وَمَا مِن دَابَّةٍ ഒരു ജന്തുവുമില്ല, ജീവികളില്‍ നിന്നു (ഒന്നും) ഇല്ല فِي الْأَرْضِ ഭൂമിയില്‍ إِلَّا عَلَى اللَّـهِ അല്ലാഹുവിന്‍റെ മേല്‍ ഇല്ലാതെ رِزْقُهَا അതിന്‍റെ (അവയുടെ) ഉപജീവനം, ആഹാരം وَيَعْلَمُ അവന്‍ അറിയുകയും ചെയ്യും مُسْتَقَرَّهَا അവയുടെ താവളം, വാസസ്ഥലം, തങ്ങുന്ന ഇടം وَمُسْتَوْدَعَهَا അവയു ടെ സൂക്ഷിപ്പുസ്ഥാനവും كُلٌّ എല്ലാം فِي كِتَابٍ ഒരു ഗ്രന്ഥത്തില്‍ (രേഖയില്‍) ഉണ്ടു مُّبِينٍ സ്പഷ്ടമായ.
ഭൂമിയിലുള്ള ഒരു ജീവജന്തുവും തന്നെ, അവയുടെ ഉപജീവനം (അഥവാ ആഹാരം) അല്ലാഹുവിന്‍റെ മേല്‍ (ബാധ്യത) ഇല്ലാതെയില്ല. അവയുടെ വാസസ്ഥാനവും, അവയുടെ സൂക്ഷിപ്പുസ്ഥാനവും അവന്‍ അറിയുകയും ചെയ്യുന്നു. എല്ലാം (തന്നെ) സ്പഷ്ടമായ ഒരു (രേഖാ) ഗ്രന്ഥത്തിലുണ്ട്.
وَلَئِنْ أَخَّرْنَا നാം പിന്തിച്ചുവെങ്കില്‍ عَنْهُمُ അവരില്‍നിന്നു الْعَذَابَ ശിക്ഷയെ إِلَىٰ أُمَّةٍ ഒരു കാലയളവു വരെ مَّعْدُودَةٍ എണ്ണപ്പെട്ട, നിര്‍ണ്ണയിക്കപ്പെട്ട لَّيَقُولُنَّ അവര്‍ പറയുക തന്നെ ചെയ്യും مَا يَحْبِسُهُ അതിനെ തടഞ്ഞുവെക്കുന്നതെന്തു أَلَا അല്ലാ, അറിയുക يَوْمَ ഒരു ദിവസം يَأْتِيهِمْ അതവര്‍ക്കു വരുന്ന لَيْسَ അതല്ല مَصْرُوفًا തിരിച്ചുവിടപ്പെടുന്നതു عَنْهُمْ അവരില്‍നിന്നു وَحَاقَ ഇറങ്ങിവരുക (അനുഭവപ്പെടുക)യും ചെയ്യും بِهِم അവരില്‍ مَّا كَانُوا അവരായിരുന്ന യാതൊന്നു بِهِ അതിനെപ്പറ്റി يَسْتَهْزِئُونَ അവര്‍ പരിഹസിക്കുക.
ഒരു എണ്ണപ്പെട്ട [നിര്‍ണ്ണയിക്കപ്പെട്ട] കാലയളവുവരെ അവരില്‍നിന്നു നാം ശിക്ഷ പിന്തിച്ചുവെച്ചുവെങ്കിലാകട്ടെ, അവര്‍ പറയുക തന്നെ ചെയ്യും: "എന്താണതിനെ തടഞ്ഞുവെക്കുന്നത്?!" അല്ലാ! (അറിയുക:) അതവര്‍ക്കു വന്നെത്തുന്ന ദിവസം, അതു അവരില്‍നിന്ന് തിരിച്ചുവിടപ്പെടുന്നതല്ല; അവര്‍ യാതൊന്നിനെപ്പറ്റി പരിഹസിച്ചു (പറഞ്ഞു) കൊണ്ടിരിക്കുന്നുവോ അതു അവരില്‍ വന്നനുഭവപ്പെടുകയും ചെയ്യും.
وَلَئِنْ أَذَقْنَا നാം ആസ്വദി(അനുഭവി)പ്പിച്ചുവെങ്കില്‍ الْإِنسَانَ മനുഷ്യന്നു, മനുഷ്യനെ مِنَّا നമ്മുടെ പക്കല്‍ നിന്നു, നമ്മുടെ വകയായി رَحْمَةً ഒരു കാരുണ്യം, വല്ല കരുണയും ثُمَّ പിന്നീടു نَزَعْنَاهَا അതിനെ നാം നീക്കം ചെയ്തു مِنْهُ അവനില്‍നിന്നു إِنَّهُ നിശ്ചയമായും അവന്‍ لَيَئُوسٌ (വളരെ) നിരാശന്‍ (തന്നെ) ആയിരിക്കും كَفُورٌ നന്ദികെട്ട, നന്ദികെട്ടവന്‍.
നമ്മുടെ പക്കല്‍നിന്നു വല്ല കാരുണ്യത്തെയും നാം മനുഷ്യന് ആസ്വദിപ്പിക്കുകയും, പിന്നീടതിനെ അവനില്‍ നിന്നു നാം നീക്കുകയും ചെയ്തുവെങ്കില്‍, നിശ്ചയമായും അവന്‍, വളരെ നിരാശനും, നന്ദി കെട്ടവനുമായിരിക്കും.
وَلَئِنْ أَذَقْنَاهُ നാം അവനു ആസ്വദിപ്പിച്ചുവെങ്കില്‍ نَعْمَاءَ ഒരു അനുഗ്രഹം, സുഖസന്തോഷം بَعْدَ ضَرَّاءَ ഒരു കഷ്ടപ്പാടിനു (ദുരന്തത്തിനു) ശേഷം مَسَّتْهُ അവനെ ബാധിച്ചതായ لَيَقُولَنَّ നിശ്ചയമായും അവന്‍ പറയും ذَهَبَ പോയി (കഴിഞ്ഞുപോയി) السَّيِّئَاتُ തിന്‍മകള്‍ عَنِّي എന്നില്‍നിന്നു إِنَّهُ നിശ്ചയമായും അവന്‍ لَفَرِحٌ ആഹ്ളാദ (സന്തോഷ) ഭരിതന്‍ തന്നെയായിരിക്കും فَخُورٌ അഹങ്കാരി (ദുരഭിമാനി) യായിരിക്കും.
അവനെ ബാധിച്ച ഒരു ദുരിതത്തിനു ശേഷം, അവനു നാം ഒരനുഗ്രഹം ആസ്വദിപ്പിച്ചുവെങ്കിലാകട്ടെ, അവന്‍ നിശ്ചയമായും പറയും: "എന്നില്‍നിന്നു തിന്‍മകള്‍ പോയി(ക്കഴിഞ്ഞു)!" (അതെ,) നിശ്ചയമായും അവന്‍, ആഹ്ളാദഭരിതനും, അഹങ്കാരിയുമായിരിക്കും;
ആരെങ്കിലും ഐഹിക ജീവിതത്തെയും, അതിന്‍റെ അലങ്കാരത്തെയും ഉദ്ദേശിച്ചിരുന്നാല്‍ അവര്‍ക്കു അവരുടെ പ്രവര്‍ത്തന(ഫല)ങ്ങളെ അതില്‍ വെച്ചു നാം നിറവേറ്റിക്കൊടുക്കുന്നതാണു: അവരാകട്ടെ, അതില്‍ വെച്ചു നഷ്ടപ്പെടുത്തപ്പെടുകയുമില്ല.
أَفَمَن അപ്പോള്‍ യാതൊരുവനോ كَانَ അവനായിരിക്കുന്നു, ആകുന്നു عَلَىٰ بَيِّنَةٍ വ്യക്തമായ തെളിവോടെ مِّن رَّبِّهِ തന്‍റെ റബ്ബിങ്കല്‍നിന്നു وَيَتْلُوهُ അതിനോടു അടുത്തു, (തുടര്‍ന്നു) കൊണ്ടുമിരി ക്കുന്നു شَاهِدٌ ഒരു സാക്ഷി مِّنْهُ അവങ്കല്‍നിന്നുള്ള وَمِن قَبْلِهِ അതിന്‍റെ മുമ്പായിഉണ്ടുതാനും كِتَابُ مُوسَىٰ മൂസായുടെ ഗ്രന്ഥം إِمَامًا മാതൃകയായി, വഴികാട്ടിയായി وَرَحْمَةً കാരുണ്യമായും أُولَـٰئِكَ അക്കൂട്ടര്‍ يُؤْمِنُونَ بِهِ ഇതില്‍ (അതില്‍) വിശ്വസിക്കുന്നതാണു, വിശ്വസിക്കും وَمَن يَكْفُرْ ആര്‍ (വല്ലവനും) അവിശ്വസിക്കുന്നുവോ بِهِ ഇതില്‍, അതില്‍ مِنَ الْأَحْزَابِ (സഖ്യ) കക്ഷികളില്‍ നിന്നു, (ശത്രു) സംഘങ്ങളി ല്‍പെട്ട فَالنَّارُ എന്നാല്‍ നരകം, നരകമത്രെ مَوْعِدُهُ അവന്‍റെ വാഗ്ദത്തസ്ഥാനമത്രെ, വാഗ്ദത്തം فَلَا تَكُ ആകയാല്‍ നീ ആയിരിക്കരുതു فِي مِرْيَةٍ വല്ല സന്ദേഹത്തിലും مِّنْهُ ഇതിനെ (അതിനെ)പ്പറ്റി إِنَّهُ الْحَقُّ നിശ്ചയമായും അതു യഥാര്‍ത്ഥമാണു مِن رَّبِّكَ നിന്‍റെ റബ്ബിങ്കല്‍ നിന്നു وَلَـٰكِنَّ പക്ഷെ, എങ്കിലും أَكْثَرَ النَّاسِ മനുഷ്യരില്‍ അധികവും لَا يُؤْمِنُونَ വിശ്വസിക്കുന്നില്ല.
അപ്പോള്‍ യാതൊരുവനോ? അവന്‍ തന്‍റെ റബ്ബിങ്കല്‍നിന്നും വ്യക്തമായ ഒരു തെളിവോടെയാകുന്നു; അവങ്കല്‍ [റബ്ബിങ്കല്‍] നിന്നുള്ള ഒരു സാക്ഷി അതിനെ തുടര്‍ന്നുകൊണ്ടിരിക്കുകയുംചെയ്യുന്നു; (കൂടാതെ) അതിനു മുമ്പായി മാതൃക [വഴികാട്ടി]യും, കാരുണ്യവുമായിക്കൊണ്ട് മൂസയുടെ (വേദ) ഗ്രന്ഥമുണ്ടുതാനും. [ഇവനുണ്ടോ ഐഹിക ജീവിതത്തെ ലക്ഷ്യമാക്കുന്നവനെപ്പോലെ ഖുര്‍ആനില്‍ അവിശ്വസിക്കുന്നു?!]
(ഇങ്ങിനെയുള്ള) അക്കൂട്ടര്‍ ഇതില്‍ [ഖുര്‍ആനില്‍] വിശ്വസിക്കുന്നതാണു. കക്ഷികളില്‍നിന്നു ഇതില്‍ ആര്‍ അവിശ്വസിക്കുന്നുവോ, എന്നാല്‍ നരകമത്രെ അവന്‍റെ വാഗ്ദത്തസ്ഥാനം. ആകയാല്‍, നീ ഇതിനെ സംബന്ധിച്ച് യാതൊരു സന്ദേഹത്തിലും ആയിരിക്കരുതു; നിശ്ചയമായും, ഇതു നിന്‍റെ റബ്ബിങ്കല്‍നിന്നുള്ള യഥാര്‍ത്ഥമത്രെ. എങ്കിലും, മനുഷ്യരില്‍ അധികപേരും വിശ്വസിക്കുന്നില്ല.
قَالَ അദ്ദേഹം പറഞ്ഞു يَا قَوْمِ എന്‍റെ ജനങ്ങളേ أَرَأَيْتُمْ നിങ്ങള്‍ കണ്ടുവോ (പറയുവിന്‍) إِن كُنتُ ഞാനാകുന്നുവെങ്കില്‍ عَلَىٰ بَيِّنَةٍ തെളിവിന്‍മേല്‍, തെളിവോടെ مِّن رَّبِّي എന്‍റെ റബ്ബിങ്കല്‍നിന്നു وَآتَانِي അവന്‍ എനിക്കു നല്‍കുകയും ചെയ്തു رَحْمَةً കാരുണ്യം مِّنْ عِندِهِ അവന്‍റെ പക്കല്‍നിന്നു فَعُمِّيَتْ എന്നിട്ടു അതു അന്ധമാക്കപ്പെട്ടു (കാണാന്‍ കഴിയാതായി) عَلَيْكُمْ നിങ്ങള്‍ക്കു أَنُلْزِمُكُمُوهَا അതിനു നിങ്ങളെ (നിങ്ങളോടു) ഞങ്ങള്‍ നിര്‍ബ്ബന്ധിക്കുമോ وَأَنتُمْ നിങ്ങളായിരിക്കെ لَهَا അതിനെ, അതിനോടു كَارِهُونَ വെറുക്കുന്നവര്‍, അതൃപ്തര്‍.
അദ്ദേഹം പറഞ്ഞു: "എന്‍റെ ജനങ്ങളേ, നിങ്ങള്‍ കണ്ടുവോ (പറയുവിന്‍): ഞാന്‍ എന്‍റെ റബ്ബിങ്കല്‍ നിന്നുള്ള വ്യക്തമായ തെളിവോടെ ആയിരിക്കുകയും, അവന്‍റെ പക്കല്‍നിന്നുള്ള ഒരു കാരുണ്യം എനിക്കു അവന്‍ നല്‍കിയിരിക്കുകയുമാണെങ്കില്‍,- എന്നിട്ട്, നിങ്ങള്‍ക്കതു (കണ്ടറിയുവാന്‍ കഴിയാതെ) അന്ധമാക്കപ്പെടുകയും ചെയ്തിരിക്കുന്നു (വെങ്കില്‍ എന്തു ചെയ്യും)?! നിങ്ങള്‍ അതിനെ വെറുക്കുന്നവരായിരിക്കെ, അതിനു നിങ്ങളെ ഞങ്ങള്‍ നിര്‍ബ്ബന്ധം ചെലുത്തുകയോ?!"
وَيَا قَوْمِ എന്റെ ജനങ്ങളേ لَا أَسْأَلُكُمْ ഞാന്‍ നിങ്ങളോടു ചോദിക്കു (ആവശ്യപ്പെടു)ന്നില്ല عَلَيْهِ ഇതിന്‍റെ പേരില്‍, ഇതിനു مَالًا ഒരു ധനവും إِنْ أَجْرِيَ എന്‍റെ പ്രതിഫലമല്ല إِلَّا അല്ലാതെ, ഒഴികെ عَلَى اللَّـهِ അല്ലാഹുവിന്‍റെ മേല്‍ وَمَا أَنَا ഞാനല്ലതാനും بِطَارِدِ ആട്ടിക്കളയുന്നവനേ الَّذِينَ آمَنُوا വിശ്വസിച്ചവരെ إِنَّهُم നിശ്ചയമായും അവര്‍ مُّلَاقُو കണ്ടുമുട്ടുന്നവരാകുന്നു رَبِّهِمْ അവരുടെ റബ്ബുമായി وَلَـٰكِنِّي എങ്കിലും ഞാന്‍ أَرَاكُمْ നിങ്ങളെ ഞാന്‍ കാണുന്നു قَوْمًا ഒരു ജനതയായി تَجْهَلُونَ അറിയാത്ത (വിഡ്ഢികളായ).
"എന്‍റെ ജനങ്ങളേ, ഇതിന്‍റെ [ഈ പ്രബോധനത്തിന്‍റെ] പേരില്‍ ഞാന്‍ നിങ്ങളോടു (പ്രതിഫലമായി) യാതൊരു ധനവും ചോദിക്കുന്നില്ല.
എന്‍റെ പ്രതിഫലം അല്ലാഹുവിന്‍റെ മേലല്ലാതെ (ബാധ്യത) ഇല്ല. ഞാന്‍ വിശ്വസിച്ചവരെ ആട്ടിക്കളയുന്നവനല്ല താനും. (കാരണം) അവര്‍ തങ്ങളുടെ റബ്ബുമായി കണ്ടുമുട്ടുന്നവരാകുന്നു. എങ്കിലും ഞാന്‍, നിങ്ങളെ അറിഞ്ഞുകൂടാത്ത ഒരു (മൂഢ) ജനതയായി കാണുന്നു.
قَالُوا അവര്‍ പറഞ്ഞു يَا نُوحُ നൂഹേ قَدْ جَادَلْتَنَا ഞങ്ങളോടു നീ തര്‍ക്കം നടത്തിക്കഴിഞ്ഞു, തര്‍ക്കി ച്ചിട്ടുണ്ട് فَأَكْثَرْتَ അങ്ങിനെ നീ വര്‍ദ്ധിപ്പിച്ചു جِدَالَنَا ഞങ്ങളോടുള്ള തര്‍ക്കം فَأْتِنَا എനി നീ ഞങ്ങള്‍ക്കു വാ, കൊണ്ടുവാ بِمَا تَعِدُنَا നീ ഞങ്ങളെ താക്കീതു ചെയ്യുന്നതുമായി, വാഗ്ദത്തം ചെയ്യുന്നതു إِن كُنتَ നീ ആണെങ്കില്‍ مِنَ الصَّادِقِينَ സത്യം പറയുന്നവരില്‍പെട്ട (വന്‍).
അവര്‍ പറഞ്ഞു: "നൂഹേ, നീ ഞങ്ങളോട് തര്‍ക്കിച്ചു. അങ്ങനെ ഞങ്ങളോടുള്ള തര്‍ക്കം നീ (വള രെ) വര്‍ദ്ധിപ്പിച്ചു. എനി നീ ഞങ്ങളോട് താക്കീത് ചെയ്യുന്ന കാര്യം [ആ ശിക്ഷ] ഞങ്ങള്‍ക്കു കൊ ണ്ടുവരുക; നീ സത്യം പറയുന്നവനാണെങ്കില്‍! [അതൊന്നു കാണാമല്ലോ].
قَالَ അദ്ദേഹം പറഞ്ഞു إِنَّمَا يَأْتِيكُم നിങ്ങള്‍ക്കു വരും, കൊണ്ടുവരും بِهِ അതും കൊണ്ടു, അതിനെ اللَّـهُ അല്ലാഹു (മാത്രം) إِن شَاءَ അവന്‍ ഉദ്ദേശിച്ചാല്‍ وَمَا أَنتُم നിങ്ങളല്ല താനും بِمُعْجِزِينَ അശക്തരാക്കു ന്നവര്‍ (തോല്‍പിക്കുന്നവര്‍).
അദ്ദേഹം പറഞ്ഞു: "അല്ലാഹു മാത്രമാണതു നിങ്ങള്‍ക്കു കൊണ്ടുവരുക. അവന്‍ ഉദ്ദേശിച്ചെങ്കി ല്‍, നിങ്ങള്‍ (അവനെ) അശക്തരാ(ക്കി തോല്‍പി)ക്കുന്നവരല്ലതാനും.
"നിങ്ങള്‍ക്കു ഉപദേശം നല്‍കുവാന്‍ ഞാന്‍ ഉദ്ദേശിച്ചാല്‍, എന്‍റെ ഉപദേശം നിങ്ങള്‍ക്ക് ഉപകരിക്കുകയുമില്ല; നിങ്ങളെ വഴിപിഴവിലാക്കുവാന്‍ അല്ലാഹു ഉദ്ദേശിച്ചിരിക്കുകയാണെങ്കില്‍. അവന്‍ നിങ്ങളുടെ റബ്ബത്രെ. അവനിലേക്കുതന്നെ നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യുന്നു."
أَمْ അതല്ല, അഥവാ, അതോ يَقُولُونَ അവര്‍ പറയുന്നു(വോ) افْتَرَاهُ അദ്ദേഹം അതു കെട്ടിച്ചമച്ചുവെന്നു قُلْ പറയുക إِنِ افْتَرَيْتُهُ ഞാനതു കെട്ടിച്ചമച്ചുവെങ്കില്‍ فَعَلَيَّ എന്നാല്‍ എന്‍റെ മേലാണു إِجْرَامِي എന്‍റെ കുറ്റം ചെയ്യല്‍ (ഞാന്‍ ചെയ്ത കുറ്റം) وَأَنَا ഞാനാകട്ടെ, ഞാനും (തന്നെ) بَرِيءٌ (ബാധ്യത) ഒഴിവായവനാണ് مِّمَّا تُجْرِمُونَ നിങ്ങള്‍ കുറ്റം ചെയ്തുകൊണ്ടിരിക്കുന്നതില്‍ നിന്നു.
അഥവാ അവര്‍ പറയുന്നുവോ: "അതദ്ദേഹം കെട്ടിച്ചമച്ചിരിക്കുകയാണെന്ന്?! പറയുക: "ഞാനതു കെട്ടിച്ചമച്ചുവെങ്കില്‍, ഞാന്‍ ചെയ്ത കുറ്റം എന്‍റെ മേലായിരിക്കും. നിങ്ങള്‍ കുറ്റം ചെയ്തു കൊണ്ടിരിക്കുന്നതില്‍നിന്ന് ഞാന്‍ (ബാധ്യത) ഒഴിവായവനുമാണ്."
وَاصْنَعِ ഉണ്ടാക്കുക (നിര്‍മ്മിക്കുക)യും ചെയ്യുക الْفُلْكَ കപ്പല്‍ بِأَعْيُنِنَا നമ്മുടെ ദൃഷ്ടിയിലായി وَوَحْيِنَا നമ്മുടെ വഹ് യിലായും (വഹ് യു പ്രകാരവും) وَلَا تُخَاطِبْنِي എന്നെ അഭിമുഖീകരിക്കുകയും ചെയ്യരുതു فِي الَّذِينَ യാതൊരുവരില്‍, ഒരു കൂട്ടരുടെ കാര്യത്തില്‍ ظَلَمُوا അക്രം പ്രവര്‍ത്തിച്ച إِنَّهُم നിശ്ചയമായും അവര്‍ مُّغْرَقُونَ മുക്ക (മുക്കി നശിപ്പിക്ക) പ്പെടുന്നവരാകുന്നു.
