സീർ : 97-98
View   
20.ത്വാഹാ


بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
طه﴿١﴾
share
طه ത്വാഹാ
"ത്വാ- ഹാ".
مَآ أَنزَلْنَا عَلَيْكَ ٱلْقُرْءَانَ لِتَشْقَىٰٓ﴿٢﴾
share
مَا أَنزَلْنَا നാം അവതരിപ്പിച്ചിട്ടില്ല عَلَيْكَ നിനക്കു الْقُرْآنَ ഖുര്‍ആനെ لِتَشْقَىٰ നീ ക്ലേശിക്കുവാന്‍, വിഷമിക്കുവാന്‍.
(നബിയേ), നീ ക്ലേശിക്കുവാന്‍വേണ്ടി നിനക്കു നാം ഖുര്‍ആന്‍ അവതരിപ്പിച്ചിട്ടില്ല;
إِلَّا تَذْكِرَةًۭ لِّمَن يَخْشَىٰ﴿٣﴾
share
إِلَّا പക്ഷെ, അല്ലാതെ, ഒഴികെ تَذْكِرَةً ഉപദേശമായിട്ടു, സ്മരണയായിട്ടു لِّمَن يَخْشَىٰ ഭയപ്പെടുന്നവര്‍ക്കു.
പക്ഷേ, ഭയപ്പെടുന്നവര്‍ക്കു ഒരു ഉപദേശമായിട്ടത്രെ (അവതരിപ്പിച്ചതു);-
تَنزِيلًۭا مِّمَّنْ خَلَقَ ٱلْأَرْضَ وَٱلسَّمَـٰوَٰتِ ٱلْعُلَى﴿٤﴾
share
تَنزِيلًا അവതരിപ്പിക്കല്‍, അവതരിപ്പിക്കപ്പെടല്‍ مِّمَّنْ خَلَقَ സൃഷ്ടിച്ചവന്റെ പക്കല്‍ നിന്നു الْأَرْضَ ഭൂമിയെ وَالسَّمَاوَاتِ ആകാശങ്ങളേയും الْعُلَى ഉന്നതങ്ങളായ, മീതെയുള്ളതായ.
ഭൂമിയും, ഉന്നതമായ ആകാശങ്ങളും സൃഷ്ടിച്ചവന്റെ അടുക്കല്‍നിന്ന് അവതരിപ്പിച്ചതത്രെ.
തഫ്സീർ : 1-4
View   
ٱلرَّحْمَـٰنُ عَلَى ٱلْعَرْشِ ٱسْتَوَىٰ﴿٥﴾
share
الرَّحْمَـٰنُ പരമകാരുണികന്‍ عَلَى الْعَرْشِ അര്‍ശില്‍, സിംഹാസനത്തില്‍ اسْتَوَىٰ ആരോഹണം ചെയ്തിരിക്കുന്നു.
പരമകാരുണികനായുള്ളവന്‍ "അര്‍ശി"ല്‍ [സിംഹാസനത്തില്‍] ആരോഹണം ചെയ്തിരിക്കുന്നു.
لَهُۥ مَا فِى ٱلسَّمَـٰوَٰتِ وَمَا فِى ٱلْأَرْضِ وَمَا بَيْنَهُمَا وَمَا تَحْتَ ٱلثَّرَىٰ﴿٦﴾
share
لَهُ അവന്റേതാണു, അവന്നാണു مَا فِي السَّمَاوَاتِ ആകാശങ്ങളിലുള്ളതു وَمَا فِي الْأَرْضِ ഭൂമിയിലുള്ളതും وَمَا بَيْنَهُمَا രണ്ടിനുമിടയിലുള്ളതും وَمَا تَحْتَ താഴെയുള്ളതും, ചുവട്ടിലുള്ളതും الثَّرَىٰ മണ്ണിന്റെ.
അവന്റേതാണ്, ആകാശങ്ങളിലുള്ളതും, ഭൂമിയിലുള്ളതും, അവ രണ്ടിനുമിടയിലുള്ളതും, മണ്ണിന്റെ അടിയിലുള്ളതും (എല്ലാം).
തഫ്സീർ : 5-6
View   
وَإِن تَجْهَرْ بِٱلْقَوْلِ فَإِنَّهُۥ يَعْلَمُ ٱلسِّرَّ وَأَخْفَى﴿٧﴾
share
وَإِن تَجْهَرْ നീ ഉച്ചത്തിലാക്കുന്നുവെങ്കില്‍, ഉറക്കെ പറയുന്നുവെങ്കില്‍ بِالْقَوْلِ വാക്കിനെ, പറയുന്നതിനെ فَإِنَّهُ എന്നാല്‍ അവന്‍ يَعْلَمُ അറിയുന്നു السِّرَّ സ്വകാര്യം, രഹസ്യം وَأَخْفَى കൂടുതല്‍ ഗൂഢമായതും, അധികം മറഞ്ഞതും.
നീ വാക്കു ഉച്ചത്തില്‍ പറയുന്നുവെങ്കില്‍, നിശ്ചയമായും അവന്‍ രഹസ്യവും, (അതിലും) കൂടുതല്‍ ഗുഢമായതും അറിയുന്നതാണ് (എന്നു ധരിച്ചുകൊള്ളുക).
ٱللَّهُ لَآ إِلَـٰهَ إِلَّا هُوَ ۖ لَهُ ٱلْأَسْمَآءُ ٱلْحُسْنَىٰ﴿٨﴾
share
اللَّـهُ അല്ലാഹു, അല്ലാഹുവത്രെ لَا إِلَـٰهَ ആരാധ്യനേ ഇല്ല, ഇലാഹില്ലإِلَّا هُوَ അവനല്ലാതെ لَهُ അവന്നുണ്ടു الْأَسْمَاءُ നാമങ്ങള്‍, പേരുകള്‍ الْحُسْنَىٰ ഏറ്റവും നല്ല.
അല്ലാഹുവത്രെ (അവന്‍)! അവനല്ലാതെ ആരാധ്യനേ ഇല്ല. ഏറ്റവും നല്ല നാമങ്ങള്‍ അവന്നുണ്ട്‌.
തഫ്സീർ : 7-8
View   
وَهَلْ أَتَىٰكَ حَدِيثُ مُوسَىٰٓ﴿٩﴾
share
وَهَلْ أَتَاكَ നിനക്കു വന്നിട്ടുണ്ടോ, വന്നെത്തിയിട്ടുണ്ടോ حَدِيثُ مُوسَىٰ മൂസായുടെ വര്‍ത്തമാനം, വൃത്താന്തം.
(നബിയേ) മൂസായുടെ വര്‍ത്തമാനം നിനക്കു വന്നെത്തിയിട്ടുണ്ടോ?-
إِذْ رَءَا نَارًۭا فَقَالَ لِأَهْلِهِ ٱمْكُثُوٓا۟ إِنِّىٓ ءَانَسْتُ نَارًۭا لَّعَلِّىٓ ءَاتِيكُم مِّنْهَا بِقَبَسٍ أَوْ أَجِدُ عَلَى ٱلنَّارِ هُدًۭى﴿١٠﴾
share
إِذْ رَأَىٰ അദ്ദേഹം കണ്ടപ്പോള്‍ نَارًا ഒരു തീ, ഒരു അഗ്നി فَقَالَ അപ്പോള്‍ അദ്ദേഹം പറഞ്ഞു لِأَهْلِهِ തന്റെ വീട്ടുകാരോട് امْكُثُوا നിങ്ങള്‍ താമസിക്കുക, (ഇവിടെ) നില്‍ക്കുക إِنِّي നിശ്ചയമായും ഞാന്‍ آنَسْتُ ഞാന്‍ കണ്ടിരിക്കുന്നു نَارًا ഒരു തീ لَّعَلِّي آتِيكُم ഞാന്‍ നിങ്ങള്‍ക്കു കൊണ്ടുവന്നേക്കാം مِّنْهَا അതില്‍നിന്നു بِقَبَسٍ ഒരു തീക്കൊള്ളി (കത്തിചെടുത്തതു) أَوْ أَجِدُ അല്ലെങ്കില്‍ ഞാന്‍ കണ്ടെത്തിയേക്കാം, എനിക്കു കിട്ടിയേക്കും عَلَى النَّارِ തീയിങ്കല്‍, തീയിന്നടുക്കല്‍ هُدًى വല്ല വഴി കാട്ടിയേയും, മാര്‍ഗ്ഗദര്‍ശനവും.
അത്യായതു: അദ്ദേഹം ഒരു തീ കണ്ടപ്പോള്‍ (സംഭവിച്ചതു): അദ്ദേഹം തന്റെ വീട്ടുകാരോടു പറഞ്ഞു: "നിങ്ങള്‍ (ഇവിടെ) നില്‍ക്കുക, ഞാന്‍ ഒരു തീ കണ്ടിരിക്കുന്നു; ഞാന്‍ നിങ്ങള്‍ക്കു അതില്‍നിന്നു ഒരു തീക്കൊള്ളി (കത്തിച്ചെടുത്തു) കൊണ്ടുവന്നേക്കാം, അല്ലെങ്കില്‍ തീയിങ്കല്‍വെച്ചു ഒരു വഴികാട്ടിയെ കണ്ടെത്തിയേക്കാം."
തഫ്സീർ : 9-10
View   
فَلَمَّآ أَتَىٰهَا نُودِىَ يَـٰمُوسَىٰٓ﴿١١﴾
share
فَلَمَّا أَتَاهَا അങ്ങനെ അതിനടുത്തുചെന്നപ്പോള്‍ نُودِيَ അദ്ദേഹം വിളിക്കപ്പെട്ടു يَا مُوسَىٰ ഹേ മൂസാ.
അങ്ങനെ, അദ്ദേഹം അതിനടുത്തു ചെന്നപ്പോള്‍, (ഇപ്രകാരം) വിളിച്ചു പറയപ്പെട്ടു: "ഹേ, മൂസാ!"-
إِنِّىٓ أَنَا۠ رَبُّكَ فَٱخْلَعْ نَعْلَيْكَ ۖ إِنَّكَ بِٱلْوَادِ ٱلْمُقَدَّسِ طُوًۭى﴿١٢﴾
share
إِنِّي നിശ്ചയമായും ഞാന്‍ أَنَا رَبُّكَ ഞാന്‍ നിന്റെ റബ്ബാണ്, ഞാനാണ് നിന്റെ റബ്ബ് فَاخْلَعْ അതുകൊണ്ടു അഴിച്ചു വെക്കുക نَعْلَيْكَ നിന്റെ രണ്ടു ചെരിപ്പുകള്‍ إِنَّكَ നിശ്ചയമായും നീ بِالْوَادِ താഴ്‌വരയിലാണ് الْمُقَدَّسِ പരിശുദ്ധമായ طُوًى ത്വുവാ എന്ന.
"ഞാനത്രെ നിന്റെ റബ്ബ്! ആകയാല്‍, നീ നിന്റെ ചെരിപ്പുകള്‍ (രണ്ടും) അഴിച്ചുവെക്കുക; നിശ്ചയമായും, നീ "ത്വുവാ" എന്ന പരിശുദ്ധ താഴ്‌വരയിലാകുന്നു."
وَأَنَا ٱخْتَرْتُكَ فَٱسْتَمِعْ لِمَا يُوحَىٰٓ﴿١٣﴾
share
وَأَنَا اخْتَرْتُكَ ഞാന്‍ നിന്നെ തിരഞ്ഞെടുത്തിരിക്കുന്നു فَاسْتَمِعْ ആകയാല്‍ നീ ശ്രദ്ധിച്ചുകേള്‍ക്കുക لِمَا يُوحَىٰ വഹ്യു (ബോധനം) നല്‍കപ്പെടുന്നതിനെ.
(എന്റെ ദൗത്യത്തിനും സംഭാഷണത്തിനും) ഞാന്‍ നിന്നെ തിരഞ്ഞെടുത്തിരിക്കുന്നു; അതിനാല്‍, "വഹ്യു" [ബോധനം] നല്‍കപ്പെടുന്നതിനെ ശ്രദ്ധിച്ചുകേള്‍ക്കുക.
إِنَّنِىٓ أَنَا ٱللَّهُ لَآ إِلَـٰهَ إِلَّآ أَنَا۠ فَٱعْبُدْنِى وَأَقِمِ ٱلصَّلَوٰةَ لِذِكْرِىٓ﴿١٤﴾
share
إِنَّنِي നിശ്ചയമായും ഞാന്‍ أَنَا اللَّـهُ ഞാന്‍ അല്ലാഹുവാണ്, ഞാനാണു അല്ലാഹു لَا إِلَـٰهَ ഒരു ഇലാഹും (ആരാധ്യനും) ഇല്ല إِلَّا أَنَا ഞാനല്ലാതെ فَاعْبُدْنِي ആകയാല്‍ എന്നെ ആരാധിക്കുക, എനിക്കു ഇബാദത്തു ചെയ്യുക وَأَقِمِ الصَّلَاةَ നമസ്ക്കാരം നിലനിര്‍ത്തുകയും ചെയ്യുക لِذِكْرِي എന്നെ സ്മരിക്കുവാന്‍, എന്റെ ഓര്‍മ്മക്കുവേണ്ടി.
"നിശ്ചയമായും, ഞാന്‍ തന്നെയാണ് അല്ലാഹു; ഞാനല്ലാതെ ആരാധ്യനേ ഇല്ല; അതുകൊണ്ടു നീ എന്നെ (മാത്രം) ആരാധിക്കുക; എന്നെ സ്മരിക്കുന്നതിനുവേണ്ടി നമസ്ക്കാരം നിലനിര്‍ത്തുകയും ചെയ്യുക.
إِنَّ ٱلسَّاعَةَ ءَاتِيَةٌ أَكَادُ أُخْفِيهَا لِتُجْزَىٰ كُلُّ نَفْسٍۭ بِمَا تَسْعَىٰ﴿١٥﴾
share
إِنَّ السَّاعَةَ നിശ്ചയമായും അന്ത്യസമയം (ലോകാവസാനസമയം) آتِيَةٌ വരുന്നതാണ് أَكَادُ ഞാന്‍ ആകുമാറാകും أُخْفِيهَا ഞാന്‍ അതു മറച്ചുവെക്കുവാന്‍, ഗോപ്യമാക്കുവാന്‍ لِتُجْزَىٰ പ്രതിഫലം നല്‍കപ്പെടുന്നതിനു كُلُّ نَفْسٍ ഓരോ ആള്‍ക്കും, ഓരോ ആത്മാവിനും بِمَا تَسْعَىٰ താന്‍ പരിശ്രമിക്കുന്നതിനു, അതു പരിശ്രമിക്കുന്നതിനു.
"നിശ്ചയമായും, അന്ത്യസമയം വരുന്നതാകുന്നു; ഓരോ ആള്‍ക്കും താന്‍ പരിശ്രമിക്കുന്നതിനു പ്രതിഫലം നല്‍കപ്പെടുന്നതിനായി ഞാനതു ഗോപ്യമായി വെക്കുമാറാകുന്നതാണ്."
فَلَا يَصُدَّنَّكَ عَنْهَا مَن لَّا يُؤْمِنُ بِهَا وَٱتَّبَعَ هَوَىٰهُ فَتَرْدَىٰ﴿١٦﴾
share
فَلَا يَصُدَّنَّكَ അതിനാല്‍ നിന്നെ തടഞ്ഞുപോകരുതു عَنْهَا അതില്‍നിന്നു مَن لَّا يُؤْمِنُ വിശ്വസിക്കാത്തവര്‍ بِهَا അതില്‍ وَاتَّبَعَ പിന്‍പറ്റുകയും ചെയ്ത هَوَاهُ തന്റെ ഇച്ഛയെ തന്നിഷ്ടം فَتَرْدَىٰ എന്നാല്‍ നീ നാഷമടയും.
"അതിനാല്‍ അതില്‍ വിശ്വസിക്കാതിരിക്കുകയും, തന്നിഷ്ടത്തെ പിന്‍പറ്റുകയും ചെയ്യുന്നവര്‍ അതില്‍നിന്നു നിന്നെ തടഞ്ഞു കളയാതിരുന്നുകൊള്ളട്ടെ; എന്നാല്‍, [തടഞ്ഞാല്‍] നീ നാശമടഞ്ഞുപോകും".
തഫ്സീർ : 11-16
View   
وَمَا تِلْكَ بِيَمِينِكَ يَـٰمُوسَىٰ﴿١٧﴾
share
وَمَا تِلْكَ അതെന്താണു بِيَمِينِكَ നിന്റെ വലതു കയ്യില്‍ يَا مُوسَىٰ ഹേ മൂസാ.
"നിന്റെ വലതുകയ്യില്‍ എന്താണതു - മൂസാ?"
قَالَ هِىَ عَصَاىَ أَتَوَكَّؤُا۟ عَلَيْهَا وَأَهُشُّ بِهَا عَلَىٰ غَنَمِى وَلِىَ فِيهَا مَـَٔارِبُ أُخْرَىٰ﴿١٨﴾
share
قَالَ അദ്ദേഹം പറഞ്ഞു هِيَ അതു عَصَايَ എന്റെ വടിയാണ് أَتَوَكَّأُ ഞാന്‍ ഊക്കുകൊള്ളും, ബലംകൊള്ളും, ഊന്നും عَلَيْهَا അതിന്‍മേല്‍ وَأَهُشُّ ഞാന്‍ തച്ചുകൊഴിച്ചു കൊടുക്കുകയും ചെയ്യും بِهَا അതുകൊണ്ട് عَلَىٰ غَنَمِي എന്റെ ആടുകള്‍ക്ക് وَلِيَ എനിക്കുണ്ടു فِيهَا അതില്‍, അതിനാല്‍ مَآرِبُ പ്രയോജനങ്ങള്‍, ആവശ്യങ്ങള്‍ أُخْرَىٰ വേറെ ചില.
അദ്ദേഹം പറഞ്ഞു: "അതു എന്റെ വടിയാകുന്നു; ഞാനതിന്മേല്‍ (ആശ്വാസത്തിനായി) ഊക്കുകൊള്ളുകയും, അതുകൊണ്ടു എന്റെ ആടുകള്‍ക്ക് (ഇല) തച്ചുകൊഴിച്ചു കൊടുക്കുകയും ചെയ്യാറുണ്ട്; എനിക്കു അതില്‍ വേറെയും ഉപയോഗങ്ങളുണ്ട്."
قَالَ أَلْقِهَا يَـٰمُوسَىٰ﴿١٩﴾
share
قَالَ അവന്‍ പറഞ്ഞു أَلْقِهَا അതു ഇടുക يَا مُوسَىٰ ഹേ മൂസാ.
അവന്‍ [അല്ലാഹു] പറഞ്ഞു: "അതുഇടുക - മൂസാ!"
فَأَلْقَىٰهَا فَإِذَا هِىَ حَيَّةٌۭ تَسْعَىٰ﴿٢٠﴾
share
فَأَلْقَاهَا അപ്പോള്‍ അദ്ദേഹം അതു ഇട്ടു فَإِذَا هِيَ അപ്പോഴതാ അതു حَيَّةٌ ഒരു പാമ്പാകുന്നു تَسْعَىٰ ഓടുന്ന, ഓടുന്നു.
അങ്ങനെ, അദ്ദേഹം അതു ഇട്ടു; അപ്പോഴതാ, അതു ഓടുന്ന ഒരു പാമ്പാകുന്നു!
قَالَ خُذْهَا وَلَا تَخَفْ ۖ سَنُعِيدُهَا سِيرَتَهَا ٱلْأُولَىٰ﴿٢١﴾
share
قَالَ അവന്‍ പറഞ്ഞു خُذْهَا അതു എടുക്കുക وَلَا تَخَفْ നീ പേടിക്കേണ്ട سَنُعِيدُهَا നാമതിനെ മടക്കും, ആക്കിത്തീര്‍ക്കും سِيرَتَهَا അതിന്റെ സ്ഥിതിയില്‍, സമ്പ്രദായത്തില്‍ الْأُولَىٰ ആദ്യത്തെ.
അവന്‍ [അല്ലാഹു] പറഞ്ഞു: "അതു എടുത്തുകൊള്ളുക - പേടിക്കേണ്ട! നാം അതു അതിന്റെ ആദ്യസ്ഥിതിയില്‍ (തന്നെ) ആക്കിത്തീര്‍ക്കും."
തഫ്സീർ : 17-21
View   
وَٱضْمُمْ يَدَكَ إِلَىٰ جَنَاحِكَ تَخْرُجْ بَيْضَآءَ مِنْ غَيْرِ سُوٓءٍ ءَايَةً أُخْرَىٰ﴿٢٢﴾
share
وَاضْمُمْ നീ ചേര്‍ത്തു(കൂട്ടി)വെക്കുക يَدَكَ നിന്റെ കൈ إِلَىٰ جَنَاحِكَ നിന്റെ പാര്‍ശ്വ(കക്ഷ)ത്തിലേക്കു تَخْرُجْ അതു പുറത്തുവരും بَيْضَاءَ വെള്ളനിറമുള്ളതായി (മിനുങ്ങിക്കൊണ്ടു) مِنْ غَيْرِ سُوءٍ യാതൊരു ദൂഷ്യവും (കേടുപാടും) കൂടാതെ آيَةً أُخْرَىٰ മറ്റൊരു ദൃഷ്ടാന്തമായി.
"നിന്റെ കൈ നിന്റെ പാര്‍ശ്വത്തിലേക്കു ചേര്‍ത്തു വെക്കുക: എന്നാലതു മറ്റൊരു ദൃഷ്ടാന്തമായിക്കൊണ്ടു - യാതൊരു ദൂഷ്യവും കൂടാതെ - വെളുത്തതായി പുറത്തുവരുന്നതാണ്;-
لِنُرِيَكَ مِنْ ءَايَـٰتِنَا ٱلْكُبْرَى﴿٢٣﴾
share
لِنُرِيَكَ നിനക്കു നാം കാട്ടിത്തരുവാന്‍ വേണ്ടി مِنْ آيَاتِنَا നമ്മുടെ ദൃഷ്ടാന്തങ്ങളില്‍നിന്നു (ചിലതു) الْكُبْرَى വലിയതായ, വമ്പിച്ച.
"നമ്മുടെ വലിയ ദൃഷ്ടാന്തങ്ങളില്‍നിന്നു (ചിലതു) നിനക്കു കാണിച്ചു തരുവാന്‍വേണ്ടിയത്രെ (അതു).
ٱذْهَبْ إِلَىٰ فِرْعَوْنَ إِنَّهُۥ طَغَىٰ﴿٢٤﴾
share
اذْهَبْ നീ പോകുക إِلَىٰ فِرْعَوْنَ ഫിര്‍ഔന്റെ അടുക്കലേക്ക് إِنَّهُ നിശ്ചയമായും അവന്‍ طَغَىٰ അതിക്രമിയായിരിക്കുന്നു, അതിരുകവിഞ്ഞിരിക്കുന്നു, അക്രമം മുഴുത്തിരിക്കുന്നു.
"നീ ഫിര്‍ഔന്റെ അടുക്കലേക്കു പോകുക; നിശ്ചയമായും അവന്‍ അതിക്രമിയായിരിക്കുകയാണ്."
