صِرَاطَ പാത الَّذِينَ യാതൊരു കൂട്ടരുടെ أَنْعَمْتَ നീ അനുഗ്രഹിച്ചു عَلَيْهِمْ അവര്‍ക്ക് ,അവരുടെ മേല്‍ غَيْرِ ഒഴികെയുള്ള , അല്ലാത്ത الْمَغْضُوبِ കോപിക്കപ്പെട്ട(വര്‍), കോപബധിത(ര്‍) عَلَيْهِمْ അവരുടെമേല്‍, അവരോട് وَلَا അല്ലാത്തവരും الضَّالِّينَ വഴിപിഴച്ചവര്‍
(അതായത്) യാതൊരുകൂട്ടരുടെ മേല്‍ നീ അനുഗ്രഹം ചെയ്തിരിക്കുന്നുവോ അവരുടെ പാതയില്‍, (അതേ,) കോപ വിധേയരല്ലാത്തവരും, വഴി പിഴച്ചവരല്ലാത്തവരുമായ (വരുടെ പാതയില്‍)
وَالَّذِينَ = യാതൊരു കൂട്ടരും يُؤْمِنُونَ = അവര്‍ വിശ്വസിക്കും, بِمَاأنُْزِلَ = ഇറക്കപ്പെട്ടതില്‍ إِلَيْكَ = നിന്നിലേക്ക് وَمَاأنُْزِلَ = ഇറക്കപ്പെട്ടതിലും مِنْ قَبْلِكَ = നിന്റെ മുമ്പ് وَبِالآخِرَة = പരലോകത്തിലാകട്ടെ هُمْ = അവര്‍ يُوقِنُونَ = ദൃഢമായി വിശ്വസിക്കുന്നു
(നബിയേ), നിന്നിലേക്ക് ഇറക്കപ്പെട്ടതിലും, നിന്റെ മുമ്പായി ഇറക്കപ്പെട്ടതിലും വിശ്വസിക്കുന്നവരും; പരലോകത്തിലാകട്ടെ, അവര്‍ ദൃഢമായി വിശ്വസിക്കുകയും ചെയ്യും. [ഇവരാണ് സുക്ഷ്മത പാലിക്കുന്നവര്‍]
إِنَّ الَّذِينَ = നിശ്ചയമായും യാതൊരു കൂട്ടര്‍ كَفَرُوا = അവര്‍ അവിശ്വസിച്ചു سَوَاء = സമമാണ് عَلَيْهِمْ = അവരുടെ മേല്‍, അവരില്‍ ءأَنذَرْتَهُمْ = നീ അവരെ താക്കിത് ചെയ്തുവോ, أَم = അല്ലെങ്കില്‍ لَمْ تُنذِرْهُمْ = നീ അവരെ താക്കീത് ചെയ്തില്ലയോ, لَا يُؤْمِنُونَ = അവര്‍ വിശ്വസിക്കുകയില്ല
നിശ്ചയമായും, അവിശ്വസിച്ചിട്ടുള്ളവര്‍, അവരെ നീ താക്കിത് ചെയ്തുവോ, അല്ലെങ്കില്‍ അവരെ താക്കീത് ചെയ്തില്ലയോ (രണ്ടായാലും) അവരില്‍ സമമാകുന്നു. അവര്‍ വിശ്വസിക്കുന്നതല്ല.
خَتَمَ اللَّهُ = അല്ലാഹു മുദ്ര വെച്ചു عَلَىٰ قُلُوبِهِمْ = അവരുടെ ഹൃദയങ്ങളിന്മേല്‍ وَعَلَىٰ سَمْعِهِمْ = അവരുടെ കേള്‍വിയുടെ (കാതുകളുടെ) മേലും وَعَلَىٰ أَبْصَارِهِمْ = അവുടെ ദൃഷ്ടികളുടെ (കണ്ണിന്‍റെ) മേലുമുണ്ട് غِشَاوَةٌ = ഒരു (തരം) മൂടി وَلَهُمْ = അവര്‍ക്കുണ്ട് താനും عَذَابٌ = ശിക്ഷ عَظِيمٌ = വമ്പിച്ച
അവരുടെ ഹൃദയങ്ങളുടെ മേലും, അവരുടെ കേള്‍വിയുടെ മേലും അല്ലാഹു മുദ്ര വെച്ചിരിക്കുന്നു: അവരുടെ ദൃഷ്ടികളുടെ മേലും ഉണ്ട്, ഒരു (തരം) മൂടി. അവര്‍ക്ക് വമ്പിച്ച ശിക്ഷയുമുണ്ട്.
فِي قُلُوبِهِم = അവരുടെ ഹൃദയങ്ങളില്‍ مَّرَضٌ = ഒരു രോഗം فَزَادَهُمُ = എന്നിട്ട് അവര്‍ക്ക് വര്‍ദ്ധിപ്പിച്ചിരിക്കുന്നു اللَّهُ = അല്ലാഹു مَرَضًا = രോഗത്തെ وَلَهُمْ = അവര്‍ക്കുണ്ട് താനും عَذَابٌ = ശിക്ഷ أَلِيمٌ = വേദനയേറിയ بِمَا كَانُوا = അവരായിക്കൊണ്ടിരുന്നതു നിമിത്തം يَكْذِبُونَ = അവര്‍ വ്യാജം പറയും
അവരുടെ ഹൃദയങ്ങളിലുണ്ട് ഒരു (തരം) രോഗം; എന്നിട്ട് അല്ലാഹു അവര്‍ക്ക് രോഗം വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. അവര്‍ക്ക് വേദനയേറിയ ശിക്ഷയുമുണ്ട്; അവര്‍ വ്യാജം പറഞ്ഞു കൊണ്ടിരിക്കുന്നത് നിമിത്തം.
مَثَلُهُمْ = അവരുടെ ഉപമ كَمَثَلِ = മാതിരിയാണ് الَّذِي = യാതൊരുവന്‍റെ اسْتَوْقَدَ = അവന്‍ കത്തിച്ചുണ്ടാക്കി نَارًا = ഒരു തീ فَلَمَّا أَضَاءَتْ = എന്നിട്ടതു വെളിച്ചം നല്‍കിയപ്പോള്‍ مَا حَوْلَهُ = അതിന്റെ ചുററുമുള്ളതിനെ, ചുറ്റുപാടിലുള്ളവരെ ذَهَبَ اللَّهُ = അല്ലാഹു പോയി بِنُورِهِمْ = അവരുടെ പ്രകാശവും കൊണ്ട് وَتَرَكَهُمْ = അവരെ ഉപേക്ഷിക്കുക (വിട്ടേക്കുക)യും ചെയ്തു فِي ظُلُمَاتٍ = അന്ധകാരങ്ങളില്‍ لَّا يُبْصِرُونَ = അവര്‍ (കണ്ണു) കാണാതെ
"അവരുടെ ഉപമ യാതൊരുവന്റെ മാതിരിയാകുന്നു: അവന്‍ ഒരു തീ കത്തിച്ചുണ്ടാക്കി ; എന്നിട്ട് അവന്റെ ചുറ്റുപാടിലുള്ളതിന് അത് വെളിച്ചം നല്‍കിയപ്പോള്‍ അല്ലാഹു അവരുടെ [അവിടെയുള്ളവരുടെ] പ്രകാശം കൊണ്ടുപോയി (കണ്ണു) കാണാത്ത നിലയില്‍ അന്ധകാരങ്ങളില്‍ [കൂരിരുട്ടില്‍] അവന്‍ അവരെ വിട്ടേക്കുകയും ചെയ്തു.
أَوْ = അല്ലെങ്കില്‍ كَصَيِّبٍ = ഒഴുകിവരുന്ന ഒരു (പെരു)മഴ പോലെയാണ് مِّنَ السَّمَاءِ = ആകാശത്തു നിന്ന് فِيهِ = അതിലുണ്ട് ظُلُمَاتٌ = അന്ധകാരങ്ങള്‍ وَرَعْدٌ = ഇടിയും وَبَرْقٌ = മിന്നലും يَجْعَلُونَ = അവര്‍ ആക്കുന്നു أَصَابِعَهُمْ = അവരുടെ വിരലുകളെ فِي آذَانِهِم = അവരുടെ കാതുകളില്‍ مِّنَ الصَّوَاعِقِ = ഇടിമിന്നലു (ഇടിത്തീ, ഇടിവാള്‍) കള്‍ നിമിത്തം حَذَرَ = ഭയപ്പെട്ട് الْمَوْتِ = മരണത്തെ وَاللَّهُ = അല്ലാഹു, അല്ലാഹുവാകട്ടെ مُحِيطٌ = വലയം ചെയ്ത (ചെയ്യുന്ന)വനാണ് بِالْكَافِرِينَ = അവിശ്വാസികളെ
"അല്ലെങ്കില്‍, അവരുടെ ഉപമ ആകാശത്തു നിന്ന് (ഒഴുകി വരുന്ന) ഒരു പെരുമഴ പോലെയാകുന്നു: അതില്‍ അന്ധകാരങ്ങളും [കൂരിരുട്ടും], ഇടിയും, മിന്നലുമുണ്ട്. ഇടി വാളുകള്‍ നിമിത്തം മരണത്തെ ഭയന്ന അവര്‍ [ആ മഴയില്‍ പെട്ടവര്‍] തങ്ങളുടെ വിരലുകളെ തങ്ങളുടെ ചെവികളില്‍ ഇടുന്നു! അല്ലാഹു അവിശ്വാസികളെ വലയം ചെയ്യുന്നവനാകുന്നു.
يَكَادُ = ആകാറാകുന്നു الْبَرْقُ = മിന്നല്‍ يَخْطَفُ = റാഞ്ചിയെടുക്കുക أَبْصَارَهُمْ = അവരുടെ കാഴ്ചകളെ كُلَّمَا أَضَاءَ = അതു വെളിച്ചം നല്‍കുമ്പോഴെല്ലാം لَهُم = അവര്‍ക്ക് مَّشَوْا = അവര്‍ നടക്കും فِيهِ = അതില്‍ وَإِذَا أَظْلَمَ = അത് ഇരുട്ടാക്കിയാല്‍ عَلَيْهِمْ = അവര്‍ക്ക് قَامُوا = അവര്‍ നില്‍ക്കും وَلَوْ شَاءَ = ഉദ്ദേശിച്ചിരുന്നെങ്കില്‍ اللَّهُ = അല്ലാഹു لَذَهَبَ = പോകുകതന്നെ ചെയ്യുമായിരുന്നു بِسَمْعِهِمْ = അവരുടെ കേള്‍വിയെകൊണ്ട് وَأَبْصَارِهِمْ = അവരുടെ കാഴ്ചകളെയും إِنَّ = നിശ്ചയമായും اللَّهَ = അല്ലാഹു عَلَىٰ كُلِّ شَيْءٍ = എല്ലാ കാര്യത്തിനും, വസ്തുവിനും قَدِيرٌ = കഴിവുള്ളവനാണ്
മിന്നല്‍ അവരുടെ കാഴ്ചകളെ റാഞ്ചി എടുക്കുമാറാകുന്നു! അതവര്‍ക്ക് വെളിച്ചം നല്‍കുമ്പോഴൊക്കെ അവരതില്‍ നടക്കും; അതവരില്‍ ഇരുട്ടാക്കിയാല്‍ അവര്‍ നിന്നേ ക്കുകയും ചെയ്യും. അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ അവരുടെ കേള്‍വിയും അവരുടെ കാഴ്ചകളും അവന്‍ കൊണ്ടുപോകുക [എടുത്തു കളയുക] തന്നെ ചെയ്യുമായിരുന്നു. നിശ്ചയമായും, അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു.
الَّذِي جَعَلَ = ആക്കിയവന്‍ لَكُمُ = നിങ്ങള്‍ക്ക് الْأَرْضَ = ഭൂമിയെ فِرَاشًا = ഒരു വിരിപ്പ് وَالسَّمَاءَ = ആകാശത്തെയും بِنَاءً = ഒരു കെട്ടിടം وَأَنزَلَ = അവന്‍ ഇറക്കുകയും ചെയ്തു مِنَ السَّمَاءِ = ആകാശത്തുനിന്ന് مَاءً = വെള്ളം فَأَخْرَجَ = എന്നിട്ട് അവന്‍ പുറപ്പെടുവിച്ചു بِهِ = അതുമൂലം, അതുകൊണ്ട് مِنَ الثَّمَرَاتِ = ഫല (വര്‍ഗ)ങ്ങളില്‍ നിന്ന് رِزْقًا = ആഹാര(ഉപജീവന)ത്തിന്നായി لَّكُمْ = നിങ്ങള്‍ക്ക് فَلَا تَجْعَلُوا = അതിനാല്‍ നിങ്ങള്‍ ഉണ്ടാക്കരുത് لِلَّهِ = അല്ലാഹുവിന് أَندَادًا = തുല്യന്മാരെ وَأَنتُمْ = നിങ്ങള്‍ (ആയിരിക്കെ) تَعْلَمُونَ = നിങ്ങള്‍ അറിയും
അതായത് , ഭൂമിയെ നിങ്ങള്‍ക്ക് ഒരു വിരിപ്പും, ആകാശത്തെ ഒരു കെട്ടിടവും (അഥവാ മേല്‍പുരയും) ആക്കിത്തന്നിട്ടുള്ളവന്‍; ആകാശത്തു നിന്ന് അവന്‍ വെള്ളം ഇറക്കുകയും ചെയ്തിരിക്കുന്നു ; എന്നിട്ട് അതു മൂലം നിങ്ങള്‍ക്ക് ആഹാരത്തിനായി ഫലങ്ങളില്‍നിന്ന് (പലതും) അവന്‍ ഉല്‍പാദിപ്പിക്കുകയും ചെയ്തിരിക്കുന്നു. ആകയാല്‍, നിങ്ങള്‍ അല്ലാഹുവിന് സമന്‍മാരെ ഉണ്ടാക്കരുത്; നിങ്ങള്‍ അറിഞ്ഞും കൊണ്ട് (തന്നെ).
فَإِن لَّمْ تَفْعَلُوا = എന്നിട്ട് നിങ്ങള്‍ ചെയ്തില്ലെങ്കില്‍ وَلَن تَفْعَلُوا = നിങ്ങള്‍ ചെയ്യുന്നതുമല്ല തന്നെ فَاتَّقُوا = എന്നാല്‍ നിങ്ങള്‍ സൂക്ഷിച്ചുകൊള്ളുവിന്‍ النَّارَ = നരകത്തെ الَّتِي = യാതൊരു وَقُودُهَا = അതില്‍ കത്തിക്കപ്പെടുന്നത്, ഇന്ധനം النَّاسُ = മനുഷ്യരാകുന്നു وَالْحِجَارَةُ = കല്ലുകളും أُعِدَّتْ = അതു തയ്യാറാക്കപ്പെട്ടിരിക്കുന്നു لِلْكَافِرِينَ = അവിശ്വാസികള്‍ക്ക്
എന്നിട്ട് നിങ്ങള്‍ (അതു) ചെയ്തില്ലെങ്കില്‍, നിങ്ങള്‍ (ഒരിക്കലും) ചെയ്കയില്ല തന്നെ. എന്നാല്‍, നിങ്ങള്‍ യാതൊരു നരക ത്തെ സൂക്ഷിച്ചുകൊള്ളണം: അതില്‍ കത്തിക്കപ്പെടുന്നത് (അതിന്റെ ഇന്ധനം) മനുഷ്യരും കല്ലുകളുമാകുന്നു. അത് അവിശ്വാസികള്‍ക്കുവേണ്ടി തയ്യാറാക്കപ്പെട്ടിരിക്കുകയാണ്.
إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു لَا يَسْتَحْيِي = അവന്‍ ലജ്ജിക്കുകയില്ല أَن يَضْرِبَ = ആക്കുവാന്‍, വിവരിക്കുന്നതിന് مَثَلًا مَّا = ഏതൊരു (എന്തൊരു) ഉപമയും بَعُوضَةً = ഒരുകൊതുകിനെ(യാവട്ടെ) فَمَا فَوْقَهَا = അതിനു മീതെയുള്ളതിനെ(യാവട്ടെ) فَأَمَّا = എന്നാലപ്പോള്‍ الَّذِينَ آمَنُوا = വിശ്വസിച്ചവര്‍ فَيَعْلَمُونَ = അവര്‍ അറിയും أَنَّهُ الْحَقُّ = അത് യാഥാര്‍ത്ഥ്യം ആണെന്ന് مِن رَّبِّهِمْ = അവരുടെ റബ്ബിങ്കല്‍ നിന്ന് وَأَمَّا الَّذِينَ = എന്നാല്‍ യാതൊരു കൂട്ടരാവട്ടെ كَفَرُوا = അവര്‍ അവിശ്വസിച്ചിരിക്കുന്നു فَيَقُولُونَ = അവര്‍ പറയും مَاذَا = എന്തൊന്നാണ് أَرَادَ اللَّهُ = അല്ലാഹു ഉദ്ദേശിച്ചത് بِهَٰذَا = ഇതുകൊണ്ട് مَثَلًا = ഉപമയായി يُضِلُّ بِهِ = അതുകൊണ്ട് അവന്‍ വഴിപിഴവിലാക്കുന്നു كَثِيرًا = വളരെ (ആളുകളെ) وَيَهْدِي بِهِ = അതുകൊണ്ട് അവന്‍ നേര്‍മാര്‍ഗത്തിലുമാക്കുന്നു كَثِيرًا = വളരെ (ആളുകളെ) وَمَا يُضِلُّ بِهِ = അതുകൊണ്ട് അവന്‍ വഴിപിഴവിലാക്കുകയില്ലതാനും إِلَّا الْفَاسِقِينَ = തോന്നിയവാസികളെയല്ലാതെ
നിശ്ചയമായും, ഏതൊന്നിനെയും ഉപമയാ(ക്കി കാണി)ക്കുവാന്‍ അല്ലാഹു ലജ്ജിക്കുകയില്ല;- (അത് ) ഒരു കൊതുവാകട്ടെ, അതിന്‍റെ മീതെയുള്ളതാവട്ടെ. എന്നാല്‍ വിശ്വസിച്ചവരാകട്ടെ, അത് തങ്ങളുടെ റബ്ബിങ്കല്‍ നിന്നുള്ള യഥാര്‍ത്ഥമാണെന്ന് അവര്‍ക്കറിയുന്നതാണ്. അവിശ്വസിച്ചവരാകട്ടെ, അവര്‍ പറയും: "ഇത്‌കൊണ്ട് എന്തൊരു ഉപമയാണ് അല്ലാഹു ഉദ്ദേശിച്ചിരിക്കുന്നത്?! "(അതെ), അതുകൊണ്ട് അവന്‍ വളരെ ആളുകളെ വഴിപിഴവിലാക്കുന്നു; അതുകൊണ്ട് വളരെ ആളുകളെ അവന്‍ നേര്‍വഴിയിലാക്കുകയും ചെയ്യുന്നു. (അനുസരണമില്ലാത്ത) തോന്നിയവാസികളെയല്ലാതെ അതുകൊണ്ട് അവന്‍ വഴിപിഴവിലാക്കുകയില്ല താനും.
അതായത്, യാതൊരു കൂട്ടരെ(യല്ലാതെ): അല്ലാഹുവിന്റെ ഉത്തരവ് (അഥവാ അവനോടുള്ള കരാര്‍) ഉറപ്പിച്ചതിന്റെ ശേഷം അതിനെ അവര്‍ ലംഘിക്കുന്നു; ചേര്‍ക്കപ്പെടുവാന്‍ അല്ലാഹു കല്‍പിച്ചിട്ടുള്ളതിനെ അവര്‍ മുറിച്ചു കളയുകയും ചെയ്യുന്നു; ഭൂമിയില്‍ അവര്‍ നാശമുണ്ടാക്കുകയും ചെയ്യുന്നു (ഇവരെ മാത്രമേ വഴിപിഴവിലാക്കുകയുള്ളൂ) അക്കൂട്ടര്‍തന്നെയാണ് നഷ്ടക്കാര്‍.
അവനത്രെ, നിങ്ങള്‍ക്ക് ഭൂമിയിലുള്ളത് മുഴുവനും സൃഷ്ടിച്ചു തന്നവന്‍. പിന്നെ, അവന്‍ ആകാശത്തിലേക്ക് തിരിഞ്ഞു അവയെ ഏഴ് ആകാശങ്ങളാക്കി ശരിപ്പെടുത്തിയിരിക്കുന്നു. അവന്‍ എല്ലാ കാര്യത്തെക്കുറിച്ചും അറിയുന്നവനുമാകുന്നു.