നമ്മുടെ ദൃഷ്ടിയിലായും, നമ്മുടെ "വഹ് യു" അനുസരിച്ചും നീ കപ്പല്‍ നിര്‍മ്മിക്കുകയും ചെയ്യുക. (ആ) അക്രമം പ്രവര്‍ത്തിച്ചവരുടെ കാര്യത്തില്‍ നീ എന്നെ അഭിമുഖീകരിക്കുക [എന്നോടപേ ക്ഷിക്കുക]യും ചെയ്യരുത്.
നിശ്ചയമായും അവര്‍ മുക്കിനശിപ്പിക്കപ്പെടുന്നവരാകുന്നു."
حَتَّىٰ അങ്ങനെ إِذَا جَاءَ വന്നപ്പോള്‍ أَمْرُنَا നമ്മുടെ കല്‍പന, കാര്യം وَفَارَ പൊട്ടി ഒഴുകുകയും,തിളച്ചു മറിയുകയും التَّنُّورُ അടുപ്പു, തീക്കൂടു قُلْنَا നാം പറഞ്ഞു احْمِلْ വഹിക്കുക (കയറ്റുക) فِيهَا അതില്‍ مِن كُلٍّ എല്ലാറ്റില്‍ നിന്നും زَوْجَيْنِ രണ്ടിണകളെ اثْنَيْنِ (ഈ) രണ്ടു وَأَهْلَكَ നിന്‍റെ ആള്‍ക്കാരെ (കുടുംബത്തെ - സ്വന്തക്കാരെ - വീട്ടുകാരെ)യും إِلَّا مَن യാതൊരുവരൊഴികെ سَبَقَ عَلَيْهِ അവരുടെമേല്‍ മുന്‍ കഴിഞ്ഞിരിക്കുന്നു الْقَوْلُ വാക്കു, വാര്‍ത്ത وَمَنْ آمَنَ വിശ്വസിച്ചവരെയും وَمَا آمَنَ വിശ്വസിച്ചിട്ടുമില്ല, വിശ്വസിച്ചിട്ടില്ലതാനും مَعَهُ അദ്ദേഹമൊന്നിച്ചു إِلَّا قَلِيلٌ അല്‍പം (ആളുകള്‍) അല്ലാതെ.
അങ്ങനെ (അവസാനം) നമ്മുടെ കല്‍പന വരുകയും, അടുപ്പ് (ഉറവ് പൊട്ടി) തിളച്ചുമറിയുകയും ചെയ്തപ്പോള്‍, നാം പറഞ്ഞു: "എല്ലാ വസ്തുക്കളില്‍നിന്നും രണ്ടു (വീതം) ഇണകളെയും, നിന്‍റെ വീട്ടുകാരെ (അഥവാ സ്വന്തക്കാരെ)യും നീ അതില്‍ കയറ്റിക്കൊള്ളുക; ആര്‍ക്കെതിരില്‍ (ശിക്ഷ യുടെ) വാക്കു മുന്‍കഴിഞ്ഞിട്ടുണ്ടോ അവരോഴികെ. വിശ്വസിച്ചവരെയും (കയറ്റിക്കൊള്ളുക)
അദ്ദേഹത്തോടൊപ്പം അല്‍പം ആളുകളല്ലാതെ വിശ്വസിച്ചിട്ടില്ലതാനും.
وَهِيَ അതു تَجْرِي സഞ്ചരിക്കുന്നു, നടക്കുകയാണു بِهِمْ അവരെയും കൊണ്ട് فِي مَوْجٍ തിരമാലയില്‍ كَالْجِبَالِ മലകളെപ്പോലെയുള്ള وَنَادَىٰ വിളിക്കുകയും ചെയ്തു نُوحٌ നൂഹ് ابْنَهُ തന്‍റെ മകനെ, പുത്രനെ وَكَانَ അവനായിരുന്നു فِي مَعْزِلٍ ഒരു അകന്ന (വിട്ട) സ്ഥലത്തില്‍ يَا بُنَيَّ എന്‍റെ കുഞ്ഞുമോനെ (പ്രിയമകനെ) ارْكَب കയറിക്കൊള്ളുക مَّعَنَا ഞങ്ങളൊന്നിച്ചു, കൂടെ وَلَا تَكُن നീ ആയിരിക്കരുത് مَّعَ الْكَافِرِينَ അവിശ്വാസികളുടെ കൂടെ.
അതു [കപ്പല്‍] അവരെയും കൊണ്ടു മലകളെപ്പോലുള്ള (വമ്പിച്ച) തിരമാലയിലൂടെ സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ്; നൂഹ് തന്‍റെ മകനെ - അവന്‍ ഒരു അകന്ന സ്ഥലത്തായിരുന്നു- വിളിച്ചു (പ റഞ്ഞു): "എന്‍റെ കുഞ്ഞുമകനേ! ഞങ്ങളോടൊപ്പം (കപ്പലില്‍) കയറിക്കൊള്ളുക; നീ അവിശ്വാസികളുടെ കൂടെ ആയിരിക്കരുത്."
قَالَ അവന്‍ പറഞ്ഞു سَآوِي ഞാന്‍ അഭയം പ്രാപിച്ചു (ചെന്നു ചേര്‍ന്നു) കൊള്ളാം إِلَىٰ جَبَلٍ വല്ല മല യിലേക്കും يَعْصِمُنِي എന്നെ കാക്കുന്ന, രക്ഷപ്പെടുത്തുന്ന مِنَ الْمَاءِ വെള്ളത്തില്‍നിന്നു قَالَ അദ്ദേഹം പറഞ്ഞു لَا عَاصِمَ രക്ഷപ്പെടുത്തുന്ന (കാക്കുന്ന) തൊന്നുമില്ല الْيَوْمَ ഇന്നു مِنْ أَمْرِ കല്‍പനയില്‍ നിന്നു اللَّـهِ അല്ലാഹുവിന്‍റെ إِلَّا مَن رَّحِمَ അവന്‍ കരുണ ചെയ്തവര്‍ക്കല്ലാതെ وَحَالَ മറയിടുകയും ചെയ്തു بَيْنَهُمَا അവര്‍ക്കു രണ്ടാള്‍ക്കുമിടയില്‍ الْمَوْجُ തിര, തിരമാല فَكَانَ എന്നിട്ടു (അങ്ങനെ) അവനായിത്തീര്‍ന്നു مِنَ الْمُغْرَقِينَ മുക്കിക്കൊല്ലപ്പെട്ടവരുടെ കൂട്ടത്തില്‍.
അവന്‍ പറഞ്ഞു: "വെള്ളത്തില്‍ നിന്നും" എന്നെ രക്ഷപ്പെടുത്തുന്ന വല്ല മലയിലേക്കും (പോയി) ഞാന്‍ അഭയം പ്രാപിച്ചുകൊള്ളാം."
അദ്ദേഹം പറഞ്ഞു; "അല്ലാഹുവിന്‍റെ കല്‍പനയില്‍ നിന്ന് അവന്‍ കരുണചെയ്തവര്‍ക്കല്ലാതെ ഇന്നു രക്ഷ നല്‍കുന്ന ഒന്നുമില്ല. അവര്‍ രണ്ടാള്‍ക്കുമിടയില്‍ തിരമാല മറയിടുകയും ചെയ്തു; അങ്ങനെ, അവന്‍ മുക്കിനശിപ്പിക്കപ്പെട്ടവരിലായിത്തീരുകയും ചെയ്തു.
وَقِيلَ പറയപ്പെടുകയും ചെയ്തു يَا أَرْضُ ഭൂമിയെ ابْلَعِي നീ വിഴുങ്ങുക مَاءَكِ നിന്‍റെ വെള്ളം وَيَا سَمَاءُ ആകാശമേ أَقْلِعِي നീ വിരമിക്കുക, പിന്‍മാറുക وَغِيضَ വറ്റിപ്പോകയും ചെയ്തു الْمَاءُ വെള്ളം وَقُضِيَ തീ രുമാനിക്കപ്പെടുക (കഴിയുക)യും ചെയ്തു الْأَمْرُ കാര്യം, കല്‍പന وَاسْتَوَتْ ശരിപ്പെടുക (നിലകൊള്ളു ക - ഉറച്ചു നില്‍ക്കുക)യും ചെയ്തു عَلَى الْجُودِيِّ ജൂദിയിന്‍മേല്‍ وَقِيلَ പറയപ്പെടുകയും ചെയ്തു بُعْدًا വിദൂരം, അകലം لِّلْقَوْمِ ജനങ്ങള്‍ക്കു الظَّالِمِينَ അക്രമികളായ.
പറയപ്പെട്ടു: "ഭൂമിയേ, നിന്‍റെ വെള്ളം നീ വിഴുങ്ങുക; ആകാശമേ, നീ വിരമിക്കുക [നിറുത്തല്‍ ചെയ്യുക]യും ചെയ്യുക." വെള്ളം വറ്റുകയും, കാര്യം തീരുമാനിക്കപ്പെടുകയും ചെയ്തു. അതു [കപ്പ ല്‍] "ജൂദി" (മല)യുടെമേല്‍ (ചെന്നു) ഉറച്ചു നില്‍ക്കുകയും ചെയ്തു. "അക്രമികളായ ജനങ്ങള്‍ക്കു വിദൂരം! [കാരുണ്യത്തില്‍നിന്നും അവര്‍ എത്രയോ അകന്നു പോയി!]" എന്നു പറയപ്പെടുകയും ചെയ്തു.
قَالَ അവന്‍ പറഞ്ഞു يَا نُوحُ നൂഹേ إِنَّهُ നിശ്ചയമായും അവന്‍ لَيْسَ അല്ല, അവനല്ല مِنْ أَهْلِكَ നിന്‍റെ വീട്ടുകാരില്‍ (സ്വന്തക്കാരില്‍) പെട്ട (വന്‍) إِنَّهُ നിശ്ചയമായും അവന്‍ عَمَلٌ ഒരു പ്രവൃത്തി (പ്രവൃത്തി ക്കാരന്‍) ആകുന്നു غَيْرُ صَالِحٍ നല്ലവനല്ലാത്ത فَلَا تَسْأَلْنِ ആകയാല്‍ എന്നോടു ചോദിക്കരുതു مَا لَيْسَ ഇല്ലാത്തതു لَكَ നിനക്കു بِهِ അതിനെ عِلْمٌ അറിവു, ഒരു വിവരവും إِنِّي നിശ്ചയമായും ഞാന്‍ أَعِظُكَ നി ന്നെ ഉപദേശിക്കുന്നു, നിനക്കു സദുപദേശം നല്‍കുന്നു أَن تَكُونَ നീ ആയിത്തീരുമെന്നതിനാല്‍ مِنَ الْجَاهِلِينَ വിഡ്ഢികളില്‍ (വിവരമില്ലാത്തവരില്‍) പെട്ട(വന്‍).
അവന്‍ [റബ്ബു] പറഞ്ഞു: "നിശ്ചയമായും, അവന്‍ നിന്‍റെ വീട്ടുകാരില്‍ [സ്വന്തക്കാരില്‍] പെട്ടവന ല്ല. (കാരണം) അവന്‍ നന്നല്ലാത്ത ഒരു പ്രവൃത്തി (ക്കാരന്‍) ആകുന്നു. ആകയാല്‍, നിനക്കു അറിവി ല്ലാത്ത കാര്യം (സംബന്ധിച്ചു) എന്നോട് നീ ചോദിക്കരുതു്. നീ (അറിവില്ലാത്ത) വിഡ്ഢികളുടെ കൂട്ടത്തിലായിത്തീരുമെന്നതിനാല്‍, ഞാന്‍ നിന്നെ ഉപദേശിക്കുകയാണ്.
قَالَ അദ്ദേഹം പറഞ്ഞു رَبِّ എന്റെ റബ്ബേ إِنِّي أَعُوذُ നിശ്ചയമായും ഞാന്‍ ശരണം (രക്ഷ) തേടുന്നു بِكَ നിന്നില്‍, നിന്നോടു أَنْ أَسْأَلَكَ ഞാന്‍ നിന്നോടു ചോദിക്കുന്നതിനെക്കുറിച്ചു مَا لَيْسَ ഇല്ലാത്തതു لِي بِهِ എനിക്കു അതിനെപ്പറ്റി عِلْمٌ അറിവു, വിവരം وَإِلَّا تَغْفِرْ നീ പൊറുത്തുതരാത്തപക്ഷം لِي എനിക്കു وَتَرْحَمْنِي എനിക്കു കരുണ ചെയ്യുകയും أَكُن ഞാനായിരിക്കും, ആയിത്തീരും مِّنَ الْخَاسِرِينَ നഷ്ടപ്പെട്ടവരില്‍ പെട്ട(വന്‍).
അദ്ദേഹം പറഞ്ഞു: "എന്റെ റബ്ബേ! എനിക്കു അറിവില്ലാത്ത കാര്യം (സംബന്ധിച്ചു) നിന്നോടു ചോദിക്കുന്നതിനെക്കുറിച്ചു ഞാന്‍ നിന്നോടു ശരണം തേടുന്നു. എനിക്കു നീ പൊറുത്തുതരുകയും, എന്നോടു നീ കരുണ ചെയ്യുകയും ചെയ്യാത്തപക്ഷം, ഞാന്‍ നഷ്ടക്കാരില്‍ പെട്ടവനായിത്തീരും!"
قِيلَ പറയപ്പെട്ട يَا نُوحُ നൂഹേ اهْبِطْ ഇറങ്ങുക,ഇറങ്ങിപ്പോയിക്കൊള്ളുക بِسَلَامٍ സമാധാനത്തോടെ, ശാന്തിയുമായി مِّنَّا നമ്മില്‍ നിന്നുള്ള وَبَرَكَاتٍ ബര്‍ക്കത്തു (അഭിവൃദ്ധി - അനുഗ്രഹാശിസ്സു)കളോടെ عَلَيْكَ നിന്‍റെമേല്‍ (പേരില്‍) وَعَلَىٰ أُمَمٍ ചില സമുദായങ്ങളുടെ മേലും مِّمَّن യതൊരുവരില്‍ നിന്നുള്ള (ഉണ്ടാകുന്ന) مَّعَكَ നിന്‍റെ കൂടെയുള്ള وَأُمَمٌ ചില സമുദായങ്ങളാകട്ടെ سَنُمَتِّعُهُمْ അവര്‍ക്കു നാം സുഖം നല്‍കിയേക്കും ثُمَّ يَمَسُّهُم പിന്നെ അവരെ സ്പര്‍ശിക്കും, ബാധിക്കും مِّنَّا നമ്മില്‍ നിന്നു عَذَابٌ ശിക്ഷ أَلِيمٌ വേദനയേറിയ.
പറയപ്പെട്ടു: "നൂഹേ, നമ്മുടെ പക്കല്‍ നിന്നുള്ള ശാന്തിയോടെ ഇറങ്ങിക്കൊള്ളുക; നിന്‍റെമേലും, നിന്‍റെ കൂടെയുള്ളവരില്‍നിന്നു (ണ്ടാകുവാനു)ള്ള സമുദായങ്ങളുടെമേലും അനുഗ്രഹാശിസ്സു കളോടെയും (ഇറങ്ങിക്കൊള്ളുക).
ചില സമുദായങ്ങളാകട്ടെ, അവര്‍ക്കു നാം സൗഖ്യം നല്‍കിയേക്കും; പിന്നീടു അവര്‍ക്കു നമ്മുടെ പക്കല്‍നിന്നു വേദനയേറിയ ശിക്ഷ ബാധിക്കുകയും ചെയ്യും."
تِلْكَ അതു , അവ مِنْ أَنبَاءِ വാര്‍ത്തകളില്‍പെട്ടതാണു الْغَيْبِ അദൃശ്യത്തിന്‍റെ نُوحِيهَا അവ (അതു) നാ വഹ് യു നല്‍കുന്നു إِلَيْكَ നിനക്കു مَا كُنتَ നീ ആയിരുന്നില്ല تَعْلَمُهَا അവ അറിയും أَنتَ നീ وَلَا قَوْمُكَ നിന്‍റെ ജനതയുമില്ല مِن قَبْلِ മുമ്പു هَـٰذَا ഇതിന്‍റെ فَاصْبِرْ ആകയാല്‍ ക്ഷമിക്കുക إِنَّ الْعَاقِبَةَ നിശ്ചയമായും പര്യവസാനം لِلْمُتَّقِينَ സൂക്ഷ്മത പാലിക്കുന്നവ൪ക്കാണു.
(നബിയേ) അവ(യൊക്കെ) അദൃശ്യവാര്‍ത്തകളില്‍ പെട്ടതാകുന്നു; അവ നിനക്കു നാം "വഹ് യു" നല്‍കുന്നു. നീയാകട്ടെ, നിന്‍റെ ജനതയാകട്ടെ, ഇതിനു മുമ്പു അവ അറിയുമായിരുന്നില്ല. ആകയാല്‍, നീ ക്ഷമിച്ചുകൊള്ളുക. നിശ്ചയമായും, (ശുഭ) പര്യവസാനം സൂക്ഷ്മത പാലിക്കുന്നവര്‍ക്കായിരിക്കും.
وَإِلَىٰ عَادٍ ആദിലേക്കും (ആദുഗോത്രത്തിലേക്കും) أَخَاهُمْ അവരുടെ സഹോദരനെ هُودًا ഹൂദിനെ قَالَ അദ്ദേഹം പറഞ്ഞു يَا قَوْمِ എന്‍റെ ജനങ്ങളെ اعْبُدُوا നിങ്ങള്‍ ആരാധിക്കുവിന്‍ اللَّـهَ അല്ലാഹുവിനെ مَا لَكُم നിങ്ങള്‍ക്കില്ല مِّنْ إِلَـٰهٍ ഒരാരാധ്യനും, ദൈവവും غَيْرُهُ അവനല്ലാതെ إِنْ أَنتُمْ നിങ്ങളല്ല إِلَّا مُفْتَرُونَ കെട്ടിച്ചമക്കുന്നവരല്ലാതെ.
"ആദു" ഗോത്രത്തിലേക്കു അവരുടെ സഹോദരന്‍ ഹൂദിനെയും (നാം അയച്ചു). അദ്ദേഹം പറഞ്ഞു: "എന്‍റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുവിന്‍; അവനല്ലാതെ നിങ്ങള്‍ക്കു ഒരു ആരാധ്യനുമില്ല. നിങ്ങള്‍ കെട്ടിച്ചമക്കുന്നവരല്ലാതെ (മറ്റൊന്നും) അല്ല.
يَا قَوْمِ എന്‍റെ ജനങ്ങളേ لَا أَسْأَلُكُمْ നിങ്ങളോടു ഞാന്‍ ചോദിക്കുന്നില്ല عَلَيْهِ ഇതിന്‍റെ (അതിന്‍റെ) പേരില്‍ أَجْرًا ഒരു പ്രതിഫലം إِنْ أَجْرِيَ എന്‍റെ പ്രതിഫലം ഇല്ല (അല്ല) إِلَّا عَلَى മേലല്ലാതെ الَّذِي فَطَرَنِي എന്നെ സൃഷ്ടിച്ചുണ്ടാക്കിയവന്‍റെ أَفَلَا تَعْقِلُونَ അപ്പോള്‍ നിങ്ങള്‍ ബുദ്ധി കൊടുക്കുന്നില്ലേ, ഗ്രഹിക്കുന്നില്ലേ.
"എന്‍റെ ജനങ്ങളേ, ഇതിന്‍റെ [ഈ പ്രബോധനത്തിന്‍റെ] പേരില്‍ നിങ്ങളോടു ഞാന്‍ ഒരു പ്രതിഫലവും ചോദിക്കുന്നില്ല. എന്‍റെ പ്രതിഫലം എന്നെ സൃഷ്ടിച്ചുണ്ടാക്കിയവന്‍റെ മേല്‍ അല്ലാതെ (ബാധ്യത) ഇല്ല. അപ്പോള്‍, നിങ്ങള്‍ ബുദ്ധികൊടു(ത്ത് ഗ്രഹി)ക്കുന്നില്ലേ?!
قَالُوا അവര്‍ പറഞ്ഞു يَا هُودُ ഹൂദേ مَا جِئْتَنَا നീ ഞങ്ങള്‍ക്കു വന്നിട്ടില്ല (ഒരു വ്യക്തമായ) بِبَيِّنَةٍ തെളിവുമായി, തെളിവും കൊണ്ടു وَمَا نَحْنُ ഞങ്ങളല്ലതാനും بِتَارِكِي ഉപേക്ഷിക്കുന്നവര്‍ آلِهَتِنَا ഞങ്ങ ളുടെ ആരാധ്യന്‍മാരെ (ദൈവങ്ങളെ) عَن قَوْلِكَ നിന്‍റെ വാക്കിനാല്‍, وَمَا نَحْنُ ഞങ്ങളല്ലതാനും لَكَ നിന്നെ بِمُؤْمِنِينَ വിശ്വസിക്കുന്നവര്‍.
അവര്‍ പറഞ്ഞു: "ഹൂദേ, നീ ഞങ്ങള്‍ക്കു (വ്യക്തമായ) ഒരു തെളിവും കൊണ്ടു വന്നിട്ടില്ല; നിന്‍റെ വാക്കിനാല്‍ ഞങ്ങള്‍ ഞങ്ങളുടെ ആരാധ്യ വസ്തുക്കളെ [ദൈവങ്ങളെ] ഉപേക്ഷിക്കുന്നവരല്ലതാനും; ഞങ്ങള്‍ നിന്നെ വിശ്വസിക്കുന്നവരുമല്ല.
مِن دُونِهِ അവനു പുറമെ فَكِيدُونِي അതിനാല്‍ നിങ്ങളെന്നോടു തന്ത്രം പ്രയോഗിക്കുക جَمِيعًا എല്ലാവരും ثُمَّ പിന്നീടു لَا تُنظِرُونِ എനിക്കു നിങ്ങള്‍ താമസം നല്‍കേണ്ട.