തഫ്സീർ : 22-24
View   
قَالَ رَبِّ ٱشْرَحْ لِى صَدْرِى﴿٢٥﴾
share
قَالَ അദ്ദേഹം പറഞ്ഞു رَبِّ എന്റെ റബ്ബേ, രക്ഷിതാവേ اشْرَحْ വികസിപ്പിച്ചു, (വിശാലപ്പെടുത്തി) തരേണമേ لِي എനിക്കു صَدْرِي എന്റെ നെഞ്ചു (ഹൃദയം).
അദ്ദേഹം പറഞ്ഞു: "എന്റെ റബ്ബേ! എന്റെ നെഞ്ചു [ഹൃദയം] എനിക്കു നീ വിശാലപ്പെടുത്തിത്തരേണമേ!
وَيَسِّرْ لِىٓ أَمْرِى﴿٢٦﴾
share
وَيَسِّرْ لِي എനിക്കു എളുപ്പമാക്കിത്തരികയും വേണമേ أَمْرِي എന്റെ കാര്യം.
"എന്റെ കാര്യം എനിക്കു എളുപ്പമാക്കിത്തരുകയും ചെയ്യേണമേ!
وَٱحْلُلْ عُقْدَةًۭ مِّن لِّسَانِى﴿٢٧﴾
share
وَاحْلُلْ അഴിച്ചുതരുകയും വേണമേ عُقْدَةً കെട്ടു مِّن لِّسَانِي എന്റെ നാവില്‍നിന്നു.
"എന്റെ നാവില്‍നിന്നും നീ കെട്ടഴിച്ചു തരുകയും ചെയ്യേണമേ!-
يَفْقَهُوا۟ قَوْلِى﴿٢٨﴾
share
يَفْقَهُوا അവര്‍ ഗ്രഹിച്ചുകൊള്ളും قَوْلِي എന്റെ വാക്കു, ഞാന്‍ പറയുന്നതു.
"എന്നാലവര്‍ [ജനങ്ങള്‍] എന്റെ വാക്കു ഗ്രഹിച്ചു കൊള്ളും.
وَٱجْعَل لِّى وَزِيرًۭا مِّنْ أَهْلِى﴿٢٩﴾
share
وَاجْعَل لِّي എനിക്കു നിശ്ചയിച്ചു (ഏര്‍പ്പെടുത്തി) തരികയും ചെയ്യേണമേ وَزِيرًا ഒരു സഹായകനെ مِّنْ أَهْلِي എന്റെ സ്വന്തക്കാരില്‍ നിന്നു, കുടുംബത്തില്‍ നിന്നു.
"എന്റെ സ്വന്തക്കാരില്‍നിന്നു എനിക്കൊരു "വസീറി"നെ! [സഹായകനെ] നീ നിശ്ചയിച്ചു തരുകയും വേണമേ!-
هَـٰرُونَ أَخِى﴿٣٠﴾
share
هَارُونَ അതായതു ഹാറൂനെ أَخِي എന്റെ സഹോദരന്‍.
"അതായതു, എന്റെ സഹോദരന്‍ ഹാറൂനെ.
ٱشْدُدْ بِهِۦٓ أَزْرِى﴿٣١﴾
share
اشْدُدْ ِ ഉറപ്പിച്ചു (ബലപ്പെടുത്തി) തരണം بِه അവനെക്കൊണ്ടു അവന്‍ മൂലം أَزْرِي എന്റെ മുതുകിനെ (ശക്തിയെ).
"അവനെക്കൊണ്ടു എന്റെ ശക്തി നീ ഉറപ്പിച്ചു തരേണമേ!
وَأَشْرِكْهُ فِىٓ أَمْرِى﴿٣٢﴾
share
وَأَشْرِكْهُ അവനെ പങ്കു ചേര്‍ക്കുകയും വേണമേ فِي أَمْرِي എന്റെ കാര്യത്തില്‍.
"എന്റെ (കൃത്യനിര്‍വ്വഹണ) കാര്യത്തില്‍ അവനേയും പങ്കുചേര്‍ത്തു തരേണമേ!
كَىْ نُسَبِّحَكَ كَثِيرًۭا﴿٣٣﴾
share
كَيْ نُسَبِّحَكَ ഞങ്ങള്‍ നിനക്കു തസ്ബീഹു ചെയ്‌വാന്‍വേണ്ടി, പ്രകീര്‍ത്തനം നടത്തുവാന്‍, പരിശുദ്ധിയെ കീര്‍ത്തനം ചെയ്‌വാന്‍ സ്തോത്രകീർത്തനം ചെയ്‌വാന്‍ كَثِيرًا വളരെ, ധാരാളം.
ഞങ്ങള്‍ നിനക്കു സ്തോത്രകീര്‍ത്തനം ധാരാളമായി ചെയ്‌വാനും
وَنَذْكُرَكَ كَثِيرًا﴿٣٤﴾
share
وَنَذْكُرَكَ ഞങ്ങള്‍ നിന്നെ സ്മരിക്കുക (ഓര്‍ക്കുക) യും ചെയ്‌വാന്‍ كَثِيرًا അധികം, ധാരാളം.
"ഞങ്ങള്‍ നിന്നെ അധികമായി സ്മരിക്കുവാനും വേണ്ടിയാകുന്നു (അതു).
إِنَّكَ كُنتَ بِنَا بَصِيرًۭا﴿٣٥﴾
share
إِنَّكَ നിശ്ചയമായും നീ كُنتَ നീ ആകുന്നു, ആയിരിക്കുന്നു بِنَا ഞങ്ങളെപ്പറ്റി, ഞങ്ങളെ بَصِيرًا കാണുന്നവന്‍, കണ്ടറിയുന്നവന്‍.
നിശ്ചയമായും, നീ ഞങ്ങളെപ്പറ്റി കണ്ടറിയുന്നവനാകുന്നു."
തഫ്സീർ : 25-35
View   
قَالَ قَدْ أُوتِيتَ سُؤْلَكَ يَـٰمُوسَىٰ﴿٣٦﴾
share
قَالَ അവന്‍ പറഞ്ഞു قَدْ أُوتِيتَ തീര്‍ച്ചയായും നിനക്ക് നല്‍കപ്പെട്ടിരിക്കുന്നു سُؤْلَكَ നീ ചോദിച്ചതു, നിന്റെ ചോദ്യം يَا مُوسَىٰ ഹേ മൂസാ.
അവന്‍ പറഞ്ഞു: "മൂസാ! നീ ചോദിച്ചതു നിനക്കു നല്‍കപ്പെട്ടിരിക്കുന്നു.
وَلَقَدْ مَنَنَّا عَلَيْكَ مَرَّةً أُخْرَىٰٓ﴿٣٧﴾
share
وَلَقَدْ مَنَنَّا തീര്‍ച്ചയായും നാം അനുഗ്രഹം ചെയ്തിട്ടുമുണ്ട് عَلَيْكَ നിനക്കു, നിന്റെമേല്‍ مَرَّةً أُخْرَىٰ മറ്റൊരു പ്രാവശ്യം.
തീര്‍ച്ചയായും, മറ്റൊരു പ്രാവശ്യവും നാം നിനക്കു അനുഗ്രഹം ചെയ്തു തന്നിട്ടുണ്ട്:-
إِذْ أَوْحَيْنَآ إِلَىٰٓ أُمِّكَ مَا يُوحَىٰٓ﴿٣٨﴾
share
إِذْ أَوْحَيْنَا നാം ബോധനം നല്‍കിയപ്പോള്‍, അറിയിച്ചപ്പോള്‍ إِلَىٰ أُمِّكَ നിന്റെ മാതാവിനു (ഉമ്മാക്കു) مَا يُوحَىٰ ബോധനം നല്‍കപ്പെടേണ്ടതു.
അതായതു: നിന്റെ മാതാവിനു ബോധനം നല്‍കപ്പെടേണ്ടതും നാം ബോധനം നല്‍കിയപ്പോള്‍:-
أَنِ ٱقْذِفِيهِ فِى ٱلتَّابُوتِ فَٱقْذِفِيهِ فِى ٱلْيَمِّ فَلْيُلْقِهِ ٱلْيَمُّ بِٱلسَّاحِلِ يَأْخُذْهُ عَدُوٌّۭ لِّى وَعَدُوٌّۭ لَّهُۥ ۚ وَأَلْقَيْتُ عَلَيْكَ مَحَبَّةًۭ مِّنِّى وَلِتُصْنَعَ عَلَىٰ عَيْنِىٓ﴿٣٩﴾
share
أَنِ اقْذِفِيهِ നീ അവനെ ഇട്ടേക്കണമെന്നു فِي التَّابُوتِ പെട്ടിയില്‍ فَاقْذِفِيهِ എന്നിട്ടു അതിനെ (അവനെ) ഇട്ടേക്കുക فِي الْيَمِّ നദിയില്‍, സമുദ്രത്തില്‍ (ജലാശയത്തില്‍) فَلْيُلْقِهِ എന്നിട്ടു ഇട്ടുകൊള്ളട്ടെ الْيَمُّ നദി, സമുദ്രം بِالسَّاحِلِ കരയില്‍, തീരത്തു يَأْخُذْهُ അവനെ എടുത്തുകൊള്ളും عَدُوٌّ لِّي എനിക്കുള്ള ഒരു ശത്രു وَعَدُوٌّ لَّهُ അവന്നും ശത്രു(വായ) وَأَلْقَيْتُ ഞാന്‍ ഇടുകയും ചെയ്തു (നല്‍കി) عَلَيْكَ നിനക്കു, നിന്റെ മേല്‍ مَحَبَّةً ഒരു സ്നേഹം مِّنِّي എന്റെ പക്കല്‍നിന്നുള്ള وَلِتُصْنَعَ നീ വളര്‍ത്തിയുണ്ടാക്കപ്പെടുവാനും, നിന്നെ പരിപാലിച്ചു കൊണ്ടുവരുവാനും عَلَىٰ عَيْنِي എന്റെ ദൃഷ്ടിയില്‍, എന്റെ നോട്ടത്തില്‍ (പ്രത്യേക പരിഗണനയില്‍).
(എന്നുവെച്ചാല്‍) "നീ അവനെ പെട്ടിയിലിട്ടു നദിയില്‍ ഇട്ടേക്കുക:- എന്നിട്ട്, നദി അവനെ കരയിലിട്ടുകൊള്ളട്ടെ - എനിക്കു ശത്രുവും, അവനു ശത്രുവുമായുള്ള ഒരാള്‍ അവനെ എടുത്തുകൊള്ളും" എന്നു. എന്റെ പക്കല്‍നിന്നുള്ള ഒരു സ്നേഹം നിന്റെ മേല്‍ ഞാന്‍ ഇട്ടുതരികയും ചെയ്തു; എന്റെ നോട്ടത്തിലായി, നിന്നെ (വളര്‍ത്തി) ഉണ്ടാക്കുവാന്‍വേണ്ടിയുമാണ് (അതെല്ലാം).
തഫ്സീർ : 36-39
View   
إِذْ تَمْشِىٓ أُخْتُكَ فَتَقُولُ هَلْ أَدُلُّكُمْ عَلَىٰ مَن يَكْفُلُهُۥ ۖ فَرَجَعْنَـٰكَ إِلَىٰٓ أُمِّكَ كَىْ تَقَرَّ عَيْنُهَا وَلَا تَحْزَنَ ۚ وَقَتَلْتَ نَفْسًۭا فَنَجَّيْنَـٰكَ مِنَ ٱلْغَمِّ وَفَتَنَّـٰكَ فُتُونًۭا ۚ فَلَبِثْتَ سِنِينَ فِىٓ أَهْلِ مَدْيَنَ ثُمَّ جِئْتَ عَلَىٰ قَدَرٍۢ يَـٰمُوسَىٰ﴿٤٠﴾
share
إِذْ تَمْشِي നടന്നുവരുന്ന സന്ദര്‍ഭം أُخْتُكَ നിന്റെ സഹോദരി فَتَقُولُ എന്നിട്ടു അവള്‍ പറയുന്നു هَلْ أَدُلُّكُمْ നിങ്ങള്‍ക്കു ഞാന്‍ അറിയിച്ചുതരട്ടെയോ عَلَىٰ مَن ഒരാളെപ്പറ്റി يَكْفُلُهُ അവനെ ഏറ്റെടുക്കുന്ന فَرَجَعْنَاكَ അങ്ങനെ നിന്നെ നാം മടക്കി إِلَىٰ أُمِّكَ നിന്റെ മാതാവിങ്കലേക്കു, ഉമ്മയിലേക്കു كَيْ تَقَرَّ കുളുര്‍ക്കുവാന്‍ (സന്തോഷത്താല്‍) عَيْنُهَا അവളുടെ കണ്ണു وَلَا تَحْزَنَ അവള്‍ വ്യസനിക്കാതിരിക്കുവാനും وَقَتَلْتَ നീ കൊല്ലുകയും ചെയ്തു نَفْسًا ഒരാളെ, ഒരു ദേഹത്തെ فَنَجَّيْنَاكَ എന്നിട്ടു നിന്നെ നാം രക്ഷപ്പെടുത്തി مِنَ الْغَمِّ ദുഃഖത്തില്‍നിന്നു وَفَتَنَّاكَ നിന്നെ നാം പരീക്ഷണം നടത്തുകയും ചെയ്തു فُتُونًا പല പരീക്ഷണങ്ങള്‍ فَلَبِثْتَ അങ്ങനെ നീ താമസിച്ചു سِنِينَ കുറെ കൊല്ലങ്ങള്‍ فِي أَهْلِ مَدْيَنَ മദ്യന്‍കാരില്‍ (അവരുടെ കൂട്ടത്തില്‍) ثُمَّ جِئْتَ പിന്നെ നീ വന്നു عَلَىٰ قَدَرٍ ഒരു നിശ്ചയപ്രകാരം, കണക്കനുസരിച്ചു, യോഗ്യതയോടെ يَا مُوسَىٰ ഹേ, മൂസാ.
നിന്റെ സഹോദരി നടന്നുവരികയും, എന്നിട്ടു: "ഇവനെ ഏറ്റെടുക്കത്തക്ക ഒരാളെക്കുറിച്ചു ഞാന്‍ നിങ്ങള്‍ക്കു അറിയിച്ചു തരട്ടയോ?" എന്നു പറയുകയും ചെയ്ത സന്ദര്‍ഭം (ഓര്‍ക്കുക)! അങ്ങനെ, നിന്റെ മാതാവിങ്കലേക്കു - അവള്‍ കണ്ണുകുളുര്‍ക്കുവാനും, വ്യസനിക്കാതിരിക്കുവാനുംവേണ്ടി - നിന്നെ നാം മടക്കിക്കൊണ്ടുവന്നു. നീ ഒരാളെ കൊല്ലുകയുണ്ടായി; എന്നിട്ടു: (ആ) ദുഃഖത്തില്‍നിന്നു നിന്നെ നാം രക്ഷപ്പെടുത്തി; പല (വിധ) പരീക്ഷണങ്ങളും നിന്നെ നാം പരീക്ഷിക്കുകയും ചെയ്തു; അങ്ങനെ നീ മദ്യന്‍കാരുടെ കൂട്ടത്തില്‍ കുറേ കൊല്ലങ്ങള്‍ താമസിച്ചു; പിന്നെ, ഒരു നിശ്ചയപ്രകാരം നീ (ഇതാ) വന്നിരിക്കുന്നു - ഹേ, മൂസാ!
وَٱصْطَنَعْتُكَ لِنَفْسِى﴿٤١﴾
share
وَاصْطَنَعْتُكَ നിന്നെ നാം തിരഞ്ഞെടുത്തുണ്ടാക്കുകയും ചെയ്തു (പ്രത്യേക പരിഗണനയോടെ വളര്‍ത്തി) لِنَفْسِي എനിക്കു സ്വന്തമായി, എന്റെ സ്വന്തം കാര്യത്തിനു.
എന്റെ സ്വന്തം കാര്യത്തിനു [ദൗത്യത്തിനു] വേണ്ടി ഞാന്‍ നിന്നെ തിരഞ്ഞെടുത്തുണ്ടാക്കിയിരിക്കുകയാണ്."
തഫ്സീർ : 40-41
View   
ٱذْهَبْ أَنتَ وَأَخُوكَ بِـَٔايَـٰتِى وَلَا تَنِيَا فِى ذِكْرِى﴿٤٢﴾
share
اذْهَبْ നീ പോകുക أَنتَ നീ وَأَخُوكَ നിന്റെ സഹോദരനും بِآيَاتِي എന്റെ ദൃഷ്ടാന്തങ്ങളും കൊണ്ടു وَلَا تَنِيَا നിങ്ങള്‍ രണ്ടാളും അമാന്തിക്കരുത്, പിന്നോക്കമാകരുത് فِي ذِكْرِي എന്നെ സ്മരിക്കുന്നതില്‍, ഓര്‍ക്കുന്നതില്‍.
"നീയും, നിന്റെ സഹോദരനും എന്റെ ദൃഷ്ടാന്തങ്ങളുമായി പോകുക; എന്നെ സ്മരിക്കുന്നതില്‍ നിങ്ങള്‍ അമാന്തിക്കരുത്.
ٱذْهَبَآ إِلَىٰ فِرْعَوْنَ إِنَّهُۥ طَغَىٰ﴿٤٣﴾
share
اذْهَبَا രണ്ടാളും പോകുക إِلَىٰ فِرْعَوْنَ ഫിര്‍ഔന്റെ അടുക്കലേക്ക് إِنَّهُ നിശ്ചയാമായും അവന്‍ طَغَىٰ അതിക്രമിയായി, അതിരുവിട്ടിരിക്കുന്നു.
നിങ്ങള്‍ (രണ്ടുപേരും) ഫിര്‍ഔന്റെ അടുക്കലേക്കു പോയിക്കൊള്ളുക; നിശ്ചയമായും അവന്‍ അതിക്രമിയായിരിക്കുന്നു;
فَقُولَا لَهُۥ قَوْلًۭا لَّيِّنًۭا لَّعَلَّهُۥ يَتَذَكَّرُ أَوْ يَخْشَىٰ﴿٤٤﴾
share
فَقُولَا എന്നിട്ടു നിങ്ങള്‍ പറയുവിന്‍ لَهُ അവനോടു قَوْلًا لَّيِّنًا സൗമ്യമുള്ള (മയമുള്ള) വാക്കു لَّعَلَّهُ അവന്‍ ആയേക്കാം يَتَذَكَّرُ ചിന്തിക്കും, ഉപദേശം സ്വീകരിക്കും أَوْ يَخْشَىٰ അല്ലെങ്കില്‍ പേടിക്കും (പേടിച്ചേക്കാം).
എന്നിട്ടു, നിങ്ങള്‍ അവനോട് സൗമ്യമായ വാക്കു പറയുക; അവന്‍ ഉപദേശം സ്വീകരിക്കുകയോ, അല്ലാത്തപക്ഷം ഭയപ്പെടുകയോ, ചെയ്തേക്കാം."
قَالَا رَبَّنَآ إِنَّنَا نَخَافُ أَن يَفْرُطَ عَلَيْنَآ أَوْ أَن يَطْغَىٰ﴿٤٥﴾
share
قَالَا അവര്‍ (രണ്ടാളും) പറഞ്ഞു رَبَّنَا ഞങ്ങളുടെ റബ്ബേ إِنَّنَا നിശ്ചയമായും ഞങ്ങള്‍ نَخَافُ ഞങ്ങള്‍ ഭയപ്പെടുന്നു أَن يَفْرُطَ അവന്‍ അവിവേകം ചെയ്യുന്നതു, അതിരു കവിയുന്നതു عَلَيْنَا ഞങ്ങളുടെ മേല്‍, ഞങ്ങളോടു أَوْ أَن يَطْغَىٰ അല്ലെങ്കില്‍ അതിക്രമം പ്രവര്‍ത്തിക്കുന്നതു.
അവര്‍ പറഞ്ഞു: "ഞങ്ങളുടെ റബ്ബേ! അവന്‍ ഞങ്ങളുടെ മേല്‍ അവിവേകം പ്രവര്‍ത്തിക്കുകയോ, അതിക്രമിക്കുകയോ ചെയ്തു കളയുമെന്ന് ഞങ്ങള്‍ ഭയപ്പെടുന്നു."
قَالَ لَا تَخَافَآ ۖ إِنَّنِى مَعَكُمَآ أَسْمَعُ وَأَرَىٰ﴿٤٦﴾
share
قَالَ അവന്‍ പറഞ്ഞു لَا تَخَافَا നിങ്ങള്‍ (രണ്ടാളും) ഭയപ്പെടേണ്ട إِنَّنِي നിശ്ചയമായും ഞാന്‍ مَعَكُمَا നിങ്ങളുടെ കൂടെയുണ്ട് أَسْمَعُ ഞാന്‍ കേള്‍ക്കും وَأَرَىٰ ഞാന്‍ കാണുകയും ചെയ്യും.
അവന്‍ [അല്ലാഹു] പറഞ്ഞു: "നിങ്ങള്‍ പേടിക്കേണ്ട! നിശ്ചയമായും ഞാന്‍ നിങ്ങളുടെ കൂടെയുണ്ട്;- ഞാന്‍ കേള്‍ക്കുകയും, കാണുകയും ചെയ്യും."
തഫ്സീർ : 42-46
View   
فَأْتِيَاهُ فَقُولَآ إِنَّا رَسُولَا رَبِّكَ فَأَرْسِلْ مَعَنَا بَنِىٓ إِسْرَٰٓءِيلَ وَلَا تُعَذِّبْهُمْ ۖ قَدْ جِئْنَـٰكَ بِـَٔايَةٍۢ مِّن رَّبِّكَ ۖ وَٱلسَّلَـٰمُ عَلَىٰ مَنِ ٱتَّبَعَ ٱلْهُدَىٰٓ﴿٤٧﴾
share
فَأْتِيَاهُ എനി നിങ്ങള്‍ അവന്റെ അടുക്കല്‍ ചെല്ലുക فَقُولَا എന്നിട്ടു നിങ്ങള്‍ പറയുക إِنَّا നിശ്ചയമായും ഞങ്ങള്‍ رَسُولَا رَبِّكَ നിന്റെ റബ്ബിന്റെ (രണ്ടു) ദൂതന്‍മാരാണ് فَأَرْسِلْ അതുകൊണ്ട് വിട്ടയക്കണം, അയക്കുക مَعَنَا ഞങ്ങളുടെ കൂടെ بَنِي إِسْرَائِيلَ ഇസ്രാഈല്‍ സന്തതികളെ وَلَا تُعَذِّبْهُمْ നീ അവരെ ശിക്ഷിക്കരുത്, യാതന അനുഭവിപ്പിക്കരുത് قَدْ جِئْنَاكَ നിശ്ചയമായും ഞങ്ങള്‍ നിന്റെ അടുക്കല്‍ വന്നിരിക്കുന്നു بِآيَةٍ ദൃഷ്ടാന്തവുംകൊണ്ട് مِّن رَّبِّكَ നിന്റെ റബ്ബിന്റെ പക്കല്‍നിന്ന് وَالسَّلَامُ ശാന്തി, സമാധാനം രക്ഷ عَلَىٰ مَنِ اتَّبَعَ പിന്‍തുടര്‍ന്നവര്‍ക്കാണ് الْهُدَىٰ സന്‍മാര്‍ഗ്ഗം.