നിന്റെ റബ്ബ് മലക്കുകളോടു പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക) "ഞാന്‍ ഭൂമിയില്‍ ഒരു `ഖലീഫ:യെ` ഏര്‍പ്പെടുത്തു (വാന്‍പോകു)ന്നുവെന്ന്. അവര്‍ പറഞ്ഞു: "അതില്‍ നാശമുണ്ടാക്കുകയും, രക്തം ചിന്തുകയും ചെയ്യുന്നവരെ നീ അതില്‍ ഏര്‍പ്പെടുത്തുകയോ?! ഞങ്ങള്‍ നിന്നെ സ്തുതിച്ചു കൊണ്ടു `തസ്ബീഹ് ` (സ്‌തോത്ര കീര്‍ത്തനം) ചെയ്യുകയും, നിനക്ക് `തക്വ്ദീസ് ` (നിന്‍റെ പരിശുദ്ധിയെ വാഴ്ത്തല്‍) ചെയ്യുകയും ചെയ്തുകൊണ്ടിരിക്കുന്നുവല്ലോ." അവന്‍ പറഞ്ഞു: "നിശ്ചയമായും നിങ്ങള്‍ക്ക് അറിഞ്ഞുകൂടാത്തത് എനിക്കറിയാം."
وَعَلَّمَ = അവന് പഠിപ്പിച്ചു آدَمَ = ആദമിന് الْأَسْمَاءَ = പേരുകള്‍ كُلَّهَا = അതൊക്കെ ثُمَّ = പിന്നെ عَرَضَهُمْ = അവരെ കാണിച്ചു عَلَى الْمَلَائِكَةِ = മലക്കുകള്‍ക്ക് فَقَالَ = എന്നിട്ട് പറഞ്ഞു أَنبِئُونِي = നിങ്ങള്‍ എന്നോട് പറയുവിന്‍ بِأَسْمَاءِ = പേരുകളെപ്പറ്റി هَٰؤُلَاءِ = ഇവരുടെ إِن كُنتُمْ = നിങ്ങള്‍ ആകുന്നുവെങ്കില്‍ صَادِقِينَ = സത്യം പറയുന്നവര്‍
അവന്‍ (അല്ലാഹു) ആദമിനു പേരുകളെല്ലാം പഠിപ്പിച്ചു. പിന്നെ, അവരെ (ആ പേരുകളുള്ള വസ്തുക്കളെ) മലക്കുകള്‍ക്ക് കാണിച്ചിട്ട് അവന്‍ പറഞ്ഞു: "ഇവരുടെ പേരുകളെപ്പറ്റി നിങ്ങള്‍ എനിക്കു വിവരം പറഞ്ഞു തരുവിന്‍-നിങ്ങള്‍ സത്യം പറയുന്നവരാണെങ്കില്‍!"
قَالُوا = അവര്‍ പറഞ്ഞു سُبْحَانَكَ = നീ മഹാപരിശുദ്ധന്‍, നിനക്കു സ്‌തോത്രകീര്‍ത്തനം لَا عِلْمَ = അറിവേ ഇല്ല لَنَا = ഞങ്ങള്‍ക്ക് إِلَّا مَا = യാതൊന്നല്ലാതെ عَلَّمْتَنَا = നീ ഞങ്ങള്‍ക്കു പഠിപ്പിച്ച إِنَّكَ أَنتَ = നിശ്ചയമായും നീ തന്നെ الْعَلِيمُ = സര്‍വ്വജ്ഞന്‍ الْحَكِيمُ = അഗാധജ്ഞന്‍
അവര്‍ പറഞ്ഞു: "നീ മഹാ പരിശുദ്ധന്‍ (നിനക്കു സ്‌തോത്ര കീര്‍ത്തനം)! നീ ഞങ്ങള്‍ക്കു പഠിപ്പിച്ചതല്ലാതെ ഞങ്ങള്‍ക്കു യാതൊരു അറിവുമില്ല. നിശ്ചയമായും, നീ തന്നെ സര്‍വ്വജ്ഞനും അഗാധജ്ഞനുമായുള്ളവന്‍".
قَالَ = അവന്‍ പറഞ്ഞു يَا آدَمُ = ആദമേ أَنبِئْهُم = അവര്‍ക്കു നീ പറഞ്ഞു കൊടുക്കുക بِأَسْمَائِهِمْ = അവരുടെ പേരുകളെപ്പറ്റി فَلَمَّا أَنبَأَهُم = അങ്ങനെ അദ്ദേഹം അവരോടു വിവരം പറഞ്ഞപ്പോള്‍ بِأَسْمَائِهِمْ = അവരുടെ പേരുകളെപ്പറ്റി قَالَ = അവന്‍ പറഞ്ഞു أَلَمْ أَقُل = ഞാന്‍ പറഞ്ഞില്ലേ لَّكُمْ = നിങ്ങളോട് إِنِّي أَعْلَمُ = നിശ്ചയമായും ഞാന്‍ അറിയും (എന്ന്) غَيْبَ = അദൃശ്യം السَّمَاوَاتِ = ആകാശങ്ങളിലെ وَالْأَرْضِ = ഭൂമിയിലെയും وَأَعْلَمُ = ഞാന്‍ അറിയുകയും ചെയ്യും مَا تُبْدُونَ = നിങ്ങള്‍ വെളിവാക്കുന്നത് وَمَا كُنتُمْ = നിങ്ങള്‍ ആയിരുന്നതും تَكْتُمُونَ = നിങ്ങള്‍ ഒളിച്ചുവെക്കുന്നു
അവന്‍ (അല്ലാഹു) പറഞ്ഞു: "ആദമേ, അവര്‍ക്ക് ഇവരുടെ (ഈ വസ്തുക്കളുടെ) പേരുകളെപ്പറ്റി പറഞ്ഞു കൊടുക്കുക." അങ്ങനെ, അദ്ദേഹം അവര്‍ക്ക് അവരുടെ പേരുകളെപ്പററി പറഞ്ഞുകൊടുത്തപ്പേള്‍, അവന്‍ (അല്ലാഹു) പറഞ്ഞു: "നിങ്ങളോട് ഞാന്‍ പറഞ്ഞില്ലേ, നിശ്ചയമായും ഞാന്‍ ആകാശഭൂമികളിലെ അദൃശ്യം അറിയുമെന്ന്?! നിങ്ങള്‍ വെളിവാക്കുന്നതും, നിങ്ങള്‍ ഒളിച്ചുവെച്ചുകൊണ്ടിരിക്കുന്നതും ഞാന്‍ അറിയുന്നതാണ്.
وَإِذْ قُلْنَا = നാം പറഞ്ഞ സന്ദര്‍ഭം لِلْمَلَائِكَةِ = മലക്കുകളോട് اسْجُدُوا = നിങ്ങള്‍ സുജൂദ് ചെയ്യുവിന്‍ لِآدَمَ = ആദമിന് فَسَجَدُوا = എന്നിട്ടവര്‍ സുജൂദ് ചെയ്തു إِلَّا إِبْلِيسَ = ഇബ്‌ലീസ് ഒഴികെ أَبَىٰ = അവന്‍ വിസമ്മതിച്ചു وَاسْتَكْبَرَ = അവന്‍ അഹംഭാവം നടിക്കുകയും ചെയ്തു وَكَانَ = അവന്‍ ആയിരുന്നു مِنَ الْكَافِرِينَ = അവിശ്വാസി (നിഷേധി)കളില്‍ പെട്ട(വന്‍)
"നിങ്ങള്‍ ആദമിന് `സുജൂദ് ` ചെയ്യുവിന്‍" എന്നു നാം മലക്കുകളോട് പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക): എന്നിട്ട് അവര്‍ `സുജൂദ്` ചെയ്തു, ഇബ്‌ലീസ് ഒഴികെ; അവന്‍ വിസമ്മതിച്ചു; അഹംഭാവം നടിക്കുകയും ചെയ്തു. അവന്‍ അവിശ്വാസി (സത്യനിഷേധി) കളില്‍പെട്ടവനാകുന്നു.
وَقُلْنَا = നാം പറയുകയും ചെയ്തു يَا آدَمُ = ആദമേ اسْكُنْ = നീ പാര്‍ത്തുകൊള്ളൂ أَنتَ = നീ(യും) وَزَوْجُكَ = നിന്‍റെ ഇണയും الْجَنَّةَ = സ്വര്‍ഗത്തില്‍, തോപ്പില്‍ وَكُلَا = (രണ്ടുപേരും) ഭുജിക്കുകയും ചെയ്യുക مِنْهَا = അതില്‍നിന്ന് رَغَدًا = സുഭിക്ഷം, വിശാലമായി حَيْثُ شِئْتُمَا = നിങ്ങള്‍(രണ്ടു പേരും)ഉദ്ദേശിച്ചേടത്തുനിന്ന്, ഉദ്ദേശിച്ച പ്രകാരം وَلَا تَقْرَبَا = നിങ്ങള്‍ (രണ്ടാളും) സമീപിക്കുകയും അരുത് هَٰذِهِ الشَّجَرَةَ = ഈ വൃക്ഷത്തെ فَتَكُونَا = എന്നാല്‍ നിങ്ങളായിത്തീരും مِنَ الظَّالِمِينَ = അക്രമികളില്‍പെട്ട(വര്‍)
(ആദമിനോട്) നാം പറയുകയും ചെയ്തു: "ആദമേ, നീയും, നിന്‍റെ ഇണ (ഭാര്യ)യും സ്വര്‍ഗത്തില്‍ താമസിച്ചു കൊള്ളുക: അതില്‍നിന്ന് നിങ്ങള്‍ ഉദ്ദേശിച്ചിടത്തു നിന്നു സുഭിക്ഷമായി രണ്ടാളും ഭുജിച്ചുകൊള്ളുക. ഈ വൃക്ഷത്തെ നിങ്ങള്‍ സമീപിക്കുകയും അരുത്; എന്നാല്‍, നിങ്ങള്‍ രണ്ടു പേരും അക്രമികളില്‍പെട്ടവരായിത്തീരും".
فَأَزَلَّهُمَا = എന്നിട്ടു അവരെ വ്യതിചലിപ്പിച്ചു, പിഴപ്പിച്ചു الشَّيْطَانُ = പിശാച്, ശൈത്വാന്‍ عَنْهَا = അതില്‍നിന്ന് فَأَخْرَجَهُمَا = അങ്ങനെ അവന്‍ അവരെ പുറത്താക്കി مِمَّا = യാതൊന്നില്‍ (ഏതൊന്നില്‍)നിന്ന് كَانَا = അവര്‍ രണ്ടുപേരുമായിരുന്നു فِيهِ = അതില്‍ وَقُلْنَا = നാം പറയുകയും ചെയ്തു اهْبِطُوا = നിങ്ങള്‍ ഇറങ്ങിക്കൊള്ളുവിന്‍ بَعْضُكُمْ = നിങ്ങളില്‍ ചിലര്‍ لِبَعْضٍ = ചിലര്‍ക്ക് عَدُوٌّ = ശത്രുവാണ് وَلَكُمْ = നിങ്ങള്‍ക്കുണ്ട് താനും فِي الْأَرْضِ = ഭൂമിയില്‍ مُسْتَقَرٌّ = പാര്‍പ്പിടം وَمَتَاعٌ = വിഭവവും إِلَىٰ حِينٍ = ഒരുകാലം (സമയം)വരേക്കും
എന്നിട്ട് പിശാച് അവരെ അതില്‍നിന്ന് വ്യതിചലിപ്പിച്ചു ; അങ്ങിനെ അവര്‍ രണ്ടാളും ഏതൊരു (സ്ഥിതിയിലായിരുന്നുവോ) അതില്‍നിന്ന് അവരെ പുറത്താക്കി. നാം പറയുകയും ചെയ്തു: "നിങ്ങള്‍ (എല്ലാവരും) ഇറങ്ങിപ്പോകുവിന്‍, നിങ്ങളില്‍ ചിലര്‍ ചിലര്‍ക്ക് ശത്രുവാകുന്നു. നിങ്ങള്‍ക്ക് ഭൂമിയില്‍ ഒരു (നിശ്ചിത) സമയംവരേക്കും (വസിക്കുവാനുള്ള) പാര്‍പ്പിടവും (ജീവിക്കുവാനുള്ള) വിഭവവും ഉണ്ടായിരിക്കും
فَتَلَقَّىٰ = എന്നിട്ട് (അനന്തരം) ഏറ്റെടുത്തു, കെടുത്തു (പഠിച്ചു) آدَمُ = ആദം مِن رَّبِّهِ = തന്‍റെ റബ്ബില്‍നിന്ന് كَلِمَاتٍ = ചില വാക്കു (വാക്യം)കളെ فَتَابَ عَلَيْهِ = അങ്ങനെ അവന്‍ മടങ്ങി (പശ്ചാത്താപം സ്വീകരിച്ചു) അദ്ദേഹത്തിന്റെ പേരില്‍ إِنَّهُ هُوَ = നിശ്ചയമായും അവന്‍ തന്നെ التَّوَّابُ = പശ്ചാത്താപം വളരെ സ്വീകരിക്കുന്നവന്‍ الرَّحِيمُ = കരുണാനിധി
അനന്തരം ആദം തന്‍റെ രക്ഷിതാവിങ്കല്‍ നിന്ന് ചില വാക്കുകള്‍ ഏറ്റെടുത്തു (പഠിച്ചു). അങ്ങനെ അവന്‍, അദ്ദേഹത്തിന് പശ്ചാത്താപം സ്വീകരിച്ചു (കൊടുത്തു). നിശ്ചയമായും അവന്‍ തന്നെയാണ് പശ്ചാത്താപം വളരെ സ്വീകരിക്കുന്നവനും, കരുണാനിധിയുമായുള്ളവന്‍.
قُلْنَا = നാം പറഞ്ഞു اهْبِطُوا = നിങ്ങള്‍ ഇറങ്ങിപ്പോകുവിന്‍ مِنْهَا = ഇതില്‍നിന്നു جَمِيعًا = മുഴുവന്‍, എല്ലാവരും فَإِمَّا يَأْتِيَنَّكُم = എന്നിട്ട് നിങ്ങള്‍ക്കു നിശ്ചയമായും വരുന്നപക്ഷം مِّنِّي = എന്‍റെ പക്കല്‍നിന്ന് هُدًى = ഒരു മാര്‍ഗദര്‍ശനം فَمَن = അപ്പോള്‍ ആര്‍ تَبِعَ = പിന്‍പറ്റി هُدَايَ = എന്‍റെ മാര്‍ഗദര്‍ശനം فَلَا خَوْفٌ = എന്നാല്‍ ഒരു ഭയവുമില്ല عَلَيْهِمْ = അവരുടെ മേല്‍ وَلَا هُمْ يَحْزَنُونَ = അവര്‍ വ്യസനിക്കുകയുമില്ല.
നാം പറഞ്ഞു: "നിങ്ങള്‍ മുഴുവനും ഇവിടെ നിന്നു ഇറങ്ങിപ്പോയിക്കൊള്ളുക. എന്നിട്ട് എന്‍റെ പക്കല്‍നിന്ന് വല്ല മാര്‍ഗ ദര്‍ശനവും നിങ്ങള്‍ക്കു വരുന്നപക്ഷം (അത്) - തീര്‍ച്ച തന്നെ - അപ്പോള്‍ എന്‍റെ മാര്‍ഗദര്‍ശനം ആര്‍ പിന്‍പറ്റിയോ, അവരുടെ മേല്‍ യാതൊരു ഭയവുമില്ല; അവര്‍ വ്യസനിക്കുകയുമില്ല.
നിങ്ങളുടെ കൂടെയുള്ളതിനെ സത്യമാക്കിക്കൊണ്ട് ഞാന്‍ അവതരിപ്പിച്ചിട്ടുള്ളതില്‍ വിശ്വസിക്കുകയും ചെയ്യുവിന്‍. അതില്‍ അവിശ്വസിക്കുന്ന ആദ്യത്തേവര്‍ നിങ്ങളായിത്തീരരുത്. എന്‍റെ `ആയത്ത് ` [ദൃഷ്ടാന്തം] കള്‍ക്ക് നിങ്ങള്‍ തുച്ഛമായ വില വാങ്ങുകയും ചെയ്യരുത്. എന്നെ മാത്രം സൂക്ഷിക്കുകയും ചെയ്യുവിന്‍.
നിങ്ങള്‍ മനുഷ്യരോട് പുണ്യകാര്യം (ചെയ്‌വാന്‍) കല്പിക്കുകയും, നിങ്ങളുടെ സ്വന്തം ദേഹങ്ങളെ നിങ്ങള്‍ മറന്നുകളയുകയും ചെയ്യുകയാണോ? നിങ്ങളാകട്ടെ, വേദഗ്രന്ഥം പാരായണം ചെയ്യുകയും ചെയ്യുന്നു! അപ്പോള്‍ നിങ്ങള്‍ ബുദ്ധി കൊടു(ത്തു ചിന്തി)ക്കുന്നില്ലേ?
وَاتَّقُوا = നിങ്ങള്‍ സൂക്ഷിക്കുക (കാക്കുക)യും ചെയ്‌വിന്‍ يَوْمًا = ഒരു ദിവസത്തെ لَّا تَجْزِي = പ്രതിഫലം നല്‍കുകയില്ല, ഉപകരിക്കുകയില്ല نَفْسٌ = ഒരു ദേഹവും, ആത്മാവും عَن نَّفْسٍ = ഒരു ദേഹത്തിനും ആത്മാവിനും شَيْئًا = യാതൊന്നും وَلَا يُقْبَلُ = സ്വീകരിക്കപ്പെടുകയുമില്ല مِنْهَا = അതില്‍ നിന്ന് شَفَاعَةٌ = ഒരു ശുപാര്‍ശ وَلَا يُؤْخَذُ = മേടിക്ക(സ്വീകരിക്ക)പ്പെടുകയുമില്ല مِنْهَا = അതില്‍ നിന്ന് عَدْلٌ = കിടയൊത്തത് (പ്രായശ്ചിത്തം,തെണ്ടം) وَلَا هُمْ = അവര്‍ ഇല്ലതാനും يُنصَرُونَ = അവര്‍ സഹായിക്കപ്പെടും
ഒരു (മഹാ) ദിവസത്തെ നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുവിന്‍: (അന്ന്) ഒരു ദേഹവും ഒരു ദേഹത്തിനും (ഒരാളും ഒരാള്‍ക്കും) ഒട്ടും ഉപകരിക്കുന്നതല്ല ; അതില്‍ (ഒരാളില്‍)നിന്നും ഒരു ശുപാര്‍ശയും സ്വീകരിക്കപ്പെടുകയില്ല; അതില്‍ (ഒരാളില്‍) നിന്നും ഒരു പ്രായശ്ചിത്തവും സ്വീകരിക്കപ്പെടുകയില്ല: അവര്‍ സഹായിക്കപ്പെടുകയുമില്ല (അങ്ങിനെയുള്ള ഒരു ദിവസം)
وَإِذْ نَجَّيْنَاكُم = നിങ്ങളെ നാം രക്ഷപ്പെടുത്തിയ സന്ദര്‍ഭവും مِّنْ آلِ = കൂട്ടുകാരില്‍ (ആള്‍ക്കാരില്‍) നിന്ന് فِرْعَوْنَ = ഫിര്‍ഔന്‍റെ يَسُومُونَكُمْ = അവര്‍ നിങ്ങളെ അനുഭവിപ്പിച്ചുക്കൊണ്ടിരിക്കെ سُوءَ الْعَذَابِ = കടുത്ത (ഹീനമായ) ശിക്ഷ يُذَبِّحُونَ = അവര്‍ അറുകൊല നടത്തിയിരുന്നു أَبْنَاءَكُمْ = നിങ്ങളുടെ ആണ്‍മക്കളെ وَيَسْتَحْيُونَ = അവര്‍ ജീവിക്കുവാന്‍ വിടുകയും ചെയ്തിരുന്നു نِسَاءَكُمْ = നിങ്ങളുടെ സ്ത്രീകളെ وَفِي ذَٰلِكُم = അതിലുണ്ട്, ഉണ്ടായിരുന്നു بَلَاءٌ = ഒരു പരീക്ഷണം مِّن رَّبِّكُمْ = നിങ്ങളുടെ റബ്ബിങ്കല്‍ നിന്ന് عَظِيمٌ = വമ്പിച്ച
ഫിര്‍ഔന്‍റെ കൂട്ടര്‍ നിങ്ങളെ കടുത്ത ശിക്ഷ അനുഭവിപ്പിച്ചുകൊണ്ടിരിക്കെ, അവരില്‍ നിന്ന് നിങ്ങളെ നാം രക്ഷപ്പെടുത്തിയ സന്ദര്‍ഭവും (ഓര്‍ക്കുക), അവര്‍ നിങ്ങളുടെ ആണ്‍മക്കളെ അറുകൊല ചെയ്യുകയും, നിങ്ങളുടെ സ്ത്രീക(ളായ-മക്ക)ളായവരെ ജീവിക്കാന്‍ വിടുകയും ചെയ്തിരുന്നു. അതില്‍ നിങ്ങളുടെ റബ്ബിങ്കല്‍ നിന്നുള്ള ഒരു വമ്പിച്ച പരീക്ഷണം ഉണ്ടായിരുന്നു
وَإِذْ فَرَقْنَا = നാം പിളര്‍ത്തിയ സന്ദര്‍ഭവും بِكُمُ = നിങ്ങള്‍ നിമിത്തം الْبَحْرَ = സമുദ്രത്തെ فَأَنجَيْنَاكُمْ = അങ്ങനെ നിങ്ങള്‍ നാം രക്ഷപ്പെടുത്തി وَأَغْرَقْنَا = നാം മുക്കി നശിപ്പിക്കുകയും ചെയ്തു آلَ فِرْعَوْنَ = ഫിര്‍ഔന്‍റെ കൂട്ടരെ وَأَنتُمْ = നിങ്ങള്‍ (ആയിരിക്കെ) تَنظُرُونَ = നോക്കി (കണ്ടു) കൊണ്ടിരിക്കുന്നു
നിങ്ങള്‍ നിമിത്തം സമുദ്രത്തെ നാം പിളര്‍ത്തിയ സന്ദര്‍ഭവും (ഓര്‍ക്കുക) അങ്ങനെ, നിങ്ങളെ നാം രക്ഷപ്പെടുത്തുകയും, ഫിര്‍ഔന്‍റെ കൂട്ടരെ നിങ്ങള്‍ നോക്കി (ക്കണ്ടു)ക്കൊണ്ടിരിക്കെ നാം മുക്കിക്കൊല്ലുകയും ചെയ്തു.