"(അതെ) അവനു പുറമെ [അവനോട് പങ്കുചേര്‍ക്കുന്നതില്‍ നിന്നു]. അതിനാല്‍, നിങ്ങള്‍ എല്ലാവരും (കൂടി) എന്നോട് തന്ത്രം പ്രയോഗിച്ചുകൊള്ളുക; പിന്നെ, നിങ്ങള്‍ എനിക്കു താമസം നല്‍കേണ്ടാ!
وَلَمَّا جَاءَ വന്നപ്പോള്‍, വന്നപ്പോഴാകട്ടെ أَمْرُنَا നമ്മുടെ കല്‍പന, കാര്യം نَجَّيْنَا നാം രക്ഷപ്പെടുത്തി هُودًا ഹൂദിനെ وَالَّذِينَ آمَنُوا വിശ്വസിച്ചവരെയും مَعَهُ അദ്ദേഹത്തോടുകൂടി بِرَحْمَةٍ കാരുണ്യം കൊണ്ടു مِّنَّا നമ്മില്‍നിന്നുള്ള, നമ്മുടെ വക وَنَجَّيْنَاهُم അവരെ നാം രക്ഷപ്പെടുത്തുകയും ചെയ്തു مِّنْ عَذَابٍ ഒരു ശിക്ഷയില്‍ നിന്നു غَلِيظٍ കടുത്തതായ, കഠിനമായ, കനത്ത.
നമ്മുടെ കല്‍പന വന്നപ്പോഴാകട്ടെ, ഹൂദിനെയും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരെയും നമ്മുടെ പക്കല്‍ നിന്നുള്ള കാരുണ്യം കൊണ്ടു നാം രക്ഷിച്ചു; അതികാഠിന്യമായ ഒരു ശിക്ഷയില്‍ നിന്നു അവരെ നാം രക്ഷപ്പെടുത്തുകയും ചെയ്തു.
وَتِلْكَ അതു, അതാ عَادٌ ആദു جَحَدُوا അവര്‍ നിഷേധിച്ചു بِآيَاتِ ദൃഷ്ടാന്തങ്ങളെ رَبِّهِمْ തങ്ങളുടെ റബ്ബിന്‍റെ وَعَصَوْا അവര്‍ അനുസരണക്കേടും കാണിച്ചു رُسُلَهُ അവന്‍റെ റസൂലുകളോടു وَاتَّبَعُوا അവര്‍ പിന്‍പറ്റുകയും ചെയ്തു أَمْرَ عَنِيدٍ കല്‍പനയെ كُلِّ جَبَّارٍ എല്ലാ സ്വേച്ഛാധികാരിയുടെയും عَنِيدٍ ദുര്‍വ്വാശിക്കാരായ.
അതത്രെ ആദു ഗോത്രം! അവര്‍ തങ്ങളുടെ റബ്ബിന്‍റെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചു; അവന്‍റെ റസൂലുകളോടു അനുസരണക്കേടു കാണിക്കുകയും ചെയ്തു. ദുര്‍വ്വാശിക്കാരായ എല്ലാ സ്വേച്ഛാധികാരികളുടെയും കല്‍പന അവര്‍ പിന്‍പറ്റുകയും ചെയ്തു.
قَالُوا അവര്‍ പറഞ്ഞു يَا صَالِحُ സ്വാലിഹേ قَدْ كُنتَ തീര്‍ച്ചയായും നീ ആയിരുന്നു, ആയിരുന്നിട്ടുണ്ടു فِينَا ഞങ്ങളില്‍ مَرْجُوًّا ഒരു അഭിലഷണീയന്‍ قَبْلَ هَـٰذَا ഇതിന്‍റെ മുമ്പു أَتَنْهَانَا നീ ഞങ്ങളെ വിരോധിക്കുകയോവിലക്കുന്നുവോ أَن نَّعْبُدَ ഞങ്ങള്‍ ആരാധിക്കുന്നതു مَا يَعْبُدُ ആരാധിച്ചു വരുന്നതിനെ آبَاؤُنَا ഞങ്ങളുടെ പിതാക്കള്‍ وَإِنَّنَا നിശ്ചയമായും ഞങ്ങള്‍ لَفِي شَكٍّ സംശയത്തില്‍തന്നെയാണു مِّمَّا تَدْعُونَا ഞങ്ങളെ നീ ക്ഷണിക്കുന്നതിനെപ്പറ്റി إِلَيْهِ അതിലേക്കു مُرِيبٍ സന്ദേഹപ്പെടുത്തുന്ന, ആശങ്കാജനകമായ.
അവര്‍ പറഞ്ഞു: "സ്വാലിഹേ, ഇതിനു മുമ്പ് തീര്‍ച്ചയായും നീ ഞങ്ങളുടെ കൂട്ടത്തില്‍ ഒരു അഭിലഷണീയനായിരുന്നു. ഞങ്ങളുടെ പിതാക്കള്‍ ആരാധിച്ചുവരുന്നവയെ ഞങ്ങള്‍ ആരാധിക്കുന്നതിനെ നീ ഞങ്ങളോട് വിരോധിക്കുകയോ?! നീ ഞങ്ങളെ ഏതൊന്നിലേക്ക് ക്ഷണിക്കുന്നുവോ അതിനെപ്പറ്റി നിശ്ചയമായും ഞങ്ങള്‍, ആശങ്കാജനകമായ സംശയത്തില്‍ തന്നെയാകുന്നു."
قَالَ അദ്ദേഹം പറഞ്ഞു يَا قَوْمِ എന്‍റെ ജനങ്ങളേ أَرَأَيْتُمْ നിങ്ങള്‍ കണ്ടുവോ (എന്നോടൊന്നു പറയു വിന്‍) إِن كُنتُ ഞാനാണെങ്കില്‍ عَلَىٰ بَيِّنَةٍ (വ്യക്തമായ) തെളിവോടെ مِّن رَّبِّي എന്‍റെ റബ്ബിങ്കല്‍ നിന്നുള്ള وَآتَانِي അവന്‍ എനിക്കു നല്‍കിയിരിക്കയും مِنْهُ അവങ്കല്‍നിന്നു رَحْمَةً കാരുണ്യം, ഒരു (വമ്പിച്ച) കാരുണ്യം فَمَن എന്നാല്‍ ആരാണു يَنصُرُنِي എന്നെ സഹായിക്കുക مِنَ اللَّـهِ അല്ലാഹുവിങ്കല്‍നിന്നു إِنْ عَصَيْتُهُ അവനോടു ഞാന്‍ അനുസരണക്കേടു (എതിരു) ചെയ്യുന്ന പക്ഷം فَمَا تَزِيدُونَنِي അപ്പോള്‍ നിങ്ങള്‍ എനിക്കു വര്‍ദ്ധിപ്പിക്കുന്നതല്ല غَيْرَ അല്ലാതെ, ഒഴികെ تَخْسِيرٍ നഷ്ടം വരുത്തല്‍.
അദ്ദേഹം പറഞ്ഞു: "എന്‍റെ ജനങ്ങളേ, നിങ്ങള്‍ കണ്ടുവോ (-ഒന്നു പറയുവിന്‍): ഞാന്‍ എന്‍റെ റബ്ബിങ്കല്‍ നിന്നുള്ള (വ്യക്തമായ) തെളിവോടെയായിരിക്കുകയും അവന്‍റെ പക്കല്‍ നിന്നുള്ള ഒരു കാരുണ്യം എനിക്കവന്‍ നല്‍കിയിരിക്കുകയുമാണെങ്കില്‍, അപ്പോള്‍ - ഞാന്‍ അല്ലാഹുവിനോട് അനുസരണക്കേട് ചെയ്യുന്നപക്ഷം, അവനില്‍ നിന്നു ആരാണ് എന്നെ സഹായി(ച്ചു രക്ഷി)ക്കുക! അപ്പോള്‍, നഷ്ടം വരുത്തലല്ലാതെ (മറ്റൊന്നും) നിങ്ങള്‍ എനിക്കു വര്‍ദ്ധിപ്പിക്കുകയില്ല."
وَيَا قَوْمِ എന്റെ ജനങ്ങളേ هَـٰذِهِ ഇതാ, ഇതു نَاقَةُ اللَّـهِ അല്ലാഹുവിന്‍റെ ഒട്ടകം لَكُمْ നിങ്ങള്‍ക്കു آيَةً ഒരു ദൃഷ്ടാന്തമായിട്ടു فَذَرُوهَا അതിനാല്‍ (എന്നാല്‍) അതിനെ വിട്ടേക്കുവിന്‍ تَأْكُلْ അതു തിന്നുകൊള്ളട്ടെ, തിന്നുകൊള്ളും فِي أَرْضِ ഭൂമിയില്‍ اللَّـهِ അല്ലാഹുവിന്‍റെ وَلَا تَمَسُّوهَا നിങ്ങളതിനെ സ്പര്‍ശിക്കുക (ബാധിപ്പിക്കുക)യും ചെയ്യരുത് بِسُوءٍ ഒരു തിന്‍മകൊണ്ടും, തിന്‍മയെ فَيَأْخُذَكُمْ എന്നാല്‍ നിങ്ങളെ പിടികൂടും عَذَابٌ ശിക്ഷ قَرِيبٌ സമീപസ്ഥമായ.
"എന്‍റെ ജനങ്ങളേ, ഇതാ നിങ്ങള്‍ക്കു ഒരു ദൃഷ്ടാന്തമായിക്കൊണ്ട് അല്ലാഹുവിന്‍റെ ഒട്ടകം! ആകയാല്‍, അതിനെ (അതിന്‍റെ പാട്ടില്‍) നിങ്ങള്‍ വിട്ടേക്കുവിന്‍, അതു അല്ലാഹുവിന്‍റെ ഭൂമിയില്‍ (നടന്നു) തിന്ന് കൊള്ളട്ടെ. അതിനു ഒരു തിന്‍മയും നിങ്ങള്‍ ബാധിപ്പിക്കുകയും ചെയ്യരുത്. എന്നാല്‍, സമീപസ്ഥമായ ഒരു ശിക്ഷ നിങ്ങളെ പിടികൂടുന്നതാണ്."
فَعَقَرُوهَا എന്നിട്ടു അവരതിനെ കുത്തി അറുത്തു, അറുകൊല ചെയ്തു فَقَالَ അപ്പോഴദ്ദേഹം പറഞ്ഞു تَمَتَّعُوا നിങ്ങള്‍ സുഖമെടുത്തു കൊള്ളുക فِي دَارِكُمْ നിങ്ങളുടെ പാര്‍പ്പിടത്തില്‍ (വസതിയില്‍) ثَلَاثَةَ أَيَّامٍ മൂന്നു ദിവസങ്ങള്‍ ذَٰلِكَ അതു وَعْدٌ ഒരു വാഗ്ദത്തമാണ് غَيْرُ مَكْذُوبٍ വ്യാജമായിരിക്കാത്ത (കളവാക്കപ്പെടാത്ത).
എന്നിട്ട്, അവര്‍ അതിനെ അറുകൊല ചെയ്തു. അപ്പോള്‍, അദ്ദേഹം പറഞ്ഞു: "നിങ്ങള്‍ നിങ്ങളുടെ പാര്‍പ്പിടത്തില്‍ മൂന്നു ദിവസം സുഖമെടുത്തുകൊള്ളുവിന്‍. [അപ്പോഴേക്കും ശിക്ഷ അനുഭവപ്പെടും]
അതു നിര്‍വ്യാജമായ ഒരു വാഗ്ദത്തമാകുന്നു."
فَلَمَّا جَاءَ എന്നിട്ടു വന്നപ്പോള്‍ أَمْرُنَا നമ്മുടെ കല്‍പന نَجَّيْنَا നാം രക്ഷപ്പെടുത്തി صَالِحًا സ്വാലിഹിനെ وَالَّذِينَ آمَنُوا വിശ്വസിച്ചവരെയും مَعَهُ അദ്ദേഹത്തോടൊപ്പം بِرَحْمَةٍ കാരുണ്യം കൊണ്ടു مِّنَّا നമ്മില്‍ നിന്നുള്ള, നമ്മുടെ വക وَمِنْ خِزْيِ അപമാനത്തില്‍ നിന്നും يَوْمِئِذٍ അന്നത്തെ, ആ ദിവസത്തിലെ إِنَّ رَبَّكَ നിശ്ചയമായും നിന്റെ റബ്ബു هُوَ അവനത്രെ (അവന്‍ തന്നെ) الْقَوِيُّ ശക്തന്‍ الْعَزِيزُ പ്രതാപശാലി.
അങ്ങനെ, നമ്മുടെ കല്‍പന വന്നപ്പോള്‍, സ്വാലിഹിനെയും, അദ്ദേഹത്തോടൊപ്പം വിശ്വസിച്ച വരെയും നമ്മുടെ പക്കല്‍ നിന്നുള്ള കാരുണ്യം കൊണ്ടു നാം രക്ഷപ്പെടുത്തി; അന്നേ ദിവസത്തെ അപമാനത്തില്‍നിന്നും (നാമവരെ രക്ഷപ്പെടുത്തി)
നിശ്ചയമായും, നിന്റെ റബ്ബു തന്നെയാണു ശക്തനും, പ്രതാപശാലിയും ആയുള്ളവന്‍.
وَلَقَدْ جَاءَتْ വരുകയുണ്ടായി, വന്നിട്ടുണ്ടു رُسُلُنَا നമ്മുടെ ദൂതന്‍മാര്‍ إِبْرَاهِيمَ ഇബ്രാഹീമിന്‍റെ അടു ക്കല്‍ بِالْبُشْرَىٰ സന്തോഷ വാര്‍ത്തയുമായി قَالُوا അവര്‍ പറഞ്ഞു سَلَامًا സലാം قَالَ അദ്ദേഹം പറഞ്ഞു سَلَامٌ സലാം فَمَا لَبِثَ എന്നിട്ടു അദ്ദേഹം താമസിച്ചില്ല أَن جَاءَ വരുവാന്‍ بِعِجْلٍ ഒരു പശു (മൂരി)ക്കുട്ടിയും കൊണ്ടു حَنِيذٍ ചുട്ടുവേവിക്കപ്പെട്ട.
നമ്മുടെ ദൂതന്‍മാര്‍ സന്തോഷ വാര്‍ത്തയുമായി ഇബ്രാഹീമിന്‍റെ അടുക്കല്‍ വരുകയുണ്ടായി.
അവര്‍ പറഞ്ഞു: "സലാം!" [സമാധാനം ഭവിക്കട്ടെ] അദ്ദേഹം പറഞ്ഞു "സലാം" എന്നിട്ട് അദ്ദേഹം ഒരു ചുട്ടുവേവിച്ച പശുക്കുട്ടിയുമായി വരുവാന്‍ താമസമുണ്ടായില്ല.
فَلَمَّا رَأَىٰ എന്നിട്ട് അദ്ദേഹം കണ്ടപ്പോള്‍ أَيْدِيَهُمْ അവരുടെ കൈകളെ لَا تَصِلُ ചേരാതെ (നീളാതെ) إِلَيْهِ അതിലേക്കു نَكِرَهُمْ അവരെക്കുറിച്ചു وَأَوْجَسَ അദ്ദേഹം ശങ്കിച്ചു (അപരിചിതത്വം തോന്നി) മറച്ചു വെക്കുകയും ചെയ്തു, അദ്ദേഹത്തിനു തോന്നുകയും ചെയ്തു مِنْهُمْ അവരെപ്പറ്റി خِيفَةً ഒരു ഭയം, പേടി قَالُوا അവര്‍ പറഞ്ഞു لَا تَخَفْ ഭയപ്പെടേണ്ട إِنَّا أُرْسِلْنَا ഞങ്ങള്‍ അയക്കപ്പെട്ടിരിക്കുന്നു إِلَىٰ قَوْمِ ജനങ്ങളിലേക്കു لُوطٍ ലൂത്ത്വിന്‍റെ.
എന്നിട്ട് അവരുടെ കൈകള്‍ അതിലേക്കു നീളുന്നില്ലെന്നു കണ്ടപ്പോള്‍, അദ്ദേഹം അവരെക്കുറിച്ചു ശങ്കിച്ചു; അവരെപ്പറ്റി അദ്ദേഹത്തിനു ഒരു ഭയം തോന്നുകയും ചെയ്തു. അവര്‍ പറഞ്ഞു:-"ഭയപ്പെടേണ്ട; ഞങ്ങള്‍ ലൂത്ത്വിന്‍റെ ജനങ്ങളിലേക്കു അയക്കപ്പെട്ടിരിക്കുകയാണു."
وَامْرَأَتُهُ അദ്ദേഹത്തിന്റെ സ്ത്രീ (ഭാര്യ) قَائِمَةٌ നില്‍ക്കുന്നവളായിരുന്നു (നില്‍ക്കുകയായിരുന്നു) فَضَحِكَتْ അപ്പോള്‍ (എന്നിട്ടു) അവള്‍ ചിരിച്ചു فَبَشَّرْنَاهَا അപ്പോള്‍ അവള്‍ക്കു നാം സന്തോഷമറിയിച്ചു بِإِسْحَاقَ ഇസ്ഹാഖിനെപ്പറ്റി وَمِن وَرَاءِ പിന്നാലെ إِسْحَاقَ ഇസ്ഹാഖിന്‍റെ يَعْقُوبَ യഅ്ഖൂബിനെ(യും).
അദ്ദേഹത്തിന്‍റെ സ്ത്രീ (അടുത്ത്) നില്‍ക്കുന്നുണ്ടായിരുന്നു; അപ്പോള്‍ അവള്‍ ചിരിച്ചു. അപ്പോള്‍, നാം [അല്ലാഹു] ഇസ്ഹാഖിനെയും, ഇസ്ഹാഖിന്‍റെ പിന്നാലെ യഅ്ഖൂബിനെയും കുറിച്ച് അവര്‍ക്കു സന്തോഷവാര്‍ത്ത അറിയിച്ചു.
قَالَتْ അവള്‍ പറഞ്ഞു يَا وَيْلَتَىٰ കഷ്ടമേ, നാശമേ (അത്ഭുതം) أَأَلِدُ ഞാന്‍ പ്രസവിക്കുകയോ وَأَنَا ഞാനാകട്ടെ, ഞാനായിരിക്കെ عَجُوزٌ ഒരു കിഴവി وَهَـٰذَا ഇതാ, ഇതു بَعْلِي എന്‍റെ വരന്‍, എന്‍റെ ഭര്‍ത്താവും شَيْخًا വൃദ്ധനായിക്കൊണ്ടു إِنَّ هَـٰذَا നിശ്ചയമായും ഇതു لَشَيْءٌ ഒരു കാര്യം തന്നെ عَجِيبٌ അത്ഭുത (ആശ്ചര്യ)കരമായ.
അവള്‍ പറഞ്ഞു: "കഷ്ടം! [ആശ്ചര്യം തന്നെ!] ഞാന്‍ ഒരു കിഴവിയായിരിക്കെ ഞാന്‍ പ്രസവിക്കുകയോ - ഇതാ - എന്‍റെ ഭര്‍ത്താവു ഒരു വൃദ്ധനുമായിരിക്കെ?! നിശ്ചയമായും, ഇതൊരു അല്‍ഭുതകരമായ കാര്യം തന്നെ!"
يَا إِبْرَاهِيمُ ഇബ്രാഹീമേ أَعْرِضْ തിരിഞ്ഞുകളയുക, അവഗണിക്കുക عَنْ هَـٰذَا ഇതിനെപ്പറ്റി, ഇതില്‍നിന്നു إِنَّهُ നിശ്ചയമായും അതു (കാര്യം) قَدْ جَاءَ വന്നു കഴിഞ്ഞു أَمْرُ رَبِّكَ നിന്‍റെ റബ്ബിന്‍റെ കല്‍പന, കാര്യം وَإِنَّهُمْ നിശ്ചയമായും അവര്‍ آتِيهِمْ അവര്‍ക്കു വരുന്നതാകുന്നു عَذَابٌ ശിക്ഷ غَيْرُ مَرْدُودٍതടുക്കാവതല്ലാത്ത.
(അവര്‍ പറഞ്ഞു:) "ഇബ്രാഹീമേ, ഇതില്‍ [ഈ തര്‍ക്കത്തില്‍] നിന്നു തിരിഞ്ഞു കളയുക. നിശ്ചയമായും കാര്യം: തന്‍റെ റബ്ബിന്‍റെ കല്‍പന (ഇതാ) വന്നു കഴിഞ്ഞു. നിശ്ചയമായും അവര്‍ [ആ ജനങ്ങള്‍] അപ്രതിരോധ്യമായ ഒരു (വമ്പിച്ച) ശിക്ഷ അവര്‍ക്കു വരുന്നതുമാകുന്നു.
وَلَمَّا جَاءَتْ വന്നപ്പോള്‍ رُسُلُنَا നമ്മുടെ ദൂതന്‍മാര്‍ لُوطًا ലൂത്ത്വിന്‍റെ അടുക്കല്‍ سِيءَഅദ്ദേഹത്തിനു അനിഷ്ടമായി (വ്യസനം പിടിപെട്ടു) بِهِمْ അവരെക്കൊണ്ടു, അവര്‍മൂലം وَضَاقَ بِهِمْ അവരെക്കൊണ്ടു (അവരാല്‍) ഇടുങ്ങുകയും ചെയ്തു ذَرْعًا മുഴങ്കൈ (മനസ്സു) وَقَالَ അദ്ദേഹം പറയുകയും ചെയ്തു هَـٰذَا ഇതു يَوْمٌ ഒരു ദിവസമാണു عَصِيبٌ കഠിനമായ, ഞെരുക്കപ്പെട്ട.
നമ്മുടെ ദൂതന്‍മാര്‍ ലൂത്ത്വിന്‍റെ അടുക്കല്‍ ചെന്നപ്പോള്‍ അവര്‍മൂലം അദ്ദേഹത്തിനു വ്യസനം (അഥവാ അനിഷ്ടം) പിടിപെടുകയും, അവര്‍മൂലം മനസ്സിടുങ്ങുകയും ചെയ്തു: "ഇതൊരു കഠിനമായ ദിവസമാണു" എന്നദ്ദേഹം പറയുകയും ചെയ്തു.