എനി, നിങ്ങള്‍ അവന്റെ അടുക്കല്‍ ചെന്നിട്ടു പറയണം: "ഞങ്ങള്‍ നിന്റെ റബ്ബിന്റെ ദൂതന്‍മാരാണ്; അതുകൊണ്ട് ഇസ്രാഈല്‍ സന്തതികളെ നീ ഞങ്ങളുടെ കൂടെ വിട്ടയച്ചുതരണം; നീ അവരെ യാതന ഏല്‍പിക്കരുത്;- നിന്റെ റബ്ബിന്റെ പക്കല്‍നിന്നുള്ള ദൃഷ്ടാന്തവും കൊണ്ടത്രെ ഞങ്ങള്‍ നിന്റെ അടുക്കല്‍ വന്നിട്ടുള്ളത്. സമാധാനശാന്തി [രക്ഷ], സന്‍മാര്‍ഗ്ഗത്തെ പിന്‍തുടര്‍ന്നവര്‍ക്കായിരിക്കും.
إِنَّا قَدْ أُوحِىَ إِلَيْنَآ أَنَّ ٱلْعَذَابَ عَلَىٰ مَن كَذَّبَ وَتَوَلَّىٰ﴿٤٨﴾
share
إِنَّا നിശ്ചയമായും قَدْ أُوحِيَ ഞങ്ങള്‍ വഹ്യ് നല്‍കപ്പെട്ടിട്ടുണ്ട്, ബോധനം നല്‍കപ്പെട്ടിട്ടുണ്ട് إِلَيْنَا ഞങ്ങള്‍ക്കു أَنَّ الْعَذَابَ നിശ്ചയമായും ശിക്ഷ عَلَىٰ مَن كَذَّبَ കളവാക്കിയവര്‍ക്കാണ് وَتَوَلَّىٰ പിന്മാറുകയും ചെയ്തു.
നിശ്ചയമായും ഞങ്ങള്‍ക്കു "വഹ്യു" [ബോധനം] നല്‍കപ്പെട്ടിരിക്കുന്നു: വ്യാജമാക്കി പിന്‍മാറിക്കളയുന്നവര്‍ക്കാണ് ശിക്ഷയുള്ളതെന്നു.
തഫ്സീർ : 47-48
View   
قَالَ فَمَن رَّبُّكُمَا يَـٰمُوسَىٰ﴿٤٩﴾
share
قَالَ അവന്‍ പറഞ്ഞു, ചോദിച്ചു فَمَن എന്നാല്‍ ആരാണ് رَّبُّكُمَا നിങ്ങള്‍ രണ്ടാളുടെ റബ്ബ് يَا مُوسَىٰ ഹേ മൂസാ.
അവന്‍ ചോദിച്ചു: "എന്നാല്‍ നിങ്ങളുടെ (രണ്ടാളുടെയും) റബ്ബ് ആരാകുന്നു - ഹേ, മൂസാ!?"
قَالَ رَبُّنَا ٱلَّذِىٓ أَعْطَىٰ كُلَّ شَىْءٍ خَلْقَهُۥ ثُمَّ هَدَىٰ﴿٥٠﴾
share
قَالَ അദ്ദേഹം പറഞ്ഞു رَبُّنَا ഞങ്ങളുടെ റബ്ബ് الَّذِي أَعْطَىٰ കൊടുത്തിട്ടുള്ളവനാണു, നല്‍കിയവനാണ് كُلَّ شَيْءٍ എല്ലാ വസ്തുവിനും خَلْقَهُ അതിന്റെ സൃഷ്ടി, പ്രകൃതി, പ്രകൃതരൂപം ثُمَّ പിന്നെ, അനന്തരം هَدَىٰ മാര്‍ഗ്ഗദര്‍ശനം നല്‍കി.
അദ്ദേഹം [മൂസാ] പറഞ്ഞു: "ഞങ്ങളുടെ റബ്ബ്, എല്ലാവസ്തുവിനും അതതിന്റെ സൃഷ്ടി [പ്രകൃതരൂപം] കൊടുക്കുകയും, അനന്തരം (വേണ്ടുന്ന) മാര്‍ഗ്ഗദര്‍ശനം നല്‍കുകയും ചെയ്തവനാകുന്നു."
തഫ്സീർ : 49-50
View   
قَالَ فَمَا بَالُ ٱلْقُرُونِ ٱلْأُولَىٰ﴿٥١﴾
share
قَالَ അവന്‍ പറഞ്ഞു فَمَا എന്നാലെന്താണ് بَالُ الْقُرُونِ തലമുറകളുടെ നില الْأُولَىٰ പൂര്‍വ്വികന്‍മാരായ, മുന്‍കഴിഞ്ഞ.
അവന്‍ ചോദിച്ചു: "(ശരി) എന്നാല്‍, മുന്‍തലമുറകളുടെ നില എന്താണ്?"
قَالَ عِلْمُهَا عِندَ رَبِّى فِى كِتَـٰبٍۢ ۖ لَّا يَضِلُّ رَبِّى وَلَا يَنسَى﴿٥٢﴾
share
قَالَ അദ്ദേഹം പറഞ്ഞു عِلْمُهَا അവയെ സംബന്ധിച്ച അറിവു, അവയുടെ വിവരം عِندَ رَبِّي എന്റെ റബ്ബിന്റെ അടുക്കലാണ് فِي كِتَابٍ ഒരു ഗ്രന്ഥത്തില്‍, ഒരു രേഖയില്‍ (രേഖപ്പെട്ടിരിക്കുകയാണ്) لَّا يَضِلُّ പിഴച്ചുപോകയില്ല رَبِّي എന്റെ റബ്ബ് وَلَا يَنسَى അവന്‍ മറക്കുകയുമില്ല.
അദ്ദേഹം പറഞ്ഞു: "അവയെ സംബന്ധിച്ചുള്ള അറിവു എന്റെ റബ്ബിന്റെ അടുക്കല്‍ ഒരു ഗ്രന്ഥത്തിലുണ്ട്;- എന്റെ റബ്ബ് പിഴച്ചുപോകയില്ല, അവന്‍ മറന്നുപോകയുമില്ല."
തഫ്സീർ : 51-52
View   
ٱلَّذِى جَعَلَ لَكُمُ ٱلْأَرْضَ مَهْدًۭا وَسَلَكَ لَكُمْ فِيهَا سُبُلًۭا وَأَنزَلَ مِنَ ٱلسَّمَآءِ مَآءًۭ فَأَخْرَجْنَا بِهِۦٓ أَزْوَٰجًۭا مِّن نَّبَاتٍۢ شَتَّىٰ﴿٥٣﴾
share
الَّذِي യാതൊരുവന്‍ جَعَلَ അവന്‍ ആക്കി لَكُمُ നിങ്ങള്‍ക്കു الْأَرْضَ ഭൂമിയെ مَهْدًا തൊട്ടില്‍, വിരുപ്പ് وَسَلَكَ لَكُمْ നിങ്ങള്‍ക്കു ഏര്‍പ്പെടുത്തിത്തരുകയും ചെയ്തു فِيهَا അതില്‍ سُبُلًا വഴികളെ وَأَنزَلَ ഇറക്കുകയും ചെയ്തു مِنَ السَّمَاءِ ആകാശത്തുനിന്നു مَاءً വെള്ളം (മഴ) فَأَخْرَجْنَا എന്നിട്ടു നാം പുറപ്പെടുവിച്ചു بِهِ അതുകൊണ്ടു, അതിനാല്‍ أَزْوَاجًا പല ഇണകളെ, ഇനങ്ങളെ, ജാതികളെ مِّن نَّبَاتٍ സസ്യങ്ങളില്‍ നിന്നു شَتَّىٰ വിഭിന്നമായ, വിവിധമായ.
ഭൂമിയെ നിങ്ങള്‍ക്കു തൊട്ടിലാക്കിത്തരികയും, അതില്‍ നിങ്ങള്‍ക്കു (പലവിധ) വഴികള്‍ ഏര്‍പ്പെടുത്തിത്തരികയും, ആകാശത്തുനിന്നു (മഴ) വെള്ളം ഇറക്കിത്തരികയും ചെയ്തിട്ടുള്ളവനത്രെ (അവന്‍). എന്നിട്ട്, അതുമൂലം നാം [അല്ലാഹു] വിഭിന്നങ്ങളായ സസ്യങ്ങളില്‍നിന്നും പല ഇണകള്‍ [ജാതികള്‍] ഉല്‍പാദിപ്പിച്ചിരിക്കുന്നു.
كُلُوا۟ وَٱرْعَوْا۟ أَنْعَـٰمَكُمْ ۗ إِنَّ فِى ذَٰلِكَ لَـَٔايَـٰتٍۢ لِّأُو۟لِى ٱلنُّهَىٰ﴿٥٤﴾
share
كُلُوا നിങ്ങള്‍ തിന്നുകൊള്ളുവിന്‍ وَارْعَوْا മേയ്ക്കുകയും ചെയ്യുവിന്‍ أَنْعَامَكُمْ നിങ്ങളുടെ കന്നുകാലികളെ إِنَّ فِي ذَٰلِكَ നിശ്ചയമായും അതിലുണ്ട് لَآيَاتٍ പല ദൃഷ്ടാന്തങ്ങള്‍ لِّأُولِي النُّهَىٰ ബുദ്ധിമാന്‍മാര്‍ക്ക്.
(മനുഷ്യരേ) നിങ്ങള്‍ തിന്നുകൊള്ളുക! നിങ്ങളുടെ കന്നുകാലികളെ മേയിക്കുകയും ചെയ്യുക! നിശ്ചയമായും, അതില്‍ ബുദ്ധിമാന്‍മാര്‍ക്കു പല ദൃഷ്ടാന്തങ്ങളുമുണ്ട്.
مِنْهَا خَلَقْنَـٰكُمْ وَفِيهَا نُعِيدُكُمْ وَمِنْهَا نُخْرِجُكُمْ تَارَةً أُخْرَىٰ﴿٥٥﴾
share
مِنْهَا അതില്‍ നിന്നു خَلَقْنَاكُمْ നിങ്ങളെ നാം സൃഷ്ടിച്ചു وَفِيهَا അതില്‍ തന്നെ نُعِيدُكُمْ നിങ്ങളെ നാം മടക്കുന്നു وَمِنْهَا അതില്‍നിന്നു തന്നെ نُخْرِجُكُمْ നിങ്ങളെ പുറത്തുകൊണ്ടുവരുന്നു (ഉയിര്‍ത്തെഴുന്നേല്‍പിക്കുന്നു) تَارَةً أُخْرَىٰ മറ്റൊരു പ്രാവശ്യം.
അതില്‍ [ഭൂമിയില്‍] നിന്നുതന്നെ നിങ്ങളെ നാം സൃഷ്ടിച്ചു, അതില്‍തന്നെ നിങ്ങളെ നാം മടക്കുന്നു, അതില്‍ നിന്നുതന്നെ മറ്റൊരു പ്രാവശ്യം നിങ്ങളെ നാം പുറത്തുകൊണ്ടുവരുകയും ചെയ്യും.
തഫ്സീർ : 53-55
View   
وَلَقَدْ أَرَيْنَـٰهُ ءَايَـٰتِنَا كُلَّهَا فَكَذَّبَ وَأَبَىٰ﴿٥٦﴾
share
وَلَقَدْ തീര്‍ച്ചയായും നാം أَرَيْنَاهُ അവനു കാണിച്ചുകൊടുത്തു آيَاتِنَا നമ്മുടെ ദൃഷ്ടാന്തങ്ങളെ كُلَّهَا അതെല്ലാം فَكَذَّبَ എന്നിട്ടു അവര്‍ വ്യാജമാക്കി وَأَبَىٰ അവന്‍ വിസമ്മതിക്കുകയും ചെയ്തു (കൂട്ടാക്കിയില്ല).
അവനു [ഫിര്‍ഔനിനു] നാം നമ്മുടെ ദൃഷ്താന്തങ്ങളെല്ലാം തീര്‍ച്ചയായും കാണിച്ചുകൊടുത്തു; എന്നിട്ടും, അവന്‍ വ്യാജമാക്കുകയും വിസമ്മതിക്കുകയും ചെയ്തു.
قَالَ أَجِئْتَنَا لِتُخْرِجَنَا مِنْ أَرْضِنَا بِسِحْرِكَ يَـٰمُوسَىٰ﴿٥٧﴾
share
قَالَ അവന്‍ പറഞ്ഞു أَجِئْتَنَا നീ ഞങ്ങളുടെ അടുക്കല്‍ വന്നിരിക്കുകയാണോ لِتُخْرِجَنَا ഞങ്ങളെ പുറത്താക്കുവാന്‍ مِنْ أَرْضِنَا ഞങ്ങളുടെ ഭൂമിയില്‍ (നാട്ടില്‍) നിന്നു بِسِحْرِكَ നിന്റെ ജാലവിദ്യകൊണ്ടു يَا مُوسَىٰ ഹേ മൂസാ.
അവന്‍ (മൂസായോടു) പറഞ്ഞു: "ഞങ്ങളുടെ നാട്ടില്‍നിന്നു നിന്റെ ജാലവിദ്യകൊണ്ടു ഞങ്ങളെ പുറത്താക്കുവാന്‍ വേണ്ടി, നീ ഞങ്ങളുടെ അടുക്കല്‍ വന്നിരിക്കുകയാണോ - മൂസാ?!
فَلَنَأْتِيَنَّكَ بِسِحْرٍۢ مِّثْلِهِۦ فَٱجْعَلْ بَيْنَنَا وَبَيْنَكَ مَوْعِدًۭا لَّا نُخْلِفُهُۥ نَحْنُ وَلَآ أَنتَ مَكَانًۭا سُوًۭى﴿٥٨﴾
share
فَلَنَأْتِيَنَّكَ എന്നാല്‍ നിശ്ചയമായും ഞങ്ങള്‍ നിനക്കു കൊണ്ടുവന്നുതരാംبِسِحْرٍ ജാലവിദ്യയെ مِّثْلِهِ അതുപോലെയുള്ള فَاجْعَلْ ആകയാല്‍ നീ ഏര്‍പ്പെടുത്തുക, നിശ്ചയിക്കുക بَيْنَنَا ഞങ്ങള്‍ക്കിടയില്‍ وَبَيْنَكَ നിനക്കിടയിലും مَوْعِدًا ഒരു നിശ്ചയം, കരാര്‍ لَّا نُخْلِفُهُ ഞങ്ങള്‍ അതു ലംഘിക്കുകയില്ല, എതിരു നടക്കുകയില്ല نَحْنُ ഞങ്ങള്‍ وَلَا أَنتَ നീയും ഇല്ല (ഇരുകൂട്ടരും ലംഘിക്കാത്ത) مَكَانًا ഒരു സ്ഥലത്തു سُوًى ശരിയായ, മദ്ധ്യമമായ, നിരപ്പായ.
എന്നാല്‍, നിശ്ചയമായും ഇതേമാതിരിയുള്ള ജാലവിദ്യ നിന്റെ അടുക്കല്‍ ഞങ്ങളും കൊണ്ടുവരാം! ആകയാല്‍, ഞങ്ങളുടെയും നിന്റെയും ഇടയ്ക്കു (മത്സര പരീക്ഷക്കായി) ഒരു നിശ്ചയം ഏര്‍പ്പെടുത്തുക! ഞങ്ങളാകട്ടെ, നീയാകട്ടെ, അതു ലംഘിക്കാവതല്ല - മദ്ധ്യമമായ [ശരിയായ] ഒരു സ്ഥലത്തുവെച്ചു (ആയിരിക്കണം)."
قَالَ مَوْعِدُكُمْ يَوْمُ ٱلزِّينَةِ وَأَن يُحْشَرَ ٱلنَّاسُ ضُحًۭى﴿٥٩﴾
share
قَالَ അദ്ദേഹം പറഞ്ഞു مَوْعِدُكُمْ നിങ്ങളുടെ (നിങ്ങളുമായുള്ള) നിശ്ചയം يَوْمُ الزِّينَةِ ഉത്സവദിവസമാണ്, അലങ്കാരത്തിന്റെ ദിവസമാണ് وَأَن يُحْشَرَ ഒരുമിച്ചുകൂട്ടപ്പെടണമെന്നും, ഒരുമിച്ചുകൂടലും النَّاسُ മനുഷ്യര്‍ ضُحًى ഇളയുച്ചക്കു, പൂര്‍വ്വാഹ്ന സമയം.
അദ്ദേഹം പറഞ്ഞു: "നിങ്ങളോടു നിശ്ചയിക്കുന്നതു ഉത്സവദിവസമെന്നും, ഇളയുച്ചസമയത്തു ജനങ്ങള്‍ ഒരുമിച്ചുകൂട്ടപ്പെടണമെന്നും ആകുന്നു."
തഫ്സീർ : 56-59
View   
فَتَوَلَّىٰ فِرْعَوْنُ فَجَمَعَ كَيْدَهُۥ ثُمَّ أَتَىٰ﴿٦٠﴾
share
فَتَوَلَّىٰ അങ്ങനെ തിരിച്ചുപോയി (വിട്ടുമാറി) فِرْعَوْنُ ഫിര്‍ഔന്‍ فَجَمَعَ എന്നിട്ടു അവന്‍ ശേഖരിച്ചു كَيْدَهُ അവന്റെ തന്ത്രം, ഉപായം ثُمَّ أَتَىٰ പിന്നെ അവന്‍ വന്നു (തയ്യാറായി).
അങ്ങനെ, ഫിര്‍ഔന്‍ തിരിഞ്ഞുപോയി; എന്നിട്ടു തന്റെ തന്ത്രങ്ങള്‍ ശേഖരിച്ചു; പിന്നീടു, അവന്‍ (നിശ്ചയപ്രകാരം) വന്നു.
തഫ്സീർ : 60-60
View   
قَالَ لَهُم مُّوسَىٰ وَيْلَكُمْ لَا تَفْتَرُوا۟ عَلَى ٱللَّهِ كَذِبًۭا فَيُسْحِتَكُم بِعَذَابٍۢ ۖ وَقَدْ خَابَ مَنِ ٱفْتَرَىٰ﴿٦١﴾
share
قَالَ لَهُم അവരോടു പറഞ്ഞു مُّوسَىٰ മൂസാ وَيْلَكُمْ നിങ്ങളുടെ നാശം (കഷ്ടം) لَا تَفْتَرُوا നിങ്ങള്‍ കെട്ടിച്ചമയ്ക്കരുത്, കെട്ടിപ്പറയരുത് عَلَى اللَّـهِ അല്ലാഹുവിന്റെ പേരില്‍ كَذِبًا വ്യാജം, കളവു فَيُسْحِتَكُم എന്നാലവന്‍ നിങ്ങളെ ഉന്‍മൂലനം ചെയ്യും, പറ്റെ നശിപ്പിക്കും بِعَذَابٍ വല്ല ശിക്ഷയും കൊണ്ടു وَقَدْ خَابَ തീര്‍ച്ചയായും പരാജയപ്പെടുന്നതാണ്, ഇച്ഛാഭംഗപ്പെടും مَنِ افْتَرَىٰ കെട്ടിച്ചമച്ചവര്‍.
മൂസാ അവരോടു പറഞ്ഞു: "നിങ്ങളുടെ നാശം! നിങ്ങള്‍ അല്ലാഹുവിന്റെ പേരില്‍ വ്യാജം കെട്ടിച്ചമച്ചുണ്ടാക്കരുത്; അവന്‍ വല്ല ശിക്ഷയും കൊണ്ടു നിങ്ങളെ ഉന്‍മൂലനം ചെയ്തുകളഞ്ഞേക്കും. കെട്ടിച്ചമച്ചുണ്ടാക്കുന്നവന്‍ ആരോ അവന്‍, തീര്‍ച്ചയായും പരാജയപ്പെടുന്നതാണ്.
فَتَنَـٰزَعُوٓا۟ أَمْرَهُم بَيْنَهُمْ وَأَسَرُّوا۟ ٱلنَّجْوَىٰ﴿٦٢﴾
share
فَتَنَازَعُوا അപ്പോള്‍ അവര്‍ ഭിന്നാഭിപ്രായത്തിലായി, തമ്മില്‍ വഴക്കായി أَمْرَهُم അവരുടെ കാര്യത്തില്‍ بَيْنَهُمْ അവര്‍ തമ്മില്‍ وَأَسَرُّوا അവര്‍ രഹസ്യമായി നടത്തി النَّجْوَىٰ ഗൂഡസംസാരം, സ്വകാര്യസംഭാഷണം.
അപ്പോള്‍, അവര്‍ തമ്മില്‍ തങ്ങളുടെ കാര്യത്തില്‍ ഭിന്നാഭിപ്രായത്തിലായി; അവര്‍ രഹസ്യമായി ഗൂഢസംസാരം നടത്തുകയും ചെയ്തു.
തഫ്സീർ : 61-62
View   
قَالُوٓا۟ إِنْ هَـٰذَٰنِ لَسَـٰحِرَٰنِ يُرِيدَانِ أَن يُخْرِجَاكُم مِّنْ أَرْضِكُم بِسِحْرِهِمَا وَيَذْهَبَا بِطَرِيقَتِكُمُ ٱلْمُثْلَىٰ﴿٦٣﴾
share
قَالُوا അവര്‍ പറഞ്ഞു إِنْ هَـٰذَانِ നിശ്ചയമായും ഈ രണ്ടുപേര്‍ لَسَاحِرَانِ രണ്ടു ജാലവിദ്യക്കാര്‍ തന്നെ يُرِيدَانِ അവര്‍ ഉദ്ദേശിക്കുന്നു أَن يُخْرِجَاكُم നിങ്ങളെ പുറത്താക്കുവാന്‍ مِّنْ أَرْضِكُم നിങ്ങളുടെ ഭൂമിയില്‍ (നാട്ടില്‍നിന്നു) بِسِحْرِهِمَا അവരുടെ ജാലവിദ്യകൊണ്ടു وَيَذْهَبَا അവര്‍ പോകുവാനും بِطَرِيقَتِكُمُ നിങ്ങളുടെ മാര്‍ഗ്ഗവുംകൊണ്ടു (അതിനെ നശിപ്പിക്കുവാനും) الْمُثْلَىٰ മാതൃകാപരമായ, ഉത്തമമായ.
അവര്‍ പറഞ്ഞു: "നിശ്ചയമായും, ഇവര്‍ രണ്ടാളും ജാലവിദ്യക്കാര്‍ തന്നെയാണ്: ഇവര്‍, തങ്ങളുടെ ജാലവിദ്യകൊണ്ട്, നിങ്ങളുടെ നാട്ടില്‍നിന്നു നിങ്ങളെ പുറത്താക്കുവാനും, നിങ്ങളുടെ മാതൃകാപരമായ മാര്‍ഗ്ഗത്തെ കൊണ്ടുപോകുവാനും [നശിപ്പിക്കുവാനും] ഉദ്ദേശിക്കുകയാണ്.
فَأَجْمِعُوا۟ كَيْدَكُمْ ثُمَّ ٱئْتُوا۟ صَفًّۭا ۚ وَقَدْ أَفْلَحَ ٱلْيَوْمَ مَنِ ٱسْتَعْلَىٰ﴿٦٤﴾
share
فَأَجْمِعُوا അതുകൊണ്ട് ഒത്തൊരുമിച്ചു ചെയ്യുവിന്‍, പൂര്‍ണ്ണ ശക്തി നല്‍കുവിന്‍ كَيْدَكُمْ നിങ്ങളുടെ തന്ത്രങ്ങള്‍ ثُمَّ പിന്നീടു ائْتُوا നിങ്ങള്‍ വരുവിന്‍ صَفًّا അണിയായി, വരിയായി وَقَدْ أَفْلَحَ തീര്‍ച്ചയായും വിജയം പ്രാപിക്കുന്നതാണ് الْيَوْمَ ഇന്നു مَنِ اسْتَعْلَىٰ മേന്മ നേടിയവര്‍.