وَإِذْ وَاعَدْنَا = നാം കരാര്‍ നിശ്ചയം നടത്തിയ സന്ദര്‍ഭം مُوسَىٰ = മൂസായോട് أَرْبَعِينَ = നാല്‍പത് لَيْلَةً = രാത്രി (ദിവസം) ثُمَّ = പിന്നെ اتَّخَذْتُمُ = നിങ്ങള്‍ ഉണ്ടാക്കി (ആക്കി)ത്തീര്‍ത്തു الْعِجْلَ = പശുക്കുട്ടിയെ مِن بَعْدِهِ = അദ്ദേഹത്തിന് ശേഷം وَأَنتُمْ = നിങ്ങള്‍ (ആയിക്കൊണ്ട്) ظَالِمُونَ = അക്രമികള്‍
മൂസായുമായി നാല്‍പത് രാത്രിക്ക് നാം കരാര്‍ നിശ്ചയം നടത്തിയ സന്ദര്‍ഭം (ഓര്‍ക്കുക). പിന്നീട് അദ്ദേഹത്തിന്‍റെ (അഭാവത്തിന്) ശേഷം നിങ്ങള്‍ പശുക്കുട്ടിയെ ഉണ്ടാക്കിത്തീര്‍ത്തു. നിങ്ങള്‍ അക്രമികളായും കൊണ്ട്.
ثُمَّ عَفَوْنَا = പിന്നെ നാം മാപ്പ് ചെയ്തു عَنكُم = നിങ്ങള്‍ക്ക് مِّن بَعْدِ = ശേഷമായി ذَٰلِكَ = അതിന്റെ, അതിന് لَعَلَّكُمْ = നിങ്ങള്‍ ആയേക്കാം, ആകുവാന്‍ വേണ്ടി تَشْكُرُونَ = നിങ്ങള്‍ നന്ദി ചെയ്യും
പിന്നെ, അതിന് ശേഷം നാം നിങ്ങള്‍ക്ക് മാപ്പ് ചെയ്തു, നിങ്ങള്‍ നന്ദി ചെയ്‌വാന്‍ വേണ്ടി.
وَإِذْ قَالَ مُوسَىٰ = മൂസാ പറഞ്ഞ സന്ദര്‍ഭവും لِقَوْمِهِ = തന്‍റെ ജനതയോട് يَا قَوْمِ = എന്റെ ജനങ്ങളേ إِنَّكُمْ = നിശ്ചയമായും നിങ്ങള്‍ ظَلَمْتُمْ = നിങ്ങള്‍ അക്രമം (അനീതി) ചെയ്തു أَنفُسَكُم = നിങ്ങളുടെ സ്വന്തത്തോട്, നിങ്ങളോട് തന്നെ بِاتِّخَاذِكُمُ = നിങ്ങള്‍ ഉണ്ടാക്കിയത് (നിങ്ങളുടെ ഉണ്ടാക്കല്‍) കൊണ്ട് الْعِجْلَ = പശുക്കുട്ടിയെ فَتُوبُوا = അതിനാല്‍ നിങ്ങള്‍ മടങ്ങുവിന്‍ إِلَىٰ بَارِئِكُمْ = നിങ്ങളെ സൃഷ്ടിച്ചുണ്ടാക്കിയവനിലേക്ക് فَاقْتُلُوا = അങ്ങിനെ നിങ്ങള്‍ കൊല്ലുവിന്‍ أَنفُسَكُمْ = നിങ്ങളെത്തന്നെ ذَٰلِكُمْ = അത് خَيْرٌ لَّكُمْ = നിങ്ങള്‍ക്ക് ഉത്തമമാണ് عِندَ بَارِئِكُمْ = നിങ്ങളുടെ സ്രഷ്ടാവിന്‍റെ അടുക്കല്‍ فَتَابَ عَلَيْكُمْ = എന്നിട്ട് അവന്‍ നിങ്ങളുടെ പശ്ചാത്താപം സ്വീകരിച്ചു إِنَّهُ هُوَ = നിശ്ചയമായും അവന്‍ തന്നെ التَّوَّابُ = വളരെ പശ്ചാത്താപം സ്വീകരിക്കുന്നവന്‍ الرَّحِيمُ = കരുണാനിധി
മൂസാ തന്‍റെ ജനതയോട് പറഞ്ഞ സന്ദര്‍ഭവും (ഓര്‍ക്കുക) എന്‍റെ ജനങ്ങളേ, നിശ്ചയമായും നിങ്ങള്‍ പശുക്കുട്ടിയെ ഉണ്ടാക്കിയത് നിമിത്തം നിങ്ങള്‍ നിങ്ങളോട് തന്നെ അക്രമം ചെയ്തിരിക്കുന്നു. ആകയാല്‍, നിങ്ങള്‍ നിങ്ങളെ സൃഷ്ടിച്ച വങ്കലേക്ക് പശ്ചാത്തപിച്ച് മടങ്ങുവിന്‍, അങ്ങനെ നിങ്ങള്‍ നിങ്ങളെത്തന്നെ കൊലപ്പെടുത്തുവിന്‍. അത് നിങ്ങളുടെ സ്രഷ്ടാവിന്‍റെ അടുക്കല്‍ നിങ്ങള്‍ക്ക് ഗുണകരമാകുന്നു. എന്നിട്ട് അവന്‍ നിങ്ങളുടെ പശ്ചാത്താപം സ്വീകരിച്ചു. നിശ്ചയമായും, അവന്‍ തന്നെണ് വളരെ പശ്ചാത്താപം സ്വീകരിക്കുന്നവനും, കരുണാനിധിയുമായുള്ളവന്‍.
നിങ്ങള്‍ പറഞ്ഞ സന്ദര്‍ഭവും (ഓര്‍ക്കുക) മൂസാ, അല്ലാഹുവിനെ പ്രത്യക്ഷത്തില്‍ കാണുന്നത് വരെ ഞങ്ങള്‍ താങ്കളെ വിശ്വസിക്കുകയില്ല തന്നെ. എന്നിട്ട് നിങ്ങള്‍ നോക്കി (കണ്ട്) കൊണ്ടിരിക്കെ (തന്നെ) നിങ്ങള്‍ക്ക് ഇടിത്തീ പിടിപെട്ടു
ثُمَّ بَعَثْنَاكُم = പിന്നെ നിങ്ങളെ നാം എഴുന്നേല്‍പിച്ചു مِّن بَعْدِ = അതിനു ശേഷം مَوْتِكُمْ = നിങ്ങളുടെ മരണത്തിന്‍റെ لَعَلَّكُمْ تَشْكُرُونَ = നിങ്ങള്‍ നന്ദി ചെയ്‌വാന്‍ വേണ്ടി
പിന്നീട്, നിങ്ങളുടെ മരണത്തിന് ശേഷം നിങ്ങളെ നാം എഴുന്നേല്‍പിച്ചു. നിങ്ങള്‍ നന്ദി ചെയ്‌വാന്‍ വേണ്ടി.
وَظَلَّلْنَا നാം തണലാക്കി (നിഴലിട്ടു) തരുകയും ചെയ്തു عَلَيْكُمُ നിങ്ങള്‍ക്ക് الْغَمَامَ മേഘത്തെ وَأَنزَلْنَا നാം ഇറക്കിത്തരുകയും ചെയ്തു عَلَيْكُمُ നിങ്ങള്‍ക്ക് الْمَنَّ മന്നയെ (കട്ടിത്തേന്‍) وَالسَّلْوَىٰ സല്‍വായും (കാടപ്പക്ഷി) كُلُوا നിങ്ങള്‍ തിന്നുകൊള്ളുവിന്‍ مِن طَيِّبَاتِ നല്ല (വിശിഷ്ട) വസ്തുക്കളില്‍ നിന്ന് مَا رَزَقْنَاكُمْ നിങ്ങള്‍ക്ക് നാം നല്‍കിയ وَمَا ظَلَمُونَا അവര്‍ നമ്മെ അക്രമിച്ചില്ല وَلَٰكِن كَانُوا എങ്കിലും അവരായിരുന്നു أَنفُسَهُمْ അവരുടെ സ്വന്തങ്ങളോട് يَظْلِمُونَ അവര്‍ അക്രമം പ്രവര്‍ത്തിക്കും
(ഇസ്‌റാഈല്‍ സന്തതികളേ,) നിങ്ങള്‍ക്ക് നാം മേഘത്തെ തണലാക്കിത്തരുകയും ചെയ്തു: നിങ്ങള്‍ക്ക് നാം മന്നയും സല്‍വായും ഇറക്കിത്തരികയും ചെയ്തു. നാം നിങ്ങള്‍ക്ക് നല്‍കിയിട്ടുള്ള നല്ല (വിശിഷ്ടമായ) വസ്തുക്കളില്‍ നിന്ന് നിങ്ങള്‍ തിന്നുകൊള്ളുവിന്‍ (എന്നും പറഞ്ഞു) (എന്നാല്‍,) അവര്‍ നമ്മെ അക്രമിച്ചില്ല: അവര്‍ അവരുടെ സ്വന്തങ്ങളോട് തന്നെയായിരുന്നു അക്രമം പ്രവര്‍ത്തിച്ചിരുന്നത്.
وَإِذْ قُلْنَا = നാം പറഞ്ഞ സന്ദര്‍ഭം ادْخُلُوا = നിങ്ങള്‍ പ്രവേശിക്കുവിന്‍ هَٰذِهِ الْقَرْيَةَ = ഈ രാജ്യത്തില്‍ فَكُلُوا = എന്നിട്ട് നിങ്ങള്‍ തിന്നുകൊള്ളുവിന്‍ مِنْهَا = അതില്‍ നിന്ന് حَيْثُ شِئْتُمْ = നിങ്ങള്‍ ഉദ്ദേശിച്ചിടത്ത് നിന്ന് رَغَدًا = സുഭിക്ഷമായി وَادْخُلُوا = നിങ്ങള്‍ പ്രവേശിക്കുകയും ചെയ്യുവിന്‍ الْبَابَ = വാതില്‍, പടിവാതില്‍, കവാടം سُجَّدًا = സുജൂദ് ചെയ്യുന്നവരായി, തലകുനിച്ചവരായിക്കൊണ്ട് وَقُولُوا = നിങ്ങള്‍ പറയുകയും ചെയ് വിന്‍ حِطَّةٌ = പാപമോചനം, താഴ്ത്തല്‍, പൊറുക്കല്‍ نَّغْفِرْ = നാം പൊറുക്കും لَكُمْ = നിങ്ങള്‍ക്ക് خَطَايَاكُمْ = നിങ്ങളുടെ തെറ്റ് (കുറ്റ)ങ്ങള്‍ وَسَنَزِيدُ = നാം വര്‍ദ്ധിപ്പിക്കുകയും ചെയ്യും الْمُحْسِنِينَ = സുകൃതം (നന്മ)ചെയ്യുന്നവര്‍ക്ക്
നാം (നിങ്ങളോട്) പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക) നിങ്ങള്‍ ഈ രാജ്യത്തില്‍ പ്രവേശിച്ചുകൊള്ളുവിന്‍: എന്നിട്ട് നിങ്ങള്‍ ഉദ്ദേശിച്ചേടത്ത് നിന്ന് സുഭിക്ഷമായി തിന്നുകൊള്ളുക: നിങ്ങള്‍ സുജൂദ് ചെയ്ത് (തല കുനിച്ച്) കൊണ്ട് (രാജ്യത്തിന്‍റെ) പടിവാതില്‍ കടക്കുകയും ഹിത്ത്വത്തുന്‍ (പാപമോചനം) എന്നു പറയുകയും ചെയ്യുവിന്‍. (എന്നാല്‍) നിങ്ങള്‍ക്ക് നിങ്ങളുടെ തെറ്റുകുറ്റങ്ങളെ നാം പൊറുത്തു തരുന്നതാണ്. സുകൃതം ചെയ്യുന്നവര്‍ക്ക് നാം വര്‍ദ്ധിപ്പിച്ചു കൊടുത്തേക്കുകയും ചെയ്യും.
وَإِذِ اسْتَسْقَىٰ = കുടിക്കുവാന്‍ (വെള്ളത്തിന്) അപേക്ഷിച്ചപ്പോള്‍ مُوسَىٰ = മൂസാ لِقَوْمِهِ = തന്‍റെ ജനതക്ക് വേണ്ടി فَقُلْنَا = അപ്പോള്‍ നാം പറഞ്ഞു اضْرِب = നീ അടിക്കുക بِّعَصَاكَ = നിന്‍റെ വടികൊണ്ട് الْحَجَرَ = പാറക്കല്ലിന്, പാറയെ فَانفَجَرَتْ = അപ്പോള്‍ പൊട്ടി ഒഴുകി مِنْهُ = അതില്‍ നിന്ന് اثْنَتَا عَشْرَةَ = പന്ത്രണ്ട് عَيْنًا = ഉറവ്, അരുവി قَدْ عَلِمَ = അറിയുകയുണ്ടായി كُلُّ أُنَاسٍ = എല്ലാ മനുഷ്യരും مَّشْرَبَهُمْ = അവര്‍ കുടിക്കേണ്ടുന്ന സ്ഥാനം كُلُوا = നിങ്ങള്‍ തിന്നുവിന്‍ وَاشْرَبُوا = നിങ്ങള്‍ കുടിക്കുകയും ചെയ്‌വിന്‍ مِن رِّزْقِ = ആഹാരത്തില്‍ നിന്ന് اللَّهِ = അല്ലാഹുവിന്‍റെ وَلَا تَعْثَوْا = നിങ്ങള്‍ കുഴപ്പം ചെയ്യരുത് فِي الْأَرْضِ = ഭൂമിയില്‍ مُفْسِدِينَ = നാശമുണ്ടാക്കുന്നവരായി
മൂസാ തന്‍റെ ജനതക്ക് വേണ്ടി (കുടിക്കുവാന്‍) വെള്ളത്തിനപേക്ഷിച്ച സന്ദര്‍ഭവും (ഓര്‍ക്കുക). അപ്പോള്‍, നാം പറഞ്ഞു; നിന്‍റെ വടികൊണ്ട് (ആ) പാറക്കല്ലിന് അടിക്കുക. അപ്പോള്‍ അതില്‍ നിന്ന് പന്ത്രണ്ട് നീരുറവുകള്‍ പൊട്ടി ഒഴുകി. എല്ലാ മനുഷ്യരും അ(വര)വര്‍ കുടിക്കേണ്ടുന്ന സ്ഥാനം അറിയുകയുണ്ടായി. അല്ലാഹുവിന്‍റെ (വക) ആഹാര ത്തില്‍ നിന്ന് നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുവിന്‍. നാശകാരികളായിക്കൊണ്ട് ഭൂമിയില്‍ നിങ്ങള്‍ കുഴപ്പം പ്രവര്‍ത്തിക്കുകയും അരുത്. (എന്നും പറയപ്പെട്ടു)
وَإِذْ قُلْتُمْ = നിങ്ങള്‍ പറഞ്ഞ സന്ദര്‍ഭം يَا مُوسَىٰ = മൂസാ لَن نَّصْبِرَ = ഞങ്ങള്‍ സഹിക്കുകയില്ല തന്നെ عَلَىٰ طَعَامٍ = ഭക്ഷണത്തിന്‍ മേല്‍ وَاحِدٍ = ഒരേ فَادْعُ = അതിനാല്‍ താങ്കള്‍ (നീ) പ്രാര്‍ത്ഥിക്കുക لَنَا = ഞങ്ങള്‍ക്ക് വേണ്ടി رَبَّكَ = താങ്കളുടെ റബ്ബിനോട് يُخْرِجْ لَنَا = അവന്‍ ഞങ്ങള്‍ക്ക് പുറപ്പെടുവിച്ച് (ഉല്‍പാദിപ്പിച്ച്) തരട്ടെ مِمَّا تُنبِتُ = മുളപ്പിക്കുന്നതില്‍ നിന്ന് الْأَرْضُ = ഭൂമി مِن بَقْلِهَا = അതിലെ ചീരയില്‍ നിന്നും, ഇലക്കറിയായും وَقِثَّائِهَا = അതിലെ വെള്ളരിയും, വെള്ളരി (കക്കിരി)യായും وَفُومِهَا = അതിലെ ഗോതമ്പും وَعَدَسِهَا = അതിലെ പയറും وَبَصَلِهَا = അതിലെ ഉള്ളിയും قَالَ = അദ്ദേഹം പറഞ്ഞു أَتَسْتَبْدِلُونَ = നിങ്ങള്‍ പകരം ആവശ്യപ്പെടുകയോ ? الَّذِي = യാതൊന്നിനെ الَّذِي هُوَ أَدْنَىٰ = അത് കൂടുതല്‍ താണതാണ് بِالَّذِي = യാതൊന്നിന് (പകരം) هُوَ خَيْرٌ = അത് ഉന്നതമാണ്, കൂടുതല്‍ നല്ലതാണ് اهْبِطُوا = നിങ്ങള്‍ ഇറങ്ങുവിന്‍ (ചെല്ലുവിന്‍) مِصْرًا = ഒരു പട്ടണത്തില്‍, വല്ല നഗരത്തിലും فَإِنَّ لَكُم = എന്നാല്‍ നിശ്ചയമായും നിങ്ങള്‍ക്കുണ്ടായിരിക്കും مَّا سَأَلْتُمْ = നിങ്ങള്‍ ചോദിച്ചത് وَضُرِبَتْ = അടിക്കപ്പെടുകയും ചെയ്തു عَلَيْهِمُ = അവരുടെ മേല്‍, അവരില്‍ الذِّلَّةُ = നിന്ദ്യത, എളിമ وَالْمَسْكَنَةُ = നിര്‍ഗതിയും, പതിതത്വവും وَبَاءُوا = അവര്‍ മടങ്ങുകയും ചെയ്തു بِغَضَبٍ = കോപം കൊണ്ട് مِّنَ اللَّهِ = അല്ലാഹുവിങ്കല്‍ നിന്നുള്ള ذَٰلِكَ = അത് بِأَنَّهُمْ كَانُوا = അവര്‍ ആയിരുന്നത് കൊണ്ടാണ് يَكْفُرُونَ = അവര്‍ അവിശ്വസിക്കും بِآيَاتِ اللَّهِ = അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങളില്‍ وَيَقْتُلُونَ = അവര്‍ കൊല്ലുകയും ചെയ്യും النَّبِيِّينَ = പ്രവാചകന്മാരെ بِغَيْرِ الْحَقِّ = ന്യായം (അവകാശം, കാര്യം)കൂടാതെ ذَٰلِكَ = അത് بِمَا عَصَوا = അവര്‍ അനുസരണക്കേട് ചെയ്തത് കൊണ്ടാണ് وَّكَانُوا = അവര്‍ ആയിരുന്നതും يَعْتَدُونَ = അവര്‍ അതിര്‍ കവിയും
(ഇസ്‌റാഈല്‍ സന്തതികളേ,) നിങ്ങള്‍ പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക ): മൂസാ, ഒരേ (തരം) ഭക്ഷണത്തിലായിക്കൊണ്ട് ഞങ്ങള്‍ സഹിക്കുകയില്ലതന്നെ. അതിനാല്‍, താങ്കള്‍ താങ്കളുടെ റബ്ബിനോട് ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം : ഭൂമിയിലെ ചീര, വെള്ളരി, ഗോതമ്പ്, പയര്‍, ഉള്ളി മുതലായി അത് മുളപ്പിച്ചുണ്ടാക്കുന്നവയില്‍ നിന്ന് അവന്‍ ഞങ്ങള്‍ക്ക് ഉല്‍പാദിപ്പിച്ചു തരട്ടെ. അദ്ദേഹം പറഞ്ഞു : കൂടുതല്‍ ഉത്തമമായുള്ളതിന് പകരം നിങ്ങള്‍ താണതായുള്ളതിനെ ആവശ്യപ്പെടുകയാണോ? (എന്നാല്‍) നിങ്ങള്‍ ഒരു പട്ടണത്തില്‍ ഇറങ്ങിക്കൊള്ളുക. അപ്പോള്‍, നിങ്ങള്‍ ചോദിച്ചത് നിങ്ങള്‍ക്ക് (അവിടെ) ഉണ്ടായിരിക്കും. നിന്ദ്യതയും നിര്‍ഗതിയും (അഥവാ പതിതത്വവും) അവരുടെ മേല്‍ അടിക്കപ്പെടുക [അവരെ മൂടിക്കളയുക]യും ചെയ്തു. അല്ലാഹുവിന്‍റെ പക്കല്‍ നിന്നുള്ള കോപവും കൊണ്ട് അവര്‍ മടങ്ങുകയും ചെയ്തു. [അവസാനം നേടിയത് അതാണ്.] അത് അല്ലാഹുവിന്‍റെ ആയത്ത് [ദൃഷ്ടാന്തം]കളില്‍ അവര്‍ അവിശ്വസിക്കുകയും, ന്യായമില്ലാതെ നബിമാരെ അവര്‍ കൊലപ്പെടുത്തുകയും ചെയ്തിരുന്നത് നിമിത്തമാകുന്നു. (അതെ), അത് അവര്‍ അനുസരണക്കേട് ചെയ്തതും, അവര്‍ അതിക്രമം പ്രവര്‍ത്തിച്ചിരുന്നതും നിമിത്തമാകുന്നു.