അദ്ദേഹത്തിന്റെ ജനങ്ങള്‍ അദ്ദേഹത്തിന്‍റെ അടുക്കലേക്കു (ധൃതിപ്പെട്ടു) ഓടിക്കൊണ്ടുവന്നു. മുമ്പേ അവര്‍ ദുഷ്പ്രവൃത്തികള്‍ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു.
അദ്ദേഹം പറഞ്ഞു: "എന്‍റെ ജനങ്ങളേ, ഇതാ എന്‍റെ പെണ്‍മക്കള്‍; അവര്‍ നിങ്ങള്‍ക്കു വളരെ ശുദ്ധമായുള്ളവരാണ്. [അവരെ നിങ്ങള്‍ക്കു വിവാഹം കഴിച്ചുതരാം] ആകയാല്‍, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുവിന്‍; എന്‍റെ അതിഥികളുടെ വിഷയത്തില്‍ എന്നെ നിങ്ങള്‍ അപമാനപ്പെടുത്താതെയുമിരിക്കുവിന്‍. നിങ്ങളുടെ കൂട്ടത്തില്‍ തന്‍റേടമുള്ള ഒരു പുരുഷനുമില്ലേ?!"
قَالُوا അവര്‍ പറഞ്ഞു لَقَدْ عَلِمْتَ നീ അറിഞ്ഞിട്ടുണ്ടു, നിനക്കറിവുണ്ടല്ലോ مَا لَنَا ഞങ്ങള്‍ക്കില്ല എന്നു فِي بَنَاتِكَ നിന്‍റെ പെണ്‍മക്കളില്‍ مِنْ حَقٍّ ഒരു കാര്യവും (ആവശ്യവും) وَإِنَّكَ നിശ്ചയമായും നീ لَتَعْلَمُ നീ അറിയുക തന്നെ ചെയ്യും مَا نُرِيدُ ഞങ്ങള്‍ ഉദ്ദേശിക്കുന്നതു.
അവര്‍ പറഞ്ഞു: "നിന്‍റെ പെണ്‍മക്കളില്‍ ഞങ്ങള്‍ക്കു ഒരു കാര്യവും [ആവശ്യവും] ഇല്ലെന്നു നിനക്കു അറിവുണ്ടല്ലോ, നിശ്ചയമായും, നിനക്കറിയാം ഞങ്ങള്‍ ഉദ്ദേശിക്കുന്നതെന്താണെന്നും"
قَالَ അദ്ദേഹം പറഞ്ഞു لَوْ أَنَّ لِي എനിക്കുണ്ടായിരുന്നെങ്കില്‍ بِكُمْ നിങ്ങളോടു, നിങ്ങളെപ്പറ്റി قُوَّةً വല്ല ശക്തിയും أَوْ آوِي അല്ലെങ്കില്‍ ഞാന്‍ അഭയം പ്രാപിക്കാമായിരുന്നെങ്കില്‍ إِلَىٰ رُكْنٍ വല്ല ഘടകത്തി (ഭാഗത്തി)ലേക്കും (അവലംബത്തിലേക്കു) شَدِيدٍ ശക്തിമത്തായ, കെട്ടുറപ്പുള്ള.
അദ്ദേഹം പറഞ്ഞു: "എനിക്കു നിങ്ങളോടു [നിങ്ങളെ തടയുവാന്‍] വല്ല ശക്തിയും ഉണ്ടായിരുന്നെങ്കില്‍! അല്ലെങ്കില്‍, ശക്തിമത്തായ വല്ല ഘടകത്തിലേക്കും (ചെന്നു) അഭയം പ്രാപിക്കാമായിരുന്നെങ്കില്‍! [ഹാ! എത്ര നന്നായേനെ!]
قَالُوا അവര്‍ പറഞ്ഞു يَا لُوطُ ലൂത്ത്വേ إِنَّا നിശ്ചയമായും ഞങ്ങള്‍ رُسُلُ ദൂതന്‍മാരാണു رَبِّكَനിന്‍റെ റബ്ബിന്‍റെ لَن يَصِلُوا അവര്‍ ചേരുന്നതേയല്ല, എത്തുകയില്ല തന്നെ إِلَيْكَ നിന്‍റെ അടുക്കലേക്കു فَأَسْرِ എനി രാത്രിയില്‍ യാത്ര ചെയ്യുക بِأَهْلِكَ നിന്‍റെ സ്വന്തക്കാരെ (ആള്‍ക്കാരെ - കുടുംബത്തെ - വീട്ടുകാരെ)യും കൊണ്ടു بِقِطْعٍ ഒരംശത്തില്‍ (ഭാഗത്തില്‍) مِّنَ اللَّيْلِ രാത്രിയില്‍നിന്നുള്ള (രാത്രിയു ടെ) وَلَا يَلْتَفِتْ തിരിഞ്ഞുനോക്കുകയും അരുതു مِنكُمْ നിങ്ങളില്‍നിന്നു أَحَدٌ ഒരാളും إِلَّا امْرَأَتَكَ നിന്‍റെ സ്ത്രീ (ഭാര്യ) ഒഴികെ إِنَّهُ നിശ്ചയമായും അതു (കാര്യം) مُصِيبُهَا അവള്‍ക്കു ബാധിക്കുന്നതാണു مَا أَصَابَهُمْ അവ൪ക്കു ബാധിക്കുന്നതു إِنَّ مَوْعِدَهُمُ നിശ്ചയമായും അവരുടെ വാഗ്ദത്ത (നിശ്ചിത) സമയം الصُّبْحُ പ്രഭാതമാണു, പുലര്‍ച്ചയാണു أَلَيْسَ الصُّبْحُ പ്രഭാതമല്ലയോ بِقَرِيبٍ അടുത്തതു, സമീപസ്ഥം.
അവര്‍ [ദൂതന്‍മാര്‍] പറഞ്ഞു: "ലൂത്ത്വേ, ഞങ്ങള്‍ താങ്കളുടെ റബ്ബിന്‍റെ ദൂതന്‍മാരാണു; അവര്‍ [ആ ജനങ്ങള്‍] താങ്കളുടെ അടുക്കലേക്കു (ഉപദ്രവാര്‍ത്ഥം) വന്നു ചേരുകയില്ല തന്നെ. എനി, താങ്കള്‍ താങ്കളുടെ ആള്‍ക്കാരെ [കുടുംബത്തെ]യും കൊണ്ടു രാത്രിയില്‍ നിന്നുള്ള ഒരംശത്തില്‍ [രാത്രി കഴിയുംമുമ്പ്] യാത്ര ചെയ്തുകൊള്ളുക; നിങ്ങളില്‍നിന്നു ഒരാളും (പോകുമ്പോള്‍) തിരിഞ്ഞുനോക്കുകയും ചെയ്യരുതു; താങ്കളുടെ സ്ത്രീ [ഭാര്യ] ഒഴികെ. നിശ്ചയമായും (കാര്യം:) അവര്‍ക്കു [ആ ജനങ്ങള്‍ക്കു] ബാധിക്കുന്നതു അവള്‍ക്കും ബാധിക്കുന്നതായിരിക്കും.
നിശ്ചയമായും, അവരുടെ നിശ്ചിത സമയം, പ്രഭാതമാകുന്നു. പ്രഭാതം (ഇതാ,) സമീപത്തിലല്ലേ?!"
فَلَمَّا جَاءَ അങ്ങനെ വന്നപ്പോള്‍ أَمْرُنَا നമ്മുടെ കല്‍പന جَعَلْنَا നാം ആക്കി عَالِيَهَا അതിന്‍റെമേല്‍ ഭാഗത്തെ سَافِلَهَا അതിന്‍റെ കീഴ്ഭാഗം, താഴ്ഭാഗത്തു وَأَمْطَرْنَا നാം വര്‍ഷിപ്പിക്കുക(പെയ്യിക്കുക)യും ചെയ്തു عَلَيْهَا അതിന്‍റെമേല്‍, അതില്‍ حِجَارَةً കല്ലുകളെ مِّن سِجِّيلٍ ചൂളവെച്ച ഇഷ്ടികയില്‍ നിന്നുള്ള مَّنضُودٍ അട്ടിയാക്കപ്പെട്ട, മേല്‍ക്കുമേല്‍ (തുടര്‍ന്നു) വീണ.
وَإِلَىٰ مَدْيَنَ മദ് യനിലേക്കും أَخَاهُمْ അവരുടെ സഹോദരനെ شُعَيْبًا ശുഐബിനെ قَالَ അദ്ദേഹം പറഞ്ഞു يَا قَوْمِ എന്‍റെ ജനങ്ങളേ اعْبُدُوا നിങ്ങള്‍ ആരാധിക്കുവിന്‍, ഇബാദത്തു ചെയ്യുവിന്‍ اللَّـهَ അല്ലാഹുവിനെ مَا لَكُم നിങ്ങള്‍ക്കില്ല مِّنْ إِلَـٰهٍ ഒരു ഇലാഹും ആരാധ്യനും, ദൈവവും غَيْرُهُ അവനല്ലാതെ وَلَا تَنقُصُوا നിങ്ങള്‍ ചുരുക്കുകയും ചെയ്യരുതു الْمِكْيَالَ അളക്കുന്ന താപ്പു, അളത്തം وَالْمِيزَانَ തുലാസ്സും, തൂക്കവും إِنِّي നിശ്ചയമായും ഞാന്‍ أَرَاكُم നിങ്ങളെ കാണുന്നു بِخَيْرٍ ഗുണത്തില്‍, ക്ഷേമത്തില്‍ وَإِنِّي أَخَافُ നിശ്ചയമായും ഞാന്‍ ഭയപ്പെടുകയും ചെയ്യുന്നു عَلَيْكُمْ നിങ്ങളുടെ മേല്‍ عَذَابَ ശിക്ഷയെ يَوْمٍ ഒരു ദിവസത്തിലെ مُّحِيطٍ വലയം ചെയ്യുന്ന (പൊതുവെ ബാധിക്കുന്ന).
മദ് യനിലേക്കു അവരുടെ [മദ് യ൯കാരുടെ] സഹോദരന്‍ ശുഐബിനെയും (നാം അയച്ചു). അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുവിന്‍; നിങ്ങള്‍ക്കു അവനല്ലാതെ ഒരു ആരാധ്യനുമില്ല.
നിങ്ങള്‍ അളത്തവും,തൂക്കവും കുറക്കുകയും ചെയ്യരുത്. നിശ്ചയമായും നിങ്ങളെ ഞാന്‍ ക്ഷേമത്തിലായി കാണുന്നു. നിശ്ചയമായും, നിങ്ങളുടെ മേല്‍ (നിങ്ങളെ) വലയം ചെയ്യുന്ന ഒരു ദിവസത്തിലെ ശിക്ഷയെക്കുറിച്ചു ഞാന്‍ ഭയപ്പെടുകയും ചെയ്യുന്നു.
قَالُوا അവര്‍ പറഞ്ഞു يَا شُعَيْبُ ശുഐബേ مَا نَفْقَهُ ഞങ്ങള്‍ ഗ്രഹിക്കുന്നില്ല, ഞങ്ങള്‍ക്കു മനസ്സിലാ കുന്നില്ല كَثِيرًا വളരെ, പലതും, മിക്കതും مِّمَّا تَقُولُ നീ പറയുന്നതില്‍ നിന്നു وَإِنَّا നിശ്ചയമായും ഞങ്ങള്‍ لَنَرَاكَ നിന്നെ ഞങ്ങള്‍ കാണുക തന്നെ ചെയ്യുന്നു فِينَا ഞങ്ങളില്‍, ഞങ്ങളുടെ കൂട്ടത്തില്‍ ضَعِيفًا ഒരു ബലഹീനനായി, ദുര്‍ബ്ബലനായി وَلَوْلَا ഇല്ലായിരുന്നെങ്കില്‍ رَهْطُكَ നിന്‍റെ കൂട്ടം (കൂട്ടുകുടുംബ ങ്ങള്‍) لَرَجَمْنَاكَ ഞങ്ങള്‍ നിന്നെ എറിഞ്ഞു കൊല്ലുക (എറിഞ്ഞാട്ടുക) തന്നെ ചെയ്തിരുന്നു وَمَا أَنتَ നീ അല്ലതാനും عَلَيْنَا ഞങ്ങള്‍ക്കു, ഞങ്ങളുടെ അടുക്കല്‍ بِعَزِيزٍ ഒരു പ്രതാപശാലി, ഊക്കന്‍.
അവര്‍ പറഞ്ഞു: "ശുഐബേ, നീ പറയുന്നതില്‍ നിന്ന് മിക്കതും ഞങ്ങള്‍ക്കു ഗ്രഹിക്കു(വാന്‍ കഴിയു)ന്നില്ല; നിശ്ചയമായും, ഞങ്ങളുടെ കൂട്ടത്തില്‍ നിന്നെ ഒരു ബലഹീനനായിട്ടേ ഞങ്ങള്‍ കാണുന്നുള്ളു. നിന്‍റെ കുടുംബം ഇല്ലായിരുന്നുവെങ്കില്‍,നിന്നെ ഞങ്ങള്‍ എറിഞ്ഞുകൊല്ലുക തന്നെ ചെയ്തിരുന്നു. നീ ഞങ്ങളുടെ അടുക്കല്‍ ഒരു പ്രതാപശാലിയൊന്നുമല്ല."
قَالَ അദ്ദേഹം പറഞ്ഞു يَا قَوْمِ എന്‍റെ ജനങ്ങളേ أَرَهْطِي എന്‍റെ കൂട്ടു കുടുംബമോ, കൂട്ടമോ أَعَزُّ അധികം പ്രതാപം ഉള്ള (കൂടുതല്‍ പരിഗണനീയം) عَلَيْكُم നിങ്ങള്‍ക്കു (നിങ്ങളുടെ അടുക്കല്‍) مِّنَ اللَّـهِ അല്ലാഹുവിനെക്കാള്‍ وَاتَّخَذْتُمُوهُ അവനെ നിങ്ങള്‍ ആക്കുകയും ചെയ്തിരിക്കുന്നു(വോ) وَرَاءَكُمْ നിങ്ങ ളുടെ പിന്നില്‍, അപ്പുറം ظِهْرِيًّا പുറം തള്ളപ്പെട്ടവന്‍, പിറകോട്ടിടപ്പെട്ടതു إِنَّ رَبِّي നിശ്ചയമായും എന്‍റെ റബ്ബു بِمَا تَعْمَلُونَ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ مُحِيطٌ വലയം ചെയ്യുന്ന (സൂക്ഷമമായി) അറിയുന്ന)വനാണു.
അദ്ദേഹം പറഞ്ഞു "എന്‍റെ ജനങ്ങളേ, എന്‍റെ കൂട്ടു കുടുംബമാണോ നിങ്ങളുടെ അടുക്കല്‍ അല്ലാഹുവിനേക്കാള്‍ കൂടുതല്‍ പരിഗണനീയം! അവനെ നിങ്ങള്‍ നിങ്ങളുടെ പിമ്പില്‍ പുറം തള്ളപ്പെട്ടവനാക്കുകയും ചെയ്തിരിക്കുന്നു(വോ)?! നിശ്ചയമായും, എന്‍റെ റബ്ബു നിങ്ങള്‍ പ്രവര്‍ത്തി ച്ചുവരുന്നതിനെ വലയം ചെയ്തു [സൂക്ഷ്മമായി അറിഞ്ഞു] കൊണ്ടിരിക്കുന്നവനാകുന്നു."
وَلَمَّا جَاءَ വന്നപ്പോള്‍ أَمْرُنَا നമ്മുടെ കല്‍പന نَجَّيْنَا നാം രക്ഷപ്പെടുത്തി شُعَيْبًا ശുഐബിനെ وَالَّذِينَ യതൊരുവരെയും آمَنُوا مَعَهُ അദ്ദേഹത്തിന്‍റെ കൂടെ വിശ്വസിച്ച بِرَحْمَةٍ കാരുണ്യം കൊണ്ടു مِّنَّا നമ്മില്‍ നിന്നുള്ള, നമ്മുടെ വക وَأَخَذَتِ പിടികൂടുകയും ചെയ്തു الَّذِينَ യതൊരുവരെ ظَلَمُوا അക്രമം ചെയ്ത الصَّيْحَةُ ഘോര ശബ്ദം, അട്ടഹാസം فَأَصْبَحُوا അങ്ങനെ (എന്നിട്ടു) അവരായി (രാവിലെ) فِي دِيَارِهِمْ അവരുടെ വസതി (പാര്‍പ്പിടം) കളില്‍ جَاثِمِينَ കമിഴ്ന്നു വീണവര്‍.
നമ്മുടെ കല്‍പന വന്നപ്പോള്‍, ശുഐബിനെയും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരെയും നമ്മുടെ പക്കല്‍ നിന്നുള്ള കാരുണ്യം കൊണ്ടു നാം രക്ഷപ്പെടുത്തി;
(ആ) അക്രമം പ്രവര്‍ത്തിച്ചവര്‍ക്കു ഘോര ശബ്ദം പിടിപ്പെടുകയും ചെയ്തു. അങ്ങനെ, അവര്‍ അവരുടെ വസതികളില്‍ (ചത്ത്) കമിഴ്ന്നു വീണവരായി;-
ذَٰلِكَ അതു مِنْ أَنبَاءِ വൃത്താന്ത(വര്‍ത്തമാന)ങ്ങളില്‍ പെട്ടതാണു الْقُرَىٰ രാജ്യങ്ങളുടെ نَقُصُّهُ നാം അത് കഥനം ചെയ്തു, വിവരിച്ചു عَلَيْكَ നിനക്ക്, നിന്‍റെ മേല്‍ مِنْهَا അവയിലുണ്ടു, അവയില്‍ ചിലതു قَائِمٌ നിലകൊള്ളുന്നതു, നിലനില്‍ക്കുന്നതാണു وَحَصِيدٌ കൊയ്തെടുക്കപ്പെട്ടതും.
അതു രാജ്യങ്ങളുടെ വൃത്താന്തങ്ങളില്‍പെട്ട (ചില)താകുന്നു; നാം നിനക്കതു കഥനം ചെയ്തു (വിവരിച്ചു) തരുകയാണ്. (നശിപ്പിക്കപ്പെടാതെ) നില കൊള്ളുന്ന (ചില)തും, കൊയ്തെടുക്കപ്പെട്ട (ചില)തും അവയിലുണ്ടു.
وَمَا ظَلَمْنَاهُمْ നാം അവരോടു അക്രമം ചെയ്തിട്ടുമില്ല وَلَـٰكِن എങ്കിലും, പക്ഷെ ظَلَمُوا അവര്‍ അക്രമം ചെയ്തു (ചെയ്തതാണു) أَنفُسَهُمْ തങ്ങളോടു തന്നെ, അവരുടെ സ്വന്തങ്ങളോടും ആത്മാക്കളെ فَمَا أَغْنَتْ എന്നാല്‍ (എന്നിട്ടു) ധന്യമാക്കിയില്ല, ഉപകരിച്ചില്ല عَنْهُمْ അവര്‍ക്കു آلِهَتُهُمُ അവരുടെ ആരാധ്യന്‍മാര്‍, ദൈവങ്ങള്‍ الَّتِي യാതൊരു يَدْعُونَ അവര്‍ വിളിക്കുന്ന, പ്രാര്‍ത്ഥിച്ചിരുന്ന مِن دُونِ കൂടാതെ, പുറമെ اللَّـهِ അല്ലാഹുവിനെ مِن شَيْءٍ ഒരു വസ്തുവും (ഒട്ടും) لَّمَّا جَاءَ വന്നപ്പോള്‍ أَمْرُ കല്‍പന رَبِّكَ നിന്‍റെ റബ്ബിന്‍റെ وَمَا زَادُوهُمْ അവര്‍ അവര്‍ക്കു വര്‍ദ്ധിപ്പിച്ചതുമില്ല غَيْرَ അല്ലാതെ, ഒഴികെ تَتْبِيبٍ നാശം വരുത്തല്‍, നാശമുണ്ടാക്കല്‍.
നാം അവരോടു അക്രമം ചെയ്തിട്ടുമില്ല; എങ്കിലും അവര്‍ തങ്ങളോടു തന്നെ അക്രമം ചെയ്തിരിക്കയാണു. എന്നാല്‍, അല്ലാഹുവിനു പുറമെ അവര്‍ വിളിച്ചു (പ്രാര്‍ത്ഥിച്ചു) കൊണ്ടിരുന്നതായ അവരുടെ ആരാധ്യന്‍മാര്‍ അവര്‍ക്കു ഒട്ടും തന്നെ ഉപകരിച്ചില്ല; നിന്‍റെ റബ്ബിന്‍റെ കല്‍പന വന്നപ്പോള്‍. അവര്‍ക്കു നാശം വരുത്തലല്ലാതെ (മറ്റൊന്നും) അവര്‍ വര്‍ദ്ധിപ്പിച്ചതുമില്ല.
إِنَّ فِي ذَٰلِكَ നിശ്ചയമായും അതിലുണ്ടു لَآيَةً ഒരു ദൃഷ്ടാന്തം لِّمَنْ خَافَ ഭയപ്പെട്ടവര്‍ക്കു عَذَابَ ശിക്ഷയെ الْآخِرَةِ പരലോകത്തെ ذَٰلِكَ يَوْمٌ അതു ഒരു ദിവസമാണു مَّجْمُوعٌ ഒരുമിച്ചു കൂട്ടപ്പെടുന്ന لَّهُ അതിലേക്കു (അന്നേക്കു) النَّاسُ മനുഷ്യര്‍ وَذَٰلِكَ يَوْمٌ അതു ഒരു ദിവസവുമാണു مَّشْهُودٌ ഹാജറുണ്ടാകുന്ന(ദൃക് സാക്ഷ്യമുണ്ടാകുന്ന).
11:104
നിശ്ചയമായും അതില്‍, പരലോക ശിക്ഷയെ ഭയപ്പെടുന്നവര്‍ക്കു (തക്കതായ) ഒരു ദൃഷ്ടാന്തമുണ്ട്. അതൊരു ദിവസമത്രെ, അന്നേക്കു മനുഷ്യര്‍ (മുഴുവനും) ഒരുമിച്ചു കൂട്ടപ്പെടുന്നതാണ്. അതു (എല്ലാവരും) ഹാജറുണ്ടാകുന്ന ഒരു ദിവസവുമത്രെ.