"ആകയാല്‍, നിങ്ങള്‍ നിങ്ങളുടെ തന്ത്രങ്ങള്‍ക്കു (ഒത്തൊരുമിച്ചു) പൂര്‍ണ്ണബലം നല്‍കുകയും, എന്നിട്ടു അണിയായി (രംഘത്തു) വരുകയും ചെയ്യണം. തീര്‍ച്ചയായും, മേന്മ നേടുന്നതാരോ അവര്‍ ഇന്നു വിജയം പ്രാപിക്കുന്നതാണ്.
തഫ്സീർ : 63-64
View   
قَالُوا۟ يَـٰمُوسَىٰٓ إِمَّآ أَن تُلْقِىَ وَإِمَّآ أَن نَّكُونَ أَوَّلَ مَنْ أَلْقَىٰ﴿٦٥﴾
share
قَالُوا അവര്‍ പറഞ്ഞു يَا مُوسَىٰ ഹേ മൂസാ إِمَّا ഒന്നുകില്‍ أَن تُلْقِيَ നീ ഇടുക (പ്രയോഗിക്കുക) وَإِمَّا ഒന്നുകില്‍, അല്ലെങ്കില്‍ أَن نَّكُونَ ഞങ്ങളായിരിക്കുക أَوَّلَ ആദ്യമായി, ഒന്നാമതായി مَنْ أَلْقَىٰ ഇടുന്നവര്‍ (പ്രയോഗിക്കുന്നവര്‍).
അവര്‍ പറഞ്ഞു: "ഹേ മൂസാ! ഒന്നുകില്‍, നീ (ആദ്യം) ഇടുക; അല്ലാത്തപക്ഷം ഞങ്ങള്‍ ആദ്യം ഇടുന്നവരാകുക (-ഏതാണ് വേണ്ടത്)?"
قَالَ بَلْ أَلْقُوا۟ ۖ فَإِذَا حِبَالُهُمْ وَعِصِيُّهُمْ يُخَيَّلُ إِلَيْهِ مِن سِحْرِهِمْ أَنَّهَا تَسْعَىٰ﴿٦٦﴾
share
قَالَ അദ്ദേഹം പറഞ്ഞു بَلْ പക്ഷേ, എന്നാല്‍, എങ്കിലും أَلْقُوا നിങ്ങള്‍ ഇടുവിന്‍ فَإِذَا حِبَالُهُمْ അപ്പോള്‍ (അതാ) അവരുടെ കയറുകള്‍ وَعِصِيُّهُمْ അവരുടെ വടികളും يُخَيَّلُ إِلَيْهِ അദ്ദേഹത്തിനു തോന്നിപ്പിക്കപ്പെടുന്നു, തോന്നുന്നു مِن سِحْرِهِمْ അവരുടെ ജാലം നിമിത്തം أَنَّهَا تَسْعَىٰ അവ ഓടുന്നു (ഓടുകയാണ്) എന്നു.
അദ്ദേഹം പറഞ്ഞു: "എന്നാല്‍, നിങ്ങള്‍ ഇട്ടുകൊള്ളുക" (അങ്ങനെ, അവര്‍ ഇടുകയും ചെയ്തു) അപ്പോഴേക്കതാ, അവരുടെ കയറുകളും, വടികളും - അവരുടെ ജാലവിദ്യനിമിത്തം - അവ ഓടുകയാണെന്നു അദ്ദേഹത്തിനു തോന്നിപ്പോകുന്നു!
തഫ്സീർ : 65-66
View   
فَأَوْجَسَ فِى نَفْسِهِۦ خِيفَةًۭ مُّوسَىٰ﴿٦٧﴾
share
فَأَوْجَسَ അതിനാല്‍ അനുഭവപ്പെട്ടു, തോന്നി തفِي نَفْسِهِ ന്റെ മനസ്സില്‍ خِيفَةً ഒരു പേടി مُّوسَىٰ മൂസാക്ക്.
അതിനാല്‍, മൂസാക്കു തന്റെ മനസ്സില്‍ ഒരു പേടി തോന്നി [അനുഭവപ്പെട്ടു]
قُلْنَا لَا تَخَفْ إِنَّكَ أَنتَ ٱلْأَعْلَىٰ﴿٦٨﴾
share
قُلْنَا നാം പറഞ്ഞു لَا تَخَفْ നീ പേടിക്കേണ്ട إِنَّكَ നിശ്ചയമായും നീ أَنتَ നീയാണ് الْأَعْلَىٰ മേലെയാകുന്നവന്‍ (വിജയി).
നാം [അല്ലാഹു] പറഞ്ഞു: "പേടിക്കേണ്ട: നിശ്ചയമായും നീ തന്നെയാണ് മേലെയാകുന്നവന്‍.
وَأَلْقِ مَا فِى يَمِينِكَ تَلْقَفْ مَا صَنَعُوٓا۟ ۖ إِنَّمَا صَنَعُوا۟ كَيْدُ سَـٰحِرٍۢ ۖ وَلَا يُفْلِحُ ٱلسَّاحِرُ حَيْثُ أَتَىٰ﴿٦٩﴾
share
وَأَلْقِ നീ ഇട്ടുകൊള്ളുക مَا فِي يَمِينِكَ നിന്റെ വലങ്കയ്യിലുള്ളതു تَلْقَفْ അതു വിഴുങ്ങിക്കൊള്ളും مَا صَنَعُوا അവര്‍ ഉണ്ടാക്കിയതു, പ്രവര്‍ത്തിച്ചതു إِنَّمَا صَنَعُوا നിശ്ചയമായും അവര്‍ ഉണ്ടാക്കിയത് كَيْدُ سَاحِرٍ ജാലവിദ്യക്കാരുടെ തന്ത്രം (മാത്രം) ആകുന്നു وَلَا يُفْلِحُ വിജയിക്കുകയില്ല السَّاحِرُ ജാലവിദ്യക്കാരന്‍ حَيْثُ أَتَىٰ അവര്‍ ചെന്നേടത്തു (എവിടെ ചെന്നാലും).
നിന്റെ വലങ്കയിലുള്ളതു [വടി] നീ ഇട്ടുകൊള്ളുക - അവര്‍ പ്രവര്‍ത്തിച്ചുണ്ടാക്കിയതു അതു വിഴുങ്ങിക്കൊള്ളും! നിശ്ചയമായും അവര്‍ ഉണ്ടാക്കിയതു വെറും ജാലവിദ്യക്കാരുടെ തന്ത്രമാകുന്നു. ജാലവിദ്യക്കാരന്‍ എവിടെച്ചെന്നാലും വിജയിക്കുകയില്ല."
തഫ്സീർ : 67-69
View   
فَأُلْقِىَ ٱلسَّحَرَةُ سُجَّدًۭا قَالُوٓا۟ ءَامَنَّا بِرَبِّ هَـٰرُونَ وَمُوسَىٰ﴿٧٠﴾
share
فَأُلْقِيَ ഉടനെ പ്രക്ഷേപിക്കപ്പെട്ടു, ഇടപ്പെട്ടു, എറിയപ്പെട്ടു, (വീണു) السَّحَرَةُ ജാലവിദ്യക്കാര്‍ سُجَّدًا സുജൂദായി, സാഷ്ടാംഗം قَالُوا അവര്‍ പറഞ്ഞു آمَنَّا ഞങ്ങള്‍ വിശ്വസിച്ചു بِرَبِّ റബ്ബില്‍, രക്ഷിതാവില്‍ هَارُونَ وَمُوسَىٰ ഹാറൂന്റെയും മൂസായുടെയും.
ഉടനെ, ജാലവിദ്യക്കാര്‍ സാഷ്ടാംഗം [സുജൂദായി] പ്രക്ഷേപിക്കപ്പെട്ടു [നിലം പതിച്ചു]. അവര്‍ പറഞ്ഞു: "ഹാറൂന്റെയും, മൂസായുടെയും റബ്ബില്‍ ഞങ്ങള്‍ വിശ്വസിച്ചു" എന്നു!
قَالَ ءَامَنتُمْ لَهُۥ قَبْلَ أَنْ ءَاذَنَ لَكُمْ ۖ إِنَّهُۥ لَكَبِيرُكُمُ ٱلَّذِى عَلَّمَكُمُ ٱلسِّحْرَ ۖ فَلَأُقَطِّعَنَّ أَيْدِيَكُمْ وَأَرْجُلَكُم مِّنْ خِلَـٰفٍۢ وَلَأُصَلِّبَنَّكُمْ فِى جُذُوعِ ٱلنَّخْلِ وَلَتَعْلَمُنَّ أَيُّنَآ أَشَدُّ عَذَابًۭا وَأَبْقَىٰ﴿٧١﴾
share
قَالَ അവന്‍ പറഞ്ഞു آمَنتُمْ നിങ്ങള്‍ വിശ്വസിച്ചുവല്ലോ, വിശ്വസിച്ചുവോ لَهُ അവനെ قَبْلَ أَنْ آذَنَ ഞാന്‍ സമ്മതം തരുന്നതിനുമുമ്പു لَكُمْ നിങ്ങള്‍ക്കു إِنَّهُ നിശ്ചയമായും അവന്‍ لَكَبِيرُكُمُ നിങ്ങളുടെ നേതാവു (നിങ്ങളില്‍ വലിയവന്‍) തന്നെ الَّذِي عَلَّمَكُمُ നിങ്ങള്‍ക്കു പഠിപ്പിച്ചു തന്ന السِّحْرَ ജാലവിദ്യ فَلَأُقَطِّعَنَّ അതുകൊണ്ടു ഞാന്‍ നിശ്ചയമായും മുറിപ്പിക്കും أَيْدِيَكُمْ നിങ്ങളുടെ കൈകള്‍ وَأَرْجُلَكُم നിങ്ങളുടെ കാലുകളും مِّنْ خِلَافٍ വ്യത്യസ്തമായി وَلَأُصَلِّبَنَّكُمْ നിങ്ങളെ ഞാന്‍ ക്രൂശിപ്പിക്കുക (ക്രൂശില്‍ തറപ്പിക്കുക)യും ചെയ്യും فِي جُذُوعِ النَّخْلِ ഈന്തപ്പനയുടെ തടികളില്‍ وَلَتَعْلَمُنَّ നിശ്ചയമായും നിങ്ങള്‍ക്കറിയാം أَيُّنَا ഞങ്ങളില്‍ ആരാണ് (ഏതാളാണ്) أَشَدُّ അധികം കഠിനമായവാന്‍ عَذَابًا ശിക്ഷ, ശിക്ഷയില്‍ وَأَبْقَىٰ അധികം നിലനില്‍ക്കുന്നവനും, ശാശ്വതമായവനും, ശേഷിക്കുന്നവനും.
അവന്‍ [ഫിര്‍ഔന്‍] പറഞ്ഞു: "ഞാന്‍ നിങ്ങള്‍ക്കു സമ്മതം തരുന്നതിനുമുമ്പു നിങ്ങള്‍ അവനെ വിശ്വസിച്ചുവല്ലോ?! തീര്‍ച്ചയായും അവന്‍ നിങ്ങള്‍ക്കു ജാലവിദ്യ പഠിപ്പിച്ചു തന്ന നിങ്ങളുടെ നേതാവു തന്നെയാണ്. ആകയാല്‍, ഞാന്‍ നിങ്ങളുടെ കൈകളും കാലുകളും വ്യത്യസ്തമായ നിലയില്‍ മുറിപ്പിക്കുകയും, നിങ്ങളെ ഈന്തപ്പനത്തടികളില്‍ ക്രൂശിപ്പിക്കുകയും ചെയ്യുന്നതാണ്. ഞങ്ങളില്‍ ആരാണ്, [-മൂസായുടെ റബ്ബോ ഞാനോ-] അതികഠിനവും ശാശ്വതവുമായ ശിക്ഷ നല്‍കുന്നതു എന്നു നിശ്ചയമായും നിങ്ങള്‍ക്കു അറിയാറാകും."
തഫ്സീർ : 70-71
View   
قَالُوا۟ لَن نُّؤْثِرَكَ عَلَىٰ مَا جَآءَنَا مِنَ ٱلْبَيِّنَـٰتِ وَٱلَّذِى فَطَرَنَا ۖ فَٱقْضِ مَآ أَنتَ قَاضٍ ۖ إِنَّمَا تَقْضِى هَـٰذِهِ ٱلْحَيَوٰةَ ٱلدُّنْيَآ﴿٧٢﴾
share
قَالُوا അവര്‍ പറഞ്ഞു لَن نُّؤْثِرَكَ ഞങ്ങള്‍ നിനക്കു മുന്‍ഗണന (പ്രാധാന്യം) നല്‍കുന്നതല്ലതന്നെ عَلَىٰ مَا جَاءَنَا ഞങ്ങള്‍ക്കു വന്നിട്ടു (കിട്ടിയിട്ടു)ള്ളതിനേക്കാള്‍ مِنَ الْبَيِّنَاتِ തെളിവുകളില്‍നിന്നു, തെളിവുകളായി وَالَّذِي فَطَرَنَا ഞങ്ങളെ പടച്ചുണ്ടാക്കിയവനേക്കാളും فَاقْضِ അതുകൊണ്ടു നീ വിധിക്കുക مَا യാതൊന്നു, ഏതോ അതുأَنتَ നീ قَاضٍവിധിക്കുന്നവനാണു (അങ്ങിനെയുള്ളതു) إِنَّمَا تَقْضِي നിശ്ചയമായും നീ വിധിക്കുകയുള്ളു هَـٰذِهِ الْحَيَاةَ ഈ ജീവിതത്തില്‍ (മാത്രം) الدُّنْيَا ഐഹികമായ.
അവര്‍ പറഞ്ഞു: "ഞങ്ങള്‍ക്കുവന്നു കിട്ടിയിട്ടുള്ള വ്യക്തമായ തെളിവുകളെക്കാളും ഞങ്ങളെ പടച്ചുണ്ടാക്കിയവനെക്കാളും നിനക്കു ഞങ്ങള്‍ (ഒരിക്കലും) മുന്‍ഗണന നല്‍കുകയില്ല തന്നെ! അതുകൊണ്ടു നീ വിധിക്കുന്നതെന്തോ അതു വിധിച്ചേക്കുക! നിശ്ചയമായും, ഈ ഐഹിക ജീവിതത്തിലേ നീ വിധിക്കുകയുള്ളു.
إِنَّآ ءَامَنَّا بِرَبِّنَا لِيَغْفِرَ لَنَا خَطَـٰيَـٰنَا وَمَآ أَكْرَهْتَنَا عَلَيْهِ مِنَ ٱلسِّحْرِ ۗ وَٱللَّهُ خَيْرٌۭ وَأَبْقَىٰٓ﴿٧٣﴾
share
إِنَّا നിശ്ചയമായും ഞങ്ങള്‍ آمَنَّا ഞങ്ങള്‍ വിശ്വസിച്ചു بِرَبِّنَا ഞങ്ങളുടെ റബ്ബില്‍ لِيَغْفِرَ അവന്‍ പൊറുത്തുതരുവാന്‍ لَنَا ഞങ്ങള്‍ക്കു خَطَايَانَا ഞങ്ങളുടെ തെറ്റുകള്‍ وَمَا യാതൊന്നും أَكْرَهْتَنَا عَلَيْهِ നീ അതിനായി ഞങ്ങളെ നിര്‍ബന്ധിച്ചിരിക്കുന്നു مِنَ السِّحْرِ ജാലവിദ്യയില്‍നിന്നു, ജാലവൃത്തിയായി وَاللَّـهُ അല്ലാഹുവാകട്ടെ خَيْرٌ വളരെ നല്ലവനാണ് وَأَبْقَىٰ ഏറ്റവും ശേഷിക്കുന്നവനുമാകുന്നു.
"നിശ്ചയമായും, ഞങ്ങളാകട്ടെ, ഞങ്ങളുടെ രക്ഷിതാവില്‍ വിശ്വസിച്ചിരിക്കുകയാണ് - ഞങ്ങളുടെ (എല്ലാ) തെറ്റുകളും, നീ ഞങ്ങളെ നിര്‍ബ്ബന്ധിച്ചു ചെയ്യിച്ച ജാലവൃത്തിയും അവന്‍ ഞങ്ങള്‍ക്ക് പൊറുത്തുതരുവാന്‍ വേണ്ടി. അല്ലാഹുവാകട്ടെ, വളരെ നല്ലവനും, ശേഷിച്ചിരിക്കുന്നവനുമത്രെ."
തഫ്സീർ : 72-73
View   
إِنَّهُۥ مَن يَأْتِ رَبَّهُۥ مُجْرِمًۭا فَإِنَّ لَهُۥ جَهَنَّمَ لَا يَمُوتُ فِيهَا وَلَا يَحْيَىٰ﴿٧٤﴾
share
إِنَّهُ നിശ്ചയമായും കാര്യം مَن يَأْتِ ആരെങ്കിലും വരുന്നതായാല്‍, ചെല്ലുന്നതായാല്‍ رَبَّهُ തന്റെ റബ്ബിന്റെ അടുക്കല്‍ مُجْرِمًا കുറ്റവാളിയായിക്കൊണ്ടു فَإِنَّ لَهُ എന്നാല്‍ നിശ്ചയമായും അവനുണ്ടു جَهَنَّمَ നരകം لَا يَمُوتُ അവന്‍ മരിക്കയില്ല فِيهَا അതില്‍ وَلَا يَحْيَىٰ ജീവിക്കയുമില്ല.
നിശ്ചയമായും കാര്യം [വാസ്തവം]: ആരെങ്കിലും തന്റെ റബ്ബിന്റെ അടുക്കല്‍ കുറ്റവാളിയായിക്കൊണ്ടു ചെല്ലുന്നതായാല്‍, നിശ്ചയമായും അവനു നരകമായിരിക്കും ഉണ്ടാവുക: അതില്‍ അവന്‍ മരിക്കുകയില്ല: ജീവിക്കുകയുമില്ല.
وَمَن يَأْتِهِۦ مُؤْمِنًۭا قَدْ عَمِلَ ٱلصَّـٰلِحَـٰتِ فَأُو۟لَـٰٓئِكَ لَهُمُ ٱلدَّرَجَـٰتُ ٱلْعُلَىٰ﴿٧٥﴾
share
وَمَن ആരെങ്കിലും يَأْتِهِ അവന്റെ അടുക്കല്‍ വരുന്നതായാല്‍ مُؤْمِنًا സത്യവിശ്വാസിയായിക്കൊണ്ടു قَدْ عَمِلَ അവന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് الصَّالِحَاتِ സല്‍ക്കര്‍മ്മങ്ങള്‍ فَأُو۟لَٰٓئِكَ എന്നാല്‍ അക്കൂട്ടര്‍ لَهُمُ അവര്‍ക്കാണ്, അവര്‍ക്കുണ്ടു الدَّرَجَاتُ പദവികള്‍ الْعُلَىٰ ഉന്നതമായ.
ആരെങ്കിലും അവന്റെ അടുക്കല്‍, സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുള്ള സത്യവിശ്വാസിയായിക്കൊണ്ടു ചെല്ലുന്നതായാല്‍, അക്കൂട്ടര്‍ക്കുതന്നെയാണ് ഉന്നത പദവികള്‍.
جَنَّـٰتُ عَدْنٍۢ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ خَـٰلِدِينَ فِيهَا ۚ وَذَٰلِكَ جَزَآءُ مَن تَزَكَّىٰ﴿٧٦﴾
share
جَنَّاتُ عَدْنٍ സ്ഥിരവാസത്തിന്റെ സ്വര്‍ഗ്ഗങ്ങള്‍ تَجْرِي ഒഴുകിക്കൊണ്ടിരിക്കും مِن تَحْتِهَا അതിന്റെ അടിഭാഗത്തുകൂടി الْأَنْهَارُ നദികള്‍ خَالِدِينَ നിത്യവാസികളായ നിലയില്‍ فِيهَا അതില്‍ وَذَٰلِكَ അതു, ആയതു جَزَاءُ പ്രതിഫലമാണു مَن تَزَكَّىٰ പരിശുദ്ധി നേടിയ (പ്രാപിച്ച)വരുടെ.
അതായതു: താഴ്ഭാഗത്തുകൂടി നദികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്ഥിരവാസത്തിന്റെ സ്വര്‍ഗ്ഗാരാമാങ്ങള്‍! അവരതില്‍ നിത്യവാസികളായിക്കൊണ്ടിരിക്കും. പരിശുദ്ധത നേടിയവര്‍ക്കുള്ള പ്രതിഫലമത്രെ അത്!
തഫ്സീർ : 74-76
View   
وَلَقَدْ أَوْحَيْنَآ إِلَىٰ مُوسَىٰٓ أَنْ أَسْرِ بِعِبَادِى فَٱضْرِبْ لَهُمْ طَرِيقًۭا فِى ٱلْبَحْرِ يَبَسًۭا لَّا تَخَـٰفُ دَرَكًۭا وَلَا تَخْشَىٰ﴿٧٧﴾
share
وَلَقَدْ أَوْحَيْنَا തീര്‍ച്ചയായും നാം വഹ് യ് അറിയിച്ചു, ബോധനം നല്‍കി إِلَىٰ مُوسَىٰ മൂസാക്കു أَنْ أَسْرِ രാത്രി പോകണമെന്നു بِعِبَادِي എന്റെ അടിയാന്‍മാരെയും കൊണ്ടു فَاضْرِبْ എന്നിട്ടു നിശ്ചയിച്ചു (ഏര്‍പ്പെടുത്തി) ക്കൊടുക്കുക لَهُمْ അവര്‍ക്കു طَرِيقًا ഒരു വഴി, മാര്‍ഗ്ഗം فِي الْبَحْرِ സമുദ്രത്തില്‍ يَبَسًا ഉണങ്ങിയ لَّا تَخَافُ നീ ഭയപ്പെടാതെ, ഭയപ്പെടാത്ത دَرَكًا എത്തിപ്പിടിക്കുന്നത്, പിടികൂടുന്നത് وَلَا تَخْشَىٰ പേടിക്കാതെയും, പേടിക്കാത്തതുമായ.
മൂസാക്കു നാം വഹ് യ് [ബോധനം] നല്‍കുകയുണ്ടായി: " നീ എന്റെ അടിയാന്‍മാരെ [ഇസ്രാഈല്യരെ]യും കൊണ്ടു രാത്രി പോകുക; എന്നിട്ടു, എത്തിപ്പിടിക്കുന്നതിനെ ഭയപ്പെടാതെയും, പേടിക്കാതെയും ഉണങ്ങിയതായ ഒരു വഴി സമുദ്രത്തില്‍ അവര്‍ക്കു നീ ഏര്‍പ്പെടുത്തികൊടുക്കുക."