وَإِذْ أَخَذْنَا നാം വാങ്ങിയ സന്ദര്‍ഭം مِيثَاقَكُمْ നിങ്ങളുടെ ഉറപ്പ്, കരാര്‍ وَرَفَعْنَا നാം ഉയര്‍ത്തുകയും ചെയ്തു, ഉയര്‍ത്തിയിരിക്കെ فَوْقَكُمُ നിങ്ങളുടെ മീതെ الطُّورَ ത്വൂറിനെ, പര്‍വ്വതത്തെ خُذُوا നിങ്ങള്‍ പിടിക്കുവിന്‍, സ്വീകരിക്കുവിന്‍ مَا آتَيْنَاكُم നിങ്ങള്‍ക്ക് നാം നല്‍കിയതിനെ بِقُوَّةٍ ശക്തിയോടെ, ബലമായി وَاذْكُرُوا നിങ്ങള്‍ ഓര്‍ക്കുകയും ചെയ്യുവിന്‍ مَا فِيهِ അതിലുള്ളതിനെ لَعَلَّكُمْ നിങ്ങളായേക്കാം, ആകുവാന്‍ വേണ്ടി تَتَّقُونَ നിങ്ങള്‍ സൂക്ഷിക്കും
(നിങ്ങളോട്) നിങ്ങളുടെ ഉറപ്പ് (അഥവാ കരാര്‍) നാം വാങ്ങുകയും, നിങ്ങളുടെ മീതെ ത്വൂര്‍ [പര്‍വ്വതം] നാം ഉയര്‍ത്തുകയും ചെയ്ത സന്ദര്‍ഭം (ഓര്‍ക്കുക) നിങ്ങള്‍ക്ക് നാം നല്‍കിയതിനെ നിങ്ങള്‍ ബലത്തോടെ എടുത്തു (സ്വീകരിച്ചു)കൊളളുവിന്‍ അതിലുള്ളതിനെ നിങ്ങള്‍ ഓര്‍മിക്കുകയും ചെയ്യുവിന്‍ നിങ്ങള്‍ സൂക്ഷ്മതയുള്ളവരായേക്കാം (എന്ന് പറയുകയും ചെയ്തു)
وَلَقَدْ = തീര്‍ച്ചയായും ഉണ്ട് عَلِمْتُمُ = നിങ്ങള്‍ അറിഞ്ഞു الَّذِينَ = യാതൊരു കൂട്ടരെ اعْتَدَوْا = അവര്‍ അതിക്രമിച്ചു مِنكُمْ = നിങ്ങളില്‍ നിന്ന് فِي السَّبْتِ = ശബ്ബത്തില്‍, ശനിയാഴ്ചയില്‍ فَقُلْنَا = അപ്പോള്‍ നാം പറഞ്ഞു لَهُمْ = അവരോട് كُونُوا = നിങ്ങള്‍ ആകുവിന്‍ قِرَدَةً = കുരങ്ങുകള്‍ خَاسِئِينَ = ഹീനന്‍മാരായ, നിന്ദ്യന്‍മാരായിക്കൊണ്ട്
(ഇസ്‌റാഈല്‍ സന്തതികളെ) നിങ്ങളില്‍ നിന്ന് സബ്ത്തി [ശബ്ബത്ത് ആചരണത്തി]ല്‍ അതിക്രമം ചെയ്തവരെക്കുറിച്ച് നിങ്ങള്‍ അറിഞ്ഞിട്ടുണ്ടല്ലോ. അപ്പോള്‍ അവരോട് നാം പറഞ്ഞു: നിങ്ങള്‍ ഹീനന്‍മാരായ കുരങ്ങുകളായിത്തീരുവിന്‍ !
فَجَعَلْنَاهَا = അങ്ങനെ അതിനെ നാം ആക്കി نَكَالًا = ഒരു ശിക്ഷ, താക്കീത്, തടവ്, ശിക്ഷാ പാഠം لِّمَا بَيْنَ يَدَيْهَا = അതിന്‍റെ മുമ്പിലുള്ളതിന് (മുമ്പിലുള്ളവര്‍ക്ക്) وَمَا خَلْفَهَا = അതിന്‍റെ പിമ്പില്‍ ഉള്ളതിനും (പിന്നിലുള്ളവര്‍ക്കും) وَمَوْعِظَةً = ഒരു സദുപദേശവും لِّلْمُتَّقِينَ = സൂക്ഷ്മത പാലിക്കുന്നവര്‍ക്ക്
അങ്ങനെ, അതിനെ നാം അതിന്‍റെ മുമ്പിലുള്ളവര്‍ക്കും അതിന്‍റെ പിമ്പിലുള്ളവര്‍ക്കും ഒരു (പാഠം നല്‍കുന്ന) ശിക്ഷയാക്കി ; സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് ഒരു സദുപദേശവും (ആക്കി).
قَالُوا = അവര്‍ പറഞ്ഞു ادْعُ لَنَا = ഞങ്ങള്‍ക്ക് വേണ്ടി താങ്കള്‍ പ്രാര്‍ത്ഥിക്കുക رَبَّكَ = താങ്കളുടെ റബ്ബിനോട് يُبَيِّن = അവന്‍ വിവരിച്ചു തരട്ടെ لَّنَا = ഞങ്ങള്‍ക്ക് مَا هِيَ = അത് എന്താണെന്ന് قَالَ = അദ്ദേഹം പറഞ്ഞു إِنَّهُ يَقُولُ = നിശ്ചയമായും അവന്‍ പറയുന്നു إِنَّهَا = നിശ്ചയമായും അത് بَقَرَةٌ = ഒരു പശുവാകുന്നു لَّا فَارِضٌ = (വളരെ) പ്രായം ചെന്നത് (കിഴവി, ചാവാറായത്) അല്ല وَلَا بِكْرٌ = പ്രായം കുറഞ്ഞതും (കന്യകയും) അല്ല عَوَانٌ = മദ്ധ്യതരം, ഇടത്തരം بَيْنَ ذَٰلِكَ = അതിനിടയില്‍ فَافْعَلُوا = എനി നിങ്ങള്‍ ചെയ്യുവിന്‍ مَا تُؤْمَرُونَ = നിങ്ങളോട് കല്പിക്കപ്പെടുന്നത്
അവര്‍ പറഞ്ഞു : താങ്കൾ താങ്കളുടെ റബ്ബിനോട് ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക : അത് എന്ത് (തരം) പശു വാണെന്ന് അവന്‍ഞങ്ങള്‍ക്ക് വിവരിച്ചു തരട്ടെ. അദ്ദേഹം പറഞ്ഞു : അവന്‍ പറയുന്നു: അത് നന്നേ പ്രായം കൂടിയതും പ്രായം കുറഞ്ഞതുമല്ലാത്ത ഒരു പശുവാണ്. (അതെ) അതിനിടയില്‍ ഒരു മദ്ധ്യ പ്രായത്തിലുള്ളത് (ആയിരിക്കണം) എനി, നിങ്ങളോട് കല്‍പിക്കപ്പെടുന്നത് നിങ്ങള്‍ ചെയ്തുകൊള്ളുവിന്‍.
قَالُوا = അവര്‍ പറഞ്ഞു ادْعُ لَنَا = ഞങ്ങള്‍ക്ക് വേണ്ടി താങ്കള്‍ പ്രാര്‍ത്ഥിക്കുക رَبَّكَ = താങ്കളുടെ റബ്ബിനോട് يُبَيِّن لَّنَا = അവന്‍ ഞങ്ങള്‍ക്ക് വിവരിച്ചു തരട്ടെ مَا لَوْنُهَا = അതിന്‍റെ നിറം എന്തെന്ന് قَالَ = അദ്ദേഹം പറഞ്ഞു إِنَّهُ يَقُولُ = അവന്‍ പറയുന്നു إِنَّهَا بَقَرَةٌ = അത് ഒരു പശുവാകുന്നു صَفْرَاءُ = മഞ്ഞ വര്‍ണമുള്ളത് فَاقِعٌ = തനി (ശുദ്ധ) لَّوْنُهَا = അതിന്‍റെ നിറം تَسُرُّ = അത് സന്തോഷിപ്പിക്കും النَّاظِرِينَ = നോക്കുന്ന (കാണുന്ന) വരെ
അവര്‍ പറഞ്ഞു : "താങ്കൾ ഞങ്ങൾക്ക് വേണ്ടിതാങ്കളുടെ റബ്ബിനോട് പ്രാര്‍ത്ഥിക്കുക: അതിന്‍റെ നിറമെന്തായിരിക്കു മെന്ന് അവന്‍ഞങ്ങള്‍ക്ക് വിവരിച്ചുതരട്ടെ" .അദ്ദേഹം പറഞ്ഞു: അവന്‍ പറയുന്നു:"അത് നോക്കുന്നവര്‍ക്ക് സന്തോഷമുണ്ടാകുമാറ് നിറം ശുദ്ധ മഞ്ഞ വര്‍ണമുള്ളതായ ഒരു പശുവാണ് (ആയിരിക്കേണ്ടത് )"
قَالَ = അദ്ദേഹം പറഞ്ഞു إِنَّهُ يَقُولُ = അവന്‍ പറയുന്നു إِنَّهَا بَقَرَةٌ = അത് ഒരു പശുവാകുന്നു لَّا ذَلُولٌ = വിധേയമായത് (ശീലിച്ചത്, ഉപയോഗിച്ചത്, പരിചയി പ്പിക്കപ്പെട്ടത്) അല്ല تُثِيرُ = ഉഴുന്ന, ഉഴുമാറ് الْأَرْضَ = ഭൂമിയും وَلَا تَسْقِي = നനക്കുകയില്ല الْحَرْثَ = വിളയെ, കൃഷിയെ مُسَلَّمَةٌ = സുരക്ഷിതമായത് لَّا شِيَةَ = (വര്‍ണത്തിന്‍റെ) യാതൊരു കലര്‍പ്പുമില്ലാത്ത فِيهَا = അതില്‍ قَالُوا = അവര്‍ പറഞ്ഞു الْآنَ = ഇപ്പോള്‍ جِئْتَ = താങ്കള്‍ വന്നു بِالْحَقِّ = യഥാര്‍ത്ഥവും കൊണ്ട് فَذَبَحُوهَا = അങ്ങിനെ അവര്‍ അതിനെ അറുത്തു وَمَا كَادُوا = അവര്‍ ആകുമായിരുന്നില്ല يَفْعَلُونَ = അവര്‍ ചെയ്യും
അദ്ദേഹം പറഞ്ഞു : അവന്‍പറയുന്നു: അത്, ഭൂമി ഉഴുകയാകട്ടെ,വിള നനക്കുകയാകട്ടെ ചെയ്തുശീലിച്ചതല്ലാത്ത പശുവാകുന്നു : (അതെ) കലര്‍പ്പുവര്‍ണമില്ലാത്ത (ന്യൂനതകളില്‍നിന്ന്) സുരക്ഷിതമായതാകുന്നു (അഥവാ ആയിരിക്കണം) അവര്‍ പറഞ്ഞു: ഇപ്പോള്‍ താങ്കള്‍യഥാര്‍ത്ഥ (വിവര)വും കൊണ്ടുവന്നിരിക്കുന്നു. അങ്ങനെ അവര്‍ അതിനെ അറുത്തു. അവര്‍ (അത്) ചെയ്യുമായിരുന്നില്ല [എങ്കിലും, അവസാനം ചെയ്യുകതന്നെ ചെയ്തു]
فَقُلْنَا = അപ്പോള്‍ നാം പറഞ്ഞു اضْرِبُوهُ = അവനെ നിങ്ങള്‍ അടിക്കുവിന്‍ بِبَعْضِهَا = അതിന്‍റെ ചില ഭാഗംകൊണ്ട് كَذَٰلِكَ = അപ്രകാരം يُحْيِي = ജീവിപ്പിക്കും اللَّهُ = അല്ലാഹു الْمَوْتَىٰ = മരണപ്പെട്ടവരെ وَيُرِيكُمْ = നിങ്ങള്‍ക്കവന്‍ കാണിച്ചുതരുകയും ചെയ്യുന്നു آيَاتِهِ = അവന്‍റെ ദൃഷ്ടാന്തങ്ങളെ لَعَلَّكُمْ = നിങ്ങള്‍ ആകുവാന്‍വേണ്ടി, ആയേക്കാം تَعْقِلُونَ = നിങ്ങള്‍ ബുദ്ധി കൊടുക്കും, ഗ്രഹിക്കും
അപ്പോള്‍, നാം പറഞ്ഞു : "നിങ്ങള്‍ അവനെ അതിന്‍റെ [പശുവിന്‍റെ] ചില ഭാഗം (അഥവാ ഒരംശം) കൊണ്ട് അടിക്കുവിന്‍." അപ്രകാരം അല്ലാഹു മരണെപ്പട്ടവരെ ജീവിപ്പിക്കുന്നു നിങ്ങള്‍ ബുദ്ധികൊടു (ത്തുചിന്തി) ക്കുവാന്‍ വേണ്ടി അവന്‍റെ ദൃഷ്ടാന്തങ്ങളെ അവന്‍ നിങ്ങള്‍ക്ക്കാണിച്ചു തരുകയും ചെയ്യുന്നു.
ثُمَّ = പിന്നെ, എന്നിട്ട് قَسَتْ = കടുത്തു, കടുപ്പം കൂടി قُلُوبُكُم = നിങ്ങളുടെ ഹൃദയങ്ങള്‍ مِّن بَعْدِ = ശേഷം ذَٰلِكَ = അതിന് فَهِيَ = അങ്ങനെ അവ كَالْحِجَارَةِ = കല്ല് (പാറക്കല്ല്) പോലെയാണ് أَوْ أَشَدُّ = അല്ലെങ്കില്‍ കൂടുതല്‍ കഠിനമായതാണ് قَسْوَةً = കടുപ്പം, കടുപ്പത്തില്‍ وَإِنَّ مِنَ الْحِجَارَةِ = നിശ്ചയമായും കല്ലുകളില്‍ (തന്നെ) ഉണ്ട് لَمَا = യാതൊന്നും يَتَفَجَّرُ = പൊട്ടി ഒഴുകും مِنْهُ = അതില്‍ നിന്ന് الْأَنْهَارُ = അരുവി(നദി)കള്‍ وَإِنَّ مِنْهَا = അവയില്‍ തന്നെയുണ്ട് لَمَا يَشَّقَّقُ = പൊട്ടിപ്പിളരുന്നത് فَيَخْرُجُ = എന്നിട്ട് പുറത്ത് വരും مِنْهُ = അതില്‍ നിന്ന്, അതിലൂടെ الْمَاءُ = വെള്ളം وَإِنَّ مِنْهَا = അവയില്‍ തന്നെയുണ്ട് لَمَا يَهْبِطُ = വീഴുന്നത് مِنْ خَشْيَةِ = ഭയം നിമിത്തം اللَّهِ = അല്ലാഹുവിനെ, അല്ലാഹുവിന്‍റെ وَمَا اللَّهُ = അല്ലാഹു അല്ല താനും بِغَافِلٍ = അശ്രദ്ധനൊന്നും عَمَّا تَعْمَلُونَ = നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി
എന്നിട്ട് അതിന് ശേഷം നിങ്ങളുടെ ഹൃദയങ്ങള്‍ കടുത്തുപോയി. അങ്ങനെ, അവ (പാറ)കല്ലുപോലെയിരിക്കുന്നു: അല്ലെങ്കില്‍ കടുപ്പത്തില്‍ (അതിനെക്കാള്‍) കൂടുതല്‍കാഠിന്യമുള്ളവയത്രെ. നിശ്ചയമായും (പാറ ) ക്കല്ലുകളില്‍ തന്നെയുണ്ട് അരുവികള്‍ പൊട്ടി ഒഴുകുന്നവ. അവയില്‍തന്നെയുണ്ട് പൊട്ടിപ്പിളര്‍ന്ന് അതിലൂടെവെള്ളം പുറത്ത് വരുന്നവയും. അവയില്‍ തന്നെയുണ്ട് അല്ലാഹുവിനെ ഭയന്നതിനാല്‍ (കീഴ്‌പോട്ട്)വീഴുന്നവയും. അല്ലാഹു നിങ്ങള്‍പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അശ്രദ്ധനൊന്നുമല്ല.