يَوْمَ يَأْتِ അതു വരുന്ന ദിവസം لَا تَكَلَّمُ സംസാരിക്കയില്ല نَفْسٌ ഒരു ആത്മാവും, വ്യക്തിയും, ദേഹവും إِلَّا بِإِذْنِهِ അവന്‍റെ അനുമതി കൂടാതെ فَمِنْهُمْ അപ്പോള്‍ അവരിലുണ്ടായിരിക്കും شَقِيٌّ നിര്‍ഭാഗ്യവാന്‍, പരാജിതന്‍, വഴികെട്ടവന്‍ وَسَعِيدٌ ഭാഗ്യവാനും, വിജയിയും, സല്‍ഭാഗ്യവാനും.
അതു വന്നെത്തുന്ന ദിവസം, ഒരു വ്യക്തിയും അവന്‍റെ [അല്ലാഹുവിന്‍റെ] അനുമതിയോടെയല്ലാതെ സംസാരിക്കുകയില്ല. അപ്പോള്‍, അവരില്‍ ദുര്‍ഭാഗ്യവാന്‍മാരും സല്‍ഭാഗ്യവാന്‍മാരുമുണ്ടായിരിക്കും.
فَلَا تَكُ അപ്പോള്‍ നീ ആയിരിക്കരുതു فِي مِرْيَةٍ ഒരു സംശയത്തിലും, തര്‍ക്കത്തില്‍ مِّمَّا يَعْبُدُ ആരാധിച്ചുവരുന്നതിനെപ്പറ്റി هَـٰؤُلَاءِ ഇക്കൂട്ടര്‍ مَا يَعْبُدُونَ അവര്‍ (ഇവര്‍) ആരാധിക്കുന്നില്ല إِلَّا كَمَا യാതൊന്നുപോലെയല്ലാതെ يَعْبُدُ ആരാധിക്കുന്നു آبَاؤُهُم അവരുടെ പിതാക്കള്‍ مِّن قَبْلُ മുമ്പ് وَإِنَّا നിശ്ചയമായും നാം لَمُوَفُّوهُمْ അവര്‍ക്കു പൂര്‍ത്തിയാക്കി (നിറവേറ്റി) കൊടുക്കുന്നവര്‍ തന്നെ نَصِيبَهُمْ അവരുടെ ഓഹരി, പങ്കു غَيْرَ مَنقُوصٍ ചുരുക്ക (കുറവു വരുത്ത) പ്പെടാതെ.
അപ്പോള്‍, ഇക്കൂട്ടര്‍ ആരാധിച്ചു വരുന്നതിനെപ്പറ്റി നീ യാതൊരു സംശയത്തിലും ആയിരിക്കരുത്. ഇവരുടെ പിതാക്കള്‍ മുമ്പ് ആരാധിച്ചിരുന്നതുപോലെയല്ലാതെ ഇവര്‍ ആരാധിക്കുന്നില്ല. [അവരെ ഇവരും അനുകരിക്കുന്നുവെന്നു മാത്രം]
നിശ്ചയമായും നാം, അവരുടെ ഓഹരി (ഒട്ടും) കുറവു വരുത്തപ്പെടാത്ത വിധം അവര്‍ക്കു നിറവേറ്റിക്കൊടുക്കുന്നവരുമാകുന്നു.
وَلَقَدْ آتَيْنَا നാം കൊടുത്തിട്ടുണ്ട് مُوسَى മൂസാക്ക് الْكِتَابَ (വേദ) ഗ്രന്ഥം فَاخْتُلِفَ എന്നിട്ടു ഭിന്നിക്കപ്പെട്ടു, ഭിന്നാഭിപ്രായമുണ്ടായി فِيهِ അതില്‍ وَلَوْلَا ഇല്ലായിരുന്നെങ്കില്‍ كَلِمَةٌ ഒരു വാക്ക്, വാക്യം سَبَقَتْ മുന്‍കഴിഞ്ഞു مِن رَّبِّكَ നിന്‍റെ റബ്ബിങ്കല്‍ നിന്നു لَقُضِيَ തീരുമാനം ചെയ്യപ്പെടുക തന്നെ ചെയ്യുമായിരുന്നു بَيْنَهُمْ അവര്‍ക്കിടയില്‍ وَإِنَّهُمْ നിശ്ചയമായും അവര്‍ لَفِي شَكٍّ സംശയത്തില്‍തന്നെ مِّنْهُ അതിനെ പ്പറ്റി مُرِيبٍ ആശയക്കുഴപ്പത്തിലാകുന്ന, ആശങ്കാജനകമായ, സന്ദേഹപ്പെടുത്തുന്ന.
മൂസാക്കു നാം (വേദ) ഗ്രന്ഥം നല്‍കുകയുണ്ടായി; എന്നിട്ട് അതില്‍ ഭിന്നാഭിപ്രായമുണ്ടായി.
നിന്‍റെ റബ്ബില്‍നിന്നു ഒരു വാക്കു മുന്‍കഴിഞ്ഞിട്ടില്ലായിരുന്നുവെങ്കില്‍, അവര്‍ക്കിടയില്‍ തീരുമാനമെടുക്കപ്പെടുമായിരുന്നു. അവരാകട്ടെ, ഇതിനെക്കുറിച്ച് ആശങ്കാജനകമായ സംശയത്തില്‍ തന്നെയാണ്.
وَأَقِمِ നിലനിറുത്തുകയും ചെയ്യുക الصَّلَاةَ നമസ്കാരം طَرَفَيِ രണ്ടു തലപ്പത്തു, ഓരത്തു, വക്കത്തു, അറ്റത്തു النَّهَارِ പകലിന്‍റെ وَزُلَفًا അടുത്ത സമയങ്ങളിലും مِّنَ اللَّيْلِ രാത്രിയില്‍ നിന്നു إِنَّ الْحَسَنَاتِ നിശ്ചയമായും നന്‍മകള്‍ يُذْهِبْنَ അവ പോക്കി (നീക്കി) ക്കളയുന്നു السَّيِّئَاتِ തിന്‍മകളെ ذَٰلِكَ അതു (ഇതു) ذِكْرَىٰ ഉപദേശമാണു, സ്മരണയാണു لِلذَّاكِرِينَ ഓര്‍മ്മിക്കുന്ന (സ്മരിക്കുന്ന)വര്‍ക്കു.
പകലിന്‍റെ രണ്ടു വക്കിലും, രാത്രിയില്‍നിന്നു (പകലിനോടു) അടുത്ത വേളകളിലും നീ നമസ്കാരം നില നിറുത്തുകയും ചെയ്യുക.
നിശ്ചയമായും, നന്‍മകള്‍ തിന്‍മകളെ പോക്കി [അകറ്റി]ക്കളയുന്നതാണ്. ഇതു, ഓര്‍മ്മിക്കുന്നവ൪ക്കു (ഓര്‍മ്മിക്കുവാന്‍) വേണ്ടിയുള്ള ഒരു ഉപദേശമാകുന്നു.
നിന്റെ റബ്ബ് കരുണ ചെയ്തവരൊഴികെ. [അവര്‍ ഭിന്നിക്കുകയില്ല] അതിനു വേണ്ടിയാണ് അവരെ അവന്‍ സൃഷ്ടിച്ചതും. നിന്‍റെ റബ്ബിന്‍റെ വാക്കു പൂര്‍ത്തിയാകുകയും ചെയ്തിരിക്കുന്നു; "ജിന്നുകളില്‍ നിന്നും, മനുഷ്യരില്‍ നിന്നുമെല്ലാം (തന്നെ) "ജഹന്നമി"നെ [നരകത്തെ] നിശ്ചയമായും നാം നിറക്കുന്നതാണു" എന്നു!
وَكُلًّا എല്ലാം തന്നെ, ഒക്കെയും نَّقُصُّ നാം കഥനം ചെയ്യുന്നു, വിവരിച്ചു തരുന്നു عَلَيْكَ നിനക്കു مِنْ أَنبَاءِ വൃത്താന്ത (വര്‍ത്തമാന)ങ്ങളില്‍ നിന്നു الرُّسُلِ റസൂലുകളുടെ مَا نُثَبِّتُ നാം സ്ഥൈര്യം (സ്ഥിരത) നല്‍കുന്നതു, ഉറപ്പിച്ചു നിറുത്തുമാറുള്ളതു بِهِ അതുമൂലം فُؤَادَكَ നിന്‍റെ ഹൃദയത്തിനു, ഹൃദയത്തെ وَجَاءَكَ നിനക്കു വരുകയും ചെയ്തിരിക്കുന്നു فِي هَـٰذِهِ ഇതില്‍, ഇവയില്‍, ഇതിലൂടെ, ഇവയിലായി الْحَقُّ യഥാര്‍ത്ഥം, വേണ്ടപ്പെട്ടതു وَمَوْعِظَةٌ സദുപദേശവും وَذِكْرَىٰ സ്മരണയും, ഉപദേശവും لِلْمُؤْمِنِينَ സത്യവിശ്വാസികള്‍ക്കു.
റസൂലുകളുടെ വൃത്താന്തങ്ങളില്‍നിന്നും നിന്‍റെ ഹൃദയത്തിനു നാം സ്ഥൈര്യം നല്‍കുമാറുള്ളതൊക്കെയും നിനക്കു നാം കഥനം ചെയ്തു (വിവരിച്ചു) തരുന്നു. യഥാര്‍ത്ഥ (വിവര)വും, സത്യവിശ്വാസികള്‍ക്കു സദുപദേശവും, സ്മരണയും ഇതിലൂടെ നിനക്കു വന്നെത്തുകയും ചെയ്തിരിക്കുന്നു.
وَقُل പറയുകയും ചെയ്യുക لِّلَّذِينَ لَا يُؤْمِنُونَ വിശ്വസിക്കാത്തവരോട് اعْمَلُوا നിങ്ങള്‍ പ്രവര്‍ത്തി ക്കുവിന്‍ عَلَىٰ مَكَانَتِكُمْ നിങ്ങളുടെ സ്ഥാനം (നിലപാടു -സ്ഥിതി) അനുസരിച്ചു إِنَّا നിശ്ചയമായും ഞങ്ങള്‍ (ഞങ്ങളും തന്നെ) عَامِلُونَ പ്രവര്‍ത്തിക്കുന്നവരാണു.
വിശ്വസിക്കാത്തവരോടു നീ പറയുകയും ചെയ്യുക: "നിങ്ങള്‍ നിങ്ങളുടെ സ്ഥാനം [നിലപാട്] അനുസരിച്ച് പ്രവര്‍ത്തിച്ചു കൊള്ളുവിന്‍; ഞങ്ങള്‍ (ഞങ്ങളുടെ സ്ഥാനമനുസരിച്ചു) പ്രവര്‍ത്തിക്കുന്നവരാകുന്നു;-
نَحْنُ - നാം نَقُصُّ - നാം കഥനം ചെയ്യുന്നു, വിവരിക്കുകയാണു عَلَيْكَ - നിനക്കു أَحْسَنَ - ഏറ്റവും നല്ലതിനെ الْقَصَصِ - കഥാവിവരണത്തില്‍ بِمَا أَوْحَيْنَا - നാം വഹ് യു നല്‍കിയതു മൂലം إِلَيْكَ - നിനക്കു, നിന്നിലേക്കു هَٰذَا الْقُرْآنَ - ഈ ഖുര്‍ആനെ وَإِنْ كُنْتَ - നിശ്ചയമായും നീയായിരുന്നു مِنْ قَبْلِهِ - ഇതിനു മുമ്പു لَمِنَ പെട്ട (വന്‍) തന്നെ الْغَافِلِينَ - അശ്രദ്ധരില്‍ (അറിയാത്തവരില്‍)
ഏറ്റവും നല്ലൊരു കഥാവിവരണം നാം നിനക്ക് വിവരിച്ചുതരുകയാണ് ; ഈ "ഖുര്‍ആനെ" നാം നിനക്കു "വഹ് യ്" [സന്ദേശം] നല്‍കിയിരിക്കുന്നതുമൂലം.
നിശ്ചയമായും, ഇതിനു മുമ്പ് നീ (ഇതിനെപ്പറ്റി അറിയാത്ത) അശ്രദ്ധന്‍മാരില്‍ പെട്ടവന്‍ തന്നെയായിരുന്നു.
إِذْ قَالَ - പറഞ്ഞ സന്ദര്‍ഭം يُوسُفُ - യൂസുഫ് لِأَبِيهِ - തന്റെ പിതാവിനോട് يَا أَبَتِ - എന്റെ പിതാവേ إِنِّي رَأَيْتُ - നിശ്ചയമായും ഞാന്‍ (സ്വപ്നം) കണ്ടു أَحَدَ عَشَرَ - പതിനൊന്നു كَوْكَبًا - നക്ഷത്രത്തെ وَالشَّمْسَ - സൂര്യനെയും وَالْقَمَرَ - ചന്ദ്രനെയും رَأَيْتُهُمْ - അവരെ ഞാന്‍ കണ്ടു لِي - എനിക്കു سَاجِدِينَ - സുജൂദു ചെയ്യുന്നവരായിട്ടു
യൂസുഫ് അദ്ദേഹത്തിന്റെ പിതാവിനോടു പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക)! എന്റെ പിതാവേ, ഞാന്‍ പതിനൊന്നു നക്ഷത്രങ്ങളെയും, സൂര്യനെയും, ചന്ദ്രനെയും
സ്വപ്നം കണ്ടു, അതായതു, എനിക്ക് "സുജൂദു" ചെയ്യുന്നവരായി അവരെ ഞാന്‍ കണ്ടു.
قَالَ - അദ്ദേഹം പറഞ്ഞു يَا بُنَيَّ - എന്റെ കുഞ്ഞുമോനെ لَا تَقْصُصْ - നീ കഥനം ചെയ്യരുതു, വിവരിക്കരുതു رُؤْيَاكَ - നിന്റെ സ്വപ്നത്തെ عَلَىٰ إِخْوَتِكَ - നിന്റെ സഹോദരാന്മാര്‍ക്കു فَيَكِيدُوا - എന്നാല്‍ അവര്‍ തന്ത്രം പ്രയോഗിക്കും لَكَ - നിന്നോടു كَيْدًا - വല്ല തന്ത്രവും إِنَّ الشَّيْطَانَ - നിശ്ചയമായും പിശാചു لِلْإِنْسَانِ - മനുഷ്യനു عَدُوٌّ - ശത്രുവാകുന്നു مُبِينٌ - പ്രത്യക്ഷമായ, സ്പഷ്ടമായ, തനി
അദ്ദേഹം പറഞ്ഞു : "കുഞ്ഞുമകനേ, നിന്റെ സ്വപ്നം നിന്റെ സഹോദരന്മാര്‍ക്ക് നീ വിവരിച്ചുകൊടുക്കരുത്; എന്നാല്‍, വല്ല തന്ത്രം നിന്നോടു പ്രയോഗിച്ചേക്കും.
നിശ്ചയമായും, പിശാച് മനുഷ്യനു ഒരു പ്രത്യക്ഷ ശത്രുവാകുന്നു.
وَكَذَٰلِكَ - അപ്രകാരം يَجْتَبِيكَ - നിന്നെ തിരഞ്ഞെടുക്കും رَبُّكَ - നിന്റെ റബ്ബു وَيُعَلِّمُكَ - നിനക്കു (നിന്നെ) അവന്‍ പഠിപ്പിക്കുകയും ചെയ്യും مِنْ تَأْوِيلِ - വ്യാഖ്യാനത്തില്‍ (പൊരുളില്‍) നിന്നും الْأَحَادِيثِ - വര്‍ത്തമാനങ്ങളുടെ (സ്വപ്ന) വാര്‍ത്തകളുടെ وَيُتِمُّ - അവന്‍ പൂര്‍ത്തിയാക്കുകയും ചെയ്യും نِعْمَتَهُ - അവന്റെ അനുഗ്രഹത്തെ عَلَيْكَ - നിന്റെമേല്‍ وَعَلَىٰ آلِ - കുടുംബത്തിന്റെ മേലും يَعْقُوبَ - യഅ്ഖൂബിന്റെ كَمَا أَتَمَّهَا - അതിനെ അവന്‍ പൂര്‍ത്തിയാക്കിയതുപോലെ عَلَىٰ أَبَوَيْكَ - നിന്റെ രണ്ടു പിതാക്കളുടെമേല്‍ مِنْ قَبْلُ - മുമ്പ് إِبْرَاهِيمَ - ഇബ്രാഹീമിന്റെ وَإِسْحَاقَ - ഇസ്ഹാഖിന്റെയും إِنَّ رَبَّكَ - നിശ്ചയമായും നിന്റെ റബ്ബു عَلِيمٌ - (സര്‍വ്വ) ജ്ഞനാണു حَكِيمٌ - അഗാധജ്ഞന്‍, യുക്തിമാന്‍.
"അപ്രകാരം, നിന്റെ റബ്ബ് നിന്നെ തിരഞ്ഞെടുക്കുന്നതാണ്; നിനക്കു അവന്‍ വര്‍ത്തമാനങ്ങുടെ വ്യാഖ്യാനത്തില്‍ നിന്നും പഠിപ്പിച്ചുതരുകയും ചെയ്യും; നിന്റെ മേലും, യഅ്ഖൂബ് കുടുംബത്തിന്റെ മേലും അവന്റെ അനുഗ്രഹം അവന്‍ പൂര്‍ത്തിയാക്കുകയും ചെയ്യും; മുമ്പ് നിന്റെ രണ്ടു പിതാക്കള്‍ ഇബ്രാഹീമിന്റെയും, ഇസ്ഹാഖിന്റെയും മേല്‍ അതിനെ അവന്‍ പൂര്‍ത്തിയാക്കിയതുപോലെ.
നിശ്ചയമായും, നിന്റെ റബ്ബ് സര്‍വ്വജ്ഞനും, അഗാധജ്ഞനുമാകുന്നു"
إِذْ قَالُوا അവര്‍ പറഞ്ഞ സന്ദര്‍ഭം لَيُوسُفُ യൂസുഫ് തന്നെ وَأَخُوهُ അവന്റെ സഹോദരനും أَحَبُّ അധികം ഇഷ്ടപ്പെട്ട(വര്‍)തു إِلَىٰ أَبِينَا നമ്മുടെ ബാപ്പാക്കു مِنَّا നമ്മെക്കാള്‍ وَنَحْنُ ഞങ്ങളാകട്ടെ, നാം عُصْبَةٌ ഒരു സംഘമാണു, കൂട്ടമുണ്ടു (എന്നിട്ടും) إِنَّ أَبَانَا നിശ്ചയമായും നമ്മുടെ പിതാവു لَفِي ضَلَالٍ ഒരു വഴിപിഴവില്‍ തന്നെ مُبِينٍ പ്രത്യക്ഷമായ
(അതെ) അവര്‍ (തമ്മില്‍) പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക): "നാം ഒരു (ശക്തമായ) സംഘമുണ്ടായിരുന്നിട്ടും യൂസുഫും അവന്റെ സഹോദരനും തന്നെയാണു നമ്മുടെ പിതാവിനു നമ്മെക്കാള്‍ ഇഷ്ടപ്പെട്ടവര്‍. നിശ്ചയമായും, നമ്മുടെ പിതാവ് സ്പഷ്ടമായ ഒരു വഴിപിഴവില്‍ തന്നെയാണ്.
اقْتُلُوا നിങ്ങള്‍ കൊല്ലുവിന്‍, വധിക്കണം يُوسُفَ യൂസുഫിനെ أَوِ اطْرَحُوهُ അല്ലെങ്കില്‍ അവനെ ഇടുവിന്‍ أَرْضًا വല്ല ഭൂമിയിലും يَخْلُ എന്നാല്‍ ഒഴിവായിത്തീരും (ഒഴിഞ്ഞുകിട്ടും) لَكُمْ നിങ്ങള്‍ക്കു وَجْهُ മുഖം أَبِيكُمْ നിങ്ങളുടെ പിതാവിന്റെ وَتَكُونُوا നിങ്ങളായിരിക്കയും ചെയ്യും, ആയിരിക്കും ചെയ്യാം مِنْ بَعْدِهِ അതിനുശേഷം, അവന്റെ പിന്നീട് قَوْمًا ഒരു ജനം (ആളുകള്‍) صَالِحِينَ നല്ലവരായ
നിങ്ങള്‍ യൂസുഫിനെ കൊലപ്പെടുത്തണം. അല്ലെങ്കില്‍ അവനെ വല്ല ഭൂമിയിലും (കൊണ്ടുപോയി) ഇട്ടേക്കണം; (എന്നാല്‍) നിങ്ങളുടെ പിതാവിന്റെ മുഖം നിങ്ങള്‍ക്കു ഒഴിവായിക്കിട്ടും; അതിനുശേഷം, നിങ്ങള്‍ നല്ല ജനമായിത്തീരുകയും ചെയ്യാം".
قَالَ പറഞ്ഞു قَائِلٌ പറയുന്നവന്‍, ഒരു വക്താവ് مِنْهُمْ അവരില്‍നിന്നു لَا تَقْتُلُوا നിങ്ങള്‍ കൊല്ലരുത്, വധിക്കരുത് يُوسُفَ യൂസുഫിനെ وَأَلْقُوهُ അവനെ ഇട്ടേക്കുവിന്‍ فِي غَيَابَتِ മറവില്‍, കുണ്ടില്‍, അഗാധതയില്‍, ആഴത്തില്‍, ഇരുട്ടില്‍ الْجُبِّ കിണറ്റിന്റെ, ആഴക്കുഴിയുടെ يَلْتَقِطْهُ അവനെ കണ്ടെടുത്തുകൊള്ളും بَعْضُ السَّيَّارَةِ യാത്ര സംഘക്കാരില്‍ ചിലര്‍ إِنْ كُنْتُمْ നിങ്ങളാണെങ്കില്‍ فَاعِلِينَ ചെയ്യുന്നവര്‍, പ്രവര്‍ത്തിക്കുന്നവര്‍
അവരില്‍ നിന്ന് ഒരു വക്താവ് പറഞ്ഞു : നിങ്ങള്‍ യൂസുഫിനെ കൊലപ്പെടുത്തരുത്; അവനെ (ഒരു) കിണറ്റിന്റെ അഗാധതയില്‍ ഇട്ടേക്കുകയും ചെയ്യുക; (ഏതെങ്കിലും) ചില യാത്രാസംഘം അവനെ കണ്ടെടുത്തു (കൊണ്ടുപോയി) കൊള്ളും, നിങ്ങള്‍ ചെയ്യുന്നവരാണെങ്കില്‍. [ചെയ്തേ തീരുവെങ്കില്‍ അത്ര ചെയ്‌താല്‍ മതി.]