തഫ്സീർ : 77-77
View   
فَأَتْبَعَهُمْ فِرْعَوْنُ بِجُنُودِهِۦ فَغَشِيَهُم مِّنَ ٱلْيَمِّ مَا غَشِيَهُمْ﴿٧٨﴾
share
فَأَتْبَعَهُمْ അങ്ങനെ അവരെ പിന്‍തുടര്‍ന്നു فِرْعَوْنُ ഫിര്‍ഔന്‍ بِجُنُودِهِ അവന്റെ സൈന്യങ്ങളുമായി فَغَشِيَهُم അപ്പോള്‍ അവരെ മൂടി (ബാധിച്ചു) مِّنَ الْيَمِّ കടലില്‍നിന്നു مَا غَشِيَهُمْ അവരെ മൂടിയതു, ബാധിച്ചതു.
അങ്ങനെ, ഫിര്‍ഔന്‍ തന്റെ സൈന്യങ്ങളോടു കൂടി അവരെ പിന്തുടര്‍ന്നു [പിന്നാലെ ചെന്നു]. അപ്പോള്‍, സമുദ്രത്തില്‍നിന്നു അവരെ മൂടിക്കളഞ്ഞതെല്ലാം മൂടിക്കളഞ്ഞു!
وَأَضَلَّ فِرْعَوْنُ قَوْمَهُۥ وَمَا هَدَىٰ﴿٧٩﴾
share
وَأَضَلَّ വഴിപിഴപ്പിച്ചു فِرْعَوْنُ ഫിര്‍ഔന്‍ قَوْمَهُ തന്റെ ജനതയെ وَمَا هَدَىٰ അവര്‍ നേര്‍മ്മാര്‍ഗ്ഗത്തിലാക്കിയില്ല, മാര്‍ഗ്ഗദര്‍ശനം ചെയ്തതുമില്ല.
ഫിര്‍ഔന്‍ തന്റെ ജനതയെ വഴിപിഴപ്പിച്ചു - നേര്‍മാര്‍ഗ്ഗത്തിലാക്കുകയുണ്ടായതുമില്ല.
തഫ്സീർ : 78-79
View   
يَـٰبَنِىٓ إِسْرَٰٓءِيلَ قَدْ أَنجَيْنَـٰكُم مِّنْ عَدُوِّكُمْ وَوَٰعَدْنَـٰكُمْ جَانِبَ ٱلطُّورِ ٱلْأَيْمَنَ وَنَزَّلْنَا عَلَيْكُمُ ٱلْمَنَّ وَٱلسَّلْوَىٰ﴿٨٠﴾
share
يَا بَنِي إِسْرَائِيلَ ഇസ്രാഈല്‍ സന്തതികളേ قَدْ أَنجَيْنَاكُم തീര്‍ച്ചയായും നാം നിങ്ങളെ രക്ഷപ്പെടുത്തി مِّنْ عَدُوِّكُمْ നിങ്ങളുടെ ശത്രുവില്‍ നിന്നു وَوَاعَدْنَاكُمْ നിങ്ങളോടു നാം നിശ്ചയം (കരാര്‍) ചെയ്കയും ചെയ്തു جَانِبَ الطُّورِ ത്വൂറിന്റെ ഭാഗം الْأَيْمَنَ വലത്തെ وَنَزَّلْنَا നാം ഇറക്കുകയും ചെയ്തു عَلَيْكُمُ നിങ്ങള്‍ക്കു, നിങ്ങളില്‍ الْمَنَّ മന്നായെ (ഒരുതരം തേന്‍) وَالسَّلْوَىٰ സല്‍വാ (കാടപ്പക്ഷി)യും.
ഇസ്രാഈല്‍ സന്തതികളേ! നിങ്ങളുടെ ശത്രുവില്‍ നിന്നു നിങ്ങളെ നാം രക്ഷപ്പെടുത്തി; "ത്വൂറി"ന്റെ [സീനാപര്‍വ്വതത്തിന്റെ] വലതുഭാഗം നാം നിങ്ങളുമായി നിശ്ചയിക്കുകയും, നിങ്ങള്‍ക്കു "മന്നാ"യും "സല്‍വാ"യും ഇറക്കിത്തരുകയും ചെയ്തു.
كُلُوا۟ مِن طَيِّبَـٰتِ مَا رَزَقْنَـٰكُمْ وَلَا تَطْغَوْا۟ فِيهِ فَيَحِلَّ عَلَيْكُمْ غَضَبِى ۖ وَمَن يَحْلِلْ عَلَيْهِ غَضَبِى فَقَدْ هَوَىٰ﴿٨١﴾
share
كُلُوا നിങ്ങള്‍ തിന്നുകൊള്ളുക مِن طَيِّبَاتِ പരിശുദ്ധവസ്തുക്കളില്‍ നിന്നു, നല്ല സാധനങ്ങളില്‍ നിന്നു مَا رَزَقْنَاكُمْ നിങ്ങള്‍ക്കു നാം നല്‍കിയിട്ടുള്ള وَلَا تَطْغَوْا നിങ്ങള്‍ അതിരുകവിയരുത്, അതിക്രമിക്കരുത് فِيهِ അതില്‍ فَيَحِلَّ എന്നാല്‍ ഇറങ്ങും عَلَيْكُمْ നിങ്ങളില്‍ غَضَبِي എന്റെ കോപം وَمَن യാതൊരുവന്‍ يَحْلِلْ عَلَيْهِ അവന്റെ മേല്‍ ഇറങ്ങുന്നതായാല്‍ غَضَبِي എന്റെ കോപം فَقَدْ هَوَىٰ എന്നാല്‍ തീര്‍ച്ചയായും അവന്‍ (നാശത്തില്‍) പതിച്ചു (വീണു).
(നാം നിങ്ങളോടു ഇങ്ങിനെ പറഞ്ഞു:) "നിങ്ങള്‍ക്കു നാം നല്‍കിയിട്ടുള്ള പരിശുദ്ധ സാധനങ്ങളില്‍നിന്നു നിങ്ങള്‍ തിന്നുകൊള്ളുക; അതില്‍ അതിക്രമം പ്രവര്‍ത്തിക്കരുത്‌: എന്നാല്‍ (അതിക്രമം ചെയ്‌താല്‍), നിങ്ങളുടെമേല്‍ എന്റെ കോപം ഇറങ്ങിയേക്കും. എന്റെ കോപം ആരുടെമേല്‍ ഇറങ്ങുന്നുവോ തീര്‍ച്ചയായും അവന്‍ (നാശത്തില്‍) പതിച്ചു.
وَإِنِّى لَغَفَّارٌۭ لِّمَن تَابَ وَءَامَنَ وَعَمِلَ صَـٰلِحًۭا ثُمَّ ٱهْتَدَىٰ﴿٨٢﴾
share
وَإِنِّي നിശ്ചയമായും ഞാന്‍ لَغَفَّارٌ വളരെ പൊറുക്കുന്നവന്‍തന്നെ لِّمَن യാതൊരുവനു تَابَ അവന്‍ പശ്ചാത്തപിച്ചു (ഖേദിച്ചു മടങ്ങി) وَآمَنَ വിശ്വസിക്കുകയും ചെയ്തു وَعَمِلَ പ്രവര്‍ത്തിക്കുകയും ചെയ്തു صَالِحًا സല്‍ക്കര്‍മ്മം ثُمَّ പിന്നെ اهْتَدَىٰ നേര്‍മ്മാര്‍ഗ്ഗത്തില്‍ ചരിക്കുകയും ചെയ്തു.
നിശ്ചയമായും, പശ്ചാത്തപിക്കുകയും, വിശ്വസിക്കുകയും, സല്‍ക്കര്‍മ്മം പ്രവര്‍ത്തിക്കുകയും, പിന്നെ നേര്‍മ്മാര്‍ഗ്ഗത്തില്‍ ചരിക്കുകയും ചെയ്തവര്‍ക്കു ഞാന്‍ ധാരാളം പൊറുത്തുകൊടുക്കുന്നവനുമത്രെ."
തഫ്സീർ : 80-82
View   
وَمَآ أَعْجَلَكَ عَن قَوْمِكَ يَـٰمُوسَىٰ﴿٨٣﴾
share
وَمَا أَعْجَلَكَ നിന്നെ (ഇത്ര) ധൃതിപ്പെടുത്തിയതെന്താണ് عَن قَوْمِكَ നിന്റെ ജനങ്ങളെ വിട്ടു (പോരുവാന്‍) يَا مُوسَىٰ ഹേ മൂസാ.
"നിന്റെ ജനതയെ വിട്ടേച്ച്‌ (വരുവാന്‍) നിന്നെ ഇത്രയും ധൃതിപ്പെടുത്തിയതെന്താണ് - മൂസാ!?
قَالَ هُمْ أُو۟لَآءِ عَلَىٰٓ أَثَرِى وَعَجِلْتُ إِلَيْكَ رَبِّ لِتَرْضَىٰ﴿٨٤﴾
share
قَالَ അദ്ദേഹം പറഞ്ഞു هُمْ أُولَاءِ അവരിതാ عَلَىٰ أَثَرِي എന്റെ പിന്നില്‍ (അടുത്തു) ഉണ്ട് وَعَجِلْتُ ഞാന്‍ ധൃതിപ്പെട്ടു വന്നിരിക്കുകയാണു إِلَيْكَ നിങ്കലേക്കു, നിന്റെ അടുക്കലേക്കു رَبِّ എന്റെ രക്ഷിതാവേ لِتَرْضَىٰ നീ തൃപ്തിപ്പെടുവാന്‍ വേണ്ടി.
അദ്ദേഹം പറഞ്ഞു: "അവരിതാ, എന്റെ പിന്നില്‍ തന്നെയുണ്ട്‌; രക്ഷിതാവേ! നീ തൃപ്തിപ്പെടുവാനായി ഞാന്‍ നിങ്കലേക്കു ധൃതിപ്പെട്ടു വന്നിരിക്കുകയാണ്."
قَالَ فَإِنَّا قَدْ فَتَنَّا قَوْمَكَ مِنۢ بَعْدِكَ وَأَضَلَّهُمُ ٱلسَّامِرِىُّ﴿٨٥﴾
share
قَالَ അവന്‍ പറഞ്ഞു فَإِنَّا എന്നാല്‍ നാം قَدْ فَتَنَّا തീര്‍ച്ചയായും നാം പരീക്ഷിച്ചിരിക്കുന്നു قَوْمَكَ നിന്റെ ജനതയെ مِن بَعْدِكَ നിന്റെ (നീ പോന്നതിന്റെ) ശേഷംوَأَضَلَّهُمُ അവരെ വഴിപിഴപ്പിക്കയും ചെയ്തിരിക്കുന്നു السَّامِرِيُّ സാമിരി.
അവന്‍ (അല്ലാഹു) പറഞ്ഞു: "എന്നാല്‍, നിന്റെ ശേഷം നിന്റെ ജനതയെ നാം പരീക്ഷിച്ചിരിക്കുകയാണ്; "സാമിരീ" അവരെ വഴിപിഴപ്പിക്കുകയും ചെയ്തിരിക്കുന്നു."
തഫ്സീർ : 83-85
View   
فَرَجَعَ مُوسَىٰٓ إِلَىٰ قَوْمِهِۦ غَضْبَـٰنَ أَسِفًۭا ۚ قَالَ يَـٰقَوْمِ أَلَمْ يَعِدْكُمْ رَبُّكُمْ وَعْدًا حَسَنًا ۚ أَفَطَالَ عَلَيْكُمُ ٱلْعَهْدُ أَمْ أَرَدتُّمْ أَن يَحِلَّ عَلَيْكُمْ غَضَبٌۭ مِّن رَّبِّكُمْ فَأَخْلَفْتُم مَّوْعِدِى﴿٨٦﴾
share
فَرَجَعَ مُوسَىٰ അങ്ങനെ മൂസാ മടങ്ങി إِلَىٰ قَوْمِهِ തന്റെ ജനതയിലേക്ക്‌ غَضْبَانَ കുപിതനായി أَسِفًا വ്യാകുലചിത്തനായി قَالَ അദ്ദേഹം പറഞ്ഞു يَا قَوْمِ എന്റെ ജനങ്ങളേ أَلَمْ يَعِدْكُمْ നിങ്ങളോടു വാഗ്ദാനം ചെയ്തിട്ടില്ലേ رَبُّكُمْ നിങ്ങളുടെ റബ്ബ് وَعْدًا حَسَنًا നല്ല ഒരു വാഗ്ദാനം أَفَطَالَ എന്നിട്ടു ദീര്‍ഘിച്ചു പോയോ عَلَيْكُمُ നിങ്ങള്‍ക്കു, നിങ്ങളില്‍ الْعَهْدُ കാലം أَمْ أَرَدتُّمْ അഥവാ (അല്ലെങ്കില്‍) നിങ്ങള്‍ ഉദ്ദേശിച്ചുവോ أَن يَحِلَّ ഇറങ്ങണമെന്നു, വരണമെന്നു عَلَيْكُمْ നിങ്ങളില്‍ غَضَبٌ കോപം مِّن رَّبِّكُمْ നിങ്ങളുടെ റബ്ബിന്റെ പക്കല്‍നിന്നു فَأَخْلَفْتُم അങ്ങനെ നിങ്ങള്‍ ലംഘിച്ചിരിക്കുകയാണോ, വ്യത്യാസം ചെയ്തതാണോ مَّوْعِدِي എന്റെ നിശ്ചയത്തെ.
അങ്ങനെ, കുപിതനും വ്യാകുലചിത്തനുമായിക്കൊണ്ട് മൂസാ തന്റെ ജനങ്ങളുടെ അടുക്കലേക്കു മടങ്ങിവന്നു; അദ്ദേഹം പറഞ്ഞു: "എന്റെ ജനങ്ങളേ! നിങ്ങളുടെ റബ്ബ് നല്ലതായ ഒരു വാഗ്ദാനം നിങ്ങളോട് ചെയ്തിട്ടില്ലേ?! [വേദഗ്രന്ഥം നല്‍കുമെന്നു വാഗ്ദാനം ചെയ്തിട്ടില്ലേ?!] എന്നിട്ടു, നിങ്ങള്‍ക്കു കാലം ദീര്‍ഘിച്ചു പോയോ? അഥവാ നിങ്ങളുടെ റബ്ബിന്റെ പക്കല്‍ നിന്നുവല്ല കോപവും നിങ്ങളില്‍ ഇറങ്ങണമെന്നു നിങ്ങള്‍ ഉദ്ദേശിച്ചിരിക്കുന്നുവോ? അങ്ങനെ, എന്റെ നിശ്ചയം നിങ്ങള്‍ ലംഘിച്ചിരിക്കുകയാണോ?!"
തഫ്സീർ : 86-86
View   
قَالُوا۟ مَآ أَخْلَفْنَا مَوْعِدَكَ بِمَلْكِنَا وَلَـٰكِنَّا حُمِّلْنَآ أَوْزَارًۭا مِّن زِينَةِ ٱلْقَوْمِ فَقَذَفْنَـٰهَا فَكَذَٰلِكَ أَلْقَى ٱلسَّامِرِىُّ﴿٨٧﴾
share
قَالُوا അവര്‍ പറഞ്ഞു مَا أَخْلَفْنَا ഞങ്ങള്‍ ലംഘിച്ചതല്ല, വ്യത്യാസം ചെയ്തിട്ടില്ല مَوْعِدَكَ താങ്കളുടെ നിശ്ചയത്തെ بِمَلْكِنَا ഞങ്ങളുടെ ഹിതപ്രകാരം (ഇഷ്ടം അനുസരിച്ചു) وَلَـٰكِنَّا എങ്കിലും ഞങ്ങള്‍ حُمِّلْنَا ഞങ്ങള്‍ വഹിപ്പിക്കപ്പെട്ടു (ഞങ്ങള്‍ പേറേണ്ടിവന്നു) أَوْزَارًا കുറെ ഭാരങ്ങള്‍ مِّن زِينَةِ الْقَوْمِ (ആ) ജനങ്ങളുടെ അലങ്കാരവസ്തുക്കളില്‍ (ആഭരണങ്ങളില്‍) നിന്നു فَقَذَفْنَاهَا എന്നിട്ടു ഞങ്ങളതു എറിഞ്ഞു فَكَذَٰلِكَ എന്നിട്ടു അപ്രകാരം أَلْقَى السَّامِرِيُّ സാമിരി എടുത്തിട്ടു, ഇട്ടു.
അവര്‍ പറഞ്ഞു: "ഞങ്ങള്‍ ഞങ്ങളുടെ ഹിതപ്രകാരം താങ്കളുടെ നിശ്ചയം ലംഘിച്ചിരിക്കുകയല്ല; എങ്കിലും, (ആ) ജനങ്ങളുടെ [ഖിബ്ത്തികളുടെ] അലങ്കാര വസ്തുക്കളില്‍പെട്ട കുറേ ഭാരങ്ങള്‍ ഞങ്ങള്‍ വഹിപ്പിക്കപ്പെട്ടു; അങ്ങനെ, ഞങ്ങളതു എറിഞ്ഞുകളഞ്ഞു; അപ്രകാരം സാമിരി (അതു തീയില്‍) എടുത്തിട്ടു."
فَأَخْرَجَ لَهُمْ عِجْلًۭا جَسَدًۭا لَّهُۥ خُوَارٌۭ فَقَالُوا۟ هَـٰذَآ إِلَـٰهُكُمْ وَإِلَـٰهُ مُوسَىٰ فَنَسِىَ﴿٨٨﴾
share
فَأَخْرَجَ എന്നിട്ടു അവന്‍ പുറപ്പെടുവിച്ചു, പ്രത്യക്ഷപ്പെടുത്തി لَهُمْ അവര്‍ക്കു عِجْلًا ഒരു പശുക്കിടാവിനെ, മൂരിക്കുട്ടിയെ جَسَدًا ഒരു ശരീരത്തെ, ഒരു ദേഹം لَّهُ خُوَارٌ അതിനു മുക്കുറശബ്ദമുണ്ട് فَقَالُوا അപ്പോള്‍ അവര്‍ പറഞ്ഞു هَـٰذَا إِلَـٰهُكُمْ ഇതാ നിങ്ങളുടെ ഇലാഹു وَإِلَـٰهُ مُوسَىٰ മൂസായുടെ ഇലാഹും فَنَسِيَ എന്നിട്ടു അവന്‍ മറന്നുപോയിരിക്കുകയാണ്.
എന്നിട്ടു, അവന്‍ അവര്‍ക്കൊരു പശുക്കിടാവിനെ - മുക്കുറ ശബ്ദമുള്ള ഒരു ദേഹത്തെ - പുറപ്പെടുവിച്ചു കൊടുത്തു. അപ്പോള്‍ അവര്‍ (തമ്മില്‍) പറഞ്ഞു: "നിങ്ങളുടേയും, മൂസായുടേയും ഇലാഹു [ആരാധ്യന്‍] ഇതാ! അദ്ദേഹം [മൂസാ] മറന്നുപോയിരിക്കുകയാണ്."
أَفَلَا يَرَوْنَ أَلَّا يَرْجِعُ إِلَيْهِمْ قَوْلًۭا وَلَا يَمْلِكُ لَهُمْ ضَرًّۭا وَلَا نَفْعًۭا﴿٨٩﴾
share
أَفَلَا يَرَوْنَ എന്നാലവര്‍ കാണുന്നില്ലേ أَلَّا يَرْجِعُ അതു മടക്കുന്നില്ല (മറുപടി പറയുന്നില്ല) എന്നു إِلَيْهِمْ അവരോടു, അവരിലേക്കു قَوْلًا വാക്കു, ഒരുവാക്കും وَلَا يَمْلِكُ അതു സ്വാധീനമാകുന്നുമില്ല, അതിനു സാധിക്കുന്നുമില്ല لَهُمْ അവര്‍ക്കു ضَرًّا ഒരു ഉപദ്രവത്തിനും وَلَا نَفْعًا ഒരു ഉപകാരത്തിനും തന്നെ (സാധിക്കുന്നില്ല).
എന്നാല്‍, അവര്‍ കാണുന്നില്ലേ: അവരോട് അതു യാതൊരു വാക്കും മറുപടി പറയുന്നില്ല; അവര്‍ക്കു ഒരു ഉപദ്രവമാകട്ടെ, ഉപകാരമാകട്ടെ അതിനു സാധിക്കുന്നുമില്ല എന്ന്!?
തഫ്സീർ : 87-89
View   
وَلَقَدْ قَالَ لَهُمْ هَـٰرُونُ مِن قَبْلُ يَـٰقَوْمِ إِنَّمَا فُتِنتُم بِهِۦ ۖ وَإِنَّ رَبَّكُمُ ٱلرَّحْمَـٰنُ فَٱتَّبِعُونِى وَأَطِيعُوٓا۟ أَمْرِى﴿٩٠﴾
share
وَلَقَدْ قَالَ തീര്‍ച്ചയായും പറഞ്ഞിട്ടുണ്ട് لَهُمْ അവരോട്‌ هَارُونُ ഹാറൂന്‍ مِن قَبْلُ മുമ്പു, മുമ്പുതന്നെ يَا قَوْمِ എന്റെ ജനങ്ങളെ إِنَّمَا فُتِنتُم നിങ്ങള്‍ പരീക്ഷണം ചെയ്യപ്പെട്ടിരിക്കുകതന്നെയാണ് بِهِ ഇതുകൊണ്ടു, ഇതുമൂലം وَإِنَّ رَبَّكُمُ നിശ്ചയമായും നിങ്ങളുടെ റബ്ബ് الرَّحْمَـٰنُ റഹ്മാനാണ്, പരമകാരുണികനാണ് فَاتَّبِعُونِي അതുകൊണ്ടു എന്നെ പിന്‍പറ്റുവിന്‍ وَأَطِيعُوا അനുസരിക്കുകയും ചെയ്യുവിന്‍ أَمْرِي എന്റെ കല്‍പന.
മുമ്പ് തന്നെ ഹാറൂന്‍ അവരോട് പറഞ്ഞിട്ടുണ്ട്: "എന്റെ ജനങ്ങളെ! ഇതു (പശുക്കിടാവു) മൂലം നിങ്ങള്‍ പരീക്ഷണം ചെയ്യപ്പെട്ടിരിക്കുകതന്നെയാണ്; നിശ്ചയമായും, നിങ്ങളുടെ രക്ഷിതാവു പരമകാരുണികനത്രെ. അതുകൊണ്ടു, നിങ്ങള്‍ എന്നെ പിന്‍പറ്റുവിന്‍." എന്റെ കല്‍പ്പന അനുസരിക്കുകയും ചെയ്യുവിന്‍."
قَالُوا۟ لَن نَّبْرَحَ عَلَيْهِ عَـٰكِفِينَ حَتَّىٰ يَرْجِعَ إِلَيْنَا مُوسَىٰ﴿٩١﴾
share
قَالُوا അവര്‍ പറഞ്ഞു لَن نَّبْرَحَ ഞങ്ങള്‍ ആയിക്കൊണ്ടു തന്നെയിരിക്കും (വിടുകയില്ല) عَلَيْهِ അതിനടുക്കല്‍ عَاكِفِينَ ഭജനമിരിക്കുന്നവര്‍ حَتَّىٰ يَرْجِعَ മടങ്ങിവരുന്നതുവരെ إِلَيْنَا ഞങ്ങളുടെ അടുക്കലേക്കു مُوسَىٰ മൂസാ
അവര്‍ പറഞ്ഞു : "മൂസാ ഞങ്ങളുടെ അടുക്കലേക്കു മടങ്ങിവരുവോളം, ഞങ്ങള്‍ ഇതിന്റെ അടുക്കല്‍ ഭജനം നടത്തുന്നവരായിത്തന്നെയിരിക്കും.