أَفَتَطْمَعُونَ = അപ്പോള്‍ (എന്നിരിക്കെ) നിങ്ങള്‍ ആഗ്രഹിക്കുന്നുവോ أَن يُؤْمِنُوا = അവര്‍ വിശ്വസിക്കുമെന്ന് لَكُمْ = നിങ്ങളെ وَقَدْ كَانَ = ആയിരുന്നുവെന്നിരിക്കെ فَرِيقٌ = ഒരു കൂട്ടര്‍, വിഭാഗം مِّنْهُمْ = അവരില്‍ നിന്ന് يَسْمَعُونَ = അവര്‍ കേള്‍ക്കും كَلَامَ اللَّهِ = അല്ലാഹുവിന്‍റെ വചനം ثُمَّ = പിന്നെ يُحَرِّفُونَهُ = അതിനെ അവര്‍ മാറ്റി മറിക്കും مِن بَعْدِ = ശേഷമായി مَا عَقَلُوهُ = അതിനെ അവര്‍ ഗ്രഹിച്ചതിന് وَهُمْ = അവരാകട്ടെ يَعْلَمُونَ = അറിയുന്നു (താനും)
(സത്യവിശ്വാസികളേ)അപ്പോള്‍, അവര്‍ [ഇസ്‌റാഈല്‍സന്തതികള്‍] നിങ്ങളെ വിശ്വസിക്കുമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവോ?അവരില്‍ നിന്ന് ഒരു കൂട്ടര്‍ അല്ലാഹുവിന്‍റെ വചനം കേള്‍ക്കുകയും,പിന്നീട് അത് (ബുദ്ധികൊടുത്ത്)ഗ്രഹിച്ചശേഷം, അവര്‍ അറിഞ്ഞുംകൊണ്ട്(തന്നെ) അതിനെ മാറ്റിമറിക്കുകയും ചെയ്തുവന്നിരുന്നുവെന്നിരിക്കെ!
فَوَيْلٌ = അപ്പോള്‍ കഷ്ടം, നാശം لِّلَّذِينَ = യാതൊരുകൂട്ടര്‍ക്കാണ് يَكْتُبُونَ = അവര്‍ എഴുതും الْكِتَابَ = ഗ്രന്ഥം بِأَيْدِيهِمْ = അവരുടെ കൈകള്‍കൊണ്ട് ثُمَّ يَقُولُونَ = പിന്നെ അവര്‍ പറയും هَٰذَا = ഇത് مِنْ عِندِ اللَّهِ = അല്ലാഹുവിന്‍റെ പക്കല്‍ നിന്നാണ് لِيَشْتَرُوا = അവര്‍ വാങ്ങുവാന്‍ بِهِ = അതിന്, അത്മൂലം ثَمَنًا = വില قَلِيلًا = തുച്ഛമായ فَوَيْلٌ = അപ്പോള്‍(ആകയാല്‍)കഷ്ടം, നാശം لَّهُم = അവര്‍ക്ക് مِّمَّا كَتَبَتْ = എഴുതിയതിനാല്‍ أَيْدِيهِمْ = അവരുടെ കൈകള്‍ وَوَيْلٌ = കഷ്ടവും لَّهُم = അവര്‍ക്കുണ്ട് مِّمَّا يَكْسِبُونَ = അവര്‍ സമ്പാദിക്കുന്നതിനാല്‍
അപ്പോള്‍, യാതൊരു കൂട്ടര്‍ക്കാണ് കഷ്ടം! അവര്‍ തങ്ങളുടെ കൈകള്‍കൊണ്ട് ഗ്രന്ഥം എഴുതുന്നു: പിന്നീട് ഇത് അല്ലാഹുവിന്‍റെ പക്കല്‍നിന്നുള്ളതാണ് എന്ന് പറയുകയും ചെയ്യും. അതുമൂലം തുച്ഛമായവിലവാങ്ങുവാന്‍വേണ്ടി. അങ്ങനെ, അവരുടെ കൈകള്‍ കൊണ്ട് അവര്‍ എഴുതിയത് നിമിത്തം അവര്‍ക്ക് കഷ്ടം ! അവര്‍ സമ്പാദിക്കുന്നത് നിമിത്തവും അവര്‍ക്ക്കഷ്ടം!!
وَإِذْ أَخَذْنَا = നാം വാങ്ങിയ സന്ദര്‍ഭം مِيثَاقَكُمْ = നിങ്ങളുടെ ഉറപ്പ് ,കരാര്‍ لَا تَسْفِكُونَ = നിങ്ങള്‍ ചിന്തുക(ഒഴുക്കുക)യില്ല (എന്ന്) دِمَاءَكُمْ = നിങ്ങളുടെ രക്തങ്ങളെ وَلَا تُخْرِجُونَ = നിങ്ങള്‍ പുറത്താക്കുകയുമില്ല أَنفُسَكُم = നിങ്ങളെത്തന്നെ مِّن دِيَارِكُمْ = നിങ്ങളുടെ വീട് (വാസസ്ഥലം)കളില്‍ നിന്ന് ثُمَّ = പിന്നെ(അതിനുപുറമെ) أَقْرَرْتُمْ = നിങ്ങള്‍ സമ്മതിച്ചു, ഏറ്റുപറഞ്ഞു وَأَنتُمْ = നിങ്ങളാകട്ടെ, നിങ്ങളായിക്കൊണ്ട് تَشْهَدُونَ = സാക്ഷ്യംവഹിക്കുന്നു
നിങ്ങളുടെ ഉറപ്പ് (നിങ്ങളോട്) നാം വാങ്ങിയ സന്ദര്‍ഭം (ഓര്‍ക്കുക): നിങ്ങള്‍ (തമ്മതമ്മില്‍) നിങ്ങളുടെ രക്തം ചിന്തുകയില്ലെന്നും, നിങ്ങളുടെ ഭവനങ്ങളില്‍ നിന്ന് നിങ്ങളെത്തന്നെ നിങ്ങള്‍ പുറത്താക്കുകയില്ലെന്നും. പിന്നെ, നിങ്ങള്‍ സാക്ഷ്യംവഹിച്ചുകൊണ്ട് (അത് ഏറ്റു) സമ്മതിക്കുകയും ചെയ്തു.
ثُمَّ = പിന്നെയും أَنتُمْ = നിങ്ങള്‍ هَٰؤُلَاءِ = ഇങ്ങിനെയുള്ളവരാണ് تَقْتُلُونَ = നിങ്ങള്‍ കൊല്ലുന്നു أَنفُسَكُمْ = നിങ്ങളെതന്നെ وَتُخْرِجُونَ =നിങ്ങള്‍ പുറത്താക്കുകയും ചെയ്യുന്നു فَرِيقًا مِّنكُم =നിങ്ങളില്‍ നിന്നുള്ള ഒരു കൂട്ടരെ مِّن دِيَارِهِمْ = അവരുടെ ഭവനങ്ങളില്‍ നിന്ന് تَظَاهَرُونَ = നിങ്ങള്‍ പരസ്പരം പിന്തുണ നല്‍കികൊണ്ട് عَلَيْهِم = അവരുടെ മേല്‍ (എതിരില്‍) بِالْإِثْمِ = കുറ്റംകൊണ്ട് وَالْعُدْوَانِ = അതിക്രമവും وَإِن يَأْتُوكُمْ = അവര്‍ നിങ്ങളുടെ അടുക്കല്‍ വന്നാലോ أُسَارَىٰ = തടവുകാരായി تُفَادُوهُمْ = നിങ്ങള്‍ അവര്‍ക്ക് മോചനമൂല്യം നല്‍കുന്നു وَهُوَ = അത് (കാര്യം)ആവട്ടെ مُحَرَّمٌ = നിഷിദ്ധമാണ് عَلَيْكُمْ = നിങ്ങളുടെ മേല് إِخْرَاجُهُمْ = അവരെ പുറത്താക്കല്‍ أَفَتُؤْمِنُونَ = അപ്പോള്‍ നിങ്ങള്‍ വിശ്വസിക്കുകയാണോ بِبَعْضِ الْكِتَابِ = വേദഗ്രന്ഥത്തിന്‍റെ ചിലതില്‍ (ചിലഭാഗത്തില്‍) وَتَكْفُرُونَ = നിങ്ങള്‍ അവിശ്വസിക്കുകയും(ആണോ) بِبَعْضٍ = ചിലതില്‍ فَمَا جَزَاءُ = എന്നാല്‍ പ്രതിഫലമല്ല مَن يَفْعَلُ = ചെയ്യുന്നവരുടെ ذَٰلِكَ = അത് (പ്രകാരം) مِنكُمْ = നിങ്ങളില്‍ നിന്ന് إِلَّا خِزْيٌ = അപമാനം(നിന്ദ്യത)അല്ലാതെ فِي الْحَيَاةِ = ജീവിതത്തില്‍ الدُّنْيَا = ഐഹിക وَيَوْمَ الْقِيَامَةِ = ക്വിയാമത്തുനാളിലാകട്ടെ يُرَدُّونَ = അവര്‍ തള്ളപ്പെടും, മടക്കപ്പെടും إِلَىٰ أَشَدِّ = ഏറ്റവും കഠിനമായതിലേക്ക് الْعَذَابِ = ശിക്ഷ(യില്‍വെച്ച്) وَمَا اللَّهُ = അല്ലാഹു അല്ലതാനും بِغَافِلٍ = ഒട്ടും അശ്രദ്ധന്‍ عَمَّا تَعْمَلُونَ = നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി
(എന്നിട്ട്) പിന്നെയും നിങ്ങളിതാ ഇങ്ങിനെയുള്ളവരാകുന്നു: നിങ്ങള്‍ നിങ്ങളെത്തന്നെ കൊലചെയ്യുന്നു; നിങ്ങളില്‍ നിന്നുള്ള ഒരു കൂട്ടരെ അവരുടെ ഭവനങ്ങളില്‍ നിന്ന്നിങ്ങള്‍ പുറത്താക്കുകയും ചെയ്യുന്നു! കുറ്റവും അതിക്രമവും വഴി അവര്‍ക്കെതിരില്‍ നിങ്ങള്‍ പരസ്പരം പിന്‍തുണ നല്‍കിക്കൊണ്ട്. അവര്‍ നിങ്ങളുടെ അടുക്കല്‍ തടവുകാരായി വന്നാലാകട്ടെ, നിങ്ങള്‍അവര്‍ക്ക് മോചനമൂല്യം നല്‍കുകയും ചെയ്യുന്നു !അതാകട്ടെ, [കാര്യമാകട്ടെ] അവരെ പുറത്താക്കല്‍ നിങ്ങളുടെമേല്‍ നിഷിദ്ധമാക്കപ്പെട്ടതുമാകുന്നു. അപ്പോള്‍ വേദഗ്രന്ഥത്തിന്‍റെ ചിലഭാഗത്തില്‍ നിങ്ങള്‍ വിശ്വസിക്കുകയും ചിലഭാഗത്തില്‍ നിങ്ങള്‍ അവിശ്വസിക്കുകയുമാണോ ചെയ്യുന്നത് ?! എന്നാല്‍ നിങ്ങളില്‍ അപ്രകാരം ചെയ്യുന്നവരുടെ പ്രതിഫലം ഇഹലോകജീവിതത്തില്‍ അപമാനമല്ലാതെ (മറ്റൊന്നും) അല്ല. ക്വിയാമത്തുനാളിലാകട്ടെ, അവര്‍ അതികഠിനമായ ശിക്ഷയിലേക്ക് തള്ളപ്പെടുന്നതുമാണ്. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് അല്ലാഹു അശ്രദ്ധനൊന്നുമല്ല.
وَلَقَدْ = തീര്‍ച്ചയായും ഉണ്ട് آتَيْنَا = നാം നല്‍കുകയുണ്ടായി مُوسَى = മൂസാക്ക് الْكِتَابَ = (വേദ) ഗ്രന്ഥം وَقَفَّيْنَا = നാം തുടര്‍ത്തുകയും ചെയ്തു مِن بَعْدِهِ = അദ്ദേഹത്തിന് ശേഷം بِالرُّسُلِ = ദൂതന്മാരെ وَآتَيْنَا = നാം നല്‍കുകയും ചെയ്തു عِيسَى = ഈസാക്ക് ابْنَ مَرْيَمَ = മര്‍യമിന്‍റെ മകന്‍ الْبَيِّنَاتِ = വ്യക്തമായ തെളിവുകള്‍ وَأَيَّدْنَاهُ = അദ്ദേഹത്തെ നാം ബലപ്പെടുത്തുകയുംചെയ്തു بِرُوحِ الْقُدُسِ = പരിശുദ്ധാത്മാവിനെക്കൊണ്ട് أَفَكُلَّمَا جَاءَكُمْ = എപ്പോള്‍ (എന്നിട്ട്) നിങ്ങള്‍ക്ക് വരുമ്പോഴൊക്കെയുമോ رَسُولٌ = ഒരു ദൂതന്‍, വല്ല റസൂലും بِمَا = യാതൊന്നുമായി لَا تَهْوَىٰ = ഇഷ്ടപ്പെടുന്നില്ല أَنفُسُكُمُ = നിങ്ങളുടെ ദേഹങ്ങള്‍, മനസ്സുകള്‍ اسْتَكْبَرْتُمْ = നിങ്ങള്‍ അഹംഭാവം കാണിച്ചു(വോ) فَفَرِيقًا = എന്നിട്ട് ഒരു വിഭാഗത്തെ كَذَّبْتُمْ = നിങ്ങള്‍ കളവാക്കി وَفَرِيقًا = ഒരു കൂട്ടരെ تَقْتُلُونَ = നിങ്ങള്‍ വധിക്കുന്നു
തീര്‍ച്ചയായും മൂസാക്ക് നാം വേദഗ്രന്ഥം നല്‍കുകയുണ്ടായി. അദ്ദേഹത്തിന്‍റെ ശേഷം നാം ദൂതന്‍മാരെ തുടര്‍ച്ചയായി അയക്കുകയും ചെയ്തിരിക്കുന്നു. മര്‍യമിന്‍റെ മകന്‍ ഈസാക്ക് വ്യക്തമായ തെളിവുകള്‍ നാം നല്‍കുകയും ചെയ്തു. അദ്ദേഹത്തെ നാം പരിശുദ്ധാത്മാവിനാല്‍ ബലപ്പെടുത്തുകയും ചെയ്തിരിക്കുന്നു. എന്നിരിക്കെ നിങ്ങളുടെ ദേഹങ്ങള്‍ (അഥവാ മനസ്സുകള്‍) ഇഷ്ടപ്പെടാത്തതുമായി നിങ്ങള്‍ക്ക് വല്ല റസൂലും വരുമ്പോഴൊക്കെയും നിങ്ങള്‍ അഹംഭാവം നടിക്കുകയാണോ?! അങ്ങനെ, ഒരു കൂട്ടരെ നിങ്ങ ള്‍വ്യാജമാക്കി; ഒരു കൂട്ടരെ നിങ്ങള്‍കൊലപ്പെടുത്തുകയും ചെയ്യുന്നു !
وَقَالُوا = അവര്‍ പറഞ്ഞു, പറയുകയും ചെയ്യുന്നു قُلُوبُنَا = ഞങ്ങളുടെ ഹൃദയങ്ങള്‍ غُلْفٌ = ഉറയിടപ്പെട്ടതാണ്, മൂടിക്കിടക്കുന്നവയാണ് بَل = പക്ഷേ لَّعَنَهُمُ = അവരെ ശപിച്ചിരിക്കുന്നു اللَّهُ = അല്ലാഹു بِكُفْرِهِمْ = അവരുടെ അവിശ്വാസം നിമിത്തം فَقَلِيلًا = വളരെ കുറച്ച് (മാത്രം) مَّا يُؤْمِنُونَ = അവര്‍ വിശ്വസിക്കും
അവര്‍ പറയുന്നു: "ഞങ്ങളുടെ ഹൃദയങ്ങള്‍ (ഉറയിട്ട്) മൂടപ്പെട്ടവയാണ്". (അതല്ല ) പക്ഷേ, അവരുടെ അവിശ്വാസം നിമിത്തം അല്ലാഹു അവരെ ശപിച്ചിരിക്കുകയാണ്. അതിനാല്‍ വളരെ കുറച്ചേ അവര്‍ വിശ്വസിക്കൂ.
وَلَمَّا جَاءَهُمْ = അവര്‍ക്ക് വന്നപ്പോള്‍ كِتَابٌ = ഒരു (വേദ)ഗ്രന്ഥം مِّنْ عِندِ اللَّهِ = അല്ലാഹുവിന്‍റെ അടുക്കല്‍ നിന്ന് مُصَدِّقٌ = സത്യമാക്കുന്ന (ശരിവെക്കുന്ന) لِّمَا مَعَهُمْ = അവരുടെ കൂടെ ഉള്ളതിനെ وَكَانُوا = അവരായിരുന്നുതാനും مِن قَبْلُ = മുമ്പ് يَسْتَفْتِحُونَ = അവര്‍ വിജയം (സഹായം) അര്‍ത്ഥിക്കും عَلَى الَّذِينَ = യാതൊരു കൂട്ടര്‍ക്ക്(എതിരില്‍) كَفَرُوا = അവര്‍ അവിശ്വസിച്ചു فَلَمَّا جَاءَهُم = എന്നിട്ട് അവര്‍ക്ക് വന്നപ്പോള്‍ مَّا عَرَفُوا = അവര്‍ക്കറിയാവുന്നത് كَفَرُوا بِهِ = അതില്‍ അവര്‍ അവിശ്വസിച്ചു فَلَعْنَةُ اللَّهِ = ആകയാല്‍ അല്ലാഹുവിന്‍റെ ശാപം عَلَى الْكَافِرِينَ = അവിശ്വാസികളുടെ മേല്‍ ഉണ്ടായിരിക്കും
തങ്ങളുടെ കൂടെയുള്ളതിനെ (ശരിവെച്ച്) സത്യമാക്കുന്നതായ ഒരു ഗ്രന്ഥം അവര്‍ക്ക് അല്ലാഹുവിന്‍റെ പക്കല്‍ നിന്നും വന്നപ്പോള്‍, - മുമ്പ് അവര്‍, അവിശ്വസിച്ചവര്‍ക്കെതിരില്‍ വിജയം അര്‍ത്ഥിച്ചുകൊണ്ടിരിക്കുകയായിരുന്നു താനും. (അതെ) അങ്ങനെ, അവര്‍ക്കറിയാവുന്ന (ആ) കാര്യം അവര്‍ക്ക് വന്നപ്പോള്‍, അവരതില്‍ അവിശ്വസിക്കുകയായി. ആകയാല്‍ (ആ) അവിശ്വാസികളുടെ മേല്‍ അല്ലാഹുവിന്‍റെ ശാപമുണ്ടായിരിക്കും.
بِئْسَمَا = യാതൊന്ന് വളരെ (എത്രയോ) ചീത്ത اشْتَرَوْا بِهِ = അതിന് അവര്‍ വിറ്റു, വാങ്ങി أَنفُسَهُمْ = അവരുടെ സ്വന്തങ്ങളെ أَن يَكْفُرُوا = അതായത് അവര്‍ അവിശ്വസിക്കുന്നത് بِمَا أَنزَلَ = അവതരിപ്പിച്ചതില്‍ اللَّهُ = അല്ലാഹു بَغْيًا = അക്രമമായിട്ട്, അസൂയകൊണ്ട് أَن يُنَزِّلَ = ഇറക്കുന്നതിനാല്‍ اللَّهُ = അല്ലാഹു مِن فَضْلِهِ = അവന്‍റെ അനുഗ്രഹത്തില്‍ നിന്ന് عَلَىٰ مَن = ചിലരുടെമേല്‍, യാതൊരുവന് يَشَاءُ = അവന്‍ ഉദ്ദേശിക്കുന്നു مِنْ عِبَادِهِ = അവന്‍റെ അടിയാന്‍മാരില്‍ നിന്ന് فَبَاءُوا = അങ്ങനെ അവര്‍മടങ്ങി (അവര്‍ നേടി ) بِغَضَبٍ = കോപവും കൊണ്ട്, കോപത്തെ عَلَىٰ غَضَبٍ = കോപത്തിനു മേല്‍ وَلِلْكَافِرِينَ = അവിശ്വാസികള്‍ക്കുണ്ട് താനും عَذَابٌ = ശിക്ഷ مُّهِينٌ = നിന്ദ്യകരമായ, അപമാനിക്കുന്ന
യാതൊന്നിന് (പകരം)അവര്‍ തങ്ങളെത്തന്നെ വിറ്റു കളഞ്ഞുവോ അത് വളരെ ചീത്ത! അതായത്, അല്ലാഹു അവതരിപ്പിച്ചതില്‍അവര്‍ അവിശ്വസിക്കുന്നത്. (അതെ) അല്ലാഹു തന്‍റെ അടിയാന്‍മാരില്‍നിന്ന് താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്തന്‍റെ അനുഗ്രഹത്തില്‍ നിന്ന് അവതരിപ്പിച്ചു കൊടുക്കുന്നതിനാലുള്ള അസൂയകൊണ്ട്. അങ്ങനെ, അവര്‍ കോപത്തിനുമേല്‍ കോപവുമായി മടങ്ങി, (അതാണവര്‍ക്ക് ലഭിച്ച നേട്ടം) അവിശ്വാസികള്‍ക്ക് നിന്ദ്യമായശിക്ഷയുമുണ്ട്.