أَرْسِلْهُ അവനെ അയക്കുക مَعَنَا ഞങ്ങളുടെ കൂടെ غَدًا നാളെ يَرْتَعْ അവന്‍ മേഞ്ഞ് (തിന്നും കുടിച്ചും സ്വതന്ത്രമായി) നടന്നുകൊള്ളട്ടെ وَيَلْعَبْ കളിക്കുകയും ചെയ്യട്ടെ وَإِنَّا لَهُ നിശ്ചയമായും ഞങ്ങള്‍ അവനെ لَحَافِظُونَ കാക്കുന്നു (സൂക്ഷിക്കുന്ന)വര്‍ തന്നെയാണ്
"നാളെ അവനെ ഞങ്ങളുടെ കൂടെ അയച്ചുതരുക, അവന്‍ (തിന്നും കുടിച്ചും) സുഖിച്ചു നടക്കുകയും, കളിക്കുകയും ചെയ്യട്ടെ, നിശ്ചയമായും, ഞങ്ങള്‍ അവനെ കാ(ത്തു രക്ഷി) ക്കുന്നവരുമാകുന്നു."
قَالَ അദ്ദേഹം പറഞ്ഞു إِنِّي നിശ്ചയമായും ഞാന്‍ لَيَحْزُنُنِي എന്നെ വ്യസനിപ്പിക്കുകതന്നെ ചെയ്യുന്നു أَنْ تَذْهَبُوا നിങ്ങള്‍ പോകുന്നതു بِهِ അവനെ കൊണ്ടു وَأَخَافُ ഞാന്‍ ഭയപ്പെടുകയും ചെയ്യുന്നു. أَنْ يَأْكُلَهُ അവനെ തിന്നുന്നതു الذِّئْبُ ചെന്നായ وَأَنْتُمْ നിങ്ങളായിരിക്കെ عَنْهُ അവനെപ്പറ്റി غَافِلُونَ അശ്രദ്ധര്‍
അദ്ദേഹം പറഞ്ഞു; "നിശ്ചയമായും ഞാന്‍, അവനെ നിങ്ങള്‍ കൊണ്ടുപോകുന്നതു എന്നെ വ്യസനിപ്പിക്കുക തന്നെ ചെയ്യുന്നു; നിങ്ങള്‍ അവനെപ്പറ്റി അശ്രദ്ധരായിരിക്കെ, അവനെ ചെന്നായ (പിടിച്ചു) തിന്നുന്നതിനെ ഞാന്‍ ഭയപ്പെടുകയും ചെയ്യുന്നു."
قَالُوا അവര്‍ പറഞ്ഞു لَئِنْ أَكَلَهُ അവനെ തിന്നുവെങ്കില്‍ الذِّئْبُ ചെന്നായ وَنَحْنُ ഞങ്ങള്‍ ആയി (ഉണ്ടായി)രിക്കെ عُصْبَةٌ ഒരു സംഘം, കൂട്ടം إِنَّا إِذًا എന്നാല്‍ (അപ്പോള്‍) നിശ്ചയമായും ഞങ്ങള്‍ لَخَاسِرُونَ നഷ്ടക്കാര്‍ തന്നെ
അവര്‍ പറഞ്ഞു : "ഞങ്ങള്‍ ഒരു (ശക്തമായ) സംഘം ഉണ്ടായിട്ടും അവനെ ചെന്നായ (പിടിച്ചു) തിന്നുവെങ്കില്‍, നിശ്ചയമായും, അപ്പോള്‍, ഞങ്ങള്‍ നഷ്ടക്കാര്‍
തന്നെയാണല്ലോ."
فَلَمَّا ذَهَبُوا അങ്ങനെ (എന്നിട്ടു) അവര്‍ പോയപ്പോള്‍ بِهِ അവനെയും കൊണ്ടു وَأَجْمَعُوا അവര്‍ ഏകോപിക്കുക (തീര്‍ച്ചപ്പെടുത്തുക)യും أَنْ يَجْعَلُوهُ അദ്ദേഹത്തെ അവര്‍ ആകുവാന്‍ فِي غَيَابَتِ അടി (അഗാധത)യില്‍ الْجُبِّ കിണറ്റിന്റെ, ആഴക്കുഴിയുടെ وَأَوْحَيْنَا നാം വഹ് യു (ബോധനം) നല്‍കുകയും ചെയ്തു إِلَيْهِ അദ്ദേഹത്തിനു لَتُنَبِّئَنَّهُمْ നിശ്ചയമായും നീ അവരെ ബോധപ്പെടുത്തുമെന്നു بِأَمْرِهِمْ അവരുടെ കാര്യ(വിഷയത്തെ)പ്പറ്റി هَٰذَا ഈ وَهُمْ അവരാകട്ടെ, അവരായിരിക്കെ لَا يَشْعُرُونَ അറിയുകയില്ല, അറിയാതെ
അങ്ങനെ, അവര്‍ അദ്ദേഹത്തെ കൊണ്ടുപോകുകയും, അദ്ദേഹത്തെ കിണറ്റിന്റെ അഗാധതയിലാക്കുവാന്‍ അവര്‍ ഏകോപി(ച്ചുറപ്പി) ക്കുകയും ചെയ്തപ്പോള്‍...! [അതവര്‍ നടപ്പില്‍ വരുത്തുക തന്നെ ചെയ്തു] നാം അദ്ദേഹത്തിന് ബോധനം നല്‍ക്കുകയും ചെയ്തു: "അവരുടെ ഈ കാര്യത്തെ [ചെയ്തിയെ]പ്പറ്റി നീ അവരെ
(ഒരിക്കല്‍) ബോധപ്പെടുത്തുക തന്നെ ചെയ്യുമെന്നു, അവരാകട്ടെ, അറിയുകയുമില്ല."
قَالُوا അവര്‍ പറഞ്ഞു يَا أَبَانَا ഞങ്ങളുടെ ബാപ്പാ, പിതാവേ إِنَّا ذَهَبْنَا ഞങ്ങള്‍ പോയി نَسْتَبِقُ മുന്നില്‍ കടക്കുവാന്‍ ശ്രമിച്ചു (മത്സരിച്ചു) കൊണ്ടു وَتَرَكْنَا ഞങ്ങള്‍ വിടുക (ഉപേക്ഷിക്കുകയും) ചെയ്തു يُوسُفَ യൂസുഫിനെ عِنْدَ مَتَاعِنَا ഞങ്ങളുടെ സാമാനത്തിന്റെ (വിഭവങ്ങളുടെ) അടുക്കല്‍ فَأَكَلَهُ അപ്പോള്‍ (അങ്ങനെ) അവനെ തിന്നു الذِّئْبُ ചെന്നായ وَمَا أَنْتَ നിങ്ങളല്ലതാനും بِمُؤْمِنٍ വിശ്വസിക്കുന്നവനേ لَنَا ഞങ്ങളെ وَلَوْ كُنَّا ഞങ്ങള്‍ ആയിരിന്നാലും صَادِقِينَ സത്യം പറയുന്നവര്‍, സത്യവാന്‍മാര്‍
അവര്‍ പറഞ്ഞു : "ഞങ്ങളുടെ ബാപ്പാ, ഞങ്ങള്‍ മത്സരിച്ചോടിക്കൊണ്ടുപോയി; യൂസുഫിനെ ഞങ്ങളുടെ സാമാനത്തിങ്കല്‍ ഞങ്ങള്‍ വിട്ടേക്കുകയും ചെയ്തു; അങ്ങനെ, അവനെ ചെന്നായ (പിടിച്ചു) തിന്നു കളഞ്ഞു! ഞങ്ങള്‍ സത്യം പറയുന്നവരായിരുന്നാലും നിങ്ങള്‍ ഞങ്ങളെ വിശ്വസിക്കുന്നവനല്ലതാനും.
[എന്തുചെയ്യാനാണ്?!]"
وَجَاءُوا അവര്‍ വരുകയും ചെയ്തു عَلَىٰ قَمِيصِهِ അദ്ദേഹത്തിന്റെ കുപ്പായത്തിന്‍മേല്‍ بِدَمٍ ഒരു രക്തവും (ചോരയും) കൊണ്ടു كَذِبٍ വ്യാജമായ, കളവായ قَالَ അദ്ദേഹം പറഞ്ഞു بَلْ പക്ഷെ, എന്നാല്‍, എങ്കിലും سَوَّلَتْ ഭംഗിയാക്കി (തോന്നിച്ചു) തന്നിരിക്കുന്നു لَكُمْ നിങ്ങള്‍ക്കു أَنْفُسُكُمْ നിങ്ങളുടെ സ്വന്തങ്ങള്‍ (മനസ്സുകള്‍) أَمْرًا ഒരു കാര്യം فَصَبْرٌ എനി ക്ഷമ جَمِيلٌ ഭംഗിയായ (നല്ലതായ) وَاللَّهُ അല്ലാഹുവത്രെ الْمُسْتَعَانُ സഹായമര്‍ത്ഥിക്കപ്പെടുന്നവന്‍ عَلَىٰ مَا تَصِفُونَ നിങ്ങള്‍ വിവരിക്കുന്ന (വര്‍ണ്ണിക്കുന്ന)തിനെ പറ്റി
അവര്‍ അദ്ദേഹത്തിന്റെ [യൂസുഫിന്റെ] കുപ്പായത്തിന്‍മേല്‍ ഒരു കള്ളച്ചോര കൊണ്ടുവരികയും ചെയ്തു. അദ്ദേഹം [പിതാവു] പറഞ്ഞു: "(അതൊന്നുമല്ല,) പക്ഷേ, നിങ്ങളുടെ മനസ്സുകള്‍ നിങ്ങള്‍ക്കു (എന്തോ) ഒരു കാര്യം ഭംഗിയാക്കിത്തന്നിരിക്കുന്നു. [അതു നിങ്ങള്‍ പ്രവര്‍ത്തിച്ചിരിക്കയാണ്] എനി, ഭംഗിയായ ക്ഷമ! [അതേ
മാര്‍ഗ്ഗമുള്ളൂ] നിങ്ങള്‍ (ഈ) വിവരിക്കുന്നതിനെപ്പറ്റി സഹായമപേക്ഷിക്കപ്പെടുന്നവന്‍ അല്ലാഹുവത്രെ."
وَجَاءَتْ - വന്നു سَيَّارَةٌ - ഒരു യാത്രാ സംഘം فَأَرْسَلُوا - എന്നിട്ടവര്‍ അയച്ചു وَارِدَهُمْ - അവരുടെ (വക) വെള്ളത്തിന്നു പോകുന്നവനെ فَأَدْلَىٰ - എന്നിട്ടവന്‍ താഴ്ത്തി, ഇറക്കി دَلْوَهُ - അവന്റെ തോട്ടി قَالَ - അവന്‍ പറഞ്ഞു يَا بُشْرَىٰ - സന്തോഷമേ هَٰذَا غُلَامٌ - ഇതാ ഒരു ബാലന്‍, ആണ്‍കുട്ടി وَأَسَرُّوهُ - അവര്‍ അദ്ദേഹത്തെ രഹസ്യമാക്കി (ഒളിച്ചു - സ്വകാര്യമാക്കി) വെക്കുകയും ചെയ്തു بِضَاعَةً - ഒരു ചരക്കായി وَاللَّهُ - അല്ലാഹുവാകട്ടെ عَلِيمٌ - അറിയുന്നവനാണു بِمَا يَعْمَلُونَ - അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി
ഒരു യാത്രാസംഘം വന്നു ; എന്നിട്ട് അവരുടെ വെള്ളംകോരിയെ അവര്‍ (വെള്ളത്തിനു) അയച്ചു: അവന്‍ അവന്റെ തോട്ടി (കിണറ്റില്‍) ഇറക്കി. അവന്‍ പറഞ്ഞു: സന്തോഷമേ! ഇതാ, ഒരു ബാലന്‍!!" അവര്‍ അദ്ദേഹത്തെ (എടുത്തു) ഒരു (കച്ചവട) ചരക്കായി ഒളിച്ചുവെക്കുകയും ചെയ്തു. അല്ലാഹുവാകട്ടെ, അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അറിയുന്നവനുമാണ്.
അവര്‍ അദ്ദേഹത്തെ ഒരു നിസ്സാര വിലക്കു - എണ്ണിക്കണക്കാക്കപ്പെട്ട [അല്‍പമായ] വെള്ളിപ്പണത്തിനു - വില്‍ക്കുകയും ചെയ്തു. അവര്‍ അദ്ദേഹത്തിന്റെ കാര്യത്തില്‍ താല്‍പര്യമില്ലാത്തവരില്‍ പെട്ടവരായിരുന്നു താനും.
وَقَالَ الَّذِي യാതൊരുവന്‍ പറഞ്ഞു اشْتَرَاهُ അദ്ദേഹത്തെ വാങ്ങിയ مِنْ مِصْرَ മിസ്രില്‍ (ഈജിപ്തി)ല്‍ നിന്നു لِامْرَأَتِهِ തന്റെ സ്ത്രീയോടു, ഭാര്യയോടു أَكْرِمِي നീ ആദരിക്കുക, മാന്യമാക്കണം مَثْوَاهُ അവന്റെ താമസം, പാര്‍പ്പിടത്തെ عَسَىٰ ആയേക്കാം أَنْ يَنْفَعَنَا അവന്‍ നമുക്കു പ്രയോജനപ്പെടുക أَوْ نَتَّخِذَهُ അല്ലെങ്കില്‍ നമുക്കവനെ ആക്കാം وَلَدًا ഒരു സന്താനം, കുട്ടി وَكَذَٰلِكَ അപ്രകാരം مَكَّنَّا നാം ഹിതം (സൗകര്യം-സ്ഥാനം-ഇടം) നല്‍കി لِيُوسُفَ യൂസുഫിനു فِي الْأَرْضِ ഭൂമിയില്‍ وَلِنُعَلِّمَهُ അദ്ദേഹത്തിനു നാം
പഠിപ്പിക്കുവാന്‍വേണ്ടിയും مِنْ تَأْوِيلِ വ്യാഖ്യാനത്തില്‍ (പൊരുളില്‍) നിന്നു الْأَحَادِيثِ വര്‍ത്തമാനങ്ങളുടെ, വിഷയങ്ങളുടെ وَاللَّهُ അല്ലാഹു, അല്ലാഹുവാകട്ടെ غَالِبٌ ജയിക്കുന്നവനാണു عَلَىٰ أَمْرِهِ അവന്റെ കാര്യത്തില്‍, കാര്യത്തിനു وَلَٰكِنَّ എങ്കിലും, പക്ഷേ أَكْثَرَ അധികവും (അധികമാളും) النَّاسِ മനുഷ്യരില്‍ لَا يَعْلَمُونَ അറിയുകയില്ല, അവര്‍ക്കറിഞ്ഞുകൂടാ
മിസ്രിൽ [ഈജിപ്തില്‍] നിന്നു അദ്ദേഹത്തെ (വിലയ്ക്ക്) വാങ്ങിയവന്‍ തന്റെ സ്ത്രീ [ഭാര്യ]യോടു പറഞ്ഞു : "ഇവന്റെ (നമ്മുടെ കൂടെയുള്ള) താമസത്തെ നീ മാന്യമാക്കണം; അവന്‍ നമുക്കു പ്രയോജനപ്പെട്ടേക്കാം. അല്ലെങ്കില്‍, നമുക്കവനെ ഒരു (പോറ്റു) കുട്ടിയാക്കി വെക്കാം."
അപ്രകാരം, യൂസുഫിനു ഭൂമിയില്‍ നാം സൗകര്യമുണ്ടാക്കിക്കൊടുത്തു. വര്‍ത്തമാനങ്ങളുടെ വ്യാഖ്യാനത്തില്‍ നിന്നും അദ്ദേഹത്തിനു നാം പഠിപ്പിക്കുവാന്‍ വേണ്ടിയും (കൂടി) ആകുന്നു (അതു). അല്ലാഹു അവന്റെ കാര്യത്തില്‍ [കാര്യം നടപ്പില്‍ വരുത്തുന്നതില്‍] വിജയിക്കുന്നവനാണു; എങ്കിലും മനുഷ്യരില്‍ അധികപേരും അറിയുന്നില്ല.
وَلَمَّا بَلَغَ അദ്ദേഹം എത്തിയ (പ്രാപിച്ച)പ്പോള്‍ أَشُدَّهُ അദ്ദേഹത്തിന്റെ പൂര്‍ണ്ണശക്തി കൂടുതല്‍ ബലവത്തായ സ്ഥിതി آتَيْنَاهُ അദ്ദേഹത്തിനു നാം നല്‍കി حُكْمًا
വിജ്ഞാനം, വിധി وَعِلْمًا അറിവും, ജ്ഞാനവും وَكَذَٰلِكَ അപ്രകാരം, അതുപോലെയത്രെ نَجْزِي നാം പ്രതിഫലം കൊടുക്കുന്ന الْمُحْسِنِينَ സുകൃതം (നന്മ-സല്‍ഗുണം) ചെയ്യുന്നവര്‍ക്കു
അദ്ദേഹം തന്റെ പൂര്‍ണ്ണശക്തി [പക്വമായ പ്രായം] പ്രാപിച്ചപ്പോള്‍, അദ്ദേഹത്തിനു നാം വിജ്ഞാനവും, അറിവും നല്‍കി. അപ്രകാരം, സുകൃതം ചെയ്യുന്നവര്‍ക്കു നാം പ്രതിഫലം നല്‍കുന്നതാണു.
وَرَاوَدَتْهُ അദ്ദേഹത്തോട് വശീകരണശ്രമം നടത്തി (നയത്തില്‍ തന്ത്രം പ്രയോഗിച്ചു) الَّتِي യാതൊരുവള്‍ هُوَ അദ്ദേഹം فِي بَيْتِهَا അവളുടെ വീട്ടിലാണു عَنْ نَفْسِهِ അദ്ദേഹത്തിനുവേണ്ടി (വശീകരണാര്‍ത്ഥം) وَغَلَّقَتِ അവള്‍ (അടച്ചു) പൂട്ടുകയും ചെയ്തു الْأَبْوَابَ വാതിലുകള്‍ وَقَالَتْ അവള്‍ പറയുകയും ചെയ്തു هَيْتَ لَكَ ഇങ്ങോട്ടുവാ, നീ വാ قَالَ അദ്ദേഹം പറഞ്ഞു مَعَاذَ اللَّهِ അല്ലാഹുവില്‍ ശരണം, അല്ലാഹുവിന്‍റെ രക്ഷ إِنَّهُ നിശ്ചയമായും അവന്‍, അദ്ദേഹം رَبِّي എന്‍റെ രക്ഷിതാവാണ്, യജമാനനാണു أَحْسَنَ അവന്‍ (അദ്ദേഹം) നന്നാക്കിയിരിക്കുന്നു مَثْوَايَ എന്റെ താമസത്തെ, പാര്‍പ്പിടം إِنَّهُ നിശ്ചയമായും അതു (കാര്യം) لَا يُفْلِحُ വിജയിക്കുകയില്ല الظَّالِمُونَ അക്രമം ചെയ്യുന്നവര്‍
അദ്ദേഹം യാതൊരുവളുടെ വീട്ടിലാണോ അവള്‍ അദ്ദേഹത്തെ വശീകരിക്കുവാന്‍ [അധീനപ്പെടുത്തുവാന്‍] ശ്രമം നടത്തി.
അവള്‍ വാതിലുകള്‍ (അടച്ചു) പൂട്ടുകയും ചെയ്തു. "ഇങ്ങോട്ടുവാ!" എന്നു അവള്‍ പറയുകയും ചെയ്തു. അദ്ദേഹം പറഞ്ഞു : അല്ലാഹുവില്‍ ശരണം! നിശ്ചയമായും അവന്‍, എന്‍റെ രക്ഷിതാവാണ്; എന്‍റെ താമസം (ഇവിടെ) അവന്‍ നന്നാക്കി തന്നിരിക്കുന്നു നിശ്ചയമായും കാര്യം : അക്രമം പ്രവര്‍ത്തിക്കുന്നവര്‍ വിജയിക്കുകയില്ല.
وَلَقَدْ هَمَّتْ അവള്‍ തീര്‍ച്ചയായും കരുതി, ഉദ്ദേശിക്കുകയുണ്ടായി بِهِ അദ്ദേഹത്തെപ്പറ്റി وَهَمَّ അദ്ദേഹവും കരുതി, ഉദ്ദേശിച്ചു بِهَا അവളെപ്പറ്റി لَوْلَا ഇല്ലായിരുന്നുവെങ്കില്‍ أَنْ رَأَىٰ അദ്ദേഹം കണ്ടു (വെന്നതു), കാണല്‍ بُرْهَانَ ദൃഷ്ടാന്തം, തെളിവു رَبِّهِ തന്റെ റബ്ബിന്റെ كَذَٰلِكَ അപ്രകാരം لِنَصْرِفَ നാം തിരിച്ചുകളയുവാന്‍ വേണ്ടിയാണു عَنْهُ അദ്ദേഹത്തില്‍ നിന്നു السُّوءَ തിന്മയെ وَالْفَحْشَاءَ നീചവൃത്തിയെയും إِنَّهُ നിശ്ചയമായും അദ്ദേഹം مِنْ عِبَادِنَا നമ്മുടെ അടിയാന്‍മാരില്‍ പെട്ടവനാണു الْمُخْلَصِينَ നിഷ്കളങ്കരാക്കപ്പെട്ട (കറകളഞ്ഞ-സത്തായ) വരായ
തീര്‍ച്ചയായും, അവള്‍ അദ്ദേഹത്തെക്കുറിച്ച് (ചിലതു) ഉദ്ദേശിക്കുകയുണ്ടായി; അദ്ദേഹം അവളെക്കുറിച്ചും (ചിലതു) ഉദ്ദേശിച്ചു; തന്‍റെ റബ്ബിന്റെ (വക) ദൃഷ്ടാന്തം അദ്ദേഹം കണ്ടിട്ടില്ലായിരുന്നുവെങ്കില്‍...! [അതു സംഭവിക്കുമായിരുന്നു!]