തഫ്സീർ : 90-91
View   
قَالَ يَـٰهَـٰرُونُ مَا مَنَعَكَ إِذْ رَأَيْتَهُمْ ضَلُّوٓا۟﴿٩٢﴾
share
قَالَ അദ്ദേഹം പറഞ്ഞു يَا هَارُونُ ഹാറൂനെ مَا مَنَعَكَ നിനക്കു എന്തു തടസ്സമുണ്ടായി, നിന്നെ മുടക്കിയതെന്താണ് إِذْ رَأَيْتَهُمْ നീ അവരെ കണ്ടപ്പോള്‍ ضَلُّوا അവര്‍ വഴിപിഴച്ചതായി.
അദ്ദേഹം പറഞ്ഞു: "ഹാറൂന്‍! ഇവര്‍ വഴിപിഴച്ചതായി നീ കണ്ടപ്പോള്‍, നിനക്കു എന്ത് തടസ്സമാണുണ്ടായത്,-
أَلَّا تَتَّبِعَنِ ۖ أَفَعَصَيْتَ أَمْرِى﴿٩٣﴾
share
أَلَّا تَتَّبِعَنِ എന്നെ പിന്തുടരാതിരിക്കുവാന്‍ أَفَعَصَيْتَ അപ്പോള്‍ നീ എതിരു പ്രവര്‍ത്തിച്ചുവോ أَمْرِي എന്റെ കല്‍പനക്കു.
"എന്നെ പിന്‍തുടരാതിരിക്കുവാന്‍?! അപ്പോള്‍, നീ എന്റെ കല്‍പനക്കു എതിരു പ്രവര്‍ത്തിച്ചുവോ?!"
قَالَ يَبْنَؤُمَّ لَا تَأْخُذْ بِلِحْيَتِى وَلَا بِرَأْسِىٓ ۖ إِنِّى خَشِيتُ أَن تَقُولَ فَرَّقْتَ بَيْنَ بَنِىٓ إِسْرَٰٓءِيلَ وَلَمْ تَرْقُبْ قَوْلِى﴿٩٤﴾
share
قَالَ അദ്ദേഹം പറഞ്ഞു يَا ابْنَ أُمَّ എന്റെ മാതൃപുത്രാ (ഉമ്മയുടെ മകനേ) لَا تَأْخُذْ നീ പിടിക്കേണ്ട بِلِحْيَتِي എന്റെ താടിക്ക് وَلَا بِرَأْسِي എന്റെ തലക്കും, തലയും (വേണ്ടാ) إِنِّي നിശ്ചയമായും ഞാന്‍ خَشِيتُ ഞാന്‍ ഭയപ്പെട്ടു أَن تَقُولَ നീ പറയുമെന്ന് فَرَّقْتَ നീ ഭിന്നിപ്പുണ്ടാക്കി بَيْنَ بَنِي إِسْرَائِيلَ ഇസ്രാഈല്‍ സന്തതികള്‍ക്കിടയില്‍ وَلَمْ تَرْقُبْ നീ വീക്ഷിച്ചതുമില്ല, ഗൗനിച്ചതുമില്ല قَوْلِي എന്റെ വാക്കു, ഞാന്‍ പറഞ്ഞതു.
അദ്ദേഹം പറഞ്ഞു: "എന്റെ മാതൃപുത്രാ! എന്റെ താടിയും തലയും പിടിക്കരുത്!- ഇസ്രാഈല്‍ സന്തതികള്‍ക്കിടയില്‍ നീ ഭിന്നിപ്പുണ്ടാക്കിക്കളഞ്ഞു, എന്റെ വാക്കു നീ ഗൗനിച്ചതുമില്ല" എന്നു (എന്നെപ്പറ്റി) നീ പറയുമെന്ന് ഞാന്‍ ഭയപ്പെട്ടു."
തഫ്സീർ : 92-94
View   
قَالَ فَمَا خَطْبُكَ يَـٰسَـٰمِرِىُّ﴿٩٥﴾
share
قَالَ അദ്ദേഹം പറഞ്ഞു فَمَا എന്നാലെന്താണ് خَطْبُكَ നിന്റെ കാര്യം يَا سَامِرِيُّ ഹേ സാമീരി.
അദ്ദേഹം ചോദിച്ചു: "എന്നാല്‍, നിന്റെ കാര്യം എന്താണ് - "സാമിരീ"!
قَالَ بَصُرْتُ بِمَا لَمْ يَبْصُرُوا۟ بِهِۦ فَقَبَضْتُ قَبْضَةًۭ مِّنْ أَثَرِ ٱلرَّسُولِ فَنَبَذْتُهَا وَكَذَٰلِكَ سَوَّلَتْ لِى نَفْسِى﴿٩٦﴾
share
قَالَ അവന്‍ പറഞ്ഞു بَصُرْتُ ഞാന്‍ കണ്ടു بِمَا യാതൊന്നു لَمْ يَبْصُرُوا بِهِ അവര്‍ അതു കണ്ടിട്ടില്ല فَقَبَضْتُ അങ്ങിനെ ഞാന്‍ പിടിച്ചു, എടുത്തു قَبْضَةً ഒരു പിടി (അല്‍പം) مِّنْ أَثَرِ الرَّسُولِ റസൂലിന്റെ കാല്‍പാടില്‍ നിന്നു فَنَبَذْتُهَا എന്നിട്ടു ഞാനതു ഇട്ടുകളഞ്ഞു وَكَذَٰلِكَ അപ്രകാരം سَوَّلَتْ പ്രേരിപ്പിച്ചു, ഭംഗിയായി കാണിച്ചു لِي എനിക്ക് نَفْسِي എന്റെ മനസ്സ്.
അവന്‍ പറഞ്ഞു: "അവര്‍ [ജനങ്ങള്‍] കണ്ടിട്ടില്ലാത്തതു ഞാന്‍ കണ്ടു; അങ്ങനെ, ദൂതന്റെ [റസൂലിന്റെ] കാല്‍പാടില്‍നിന്നും ഒരു പിടി [അല്‍പം] ഞാന്‍ പിടിച്ചു; എന്നിട്ടു അതു ഞാന്‍ ഇട്ടുകളയുകയും ചെയ്തു. അങ്ങനെയാണ് എന്റെ മനസ്സു എനിക്കു പ്രേരണ നല്‍കിയത്.
തഫ്സീർ : 95-96
View   
قَالَ فَٱذْهَبْ فَإِنَّ لَكَ فِى ٱلْحَيَوٰةِ أَن تَقُولَ لَا مِسَاسَ ۖ وَإِنَّ لَكَ مَوْعِدًۭا لَّن تُخْلَفَهُۥ ۖ وَٱنظُرْ إِلَىٰٓ إِلَـٰهِكَ ٱلَّذِى ظَلْتَ عَلَيْهِ عَاكِفًۭا ۖ لَّنُحَرِّقَنَّهُۥ ثُمَّ لَنَنسِفَنَّهُۥ فِى ٱلْيَمِّ نَسْفًا﴿٩٧﴾
share
قَالَ അദ്ദേഹം പറഞ്ഞു فَاذْهَبْ എന്നാല്‍ നീ പോ فَإِنَّ لَكَ നിശ്ചയമായും നിനക്കുണ്ടു (ഉണ്ടാവട്ടെ) فِي الْحَيَاةِ ജീവിതത്തില്‍ أَن تَقُولَ നീ പറയല്‍ لَا مِسَاسَ തൊട്ടുകൂടാ, സ്പര്‍ശനമില്ല (എന്നു) وَإِنَّ لَكَ നിശ്ചയമായും നിനക്കുണ്ട്‌ مَوْعِدًا ഒരു നിശ്ചിത സമയം لَّن تُخْلَفَهُ അതു നിന്നോടു ലംഘിക്കപ്പെടുന്നതേ അല്ല وَانظُرْ നോക്കുക إِلَىٰ إِلَـٰهِكَ നിന്റെ (ഈ) ദൈവത്തിങ്കലേക്കു, ആരാധ്യ വസ്തുവിലേക്കു الَّذِي ظَلْتَ നീ ആയിക്കൊണ്ടിരുന്ന عَلَيْهِ അതിനടുക്കല്‍, അതില്‍ عَاكِفًا ഭജനമിരിക്കുന്നവന്‍ لَّنُحَرِّقَنَّهُ നാമതിനെ ചുട്ടെരിക്കുകതന്നെ ചെയ്യും ثُمَّ لَنَنسِفَنَّهُ പിന്നെ നാം അതിനെ പാറ്റിക്കളയുക തന്നെ ചെയ്യും فِي الْيَمِّ സമുദ്രത്തില്‍, ജലാശയത്തില്‍ نَسْفًا ഒരു പാറ്റല്‍, പൊടിയായി.
അദ്ദേഹം പറഞ്ഞു: "എന്നാല്‍ നീ പോ! നിശ്ചയമായും, (ഈ) ജീവിതത്തില്‍, "തൊട്ടുകൂടാ" എന്നു പറയല്‍ നിനക്കുണ്ടായിരിക്കട്ടെ! നിശ്ചയമായും നിനക്കൊരു നിശ്ചിത സമയമുണ്ട്, അതൊരിക്കലും നിനക്കു ലംഘിക്കപ്പെടുകയില്ല. നീ ഭജിച്ചുകൊണ്ടിരിക്കുന്ന നിന്റെ (ഈ) ആരാധ്യവസ്തുവെ നോക്കുക: നാം അതിനെ ചുട്ടുകരിക്കുക തന്നെ ചെയ്യുന്നതാണ്; പിന്നെ, നിശ്ചയമായും നാം അതിനെ പൊടിപാറ്റി കടലില്‍ വിതറികളയുന്നതുമാണ്.
إِنَّمَآ إِلَـٰهُكُمُ ٱللَّهُ ٱلَّذِى لَآ إِلَـٰهَ إِلَّا هُوَ ۚ وَسِعَ كُلَّ شَىْءٍ عِلْمًۭا﴿٩٨﴾
share
إِنَّمَا إِلَـٰهُكُمُ നിശ്ചയമായും നിങ്ങളുടെ ആരാധ്യന്‍ اللَّـهُ الَّذِي യാതൊരു അല്ലാഹുവാണു لَا إِلَـٰهَ ഒരു ഇലാഹുമില്ല إِلَّا هُوَ അവനല്ലാതെ (താനല്ലാതെ) وَسِعَ അവന്‍ വിശാലമായിരിക്കുന്നു (ഉള്‍പ്പെടുത്തിയിരിക്കുന്നു) كُلَّ شَيْءٍ എല്ലാ വസ്തുവിനും, എല്ലാറ്റിനേയും عِلْمًا (അവന്റെ) അറിവു, അറിവാല്‍, അറിവുകൊണ്ടു.
നിശ്ചയമായും, നിങ്ങളുടെ ആരാധ്യന്‍ താനല്ലാതെ മറ്റൊരു ആരാധ്യനുമില്ലാത്ത അല്ലാഹു തന്നെയാകുന്നു; എല്ലാ വസ്തുവെക്കുറിച്ചും, (അവന്റെ) അറിവ് വിശാലമായിരിക്കുന്നു."
തഫ്സീർ : 97-98
View   
كَذَٰلِكَ نَقُصُّ عَلَيْكَ مِنْ أَنۢبَآءِ مَا قَدْ سَبَقَ ۚ وَقَدْ ءَاتَيْنَـٰكَ مِن لَّدُنَّا ذِكْرًۭا﴿٩٩﴾
share
كَذَٰلِكَ ഇപ്രകാരം, അപ്രകാരം نَقُصُّ നാം വിവരിച്ചുതരുന്നു, കഥ പറഞ്ഞുതരുന്നു عَلَيْكَ നിനക്കു مِنْ أَنبَاءِ വൃത്താന്തങ്ങളില്‍നിന്നു (ചിലതു) مَا قَدْ سَبَقَ മുന്‍ കഴിഞ്ഞുപോയിട്ടുള്ളതു وَقَدْ آتَيْنَاكَ നിനക്കു നാം നല്‍കിയിട്ടുമുണ്ട് مِن لَّدُنَّا നമ്മുടെ പക്കല്‍നിന്നു ذِكْرًا ബോധനം, സ്മരണ.
(നബിയേ) ഇപ്രകാരം, മുന്‍കഴിഞ്ഞ സംഭവവൃത്താന്തങ്ങളില്‍നിന്നു (ചിലതു) നിനക്കു നാം വിവരിച്ചുതരുന്നു; നമ്മുടെ അടുക്കല്‍നിന്നുള്ള ബോധനം നാം നിനക്കു നല്‍കിയിട്ടുമുണ്ട്.
مَّنْ أَعْرَضَ عَنْهُ فَإِنَّهُۥ يَحْمِلُ يَوْمَ ٱلْقِيَـٰمَةِ وِزْرًا﴿١٠٠﴾
share
مَّنْ أَعْرَضَ ആരെങ്കിലും തിരിഞ്ഞു കളഞ്ഞാല്‍ عَنْهُ അതിനെവിട്ടു, അതില്‍നിന്നു فَإِنَّهُ എന്നാലവന്‍ يَحْمِلُ വഹിക്കുന്നതാണ് يَوْمَ الْقِيَامَةِ ഖിയാമത്തുനാളില്‍ وِزْرًا കുറ്റം, ഭാരം (കുറ്റഭാരം).
ആരെങ്കിലും അതിനെവിട്ടു തിരിഞ്ഞുകളഞ്ഞാല്‍, തീര്‍ച്ചയായും അവന്‍ ഖിയാമത്തുനാളില്‍ കുറ്റഭാരം വഹിക്കുന്നതാണ്;-
خَـٰلِدِينَ فِيهِ ۖ وَسَآءَ لَهُمْ يَوْمَ ٱلْقِيَـٰمَةِ حِمْلًۭا﴿١٠١﴾
share
خَالِدِينَ ശാശ്വതന്‍മാരായി, സ്ഥിരവാസികളായി فِيهِ അതില്‍ وَسَاءَ എത്ര ചീത്ത: വളരെമോശം لَهُمْ അവര്‍ക്കു يَوْمَ الْقِيَامَةِ ഖിയാമത്തുനാളില്‍ حِمْلًا ചുമടു, ഭാരം.
അതില്‍ (അവര്‍) ശാശ്വതന്‍മാരായിരിക്കും. അവര്‍ക്കു ഖിയാമത്തുനാളില്‍, അത് എത്ര ചീത്തയായ ഭാരമാണ്!-
يَوْمَ يُنفَخُ فِى ٱلصُّورِ ۚ وَنَحْشُرُ ٱلْمُجْرِمِينَ يَوْمَئِذٍۢ زُرْقًۭا﴿١٠٢﴾
share
يَوْمَ يُنفَخُ ഊതപ്പെടുന്ന ദിവസം فِي الصُّورِ കാഹളത്തില്‍ وَنَحْشُرُ നാം ഒരുമിച്ചുകൂട്ടുകയും ചെയ്യും الْمُجْرِمِينَ കുറ്റവാളികളെ يَوْمَئِذٍ അന്നു, അന്നേദിവസം زُرْقًا നീലവര്‍ണ്ണമുള്ളവരായി, നീലക്കണ്ണന്‍മാരായി.
കാഹളത്തില്‍ ഊതപ്പെടുന്നദിവസം. അന്നേദിവസം കുറ്റവാളികളെ നീലവര്‍ണ്ണമുള്ളവരായി നാം ഒരുമിച്ചു കൂട്ടുകയും ചെയ്യും -
يَتَخَـٰفَتُونَ بَيْنَهُمْ إِن لَّبِثْتُمْ إِلَّا عَشْرًۭا﴿١٠٣﴾
share
يَتَخَافَتُونَ അവര്‍ അന്യോന്യം പതുക്കെ പറയും, ഒളിച്ചുപറയും بَيْنَهُمْ അവര്‍ തമ്മില്‍ إِن لَّبِثْتُمْ നിങ്ങള്‍ പാര്‍ത്തിട്ടില്ല, താമസിച്ചിട്ടില്ല إِلَّا عَشْرًا പത്തു (ദിവസം) അല്ലാതെ.
അവര്‍ തമ്മില്‍ അന്യോന്യം പതുക്കെപറയും: "പത്തു (ദിവസം) അല്ലാതെ നിങ്ങള്‍ (ഭൂമിയില്‍) പാര്‍ക്കുകയുണ്ടായിട്ടില്ല" എന്നു!
نَّحْنُ أَعْلَمُ بِمَا يَقُولُونَ إِذْ يَقُولُ أَمْثَلُهُمْ طَرِيقَةً إِن لَّبِثْتُمْ إِلَّا يَوْمًۭا﴿١٠٤﴾
share
نَّحْنُ നാം, നമ്മള്‍ أَعْلَمُ നല്ലവണ്ണം അറിയുന്നവനാണ്, ഏറ്റവും അറിയുന്നവനാണ് بِمَا يَقُولُونَ അവര്‍ പറയുന്നതിനെപ്പറ്റി إِذْ يَقُولُ അപ്പോള്‍ പറയും, പറയുമ്പോള്‍ أَمْثَلُهُمْ അവരില്‍വെച്ചു ഉത്തമന്‍, മിതമായവാന്‍, മര്യാദക്കാരന്‍ طَرِيقَةً മാര്‍ഗ്ഗം, മാര്‍ഗ്ഗത്തില്‍ إِن لَّبِثْتُمْ നിങ്ങള്‍ താമസിച്ചിട്ടില്ല إِلَّا يَوْمًا ഒരു ദിവസമല്ലാതെ.
അവര്‍ പറയുന്നതിനെക്കുറിച്ച് നാം നല്ലവണ്ണം അറിയുന്നതാണ്; അപ്പോള്‍, അവരില്‍ ഏറ്റവും നല്ല മാര്‍ഗ്ഗമുള്ളവന്‍ പറഞ്ഞുപോകുന്നു: "ഒരു ദിവസമല്ലാതെ നിങ്ങള്‍ പാര്‍ത്തിട്ടില്ല" എന്നു!
തഫ്സീർ : 99-104
View   
وَيَسْـَٔلُونَكَ عَنِ ٱلْجِبَالِ فَقُلْ يَنسِفُهَا رَبِّى نَسْفًۭا﴿١٠٥﴾
share
وَيَسْأَلُونَكَ അവര്‍ നിന്നോടു ചോദിക്കുന്നു عَنِ الْجِبَالِ പര്‍വ്വതങ്ങളെപ്പറ്റി فَقُلْ എന്നാല്‍ നീ പറയുക يَنسِفُهَا അവയെ പാറ്റിക്കളയും رَبِّي എന്റെ രക്ഷിതാവ് نَسْفًا ഒരു പാറ്റല്‍, പൊടിച്ച്.
(നബിയേ) പര്‍വ്വതങ്ങളെ സംബന്ധിച്ചു അവര്‍ [ജനങ്ങള്‍] നിന്നോടു ചോദിക്കുന്നു; പറയുക: "എന്റെ രക്ഷിതാവ് അതിനെ പൊടിച്ചു പാറ്റിക്കളയുന്നതാണ്.
فَيَذَرُهَا قَاعًۭا صَفْصَفًۭا﴿١٠٦﴾
share
فَيَذَرُهَا എന്നിട്ടു അതിനെ വിടും (ആക്കും) قَاعًا മൈതാനം, നിരന്നതായി صَفْصَفًا സമനിരപ്പായ, നിരനിരപ്പായ.
എന്നിട്ട്, അവന്‍ സമനിരപ്പായ മൈതാനമായി അതിനെ വിട്ടേക്കുന്നതാണ്:-
لَّا تَرَىٰ فِيهَا عِوَجًۭا وَلَآ أَمْتًۭا﴿١٠٧﴾
share
لَّا تَرَىٰ നീ കാണുന്നതല്ല فِيهَا അതില്‍, അവയില്‍ عِوَجًا ഒരു വളവും, താഴ്ചയും وَلَا أَمْتًا ഉയര്‍ച്ചയും, മേടും (കാണുക) ഇല്ല.
യാതൊരു താഴ്ച്ചയാകട്ടെ, ഉയര്‍ച്ചയാകട്ടെ, നീ അവിടെ കാണുകയില്ല.
يَوْمَئِذٍۢ يَتَّبِعُونَ ٱلدَّاعِىَ لَا عِوَجَ لَهُۥ ۖ وَخَشَعَتِ ٱلْأَصْوَاتُ لِلرَّحْمَـٰنِ فَلَا تَسْمَعُ إِلَّا هَمْسًۭا﴿١٠٨﴾
share
يَوْمَئِذٍ അന്നു, അന്നേദിവസം يَتَّبِعُونَ അവര്‍ പിന്‍പറ്റും, തുടര്‍ന്നുപോകും الدَّاعِيَ വിളിക്കുന്നവനെ, ക്ഷണിക്കുന്നവനെ لَا عِوَجَ യാതൊരു വക്രതയും, (വളവും) ഇല്ലാതെ لَهُ അവനോടു وَخَشَعَتِ കീഴോതുങ്ങുകയും ചെയ്യും, താഴ്മപ്പെടുകയും ചെയ്യും الْأَصْوَاتُ ശബ്ദങ്ങള്‍ لِلرَّحْمَـٰنِ പരമകാരുണികനു فَلَا تَسْمَعُ അതിനാല്‍ നീ കേള്‍ക്കുകയില്ല إِلَّا هَمْسًا നേരിയ ശബ്ദം (മുഴക്കം) അല്ലാതെ.
അന്നത്തെ ദിവസം, വിളിക്കുന്നവനെ അവര്‍ പിന്തുടര്‍ന്നുകൊള്ളും; അവനോട് യാതൊരു വക്രതയും ഉണ്ടാകുകയില്ല [കാണിക്കുകയില്ല.] ശബ്ദങ്ങള്‍ (എല്ലാം) പരമകാരുണികനായുള്ളവനു കീഴടങ്ങുന്നതുമാണ്. അതിനാല്‍, നേരിയ മുഴക്കമല്ലാതെ നീ കേള്‍ക്കുകയില്ല.
തഫ്സീർ : 105-108
View   
يَوْمَئِذٍۢ لَّا تَنفَعُ ٱلشَّفَـٰعَةُ إِلَّا مَنْ أَذِنَ لَهُ ٱلرَّحْمَـٰنُ وَرَضِىَ لَهُۥ قَوْلًۭا﴿١٠٩﴾
share
يَوْمَئِذٍ അന്നേ ദിവസം لَّا تَنفَعُ ഫലം ചെയ്കയില്ല الشَّفَاعَةُ ശുപാര്‍ശ إِلَّا مَنْ ഒരുവന്നല്ലാതെ أَذِنَ لَهُ അവന്നു അനുവാദം നല്‍കിയിരിക്കുന്നു الرَّحْمَـٰنُ പരമകാരുണികന്‍ وَرَضِيَ തൃപ്തിപ്പെടുകയും ചെയ്തു لَهُ അവനുവേണ്ടി, അവന്റെ قَوْلًا പറയുവാന്‍, വാക്ക്.