وَلَقَدْ جَاءَكُم = തീര്‍ച്ചയായും നിങ്ങള്‍ക്ക് വന്നിട്ടുണ്ട് مُّوسَىٰ = മൂസാ بِالْبَيِّنَاتِ = വ്യക്തമായ തെളിവുകള്‍കൊണ്ട് ثُمَّ اتَّخَذْتُمُ = പിന്നെ നിങ്ങള്‍ ഉണ്ടാക്കി, ഏര്‍പ്പെടുത്തി الْعِجْلَ = പശു ക്കുട്ടിയെ مِن بَعْدِهِ = അതിന് ശേഷം وَأَنتُمْ = നിങ്ങള്‍ (ആയിക്കൊണ്ട്) ظَالِمُونَ = അക്രമികള്‍
മൂസാ നിങ്ങള്‍ക്ക് വ്യക്തമായ തെളിവുകള്‍ കൊണ്ടുവരികയുണ്ടായല്ലോ. പിന്നെ, അതിനു ശേഷം നിങ്ങള്‍ അക്രമികളായും കൊണ്ട് പശുക്കുട്ടിയെ നിങ്ങള്‍ ഉണ്ടാക്കി (ആരാധിച്ചു)
وَإِذْ أَخَذْنَا = നാം വാങ്ങിയ സന്ദര്‍ഭം مِيثَاقَكُمْ = നിങ്ങളുടെ ഉറപ്പ്, കരാര്‍ وَرَفَعْنَا = നാം ഉയര്‍ത്തുകയും ചെയ്തു فَوْقَكُمُ = നിങ്ങളുടെ മീതെ الطُّورَ = ത്വൂര്‍ പര്‍വ്വതം خُذُوا = നിങ്ങള്‍ പിടിച്ചു (എടുത്തു)കൊള്ളുവിന്‍ مَا آتَيْنَاكُم = നിങ്ങള്‍ക്ക് നാം നല്‍കിയത് بِقُوَّةٍ = ബലമായി وَاسْمَعُوا = നിങ്ങള്‍ കേള്‍ക്കുകയും ചെയ്യുവിന്‍ قَالُوا = അവര്‍ പറഞ്ഞു سَمِعْنَا = ഞങ്ങള്‍ കേട്ടു وَعَصَيْنَا = ഞങ്ങള്‍ അനുസരണക്കേട് കാണിച്ചു, എതിര്‍ പ്രവര്‍ത്തി ക്കുന്നു وَأُشْرِبُوا = അവര്‍ കുടിപ്പിക്കപ്പെട്ടിരിക്കുന്നു فِي قُلُوبِهِمُ = അവരുടെ ഹൃദയങ്ങളില്‍ الْعِجْلَ = പശുക്കുട്ടി بِكُفْرِهِمْ = അവരുടെ അവിശ്വാസം നിമിത്തം قُلْ = നീ പറയുക بِئْسَمَا = യാതൊന്ന് വളരെ ചീത്ത يَأْمُرُكُم بِهِ = അതിനെ നിങ്ങളോട് കല്‍പിക്കുന്നു إِيمَانُكُمْ = നിങ്ങളുടെ വിശ്വാസം إِن كُنتُم = നിങ്ങള്‍ ആകുന്നുവെങ്കില്‍ مُّؤْمِنِينَ = വിശ്വാസികള്‍
നാം നിങ്ങളുടെ ഉറപ്പ്[കരാര്‍] വാങ്ങുകയും നിങ്ങളുടെ മീതെ നാം "ത്വൂര്‍" [പര്‍വ്വതം] ഉയര്‍ത്തുകയും ചെയ്ത സന്ദര്‍ഭം:"നിങ്ങള്‍ക്ക് നാം നല്‍കിയതിനെ നിങ്ങള്‍ ബലമായി പിടിക്കുവിന്‍; കേള്‍ക്കുകയും (മനസ്സി ലാക്കുകയും)ചെയ്യുവിന്‍" (എന്ന് പറഞ്ഞുംകൊണ്ട്) അവര്‍ പറഞ്ഞു: ഞങ്ങള്‍ കേട്ടു;ഞങ്ങള്‍ അനുസരണക്കേട് കാണിക്കുകയും ചെയ്യുന്നു. അവരുടെ അവിശ്വാസം നിമിത്തം അവരുടെ ഹൃദയങ്ങളില്‍അവര്‍ക്ക്പശുക്കുട്ടി കുടിപ്പിക്കപ്പെടുക [പശുക്കുട്ടിയോടുള്ള സ്നേഹം നിറയുക] യും ചെയതിരിക്കുന്നു. നീ പറയുക:"നിങ്ങളുടെ (ആ) വിശ്വാസം നിങ്ങളോട് കല്‍പിക്കുന്നത് വളരെ ചീത്തയത്രെ, നിങ്ങള്‍ വിശ്വാസികളാണെങ്കില്‍!"
وَلَن يَتَمَنَّوْهُ = അവര്‍ അതിന് കൊതിക്കുകയേ ഇല്ല أَبَدًا = ഒരു കാലത്തും بِمَا قَدَّمَتْ = മുന്‍ ചെയ്തത് നിമിത്തം أَيْدِيهِمْ = അവരുടെ കൈകള്‍ وَاللَّهُ = അല്ലാഹു عَلِيمٌ = (വളരെ) അറിയുന്നവനാണ് بِالظَّالِمِينَ = അക്രമികളെപ്പറ്റി
അവരുടെ കൈകള്‍ മുന്‍ചെയ്തു വെച്ചിട്ടുള്ളത് നിമിത്തം അവര്‍ അതിന് ഒരു കാലത്തും കൊതിക്കുകയില്ല തന്നെ. അല്ലാഹു അക്രമികളെപ്പറ്റി (ശരിക്ക്) അറിയുന്നവനാകുന്നു.
وَلَتَجِدَنَّهُمْ = തീര്‍ച്ചയായും അവരെ നീ കണ്ടെത്തുകതന്നെ ചെയ്യും أَحْرَصَ النَّاسِ = മനുഷ്യരില്‍ ഏറ്റവും മോഹമുള്ളവരായി عَلَىٰ حَيَاةٍ = ജീവിതത്തിന് وَمِنَ الَّذِينَ = യാതൊരു കൂട്ടരെക്കാളും أَشْرَكُوا = അവര്‍ ശിര്‍ക്ക് സ്വീകരിച്ചു يَوَدُّ = മോഹിക്കുന്നു أَحَدُهُمْ = അവരിലൊരാള്‍ لَوْ يُعَمَّرُ = അവന് ദീര്‍ഘായുസ്സ് നല്‍കപ്പെട്ടിരുന്നെങ്കില്‍ എന്ന് أَلْفَ سَنَةٍ = ആയിരം കൊല്ലം وَمَا هُوَ = അതല്ലതാനും بِمُزَحْزِحِهِ = അവനെ അകറ്റികളയുന്നത് مِنَ الْعَذَابِ = ശിക്ഷയില്‍ നിന്ന് أَن يُعَمَّرَ = അവന് ദീര്‍ഘായുസ്സ് നല്‍കപ്പെടല്‍ وَاللَّهُ = അല്ലാഹു بَصِيرٌ = കണ്ടറിയുന്നവനാണ് بِمَا يَعْمَلُونَ = അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി
നിശ്ചയമായും മനുഷ്യരില്‍വെച്ച് ജീവിതത്തിന് ഏറ്റവും ആര്‍ത്തിയുള്ളവരായി അവരെ നീ കണ്ടെത്തുക തന്നെ ചെയ്യും: "ശിര്‍ക്ക്" [ബഹുദൈവ വിശ്വാസം] സ്വീകരിച്ചവരെക്കാള്‍ തന്നെയും അവരില്‍ ഒരാള്‍ [ഓരോരുത്തന്‍] മോഹിക്കുന്നു , തനിക്ക് ആയിരം കൊല്ലം ആയുസ്സ് നല്‍കപ്പെട്ടിരുന്നെങ്കില്‍ എന്ന് ! അവന് ദീര്‍ഘായുസ്സ് നല്‍കപ്പെടുന്നത് അവനെ ശിക്ഷയില്‍ നിന്ന് അകറ്റിക്കളയുന്ന തല്ലതാനും. അല്ലാഹു അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി കണ്ടറിയുന്നവനാകുന്നു.
قُلْ = നീ പറയുക مَن كَانَ = ആരെങ്കിലുമാണെങ്കില്‍ عَدُوًّا = ശത്രു لِّجِبْرِيلَ = ജിബ്‌രീലിന് فَإِنَّهُ = എന്നാലദ്ദേഹം نَزَّلَهُ = അതിനെ അവതരിപ്പിച്ചു عَلَىٰ قَلْبِكَ = നിന്‍റെ ഹൃദയത്തില്‍ بِإِذْنِ = ഉത്തരവ് (അനുമതി) പ്രകാരം اللَّهِ = അല്ലാഹുവിന്‍റെ مُصَدِّقًا = സത്യമാക്കിക്കൊണ്ട് لِّمَا بَيْنَ يَدَيْهِ = അതിന്‍റെ മുമ്പിലുള്ളതിനെ وَهُدًى = മാര്‍ഗദര്‍ശനമായും وَبُشْرَىٰ = സന്തോഷവാര്‍ത്തയായും لِلْمُؤْمِنِينَ = സത്യവിശ്വാസികള്‍ക്ക്
(നബിയേ) പറയുക: ആരെങ്കിലും ജിബ്‌രീലിന് ശത്രുവാണെങ്കില്‍ (ആയിക്കൊള്ളട്ടെ)! എന്നാല്‍, അദ്ദേഹമത്രെ അല്ലാഹുവിന്‍റെ ഉത്തരവ് പ്രകാരം അത് [ഖുർആന്‍] നിന്‍റെ ഹൃദയത്തില്‍ അവതരിപ്പിച്ചത്. അതിന്‍റെ മുമ്പിലുള്ളതിനെ സത്യമാക്കിക്കൊണ്ടും, സത്യവിശ്വാസികള്‍ക്ക് മാര്‍ഗ ദര്‍ശനവും, സന്തോഷ വാര്‍ത്തയുമായിക്കൊണ്ടും.
أَوَكُلَّمَا = എല്ലായ്‌പ്പോഴുമോ عَاهَدُوا = അവര്‍ കരാര്‍ ചെയ്തു عَهْدًا = വല്ല കരാറും, ഒരു ഉടമ്പടി نَّبَذَهُ = അതിനെ ഇട്ടു (എറിഞ്ഞു) കളഞ്ഞു فَرِيقٌ مِّنْهُم = അവരില്‍ നിന്ന് ഒരു സംഘം بَلْ = എന്നല്ല, പക്ഷേ أَكْثَرُهُمْ = അവരിലധികം (ആള്‍) لَا يُؤْمِنُونَ = അവര്‍ വിശ്വസിക്കുന്നില്ല
അവര്‍ വല്ല കരാറും (പ്രതിജ്ഞയും) ചെയ്യുമ്പോഴൊക്കെയും അവരില്‍ നിന്ന് ഒരു കൂട്ടര്‍ അതിനെ വലിച്ചെറിയുകയാണോ?! എന്നല്ല, അവരില്‍ അധികമാളും വിശ്വസിക്കുന്നില്ല.
وَلَمَّا جَاءَهُمْ = അവര്‍ക്ക് വന്നപ്പോള്‍ رَسُولٌ = ഒരു റസൂല്‍ مِّنْ عِندِ اللَّهِ = അല്ലാഹുവിന്‍റെ അടുക്കല്‍ നിന്ന് مُصَدِّقٌ = സത്യമാക്കുന്ന لِّمَا مَعَهُمْ = അവരുടെ കൂടെയുള്ളതിനെ نَبَذَ = ഇട്ടു(എറിഞ്ഞു)കളഞ്ഞു فَرِيقٌ = ഒരു കൂട്ടര്‍, വിഭാഗം مِّنَ الَّذِينَ = യാതൊരുവരില്‍ നിന്ന് أُوتُوا الْكِتَابَ = അവര്‍ക്ക് (വേദ)ഗ്രന്ഥം നല്‍കപ്പെട്ടു كِتَابَ اللَّهِ = അല്ലാഹുവിന്‍റെ ഗ്രന്ഥത്തെ وَرَاءَ = പിമ്പുറത്ത് ظُهُورِهِمْ = തങ്ങളുടെ മുതുകുക(പുറം)ളുടെ كَأَنَّهُمْ = അവര്‍ (ആകുന്നു) എന്നപോലെ لَا يَعْلَمُونَ = അവര്‍ അറിയുന്നില്ല
അവരുടെ കൂടെയുള്ളതിനെ സത്യമാക്കുന്നതായ ഒരു റസൂല്‍ അവര്‍ക്ക് അല്ലാഹുവിങ്കല്‍ നിന്ന് വന്നപ്പോള്‍, ഗ്രന്ഥം നല്‍കപ്പെട്ടവരില്‍ ഒരു കൂട്ടര്‍ അല്ലാഹുവിന്‍റെ ഗ്രന്ഥം തങ്ങളുടെ പിന്‍പുറത്തേക്ക് വലിച്ചെറിഞ്ഞു: അവര്‍ അറിയാത്തതുപോലെ
وَاتَّبَعُوا = അവര്‍ പിന്‍പറ്റുകയും ചെയ്തു مَا تَتْلُو = ഓതിയിരുന്നതിനെ الشَّيَاطِينُ = പിശാചുക്കള്‍ عَلَىٰ مُلْكِ = രാജത്വത്തിന്‍റെ പേരില്‍, രാജവാഴ്ചയെപ്പറ്റി سُلَيْمَانَ = സുലൈമാന്‍റെ وَمَا كَفَرَ = അവിശ്വസിച്ചിട്ടുമില്ല سُلَيْمَانُ = സുലൈമാന്‍ وَلَٰكِنَّ الشَّيَاطِينَ = എങ്കിലും പിശാചുക്കള്‍ كَفَرُوا = അവര്‍ അവിശ്വസിച്ചു يُعَلِّمُونَ = പഠിപ്പിച്ചുകൊണ്ട് النَّاسَ = മനുഷ്യര്‍ക്ക് السِّحْرَ = സിഹ്ര്‍, ആഭിചാരം, മാരണം وَمَا أُنزِلَ = ഇറക്കപ്പെട്ടതും عَلَى الْمَلَكَيْنِ = രണ്ട് മലക്കുകളുടെ മേല്‍ بِبَابِلَ = ബാബിലി (ബാബിലോണി)ല്‍ هَارُوتَ = അതായത് ഹാറൂത്തിന് وَمَارُوتَ = മാറൂത്തിനും وَمَا يُعَلِّمَانِ = അവര്‍ രണ്ടാളും പഠിപ്പിച്ചിരുന്നില്ല مِنْ أَحَدٍ = ഒരാള്‍ക്കും തന്നെ حَتَّىٰ يَقُولَا = അവര്‍ രണ്ടാളും പറയുന്നത് വരെ (പറയാതെ) إِنَّمَا نَحْنُ = ഞങ്ങള്‍ മാത്രമാണ് , നിശ്ചയമായും ഞങ്ങള്‍ فِتْنَةٌ = ഒരു പരീക്ഷണം (മാത്രമാണ് ) فَلَا تَكْفُرْ = അതിനാല്‍ നീ അവിശ്വസിക്കരുത്, കാഫിറാകേണ്ട فَيَتَعَلَّمُونَ = എന്നിട്ട് അവര്‍ പഠിച്ചിരുന്നു, പഠിക്കും مِنْهُمَا = രണ്ടാളില്‍ നിന്നും مَا = യാതൊന്ന്, ഒരു കാര്യം يُفَرِّقُونَ = അവര്‍ ഭിന്നിപ്പുണ്ടാക്കും, വേര്‍പ്പെടുത്തും بِهِ = അതുകൊണ്ട്, അതിനാല്‍ بَيْنَ الْمَرْءِ = മനുഷ്യന്‍റെ ഇടയില്‍ وَزَوْجِهِ = അവന്‍റെ ഇണ (ഭാര്യ)യുടെയും وَمَا هُم = അവരല്ലതാനും بِضَارِّينَ = ഉപദ്രവം വരുത്തുന്നവര്‍ بِهِ = അതുകൊണ്ട് مِنْ أَحَدٍ = ഒരാളെയും (തന്നെ) إِلَّا بِإِذْنِ = അനുമതി (ഉത്തരവ്)കൂടാതെ اللَّهِ = അല്ലാഹുവിന്‍റെ وَيَتَعَلَّمُونَ = അവര്‍ പഠിക്കുകയും ചെയ്യും مَا يَضُرُّهُمْ = അവര്‍ക്ക് ഉപദ്രവം വരുത്തുന്നത് وَلَا يَنفَعُهُمْ = അവര്‍ക്ക് ഉപകാരം ചെയ്യാത്തതും وَلَقَدْ عَلِمُوا = തീര്‍ച്ചയായും അവര്‍ അറിഞ്ഞിട്ടുണ്ട് لَمَنِ اشْتَرَاهُ = അതിനെ വാങ്ങിയവന്‍ (തീര്‍ച്ചയായും) مَا لَهُ = അവനില്ല فِي الْآخِرَةِ = പരലോകത്തില്‍ مِنْ خَلَاقٍ = ഒരു ഓഹരിയും, വിഹിതവും وَلَبِئْسَ = വളരെ ചീത്തതന്നെ مَا = യാതൊന്ന് (കാര്യം) شَرَوْا = അവര്‍ വിറ്റു بِهِ = അതിന് أَنفُسَهُمْ = തങ്ങളെത്തന്നെ, തങ്ങളുടെ സ്വന്തങ്ങളെ لَوْ كَانُوا = അവരായിരുന്നെങ്കില്‍ (നന്നായേനെ) يَعْلَمُونَ = അവര്‍ അറിയും
സുലൈമാന്‍റെ രാജവാഴ്ചയെപ്പറ്റി പിശാചുക്കള്‍ ഓതി (പ്രചരിപ്പിച്ചു) വന്നിരുന്നതിനെ അവര്‍ പിന്‍പറ്റുകയും ചെയ്തു. സുലൈമാന്‍ അവിശ്വസിച്ചിട്ടില്ലതാനും. എങ്കിലും, മനുഷ്യര്‍ക്ക് "സിഹ്ര്‍" [ആഭിചാരം] പഠിപ്പിച്ചു കൊണ്ട് പിശാചുക്കളത്രെ അവിശ്വസിച്ചത്. ബാബിലില്‍ [ബാബിലോണില്‍] ഹാറൂത്തും, മാറൂത്തുമെന്ന രണ്ട് മലക്കുകള്‍ക്ക് ഇറക്കപ്പെട്ടതും (അവര്‍ പിന്‍പറ്റി) (അവരാകട്ടെ) "ഞങ്ങള്‍ ഒരു പരീക്ഷണം മാത്രമാണ്, അതിനാല്‍ നീ അവിശ്വസിച്ചു പോകരുത്" എന്ന് പറയാതെ ഒരാള്‍ക്കും അവര്‍ രണ്ടാളും പഠിപ്പിച്ചിരുന്നതുമില്ല. എന്നാല്‍, മനുഷ്യന്‍റെയും, അവന്‍റെ ഇണയുടെയും ഇടയില്‍ ഭിന്നിപ്പിക്കുന്ന കാര്യം അവര്‍ ആ രണ്ടാളില്‍ നിന്നും പഠിച്ചിരുന്നു. ( വാസ്തവത്തില്‍ ) , അല്ലാഹുവിന്‍റെ അനുമതി പ്രകാരമല്ലാതെ ഒരാള്‍ക്കും തന്നെ അതുകൊണ്ട് അവര്‍ ഉപദ്രവം വരുത്തുന്നവരല്ലതാനും, അവര്‍ക്ക് ഉപദ്രവം വരുത്തുകയും അവര്‍ക്ക് ഉപകാരം ചെയ്യാതിരിക്കുകയും ചെയ്യുന്ന കാര്യം അവര്‍ പഠിക്കുകയും ചെയ്യും. തീര്‍ച്ചയായും, അവര്‍ അറിഞ്ഞിട്ടുണ്ട്: അതിനെ ആര്‍ വാങ്ങിയോ അവന് പരലോകത്തില്‍ യാതൊരു ഓഹരിയും ഇല്ലെന്ന്. യാതൊന്നിന് (പകരം) അവര്‍ തങ്ങളുടെ സ്വന്തങ്ങളെ വിറ്റു (കളഞ്ഞു)വോ അത് വളരെ ചീത്തതന്നെ! അവര്‍ അറിഞ്ഞിരുന്നുവെങ്കില്‍ (നന്നായേനേ)!