അപ്രകാരം (ചെയ്തത്), അദ്ദേഹത്തില്‍ നിന്നും നാം തിന്മയും, നീചവൃത്തിയും തിരിച്ചുകളയുവാന്‍ വേണ്ടിയാണ്.
(കാരണം) നിശ്ചയമായും, അദ്ദേഹം നമ്മുടെ നിഷ്കളങ്കരാക്കപ്പെട്ട അടിയാന്മാരില്‍ പെട്ടവനാകുന്നു.
وَاسْتَبَقَا രണ്ടാളും മുന്‍കടന്നു വന്നു, (മത്സരിച്ചോടി) الْبَابَ വാതില്‍ക്കല്‍, വാതില്‍ക്കലേക്കു وَقَدَّتْ അവള്‍ കീറുകയും ചെയ്തു قَمِيصَهُ അദ്ദേഹത്തിന്റെ കുപ്പായം مِنْ دُبُرٍ പിന്നില്‍നിന്നും, പിന്നിലൂടെ وَأَلْفَيَا രണ്ടാളും കണ്ടെത്തുക (കണ്ടുമുട്ടുക)യും ചെയ്തു سَيِّدَهَا അവളുടെ നാഥനെ (യജമാനനെ) لَدَى الْبَابِ വാതില്‍ക്കല്‍വെച്ച്, വാതിലിന്നടുക്കല്‍ قَالَتْ അവള്‍ പറഞ്ഞു مَا جَزَاءُ പ്രതിഫലമല്ല, എന്താണു പ്രതിഫലം مَنْ أَرَادَ ഉദ്ദേശിച്ചവന്റെ بِأَهْلِكَ താങ്കളുടെ വീട്ടുകാരെക്കൊണ്ടു سُوءًا തിന്മയെ إِلَّا أَنْ يُسْجَنَ അവന്‍ തടവിലാക്ക (കാരാഗൃഹത്തിലാക്ക)പ്പെടുകയല്ലാതെ أَوْ عَذَابٌ അല്ലെങ്കില്‍ വല്ല ശിക്ഷയും أَلِيمٌ വേദനയേറിയ
രണ്ടുപേരും വാതില്‍ക്കലേക്കു മത്സരിച്ചോടി; അവള്‍ അദ്ദേഹത്തിന്റെ കുപ്പായം പിന്നില്‍നിന്നു (പിടിച്ച്) കീറുകയും ചെയ്തു.
അവളുടെ നാഥനെ [ഭര്‍ത്താവിനെ] അവര്‍ വാതില്‍ക്കല്‍ വെച്ചു കണ്ടെത്തുകയും ചെയ്തു.
(ഉടനെ) അവള്‍ പറഞ്ഞു : "നിങ്ങളുടെ വീട്ടുകാരെക്കൊണ്ടു തിന്മ (ചെയ്യുവാന്‍) ഉദ്ദേശിച്ചവന്റെ പ്രതിഫലം അല്ല, അവന്‍ തടവിലാക്കപ്പെടുകയോ, അല്ലെങ്കില്‍ വേദനയേറിയ വല്ല ശിക്ഷയോ അല്ലാതെ (മറ്റൊന്നും)."
قَالَ അദ്ദേഹം പറഞ്ഞു هِيَ അവള്‍, അവളത്രെ رَاوَدَتْنِي എന്നോടു വശീകരണശ്രമം നടത്തി, വശത്താക്കുവാന്‍ ശ്രമം നടത്തിയതു عَنْ نَفْسِي എനിക്കുവേണ്ടി (എന്നെ വശീകരിക്കുവാന്‍) وَشَهِدَ സാക്ഷ്യം പറയുകയും ചെയ്തു شَاهِدٌ ഒരു സാക്ഷി مِنْ أَهْلِهَا അവളുടെ ആള്‍ക്കാരില്‍നിന്നു, വീട്ടുകാരില്‍നിന്നു إِنْ كَانَ ആകന്നുവെങ്കില്‍ قَمِيصُهُ അവന്റെ കുപ്പായം قُدَّ കീറപ്പെട്ടിരിക്കുന്നു (വെങ്കില്‍) مِنْ قُبُلٍ മുന്നില്‍ (മുന്‍ഭാഗത്തു) നിന്നു فَصَدَقَتْ എന്നാല്‍ അവള്‍ സത്യം പറഞ്ഞു وَهُوَ അവനാകട്ടെ مِنَ الْكَاذِبِينَ കളവു (വ്യാജം) പറയുന്നവരില്‍ പെട്ടവന്‍ ആകുന്നു
അദ്ദേഹം [യൂസുഫ്] പറഞ്ഞു : "അവളത്രെ എന്നെ വശീകരിക്കുവാന്‍ [വശത്താക്കുവാന്‍] ശ്രമം നടത്തിയത്." അവളുടെ ആള്‍ക്കാരില്‍നിന്നു ഒരാള്‍ (ഇങ്ങിനെ) സാക്ഷ്യം പറയുകയും ചെയ്തു : "അവന്റെ കുപ്പായം മുന്നില്‍നിന്നു കീറപ്പെട്ടിരിക്കുകയാണെങ്കില്‍, അവള്‍ സത്യം പറഞ്ഞിരിക്കുകയാണു; അവന്‍ കളവു പറയുന്നവരില്‍ പെട്ടവനുമാകുന്നു.
فَلَمَّا رَأَىٰ അങ്ങനെ (എന്നിട്ടു) അദ്ദേഹം കണ്ടപ്പോള്‍ قَمِيصَهُ അദ്ദേഹത്തിന്റെ കുപ്പായം قُدَّ കീറപ്പെട്ടുവെന്നു, കീറപ്പെട്ടതായി مِنْ دُبُرٍ പിന്നില്‍ നിന്നു قَالَ അദ്ദേഹം പറഞ്ഞു إِنَّهُ നിശ്ചയമായും അതു (ഇതു) مِنْ كَيْدِكُنَّ നിങ്ങളുടെ തന്ത്രത്തില്‍ പെട്ടതാണ് إِنَّ كَيْدَكُنَّ നിശ്ചയമായും നിങ്ങളുടെ തന്ത്രം عَظِيمٌ വമ്പിച്ചതാകുന്നു
അങ്ങനെ, അദ്ദേഹത്തിന്റെ കുപ്പായം പിന്നില്‍ നിന്നു കീറപ്പെട്ടതായി കണ്ടപ്പോള്‍ അദ്ദേഹം (അവളോടു) പറഞ്ഞു : "നിശ്ചയമായും ഇതു, (സ്ത്രീകളായ) നിങ്ങളുടെ തന്ത്രത്തില്‍ പെട്ടതാണ്. നിശ്ചയമായും നിങ്ങളുടെ തന്ത്രം വമ്പിച്ചതാകുന്നു".
يُوسُفُ യൂസുഫ്, യൂസുഫേ أَعْرِضْ തിരിഞ്ഞുകളയുക, അവഗണിക്കുക عَنْ هَٰذَا ഇതിനെപ്പറ്റി وَاسْتَغْفِرِي നീ (സ്ത്രീ) പാപമോചനം തേടുകയും ചെയ്യുക لِذَنْبِكِ നിന്റെ പാപത്തിനുവേണ്ടി إِنَّكِ നിശ്ചയമായും നീ كُنْتِ നീ ആയിരിക്കുന്നു مِنَ الْخَاطِئِينَ തെറ്റുകാരില്‍ (അബദ്ധക്കാരില്‍) പെട്ട(വള്‍)
"യൂസുഫ്! നീ ഇതിനെപ്പറ്റി അവഗണിച്ചേക്കുക!" "(സുലൈഖാ!) നീ നിന്റെ പാപത്തിനു പാപമോചനം തേടുകയും ചെയ്യുക; നിശ്ചയമായും നീ, തെറ്റുകാരില്‍ പെട്ടവളായിരിക്കുന്നു".
وَقَالَ പറഞ്ഞു, പറയുകയും ചെയ്തു نِسْوَةٌ ചില സ്ത്രീകള്‍ فِي الْمَدِينَةِ പട്ടണത്തിലുള്ള امْرَأَتُ സ്ത്രീ (ഭാര്യ) الْعَزِيزِ അസീസിന്റെ تُرَاوِدُ വശീകരണ ശ്രമം നടത്തുന്നു فَتَاهَا അവളുടെ വാലിയക്കാരനോടു, യുവാവിനോട്, ഭൃത്യനോട് عَنْ نَفْسِهِ അവനുവേണ്ടി (അവനെ വശീകരിക്കുവാന്‍) قَدْ شَغَفَهَا അവള്‍ക്ക് ഉള്ളില്‍ പൂകിയിട്ടുണ്ടു (ഹൃദയം സ്പര്‍ച്ചിരിക്കുന്നു - മനം കവര്‍ന്നിട്ടുണ്ട്) حُبًّا സ്നേഹത്താല്‍, പ്രേമം إِنَّا നിശ്ചയമായും നാം لَنَرَاهَا കാണുകതന്നെ ചെയ്യുന്നു فِي ضَلَالٍ വഴിപിഴവിലായി مُبِينٍ വ്യക്തമായ,
തനി
പട്ടണത്തിലുള്ള ചില സ്ത്രീകള്‍ പറയുകയും ചെയ്തു "അസീസി"ന്റെ സ്ത്രീ [ഭാര്യ] അവളുടെ വാലിയക്കാരനെ വശീകരിക്കുവാന്‍ ശ്രമം നടത്തുന്നു. (അവനോടുള്ള) പ്രേമം അവളുടെ മനം കവര്‍ന്നിരിക്കുന്നു. നിശ്ചയമായും, നാം അവളെ വ്യക്തമായ വഴിപിഴവിലായി കാണുകതന്നെ ചെയ്യുന്നു".
فَلَمَّا سَمِعَتْ എന്നിട്ടു (എന്നാല്‍ - അങ്ങനെ) അവള്‍ കേട്ടപ്പോള്‍ بِمَكْرِهِنَّ അവരുടെ തന്ത്രത്തെ (കുസൃതിയെ)പ്പറ്റി أَرْسَلَتْ അവള്‍ അയച്ചു, ആളയച്ചു إِلَيْهِنَّ അവരിലേക്കു وَأَعْتَدَتْ അവള്‍ ഒരുക്കുകയും ചെയ്തു, തയ്യാറാക്കി لَهُنَّ അവര്‍ക്കുവേണ്ടി مُتَّكَأً ചാരി (സുഖിച്ചു) ഇരിക്കത്തക്ക സദസ്സു (സദ്യവട്ടം-വിരുന്നു സദസ്സു) وَآتَتْ അവള്‍ കൊടുക്കുകയും ചെയ്തു كُلَّ وَاحِدَةٍ എല്ലാ ഓരോരുവള്‍ക്കും مِنْهُنَّ അവരില്‍ നിന്നുള്ള سِكِّينًا ഒരു കത്തി وَقَالَتِ അവള്‍ പറയുകയും ചെയ്തു اخْرُجْ നീ പുറപ്പെടുക, പ്രത്യക്ഷപ്പെടുക عَلَيْهِنَّ അവരില്‍ فَلَمَّا رَأَيْنَهُ അങ്ങനെ അവര്‍ അദ്ദേഹത്തെ കണ്ടപ്പോള്‍ أَكْبَرْنَهُ അദ്ദേഹത്തെ അവര്‍ വലുതാക്കി (വലിയ വസ്തുവായി കണ്ടു-അദ്ദേഹത്തെപ്പറ്റി വിസ്മയിച്ചുപോയി) وَقَطَّعْنَ അവര്‍ മുറിച്ചു കളയുക (മുറിയുണ്ടാക്കുക)യും ചെയ്തു أَيْدِيَهُنَّ അവരുടെ കൈകളെ, കൈകള്‍ക്കു وَقُلْنَ അവര്‍ പറയുകയും ചെയ്തു حَاشَ പരിശുദ്ധി (വാഴ്ത്തുന്നു) لِلَّهِ അല്ലാഹുവിനു (അല്ലാഹുവിന്റെ) مَا هَٰذَا ഇതല്ല, ഇവനല്ല بَشَرًا ഒരു മനുഷ്യന്‍ إِنْ هَٰذَا ഇതല്ല, ഇവനല്ല إِلَّا مَلَكٌ ഒരു മലക്കല്ലാതെ كَرِيمٌ മാന്യനായ
എന്നിട്ട് അവരുടെ തന്ത്രത്തെ[കുസൃതിയെ]പ്പറ്റി അവള്‍ കേട്ട(റിഞ്ഞ) പ്പോള്‍, അവള്‍ അവരുടെ അടുക്കലേക്കു (ആളെ) അയക്കുകയും, അവര്‍ക്കായി ഒരു വിരുന്നുസദസ്സ് ഒരുക്കുകയും ചെയ്തു. അവരില്‍ ഓരോരുവള്‍ക്കും ഓരോ കത്തി അവള്‍ കൊടുക്കുകയും ചെയ്തു. "നീ അവരില്‍ പ്രത്യക്ഷപ്പെട്ടു ചെല്ലുക" എന്നു (യൂസുഫിനോടു) അവള്‍ പറയുകയും ചെയ്തു. അങ്ങനെ, അവര്‍ അദ്ദേഹത്തെ കണ്ടപ്പോള്‍, അവര്‍ അദ്ദേഹത്തെ വലുതായി കണ്ടു[വിസ്മയിച്ചു പോയി]! അവര്‍ തങ്ങളുടെ കൈകളെ മുറിപ്പെടുത്തുകയും ചെയ്തു.
അവർ പറയുകയും ചെയ്തു: "അല്ലാഹുവിൻറെ പരിശുദ്ധിയെ വാഴ്ത്തുന്നു! ഇതൊരു മനുഷ്യനല്ല; ഇതു മാന്യനായ ഒരു മലക്കല്ലാതെ (മറ്റാരും) അല്ല!"
قَالَ അദ്ദേഹം പറഞ്ഞു رَبِّ എന്റെ റബ്ബേ السِّجْنُ തടവു, കാരാഗൃഹം (ജയില്‍) أَحَبُّ അധികം ഇഷ്ടപ്പെട്ടതാണ് إِلَيَّ എനിക്ക്, എന്റെ അടുക്കല്‍ مِمَّا യാതൊന്നിനെക്കാള്‍ يَدْعُونَنِي ഇ(അ)വര്‍ എന്നെ ക്ഷണിക്കുന്നു إِلَيْهِ അതിലേക്ക്وَإِلَّا تَصْرِفْ നീ തിരിച്ചുവിടാത്തപക്ഷം عَنِّي എന്നില്‍നിന്നു كَيْدَهُنَّ അവരുടെ തന്ത്രം, ഉപായം, ചതി أَصْب ഞാന്‍ ചാഞ്ഞു (മറിഞ്ഞു) പോകും إِلَيْهِنَّ അവരിലേക്കു وَأَكُنْ ഞാനായിരിക്കും ചെയ്യും مِنَ الْجَاهِلِينَ വിവരമില്ലാത്തവരില്‍ (വിഡ്ഢികളില്‍) പെട്ട(വന്‍)
അദ്ദേഹം പറഞ്ഞു : "എന്റെ റബ്ബേ! ഇവര്‍ (ഈ സ്ത്രീകള്‍) എന്നെ യാതൊന്നിലേക്കു ക്ഷണിക്കുന്നുവോ അതിനേക്കാള്‍ എനിക്കു ഏറ്റവും ഇഷ്ടപ്പെട്ടതു കാരാഗൃഹമാണേ! അവരുടെ തന്ത്രം എന്നില്‍ നിന്നു നീ തിരിച്ചു വിട്ടുതരാത്തപക്ഷം, ഞാന്‍ അവരിലേക്കു ചാഞ്ഞുപോയേക്കും; ഞാന്‍ (വിവരമില്ലാത്ത) വിഡ്ഢികളുടെ കൂട്ടത്തിലായിത്തീരുകയും ചെയ്യും!"
فَاسْتَجَابَ അപ്പോള്‍ ഉത്തരം നല്‍കി لَهُ അദ്ദേഹത്തിനു رَبُّهُ അദ്ദേഹത്തിന്റെ റബ്ബ് فَصَرَفَ അവന്‍ തിരിച്ചുവിടുകയും ചെയ്തു عَنْهُ അദ്ദേഹത്തില്‍ നിന്നു كَيْدَهُنَّ അവരുടെ തന്ത്രത്തെ, കെണിയെ إِنَّهُ هُوَ നിശ്ചയമായും അവന്‍ തന്നെ السَّمِيعُ കേള്‍ക്കുന്നവന്‍ الْعَلِيمُ അറിയുന്നവന്‍
അപ്പോള്‍, അദ്ദേഹത്തിന്റെ റബ്ബ് അദ്ദേഹത്തിനു ഉത്തരം നല്‍കി; അവരുടെ [സ്ത്രീകളുടെ] തന്ത്രം അദ്ദേഹത്തില്‍ നിന്നു തിരിച്ചു വിട്ടുകൊടുക്കുകയും ചെയ്തു.
നിശ്ചയമായും, അവന്‍ തന്നെയാണ് (എല്ലാം) കേള്‍ക്കുന്നവനും, അറിയുന്നവനും.
وَدَخَلَ പ്രവേശിച്ചു, പ്രവേശിക്കുകയും ചെയ്തു مَعَهُ അദ്ദേഹത്തിന്റെ കൂടെ السِّجْنَ തടവില്‍, കാരാഗൃഹത്തില്‍, ബന്ധത്തില്‍ فَتَيَانِ രണ്ടു വാലിയക്കാര്‍, യുവാക്കള്‍, ഭൃത്യന്മാര്‍ قَالَ أَحَدُهُمَا അവരില്‍ ഒരാള്‍ പറഞ്ഞു إِنِّي أَرَانِي ഞാന്‍ എന്നെ (സ്വപ്നം) കാണുന്നു أَعْصِرُ ഞാന്‍ പിഴിഞ്ഞെടുക്കുന്നതായി خَمْرًا കള്ളു, മദ്യം (മുന്തിരിക്കുള്ളു)وَقَالَ الْآخَرُ മറ്റേവന്‍ പറഞ്ഞു إِنِّي أَرَانِي ഞാന്‍ എന്നെ (സ്വപ്നം) കാണുന്നു أَحْمِلُ ഞാന്‍ വഹിക്കുന്നതായി فَوْقَ മീതെ رَأْسِي എന്റെ തലയുടെ خُبْزًا അപ്പം, റൊട്ടി تَأْكُلُ തിന്നുന്നു الطَّيْرُ പക്ഷി (പറവ)കള്‍ مِنْهُ അതില്‍ നിന്നു نَبِّئْنَا ഞങ്ങള്‍ക്കു നീ വിവരിച്ചു (വിവരം പറഞ്ഞു) തരണംبِتَأْوِيلِهِ ഇതിന്റെ വ്യാഖ്യാനത്തെപ്പറ്റി إِنَّا نَرَاكَ നിശ്ചയമായും ഞങ്ങള്‍ നിന്നെകാണുന്നു مِنَ الْمُحْسِنِينَ നന്മ ചെയ്യുന്നവരില്‍ (സല്‍ഗുണവാന്മാരില്‍) പെട്ടവനായി
തടവില്‍ അദ്ദേഹത്തോടുകൂടി രണ്ടു വലിയക്കാരും പ്രവേശിച്ചു. അവരില്‍ ഒരാള്‍ പറഞ്ഞു : "ഞാന്‍ കള്ളു പിഴിഞ്ഞടുക്കുന്നതായി എന്നെ ഞാന്‍ (സ്വപ്നത്തില്‍) കാണുന്നു." മറ്റേവന്‍ പറഞ്ഞു : എന്നെ ഞാന്‍ (സ്വപ്നത്തില്‍) കാണുന്നു : "എന്റെ തലയില്‍ ഞാന്‍ അപ്പം വഹിക്കുന്നു, പറവകള്‍ അതില്‍ നിന്നു തിന്നുന്നു.
(രണ്ടാളും പറഞ്ഞു:) " ഞങ്ങള്‍ക്ക് നീ ഇതിന്റെ വ്യാഖ്യാനം[പൊരുള്‍] വിവരിച്ചുതരണം. നിശ്ചയമായും, ഞങ്ങള്‍ നിന്നെ സല്‍ഗുണവാന്‍മാരില്‍പെട്ടവനായി കാണുന്നു."