അന്നേ ദിവസം, പരമകാരുണികനായുള്ളവന്‍ ഏതൊരുവനു അനുവാദം നല്‍കുകയും, അവനുവേണ്ടി (വല്ലതും) പറയുവാന്‍ തൃപ്തിപ്പെടുകയും ചെയ്തിരിക്കുന്നുവോ, അങ്ങിനെയുള്ളവന്നല്ലാതെ ശുപാര്‍ശ ഫലം ചെയ്യുകയില്ല.
يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ وَلَا يُحِيطُونَ بِهِۦ عِلْمًۭا﴿١١٠﴾
share
يَعْلَمُ അവന്‍ അറിയുന്നു مَا بَيْنَ أَيْدِيهِمْ അവരുടെ മുന്നിലുള്ളതു وَمَا خَلْفَهُمْ അവരുടെ പിന്നിലുള്ളതു وَلَا يُحِيطُونَ അവര്‍ വലയം ചെയ്കയില്ല, പൂര്‍ണ്ണമായി അറിയുകയില്ല بِهِ അതിനെപ്പറ്റി, അവനെപ്പറ്റി عِلْمًا അറിവു, അറിവുകൊണ്ടു.
അവരുടെ മുമ്പിലുള്ളതും, പിമ്പിലുള്ളതും (എല്ലാം) അവന്‍ അറിയുന്നു; അതിനെക്കുറിച്ച് അവര്‍ പരിപൂര്‍ണ്ണമായി അറിയുന്നില്ല.
وَعَنَتِ ٱلْوُجُوهُ لِلْحَىِّ ٱلْقَيُّومِ ۖ وَقَدْ خَابَ مَنْ حَمَلَ ظُلْمًۭا﴿١١١﴾
share
وَعَنَتِ കീഴൊതുങ്ങി കീഴൊതുങ്ങുന്നതാണ് الْوُجُوهُ മുഖങ്ങള്‍ لِلْحَيِّ ജീവത്തായുള്ളവനു, സജീവമായുള്ളവനു الْقَيُّومِ സര്‍വ്വനിയന്താവായ وَقَدْ خَابَ തീര്‍ച്ചയായും ഇച്ഛാഭംഗപ്പെട്ടു مَنْ حَمَلَ വഹിച്ചവന്‍ ظُلْمًا അക്രമത്തെ.
ജീവത്തും, സര്‍വ്വനിയന്താവുമായുള്ളവന് മുഖങ്ങള്‍ (എല്ലാം) കീഴൊതുങ്ങിയിരിക്കുകയാണ്; ആര്‍ അക്രമംവഹിച്ചു വന്നിരിക്കുന്നുവോ അവന്‍, തീര്‍ച്ചയായും ഇച്ഛാഭംഗപ്പെട്ടിരിക്കുന്നു!
وَمَن يَعْمَلْ مِنَ ٱلصَّـٰلِحَـٰتِ وَهُوَ مُؤْمِنٌۭ فَلَا يَخَافُ ظُلْمًۭا وَلَا هَضْمًۭا﴿١١٢﴾
share
وَمَن يَعْمَلْ ആര്‍ പ്രവര്‍ത്തിക്കുന്നുവോ مِنَ الصَّالِحَاتِ സല്‍ക്കര്‍മ്മങ്ങളില്‍ നിന്നു (വല്ലതും) وَهُوَ مُؤْمِنٌ അവന്‍ സത്യവിശ്വാസിയായിക്കൊണ്ടു فَلَا يَخَافُ എന്നാലവന്‍ പേടിക്കുകയില്ല, പേടിക്കേണ്ടതില്ല ظُلْمًا ഒരു അക്രമവും وَلَا هَضْمًا അനീതിയെയും (ഇല്ല).
ആരെങ്കിലും സത്യവിശ്വാസിയായിക്കൊണ്ട് വല്ല സല്ക്കര്‍മ്മങ്ങളും പ്രവര്‍ത്തിക്കുന്നുവെങ്കില്‍ അവന്‍, അക്രമത്തെയാകട്ടെ, അനീതിയെയാകട്ടെ ഭയപ്പെടേണ്ടിവരികയില്ല;
തഫ്സീർ : 109-112
View   
وَكَذَٰلِكَ أَنزَلْنَـٰهُ قُرْءَانًا عَرَبِيًّۭا وَصَرَّفْنَا فِيهِ مِنَ ٱلْوَعِيدِ لَعَلَّهُمْ يَتَّقُونَ أَوْ يُحْدِثُ لَهُمْ ذِكْرًۭا﴿١١٣﴾
share
وَكَذَٰلِكَ അപ്രകാരം أَنزَلْنَاهُ നാം അതു അവതരിപ്പിച്ചിരിക്കുന്നു قُرْآنًا ഖുര്‍ആനായി (വായിക്കപ്പെടുന്ന ഒരു ഗ്രന്ഥമായി) عَرَبِيًّا അറബിഭാഷയിലുള്ള وَصَرَّفْنَا നാം വിവിധരൂപത്തില്‍ വിവരിക്കുകയും ചെയ്തിരിക്കുന്നു فِيهِ അതില്‍ مِنَ الْوَعِيدِ താക്കീതുകളെ لَعَلَّهُمْ يَتَّقُونَ അവര്‍ സൂക്ഷിച്ചേക്കാം أَوْ يُحْدِثُ അല്ലെങ്കില്‍ അതു ഉളവാക്കി (ഉണ്ടാക്കി) യേക്കാം لَهُمْ അവര്‍ക്കു ذِكْرًا ഒരു ബോധം, സ്മരണ, ഓര്‍മ്മ.
അപ്രകാരം, അറബി ഭാഷയിലുള്ള ഒരു ഖുര്‍ആനായി നാം അതു അവതരിപ്പിച്ചിരിക്കുകയാണ്. അതില്‍, താക്കീതുകളെ വിവിധ തരത്തില്‍ നാം വിവരിച്ചിരിക്കുന്നു;- അവര്‍ സൂക്ഷിക്കുകയോ, അല്ലെങ്കില്‍ അതവര്‍ക്ക് ഒരു ബോധം ഉളവാക്കുകയോ ചെയ്തേക്കാം.
فَتَعَـٰلَى ٱللَّهُ ٱلْمَلِكُ ٱلْحَقُّ ۗ وَلَا تَعْجَلْ بِٱلْقُرْءَانِ مِن قَبْلِ أَن يُقْضَىٰٓ إِلَيْكَ وَحْيُهُۥ ۖ وَقُل رَّبِّ زِدْنِى عِلْمًۭا﴿١١٤﴾
share
فَتَعَالَى അപ്പോള്‍ സര്‍വ്വോന്നതനാകുന്നു, അതിപരിശുദ്ധനാകുന്നു اللَّـهُ الْمَلِكُ രാജാവായ അല്ലാഹു الْحَقُّ സാക്ഷാലുള്ള, യഥാര്‍ത്ഥമായ وَلَا تَعْجَلْ നീ ധൃതിപ്പെടരുത് (ധൃതിപ്പെട്ടു ഓതരുത്) بِالْقُرْآنِ ഖുര്‍ആനിനെ مِن قَبْلِ മുമ്പായി أَن يُقْضَىٰ പൂര്‍ത്തിയായി നിര്‍വ്വഹിക്കപ്പെടുന്നതിനു إِلَيْكَ നിനക്കു وَحْيُهُ അതിന്റെ വഹ്യു, ബോധനം وَقُل നീ പറയുക رَّبِّ എന്റെ റബ്ബേ زِدْنِي എനിക്കു വര്‍ദ്ധിപ്പിച്ചു തരേണമേ عِلْمًا അറിവു.
യഥാര്‍ത്ഥ രാജാവായ അല്ലാഹു സര്‍വ്വോന്നതനത്രെ! ഖുര്‍ആന്‍ - അതിന്റെ ബോധനം നിനക്കു പൂര്‍ണ്ണമായി നിര്‍വ്വഹിക്കപ്പെടുന്നതിനു മുമ്പായി - നീ ധൃതിയില്‍ ഓതരുതു. പറയുക: "രക്ഷിതാവേ! നീ എനിക്കു അറിവു വര്‍ദ്ധിപ്പിച്ചു തരേണമേ!"
തഫ്സീർ : 113-114
View   
وَلَقَدْ عَهِدْنَآ إِلَىٰٓ ءَادَمَ مِن قَبْلُ فَنَسِىَ وَلَمْ نَجِدْ لَهُۥ عَزْمًۭا﴿١١٥﴾
share
وَلَقَدْ عَهِدْنَا തീര്‍ച്ചയായും നാം നിര്‍ദ്ദേശം കൊടുത്തു, കല്‍പന കൊടുത്തു إِلَىٰ آدَمَ ആദമിനു مِن قَبْلُ മുമ്പു فَنَسِيَ എന്നിട്ടു അദ്ദേഹം മറന്നു, വിസ്മരിച്ചു وَلَمْ نَجِدْ നാം കണ്ടില്ല, കണ്ടെത്തിയില്ല لَهُ അദ്ദേഹത്തിനു عَزْمًا സ്ഥിരചിത്തത, ദൃഢനിശ്ചയം.
മുമ്പ് നാം ആദമിനു നിര്‍ദ്ദേശം നല്‍കുകയുണ്ടായി; എന്നിട്ട് , അദ്ദേഹം വിസ്തരിച്ചുപോയി; ദൃഢനിശ്ചയം അദ്ദേഹത്തിന് നാം കണ്ടതുമില്ല.
തഫ്സീർ : 115-115
View   
وَإِذْ قُلْنَا لِلْمَلَـٰٓئِكَةِ ٱسْجُدُوا۟ لِـَٔادَمَ فَسَجَدُوٓا۟ إِلَّآ إِبْلِيسَ أَبَىٰ﴿١١٦﴾
share
وَإِذْ قُلْنَا നാം പറഞ്ഞ സന്ദര്‍ഭം لِلْمَلَائِكَةِ മലക്കുകളോടു اسْجُدُوا നിങ്ങള്‍ സുജൂദുചെയ്‍വിന്‍, തലകുനിക്കുവിന്‍ لِآدَمَ ആദമിനു فَسَجَدُوا അപ്പോള്‍ അവര്‍ സുജൂദു ചെയ്തു إِلَّا إِبْلِيسَ ഇബ്ലീസ്‌ ഒഴികെ أَبَىٰ അവന്‍ വിസമ്മതിച്ചു, കൂട്ടാക്കാതിരുന്നു.
ആദമിനു "സുജൂദു" ചെയ്‍വിൻ തലകുനിക്കുവിന്‍) എന്ന് നാം മലക്കുകളോട് പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക); അവര്‍ (എല്ലാവരും) സുജൂദ് ചെയ്തു - ഇബ്ലീസ് ഒഴികെ - അവന്‍ വിസമ്മതിച്ചുകളഞ്ഞു.
فَقُلْنَا يَـٰٓـَٔادَمُ إِنَّ هَـٰذَا عَدُوٌّۭ لَّكَ وَلِزَوْجِكَ فَلَا يُخْرِجَنَّكُمَا مِنَ ٱلْجَنَّةِ فَتَشْقَىٰٓ﴿١١٧﴾
share
فَقُلْنَا അപ്പോള്‍ നാം പറഞ്ഞു يَا آدَمُ ആദമേ إِنَّ هَـٰذَا നിശ്ചയമായും ഇവന്‍ عَدُوٌّ لَّكَ നിനക്കു ശത്രുവാണ് وَلِزَوْجِكَ നിന്റെ ഭാര്യക്കും فَلَا يُخْرِجَنَّكُمَا അതിനാല്‍ നിങ്ങളെ അവന്‍ പുറത്താക്കാതിരിക്കട്ടെ مِنَ الْجَنَّةِ സ്വര്‍ഗ്ഗത്തില്‍നിന്നു فَتَشْقَىٰ അപ്പോള്‍ നീ വിഷമിക്കേണ്ടിവരും.
അപ്പോള്‍ നാം പറഞ്ഞു: "ആദമേ! നിശ്ചയമായും ഇവന്‍ നിനക്കും നിന്റെ ഭാര്യക്കും ശത്രുവാകുന്നു; അതിനാല്‍, (ഈ) സ്വര്‍ഗ്ഗത്തില്‍നിന്ന് നിങ്ങളെ അവന്‍ പുറത്താക്കാതിരിക്കട്ടെ; അപ്പോള്‍ നീ വിഷമിക്കേണ്ടതായി വരും.
إِنَّ لَكَ أَلَّا تَجُوعَ فِيهَا وَلَا تَعْرَىٰ﴿١١٨﴾
share
إِنَّ لَكَ നിശ്ചയമായും നിനക്കുണ്ടു أَلَّا تَجُوعَ നിനക്കു വിശക്കാതിരിക്കല്‍ فِيهَا അതില്‍, അവിടെ وَلَا تَعْرَىٰ നീ നഗ്നമാകാതിരിക്കലും.
"നിശ്ചയമായും, നിനക്ക് അവിടെ വിശക്കാതിരിക്കുകയും, നഗ്നമാകാതിരിക്കുകയും ചെയ്യാം;
وَأَنَّكَ لَا تَظْمَؤُا۟ فِيهَا وَلَا تَضْحَىٰ﴿١١٩﴾
share
وَأَنَّكَ لَا تَظْمَأُ നിനക്കു ദാഹിക്കാതിരിക്കലും, ദാഹിക്കുകയില്ലെന്നും فِيهَا അതില്‍, അവിടെ وَلَا تَضْحَىٰ നിനക്കു വെയില്‍ (ചൂടു) കൊള്ളുകയില്ലെന്നും.
"നിനക്ക് അവിടെ ദാഹിക്കാതിരിക്കുകയും, വെയില്‍ കൊള്ളാതിരിക്കുകയും ചെയ്യാം."
തഫ്സീർ : 116-119
View   
فَوَسْوَسَ إِلَيْهِ ٱلشَّيْطَـٰنُ قَالَ يَـٰٓـَٔادَمُ هَلْ أَدُلُّكَ عَلَىٰ شَجَرَةِ ٱلْخُلْدِ وَمُلْكٍۢ لَّا يَبْلَىٰ﴿١٢٠﴾
share
فَوَسْوَسَ അങ്ങനെ ദുര്‍ബോധനം നടത്തി إِلَيْهِ അദ്ദേഹത്തോടു الشَّيْطَانُ പിശാചു, ചെകുത്താന്‍ قَالَ അവന്‍ പറഞ്ഞു يَا آدَمُ ആദമേ هَلْ أَدُلُّكَ നിനക്കു ഞാന്‍ അറിയിച്ചു തരട്ടെയോ عَلَىٰ شَجَرَةِ الْخُلْدِ നിത്യവാസത്തിന്റെ വൃക്ഷത്തെപ്പറ്റി وَمُلْكٍ ഒരു രാജത്വത്തെയും لَّا يَبْلَىٰ നശിച്ചുപോകാത്ത.
അങ്ങനെ, പിശാച് (ഇബ്ലീസു) അദ്ദേഹത്തിനു ദുര്‍ബ്ബോധനം നല്‍കി: അവന്‍ പറഞ്ഞു: "ആദമേ! നിത്യവാസത്തിനുള്ള വൃക്ഷത്തെയും, നശിച്ചു പോകാത്ത രാജത്വത്തെയും ഞാന്‍ നിനക്കു അറിയിച്ചുതരട്ടെയോ!?"
فَأَكَلَا مِنْهَا فَبَدَتْ لَهُمَا سَوْءَٰتُهُمَا وَطَفِقَا يَخْصِفَانِ عَلَيْهِمَا مِن وَرَقِ ٱلْجَنَّةِ ۚ وَعَصَىٰٓ ءَادَمُ رَبَّهُۥ فَغَوَىٰ﴿١٢١﴾
share
فَأَكَلَا അങ്ങനെ അവര്‍ തിന്നു مِنْهَا അതില്‍നിന്നു فَبَدَتْ ഉടനെ വെളിപ്പെട്ടു لَهُمَا അവര്‍ക്ക് രണ്ടാള്‍ക്കും سَوْآتُهُمَا അവരുടെ നഗ്നത وَطَفِقَا രണ്ടാളും തുടങ്ങി, ശ്രമിച്ചു يَخْصِفَانِ പറ്റിക്കുവാന്‍, ഒട്ടിക്കുവാന്‍ عَلَيْهِمَا അവരുടെമേല്‍ مِن وَرَقِ الْجَنَّةِ സ്വര്‍ഗ്ഗത്തിലെ ഇലകളില്‍നിന്നു وَعَصَىٰ آدَمُ ആദം അനുസരണക്കേടു പ്രവര്‍ത്തിച്ചു, എതിരു കാണിച്ചു رَبَّهُ തന്റെ രക്ഷിതാവിനു فَغَوَىٰ അങ്ങനെ അദ്ദേഹം വഴിപിഴച്ചു.
എന്നിട്ട്, അവര്‍ രണ്ടുപേരും അതില്‍ (വൃക്ഷത്തില്‍) നിന്ന് തിന്നു; ഉടനെ, അവര്‍ക്കു തങ്ങളുടെ നഗ്നത വെളിപ്പെട്ടു; സ്വര്‍ഗ്ഗത്തിലെ ഇലകളില്‍ നിന്നും (എടുത്ത്) അവര്‍ തങ്ങളുടെ മേല്‍ പറ്റിക്കുവാന്‍ തുടങ്ങുകയും ചെയ്തു. ആദം തന്റെ രക്ഷിതാവിനോടു അനുസരണക്കേടു കാണിച്ചു, അങ്ങിനെ വഴിപിഴച്ചു.
ثُمَّ ٱجْتَبَـٰهُ رَبُّهُۥ فَتَابَ عَلَيْهِ وَهَدَىٰ﴿١٢٢﴾
share
ثُمَّ പിന്നീടു اجْتَبَاهُ അദ്ദേഹത്തെ നന്നാക്കിയെടുത്തു, തിരഞ്ഞെടുത്തു رَبُّهُ അദ്ദേഹത്തിന്റെ രക്ഷിതാവു فَتَابَ എന്നിട്ടു പശ്ചാത്താപം (ഖേദം) സ്വീകരിച്ചു عَلَيْهِ അദ്ദേഹത്തിന്റെ മേല്‍ وَهَدَىٰ മാര്‍ഗദര്‍ശനം ചെയ്കയും ചെയ്തു, മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുകയും ചെയ്തു.
പിന്നീട്, അദ്ദേഹത്തെ തന്റെ രക്ഷിതാവു നന്നാക്കിയെടുത്തു; അങ്ങനെ, അദ്ദേഹത്തിന്റെമേല്‍ പാശ്ചാത്താപം സ്വീകരിച്ചു; മാര്‍ഗ്ഗദര്‍ശനം നല്‍കുകയും ചെയ്തു.
തഫ്സീർ : 120-122
View   
قَالَ ٱهْبِطَا مِنْهَا جَمِيعًۢا ۖ بَعْضُكُمْ لِبَعْضٍ عَدُوٌّۭ ۖ فَإِمَّا يَأْتِيَنَّكُم مِّنِّى هُدًۭى فَمَنِ ٱتَّبَعَ هُدَاىَ فَلَا يَضِلُّ وَلَا يَشْقَىٰ﴿١٢٣﴾
share
قَالَ അവന്‍ പറഞ്ഞു اهْبِطَا നിങ്ങള്‍ ഇറങ്ങിപ്പോകുവിന്‍ مِنْهَا ഇതില്‍നിന്നു جَمِيعًا എല്ലാവരും, മുഴുവനും بَعْضُكُمْ നിങ്ങളില്‍ ചിലര്‍ لِبَعْضٍ ചിലര്‍ക്ക് عَدُوٌّ ശത്രുവാണ് فَإِمَّا يَأْتِيَنَّكُم എന്നാല്‍ (വല്ലപ്പോഴും) നിങ്ങള്‍ക്കുവന്നു കിട്ടിയാല്‍ مِّنِّي എന്റെ പക്കല്‍നിന്നു هُدًى വല്ല മാര്‍ഗ്ഗദര്‍ശനവും فَمَنِ اتَّبَعَ അപ്പോള്‍ ആര്‍ പിന്‍പറ്റിയോ هُدَايَ എന്റെ മാര്‍ഗ്ഗദര്‍ശനം فَلَا يَضِلُّ അവന്‍ വഴിപിഴക്കുകയില്ല وَلَا يَشْقَىٰ അവന്‍ വിഷമിക്കയുമില്ല.
അവന്‍ (അല്ലാഹു) പറഞ്ഞു: നിങ്ങളെല്ലാവരും ഇതില്‍ (സ്വര്‍ഗ്ഗത്തില്‍) നിന്നു ഇറങ്ങിപ്പോകുവിന്‍! നിങ്ങളില്‍ ചിലര്‍ ചിലര്‍ക്കു ശത്രുവാകുന്നു. എന്നാല്‍, എന്റെ പക്കല്‍നിന്നു വല്ല മാര്‍ഗ്ഗദര്‍ശനവും നിങ്ങള്‍ക്കു വന്നുകിട്ടുന്നതായാല്‍, അപ്പോള്‍ എന്റെ മാര്‍ഗ്ഗദര്‍ശനം ആര്‍ പിന്‍പറ്റുന്നുവോ അവന്‍ വഴിപിഴക്കുകയില്ല, വിഷമിക്കേണ്ടിവരികയുമില്ല.
തഫ്സീർ : 123-123
View   
وَمَنْ أَعْرَضَ عَن ذِكْرِى فَإِنَّ لَهُۥ مَعِيشَةًۭ ضَنكًۭا وَنَحْشُرُهُۥ يَوْمَ ٱلْقِيَـٰمَةِ أَعْمَىٰ﴿١٢٤﴾
share
وَمَنْ أَعْرَضَ ആരെങ്കിലും തിരിഞ്ഞുകളഞ്ഞാല്‍ عَن ذِكْرِي എന്റെ ഉല്‍ബോധാനത്തെവിട്ടു, സ്മരണവിട്ടു فَإِنَّ لَهُ എന്നാല്‍ നിശ്ചയമായും അവന്നുണ്ട്‌ مَعِيشَةً ഒരു ജീവിതം ضَنكًا ഇടുങ്ങിയ, കുടുസ്സായ وَنَحْشُرُهُ നാം അവനെ ഒരുമിച്ചു കൂട്ടുകയും ചെയ്യും يَوْمَ الْقِيَامَةِ ഖിയാമത്തുനാളില്‍ أَعْمَىٰ അന്ധനായി, കണ്ണുകാണാത്തവനായി.
ആരെങ്കിലും, എന്റെ ഉല്‍ബോധനത്തെവിട്ടു തിരിഞ്ഞുകളഞ്ഞാല്‍, നിശ്ചയമായും അവനു ഇടുങ്ങിയ ഒരു ജീവിതം ഉണ്ടായിരിക്കുന്നതാണ്; ഖിയാമത്തുനാളില്‍, അവനെ നാം അന്ധനായ നിലയില്‍ (എഴുന്നേല്‍പ്പിച്ച്) ഒരുമിച്ചുകൂട്ടുന്നതുമാണ്.
قَالَ رَبِّ لِمَ حَشَرْتَنِىٓ أَعْمَىٰ وَقَدْ كُنتُ بَصِيرًۭا﴿١٢٥﴾
share
قَالَ അവന്‍ പറയും رَبِّ എന്റെ റബ്ബേ لِمَ حَشَرْتَنِي എന്തിനാണ് നീ എന്നെ ഒരുമിച്ചുകൂട്ടിയതു أَعْمَىٰ അന്ധനായ നിലയില്‍ وَقَدْ كُنتُ ഞാന്‍ ആയിരുന്നുവല്ലോ بَصِيرًا കാഴ്ചയുള്ളവന്‍.