അവര്‍ വിശ്വസിക്കുകയും, സൂക്ഷ്മത പാലിക്കുകയും ചെയ്തിരുന്നെങ്കില്‍! അല്ലാഹുവിങ്കല്‍ നിന്നുള്ള ഏതൊരു പ്രതിഫലവും ഏറ്റവും ഉത്തമമത്രെ. അവര്‍ അറിഞ്ഞിരുന്നുവെങ്കില്‍ (നന്നായേനെ)!
വേദക്കാരില്‍ നിന്നാകട്ടെ, ബഹുദൈവവിശ്വാസികളില്‍ നിന്നാകട്ടെ, അവിശ്വസിച്ചിട്ടുള്ളവര്‍ ഇഷ്ടപ്പെടുന്നില്ല, നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് നിങ്ങള്‍ക്ക് വല്ല ഗുണവും ഇറക്കപ്പെടുന്നത്. അല്ലാഹുവാകട്ടെ, അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍റെ കാരുണ്യം കൊണ്ട് അവന്‍ പ്രത്യേകമാക്കുന്നു. അല്ലാഹു മഹത്തായ അനുഗ്രഹശാലിയുമാകുന്നു.
مَا نَنسَخْ = വല്ലതും നാം നീക്കം ചെയ്താല്‍, ദുര്‍ബ്ബലപ്പെടുത്തിയാല്‍ مِنْ آيَةٍ = ആയത്തില്‍പെട്ട വല്ല ആയത്തിനെയും أَوْ نُنسِهَا = അല്ലെങ്കില്‍ അതിനെ നാം വിസ്മരിപ്പിച്ചാല്‍ نَأْتِ = നാം(കൊണ്ട്)വരും بِخَيْرٍ = കൂടുതല്‍ നല്ലതിനെ مِّنْهَا = അതിനെക്കാള്‍ أَوْ مِثْلِهَا = അല്ലെങ്കില്‍ അതുപോലെയുള്ളത് أَلَمْ تَعْلَمْ = നിനക്കറിഞ്ഞുകൂടേ أَنَّ اللَّهَ = അല്ലാഹു (ആകുന്നു) എന്ന് عَلَىٰ كُلِّ شَيْءٍ = എല്ലാകാര്യത്തിനും قَدِيرٌ = കഴിവുള്ളവനാകുന്നു
വല്ല "ആയത്തി"നെയും [വചനത്തെ]യും നാം നീക്കം ചെയ്യുക (അഥവാ ദുര്‍ബ്ബലപ്പെടുത്തുക) യോ, അതിനെ വിസ്മരിപ്പിക്കുകയോ ചെയ്യുന്നതായാല്‍ അതിനെക്കാള്‍ ഉത്തമമായതിനെയോ, അതുപോലെയുള്ളതിനെയോ നാം കൊണ്ടുവരുന്നതാണ് . നിനക്കറിഞ്ഞുകൂടെ, അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാണെന്ന്?!
നിനക്കറിഞ്ഞുകൂടേ, അല്ലാഹുവിന് തന്നെയാണ് ആകാശങ്ങളുടെയും, ഭൂമിയുടെയും രാജാധികാരമുള്ളതെന്ന് ?! അല്ലാഹു വിനെകൂടാതെ നിങ്ങള്‍ക്ക് യാതൊരു രക്ഷാധികാരിയുമില്ല : ഒരു സഹായകനുമില്ല
أَمْ = അതല്ല تُرِيدُونَ = നിങ്ങള്‍ ഉദ്ദേശിക്കുന്നു (വോ) أَن تَسْأَلُوا = നിങ്ങള്‍ചോദിക്കുവാന്‍ رَسُولَكُمْ = നിങ്ങളുടെ റസൂലിനോട് كَمَا سُئِلَ = ചോദിക്കപ്പട്ടതുപോലെ مُوسَىٰ = മൂസാ مِن قَبْلُ = മുമ്പ് وَمَن = ആരെങ്കിലും يَتَبَدَّلِ = പകരം സ്വീകരിച്ചാല്‍ الْكُفْرَ = അവിശ്വാസത്തെ بِالْإِيمَانِ = സത്യവിശ്വാസത്തിന് فَقَدْ ضَلَّ = എന്നാല്‍തീര്‍ച്ചയായും അവര്‍ വഴി പിഴച്ചു سَوَاءَ السَّبِيلِ = ശരിയായ (മദ്ധ്യമ)മാര്‍ഗം
അതല്ല, മുമ്പ് മൂസായോട് ചോദിക്കപ്പെട്ടതുപോലെ, നിങ്ങളുടെ റസൂലിനോട് ചോദിക്കുവാന്‍ നിങ്ങള്‍ ഉദ്ദേശിക്കുന്നുവോ?! ആര്‍ അവിശ്വാസത്തെ സത്യവിശ്വാസത്തിന് പകരം സ്വീകരിച്ചുവോ അവന്‍ തീര്‍ച്ചയായും ശരിയായ മാര്‍ഗം പിഴച്ചു പോയി.
وَدَّ = മോഹിക്കയാണ് كَثِيرٌ = അധികമാളുകള്‍ مِّنْ أَهْلِ الْكِتَابِ = വേദക്കാരില്‍ നിന്ന് لَوْ يَرُدُّونَكُم = അവര്‍ നിങ്ങളെ മടക്കിയെങ്കില്‍ കൊള്ളാം എന്ന് مِّن بَعْدِ = ശേഷം إِيمَانِكُمْ = നിങ്ങളുടെ വിശ്വാസത്തിന് كُفَّارًا = അവിശ്വാസികളായി حَسَدًا = അസൂയയാല്‍ مِّنْ عِندِ أَنفُسِهِم = അവരുടെ മനസ്സുകളില്‍ നിന്ന് مِّن بَعْدِ = ശേഷം مَا تَبَيَّنَ = വ്യക്തമായതിന് لَهُمُ = അവര്‍ക്ക് الْحَقُّ = യഥാര്‍ത്ഥം فَاعْفُوا = എന്നാല്‍ നിങ്ങള്‍മാപ്പാക്കുവിന്‍ وَاصْفَحُوا = നിങ്ങള്‍ തിരിഞ്ഞുകളയുക(അവഗണിക്കുക)യും ചെയ്‌വിന്‍ حَتَّىٰ يَأْتِيَ = വരുന്നത് വരേക്ക് اللَّهُ = അല്ലാഹു بِأَمْرِهِ = അവന്‍റെ കല്‍പനയും കൊണ്ട് إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു عَلَىٰ كُلِّ شَيْءٍ = എല്ലാ കാര്യത്തിനും قَدِيرٌ = കഴിവുള്ളവനാണ്
വേദക്കാരില്‍ നിന്ന് അധികമാളുകളും നിങ്ങളുടെ സത്യവിശ്വാസത്തിന് ശേഷം നിങ്ങളെ അവര്‍ക്ക് അവിശ്വാ സികളാക്കി മടക്കാന്‍ (കഴിഞ്ഞെ) ങ്കില്‍ (കൊള്ളാമായിരുന്നു) എന്ന് ആഗ്രഹിക്കുകയാണ്. അവര്‍ക്ക് യഥാര്‍ത്ഥം വ്യക്തമായതിന് ശേഷം, അവരുടെ മനസ്സുകളില്‍ നിന്നുള്ള അസൂയയാല്‍ ! എന്നാല്‍ അല്ലാഹു അവന്‍റെ കല്‍പന കൊണ്ട് വരുന്നത്‌വരേക്കും നിങ്ങള്‍ മാപ്പ് ചെയ്യുകയും, തിരിഞ്ഞു കളയുകയും ചെയ്തുകൊള്ളുവിന്‍. നിശ്ചയമായും, അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു.
وَأَقِيمُوا = നിങ്ങള്‍ നിലനിറുത്തുകയും ചെയ്യുക الصَّلَاةَ = നമസ്‌കാരം وَآتُوا = നിങ്ങള്‍ കൊടുക്കുകയും ചെയ്യുക الزَّكَاةَ = സകാത്ത് وَمَا تُقَدِّمُوا = നിങ്ങള്‍ എന്ത് (ഏത്- യാതൊന്ന്) മുന്‍കൂട്ടി ചെയ്തുവോ, മുന്തിച്ചാലും لِأَنفُسِكُم = നിങ്ങളുടെസ്വന്തങ്ങള്‍ക്ക് വേണ്ടി مِّنْ خَيْرٍ = നന്മയായി تَجِدُوهُ = അത് നിങ്ങള്‍ കണ്ടെത്തും عِندَ اللَّه = അല്ലാഹുവിന്‍റെ അടുക്കല്‍ إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു بِمَا تَعْمَلُونَ = നിങ്ങള്‍പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി بَصِيرٌ = കണ്ടറിയുന്നവനാണ്
നിങ്ങള്‍ നമസ്‌കാരം നിലനിറുത്തുകയും, സക്കാത്ത് കൊടുക്കുകയും ചെയ്യുവിന്‍. നിങ്ങള്‍ നിങ്ങളുടെ സ്വന്തങ്ങള്‍ക്ക് വേണ്ടി നന്മയായി മുന്‍കൂട്ടി ചെയ്യുന്നതെന്തും, അത് അല്ലാഹുവിന്‍റെ അടുക്കല്‍ നിങ്ങള്‍ കണ്ടെത്തുന്നതാണ്. നിശ്ചയമായും അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് കണ്ടറിയുന്നവനാകുന്നു.
അങ്ങനെയല്ല, ആരൊരുവന്‍, താന്‍ സുകൃതം ചെയ്യുന്നവനായും കൊണ്ട് തന്‍റെ മുഖം അല്ലാഹുവിന് കീഴ്‌പെടുത്തിയോ [പൂര്‍ണമായി കീഴൊതുങ്ങിയോ] അവന് തന്‍റെ റബ്ബിന്‍റെ അടുക്കല്‍ തന്‍റെ പ്രതിഫലം ഉണ്ട്. അവരുടെ മേല്‍ യാതൊരു ഭയവുമില്ല. അവര്‍ വ്യസനിക്കുന്നതുമല്ല.
അല്ലാഹുവിന്‍റെതാണ് ഉദയ സ്ഥാനവും, അസ്തമയസ്ഥാനവും. ആകയാല്‍, നിങ്ങള്‍ എവിടേക്ക് തന്നെ തിരിഞ്ഞാലും അവിടെ അല്ലാഹുവിന്‍റെ മുഖം ഉണ്ടായിരിക്കും. നിശ്ചയമായും, അല്ലാഹു വിശാലനാണ്, സര്‍വ്വജ്ഞനാണ്.
وَقَالُوا = അവര്‍ പറയുന്നു اتَّخَذَ = സ്വീകരിച്ചു اللَّهُ = അല്ലാഹു وَلَدًا = സന്താനം سُبْحَانَهُ = അവന്‍ പരിശുദ്ധന്‍ بَل = പക്ഷേ, എന്നാല്‍ لَّهُ = അവന്നാണ് مَا فِي السَّمَاوَاتِ = ആകാശങ്ങളിലുള്ളത് وَالْأَرْضِ = ഭൂമിയിലും كُلٌّ لَّهُ = എല്ലാം അവന് قَانِتُونَ = കീഴ്‌പ്പെട്ടവരാണ്
അവര്‍ പറയുന്നു : അല്ലാഹു സന്താനത്തെ സ്വീകരിച്ചിരിക്കുന്നു എന്ന്! (ഹാ!) അവന്‍ മഹാ പരിശുദ്ധന്‍! (അങ്ങിനെയല്ല;) പക്ഷേ, അവന്നത്രെ ആകാശങ്ങളിലും ഭൂമിയിലുമുള്ളത് (ഒക്കെയും) എല്ലാവരും അവന്ന് കീഴൊ തുങ്ങിയവരാണ്.
ആകാശങ്ങളെയും , ഭൂമിയെയും മാതൃകയില്ലാതെ നിര്‍മിച്ചവനത്രെ (അവന്‍). അവന്‍ ഒരു കാര്യം (വേണമെന്ന്) തീരുമാനിച്ചാല്‍, "ഉണ്ടാകുക" എന്ന് അതിനോട് പറയുകയേ വേണ്ടൂ, അത് ഉണ്ടാകുന്നതാണ്.
وَقَالَ = പറയുന്നു الَّذِينَ = യാതൊരു കൂട്ടര്‍ لَا يَعْلَمُونَ = അവര്‍ അറിയുകയില്ല لَوْلَا = ആയിക്കൂടേ, എന്തുകൊണ്ടില്ല يُكَلِّمُنَا = ഞങ്ങളോട് (നമ്മോട്) സംസാരിക്കും اللَّهُ = അല്ലാഹു أَوْ تَأْتِينَا = അല്ലെങ്കില്‍ നമുക്ക് (ഞങ്ങള്‍ക്ക്) വരും آيَةٌ = വല്ല ദൃഷ്ടാന്തവും كَذَٰلِكَ = അപ്പോലെ, അതുപ്രകാരം قَالَ الَّذِينَ = യാതൊരുകൂട്ടര്‍ പറഞ്ഞു مِن قَبْلِهِم = ഇവരുടെ മുമ്പുള്ള مِّثْلَ قَوْلِهِمْ = ഇവരുടെ വാക്ക്‌പോലെ تَشَابَهَتْ = പരസ്പരം സാദൃശ്യമായിരിക്കുന്നു قُلُوبُهُمْ = അവരുടെ ഹൃദയങ്ങള്‍ قَدْ بَيَّنَّا = നാം വിവരിച്ചിട്ടുണ്ട്,വ്യക്തമാക്കിയിട്ടുണ്ട് الْآيَاتِ = ദൃഷ്ടാന്തങ്ങളെ لِقَوْمٍ = ഒരു ജനതക്ക് يُوقِنُونَ = അവര്‍ദൃഢമായി വിശ്വസിക്കുന്നു
അറിഞ്ഞുകൂടാത്തവര്‍ പറയുന്നു: അല്ലാഹു ഞങ്ങളോട് സംസാരിക്കുകയോ അല്ലെങ്കില്‍ ഞങ്ങള്‍ക്ക് വല്ല ദൃഷ്ടാന്തവും വരുകയോ ചെയ്തുകൂടേ?! [എന്ത് കൊണ്ട് അതൊന്നും ഉണ്ടാകുന്നില്ല!] അതുപോലെ, ഇവര്‍ പറഞ്ഞതു പോലെ (ത്തന്നെ) ഇവരുടെ മുമ്പുള്ളവരും പറഞ്ഞിരിക്കുന്നു ! അവരുടെ (ഇരുകൂട്ടരുടെയും) ഹൃദയങ്ങള്‍ പരസ്പരം സാദൃശ്യമായിരിക്കുകയാണ്. ദൃഢമായി വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് നാം ദൃഷ്ടാന്തങ്ങള്‍ വ്യക്തമായി വിവരിച്ചിട്ടുണ്ട്.
നിശ്ചയമായും, നിന്നെ നാം സന്തോഷവാര്‍ത്ത അറിയിക്കുന്നവനും, താക്കീതു നല്‍കുന്നവനുമായി ക്കൊണ്ട് യഥാര്‍ത്ഥവുമായി അയച്ചിരിക്കുകയാണ്. കത്തിജ്ജ്വലിക്കുന്ന നരകത്തിന്‍റെ ആള്‍ക്കാരെപ്പറ്റി നീ ചോദിക്കപ്പെടുകയില്ല.
وَلَن تَرْضَىٰ = തൃപ്തിപ്പെടുകയില്ല തന്നെ عَنكَ = നിന്നെക്കുറിച്ച് الْيَهُودُ = യഹൂദികള്‍ وَلَا النَّصَارَىٰ = ക്രിസ്ത്യാനികളും ഇല്ല حَتَّىٰ تَتَّبِعَ = നീ പിന്‍പററുവോളം مِلَّتَهُمْ = അവരുടെ മാര്‍ഗത്തെ, നടപടിക്രമത്തെ, മതത്തെ قُلْ = നീപറയുക إِنَّ هُدَى اللَّهِ = നിശ്ചയമായും അല്ലാഹുവിന്‍റെ മാര്‍ഗദര്‍ശനം هُوَ الْهُدَىٰ = അതത്രെമാര്‍ഗദര്‍ശനം وَلَئِنِ اتَّبَعْتَ = നീ പിന്‍പറ്റിയെങ്കില്‍ أَهْوَاءَهُم = അവരുടെ ഇച്ഛകളെ بَعْدَ الَّذِي = യാതൊന്നിന്‌ശേഷം جَاءَكَ = നിനക്ക് വന്നിരിക്കുന്നു مِنَ الْعِلْمِ = അറിവില്‍ നിന്നും مَا لَكَ = നിനക്കില്ല مِنَ اللَّهِ = അല്ലാഹുവില്‍ നിന്ന് مِن وَلِيٍّ = ഒരു ബന്ധുവും (രക്ഷകനും)രക്ഷാധികാരിയും وَلَا نَصِيرٍ = ഒരു സഹായകനുമില്ല.
യഹൂദികളാകട്ടെ, നസ്‌റാനി [ക്രിസ്ത്യാനി]കളാകട്ടെ, അവരുടെ (നടപടി) മാര്‍ഗത്തെ നീ പിന്‍പറ്റുന്നത് വരെയും നിന്നെക്കുറിച്ച് തൃപ്തിപ്പെടുകയില്ലതന്നെ. പറയുക: "നിശ്ചയമായും അല്ലാഹുവിന്‍റെ മാര്‍ഗദര്‍ശനമത്രെ മാര്‍ഗദര്‍ശനം." നീ (എങ്ങാനും) അറിവില്‍നിന്നും നിനക്ക് വന്ന കിട്ടിയതിന് ശേഷം, അവരുടെ ഇച്ഛകളെ പിന്‍പറ്റിയെങ്കില്‍. നിനക്ക് അല്ലാഹുവിങ്കല്‍ നിന്ന് യാതൊരു രക്ഷകനുമില്ല; യാതൊരു സഹായകനുമില്ല.
وَاتَّقُوا = നിങ്ങള്‍സൂക്ഷിക്കുകയും ചെയ്യുവിന്‍ يَوْمًا = ഒരു ദിവസത്തെ لَّا تَجْزِي = ഉപകരിക്കുക(പ്രതിഫലംനല്‍കുക)യില്ല نَفْسٌ = ഒരു ദേഹവും, ആത്മാവും, വ്യക്തിയും عَن نَّفْسٍ = ഒരു ദേഹത്തിനും شَيْئًا = യാതൊന്നും (ഒട്ടും) وَلَا يُقْبَلُ = സ്വീകരിക്കപ്പെടുകയുമില്ല مِنْهَا = അതില്‍നിന്ന് عَدْلٌ = സമാനമായത്, പ്രായശ്ചിത്തം, തെണ്ടം وَلَا تَنفَعُهَا = അതിന് പ്രയോജനപ്പെടുകയുമില്ല شَفَاعَةٌ = ഒരു ശുപാര്‍ശയും وَلَا هُمْ = അവര്‍ ഇല്ലതാനും يُنصَرُونَ = സഹായിക്കപ്പെടും
ഒരു (വമ്പിച്ച) ദിവസത്തെ നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുവിന്‍: (അന്ന്) ഒരു ദേഹവും ഒരു ദേഹത്തിനും (ഒരാള്‍ ഒരാള്‍ക്കും) ഒട്ടും ഉപകരിക്കുന്നതല്ല; അതില്‍ (ഒരാളില്‍) നിന്നും ഒരു പ്രായശ്ചിത്തവും സ്വീകരിക്കപ്പെടുകയുമില്ല; അതിന് (ഒരാള്‍ക്കും) ഒരു ശുപാര്‍ശയും പ്രയോജനം ചെയ്കയുമില്ല. അവര്‍ സഹായിക്കപ്പെടുകയുമില്ല (അങ്ങിനെയുള്ള ഒരു ദിവസം).