قَالَ അദ്ദേഹം പറഞ്ഞു لَا يَأْتِيكُمَا നിങ്ങള്‍ക്കു (രണ്ടാള്‍ക്കും) വരുകയില്ല طَعَامٌ ഒരു ഭക്ഷണം, വല്ല ഭക്ഷണവും تُرْزَقَانِهِ അതു നിങ്ങള്‍ക്കു നല്‍കപ്പെടും, നല്‍കപ്പെടുന്ന إِلَّا نَبَّأْتُكُمَا നിങ്ങള്‍ക്കു ഞാന്‍ വിവരിച്ചുതരാതെ, വിവരിച്ചിട്ടില്ലാതെ بِتَأْوِيلِهِ അതിന്റെ വ്യഖ്യാനത്തെപ്പറ്റി قَبْلَ മുമ്പു أَنْ يَأْتِيَكُمَا അതു നിങ്ങള്‍ക്കു വരുന്നതിന്റെ ذَٰلِكُمَا അതു مِمَّا عَلَّمَنِي എനിക്കു പഠിപ്പിച്ചതില്‍ പെട്ടതാകുന്നു رَبِّي എന്റെ റബ്ബു إِنِّي تَرَكْتُ നിശ്ചയമായും ഞാന്‍ ഉപേക്ഷിച്ചിരിക്കുന്നു, വിട്ടിരിക്കയാണു مِلَّةَ മാര്‍ഗ്ഗത്തെ, നടപടിയെ قَوْمٍ ഒരു ജനതയുടെ, ജനങ്ങളുടെ لَا يُؤْمِنُونَ വിശ്വസിക്കാത്ത بِاللَّهِ അല്ലാഹുവില്‍ وَهُمْ അവരാകട്ടെ بِالْآخِرَةِ പരലോകത്തില്‍ هُمْ كَافِرُونَ അവര്‍ അവിശ്വാസികളുമാണ്
അദ്ദേഹം പറഞ്ഞു : "നിങ്ങള്‍ക്കു രണ്ടുപേര്‍ക്കും നല്‍കപ്പെടാറുള്ള വല്ല ഭക്ഷണവും നിങ്ങള്‍ക്കു വന്നെത്തുകയില്ല, അതു നിങ്ങള്‍ക്കു വന്നെത്തുന്നതിനു മുമ്പ് അതിന്റെ വ്യാഖ്യാനം ഞാന്‍ നിങ്ങള്‍ക്കു വിവരിച്ചുതരാതെ. അതു എന്റെ റബ്ബ് എനിക്കു പഠിപ്പിച്ചുതന്നിട്ടുള്ളവയില്‍പെട്ടവയാകുന്നു. [അതു ഞാന്‍ വിവരിച്ചുതരുകതന്നെ ചെയ്യും] നിശ്ചയമായും ഞാന്‍, അല്ലാഹുവില്‍ വിശ്വസിക്കാത്ത ജനങ്ങളുടെ മാര്‍ഗ്ഗം ഉപേക്ഷിച്ചിരിക്കുന്നു; അവരാകട്ടെ, പരലോകത്തെപ്പറ്റി അവിശ്വാസികളുമായിരിക്കും. [ഇങ്ങിനെയുള്ളവരുടെ മാര്‍ഗ്ഗം ഞാന്‍ ഉപേക്ഷിച്ചിരിക്കുകയാണ്]
وَاتَّبَعْتُ ഞാന്‍ പിന്‍പറ്റുകയും ചെയ്തിരിക്കുന്നു مِلَّةَ മാര്‍ഗ്ഗത്തെ, മതത്തെ, നടപടിയെ آبَائِي എന്റെ പിതാക്കളുടെ إِبْرَاهِيمَ ഇബ്രാഹീമിന്റെ وَإِسْحَاقَ ഇസ്ഹാഖിന്റെയും وَيَعْقُوبَ യഅ്ഖൂബിന്റെയുംمَا كَانَ لَنَا ഞങ്ങള്‍ക്കു ആകുകയില്ല, പാടില്ല, നിവൃത്തിയില്ല أَنْ نُشْرِكَ ഞങ്ങള്‍ പങ്കുചേര്‍ക്കല്‍ بِاللَّهِ അല്ലാഹുവിനോടു, അല്ലാഹുവില്‍ مِنْ شَيْءٍ യാതൊന്നിനെയുംذَٰلِكَ അതു مِنْ فَضْلِ ദയവില്‍ (അനുഗ്രഹത്തില്‍) പെട്ടതാണു اللَّهِ അല്ലാഹുവിന്റെ عَلَيْنَا ഞങ്ങളുടെമേല്‍, ഞങ്ങള്‍ക്കു وَعَلَى النَّاسِ മനുഷ്യരുടെയും, മനുഷ്യര്‍ക്കും وَلَٰكِنَّ എങ്കിലും, പക്ഷേ أَكْثَرَ النَّاسِ മനുഷ്യരില്‍ അധികവും لَا يَشْكُرُونَ അവര്‍ നന്ദികാണിക്കുന്നില്ല
"എന്റെ പിതാക്കള്‍ ഇബ്രാഹീമിന്റെയും, ഇസ്ഹാഖിന്റെയും യഅ്ഖൂബിന്റെയും മാര്‍ഗ്ഗത്തെ ഞാന്‍ പിന്‍പറ്റുകയും ചെയ്തിരിക്കുന്നു. അല്ലാഹുവിനോട് യാതൊന്നിനെയും (തന്നെ) പങ്കുചേര്‍ക്കുവാന്‍ ഞങ്ങള്‍ക്കു പാടില്ല. അതു ഞങ്ങള്‍ക്കും, മനുഷ്യര്‍ക്കും അല്ലാഹുവിന്റെ (പക്കല്‍ നിന്നുള്ള) അനുഗ്രഹത്തില്‍ പെട്ടതത്രെ. എങ്കിലും, മനുഷ്യരില്‍ അധികമാളും നന്ദികാണിക്കുന്നില്ല".
مَا تَعْبُدُونَ നിങ്ങള്‍ ആരാധിക്കുന്നില്ല مِنْ دُونِهِ അവനു പുറമെ, കൂടാതെ إِلَّا أَسْمَاءً ചില നാമങ്ങളെ (പേരുകളെ)യല്ലാതെ سَمَّيْتُمُوهَا അവയെ (അവക്കു) നിങ്ങള്‍ പേരു വെച്ചിരിക്കുന്നു, നാമനിര്‍ണ്ണയം ചെയ്തതായ أَنْتُمْ وَآبَاؤُكُمْ നിങ്ങളും നിങ്ങളുടെ പിതാക്കളും مَا أَنْزَلَ ഇറക്കിയി (അവതരിപ്പിച്ചി)ട്ടില്ല اللَّهُ അല്ലാഹു بِهَا അവയെപ്പറ്റി مِنْ سُلْطَانٍ ഒരു അധികൃത രേഖയും, അധികാരവും إِنِ الْحُكْمُ വിധി (കര്‍ത്തൃത്വം) അല്ല (ഇല്ല) إِلَّا لِلَّهِ അല്ലാഹുവിനല്ലാതെ أَمَرَ അവന്‍ കല്‍പിച്ചിരിക്കുന്നു أَلَّا تَعْبُدُوا നിങ്ങള്‍ ആരാധിക്കരുതെന്നു إِلَّا إِيَّاهُ അവനെയല്ലാതെ ذَٰلِكَ الدِّينُ അതത്രെ മതം, അതു മതമത്രെ الْقَيِّمُ (ചൊവ്വിനു-ഉറച്ചു) നിലകൊള്ളുന്നതായ وَلَٰكِنَّ എങ്കിലും, പക്ഷെ أَكْثَرَ النَّاسِ മനുഷ്യരില്‍ അധികവും لَا يَعْلَمُونَ അറിയുന്നില്ല
അവനു പുറമെ നിങ്ങള്‍ ആരാധിക്കുന്നില്ല, നിങ്ങളും, നിങ്ങളുടെ പിതാക്കളും (റബ്ബുകളെന്നു സ്വയം) നാമകരണം ചെയ്തിട്ടുള്ള ചില നാമങ്ങളെയല്ലാതെ. അവയെപ്പറ്റി അല്ലാഹു യാതൊരു (അധികൃത) രേഖയും അവതരിപ്പിച്ചിട്ടില്ല. വിധികര്‍ത്തൃത്വം അല്ലാഹുവിനല്ലാതെ (ആര്‍ക്കും) ഇല്ല. അവനെയല്ലാതെ (ഒന്നിനെയും) നിങ്ങള്‍ ആരാധിക്കരുതെന്നു അവന്‍ കല്‍പിച്ചിരിക്കുന്നു. അതത്രെ, ചൊവ്വിനു നിലകൊള്ളുന്ന മതം. എങ്കിലും, മനുഷ്യരില്‍ അധികമാളും അറിയുന്നില്ല.
يَا صَاحِبَيِ രണ്ടു ചങ്ങാതിമാരേ, കൂട്ടുകാരേ السِّجْنِ തടവിലെ, കാരാഗൃഹത്തിന്റെ أَمَّا أَحَدُكُمَا എന്നാല്‍ നിങ്ങളിലൊരാള്‍ فَيَسْقِي അവന്‍ കുടിപ്പിക്കും, കുടിപ്പാന്‍ കൊടുക്കും رَبَّهُ അവന്റെ യജമാനനു خَمْرًا കള്ളു (മുന്തിരിക്കള്ളു) وَأَمَّا الْآخَرُ എന്നാല്‍ മറ്റേവനാകട്ടെ فَيُصْلَبُ അവന്‍ ക്രൂശിക്ക (കുരിശിലിട)പ്പെടും فَتَأْكُلُ എന്നിട്ടു തിന്നും الطَّيْرُ പക്ഷി (പറവ)കള്‍ مِنْ رَأْسِهِ അവന്റെ തലയില്‍നിന്നു قُضِيَ തീരുമാനിക്കപ്പെട്ടിരിക്കുന്നു الْأَمْرُ الَّذِي യാതൊരു കാര്യം فِيهِ അതില്‍ تَسْتَفْتِيَانِ നിങ്ങള്‍ രണ്ടാളും വിധിതേടുന്നു (തേടുന്ന)
തടവിലെ, രണ്ടു ചങ്ങാതിമാരേ, എന്നാല്‍, നിങ്ങളില്‍ ഒരുവന്‍, തന്റെ യജമാനനു കള്ളു കുടിക്കുവാന്‍ കൊടുക്കും. എന്നാല്‍, മറ്റേവനാകട്ടെ, അവന്‍ ക്രൂശിക്കപ്പെടും; എന്നിട്ട് അവന്റെ തലയില്‍ നിന്നും പറവകള്‍ തിന്നുന്നതാണ്. യാതൊരു കാര്യത്തില്‍ നിങ്ങള്‍ രണ്ടുപേരും വിധിയന്വേഷിച്ചുകൊണ്ടിരുന്നുവോ അതു തീരുമാനിക്കപ്പെട്ടിരിക്കുന്നു. [അതില്‍ ഇനി, മാറ്റമുണ്ടാകുകയില്ല]"
وَقَالَ അദ്ദേഹം പറയുകയും ചെയ്തു لِلَّذِي ظَنَّ അദ്ദേഹം വിചാരിച്ചവനനോടു أَنَّهُ نَاجٍ അവന്‍ രക്ഷപ്പെടുന്നവനാണെന്നു مِنْهُمَا അവര്‍ രണ്ടാളില്‍ നിന്നു اذْكُرْنِي നീ എന്നെ ഓര്‍ക്കണം (എന്നെക്കുറിച്ചു പറയണം, പ്രസ്താവിക്കണം) عِنْدَ رَبِّكَ നിന്റെ യജമാനന്റെ അടുക്കല്‍ فَأَنْسَاهُ എന്നാല്‍ (എന്നിട്ടു) അവനെ മറപ്പിച്ചു, വിസ്മരിപ്പിച്ചു الشَّيْطَانُ പിശാചു ذِكْرَ رَبِّهِ അവന്റെ യജമാനനോടു പറയുന്നതു (പ്രസ്താവിക്കുന്നത്) فَلَبِثَ അങ്ങനെ അദ്ദേഹം കഴിഞ്ഞുകൂടി, താമസിച്ചു فِي السِّجْنِ കാരാഗൃഹത്തില്‍ بِضْعَ ചില്ലറ (ഏതാനും-കുറച്ചു) سِنِينَ കൊല്ലങ്ങള്‍
ആ രണ്ടുപേരില്‍ നിന്നു രക്ഷപ്പെടുന്നവനെന്നു താന്‍ വിചാരിച്ചവനോടു അദ്ദേഹം പറയുകയും ചെയ്തു : "നിന്റെ യജമാനന്റെ അടുക്കല്‍ നീ എന്നെപ്പറ്റി പ്രസ്താവിക്കണം".
എന്നാല്‍, അവന്റെ യജമാനനോടു പ്രസ്താവിക്കുവാന്‍ അവനെ പിശാചു മറപ്പിച്ചുകളഞ്ഞു; അങ്ങനെ, ഏതാനും കൊല്ലങ്ങള്‍ അദ്ദേഹം തടവില്‍ താമസിച്ചു.
وَقَالَ പറഞ്ഞു, പറയുകയും ചെയ്തു الْمَلِكُ രാജാവു إِنِّي أَرَىٰ ഞാന്‍ കാണുന്നു سَبْعَ ഏഴു بَقَرَاتٍ പശുക്കളെ سِمَانٍ കൊഴുത്ത, തടിച്ച يَأْكُلُهُنَّ അവയെ തിന്നുന്നു, തിന്നുന്നതായി سَبْعٌ ഏഴെണ്ണം عِجَافٌ മെലിഞ്ഞ, ശോഷിച്ച وَسَبْعَ ഏഴെണ്ണവും سُنْبُلَاتٍ കതിരുകള്‍ خُضْرٍ പച്ചയായ وَأُخَرَ വേറെയും (ഏഴു) يَابِسَاتٍ ഉണങ്ങിയيَا أَيُّهَا الْمَلَأُ ഹേ പ്രധാനികളേ, സംഘമേ أَفْتُونِي എനിക്കു വിധി തരുവിന്‍ فِي رُؤْيَايَ എന്റെ സ്വപ്നക്കാഴ്ചയില്‍ إِنْ كُنْتُمْ നിങ്ങളാണെങ്കില്‍ لِلرُّؤْيَا സ്വപ്നത്തിനു تَعْبُرُونَ വ്യാഖ്യാനം നല്‍കുന്നു (വെങ്കില്‍), വ്യാഖ്യാനം നല്‍കുന്ന (വര്‍)
രാജാവു പറഞ്ഞു :
"ഏഴു (തടിച്ചു) കൊഴുത്ത പശുക്കളെ മെലിഞ്ഞ ഏഴു (പശുക്കള്‍) തിന്നുന്നതായി ഞാന്‍ (സ്വപ്നം) കാണുന്നു; ഏഴുപച്ച (ധാന്യ)ക്കതിരുകളും, വേറെ (ഏഴു) ഉണങ്ങിയവയും (കാണുന്നു). ഹേ, പ്രധാനികളേ, എന്റെ (ഈ) സ്വപ്നത്തില്‍ നിങ്ങള്‍ എനിക്കു (ഒരു) വിധി തരുവിന്‍; നിങ്ങള്‍ സ്വപ്നത്തിനു വ്യാഖ്യാനം [പൊരുള്‍] വരിക്കുന്നവരാണെങ്കില്‍".
وَقَالَ പറഞ്ഞു الَّذِي نَجَا രക്ഷപ്പെട്ടവന്‍ مِنْهُمَا അവര്‍ രണ്ടാളില്‍നിന്നു وَادَّكَرَ അവന്‍ ഓര്‍ക്കുക (അവനു ഓര്‍മ്മ വരുക)യും ചെയ്തു بَعْدَ أُمَّةٍ ഒരു കാലയളവിന്നു ശേഷം (ദീര്‍ഘകാലശേഷം) أَنَا أُنَبِّئُكُمْ ഞാന്‍ നിങ്ങള്‍ക്കു വിവരിച്ചു തരാം بِتَأْوِيلِهِ അതിന്റെ വ്യാഖ്യാനത്തെപ്പറ്റി فَأَرْسِلُونِ ആകയാല്‍ (എന്നാല്‍) എന്നെ നിങ്ങള്‍ അയക്കുവിന്‍.
ആ രണ്ടു പേരില്‍നിന്നു രക്ഷപ്പെട്ടവന്‍ പറഞ്ഞു : ഒരു (നീണ്ട) കാലയളവിനുശേഷം അവനു ഓര്‍മ്മ വരുകയും ചെയ്തു "അതിന്റെ വ്യാഖ്യാനത്തെപ്പറ്റി ഞാന്‍ നിങ്ങള്‍ക്കു വിവരിച്ചു തരാം; ആകയാല്‍, (അതിനു) എന്നെ നിങ്ങള്‍ അയക്കുവിന്‍, [ഞാന്‍ പോയിവരട്ടെ.]"
(അവന്‍ പറഞ്ഞു:) "യൂസുഫ്! ഹേ, സത്യസന്ധാ!
"ഏഴു (തടിച്ചു) കൊഴുത്ത പശുക്കളെ മെലിഞ്ഞ ഏഴു (പശുക്കള്‍) തിന്നുന്നതിന്റെ കാര്യത്തില്‍ ഞങ്ങള്‍ക്കു വിധി (പറഞ്ഞു) തരണം; ഏഴു പച്ച (ധാന്യ)ക്കതിരുകളുടെയും, വേറെ (ഏഴു) ഉണങ്ങിയവയുടെയും (കാര്യത്തിലും);
എനിക്കു (ആ) മനുഷ്യരുടെ അടുക്കലേക്കു - അവര്‍ക്കറിയുവാന്‍വേണ്ടി- (അതും കൊണ്ടു) മടങ്ങിച്ചെല്ലാമല്ലോ."
قَالَ അദ്ദേഹം പറഞ്ഞു تَزْرَعُونَ നിങ്ങള്‍ കൃഷി ചെയ്യണം, വിളയിടും سَبْعَ سِنِينَ ഏഴു കൊല്ലങ്ങള്‍ دَأَبًا പതിവായി (തുടര്‍ച്ചയായി) فَمَا حَصَدْتُمْ എന്നിട്ടു നിങ്ങള്‍ കൊയ്തെടുത്തത് فَذَرُوهُ അതിനെ നിങ്ങള്‍ വിട്ടേക്കുക فِي سُنْبُلِهِ അതിന്റെ കതിരില്‍ إِلَّا قَلِيلًا അല്‍പമൊഴികെ مِمَّا تَأْكُلُونَ നിങ്ങള്‍ തിന്നുന്നതില്‍ നിന്നുള്ള
അദ്ദേഹം [യൂസുഫ്] പറഞ്ഞു : "നിങ്ങള്‍ ഏഴു കൊല്ലം പതിവായി കൃഷി ചെയ്യും. (അഥവാ ചെയ്യണം) എന്നിട്ടു, നിങ്ങള്‍ കൊയ്തെടുക്കുന്നതിനെ അതിന്റെ കതിരില്‍ (തന്നെ) നിങ്ങള്‍ വിട്ടേക്കുവിന്‍; നിങ്ങള്‍ തിന്നു (കഴിക്കു)ന്നതില്‍പെട്ട അല്‍പമൊഴികെ.
ثُمَّ يَأْتِي പിന്നെ വരും مِنْ بَعْدِ ذَٰلِكَ അതിന്റെശേഷം سَبْعٌ شِدَادٌ കഠിനങ്ങളായ ഏഴു (കൊല്ലം) يَأْكُلْنَ അവ തിന്നും, തിന്നുന്നു مَا قَدَّمْتُمْ നിങ്ങള്‍ മുമ്പു ചെയ്തു (മുമ്പു സൂക്ഷിച്ചു) വെച്ചതു لَهُنَّ അവക്കായി إِلَّا قَلِيلًا അല്‍പമൊഴികെ مِمَّا تُحْصِنُونَ നിങ്ങള്‍ കാത്തു സൂക്ഷിക്കുന്നതില്‍പെട്ട
"പിന്നീടു അതിനുശേഷം കഠിനങ്ങളായ ഏഴു (കൊല്ലം) വരും :-
"അവ [ആ കൊല്ലങ്ങള്‍]ക്കു വേണ്ടി നിങ്ങള്‍ മുന്‍കൂട്ടി (സൂക്ഷിച്ചു) വെച്ചിട്ടുള്ളതു (ഒക്കെ) അവ തിന്നു (തീര്‍ക്കു)ന്നതാണു; നിങ്ങള്‍ കാത്തു (സൂക്ഷിച്ചു) വെക്കുന്നതില്‍പെട്ട അല്‍പമൊഴികെ.
قَالَ അദ്ദേഹം പറഞ്ഞു خَطْبُكُنَّ مَا നിങ്ങളുടെ വിശേഷ (കാര്യം) എന്താണു إِذْ رَاوَدتُّنَّ നിങ്ങള്‍ വശീകരണ ശ്രമം നടത്തിയപ്പോള്‍ يُوسُفَ യൂസുഫിനോടു عَن نَّفْسِهِ അവനുവേണ്ടി (അവനെ വശപ്പെടുത്താന്‍) قُلْنَ അവര്‍ പറഞ്ഞു حَاشَ لِلَّـهِ അല്ലാഹുവിന്‍റെ പരിശുദ്ധി (വാഴ്ത്തുന്നു) مَا عَلِمْنَا ഞങ്ങള്‍ അറിഞ്ഞിട്ടില്ല عَلَيْهِ അദ്ദേഹത്തെപ്പറ്റി مِن سُوءٍ ഒരു തിന്മയും قَالَتِ പറഞ്ഞു امْرَأَتُ (സ്ത്രീ) ഭാര്യ الْعَزِيزِ അസീസിന്‍റെ الْآنَ ഇപ്പോള്‍ حَصْحَصَ വെളിപ്പെട്ടു, വ്യക്തമായി الْحَقُّ യഥാര്‍ത്ഥം أَنَا ഞാന്‍ (തന്നെ) رَاوَدتُّهُ അവനോടു വശീകരണശ്രമം നടത്തി عَن نَّفْسِهِ അവനുവേണ്ടി وَإِنَّهُ നിശ്ചയമായും അവന്‍ لَمِنَ الصَّادِقِينَ സത്യവാന്‍മാരില്‍ പെട്ട(വന്‍) തന്നെ.
അദ്ദേഹം [രാജാവു] പറഞ്ഞു: "(സ്ത്രീകളേ) നിങ്ങള്‍ യൂസുഫിനോടു വശീകരണ ശ്രമം നടത്തിയപ്പോള്‍ (ഉണ്ടായ) നിങ്ങളുടെ വിശേഷമെന്ത്?" അവര്‍ പറഞ്ഞു: "അല്ലാഹുവിന്‍റെ പരിശുദ്ധിയെ വാഴ്ത്തുന്നു! അവനെപ്പറ്റി യാതൊരു തിന്‍മയും ഞങ്ങള്‍ അറിഞ്ഞിട്ടില്ല.
അസീസിന്‍റെ സ്ത്രീ [ഭാര്യ] പറഞ്ഞു: "ഇപ്പോള്‍, യഥാര്‍ത്ഥം വെളിവായിരിക്കുന്നു; ഞാനത്രെ അവനോടു വശീകരണ ശ്രമം നടത്തിയത്. അവന്‍ സത്യവാന്‍മാരില്‍പെട്ടവന്‍ തന്നെയാണു താനും."