അവന്‍ പറയും: "റബ്ബേ! എന്തിനാണ് നീ എന്നെ അന്ധനായ നിലയില്‍ (എഴുന്നേല്‍പിച്ച്) ഒരുമിച്ചുകൂട്ടിയതു - ഞാന്‍ (മുമ്പ്) കാഴ്ചയുള്ളവനായിരുന്നുവല്ലോ?!"
قَالَ كَذَٰلِكَ أَتَتْكَ ءَايَـٰتُنَا فَنَسِيتَهَا ۖ وَكَذَٰلِكَ ٱلْيَوْمَ تُنسَىٰ﴿١٢٦﴾
share
قَالَ അവന്‍ പറയും كَذَٰلِكَ അങ്ങിനെത്തന്നെ أَتَتْكَ നിനക്കു വന്നു آيَاتُنَا നമ്മുടെ ലക്ഷ്യങ്ങള്‍ فَنَسِيتَهَا അപ്പോള്‍ നീ അതു മറന്നുകളഞ്ഞു وَكَذَٰلِكَ അതുപോലെ الْيَوْمَ ഇന്നു تُنسَىٰ നീ(യും) വിസ്മരിക്കപ്പെടും (നിന്നെയും മറക്കും).
അവന്‍ [അല്ലാഹു] പറയും: "അങ്ങിനെത്തന്നെയാണ്; നിനക്കു നമ്മുടെ ലക്ഷ്യങ്ങള്‍ വന്നു, അപ്പോള്‍ നീ അതു മറന്നുകളഞ്ഞു: അപ്രകാരം ഇന്നു നീയും വിസ്മരിക്കപ്പെടുന്നു."
وَكَذَٰلِكَ نَجْزِى مَنْ أَسْرَفَ وَلَمْ يُؤْمِنۢ بِـَٔايَـٰتِ رَبِّهِۦ ۚ وَلَعَذَابُ ٱلْـَٔاخِرَةِ أَشَدُّ وَأَبْقَىٰٓ﴿١٢٧﴾
share
وَكَذَٰلِكَ അപ്രകാരമാണ് نَجْزِي നാം പ്രതിഫലം നല്‍കുന്നതു مَنْ യതൊരുവനു أَسْرَفَ അവന്‍ അതിരു കവിഞ്ഞിരിക്കുന്നു وَلَمْ يُؤْمِن വിശ്വസിച്ചതുമില്ല بِآيَاتِ ലക്ഷ്യങ്ങളില്‍ رَبِّهِ തന്റെ രക്ഷിതാവിന്റെ وَلَعَذَابُ الْآخِرَةِ തീര്‍ച്ചയായും പരലോകശിക്ഷ أَشَدُّ ഏറ്റവും കഠിനമായതാണ് وَأَبْقَىٰ ഏറ്റവും ശേഷിക്കുന്നതുമാണ്, നില നില്‍ക്കുന്നതുമാണ്.
അങ്ങിനെയാണ്, അതിരുകവിയുകയും, തന്റെ റബ്ബിന്റെ ലക്ഷ്യങ്ങളില്‍ വിശ്വസിക്കാതിരിക്കുകയും ചെയ്യുന്നവന് നാം പ്രതിഫലം കൊടുക്കുക; പരലോകശിക്ഷയാകട്ടെ, ഏറ്റവും കഠിനവും, കൂടുതല്‍ ശേഷിക്കുന്നതും തന്നെയാണ്.
തഫ്സീർ : 124-127
View   
أَفَلَمْ يَهْدِ لَهُمْ كَمْ أَهْلَكْنَا قَبْلَهُم مِّنَ ٱلْقُرُونِ يَمْشُونَ فِى مَسَـٰكِنِهِمْ ۗ إِنَّ فِى ذَٰلِكَ لَـَٔايَـٰتٍۢ لِّأُو۟لِى ٱلنُّهَىٰ﴿١٢٨﴾
share
أَفَلَمْ يَهْدِ മാര്‍ഗ്ഗദര്‍ശനം നല്‍ക്കുന്നില്ലേ, വ്യക്തമാകുന്നില്ലേ لَهُمْ അവര്‍ക്കു كَمْ أَهْلَكْنَا നാം എത്രയോ നശിപ്പിച്ചിരിക്കുന്നു (എന്നുള്ളതു) قَبْلَهُم ഇവരുടെ മുമ്പ് مِّنَ الْقُرُونِ തലമുറകളെ يَمْشُونَ ഇവര്‍ സഞ്ചരിക്കുന്നു, നടക്കുന്നു فِي مَسَاكِنِهِمْ അവരുടെ വാസസ്ഥലങ്ങളിലൂടെ إِنَّ فِي ذَٰلِكَ നിശ്ചയമായും അതിലുണ്ട് لَآيَاتٍ പല ദൃഷ്ടാന്തങ്ങള്‍ لِّأُولِي النُّهَىٰ ബുദ്ധിമാന്‍മാര്‍ക്ക്.
എത്രയോ തലമുറകളെ ഇവര്‍ക്കു മുമ്പു നാം നശിപ്പിച്ചു കളഞ്ഞിട്ടുണ്ട് - അവരുടെ വാസസ്ഥലങ്ങളില്‍ കൂടി ഇവര്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു - എന്നതു ഇവര്‍ക്കു മാര്‍ഗ്ഗദര്‍ശനം നല്‍കുന്നില്ലേ?! നിശ്ചയമായും അതില്‍ ബുദ്ധിമാന്‍മാര്‍ക്കു പല ദൃഷ്ടാന്തങ്ങളുമുണ്ട്.
وَلَوْلَا كَلِمَةٌۭ سَبَقَتْ مِن رَّبِّكَ لَكَانَ لِزَامًۭا وَأَجَلٌۭ مُّسَمًّۭى﴿١٢٩﴾
share
وَلَوْلَا ഇല്ലായിരുന്നുവെങ്കില്‍ كَلِمَةٌ ഒരു വാക്കു سَبَقَتْ മുമ്പു നടന്നിട്ടുളള, മുന്‍കഴിഞ്ഞ مِن رَّبِّكَ നിന്റെ റബ്ബിന്റെ പക്കല്‍നിന്നു لَكَانَ അതു ആകുമായിരുന്നു لِزَامًا അനിവാര്യമായതു وَأَجَلٌ ഒരു അവധിയും (ഇല്ലായിരുന്നുവെങ്കില്‍) مُّسَمًّى നിശ്ചിതമായ, നിര്‍ണ്ണയിക്കപ്പെട്ട.
നിന്റെ റബ്ബിന്റെ പക്കല്‍നിന്നു മുമ്പു നടന്ന ഒരു വാക്കും, നിശ്ചിതമായ ഒരു അവധിയും ഇല്ലായിരുന്നുവെങ്കില്‍, അതു [ശിക്ഷാനടപടി] അനിവാര്യമാകുമായിരുന്നു.
فَٱصْبِرْ عَلَىٰ مَا يَقُولُونَ وَسَبِّحْ بِحَمْدِ رَبِّكَ قَبْلَ طُلُوعِ ٱلشَّمْسِ وَقَبْلَ غُرُوبِهَا ۖ وَمِنْ ءَانَآئِ ٱلَّيْلِ فَسَبِّحْ وَأَطْرَافَ ٱلنَّهَارِ لَعَلَّكَ تَرْضَىٰ﴿١٣٠﴾
share
فَاصْبِرْ അതുകൊണ്ടു ക്ഷമിക്കുക عَلَىٰ مَا യാതൊന്നിനെപ്പറ്റി يَقُولُونَ അവര്‍ പറയുന്ന وَسَبِّحْ തസ്ബീഹ് (സ്തോത്ര കീര്‍ത്തനം) നടത്തുകയും ചെയ്യുക بِحَمْدِ رَبِّكَ നിന്റെ റബ്ബിനെ സ്തുതിച്ചുകൊണ്ടു, സ്തോത്രം ചെയ്തുകൊണ്ടും قَبْلَ طُلُوعِ الشَّمْسِ സൂര്യന്‍ ഉദിക്കുന്നതിനു മുമ്പു وَقَبْلَ غُرُوبِهَا അതിന്റെ അസ്തമനത്തിനു മുമ്പും وَمِنْ آنَاءِ اللَّيْلِ രാത്രി സമയങ്ങളിലും فَسَبِّحْ നീ തസ്ബീഹ് (കീര്‍ത്തനം) നടത്തുക وَأَطْرَافَ النَّهَارِ പകലിന്റെ ഭാഗങ്ങളിലും لَعَلَّكَ تَرْضَىٰ നിനക്കു സംതൃപ്തിയുണ്ടായേക്കാം, നീ തൃപ്തിപ്പെടുവാന്‍വേണ്ടി.
അതുകൊണ്ട്, (നബിയേ) ഇവര്‍ പറയുന്നതിനെപ്പറ്റി ക്ഷമിച്ചുകൊള്ളുക; സൂര്യോദയത്തിനുമുമ്പും, അസ്തമനത്തിനു മുമ്പും നീ നിന്റെ റബ്ബിനെ സ്തുതിച്ചുകൊണ്ട് സ്തോത്ര കീര്‍ത്തനവും ചെയ്യുക. രാത്രി സമയങ്ങളിലും, പകലിന്റെ ഭാഗങ്ങളിലും നീ പ്രകീര്‍ത്തനം ചെയ്യുക. എന്നാല്‍ നിനക്കു സംതൃപ്തിയുണ്ടായേക്കാം.
തഫ്സീർ : 128-130
View   
وَلَا تَمُدَّنَّ عَيْنَيْكَ إِلَىٰ مَا مَتَّعْنَا بِهِۦٓ أَزْوَٰجًۭا مِّنْهُمْ زَهْرَةَ ٱلْحَيَوٰةِ ٱلدُّنْيَا لِنَفْتِنَهُمْ فِيهِ ۚ وَرِزْقُ رَبِّكَ خَيْرٌۭ وَأَبْقَىٰ﴿١٣١﴾
share
وَلَا تَمُدَّنَّ َ നിശ്ചയമായും നീ നീട്ടരുതു عَيْنَيْك നിന്റെ ദൃഷ്ടികളെ (നീ കണ്ണുവെക്കരുത്) إِلَىٰ مَا യാതൊന്നിലേക്കു مَتَّعْنَا بِهِ അതുകൊണ്ടു നാം സുഖഭോഗം നല്‍കിയിരിക്കുന്നു أَزْوَاجًا പല വിഭാഗങ്ങള്‍ക്കു, പല തരക്കാര്‍ക്കു مِّنْهُمْ അവരില്‍നിന്നു زَهْرَةَ الْحَيَاةِ ജീവിതത്തിന്റെ മോടിയായി, അലങ്കാരമായി الدُّنْيَا ഇഹലോകത്തിന്റെ ഐഹികമായ لِنَفْتِنَهُمْ നാം അവരെ പരീക്ഷിക്കുവാന്‍വേണ്ടി فِيهِ അതില്‍ وَرِزْقُ رَبِّكَ നിന്റെ റബ്ബിന്റെ ഉപജീവനം, ആഹാരം خَيْرٌ ഉത്തമമായതാണ് وَأَبْقَىٰ കൂടുതല്‍ ശേഷിക്കുന്നതുമാണ്, നിലനില്‍ക്കുന്നതുമാണ്.
ഐഹികജീവിതത്തിന്റെ മോടിയായി, അവരില്‍ നിന്നു പല വിഭാങ്ങള്‍ക്ക് ഏതൊന്നുകൊണ്ട് - അതില്‍ അവരെ പരീക്ഷിക്കുവാനായി നാം സുഖഭോഗം നല്‍കിയിരിക്കുന്നുവോ, അതിലേക്കു നീ നിന്റെ ദൃഷ്ടികള്‍ നീട്ടിപ്പോകരുതു (കണ്ണുവെക്കരുതു) നിന്റെ റബ്ബു നല്‍കുന്ന ഉപജീവനം ഉത്തമവും, അധികം ശേഷിക്കുന്നതുമാകുന്നു.
وَأْمُرْ أَهْلَكَ بِٱلصَّلَوٰةِ وَٱصْطَبِرْ عَلَيْهَا ۖ لَا نَسْـَٔلُكَ رِزْقًۭا ۖ نَّحْنُ نَرْزُقُكَ ۗ وَٱلْعَـٰقِبَةُ لِلتَّقْوَىٰ﴿١٣٢﴾
share
وَأْمُرْ നീ കല്‍പിക്കുക أَهْلَكَ നിന്റെ വീട്ടുകാരോടു, സ്വന്തക്കാരോടു, കുടുംബത്തോടു, ആള്‍ക്കാരോടു بِالصَّلَاةِ നമസ്കാരത്തിനു, നമസ്കാരത്തെപ്പറ്റി وَاصْطَبِرْ നീ ക്ഷമ (സഹനം) കൈക്കൊള്ളുകയും ചെയ്യുക عَلَيْهَا അതിന്നായി, അതിന്റെ പേരില്‍ لَا نَسْأَلُكَ നാം നിന്നോടു ചോദിക്കുന്നില്ല, ആവശ്യപ്പെടുന്നില്ല رِزْقًا ആഹാരം, ഉപജീവനം نَّحْنُ നാംതന്നെ, നാമാണു نَرْزُقُكَ നിനക്കു ഉപജീവനം നല്‍കുന്നു وَالْعَاقِبَةُ (ശുഭകരമായ) പര്യവസാനം, അവസാന ഫലം, കലാശം لِلتَّقْوَىٰ ഭയഭകതിക്കാണ്, സൂക്ഷ്മതക്കാകുന്നു.
നിന്റെ സ്വന്തക്കാരോടു നമസ്കരിക്കുവാന്‍ കല്‍പിക്കുകയും അതിനായി നീ സഹനമവലംബിക്കുകയും ചെയ്തു കൊള്ളുക. നിന്നോടു ഉപജീവനം നല്‍കുവാന്‍ നാം ആവശ്യപ്പെടുന്നില്ല; നിനക്കു നാം ഉപജീവനം നല്‍കുകയാണ് ചെയ്യുന്നത്; ശുഭപര്യവസാനം ഭയഭക്തിക്കാകുന്നു.
തഫ്സീർ : 131-132
View   
وَقَالُوا۟ لَوْلَا يَأْتِينَا بِـَٔايَةٍۢ مِّن رَّبِّهِۦٓ ۚ أَوَلَمْ تَأْتِهِم بَيِّنَةُ مَا فِى ٱلصُّحُفِ ٱلْأُولَىٰ﴿١٣٣﴾
share
وَقَالُوا അവര്‍ പറയുന്നു لَوْلَا يَأْتِينَا അവന്‍ ഞങ്ങള്‍ക്കു (നമുക്കു) കൊണ്ടുവരാത്തതെന്താണ് بِآيَةٍ ഒരു ദൃഷ്ടാന്തവും مِّن رَّبِّهِ അവന്റെ റബ്ബിന്റെ പക്കല്‍നിന്ന് أَوَلَمْ تَأْتِهِم അവര്‍ക്കു വന്നെത്തിയിട്ടില്ലയോ بَيِّنَةُ مَا യാതൊന്നിന്റെ തെളിവു فِي الصُّحُفِ ഗ്രന്ഥങ്ങളിലുള്ള, ഏടുകളിലുള്ള الْأُولَىٰ പൂര്‍വ്വ, മുമ്പുള്ളതായ.
അവര്‍ (അവിശ്വാസികള്‍) പറയുന്നു: "അവന്‍ (നബി) തന്റെ റബ്ബിന്റെ പക്കല്‍നിന്നു ഞങ്ങള്‍ക്കു ഒരു ദൃഷ്ടാന്തവും കൊണ്ടുവരാത്തതെന്ത്?!" പൂര്‍വ്വ ഗ്രന്ഥങ്ങളിലുള്ളതിന്റെ തെളിവു അവര്‍ക്കു വന്നിട്ടില്ലേ!?
وَلَوْ أَنَّآ أَهْلَكْنَـٰهُم بِعَذَابٍۢ مِّن قَبْلِهِۦ لَقَالُوا۟ رَبَّنَا لَوْلَآ أَرْسَلْتَ إِلَيْنَا رَسُولًۭا فَنَتَّبِعَ ءَايَـٰتِكَ مِن قَبْلِ أَن نَّذِلَّ وَنَخْزَىٰ﴿١٣٤﴾
share
وَلَوْ أَنَّا നാം ആയിരുന്നുവെങ്കില്‍ أَهْلَكْنَاهُم അവരെ നശിപ്പിച്ചിരുന്നു (എങ്കില്‍) بِعَذَابٍ വല്ല ശിക്ഷകൊണ്ടും مِّن قَبْلِهِ ഇതിനു മുമ്പു لَقَالُوا അവര്‍ പറയുമായിരുന്നു رَبَّنَا ഞങ്ങളുടെ റബ്ബേ لَوْلَا أَرْسَلْتَ നീ അയക്കാഞ്ഞതെന്താണു, നീ അയച്ചു കൂടായിരുന്നോ إِلَيْنَا ഞങ്ങള്‍ക്കു رَسُولًا ഒരു റസൂലിനെ, ദൂതനെ فَنَتَّبِعَ എന്നാല്‍ ഞങ്ങള്‍ പിന്‍പറ്റുമായിരുന്നു آيَاتِكَ നിന്റെ ദൃഷ്ടാന്തങ്ങളെ, ലക്ഷ്യങ്ങളെ مِن قَبْلِ മുമ്പായി أَن نَّذِلَّ ഞങ്ങള്‍ നിന്ദ്യരാകുന്നതിനു, ഞങ്ങള്‍ക്കു നിന്ദ്യതയുണ്ടാകുന്നതിനു وَنَخْزَىٰ ഞങ്ങള്‍ അപമാനിതരാവുകയും, മാനംകെട്ടുപോകുകയും.
ഇതിനുമുമ്പായി വല്ല ശിക്ഷകൊണ്ടും നാം അവരെ നശിപ്പിച്ചിരുന്നുവെങ്കില്‍, അവര്‍ (ഇങ്ങിനെ) പറയുമായിരുന്നു: "ഞങ്ങളുടെ റബ്ബേ! നീ ഞങ്ങളുടെ അടുക്കലേക്കു ഒരു റസൂലിനെ [ദൂതനെ] എന്തുകൊണ്ട് അയച്ചുതന്നില്ല? എന്നാല്‍, ഞങ്ങള്‍ നിന്ദ്യരും അപമാനിതരുമായി ഭവിക്കുന്നതിനുമുമ്പ് തന്നെ നിന്റെ ലക്ഷ്യങ്ങളെ ഞങ്ങള്‍ പിന്‍തുടരുമായിരുന്നല്ലോ!"
قُلْ كُلٌّۭ مُّتَرَبِّصٌۭ فَتَرَبَّصُوا۟ ۖ فَسَتَعْلَمُونَ مَنْ أَصْحَـٰبُ ٱلصِّرَٰطِ ٱلسَّوِىِّ وَمَنِ ٱهْتَدَىٰ﴿١٣٥﴾
share
قُلْ പറയുക كُلٌّ എല്ലാവരും مُّتَرَبِّصٌ പ്രതീക്ഷിക്കുന്നവരാണ്, കാത്തിരിക്കുന്നവരാണ് فَتَرَبَّصُوا അതിനാല്‍ നിങ്ങള്‍ പ്രതീക്ഷിച്ചുകൊള്ളുവിന്‍ فَسَتَعْلَمُونَ അപ്പോള്‍ നിങ്ങള്‍ക്കു അറിയാറാകും مَنْ ആരാണ് എന്നു أَصْحَابُ الصِّرَاطِ മാര്‍ഗ്ഗക്കാര്‍, മാര്‍ഗ്ഗത്തിലുള്ളവര്‍ السَّوِيِّ നേരായ, ശരിയായ وَمَنِ ആരാണ് എന്നും اهْتَدَىٰ സന്‍മാര്‍ഗ്ഗം പ്രാപിച്ചിട്ടുള്ള(തു).
(നബിയേ) പറയുക: "(നാം) എല്ലാവരും പ്രതീക്ഷിച്ചുകൊണ്ടിരിക്കുകതന്നെയാണ്; എന്നാല്‍ നിങ്ങള്‍ പ്രതീക്ഷിച്ചുകൊള്ളുക; അപ്പോള്‍ നിങ്ങള്‍ക്ക് അറിയാറാകും: നേരായ മാര്‍ഗ്ഗത്തിലുള്ളവര്‍ ആരാണെന്നും, ആരാണ് സന്‍മാര്‍ഗ്ഗം പ്രാപിച്ചിട്ടുള്ളതെന്നും!"
തഫ്സീർ : 133-135
View   

arrow_back_ios
18:75
18:76
18:77
18:78
18:79
18:80
18:81
18:82
18:83
18:84
18:85
18:86
18:87
18:88
18:89
18:90
18:91
18:92
18:93
18:94
18:95
18:96
18:97
18:98
18:99
18:100
18:101
18:102
18:103
18:104
18:105
18:106
18:107
18:108
18:109
18:110
19:1
19:2
19:3
19:4
19:5
19:6
19:7
19:8
19:9
19:10
19:11
19:12
19:13
19:14
19:15
19:16
19:17
19:18
19:19
19:20
19:21
19:22
19:23
19:24
19:25
19:26
19:27
19:28
19:29
19:30
19:31
19:32
19:33
19:34
19:35
19:36
19:37
19:38
19:39
19:40
19:41
19:42
19:43
19:44
19:45
19:46
19:47
19:48
19:49
19:50
19:51
19:52
19:53
19:54
19:55
19:56
19:57
19:58
19:59
19:60
19:61
19:62
19:63
19:64
19:65
19:66
19:67
19:68
19:69
19:70
19:71
19:72
19:73
19:74
19:75
19:76
19:77
19:78
19:79
19:80
19:81
19:82
19:83
19:84
19:85
19:86
19:87
19:88
19:89
19:90
19:91
19:92
19:93
19:94
19:95
19:96
19:97
19:98
20:1
20:2
20:3
20:4
20:5
20:6
20:7
20:8
20:9
20:10
20:11
20:12
20:13
20:14
20:15
20:16
20:17
20:18
20:19
20:20
20:21
20:22
20:23
20:24
20:25
20:26
20:27
20:28
20:29
20:30
20:31
20:32
20:33
20:34
20:35
20:36
20:37
20:38
20:39
20:40
20:41
20:42
20:43
20:44
20:45
20:46
20:47
20:48
20:49
20:50
20:51
20:52
20:53
20:54
20:55
20:56
20:57
20:58
20:59
20:60
20:61
20:62
20:63
20:64
20:65
20:66
20:67
20:68
20:69
20:70
20:71
20:72
20:73
20:74
20:75
20:76
20:77
20:78
20:79
20:80
20:81
20:82
20:83
20:84
20:85
20:86
20:87
20:88
20:89
20:90
20:91
20:92
20:93
20:94
20:95
20:96
20:97
20:98
20:99
20:100
20:101
20:102
20:103
20:104
20:105
20:106
20:107
20:108
20:109
20:110
20:111
20:112
20:113
20:114
20:115
20:116
20:117
20:118
20:119
20:120
20:121
20:122
20:123
20:124
20:125
20:126
20:127
20:128
20:129
20:130
20:131
20:132
20:133
20:134
20:135