وَإِذِ ابْتَلَىٰ = പരീക്ഷണം ചെയ്ത സന്ദര്‍ഭം إِبْرَاهِيمَ = ഇബ്‌റാഹീമിനെ رَبُّهُ = അദ്ദേഹത്തിന്‍റെ റബ്ബ് بِكَلِمَاتٍ = ചില വാക്കുകള്‍ മൂലം فَأَتَمَّهُنَّ = എന്നിട്ട് അവയെഅദ്ദേഹം പൂര്‍ത്തിയാക്കി قَالَ = അവന്‍ പറഞ്ഞു إِنِّي جَاعِلُكَ = നിശ്ചയമായും ഞാന്‍ നിന്നെആക്കുന്നവനാണ് لِلنَّاسِ = മനുഷ്യര്‍ക്ക് إِمَامًا = നേതാവ് , മുമ്പന്‍ قَالَ = അദ്ദേഹം പറഞ്ഞു وَمِن ذُرِّيَّتِي = എന്‍റെ സന്തതികളില്‍ (സന്താനപരമ്പരയില്‍) നിന്നും قَالَ = അവന്‍ പറഞ്ഞു لَا يَنَالُ = ബാധിക്കുക (എത്തുക, കിട്ടുക)യില്ല عَهْدِي = എന്‍റെ കരാര്‍, വാഗ്ദത്തം الظَّالِمِينَ = അക്രമികളെ
ഇബ്‌റാഹീമിനെ അദ്ദേഹത്തിന്‍റെ റബ്ബ് ചില വാക്കുകള്‍ [കല്‍പനകള്‍] മൂലം പരീക്ഷണംനടത്തിയ സന്ദര്‍ഭം (ഓര്‍ക്കുക)എന്നിട്ട്, അദ്ദേഹം അവ പൂര്‍ത്തിയാക്കി (നിര്‍വ്വഹിച്ചു). അവന്‍ പറഞ്ഞു: "ഞാന്‍നിന്നെ മനുഷ്യര്‍ക്ക് നേതാവാക്കുകയാണ്" അദ്ദേഹം പറഞ്ഞു: "എന്‍റെ സന്തതികളില്‍ നിന്നും (നേതാക്കളെ) ഉണ്ടാക്കേണമേ !)" അവന്‍ പറഞ്ഞു: "എന്‍റെ കരാറ് (അഥവാ വാഗ്ദത്തം) അക്രമികള്‍ക്ക് ബാധകമാകുകയില്ല."
وَإِذْ جَعَلْنَا = നാം ആക്കിയ സന്ദര്‍ഭം الْبَيْتَ = ആ വീട് (കഅ്ബഃ) مَثَابَةً = ഒരുസങ്കേതം لِّلنَّاسِ = മനുഷ്യര്‍ക്ക് وَأَمْنًا = അഭയവും وَاتَّخِذُوا = നിങ്ങള്‍ ഉണ്ടാക്കുകയുംചെയ്യുവിന്‍ مِن مَّقَامِ إِبْرَاهِيمَ = ഇബ്‌റാഹീം നിന്ന സ്ഥാനത്ത് നിന്ന് مُصَلًّى = ഒരു നമസ്‌കാരസ്ഥാനം وَعَهِدْنَا = നാം കല്‍പന കൊടുക്കുകയും ചെയ്തു إِلَىٰ إِبْرَاهِيمَ = ഇബ്‌റാഹീമിന് وَإِسْمَاعِيلَ = ഇസ്മാഈലിനും أَن طَهِّرَا = നിങ്ങള്‍ രണ്ടാളും ശുദ്ധമാക്കണമെന്ന് بَيْتِيَ = എന്‍റെ വീട് لِلطَّائِفِينَ = ത്വവാഫ് ( പ്രദക്ഷിണം)ചെയ്യുന്നവര്‍ക്ക് وَالْعَاكِفِينَ = ഭജനമിരിക്കുന്നവര്‍ക്ക് وَالرُّكَّعِ = കുമ്പിടുന്ന (കുമ്പിട്ടുനമസ്‌കരിക്കുന്ന)വര്‍ക്കും السُّجُودِ = സുജൂദ് (സാഷ്ടാംഗ നമസ്‌കാരം)ചെയ്യുന്നവരായ
(ആ) വീട്ടിനെ [കഅ്ബഃയെ] നാം മനുഷ്യര്‍ക്ക് ഒരു സങ്കേതവും, ഒരു നിര്‍ഭയ(സ്ഥാന)വും ആക്കിവെച്ച സന്ദര്‍ഭം (ഓര്‍ക്കുക) മക്വാമു ഇബ്‌റാഹീമില്‍ [ഇബ്‌റാഹീം നിന്ന സ്ഥാനത്തില്‍] നിന്നും ഒരു നമസ്‌കാര സ്ഥാനം നിങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യുവിന്‍, ഇബ്‌റാഹീമിനും, ഇസ്മാഈലിനും നാം കല്‍പന കൊടുക്കുകയും ചെയ്തിരിക്കുന്നു. ത്വവാഫ് [പ്രദക്ഷിണം] ചെയ്യുന്നവര്‍ക്കും ഭജനമിരിക്കുന്നവര്‍ക്കും സാഷ്ടാംഗം കുമ്പിട്ടു നമസ്‌കരിക്കുന്നവര്‍ക്കും വേണ്ടി നിങ്ങള്‍ രണ്ടാളും എന്‍റെ വീടിനെ ശുദ്ധമാക്കണമെന്ന്.
وَإِذْ قَالَ = പറഞ്ഞ സന്ദര്‍ഭം إِبْرَاهِيمُ = ഇബ്‌റാഹീം رَبِّ = എന്‍റെ റബ്ബേ اجْعَلْ هَٰذَا = ഇതിനെ നീ ആക്കേണമേ بَلَدًا = ഒരു രാജ്യം آمِنًا = നിര്‍ഭയമായ وَارْزُقْ = നീആഹാരം (ഉപജീവനം) നല്‍കുകയും വേണമേ أَهْلَهُ = അതിലെ ആള്‍ക്കാര്‍ക്ക് مِنَ الثَّمَرَاتِ = ഫലങ്ങളാല്‍, ഫലവര്‍ഗങ്ങളില്‍ നിന്ന് مَنْ آمَنَ = വിശ്വസിച്ചവര്‍ക്ക് مِنْهُم = അവരില്‍ നിന്ന് بِاللَّهِ = അല്ലാഹുവില്‍ وَالْيَوْمِ الْآخِرِ = അവസാനത്തെ ദിവസത്തിലും قَالَ = അവന്‍ പറഞ്ഞു وَمَن كَفَرَ = അവിശ്വസിച്ചവര്‍ക്കും, അവിശ്വസിച്ചവനും فَأُمَتِّعُهُ = എന്നിട്ട്(എന്നാല്‍) അവന് ഞാന്‍ സുഖം അനുഭവിപ്പിക്കും, ഉപയോഗപ്പെടുത്തിക്കൊടുക്കും قَلِيلًا = അല്‍പം ثُمَّ = പിന്നെ أَضْطَرُّهُ = അവനെ ഞാന്‍ നിര്‍ബന്ധിതനാക്കും,നിര്‍ബ്ബന്ധമായികൊണ്ടുവരും إِلَىٰ عَذَابِ = ശിക്ഷയിലേക്ക് النَّارِ = നരകത്തിന്‍റെ وَبِئْسَ = വളരെ ചീത്ത الْمَصِيرُ = (ആ)ചെന്നെത്തുന്ന (മടങ്ങിച്ചെല്ലുന്ന) സ്ഥലം
ഇബ്‌റാഹീം പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക) എന്‍റെ റബ്ബേ, നീ ഇതൊരു നിര്‍ഭയമായ രാജ്യമാക്കുകയും അതിലെ ആള്‍ക്കാര്‍ക്ക്ഫലവര്‍ഗങ്ങളില്‍ നിന്ന് ആഹാരം നല്‍കുകയും വേണമേ! (അതെ) അവരില്‍ നിന്ന് അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിച്ചവര്‍ക്ക് (ആഹാരവും നല്‍കണേ) അവന്‍ പറഞ്ഞു: അവിശ്വസിച്ചവന്നും (ആഹാരം നല്‍കുന്നതാണ്) എന്നാല്‍, അവനെ ഞാന്‍ അല്‍പം സുഖമനുഭവിപ്പിക്കും. പിന്നീട് അവനെ ഞാന്‍ നരകശിക്ഷയിലേക്ക് (വരുവാന്‍) നിര്‍ബന്ധിതനാക്കുന്നതാണ്. (ആ) വന്ന് ചേരുന്ന (മടക്ക) സ്ഥാനം വളരെ ചീത്ത!
وَإِذْ يَرْفَعُ = ഉയര്‍ത്തുന്ന (പൊക്കിയിരുന്ന)സന്ദര്‍ഭം إِبْرَاهِيمُ = ഇബ്‌റാഹീം الْقَوَاعِدَ = അടിത്തറകളെ, അസ്തിവാരം مِنَ الْبَيْتِ = (ആ) വീട്ടില്‍നിന്ന് وَإِسْمَاعِيلُ = ഇസ്മാഈലും رَبَّنَا = ഞങ്ങളുടെ റബ്ബേ تَقَبَّلْ = നീ സ്വീകരിക്കണേ مِنَّا = ഞങ്ങളില്‍ നിന്ന് إِنَّكَ أَنتَ = നിശ്ചയമായും നീ തന്നെ السَّمِيعُ = കേള്‍ക്കുന്നവന്‍ الْعَلِيمُ = അറിയുന്നവന്‍
(ആ) വീട്ടില്‍ നിന്നും (അതിന്‍റെ) അടിത്തറ ഇബ്‌റാഹീമും, ഇസ്മാഈലും (കെട്ടി) ഉയര്‍ത്തിയിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക) (അവര്‍ഇങ്ങിനെ പ്രാര്‍ത്ഥിച്ചിരുന്നു) ഞങ്ങളുടെ റബ്ബേ, ഞങ്ങളില്‍ നിന്ന് നീ (ഈ കര്‍മം) സ്വീകരിക്കേണമേ! നിശ്ചയമായും, നീ തന്നെയാണ്(എല്ലാം) കേള്‍ക്കുന്നവനും, അറിയുന്നവനുമായുള്ളവന്‍.
رَبَّنَا = ഞങ്ങളുടെ റബ്ബേ وَاجْعَلْنَا = ഞങ്ങളെ നീ ആക്കുകയും വേണമേ مُسْلِمَيْنِ = കീഴൊതുങ്ങിയവര്‍ لَكَ = നിനക്ക് وَمِن ذُرِّيَّتِنَا = ഞങ്ങളുടെ സന്തതികളില്‍ നിന്നും أُمَّةً = ഒരു സമുദായത്തെ مُّسْلِمَةً = കീഴ്‌പെട്ട لَّكَ = നിനക്ക് وَأَرِنَا = ഞങ്ങള്‍ക്ക് കാട്ടിത്തരുകയും വേണമേ مَنَاسِكَنَا = ഞങ്ങളുടെ ആരാധനാ കര്‍മങ്ങളെ, ത്യാഗ കര്‍മങ്ങളെ, ബലികാര്യങ്ങളെ وَتُبْ عَلَيْنَا = ഞങ്ങളുടെ പശ്ചാത്താപം നീ സ്വീകരിക്കുകയും വേണമേ إِنَّكَ أَنتَ = നിശ്ചയമായും നീ തന്നെയാണ് التَّوَّابُ = അധികം പശ്ചാത്താപംസ്വീകരിക്കുന്നവന്‍ الرَّحِيمُ = കരുണാനിധി
ഞങ്ങളുടെ റബ്ബേ, ഞങ്ങളെ(രണ്ടാളെയും) നിനക്ക് കീഴൊതുങ്ങിയവരാക്കുകയും ചെയ്യേണമേ !ഞങ്ങളുടെ സന്തതികളില്‍ നിന്ന്നിനക്ക് കീഴ്‌പ്പെടുന്നതായ ഒരുസമുദായത്തെ (ഉണ്ടാക്കേണമേ!) ഞങ്ങള്‍ക്ക് ഞങ്ങളുടെ ആരാധനാകര്‍മങ്ങള്‍ (ത്യാഗ കര്‍മങ്ങള്‍) കാണിച്ചു തരുകയും, ഞങ്ങളുടെ പശ്ചാത്താപം സ്വീകരിക്കുകയും ചെയ്യേണമേ! നിശ്ചയമായും നീ തന്നെയാണ് (വളരെ) പശ്ചാത്താപം സ്വീകരിക്കുന്നവനും, കരുണാനിധിയുമായുള്ളവന്‍.
رَبَّنَا = ഞങ്ങളുടെ റബ്ബേ وَابْعَثْ = നീ നിയോഗിക്കുകയും വേണമേ فِيهِمْ = അവരില്‍ നിന്ന് رَسُولًا = ഒരു ദൂതനെ مِّنْهُمْ = അവരില്‍നിന്ന് يَتْلُو = ഓതിക്കൊടുക്കും عَلَيْهِمْ = അവര്‍ക്ക് آيَاتِكَ = നിന്‍റെ ആയത്തുകള്‍, ലക്ഷ്യങ്ങള്‍(വചനങ്ങള്‍) وَيُعَلِّمُهُمُ = അവര്‍ക്ക് പഠിപ്പിക്കുകയും ചെയ്യും الْكِتَابَ = വേദ(ഗ്രന്ഥം) وَالْحِكْمَةَ = വിജ്ഞാനവും തത്വവും وَيُزَكِّيهِمْ = അവരെ സംസ്‌കരിക്കും إِنَّكَ أَنتَ = നിശ്ചയമായും നീ തന്നെ الْعَزِيزُ = പ്രതാപശാലി الْحَكِيمُ = അഗാധജ്ഞന്‍, യുക്തിമാന്‍
ഞങ്ങളുടെ റബ്ബേ, അവരില്‍നിന്ന് (തന്നെ) ഒരു റസൂലിനെ നീ നിയോഗിക്കുകയും ചെയ്യേണമേ! (അതെ,) അവര്‍ക്ക് നിന്‍റെ ആയത്തു [ദൃഷ്ടാന്തം ]കള്‍ ഓതിക്കൊടുക്കുകയും, അവര്‍ക്ക് വേദഗ്രന്ഥവും, വിജ്ഞാനവും പഠിപ്പിക്കുകയും, അവരെ സംസ്‌ക്കരിക്കുകയും ചെയ്യുന്ന (ഒരു റസൂലിനെ). നിശ്ചയമായും, നീ തന്നെയാണ്പ്രതാപശാലിയും, അഗാധജ്ഞനുമായുളളവന്‍
أَمْ = അതല്ല, അതോ كُنتُمْ = നിങ്ങള്‍ ആയിരുന്നു(വോ) شُهَدَاءَ = സാക്ഷികള്‍, സന്നിഹിതര്‍ إِذْ حَضَرَ = ആസന്നമായ സന്ദര്‍ഭത്തില്‍ يَعْقُوبَ = യഅ്ക്വൂബിന് الْمَوْتُ = മരണം إِذْ قَالَ = അതായത് അദ്ദേഹം പറഞ്ഞപ്പോള്‍ لِبَنِيهِ = തന്റെ മക്കളോട്, പുത്രന്‍മാരോട് مَا تَعْبُدُونَ = നിങ്ങള്‍ എന്തിനെ (ഏതിനെ)ആരാധിക്കും مِن بَعْدِي = എന്റെ ശേഷം قَالُوا = അവര്‍ പറഞ്ഞു نَعْبُدُ = ഞങ്ങള്‍ ആരാധിക്കും إِلَٰهَكَ = നിങ്ങളുടെ ആരാധ്യനെ-ദൈവത്തെ وَإِلَٰهَ آبَائِكَ = നിങ്ങളുടെ പിതാക്കളുടെ ആരാധ്യനെയും إِبْرَاهِيمَ = അതായത് ഇബ്‌റാഹീമിന്‍റെ وَإِسْمَاعِيلَ = ഇസ്മായീലിന്റെയും وَإِسْحَاقَ = ഇസ്ഹാക്വിന്റെയും إِلَٰهًا وَاحِدًا = ഒരേ ഒരാരാധ്യനെ وَنَحْنُ لَهُ = ഞങ്ങളാകട്ടെ അവന് مُسْلِمُونَ = മുസ്‌ലിംകള്‍ (കീഴൊതുങ്ങിയവര്‍)ആകുന്നു (താനും)
അതല്ല. യഅ്ക്വൂബിന് മരണം ആസന്നമായ അവസരത്തില്‍ നിങ്ങള്‍ (അവിടെ) സന്നിഹിതരായിരുന്നുവോ? അതായത്, അദ്ദേഹം തന്റെ മക്കളോട് നിങ്ങള്‍ എന്റെ ശേഷം എന്തിനെയാണ് ആരാധിക്കുക എന്ന് പറഞ്ഞപ്പോള്‍, അവര്‍ പറഞ്ഞു: "നിങ്ങളുടെ ആരാധ്യനും നിങ്ങളുടെ പിതാക്കളുടെ അഥവാ ഇബ്‌റാഹീമിന്റെയും ഇസ്മായീലിന്റെയും ഇസ്ഹാക്വിന്റെയും - ആരാധ്യനുമായുള്ളവനെ - (അതെ) ഒരേ ഒരു ആരാധ്യനെ - (ത്തന്നെ) ഞങ്ങള്‍ ആരാധിക്കും; ഞങ്ങള്‍ അവന് കീഴൊതുങ്ങിയവരും [മുസ്‌ലിംകളും] ആയിരിക്കും".
എന്നിട്ട്, നിങ്ങള്‍ ഏതൊന്നില്‍ വിശ്വസിച്ചിരിക്കുന്നുവോ അപ്രകാരമുള്ളതില്‍ അവരും വിശ്വസിച്ചുവെങ്കില്‍ അവര്‍ സന്മാര്ഗം പ്രാപിച്ചു കഴിഞ്ഞു. അവര്‍ തിരിഞ്ഞുകളയുകയാണെങ്കിലോ, നിശ്ചയമായും അവര്‍ കക്ഷി പിരിവില്‍ തന്നെയാകുന്നു. എന്നാല്‍, അവരെ (നേരിടുവാന്‍) നിനക്ക് അല്ലാഹു മതിയാകും. അവന്‍ ( എല്ലാം ) കേള്‍ക്കുന്നവനും അറിയുന്നവനുമത്രെ.
قُلْ = നീ പറയുക أَتُحَاجُّونَنَا = നിങ്ങള്‍ ഞങ്ങളോട് ന്യായവാദം (തര്‍ക്കം)നടത്തുകയോ فِي اللَّهِ = അല്ലാഹുവി(ന്‍റെ കാര്യത്തി)ല്‍ وَهُوَ رَبُّنَا = അവന്‍ ഞങ്ങളുടെ റബ്ബാണ് وَرَبُّكُمْ = നിങ്ങളുടെ റബ്ബുമാണ്, നിങ്ങളുടെയും റബ്ബാണ് وَلَنَا = ഞങ്ങള്‍ക്കായിരിക്കും, ഞങ്ങള്‍ക്കുണ്ടായിരിക്കും أَعْمَالُنَا = ഞങ്ങളുടെ കര്‍മങ്ങള്‍ وَلَكُمْ = നിങ്ങള്‍ക്കുണ്ടായിരിക്കും أَعْمَالُكُمْ = നിങ്ങളുടെ കര്‍മങ്ങള്‍ وَنَحْنُ = ഞങ്ങളാവട്ടെ لَهُ = അവന് مُخْلِصُونَ = നിഷ്‌കളങ്കരാകുന്നു
നീ പറയുക: അല്ലാഹുവിന്‍റെ കാര്യത്തില്‍ നിങ്ങള്‍ ഞങ്ങളോട് ന്യായവാദം നടത്തുകയോ? അവനാകട്ടെ, ഞങ്ങളുടെ റബ്ബും, നിങ്ങളുടെ റബ്ബുമാണ്താനും. ഞങ്ങള്‍ക്ക് ഞങ്ങളുടെ കര്‍മങ്ങളം, നിങ്ങള്‍ക്ക് നിങ്ങളുടെ കര്‍മങ്ങളുമാണുള്ളതും. ഞങ്ങള്‍ അവനോട് നിഷ്‌കളങ്കന്‍മാരുമത്രെ.